SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/hope.jpg
Hope, a painting by George Frederic Watts (1817–1904).

“ചില രോ­ഗ­ങ്ങൾ കു­റ­ച്ചു­കാ­ലം നീ­ളു­ന്നു. അ­തി­നു­ശേ­ഷം നി­ങ്ങൾ മോ­ചി­ത­രാ­കു­ന്നു. മറ്റു ചിലതു ജീ­വ­പ­ര്യ­ന്ത­മാ­ണു്. നി­ങ്ങൾ­ക്കു മ­ര­ണ­മ­ല്ലാ­തെ മോ­ച­ന­മി­ല്ല. രോഗം മ­നു­ഷ്യ­നി­ലു­ണ്ടാ­ക്കു­ന്ന ഭീ­തി­യു­ടെ തോതു് ഉ­യ­രു­ന്തോ­റും ഭ­ര­ണാ­ധി­കാ­രി­യു­ടെ ബലവും വർ­ദ്ധി­ക്കു­ന്നു… ആ ഭയം ലോ­ക­ത്തെ വലിയ ഒരു ജ­യി­ലാ­ക്കി മാ­റ്റു­ന്നു. കോ­വി­ഡ് പ­ടർ­ന്നു­തു­ട­ങ്ങി­യ ദി­വ­സ­ങ്ങ­ളിൽ ജ­ന­ങ്ങ­ളാ­ക­ട്ടെ ഈ ഭ­യ­ത്തെ സാ­മൂ­ഹി­ക­ബ­ഹി­ഷ്ക­ര­ണം എന്ന ത­ല­ത്തിൽ ത­ങ്ങൾ­ക്കാ­വു­ന്ന അ­ധി­കാ­ര­രൂ­പ­ത്തിൽ പ്ര­യോ­ഗി­ച്ചു”.

രോ­ഗ­വും ഭ­ര­ണ­കൂ­ട­വും നിർ­മ്മി­ക്കു­ന്ന പൗ­ര­നെ­പ്പ­റ്റി, രോഗം ഒരു സാ­മൂ­ഹ്യാ­പ­ക­ട­മാ­യി മാ­റു­ന്ന ദി­വ­സ­ങ്ങ­ളിൽ മ­നു­ഷ്യ സമൂഹം അ­ക­പ്പെ­ടു­ന്ന അ­ധി­കാ­ര­ക്കെ­ണി­ക­ളെ­പ്പ­റ്റി അജയ് പി. മ­ങ്ങാ­ട്ട് എ­ഴു­തു­ന്നു.

—സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ

ആ­ശു­പ­ത്രി­യും ത­ട­വ­റ­യും
അജയ് പി. മ­ങ്ങാ­ട്ട്

‘…because one can live without freedom. Indeed, freedom is the first thing that fearful citizens are prepared to give up.’Javier Marias/Thus Bad Begins

ഒരാൾ രോ­ഗി­യാ­കു­ന്ന­തോ­ടെ അ­യാ­ളു­ടെ സ്വാ­ത­ന്ത്ര്യം അ­വ­സാ­നി­ക്കു­ന്നു. അ­യാ­ളു­ടെ ആ­കാ­ശ­വും ഭൂ­മി­യും അ­വ­സാ­നി­ക്കു­ന്നു. ത­ട­വു­ജീ­വി­തം ആ­രം­ഭി­ക്കു­ന്നു. രോ­ഗ­ക്കി­ട­ക്ക­യിൽ സ്വയം തീ­രു­മാ­ന­മെ­ടു­ക്കാ­നോ ഇ­റ­ങ്ങി­ന­ട­ക്കാ­നോ അ­യാൾ­ക്കു് അ­നു­മ­തി­യി­ല്ല. ഡോ­ക്ട­റാ­ണു് അ­യാ­ളു­ടെ അ­ധി­കാ­രി. സ്റ്റേ­റ്റാ­ണു് അ­യാ­ളു­ടെ മൃ­ത­ദേ­ഹം പോലും ഏ­റ്റു­വാ­ങ്ങു­ന്ന­തു്. കു­റ്റ­കൃ­ത്യ­ത്തിൽ പ്ര­തി­യാ­കു­മ്പോ­ഴും ഇതു തന്നെ സം­ഭ­വി­ക്കു­ന്നു.

രോഗം കൊ­ണ്ടോ കു­റ്റ­കൃ­ത്യം കൊ­ണ്ടോ ഒരാളെ സ­മൂ­ഹ­ത്തിൽ­നി­ന്നു് പു­റ­ത്താ­ക്കാ­നോ അ­ട­ച്ചി­ടാ­നോ ക­ഴി­യു­മെ­ന്ന­തു് സ്റ്റേ­റ്റി­ന്റെ അ­ധി­കാ­ര വ്യാ­പ്തി ഉ­റ­പ്പി­ക്കു­ന്നു. പ­കർ­ച്ച­വ്യാ­ധി­യു­ടെ കാ­ല­ത്തു് പ്ര­ത്യേ­ക നി­യ­മ­വ്യ­വ­സ്ഥ­ക­ളാ­ണു്, യു­ദ്ധ­കാ­ല­ത്തേ­തു പോലെ.

ഡോ­ക്ട­റോ­ടും വ­ക്കീ­ലി­നോ­ടും നുണ പ­റ­യ­രു­തു് എന്ന ശാ­സ­ന­ത്തി­നു കാരണം അവർ ര­ണ്ടു­ത­രം രണ്ടു സ­മ്പൂർ­ണ്ണ അ­ധി­കാ­ര­ങ്ങ­ളെ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­തു­കൊ­ണ്ടാ­ണു്—ഒ­ന്നു് ആ­ശു­പ­ത്രി­യും മ­റ്റേ­തു കോ­ട­തി­യും. ര­ണ്ടും സ്റ്റേ­റ്റി­ന്റെ ഭാ­ഗ­മാ­ണു്. ര­ണ്ടി­ട­ത്തും പല അ­ള­വി­ലു­ള്ള ത­ട­വു­ജീ­വി­ത­മാ­ണു ശേ­ഷി­ക്കു­ന്ന­തു്, ചില രോ­ഗ­ങ്ങൾ കു­റ­ച്ചു­കാ­ലം നീ­ളു­ന്നു. അ­തി­നു­ശേ­ഷം നി­ങ്ങൾ മോ­ചി­ത­രാ­കു­ന്നു. മറ്റു ചിലതു ജീ­വ­പ­ര്യ­ന്ത­മാ­ണു്. നി­ങ്ങൾ­ക്കു മ­ര­ണ­മ­ല്ലാ­തെ മോ­ച­ന­മി­ല്ല. രോഗം മ­നു­ഷ്യ­നി­ലു­ണ്ടാ­ക്കു­ന്ന ഭീ­തി­യു­ടെ തോതു് ഉ­യ­രു­ന്തോ­റും ഭ­ര­ണാ­ധി­കാ­രി­യു­ടെ ബ­ല­മാ­ണു വർ­ധി­ക്കു­ന്ന­തു്. ആ ഭയം ലോ­ക­ത്തെ വലിയ ഒരു ജ­യി­ലാ­ക്കി മാ­റ്റു­ന്നു­വെ­ന്നു കാണാം.

