SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/A_Composite_Imaginary_View_of_Japan.jpg
A composite imaginary view of Japan, a painting by .
വാ­ക്യം

പൂവു വി­ട­രു­ന്നു.

പൂവു വാ­ടു­ന്നു.

പൂവു കൊ­ഴി­യു­ന്നു.

1. പൂ­വി­നെ സം­ബ­ന്ധി­ക്കു­ന്ന മൂ­ന്നു് ആ­ശ­യ­മാ­ണ­ല്ലോ, മു­ക­ളിൽ ചേർ­ത്തി­രി­ക്കു­ന്ന പ­ദ­സ­മൂ­ഹം വെ­ളി­പ്പെ­ടു­ത്തു­ന്ന­തു്. ‘വി­ട­രു­ന്നു’ എന്നു മാ­ത്രം പ­റ­ഞ്ഞാൽ ‘എന്തു വി­ട­രു­ന്നു’? എ­ന്നു് ആ­കാം­ക്ഷ ജ­നി­ക്കു­ന്നു. ‘പൂവു വി­ട­രു­ന്നു’, എന്നു പൂ­രി­പ്പി­ച്ചാൽ ആ­കാം­ക്ഷാ­പൂർ­ത്തി­വ­രും; ആശയം പൂർ­ണ്ണ­മാ­കും എന്നു സാരം. ‘പൂവു വാ­ടു­ന്നു’, ‘പൂവു കൊ­ഴി­യു­ന്നു’, ഈ പ­ദ­സ­മൂ­ഹ­ങ്ങ­ളും ഓരോ ആശയം പ്ര­കാ­ശി­പ്പി­ക്കു­ന്നു­ണ്ടു്. ഇ­ങ്ങ­നെ ‘ഒ­രാ­ശ­യം പൂർ­ണ്ണ­മാ­ക­ത്ത­ക്ക­വ­ണ്ണം സാ­കാം­ക്ഷ­ങ്ങ­ളാ­യ പ­ദ­ങ്ങൾ ചേ­രു­ന്ന­താ­ണു് വാ­ക്യം’. ഓരോ പ­ദ­ത്തി­നും അർ­ത്ഥ­മു­ണ്ടാ­യി­രു­ന്നാൽ മാ­ത്രം പോര, എ­ല്ലാം ചേർ­ന്നു് ഒ­രാ­ശ­യം വെ­ളി­പ്പെ­ടു­ത്തു­ക കൂടി വേണം; എ­ന്നാ­ലേ വാ­ക്യ­മാ­വു­ക­യു­ള്ളൂ. ‘കു­രു­വി­കൾ, ഓ­ല­നാ­രു­കൊ­ണ്ടു്’, ഈ രണ്ടു പ­ദ­ത്തി­നും അർ­ത്ഥ­മു­ണ്ടു്. എ­ങ്കി­ലും ആ­കാം­ക്ഷ ശ­മി­ക്കു­ന്നി­ല്ല. ‘കൂ­ടു­കെ­ട്ടു­ന്നു’ എ­ന്നു­കൂ­ടി ചേർ­ത്തു­നോ­ക്കു. ആ പ­ക്ഷി­യെ സം­ബ­ന്ധി­ക്കു­ന്ന ഒരു ആശയം പൂർ­ണ്ണ­മാ­യെ­ന്നു തോ­ന്നു­ന്നി­ല്ലേ? ആ പ­ദ­സ­മൂ­ഹം വാ­ക്യ­മാ­ണു്.

അ­ഭ്യാ­സം ൧
  1. വാ­ക്യ­ങ്ങ­ളും വാ­ക്യ­ങ്ങ­ള­ല്ലാ­ത്ത പ­ദ­സ­മൂ­ഹ­ങ്ങ­ളും വേർ­തി­രി­ച്ചെ­ഴു­തു­ക:
    • ഭാരതി, പ­ദാ­വ­ലി തോ­ന്നേ­ണം കാലേ കാലേ.
    • വാ­നോർ­ന­ദീ­പു­രേ വാ­ണ­രു­ളീ­ടു­ന്ന ദീ­നാ­നു­ക­മ്പി­യാം കൃ­ഷ്ണൻ തി­രു­വ­ടി
    • ശാ­കു­ന്ത­ളം എന്ന നാ­ട­ക­ത്തി­ന്റെ ര­ച­ന­കൊ­ണ്ടു ലോ­ക­പ്ര­ശ­സ്തി നേടിയ.
    • ശാ­സ്ത്രം വി­ജ്ഞാ­ന­ത്തേ­യും കല സൗ­ന്ദ­ര്യ­ബോ­ധ­ത്തേ­യും വി­ക­സി­പ്പി­ക്കു­ന്നു.
    • നി­ന്നെ­ച്ചൊ­ല്ലി­യു­മി­ല്ല കി­ല്ലി­നി­യെ­നി­ക്കീ മു­ല്ല­യെ­ച്ചൊ­ല്ലി­യും.
    • ക­ലാ­ബോ­ധം വി­ക­സി­പ്പി­ക്കാ­തെ വ്യ­വ­സാ­യം വ­ളർ­ത്തി­യാൽ.
  2. യ­ഥാ­യോ­ഗ്യം ചേർ­ത്തു വാ­ക്യ­മാ­ക്കു­ക:- സിംഹം ഓ­രി­യി­ടു­ന്നു. പുലി ക­ര­യു­ന്നു. പശു അ­ല­റു­ന്നു. കു­റു­ക്കൻ മു­ര­ളു­ന്നു. വണ്ട് കൂ­കു­ന്നു. കുയിൽ മൂ­ളു­ന്നു.
  3. ഉ­ചി­ത­മാ­യ പദം ചേർ­ത്തു വാ­ക്യം പൂർ­ണ്ണ­മാ­ക്കു­ക:
    • രാ­മാ­യ­ണം കി­ളി­പ്പാ­ട്ടു നിർ­മ്മി­ച്ചു.
    • കൃ­ഷ്ണ­ഗാ­ഥ ര­ചി­ച്ചു.
    • തു­ള്ളൽ­ക്ക­വി­ത ഉ­ണ്ടാ­ക്കി.
    • സ­ഹൃ­ദ­യ­ന്മാ­രെ ആ­ഹ്ലാ­ദി­പ്പി­ക്കും.
    • വി­ജ്ഞാ­നം പ്ര­ദാ­നം ചെ­യ്യു­ന്നു.

2. ‘പൂവു വി­ട­രു­ന്നു’ എന്ന വാ­ക്യ­ത്തിൽ ഏതു് വ­സ്തു­വി­നെ­ക്കു­റി­ച്ചാ­ണു് പ്ര­സ്താ­വി­ക്കു­ന്ന­തു്? പൂ­വി­നെ­ക്കു­റി­ച്ച­ല്ലേ? അ­തി­നെ­പ്പ­റ്റി എന്തു പ­റ­യു­ന്നു? ‘വി­ട­രു­ന്നു’, എ­ന്നാ­ണ­ല്ലൊ. ഏതു് വാ­ക്യ­ത്തി­ലും, ഇ­ങ്ങ­നെ രണ്ടു ഭാഗം അ­ട­ങ്ങി­യി­രി­ക്കു­ന്നു. ‘സ്വാ­ത­ന്ത്ര്യം എന്റെ ജ­ന്മാ­വ­കാ­ശ­മാ­ണു്’, എന്ന വാ­ക്യം പ­രി­ശോ­ധി­ക്കാം. ‘സ്വാ­ത­ന്ത്ര്യം’ ആണു്, ഇവിടെ ഉ­ദ്ദേ­ശ്യം; ‘എന്റെ ജ­ന്മാ­വ­കാ­ശ­മാ­ണു്’ എന്ന ഭാഗം അ­തി­നെ­ക്കു­റി­ച്ചു­ള്ള പ്ര­സ്താ­വ­മാ­കു­ന്നു. വാ­ക്യ­ത്തി­ലെ ഉ­ദ്ദേ­ശ്യം ആ­ഖ്യ­യാ­ണു്. അ­തി­നു് വി­ധേ­യ­മാ­യ ഭാഗം ആ­ഖ്യാ­ത­വും. ആഖ്യ ആ­ഖ്യാ­തം

പൂവു വി­ട­രു­ന്നു.

സ്വാ­ത­ന്ത്ര്യം എന്റെ ജ­ന്മാ­വ­കാ­ശ­മാ­ണു്.

അ­ഭ്യാ­സം ൨
  1. ഉ­ദ്ദേ­ശ്യ­വി­ധേ­യ­ങ്ങൾ വേർ­തി­രി­ച്ചെ­ഴു­തു­ക:
    • ന­ന്ന­ല്ല ദേഹം നി­മി­ത്തം മ­ഹാ­മോ­ഹം.
    • പ­ന്തി­ര­ണ്ടാം­ദി­നം കാ­ല­ത്തു സൈ­ന്യ­വും പന്തി ര­ണ്ടാ­യി­പ്പി­രി­ഞ്ഞു യു­ദ്ധ­ത്തി­നാ­യ്.
    • ലോ­ക­മാ­കു­ന്നു, നാ­ട­ക­രം­ഗം; നാ­മ­തി­ലെ ന­ട­ന്മാ­രു­മ­ത്രെ.
    • മി­ന്നു­ന്ന­തെ­ല്ലാം പൊ­ന്ന­ല്ല.
    • പ­ണ്ടു്, വി­ദർ­ഭ­ത്തിൽ ഭീമൻ എ­ന്നൊ­രു രാ­ജാ­വു് ഉ­ണ്ടാ­യി­രു­ന്നു.
    • ഇ­വി­ട­മാ­ണ­ദ്ധ്യാ­ത്മ­വി­ദ്യാ­ല­യം.
    • കേരളം ന­മ്മു­ടെ ജ­ന്മ­ഭൂ­മി­യാ­കു­ന്നു.
    • ഭാ­ഷാ­ഭി­മാ­ന­വും ദേ­ശാ­ഭി­മാ­ന­വും ഇ­ല്ലാ­ത്ത­വർ വളരെ കു­റ­യും മ­റ്റു­നാ­ടു­ക­ളിൽ.
  2. ആ­ഖ്യാ­പ­ദ­വും ആ­ഖ്യാ­ത­പ­ദ­വും അ­ട­യാ­ള­പ്പെ­ടു­ത്തു­ക:
    • ഗ­തി­കെ­ട്ടാൽ പുലി പു­ല്ലു തി­ന്നി­ല്ല.
    • കളവു മി­നു­ക്കി­യാൽ സ­ത്യ­മാ­വി­ല്ല.
    • ഇ­രു­മ്പും തൊ­ഴി­ലും ഇ­രി­ക്കെ­ക്കെ­ടും.
    • അ­മ്പു­കൾ കൊ­ണ്ടാൽ, വ്രണം കാ­ല­ത്താൽ നി­ക­ന്നീ­ടും.
    • ഇ­ന്ന­ലെ­യോ­ള­മെ­ന്തെ­ന്ന­റി­ഞ്ഞി­ല്ല.
    • കൊ­ച്ചു­നീർ­ത്തു­ള്ളി­വ­ന്നെ­ന്നെ വി­ളി­ച്ചൂ മ­ധു­ര­സ്വ­രം.
    • ആ­ല­സ്യ­മാ­ണു്, ന­മ്മു­ടെ ശത്രു.

3. ‘പൂവു വി­ട­രു­ന്നു’ എന്ന വാ­ക്യം ഒ­ന്നു­കൂ­ടി ശ്ര­ദ്ധി­ച്ചു­നോ­ക്കു. അതിലെ ആ­ഖ്യാ­ത­പ­ദം നാ­മ­മാ­ണു്. ‘പൂവു്’ എന്ന ശബ്ദം ഒരു വ­സ്തു­വി­ന്റെ പേ­രാ­ണ­ല്ലൊ. ദ്ര­വ്യ­നാ­മം മാ­ത്ര­മ­ല്ല, ഗു­ണ­നാ­മ­വും ക്രി­യാ­നാ­മ­വും ആ­ഖ്യ­യാ­യി­വ­രാം. ‘ത­ണു­പ്പു കൂ­ടു­ന്നു’, ‘ഓട്ടം കേ­മ­മാ­യി’, ഈ വാ­ക്യ­ങ്ങ­ളി­ലെ ആ­ഖ്യാ­പ­ദ­ങ്ങൾ ഏതേതു നാ­മ­വി­ഭാ­ഗ­ങ്ങ­ളിൽ പെ­ടു­ന്നു? ‘ത­ണു­പ്പു്’, ഒരു ഗു­ണ­ത്തി­ന്റെ പേ­രാ­ണു്. ‘ഓട്ടം’, ഒരു ക്രി­യ­യു­ടേ­യും.

‘ഞാൻ പ­ഠി­ക്കു­ന്ന­തു് ഈ വി­ദ്യാ­ല­യ­ത്തിൽ ആ­കു­ന്നു’, ഈ പ­ദ­സ­മൂ­ഹം ഒരു വാ­ക്യ­മാ­ണ­ല്ലൊ. ഇതിലെ ആഖ്യ ‘ഞാൻ പ­ഠി­ക്കു­ന്ന­തു്’ എന്ന ഭാ­ഗ­മാ­കു­ന്നു. ഞാൻ എന്ന പദം, പ­ഠി­ക്കു­ന്ന­തു് എന്ന ആ­ഖ്യാ­ത­ത്തി­ലാ­ണു് അ­ന്വ­യി­ക്കു­ന്ന­തു്. അ­തി­നാൽ ആ പ­ദ­ങ്ങൾ ചേ­രു­മ്പോൾ വാ­ക്യ­ത്തി­ന്റെ സ്വ­ഭാ­വം ല­ഭി­ക്കു­ന്നു­ണ്ടു്. ‘പ­ഠി­ക്കു­ന്ന­തും’ എന്ന പ­ദ­ത്തി­നു നാ­മ­ത്തി­ന്റെ ധർ­മ്മ­മാ­ണു­ള്ള­തു്. പ­ഠി­ക്കു­ന്ന­തിൽ, പ­ഠി­ക്കു­ന്ന­തി­നാൽ, എ­ന്നൊ­ക്കെ രൂ­പ­മു­ണ്ടാ­വാ­മ­ല്ലൊ. ഇ­ങ്ങ­നെ നാമം പോലെ പ്ര­യോ­ഗി­ക്കാ­വു­ന്ന വാ­ക്യ­ത്തി­നു നാ­മ­വാ­ക്യം എ­ന്നാ­ണു് സംജ്ഞ. ഉ­ദാ­ഹ­ര­ണ­ത്തിൽ നി­ന്നു നാ­മ­വാ­ക്യം ആ­ഖ്യ­യാ­യി വ­രു­മെ­ന്നു ഗ്ര­ഹി­ക്കാം.

വേറെ ഉ­ദാ­ഹ­ര­ണം:

  • അ­സ­ത്യം പറയുക ന­ല്ല­ത­ല്ല.
  • നാം ആ­ഗ്ര­ഹി­ക്കു­ന്ന­തു ന­ട­ക്ക­ണം.
അ­ഭ്യാ­സം ൩
  1. നാ­മ­വാ­ക്യം ആ­ഖ്യ­യാ­യി വ­രു­ന്ന വാ­ക്യ­ങ്ങൾ മാ­ത്രം എ­ടു­ത്തെ­ഴു­തു­ക:
    • അ­ധർ­മ്മം ആ­ച­രി­ക്കു­ന്ന­തു പാ­പ­മാ­ണു്.
    • അ­ധർ­മ്മം ത­ല­പൊ­ക്കു­ന്നു.
    • പ­രി­ശ്ര­മം വി­ജ­യ­ത്തി­ലേ­ക്കു­ള്ള സോ­പാ­ന­മാ­കു­ന്നു.
    • ഈ­ശ്വ­ര­നെ ഭ­ജി­ക്കു­ക­യാ­ണു് എന്റെ അ­നു­ജ­ത്തി.
    • ചു­ടു­ന്ന വെ­യി­ലിൽ തൊ­ടു­മെ­ന്റെ കാ­ലു­പൊ­ള്ള­ട്ടെ.
    • ഞാൻ വേദന ചൊൽ­വ­തി­ല്ല.
    • നേരം പു­ലർ­ന്ന­തു് ഞാൻ അ­റി­ഞ്ഞി­ല്ല.
    • ഞാ­നു­ണർ­ന്ന­തു് അല്പം വൈ­കി­യി­ട്ടാ­ണു്.

4. ‘പൂവു വി­ട­രു­ന്നു’, എന്ന വാ­ക്യ­ത്തി­ലെ ആ­ഖ്യാ­പ­ദം നാ­മ­മാ­ണെ­ന്നു ഗ്ര­ഹി­ച്ചു­വ­ല്ലൊ. ആ­ഖ്യാ­ത­മോ? ‘വി­ട­രു­ന്നു’ എ­ന്ന­തു വർ­ത്ത­മാ­ന­കാ­ല­ത്തോ­ടു് അ­നു­ബ­ന്ധി­ച്ചു നിൽ­ക്കു­ന്ന ഒരു പ്ര­വർ­ത്തി­യാ­ണു് ബോ­ധി­പ്പി­ക്കു­ന്ന­തു്. അ­തി­നാൽ ക്രി­യാ­പ­ദം ആ­കു­ന്നു. ആ­ഖ്യാ­ത­പ­ദ­ങ്ങൾ പ്രാ­യേ­ണ ക്രി­യ­ക­ളാ­യി­രി­ക്കും. എ­ന്നാൽ, സം­സ്കൃ­ത­ത്തി­ലും മറ്റു പല ഭാ­ര­തീ­യ ഭാ­ഷ­ക­ളി­ലും ആ­ഖ്യാ­തം ക്രി­യാ­പ­ദ­മാ­യി­രി­ക്ക­ണ­മെ­ന്നി­ല്ല, എല്ലാ വാ­ക്യ­ങ്ങ­ളി­ലും. ‘രാമൻ ന­ല്ല­വൻ’, ‘നീ സ­മർ­ത്ഥൻ തന്നെ’, മു­ത­ലാ­യ ഉ­ദാ­ഹ­ര­ണ­ങ്ങൾ നോ­ക്കു­ക. ‘ആ­കു­ന്നു’, ‘ആണ്’, ‘അത്രെ’, ഈ ക്രി­യാ­രൂ­പ­ങ്ങ­ളിൽ ഏ­തെ­ങ്കി­ലും ചേർ­ത്തു് ആ­ഖ്യാ­തം ക്രി­യാ­രൂ­പ­മാ­ക്കു­ന്ന­തു് സൗ­ക­ര്യ­ത്തി­നു­വേ­ണ്ടി മാ­ത്ര­മാ­ണു്. ആ ക്രി­യ­കൾ­ക്കാ­ക­ട്ടെ, തനിയെ ആ­കാം­ക്ഷാ­പൂർ­ത്തി വ­രു­ത്തു­വാൻ ശ­ക്തി­യി­ല്ല­താ­നും. ‘രാമൻ ആ­കു­ന്നു’, എന്നു പ­റ­ഞ്ഞാൽ വി­ചാ­രം വ്യ­ക്ത­മാ­വി­ല്ല­ല്ലൊ. ‘സ­മർ­ത്ഥ­നാ­കു­ന്നു’, ‘സു­മു­ഖ­നാ­കു­ന്നു’, ‘ഉ­ത്സാ­ഹി­യാ­കു­ന്നു’, എ­ന്നി­ങ്ങ­നെ ആ­ശ­യ­ങ്ങ­ളെ പൂ­രി­പ്പി­ക്കു­ന്ന വി­ധ­ത്തിൽ പ്ര­യോ­ഗി­ച്ചാ­ലേ വാ­ക്യം പൂർ­ണ്ണ­മാ­വു­ക­യു­ള്ളൂ. ‘ആവുക’ എന്ന ക്രിയ ആ­ഖ്യാ­ത­മാ­യി വ­രു­മ്പോൾ അർ­ത്ഥ­പൂർ­ത്തി­ക്കു­വേ­ണ്ടി അതോടു ചേർ­ക്കു­ന്ന ‘സ­മർ­ത്ഥൻ’, ‘സു­മു­ഖൻ’ മു­ത­ലാ­യ ശ­ബ്ദ­ങ്ങൾ ആ­ഖ്യാ­ത­പൂ­ര­ക­ങ്ങ­ളാ­ണു് എന്നു പറയാം. ആഖ്യ ആ­ഖ്യാ­ത­പൂ­ര­കം ആ­ഖ്യാ­തം

രാമൻ ന­ല്ല­വൻ ആ­കു­ന്നു.

നീ സ­മർ­ത്ഥൻ­ത­ന്നെ ആണു്.

രാ­മാ­യ­ണം ഇ­തി­ഹാ­സം അത്രെ.

അ­ഭ്യാ­സം ൪
  1. ആ­ഖ്യാ­ത­പൂ­ര­ക­മാ­യ പദം മാ­ത്രം വേർ­തി­രി­ച്ചെ­ഴു­തു­ക:
    • കാക്ക ക­റു­ത്ത­താ­കു­ന്നു.
    • ഞാനതു വി­ചാ­രി­ച്ച­താ­ണു പ­ണ്ടു­ത­ന്നെ.
    • ആശയം അ­ഗാ­ധ­വും പ്രൗ­ഢ­വു­മാ­ണു്.
    • ഹൃ­ദ്യ­മ­ല്ല, ഭാ­വ­നാ­ശൂ­ന്യ­മാ­യ പദ്യം.
    • ജ­ന്തു­ക്ക­ളെ ഹിം­സി­ക്കു­ന്ന­തു ന­ല്ല­ത­ല്ല.
    • നഗരം പ്ര­ശാ­ന്ത­വും രാ­ത്രി നി­ശ­ബ്ദ­വു­മാ­യി­രു­ന്നു.
    • ഞാൻ പ­റ­ഞ്ഞ­ത­ത്രെ പ­ര­മാർ­ത്ഥം.
  2. ആ­ഖ്യാ­ത­പൂ­ര­കം ചേർ­ത്തു വാ­ക്യം പൂർ­ണ്ണ­മാ­ക്കു­ക:
    • നല്ല കവിത ആ­കു­ന്നു.
    • ദു­ഷ്ക്ക­വി­ത അല്ല.
    • ശ­ത്രു­ക്ക­ളെ പേ­ടി­ച്ചോ­ടു­ന്ന­വൻ ആണു്.
    • ശ­ത്രു­ക്ക­ളെ വി­ശ്വ­സി­ക്കു­ന്ന­തു് അത്രെ.
    • ഈ ഗ്ര­ന്ഥം വളരെ അല്ല; ഇതു വ­ല്ലാ­തെ മു­ഷി­ഞ്ഞി­രി­ക്കു­ന്നു.
  3. ക്രി­യാ­പ­ദ­മി­ല്ലാ­തെ ആ­കാം­ക്ഷാ­പൂർ­ത്തി വ­രു­ന്ന നാലു വാ­ക്യം എ­ഴു­തു­ക.

5. ‘പൂവു വി­ട­രു­ന്നു’. എന്ന വാ­ക്യ­ത്തി­ലെ ആ­ഖ്യ­നാ­മ­മാ­ണു് എ­ന്നും, ആ­ഖ്യാ­തം ക്രി­യ­യാ­ണെ­ന്നും ധ­രി­ച്ചു­വ­ല്ലൊ. പ്ര­സ്തു­ത പ­ദ­ദ­ള­ങ്ങ­ളിൽ നാ­മ­ത്തി­നും ക്രി­യ­യ്ക്കും ത­മ്മി­ലു­ള്ള ബ­ന്ധ­മെ­ന്താ­ണു്? ‘വി­ട­രു­ക’ എന്ന വ്യാ­പാ­രം എ­ന്തി­നെ ആ­ശ്ര­യി­ച്ചി­രി­ക്കു­ന്നു? പൂ­വി­നെ­യ­ല്ലേ? ക്രിയ ചെ­യ്യു­ന്ന വ­സ്തു­വി­നു് വ്യാ­ക­ര­ണ­ത്തിൽ കർ­ത്താ­വു് എ­ന്നാ­ണു്, സംജ്ഞ. ‘ബാലൻ കാ­വ്യം വാ­യി­ക്കു­ന്നു’, ഈ വാ­ക്യ­ത്തി­ലെ വാ­യി­ക്കു­ക എന്ന വ്യാ­പാ­രം ആ­രെ­യാ­ണു് ആ­ശ്ര­യി­ച്ചി­രി­ക്കു­ന്ന­തു്? ബാ­ല­നെ­യ­ല്ലേ? ‘ബാലൻ’ ഈ വാ­ക്യ­ത്തി­ലെ കർ­ത്തൃ­പ­ദം ആ­കു­ന്നു. കർ­ത്താ­വ് ക്രിയ

പൂവു് വി­ട­രു­ന്നു.

ബാലൻ വാ­യി­ക്കു­ന്നു.

ഞാൻ ഉ­റ­ങ്ങു­ന്നു.

നദി ഒ­ഴു­കു­ന്നു.

അ­ഭ്യാ­സം ൫
  1. കർ­ത്തൃ­പ­ദം ചേർ­ത്തു വാ­ക്യം പൂർ­ണ്ണ­മാ­ക്കു­ക:
    • ചൂടും വെ­ളി­ച്ച­വും ത­രു­ന്നു.
    • ആ­ഹ്ലാ­ദ­വും അ­റി­വും നൽ­കു­ന്നു.
    • യു­ദ്ധം ചെ­യ്യു­ന്നു.
    • ശ­ത്രു­ക്ക­ളെ­പ്പോ­ലും സ്നേ­ഹി­ക്കു­ന്നു.
  2. കർ­ത്തൃ­പ­ദം അ­ട­യാ­ള­പ്പെ­ടു­ത്തു­ക:
    • രാമനെ കാ­ത്തു് എ­ത്ര­നാൾ ഞാൻ ഇ­രു­ന്നു!
    • പാടം നീ­ണ്ടു­പ­ര­ന്നു കി­ട­ക്കു­ക­യാ­ണു്.
    • കു­ടി­ലു­ക­ളിൽ വി­ള­ക്കു­കൾ കത്തി.
    • ചേ­ണ­മ്പും നി­ന്മേ­നി­ച്ചെ­ന്ത­ളിർ ചും­ബി­പ്പാൻ ചേ­ത­സ്സു സോ­ന്മേ­ഷം ചാ­ടി­ടു­ന്നു.
    • പു­ത്ര­നെ­ന്നു­ള്ള ശബ്ദം വി­ധി­ച്ചു ശ­ത­പ­ത്ര­സ­മു­ത്ഭ­വ­നെ­ന്നു മറിക നീ.
    • വ­രി­ക­രി­കി­രി കി­ളി­മ­ക­ളേ, നീ.
  3. ക്രി­യാ­പ­ദ­ത്തി­നും കർ­ത്തൃ­പ­ദ­ത്തി­നും ത­മ്മി­ലു­ള്ള ബ­ന്ധ­മെ­ന്തെ­ന്നു വി­ശ­ദ­മാ­ക്കു­ക.
  4. കർ­ത്തൃ­പ­ദം ചേർ­ക്കു­ക:(രാ­മ­നും കൃ­ഷ്ണ­നു­മാ­യു­ള്ള സം­ഭാ­ഷ­ണം)
    കൃ­ഷ്ണൻ:
    പ­റ­ഞ്ഞ­തു് എ­നി­ക്കു മ­ന­സ്സി­ലാ­യി. ആ­വു­ന്ന­തൊ­ക്കെ ചെ­യ്യാം.
    രാമൻ:
    അ­ത്ര­യും സ­മ്മ­തി­ച്ചു­വ­ല്ലൊ. അ­തു­മ­തി.
    കൃ­ഷ്ണൻ:
    സ­മ്മ­തി­ച്ചു­വെ­ന്നേ­യു­ള്ളൂ. ശ്ര­മി­ക്കാ­തി­രി­ക്ക­യു­മി­ല്ല. എ­ങ്കി­ലും സം­ശ­യി­ക്കു­ന്നു­ണ്ടു്, ജയം കി­ട്ടു­മോ എ­ന്നു്. എന്തു പ­റ­യു­ന്നു?

6. ‘ബാലൻ കാ­വ്യം വാ­യി­ക്കു­ന്നു’, എന്ന വാ­ക്യ­ത്തിൽ കർ­ത്തൃ­പ­ദ­വും ക്രി­യാ­പ­ദ­വും മാ­ത്ര­മ­ല്ല­ല്ലൊ ഉ­ള്ള­തു്. കാ­വ്യം എന്ന വാ­ക്കി­നു ക്രി­യ­യോ­ടു­ള്ള ബ­ന്ധ­മെ­ന്താ­ണു്? ആരു് വാ­യി­ക്കു­ന്നു, ബാലൻ. ബാലൻ എന്തു വാ­യി­ക്കു­ന്നു, കാ­വ്യം. മ­റ്റൊ­രു­ദാ­ഹ­ര­ണം കൊ­ണ്ടു് ഈ മാ­തി­രി പ­ദ­ങ്ങ­ളു­ടെ ബന്ധം കു­റെ­ക്കൂ­ടി വ്യ­ക്ത­മാ­ക്കാം. ‘അമ്മ മകനെ വി­ളി­ക്കു­ന്നു’ എ­ന്നൊ­രു വാ­ക്യം അ­പ­ഗ്ര­ഥി­ച്ചു നോ­ക്കൂ. ആ­രാ­ണു് വി­ളി­ക്കു­ന്ന­തു്? വി­ളി­ക്കു­ക എന്ന പ്ര­വൃ­ത്തി ചെ­യ്യു­ന്ന­തു് ആ­രാ­ണു്? അ­മ്മ­യ­ല്ലേ? ആ പദം വാ­ക്യ­ത്തി­ലെ കർ­ത്താ­വു­ത­ന്നെ. ആ­രെ­യാ­ണു് വി­ളി­ക്കു­ന്ന­തു്? മ­ക­നെ­യ­ല്ലേ? ആരെ അ­ല്ലെ­ങ്കിൽ എ­ന്തി­നെ എന്ന ആ­കാം­ക്ഷ­യ്ക്ക് നി­വൃ­ത്തി വ­രു­ത്തു­ന്ന പദം കർ­മ്മ­മാ­ണു്. കർ­ത്താ­വു് കർ­മ്മം ക്രിയ

ബാലൻ കാ­വ്യം വാ­യി­ക്കു­ന്നു.

അമ്മ മകനെ വി­ളി­ക്കു­ന്നു.

കവി കവിത ര­ചി­ക്കു­ന്നു.

സ­ഹൃ­ദ­യൻ കവിത ആ­സ്വ­ദി­ക്കു­ന്നു.

വി­മർ­ശ­കൻ കാ­വ്യ­സൗ­ന്ദ­ര്യം വെ­ളി­പ്പെ­ടു­ത്തു­ന്നു.

അ­ഭ്യാ­സം ൬
  1. കർ­ത്തൃ­പ­ദം ചേർ­ത്തു വാ­ക്യം പൂർ­ണ്ണ­മാ­ക്കു­ക:
    • അ­തി­ഥി­യെ സൽ­ക്ക­രി­ക്കു­ന്നു.
    • വീണ വാ­യി­ക്കു­ന്നു.
    • കാ­ശ്മീ­രിൽ ഉ­ഗ്ര­മാ­യി ന­ട­ന്നു.
    • മ­ല­വെ­ള്ള­ത്താൽ മു­ങ്ങി­പ്പോ­യി.
    • അ­ദ്വൈ­ത­സി­ദ്ധാ­ന്തം സ്ഥാ­പി­ച്ചു.
    • ചൂടു ത­ട്ടി­യാൽ വി­ക­സി­ക്കു­ന്നു.
  2. ആ­കാം­ക്ഷാ­പൂർ­ത്തി­ക്കു കർ­മ്മ­പ­ദം വേ­ണ്ട­വാ­ക്യ­ത്തിൽ മാ­ത്രം അതു ചേർ­ക്കു­ക:
    • സൂ­ര്യൻ പ്ര­കാ­ശി­ക്കു­ന്നു.
    • പ­ട­യാ­ളി ര­ക്ഷി­ക്കു­ന്നു.
    • സത്യം ജ­യി­ക്കു­ന്നു.
    • പോ­രാ­ളി ജ­യി­ക്കു­ന്നു.
    • ഭക്തൻ ഭ­ജി­ക്കു­ന്നു.
    • ഞാൻ വാ­യി­ക്കു­വാൻ അ­വ­നോ­ടു ത­ര­ണ­മെ­ന്നു് അ­പേ­ക്ഷി­ച്ചു.
  3. യ­ഥാ­സ്ഥാ­നം കർ­മ്മം, കർ­ത്താ­വു് ഈ പ­ദ­ങ്ങൾ ചേർ­ക്കു­ക.
    • ക്രിയ ചെ­യ്യു­ന്ന വസ്തു
    • ക്രി­യ­യു­ടെ ഫ­ല­ത്തി­നു് ആ­ശ്ര­യ­മാ­യ വസ്തു

7. ആ­ഖ്യ­യും ആ­ഖ്യാ­ത­വും ചേർ­ന്നാ­ണു് വാ­ക്യ­മാ­കു­ന്ന­തു്. അ­തി­നാൽ, കു­റ­ഞ്ഞ­പ­ക്ഷം, ഒരു വാ­ക്യ­ത്തിൽ രണ്ടു പദം ഉ­ണ്ടാ­യി­രി­ക്കും. ‘പൂവു വി­ട­രു­ന്നു’ എന്ന വാ­ക്യ­ത്തിൽ രണ്ടു പദമേ ഉള്ളൂ. ‘ബാലൻ കാ­വ്യം വാ­യി­ക്കു­ന്നു’, എന്ന ഉ­ദാ­ഹ­ര­ണ­ത്തിൽ കർ­മ്മ­പ­ദം കൂടി ഉ­ണ്ടു്. കർ­ത്താ­വി­ലും കർ­മ്മ­ത്തി­ലും ക്രി­യ­യി­ലും അ­ന്വ­യി­ക്കു­ന്ന വാ­ക്കു­ക­ളും മിക്ക വാ­ക്യ­ങ്ങ­ളി­ലും കാണാം. അ­ങ്ങ­നെ പ­ദ­ങ്ങൾ ഏ­റു­ക­യും വാ­ക്യ­ങ്ങൾ നീ­ണ്ടു­നീ­ണ്ടു പോ­വു­ക­യും ചെ­യ്യും. ‘നാ­ലു­മ­ണി­ക്കു പാ­ഠ­ശാ­ല­യിൽ­നി­ന്നു പു­റ­ത്തു­വ­രു­ന്ന ചെറിയ കു­ട്ടി­കൾ കൈയിൽ പു­സ്ത­ക­സ­ഞ്ചി­യു­മാ­യി നാ­ട്ടു­മ്പു­റ­ങ്ങ­ളി­ലെ വീ­ടു­ക­ളി­ലേ­യ്ക്ക് ഉ­ത്സാ­ഹ­പൂർ­വ്വം പോ­കു­ന്നു’, എന്ന വാ­ക്യം അ­പ­ഗ്ര­ഥി­ക്കു­ക. ‘കു­ട്ടി­കൾ’ ആണു്, ആഖ്യ. ‘പോ­കു­ന്നു’, ആ­ഖ്യാ­ത­വും. ‘നാ­ലു­മ­ണി­ക്കു പാ­ഠ­ശാ­ല­യിൽ നി­ന്നു പു­റ­ത്തു­വ­രു­ന്ന ചെറിയ’, ഈ ഭാഗം ആ­ഖ്യ­യി­ലാ­ണു്, അ­ന്വ­യി­ക്കു­ന്ന­തു്. ‘കൈയിൽ പു­സ്ത­ക­സ­ഞ്ചി­യു­മാ­യി നാ­ട്ടു­മ്പു­റ­ങ്ങ­ളി­ലെ വീ­ടു­ക­ളി­ലേ­യ്ക്ക് ഉ­ത്സാ­ഹ­പൂർ­വ്വം’ എന്ന ഭാ­ഗ­മാ­ക­ട്ടെ, ആ­ഖ്യാ­ത­ത്തിൽ അ­ന്വ­യി­ക്കു­ന്നു. ഇ­ങ്ങ­നെ കർ­മ്മ­ത്തോ­ടു ചേ­രു­ന്ന പ­ദ­ങ്ങ­ളും വാ­ക്യ­ങ്ങ­ളിൽ ക­ണ്ടു­വെ­ന്നു­വ­രാം. ആ­ശ­യ­ത്തി­ന്റെ സ്വ­ഭാ­വ­മ­നു­സ­രി­ച്ചു് നീ­ണ്ടു­നീ­ണ്ടു പോ­കു­ന്ന ആ­കാം­ക്ഷ­യു­ടെ പൂർ­ത്തി­ക്കു വേ­ണ്ടി­ട­ത്തോ­ളം പ­ദ­ങ്ങൾ വാ­ക്യ­ത്തിൽ പ്ര­യോ­ഗി­ക്കാം; ഇ­താ­ണു്, പ­ദ­ങ്ങൾ ഏറിയോ കു­റ­ഞ്ഞോ വ­രു­ന്ന­തി­നു കാരണം.

ആ­ഖ്യ­യിൽ അ­ന്വ­യി­ക്കു­ന്ന പ­ദ­ങ്ങൾ­ക്കു ആ­ഖ്യാ­പ­രി­ച്ഛ­ദ­മെ­ന്നു പേ­രു­ണ്ടു്. ആ­ഖ്യാ­ത­ത്തിൽ അ­ന്വ­യി­ക്കു­ന്ന­വ­യ്ക്കു് ആ­ഖ്യാ­ത­പ­രി­ച്ഛ­ദ­മെ­ന്നും കർ­മ്മ­ത്തോ­ട­ന്വ­യി­ക്കു­ന്ന­വ കർ­മ്മ­പ­രി­ച്ഛ­ദ­മാ­കു­ന്നു. ‘പ­രി­ച്ഛ­ദ’ത്തി­നു പകരം ‘വി­ശേ­ഷ­ണം’ എന്ന പേർ വാ­ക്യാ­പ­ഗ്ര­ഥ­ന­ത്തിൽ ലാ­ഘ­വ­ത്തി­നു­വേ­ണ്ടി സ്വീ­ക­രി­ക്കാം.

(എല്ലാ വാ­ക്യ­ങ്ങ­ളി­ലും കർ­ത്തൃ­പ­ദ­മാ­യി­രി­ക്ക­ണ­മെ­ന്നി­ല്ല, ആഖ്യ. കർ­മ്മം ആ­ഖ്യ­യാ­യി­വ­രും ചില വാ­ക്യ­ങ്ങ­ളിൽ. പ്ര­യോ­ഗ­ത്തെ­പ്പ­റ്റി പ­ഠി­ക്കു­ന്ന പ്ര­ക­ര­ണ­ത്തിൽ അതു വി­ശ­ദ­മാ­ക്കു­ന്ന­താ­ണു്.)

