SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Landscape_National_Gallery.jpg
Landscape, a painting by Gustave Courbet (1819–1877).
ദ­ല്ലാൾ
സി. സ­ന്തോ­ഷ് കുമാർ
ഒ­ന്നു്

കൊ­ച്ചിൻ ഹൈ­റ്റ്സ് എന്നു പേ­രു­ള്ള ഫ്ലാ­റ്റി­ലെ 9 B അ­പ്പാർ­ട്ട്മെ­ന്റിൽ ഒരു ഞാ­യ­റാ­ഴ്ച ഉ­ച്ച­യ്ക്കു് പ­ന്ത്ര­ണ്ട­ര­യ്ക്കു് കോ­ളി­ങ്ങ് ബെൽ മു­ഴ­ങ്ങു­മ്പോൾ ഉണ്ണി നായർ തന്റെ പ്രി­യ­പ്പെ­ട്ട ബ്രാൻ­ഡാ­യ ഓൾഡ് മൊ­ങ്ക് റം നു­ണ­ഞ്ഞു കൊ­ണ്ടു് പു­സ്ത­ക­വാ­യ­ന­യി­ലാ­യി­രു­ന്നു. ഞാ­യ­റാ­ഴ്ച വീ­ട്ടു­ജോ­ലി­ക്കാ­രി ഇ­ല്ലാ­ത്ത ദി­വ­സ­മാ­യ­തി­നാൽ ഉ­ച്ച­ഭ­ക്ഷ­ണ­മാ­യി ഒരു ബീഫ് റോ­സ്റ്റും മൂ­ന്നു ച­പ്പാ­ത്തി­യും സാ­ല­ഡും അയാൾ സ്വി­ഗ്ഗി­യിൽ ഓർഡർ ചെ­യ്തി­ട്ടു­ണ്ടാ­യി­രു­ന്നു. അ­യാ­ളു­ടെ മേ­ശ­മേൽ ര­ണ്ടു് ഗ്ലാ­സ് ബൗ­ളു­ക­ളി­ലാ­യി ഹൽ­ദി­റാ­മി­ന്റെ ഫ്രൈ­ഡ് മൂം­ഗ്ദാ­ലും ച­തു­ര­ത്തിൽ മു­റി­ച്ച ആ­പ്പി­ളി­ന്റെ ക­ഷ­ണ­ങ്ങ­ളും വെ­ച്ചി­രു­ന്നു. ഉപ്പു ചേർ­ത്തു വ­റു­ത്ത, ന­ന്നാ­യി മൊ­രി­ഞ്ഞ ചെ­റു­പ­യർ­പ്പ­രി­പ്പും ആ­പ്പി­ളും മ­ദ്യ­പി­ക്കു­മ്പോൾ അ­യാൾ­ക്കു് ഏ­റ്റ­വും പ്രി­യ­പ്പെ­ട്ട ഉ­പ­ദം­ശ­ങ്ങ­ളാ­യി­രു­ന്നു. ഓൾഡ് മൊ­ങ്ക് റ­മ്മും ഹൽ­ദി­റാ­മി­ന്റെ മൂം­ഗ്ദാ­ലും അയാൾ വാ­ങ്ങി­യ­തു് സതേൺ നേവൽ ക­മാൻ­ഡി­ന്റെ ഫോർ­ട്ട് കൊ­ച്ചി­യി­ലെ കാ­ന്റീ­നിൽ നി­ന്നാ­യി­രു­ന്നു. ഇ­രു­പ­ത്തി­യ­ഞ്ചു വർഷം നീണ്ട മർ­ച്ച­ന്റ് നേ­വി­യി­ലെ ജോ­ലി­ക്കു മു­മ്പു് പ­തി­ന­ഞ്ചു വർഷം അയാൾ ഇ­ന്ത്യൻ നേ­വി­യി­ലും ജോലി നോ­ക്കി­യി­രു­ന്നു. ഇ­ന്ത്യൻ നേ­വി­യിൽ നി­ന്നു വി­ര­മി­ച്ച ഒരു ചീഫ് പെ­റ്റി ഓഫീസർ കൂ­ടി­യാ­യി­രു­ന്നു ഉണ്ണി നായർ.

ത­നി­ച്ചി­രു­ന്നു് മ­ദ്യ­പി­ക്കു­ന്ന സ­ന്ദർ­ഭ­ങ്ങൾ അ­യാ­ളെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സ്വ­ന്തം ജീ­വി­ത­ത്തെ മു­ഖാ­മു­ഖം കാ­ണു­ന്ന വേളകൾ കൂ­ടി­യാ­യി­രു­ന്നു. അതു കൊ­ണ്ടു തന്നെ ജീ­വി­ത­ത്തെ ല­ഘു­ചി­ത്ത­ത­യോ­ടെ കാണാൻ ഉ­പ­ക­രി­ക്കു­ന്ന ഏ­തെ­ങ്കി­ലും പു­സ്ത­കം ഷെൽ­ഫിൽ നി­ന്നു് ത­പ്പി­യെ­ടു­ത്തു് വാ­യി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന­തു് അ­ത്ത­രം സ­ന്ദർ­ഭ­ങ്ങ­ളിൽ അ­യാ­ളു­ടെ ഒരു ശീ­ല­മാ­യി­രു­ന്നു.

കോ­ളി­ങ്ങ് ബെ­ല്ല­ടി­ച്ച­തു് ഉ­ച്ച­ഭ­ക്ഷ­ണ­വു­മാ­യി വന്ന ഡെ­ലി­വ­റി ബോയ് ആ­യി­രി­ക്കും എന്ന ബോ­ധ്യ­ത്തി­ലാ­യി­രു­ന്നു ഉണ്ണി നായർ വാതിൽ തു­റ­ന്ന­തു്. പക്ഷേ, ഉണ്ണി നായരെ കാ­ത്തു നി­ന്ന­തു് പ­ട്ട­ണ­ത്തി­ലെ ആ ഫ്ലാ­റ്റിൽ അയാൾ തീരെ പ്ര­തീ­ക്ഷി­ക്കാ­ത്ത ഒരു അ­തി­ഥി­യാ­യി­രു­ന്നു.

