SFNസായാഹ്ന ഫൌണ്ടേഷൻ
images/Hudson_River_Scene.jpg
Hudson River Scene, a painting by Victor de Grailly (1804–1887).
തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള കു­ട്ട­നാ­ടൻ കി­നാ­വു­ക­ളു­ടെ ക­ഥാ­കാ­രൻ
അമൃത് ലാൽ

ഇതൊരു വളരെ പഴയ ഇ­രി­പ്പാ­ണു്. ചാ­രു­ക­സേ­ര­യിൽ വെ­റ്റി­ല ഞെ­ട്ട­ടർ­ത്തി പു­റ­ത്തേ­ക്കു നോ­ക്കു­മ്പോള്‍ ക­ഥ­ക­ളോ­രോ­ന്നാ­യി ഓർമ്മ വരും. ശ­ങ്ക­ര­മം­ഗ­ല­ത്തി­നു മു­മ്പിൽ അ­മ്പ­ല­പ്പു­ഴ നി­ന്നു ത­ക­ഴി­യി­ലേ­ക്കു വ­രു­ന്ന റോ­ഡാ­ണു്. പ­ണ്ടി­തു തോ­ടാ­യി­രു­ന്നു. ത­ക­ഴി­ക്കാർ ആ­ല­പ്പു­ഴ­യ്ക്കും തി­രു­വ­ന­ന്ത­പു­ര­ത്തു­മൊ­ക്കെ പോ­യി­രു­ന്ന­തു് ഇതിലെ കൊ­ച്ചു­വ­ള്ള­ത്തി­ലാ­യി­രു­ന്നു. അതിനു മു­മ്പെ­ന്താ­യി­രു­ന്നു. ആ അ­ങ്ങ­നെ­യി­രി­ക്കെ ഒരു കഥ പ­റ­യു­ക­യാ­യി. പഴയ ക­ഥ­യാ­ണു്. തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള വ­ക്കീൽ ശി­വ­ശ­ങ്ക­ര­പ്പി­ള്ള­യാ­യി­രു­ന്ന കാ­ല­ത്താ­ണു് കു­ഴ­പ്പം പി­ടി­ച്ച ഒ­രാ­ളോ­ഹ­രി കേ­സി­ന്റെ ആ­വ­ശ്യ­ത്തി­നാ­യി അ­മ്പ­ല­പ്പു­ഴ ക­ച്ചേ­രി­യി­ലെ റി­ക്കാർ­ഡ് റൂം ത­പ്പി­യ കഥ. ‘ഞാ­ന­ന്നു് പി. പ­ര­മേ­ശ്വ­രൻ പി­ള്ള­യു­ടെ ജൂ­നി­യ­റാ­ണു്. ച­മ്പ­ക്കു­ളം കു­ഞ്ഞു­പി­ള്ള­യു­ടെ­യോ മറ്റോ കേ­സാ­ണു്. വ­ള­രെ­ക്കാ­ല­മാ­യി ന­ട­ക്കു­ന്ന ആ­ളോ­ഹ­രി തർ­ക്ക­ത്തി­ന്റെ കേസ്. പഴയ കുറേ ക­ട­ലാ­സ്സു­കൾ ആ­വ­ശ്യ­മാ­യി വന്നു.’ തകഴി തു­ട­ങ്ങു­ക­യാ­യി. ഒ­ത്തി­രി ആ­ധാ­ര­ക്കെ­ട്ടു­ക­ളും ക­ട­ലാ­സ്സു­മൊ­ക്കെ കണ്ടു. ചി­ല­ന്തി­വ­ല­യും ഇ­ര­ട്ട­വാ­ല­നു­മൊ­പ്പം വളരെ നാ­ളു­കൾ അവിടെ ചി­ല­വ­ഴി­ച്ചു. എ­ങ്കി­ലും ര­സ­മാ­യി­രു­ന്നു­വ­ത്രെ. വളരെ പ­ണ്ട­ത്തെ കാ­ര്യ­ങ്ങ­ളാ­യി­രു­ന്നു അ­വ­യി­ലൊ­ക്കെ എ­ഴു­തി­യി­രു­ന്ന­തു്. അ­തൊ­ക്കെ നിറയെ ച­രി­ത്ര­മാ­യി­രു­ന്നു. ആ ക­ട­ലാ­സ്സു­കെ­ട്ടു­ക­ളി­ലെ കോ­റ­ലു­ക­ളിൽ നിറയെ മ­നു­ഷ്യ­രാ­യി­രു­ന്നു. ത­ക­ഴി­യി­ലും ക­രു­മാ­ടി­യി­ലു­മൊ­ക്കെ ജീ­വി­ച്ച മ­നു­ഷ്യർ. വാ­യി­ച്ചു പോകെ അ­വ­രോ­രു­ത്ത­രാ­യി എ­ണീ­റ്റു വ­രു­ന്ന­തു കണ്ടു. പ­തു­ക്കെ അ­വ­രൊ­ക്കെ ക­ണ്ടു് കഥ പ­റ­ഞ്ഞു തു­ട­ങ്ങു­ക­യാ­യി. പഴയ പഴയ കഥകൾ സ്വാ­തി തി­രു­നാൾ മ­ഹാ­രാ­ജാ­വി­ന്റേ­യും മ­റ്റും കാ­ല­ത്തെ ക­ണ്ടെ­ഴു­ത്തി­ന്റെ കഥകൾ. പ­മ്പാ­ന­ദി­യു­ടെ ഒ­ഴു­ക്കി­നോ­ടും വെ­ള്ള­പ്പൊ­ക്ക­ത്തോ­ടു­മൊ­ക്കെ മ­ല്ലി­ട്ടു് കു­ട്ട­നാ­ട്ടു­കാർ ഭൂമി കു­ത്തി­യെ­ടു­ത്ത കഥകൾ, ഭാഗം വെ­യ്പു­ക­ളു­ടെ കഥകൾ, കാ­ര­ണ­വ­രെ കെ­ടു­കാ­ര്യ­സ്ഥ­നാ­യി വി­ധി­ക്കാ­നു­ള്ള ഇ­ള­മു­റ­ക്കാ­രു­ടെ പ­രി­പാ­ടി­ക­ളെ­പ്പ­റ്റി­യു­ള്ള കഥകൾ, കു­ട്ട­നാ­ട്ടി­ലെ അ­ടി­യാ­ളർ അ­വ­കാ­ശം ചോ­ദി­ച്ചു ന­ട­ത്തി­യ­തി­ന്റെ കഥകൾ അ­ങ്ങ­നെ അ­ങ്ങ­നെ—ഒരു നാടു മാ­റു­ന്ന­തി­ന്റെ ക­ഥ­ക­ളാ­യി­രു­ന്നു ഒക്കെ. ഒന്നു തീ­രു­മ്പോൾ മ­റ്റൊ­ന്നു തു­ട­ങ്ങു­ക­യാ­യി. ഒരാൾ പ­റ­ഞ്ഞു തീർ­ക്കു­മ്പോൾ വേ­റൊ­രാൾ തു­ട­ങ്ങു­ക­യാ­യി. അ­താ­ദ്യ­ത്തെ ആളുടെ അ­മ്മാ­വ­നോ അ­ന­ന്തി­ര­വ­നോ ആകാം. ഏ­താ­യാ­ലും ക­യ­റു­പോ­ലെ അ­വ­യോ­രോ­ന്നും അ­ന്നു് ഇ­ഴ­ചേർ­ന്നു പോയി. അ­ത­ങ്ങു നീ­ണ്ടു നീ­ണ്ടു പോയി. തകഴി എ­ല്ലാ­മ­ങ്ങു് എ­ഴു­തി­ക്കൂ­ട്ടു­ക­യാ­യി­രു­ന്നു. പ­തി­നേ­ഴോ­ളം കൊ­ല്ല­ത്തെ അ­ദ്ധ്വാ­നം അ­ച്ച­ടി­യിൽ കു­നെ­കു­നെ­യു­ള്ള അ­ക്ഷ­ര­ങ്ങ­ളിൽ ആ­യി­ര­ത്തിൽ­പ­രം പേ­ജു­കൾ നൂറു ക­ണ­ക്കി­നു ക­ഥാ­പാ­ത്ര­ങ്ങൾ, എ­ത്ര­യെ­ത്ര ത­റ­വാ­ടു­കൾ, എ­ത്ര­യെ­ത്ര ത­ല­മു­റ­കൾ, എ­ഴു­തി­തു­ട­ങ്ങു­മ്പോൾ തന്നെ തകഴി പു­സ്ത­ക­ത്തി­നു പേ­രി­ട്ടി­രു­ന്നു—കയർ. കാരണം പി­ന്നീ­ടെ­ഴു­തി ‘ഞാൻ സ­ങ്ക­ല്പി­ച്ച­തു് ഇ­ങ്ങ­നെ­യാ­ണു് ഒരു കഷണം കയർ. അതു ര­ണ്ടു­വ­ശ­വും പി­രി­ച്ചു പി­രി­ച്ചു നീളം കൂ­ട്ടാം. ഞാൻ ഒരു ഘട്ടം മുതൽ മ­റ്റൊ­രു ഘട്ടം വരെ നീ­ള­മു­ള്ള ഒരു ക­യ­റി­നെ­ക്കു­റി­ച്ചാ­ണു് ആ­ലോ­ചി­ച്ച­തു്.

images/amrith-thakazhi-ep-01.png

ക­യ­റെ­ഴു­തു­ന്ന­തി­നെ പറ്റി വ­ള­രെ­ക്കാ­ലം തകഴി പ­റ­ഞ്ഞു ന­ട­ന്നി­രു­ന്നു. അ­ന്നു് പലരും അതു് ആ­ല­പ്പു­ഴ­യി­ലും മ­റ്റും കയർ തൊ­ഴി­ലാ­ളി­ക­ളു­ടെ ക­ഥ­യാ­യി­രി­ക്കും എ­ന്നാ­ണു് ക­രു­തി­യ­തു്. തെ­ണ്ടി­ക­ളു­ടേ­യും തോ­ട്ടി­ക­ളു­ടേ­യും കു­ട്ട­നാ­ടൻ പു­ല­യ­ന്റേ­യും ഒക്കെ കഥ പറഞ്ഞ തകഴി ഇനി കയറു തൊ­ഴി­ലാ­ളി­ക­ളു­ടെ അ­വ­കാ­ശ­സ­മ­ര­ങ്ങ­ളു­ടെ കഥ പ­റ­യു­മെ­ന്നാ­ണു് ക­രു­തി­യ­തു് വളരെ സ്വ­ഭാ­വി­കം.

1978-ൽ കയർ പ്ര­സി­ദ്ധീ­ക­രി­ക്കു­മ്പോൾ മ­ല­യാ­ള­ത്തി­ലെ ഏ­റ്റ­വും വലിയ ക­ഥാ­കൃ­ത്തു­ക്ക­ളി­ലൊ­രാ­ളാ­ണെ­ന്ന പേർ തകഴി നേ­ടി­ക്ക­ഴി­ഞ്ഞി­രു­ന്നു. ചെ­മ്മീ­നും ഏ­ണി­പ്പ­ടി­ക­ളും ര­ണ്ടി­ട­ങ്ങ­ഴി­യു­മ­ട­ക്കം നാൽ­പ­തോ­ളം നോ­വ­ലു­ക­ളും അ­ഞ്ഞൂ­റോ­ളം ചെ­റു­ക­ഥ­ക­ളും നാ­ട­ക­ങ്ങ­ളും യാ­ത്രാ­വി­വ­ര­ണ­വും ആ­ത്മ­ക­ഥ­യു­മൊ­ക്കെ ത­ക­ഴി­യു­ടേ­താ­യി മ­ല­യാ­ള­ത്തി­നു് ല­ഭി­ച്ചി­രു­ന്നു. ഈ ചെ­റു­ക­ഥ­ക­ളോ­രോ­ന്നും ത­ക­ഴി­യു­ടെ ബു­ദ്ധി­പ­ര­മാ­യ വ­ളർ­ച്ച­യു­ടെ ഓരോ ഘ­ട്ട­ത്തേ­യും പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­വ­യാ­ണു്. ഒ­ക്കെ­യും സ­മൂ­ഹ­വും ച­രി­ത്ര­വും ത­മ്മി­ലു­ള്ള സ­മ­വാ­ക്യ­ത്തെ ഉൾ­ക്കൊ­ണ്ടു് എ­ഴു­തി­യ­വ. അ­ങ്ങ­നെ മാ­ത്ര­മേ ത­ക­ഴി­ക്കു് എ­ഴു­താൻ സാ­ധി­ക്കു­ക­യു­ള്ളു. ഈ അ­നു­ഭ­വ­ങ്ങ­ളിൽ നി­ന്നൊ­ക്കെ ഒരു കാ­ര്യം അ­ദ്ദേ­ഹം തി­രി­ച്ച­റി­ഞ്ഞി­രു­ന്നു. ത­നി­ക്കു പ­റ­യാ­നു­ള്ള ഇ­രു­ന്നൂ­റോ­ളം കൊ­ല്ല­ത്തെ ച­രി­ത്രം ഉൾ­ക്കൊ­ള്ളാൻ അതു വരെ ഉ­പ­യോ­ഗി­ച്ച രൂപമോ ശൈ­ലി­യോ ഒ­ന്നും സാ­ധ്യ­മ­ല്ല, എ­ന്നു് ക­യ­റി­ന്റെ മു­ഖ­വു­ര­യിൽ അ­ദ്ദേ­ഹം പ­റ­യു­ന്നു­ണ്ടു്. ‘തി­രു­വി­താം­കൂ­റി­ലെ ഒരു പ്ര­ത്യേ­ക പ്ര­ദേ­ശ­ത്തി­ന്റെ (കു­ട്ട­നാ­ടു്, വി­ശേ­ഷാൽ തകഴി) ഒരു ഘട്ടം മുതൽ (1010-ലെ ക­ണ്ടെ­ഴു­ത്തു്) ഇ­ന്ന­ത്തെ (1970) ഭൂ­പ­രി­ഷ്ക­ര­ണം ന­ട­പ്പാ­ക്കു­ന്ന കാലം വ­രെ­യു­ള്ള ജീ­വി­ത­ത്തി­ന്റെ എല്ലാ ഭാ­വ­ങ്ങ­ളി­ലു­മു­ള്ള പ­രി­ണാ­മ പ്ര­ക്രി­യ­യാ­ണു് ഈ പു­സ്ത­ക­ത്തിൽ എ­നി­ക്കു പ­റ­യാ­നു­ള്ള­തു്. മ­നു­ഷ്യ­ന്റെ മ­ണ്ണി­നോ­ടു­ള്ള ദാ­ഹ­ത്തി­ന്റെ കഥ തു­ട­ങ്ങി എല്ലാ മാ­റ്റ­ങ്ങ­ളു­ടേ­യും കഥ പ­റ­യു­വാൻ ഞാൻ ശ്ര­മി­ച്ചി­ട്ടു­ണ്ടു്. നാ­യ­ക­നി­ല്ല നാ­യി­ക­യി­ല്ല സ­മൂ­ഹ­മാ­ണു് ഇതിലെ നായകൻ. സ­മൂ­ഹ­മാ­ണു് നായിക. പ­ത്തി­രു­ന്നൂ­റ്റ­മ്പ­തു കൊ­ല്ലം ഈ പ്ര­ദേ­ശ­ത്തു് ജ­നി­ച്ചു ജീ­വി­ച്ചു മ­രി­ച്ച കുറെ മ­നു­ഷ്യ­രെ ഇതിൽ കാണാം. അവർ ആ­ന­ന്ദി­ച്ചി­രു­ന്നു. സ­ങ്ക­ട­പ്പെ­ട്ടി­രു­ന്നു. അ­വ­രു­ടെ മോ­ഹ­ഭം­ഗ­ങ്ങ­ളും അ­വ­രു­ടെ നി­രാ­ശ­യും വി­ജ­യ­ങ്ങ­ളും തോൽ­വി­ക­ളും ദൗർ­ബ­ല്യ­ങ്ങ­ളും എ­ല്ലാം അതാതു കൊ­ല്ല­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ ആ­വി­ഷ്ക­രി­ക്കു­വാൻ ഞാൻ ശ്ര­മി­ച്ചു.’ ഈ ശ്ര­മ­ത്തി­നു് പു­തി­യൊ­രു രൂപം അ­ങ്ങ­നെ­യ­ദ്ദേ­ഹം തേ­ടി­പ്പോ­യി. കഥയും സാ­മൂ­ഹി­ക­ശാ­സ്ത്ര­വും ധ­ന­ത­ത്വ­ശാ­സ്ത്ര­വും രാ­ഷ്ട്രീ­യ­വും പ്ര­ണ­യ­വും വി­ര­ഹ­വു­മെ­ല്ലാം എ­ഴു­തി­ച്ചേർ­ക്കാ­വു­ന്ന ഒരു രീതി തേടി ഒരു തനി കു­ട്ട­നാ­ടൻ രീതി അ­ദ്ദേ­ഹം ക­ണ്ടെ­ത്തു­ക­യും ചെ­യ്തു.

