SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/stalbemt.jpg
Landscape with Fables, a painting by Adriaen van Stalbemt (1580–1662).
കെ­ട്ടു­വി­ചാ­ര­ണ
ബിജു പോ­ന്നോർ

എന്റെ ഓർമ്മ ശ­രി­യാ­ണെ­ങ്കിൽ അ­ന്നൊ­രു പെസഹാ വ്യാ­ഴാ­ഴ്ച­യാ­യി­രു­ന്നു. നേരം ഉ­ച്ച­യോ­ട­ടു­ത്തു കാണും. ഉ­മ്മ­റ­ത്തി­രു­ന്നു് മു­റു­ക്കാൻ ച­വ­ച്ചു­കൊ­ണ്ടി­രു­ന്ന സൂ­സ്യ­മ്മാ­യി­യാ­ണു് പ­ടി­വാ­തിൽ­ക്കൽ നിൽ­ക്കു­ന്ന സ്നേ­ഹ­ത്തെ ആദ്യം ക­ണ്ട­തു്. ഗോ­മൂ­ത്ര­മൊ­ഴി­ച്ച­തോ­ടെ തെ­ങ്ങിൻ ചു­വ­ട്ടിൽ­നി­ന്നും പി­ട­ച്ചു­പു­റ­ത്തു­ചാ­ടി­യ ഞാ­ഞ്ഞൂ­ളു­ക­ളെ പ്ലാ­സ്റ്റി­കു് ക­പ്പി­ലി­ട്ട­ശേ­ഷം പേ­ര­വ­ടി­യു­ടെ അ­റ്റ­ത്തു ട­ങ്കീ­സു­കെ­ട്ടു­ന്ന തി­ര­ക്കി­ലാ­യി­രു­ന്നു ഞാ­ന­പ്പോൾ. മു­ര­ട­ന­ക്കം കേ­ട്ടു് ഞാൻ സൂ­സ്യ­മ്മാ­യി­യെ വെ­റു­തെ­യൊ­ന്നു നോ­ക്കി­യ­തേ­യു­ള്ളൂ; അ­വ­ര­ന്നേ­രം വ­ട­ക്കു­നോ­ക്കി­യ­ന്ത്രം­ക­ണ­ക്കെ ത­ല­തി­രി­ച്ചു് എന്റെ ക­ണ്ണു­ക­ളെ പ­ടി­പ്പു­ര­വാ­തിൽ­ക്ക­ലേ­ക്കു് കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി. ഞാൻ നോ­ക്കു­മ്പോൾ, പ­ടി­പ്പു­ര­ത്തൂ­ണി­നോ­ടു ചേർ­ന്നു് അതാ സ്നേ­ഹം നിൽ­ക്കു­ന്നു! എന്റെ ത­ല­ച്ചോ­റിൽ­നി­ന്നു­മ­പ്പോ­ഴു­ത്ഭ­വി­ച്ച വൈ­ദ്യു­തി­പ്ര­വാ­ഹം ഒരു ത­രി­പ്പാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ടു് ഹൃ­ദ­യം­വ­ഴി താ­ഴേ­ക്കി­റ­ങ്ങി കാൽ­പ്പാ­ദ­ത്തി­ലൂ­ടെ ഭൂ­മി­യി­ലേ­ക്കു ക­ട­ന്ന­തും എന്റെ ക­യ്യി­ലി­രു­ന്ന ട­ങ്കീ­സ് പി­ടി­വി­ട്ടു വ­ട്ടം­ക­റ­ങ്ങി വ­ടി­യിൽ ചു­റ്റി­ത്തി­രി­ഞ്ഞു വ­ലി­യൊ­രു ഊ­രാ­ക്കു­ടു­ക്കാ­യി മാ­റി­യ­തും ഒ­രു­മി­ച്ചാ­യി­രു­ന്നു.

മൂ­ക്കി­നു താ­ഴേ­ക്കു വീ­ണു­കി­ട­ന്നി­രു­ന്ന കണ്ണട മൂ­ക്കിൻ പാ­ല­ത്തി­ലേ­ക്കു ക­യ­റ്റി വെ­ച്ചി­ട്ടും ദൂ­ര­ക്കാ­ഴ്ച­ക്കു ക­ണ്ണി­ന്റെ ക്ലെ­ച്ചു പി­ടി­ക്കാ­തെ സൂ­സ്യ­മ്മാ­യി സംശയ ദൃ­ഷ്ടി­യാ­ല­പ്പോൾ വീ­ണ്ടും എന്നെ ഒ­ന്നു­നോ­ക്കി. ഉ­പ­വാ­സ­ച്ചൂ­ടി­നൊ­പ്പം ഉ­ച്ച­യൂ­ണി­നു കാ­ല­മാ­കാ­ത്ത­തി­ന്റെ ഈർ­ഷ്യ­യും ക്രി­സ്തു­വി­ന്റെ പീ­ഡാ­സ­ഹ­ന­മെ­ന്ന കൃതി മൂ­ന്നാ­വർ­ത്തി വാ­യി­ച്ച­തി­ന്റെ ചൊ­രു­ക്കും കൂ­ടി­ച്ചേർ­ന്ന­പ്പോൾ ഗാ­ഗുൽ­ത്താ മലയിൽ വീണ ചു­ടു­നി­ണ­ത്തി­ന്റെ മ­ണ­മു­ണ്ടാ­യി­രു­ന്നു അ­മ്മാ­യി­യു­ടെ ആ നോ­ട്ട­ത്തി­നു്. പ­ന്തി­കേ­ടു മ­ണ­ത്ത­റി­ഞ്ഞ ഞാൻ ശ­ര­വേ­ഗ­ത്തി­ലാ­യി­രു­ന്നു പ­ടി­വാ­തിൽ­ക്ക­ലേ­ക്കു ന­ട­ന്ന­തും സ്നേ­ഹ­ത്തെ മ­തി­ലി­ന്റെ ഓ­ര­ത്തി­ലേ­ക്കു് മാ­റ്റി­നി­റു­ത്തി­യ­തും ഇ­പ്പോൾ മ­ട­ങ്ങി വ­രാ­മെ­ന്നും പ­റ­ഞ്ഞു് ഉ­മ്മ­റ­ത്തേ­ക്കു തന്നെ തി­രി­ച്ചെ­ത്തി­യ­തും. സൂ­സ്യ­മ്മാ­യി എ­ന്നോ­ടെ­ന്തെ­ങ്കി­ലും ചോ­ദി­ക്കും മു­മ്പേ അ­വ­രോ­ടൊ­ന്നും ര­ണ്ടും പ­റ­ഞ്ഞു് ഉ­മ്മ­റ­ത്തൊ­ന്നു് വ­ട്ടം­ചു­റ്റി വീ­ണ്ടും ഞാൻ സ്നേ­ഹ­ത്തി­ന്റെ അ­ടു­ത്തേ­ക്കു ചെ­ന്നു. വ­ടി­യിൽ പാ­മ്പു­ചു­റ്റി­യ­ക­ണ­ക്കെ­യു­ള്ള എന്റെ തി­രി­ച്ചു­പോ­ക്കിൽ സംശയം തോ­ന്നി­യ സൂ­സ്യ­മ്മാ­യി ഊ­ഹ­ന­ത്തി­ന്റെ കു­ട്ടു­സ­ഞ്ചി­യു­മെ­ടു­ത്തു് അ­ടു­ക്ക­ള­യി­ലെ­ത്തി അ­വ­രു­ടെ നാ­ത്തൂ­നും എന്റെ ര­ണ്ടാ­ന­മ്മ­യു­മാ­യ ലൂ­സി­യ­മ്മ­യോ­ടു് മൂ­ന്നും നാലും കു­ശു­കു­ശു­ത്തു­കാ­ണ­ണം; മ­തി­ലി­ന്റെ ഓ­ന്തിൻ വി­ട­വി­ലൂ­ടെ ഞാൻ നോ­ക്കു­മ്പോൾ ലൂ­സി­യ­മ്മ കു­ന്നാ­യ്മ­യു­ടെ വ­ലി­യൊ­രു ചാ­ക്കു­മെ­ടു­ത്തു് അ­ഞ്ചും ആറും കി­ട്ടി­യി­ട്ടു­വേ­ണം കു­ത്തി­നി­റ­യ്ക്കാ­നെ­ന്ന ദു­രാ­ഗ്ര­ഹ­ത്തോ­ടും ദു­രു­ദ്ദേ­ശ­ത്തോ­ടും കൂടി ഉ­മ്മ­റ­ത്തേ­ക്കോ­ടി­വ­രു­ന്നു!

വ­രാ­നി­രി­ക്കു­ന്ന പു­കി­ലു­കൾ ഒരു കൊ­ള്ളി­യാ­നാ­യി എന്റെ മ­ന­സ്സിൽ മി­ന്നി­ത്തെ­ളി­ഞ്ഞ­തോ­ടെ മ­തി­ലിൽ­ചാ­രി­നി­ന്നു ക­ണ്ണീ­രൊ­ലി­പ്പി­യ്ക്കു­ന്ന സ്നേ­ഹ­ത്തി­ന്റെ ക­വി­ളിൽ ഒരു നു­ള്ളു­കൊ­ടു­ത്തു് ഒരു മി­നു­ട്ടി­നു­ള്ളിൽ തി­രി­ച്ചു­വ­രാ­മെ­ന്നും പ­റ­ഞ്ഞു് പിൻ­ഭാ­ഗ­ത്തു­ള്ള മ­തി­ലു­ചാ­ടി പ­റ­പ­റാ­ന്നു പ­റ­ന്നു് ഞാൻ അ­ടു­ക്ക­ള­യി­ലെ­ത്തി; അ­വി­ടെ­നി­ന്നും പതിയെ ന­ട­ന്നു് ഉ­മ്മ­റ­ത്തും.

എന്നെ ക­ണ്ട­തും ലൂ­സി­യ­മ്മ വാ തു­റ­ന്നു: “ആ­ര­ണ്ടാ അതു?”

“ആരു്? എന്തു?”, ഒ­ന്നും മ­ന­സ്സി­ലാ­കാ­ത്ത­തു പോലെ ഞാൻ തി­രി­ച്ചു ചോ­ദി­ച്ചു.

“സൂ­സ്യ­മ്മാ­യി ആ­ര­ണ്യാ­ണ്ടാ ക­ണ്ട­തു?”, എന്നെ വി­ടാ­നു­ള്ള ഭാ­വ­മി­ല്ലാ­തെ അവർ വീ­ണ്ടും ചോ­ദ്യം ആ­വർ­ത്തി­ച്ചു.

“ആ…, അതു പ­ഞ്ചാ­യ­ത്തീ­ന്നു കു­ട്ടി­ക­ളു­ടെ ക­ണ­ക്കെ­ടു­ക്കാൻ വന്ന പെ­ണ്ണാ”, ഞാ­നി­ത്ര­യും പ­റ­ഞ്ഞു് കെ­ട്ടു­പി­ണ­ഞ്ഞു കി­ട­ന്നി­രു­ന്ന ട­ങ്കീ­സ് പേ­ര­വ­ടി­യിൽ­നി­ന്നും ചു­രു­ള­ഴി­ച്ചു മാ­റ്റു­ന്ന­തിൽ വ്യാ­പൃ­ത­നാ­കും പോലെ അ­ഭി­ന­യി­ച്ചു കൊ­ണ്ടി­രു­ന്നു. ഞാ­ന­തിൽ വി­ജ­യി­ച്ചു എ­ന്ന­താ­ണു സത്യം.

മ­റു­പ­ടി­യി­ലെ സ­ത്യാ­വ­സ്ഥ ബോ­ധി­ച്ച ലൂ­സി­യ­മ്മ തന്റെ നേരം ക­ള­യാൻ­ക­ണ്ട കാ­ര്യ­മെ­ന്ന ഭാ­വ­ത്തിൽ അ­രി­ശ­ത്തോ­ടെ സൂ­സ്യ­മ്മാ­യി­യെ­യ­ന്നേ­രം ത­റ­പ്പി­ച്ചൊ­ന്നു നോ­ക്കി. അ­രി­ശ­ത്തി­ന്റെ അ­മ്പേ­റ്റു് സൂ­സ്യ­മ്മാ­യി മുഖം താ­ഴ്ത്തി­യ­തോ­ടെ ഒ­ന്നാം­ക്ലാ­സ്സി­ലെ സ്ലേ­റ്റി­ലെ മാ­യാ­ത്ത കറകുറ വരകളെ തോൽ­പ്പി­ക്കു­ന്ന ക­ഠി­ന­മാ­യ വ­ര­ക­ളു­ള്ള ഭൂ­ത­ക്ക­ണ്ണ­ട താഴെ വീണു് പൊ­ട്ടി­ച്ചി­ത­റി. ചി­ത­റി­ത്തെ­റി­ച്ച ചി­ല്ലു­ക­ളിൽ കാൽകൾ വെ­യ്ക്കാ­തെ, ക­രി­യു­ന്ന ചാ­ള­യു­ടെ ഗന്ധം പി­ടി­ച്ചു് ലൂ­സി­യ­മ്മ­യ­ന്നേ­രം അ­ടു­ക്ക­ള­യി­ലേ­ക്കു് ഓ­ടു­ന്ന­തു് ഞാൻ കണ്ടു.

