SFNസായാഹ്ന ഫൌണ്ടേഷൻ
images/Pasaulio.jpg
Creation of the World XI, a painting by Mikalojus Konstantinas Čiurlionis .
അഞ്ജന ഇ­പ്പോ­ഴും ഒ­ളി­വി­ലാ­ണു്
അജേഷ് ക­ട­ന്ന­പ്പ­ള്ളി

ശീ­തീ­ക­രി­ച്ച ഒരു ത­ട­വ­റ­യാ­യി­രു­ന്നു അയാൾ. അ­യാൾ­ക്ക­ക­ത്തു കി­ട­ന്നു് അ­വൾ­ക്കു് വീർ­പ്പു­മു­ട്ടി.

അ­ഞ്ജ­നാ ശ­ശി­ധ­രൻ കൃ­ത്യം മു­പ്പ­ത്തി­ര­ണ്ടാം വ­യ­സ്സി­ലാ­ണു് ത­ട­വി­ലാ­ക്ക­പ്പെ­ട്ട­തു്. അ­തി­നു­മു­മ്പു് അവൾ നടന്ന വ­ഴി­ക­ളു­ടെ, മു­പ്പ­ത്തി­യൊ­ന്നു വർ­ഷ­ക്കാ­ല­ങ്ങ­ളിൽ പ­തി­മൂ­ന്നു വർഷം സർവ്വ ജീ­വ­ജാ­ല­ങ്ങ­ളു­മാ­യും ച­ങ്ങാ­ത്ത­ത്തി­ലാ­യി­രു­ന്നു. വീ­ട്ടി­ലെ മ­റ്റു­ള്ള­വർ­ക്കു പോ­ലു­മ­റി­യാ­ത്ത ദേ­ശ­ക­ഥ­കൾ അവൾ പൊ­ടി­പ്പും തൊ­ങ്ങ­ലും വെ­ച്ചു് അ­മ്മ­മ്മ­യ്ക്കും അ­ച്ഛ­ച്ഛ­നും പ­റ­ഞ്ഞു കൊ­ടു­ക്കും. അവർ അ­ഞ്ജു­മോൾ­ക്കു് അ­വൾ­ക്ക­റി­യാ­ത്ത അ­നു­ഭ­വ­ങ്ങ­ളെ ക­ഥ­ക­ളി­ലേ­ക്കു് പ­ര­കാ­യ­പ്ര­വേ­ശം ന­ട­ത്തി ചു­ര­ത്തി നിൽ­ക്കും. അ­വ­ളാ­വ­ട്ടെ തൃ­പ്തി­വ­രാ­തെ കു­ടി­ച്ചു കു­ടി­ച്ചു ചീർ­ക്കും.

images/image01-s.png

സ്കൂ­ളി­ലേ­ക്കു പോ­കു­മ്പോ സൈ­ക്കി­ളെ­ടു­ത്തോ­ളാൻ പറയും; വണ്ടീ കൊ­ണ്ടു­ചെ­ന്നാ­ക്കാ­മെ­ന്നു് പറയും. അവൾ അ­ത്ത­രം പ്ര­ലോ­ഭ­ന­ങ്ങ­ളി­ലൊ­ന്നും വീ­ണി­ല്ല. പക്ഷേ, അവൾ വീണു, നി­ല­തെ­റ്റി വീണു. അതു് പ്ര­കൃ­തി­യു­ടെ പ്ര­ലോ­ഭ­ന­ത്തി­ലാ­ണെ­ന്നു മാ­ത്രം.

മ­ഞ്ഞു­കാ­ല­ത്തി­ലെ പ്ര­ഭാ­ത­ത്തിൽ, ഒരു കി­ളി­യാ­വും പ്ര­കൃ­തി. അ­വ­ള­ങ്ങ­നെ ചിറകു കു­ട­ഞ്ഞെ­ഴു­ന്നേൽ­ക്കു­ന്ന­തു് അവൾ നോ­ക്കി­യും കാ­തോർ­ത്തു­മി­രി­ക്കും. അ­ച്ഛ­ച്ഛ­നെ­പ്പോ­ലെ മ­ഞ്ഞു­കാ­ല­ത്തു മാ­ത്രം അ­വ­ളു­ടെ വായിൽ നി­ന്നു് പുക നിർ­ഗ­മി­ക്കും. അ­തി­നി­ട­യിൽ അവൾ പ­ക്ഷി­ക­ളെ­പ്പോ­ലെ ചിറകു കു­ട­ഞ്ഞെ­ഴു­ന്നേ­റ്റു് തോ­ട്ടിൻ ക­ര­യി­ലേ­ക്കു പ­റ­ക്കും. മീ­നു­കൾ വെ­ള്ള­ത്തി­നു മു­ക­ളി­ലേ­ക്കു് മു­ഖ­മു­യർ­ത്തി സാ­ന്നി­ധ്യ­മ­റി­യി­ക്കു­മ്പോ­ഴാ­വും മീൻ­കൊ­ത്തി­ച്ചാ­ത്തൻ കി­ളി­യു­ടെ വെ­പ്രാ­ളം തു­ട­ങ്ങു­ക. നീ­ല­നി­റ­ത്തി­ന്റെ ആ സൗ­ന്ദ­ര്യ­ക്ക­ട്ട­യ്ക്കു് പൊന്മ എ­ന്നു­കൂ­ടി പേ­രു­ണ്ടെ­ന്നു പ­റ­ഞ്ഞു­ത­ന്ന­തു് അ­മ്മ­മ്മ­യാ­ണു്. എ­ന്നാ­ലും എ­നി­ക്കി­ഷ്ടം മീൻ­കൊ­ത്തീ­ന്നു് വി­ളി­ക്കാ­നാ. തോ­ട്ടി­ലേ­ക്കു് ഞാ­ന്നു കി­ട­ക്കു­ന്ന ഏ­തെ­ങ്കി­ലും ചി­ല്ല­ക­ളി­ലോ വ­ള്ളി­ക­ളി­ലോ ഇ­രു­ന്നു് ഉ­റ­ക്കം തൂ­ങ്ങു­ന്ന അവ അ­പ്ര­തീ­ക്ഷി­ത­മാ­യി വെ­ള്ള­ത്തി­ലേ­ക്കു് കു­ത്ത­നെ പ­തി­ച്ചു­യ­രു­ന്ന­തു കാണാം. അ­പ്പോൾ കൊ­ക്കിൽ, പി­ട­യ്ക്കു­ന്ന മീൻ തി­ള­ങ്ങി­ക്കി­ട­പ്പു­ണ്ടാ­വും.

നീർ­ക്കോ­ഴി­ക­ളും കു­ള­ക്കോ­ഴി­ക­ളും ഇ­ര­പി­ടി­ക്കാൻ നേ­രി­ട്ടു് വെ­ള്ള­ത്തി­ലേ­ക്കി­റ­ങ്ങി അ­വി­ടെ­ക്കി­ട­ന്നു് നീ­ന്തി­ത്തു­ടി­ക്കും.