ര­ണ്ടു്
images/csanthosh-km-02-t.png

ഉണ്ണി നാ­യ­രു­ടെ ജ­ന്മ­നാ­ടാ­യ പെ­രും­തു­റ­യിൽ നി­ന്നു് മൂ­ന്നു ബ­സ്സു­കൾ മാ­റി­ക്ക­യ­റി എൺപതു കി­ലോ­മീ­റ്റർ യാത്ര ചെ­യ്തു വന്ന അ­യ്യ­പ്പൻ എന്ന ബ്രോ­ക്കർ ആ­യി­രു­ന്നു ആ അതിഥി. ക­ണ്ടി­ട്ടു് വർ­ഷ­ങ്ങ­ളാ­യെ­ങ്കി­ലും അ­യ്യ­പ്പ­നെ തി­രി­ച്ച­റി­യാൻ ഉണ്ണി നാ­യർ­ക്കു് ബു­ദ്ധി­മു­ട്ടു­ണ്ടാ­യി­ല്ല. അ­യ്യ­പ്പ­ന്റെ സ­വി­ശേ­ഷ­മാ­യ രൂ­പ­മാ­യി­രു­ന്നു അ­തി­നു് കാരണം. മീ­ശ­യി­ല്ലാ­ത്ത മു­ഖ­വും തോ­ള­റ്റം നീ­ട്ടി വ­ളർ­ത്തി­യ മു­ടി­യും ഇരു കാ­തു­ക­ളി­ലെ­യും ചു­വ­ന്ന ക­ടു­ക്ക­നും. മു­ടി­യിൽ ഇ­പ്പോൾ നര ക­യ­റി­യി­ട്ടു­ണ്ടെ­ന്നു മാ­ത്രം.

“അ­യ്യ­പ്പൻ വരൂ” ഉണ്ണി നായർ അയാളെ അ­ക­ത്തേ­യ്ക്കു ക്ഷ­ണി­ച്ചു.

“അ­സാ­ധ്യ വെയിൽ,” സോ­ഫ­യി­ലി­രു­ന്ന അ­യ്യ­പ്പൻ ജു­ബ്ബ­യു­ടെ കു­ടു­ക്ക­ഴി­ച്ചു് രണ്ടു വട്ടം അ­ക­ത്തേ­യ്ക്കു് ഊതി.

ഉണ്ണി നായർ ബാൽ­ക്ക­ണി­യു­ടെ കർ­ട്ടൻ നീ­ക്കി പു­റ­ത്തേ­യ്ക്കു നോ­ക്കി. ഒൻ­പ­താം നി­ല­യിൽ നി­ന്നു­ള്ള കാ­ഴ്ച­യിൽ, തെ­ങ്ങിൻ ത­ല­പ്പു­കൾ അ­വ­സാ­നി­ക്കു­ന്നി­ട­ത്തു്, കടൽ ഞൊ­റി­വു­കൾ വീണ ഒരു വെ­ള്ളി­ത്ത­കി­ടു പോലെ തി­ള­ങ്ങു­ന്നു.

അ­യ്യ­പ്പ­ന്റെ മുഖം യാ­ത്ര­യു­ടെ മു­ഷി­വു് പ­ടർ­ന്നു് മ­ങ്ങി­പ്പോ­യി­രു­ന്നു. ക­ണ്ണു­ക­ളിൽ പക്ഷേ, ഒരു ബ്രോ­ക്ക­റു­ടെ നി­താ­ന്ത ജാ­ഗ്ര­ത കാ­ണാ­മാ­യി­രു­ന്നു.

ഒരു ലാർജ് റ­മ്മിൽ ത­ണു­ത്ത വെ­ള്ള­മൊ­ഴി­ച്ചു്, ഐസ് ക്യൂ­ബു­ക­ളി­ട്ടു് ഉണ്ണി നായർ അ­യ്യ­പ്പ­നു നീ­ട്ടി.

“ചി­യേ­ഴ്സ് ” ഉണ്ണി നായർ പ­റ­ഞ്ഞു.

തു­ടർ­ന്നു് മൊബൈൽ ഫോൺ തു­റ­ന്നു് സ്വി­ഗ്ഗി­യിൽ ഒരു ല­ഞ്ചി­നു കൂടി അയാൾ ഓർഡർ നൽകി.

ആ രീ­തി­യിൽ ഒരു സൽ­ക്കാ­രം അ­യ്യ­പ്പൻ പ്ര­തീ­ക്ഷി­ച്ചി­രു­ന്നി­ല്ല. അ­തി­ന്റെ ഒരു സ­ങ്കോ­ചം അ­യാ­ളു­ടെ ശ­രീ­ര­ഭാ­ഷ­യിൽ പ്ര­ക­ട­മാ­കു­ന്ന­തു് ഉണ്ണി നായർ ശ്ര­ദ്ധി­ച്ചു.

മു­ന്നിൽ വ­രു­ന്ന­വ­രോ­ടു് സ­മ­ഭാ­വ­ന­യോ­ടെ പെ­രു­മാ­റു­ക എ­ന്ന­തു് ഉണ്ണി നാ­യ­രു­ടെ ഒരു രീ­തി­യാ­യി­രു­ന്നു. അ­ങ്ങ­നെ പെ­രു­മാ­റു­മ്പോൾ­ത്ത­ന്നെ തന്റെ സ്ഥാ­നം അവരെ കൃ­ത്യ­മാ­യി ബോ­ധ്യ­പ്പെ­ടു­ത്താ­നു­ള്ള ഒരു ക­ഴി­വും അ­യാൾ­ക്കു് ഉ­ണ്ടാ­യി­രു­ന്നു.

“അ­യ്യ­പ്പൻ വന്ന കാ­ര്യം പ­റ­ഞ്ഞി­ല്ല,” ഉണ്ണി നായർ നേ­രി­ട്ടു് കാ­ര്യ­ത്തി­ലേ­ക്കു ക­ട­ന്നു.

“പറയാം, ഉ­ണ്ണി­ക്കു­ഞ്ഞേ,” അ­യ്യ­പ്പൻ ഒറ്റ വ­ലി­ക്കു് ഗ്ലാ­സ് കാ­ലി­യാ­ക്കി.

“ചു­രു­ക്കി വേണം,” ഉണ്ണി നായർ ചി­രി­ച്ചു, “നേരം വെ­ളു­ത്താ­ലും അവസാന രം­ഗ­മെ­ത്താ­ത്ത ആ­ശാ­ന്റെ പഴയ ബാലെ പോ­ലെ­യാ­ക­രു­തു്.”

