SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Fresnaye_conquest_of_air.jpg
Conquest of the Air, a painting by Roger de La Fresnaye (1885–1925).
മു­ഖ­വു­ര

സാ­ഹി­ത്യ­കു­ശ­ലൻ സി. വി. രാ­മൻ­പി­ള്ള അവർകൾ ഒ­ടു­വിൽ എ­ഴു­തി­യ പ്ര­ഹ­സ­ന­മാ­ണു് ഇതു്. ആദ്യം തി­രു­വ­ന­ന്ത­പു­രം നാഷനൽ ക്ല­ബ്ബ്കാ­രും, പി­ന്നീ­ടു കൈ­യെ­ഴു­ത്തു പ്രതി തേ­ടി­യെ­ടു­ത്തു് ആർ­ട്ട്സ് കാ­ളേ­ജു വി­ദ്യാർ­ത്ഥി­ക­ളും ഇ­ത­ഭി­ന­യി­ച്ചു. ഇ­തു­വ­രെ അ­ച്ച­ടി­ച്ചു പ്ര­സി­ദ്ധ­പ്പെ­ടു­ത്താ­തെ­യി­രു­ന്ന­തു് എന്റെ വീ­ഴ്ച­കൊ­ണ്ടാ­ണു്. ഇ­തി­ന്റ സകല അ­വ­കാ­ശ­വും കൊ­ല്ലം ശ്രീ­രാ­മ­വി­ലാ­സം പ്ര­സി­ദ്ധീ­ക­ര­ണ­ശാ­ല­യു­ടെ ഉ­ട­മ­സ്ഥർ­ക്കാ­ണു് കൊ­ടു­ത്തി­ട്ടു­ള്ള­തു്.

ഈ. വി. കൃ­ഷ്ണ­പി­ള്ള

ബട്ളർ പപ്പൻ
സി. വി. രാ­മൻ­പി­ള്ള ബി. ഏ.
രംഗം ൧

ഗോ­വി­ന്ദൻ ത­മ്പി­യു­ടെ താ­മ­സ­സ്ഥ­ലം.

ആ­ഡം­ബ­ര­വേ­ഷ­ത്തിൽ, ഭ­സ്മ­വും രു­ദ്രാ­ക്ഷ­മാ­ല­ക­ളും ധ­രി­ച്ചു് ഈ­സി­ച്ചെ­യ­റിൽ ഗോ­വി­ന്ദൻ തമ്പി ഇ­രു­ന്നു ജ­പി­ക്കു­ന്നു.

“ഹരേ! പ­ങ്ക­ജാ­ക്ഷ ശൗരേ!

വി­രൂ­പാ­ക്ഷ സ്ത്രീ­ലോ­ച­ന മ­ഹേ­ശ്വ­രാ!”

(കോ­ളാ­മ്പി­യിൽ തു­പ്പി­യി­ട്ടു്) ഇനി ചാ­വു­ക­യാ­ണു ന­ല്ല­തു്. മാ­നം­മു­ട്ടെ സ്ഥാ­ന­വും വലിയ സം­ബ­ന്ധ­ങ്ങ­ളും എ­ങ്ങ­നെ പു­ലർ­ത്തു­മോ ഈ പ­ഞ്ച­ക്കാ­ല­ത്തു്! അ­ന­ന്തി­ര­വ­രു വെ­റു­ത്തു. മകൻ പ­ഠി­ച്ചു പൊ­ന്നു­കെ­ട്ടി ക­ഴു­വി­നു മു­തു­കു നീ­ട്ടു­ന്നു. അ­ര­ക്കാ­ശി­നി­ടം­കൊ­ള്ളാ­ത്ത—നാ­രാ­യ­ണ, നാ­രാ­യ­ണ, നാ­രാ­യ­ണ (കി­ഴ­ക്കോ­ട്ടു­നോ­ക്കീ­ട്ടു്) തൊ­ല­ഞ്ഞ മാ­ടൻ­മാ­രെ ഒരു വ­ഴി­യ്ക്ക­യ­ച്ചാൽ—രണ്ടു പറ്റു തി­ന്നും­മു­മ്പു് തൊ­ട്ടു തെ­റി­ക്കാ­ഞ്ഞാൽ ദാ­ക്ത­ര­ന്മാ­രു­ടെ ഉ­പ­ദേ­ശം തെ­റ്റൂ­ല്യോ? നാ­രാ­യ­ണ ഗോ­വി­ന്ദ മു­രാ­രേ ഹരി ശംഭോ! ശവം വ­ഴി­യിൽ വ­ച്ചു് പൊ­ട്ടി­ച്ചു മോ­ന്തി­ക്കൊ­ണ്ടു­വ­രു­ന്നോ എന്തോ? ക­യ്യി­ക്കി­ട­ന്ന മോ­തി­രം പണയം വെ­ച്ചു് ഇ­ന്ന­ത്ത­ടം ക­ഴി­യു­ന്നു. അ­തി­നി­ട­യ്ക്കു് അവൻ പ­ങ്കെ­ടു­ത്തോ­ണ്ടാ—തൊ­ല­ഞ്ഞു പോ­ട്ടെ. ജാനകീ മ­നോ­ഹ­രാം­ഗ­സർ­വ്വ­ര­ത്ന­ശോ­ഭി­തം (മൂ­ക്കു പി­ടി­ച്ചു­കൊ­ണ്ടു) ഛ്ചാഃ ഇ­തെ­ന്തൊ­രു ക­ഷ്ട­പ്പാ­ടു്! ഏ­താ­ണ്ടോ ഉ­ള്ള­തു് ച­ട്ടി­യി­ലും പി­ടി­ച്ചു (ഒ­രു­വ­ശ­ത്തോ­ട്ടു നോ­ക്കി) എടീ അ­വ­ല­ക്ഷ്മി­പി­ള്ളേ! നി­ന്റെ ക­ണ­ക്കു് ഇതും പു­ക­ച്ച ക­ള­യാ­തെ (മു­ന്നോ­ട്ടു­നോ­ക്കി). ഓ, ഏ­ഴ­രാ­ണ്ടൻ നീ­ങ്ങു­ന്നു. ആ കാലൻ പ­പ്പു­വി­ന്റെ വ­ര­വാ­യി (കോപം ന­ടി­ച്ചു്) ശ­നി­യ­ന്മാ­രു്. മെ­ന­ക്കേ­ടി­ല്ലാ­ത്ത കൂ­ട്ടം. തെ­ങ്ക­ടി പു­ളി­യ­ടി എന്ന തേരാ പാരാ ന­ട­ക്കു­ന്നു. രാ­മ­കൃ­ഷ്ണ വാ­സു­ദേ­വാ മോ­ക്ഷ­മെ­ങ്കി­ലും കി­ട്ട­ട്ടെ. വ­യ­സ്സു­കാ­ല­വും രാ­മ­കൃ­ഷ്ണ­വാ­സു­ദേ­വ­ഭ­ക്ത­മു­ക്തി­ദാ­യ­കം (ചാടി എ­ഴു­ന്നേ­റ്റു്) ഇതാ വന്നു. (നെ­ഞ്ച­ത്തു തടവി സ­ന്തു­ഷ്ട­ഭാ­വ­ത്തിൽ) വാ അ­പ്പ­നേ! ഇങ്ങു നേ­രേ­വാ! ഇ­ങ്ങാ­രും ഇല്ല (മു­ന്നോ­ട്ടു ക­ട­ന്ന­തു് രണ്ടു പേ­രെ­ന്നും തി­രി­ഞ്ഞു പോ­കു­ന്നു എ­ന്നും കണ്ടു പി­ന്നെ­യും ക­പി­ത­നാ­യി) പ­ന്ത്ര­ണ്ടാം ശ­നി­ക്കു പി­റ­ന്ന ആ കൊ­ച്ചു കി­ട്ടു­വും അ­വ­ന്റെ മ­ന്ത്രി­യും. ഇ­ങ്ങോ­ട്ടു­നോ­ക്കു്! (കൊ­ച്ചു­കൃ­ഷ്ണ­പി­ള്ള­യും ഈ­ച്ച­ര­നും പ്ര­വേ­ശി­ക്കു­ന്നു). എവിടെ, എന്തു നേ­ദി­ക്കാൻ പോ­യി­രു­ന്നു നീ! ഒ­ന്നി­നും കൊ­ള്ളാ­ത്ത­വ­ന്മാർ. അ­ടു­പ്പും­കി­ടെ കി­ട­ന്നു കെ­ട്ട­പേ­രെ­ങ്കി­ലും വ­രു­ത്താ­തെ ജന്മം എ­ടു­പ്പി­ക്ക­ണ്ട­യോ? ഈ ദൊ­ര­വേ­ഷം കെ­ട്ടി ക­ഴു­ത്തി­ക്കൊ­ല­മാ­ല­യും തൂ­ക്കി ആ­രെ­മൂ­ടാ­നെ­ഴു­ന്ന­ള്ളി­യി­രു­ന്നെ­ടാ നീ?
കൊ­ച്ചു:
ഇ­തെ­ന്തോ­ന്നാ വി­ശ­ക്കു­ന്നെ­ങ്കിൽ വി­ള­മ്പി­ച്ചു­ണ്ണ­ണം. ഞാൻ ക്ല­ബ്ബിൽ പോ­യി­രു­ന്നു.
ഗോവി:
നീ കെ­ള­മ്പാൻ തന്നെ കാ­ല­മാ­യി. എ­ന്തോ­ന്നു വച്ചു നി­ന്റെ പ­ന്ത­ടി­യും മോ­ടി­യും, സ­ഫ­ക്കൊ­ണ്ടാ­ട്ട­വും നീ ന­ട­ത്തു­മെ­ടാ? ഹ്-ം! ഹി­പ്പം മു­ഖ­ത്തു­നോ­ക്കി മൂ­ധേ­വി കള്ളം പ­റ­യു­ന്നു. നീ ആ സ­ര­സൂ­നെ തേ­വി­ടി­യാ­ടാ­ന­ല്ലേ­ടാ പോ­യി­രു­ന്ന­തു് ?
കൊ­ച്ചു:
അച്ഛാ! അ­ച്ഛ­ന്റെ അ­ന­ന്തി­ര­വൾ ശ­രി­ത­ന്നെ. പക്ഷേ, മ­ര്യാ­ദ­കേ­ടാ­യി കൊ­ച്ചു­ങ്ങ­ളെ­ക്കു­റി­ച്ചു സം­സാ­രി­ക്ക­രു­തു്.
ഗോവി:
ച്ഛീ! നീ­യോ­ടാ എ­നി­ക്കു നീ­തി­സാ­ര­ങ്ങ­ളു ചൊ­ല്ലി­ത്ത­രു­ന്ന­തു്? (ചാടി അ­ടി­ക്കാൻ ക­യ്യോ­ങ്ങി. കൊ­ച്ചു­കൃ­ഷ്ണ­പി­ള്ള ഒ­ഴി­യു­ന്നു. തമ്പി വീ­ഴു­ന്നു. ഈ­ച്ച­രൻ ത­ടു­ത്തെ­ഴു­ന്നേ­ല്പി­ക്കു­ന്നു)
ഈച്ച:
അ­ങ്ങു­ന്നേ ‘പു­ത്രോ­ര­ക്ഷ­തി വാർ­ദ്ധ­ക്യേ’ എ­ന്നാ­ണു്. അ­തു­കൊ­ണ്ടു അ­ങ്ങു­ന്നു വ­യ­സ്സു­ചെ­ന്നു ഇ­രി­പ്പി­ലാ­കു­മ്പം മ­ക­ന­ല്ലേ കാ­ര്യം പ­ഠി­പ്പി­ച്ചു­ത­ര­ണം?
ഗോവി:
(എ­ഴു­ന്നേ­റ്റു കാലു ത­ട­വി­ക്കൊ­ണ്ടു് മ­ക­നോ­ടു്) എടാ ഈ പു­ഷ്ക­രൻ ക­ലി­യു­ടെ കൂ­ട്ടു് നി­ന­ക്കു കൊ­ള്ളി­ല്ലാ­യെ­ന്നു് ഞാ­നെ­ന്നു­പ­റ­യു­ന്നു. ഇ­വ­നാ­ണു­നി­ന്റെ പ­ഠി­ത്തം തെ­റ്റി­ച്ച­തു്. നി­ന­ക്കു് ഈ­ശ്വ­ര­നെ­ങ്കിൽ അ­ങ്ങു് വെ­ളി­യിൽ നി­റു­ത്തി­ക്കൊ­ള്ള­ണം ഇ­വി­ടെ­ക്കേ­റ്റി­ക്കൂ­ടാ (മു­ന്നോ­ട്ടു­നോ­ക്കി) ഭോ ഭോ! അങ്ങു കൊ­ണ്ടു­പോ, (പപ്പു ക­ക്ഷ­ത്തിൽ മു­ണ്ടി­നി­ട­യിൽ കു­പ്പി­യും പൊ­ന്തി­ച്ചു് എ­ത്തി­നോ­ക്കു­ന്നു. തമ്പി ‘അങ്ങു നി­ല്ലെ’ന്നു കൈ­കാ­ണി­ക്കു­ന്നു. അ­ണി­യ­റ­യിൽ നി­ന്നു ‘വി­ള­മ്പ­ട്ടൊ’ എന്നു ല­ക്ഷ്മി­പ്പി­ള്ള ചോ­ദി­ക്കു­ന്നു)
ഗോവി:
ഇ­തെ­ന്തു ശ­നി­യ­ന്മാ­രു്. ത­ള്ള­യ­പ്പു­റ­ത്തും പി­ള്ള­യി­പ്പു­റ­ത്തും (പ­പ്പു­വി­നോ­ടു്) പോടാ അ­വി­ടു­ന്നു്. ഒരു തൊ­ണ്ടാ­മ്പി­റ­ക്കി അ­വ­ന്റെ പു­റ­കി­ലും. ഭോയിൻ, ഭോയിൻ രണ്ടു നാമമോ മറ്റോ വാ­യു­വ­ട­ക്കാൻ പ­ടി­ച്ച­തു ജ­പി­ച്ചോ­ണ്ടു് രണ്ടു പ­റ്റു­തി­ന്നാൻ വി­ടാ­ണ്ടു കേറി നി­ക്കു­ന്ന ക­ണ്ടി­ല്യോ! ഭോ! ഭോ!
ഈച്ച:
എടേ! പപ്പു! അ­ങ്ങു­ന്നി­നു കാലു തേ­ച്ചു­ക­ഴു­കാൻ വെ­ള്ള­മോ മറ്റോ കൊ­ണ്ടു­വെ­യ്ക്ക­ടാ. ആ ക­ക്ഷ­ത്തി­ലെ പൊയില ചാ­ല­യി­ന്നോ പാ­ള­യ­ത്തീ­ന്നോ? നല്ല എ­രി­യു­ള്ള­താ­ണോ? (പപ്പു പിൻ­വ­ലി­ഞ്ഞു­ക­ള­യു­ന്നു).
ഗോവി:
നോ­ക്കു് ഇ­വി­ടെ­ക്കേ­റി വി­ചാ­രി­പ്പാ­ടാൻ നി­യ്ക്കാ­ണ്ടു നി­ന്റെ പാ­ട്ടി­നു പോ­യി­ല്ലെ­ങ്കിൽ, എടാ ത­ന്ത­യ്ക്കു പി­റ­ക്കാ­ത്ത­വ­നേ!
ഈച്ച:
അ­ങ്ങു­ന്നെ! എത്ര അ­ച്ച­നെ ഇവൻ ക­ണ്ടി­രി­ക്കു­ന്നു ചു­മ്മാ പൂ­രാ­യ­ങ്ങ­ളെ വി­ളി­ച്ചു ശ­കാ­രി­ക്ക­രു­തു്. അ­ങ്ങ­ത്തെ­ക്കൂ­ടി­യും സേ­വി­ച്ചി­ട്ടു­ണ്ടു്. പ­ണ്ടെ­ന്തോ ഗു­ണ­ദോ­ഷ­ങ്ങ­ളും ചൊ­ല്ലി­ത്ത­ന്നി­ട്ടു­ണ്ടു്. അ­തൊ­ക്കെ ഇപ്പം ഓർ­മ്മി­ക്കു­മെ­ന്നു് അ­ങ്ങ­ത്തേ­യ്ക്ക­ത്ര ഉ­റ­പ്പും വേണ്ട. കാലം…
ഗോവി:
അതേ; നി­ന്റെ അ­പ്പാ­പ്പ­ന്മാ­രു­ടെ കാലം തന്നെ. ത­ള്ള­യും പി­ള്ള­യും ആണും പെ­ണ്ണും തറയും മു­റ­യും കെട്ട കാലം, ഭോ! നി­ന്റെ കൂ­റ്റാ­നേ­യും കൊ­ണ്ടു ക­ട­ക്കു് മ­റ­യ­ത്തു് (കോപം) (ഈ­ച്ച­ര­നും കൊ­ച്ചു­കി­ട്ടു­വും പോ­കു­ന്നു).
(പപ്പു പ്ര­വേ­ശി­ക്കു­ന്നു).
ഗോവി:
എടാ ചൊ­ട­ല­മാ­ടാ. പ­ല്ലി­ളി­ക്കി­ണോ നി­ന്നു? ഭൂ ആ പാ­ള­യ­ത്തിൽ­പ്പോ­യേ­ച്ചു­വ­രാൻ ദിവസം മൂ­ന്നോ­ടാ? മു­പ്പി­രി­ക്കൊ­ണ്ട മ­ര­നാ­യേ!
പപ്പു:
എ­ന്നാ­പ്പി­ന്നെ അ­ങ്ങ­ത്തേ­യ്ക്കാ യൂ­ബി­ലി ഹാ­ളി­ലോ മറ്റോ വ­ന്നൂ­ടാ­രു­ന്നോ? അവിടെ വെ­ച്ചു് മം­ഗ­ള­പ­ത്രം പോലെ അങ്ങു ത­ന്നൂ­ടാ­മാ­യി­രു­ന്ന­ല്ലോ? എ­വ­രൊ­ക്കെ നി­ന്നി­ട്ട­ല്യോ ഞാൻ…
ഗോവി:
ച്ഛീ! അവരു നി­ന്നി­ട്ടും വ­ന്നി­ട്ടും യുഗം മൂ­ന്നാ­യോ? ഇങ്ങു കൊ­ണ്ടാ കൊ­ണ്ടാ (വി­സ്കി­ക്കു­പ്പി വാ­ങ്ങി­ച്ചു­നോ­ക്കീ­ട്ടു്) എടാ! ഇ­തി­ന്റെ ഈ­യ­വ­ട്ടം എ­വി­ടെ­ടാ! ഈ അ­ട­പ്പു് ത­ള്ളി­നി­ല്ക്കു­ന്ന­തെ­ന്തു്?
പപ്പു:
അയ്യോ! അ­ങ്ങു­ന്നേ ഇപ്പം യു­ദ്ധ­ക്കു­പ്പി­യേ ഉള്ളൂ പോലും.
ഗോവി:
(കു­ലു­ക്കി വി­ള­ക്ക­ത്തു­നോ­ക്കി­യി­ട്ടു്) എടാ ഇതിൽ ഒരു വൈ­ര­മ­ണി പൊ­ടി­ക്കു­ന്നി­ല്ല. ച്ഛൂ, നീ എ­ല്ലാം ഏ­മ്പി­ക്കൊ­ണ്ടു് ആ കൊ­ച്ചാ­റ്റി­ലെ വെ­ള്ള­മോ മറ്റോ ഇ­തി­ലോ­ട്ടു തി­രി­ച്ചു വി­ട്ടു.
പപ്പു:
അ­ത­ല്ല­ങ്ങു­ന്നേ! നേ­രു­പ­റ­യാം. ഇ­ങ്ങോ­ട്ടു വ­രു­മ്പം മു­ണ്ട­യ­ത്തു് ഒരു പൊ­ടി­പൂ­രം.
ഗോവി:
ആ പേ­ക്കൂ­ട്ട­ത്തി­ന്റെ വർ­ത്ത­മാ­നം ആർ­ക്കു കേൾ­ക്ക­ണ­മെ­ടാ!
പപ്പു:
ആ സ­ര­സു­ക്കു­ഞ്ഞി­നെ­ക്കാ­ണാൻ ചില ശീ­മ­വ­ക്കീ­ല­ന്മാ­രും മ­റ്റും അ­ങ്ങോ­ട്ടു കേറി. അ­ങ്ങ­ത്തേ പ­പ്പു­വ­ല്യോ? ഇങ്ങു വന്നാ കേൾ­ക്കു­മ്പോൾ ശ­രി­ക്കു ശ­രി­യെ­ല്ലാം പ­റ­യേ­ണ്ട­യോ! ഞാനും പുറകേ കേറി.
ഗോവി:
എടാ! ച­ട്ട­യോ മൊ­ട്ട­യോ?
പപ്പു:
ഇപ്പം എ­ല്ലാം അ­തു­ത­ന്ന­ല്ലോ അ­ങ്ങു­ന്നേ! അ­ങ്ങോ­ട്ടു ചെ­ന്ന­പ്പം തന്നെ അ­ങ്ങു­ന്നേ! ഇതു ക­യ്യിൽ ഇ­രി­ക്കു­ന്ന­തി­ന്റെ മ­ണം­കൊ­ണ്ടു് അ­ങ്ങു­ന്നു ചെ­ല്ലു­ന്നൂ­ന്നു് വി­ചാ­രി­ച്ചു് എ­ല്ലാ­രും ചാടി എ­ഴു­ന്നേ­റ്റ­പ്പോ ക­ണ്ട­തു പ­പ്പു­വി­നെ മാ­ത്രം. ന­മ്മു­ടെ കൊ­ച്ച­ങ്ങു­ന്നും അ­വി­ടെ­ങ്ങാ­ണ്ടൊ­ണ്ടാ­രു­ന്നു. പി­ട­ച്ചു് ചാടി ഓ­ടി­പ്പോ­രു­ന്ന­തു ഞാൻ കണ്ടു.
ഗോവി:
ക­ഴു­വു­ങ്ങ­ടെ കഥ ദൂ­രെ­ക്ക­ള (മദ്യം കു­ടി­ക്കു­ന്നു)
പപ്പു:
അ­ത­ല്ല­ങ്ങു­ന്നേ! അ­ങ്ങ­ത്തെ അ­ടു­ത്തു ഉ­ത്ത­ര­വാ­വാ­ണ്ടു് അവരു കേറി പെ­ണ്ണു­കാ­ണു­ന്ന­തും മ­റ്റും ക­ണ്ടി­ല്യോ?
ഗോവി:
(കു­റ­ച്ചു­കു­ടി­ച്ചു ചു­മ­ച്ചു്) പ­ഠി­പ്പി­ച്ചേ­ക്കാ­മെ­ടാ പ­ഠി­പ്പി­ച്ചേ­ക്കാം. (കു­പ്പി­ക്ക­ക­ത്തു വി­ര­ലി­ട്ടു തൊ­ട്ടു­തെ­റി­ച്ചി­ട്ടു്) മ­റ­ന്നു­പോ­യെ­ടാ മ­റ­ന്നു­പോ­യി. അവരു വച്ചു വാ­ഴു­ന്ന­തു ഞാൻ കാ­ണി­ച്ചേ­യ്ക്കാം. അ­ങ്ങു­ചെ­ന്നു തൊ­ട­ണ്ടാ­ന്നു് അ­ട­ങ്ങി­യി­രു­ന്ന­പ്പം (പി­ന്നെ­യും കു­റ­ച്ചു കു­ടി­ച്ചി­ട്ടു്) എടാ ഇതു കൊ­ച്ചാ­റും മ­റ്റു­മ­ല്ല നീ ഏതു മ­ട­വാ­ക്കു­ഴി­യി­ലെ വെ­ള്ളം­കൊ­ണ്ടു് നി­റ­ച്ചോ? ശനിയാ! അ­പ്പെ­ഴേ­ടാ! ആ ശീ­മ­ക്കാ­രെ ഇ­ങ്ങു­വ­ന്നാ പി­ടി­ച്ചു് ഉ­ന്തി­യ­ര­ശ്—മ­ന­സ്ലാ­യോ? ഈ കൊ­ച്ചു കി­ട്ടു­വി­ന്റെ കൂ­ത്താ­ട്ട­മെ­ല്ലാം അപ്പോ വെ­റു­മ­ന­യോ­ടാ?
പപ്പു:
അ­ങ്ങു­ന്നേ പ­ണ­മ­ല്ലാ­ണ്ടി­പ്പം അ­ര­ശാ­രു്?
ഗോവി:
അ­തു­ത­ന്നെ­ടാ ആ­രാ­ശ്ശാ­രും, കീ­രാ­ശ്ശാ­രും, കൊ­ല്ലി­ക്കു­ന്ന­തും വെ­ല്ലി­ക്കു­ന്ന­തും ഭ­ഗ­വ­തി­യും സി­ദ്ധ­രൂ­പ­വും എ­ല്ലാം അ­തു­ത­ന്നെ.
(ശ­ങ്ക­ര­പ്പി­ള്ള പ്ര­വേ­ശി­ക്കു­ന്നു)
ശങ്ക:
(സൂ­ക്ഷി­ച്ചു­നോ­ക്കീ­ട്ടു്) ന­ല്ല­നേ­ര­ത്തി­നു­ത­ന്നെ വ­ന്ന­തു്. വേ­റൊ­രു ശ­ങ്ക­ര­പ്പി­ള്ള ഇവിടെ കളം ത­കർ­ത്തു പോയി. ന­മ്മു­ടെ അ­ര­ങ്ങി­നു സ്ഥലം കി­ട്ടു­കി­ല്ല.
(മു­മ്പോ­ട്ടു നീ­ങ്ങി തൊ­ഴു­ന്നു)
ഗോവി:
ശംഭോ! മ­ഹാ­ദേ­വ! ശംഭോ! മ­ഹാ­ദേ­വ! ശംഭോ! സ­ദാ­ശി­വാ! എടാ ഇപ്പം വി­ശ­ന്നു ന­ട്ടം­തി­രി­യു­ന്ന­തി­നി­ട­യ്ക്കു് നീ അവിടെ ശീ­മ­ക്കാർ­ക്കൊ­ക്കെ മേശേം കൊ­ടു­ത്തേ­ച്ചു എ­ന്ത­രോ മോ­ന്തി­ക്കൊ­ണ്ടു മാ­നം­മ­ര്യാ­ദ­യിൽ ഇ­രി­ക്കു­ന്ന­വ­നെ അ­ല­മാ­റ­ടി­ക്കാൻ വ­ന്നി­രി­ക്കു­ന്നോ­ടാ (ക­റ­ങ്ങി) കു­ലം­കെ­ടു­ക്ക­ണ മ­ട്ട­ല്യോ­ടാ! നീ ഛും ഹും.
(ല­ക്ഷ്മി അമ്മ പ്ര­വേ­ശി­ച്ചു് എ­ല്ലാ­രേ­യും നോ­ക്കീ­ട്ടു് ശ­ങ്ക­ര­പ്പി­ള്ള­യോ­ടു്) കൊ­ച്ചു­കി­ട്ടു ചാ­വ­ടി­യിൽ ഉ­ണ്ടു്. അ­ങ്ങോ­ട്ടു ചെ­ല്ല­ണം. (ഭർ­ത്താ­വി­നോ­ടു്) ഉ­ണ്ണാൻ എ­ഴു­നേ­ക്ക­ണം; വരണം.
ഗോവി:
(ക­റ­ങ്ങി) ഊ­ണെ­ന്ത­ടീ ഉ­റ­ക്ക­മെ­ന്തെ­ടീ. ജ­നി­മൃ­തി­സം­സാ­ഴ­സാ­ഗ­ഴ­ത്തി സനി-​ഗമ-പഥനി-സ്യാന്നു നാം പാ­ല്പാ­യ­സം കു­റു­ക്കു­മ്പോൾ പ­ഞ്ച­പാ­ണ്ഡ­വ­രെ­ന്തു്, നൂ­റ്റു­പേ­രെ­ന്തു്?

(ശ­ങ്ക­ര­പ്പി­ള്ള പോവാൻ തു­ട­ങ്ങു­ന്നു)

എടാ നീ വന്നു കേറി നമ്മെ അ­സ­ഭ്യ­ങ്ങ­ളും പ­ഴ­ഞ്ഞു് അടീം, പിടീം കൂ­ടീ­ട്ടു കൊ­മ്പാ­നോ ഭാവം? (കേറി പി­ടി­ക്കു­ന്നു).
ശങ്ക:
ചേ­ട്ടാ ഞാ­നൊ­രു വീ­ട്ടു­കാ­ര്യം പ­റ­യാ­നാ­ണു വ­ന്ന­തു്.
പപ്പു:
ഏ, ത­ക്കോം തരോം ക­ണ്ട­ല്ലാ­ണ്ടു വീ­ട്ടു­കാ­ര്യ­ങ്ങ­ളു വന്നു ഭോ­ദി­പ്പി­ക്കാ­റു­ണ്ടോ?

(ല­ക്ഷ്മി അമ്മ ത­മ്പി­യു­ടെ കൈ­ക്കു പി­ടി­ക്കു­ന്നു).

ഗോവി:
എ­ല്ലാ­രും കൂടി കൊ­ല­വാ­ത­ക­ങ്ങ­ളോ സ്വർ­ഗ്ഗം ജ­യ­ങ്ങ­ളോ ചെ­യ്യും. ആ­ഴാ­ട്ടി­നെ­ഴു­ന്ന­ള്ളി­യി­രി­ക്കു­മ്പം അ­മ്പാ­ഴി­പ്പു­ഴ­ത്തെ കൊടി കോ­ന്നൻ ത­മ്പി­യു­ടെ ശെ­പ്പ­ടി ഇ­ല്ല­ങ്കിൽ ഡ­മ്മാ­നം അ­ടി­ച്ചു പോ­വൂ­ല്യോ?
(ഈ­സി­ച്ചെ­യ­റിൽ വീ­ഴു­ന്നു. കൊ­ച്ചു­കൃ­ഷ്ണ­പി­ള്ള­യും ഈ­ച്ച­ര­നും വീ­ണ്ടും പ്ര­വേ­ശി­ക്കു­ന്നു. തമ്പി കൂർ­ക്കം വ­ലി­ച്ചു തു­ട­ങ്ങു­ന്നു)
ശങ്ക:
സ­ര­സ്വ­തി­യെ­ക്കു­റി­ച്ചു് ഒരു കാ­ര്യം പ­റ­യാ­നാ­ണു ഞാൻ വ­ന്ന­തു്.
ഈച്ച:
ഒരു കാ­ര്യോം അ­വി­ടു­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. അ­തൊ­ക്കെ വ­ല്യ­ങ്ങു­ന്നു തീർ­ച്ച­യാ­ക്കേ­ണ്ട­ത­ല്ലേ?
ശങ്ക:
അ­താ­ണ­ല്ലോ ഞാൻ ഇ­ങ്ങോ­ട്ടു വ­ന്ന­തു്.
ല­ക്ഷ്മി:
അതേ അതെ, നി­ങ്ങൾ ഈ ചെ­റു­ക്ക­നേ­യും ചീ­ത്ത­യാ­ക്കി­ട്ടു എന്തോ ഒക്കെ ആ­ലോ­ചി­ക്കു­ന്നു. കു­റ­ച്ചൊ­ക്കെ ക­ഷ്ട­കാ­ലം ത­ന്നെ­ങ്കി­ലും നി­ങ്ങ­ള­ത്ര ച­വു­ട്ടി­ത്തേ­യ്ക്കാ­റാ­യി­ട്ടി­ല്ല.
ഗോവി:
(ഉ­ണർ­ന്നു്) ച­വു­ട്ടി­ത്തി­രു­മ്മി ഗു­സ്തി­ക്കും ഗി­സ്തി­ക്കും ഒ­ക്കെ­പ്പി­ടി­ച്ചാ…
കൊ­ച്ചു:
അ­വി­ടു­ന്നു പോണം. അ­ച്ഛ­നു സു­ഖ­മി­ല്ല. ശ്രീ പ­ത്മ­നാ­ഭ­നാ­ണെ അ­ച്ഛ­ന്റെ അ­നു­മ­തി­യി­ല്ലാ­തെ സ­ര­സൂ­ന്റെ സം­ഗ­തി­യിൽ എ­ന്തെ­ങ്കി­ലും ന­ട­ത്തി­യെ­ങ്കിൽ ചീ­ത്ത­യു­ണ്ടാ­കു­മേ.
ശങ്ക:
ചീ­ത്ത­യു­ടെ വരവു ഞാൻ സൂ­ക്ഷി­ച്ചു ത­ട­ഞ്ഞു കൊ­ള്ളാം. എന്റെ കു­ഞ്ഞു് ഇ­ട­യ്ക്കു ചാ­ടാ­ണ്ടി­രു­ന്നാൽ മതി.
ഈച്ച:
അ­ത­ല്ല­ങ്ങു­ന്നേ! മു­ത­ലും ആളും ആ­രു­ടേ­തെ­ന്നു വി­ചാ­രി­ച്ചു­കൊ­ണ്ടു് അ­ധി­കാ­രം ന­ട­ത്ത­ണം. അ­ല്ലാ­ഞ്ഞാൽ അ­വ­മാ­ന­പ്പെ­ട്ടു കു­ഴി­യിൽ ചാ­ടി­പ്പോ­കും.
ശങ്ക:
അ­ധി­ക­പ്ര­സം­ഗീ!
ഈച്ച:
ഞാ­ന­ല്ല.
കൊ­ച്ചു:
(ഈ­ച്ച­ര­നോ­ടു്) ച്ഛഃ സം­സാ­രി­ക്കാ­തെ മി­ണ്ടാ­തി­രി­ക്ക­രു­തേ?
ഈച്ച:
സം­സാ­രി­ക്കാ­ണ്ടി­രു­ന്നാൽ വ­യ­റു­പി­ഴ­യ്ക്ക­ണ്ടേ അ­ങ്ങു­ന്നേ! ചേ­ക്ക­പി­ടി­ച്ച­ടം ചു­ക്കി പോ­കു­മ്പോൾ ചേർ­ന്ന­വൻ ക­രു­ത­ണ്ട­യോ? അ­തു­കൊ­ണ്ടി­ങ്ങേ­രു…
ല­ക്ഷ്മി:
ച്ഛേ! ഇ­തൊ­ന്നും ഇ­വി­ടെ­വ­ച്ച­ല്ല.
കൊ­ച്ചു:
അമ്മ മി­ണ്ടാ­തി­രി­ക്ക­ണം.
പപ്പു:
ഉ­റ­ങ്ങു­ന്ന അ­ങ്ങ­ത്തെ ഇട്ടു നി­ങ്ങ­ളു­ടെ ചണ്ട കൊ­ണ്ടു വാ­ട്ടാ­തിൻ (പപ്പു ഈ­ച്ച­ര­നെ പി­ടി­ക്കു­ന്നു. ഈ­ച്ച­രൻ ശ­ങ്ക­ര­പ്പി­ള്ള­യു­ടെ ഇ­ളി­ക്കു പി­ടി­ച്ചു ശരണം തേ­ടു­ന്നു. കൊ­ച്ചു­കൃ­ഷ്ണ­പി­ള്ള വി­ടു­വി­ക്കാൻ നോ­ക്കു­ന്നു. ല­ക്ഷ്മി­അ­മ്മ കൈ­കു­ട­യു­ന്നു).
ഗോവി:
(ഉ­ണർ­ന്നു്) അ­തു­കൊ­ള്ളാ­മ­ടാ അ­ട­വു­കോ­ലാ ഫലം.

ന­ഴി­യാ­യി­ങ്ങ­നെ ജ­നി­ച്ചു ഭൂ­മി­യിൽ

ന­ഴ­ക­വാ­ഴി­തി ന­ടു­വിൽ ഞാൻ

പ­ടി­യാ­റും ക­ട­ന്ന­വി­ടെ ചെ­ല്ലു­മ്പോൾ

സു­ര­സൊർ­ഗ്ഗം­കേ­റ്റം ത­ക­ത­യ്യ­ത്തോം.

(കർ­ട്ടൻ)

രംഗം ൨

മു­ണ്ടേ­ത്തു ഭവനം.

ശ­ങ്ക­ര­പ്പി­ള്ള­യും സ­ര­സ്വ­തി­യും.