8. വാ­ക്യ­ങ്ങ­ളെ ആഖ്യ, ആ­ഖ്യാ­തം, ആ­ഖ്യാ­പ­രി­ച്ഛ­ദം, ആ­ഖ്യാ­ത­പ­രി­ച്ഛ­ദം, കർ­മ്മം, കർ­മ്മ­പ­രി­ച്ഛ­ദം ഇ­ങ്ങ­നെ അ­പ­ഗ്ര­ഥി­ച്ചു നോ­ക്കു­ന്ന­തു് ആ­ശ­യ­ഗ്ര­ഹ­ണ­ത്തി­നു സ­ഹാ­യ­മാ­യി­രി­ക്കും. ഈ പ്ര­വൃ­ത്തി­ക്കാ­ണു് ‘അ­പോ­ദ്ധാ­രം’ എ­ന്നു് വ്യാ­ക­ര­ണ­ത്തിൽ സംജ്ഞ നൽ­കി­യി­രി­ക്കു­ന്ന­തു്. ഇവിടെ ഒരു വാ­ക്യം അ­പോ­ദ്ധ­രി­ക്കാം:

  1. ഉ­ത്ത­മ­മാ­യ കാ­വ്യം ഉൽ­കൃ­ഷ്ട­ങ്ങ­ളാ­യ വി­കാ­ര­ങ്ങ­ളെ സഹൃദയ ഹൃ­ദ­യ­ങ്ങ­ളിൽ സം­ക്ര­മി­പ്പി­ക്കു­ന്നു. ആ­ഖ്യാ­പ­രി­ച്ഛ­ദം ആഖ്യ ഉ­ത്ത­മ­മാ­യ കാ­വ്യം കർ­മ്മ­പ­രി­ച്ഛ­ദം കർ­മ്മം ഉൽ­കൃ­ഷ്ട­ങ്ങ­ളാ­യ വി­കാ­ര­ങ്ങ­ളെ ആ­ഖ്യാ­ത­പ­രി­ച്ഛ­ദം ആ­ഖ്യാ­തം സ­ഹൃ­ദ­യ­ഹൃ­ദ­യ­ങ്ങ­ളിൽ സം­ക്ര­മി­പ്പി­ക്കു­ന്നു.
  2. പു­ര­യു­ടെ മു­റ്റ­ത്തു വീ­ണു­കി­ട­ക്കു­ന്ന പു­തി­യൊ­രു മ­ല്ലി­കാ­സൂ­നം.
ആ­ഖ്യാ­പ­രി­ച്ഛ­ദം ആഖ്യ

പു­തി­യൊ­രു മ­ല്ലി­കാ­സൂ­നം

കർ­മ്മ­പ­രി­ച്ഛ­ദം കർ­മ്മം

– –

ആ­ഖ്യാ­ത­പ­രി­ച്ഛ­ദം ആ­ഖ്യാ­തം

പു­ര­യു­ടെ മു­റ്റ­ത്തു­വീ­ണു കി­ട­ക്കു­ന്നു.

അ­ഭ്യാ­സം ൭

അ­പോ­ദ്ധ­രി­ക്കു­ക:

  1. എത്ര ശോ­ഭി­ച്ചി­രു­ന്നി­തൊ­രു രാ­ജ്ഞി ക­ണ­ക്ക­യേ, നീ.
  2. ന­ന്നാ­യ് വി­ള­ങ്ങു­മൊ­രു കൗ­സ്തു­ഭ­മാം ന­വാർ­ക്കൻ നൽ­ക­ട്ടെ­യെ­ന്ന­ക­മ­ലർ­ക്കു വി­കാ­സ­മേ­റ്റം.
  3. മ­ണ്ണാ­കു­മീ മലരു വി­സ്മൃ­ത­മാ­കു­മി­പ്പോൾ.
  4. അധികം കാ­ല­താ­മ­സം­കൂ­ടാ­തെ അ­യൽ­രാ­ജ്യ­ത്തി­ലെ രാ­ജാ­വു് രാ­ജ്യം ആ­ക്ര­മി­ച്ചു.
  5. ചെ­മ്പ­ക­ശ്ശേ­രി­യിൽ ഒരു മ­ഹോ­ത്സ­വ­മാ­യി­രു­ന്നു അ­ന്നു്.
  6. ഗു­ണ­വ­തി­യു­ടെ വി­വാ­ഹ­സ­മ­യ­ത്തു് നി­ങ്ങൾ അവിടെ സ­ന്നി­ഹി­ത­നാ­യി­രി­ക്ക­ണം.
പ­ദ­വി­ഭാ­ഗം
പദം

പ­ദ­ങ്ങൾ ചേർ­ന്നാ­ണു വാ­ക്യ­മാ­കു­ന്ന­തെ­ന്നു ഗ്ര­ഹി­ച്ചു­ക­ഴി­ഞ്ഞു­വ­ല്ലൊ. പ­ദ­മെ­ന്നു­വെ­ച്ചാ­ലെ­ന്താ­ണു്? അ­തെ­ങ്ങ­നെ­യു­ണ്ടാ­കു­ന്നു? ‘തവള’ എന്ന ശബ്ദം ന­മ്മു­ടെ ഭാ­ഷ­യി­ലെ ഒരു പ­ദ­മാ­ണു്; ‘തവള’ പ­ദ­മ­ല്ല­താ­നും. എ­ന്താ­ണു് ഒന്നു പ­ദ­മാ­ണെ­ന്നും മ­റ്റ­തു പ­ദ­മ­ല്ലെ­ന്നും പറവാൻ കാരണം? ‘തവള’, ഒ­രർ­ത്ഥ­വും ബോ­ധി­പ്പി­ക്കു­ന്നി­ല്ല. ‘തവള’ എന്ന ശബ്ദം കേൾ­ക്കു­മ്പോൾ, ഒരു ജീ­വി­യു­ടെ രൂപം ന­മു­ക്കു് ഓർ­മ്മ­വ­രു­ന്നു. അർ­ത്ഥ­മു­ള്ള ശ­ബ്ദ­മാ­ണു്, പ­ദ­മെ­ന്നു് ഈ വി­വ­ര­ണ­ത്തിൽ നി­ന്നു വ്യ­ക്ത­മാ­യി­ല്ലേ? വാ­ക്യ­ത്തിൽ പ്ര­യോ­ഗി­ക്കാൻ അർ­ത്ഥ­മു­ള്ള ശ­ബ്ദ­ങ്ങൾ­ക്കു ചില രൂ­പ­സം­സ്കാ­ര­ങ്ങൾ വേ­ണ്ടി­വ­രും. ‘ഉറങ്’ എന്ന ശബ്ദം നി­ദ്ര­യെ കു­റി­ക്കു­ന്ന­താ­ണു്. എ­ന്നാൽ ഈ രൂ­പ­ത്തിൽ­ത­ന്നെ വാ­ക്യ­ത്തിൽ അതു പ്ര­യോ­ഗി­ക്കാ­വു­ന്ന­ത­ല്ല. ഉ­റ­ക്കം, ഉ­റ­ങ്ങു­ന്നു, ഉ­റ­ങ്ങി ഇ­ങ്ങ­നെ­യൊ­ക്കെ രൂ­പ­പ്പെ­ടു­ത്തു­മ്പോ­ഴേ പ്ര­യോ­ഗാർ­ഹ­ത സി­ദ്ധി­ക്കു­ന്നു­ള്ളൂ. വാ­ക്യ­ത്തിൽ പ്ര­യോ­ഗി­ക്കാൻ അ­ഹ­ങ്ങ­ളും അർ­ത്ഥ­യു­ക്ത­ങ്ങ­ളു­മാ­യ ശ­ബ്ദ­ങ്ങ­ളാ­ണു്, പ­ദ­ങ്ങൾ എന്നു ധ­രി­ക്ക­ണം. ‘ആ­ശ­യ­ങ്ങൾ പ്ര­കാ­ശി­പ്പി­ക്കു­വാൻ ഉള്ള ഉ­പ­ക­ര­ണം ആ­കു­ന്നു, ഭാഷ’, എന്ന വാ­ക്യ­ത്തിൽ എത്ര പ­ദ­ങ്ങ­ളു­ണ്ടു്?

‘തവള’ എന്ന അർ­ത്ഥ­യു­ക്ത­മാ­യ ശബ്ദം, അർ­ത്ഥ­ര­ഹി­ത­ങ്ങ­ളാ­യ ഏ­താ­നും വർ­ണ്ണ­ങ്ങൾ ചേർ­ന്നു­ണ്ടാ­യ­താ­ണു്. ത് + അ, വ് + അ, ള് + അ, ഇ­ങ്ങ­നെ ആ പ­ദ­ത്തെ വി­ഭ­ജി­ക്കാം. ആറു വർ­ണ്ണ­ങ്ങൾ ചേർ­ന്നാ­ണു്, അർ­ത്ഥ­വ­ത്താ­യ ഒരു ശ­ബ്ദ­മാ­യി പ­രി­ണ­മി­ച്ച­തു്. ‘കിളി’ എന്ന വാ­ക്കു് ഇ­തു­പോ­ലെ അ­പ­ഗ്ര­ഥി­ച്ചു­നോ­ക്കു. ക് + ഇ, ള് + ഇ, എ­ന്നി­ങ്ങ­നെ നാലു വർ­ണ്ണം അ­ല്ലെ­ങ്കിൽ ധ്വനി ഈ പ­ദ­ത്തി­ല­ട­ങ്ങി­യി­രി­ക്കു­ന്നു.

അ­ഭ്യാ­സം ൮
  1. വി­ട്ടു­പോ­യ പ­ദം­ചേർ­ത്തു വാ­ക്യം പൂർ­ണ്ണ­മാ­ക്കു­ക:
    • പ്ര­കാ­ശി­പ്പി­ക്കു­വാൻ ഉള്ള ഉ­പ­ക­ര­ണ­മാ­ണു്, ഭാഷ.
    • അർ­ത്ഥ­യു­ക്ത­വും ആയ ശ­ബ്ദ­മാ­ണു്, പദം.
    • സാ­കാം­ക്ഷ­ങ്ങ­ളാ­യ പ­ദ­ങ്ങൾ ചേർ­ന്നു് ആ­കു­ന്നു.
    • വാ­ക്യ­ങ്ങ­ളെ ആയും, വർ­ണ്ണ­ങ്ങ­ളാ­യും അ­പ­ഗ്ര­ഥി­ക്കാം.
    • വാ­ക്യ­ത്തി­ലെ ഉ­ദ്ദേ­ശ്യം, വി­ധേ­യം ആ­ഖ്യാ­ത­വും ആ­ണെ­ന്നു പൊ­തു­വെ പറയാം.
  2. താഴെ കൊ­ടു­ത്തി­രി­ക്കു­ന്ന പ­ദ­ങ്ങ­ളെ വർ­ണ്ണ­ങ്ങ­ളാ­ക്കി വേർ­തി­രി­ക്കു­ക:
    • കല, കീരി, ഉളി.
    • ഉലക്, അളവ്, വാൾ, കൺ.
    • ഗ്ര­ന്ഥം, അന്ധത, സാ­യാ­ഹ്നം, പു­സ്ത­കം, നിഷ്ഠ.
  3. അർ­ത്ഥ­യു­ക്ത­ങ്ങ­ളാ­യ ശ­ബ്ദ­ങ്ങൾ ആ­ക്കു­ക:- പ് + അ + റ് + അ + വ് + അ. അ + ഴ് + അ + ക് + ഉ്. സ് + ആ + ഗ് + അ + ര് + അ + മ്. ഇ + ല് + അ + വ് + ഉ്.
വാ­ച­ക­വും ദ്യോ­ത­ക­വും
(i)
അർ­ത്ഥ­മു­ള്ള ശ­ബ്ദ­മാ­ണ­ല്ലൊ, പദം. ആ അർ­ത്ഥ­ത്തി­ന്റെ സ്വ­ഭാ­വം ആ­സ്പ­ദ­മാ­ക്കി, പ­ദ­ങ്ങ­ളെ പ­ല­വി­ഭാ­ഗ­ങ്ങ­ളാ­യി തി­രി­ച്ചി­രി­ക്കു­ന്നു. ‘നെടിയ ച­മ്പ­കം പൂ­ത്തു’ എന്ന വാ­ക്യം അ­പ­ഗ്ര­ഥി­ച്ചു പ­രി­ശോ­ധി­ക്കു­ക. ‘ച­മ്പ­കം’ എന്ന വാ­ക്കി­ന്റെ അർ­ത്ഥം ഒരു മ­ര­മാ­ണ്. ‘നെടിയ’ എന്ന പദം, ആ ജാ­തി­യിൽ­പ്പെ­ട്ട ഏതു വൃ­ക്ഷ­ത്തേ­യും കു­റി­ക്കാൻ ശ­ക്തി­യു­ള്ള ‘ചെ­മ്പ­ക’ത്തി­ന്റെ അർ­ത്ഥ­ത്തെ അത്ര വ്യാ­പ­ക­മ­ല്ലാ­താ­ക്കു­ന്നു; അ­ല്ലെ­ങ്കിൽ, വി­ശേ­ഷി­പ്പി­ക്കു­ന്നു. ‘പൂ­ത്തു’, ‘കാ­ലാ­നു­ബ­ദ്ധ­മാ’ ഒരു പ്ര­വൃ­ത്തി­യെ­യാ­ണു്, കു­റി­ക്കു­ന്ന­തു്. ഒരു വ­സ്തു­വി­നെ നിർ­ദ്ദേ­ശി­ക്കു­ന്ന ‘ച­മ്പ­കം’, നാമം; ആ പ­ദ­ത്തി­ന്റെ അർ­ത്ഥ­ത്തെ ഭേ­ദി­പ്പി­ക്കു­ന്ന ‘നെടിയ’ എന്ന ശബ്ദം, വി­ശേ­ഷ­ണം; കാ­ലാ­ദി­ബ­ന്ധ­ങ്ങ­ളോ­ടു കൂടിയ വ്യാ­പാ­രം അർ­ത്ഥ­മാ­യ ‘പൂ­ത്തു’ എന്ന വാ­ക്കു ക്രിയ, അ­ല്ലെ­ങ്കിൽ, കൃതി.
(ii)
നാമം, വി­ശേ­ഷ­ണം, ക്രിയ, ഈ മൂ­ന്നു വി­ഭാ­ഗ­ത്തിൽ­പ്പെ­ട്ട ശ­ബ്ദ­ങ്ങൾ­ക്കും സ്വ­ന്ത­മാ­യ അർ­ത്ഥ­മു­ണ്ടെ­ന്നു സ്പ­ഷ്ട­മാ­യ­ല്ലൊ. മറ്റു ചില ശ­ബ്ദ­ങ്ങൾ ന­മു­ക്കു പ­രി­ശോ­ധി­ച്ചു­നോ­ക്കാം. ‘രാ­മാ­യ­ണം എന്ന കാ­വ്യം’, ‘വാ­ല്മീ­കി­യും വ്യാ­സ­നും’, ‘പു­രാ­ണ­മോ ഇ­തി­ഹാ­സ­മോ’, ഈ പദ സ­മൂ­ഹ­ങ്ങ­ളിൽ പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്ന ‘എന്ന’, ‘ഉം’, ‘ഓ’, ഇ­വ­യ്ക്കു് സ്വ­ന്ത­മാ­യൊ­രർ­ത്ഥ­മി­ല്ല. ‘എന്ന’ എന്ന വാ­ക്കു് ‘രാ­മാ­യ­ണം’, ‘കാ­വ്യം’, ഈ പ­ദ­ങ്ങൾ ത­മ്മി­ലു­ള്ള അ­ഭേ­ദ­ത്തെ ദ്യോ­തി­പ്പി­ക്കു­ന്നു. ‘വാ­ല്മീ­കി’, ‘വ്യാ­സൻ’, ഈ രണ്ടു നാ­മ­ങ്ങ­ളെ സ­മു­ച്ച­യി­ക്കു­വാ­നാ­ണു്, ‘ഉം’ ചേർ­ത്തി­രി­ക്കു­ന്ന­തു്. ‘ഓ’ വി­ക­ല്പം ദ്യോ­തി­പ്പി­ക്കു­ന്നു. മറ്റു പ­ദ­ങ്ങ­ളിൽ നി­ന്നു വേർ­തി­രി­ച്ചു നിർ­ത്തി­യാൽ, ഇ­വ­യ്ക്കു് തനിയെ ഒ­രർ­ത്ഥം ബോ­ധി­പ്പി­ക്കു­വാ­നു­ള്ള സാ­മർ­ത്ഥ്യ­മി­ല്ല. അ­തി­നാൽ നാ­മ­ക്രി­യാ­വി­ശേ­ഷ­ണ­ങ്ങ­ളു­ടേ­യും, അവ ത­മ്മി­ലു­ള്ള ബന്ധം മാ­ത്രം സ്ഫു­രി­പ്പി­ക്കു­വാൻ ക­ഴി­വു­ള്ള ഈ ശ­ബ്ദ­ങ്ങ­ളു­ടേ­യും, സ്വ­ഭാ­വം വി­ഭി­ന്ന­മാ­ണെ­ന്നു തെ­ളി­യു­ന്നു. നാ­മ­വും വി­ശേ­ഷ­ണ­വും കൃ­തി­യും സ്വ­ത­ന്ത്ര­മാ­യി ഒ­ര­ര­ത്ഥ­ത്തെ വ­ചി­ക്കു­ന്ന­തി­നാൽ അവ ‘വാചകം’ എന്ന ഇ­ന­ത്തിൽ പെ­ടു­ന്നു. പ­ദ­ങ്ങൾ­ക്കോ വാ­ക്യ­ങ്ങൾ­ക്കോ ഉള്ള ബന്ധം സ്ഫു­രി­പ്പി­ക്കു­ക മാ­ത്രം ചെ­യ്യു­ന്ന ശ­ബ്ദ­ങ്ങൾ ‘ദ്യോ­ത­കം’ എന്ന വി­ഭാ­ഗ­ത്തി­ലാ­ണു് അ­ട­ങ്ങു­ന്ന­തു്.
(iii)
ദ്യോ­ത­ക­ങ്ങ­ളെ­ത്ത­ന്നെ ര­ണ്ടു­ത­ര­മാ­യി തി­രി­ക്കാ­മെ­ന്നു ചില ഉ­ദാ­ഹ­ര­ണ­ങ്ങൾ സ­ശ്ര­ദ്ധം പ­രി­ശോ­ധി­ച്ചാൽ സു­ഗ്ര­ഹ­മാ­വും. ‘പ­റ്റു­ക’ എന്ന വാ­ക്കി­നു് ഒ­ട്ടി­ച്ചേ­രു­ക എ­ന്നു് അർ­ത്ഥ­മു­ണ്ട­ല്ലൊ. അ­തി­നാൽ, ആ പദം വാ­ച­ക­മാ­ണു് എന്നു സ്പ­ഷ്ട­മ­ത്രെ. ‘രാ­മ­നെ­പ്പ­റ്റി എ­നി­ക്കു് ഒ­ന്നും പ­റ­യു­വാ­നി­ല്ല’, എന്ന വാ­ക്യ­ത്തിൽ ആ ശബ്ദം ദ്യോ­ത­ക­മാ­യി മാ­റി­യി­രി­ക്കു­ന്നു. എ­ന്നു്, എ­ങ്കി­ലും, എ­ന്നാൽ, ഇ­ത്യാ­ദി ദ്യോ­ത­ക­ശ­ബ്ദ­ങ്ങ­ളും വാ­ച­ക­പ­ദ­ങ്ങ­ളിൽ നി­ന്നു പി­റ­ന്നി­ട്ടു­ള്ള­വ­യാ­കു­ന്നു. ‘ഉം’, ‘ഓ’, ‘എ’, ‘ഊ’ മു­ത­ലാ­യ ശ­ബ്ദ­ങ്ങൾ നാ­മാ­ദി­ക­ളു­ടെ നി­ല­യിൽ നി­ന്നു ഭൃശം വ­ന്നു­ണ്ടാ­യ ദ്യോ­ത­ക­ങ്ങ­ള­ല്ല. അവ ബന്ധം ദ്യോ­തി­പ്പി­ക്കു­ന്ന ശ­ബ്ദ­ങ്ങ­ളാ­യി­ട്ടു­ത­ന്നെ­യാ­ണു്, ഭാ­ഷ­യിൽ പി­റ­ന്ന­തു്. വാ­ച­ക­പ­ദ­ങ്ങൾ അർ­ത്ഥ­ലോ­പം വ­ന്നു് ദ്യോ­ത­ക­ങ്ങ­ളാ­യി­ത്തീർ­ന്നി­ട്ടു­ണ്ടു്. അ­വ­യ്ക്കു് അ­വ്യ­യ­ങ്ങ­ളെ­ന്നാ­ണു്, പേരു്. ശുദ്ധ ദ്യോ­ത­ക­ങ്ങൾ നി­പാ­ത­ങ്ങ­ളാ­കു­ന്നു.
അ­ഭ്യാ­സം ൯
  1. വാചകം, ദ്യോ­ത­കം, ഈ സം­ജ്ഞ­കൾ യ­ഥാ­സ്ഥാ­നം ചേർ­ക്കു­ക.
    • സ്വയം ഒ­രർ­ത്ഥം കു­റി­ക്കാൻ ശ­ക്തി­യു­ള്ള ശബ്ദം ആ­കു­ന്നു.
    • പ­ദ­ങ്ങ­ളു­ടേ­യും വാ­ക്യ­ങ്ങ­ളു­ടേ­യും ബന്ധം കു­റി­ക്കു­ക മാ­ത്രം ചെ­യ്യു­ന്ന ശബ്ദം ആ­കു­ന്നു.
    • നാ­മ­വും ക്രി­യ­യും വി­ശേ­ഷ­ണ­വും എന്ന വി­ഭാ­ഗ­ത്തി­ലും, അ­വ്യ­യ­വും നി­പാ­ത­വും എന്ന വി­ഭാ­ഗ­ത്തി­ലും പെ­ടു­ന്നു.
    • നി­പാ­താ­വ്യ­യ­ങ്ങൾ ത­മ്മി­ലു­ള്ള അ­ന്ത­രം സോ­ദാ­ഹ­ര­ണം വി­വ­രി­ക്കു­ക.
    • വ്യാ­പാ­ര­ത്തി­നു പുറമേ, താഴെ എ­ഴു­തി­യി­രി­ക്കു­ന്ന ക്രി­യാ­പ­ദ­ങ്ങൾ എ­ന്തർ­ത്ഥം കൂടി കു­റി­ക്കു­ന്നു?
    പൂ­ക്കു­ന്നു, പൂ­ത്തു, പൂ­ക്കും ത­ളിർ­ത്തി­ല്ല, ത­ളിർ­ത്തു, ത­ളിർ­ക്കും
  2. വി­ശേ­ഷ­ണ പ­ദ­ങ്ങൾ, നാ­മ­പ­ദ­ങ്ങൾ, ഇവ മാ­ത്രം തി­രി­ച്ചെ­ഴു­തു­ക.
    • പ­ച്ച­ക്ക­ദ­ളി­ക്കു­ല­കൾ­ക്കി­ട­യ്ക്കി­ടെ മെ­ച്ച­ത്തിൽ ന­ന്നാ­യ് പ­ഴു­ത്ത പ­ഴ­ങ്ങ­ളും
    • ആ­ല­സ്യ­മാ­ണ്ട മു­ഖ­മൊ­ട്ടു കു­നി­ച്ചു വേർ­ത്ത ഫാ­ല­സ്ഥ­ലം മൃദു ക­ര­ത്ത­ളിർ കൊ­ണ്ടു താ­ങ്ങി.
    • ചൂ­ടു­വെ­ള്ള­ത്തിൽ ചാടിയ പൂച്ച പ­ച്ച­വെ­ള്ളം ക­ണ്ടാൽ പേ­ടി­ക്കും.
    • കു­ളിർ­ത്ത പൈ­ന്തെ­ന്നൽ കു­രു­ന്നു­പൂ­ക്ക­ളെ­ക്കു­ലു­ക്കി മെ­ല്ലെ­ന്നു വി­ളി­പ്പു മോഹനം.
  3. ദ്യോ­ത­ക­പ­ദ­ങ്ങൾ മാ­ത്രം തി­രി­ച്ചെ­ഴു­തു­ക.
    • ഭള്ളു പ­റ­ഞ്ഞു ന­ട­ക്കു­ന്ന­വ­രും കള്ളു കു­ടി­ച്ചു മു­ടി­ക്കു­ന്ന­വ­രും.
    • നി­ന്നെ­ച്ചൊ­ല്ലി­യു­മി­ല്ല കി­ല്ലി­നി­യെ­നി­ക്കീ­മു­ല്ല­യെ­ച്ചൊ­ല്ലി­യും.
    • എ­ന്നാ­ലും താ­ത­ന­ല്ലേ, പു­ന­ര­വി­ടെ ന­ട­ക്കു­ന്ന­തും യാ­ഗ­മ­ല്ലേ.
    • പാർ­ത്ത­റി­ഞ്ഞീ­ടു­വാ­നെ­ന്ന­പോ­ലെ
    • മ­ല­യാ­ള­ത്തി­ലെ ആ­ഖ്യാ­യി­കാ­കാ­ര­ന്മാ­രിൽ സി. വി. രാ­മൻ­പി­ള്ള­യോ­ളം പ്ര­ശ­സ്തി മ­റ്റാ­രും നേ­ടി­യി­ട്ടി­ല്ലെ­ന്ന പ­ര­മാർ­ത്ഥം ആരും സ­മ്മ­തി­ക്കും. എ­ന്നാൽ, സാ­മു­ദാ­യി­ക­നോ­വ­ലു­കൾ എ­ഴു­തി­യി­ട്ടു­ള്ള സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ ച­ന്തു­മേ­നോൻ ത­ന്നെ­യാ­ണു് പ്ര­ഥ­മ­ഗ­ണ­നീ­യൻ.
വാ­ക്യ­വി­ഭാ­ഗം
ചൂർ­ണ്ണി­ക

പ­ദാർ­ത്ഥ­ങ്ങൾ ചൂ­ടു­കൊ­ണ്ടു വി­ക­സി­ക്കു­ന്നു.

സൂ­ര്യൻ സ­ഞ്ച­രി­ക്കു­ന്നി­ല്ല.

പ­ശു­ക്കൾ മേ­ഞ്ഞു ന­ട­ക്കു­ന്ന പ­ച്ച­മൈ­താ­ന­ങ്ങൾ ഗ്രാ­മ­ങ്ങ­ളി­ലു­ണ്ടു്.

ഒ­ന്നാ­മ­ത്തെ വാ­ക്യം, പ­ദാർ­ത്ഥ­ങ്ങ­ളെ സം­ബ­ന്ധി­ക്കു­ന്ന കേ­വ­ല­മാ­യ ഒരു ആശയം വെ­ളി­പ്പെ­ടു­ത്തു­ന്നു. അവയെ പ­രാ­മർ­ശി­ക്കു­ന്ന അ­ന്യ­വി­ചാ­രം ആ വാ­ക്യ­ത്തിൽ ക­ലർ­ന്നി­ട്ടി­ല്ല. ര­ണ്ടാ­മ­ത്തെ വാ­ക്യ­ത്തിൽ സൂ­ര്യ­നെ­പ്പ­റ്റി­യു­ള്ള ഒരു വി­ചാ­രം മാ­ത്ര­മേ പ്ര­കാ­ശി­പ്പി­ച്ചി­ട്ടു­ള്ളൂ. മൂ­ന്നാ­മ­ത്തെ വാ­ക്യ­ത്തി­ന്റെ സ്വ­ഭാ­വം വ്യ­ത്യ­സ്ത­മാ­ണു്. ‘പ­ശു­ക്കൾ­ക്കു്’ വി­ധേ­യ­മാ­യ ഒരു ആ­ഖ്യാ­ത­വും ‘മൈ­താ­ന­ങ്ങൾ’ക്കു് വി­ധേ­യ­മാ­യ മ­റ്റൊ­രു ആ­ഖ്യാ­ത­വും അ­തി­ലു­ണ്ടു്. ര­ണ്ടാ­ശ­യ­ങ്ങൾ തൃ­തീ­യ­വാ­ക്യ­ത്തി­ല­ട­ങ്ങി­യി­രി­ക്കു­ന്നു എന്നു സാരം. ഒ­ന്നും ര­ണ്ടും ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ ഓരോ ആ­ഖ്യ­യും ഓരോ ആ­ഖ്യാ­ത­വും മാ­ത്ര­മേ­യു­ള്ളു­വ­ല്ലൊ. കേ­വ­ല­മാ­യ ഒ­രാ­ശ­യ­ത്തെ പ്ര­കാ­ശി­പ്പി­ക്കു­ന്ന വാ­ക്യ­മാ­ണു് ചൂർ­ണ്ണി­ക. ഒ­ന്നും ര­ണ്ടും വാ­ക്യ­ങ്ങൾ ചൂർ­ണ്ണി­ക­ക­ളാ­കു­ന്നു. മൂ­ന്നാ­മ­ത്തെ ഉ­ദാ­ഹ­ര­ണം ഈ വി­ഭാ­ഗ­ത്തിൽ പെ­ടു­ന്നി­ല്ല. എ­ന്തു­കൊ­ണ്ടെ­ന്നു വ്യ­ക്ത­മാ­ണ­ല്ലൊ.

അ­ഭ്യാ­സം ൧൦
  1. ചൂർ­ണ്ണി­കാ­വാ­ക്യം മാ­ത്രം അ­ട­യാ­ള­പ്പെ­ടു­ത്തി, ആ­ഖ്യ­യും ആ­ഖ്യാ­ത­വും എ­ടു­ത്തെ­ഴു­തു­ക:
    • കാ­ളി­ദാ­സൻ ശാ­കു­ന്ത­ളം എന്ന വി­ഖ്യാ­ത­നാ­ട­കം നിർ­മ്മി­ച്ചു.
    • ശ­ത്രു­ക്കൾ ആ­ക്ര­മി­ച്ച നഗരം ന­ശി­ച്ചു­പോ­യി.
    • ദശരഥൻ നി­ശ്ച­യി­ച്ച രാ­മാ­ഭി­ഷേ­കം കൈ­കേ­യി മു­ട­ക്കി­ക്ക­ള­ഞ്ഞു.
    • ഗാ­ന്ധി­ജി അ­ഹിം­സാ­വാ­ദി­യാ­ണു്.
    • മു­ല്ല­പ്പൂ­മ്പൊ­ടി­യേ­റ്റു­കി­ട­ന്നാൽ ക­ല്ലി­നു­മു­ണ്ടാ­മൊ­രു സൗ­ര­ഭ്യം.
    • ഈ­ടാർ­ന്നു­വാ­യ്ക്കു­മ­നു­രാ­ഗ­ന­ദി­ക്കു വി­ഘ്നം കൂ­ടാ­ത്തൊ­ഴു­ക്ക­നു­വ­ദി­ക്കു­ക­യി­ല്ല ദൈവം.
    (ചൂർ­ണ്ണി­കാ­വാ­ക്യ­ത്തിൽ വി­ധേ­യ­മാ­യ അംശം ത­ന്നെ­യാ­ണെ­ങ്കിൽ ഒ­ന്നി­ല­ധി­കം ആ­ഖ്യ­യു­ണ്ടാ­വാം. ‘രാ­മ­നും കൃ­ഷ്ണ­നും ഇ­ന്ന­ലെ വന്നു’; ‘കാ­റ്റും മഴയും ദു­സ്സ­ഹ­മാ­യി­ത്തീർ­ന്നു’; ‘ന­ദി­യും കടലും ത­മ്മിൽ ചേ­രു­ന്നു’; ഇ­ത്യാ­ദി വാ­ക്യ­ങ്ങൾ അ­തി­നു് ഉ­ദാ­ഹ­ര­ണ­ങ്ങ­ളാ­ണു്. എ­ന്നാൽ മുഖ്യ ക്രിയ വി­ഭി­ന്ന­കാ­ല­ങ്ങ­ളി­ലോ വി­ഭി­ന്ന­സ്ഥ­ല­ങ്ങ­ളി­ലോ ന­ട­ക്കു­ന്ന­താ­ണെ­ങ്കിൽ ര­ണ്ടാ­ഖ്യ­യു­ള്ള വാ­ക്യം ചൂർ­ണ്ണി­ക­യ­ല്ല. ഉദാ:- രാമൻ ഇ­ന്ന­ലെ കൊ­ല്ല­ത്തു നി­ന്നും കൃ­ഷ്ണൻ ഇന്നു തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നും വന്നു. കാ­റ്റു് ഇ­ന്ന­ലെ­യും മഴ ഇ­ന്നും തു­ട­ങ്ങി.)
  2. ചൂർ­ണ്ണി­കാ വാ­ക്യ­ങ്ങ­ളെ അ­പോ­ദ്ധ­രി­ക്കു­ക:
    • കാണാൻ വ­രു­ന്ന­വ­രെ­യ­പ്പൊ­ഴു­തേ ക­രി­ങ്കൽ­ത്തൂ­ണാ­ക്കി നിർ­ത്തി­ടു­മ­തിൽ സു­ഷ­മേ­ന്ദ്ര­ജാ­ലം.
    • കൂടും കാർ­മു­കി­ലാ­ല­കാ­ല തി­മി­രം വ്യാ­പി­ച്ചു.
    • മാ­യു­ന്നി­താ കാടും കാ­യ­ലു­മ­ക്ക­ടൽ­ത്തി­ര­ക­ളും സ­ഹ്യാ­ദ്രി­കൂ­ട­ങ്ങ­ളും.
    • മ­നു­ഷ്യ­ശ­രീ­ര­ത്തി­ന്റെ വ­ളർ­ച്ച­യ്ക്കു ജ­ന്തു­ക്ക­ളു­ടെ കൊ­ഴു­പ്പു­കൾ കൂ­ടി­യേ കഴിയു.
    • ആ രാ­ജ­കു­മാ­രി ശാ­സ്ത്ര­കാ­ര­ന്മാ­രേ­യും ക­വി­ക­ളേ­യും പ്രോ­ത്സാ­ഹി­പ്പി­ച്ചി­രു­ന്നു.
    • ലാഹൂർ ന­ഗ­ര­ത്തി­ന­ടു­ത്തു് ആ ക­വ­യി­ത്രി­യു­ടെ ശ­വ­കു­ടീ­രം ഇ­ന്നും കാ­ണ­പ്പെ­ടു­ന്നു­ണ്ടു്.

(ആഖ്യ, ആ­ഖ്യാ­പ­രി­ച്ഛ­ദം, കർ­മ്മം, കർ­മ്മ­പ­രി­ച്ഛ­ദം, ആ­ഖ്യാ­തം, ആ­ഖ്യാ­ത­പ­രി­ച്ഛ­ദം, ഇവ പ­ട്ടി­ക­വ­ര­ച്ചു­വേർ­തി­രി­ച്ചെ­ഴു­ത­ണം. കർ­മ്മം ആ­ഖ്യ­യാ­യി വ­രു­ന്ന വാ­ക്യ­മു­ണ്ടാ­വും.

ഉദാ:- രാവണൻ രാ­മ­നാൽ കൊ­ല്ല­പ്പെ­ട്ടു; നഗരം ശ­ത്രു­ക്ക­ളാൽ ആ­ക്ര­മി­ക്ക­പ്പെ­ട്ടു; പക്ഷി വേ­ട­നാൽ കൊ­ല്ല­പ്പെ­ട്ടു.)

ചൂർ­ണ്ണി­കാ­വാ­ക്യം അ­പോ­ദ്ധ­രി­ക്കു­ന്ന­തി­നു­ള്ള മാതൃക:

  1. ഭൗ­തി­ക­ശാ­സ്ത്ര­ത്തി­ന്റെ സം­ഭാ­വ­ന­യാ­യ ആറ്റം ബോംബ് ലോ­ക­ത്തെ ഇന്നു വ­ല്ലാ­തെ ഭ­യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ആ­ഖ്യാ­പ­രി­ച്ഛ­ദം ആഖ്യ ഭൗ­തി­ക­ശാ­സ്ത്ര­ത്തി­ന്റെ സം­ഭാ­വ­ന­യാ­യ ആ­റ്റം­ബോം­ബ് കർ­മ്മ­പ­രി­ച്ഛ­ദം കർ­മ്മം „ ലോ­ക­ത്തെ ആ­ഖ്യാ­ത­പ­രി­ച്ഛ­ദം ആ­ഖ്യാ­തം ഇ­ന്നു്, വ­ല്ലാ­തെ ഭ­യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്നു ചൂർ­ണ്ണി­കാ­വാ­ക്യം. (ആ­റ്റം­ബോം­ബി­നെ സം­ബ­ന്ധി­ക്കു­ന്ന ഒരു കേവല വി­ചാ­ര­മേ ഈ വാ­ക്യ­ത്തി­ലു­ള്ളൂ.)
  2. കാ­മ­മോ­ഹി­ത­നാ­യ പക്ഷി വി­ശ­ന്നു വലഞ്ഞ വേ­ട­നാൽ കൊ­ല്ല­പ്പെ­ട്ടു. ആ­ഖ്യാ­പ­രി­ച്ഛ­ദം ആഖ്യ കാ­മ­മോ­ഹി­ത­നാ­യ പക്ഷി ക­ര­ത്തൃ­പ­രി­ച്ഛ­ദം കർ­ത്താ­വു് വി­ശ­ന്നു വലഞ്ഞ വേ­ട­നാൽ ആ­ഖ്യാ­ത­പ­രി­ച്ഛ­ദം ആ­ഖ്യാ­തം നിർ­ദ്ദ­യം കൊ­ല്ല­പ്പെ­ട്ടു. (കർ­ത്ത­രി­പ്ര­യോ­ഗ­ത്തിൽ കർ­ത്താ­വും കർ­മ്മ­ണി­പ്ര­യോ­ഗ­ത്തിൽ കർ­മ്മ­വു­മാ­ണു്, ഉ­ദ്ദേ­ശ്യം. വാ­ക്യ­ത്തി­ലെ ഉ­ദ്ദേ­ശ്യ­മാ­ണു് ആഖ്യ എന്നു മുൻ­പു­ത­ന്നെ പ­ഠി­ച്ചി­ട്ടു­ള്ള­തു് ഓർ­മ്മി­ക്കു­ക.)
ക്രിയ
മു­റ്റു­വി­ന പ­റ്റു­വി­ന

കാ­ലാ­ദ്യർ­ത്ഥ­വി­ശേ­ഷ­ണ­ങ്ങ­ളോ­ടു­കൂ­ടി­യ ഒരു വ്യാ­പാ­ര­ത്തെ­ക്കു­റി­ക്കു­ന്ന ശ­ബ്ദ­മാ­ണ­ല്ലൊ, ക്രിയ. വിന എന്ന മ­ല­യാ­ള­വാ­ക്കി­നും അ­തു­ത­ന്നെ­യാ­ണു്, അർ­ത്ഥം. ചില വിനകൾ (ക്രി­യാ­പ­ദ­ങ്ങൾ) വാ­ക്യ­ത്തിൽ സ്വ­ത­ന്ത്ര­മാ­യി­രി­ക്കും; ചി­ല­തു്, അ­സ്വ­ത­ന്ത്ര­മാ­യി­രി­ക്കും. മറ്റു പ­ദ­ങ്ങ­ളു­ടെ അം­ഗ­മാ­യ വി­ന­യാ­ണു്, അ­സ്വ­ത­ന്ത്ര­മാ­വു­ന്ന­തു്. അ­ന്യ­പ­ദ­ങ്ങ­ളു­ടെ അം­ഗ­മ­ല്ലാ­ത്ത വിന സ്വ­ത­ന്ത്ര­മാ­കു­ന്നു. സ്വ­ത­ന്ത്ര­ക്രി­യ പൂർ­ണ്ണ­മാ­ണു്, പ്ര­ധാ­ന­മാ­ണു്. അ­സ്വ­ത­ന്ത്ര­ക്രി­യ, അ­പൂർ­ണ്ണ­വും അ­തു­കൊ­ണ്ടു­ത­ന്നെ അ­പ്ര­ധാ­ന­വു­മാ­കു­ന്നു. ഉ­ദാ­ഹ­ര­ണം­കൊ­ണ്ടു് ക്രി­യ­ക­ളു­ടെ ഈ അ­ന്ത­രം വി­ശ­ദ­മാ­ക്കാം.

