SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Old_Man_Writing.jpg
Old Man Writing by Candlelight, a painting by Hendrick ter Brugghen (1588–1629).
പൂ­വൻ­കോ­ഴി­യും പു­ഴു­ക്ക­ളും
അ­യ്മ­നം ജോൺ

ആ­കാ­ശ­ത്തി­ലെ ക്ലോ­ക്ക് വ­ള­രെ­പ്പ­ഴ­കി­യ ഒ­രാ­ഗ്ര­ഹ­മാ­ണു്. ആ­റ്റി­റ­മ്പി­ലെ വ­ഴി­ക­ളി­ലൂ­ടെ സ­മ­യ­മ­റി­യാ­ത്ത ഒരു കു­ട്ടി­യാ­യി ന­ട­ന്നി­രു­ന്ന കാ­ല­ത്തോ­ളം പ­ഴ­യ­തു്. അ­ക്കാ­ലം, ദി­വ­സ­വും പു­ലർ­ച്ച­യ്ക്കു് സ­മ­യ­ത്തോ­ടു പ­ന്ത­യം­വെ­ച്ചി­ട്ടെ­ന്ന­പോ­ലെ ആ­റ്റി­റ­മ്പി­ലൂ­ടെ ഓ­ടി­പ്പോ­യി­രു­ന്ന ഒരു പാ­പ്പി­ച്ചേ­ട്ട­നു­ണ്ടാ­യി­രു­ന്നു. പാ­പ്പി­ച്ചേ­ട്ട­നിൽ­നി­ന്നാ­ണു് ആ­കാ­ശ­ത്തു് ആർ­ക്കും കാ­ണാ­വു­ന്ന ഒ­രി­ട­ത്തു് ഒരു ക്ലോ­ക്ക് എന്ന ആ­ശ­യ­മു­ണ്ടാ­യ­തു്. അ­ങ്ങ­നെ­യൊ­രു ക്ലോ­ക്കു­ണ്ടാ­യി­രു­ന്നെ­ങ്കിൽ പാ­പ്പി­ച്ചേ­ട്ട­നു് ആ ഓ­ട്ട­മെ­ല്ലാം ഓ­ടേ­ണ്ടി വ­രി­ല്ലാ­യി­രു­ന്ന­ല്ലോ എന്ന വി­ചാ­ര­മാ­യി­രി­ക്കാം പി­ന്നെ­പ്പി­ന്നെ അ­ത്ത­ര­മൊ­രു സ­ങ്ക­ല്പ­മാ­യി രൂ­പ­പ്പെ­ട്ട­തു്.

ക­ട്ടൻ­കാ­പ്പി­യോ­ടൊ­പ്പം കണ്ടു പ­രി­ച­യി­ച്ച ഒരു പു­ലർ­കാ­ല­കാ­ഴ്ച­യാ­യി­രു­ന്നു പാ­പ്പി­ച്ചേ­ട്ട­ന്റെ ഓട്ടം. തെ­ക്കേ­ക്ക­വ­ല വഴി വെ­ളു­പ്പി­നു് പ­ട്ട­ണ­ത്തി­ലേ­ക്കു പോ­യി­രു­ന്ന ‘സ്വ­രാ­ജ് ബസ്’ പി­ടി­ക്കാ­നാ­യി­രു­ന്നു പാ­പ്പി­ച്ചേ­ട്ടൻ അ­ങ്ങ­നെ ഓ­ടി­ക്കൊ­ണ്ടി­രു­ന്ന­തു്. ക­ക്ഷ­ത്തിൽ ചേർ­ത്തു പി­ടി­ച്ച പ­ഴ­ഞ്ചൻ കാ­ലൻ­കു­ട­യും ഇ­ട­തു­കൈ­യിൽ തൂ­ക്കി­പ്പി­ടി­ച്ച ചോ­റ്റു­പാ­ത്ര­വു­മാ­യി വലതു കൈ ബ­ദ്ധ­പ്പെ­ട്ടു് ആ­ഞ്ഞു­വീ­ശി ഇടം വലം നോ­ക്കാ­തെ­യു­ള്ള ഒ­രോ­ട്ടം.

images/poovan-2.png

ആ­റി­ന­ക്ക­രെ­യാ­യി­രു­ന്നു പാ­പ്പി­ച്ചേ­ട്ട­ന്റെ വീടു്. ക­ട­ത്തു ക­ട­ന്നു് വാ­ഴ­ത്തോ­ട്ട­ത്തി­ന്റെ ക­ടും­പ­ച്ച നി­റ­ങ്ങ­ളും ക­ട­ന്നു് കെ­ട്ടു­വ­ര­മ്പ­ത്തു­കൂ­ടെ കു­റെ­യേ­റെ ദൂരം ന­ട­ന്നെ­ത്തു­ന്ന ഒ­രി­ട­ത്തു് പൂ­വ­ര­ശു മ­ര­ങ്ങൾ­ക്കും ആ­റ്റു­കൈ­ത­ക്കാ­ടു­കൾ­ക്കും മ­റ­ഞ്ഞി­രു­ന്ന കൊ­ച്ചു­വീ­ട്ടിൽ പാ­പ്പി­ച്ചേ­ട്ടൻ, അ­ന്ന­മ്മ­ച്ചേ­ട്ട­ത്തി, ഏകമകൾ റോ­സ­ക്കു­ട്ടി എ­ന്നി­വ­ര­ട­ങ്ങി­യ കു­ടും­ബം. വീ­ട്ടു­മു­റ്റ­ത്തു് മുല്ല പ­ടർ­ന്ന ഒരു കി­ളി­മ­ര­വും മ­ര­ച്ചു­വ­ട്ടിൽ നിറയെ ന­ക്ഷ­ത്ര­വ­ള്ളി­ക­ളും നാ­ലു­മ­ണി­പ്പൂ­ക്ക­ളും ഉ­ണ്ടാ­യി­രു­ന്നു. സ്കൂ­ളിൽ പോ­കാ­നൊ­ക്കാ­തി­രു­ന്ന ദി­വ­സ­ങ്ങ­ളിൽ റോ­സ­ക്കു­ട്ടി­യോ­ടു് ക്ലാ­സ്നോ­ട്ടു­കൾ കടം വാ­ങ്ങാൻ പോയ വൈ­കു­ന്നേ­ര­ങ്ങ­ളിൽ ആ കൊ­ച്ചു­പൂ­ക്കൾ­ക്കു് ഉ­ള്ള­തി­ലേ­റെ ഭംഗി തോ­ന്നി­യി­രു­ന്നോ?

അ­തെ­ന്തു­മാ­ക­ട്ടെ, വീ­ണ്ടും പാ­പ്പി­ച്ചേ­ട്ട­ന്റെ ഓ­ട്ട­ത്തി­ലേ­ക്കു മ­ട­ങ്ങാം. ക­ട­ത്തു­കാ­രൻ ഔ­ത­ച്ചേ­ട്ടൻ കോ­ട്ടു­വാ­യി­ട്ടു തു­ഴ­ഞ്ഞ ഒരു സ്പെ­ഷ്യൽ ക­ട­ത്തി­ലാ­യി­രു­ന്നു കൂ­ട്ടു­കാ­ര­നെ ഇ­ക്ക­രെ എ­ത്തി­ക്കാ­റു­ണ്ടാ­യി­രു­ന്ന­തു്. സ്വ­രാ­ജ് ബ­സ്സി­നു­മു­ണ്ടാ­യി­രു­ന്നു പ­തി­വു­യാ­ത്ര­ക്കാ­ര­നാ­യ പാ­പ്പി­ച്ചേ­ട്ട­നോ­ടു് പ്ര­ത്യേ­ക മമത. ഓ­ടി­യെ­ത്താൻ കു­റ­ച്ചൊ­ന്ന­മാ­ന്തി­ച്ചു പോ­യാ­ലും വണ്ടി പാ­പ്പി­ച്ചേ­ട്ട­നെ കാ­ത്തു­കി­ട­ക്കാ­റു­ണ്ടാ­യി­രു­ന്നു. മറ്റു യാ­ത്ര­ക്കാർ­ക്കും അതിൽ പ­രാ­തി­യേ­തു­മി­ല്ലാ­യി­രു­ന്നു. മു­നി­സി­പ്പൽ ഓ­ഫീ­സി­ലെ ശി­പാ­യി­യാ­രി­രു­ന്ന പാ­പ്പി­ച്ചേ­ട്ടൻ ചെ­ന്നി­ട്ടു വേണം എട്ടു മ­ണി­യു­ടെ സൈറൺ മു­ഴ­ക്കേ­ണ്ട­തു് എ­ന്നു് ഒ­ട്ടു­മു­ക്കാ­ലും പേർ­ക്കു് അ­റി­യാ­മാ­യി­രു­ന്നു.