ക­രി­ഞ്ഞ ചാ­ള­യു­ടെ അ­ടി­ഭാ­ഗം ലൂ­സി­യ­മ്മ മ­ലർ­ത്തി­യി­ടു­ന്നേ­രം സ്നേ­ഹ­ത്തെ­ത്തേ­ടി വീ­ണ്ടും ഞാൻ മ­തി­ലി­ന­രി­കി­ലേ­ക്കു പാ­ഞ്ഞു. ഗ­ദ്ഗ­ദ­ത്തോ­ടെ ക­ണ്ണീർ പൊ­ഴി­ക്കു­ന്ന സ്നേ­ഹ­ത്തെ തൊ­ട്ടും ത­ലോ­ടി­യും ആ­ശ്വ­സി­പ്പി­ച്ചു് ടാ­റി­ട്ട റോ­ഡി­ന്റെ ഏ­ത­റ്റം വ­രെ­യും പോ­കാ­മെ­ന്ന മ­ന­സ്ഥി­തി­യി­ലാ­യി­രു­ന്നു ഞാ­ന­പ്പോൾ. സ­ങ്കീർ­ണ്ണ­ങ്ങ­ളാ­യ പല പ്ര­ശ്ന­ങ്ങ­ളും ചർ­ച്ച­ചെ­യ്തു് ഇ­ട­വ­ഴി­ക­ളൊ­ക്കെ­യും ക­റ­ങ്ങി­ത്തി­രി­ഞ്ഞു് ന­ട­ന്നു ത­ളർ­ന്ന­തു ക­ണ്ടാ­കാം ‘കു­ലു­ക്കി’ ബസ്സ്, ഞങ്ങൾ കൈ­കാ­ണി­ക്കാ­തെ­ത്ത­ന്നെ അ­രി­കിൽ വ­ന്നു് ചി­ണു­ങ്ങി നി­ന്ന­തു്. പ­റ­യാ­നു­ള്ള­തെ­ല്ലാം പ­റ­ഞ്ഞു ക­ഴി­ഞ്ഞെ­ന്ന ആ­ശ്വാ­സ­ത്തിൽ സ്നേ­ഹം ക­ണ്ണു­നീർ തു­ട­ച്ചു് റോ­സാ­പ്പൂ പോലെ മൃ­ദു­ല­മാ­യ മൂ­ക്കിൻ തു­മ്പി­നെ തൂ­വാ­ല­കൊ­ണ്ടു പൊ­തി­ഞ്ഞു് അവിടെ നി­ന്നും കി­ട്ടി­യ­തെ­ല്ലാം പൊ­തി­ഞ്ഞെ­ടു­ത്തു് ബ­സ്സി­ന്റെ ച­വി­ട്ടു­പ­ടി­കൾ കയറി എ­ന്നെ­യൊ­ന്നു തി­രി­ഞ്ഞു നോ­ക്കി. ആ നോ­ട്ട­ത്തി­ന്റെ ആ­ന്ത­രി­കാർ­ത്ഥം എ­ന്നേ­ക്കാൾ ന­ന്നാ­യി ഗ്ര­ഹി­ച്ച ബ­സ്സി­നു­ള്ളി­ലെ കി­ളി­മ­ന­സ്സു് കാ­മ­വെ­റി­യാൽ സ്നേ­ഹ­ത്തി­ന്റെ നി­തം­ബ­ത്തിൽ കൈ­മു­ട്ടു കൊ­ണ്ടു ത­ട്ടി­യും മു­ട്ടി­യും ഉ­ന്തി­യും ത­ള്ളി­യും അവരെ ബ­സ്സി­നു­ള്ളി­ലേ­ക്കെ­ത്തി­ച്ചു് ആനന്ദ നിർ­വൃ­തി­യോ­ടെ ബെ­ല്ല­ടി­ച്ചു; കു­ലു­ക്കി ബസ്സ് ഒ­രി­ര­മ്പ­ലോ­ടെ മു­ന്നോ­ട്ടു­നീ­ങ്ങി.

കി­ളി­യു­ടെ നെ­റി­വു­കേ­ടു ക­ണ്ടി­ട്ടും അതു ചോ­ദ്യം ചെ­യ്യാ­തി­രി­ക്കു­ന്ന­തു് സാ­മാ­ന്യ­ബോ­ധ­ത്തി­നു നി­ര­ക്കാ­ത്ത­തെ­ന്ന ചി­ന്ത­യിൽ ഓ­ടു­ന്ന ബ­സ്സി­ന്റെ പിൻ­വാ­തി­ലി­ലൂ­ടെ ഞാൻ ബ­സ്സി­ന­ക­ത്തേ­ക്കു ചാ­ടി­ക്ക­ട­ന്നെ­ങ്കി­ലും അ­ടി­തെ­റ്റി, ബ­സ്സി­ന­ക­ത്തു നി­ന്നി­രു­ന്ന ര­ണ്ടു­പേ­രു­ടെ ദേ­ഹ­ത്തു തട്ടി ലൂ­സി­യ­മ്മ­യു­ടെ ഭർ­ത്താ­വും എന്റെ താ­ത­നു­മാ­യ അ­ന്തോ­ണി­യ­പ്പ­ന്റെ കാൽ­ക്ക­ലാ­യി­രു­ന്നു ചെ­ന്നു വീ­ണ­തു്. എ­ന്റേ­യും സ്നേ­ഹ­ത്തി­ന്റേ­യും ഒ­രു­മി­ച്ചു­ള്ള വ­ര­വു­ക­ണ്ടു കെ­റു­വി­ച്ചു് ഒരു സീ­റ്റിൽ മൂ­ന്നാൾ ക­ണ­ക്കെ ചാ­ഞ്ഞും ച­രി­ഞ്ഞും പി­രി­ഞ്ഞും ഇ­രു­ന്നി­രു­ന്ന എ­ന്റെ­യ­പ്പൻ ഉ­ടു­മു­ണ്ടു് മു­ട്ടി­ന്റെ­യൊ­പ്പ­ത്തിൽ കൈ­കൾ­കൊ­ണ്ടു് തെ­റു­ത്തെ­ടു­ത്തു് രണ്ടു കാ­ലു­ക­ളും ഇ­രു­ന്നി­ട­ത്തി­രു­ന്നു പിൻ­വ­ലി­ച്ചു അ­ടി­മു­ടി വി­റ­ച്ചു കൊ­ണ്ട­ന്നേ­രം എ­ന്നെ­യൊ­ന്നു നോ­ക്കി. ആ നോ­ട്ട­ത്തി­ന്റെ ശ­ക്തി­യിൽ, സ്നേ­ഹ­ത്തി­ന്റെ മാനം കിളി അ­പ­ഹ­രി­ച്ച കാ­ര്യം മ­റ­ന്നു് ര­ണ്ടു­കാ­ലിൽ നിൽ­ക്കാ­നു­ള്ള ത­ത്ര­പ്പാ­ടിൽ ഉ­ടു­മു­ണ്ടു താ­ഴെ­യാ­ണെ­ന്ന­റി­ഞ്ഞി­ട്ടും അ­ടി­വ­സ്ത്ര­ത്തി­ന്റെ പിൻ­ബ­ല­ത്തിൽ ഞാൻ എ­ഴു­ന്നേൽ­ക്കാൻ ശ്ര­മി­ച്ചു. എന്റെ ശ്രമം പ­രാ­ജ­യ­പ്പെ­ട്ട­തു­ക­ണ്ടു് കിളി ബെ­ല്ല­ടി­ച്ചു; കു­ലു­ക്കി ബസ്സ് പതിയെ പതറിയ സ്വ­ര­ത്തോ­ടെ വി­റ­ച്ചു നി­ന്നു. അ­സ്ത­പ്ര­ജ്ഞ­രാ­യ കാ­ണി­കൾ­ക്കി­ട­യി­ലൂ­ടെ­യ­പ്പോൾ കിളി എ­ന്റെ­യ­രി­കി­ലേ­ക്കോ­ടി­വ­ന്നു. അ­യാ­ളെ­ന്റെ കൈ­പി­ടി­ച്ചെ­ഴു­ന്നേൽ­പ്പി­ച്ചു് ഉ­ടു­മു­ണ്ടെ­ന്റെ അ­ര­യിൽ­ചു­റ്റി, ബസ്സ് വാ­ങ്ങി­യ കാ­ല­ത്തു വാ­ങ്ങി­വെ­ച്ചി­രു­ന്ന ഫ­സ്റ്റ് എയ്ഡ് ബോ­ക്സിൽ നി­ന്നും പാ­തി­പ­ഞ്ഞി ഉ­രി­ഞ്ഞെ­ടു­ത്തു് എന്റെ ചു­ണ്ടിൽ­നി­ന്നു ചി­ന്തി­യ രക്തം ഒ­പ്പി­യെ­ടു­ത്ത­പ്പോൾ എന്റെ മ­ന­സ്സി­ലെ കോപം ആ­വി­യാ­യി­പ്പോ­യി. സ്നേ­ഹ­ത്തെ ആ­ശ്വ­സി­പ്പി­ക്കാ­നോ കി­ളി­യോ­ടു കെ­റു­വി­ക്കാ­നോ നിൽ­ക്കാ­തെ നി­ശ്ശ­ബ്ദ­നാ­യി ന­ട­ന്നു് ഞാൻ ബ­സ്സി­ന്റെ മുൻ­വാ­തി­ലി­ലൂ­ടെ പ­ടി­ക­ളി­റ­ങ്ങി.

ക­ണ്ട­തും ചി­ന്തി­ച്ച­തും കേ­ട്ട­തും ഊ­ഹി­ച്ച­തും കൂ­ട്ടി­പ്പെ­രു­പ്പി­ച്ച അപ്പൻ, താൻ ര­ണ്ടാം കെ­ട്ടു കെ­ട്ടി­യ­പ്പോൾ ത­ല­തി­രി­ഞ്ഞു പോയ സ­ന്താ­ന­ത്തി­ന്റെ ചെ­യ്തി­ക­ളെ ബ­ന്ധു­ജ­ന­ങ്ങ­ളി­ലേ­ക്കെ­ത്തി­ക്കാ­നു­ള്ള ആ­ഗോ­ള­സ­മ്മേ­ള­നം വി­ളി­ച്ചു­ചേർ­ക്കാൻ അ­പ്പോൾ മുതൽ ത­യ്യാ­റെ­ടു­പ്പു തു­ട­ങ്ങി­യി­രു­ന്നു. അ­ക­ന്ന­തും അ­ടു­ത്ത­തും ത­മ്മിൽ ക­ണ്ണി­മു­റി­യാ­തി­രി­ക്കാൻ ബ­ന്ധ­ത്തി­ന്റെ തീ­വ്ര­ത­യ­ള­ക്കാ­തെ കു­റി­കൊ­ടു­ത്തു് സ്ര­ഷ്ടാ­വി­നെ ന­മി­ച്ചു കി­ഴ­ക്കോ­ട്ടു തി­രി­ഞ്ഞു­നി­ന്നു് ക്ഷ­ണ­ത്തി­ന്റെ ആ­തി­ഥ്യ മ­ര്യാ­ദ­ക­ളൊ­ന്നും പാ­ലി­ക്കാ­തെ വെറും ചില ഫോൺ കോ­ളു­ക­ളി­ലൂ­ടെ­യാ­യി­രു­ന്നു അപ്പൻ സ­മ്മേ­ള­ന­ത്തി­ന്റെ ക്ഷണം ന­ട­ത്തി­യ­തു്. ആ ക്ഷ­ണ­ത്തി­നെ­തി­രെ ഒരു ചെ­റു­വി­രൽ പോലും അ­ന­ക്കാ­നാ­വാ­തെ ഇ­തി­കർ­ത്ത­വ്യ­താ­മൂ­ഢ­നാ­യി തെ­ക്കോ­ട്ടും വ­ട­ക്കോ­ട്ടും ഞാൻ അ­സ്വ­സ്ഥ­ത­യോ­ടെ പാ­തി­രാ­ത്രി വരെ ഉ­മ്മ­റ­ത്തു­ലാ­ത്തി­ക്കൊ­ണ്ടി­രു­ന്നു; പി­ന്നെ എ­പ്പോ­ഴെ­ന്ന­റി­യാ­തെ ഉ­റ­ങ്ങി­പ്പോ­യി.