‘പട്ടം ആ­കാ­ശ­ത്തിൽ ഉ­യർ­ന്നു’, ഈ വാ­ക്യം ആ­കാം­ക്ഷാ­പൂർ­ത്തി­വ­ന്ന പ­ദ­സ­മൂ­ഹ­മാ­ണു്. പട്ടം എ­ന്തു­ചെ­യ്യു­ന്നു? ആ­കാ­ശ­ത്തിൽ ഉ­യർ­ന്നു. ഇതിലെ ക്രി­യാ­പ­ദം മ­റ്റൊ­രു പ­ദ­ത്തി­ന്റെ അം­ഗ­മ­ല്ല. ‘ആ­കാ­ശ­ത്തിൽ ഉ­യർ­ന്ന­പ­ട്ടം’, എന്നു വാ­ക്യ­രൂ­പം മാ­റു­മ്പോൾ ആ­കാം­ക്ഷ ശ­മി­ക്കു­ന്നി­ല്ല. ‘പട്ട’ത്തി­നെ­പ്പ­റ്റി എന്തോ പ­റ­യു­വാ­നു­ണ്ടു് എന്നു ശ്രോ­താ­ക്കൾ­ക്കു തോ­ന്നു­ന്നു­ണ്ട­ല്ലോ. പൂർ­ണ്ണ­ക്രി­യ­യി­ല്ലാ­ത്ത­തു­കൊ­ണ്ടാ­ണു്, വാ­ക്യം അ­പൂർ­ണ്ണ­മാ­യി­ത്തോ­ന്നു­ന്ന­തു്. ‘ഉ­യർ­ന്ന’ എന്ന വിന പ­ട്ട­ത്തെ വി­ശേ­ഷി­പ്പി­ക്ക­യാ­ണു് ചെ­യ്യു­ന്ന­തു് എന്നു സ്പ­ഷ്ട­മാ­കു­ന്നു. ആ അ­പൂർ­ണ്ണ­ക്രി­യാ­പ­ദം പട്ടം എന്ന നാ­മ­ത്തി­ന്റെ അം­ഗ­മാ­യി അ­തി­നോ­ടു ചേർ­ന്നു നിൽ­ക്കു­ന്നു. സ്വ­ത­ന്ത്ര­മാ­യ ക്രിയ മു­റ്റു­വി­ന­യാ­ണു്; അ­തി­നു്, അം­ഗി­ക്രി­യ, എ­ന്നും പൂർ­ണ്ണ­ക്രി­യ­യെ­ന്നും കൂടി സം­ജ്ഞ­ക­ളു­ണ്ടു്. അ­സ്വ­ത­ന്ത്ര­മാ­യ ക്രിയ പ­റ്റു­വി­ന­യാ­ണു്. അ­തി­നു­ത­ന്നെ­യാ­ണു്, അം­ഗ­ക്രി­യ­യെ­ന്നും അ­പൂർ­ണ്ണ­ക്രി­യ­യെ­ന്നും പേ­രി­ട്ടി­രി­ക്കു­ന്ന­തു്. ആ­കാം­ക്ഷാ­പൂർ­ത്തി വ­ര­ണ­മെ­ങ്കിൽ മു­റ്റു­വി­ന­യിൽ വാ­ക്യം അ­വ­സാ­നി­ക്ക­ണം. പ­റ്റു­വി­ന­യിൽ അ­വ­സാ­നി­ക്കു­ന്ന വാ­ക്യ­ങ്ങൾ അ­ന്യ­വാ­ക്യ­ങ്ങ­ളു­ടെ അം­ഗ­ങ്ങ­ളാ­യി­രി­ക്കും.

മു­റ്റു­വി­ന പ­റ്റു­വി­ന

ഉ­യർ­ന്നു ഉ­യർ­ന്ന

നാ­മ­ത്തി­ന്റെ അം­ഗ­മാ­യി നിൽ­ക്കു­ന്ന പ­റ്റു­വി­ന മാ­ത്ര­മേ ഉ­ദാ­ഹ­ര­ണ­ത്തിൽ വ­ന്നി­ട്ടു­ള്ളൂ. ക്രി­യ­ക­ളു­ടെ അം­ഗ­മാ­യി­ട്ടും അ­പൂർ­ണ്ണ­ക്രി­യ­കൾ വരും. “പട്ടം ആ­കാ­ശ­ത്തിൽ ഉ­യർ­ന്ന് വളരെ നേരം പ­റ­ന്നു. അതു കാ­ണു­വാൻ കു­ട്ടി­കൾ വന്നു”. ഈ വാ­ക്യ­ങ്ങൾ നോ­ക്കു­ക. ‘ഉ­യർ­ന്ന്’ എന്ന പ­റ്റു­വി­ന പ­റ­ന്നു എന്ന മു­റ്റു­വി­ന­യു­ടെ അം­ഗ­മാ­കു­ന്നു. ‘കാ­ണു­വാൻ’ എ­ന്ന­തു വന്നു എന്ന പൂർ­ണ്ണ­ക്രി­യ­യി­ലാ­ണു് അ­ന്വ­യി­ക്കു­ന്ന­തു്. വാ­ക്യ­ങ്ങ­ളെ വ­ക­തി­രി­ച്ചു പ­ഠി­ക്കു­വാൻ വേ­ണ്ടി­ട­ത്തോ­ളം മാ­ത്ര­മേ ഈ സ­ന്ദർ­ഭ­ത്തിൽ മു­റ്റു­വി­ന­യേ­യും പ­റ്റു­വി­ന­യേ­യും കു­റി­ച്ചു വി­വ­രി­ക്കു­ന്നു­ള്ളൂ.

വേറെ ഉ­ദാ­ഹ­ര­ണം:

  1. മു­റ്റ­ത്തൊ­ര­റ്റ­ത്തൊ­രു പു­ത്തി­ല­ഞ്ഞി മു­റ്റി­ത്ത­ഴ­ച്ച­ങ്ങ­നെ നി­ന്നി­രു­ന്നു. മു­റ്റു­വി­ന പ­റ്റു­വി­ന നി­ന്നി­രു­ന്നു മാറി, ത­ഴ­ച്ചു്
  2. ക­ട­ഞ്ഞെ­ടു­ത്ത വൈ­രം­പോ­ലെ, സം­സ്കാ­ര­ങ്ങ­ളെ­ല്ലാം ക­ഴി­ഞ്ഞ കു­മാ­രൻ പ്ര­കാ­ശി­ച്ചു. മു­റ്റു­വി­ന പ­റ്റു­വി­ന പ്ര­കാ­ശി­ച്ചു ക­ട­ഞ്ഞു്, എ­ടു­ത്ത, ക­ഴി­ഞ്ഞ
അ­ഭ്യാ­സം ൧൧
  1. മു­റ്റു­വി­ന, പ­റ്റു­വി­ന, ഈ പ­ദ­ങ്ങൾ യ­ഥാ­സ്ഥാ­നം ചേർ­ത്തു വാ­ക്യം പൂർ­ണ്ണ­മാ­ക്കു­ക:
    • നാ­മ­ത്തി­ന്റേ­യോ ക്രി­യ­യു­ടേ­യോ അം­ഗ­മാ­യി പ്ര­യോ­ഗി­ക്കു­ന്ന ക്രി­യാ­പ­ദ­മാ­ണു്,.
    • മ­റ്റൊ­രു പ­ദ­ത്തി­ന്റെ അം­ഗ­മ­ല്ലാ­തെ പ്ര­യോ­ഗി­ക്കു­ന്ന ക്രി­യാ പ­ദ­മാ­ണു്,.
    • വാ­ക്യ­ത്തി­ന്റെ ആശയം പൂർ­ണ്ണ­മാ­കു­ന്ന­തി­നു പ്ര­യോ­ഗി­ക്ക­ണം.
    • യിൽ അ­വ­സാ­നി­ക്കു­ന്ന വാ­ക്യ­ങ്ങൾ മ­റ്റു­വാ­ക്യ­ങ്ങ­ളു­ടെ അം­ഗ­ങ്ങൾ, അ­ല്ലെ­ങ്കിൽ വി­ശേ­ഷ­ണ­ങ്ങൾ, ആ­യി­രി­ക്കും.
  2. മു­റ്റു­വി­ന­ക­ളും പ­റ്റു­വി­ന­ക­ളും തി­രി­ച്ചെ­ഴു­തു­ക:
    • ‘ചു­വ­ന്നു പ­ച്ച­ച്ചു വെ­ളു­ത്തു മേലേ ചു­റ്റി­പ്പ­റ­ക്കു­ന്നു പതാക നീളെ’.
    • ‘ഉടൻ മ­ഹാ­ദേ­വി­യി­ട­ത്തു­കൈ­യാ­ല­ഴി­ഞ്ഞ വാർ പൂ­ങ്കു­ഴ­ലൊ­ന്നൊ­തു­ക്കി ജ്വ­ലി­ച്ച കൺ­കൊ­ണ്ടൊ­രു നോ­ക്കു­നോ­ക്കി പാർ­ശ്വ­സ്ഥ­നാ­കും പ­തി­യോ­ടു­ര­ച്ചാൾ’.
    • ത­ടി­ച്ച തി­ര­മാ­ല; പരന്ന കൂ­രി­രു­ള്; അ­ല­റു­ന്ന കൊ­ടു­ങ്കാ­റ്റ്; ഇ­ര­മ്പു­ന്ന പുഴ; ഓ­ള­ങ്ങ­ള­ടി­ച്ചു വ­ഞ്ചി­മു­ങ്ങാ­തെ ക­ര­യ്ക്ക­ടു­ക്കു­വാൻ വളരെ വി­ഷ­മി­ച്ചു.
വാ­ക്യ­വി­ഭാ­ഗം II
സ­ങ്കീർ­ണ്ണ­കം

ചൂർ­ണ്ണി­കാ­വാ­ക്യ­ത്തി­ന്റെ സ്വ­ഭാ­വം വി­ശ­ദ­മാ­ക്കു­ന്ന പ്ര­ക­ര­ണ­ത്തിൽ, അ­തിൽ­നി­ന്നു ഭി­ന്ന­മാ­യ ഒരു വാ­ക്യം ഉ­ദ്ധ­രി­ച്ചി­രു­ന്ന­തു മ­റ­ന്നി­രി­ക്ക­യി­ല്ല­ല്ലൊ. അതു് ഇവിടെ വീ­ണ്ടും അ­പ­ഗ്ര­ഥി­ച്ചു്, ചില സാ­മാ­ന്യ ത­ത്ത്വ­ങ്ങൾ ഗ്ര­ഹി­ക്കാൻ ശ്ര­മി­ക്കാം:

‘പ­ശു­ക്കൾ മേ­ഞ്ഞു ന­ട­ക്കു­ന്ന പച്ച മൈ­താ­ന­ങ്ങൾ ഗ്രാ­മ­ങ്ങ­ളി­ലു­ണ്ട്’. പ­ശു­ക്ക­ളേ­യും പച്ച മൈ­താ­ന­ങ്ങ­ളേ­യും സം­ബ­ന്ധി­ക്കു­ന്ന ര­ണ്ടാ­ശ­യ­മാ­ണു്, ഈ വാ­ക്യ­ത്തി­ലു­ള്ള­തു്. ഏ­താ­ശ­യ­മാ­ണു് പ്ര­ധാ­നം? ‘ഉണ്ട്’ എന്ന ആ­ഖ്യാ­തം മു­റ്റു­വി­ന­യാ­ണു്. വാ­ക്യ­ത്തി­ന്റെ ആ­കാം­ക്ഷാ­പൂർ­ത്തി വ­രു­ന്ന­തു് ആ പ­ദ­ത്തി­ലാ­ണ­ല്ലൊ. അ­തി­ന്റെ ആഖ്യ ‘പച്ച മൈ­താ­ന­ങ്ങൾ’ ആ­കു­ന്നു. ‘പ­ശു­ക്കൾ മേ­ഞ്ഞു ന­ട­ക്കു­ന്ന’ എന്ന വാ­ക്യം ഈ പ്ര­ധാ­ന വാ­ക്യ­ത്തി­ന്റെ അം­ഗ­മാ­ണു്. ‘മേ­ഞ്ഞു ന­ട­ക്കു­ന്ന’ എന്ന അ­പൂർ­ണ്ണാ­ഖ്യാ­തം ‘പച്ച മൈ­താ­ന­ങ്ങൾ’ എന്ന നാ­മ­ത്തി­ലാ­ണ­ല്ലൊ അ­ന്വ­യി­ക്കു­ന്ന­തു്. ഇ­ങ്ങ­നെ അം­ഗ­വാ­ക്യ­ത്തോ­ടു­കൂ­ടി­യ അം­ഗി­വാ­ക്യം സ­ങ്കീർ­ണ്ണ­മാ­കു­ന്നു. ചൂർ­ണ്ണി­ക­യിൽ അം­ഗ­വാ­ക്യ­ങ്ങ­ളു­ണ്ടാ­യി­രി­ക്കു­ക­യി­ല്ല. ഇ­താ­ണു് രണ്ടു വി­ഭാ­ഗ­ത്തി­നും ത­മ്മി­ലു­ള്ള അ­ന്ത­രം.

അ­പോ­ദ്ധാ­രം

അം­ഗ­വാ­ക്യം അം­ഗി­വാ­ക്യം

A. പ­ശു­ക്കൾ മേ­ഞ്ഞു B. പച്ച മൈ­താ­ന­ങ്ങൾ

ന­ട­ക്കു­ന്ന ഗ്രാ­മ­ങ്ങ­ളി­ലു­ണ്ട്.

A. ആഖ്യ ആ­ഖ്യാ­തം

പ­ശു­ക്കൾ മേ­ഞ്ഞു ന­ട­ക്കു­ന്ന

(ന­ട­ക്കു­ന്ന എന്ന അ­പൂർ­ണ്ണാ­ഖ്യാ­തം അം­ഗി­വാ­ക്യ­ത്തി­ലെ ആ­ഖ്യ­യാ­യ ‘പച്ച മൈ­താ­ന­ങ്ങൾ’ എന്ന നാ­മ­ത്തിൽ അ­ന്വ­യി­ക്കു­ന്നു.) B. അം­ഗി­വാ­ക്യം

ആഖ്യ ആ­ഖ്യാ­പ­രി­ച്ഛ­ദം

പ­ച്ച­മൈ­താ­ന­ങ്ങൾ ഗ്രാ­മ­ങ്ങ­ളിൽ

ആ­ഖ്യാ­തം

ഉണ്ട്.

വാ­ക്യം, സ­ങ്കീർ­ണ്ണ­കം.

2. ഉ­ദാ­ഹ­ര­ണ­ത്തി­ലെ അം­ഗ­വാ­ക്യം നാ­മ­ത്തിൽ അ­ന്വ­യി­ക്കു­ന്ന­തി­നാൽ, അതിനു നാ­മ­വി­ശേ­ഷ­ണ­വാ­ക്യം എന്നു സംജ്ഞ കൊ­ടു­ക്കാം.

അ­ഭ്യാ­സം ൧൨
  1. അം­ഗ­വാ­ക്യ­ങ്ങ­ളും അം­ഗി­വാ­ക്യ­ങ്ങ­ളു­മാ­യി തി­രി­ച്ചു് നാ­മ­ത്തിൽ അ­ന്വ­യി­ക്കു­ന്ന വി­ശേ­ഷ­ണ­വാ­ക്യ­ങ്ങൾ മാ­ത്രം അ­ട­യാ­ള­പ്പെ­ടു­ത്തു­ക. നാ­മ­ത്തിൽ അ­ന്വ­യി­ക്കാ­ത്ത അം­ഗ­വാ­ക്യ­ങ്ങ­ളേ­തെ­ല്ലാ­മാ­ണെ­ന്നു് അ­ക്ക­മി­ട്ടു കാ­ണി­ക്കു­ക­യും വേണം.
    • നാം നി­വ­സി­ക്കു­ന്ന കേരളം ച­രി­ത്ര പ്ര­സി­ദ്ധ­മാ­യ ഒരു രാ­ജ്യ­മാ­കു­ന്നു.
    • എന്റെ നാ­ടി­ന്റെ നാ­മ­ധേ­യം ഞാൻ വെ­ളി­പ്പെ­ടു­ത്തു­മ്പോൾ നി­ങ്ങൾ വി­സ്മ­യി­ച്ചു­പോ­യേ­ക്കാം.
    • ഓ­ണ­ക്കാ­ല­ത്തു കു­ട്ടി­കൾ പൂ പ­റി­ക്കാൻ ന­ട­ക്കു­ന്ന കാഴ്ച ആ­രെ­യാ­ണു് ആ­ഹ്ലാ­ദി­പ്പി­ക്കാ­ത്ത­തു്?
    • അനുജൻ ഉ­റ­ങ്ങു­വാൻ ഭാ­വി­ക്കു­മ്പോൾ, ജ്യേ­ഷ്ഠൻ കി­ട­ന്നി­രു­ന്ന മ­ഞ്ച­ത്തി­ന്റെ സ­മീ­പ­ത്തു് ഒരു വി­ള­ക്കു ക­ത്തു­ന്നു­ണ്ടാ­യി­രു­ന്നു.
    • ആ­ടി­ക്കു­ല­ഞ്ഞ ന­റു­മു­ല്ല­കൊ­ടു­ത്ത പൂവു ചൂ­ടി­ക്കൃ­ഷീ­വ­ല­കു­മാ­രി­കൾ വ­ന്നി­ടു­ന്നു.

3. എല്ലാ അം­ഗ­വാ­ക്യ­ങ്ങ­ളും നാ­മ­ത്തി­ല­ന്വ­യി­ക്കു­ന്ന­വ­യ­ല്ലെ­ന്നു മു­ക­ളിൽ ത­ന്നി­ട്ടു­ള്ള വാ­ക്യ­ങ്ങ­ളിൽ നി­ന്നു്, മ­ന­സ്സി­ലാ­യ­ല്ലൊ. ‘യു­ദ്ധം ഉ­ണ്ടാ­യാൽ, എല്ലാ രാ­ജ്യ­ങ്ങ­ളും ന­ശി­ക്കും’ എന്ന ഭാ­ഗ­മാ­ണു്, അംഗി. ‘യു­ദ്ധം ഉ­ണ്ടാ­യാൽ’ എ­ന്ന­താ­ക­ട്ടെ, അം­ഗ­മാ­കു­ന്നു. ‘ഉ­ണ്ടാ­യാൽ’ എന്ന അ­പൂർ­ണ്ണാ­ഖ്യാ­തം അം­ഗി­വാ­ക്യ­ത്തി­ലെ പൂർ­ണ്ണാ­ഖ്യാ­ത­മാ­യ ‘ന­ശി­ക്കും’ എന്ന ക്രി­യാ­പ­ദ­ത്തിൽ അ­ന്വ­യി­ക്കു­ന്നു. അ­തി­നാൽ ഈ ഉ­ദാ­ഹ­ര­ണ­ത്തി­ലെ അം­ഗ­വാ­ക്യം ക്രി­യാ­വി­ശേ­ഷ­ണ­മാ­ണു്.

അ­പോ­ദ്ധാ­രം

A. യു­ദ്ധം ഉ­ണ്ടാ­യാൽ B. എല്ലാ രാ­ജ്യ­ങ്ങ­ളും ന­ശി­ക്കും.

  1. അം­ഗ­വാ­ക്യം. യു­ദ്ധം—ആഖ്യ. ഉ­ണ്ടാ­യാൽ—ആ­ഖ്യാ­തം. ( ഈ അ­പൂർ­ണ്ണാ­ഖ്യാ­തം അം­ഗി­വാ­ക്യ­ത്തി­ലെ ന­ശി­ക്കും എന്ന ക്രി­യ­യെ വി­ശേ­ഷി­പ്പി­ക്കു­ന്നു.)
  2. അം­ഗി­വാ­ക്യം. ആ­ഖ്യാ­പ­രി­ച്ഛ­ദം ആഖ്യ ആ­ഖ്യാ­തം എല്ലാ രാ­ജ്യ­ങ്ങ­ളും ന­ശി­ക്കും. (ക്രി­യാ­വി­ശേ­ഷ­ണ­മാ­യ അം­ഗ­വാ­ക്യ­ത്തോ­ടു­കൂ­ടി­യ അം­ഗി­വാ­ക്യം—സ­ങ്കീർ­ണ്ണ­കം.)

4. നാ­മ­ത്തി­ന്റെ സ്വ­ഭാ­വ­ത്തോ­ടു­കൂ­ടി­യ വാ­ക്യ­ങ്ങ­ളെ­ക്കു­റി­ച്ചു് ഇതിനു മുൻ­പു­ത­ന്നെ നി­ങ്ങൾ പ­ഠി­ച്ചു ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. ‘ഭൂമി ച­ലി­ക്കു­ന്ന­തു് നാം അ­റി­യു­ന്നി­ല്ല’ എന്ന വാ­ക്യ­ത്തി­ലെ കർ­മ്മം നാ­മ­വാ­ക്യ­മാ­ണെ­ന്നു സു­ഗ്ര­ഹ­മാ­ണ­ല്ലൊ.

ഈ വി­ചി­ന്ത­ന­ങ്ങ­ളിൽ നി­ന്നു മു­ഖ്യ­മാ­യി തെ­ളി­യു­ന്ന ത­ത്ത്വ­മെ­ന്തെ­ല്ലാ­മാ­ണു്? ചൂർ­ണ്ണി­ക ഒരു കേവല വാ­ക്യ­മാ­ണു്. അതിൽ അം­ഗ­വാ­ക്യ­ങ്ങ­ളു­ണ്ടാ­യി­രി­ക്ക­യി­ല്ല. അം­ഗ­വാ­ക്യ­ങ്ങ­ളോ­ടു­കൂ­ടി­യ അം­ഗി­വാ­ക്യം സ­ങ്കീർ­ണ്ണ­മാ­കു­ന്നു. അം­ഗ­വാ­ക്യ­ങ്ങൾ മൂ­ന്നി­ന­മാ­യി തി­രി­ക്കാം; നാ­മ­വാ­ക്യം, നാ­മ­വി­ശേ­ഷ­ണ­വാ­ക്യം, ക്രി­യാ­വി­ശേ­ഷ­ണ­വാ­ക്യം.

അ­ഭ്യാ­സം ൧൩

അ­പോ­ദ്ധ­രി­ക്കു­ക:

  1. ജ­ന­ങ്ങൾ­ക്കു­വേ­ണ്ടി ജ­ന­ങ്ങൾ ന­ട­ത്തു­ന്ന ഭ­ര­ണ­മാ­ണ് ന­ല്ല­തു്.
  2. വലിയ മ­ഹർ­ഷി­കൾ ചൊ­ന്നാൽ ഫലമാ വാ­ക്കി­ന്റെ പി­ന്നി­ലോ­ടി­വ­രും.
  3. സ്വാ­ത­ന്ത്ര്യം ജ­ന്മാ­വ­കാ­ശ­മാ­ണെ­ന്നു് ബാ­ല­ഗം­ഗാ­ധ­ര­തി­ല­കൻ തു­റ­ന്നു പ­റ­ഞ്ഞ­പ്പോൾ, ഭാ­ര­ത­ഖ­ണ്ഡം സ്വേ­ച്ഛ­പോ­ലെ ഭ­രി­ച്ചി­രു­ന്ന വെ­ള്ള­ക്കാർ കോ­പാ­ക്രാ­ന്ത­രാ­യി അ­ദ്ദേ­ഹ­ത്തെ കാ­രാ­ഗൃ­ഹ­ത്തി­ല­ട­ച്ചെ­ങ്കി­ലും പാ­ണ്ഡി­ത്യ­വും സ്വ­ഭാ­വ­മ­ഹ­ത്വ­വും ആ­ദ­രി­ച്ചി­രു­ന്ന ചില മ­ഹാ­പു­രു­ഷ­ന്മാർ ആ പ്ര­വൃ­ത്തി അ­ധി­ക്ഷേ­പി­ക്കു­വാൻ മുൻ­പോ­ട്ടു വന്നു.
  4. കു­ബേ­രൻ ക്രോ­ധി­ച്ചു ശ­പി­ച്ച യക്ഷൻ പ്രി­യ­ത­മ­യെ പി­രി­ഞ്ഞു വി­ഷ­ണ്ണ­നാ­യി രാ­മ­ഗി­രി­യി­ലെ ആ­ശ്ര­മ­ങ്ങ­ളിൽ അ­ല­ഞ്ഞു ന­ട­ക്കു­മ്പോൾ എ­ല്ലാ­വ­രു­ടേ­യും ക­ണ്ണു­കൾ കു­ളിർ­പ്പി­ക്കു­ന്ന വർ­ഷ­കാ­ലം വന്നു ചേർ­ന്നു.
  5. ഞാൻ പ­റ­ഞ്ഞ­തു കേ­ട്ടു ന­ട­ന്നി­രു­ന്നെ­ങ്കിൽ നീ ആ­പ­ത്തിൽ ചാ­ടു­മാ­യി­രു­ന്നി­ല്ല.
  6. അ­ധർ­മ്മം ക്ഷ­യി­ക്കാ­തെ, ധർ­മ്മം വ­ള­രു­ക­യി­ല്ലെ­ന്നു ഞാൻ പ­റ­ഞ്ഞാൽ നി­ങ്ങൾ അതു വി­ശ്വ­സി­ക്കു­മോ?
വാ­ക്യ­വി­ഭാ­ഗം III
നിർ­ദ്ദേ­ശം, ആ­നു­യോ­ഗി­കം, ആ­ഭി­ലാ­ഷി­കം

1. ചൂർ­ണ്ണി­ക, സ­ങ്കീർ­ണ്ണ­കം, ഇ­ങ്ങ­നെ രണ്ടു ത­ര­ത്തി­ലു­ള്ള വാ­ക്യ­ങ്ങ­ളെ­ക്കു­റി­ച്ചു് ഇതിനു മുൻപു പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. അം­ഗാം­ഗി­ഭാ­വ­ങ്ങ­ളെ ഉ­പാ­ധി­യാ­ക്കി­ക്കൊ­ണ്ടാ­യി­രു­ന്നു, ആ വി­ഭാ­വ­ക­ല്പ­നം. ഈ പ്ര­ക­ര­ണ­ത്തിൽ മ­റ്റൊ­രു ത­ര­ത്തി­ലു­ള്ള വാ­ക്യ­വി­ഭ­ജ­ന­മാ­ണു്, ചെ­യ്യു­ന്ന­തു്. താഴെ എ­ഴു­തി­യി­രി­ക്കു­ന്ന വാ­ക്യ­ങ്ങൾ സ­ശ്ര­ദ്ധം പ­ഠി­ക്കു­ക:

  1. കാ­ല­വർ­ഷം ആ­രം­ഭി­ച്ചു.
  2. കൊ­ടു­ങ്കാ­റ്റ് ഉ­ണ്ടാ­കു­മോ?
  3. നാളെ ഉഴുതു തു­ട­ങ്ങ­ണം.

ഈ മൂ­ന്നു വാ­ക്യ­ത്തി­ന്റേ­യും സ്വ­ഭാ­വ­ത്തിൽ അ­ന്ത­ര­മു­ണ്ടു്. ഒ­ന്നാ­മ­ത്തേ­തു് ഒരു വ­സ്തു­ത നിർ­ദ്ദേ­ശി­ക്കു­ന്ന­തേ­യു­ള്ളൂ. ര­ണ്ടാ­മ­ത്തേ­തു് അ­നു­യോ­ഗ­ത്തി­ന്റെ അഥവാ ചോ­ദ്യ­ത്തി­ന്റെ രീ­തി­യി­ലു­ള്ള­താ­ണു്. ഒ­ടു­വി­ല­ത്തേ­തു വ­ക്താ­വി­ന്റെ ഇ­ച്ഛ­കൂ­ടി സ്ഫു­രി­പ്പി­ക്കു­ന്നു. ഇ­വ­യ്ക്കു യ­ഥാ­ക്ര­മം നിർ­ദ്ദേ­ശ­കം, ആ­നു­യോ­ഗി­കം, ആ­ഭി­ലാ­ഷി­കം എന്നു സംജ്ഞ ക­ല്പി­ക്കാം. ആശയം പ്ര­കാ­ശി­പ്പി­ക്കു­ന്ന­പ്ര­കാ­രം അ­നു­സ­രി­ച്ചു ക്രി­യ­ക­ളു­ടെ രൂ­പ­ത്തി­നു മാ­റ്റം വ­രു­ന്നു­ണ്ടു് എന്നു ഗ്ര­ഹി­ച്ചി­രി­ക്കേ­ണ്ട­താ­ണു്.

2. അ­ഭി­ലാ­ഷ­ത്തിൽ, നി­യോ­ഗം, അ­നു­ജ്ഞ, വിധി, പ്രാർ­ത്ഥ­ന, ഇ­ങ്ങ­നെ ചില ഭാ­വ­ങ്ങ­ളാ­ണു്, അ­ന്തർ­ഭ­വി­ക്കു­ന്ന­തു്.

ഉദാ:

  1. നീ പോ. നി­ങ്ങൾ പോകു. നി­ങ്ങൾ പോ­കു­വിൻ. ഘാ­ത­ക­നെ തൂ­ക്കി­ലി­ട­ട്ടെ. അവൻ പോ­ക­ട്ടെ. (ഈ വാ­ക്യ­ങ്ങ­ളി­ലെ ക്രി­യാ­പ­ദ­ങ്ങൾ വ്യാ­പാ­ര­വും കാ­ല­വും മാ­ത്ര­മ­ല്ല കു­റി­ക്കു­ന്ന­തു്; നി­യോ­ഗം കൂടി സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്. ഈ ക്രി­യ­കൾ നി­യോ­ജ­ക­പ്ര­കാ­ര­ത്തിൽ­പെ­ട്ട­വ­യാ­ണെ­ന്നു സാരം.)
  2. ഉ­ണ്ടാൽ ഉ­റ­ങ്ങ­ണം (ശീലം) തെ­റ്റു ചെ­യ്തു സ്വയം മ­ന­സ്സി­ലാ­ക്കി­യാൽ പ­ശ്ചാ­ത്ത­പി­ക്ക­ണം (മുറ) ധർ­മ്മം ആ­ച­രി­ക്ക­ണം (മുറ) (ശീലം, മുറ, ഉ­പ­ദേ­ശം, ഈ അർ­ത്ഥ­വി­ശേ­ഷ­ങ്ങൾ വി­ധി­യിൽ പെ­ടു­ന്നു. ഈ അ­ഭി­പ്രാ­യ­ങ്ങൾ ഉൾ­ക്കൊ­ള്ളു­ന്ന ക്രി­യ­കൾ വി­ധാ­യ­ക­പ്ര­കാ­ര­ത്തിൽ പെ­ട്ട­വ­യാ­ണു്.)
  3. ഇനി നി­ങ്ങൾ­ക്കു ദേ­ശീ­യ­ഗാ­നം പാടാം. ന­മു­ക്കു നാളെ കാ­ഴ്ച­ബം­ഗ്ലാ­വു കാണാം. രാമനു നി­ങ്ങ­ളു­ടെ കൂ­ടെ­യാ­ത്ര ചെ­യ്യാം. (അ­നു­ജ്ഞ അ­ല്ലെ­ങ്കിൽ അ­നു­വാ­ദം പ്ര­കാ­ശി­പ്പി­ക്കു­ന്ന ഈ വാ­ക്യ­ങ്ങ­ളി­ലെ ക്രി­യ­കൾ അ­നു­ജ്ഞാ­യ­ക പ്ര­കാ­ര­ത്തിൽ ആണു് അ­ന്തർ­ഭ­വി­ക്കു­ന്ന­തു്.)
  4. ‘ആ സ്വാ­ത­ന്ത്ര്യ­സ്വർ­ഗ്ഗ­ത്തിൽ, പി­താ­വേ, എന്റെ രാ­ജ്യം ഉ­ണർ­ന്നു എ­ത്തി­ച്ചേ­ര­ണ­മേ!’ ‘എന്റെ നാ­ടി­ന്റെ ന­ന്മ­യ്ക്കു് എന്റെ ജീ­വി­തം സ­മർ­പ്പി­ക്കാൻ എ­നി­ക്കു ശ­ക്തി­യു­ണ്ടാ­ക­ണ­മേ!’ (ഈ ഉ­ദാ­ഹ­ര­ണ­വാ­ക്യ­ങ്ങൾ പ്രാർ­ത്ഥ­ന അ­ല്ലെ­ങ്കിൽ ആശംസ ഉൾ­ക്കൊ­ള്ളു­ന്നു. ഈ അർ­ത്ഥം ഉൾ­ക്കൊ­ള്ളു­ന്ന ക്രിയ ആ­ശം­സ­കം എന്ന പ്ര­കാ­ര­ത്തിൽ­പ്പെ­ടു­ന്ന­താ­ണു്.)

3. നി­യോ­ജ­കം, അ­നു­ജ്ഞാ­യ­കം, വി­ധാ­യ­കം, ആ­ശം­സ­കം, ഈ പ്ര­കാ­ര­ങ്ങ­ളി­ലു­ള്ള വാ­ക്യ­ങ്ങ­ളെ­ല്ലാം ‘ആ­ഭി­ലാ­ഷി­കം’ എന്ന വ­കു­പ്പിൽ ചേർ­ക്കാം.