വെ­ള്ളം ഓ­ടി­യി­റ­ങ്ങു­ന്ന കാ­ഴ്ച­യാ­ണു് അ­ഞ്ജു­വി­നെ ആ­കർ­ഷി­ക്കു­ന്ന പ്ര­ധാ­ന കാ­ഴ്ച­ക­ളി­ലൊ­ന്നു്. കു­ത്ത­നെ കു­തി­ച്ചു­ചാ­ടു­ന്ന വെ­ള്ള­ത്തി­നോ­ടു് എ­തി­രി­ടു­ന്ന പോ­രാ­ളി­യെ­പ്പോ­ലെ, തി­ള­ങ്ങു­ന്ന പോർ­ച്ച­ട്ട­കൾ ധ­രി­ച്ച മ­ത്സ്യ­ങ്ങൾ മു­ക­ളി­ലേ­ക്കു് കു­തി­ച്ചു­യ­രും. ജ­ല­പോ­രാ­ളി­കൾ­ക്കി­ട­യി­ലേ­ക്കു് ചില പ­ട­യാ­ളി­കൾ നു­ഴ­ഞ്ഞു­ക­യ­റി വരും. മു­കൾ­ത്ത­ട്ടി­ലെ­ത്തി­യ അ­വ­യു­ടെ ആ­ഹ്ലാ­ദ പ്ര­ക­ട­ന­ങ്ങ­ളാ­ണു് പി­ന്നെ. ആകെ ബഹളം തന്നെ. പക്ഷേ, കാ­ണാ­നെ­ന്തു ര­സ­മാ­ണെ­ന്നോ!

തോ­ട്ടി­ലേ­ക്കു് കാ­ലു­കൾ ഞാ­ത്തി­യി­ട്ടു് കു­ഞ്ഞു­ക­ല്ലു­കൾ വെ­ള്ള­ത്തി­ലേ­ക്കെ­റി­ഞ്ഞു് മ­ത്സ്യ­ങ്ങ­ളെ ഇ­ര­ക­ളെ­ന്നു് കൊ­തി­പ്പി­ച്ചും പുൽ­നാ­മ്പു് വാ­യി­ലി­ട്ടു് ക­ടി­ച്ചു തു­പ്പി­ക്കൊ­ണ്ടും ഇ­രി­ക്കു­മ്പോ അ­മ്മ­യു­ടെ വിളി കൃ­ത്യ­ത­യോ­ടെ ഉയരും പി­റ­കിൽ നി­ന്നു്. ബ­ക്ക­റ്റിൽ ഓരോ ദി­വ­സ­വും താൻ മ­ണ്ണിൽ കു­ഴ­ച്ചെ­ടു­ത്ത ഉ­ടു­പ്പു­ക­ളു­ണ്ടാ­വും. വീ­ട്ടി­ലെ എ­ല്ലാ­വ­രു­ടേ­യും തു­ണി­ക­ളു­മു­ണ്ടാ­വും എ­പ്പോ­ഴും അതിൽ.

“ഈ അ­മ്മ­യ്ക്കി­തെ­ന്താ… എല്ലാ ദി­വ­സ­വും രാ­വി­ലെ­യാ­കു­മ്പോ തു­ണി­ക്കെ­ട്ടു­ക­ളു­മാ­യി വ­ന്നോ­ളും… തോ­ട്ടി­ലേ­ക്കി­റ­ങ്ങി­യാ മീ­നു­ക­ളും കി­ളി­ക­ളു­മെ­ല്ലാം പി­ണ­ങ്ങി എ­വി­ടെ­യെ­ങ്കി­ലും പോയി ഒ­ളി­ക്കും. ഒ­ന്നി­നേം കാണാൻ വി­ടി­ല്ല.”

“അതേയ്… നി­ന­ക്കി­ത്തി­രി കൂടി പ്രാ­യാ­വ­ട്ടെ. ഇ­തി­ലും കൂ­ടു­ത­ലു­ണ്ടാ­വും ചു­മ­ക്കാൻ.”

അ­മ്മ­യ്ക്കെ­ന്തി­നു­മു­ണ്ടാ­വു­മൊ­രു ഞായം. പ­രി­ഭ­വി­ച്ചു­കൊ­ണ്ടു­ത­ന്നെ അ­മ്മ­യോ­ടൊ­പ്പം പ­ട­വി­ലി­രു­ന്നു് സോ­പ്പു­പ­ത­ക്കൂ­ന­കൾ കൈ­ക­ളിൽ കോ­രി­യെ­ടു­ത്തു് അഞ്ജന കി­ണു­ങ്ങി­ക്കൊ­ണ്ടി­രു­ന്നു. ഒ­ഴു­ക്കി­നൊ­പ്പ­മു­ള്ള തന്റെ ഉ­ടു­പ്പു­ക­ളു­ടെ പി­ട­ച്ചി­ലിൽ മ­ത്സ്യ­ങ്ങ­ളോ­ടൊ­പ്പം താൻ നീ­ന്തി­ത്തു­ടി­ക്കു­ന്ന­താ­യി സ­ങ്ക­ല്പി­ക്കും. ഒ­ഴു­ക്കി­നെ­തി­രെ നീ­ന്തി ചെ­ന്നെ­ത്തു­ന്ന­തു് മ­നു­ഷ്യ­രൊ­രു­ക്കി വെച്ച കെ­ണി­ക­ളി­ലാ­യി­രി­ക്കും. താൻ നീ­ന്തി­ത്തു­ടി­ച്ചു് ഏതു കെ­ണി­യി­ലാ­വും, ആരുടെ കെ­ണി­യി­ലാ­വും വീഴുക!

അ­മ്മ­യു­ടെ വേ­വ­ലാ­തി­ക­ളെ വാ­യി­ക്കു­വാ­നു­ള്ള പ്രാ­യ­മാ­വാ­ത്ത­തി­നാ­ലാ­വാം അഞ്ജന സോ­പ്പു­പ­ത­യ്ക്ക­ക­ത്തെ വ­സ്ത്ര­ങ്ങ­ളി­ലൊ­ന്നി­നെ, വെ­ള്ള­ത്തി­ലേ­ക്കെ­ടു­ത്തി­ട്ടു് ചി­രി­ച്ചു നി­ന്നു.