സ­മ്മേ­ള­ന­ത്തി­ന്റെ അജൻഡ ക­യ്യിൽ­ക്കി­ട്ടേ­ണ്ട­താ­മ­സം, ന­ടേ­ല­ക­ത്തെ ക­ട്ടി­ലിൽ അ­ഞ്ചു­പേർ, സോ­ഫ­യിൽ നാ­ലു­പേർ, ക­യ്യൊ­ടി­ഞ്ഞ ക­സേ­ര­യി­ലെ ഒ­രാ­ള­ട­ക്കം ഏഴു ക­സേ­ര­ക­ളിൽ ഏ­ഴു­പേർ, പി­ന്നെ സൂ­സ്യ­മ്മാ­യി­യ­ട­ക്കം ആ­റു­പേർ വ­രാ­ന്ത­യി­ലെ ക­റു­ത്ത തറയിൽ! ശ­ബ്ദ­മു­ഖ­രി­ത­മാ­യ അ­ന്ത­രീ­ക്ഷം തീർ­ക്കാൻ വ­ക­യി­ലെ ഏഴു ചെ­റു­കു­ട്ടി­കൾ വേ­റെ­യും! സ്വ­ഭ­വ­ന­ത്തിൽ സ്വ­ന്ത­ങ്ങ­ളാ­ലും ബ­ന്ധു­ക്ക­ളാ­ലും നി­ഷ്കാ­സി­ത­നാ­യി ഇ­രി­പ്പി­ടം തപ്പി ന­ട­ക്കേ­ണ്ടി വ­രു­ന്ന ഒരു ഹ­ത­ഭാ­ഗ്യ­നാ­യി ഞാൻ മാ­റി­യ­തോർ­ത്തു് കു­ണ്ഠി­ത­പ്പെ­ടാ­ന­ല്ലാ­തെ പ­രി­ഭ­വം പറയാൻ എ­നി­ക്ക­ന്നാ­രു­മി­ല്ലാ­യി­രു­ന്നു.

images/street_brawl.jpg

കു­ശു­മ്പും കു­ന്നാ­യ്മ­യും അ­പ­വാ­ദ­വും ചേർ­ത്ത പാ­നീ­യം ക്ഷ­ണി­താ­ക്കൾ­ക്കാ­യി ത­യ്യാ­റാ­ക്കാൻ ത­ലേ­ന്നാൾ തു­ട­ങ്ങി തലയിൽ അ­ടു­പ്പു കൂ­ട്ടി­യ ലൂ­സി­യ­മ്മ, ഉ­ച്ച­ക്കു തീ­നി­നും കു­ടി­ക്കും നാലാൾ ഉ­ണ്ടാ­കു­മെ­ന്ന ചി­ന്ത­യു­ടെ കൂ­ട­ട­യ്ക്കാൻ മ­റ­ന്നു് കോ­ഴി­ക്കൂ­ട­ന്നേ­രം തു­റ­ന്നു­വി­ട്ടു. കൂ­ട്ടി­ലെ ചാ­ത്തൻ കൊ­ഞ്ഞ­നം­കു­ത്തി പു­റ­ത്തു ചാ­ടി­യ­പ്പോ­ഴാ­ണു് ലൂ­സി­യ­മ്മ­ക്കു് ചോ­റി­നു ക­റി­യു­ണ്ടാ­ക്കേ­ണ്ട­താ­യ കാ­ര്യം പെ­ട്ടെ­ന്നു് ഓർ­മ്മ­യിൽ വ­ന്ന­തു്. സാ­രി­ത്ത­ല­പ്പു് ഞൊ­ടി­യി­ട­യിൽ ഞെ­റി­ക്കു­ത്തി­നൊ­പ്പം­കു­ത്തി ലൂ­സി­യ­മ്മ ചാ­ത്ത­ന്റെ പി­ന്നാ­ലെ­പ്പാ­ഞ്ഞു. തൊ­ടി­യിൽ ചാ­ത്ത­നു­മാ­യി മ­ത്സ­ര­പ്പ­ന്ത­യ­ത്തി­ലേർ­പ്പെ­ട്ടി­രി­ക്കു­ന്ന ലൂ­സി­യ­മ്മ­യു­ടെ കു­റ­വു­ണ്ടെ­ന്ന­തൊ­ഴി­ച്ചാൽ ഞാ­ന­ട­ക്കം ഏവരും ന­ടേ­ല­ക­മെ­ന്ന സ­മ്മേ­ള­ന സ്ഥ­ല­ത്ത­പ്പോൾ സ­ന്നി­ഹി­ത­രാ­യി­രു­ന്നു.

ലൂ­സി­യ­മ്മ­യെ­ക്കാ­ത്തു് അ­ന്തോ­ണി­യ­പ്പൻ എ­രി­പി­രി കൊ­ണ്ടെ­ങ്കി­ലും ചാ­ത്ത­നെ­പ്പി­ടി­ക്കാ­ന­യാൾ ഇ­രു­ന്നി­ട­ത്തു നി­ന്നും ഇ­ള­കി­യ­തേ­യി­ല്ല. സ­മ്മേ­ള­ന സ്ഥ­ല­ത്തു് ലൂ­സി­യ­മ്മ­യി­ല്ലെ­ന്ന­റി­ഞ്ഞ ഞാൻ ചാ­ത്ത­നെ പി­ടി­ക്കാൻ അ­വർ­ക്കു് കൂ­ട്ടാ­യി­ച്ചെ­ല്ലാൻ തൊ­ടി­യി­ലേ­ക്കി­റ­ങ്ങി. അ­റ­വു­മാ­ടാ­യി മാ­റു­ന്ന­തി­നു മു­മ്പു് സ­മ്മേ­ള­നാർ­ത്ഥി­കൾ­ക്കു് എ­ന്തെ­ങ്കി­ലും കൊ­ത്തി­ക്കീ­റാൻ കി­ട്ടി­യാൽ എന്റെ മേ­ലേ­ക്കു­ള്ള ക­ട­ന്നാ­ക്ര­മ­ണം കു­റ­യു­മെ­ന്ന ചി­ന്ത­യിൽ ചാ­ത്ത­നു ര­ക്ഷ­പ്പെ­ടാ­നാ­കാ­ത്ത വിധം കൈകൾ ഇ­രു­വ­ശ­ത്തേ­യ്ക്കും വി­രി­ച്ചു പി­ടി­ച്ചു് ചാ­ത്ത­നെ­തി­രെ ഞാൻ നി­ല­കൊ­ണ്ടു. ര­ക്ഷ­പ്പെ­ടാ­നാ­കി­ല്ലെ­ന്ന­റി­ഞ്ഞ ചാ­ത്തൻ തി­രി­ഞ്ഞോ­ടി­യ­തു ലൂ­സി­യ­മ്മ­യു­ടെ കൈ­ക­ളി­ലേ­ക്കാ­യി­രു­ന്നു. ലൂ­സി­യ­മ്മ­യു­ടെ ക­യ്യി­ലി­രു­ന്നു് ‘യു ടൂ ബ്രൂ­ട്ട­സ്’ എ­ന്നു് കാ­റി­ക്കൂ­വി ചാ­ത്ത­നെ­ന്നോ­ടു പ­രി­ഭ­വി­ച്ച­പ്പോൾ ‘വ­രാ­നി­രി­ക്കു­ന്ന­തു് വ­ഴി­യിൽ­ത്ത­ങ്ങി­ല്ല’ എന്നു ചാ­ത്ത­നോ­ടു് മ­റു­വാ­ക്കു പ­റ­ഞ്ഞു് ഞാൻ മു­ഖം­തി­രി­ച്ചു. ‘ഇന്നു ഞാൻ നാളെ നീ’ എന്നു കൂ­വി­വി­ളി­ച്ചും ശ­പി­ച്ചും ചാ­ത്തൻ അ­ല്പ­നി­മി­ഷ­ങ്ങൾ­ക്ക­കം ലൂ­സി­യ­മ്മ­യു­ടെ ഹ­സ്ത­ങ്ങ­ളാൽ ഇ­ഹ­ലോ­ക­വാ­സം വെ­ടി­ഞ്ഞു.

പ­പ്പും തൂ­വ­ലും പ­റി­ക്കു­വാ­നാ­യി വെ­ട്ടി­ത്തി­ള­ച്ച­വെ­ള്ള­ത്തിൽ മു­ക്കി­യെ­ടു­ത്ത ചാ­ത്ത­നെ­ക്ക­ണ്ടു്, അ­രി­ഞ്ഞു­വെ­ച്ച സ­വാ­ള­യും മു­ള­കും­ക­ണ്ടു്, എന്റെ മ­ന­സ്സു ത­ര­ളി­ത­മാ­യ­പ്പോൾ ഞാൻ അ­ടു­ക്ക­ള­വാ­തിൽ­ക­ട­ന്നു ന­ടേ­ല­ക­ത്തി­ലെ ജ­നാ­ല­ത്തി­ണ്ടിൽ ഒ­ന്നു­മു­രി­യാ­ടാ­തെ ത­നി­ച്ചി­രു­ന്നു. കെ­ട്ടു­വി­ചാ­ര­ണ­യ്ക്കു­ള്ള അ­വ­സ­ര­മൊ­ത്തു വ­ന്ന­തു ക­ണ്ടു് മൂ­ക്കു­പൊ­ടി ആ­ഞ്ഞു­വ­ലി­ച്ചു്, തു­മ്മ­ലി­ന്റെ ആ­ചാ­ര­വെ­ടി പൊ­ട്ടി­ച്ചു്, ലൂ­സി­യ­മ്മ­യു­ടെ മൂ­ത്ത­യാ­ങ്ങ­ള ആ­രോ­പ­ണ­ങ്ങൾ അ­വ­ത­രി­പ്പി­ക്കാൻ ലൂ­സി­യ­മ്മ­യ്ക്കു് അ­ധി­കാ­ര­ച്ചെ­ങ്കോൽ കൈ­മാ­റ്റം­ചെ­യ്യും­വി­ധം എന്തോ ചേഷ്ട കാ­ണി­ച്ചു.

ചെ­ങ്കോൽ ക­യ്യിൽ കി­ട്ടി­യ സ­ന്തോ­ഷം പു­റ­ത്തു കാ­ണി­ക്കാ­തെ, സ­ദ­സ്സി­നു വ­ന്ദ­നം പറയാൻ പോലും മ­റ­ന്നു ക­ണ്ട­തും കേ­ട്ട­തും കാ­ണാ­ത്ത­തും ചി­ന്തി­ച്ച­തും പൊ­ടി­പ്പും തൊ­ങ്ങ­ലും­വെ­ച്ചു സ­ങ്ക­ട­ക്ക­ണ്ണീ­രിൽ ചാ­ലി­ച്ചു്, ഇ­നി­യു­മെ­ന്തൊ­ക്കെ ഞാ­ന­നു­ഭ­വി­ക്ക­ണം ദൈ­വ­മേ­യെ­ന്ന പ­രി­ദേ­വ­ന­ത്തോ­ടെ ആ­മു­ഖ­ത്തി­ന്റെ തി­ര­ശ്ശീ­ല നീ­ക്കി ലൂ­സി­യ­മ്മ കെ­ട്ടു­വി­ചാ­ര­ണ ഔ­ദ്യോ­ഗി­ക­മാ­യി ഉ­ദ്ഘാ­ട­നം ചെ­യ്തു. സൂ­സ്യ­മ്മാ­യി ഇ­തു­ക­ണ്ടു് അ­ന്തോ­ണി­യ­പ്പ­നെ നോ­ക്കി ക­ണ്ണി­റു­ക്കി. സൂ­സ്യ­മ്മാ­യി­യും ലൂ­സി­യ­മ്മ­യും ഒ­ന്നാ­യ­തി­ന്റെ സ­ന്തോ­ഷം അ­ന്തോ­ണി­യ­പ്പ­ന്റെ മു­ഖ­ത്ത­പ്പോൾ മി­ന്ന­ലാ­ട്ടം ന­ട­ത്തു­ന്ന­തു ഞാൻ കണ്ടു.

ഒ­ന്നാം സാ­ക്ഷി സൂ­സ്യ­മ്മാ­യി­യ്ക്കു് വ­ലി­വി­ന്റെ അ­സു­ഖ­മു­ള്ള­തി­നാൽ വി­സ്താ­രം അ­ധി­ക­നേ­രം നീ­ണ്ടു­നി­ന്നി­ല്ല. ര­ണ്ടാം സാ­ക്ഷി­യാ­യ എ­ന്റെ­യ­പ്പൻ ഒ­ന്നാം ഭാ­ര്യ­യും എന്റെ പെ­റ്റ­മ്മ­യു­മാ­യ മ­റി­യാ­മ്മ­യു­ടെ വേർ­പാ­ടി­നു ശേ­ഷ­മു­ള്ള ഹൃ­ദ­യ­ത്തി­ന്റെ കല്ലറ തു­റ­ന്ന­പ്പോൾ കേ­ട്ടു­നി­ന്ന­വർ എന്റെ കു­ണ്ടാ­മ­ണ്ടി­ത്ത­ര­ങ്ങൾ കേ­ട്ടു വാ­പൊ­ളി­ച്ചു. പൊ­ളി­ച്ച­വാ അ­ട­യ്ക്കാ­നാ­കാ­തെ വി­മ്മി­ട്ട­പ്പെ­ട്ട­വർ താ­ടി­ക്കു കൈ­പ്പ­ത്തി­ക്കു­ത്തു കൊ­ടു­ത്തു. അതോടെ അ­വ­രെ­ല്ലാം അ­പ്പ­ന്റെ വാ­ക്കു­കൾ­ക്കു താ­ങ്ങു­കൊ­ടു­ത്ത­താ­യി ക­ണ്ട­വ­രും കേ­ട്ട­വ­രും മ­ന­സ്സിൽ ഗ­ണി­ച്ചു. തു­ടർ­ന്നു് അ­വി­ടെ­ക്കൂ­ടി­യി­രു­ന്ന­വ­രിൽ പലരും എ­നി­ക്കെ­തി­രെ ക­ള്ള­സാ­ക്ഷ്യം പ­റ­ഞ്ഞു. സാ­ക്ഷി­മൊ­ഴി­കൾ­ക്കു ശേഷം എന്റെ പെ­റ്റ­മ്മ­യു­ടെ ആ­ങ്ങ­ള­മാ­രു­ടെ കൊ­ട്ടി­ക്കേ­റ്റ­ത്തി­ന്റെ ര­ത്ന­ച്ചു­രു­ക്കം പ­റ­യാ­തെ­വ­യ്യ.