അ­ഭ്യാ­സം ൧൪
  1. നിർ­ദ്ദേ­ശ­കം, ആ­നു­യോ­ഗി­കം, ആ­ഭി­ലാ­ഷി­കം, ഈ ഓരോ വി­ഭാ­ഗ­ത്തി­ലും ഉള്ള വാ­ക്യ­ങ്ങൾ വേർ­തി­രി­ച്ചെ­ഴു­തു­ക:
    • ശ്രീ­ക്കേ­റ്റ ലാ­സ്യ­പ­ദ­മാ­യ് ഭുവി സ­ഹ്യ­മാ­കു­മ­ക്കേ­ളി പൂണ്ട മ­ല­യു­ണ്ടു വി­ള­ങ്ങി­ടു­ന്നു.
    • ജ­യി­പ്പു­താ­ക, രാമൻ! ജ­യി­പ്പൂ­താ­ക, സീത!
    • വ­ല്ല­ഭം വ്ര­ജ­തി സാ ശ­കു­ന്ത­ള; അ­നു­ജ്ഞ നി­ങ്ങ­ള­രു­ളീ­ടു­വിൻ!
    • എ­ന്നാ­ലും താ­ത­ന­ല്ലേ? പു­ന­ര­വി­ടെ ന­ട­ക്കു­ന്ന­തും യാ­ഗ­മ­ല്ലേ?
    • മ­തി­യാ­വോ­ളം പു­ണ­രാം മ­ല­ര­മ്പ­ച്ചൂ­ടി­യ­ന്ന ഗാ­ത്ര­ത്താൽ മാ­ലി­നി­യ­ല­നീർ­ത്തു­ള്ളി­യു­മേ­ട­ലർ മണവും ക­ലർ­ന്ന തെ­ന്ന­ലി­നെ.
    • ത­മ്പോ­റ­ടി­ക്ക! കു­ഴ­ലൂ­തു­ക! പാ­ണ്ടി­രാ­ജ്യം വൻ­പോ­ര­ടി­ച്ചു­ന­ട­ക്കു­ക! പോക നി­ങ്ങൾ!
    • കാ­ല­ത്തു­ണ­ര­ണം കാലും മു­ഖ­വും ക­ഴു­കീ­ട­ണം വി­ശ്വ­നാ­ഥ­നെ വ­ന്ദി­ച്ചു പി­ന്നെ­പ്പാ­ഠം പ­ഠി­ക്ക­ണം.
    • വി­ല്ലു­താൻ ത­ല­താ­നി­ന്നു വ­ള­യ്ക്ക­ട്ടെ വി­രോ­ധി­കൾ!
    • ര­ക്ഷി­ക്ക­ണേ ത­മ്പു­രാ­നേ, കാൽ വ­ണ­ങ്ങു­ന്ന ഭ­ക്ത­നെ. വ­രു­ത്ത­ണേ ന­ന്മ­യെ­നി­ക്കെ­ന്റെ മേൽ ദ­യ­തോ­ന്ന­ണേ!
  2. ആ­നു­യോ­ഗി­ക രൂ­പ­മാ­ക്കി വാ­ക്യം മാ­റ്റു­ക:
    • ന­മ്മു­ടെ ദേ­ശ­ഭാ­ഷ­കൾ­ക്കു് മ­ഹ­ത്താ­യ ഭാ­വി­യു­ണ്ടു്.
    • രാ­ജ്യാ­ഭി­വൃ­ദ്ധി­ക്കു പ്ര­യ­ത്നി­ക്കേ­ണ്ട­തു ന­മ്മു­ടെ ക­ട­മ­യാ­ണു്.
    • നാ­ടി­ന്റെ സ­മ്പ­ത്തു വർ­ദ്ധി­പ്പി­ക്കു­ന്ന­തി­നു വ്യ­വ­സാ­യ­ശാ­ല­കൾ സ്ഥാ­പി­ക്ക­ണം.
    • നി­ങ്ങൾ പ്ര­യ­ത്ന­ത്തി­ന്റെ മാ­ന്യ­ത­യിൽ സം­ശ­യി­ക്കു­ന്നു.
  3. നി­യോ­ഗ­വും അ­നു­ജ്ഞ­യും സ്ഫു­രി­ക്കു­ന്ന ന­ന്നാ­ലു വാ­ക്യം എ­ഴു­തു­ക.
  4. ആ­ശം­സ­ക­പ്ര­കാ­ര­ത്തി­നു് ഉ­ദാ­ഹ­ര­ണ­മാ­യ മൂ­ന്നു വാ­ക്യം എ­ഴു­തു­ക.
  5. താഴെ എ­ഴു­തു­ന്ന അ­നു­യോ­ഗ­രൂ­പ­ത്തി­ലു­ള്ള വാ­ക്യ­ങ്ങൾ­ക്കു് അ­നു­ജ്ഞാ­യ­ക രൂ­പ­ത്തി­ലു­ള്ള ഉ­ത്ത­രം എ­ഴു­തു­ക:
    • ഞാൻ അ­ക­ത്തേ­യ്ക്കു വ­ര­ട്ടെ­യോ?
    • എ­നി­ക്കു രോ­ഗി­യെ കാ­ണാ­മോ?
    • നി­ങ്ങൾ എ­നി­ക്കു മാ­പ്പു തരുമോ?
    • ഞാൻ സ­മ്മേ­ള­നം ഉ­ദ്ഘാ­ട­നം ചെ­യ്യ­ട്ടെ­യോ?
ചി­ഹ്ന­നം
ബി­ന്ദു, കാകു, വി­ക്ഷേ­പ­ണി

1. നാം സം­സാ­രി­ക്കു­മ്പോൾ, ശ്രോ­താ­വി­നു് ആ­ശ­യ­ഗ്ര­ഹ­ണം സു­ക­ര­മാ­കാൻ­വേ­ണ്ടി ചില നിർ­ത്ത­ലു­കൾ സ്വാ­ഭാ­വി­ക­മാ­യി­ട്ടു­ത­ന്നെ ഉ­ണ്ടാ­യി­രി­ക്കും. എ­ഴു­തു­മ്പോ­ഴാ­ണു സ­ന്ദേ­ഹ­ത്തി­നു് അധികം സം­ഗ­തി­വ­രു­ന്ന­തു്. അ­തി­നാൽ, ആശയം വ്യ­ക്ത­മാ­ക­ത്ത­ക്ക­വ­ണ്ണം ചില ചി­ഹ്ന­ങ്ങൾ ഉ­പ­യോ­ഗി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ആ­കാം­ക്ഷാ­പൂർ­ത്തി വ­രു­മ്പോ­ളാ­ണ­ല്ലോ, വാ­ക്യം അ­വ­സാ­നി­ക്കു­ന്ന­തു്. പൂർ­ണ്ണ വാ­ക്യാ­വ­സാ­ന­ത്തിൽ പൂർ­ണ്ണ വി­രാ­മ­ചി­ഹ്ന­മാ­യ ബി­ന്ദു ചേർ­ക്ക­ണം.

ഉ­ദാ­ഹ­ര­ണം:

  1. ചെ­റു­ശ്ശേ­രി കൃ­ഷ്ണ­ഗാ­ഥ നിർ­മ്മി­ച്ചു.
  2. ഉൽ­ക്കൃ­ഷ്ട­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങൾ മാ­ത്ര­മേ വാ­യി­ക്കാ­വൂ.
  3. ഞാൻ അ­വി­ടെ­നി­ന്നു പോ­ന്നു, ഇ­ന്ന­ലെ കാ­ല­ത്തു്.

2. അ­നു­യോ­ഗി­കം എന്ന വി­ഭാ­ഗ­ത്തിൽ പെ­ടു­ന്ന വാ­ക്യ­ങ്ങ­ളു­ണ്ട­ല്ലോ. അ­വ­യു­ടെ അ­വ­സാ­ന­ത്തിൽ പൂർ­ണ്ണ­വി­രാ­മ­ചി­ഹ്ന­മാ­യ ബി­ന്ദു­വ­ല്ല, ചോ­ദ്യ­ചി­ഹ്ന­മാ­യ കാകു ആണു് ചേർ­ക്കേ­ണ്ട­തു്.

ഉ­ദാ­ഹ­ര­ണം:

  1. വി­ദ്യാർ­ത്ഥി­കൾ ഗ്ര­ന്ഥ­പാ­രാ­യ­ണം ചെ­യ്താൽ മാ­ത്രം മതിയോ? ഏ­തെ­ങ്കി­ലും തൊഴിൽ പ­രി­ശീ­ലി­ക്കു­ക­കൂ­ടി വേ­ണ്ടേ?
  2. ഏതു രാ­ജ്യ­മാ­ണു്, ആ­ധു­നി­ക ശാ­സ്ത്ര­വി­ജ്ഞാ­ന­ത്തിൽ മുൻ­പി­ട്ടു നി­ല്ക്കു­ന്ന­തു്?
  3. ആ­രാ­ണു് ശാ­കു­ന്ത­ള നാ­ട­ക­ത്തി­ന്റെ ര­ച­യി­താ­വു്?

3. ആ­ശ്ച­ര്യം മു­ത­ലാ­യ ഭാ­വ­ങ്ങ­ളെ ദ്യോ­തി­പ്പി­ക്കു­ന്ന വാ­ക്യ­ങ്ങ­ളു­ടെ ഒ­ടു­വിൽ വി­ക്ഷേ­പ­ണി ചേർ­ക്ക­ണം.

ഉ­ദാ­ഹ­ര­ണം:

  1. എ­ന്തൊ­രു ഭംഗി! എ­ന്തൊ­രു മാ­ധു­ര്യം!
  2. ഹാ, എ­നി­ക്കു ര­ക്ഷി­ക്കു­വാൻ ക­ഴി­ഞ്ഞി­രു­ന്നെ­ങ്കിൽ!
  3. ആ വി­ശു­ദ്ധ­യാം മു­ഗ്ദ്ധ­പു­ഷ്പ­ത്തെ ക­ണ്ടി­ല്ലെ­ങ്കിൽ! ആവിധം പ­ര­സ്പ­രം സ്നേ­ഹി­ക്കാ­തി­രു­ന്നെ­ങ്കിൽ
  4. ജ­യി­പ്പൂ­താ­ക രാമൻ!
  5. ഭാരതം വെൽ­വു­താ­ക!
അ­ഭ്യാ­സം ൧൫

ബി­ന്ദു, കാകു, വി­ക്ഷേ­പ­ണി, ഇവ യ­ഥാ­സ്ഥാ­നം ചേർ­ക്കു­ക:

  1. ക­ഷ്ട­പ്പെ­ട്ട­പ്പു­രു­ഷ­നൊ­രു നാ­ല­ഞ്ചു കൊ­ല്ലം ക­ഴി­ച്ചാൻ
  2. മുൻ­പോ­ട്ടു പോ­കു­ന്നു ജഡം ശരീരം
  3. എന്നെ കാ­ത്തി­രി­ക്കേ­ണ്ട നി­ങ്ങ­ളാ­രും ഏ­താ­നും ദിവസം ക­ഴി­ഞ്ഞേ ഞാൻ വ­രി­ക­യു­ള്ളൂ എന്നു പ­റ­ഞ്ഞി­രു­ന്നു­വ­ല്ലൊ
  4. ഹാ പു­ഷ്പ­മേ, അ­ധി­ക­തും­ഗ­പ­ദ­ത്തി­ലെ­ത്ര ശോ­ഭി­ച്ചി­രു­ന്നി­തൊ­രു രാ­ജ്ഞി­ക­ണ­ക്ക­യേ നീ
  5. നി­ങ്ങൾ വരുമോ എ­ന്റെ­കൂ­ടെ സ­ഹാ­യി­ക്കു­മോ നാ­ട്ടു­കാ­രെ എ­ന്നാ­ണു് ഇനി ഉ­ണർ­ന്നു പ്ര­വർ­ത്തി­ക്കു­ക.
  6. വി­ല്ലെ­ടു­ക്കാ­മോ കു­ല­ച്ചീ­ടാ­മോ തൊ­ടു­ക്കാ­മോ
  7. ബു­ദ്ധ­മ­തം പി­റ­ന്ന­തു ഭാ­ര­ത­ഭൂ­മി­യി­ല­ല്ലേ
  8. ആരുടെ മുൻ­പിൽ ന­മ­സ്ക­രി­ക്കു­ന്നു നീ
നാമം

ആ പുതിയ പ­നി­നീർ­പ്പൂ­വി­ന്റെ തു­ടു­പ്പു നോ­ക്കു! അതിനു വാ­ട്ടം ത­ട്ടി­യി­ല്ല.

പ­നി­നീർ­പ്പൂ­വു് ഒരു വസ്തു, അഥവാ ദ്ര­വ്യം, ആ­കു­ന്നു. തു­ടു­പ്പു് അ­തി­നു­ള്ള ഒരു ഗു­ണ­മാ­ണു് ‘വാടുക’ എന്ന ക്രി­യ­യു­ടെ പേ­രാ­കു­ന്നു, ‘വാ­ട്ടം’. ഒരു പ്ര­വൃ­ത്തി­യ­ല്ലാ­തെ കാ­ലാ­ദി­ക­ളാ­യ അർ­ത്ഥ­വി­ശേ­ഷ­ങ്ങ­ളൊ­ന്നും ആ പദം നിർ­ദ്ദേ­ശി­ക്കു­ന്നി­ല്ല. ദ്ര­വ്യ­ത്തി­ന്റെ­യോ ഗു­ണ­ത്തി­ന്റെ­യോ ക്രി­യ­യു­ടെ­യോ പേരായ ശബ്ദം നാ­മ­മാ­ണെ­ന്നു മുൻ­പു­ത­ന്നെ പ­ഠി­ച്ചി­ട്ടു­ണ്ട­ല്ലൊ. പ­നി­നീർ­പ്പൂ­വു്, ദ്ര­വ്യ­നാ­മം; തു­ടു­പ്പു്, ഗു­ണ­നാ­മം, വാ­ട്ടം, ക്രി­യാ­നാ­മം.

അ­ഭ്യാ­സം ൧൬
  1. ഗു­ണ­നാ­മം മാ­ത്രം അ­ട­യാ­ള­പ്പെ­ടു­ത്തു­ക:
    • പാ­ട്ടി­ന്റെ മാ­ധു­ര്യം­കൊ­ണ്ടു ഹൃദയം അ­ലി­ഞ്ഞു­പോ­യി; പ­ലർ­ക്കും അ­ത്ഭു­തം തോ­ന്നി.
    • ന­ന്മ­യും തി­ന്മ­യും തി­രി­ച്ച­റി­യു­ന്ന­താ­ണു്, വി­വേ­കം.
    • തു­മ്പ­പ്പൂ­വി­ലും തൂ­മ­യെ­ഴും നി­ലാ­വ­മ്പിൽ തൂ­കി­ക്കൊ­ണ്ടാ­കാ­ശ­വീ­ഥി­യിൽ.
    • പു­തു­മ­യോ പഴമയോ നോ­ക്കി­യ­ല്ല, സാ­ഹി­ത്യ കൃ­തി­ക­ളു­ടെ മേന്മ തീ­രു­മാ­നി­ക്കേ­ണ്ട­തു്; ആ­വി­ഷ്ക­രി­ക്കു­ന്ന ജീ­വി­ത്തി­ന്റെ മ­ഹ­ത്വ­വും പ്ര­തി­പാ­ദി­ക്കു­ന്ന രീ­തി­യു­ടെ സൗ­ന്ദ­ര്യ­വും നോ­ക്കി­യാ­ണു്.
    • ആ­കാ­ശ­ത്തി­ന്റെ വി­ശാ­ല­ത­യും സ­മു­ദ്ര­ത്തി­ന്റെ അ­ഗാ­ധ­ത­യും.
    • ആ­ന­യു­ടെ വ­ലു­പ്പം അ­ണ്ണാ­നു് ഇല്ല. അ­ണ്ണാ­ന്റെ ചൊ­ടി­യും ചു­ണ­യും ആ­ന­യ്ക്കു­മി­ല്ല.
  2. താഴെ എ­ഴു­തു­ന്ന വി­ശേ­ഷ­ണ­ങ്ങ­ളിൽ അ­ട­ങ്ങി­യി­രി­ക്കു­ന്ന ഗു­ണ­ങ്ങ­ളു­ടെ പേ­രു­കൾ എ­തിർ­വ­ശ­ത്തു് എ­ഴു­തു­ക. വി­ശേ­ഷ­ണം ഗു­ണ­നാ­മം ചു­വ­ന്ന ? ക­ടു­ത്ത ? ഉ­യർ­ന്ന ? നേരിയ ? മി­ടു­ക്കൻ ? കേമൻ ?
  3. ക്രി­യാ­നാ­മം മാ­ത്രം എ­ഴു­തു­ക:
    • ഞാൻ ഒരു ഓട്ടം ഓടി!
    • തോ­ക്കൊ­രു തേ­ട്ടൽ തേ­ട്ടി.
    • ഉ­റ­ക്ക­വും ഊണും ഇ­ല്ലാ­തെ രാവും പകലും പണി ചെയ്ത എ­ത്ര­പേ­രു­ടെ പ്ര­വൃ­ത്തി­കൊ­ണ്ടാ­ണു് നാ­ടി­നു് പു­രോ­ഗ­തി ഉ­ണ്ടാ­യ­തു്! കു­റ്റ­വും കു­റ­വും പറയൽ തൊ­ഴി­ലാ­ക്കി ന­ട­ക്കു­ന്ന ആളുകൾ ഇ­തെ­ല്ലാം അ­റി­യു­ന്നു­ണ്ടോ?
    • ഉ­ടു­പ്പും ന­ട­പ്പും ന­ന്നാ­യാൽ മാ­ത്രം പോരാ. ഉഴലും, വെ­ട്ട­ലും, കി­ള­യ്ക്ക­ലും വ­ര­മ്പു­മാ­ട­ലും ഒക്കെ കർ­ഷ­ക­ന്മാർ അ­ല്ലാ­തെ ആരാണു ചെയ്ക? കിള, വിത, തേവു്, നന, കൊ­യ്ത്തു്, ഇ­ങ്ങ­നെ നോ­ക്കി­യാൽ അ­വർ­ക്കു് ഇ­ള­വു­ണ്ടോ വ­ല്ല­പ്പോ­ഴും?
  4. അ­ടി­യിൽ ത­ന്നി­രി­ക്കു­ന്ന ക്രി­യ­ക­ളു­ടെ നാ­മ­രൂ­പ­ങ്ങൾ എ­ഴു­തു­ക:1. കു­ളി­ക്കു­ന്നു 2. ക­ളി­ക്കു­ന്നു 3. ഒ­ലി­ക്കു­ന്നു 4. അ­റി­യു­ന്നു 5. പാ­ടു­ന്നു 6. കേൾ­ക്കു­ന്നു 7. തോ­രു­ന്നു 8. കാ­ണു­ന്നു
  5. ദ്ര­വ്യ­നാ­മ­ങ്ങൾ മാ­ത്രം എ­ടു­ത്തെ­ഴു­തു­ക:
    • മ­നു­ഷ്യ­നു ശരീരം മാ­ത്ര­മ­ല്ല, ഹൃ­ദ­യ­വും ആ­ത്മാ­വും ഉ­ണ്ടു്.
    • ആകാശം സൃ­ഷ്ടി­കർ­ത്താ­വി­ന്റെ തോ­ട്ട­വും ന­ക്ഷ­ത്ര­ങ്ങൾ അതിലെ പൂ­ക്ക­ളും ആ­ണെ­ന്നു് ഒരു പ്ര­വാ­ച­കൻ വർ­ണ്ണി­ക്കു­ന്നു.
    • ഭാ­ര­ത­ഖ­ണ്ഡം ആ­രാ­മ­വും നമ്മൾ അതിലെ കു­യി­ലു­ക­ളും ആ­ണെ­ന്നു് ഇ­ഖ്ബാൽ പാ­ടി­യി­ട്ടു­ണ്ടു്. ആ കവി മാ­തൃ­ഭൂ­മി­യെ അ­ത്ര­മാ­ത്രം സ്നേ­ഹി­ച്ചി­രു­ന്നു.
    • ഗീ­താ­ഞ്ജ­ലി എന്ന കാ­വ്യം ര­ചി­ച്ച­തു­കൊ­ണ്ടാ­ണു് ര­വീ­ന്ദ്ര­നാ­ഥ ടാ­ഗൂ­റി­നു നോബൽ സ­മ്മാ­നം ല­ഭി­ച്ച­തു്.
  6. താഴെ പ­റ­യു­ന്ന ദ്ര­വ്യ­ങ്ങൾ­ക്കു ചേർ­ന്ന മു­മ്മൂ­ന്നു ഗു­ണ­ങ്ങ­ളു­ടെ പേ­രെ­ഴു­തു­ക. 1. പൂവു് 2. മല 3. സ­മു­ദ്രം 4. വി­ള­ക്കു് 5. ച­ന്ദ്രൻ 6. പ­ട­യാ­ളി 7. വി­മാ­നം 8. ക­ണ്ണാ­ടി 9. പ­ഞ്ച­സാ­ര 10. ക­ച്ച­വ­ട­ക്കാ­രൻ
ദ്ര­വ്യ­നാ­മ­വി­ഭാ­ഗം

1. നി­വർ­ന്ന ന­ട്ടെ­ല്ലും വി­ശേ­ഷ­ണ­ബു­ദ്ധി­യും സം­ഭാ­ഷ­ണ ശ­ക്തി­യും മ­നു­ഷ്യ­ന്റെ സാ­മാ­ന്യ­ഗു­ണ­ങ്ങ­ളാ­ണെ­ന്നു പറയാം. ഈ ധർ­മ്മ­ങ്ങ­ളു­ടെ ദ്ര­വ്യ­ങ്ങൾ ഒരു ജാ­തി­യാ­കു­ന്നു. മ­ണ്ണിൽ മു­ള­ച്ചു­വ­ള­രു­ക, വേരും ത­ടി­യും ഇലയും പൂവും കായും ഉ­ണ്ടാ­വു­ക, ഈ ല­ക്ഷ­ണം വൃ­ക്ഷ­ങ്ങൾ­ക്കെ­ല്ലാം പൊ­തു­വെ ചേ­രു­മ­ല്ലൊ. ഈ ധർ­മ്മ­ങ്ങൾ ക­ലർ­ന്ന ദ്ര­വ്യ­ങ്ങൾ എ­ല്ലാം വേ­റൊ­രു ജാ­തി­യാ­ണു്. ജാ­തി­യെ കു­റി­ക്കു­ന്ന നാ­മ­ങ്ങൾ സാ­മാ­ന്യ­നാ­മ­ങ്ങ­ള­ത്രെ. മ­നു­ഷ്യൻ, വൃ­ക്ഷം, നദി, മൃഗം, വർ­ത്ത­മാ­ന­പ­ത്രം, പു­സ്ത­കം, പർ­വ്വ­തം ഇ­ത്യാ­ദി­പ­ദ­ങ്ങ­ളൊ­ക്കെ സാ­മാ­ന്യ­നാ­മ­ങ്ങൾ ആണു്.

2. മ­നു­ഷ്യ­ജാ­തി­യിൽ­ത്ത­ന്നെ പല അ­വാ­ന്ത­ര­വി­ഭാ­ഗ­ങ്ങ­ളു­ണ്ട­ല്ലൊ. മതം, ആചാരം, ഭാഷ, രാ­ജ്യം മു­ത­ലാ­യ­വ­യെ ആ­സ്പ­ദ­മാ­ക്കി ഹി­ന്ദു, മു­സൽ­മാൻ, മ­ല­യാ­ളി, ബം­ഗാ­ളി, എ­ന്നൊ­ക്കെ നാം പ­റ­യാ­റി­ല്ലേ? മ­നു­ഷ്യ­സാ­മാ­ന്യ­ധർ­മ്മ­ങ്ങൾ­ക്കു പുറമെ, മു­ക­ളിൽ സൂ­ചി­പ്പി­ച്ച ഉ­പാ­ധി­ക­ളെ ആ­സ്പ­ദ­മാ­ക്കി­യു­ള്ള വർ­ഗ്ഗ­സാ­മാ­ന്യ­ധർ­മ്മ­ങ്ങ­ളും ഈ ജാ­തി­കൾ­ക്കു­ണ്ടു്. ഈ ഉ­പ­വി­ഭാ­ഗ­ങ്ങ­ളെ­ക്കു­റി­ക്കു­ന്ന പേ­രു­ക­ളും സാ­മാ­ന്യ­നാ­മ­ങ്ങൾ തന്നെ. വൃ­ക്ഷ­സാ­മാ­ന്യ ല­ക്ഷ­ണ­ത്തി­നു­പു­റ­മെ, അ­വാ­ന്ത­ര­വർ­ഗ്ഗ­ധർ­മ്മ­ങ്ങ­ളും ക­ലർ­ന്ന ഇ­ല­ഞ്ഞി, മാവു്, തേ­ക്കു് മു­ത­ലാ­യ­വ­യെ നിർ­ദ്ദേ­ശി­ക്കു­ന്ന നാ­മ­ങ്ങ­ളും സാ­മാ­ന്യ­നാ­മ­ങ്ങ­ളാ­കു­ന്നു.

3. മു­ക­ളിൽ പ്ര­സ്താ­വി­ച്ച­തു­പോ­ലെ­യു­ള്ള ദ്ര­വ്യ­ജാ­തി­ക­ളിൽ­പെ­ടു­ന്ന ഓരോ വ്യ­ക്തി­യേ­യും തി­രി­ച്ചു­കാ­ണി­ക്കു­ന്ന­തി­നു നാ­മ­ങ്ങൾ ക­ല്പി­ക്കാ­റു­ണ്ടു്. മ­നു­ഷ്യ­ജാ­തി­യിൽ­പെ­ട്ട ഒരു വ്യ­ക്തി­ക്കു രാമൻ എന്നോ നസീർ എന്നോ തോമസ് എന്നോ യ­ഥേ­ച്ഛാ പേ­രി­ടാം. ഇതു് ഒരു സാ­ധാ­ര­ണ ധർ­മ്മ­ത്തെ മുൻ­നിർ­ത്തി ക­ല്പി­ക്കു­ന്ന­ത­ല്ല. മ­നു­ഷ്യ­നെ ക­ണ്ടാൽ, ഏ­ത­പ­രി­ചി­ത­നും മ­നു­ഷ്യ­നാ­ണെ­ന്നു ഗ്ര­ഹി­ക്കാം. അതിനു സ­ഹാ­യ­മാ­യ ജാ­തി­ല­ക്ഷ­ണം ഉ­ണ്ട­ല്ലൊ. രാ­മ­നേ­യോ തോ­മ­സ്സി­നേ­യോ കാ­ണു­ന്ന അ­പ­രി­ചി­ത­നു് ആ വ്യ­ക്തി മ­നു­ഷ്യ­നാ­ണെ­ന്ന­ല്ലാ­തെ രാ­മ­നാ­ണെ­ന്നോ തോ­മ­സ്സാ­ണെ­ന്നോ മ­ന­സ്സി­ലാ­വു­ന്ന­ത­ല്ല. ഏ­തെ­ങ്കി­ലും ദ്ര­വ്യ­ധർ­മ്മ­ത്തെ അ­വ­ലം­ബി­ച്ച­ല്ലാ­തെ, ജാ­തി­യിൽ­പെ­ട്ട ഓരോ വ്യ­ക്തി­ക്കും നൽ­കു­ന്ന പേ­രാ­ണു്, സം­ജ്ഞാ­നാ­മം.

മ­നു­ഷ്യൻ സാ­മാ­ന്യ­നാ­മം; രാമൻ, തോമസ്, മു­ത­ലാ­യ­വ, സം­ജ്ഞാ­നാ­മം.

വേറെ ഉ­ദാ­ഹ­ര­ണം:

സാ­മാ­ന്യ­നാ­മം സം­ജ്ഞാ­നാ­മം

നദി ഗംഗ, സി­ന്ധു, പമ്പ

വർ­ത്ത­മാ­ന­പ­ത്രം ‘മനോരമ’, ‘മാ­തൃ­ഭൂ­മി’

നാടകം ഹാം­ല­റ്റു്, ശാ­കു­ന്ത­ളം

കവി കാ­ളി­ദാ­സൻ, വാ­ല്മീ­കി

രാ­ജ്യം ഇ­ന്ത്യ, ചൈന, റഷ്യ

4. മ­ണ്ണു്, വെ­ള്ളം, വായു, എണ്ണ, ക­ട­ലാ­സ് മു­ത­ലാ­യ പ­ദാർ­ത്ഥ­ങ്ങൾ­ക്കു ജാ­തി­ഭേ­ദം ഇല്ല. ചെ­മ­ന്ന മ­ണ്ണു്, വെ­ളു­ത്ത­മ­ണ്ണു്, എന്നു വർ­ണ്ണ­ഭേ­ദം ആ­സ്പ­ദ­മാ­ക്കി വ്യ­വ­ഹ­രി­ക്കാ­റു­ണ്ടു്. അതു വെ­ളു­ത്ത മ­നു­ഷ്യൻ, ക­റു­ത്ത മ­നു­ഷ്യൻ എന്നു വേർ­തി­രി­ക്കു­ന്ന­തു­പോ­ലെ മാ­ത്ര­മാ­കു­ന്നു. ജാതി വ്യ­ക്തി­ഭേ­ദ­ക­ല്പ­ന­ത്തി­നു് ഇതല്ല ഉപാധി എന്നു മുൻ­പു് വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ടു്. മ­ണ്ണും വെ­ള്ള­വും മ­റ്റും അ­ള­ക്കാ­വു­ന്ന ദ്ര­വ്യ­ങ്ങ­ളാ­ണു്. അവയിൽ അ­ട­ങ്ങു­ന്ന വ്യ­ക്തി­ക­ളി­ല്ല. ജാ­തി­യും വ്യ­ക്തി­യു­മാ­യി തി­രി­ക്കാൻ വ­യ്യാ­ത്ത ഈ­മാ­തി­രി പ­ദാർ­ത്ഥ­ങ്ങ­ളെ നിർ­ദ്ദേ­ശി­ക്കു­ന്ന പ­ദ­ങ്ങൾ മേ­യ­നാ­മ­ങ്ങ­ളാ­കു­ന്നു. മേയം എന്ന വാ­ക്കി­നു് അ­ള­ക്കാ­വു­ന്ന­തു് എ­ന്നാ­ണർ­ത്ഥം. ര­ണ്ടു­വ­ട്ടി മ­ണ്ണു്, മൂ­ന്നു­കു­ടം വെ­ള്ളം, നാ­ലു­പ­റ അരി, അ­ഞ്ചി­ട­ങ്ങ­ഴി എണ്ണ, മൂ­ന്നു­റാ­ത്തൽ മാംസം, എ­ന്നൊ­ക്കെ­യാ­ണ­ല്ലൊ നാം വ്യ­വ­ഹ­രി­ക്കു­ന്ന­തു്. മ­ണ്ണു്, വെ­ള്ളം, അരി മു­ത­ലാ­യ­വ മേ­യ­നാ­മ­ങ്ങ­ളാ­ണു്.

അ­ഭ്യാ­സം ൧൭
  1. ദ്ര­വ്യ­നാ­മം, ഗു­ണ­നാ­മം, ക്രി­യാ­നാ­മം ഇവയിൽ നി­ന്നു യോ­ഗ്യ­മാ­യ പദം എ­ടു­ത്തു ചേർ­ത്തു വാ­ക്യം പൂർ­ണ്ണ­മാ­ക്കു­ക:രൂ­പ­മു­ള്ള പ­ദാർ­ത്ഥ­ങ്ങ­ളേ­യും, രൂ­പ­മി­ല്ലാ­ത്ത ആ­ത്മാ­വു്, മ­ന­സ്സു്, ബു­ദ്ധി, ദൈവം, കാലം, എ­ന്നി­വ­യേ­യും കു­റി­ക്കു­ന്ന ശബ്ദം ആ­കു­ന്നു.
  2. ദ്ര­വ്യ­നാ­മം മാ­ത്രം അ­ട­യാ­ള­പ്പെ­ടു­ത്തു­ക:
    • സ­ഹ്യ­ന്റെ ശി­ഖ­ര­ങ്ങ­ളിൽ നി­ന്നു് അനേകം പുഴകൾ പു­റ­പ്പെ­ട്ടു് ഗ്രാ­മ­ങ്ങ­ളേ­യും ന­ഗ­ര­ങ്ങ­ളേ­യും ത­ഴു­കി­ക്കൊ­ണ്ടു് പ­ടി­ഞ്ഞാ­റോ­ട്ടൊ­ഴു­കി സ­മു­ദ്ര­ത്തിൽ ചെ­ന്നു­ചേ­രു­ന്നു. അവയും ക­ട­ലി­ലെ തി­ര­ക­ളും ചേർ­ന്നു് ചില തു­രു­ത്തു­കൾ ന­ദീ­മു­ഖ­ങ്ങ­ളാ­യ കാ­യ­ലു­ക­ളിൽ നിർ­മ്മി­ച്ചി­ട്ടു­ണ്ടു്. തെ­ങ്ങു­കൾ അവയിൽ തി­ങ്ങി­നിൽ­ക്കു­ന്ന­തു മ­നോ­ഹ­ര­മാ­യ കാ­ഴ്ച­യാ­ണു്.
    • ‘പാ­ട­ത്തിൻ­ക­രെ നീളെ നി­ല­നി­റ­മാ­യ് വേ­ലി­ക്കൊ­രാ­ഘോ­ഷ­മാ­യാ­ടി­ത്തൂ­ങ്ങി­യ­ല­ഞ്ഞു­ല­ഞ്ഞു സു­കൃ­തം കൈ­ക്കൊ­ണ്ടി­രി­ക്കും വിധൗ പാ­രാ­തേ വ­രി­കെ­ന്റെ കൈ­യി­ല­ധു­നാ പീ­യൂ­ഷ­ദം­ക­ത്തെ­യും ഭേ­ദി­ച്ച­ങ്ങ­നെ ക­യ്പ­വ­ള്ളി തരസാ പെ­റ്റു­ള്ള പൈ­ത­ങ്ങ­ളേ!’
  3. സം­ജ്ഞാ­നാ­മ­ങ്ങൾ മാ­ത്രം എ­ടു­ത്തെ­ഴു­തു­ക:
    • ശ­കു­ന്ത­ള, പ്രി­യം­വ­ദ­യോ­ടും അ­ന­സൂ­യ­യോ­ടും വ­ന­ജ്യോ­ത്സ്ന എന്ന മു­ല്ല­യോ­ടും ദീർ­ഗ്ഘാ­പാം­ഗൻ എന്ന മാൻ­കു­ട്ടി­യോ­ടും യാ­ത്രാ­നു­വാ­ദം ചോ­ദി­ച്ചു.
    • പെ­രി­യാ­റും പേ­രാ­റും പ­മ്പ­യും ഒ­ഴു­കു­ന്ന കേ­ര­ള­ത്തിൽ വെ­ള്ളം കി­ട്ടാ­തെ വരുമോ കൃ­ഷി­ക്കാർ­ക്കു്?
    • ‘എ­ച്ചി­ക്കു­ട്ടി­യ­ടി­ച്ചീ­ട­ട്ടെ, കൊ­ച്ചി­ള­യ­ച്ചി ത­ളി­ച്ചീ­ട­ട്ടെ’.
    • ഋ­തു­പർ­ണ്ണ­ന്റെ രാ­ജ­ധാ­നി­യിൽ നളൻ വേഷം മാ­റി­ത്താ­മ­സി­ക്കു­ന്നു­ണ്ടെ­ന്നു് ഊ­ഹി­ച്ച ബു­ദ്ധി­മ­തി­യാ­യ ദ­മ­യ­ന്തി മാ­താ­വി­ന്റെ സ­മ്മ­ത­ത്തോ­ടു­കൂ­ടി, പി­താ­വാ­യ ഭീമൻ അ­റി­യാ­തെ­ത­ന്നെ, ഭർ­ത്താ­വി­നെ കു­ണ്ഡി­ന­ത്തിൽ വ­രു­ത്തു­ന്ന­തി­നു് ഒരു ഉപായം ക­ണ്ടു­പി­ടി­ച്ചു.
  4. മേ­യ­നാ­മ­ങ്ങൾ മാ­ത്രം അ­ട­യാ­ള­പ്പെ­ടു­ത്തു­ക:
    • വെ­ള്ള­ത്തി­ലെ­ണ്ണ­യൊ­ഴി­ച്ച­തു­പോ­ലെ വേ­ഗ­ത്തി­ലെ­ങ്ങും പ­ടർ­ന്നൂ കഥകൾ.
    • ഒരു തരി മണ്ണ് ഈ നാ­ട്ടി­ലെ­നി­ക്കി­ല്ല; ഒരു പിടി അരിയോ നെ­ല്ലോ എ­നി­ക്കു മു­ത­ലി­ല്ല; ഒരു മു­ണ്ടും ഈ കു­ട­യും ഈ വ­ടി­യും മാ­ത്ര­മു­ണ്ടു്.
    • ഉ­തി­രും പ­തി­രും തി­രി­ച്ചാൽ ഉരിയോ നാ­ഴി­യോ കി­ട്ടി­യേ­ക്കാം. അ­ത്താ­ഴ­ക്ക­ഞ്ഞി­ക്കു് ഇതു മതിയോ? വയർ നിറയെ ചോ­റി­ന്റെ കാ­ര്യം പോ­ട്ടെ.
ക്രി­യാ­വി­ഭാ­ഗം

1. കാ­ലാ­ദ്യർ­ത്ഥ­ങ്ങ­ളോ­ടു­കൂ­ടി­യ പ്ര­വൃ­ത്തി­യെ കു­റി­ക്കു­ന്ന ശ­ബ്ദ­മാ­ണു്, ക്രിയ, അ­ല്ലെ­ങ്കിൽ കൃതി, എന്നു പ­ഠി­ച്ചി­ട്ടു­ണ്ട­ല്ലൊ. ‘പക്ഷി പാ­ടു­ന്നു’, എന്ന വാ­ക്യം നോ­ക്കു­ക. വർ­ത്ത­മാ­ന­കാ­ല­ത്തിൽ പക്ഷി ചെ­യ്യു­ന്ന ഒരു വ്യാ­പാ­ര­മാ­ണു്, ‘പാ­ടു­ന്നു’ എന്ന ക്രി­യാ­പ­ദം ബോ­ധി­പ്പി­ക്കു­ന്ന­തു്. ‘പാടി’ എന്നു രൂപം മാ­റ്റി­യാൽ, ഭൂ­ത­കാ­ല­ത്തിൽ നടന്ന വ്യാ­പാ­രം അർ­ത്ഥം ആകും. ‘നാടകം ക­ഴി­ഞ്ഞു; ഇനി മംഗളം പാടാം’, ഈ വാ­ക്യ­ത്തി­ലെ ‘പാടാം’ എന്ന ക്രിയ അ­നു­ജ്ഞ­കൂ­ടി, പ്ര­വൃ­ത്തി­ക്കു പുറമേ, കു­റി­ക്കു­ന്നു­ണ്ടു്. ‘ആ­കു­ന്നു’, ‘ഉ­ണ്ടു്’, ഈ പ­ദ­ങ്ങ­ളും കൃ­തി­കൾ തന്നെ. ഒരു പ്ര­വൃ­ത്തി­യെ­യ­ല്ല, അ­വ­സ്ഥ­യെ­യാ­ണു് ഇവ കു­റി­ക്കു­ന്ന­തു്.

2. ആ­ഖ്യ­യ്ക്കും ആ­ഖ്യാ­ത­ത്തി­നും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ വി­വ­രി­ച്ച സ­ന്ദർ­ഭ­ത്തിൽ, കർ­ത്താ­വു്, കർ­മ്മം, ഇ­വ­യെ­ക്കു­റി­ച്ചു പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. കർ­ത്താ­വി­ല്ലാ­തെ ക്രിയ ന­ട­ക്കു­ക­യി­ല്ല. എ­ന്നാൽ, എല്ലാ ക്രി­യ­കൾ­ക്കും കർ­മ്മം വേ­ണ­മെ­ന്നി­ല്ല. ‘ഞാൻ ഉ­റ­ങ്ങി’, എന്ന വാ­ക്യം ഉ­ദാ­ഹ­രി­ക്കാം. ഉ­റ­ങ്ങി­യ­താ­രാ­ണു് എ­ന്ന­ല്ലാ­തെ, ഉ­റ­ങ്ങി­യ­തെ­ന്തി­നെ­യാ­ണെ­ന്നു് ആ­കാം­ക്ഷ ജ­നി­ക്കു­ന്നി­ല്ല­ല്ലൊ. അ­തു­കൊ­ണ്ടു്, ‘ഉ­റ­ങ്ങി’ എന്ന ക്രി­യ­യ്ക്കു കർ­മ്മ­മി­ല്ലെ­ന്നു വ്യ­ക്ത­മാ­കു­ന്നു. ‘പക്ഷി പ­റ­ന്നു’, ‘എ­ഴു­ത്തു വന്നു’, ‘മരം വീണു’, മു­ത­ലാ­യ വാ­ക്യ­ങ്ങ­ളി­ലും കർ­ത്താ­വി­നെ­ക്കു­റി­ച്ച­ല്ലാ­തെ കർ­മ്മ­ത്തെ­ക്കു­റി­ച്ചു ജി­ജ്ഞാ­സ­യ്ക്കു് അ­വ­സ­ര­മി­ല്ല. വാടുക, പ­റ­ക്കു­ക, വീഴുക, വരിക, ഈ ക്രി­യ­കൾ കർ­മ്മ­മി­ല്ലാ­ത്ത­വ­യാ­ണെ­ന്നു സാരം. കർ­മ്മ­മി­ല്ലാ­ത്ത ക്രിയ അ­കർ­മ്മ­ക­വും, കർ­മ്മ­മു­ള്ള­തു് സ­കർ­മ്മ­ക­വും ആ­കു­ന്നു.