സര:
അ­തൊ­ന്നും പ­റ­യേ­ണ്ട­ച്ഛാ! അ­മ്മാ­വ­നെ എ­ല്ലാ­വ­രും­കൂ­ടി കൊ­പ്പ­ത്തി­ലാ­ക്കി. ഇങ്ങു വി­ളി­ച്ചു­പാർ­പ്പി­ച്ചാൽ വ­ല്ല­തും വേ­ണ­മെ­ങ്കിൽ രാ­ത്രി­യിൽ കൊ­ടു­ത്തേ­യ്ക്ക­ണം.
ശങ്ക:
നി­ന്റെ അ­മ്മാ­യി എന്ന ആ­ന­ച്ച­ങ്ങ­ല വി­ടുർ­ത്താൻ ആ­ളാ­രു്? കൈ­മു­ത­ലു് അൻ­പ­തി­നാ­യി­ര­ത്തോ­ള­മു­ണ്ടാ­യി­രു­ന്ന­തു് നാ­റ­വെ­ള്ള­ത്തി­ലും ആ­ക്കു­മി­ല്ലാ­തെ­യും ക­ള­ഞ്ഞി­ല്യോ?
സര:
കിണറോ മറ്റോ പാ­ഞ്ഞു­പോ­യ­താ­ണെ­ങ്കിൽ നി­ക­ത്താം. അവിടെ പ­റ്റി­പ്പോ­യി­ട്ടു­ള്ള കേ­ടു­പാ­ടി­നു ഇനി മ­ന­സ്സെ­ങ്കിൽ അച്ഛൻ അൻ­പ­തി­നാ­യി­രം കൂ­ടി­കൊ­ടു­ക്ക­ണം.
ശങ്ക:
ഒ­ന്നും ഇ­ല്ലാ­ഞ്ഞി­ട്ടി­ന്ന­ലെ അ­ടി­കൊ­ള്ളാൻ തു­ട­ങ്ങി. അ­വ­മാ­നം പേ­ടി­ച്ചു് ഞാൻ ഓ­ടി­പ്പോ­ന്നു. എ­ല്ലാം ഒ­ന്നു­പോ­ല­ത്തെ കൂ­ട്ടം. ഇനി അ­നു­വാ­ദ­വും ഒ­ന്നും ചോ­ദി­ക്കു­ന്നി­ല്ല.
സര:
അ­ല്ലെ­ങ്കിൽ തന്നെ എ­ന്തി­ന­നു­വാ­ദം?
ശങ്ക:
എ­ന്തി­ന­നു­വാ­ദ­മെ­ന്നോ? ആ കൊ­ച്ചു കി­ട്ടു­പി­ള്ള ഇവിടെ അധികം വ­ന്നു­തു­ട­ങ്ങി­യി­രി­ക്കു­ന്നു. ഞാൻ പ­റ­ഞ്ഞേ­യ്ക്കാം.
സര:
അച്ഛൻ ഒ­ന്നും പ­റ­യ­ണ്ട. അ­വ­നോ­ന്റെ കാ­ര്യം അ­വ­നോ­ന­റി­യാം.
ശങ്ക:
ഇ­പ്പോ­ഴ­ത്തെ ആലോചന നി­ന­ക്കു സ­മ്മ­തം ത­ന്ന­ല്ലൊ?
സര:
ആ­ലോ­ചി­ച്ച­വർ­ക്കു സ­മ്മ­ത­മെ­ങ്കിൽ അ­വ­രു­ടെ ഇഷ്ടം പോലെ.
ശങ്ക:
എ­ന്നെ­ക്കൊ­ണ്ടു കു­ണ്ടിൽ ചാ­ടി­ക്കാ­നാ­ണോ? നി­ന്റെ അ­മ്മാ­വി­യും മ­റ്റും തന്നെ കാ­ര്യം മ­ന­സ്സി­ലാ­ക്കി. ആ കൊ­ച്ചു­കി­ട്ടു­പി­ള്ള­യ്ക്കെ­ത്താ­ത്ത­ദി­ക്കിൽ നീ ഇനി പോകണം.
സര:
ഇതാ പപ്പു വ­രു­ന്ന­ച്ഛാ! ഞാൻ കാ­ല­ത്ത എന്റെ പാ­ഠ­ങ്ങൾ വാ­യി­ച്ചു­കൊ­ള്ള­ട്ടെ.
(ശ­ങ്ക­ര­പ്പി­ള്ള­യും സ­ര­സ്വ­തി­യും പോ­കു­ന്നു)

(പപ്പു പ്ര­വേ­ശി­ച്ചു്)

അയ്യാ പ­പ്പു­വി­ന്റെ കണി കൊ­ള്ളൂ­ല്ല­ന്നാ­യി­രി­ക്കും. ര­ണ്ടു­പേ­രും ഒ­ളി­ച്ചു­ക­ള­ഞ്ഞു. ഇ­ന്ന­ലെ ആ മ­ഹാ­പാ­പി കൊ­ച്ച­ങ്ങു­ന്നു പി­ടി­ച്ചു­പ­റി­ച്ചു മു­ക്കാൽ കു­പ്പി­യും അ­ടി­ച്ചോ­ണ്ടു്, ആ അ­മ്പി­ട്ടൻ അ­ര­ത്ത­ന്റെ ഷാ­പ്പീ­ന്നു് ഉള്ള നാ­റ­വെ­ള്ളം കൊ­ണ്ടു കുറവു നി­ക­ത്തി. അതിനോ അടി! ഉ­ള്ള­തു പ­റ­ഞ്ഞെ­ങ്കിൽ വ­ല്ല­ട­ത്തും പോയി പി­ഴ­യ്ക്ക­ണം. ഇ­വി­ടെ­യി­ങ്ങു സം­ബ­ന്ധ­ക്കോ­ളു മു­റു­ക്കം. പു­ത്തൻ അ­ങ്ങു­ന്ന­ന്മാ­രു വ­ല്ലോ­രും വ­ന്നു­ചേർ­ന്നെ­ങ്കിൽ ഒരു പു­ത്തൻ അടവിൽ അങ്ങു വി­ഴു­ന്നൂ­ടാ­മാ­യി­രു­ന്നു. അ­തി­നു് ഈ കൊ­ച്ച­മ്മെ പൂ­ഷി­ച്ചു് ‘പ്ര­സാ­ദ­പ്ര­സാ­ദ’ എന്നു വ­രു­ത്ത­ണം.
(നെ­റ്റി­യിൽ ഭ­സ്മ­വും തൊ­ട്ടു കാ­വി­നി­റ­ത്തി­ലു­ള്ള ഒരു പ­ട്ടും പു­ത­ച്ചു മി­ണ്ടാ­തെ ഒരു ക­സേ­ര­യിൽ ഇ­രു­ന്നു സ­ര­സ്വ­തി നാ­മ­ജ­പം ന­ട­ത്തു­ന്നു).
പപ്പു:
അ­യ്യ­ടാ! ഇ­തെ­ന്തൊ­രു ചെ­മ്മ­ച്ച­നി? നേരം വെ­ളു­ത്തു് ഒ­ഴ­ക്കു് പ­ഴി­ഞ്ഞി­ത്തെ­ളി കു­ടി­പ്പാ­നു­ള്ള­തി­നു അരാരാ ശി­വ­ശി­വാ­ന്ന­ല്യോ തു­ട­ങ്ങി­യി­രി­ക്ക­ണ­തു്. ഒരു പ­ര­മ്പും ചൊ­ര­ക്കു­ടു­ക്കേം മാ­ത്രം കൂടി വേണം.
സര:
Quite right.
പപ്പു:
ഈ­യാ­ണ്ട­ത്തെ കൊ­യി­ത്തൊ­ക്കെ സ­സേ­മി­രാ­ന്നു തന്നെ. കൊ­ച്ചു കൊ­ച്ച­മ്മ­മാ­രു വ­ര­ത്തി­നും ഉ­യി­രോ­ടെ സ്വർ­ഗ്ഗ­ത്തു­പോ­വാ­നും തു­ട­ങ്ങി­യോ? പ­ണ്ടൊ­ക്കെ തൊ­ണ്ണൂ­റും ചെ­ന്നു്, കാ­ട്ടി­പ്പോ­യി കി­ഴ­ങ്ങും തി­ന്നു പ­ച്ച­വെ­ള്ള­വും കു­ടി­ച്ചു വാ­ന്തി­ഭേ­ദി­യിൽ കേറി സ്വർ­ഗ്ഗം­ചേ­രും. ഇ­പ്പ­പ്പി­ന്നെ നല്ല കൊ­മ­രി­രു­പ്പി­ലു്… ഇ­തെ­ന്ത­രു് ?
സര:
ഹരി! ഹരി! ശംഭോ!

ഇ­ന്ദീ­വ­രേ­ണ നയനം മു­ഖ­മം­ബു­ജേ­ന

ക­ന്ദേ­ന­ദ­ന്ത­മ­ധ­രം ന­വ­പ­ല്ല­വേ­ണ

ഹരേ! ഏവം വി­ശ്വ­ബ്ര­ഹ്മാ­യ­ണം ഹാ!

പപ്പു:
അ­പ്പോ­പ്പി­ന്നെ ഇ­ന്ന­ലെ ഇ­വി­ടാ­രോ ഒക്കെ വ­ന്ന­തോ? ഞാൻ ചെ­ന്നു അ­ങ്ങ­ത്തെ അ­ടു­ത്തു അ­ടി­ച്ചു. പൊ­ട്ടി­ച്ചു. ജാതകം കൊട എ­ന്നു് ഒ­ന്നു­മി­ല്ലാ­ണ്ടു പോയാൽ പ­പ്പു­വി­നു് നി­ല­യെ­വി­ടു­ന്നേ?
സര:
അ­ടി­ച്ചു­പൊ­ട്ടി­ച്ചോ? നീ എ­ന്ത­ടി­ച്ചു പൊ­ട്ടി­ച്ചു.
പപ്പു:
കൊ­ച്ച­മ്മ; കൊ­ച്ചു­കൊ­ച്ച­മ്മ. പ­പ്പു­വി­നു ഒരു വി­ശേ­ഷം—അ­നു­ഗ്ര­ഹം എന്നു വെ­ച്ചു­കൊ­ള്ള­ണം. പണ്ടു ബ്ര­ഹ്മാ­വി­നു സ്ത്രീ­പു­രു­ഷ­ന്മാ­രെ­ക്കൊ­ല്ലാൻ ക­ഴു­ത്തീ­ന്നു ച­ക്ര­ങ്ങ­ളു ചാ­ടീ­ല്യോ. വേ­ണ്ട­പ്പോ പൂ­രാ­യ­ങ്ങ­ളു ബും­ബും­ബു­മാ­ന്നു് പൊ­ട്ടി­ത്തി­ള­ച്ചു­വ­രും കൊ­ച്ച­മ്മാ. അതൊരു വി­ലാ­സം ത­ന്ന­ല്യോ? വ­ലി­യ­ങ്ങ­ത്ത വ­യ­റ്റു­നോ­വി­നു് കി­സ്പെൻ­ഷ്യൽ­ശാ­ല­യീ­ന്നു് ഒ­രു­കു­പ്പി മ­രു­ന്നു കൊ­ണ്ടു­വ­ന്നു. ഇ­വി­ട­ത്തെ ചെ­ങ്ങാ­ത്ത­ക്കാ­റൻ കൊ­ച്ച­ങ്ങു­ന്നു പി­ടി­ച്ചു­പ­റി­ച്ചു് അ­ത്ര­യും മോ­ന്തി. എന്തോ നി­വ്വാ­തി­ക­ഷാ­യോം അ­ടി­ച്ചോ­ണ്ട­ങ്ങു ചെ­ന്ന­പ്പോൾ അ­വി­ടെ­യ­ങ്ങു വല്യ ഗോഡും പോ­ലീ­സും. ഇ­വി­ടെ­യി­ങ്ങു ജാ­ത­കം­കൊ­ടാ­ന്നു പ­റ­ഞ്ഞു പപ്പു നി­ന്നോ­ണ്ടു. വഴിയെ പെ­യ്യേ­യു­ള്ളു­വെ­ങ്കി­ലും ത­ക്ക­ട­ത്തു് ത­ക്ക­പ്പോ ത­ക്ക­തു ചൊ­ല്ലി­ക്കൊ­ണ്ടി­ല്ലം­കി കൊ­ച്ച­മ്മ കേ­ട്ടി­ട്ടി­ല്ല പാ­ട്ടു്

കാലം ക­ലി­യു­ഗ­മ­ല്യോ

കോലം പ­ല­തു­ണ്ടു­കാ­ണാൻ

മേ­ലോ­പൊ­റു­പ്പാ­നോ­രേ­ട­ത്തു­മൊ­ട്ടും

പി­ന്ന­ത്തെ എ­ന്ത­രോ? കൊ­ച്ച­മ്മേ കൊ­ച്ച­മ്മ കേ­റി­ത്ത­പ­സ്തി­നും മ­റ്റും വേഷം കെ­ട്ടൂ­ട്ടാ നാടു പെ­ല­രു­ന്ന എ­ങ്ങ­നേ­ന്നേ?
സര:
പ­പ്പു­പ്പി­ള്ള ഭ­വ­സാ­ഗ­രം എന്നു കേ­ട്ടി­ട്ടു­ണ്ടോ?
പപ്പു:
ഏ വ­ള്ള­ത്തി­കേ­റു­മ്പം ഒക്കെ കേ­ട്ടി­ട്ടി­ല്യോ!

കാ­ന­ക­നീ­ലി കാ­ളി­ത്ത­ണ്ടാ­ത്തി!

താ­വ­ര­മു­ണ്ടോ ത­ക്കി­മ­ടീ­ഈ.

സര:
ച്ഛേ! അതാണോ ഭ­വ­സാ­ഗ­രം, നാം കാ­ണു­ന്ന ഈ പ്ര­പ­ഞ്ചം…
പപ്പു:
ഈ കള്ള പ്ര­പ­ഞ്ച­ത്തി­ന്റെ വേ­ദാ­ന്ത­ങ്ങ­ളു് പ­പ്പു­വി­നു കേൾ­ക്ക­ണ്ട. ഇ­ന്ന­ലെ ഇവിടെ ആരോ ചിലരു വ­ന്ന­ല്ലോ. അ­തെ­ന്തി­ര­നെ­ന്നു്…
സര:
പോടൊ? ത­ന്റെ­ട­ത്തു പ­റ­ഞ്ഞാൽ താൻ എ­ല്ലാ­ട­ത്തും ഉടനെ കൊ­ണ്ടോ­ടും. അച്ഛൻ എന്നെ കൊ­ല്ലാ­നും വരും.

സമസ്തകല്യാണഗുണാംബുരാശി-​

സ്സീ­താ­മു­ഖാം­ഭോ­രു­ഹ ച­ഞ്ച­ലി­കോ.

ഞാൻ നാമം ജ­പി­ച്ചു­കൊ­ള്ള­ട്ടെ. താൻ പോവു. എ­നി­ക്കു ആരും വേണ്ട. താൻ കേ­ട്ടി­ട്ടി­ല്യോ വല്യ യോ­ഗി­ക­ളെ­ന്നു്. അ­തി­ലൊ­ന്നാ­വാ­നാ­ണു് എന്റെ ഭാവം.
പപ്പു:
ത­പ­സ്സി­നും ഒരു ക­യ്യാ­ളൊ­ക്കെ വേ­ണ്ട്യോ. അതു പ­പ്പു­വാ­യി­ക്കൊ­ള്ളാം. പി­ന്നെ­ക്കൊ­ണ്ടോ­ടു­ന്ന കാ­ര്യം. അ­തി­ല്ലെ­ങ്കിൽ ലോഗം എ­ങ്ങ­നെ കൊ­ച്ച­മ്മ പു­ല­രു­ന്ന­തു്. നാരദൻ, നാരദൻ, ശ്രീ­നാ­ര­ദ­ക­വി­വ­രാ­യ നാരദൻ വ­ല്യ­ക­വി­യാ­യി. എ­ന്നി­ട്ട­ദ്ദേ­ഹ­ത്തി­നു് ഇ­ങ്ങ­നെ നേ­ദ്യ­ങ്ങ­ളും കൊ­ണ്ടു ചൊ­രി­ഞ്ഞു­ന്ന­ല്യോ. അ­പ്പൊ­പ്പി­ന്നെ കൊ­ച്ച­മ്മ ത­പ­സ്തി­യും പപ്പു ക­യ്യാ­ളു­മാ­യാൽ വ­രു­ല്യോ നേ­ദ്യ­ങ്ങ­ളു്? എ­ങ്കി­ലും ഇ­ന്ന­ല­ത്തേ­തി­ത്തി­രി കേ­ട്ടേ­ച്ചു പോ­യെ­ങ്കിൽ പ­പ്പു­വി­നൊ­രാ­ച്ചാ­യി!
സര:
എടാ ഒരു ധ്വര പ­ള്ളി­ക്കൂ­ട­ത്തിൽ വ­ന്നി­രു­ന്നു. അ­യാ­ളു­ടെ ആളുകൾ ഇ­ന്ന­ലെ ജാതകം വാ­ങ്ങാൻ…
പപ്പു:
എ­ന്ത­രു്! എ­ന്ത­രു കൊ­ച്ച­മ്മാ? ജാതകം വാ­ങ്ങി­ക്കാൻ ധൊരയോ?
സര:
അതേടൊ ശീ­മ­ധ്വ­ര. നല്ല വെ­ള്ള­ക്കാ­രൻ. പ­ത്താ­യി­രം രൂപാ ശ­മ്പ­ളം, ന­മു­ക്കി­പ്പോൾ എവിടെ ചെ­ന്നെ­ങ്കി­ലും പൊ­റു­ക്ക­ണ­മെ­ന്ന­ല്ലാ­തെ…
പപ്പു:
അ­പ്പ­ക്കൊ­ച്ച­മ്മാ, ജാ­തി­യും ക­ല­വു­മോ.
സര:
ജാ­തി­യേ­തെ­ടോ! ജാതി ചെ­മ്പ­ക­വ­ല്ലി­കാ എ­ന്നൊ­ക്കേ ഉള്ളു. താൻ ആരുടെ അ­ടു­ത്തും പ­റ­യ­രു­തു്.
പപ്പു:
ഞാനോ? കൊ­ച്ച­മ്മ ത­പ­സ്തി­നി­രി­ക്കു­മ്പം ഞാൻ വ­ല്ലോ­രു­ടേ­മ­ടു­ത്തു കി­ണ്ണാ­രി­ക്കാ­നോ? അ­പ്പോ­ക്കൊ­ച്ച­മ്മ ശീ­മ­യീ­പ്പോ­യാ­ലു് ?
സര:
അതു് തീർ­ച്ച­യാ­ക­ട്ടെ­ടോ. എ­നി­ക്കൊ­രു ചാ­യ്പും വേണ്ട മാ­ളി­കേം വേ­ണ്ടാ. ക­ദാ­വാ­ര­ണാ­സ്യാ­മ­വ­ത­ടി നിവരം—അ­ങ്ങ­നെ പാർ­ത്താൽ മതി.
പപ്പു:
അ­പ്പൊ­പ്പി­ന്നെ ഈ പ­ള്ളി­യി­ലെ പു­സ്ത­ക­ങ്ങ­ളു മു­മ്പേ വ­ച്ചി­രി­ക്കു­ന്ന­തോ?
സര:
അ­തൊ­ക്കെ ന­മു­ക്കു പ­ഞ്ചാ­ഗ്നി­യി­ട­ണ്ട­യോ?
പപ്പു:
അ­പ്പോ­ദ്ദൊ­ര കേറി മീ­ശേം­മു­റു­ക്കി നി­ന്നോ­ണ്ടാ­ലോ?
സര:
ത­പ­സ്സു വേ­ണ്ടെ­ന്നു വെ­യ്ക്കും.
പപ്പു:
എന്റെ പൊ­ന്നു കൊ­ച്ച­മ്മാ അപ്പം ബ­ട്ടു­ളേ­രു വേ­ല­യ്ക്കു്…
സര:
താൻ തന്നെ. ഓ­ടി­പ്പോ­വൂ ഓ­ടി­പ്പോ­വൂ. അ­മ്മാ­വൻ അ­ന്വേ­ഷി­ക്കും. ഇതാ അ­വി­ടു­ത്തെ ചേ­ട്ടൻ വ­രു­ന്നു.
(പപ്പു ഓ­ടു­ന്നു. കൊ­ച്ചു­കൃ­ഷ്ണ­പി­ള്ള പ്ര­വേ­ശി­ക്കു­ന്നു. പപ്പു അയാളെ ത­ട­ഞ്ഞു­നി­റു­ത്തു­ന്നു.)
പപ്പു:
(ത­ട­ഞ്ഞു­നി­റു­ത്തി) അ­ങ്ങു­ന്നേ അ­ങ്ങോ­ട്ടു കേ­റ­ണ്ടാ. ദൊ­രെ­യാ­ണു് ഇ­ന്ന­ലെ ജാതകം മേ­ടി­ച്ച­തു്. ശ­മ്പ­ളം ആയിരം. ന­മു­ക്കു് അ­തി­നൊ­ന്നും ഗ­തി­യി­ല്ല.
കൊ­ച്ചു:
ച്ഛീ പോടാ (ത­ള്ളു­ന്നു)
പപ്പു:
ഇതാ പപ്പു ബ­ട്ട­ളേ­രെ (പോ­കു­ന്നു)
സര:
(കാ­വി­വ­സ്ത്ര­വും ഭ­സ്മ­വും ക­ള­ഞ്ഞു് പ­ഠി­പ്പു ജാ­ഗ്ര­ത­യോ­ടു­കൂ­ടി­യി­രി­ക്കു­ന്നു). Actions sensations and states of feelings…
കൊ­ച്ചു:
എന്റെ സരസൂ…
സരസു:
occuring together or in close succession.
കൊ­ച്ചു:
വലിയ ന­യ­ജ്ഞ­യാ­യോ? ഞാൻ എ­ടു­ത്തു ക­ളി­പ്പി­ച്ചു­കൊ­ണ്ടു നടന്ന കു­ട്ടി­യ­ല്യോ.
സരസു:
Tend to grow together or cohere in such a way…
കൊ­ച്ചു:
ഇ­താ­ണി­പ്പോ­ഴ­ത്തെ വേ (പു­സ്ത­കം പി­ടി­ച്ചു പ­റി­ച്ചു ദൂ­ര­ത്തു­വെ­ക്കു­ന്നു).
സര:
ഇതു നല്ല മ­ര്യാ­ദ തന്നെ. ഒ­രു­ത്തി­യു­ടെ അ­ന്തർ­ഗ്ഗ­ത­മ­റി­യാ­തെ ഒരു പു­രു­ഷൻ പ്ര­വർ­ത്തി­ച്ചു­കൂ­ടെ­ന്നു ചേ­ട്ടൻ പ­ഠി­ച്ചി­ട്ടി­ല്ല.
കൊ­ച്ചു:
മ­ര്യാ­ദ­യ്ക്കു് അ­വി­ടു­ന്നു പ്ര­ഫ­സർ ആ­ക­ണ്ടാ. അ­ച്ഛ­ന്റെ ഉ­പേ­ക്ഷ­കൊ­ണ്ടു നി­ങ്ങൾ കു­റ­ച്ചു ഞെ­ളി­യു­ന്നു. ക­ണ്ട­വ­രെ­ല്ലാം ഇ­ങ്ങോ­ട്ടു കേ­റു­ന്ന­തു് മാ­റ്റാ­രും അ­റി­ഞ്ഞി­ട്ടി­ല്ലെ­ന്നു നി­ങ്ങ­ളാ­രും ശ­ങ്കി­ക്കേ­ണ്ട, അ­ച്ഛ­ന്റെ ആ­ണ­ത്ത­വും പാടെ പൊ­ഴി­ഞ്ഞു­പോ­യി­ട്ടി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ വൈ­ഷ്ണ­വ­ത്വം ശി­വ­ത്വ­മാ­വു­മ്പം ഈ മു­ണ്ട­യ ബ്ര­ഹ്മാ­ണ്ഡം ഭ­സ്മ­മാ­ണു്. മ­ന­സ്സി­ലാ­ക്കി­ക്കൊ­ള്ളിൻ ഇ­ന്ന­ലെ ജാ­ത­ക­ത്തി­നു വ­ന്ന­തു് ആ­രെ­ന്നു് പപ്പൻ പ­റ­ഞ്ഞു
സര:
ഒരു ധ്വര എ­ന്ന­ല്യോ അവൻ പ­റ­ഞ്ഞ­തു്?
കൊ­ച്ചു:
ആഹാ! അ­ത്ര­വ­രെ­യാ­യോ അ­പ്പോൾ? അ­പ്പോൾ അച്ഛൻ വ­രാ­ത്ത­തു ന­ന്നാ­യി. അ­വ­നോ­ന്റെ ജാതി സ്വ­ജ­നം എ­ന്നു­ള്ള­തൊ­ക്കെ അ­പ്പോൾ പു­ല്ലെ­ന്നോ?
സര:
ഇ­തൊ­ക്കെ എന്റെ അ­ടു­ത്തെ­ന്തി­നു ചോ­ദി­ക്കു­ന്നു?
കൊ­ച്ചു:
എ­ന്നാൽ പി­ന്നെ എന്റെ അ­പേ­ക്ഷ­യ്ക്കൊ­രു മ­റു­പ­ടി തീർ­ച്ച­യാ­യി പറയുക. ഞാൻ ഒന്നു പ­റ­ഞ്ഞേ­യ്ക്കാം. വ­ല്ല­വ­നും ഇ­തി­ന­ക­ത്തു കേ­റു­ന്നെ­ങ്കിൽ ധ്വ­ര­യാ­ക­ട്ടെ തി­ര­യാ­ക­ട്ടെ പി­ന്ന­ത്തെ പൂരം ക­ണ്ട­റി­യാം. ധ്വ­ര­ശ്ശി­ണി­യാ­യി­ക്ക­ള­യാ­മെ­ന്നാ­യി­രി­ക്കും മോഹം.
സര:
ലോ­ക­ത്തു കാ­റ്റും കു­ടി­ച്ചു­കൊ­ണ്ടു ന­ട­ക്കു­ന്ന­വർ കോ­ട്ടും പാ­പ്പാ­സ്സും ക­ഴു­ത്തേ­ല­യും കെ­ട്ടു­മ്പോൾ ഞ­ങ്ങൾ­ക്കു ധ്വ­ര­ശ്ശി­ണി­മാ­രാ­യി­ക്കൂ­ടാ­ത്ത­തെ­ന്തു്?
കൊ­ച്ചു:
അതേ, നി­ങ്ങൾ കാ­റ്റു­ക­ടി­ക്കു­ക­യ­ല്ലാ, നേ­ടി­ക്കു­മി­ച്ചു വീ­ട്ടിൽ കാ­ലൂ­ന്നാൻ ത­റ­യി­ല്ല ഈ പൊ­ണ്ണ­ബ്ഭാ­വ­ങ്ങൾ ഒ­രു­ത്ത­നു് അ­ടി­മ­പ്പെ­ടു­ന്ന­തു­വ­രെ.
സര:
എ­ല്ലാ­വ­രും അ­ടി­മ­പ്പെ­ടു­ക­ത­ന്നെ. ഒരു വർ­ഗ്ഗ­വും സ്വാ­ത­ന്ത്ര്യ­ക്കാ­രെ­ന്നു ന­ടി­ക്കേ­ണ്ട. ചു­റ്റു­പാ­ടു ലോകം നാം കാ­ണു­ന്ന­ത­ല്ലേ.
(ശ­ങ്ക­ര­പ്പി­ള്ള പ്ര­വേ­ശി­ക്കു­ന്നു)
ശങ്ക:
സ­ര­സ്വ­തി! ആ സാ­യൂ­നെ ഒന്നു ഞാൻ ക­ണ്ടേ­ച്ചു വരാം. (തി­രി­ഞ്ഞു നോ­ക്കി കൊ­ച്ചു­കി­ട്ടു പി­ള്ള­യ ക­ണ്ടു്) നീ എ­പ്പോൾ വന്നു?
കൊ­ച്ചു:
ഇ­പ്പ­ത്ത­ന്നെ. ഏതു സാ­യി­പ്പി­നെ­ക്കാ­ണു­ന്നു? ഇ­തൊ­ന്നും ന­മു­ക്കു കൊ­ള്ളൂ­ല്ല. ഈ കു­ഞ്ഞു­ങ്ങൾ ഏ­തു­കാ­ടു ക­യ­റാ­നും തയാർ. സ്നേ­ഹം കൊ­ണ്ടു് അ­മ്മാ­വൻ എ­ല്ലാ­ത്തി­നും വ­ഴി­പ്പെ­ട­രു­തു്. കാ­ല­ക്ഷേ­പ­ത്തി­നു ബു­ദ്ധി­മു­ട്ടി­ല്ല. അ­വ­സ്ഥ­യിൽ ക­ഴി­യാം. പി­ന്നെ ഒരു പെ­ണ്ണി­നെ ബ­ലി­ക­ഴി­ക്കു­ന്ന­തു കു­റ­ച്ചി­ലാ­ണു്.
ശങ്ക:
പെ­ണ്ണി­നെ ബ­ലി­ക­ഴി­ക്കു­ക­യോ? നീ കാ­ല­ത്തെ എ­വി­ടു­ന്നു­വ­രു­ന്നു?
കൊ­ച്ചു:
വല്ല കോ­ട­നീ­രാ­ഴി­യി­ലും നി­ന്നു തന്നെ എന്നു വ­ച്ചു­കൊ­ള്ള­ണം.
ശങ്ക:
അതേ, ഇ­ന്ന­ലെ കണ്ട കാ­ഴ്ച­യ്ക്കു് അ­ങ്ങ­നേ­യും വ­ന്നേ­യ്ക്കാം. ഞ­ങ്ങ­ളു­ടെ പാടു ഞ­ങ്ങൾ­ക്കു്. നി­ങ്ങ­ളു­ടെ വഴി നി­ങ്ങൾ­ക്കു്. അ­ങ്ങ­നെ ക­ഴി­യ­ട്ടെ അ­പ്പ­നെ!
കൊ­ച്ചു:
കോടും ച­ട്ട­വും അതു സ­മ്മ­തി­ക്കേ­ണ്ട­യോ?
സര:
നി­ങ്ങ­ളെ­ന്തി­നു ശ­ണ്ഠ­കൂ­ടു­ന്നു? എന്തോ പ­റ­ഞ്ഞു കാ­ര്യം ഒ­ന്നും അ­റി­യാ­തേ­യും സാ­ദ്ധ്യം ഏ­തെ­ന്നു ഒരു നി­ശ്ച­യ­വും കൂ­ടാ­തെ­യും ര­ണ്ടു­പേ­രും ഇ­ട­ഞ്ഞു് അ­നർ­ത്ഥ­ങ്ങൾ ഉ­ണ്ടാ­ക്കേ­ണ്ട. അച്ഛൻ പോ­യി­വ­ര­ണം.
കൊ­ച്ചു:
അ­പ്പോൾ എന്റെ അ­പേ­ക്ഷ.
സര:
അച്ഛൻ പോ­കു­ന്ന­തും ചേ­ട്ട­ന്റെ അ­പേ­ക്ഷ­യു­മാ­യി എന്തു സം­ബ­ന്ധം?
കൊ­ച്ചു:
അ­പ്പ­റ­ഞ്ഞ പ്ര­വൃ­ത്തി­യോ­ടു­ള്ള സം­ബ­ന്ധം തന്നെ.
സര:
ചേ­ട്ട­ന്റെ കാ­ര്യ­ത്തി­നു അ­മ്മാ­വ­ന്റ­ടു­ത്തു­പ­റ­ഞ്ഞു തീ­രു­മാ­ന­മു­ണ്ടാ­ക്ക­ണം.
(പപ്പു പ്ര­വേ­ശി­ക്കു­ന്നു).
പപ്പു:
വ­ലി­യ­ങ്ങു­ന്നു വ­രു­ന്നു. നി­ങ്ങ­ളു ചു­മ്മാ ചീ­റ്റി­ക്കൊ­ട­ഞ്ഞു ച­ള്ളു­വെ­ട്ടാ­തിൻ.
ശങ്ക:
(പ­പ്പു­വി­നെ പ്ര­ഹ­രി­ക്കു­വാൻ ക­യ്യോ­ങ്ങു­ന്നു).
പപ്പു:
ചോറു ത­രു­ന്ന­വർ­ക്ക­ല്ലാ­ണ്ടു അ­തി­നൊ­ന്നി­നും അ­ധി­കാ­ര­മി­ല്ല. പി­ന്നെ ബ­ട്ടു­ളേ­രു­ദ്യോ­ഗം പപ്പൻ രാജി വ­ച്ചി­ട്ടും മ­റ്റു­മി­ല്ല. ഉണ്ടോ കൊ­ച്ചു­കൊ­ച്ച­മ്മാ? അ­ങ്ങു­ന്നി­ങ്ങ­നെ പോയി ദൊരയെ ക­ണ്ടേ­ച്ചു വ­ന്നൂ­ട­ണം. പപ്പൻ വ­ല്യ­ങ്ങ­ത്തെ അ­ങ്ങ­നെ കൊ­ണ്ടു­വ­ന്നു ശ­രു­ക്കു വ­യ്ക്കാം.
കൊ­ച്ചു:
എടാ ഉ­ണ്ണി­ണ ചോ­റ്റിൽ മ­ണ്ണി­ടു­ന്ന പരമ വഞ്ചക! നീ അ­പ്പോൾ…
പപ്പു:
ഞാ­ന­പ്പോ കൊ­ച്ച­മ്മേ­ടെ ത­പ­സ്സി­നു ക­യ്യാ­ളു്. കേ­ക്ക­ണം അ­ങ്ങോ­ട്ടു്
(ശ­ങ്ക­ര­പ്പി­ള്ള­യെ പി­ടി­ച്ചു­കൊ­ണ്ടു് പപ്പു പോ­കു­ന്നു. കൊ­ച്ചു­കി­ട്ടു­പി­ള്ള പ്ര­ണ­യ­വാ­നാ­യി­ട്ടു മു­ട്ടു­കു­ത്തി).
സരസൂ! ഇവനെ അ­പ്പോൾ കാ­ല­നാ­യി വിടാൻ ഹൃ­ദ­യ­കാ­ഠി­ന്യം വ­ര­രു­തു്. ഇ­വ­ന്റെ പ­ഠി­പ്പും നി­ല­യു­മെ­ല്ലാം സരസു എ­ന്നു­ള്ള ഒരേ ചി­ന്ത­കൊ­ണ്ടു ന­ഷ്ട­മാ­യി. ഈ ആലംബം കി­ട്ടാ­ഞ്ഞാൽ ഇവൻ ഗ­തി­കെ­ട്ട­വ­നാ­യി­പ്പോ­കും. സാ­യ്പെ­ന്തു്, ശീ­മ­ക്കാ­രെ­ന്തു്? അ­ങ്ങോ­ട്ടു ദാ­സ്യം അ­നു­ഷ്ഠി­ക്കാൻ ത­യാ­റു­ള്ള പ്ര­ണ­യ­വാ­നേ­യാ­ണു ഭർ­ത്താ­വാ­യി കി­ട്ടേ­ണ്ട­തു്. സരസൂ ഇവനു് ഭൂ­മി­യും സ്വർ­ഗ്ഗ­വും, സൌ­ഭാ­ഗ്യ­വും, സ­മ്പ­ത്തും, സു­ഖ­വും, മോ­ക്ഷ­വും ആണു്. ര­ക്ഷി­ച്ചി­ല്ലെ­ങ്കിൽ ഇതാ ഇവിടെ ത­ല­യ­റ­ഞ്ഞു ഞാൻ ചാകാൻ ത­യ്യാർ ആണു്. ജ­ന്മ­ഹേ­തു­വാ­യ അ­ച്ഛ­ന്റെ ഭ­വ­നം­ത­ന്നെ ഇ­വ­ന്റെ ശ്മ­ശാ­ന­മാ­യി­ത്തീ­ര­ട്ടെ.
സര:
ചേ­ട്ടാ. ഇ­തെ­ന്തു നി­ല­കേ­ടു്! പു­രു­ഷ­ത്വം കൈ­ക്കൊ­ള്ള­ണം, ചേ­ട്ട­നു് ഞാൻ സ്വർ­ഗ്ഗം, മോ­ക്ഷം, സൌ­ഭാ­ഗ്യം എന്നു ചില തോ­ന്ന­ലു­കൾ ഉ­ള്ള­തു­പോ­ലെ ഒ­ന്നും എന്റെ മ­ന­സ്സിൽ സ്ഫു­ട­പ്പെ­ട്ടി­ട്ടി­ല്ല. എ­നി­ക്കു വി­ദ്യാ­ഭ്യാ­സ­മ­ല്ലാ­തെ ഇ­പ്പോൾ ജീ­വി­ത­ശ്ര­മം ഒ­ന്നു­മി­ല്ല. എന്നെ ക്ലേ­ശി­പ്പി­ക്ക­രു­തു്. ഇതാ അ­മ്മാ­വൻ… (ഗോ­വി­ന്ദൻ തമ്പി പ്ര­വേ­ശി­ക്കു­ന്നു)
ഗോവി:
എടാ ചെ­റു­ക്കാ ഇ­തെ­ന്തു സു­ഖ­ക്കേ­ടെ­ന്നേ?

(കർ­ട്ടൻ)

രംഗം ൩

നെ­ടും­കോ­യി­ക്കൽ വീടു്.

രാ­യി­ര­പ്പ­ണി­ക്ക­രും മകൻ ര­മാ­ച­ന്ദ്ര­നും പ്ര­വേ­ശി­ക്കു­ന്നു.