കോ­വി­ഡ് പ­ടർ­ന്നു­തു­ട­ങ്ങി­യ ദി­വ­സ­ങ്ങ­ളിൽ ജ­ന­ങ്ങ­ളാ­ക­ട്ടെ ഈ ഭ­യ­ത്തെ സാ­മൂ­ഹി­ക­ബ­ഹി­ഷ്ക­ര­ണം എന്ന ത­ല­ത്തിൽ ത­ങ്ങൾ­ക്കാ­വു­ന്ന അ­ധി­കാ­ര­രൂ­പ­ത്തിൽ പ്ര­യോ­ഗി­ച്ചു. കോ­വി­ഡ് കാ­ല­ത്തു സ്വ­ന്തം ഗ്രാ­മ­ത്തി­ലേ­ക്കു് തി­രി­ച്ചെ­ത്തി­യ കു­ടി­യേ­റ്റ­ത്തൊ­ഴി­ലാ­ളി­ക­ളെ വീ­ട്ടു­കാർ തന്നെ പി­ടി­ച്ചു പൊ­ലീ­സിൽ ഏൽ­പി­ച്ച സം­ഭ­വ­ങ്ങൾ ബീ­ഹാ­റി­ലും യു­പി­യി­ലും ഒ­ട്ടേ­റെ­യാ­യി­രു­ന്നു. ക്വാ­റ­ന്റീ­നി­ലു­ള്ള വീ­ട്ടു­കാ­ര­നോ വീ­ട്ടു­കാ­രി­യോ വീ­ടി­നു പു­റ­ത്തി­റ­ങ്ങി­യാൽ അ­പ്പോൾ വിവരം അ­ധി­കൃ­ത­രെ അ­റി­യി­ക്കാൻ അ­യൽ­വാ­സി­ക­ളും ക­ണ്ണു­തു­റ­ന്നു കാ­ത്തി­രു­ന്നു —ഭയം ത­ന്നെ­യാ­ണു് ത­ന്നെ­പ്പോ­ലെ നി­സ്സ­ഹാ­യ­നാ­യ മ­റ്റൊ­രാൾ­ക്കെ­തി­രെ ബലം പ്ര­യോ­ഗി­ക്കാൻ മ­നു­ഷ്യ­നെ പ്രേ­രി­പ്പി­ക്കു­ന്ന­തു്. വി­ജ­ന­മാ­യ കൃ­ഷി­യി­ട­ങ്ങ­ളിൽ ഏ­റു­മാ­ടം കെ­ട്ടി അതിൽ പു­റ­മേ­നി­ന്നെ­ത്തു­ന്ന­വ­രെ പാർ­പ്പി­ച്ച ഗ്രാ­മ­ങ്ങൾ ശ­രി­ക്കും ഐ­സൊ­ലേ­ഷൻ വാർ­ഡു­കൾ നിർ­മ്മി­ച്ചു. നി­ങ്ങൾ ആ­രി­ലും ഒരു രോ­ഗി­യെ സം­ശ­യി­ക്കു­ന്നു. രോഗം സം­ശ­യി­ക്കു­ന്ന ആളെ വേർ­പി­രി­ച്ചു ത­ട­വി­ലാ­ക്കു­ന്നു. അ­ടു­ത്ത രോ­ഗി­ക്കാ­യി കാ­ത്തി­രി­ക്കു­ന്നു. ചി­ല­പ്പോൾ നി­ങ്ങൾ ത­ന്നെ­യാ­വാം അ­ടു­ത്ത രോഗി. ഷിർലി ജാ­ക്സ­ന്റെ ദ് ലോ­ട്ട­റി എന്ന വി­ഖ്യാ­ത കഥയിൽ ഗ്രാ­മ­വാ­സി­കൾ ശ­നി­യാ­ഴ്ച തോറും ക­ല്ലെ­റി­ഞ്ഞു കൊ­ല്ലാ­നു­ള്ള ആളെ ആ ദിവസം അ­വർ­ക്കി­ട­യിൽ­നി­ന്നു തന്നെ ന­റു­ക്കി­ട്ടു് തീ­രു­മാ­നി­ക്കു­ക­യാ­ണു ചെ­യ്യു­ന്ന­തു്. രോഗം രോ­ഗി­യെ ക­ണ്ടെ­ത്തു­ന്ന­തു­പോ­ലെ­ത­ന്നെ. ന­റു­ക്കി­ട്ടു ക­ഴി­ഞ്ഞാൽ ബാ­ക്കി ഗ്രാ­മീ­ണ­രെ­ല്ലാം ചേർ­ന്നു് ന­റു­ക്കു വീ­ണ­യാ­ളെ ക­ല്ലെ­റി­ഞ്ഞു കൊ­ല്ലു­ന്നു.

രോഗം വ­രു­ന്ന­തോ­ടെ നാം കൂ­ട്ട­ത്തിൽ­നി­ന്നു് പു­റ­ത്താ­കു­ന്നു. രോഗം നി­ങ്ങ­ളെ ത­നി­ച്ചാ­ക്കി നിർ­ത്തു­ന്നു.

സകല പ്ര­താ­പ­ങ്ങ­ളും ന­ഷ്ട­മാ­യി, ഒ­ടു­വിൽ രോ­ഗി­യാ­യി­ത്തീ­രു­ന്ന ഇ­യ്യോ­ബി­നെ ഉ­പേ­ക്ഷി­ച്ചു് ബ­ന്ധു­ക്ക­ളും സു­ഹൃ­ത്തു­ക്ക­ളും പോ­കു­ന്നു. തന്റെ രോ­ഗാ­വ­സ്ഥ­യു­ടെ ഭീ­ക­ര­ത­യി­ലാ­ണു് അയാൾ ആ­ദ്യ­മാ­യി താൻ ജ­നി­ച്ച ദി­വ­സ­ത്തെ ശ­പി­ക്കു­ന്ന­തു്.

യൂ­റോ­പ്പിൽ ഭ്രാ­ന്താ­ശു­പ­ത്രി­ക­ളു­ടെ ഉൽഭവം സം­ബ­ന്ധി­ച്ചു് മിഷേൽ ഫൂ­ക്കോ ചില പ­ഠ­ന­ങ്ങൾ ന­ട­ത്തി­യി­ട്ടു­ണ്ടു്. ഭ­ര­ണ­കൂ­ട ബ­ല­ത്തി­ന്റെ ഏ­റ്റ­വും മൂർ­ത്ത­മാ­യ രൂ­പ­ങ്ങ­ളി­ലൊ­ന്നു ത­ട­വ­റ­യാ­ണു്. ത­ട­വ­റ­യു­ടെ പല രൂ­പ­ങ്ങ­ളി­ലൊ­ന്നു് ആ­ശു­പ­ത്രി­യും. രോഗം കൊ­ണ്ടോ കു­റ്റ­കൃ­ത്യം കൊ­ണ്ടോ ഒരാളെ സ­മൂ­ഹ­ത്തിൽ­നി­ന്നു് പു­റ­ത്താ­ക്കാ­നോ അ­ട­ച്ചി­ടാ­നോ ക­ഴി­യു­മെ­ന്ന­തു് സ്റ്റേ­റ്റി­ന്റെ അ­ധി­കാ­ര വ്യാ­പ്തി ഉ­റ­പ്പി­ക്കു­ന്നു. പ­കർ­ച്ച­വ്യാ­ധി­യു­ടെ കാ­ല­ത്തു് പ്ര­ത്യേ­ക നി­യ­മ­വ്യ­വ­സ്ഥ­ക­ളാ­ണു്, യു­ദ്ധ­കാ­ല­ത്തേ­തു പോലെ.