അ­ടി­വ­സ്ത്ര­ത്തിൽ ഒരു പൊ­ട്ടു പോലെ സൂ­ര്യൻ ഉ­ദി­ച്ചു വ­രു­ന്ന­തു് ക­ണ്ടു് അ­ല­റി­ക്ക­ര­ഞ്ഞ­പ്പോ­ഴാ­ണു് അമ്മ അവളെ ചേർ­ത്തു പി­ടി­ച്ചു് ‘പെ­ണ്ണേ’ എ­ന്നു് ആ­ദ്യ­മാ­യി വി­ളി­ച്ച­തു്. അന്നു മുതൽ അ­മ്മ­യ്ക്കു് അ­ല­ക്കി­നു പുറമേ, അ­വൾ­ക്കു ചു­റ്റും വേ­ലി­കെ­ട്ട­ലു കൂ­ടി­യാ­യി പണി.

images/image02-s.png

തോ­ട്ടിൻ­ക­ര­കൾ എത്ര പെ­ട്ടെ­ന്നാ­ണു് അ­വൾ­ക്കു് അ­ന്യ­ഗ്ര­ഹ­ങ്ങ­ളാ­യി­ത്തീർ­ന്ന­തു്! വയലും പുൽ­ച്ചെ­ടി­ക­ളും വയലിൽ മേ­യു­ന്ന പ­ശു­ക്ക­ളും മ­ത്സ്യ­ങ്ങ­ളും ജീ­വ­ജാ­ല­ങ്ങ­ളു­മെ­ല്ലാം ദൂ­ര­ക്കാ­ഴ്ച­ക­ളാ­യി. ചാ­ഞ്ഞു നി­ന്നു് സ്നേ­ഹ­ത്തോ­ടെ മാ­ടി­വി­ളി­ച്ചി­രു­ന്ന വെള്ള ചെ­മ്പ­ക­വും സൗ­ഗ­ന്ധി­ക സ്വ­പ്ന­ങ്ങ­ളെ വാ­രി­പു­ണർ­ന്നി­രു­ന്ന പാ­രി­ജാ­ത­വും അ­പ­രി­ചി­ത­യോ­ടെ­ന്ന­വ­ണ്ണം നി­സ്സം­ഗ­ഭാ­വ­ത്തിൽ നി­ല­യു­റ­പ്പി­ച്ചു. വ­സ­ന്തം ഉ­ട­ലി­ലേ­ക്കു് ചേ­ക്കേ­റി­യ­തോ­ടെ ചു­റ്റു­പാ­ടു­കൾ­ക്കു് ആൾ­ക്കൂ­ട്ടം തീ കൊ­ടു­ത്തു. പ­റ­മ്പ­തിർ­ത്തി­കൾ­ക്കു­ള്ളിൽ ആ­ഹ്ലാ­ദം മേ­ഞ്ഞു ന­ട­ക്കു­ന്ന­തി­നി­ട­യി­ലാ­ണു് മു­പ്പ­ത്തി­ര­ണ്ടു വരെ കൊ­ണ്ടു നടന്ന വേ­വ­ലാ­തി അമ്മ കൈ­മാ­റ്റം ചെ­യ്ത­തു്. അതെ, കൃ­ത്യം മു­പ്പ­ത്തി­ര­ണ്ടാം വ­യ­സ്സി­ലാ­ണു് അഞ്ജന ശ­ശി­ധ­രൻ ത­ട­വി­ലാ­ക്ക­പ്പെ­ട്ട­തു്.

ത­നി­ക്കു് ജീ­വി­ത­ത്തിൽ കി­ട്ടി­യ ഏ­റ്റ­വും വലിയ സൗ­ഭാ­ഗ്യ­മേ­തെ­ന്നു ചോ­ദി­ച്ചാൽ അഞ്ജന ആ­ലോ­ചി­ക്കാ­തെ തന്നെ ഉ­ത്ത­രം പ­റ­യു­ന്ന ഒരു കാ­ര്യ­മേ അ­ക്കാ­ല­ത്തു­ണ്ടാ­യി­രു­ന്നു­ള്ളൂ.

അ­ഞ്ജ­ന­യിൽ നി­ന്നു തന്നെ കേൾ­ക്കു­മ്പോൾ അതിനു വ­ല്ലാ­ത്തൊ­രു സൗ­ന്ദ­ര്യ­മാ­ണു്.

“വലിയ കു­ന്നു­ക­ളും മൈ­താ­ന­ങ്ങ­ളും കാ­റ്റു­കൾ കൊ­ണ്ടു് ചൂളം വി­ളി­ക്കു­ന്ന കാ­റ്റാ­ടി മ­ര­ങ്ങ­ളു­ടെ നീണ്ട നി­ര­ക­ളും ത­ല­കീ­ഴാ­യ് തൂ­ക്കി­യി­ട്ടു് കോ­മാ­ളി­യെ­പ്പോ­ലെ ചി­രി­ക്കു­ന്ന പ­റ­ങ്കി­മാ­വിൻ കൂ­ട്ട­ങ്ങ­ളി­ലെ ക­ശു­വ­ണ്ടി­യും പ­ഴ­ങ്ങ­ളും പി­ന്നെ പലവിധ വ­സ്ത്ര­ങ്ങ­ളിൽ പൊ­തി­ഞ്ഞെ­ഴു­ന്ന­ള്ളി വ­രു­ന്ന കു­ട്ടി­ക­ളു­മെ­ല്ലാം എ­നി­ക്കു കൈ­വ­ന്ന ഭാ­ഗ്യ­ങ്ങ­ളാ­ണു്. പ­യ്യ­ന്നൂർ കോ­ളേ­ജി­ന്റെ ഇ­ട­നാ­ഴി­കൾ പോലും കു­ളി­രു പ­ക­രു­ന്ന­വ­യാ­ണു്.”

images/image03-s.png

ഒറ്റ ശ്വാ­സ­ത്തിൽ പ­റ­ഞ്ഞു തീർ­ത്തു് അഞ്ജന കി­ത­യ്ക്കും. പി­ന്നെ­യും തു­ട­രും.

“വാ­ക്കു­ക­ളു­ടെ മ­ഹാ­ഗോ­പു­ര­ങ്ങൾ­ക്കു കീഴിൽ ചെവി ആവോളം കൂർ­പ്പി­ച്ചു് കേ­ട്ടു­കൊ­ണ്ടി­രി­ക്കു­മ്പോ പ്ര­കൃ­തി സൗ­ന്ദ­ര്യ­വും ലോക സൗ­ന്ദ­ര്യ­വും അതിൽ നി­ന്നു് ഒ­ഴു­കി­യി­റ­ങ്ങും. മേ­ല­ത്തു് മാ­ഷി­ന്റെ സ്ത്രൈ­ണ ശ­ബ്ദ­ത്തി­ലും ലോകം ലാവ പോലെ തി­ള­ച്ചു­മ­റി­യും. എം. ആർ. സി. മാഷും പ­ട്ടേ­രി മാഷും ആമു മാഷും പല വി­താ­ന­ങ്ങ­ളിൽ കൈ പി­ടി­ച്ചു് ലോക സ­ഞ്ചാ­രം ചെ­യ്യി­ക്കും.”

അ­ഞ്ജ­ന­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ലോകം നീ­ണ്ടു­പോ­യ­തു് പ­ഠ­ന­കാ­ല­ത്തി­ന്റെ ഹ്ര­സ്വ­കാ­ല­മാ­യി­രു­ന്നെ­ന്നു് അവൾ തന്നെ ത­മാ­ശ­യാ­യി പറയും. എ­ന്നി­ട്ടു് ചി­രി­ക്കും.