രായിര:
കു­ട്ടാ എന്റെ ഇഷ്ടം അ­നു­സ­രി­ച്ചു­ത­ന്നെ നീ ന­ട­ക്ക­ണം.
രമാ:
അ­ച്ഛ­ന്റെ ഇഷ്ടം അ­നു­സ­രി­ച്ചു് ഒരു അ­റ­നി­റ­യെ പ­രീ­ക്ഷ­കൾ ജ­യി­ച്ചു ഡി­പ്ലോ­മാ കൊ­ണ്ടു­ത­ന്നെ ഒരു വലിയ ഗ്ര­ന്ഥം കു­ത്തി­ക്കെ­ട്ടാൻ നേ­ടി­ട്ടു­ണ്ടു്. ഇ­നി­യെ­ങ്കി­ലും എന്റെ ഒ­രി­ഷ്ടം സാ­ധി­ച്ചു ത­ന്നു­കൂ­ടെ?
രായിര:
ജീ­വാ­വ­സാ­നം വരെ എന്റെ ഹി­ത­മ­നു­സ­രി­ച്ചു ന­ട­ക്കു­ന്ന­താ­ണു് ഗു­രു­ത്വം. നി­ന­ക്കു ഞാനും എ­നി­ക്കു നീയും എന്നു ദൈവം ശേ­ഷി­പ്പി­ച്ചി­രി­ക്കു­ന്ന­തിൽ എന്തോ ഭ­ഗ­വ­ന്മ­ത­ത്തി­ന്റെ ര­ഹ­സ്യ­മു­ണ്ടു്. ഇ­ന്നു­ത­ന്നെ ഭാ­ണ്ഡം മു­റു­ക്കു­ക. അ­തി­ശു­ഭ ദിവസം. സ­ന്ധ്യ­യ്ക്കു മു­മ്പു ബോ­ട്ടി­റ­ക്കി­യേ­ക്കാം. തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു തി­രി­ക്കു­ക. വ­ക്കീൽ പ­ണി­യിൽ നീ മു­ന്നി­ട്ടു നി­ന്നി­ല്ലെ­ങ്കിൽ അ­തി­ന്റെ മാ­ന­ക്ഷ­യ­വും മ­നോ­വേ­ദ­ന­യും ഞാൻ സ­ഹി­ച്ചു­കൊ­ള്ളാം. ഒരു ക്ഷേ­ത്ര­ത്തി­നാ­ക­ട്ടെ ധർ­മ്മ­ത്തി­നാ­ക­ട്ടെ വി­ദ്യാ­ല­യ­ത്തി­നാ­ക­ട്ടെ ഒറ്റ ചി­ല്ലി­ക്കാ­ശു­പോ­ലും ഒ­ഴി­ക്കാ­തെ എത്ര ല­ക്ഷ­മു­ണ്ടെ­ന്നു ക­ണ്ടു­വ­ല്ലോ. അ­ത്ര­യും നി­ന­ക്ക­ന്നു വിൽ എ­ഴു­തി­വ­ച്ചി­രി­ക്കു­ന്ന­തു നീ ക­ണ്ടി­ല്ലേ? അ­നു­ഗ്ര­ഹ­ത്തോ­ടു­കൂ­ടി പോവുക.
രമാ:
എന്തു ക­ഷ്ട­മാ­ണ­ച്ഛാ! ഒന്നോ രണ്ടോ ആളു് മൂ­ക്കും ചാ­ണ്ടി ഭൂ­സ്വർ­ഗ്ഗ­ഭേ­ദ­ബോ­ധം കൂ­ടാ­തെ ഇ­രി­ക്കു­ക. എ­ന്നി­ട്ടു മ­റ്റു­ള്ള­വൻ അ­വ­രു­ടെ പീഠം ചു­മ­ക്കു­ന്ന ആൽ­ത്ത­റ­യ്ക്കു താ­ഴ­ത്തു­നി­ന്നു് ആരും കാ­ണാ­പ്പൊ­ളി­കൾ ക­ണ്ഠ­ക്ഷോ­ഭം ചെ­യ്യ­ണം. എന്റെ മ­നോ­ഗ­തി­ക്കു ആ ക­ച്ച­വ­ടം രു­ചി­ക്കു­ന്നി­ല്ല. നി­യ­മ­ങ്ങ­ളെ­ന്നു പ­റ­യു­ന്ന­തു് ബ്ര­ഹ്മാ­വു സൃ­ഷ്ടി­ച്ച­താ­യാ­ലും കേവലം വ­ഞ്ച­ന­സ്മൃ­തി­കൾ. ആ വ­ലി­യേ­ട­ത്തെ ഉ­ല­ഹ­ന്നാൻ മാ­പ്പി­ള ആയിരം ഏക്കർ തെ­ളി­ഞ്ഞ പു­തു­വൽ ലക്ഷം രൂ­പാ­യ്ക്കു് ഇ­ങ്ങോ­ട്ടു വി­ട്ടു­ത­രാ­മെ­ന്നു പ­റ­യു­ന്നു. ഒരു ലക്ഷം കൂടി കൈയിൽ ഏ­ല്പി­ക്കു­ക. എ­ത്ര­യോ ജ­ന­ങ്ങൾ­ക്കു് ഉ­പ­കാ­ര­മാ­യി­ത്തീ­രും. പ­ത്താം കൊ­ല്ല­ത്തിൽ സകല ചി­ല­വും ക­ഴി­ച്ചു് പ­ത്തു­ല­ക്ഷ­ത്തിൽ­പ­രം ഇ­ങ്ങോ­ട്ടേൾ­പ്പി­ക്കാം.
രായി:
പോ പോ നി­ന്റെ സ്വ­പ്ന­ങ്ങ­ളൊ­ന്നും എ­നി­ക്കു കേൾ­ക്ക­ണ്ട. ര­ണ്ടു­ല­ക്ഷം ഉ­ണ്ടാ­ക്കാ­നു­ള്ള അ­രി­ഷ്ട­ത നീ അ­റി­ഞ്ഞി­ട്ടി­ല്ല. അ­മ്പ­തി­നാ­യി­ര­ത്തോ­ള­വും നി­ന­ക്കാ­യി ഇ­തു­വ­രെ ചി­ല­വാ­യി­ട്ടു­ണ്ടു്.
രമാ:
നി­റ­ഞ്ഞു­കി­ട­ക്കു­ന്ന ബാറിൽ ഞാൻ ചെ­ന്നാൽ ഉ­ന്തി­ത്ത­ള്ളി മു­ന്നോ­ട്ടു­വ­രാൻ എത്ര കൊ­ല്ലം ചെ­ല്ലു­മെ­ന്നോ? ആ­രു­ടെ­യെ­ല്ലാം പ്രീ­തി­ക്കാ­യി മൂ­ക്കിൽ വിരൽ ത­ള്ള­ണം. കോർ­ട്ടി­ലെ ശി­പാ­യി പോലും അ­ച്ഛ­ന്റെ ല­ക്ഷ­ത്തി­നു മു­ക­ളി­ലു­ള്ള യ­ജ­മാ­ന­നാ­യി ന­ടി­ക്കും. “ഉ­ത്ത­ര­വാ­കു­ന്നു” എ­ന്നു് ജ­ഡ്ജി­മാ­രു­ടെ ആ­ജ്ഞാ­വാ­ഹ­ക­നാ­യി വ­ന്നു­പ­റ­ഞ്ഞി­ട്ടു ന­ട­കൊ­ള്ളു­ന്ന അ­വ­ന്റെ വാ­ലാ­യി­ട്ടു ന­മ്മു­ടെ മ­ഹാ­കു­ലാ­ബി­രു­ദ­സ്സ­ഞ്ചി­ക­ളും പേറി പാ­ഞ്ഞെ­ത്ത­ണം. എ­ന്തെ­ല്ലാം അ­പ്ര­ശം­സ­ക­ളും കു­ഭ­ത്സ­ന­ങ്ങ­ളും തൊ­ണ്ണ­ഞെ­ക്കി നെ­ഞ്ചു പി­ളർ­പ്പി­ച്ചു വി­ഴു­ങ്ങേ­ണ്ടി വ­രു­മെ­ന്നോ?
രായി:
തോ­ട്ട­ക്കൃ­ഷി­ക്കി­റ­ങ്ങി­യാൽ ഹ­രി­ശ്ച­ന്ദ്ര­ന്മാ­രോ­ടു­കൂ­ടി ന­ട­മാ­ടി ആ­കാ­ശ­ത്തിൽ നി­ന്നു പാ­രി­ജാ­തം വർ­ഷി­പ്പി­ക്കാം, എ­ന്നാ­യി­രി­ക്കും നി­ന്റെ ഭ്രമം. ആ കൂർ­ത്ത നാവും കൊ­ണ്ടു് ജ­ഡ്ജി­മാ­രോ­ടു വ­ക്കാ­ണ­ത്തി­നു­ത­ന്നെ നീ പു­റ­പ്പെ­ട­ണം.
രമാ:
ഇ­ങ്ങ­നെ നിർ­ബ­ന്ധി­ക്ക­രു­ത­ച്ഛാ; മ­നു­ഷ്യ­രു­ടെ അ­ഭി­രു­ചി­കൾ അ­നു­സ­രി­ച്ചു ജീവിത വ്യാ­പാ­ര­ങ്ങൾ തു­ടർ­ന്നി­ല്ലെ­ങ്കിൽ തോൽവി നി­ശ്ച­യ­മാ­ണു്. നാം ഈ പ്ര­മാ­ണം ഗ്ര­ഹി­ക്കാ­തെ ന­ശി­ച്ചു­പോ­കു­ന്നു.
രായി:
എ­ന്നാൽ ജ­യ­ത്തി­നു­ള്ള വഴി അ­വ­ന­വ­ന്റെ ശ്രമം കൊ­ണ്ടു­ത­ന്നെ സാ­ധ്യ­മാ­വ­ട്ടെ. ഇ­തു­വ­രെ ഞാൻ സ­ഹാ­യി­ച്ചു. ഇനി സ്വാ­ശ്ര­യം കൊ­ണ്ടു­ള്ള സ്വർ­ഗ്ഗ­വി­ജ­യ­മാ­ക­ട്ടെ.
രമാ:
ധർ­മ്മ­മാ­യി­ട്ടാ­ണോ അച്ഛൻ സ­ഹാ­യി­ച്ച­തു്?
രായി:
അല്ല. കർ­ത്ത­വ്യ­മാ­യി­ട്ടു്.
രമാ:
ഇനി അ­പ്പോൾ…
രായി:
നീ വി­ദ്യാ­സ­മ്പ­ന്നൻ ആ­ക­കൊ­ണ്ടു് എ­ല്ലാ­യി­ട­ത്തും ജ­യി­ക്കേ­ണ്ട­വ­ന­ല്ല­യോ? ജ­ന­ങ്ങ­ളു­ടെ പൂജ പു­റ­ക്കേ എ­ത്തും. ഞാനോ നി­ധി­സൂ­ക്ഷി­ക്കു­ന്ന കു­രു­ട്ടു ഭൂ­ത­ത്താൻ. നി­ന്റെ അ­മ്മ­യെ സ്മ­രി­ച്ചു് അധികം പ­റ­യു­ന്നി­ല്ല.
രമാ:
അ­ച്ഛ­ന്റെ ഗു­ണ­പൂ­ര­ത്തെ സ്മ­രി­ച്ചു ഞാനും വാ­ദി­ക്കു­ന്നി­ല്ല. പു­രു­ഷ­പ്ര­യ­ത്നം എ­ന്തു­ഫ­ല­ത്തെ ഉ­ണ്ടാ­ക്കു­മെ­ന്നു് ഞാൻ പോയി നോ­ക്ക­ട്ടെ.
രായി:
എ­ങ്ങോ­ട്ടാ­ണു് യാ­ത്ര­യെ­ന്നു ഞാനും കൂടി കേൾ­ക്ക­ട്ടെ. നി­ന്റെ ഈ വീ­ര­യാ­ത്ര­യിൽ വരണം സം­ഭ­വി­ക്കു­ന്ന ഒരു ശകുനം ഞാൻ കാ­ണു­ന്നു. അ­ല്ലാ­തെ പ­ര­മാ­ഭി­മാ­നി­യാ­യ നീ ഒരു കാ­ര്യ­ത്തി­ലും ഒരു ചുവടു മു­ന്നോ­ട്ടു വൈ­ക്കു­ക­യി­ല്ല. ഒരു കാ­പ്പി­ക്കു് രൂപാ കാൽ, ഒരു നല്ല ഊണിനു രൂപാ അര എ­ന്നി­ങ്ങ­നെ കാലം. കടം കി­ട്ട­ണ­മെ­ങ്കിൽ നി­ന­ക്കു പക്ഷേ, ആ­വ­ശ്യ­പ്പെ­ടു­ന്ന­തു് കി­ട്ടി­യേ­ക്കാം. പ്രോ­നോ­ട്ടു് ഒ­ന്നി­റ­ക്കേ­ണ്ടി വരും. നി­ല­ത്തു നോ­ക്കി­മാ­ത്രം ന­ട­ന്നാൽ അ­ബ­ദ്ധം പക്ഷേ, കു­റ­ഞ്ഞി­രി­ക്കും.
രമാ:
ഞാൻ സ്വർ­വ­ധൂ തി­ല­ക­ങ്ങ­ളോ­ടു ചേർ­ന്നു ദേ­ശ­സ­ഞ്ചാ­രം പോലും ചെ­യ്തി­ട്ടു­ണ്ടു്.
രായി:
ശരി, ശരി. എ­ന്നു­വ­രി­കി­ലും വല്ല മൃ­ദു­മേ­നി­യി­ലും ചെ­ന്നു മു­ട്ട­രു­തു്.
രമാ:
എത്ര സൂ­ര്യ­പ­ട­ക്കൈ­ക്കാ­രി­കൾ­ക്കു ഞാൻ കൈ കൊ­ടു­ത്തി­ട്ടു­ണ്ടു്. അച്ഛൻ ഇ­ങ്ങ­നെ എന്നെ ക­ളി­യാ­ക്കി അ­യ­യ്ക്ക­രു­തു്.
രായി:
ഐ! അ­ങ്ങ­നെ­യ­ല്ല! ത­ന്നോ­ടു ശ­ണ്ഠ­കൂ­ടി പി­രി­യാൻ ഞാ­നാ­ള­ല്ല. താൻ എ­നി­ക്കു വി­ധി­ക്കു­ന്ന ഏ­കാ­കി­ത്വ­ത്തെ സഹർഷം പു­ലർ­ത്തി­ക്കൊ­ള്ളാ­മെ­ന്നു­ള്ള ഗൌ­ര­വ­ത്തെ ഞാൻ പ്ര­ക­ടി­പ്പി­ക്ക­യാ­ണു്.
രമാ:
അ­ച്ഛ­നു് എ­ന്നോ­ടു ദേ­ഷ്യ­മി­ല്ല­ല്ലോ.
രായി:
ഹൈ! അതും അ­തി­ന്റെ വി­പ­രീ­ത­വും, ര­ണ്ടു­മി­ല്ല. താൻ പോയി കൊ­ടി­നേ­ടു­ക. എന്റെ വക ക­ണ്ട­വൻ കൊ­ണ്ടു­പോ­ക­ട്ടെ. (പോ­കു­ന്നു)
രമാ:
ഇതു് ചില നോ­വ­ലു­ക­ളി­ലും ഡ്രാ­മാ­ക­ളി­ലും വാ­യി­ച്ചി­ട്ടു­ള്ള­തു­പോ­ലെ ക­ലാ­ശി­ച്ചു കൂ­ടി­യി­രി­ക്കു­ന്നു. വിൽ പോ­ക്കെ­ന്നാ­ണു് ഒ­ടു­വിൽ സൂ­ചി­പ്പി­ച്ച­തു്. അ­ച്ഛ­ന്റെ ഈ ശാ­ഠ്യ­ത്തി­നു് ന­മ്മു­ടെ വീ­ര്യ­വു­മൊ­ന്നു കാ­ട്ട­ണം. പ­ഠി­പ്പി­നു­ത­ന്ന­തിൽ ഏ­താ­നും ന­മ്മു­ടെ കൈ­യി­ലും ബാ­ക്കി­യു­ണ്ടു്. ര­ണ്ടു­ല­ക്ഷം മു­ത­ലെ­ന്നു വ­ച്ചു് ഒരു ക­മ്പ­നി തു­ട­ങ്ങി­ക്ക­ള­യാം. നെ­ടു­ങ്കോ­യി­ക്ക­ലെ പേരു കേൾ­ക്കു­മ്പോൾ ഓ­ഹ­രി­ക്കാർ പാ­ഞ്ഞെ­ത്തും. ഒരു വി­ദ­ഗ്ദ്ധൻ മാ­നേ­ജ­രെ­ക്കൂ­ടി ത­ല്ക്കാ­ല­ത്തേ­ക്കു വ­രു­ത്തി­ക്ക­ള­യാം, അച്ഛൻ വാ­ശി­ക്കു്! ഷ്യൂ! പക്ഷേ, ഈ ശാ­ന്ത­ഭാ­വ­ക്കാ­രെ പേ­ടി­ക്ക­ണം. നിർ­ദ്ധ­ന­ത്വം പു­രു­ഷ­ത്വ­ത്തി­ന്റെ മാ­റ്റ­റി­വാ­നു­ള്ള ഒ­ര­ക­ല്ലു്—പു­ത്തൻ രീ­തി­യിൽ, ഇം­ഗ്ല­ണ്ടി­ലെ മ­ട്ടിൽ അ­ഡ്വർ­ട്ടൈ­സ് ചെ­യ്യു­മ്പോൾ ഒ­ന്നാം പന്തി വ­രി­ക്കാ­രാ­യി ladies തന്നെ എ­ത്തും. അഹഹ! അച്ഛൻ സാധു, ലോകം ക­ണ്ടി­ട്ടി­ല്ല. ഉറച്ച ജാ­മ്യം! ലാ­ഭ­ക­ര­മാ­യ നി­ക്ഷേ­പം! വി­ദ­ഗ്ദ്ധ­ഭ­ര­ണം! സ്വ­ദേ­ശീ­യ പ­രി­ശ്ര­മം! ഭ­ദ്ര­ത­ര­സ­മ്പാ­ദ്യം, സ­ത്യാ­സ്ഥി­വാ­ര­ത്താ­ലു­ള്ള ഫ­ല­പ്ര­ള­യം എ­ന്നെ­ല്ലാം നോ­ക്ക­ണം. (ചി­ന്തി­ച്ചി­ട്ടു്) ഇ­തൊ­ന്നും പോരാ. നല്ല ഒ­ന്നാം­ത­രം മി­ര­ട്ടൻ നോ­ട്ടീ­സു­പ­കർ­ത്തി ഗംഭീര മ­ണി­പ്ര­വാ­ള­ത്തിൽ തർ­ജ്ജ­മ ചെ­യ്യി­ച്ചേ­ക്കാം. പോ­ട്ടെ, അതിനു ഫീസ് വല്ല പി­ച്ച­ക്കാ­രൻ കാ­വ്യ­ക്കാ­ര­നും രൂപാ 200 പ­ണ­മി­റ­ക്ക­ണം. എ­ന്നാ­ലേ പ­ല­പ­ണി­യും പ­രി­ഷ്കാ­ര­ത്തിൽ വരൂ. നാ­ട്ടു­കാർ പ­ഠി­ക്ക­ട്ടെ. നാം കൊ­ടു­ക്കും പാഠം! ഓ, ജാളി-​ജാളി-ജാളി (എന്നു പാ­ടി­ക്കൊ­ണ്ടു പോ­കു­ന്നു).

(കർ­ട്ടൻ)

രംഗം ൪

മു­ണ്ട­യ­ത്തു­ഭ­വ­നം.

മുൻ­ത­ള­ത്തിൽ സ­ര­സ്വ­തി ഇ­രി­ക്കു­ന്നു.

സര:
ശ­നി­യും ഞാ­യ­റും സൃ­ഷ്ടി­ച്ച­വർ ര­ണ്ടു­തു­ള്ളി എണ്ണ തൊ­ട്ടു­വ­യ്പി­നു കൂടി അ­വ­കാ­ശി­ക­ളാ­യി വാ­ഴ­ട്ടെ! അ­ല്ലെ­ങ്കിൽ പ­ള്ളി­ക്കൂ­ട­ക്കാ­രു­ടെ കു­റു­ക്കൊ­ട­ഞ്ഞു പോ­കു­മാ­യി­രു­ന്നു. ഉ­ദ­യ­സൂ­ര്യ­ന്റെ ആ­ദ്യ­ര­ശ്മി­ക­ളോ­ടു സൗ­ന്ദ­ര്യ­ത്തെ ഉ­പ­മി­ച്ചി­രി­ക്കു­ന്ന ക­വി­ക്കും തു­ല്യ­സ്ഥാ­നം ല­ഭി­ക്ക­ട്ടെ! ഹാ! ലോകം പ്ര­ശാ­ന്തം! ജീ­വി­ത­പ്ര­കു­ര­ത്തി­ന്റെ മർ­മ്മ­ധ്വ­നി മു­ഴ­ങ്ങി­ത്തു­ട­ങ്ങു­ന്ന­തേ­യു­ള്ളൂ. എന്തേ! ഹേ! മ­നോ­ഹ­ര­ലോ­ക­മേ! നി­ന്റെ ദു­ഷ്കൗ­ശ­ലം ചി­ന്തി­ക്കു­മ്പോൾ എല്ലാ മ­ര്യാ­ദ പാ­ഠ­ങ്ങ­ളും മ­റ­ന്നു പൊ­ട്ടി­ച്ചി­രി­ച്ചു­പോ­കു­ന്നു. അ­ച്ഛ­നെ കാ­ണ്മാൻ ഒരു സാ­യ്പു വന്നു. ഒരു ക­സേ­ര­യും കൊ­ടു­ത്തു. ഞാൻ ബംഗാൾ സ­മു­ദ്ര­ഗ­വ­ണ്ണ­രു­ടെ, അ­മേ­രി­ക്കൻ പ്ര­സി­ഡ­ണ്ടി­ന്റെ, ആ­കാ­ശ­വി­മാ­ന­സേ­നാ­നാ­യ­ക­ന്റെ ഭാ­ര്യ­യു­മാ­യി. വി­ള­യ­ട്ടെ, ആ വർ­ത്ത­മാ­നം. അതു പ­ഴു­ക്കു­മ്പോൾ ചീ­ഞ്ഞ­ളി­ഞ്ഞു വ­ക്താ­ക്ക­ളു­ടെ നാ­വി­നെ­ത്ത­ന്നെ നാ­റ്റി­ക്കും. ഇ­താ­വ­രു­ന്നു ഒ­രെ­ഴു­ത്തു്. എന്റെ സ­ഹോ­ദ­രി­മാ­രാ­രോ എ­ന്നെ­ക്കാൾ മു­മ്പിൽ ഉ­ണർ­ന്നി­രി­ക്കു­ന്നു.
(വാ­ല്യ­ക്കാ­രൻ എ­ഴു­ത്തു കൊ­ണ്ടു­വ­രു­ന്നു).
സര:
ആർ­ക്കെ­ടോ അതു്?
വാല്യ:
കൊ­ച്ച­മ്മ­യ്ക്കു­ത­ന്നെ.
സര:
കൊ­ണ്ട­രു, കൊ­ണ്ട­രു. തന്റെ ശ്വാ­സം­മു­ട്ടൽ ക­ണ്ടി­ട്ടു­ത­ന്നെ അതു് അ­ടി­യ­ന്തി­ര­ക്ക­ത്താ­ണെ­ന്നു തെ­ളി­യു­ന്നു. താൻ ആ­ണു­ങ്ങ­ളു­ടെ ഹംസം എ­ങ്കിൽ ഇതാ മേൽ­വി­ലാ­സം എ­ഴു­തി­യി­ട്ടി­ല്ലാ­ത്ത­തു­കൊ­ണ്ടു് തി­രി­ച്ചു കൊ­ണ്ടു­പോ­യി ആ ന­ള­ങ്കൽ തന്നെ പു­ന­സ്സ­മർ­പ്പ­ണം ന­ട­ത്തി­യേ­ക്കൂ.
വാല്യ:
അല്ല. എ­ക്സർ­സൈ­സ് ഇൻ­സ്പെ­ക്റ്റർ അ­ങ്ങ­ത്തെ മകൾ…
സര:
ശരി, ശരി, എ­ന്നാൽ രസം കാണും (പൊ­ട്ടി­ച്ചു­വാ­യി­ക്കു­ന്നു).
പ്രിയ സ­ഹോ­ദ­രി!

നി­ങ്ങൾ­ക്കു് ഒരു സാ­യു­വി­നെ വ­ര­നാ­യി കി­ട്ടു­ന്നു എന്നു കേൾ­ക്കു­ന്ന­തിൽ ഞാൻ സ­ന്തോ­ഷ­ത്തോ­ടെ പ­ങ്കു­കൊ­ള്ളു­ന്നു. സാ­യു­വി­ന്റെ പേരു എ­ന്തെ­ന്ന­റി­ഞ്ഞു­കൂ­ടെ­ങ്കി­ലും മം­ഗ­ളാ­ശം­സ അ­ഡ്വാൻ­സാ­യി ഞാൻ സ­മർ­പ്പി­ച്ചു കൊ­ള്ള­ട്ടെ! ഒരു നല്ല സദ്യ കി­ട്ടു­വാ­നു­ള്ള തക്കം ന­ഷ്ട­മാ­കു­ന്നെ­ങ്കി­ലും വല്ല ഡി­ന്ന­റും ന­ട­ക്കു­ന്നെ­ങ്കിൽ ഒ­ളി­ച്ചാ­യാ­ലും ഞാനും എ­ത്തി­ക്കൊ­ള്ളാം. വീ­ഞ്ഞും കേ­ക്കും മാ­ത്ര­മാ­യാ­ലും വി­രോ­ധ­മി­ല്ല. വീ­ണ്ടും നി­ങ്ങ­ളു­ടെ ഭാ­ഗ്യ­ഭാ­ഗി­ത്വ­ത്തി­നു­ള്ള മ­ഹാർ­ത്ഥ­ന­യെ ഉ­ച്ച­രി­ച്ചു­കൊ­ണ്ടു മ­റു­പ­ടി കാ­ത്തി­രി­ക്കു­ന്ന സ­ഹോ­ദ­രി ഭാ­നു­മ­തി.

നി­ല്ക്കു ഹേ! മ­റു­പ­ടി­യു­ണ്ടു് (എ­ഴു­തു­ന്നു).

(എ­ഴു­തി­ത്തീർ­ന്നു വാ­യി­ക്കു­ന്നു)

നി­ങ്ങ­ളു­ടെ ദൂതൻ കൊ­ണ്ടു­വ­ന്ന ലേഖനം വാ­യി­ച്ച ഞാൻ കൃ­താർ­ത്ഥ­യാ­യി. എന്റെ ഭാ­ഗ്യ­ത്തിൽ ഓ­ഹ­രി­യ­ല്ല. മു­ഴു­വ­നും അ­ങ്ങോ­ട്ടു­ത­ന്നെ തന്നു കൊൾ­വാൻ ഞാൻ ത­യ്യാർ ആണു്. സാ­യ്പി­ന്റെ പേരു Lord Scandal അഥവാ പ­ര­ദൂ­ഷ­ണ­പ്ര­ഭു എ­ന്നാ­ണു്. വി­വാ­ഹ­ത്തി­നു സ­മ്മ­ത­മെ­ങ്കിൽ അ­ന്നേ­ദി­വ­സം ന­മു­ക്കു സ­ഹ­ഭോ­ജ­നം ചെ­യ്തു ര­സി­ക്കാം. എന്നു സം­ഖ്യ­യ­റ്റ വ­ന്ദ­ന­പൂർ­വ്വം

സ­ഹോ­ദ­രി

സ­ര­സ്വ­തി അമ്മ ത­ങ്ക­ച്ചി.

(ല­ക്കോ­ട്ടി­ലി­ട്ടു വാ­ല്യ­ക്കാ­ര­നു കൊ­ടു­ക്കു­ന്നു)

(ആ­ജ്ഞാ­നു­സ­രം ചെ­യ്തു് ഭൃ­ത്യൻ പോ­കു­ന്നു).