മരണം എ­പ്പോൾ വേ­ണ­മെ­ങ്കി­ലും വ­രാ­വു­ന്ന ഒ­ര­തി­ഥി­യാ­ണെ­ന്ന ബോ­ധ­ത്തോ­ടെ­യാ­ണു മ­ഹാ­മാ­രി­യു­ടെ കാ­ല­ത്തു് മ­നു­ഷ്യർ ജീ­വി­ക്കു­ക. രോഗം എ­പ്പോൾ വേ­ണ­മെ­ങ്കി­ലും ത­ങ്ങ­ളെ ബാ­ധി­ച്ചേ­ക്കു­മെ­ന്ന ഭീ­തി­യിൽ മ­നു­ഷ്യർ ക­ഴി­യു­മ്പോ­ഴും അതു ന­ന്മ­കൾ­ക്കോ സ­ഹാ­നു­ഭൂ­തി­കൾ­ക്കോ ഉള്ള അ­വ­സ­ര­മാ­യി തീ­രാ­റി­ല്ല.

അ­ധി­കാ­ര­വു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തി­യാ­ണു ഭ്രാ­ന്താ­ശു­പ­ത്രി­യു­ടെ ഉൽഭവം ഫൂ­ക്കോ പ­ഠി­ക്കു­ന്ന­തു്. പ­കർ­ച്ച­വ്യാ­ധി­യെ­യും ഭ്രാ­ന്തി­നെ­യും ആരും സ­മൂ­ഹ­ത്തി­ന്റെ ഒരു ക­ള്ളി­യി­ലും ചേർ­ക്കാൻ സ­മ്മ­തി­ക്കി­ല്ല. ഇ­ക്കാ­ര­ണ­ത്താൽ ഭ്രാ­ന്തു­ള്ള­വ­രെ പാർ­പ്പി­ക്കാൻ സ­മൂ­ഹ­ത്തി­നു പു­റ­ത്തു് ഒരിടം ആ­വ­ശ്യ­മാ­യി­ത്തീർ­ന്നു. മ­ധ്യ­കാ­ല­ത്തു് ഭ്രാ­ന്ത­ന്മാ­രെ ക­യ­റ്റി­യ ക­പ്പ­ലു­കൾ ക­ട­ലി­ലൂ­ടെ അലയാൻ വിടുക പ­തി­വാ­യി­രു­ന്നു. ചില തീ­ര­ങ്ങ­ളിൽ അവ അ­ടു­ക്കും. അ­തി­ലു­ള്ള­വ­രെ കരയിൽ ഇ­റ­ക്കു­ക­യി­ല്ല. ഭ­ക്ഷ­ണ­വും മ­റ്റും ശേ­ഖ­രി­ക്കും. എ­ന്നി­ട്ടു വീ­ണ്ടും തീരം വി­ട്ടു­പോ­കും. ഇ­ങ്ങ­നെ തീ­ര­ത്തു് അ­ടു­ക്കു­ന്ന ഭ്രാ­ന്ത­ന്മാ­രു­ടെ കപ്പൽ കാണാൻ ജനം തു­റ­മു­ഖ­ത്തു വന്നു നിൽ­ക്കു­ക പ­തി­വാ­യി­രു­ന്നു. ഭ്രാ­ന്തു് ബ­ഹി­ഷ്കൃ­ത­മാ­ണു്, അ­തേ­സ­മ­യം അതു് ജി­ജ്ഞാ­സ­യു­ണർ­ത്തു­ന്ന കാ­ഴ്ച­യും കൂ­ടി­യാ­യി­രു­ന്നു എ­ന്നു് ഫൂ­ക്കോ എ­ഴു­തു­ന്നു.

മ­ധ്യ­കാ­ല­ത്തോ­ടെ യൂ­റോ­പ്പിൽ കു­ഷ്ഠം അ­പൂർ­വ്വ­മാ­യി­ത്തീർ­ന്നു. അ­തു­വ­രെ കു­ഷ്ഠ­രോ­ഗി­ക­ളെ പാർ­പ്പി­ച്ചി­രു­ന്ന ന­ഗ­ര­ത്തി­നു വെ­ളി­യി­ലെ തരിശു സ്ഥ­ല­ങ്ങൾ ഇതോടെ വി­ജ­ന­മാ­യി­ത്തു­ട­ങ്ങി. കു­ഷ്ഠ­രോ­ഗി­കൾ പാർ­ത്തി­രു­ന്ന സ്ഥ­ല­മാ­യ­തി­നാൽ അ­വി­ടേ­ക്കു മറ്റു മ­നു­ഷ്യർ കു­ടി­യേ­റാ­നും മ­ടി­ച്ചു. ഇ­ങ്ങ­നെ വി­ജ­ന­മാ­യി കി­ട­ന്ന ഭൂ­പ്ര­ദേ­ശ­ങ്ങ­ളി­ലാ­ണു ഭ്രാ­ന്ത­ന്മാർ പാർ­ക്കാൻ തു­ട­ങ്ങി­യ­തു് പി­ന്നീ­ടു് ആ സ്ഥ­ല­ങ്ങ­ളി­ലാ­ണു് ആ­ദ്യ­കാ­ല ഭ്രാ­ന്താ­ശു­പ­ത്രി­കൾ നിർ­മ്മി­ച്ച­തു്.

പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടു് ആ­കു­മ്പോ­ഴേ­ക്കും മാ­ന­സി­ക­പ്ര­ശ്ന­ങ്ങൾ ഒരു രോ­ഗ­മാ­ണെ­ന്നും അതിനു ചി­കി­ത്സ വേ­ണ­മെ­ന്നു­മു­ള്ള പാ­ശ്ചാ­ത്യ­ലോ­ക­ത്തു കാ­ഴ്ച­പ്പാ­ടു് പ്ര­ബ­ല­മാ­കു­ക­യും പ്ര­ത്യേ­ക ആ­ശു­പ­ത്രി­കൾ ഉ­ട­ലെ­ടു­ക്കു­ക­യും ചെ­യ്തു. ഫ്രാൻ­സി­ലൊ­ക്കെ കു­ഷ്ഠ­രോ­ഗി­ക­ളെ­യും അ­നാ­ഥ­രാ­യ വൃ­ദ്ധ­രെ­യും പാർ­പ്പി­ച്ചി­രു­ന്ന വലിയ കെ­ട്ടി­ട­ങ്ങ­ളി­ലേ­ക്കാ­ണു് ഭ്രാ­ന്തു­ള്ള­വ­രെ­യും കൊ­ണ്ടു­ചെ­ന്ന­തെ­ന്നു് ഫൂ­ക്കോ എ­ഴു­തു­ന്നു­ണ്ടു്. പ­കർ­ച്ച­വ്യാ­ധി­കൾ മ­നു­ഷ്യ­നു­ണ്ടാ­യ കാലം മുതൽ സ­മൂ­ഹ­ത്തി­നു മു­ന്നിൽ നി­ഗൂ­ഢ­മാ­യ ഭീ­തി­കൾ ഉ­യർ­ത്തി­യി­ട്ടു­ണ്ടു്. അതു ദൈ­വ­ശി­ക്ഷ­യാ­യി മ­നു­ഷ്യർ വി­ല­യി­രു­ത്തി. കു­ഷ്ഠം വ്യ­ക്ത­മാ­യും ദൈ­വ­ശി­ക്ഷ­യാ­യി ക­രു­തി­പ്പോ­ന്നു. പ­കർ­ച്ച­വ്യാ­ധി­കൾ ബാ­ധി­ച്ച­വ­രെ നാ­ട്ടിൽ­നി­ന്നു പു­റ­ത്താ­ക്കി­യോ കൊ­ല­പ്പെ­ടു­ത്തി­യോ ആണു് രാ­ജ്യ­സു­ര­ക്ഷ അ­ധി­കാ­രി­കൾ ഉ­റ­പ്പു­വ­രു­ത്തി­യി­രു­ന്ന­തു്. പ­കർ­ച്ച­വ്യാ­ധി­കൾ ഉള്ള സ്ഥ­ല­ങ്ങ­ളിൽ­നി­ന്നു് കൂ­ട്ട­ത്തോ­ടെ മ­നു­ഷ്യർ പ­ലാ­യ­നം ചെ­യ്യു­ക പ­തി­വാ­യി­രു­ന്നു. ഇ­ങ്ങ­നെ അ­ഭ­യാർ­ഥി­ക­ളാ­യി അ­ല­യു­ന്ന­വ­രെ ഒരു രാ­ജ്യ­വും സ്വീ­ക­രി­ച്ചി­ല്ല. മ­ധ്യ­കാ­ല­യൂ­റോ­പ്പി­ലെ ജ­ന­സം­ഖ്യ­യു­ടെ 60 ശ­ത­മാ­ന­ത്തോ­ളം ക­വർ­ന്നെ­ടു­ത്ത പ്ലേ­ഗ് ഭ­യ­ന്നു് അ­ന്ന­ത്തെ കാ­ല­ത്തു് വൻ­ന­ഗ­ര­ങ്ങ­ളി­ലു­ള്ള­വർ ഉൾ­നാ­ടൻ ഗ്രാ­മ­ങ്ങ­ളി­ലേ­ക്കു പ­ലാ­യ­നം ചെ­യ്യു­ക­യു­ണ്ടാ­യി. മ­രി­ച്ച­വ­രെ അ­ട­ക്കം ചെ­യ്യാൻ പോലും ആ­ളി­ല്ലാ­തെ തെ­രു­വു­ക­ളിൽ മൃ­ത­ദേ­ഹ­ങ്ങൾ അഴുകി. മരണം എ­പ്പോൾ വേ­ണ­മെ­ങ്കി­ലും വ­രാ­വു­ന്ന ഒ­ര­തി­ഥി­യാ­ണെ­ന്ന ബോ­ധ­ത്തോ­ടെ­യാ­ണു മ­ഹാ­മാ­രി­യു­ടെ കാ­ല­ത്തു് മ­നു­ഷ്യർ ജീ­വി­ക്കു­ക. രോഗം എ­പ്പോൾ വേ­ണ­മെ­ങ്കി­ലും ത­ങ്ങ­ളെ ബാ­ധി­ച്ചേ­ക്കു­മെ­ന്ന ഭീ­തി­യിൽ മ­നു­ഷ്യർ ക­ഴി­യു­മ്പോ­ഴും അതു ന­ന്മ­കൾ­ക്കോ സ­ഹാ­നു­ഭൂ­തി­കൾ­ക്കോ ഉള്ള അ­വ­സ­ര­മാ­യി തീ­രാ­റി­ല്ല. പ­ര­സ്പ­രം കൊ­ല്ലാ­നോ ഒ­റ്റ­പ്പെ­ടു­ത്താ­നോ ഇ­ത്ത­രം അ­വ­സ­ര­ങ്ങ­ളിൽ മ­നു­ഷ്യർ മ­ടി­ക്കു­ക­യി­ല്ല. സ­ഹാ­നു­ഭൂ­തി­ക്കു പകരം അ­പ­ര­നോ­ടു­ള്ള അ­പാ­ര­മാ­യ ഭ­യ­മാ­ണു മ­ഹാ­മാ­രി­യു­ടെ കാ­ല­ത്തെ സ­വി­ശേ­ഷ­ത. അ­തു­കൊ­ണ്ടു് ഈ രോഗം തന്റെ ശത്രു കൊ­ണ്ടു­വ­രു­ന്ന­താ­ണു് എന്നു വി­ശ്വ­സി­ക്കാ­നാ­ണു മ­നു­ഷ്യർ­ക്കു പൊ­തു­വേ ഇഷ്ടം. ഡോ­ണൾ­ഡ് ട്രം­പ് യുഎസ് പ്ര­സി­ഡ­ന്റാ­യി­രി­ക്ക­വേ ക­ഴി­ഞ്ഞ വർഷം, കൊറോണ വൈ­റ­സി­നെ ചൈ­നീ­സ് വൈറസ് എ­ന്നാ­ണു വി­ളി­ച്ച­തു്. അ­തി­നെ­തി­രെ വി­മർ­ശ­നം ഉ­യർ­ന്ന­പ്പോൾ താൻ ഇ­നി­യും അതു് ആ­വർ­ത്തി­ക്കു­മെ­ന്നാ­ണു ട്രം­പ് തി­രി­ച്ച­ടി­ച്ച­തു്. ഇതേ മാ­ന­ദ­ണ്ഡം വ­ച്ചു് കൊറോണ വൈ­റ­സി­ന്റെ ഇ­ന്ത്യ­യിൽ ക­ണ്ടെ­ത്തി­യ വ­ക­ഭേ­ദ­ത്തെ ഇ­ന്ത്യൻ വ­ക­ഭേ­ദം എന്നു മാ­ധ്യ­മ­ങ്ങൾ വി­ളി­ച്ചു­തു­ട­ങ്ങി­യ­പ്പോൾ കേ­ന്ദ്ര സർ­ക്കാർ പ്ര­തി­ഷേ­ധി­ച്ചു. മാ­ധ്യ­മ­ങ്ങ­ളോ­ടു് ആ പ്ര­യോ­ഗം ഒ­ഴി­വാ­ക്കാൻ ആ­വ­ശ്യ­പ്പെ­ട്ടു. കോ­വി­ഡ് വ­ക­ഭേ­ദ­ങ്ങ­ളെ അതു ക­ണ്ടെ­ത്തി­യ നാ­ടു­ക­ളു­ടെ പേരിൽ വി­ളി­ക്ക­രു­തെ­ന്നു നിർ­ദേ­ശി­ച്ച ലോ­കാ­രോ­ഗ്യ സംഘടന, പകരം അ­വ­യ്ക്കു് ഗ്രീ­ക്കു് അ­ക്ഷ­ര­മാ­ല കൊ­ണ്ടു പേ­രി­ട്ടു. അ­ങ്ങ­നെ ഇ­ന്ത്യ­യിൽ ക­ണ്ടെ­ത്തി­യ വൈറസ് വ­ക­ഭേ­ദ­ത്തി­നു ഡെൽ­റ്റ എന്നു പേരു വന്നു. രോഗം ദാ­രി­ദ്ര്യ­ത്തെ­യും ക­ഷ്ട­പ്പാ­ടു­ക­ളെ­യും മാ­ത്ര­മ­ല്ല വി­ദ്വേ­ഷ­ത്തെ­യും പ­ക­യെ­യും കൂടി പ്ര­സ­രി­പ്പി­ക്കു­ന്നു. ഇ­ന്ത്യ­യിൽ ഒ­ന്നാം കോ­വി­ഡ് വ്യാ­പ­ന­കാ­ല­ത്തു തബ് ലീഗ് ജ­മാ­അ­ത്ത് പ്ര­വർ­ത്ത­കർ കേട്ട പ­ഴി­ക്കു ക­ണ­ക്കു­ണ്ടോ. ഭ­ര­ണ­കൂ­ട­ങ്ങൾ­ക്കു് ത­ങ്ങ­ളു­ടെ അ­ധി­കാ­ര­ങ്ങൾ ബ­ല­പ്പെ­ടു­ത്താ­നാ­യി പ­കർ­ച്ച­വ്യാ­ധി­കൾ ഉ­പ­കാ­ര­മാ­യി­ത്തീ­രു­ന്നു­വെ­ന്ന­താ­ണു ച­രി­ത്രം.