പാ­പ്പി­ച്ചേ­ട്ട­നും കൂ­ട്ട­രും ഒ­രു­നാ­ളും മു­ട­ങ്ങാ­തെ മു­ഴ­ക്കി­ക്കേൾ­പ്പി­ച്ചി­രു­ന്ന ആ അ­ഞ്ചു­മ­ണി—എ­ട്ടു­മ­ണി—ഒരു മണി—അ­ഞ്ചു­മ­ണി—എ­ട്ടു­മ­ണി­ക­ളാ­ണു് അ­ക്കാ­ല­ത്തെ ആ­റ്റി­റ­മ്പു­കാ­രു­ടെ ജീ­വി­ത­ത്തെ ച­ല­നാ­ത്മ­ക­മാ­ക്കി­യി­രു­ന്ന­തു്. ഉ­ദാ­സീ­ന­മാ­യി വീ­ശു­ന്ന വേ­മ്പ­നാ­ടൻ കാ­റ്റു­ക­ളേ­റ്റു് ആ­ല­സ്യം ബാ­ധി­ച്ച ആ­റ്റി­റ­മ്പി­ന്റെ സി­ര­ക­ളി­ലേ­ക്കു ക­ട­ത്തി­വി­ട­പ്പെ­ടു­ന്ന സ­മ­യ­ത്തി­ന്റെ ഉ­ത്തേ­ജ­ക­മ­രു­ന്നു­കൾ­പോ­ലെ­യാ­യി­രു­ന്നു ആ മ­ണി­കൂ­ക­ലു­കൾ. ആദ്യം മു­ഴ­ങ്ങു­ന്ന അ­ഞ്ചു­മ­ണി­കൂ­ക­ലി­നെ അവ ഗ­ണി­ച്ചു് കി­ട­ക്ക­പ്പാ­യിൽ ഒ­ന്നു് തി­രി­ഞ്ഞു കി­ട­ന്നു­റ­ങ്ങു­ന്ന ആ­റ്റി­റ­മ്പു­കാ­രു­ടെ ജീ­വി­ത­ത്തി­നേൽ­ക്കു­ന്ന ചാ­ട്ട­വാ­റ­ടി­ക­ളാ­യി­രു­ന്നു പാ­പ്പി­ച്ചേ­ട്ടൻ കൂ­കി­യ­റി­യി­ച്ച എ­ട്ടു­മ­ണി­യൊ­ച്ച­കൾ. അതു് കേ­ട്ടാ­ലു­ടൻ ആ­റ്റി­റ­മ്പി­ലെ അ­ടു­ക്ക­ള­കൾ ശ­ബ്ദാ­യ­മാ­ന­മാ­കു­ക­യും എല്ലാ വീ­ടു­ക­ളി­ലും കു­ളി­ച്ചൊ­രു­ങ്ങ­ലു­ക­ളു­ടെ ശബ്ദം കേ­ട്ടു തു­ട­ങ്ങു­ക­യും ചെ­യ്യു­ന്നു. ആ­റ്റി­റ­മ്പി­ലെ കർഷകർ നി­ല­ങ്ങ­ളി­ലേ­ക്കും ക­ച്ച­വ­ട­ക്കാർ ക­ട­ക­ളി­ലേ­ക്കും വ­ള്ള­ക്കാ­രും വ­ല­ക്കാ­രും പു­ഴ­യി­ലേ­ക്കും പോ­കാ­നൊ­രു­ങ്ങു­ന്നു. ആ­റ്റി­റ­മ്പി­ലെ ക­ട­ത്തു­ക­ട­വിൽ നി­ന്നു് പ­ട്ട­ണ­ത്തി­ലേ­ക്കോ­ടി­യി­രു­ന്ന ഏക ബസ്സ്—സെ­ന്റ് ജോർജ്—ആദ്യ സ­വാ­രി­ക്കു് ത­യ്യാ­റെ­ടു­ക്കു­ന്നു. സ്റ്റി­യ­റി­ങ്വീ­ലി­നു മു­ന്നി­ലെ യേ­ശു­ക്രി­സ്തു­വി­ന്റെ­യും ശ്രീ­കൃ­ഷ്ണ­ന്റെ­യും ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­ന്റെ­യും ചി­ത്ര­ങ്ങൾ തു­ട­ച്ചു് വൃ­ത്തി­യാ­ക്കി ഡ്രൈ­വർ പൈ­ലി­ച്ചേ­ട്ടൻ പ­ട്ട­ണ­ത്തി­ന്റെ പേ­രെ­ഴു­തി­യ വശം മു­ന്നി­ലാ­ക്കി ബോർഡ് സ്ഥാ­പി­ച്ചു. കു­രി­ശു­വ­ര­ച്ചു് എ­ഞ്ചിൻ പ്ര­വർ­ത്തി­പ്പി­ച്ചു നോ­ക്കി. അ­പ്പോ­ഴേ­ക്കു് ഔ­ത­ച്ചേ­ട്ടൻ ആഞ്ഞു തു­ഴ­ഞ്ഞു് ഇ­ക്ക­രെ­യെ­ത്തി­ച്ച ക­ട­ത്തു­വ­ള്ള­ത്തിൽ നി­ന്നു് ചാ­ടി­യി­റ­ങ്ങി ഓ­ടി­ക്ക­യ­റി­യ ഒ­ടു­വി­ല­ത്തെ യാ­ത്ര­ക്കാ­രെ­യും തി­ക്കി­ക്കൊ­ള്ളി­ച്ചു് ക­ണ്ട­ക്ടർ പീ­താം­ബ­രൻ ‘പോകാം—പോകാം’ പ­റ­യു­ക­യും ചെ­വി­പ്പു­റ­കിൽ തി­രു­കി സൂ­ക്ഷി­ച്ച പെൻ­സിൽ ഊ­രി­യെ­ടു­ക്കു­ക­യും ചെ­യ്യു­ന്ന­തോ­ടെ, സെ­ന്റ് ജോർജ് അ­തി­ന്റെ യാ­ത്ര­യാ­രം­ഭി­ക്കു­ന്നു. കാ­യൽ­നി­ല­ങ്ങ­ളി­ലേ­ക്കു പോ­കു­ന്ന കൃ­ഷി­ക്കാ­രും കാലി-​കോഴിച്ചന്തകളിലേക്കു പോ­കു­ന്ന­വ­രും വാഴക്കുല-​വാഴയിലക്കച്ചവടക്കാരും ബീ­ഡി­തെ­റു­പ്പു­കാ­രും കള്ളു ചെ­ത്തു­കാ­രും അല്ലറ ചി­ല്ല­റ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും ചേർ­ന്ന ആ­റ്റി­റ­മ്പി­ലെ മ­നു­ഷ്യ­വി­ഭ­വ­ശേ­ഷി­യു­ടെ ക­ന­മ­റി­യി­ക്കു­ന്ന ഒരു മൂ­ള­ക്ക­ത്തോ­ടെ ചെ­മ്മൺ റോ­ഡി­ലെ കു­ണ്ടു­കു­ഴി­കൾ ത­പ്പി­ത്ത­ട­ഞ്ഞു് സെ­ന്റ് ജോർജ് ഓ­ടി­പ്പോ­കു­മ്പോൾ മു­ക­ളിൽ ഏ­ത്ത­വാ­ഴ­ക്കു­ല­കൾ­ക്കും വാ­ഴ­യി­ല­ക്കെ­ട്ടു­കൾ­ക്കു­മി­ട­യി­ലെ മു­പ്പ­റ­ക്കൊ­ട്ട­ക­ളി­ലി­രു­ന്നു് കാ­ലു­കൾ കൂ­ട്ടി­ക്കെ­ട്ട­പ്പെ­ട്ട കോ­ഴി­ക­ളും താ­റാ­വു­ക­ളും മു­ത്തു­മ­ണി­ക­ളോ­ളം ചെറിയ ക­ണ്ണു­ക­ളി­ലൂ­ടെ ആ­റ്റി­റ­മ്പി­നെ അ­വ­സാ­ന­മാ­യി നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