സര:
ഈ വ­ഷ­ള­ത്വ­മെ­ല്ലാം പ­ര­ത്തു­ന്ന­തു് ആ കൊ­ച്ചു­കി­ട്ടു­ചേ­ട്ട­നാ­ണു്. ന­മ്മു­ടെ കവി വരൻ ശ്രീ നാ­ര­ദ­നും വ­ല്ലാ­ത്തെ പ­ങ്കു് ഇ­തി­ലു­ണ്ടു്. അതാ, ആ ശനിയൻ ദീർ­ഘാ­യു­ഷ്മ­നാ­ണു്. പേരു പ­റ­ഞ്ഞ­പ്പോൾ കു­ര­ങ്ങു ചാടി ഇതാ എ­ത്തു­ന്നു.
(പപ്പു പ്ര­വേ­ശി­ച്ചു സ­ലാ­ങ്ങൾ വ­യ്ക്കു­ന്നു)
സര:
കാ­ണാ­റി­ല്ല മി­സ്റ്റർ പ­പ്പു­പി­ള്ളേ. താൻ ഒ­ന്നും ശ്ര­മി­ക്കാൻ വ­രാ­ത്ത­തിൽ എ­നി­ക്കു് വല്യ മ­നഃ­ക്ലേ­ശ­മു­ണ്ടു്. എടോ, പ­ള്ളി­യിൽ വ­ച്ചു­ത­ന്നെ പു­ട­വ­കൊ­ട എ­ന്ന­ച്ഛൻ സ­മ്മ­തി­ച്ചു­ക­ഴി­ഞ്ഞു. കർ­മ്മ­ങ്ങൾ മാ­ത്രം ന­മ്മു­ടെ മ­ട്ടിൽ.
പപ്പു:
സ­ദ്യ­യോ മ­താ­മ്മ­ക്കൊ­ച്ച­മ്മേ!
സര:
അതും ആ പ­ള്ളി­പ്പ­റ­മ്പിൽ തന്നെ.
പപ്പു:
അയ്യോ! അവിടെ ശ­വ­ങ്ങ­ളെ അ­ട­ക്ക­ട്ടി­ല്യോ?
സര:
എടോ, എ­റ­ച്ചി ലാ­ഭ­മാ­യി. താൻ ഒ­രെ­ഴു­ത്തും കൊ­ണ്ടു സാ­യ്പി­ന്റ­ടു­ത്തു പോ­യേ­ച്ചു­വ­ര­ണം.
പപ്പു:
(ഞെ­ളി­ഞ്ഞു സ­ന്തോ­ഷം കൊ­ണ്ടു് തൊണ്ട ഇടറി) അ­പ്പോൾ കൊ­ച്ച­മ്മാ, ഞാൻ അന്നേ പ­റ­ഞ്ഞി­ല്യോ. ഈ ത­പ­സ്തൊ­ക്കെ ക­ള്ള­മാ­ണെ­ന്നു്. പ­പ്പ­ന­റി­യാം കൊ­ച്ചു­മി­ടു­ക്കി­ക­ളു­ടെ കോ­ളു­ക­ളു്. കൊ­ള്ളാം ഇ­പ്പോൾ കേ­പ്പാ­നൊ­രു കാ­ര്യ­മെ­ടു­പ്പാ­നാ­രു്? പോവാൻ പ­റ­യ­ണ­മെ­ന്നു്. ദൊ­ര­സ്സാ­യ്പ് അ­ന്നു് ഇ­ങ്ങോ­ട്ടു കേ­റു­ന്ന­തു് ഞാൻ കണ്ടേ. അ­ത­ല്യോ ബ­ട്ട്ളേ­രു­വേ­ല എ­നി­ക്കു എന്നു അ­ന്നു­ത­ന്നെ പെ­ട്ടീ­ഷൻ വ­ച്ചൂ­ട്ട­തു് കു­റ­ച്ചി­ല്ല കൊ­ച്ച­മ്മ. എ­ന്തി­നു­വി­ടു­ന്നു. അങ്ങു വല്യ കൊ­ട്ടാ­രം­വ­രെ അ­റി­യ­ട്ടെ എ­ന്നു­വ­ച്ചു പപ്പൻ ബട്ളർ അ­ങ്ങു് ത­മു­ക്ക­ടി­ച്ചു പ­ര­ത്തൂ­ട്ടു. ആ­രാ­ണെ­ന്നു കേ­ട്ടോ­രു­ടെ അ­ടു­ത്ത പ­ച്ച­പ്പ­ര­മാർ­ത്ത­ത്തി­നേ­യും വി­ള­മ്പൂ­ട്ടു. കൊ­ണ്ടു ക­റ­ങ്ങു­ന്നൂ കൊ­ച്ച­മ്മ തി­രു­വ­ന­ന്ത­പു­രം. അ­സൂ­യ­ക്കാ­ര­ല്യോ ക­ഴു­വു­ങ്ങ­ളു് വച്ചു കു­ടി­നീ­രു് ഇ­റ­ക്ക­ട്ടെ. പ­പ്പ­നി­പ്പം ആരേം പേടീം മ­റ്റു­മി­ല്ല. ശീ­മേ­ലെ­ങ്കിൽ ശീമേൽ. ല­ങ്കേ­ലെ­ങ്കിൽ ല­ങ്കേൽ, ബോ­ട്ടു­ളേ­രോ മേ­ട്ടി­യോ, പാ­പ്പാ­തു­ചു­മ­പ്പ­നോ എ­ന്തെ­ങ്കി­ലും ആവാം. ഈ വ­ലി­യ­ങ്ങ­ത്തെ വീ­ട്ടി­ലെ ഊ­റ്റ­വെ­ള്ളം കു­ടി­ച്ചു് ഇതോ എന്റെ വ­യ­റെ­ല്ലാം ഊ­ത്ത­ളി­ച്ചു പോയി. അ­വി­ട­ത്തെ ആ മു­തു­ക്കി­ക്കൊ­ച്ച­മ്മേ­ടെ അ­മ്പ­ണ­ങ്ങ­ളു കൊ­ണ്ടു മു­തു­കും ത­ഴ­മ്പി­ച്ചു പോയി. ആ­ണു­ങ്ങ­ള­ല്യോ കൊ­ച്ച­മ്മ! ഇ­ത്തി­രി ഒക്കെ നാ­ണ­ങ്ങ­ളും മ­റ്റും ഉ­ണ്ടു്.
സര:
എടോ! ബട്ളർ വേ­ഷ­ത്തി­ലു­ള്ള ഉ­ടു­പ്പു­ക­രു­തീ­ട്ടി­ല്ലേ­ടോ താൻ!
പപ്പു:
അ­തി­ങ്ങ­നെ ഒന്നു ചു­റ്റി­ച്ചു വ­ന്നൂ­ട്ടാ, ഹൈ­ഗ്ഗോ­ടു് കി­ട­ക്കു­ന്നു, ഹ­ജ്ജു­ഗ്ഗോ­ടു് കി­ട­ക്കു­ന്നൂ. അ­വി­ട­ത്തെ­വി­യെ­യു­ടെ ഒ­ന്നി­ന്റെ കൂടെ ഒ­രു­ദി­വ­സം നി­ന്നാ—അ­ടി­ച്ചോ­ണ്ടു പോ­ന്നൂ­ട്ടു­ല്യോ പപ്പൻ. ഗോ­ട്ടോ ജയം പോസോ!
സര:
എ­ന്നാൽ അ­തൊ­ക്കെ വേഗം ക­രു­തി­ക്കൊ­ള്ളു. അ­മ്മാ­വി­യു­ടെ ദൂ­ഷ്യം മാ­ത്രം പ­റ­ഞ്ഞോ­ണ്ടു ന­ട­ക്ക­രു­തു്. ഉള്ള വെ­ള്ള­വും വ­റ്റി­പ്പോ­കും…
(ത­മ്പി­യും ല­ക്ഷ്മി അ­മ്മ­യും പ്ര­വേ­ശി­ക്കു­ന്നു).
ല­ക്ഷ്മി:
എടാ കു­രു­ത്തം­കെ­ട്ട മാ­പാ­വി ഞാൻ മു­തു­ക്കി­യാ­ടാ. നി­ന­ക്കു് എന്റെ വാ­ക്കു­കൾ അ­മ്പ­ണ­ങ്ങ­ളോ?
പപ്പു:
അയ്യോ, പ­രാ­പ­ര­നേ! ഞാൻ മ­ല­ര­മ്പു­ക­ളെ­ന്ന­ല്യോ പ­റ­ഞ്ഞു. ഏതോ പാ­ട്ടി­ലു­മു­ണ്ടു്. പി­ന്നെ അ­തി­ന്റെ അർ­ത്ഥം ചീ­ത്ത­യാ­വ­ണ­മെ­ങ്കി അതു് എ­ഴു­തി­യ­വ­രെ കു­റ്റം പറയണം. പ­പ്പ­നോ പി­ഴ­ച്ച­തു്?
തമ്പി:
എടാ ഇനി എന്റെ അ­വി­ട­ത്തെ ചോറു് നി­ന­ക്കു് ഊ­റ്റ­വെ­ള്ളം ഇ­ല്ലേ­ടാ!
പപ്പു:
അ­ങ്ങ­ത്തെ ചെ­വി­ക്കെ­ങ്കി­ലും വ­മ്പി­ല്ലെ­ന്നു പപ്പൻ വി­ചാ­രി­ച്ചി­രു­ന്നു. അ­വി­ട­ത്തെ പറ്റു കവളം പി­ടി­ച്ചു എവനു് ഊറ്റം കേ­റി­പ്പോ­യീ­ന്നു പ­റ­ഞ്ഞു് ഇതാ ഈ വയറും കാ­മ്പി­ച്ചി­ല്യോ­ന്നു കേ­ക്ക­ണം.
തമ്പി:
ഭോ! ഭോ! ജ­ന്തു­പെ­ണ്ണേ! നി­ന്റെ അച്ഛൻ എ­ന്തോ­ന്നി­നാ­ണു ഭാ­വി­ച്ചി­രി­ക്കു­ന്ന­തു്.
പപ്പു:
എ­ന്തോ­ന്ന­ങ്ങു­ന്നേ! അ­ന്നു­രാ­ത്രി ആദ്യം വ­ന്ന­തു് എ­ന്തി­നെ­ന്നോ? അ­ങ്ങു­ന്ന­പ്പോ…
ല­ക്ഷ്മി:
നോ­ക്കു പപ്പു! മ­ര്യാ­ദ­ക്കി­രു­ന്നി­ല്ലെ­ങ്കിൽ…
തമ്പി:
എ­ന്തോ­ന്നെ­ടാ! അ­യാ­ളെ­ന്തോ ജാതകം കൊ­ട­യു­ടെ കാ­ര്യം പ­റ­വാ­ന­ല്യോ വ­ന്ന­തു്?
പപ്പു:
(പി­റ­കോ­ട്ടൊ­ന്നു മാറി സംഗതി എ­ല്ലാം മ­റി­ച്ചു­ക­ള­യ­ണ­മെ­ന്നു­ള്ള നാ­ട്യ­ത്തിൽ) നാ­രാ­യ­ണ! നാ­രാ­യ­ണ! അ­ങ്ങു­ന്നു ജ­പി­ച്ചോ­ണ്ടി­രു­ന്ന­പ്പം ന­മ്മു­ടെ കൊ­ച്ചൻ പിള്ള വൈ­ദ്യ­ന്റെ ഗുളിക കാൽ­തു­ടം ഞാൻ കൊ­ണ്ടു ത­ന്ന­പ്പോ ഞാൻ പ­റ­ഞ്ഞു ‘ക­ല്യാ­ണ­ഗൃ­തം’ എ­ന്നു് അപ്പോ അ­ങ്ങു­ന്നു നേരം പോ­ക്കി­നു് “എ­വി­ടെ­ടാ” എന്നു ചോ­ദി­ച്ചു. ഇപ്പം കെ­ട്ടും പൂ­ട്ടും ഇ­ല്ല­ല്ലോ. അതു കൊ­ണ്ടു് “ജാതകം കൊ­ടു­ക്കു­മ്പം അ­ങ്ങു­ന്ന­റി­യും” എന്നു ഞാൻ പ­റ­ഞ്ഞു. അ­ല്ലാ­ണ്ടി­തെ­ന്തു കഷ്ടം പി­ടി­ച്ച ക­ളി­വ­ട്ടം?
ല­ക്ഷ്മി:
(ആ­ത്മ­ഗ­തം) ഇ­വ­ന്റ­ടു­ത്തി­പ്പോൾ ചൂർ­ന്നു ചോ­ദ്യം ചെ­യ്യാൻ തു­ട­ങ്ങി­യാൽ ഇവൻ അ­വി­ട­ത്തെ ര­ഹ­സ്യ­ങ്ങൾ പൊ­ട്ടി­ച്ചൂ­ടും. അ­തു­വേ­ണ്ട (പ്ര­കാ­ശം) എടാ ഈ നാ­ടൊ­ട്ടു­ക്കു പ­റ­യു­ന്ന വർ­ത്ത­മാ­ന­ത്തി­നു നീ എന്തു പ­റ­യു­ന്നു? അ­മ്പ­തു തവണ അവിടെ നീ­ത­ന്നെ വന്നു പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ.
പപ്പു:
(ത­ല­ചൊ­റി­ഞ്ഞു പു­രി­കം ചു­ളി­ച്ചു്) എ­ന്ത­രു വർ­ത്ത­മാ­നം കൊ­ച്ച­മ്മാ?
തമ്പി:
എ­ന്ത­രു വർ­ത്ത­മാ­ന­മെ­ന്നോ? അ­പ്പോ­പ്പോ ല­ക്ഷ്മി­ക്കു­ട്ടി എ­ന്റ­ടു­ത്തു പ­റ­യാ­റു­ണ്ടു്; ഇവളെ ഒരു സാ­യ്പ് ക­ല്യാ­ണം ക­ഴി­ക്കാൻ പോ­ണൂ­ന്നു്. അ­റി­യാ­ത്ത­ടം ഇനി ഏതെടാ?
പപ്പു:
ഇതു് ന­ന്നാ­പ്പൊ­റു­ത്തെ­ന്റെ മോ­ളി­ങ്ങു പോ­ര­ട്ടെ എന്നു പ­റ­ഞ്ഞ­തു­പോ­ലെ അല്യോ ഇ­രി­ക്കു­ന്നു? “കൊ­ടു­ങ്ങ­ല്ലൂർ തു­റ­യിൽ പ­തി­നെ­ട്ടു കപ്പൽ പാ­റ്റ­യി­റ­ങ്ങി­യ­പ്പോൾ പാൽ­പ്പാ­യ­സ­ക്ക­ട­ലിൽ പ­ട­നി­ര­ന്നു” എന്നു പ­റ­ഞ്ഞ­തു­പോ­ലെ ഏതോ ഒരു ദൊര മ­ദാ­മ്മേ കെ­ട്ടാൻ പോ­ണേ­നു് ഇ­ങ്ങ­നെ­യൊ­ക്കെ മ­റി­ക്കി­ണ ആ­ളു­ക­ളു പൊ­റു­ക്ക­ണ­ടു­ത്തു പഞ്ചം വ­ന്ന­തോ കു­റ്റം? ഉ­ണ­ക്കും വർ­ഷ­വും ക­ണ­ക്ക­റ്റു പോ­കു­ന്ന­തും ഇ­തു­കൊ­ണ്ട­ല്ല്യോ.
ഈ­ച്ച­രൻ:
(പ്ര­വേ­ശി­ച്ചു്) അ­ങ്ങു­ന്നേ! കൊ­ച്ചു­കി­ട്ടു­പി­ള്ള പ­റ­ഞ്ഞ­യ­ച്ചു, സാ­യു­വി­ന്റെ അവിടെ ഇ­പ്പോ­ഴും ഈ കു­ഞ്ഞി­ന്റെ അച്ഛൻ എ­ത്തി­യി­രി­ക്കു­ന്നൂ­ന്നു്.
തമ്പി:
(കോ­പി­ച്ചു്) ഏതു സാ­യ്പ് സരസൂ അതു്! നേരു പറ, അ­ല്ലെ­ങ്കിൽ മ­ണ്ണു­തീ­റ്റി­യ്ക്കു­ന്നു­ണ്ടു്.
സര:
ഒരു സാ­യി­പ്പ് ഇവിടെ ഒ­രി­ക്കൽ വ­ന്നി­രു­ന്നു. അ­ച്ഛ­ന്റെ ഒരു വസ്തു. അതു വാ­ങ്ങ­ണ­മെ­ന്നു അ­യാൾ­ക്കാ­ഗ്ര­ഹ­മു­ണ്ടു്.
തമ്പി:
ല­ക്ഷ്മി­ക്കു­ട്ടീ! ന­മു­ക്കി­റ­ങ്ങാം. ഈ­ച്ച­ര­പി­ള്ളേ! ന­ട­ക്കൂ. ന­ട­ക്കൂ. പ­ഞ്ഞി­ക്ക­ക­ത്തു തീ­ക്ക­ട്ട­യെ പൊ­തി­ഞ്ഞു­കെ­ട്ടി­യാ അ­ത­വി­ടെ ഇ­രി­ക്കു­മോ, പ­ടർ­ന്നെ­രി­യും. ആ ച­ങ്ക­ര­പ്പി­ള്ള­യെ­ന്നു പ­റ­ഞ്ഞ­വ­നി­പ്പം എന്റെ മു­മ്പേ വ­ന്നെ­ങ്കിൽ അവനെ പ­ഠി­പ്പി­ച്ചു വി­ട്ടു കൂ­ടു­മാ­യി­രു­ന്നു. കാ­ര്യ­ക്കാ­ര­ങ്ങു­ന്ന­മ്മാ­രു പ­ണി­യി­ച്ച ഈ വീ­ട്ടിൽ ഉ­ല­കു­ട­പെ­രു­മാ­ക്ക­ന്മാ­രു തൃ­ക്കാ­ല­മ­ച്ചി­ട്ടി­ട്ടു­ണ്ടു്. അ­ങ്ങ­നെ­യു­ള്ള­ട­ത്തോ ആ ചമ്പു തി­ന്നി ഹൂ­ണ­നെ­ക്കൊ­ണ്ട­ന്നു കേ­റ്റി­യ­തു് ? നീയും നി­ന്റെ ത­ള്ള­യും എ­ല്ലാം ച്ഛേ! പ­ടി­യ­ട­ച്ചു പി­ണ്ഡം­വ­ച്ചു് വീടു പു­ണ്യാ­ഹം ക­ഴി­ക്ക­ണം.
പപ്പു:
എ­ന്ത­രി­ന­ങ്ങു­ന്നേ! ദോ­രേ­ത്ത­ന്നെ കി­ട്ടി എന്നു വ­യ്ക്ക­ണം. (ഒ­റ്റ­ക്ക­ണ്ണ­ട­ച്ചു അ­ടു­ത്തു­നീ­ങ്ങി. സ്വ­കാ­ര്യ സ്വ­ര­ത്തിൽ) ന­മു­ക്കു ചില ലാ­ഭ­ങ്ങ­ളി­ല്യോ­ന്നു്. ഇവൻ വെ­ള­ക്കു വെ­ക്കു­മ്പോ­ഴേ­ക്കു വ­ള്ള­ക്ക­ട­വെ­ങ്കേ, പാ­ള­യ­മെ­ങ്കേ, പ­യ­ണ്ടി­നു വി­ല­യെ­ന്തു്, ശീ­മ­യ്ക്കെ­ങ്ങ­നെ, നാ­ട­നെ­ങ്ങ­നെ എ­ന്നൊ­ന്നും അ­ന്വേ­ഷി­ക്ക­ണ്ട.
തമ്പി:
(പ­പ്പു­വി­നെ സ്നേ­ഹ­പൂർ­വം പ്ര­ഹ­രി­ക്കു­ന്നു. പപ്പൻ ര­സി­ച്ചു­തു­ള്ളു­ന്നു.)
ഈച്ച:
അ­ങ്ങു­ന്നേ! കാ­ര്യം വി­ട്ടു ക­ളി­ക്ക­രു­തു്. ആളുകൾ എ­ല്ലാം പ­റ­യു­ന്ന­തു പൂ­രാ­യം എന്നു വ­യ്ക്കാം (ആ­ത്മ­ഗ­തം) ഇവിടം കി­ട്ടി­യി­ല്ലെ­ങ്കിൽ ആ കൊ­ച്ചു­കി­ട്ടു പിള്ള ഇ­ര­പ്പോ­ടെ­ടു­ത്തു പോകും. ന­മു­ക്കു ക­റ­ക്കാൻ മുതലു കാ­ണൂ­ല്ല. (പ്ര­കാ­ശം) ഈ കു­ഞ്ഞി­നു കൊ­ച്ചു­കി­ട്ടു­പി­ള്ള മൂ­ന്നാം­നാ­ളോ എന്നു കേ­ക്ക­ണം. ഇ­തി­ന്റെ നി­ല­കേ­ടും മു­റ­യും തറയും മ­റ­പ്പും കൊ­ണ്ട­ല്യോ ഈ പേർ എ­ല്ലാം കേൾ­ക്കു­ന്ന­തു്?
തമ്പി:
എടാ ആ ചം­ക­ര­നെ­ന്നു പ­റ­യു­ന്ന കു­രു­ത്തം­കെ­ട്ട­വ­നെ ക­ണ്ടെ­ങ്കിൽ ഞാൻ എ­ല്ലാം ഈ നി­മി­ഷ­ത്തിൽ ചട്ടം ചെ­യ്തൂ­ടു­ല്യോ? ഇവൾ
ല­ക്ഷ്മി:
കൊ­ച്ചി­നെ എ­ന്തി­നു ശ­കാ­രി­ക്കു­ന്നു. അയാളെ വ­ഴി­മാർ­ഗ്ഗം പ­ഠി­പ്പി­ക്ക­ണം. ഇ­തി­ന്റെ ത­ള്ള­യും അ­ങ്ങു് ഉ­റു­പ്പ­നിൽ മൂ­ഴി­ക­നെ­പ്പോ­ലെ എ­ങ്ങാ­ണ്ടോ കി­ട­ന്നു ചം­ക­ര­പ്പി­ള്ളേ­ടെ കൂ­ത്തി­നു ചൊ­ക്ക­നാ­ടു­ന്നു.
ഈച്ച:
അ­തൊ­ക്കെ എ­ന്തി­നാ­ലോ­ചി­ക്കു­ന്നു. പി­ടാ­ക­ക്കാ­രെ രണ്ടു പേരെ വ­രു­ത്തി, കൊ­ച്ചു­കി­ട്ടു­പി­ള്ള­യ്ക്കു് ജാതകം കോ­ട­ത്തൂ­ട­ണം.
തമ്പി:
പെ­ണ്ണി­ന്റെ ത­ന്ത­വ­ര­ട്ട­ടാ! നീ കേറി ചു­മ്മാ കി­ട­ക്കു­ന്ന നമ്മെ കൊ­ടും­പി­രി കൊ­ള്ളി­ക്കാ­തെ. നാലു പേരെ വെ­ട്ട­ത്തി­റ­ങ്ങി ന­മു­ക്കു ന­ട­ക്ക­ണം. ഒ­രു­ത്തൻ വ­ന്നു­ചേർ­ന്നു കൊ­ച്ചു­ങ്ങ­ളു­മാ­യാൽ അവനെ പു­റ­ന്തി­ണ്ണ­ക്കാ­ര­നാ­ക്കി­ത്ത­ള്ളു­ന്ന­തു് നി­ന്നെ­പ്പോ­ല­ത്തേ­വ­നേ ചേരൂ.
ഈച്ച:
(ആ­ത്മ­ഗ­തം) അയ്യ. ഈ ചാ­റ­യാ­നും ഇ­ങ്ങേ­രെ ല­ക്ഷ്മി­ക്കു­റ്റി­യും ക­ണ്ണീ­രു കു­ടി­ക്കു­ന്ന­തു് ഇവർ ക­ണ്ടി­ല്ലെ­ങ്കിൽ അ­ന്നു് ഉള്ളം ക­യ്യീ­ന്നു് മീശ പ­ന്ത്ര­ണ്ടു പി­ഴു­തേ­യ്ക്കാം. (പ്ര­കാ­ശം) ശു­മ്മാ­യാ­ണോ, സ്ഥാ­ന­ങ്ങ­ളും മാ­ന­ങ്ങ­ളും വ­ച്ചി­രി­ക്കു­ന്നേ.
തമ്പി:
അതേടാ പൊ­ന്നു­ത­മ്പു­രാ­ക്ക­ന്മാ­രു ആളും കു­ല­വും അ­റി­ഞ്ഞു ചെ­മ്പു­പ­ട്ട­യ­ത്തിൽ നീ­ട്ടു­ത­ന്നി­ട്ടു­ള്ള­തു്, ആ പൂ­ട്ടു­പു­ര­യിൽ ഇ­രി­പ്പു­ണ്ടു്. ഞാൻ ഒ­രു­ത്തൻ കു­ല­യിൽ പേടു്. ച്ഛേ! പോവാൻ പറ. ആ ചം­ക­ര­പ്പി­ള്ള വ­ന്നെ­ങ്കിൽ ഇ­പ്പോൾ ര­ണ്ടാ­ലൊ­ന്നെ­ന്നൊ­തു­ക്കീ­ട്ടു മേൽ കാ­ര്യം.
ശങ്ക:
(പ്ര­വേ­ശി­ച്ചു്) (ആ­ത്മ­ഗ­തം) ഇതാ പ­ട­യ്ക്കു വ­ന്നി­രി­ക്ക­യാ­ണു്. ദു­ഷ്പ്ര­വാ­ദം­കേ­ട്ടു് വെ­ളി­ച്ച­പ്പെ­ട്ടി­ട്ടു­ണ്ടു്. രാ­ത്രി­യി­ലോ മ­റ്റു് ചാടി പു­റ­പ്പെ­ടാ­ത്ത­തു ഭാ­ഗ്യം. ആട്ടെ, പ­റ്റി­ച്ചേ­ക്കാം. (താണു ഭ­ക്തി­പൂർ­വ്വം തൊ­ഴു­തി­ട്ടു പ­പ്പു­വി­നോ­ടു്) അവിടെ നോ­ക്കി­ക്കൊ­ണ്ടു നി­ല്ക്കാ­തെ ആ അ­റ­പ്പു­ര­യീ­ന്നു് ഒരു കസേര എ­ടു­ത്തു് ഇ­റ­യ­ത്തി­ടു്. അ­ക്ക­നി­ങ്ങു വെ­ളി­യിൽ­നി­ന്നു ക­ള­ഞ്ഞ­തെ­ന്തു്? കു­ഞ്ഞേ അ­മ്മാ­യി­യെ വി­ളി­ച്ചു് അ­മ്മേ­ടെ അ­ടു­ത്തു­കൊ­ണ്ടു­പോ­യി ആക്കി തട്ടം എ­ടു­ത്തു വ­ച്ചു­കൊ­ടു­ക്കു്.
ല­ക്ഷ്മി:
വേണ്ട. ശ­ങ്ക­ര­പ്പി­ള്ളേ! പോവാൻ തു­ട­ങ്ങു­ക­യാ­ണു്. ഇ­വി­ടു­ത്തെ വ­ട്ട­ങ്ങൾ കേ­ട്ടി­ട്ടു്…
തമ്പി:
(ആ­ത്മ­ഗ­തം) എ­ന്താ­യാ­ലും ന­മ്മു­ടെ മ­ച്ച­മ്പി­യ­ല്യോ അവൻ? ന­മ്മെ­ക്ക­ണ്ടു മ­ര്യാ­ദ­ക­ളും മ­റ്റും പ­ഠി­ച്ചി­ട്ടു­ണ്ടു്. ച്ഛീ! ച്ഛീ! വ­ല്ല­തും പ­റ­യ­ണെ­ങ്കിൽ അതു ചെ­വി­ക്കു ചെവി അ­റി­യാ­ണ്ടു­വേ­ണം (പ്ര­കാ­ശം) ക­സേ­ര­യും മ­റ്റും വേ­ണ്ടാ ചം­ക­ര­പ്പി­ള്ളേ! ചി­ല­തൊ­ക്കെ കേ­ട്ട­തു് എ­ന്താ­ണെ­ന്നു ചോ­ദി­ച്ചേ­ക്കാ­മെ­ന്നു­വ­ച്ചു ഇ­ങ്ങോ­ട്ടു­വ­ന്നു. കൊ­ച്ചു കി­ട്ടു­വി­ന്റെ കാ­ര്യം ഒന്നു പറയാം. എവള് ഒ­രു­ത്ത­ന്റെ കൂടെ പൊ­റു­ക്കാ­നു­ള്ള പ്രാ­യ­ത്തി­ലാ­യ­ല്ലോ. അ­തൊ­ക്കെ ന­ല്ല­നേ­രം ക­ണ്ടു­പ­റ­യാം.
ഈച്ച:
(ആ­ത്മ­ഗ­തം) മൂ­പ്പീ­ന്നു താ­ഴു­ണ­ക­ണ്ടി­ല്യോ? നാം തന്നെ പൊ­ട്ടി­ച്ചേ­യ്ക്കാം. ആ­വ­ശ്യ­ക്കാ­ര­നു ഔ­ചി­ത്യം വേ­ണ്ട­ല്ലോ (പ്ര­കാ­ശം) കേ­ട്ടോ ശ­ങ്ക­ര­പ്പി­ള്ള അ­ങ്ങു­ന്നേ! വ­ല്യ­ങ്ങു­ന്നു വി­ചാ­രി­ക്കു­ന്ന­തു് കൊ­ച്ചു­കി­ട്ടു­പി­ള്ള­യെ­ക്കൊ­ണ്ടു് ഈ കു­ഞ്ഞി­നെ സം­ബ­ന്ധം ചെ­യ്യി­ച്ചേ­ക്കാ­മെ­ന്നാ­ണു്.
ശങ്ക:
ചേ­ട്ട­ന്റെ മ­ക­നാ­യി, മ­രു­മ­ക­ളാ­യി അതിനു ച­ന്ത­യി­ലെ ക­ന്നാ­ലി വാ­ണി­ഭ­ത്തി­ലെ­ന്ന­പോ­ലെ താൻ ഒരു ത­ര­ക­നെ­ന്തി­നെ­ടോ?
തമ്പി:
എടാ ഈ­ച്ച­ര­പി­ള്ള! നി­ന്റെ പൂ­ച്ച­രാ­ണ്ട­ങ്ങൾ ആ കൊ­ച്ചു­കി­ട്ടു­വി­ന്റ­ടു­ത്തു ചെ­ലു­ത്തി­ക്കോ, ഇവിടെ എ­ടു­ക്കാ­തെ.
ശങ്ക:
പെ­ണ്ണു നാ­ല­ക്ഷ­രം പ­ഠി­ച്ചി­ട്ടു­ണ്ടു്.
തമ്പി:
അക്കഥ ഒ­ന്നും പ­റ­യാ­തി­രി­ക്കൂ. ആ അ­ട­വു­കൊ­ണ്ട­രാ­തെ­ടെ. എവടെ പ­ഠി­പ്പും അ­വ­ന്റെ പ­ഠി­പ്പി­ല്ലാ­യ്മ­യും ഒ­ന്നു­പോ­ലെ. അവൻ എന്തോ തെ­ന്ത­നം വ­ഴി­ക്കു ന­ട­ക്കു­ന്നെ­ങ്കി­ലും പേരു നാ­റ്റി­ച്ച­താ­രെ­ടോ?
ശങ്ക:
നാ­ല­ക്ഷ­രം പ­ഠി­ച്ചു എ­ന്നു­വ­ച്ചാൽ അ­തു­കൊ­ണ്ടു അ­മ്മാ­വ­ന്റെ സ്ഥാ­ന­വും മ­ഹി­മ­യും അ­റി­ഞ്ഞു മ­ര്യാ­ദ­യ്ക്കു ന­ട­ക്കാ­നും അ­നു­സ­രി­ക്കാ­നും അ­വൾ­ക്ക­റി­യാം എ­ന്നു­ള്ള അർ­ത്ഥ­ത്തി­ലാ­ണു ബോ­ധി­പ്പി­ച്ച­തു്.
തമ്പി:
അതു ശരി; അ­തു­ശ­രി, അ­ത­ല്യോ പ­ഠി­പ്പി­ക്ക­ട്ടെ; ഇ­നി­യും പ­ഠി­പ്പി­ക്ക­ട്ടെ എന്നു നാം വി­ട്ടി­രി­ക്കു­ന്ന­തു്?
ഈച്ച:
ധൊര കൊ­ണ്ടു പോ­ട്ടെ­ന്നും…
തമ്പി:
എ­ന്തു­പ­റ­ഞ്ഞെ­ടാ! ധൊരയോ, നി­ന്റെ തന്ത; ഇ­റ­ങ്ങു വെ­ളി­യിൽ. നീയും കൂ­ട്ട­രും ആണു എ­ന്ത­രോ ത­മു­ക്ക­ടി­ച്ചു വി­ള­മ്പ­ര­പ്പെ­ടു­ത്ത­ണ­തു്. അതു് ഒക്കെ ഒരു ച­ര­ത­ത്തിൽ അ­ട­ക്കാൻ നാം നോ­ക്കു­മ്പോൾ… ഹി­റ­ങ്ങു വെ­ളി­യിൽ… എടാ പപ്പൂ! (പപ്പൻ നീ­ങ്ങു­ന്നു. തമ്പി നീ­ങ്ങു­ന്നു. ശ­ങ്ക­ര­പ്പി­ള്ള­യും ല­ക്ഷ്മി­യും ത­ട­സ്സം പി­ടി­ക്കു­ന്നു)

(കർ­ട്ടൻ)

രംഗം ൬

മു­ണ്ട­യ­ത്തു ഭ­വ­ന­ത്തി­ന്റെ മുൻ­വ­ശ­മു­ള്ള നി­ര­ത്തു്.

(യൂ­റോ­പ്യൻ വേ­ഷ­ത്തിൽ ര­മാ­ച­ന്ദ്രൻ പ്ര­വേ­ശി­ക്കു­ന്നു.)