എ­ന്തെ­ല്ലാ­മാ­ണു് പ­ഠി­പ്പി­ച്ച­തു്!

നാ­ളെ­കൾ നി­ങ്ങ­ളു­ടേ­താ­ണു്!

സ്ത്രീ­ക­ളു­ടെ മു­ന്നേ­റ്റ­ങ്ങ­ളും സ്വാ­ത­ന്ത്ര്യ­ങ്ങ­ളും പു­സ്ത­ക­ങ്ങ­ളിൽ ഉ­യർ­ത്തി­ക്കാ­ണി­ച്ചു­വെ­ന്ന­ല്ലാ­തെ അ­ഞ്ജ­ന­യ്ക്കു് ജീ­വി­ത­ത്തിൽ അതു് ക­ണ്ടെ­ടു­ക്കാ­നേ ക­ഴി­ഞ്ഞി­ല്ല.

അ­വ­ളു­ടെ യാ­ത്ര­കൾ ദി­വാ­ക­ര­ന്റെ പ്ര­താ­പ­ത്തി­ന്റെ മു­ന്നിൽ അമ്മ അടിയറ വെച്ച നി­മി­ഷം തൊ­ട്ടു് മ­ന­സ്സു­കൊ­ണ്ടു­ള്ള യാ­ത്ര­കൾ­ക്കു പോലും ചങ്ങല രൂ­പ­പ്പെ­ട്ട­താ­യി അഞ്ജന തി­രി­ച്ച­റി­ഞ്ഞു.

ആദ്യ നാ­ളു­ക­ളിൽ അ­യാ­ളിൽ നി­ന്നു­യർ­ന്ന മ­ണ്ണി­ന്റെ മ­ണ­മാ­യി­രു­ന്നു, അവളെ വ­ലി­ച്ച­ടു­പ്പി­ച്ച­തു്. ഓരോ ദി­വ­സ­വും ഓരോ മണം. ഓരോ മ­ണ്ണി­നും ഓരോ മ­ണ­മാ­യി­രി­ക്കു­മെ­ന്നും ഓരോ മ­ണ്ണി­ലും ഓരോ തരം ചെ­ടി­ക­ളും വൃ­ക്ഷ­ങ്ങ­ളു­മാ­ണു് വളരുക എ­ന്നും ശ­രീ­ര­ഗ­ന്ധം കൊ­ണ്ടു് ദി­വാ­ക­രൻ ആ­ദ്യ­രാ­ത്രി തൊ­ട്ടു് പ­ഠി­പ്പി­ക്കു­ക­യാ­യി­രു­ന്നു. തന്റെ മു­ല­ക­ളെ പ്ര­ണ­യ­ലേ­ശ­മി­ല്ലാ­തെ ഞെ­രു­ക്കി­ക്ക­ള­യു­മ്പോൾ താൻ അ­നു­ഭ­വി­ച്ച വേ­ദ­ന­യ്ക്ക­പ്പു­റ­ത്തു നി­ന്നു് ഏതു കു­ന്നു­ക­ളെ കു­റി­ച്ചാ­യി­രി­ക്കും അയാൾ ഓർ­ത്തി­രി­ക്കു­ക­യെ­ന്നു് അ­ഞ്ജ­ന­യ്ക്കു് തീർ­ച്ച­യു­ണ്ടാ­യി­രു­ന്നി­ല്ല.

“ ദി­വാ­രേ­ട്ടാ… ചെ­മ്മം­കു­ന്നു് വലിയ കു­ന്നാ­ന്നു് കേ­ട്ടി­ട്ടു­ണ്ടു്. അ­തെ­വി­ടെ­യാ?” എന്ന അ­ഞ്ജ­ന­യു­ടെ ചോ­ദ്യ­ത്തി­നു മു­ന്നിൽ കു­ന്നു­ക­ളു­ടെ പേ­രു­കൾ മു­ഴു­വൻ അ­വൾ­ക്കു മു­ന്നിൽ ചൊ­രി­ഞ്ഞു കൊ­ടു­ത്തു­കൊ­ണ്ടു് തന്റെ അ­റി­വി­ന്റെ വി­ശാ­ല­ത­യിൽ സ്വയം അ­ഭി­മാ­നം കൊ­ണ്ടു ദി­വാ­ക­രൻ. ഒപ്പം കു­ന്നു­ക­ളെ ചേർ­ത്തു പി­ടി­ക്കു­ന്ന വ­യ­ലു­ക­ളു­ടെ പേ­രു­ക­ളും കു­ത്തി­യൊ­ലി­ച്ചി­റ­ങ്ങി.