ശ­ങ്കു­പി­ള്ള­ച്ചേ­ട്ട­ന്റെ ചാ­യ­ക്ക­ട­യിൽ­നി­ന്നും ഗോ­പാ­ല­പ്പ­ണി­ക്ക­രു­ടെ പ­ല­ച­ര­ക്കു്—നാ­ട്ടു­മ­രു­ന്നു ക­ട­യിൽ­നി­ന്നും അ­വി­ടെ­യു­മി­വി­ടെ­യും വ­ച്ചു് വ­ഴി­യോ­ടു് കു­ട്ടി­മു­ട്ടു­ന്ന മീ­ന­ച്ചി­ലാ­റി­ലെ വ­ള്ള­ങ്ങ­ളിൽ­നി­ന്നും പി­ന്നെ വ­ഴി­നീ­ളെ­യു­ള്ള വീ­ട്ടു­മു­റ്റ­ങ്ങ­ളിൽ­നി­ന്നും ആ­റ്റി­റ­മ്പു­കാർ സെ­ന്റ് ജോർ­ജി­ന്റെ ദുർ­ഘ­ട­യാ­ത്ര നോ­ക്കി നിൽ­ക്കു­ന്നു— ആ­റ്റി­റ­മ്പി­ലെ പുതിയ പ്ര­ഭാ­ത­ത്തി­ന്റെ സാ­ഫ­ല്യം­പോ­ലെ അതു് സാ­വ­ധാ­നം ഓ­ടി­യ­ക­ലു­ന്ന­തു്.

പ­ക­ലി­ന്റെ ഭിന്ന നേ­ര­ങ്ങ­ളിൽ പ­ട്ട­ണ­ത്തി­നും ആ­റ്റി­റ­മ്പി­നു­മി­ട­യിൽ ഒരു പെൻ­ഡു­ലം­പോ­ലെ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ഓടിയ ആ ഒ­റ്റ­വ­ണ്ടി­യാ­യി­രു­ന്നു ആ­റ്റി­റ­മ്പി­ലെ മ­റ്റൊ­രു സ­മ­യ­വാ­ഹി­നി. നേ­ര­ഭേ­ദ­മി­ല്ലാ­ത്ത കാ­ക്ക­ക­ര­ച്ചി­ലു­കൾ­ക്കും പ­ശു­ക്ക­ളു­ടെ അ­മ­റ­ലി­നും പ­ട്ടി­കു­ര­കൾ­ക്കും കു­ട്ടി­ക­ളു­ടെ ക­ര­ച്ചി­ലു­കൾ­ക്കു­മൊ­ക്കെ­യി­ട­യ്ക്കു് പെ­ട്ടെ­ന്നു് ആ വ­ണ്ടി­യു­ടെ ഇ­ര­മ്പം കേ­ട്ടാ­ലു­ടൻ ആ­റ്റി­റ­മ്പു­കാ­രു­ടെ

മ­ന­സ്സിൽ ഒ­ര­ങ്ക­ലാ­പ്പു് പ­ര­ന്നി­രു­ന്നു. ‘അയ്യോ! അമ്മേ! ഒൻ­പ­ത­രേ­ടെ സെ­ന്റ് ജോർജ് പോ­കു­ന്നു’ എന്നു പ­റ­ഞ്ഞു് വെ­പ്രാ­ള­പ്പെ­ട്ടു് പു­സ്ത­ക­ക്കെ­ട്ടെ­ടു­ക്കു­ന്ന കു­ട്ടി­കൾ, ‘പ­തി­നൊ­ന്ന­രേ­ടെ വണ്ടി ദാ, അ­ങ്ങോ­ട്ടു് പോ­കു­ന്നു. ഇപ്പം വരും അതു്...’ എ­ന്നു് ആ­വ­ലാ­തി­പ്പെ­ട്ടു് പനി പി­ടി­ച്ച കു­ഞ്ഞി­നെ­യും­കൊ­ണ്ടു് ജി­ല്ലാ ആ­സ്പ­ത്രി­യി­ലേ­ക്കു പോ­കാ­നൊ­രു­ങ്ങു­ന്ന ഒരമ്മ. ‘പോ­ക­ണോ­ന്നൊ­ണ്ടെ­ങ്കിൽ വേ­ഗ­മൊ­ന്നൊ­രു­ങ്ങ്. ഒ­ന്ന­രേ­ടെ വണ്ടി വ­രാ­റാ­യി’ എന്നു പ­റ­ഞ്ഞു് മാ­റ്റി­നി കാണാൻ പ­ദ്ധ­തി­യി­ടു­ന്ന വി­നോ­ദ­പ്രി­യർ.

പൊ­ടു­ന്ന­നേ, ഒരു മ­ണി­യു­ടെ സൈറൺ വി­ശ­ന്ന­ല­റി. തീൻ­മേ­ശ­യ്ക്ക­രി­കി­ലും വാ­തിൽ­പ്പ­ടി­ക­ളി­ലും തി­ണ്ണ­യിൽ ചമ്രം പ­ടി­ഞ്ഞു­മൊ­ക്കെ ആ­റ്റി­റ­മ്പു­കാർ ഉ­ണ്ണാ­നി­രി­ക്കു­ന്ന ആ നേ­ര­ത്തെ എ­ങ്ങ­നെ അ­തി­ജീ­വി­ക്കും എ­ന്ന­താ­യി­രു­ന്നു അ­ക്കാ­ലം ഏ­റെ­യും അർ­ദ്ധ­പ്പ­ട്ടി­ണി­ക്കാ­രാ­യി­രു­ന്ന ആ­റ്റി­റ­മ്പു­കാർ­ക്കി­ട­യി­ലെ വീ­ട്ട­മ്മ­മാർ നേ­രി­ട്ടി­രു­ന്ന ഏ­റ്റ­വും വലിയ ദാർ­ശ­നി­ക­പ്ര­ശ്നം. ഏ­വ­രെ­യും വ­ശം­പോ­ലെ ഊ­ട്ടി­യ­തി­നു­ശേ­ഷം ക­ല­ങ്ങ­ളി­ലും ച­ട്ടി­ക­ളി­ലും ശേ­ഷി­ച്ച­തൊ­ക്കെ വ­ടി­ച്ചെ­ടു­ത്തു ഭ­ക്ഷി­ച്ചു് പാ­ത്ര­ങ്ങ­ളൊ­ക്കെ ക­ഴു­കി­ക്ക­മി­ഴ്ത്തി­ക്ക­ഴി­ഞ്ഞാൽ ദി­വ­സ­ത്തി­ന്റെ ആ­ദ്യ­പാ­തി അ­വ­സാ­നി­ച്ച­ല്ലോ എന്ന ആ­ശ്വാ­സ­ത്തോ­ടെ അ­വ­രൊ­ന്നി­രി­ക്കു­മ്പോൾ മാ­റ്റി­നി­ക്കു് പോ­കു­ന്ന­വർ തി­ങ്ങി­ക്ക­യ­റി­യ സെ­ന്റ് ജോർജ് വഴി ത­ട­ഞ്ഞോ­ടു­ന്ന കു­ട്ടി­ക­ളെ­യും ക­ന്നു­കാ­ലി­ക­ളെ­യും ഹോ­ണ­ടി­ച്ച­ക­റ്റി ക­ട­ന്നു­പോ­കു­ന്നു.