ഒരാൾ ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്ന­തു് അ­യാ­ളു­ടെ മാ­ന­സി­കാ­രോ­ഗ്യം മോ­ശ­മാ­യ­തു­കൊ­ണ്ടാ­ണെ­ന്നും അ­യാൾ­ക്കു ചി­കിൽ­സ ല­ഭി­ച്ചി­രു­ന്നു­വെ­ങ്കിൽ അകാല മരണം ഒ­ഴി­വാ­ക്കാ­മാ­യി­രു­ന്നു­വെ­ന്നും നാം ഇ­പ്പോൾ ക­രു­തു­ന്നു­ണ്ടു്. എ­ന്നാൽ ഈ രോ­ഗ­നിർ­ണ്ണ­യ­ത്തേ­ക്കാൾ സ­ങ്കീർ­ണ്ണ­മാ­ണു മ­നു­ഷ്യാ­വ­സ്ഥ­യെ­ന്നു കൂടി നാം ഓർ­മി­ക്കേ­ണ്ട­താ­ണു്.

കു­ഷ്ഠം, പ്ലേ­ഗ്, ക്ഷയം എ­ന്നി­ങ്ങ­നെ­യു­ള്ള രോ­ഗ­വി­പ­ത്തു­ക­ളു­ടെ അ­നു­ഭ­വം മാ­ന­വ­ഭാ­വ­ന­യെ ബ­ഹു­മു­ഖ­മാ­യി സ്വാ­ധീ­നി­ച്ചി­ട്ടു­ണ്ടു്. കാൻ­സ­റും എ­യ്ഡ്സും പോലെ മാ­ര­ക­രോ­ഗ­ങ്ങ­ളും രോ­ഗ­ങ്ങൾ എ­ന്ന­തി­ന­പ്പു­റം സാ­മൂ­ഹി­ക ജീർ­ണ്ണ­ത­യു­ടെ അ­ട­യാ­ള­ങ്ങ­ളാ­യി മ­നു­ഷ്യ­ഭാ­വ­ന­യിൽ ഇടം തേ­ടു­ക­യു­ണ്ടാ­യി. കാൻ­സ­റി­നു ചി­കി­ത്സ­യി­ലി­രി­ക്കേ­യാ­ണു സൂസൻ സൊ­ന്റാ­ഗ് ഇൽനസ് ആസ് മെ­റ്റ­ഫർ എന്ന ദീർ­ഘ­പ്ര­ബ­ന്ധ­മെ­ഴു­തി­യ­തു്. രോഗം എ­ങ്ങ­നെ­യാ­ണു രൂ­പ­ക­മാ­യി പ്ര­വർ­ത്തി­ക്കു­ന്ന­തെ­ന്നു് ആ എസ്സേ അ­ന്വേ­ഷി­ച്ചു. ഹൃ­ദ­യ­ശ­സ്ത്ര­ക്രി­യ ക­ഴി­ഞ്ഞു വി­ശ്ര­മി­ക്കു­ന്ന സ­മ­യ­മാ­ണു കെ. പി. അപ്പൻ രോ­ഗ­വും സാ­ഹി­ത്യ­ഭാ­വ­ന­യും എ­ഴു­തി­യ­തു്. ഭ്രാ­ന്തി­നെ എ­ങ്ങ­നെ­യാ­ണു ബഷീർ നേ­രി­ട്ട­തെ­ന്നു്, അപ്പൻ എ­ഴു­തു­ന്നു­ണ്ടു്. ഭ്രാ­ന്തിൽ­നി­ന്നു മ­ട­ങ്ങി­വ­രാ­നു­ള്ള ഉ­പാ­ധി­യാ­യാ­ണു് അവിടെ സാ­ഹി­ത്യം വ­രു­ന്ന­തു്. രോ­ഗ­ത്തി­ന്റെ വേദന, അതിലെ സഹനം എ­ന്നി­വ­യി­ലാ­ണു സൊ­ന്റാ­ഗ് ഊ­ന്നി­യ­തു്.

ഹാം­ലെ­റ്റി­നു ഭ്രാ­ന്താ­ണെ­ന്നു് കൊ­ട്ടാ­ര­ത്തി­ലെ എ­ല്ലാ­വ­രും ക­രു­തു­ന്നു. അ­തോ­ടു­കൂ­ടി അയാൾ അ­ധി­കാ­ര­ത്തി­നു പു­റ­ത്താ­കു­ന്നു, അ­ധി­കാ­ര­ത്തി­ന്റെ ശ­ത്രു­വു­മാ­കു­ന്നു. ഭ്രാ­ന്ത­ന്റെ മൊ­ഴി­ക­ളാ­ണു പി­ന്നെ ഹാം­ലെ­റ്റ് പ­റ­യു­ന്ന­തെ­ല്ലാം. അ­യാ­ളു­ടെ സം­സാ­ര­ങ്ങൾ മ­റ്റു­ള്ള­വർ ഒ­ളി­ച്ചി­രു­ന്നു വി­ശ­ക­ല­നം ചെ­യ്യു­ന്നു. അതു ഭ്രാ­ന്ത­ന്റേ­തു് ത­ന്നെ­യെ­ന്നു് ഒ­ളി­പ്പി­ക്കു­ന്നു. അ­പ്പോൾ ഒരു ഭ്രാ­ന്ത­ന്റെ ശൈ­ലി­യി­ലേ­ക്കു സ്വയം പ­രി­വർ­ത്ത­നം ചെ­യ്തു് തന്റെ എ­തി­രാ­ളി­ക­ളെ ക­ബ­ളി­പ്പി­ക്കു­ക­യാ­ണു ഹാം­ലെ­റ്റ് ചെ­യ്യു­ന്ന­തെ­ന്നും ന­മു­ക്കു തോ­ന്നു­ന്നു. ദു­ഷി­ച്ച അ­ധി­കാ­ര­ത്തെ പൊ­ളി­ക്കാൻ ഹാം­ലെ­റ്റ് നാ­ട­ക­ത്തി­ലു­ള്ളിൽ നാടകം ക­ളി­ക്കു­ന്നു. അ­തേ­സ­മ­യം, ലേഡി മാ­ക്ബ­ത് വലിയ രോ­ഗ­ത്തി­ലേ­ക്കു് പൊ­ടു­ന്ന­നെ വീ­ഴു­ക­യാ­ണു്. അ­വർ­ക്കു സം­ഭ­വി­ക്കു­ന്ന­തു നാ­ട്യ­മ­ല്ല, യാ­ഥാർ­ഥ്യ­മാ­ണു്. ഉ­ന്മാ­ദാ­വ­സ്ഥ വ­രു­ന്ന­തോ­ടെ അ­വ­രിൽ­നി­ന്നു് അ­ധി­കാ­ര­വും ക­രു­ത്തും ചോർ­ന്നു­പോ­കു­ന്നു. അ­വ­രു­ടെ വി­ചി­ത്ര­മാ­യ രോ­ഗ­ത്തി­നു ചി­കി­ത്സി­ക്കാൻ വ­രു­ന്ന ഡോ­ക്ടർ, ഇതു് തന്റെ ക­ഴി­വി­നു് അ­പ്പു­റ­മാ­ണെ­ന്നു പ­റ­യു­ന്നു. ഉ­ന്മാ­ദം, അതീവ ദുഃ­ഖ­ത്തിൽ­നി­ന്നാ­ണു്, അതു മ­ര­ണ­ത്തിൽ അ­വ­സാ­നി­ക്കു­ന്നു.