തകഴി ഗ്രാ­മ­മുൾ­പ്പെ­ടു­ന്ന കു­ട്ട­നാ­ടു് ഒരു സാ­ധാ­ര­ണ പ്ര­ദേ­ശ­മാ­ണു്. പമ്പ, മണിമല, അ­ച്ചൻ­കോ­വിൽ എന്നീ മൂ­ന്നു ന­ദി­ക­ളും അ­വ­യു­ടെ ഉ­പ­ന­ദി­ക­ളും കൂടി രൂപം കൊ­ടു­ത്ത വ­ള­ക്കൂ­റു­ള്ള മ­ണ്ണും ചെ­ളി­യും നി­റ­ഞ്ഞ കരകൾ. ഈ ക­ര­ക­ളോ­രോ­ന്നും ആറു വ­ഴി­യും തോ­ടു­കൾ വ­ഴി­യും ബ­ന്ധ­പ്പെ­ട്ടു കി­ട­ക്കു­ന്നു. ഒ­രി­ട­ത്തു നി­ന്നും തു­ഴ­ഞ്ഞാൽ ഒ­രു­പ­ക്ഷേ, ക­റ­ങ്ങി­ത്തി­രി­ഞ്ഞു് അ­വി­ടെ­ത്ത­ന്നെ തി­രി­ച്ചെ­ത്തി­യെ­ന്നു വരാം. ക­റ­ങ്ങി­ത്തി­രി­ഞ്ഞു് എല്ലാ വ­ഴി­ക­ളും വേ­മ്പ­നാ­ട്ടു കാ­യ­ലി­ന്റെ വെ­ള്ള­പ്പ­ര­പ്പിൽ അ­വ­സാ­നി­ക്കു­ന്നു. അ­വ­യ്ക്കി­ട­യിൽ ന­ദി­ക­ളേ­ക്കാൾ, കാ­യ­ലി­നേ­ക്കാൾ താ­ഴ്ച്ചേ­രി­യിൽ പാ­ട­ശേ­ഖ­ര­ങ്ങൾ വെ­ള്ള­ത്തിൽ മു­ള­ച്ചു­വ­ന്ന കു­ന്നു­കൾ­പോ­ലെ കടകൾ അവിടെ വീ­ടു­കൾ, ക്ഷേ­ത്ര­ങ്ങൾ, പ­ള്ളി­കൾ ഒ­ക്കെ­യി­ലും മ­നു­ഷ്യർ. എ­ല്ലാം വെ­ള്ള­ത്താൽ വേർ­പെ­ട്ടു് എ­ന്നാൽ പ­ര­സ്പ­രം ബ­ന്ധി­ക്ക­പ്പെ­ട്ടു കി­ട­ക്കു­ന്നു. ഇ­വ­യ്ക്കെ­ല്ലാ­മാ­യി എ­ത്ര­യോ കഥകൾ ഐ­തി­ഹ്യ­ങ്ങൾ.

ക­യ­റി­ന്റെ ഘ­ട­ന­യും ഈ കു­ട്ട­നാ­ടൻ പ്ര­കൃ­തി­പോ­ലെ­യാ­ണു്. അ­സം­ഖ്യം കഥകൾ. ഒ­ത്തി­രി­യൊ­ത്തി­രി മ­നു­ഷ്യർ. ഇ­വ­രു­ടെ­യെ­ല്ലാം ജീ­വി­തം സ­മാ­ന്ത­ര­മാ­യി നീ­ങ്ങു­ന്നു. എ­ന്നാൽ എ­വി­ടെ­യൊ­ക്ക­യോ വ­ച്ചു് ഇ­തൊ­ക്കെ ത­മ്മിൽ ബ­ന്ധ­പ്പെ­ട്ടു കി­ട­ക്കു­ന്നു. ആ­റ്റി­ലെ ഒ­ഴു­ക്കു­പോ­ലെ ത­ല­മു­റ­കൾ ഒ­ഴു­കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. കു­ട്ട­നാ­ട്ടി­ലെ ഓരോ വെ­ള്ള­പ്പൊ­ക്ക­വും അൽപം കര എ­വി­ടെ­യെ­ങ്കി­ലും എ­ടു­ക്കു­ക­യും പകരം കുറെ മ­ണ്ണും എ­ക്ക­ലും മ­റ്റെ­വി­ടെ­യെ­ങ്കി­ലും നി­ക്ഷേ­പി­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ടു്. കയറിൽ ത­റ­വാ­ടു­കൾ ഒ­ടു­ങ്ങി­ത്തു­ട­ങ്ങു­ക­യും അ­വ­യു­ടെ ത­കർ­ച്ച­യിൽ നി­ന്നും പു­തി­യ­വ­യു­ണ്ടാ­വു­ക­യും ചെ­യ്യു­ന്നു. ഇ­തൊ­ക്കെ ക­യ­റി­ല­ങ്ങ­നെ വന്നു പോ­യ്ക്കൊ­ണ്ടി­രി­ക്കു­ന്നു. അ­തി­നി­ട­യി­ലാ­രോ കഥ പ­റ­യു­ന്നു­ണ്ടു്. അതു് കോ­ടാ­ന്ത മൂ­ത്താ­ശാ­നാ­വാം, കൊ­ട്ടാ­രം തി­രു­മ­ന­സ്സി­ലേ­ക്കു് നെ­ടും­വ­ള്ള­മൂ­ന്നി­യി­ട്ടു­ള്ള കൊ­ച്ചു­മി­ച്ചാ­രാ­വാം, പ­രു­ത്തി­ക്കാ­ട്ടെ ഔ­ത­യാ­വാം, ചേ­ന്നാ­ട്ടെ മ­ണി­ക­ണ്ഠ­നാ­വാം, കഥ കെ­ട്ടു­ക­ഥ­യാ­വാം ന­ട­ന്ന­താ­വാം. പക്ഷേ, ര­സ­മു­ള്ള കഥകൾ കു­ട്ട­നാ­ടൻ ഗ്രാ­മീ­ണ­ത­യു­ടെ നാടൻ സീ­ല­യിൽ കഥ വ­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. ‘അ­ങ്ങ­നെ­യി­രി­ക്കു­മ്പം കേ­ട്ടോ­ണെ കഥ. കി­ളി­മാ­നൂർ കോ­യി­ക്ക­ലെ കാ­ര്യ­സ്ഥ­ന്റെ മകൻ കൊ­ട്ടാ­ര­ത്തിൽ പോ­യി­ട്ടു വന്നു ഒരു സു­ന്ദ­ര­കു­ട്ടൻ കാണാൻ തങ്കം പോ­ലി­രി­ക്കും. ങ്ങെ! ത­മ്പു­രാൻ വ­രു­ന്നോ­ന്നു വെ­ച്ചു് കേ­ട്ടോ­ണേ കഥ പ­വ­തി­പ്പി­ള്ള മോളു് ആ രാ­യ­സം­പി­ള്ള­യെ കണ്ടൂ…’ ക­ഥ­യ­ങ്ങ­നെ നീ­ളു­ന്നു. ഇതു് ദേ­ശ­ത്തെ എല്ലാ ക­ഥ­പ­റ­ച്ചി­ലു­കാ­രും കഥ പ­റ­യു­ന്ന രീ­തി­യാ­ണു്. എല്ലാ ത­റ­വാ­ട്ടി­ലും ഇ­ങ്ങ­നെ­യൊ­രാ­ളു­ണ്ടാ­വും. ദേ­ശ­ത്തി­ന്റെ­യും ത­റ­വാ­ടി­ന്റേ­യു­മൊ­ക്കെ ച­രി­ത്രം അൽപം ഭാവന ക­ലർ­ത്തി കു­ട്ടി­കൾ­ക്കു പ­കർ­ന്നു­കൊ­ടു­ക്കു­ന്ന­യാൾ. കോ­ടാ­ന്ത­യാ­ശാ­ന്റെ അ­ച്ചോ­ന­മ്മാ­വ­ന്റെ പി­ന്മു­റ­ക്കാർ അവർ പ­റ­യു­മ്പോൾ ആരും കഥ കേ­ട്ടി­രു­ന്നു­പോ­കും. ര­സി­ക­ന്മാ­രാ­യ അ­ന­ന്തി­ര­വര്‍ അ­തു­പോ­ലെ കഥ പറയാൻ ശ്ര­മി­ക്കും.

ത­ക­ഴി­യു­ടെ ഓർ­മ്മ­യി­ലും അ­ത്ത­രം ക­ഥ­ക­ളും ക­ഥ­പ­റ­ച്ചിൽ­ക്കാ­രു­മു­ണ്ടു്. അ­ച്ഛ­നോ­ടൊ­പ്പം അ­ങ്ങ­നെ കാ­ര­ണ­വ­ന്മാ­രു­ടെ കഥകൾ കേ­ട്ടി­രു­ന്ന വൈ­കു­ന്നേ­ര­ങ്ങ­ളെ­പ്പ­റ്റി അ­ദ്ദേ­ഹം എ­ഴു­തി­യി­ട്ടു­ണ്ടു്. തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള­യെ­ന്ന ക­ഥ­പ­റ­ച്ചി­ലു­കാ­രൻ ക­ഥ­പ­റ­ച്ചി­ലി­ന്റെ ര­സ­മ­റി­ഞ്ഞു തു­ട­ങ്ങി­യ­തു് അ­ന്നെ­പ്പോ­ഴോ ആവണം. കു­ഞ്ഞാ­ണ്ട­മ്മാ­വ­നെ പറ്റി അ­ദ്ദേ­ഹം ഓർ­മ്മ­യു­ടെ തീ­ര­ങ്ങ­ളിൽ എ­ഴു­തി­ട്ടു­ണ്ടു്. ത­ക­ഴി­യു­ടെ അ­ച്ഛ­ന്റെ കൂ­ട്ടു­കാ­ര­നാ­യി­രു­ന്നു കു­ഞ്ഞു­ണ്ട­മ്മാ­വൻ. നാ­ന്നൂ­റു് ഏക്കർ വി­സ്തീർ­ണ്ണം വ­രു­ന്ന ക­രി­നി­ല­ത്തി­നു് ചു­റ്റും ചി­റ­പി­ടി­ച്ച ആ­ളാ­ണു്. ആ ചി­റ­യി­ലെ തെ­ങ്ങു­ക­ളി­ലെ തേങ്ങ വി­റ്റാ­ണു് തകഴി അ­മ്പ­ല­ത്തിൽ ആ­ദ്യ­മാ­യി ഒ­രാ­ന­യെ വാ­ങ്ങി­യ­തു്. ചിറ കു­ത്തി­യ കഥ പല ഭാ­ഗ­ങ്ങ­ളാ­യി തി­രി­ച്ചു് അ­ദ്ദേ­ഹ­മി­ട­യ്ക്കി­ടെ വർ­ണ്ണി­ക്കു­മാ­യി­രു­ന്ന­ത്രേ. ഒരു ദിവസം നാ­ട്ടി­ലെ പു­ല­യ­രു­ടേ­യും പ­റ­യ­രു­ടേ­യും അ­ദ്ധ്വാ­ന­ശേ­ഷി­യെ­ക്കു­റി­ച്ചാ­യി­രു­ന്നു കഥ. പി­ന്നൊ­രി­ക്കൽ മ­നു­ഷ്യ­ശ­ക്തി ക്ഷ­യി­ച്ചു­ണ്ടാ­യ ത­ളർ­ച്ച­യാ­യി­രു­ന്നു. അ­ടു­ത്തൊ­രു ദിവസം ജ­ന­ങ്ങൾ ഒ­രു­മി­ച്ചു കൂ­ടു­മ്പൊ­ഴു­ള്ള കൂ­ട്ടാ­യ ശ­ക്തി­യു­ടെ പെ­രു­മ­യെ­ക്കു­റി­ച്ചാ­യി­രി­ക്കും. പ്രേ­മ­ഭം­ഗ­ത്തി­ലും വ്യർ­ത്ഥ­താ­ബോ­ധ­ത്തി­ലും മ­ര­ണ­ത്തെ മ­ധു­ര­ത­ര­മാ­യ അ­നു­ഭൂ­തി­യാ­ക്കാ­നു­ള്ള ശ്ര­മ­ത്തി­ലും ബ­ന്ധ­ങ്ങ­ളു­ടെ ശൈ­ഥി­ല്യ­ത്തി­ന്റെ സ്വാ­ത­ന്ത്ര്യ­ത്തി­ലു­മൊ­ക്കെ ആ കാ­ര­ണ­വ­ന്മാർ ജീ­വി­തം ക­യ­റി­യി­റ­ങ്ങു­വ­തു ക­ണ്ടി­രു­ന്നു. അ­വർ­ക്കു് ഉൾ­ക്കാ­ഴ്ച­യു­ണ്ടാ­യി­രു­ന്നു. ഞാൻ ഓർ­ക്കു­ന്നു. എ­നി­ക്കു തോ­ന്നു­ന്ന­തു് നാലു ചിറ കു­ത്തി­പ്പൊ­ക്കി­യ കഥ പ­റ­ഞ്ഞ­പ്പോൾ കു­ഞ്ഞാ­ണ്ട­മ്മാ­വ­ന്റെ നാവിൽ നി­ന്നും വന്ന വാ­ക്കു­ക­ളിൽ മോ­ഹ­ഭം­ഗ­വും ദാർ­ശ­നി­ക ഭാ­വ­വും ജീ­വി­ത­ത്തി­ന്റെ അർ­ത്ഥ­ശൂ­ന്യ­ത­യു­മെ­ല്ലാം പ­രി­സ്ഫു­രി­ച്ചി­രു­ന്നു­വെ­ന്നാ­ണു്. കു­ഞ്ഞാ­ണ്ട­മ്മാ­വ­നെ­പ്പോ­ലെ കഥ പ­റ­യാ­നാ­ണു് കൊ­ച്ചു ശി­വ­ശ­ങ്ക­രൻ അ­ന്നു് കൊ­തി­ച്ചി­രു­ന്ന­തു്. പക്ഷേ, അ­തി­നു് ഒ­ത്തി­രി­ക്കാ­ലം ക­ഴി­യേ­ണ്ടി വന്നു. അ­തി­നി­ട­യിൽ തകഴി ഒ­ത്തി­രി എ­ഴു­തി­ക്കൂ­ട്ടി.