ആ­റ്റി­റ­മ്പി­ലെ നി­ഴ­ലു­കൾ കി­ഴ­ക്കോ­ട്ടു നീ­ങ്ങി­ത്തു­ട­ങ്ങു­ക­യാ­യി. പ­ക­ലി­ന്റെ വേ­ലി­യി­റ­ക്കം. ഉ­ച്ച­യു­റ­ക്ക­ത്തി­ന്റെ­യോ ദി­ന­വൃ­ത്താ­ന്ത­ങ്ങ­ളു­ടെ­യോ നേരം. വേ­ലി­യ­രി­കു­ക­ളി­ലും വീ­ട്ടു­വ­രാ­ന്ത­ക­ളി­ലും കു­ളി­ക്ക­ട­വു­ക­ളി­ലും ചാ­യ­ക്ക­ട­ത്തി­ണ്ണ­ക­ളി­ലു­മൊ­ക്കെ കൂ­ട്ടം­കൂ­ടി ആ­റ്റി­റ­മ്പു­കാർ അ­വ­രു­ടെ ജീ­വി­ത­ങ്ങ­ളെ വി­ല­യി­രു­ത്തി­ക്കൊ­ണ്ടി­രി­ക്കും. വീ­ട്ടു­വി­ശേ­ഷ­ങ്ങൾ, നാ­ട്ടു­വർ­ത്ത­മാ­ന­ങ്ങൾ, ദൂരെ നി­ന്നെ­ത്തി­യ എ­ഴു­ത്തി­ലെ വി­വ­ര­ങ്ങൾ, ഏ­ഷ­ണി­ക­ളു­ടെ കൊ­ടു­ക്കൽ­വാ­ങ്ങ­ലു­കൾ, പ്രാ­ര­ബ്ധ­പ്പ­ട്ടി­ക­കൾ, പ­രാ­തി­പ­റ­ച്ചി­ലു­കൾ, നർ­മ­സ­ല്ലാ­പ­ങ്ങൾ — അ­തി­നൊ­ക്കെ­യി­ട­യ്ക്കു് കാ­യ­ലിൽ­നി­ന്നെ­ത്തു­ന്ന പ­ടി­ഞ്ഞാ­റൻ­കാ­റ്റു് വാ­ഴ­ത്തോ­ട്ട­ങ്ങ­ളെ വാ­രി­പ്പു­ണർ­ന്നു് വീർ­പ്പു­മു­ട്ടി­ച്ചി­ട്ടു് ഓ­ടി­ക്ക­ള­യു­ന്നു. പൂ­ക്ക­ളിൽ ചി­ല­തു് കു­ലു­ങ്ങി­ച്ചി­രി­ക്കു­ക­യും വേറെ ചി­ല­തു് വാ­ടി­വീ­ഴു­ക­യും ചെ­യ്യു­ന്നു. എ­വി­ടെ­യോ ഇ­രു­ന്നു് സ­മ­യ­ത്തി­ന്റെ മ­റ്റൊ­രു ച­ക്രം­ച­വി­ട്ടു­കാ­രൻ ച­വി­ട്ടി­യൊ­ഴു­ക്കി വി­ടു­ന്ന­തു­പോ­ലെ മീ­ന­ച്ചി­ലാ­റു് ഒ­ഴു­കി­ക്കൊ­ണ്ടി­രി­ക്കും. സമയം ഒരു നൂൽ­മ­ഴ­പോ­ലെ ആ­റ്റി­റ­മ്പിൽ പെ­യ്തു­കൊ­ണ്ടി­രി­ക്കു­ക­യാ­ണെ­ന്നു തോ­ന്നും.

ആ നൂൽമഴ പെ­യ്തൊ­ഴി­യു­ന്ന­തു­പോ­ലെ­യാ­യി­രു­ന്നു ആ­റ്റി­റ­മ്പിൽ അ­ഞ്ചു­മ­ണി കൂകി നി­ല­യ്ക്കു­ന്ന­തു്. അ­ധ്വാ­ന­ത്തി­ന്റെ ക­രി­ങ്ക­ടൽ താ­ണ്ടി­ക്ക­ഴി­ഞ്ഞ­തു­പോ­ലെ ആ­റ്റി­റ­മ്പിൽ­പ­റ­മ്പു് കി­ള­ച്ച­വ­രും വി­റ­കു് കീ­റി­യ­വ­രും ഞാറു് ന­ട്ട­വ­രും ക­ള­പ­റി­ച്ച­വ­രു­മെ­ല്ലാം പണി നിർ­ത്തി ആ­ശ്വ­സി­ക്കു­മ്പോൾ ‘അയ്യോ പി­ള്ളേ­ര­ട­ച്ഛൻ ഇപ്പം വരും’ എന്നു പ­റ­ഞ്ഞു് ഒരു കാർ­ത്ത്യാ­യ­നി­യോ കു­ഞ്ഞു­ല­ക്ഷ്മി­യോ വേ­ലി­ക്ക­പ്പു­റ­ത്തെ കു­ഞ്ഞ­ന്നാ­മ്മ­യോ­ടു വിട പ­റ­ഞ്ഞു് തീ­യൂ­താ­നോ­ടു­ന്നു. വെ­ളി­മ്പ­റ­മ്പു­ക­ളിൽ പന്തു ക­ളി­ക്കാ­നും പട്ടം പ­റ­പ്പി­ക്കാ­നു­മൊ­ക്കെ വട്ടം കൂ­ട്ടി­ന്ന കു­ട്ടി­ക­ളു­ടെ ആ­ഹ്ലാ­ദാ­ര­വ­ങ്ങൾ.