ഉ­ദാ­ഹ­ര­ണം:

അ­കർ­മ്മ­കം സ­കർ­മ്മ­കം

നദി ഒ­ഴു­കു­ന്നു. ആശാരി മരം മു­റി­ക്കു­ന്നു.

സ­മു­ദ്രം ഇ­ള­കു­ന്നു. കർഷകൻ വി­ത്തു വി­ത­യ്ക്കു­ന്നു.

ന­ക്ഷ­ത്രം തി­ള­ങ്ങു­ന്നു. നളിനി കാ­വ്യം പ­ഠി­ക്കു­ന്നു.

3. ‘ലളിത പാ­ടു­ന്നു’, ‘ ലളിത പാ­ടി­ക്കു­ന്നു’, ഈ വാ­ക്യ­യു­ഗ­ള­ത്തി­ലെ ക്രി­യ­ക­ളു­ടെ അർ­ത്ഥ­ത്തിൽ എ­ന്ത­ന്ത­ര­മാ­ണു­ള്ള­തു്? ‘പാ­ടു­ന്നു’ എ­ന്ന­തിൽ പ­ര­പ്രേ­ര­ണ­യി­ല്ല; ‘പാ­ടി­ക്കു­ന്നു’ എ­ന്ന­തി­ലാ­ക­ട്ടെ ല­ളി­ത­യു­ടെ പ്രേ­ര­ണ­യാൽ മ­റ്റൊ­രാ­ളാ­ണു് പാ­ടു­ന്ന­തു്. അ­ന്യ­പ്രേ­ര­ണ ക­ല­രാ­ത്ത ക്രിയ കേവലം; അ­ന്യ­പ്രേ­ര­ണ സ്ഫു­രി­ക്കു­ന്ന­തു് പ്ര­യോ­ജ­കം.

ഉ­ദാ­ഹ­ര­ണം:

കേവലം പ്ര­യോ­ജ­കം

പാ­ടു­ന്നു പാ­ടി­ക്കു­ന്നു

പറയും പ­റ­യി­ക്കും

ഓടി ഓ­ടി­ച്ചു

മാ­യു­ന്നു മാ­യ്ക്കു­ന്നു

വാ­യി­ക്കു­ന്നു വാ­യി­പ്പി­ക്കു­ന്നു

4. ഓടുക, പറയുക, മായുക ഇ­വ­യൊ­ക്കെ കേവല ക്രി­യ­ക­ളാ­ണ­ല്ലൊ; ഓ­ടി­ക്കു­ക, പ­റ­യി­ക്കു­ക, മാ­യ്ക്കു­ക ഇ­വ­യൊ­ക്കെ പ്ര­യോ­ജ­ക­ങ്ങ­ളും. ‘ക്ക്’ പ്ര­യോ­ജ­കാർ­ത്ഥം കു­റി­ക്കാ­നാ­ണു്, ചേർ­ത്തി­ട്ടു­ള്ള­തെ­ന്നു രൂ­പ­ങ്ങൾ സൂ­ക്ഷി­ച്ചു പ­ഠി­ച്ചാൽ സു­ഗ്ര­ഹ­മാ­വും. ‘ഓടുക’ മു­ത­ലാ­യ കേ­വ­ല­രൂ­പ­ങ്ങ­ളിൽ അതു കാ­ണു­ന്നി­ല്ല. എ­ന്നാൽ ‘ക്ക്’ ചേർ­ന്ന കേ­വ­ല­ക്രി­യാ­രൂ­പ­ങ്ങ­ളു­ണ്ടു് എന്നു ഗ്ര­ഹി­ച്ചി­രി­ക്ക­ണം. പ­ഠി­ക്കു­ക, ന­ട­ക്കു­ക, ക­ളി­ക്കു­ക, വി­ളി­ക്കു­ക മു­ത­ലാ­യ പ്ര­വൃ­ത്തി­കൾ പ­ര­പ്രേ­ര­ണ­കൂ­ടാ­തെ, കർ­ത്താ­വു് സ്വയം ചെ­യ്യു­ന്ന­വ­യാ­ണ­ല്ലൊ. ഇ­ങ്ങ­നെ ‘ക്ക്’ ചേർ­ന്ന കേ­വ­ല­ക്രി­യ­കൾ­ക്കു കാ­രി­ത­മെ­ന്നും, ചേ­രാ­ത്ത കേ­വ­ല­ങ്ങൾ­ക്കു് അ­കാ­രി­ത­മെ­ന്നും സംജ്ഞ ക­ല്പി­ച്ചി­രി­ക്കു­ന്നു.

ഉ­ദാ­ഹ­ര­ണം:

കേവലം, കാ­രി­തം കേവലം, അ­കാ­രി­തം

ചി­രി­ക്കു­ന്നു പ­റ­യു­ന്നു

കേൾ­ക്കു­ന്നു നി­റ­യു­ന്നു

തി­ള­യ്ക്കു­ന്നു തെ­ളി­യു­ന്നു

പ­ഠി­ക്കു­ന്നു ക­ര­യു­ന്നു

(കാ­രി­താ­കാ­രി­ത­ങ്ങൾ കേ­വ­ല­ക്രി­യാ­വി­ഭാ­ഗ­ത്തിൽ അ­ന്തർ­ഭ­വി­ക്കു­ന്ന­വ­യാ­ണു്.)

5. സ­ങ്കീർ­ണ്ണ­വാ­ക്യ­ങ്ങ­ളു­ടെ അം­ഗാം­ഗി­ഭാ­വം വി­ശ­ദ­മാ­ക്കു­ന്ന സ­ന്ദർ­ഭ­ത്തിൽ മു­റ്റു­വി­ന, പ­റ്റു­വി­ന എന്നീ ക്രി­യാ­വി­ഭാ­ഗ­ത്തെ­ക്കു­റി­ച്ചു വി­വ­രി­ച്ചി­ട്ടു­ണ്ടു്. അ­ന്യ­പ­ദ­ങ്ങ­ളെ ആ­ശ്ര­യി­ച്ചു നിൽ­ക്കു­ന്ന ക്രി­യ­ക­ളാ­ണ­ല്ലൊ പ­റ്റു­വി­ന­കൾ. പ­രാ­ശ്ര­യ­മി­ല്ലാ­ത്ത­വ മു­റ്റു­വി­ന­ക­ളാ­കു­ന്നു. പ­റ്റു­വി­ന നാ­മ­ത്തി­ന്റെ അം­ഗ­മാ­യി വരാം. ‘നി­ങ്ങൾ തന്ന പു­സ്ത­കം ഞാൻ തി­രി­ച്ചു തന്നു’, എന്ന വാ­ക്യ­ത്തി­ലെ ‘തന്ന’ എന്ന പ­റ്റു­വി­ന പു­സ്ത­കം എന്ന നാ­മ­ത്തി­ന്റെ വി­ശേ­ഷ­ണ­മാ­ണു്. നാ­മ­ത്തി­ന്റെ അം­ഗ­മാ­യ പ­റ്റു­വി­ന പേ­രെ­ച്ച­മാ­കു­ന്നു. ‘ഞാൻ ചെ­ന്നു് വിവരം അ­ച്ഛ­നെ അ­റി­യി­ക്കാൻ നി­ശ്ച­യി­ച്ചു’ എന്ന വാ­ക്യ­ത്തിൽ രണ്ടു പ­റ്റു­വി­ന­യു­ണ്ടു്: ‘ചെ­ന്ന്’, ‘അ­റി­യി­ക്കാൻ’. ഇവയിൽ ആ­ദ്യ­ത്തേ­തു് അ­റി­യി­ക്കു­വാൻ എന്ന അ­പൂർ­ണ്ണ­ക്രി­യ­യി­ലാ­ണ­ന്വ­യി­ക്കു­ന്ന­തു്. ആ പദമോ നി­ശ്ച­യി­ച്ച എന്ന പൂർ­ണ്ണ­ക്രി­യ­യു­ടെ അം­ഗ­മാ­കു­ന്നു. ഇ­ങ്ങ­നെ ക്രി­യാ­പ­ദ­ങ്ങ­ളിൽ അ­ന്വ­യി­ക്കു­ന്ന പ­റ്റു­വി­ന­കൾ ആണു് വി­ന­യെ­ച്ച­ങ്ങൾ.

ഉ­ദാ­ഹ­ര­ണം:

പ­റ്റു­വി­ന–പേ­രെ­ച്ചം പ­റ്റു­വി­ന–വി­ന­യെ­ച്ചം

1. നടന്ന കഥ 1. പ­റ­ഞ്ഞു കേൾ­പ്പി­ച്ചു.

2. ചത്ത പശു 2. ഉണരാൻ വൈകി.

3. എ­ഴു­തി­യ പു­സ്ത­കം 3. നോ­ക്കി നിൽ­ക്കെ പണം ക­വർ­ന്നു.

4. കി­ട്ടി­യ നിധി 4. നി­യോ­ഗി­ച്ചാൽ അ­നു­സ­രി­ക്കാം.

6. ആ­ഭി­ലാ­ഷി­ക­വാ­ക്യ­ങ്ങ­ളു­ടെ സ്വ­ഭാ­വം വെ­ളി­പ്പെ­ടു­ത്തി­യ സ­ന്ദർ­ഭ­ത്തിൽ നിർ­ദ്ദേ­ശ­കം, അ­നു­ജ്ഞാ­യ­കം, നി­യോ­ജ­കം, വി­ധാ­യ­കം, ഈ അർ­ത്ഥ­പ്ര­കാ­ര­ങ്ങ­ളെ സൂ­ചി­പ്പി­ച്ചി­ട്ടു­ള്ള­തു­കൂ­ടി ഈ പ്ര­ക­ര­ണ­ത്തിൽ ഓർ­മ്മി­ക്ക­ണം.

അ­ഭ്യാ­സം ൧൮
  1. താഴെ ത­രു­ന്ന വാ­ക്യ­ങ്ങ­ളി­ലെ ക്രി­യ­ക­ളിൽ അ­കർ­മ്മ­ക­ങ്ങ­ളേ­യും സ­കർ­മ്മ­ക­ങ്ങ­ളേ­യും വേർ­തി­രി­ച്ചെ­ഴു­തു­ക:
    • ജ്യേ­ഷ്ഠ­നി­രി­ക്കെ­ക്കു­രു­വം­ശ­ത്തിൽ ശ്രേ­ഷ്ഠൻ ഞാ­നെ­ന്ന­വ­നു­ടെ ഭാവം.
    • ശോ­ഭി­ച്ചി­രു­ന്നി­തൊ­രു രാ­ജ്ഞി ക­ണ­ക്ക­യേ, നീ.
    • കു­ല­ച്ച വി­ല്ലിൽ­ക്ക­ണ­യും തൊ­ടു­ത്തു കു­തി­ച്ചു മുൻ­പോ­ട്ടു കടന്ന വീരൻ മു­ടി­ച്ചു മു­റ്റും രി­പു­സ­ഞ്ച­യ­ത്തെ­യു­ണ­ങ്ങി­ടും കാ­ടി­നെ­യ­ഗ്നി­പോ­ലെ.
    • സ­മു­ദ്രം ക­ട­ന്നു്, വി­ദേ­ശ­ത്തു­ചെ­ന്നു്, വി­ദ്യാ­ഭ്യാ­സം നേ­ടി­വ­രു­ന്ന ചിലർ മാ­തൃ­ഭാ­ഷ മ­റ­ന്നു­പോ­യ­താ­യി ന­ടി­ക്കാ­റു­ണ്ടു്.
  2. താഴെ എ­ഴു­തു­ന്ന കേ­വ­ല­ക്രി­യ­ക­ളു­ടെ പ്ര­യോ­ജ­ക­രൂ­പം എ­ന്തു്? ഉ­ട­ഞ്ഞു പ­ഠി­ക്കും ന­ട­ന്നു ഏൽ­ക്കു­ന്നു കേൾ­ക്ക­ട്ടെ അ­യ­യ്ക്കാം
സർ­വ്വ­നാ­മം

1. സം­ഭാ­ഷ­ണ­ത്തി­ലാ­യാ­ലും ലേ­ഖ­ന­ത്തി­ലാ­യാ­ലും ഒ­രേ­പ­ദം അ­ടു­ത്ത­ടു­ത്താ­വർ­ത്തി­ക്കു­ന്ന­തു ബാ­ലി­ശ­മാ­ണു്. ഈ ദോഷം പ­രി­ഹ­രി­ക്കാൻ പല ഉ­പാ­യ­ങ്ങ­ളു­ണ്ടു്. നാ­മ­ങ്ങ­ളു­ടെ ആ­വർ­ത്ത­നം കു­റ­യ്ക്കു­വാ­നു­ള്ള ഒരു മാർ­ഗ്ഗം മാ­ത്ര­മേ ഈ പ്ര­ക­ര­ണ­ത്തിൽ പ്ര­സ്താ­വി­ക്കു­ന്നു­ള്ളൂ. ‘രാമൻ രാ­മ­ന്റെ ഗൃ­ഹ­ത്തിൽ­നി­ന്നു പു­റ­ത്തേ­ക്കു് ഇ­റ­ങ്ങി. രാമനെ പ്ര­തീ­ക്ഷി­ച്ചു­കൊ­ണ്ടു് തോ­മ­സ്സും തോ­മ­സ്സി­ന്റെ അ­നു­ജ­നും പ­ടി­യ്ക്കൽ നി­ന്നി­രു­ന്നു’. ഈ വാ­ക്യ­ങ്ങ­ളിൽ, ‘രാമൻ’, ‘രാ­മ­ന്റെ’; ‘തോമസ്’, ‘തോ­മ­സ്സി­ന്റെ’; എന്നീ ആ­വർ­ത്ത­ന­ങ്ങൾ അ­വൈ­ചി­ത്ര്യ­ജ­ന­ക­മാ­കു­ന്നു. ‘രാമൻ തന്റെ ഗൃ­ഹ­ത്തിൽ­നി­ന്നു പു­റ­ത്തേ­ക്കു് ഇ­റ­ങ്ങി. അവനെ പ്ര­തീ­ക്ഷി­ച്ചു­കൊ­ണ്ടു തോ­മ­സ്സും അ­വ­ന്റെ അ­നു­ജ­നും പ­ടി­ക്കൽ നി­ന്നി­രു­ന്നു’, എ­ന്നു് എ­ഴു­തി­യാൽ പ്ര­സ്തു­ത ദോഷം കൂ­ടാ­തെ ക­ഴി­ക്കാ­മ­ല്ലൊ. ‘തന്റെ’, ‘അവനെ’, ഈ പ­ദ­ങ്ങൾ ‘രാമൻ’ എന്ന നാ­മ­ത്തി­നു പ­ക­ര­മാ­ണു് പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു്; ‘അ­വ­ന്റെ’ എ­ന്ന­താ­ക­ട്ടെ തോ­മ­സ്സി­നു പ­ക­ര­വും. ഇ­ങ്ങ­നെ നാ­മ­ങ്ങൾ­ക്കു പകരം പ്ര­യോ­ഗി­ക്കാ­വു­ന്ന പ­ദ­ങ്ങ­ളാ­ണു്, സർ­വ്വ­നാ­മ­ങ്ങൾ.

അ­ഭ്യാ­സം ൧൯
  1. താഴെ എ­ഴു­തി­യി­രി­ക്കു­ന്ന വാ­ക്യ­ങ്ങ­ളി­ലെ സർ­വ്വ­നാ­മ­ങ്ങൾ ഏതു നാ­മ­ങ്ങൾ­ക്കു പകരം നിൽ­ക്കു­ന്നു എന്നു വി­ശ­ദ­മാ­ക്കു­ക:
    • ആ­ശ­യ­പ്ര­കാ­ശ­ത്തി­നു­ള്ള ഉ­പ­ക­ര­ണ­മാ­കു­ന്നു ഭാഷ. അതു സാ­മു­ദാ­യി­ക ജീ­വി­തം കൊ­ണ്ടു ല­ഭി­ച്ച ഒ­ര­നു­ഗ്ര­ഹ­മാ­ണു്.
    • കു­യി­ലി­നെ ആ­രാ­ണു് പാ­ട്ടു­പാ­ടാൻ പ­ഠി­പ്പി­ച്ച­തു്? അ­തി­ന്റെ ശബ്ദം എത്ര മധുരം!
    • രാമൻ:- ‘കൃ­ഷ്ണാ, നീ കളി കാണാൻ പോ­യി­രു­ന്നോ? എന്നെ വി­ളി­ച്ചി­രു­ന്നെ­ങ്കിൽ ഞാനും വ­രു­മാ­യി­രു­ന്നു’. കൃ­ഷ്ണൻ:- ‘നീ, എ­വി­ടെ­പ്പോ­യി­രു­ന്നു, ഞാൻ അ­ന്വേ­ഷി­ച്ചു­വ­ന്ന­പ്പോൾ’?
  2. ഉ­ചി­ത­മാ­യ സർ­വ്വ­നാ­മം യ­ഥാ­സ്ഥാ­നം ചേർ­ത്തു് അ­വൈ­ചി­ത്ര്യം പ­രി­ഹ­രി­ക്കു­ക:
    • സീത:- “സീത ഭർ­ത്താ­വി­നെ അ­നു­ഗ­മി­ക്കും. സീതയെ അ­തി­നു് അ­നു­വ­ദി­ക്ക­ണം”. രാമൻ:- “രാമൻ പ­റ­യു­ന്ന­തു സീത കേൾ­ക്കി­ല്ലേ? സീത അ­മ്മ­മാ­രു­ടെ കൂടെ താ­മ­സി­ക്കൂ. അ­മ്മ­മാർ സീതയെ അ­നു­ഗ്ര­ഹി­ക്ക­ട്ടെ”. (ഞാൻ, എന്നെ, നീ, അവർ, നി­ന്നെ, ഈ സർ­വ്വ­നാ­മ­ങ്ങ­ളിൽ നി­ന്ന് ഉ­ചി­ത­മാ­യ പദം തി­ര­ഞ്ഞെ­ടു­ത്തു വ­ര­യി­ട്ടി­ട്ടു­ള്ള പ­ദ­ങ്ങൾ­ക്കു പകരം പ്ര­യോ­ഗി­ക്ക­ണം.)
    • ‘ഭൂ­ത­രാ­യർ’ ഒരു ആ­ഖ്യാ­യി­യാ­കു­ന്നു. ഭൂ­ത­രാ­യർ ഒരു കെ­ട്ടു പ­ഴ­ങ്ക­ഥ­യാ­ണു്. ‘അപ്പം പകുതി ക­ടി­ച്ചി­രി­ക്കു­ന്നു. അ­പ്പ­ത്തിൽ വ­ല്ല­തും പ­റ്റി­പ്പോ­യി­ട്ടു­ണ്ടോ’? ഭൂ­ത­രാ­യർ ‘ആനന്ദ’ത്തോ­ടു ചോ­ദി­ച്ചു. ആ­ന­ന്ദം സം­ഭ്ര­മി­ച്ചു നി­ന്നു. ആ­ന­ന്ദ­ത്തി­ന്റെ മുഖം വിളറി.

2. സർ­വ്വ­നാ­മ­ങ്ങൾ­ക്കും ചില അ­വാ­ന്ത­ര വി­ഭാ­ഗ­ങ്ങ­ളു­ണ്ടു്. വ­ക്താ­വി­നു പകരം വ­രു­ന്ന ‘ഞാൻ’, ‘ഞങ്ങൾ’, ‘എന്നെ’, ‘ഞ­ങ്ങ­ളെ’ മു­ത­ലാ­യ­വ ഉത്തമ പുരുഷ സർ­വ്വ­നാ­മം. ശ്രോ­താ­വി­നെ കു­റി­ക്കു­ന്ന ‘നീ’, ‘നി­ങ്ങൾ’, ‘നി­ന്നെ’, ‘നി­ങ്ങ­ളെ’ ഇ­ത്യാ­ദി­കൾ മ­ദ്ധ്യ­മ­പു­രു­ഷ സർ­വ്വ­നാ­മം. ‘നാം’, ‘നമ്മൾ’, ഇവ ഉത്തമ പു­രു­ഷ­സർ­വ്വ­നാ­മ­ങ്ങ­ള­ത്രെ. വ­ക്താ­വു മാ­ത്ര­മ­ല്ല, ശ്രോ­താ­വും ഈ ശ­ബ്ദ­ങ്ങ­ളു­ടെ അർ­ത്ഥ­ത്തിൽ അ­ന്തർ­ഭ­വി­ക്കു­ന്നു. ‘ന­മു­ക്കു ഭാ­ഗ്യ­മു­ണ്ട്’ എന്നു ജാനകി ഊർ­മ്മി­ള­യോ­ട് പ­റ­ഞ്ഞു, എന്ന വാ­ക്യ­ത്തി­ലെ വ­ക്താ­വു ജാ­ന­കി­യും ശ്രോ­താ­വു് ഊർ­മ്മി­ള­യും ആ­ണ­ല്ലൊ. ‘ന­മു­ക്കു’ എന്ന സർ­വ്വ­നാ­മം ര­ണ്ടു­പേ­രേ­യും കു­റി­ക്കു­ന്നു.

3. സ്വ­ന്തം പ്ര­ഭാ­വ­വും മ­ഹ­ത്വ­വും സൂ­ചി­പ്പി­ക്കു­വാൻ വേ­ണ്ടി രാ­ജാ­ക്ക­ന്മാ­രും മ­ഹർ­ഷി­മാ­രും മ­റ്റും ‘നാം’ എന്ന ശബ്ദം ശ്രോ­താ­വി­നെ ഉൾ­പ്പെ­ടു­ത്താ­തെ തന്നെ പ്ര­യോ­ഗി­ക്കാ­റു­ണ്ടു്. ‘നാം ആ­ജ്ഞാ­പി­ക്കു­ന്നു; ന­മ്മു­ടെ നാ­ട്ടിൽ ഇനി നി­ന്നെ കാ­ണ­രു­തു്”, എന്നു ശാ­സി­ക്കു­മ്പോൾ, നാം, ന­മ്മു­ടെ, ഈ സർ­വ്വ­നാ­മ­ങ്ങൾ വ­ക്താ­വി­നെ മാ­ത്ര­മേ പ­രാ­മർ­ശി­ക്കു­ന്നു­ള്ളൂ എന്നു വ്യ­ക്ത­മാ­ണ­ല്ലൊ.

സർ­വ്വ­നാ­മ വി­ഭാ­ഗം

ഞാൻ, എൻ, ഉ­ത്ത­മ­പു­രു­ഷ­സർ­വ്വ­നാ­മം

നീ മ­ദ്ധ്യ­മ­പു­രു­ഷ­സർ­വ്വ­നാ­മം

അ, ഇ, ഒരു വി­വേ­ച­കം

(അവൻ, അവൾ, അതു്; ഇവൻ, ഇവൾ, ഇതു്; ഒരുവൻ, ഒരുവൾ)

എ വ്യ­പേ­ക്ഷ­ക സർ­വ്വ­നാ­മം

യാ

എ ചോ­ദ്യ­സർ­വ്വ­നാ­മം

ആർ

ചില നാ­നാർ­ത്ഥ­കം

പല

ഇന്ന നിർ­ദ്ദി­ഷ്ട­വാ­ചി

എല്ലാ സർ­വ്വ­വാ­ചി

ഒക്ക

തൻ സ്വ­വാ­ചി

മിക്ക അം­ശ­വാ­ചി

മറ്റു അ­ന്യാർ­ത്ഥ­കം

വല്ല അ­നാ­സ്ഥാ­വാ­ചി

4. വി­വേ­ച­ക സർ­വ്വ­നാ­മ­ത്തി­ന്റെ പ്ര­യോ­ഗ­ത്തിൽ ‘വി­ദ്യാർ­ത്ഥി­കൾ­ക്ക്’ പ്ര­മാ­ദം പ­റ്റു­ക സാ­ധാ­ര­ണ­മാ­ണു്. ‘രാ­മാ­യ­ണം’ ആ­ദി­കാ­വ്യ­മാ­കു­ന്നു. അ­തി­ന്റെ നിർ­മ്മാ­താ­വു വാ­ല്മീ­കി­യാ­ണു്. ഇതിൽ രാ­മ­ന്റെ ദ­ക്ഷി­ണാ­പ­ഥ­യാ­ത്ര വർ­ണ്ണി­ച്ചി­രി­ക്കു­ന്നു. ‘അതു്’ എന്ന സർ­വ്വ­നാ­മ­ത്താൽ നിർ­ദ്ദേ­ശി­ച്ച രാ­മാ­യ­ണ­ത്തി­നെ­ക്കു­റി­ച്ചു­ത­ന്നെ അ­ടു­ത്ത വാ­ക്യ­ത്തിൽ ‘ഇതു്’ എന്നു പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു തെ­റ്റാ­ണു്. ‘ഇതു്’ എന്നു പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു തെ­റ്റാ­ണു്. ‘ഇതു വി­ചാ­രി­ച്ചു് ആരും വി­ഷാ­ദി­ക്ക­രു­തു്; അതിനു പ­രി­ഹാ­ര­മു­ണ്ടാ­ക്കാം’, എന്നു പ­റ­ഞ്ഞാൽ രണ്ടു കാ­ര്യ­മാ­ണു് സം­ഭാ­ഷ­ണ­ത്തിൽ പ­രാ­മർ­ശി­ക്കു­ന്ന­തെ­ന്നു ഭ്രമം ജ­നി­ക്കും. ‘ഇതു വി­ചാ­രി­ച്ചു് ആരും വി­ഷാ­ദി­ക്ക­രു­തു്; ഇതിനു പ­രി­ഹാ­ര­മു­ണ്ടാ­ക്കാം’ എ­ന്നാ­ക്കി­യാൽ തെ­റ്റി­ദ്ധ­രി­ക്കാ­നി­ട­വ­രി­ക­യി­ല്ല.

5. ‘തന്റെ നാടും വീടും വി­ട്ടു വ­ഴി­യാ­ധാ­ര­മാ­യി ന­ട­ക്കു­ന്ന നിർ­ഭാ­ഗ്യ­വാൻ ആ­രാ­ണു്?’ ഈ വാ­ക്യ­ത്തിൽ ‘തന്റെ’ എന്ന സ്വ­വാ­ചി­ശ­ബ്ദം നിർ­ഭാ­ഗ്യ­വാ­നെ­ന്ന നാ­മ­ത്തെ­യാ­ണു് കു­റി­ക്കു­ന്ന­തു്. ആരു് എ­ന്ന­തു ചോ­ദ്യാർ­ത്ഥ­വു­മാ­കു­ന്നു. ‘രാമൻ കാ­ല­ത്തു­ണർ­ന്നു. താൻ കാലും മു­ഖ­വും കഴുകി’ ഈ ഉ­ദാ­ഹ­ര­ണ­ത്തി­ലെ സ്വ­വാ­ചി പ്ര­യോ­ഗം യു­ക്ത­മ­ല്ല. ‘താൻ’ എ­ന്ന­ല്ല, ‘അവൻ’ എന്ന വി­വേ­ച­ക­സർ­വ്വ­നാ­മ­മാ­ണു് ഇവിടെ വേ­ണ്ട­തു്. ‘നളിനി തന്റെ അ­ച്ഛ­ന്റെ അ­നു­വാ­ദ­ത്തോ­ടു­കൂ­ടി തന്റെ പു­സ്ത­കം തന്റെ കൂ­ട്ടു­കാ­രി­ക്കു കൊ­ടു­ത്തു’. തൻ എന്ന സ്വ­വാ­ചി­യു­ടെ പ്ര­യോ­ഗം ഈ വാ­ക്യ­ത്തെ വൃഥാ സ്ഥൂ­ല­വും അ­സു­ന്ദ­ര­വും ആ­ക്കു­ന്നി­ല്ലേ? ആശയം വ്യ­ക്ത­മാ­കാൻ ആ­വ­ശ്യ­മു­ള്ള സ­ന്ദർ­ഭ­ങ്ങ­ളി­ലേ അതു പ്ര­യോ­ഗി­ക്കാ­വൂ. ‘നളിനി അ­ച്ഛ­ന്റെ അ­നു­വാ­ദ­ത്തോ­ടു­കൂ­ടി പു­സ്ത­കം കൂ­ട്ടു­കാ­രി­ക്കു കൊ­ടു­ത്തു’ എന്നു പ­റ­യു­ന്ന­തും എ­ഴു­തു­ന്ന­തു­മാ­ണു് ന­മ്മു­ടെ ശൈ­ലി­യ്ക്കു ചേർ­ന്ന­തു്. അ­ച്ഛ­നോ പു­സ്ത­ക­മോ ന­ളി­നി­യു­ടെ­യ­ല്ലെ­ങ്കിൽ മാ­ത്ര­മേ ആ പ­ദ­ങ്ങ­ളെ വി­ശേ­ഷി­പ്പി­ക്കേ­ണ്ട­തു­ള്ളു­വ­ല്ലോ.

6. സം­ഭാ­ഷ­ണ­ഭാ­ഷ­യിൽ മാ­ത്ര­മ­ല്ല, സാ­ഹി­ത്യ­ഭാ­ഷ­യി­ലും ‘താൻ’ മ­ദ്ധ്യ­മ­പു­രു­ഷ സർ­വ്വ­നാ­മ­മാ­യി­വ­രും. ‘മാൻ­ക­ണ്ണി, താൻ കാൺ­കെ­യോ’ എ­ന്നു് ആ­ശ്ച­ര്യ­ചൂ­ഢാ­മ­ണി­യി­ലെ പ്ര­യോ­ഗം ഉ­ദാ­ഹ­രി­ക്കാം. ‘നീ’ എ­ന്ന­തി­നേ­ക്കാൾ ‘താൻ’ ആദരം അധികം ദ്യോ­തി­പ്പി­ക്കു­ന്നു. ‘താ­ങ്കൾ’ കു­റെ­ക്കൂ­ടി ബ­ഹു­മാ­നം സ്ഫു­രി­ക്കു­ന്ന­താ­ണു്.

7. ചില, പല, ഈ നാ­നാ­വാ­ചി സർ­വ്വ­നാ­മ­ങ്ങൾ ഒ­ന്നി­ല­ധി­കം വ­സ്തു­ക്ക­ളെ ഉൾ­ക്കൊ­ള്ളു­ന്ന­വ­യാ­ണു്. ‘ചി­ല­തു്’, ‘പലതു്’ മു­ത­ലാ­യ രൂ­പ­ങ്ങൾ, നിർ­ദ്ദേ­ശി­ക്കു­ന്ന വ­സ്തു­ക്ക­ളു­ടെ ബ­ഹു­ത്വം­കൂ­ടി കു­റി­ക്കു­ന്നു­ണ്ട്. ‘പലതും വി­ചാ­രി­ച്ചു; മി­ക്ക­തും ന­ട­ന്നി­ല്ല; ചി­ല­തൊ­ക്കെ ന­ട­ന്നേ­ക്കാം. എ­ല്ലാം സാ­ധി­ക്കാ­വു­ന്ന­ത­ല്ല’. ഈ ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ നി­ന്നു നാ­നാ­വാ­ചി­ക­ളു­ടെ­യും അം­ശ­വാ­ചി­യു­ടേ­യും സർ­വ്വ­വാ­ചി­യു­ടേ­യും പ്ര­യോ­ഗ­രീ­തി ഗ്ര­ഹി­ക്കു­ക.

അ­ഭ്യാ­സം ൨൦
  1. താഴെ കൊ­ടു­ത്തി­രി­ക്കു­ന്ന വാ­ക്യ­ങ്ങ­ളി­ലെ സർ­വ്വ­നാ­മ­ങ്ങൾ ഏതു നാ­മ­ങ്ങൾ­ക്കു­പ­ക­രം പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്നു? ഏതു വി­ഭാ­ഗ­ത്തിൽ­പ്പെ­ടു­ന്നു?
    • (കൈ­കേ­യി­യു­ടെ വാ­ക്യം) ‘അ­ഭി­ഷേ­ക­മെ­ന്റെ മകനേ ചെ­യ്യാ­വൂ. വി­പി­നേ രാമനെ അ­യ­യ്ക്കേ­ണം. ഇവ പ­ണ്ടു­ചൊ­ന്ന വ­ര­മി­ന്നു ര­ണ്ടും തരിക കാ­ന്താ നീ-’.
    • (കണ്വൻ ശ­കു­ന്ത­ള­യോ­ടു്) ‘മുൻപു ഞാൻ സ­ങ്ക­ല്പി­ച്ച ഭർ­ത്താ­വാ­യ് ചേർ­ന്ന­ല്ലോ നീ തൻ­പു­ണ്യ­ത്താ­ലെൻ വത്സേ, മാ­വൊ­ടീ­ത്തൈ­മു­ല്ല­യും’.
    • ‘ല­ളി­ത­ല­ളി­ത­മാർ­ന്നു യൗ­വ്വ­നം കു­ല­സു­ത­ലീ­ല—അ­താ­ണ­വൾ­ക്കു പേർ’.
    • ‘താ­നെ­ന്നോ­ടു­ക­യർ­ത്തി­ടാ­നി­നി മു­തിർ­ന്നാ­കിൽ­പ്പൊ­റു­ക്കി­ല്ല ഞാൻ മാ­നെ­ന്തി­ന്നെ­തി­രി­ട്ടി­ടു­ന്നു മൃ­ഗ­രാ­ജാ­വോ­ടി­താ­ണ­ത്ഭു­തം’.
    • തന്റെ പു­ത്ര­ന്മാ­രും മ­ന്ത്രി­മാ­രും കൊ­ല്ല­പ്പെ­ട്ട­പ്പോൾ രാ­ക്ഷ­സാ­ധി­പ­തി­ത­ന്നെ യു­ദ്ധ­ത്തി­നു പു­റ­പ്പെ­ട്ടു. അ­തു­ക­ണ്ടു് വാ­ന­ര­ന്മാർ ആ­ഹ്ലാ­ദി­ക്കു­ക­യും അവർ ആർ­ത്തു­വി­ളി­ക്കു­ക­യും ചെ­യ്തു.
    • ചി­ല­ര­മ­ര­സു­ഖം ഭു­ജി­ച്ചി­ടു­ന്നൂ, പലർ ന­ര­ക­പ്പു­ഴു­പോ­ലി­ഴ­ഞ്ഞി­ടു­ന്നു.
  2. കൂ­ടി­യേ­ക­ഴി­യൂ എ­ന്നി­ല്ലാ­ത്ത സർ­വ്വ­നാ­മ­ങ്ങൾ അ­ട­യാ­ള­പ്പെ­ടു­ത്തു­ക:‘രാമൻ തന്റെ പു­സ്ത­ക­മെ­ടു­ത്തു് തന്റെ കൂ­ട്ടു­കാ­രോ­ടു­കൂ­ടി തന്റെ പാ­ഠ­ശാ­ല­യി­ലേ­ക്ക് പു­റ­പ്പെ­ട്ടു’.
പ്ര­കൃ­തി­യും പ്ര­ത്യ­യ­വും

1. മ്, ഉ, യ്, അ, ല്, ഈ ധ്വ­നി­കൾ അർ­ത്ഥ­മി­ല്ലാ­ത്ത­വ­യാ­ണു്; എ­ന്നാൽ ഇവ ഒ­ന്നി­ച്ചു ചേർ­ന്നു­ണ്ടാ­കു­ന്ന ‘മുയൽ’ എന്ന ശബ്ദം അർ­ത്ഥ­യു­ക്ത­മാ­കു­ന്നു. ഒരു മൃ­ഗ­ത്തെ­യാ­ണ­ല്ലൊ പ്ര­സ്തു­ത ശബ്ദം കു­റി­ക്കു­ന്ന­തു്. ഇ­ങ്ങ­നെ അർ­ത്ഥ­ഹീ­ന­ങ്ങ­ളാ­യ വർ­ണ്ണ­ങ്ങൾ ചേർ­ന്നു് അർ­ത്ഥ­യു­ക്ത­മാ­യ ശ­ബ്ദ­മാ­കു­ന്ന­താ­ണു് പ്ര­കൃ­തി. മ് + അ + ല് + അ ഈ നാ­ലു­വർ­ണ്ണം ചേർ­ന്നു­ണ്ടാ­കു­ന്ന ‘മ­ല­യെ­ന്ന ശബ്ദം’ പ്ര­കൃ­തി­യാ­കു­ന്നു. പ്ര­കൃ­തി­കൾ ന­മ്മു­ടെ ഭാ­ഷ­യിൽ പ­ദ­ങ്ങ­ളാ­യി പ്ര­യോ­ഗി­ക്കാ­വു­ന്ന­വ­യാ­ണു്.

അ­ഭ്യാ­സം ൨൧
  1. താഴെ ചേർ­ത്തി­ട്ടു­ള്ള വർ­ണ്ണ­ങ്ങ­ളു­ടെ യോഗം കൊ­ണ്ടു­ണ്ടാ­കു­ന്ന പ്ര­കൃ­തി­കൾ ഏവ?
    • ക് + ആ + യ് + അ + ൽ.
    • മ് + ഉ + ള് + അ + ക് + ഉ്.
    • ക് + ഉ + ത് + ഇ + ര് + അ.
    • ച് + ഇ + ര് + അ + ട് + ട് + അ.
  2. വർ­ണ്ണ­ങ്ങ­ളാ­ക്കി വി­ഭ­ജി­ക്കു­ക:ഇലവു്, ഉലകു്, പറവ, ക­രി­മ്പു്, കാതൽ.