ദുഃഖം രോ­ഗ­മാ­ണെ­ന്നു ക­ണ്ടെ­ത്തു­ന്ന­തോ­ടെ­യാ­ണു മാ­ന­സി­ക ചി­കി­ത്സാ­സ­മ്പ്ര­ദാ­യം ഉ­ണ്ടാ­യ­തു്. ഡി­പ്ര­ഷൻ പോ­ലു­ള്ള വാ­ക്കു­കൾ അതോടെ ആ­ധു­നി­ക പൊ­തു­വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി.

പാ­ശ്ചാ­ത്യ രോ­ഗ­ചി­കിൽ­സ­യു­ടെ ച­രി­ത്ര­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട ഒരു സ­ന്ദർ­ഭം മാ­ന­സി­കാ­രോ­ഗ്യ ചി­കിൽ­സ­യ്ക്കു് പ്ര­ത്യേ­കം ആ­ശു­പ­ത്രി­കൾ ആ­രം­ഭി­ക്കു­ന്ന­താ­ണു്. ഒരാൾ ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്ന­തു് അ­യാ­ളു­ടെ മാ­ന­സി­കാ­രോ­ഗ്യം മോ­ശ­മാ­യ­തു­കൊ­ണ്ടാ­ണെ­ന്നും അ­യാൾ­ക്കു ചി­കിൽ­സ ല­ഭി­ച്ചി­രു­ന്നു­വെ­ങ്കിൽ അകാല മരണം ഒ­ഴി­വാ­ക്കാ­മാ­യി­രു­ന്നു­വെ­ന്നും നാം ഇ­പ്പോൾ ക­രു­തു­ന്നു­ണ്ടു്. എ­ന്നാൽ ഈ രോ­ഗ­നിർ­ണ്ണ­യ­ത്തേ­ക്കാൾ സ­ങ്കീർ­ണ്ണ­മാ­ണു മ­നു­ഷ്യാ­വ­സ്ഥ­യെ­ന്നു കൂടി നാം ഓർ­മി­ക്കേ­ണ്ട­താ­ണു്. മാ­ന­സി­കാ­രോ­ഗ്യ­ത്തേ­ക്കാൾ വ്യ­ക്തി­യു­ടെ ആ­വ­ശ്യ­ങ്ങ­ളും സാ­മൂ­ഹി­ക സാ­ഹ­ച­ര്യ­ങ്ങ­ളും ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യ­മാ­ണു് ഒരാളെ ജീ­വി­തം മ­തി­യാ­ക്കാൻ പ്രേ­രി­പ്പി­ക്കു­ന്ന­തു്. ഡി­പ്ര­ഷൻ എന്നു പ­റ­യാ­റു­ള്ള അവസ്ഥ ഒ­രു­ത­രം പ­കർ­ച്ച­വ്യാ­ധി­യാ­യി, നാ­ഗ­രി­ക­ത­യു­ടെ മുഖ്യ സ­വി­ശേ­ഷ­ത­ക­ളി­ലൊ­ന്നാ­യി നാം സ്വീ­ക­രി­ച്ചു­ക­ഴി­ഞ്ഞു. വി­ക­സി­ത­രാ­ജ്യ­ങ്ങ­ളിൽ പ­ത്തി­ലൊ­രാ­ളെ­ങ്കി­ലും ഡി­പ്ര­ഷ­നു ചി­കിൽ­സ തേ­ടു­ന്ന­വ­രാ­ണു്. ഇതു വർ­ധി­ക്കു­ക­യും ചെ­യ്യു­ന്നു.

വി. സി. ബാ­ല­കൃ­ഷ്ണ­പ്പ­ണി­ക്ക­രെ പോലെ ഒരു കവി ഇ­പ്പോ­ളാ­ണെ­ങ്കിൽ ഒരു വി­ലാ­പം (1908) എ­ഴു­തു­ക എ­ങ്ങ­നെ­യാ­യി­രി­ക്കും എ­ന്നു് ഞാൻ ആ­ലോ­ചി­ച്ചി­ട്ടു­ണ്ടു്. താ­നേ­റ്റ­വും സ്നേ­ഹി­ക്കു­ന്ന വ്യ­ക്തി ന­ഷ്ട­പ്പെ­ട്ടു­പോ­കു­മ്പോൾ മ­നു­ഷ്യൻ അ­നു­ഭ­വി­ക്കു­ന്ന അതീവ ദുഃഖം ചി­കി­ത്സ­യാൽ പ­രി­ഹ­രി­ക്കാ­നാ­വി­ല്ല. അമിത മ­ദ്യ­പാ­നി­യാ­യ ആളെ ആൽ­ക്ക­ഹോ­ളി­സ­ത്തി­നു ചി­കിൽ­സി­ക്കും പോലെ അമിത ദുഃ­ഖ­ത്തി­നു ചി­കി­ത്സി­ക്കാ­മെ­ന്നു നാം വി­ശ്വ­സി­ക്കു­ന്നു­ണ്ടു്. ചില ന­ഷ്ട­ങ്ങൾ, ഇ­ല്ലാ­യ്മ­ക­ളാ­ണു് വ്യ­ക്തി­ക­ളെ ദുഃ­ഖി­ത­രാ­ക്കു­ന്ന­തു്. അതു തി­രി­ച്ചു­കി­ട്ടും വരെ ആ ദുഃ­ഖ­ത്തി­നു് അറുതി ഉ­ണ്ടാ­വി­ല്ല. ദ­രി­ദ്ര­നാ­യ ആൾ­ക്കു ദാ­രി­ദ്ര്യം മാറണം, വീ­ടി­ല്ലാ­ത്ത ആൾ­ക്കു വീ­ടു­വേ­ണം. കൂ­ട്ടി­ല്ലാ­ത്ത ആൾ­ക്കു കൂ­ട്ടു­വേ­ണം. ഇ­ങ്ങ­നെ കൂടി ചി­ന്തി­ക്കു­മ്പോൾ നാം അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന കോ­വി­ഡി­നെ­ക്കാൾ ഭ­യാ­ന­ക­മാ­ണു ജീ­വി­ത­ത്തിൽ കൂ­ടു­തൽ ശ­ക്ത­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന സ­മു­ദാ­യി­ക­വി­ദ്വേ­ഷ­ങ്ങ­ളും വം­ശീ­യ­പീ­ഡ­ന­ങ്ങ­ളും.