അ­ന്നൊ­ക്കെ സ­മ­യ­മെ­ന്നു പ­റ­ഞ്ഞാൽ അ­ത്ര­യൊ­ക്കെ­യേ അർ­ത്ഥ­മു­ണ്ടാ­യി­രു­ന്നു­ള്ളൂ ആ­റ്റി­റ­മ്പിൽ. മു­നി­സി­പ്പൽ സൈ­റ­ണി­ന്റെ കൂകലോ ബ­സ്സി­ര­മ്പ­ലോ കേൾ­ക്കാ­ത്ത­പ്പോൾ ആ­റ്റി­റ­മ്പു­കാ­രെ­ല്ലാം സ­മ­യ­ത്തെ­പ്പ­റ്റി ആ­ശ­ങ്ക­ക­ളൊ­ന്നു­മി­ല്ലാ­തെ ജീ­വി­ത­ന­ദി­യു­ടെ കു­ളിർ­മ­യിൽ വെ­റു­തെ മു­ങ്ങി­ക്കി­ട­ന്നു. ആ­റ്റി­റ­മ്പ­മ്പ­ല­ത്തി­ലെ ശീ­വേ­ലി­യൊ­ച്ച­കൾ കേൾ­ക്കു­മ്പോ­ഴോ കടവിൽ മീൻ­കാർ കൂ­കു­മ്പോ­ഴോ പ­ള്ളി­യി­ലെ സ­ന്ധ്യാ­മ­ണി­മു­ഴ­ങ്ങു­മ്പോ­ഴോ ‘നേ­ര­മൊ­ത്തി­രി­യാ­യ­ല്ലോ...’ എ­ന്നൊ­രു വെറും വാ­ക്കു് പ­റ­ഞ്ഞെ­ന്നി­രി­ക്കും അ­ത്ര­ത­ന്നെ. സെ­ന്റ് ജോർജ് വന്നു നിൽ­ക്കു­ന്നി­ട­ത്തെ മു­റു­ക്കാൻ ക­ട­യി­ലി­രു­ന്നു് ആ­റ്റ­രി­കി­ലെ കു­രി­ശിൻ­തൊ­ട്ടി­യു­ടെ വ­ഴി­യി­ലേ­ക്കു് നീ­ളു­ന്ന നിഴൽ നോ­ക്കി ബസ് വ­രാ­റാ­യോ എന്നു പ­റ­ഞ്ഞി­രു­ന്ന ബീ­ഡി­തെ­റു­പ്പു­കാ­രൻ ചെ­ല്ല­പ്പൻ, സമനില അ­ത്ര­ത്തോ­ളം തെ­റ്റി­യി­ട്ടും സമയം തെ­റ്റാ­തെ ക­ട­ത്തു­ക­ട­വിൽ വ­ന്നി­രു­ന്നു് അ­തു­മി­തും പു­ല­മ്പാ­റു­ണ്ടാ­യി­രു­ന്ന കി­റു­ക്കൻ ചാ­ക്കോ­ച്ചൻ... അ­ങ്ങ­നെ സ­മ­യ­മെ­ന്നു വി­ളി­ക്കു­ന്ന കാ­ല­ത്തി­ന്റെ ഹൃ­ദ­യ­മി­ടി­പ്പു­കൾ­ക്കു് ചെ­വി­യോർ­ത്തി­രി­ക്കു­ന്ന ചില നി­ഷ്പ­ക്ഷ­നി­രീ­ക്ഷ­ക­രും.

ആറര മ­ണി­ക്കെ­ത്തി­യി­രു­ന്ന സെ­ന്റ് ജോർ­ജിൽ ക­ട­ത്തു­ക­ട­വിൽ വ­ന്നി­റ­ങ്ങി­യി­രു­ന്ന പാ­പ്പി­ച്ചേ­ട്ടൻ വെ­ളു­പ്പി­നു് അ­ങ്ങോ­ട്ടു പോയ ആളേ അ­ല്ലാ­യി­രു­ന്നു. പ­ട്ട­ണ­ത്തിൽ കേട്ട പ­ക­ല­ത്തെ വി­ശേ­ഷ­ങ്ങൾ പ­റ­ഞ്ഞു കേൾ­പ്പി­ച്ചു് കൂ­ട്ടു­കാ­രും­കൂ­ടി പാ­ട­ത്തി­റ­മ്പ­ത്തെ ക­ള്ളു­ഷാ­പ്പി­നെ ലാ­ക്കാ­ക്കി ന­ട­ക്കു­ന്ന പാ­പ്പി­ച്ചേ­ട്ട­നെ ക­ണ്ടാൽ സമയം ഒരു വ­ളർ­ത്തു­നാ­യ­യെ­പ്പോ­ലെ പിൻപെ ന­ട­ക്കു­ന്നു­ണ്ടെ­ന്നു­തോ­ന്നു­മാ­യി­രു­ന്നു. അത്ര ഉ­ദാ­സീ­ന­മാ­യി­രു­ന്നു ആ ന­ട­പ്പു്. അ­ന്തി­ക്ക­ള്ളി­ന്റെ­യും കൂ­ട്ടു­കെ­ട്ടു­ക­ളു­ടെ­യും ലഹരി നു­ണ­ഞ്ഞി­രി­ക്കു­ന്ന പാ­പ്പി­ച്ചേ­ട്ട­നും ഔ­ത­ച്ചേ­ട്ട­നും ഒ­ടു­വി­ലി­റ­ങ്ങു­ന്ന കു­ടി­യ­ന്മാ­രി­ലി­രു­വ­രാ­യി ഷാ­പ്പു് വി­ട്ടി­റ­ങ്ങു­മ്പോൾ ദൂരെ ഒരു ഉ­ണ­ക്ക­മ­ര­ത്തിൽ ഒ­റ്റ­യ്ക്കി­രു­ന്നു് മൂ­ളു­ന്ന മൂ­ങ്ങ­യെ­പ്പോ­ലെ എ­ട്ടു­മ­ണി­കൂ­കി­ക്ക­ഴി­ഞ്ഞി­രി­ക്കും. ക­ട­ത്തു­ക­ട­വി­ലി­രു­ന്നു് കു­റെ­നേ­രം­കൂ­ടി സ­ല്ല­പി­ച്ചി­ട്ടു് സ­മ­യ­ത്തി­ന്റെ ഒരു നി­ശ്ച­ല ന­ദി­യി­ലൂ­ടെ നീ­ന്തി നീ­ന്തി­പ്പോ­കു­ന്ന­വ­രെ­പ്പോ­ലെ ചൂ­ട്ടു­ക­റ്റ­യും വീശി, കെ­ട്ടി­വ­ര­മ്പി­ലൂ­ടെ നാ­ട­ക­ഗാ­ന­ങ്ങ­ളും പാടി അവർ വേ­ച്ചു വേ­ച്ചു ന­ട­ന്നു­പോ­ക­വേ, ആ­റ്റി­റ­മ്പു് ഉ­റ­ക്കം­തൂ­ങ്ങി­ക്ക­ഴി­ഞ്ഞി­രി­ക്കും.

ഓ­ട്ട­ത്തി­ന്റെ അ­വ­സാ­ന­കാ­ലം പാ­പ്പി­ച്ചേ­ട്ടൻ ഏറെ ആ­യാ­സ­പ്പെ­ട്ടി­രു­ന്നു. ഓ­ടു­മ്പോൾ മു­ന്നോ­ട്ടു­ണ്ടാ­യി­രു­ന്ന ആയം കൂ­നാ­യി മാ­റി­ക്ക­ഴി­ഞ്ഞി­രു­ന്നു. അ­ങ്ങ­നെ കു­റെ­യേ­റെ­ക്കാ­ലം കൂ­നി­ക്കൂ­നി­യോ­ടി­യ പാ­പ്പി­ച്ചേ­ട്ട­നെ­യും കാലം മ­റി­ക­ട­ന്നോ­ട­വേ, ആ­റ്റി­റ­മ്പി­ലേ­ക്കു് ജ­ന­താ­വ­ണ്ടി വന്നു. സെ­ന്റ് ജോർ­ജി­ന്റെ ഏ­കാ­ന്ത­ത­യ­വ­സാ­നി­പ്പി­ച്ചു് ആ­റ്റി­റ­മ്പു് ക­ട­വിൽ­നി­ന്നു് പ­ട്ട­ണ­ത്തി­ലേ­ക്കോ­ടാ­നെ­ത്തി­യ ര­ണ്ടാ­മ­ര­ത്തെ വണ്ടി. മു­ന്നിൽ ഫാർഗോ എ­ന്നു് തി­ള­ങ്ങു­ന്ന അ­ക്ഷ­ര­ങ്ങ­ളി­ലെ­ഴു­തി, പു­ത്തൻ ഹോൺ മു­ഴ­ക്ക­ങ്ങ­ളു­മാ­യെ­ത്തി­യ ജ­ന­താ­വ­ണ്ടി­യു­ടെ ആദ്യ വ­ര­വി­നു് ക­ട­ത്തു­ക­ട­വി­ലെ ആൾ­ക്കൂ­ട്ടം ന­ല്കി­യ സ്വീ­ക­ര­ണ­ത്തിൽ ഇ­രു­വ­ശ­വും വെ­ച്ചു­കെ­ട്ടി­യ കു­ല­ച്ച വാ­ഴ­ക­ളി­ലൊ­ന്നു് പാ­പ്പി­ച്ചേ­ട്ട­ന്റെ സ­മ്മാ­ന­മാ­യി­രു­ന്നു.