2. ‘താമര’, ‘ത­ണ്ടു്’ ഈ ര­ണ്ടു­പ്ര­കൃ­തി­ക­ളു­ടേ­യും അർ­ത്ഥം ഓരോ വ­സ്തു­വാ­കു­ന്നു. ഇവ ദ്ര­വ്യ­നാ­മ­ങ്ങ­ളാ­ണു്. ഈ രണ്ടു വ­സ്തു­ക്കൾ­ക്കു ത­മ്മി­ലു­ള്ള ബന്ധം വ്യ­ക്ത­മാ­വ­ണ­മെ­ങ്കിൽ, ‘താ­മ­ര­യു­ടെ ത­ണ്ടു്’ എന്നു പറയണം. ക്രി­യ­യു­ടെ മൂ­ല­ഭൂ­ത­മാ­യ ശ­ബ്ദ­ത്തി­നു ധാ­തു­വെ­ന്നാ­ണു് പറയുക. ‘പോ’, ‘പാടു്’ മു­ത­ലാ­യ ധാ­തു­ക്കൾ ഓരോ വ്യാ­പാ­ര­ത്തെ­ക്കു­റി­ക്കു­ന്നു. കാലം മു­ത­ലാ­യ അർ­ത്ഥ­വി­ശേ­ഷ­ങ്ങൾ കു­റി­ക്കു­വാൻ ധാ­തു­ക്ക­ളു­ടെ രൂ­പ­ത്തി­ലും മാ­റ്റം വ­രു­ത്തും. ‘പോ­വു­ന്നു’, ‘പോവും’, ‘പോയി’ ഇ­ങ്ങ­നെ­യു­ള്ള പല രൂ­പ­ങ്ങൾ നോ­ക്കു­ക. പ്ര­കൃ­തി­യു­ടേ­യും ധാ­തു­വി­ന്റേ­യും രൂ­പ­ത്തിൽ ഇ­ങ്ങ­നെ മാ­റ്റം വ­രു­ത്തു­ന്ന­തി­നു ചേർ­ക്കു­ന്ന ശ­ബ്ദ­മാ­ണു് പ്ര­ത്യ­യം. ‘പോ’ എന്ന ധാ­തു­വിൽ ഉന്നു, ഉം, ഇ, എന്നീ പ്ര­ത്യ­യ­ങ്ങൾ ചേർ­ന്നാ­ണു് വർ­ത്ത­മാ­നം, ഭാവി, ഭൂതം, ഈ അർ­ത്ഥ­വി­ശേ­ഷ­ങ്ങൾ ക­ലർ­ന്ന പോവുക, പോവും, പോയി എന്നീ ക്രി­യാ­പ­ദ­ങ്ങൾ ഉ­ണ്ടാ­വു­ന്ന­തു്. ‘മല’ എന്ന പ്ര­കൃ­തി­യോ­ടു് ‘കൾ’ എന്ന പ്ര­ത്യ­യം ചേർ­ക്ക­മ്പോൾ ‘മലകൾ’ എന്ന രൂപം സി­ദ്ധി­ക്കു­ന്നു. ഇൽ, ഉടെ, ആൽ, ക്കു് മു­ത­ലാ­യ പ്ര­ത്യ­യ­ങ്ങൾ ചേ­രു­മ്പോൾ മലയിൽ, മ­ല­യു­ടെ, മലയാൽ, മ­ല­യ്ക്കു് ഇ­ത്യാ­ദി രൂ­പ­ങ്ങൾ ഉ­ള­വാ­കും.

അ­ഭ്യാ­സം ൨൨
  1. പ്ര­കൃ­തി പ്ര­ത്യ­യ­ങ്ങൾ വേർ­തി­രി­ച്ചെ­ഴു­തു­ക:പു­ഴ­യു­ടെ, പു­ഴ­ക­ളു­ടെ; ആ­റ്റിൽ, ആ­റു­ക­ളിൽ; ത­ല­യ്ക്കു്, ത­ല­കൾ­ക്കു്; വാനമേ, ഓമനേ; രാമനെ, സീതയെ.
  2. ധാ­തു­ക്ക­ളും പ്ര­ത്യ­യ­ങ്ങ­ളും വേർ­തി­രി­ച്ചെ­ഴു­തു­ക:വ­രു­ന്നു, വരും; മു­ങ്ങി, മു­ങ്ങും; വാ­ഴ­ട്ടെ, വാഴണം, വാഴും; തൊ­ഴു­വാൻ, തൊ­ഴു­തു, തൊഴൽ.

3. ചില പ്ര­കൃ­തി­ക­ളോ­ടും ധാ­തു­ക്ക­ളോ­ടും പ്ര­ത്യ­യം ചേ­രാ­നു­ള്ള സൗ­ക­ര്യ­ത്തി­നു­വേ­ണ്ടി അ­വ­യ്ക്കു ന­ടു­ക്കു് ഇടനില വ­രാ­റു­ണ്ടു്. ‘നാടു്’ എന്ന പ്ര­കൃ­തി­യോ­ടു് ‘കൽ’ എന്ന പ്ര­ത്യ­യം നേ­രി­ട്ടു­ചേർ­ന്ന­ല്ല പ­ദ­മാ­കു­ന്ന­തു്. ‘ഇൻ’ ഇ­ട­നി­ല­യാ­യി വ­ന്ന­തി­നു ശേ­ഷ­മാ­ണു് പ്ര­ത്യ­യ­യോ­ഗം. നാടു് + ഇൻ + കൽ ഇ­ങ്ങ­നെ പ്ര­കൃ­തി­യും, ഇ­ട­നി­ല­യും പ്ര­ത്യ­യ­വും ചേർ­ന്നു് ‘നാ­ടി­ങ്കൽ’ എന്ന പ­ദ­മാ­യി­ത്തീ­രു­ന്നു.

വേറെ ഉ­ദാ­ഹ­ര­ണം:

രാ­ജാ­വു് + ഇൻ + ആൽ = രാ­ജാ­വി­നാൽ.

രാ­ജാ­വു് + ഇൻ + ഓടു് = രാ­ജാ­വി­നോ­ടു്.

ലിംഗം
പു­ല്ലിം­ഗം, സ്ത്രീ­ലിം­ഗം, ന­പും­സ­ക­ലിം­ഗം

1. പ്ര­പ­ഞ്ച­ത്തി­ലു­ള്ള വ­സ്തു­ക്ക­ളെ ചേതനം, അ­ചേ­ത­നം എന്നു ര­ണ്ടാ­യി വി­ഭ­ജി­ക്കാം. ക­ല്ലു്, വെ­ള്ളം, വായു മു­ത­ലാ­യ­വ­യ്ക്കു ജീ­വ­നി­ല്ല­ല്ലൊ. മ­ര­ത്തി­നു ജീ­വി­സാ­ധാ­ര­ണ­ങ്ങ­ളാ­യ ചില ധർ­മ്മ­ങ്ങ­ളു­ണ്ടെ­ങ്കി­ലും അ­വ­യേ­യും ജ­ഡ­മാ­യി­ട്ടാ­ണു് ഗ­ണി­ച്ചി­രു­ന്ന­തു്. നിർ­ജ്ജീ­വ­ങ്ങ­ളാ­യ വ­സ്തു­ക്ക­ളാ­ണു് അ­ചേ­ത­ന­ങ്ങൾ. സ­ജീ­വ­വ­സ്തു­ക്കൾ ചേ­ത­ന­ങ്ങ­ളാ­കു­ന്നു. അ­ചേ­ത­ന­ങ്ങൾ­ക്കു സ്ത്രീ­പു­രു­ഷ­ഭേ­ദ­മി­ല്ല. ചേ­ത­ന­ങ്ങൾ­ക്ക് അ­തു­ണ്ടു്. അ­ചേ­ത­ന­നാ­മ­ങ്ങ­ളൊ­ക്കെ പും­സ്ത്രീ­ഭേ­ദം കു­റി­ക്കാ­ത്ത­വ­യാ­ക­യാൽ ന­പും­സ­ക­ലിം­ഗ­ങ്ങ­ളാ­ണു്. ചേ­ത­ന­നാ­മ­ങ്ങ­ളിൽ പും­സ്ത്വം കു­റി­ക്കു­ന്ന­വ പു­ല്ലിം­ഗ­ങ്ങ­ളും സ്ത്രീ­ത്വം കു­റി­യ്ക്കു­ന്ന­വ സ്ത്രീ­ലിം­ഗ­ങ്ങ­ളും ആ­കു­ന്നു. വി­ശേ­ഷ­ബു­ദ്ധി­യി­ല്ലാ­ത്ത പ­ക്ഷി­മൃ­ഗാ­ദി­ക­ളി­ലും സ്ത്രീ­പു­രു­ഷ­ഭേ­ദം സാ­ധാ­ര­ണ­മാ­യി ക­ണ­ക്കാ­ക്കാ­റി­ല്ല. ത­ന്മൂ­ലം അ­വ­യെ­ക്കു­റി­ക്കു­ന്ന നാ­മ­ങ്ങ­ളും ന­പും­സ­ക­ലിം­ഗ­ങ്ങ­ളാ­യി­ട്ടാ­ണു്, ഗ­ണി­ച്ചു വ­രു­ന്ന­തു്.

2. ഭാ­ഷ­യിൽ നാ­മ­ങ്ങ­ളു­ടെ ലിം­ഗ­ഭേ­ദം കു­റി­ക്കു­ന്ന­തി­ന്നു സാ­ധാ­ര­ണ­മാ­യി സ്വീ­ക­രി­ച്ചി­രി­ക്കു­ന്ന മാർ­ഗ്ഗം ചില പ്ര­ത്യ­യ­ങ്ങൾ ചേർ­ക്കു­ക­യാ­ണു്. താഴെ കാ­ണു­ന്ന നാ­മ­രൂ­പ­ങ്ങ­ളിൽ നി­ന്നു് ആ പ്ര­ത്യ­യ­ങ്ങൾ ഏ­തെ­ല്ലാ­മാ­ണെ­ന്നു ഗ്ര­ഹി­ക്കാം.

പു­ല്ലിം­ഗം

അവൻ, രാമൻ, സു­ന്ദ­രൻ

സ്ത്രീ­ലിം­ഗം

അവൾ, നളിനി, സു­ന്ദ­രി

ന­പും­സ­ക­ലിം­ഗം

അതു്, മരം, സു­ന്ദ­രം

ഈ ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ നി­ന്നു് ‘അൻ’ എന്ന പ്ര­ത്യ­യം പും­സ്ത്വ­വും, അൾ, ഇ, എന്നീ പ്ര­ത്യ­യ­ങ്ങൾ സ്ത്രീ­ത്വ­വും, അം, തു് എ­ന്നി­വ ന­പും­സ­ക­ത്വ­വും കു­റി­ക്കു­ന്നു എന്നു സ്പ­ഷ്ട­മാ­യ­ല്ലൊ. ന­പും­സ­ക­സർ­വ്വ­നാ­മ­ങ്ങ­ളി­ലാ­ണു് ‘തു്’ സാ­ധാ­ര­ണ­മാ­യി വ­രു­ന്ന­തു്. ‘അൾ’ എന്ന സ്ത്രീ­ലിം­ഗ­പ്ര­ത്യ­യ­വും സർ­വ്വ­നാ­മ­ങ്ങ­ളി­ലേ ചേർ­ന്നു കാ­ണു­ന്നു­ള്ളൂ. ‘മകൾ’ എന്ന ശബ്ദം ഈ സാ­മാ­ന്യ നി­യ­മ­ത്തി­നു വി­ധേ­യ­മാ­യി­രി­ക്കു­ന്നി­ല്ല. ‘ആൾ’ എന്ന പ്ര­ത്യ­യ­വും സ്ത്രീ­ത്വ­ദ്യോ­ത­ക­മാ­യി ക്രി­യ­ക­ളിൽ വരും.

ഉ­ദാ­ഹ­ര­ണം:- വ­ന്നാൾ, പോയാൾ

അ­ഭ്യാ­സം ൨൩
  1. താഴെ പ­റ­യു­ന്ന പ­ദ­ങ്ങ­ളി­ലെ ലിം­ഗ­പ്ര­ത്യ­യ­ങ്ങൾ എ­ടു­ത്തെ­ഴു­തു­ക:
    • കടം, ചെ­റു­തു്, വ­ലു­തു്, കേമം, സ­മർ­ത്ഥം.
    • മകൾ, മകൻ, അവൻ, അവൾ, സു­ന്ദ­രി, പാൽ­ക്കാ­രൻ, പാൽ­ക്കാ­രി.
  2. പ­ക്ഷി­ക­ളേ­യും മൃ­ഗ­ങ്ങ­ളേ­യും കു­റി­ക്കു­ന്ന നാ­മ­ങ്ങൾ ന­പും­സ­ക­ലിം­ഗ­ങ്ങ­ളാ­ണെ­ന്നു പറവാൻ എ­ന്താ­ണു് കാരണം?

3. പ്ര­ത്യ­യ­ങ്ങൾ കൂ­ടാ­തെ, പും­സ്ത്രീ­വാ­ച­ക­ങ്ങ­ളാ­യ നാ­മ­ങ്ങൾ ചേർ­ത്തും ചില പ­ദ­ങ്ങ­ളു­ടെ ലിം­ഗ­ഭേ­ദം കു­റി­ക്കാ­റു­ണ്ടു്. ആൺ­പ­ക്ഷി, പെൺ­പ­ക്ഷി; പൂ­വൻ­കോ­ഴി, പി­ട­ക്കോ­ഴി; കൊ­മ്പ­നാ­ന, പി­ടി­യാ­ന ഇ­ത്യാ­ദ്യു­ദാ­ഹ­ര­ണ­ങ്ങൾ സു­ല­ഭ­ങ്ങ­ളാ­കു­ന്നു. സ്ത്രീ­പു­രു­ഷ­ഭേ­ദം കു­റി­ക്കു­ന്ന­തി­നു വെ­വ്വേ­റെ പ­ദ­ങ്ങൾ ഉ­പ­യോ­ഗി­ക്കു­ന്ന രീ­തി­യും കാണാം. അമ്മ, അച്ഛൻ; ആൺ, പെൺ; തന്ത, തള്ള ഇവ അ­തി­നു­ദാ­ഹ­ര­ണ­ങ്ങ­ളാ­ണു്.

4. ‘അൻ’ എന്ന പ്ര­ത്യ­യ­ത്തിൽ അ­വ­സാ­നി­ക്കു­ന്ന ജാ­തി­വാ­ച­ക­ങ്ങ­ളാ­യ നാ­മ­ങ്ങൾ­ക്കു സ്ത്രീ­ലിം­ഗ­ത്തിൽ ‘ത്തി’ എന്ന പ്ര­ത്യ­യം സാ­ധാ­ര­ണ­മാ­യി­വ­രും. ത­ട്ടാൻ, ത­ട്ടാ­ത്തി; വേടൻ, വേ­ട­ത്തി; മു­ക്കു­വൻ, മു­ക്കു­വ­ത്തി മു­ത­ലാ­യ രൂ­പ­ങ്ങൾ നോ­ക്കു­ക. പുലയൻ, ഇടയൻ, ആയൻ, പറയൻ ഇ­ത്യാ­ദി­നാ­മ­ങ്ങ­ളിൽ സ്ത്രീ­ലിം­ഗ­പ്ര­ത്യ­യ­മാ­യ ‘ത്തി’ ‘ച്ചി’ എ­ന്നാ­യി മാറും. താ­ല­വ്യ­മാ­യ യകാരം അ­ടു­ത്തി­രി­ക്കു­ന്ന­തി­നാ­ലാ­ണു് ഈ ആദേശം സം­ഭ­വി­ക്കു­ന്ന­തു്. ‘ത­മ്പു­രാൻ’ എന്ന നാ­മ­ത്തി­ന്റെ സ്ത്രീ­ലിം­ഗ­രൂ­പം ‘ത­മ്പു­രാ­ട്ടി’ എ­ന്നാ­കു­ന്നു.

5. വേ­ല­ക്കാ­രൻ, പ­ണി­ക്കാ­രൻ മു­ത­ലാ­യ നാ­മ­ങ്ങ­ളിൽ ‘ഇ’ എന്നൊ ഇ­ച്ഛാ­നു­സാ­രം സ്ത്രീ­ലിം­ഗ സൂ­ച­ക­മാ­യി പ്ര­ത്യ­യം ചേർ­ക്കാം.

ഉദാ:

പു­ല്ലിം­ഗം സ്ത്രീ­ലിം­ഗം

ജോ­ലി­ക്കാ­രൻ ജോ­ലി­ക്കാ­ര­ത്തി

ജോ­ലി­ക്കാ­രി

ചാർ­ച്ച­ക്കാ­രൻ ചാർ­ച്ച­ക്കാ­ര­ത്തി

ചാർ­ച്ച­ക്കാ­രി

6. ഭാ­ഷ­യിൽ ശ­ബ്ദ­ങ്ങൾ­ക്കു ലിം­ഗ­ഭേ­ദം ക­ല്പി­ച്ചി­രി­ക്കു­ന്ന­തു് അർ­ത്ഥ­വും ഔ­ചി­ത്യ­വും നോ­ക്കി­യാ­ണു്. എ­ന്നാൽ സം­സ്കൃ­ത­ത്തി­ലെ ലിം­ഗ­ക­ല്പ­നം പ­ല­പ്പോ­ഴും കൃ­ത്രി­മ­മാ­കു­ന്നു. കഥ, നദി, കല മു­ത­ലാ­യ­വ ആ ഭാ­ഷ­യിൽ സ്ത്രീ­ലിം­ഗ­ങ്ങ­ളാ­ണു്. ‘ക­ള­ത്രം’ എന്ന വാ­ക്കി­ന് അർ­ത്ഥം ‘ഭാര്യ’ എ­ന്നാ­ണെ­ങ്കി­ലും ആ ശബ്ദം സം­സ്കൃ­ത­ത്തിൽ ന­പും­സ­ക­ലിം­ഗ­മ­ത്രെ. ഹി­ന്ദി­ഭാ­ഷ­യിൽ ന­പും­സ­ക­ലിം­ഗ­ശ­ബ്ദ­ങ്ങൾ ത­ന്നെ­യി­ല്ല!

അ­ഭ്യാ­സം ൨൪
  1. ഭാ­ഷ­യിൽ ലിം­ഗ­ഭേ­ദം കു­റി­ക്കു­വാ­നു­ള്ള മാർ­ഗ്ഗ­ങ്ങൾ ഏ­തെ­ല്ലാം?
  2. ഓരോ ലിം­ഗ­ത്തി­ലും പെട്ട പ­ദ­ങ്ങ­ളെ വേർ­തി­രി­ച്ചെ­ഴു­തു­ക.
    • ആ­ല­സ്യ­മാ­ണ്ട മു­ഖ­മൊ­ട്ടു കു­നി­ച്ചു വേർ­ത്ത ഫാ­ല­സ്ഥ­ലം മൃ­ദു­ക­ര­ത്ത­ളിർ­കൊ­ണ്ടു താ­ങ്ങി ചേ­ല­ഞ്ചി മി­ന്നു­മൊ­രു വെൺ­കു­ളിർ­കൽ­ത്ത­റ­യ്ക്കു മേ­ല­ങ്ങു ചാ­രു­മു­ഖി ചാ­രി­യി­രു­ന്നി­ടു­ന്നു
    • കൊ­മ്പി­ന്റെ തു­മ്പാൽ കലമാൻ തലോടി.
    • ചേ­ട്ട­ത്തി­യു­മ­നു­ജ­ത്തി­യും ത­ങ്ങ­ളിൽ ചട്ടി ക­ല­ങ്ങ­ളും കൂ­ടി­പ്പ­കു­ത്തു­പോൽ.
    • അ­ന­ന്ത­മ­ജ്ഞാ­ത­മ­വർ­ണ്ണീ­യ­മീ­ലോ­ക­ഗോ­ളം തി­രി­യു­ന്ന മാർ­ഗ്ഗം; അ­തി­ങ്ക­ലെ­ങ്ങാ­ണ്ടൊ­രി­ട­ത്തി­രു­ന്നു നോ­ക്കു­ന്ന മർ­ത്ത്യൻ ക­ഥ­യെ­ന്തു കണ്ടു!
    • ഉടൻ മ­ഹാ­ദേ­വി­യി­ട­ത്തു കൈ­യാ­ല­ഴി­ഞ്ഞ വാർ­പൂ­ങ്കു­ഴ­ലൊ­ന്നൊ­തു­ക്കി ജ്വ­ലി­ച്ച കൺ­കൊ­ണ്ടൊ­രു നോ­ക്കു­നോ­ക്കി­പ്പാർ­ശ്വ­സ്ഥ­നാ­കും പ­തി­യോ­ടു­ര­ച്ചാൾ.
വചനം

1. വസ്തു ഏകമോ അ­നേ­ക­മോ എന്നു വ്യ­ക്ത­മാ­ക്കാൻ നാ­മ­ത്തിൽ ചെ­യ്യു­ന്ന രൂ­പ­ഭേ­ദ­മാ­ണു്, വചനം. മരം, മ­ര­ങ്ങൾ; മ­നു­ഷ്യൻ, മ­നു­ഷ്യർ; പു­രു­ഷൻ, പു­രു­ഷ­ന്മാർ; സ്ത്രീ, സ്ത്രീ­കൾ; ഈ പ­ദ­യു­ഗ­ള­ത്തി­ലെ രൂ­പ­ഭേ­ദം നോ­ക്കു­ക. മരം, മ­നു­ഷ്യൻ, പു­രു­ഷൻ, സ്ത്രീ ഈ നാ­മ­ങ്ങ­ളിൽ ഓ­രോ­ന്നും ഓരോ വ­സ്തു­വി­നെ­ക്കു­റി­ക്കു­ന്നു. മ­ര­ങ്ങൾ, മ­നു­ഷ്യൻ, പു­രു­ഷ­ന്മാർ, സ്ത്രീ­കൾ, ഇവ ബ­ഹു­ത്വം സൂ­ചി­പ്പി­ക്കു­ന്ന­വ­യാ­ണു്. സം­ഭാ­ഷ­ണ­വി­ഷ­യ­മാ­യ വ­സ്തു­വി­ന്റെ അ­നേ­ക­ത്വം കു­റി­ക്കാൻ അർ, മാർ, കൾ എന്നീ പ്ര­ത്യ­യ­ങ്ങ­ളാ­ണു് ചേർ­ത്തി­രി­ക്കു­ന്ന­തു് എന്നു ശ്ര­ദ്ധി­ച്ചു­നോ­ക്കി­യാൽ സ്പ­ഷ്ട­മാ­കും. ഒ­ന്നി­നെ വ­ചി­ക്കു­ന്ന­തു് ഏ­ക­വ­ച­ന­വും അ­നേ­ക­ത്തെ വ­ചി­ക്കു­ന്ന­തു ബ­ഹു­വ­ച­ന­വു­മാ­കു­ന്നു. ഏ­ക­വ­ച­ന­ത്തി­നു പ്ര­ത്യ­യം വേണ്ട. ബ­ഹു­വ­ച­ന­ത്തി­നാ­ണു് പ്ര­ത്യ­യ­ങ്ങൾ ഉ­ള്ള­തു്. അർ, ആർ, കൾ, മാർ ഇവ വ­സ്തു­വി­ന്റെ ബ­ഹു­ത്വം ദ്യോ­തി­പ്പി­ക്കു­ന്ന പ്ര­ത്യ­യ­ങ്ങ­ളാ­കു­ന്നു.

ഉദാ:

ഏ­ക­വ­ച­നം ബ­ഹു­വ­ച­നം

(i) പീടിക പീ­ടി­ക­കൾ

ആന ആനകൾ

(ii) മ­നു­ഷ്യൻ മ­നു­ഷ്യർ

ബ്രാ­ഹ്മ­ണൻ ബ്രാ­ഹ്മ­ണർ

(iii) പു­രു­ഷൻ പു­രു­ഷ­ന്മാർ

പ­ണ്ഡി­തൻ പ­ണ്ഡി­ത­ന്മാർ

കൾ, അർ, മാർ, എന്നീ പ്ര­ത്യ­യ­ങ്ങ­ളാ­ണു്, ബ­ഹു­വ­ച­ന­രൂ­പം നി­ഷ്പാ­ദി­പ്പി­ക്കു­വാൻ, മു­ക­ളിൽ കൊ­ടു­ത്തി­ട്ടു­ള്ള ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ ചേർ­ത്തി­രി­ക്കു­ന്ന­തു്. ന­പും­സ­ക­വ­സ്തു­ക്ക­ളു­ടെ ബ­ഹു­ത്വം ദ്യോ­തി­പ്പി­ക്കു­വാൻ ‘കൾ’ പ്ര­ത്യ­യം ഉ­പ­യോ­ഗി­ക്കു­ന്നു എന്നു പൊ­തു­വെ പറയാം. ചേ­ത­ന­ങ്ങ­ളോ­ടും ആ പ്ര­ത്യ­യം ചേരും. കവികൾ, സ്ത്രീ­കൾ, വി­ദ്യാർ­ത്ഥി­കൾ, മു­ത­ലാ­യി അ­തി­നു് അനേകം ഉ­ദാ­ഹ­ര­ണ­ങ്ങ­ളു­ണ്ടു്. എ­ന്നാൽ, ഭാ­ര്യ­കൾ, ന­മ്പൂ­തി­രി­കൾ, എ­ന്നൊ­ന്നും പ്ര­യോ­ഗി­ക്ക­രു­തു്. അ­ങ്ങ­നെ ചെ­യ്യു­ന്ന­തു് അ­നാ­ദ­ര­ദ്യോ­ത­ക­മാ­യി­ത്തീ­രും. ‘ആർ’ എന്ന ബ­ഹു­വ­ച­ന­പ്ര­ത്യ­യം ചേ­രു­ന്ന നാ­മ­ങ്ങ­ളി­ല്ലെ­ന്നു തന്നെ പറയാം. ‘ന­മ്പൂ­രാൻ’ എന്നു സം­ഭാ­ഷ­ണ­ഭാ­ഷ­യിൽ പ്ര­യോ­ഗി­ക്കാ­റു­ണ്ടു്. ആ­ഖ്യാ­ത­പ­ദ­ങ്ങ­ളാ­യ ക്രി­യ­കൾ­ക്കും ആ­ഖ്യ­യ്ക്കും ത­മ്മിൽ പൊ­രു­ത്തം വ­രു­വാൻ­വേ­ണ്ടി ക­വി­ത­ക­ളിൽ ഈ പ്ര­ത്യ­യം ചേർ­ത്തു­കാ­ണും. ‘വ­ന്നാർ സു­ര­ന്മാർ വ­സു­ദേ­വ­പു­ത്ര­നാ­യ്—വ­ളർ­ന്ന ല­ക്ഷ്മീ­പ­തി­യെ­പ്പു­ക­ഴ്ത്തു­വാൻ’, എന്ന പ­ദ്യാർ­ദ്ധ­ത്തി­ലെ ആഖ്യ ‘സു­ര­ന്മാർ’ ആ­ണ­ല്ലൊ. ആ പദം ബ­ഹു­വ­ച­ന­മാ­കു­ന്നു. അ­തി­നാൽ പൊ­രു­ത്ത­ത്തി­നു­വേ­ണ്ടി ആ­ഖ്യാ­ത­ത്തിൽ ‘ആർ’ എന്ന ബ­ഹു­വ­ച­ന­പ്ര­ത്യ­യം ചേർ­ത്തി­രി­ക്കു­ന്നു. ഈ വ്യ­വ­സ്ഥ ന­മ്മു­ടെ ഭാ­ഷ­യിൽ പ­ദ്യ­ത്തി­ലും നി­യ­ത­മ­ല്ല. ഗ­ദ്യ­ത്തി­ലും വാ­മൊ­ഴി­യി­ലും ഇ­ല്ലെ­ന്നു­ത­ന്നെ പറയാം.

2. ‘വേടർ’, ‘വേ­ട­ന്മാർ’, ഈ രണ്ടു ബ­ഹു­വ­ച­ന­രൂ­പ­ങ്ങ­ളു­ടെ അർ­ത്ഥ­സ്വ­ഭാ­വ­ത്തിൽ അല്പം അ­ന്ത­ര­മു­ണ്ടു്. ആ­ദ്യ­ത്തേ­തു ‘വേട’വർ­ഗ്ഗ­ത്തി­ലെ സ്ത്രീ­പു­രു­ഷ­ന്മാ­രെ വേർ­തി­രി­ക്കാ­തെ പ­റ­യു­ന്ന­താ­ണു്. ര­ണ്ടാ­മ­ത്തേ­തിൽ ആ വർ­ഗ്ഗ­ത്തി­ലെ പു­രു­ഷ­ന്മാ­രെ മാ­ത്ര­മേ പെ­ടു­ത്തു­ന്നു­ള്ളൂ. സ്ത്രീ­ക­ളു­ടേ­യോ പു­രു­ഷ­ന്മാ­രു­ടേ­യോ മാ­ത്രം അ­നേ­ക­ത്വം കു­റി­ക്കു­ന്ന­തു സലിംഗ ബ­ഹു­വ­ച­നം. സ്ത്രീ­പു­രു­ഷ­ന്മാ­രെ ഉൾ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു് അ­നേ­ക­ത്വം ദ്യോ­തി­പ്പി­ക്കു­ന്ന­തു് അ­ലിം­ഗ­ബ­ഹു­വ­ച­നം.

ഉദാ:

  1. അ­ലിം­ഗ­ബ­ഹു­വ­ച­നം വേടർ, ബ്രാ­ഹ്മ­ണർ, ക്ഷ­ത്രി­യർ, വൈ­ശ്യർ, മു­ക്കു­വർ, മക്കൾ
  2. സ­ലിം­ഗ­ബ­ഹു­വ­ച­നം വേ­ട­ന്മാർ, പു­രു­ഷ­ന്മാർ, ന­മ്പൂ­തി­രി­മാർ, പ­ണ്ഡി­ത­ന്മാർ, നാ­ഗ­രി­ക­ന്മാർ, ഗ്രാ­മീ­ണ­ന്മാർ, സ്ത്രീ­കൾ.

‘അർ’, അ­ലിം­ഗ­ബ­ഹു­വ­ച­ന­പ്ര­ത്യ­യ­മാ­ണെ­ന്നും ‘മാർ’ സ­ലിം­ഗ­ബ­ഹു­വ­ച­ന പ്ര­ത്യ­യ­മാ­ണെ­ന്നും സാ­മാ­ന്യ­മാ­യി പറയാം. ഈ വിധി അ­നു­സ­രി­ക്കാ­ത്ത ഉ­ദാ­ഹ­ര­ണ­ങ്ങൾ ഉ­ണ്ടു്. ദ­മ്പ­തി­മാർ അ­ലിം­ഗ­ബ­ഹു­വ­ച­ന­മാ­ണ­ല്ലൊ. ‘പു­രു­ഷ­രി­ള­കി­ടും പണം, പ്ര­താ­പം’ എന്ന പ­ദ്യ­പാ­ദ­ത്തി­ലെ ‘പു­രു­ഷർ’ സ­ലിം­ഗ­ബ­ഹു­വ­ച­നം ത­ന്നെ­യാ­ണു്.

3. അ, ഇ, എ, എന്നീ സർ­വ്വ­നാ­മ­ശ­ബ്ദ­ങ്ങ­ളിൽ ന­പും­സ­ക­ബ­ഹു­വ­ച­ന­പ്ര­ത്യ­യ­മാ­യി വ­രു­ന്ന­തു് ‘അ’ എന്ന അ­ക്ഷ­ര­മാ­ണു്. അവ, ഇവ, എവ, ഏവ, ഈ ശ­ബ്ദ­ങ്ങൾ ഉ­ദാ­ഹ­രി­ക്കാം. അവകൾ, ഇവകൾ എ­ന്നെ­ല്ലാം പ്ര­യോ­ഗി­ക്കു­ന്ന­തു് അ­സാ­ധു­വാ­കു­ന്നു. ബ­ഹു­ത്വം കാ­ണി­ക്കാൻ രണ്ടു പ്ര­ത്യ­യം വേ­ണ്ട­ല്ലോ.

4. ശ­ങ്ക­രാ­ചാ­ര്യർ, ഭീ­ഷ്മർ, ദ്രോ­ണർ, ത­മ്പ്രാ­ക്കൾ, എ­ന്നൊ­ക്കെ ബ­ഹു­ത്വ­വി­വ­ക്ഷ­യി­ല്ലാ­ത്ത പ­ദ­ങ്ങ­ളിൽ ബ­ഹു­വ­ച­ന­പ്ര­ത്യ­യം ചേർ­ക്കാ­റു­ണ്ടു്. അ­നേ­ക­ത്വ­മ­ല്ല, ആ­ദ­രാർ­ഹ­ത്വ­മാ­ണു്, ഈ­മാ­തി­രി ബ­ഹു­വ­ച­ന­രൂ­പ­ങ്ങൾ പ്ര­കാ­ശി­പ്പി­ക്കു­ന്ന­തു്. ബ­ഹു­മാ­നം ദ്യോ­തി­പ്പി­ക്കു­വാൻ മാ­ത്ര­മാ­യി പ്ര­യോ­ഗി­ക്കു­ന്ന ബ­ഹു­വ­ച­നം പൂജകം ആ­കു­ന്നു. അ­ലിം­ഗം, സ­ലിം­ഗം, പൂജകം എ­ന്നി­ങ്ങ­നെ ബ­ഹു­വ­ച­ന­ങ്ങ­ളെ മൂ­ന്നി­ന­മാ­യി വേർ­തി­രി­ക്കാം എ­ന്നു് ഇ­പ്പോൾ വ്യ­ക്ത­മാ­യി­രി­ക്കു­മ­ല്ലൊ. ‘മി­ത്ര­മേ, നി­ങ്ങൾ എ­നി­ക്കു ചെയ്ത ഉ­പ­കാ­രം ഞാൻ മ­റ­ക്കു­ക­യി­ല്ല’—ഈ വാ­ക്യ­ത്തി­ലെ ‘നി­ങ്ങൾ’ എന്ന സർ­വ്വ­നാ­മ­ബ­ഹു­വ­ച­നം ബ­ഹു­ത്വ­മ­ല്ല, പൂ­ജ്യ­ത്വ­മാ­ണു് ദ്യോ­തി­പ്പി­ക്കു­ന്ന­തു്. ‘വി­ദ്യാർ­ത്ഥി­ക­ളേ, നി­ങ്ങ­ളു­ടെ കൈ­ക­ളി­ലാ­ണു് രാ­ജ്യ­ത്തി­ന്റെ ഭാവി’—ഈ വാ­ക്യ­ത്തി­ലാ­ക­ട്ടെ, ‘നി­ങ്ങ­ളു­ടെ’ എന്ന സർ­വ്വ­നാ­മം ശ്രോ­താ­ക്ക­ളു­ടെ ബ­ഹു­ത്വ­മേ കാ­ണി­ക്കു­ന്നു­ള്ളൂ.

അ­ഭ്യാ­സം ൨൫
  1. താ­ഴെ­കൊ­ടു­ക്കു­ന്ന ബ­ഹു­വ­ച­ന­രൂ­പ­ങ്ങൾ സ­ലിം­ഗം, അ­ലിം­ഗം, പൂജകം, ഈ മൂ­ന്നു വി­ഭാ­ഗ­ങ്ങ­ളു­ള്ള­തിൽ ഏതിൽ പെ­ടു­ന്നു എന്നു പ­രി­ശോ­ധി­ക്കു­ക.
    • ശി­ശു­ക്കൾ, ത­മ്പു­രാ­ക്കൾ, താ­ങ്കൾ, മക്കൾ, കു­രു­ക്കൾ.
    • വൈ­ശ്യർ, അവർ, അവർകൾ, വാ­ര്യർ, ന­മ്പൂ­രാർ, മ­ഹാ­ദേ­വർ, വാ­ദ്ധ്യാർ, സ്വാ­മി­യാർ.
    • ദ­മ്പ­തി­മാർ, ജ്യേ­ഷ്ഠ­ത്തി­മാർ, പ­ണ്ഡി­ത­ന്മാർ, ഭാ­ഗ്യ­വാ­ന്മാർ.
  2. നാം, നി­ങ്ങൾ, അവർ, ഈ പ­ദ­ങ്ങൾ ബ­ഹു­ത്വം ദ്യോ­തി­പ്പി­ക്കു­ന്ന­വ­യാ­യും ബ­ഹു­മാ­നം ദ്യോ­തി­പ്പി­ക്കു­ന്ന­വ­യാ­യും വരാം എ­ന്നു് ഉ­ദാ­ഹ­ര­ണ­ങ്ങൾ­കൊ­ണ്ടു് തെ­ളി­യി­ക്കു­ക.
  3. ‘കൾ’ പ്ര­ത്യ­യം കേ­വ­ല­ബ­ഹു­ത്വ­വും അ­നാ­ദ­ര­വും ആ­ദ­ര­വും ദ്യോ­തി­പ്പി­ക്കു­ന്ന­തി­നു ഭാ­ഷ­യിൽ പ്ര­യോ­ഗി­ക്കാ­റു­ണ്ടെ­ന്നു് ഉ­ദാ­ഹ­ര­ണ­ങ്ങ­ളാൽ സ്പ­ഷ്ട­മാ­ക്കു­ക.
വി­ഭ­ക്തി

1. ലിം­ഗ­വും വ­ച­ന­വും കു­റി­ക്കു­ന്ന­തി­നു നാ­മ­ത്തിൽ ചെ­യ്യു­ന്ന രൂ­പ­ഭേ­ദ­ത്തെ­പ്പ­റ്റി പ്ര­തി­പാ­ദി­ച്ചു­ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. നാ­മ­ത്തി­നു ക്രി­യ­ക­ളോ­ടും നാ­മ­ത്തോ­ടു­മു­ള്ള ബന്ധം പ്ര­കാ­ശി­പ്പി­ക്കു­വാൻ അതിൽ വ­രു­ത്തു­ന്ന മാ­റ്റ­ത്തെ­ക്കു­റി­ച്ചാ­ണു് ഇവിടെ വി­വ­രി­ക്കു­ന്ന­തു്. ‘പൂ­ക്കൾ’, ‘പ­രി­മ­ളം’ എന്നു രണ്ടു പ­ദ­ങ്ങൾ പ­റ­ഞ്ഞാൽ അ­വ­യ്ക്കു ത­മ്മി­ലു­ള്ള സം­ബ­ന്ധം സ്പ­ഷ്ട­മാ­വു­ക­യി­ല്ല. ‘പൂ­ക്ക­ളു­ടെ പ­രി­മ­ളം’, ‘സൂ­ര്യ­ന്റെ പ്ര­കാ­ശം’, ‘വ­ഴി­യു­ടെ വ­ക്കു്’, ഇ­ങ്ങ­നെ പ്ര­സ്താ­വി­ച്ചാൽ പ­ദ­ങ്ങൾ ത­മ്മി­ലു­ള്ള ബന്ധം ബോ­ധ്യ­മാ­വു­ക­യും ചെ­യ്യും. ‘പൂ­ക്കൾ’, ‘വഴി’, ഈ നാ­മ­പ­ദ­ങ്ങ­ളോ­ടു് ‘ഉടെ’ എന്ന പ്ര­ത്യ­യം ചേർ­ത്താ­ണു്, യ­ഥാ­ക്ര­മം പ­രി­മ­ള­ത്തി­നും വ­ക്കി­നും അ­വ­യോ­ടു­ള്ള ബന്ധം വി­ശ­ദ­മാ­ക്കി­യി­രി­ക്കു­ന്ന­തു്. ‘സൂ­ര്യൻ’ എന്ന പ­ദ­ത്തി­ലും ആ പ്ര­ത്യ­യം തന്നെ ചേർ­ന്നി­രി­ക്കു­ന്നു. ഉകാരം ലോ­പി­ക്ക­യും ‘ടെ’ യുടെ ധ്വനി മാ­റു­ക­യും ചെ­യ്തി­ട്ടു­ണ്ടു് എന്നു മാ­ത്ര­മേ അ­ന്ത­ര­മു­ള്ളൂ. ‘പി­താ­വു് പു­ത്രൻ സ്നേ­ഹി­ക്കു­ന്നു’ എന്നു പ­റ­ഞ്ഞാൽ ആ­രാ­ണു്, ആ­രെ­യാ­ണു്, സ്നേ­ഹി­ക്കു­ന്ന­തെ­ന്നു സു­ഗ്ര­ഹ­മാ­വു­ക­യി­ല്ല. സ്നേ­ഹ­പാ­ത്ര­മാ­കു­ന്ന­തു പു­ത്ര­നാ­ണെ­ങ്കിൽ ‘പു­ത്ര­നെ’ എന്നു രൂപ ഭേദം വ­രു­ത്തി വേണം വാ­ക്യ­ത്തിൽ പ്ര­യോ­ഗി­ക്കു­വാൻ. പി­താ­വാ­ണു് സ്നേ­ഹ­വി­ഷ­യ­മെ­ങ്കിൽ, ആ നാ­മ­ത്തി­ലാ­ണു് ‘എ’ എന്ന പ്ര­ത്യ­യം ചേർ­ക്കേ­ണ്ട­തു്.