തോ­ട്ടി­യു­ടെ മകനും ര­ണ്ടി­ട­ങ്ങ­ഴി­യും ചെ­മ്മീ­നും ഏ­ണി­പ്പ­ടി­ക­ളും കു­ട്ട­നാ­ടൻ ജീ­വി­ത­ത്തി­ന്റേ­യും പ­രി­സ­ര­പ്ര­ദേ­ശ­ങ്ങ­ളു­ടേ­യും (ചെ­മ്മീ­നിൽ അ­മ്പ­ല­പ്പു­ഴ­യു­ടെ പ­ടി­ഞ്ഞാ­റു­ള്ള നീർ­ക്കു­ന്ന­മാ­ണ­ല്ലോ) കഥ ത­ന്നെ­യാ­ണു് പ­റ­യു­ന്ന­തെ­ങ്കി­ലും അ­വ­യെ­ന്തൊ­ക്കെ­യോ വി­ട്ടു­പോ­യി­ട്ടു­ണ്ടു്. ത­ക­ഴി­യു­ടെ ഏ­റ്റ­വും സം­വേ­ദ­ന­ക്ഷ­മ­മാ­യ ഇ­ന്ദ്രി­യ­ങ്ങൾ—ക­ണ്ണും ചെ­വി­യും—ഒ­പ്പി­യെ­ടു­ത്ത ദൃ­ശ്യ­ങ്ങ­ളു­ടേ­യും വർ­ത്ത­മാ­ന­ങ്ങ­ളു­ടേ­യും സ­വി­ശേ­ഷ­ത­കൾ­ക്ക­പ്പു­റ­ത്തേ­ക്കു വളരാൻ ഇ­വ­യ്ക്കൊ­ന്നും ക­ഴി­ഞ്ഞി­ട്ടി­ല്ല. താൻ പാതി പ്ര­കൃ­തി പാതി എന്നു വി­ശ്വ­സി­ക്കു­ന്ന കു­ട്ട­നാ­ടൻ കൃ­ഷി­ക്കാ­ര­നേ­ക്കാൾ ഒ­ര­ഗ്രി­ക്കൾ­ച്ച­റൽ ബി­രു­ദ­ക്കാ­ര­ന്റെ ശാ­സ്ത്രീ­യ ബു­ദ്ധി­യാ­ണു് ഇ­വ­യി­ലൊ­ക്കെ കാ­ണു­ന്ന­തു്. ചെ­മ്മീ­നി­ലെ അവസാന ഭാ­ഗ­ങ്ങൾ മാ­ത്ര­മാ­യി­രി­ക്കും ഇ­തി­നെ­തി­രെ നിൽ­ക്കു­ന്ന­തു്. ഈ പു­സ്ത­ക­ങ്ങൾ­ക്കെ­ല്ലാം വളരെ നി­യ­ത­മാ­യ ഘ­ട­ന­യും ല­ക്ഷ്യ­വും തകഴി കൽ­പി­ച്ചു­കൊ­ടു­ത്തി­ട്ടു­ണ്ടു്. കോ­ര­നാ­യാ­ലും ചാ­ത്ത­നാ­യാ­ലും (ര­ണ്ടി­ട­ങ്ങ­ഴി) ചെ­മ്പൻ കു­ഞ്ഞാ­യാ­ലും (ചെ­മ്മീൻ) തകഴി കൃ­ത്യ­മാ­യി നി­ശ്ച­യി­ച്ചി­ട്ടു­ള്ള വ­ലി­പ്പ­ത്തി­ന­പ്പു­റം വ­ള­രു­ക­യി­ല്ല. ഇ­വ­രു­ടെ­യൊ­ക്കെ ക­ഥ­യാ­വ­ട്ടെ ചില കാ­ര്യ­ങ്ങൾ വി­ശ­ദീ­ക­രി­ക്കാ­നു­ള്ള ഒ­ര­സം­സ്കൃ­ത വസ്തു മാ­ത്ര­മാ­ണു്. തകഴി പ­റ­യു­ന്നു: “പ­റ­യാ­നു­ള്ള കാ­ര്യ­ങ്ങൾ നി­ജ­പ്പെ­ട്ടു ക­ഴി­യു­മ്പോൾ ഞാൻ എ­ഴു­താൻ തു­ട­ങ്ങു­ക­യാ­യി. ക­ഥാ­പാ­ത്ര­ങ്ങൾ അ­പ്പോൾ ഉ­രു­ത്തി­രി­യാ­റി­ല്ല. എ­ഴു­താൻ തു­ട­ങ്ങു­മ്പോൾ അവർ വ­ന്നു­ക­യ­റു­ക­യാ­ണു്. അ­വർ­ക്കു് വ്യ­ക്തി­ത്വം ഉ­ണ്ടെ­ന്നും ഇ­ല്ലെ­ന്നും വരാം. അ­വർ­ക്കു് നിർ­വ­ഹി­ക്കാ­നു­ള്ള കാ­ര്യ­ങ്ങൾ നിർ­വ­ഹി­ച്ചു ക­ഴി­ഞ്ഞാൽ അവർ നി­ഷ്ക്ര­മി­ക്കു­ന്നു.” ഇ­പ്പ­റ­ഞ്ഞ­തു് വാ­സ്ത­വ­ത്തിൽ ക­യ­റി­നെ പ­റ്റി­യാ­യി­രു­ന്നു. പക്ഷേ, ക­യ­റി­ലൊ­ഴി­കേ മ­റ്റെ­ല്ലാ കൃ­തി­ക­ളി­ലും ഇതു സം­ഭ­വി­ച്ചി­ട്ടു­ണ്ടു്. ക­യ­റി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളെ­യാ­വ­ട്ടെ വി­മർ­ശി­ക്കു­ന്ന­തു് ക­ഥ­പ­റ­ച്ചി­ലു­കാ­ര­ന­ല്ല. ആ പു­സ്ത­ക­ത്തി­ലെ ചു­ഴി­യും മ­ല­രി­യു­മൊ­ക്കെ­യാ­യി ഒ­ഴു­കി­പ്പോ­കു­ന്ന കാ­ല­വും കു­ട്ട­നാ­ടൻ പാ­ട­ങ്ങൾ­പോ­ലെ ക­ണ്ണെ­ത്താ­ദൂ­ര­ത്തോ­ളം പ­ര­ന്നു­കി­ട­ക്കു­ന്ന ക്യാൻ­വാ­സു­മാ­ണു്. എ­ങ്കി­ലും അ­വ­രൊ­ക്കെ ത­ക­ഴി­യ­റി­യാ­തെ ഒ­ത്തി­രി കഥകൾ പ­റ­ഞ്ഞു­പോ­യി. ക­ഥ­ക­ളിൽ നി­ന്നും പുതിയ ക­ഥ­ക­ളു­ണ്ടാ­ക്കി­യി­രു­ന്നു.

images/amrith-thakazhi-ep-02.png

കാരണം ക­യ­റി­ലേ­തു് ഒരു ക­ഥ­പ­റ­ച്ചി­ലാ­യി­രു­ന്നു. എ­ഴു­ത്താ­യി­രു­ന്നി­ല്ല. ഓർ­ത്തോർ­ത്തു കി­ട്ടി­യ കഥകൾ. പ­റ­ഞ്ഞു­കേ­ട്ട കഥകൾ. അ­മ്പ­ല­പ്പു­ഴ ക­ച്ചേ­രി­യി­ലെ ആ­ധാ­ര­ക്കെ­ട്ടു­ക­ളിൽ നി­ന്നും ഭാവന ചെ­യ്തെ­ടു­ത്ത കഥകൾ. തകഴി ഒ­ക്കെ­യു­മ­ങ്ങു് എ­ഴു­തി­ക്കൂ­ട്ടി­യ­പ്പോൾ അതു് ത­ക­ഴി­യു­ടേ­യും അ­യൽ­പ്പ­ക്ക­ത്തെ നാ­ല­ഞ്ചു് മറ്റു ഗ്രാ­മ­ങ്ങ­ളു­ടേ­യു­മൊ­ക്കെ പ­ത്തി­രു­ന്നൂ­റ്റ­മ്പ­തു കൊ­ല്ല­ത്തെ ച­രി­ത്ര­മാ­യി. ഈ കു­ട്ട­നാ­ടൻ ഗ്രാ­മ­ങ്ങ­ളു­ടെ സാ­മൂ­ഹി­ക സാ­മ്പ­ത്തി­ക ച­രി­ത്ര­ങ്ങ­ളു­ടെ ഒ­ര­ന്വേ­ഷ­ണ­മാ­യി ജന്മി-​കുടിയാൻ ബ­ന്ധ­ത്തി­ലെ മാ­റ്റ­ങ്ങ­ളു­ടെ അ­ന്വേ­ഷ­ണ­മാ­യി. ഇ­ല­യി­ല­രി­യി­ട്ടു് ഭൂമി കൈ­മാ­റ്റം ചെ­യ്തി­രു­ന്ന­തി­ലെ പ­ര­സ്പ­ര­വി­ശ്വാ­സ­ത്തിൽ­നി­ന്നും ക­ണ്ടെ­ഴു­ത്തി­ലൂ­ടെ­യും മ­ങ്കൊ­മ്പു സ്വാ­മി­യെ­ന്ന കു­ട്ട­നാ­ടി­ന്റെ ആദി ബാ­ങ്ക­റു­ടെ പൊ­ലി­ക­ട­ത്തിൽ കൂ­ടി­യും നെ­ല്ലി­നു പകരം പ­ണ­മെ­ന്ന വ്യ­വ­സ്ഥ­യിൽ കൂ­ടി­യു­മൊ­ക്കെ കു­ട്ട­നാ­ടൻ സാ­മ്പ­ത്തി­ക വ്യ­വ­സ്ഥി­തി മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തി­ന്റെ ച­രി­ത്ര­മാ­യി. എ­ല്ലാ­റ്റി­ലു­മു­പ­രി­യാ­യി മ­ണ്ണും മ­നു­ഷ്യ­നും ത­മ്മി­ലു­ള്ള പു­രാ­ത­ന കാലം മു­തൽ­ക്കു­ള്ള വേർ­തി­രി­ച്ചു് വി­ശ­ദീ­ക­രി­ക്കാൻ സാ­ധി­ക്കാ­ത്ത ഒരഗാധ ബ­ന്ധ­ത്തെ കു­റി­ച്ചു­ള്ളൊ­ര­ന്വേ­ഷ­ണ­മാ­യി കയർ അ­ങ്ങ­നെ തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള­യെ­ന്ന ക­ഥ­യെ­ഴു­ത്തു­കാ­ര­നു് മു­മ്പൊ­രി­ക്ക­ലും എ­ത്തി­പ്പി­ടി­ക്കാ­നൊ­ക്കു­മെ­ന്നു് വി­ചാ­രി­ക്കാൻ ക­ഴി­യാ­തി­രു­ന്ന അ­നു­ഭൂ­തി­മേ­ഖ­ല­ക­ളിൽ ചെ­ന്നെ­ത്താൻ ക­ഴി­യാ­ത്ത­തി­ന്റെ തെ­ളി­വാ­യി. ഒപ്പം ത­ക­ഴി­യെ­ന്ന കൃ­ഷി­ക്കാ­രൻ മ­ണ്ണിൽ സ്വ­ത്വം നേടിയ കൃ­ഷി­ക്കാ­രാ­യ തന്റെ പി­താ­ക്ക­ന്മാർ­ക്കും ‘മ­ണ്ണിൽ മു­ള­ച്ചൊ­രു ഞാ­റാ­ണ­ടി­യൻ’ എ­ന്നൊ­രി­ക്കൽ വി­ശ്വ­സി­ച്ചു ജീ­വി­ച്ച കു­ട്ട­നാ­ടൻ കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­ക്കും വേ­ണ്ടി ചെയ്ത ഒരു ബലി കൂ­ടി­യാ­യി കയർ.

1912 ഏ­പ്രിൽ 12-ാം തീയതി ആ­ല­പ്പു­ഴ ജി­ല്ല­യി­ലുൾ­പ്പെ­ടു­ന്ന തകഴി ഗ്രാ­മ­ത്തിൽ പ­ട­ഹാ­രം മു­റി­യിൽ അ­രി­പ്ര­ത്തു വീ­ട്ടിൽ ശി­വ­ശ­ങ്ക­ര­പ്പി­ള്ള ജ­നി­ച്ചു. പൊ­യ്പ്പ­ള്ളി­ക്ക­ള­ത്തിൽ ശ­ങ്ക­ര­ക്കു­റു­പ്പി­ന്റേ­യും അ­രി­പ്പു­റ­ത്തു പാർ­വ­തി അ­മ്മ­യു­ടേ­യും ഏകമകൻ. ഒരു ചേ­ച്ചി മാ­ത്ര­മാ­ണു് അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്ന­തു്.

ശ­ങ്ക­ര­ക്കു­റു­പ്പു് നല്ല കൃ­ഷി­ക്കാ­ര­നാ­യി­രു­ന്നു. തന്റെ പാ­ട­ത്തു് കൃ­ഷി­ചെ­യ്തി­രു­ന്ന പു­ല­യ­രോ­ടു് (തി­രി­ച്ചും) സ്നേ­ഹ­മു­ള്ള പഴയ കു­ട്ട­നാ­ടൻ കൃ­ഷി­ക്കാ­രൻ. കൃ­ഷി­ക്കാ­രൻ മാ­ത്ര­മ­ല്ല ക­ലാ­കാ­രൻ കൂ­ടി­യാ­യി­രു­ന്ന (പ്ര­സി­ദ്ധ കഥകളി നടൻ ഗുരു കു­ഞ്ചു­ക്കു­റു­പ്പി­ന്റെ ചേ­ട്ടൻ കൂ­ടി­യാ­യ ശ­ങ്ക­ര­ക്കു­റു­പ്പു്) അ­ച്ഛ­നിൽ നി­ന്നും ര­ണ്ടു് ഗു­ണ­ങ്ങ­ളും ത­ക­ഴി­ക്ക് വേ­ണ്ടു­വോ­ളം കി­ട്ടു­ക­യും ചെ­യ്തു. എ­ഴു­ത്തു­കാ­ര­നാ­ക്കി­യ­തിൽ അ­ച്ഛ­നോ­ടു­ള്ള ക­ട­പ്പാ­ടു് തകഴി എ­ഴു­തി­യി­ട്ടു­ണ്ടു്.