തെ­ക്കേ­ക്ക­വ­ല­യി­ലേ­ക്കു­ള്ള പാ­പ്പി­ച്ചേ­ട്ട­ന്റെ ഓട്ടം അതോടെ നി­ല­ച്ചു. പ­രു­പ­രാ­വെ­ളു­പ്പി­നു­ത­ന്നെ ആ­റ്റി­റ­മ്പിൽ­നി­ന്നു പു­റ­പ്പെ­ട്ട ജ­ന­താ­വ­ണ്ടി­യി­ലെ യാ­ത്ര­ക്കാ­രി­ലൊ­രാ­ളാ­യി മാറി പാ­പ്പി­ച്ചേ­ട്ടൻ. പാ­പ്പി­ച്ചേ­ട്ട­ന്റെ പു­ലർ­കാ­ല­യാ­ത്ര ആ­റ്റി­റ­മ്പു­കാ­രു­ടെ കൺ­വെ­ട്ട­ത്തു­നി­ന്നു് അ­ക­ലാ­നും തു­ട­ങ്ങി. ഓ­ടി­പ്പോ­കു­ന്ന ഒരു ബ­സ്സിൽ ആ­രൊ­ക്കെ­യാ­ണി­രി­ക്കു­ു­ന്ന­ത്! അതിൽ ഒരു പാ­പ്പി­ച്ചേ­ട്ടൻ ഉണ്ടോ ഇ­ല്ല­യോ എ­ന്നൊ­ക്കെ ആ­രാ­ണു് നോ­ക്കു­ക?

എ­ന്നും പു­ലർ­ച്ചെ ഓ­ടി­പ്പോ­യി­രു­ന്ന ജ­ന­താ­ബ­സ്സിൽ പാ­പ്പി­ച്ചേ­ട്ട­നു­ണ്ടെ­ന്നും ഓരോ തവണ മു­നി­സി­പ്പൽ സൈറൺ കൂ­കു­മ്പോ­ഴും പാ­പ്പി­ച്ചേ­ട്ട­നാ­ണു് അതു് പ്ര­വർ­ത്തി­പ്പി­ച്ച­തെ­ന്നും ക­രു­തി­പ്പോ­ന്ന­തി­നാൽ അ­തി­നൊ­ക്കെ­യി­ട­യിൽ ഏതോ ദിവസം പാ­പ്പി­ച്ചേ­ട്ടൻ അ­ടു­ത്തൂൺ­പ­റ്റി പി­രി­ഞ്ഞ­തും അ­ങ്ങ­നെ ആ പു­ലർ­കാ­ല­യാ­ത്ര­കൾ അ­വ­സാ­നി­ച്ച­തും അ­റി­ഞ്ഞ­തു് ഏറെ വൈ­കി­യാ­ണു്.

റോ­സ­ക്കു­ട്ടി­യു­ടെ ക­ല്യാ­ണം വി­ളി­ക്കാ­നെ­ത്തി­യ പാ­പ്പി­ച്ചേ­ട്ടൻ തി­ണ്ണ­ക്കോ­ണി­ലെ ചാ­രു­ക­സേ­ര­യിൽ കു­നി­ക്കു­ടി­ക്കി­ട­ന്നു് പി­രി­ഞ്ഞ­പ്പോൾ കി­ട്ടി­യ അല്ലറ ചി­ല്ല­റ ആ­നു­കൂ­ല്യ­ങ്ങൾ സ­മാ­ഹ­രി­ച്ചാ­ണു് ക­ല്യാ­ണം ന­ട­ത്തു­ന്ന­തെ­ന്നു് അപ്പൻ വി­ശ­ദീ­ക­രി­ച്ച­തു് കേ­ട്ട­പ്പോൾ, “കാലം പോ­ണ­തു് എത്ര വേ­ഗ­ത്തി­ലാ മ­ത്താ­യി­ച്ചാ... ജോ­ലീ­ന്നു് പി­രി­ഞ്ഞി­ട്ടു് മാസം എ­ട്ടൊ­മ്പ­താ­യി. എ­ന്നി­ട്ടും കാ­ല­ത്തെ ഒ­ണർ­ന്നാ­ലൊ­ട­നെ എ­ണീ­റ്റോ­ട­ണ­ല്ലോ എ­ന്നൊ­രു സ­ങ്ക­ട­മാ ആദ്യം മ­ന­സ്സി­ലു്. ഓ­ട്ട­മൊ­ക്കെ ഓ­ടി­ത്തീർ­ന്ന­തു് പി­ന്നെ­യാ ഓർമ്മ വ­രു­ന്ന­തു്.”

images/poovan-1.png

ശേ­ഷി­ച്ച വർ­ഷ­ങ്ങൾ ക­ട­ത്തു­ക­ട­വി­ലെ ശ­ങ്കു­പ്പി­ള്ള­ച്ചേ­ട്ട­ന്റെ ചാ­യ­ക്ക­ട­യിൽ ഒരു ഊ­ന്നു­വ­ടി­ക്കും ഒരു ഗ്ലാ­സ് ക­ട്ടൻ­കാ­പ്പി­ക്കും പി­ന്നി­ലി­രു­ന്നു് സെ­ന്റ് ജോർ­ജി­നും ജ­ന­ത­യ്ക്കും ശേഷം പല രൂ­പ­ങ്ങ­ളി­ലും പല നി­റ­ങ്ങ­ളി­ലും പല പേ­രു­ക­ളി­ലും വ­ന്നു­പോ­യ പു­ലർ­ച്ച­വ­ണ്ടി­ക­ളിൽ നാ­ടു­വി­ട്ടോ­ടു­ന്ന ഞങ്ങൾ പിൻ­ഗാ­മി­ക­ളെ നോ­ക്കി നോ­ക്കി ഇ­രി­ക്കു­ന്ന­താ­ണു് പാ­പ്പി­ച്ചേ­ട്ട­ന്റെ ജീ­വി­ത­ത്തി­ന്റെ അ­വ­സാ­ന­ദൃ­ശ്യ­ങ്ങൾ.

ആ നോ­ക്കി­യി­രു­പ്പി­നി­ട­യിൽ­ത്ത­ന്നെ­യാ­യി­രു­ന്നു ഒരു ദിവസം പെ­ട്ടെ­ന്നു് ത­ല­ചു­റ്റി വീണ പാ­പ്പി­ച്ചേ­ട്ട­നെ ശ­ങ്കു­പ്പി­ള്ള­ച്ചേ­ട്ട­ന്റെ മക്കൾ താ­ങ്ങി­യെ­ടു­ത്തു് രാ­മ­ക്ക­ണി­യാ­ര­ടെ വീ­ട്ടി­ലേ­ക്കോ­ടി­യ­തും അ­വി­ടേ­ക്കോ­ടി­ക്കൂ­ടി­യ നാ­ട്ടു­കാ­രിൽ ചിലർ ചേർ­ന്നു് ഉടനടി ജി­ല്ലാ ആ­സ്പ­ത്രി­യി­ലേ­ക്കു കൊ­ണ്ടു­പോ­യ­തും വൈ­കു­ന്നേ­ര­ത്തോ­ടെ ഒരു ശ­വ­ശ­രീ­ര­മാ­യി തി­രി­കെ കൊ­ണ്ടു­വ­ന്ന­തും.