മ­രു­ന്നു­ക­മ്പ­നി­കാർ­ക്കു വലിയ ലാഭം നൽ­കു­ന്ന ആഗോള വി­പ­ണി­യാ­യി കോ­വി­ഡ് മാ­റി­ക്ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. ആ­ശു­പ­ത്രി­കൾ­ക്കും ക്വാ­റ­ന്റീൻ കേ­ന്ദ്ര­ങ്ങൾ­ക്കും സൂ­ക്ഷ്മ­വും ശ­ക്ത­വു­മാ­യ മറ്റു ചില വൈ­റ­സു­കൾ ന­മ്മു­ടെ ലോ­ക­ത്തെ ഗ്ര­സി­ക്കു­ന്നു­ണ്ടു്. അതു് വി­വേ­ച­ന­ങ്ങ­ളു­ടെ­യും ഹിം­സ­യു­ടെ­യും ആ­ശ­യ­ങ്ങ­ളാ­ണു്.

ആൽബേർ കമ്യൂ ദ് പ്ലേ­ഗ് എന്ന നോവൽ ച­രി­ത്ര­ത്തി­ലെ പ്ലേ­ഗി­ന്റെ ക­ഥ­യ­ല്ല, ഫ്രാൻ­സി­ലെ നാ­ത്സി അ­ധി­നി­വേ­ശ­ത്തി­ന്റെ ചി­ത്രീ­ക­ര­ണ­മാ­യി­രു­ന്നു അതു്. പ്ലേ­ഗ് എ­ന്നാൽ നാ­ത്സി­സ­മാ­ണു്. നാ­ത്സി അ­ധി­നി­വേ­ശം അ­വ­സാ­നി­ച്ച­തോ­ടെ ഫ്ര­ഞ്ചു­കാർ അതു മ­റ­ന്നു­ക­ള­ഞ്ഞു. നാ­ത്സി­കൾ ഭൂ­ത­കാ­ല­ത്തി­ന്റെ ഭാ­ഗ­മാ­യെ­ന്നു് അവർ വി­ശ്വ­സി­ച്ചു. കമ്യൂ ന­ല്കു­ന്ന മു­ന്ന­റി­യി­പ്പു് ഇ­താ­ണു്—ഒരു വൈ­റ­സും ഭൂ­ത­കാ­ല­ത്തി­ന്റെ ഭാ­ഗ­മാ­കു­ന്നി­ല്ല. നി­ങ്ങൾ ജോലി ചെ­യ്യു­ന്നി­ട­ത്തും നി­ങ്ങൾ വാ­യി­ക്കു­ന്ന പു­സ്ത­ക­ത്താ­ളു­ക­ളി­ലും വരെ ആ വൈറസ് അ­ടു­ത്ത അ­വ­സ­ര­ത്തി­നാ­യി അ­ദൃ­ശ്യ­മാ­യി കാ­ത്തി­രി­ക്കു­ന്നു­ണ്ടു്. അ­ടു­ത്ത അ­ധി­നി­വേ­ശം, അ­ടു­ത്ത അ­വ­കാ­ശ­ന­ഷ്ടം, അ­ടു­ത്ത വം­ശ­ഹ­ത്യ വരും വരെ നാം വൈറസ് ഭൂ­ത­കാ­ല­മാ­യെ­ന്ന വി­ശ്വാ­സ­ത്തോ­ടെ ജീ­വി­ക്കു­ക­യാ­ണു ചെ­യ്യു­ന്ന­തു്. സൂ­ക്ഷ്മ­ജീ­വി­ക­ളാ­യ വൈ­റ­സു­കൾ­ക്കു് മ­നു­ഷ്യ­രു­ടെ സാ­മൂ­ഹി­ക­ജീ­വി­ത­ത്തെ ത­കി­ടം­മ­റി­ക്കാ­നും ലോ­ക­ക്ര­മ­ത്തെ തന്നെ മാ­റ്റി­മ­റി­ക്കാ­നും ക­ഴി­ഞ്ഞു. എ­ന്നാൽ കൊറോണ വൈ­റ­സു­കൾ കു­റ­ച്ചു­കാ­ലം ക­ഴി­യു­മ്പോൾ നമ്മെ വി­ട്ടു­പോ­കും. അ­ടു­ത്ത മ്യൂ­ട്ടേ­ഷൻ സം­ഭ­വി­ക്കും വരെ അവ ന­മ്മു­ടെ പ­രി­ധി­ക്കു പു­റ­ത്തേ­ക്കു­പോ­കും. മ­രു­ന്നു­ക­മ്പ­നി­കാർ­ക്കു വലിയ ലാഭം നൽ­കു­ന്ന ആഗോള വി­പ­ണി­യാ­യി കോ­വി­ഡ് മാ­റി­ക്ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. ആ­ശു­പ­ത്രി­കൾ­ക്കും ക്വാ­റ­ന്റീൻ കേ­ന്ദ്ര­ങ്ങൾ­ക്കും സൂ­ക്ഷ്മ­വും ശ­ക്ത­വു­മാ­യ മറ്റു ചില വൈ­റ­സു­കൾ ന­മ്മു­ടെ ലോ­ക­ത്തെ ഗ്ര­സി­ക്കു­ന്നു­ണ്ടു്. അതു് വി­വേ­ച­ന­ങ്ങ­ളു­ടെ­യും ഹിം­സ­യു­ടെ­യും ആ­ശ­യ­ങ്ങ­ളാ­ണു്. അതു മ­നു­ഷ്യ­ബോ­ധ­ത്തെ­യാ­ണു കീ­ഴ­ട­ക്കു­ന്ന­തു്.