images/image04-s.png

അ­ക്ഷ­രാർ­ത്ഥ­ത്തിൽ ‘ഉ­യ­ര­ങ്ങ­ളെ കീ­ഴ­ട­ക്കി­യ’ ഒ­രാ­ളാ­യി­രു­ന്നു ദി­വാ­ക­രൻ. പു­ത്തൂർ­ക്കു­ന്നി­നെ എത്ര പെ­ട്ടെ­ന്നാ­ണു് പു­ത്തൂർ­ക്കു­ണ്ടാ­ക്കി അയാൾ മാ­റ്റി­യെ­ടു­ത്ത­ത്! അ­പ്പോൾ മാ­ത്രം പിറവി കൊ­ള്ളു­ന്ന ശി­ശു­വി­നെ­പ്പോ­ലെ പു­ത്തൂർ­ക്കു­ന്നി­ന്റെ ത­ടി­ച്ച മ­ട­ക്കു­കൾ­ക്കി­ട­യി­ലൂ­ടെ ചോ­ര­യിൽ മു­ങ്ങി­യ ശി­ര­സ്സു് വെ­ളി­യിൽ കാ­ണി­ച്ചു തു­ട­ങ്ങി­യ സൂ­ര്യൻ, അ­ഞ്ജ­ന­യു­ടെ കാ­ഴ്ച­യി­ലേ­ക്കു് അ­ങ്ങ­നെ­യെ­പ്പൊ­ഴോ പ­ടർ­ന്നു പ­ന്ത­ലി­ച്ചു നി­ന്നു. മലകളെ മു­ഴു­വൻ ദി­വാ­ക­രൻ കോ­രി­യെ­ടു­ത്തു് വ­യ­ലു­ക­ളു­ടെ പു­ഞ്ചി­രി­യെ മ­റ­ച്ചു­ക­ള­ഞ്ഞ നേ­ര­ത്താ­ണു് അയാൾ അ­ഞ്ജ­ന­യു­ടെ ഉ­ട­ലി­ലേ­ക്കു് കൺ­പാർ­ത്തു തു­ട­ങ്ങി­യ­തു്. ഉ­ട­ലി­ന്റെ വി­ഭ­വ­സ­മൃ­ദ്ധി­യിൽ അയാൾ കു­ന്നു­ക­ളിൽ ആ­ഹ്ലാ­ദം ക­ണ്ടെ­ത്തു­ക­യും മ­റ്റാ­രു­ടെ­യെ­ല്ലാ­മോ കു­ഴി­ക­ളെ നി­ക­ത്തി പു­ഞ്ചി­രി­ക്കു­ക­യും ചെ­യ്തു. സ്വ­ന്തം വ­യ­ലു­കൾ കാ­ടു­പി­ടി­ച്ചു കി­ട­ന്നു. ശീ­തീ­ക­രി­ച്ച ത­ട­വ­റ­യാ­ണു് അ­യാ­ളെ­ന്നു് തി­രി­ച്ച­റി­ഞ്ഞ നി­മി­ഷം മുതൽ അ­വ­ളു­ടെ ഉ­ള്ളി­ലെ വ­യ­ലു­ക­ളിൽ തീ പ­ടർ­ന്നു തു­ട­ങ്ങി. അ­യാ­ളു­ടെ അ­ഭാ­വ­ങ്ങൾ അ­വൾ­ക്കു് ഭാ­വ­ങ്ങ­ളാ­യി. തോ­ട്ടിൻ ക­ര­ക­ളി­ല­ങ്ങി­ങ്ങോ­ളം ന­ങ്ങേ­ലി­യെ­പ്പോ­ലെ കൂ­ട്ടു­കാ­രെ വി­ളി­ച്ചു ക­ര­ഞ്ഞു ന­ട­ന്നു. മ­റ്റൊ­രി­ട­ത്തു നി­ന്നു് കോരി നി­റ­ച്ച കു­ന്നു് അ­പ­രി­ചി­ത­മാ­യ വ­യൽ­പ്പ­ര­പ്പി­ലേ­ക്കു് ജെ­സി­ബി ത­ള്ളി­യി­ടു­ന്ന കാ­ഴ്ച­യിൽ അ­വൾ­ക്കു് സ്വയം ആ മണ്ണു ത­ന്നെ­യാ­യി തോ­ന്നി. എ­വി­ടെ­യോ പിറവി കൊ­ണ്ടു് എ­വി­ടേ­ക്കോ തള്ളി മാ­റ്റ­പ്പെ­ടു­ന്ന മ­ണ്ണും പെ­ണ്ണും. ച­ത്തു­മ­ല­ച്ചു­പോ­യ ത­വ­ള­ക­ളും പാ­മ്പു­ക­ളും കു­ഞ്ഞു ജീ­വി­ക­ളും. അഞ്ജന ച­ത്തു­മ­ലർ­ന്ന ഒരു വലിയ പേ­ക്കാ­ച്ചി­ത്ത­വ­ള­യെ കൈയിൽ എ­ടു­ത്തു് ക­മി­ഴ്ത്തി­വെ­ച്ചു. അ­തി­ന്റെ പ­രു­ക്കൻ പു­റ­ത്തു് വെ­റു­തേ തലോടി. കു­റേ­ക്കൂ­ടി പു­റ­ത്തേ­ക്കു് തള്ളി നിൽ­ക്കു­ന്ന അ­തി­ന്റെ ക­ണ്ണു­ക­ളിൽ അ­മ്പ­ര­പ്പു­ക­ളും അ­നു­ഭ­വി­ച്ച വേ­ദ­ന­ക­ളും അതേ തീ­വ്ര­ത­യോ­ടെ തു­ടി­ച്ചു നിൽ­ക്കു­ന്ന­തു­പോ­ലെ അ­വൾ­ക്കു തോ­ന്നി. താ­നി­പ്പോൾ നിൽ­ക്കു­ന്ന­തു് ജീ­വ­ജാ­ല­ങ്ങ­ളു­ടെ ശ്മ­ശാ­ന­ഭൂ­മി­യി­ലാ­ണെ­ന്നു് ഞൊ­ടി­യി­ടെ അ­വൾ­ക്കു ബോ­ധ്യ­മാ­യി. പ്രി­യ­പ്പെ­ട്ട ബന്ധു ജ­ന­ങ്ങൾ വി­ട്ടൊ­ഴി­ഞ്ഞെ­ന്ന­പോ­ലെ ഇരു കൈ­ക­ളാ­ലും നെ­ഞ്ച­ത്താ­ഞ്ഞി­ടി­ച്ചു് അ­ല­റി­ക്ക­ര­ഞ്ഞു­കൊ­ണ്ടു് വീ­ട്ടി­ലെ ക­ട്ടി­ലിൽ മു­ഖം­പൂ­ഴ്ത്തി കി­ട­ന്നു.

പു­റ­ത്തു നി­ന്നു­ള്ള നീണ്ട താ­ളാ­ത്മ­ക­മാ­യ വി­ളി­ക്കു പി­ന്നാ­ലെ മുടി ഉ­ച്ചി­യിൽ അ­ശ്ര­ദ്ധ­മാ­യി ചു­റ്റി­ക്കെ­ട്ടി അഞ്ജന ന­ട­ന്നു വന്നു.

“ചേ­ച്ചീ…”

മ­ല­യാ­ള­ത്തി­ന്റെ ഉ­ച്ചാ­ര­ണ ശു­ദ്ധി വ­ശ­മി­ല്ലാ­തെ വി­കൃ­ത­മാ­യി വി­ളി­ച്ചു കൊ­ണ്ടു് മു­ന്നിൽ ബം­ഗാ­ളി­പ­യ്യൻ. ത­ന്നോ­ള­മി­ല്ലെ­ങ്കി­ലും അവനും മുടി ഉ­ച്ചി­യിൽ റബ്ബർ ബാ­ന്റ് കൊ­ണ്ടു് കെ­ട്ടി­യി­ട്ടി­രി­ക്കു­ന്നു. ഭർ­ത്താ­വി­ന്റെ സ­ഹാ­യി­യും സന്തത സ­ഹ­ചാ­രി­യും. ചോ­ട്ടു എ­ന്നാ­ണു് വി­ളി­ക്കാ­റു്. യ­ഥാർ­ത്ഥ പേരു് എ­ന്താ­ണാ­വോ. ആ­ന­പ്പാ­പ്പാ­നാ­ണ­വൻ. യ­ന്ത്രം കൊ­ണ്ടു­ള്ള ആ­ന­യു­ടെ പാ­പ്പാൻ. അ­വ­ന്റെ മു­ന്നിൽ ശി­ര­സ്സു കു­നി­ക്കാ­ത്ത കു­ന്നു­ക­ളി­ല്ല. അവൻ മേ­യാ­ത്ത വ­യ­ലു­ക­ളി­ല്ല.

“എന്താ വേ­ണ്ടേ?”