ബ്രോ­ക്കർ ആ­കു­ന്ന­തി­നു മു­മ്പു് താൻ ഒരു ബാലെ നടനും സം­വി­ധാ­യ­ക­നു­മാ­യി­രു­ന്ന കാലം അ­യ്യ­പ്പൻ പോലും മ­റ­ന്നു തു­ട­ങ്ങി­യി­രു­ന്നു; ആശാൻ എന്ന ഒരു വി­ളി­പ്പേ­രു­ണ്ടാ­യി­രു­ന്ന കാ­ര്യ­വും. ഉണ്ണി നായർ അ­തൊ­ക്കെ ഇ­പ്പൊ­ഴും ഓർ­ത്തു­വെ­ച്ചി­രി­ക്കു­ന്ന­തിൽ അ­യ്യ­പ്പ­നു് അ­ദ്ഭു­തം തോ­ന്നി.

മൂ­ന്നു്

പ­ത്തൊ­മ്പ­താം വ­യ­സ്സിൽ ജോലി കി­ട്ടി തീ­വ­ണ്ടി ക­യ­റി­യ­തോ­ടെ ഉണ്ണി നാ­യർ­ക്കു് നാ­ടു­മാ­യു­ള്ള ബന്ധം അ­റ്റ­താ­ണു്. നേ­വി­യി­ലെ ട്രെ­യി­നി­ങ് കാലം ക­ഴി­ഞ്ഞ­തോ­ടെ അയാൾ അ­ച്ഛ­നെ­യും അ­മ്മ­യെ­യും കൂ­ടെ­ക്കൂ­ട്ടി. അ­ച്ഛ­ന്റെ ക­ച്ച­വ­ടം പൊ­ളി­ഞ്ഞു് കടം കയറി വീടു് വി­റ്റു­പോ­യി­രു­ന്ന­തി­നാൽ ഉ­പേ­ക്ഷി­ച്ചു പോകാൻ ഒ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ല; വാടക വീ­ട­ല്ലാ­തെ.

അതോടെ തി­രി­ച്ചു വരാൻ പ്രേ­രി­പ്പി­ക്കു­ന്ന ബാ­ധ്യ­ത­ക­ളൊ­ന്നും അ­യാൾ­ക്കു് നാ­ട്ടിൽ ബാ­ക്കി­യി­ല്ലാ­താ­യി. ആദ്യം കൊൽ­ക്ക­ത്ത­യിൽ ഹൂ­ബ്ലി­യു­ടെ കരയിൽ അ­ച്ഛ­നാ­ണു് ചാ­ര­മാ­യ­തു്. പി­ന്നീ­ടു് വി­ശാ­ഖ­പ­ട്ട­ണ­ത്തെ സീ­ത­മ്മ­ധാ­ര ശ്മ­ശാ­ന­ത്തിൽ അ­മ്മ­യും. അതോടെ തന്റെ വേ­രു­ക­ളെ­ല്ലാം അ­റ്റ­താ­യി അ­യാൾ­ക്കു തോ­ന്നി. ഇ­തി­നി­ടെ അയാൾ വി­വാ­ഹി­ത­നും രണ്ടു പെ­ണ്മ­ക്ക­ളു­ടെ അ­ച്ഛ­നു­മാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു.

“ഉ­ണ്ണി­ക്കു­ഞ്ഞു് നാ­ട്ടി­ലേ­യ്ക്കൊ­ന്നും വ­രാ­റി­ല്ലെ­ങ്കി­ലും കാ­ര്യ­ങ്ങ­ളൊ­ക്കെ ഞാൻ അ­റി­യു­ന്നു­ണ്ടാ­യി­രു­ന്നു.” അ­യ്യ­പ്പൻ പ­റ­ഞ്ഞു, “ജോ­ലി­യിൽ നി­ന്നെ­ല്ലാം പി­രി­ഞ്ഞു് ഇവിടെ സ്ഥിര താ­മ­സ­മാ­ക്കി­യ­തു്, പെ­ണ്മ­ക്ക­ളു­ടെ ര­ണ്ടി­ന്റെ­യും ക­ല്യാ­ണം ക­ഴി­ഞ്ഞ­തു്… പി­ന്നെ… ”

“പി­ന്നെ…?” ഉണ്ണി നായർ ചോ­ദി­ച്ചു.

“ഉ­ണ്ണി­ക്കു­ഞ്ഞു് ഭാ­ര്യ­യു­മാ­യു­ള്ള ബന്ധം വേർ­പി­രി­ഞ്ഞ­തു്.”

അ­യ്യ­പ്പൻ ര­ണ്ടാ­മ­ത്തെ ഗ്ലാ­സ്സും ഒറ്റ വ­ലി­ക്കു് കാ­ലി­യാ­ക്കി.

ഉണ്ണി നായർ അ­യ്യ­പ്പ­നെ സാ­കൂ­തം നോ­ക്കി.

“ഇ­തൊ­ക്കെ ഞാൻ എ­ങ്ങ­നെ അ­റി­ഞ്ഞു എ­ന്നാ­വും,” അ­യ്യ­പ്പൻ തു­ടർ­ന്നു, “ഏതു കാ­ര്യ­വും മ­റ്റാ­രെ­ക്കാ­ളും മു­മ്പു് അ­റി­യു­ന്ന­തു് ഞങ്ങൾ ബ്രോ­ക്കർ­മാ­രാ­യി­രി­ക്കും. അതു് ഞ­ങ്ങ­ളു­ടെ തൊ­ഴി­ലി­നു് അ­വ­ശ്യം വേണ്ട ഒരു സി­ദ്ധി­യാ­ണെ­ന്നു കൂ­ട്ടി­ക്കോ.”

“അ­യ്യ­പ്പൻ ഇ­നി­യും വന്ന കാ­ര്യം പ­റ­ഞ്ഞി­ല്ല.” ഉണ്ണി നായർ ഓർ­മ്മി­പ്പി­ച്ചു.

അ­യ്യ­പ്പൻ അ­തി­നു് മ­റു­പ­ടി പ­റ­ഞ്ഞി­ല്ല.

“ഈ പ്രാ­യ­ത്തിൽ വേർ­പി­രി­യാൻ നി­ങ്ങൾ കാ­ണി­ച്ച ധൈ­ര്യം,” അ­യ്യ­പ്പൻ പ­റ­ഞ്ഞു, “അതു സ­മ്മ­തി­ക്ക­ണം.”

images/csanthosh-km-01-t.png

“അതു് ധൈ­ര്യ­മ­ല്ല അ­യ്യ­പ്പൻ,” ഉണ്ണി നായർ പ­റ­ഞ്ഞു, “സ­ത്യ­സ­ന്ധ­ത­യാ­ണു്. നി­ങ്ങൾ ഇ­ത്ര­നാ­ളും ഉമ്മ വെ­ച്ച­തു് എന്റെ ചു­ണ്ടു­ക­ളെ മാ­ത്ര­മാ­യി­രു­ന്നു, ആ­ത്മാ­വി­നെ­യാ­യി­രു­ന്നി­ല്ല എ­ന്നു് ഭാര്യ ന­മ്മ­ളോ­ടു പ­റ­ഞ്ഞാൽ അതു മു­ഖ­വി­ല­യ്ക്കെ­ടു­ക്ക­ണം. സത്യം ക­ണ്ട­റി­യാൻ സ്ത്രീ­യോ­ളം വ­രി­ല്ല പു­രു­ഷൻ.”