“പെ­ണ്ണേ­താ മതം? പെ­ണ്ണേ­താ ജാതി?”, ഒ­ന്നാ­മ­ന്റെ ചോ­ദ്യ­ങ്ങൾ!

“കാ­ശു­ണ്ടോ, കാ­റു­ണ്ടോ?”, ര­ണ്ടാ­മ­ന്റെ ചോ­ദ്യ­ങ്ങൾ!

“നി­റ­മു­ണ്ടോ, വ­ണ്ണ­മു­ണ്ടോ?”, മൂ­ന്നാ­മ­ന്റെ ചോ­ദ്യ­ങ്ങൾ!

“ചോ­ദി­ച്ചി­ല്ലാ, അ­റി­യി­ല്ലാ, പ­റ­യി­ല്ലാ”, മൂ­ന്നാൾ­ക്കും­കൂ­ടി ഒ­റ്റ­വാ­ച­ക­ത്തിൽ ഉ­ത്ത­രം പ­റ­ഞ്ഞു് ഞാൻ ത­ല­കു­മ്പി­ട്ടു­നി­ന്നു.

“ആ­രോ­ടാ­ണ്ടാ താ­ന്തോ­ന്നീ, ഈ തർ­ക്കു­ത്ത­ര­ങ്ങൾ?”, അപ്പൻ കൊ­യ്യോ­ങ്ങി ചാ­ടി­യെ­ഴു­ന്നേ­റ്റു് എന്നെ അ­ടി­ക്കാ­നാ­ഞ്ഞു. ചു­മ­രി­നോ­ടു ചേർ­ന്നു­നി­ന്നു് കൈകൾ ഗു­ണി­ച്ചു­പി­ടി­ച്ചു് മു­ഷ്ക്കോ­ടെ­യെ­ങ്കി­ലും മു­ഖം­ചു­ളി­ച്ചു് ഞാ­ന­ന്നേ­രം പ­തു­ങ്ങി­നി­ന്നു.

“ചെ­ക്കൻ എ­ങ്ങ­നു­ണ്ടെ­ന്നു് ഇപ്പം മ­ന­സ്സി­ലാ­യി­ല്ലേ?”, ലൂ­സി­യ­മ്മ അ­ന്തോ­ണി­യ­പ്പ­നു പി­ന്തു­ണ­യ­റി­യി­ച്ചു് ശ­ബ്ദ­വോ­ട്ടു നൽ­കി­യ­പ്പോ­ഴേ­ക്കും സ­ദ­സ്സു് ഒരു പൊ­ട്ടി­ത്തെ­റി­യു­ടെ വ­ക്കി­ലെ­ത്തി­യി­രു­ന്നു. ശാ­ന്ത­ത കൈ­വി­ട­രു­തെ­ന്നും ക­യ്യാ­ങ്ക­ളി പാ­ടി­ല്ലെ­ന്നും പ­റ­ഞ്ഞു ഇ­ട­യിൽ­ച്ചാ­ടി എന്നെ ര­ക്ഷ­പ്പെ­ടു­ത്തി­യ പെ­റ്റ­മ്മ­യു­ടെ നാ­ലാ­മ­ത്തെ ആ­ങ്ങ­ള­യു­മാ­യി അ­ട­ച്ചി­ട്ട മു­റി­യി­ലെ കു­മ്പ­സാ­ര­ത്തി­ന്റെ ഉൾ­ക്കാ­മ്പു് ഇവിടെ പ­റ­യാ­തെ ത­ര­മി­ല്ല.

“അ­മ്മ­യു­ടെ മ­ര­ണ­ശേ­ഷം മി­ണ്ടാ­നും കൊ­ഞ്ചാ­നു­മാ­കാ­തെ, സ്നേ­ഹി­ക്കാ­നും സ്നേ­ഹി­ക്ക­പ്പെ­ടാ­നു­മാ­കാ­തെ പ­തി­നെ­ട്ടി­ന്റെ നി­റ­വിൽ ആ­ടി­പ്പാ­ടി ന­ട­ക്കേ­ണ്ട പ്രാ­യ­ത്തിൽ വീ­ടി­ന്റെ പ­കു­തി­ഭാ­രം താ­ങ്ങ­ണ­മെ­ന്നു് കാർ­ക്ക­ശ്യ­ത്തോ­ടെ അപ്പൻ പ­റ­ഞ്ഞാൽ എന്റെ അപ്പൻ എ­നി­ക്കു­പി­ന്നെ അ­പ്പ­നാ­കു­മോ?”, എന്റെ ചോ­ദ്യം­കേ­ട്ടു് നാ­ലാ­മൻ ത­ല­കു­നി­ച്ചു.

ഞാൻ തു­ടർ­ന്നു പ­റ­ഞ്ഞു: “അ­ങ്ങ­നെ എ­ന്റെ­യ­പ്പൻ എ­നി­ക്ക­ന്തോ­ണി­യ­പ്പ­നാ­യി! അതോടെ ഞാൻ നാടും വീടും വി­ട്ടു. പി­ന്നെ കൂ­ലി­യും സ്നേ­ഹ­വും അ­ന്വേ­ഷി­ച്ചു്, നാടായ നാടു മു­ഴു­വൻ ക­റ­ങ്ങി ന­ട­ക്കു­ന്ന കാ­ല­ത്തു് ഒരു പാ­തി­രാ­ത്രി­യിൽ മാ­ഹി­മി­ലെ ക­ട­ത്തി­ണ്ണ­യിൽ പ­നി­ച്ചു­വി­റ­ച്ചു കി­ട­ന്ന­പ്പോൾ രണ്ടു ബ­ലി­ഷ്ട­മാ­യ ക­ര­ങ്ങ­ളെ­ന്നെ കെ­ട്ടി­പ്പി­ടി­ച്ചു് പു­ത­പ്പി­ന­ടി­യി­ലേ­ക്കു വ­ലി­ച്ചെ­ടു­ത്തു. മൂ­ന്നു മാ­സ­ത്തോ­ളം ആ ക­ര­ങ്ങ­ളി­ലാ­ണു് സ്നേ­ഹ­മെ­ന്നും ആ­ശ്ര­യ­മെ­ന്നും ഞാൻ തെ­റ്റി­ദ്ധ­രി­ച്ചു”.

ഇ­തു­പ­റ­ഞ്ഞു് കെ­ട്ടു­വി­ചാ­ര­ണ­ക്കി­ടെ ഞാൻ മു­ക്കി­ള­പി­ഴി­ഞ്ഞു ക­ര­ഞ്ഞു. തു­ടർ­ന്നു­കേൾ­ക്കാ­നു­ള്ള കൊ­തി­യോ­ടെ നാ­ലാ­മൻ അ­യാ­ളു­ടെ ഒ­ലി­ച്ച മൂ­ക്കു് മു­ക­ളി­ലേ­ക്കാ­ഞ്ഞു വ­ലി­ച്ചു് എന്റെ ദുഃ­ഖ­ത്തി­നോ­ടു് ഐ­ക്യ­ദാർ­ഢ്യം രേ­ഖ­പ്പെ­ടു­ത്തി. ഞാൻ തു­ടർ­ന്നു­പ­റ­ഞ്ഞു:

“പു­ത­പ്പി­ന­ടി­യി­ലെ സ്നേ­ഹം വ്യാ­ജ­മാ­ണെ­ന്നും അതു പ്ര­കൃ­തി­യും ദൈ­വ­വും മ­നു­ഷ്യ­നു­മാ­യു­ള്ള സു­സ്ഥി­ര­ഐ­ക്യ­ത്തി­നു് ക­ള­ങ്കം ചാർ­ത്തു­മെ­ന്നും ദുഃ­ഖ­വെ­ള്ളി­യാ­ഴ്ച­ക്കു മു­മ്പ­ത്തെ ആണ്ടു കു­മ്പ­സാ­ര­ത്തിൽ ചെ­മ്പൂ­രി­ലെ പ­ള്ളി­യിൽ­വെ­ച്ചു് മ­ല­യാ­ളി ക­ത്ത­നാർ ഉ­പ­ദേ­ശി­ച്ച­പ്പോൾ പു­ത­പ്പി­നു­ള്ളിൽ­നി­ന്നും പ്രാ­യ­പൂർ­ത്തി­യാ­യ എന്റെ ദേഹം പു­റ­ത്തു ചാടി. തെ­റ്റും ശ­രി­യും അ­റി­യാൻ ക­ഴി­യാ­തെ, തെ­റ്റി­നെ ശ­രി­യാ­ക്കി­യും ശരിയെ തെ­റ്റാ­ക്കി­യും കു­മ്പ­സാ­രി­ച്ചും കു­മ്പ­സാ­രി­ക്കാ­തേ­യും പി­ന്നേ­യും കാലം ക­ട­ന്നു­പോ­യി. എ­ക­ദേ­ശം ഒരു വ്യാ­ഴ­വ­ട്ട­ക്കാ­ലം മു­മ്പു്, ഞാ­ന­നു­ഭ­വി­ച്ച­റി­ഞ്ഞ­വ­രിൽ ക­ള­ങ്ക­മേ­ശാ­ത്ത ഏക വ്യ­ക്തി­ത്വം ക­റ­ക­ള­ഞ്ഞ ക­ണ്ണീ­രിൽ­മു­ക്കി കദനകഥ പ­റ­ഞ്ഞ­പ്പോൾ മതമോ, ജാ­തി­യോ, നിറമോ, പണമോ ഒ­ന്നും നോ­ക്കാ­തെ, പേ­രു­പോ­ലും ചോ­ദി­ക്കാ­തെ ഞാൻ വാ­ക്കു­നൽ­കി: ‘നീ എ­ന്റേ­താ­ണു്, ഇനി നീ എ­ന്റേ­തു മാ­ത്രം’. അ­താ­ണു് ‘സ്നേ­ഹം’! ആ വാ­ക്കി­ന്റെ പിൻ­ബ­ലം, മൊ­ബൈ­ലിൽ നി­റ­ഞ്ഞാ­ടി; ഫേ­സ്ബു­ക്കിൽ ക­ര­ക­വി­ഞ്ഞു; വാ­ട്സാ­പ്പി­ലൂ­ടെ ത­ളിർ­ത്തു പൂ­ത്തു­ല­ഞ്ഞു. എ­നി­ക്ക­നു­കൂ­ല­മാ­യും പ്ര­തി­കൂ­ല­മാ­യും എ­വി­ടെ­യും തെ­ളി­വു­കൾ ബാ­ക്കി­യാ­യി”.

ഞാ­നൊ­ന്നു നി­റു­ത്തി, നാ­ലാ­മ­നോ­ടു വീ­ണ്ടും ചോ­ദി­ച്ചു: “ഇനി എ­നി­ക്കു പിൻ­മാ­റാൻ പ­റ്റു­മോ?, സ്നേ­ഹ­ത്തി­ന്റെ ക­യ്യിൽ നൂ­റു­നൂ­റു തെ­ളി­വു­കൾ ബാ­ക്കി­യി­ല്ലേ? ആ തെ­ളി­വു­കൾ ഏ­തു­കാ­ല­ത്തും എന്നെ വേ­ട്ട­യാ­ടി­ല്ലേ?” എന്റെ ചോ­ദ്യ­ങ്ങ­ളിൽ ഉ­ത്ത­രം­മു­ട്ടി അയാൾ മൗ­നം­പൂ­ണ്ടു. അ­യാൾ­ക്കു് കം­പ്യൂ­ട്ടർ പ­രി­ജ്ഞാ­ന­മു­ണ്ടാ­യ­തു് എന്റെ ഭാ­ഗ്യം!