ഒരു ദീർ­ഘ­യാ­ത്ര പോ­കേ­ണ്ട ദി­വ­സ­മാ­യി­രു­ന്ന­തി­നാൽ ഏറെ തി­ര­ക്കി­ട്ടാ­ണു് ഞാൻ പാ­പ്പി­ച്ചേ­ട്ട­ന്റെ ശ­വ­ശ­രീ­രം കാണാൻ പോ­യ­തു്. സാ­റാ­മ്മ­ച്ചേ­ട്ട­ത്തി­യു­ടെ പ­തം­പ­റ­ച്ചി­ലു­കൾ­ക്കും റോ­സ­ക്കു­ട്ടി­യു­ടെ ഏ­ങ്ങ­ല­ടി­കൾ­ക്കു­മി­ട­യി­ലൂ­ടെ ക­യ­റ്റു­ക­ട്ടി­ലിൽ കി­ട­ത്തി­യി­രു­ന്ന മൃ­ത­ദേ­ഹ­ത്തി­ന­ടു­ത്തേ­ക്കു് ന­ട­ക്കു­മ്പോൾ നെ­ഞ്ചി­ടി­പ്പു­ക­ളു­ടെ വേഗത അ­ത്ര­യേ­റെ വർ­ദ്ധി­ച്ച­തു് അ­ടു­ത്ത മ­ണി­ക്കൂ­റിൽ പ­ട്ട­ണം വി­ടാ­നി­രു­ന്ന തീ­വ­ണ്ടി­യെ ഓർ­ത്തു­ള്ള വേ­വ­ലാ­തി­ക­ളാൽ­കൂ­ടി­യാ­യി­രു­ന്നു. താ­ടി­രോ­മ­ങ്ങ­ളെ­ല്ലാം വൃ­ത്തി­യാ­യി ക്ഷൗ­രം ചെ­യ്തു് കി­ട­ത്തി­യി­രു­ന്ന പാ­പ്പി­ച്ചേ­ട്ട­ന്റെ മു­ഖ­ത്തേ­ക്കു നോ­ക്കി­യ­പ്പോൾ എന്റെ വേ­വ­ലാ­തി­ക­ളെ­യെ­ല്ലാം കൊ­ഞ്ഞ­നം കു­ത്തി­ക്കാ­ണി­ച്ച ഒ­ര­പൂർ­വ്വ­ദൃ­ശ്യം ഞാൻ ആ മു­ഖ­ത്തു് കണ്ടു—സ­മ­യ­ത്തി­ന്റെ നി­ശ്ച­ലാ­വ­സ്ഥ.

images/poovan-3.png

ഒരു വി­ഡ്ഢി­യെ­പ്പോ­ലെ ഞാൻ അതു നോ­ക്കി നോ­ക്കി നി­ന്നു പോയി. ആ നിൽ­പ്പി­നി­ട­യിൽ പെ­ട്ടെ­ന്നു് പ­രി­സ­ര­ത്തെ മൂ­ക­ത­ക­ളെ­യെ­ല്ലാം ത­കർ­ത്തു് എട്ടു മ­ണി­യു­ടെ സൈറൺ മു­ഴ­ങ്ങി­ക്കേ­ട്ടു. സാ­റാ­മ്മ­ച്ചേ­ട­ത്തി­യും റോ­സ­ക്കു­ട്ടി­യും ഉ­ച്ച­ത്തിൽ നി­ല­വി­ളി­ക്കാ­നും തു­ട­ങ്ങി. ഞാ­നാ­ക­ട്ടെ, തീ­വ­ണ്ടി­യു­ടെ ഓർമ വീ­ണ്ടെ­ടു­ത്തു് പെ­ട്ടെ­ന്നു പു­റ­ത്തി­റ­ങ്ങി. കാ­ലു­കൾ ചെ­രു­പ്പു­ക­ളിൽ തി­രു­കി­ക്ക­യ­റ്റി ഇ­ടം­വ­ലം നോ­ക്കാ­തെ വീ­ട്ടി­ലേ­ക്കോ­ടി.

സമയം തെ­റ്റി ഓ­ടി­യ­തി­നാൽ മാ­ത്ര­മാ­ണു് അ­ന്നു് തീ­വ­ണ്ടി പി­ടി­ക്കാ­നാ­യ­തു്. എ­ന്നി­ട്ടും യാ­ത്രാ­ഭം­ഗം സം­ഭ­വി­ക്കാ­ഞ്ഞ­തി­ന്റെ സ­മാ­ശ്വാ­സ­ത്തി­നു് പകരം ഏ­തൊ­ക്കെ­യോ ദുഃ­ഖ­ചി­ന്ത­കൾ ഉ­റ­ക്കം കെ­ടു­ത്തി­യ ആ രാ­ത്രി­യിൽ ഭൂ­മി­യി­ലെ സമയം സൂ­ക്ഷി­ക്കു­ന്ന സ്വർ­ഗ­ത്തി­ലേ­തെ­ന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന ഒരു പൂ­വൻ­കോ­ഴി എന്റെ മ­ന­സ്സിൽ മാനം മു­ട്ടി നി­ന്നു. അ­തി­ന്റെ ക­ണ്ണു­ക­ളിൽ ഭൂമി ഒരു കു­ന്നിൻ­ച­രി­വി­നോ­ളം ചെറിയ ഒരു സ്ഥ­ല­മാ­യി­രു­ന്നു. ഭൂ­മി­യി­ലെ ജീ­വ­ജാ­ല­ങ്ങ­ളെ­ല്ലാം വെറും പു­ഴു­ക്ക­ളാ­യി­രു­ന്നു. ക­ണ്ണിൽ­ക്കാ­ണു­ന്ന പു­ഴു­ക്ക­ളു­ടെ പ്രാ­ണ­നെ­കൊ­ത്തി­പ്പെ­റു­ക്കി­ത്തി­ന്നു് ആ പൂ­വൻ­കോ­ഴി ഭൂ­മി­യാ­കു­ന്ന കു­ന്നിൻ­ചെ­രി­വി­ലൂ­ടെ അ­ങ്ങ­നെ ന­ട­ന്നു. തല പൊ­ക്കി­പ്പി­ടി­ച്ചു് ഇ­ട­യ്ക്കി­ടെ ചി­റ­കൊ­ന്നു കു­ട­ഞ്ഞു് ഉ­ച്ച­ത്തിൽ കൂ­കി­ക്കൊ­ണ്ടു്.