അ­വ­ളു­ടെ ചോ­ദ്യ­ങ്ങൾ­ക്കു് ഉ­ത്ത­ര­മാ­യി വീ­ടി­ന്റെ മു­റ്റ­ത്തെ മൂ­ല­യി­ലേ­ക്കു് കൈ­ചൂ­ണ്ടി എന്തോ അ­വ്യ­ക്ത­മാ­യി പ­റ­ഞ്ഞു. പി­ന്നെ ഡീസൽ നി­റ­ച്ചു­വെ­ച്ച ഭാ­രി­ച്ച വലിയ രണ്ടു കാ­നു­കൾ ഇ­രു­ചു­മ­ലു­ക­ളി­ലും സ്വയം എ­ടു­ത്തു­വെ­ച്ചു് തി­രി­ഞ്ഞു നോ­ക്കാ­തെ ഇ­റ­ങ്ങി­പ്പോ­യി.

ആ­ന­യ്ക്കു­ള്ള പ­ന­മ്പ­ട്ട­യാ­ണു് ചു­മ­ലിൽ കി­ട­ന്നു് തു­ളു­മ്പു­ന്ന­തു്!

അ­ന്നേ­രം എ­ന്തു­കൊ­ണ്ടോ ആടിനെ മേ­യ്ച്ചു നടന്ന പഴയ വൈ­കു­ന്നേ­ര­ങ്ങൾ അ­ഞ്ജ­ന­യു­ടെ ഓർ­മ്മ­ക­ളി­ലേ­ക്കു് ഇ­ര­മ്പി­യെ­ത്തി. തൊ­ട്ടാ­വാ­ടി ചെ­ടി­ക­ളെ ആർ­ത്തി­യോ­ടെ ക­ടി­ച്ചെ­ടു­ത്തു് തി­ന്നു­ക­യും പി­ന്നെ തന്റെ കാ­ലു­ക­ളിൽ പുറം ഉ­ര­ച്ചു് സ്നേ­ഹം പ്ര­ക­ടി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന ആടുകൾ. വ­യൽ­വ­ര­മ്പും തോ­ട്ടിൽ­ക­ര­ക­ളും ആടിനു പി­മ്പേ ന­ട­ന്നു­തീർ­ക്കു­ന്ന വൈ­കു­ന്നേ­ര­ങ്ങൾ! ഇ­രു­ട്ടു വന്നു നി­റ­യു­മ്പോ­ഴേ­ക്കും ത­ന്നേ­യും വ­ലി­ച്ചു­കൊ­ണ്ടു് വീ­ട്ടു­വ­ള­പ്പി­ലേ­ക്കു് ഓ­ടി­ക്ക­യ­റു­ന്ന അ­വ­യു­ടെ ഉ­ന്മാ­ദ­ത്തി­മിർ­പ്പു്. ഉ­യ­ര­ത്തി­ലു­ള്ള അ­തി­ന്റെ കൂ­ട്ടി­ലേ­ക്കു­ള്ള ഓ­ടി­ക്ക­യ­റ്റ­ങ്ങൾ…

ഏ­റു­മാ­ടം പോ­ലു­ള്ള അ­തി­ന്റെ കൂടു്. ത­ടി­ച്ച മു­രു­ക്കു­മ­രം ഈർച്ച വാ­ളു­കൊ­ണ്ടു് ഈർ­ന്നെ­ടു­ത്തു് പ­ല­ക­ക­ളാ­ക്കി, അ­വ­കൊ­ണ്ടു് വലിയ നാലു മ­ര­ത്തൂ­ണു­ക­ളു­ടെ ഉ­യ­ര­ത്തിൽ നി­ല­മൊ­രു­ക്കും. അതിനു ചു­റ്റും മ­ര­യ­ഴി­കൾ. മു­ക­ളി­ലേ­ക്കു് ആ­ടു­കൾ­ക്കു് ക­യ­റി­പ്പോ­കാൻ നി­ര­ത്തി­യി­ട്ട മ­ര­പ്പ­ല­ക­കൾ. ക­യ­റി­ക്ക­ഴി­ഞ്ഞ ഉടനെ എ­ടു­ത്തു മാ­റ്റ­പ്പെ­ടു­ന്ന വഴികൾ.

താഴെ വലിയ കുഴി. അ­തി­ലേ­ക്കു് ആ­ട്ടിൻ­വി­ട്ട­കൾ വൻപയർ പോലെ മ­ര­പ്പ­ല­ക­യു­ടെ വി­ട­വി­ലൂ­ടെ കു­ഴി­യിൽ നി­റ­യ്ക്ക­പ്പെ­ടും. നാ­ള­ത്തേ­ക്കു് നീ­ട്ടി­വെ­യ്ക്ക­പ്പെ­ടു­ന്ന ചാ­ണ­ക­വ­ളം. എത്ര സൂ­ക്ഷ്മ­ത­യോ­ടെ­യാ­ണു് ആ­ടു­ക­ളെ­പ്പോ­ലും അ­ച്ഛ­നു­മ­മ്മ­യും സു­ര­ക്ഷി­ത­രാ­ക്കി­യി­രു­ന്ന­തു്.

മരം ഈർ­ന്നു് പ­ല­ക­ക­ളാ­ക്കു­ന്ന­തു പോലും കൗ­തു­ക­മു­ണർ­ത്തു­ന്ന കാ­ഴ്ച­ക­ളാ­യി­രു­ന്നു. വലിയ ക­യ്യാ­ല­കൾ­ക്കു മു­ക­ളിൽ വി­ല­ങ്ങ­നെ മ­ര­ത്ത­ടി­യി­ടും. അതിനു മു­ക­ളിൽ പ­ല­ക­യാ­ക്കി മാ­റ്റാ­നു­ള്ള മരം. മു­ക­ളിൽ ഒരാൾ. താഴെ മ­റ്റൊ­രാൾ. ഈർ­ച്ച­വാ­ളി­ന്റെ ര­ണ്ട­റ്റ­ങ്ങ­ളു­ടെ പി­ടി­കൾ രണ്ടു പേ­രു­ടെ­യും കൈ­ക­ളിൽ. പി­ന്നെ മു­ക­ളി­ലേ­ക്കും താ­ഴേ­ക്കു­മാ­യു­ള്ള വാ­ളി­ന്റെ നി­ര­ങ്ങി നീ­ങ്ങ­ലി­ന്റെ ഞ­ര­ക്കം. വൈ­കാ­തെ അ­ടർ­ന്നു മാറി പ­ല­ക­ക­ളാ­കു­ന്ന മ­ര­ത്ത­ടി­കൾ!