രമാ:
അ­ച്ഛ­ന്റെ ശാപം എന്നെ പി­ന്തു­ട­രു­ന്നു എന്നു തോ­ന്നു­ന്നു. കോ­ട്ട­യം, ആ­ല­പ്പു­ഴ, കൊ­ല്ലം എന്നീ സ്ഥ­ല­ങ്ങ­ളിൽ ക­മ്പ­നി­ക്കു വേണ്ട ഏർ­പ്പാ­ടു­കൾ ചെ­യ്തു. വ­ഴി­ക്കു­വ­ച്ചു ന­മ്മു­ടെ ബാഗു നോ­ക്കി­യ­പ്പോൾ കാ­ണ്മാ­നി­ല്ല. മ­ട­ങ്ങി­പ്പോ­കു­വാൻ ഒരു പൈ­സ­യും ക­യ്യി­ലും ഇല്ല. അച്ഛൻ പ­റ­ഞ്ഞ­തു­പോ­ലു­ള്ള അ­ഭി­മാ­നം കൊ­ണ്ടു് ഒ­രി­ട­ത്തും കേ­റു­വാ­നും പ­ര­മാർ­ത്ഥം പ­റ­യു­വാ­നും തോ­ന്നു­ന്നി­ല്ല. ഇതാ ഈ കാ­ണു­ന്ന ഭവനം മു­ണ്ട­യ­ത്തു­വീ­ടു് എ­ന്ന­ല്ലേ ഇ­പ്പോൾ പ­റ­ഞ്ഞു കേ­ട്ട­തു്. ഇവിടെ അ­ച്ഛ­ന്റെ കാ­ര­ണ­വൻ പേ­ഷ്കർ ആ­യി­രു­ന്ന­പ്പോൾ താ­മ­സി­ച്ചി­ട്ടു­ണ്ടു്. ഉ­ണ്ടി­ട്ടു ദിവസം ര­ണ്ടാ­യി. തല ക­റ­ങ്ങി­വ­രു­ന്നു. കു­ളി­യും ആ­ഹാ­ര­വും ഇ­ല്ലാ­ഞ്ഞാൽ മ­നു­ഷ്യൻ മൃ­ത­പ്രാ­യം. (ഭ­വ­ന­പ്പ­ടി ക­ട­ന്നു ത­ള­ത്തി­ലെ വ­രാ­ന്ത­യിൽ ക­യ­റു­ന്നു).
സര:
(പ്ര­വേ­ശി­ച്ചു് ആ­ത്മ­ഗ­തം) ഗ്ര­ഹ­പ്പി­ഴ­യാ­യി. ഇതാ ഒരു ചെ­റു­പ്പ­ക്കാ­രൻ സാ­യ്പ് തന്നെ ഇ­ങ്ങോ­ട്ടു­കേ­റു­ന്നു. അ­മ്മാ­വൻ തലയിൽ തീ­കോ­രി ഇടാൻ വ­ന്നി­ട്ടു എന്തോ ത­ല്ക്കാ­ലം ഒ­ന്ന­ട­ങ്ങി­പ്പോ­യി­രി­ക്ക­യാ­ണു്. ഈ വർ­ത്ത­മാ­നം ഇ­പ്പോൾ ആ­രെ­ങ്കി­ലും അവിടെ കൊ­ണ്ടു­പോ­യി കൊ­ള്ളി­ക്കും. അല്ലേ! ഇ­യ്യാൾ കൂസൽ കൂ­ടാ­തെ ഇനി ഇ­പ്പോൾ അ­ടു­ക്ക­ള­യി­ലും കേറും. ഭ്രാ­ന്ത­നാ­ശു­പ­ത്രീ­ന്നു ചാ­ടി­പ്പോ­ന്ന­തോ എന്തോ? ര­ണ്ടു­മൂ­ന്നു­ദി­വ­സ­മാ­യി ശി­വ­രാ­ത്രി ഉ­പ­വാ­സം കി­ട­ന്നു വ­രു­ന്ന­തു­പോ­ലെ സ്വ­രൂ­പം പ്രാ­കൃ­തം. മു­ഖ­ത്തു നല്ല അ­ഭി­രാ­മ­ത. പ്ര­ഭു­ത്വ­വും ഉ­ണ്ടു്. പ­ടി­പ്പും ഉ­ണ്ടാ­യി­രു­ന്നി­രി­ക്കാം. വ­ര­വി­ലും നി­ല­യി­ലും ഒരു പ­രി­ഷ്കാ­ര­തേ­ജ­സ്സു­ണ്ടു്. ചു­ണ്ടു വി­റ­യ്ക്കു­ന്നു. ക­ണ്ണി­മ­കൾ ത്ര­സി­ച്ച­ട­യു­ന്നു.
രമാ:
(ആ­ത്മ­ഗ­തം) ഭ­ഗ­വാ­നെ! അകം കത്തി ജ്വാ­ല­കൾ മേ­ല്പോ­ട്ടു ക­യ­റു­ന്നു. നാവു് കി­ഴ്പോ­ട്ട­മർ­ന്നു­പോ­കു­ന്നു. ലോകം ക­റ­ങ്ങി­ത്തു­ട­ങ്ങി­യി­രി­ക്കു­ന്നു. ഈ സാധു കു­ട്ടി­യു­ടെ മു­മ്പിൽ വ­ച്ചു് എ­നി­ക്കു വല്ല അ­പ­ക­ട­വും പ­റ്റി­യേ­ക്കാം. ഇം­ഗ്ല­ണ്ടു­സു­ന്ദ­രി­കൾ ഹാ! പൊ­ടി­യും പശയും അ­ഭ്ര­തേ­ജ­സ്സും കൊ­ണ്ടു്—ചി­ന്ത­കൾ—ചി­ന്ത­കൾ തു­ട­രാൻ ശ­ക്തി­യി­ല്ലാ­തെ ബു­ദ്ധി മ­ന്ദി­ക്കു­ന്നു. (പ്ര­കാ­ശം) ഇത്ര വെ­ള്ളം കി­ട്ടി­യെ­ങ്കിൽ താ­ല്ക്കാ­ലാ­പ­ത്തു (ഉ­റ­ക്കെ) വെ­ള്ളം… (വീഴാൻ തു­ട­ങ്ങു­ന്നു).
സര:
(ആ­ത്മ­ഗ­തം) കഷ്ടം ഏതോ നല്ല അ­ച്ഛ­ന­മ്മ­മാ­രു­ടെ സ­ന്താ­ന­മാ­ണി­തു്. അതു സംശയം ഇല്ല എന്നു അ­ന്തർ­ഭൂ­തം പ­റ­യു­ന്നു. അ­മ്മ­യെ വി­ളി­ക്ക­ട്ടെ­യോ? അവർ അ­ന്യ­ജാ­തി­യെ­ന്നു ശ­ഠി­ച്ചു പു­റ­ത്താ­ക്കി­ക്ക­ള­യും. അച്ഛൻ ഇവിടെ ഇ­ല്ല­ല്ലോ അയ്യോ! കഷ്ടം ഇ­താ­മു­ഖം ര­ക്ത­ശൂ­ന്യ­മാ­കു­ന്നു. ചു­ണ്ടു ക­രു­വാ­ളി­ക്കു­ന്നു (അ­സ്ത­വി­വേ­കി­നി­യാ­യി സരസു മു­ന്നോ­ട്ടു നീ­ങ്ങു­ന്നു).
രമാ:
അച്ഛാ! ക്ഷ­മി­ക്ക­ണേ—ക്ഷ­മി­ക്ക­ണേ—ഞാ… ഞാ… (വീ­ഴു­ന്നു. സ­ര­സ്വ­തി താ­ങ്ങി സം­ഭ്ര­മ­ത്തോ­ടു­കൂ­ടി ചു­റ്റും നോ­ക്കു­ന്നു).
സര:
(യു­വാ­വെ ഹ­സ്താ­വ­ര­ണം ചെ­യ്തി­ട്ടു്) എ­നി­ക്ക താ­ങ്ങാ­നും അ­ങ്ങോ­ട്ടു നീ­ക്കി­ക്കി­ട­ത്താ­നും ശ­ക്തി­യി­ല്ല. വ­ല്ല­വ­രും ക­ണ്ടാൽ എന്തു പറയും. വ­രു­ന്ന­തു വ­ര­ട്ടെ. ഈ­ശ്വ­ന­ല്ലേ എ­ല്ലാ­ത്തി­നും സാ­ക്ഷി! (ത­ള­പ്പ­ടി­യിൽ ഒ­രു­വി­ധം നീ­ക്കി­ക്കി­ട­ത്തി ചില പു­സ്ത­ക­ങ്ങൾ എ­ടു­ത്തു ത­ല­യ­ണ­യാ­ക്കു­ന്നു. രം­ഗ­ത്തിൽ­നി­ന്നും മ­റ­ഞ്ഞു് കി­ണ്ടി­യിൽ വെ­ള്ള­വു­മാ­യി മ­ട­ങ്ങി­യെ­ത്തി)
സര:
ഈ കേ­സി­ലെ First aid ഇ­തു­ത­ന്നെ­യ­ല്ലേ? മു­ഖ­ത്തു കു­റ­ച്ചു വെ­ള്ളം ത­ളി­ച്ചു പല്ലു വി­ടുർ­ത്തി വെ­ള്ളം കൊ­ടു­ക്കു­ന്നു)
രമാ:
ആ! വി­ശ്വം­ഭ­രാ! കു­റ­ച്ചു കൂടി (പി­ന്നെ­യും വെ­ള്ളം കൊ­ടു­ക്കു­ന്നു)
രമാ:
(പല ദീർ­ഘ­ശ്വാ­സ­ങ്ങ­ളോ­ടെ ഉ­ണർ­ന്നി­രു­ന്നു്) ഇതു് സ്വർ­ഗ്ഗ­മോ മാ­യാ­വി­ക­ളു­ടെ മ­ണ്ഡ­ല­മോ?
സര:
ര­ണ്ടു­മ­ല്ല. മ­നു­ഷ്യ­രു­ടെ ക­ഷ്ട­താ രം­ഗ­മാ­യു­ള്ള ഭൂമി ത­ന്നെ­യാ­ണു്.
രമാ:
ഹാ! തേ­ജ­സ്വി­നീ! ഈ സ്വർ­ഗ്ഗ­ത്തി­ലെ അ­മൃ­ത­പൂ­രി­ത­മാ­യു­ള്ള വാ­യു­ശ്വ­സ­നം എ­നി­ക്കു് ല­ഭ്യ­മാ­യി­രി­ക്കു­ന്ന ഭൂവാസ നിർ­വൃ­തി­യു­ടെ തെ­ളി­വാ­യി­രി­ക്കു­മ്പോൾ എ­ന്താ­ണി­ങ്ങ­നെ വ്യാ­ജം കൊ­ണ്ടെ­ന്നെ വ­ഞ്ചി­ക്കാൻ തു­ട­ങ്ങു­ന്ന­തു് ?
സര:
(ആ­ത്മ­ഗ­തം) ഇയാൾ ബോ­ധ­ക്ഷ­യ­ത്തിൽ തന്നെ ഇ­രി­ക്കു­ന്നു­വോ അതോ ഇ­ങ്ങോ­ട്ടു പ്ര­ണ­യം കൊ­ണ്ടാ­ടാൻ മ­ര്യാ­ദ­കേ­ടു അ­നു­ഷ്ഠി­ക്കു­ന്നു­വോ? എ­ന്താ­യാ­ലും ആ­തി­ഥ്യം നാം ശ­രി­യാ­യി അ­നു­വർ­ത്തി­ക്കു­ക. (പ്ര­കാ­ശം) അല്ല ശ്രീ പ­ത്മ­നാ­ഭ സ­ങ്കേ­ത­ത്തി­ലെ മു­ണ്ട­യ­ത്തു ഭ­വ­ന­മാ­ണു്.
രമാ:
അ­ങ്ങ­നെ പറയൂ. സാ­ക്ഷാൽ വൈ­കു­ണ്ഠ­ത്തി­ലേ­യ്ക്കാ­ണു് എന്റെ ഭൂ­വാ­സ­കാ­ല­ത്തി­ലെ സൽ­കൃ­ത്യം എന്നെ എ­ത്തി­ച്ചി­രി­ക്കു­ന്ന­തു്. അ­വി­ടു­ത്തെ മ­ഹാ­ല­ക്ഷ്മി തന്നെ വി­ഷ്ണു­സാ­യു­ജ്യം ചേർ­ന്നി­രി­ക്കു­ന്ന എന്നെ ര­ക്ഷി­ക്കു­ന്നു.
സര:
എ­ന്തു്? നി­ങ്ങൾ ക്രി­സ്ത്യാ­നി­യ­ല്ലേ? പി­ന്നെ­ന്താ­ണു് നി­ങ്ങ­ളു­ടെ രൂ­പ­ക­ങ്ങ­ളെ­ല്ലാം ഹി­ന്ദു­പു­രാ­ണ ക­ഥാ­സം­ബ­ന്ധ­ങ്ങ­ളാ­യി പു­റ­പ്പെ­ടു­ന്ന­തു്?
രമാ:
ദേവി! സ്വർ­ഗ്ഗം ഒ­ന്നേ­യു­ള്ളൂ. അതിനു അ­ധി­ഷ്ഠാ­ന­ശ­ക്തി­യും ഒ­ന്ന­ത്രേ. ആ ദി­വ്യ­ശ­ക്തി­യു­ടെ കളേബര തേ­ജ­സ്സു­കൊ­ണ്ടു് ഇ­വ­ന്റെ ഹൃദയം ഭാ­സ്വ­ത്താ­യി ശീ­ത­ള­മാ­യി­രി­ക്കു­ന്നു. പൈ­ദാ­ഹാ­ദി ക്ഷീ­ണ­ങ്ങ­ളും ജ­രാ­ന­രാ­മൃ­ത്യു­വും ഇവനു നി­വർ­ത്തി­ത­മാ­യി­രി­ക്കു­ന്നു. ഞാൻ പാദം തലോടി അ­ഭി­വാ­ദ്യം ചെ­യ്തു­കൊ­ള്ള­ട്ടെ.
സര:
(ആ­ത്മ­ഗ­തം) ഇ­ദ്ദേ­ഹം പ്ര­ണ­യ­വാ­ദം ത­ന്നെ­യാ­ണു തു­ട­ങ്ങി­യി­രി­ക്കു­ന്ന­തു്. ച്ഛേ! ഇനി അ­ടു­ത്തു നി­ല്ക്കു­ന്ന­തു ഉ­ചി­ത­മ­ല്ല. അ­മ്മ­യെ വി­ളി­ച്ചേ­ക്കാം. ഇ­ദ്ദേ­ഹ­ത്തെ പു­റ­ത്താ­ക്കാ­നു­ള്ള വൈഭവം എ­നി­ക്കി­ല്ല. എന്തോ ഞാൻ അ­റി­യാ­തെ കൃ­പ­യും ആ­ദ­ര­വും തോ­ന്നി­പ്പോ­കു­ന്നു. ബ­ഹു­ജ­ന­പ്ര­വാ­ദം ദൈ­വ­വ­ച­സ്സു് എ­ന്നു­ള്ള നീതി അ­നു­സ­രി­ച്ചു എന്റെ ഹൃദയം ജാ­ത്യാ­നു­ര­ക്ത­ത­യിൽ­നി­ന്നു ഖ­ണ്ഡി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു­വോ?
(പപ്പൻ പ്ര­വേ­ശി­ക്കു­ന്നു.)
പപ്പു:
ഹേ്! ഹേ്! അ­തു­കൊ­ള്ളാം. അ­തു­കൊ­ള്ളാം. പ­ക­ലേ­ത­ന്നെ പോ­ക്കും വരവും തു­ട­ങ്ങി. ഇതു് ശീ­മ­ദ്ദൊ­ര­യും മ­റ്റു­മ­ല്ല. പി­ടി­ച്ച­ങ്ങു മാ­ന­മാ­യി­ട്ട­ല്യോ ഇ­രു­ത്തീ­രി­ക്കു­ന്നു. കൊ­ച്ചു കൊ­ച്ച­മ്മ വി­ശു­ണോ ത­ട­വു­ണോ? കാ­ര്യം കോ­ള­ല്ല. ഇം­ഗ്ലീ­ഷു പ­ഠി­പ്പു കൊ­ണ്ടു് ഇ­ങ്ങ­നെ ഒ­ക്കെ­ത്ത­ന്നെ വ­രു­മാ­യി­രി­ക്കാം. എ­ങ്ങ­നേം ആട്ടെ. ദൊ­ര­യ്ക്കു മി­സ്സി­യേ­യും മി­സ്സി­യ­മ്മ­യ്ക്കു ദൊ­ര­യേ­യും. ഹ! ഹ! സ­ഹി­ച്ചു­കൂ­ടാ­ത്ത പ്ര­ണ­യം. രണ്ടു പേരും അ­ങ്ങോ­ട്ടും ഇ­ങ്ങോ­ട്ടും രണ്ടു ക­ണ്ണു­കൊ­ണ്ടും ചന്തം കു­ടി­ക്കു­ന്നു. ഇപ്പോ നാം ഇവിടെ നി­ല്ക്ക­ണ്ടാ ഗുഡ് മാണി യു­വർ­ഹാ­ണർ (സലാം വ­ച്ചു് പോ­കു­ന്നു).
രമാ:
ദേവി! ബോ­ധ­ക്ഷ­യം തീർ­ന്നു­വെ­ങ്കി­ലും ഒരു ചോടു ന­ട­ക്കാൻ ശ­ക്തി­യി­ല്ല. ഞാൻ ഇവിടെ വ­ല്ലെ­ട­ത്തും തന്നെ കു­റ­ച്ചു­നേ­രം കി­ട­ന്നു­കൊ­ള്ള­ട്ടെ.
സര:
(ആ­ത്മ­ഗ­തം) പ­പ്പു­ത­ന്നെ വന്നു ക­ണ്ടേ­ച്ചു­പോ­യി. അതിൽ നി­ന്നി­നി എ­ന്തെ­ല്ലാം കഥ പൊ­ട്ടി­ത്തെ­റി­ക്കു­ന്നോ? ഈ സാ­ധു­വി­നെ ഇവിടെ കി­ട­ത്തി­യാൽ തീർ­ച്ച­യാ­യും അച്ഛൻ കൂടി ശ­ണ്ഠ­കൂ­ടി­യേ­യ്ക്കും. ഘട്ടം അ­ങ്ങ­ന­ത്തേ­താ­ണു്. എ­ങ്കി­ലും ഈ­ശ്വ­ര­ന­ല്ലേ സാ­ക്ഷി! ന­മ്മു­ടെ ധർ­മ്മം നാം നിർ­വ്വ­ഹി­ക്ക­ണം. ഇ­ദ്ദേ­ഹം വി­ശ­ന്നി­രി­ക്ക­യാ­ണു്. എന്തു ജാ­തി­യാ­ക­ട്ടെ എന്തു മ­ത­മാ­ക­ട്ടെ (അ­ക­ത്തോ­ട്ടു പോ­കു­ന്നു).
രമാ:
ഭ­ഗ­വാ­നെ! ഞാൻ എന്തു വ­മ്പാ­ണു് അ­ച്ഛ­ന്റ­ടു­ത്തു പ­റ­ഞ്ഞ­തു്. ദേ­വ­രം­ഭ­ക­ളോ­ടി­ട­ഞ്ഞി­ട്ടു­ണ്ടു്, കുസുമ മൃ­ദു­ല­മാ­യ ഹ­സ്ത­ങ്ങൾ പി­ടി­ച്ചു കു­ലു­ക്കി­യി­ട്ടു­ണ്ടു് എ­ന്നെ­ല്ലാം പ്ര­സം­ഗി­ച്ച പു­രു­ഷ­ത്വം ഇ­പ്പോൾ എ­ങ്ങോ­ട്ടു പോയോ? എന്റെ ഹൃദയം പ്ര­ണ­യ­മ­ക­ര­ന്ദ­ത്തെ വ­ഹി­ക്കാൻ ഒ­രു­ക്ക­പ്പെ­ട്ട ഒരു പാ­ത്രം പോലെ, അ­ല്ലെ­ങ്കിൽ ആ­ഹാ­ര­ത്തി­നു കൊ­തി­ക്കു­ന്ന ക്ഷു­ധാർ­ത്ത­ന്റെ സ്ഥി­തി­യി­ലാ­ണു്. എ­ന്താ­യാ­ലും ഈ മ­ഹ­തി­യു­ടെ മു­മ്പിൽ എന്റെ ക്ഷീ­ണ­ത്തി­ന്റെ അ­ത്യു­ഗ്ര­രൂ­പ­ത്തെ ഞാൻ പ്ര­കാ­ശി­പ്പി­ച്ചു­ക­ഴി­ഞ്ഞു. ഇവിടെ നി­ന്നും വല്ല അ­ഭ­യ­വും നേ­ടി­ക്കൊ­ണ്ടു­ത­ന്നെ പോകണം. ഇവർ അ­ക­ത്തോ­ട്ടു പോ­യി­രി­ക്കു­ന്ന­തു് എ­ന്തി­നാ­ണാ­വോ? പ­ര­മാർ­ത്ഥം പ­റ­ഞ്ഞേ­ക്കാം. ദാ­മ്പ­ത്യ പ്രാ­ര­ബ്ധ­ത്തിൽ ബ­ദ്ധ­യാ­യി­ട്ടി­ല്ലെ­ന്നാ­ണു ല­ക്ഷ­ണ­ങ്ങൾ കൊ­ണ്ടു­തോ­ന്നു­ന്ന­തു്. വല്ല അം­ഗീ­കൃ­ത കാ­മു­ക­നും ഉ­ണ്ടെ­ങ്കിൽ നാം ഇ­പ്പോൾ പ­ര­മാർ­ത്ഥം പ­റ­ഞ്ഞാ­ലും ഇ­ളി­ഭ്യ­നാ­യേ­ക്കും.
സര:
(സ്വ­ല്പം പ­ല­ഹാ­ര­വും ചാ­യ­യു­മാ­യി പ്ര­വേ­ശി­ച്ചു, കൊ­ടു­ത്തി­ട്ടു്) അ­ത്യ­ധി­കം വി­ശ­പ്പാ­ണെ­ന്നു പ­റ­ഞ്ഞി­ല്യോ ആ സ്ഥി­തി­ക്കു സ്വ­ല്പ­മേ ആദ്യം ക­ഴി­ക്കാ­വ­ല്ലോ. ഇതാ ഇതു ക­ഴി­ച്ചി­ട്ടു യാ­ത്ര­യാ­വു­ക.
ഈച്ച:
(പ്ര­വേ­ശി­ച്ചു ആ­ശ്ച­ര്യം ന­ടി­ച്ചു് ആ­ത്മ­ഗ­തം) അ­പ്പോൾ ആ പപ്പു പ­റ­ഞ്ഞ­തു ശ­രി­ത­ന്നെ. ഇതു യൂ­റോ­പ്യൻ സാ­യി­പ്പ് അ­ല്ല­ല്ലോ. അ­ഞ്ചു­തെ­ങ്ങി­ലേ­യോ ത­ങ്ക­ശേ­രി­യി­ലേ­യോ വ­ക­യാ­ണു്. എ­ന്താ­യാ­ലും ആ­ളു­കൾ­ക്കു­ണ്ടോ തെ­റ്റു­ന്നു? നോ­ക്ക­ണേ കാ­പ്പി­യാ­യി. വി­രു­ന്നാ­യി. ഞാൻ കൊ­ച്ചു­കി­ട്ടു പി­ള്ള­യ്ക്കു് ആ­ള­യ­ച്ചി­ട്ടു­ണ്ടു്. ഇ­പ്പോൾ കാണാം ഇവിടെ ഒരു പൊടി പൂരം (മു­ന്നോ­ട്ടു­വ­ന്നു്) സലാം ധ്വരേ!
രമാ:
സലാം ഇഷ്ടാ! ഞാൻ വ­ല്ലാ­ത്ത ഒരു അ­പ­ക­ട­ത്തിൽ അ­ക­പ്പെ­ട്ടു­പോ­യി. കു­റ­ച്ചു് ആഹാരം വാ­ങ്ങി ക­ഴി­പ്പാൻ ഇ­ങ്ങോ­ട്ടു­കേ­റി. ബോ­ധം­കെ­ട്ടു­പോ­യി.
ഈച്ച:
അതേ അ­ങ്ങോ­ട്ടും ഇ­ങ്ങോ­ട്ടും ഉള്ള ബോ­ധ­ക്കേ­ടു്. എ­ല്ലാ­വ­രും കേ­ട്ട­തു­ത­ന്നെ. ഇ­പ്പോ­ഴും അതു ന­ല്ല­വ­ണ്ണം ക­ണ്ണി­ലും മൂ­ക്കി­ലും ക­ളി­യാ­ടു­ന്നു.
സര:
ഏ ഈ­ശ്വ­ര­പി­ള്ളേ! പി­ന്നെ, വ­ല്ല­തും മ­ന­സ്സിൽ കരുതി വ­ല്ല­തും സൃ­ഷ്ടി­ച്ചു വെ­റു­തെ ശ­ണ്ഠ­കൾ പി­ണ­യ്ക്ക­രു­തു്.
ഈച്ച:
ഇല്ല കൊ­ച്ച­മ്മേ!
രമാ:
ഞാൻ യാ­ച­ക­നാ­യി ഇ­ങ്ങോ­ട്ടു കേ­റി­യ­താ­ണു്. കേവലം ദേ­ശാ­ന്ത­രി­യു­ടെ നി­രാ­ശ്ര­യ­ത്വ­ത്തി­ന്റെ നി­ല­യിൽ.
ഈച്ച:
സാ­യി­പ്പി­ന്റെ ചേ­പ്പിൽ ഒരേടു കി­ട­പ്പു­ണ്ടോ? പു­ണ്യ­കാ­വേ­രി­തീ­ര­ത്തിൽ കാ­ഞ്ചീ­പു­രം പ­ട്ട­ണ­ത്തിൽ ബ്ര­ഹ്മ­ശ്രീ ആ­ര്യ­നാ­രാ­യ­ണ സ്വാ­മി­ദീ­ക്ഷി­തർ­ക്കു അ­മ്പ­ത്താ­റു മ­ക്ക­ളു­ണ്ടാ­യി; എ­ങ്കി­ലും എ­ല്ലാ­ത്തി­ന്റെ­യും കാതു നാലും ക­ണ്ണു് മൂ­ന്നും പൊ­ട്ടാ­യി­ത്തീർ­ന്നു. എ­ല്ലാം ഊ­മ­യാ­ക­കൊ­ണ്ടു് ഓരോ സ­ന്താ­ന­വും ഓരോ വ­ഴി­ക്കാ­യി ലോ­ക­ത്തിൽ സ­ഞ്ച­രി­ച്ചു് പൂർ­വ­ജ­ന്മ­കൃ­തം പാപം എ­ന്നൊ­ക്കെ ഒ­രേ­ടു്.
രമാ:
എടോ ഞാൻ ആ വ­ക­ക്കാ­ര­ന­ല്ല.
ഈച്ച:
ഇ­ങ്ങേ­രു വല്യ വ­ട­ക്കൻ മ­ട്ടി­ല­ല്യോ ഭാ­ഷ­ച­പ്പു­ന്നു. ശ­ങ്ക­ര­പ്പി­ള്ള അ­ങ്ങു­ന്നു വ­സ്തു­വി­ക്ര­യ­ത്തി­നു തക്ക ആ­ളെ­ത്ത­ന്നെ ക­ണ്ടു­പി­ടി­ച്ചോ­ണ്ടു…
സര:
(ര­മാ­ച­ന്ദ്ര­നോ­ടു്) ദ­യ­വു­ചെ­യ്തു ഇനി യാ­ത്ര­യാ­വു­ക. വ­ല്ല­തും സഹായം കൂടി വേ­ണ­മെ­ങ്കിൽ പറയുക.
രമാ:
ഞാൻ ഇ­പ്പോൾ പോ­യി­വ­രാം. ഈ പാ­ത്ര­ങ്ങൾ.
സര:
ഞാൻ ശു­ദ്ധി­ചെ­യ്യി­ച്ചോ­ളാം.
(ര­മാ­ച­ന്ദ്രൻ പോ­കു­വാൻ തു­ട­ങ്ങു­ന്നു. ഈച്ചര പിള്ള ത­ടു­ത്തു നി­റു­ത്തു­ന്നു).
രമാ:
എ­ന്താ­ഹേ! ഒരു മാ­ന്യ­ഭ­വ­ന­ത്തിൽ അ­നു­ഷ്ഠി­ക്കേ­ണ്ട ച­ട­ങ്ങാ­ണോ ഇതു്?
ഈച്ച:
അ­ങ്ങ­നെ­യു­ള്ള മാ­ന്യ­ഭ­വ­ന­ത്തെ ഇ­ങ്ങേർ­ക്കു് ക­ള­ങ്ക­പ്പെ­ടു­ത്താ­മെ­ങ്കിൽ മ­റ്റു­ള്ളോ­നു അതിനെ ത­ട­സ്സം ചെ­യ്യാം. സ്വ­ല്പം നി­ല്ക്കു­ക. ചിലർ കൂ­ടി­വ­രാ­നു­ണ്ടു്.
സര:
ആ പപ്പു വ­ന്ന­താ­ണു് അ­നർ­ത്ഥ­മാ­യ­തു്. ഇനി ഇ­പ്പോൾ ആ­രെ­യെ­ല്ലാം ഇ­ങ്ങോ­ട്ടെ­ഴു­ന്ന­ള്ളി­ക്കു­ന്നോ?
രമാ:
(മു­ന്നോ­ട്ടു­നീ­ങ്ങു­ന്നു)
ഈച്ച:
തന്റെ ദൈ­വ­ത്താ­ണെ നീ­ങ്ങ­രു­തു് ഈ ക­ച്ച­വ­ടം ഇ­ന്നു് ഒ­തു­ങ്ങ­ണം.
സര:
ഈ­ശ്വ­ര­പി­ള്ളേ! വ­ഴി­മാ­റി­ക്കൊ­ടു­ക്കൂ. ഇ­തി­ന­ക­ത്തു ആരു വ­രു­ന്നു പോ­കു­ന്നു, എ­ന്ന­ന്വേ­ഷി­ക്കാൻ ത­നി­ക്കെ­ന്ത­ധി­കാ­ര­മെ­ടോ?
ഈച്ച:
ജാ­തി­യു­ടെ നില ര­ക്ഷി­ക്കാൻ എ­നി­ക്ക­ധി­കാ­ര­മു­ണ്ടു്. ഉ­ട­മ­സ്ഥൻ വ­രു­ന്ന വരെ ഞാനതു ചെ­ലു­ത്തും.
രമാ:
എന്തു ജാ­തി­ഹേ! അ­മേ­രി­ക്ക, ആ­ഫ്രി­ക്കാ, ജ­പ്പാൻ മു­ത­ലാ­യി ഭൂ­ലോ­ക­ത്തി­ന്റെ നാ­നാ­ഭാ­ഗ­ത്തും നി­ങ്ങ­ളു­ടെ ആളുകൾ സ­ഞ്ച­രി­ച്ചി­ട്ടു് എന്തു ഭ്ര­ഷ്ടു് നി­ങ്ങൾ ക­ല്പി­ക്കു­ന്നു?
ഈച്ച:
ന­മ്പൂ­രി­പ്പാ­ടു­തി­രു­മ­ന­സ്സി­ലെ അ­ടു­ത്തു മ­റു­പ­ടി ഉ­ണർ­ത്തി­ക്കാൻ തക്ക ആളിതാ വ­രു­ന്നു.
(കൊ­ച്ചു­കി­ട്ടു പ്ര­വേ­ശി­ക്കു­ന്നു).
കൊ­ച്ചു:
എ­ന്തോ­ന്നാ ഈച്ചര പി­ള്ളേ ഇതു്.
ഈച്ച:
എ­ന്തോ­ന്നെ­ന്നോ? ക­ള്ള­നേ­യും തൊ­ണ്ടി­യേ­യും ഇതാ പി­ടി­ച്ച­പി­ടി­ക്കു ഹാ­ജ­രാ­ക്കു­ന്നു. വ­രു­ത്ത­ണം വ­ല്യ­ങ്ങ­ത്തെ; ഇ­ന്നാൾ അ­ങ്ങു­മി­ങ്ങും തൊ­ടാ­ണ്ടു് മഴ മ­ഴ­ങ്ങ­സ്യ എന്നു പോ­യി­ല്യോ. ഇ­പ്പോൾ—ദൊര—ദൊര, ല­ക്ഷ­പ്ര­ഭു, കോ­ടീ­ശ്വ­രൻ, ആയിരം ശ­മ്പ­ള­ക്കാ­രൻ എ­ന്നൊ­ക്കെ പ­റ­ഞ്ഞ­തു്, ഇ­യ്യാ­ളാ­ണു് അല്ലെ. ഏതു കാ­ശി­യിൽ കൊ­ണ്ടു­ചെ­ന്നു അ­ല­ക്കി­യാൽ ന­മു­ക്കൊ­ക്കെ പ­റ്റു­ന്ന പേ­രു­നാ­റ്റം തീരും!
കൊ­ച്ചു:
ഏ! സാ­യി­പ്പേ!
സര:
ചേ­ട്ടാ! ഈ­ശ്വ­ര­പി­ള്ളേ­ടെ തൊഴിൽ ചേ­ട്ട­നു ചേ­രൂ­ല്ല
കൊ­ച്ചു:
ഇ­ത്തൊ­ഴിൽ സ­ര­സൂ­നു­ചേ­രു­മെ­ങ്കിൽ ഞ­ങ്ങൾ­ക്കു് ആ­ണു­ങ്ങ­ളു­ടെ തൊഴിൽ എ­ന്തും ചേരും. ഈ­ച്ച­ര­പി­ള്ളേ ആ വ­ണ്ടി­പ്പു­ര­യിൽ നി­ന്നു് ഒരു ക­യ­റെ­ടു­ത്തു് ഇയാളെ പി­ടി­ച്ചു­കെ­ട്ടി­വ­ച്ചി­ട്ടു് അ­ച്ഛ­നെ വി­ളി­ച്ചോ­ണ്ടു വരൂ.
രാമാ:
ഏ! പി­ള്ളേ! ഈ ച­ണ്ഡ­പ്ര­ഭാ­വ­ങ്ങൾ അ­ങ്ങു­വെ­ച്ചേ­യ്ക്കു­ക. എന്റെ കൈ­യ്ക്കു് ക­യ­റാ­ണെ­ങ്കിൽ തന്റെ കാ­ല്ക്കു് ഇ­രു­മ്പു ത­ണ്ട­യാ­ണു്.
കൊ­ച്ചു:
ഓടൂ കൂ­വ്വാ ഈ­ച്ച­ര­പി­ള്ളേ! അ­ച്ഛ­നെ കൊ­ണ്ടു വരു. ഇവൻ പൊ­ട്ടി­ത്തെ­റി­ക്കു­ന്ന­തു കേ­ട്ടാൽ വെ­ളി­ച്ച­പ്പാ­ടോ ആ­രാ­ച്ചാ­രോ ആ­ണെ­ന്നു തോ­ന്നും.
ഈച്ച:
(ഓ­ടു­ന്നു).
രമാ:
ഓ­ട്ട­ത്തിൽ ഞാൻ അ­യാ­ളോ­ടു് ഒരു പ­ന്ത­യം വ­യ്ക്ക­ട്ടെ.
കൊ­ച്ചു:
അ­ന­ങ്ങി­യാൽ… ഖ­ബർ­ദാർ. എടാ പെ­ണ്ണു­ങ്ങ­ളു­ടെ ക­ണ്ണിൽ മാ­യ­പ്പൊ­ടി ഇടാൻ താൻ ക­ന്ന­ക്കോ­ലും കൊ­ണ്ടു ന­ട­ക്കു­ക­യ­ല്ലേ. എ­ങ്ങാ­നും കി­ട­ന്ന പീ­റ­ച്ച­ട്ട. എ­ങ്ങാ­ണ്ടൂ­ന്നോ ഇ­പ്പോ­ഴ­ത്തെ എ­ഴു­ത്തു­കാ­രു­ടെ ത­ങ്ക­പ്പൂ­ച്ചു ഭാ­ഷ­യും പ­ഠി­ച്ചു ഒരു മേനി മു­ഖ­വും വച്ചു കെ­ട്ടി­കൊ­ണ്ടു് അയാൾ ന­ട­ക്കു­ന്നു. ബി. എ.-ക്കു പ­ഠി­ക്കു­മ്പോ കൊ­ച്ചി­ങ്ങ­നെ­യാ­ണെ­ങ്കി ജ­യി­ക്കു­മ്പോൾ പി­ന്നെ…
രമാ:
അ­ത്ഭു­ത­മ­ല്ല. വി­ദ്യാ­ഭ്യാ­സ പ­രി­ഷ്കാ­ര­ത്തി­ന്റെ സം­സ്കാ­ര മഹിമ ത­ന്നെ­യാ­ണു് ഞാൻ ഇവിടെ ക­ണ്ട­തു്. (സ­ര­സു­വി­നോ­ടു്) My conduct must distress you, dearest.
സര:
(ല­ജ്ജി­ച്ചു മുഖം ഒന്നു പാതി തി­രി­ച്ചി­ട്ടു്) Please do not make confusion worse confounded. You do not know the mess you are creating.
കൊ­ച്ചു:
എടാ! ഈ ശ­നി­യ­ന്മാ­രു പ­റ­യ­ണ­തും മ­ന­സ്സി­ലാ­കു­ന്നി­ല്ല­ല്ലോ.
സര:
You are a Christian, and if you have any regard for woman’s honour please clear out instantly.
രമാ:
(ആ­ത്മ­ഗ­തം) ആ ഹൃ­ദ­യ­പ്ര­കാ­രം അ­ന്യാ­ധി­ന­മെ­ന്നു വെ­ളി­പ്പെ­ട്ടു. പക്ഷേ, ഈ ആജ്ഞ അ­ലം­ഘ­നീ­യം. സ­ന്ദർ­ഭ­ങ്ങൾ ഇവൻ അ­റി­യു­ന്നി­ല്ല. എ­ന്തെ­ങ്കി­ലും, പോയി സ­മു­ചി­ത സ­ന്നാ­ഹ­മാ­യി വ­ന്നേ­യ്ക്കാം. (ന­ട­ക്കു­ന്നു കൊ­ച്ചു­കി­ട്ടു ത­ടു­ക്കു­വാൻ നോ­ക്കു­ന്നു).
രമാ:
തൊ­ട­രു­തു്.
ഗോവി:
(പ്ര­വേ­ശി­ച്ചു്) എ­ന്തോ­ന്നെ­ടാ കൊ­ച്ചു കി­ട്ടു! കെ­ടു­ത്തു­ക­ള­ഞ്ഞോ?
(ര­മാ­ച­ന്ദ്ര­നും കി­ട്ടു­വും മുൻ­പിൽ ഓ­ടു­ന്നു).
ഗോവി:
ആ, പെ­ണ്ണേ! ഇനി നി­ന്റെ­യും നി­ന്റെ അ­ച്ച­ന്റെ­യും വാഴ്ച ഇവിടെ ഇ­പ്പോൾ അറണം. അ­റു­പ­ത്തൊൻ­പ­തും ക­ഴി­ഞ്ഞു് ഈ കു­റ­ച്ചിൽ കാ­ണാ­നോ ഞാൻ ചേ­ഷി­ച്ച­തു്? ആ ചോ­റു­തി­ന്നു­ന്ന പ­പ്പ­നു കൂ­ടെ­യും ഇ­തു­ക­ണ്ടു് ഓ­ക്കാ­നം വ­രു­ന്നി­ല്യോ, ഈച്ചര പിള്ള എവിടെ കൂ­വ്വാ.
ഈച്ച:
(പ്ര­വേ­ശി­ച്ചു്) ഇ­വി­ടു­ണ്ടേ.
ഗോവി:
വി­ളി­ക്കു ആ വേ­ലൂ­ച്ച­ട്ട­മ്പി­യെ. കൊ­ച്ചു­കി­ട്ടു­വി­ന്റെ ജാതകം കൊ­ട­യും പു­ട­വ­കൊ­ട­യും ഇ­പ്പോൾ നി­ശ്ച­യി­ക്ക­ണം.
ശങ്ക:
(പ്ര­വേ­ശി­ച്ചു്) എ­ന്തോ­ന്നു ചേ­ട്ടാ, എ­ന്തു്? ഈ വെ­ളി­യിൽ നടയിൽ നി­ന്നോ­ണ്ട­ല്ല, കു­ടും­ബം നി­ല­നി­ല്ക്കാ­നു­ള്ള ഏർ­പ്പാ­ടു­ചെ­യ്യു­ന്ന­തു്. വി­വാ­ഹം ക­ളി­ക്കാ­ര്യ­മ­ല്ലെ­ന്നു് ആറു ശാ­സ്ത്ര­ങ്ങ­ളും അ­റി­യാ­വു­ന്ന ചേ­ട്ടൻ ത­ന്ന­ല്ലേ പ­റ­ഞ്ഞി­ട്ടു­ള്ള­തു്. വരണം വരണം. (അ­ക­ത്തേ­യ്ക്കു ര­ണ്ടു­പേ­രും പോ­കു­ന്നു).
ഈച്ച:
ഈ കന്നൻ അയാൾ ക­രു­തി­യ കടവിൽ കൊ­ണ്ട­ടു­പ്പി­ക്കും. നാം തോ­റ്റേ­യ്ക്കാം.
(കൊ­ച്ചു കി­ട്ടു ഇ­ളി­ഭ്യ­നാ­യി തി­രി­ച്ചു­വ­രു­ന്നു).
ഈച്ച:
എന്തു കൊ­ച്ച­ങ്ങു­ന്നേ!
കൊ­ച്ചു:
മ­ന്തെ­ടോ­മ­ന്തു്. അവൻ കു­തി­ര­പ്പ­ന്താ­യം പ­ടി­ച്ച പി­ച്ച­ക്കാ­രൻ. നാ­ലു­രാ­ജ്യ­വും ന­ട­ന്നു ത­ഴ­മ്പി­ച്ച­വൻ. ഞാൻ തന്റെ ഗു­ണ­ദോ­ഷം കേ­ട്ടു് ഉള്ള ക­ട­ങ്ങ­ളും വാ­ങ്ങി വെ­ളി­യി­ലി­റ­ങ്ങി­യാൽ മു­ന്നോ­ട്ടു­വി­ട­ണ്ടേ?
ഈച്ച:
ഇ­പ്പോൾ ഈ ദേ­ഷ്യം?
കൊ­ച്ചു:
എടാ, നടയിൽ ഇ­റ­ങ്ങി­യ­പ്പോൾ ആ രു­ദ്രൻ പോ­റ്റി ഒരു മു­ന്തി­യി­ലു്, ല­വി­ടു­ത്തെ പ­ണി­ക്ക­രെ അവൻ കോ­ട്ട­യ്ക്ക­ക­ത്തു സേ­വി­ച്ചി­ട്ടു­വ­രു­ന്നു. അവൻ മ­റ്റേ­മു­ന്തി­യിൽ; അവൻ അ­ങ്ങു് ആ­കാ­ശ­ത്തു­മെ­ത്തി. ഓടി കാ­ലു­ക­ഴ­യ്ക്കാ­തെ അവത പ­റ­ഞ്ഞു് ഇ­വ­ന്റെ നാ­ക്കു ക­ഴ­ച്ചു. പോടോ, പോ.
പപ്പു:
(സ്വ­കാ­ര്യ­മാ­യി) കൊ­ച്ച­ങ്ങു­ന്നേ! സാ­യ്പ് ക­രു­വു­ള്ള­വ­നാ­ണു്. ന­മു­ക്കെ­ന്ത­രെ­ന്നു്? അയാളു കൊ­ണ്ടു­പോ­ട്ടെ. ബ­ട്ള­റെ­ന്നു എ­നി­ക്കു­ട­മ്പ­ടി­യു­മു­ണ്ടു്. അ­ങ്ങ­ത്തെ കാ­ര്യ­ങ്ങ­ളൊ­ക്കെ എവൻ ഭ­ദ്ര­മാ­ക്കി­ക്കൊ­ള്ളാം.
കൊ­ച്ചു:
വരൂ ഈ­ച്ച­ര­പി­ള്ളേ! പപ്പു പ­റ­യു­ന്ന­തിൽ മർ­മ്മ­ങ്ങ­ളു­ണ്ടു്. പോകാം.
പപ്പു:
അ­ങ്ങു­ന്നേ! സാ­യി­പ്പി­നെ ഇന്നു വ­യ്യി­ട്ടു് ഒരു മേശ വി­രു­ന്നി­നു വി­ളി­ച്ചൂ­ട­ണം. എ­ല്ലാം നാം ചേർ­ന്നു് ന­ട­ത്തീ­ന്ന­ങ്ങി­രി­ക്ക­ട്ടെ.
കൊ­ച്ചു:
നി­ന്നെ ആ­ക്ക­ണം വ­ല്ല­ട­ത്തേം കൗൺ­സി­ല­റാ­യി. ബാ! ബാ!
(ഈ­ച്ച­ര­പി­ള്ള പപ്പു ഇവരെ പി­ടി­ച്ചു­കൊ­ണ്ടു വലിയ വ­മ്പി­ച്ച­ന­ട ന­ട­ക്കു­ന്നു).

(കർ­ട്ടൻ)

രംഗം ൮

രാ­ജ­വീ­ഥി.

(സ­വാ­രി­ക്കി­റ­ങ്ങു­ന്ന വ­ക്കീൽ ധ­ന­ഹ­റും ര­മാ­ച­ന്ദ്ര­നും വ­ഴി­യിൽ വച്ചു ക­ണ്ടു­മു­ട്ടു­ന്നു)