രാ­ത്രി­വ­ണ്ടി­യി­ലെ ത­ടി­ക്കി­ട­ക്ക­യിൽ, സ­മ­യ­ത്തി­ന്റെ പൂ­വൻ­കോ­ഴി­ക്കു് കൊ­ക്കും ചി­റ­കും വാ­ലു­മൊ­ക്കെ സ­ങ്ക­ല്പി­ച്ചു ന­ല്കി­ക്കൊ­ണ്ടു് ഒരു പു­ഴു­വി­നെ­പ്പോ­ലെ ഞാൻ ചു­രു­ണ്ടു­കി­ട­ന്നു. അ­തെ­ല്ലാം മ­റ­ക്കാൻ മാ­ത്രം കാലം എന്നേ ക­ഴി­ഞ്ഞു­പോ­യി. പക്ഷേ, ആ­റ്റി­റ­മ്പിൽ­നി­ന്നു­ള്ള ഓരോ യാ­ത്ര­യി­ലും മ­ട­ക്ക­യാ­ത്ര­യി­ലും മ­റി­ക­ട­ക്കേ­ണ്ടി­വ­രു­ന്ന പ­ട്ട­ണ­ത്തി­ലെ മു­നി­സി­പ്പൽ സൈറൺ ആ പഴയ കാ­ല­ങ്ങൾ ഓർ­മി­പ്പി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. ഇ­ന്നു് ആ­റ്റി­റ­മ്പിൽ മു­നി­സി­പ്പൽ സൈറൺ മു­ഴ­ങ്ങു­ന്ന­തു് കേൾ­ക്കാ­റു­ണ്ടോ എന്നു ചോ­ദി­ച്ചാൽ, “ആർ­ക്ക­റി­യാം, ആർ­ക്കാ­ണ­തൊ­ക്കെ ശ്ര­ദ്ധി­ക്കാൻ നേരം?” എ­ന്നാ­യി­രി­ക്കും ഏതൊരു ആ­റ്റി­റ­മ്പു­കാ­ര­ന്റെ­യും മ­റു­ചോ­ദ്യം. ബാ­ബേ­ലി­ലെ ഭാഷ എ­ന്ന­പോ­ലെ ആ­റ്റി­റ­മ്പി­ലെ സമയം അ­ത്ര­മേൽ ക­ല­ക്ക­പ്പെ­ട്ടു് ക­ഴി­ഞ്ഞി­രി­ക്കു­ന്നു. മു­നി­സി­പ്പൽ സൈ­റ­ണി­ന്റെ മു­ഴ­ക്ക­ത്തോ­ളം പരന്ന ഒരു കാ­യൽ­പ്പ­ര­പ്പാ­യി­രു­ന്ന ആ­റ്റി­റ­മ്പി­ലെ സമയം ഇ­ന്നു് അ­വ­ന­വ­ന്റെ കൈ­ത്ത­ണ്ട­യി­ലെ ഇ­ത്തി­രി­വ­ട്ട­ത്തിൽ കാ­ണു­ന്ന വ­റ്റി­ക്കി­ട­ക്കു­ന്ന ഒരു കു­ളം­പോ­ലെ. ആ­റ്റി­റ­മ്പിൽ­നി­ന്നു­ത­ന്നെ ഒരുപമ ക­ണ്ടെ­ത്തി­യാൽ അതു് മീ­ന­ച്ചി­ലാ­റ്റി­ലെ നീ­രൊ­ഴു­ക്കു­പോ­ലെ. പ­ള്ള­ത്തി­യും പരലും മാ­ന­ത്തു­ക­ണ്ണി­യും വ­രാൽ­പാർ­പ്പു­ക­ളു­മൊ­ക്കെ പാ­യൽ­ച്ചെ­ടി­ക­ളോ­ടു ചേർ­ന്നു് കൂ­ട്ടം­കൂ­ടി നിൽ­ക്കു­ന്ന­തും ഒ­ന്നി­ച്ചു നീ­ന്തു­ന്ന­തു­മൊ­ക്കെ കാ­ണാ­മാ­യി­രു­ന്ന­ത്ര തെ­ളി­ഞ്ഞ വെ­ള്ളം ഒ­ഴു­കി­യി­രു­ന്ന പുഴ ഇ­ന്നു് ഏ­തൊ­ക്കെ­യോ മാ­യാ­മ­ത്സ്യ­ങ്ങൾ കു­ത്തി മ­റി­ഞ്ഞു് ന­ട­ക്കു­ന്ന­തി­ന്റെ ഇ­ള­ക്ക­ങ്ങൾ മാ­ത്രം കേൾ­ക്കു­ന്ന ക­ല­ക്ക­വെ­ള്ള­മൊ­ഴു­കു­ന്ന ഒരു നീർ­ച്ചാ­ലു്. ആ മാ­യാ­മ­ത്സ്യ­ങ്ങ­ളെ­പ്പോ­ലെ സ­മ­യ­ത്തി­ന്റെ ക­ല­ക്ക­വെ­ള്ള­പ്പാ­ച്ചി­ലിൽ മു­ങ്ങി­പ്പോ­യ ആ­റ്റി­റ­മ്പു­കാ­രു­ടെ ജീ­വി­ത­ത്തി­നു് ഇ­ന്നു് ഒരു പൊതു സ­മ­യ­മി­ല്ല. ആ­റ്റി­റ­മ്പി­ന്റെ പ­ടി­ഞ്ഞാ­റ­ന­തിർ­ത്തി­യിൽ വ­ലി­യൊ­രു തെ­ങ്ങിൻ­തോ­പ്പു് വാ­ങ്ങി ന­ടു­വിൽ ഒരു ബം­ഗ്ലാ­വ് പ­ണി­തു് വാ­തി­ലു­ക­ളും ജ­നാ­ല­ക­ളു­മൊ­ക്കെ അ­ട­ച്ചി­ട്ടു് താ­മ­സി­ക്കു­ന്ന ജർ­മ­നി­യിൽ നി­ന്നു് മ­ട­ങ്ങി­യ ഒരു മ­ല­യാ­ളി തന്റെ വീ­ട്ടിൽ ഉ­പ­യോ­ഗി­ക്കു­ന്ന­തു് ജർ­മ്മൻ സ­മ­യ­മാ­ണെ­ന്നു­പോ­ലും കേൾ­ക്കു­ന്നു.

മു­നി­സി­പ്പൽ സൈ­റ­ണി­ന്റെ മു­ഴ­ക്ക­ങ്ങൾ ആ­റ്റി­റ­മ്പി­ലെ ഉയരം കു­റ­ഞ്ഞു­പോ­യ മ­ര­ത്ത­ല­പ്പു­കൾ­ക്കി­ട­യിൽ ഇ­പ്പോ­ഴും മു­ങ്ങി­ത്താ­ഴു­ന്നു­ണ്ടെ­ന്നു­ള്ള­താ­ണു് സത്യം. നി­ര­ത്തി­ലൂ­ടെ വാ­ശി­വെ­ച്ചോ­ടു­ന്ന വ­ണ്ടി­ക­ളു­ടെ ഇ­ര­മ്പ­ങ്ങ­ളോ ടി. വി. സീ­രി­യ­ലു­ക­ളി­ലെ പൊ­ട്ടി­ക്ക­ര­ച്ചി­ലു­ക­ളോ ആർ­ത്തു­ചി­രി­ക­ളോ ത­ട­സ്സ­പ്പെ­ടു­ത്താ­ത്ത അ­പൂർ­വം ചില നേ­ര­ങ്ങ­ളിൽ ആ­റ്റി­റ­മ്പു­കാർ അതു് ഉ­ദാ­സീ­ന­മാ­യി കേൾ­ക്കു­ന്നു­ണ്ടെ­ന്നും വരാം. പക്ഷേ, കേൾ­ക്കു­ന്ന­വ­രാ­ര­രും അ­തി­നു് കാ­ക്ക­ക­ര­ച്ചി­ലി­ന്റെ മൂ­ല്യം പോലും ക­ല്പി­ക്കാ­റി­ല്ലെ­ന്നു മാ­ത്രം.

പൂ­വൻ­കോ­ഴി­യെ­ക്കാൾ വേ­ഗ­ത്തി­ലോ­ടാൻ ശ്ര­മി­ക്കു­ന്ന പു­ഴു­ക്കൾ­ക്കു് അ­ത്ര­യ­ല്ലേ കഴിയൂ?

അ­യ്മ­നം ജോ­ണി­ന്റെ ലഘു ജീ­വ­ച­രി­ത്രം

Colophon

Title: Poovankozhiyum Puzhukalum (ml: പൂ­വന്‍കോ­ഴി­യും പു­ഴു­ക്ക­ളും).

Author(s): Aymanam John.

First publication details: Sayahna Foundation; Trivandrum, Kerala; 2022-02-06.

Deafult language: ml, Malayalam.

Keywords: Short story, Aymanam John, Poovankozhiyum Puzhukalum, അ­യ്മ­നം ജോൺ, പൂ­വന്‍കോ­ഴി­യും പു­ഴു­ക്ക­ളും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Old Man Writing by Candlelight, a painting by Hendrick ter Brugghen (1588–1629). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Illustration: CP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.