ചോ­ട്ടു നിർ­ത്തി­യി­ട്ട വ­ണ്ടി­യി­ലേ­ക്കു് ഡീസൽ കാ­നു­കൾ കൈ­മാ­റി­ക്ക­ഴി­ഞ്ഞു. ഡ്രൈ­വി­ങ്ങ് സീ­റ്റി­ലേ­ക്കു­ള്ള അ­വ­ന്റെ ഇ­രു­ത്ത­മാ­ണു് ഒ­റ്റ­യ്ക്കാ­ണ­വൻ വ­ന്ന­തെ­ന്നു് ഓർ­മ്മ­പ്പെ­ടു­ത്തി­യ­തു്. അ­വ­ന്റെ ഇ­രി­പ്പിൽ ഭൂമി മു­ഴു­വൻ കൈ­പ്പി­ടി­യി­ലൊ­തു­ക്കി­യ പഴയ ജ­ന്മി­യു­ടെ ആ­ശ്രി­ത­ന്റെ ഭാ­വ­മാ­യി­രു­ന്നു.

images/image05-s.png

മൂ­ക്കി­ന്റെ നി­ട്ട­പോ­ലെ­യാ­യി­ക്ക­ഴി­ഞ്ഞ വേ­ന­ലി­ലെ ക­ണ്ട­ങ്ങ­ളു­ടെ വ­ര­മ്പു­ക­ളിൽ നി­ന്നു് പ­ച്ച­പ്പാർ­ന്ന ദ്വീ­പു പോലെ അ­ങ്ങി­ങ്ങാ­യി ഉ­യർ­ന്നു നിന്ന നാ­ട്ടു­ക്കൃ­ഷി­കൾ മാടി വി­ളി­ക്കു­മ്പോൾ ചു­ളു­ങ്ങി­പ്പോ­യ അ­ലു­മി­നി­യ­പാ­നി­ക­ളു­മാ­യി ഓ­ടി­ച്ചെ­ന്നു് അ­വ­യു­ടെ ദാ­ഹ­മ­ക­റ്റി­യ കാലം നൂ­റ്റാ­ണ്ടു­കൾ­ക്കു മു­മ്പെ­വി­ടെ­യോ സം­ഭ­വി­ച്ച­തു പോലെ അഞ്ജന ഓർ­ത്തെ­ടു­ത്തു. ഡീ­സ­ലു­കൾ നി­റ­ച്ച കാ­നു­കൾ­ക്കു പകരം വെ­ള്ളം നി­റ­ച്ച കു­ട­ങ്ങ­ളാ­യി­രു­ന്നു പ­ല­രു­ടെ­യും ചു­മ­ലു­ക­ളി­ല­ന്നു് ക­ന­പ്പെ­ട്ടു കി­ട­ന്നി­രു­ന്ന­തു്.

ഓർ­മ്മ­കൾ നീ­റി­ത്തു­ട­ങ്ങി­യ­പ്പോൾ അ­ക­ത്തെ മു­റി­യു­ടെ വി­ശാ­ല­മാ­യ ക­ട്ടി­ലിൽ മ­ലർ­ന്നു കി­ട­ന്നു് അഞ്ജന നെ­ടു­വീർ­പ്പി­ട്ടു. നെ­ഞ്ചി­ലി­ത്തി­രി കനം വെ­ക്കു­ന്ന­തു പോലെ തോ­ന്നി­യ നി­മി­ഷ­ത്തിൽ ഇ­രു­കൈ­കൾ കൊ­ണ്ടും, ഉ­യർ­ന്നു നിൽ­ക്കു­ന്ന മാ­റി­ട­ത്തെ ഞെ­ക്കി നോ­ക്കി. വി­ശ്വാ­സം വ­രാ­ത്ത പോലെ അ­മർ­ത്തി നോ­ക്കി. ഒരു ഞെ­ട്ട­ലോ­ടെ വി­തു­മ്പി. ദി­വാ­ക­രേ­ട്ട­ന്റെ ഫോ­ണി­ലേ­ക്കു് തു­ട­രെ­ത്തു­ട­രെ വി­ളി­ച്ചു. ഇല്ല. പ്ര­തി­ക­ര­ണ­മി­ല്ല. വാ­ട്ട്സാ­പ്പ് തു­റ­ന്നു് മെ­സേ­ജ­യ­ച്ചു് കാ­ത്തി­രു­ന്നു. ഇല്ല. ടിക് മാർ­ക്കു­കൾ ന­ര­ച്ചു തന്നെ കി­ട­ക്കു­ന്നു.

ആ­ശു­പ­ത്രി­യു­ടെ ഓ­പ്പ­റേ­ഷൻ സർ­ജ­റി­മു­റി­യി­ലേ­ക്കു് പച്ച പു­ത­പ്പി­ച്ചു് അ­റ്റ­ന്റർ­മാർ ഉ­ന്തി­ക്കൊ­ണ്ടു പോ­കു­മ്പോ­ഴും ദി­വാ­ക­രേ­ട്ടൻ ഫോണിൽ കാ­തു­കൾ ചേർ­ത്തു വെ­ച്ചി­രി­ക്കു­ക ത­ന്നെ­യാ­യി­രു­ന്നു. “ദി­വാ­രേ­ട്ടാ…”

അഞ്ജന ദി­വാ­ക­ര­ന്റെ കൈ­ക­ളിൽ പി­ടു­ത്ത­മി­ട്ടു് വി­ളി­ച്ചു­വെ­ങ്കി­ലും കൈ കൊ­ണ്ടു് മി­ണ്ടാ­തി­രി­ക്കാൻ ആം­ഗ്യം കാ­ട്ടി.

ചു­റ്റി­ലും തെ­ളി­ഞ്ഞ വെ­ളി­ച്ച­ങ്ങൾ! ആർ­ക്കും മു­ഖ­ങ്ങ­ളി­ല്ല. വെ­ളി­ച്ച­ത്തി­ന്റെ ക­ണ്ണ­ഞ്ചി­പ്പി­ക്കു­ന്ന കാ­ഴ്ച­യി­ലേ­ക്കു് ഓ­പ്പ­റേ­ഷൻ ഉ­പ­ക­ര­ണ­ങ്ങൾ ഉ­യർ­ന്നു താണു കൊ­ണ്ടി­രു­ന്നു.

നീണ്ട കി­ട­പ്പി­ന്റെ ഞെ­ട്ട­ലിൽ ചു­റ്റി­ലും എ­ന്തി­നോ വേ­ണ്ടി പരതി. ക­ണ്ണു­ക­ളു­ടെ വ­ട്ടം­ചു­റ്റ­ലു ക­ണ്ടി­ട്ടാ­വ­ണം ഒരു സ്ത്രീ കൈ കൊ­ണ്ടു് കി­ട­ന്നോ­ളാൻ ആം­ഗ്യം കാ­ട്ടി. ബോ­ധാ­ബോ­ധ­ത്തി­ന്റെ ചു­ഴ­റ്റി­യ­ടി­ക്കു് ശ­മ­ന­മു­ണ്ടാ­യ­പ്പോൾ താ­നി­പ്പോൾ കി­ട­ക്കു­ന്ന­തു് ആ­ശു­പ­ത്രി­യു­ടെ മൂ­ന്നു പേർ­ക്കു കി­ട­ക്കാ­വു­ന്ന മു­റി­യി­ലാ­ണെ­ന്നു് അ­ഞ്ജ­ന­യ്ക്കു് മ­ന­സ്സി­ലാ­യി. മറ്റു രണ്ടു ബെ­ഡു­ക­ളിൽ അ­പ­രി­ചി­ത­രാ­യ ഏതോ രണ്ടു സ്ത്രീ­കൾ കി­ട­ക്കു­ന്നു. കൂ­ട്ടി­രി­ക്കു­ന്ന­വർ അ­വ­രോ­ടു ചേർ­ന്നു് ക­ട്ടി­ലി­ന­രി­കിൽ നിൽ­പ്പു­ണ്ടു്. തന്റെ കൂ­ടെ­യാ­രാ­ണു്?