എ­നി­ക്കു കി­ട്ടി­യ ഏ­റ്റ­വും വലിയ വി­ദ്യാ­ഭ്യാ­സം അ­ച്ഛ­നിൽ നി­ന്നാ­ണു്. പ­ണ്ടു് സ­ന്ധ്യാ­കാ­ല­ത്തു് അ­ത്താ­ഴ­ത്തി­നു ശേഷം അച്ഛൻ പു­രാ­ണ­ങ്ങൾ വാ­യി­ച്ചി­രു­ന്നു. നല്ല വാ­യ­ന­ക്കാ­ര­നാ­യി­രു­ന്നു. അ­ടു­ത്ത വീ­ട്ടി­ലെ പെ­ണ്ണു­ങ്ങ­ളൊ­ക്കെ കേൾ­ക്കാൻ വ­ന്നി­രി­ക്കും. അ­മ്പ­ല­പ്പു­ഴ സ്കൂ­ളിൽ ചേ­രു­മ്പോ­ഴേ­ക്കും പു­രാ­ണ­ങ്ങ­ളു­മാ­യി നല്ല പ­രി­ച­യ­മാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. സാ­ഹി­ത്യ­ത്തോ­ടു­ള്ള ആ­ഭി­മു­ഖ്യം വ­ന്ന­തെ­ങ്ങ­നെ­യാ­ണു്, “തകഴി ഓർ­ക്കു­ന്നു അ­ച്ഛ­നു് കു­റ­ച്ചു സം­സ്കൃ­ത­വും ക­ഥ­ക­ളി­യു­മ­റി­യാ­മാ­യി­രു­ന്നു. തു­ള്ള­ലിൽ ക­ച്ച­കെ­ട്ടി­യി­ട്ടു­ണ്ടു്. ന­ര­സിം­ഹാ­വ­താ­ര­വും മ­റ്റും അച്ഛൻ അ­വ­ത­രി­പ്പി­ച്ചു കാ­ണി­ക്കും. അ­ങ്ങ­നെ എ­ഴു­ത്ത­ച്ഛ­ന്റേ­യും ന­മ്പ്യാ­രു­ടേ­യും ഒ­ര­ന്ത­രീ­ക്ഷം വീ­ട്ടി­ലു­ണ്ടാ­യി­രു­ന്നു.”

തകഴി ക്ഷേ­ത്രം അ­രി­പ്ര­ത്തി­ന­ടു­ത്താ­ണു്, വളരെ പ്ര­സി­ദ്ധി­കേ­ട്ട അ­മ്പ­ലം. അ­ഞ്ഞൂ­റോ­ളം കൊ­ല്ല­ത്തെ പ­ഴ­ക്കം ഉ­ദ­യാർ­ക്ക മഹർഷി ത­ഴു­കി­യെ­ടു­ത്തു പ്ര­തി­ഷ്ഠ ന­ട­ത്തി­യ­താ­ണ­ത്രേ. അ­ങ്ങ­നെ ക­ര­യ്ക്കു് ത­ക­ഴി­യെ­ന്ന പേരും വന്നു. കും­ഭ­ത്തിൽ മ­ക­യി­രം നാളിൽ കൊ­ടി­യേ­റു­ന്ന ഉൽ­സ­വ­കാ­ല­ത്തു് നാലു രാ­ത്രി­യെ­ങ്കി­ലും ക­ഥ­ക­ളി­യു­ണ്ടാ­വും. പ­ത്താ­മു­ദ­യ­ത്തി­നു് കാ­ള­കെ­ട്ടും പ­ട­യ­ണി­യും. പ­ട­യ­ണി­യൊ­ന്നു­മി­ന്നി­ല്ല. കു­ട്ടി­ക്കാ­ല­ത്തു് ഇ­തൊ­ക്കെ തകഴി വി­ടാ­തെ അ­നു­ഭ­വി­ച്ച­റി­ഞ്ഞി­രു­ന്നു.

അ­മ്പ­ല­ത്തി­നു ചു­റ്റു­മാ­യി ഒരു വലിയ സാം­സ്കാ­രി­ക അ­ന്ത­രീ­ക്ഷം ഉ­ണ്ടാ­യി­രു­ന്നു. കു­ഞ്ചൻ­ന­മ്പ്യാ­രു­ടെ ഗു­രു­കു­ലം ത­ക­ഴി­ക്ക­ടു­ത്തു് ന­ന്തി­ക്കാ­ടു് ആ­ണ­ല്ലോ. ധാ­രാ­ളം ക­ഥ­ക­ളി­യാ­ശാ­ന്മാർ, ചെ­ങ്ങ­ന്നൂർ രാ­മൻ­പി­ള്ള ആ­ശാ­ന്റെ ഗുരു കേ­ശ­വ­പ്പ­ണി­ക്ക­രാ­ശാൻ, തോ­ട്ടം ശ­ങ്ക­രൻ ന­മ്പൂ­തി­രി അ­ങ്ങ­നെ പലരും. “ന­മ്പ്യാ­രു­ടെ ശി­ഷ്യ­പ­ര­മ്പ­ര­യിൽ­പ്പെ­ട്ട­വ­രു­ടെ തു­ള്ളൽ ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. ചെ­ങ്ങ­ന്നൂ­രാ­ശാ­നും മ­റ്റു­മൊ­ക്കെ ചു­റ്റി­ത്തി­രി­ഞ്ഞെ­ത്തു­മ്പോ­ഴൊ­ക്കെ നാ­ട്ടിൽ ക­ളി­യു­ണ്ടാ­വും. അ­തി­ന­ങ്ങ­നെ പ്ര­ത്യേ­ക സ­മ­യ­മൊ­ന്നു­മി­ല്ല. അ­ങ്ങ­നെ ധാ­രാ­ളം കഥകളി ക­ണ്ടാ­ണു് വ­ളർ­ന്ന­തു്. ഞങ്ങൾ കു­ട്ടി­ക­ളും കഥകളി അ­ഭി­ന­യി­ച്ചു ക­ളി­ക്കു­മാ­യി­രു­ന്നു. ഇ­പ്പൊ­ഴും കി­ട­ക്കു­മ്പോൾ അ­റി­യാ­തെ ക­ഥ­ക­ളി­പ്പ­ദ­ങ്ങൾ ചൊ­ല്ലി­പ്പോ­കും. ഇ­തി­ന്റെ­യൊ­ക്കെ സ്വാ­ധീ­നം സ്വാ­ഭാ­വി­ക­മാ­യി എ­ഴു­ത്തി­ലു­മൊ­ക്കെ വന്നു പോ­യി­ട്ടു­ണ്ടാ­വാം.” തകഴി ഓർ­ക്കു­ന്നു. പക്ഷേ, എ­ന്തു­കൊ­ണ്ടോ സി. വി. രാ­മൻ­പി­ള്ള­യു­ടേ­തു മാ­തി­രി ക­ഥ­ക­ളി­യു­ടെ രൗ­ദ്ര­കാ­ന്തി­കൾ ഒരു ചെ­റു­കി­ട കൃ­ഷി­ക്കാ­ര­നാ­യ ത­ക­ഴി­യു­ടെ കൃ­തി­ക­ളിൽ വ­ന്നു­പെ­ട്ടി­ട്ടി­ല്ല.

images/Mundassery_with_Thakazhi_and_Kuttippuzha.jpg
ജോസഫ് മു­ണ്ട­ശ്ശേ­രി­യ്ക്കൊ­പ്പം തകഴി ശി­വ­ശ­ങ്ക­ര­പി­ള്ള­യും കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള­യും.

അച്ഛൻ ത­ന്നെ­യാ­യി­രു­ന്നു ത­ക­ഴി­യു­ടെ ആദ്യ ഗുരു. വീ­ട്ടി­ലി­രു­ന്നു് അ­ക്ഷ­ര­ങ്ങൾ നി­ല­ത്തെ­ഴു­തി ശീ­ലി­ച്ചു. പി­ന്നെ ത­ക­ഴി­യി­ലും അ­മ്പ­ല­പ്പു­ഴ­യി­ലു­മു­ള്ള സ്കൂ­ളു­ക­ളിൽ. അ­മ്പ­ല­പ്പു­ഴ ഇം­ഗ്ലീ­ഷ് സ്കൂൾ ക­ട­പ്പു­റ­ത്താ­ണു്. അ­ര­യ­ക്കു­ടി­ലു­കൾ നി­റ­യെ­യു­ള്ള പ്ര­ദേ­ശം. അ­ങ്ങ­നെ ധാ­രാ­ളം അ­ര­യ­ക്കു­ട്ടി­കൾ ത­ക­ഴി­ക്കു് കൂ­ട്ടു­കാ­രും ഉ­ണ്ടാ­യി. ഒരു പക്ഷേ, ചെ­മ്മീ­നെ­ഴു­താ­നു­ള്ള പ്രേ­ര­ണ­ക­ളി­ലൊ­ന്നു് ഇ­വി­ട­ത്തെ പ­ഠ­ന­മാ­യി­രു­ന്നി­രി­ക്ക­ണം. വലിയ കൂ­ട്ടു­കാ­ര­നാ­യി­രു­ന്ന ആർ. എസ്. പി. നേ­താ­വു് എൻ. ശ്രീ­ക­ണ്ഠൻ നായർ ത­ക­ഴി­ക്കൊ­പ്പം അ­മ്പ­ല­പ്പു­ഴ സ്കൂ­ളിൽ പ­ഠി­ച്ചി­രു­ന്നു. അ­മ്പ­ല­പ്പു­ഴ നി­ന്നു തേർഡ് ഫോം പാ­സ്സാ­യ ശേഷം വൈ­ക്ക­ത്തും ക­രു­വാ­റ്റ­യി­ലു­മാ­യി­ട്ടാ­ണു് സ്കൂൾ പഠനം പൂർ­ത്തി­യാ­ക്കി­യ­തു്. ക­രു­വാ­റ്റ­യിൽ കൈ­നി­ക്ക­ര കു­മാ­ര­പി­ള്ള­യാ­യി­രു­ന്നു ത­ക­ഴി­യു­ടെ ഹെ­ഡ്മാ­സ്റ്റർ.

വൈ­ക്ക­ത്തു പ­ഠി­ക്കു­ന്ന കാ­ല­ത്താ­ണു് തകഴി ആ­ദ്യ­മാ­യൊ­രു ക­ഥ­യെ­ഴു­തു­ന്ന­തു്. പ്രേ­മ­ക­ഥ­യാ­യി­രു­ന്നു അതു് എന്നു മാ­ത്ര­മ­ല്ല അ­തി­ന്റെ ആ­ദ്യ­വാ­യ­ന­ക്കാ­രി ക്ലാ­സി­ലൊ­പ്പം പ­ഠി­ച്ചി­രു­ന്ന ഒരു പെൺ­കു­ട്ടി­യാ­യി­രു­ന്നു. ആ­ത്മ­ക­ഥ­യിൽ തകഴി അ­തി­നെ­പ്പ­റ്റി എ­ഴു­തി­യി­ട്ടു­ണ്ടു്. പേ­ടി­ച്ചു് നോ­ട്ടു­ബു­ക്കിൽ വ­ച്ചാ­ണു് കഥ കൊ­ടു­ത്ത­തു്. ര­ണ്ടാം­പ­ക്കം കഥ മ­ട­ക്കി­ക്കി­ട്ടി­യ­ത്രേ. ഉ­രു­ണ്ടു് ഭം­ഗി­യു­ള്ള കൈ­പ്പ­ട­യിൽ. “എ വെരി ഗുഡ് സ്റ്റോറി-​കൺഗ്രാചുലേഷൻസ്” എ­ന്നൊ­രു കു­റി­പ്പു­മൊ­പ്പ­മു­ണ്ടു്.

എ­ന്നാൽ മി­ക്ക­വാ­റും ക­ഥാ­കാ­ര­ന്മാ­രെ­പ്പോ­ലെ ത­ക­ഴി­യും ആദ്യം പ­ദ്യ­ത്തി­ലാ­ണു് തു­ട­ങ്ങി­യ­തു്. രാ­മാ­യ­ണ ഭാ­ഗ­വ­താ­ദി­ക­ളു­ടേ­യും കഥകളി തു­ള്ള­ലു­ക­ളു­ടേ­യും അ­ന്ത­രീ­ക്ഷ­ത്തിൽ വ­ളർ­ന്ന ഒരാൾ അ­ങ്ങ­നെ തു­ട­ങ്ങു­ക സ്വാ­ഭാ­വി­കം. പോ­രാ­ഞ്ഞു് അ­ന്നു് ഗ­ദ്യ­കൃ­തി­കൾ തീരെ കു­റ­വാ­യി­രു­ന്നു­താ­നും. ത­ക­ഴി­യിൽ പ­ഠി­ക്കു­മ്പോൾ തന്നെ അ­ദ്ദേ­ഹം ധാ­രാ­ളം വാ­യി­ച്ചു തു­ട­ങ്ങി­യി­രു­ന്നു. അ­യൽ­പ­ക്ക­ത്തു താ­മ­സി­ച്ചി­രു­ന്ന തകഴി ഇ. ആർ. പിള്ള എന്ന ക­വി­യു­ടെ പു­സ്ത­ക­ശേ­ഖ­ര­മാ­യി­രു­ന്നു അ­ന്നു് കൂ­ട്ടു്, ക­രു­വാ­റ്റ­യിൽ പ­ഠി­ക്കു­മ്പോൾ ഇന്ന പു­സ്ത­കം വാ­യി­ക്ക­ണ­മെ­ന്നു് കൈ­നി­ക്ക­ര സാർ പ­റ­യു­മാ­യി­രു­ന്നു. കൈ­നി­ക്ക­ര­യു­ടെ ഇം­ഗ്ലീ­ഷ് കവിതാ ക്ലാ­സു­ക­ളെ­പ്പ­റ്റി­യു­മൊ­ക്കെ തകഴി എ­ഴു­തി­യി­ട്ടു­ണ്ടു്.