നാലു്

“ഒരാൾ എ­ന്തെ­ങ്കി­ലു­മൊ­ന്നു് വിൽ­ക്കാൻ അ­ല്ലെ­ങ്കിൽ വാ­ങ്ങാൻ തീ­രു­മാ­നി­ക്കു­ന്ന­തു് മ­റ്റാ­രെ­ക്കാ­ളും മു­മ്പു് അ­റി­യു­ന്ന­വ­നാ­ണു് ഒരു ബ്രോ­ക്കർ,” അ­യ്യ­പ്പൻ പ­റ­ഞ്ഞു, “പക്ഷേ, അതു മാ­ത്രം പോര. എ­ന്തെ­ങ്കി­ലും വാ­ങ്ങു­ക­യോ വി­ല്ക്കു­ക­യോ ചെ­യ്യേ­ണ്ട­തി­ന്റെ ആ­വ­ശ്യം ഒ­രാൾ­ക്കു­ണ്ടോ എ­ന്നു് അ­യാ­ളേ­ക്കാൾ മു­മ്പു് തി­രി­ച്ച­റി­യാൻ കൂടി ക­ഴി­യ­ണം.”

അ­യ്യ­പ്പ­നും ഉണ്ണി നാ­യ­രും ത­ങ്ങ­ളു­ടെ മൂ­ന്നാ­മ­ത്തെ ലാർ­ജി­ലേ­യ്ക്കു ക­ട­ന്നി­രു­ന്നു.

“ഉ­ണ്ണി­ക്കു­ഞ്ഞി­ന്റെ അച്ഛൻ നി­ങ്ങ­ളു­ടെ വീടും പ­റ­മ്പും വി­റ്റ­തു് മ­ല­ഞ്ച­ര­ക്കു ക­ച്ച­വ­ടം ന­ട­ത്തി­യി­രു­ന്ന ഔ­സേ­പ്പു മാ­പ്പി­ള­യ്ക്കാ­യി­രു­ന്ന­ല്ലോ. ഔ­സേ­പ്പു മാ­പ്പി­ള മ­രി­ച്ചി­ട്ടു് കു­റെ­യാ­യി. അ­ങ്ങേ­രു­ടെ മൂത്ത മ­ക­നു­ണ്ടാ­യി­രു­ന്ന­ല്ലോ, മാ­ത്യു… മാ­ത്യു ഔസേഫ്. ഉ­ണ്ണി­ക്കു­ഞ്ഞി­നു് ഓർമ്മ കാണും അയാളെ. മാ­ത്യു­വാ­ണു് ഇ­പ്പോൾ അ­തി­ന്റെ ഉടമ. വർ­ഷ­ങ്ങ­ളാ­യി അയാൾ അ­മേ­രി­ക്ക­യി­ലാ­ണു്. ഇ­പ്പോൾ നാ­ട്ടി­ലു­ണ്ടു്. മാ­ത്യു ഇ­പ്പോൾ ആ വീടും പ­റ­മ്പും വി­ല്ക്കാൻ തീ­രു­മാ­നി­ച്ചി­രി­ക്കു­ന്നു. രണ്ടു ക­ണ്ടീ­ഷ­നേ­യു­ള്ളു അ­യാൾ­ക്കു്. ന്യാ­യ­മാ­യ വില കി­ട്ട­ണം. അയാൾ തി­രി­ച്ചു പോ­കു­ന്ന­തി­നു മു­മ്പു്, അ­താ­യ­തു് ഒരു മാ­സ­ത്തി­ന­കം തീ­റാ­ധാ­രം ന­ട­ക്ക­ണം,” അ­യ്യ­പ്പൻ പ­റ­ഞ്ഞു.

“അ­പ്പോൾ ഈ ക­ച്ച­വ­ട­വു­മാ­യി­ട്ടാ­ണു് അ­യ്യ­പ്പ­ന്റെ വരവു്,” ഉണ്ണി നാ­യ­രു­ടെ മു­ഖ­ത്തു് ഒരു ചിരി വി­ടർ­ന്നു.

“വീ­ടൊ­ക്കെ ഇ­പ്പ­ഴും പ­ഴ­യ­പ­ടി ത­ന്നെ­യു­ണ്ടു്,” അ­യ്യ­പ്പൻ പ­റ­ഞ്ഞു, “ചിതലു കാരണം മോ­ന്താ­യം മാ­ത്രം തടി മാ­റ്റി ജി. ഐ. പൈ­പ്പാ­ക്കി. മോ­ളി­ലി­പ്പൊ­ഴും ഓ­ടു­ത­ന്നെ. ഉ­ണ്ണി­ക്കു­ഞ്ഞി­നു് വാ­ങ്ങാൻ ആ­ഗ്ര­ഹ­മു­ണ്ടെ­ന്ന­റി­ഞ്ഞാൽ മാ­ത്യു മോ­ഹ­വി­ല ചോ­ദി­ച്ചേ­ക്കാം. അ­ക്കാ­ര്യം കു­ഞ്ഞു് എ­നി­ക്കു വി­ട്ടേ­ക്കു്. അതിനു ഞാൻ ത­ട­യി­ട്ടോ­ളാം.”

“നാടു്, വി­റ്റു­പോ­യ പഴയ വീടു്… അ­ത്ത­രം ഒ­ട്ടി­പ്പി­ടു­ത്ത­ങ്ങ­ളൊ­ക്കെ അ­ഴി­ഞ്ഞു പോ­യി­ട്ടു് കാലം കു­റെ­യാ­യി,” ഉണ്ണി നായർ പ­റ­ഞ്ഞു, “അ­യ്യ­പ്പൻ ക­ച്ച­വ­ട­ത്തി­നു് വേറെ ആളെ നോ­ക്കു്.”

“കു­ഞ്ഞി­ന്റെ ഇഷ്ടം,” അ­യ്യ­പ്പൻ പ­റ­ഞ്ഞു, “ഇ­ങ്ങ­നെ­യൊ­ന്നു് ഒത്തു വ­ന്ന­പ്പോൾ അ­റി­യി­ക്കേ­ണ്ട­തു് എന്റെ ക­ട­മ­യാ­ണെ­ന്നു തോ­ന്നി, അ­ത്ര­മാ­ത്രം.”