ഈ ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ നി­ന്നു എന്തു മ­ന­സ്സി­ലാ­വു­ന്നു? നാ­മ­പ­ദ­ങ്ങൾ­ക്കു ക്രി­യ­ക­ളോ­ടും മറ്റു നാ­മ­ങ്ങ­ളോ­ടും ഉള്ള ബ­ന്ധ­ങ്ങൾ വെ­ളി­പ്പെ­ടു­ത്തു­വാൻ ചില പ്ര­ത്യ­യ­ങ്ങൾ വേ­ണ­മെ­ന്ന­ല്ലേ? ഇ­ങ്ങ­നെ അ­ന്യ­പ­ദ­ങ്ങ­ളോ­ടു­ള്ള സം­ബ­ന്ധം ദ്യോ­തി­പ്പി­ക്കു­വാൻ നാ­മ­ത്തിൽ ചെ­യ്യു­ന്ന രൂ­പ­ഭേ­ദ­മാ­ണു്, വി­ഭ­ക്തി. പ്ര­ത്യ­യ­ങ്ങൾ ചേർ­ത്താ­ണു് വി­ഭ­ക്തി­കൾ വ്യ­ക്ത­മാ­ക്കു­ന്ന­തു്.

2. ഭാ­ഷ­യിൽ ഏഴു വി­ഭ­ക്തി­ക­ളു­ണ്ടു്. കേവലം വ­സ്തു­ക്ക­ളെ നിർ­ദ്ദേ­ശി­ക്കു­ന്ന നാ­മ­രൂ­പ­ങ്ങൾ ആ­ണ­ല്ലൊ ആ­ഖ്യ­യാ­യി വാ­ക്യ­ങ്ങ­ളിൽ പ്ര­യോ­ഗി­ക്ക­പ്പെ­ടു­ന്ന­തു്. അവയിൽ ലിം­ഗ­വ­ച­ന­പ്ര­ത്യ­യ­ങ്ങൾ മാ­ത്ര­മേ ചേർ­ന്നി­രി­ക്ക­യു­ള്ളൂ. ആ രൂപം നിർ­ദ്ദേ­ശി­കാ­വി­ഭ­ക്തി­യാ­ണു്. അതിനു വേറെ പ്ര­ത്യ­യം വേണ്ട. ഏഴു വി­ഭ­ക്തി­ക­ളും വി­ഭ­ക്തി പ്ര­ത്യ­യ­ങ്ങ­ളും സി­ദ്ധ­രൂ­പ­ത്തോ­ടു­കൂ­ടി താഴെ ചേർ­ക്കാം.

വി­ഭ­ക്തി പ്ര­ത്യ­യം സി­ദ്ധ­രൂ­പം

ഏഃ വഃ ബഃ വഃ

(1) നിർ­ദ്ദേ­ശി­ക ” മല മലകൾ

(2) പ്ര­തി­ഗ്രാ­ഹി­ക എ മലയെ മലകളെ

(3) സം­യോ­ജി­ക ഒടു് മ­ല­യൊ­ടു് മ­ല­ക­ളൊ­ടു്

മ­ല­യോ­ടു് മ­ല­ക­ളോ­ടു്

(4) ഉ­ദ്ദേ­ശി­ക ക്കു് മ­ല­യ്ക്കു് മ­ല­കൾ­ക്കു്

(5) പ്ര­യോ­ജി­ക ആൽ മലയാൽ മ­ല­ക­ളാൽ

(6) സം­ബ­ന്ധി­ക ഉടെ മ­ല­യു­ടെ മ­ല­ക­ളു­ടെ

(7) ആ­ധാ­രി­ക ഇൽ, കൽ മലയിൽ മ­ല­ക­ളിൽ

മ­ല­യി­ങ്കൽ

(മല + എ, മല + ഒടു്, എ­ന്നി­ങ്ങ­നെ പ്ര­കൃ­തി­യും പ്ര­ത്യ­യ­വും ത­മ്മിൽ ചേ­രു­മ്പോൾ യകാരം ആ­ഗ­മ­മാ­യി വ­രു­ന്നു. അ­തി­നാ­ലാ­ണു്, മലയെ, മ­ല­യൊ­ടു്, എ­ന്നി­ങ്ങ­നെ രൂപം സി­ദ്ധി­ക്കു­ന്ന­തു്. കൽ­പ്ര­ത്യ­യ­ത്തി­നു മുൻ­പു് ‘ഇൻ’ ഇ­ട­നി­ല­യാ­യി വ­ന്നി­രി­ക്കു­ന്നു.)

3. നിർ­ദ്ദേ­ശി­കാ­രൂ­പ­ത്തി­ലു­ള്ള നാ­മ­പ­ദ­ങ്ങൾ അ­കാ­രാ­ന്ത­ങ്ങ­ളാ­ണെ­ങ്കിൽ, ആ അ­ന്ത്യ­സ്വ­രം ലോ­പി­പ്പി­ച്ചു് ‘എ’ എന്നു പ്ര­ത്യ­യം ചേർ­ത്താൽ സം­ബോ­ധി­കാ വി­ഭ­ക്തി­യാ­വും. ക്രി­യ­യോ­ടോ നാ­മ­ങ്ങ­ളോ­ടോ നേ­രി­ട്ടു സം­ബ­ന്ധം ദ്യോ­തി­പ്പി­ക്കു­ന്ന­ത­ല്ല ഈ പ്ര­ത്യ­യം. അ­തി­നാ­ലാ­ണു് സം­ബോ­ധി­ക­യെ ഒരു പ്ര­ത്യേ­ക വി­ഭ­ക്തി­യാ­യി പ­രി­ഗ­ണി­ക്കാ­ത്ത­തു്.

സം­ബോ­ധി­ക­യു­ടെ പ്ര­ത്യ­യം ‘എ’ ആ­ണെ­ങ്കി­ലും അതു് എല്ലാ നാ­മ­ങ്ങ­ളി­ലും ചേ­രു­ക­യി­ല്ല. പദം ഉ­കാ­ര­ത്തി­ലോ ഇ­കാ­ര­ത്തി­ലോ ആണു് അ­വ­സാ­നി­ക്കു­ന്ന­തെ­ങ്കിൽ, അ­ന്ത്യ­സ്വ­രം ദീർ­ഘി­പ്പി­ച്ചാൽ മതി. ‘ദേവീ!’ ‘വേലൂ’ മു­ത­ലാ­യ സം­ബോ­ധ­നാ­രൂ­പ­ങ്ങൾ സു­പ­രി­ചി­ത­ങ്ങ­ളാ­ണ­ല്ലൊ. ‘അൻ’ എന്ന ലിം­ഗ­പ്ര­ത്യ­യം ചേർ­ന്ന നാ­മ­ങ്ങ­ളു­ടെ സം­ബോ­ധി­കാ­രൂ­പം ഉ­ണ്ടാ­ക്കു­ന്ന­തി­നു്, പ­ദാ­ന്ത­വ്യ­ഞ്ജ­നം ലോ­പി­പ്പി­ച്ചി­ട്ടു സ്വരം വ്യ­ത്യ­സ്ത­മാ­യി ഗ­ണി­ക്ക­പ്പെ­ടേ­ണ്ടി­യി­രി­ക്കു­ന്നു. അ­തി­ന്റെ സം­ബു­ദ്ധി ‘മകനേ!’ എ­ന്നാ­ണു്.

ഉദാ:

നിർ­ദ്ദേ­ശി­ക സം­ബോ­ധി­ക

രാമൻ രാമാ

കണ്ണൻ കണ്ണാ

ദേവൻ ദേവാ

(പ­ദാ­ന്ത്യ­ന­കാ­രം ലോ­പി­പ്പി­ച്ചു് അകാരം ദീർ­ഘി­പ്പി­ച്ചി­രി­ക്കു­ന്നു.)

4. പ്ര­യോ­ജി­കാ­വി­ഭ­ക്തി­യു­ടെ പ്ര­ത്യ­യം ‘ആൽ’ എ­ന്നാ­ണെ­ന്നു് പ­ഠി­ച്ചി­ട്ടു­ണ്ട­ല്ലൊ. ആ അർ­ത്ഥം കു­റി­ക്കു­ന്ന­തി­നു് ‘കൊ­ണ്ടു്’ എ­ന്നൊ­രു ദ്യോ­ത­ക­ശ­ബ്ദം പ്ര­യോ­ഗി­ക്കാ­റു­ണ്ടു്. അതു നേ­രി­ട്ടു പ്ര­കൃ­തി­യോ­ടു ചേ­രു­ന്നി­ല്ല. പ്ര­തി­ഗ്രാ­ഹി­കാ­പ്ര­ത്യ­യ­മാ­യ ‘എ’ ചേർ­ത്ത­തി­നു­ശേ­ഷ­മാ­ണു് ‘കൊ­ണ്ടു്’ എന്ന ദ്യോ­ത­കം ഈ അർ­ത്ഥ­ത്തിൽ പ്ര­യോ­ഗി­ക്കു­ന്ന­തു്. ‘രാ­മ­നെ­ക്കൊ­ണ്ടു്’, ‘അ­വ­ളെ­ക്കൊ­ണ്ടു്’ ഇ­ത്യാ­ദി രൂ­പ­ങ്ങൾ നോ­ക്കു­ക. ന­പും­സ­ക­മാ­ണെ­ങ്കിൽ, ‘എ’ പ്ര­ത്യ­യം കൂ­ടാ­തെ­ത­ന്നെ ‘കൊ­ണ്ടു്’ പ്ര­യോ­ജി­കാർ­ത്ഥ­ത്തിൽ ചേർ­ക്കാം. അതു ന­മ്മു­ടെ ഭാ­ഷാ­ശൈ­ലി­ക്കു യോ­ജി­ച്ച­താ­ണു്. ‘വ­ടി­കൊ­ണ്ടു്’, ‘വാൾ­കൊ­ണ്ടു്’, എ­ന്നൊ­ക്കെ­യാ­ണു പ്ര­യോ­ഗി­ക്കേ­ണ്ട­തു്; ‘വ­ടി­യെ­ക്കൊ­ണ്ടു്’ ‘വാ­ളി­നെ­ക്കൊ­ണ്ടു്’ എന്നു പ­റ­യു­ന്ന­തു ശൈ­ലി­ക്കു് ഇ­ണ­ങ്ങാ­ത്ത­തി­നാൽ അ­നു­ചി­ത­വും അ­സു­ന്ദ­ര­വും ആ­കു­ന്നു.

സം­സ്കൃ­ത­ഭാ­ഷ­യിൽ ‘വൃ­ക്ഷാൽ’ എന്ന പ­ഞ്ച­മി വി­ഭ­ക്തി­രൂ­പ­ത്തി­നു ‘വൃ­ക്ഷ­ത്തിൽ നി­ന്നു്’ എ­ന്നാ­ണു് അർ­ത്ഥം. ഈ പ­ഞ്ച­മി­ക്കു തു­ല്യ­മാ­യി മ­ല­യാ­ള­ത്തിൽ വി­ഭ­ക്തി­യി­ല്ല. ‘രാ­ജാ­വിൽ’, ‘വൃ­ക്ഷ­ത്തിൽ’, ‘രാ­മ­നിൽ’, ഇ­വ­യെ­ല്ലാം ആ­ധാ­രി­കാ രൂ­പ­ങ്ങ­ള­ല്ലേ? ആ­ധാ­രി­കാ രൂ­പ­ത്തോ­ടു­കൂ­ടി ‘നി­ന്നു്’ എന്ന ദ്യോ­ത­ക ശബ്ദം ചേർ­ത്താ­ണു് സം­സ്കൃ­ത­പ­ഞ്ച­മി­യു­ടെ അർ­ത്ഥം നാം പ്ര­കാ­ശി­പ്പി­ക്കു­ന്ന­തു്. ‘കൊ­ണ്ടു്’, ‘നി­ന്നു്’, മു­ത­ലാ­യ­വ­പോ­ലെ വി­ഭ­ക്തി­ക­ളു­ടെ അർ­ത്ഥ­ത്തെ പ­രി­ഷ്ക­രി­ക്കു­ന്ന ദ്യോ­ത­ക­ശ­ബ്ദ­ങ്ങൾ ‘ഗതി’ക­ളാ­കു­ന്നു. ‘അ­ടി­മു­തൽ മു­ടി­യോ­ളം’ എന്ന വാ­ക്യ­ഭാ­ഗ­ത്തിൽ അടി, മുടി, ഇ­വ­യോ­ടു­ചേർ­ന്നു നിൽ­ക്കു­ന്ന ‘മുതൽ’, ‘ഓളം’, ഈ ദ്യോ­ത­ക­ങ്ങൾ ഗ­തി­ക­ളാ­ണു്.

5. പ്ര­കൃ­തി­ക്കും പ്ര­ത്യ­യ­ത്തി­നും ഇ­ട­യ്ക്കു രൂ­പ­സൗ­ഭാ­ഗ്യ­ത്തി­നു­വേ­ണ്ടി ചി­ല­പ്പോൾ ചേർ­ക്കേ­ണ്ടി­വ­രു­ന്ന ‘ഇടനില’യെ­ക്കു­റി­ച്ചു മുൻപു പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ട­ല്ലൊ. നാമം വ്യ­ഞ്ജ­നാ­ന്ത­മാ­ണെ­ങ്കിൽ ‘ഇൻ’ എന്ന ഇടനില വ­ന്ന­തി­നു­ശേ­ഷ­മേ സം­ബ­ന്ധി­കാ­പ്ര­ത്യ­യ­വും ഉ­ദ്ദേ­ശി­കാ­പ്ര­ത്യ­യ­വും അ­തി­നോ­ടി­ണ­ങ്ങു­ക­യു­ള്ളൂ.

ഉ­ദാ­ഹ­ര­ണം:

സം­ബ­ന്ധി­ക

രാ­ജാ­വു് + ഇൻ + ഉടെ [രാ­ജാ­വി­നു­ടെ; രാ­ജാ­വി­ന്റെ]

രാ­ജാ­വു് + ഇൻ + ക്കു് [രാ­ജാ­വി­നു്, രാ­ജാ­വി­ന്നു്]

(‘ഇൻ’ എന്ന ഇ­ട­നി­ല­യ്ക്കു ശേഷം വ­രു­ന്ന ഉ­ദ്ദേ­ശി­കാ പ്ര­ത്യ­യ­ത്തി­ലെ വ്യ­ഞ്ജ­നം സ­ന്ധി­യിൽ ലോ­പി­ക്കും. ഉ് എന്ന സം­വൃ­തോ­കാ­രം മാ­ത്ര­മേ അ­വ­ശേ­ഷി­ക്കൂ. അ­ങ്ങ­നെ­യാ­ണു്, രാ­ജാ­വി­നു് എന്ന രൂപം സി­ദ്ധി­ക്കു­ന്ന­തു്. രാ­ജാ­വി­ന്നു് എന്ന രൂ­പ­വും സാ­ധു­വാ­ണു്.)

  1. ‘അൻ’ എന്ന പു­ല്ലിം­ഗ­പ്ര­ത്യ­ത്തി­നു­ശേ­ഷം ഈ ‘ഇടനില’ വ­രി­ക­യി­ല്ല. ഉദാ:- രാമൻ + ക്കു് = രാമൻ + ഉ് = രാ­മ­നു്, രാ­മ­ന്നു്.
  2. ‘ഇൽ’ എന്ന ആ­ധി­കാ­രി­കാ­പ്ര­ത്യ­യം ഈ ഇടനില കൂ­ടാ­തെ­ത­ന്നെ­യാ­ണു് നാ­മ­രൂ­പ­ത്തോ­ടു ചേർ­ക്കേ­ണ്ട­തു്. ഉദാ:നേ­താ­വു് + ഇൽ = നേ­താ­വിൽ രാ­ജാ­വു് + ഇൽ = രാ­ജാ­വിൽ ഉലകു് + ഇൽ = ഉലകിൽ
  3. പ്ര­തി­ഗ്രാ­ഹി­ക, സം­യോ­ജി­ക, പ്ര­യോ­ജി­ക, ഈ വി­ഭ­ക്തി­ക­ളു­ടെ പ്ര­ത്യ­യം വ്യ­ജ്ഞ­നാ­ന്ത­ങ്ങ­ളാ­യ നാ­മ­ങ്ങ­ളോ­ടു ചേ­രു­മ്പോൾ ‘ഇടനില’ വ­രു­ന്ന­തു വൈ­ക­ല്പി­ക­മാ­ണു്. വ­രി­ക­യോ വ­രാ­തി­രി­ക്ക­യോ ചെ­യ്യാ­മെ­ന്നർ­ത്ഥം.

ഉദാ:- നേ­താ­വു്

പ്ര­തി­ഗ്രാ­ഹി­ക

നേ­താ­വു് + എ = നേ­താ­വെ

നേ­താ­വു് + ഇൻ + എ = നേ­താ­വി­നെ

സം­യോ­ജി­ക

നേ­താ­വു് + ഒടു് = നേ­താ­വൊ­ടു്, നേ­താ­വോ­ടു്

നേ­താ­വു് + ഇൻ + ഒടു് = നേ­താ­വി­നൊ­ടു്, നേ­താ­വി­നോ­ടു്

പ്ര­യോ­ജി­ക

നേ­താ­വു് + ആൽ = നേ­താ­വാൽ

നേ­താ­വു് + ഇൻ + ആൽ = നേ­താ­വി­നാൽ

6.

  1. ആ­ധാ­രി­ക­യ്ക്കു് ‘കൽ’ എന്ന പ്ര­ത്യ­യം ഏ­ക­വ­ച­ന­ത്തിൽ മാ­ത്ര­മേ വ­രി­ക­യു­ള്ളൂ. ‘അൻ’ പ്ര­ത്യ­യാ­ന്ത­മ­ല്ലാ­ത്ത ചേ­ത­ന­നാ­മ­ങ്ങ­ളോ­ടു ‘കൽ’ പ്ര­ത്യ­യം ചേർ­ക്കു­മ്പോൾ ‘ഇൻ’ എന്ന ഇടനില വേണം. ഉദാ:- സീത + ഇൻ + കൽ = സീ­ത­യി­ങ്കൽ. (ദേ­വി­യി­ങ്കൽ, മു­നി­യി­ങ്കൽ, ഗു­രു­വി­ങ്കൽ മു­ത­ലാ­യ രൂ­പ­ങ്ങ­ളും ഉ­ദാ­ഹ­രി­ക്കാ­വു­ന്ന­വ­യാ­ണു്.)
  2. അചേതന നാ­മ­ങ്ങ­ളോ­ടു ‘കൽ’ നേരെ ചേ­രു­മ്പോൾ ആ പ്ര­ത്യ­യ­ത്തി­നു ദ്വി­ത്വം വ­രു­ന്നു.
ഉദാ:

തല + കൽ = ത­ല­യ്ക്കൽ. (യകാരം സ­ന്ധി­കാ­ര്യ­ത്താൽ വ­രു­ന്ന ആ­ഗ­മ­മാ­ണു്.)

നട + കൽ = ന­ട­യ്ക്കൽ.

പടി + കൽ = പ­ടി­യ്ക്കൽ.

(ഇൽ, കൽ, ഈ പ്ര­ത്യ­യ­ങ്ങ­ളു­ടെ പ്ര­യോ­ഗ­ത്തിൽ ശ്ര­ദ്ധി­ക്കേ­ണ്ട ഒരു ത­ത്ത്വ­മു­ണ്ടു്. പ­ടി­യിൽ, പ­ടി­യ്ക്കൽ, ഈ രണ്ടു രൂ­പ­ങ്ങ­ളു­ടേ­യും അർ­ത്ഥ­ത്തിൽ സൂ­ക്ഷ്മ­മാ­യ അ­ന്ത­രം കാണാം. ആ­ദ്യ­ത്തേ­തി­നു പ­ടി­യു­ടെ മീ­തെ­യെ­ന്നും ര­ണ്ടാ­മ­ത്തേ­തി­നു പ­ടി­യു­ടെ അ­ടു­ത്തു് എ­ന്നു­മാ­ണു് അർ­ത്ഥം. തലയിൽ നിൽ­ക്കു­ന്നു; ത­ല­യ്ക്കൽ നി­ല്ക്കു­ന്നു, ഇ­വ­യു­ടെ അർ­ത്ഥ­ത്തിൽ ഈ വ്യ­ത്യാ­സം കാണാം.

എ­ന്നാൽ ഈ അർ­ത്ഥ­വി­ശേ­ഷം വി­വ­ക്ഷി­ക്കാ­തെ­യു­ള്ള പ്ര­യോ­ഗ­ങ്ങ­ളും സു­ല­ഭ­മാ­കു­ന്നു.)

7. കാ­ല­ത്തു്, സ­മ­യ­ത്തു്, നി­ലാ­വ­ത്തു് മു­ത­ലാ­യ രൂ­പ­ങ്ങൾ ആ­ധാ­രി­ക­യു­ടെ തന്നെ അർ­ത്ഥം ഉൾ­ക്കൊ­ള്ളു­ന്ന­വ­യാ­ണു്. ‘ഇൽ’ എന്ന പ്ര­ത്യ­യം ഇവയിൽ ഇ­ല്ലെ­ന്നേ­യു­ള്ളൂ. ഈ മാ­തി­രി­യു­ള്ള പ­ദ­ങ്ങൾ ‘ആ­ധാ­രി­കാ­ഭാ­സ’ങ്ങ­ളാ­ണു്. മു­റ്റ­ത്തു്, വെ­യി­ല­ത്തു്, നി­ല­ത്തു് മു­ത­ലാ­യ പ­ദ­ങ്ങ­ളും ഈ വി­ഭ­ക്ത്യാ­ഭാ­സ­ത്തി­നു് ഉ­ദാ­ഹ­ര­ണ­ങ്ങ­ള­ത്രെ. മു­ക­ളി­ലേ­യ്ക്കു്, താ­ഴേ­യ്ക്കു് ഇ­ത്യാ­ദി രൂ­പ­ങ്ങ­ളിൽ ഉ­ദ്ദേ­ശി­കാ­പ്ര­ത്യ­യ­മാ­യ ‘ക്കു്’ ചേ­രു­ന്നു­ണ്ടെ­ങ്കി­ലും കേവലം ആ വി­ഭ­ക്തി­യു­ടെ അർ­ത്ഥ­മ­ല്ല അ­വ­യ്ക്കു­ള്ള­തു്. ‘ഞാൻ മു­ക­ളി­ലേ­യ്ക്കു നോ­ക്കി’, ‘താ­ഴേ­യ്ക്കു ചാടി’ എ­ന്നി­ങ്ങ­നെ­യു­ള്ള വാ­ക്യ­ങ്ങ­ളു­ടെ അർ­ത്ഥ­ത്തിൽ­നി­ന്നു് ഈ വി­ശേ­ഷം ഗ്ര­ഹി­ക്കാം. ആ­ധാ­രി­ക­യു­ടെ അർ­ത്ഥം­കൂ­ടി ഇവയിൽ ക­ലർ­ന്നി­രി­ക്കു­ന്നു. ഇവ ‘ഉ­ദ്ദേ­ശി­കാ­ഭാ­സ’ങ്ങൾ ആണു്.

വേറെ ഉ­ദാ­ഹ­ര­ണം:

  1. രാ­ജാ­വു് ന­ഗ­ര­ത്തി­ലേ­യ്ക്കു തി­രി­ച്ചു­പോ­യി. ആ­ശ്ര­മ­ത്തി­ലേ­യ്ക്കു പ­രി­ജ­ന­ങ്ങ­ളെ അ­യ­ച്ചി­ല്ല.
  2. പു­ഴ­യി­ലേ­യ്ക്കു ചാടിയ മ­നു­ഷ്യൻ അ­ടി­യി­ലേ­യ്ക്കു താ­ണു­പോ­യി. പി­ന്നെ മു­ക­ളി­ലേ­യ്ക്കു വ­രി­ക­യു­ണ്ടാ­യി­ല്ല. ജ­ന­ങ്ങൾ ക­ര­യി­ലേ­യ്ക്ക് ഓടി. ആ­റ്റി­ലേ­യ്ക്കു സ­സം­ഭ്ര­മം നോ­ക്കി­നി­ന്നു.
അ­ഭ്യാ­സം ൨൬
  1. വി­ഭ­ക്തി, വചനം, ലിംഗം, ഇവയെ കു­റി­ക്കു­ന്ന പ്ര­ത്യ­യ­ങ്ങൾ ഏതു ക്ര­മ­ത്തി­ലാ­ണു് പ്ര­കൃ­തി­ക­ളിൽ ചേ­രു­ന്ന­തെ­ന്നു് സോ­ദാ­ഹ­ര­ണം വി­വ­രി­ക്കു­ക.
  2. സം­ബോ­ധി­ക­യെ പ്ര­ത്യേ­ക­മൊ­രു വി­ഭ­ക്തി­യാ­യി ഗ­ണി­ക്കാ­ത്ത­തെ­ന്തു­കൊ­ണ്ടു്?
  3. രാ­ജാ­വു്, രാമൻ, തല, മുനി, ഈ നാ­മ­ങ്ങ­ളു­ടെ ഉ­ദ്ദേ­ശി­കാ­രൂ­പ­വും സം­ബ­ന്ധി­കാ­രൂ­പ­വും എ­ഴു­തു­ക.
  4. ത­ല­യ്ക്കൽ, തലയിൽ; കാൽ­ക്കൽ, കാലിൽ; ഈ ആ­ധാ­രി­കാ­രൂ­പ­ങ്ങ­ളു­ടെ അർ­ത്ഥ­ങ്ങ­ളി­ലു­ള്ള അ­ന്ത­രം വി­ശ­ദ­മാ­ക്കു­ക.
  5. ഗതികൾ വി­ഭ­ക്ത്യർ­ത്ഥം പ­രി­ഷ്ക­രി­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്നു സോ­ദാ­ഹ­ര­ണം വി­വ­രി­ക്കു­ക.
  6. ഞാൻ, നീ, ഈ സർ­വ്വ­നാ­മ­ങ്ങ­ളു­ടെ ഉ­ദ്ദേ­ശി­കാ­രൂ­പ­മെ­ഴു­തു­ക.
  7. സം­ബോ­ധി­കാ­രൂ­പ­മെ­ഴു­തു­ക:ഈ­ശ്വ­രൻ, ദേവി, നാണു, അമ്മ, അ­നു­ജ­ത്തി, രമ, മരം, വേലു, കു­ഞ്ഞു്.
അ­ക്ഷ­ര­മാ­ല
൧. വർ­ണ്ണം, അ­ക്ഷ­രം, ലിപി

1. അ­വി­ഭാ­ജ്യ­മാ­യ ധ്വ­നി­യാ­ണ­ല്ലൊ, വർ­ണ്ണം. ചില വർ­ണ്ണ­ങ്ങൾ അ­ന്യ­വർ­ണ്ണ­ങ്ങ­ളു­ടെ യോഗം കൂ­ടാ­തെ സ്ഫു­ട­മാ­യി ഉ­ച്ച­രി­ക്കാ­വു­ന്ന­വ­യാ­ണു്; ശ്വാ­സം അ­നു­വ­ദി­ക്കു­ന്നി­ട­ത്തോ­ളം നീ­ട്ടു­ക­യും ചെ­യ്യാം. അ, ആ, ഇ, ഈ, ഉ, ഊ, ഋ, ൠ, ഌ, ൡ, എ, ഏ, ഐ, ഒ, ഓ, ഔ ഈ പ­തി­നാ­റു വർ­ണ്ണ­ങ്ങൾ ഈ ഇ­ന­ത്തിൽ പെ­ടു­ന്നു. ഇ­വ­യാ­ണു്, സ്വ­ര­ങ്ങൾ. മറ്റു വർ­ണ്ണ­ങ്ങൾ സ്വ­ര­സ­ഹാ­യം കൂ­ടാ­തെ സ്ഫു­ട­മാ­വു­ക­യി­ല്ല; അ­വ­യ്ക്കു വ്യ­ഞ്ജ­ന­ങ്ങൾ എന്നു പേ­രാ­ണു്.

ക്, ഖ്, ഗ്, ഘ്, ങ്,

ച്, ഛ്, ജ്, ഝ്, ഞ്,

ട്, ഠ്, ഡ്, ഢ്, ണ്,

ത്, ഥ്, ദ്, ധ്, ന്,

പ്, ഫ്, ബ്, ഭ്, മ്,

യ്, ര്, ല്, വ്,

ശ്, ഷ്, സ്, ഹ്,

ള്, ഴ്, റ്, ന്

ഇ­വ­യാ­ണു്, ഈ വി­ഭാ­ഗ­ത്തിൽ ചേ­രു­ന്ന വർ­ണ്ണ­ങ്ങൾ. സ്വ­ര­ങ്ങ­ളും സ്വ­ര­ങ്ങ­ളോ­ടു ചേർ­ന്ന വ്യ­ഞ്ജ­ന­ങ്ങ­ളും അ­ക്ഷ­ര­ങ്ങ­ളാ­കു­ന്നു. കേവല വ്യ­ഞ്ജ­ന­ങ്ങൾ അ­ക്ഷ­ര­ങ്ങ­ള­ല്ല; വർ­ണ്ണ­ങ്ങൾ മാ­ത്ര­മാ­ണു്. വ്യ­ഞ്ജ­ന­ങ്ങ­ളു­ടെ മു­ക­ളിൽ ‘മീ­ത്തൽ’ ഇ­ട്ടി­രി­ക്കു­ന്ന­തു് അ­വ­യോ­ടു സ്വ­ര­ങ്ങൾ ചേർ­ന്നി­ട്ടി­ല്ലെ­ന്നു സൂ­ചി­പ്പി­ക്കു­വാൻ ആണു്. ന­മ്മു­ടെ ഭാ­ഷ­യ്ക്കു വർ­ണ്ണ­മാ­ല­യ­ല്ല, അ­ക്ഷ­ര­മാ­ല­യാ­ണു്, ഉ­ള്ള­തു്.

2. വർ­ണ്ണ­ങ്ങ­ളും അ­ക്ഷ­ര­ങ്ങ­ളും ധ്വ­നി­ക­ളാ­ണ­ല്ലൊ. അവയെ സൂ­ചി­പ്പി­ക്കു­ന്ന രേ­ഖ­ക­ളാ­ണു്, ലി­പി­കൾ. ക—ഈ ലി­പി­സ­ങ്കേ­തം കാ­ണു­മ്പോൾ ന­മു­ക്കു് ഒരു ധ്വനി ഓർമ്മ വ­രു­ന്നി­ല്ലേ? എല്ലാ ധ്വ­നി­ക­ളും ഇ­ങ്ങ­നെ എ­ഴു­തി­ക്കാ­ണി­ക്കു­ക സു­ഖ­ക­ര­മ­ല്ല. എ­ങ്കി­ലും സം­സ്കൃ­ത­ത്തി­ലേ­യും മ­ല­യാ­ള­ത്തി­ലേ­യും വർ­ണ്ണ­ങ്ങ­ളോ അ­ക്ഷ­ര­ങ്ങ­ളോ കു­റി­ക്കു­ന്ന­തി­നു വേ­ണ്ടി­ട­ത്തോ­ളം ലി­പി­കൾ ന­മ്മു­ടെ ഭാ­ഷ­യി­ലു­ണ്ടു്. ‘ജ’ എന്ന ധ്വ­നി­യെ സൂ­ചി­പ്പി­ക്കു­ന്ന രേ­ഖാ­സ­ങ്കേ­തം, ഇ­ല്ലാ­തി­രു­ന്ന കാ­ല­ത്തു് ന­മ്മു­ടെ പൂർ­വ്വി­ക­ന്മാർ ‘രാ­ചാ­വു്’ എ­ന്നാ­ണു് എ­ഴു­തി­പ്പോ­ന്നി­രു­ന്ന­തു്. ഇന്നു ന­മു­ക്കു് ഉ­ച്ച­രി­ക്കു­ന്ന വർ­ണ്ണ­ങ്ങ­ളെ­ല്ലാം തന്നെ എ­ഴു­തി­ക്കാ­ണി­ക്കാൻ ക­ഴി­യും. ‘ന’ പ­ദ­ത്തി­ന്റെ ആ­ദി­യിൽ വ­രു­മ്പോ­ളു­ച്ച­രി­ക്കു­ന്ന­തു­പോ­ലെ­യ­ല്ല മറ്റു സ്ഥാ­ന­ങ്ങ­ളിൽ വ­രു­മ്പോൾ ഉ­ച്ച­രി­ക്കേ­ണ്ട­തു്. ‘നഗരം’, ‘നാമം’, ‘നില’, ‘നീലം’, ‘നുകം’, ‘നൂലു’ ഈ പ­ദ­ങ്ങ­ളി­ലും ആന, അ­നാ­രോ­ഗ്യം, ഇനി മു­ത­ലാ­യ പ­ദ­ങ്ങ­ളി­ലും ആ ലിപി ഒരേ ധ്വ­നി­യ­ല്ല കു­റി­ക്കു­ന്ന­തെ­ന്നു് അ­റി­യാ­മ­ല്ലൊ. ഈ ഒരു ലിപി സ്ഥാ­ന­ഭേ­ദം അ­നു­സ­രി­ച്ചു് രണ്ടു ധ്വ­നി­യെ കു­റി­ക്കു­ന്നു­വെ­ന്നു സാരം. ഇ­തു­പോ­ലെ തന്നെ റകാരം ഇ­ര­ട്ടി­ക്കു­മ്പോൾ, അതു് മ­റ്റൊ­രു ധ്വ­നി­യെ­യാ­ണു സൂ­ചി­പ്പി­ക്കു­ന്ന­തെ­ന്നും ധ­രി­ക്ക­ണം.

ഉദാ:

കറ, കറ്റ; മുറം, മു­റ്റം

൨. സ്വരം, വ്യ­ഞ്ജ­നം

3. ന­മ്മു­ടെ ഭാ­ഷ­യി­ലെ അ­ക്ഷ­ര­ങ്ങ­ളെ സ്വ­ര­മെ­ന്നും വ്യ­ഞ്ജ­ന­മെ­ന്നും ര­ണ്ടാ­യി തി­രി­ക്കാ­മെ­ന്നു വെ­ളി­പ്പെ­ട്ടു­വ­ല്ലൊ. സ്വ­ര­ങ്ങ­ളും സ്വരം ചേർ­ന്ന വ്യ­ഞ്ജ­ന­ങ്ങ­ളും ആണു് താഴെ എ­ഴു­തു­ന്ന­തു്.

സ്വ­രാ­ക്ഷ­ര­ങ്ങൾ
  1. അ, ഇ, ഉ, ഋ, ഌ, എ, ഒ,
  2. ആ, ഈ, ഊ, ൠ, ൡ, ഏ, ഓ, ഐ, ഔ.

(മു­ക­ളി­ലെ വ­രി­യിൽ ഹ്ര­സ്വ­സ്വ­ര­ങ്ങൾ മാ­ത്രം ചേർ­ത്തി­രി­ക്കു­ന്നു. മ­റ്റു­ള്ള­വ ദീർ­ഘ­ങ്ങ­ളാ­ണു്. ഹ്ര­സ്വ­സ്വ­ര­ത്തി­നു് ഒരു മാത്ര, ദീർ­ഘ­സ്വ­ര­ത്തി­നു് രണ്ടു മാത്ര, എ­ന്നാ­ണു് നിയമം.)

വ്യ­ഞ്ജ­നാ­ക്ഷ­ര­ങ്ങൾ

(i) ക, ഖ, ഗ, ഘ, ങ, - ക വർ­ഗ്ഗം

(ii) ച, ഛ, ജ, ഝ, ഞ, - ച വർ­ഗ്ഗം

(iii) ട, ഠ, ഡ, ഢ, ണ, - ട വർ­ഗ്ഗം

(iv) ത, ഥ, ദ, ധ, ന, - ത വർ­ഗ്ഗം

(v) പ, ഫ, ബ, ഭ, മ, - പ വർ­ഗ്ഗം

(ആ­ദ്യ­ത്തെ ഇ­രു­പ­ത്ത­ഞ്ചു വ്യ­ഞ്ജ­ന­ങ്ങ­ളെ ഇ­ങ്ങ­നെ അഞ്ചു വർ­ഗ്ഗ­മാ­യി തരം തി­രി­ച്ചി­രി­ക്കു­ന്നു. ഇ­വ­യ്ക്കു വർ­ഗ്ഗാ­ക്ഷ­ര­ങ്ങൾ എന്നു പേ­രു­ണ്ടു്.)

(vi) യ, ര, ല, വ, - മ­ധ്യ­മ­ങ്ങൾ

(vii) ശ, ഷ, സ, - ഊ­ഷ്മാ­വു്

(viii) ഹ, - ഘോഷി

(ix) ള, ഴ, റ, - ദ്രാ­വി­ഡ­മ­ധ്യ­മം

4. ഓരോ വർ­ഗ്ഗ­ത്തി­ലേ­യും ആ­ദ്യ­ത്തെ അ­ക്ഷ­രം ഖരം; ര­ണ്ടാ­മ­ത്തേ­തു്, അ­തി­ഖ­രം; മൂ­ന്നാ­മ­ത്തേ­തു്, മൃദു; നാ­ലാ­മ­ത്തേ­തു്, ഘോഷം; അ­ഞ്ചാ­മ­ത്തേ­തു്, അ­നു­നാ­സി­കം. ഈ വി­ഭ­ജ­ന­വും സ­ന്ധി­കാ­ര്യ­ങ്ങൾ ഗ്ര­ഹി­ക്ക­ണ­മെ­ങ്കിൽ, അ­റി­ഞ്ഞി­രി­ക്കേ­ണ്ട­താ­ണു്.