സ്കൂൾ പ­ഠ­ന­ശേ­ഷം കുറെ നാൾ കൃ­ഷി­യു­മാ­യി വീ­ട്ടിൽ ക­ഴി­ഞ്ഞു­കൂ­ടി­യ കാ­ല­ത്തു് ധാ­രാ­ളം എഴുതി. കു­റെ­യൊ­ക്കെ അ­ച്ച­ടി­ച്ചു വ­രി­ക­യും ചെ­യ്തു. “പഴയ ച­രി­ത്ര­മു­ള്ള ഈ നാ­ടി­ന്റെ ജീ­വി­ത­മാ­ണു് ഞാൻ എ­ഴു­തി­യ­തെ­ല്ലാം. ഇവിടെ താ­മ­സി­ക്കു­ന്ന മ­നു­ഷ്യ­രു­ടെ കഥകൾ, അ­വ­രു­ടെ ദുഃ­ഖ­വും ആ­ന­ന്ദ­വും സം­തൃ­പ്തി­യും ക്ലേ­ശ­ങ്ങ­ളും ദു­രി­ത­ങ്ങ­ളു­മെ­ല്ലാം ഞാൻ എഴുതി. എ­നി­ക്കു് അ­വ­യ­ല്ലാ­തെ ഒ­ന്നും അ­റി­ഞ്ഞു­കൂ­ടാ­യി­രു­ന്നു. ഇ­വി­ടു­ത്തെ മ­നു­ഷ്യ­രു­ടെ കൊ­ച്ചു കൊ­ച്ചു ദുഃ­ഖ­ങ്ങൾ, ഹൃദയം തു­റ­ന്നു­ള്ള പൊ­ട്ടി­ച്ചി­രി­കൾ ഇ­വ­യെ­ക്കു­റി­ച്ചെ­ല്ലാം അന്നു ഞാൻ എഴുതി. അ­വ­രു­ടെ ജീ­വി­ത­വും കൊ­ച്ചാ­യി­രു­ന്നു. ഇ­ക്കാ­ര്യം ഞാൻ വ്യ­ക്ത­മാ­യി ഓർ­ക്കു­ന്നു.” ഓർ­മ്മ­യു­ടെ തീ­ര­ങ്ങ­ളിൽ തകഴി എഴുതി.

തി­രു­വ­ന­ന്ത­പു­ര­ത്തു് തകഴി എ­ത്തി­പ്പെ­ടു­ന്ന­തു് 1931-​ലാണു്. പ്ലീ­ഡർ­ഷി­പ്പി­നു് പ­ഠി­ക്കു­ക­യാ­യി­രു­ന്നു ഉ­ദ്ദേ­ശം. കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള അ­ന്നു് തി­രു­വ­ന­ന്ത­പു­ര­ത്തു­ണ്ടു്. ചില ക­ഥ­ക­ളൊ­ക്കെ പ്ര­ബോ­ധ­ക­നി­ലും മ­റ്റും പ്ര­സി­ദ്ധീ­ക­രി­ക്കു­ക വഴി കേ­സ­രി­യു­മാ­യി ത­ക­ഴി­ക്കു് ചെറിയ അ­ടു­പ്പ­മു­ണ്ടു്. കേസരി സ­ദ­സ്സു് ഏ­റ്റ­വും സ­ജീ­വ­മാ­യി­രു­ന്ന കാ­ല­വു­മാ­യി­രു­ന്നു അതു്. തി­രു­വി­താം­കൂ­റി­ന്റെ രാ­ഷ്ട്രീ­യ രം­ഗ­ങ്ങ­ളി­ലെ പ്ര­മു­ഖ­രെ­ല്ലാം കേ­സ­രി­യെ കാ­ണാ­നെ­ത്താ­റു­ണ്ടു്. അവരിൽ പ­ല­രു­മാ­യി തകഴി പ­രി­ച­യ­ത്തി­ലാ­യി. അ­ങ്ങ­നെ അൽപം രാ­ഷ്ട്രീ­യ­വും പ­രി­ച­യി­ച്ചു തു­ട­ങ്ങി.

images/amrith-thakazhi-ep-03.png

കേ­സ­രി­യാ­ണു് ത­ക­ഴി­ക്കു് പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­ത്തി­ന്റെ ഭൂ­മി­ക­കൾ പ­രി­ച­യ­പ്പെ­ടു­ത്തി­ക്കൊ­ടു­ക്കു­ന്ന­തു്. മോ­പ്പ­സാ­ങ്ങും ചെ­ക്കോ­വും സോ­ള­യും മാ­ത്ര­മ­ല്ല മാർ­ക്സി­നേ­യും ഫ്രോ­യി­ഡി­നേ­യു­മൊ­ക്കെ കേസരി ത­ക­ഴി­ക്കു് പ­രി­ച­യ­പ്പെ­ടു­ത്തി. അതോടെ സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു­ള്ള ത­ക­ഴി­യു­ടെ കാ­ഴ്ച­പ്പാ­ടി­ലും മാ­റ്റം വന്നു. സാ­ഹി­ത്യ­ത്തി­നു് എ­ന്തൊ­ക്കേ­യോ ചെ­യ്യാ­നു­ണ്ടെ­ന്ന തോ­ന്ന­ലിൽ­കൂ­ടി ത­ക­ഴി­യെ­ന്ന എ­ഴു­ത്തു­കാ­രൻ രൂപം കൊ­ണ്ടു. കു­ഞ്ഞാ­ണ്ട­മ്മാ­വ­ന്റെ സ്മരണ തി­ര­ശ്ശീ­ല­യ്ക്കു പി­ന്നിൽ അ­വ്യ­ക്ത­മാ­യി.

അ­ക്കാ­ല­ത്തെ ര­ച­ന­ക­ളിൽ പ്ര­സി­ദ്ധി നേ­ടി­യ­വ—ത്യാ­ഗ­ത്തി­ന്റെ പ്ര­തി­ഫ­ലം, പ­രാ­മർ­ശ­ങ്ങൾ തു­ട­ങ്ങി­യ­വ— ഇന്നു വാ­യി­ക്കു­മ്പോൾ ഒരു പ്ര­ത്യേ­ക­ത­യും ആർ­ക്കും തോ­ന്നി­യെ­ന്നു് വ­രി­ല്ല. എന്നു മാ­ത്ര­മ­ല്ല പലതും വാ­യി­ച്ചു മു­ഴു­പ്പി­ക്കു­ക തന്നെ പ്ര­യാ­സ­മാ­ണു്. അ­തി­ലു­മൊ­ക്കെ ഒ­റ്റ­പ്പെ­ട്ടു നിൽ­ക്കു­ന്ന ക­ഥ­ക­ളു­ണ്ടു്—വെ­ള്ള­പ്പൊ­ക്ക­ത്തിൽ, പ­ട്ടാ­ള­ക്കാ­രൻ, കൃ­ഷി­ക്കാ­രൻ തു­ട­ങ്ങി­യ­വ. ഇ­തി­ലൊ­ക്കെ കഥ ന­ട­ക്കു­ന്ന സ്ഥലം ത­ക­ഴി­ക്കു് നല്ല പ­രി­ച­യ­മു­ള്ള കു­ട്ട­നാ­ടാ­ണു്.

വെ­ള്ള­പ്പൊ­ക്കം രണ്ടോ മൂ­ന്നോ മ­ണി­ക്കൂർ കൊ­ണ്ടു് തി­രു­വ­ന­ന്ത­പു­ര­ത്തു വ­ച്ചു് എ­ഴു­തി­യ­താ­ണെ­ന്നു് തകഴി പ­റ­ഞ്ഞി­ട്ടു­ണ്ടു്. കു­ട്ട­നാ­ട്ടു­കാ­രെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം വെ­റു­മൊ­രു സാ­ധാ­ര­ണ കാ­ഴ്ച­യാ­ണു് വെ­ള്ള­പ്പൊ­ക്കം. വളരെ സാ­ധാ­ര­ണം ത­ന്നെ­യാ­ണെ­ന്ന മ­ട്ടി­ലാ­ണു് ഈ കഥയും. തന്റെ ട്രേ­ഡ് മാർ­ക്കാ­യ കൊ­ച്ചു­കൊ­ച്ചു വാ­ച­ക­ങ്ങ­ളിൽ തകഴി ഒരു വെ­ള്ള­പ്പൊ­ക്കം വർ­ണ്ണി­ക്കു­ന്നു. ഒരു യ­ജ­മാ­ന­നും പ­ട്ടി­യും ത­മ്മി­ലു­ള്ള ബന്ധം ഈ വർ­ണ്ണ­ന­യ്ക്കി­ട­യിൽ ഒഴുകി ന­ട­ക്കു­ന്നു­ണ്ടു്. യ­ജ­മാ­ന­നോ­ടു­ള്ള ഭ­ക്തി­യും അ­വ­സാ­നം വരെ അ­യാ­ളു­ടെ വ­സ്തു­ക്കൾ സം­ര­ക്ഷി­ക്കാൻ പട്ടി കാ­ണി­ക്കു­ന്ന ആ­ത്മാർ­ത്ഥ­ത­യു­മൊ­ക്കെ ക­ഥ­യി­ലു­ണ്ടു്. വെ­ള്ള­മി­റ­ങ്ങി­യ­പ്പോൾ ചത്തു കി­ട­ക്കു­ന്ന പ­ട്ടി­യെ യ­ജ­മാ­നൻ ക­ണ്ടെ­ത്തു­ന്നി­ട­ത്തു് തകഴി കഥ നിർ­ത്തു­ന്നു. ക­ണ്ണാ­ണു് ത­ക­ഴി­യു­ടെ ഏ­റ്റ­വും സെൻ­സി­റ്റീ­വ് ആയ ഇ­ന്ദ്രി­യ­ങ്ങ­ളി­ലൊ­ന്നു് എന്നു മ­ന­സ്സി­ലാ­ക്കാൻ ഈ ഒ­റ്റ­ക്ക­ഥ മതി. ഒന്നോ രണ്ടോ മ­ണി­ക്കൂ­റി­ലെ­ഴു­തി­യ ഇക്കഥ കു­ഞ്ഞു­നാൾ മുതൽ തകഴി കണ്ട എ­ത്ര­യോ വെ­ള്ള­പ്പൊ­ക്ക­ങ്ങ­ളു­ടെ സം­ക്ഷി­പ്ത­രൂ­പ­മാ­ണു്. എഴുതി വ­ന്ന­പ്പോൾ അതു് മേ­ലാ­ള­നെ ക­ണ്ണ­ട­ച്ചു സ്നേ­ഹി­ക്കു­ന്ന അ­ടി­യാ­ള­രെ­ക്കു­റി­ച്ചു­ള്ള കഥ കൂ­ടി­യാ­യി മാറി. വെ­ള്ള­പ്പൊ­ക്ക­ത്തി­ലെ പ­ട്ടി­യിൽ നി­ന്നും കുറേ കൊ­ല്ല­ങ്ങൾ­ക്കു ശേ­ഷ­മെ­ഴു­തി­യ ര­ണ്ടി­ട­ങ്ങ­ഴി­യി­ലെ കോ­ര­നി­ലേ­ക്കു­ള്ള­തു് ഒരു സ്വാ­ഭാ­വി­ക വ­ളർ­ച്ച മാ­ത്ര­മ­ല്ല എ­ന്നു് ആ­ലോ­ചി­ക്കാ­വു­ന്ന­താ­ണു്.

മ­ല­യാ­ള­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട എ­ഴു­ത്തു­കാ­രി­ലൊ­രാൾ എന്ന നി­ല­യി­ലേ­ക്കു­ള്ള ത­ക­ഴി­യു­ടെ വ­ളർ­ച്ച വളരെ എ­ളു­പ്പ­ത്തി­ലാ­യി­രു­ന്നു. സി. വി.-​യുടേയും ചന്തു മേ­നോ­ന്റേ­യും കാ­ല­ത്തി­നു­ശേ­ഷം സാ­ഹി­ത്യ­ത്തിൽ ഒ­ന്നും സം­ഭ­വി­ക്കാ­തി­രു­ന്നി­ല്ലെ­ന്ന കാ­ല­മാ­യി­രു­ന്നു അതു്. ഒപ്പം എ­ഴു­താൻ ധാ­രാ­ളം നാ­ട്ടിൽ സം­ഭ­വി­ക്കു­ന്നു­ണ്ടാ­യി­രു­ന്ന —സ്വാ­ത­ന്ത്ര്യ­സ­മ­ര­വും വൈ­ക്കം സ­ത്യാ­ഗ്ര­ഹ­വും പി­ന്നെ കർ­ഷ­ക­ത്തൊ­ഴി­ലാ­ളി പ്ര­സ്ഥാ­ന­വു­മൊ­ക്കെ. അ­ങ്ങ­നെ ബ­ഷീ­റും കേ­ശ­വ­ദേ­വും പൊൻ­കു­ന്നം വർ­ക്കി­യു­മൊ­ക്കെ ഇ­തൊ­ക്കെ ഉൾ­ക്കൊ­ണ്ടു് അ­വ­യൊ­ക്കെ അ­റി­യു­ന്ന സമൂഹം വ­ലി­യൊ­രു സ്ഥാ­ന­ത്തു് വ­രി­ക­യും ചെ­യ്തു; ബഷീർ അന്നേ നർ­മ്മ­ത്തി­ന്റെ ഛായ ക­ലർ­ന്ന തന്റെ സൂഫി വഴി ക­ണ്ടെ­ത്തി­യി­രു­ന്നു­വെ­ങ്കി­ലും.

തോ­ട്ടി­യു­ടെ മകനും ര­ണ്ടി­ട­ങ്ങ­ഴി­യും ത­ക­ഴി­യെ­ഴു­തു­ന്ന­തു് അ­ടു­ത്ത­ടു­ത്ത വർ­ഷ­ങ്ങ­ളി­ലാ­ണു്. ആ­ദ്യ­ത്തേ­തു് ആ­ല­പ്പു­ഴ­യി­ലെ തോ­ട്ടി­ക­ളു­ടെ കഥ പ­റ­യു­ന്നു. ര­ണ്ടാ­മ­ത്തേ­തു് ത­ക­ഴി­യു­ടെ സ്വ­ന്തം സ്ഥ­ല­ത്തെ—കു­ട്ട­നാ­ട്ടി­ലെ പു­ഞ്ച­പ്പാ­ടം കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­ക­ളു­ടെ കഥ പ­റ­യു­ന്നു. ര­ണ്ടി­ലും സാ­മൂ­ഹി­ക മാ­റ്റ­ത്തി­ന്റെ ആ­വ­ശ്യ­ക­ത­യൊ­ക്കെ ഊ­ന്നി­പ്പ­റ­യു­ന്നു­ണ്ടു്. “അ­ന്നു് ക­ഥ­ക­ളെ­ഴു­തി സ­മൂ­ഹ­ത്തെ മാ­റ്റാ­മെ­ന്നൊ­ക്കെ ഞാൻ ക­രു­തി­യി­രു­ന്നു” തകഴി പ­റ­യു­ന്നു. മാ­റ്റി­യെ­ന്നു തന്നെ വി­ശ്വ­സി­ക്കു­വാൻ ധാ­രാ­ള­മു­ണ്ടു­താ­നും. ഒ­രു­പ­ക്ഷേ, അ­ങ്ങ­നെ­യേ ആ ഘ­ട്ട­ത്തിൽ എ­ഴു­തു­വാൻ സാ­ധി­ക്കു­മാ­യി­രു­ന്നു­ള്ളു.