കെ­ട്ടു­കു­മ്പ­സാ­രം ക­ഴി­ഞ്ഞ­പ്പോ­ഴേ­ക്കും ഞാൻ വി­യർ­ത്തു കു­ളി­ച്ചി­രു­ന്നു. അ­ന­ന്തി­ര­വ­ന്റെ ദു­ര­വ­സ്ഥ അ­റി­യാൻ ശ്ര­മി­ക്കാ­ത്ത­തി­ന്റെ കു­റ്റ­ബോ­ധ­ത്താ­ലും കു­മ്പ­സാ­ര ര­ഹ­സ്യം പു­റ­ത്തു പ­റ­യാ­നാ­കാ­ത്ത വി­ഷ­മ­ത്താ­ലും അ­യാ­ളു­ടെ മ­ന­സ്സും ശ­രീ­ര­വും ത­ളർ­ന്നു. വി­ശ­പ്പി­ന്റെ വി­ളി­കൂ­ടി ഒപ്പം വ­ന്ന­പ്പോൾ അയാൾ ത­ളർ­ന്നി­രു­ന്നു. അ­യാ­ളു­ടെ കു­ട­ലു­ക­രി­യു­ന്ന മ­ണം­കേ­ട്ടു് തന്റെ കൂ­ടെ­പ്പി­റ­പ്പു­ക­ളെ കൊ­ത്തി­യ ചാ­ത്ത­നു് ഇ­നി­യും ഇ­രി­ക്ക­പ്പൊ­റു­തി നൽ­കി­ല്ലെ­ന്നു ച­റ­പ­റാ­ന്നു് പി­റു­പി­റു­ത്തു് മു­ള­കും, മു­ള­കി­നെ പി­ന്തു­ണ­ച്ചു മ­ല്ലി­യും മ­ഞ്ഞ­ളും ക­റി­വേ­പ്പി­ല­യും മ­സാ­ല­ക്കൂ­ട്ടു­ക­ളും വെ­ള്ള­ത്തി­നോ­ടൊ­പ്പം ചേർ­ന്നു ചാ­ടി­മ­റി­ഞ്ഞു വെ­ന്തു­ട­ഞ്ഞു. ഉള്ളി വ­ഴ­റ്റ­ലെ­ന്ന മഹനീയ കർ­മ്മം കൂടി ക­ഴി­ഞ്ഞ­തോ­ടെ ലൂ­സി­യ­മ്മ മൂ­രി­നി­വർ­ത്തി ഏ­വ­രേ­യും ഊണിനു ക്ഷ­ണി­ച്ചു. അല്പ സ­മ­യ­ത്തി­നു­ള്ളിൽ എന്നെ ക­ടി­ച്ചു കീറാൻ കാ­ത്തു­നി­ന്ന­വർ ചാ­ത്ത­നെ അ­രി­ശ­ത്തോ­ടെ ക­ടി­ച്ചു­കീ­റി ച­വ­ച്ച­ര­ച്ചു. ഒരു ചാ­ത്ത­നെ­ക്കൊ­ണ്ടു് എ­ന്താ­കാ­നെ­ന്നു കെ­റു­വി­ച്ചു് അ­മ്മ­യു­ടെ ആ­ങ്ങ­ള­മാർ എ­ല്ലിൻ ക­ഷ­ണ­ങ്ങൾ ആ­ഞ്ഞു­ക­ടി­ച്ചു് ഭീ­ഷ­ണി­യെ­ന്ന കോ­മ്പ­ല്ലി­ന്റെ മൂർ­ച്ച­കൂ­ട്ടി. ഇ­തി­നി­ടെ പ­ച്ച­മു­ള­കു് ക­ടി­ച്ച­വർ വാ­യ്ക്കു് കു­ളിർ­മ്മ നൽകാൻ ശ്വാ­സം അ­ക­ത്തേ­ക്കു വ­ലി­ച്ചി­ട്ടും ആ­ശ്വാ­സം കി­ട്ടാ­തെ പ­ല്ലി­റു­മ്മി എന്റെ അ­രി­കി­ലെ­ത്തി.

അ­ങ്ക­ത്ത­റ­യിൽ ഏ­ക­നാ­യി വാ­ക്കിൻ­വാ­ളെ­ടു­ത്തു് സകല അ­ട­വു­ക­ളും പ­യ­റ്റി ഞാൻ പി­ടി­ച്ചു­നിൽ­ക്കു­ന്ന­തു­ക­ണ്ടു് സ­ഹി­ക്കാ­നാ­കാ­തെ അ­വ­രി­ലൊ­രാ­ളു­ടെ കൈ പൊ­ങ്ങി­യ­തും അ­തു­വ­രെ എ­ല്ലാം ക­ണ്ടും കേ­ട്ടും സ­ഹി­ച്ചി­രു­ന്ന ലി­ല്ല്യ­മ്മാ­യി ഓ­തി­രം­വെ­ട്ടി പ­രി­ച­യു­മാ­യി ഇടയിൽ ചാ­ടി­യ­തും ഒ­രു­മി­ച്ചാ­യി­രു­ന്നു. ആധാരം ഒ­പ്പി­ടും­മു­മ്പു് ത­രാ­മെ­ന്നും­പ­റ­ഞ്ഞു പ­റ്റി­ച്ച സ്ത്രീ­ധ­ന­ത്തു­ക­യി­ലെ ബാ­ക്കി­യു­ള്ള ന­ക്കാ­പ്പി­ച്ച­ക്കാ­ശി­ന്റെ ഉ­റു­മി­യും ലി­ല്ല്യ­മ്മാ­യി അ­ന്നേ­രം പു­റ­ത്തെ­ടു­ത്തു. ഇ­തു­ക­ണ്ടു് ആ­യു­ധം­വെ­ച്ചു സ­ക­ല­രും കീ­ഴ­ട­ങ്ങി­യ­പ്പോൾ ലി­ല്ല്യ­മ്മാ­യി­യു­ടെ വക പ­ഴം­പു­രാ­ണ പാ­രാ­യ­ണ­വും ഉ­പ­ദേ­ശ­വു­മാ­യി­രു­ന്നു തു­ടർ­ന്നു­ള്ള അ­ര­മ­ണി­ക്കൂർ.

വൈ­കു­ന്നേ­ര­ത്തെ ചാ­യ­യോ­ടെ കെ­ട്ടു­വി­ചാ­ര­ണ അ­വ­സാ­നി­ച്ചെ­ങ്കി­ലും സ­മ്മേ­ള­നാ­ന­ന്ത­രം പ­ല­രു­മ­ന്നു സ്ഥ­ലം­വി­ടാൻ ത­യ്യാ­റ­ല്ലാ­യി­രു­ന്നു. ഞാൻ ഏ­ക­നാ­യി മു­ഖം­ചീർ­ത്തു് പ­ടി­ഞ്ഞാ­റ്റെ മു­റി­യി­ല­ന്നേ­രം അ­ഭ­യം­തേ­ടി. നി­ല­പാ­ടു തറയിൽ അങ്കം വെ­ട്ടി മ­റ്റൊ­രു ച­ന്തു­ണ്ണി­യാ­കാ­തെ പി­ടി­ച്ചു നി­ന്ന­തിൽ അ­ഭി­മാ­നം തോ­ന്നി­യെ­ങ്കി­ലും കെ­ട്ടു­വി­ചാ­ര­ണ­ക്കി­ട­യിൽ നടന്ന കു­മ്പ­സാ­ര­ത്തി­ന്റെ ഭാ­വി­യി­ലെ ദൂ­ഷ്യ­ഫ­ല­ങ്ങ­ളെ­ക്കു­റി­ച്ചോർ­ത്തു് ഞാൻ ആ­കു­ല­ചി­ത്ത­നാ­യി­രു­ന്നു. ശ­രീ­ര­മാ­സ­ക­ലം തറച്ച കു­ത്തു­വാ­ക്ക­മ്പു­കൾ ഓ­രോ­ന്നോ­രാ­ന്നാ­യി ഊരി മ­ന­സ്സി­ലി­ട്ടു വേ­വി­ച്ചു് ഒരു മൊ­ണാ­ലി­സ­പ്പു­ഞ്ചി­രി ക­ട­മെ­ടു­ത്തു് ചു­മ­രിൽ മാ­റാ­ല­പി­ടി­ച്ചു മ­ഞ്ഞ­ച്ചു ഞാ­ന്നു­കി­ട­ന്ന അ­മ്മ­യു­ടെ ഫോ­ട്ടോ­യി­ലേ­ക്കു ക­ണ്ണെ­റി­ഞ്ഞു് അമ്മേ സ­ഹാ­യി­ക്ക­ണേ­യെ­ന്നു് മെ­ല്ലെ­പ്പ­റ­ഞ്ഞു് ഞാൻ ക­ട്ടി­ലിൽ ക­മി­ഴ്‌­ന്നു­കി­ട­ന്നു. അ­ന്നേ­ദി­വ­സം ഒ­ന്നും ക­ഴി­ക്കാ­ത്ത­തി­നാ­ലു­ള്ള ക്ഷീ­ണം എന്റെ ഉ­റ­ക്ക­ത്തെ തൊ­ട്ടും ത­ലോ­ടി­യും ഓർ­മ്മ­പ്പെ­ടു­ത്തി­യെ­ങ്കി­ലും അ­ടു­ക്ക­ള­യി­ലേ­ക്കു നീ­ങ്ങു­വാൻ ശേ­ഷി­യി­ല്ലാ­തെ ഞാൻ കി­ട­ന്നി­ട­ത്തു­നി­ന്നും അ­ന­ങ്ങി­യി­ല്ല. അ­ല്പ­സ­മ­യ­ത്തി­നു­ള്ളിൽ­ത്ത­ന്നെ ഞാൻ ഗാ­ഢ­നി­ദ്ര­യി­ലേ­ക്കു് ഊർ­ന്നു­വീ­ണി­രു­ന്നു. ആ ഉ­റ­ക്ക­ത്തി­നി­ട­യിൽ എന്റെ സ്വ­പ്ന ക­ഞ്ചു­കം പൊ­ട്ടി രണ്ടു കി­നാ­വു­കൾ പു­റ­ത്തു ചാടി. അ­തി­ലാ­ദ്യ­ത്തെ കി­നാ­വു് ഇ­പ്ര­കാ­ര­മാ­യി­രു­ന്നു.

നീണ്ട താ­ള­ത്തി­ലു­ള്ള ഒരു ഹോൺ­ശ­ബ്ദം പതിയെ ഉ­യർ­ന്നു താ­ഴ്‌­ന്നു­നി­ന്ന­പ്പോൾ ഞാ­നെ­ഴു­ന്നേ­റ്റു് ജ­നാ­ല­യി­ലൂ­ടെ പു­റ­ത്തേ­ക്കു നോ­ക്കി. ഒരു ബെൻസ് കാറ് വീ­ടി­ന്റെ മു­റ്റ­ത്തേ­ക്കു ക­ട­ന്നു­വ­രു­ന്നു. അതിനു പി­ന്നി­ലാ­യി ഒരു ബി­എം­ഡ­ബ്ലി­യു! പി­ന്നാ­ലെ ഒരു ഇ­ന്നോ­വ! കാ­ഞ്ചീ­പു­രം പ­ട്ടി­ന്റെ നൂ­ലു­കൾ­ക്കൊ­പ്പം നി­ലാ­വിൽ പ­ല്ലി­ളി­ച്ചു ചി­രി­ച്ചു് സ്നേ­ഹ­ത്തി­ന്റെ അ­മ്മ­യ­താ മു­ന്നി­ലെ ബെൻ­സിൽ നി­ന്നും ഇ­റ­ങ്ങി­വ­രു­ന്നു! ഇ­ളം­മ­ഞ്ഞ­പ്പ­ട്ടി­ന്റെ ജു­ബ­യിൽ ദേഹം പൊ­തി­ഞ്ഞെ­ടു­ത്തു് അ­തി­ന­ടി­യിൽ മ­ഞ്ഞ­പ്പ­ട്ടി­ന്റെ തി­ള­ങ്ങു­ന്ന മു­ണ്ടു­ടു­ത്തു് സ്നേ­ഹ­ത്തി­ന്റെ താതൻ പ­ച്ച­ക്ക­റി സ­ഞ്ചി­യി­ലെ ഓ­ട്ട­യിൽ­നി­ന്നും ഉ­രു­ള­ക്കി­ഴ­ങ്ങൂർ­ന്നു­വീ­ഴും പോലെ ബെൻ­സി­ന്റെ സ്റ്റീ­യ­റിം­ഗി­ന­ടി­യിൽ­നി­ന്നും മു­റ്റ­ത്തേ­ക്കു­രു­ണ്ടു! കാ­ഞ്ചീ­പു­രം പ­ട്ടാ­ണോ കോ­ട്ടൺ പ­ട്ടാ­ണോ ന­ല്ല­തെ­ന്ന ചോ­ദ്യ­വു­മാ­യി മ­ത്സ­രി­ച്ചു­ടു­ത്ത സാ­രി­ക­ള­ണി­ഞ്ഞു് ആ കാ­റിൽ­നി­ന്നും വീ­ണ്ടും മൂ­ന്നു ത­രു­ണീ­മ­ണി­കൾ! ഇ­റ­ങ്ങി­യ­പാ­ടേ അവർ മൂ­ന്നു തവണ വീടും പ­രി­സ­ര­വും ക­ണ്ണു­ഴി­ഞ്ഞു. വെ­ള്ള­മു­ണ്ടും സ്വർ­ണ്ണ­മ­ഞ്ഞ നി­റ­മു­ള്ള ജു­ബ­യു­മ­ണി­ഞ്ഞ രണ്ടു മ­ദ്ധ്യ­വ­യ­സ്കർ ഇ­തി­നി­ട­യിൽ ബി­എം­ഡ­ബ്ലി­യു­വിൽ­നി­ന്നും പു­റ­ത്തി­റ­ങ്ങി. അവർ തൊ­ടി­യി­ലേ­ക്കു ക­ണ്ണോ­ടി­ച്ചു് ഇ­തൊ­ക്കെ­യൊ­രു തൊ­ടി­യാ­ണോ എന്ന ഭാവം പ­ര­സ്പ­രം പ­ങ്കു­വെ­ച്ച­പ്പോൾ എന്റെ മ­ന­സ്സൊ­ന്നു കു­ലു­ങ്ങി. അവർ ആ­രൊ­ക്കെ­യെ­ന്നു് അ­പ്പോ­ഴെ­നി­ക്കു മ­ന­സ്സി­ലാ­യി­രു­ന്നി­ല്ല. ഇ­ന്നോ­വ­യിൽ­നി­ന്നും രണ്ടു യു­വ­മി­ഥു­ന­ങ്ങൾ കൊ­ഞ്ചി­ക്കു­ഴ­ഞ്ഞു് ഇ­റ­ങ്ങി വന്നു; സ്നേ­ഹ­ത്തി­ന്റെ ചേ­ട്ട­നും ഭാ­ര്യ­യും! കൈ­വി­ര­ലു­കൾ പ­ര­സ്പ­രം നെ­യ്തെ­ടു­ത്തു് വി­ടു­വി­ക്കാ­നാ­വാ­ത്ത വിധം അവർ ചേർ­ന്നു ന­ട­ന്നു. എന്റെ ഉള്ളു നി­റ­ഞ്ഞു, മനം പി­ട­ച്ചു, സ­ന്തോ­ഷ­ത്താൽ ഹൃദയം പെ­രു­മ്പ­റ കൊ­ട്ടി, ക്ഷീ­ണം പ­മ്പ­ക­ട­ന്നു. ഞാൻ കി­ട­പ്പു­മു­റി­യു­ടെ വാതിൽ തു­റ­ന്നു് ന­ടേ­ല­ക­ത്തു് ഉ­റ­ങ്ങി­ക്കി­ട­ന്നി­രു­ന്ന വ­ക­യി­ലെ കു­ട്ടി­ക­ളെ കാ­ക്കാ­ലു­വെ­ച്ചു് ഉ­മ്മ­റ­ത്തെ­ത്തി­യ­പ്പോ­ഴേ­ക്കും ലൈ­റ്റു­കൾ തെ­ളി­യി­ച്ചു് അ­ന്തോ­ണി­യ­പ്പ­നും ലൂ­സി­യ­മ്മ­യും മ­റ്റു് സകല പ­രി­വാ­ര­ങ്ങ­ളും അവിടെ എ­ത്തി­ച്ചേർ­ന്നി­രു­ന്നു. ഞാൻ മു­ന്നി­ലേ­ക്കു ക­ട­ന്നു­ചെ­ന്നു് സ്നേ­ഹ­ത്തി­ന്റെ താതനു കൈ­കൊ­ടു­ത്തു. അ­യാ­ളെ­ന്നെ ചേർ­ത്തു നിർ­ത്തി കെ­ട്ടി­പ്പി­ടി­ച്ചു. എന്റെ രോ­മ­ങ്ങൾ­പോ­ലും ആ­കാം­ക്ഷ­യോ­ടെ ആ കാ­ഴ്ച­കാ­ണാൻ എ­ഴു­ന്നേ­റ്റു നി­ന്നു. ഇ­തെ­ന്തൊ­രു കഥ എന്നു പ­ര­സ്പ­രം നോ­ട്ട­മെ­റി­ഞ്ഞു് ലൂ­സി­യ­മ്മ­യും സൂ­സ്യ­മ്മാ­യി­യും മ­റ്റ­മ്മാ­യി­മാ­രും അ­ത്ഭു­ത­ത്തോ­ടെ നി­ല­കൊൾ­കെ, അ­ന്തോ­ണി­യ­പ്പൻ സ്നേ­ഹ­ത്തി­ന്റെ താ­ത­ന്റെ കെ­ട്ടി­പ്പി­ടു­ത്ത­ത്തിൽ­നി­ന്നും എന്നെ വി­ടു­വി­ച്ചു് തന്റെ അ­രി­കി­ലേ­ക്കു ചേർ­ത്തു­നിർ­ത്തി. സ്നേ­ഹ­ത്തി­ന്റെ താ­ത­നേ­യും അ­മ്മ­യേ­യും ഞാ­ന­ന്നേ­രം അ­ന്തോ­ണി­യ­പ്പ­നും ലൂ­സി­യ­മ്മ­ക്കും പ­രി­ച­യ­പ്പെ­ടു­ത്തി. ലൂ­സി­യ­മ്മ അവരെ അ­ക­ത്തേ­ക്കു് ആ­ന­യി­ച്ചു. മ­ക­ളു­ടെ ഭാ­വി­വീ­ട്ടി­ലെ ഓരോ മു­റി­യും ക­ണ്ടു­ന­ട­ന്നു് ബോ­ധി­ച്ചും ബോ­ധി­ക്കാ­തെ­യും സ്നേ­ഹ­ത്തി­ന്റെ അമ്മ കു­ടും­ബ വി­ശേ­ഷ­ങ്ങൾ ഇ­തി­നി­ടെ ലൂ­സി­യ­മ്മ­യു­മാ­യി പ­ങ്കു­വെ­ച്ചു.