ക­ഴി­ഞ്ഞ ഒന്നോ രണ്ടോ ദ­ശ­ക­ത്തി­നി­ടെ ന­മ്മു­ടെ ദേ­ശ­രാ­ഷ്ട്ര­സ­ങ്കൽ­പ­ങ്ങൾ മാ­റി­മ­റി­ഞ്ഞു. ക­ഴി­ഞ്ഞ നൂ­റ്റാ­ണ്ടിൽ നാം ആർ­ജ്ജി­ച്ചു­വെ­ന്നു ക­രു­തി­യ ഉ­ദാ­ര­മൂ­ല്യ­ങ്ങൾ രോ­ഗാ­തു­ര­മാ­യി. എല്ലാ തി­ന്മ­ക­ളെ­യും സ്വാ­ഭാ­വി­ക­മാ­ക്കു­ന്ന കാ­ഴ്ച­പ്പാ­ടു­കൾ നാം ശീ­ലി­ക്കു­ന്നു. ഗു­ജ­റാ­ത്തി­ലെ വം­ശ­ഹ­ത്യ­യും ബാ­ബ്റി­മ­സ്ജി­ദ് ത­കർ­ത്ത­തും താ­മ­സി­യാ­തെ വി­സ്മൃ­ത­മാ­കു­ക­യും അ­തെ­പ്പ­റ്റി പ­രാ­മർ­ശി­ക്കു­ന്ന­തു കു­റ്റ­ക­ര­മാ­കു­ക­യും ചെ­യ്തേ­ക്കാം. ഫ്രാ­ങ്കോ­യു­ടെ സ്വേ­ച്ഛാ­ധി­കാ­ര­ത്തി­നെ­തി­രെ നടന്ന ര­ക്ത­രൂ­ക്ഷി­ത­മാ­യ ആ­ഭ്യ­ന്ത­ര ക­ലാ­പ­ത്തി­നൊ­ടു­വിൽ 1939-ൽ സ്പെ­യിൻ ജ­നാ­ധി­പ­ത്യ­ത്തി­ലേ­ക്കു് മാ­റി­യ­പ്പോൾ ഉ­ണ്ടാ­യ പ്ര­ധാ­ന ഒ­ത്തു­തീർ­പ്പു­ക­ളി­ലൊ­ന്നു് ഏ­കാ­ധി­പ­തി­യാ­യ ഫ്രാ­ങ്കോ­യെ­യും അ­യാ­ളു­ടെ കൂ­ട്ടാ­ളി­ക­ളെ­യും വേ­ട്ട­യാ­ട­രു­തെ­ന്നാ­യി­രു­ന്നു. ഫ്രാ­ങ്കോ­യു­ടെ കാ­ല­ത്തെ ജ­യിൽ­പീ­ഡ­ന­ങ്ങ­ളോ ഭ­ര­ണ­കൂ­ട കൊ­ല­ക­ളോ മറ്റു മ­നു­ഷ്യാ­വ­കാ­ശ­ലം­ഘ­ന­ങ്ങ­ളോ പൊതു ഇ­ട­ത്തിൽ ചർച്ച ചെ­യ്യാ­നും പാ­ടി­ല്ല. ജ­നാ­ധി­പ­ത്യ­ത്തി­നു­വേ­ണ്ടി നൽ­കേ­ണ്ട വില. 1975-ൽ ഫ്രാ­ങ്കോ­യു­ടെ മരണം വരെ ഏ­കാ­ധി­പ­ത്യ­ത്തി­ന്റെ ക്രൂ­ര­ത­കൾ സ്പെ­യി­നി­ലെ രാ­ഷ്ട്രീ­യ­സ­മൂ­ഹം ചർച്ച ചെ­യ്തി­ല്ല. ഇ­ക്കാ­ല­മ­ത്ര­യും ജ­നാ­ധി­പ­ത്യ സ്പെ­യി­നിൽ, വി­ദൂ­ര­ഭൂ­ത­കാ­ല­ത്തി­ന്റെ അ­ട­യാ­ളം പോലെ ഒരു ദി­നോ­സർ എന്ന പോലെ ഫ്രാ­ങ്കോ ജീ­വി­ച്ചു­വെ­ന്നു് ഹാ­വി­യർ മ­രി­യാ­സ് ‘ദസ് ബാഡ് ബി­ഗിൻ­സ്’ എന്ന നോ­വ­ലിൽ എഴുതി. കാരണം മ­നു­ഷ്യർ­ക്കു സ്വാ­ത­ന്ത്ര്യം ഉ­പേ­ക്ഷി­ച്ചു ജീ­വി­ക്കാ­നാ­വും. ച­കി­ത­രാ­യ പൌ­ര­ന്മാർ ആദ്യം ഉ­പേ­ക്ഷി­ക്കു­ന്ന­തു സ്വാ­ത­ന്ത്ര്യ­മാ­യി­രി­ക്കും— മ­രി­യാ­സ് പ­റ­യു­ന്നു.

പ­കർ­ച്ച­വ്യാ­ധി­കൾ വ­രു­മ്പോ­ഴും ക­ട­ന്നു­പോ­കു­മ്പോ­ഴും നാം അ­നു­ഭ­വി­ച്ച യാ­ത­ന­ക­ളും വി­വേ­ച­ന­ങ്ങ­ളും വി­സ്മ­രി­ക്ക­പ്പെ­ടാൻ പാ­ടി­ല്ല. നാം അ­നു­ഭ­വി­ച്ച അ­നീ­തി­ക­ളോ­ടു സമരം തു­ട­രു­ക­യും വേണം. സാ­ഹി­ത്യം അ­ത്ത­ര­മൊ­രു നി­ത്യ­സ്മ­ര­ണ­യു­ടെ ഇടം കൂ­ടി­യാ­ണു്. മ­നു­ഷ്യ­ഭാ­വ­ന­യു­ടെ ആ­വി­ഷ്കാ­ര­മെ­ന്നാൽ മ­റ­വി­ക്കെ­തി­രാ­യ ന­മ്മു­ടെ സമൂഹം ന­ട­ത്തു­ന്ന ചെ­റു­ത്തു­നിൽ­പി­ന്റെ ഭാഗം കൂ­ടി­യാ­ണു്.

അജയ് പി. മ­ങ്ങാ­ട്ട്
images/ajay.jpg

നോ­വ­ലി­സ്റ്റ്, വി­മർ­ശ­കൻ, വി­വർ­ത്ത­കൻ. ഇ­ടു­ക്കി ജി­ല്ല­യിൽ വെ­ള്ള­ത്തൂ­വൽ സ്വ­ദേ­ശി. താമസം പൊ­ന്നു­രു­ന്നി, കൊ­ച്ചി.

പ്ര­ധാ­ന കൃ­തി­കൾ
  • ലോകം അ­വ­സാ­നി­ക്കു­ന്നി­ല്ല (ലേ­ഖ­ന­ങ്ങൾ)
  • സൂ­സ­ന്ന­യു­ടെ ഗ്ര­ന്ഥ­പ്പു­ര (നോവൽ)
  • പ­റ­വ­യു­ടെ സ്വാ­ത­ന്ത്ര്യം (ലേ­ഖ­ന­ങ്ങൾ)
  • ഏ­കാ­ന്ത­ത­യു­ടെ പു­രാ­വൃ­ത്തം: മാർ­ക്കേ­സ് (പഠനം)
  • രാ­ത്രി: ഏലി വീസൽ (ആ­ത്മ­ക­ഥാ­പ­ര­മാ­യ നോവൽ—വി­വർ­ത്ത­നം)
  • നോം ചോം­സ്കി (ജീ­വ­ച­രി­ത്രം)
  • ഇ­സ്ലാ­മും പ­ടി­ഞ്ഞാ­റും: ദെറീദ (സം­ഭാ­ഷ­ണം—വി­വർ­ത്ത­നം)
  • അം­ബേ­ദ്കർ: ഒരു പ്ര­ബു­ദ്ധ ഇ­ന്ത്യ­ക്കാ­യി: ഗെയ്ൽ ഓം­വെ­ത് (ജീ­വ­ച­രി­ത്രം—വി­വർ­ത്ത­നം)
  • പ്ര­ണ­യ­ത്തി­ന്റെ നാൽ­പ­തു നി­യ­മ­ങ്ങൾ: എലിഫ് ഷഫാക് (വി­വർ­ത്ത­നം)

Colophon

Title: Asupathriyum Thadavarayum (ml: ആ­ശു­പ­ത്രി­യും ത­ട­വ­റ­യും).

Author(s): Ajai P. Mangattu.

First publication details: Sayahna Foundation; Trivandrum, Kerala; 2021-06-12.

Deafult language: ml, Malayalam.

Keywords: Article, Ajai P. Mangattu, Asupathriyum Thadavarayum, അജയ് പി. മ­ങ്ങാ­ട്ട്, ആ­ശു­പ­ത്രി­യും ത­ട­വ­റ­യും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Hope, a painting by George Frederic Watts (1817–1904). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.