ഏ­താ­യാ­ലും കൃ­തി­ക­ളു­ടെ വ്യാ­പ്തി വളരെ പ­രി­മി­ത­മാ­ക്കി­യി­ല്ലേ ഈ സാ­മൂ­ഹി­ക മാ­റ്റ­ത്തി­ലു­ള്ള ഊന്നൽ എ­ന്നാ­ലോ­ചി­ക്കാ­വു­ന്ന­താ­ണു്. ഒരു പക്ഷേ, ആ ഘ­ട്ട­ത്തിൽ ഇ­ങ്ങ­നെ­യൊ­ക്കെ­യേ ത­ക­ഴി­ക്കു് എ­ഴു­താൻ സാ­ധി­ക്കു­മാ­യി­രു­ന്നു­ള്ളു എ­ന്നു­മാ­വാം. “ആ­ളോ­ഹ­രി കേ­സിൽ­പ്പെ­ട്ടു ത­കർ­ന്ന ഒ­രി­ട­ത്ത­രം നായർ കു­ടും­ബ­ത്തി­ലെ അ­ന­ന്തി­ര­വ­നാ­യ എ­നി­ക്കു് അ­നു­ഭ­വ­ങ്ങ­ളിൽ കൂടി സ്വാ­ഭാ­വി­ക­മാ­യി അ­വ്യ­ക്ത­മി­ല്ലെ­ങ്കി­ലും ദൃ­ഢ­ത­ര­മാ­യ ഒ­രെ­തിർ­പ്പു­ണ്ടാ­യി­രു­ന്നു.” എ­കാ­ന്ത­പ­ഥി­ക­നെ­ന്ന ക­ഥാ­സ­മാ­ഹാ­ര­ത്തി­നെ­ഴു­തി­യ ‘എന്റെ ക­ഥ­യെ­ഴു­ത്തി­ന്റെ ബാ­ല്യം’ എന്ന മു­ഖ­വു­ര­യിൽ തകഴി പ­റ­യു­ന്നു­ണ്ടു്. ഈ എ­തിർ­പ്പി­നു് തി­രു­വ­ന­ന്ത­പു­ര­ത്തു നി­ന്നു കി­ട്ടി­യ മാർ­ക്സി­സ്റ്റ് പ­രി­ച­യ­വും രാ­ഷ്ട്രീ­യ വി­ദ്യാ­ഭ്യാ­സ­വും ഒരു ദി­ശാ­ബോ­ധം നൽ­കി­യി­ട്ടു­ണ്ടാ­വ­ണം. അ­തി­ന്റെ ഫ­ല­മാ­ണു് തോ­ട്ടി­യു­ടെ മകനും ര­ണ്ടി­ട­ങ്ങ­ഴി­യു­മൊ­ക്കെ. ഇ­ന്നു് ക­ലാ­പ­ര­മാ­യ ഗു­ണ­ങ്ങൾ അവയിൽ തി­ര­യു­ന്ന­വർ­ക്കു­പോ­ലും ഒരു കാ­ര്യം സ­മ്മ­തി­ക്കേ­ണ്ടി വരും. ഇതിൽ പ­റ­യു­ന്ന മ­നു­ഷ്യ­രെ­പ്പ­റ്റി ആ­ദ്യ­മാ­യാ­ണു് ആ­രെ­ങ്കി­ലും ക­ഥ­ക­ളെ­ഴു­തു­ന്ന­തു് എ­ന്ന­തൊ­ന്നു്, പി­ന്നൊ­ന്നു് മു­പ്പ­തു­ക­ളി­ലും മ­റ്റും വർ­ഗ്ഗ­വ്യ­ത്യാ­സ­മ­നു­സ­രി­ച്ചു് ഭാ­ഷ­യ്ക്കു് വ്യ­ത്യാ­സ­മു­ണ്ടാ­യി­രു­ന്ന കാ­ല­ത്തു്, ഈ മ­നു­ഷ്യ­രൊ­ക്കെ എ­ങ്ങ­നെ­യാ­ണു് സം­സാ­രി­ച്ചി­രു­ന്ന­തു് ജീ­വി­ച്ചി­രു­ന്ന­തു് എ­ന്നൊ­ക്കെ അ­റി­യാൻ സാ­ധി­ക്കു­ക ഈ പു­സ്ത­ക­ങ്ങ­ളി­ലൂ­ടെ ത­ന്നെ­യാ­ണു്. ത­ക­ഴി­യെ­ന്ന എ­ഴു­ത്തു­കാ­ര­നെ ന­ര­വം­ശ­ശാ­സ്ത്ര­ത്തി­ന്റെ ക­ണ്ണിൽ കൂ­ടി­യും കാ­ണേ­ണ്ട­തു­ണ്ടെ­ന്നു് ചു­രു­ക്കം.

നേ­ര­ത്തേ പ­റ­ഞ്ഞി­രു­ന്നു ക­യ­റെ­ഴു­താൻ തകഴി പ­തി­നേ­ഴു കൊ­ല്ല­ങ്ങ­ളെ­ടു­ത്തു­വെ­ന്നു്. ഇ­ക്കാ­ല­ത്തി­നി­ട­യ്ക്കു് ത­ന്നെ­യാ­ണു് ചെ­മ്മീ­നും ഏ­ണി­പ്പ­ടി­ക­ളും എ­ഴു­തി­യ­തു്. ഇടയിൽ അ­നു­ഭ­വ­ങ്ങൾ പാ­ളി­ച്ച­ക­ളും ര­ണ്ടി­ട­ങ്ങ­ഴി­യും എ­ഴു­തി­യ ത­ക­ഴി­യിൽ നി­ന്നും ഇ­ക്കാ­ല­ത്തി­നി­ട­യ്ക്കു് അ­ദ്ദേ­ഹം അ­ക­ന്നു കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു. പഴയ പു­രോ­ഗ­മ­ന­സാ­ഹി­ത്യ­കാ­രൻ തീരെ ഇ­ല്ലാ­താ­യി. നി­ശ്ച­യി­ച്ചു­റ­പ്പി­ച്ച­തു് എ­ഴു­തു­ന്ന­തിൽ നി­ന്നും നി­ശ്ച­യ­മി­ല്ലാ­ത്ത അ­ന്വേ­ഷ­ണ­ങ്ങ­ളു­ടെ വഴി അ­ദ്ദേ­ഹം തേടി, ഭാ­വ­ന­യു­ടെ അംശം കൂടി. ഇതു് ചെ­മ്മീ­നിൽ തെ­ളി­ഞ്ഞു ക­ണ്ടി­രു­ന്നു. കയറിൽ അതു് പുതിയ ത­ല­ങ്ങ­ളി­ലെ­ത്തി. ആധാര ക­ട­ലാ­സും ഓ­ല­യു­മൊ­ക്കെ ജീ­വ­നു­ള്ള വ­സ്തു­ക്ക­ളാ­യി മാറി. “ആ രേഖകൾ ഒരു പുതിയ ലോകം തന്നെ തു­റ­ന്നു കാ­ണി­ച്ചു. അ­ന്ന­ത്തെ­ക്കാ­ല­ത്തു് ഒരു പുതിയ ജീ­വി­തം നാ­മ്പി­ടു­ന്ന­താ­യി എ­നി­ക്കു തോ­ന്നി. ഭൂമി പ­തി­ച്ചു കൊ­ടു­ക്കു­ക, അ­വ­കാ­ശ­ത്തർ­ക്ക­ങ്ങൾ തീ­രു­മാ­നി­ക്കു­ക, കരം നി­ശ്ച­യി­ക്കു­ക. അ­തി­രു­കൾ നിർ­ണ്ണ­യി­ക്കു­ക—എ­ല്ലാം പ­രി­വർ­ത്ത­ന­ത്തി­ന്റെ ല­ക്ഷ­ണ­ങ്ങ­ളാ­യി കാണാൻ ക­ഴി­ഞ്ഞു. ഞാൻ ആ പഴയ വീ­ടു­ക­ളേ­യും പഴയ മ­നു­ഷ്യ­രേ­യും മ­ന­സ്സിൽ കണ്ടു. വേ­ഷ­വി­ധാ­ന­വും അതിനു വന്ന മാ­റ്റ­ങ്ങ­ളും എന്റെ ഭാ­വ­ന­യ­നു­സ­രി­ച്ചു് രൂ­പ­പ്പെ­ട്ടു. പത്തു നൂ­റ്റ­മ്പ­തി­രു­ന്നൂ­റു് കൊ­ല്ലം മു­മ്പു­ള്ള ജീ­വി­തം എന്റെ സ­ങ്കൽ­പ­മ­നു­സ­രി­ച്ചു് എ­ങ്ങ­നെ­യാ­യി­രു­ന്നു­വെ­ന്നു് നി­ജ­പ്പെ­ട്ടു…” അ­ക്കാ­ല­ത്തെ­പ്പ­റ്റി തകഴി എ­ഴു­തു­ന്നു. ഇ­തൊ­ക്കെ­യ­ങ്ങു് എഴുതി വ­ന്ന­പ്പോൾ പ­റ­ച്ചി­ലി­ന്റെ രീ­തി­യൊ­ക്കെ­യ­ങ്ങു മാറി.

images/amrith-thakazhi-ep-04.png

കയറിൽ വാ­സ്ത­വ­ത്തിൽ ആരും കഥ പ­റ­യു­ന്നി­ല്ല. കയറിൽ ആദ്യം കാ­ണു­ന്ന ക­ഥാ­പാ­ത്ര­മാ­യ കോ­ടാ­ന്ത്ര­യാ­ശാൻ മുതൽ ആരും ന­രേ­റ്റർ­മാ­ര­ല്ല. വാ­യി­ച്ചു തീ­രു­മ്പോൾ തോ­ന്നു­ക മ­റ്റാ­രോ പ­റ­യു­ന്ന ഒരു ക­ഥ­യി­ലെ­പ്പോ­ഴോ ത­ല­പൊ­ക്കി­യൊ­ന്നു നോ­ക്കി മു­ര­ട­ന­ക്കി എ­ന്നാ­പ്പി­ന്നെ ഞാ­നു­മൊ­രു കഥ പ­റ­യാ­മെ­ന്ന മ­ട്ടിൽ ഒരു കഥ പ­റ­ഞ്ഞു പോയവർ മാ­ത്ര­മാ­ണി­വ­രെ­ല്ലാം. ഒ­ടു­വി­ല­ത്തെ അ­ധ്യാ­യ­ത്തിൽ മാ­റ്റ­മു­ണ്ടെ­ന്നു തോ­ന്നു­ന്നു. കൃ­ഷ്ണ­നും കു­ഞ്ഞു­കു­ട്ട­നു­മൊ­ക്കെ ന­രേ­റ്റർ­മാ­രാ­യി മാ­റു­ന്നു­ണ്ടോ? ക­യ­റി­ലെ ക­ഥാ­കാ­ര­ന്റെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ആ ഉ­ണ്ടാ­വാം.

വളരെ പ്ര­ത്യേ­ക­ത­യു­ള്ള ഒരു സം­ഗ­തി­യു­ണ്ടു്. കു­ട്ടി­ക്കാ­ല­ത്തു് സ്വാ­ത­ന്ത്ര്യ­സ­മ­ര­വും തി­രു­വ­ന­ന്ത­പു­ര­ത്തു് പ­ഠി­ക്കു­മ്പോൾ ഉ­ത്ത­ര­വാ­ദി­ത്ത പ്ര­ക്ഷോ­ഭ­വു­മൊ­ക്കെ തകഴി ക­ണ്ടി­ട്ടു­ണ്ടു്. പി­ന്നെ കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­ക­ളു­ടെ സം­ഘ­ട­ന­കൾ വ­ള­രു­ന്ന­തും ര­ണ്ടി­ട­ങ്ങ­ഴി മുതൽ കയർ വ­രെ­യു­ള്ള ത­ക­ഴി­യെ ഒരു പക്ഷേ, സ്വാ­ധീ­നി­ച്ച­തു് കു­ട്ട­നാ­ട്ടി­ലെ കാർ­ഷി­ക ബ­ന്ധ­ങ്ങ­ളി­ലു­ള്ള മാ­റ്റ­മാ­ണെ­ന്നു് തോ­ന്നു­ന്നു. കർ­ഷ­ക­നും കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­യും ഭൂ­മി­യും ത­മ്മി­ലു­ള്ള ബ­ന്ധ­ങ്ങ­ളിൽ വന്ന മാ­റ്റം, ഇതു് കേ­ര­ള­ത്തി­ലു­ട­നീ­ളം സം­ഭ­വി­ച്ച ഒരു മാ­റ്റ­മാ­ണു്. പക്ഷേ, കു­ട്ട­നാ­ട്ടി­ലേ­തി­നു് ചില പ്ര­ത്യേ­ക­ത­ക­ളു­ണ്ടു്. കാരണം പു­ഞ്ച­പ്പാ­ട­ങ്ങ­ളി­ലെ കൃ­ഷി­യെ ര­ക്ഷി­ക്കു­ന്ന­തു് കർ­ഷ­ക­നും ഭൂ­മി­യും ത­മ്മി­ലു­ള്ള ഒരു വി­ശ്വാ­സ­ത്തി­ന്റെ വ­ര­മ്പാ­ണു് ര­ണ്ടി­ട­ങ്ങ­ഴി­യിൽ പ­റ­യു­ന്നു­ണ്ടു്. “പു­ഞ്ച­ക്ക­ണ്ട­ത്തി­ലെ മേല നൂ­ലു­പോ­ലു­ള്ള മ­ര­മ്പാ ല­ക്ഷി­ക്കു­ന്നെ സ­ത്യ­ത്തി­മ്മേ­ലാ നി­ക്കു­ന്നെ. ചു­ത്തോം മൃ­ത്തീ­മി­ല്ലേൽ മ­ട­മീ­ഴു­കോ, പു­ഴ­മി­ഴു­കോ ഒ­ക്കെ­യാ” കൃഷി അ­ങ്ങ­നെ­യി­വി­ടെ ഒരു പ­വി­ത്ര കർ­മ്മ­മാ­യി­രു­ന്നു. ലാ­ഭേ­ച്ഛ കൂ­ടാ­തെ­യു­ള്ള പ്ര­വൃ­ത്തി ഈ രീ­തി­ക്കാ­യി­രു­ന്നു മാ­റ്റം സം­ഭ­വി­ച്ച­തു്.