സ്നേ­ഹ­ത്തി­ന്റെ താതൻ അ­ന്തോ­ണി­യ­പ്പൻ കൊ­ടു­ത്ത അ­വി­ലോ­സു­ണ്ട ക­ടി­ച്ചു­പൊ­ട്ടി­ക്കാ­നാ­കാ­തെ അ­തി­ന്റെ പുറം ഭാഗം ക­ര­ണ്ടു നിർ­വൃ­തി­യോ­ടെ നേ­രം­ക­ള­ഞ്ഞു. ഇ­തി­നി­ട­യ­യിൽ ഇ­രു­ട്ടി­ന്റെ മറവിൽ അ­ന്തോ­ണി­യ­പ്പൻ സ്വ­ന്തം പ­റ­മ്പും നാ­ട്ടു­കാ­രു­ടെ പ­റ­മ്പും ക­ണ്ണോ­ട്ട­ത്തിൽ ഒ­ന്നാ­ക്കി­മാ­റ്റി സ്നേ­ഹ­ത്തി­ന്റെ ബ­ന്ധു­ക്കൾ­ക്കു മു­മ്പിൽ ഏ­ക്ക­റു­ക­ളാ­യി അ­വ­ത­രി­പ്പി­ച്ചു് എ­ന്റെ­യും കു­ടും­ബ­ത്തി­ന്റെ­യും മാനം കാ­ത്തു. അ­പ്പു­റ­ത്തെ പ­റ­മ്പിൽ കൂ­ട്ടി­യി­ട്ടി­രി­ക്കു­ന്ന നാ­ളി­കേ­ര­ത്തി­ന്റെ ക­ണ­ക്കു­പ­റ­ഞ്ഞു് ലൂ­സി­യ­മ്മ പ­ട്ടു­വ­സ്ത്ര­ധാ­രി­ക­ളു­ടെ മനവും ക­വർ­ന്നെ­ടു­ത്തു.

ക­ട്ട­പ്പ­ന­യിൽ­നി­ന്നും പു­ലർ­ച്ചെ പു­റ­പ്പെ­ട്ട­താ­ണെ­ന്നും, വ­ഴി­യിൽ­വെ­ച്ചു് സ്നേ­ഹ­ത്തി­ന്റെ അ­മ്മാ­വ­നു് നെ­ഞ്ചു­വേ­ദ­ന വ­ന്നെ­ന്നും, ആ­ശു­പ­ത്രി­യിൽ പോ­യ­പ്പോൾ ഗ്യാ­സി­ന്റെ അ­സ്കി­ത­യാ­ണെ­ന്ന­റി­ഞ്ഞ­തു­മെ­ല്ലാം ത­മാ­ശേ­യോ­ടെ പ­റ­ഞ്ഞു പ­ങ്കു­വെ­ച്ചു്, രാ­ത്രി­യിൽ വന്നു ബു­ദ്ധി­മു­ട്ടി­ച്ച­തി­നു ക്ഷ­മാ­പ­ണ­വും പ­റ­ഞ്ഞു് സ്നേ­ഹ­ത്തി­ന്റെ താതൻ കൈകൾ കൂ­പ്പി. എ­ല്ലാ­വ­രും കാൺകെ അ­യാ­ളെ­ന്റെ കൈ­വി­ര­ലിൽ ര­ണ്ടു­പ­വ­ന്റെ കൊ­ഴു­ത്തൊ­രു സ്വർ­ണ്ണ മോ­തി­ര­മ­ണി­യി­ച്ചു. ഉ­മ്മ­റ­ത്തെ അ­റു­പ­തു വാ­ട്ടി­ന്റെ ബൾ­ബിൽ­നി­ന്നും പു­റ­പ്പെ­ട്ട കി­ര­ണ­ങ്ങൾ ആ സ്വർ­ണ്ണ­മോ­തി­ര­ത്തിൽ­ത്ത­ട്ടി ലൂ­സി­യ­മ്മ­യു­ടെ ക­ണ്ണു­ക­ളി­ലെ­ത്തി­യ­പ്പോൾ അ­വർ­ക്കു ക­ണ്ണു­നി­റ­ഞ്ഞു് ക­ണ്ണു­കാ­ണാ­തെ­യാ­യി. ക­ല്യാ­ണ­ത്തി­നും സ­മ്മ­ത­ത്തി­നും മുൻ­പു­ള്ള ഉ­റ­പ്പി­ക്ക­ലെ­ന്ന മഹനീയ കർ­മ്മ­മാ­യി ആ മോ­തി­ര­മ­ണി­യി­ക്കൽ­ച്ച­ട­ങ്ങു് എ­ഴു­തി­ച്ചേർ­ക്ക­പ്പെ­ട്ടു. തൊ­ട്ടു­പി­ന്നാ­ലെ, സ്നേ­ഹ­ത്തി­ന്റെ താതൻ മ­കൾ­ക്കു നൽകാൻ പോ­കു­ന്ന ഏ­ക്ക­റു­ക­ണ­ക്കി­നു ഭൂ­മി­യു­ടേ­യും പ­വൻ­ക­ണ­ക്കി­നു സ്വർ­ണ്ണ­ത്തി­ന്റേ­യും ക­ണ­ക്കു­കൾ­ക്കൊ­പ്പം പാ­ര­മ്പ­ര്യ­ത്തി­ന്റേ­യും ക­ണ്ണി­മു­റി­യാ­ത്ത ബ­ന്ധ­ങ്ങ­ളു­ടേ­യും വി­വ­ര­ങ്ങൾ കൂ­ട്ടി­ക്കു­ഴ­ച്ചു് പ­റ­ഞ്ഞ­പ്പോൾ ലൂ­സി­യ­മ്മ­യ്ക്കും അ­ന്തോ­ണി­യ­പ്പ­നു­മെ­ന്ന­ല്ല അവിടെ കൂ­ടി­നി­ന്ന ആർ­ക്കും ഒ­രെ­ത്തും പി­ടി­യും കി­ട്ടി­യി­ല്ല. എ­നി­ക്ക­ടി­ക്കാൻ പോ­കു­ന്ന­തു് എന്തോ വ­ലി­യൊ­രു ലോ­ട്ട­റി­യാ­ന്നെ­ന്നു് കേ­ട്ട­വ­രെ­ല്ലാം മ­ന­സ്സിൽ ഗ­ണി­ച്ചു. തു­ടർ­ന്നു്, അ­ന്തോ­ണി­യ­പ്പ­നോ­ടു് സ്നേ­ഹ­ത്തി­ന്റെ താതൻ യാ­ത്ര­ചോ­ദി­ച്ചു­കൊ­ണ്ടു് ഹ­സ്ത­ദാ­നം ന­ട­ത്തു­ന്ന­തും കൈകൾ വീശി ഉ­ത്സാ­ഹ­ത്തോ­ടെ സ­മ്മേ­ള­നാർ­ത്ഥി­ക­ളോ­രോ­രു­ത്ത­രും അവരെ യാ­ത്ര­യാ­ക്കു­ന്ന­തും ക­ണ്ടു് എന്റെ മ­ന­സ്സിൽ കു­ളിർ­മ­ഴ പെ­യ്തു. സ­ന്തോ­ഷാ­ശ്രു­ക്കൾ പൊ­ഴി­ച്ചു് ക­ട്ടി­ലിൽ ഞാൻ തി­രി­ഞ്ഞു­കി­ട­ന്നു.

ഒരു ഇ­ട­വേ­ള­ക്കു­ശേ­ഷം വീ­ണ്ടും ഞാ­നൊ­രു ഹോൺ­ശ­ബ്ദം കേ­ട്ടു! ഉ­റ­ക്ക­ച്ച­ട­വോ­ടെ ഞാ­നെ­ഴു­ന്നേ­റ്റു് ജ­നാ­ല­യി­ലൂ­ടെ നോ­ക്കി. മു­രൾ­ച്ച­യോ­ടെ പ­ഴ­യൊ­രു ജീ­പ്പ് സഡൻ ബ്രേ­ക്കി­ട്ടു മു­റ്റ­ത്തു­വ­ന്നു­നി­ന്നു. ഒ­ന്നി­നു­പു­റ­കേ മ­റ്റൊ­ന്നാ­യി രണ്ടു ജീ­പ്പു­കൾ വേ­റെ­യും! ആ­ദ്യ­ത്തെ ജീ­പ്പിൽ­നി­ന്നും സ്നേ­ഹ­ത്തി­ന്റെ താതൻ മ­ട­ക്കി­ക്കു­ത്തി­യ ക­ള്ളി­മു­ണ്ടു­മാ­യി ചാ­ടി­യി­റ­ങ്ങി. തു­ടർ­ന്നു് ഓരോ ജീ­പ്പിൽ­നി­ന്നും ക­ള്ളി­മു­ണ്ടി­നു­പു­റ­ത്തു് പാതി ട്രൗ­സർ പു­റ­ത്തു­കാ­ട്ടി ഒ­ന്നൊ­ത്ത അ­ഞ്ചാ­റാ­ണു­ങ്ങൾ മീ­ശ­പി­രി­ച്ചു പു­റ­ത്തു­ചാ­ടി. പ­തി­ന­ഞ്ചോ­ളം­പേർ­വ­രു­ന്ന അവർ വ­ടി­വാ­ളും നെ­ഞ്ചാ­ക്കു­മാ­യി മു­റ്റ­ത്തു­ലാ­ത്തി­ക്കൊ­ണ്ടു് ഭീ­ക­രാ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ച്ചു. ജീ­പ്പു­ക­ളു­ടെ ഹെ­ഡ്ലാം­ബു­കൾ വീ­ടി­നെ­യും ഇടതും വലതും തൊ­ടി­ക­ളേ­യും ല­ക്ഷ്യ­മാ­ക്കി പ്ര­കാ­ശി­ച്ചു­കൊ­ണ്ടി­രി­ക്കെ എന്റെ അപ്പൻ ന­ടേ­ല­ക­ത്തി­ന്റെ വാ­തി­ലി­ന്റെ സാ­ക്ഷ­മാ­റ്റു­ന്ന സ്വരം ഞാൻ കേ­ട്ടു.