സ്വി­ഗ്ഗി­യു­ടെ ഡെ­ലി­വ­റി ബോയ് ഇ­തി­ന­കം ഭ­ക്ഷ­ണം എ­ത്തി­ച്ചി­രു­ന്നു. ഉണ്ണി നായർ ഭ­ക്ഷ­ണം വി­ള­മ്പാ­നു­ള്ള വട്ടം കൂ­ട്ടി.

അ­യ്യ­പ്പ­ന്റെ മുഖം ചി­ന്താ­ഭ­രി­ത­മാ­യി­രി­ക്കു­ന്ന­തു് ഉണ്ണി നായർ ശ്ര­ദ്ധി­ച്ചു.

“ഉ­ണ്ണി­ക്കു­ഞ്ഞി­നോ­ടു് ഒരു കാ­ര്യം കൂടി പ­റ­യാ­തി­രി­ക്കു­ന്ന­തു് ശ­രി­യ­ല്ല,” അ­യ്യ­പ്പൻ പ­റ­ഞ്ഞു, “നി­ങ്ങ­ളു­ടെ കി­ഴ­ക്കേ അ­യ­ല്പ­ക്കം ഉ­ണ്ണി­ക്കു­ഞ്ഞു് മ­റ­ന്നി­ട്ടു­ണ്ടാ­കാൻ വ­ഴി­യി­ല്ല. താ­ഴ­ത്തെ തൊ­ടീ­ലെ ശി­വ­രാ­മൻ നാ­യ­രു­ടെ വീടു്. ശി­വ­രാ­മൻ നാ­യ­രു­ടെ മകൾ ല­ളി­ത­യും ഉ­ണ്ണി­ക്കു­ഞ്ഞും ത­മ്മി­ലു­ള്ള അ­ടു­പ്പം ഞ­ങ്ങൾ­ക്കൊ­ക്കെ അ­റി­യാ­മാ­യി­രു­ന്നു. ശി­വ­രാ­മൻ നാ­യ­രും ഭാര്യ സു­മ­തി­യ­മ്മ­യും ഇ­ന്നി­ല്ല. ല­ളി­ത­യു­ടെ വി­വാ­ഹം ക­ഴി­ഞ്ഞു് അധികം വൈ­കാ­തെ രണ്ടു പേരും മ­രി­ച്ചു. വർ­ഷ­ങ്ങ­ളോ­ളം ആ വീടു് അ­ട­ച്ചു പൂ­ട്ടി കി­ട­പ്പാ­യി­രു­ന്നു. ഇ­പ്പോൾ അവിടെ ഒരു താ­മ­സ­ക്കാ­രി വ­ന്നി­ട്ടു­ണ്ടു്. അതു് മ­റ്റാ­രു­മ­ല്ല, ല­ളി­ത­യാ­ണു്. ല­ളി­ത­യു­ടെ­യും ഉ­ണ്ണി­ക്കു­ഞ്ഞി­ന്റെ­യും ജീ­വി­ത­ങ്ങൾ ത­മ്മിൽ ഇ­പ്പോൾ ഒരു സാ­മ്യ­വു­മു­ണ്ടു്. ല­ളി­ത­യും വി­വാ­ഹ­ബ­ന്ധം വേർ­പെ­ടു­ത്തി ഒ­റ്റ­യ്ക്കാ­ണു്. പ­ണ്ട­ത്തെ ആ അ­ഴ­കി­നു മാ­ത്രം ഇ­പ്പൊ­ഴും ഒരു കു­റ­വു­മി­ല്ല.”

അ­ഞ്ചു്

കൂ­വ­ള­വും അ­തി­ന്മേൽ പ­ടർ­ന്ന മു­ല്ല­യു­മു­ണ്ടാ­യി­രു­ന്ന തന്റെ വീ­ട്ടു­മു­റ്റം ഉണ്ണി നാ­യർ­ക്കു് അ­പ്പോൾ ഓർമ്മ വന്നു.

നേരം പു­ല­രു­മ്പോൾ മു­ല്ല­പ്പൂ­ക്കൾ വെ­ളു­ത്ത ന­ക്ഷ­ത്ര­ങ്ങ­ളെ­പ്പോ­ലെ മു­റ്റ­മാ­കെ ചി­ത­റി­ക്കി­ട­ക്കു­മാ­യി­രു­ന്നു.

മു­റ്റം തീ­രു­ന്നി­ട­മാ­യി­രു­ന്നു ഉണ്ണി നാ­യ­രു­ടെ അ­തി­രു്. അവിടെ നി­ന്നു് താ­ഴേ­യ്ക്കു് ന­ട­ക്ക­ല്ലു­കൾ. താ­ഴ­ത്തെ വീടു് ല­ളി­ത­യു­ടേ­താ­യി­രു­ന്നു. അ­തി­ന­പ്പു­റം പാടം. നോ­ക്കി­യാ­ലും നോ­ക്കി­യാ­ലും തീ­രാ­ത്ത പാടം. പാ­ട­ത്തി­ന­പ്പു­റം പുഴ. വൈ­കു­ന്നേ­രം ആ ന­ട­ക്ക­ല്ലു­കൾ ഇ­റ­ങ്ങി അ­വ­ളു­ടെ പ­റ­മ്പും വീ­ട്ടു­മു­റ്റ­വും മു­റി­ച്ചു­ക­ട­ന്നി­ട്ടാ­ണു് പു­ഴ­വ­ക്ക­ത്തു് കാ­റ്റു­കൊ­ള്ളാ­നെ­ന്ന മ­ട്ടിൽ ഉണ്ണി നായർ പോ­യി­രു­ന്ന­തു്.

ഒരു ദിവസം ല­ളി­ത­യു­ടെ അച്ഛൻ ശി­വ­രാ­മൻ നായർ ഉണ്ണി നായരെ ത­ട­ഞ്ഞു.

“വി­ള­വി­റ­ക്കി­യി­രി­ക്കു­ന്ന­തി­ന്റെ ഇ­ട­യിൽ­ക്കൂ­ടി­യാ­ണോ­ടാ നി­ന്റെ ന­ട­പ്പു്? ഇതു് പൊതു വ­ഴി­യ­ല്ലെ­ന്ന കാ­ര്യം നി­ന­ക്കു് അ­റി­യാൻ മേലേ?”