images/image06-s.png

കി­ട­പ്പു­റ­ത്തെ കാ­ഴ്ച­ക­ളി­ലേ­ക്കു് തു­റ­ന്നി­ട്ട ജാ­ല­ക­ത്തി­ന­രി­കി­ലാ­യ­തു് ന­ന്നാ­യി. പു­റ­ത്തു് വലിയ വ്രണം പോലെ കോരി മാ­റ്റ­പ്പെ­ട്ട കു­ന്നി­ന്റെ ബാ­ക്കി ചു­വ­ന്നു കി­ട­ക്കു­ന്നു. അ­തി­ന­പ്പു­റം, കോ­മ്പ­ല്ലു പോലെ ടവർ കൂർ­ത്തു നിൽ­ക്കു­ന്നു. ചു­വ­ന്ന വെ­ളി­ച്ചം ചോ­ര­ത്തു­ള്ളി­കൾ പോലെ അ­തി­ന്റെ കൂർ­പ്പിൽ തി­ള­ങ്ങു­ന്നു. അഞ്ജന കാ­ഴ്ച­ക­ളിൽ നി­ന്നു് പെ­ട്ടെ­ന്നു് മുഖം തി­രി­ച്ചു.

അ­പ്പോ­ഴു­ണ്ടാ­യ കൊ­ളു­ത്തി­വ­ലി­ക്ക­ലിൽ വേ­ദ­ന­യോ­ടെ തന്റെ മാ­റി­ടം തടവി നോ­ക്കി. പി­ന്നെ വീ­ണ്ടും എന്തോ ഓർമ്മ വ­ന്നി­ട്ടെ­ന്ന പോലെ തു­റ­ന്നി­ട്ട ജനൽ വഴി, കു­ന്നു­ക­ളു­ടെ ശൂ­ന്യ­ത­യി­ലേ­ക്കു് നോ­ക്കി­ക്കി­ട­ന്നു.

അജേഷ് ക­ട­ന്ന­പ്പ­ള്ളി
images/ajesh_kadannappallli.jpg

ക­ണ്ണൂർ ജി­ല്ല­യി­ലെ ക­ട­ന്ന­പ്പ­ള്ളി­യിൽ 1976-ൽ ജനനം. മൂ­ന്നാം റാ­ങ്കോ­ടു കൂടി മലയാള സാ­ഹി­ത്യ­ത്തിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദം. ഇ­പ്പോൾ ഹൈ­സ്കൂൾ അ­ധ്യാ­പ­ക­നാ­യി ജോലി ചെ­യ്തു­വ­രു­ന്നു.

‘പ്ര­വാ­സം: ദേ­ശ­വും സ്വ­ത്വ­വും—ആ­ടു­ജീ­വി­ത പ­ഠ­ന­ങ്ങൾ’, ‘കഥാ ജാലകം’, ‘കേസരി നാ­യ­നാ­രു­ടെ ക­ഥ­ക­ളും പ­ഠ­ന­ങ്ങ­ളും’ എ­ന്നി­വ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ട കൃ­തി­കൾ. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്, മാ­തൃ­ഭൂ­മി വാ­രാ­ന്ത്യ­പ്പ­തി­പ്പു്, മാ­ധ്യ­മം ആ­ഴ്ച­പ്പ­തി­പ്പു്, അകം മാസിക, എ­തിർ­ദി­ശ മാസിക, സമയം മാസിക, പ്ര­സാ­ധ­കൻ മാസിക, ദേ­ശാ­ഭി­മാ­നി വാ­രാ­ന്ത്യം തു­ട­ങ്ങി­യ ആ­നു­കാ­ലി­ക­ങ്ങ­ളിൽ എഴുതി വ­രു­ന്നു.

കേ­ര­ള­ശാ­സ്ത്ര സാ­ങ്കേ­തി­ക വ­കു­പ്പി­ന്റെ മി­ക­ച്ച ഡോ­ക്യു­മെ­ന്റ­റി­ക്കു­ള്ള അ­വാർ­ഡ് നേടിയ ‘പൊ­ട്ടൻ’, അല അ­വാർ­ഡ് നേടിയ ‘ഇ­രു­ട്ടി­ലെ­ന്ന­പോ­ലെ’, അം­ബി­കാ­സു­തൻ മാ­ങ്ങാ­ടി­ന്റെ ‘പൊ­ലി­യ­ന്ദ്രം’, രണ്ടു മ­ത്സ്യ­ങ്ങൾ, കേരള കാർ­ഷി­ക സർ­വ­ക­ലാ­ശാ­ല ത­യ്യാ­റാ­ക്കി­യ ‘കാ­യൽ­ക്ക­ണ്ടം’, ദൂ­ര­ദർ­ശൻ ത­യ്യാ­റാ­ക്കി­യ മൂ­ന്നോ­ളം ഡോ­ക്യു­മെ­ന്റ­റി­കൾ തു­ട­ങ്ങി­യ­വ­യ്ക്കു് ശബ്ദം നൽകി.

എ­തിർ­ദി­ശ മാ­സി­ക­യു­ടെ ഓണററി സബ് എ­ഡി­റ്റ­റാ­യും ആ­കാ­ശ­വാ­ണി ക­ണ്ണൂർ നി­ല­യ­ത്തിൽ കാ­ഷ്വൽ അ­നൗൺ­സ­റാ­യും പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ടു്.

ഇ­പ്പോൾ സം­സ്ഥാ­ന പാ­ഠ­പു­സ്ത­ക ക­മ്മ­റ്റി അം­ഗ­വും സം­സ്ഥാ­ന അ­ധ്യാ­പ­ക പ­രി­ശീ­ല­ക­നു­മാ­ണു്.

ഭാര്യ: ശില്പ.

മക്കൾ: വൈഗ, ശ്രാ­വൺ.

ചി­ത്ര­ങ്ങൾ: വി. മോഹനൻ.

Colophon

Title: Anjana Ippozhum Olivilaanu (ml: അഞ്ജന ഇ­പ്പോ­ഴും ഒ­ളി­വി­ലാ­ണു്).

Author(s): Ajesh Kadannapalli.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-29.

Deafult language: ml, Malayalam.

Keywords: Short Story, Ajesh Kadannapalli, Anjana Ippozhum Olivilaanu, അജേഷ് ക­ട­ന്ന­പ്പ­ള്ളി, അഞ്ജന ഇ­പ്പോ­ഴും ഒ­ളി­വി­ലാ­ണു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 18, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Creation of the World XI, a painting by Mikalojus Konstantinas Čiurlionis . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.