അ­പ്പ­നെ ക­ണ്ട­തോ­ടെ, “വി­ളി­യെ­ടാ ആ നാ­യി­ന്റെ മോനെ”, എ­ന്നു് അ­ല­റി­വി­ളി­ച്ചു­കൊ­ണ്ടു് മു­റ്റ­ത്തു­കി­ട­ന്ന പ്ലാ­സ്റ്റി­ക് കസേര സ്നേ­ഹ­ത്തി­ന്റെ താതൻ ച­വു­ട്ടി­ത്തെ­റി­പ്പി­ച്ചു. മ­റ്റൊ­രു കസേര ക­യ്യി­ലെ­ടു­ത്തു് തൊ­ടി­യി­ലേ­ക്കു് വ­ലി­ച്ചെ­റി­ഞ്ഞു. തു­റ­ന്ന സാക്ഷ അ­തേ­പ­ടി അ­ട­യു­ന്ന ശ­ബ്ദ­മാ­യി­രു­ന്നു തു­ടർ­ന്നു ഞാൻ കേ­ട്ട­തു്. സംഗതി പ­ന്തി­കേ­ടാ­ണെ­ന്നു മ­ന­സ്സി­ലാ­യ­പ്പോൾ ക­ട്ടി­ലിൽ­നി­ന്നും ഞാൻ ചാ­ടി­യെ­ഴു­ന്നേ­റ്റു മ­ച്ചിൻ­പു­റ­ത്തു് കയറി പ­തു­ങ്ങി­ക്കി­ട­ന്നു. അല്പ സ­മ­യ­ത്തി­ന­കം എന്റെ മു­റി­യു­ടെ വാതിൽ ത­ള്ളി­ത്തു­റ­ന്നു് അപ്പൻ അ­ക­ത്തു ക­യ­റു­ന്ന­തു­ക­ണ്ടു് മ­ച്ചി­ലിൽ ശ്വാ­സം­പി­ടി­ച്ചു് ഞാൻ ക­മി­ഴ്‌­ന്നു­കി­ട­ന്നു. അ­പ്പ­നെ­ന്നെ ക­ട്ടി­ലി­ന­ടി­യി­ലും, പു­ത­പ്പി­ന­ടി­യി­ലും, ക­ക്കൂ­സി­ലും­വ­രെ തപ്പി. എന്റെ പൂ­ട­പോ­ലും കാ­ണാ­തെ വി­യർ­ത്തു കു­ളി­ച്ച അപ്പൻ തി­രി­ച്ചു­പോ­യി ന­ടേ­ല­ക­ത്തി­ന്റെ സാക്ഷ വീ­ണ്ടും തു­റ­ന്നു.

സ്നേ­ഹ­ത്തി­ന്റെ താ­ത­ന്റെ വാ­ക്കു­ക­ള­ന്നേ­രം എന്റെ ചെ­വി­യിൽ മാ­റ്റൊ­ലി­കൊ­ണ്ടു.

അ­തി­പ്ര­കാ­ര­മാ­യി­രു­ന്നു: “ഇ­ന്നേ­ക്കു­നാ­ലാം­നാ­ളെ­ന്നൊ­ന്നു­ണ്ടെ­ങ്കിൽ എ­ന്റെ­മ­ക­ളു­ടെ ക­ഴു­ത്തിൽ നി­ങ്ങ­ളു­ടെ മകൻ താലി കെ­ട്ടി­യി­രി­ക്കും!” പി­ന്നെ ക­ടി­ച്ചാൽ പൊ­ട്ടാ­ത്ത തെ­റി­ക­ളു­ടെ അ­ഭി­ഷേ­ക­മാ­യി­രു­ന്നു. ദേ­ഷ്യം തീ­രാ­തെ അയാൾ മു­റ്റ­ത്തു­കി­ട­ന്ന മ­റ്റൊ­രു ക­സേ­ര­കൂ­ടി വ­ലി­ച്ചെ­റി­ഞ്ഞു. അതു ത­ട്ടിൻ­പു­റ­ത്തി­നു മു­ക­ളിൽ­വി­രി­ച്ച ഓ­ടിൽ­ത്ത­ട്ടി നി­ല­ത്തു വീ­ഴു­ന്ന ശ­ബ്ദം­കേ­ട്ടു ഞാൻ ന­ടു­ങ്ങി­വി­റ­ച്ചു.

പാ­ര­മ്പ­ര്യ­ത്തി­ന്റെ ക­ണ­ക്കെ­ടു­ത്തു ചി­ന്തി­ച്ച അ­മ്മ­യു­ടെ നാ­ലാ­മ­ത്തെ ആങ്ങള ഇ­ത്ത­രം വാ­ച­ക­ങ്ങൾ കു­ടും­ബ­ത്തിൽ­ക്ക­യ­റി പ­റ­യ­രു­തെ­ന്നാ­ക്രോ­ശി­ച്ചു് മു­ന്നോ­ട്ടാ­ഞ്ഞ­തും, ധൈ­ര്യം വീ­ണ്ടെ­ടു­ത്തു് ലൂ­സി­യ­മ്മ നെ­ഞ്ചു­വി­രി­ച്ചു­കൊ­ണ്ടു മു­ന്നോ­ട്ടു­വ­ന്ന­തും ഒരേ സ­മ­യ­ത്താ­യി­രു­ന്നു. പെ­ണ്ണു­ങ്ങൾ ആദ്യം പ­റ­യ­ട്ടെ­യെ­ന്ന ആ­പ്ത­വാ­ക്യം മൂ­ന്നാ­മ­ത്തെ ആങ്ങള മു­ന്നോ­ട്ടു­വെ­ച്ച­തോ­ടെ കി­ട്ടി­യ അവസരം മു­ത­ലാ­ക്കി ലൂ­സി­യ­മ്മ പ­റ­ഞ്ഞു: “ആ കൊ­ള്ള­രു­താ­ത്ത­വൻ ഞ­ങ്ങ­ടെ മോ­ന­ല്ല; അ­വ­നു­വേ­ണ്ടി വ­ഴ­ക്കി­ടാൻ ഇ­വി­ടെ­നി­ന്നും നി­ങ്ങൾ­ക്കു് ആ­ളെ­ക്കി­ട്ടി­ല്ല മ­ക്ക­ളേ; നി­ങ്ങൾ­ക്കു് ചെ­യ്യാ­നു­ള്ള­തെ­ല്ലാം നി­ങ്ങ­ളു­ചെ­യ്തോ; ചോ­ദി­ക്കാ­നും പ­റ­യാ­നും ഞ­ങ്ങ­ളി­ല്ല; ഇതു വാ­ക്കാ­ണു്! ലൂ­സി­യു­ടെ വാ­ക്കു് !”

images/study_of_nature.jpg

മ­ച്ചി­ന്റെ ഉ­ത്ത­ര­ത്തിൽ­പ്പി­ടി­ച്ചു് ത­ല­കൊ­ണ്ടു് ഓ­ടു­പൊ­ക്കി ഞാൻ നോ­ക്കു­മ്പോൾ അ­ന്തോ­ണി­യ­പ്പൻ ത­ല­കു­മ്പി­ട്ടു നിൽ­ക്കു­ക­യാ­യി­രു­ന്നു. അ­മ്മ­യു­ടെ ആ­ങ്ങ­ള­മാർ ദ­യ­നീ­യ­മാ­യി പ­ര­സ്പ­രം നോ­ക്കു­ന്ന­ത­ല്ലാ­തെ അടി പേ­ടി­ച്ചു് നി­ന്ന­നിൽ­പ്പിൽ­നി­ന്നും ഇ­ള­കി­യി­ല്ല. തു­ട­ക­ളി­ലെ ചു­രു­ണ്ട­രോ­മ­ങ്ങൾ ഇ­രു­കൈ­ക­ളാ­ലും ഉ­ഴി­ഞ്ഞൊ­തു­ക്കി മ­ട­ക്കി­ക്കു­ത്തി­യ ക­ള്ളി­മു­ണ്ടു് തെ­റു­ത്തു­ക­യ­റ്റി അ­തി­ലൊ­രു മല്ലൻ മു­റ്റ­ത്തേ­ക്കാ­ഞ്ഞു­തു­പ്പി! തു­പ്പ­ലി­ന്റെ ശീതൽ മു­ഖ­ത്ത­ടി­ച്ച­തു് അ­ന്തോ­ണി­യ­പ്പ­നും അ­മ്മ­യു­ടെ ആ­ങ്ങ­ള­മാ­രും ഉ­ടു­മു­ണ്ടു­കൊ­ണ്ടു് വി­സ്ത­രി­ച്ചു തു­ട­ച്ചു് നി­സ്സ­ഹാ­യ­രാ­യി­നി­ന്നു.

അ­ല്പ­സ­മ­യ­ത്തി­നു­ള്ളിൽ വ­ന്ന­വ­രും കെ­ട്ടു­വി­ചാ­ര­ണ­ക്കെ­ത്തി­യ സ­മ്മേ­ള­നാർ­ത്ഥി­ക­ളും ത­ത്വ­ത്തിൽ ഒ­ന്നാ­യി. നി­ല­പാ­ടു തറയിൽ മാ­റ്റ­ച്ചു­രി­ക തന്നു സ­ഹാ­യി­ച്ച ലി­ല്ല്യ­മ്മാ­യി­യും എന്നെ കൈ­വെ­ടി­ഞ്ഞു. എന്നെ എ­ന്തു­ചെ­യ്താ­ലും ചോ­ദി­ക്കാ­നും പ­റ­യാ­നും ആരും വ­രി­ല്ലെ­ന്ന ധാ­ര­ണ­യിൽ അ­ന്തോ­ണി­യ­പ്പ­നും സ്നേ­ഹ­ത്തി­ന്റെ താ­ത­നും കൈ കൊ­ടു­ത്തു. ഒ­രാൾ­പോ­ലും എന്നെ പി­ന്തു­ണ­ച്ചു­കൊ­ണ്ടു മു­ന്നി­ലേ­ക്കു വ­ന്നി­ല്ല. അ­ര­മ­ണി­ക്കൂ­റി­നു­ള്ളിൽ എ­ല്ലാം ഒ­തു­ങ്ങി­യ­ട­ങ്ങി. പൊടി പാ­റി­പ്പ­റ­പ്പി­ച്ചു­കൊ­ണ്ടു് മൂ­ന്നു ജീ­പ്പു­ക­ളും മു­റ്റ­ത്തു­നി­ന്നും അ­പ്ര­ത്യ­ക്ഷ­മാ­യി.

ഞാൻ ഉ­ത്ത­രം­വി­ട്ടു് മ­ച്ചിൻ­പു­റ­ത്തു­ള്ള ത­ല­യി­ണ­യിൽ കെ­ട്ടി­പ്പി­ടി­ച്ചു ക­ര­ഞ്ഞു. ഏങ്ങൽ പു­റ­ത്തു­വ­രാ­തി­രി­ക്കാൻ വായിൽ സ്വയം പു­ത­പ്പു തി­രു­കി. താ­ഴേ­ക്കി­റ­ങ്ങാ­നു­ള്ള ശ­ക്തി­യി­ല്ലാ­തെ വായു വ­ലി­ച്ചു­വി­ട്ടു് ആ രാ­ത്രി മു­ഴു­വ­നും അ­തേ­കി­ട­പ്പു് ഞാൻ തു­ടർ­ന്നു.

ഉ­ണർ­ന്നെ­ഴു­ന്നേ­റ്റ­പ്പോ­ഴേ­ക്കും സമയം പകൽ പ­ത്തു­മ­ണി­യാ­യി­രു­ന്നു. മ­ച്ചിൽ­നി­ന്നും താ­ഴേ­ക്കി­റ­ങ്ങി­വ­ന്നു് ക­ട്ടി­ലിൽ കി­ട­ന്ന­തെ­പ്പോ­ഴാ­ണെ­ന്നു ചി­ന്തി­ച്ചി­ട്ടു് എ­നി­ക്കൊ­രെ­ത്തും പി­ടി­യും കി­ട്ടി­യി­ല്ല. എന്റെ കൈ­വി­ര­ലിൽ സ്നേ­ഹ­ത്തി­ന്റെ താ­ത­ന­ണി­യി­ച്ച ര­ണ്ടു­പ­വ­ന്റെ മോ­തി­രം കാ­ണാ­തെ ഞാൻ കി­ട­ക്ക­യിൽ തപ്പി, മുറി മു­ഴു­വ­നാ­യും തപ്പി. ഒ­രി­ട­ത്തും മോ­തി­രം ക­ണ്ടി­ല്ല. ആ­ര­വ­ങ്ങ­ള­ട­ങ്ങി­യ നി­ല­പാ­ടു­ത­റ­യി­ലൂ­ടെ ന­ട­ന്ന­പ്പോൾ വീ­ട്ടിൽ ആ­ള­ന­ക്ക­മേ­യി­ല്ല. സ്നേ­ഹ­ത്തി­ന്റെ താതൻ ച­വു­ട്ടി­ത്തെ­റി­പ്പി­ച്ച ക­സേ­ര­യോ ജീ­പ്പി­ന്റെ ട­യ­റു­ക­ളു­ടെ പാ­ടു­ക­ളോ മു­റ്റ­ത്തു ക­ണ്ടി­ല്ല. ഞാൻ തി­രി­ച്ചു് അ­ക­ത്തേ­ക്കു വന്നു. ലൂ­സി­യ­മ്മ അ­ടു­ക്ക­ള­യി­ലി­രു­ന്നു മീൻ ന­ന്നാ­ക്കു­ന്നു, സൂ­സ്യ­മ്മാ­യി ഉ­മ്മ­റ­ത്തി­രി­ക്കു­ന്നു. അ­ന്തോ­ണി­യ­പ്പ­നെ അ­വി­ടെ­യെ­ങ്ങും കാ­ണാ­നു­മി­ല്ല.