ചേ­ന­യും ചേ­മ്പും കാ­ച്ചി­ലു­മെ­ല്ലാം സ­മൃ­ദ്ധ­മാ­യി വി­ള­ഞ്ഞു നിന്ന പ­റ­മ്പാ­യി­രു­ന്നു ശി­വ­രാ­മൻ നാ­യ­രു­ടേ­തു്. ന്യാ­യം ശി­വ­രാ­മൻ നാ­യ­രു­ടെ ഭാ­ഗ­ത്താ­യി­രു­ന്നു­വെ­ങ്കി­ലും പൊ­ടി­മീ­ശ­ക്കാ­ര­നാ­യ ഉണ്ണി നായർ വി­ട്ടു­കൊ­ടു­ത്തി­ല്ല.

“കൂ­ടു­തൽ വി­ള­വി­റ­ക്ക­രു­തു്. അതാ എ­നി­ക്കും പ­റ­യാ­നു­ള്ള­തു്.” ഉണ്ണി നായർ ശി­വ­രാ­മൻ നാ­യ­രോ­ടു പ­റ­ഞ്ഞു.

ന­ട­ക്ക­ല്ലു­കൾ കയറി ഉണ്ണി നാ­യ­രു­ടെ വീ­ട്ടു­മു­റ്റം മു­റി­ച്ചു ക­ട­ന്നാ­ണു് ലളിത എ­ന്നും രാ­വി­ലെ അ­മ്പ­ല­ത്തിൽ പോ­യി­രു­ന്ന­തു്. പോ­കു­ന്ന വഴി കൂ­വ­ള­ത്തി­ന്മേൽ പ­ടർ­ന്ന മു­ല്ല­യിൽ നി­ന്നു് പൂ­വി­റു­ത്തു് മു­ടി­യിൽ ചൂടും. ലളിത അ­മ്പ­ല­ത്തിൽ പോ­കു­ന്ന സമയം നോ­ക്കി­യാ­ണു് ഉണ്ണി നാ­യ­രു­ടെ മുല്ല പൂ­വി­ട്ടി­രു­ന്ന­തു തന്നെ.

ഇ­രു­മ്പു കൂ­ട്ടി­ലി­ട്ടു് ഉണ്ണി നായർ കൈസർ എന്നു പേ­രു­ള്ള ഒരു പ­ട്ടി­യെ വ­ളർ­ത്തി­യി­രു­ന്നു. അ­ക്കാ­ലം ഒരു പ­ട്ടി­ക്കു നൽകാൻ ക­ഴി­യു­ന്ന പുതുമ ന­ഷ്ട­പ്പെ­ട്ടി­ട്ടി­ല്ലാ­ത്ത ഒരു പേ­രാ­യി­രു­ന്നു അതു്. ഏ­കാ­കി­ക­ളാ­യ പി­ള്ളേർ അ­ന്നു് അ­ങ്ങ­നെ­യൊ­ക്കെ­യാ­യി­രു­ന്നു. എ­ന്തെ­ങ്കി­ലു­മൊ­ന്നി­നെ അ­രു­മ­യാ­യി വ­ളർ­ത്തും. പ­ട്ടി­യെ, കവളം കാ­ളി­യെ, ത­ത്ത­യെ, പൂ­ച്ച­യെ… എ­ന്തി­നു്, പ­രു­ന്തി­നെ വ­ളർ­ത്തു­ന്ന­വർ വരെ ഉ­ണ്ടാ­യി­രു­ന്നു.

കൈസർ ഉണ്ണി നാ­യർ­ക്കു വേ­ണ്ടി എ­ന്തും ചെ­യ്യു­മാ­യി­രു­ന്നു. ഒരു രാ­ത്രി ഉണ്ണി നായർ കൈ­സ­റി­നോ­ടു പ­റ­ഞ്ഞു, “നാളെ വെ­ളു­പ്പി­നു് നി­ന്റെ ഇ­രു­മ്പു കൂ­ടി­ന്റെ വാതിൽ ഞാൻ തു­റ­ന്നി­ട്ടി­രി­ക്കും. ലളിത അ­മ്പ­ല­ത്തിൽ പോ­കു­ന്ന സമയം നി­ന­ക്കു് അ­റി­യാ­മ­ല്ലോ. ഒരു പ­രി­ച­യ­വും ഭാ­വി­ക്ക­രു­തു്. പേ­ടി­പ്പി­ക്കു­ന്ന നാലു കുര, കാലിൽ ഒരു ചെറിയ കടി. ഒന്നു ചോര പൊ­ടി­യ­ണം. അ­ത്ര­യേ വേ­ണ്ടു.”

ശേഷം ഉണ്ണി നായർ തന്റെ ഹീറോ ഫുൾ സൈ­ക്കിൾ കാ­റ്റു­നി­റ­ച്ചു്, എ­ണ്ണ­യി­ട്ടു വെ­ച്ചു. എ­ന്നി­ട്ടു് ല­ളി­ത­യെ പു­റ­കി­ലി­രു­ത്തി നാലു കി­ലോ­മീ­റ്റർ അ­പ്പു­റ­മു­ള്ള ആ­ശു­പ­ത്രി­യി­ലേ­ക്കു് സൈ­ക്കിൾ ച­വി­ട്ടു­ന്ന­തു് സ്വ­പ്നം കണ്ടു കൊ­ണ്ടു് ഉ­റ­ങ്ങാൻ കി­ട­ന്നു.

പി­റ്റെ­ന്നു പു­ലർ­ച്ചെ കൈ­സ­റി­ന്റെ കു­ര­യും തു­ടർ­ന്നു് ചോര പൊ­ടി­യു­ന്ന തന്റെ കാ­ലി­ലേ­ക്കു നോ­ക്കി­ക്കൊ­ണ്ടു­ള്ള ല­ളി­ത­യു­ടെ ക­ര­ച്ചി­ലും പ്ര­തീ­ക്ഷി­ച്ചു് ഉണ്ണി നായർ ഉ­റ­ക്ക­മു­ണർ­ന്നു കി­ട­ന്നു. പക്ഷേ, ഒ­ന്നും സം­ഭ­വി­ച്ചി­ല്ല. രാ­വി­ലെ കു­ളി­ച്ചൊ­രു­ങ്ങി­യു­ള്ള ല­ളി­ത­യു­ടെ അ­മ്പ­ല­ത്തിൽ പോ­ക്കി­നു് ശി­വ­രാ­മൻ നായർ അന്നു മുതൽ വി­ല­ക്കു് ഏർ­പ്പെ­ടു­ത്തി­യി­രു­ന്നു.