രമാ:
ഗു­ഡീ­വ­നിം­ഗ് സർ.
ധന:
(ഉ­പ­ചാ­രം സ്വീ­ക­രി­ച്ചു­ള്ള ത­ല­കു­ലു­ക്ക­ലോ­ടെ) എസ്സ്. എസ്സ്. ഗു­ഡീ­വ­നിം­ഗ്.
രമാ:
ഇ­വി­ട­ത്തെ Leading Vakil Mr. ധനഹർ ആ­ണെ­ന്നു കേ­ട്ടു് ഇ­ങ്ങോ­ട്ട­ടു­ത്ത­താ­ണു്.
ധന:
നന്നു ന­ന്നു്. മനോഹര സ­ന്ധ്യ, പ്ര­ശാ­ന്ത­പ­വ­നൻ, ക­ണ്ടി­ല്യേ പ­രി­ഷ്കാ­ര ല­ക്ഷ്യം. മ­ഹി­ളാ­ജ­ന­ങ്ങ­ളും സ­വാ­രി­ക്കി­റ­ങ്ങി­യി­രി­ക്കു­ന്നു. ഏ വേ­ഗ­ത്തിൽ ന­മ്മു­ടെ രാ­ജ്യം ഇം­ഗ്ല­ണ്ടാ­യി­പ്പോ­കും.
രമാ:
ആ രാ­ജ്യം ക­ണ്ടി­ട്ടു­ള്ള­വ­നാ­ണു ഞാൻ.
ധന:
(ആ­ത്മ­ഗ­തം) ഊ­രി­ലെ­പ്പ­ഞ്ഞം ഉ­ണ്ണി­യെ­ക്ക­ണ്ടാ­ലു­മ­റി­യാം. (പ്ര­കാ­ശം) അ­തു­വ­രെ ന­ട­ന്നാ­ണോ പോ­യ­തു് ? ക്ഷീ­ണം ക­ണ്ടി­ട്ടു അ­ങ്ങ­നെ തോ­ന്നു­ന്നു.
രമാ:
ക്ഷീ­ണ­മു­ണ്ടു്. ഞാൻ ആ­ഫീ­സ്സി­ലോ താ­മ­സ­സ്ഥ­ല­ത്തോ വ­ന്നു­കാ­ണാൻ ഉ­ദ്ദേ­ശി­ച്ചി­രി­ക്ക­യാ­യി­രു­ന്നു.
ധന:
(ആ­ത്മ­ഗ­തം) തെ­ണ്ടി­യാ­ണു്. വ­ഴി­യിൽ വച്ചു ക­ണ്ട­തു ലാ­ഭ­മാ­യി. (പ്ര­കാ­ശം) എന്താ ശീ­മ­യിൽ പോ­യി­ട്ടു ആ­ദാ­യ­മാർ­ഗ്ഗം ഒ­ന്നും കി­ട്ടി­യി­ല്ലേ?
രമാ:
ഈ നാ­ട്ടു­കാ­രൻ ഒരാൾ ഇം­ഗ്ല­ണ്ടിൽ പോയി അ­വി­ട­ത്തെ നി­യ­മ­പ­ണ്ഡി­ത­ന്മാർ­ക്കു് അ­ത്ഭു­ത­മു­ണ്ടാ­ക്കു­മാ­റു് പ­രീ­ക്ഷ­കൾ ജ­യി­ച്ചു­പോ­ന്ന­തു് അ­വി­ടു­ന്നു കേ­ട്ടി­രി­ക്കു­മ­ല്ലോ.
ധന:
ആ ഭാ­ഗ്യ­വാൻ ഇവിടെ എ­ത്തു­മ്പോൾ ഞങ്ങൾ ഒരു സ്വാ­ഗ­ത­യോ­ഗം കൂടി അ­ദ്ദേ­ഹ­ത്തെ സ­ല്ക്ക­രി­ക്കാൻ നി­ശ്ച­യി­ച്ചി­ട്ടു­ണ്ടു്.
രമാ:
അ­ദ്ദേ­ഹം വ­ക്കീൽ­പ്പ­ണി­യിൽ പ്ര­വേ­ശി­ക്കു­ന്നി­ല്ല­ത്രേ. ഒരു ക­മ്പ­നി ആ­രം­ഭി­ക്കാൻ ശ്ര­മി­ക്കു­ന്നു.
ധന:
അതേതേ. ചില പ­ത്ര­ങ്ങ­ളിൽ കണ്ടു. ഇ­ങ്ങോ­ട്ടു വ­ര­ട്ടെ ആ­യി­ര­മോ പ­തി­നാ­യി­ര­മോ പങ്കു ഞാൻ എ­ടു­ക്കു­വാൻ ത­യ്യാ­റു­ണ്ടു്. ആ പേ­രു­ത­ന്നെ വിജയ ചി­ഹ്ന­മ­ല്ലേ? അ­ദ്ദേ­ഹ­ത്തി­ന്റെ അച്ഛൻ മ­ഹാ­ധീ­മാൻ അ­നു­വ­ദി­ച്ചി­ട്ടാ­യി­രി­ക്കും അ­തി­ലേ­ക്കി­റ­ങ്ങി­യി­രി­ക്കു­ന്ന­തു്. നാ­ലു­നാൾ കൊ­ണ്ടു് ര­ണ്ടു­ല­ക്കും പി­രി­യി­ല്ലേ? ഞങ്ങൾ ഇ­വി­ട­ത്തെ ബാർ യോഗം കൂടി ഒന്നു പാതി ഇ­ങ്ങോ­ട്ടേൾ­ക്കാൻ നി­ശ്ച­യി­ച്ചി­രി­ക്ക­യാ­ണു്.
രമാ:
(ല­ജ്ജ­യോ­ടു്) നി­ങ്ങ­ളു­ടെ ഈ വി­ഭു­ത്വ­വും സ­മു­ദാ­യ സ്നേ­ഹ­വും എന്റെ ക്ഷീ­ണ­ത്തി­നെ­ല്ലാം നല്ല വി­ശ­ല്യ­ക­ര­ണി­യാ­യി ഉ­പ­യോ­ഗ­പ്പെ­ടു­ന്നു. ത­ല്ക്കാ­ലം ഞാൻ ഒരു അ­പ­ക­ട­ത്തിൽ കു­ഴ­ങ്ങി നി­ങ്ങ­ളു­ടെ കൈ­ത്താ­ങ്ങൽ കി­ട്ടാൻ അ­പേ­ക്ഷി­ക്കു­ക­യാ­ണു്.
ധന:
എന്റെ കൈ­ത്താ­ങ്ങ­ലോ? ആ­ഫീ­സിൽ വരൂ നാളെ.
രമാ:
ഞാൻ ത­ന്നെ­യാ­ണു് ര­മാ­ച­ന്ദ്രൻ.
ധന:
(പൊ­ട്ടി­ച്ചി­രി­ച്ചി­ട്ടു്) ദേ­വേ­ന്ദ്ര­ന­ല്ല­ല്ലോ, ഏ എന്താ റ­യിൽ­വേ­യിൽ ഉ­ണ്ടാ­യി­രു­ന്ന ഡ്രൈ­വർ പണി പൊ­യ്പോ­യോ? എന്റെ ച­ട്ട­സ്സാ­റേ! പൊ­ട്ടൻ ത­ട്ടി­ക്കാൻ കണ്ട ആൾ തെ­റ്റി­പ്പോ­യി. എ­ന്നാൽ അ­വി­ട­ത്തെ കാർഡ് ഒന്നു കാ­ണ­ട്ടെ.
രമാ:
അ­തെ­ല്ലാം റ­യിൽ­വേ­യിൽ വച്ചു ക­ള­ഞ്ഞു പോയി.
ധന:
അതേതേ, അ­തു­ത­ന്നെ­യാ­യി­രു­ന്നു വ്യാ­പാ­ര­കേ­ന്ദ്രം. അ­പ്പോൾ എന്റെ ദർ­ശ­ന­ത്തി­നു പാ­മാർ­ത്ഥം കാണാൻ ശ­ക്തി­യു­ണ്ടു്.
രമാ:
മി­സ്റ്റർ ധനഹർ നി­ങ്ങ­ളെ ഞാൻ വ­ഞ്ചി­ക്കാൻ നോ­ക്കു­ന്നൂ എന്നു വി­ചാ­രി­ക്ക­രു­തു്. ഞാൻ ഒരു പ­ഠി­പ്പു­ള്ള­വ­നെ­ന്നു് എഴുതി നി­ങ്ങ­ളെ ബോ­ധ്യ­പ്പെ­ടു­ത്താം. നി­യ­മ­ത്തിൽ എ­ന്തെ­ങ്കി­ലും ചോ­ദി­ച്ചോ­ളു. ര­മാ­ച­ന്ദ്രൻ തന്നെ ഞാൻ എന്നു തെ­ളി­യി­ക്കാം. ഞാൻ സ്വാ­ശ്ര­യ ശ­ക്തി­ത­ന്നെ പ്ര­ധാ­ന­മെ­ന്നു ചി­ന്തി­ച്ചു­പോ­ന്ന­തു വലിയ അ­ബ­ദ്ധം ആയി.
ധന:
ഏ! ഇക്കഥ ഒ­ന്നും പ­റ­യേ­ണ്ട മി­സ്റ്റർ ര­മാ­ച­ന്ദ്രൻ ആ­ണെ­ങ്കിൽ നി­ങ്ങൾ പ്രോ­സ്പെ­ക്റ്റ­സും കൊ­ണ്ടു വീ­ട്ടി­ലോ ആ­ഫീ­സി­ലോ വ­ന്നേ­ക്കു­ക. ആ സ്വാ­ശ്ര­യ­വൃ­ത്തി എന്നു പ­റ­ഞ്ഞ­തു്… അ­പ്പോൾ അ­ച്ഛ­ന്റെ സഹായം കൂ­ടാ­തെ പു­റ­പ്പെ­ട്ടി­രി­ക്കു­ക­യാ­ണോ?
രമാ:
ഞാൻ അ­നു­ഷ്ഠി­ക്കേ­ണ്ട ജീ­വി­ത­വ്യാ­പാ­ര­ത്തെ­ക്കു­റി­ച്ചു് ഞങ്ങൾ ഭി­ന്നാ­ഭി­പ്രാ­യ­ക്കാ­രാ­യി.
ധന:
എ­ന്നാൽ സ്വാ­ഭി­പ്രാ­യം ന­ട­ക്ക­ട്ടെ. (വേഗം ന­ട­ക്കു­ന്നു. ര­മാ­ച­ന്ദ്രൻ എ­ത്തു­ന്നു) എടോ! സൊ­ള്ളാൻ കൂ­ടാ­തെ തി­രി­ഞ്ഞു ന­ട­കൊ­ള്ളൂ.
രമാ:
എന്തു മി­സ്റ്റർ ധനഹർ! നി­ങ്ങൾ­ക്കു് ആ­ളെ­ക്ക­ണ്ടു ഒ­ന്ന­നു­മി­ക്കാൻ ശ­ക്തി­യി­ല്ലെ­ന്നു­വ­ന്നു­വോ?
ധന:
ഏയ്, സൊ­ല്ല­ക്കാ­രാ, സ­വാ­രി­റ­ങ്ങി­യ­പ്പോൾ ഞാൻ കാശു കൊ­ണ്ടു­വ­ന്നി­ല്ല. വേ­ഷ­വി­ശേ­ഷം വ്യാ­ഖ്യാ­നി­ക്കാൻ കു­റ­ച്ചു പ­രി­ച­യം എ­നി­ക്കു­മു­ണ്ടു്.
രമാ:
കൊ­ല്ല­ത്തു ഒരു സ്നേ­ഹി­ത­നു ഒരു കമ്പി നി­ങ്ങ­ളു­ടെ ചി­ല­വിൽ അ­യ­യ്ക്കു­ക. അ­ദ്ദേ­ഹം നാളെ രാ­വി­ലേ­ക്കു് ഇവിടെ എ­ത്തും. പി­ന്നീ­ടു എന്നെ ആ­ട്ടി­പ്പു­റ­ത്താ­ക്കി­ക്കൊ­ള്ളു­ക.
ധന:
ഇ­ന്ന­ത്തേ­തു ക­ഴി­ഞ്ഞി­ട്ട­ല്ലേ നാ­ള­ത്തേ­തു് അ­ന്വേ­ഷി­ക്കു­ക. മി­സ്റ്റർ ര­മാ­ച­ന്ദ്ര­നു­വേ­ണ്ടി കമ്പി അ­യ­യ്ക്കേ­ണ്ട കാ­ര്യം എ­നി­ക്കു വ­ന്നി­ട്ടി­ല്ല. ന­ട­ക്കൂ ഹേ! ന­ട­ക്കൂ, അ­ല്ലെ­ങ്കിൽ പു­റ­കോ­ട്ടു­മാ­റൂ.
(പപ്പൻ പ്ര­വേ­ശി­ച്ചു് ധ­ന­ക­ര­നെ തൊ­ഴു­തി­ട്ടു്)
പപ്പു:
ഇപ്പോ അ­ങ്ങ­ത്തെ അ­ടു­ത്തു­കൂ­ടി­യോ ഈ ദൊര. ആയിരം രൂപ ശ­മ്പ­ള­ക്കാ­ര­ന­ങ്ങു­ന്നേ കേ­ട്ടി­ല്യോ അ­ങ്ങു­ന്നേ, മു­ണ്ട­യ­ത്തു സ­ര­സൂ­ക്കു­ട്ടി­യ­മ്മേ­ടെ സ­മ്മ­ന്തം, അ­തി­ങ്ങേ­രാ­ണു്.
രമാ:
(പ­പ്പ­നോ­ടു്) ഞാൻ ഇന്നു കണ്ട കു­ട്ടി­യാ­ണോ സ­ര­സൂ­ക്കു­ട്ടി?
പപ്പു:
അതേ, അതേ, അ­ങ്ങ­നെ ഞാൻ അങ്ങു പോ­വ­തെ­ങ്ങ­നെ എ­ന്നാ­ടി­യി­ല്യോ, അ­തു­ത­ന്നെ കു­ട്ടി; ശ­ങ്ക­ര­പ്പി­ള്ള­യ­ങ്ങ­ത്തെ മകളെ.
ധന:
എടാ, ഈ Black gaurd ആണു് ആ വീ­ട്ടു­കാർ­ക്കു് ആ ദു­ഷ്പേ­രെ­ങ്കി­ലും വ­രു­ത്തി­യ­തു്. ദൂരെ മാറി ന­ട­ക്കൂ. ഹംബഗ്, ബെഗർ, സ്കൗ­ണ്ഡ്രൽ.
രമാ:
ഇതാ പ­ര­മാർ­ത്ഥം അ­റി­യാ­തെ ശ­കാ­രി­ക്ക­രു­തു്.
ധന:
ദൂ­ര­ത്തു വാ­ങ്ങി ന­ട­ന്നി­ല്ലെ­ങ്കിൽ ഞാൻ… എടോ കോൺ­സ്റ്റ­ബിൾ, എന്തു ഭേഷജം! നി­ന്റെ പേ­രെ­ന്താ­ടോ?
പപ്പു:
പ­പ്പൂ­ള്ളാ­ന്നു് മു­ണ്ട­യ­ത്തെ തമ്പി അ­ങ്ങ­ത്തെ­ക്കൂ­ടി പാർ­ക്കു­ന്നു.
ധന:
അതേതേ. നീ പോയി പ­റ­ഞ്ഞേ­ക്കു് ഞാൻ അ­ങ്ങോ­ട്ടു വ­രു­ന്നൂ­ന്നു്. ശ്യോ, ശ്യോ. എ­ന്തെ­ല്ലാം അ­നർ­ത്ഥ­ങ്ങൾ—ഇ­വ­ന്റെ മുഖം നന്നു, ഏ­താ­ണ്ടൊ­രു മി­ര­ട്ടും പി­ര­ട്ടും ഉ­ണ്ടു്. അ­ത­ല്ലെ ഈ പെ­ണ്ണു­ങ്ങ­ളെ കു­ഴി­യിൽ ചാ­ടി­ക്കു­ന്ന­തു്.
രമാ:
വ­ക്കീൽ കേസരി! നി­ങ്ങൾ വലിയ വി­ദ്യാ­സ്തം­ഭ­ങ്ങ­ളെ­ന്നു ന­ടി­ക്കു­ന്നു. നി­ങ്ങ­ളു­ടെ അ­ന്തർ­മ്മ­ഹ­ത്വം മ­ഹാ­തു­ച്ഛം! നാലു ചക്രം ചി­ല­വാ­കു­മെ­ന്നു പേ­ടി­ച്ച­ല്ലേ നി­ങ്ങൾ എന്നെ ഓ­ടി­ക്കു­ന്ന­തു്? നി­ങ്ങൾ ഇന്നു ആ വീ­ട്ടിൽ പോ­കു­ന്നെ­ന്ന­ല്ലേ പ­റ­ഞ്ഞ­തു്. എൻറ ഈ നി­സ്സ­ഹാ­യ­സ്ഥി­തി­യിൽ അ­വി­ട­ത്തെ മഹതി കാ­ട്ടി­യ കൃപ. വി­സ്മ­യ­നീ­യം! ന­മ്മു­ടെ സ്ത്രീ­ലോ­ക­ത്തി­നും വി­ദ്യാ­പ­രി­ഷ്കൃ­തി ഉ­ണ്ടാ­കു­മ്പോൾ നി­ങ്ങൾ ത­ല­താ­ഴ്ത്തി അ­വർ­ക്കു ദാ­സ്യ­പ്പെ­ടേ­ണ്ടി­വ­രും.
ധന:
(കൈ ആ­ട്ടി­യി­ട്ടു്) എടോ! ത­നി­ക്കു കു­റ­ച്ചു കി­ഴ­ക്കു വ­ട­ക്കു ചെ­ന്നാൽ ഒരു മ­ഹാ­രാ­ജാ­ല­യം ഉ­ണ്ടു്. പാർ­ക്കാൻ ഭ­രി­ക്കാൻ അവിടെ ഒരു എൽ. എം. എസ്സ്. ഉ­ണ്ടു് രാ­ജാ­ക്ക­ന്മാ­രു്, കോ­ടീ­ശ്വ­ര­ന്മാ­രു്, സ്വർ­ഗ്ഗ­സു­ഖം അ­നു­ഭ­വി­ക്കു­ന്ന­വർ എ­ന്നി­ങ്ങ­നെ പല കൂ­ട്ട­രേ­യും അ­വി­ടെ­ക്കാ­ണാം. ര­മാ­ച­ന്ദ്രൻ എന്ന പേരു മാ­റ്റി­യി­ട്ടു് ഉ­മാ­ഭാ­സ്ക­രൻ എന്നോ മറ്റോ ഇ­ട്ടു് അ­ങ്ങു­ചെ­ന്നു ര­ജി­സ്റ്റ­രിൽ നമ്പർ ചാർ­ത്തി­ക്കു­ക.
(വ­ക്കീൽ കുറെ യു­വ­ര­സി­ക­ന്മാ­രെ­ക്ക­ണ്ടു മ­ന്ത്രി­ച്ചു പോ­കു­ന്നു).
ഒ­ന്നാം യു­വാ­വു്:
ഹേ! മി­സ്റ്റർ ര­മാ­ച­ന്ദ്രൻ എം. ഏ. എൽ. എൽ. ഡി. സി. എൽ. ബാർ-​അറ്റ്-ലാ. tec.
ര­ണ്ടാം യു:
ഓ മി­സ്റ്റർ ഭീ­മ­ച­ന്ദ്ര­ചാ­റ്റർ­ജി, നി­യ­മ­പ­ണ്ഡി­ത ബ­ഹ­ദൂർ­ജി, ആ­റ­ട്ടർ­ബ­ഹ­ദൂർ­ജി.
മൂ­ന്നാം യു:
ര­ണ്ടു­ല­ക്ഷം മുതൽ മു­ട­ക്കി, തി­രു­വി­താം­കൂ­റി­ലെ ജി­ഹാം­ഗീർ റ്റി. റ്റാ­റ്റാ­യാ­യ, ഐ­ശ്വ­ര്യം ഹി­മ­വൽ­ക്ക­രി­ക്കാൻ പോ­കു­ന്ന ബാറൻ റാസ് ചൈൽഡ്!
ഒ­ന്നാം യു:
സർ നി­ങ്ങ­ടെ അ­ത്താ­ഴ­പ്പ­ട്ടി­ണി പാ­സ്പോർ­ട്ട് ക­യ്യി­ലി­ല്ലേ. You will be off to Japan within;
ര­ണ്ടാം യു:
എടോ! അതു് അ­യാ­ളു­ടെ വ­യ­റ്റി­ന­ക­ത്തു ദീ­പ­യ­ഷ്ടി­യാ­യി ക­ത്തി­ജ്വ­ലി­ക്കു­ക­യാ­ണു്.
ഒ­ന്നാം യു:
അ­യാ­ളു­ടെ കോ­പ­രൌ­ദ്രം നി­ങ്ങ­ളെ ദ­ഹി­പ്പി­ക്കും. വി­ശ­പ്പു­കൊ­ണ്ടു പക്ഷേ, അയാൾ നി­ങ്ങ­ളെ തി­ന്നും ക­ള­ഞ്ഞേ­ക്കാം.
പപ്പു:
ഇ­ങ്ങ­നെ ഒ­ന്നും പ­റ­യ­രു­തു്. അദ്യം മു­ണ്ട­യ കൊ­ച്ചു­കൊ­ച്ച­മ്മ­യെ കെ­ട്ടാൻ പോണ സാ­യി­പ്പാ­ണു്. ശ­മ്പ­ളം രൂപാ ആയിരം. ന­മ്മു­ടെ കി­ട്ടു­പി­ള്ള അ­ങ്ങു­ന്നു അ­ങ്ങോ­ട്ടു വി­ളി­ച്ചോ­ണ്ടു ചെ­ല്ലാൻ പ­റ­ഞ്ഞി­ട്ടു ഞാൻ വ­ന്നി­രി­ക്ക­യാ­ണു്.
ഒ­ന്നാം യു:
എ­ന്നാൽ മി­സ്റ്റർ ര­മാ­ച­ന്ദർ അ­ങ്ങോ­ട്ടു­ചെ­ല്ലൂ. കി­ട്ടു­പി­ള്ള ച­ട്ട­മ്പി­യു­ടെ ആ­ശ്ര­മ­ത്തിൽ വേ­ണ്ട­തു­കി­ട്ടും. അവിടെ തെ­ങ്ങും കാ­മ­ധേ­നു തു­ലാ­വർ­ഷ­മാ­ണു്.
രമാ:
എന്റെ സ്നേ­ഹി­ത­ന്മാ­രെ! നി­ങ്ങൾ പ­ഠി­പ്പു­ള്ള­വ­രാ­ണെ­ന്നു തോ­ന്നു­ന്നു. ഒരു നി­രാ­ശ്ര­യ­ന്റെ നേർ­ക്കു് അ­നു­ഷ്ഠി­ക്കേ­ണ്ട ധർ­മ്മം എ­ന്തെ­ന്നു് നി­ങ്ങൾ അ­റി­ഞ്ഞി­രി­ക്കേ­ണ്ട­താ­ണു്.
ര­ണ്ടാം യു:
എ­ന്നാൽ അതു പ­റ­യു­വെ­ടോ! താൻ ഡാ­ക്ടർ ര­മാ­ച­ന്ദ്രൻ എന്ന സ­മ്പൂ­ജ്യ­നാ­മ­വും വ­ഹി­ച്ചു് അ­ത്താ­ഴ പ­ട്ടി­ണി­ക്കാ­ര­നാ­യി ക­പ്പും നീ­ട്ടി ന­ട­ന്നാൽ ഞങ്ങൾ തന്നെ പൂ­ജി­ക്കു­ന്ന­തു മ­ണ്ണു­കൊ­ണ്ടാ­യാൽ അതു ധർ­മ്മ­ലം­ഘ­ന­മാ­ണോ? യു­ദ്ധം­കൊ­ണ്ടും മ­റ്റും ദാ­രി­ദ്ര്യം പെ­രു­കി ആളുകൾ പല വേ­ഷ­വും കെ­ട്ടു­മ്പോൾ ഒരു കോ­ട്ടും ട്രൗ­സ­റും ഇട്ടു ന­ട­ക്കു­ന്ന­വ­നെ ധ്വര എന്നു പൂ­ജി­ക്ക­ണ­മെ­ന്നു്!
രമാ:
ആട്ടെ, ഞാൻ മി­സ്റ്റർ ധ­ന­ഹ­ര­നോ­ടു് ഒരു രൂ­പ­യു­ടെ സ­ഹാ­യ­മേ ചോ­ദി­ച്ചൊ­ള്ളു. നി­ങ്ങൾ ആ­രെ­ങ്കി­ലും അതു ചി­ല­വി­ട്ടു ഒരു കമ്പി അ­യ­യ്ക്കു­ക. മ­റു­പ­ടി­വ­രെ എന്നെ ബ­ന്ത­വ­സ്സിൽ വ­യ്ക്കു­ക. ആ­ത്മാ­ഭി­മാ­ന­ത്തെ­ക്ക­രു­തി ഞാൻ ഇത്ര വളരെ കു­ഴ­ങ്ങി.
ഒ­ന്നാം യു:
എടോ പ­പ്പു­പി­ള്ളേ! ഇ­യ്യാ­ളെ­പ്പി­ടി­ച്ചു ആ പ­ത്മ­തീർ­ത്ഥ­ത്തിൽ കൊ­ണ്ടു ഒരു ശാ­ശ്വ­ത­ക്കു­ളി ക­ഴി­പ്പി­ക്കൂ. അനാഥ പ്രേ­ത­മാ­യി കഥ അ­ങ്ങ­നെ അ­വ­സാ­നി­ക്ക­ട്ടെ.
പപ്പു:
അയ്യോ! അ­ങ്ങ­നെ­യൊ­ന്നും പ­റ­യ­രു­തേ. മു­ണ്ട­യ­ത്തെ സ­ര­സൂ­ക്കു­ഞ്ഞു മി­സ്സി­ത്ത­ങ്ക­ച്ചി­യെ കെ­ട്ടാൻ പോ­ണ­വ­നാ­ണു്. ക­ള്ള­മ­ല്ല. തി­രു­വാ­ണ­പ്പ­ടി­യാ­ണെ സത്യം. (ഓ­രോ­രു­ത്തൻ ഉ­ന്തി­ത്ത­ള്ളി Shake hand കൊ­ടു­ത്തു് Oh! congratulations, Give us a dinner, please write to mealso എന്നു പ­റ­യു­ന്നു).
(തൊ­പ്പി എ­ടു­ക്കു­ക, ലേ­സെ­ടു­ക്കു­ക മു­ത­ലാ­യ­തു ചെ­യ്യു­ന്നു).
രമാ:
ഭ­ഗ­വാ­നേ! പ­രി­ഷ്കാ­രം മൂ­ത്താൽ ഇത്ര ക­ഷ്ട­മോ? (ഓ­ടു­ന്നു. യു­വാ­ക്ക­ന്മാർ പോ­കു­ന്നു)
രമാ:
ആരെടോ അതു്?
പപ്പു:
ഇ­ന്ന­വി­ടെ ക­ണ്ടി­ല്യോ ആ കൊ­ച്ചു­കൊ­ച്ച­മ്മേ­ടെ മൊ­റ­ഭർ­ത്താ­വു്.
രമാ:
എ­ന്താ­യാ­ലും അയാൾ എന്നെ എ­ന്തി­ന­ന്വേ­ഷി­ക്കു­ന്നു. എന്റെ വഴി അ­യാ­ളു­ടേ­ത­ല്ല.
പപ്പു:
ര­ണ്ടു­പേ­രു­ടെ വ­ഴി­യും ന­ല്ല­തു­മ­ല്ല. പോ­ട്ടെ, നാ­മൊ­ക്കെ ഇനി ഒ­ന്നാ­യി ക­ഴി­യേ­ണ്ട­വ­ര­ല്യോ എ­ന്നു്…
രമാ:
എടോ! ആളും പ­ര­മാർ­ത്ഥ­വും അ­റി­യാ­തെ കേറി സം­സാ­രി­ക്ക­രു­തു്.
പപ്പു:
ആ കൊ­ച്ച­മ്മ വേ­ണ്ടാ­ന്നു് ഈ ക­യ്യിൽ അ­ടി­ച്ചു സത്യം ചെ­യ്യ­ണം. പപ്പൻ ന­ട­ന്നേ­യ്ക്കാം.
രമാ:
(ആ­ത്മ­ഗ­തം) ഇവൻ എന്നെ വ­ല്ലാ­തെ കു­ഴ­ക്കു­ന്നു. ആ മ­ഹ­തി­യു­ടെ സ്മൃ­തി­യും ധ്യാ­ന­വും ഇവനു ബ­ഹു­ഭോ­ജ്യ­ങ്ങ­ളു­ടെ അല്ല അ­മൃ­ത­ത്തി­ന്റെ ശ­ക്തി­ത­ന്നെ ത­രു­ന്നു. വ­ക്കീൽ പ­ണി­യും വേണ്ട; വ്യ­വ­സാ­യ­വും വേണ്ട. അ­വ­രോ­ടു­ചേർ­ന്നു് അ­ച്ഛ­ന്റെ പാദ ശു­ശ്രൂ­ഷ­ചെ­യ്തു ജന്മം നി­വർ­ത്തി­ക്കാം. അ­ച്ഛ­നു നിർ­ബ്ബ­ന്ധ­മാ­ണെ­ങ്കിൽ ഒ­രാ­യി­രം സ­ന്ന­തു­വാ­ങ്ങി ഒരു മൂ­ല­യിൽ കു­മി­ച്ചേ­ക്കു­ക­യും ചെ­യ്യാം. ഈ സ്ഥി­തി­യിൽ ഇവൻ ആ­വ­ശ്യ­പ്പെ­ടു­ന്ന സത്യം ചെ­യ്യു­ന്ന­തെ­ങ്ങി­നെ? (പ്ര­കാ­ശം) തന്റെ മു­മ്പിൽ സത്യം ചെ­യ്യാൻ ത­നി­ക്കെ­ന്നോ­ടു തു­ല്യ­ത വേ­ണ്ടേ?
പപ്പു:
എന്റെ ദൊരെ! കൊ­ച്ചു­കൊ­ച്ച­മ്മ എന്നെ ദൊ­ര­യു­ടെ ബ­ട്ള­രാ­ക്കാ­മെ­ന്നു കണ്ട ഇ­ട­യ്ക്കു് പേ­ശി­യി­ട്ടു­ണ്ടു്. പി­ന്നെ എ­ന്റ­ടു­ത്ത­ല്ലാ­ണ്ടു് എങ്ങു സത്യം ചെ­യ്യു­ന്ന­തു്?
രമാ:
എടോ ഞാൻ ഇ­ന്നാ­ദ്യ­മാ­യി­ട്ടു് അവിടെ കേ­റി­യ­തേ­യു­ള്ളു. ധ്വ­ര­യു­മ­ല്ല.
പപ്പു:
ആ പെ­ര­ട്ടെ­ല്ലാം അ­ങ്ങു­വ­ച്ചേ­ക്ക­ണം മാ­സ്തർ; പപ്പൻ ഫസ്ത് ക്ലാ­സ് ക­രി­ഗൂ­ക്ക്. ആൻ ടേബിൾ വ­ച്ചൊ­രു­ക്കൽ ഡ്ര­സ്സ് കി­സ്റ്റ­കർ­പോ­ട്ടൂ. ടം­ബ്ലർ, വി­സ്കി, ബാ­റ്റിൽ വെരി മോടി സാർ. ട്രൈ സാർ. ട്രൈ.
രമാ:
ഇ­തെ­ന്തൊ­രു ഗോ­ഷ്ഠി­യെ­ടോ? താൻ ഏ­തെ­ങ്കി­ലും സേ­വി­ച്ചു­കൊ­ള്ളൂ. ഇ­താ­ണു് ഒരു സാ­യി­പ്പ് അവിടെ വി­വാ­ഹം ചെ­യ്യാൻ നി­ശ്ച­യി­ച്ചി­രി­ക്കു­ന്നൂ എ­ന്നു് ഇ­വ­രെ­ല്ലാം പ­റ­യു­ന്ന­തു്?
പപ്പു:
എന്റെ സാർ! ഇ­ങ്ങ­നെ മാ­യ­പ്പൊ­ടി ഇട്ടു വ­ഞ്ചി­ക്ക­രു­തു്. എ­നി­ക്കു സാ­യി­പ്പി­ന്റെ വേദം അ­റി­യാൻ വയ്യ. എ­ങ്കി­ലും ഞ­ങ്ങ­ളു­ടെ ഇടയിൽ…

“ദേ­ഹ­മാ­യ­തും നീയേ, ദേ­ഹി­യാ­യ­തും­നീ­യേ,

ബ്ര­ഹ്മ മാ­യ­തും­നി­യേ, ബ്ര­ഹ്മി­യാ­യ­തും­നി­യേ”

എന്നു പ­റ­യും­പോ­ലെ സ­ക­ല­തും സാർ, സാ­യ്പ്.
രമാ:
ന­ട­ക്കൂ, ഞാൻ അ­ങ്ങോ­ട്ടു­ത­ന്നെ വരാം. ഇതു് അ­റ­ബി­ക്ക­ഥ­യി­ലും മ­റ്റും വർ­ണ്ണി­ച്ചി­ട്ടു­ള്ള­തു­പോ­ലെ ഒരു ആ­ഭി­ചാ­ര­ബ­ദ്ധ­മാ­യ നഗരം എ­ന്ന­പോ­ലെ എ­നി­ക്കു തോ­ന്നു­ന്നു. തി­രി­യു­ന്ന ഭാ­ഗ­ത്തെ­ല്ലാം ജ­ള­ത്വം, ഭ്രാ­ന്തു്. കൃ­പ­യും, പ്ര­ഭു­ത്വ­വും, ദാ­തൃ­ത്വ­വും, ഭൂ­ത­ദ­യ­യും എ­ങ്ങും കാ­ണു­ന്നി­ല്ല. ക­ട­ക്കു­ന്നി­ട­ത്തെ­ല്ലാം ക­ട­ക്കൊ­ള്ളി ഓ­ങ്ങൽ­കൊ­ണ്ടു് സൽ­ക്കാ­രം. ഇതു് ലോ­ക­ത്തിൽ വഞ്ചന മൂർ­ഛി­ച്ചി­രി­ക്കു­ന്ന­തി­ന്റെ ല­ക്ഷ്യം ത­ന്നെ­യാ­ണു്. പ­ര­സ്പ­ര­വി­ശ്വാ­സം അ­സ്ത­മി­ച്ചു­പോ­യി­രി­ക്കു­ന്നു. ച­ക്ര­മു­ള്ള­വ­നും, അ­ധി­കാ­ര­മു­ള്ള­വ­നും മാ­ത്രം വി­ജ­യി­ക്കാം. മ­റ്റു­ള്ള­വർ വാ­ന­പ്ര­സ്ഥ­രാ­ക­ണം.
പപ്പു:
സാ­യ്പേ! ഈ പ്ര­സം­ഗ­മെ­ല്ലാം കൊ­ച്ചു കി­ട്ടു­പി­ള്ള­യ­ങ്ങ­ത്തെ ഒന്നു കേൾ­പ്പി­ക്ക­ണം. ഇതു് തമിൾ പാ­ട്ടു­ക­ളി­ലു്

“ഏ­തെ­ന്ത­ന­ത്ത­ന­നാ­ന­ത്തെ­ന്ന

തെ­ന്താ­ന്നാ തെ­ന്നാ­നാ”

എ­ന്നും ത­ന്താ­വ­ട്ടം പി­ടി­ച്ചു പാ­ട്ടിൽ പ്ര­സം­ഗി­ക്കാൻ പ­പ്പു­വി­ന­റി­യാം. വരണം, അതും കേൾ­പ്പി­ക്കാം.

(കർ­ട്ടൻ)

രംഗം ൭

കൊ­ച്ചു­കി­ട്ടു­വി­ന്റെ വി­ഹാ­ര­ശാ­ല.

കൊ­ച്ചു­കി­ട്ടു­വും ഈ­ച്ച­ര­നും പ്ര­വേ­ശി­ക്കു­ന്നു.