കു­ട്ട­നാ­ടൻ പു­ഞ്ച­ക­ളി­ലും കായൽ നി­ല­ങ്ങ­ളി­ലു­മൊ­ക്കെ വെ­ള്ളം വ­റ്റി­ക്കു­ന്ന എ­ഞ്ചി­നും മ­റ്റും എ­ത്തു­ന്ന­തു് ത­ക­ഴി­യു­ടെ കു­ട്ടി­ക്കാ­ല­ത്താ­ണു്. ഓരോ കൊ­യ്ത്തി­നും ശേഷം പു­റ­വേ­ലി ശ­രി­യാ­ക്കി മ­ട­യു­റ­പ്പി­ച്ചു് വെ­ള്ളം തേ­കി­ക്ക­ള­ഞ്ഞു് കൃഷി ചെ­യ്യു­ന്ന രീ­തി­ക്കു് മാ­റ്റം വന്നു. സ്ഥി­ര­മാ­യ ക­രി­ങ്കൽ ബ­ണ്ടു­കൾ വ­ര­മ്പു­കൾ­ക്കു് പ­ക­ര­മെ­ത്തി. വെ­ള്ള­പ്പൊ­ക്ക­ത്തി­ലെ­ത്തു­ന്ന എ­ക്ക­ലും ഉ­പ്പു­വെ­ള്ളം ക­യ­റ്റി ക­ഴു­ക­ലു­മൊ­ക്കെ­യാ­യി­രു­ന്നു ഒ­രി­ക്കൽ രാ­സ­വ­ള­ങ്ങൾ­ക്കു് പകരം നി­ന്നി­രു­ന്ന­തു്. ഉ­ണ്ണാ­നു­ള്ള­തു് ഉ­ണ്ടാ­ക്കു­ക എന്ന രീ­തി­ക്കു മാ­റ്റം വന്നു. നെ­ല്ലു് വിൽ­ക്കാ­നു­ള്ള­താ­ണെ­ന്നു് കർ­ഷ­ക­നു് തോ­ന്നി­ത്തു­ട­ങ്ങി. ഇ­താ­ക­ട്ടെ കർ­ഷ­ക­നും തൊ­ഴി­ലാ­ളി­യും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തേ­യും ബാ­ധി­ച്ചു. ഈ മാ­റ്റ­ങ്ങൾ­ക്കു് സ­മാ­ന്ത­ര­മാ­യി കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­ക­ളു­ടെ ഇടയിൽ സം­ഘ­ട­നാ­ബോ­ധ­വും വ­ളർ­ന്നു. അ­ങ്ങ­നെ കു­ട്ട­നാ­ടൻ കൃഷി ശ­രി­ക്കു­മൊ­രു വ്യ­വ­സാ­യ­മാ­യി. മു­ത­ലാ­ളി­യും തൊ­ഴി­ലാ­ളി­യും ത­മ്മി­ലു­ള്ള ഒരു സ­മ­വാ­ക്യ­ത്തിൽ കൃ­ഷി­ഭൂ­മി­യു­ടെ പ­വി­ത്ര­ത­യ്ക്കും മ­റ്റും വലിയ സ്ഥാ­ന­മൊ­ന്നു­മു­ണ്ടാ­യി­ല്ല­ല്ലോ. കു­ട്ട­നാ­ടൻ കൃ­ഷി­യു­ടെ ന­ല്ല­കാ­ലം അ­ല്ലെ­ങ്കിൽ ന­ല്ല­കാ­ല­മെ­ന്നു് പഴയ രീ­തി­യി­ലു­ള്ള കർ­ഷ­ക­രെ­ങ്കി­ലും വി­ശ്വ­സി­ക്കു­ന്ന ന­ല്ല­കാ­ല­ത്തി­ന്റെ അ­വ­സാ­ന­മാ­യി­രു­ന്നു അതു്. കു­ട്ട­നാ­ടി­നു സം­ഭ­വി­ച്ച ഈ മാ­റ്റ­മാ­ണു് ത­ക­ഴി­ക്കും സം­ഭ­വി­ച്ച­തു്. ര­ണ്ടി­ട­ങ്ങ­ഴി­യിൽ നി­ന്നും ക­യ­റി­ലേ­ക്കു­ള്ള മാ­റ്റം.

ര­ണ്ടി­ട­ങ്ങ­ഴി പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന­തു് 1948-​ലാണു്. ത­ക­ഴി­ക്ക­ന്നു് മു­പ്പ­ത്താ­റു വ­യ­സ്സേ­യു­ള്ളു. കു­ട്ട­നാ­ട്ടിൽ തൊ­ഴി­ലാ­ളി സം­ഘ­ട­ന­കൾ ശ­ക്തി­പ്പെ­ട്ടു വ­രു­ന്ന കാലം. ഇ­ങ്ക്വി­ലാ­ബ് വി­ളി­കൾ കു­ട്ട­നാ­ടൻ കാ­റ്റു് പു­ഞ്ച­പ്പാ­ട­ങ്ങൾ തോറും കൊ­ണ്ടു­ന­ട­ന്നി­രു­ന്ന കാലം. പ­ല­യി­ട­ത്തും സ­മ­ര­ങ്ങൾ അ­ര­ങ്ങേ­റി­യി­രു­ന്നു. പ­ല­തി­നോ­ടും അ­നു­ഭാ­വ­മു­ണ്ടാ­യി­രു­ന്നു. ഈ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു് ര­ണ്ടി­ട­ങ്ങ­ഴി എ­ഴു­തു­ന്ന­തു്.

അതു് കു­ട്ട­നാ­ട്ടി­ലെ പു­ല­യ­നും പ­റ­യ­നും വേ­ണ്ടി­ത്ത­ന്നെ­യാ­ണു് എ­ഴു­തി­യ­തു്. ത­ക­ഴി­യു­ടെ അ­ച്ഛ­ന്റെ ത­ല­പ്പു­ല­യ­നാ­യി­രു­ന്ന മ­ടി­യ­ത്ത­റ കു­ഞ്ഞേ­പ്പ­നാ­ണു് സ­മർ­പ്പ­ണം തന്നെ. “ര­ണ്ടി­ട­ങ്ങ­ഴി എ­ഴു­തു­ന്ന­തി­നു് മു­മ്പു് കു­ട്ട­നാ­ട്ടി­ലെ പതം (കൊ­യ്ത്തി­ന്റെ വേതനം) പ­ത്തി­നൊ­ന്നാ­യി­രു­ന്നു. ഒ­ന്നി­ട­വി­ട്ട ദി­വ­സ­ങ്ങ­ളിൽ തീർ­പ്പു­ണ്ടു്. കൊ­യ്ത്താ­ളി­നു് ഒരു ക­റ്റ­കെ­ട്ടി കൃ­ഷി­ക്കാ­ര­ന്റെ മു­മ്പിൽ കൊ­ണ്ടു­വ­യ്ക്കും. അയാൾ വാ­രി­യെ­ടു­ത്തി­ട്ടു് തീർ­പ്പു് കൊ­ടു­ക്കും… എ­ട്ടി­നൊ­ന്നു പ­ത­മെ­ന്നും പ­ത­ത്തി­ന്റെ നാ­ലി­ലൊ­ന്നു് തീർ­പ്പെ­ന്നു­മു­ള്ള വ്യ­വ­സ്ഥ­യ്ക്കു വേ­ണ്ടി കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­കൾ യൂ­ണി­യൻ മു­ഖേ­ന­യും അ­ല്ലാ­തെ­യും മു­റ­വി­ളി കൂ­ട്ടി­ക്കൊ­ണ്ടി­രു­ന്ന അ­വ­സ­ര­മാ­യി­രു­ന്നു. അതു് കൃ­ഷി­ക്കാർ ഗൗ­നി­ച്ചി­ല്ല. ര­ണ്ടി­ട­ങ്ങ­ഴി­യിൽ കോ­ര­ന­ട­ക്ക­മു­ള്ള­വ­രു­ടെ മു­ദ്രാ­വാ­ക്യം എ­ട്ടി­നൊ­ന്നു പതം എ­ന്ന­താ­യി­രു­ന്നു. അ­ന്ന­ത്തെ കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­യു­ടെ ആ മു­ദ്രാ­വാ­ക്യം ര­ണ്ടി­ട­ങ്ങ­ഴി­യി­ലാ­ണു് ഉ­റ­ച്ചു കേ­ട്ട­തു്.” ഓർ­മ്മ­യു­ടെ തീ­ര­ങ്ങ­ളിൽ തകഴി എ­ഴു­തി­യി­ട്ടു­ണ്ടു്. ഏ­താ­യാ­ലും പു­സ്ത­കം ചൂ­ട­പ്പം പോലെ വി­റ്റു. പക്ഷേ, ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ സ്വീ­ക­ര­ണം ത­ണു­പ്പ­നാ­യി­രു­ന്നു­വെ­ന്നും തകഴി ഓർ­ക്കു­ന്നു.

ആ­ലോ­ചി­ച്ചു­റ­പ്പി­ച്ച ഒരു സം­ഗ­തി­യൊ­ന്നു­മാ­യി­രു­ന്നി­ല്ല ര­ണ്ടി­ട­ങ്ങ­ഴി­യു­ടെ രചന. പൂ­ക്കൈ­ത­യാ­റ്റിൽ കൂടി (പ­മ്പ­യു­ടെ ഒരു കൈവഴി) കു­ഞ്ഞാ­യ മ­ക­ളു­മൊ­ത്തു് ഒരു രാ­ത്രി കൊ­ച്ചു­വ­ള്ള­ത്തേൽ പോകവേ കാ­റ്റ­ത്തൊ­ഴു­കി­യെ­ത്തി­യ ആദ്യ വാ­ച­ക­ത്തെ­പ്പ­റ്റി തകഴി തന്നെ എ­ഴു­തി­യി­ട്ടു­ണ്ടു്. വ­ള്ള­മൂ­ന്നി­യി­രു­ന്ന ഗോ­പാ­ല­ന്റെ സ്വ­ന്തം കഥ ത­ന്നെ­യാ­യി­രു­ന്നു ആ വാ­ച­ക­ത്തി­ലൊ­തു­ങ്ങി­യി­രു­ന്ന­തു്. “അ­ന്നു് വെ­ട്ടിൻ­ത­റ­യിൽ ഒരു കൂ­ട്ടർ പെ­ണ്ണു­കാ­ണാൻ വന്നു” എ­ന്നെ­ഴു­തി­ത്തു­ട­ങ്ങി. ‘ഇ­പ്പ­ഴും ഓർ­ക്കു­ന്നു­ണ്ടു് അ­രി­പ്ര­ത്തെ തെ­ക്കേ­മു­റി­യിൽ ഹ­രി­ക്കെ­യ്നു് വി­ള­ക്കു ക­ത്തി­ച്ചു വെ­ച്ചു് വാ­തിൽ­പ­ടി­യിൽ വെ­ച്ചാ­ണു് അതു് എ­ഴു­തി­യ­തു്. പെൻ­സിൽ കൊ­ണ്ടാ­ണു് എ­ഴു­തി­യ­തു്” തകഴി പ­റ­യു­ന്നു. ര­ണ്ടി­ട­ങ്ങ­ഴി­യു­ടെ പ്ര­സി­ദ്ധീ­ക­ര­ണം മ­ല­യാ­ള­ത്തി­ലെ ഒരു സം­ഭ­വ­മാ­യി­രു­ന്നു.

പക്ഷേ, ശ­ക്തി­പ്പെ­ട്ട കാർ­ഷി­ക സം­ഘ­ട­ന­ക­ളും അതു വ­രു­ത്തി­യ കാർ­ഷി­ക വ്യ­വ­സ്ഥ­യി­ലെ സ്വാ­ധീ­ന­ങ്ങ­ളു­മൊ­ക്കെ ത­ക­ഴി­യേ­യും മാ­റ്റി. കു­ട്ട­നാ­ടൻ കൃഷി ത­കർ­ന്നു തു­ട­ങ്ങി­യെ­ന്ന ബോധം അ­ദ്ദേ­ഹ­ത്തിൽ ശ­ക്ത­മാ­യി. ര­ണ്ടി­ട­ങ്ങ­ഴി­യി­ലെ രാ­ഷ്ട്രീ­യ­ത്തെ പ­റ്റി­യും അ­ദ്ദേ­ഹം സം­ശ­യാ­ലു­വാ­യി. കയറിൽ ആ സംശയം പൂർ­ത്തി­യാ­വു­ന്നു. ഇവിടെ അ­ദ്ദേ­ഹ­ത്തി­നു് തീർ­ച്ച­യു­ണ്ടു് സാ­മൂ­ഹി­ക മാ­റ്റ­ങ്ങ­ളൊ­ക്കെ കു­ട്ട­നാ­ട്ടി­ലെ മ­നു­ഷ്യർ­ക്കു് പ്ര­ത്യ­ക്ഷ­ത്തിൽ­പോ­ലും ഗുണം ചെ­യ്തി­ട്ടു­ണ്ടാ­വാം. പക്ഷേ, അതു് കു­ട്ട­നാ­ടൻ കൃ­ഷി­യെ ത­കർ­ത്തു. ഈ തീർ­ച്ച­യിൽ നി­ന്നു­ള്ള ഒരു തി­രി­ഞ്ഞു­നോ­ട്ടം മ­ണ്ണും മ­നു­ഷ്യ­നും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ കു­റി­ച്ചാ­ലോ­ചി­ക്കാൻ അ­ദ്ദേ­ഹ­ത്തെ പ്രേ­രി­പ്പി­ച്ച­തു്. എന്നു മു­ത­ലാ­ണു് മ­നു­ഷ്യൻ ഭൂ­മി­യെ സ്നേ­ഹി­ക്കാൻ തു­ട­ങ്ങി­യ­തു്. ആവോ ച­രി­ത്രം ആ കാലം പ­റ­യു­ന്നി­ല്ല. വ­ന്യ­മൃ­ഗ­ങ്ങ­ളെ വേ­ട്ട­യാ­ടി നടന്ന കാ­ല­ത്തു് ഭൂ­മി­യെ സ്നേ­ഹി­ച്ചി­രു­ന്നി­രി­ക്കാം. കാ­ട്ടു­ധാ­ന്യം ആ­ദ്യ­മാ­യി പ­റി­ച്ചു തിന്ന സ്വാ­ദ­റി­ഞ്ഞ മ­നു­ഷ്യൻ ഭൂ­മി­യെ സ്നേ­ഹി­ക്കാൻ തു­ട­ങ്ങി­യ­താ­വാം. പി­ന്നെ ധാ­ന്യം കൃഷി ചെ­യ്ത്പ്പോൾ തീർ­ച്ച­യാ­യും അവൻ ഭൂ­മി­യെ സ്നേ­ഹി­ച്ചി­രി­ക്ക­ണം… മ­നു­ഷ്യ­ന്റെ തന്നെ ഭൂ­മി­യോ­ടു­ള്ള ആർ­ത്തി­യു­ടേ­യും ദാ­ഹ­ത്തി­ന്റെ­യും ച­രി­ത്ര­മാ­ണു്. സാ­മ്രാ­ജ്യ­ങ്ങൾ ഉ­ണ്ടാ­യ­തു് ഭൂ­മി­യോ­ടു­ള്ള ദാഹം കൊ­ണ്ടാ­ണു്. സാ­മ്രാ­ജ്യ­ങ്ങൾ ത­കർ­ന്ന­തും മ­റ്റൊ­ന്നും കൊ­ണ്ട­ല്ല. മ­നു­ഷ്യ­ന്റെ പ­രി­ണാ­മ­ങ്ങൾ­ക്കു് അ­ടി­സ്ഥാ­ന­വും ഭൂ­മി­യോ­ടു­ള്ള ദാ­ഹ­മാ­ണു്. മ­നു­ഷ്യൻ ന­ശി­ക്കു­ന്നെ­ങ്കിൽ അ­തി­നും കാരണം മ­റ്റൊ­ന്നാ­യി­രി­ക്കു­ക­യി­ല്ല. മ­നു­ഷ്യൻ ഭൂ­മി­ക്കു­വേ­ണ്ടി എ­ന്തി­നാ ദാഹം എ­ന്തി­നാ­ണു് സ്നേ­ഹം ഭൂ­മി­യെ പാ­ട്ടി­നു വിടുക. ഭൂമി വി­ള­യു­ന്ന­തു് എ­ല്ലാ­വർ­ക്കും ആ­ണെ­ന്നു വ­യ്ക്കു­ക… അ­ങ്ങ­നെ തകഴി കയറിൽ ആ­ലോ­ചി­ച്ചു പോ­വു­ന്നു. ഒ­രർ­ത്ഥ­ത്തിൽ ര­ണ്ടി­ട­ങ്ങ­ഴി­യി­ലെ ത­ക­ഴി­യിൽ നി­ന്നു് ക­യ­റി­ലെ ത­ക­ഴി­യി­ലേ­ക്കു­ള്ള വ­ളർ­ച്ച­യ്ക്കു കാരണം കു­ട്ട­നാ­ടൻ കാർ­ഷി­ക വ്യ­വ­സ്ഥ­യിൽ വന്ന മാ­റ്റ­ങ്ങ­ളാ­ണു്.