ഉണ്ണി നായർ ഭ­ക്ഷ­ണ­ത്തി­നു മു­മ്പു് രണ്ടു ഗ്ലാ­സ്സു­ക­ളി­ലും ഓരോ ലാർജ് കൂടി വീ­ഴ്ത്തി.

“എ­നി­ക്കു് ഒ­രേ­യൊ­രു കാ­ര്യം അ­റി­ഞ്ഞാൽ മതി,” ഉണ്ണി നായർ അ­യ്യ­പ്പ­നോ­ടു പ­റ­ഞ്ഞു, “മു­റ്റ­ത്തു് ആ കൂ­വ­ള­വും അ­തി­ന്മേൽ പ­ടർ­ന്ന മു­ല്ല­യും ഇ­പ്പൊ­ഴു­മു­ണ്ടോ?”

“ഉ­ണ്ടോ­ന്നോ,” അ­യ്യ­പ്പൻ പ­റ­ഞ്ഞു, “ഇ­പ്പൊ­ഴും നല്ല ത­ഴ­ച്ചു പ­ന്ത­ലി­ച്ചു നി­ല്ക്കു­ന്നു.”

ആറു്

തീ­റാ­ധാ­രം ന­ട­ന്നു ക­ഴി­ഞ്ഞു് ഉണ്ണി നായർ തന്റെ പഴയ വീ­ട്ടിൽ ആ­ദ്യ­മാ­യി താ­മ­സി­ക്കാ­നെ­ത്തി­യ­തു് ആ­കാ­ശ­ത്തു് തു­ലാ­മേ­ഘ­ങ്ങൾ കനം തൂ­ങ്ങി നിന്ന ഒരു സ­ന്ധ്യ­യ്ക്കാ­യി­രു­ന്നു. നാ­ല്പ­ത്തി­യ­ഞ്ചു വർ­ഷ­ങ്ങ­ളു­ടെ വി­ട­വു് ഇ­ല്ലാ­താ­കാൻ മു­റ്റ­ത്തു നി­ന്നു് ക­ണ്ണു­ക­ള­ട­ച്ചു് ഒരു ദീർ­ഘ­ശ്വാ­സം എ­ടു­ക്കു­ക­യേ വേ­ണ്ടി വ­ന്നു­ള്ളു അ­യാൾ­ക്കു്.

കൂ­വ­ള­ത്തി­ന്റെ­യും മു­ല്ല­യു­ടെ­യും കാ­ര്യം അ­യ്യ­പ്പൻ ഇ­ത്തി­രി കൂ­ട്ടി പ­റ­ഞ്ഞ­താ­യി­രു­ന്നു­വെ­ന്നു് ഉണ്ണി നാ­യർ­ക്കു മ­ന­സ്സി­ലാ­യി. മു­റ്റ­ത്തു് കൂ­വ­ള­വും മു­ല്ല­യു­മു­ണ്ടു് എ­ന്ന­തു് നേരു തന്നെ. പക്ഷേ, വാർ­ധ­ക്യം ബാ­ധി­ച്ചു്, മു­ര­ടി­ച്ചാ­ണു് നി­ല്പു്. പ­രി­പാ­ല­ന­ത്തി­ന്റെ കു­റ­വു് ഒറ്റ നോ­ട്ട­ത്തിൽ വെ­ളി­പ്പെ­ടു­ന്നു­ണ്ടു്. മുല്ല അ­തി­ന്റെ സ­ഹ­ജ­വാ­സ­ന കൊ­ണ്ടു് അ­വി­ട­വി­ടെ പൂ­വി­ട്ടി­ട്ടു­ണ്ടെ­ന്നു മാ­ത്രം.

ഉണ്ണി നായർ പ­റ­ഞ്ഞേ­ല്പി­ച്ച മറ്റു കാ­ര്യ­ങ്ങ­ളും അ­യ്യ­പ്പൻ ഏർ­പ്പാ­ടാ­ക്കി­യി­ട്ടു­ണ്ടാ­യി­രു­ന്നു. ഹീ­റോ­യു­ടെ ഒരു പു­തു­പു­ത്തൻ ഫുൾ സൈ­ക്കിൾ, ക­ഷ്ടി­ച്ചു് ഒരു വ­യ­സ്സു പ്രാ­യം വ­രു­ന്ന കൈസർ എന്നു പേ­രി­ട്ട ലാ­ബ്ര­ഡോർ ഇ­ന­ത്തിൽ പെട്ട വെ­ളു­ത്ത നി­റ­മു­ള്ള ഒരു നായ, അതിനു കി­ട­ക്കാൻ പ­റ്റി­യ ഒരു ഇ­രു­മ്പു കൂടു് എ­ന്നി­വ­യാ­യി­രു­ന്നു അതു്.

ഇ­രു­മ്പു­കൂ­ട്ടിൽ കി­ട­ന്ന കൈസർ ഉണ്ണി നായർ അ­ടു­ത്തു ചെന്ന പാടെ എ­ഴു­ന്നേ­റ്റു നി­ന്നു. ക­ണ്ണു­ക­ളിൽ തി­ള­ക്കം നി­റ­ച്ചു കൊ­ണ്ടു് വാ­ലാ­ട്ടി.

“തീ­രു­മാ­നി­ച്ച പോലെ കാ­ര്യ­ങ്ങൾ ന­ട­ക്കു­മ­ല്ലോ അല്ലേ?” ഉണ്ണി നായർ അ­യ്യ­പ്പ­നോ­ടു ചോ­ദി­ച്ചു.

“സം­ശ­യ­മെ­ന്തു്,” മ­റു­പ­ടി പ­റ­ഞ്ഞ­തു് ഒരു സ്ത്രീ ശ­ബ്ദ­മാ­യി­രു­ന്നു.

സെ­റ്റു­മു­ണ്ടി­ന്റെ തു­മ്പു കൊ­ണ്ടു് തല മൂടി, ഇളം നീല മാ­സ്ക്കു കൊ­ണ്ടു് മുഖം മ­റ­ച്ചു് ലളിത ന­ട­ക്ക­ല്ലു­കൾ കയറി വന്നു. ക­റു­ത്ത ഫ്രെ­യ്മു­ള്ള ക­ണ്ണ­ട­യ്ക്കു പി­ന്നി­ലെ ക­ണ്ണു­കൾ സ­ന്ധ്യ­യു­ടെ പാ­തി­യി­രു­ട്ടി­ലും ദീ­പ്ത­മാ­യി­രു­ന്നു.

images/csanthosh-km-03-t.png

ല­ളി­ത­യു­ടെ മു­ടി­യ­ത്ര­യും കൊ­ഴി­ഞ്ഞി­രി­ക്കു­ന്ന­തും രോ­മ­ങ്ങ­ളി­ല്ലാ­ത്ത പു­രി­കം മഷി കൊ­ണ്ടു ക­റു­പ്പി­ച്ചി­രി­ക്കു­ന്ന­തും ഉണ്ണി നായർ കണ്ടു.