ഈച്ച:
(ആ­ത്മ­ഗ­തം) ഇയാടെ ത­ന്ത­യേ­യും ത­ള്ള­യേ­യും കു­ഴി­ച്ചു­മൂ­ടാൻ എ­നി­ക്കു­മ­ന­സ്സു­ണ്ടു്. എ­ങ്കി­ലും ന­മ്മു­ടെ പാ­ട്ടിൽ പ­മ്പ­രം ക­റ­ങ്ങു­ന്ന ഇ­യ്യാ­ളെ വി­ചാ­രി­ച്ചു അ­വ­രോ­ടു­ള്ള ക്ഷാ­ത്രം അ­മർ­ത്തേ­ണ്ടി­യി­രി­ക്കു­ന്നു. ഇ­യ്യാൾ തന്നെ സ­ര­സ്വ­തി­ത്ത­ങ്ക­ച്ചി­യെ വേൾ­ക്ക­ണം. എ­ന്നി­ട്ടു ആ ശ­ങ്ക­ര­പ്പി­ള്ള­യെ പു­റ­ത്താ­ക്കി അ­വി­ട­ത്തെ ഭരണം ഇ­യ്യാൾ ഏൽ­ക്ക­ണം. അ­വി­ട­ത്തെ അ­ര­മ­ന­സു­ഖം ഇ­യ്യാൾ ആ­ണ്ടു­കൊ­ള്ള­ട്ടെ. വ­സ്തു­വി­ന്റെ ഭ­ര­ണ­മെ­ല്ലാം ന­മ്മു­ടെ അ­ധീ­ന­ത്തി­ലാ­കും. എ­ല്ലാ­കൂ­ട്ട­വും പ­ട്ടി­ണി­ക്കും. നാം ആ­ദാ­യ­ത്തി­നു നീ­ട്ടു­പി­ടി­ച്ചും. ഈ കൊ­ച്ച­ങ്ങു­ന്നു ഭാ­ര്യ­യു­മാ­യി കൊ­ടു­ക്കൽ വാ­ങ്ങൽ തു­ട­ങ്ങും. ഈ­ശ്വ­ര­പി­ള്ള വല്ല മ­ഠ­പ്പേ­രും എ­ടു­ത്തു പൊ­ലി­ക്ക­ട­ക്കാ­ര­നാ­കും.
കൊ­ച്ചു:
എ­ന്തെ­ടോ താൻ മൗനം ദീ­ക്ഷി­ച്ചു് വലിയ കൊ­ഠൂ­ര­മു­ഖ­നാ­യി­രി­ക്കു­ന്ന­തു്. നി­ര­ന്നൂ സാ­പ്പാ­ടി­നു­ള്ള സാ­മാ­ന­ങ്ങൾ—എ­ന്നു­വ­ച്ചാൽ അവൻ അയാളെ കൊ­ണ്ടു­വ­രു­മെ­ന്നു് നി­ശ്ച­യ­മു­ണ്ടെ­ങ്കിൽ…
ഈച്ച:
കൊ­ണ്ട­രും; കൊ­ണ്ട­രു­മെ­ന്നു സം­ശ­യ­മോ. അവൻ എ­ര­തോ­ണ്ടി ന­ട­ക്കു­ക­യ­ല്യോ? ശ­ങ്ക­ര­പ്പി­ള്ള അ­ങ്ങ­ത്തെ­ക്ക­ണ്ണിൽ മ­ണ്ണി­ട്ടു അ­വി­ട­ത്തെ താവളം.
കൊ­ച്ചു:
അ­പ്പോൾ അവൻ വ­ന്നാൽ…
ഈച്ച:
നി­റ­ച്ചു­കൊ­ടു­ക്ക­ണം. എ­ന്നി­ട്ടു് അ­വി­ടെ­ക്കൊ­ണ്ടു­ചെ­ന്നു വ­ല്യ­ങ്ങ­ത്തെ­ക്ക­യ്യിൽ പി­ടി­ച്ച­പി­ടി­യെ കൊ­ടു­ക്ക­ണം. തു­ലാ­മാ­സ­ത്തിൽ എന്റെ പൊ­ന്നും കു­ട­ത്തു കൊ­ച്ച­ങ്ങ­ത്തെ പിടവട എന്നു ഇതാ ഞാൻ ക­ച്ചി­ട്ടെ­ഴു­തി­വ­യ്ക്കാം.
കൊ­ച്ചു:
എ­ന്നാൽ എ­ല്ലാം വേഗം ഒ­രു­ക്കു. അച്ഛൻ ഉ­റ­ങ്ങി­പ്പോ­യാൽ ഇന്നു പി­ന്നെ ഒ­ന്നും നടവാ
ഈച്ച:
ചു­മ്മാ­തി­രി­ക്ക­ണം കൊ­ച്ചു­സാ­റേ! വ­ലി­യ­ങ്ങു­ന്നു കൊ­ടു­മ്പി­രി­ക്കൊ­ണ്ടി­രി­ക്കു­മ്പോ വേണം അ­വി­ടെ­ക്കൊ­ണ്ടു ചാ­ണ്ടാൻ. എ­ന്നാൽ പി­ന്നെ കാ­ര്യം പ­ട്ടും ക­ത്രി­യും പോലെ ‘ശ്രേ’ന്ന­റ്റി­രി­ക്കും.
കൊ­ച്ചു:
എ­ന്നാൽ വേഗം ആ­ക­ട്ടെ. എ­ങ്ങ­നെ എ­ങ്കി­ലും അ­യാ­ളു­ടെ ഉ­ടു­പ്പിൽ ഇത്ര ഒ­ഴി­ച്ചൂ­ട­ണം കേ­ട്ടോ. ന­മു­ക്കു ച­വ­യ്ക്കാൻ ഈ­രു­ള്ളി ക­രു­വാ­പ്പ­ട്ട ഒക്കെ ഒ­രു­ക്കി­യോ?
ഈച്ച:
ഉ­ണ്ടെ­ന്റെ പി­ള്ളേ! ഉ­ണ്ടു്. ഈ­ച്ച­രൻ പ­നി­നീ­രി­നു­പ­ക­രം ഇ­ച്ച­ര­ക്കു് ത­ളി­ച്ചു അ­ങ്ങ­നെ കൊ­മ്പി­ച്ച സർ­വീ­സ് നേ­ടീ­ട്ടു­ള്ള­വ­നാ­ണു്.
കൊ­ച്ചു:
എ­ന്നാൽ ആ ക­സേ­ര­യിൽ മ­ലർ­ന്നു കി­ട­ക്കാ­തെ ഒ­രു­ക്കൂ. പ­പ്പ­നെ വെ­ളി­യി­ലോ­ട്ടു ച­റു­ക്കു് വെ­ച്ചൂ­ട­ണം.
ഈച്ച:
അ­ട­വൊ­ന്നും ഈ ആശാനു പ­റ­ഞ്ഞു­ത­ര­ണ്ടാ. ഫ്ളോ­ട്ടെ­ല്ലാം അ­ടു­ക്കി ന­ടു­ക്കി­നു ഇ­വ­ന്റെ ക­ല്പ­നാ ശ­ക്തി­സു­മാ­റാ­ക്കീ­ട്ടു­ണ്ടു്.
(ഒ­രു­ഭാ­ഗ­ത്തു­നി­ന്നു പ­ല­ഹാ­ര­ങ്ങ­ളും, കു­പ്പി­കൾ, തം­ബ്ലേ­റു­കൾ ഇവയും മേ­ശ­പ്പു­റ­ത്തു ത­യ്യാ­റാ­ക്കു­ന്ന­തി­നി­ട­യിൽ ഈ­ച്ച­രൻ ഒ­രു­കു­പ്പി രു­ചി­നോ­ക്കു­ന്നു).
കൊ­ച്ചു:
ശേ! ശപ്പാ! ഹ­ടു­ക്ക­ള­ക്കാ­ര­ന്റെ അ­വ­കാ­ശം ഒ­ടു­വി­ല­ല്ലേ? (കു­പ്പി­പി­ടി­ച്ചു­വാ­ങ്ങി കു­ടി­ക്കു­ന്നു)
ഈച്ച:
കൊ­ച്ച­ങ്ങു­ന്നേ! ഓ­മ­ന­പ്പൊ­ന്ന­ങ്ങു­ന്നേ! പ­ത്ത­പ്പം ചു­ട്ട­പ്പം ഞാ­ന­പ്പം ര­ണ്ട­പ്പം എ­ന്നും മ­റ്റും കേ­ട്ടി­ട്ടി­ല്യോ? അ­തു­കൊ­ണ്ടു്…
(കു­പ്പി­വാ­ങ്ങി ര­ണ്ടു­ത­വ­ണ കു­ടി­ക്കു­ന്നു).
കൊ­ച്ചു:
എടാ നീ­രാ­ഴീ! ഇ­തെ­ങ്ങു ചെ­ന്നു പെ­രു­കു­ന്നു? പ­ന്ത­യ­ത്തിൽ തോൽ­ക്കാൻ ഞാൻ ധ­യ്യാ­റ­ല്ല. എ­ന്നാൽ ഇന്നാ പി­ടി­ച്ചോ (കു­ടി­ക്കു­ന്നു).
ഈച്ച:
അയ്യോ! മ­ഹാ­പാ­പി അ­ങ്ങു­ന്നേ! കു­പ്പി ഒ­ന്നൊ­ഴി­ച്ച­ല്ലോ? ഇനി മൂ­ന്നു­പേർ­ക്കൊ­ന്നെ­ന്ന തീ­രാ­ക്ക­ണ­ക്കി­ല­ല്യോ ശേ­ഷി­ക്കു­ന്ന­തു്.
കൊ­ച്ചു:
അ­വ­ന്റെ മേ­ത്തു ത­ളി­ച്ചാൽ മാ­ത്രം മതിയോ കൂവേ! ക­ഴി­യു­മെ­ങ്കിൽ ബൂ­ട്ടീ­സും കാൽ­സ്രാ­യി­യും ഒക്കെ ഊരണം. ക­ഞ്ചാ­വി­രു­പ്പി­ല്യോ? അ­ത­ക്കി­ണ്ണ­ത്തിൽ ഒന്നു ക­ല­ക്കൂ­ട­ണം. അപ്പോ ബാ­ണ­ക്കു­റി പോലെ അവൻ ആകാശം ഗ­മി­ക്കും.
ഈച്ച:
അ­പ്പോൾ ലോ­ക­ങ്ങ­ളെ­ല്ലാം അല്ല രാ­ശി­ക­ളെ­ല്ലാം പൊ­രു­ത്തം ചേർ­ന്നു. അ­ങ്ങു­ന്നേ വി­വാ­ഹം ചെ­യ്യു­മ്പോൾ മു­ണ്ടു­വാ­ങ്ങു­ന്ന­തു പ­ട്ട­ക്ക­ര­യും, സാ­രി­യും സ്ത്രാ­പു­ള­യും ഒ­ഗ്ഗെ­മോ­തി­രോം, ഒക്കെ അ­ണി­യു­ന്ന­തു തം­ഗ­ജ്ജി­യോ ഈ­ച്ച­ര­പി­ള്ള­നോ?
കൊ­ച്ചു:
എന്റെ ത­ങ്ക­ക്കു­ട­മേ നീ­യ­ല്ലാ­ണ്ടു് എ­നി­ക്ക­ച്ഛ­നാ­രെ­ടാ അ­മ്മ­യാ­രെ­ടാ? കേ­ട്ടി­ട്ടി­ല്യോ “വി­ദ്യു­ജ്ജി­ഹ്വ­നൊ­ഴി­ക്ക­ലാ­ഴ്മ­ശ­യ­നേ­ഴാ­ത്രൗ­വ­ഴാ­ഞ്ഞെ­ത­ഴ­യം ക്ഴ­ദ്ധ്വാ­ശു­പ്പ­ണ­ശാ­ക­പാ­ല­വു­മ­ഡ­ച്ച­മ്പോ­ടു­വാ­ഴും വിധൗ”
ഈച്ച:
(ത­ത്തി­പ്പി­ട­ഞ്ഞു്) ബന്നു പോയി. ശ­ട്ട­യേം­ശീ­ലും മ­ട്ടു­ഹൾ. മേ­ത്ത­ഴം ശീമ. (ഒ­രു­വ­ശ­ത്തോ­ട്ടു നോ­ക്കി) ഗു­ഡ്നൈ­റ്റു ദൊഴേ! ഇ­ന്നു­ത­ന്നെ ഞ­ങ്ങ­ടെ യ­ജ്ഞ­ങ്ങൾ സ­ബ­ല­മാ­യി വഴണം. സ­ഴ­സു­തി ദേ­വീ­ഡെ നാ­യ­രാ­യി ഞ­ങ്ങ­ടെ എല്ലാ വി­ഴി­ഞ്ച­രാ­യി ഴ­ഷ്ഷി­ക്ക­ണം.
(ര­മാ­ച­ന്ദ്ര­നും പ­പ്പ­നും പ്ര­വേ­ശി­ക്കു­ന്നു).
കൊ­ച്ചു:
(എ­ഴു­ന്നേ­റ്റു ചാ­ഞ്ചാ­ടി) ശാർ! യൂ ഡൂ­യിം­ഗ് ഗുഡ് ഹെൽ­ത്ത്? കം, സാർ, മ­ല­യാ­ഴം പേശു നാടൻ. ഗു­ട്ട്. സിഡൗൺ.
രമാ:
ഞാൻ ധ്വ­ര­യും മ­റ്റു­മ­ല്ല. നി­ങ്ങൾ എ­ന്തി­നാ­ണു എന്നെ ഇ­ങ്ങോ­ട്ടു വ­രു­ത്തി­യ­തു്?
പപ്പു:
(ആ­ത്മ­ഗ­തം) ഗ്ര­ഹ­പ്പി­ഴ­യാ­യി. ഇ­വ­ര­ണ്ടും കൊടും സ­വാ­രി­യിൽ കേറി അ­ങ്ങ­നെ മെ­ച്ച­ത്തിൽ വി­ട്ടി­രി­ക്കു­ന്നു. ഈ പാ­വ­ത്തി­നെ ആ കൊ­ച്ചു­കൊ­ച്ച­മ്മ­ക്ക­രു­തി­ക്കു­രു­തി ചെ­യ്തേ­ച്ചാൽ ബോ­ലീ­സു­കാ­രെ കൊ­ന്ത്രാ­ണ്ഡ­ത്തിൽ ഞാനും പെ­ട്ടു­പോം. ദൊ­രേ­ടെ ബട്ളർ എന്നു ന­മു­ക്കു പേരും വീ­ണു­പോ­യി. ദൊര ഇ­ങ്ങെ­ങ്ങാ­ണും വ­ച്ചു് കാ­ടു­മ­റ­ഞ്ഞു മ­ല­ന്നു പൊ­യ്യാൽ ജെയിൻ പ­ട്ടാ­ള­ത്തിൽ ഇവൻ ജീ­വ­പ­ര്യ­ന്ത­ക്ക­മ­നാ­പ്സ­രാ­യി­പ്പോ­വും.
ഈച്ച:
(ര­മാ­ച­ന്ദ്ര­നെ പി­ടി­ച്ചി­രു­ത്തി പ­ല­ഹാ­ര­ങ്ങൾ നീ­ക്കി­വ­ച്ചു പ­പ്പു­വി­നെ ദൂ­ര­ത്തു നീ­ക്കി) പ­പ്പു­പി­ള്ളേ! തന്നെ വ­ല്യ­ങ്ങു­ന്നു ഉടനെ അങ്ങു ഷെ­ല്ലാൻ എ­ന്ത­ഴോ ഒക്കെ പ­ഴ­ഞ്ഞേ­ച്ചു­പോ­യി. നീ­യ­ങ്ങു് ശ­ഴ്‌­ന്നു് എ­ഴു­ന്ന­ള്ളൂ­ടു്. നോ­ഗ്ഗ് ഞ­ങ്ങ­ളും ഇ­ത്തി­ഴി ക­ഴി­ഞ്ഞു ഇ­യ്യാ­ളെ ഊ­ട്ടി­ച്ചു് അങ്ങു മു­ണ്ടേ­ത്തേ­ക്കു മ­ണ്ടും. അ­ങ്ങ­ത്തേ­യും കൊ­ണ്ടു നീ അ­ങ്ങെ­ത്ത­ണം. നോ­ക്കു ആദ്യം സ്വർ­ഗ്ഗ­വും പാ­താ­ള­വും കാണും പ­ടി­ക്കു്, ത­പ്പ­ര­വി­പി­ടി­ക്കും­പ­ടി മ­രു­ന്നൂ­ട്ടി കൈ­ത്താ­ണ്ടി­ട്ടു­ബേ­ണം അവിടെ വരാൻ. അ­ല്ലെ­ങ്കിൽ നി­ന­ക്കു ബട്ളർ ഗു­ന്തം.
പപ്പു:
(ആ­ത്മ­ഗ­തം) ആഹാ! ഇവനെ അ­ങ്ങു­ന്തി­യ­ര­ശ്ശാ­ക്കാ­നാ ഭാവം. അ­ങ്ങു­ന്നു് ഇ­ന്നു­തു­ള്ളി തൊ­ട്ടു­തെ­റി­ക്കാ­തെ കു­പ്പി­യെ­ക്കൂ­ടി­യും ഒ­ട­ച്ചു വ­ച്ചി­രി­ക്കും. കൊ­ച്ച­മ്മേ ദൊര കൊ­ണ്ടു­പോ­ണം. ഇവർ എന്തോ പൊ­ടി­ക്ക­യ്ക്കു് നി­ക്കു­വാ­ണു്. (പ്ര­കാ­ശം) ദൊരേ! സലാം. ഈ ഏഴയെ കാ­പ്പാ­ത്തു­കൊ­ള്ള­ണം. ഇവിടെ ഇവർ മഹാ പ്ര­ഭു­ക്കൾ, അ­ന്ന­ദാ­ന­കു­റു­ന്ത­ടി­കൾ. അതാ പി­ഞ്ഞാ­ണ­ങ്ങ­ളിൽ കാ­ണു­ന്ന­തു് മു­ച്ചൂ­ടും തട്ടി, തു­ള്ളി ധർ­മ്മ­ക്ക­ഞ്ഞീം മോ­ന്തി­ക്ക­ള­യ­ണം. ഗു­ണ്ഡൈ­സ്, ഗു­ണ്ഡൈ­സ്. (സലാം വ­ച്ചു­പോ­കു­ന്നു)
(ഈ­ച്ച­ര­പി­ള്ള മുഖം ക­ഴു­കു­ന്നു).
രമാ:
എ­നി­ക്കി­തൊ­ന്നും വേണ്ട, ഇത്ര ചോറും സം­ഭാ­ര­വും കി­ട്ടി­യെ­ങ്കിൽ സു­ഖ­മാ­യി­ക്ക­ഴി­ക്കാം.
കൊ­ച്ചു:
ഇതാ ഇ­രി­ക്കു­ന്നു. അ­മ്മേ­ടെ നെ­ഞ്ചീ­ന്നും കി­ട്ടാ­ത്ത പാലും, തൈരും, മോരും സം­ഭാ­ര­വും. ശോ­റു­ത­ന്നെ­യി­തു്. ശോ­റെ­ന്തു്? പ­ലാ­ര­മെ­ന്തു്? പ­ലാ­ര­മെ­ന്തു്? ശോ­റെ­ന്തു്? എ­ല്ലാം കു­ക്ഷി­യി­ലെ­ല്ലോ നി­റ­യു­ന്ന­ത­ന്ന­വും, എ­ന്ന­ല്ലേ ക­വി­വാ­ക്യം.
ഈച്ച:
മി­ശ്റ്റ­രേ, എ­സ്ക്ക്വേ­റേ ത­ട്ട­ണ­മെ­ന്നേ. കേ­ട്ടി­ട്ടി­ല്യേ ഏ­താ­ണ്ടു ശ­ക്ര­ത്തി­നു കി­ട്ടു­മ്പം ശോ­റു­നാ­യ­ഗോ വേണം എന്നു കേ­ട്ടി­ട്ടി­ല്യോ!
കൊ­ച്ചു:
ഉ­ത്ത­മം മാം­സാ­ശ­നം എന്നു വി­ദു­ര­വാ­ക്യം. പേ­യ­ങ്ങ­ളിൽ സു­രാ­പാ­നം. പാനം അ­റി­ഞ്ഞു പറഞ്ഞ മ­ഹർ­ഷി­കൾ മൂ­ഢ­ന്മാ­രെ­ന്നു നാം വ­രു­ദ്ദ­രു­തു്: മാ­ടു­തി­ന്നാ­ത്ത­വൻ നാ­ടു­ഭ­രി­ക്കു­ന്ന­തെ­ങ്ങ­നെ? പ­ട­വെ­ട്ടു­ന്ന­തെ­ങ്ങ­നെ? (തി­ന്നു­ന്നു കു­ടി­ക്കു­ന്നു ഈ­ച്ച­ര­നും കൊ­ച്ചു കി­ട്ടു­വും)
(ര­മാ­ച­ന്ദ്രൻ എ­ഴു­ന്നേൽ­ക്കു­ന്നു).
രമാ:
തി­രു­വ­ന­ന്ത­പു­ര­ത്തു് ഈ വി­ധ­മു­ള്ള രം­ഗ­ങ്ങൾ ഉ­ണ്ടെ­ന്നു ഞാൻ അ­റി­ഞ്ഞി­രു­ന്നി­ല്ല. നി­ങ്ങൾ മു­ണ്ട­യ­ത്തു കാ­ര­ണ­വ­രു­ടെ മകൻ, നി­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ ഇഷ്ടൻ. അ­ന്ത­സ്സു­ള്ള ജ­ന­ങ്ങ­ളെ­ന്നു വി­ചാ­രി­ച്ച ഞാൻ പോ­ന്നു ഇ­തു­ക­ണ്ടി­ട്ടു­ത­ന്നെ എന്റെ വി­ശ­പ്പു ശ­മി­ച്ചു. ഞാൻ പോ­യി­വ­രാം.
ഈച്ച:
എടെ! കി­റ്റു­ച്ച­ട്ട­മ്പി! ഇ­വ­ന്റെ മേന്മ ക­ണ്ടി­ല്യോ മേന്മ? ഒ­രു­തു­ള്ളി മോ­ന്താൻ ആ­ണ­ല്ലാ­ദ്ദ­വ­നോ ശീ­മ­ദ്ദൊ­ര! നി­ന്റെ ത­ല­ച്ച­ട്ടി­യോ ല­ഷ്ഷ­ണ­ങ്ങ­ളോ!
കൊ­ച്ചു:
എടാ, കാ­ലു­വ­ച്ചു് അവനെ അവിടെ പി­ടി­ച്ചി­ട്ടി­ട്ടു് എ­ടു­ത്തു എ­ല്ലാം വാ­യ്ക്ക­രി­ക്കി­ടു്. ആ കു­പ്പി­യെ­ടു­ത്തു് അ­വ­ന്റെ മ­ണ്ട­ക്കൊ­ടേം ഒട. ച­രി­ക്കെ­ടാ ആ വി­ള­ക്കി­ലെ മ­ണ്ണെ­ണ്ണ അ­വ­ന്റെ മേ­ത്തു്. വ­യ്യെ­ടാ കൊ­ള്ളി­യും വൈ. അ­വ­ന്റെ കൊ­ള്ളി­ക്കും കൊ­ട­ത്തി­നും ഓ­ഹ­രി­ക്കാർ അ­ണ്ണ­ന്ത­മ്പി­മ­ച്ച­മ്പി­മാ­രും നാം തന്നെ.
(ര­ണ്ടു­പേ­രും സാ­ഹ­സ­ങ്ങൾ­ക്കു കൈ­മു­റു­ക്കി­യും മ­റ്റും അ­ടു­ക്കു­ന്ന­തിൽ കാ­ലു­റ­യ്ക്കാ­തെ വി­ഷ­മി­ക്കു­ന്നു).
രമാ:
ച­ങ്ങാ­തി­ക­ളെ! നി­ങ്ങൾ­ക്കു് ഈ പുറമേ കാ­ണു­ന്ന അ­വ­യ­വ­ങ്ങൾ പോ­ലെ­ത­ന്നെ ബു­ദ്ധി­യും അ­സ്വാ­ധീ­ന­മാ­യി­രി­ക്കു­ന്നു. അ­തി­ക്ര­മ­ങ്ങൾ വട്ടം കൂ­ട്ട­ണ്ടാ. മ­ണ്ണെ­ണ്ണ­വി­ള­ക്കു് നി­ങ്ങ­ളു­ടെ മേൽ­ത­ന്നെ ച­രി­ഞ്ഞു പൊ­ട്ടി­ത്തെ­റി­ച്ചു തീയും പി­ടി­ച്ചേ­ക്കാം. അ­തി­നൊ­ന്നി­നും ഞാൻ സാ­ക്ഷി­യാ­കു­ന്നി­ല്ല. (പോ­കു­ന്നു).

(ഈ­ച്ച­ര­നും കി­ട്ടു­വും മു­ന്നോ­ട്ടു ചാടി ര­മാ­ച­ന്ദ്ര­നെ പി­ടി­കൂ­ടു­ന്ന­തു ത­ങ്ങ­ളി­ലാ­കു­ന്നു. കൊ­ച്ചു കി­ട്ടു മു­ക­ളിൽ വീ­ഴു­ന്നു).

എടാ ദൊഴേ, നീ, ബ്ഴാ­മ്മ­ണ­നോ ന­മ്പൂ­രി­യോ, എങ്കി ഇന്നാ പിടി (മർ­ദ്ദി­ക്കു­ന്നു) ബ്ഴാ­മ്മ­ണ­നും ഞെ­ങ്ങ­ളു് ആ­വാ­ത­ന്മാ­രു­മെ­ങ്കി നി­ന്റെ അ­മ്മ­യ്ക്കു നീ ഉ­ത­കാ­തെ പോ­ട്ടെ. (മർ­ദ്ദ­നം).
ഈച്ച:
കൊ­ല്ല­രു­തു്. അവൻ ത­പ്പി­പ്പി­ഴ­ച്ചു. ചെ­വി­ട്ടി­ലി­ട്ടു മർ­ദ്ദി­ക്ക­രു­തു് (ഈ­ച്ച­രൻ പരവശത കാ­ട്ടു­ന്നു)
കൊ­ച്ചു:
എടാ! ശനിയാ! എന്റെ പൊ­ന്ന­മ്മ­ച്ചി, നി­യോ­ടാ ശാവാൻ തു­ട­ങ്ങ­ണ­തു്? കെ­ട്ടി­പ്പി­ടി­ച്ചോ.
(ര­ണ്ടു­പേ­രും കൂടി പ­രി­രം­ഭ­ണം ചെ­യ്തു് ഉ­രു­ളു­ന്നു. പപ്പു തി­രി­ച്ചെ­ത്തി “അ­ടി­ച്ചാം ബാദർ, പ­പ്പു­വി­ന്റെ എട്ടര യോഗം” എന്നു പ­റ­ഞ്ഞു പ­ല­ഹാ­രം ശാ­പ്പി­ടു­ന്നു).

(കർ­ട്ടൻ)

രംഗം ൮

രാ­ത്രി നി­ല­വി­ള­ക്കു് എ­രി­യു­ന്നു.

(മു­ണ്ട­യ­ത്തു ഭവനം. സ­ര­സ്വ­തി പ്ര­വേ­ശി­ക്കു­ന്നു)