ഞാ­നെ­ന്റെ മു­റി­യി­ലേ­ക്കു ന­ട­ന്നു. ആ­രു­ണ്ടെ­നി­ക്കു് ആ­ശ്വാ­സം ന­ല്കു­വാ­നെ­ന്നു ചി­ന്തി­ച്ചു് ചു­മ­രിൽ ഞാ­ന്നു­കി­ട­ക്കു­ന്ന അ­മ്മ­യെ ഞാൻ ദ­യ­നീ­യ­മാ­യി നോ­ക്കി. അ­മ്മ­ക്കെ­ന്തോ എ­ന്നോ­ട­ന്നേ­രം പ­റ­യാ­നു­ണ്ടെ­ന്ന ത­ര­ത്തിൽ ഫോ­ട്ടോ­യി­ലെ മു­ഖ­ഭാ­വം മാ­റി­മ­റി­ഞ്ഞു. ഫോ­ട്ടോ­യി­ലേ­ക്കു ഞാൻ സൂ­ക്ഷി­ച്ചു­നോ­ക്കി. ഫോ­ട്ടോ ഫ്രെ­യി­മിൽ നി­ന്നു മുഖം പു­റ­ത്തേ­ക്കി­ട്ടു് അമ്മ പ­റ­ഞ്ഞു: “തു­റ­ന്ന സ്വ­പ്ന ക­ഞ്ചു­കം അ­ട­ച്ചു­വെ­ക്ക­ടാ മോനേ; നീ ഒ­ന്നു് പ്രാ­ക്ടി­ക്ക­ലാ­യി ചി­ന്തി­ക്കു്”.

വി­ശ്വ­സി­ക്കാ­നാ­കാ­തെ ഞാൻ ഫോ­ട്ടോ­യി­ലേ­ക്കു് ഒ­ന്നു­കൂ­ടി തു­റി­ച്ചു­നോ­ക്കി. പു­റ­ത്തെ­ടു­ത്ത മുഖം ഫ്രെ­യി­മി­നു­ള്ളി­ലേ­ക്കു ത­ള്ളി­ക്ക­യ­റ്റാ­ന­പ്പോൾ അമ്മ ത­ത്ര­പ്പെ­ടു­ന്ന­തു­ക­ണ്ടു ഞാൻ വി­ഷ­മി­ച്ചു മു­ഖം­തി­രി­ച്ചു. ഒ­ളി­ക­ണ്ണി­ട്ടു വീ­ണ്ടും ഞാൻ നോ­ക്കി­യ­പ്പോൾ ഫോ­ട്ടോ­ഫ്രെ­യിം ആ­ണി­യിൽ ഞാ­ന്നു കി­ട­ന്നാ­ടു­ക­യാ­ണു്. വെ­പ്രാ­ള­പ്പെ­ട്ടു് ക­യ­റു­ന്ന­തി­നി­ടെ പി­ടി­വി­ട്ടെ­ങ്ങാ­നും അമ്മ നി­ല­ത്തു­വീ­ഴു­മോ­യെ­ന്ന ആ­ശ­ങ്ക­യിൽ വീ­ണ്ടും ഞാൻ ക­ണ്ണു­കൾ മു­റു­ക്കി­യ­ട­ച്ചു. കു­റ­ച്ചു സ­മ­യ­ത്തി­ന­കം ഫ്രെ­യി­മി­ന്റെ ആട്ടം നി­ല­ച്ചി­രു­ന്നു. ഫ്രെ­യി­മി­ന­ക­ത്തു് അ­മ്മ­യു­ടെ മുഖം വ്യ­ക്ത­മാ­യി ഞാ­ന­പ്പോൾ കണ്ടു. എ­നി­ക്കു സ­മാ­ധാ­ന­മാ­യി. ഉ­ട­നെ­ത്ത­ന്നെ ഞാൻ സ്നേ­ഹ­ത്തെ മൊ­ബൈ­ലിൽ വി­ളി­ച്ചു് തു­ടർ­ന്നു ചെ­യ്യേ­ണ്ട കാ­ര്യ­ങ്ങൾ വേ­ണ്ട­വി­ധം ച­ട്ടം­ചെ­യ്തു.

ഞാൻ ര­ജി­സ്ട്രേ­ഷ­നോ­ഫീ­സി­ന്റെ പ­ടി­ക­ട­ന്ന­പ്പോൾ സ്നേ­ഹ­മ­വി­ടെ കാ­ത്തി­രി­പ്പു­ണ്ടു്. സാ­ക്ഷി­ക­ളാ­കാൻ­വ­ന്ന സ്നേ­ഹ­ത്തി­ന്റെ രണ്ടു സു­ഹൃ­ത്തു­ക്ക­ളും കൂ­ടെ­യി­രി­ക്കു­ന്നു­ണ്ടു്. എ­ന്നെ­ക്ക­ണ്ട മാ­ത്ര­യിൽ സ്നേ­ഹം ഓ­ടി­വ­ന്നു് എന്നെ കെ­ട്ടി­പ്പി­ടി­ച്ചു. പി­ന്നെ സു­ഹൃ­ത്തു­ക്ക­ളെ എ­നി­ക്കു് പ­രി­ച­യ­പ്പെ­ടു­ത്തി­ത്ത­ന്നു. ഞാൻ പു­ഞ്ചി­രി­ച്ചു­കൊ­ണ്ടു് അ­വർ­ക്കു് ഹ­സ്ത­ദാ­നം ചെ­യ്തു. അ­വ­രു­മാ­യി കുശലം പ­റ­ഞ്ഞു കൊ­ണ്ടി­രി­ക്കെ ര­ജി­സ്ട്രാ­റു­ടെ ഗു­മ­സ്തൻ ഞ­ങ്ങ­ളെ പേ­രു­വി­ളി­ച്ചു് ര­ജി­സ്ട്രാർ സ­മ­ക്ഷ­മെ­ത്തി­ച്ചു.

ര­ജി­സ്ട്രാർ മു­ഖ­മു­യർ­ത്തി ചോ­ദി­ച്ചു: “വി­വാ­ഹ­ത്തി­നു സ­മ്മ­ത­മ­ല്ലേ?”

ഞങ്ങൾ ഒ­രു­മി­ച്ചു­പ­റ­ഞ്ഞു: “സ­മ്മ­ത­മാ­ണു്”.

ഷേവ് ചെ­യ്തി­ട്ടും, കി­ളിർ­ത്തു­വ­രു­ന്ന രോ­മ­കൂ­പ­ങ്ങ­ളു­ടെ പ­ച്ച­പ്പിൽ ക­ണ്ണു­ട­ക്കി ര­ജി­സ്ട്രാർ സ്നേ­ഹ­ത്തി­നോ­ടു് സം­ശ­യ­ത്തോ­ടെ ചോ­ദി­ച്ചു: “മെയിൽ ഓർ ഫീ­മെ­യിൽ?”

കൂ­സാ­തെ­യെ­ങ്കി­ലും പതറിയ സ്വ­ര­ത്തിൽ സ്നേ­ഹം മ­റു­പ­ടി പ­റ­ഞ്ഞു: “സാറെ, മെ­യി­ലും, ഫീ­മെ­യി­ലു­മ­ല്ല, ഞാ­നൊ­രു ട്രാൻ­സ്ജെൻ­ഡ­റാ­ണു്”.

ര­ജി­സ്ട്രാ­റു­ടെ മു­ഖ­ത്തു് ആ­ശ്ച­ര്യ ചി­ഹ്നം ഉ­യർ­ന്ന­തു­ക­ണ്ടു് സ്നേ­ഹ­മെ­ന്നെ ദ­യ­നീ­യ­മാ­യി നോ­ക്കി. കോ­ട­തി­യി­ലെ നി­യ­മ­പു­സ്ത­ക­ത്തി­ലി­ല്ലാ­ത്ത സു­പ്രീം­കോ­ട­തി­യു­ടെ പുതിയ കൂ­ട്ടി­ച്ചേർ­ക്ക­ലി­ന്റെ ത­ന­തു­പ­കർ­പ്പു് സ്നേ­ഹ­ത്തെ പി­ന്നി­ലേ­ക്കു മാ­റ്റി­നി­റു­ത്തി ര­ജി­സ്ട്രാർ സ­മ­ക്ഷം ഞാ­ന­പ്പോൾ സ­മർ­പ്പി­ച്ചു. അ­യാ­ള­തു വാ­ങ്ങി­യെ­ങ്കി­ലും വാ­യി­ച്ചു­നോ­ക്കാ­തെ മേ­ശ­ക്ക­ടി­യി­ലെ വ­ലി­പ്പി­ലേ­ക്കു ത­ള്ളി­വെ­ച്ചു. ഞങ്ങൾ അ­മ്പ­ര­ന്നു­നിൽ­ക്കെ നി­റ­പു­ഞ്ചി­രി­യോ­ടെ അയാൾ കൈ­ക­ളു­യർ­ത്തി പ­ച്ച­മ­ഷി­യു­ള്ള പേ­ന­യെ­ടു­ത്തു് ര­ജി­സ്ട്രേ­ഷൻ പു­സ്ത­ക­ത്തിൽ നീ­ട്ടി­വ­ലി­ച്ചു് ഒ­രൊ­പ്പി­ട്ടു. ഞ­ങ്ങൾ­ക്ക­തൊ­രു ഒ­ന്നൊ­ന്ന­ര ഒ­പ്പാ­യി­രു­ന്നു.

ബിജു പോ­ന്നോർ
images/biju-chettupuzha.jpg

പാ­ല­ക്കാ­ട് NSS എൻ­ജി­നീ­യ­റിം­ഗ് കോ­ളേ­ജിൽ നി­ന്നും മെ­ക്കാ­നി­ക്കൽ എൻ­ജി­നീ­യ­റിം­ഗിൽ ബി­രു­ദ­വും, കോ­ത­മം­ഗ­ലം മാർ അ­ത്ത­നേ­ഷ്യ­സ് കോ­ളേ­ജിൽ നി­ന്നും ഒ­ന്നാം റാ­ങ്കോ­ടെ ബി­രു­ദാ­ന­ന്ത­ര ബി­രു­ദ­വും, തൃശൂർ ഗ­വൺ­മെ­ന്റ് എൻ­ജി­നീ­യ­റിം­ഗ് കോ­ളേ­ജിൽ­നി­ന്നും CERD സ്കോ­ളർ­ഷി­പ്പോ­ടെ മെ­ക്കാ­നി­ക്കൽ എൻ­ജി­നീ­യ­റിം­ഗിൽ ഡോ­ക്ട­റേ­റ്റും ക­ര­സ്ഥ­മാ­ക്കി.

പ­തി­നെ­ട്ടു് വർ­ഷ­ത്തോ­ളം വിവിധ എൻ­ജി­നീ­യ­റിം­ഗ് ക­മ്പ­നി­ക­ളി­ലാ­യി ഇൻ­ഡ്യ­ക്ക­ക­ത്തും പു­റ­ത്തും ജോലി ചെ­യ്തു. 2013 മുതൽ സ്വാ­ശ്ര­യ എൻ­ജി­നീ­യ­റിം­ഗ് കോ­ളേ­ജു­ക­ളിൽ മെ­ക്കാ­നി­ക്കൽ എൻ­ജി­നി­യ­റിം­ഗ് വി­ഭാ­ഗ­ത്തിൽ പ­ഠി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു.

കെ എസ് ഇ ബി യിൽ സി­നി­യർ സൂ­പ്ര­ണ്ടാ­യ ബിനിത സി. ഡി. ആണു് ജീ­വി­ത­പ­ങ്കാ­ളി. മക്കൾ: ലെവിൻ ബിജു പോ­ന്നോർ, ലിയോൺ ബിജു പോ­ന്നോർ, സിയാൻ കേ­റ്റ് പോ­ന്നോർ.

Colophon

Title: Kettuvicharana (ml: കെ­ട്ടു­വി­ചാ­ര­ണ).

Author(s): Biju Ponnor.

First publication details: Sayahna Foundation; Trivandrum, Kerala; 2023-02-08.

Deafult language: ml, Malayalam.

Keywords: Short Story, Biju Ponnor, Kettuvicharana, ബിജു പോ­ന്നോർ, കെ­ട്ടു­വി­ചാ­ര­ണ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 8, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape with Fables, a painting by Adriaen van Stalbemt (1580–1662). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.