ര­ണ്ടി­ട­ങ്ങ­ഴി­യി­ലെ തീർ­ച്ച­യു­ള്ള ആ­ത്മ­വി­ശ്വാ­സം നി­റ­ഞ്ഞ വെ­ളു­ത്ത­യു­ടെ ‘കൃ­ഷി­ഭൂ­മി കർ­ഷ­കർ­ക്കു്’ എന്ന മു­ദ്രാ­വാ­ക്യ­ത്തിൽ നി­ന്നു് തകഴി തു­ഴ­ഞ്ഞെ­ത്തു­ന്ന­തു് പ­രു­ത്തി­ക്കാ­ട്ടു കൊ­ച്ചൗ­ത­യു­ടെ ‘ഈ കാണായ മ­നു­ഷ്യ­നെ­ല്ലാം തി­ന്ന­ണ്ടേ’എന്ന വി­ഹ്വ­ല സ­ന്ദേ­ഹ­ത്തി­ലേ­ക്കാ­ണു്, മു­പ്പ­തു­കാ­ര­ന്റെ ത­ന്റേ­ട­ത്തിൽ നി­ന്നും അ­റു­പ­തു­കാ­ര­ന്റെ തീർ­ച്ച­യി­ല്ലാ­യ്മ­യി­ലേ­ക്കു­ള്ള മാ­റ്റ­മാ­യി­രു­ന്നി­രി­ക്കാം. കാ­ര്യ­ങ്ങൾ ക­ണി­ശ­മാ­യി അ­റി­യാ­വു­ന്ന ഒരു ശ­രാ­ശ­രി എ­ഴു­ത്തു­കാ­ര­നിൽ നി­ന്നും ജീ­വി­ത­ത്തി­ന്റെ തീർ­ച്ച­യി­ല്ലാ­യ്മ­യും അ­മ്പ­ര­പ്പു­ക­ളും മ­ന­സ്സി­ലാ­ക്കി­യ ഒരു വലിയ എ­ഴു­ത്തു­കാ­ര­നി­ലേ­ക്കു­ള്ള വ­ളർ­ച്ച­യെ­ന്നും പറയാം. ഈ തകഴി സി. വി.-യുടെ സാ­ക്ഷാൽ അ­ന­ന്തി­ര­വൻ ത­ന്നെ­യാ­ണു്. ഭാ­ഷ­യി­ലും ഭാ­വ­ന­യി­ലും വ്യ­ത്യാ­സ­ങ്ങ­ളു­ണ്ടു്. ‘സി. വി.-യുടെ ഗ­ദ്യ­ശൈ­ലി കൂ­ട്ടു­കു­ടും­ബ­ങ്ങ­ളു­ടെ കഥ പറയാൻ യോ­ജി­ച്ച­തു് ത­റ­വാ­ടു­ക­ളു­ടെ ക്ഷ­യ­ത്തി­നു് ശേഷം ഒ­റ്റ­യ്ക്കാ­യ കു­ടും­ബ­ങ്ങ­ളു­ടെ ക­ഥ­യ്ക്കു് ത­ക­ഴി­യു­ടെ ആ­ളോ­ഹ­രി മ­ല­യാ­ളം മതി’ അ­യ്യ­പ്പ­പ്പ­ണി­ക്കർ പ­റ­യു­ന്നു.

സി. വി.-​യെപ്പോലെ തകഴി ഐ­തി­ഹാ­സി­ക മാ­ന­ങ്ങ­ളു­ള്ള ക­ഥാ­പാ­ത്ര­ങ്ങ­ളെ സൃ­ഷ്ടി­ച്ചി­ല്ലാ­യി­രി­ക്കാം. ഒരു ചി­ത്ര­കാ­ര­നെ­യോ ഉഗ്ര ഹ­രി­പ­ഞ്ചാ­ന­നെ­യോ സൃ­ഷ്ടി­ക്കു­ക ഒരു മ­ധ്യ­വർ­ഗ്ഗ ഇ­ട­ത്ത­രം കൃ­ഷി­ക്കാ­ര­നാ­യ ശി­വ­ശ­ങ്ക­ര­പ്പി­ള്ള­യ്ക്ക് സാ­ധ്യ­മ­ല്ലാ­യി­രി­ക്കാം. പി­ന്നെ ത­ക­ഴി­യെ­ന്ന ഗ്രാ­മ­ത്തിൽ മാ­ത്രം ഒ­തു­ക്കി നിർ­ത്തേ­ണ്ടി വ­ന്ന­തു­കൊ­ണ്ടാ­വാം കയറിൽ അ­മാ­നു­ഷ­രി­ല്ലാ­ത്ത­തു്. അ­ല്ലെ­ങ്കിൽ മ­ണ്ണിൽ ബലി നൽ­കു­ന്ന പ­തി­വു­ണ്ടാ­യി­രു­ന്ന ഒരു സ­മൂ­ഹ­ത്തി­നു് ആ മ­ണ്ണി­നെ അ­തി­ജീ­വി­ച്ചു നിൽ­ക്കു­ന്ന മ­നു­ഷ്യ­രെ സൃ­ഷ്ടി­ക്കാൻ സാ­ധ്യ­മ­ല്ലാ­യി­രി­ക്കാം.

ക­യ­റി­ലെ അ­ദൃ­ശ്യ­മെ­ങ്കി­ലും എ­ല്ലാ­റ്റി­നെ­യും ക­വി­ഞ്ഞു നിൽ­ക്കു­ന്ന ക­ഥാ­പാ­ത്രം ഭൂ­മി­യാ­ണ­ല്ലോ. കൊ­ച്ചൗ­ത­യു­ടെ ചോ­ദ്യം പോലും—“ഈ കാണായ മ­നു­ഷ്യ­നെ­ല്ലാം തി­ന്ന­ണ്ടേ”—വ­രു­ന്ന­തു് ഭൂ­ഗർ­ഭ­ത്തിൽ നി­ന്നാ­ണ­ല്ലോ.

ത­ക­ഴി­ക്കി­പ്പോൾ വ­യ­സ്സു് എൺ­പ­ത്തി­നാ­ലു ക­ഴി­ഞ്ഞു. കൃഷി പണ്ടേ നിർ­ത്തി. എ­ഴു­താൻ ബു­ദ്ധി­മു­ട്ടാ­ണു്. ന­ട­ക്കു­ന്ന­തു തന്നെ വടി കു­ത്തി­പ്പി­ടി­ച്ചു മാ­ത്ര­മേ സാ­ധി­ക്കു­ക­യു­ള്ളു. “വി­വാ­ഹ­ത്തി­നു ശേ­ഷ­വും രണ്ടു പേർ­ക്കു് പ്രേ­മി­ക്കാൻ ക­ഴി­യു­മെ­ന്ന­തി­നു് ഉ­ദാ­ഹ­ര­ണ­മാ­യി കാ­ത്ത­യെ­ന്ന നെ­ടു­മു­ടി ചെ­മ്പ­ക­ശ്ശേ­രി ചി­റ­യിൽ ക­മ­ലാ­ക്ഷി­യ­മ്മ­യോ­ടൊ­പ്പം ശ­ങ്ക­ര­മം­ഗ­ല­ത്തു് ക­ഴി­യു­ന്നു. മ­ന­സ്സി­ലി­പ്പോ­ഴും എ­ഴു­തു­ന്നു­ണ്ടു് “സി­ന്ധു­ന­ദീ­ത­ട നാ­ഗ­രി­ക­ത­യെ പ­റ്റി­യൊ­ക്കെ എ­ഴു­ത­ണം. ഒക്കെ എന്റെ മ­ന­സ്സി­ലു­ണ്ടു്. എ­ഴു­താൻ കൈ വ­ഴ­ങ്ങു­ന്നി­ല്ല. പ­റ­ഞ്ഞെ­ഴു­തി­യൊ­പ്പി­ച്ചി­ട്ടൊ­ന്നും ശ­രി­യാ­വു­ന്നി­ല്ല” അ­ദ്ദേ­ഹം പ­റ­യു­ന്നു. ശി­വ­ന്റെ ക­ഥ­യാ­ണെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന­റി­യാം. എഴുതി വ­രു­മ്പോൾ ക­യ­റി­നേ­ക്കാൾ വ­ലു­താ­യേ­ക്കു­മെ­ന്നും. പി­ന്നെ സ­ന്ധ്യ­ക്കു് അ­മ്പ­ല­പ്ര­ദ­ക്ഷി­ണം ന­ട­ത്തു­മ്പോൾ അ­ടു­ത്തൊ­രി­ല്ല­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ഒരു ആ­ത്മീ­യാ­നു­ഭ­വ­ത്തി­ന്റെ അംശം ക­ലർ­ന്ന ഒരു ക­ഥാ­വ­സ്തു മ­ന­സ്സിൽ ക­ട­ന്നെ­ത്താ­റു­ണ്ട­ത്രെ. അതും അ­ദ്ദേ­ഹം എ­ഴു­തു­മാ­യി­രി­ക്കും. എ­ഴു­താ­തെ വ­ഴി­യി­ല്ല.

കാരണം തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള­യും മാ­റേ­ണ്ടി വ­രു­ന്നു. തകഴി പണ്ടേ മാറി. ശ­ങ്ക­ര­മം­ഗ­ല­ത്തു നി­ന്നും അ­ങ്ങു് ദൂരെ പമ്പ വരെ പ­ര­ന്നു­കി­ട­ന്നി­രു­ന്ന പു­ഞ്ച­പ്പാ­ട­മൊ­ക്കെ തീരെ ഇ­ല്ലാ­താ­യി. പലതും തെ­ങ്ങും­പ­റ­മ്പാ­യി. വീ­ടു­ക­ളാ­യി. ത­ക­ഴി­ക്കും വ­യ­സ്സാ­യി. വൈ­കു­ന്നേ­ര­ങ്ങ­ളിൽ സു­ഹൃ­ത്താ­യ കൃ­ഷ്ണ­പി­ള്ള സാ­റു­മൊ­ത്തു് ഈ മാ­റ്റ­മൊ­ക്കെ ക­ണ്ടു് തകഴി പ­തു­ക്കെ ന­ട­ക്കാ­റു­ണ്ടു്. തോ­ടാ­യി­രു­ന്ന സ്ഥ­ല­ത്തെ റോഡിൽ കൂടി റെ­യിൽ­പാ­ത ക­ട­ന്നു് കാ­റ്റ­ത്തി­ള­കു­ന്ന ത­ല­പ്പു­ക­ളു­ടെ രംരം ശബ്ദം ശ്ര­ദ്ധി­ച്ചു് പ­തു­ക്കെ. അ­പ്പോൾ പ­ണ്ടു് കയറിൽ എ­ഴു­തി­യ­തു­പോ­ലെ കോ­ടാ­ന്ത്ര­യാ­ശാ­നും ചീ­ര­ട്ട­ക്കൈ­മ­ളു­മൊ­ക്കെ ഭൂ­മി­യി­ലെ­ത്തു­ന്നു­ണ്ടാ­വ­ണം. ശീ­ലാ­ന്തി­പ്പി­ള്ളീ­ലെ ആ­ശാ­നും കു­ഞ്ചു­നാ­യ­രു­മൊ­ക്കെ ഒപ്പം ന­ട­ക്കു­ന്നു­ണ്ടാ­വ­ണം. അ­ദ്ദേ­ഹ­മ­റി­യു­ന്നു­ണ്ടോ ആവോ.

(ഈ ലേഖനം ഇ­ന്ത്യ ടുഡേ മ­ല­യാ­ളം വാര്‍ഷി­ക­പ്പ­തി­പ്പില്‍ (ഡി­സം­ബര്‍ 21, 1996–ജ­നു­വ­രി 5, 1997) വ­ന്ന­താ­ണു്.)

സ്കെ­ച്ചു­കൾ: ഇ. പി. ഉണ്ണി

അമൃത് ലാൽ
images/amrith-lal.jpg

പ­ത്ര­പ്ര­വര്‍ത്ത­ക­നും പ്ര­ബ­ന്ധ­കാ­ര­നും. ക­ഴി­ഞ്ഞ കാല്‍ നൂ­റ്റാ­ണ്ടി­ല­ധി­ക­മാ­യി പ­ത്ര­പ്ര­വര്‍ത്ത­ന മേ­ഖ­ല­യില്‍ സ­ജീ­വ­മാ­ണു്. ഇ­ന്ത്യ ടുഡേ, ടൈംസ് ഓഫ് ഇ­ന്ത്യ, ഇ­ന്ത്യന്‍ എ­ക്സ്പ്ര­സ്സ് തു­ട­ങ്ങി­യ പ­ത്ര­സ്ഥാ­പ­ന­ങ്ങ­ളില്‍ ഇ­ന്ത്യ­യി­ലെ പല ന­ഗ­ര­ങ്ങ­ളി­ലും (ഡല്‍ഹി, പൂനെ, ചെ­ന്നൈ) ജോലി ചെ­യ്തു. ഇ­പ്പോള്‍ ഇ­ന്ത്യന്‍ എ­ക്സ്പ്ര­സ്സ് ദല്‍ഹി ഓ­ഫീ­സില്‍ സീ­നി­യര്‍ അ­സോ­സി­യേ­റ്റ് എ­ഡി­റ്റ­റാ­ണു്. ഇം­ഗ്ലീ­ഷി­ലും മ­ല­യാ­ള­ത്തി­ലും എ­ഴു­തു­ന്നു. മ­ല­യാ­ള­ത്തില്‍ “റി­പ്പ­ബ്ലി­ക്ക് 2021” എന്ന പേ­രില്‍ അമൃത് ലാ­ലി­ന്റെ ലേ­ഖ­ന­ങ്ങ­ളു­ടെ സ­മാ­ഹാ­രം “പാ­ഠ­ഭേ­ദം” പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. ഇ­പ്പോള്‍ ഡല്‍ഹി­യില്‍ താ­മ­സി­ക്കു­ന്നു.

Colophon

Title: Thakazhi Sivasankarapilla Kuttanadan Kinavukalude Kadhakaran (ml: തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള കു­ട്ട­നാ­ടൻ കി­നാ­വു­ക­ളു­ടെ ക­ഥാ­കാ­രൻ).

Author(s): Amrith Lal.

First publication details: Sayahna Foundation; Trivandrum, Kerala; 2021-09-04.

Deafult language: ml, Malayalam.

Keywords: Article, Amrith Lal, Thakazhi Sivasankarapilla Kuttanadan Kinavukalude Kadhakaran, അമൃത് ലാൽ, തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള കു­ട്ട­നാ­ടൻ കി­നാ­വു­ക­ളു­ടെ ക­ഥാ­കാ­രൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 20, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Hudson River Scene, a painting by Victor de Grailly (1804–1887). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.