സര:
അ­വ­സ്ഥാ­ഭേ­ദ­ങ്ങൾ എ­ന്തു് അ­ത്ഭു­തം! ആരു്, ജാ­തി­യെ­ന്തു് എ­ന്നു് ഒ­ന്നും അ­റി­ഞ്ഞു കൂ­ടാ­ത്ത ആ­ളി­ന്റെ പിറകേ എന്റെ ഹൃദയം എന്നെ ഉ­പേ­ക്ഷി­ച്ചു യാ­ത്ര­യാ­യി­രി­ക്കു­ന്നു. Dearest എ­ന്നു­ള്ള സം­ബോ­ധ­ന­യ്ക്കു് ആ വി­ദ്വാ­നു് എ­ങ്ങ­നെ ധൈ­ര്യം വന്നു! എ­ന്താ­ണി­ങ്ങ­നെ വ­രു­വാ­നും എ­നി­ക്കു തോ­ന്നാ­നും പ­ര­സ്പ­രം ഒരു സ്നേ­ഹം ഉ­ണ്ടാ­വാ­നും സംഗതി! വിധി കൃ­ത്യം, അ­ല്ലാ­തെ എന്തു പ­റ­യു­ന്നു.
അ­ക­ത്തു­നി­ന്നു്:
സ­ര­സ്വ­തി,
സര:
ഓ, അമ്മ വി­ളി­ക്ക­യാ­ണു്, അ­ങ്ങോ­ട്ടു ചെ­ല്ലാം (പോ­കു­ന്നു).
(ശ­ങ്ക­ര­പ്പി­ള്ള പ്ര­വേ­ശം)
ശങ്ക:
സ­ര­സ്വ­തി ഇവിടെ ഉ­ണ്ടെ­ന്നാ­ണു വി­ചാ­രി­ച്ച­തു്. കു­റ­ച്ചു­ദി­വ­സം അവൾ കാ­ളേ­ജിൽ പോ­വേ­ണ്ടെ­ന്നു ഗു­ണ­ദോ­ഷി­പ്പാ­നാ­ണു് ഞാൻ വ­ന്ന­തു്. പ­ര­സ്പ­രാ­ദ­രം, വി­ശ്വാ­സം, കു­ലാ­ഭി­മാ­നം, ജാ­തി­സ്നേ­ഹം എ­ല്ലാം ന­ശി­ക്കു­ന്നു. നാ­ഥ­നി­ല്ലാ­ത്ത വർ­ഗ്ഗ­ങ്ങൾ­ക്കു് ഇ­ങ്ങ­നെ തന്നെ. ആ­ചാ­ര്യ­നി­ല്ലാ, നേ­താ­വി­ല്ല. ഓ, രാ­വി­ലെ ഇവിടെ ക­ളം­ത­കർ­ത്ത­വൻ ര­ണ്ടാ­മ­തും വ­രു­ന്നു. ഇതു സൊ­ല്ല­യാ­യി. സ­ത്യ­ത്തിൽ ആ­പ­ത്തു പി­ടി­കൂ­ടി­യ­വ­നെ­യും ക­ള്ള­വേ­ഷ­ക്കാ­ര­നേ­യും തി­രി­ച്ച­റി­യു­വാൻ പാ­ടി­ല്ല. ഇതു സാ­യ്പും, കാ­യ്പു­മ­ല്ല. ന­മ്മു­ടെ വ­ക­ത­ന്നെ­യെ­ന്നു തോ­ന്നു­ന്നു. ഇതാ വെ­ളി­ച്ച­ത്തു­വ­ന്ന­പ്പോൾ കാ­തു­കു­ത്തി­യി­രി­ക്കു­ന്ന പാ­ടു­പോ­ലും കാ­ണാ­നു­ണ്ടു്.
(ര­മാ­ച­ന്ദ്രൻ പ്ര­വേ­ശി­ക്കു­ന്നു)
ശങ്ക:
എന്താ കൂനിൽ കു­രു­വും പു­റ­പ്പെ­ട്ട­പോ­ലെ നി­ങ്ങൾ വ­രു­ന്ന­തു്? ഈ സ്ഥലം നി­ങ്ങൾ­ക്കു് ഒരു സ­ത്ര­മോ?
രമാ:
അതല്ല. അ­വ­കാ­ശ­ബ­ന്ധം പ­റ­ഞ്ഞാൽ നി­ങ്ങൾ വി­ശ്വ­സി­ക്കു­ന്നി­ല്ല. കൊ­ല്ലം ക­ഴി­ഞ്ഞ­പ്പോൾ കേരളം അ­വ­സാ­നി­ച്ചു എ­ന്നു് എ­നി­ക്കു­തോ­ന്നി­പ്പോ­കു­ന്നു. ഇവിടം മാ­ന­ത്തി­ന്റെ മൂ­ല­സ­ങ്കേ­ത­മെ­ന്നു ഞാൻ കേ­ട്ടി­രു­ന്നു. അ­ത്യു­ദാ­ര­ന്മാ­രാ­യ പ്ര­ഭു­വർ­ഗ്ഗം ഇവിടെ അ­ധി­വ­സി­ച്ചി­രു­ന്നു. ഇ­പ്പോൾ ക­രി­ന്ത­റ­വി­സ്തൃ­തി­ക­ളി­ലെ ക്ഷാ­മാ­കാ­ര­ങ്ങ­ളു­ടെ കാ­റ്റേ­റ്റോ ദു­ഷ്പ­രി­ഷ്കാ­ര­ത്തി­ന്റെ ഗ­തി­വൈ­ക­ല്യ­ത്താ­ലോ ഭൂ­ത­ദ­യ­ന­ശി­ച്ച സ്വാർ­ത്ഥം മ­നു­ഷ്യ­മൂർ­ത്തി­ക­ളു­ടെ ഓരോ അ­ണു­വി­ലും സജീവം പ്ര­വർ­ത്തി­ക്കു­ന്നു.
ശങ്ക:
അ­തൊ­ക്കെ തള്ളു ഹേ! നി­ങ്ങൾ­ക്കു എ­ന്തു­വേ­ണം? നി­ങ്ങ­ളു­ടെ ജാ­തി­യും തൊ­ഴി­ലു­മൊ­ന്നും ഞ­ങ്ങൾ­ക്ക­റി­യേ­ണ്ട ആ­വ­ശ്യ­മി­ല്ല. എന്താ വേ­ണ്ട­തെ­ന്നു പ­റ­ഞ്ഞു മാ­റി­ക്ക­ള­യൂ.
സര:
(പ്ര­വേ­ശി­ച്ചു്) അച്ഛാ? ആരതു്? (ര­മാ­ച­ന്ദ്ര­നെ നോ­ക്കി) ഓഹോ! അച്ഛാ! ഇ­ദ്ദേ­ഹം നല്ല ഇം­ഗ്ലീ­ഷ് പ­ഠി­പ്പു­ള്ള ആ­ളാ­ണു്. എന്തോ ഒ­രാ­പ­ത്തു സം­ഭ­വി­ച്ചി­ട്ടു­ണ്ടു്. ക­രു­ണ­യോ­ടു് അ­തെ­ന്തെ­ന്നു ചോ­ദി­ച്ച­യ­യ്ക്കു­ക.
രമാ:
ഈ­ശ്വ­രാ! അ­വി­ട­ത്തെ ചൈ­ത­ന്യം ഒരു സ­ത്വ­ത്തി­ലെ­ങ്കി­ലും കാ­ണു­ന്ന­തു് ആ­ശ്വാ­സ­ജ­ന­കം­ത­ന്നെ.
സര:
അ­ങ്ങ­നെ തോ­ന്നു­ന്നി­ല്ല. ദ­രി­ദ്ര്യം മൂർ­ച്ഛി­ച്ചു കള്ള വേ­ഷ­ക്കാർ പെ­രു­കി­യി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു എല്ലാ പേർ­ക്കും സം­ശ­യ­മു­ണ്ടു്.
ശങ്ക:
നി­ങ്ങ­ളി­പ്പോൾ ന­ഗ­ര­സ്ഥി­തി­യെ­ക്കു­റി­ച്ചു ഒരു ഹി­യ­റിം­ഗ് ന­ട­ത്തേ­ണ്ട­തി­ല്ല. എ­ന്തു­വേ­ണ­മെ­ന്നു പ­റ­ഞ്ഞി­ട്ടു തന്റെ പാ­ട്ടി­നു പോകൂ.
രമാ:
എ­ന്താ­യാ­ലും ഒരു ഗൃ­ഹ­സ്ഥ­നാ­ണ­ല്ലോ ആ­വ­ശ്യ­മെ­ന്തെ­ന്നു ചോ­ദി­ക്കു­ന്ന­തു്. വി­സ്ത­രി­ച്ചു ധ­രി­പ്പി­ച്ചേ­ക്കാം. ഒന്നു മേൽ ക­ഴു­കാൻ സൗ­ക­ര്യം, ഇ­തൊ­ന്നു മാ­റി­ക്ക­ള­യാൻ ഒ­രു­ടു­പ്പു­മു­ണ്ടു്; അ­ത്താ­ഴ­ത്തി­നു് ഇ­വി­ടു­ള്ള­തിൽ ഓഹരി, ഒരു കമ്പി അ­യ­യ്ക്കു­ന്ന­തി­നു് ഒരു രൂ­പാ­യും.
ശങ്ക:
കി­ട­ക്കാൻ ഒ­ര­റ­യും, ഒരു സ­പ്ര­മ­ഞ്ച­ക്ക­ട്ടി­ലും, ധൂളി മെ­ത്ത­യും ഒക്കെ വേ­ണ്ടെ?
രമാ:
അ­തൊ­ന്നും വേണ്ട. ഞാൻ ക­പ്പ­ലി­ന്റെ മേൽ­ത്ത­ട്ടി­ലും കി­ട­ന്നു ന­ല്ലോ­ണം ഉ­റ­ങ്ങീ­ട്ടു­ണ്ടു്.
സര:
അച്ഛാ! ആ­വ­ശ്യ­പ്പെ­ടു­ന്ന­തു കൊ­ടു­ക്ക­ണം. ന­മു­ക്കൊ­രു ന­ഷ്ട­വും വ­രാ­നി­ല്ല.
ശങ്ക:
അതേതേ, പേ­രു­നാ­റു­ന്ന­തോ?
സര:
എ­ത്ര­പേർ­ക്കു ഭ്രാ­ന്തു­പി­ടി­ച്ചി­രി­ക്കു­ന്നു? അവരെ ഒക്കെ ചി­കി­ത്സി­ക്കാൻ അച്ഛൻ പു­റ­പ്പെ­ടു­ന്നോ?
(ധനഹർ പ്ര­വേ­ശി­ക്കു­ന്നു)
ശങ്ക:
(കസേര നീ­ക്കി­യി­ട്ടു) വരണം… വരണം വരണം…
ധന:
ഹ! ഹ! എ­ന്തേ­കേ­മാ! ഇവിടെ എ­ത്തി­ക്ക­ഴി­ഞ്ഞോ? ശ­ങ്ക­ര­പ്പി­ള്ള­ച്ചേ­ട്ടാ! ഇ­യ്യാൾ വലിയ നിയമ സ­ഞ്ചി­ക­യാ­ണു്. ഞ­ങ്ങ­ളു­ടെ എ­ല്ലാം വ്യാ­പാ­രം ഏടു കെ­ട്ടി­ക്കാൻ, പക്ഷേ, ചാ­ടി­പു­റ­പ്പെ­ട്ടേ­ക്കാം. എ­ന്തോ­ന്നാ ഈ കേൾ­ക്കു­ന്ന­തെ­ല്ലാം?
സര:
എ­ന്തോ­ന്നാ അ­മ്മാ­വാ! ചോ­ദി­ക്കു­ന്ന­തു്? ഞാൻ ഇവിടെ പ­റ­ഞ്ഞേ ഉള്ളൂ. നാ­ടോ­ടെ വെറും ഭ്രാ­ന്തു പി­ടി­ച്ചി­രി­ക്കു­ന്നു എ­ന്നു്.
ധന:
വ­ര­ട്ടെ, വ­ര­ട്ടെ, ആ ചെ­റു­നാ­വു­കൊ­ണ്ടു തോ­ല്പി­ക്കാൻ വ­ര­ട്ടെ. ആ­ളു­കൾ­ക്കു കൂ­ട്ട­ത്തോ­ടെ ഭ്രാ­ന്തു പി­ടി­ക്കു­ക അ­സം­ഭ­വ്യം. ഇവിടെ എന്തോ അപകടം കാ­ട്ടി­യി­ട്ടു­ണ്ടു്. ഇതാ ഈ കു­പ്പാ­യ­ക്കാ­രൻ ഈ സു­ഭ­ദ്ര­യു­ടെ വി­വാ­ഹ­ത്തി­നു കാ­പ്പു­കെ­ട്ടി പ്ര­ച്ഛ­ന്ന­വേ­ഷ­നാ­യി ന­ട­ക്കു­ന്ന അർ­ജ്ജു­നൻ.
രമാ:
എന്തു മി­സ്റ്റർ ധനഹർ. അർ­ജ്ജു­ന­നു സു­ഭ­ദ്ര ചേർ­ന്നി­ല്ലേ? ഭഗവാൻ ശ്രീ­കൃ­ഷ്ണൻ തന്നെ അ­തി­നു് അ­നു­കൂ­ലി­ച്ച­തു­പോ­ലെ നി­ങ്ങൾ പ്ര­ബു­ദ്ധ­ന്മാർ അ­ന്തർ­ന്നേ­ത്രം കൊ­ണ്ടു സ­ത്യ­ങ്ങൾ ഗ്ര­ഹി­ച്ചു് അ­നു­ഗ്ര­ഹി­ക്കേ­ണ്ടേ?
ശങ്ക:
ഇ­വി­ടെ­വ­ച്ച­ല്ല ഈ അധിക പ്ര­സം­ഗ­ങ്ങൾ.
സര:
അ­മ്മാ­വാ! അ­തി­നു­ത്ത­രം പറയണം. ഭാ­മാ­ദേ­വി­യോ­ടു­കൂ­ടി­യി­രി­ക്കു­ന്ന ശ്രീ­കൃ­ഷ്ണൻ “അ­ത്യർ­ത്ഥം ചി­രി­പ്പ­തി­നെ­ന്തു­കാ­ര­ണം നാഥാ!” എന്നു ചോ­ദി­ച്ച­തി­നു് “സ­ത്യ­മാ­യു­ള്ള­വാർ­ത്ത ഭ­ഗ­വാ­ന­രുൾ ചെ­യ്തു.”
രമാ:
അതു് ഭഗവൽ പ്രേ­രി­ത­മാ­യു­ള്ള ഒരു വാ­ദ­മാ­ണു്.
ധന:
ചേ­ട്ടാ വ­ല്ല­തും കൊ­ടു­ത്തു യാ­ത്ര­യാ­ക്ക­ണം. ഇവിടെ വ്യാ­പ­രി­ക്കു­ന്ന ഗന്ധം ചേ­ട്ടൻ സൂ­ക്ഷി­ച്ചി­ല്ലേ? നി­ങ്ങൾ മൂ­ക്കി­ല്ലാ­ത്ത­വ­രാ­ണോ? ക­ള്ളി­ന്റെ മണം തല ത­കർ­ക്കും­പ­ടി വി­ശു­ന്നു.
ശങ്ക:
(മ­ണം­പി­ടി­ച്ചി­ട്ടു്) എന്റെ കു­ട്ടാ. ഇതു കഷ്ടം തന്നെ. പ്രാ­യ­വും, രൂ­പ­വും ഭാ­വ­വും അ­ഭി­ന­ന്ദ­നീ­യം. എ­ങ്കി­ലും വ്യാ­പാ­രം നീ­ച­മെ­ന്നാ­ണു തോ­ന്നു­ന്ന­തു്.
രമാ:
നി­ങ്ങ­ളു­ടെ ആളുകൾ തന്നെ എന്നെ കു­ഴി­യിൽ ചാ­ടി­ക്കാൻ നോ­ക്കി. ഞാൻ ര­ക്ഷ­പ്പെ­ട്ടു് അ­ഭ­യ­ത്തി­നാ­യി ഇ­ങ്ങോ­ട്ടു കേ­റി­യ­താ­ണു്. അതിനു കാരണം സത്യം പ­റ­ഞ്ഞേ­ക്കാം. ഈ ശ്രീ­മ­തി­യോ­ടു് എ­നി­ക്കു തോ­ന്നു­ന്ന അ­ന­ശ്വ­രാ­ദ­രം തന്നെ.
ധന:
ഹ്! ഹാ! അത്ര നേരെ പ­റ­ഞ്ഞു­തു­ട­ങ്ങി. ഇ­റ­ങ്ങു പു­റ­ത്തു്. ചേ­ട്ടാ ഇവനു് ക­ഞ്ഞി­ത്തെ­ളി തൊ­ട്ടു­തെ­റി­ക്ക­രു­തു്. അ­ന­ശ്വ­രാ­ദ­രം പോലും! എടോ! വല്ല റ­യിൽ­വേ­യി­ലോ പോയി പ­ണി­യെ­ടു­ത്താൽ ദിവസം ഒരു രൂ­പ­കി­ട്ടി­ല്ലേ? ചെ­റു­പ്പം. തൂൺ പോ­ലി­രി­ക്കു­ന്നു. എ­ന്നി­ട്ടും തെ­ണ്ടി­ന­ട­പ്പാൻ നാ­ണ­മാ­വു­ന്നി­ല്ലേ. ഒരു ഗ­വർ­ണ്ണർ സൂ­ട്ട്—ഇ­തൊ­ക്കെ താൻ മോ­ഷ്ടി­ച്ച­ത­ല്ലേ? ചേ­ട്ടാ! ഇവനെ ന­മു­ക്കി­പ്പോൾ പോ­ലീ­സിൽ ഏൾ­പ്പി­ക്ക­ണം. ര­ണ്ടു­കൊ­ള്ളു­മ്പോൾ നേ­രെ­ല്ലാം പു­റ­ത്താ­വും.
(ത­മ്പി­യും ഭാ­ര്യ­യും പ­പ്പ­നും പ്ര­വേ­ശി­ക്കു­ന്നു)
ല­ക്ഷ്മി:
(ആ­ത്മ­ഗ­തം) ഇതാ ശനിയൻ! ഇ­ങ്ങേർ­ക്കു് അ­ന­ന്തി­വ­രെ­ന്നു­ള്ള ഇ­ഴു­വ­ലി വി­ട്ടി­ട്ടി­ല്ല. ഇ­വി­ട­ത്തെ ഒരു ചക്രം തൊടാൻ പ­റ­യു­മ്പം തൂ­ങ്ങി­ച്ചാ­വാൻ നി­ല്ക്കും. ദൊ­ര­മ­രു­മോൻ വ­ന്നി­രി­ക്കു­ന്നൂ­ന്നു കേ­ട്ട­പ്പം വാതം പി­ടി­ച്ചു പ­ടു­ത്ത­ടി­യിൽ കി­ട­ക്കു­ന്ന ആളു് കൊ­ച്ചു­പി­ള്ളേ­പ്പോ­ലെ­യ­ല്യോ ഓ­ടി­പ്പോ­ന്ന­തു്.
(എ­ല്ലാ­വ­രും എ­ഴു­ന്നേ­റ്റു ത­മ്പി­യെ ഇ­രു­ത്തു­ന്നു)
തമ്പി:
വ­ക്കീൽ സാറും ഉണ്ടാ ഇവിടെ? മ­ദ്യ­ക്കേ­സെ­ന്തോ ഇവിടെ ഉ­ണ്ടാ­വു­ട്ടോ? എടേ ച­ങ്ക­ര­പ്പി­ള്ളേ! ഇതു ത­ന്നെ­യോ നി­ന്റെ ദൊര!
ധന:
എടാ പപ്പാ, വെ­ളി­യിൽ കാൺ­സ്റ്റ­ബിൾ നി­ല്പു­ണ്ടു്. ഒ­ന്നി­ങ്ങോ­ടു വി­ളി­ച്ചേ­ക്കു.
സര:
വേ­ണ്ട­മ്മാ­വാ! അതു വലിയ അ­പ­മാ­ന­വും, ആ­പ­ത്തു­മാ­യേ­ക്കാം.
രമാ:
മി­ണ്ടാ­തി­രി­ക്കൂ. പലതരം കാൺ­സ്റ്റ­ബിൾ­മാ­രെ­യും ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. സ്കാ­ട്ട്ലൻ­ഡ് യാ­ഡി­ന്റെ—കേ­ട്ടോ മി­സ്റ്റർ ധനഹർ—പ്ര­മാ­ണി­യോ­ടു് എന്റെ അ­ഭ്യാ­സ­കാ­ല­ത്തു ഞാൻ ഗാ­ഢ­മാ­യി സ­ഹ­വ­സി­ച്ചി­ട്ടു­ണ്ടു്.
ധന:
ച­ക്ര­വർ­ത്തി ഇ­ങ്ങേർ­ക്കു ചോറും വി­ള­മ്പി­ത്ത­ന്നി­ട്ടി­ല്ലേ? ഛേ! പി­ര­ട്ടൻ, മി­ര­ട്ടൻ, ഉ­രു­ട്ടൻ, ചെ­ല്ലൂ പ­പ്പു­പി­ള്ളേ! അ­ല്ലെ­ങ്കിൽ താ­നാ­രെ­ന്നു തെ­ളി­യി­ക്കൂ.
(പപ്പൻ പോ­കു­ന്നു. കൊ­ച്ചു­കി­ട്ടു­വും ഈ­ച്ച­ര­നും പ്ര­വേ­ശി­ക്കു­ന്നു).
ഈച്ച:
(ക­ര­ഞ്ഞു്) പൊ­ന്നു­ട­യ­തേ! നോ­ക്ക­ണേ ക­ണ്ണും ചി­ന്നീം ഒക്കെ ഇ­ടി­ച്ചു­പൊ­ടി­ച്ചു­ക­ള­ഞ്ഞു. അയാൾ വി­രു­ന്നൊ­രു­ക്കി ഞ­ങ്ങ­ളെ വി­ളി­ച്ചു­കൊ­ണ്ടു പോയി ഒരു പേ­യാ­ട്ടം തു­ട­ങ്ങി. സോ­ഡാ­ല­മ­നേ­ടെ­ന്നു് ത­ന്ന­തെ­ല്ലാം ക­ഞ്ചാ­ര­സ­വും, ക­ള്ളും ചാ­രാ­യ­വും എ­ല്ലാം കൊ­ച്ചു­കി­ട്ടു­പി­ള്ള അ­ങ്ങു­ന്നി­നു കി­ട്ടാ­തി­രി­പ്പാൻ.
കൊ­ച്ചു:
(ക­ര­ഞ്ഞു്) അച്ഛാ! കൊ­ന്നു­ക­ള­യു­മാ­യി­രു­ന്നു. എന്തോ ആ­യു­സ്സ­റാ­ത്ത­തി­നാൽ ര­ക്ഷ­പ്പെ­ട്ടു. ഇതാ എന്റെ മു­ണ്ടും എ­ല്ലാം നോ­ക്ക­ണം. പി­ടി­ച്ചു­ത­ള്ളി­യി­ട്ടു ത­ല­യ്ക്കു വെ­ളി­വും കെ­ടു­ത്തു­ക­ള­ഞ്ഞു.
ധന:
എടൊ! ദൊ­ര­ഗ്ഗോ­സ്സാ­യി! തെ­ണ്ടി, എ­ന്തു­പ­റ­യു­ന്നു നീ­യി­പ്പോൾ. നീ വലിയ ഗു­സ്തി­ക്കാ­ര­നോ? പറ, പറ എ­ന്തു­പ­റ­യു­ന്നു?
രമാ:
കോ­ട­തി­യിൽ വച്ചു ചോ­ദി­ക്കു­മ്പോൾ ഉ­ത്ത­രം പ­റ­ഞ്ഞു കൊ­ള്ളാം. ഇവിടെ നാം ര­ണ്ടു­പേ­രും സ­മം­ത­ന്നെ­യാ­ണു്.
ധന:
നീ പി­ച്ച­ക്കാ­രൻ, കു­ടി­യൻ, മു­ടി­യൻ, പി­ത്ത­ലാ­ട്ട­ക്കാ­രൻ അ­ടി­പി­ടി­ക്കാ­രൻ എന്നു ചില വ്യ­ത്യാ­സ­ങ്ങൾ­മാ­ത്രം. നി­ന­ക്കി­ന്നു കു­ളി­യും ഊണും തീർ­ച്ച­യാ­യും സ്റ്റേ­ഷ­നിൽ; അ­ല്ലെ­ങ്കിൽ ഞാൻ ധനഹർ അല്ല.
കൊ­ച്ചു:
(ക­ര­ഞ്ഞു്) അച്ഛാ ഇവനെ ര­ണ്ടു­ദി­വ­സ­മെ­ങ്കി­ലും ജ­യി­ലിൽ ആ­ക്കി­യ്ക്ക­ണം.
ഈച്ച:
പോരാ, പോരാ; ഒരു ഡസൻ കൊ­ണ്ടു മു­തു­കു കുളം കൂടി ആ­ക്ക­ണം.
സര:
അല്ലേ! ആ­ളു­കൾ­ക്കു ഭി­ക്ഷ­യ്ക്കും കൂ­ടി­യും ന­ട­ന്നു­കൂ­ടെ­ന്നാ­യോ അ­ന്ത­സ്സു­ള്ള­വ­രു­ടെ ബു­ദ്ധി­ശൂ­ന്യ­ത­കൊ­ണ്ടു്?
ല­ക്ഷ്മി:
എന്റെ അപ്പി തന്നെ ഈ കൊ­റ­ച്ചി­ലും കു­ശാ­ണ്ട­വും വ­രു­ത്തി­വ­ച്ച­തു്—ഇനീം കേറി അവനു വേ­ണ്ടി വ­ക്കാ­ല­ത്തു പി­ടി­ക്കു­ന്നു. എ­ന്നാ­പ്പി­ന്നെ അ­വ­ന്റെ കൂടി എ­റ­ങ്ങി­പ്പോ­വൂ­ടിൻ. ഞാൻ എന്നേ പ­റ­ഞ്ഞു എ­വ­നെ­ക്കൊ­ണ്ടൊ­രു തുണീം കൊ­ടു­പ്പി­ച്ചു പ­ഠി­പ്പും നി­റു­ത്തി അ­വ­നോ­ന്റെ പ­ണ്ട­ത്തെ തി­ഥി­ക്കു പൊ­റു­ത്തു­ക­ള­യ­ണം എ­ന്നു്. അ­തി­നൊ­ക്കെ ഈ ച­ങ്ക­ര­പ്പി­ള്ള മൊ­ട­ക്കി­ടാ­വു­പോ­ലെ ചെ­റു­ക്കു­ക.
(പ­പ്പ­നും കാൺ­സ്റ്റ­ബി­ളും പ്ര­വേ­ശി­ക്കു­ന്നു.)
ധന:
ആ­രു­മാ­രും ഒ­ന്നും ശ­ണ്ഠ­കൂ­ടേ­ണ്ട… എ­ല്ലാ­ത്തി­നും ഇതാ നി­വൃ­ത്തി­വ­രു­ന്നു. എടേ, കാൺ­സ്റ്റ­ബിൾ, ഇ­യ്യാ­ളെ നി­ങ്ങ­ളു­ടെ സ്റ്റേ­ഷ­നിൽ കൊ­ണ്ടു­പോ­വൂ
രമാ:
കാൺ­സ്റ്റ­ബിൾ എന്തു കു­റ്റ­ത്തി­നെ­ന്നു ചോ­ദി­ക്കൂ. വ­ല്ല­വർ­ക്കും അ­ന്യാ­യം ഉ­ണ്ട­ങ്കിൽ ബോ­ധി­പ്പി­ക്ക­ണം. ഞാ­നി­താ മ­ര്യാ­ദ­യ്ക്കു് എന്റെ നി­ല­യ്ക്കു നിൽ­ക്കു­ന്നു.
കാൺ­സ്റ്റ­ബിൾ:
ച്ഛ­ട്ട്, പേ­ശ­രു­തു്. കു­റ്റ­ങ്ങ­ളും മ­റ്റും ഞങ്ങൾ ഉ­ണ്ടാ­ക്കു­ന്ന­ത­ല്ലാ­തെ എ­ന്തോ­ന്നെ­ടാ കൂ­വ്വേ! ന­ട­ക്കൂ. ഷോ­ഡ­റാം എ­ന്നു്.
രമാ:
അല്ലാ, നി­യ­മ­ര­ക്ഷ­ക­ന്മാ­രും ഇ­ത്ര­ത്തോ­ളം കാ­ടു­ക­യ­റി­യോ? ഇതാ തമ്പി അ­ങ്ങു­ന്നേ. ശ­ങ്ക­ര­പ്പി­ള്ള അ­മ്മാ­വ­നും കേൾ­ക്കു­ക. ഈ ശ്രീ­മ­തി സാ­ക്ഷി­യാ­യാൽ കൊ­ള്ളാം. ഞാൻ ഇ­വി­ട­ന്നും ഒരു ചോടു് നീ­ങ്ങാൻ ഭാ­വി­ക്കു­ന്നി­ല്ല. കാൺ­സ്റ്റ­ബിൾ എന്റെ ദേ­ഹ­ത്തു തൊ­ടു­ന്നെ­ങ്കിൽ ഒ­ന്നാം പ്രതി അ­ഹ­ങ്കാ­ര­ത്താൽ അ­പ­മ­ര്യാ­ദ­യു­ള്ള ഒ­ര­ക്ര­മ­ത്തി­നു് അയാളെ പ്രേ­രി­പ്പി­ക്കു­ന്ന ഈ വ­ക്കീ­ലാ­ണു്.
ധന:
അ­ഹ­ങ്കാ­രി തന്റെ ദ! ത­ന്നോ­ടെ­ന്തു പ­റ­യു­ന്നെ­ടോ! ആ­ണു­ങ്ങ­ളും അ­വ­സ്ഥ­യു­ള്ള­വ­രും അ­ല്ലാ­ഞ്ഞാൽ ഇ­ങ്ങ­നെ തെ­ണ്ടി­ത്തി­രി­ഞ്ഞു് പോ­ലീ­സു­ലാ­ക്ക­പ്പു­ക­ളിൽ ഉ­റ­ങ്ങേ­ണ്ടി­വ­രും. തന്റെ വ്യ­വ­ഹാ­ര­ത്തി­നു­ത്ത­രം പറവാൻ ഞാൻ ആൾ തന്നെ. അഞ്ചോ പത്തോ ഫൈൻ കൊ­ടു­ക്കു­മെ­ന്നു പ­റ­ഞ്ഞാൽ തന്നെ പു­ല്ലാ­ണു്.
രമാ:
അ­തി­ലൊ­ന്നി­ലും നിൽ­ക്കാൻ ഞാൻ വി­ടി­ല്ല. വാശി മാ­റ്റു­ള്ളോർ­ക്കും തോ­ന്നും.
ധന:
എടാ നി­ന്റെ അ­ച്ഛ­നു് ഈ വാശി തോ­ന്നി­യി­രു­ന്നെ­ങ്കിൽ
(രാ­യി­ര­പ്പ­ണി­ക്ക­രും പ­രി­വാ­ര­ങ്ങ­ളും പ്ര­വേ­ശി­ക്കു­ന്നു).
രായിര:
ശ­രി­യാ­ണു് ധ­ന­ഹ­ര­പി­ള്ളേ! നി­ങ്ങൾ­ക്കു­ള്ള പ്ര­സി­ദ്ധി വെ­റു­തേ കി­ട്ടീ­ട്ടു­ള്ള­ത­ല്ല. എന്റെ മ­ക­ന്റെ ശബ്ദം എ­നി­ക്കു ന­ല്ലോ­ണം അ­റി­യാം. പ­തി­വാ­യു­ള്ള എന്റെ താ­മ­സ­സ്ഥ­ല­വും ഇ­താ­ണു്. ദൈ­വ­ഗ­ത്യാ അവൻ ഇ­ങ്ങോ­ട്ടു­ത­ന്നെ പോ­ന്നു. എന്റെ ഗു­ണ­ദോ­ഷം കേൾ­ക്കാ­ത്ത­തി­നു അവനു നി­ങ്ങൾ കൊ­ടു­ത്ത ഈ ശാസന തക്ക ശി­ക്ഷ­യാ­യി…
തമ്പി:
അല്ലേ! ഇതാരു പ­ണി­ക്ക­ര­ദ്ദേ­ഹ­മോ? (എ­ല്ലാ­വ­രും താ­ണു­തൊ­ഴു­ന്നു.)
രായി:
(ര­മാ­ച­ന്ദ്ര­നെ പി­ടി­ച്ചു മു­ന്നോ­ട്ടു­നീ­ക്കി ധ­ന­ഹ­ര­ന്റെ അ­ടു­ത്തു­നി­റു­ത്തി ഇതാ ഏ­റ്റു­കൊ­ള്ളു­ക. നാ­ളെ­ത്ത­ന്നെ ഒരു സ­ന്ന­തു വാ­ങ്ങി­പ്പി­ച്ചു് ഇവനെ നി­ങ്ങ­ളെ­ല്ലാ­വ­രും കൂടി മേൽ­നോ­ട്ടം ചെ­യ്യു­ക. അ­ല്ലാ­തെ ക­മ്പി­നി­ക്കും കി­മ്പി­നി­ക്കും ഒ­ന്നും പോ­ക­ണ്ട.
(ത­മ്പി­യെ പ­ണി­ക്കർ പി­ടി­ച്ചി­രു­ത്തു­ന്നു).
രായിര:
ചേ­ട്ടാ! എ­ത്ര­നാ­ളാ­യി ക­ണ്ടി­ട്ടു്? ശ­ങ്ക­ര­പ്പി­ള്ളേ വേഗം ഊണു ത­യാ­റാ­ക്കി­ക്കൂ…
ധന:
(വി­ന­യ­വാ­നാ­യി) നി­ങ്ങൾ മി­സ്റ്റർ ര­മാ­ച­ന്ദ്രൻ തന്നെ; അല്ലേ?
രമാ:
അ­ല്ലെ­ന്ന­ല്ലേ ചേ­ട്ട­ന്റെ വിധി? പി­ന്നെ അ­ദ്ദേ­ഹം എന്തോ പ­റ­യു­ന്നു. അ­ദ്ദേ­ഹം ഏ­ല്ക്കു­ന്നെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­ന്റെ മകൻ ഞാൻ ത­ന്നെ­യാ­ണു്. വി­ദ്യാ­ല­യ­ങ്ങ­ളിൽ എ­ല്ലാം എന്റെ പേരു ര­മാ­ച­ന്ദ്രൻ എ­ന്നു­ത­ന്നെ­യാ­യി­രു­ന്നു.
രായി:
ശ­ബ്ദ­മു­ണ്ടാ­ക്ക­രു­തു്. ഇവിടെ ഒരു വിശേഷ സാ­ന്നി­ദ്ധ്യം കൂടി ഞാൻ ഞാൻ കാ­ണു­ന്നു. കി­ച്ചൻ മാ­ച്ചൻ പാ­ടി­ക്കൊ­ണ്ടു് ഈ മു­റ്റ­ങ്ങ­ളിൽ ത­ല­നി­റ­യെ മ­ണ്ണു­മാ­ക്കി കരണം കു­ത്തി­മ­റി­യു­ന്ന ഒരു കൊ­ച്ചു ക­മ്പ­ക്കൂ­ത്താ­ടി­യെ ഞാൻ ക­ണ്ടി­രു­ന്നു. ആ പു­ള്ളി­ത­ന്നെ വി­ക­സി­ച്ചു എന്റെ ഈ മ­രു­മ­ക­ളാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു എന്നു തോ­ന്നു­ന്നു. (എ­ഴു­ന്നേ­റ്റു് സ­ര­സു­വി­നെ­പ്പി­ടി­ച്ചു നീ­ക്കി അ­ടു­ത്തു­നി­റു­ത്തി­ക്കൊ­ണ്ടു്) എന്താ കു­ട്ട­ന്റെ മുഖം നന്നോ? അ­ല്ലെ­ന്നു പ­റ­ഞ്ഞാൽ അ­ച്ഛ­നാ­യ ഞാൻ ക­ല­ഹി­ക്കും; കേ­ട്ടോ. സ്വ­ഭാ­വ­ത്തി­നു ഞാൻ ഉ­ത്ത­ര­വാ­ദി­യ­ല്ല. നി­ങ്ങ­ടെ ഇം­ഗ്ലീ­ഷു വി­ദ്യാ­ഭ്യാ­സം തന്നെ, അതു തി­രു­വ­ഷ­ളു്. കേ­ട്ടി­ല്ലേ ധ­ന­ഹ­രെ­ന പ്ര­സി­ക്യൂ­ട്ടു­ചെ­യ്യു­മെ­ന്നു ശ­ണ്ഠ­കൂ­ടി­യ­തു്. വ­ല്ലാ­ത്ത വാ­ശി­ക്കാ­ര­നാ­ണു്. അ­ച്ഛ­ന്റെ നാ­ലു­കാ­ശു തു­ല­ച്ചെ­ങ്കി­ലും അവൻ ന­മ്മു­ടെ വ­ക്കീൽ സിം­ഹ­ത്തെ ഒന്നു വട്ടം കു­റ­ക്കു­മാ­യി­രു­ന്നു. കു­ട്ടാ നി­ന്നോ­ടു ഞാൻ പ­റ­ഞ്ഞി­ല്ലേ, നി­ല­ത്തു നോ­ക്കി ന­ട­ന്നു കൊ­ള്ള­ണം.
രമാ:
ഞാൻ ഒ­ന്നു­ര­ണ്ടു­ദി­വ­സം പ­ട്ടി­ണി­കി­ട­ന്നു, ബോധം കെ­ട്ടു് ഇ­വി­ടെ­യെ­ത്തി വീ­ഴു­മെ­ന്ന­റി­വാൻ അ­ച്ഛ­നെ പോലെ ദീർ­ഘ­ദർ­ശ­നം ഉ­ണ്ടാ­യി­രു­ന്നി­ല്ല.
തമ്പി:
അ­മ്മാ­വ­ന്മാ­രും ഒക്കെ ഇ­തൊ­ന്നും കേൾ­ക്കേ­ണ്ട. ഞാൻ അ­റ­പ്പു­ര­യി­ലോ­ട്ടു പോ­ട്ടെ. (പോ­കു­ന്നു).
രായി:
നിൽ­ക്ക­ണം ചേ­ട്ടാ! വേ­ണ്ട­ത്ത­ക്ക ആളുകൾ ഒക്കെ ഹാ­ജ­രു­ണ്ട­ല്ലോ. ഇവനും ഈ കു­ട്ടി­ക്കും സ­മ്മ­ത­മെ­ങ്കിൽ നി­ങ്ങൾ­ക്കെ­ല്ലാം മ­ന­സ്സെ­ങ്കിൽ ക­ഷ്ടാ­വ­സ്ഥ­യിൽ കൂ­ട്ടി­മു­ട്ടി­യ കൂ­ട്ട­രു സൗ­ഭാ­ഗ്യ­ത്തോ­ടു­കൂ­ടി ജീവിത സുഖം ബ­ഹു­ദ­ശാ­ബ്ദം അ­നു­ഭ­വി­ക്ക­ട്ടെ.
ധന:
എന്റെ ദർ­ശ­ന­ന്യൂ­ന­ത­യ്ക്കു ക്ഷ­മാ­യാ­ച­നം ചെ­യ്തു കൊ­ണ്ടു് ഒരു ജ്യേ­ഷ്ഠ­ന്റെ നി­ല­യിൽ സർ­വ്വാ­ശി­സ്സു­ക­ളും സം­ശു­ദ്ധ­ഹൃ­ദ­യ­ത്തോ­ടെ ഞാനും നൽ­കു­ന്നു. (കൊ­ച്ചു കി­ട്ടു മുഖം താ­ഴ്ത്തി ഈ­ച്ച­ര­നേ­യും കാൺ­സ്റ്റ­ബി­ളി­നേ­യും വി­ളി­ച്ചു­കൊ­ണ്ടു പോകാൻ തു­ട­ങ്ങു­ന്നു).
പപ്പു:
പപ്പൻ ബ­ട്ട്ളേർ അപ്പം?
കൊ­ച്ചു, ഈച്ച:
അ­ടു­പ്പി­ലെ­ടാ, അ­ടു­പ്പിൽ.
പപ്പു:
ച്ഛേ! പോവിൻ. ശീ­മ­ദ്ദൊ­ര, ച­ട്ട­ദ്ദൊ­ര, ഒ­ടു­ക്കം പ­റ്റി­യ­തു ശി­മ­ക്കാ­രൻ. അ­തു­കൊ­ണ്ടു പപ്പൻ ബ­ട്ടു­ളേ­ര­ക്കും വേ­ണ്ട­പ­ടി… അ­ങ്ങ­നെ ചാ­ഞ്ഞു, ഇ­ങ്ങ­നെ ചാ­ഞ്ഞു കെ­ട്ടു­പൂ­ട്ടെ­ന്നോ വി­ജാ­രി­പ്പെ­ന്നോ വരും?
രായിര:
എ­ന്താ­യാ­ലും ആ പൊ­ന്നു­തി­രു­മേ­നി സർ­വ്വൈ­ശ്വ­ര്യ­ത്തോ­ടും, സർവ്വ ഭാ­ഗ്യ­ങ്ങ­ളോ­ടും ഓരോ തിരു വ­യ­സ്സും ജ­ന­ല­ക്ഷ­ങ്ങ­ളു­ടെ ഐ­ക­ക­ണ്ഠ്യ­മാ­യു­ള്ള ഹൃ­ദ­യ­പ്രാർ­ത്ഥ­ന­ക­ളോ­ടും ആ­ശി­സ്സു­ക­ളോ­ടും തി­ക­ച്ചു് ശ്രീ­പ­ത്മ­നാ­ഭൻ എ­ന്ന­പോ­ലെ തന്നെ കൃ­പാ­വർ­ഷ­വും ധർ­മ്മ­ന­യ­വി­ത­ര­ണ­വും കൊ­ണ്ടു് പ്ര­ജാ­ല­ക്ഷ­ങ്ങ­ളെ പ­രി­പാ­ലി­ച്ചു വി­ജ­യി­ക്കു­മാ­റാ­ക­ട്ടെ.

(ശുഭം)

സി. വി. രാ­മൻ­പി­ള്ള ബി. ഏ.
images/cvramanpillai.png

ആ­ദ്യ­കാ­ല മലയാള നോ­വ­ലി­സ്റ്റു­ക­ളിൽ പ്ര­മു­ഖ­നാ­യി­രു­ന്നു സി. വി. രാ­മൻ­പി­ള്ള. മാർ­ത്താ­ണ്ഡ­വർ­മ്മ, രാ­മ­രാ­ജ­ബ­ഹ­ദൂർ, ധർ­മ്മ­രാ­ജാ എന്നീ ച­രി­ത്രാ­ഖ്യാ­യി­ക­ക­ളു­ടെ ര­ച­യി­താ­വെ­ന്ന നി­ല­യി­ലാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ശ­സ്തി. 1858 മെയ് 19-നു് (1033 ഇടവം 7) തി­രു­വ­ന­ന്ത­പു­ര­ത്തു് കൊ­ച്ചു­ക­ണ്ണ­ച്ചാർ വീ­ട്ടിൽ ജ­നി­ച്ചു. ത­റ­വാ­ടു് നെ­യ്യാ­റ്റിൻ­ക­ര­യി­ലാ­ണു്. അച്ഛൻ പ­ന­വി­ളാ­ക­ത്തു് നീ­ല­ക­ണ്ഠ­പ്പി­ള്ള. അമ്മ ക­ണ്ണ­ങ്ക­ര പാർ­വ­തി­പ്പി­ള്ള.

ബാ­ല്യം ജീ­വി­തം

സി. വി. തി­രു­വി­താം­കൂർ രാ­ജ­കൊ­ട്ടാ­ര­ത്തിൽ ജോ­ലി­ക്കാ­രാ­യി­രു­ന്നു അ­ച്ഛ­നും അ­മ്മ­യും. സി. വി.-യുടെ വി­ദ്യാ­ഭ്യാ­സ­ത്തി­നു് സം­ര­ക്ഷ­ണം നൽ­കി­യ­തു് രാ­ജാ­കേ­ശ­വ­ദാ­സ­ന്റെ ദൗ­ഹി­ത്രീ­പു­ത്ര­നാ­യ ന­ങ്ക­ക്കോ­യി­ക്കൽ കേ­ശ­വൻ­ത­മ്പി­യാ­യി­രു­ന്നു. 1881-ൽ ബി. എ. പാ­സാ­യി. ബ­ന്ധു­ക്ക­ളു­ടെ നിർ­ബ­ന്ധ­ത്തി­നു് വ­ഴ­ങ്ങി വി­വാ­ഹം ക­ഴി­ച്ചു. ഈ വി­വാ­ഹ­ബ­ന്ധം വി­ജ­യ­ക­ര­മാ­യി­രു­ന്നി­ല്ല. നാടു് വി­ട്ടു് ഹൈ­ദ­രാ­ബാ­ദി­ലേ­ക്കു് പോയി. ഈ യാത്ര അ­ദ്ദേ­ഹ­ത്തി­നു് പ്ര­മു­ഖ രാ­ജ­സ്ഥാ­ന­ങ്ങ­ളെ നേ­രി­ട്ടു് കണ്ടു മ­ന­സ്സി­ലാ­ക്കു­ന്ന­തി­നു് സ­ഹാ­യി­ച്ചു. 1887-ൽ മു­പ്പ­താം വയസിൽ വീ­ണ്ടും വി­വാ­ഹി­ത­നാ­യി. ഭാര്യ പ­രു­ന്താ­നി കി­ഴ­ക്കേ­വീ­ട്ടിൽ ഭാ­ഗീ­ര­ഥി­യ­മ്മ­യ്ക്കു് വിവാഹ സമയം 16 വ­യ­സ്സു് പ്രാ­യ­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. 1904-ൽ ഭാ­ര്യ­യു­ടെ അകാല മരണം വരെ ഈ വി­വാ­ഹം നീ­ണ്ടു­നി­ന്നു. പി­ന്നീ­ടു് അ­വ­രു­ടെ മൂ­ത്ത­സ­ഹോ­ദ­രി­യും രാജാ ര­വി­വർ­മ്മ­യു­ടെ ഇളയ സ­ഹോ­ദ­രൻ സി. രാജ രാ­ജ­വർ­മ്മ­യു­ടെ വി­ധ­വ­യു­മാ­യ ജാനകി അ­മ്മ­യു­മാ­യു­ള്ള വി­വാ­ഹ­മാ­യി­രു­ന്നു.

കേരള പേ­ട്രി­യ­റ്റ് എ­ന്നൊ­രു പത്രം കു­റ­ച്ചു കാലം ന­ട­ത്തി­യി­രു­ന്നു. ഹൈ­ക്കോ­ട­തി­യിൽ ചെ­റി­യൊ­രു ജോലി കി­ട്ടി­യ­തി­നെ തു­ടർ­ന്നു് നി­യ­മ­പ­ഠ­ന­ത്തി­നു് ലോ കോ­ളേ­ജിൽ ചേർ­ന്നു. അതും പ്ലീ­ഡർ പ­രീ­ക്ഷ­യും ഒ­ന്നും പൂർ­ത്തി­യാ­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു് ക­ഴി­ഞ്ഞി­ല്ല. ഹൈ­ക്കോ­ട­തി­യിൽ ശി­ര­സ്ത­ദാ­റാ­യി ഉ­യ­രു­ക­യും പി­ന്നീ­ടു് 1905-ൽ ഗ­വ­ണ്മെ­ന്റ് പ്ര­സ്സിൽ സൂ­പ്ര­ണ്ടാ­യി ജോ­ലി­യിൽ നി­ന്നു് വി­ര­മി­ക്കു­ക­യും ചെ­യ്തു. 1918-ൽ സി. വി. തി­രു­വി­താം­കൂർ ടെ­ക്സ്റ്റ് ബു­ക്ക് ക­മ്മി­റ്റി അ­ദ്ധ്യ­ക്ഷ­നാ­യി. പ­രീ­ക്ഷാ ബോർഡ് മെ­മ്പ­റാ­യി കു­റ­ച്ചു കാലം ജോലി ചെ­യ്തു. മ­ല­യാ­ളി­സ­ഭ­യിൽ പ്ര­വർ­ത്തി­ച്ചു. മ­ല­യാ­ളി, മി­ത­ഭാ­ഷി, വ­ഞ്ചി­രാ­ജ് എന്നീ പ­ത്രി­ക­ക­ളു­ടെ പി­ന്നി­ലും പ്ര­വർ­ത്തി­ച്ചു. ജന്മി-​കുടിയാൻ പ്ര­ശ്നം, വിവാഹ ബിൽ എ­ന്നി­വ­യെ­പ്പ­റ്റി ലേ­ഖ­ന­ങ്ങൾ എ­ഴു­തി­യി­ട്ടു­ണ്ടു്. മ­ല­യാ­ളീ മെ­മ്മോ­റി­യ­ലി­നു പി­ന്നിൽ പ്ര­വർ­ത്തി­ച്ച ബു­ദ്ധി­ക­ളി­ലൊ­ന്നു് സി. വി.-​യുടേതായിരുന്നു. 1922 മാർ­ച്ച് 21-നു് അ­ന്ത­രി­ച്ച ഇ­ദ്ദേ­ഹം കേരള സ്കോ­ട്ട് എ­ന്ന­റി­യ­പ്പെ­ടു­ന്നു.

സി. വി. യുടെ ച­രി­ത്രാ­ഖ്യാ­യി­ക­കൾ

സി. വി.-യുടെ ‘മാർ­ത്താ­ണ്ഡ­വർ­മ്മ’, ‘ധർ­മ്മ­രാ­ജാ’, ‘രാ­മ­രാ­ജ ബഹദൂർ’ എന്നീ നോ­വ­ലു­ക­ളെ ചേർ­ത്തു് സി. വി.-യുടെ ച­രി­ത്രാ­ഖ്യാ­യി­ക­കൾ എ­ന്നു് വി­ളി­ക്കു­ന്നു. മാർ­ത്താ­ണ്ഡ­വർ­മ്മ മ­ല­യാ­ള­ത്തി­ലെ­ത്ത­ന്നെ ആ­ദ്യ­ത്തെ ച­രി­ത്രാ­ഖ്യാ­യി­ക­യാ­ണു്. അനിഴം തി­രു­നാൾ മാർ­ത്താ­ണ്ഡ­വർ­മ്മ തി­രു­വി­താം­കൂർ രാ­ജാ­വാ­കു­ന്ന­താ­ണു് 1891-ൽ പു­റ­ത്തി­റ­ങ്ങി­യ ഈ നോ­വ­ലി­ന്റെ ഇ­തി­വൃ­ത്തം. ധർ­മ്മ­രാ­ജാ­യിൽ രാ­ജ്യ­ദ്രോ­ഹ­മാ­ണു് മു­ഖ്യ­പ്ര­മേ­യം. മാർ­ത്താ­ണ്ഡ­വർ­മ്മ­യു­ടെ അ­ന­ന്ത­ര­വ­നാ­യ കാർ­ത്തി­ക­ത്തി­രു­നാ­ളി­നു് രാ­ജ്യ­ത്തി­ന­ക­ത്തു­നി­ന്നും പു­റ­ത്തു­നി­ന്നും നേ­രി­ടേ­ണ്ടി­വ­രു­ന്ന ഉ­പ­ജാ­പ­ങ്ങ­ളും അ­വ­യു­ടെ പ­രാ­ജ­യ­ങ്ങ­ളു­മാ­ണു് പ്ര­തി­പാ­ദ്യം. രാ­മ­രാ­ജാ­ബ­ഹ­ദൂ­റി­ലും ഭ­ര­ണാ­ധി­പൻ ധർ­മ്മ­രാ­ജാ­വു­ത­ന്നെ. രാ­ജ്യ­ത്തി­ന­ക­ത്തു­നി­ന്നു­ള്ള­തി­നെ­ക്കാൾ പു­റ­ത്തു് മൈ­സൂ­രിൽ നി­ന്നാ­ണു് ഇ­ക്കാ­ല­യ­ള­വിൽ കൂ­ടു­തൽ പ്ര­ശ്ന­ങ്ങൾ നേ­രി­ടേ­ണ്ടി­വ­ന്ന­തു്. ഒ­ടു­വിൽ രാ­ജ­ശ­ക്തി തന്നെ ജ­യി­ക്കു­ന്നു.

കൃ­തി­കൾ

ച­രി­ത്ര­നോ­വ­ലു­കൾ
  • മാർ­ത്താ­ണ്ഡ­വർ­മ്മ (1891)
  • ധർ­മ്മ­രാ­ജാ (1913)
  • രാ­മ­രാ­ജ ബഹദൂർ (1918)

പ്ര­സ്തു­ത നോ­വ­ലു­ക­ളെ ച­രി­ത്രാ­ഖ്യാ­യി­ക (Historical Narrative), കാ­ല്പ­നി­ക ച­രി­ത്രാ­ഖ്യാ­യി­ക (Historical Romance), ആ­ഖ്യാ­യി­ക (Narrative) എന്നീ വി­ഭാ­ഗ­ങ്ങ­ളി­ലും പ­രാ­മർ­ശി­ച്ചു കാ­ണാ­റു­ണ്ടു്.

സാ­മൂ­ഹ്യ­നോ­വൽ
  • പ്രേ­മാ­മൃ­തം (1917)
ഹാസ്യ നാ­ട­ക­ങ്ങൾ (പ്ര­ഹ­സ­ന­ങ്ങൾ)
  • ച­ന്ദ്ര­മു­ഖീ­വി­ലാ­സം (1884, അ­പ്ര­കാ­ശി­തം)
  • മ­ത്ത­വി­ലാ­സം (അ­പ്ര­കാ­ശി­തം)
  • കു­റു­പ്പി­ല്ലാ­ക്ക­ള­രി (1909)
  • തെ­ന്ത­നാം­കോ­ട്ടു് ഹ­രി­ശ്ച­ന്ദ്രൻ (1914)
  • ഡോ­ക്ടർ­ക്കു കി­ട്ടി­യ മി­ച്ചം (1916)
  • പ­ണ്ട­ത്തെ പാ­ച്ചൻ (1918)
  • കൈ­മ­ള­ശ്ശ­ന്റെ ക­ട­ശ്ശി­ക്ക­ളി (1915)
  • ചെ­റ­തേൻ കൊ­ളം­ബ­സ് (1917)
  • പാ­പി­ചെ­ല്ല­ണ­ടം പാ­താ­ളം (1919)
  • കു­റു­പ്പി­ന്റെ തി­രി­പ്പു് (1920)
  • ബ­ട്ട്ലർ പപ്പൻ (1921)
  • ലേ­ഖ­ന­പ­ര­മ്പ­ര
  • വി­ദേ­ശീ­യ മേ­ധാ­വി­ത്വം (1922)
അ­പൂർ­ണ്ണ കൃ­തി­കൾ
  • ദി­ഷ്ട­ദം­ഷ്ട്രം (നോവൽ)
  • പ്രേ­മാ­രി­ഷ്ടം (ആ­ത്മ­ക­ഥ)

Colophon

Title: Butler Pappan (ml: ബ­ട്ട്ളർ പപ്പൻ).

Author(s): C. V. Ramanpillai B. A..

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Play, C. V. Ramanpillai B. A., Butler Pappan, സി. വി. രാ­മൻ­പി­ള്ള ബി. ഏ., ബ­ട്ട്ളർ പപ്പൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 26, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Conquest of the Air, a painting by Roger de La Fresnaye (1885–1925). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Mrs. Philomina Mathew; Proofing: Dr. Siju K D; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.