“യൂ­ട്ര­സ് എ­ടു­ത്തു ക­ള­ഞ്ഞു. അ­വ­സാ­ന­ത്തെ കീമോ ഇ­ന്ന­ലെ­യാ­യി­രു­ന്നു,” ലളിത പ­റ­ഞ്ഞു, “നാളെ രാ­വി­ലെ ആറു മണി എ­ന്നൊ­രു സ­മ­യ­മു­ണ്ടെ­ങ്കിൽ ഞാൻ ഈ മു­റ്റം വഴി അ­മ്പ­ല­ത്തി­ലേ­യ്ക്കു പോകും. മു­ല്ല­യിൽ നി­ന്നു് പൂ­വി­റു­ക്കാൻ വേ­ണ്ടി ഒരു നി­മി­ഷം നി­ല്ക്കു­മ്പോൾ എ­ന്താ­ണു ചെ­യ്യേ­ണ്ട­തെ­ന്നു് കൈ­സ­റി­നു് അ­റി­യാം. അവനു് അ­തി­നു­ള്ള ട്രെ­യി­നി­ങ് ഒക്കെ അ­യ്യ­പ്പൻ ന­ല്കി­യി­ട്ടു­ണ്ടു്.”

കി­ഴ­ക്കൻ ച­ക്ര­വാ­ള­ത്തിൽ എ­ഴു­ന്ന­ള്ളി നിന്ന ക­രി­മേ­ഘ­ങ്ങ­ളെ വി­ര­ട്ടി­യോ­ടി­ച്ചു കൊ­ണ്ടു് പൊ­ടു­ന്ന­നെ ഒരു കാ­റ്റു് തു­ട­ല­ഴി­ഞ്ഞു വന്നു.

മെ­ല്ലി­ച്ച പുഴ മേലും കൊ­യ്തൊ­ഴി­ഞ്ഞ പാ­ട­ത്തി­ന്മേ­ലും കാ­റ്റു് ഒരേ വ­ന്യ­ത­യോ­ടെ മേ­ഞ്ഞു.

പുഴ, ക­രി­നീ­ല മാനം വീണു് ഒ­റ്റ­നി­മി­ഷം കൊ­ണ്ടു് ഗാ­ഢ­മാ­യി. പ­റ­മ്പി­ലെ മ­ര­ങ്ങൾ ക­രി­യി­ല­ക­ളു­രി­ഞ്ഞു് നിന്ന നി­ല്പിൽ ന­ഗ്ന­രാ­യി.

മ­ഴ­യു­ടെ ആദ്യ തു­ള്ളി­കൾ വീഴാൻ തു­ട­ങ്ങി.

പൂർ­ണ്ണ വ­ളർ­ച്ച­യെ­ത്താ­തെ മു­തിർ­ന്ന അ­ന്തി­യി­രു­ട്ടു് കു­ട­യി­ല്ലാ­തെ ന­ന­ഞ്ഞു് ന­ട­ക്ക­ല്ലു­കൾ കയറി.

ഉണ്ണി നാ­യ­രു­ടെ നോ­ട്ടം അ­യ്യ­പ്പ­ന്റെ നേർ­ക്കു നീ­ണ്ടു.

അ­യ്യ­പ്പൻ നി­ശ്ശ­ബ്ദ­നാ­യി തല താ­ഴ്ത്തി നി­ന്നു.

“സ­ന്ധ്യ­യ്ക്കു­ള്ള അ­ടി­ച്ചു തളി ക­ഴി­ഞ്ഞു് വേ­ല­ക്കാ­രി പോകാൻ കാ­ത്തു നിൽ­ക്കു­ന്നു­ണ്ടാ­വും,” ലളിത ന­ട­ക്ക­ല്ലു­ക­ളി­റ­ങ്ങി, “ഞാൻ ചെ­ല്ല­ട്ടെ.”

അന്നു രാ­ത്രി തന്റെ പഴയ വീ­ട്ടിൽ പി­റ്റെ­ന്ന­ത്തെ പ്ര­ഭാ­തം എ­ത്തി­ച്ചേ­രു­ന്ന­തും കാ­ത്തു് പൊ­ടി­മീ­ശ­ക്കാ­ര­നാ­യ ഒരു കു­മാ­ര­ന്റെ നെ­ഞ്ചി­ടി­പ്പോ­ടെ ഉണ്ണി നായർ ഉ­റ­ങ്ങാ­തെ കി­ട­ന്നു.

സി. സ­ന്തോ­ഷ് കുമാർ
images/santhoshkumar.jpg

ജനനം: 25.05.1971.

സ്വ­ദേ­ശം: കോ­ട്ട­യം ജി­ല്ല­യി­ലെ എ­ഴു­മാ­ന്തു­രു­ത്ത് എന്ന ഗ്രാ­മം.

ഇ­രു­പ­തു വർ­ഷ­ത്തെ സേ­വ­ന­ത്തി­നു ശേഷം 2012-ൽ വ്യോ­മ­സേ­ന­യിൽ നി­ന്നു വി­ര­മി­ച്ചു. ഇ­പ്പോൾ ഇ­ന്ത്യൻ ഓ­ഡി­റ്റ് ആന്റ് അ­ക്കൗ­ണ്ട്സ് ഡി­പാർ­ട്മെ­ന്റിൽ ജോലി ചെ­യ്യു­ന്നു.

ഒരു ഡ­സ­നോ­ളം ചെ­റു­ക­ഥ­കൾ എ­ഴു­തി­യി­ട്ടു­ണ്ടു്. പു­സ്ത­ക­ങ്ങ­ളൊ­ന്നും പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടി­ല്ല.

ഭാര്യ: രാധ.

മക്കൾ: ആ­ദി­ത്യൻ, ജാനകി.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്ര­ങ്ങൾ: വി. മോഹനൻ

Colophon

Title: Dallal (ml: ദ­ല്ലാൾ).

Author(s): C. Santhosh Kumar.

First publication details: Sayahna Foundation; Trivandrum, Kerala; 2020-08-13.

Deafult language: ml, Malayalam.

Keywords: Short Story, C. Santhosh Kumar, Dallal, സി. സ­ന്തോ­ഷ് കുമാർ, ദ­ല്ലാൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape, a painting by Gustave Courbet (1819–1877). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.