(i) ഖരം - ക, ച, ട, ത, പ

(ii) അ­തി­ഖ­രം - ഖ, ഛ, ഠ, ഥ, ഫ

(iii) മൃദു - ഗ, ജ, ഡ, ദ, ബ

(iv) ഘോഷം - ഘ, ഝ, ഢ, ധ, ഭ

(v) അ­നു­നാ­സി­കം - ങ, ഞ, ണ, ന, മ

5. മരം, വനം, മു­ത­ലാ­യ ശ­ബ്ദ­ങ്ങ­ളു­ടെ ഒ­ടു­വിൽ കേൾ­ക്കു­ന്ന ധ്വനി അ­നു­സ്വാ­ര­മാ­ണു്. അ­ന്തഃ­ക­ര­ണം, ദുഃഖം, ഇവയിൽ അന്തഃ, ദുഃ, ഈ ശ­ബ്ദ­ങ്ങ­ളു­ടെ അ­വ­സാ­ന­ത്തി­ലു­ള്ള ധ്വനി വി­സർ­ഗ്ഗ­മാ­കു­ന്നു. സം­സ്കൃ­ത­ത്തിൽ നി­ന്നു ഭാ­ഷ­യി­ലേ­യ്ക്കു സ്വീ­ക­രി­ച്ചി­ട്ടു­ള്ള ചില പ­ദ­ങ്ങ­ളിൽ മാ­ത്ര­മേ ഈ ധ്വ­നി­വി­ശേ­ഷം ഉള്ളൂ. തനി മ­ല­യാ­ള­ത്തിൽ വി­സർ­ഗ്ഗ­മി­ല്ല.

6. വേലു, വേലു്; താണു, താണു്; ഈ ശ­ബ്ദ­ങ്ങൾ വാ­യി­ക്കു­മ്പോൾ തു­റ­ന്നു് ഉ­ച്ച­രി­ക്കു­ന്ന­തും സം­വ­ര­ണം ചെ­യ്തു­ച്ച­രി­ക്കു­ന്ന­തു­മാ­യ ഉ­കാ­ര­ങ്ങൾ മ­ല­യാ­ള­ഭാ­ഷ­യി­ലു­ണ്ടെ­ന്നു വ്യ­ക്ത­മാ­വും. ആ­ദ്യ­ത്തേ­തു വി­വൃ­ത­വും ര­ണ്ടാ­മ­ത്തേ­തു സം­വൃ­ത­വും ആ­കു­ന്നു.

വേറെ ഉ­ദാ­ഹ­ര­ണം:

വി­വൃ­തോ­കാ­രം സം­വൃ­തോ­കാ­രം

നി­ന്നു നി­ന്നു്

കണ്ടു ക­ണ്ടു്

ആളുകൾ ആളു്

കൂ­ണു­കൾ കൂണു്

(ഉ­കാ­ര­ത്തി­ന്റെ മു­ക­ളിൽ ‘ച­ന്ദ്ര­ക്ക­ല’ എന്ന ലിപി ചേർ­ത്തു ക­ണ്ടാൽ അതു സം­വൃ­ത­മാ­യി­ട്ടാ­ണു്, ഉ­ച്ച­രി­ക്കേ­ണ്ട­തെ­ന്നു ഗ്ര­ഹി­ക്കാം. വാ­ക്യ­ത്തി­ന്റെ അ­വ­സാ­ന­ത്തി­ലോ സ്വ­ര­ത്തി­നു മുൻ­പി­ലോ സം­വൃ­തോ­കാ­രാ­ന്ത­മാ­യ പദം വ­ന്നാൽ മു­ക­ളിൽ ച­ന്ദ്ര­ക്ക­ല ഇ­ടാ­തി­രി­ക്ക­രു­തു്.)

ഉദാ:

  1. വ്യാ­ക­ര­ണം, ഭാ­ഷ­യു­ടെ ശാ­സ്ത്ര­മാ­ണു്.
  2. എ­നി­ക്കു് അ­ല­ങ്കാ­ര­ഭ്ര­മം ഇല്ല.

അ­ല്പ­വി­രാ­മാ­മു­ള്ള വാ­ക്യ­ഭാ­ഗം സം­വൃ­തോ­കാ­രാ­ന്ത­മാ­ണെ­ങ്കിൽ, അ­വി­ടേ­യും മു­ക­ളിൽ ഈ ചി­ഹ്നം ചേർ­ക്കു­ന്ന­തു സ­മു­ചി­ത­മാ­കു­ന്നു.

ഉദാ:

ഞാൻ പാ­ഠ­ശാ­ല­യിൽ­ചെ­ന്നു്, രാമൻ എ­ടു­ക്കാൻ മ­റ­ന്നു­പോ­യ പു­സ്ത­കം എ­ടു­ത്തു­കൊ­ണ്ടു­വ­രാം.

7. ‘മ’ എന്ന അ­ക്ഷ­രം ഉ­ച്ച­രി­ച്ചു­നോ­ക്കു. ചു­ണ്ടി­ന്റെ സഹായം കൂ­ടാ­തെ ആ ധ്വനി പു­റ­പ്പെ­ടു­വി­ക്കാൻ ക­ഴി­യു­ക­യി­ല്ല. ‘ത’ കാരം ഉ­ച്ച­രി­ക്കു­മ്പോൾ ര­സ­നാ­ഗ്രം ദ­ന്ത­ത്തിൽ സ്പർ­ശി­ക്കു­ന്നു­ണ്ടെ­ന്നു ശ്ര­ദ്ധി­ച്ചാൽ ഗ്ര­ഹി­ക്കാം. ഇ­ങ്ങ­നെ ഓരോ വർ­ണ്ണം ഉ­ച്ച­രി­ക്കു­വാൻ കണ്ഠം, ദന്തം, ഓഷ്ഠം, മു­ത­ലാ­യ അ­വ­യ­വ­ങ്ങ­ളിൽ ചി­ല­തു് അധികം ഉ­പ­ക­രി­ക്കു­ന്നു­ണ്ടു്. അ­തി­നാൽ, ആ അ­വ­യ­വ­ങ്ങ­ളെ ആ അ­ക്ഷ­ര­ങ്ങ­ളു­ടെ സ്ഥാ­ന­ങ്ങ­ളെ­ന്നു ഗ­ണി­ക്കു­ന്നു. സ്ഥാ­ന­ഭേ­ദം അ­നു­സ­രി­ച്ചു് സ്വ­ര­വ്യ­ഞ്ജ­ന­ങ്ങൾ­ക്കു ചെ­യ്തി­ട്ടു­ള്ള വി­ഭാ­ഗ­വും ഗ്ര­ഹി­ച്ചി­രി­ക്ക­ണം.

ക­ണ്ഠ്യം - അ, ആ, ക വർ­ഗ്ഗം, ഹ.

താ­ല­വ്യം - ഇ, ഈ, ച വർ­ഗ്ഗം, യ, ശ.

ഓ­ഷ്ഠ്യം - ഉ, ഊ, പ വർ­ഗ്ഗം, വ.

മൂർ­ദ്ധ­ന്യം - ഋ, ട വർ­ഗ്ഗം, ര, ഷ, ള, ഴ, റ.

ദ­ന്ത്യം - ഌ, ത വർ­ഗ്ഗം, ല, സ.

ക­ണ്ഠ്യ­താ­ല­വ്യം - എ, ഏ, ഐ.

ക­ണ്ഠോ­ഷ്ഠ്യം - ഒ, ഓ, ഔ.

8. അകാരം ക­ണ്ഠ്യ­മാ­ണെ­ങ്കി­ലും, ഭാ­ഷ­യിൽ അ­തി­ന്റെ ഉ­ച്ചാ­ര­ണം ഉ­ദാ­സീ­ന­ത­കൊ­ണ്ടും മ­റ്റും എ­കാ­ര­ച്ഛാ­യ ക­ലർ­ന്ന­താ­യി­ത്തീർ­ന്നി­ട്ടു­ണ്ടു്. ഇ­ങ്ങ­നെ ദു­ഷി­ച്ച അകാരം താ­ല­വ്യ­മാ­കു­ന്നു. ശു­ദ്ധ­ക­ണ്ഠ്യ­മാ­യ ‘അ’ കാരം പ­ദാ­ന്ത­ത്തിൽ വളരെ ദുർ­ല­ഭ­മാ­ണെ­ന്നു­ത­ന്നെ പറയാം. എ­ങ്ങ­നെ­യാ­ണു്, താ­ല­വ്യാ­കാ­രം തി­രി­ച്ച­റി­യു­ന്ന­തു്? സ­ന്ധി­ചെ­യ്യു­മ്പോൾ യകാരം കൂ­ടി­വ­രു­ന്ന­തു് താ­ല­വ്യാ­കാ­ര­മാ­ണു് എന്നു ഗ്ര­ഹി­ക്കു­ക മാ­ത്ര­മേ അ­ദ്ധ്യേ­താ­ക്കൾ ചെ­യ്യേ­ണ്ട­തു­ള്ളൂ.

താ­ല­വ്യാ­കാ­രം:- ശു­ദ്ധാ­കാ­രം:

മ­റ­യ്ക്കു­ന്നു മ­റ­ക്കു­ന്നു

ഉ­ട­യ്ക്കു­ന്നു ഉ­ട­ക്കു­ന്നു

തി­ള­യ്ക്കു­ന്നു തി­ള­ക്കു­ന്നു

തല, അമ്മ, ആശ, മു­ത­ലാ­യ പ­ദ­ങ്ങ­ളു­ടെ അ­ന്ത്യ­സ്വ­ര­മാ­യ അകാരം താ­ല­വ്യ­മാ­ണെ­ന്നു്, ഒരു സ്വരം പി­ന്നാ­ലെ വ­രു­മ്പോൾ സ­ന്ധി­യിൽ വ­രു­ന്ന യകാരം വ്യ­ക്ത­മാ­ക്കും.

തല + ഇൽ = തലയിൽ.

അമ്മ + ഉടെ = അ­മ്മ­യു­ടെ.

ആശ + ഇല്ല = ആ­ശ­യി­ല്ല.

9. ഗ, ജ, ഡ, ദ, ബ, യ, ര,ല, ഈ ശിഥില വ്യ­ഞ്ജ­നാ­ക്ഷ­ര­ങ്ങൾ പ­ദ­ത്തി­ന്റെ ആ­ദി­യിൽ വ­രു­മ്പോൾ ഏ­കാ­ര­ച്ഛാ­യ ക­ലർ­ന്ന അ­കാ­ര­മാ­ണു് നാം ഉ­ച്ച­രി­ക്കു­ന്ന­തു്. ഗജം, ജയം, ദയ, ബന്ധു എ­ന്നൊ­ക്കെ­യാ­ണു് എ­ഴു­തു­ന്ന­തെ­ങ്കി­ലും, നാം വാ­യി­ക്കു­ന്ന­തു് ഗെജം, ജെയം, ദെയ, ബെ­ന്ധു, എ­ന്നി­ങ്ങ­നെ­യാ­ണു്. അകാരം ദു­ഷി­ച്ചു താ­ല­വ്യ­മാ­യി­പ്പോ­യ­തു­കൊ­ണ്ടാ­ണു്, ഉ­ച്ചാ­ര­ണ­ത്തിൽ ഈ മാ­റ്റം വ­ന്ന­തു് എ­ന്നോർ­മ്മി­ക്ക­ണം.

10. സ്വ­ര­സ­ഹാ­യം കൂ­ടാ­തെ ഉ­ച്ച­രി­ക്കാ­വു­ന്ന വ്യ­ഞ്ജ­ന­ങ്ങ­ളു­ണ്ടു്. അവ അ­ക്ഷ­ര­ങ്ങ­ള­ല്ല; വർ­ണ്ണ­ങ്ങ­ളാ­ണു്. വൻ, കൺ, വാൾ, മലർ, മുതൽ, ഈ ശ­ബ്ദ­ങ്ങ­ളി­ലെ, ൻ, ൺ, ൾ, ർ, ൽ ഇവ ചി­ല്ലു­ക­ളാ­കു­ന്നു.

അ­ഭ്യാ­സം ൨൭
  1. വർ­ണ്ണ­വും അ­ക്ഷ­ര­വും ത­മ്മി­ലു­ള്ള അ­ന്ത­രം സോ­ദാ­ഹ­ര­ണം വെ­ളി­പ്പെ­ടു­ത്തു­ക.
  2. സ്വരം, വ്യ­ഞ്ജ­നം, ഈ വി­ഭ­ജ­ന­ത്തി­നു­ള്ള ഉപാധി സ്പ­ഷ്ട­മാ­ക്കു­ക.
  3. സം­വൃ­തോ­കാ­രം എ­ന്നാ­ലെ­ന്ത്? എ­ങ്ങ­നെ അതു് എ­ഴു­തി­ക്കാ­ണി­ക്കാം.
  4. സം­വൃ­തോ­കാ­ര­ചി­ഹ്നം വേണ്ട സ്ഥ­ല­ത്തു മാ­ത്രം ചേർ­ക്കു­ക. എ­നി­ക്കു നി­ങ്ങ­ളെ കാ­ണ­ണ­മെ­ന്നു എ­ത്ര­നാ­ളാ­യി ആ­ഗ്ര­ഹം തു­ട­ങ്ങി­യി­ട്ടു! ഇന്നു ക­ണ്ടു­മു­ട്ടി­യ­തു വലിയ ഭാ­ഗ്യ­മാ­യെ­ന്നു ഞാൻ ക­രു­തു­ന്നു. എ­ന്താ­ണു, എ­വി­ടെ­ന്നാ­ണു, എ­പ്പോ­ഴാ­ണു.
  5. എ­ഴു­തു­ക:ക വർ­ഗ്ഗ­ത്തി­ലെ മൃദു. ച വർ­ഗ്ഗ­ത്തി­ലെ ഘോഷം. ട വർ­ഗ്ഗ­ത്തി­ലെ അ­തി­ഖ­രം. എല്ലാ വർ­ഗ്ഗ­ത്തി­ലേ­യും അ­നു­നാ­സി­ക­ങ്ങൾ.
  6. താഴെ ത­രു­ന്ന പ­ദ­ങ്ങ­ളിൽ എത്ര വർ­ണ്ണ­ങ്ങ­ളു­ണ്ടു്? എത്ര അ­ക്ഷ­ര­ങ്ങ­ളു­ണ്ടു്? മ­ല­യാ­ള­ത്തിൽ; താ­മ­ര­പ്പൂ­വു്; ഇ­ല­ഞ്ഞി­ക്കൊ­മ്പു്.
  7. ചി­ല്ലു­കൾ­ക്കും മറ്റു വ്യ­ഞ്ജ­ന­ങ്ങൾ­ക്കും ത­മ്മി­ലെ­ന്താ­ണ­ന്ത­രം?
  8. താ­ല­വ്യ­മാ­യ അകാരം ഭാ­ഷ­യി­ലു­ണ്ടെ­ന്നു് എ­ങ്ങ­നെ അ­റി­യാം?
വി­ശേ­ഷ­ണം

1. മറ്റു പ­ദ­ങ്ങ­ളു­ടെ അർ­ത്ഥ­ത്തെ ഭേ­ദി­പ്പി­ക്കു­ന്ന, അഥവാ വി­ശേ­ഷി­പ്പി­ക്കു­ന്ന ശ­ബ്ദ­മാ­ണ­ല്ലൊ ഭേദകം, അ­ല്ലെ­ങ്കിൽ വി­ശേ­ഷ­ണം. വി­ശേ­ഷ­ണ­ങ്ങൾ ഏതു ശ­ബ്ദ­ത്തെ വി­ശേ­ഷി­പ്പി­ക്കു­ന്നു­വോ അതു് വി­ശേ­ഷ്യം.

‘വെ­ളു­ത്ത താ­മ­ര­യേ­ക്കാൾ ചു­വ­ന്ന താമര മ­നോ­ഹ­ര­മാ­ണു്’, എന്ന വാ­ക്യ­ത്തി­ലെ ‘വെ­ളു­ത്ത’, ‘ചു­വ­ന്ന’ എ­ന്നീ­പ്പ­ദ­ങ്ങൾ ‘താമര’ എന്ന പ­ദ­ത്തി­ന്റെ അർ­ത്ഥ­ത്തെ­യാ­ണു് വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്. ‘വെ­ളു­ത്ത’, ‘ചു­വ­ന്ന’ ഈ ര­ണ്ടു­പ­ദ­ങ്ങ­ളും വി­ശേ­ഷ­ണ­ങ്ങൾ തന്നെ.

വി­ശേ­ഷ­ണം വി­ശേ­ഷ്യം

നല്ല കുതിര

വേ­ഗ­ത്തിൽ ഓ­ടു­ന്നു

വി­ദ­ഗ്ദ­യാ­യ ഗായിക

ഉ­റ­ക്കെ പാ­ടു­ന്നു

വി­രി­ഞ്ഞ മുല്ല

വ­ല്ലാ­തെ വാടി

ഏ­റ്റ­വും നല്ല

ഈ ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ നി­ന്നു്, വി­ശേ­ഷ്യ­ങ്ങ­ളു­ടെ കൂ­ട്ട­ത്തിൽ നാ­മ­ങ്ങ­ളും ക്രി­യ­ക­ളും വി­ശേ­ഷ­ണ­ങ്ങ­ളു­മുൾ­പ്പെ­ടു­മെ­ന്നു മ­ന­സ്സി­ലാ­കു­ന്നു. ഇ­ങ്ങ­നെ വി­ശേ­ഷ്യ­ത്തി­ന്റെ സ്വ­ഭാ­വ­മ­നു­സ­രി­ച്ചു് വി­ശേ­ഷ­ണ­ങ്ങ­ളെ മൂ­ന്നാ­യി ത­രം­തി­രി­ക്കാം. നാ­മ­ത്തെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു നാ­മ­വി­ശേ­ഷ­ണം, ക്രി­യ­യെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു് ക്രി­യാ­വി­ശേ­ഷ­ണം, വി­ശേ­ഷ­ണ­ത്തെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു് ഭേ­ദ­ക­വി­ശേ­ഷ­ണം. മേൽ ഉ­ദാ­ഹ­രി­ച്ച പ­ദ­ങ്ങ­ളിൽ ‘നല്ല’, ‘വി­ദ­ഗ്ദ­യാ­യ’, ‘വി­രി­ഞ്ഞ’ എ­ന്നി­വ നാ­മ­വി­ശേ­ഷ­ങ്ങ­ളും, ‘വേ­ഗ­ത്തിൽ’, ‘ഉ­റ­ക്കെ’, ‘വ­ല്ലാ­തെ’ എ­ന്നി­വ ക്രി­യാ­വി­ശേ­ഷ­ങ്ങ­ളും ആ­കു­ന്നു. ‘ഏ­റ്റ­വും’ എന്ന പദം ‘നല്ല’ എന്ന വി­ശേ­ഷ്യ­ത്തെ വി­ശേ­ഷി­പ്പി­ക്കു­ന്നു. അതു ഭേ­ദ­ക­വി­ശേ­ഷ­ണ­മാ­ണു്.

2. പ്ര­കൃ­തി­പ്ര­മാ­ണി­ച്ചു്, വി­ശേ­ഷ­ണ­ങ്ങ­ളെ ഏഴായി ത­രം­തി­രി­ക്കാം.

  1. ശു­ദ്ധം. പ്ര­ത്യ­യ­മൊ­ന്നും ചേ­രാ­തെ പ്ര­കൃ­തി രൂ­പ­മാ­യി­ത്ത­ന്നെ നി­ല്ക്കു­ന്ന ഭേ­ദ­ക­ങ്ങ­ളാ­ണു്, ശു­ദ്ധ­ഭേ­ദ­ക­ങ്ങൾ. ചെമ്, ചെറു, വൻ, വെൺ, നറു, കാർ, നൽ മു­ത­ലാ­യ­വ ഇ­ക്കൂ­ട്ട­ത്തിൽ പെ­ടു­ന്നു. ഉദാ:ചെമ് + താമര = ചെ­ന്താ­മ­ര. ചെമ് + പ­രു­ത്തി = ചെ­മ്പ­രു­ത്തി. ചെറു + വ­ഴു­തി­ന = ചെ­റു­വ­ഴു­തി­ന. ചെറു + പയറ് = ചെ­റു­പ­യ­റു്. വൻ + ക­ട­ലാ­ടി = വൻ­ക­ട­ലാ­ടി. പൈം + തേൻ = പൈ­ന്തേൻ. വെൺ + താമര = വെൺ­താ­മ­ര. തൂ + മതി = തൂമതി. നറു + നെ­യ്യു് = ന­റു­നെ­യ്യു്. നൽ + മു­ത്തു് = ന­ന്മു­ത്തു്. വാർ + കൂ­ന്തൽ = വാർ­കൂ­ന്തൽ. കാർ + മേഘം = കാർ­മേ­ഘം. നറും + പു­ഞ്ചി­രി = ന­റും­പു­ഞ്ചി­രി.
  2. സാർ­വ്വ­നാ­മി­കം. ഭേ­ദ­ക­മാ­യി­ട്ടു­പ­യോ­ഗി­ക്കു­ന്ന സർ­വ്വ­നാ­മം ത­ന്നെ­യാ­ണി­തു്. സർ­വ്വ­നാ­മ­ത്തിൽ­നി­ന്നു­ണ്ടാ­യ­തു് എ­ന്നു് അ­വ­യ­വാർ­ത്ഥം. എൻ എന്ന ഉ­ത്ത­മ­സർ­വ്വ­നാ­മം, നിൻ എന്ന മ­ധ്യ­മ­സർ­വ്വ­നാ­മം, ആർ എന്ന ചോ­ദ്യ­സർ­വ്വ­നാ­മം എ­ന്നി­വ­യൊ­ഴി­കെ മ­റ്റെ­ല്ലാ സർ­വ്വ­നാ­മ­ങ്ങ­ളേ­യും ഭേ­ദ­ക­ങ്ങ­ളാ­യി­ട്ടു­പ­യോ­ഗി­ക്കാം. ഉദാ:അ - അ­ക്കാ­ലം, അവിടം. ഇ - ഇ­ക്കാ­ലം, ഇവിടം. ഈ - ഈ മരം, ഈ വടി. എ - എവിടം. ഏതു് - ഏതു പു­സ്ത­കം. എ­ന്തു് - എന്തു കാ­ര്യം. എല്ലാ - എല്ലാ മ­നു­ഷ്യ­രും. ചില - ചില പു­സ്ത­ക­ങ്ങൾ. പല - പല വീ­ടു­കൾ. വല്ല - വല്ല വ­ഴി­പോ­ക്ക­രും. മിക്ക - മിക്ക കാ­ര്യ­ങ്ങ­ളും.
  3. സാം­ഖ്യം. വി­ശേ­ഷ­ണ­മാ­യി പ്ര­യോ­ഗി­ക്കു­ന്ന സം­ഖ്യാ­വാ­ച­കം­ത­ന്നെ സാം­ഖ്യം. ഉദാ:ഒരു - ഒരു പു­സ്ത­കം. ഇരു - ഇരു ക­ര­ങ്ങൾ. നാൽ - നാ­ല്ക്കാ­ലി­കൾ. ഐ - ഐ­യ­മ്പൻ. അറു - അ­റു­മു­ഖൻ, ആറു പഴം. ഏഴു് - എ­ഴു­പ­തു്, ഏ­ഴു­ല­കം. എൺ - എ­ട്ടു­കാ­ലി. സം­ഖ്യ­യെ കു­റി­ക്കു­ന്ന ശ­ബ്ദ­ങ്ങൾ നാ­മ­ങ്ങ­ളാ­യി­ട്ടും വി­ശേ­ഷ­ണ­ങ്ങ­ളാ­യി­ട്ടും വ­രു­മെ­ന്നു മ­ന­സ്സി­ലാ­ക്ക­ണം. ‘എ­നി­ക്കു് പത്തു പു­സ്ത­ക­ങ്ങൾ ഉ­ണ്ടു്’-‘പ­ത്തു് അ­ഞ്ചി­നേ­ക്കാൾ വ­ലു­താ­കു­ന്നു’. ആ­ദ്യ­വാ­ക്യ­ത്തിൽ പ­ത്തു് എന്ന പദം പു­സ്ത­ക­ങ്ങ­ളെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തി­നാൽ വി­ശേ­ഷ­ണ­മാ­കു­ന്നു. ര­ണ്ടാ­മ­ത്തേ­തിൽ അതു നാ­മ­മാ­യി­ട്ടാ­ണു് പ്ര­യോ­ഗി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തു്.
  4. പാ­രി­മാ­ണി­കം. പ­രി­മാ­ണ­ത്തെ (അ­ള­വി­നെ) കാ­ണി­ക്കു­ന്ന ഭേദകം. ഉദാ:ഇ­ട­ങ്ങ­ഴി ഇ­ട­ങ്ങ­ഴി­പ്പാൽ. പറ പ­ത്തു­പ­റ നെ­ല്ലു്. നാഴി നാഴി എണ്ണ. എത്ര എത്ര ദിവസം. അ­ള­വി­നെ കാ­ണി­ക്കു­ന്ന നാ­മ­ങ്ങ­ളെ­ത്ത­ന്നെ­യാ­ണു് ഭേ­ദ­ക­ങ്ങ­ളാ­യി ഉ­പ­യോ­ഗി­ക്കാ­റു­ള്ള­തു്. അർ­ത്ഥ­ത്തി­ല­ല്ലാ­തെ രൂ­പ­ത്തിൽ അ­വ­യ്ക്കു വ്യ­ത്യാ­സ­മി­ല്ല. പറ എ­ന്ന­തി­നു് ലോ­ഹം­കൊ­ണ്ടോ മ­രം­കൊ­ണ്ടോ ഉ­ണ്ടാ­ക്കി­യ അ­ള­വു­പാ­ത്ര­മെ­ന്നും, അ­ത്ര­യും അ­ള­വു­ള്ള എ­ന്നും ര­ണ്ടർ­ത്ഥ­മു­ണ്ടു്. ആ­ദ്യ­ത്തേ­തു്, നാമം; ര­ണ്ടാ­മ­ത്തേ­തു്, വി­ശേ­ഷ­ണം.
  5. വി­ഭാ­വ­കം. വ­സ്തു­വി­ന്റെ സൗ­ന്ദ­ര്യാ­ദി­ഗു­ണ­ങ്ങ­ളെ കു­റി­ക്കു­ന്ന വി­ശേ­ഷ­ണ­മാ­ണു് വി­ഭാ­വ­കം. ഇതിനു ലിം­ഗ­ഭേ­ദം കൂ­ടി­യു­ണ്ടു്. വി­ശേ­ഷ­ണ­വി­ശേ­ഷ്യ­ങ്ങൾ­ക്കു ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ­ക്കാ­ണി­ക്കാൻ ‘ആയ’ എന്ന ദ്യോ­ത­ക­ശ­ബ്ദം പ്ര­യോ­ഗി­ക്കു­ന്നു. ഉദാ:ത­ടി­യ­നാ­യ മ­നു­ഷ്യൻ. ത­ടി­ച്ചി­യാ­യ സ്ത്രീ. സ­മർ­ത്ഥ­നാ­യ വി­ദ്യാർ­ത്ഥി. സ­മർ­ത്ഥ­യാ­യ വി­ദ്യാർ­ത്ഥി­നി. സ­മർ­ത്ഥ­മാ­യ ബു­ദ്ധി. വി­ദൂ­ഷി­യാ­യ അ­ദ്ധ്യാ­പി­ക. വി­ദ്വാ­നാ­യ അ­ദ്ധ്യാ­പ­കൻ.
  6. ന­മാം­ഗ­ജം. നാ­മം­ഗ­ജ­ത്തെ (പേ­ര­ച്ച­ത്തെ) ഭേ­ദ­ക­മാ­ക്കി പ്ര­യോ­ഗി­ക്കു­ന്ന­തു്. ഉദാ:വി­രി­ഞ്ഞ പൂവു്. ഉ­ദി­ച്ച സൂ­ര്യൻ. കു­ടി­ച്ച വെ­ള്ളം.
  7. ക്രി­യാം­ഗ­ജം. ക്രി­യാം­ഗ­ത്തെ (വി­ന­യെ­ച്ച­ത്തെ) വി­ശേ­ഷ­ണ­മാ­ക്കി പ്ര­യോ­ഗി­ക്കു­ന്ന­തു്. ഉദാ:ഉ­റ­ക്കെ­ച്ചി­രി­ക്കു­ന്നു. പ­തു­ക്കെ­പ്പ­റ­യു­ന്നു. ചാ­ടി­ക്ക­യ­റു­ന്നു. മു­റു­കെ­ന­ട­ക്കു­ന്നു. കൂ­ടെ­പ്പോ­കു­ന്നു.

3. ശു­ദ്ധം, സാർ­വ്വ­നാ­മി­കം, സാം­ഖ്യം, പാ­രി­മാ­ണി­കം, നാ­മം­ഗ­ജം എ­ന്നി­വ നാ­മ­വി­ശേ­ഷ­ണ­ങ്ങ­ളാ­യി­ട്ടേ വരൂ. ക്രി­യാം­ഗ­ജം ക്രി­യാ­വി­ശേ­ഷ­ണ­വും, ഭേ­ദ­ക­വി­ശേ­ഷ­ണ­വു­മാ­കും. വി­ഭാ­വ­കം, നാ­മ­ത്തേ­യും ക്രി­യ­യേ­യും വി­ശേ­ഷി­പ്പി­ക്കും.

4. വി­ശേ­ഷ­ണ­ങ്ങൾ ക­ഴി­യു­ന്ന­തും വി­ശേ­ഷ്യ­ത്തി­നു് അ­ടു­ത്തു മുൻ­പു­ത­ന്നെ പ്ര­യോ­ഗി­ക്ക­ണം. ‘വ­ള­വു­ള്ള മര’ത്തെ­പ്പ­റ്റി­പ്പ­റ­യാൻ ഉ­ദ്ദേ­ശി­ക്കു­ന്നു­ണ്ടെ­ങ്കിൽ മാ­ത്ര­മേ ‘വളഞ്ഞ മ­ര­ത്തി­ന്റെ കൊ­മ്പു്’ എന്നു പറയാൻ പാ­ടു­ള്ളൂ. വ­ള­ഞ്ഞ­തു കൊ­മ്പാ­ണെ­ങ്കിൽ ‘മ­ര­ത്തി­ന്റെ വളഞ്ഞ കൊ­മ്പു്’ എന്നു പ­റ­യു­ക­യാ­ണു ന­ല്ല­തു്.

അ­ചേ­ത­ന­വ­സ്തു­ക്ക­ളാ­യ വി­ശേ­ഷ്യ­ങ്ങ­ളു­ടെ മുൻ­പിൽ സാം­ഖ്യാ­ഭേ­ദ­കം പ്ര­യോ­ഗി­ച്ചാൽ നാ­മ­ത്തിൽ ബ­ഹു­വ­ച­ന പ്ര­ത്യ­യം ചേർ­ക്ക­ണ്ട. ‘രണ്ടു ക­ണ്ണു്’, ‘നാലു കാലു്’, ‘ഏ­ഴു­ല­കം’ എ­ന്നൊ­ക്കെ­യ­ല്ലാ­തെ ‘രണ്ടു ക­ണ്ണു­കൾ’, ‘നാലു കാ­ലു­കൾ’, ‘ഏ­ഴു­ല­ക­ങ്ങൾ’ എ­ന്നൊ­ക്കെ പ്ര­യോ­ഗി­ക്കു­ന്ന­തു് ഭാ­ഷാ­ശൈ­ലി­ക്കു യോ­ജി­ച്ച­ത­ല്ല. വി­ശേ­ഷ്യം അ­ചേ­ത­ന­വ­സ്തു­വ­ല്ലെ­ങ്കിൽ ബ­ഹു­വ­ച­ന­പ്ര­ത്യ­യം ചേർ­ക്ക­ണം. ‘പത്തു പു­രു­ഷ­ന്മാർ’, ‘രണ്ടു സ്ത്രീ­കൾ’ ഇ­ത്യാ­ദ്യു­ദാ­ഹ­ര­ണ­ങ്ങൾ നോ­ക്കു­ക.

വി­ഭാ­വ­ക­ഭേ­ദ­ങ്ങ­ളിൽ വി­ശേ­ഷ്യ­ത്തി­ന­നു­സ­രി­ച്ചു് ലിം­ഗ­ഭേ­ദ­വും കൂ­ടി­ക്കാ­ണി­ക്ക­ണ­മെ­ന്നു് മുൻപു പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. ചേ­ത­ന­വ­സ്തു­ക്ക­ളെ വി­ശേ­ഷി­പ്പി­ക്കു­മ്പോൾ ഭേ­ദ­ക­ങ്ങ­ളിൽ ലിം­ഗ­ഭേ­ദ­ത്തി­നു പുറമെ വ­ച­ന­ഭേ­ദ­വും കൂടി കാ­ണി­ക്കേ­ണ്ട­തു­ണ്ടു്.

സ­മർ­ത്ഥ­നാ­യ ആൺ­കു­ട്ടി.

സ­മർ­ത്ഥ­ന്മാ­രാ­യ ആൺ­കു­ട്ടി­കൾ.

സ­മർ­ത്ഥ­യാ­യ പെൺ­കു­ട്ടി.

സ­മർ­ത്ഥ­ക­ളാ­യ പെൺ­കു­ട്ടി­കൾ.

എ­ന്നാൽ വി­ശേ­ഷ്യം അ­ചേ­ത­ന­മോ അ­മൂർ­ത്ത­മോ ആ­യി­രി­ക്കു­മ്പോൾ വി­ശേ­ഷ­ണ­ത്തി­നു് വ­ച­ന­ഭേ­ദം ചെ­യ്തേ കഴിയൂ എ­ന്നി­ല്ല. ‘മ­ധു­ര­മാ­യ വാ­ക്കു­കൾ’, ‘മ­നോ­ഹ­ര­മാ­യ പ്ര­വൃ­ത്തി­കൾ’, ‘അ­ബ­ദ്ധ­മാ­യ ഉ­ത്ത­ര­ങ്ങൾ’ എ­ന്നും മ­റ്റും പ്ര­യോ­ഗി­ക്കു­ന്ന­തും ഭാ­ഷാ­ശൈ­ലി­ക്കു യോ­ജി­ക്കാ­ത്ത­ത­ല്ല. സം­സ്കൃ­ത­ത്തി­ലെ ലിം­ഗ­വ്യ­വ­സ്ഥ­യ­നു­സ­രി­ച്ചു് ‘സ­ര­സ­യാ­യ കഥ’, ‘ മ­നോ­ഹ­ര­യാ­യ മാല’, ‘കു­ടി­ല­യാ­യ നീതി’ എ­ന്നും മ­റ്റും പ്ര­യോ­ഗി­ക്കു­ന്ന­തു്, ചൈ­ത­ന്യാ­രോ­പ­മി­ല്ലെ­ങ്കിൽ, ആ­ക്ഷേ­പാർ­ഹ­മാ­ണു്.

അ­ഭ്യാ­സം ൨൮
  1. താഴെ കാ­ണു­ന്ന പ­ദ­ങ്ങ­ളിൽ­നി­ന്നു് ഭേദക പ­ദ­ങ്ങൾ മാ­ത്രം തി­ര­ഞ്ഞെ­ടു­ത്തു് അവ ഏതു വി­ഭാ­ഗ­ത്തിൽ പെ­ടു­ന്നു­വെ­ന്നു പറയുക.
    • ‘തി­ക­ഞ്ഞ പാ­ണ്ഡി­ത്യ­വും സ­ഹ­ജ­മാ­യ വാ­സ­ന­യും ഉള്ള ഒ­രാൾ­ക്കു് എ­ളു­പ്പ­ത്തിൽ ക­വി­യാ­കാൻ ക­ഴി­യും. വി­കാ­രം, വി­ചാ­രം, ഭാവന എ­ന്നി­വ­യു­ടെ സ­മ­ഞ്ജ­സ­മാ­യ സ­മ്മേ­ള­ന­ത്തിൽ നി­ന്നാ­ണ­ല്ലോ നല്ല ക­വി­ത­യു­ണ്ടാ­കു­ന്ന­തു്. എ­ത്ര­മാ­ത്രം ബു­ദ്ധി­ശ­ക്തി­യു­ണ്ടാ­യാ­ലും വാ­സ­ന­യി­ല്ലാ­തെ പോയാൽ ഉ­ത്ത­മ­മാ­യ കവിത അ­ങ്കു­രി­ക്കു­മോ എന്നു സം­ശ­യ­മാ­ണു്’.
    • ‘വാ­രു­റ്റ­ചി­ല്ലി, വി­രി­വേ­റി­യ നെ­റ്റി, ധീ­ര­ചാ­രു­ക്ക­ളാം രു­ചി­ര­ദൃ­ഷ്ടി­ക­ളെ­ന്നി­തെ­ല്ലാം താ­രു­ണ്യ­ല­ക്ഷ്മി­യെ ന­നു­ത്തു­ക­റു­ത്ത മീശ ചേരും ത­ദാ­സ്യ­ന­ളി­ന­ത്തിൽ വ­ളർ­ത്തി­രു­ന്നു’.
    • പാ­ന്ഥർ പെ­രു­വ­ഴി­യ­മ്പ­ലം­ത­ന്നി­ലെ താ­ന്ത­രാ­യ്ക്കൂ­ടി വി­യോ­ഗം­വ­രു­മ്പോ­ലേ ന­ദ്യാ­മൊ­ഴു­കു­ന്ന കാ­ഷ്ഠ­ങ്ങൾ പോ­ലെ­യു­മെ­ത്ര­യും ച­ഞ്ച­ല­മാ­ല­യ­സം­ഗ­മം.
  2. തെ­റ്റു­ണ്ടെ­ങ്കിൽ തി­രു­ത്തു­ക:
    • സ­ഹൃ­ദ­യ­നാ­യ എന്റെ ച­ങ്ങാ­തി­യു­ടെ മരണം എ­നി­ക്കു മാ­ത്ര­മ­ല്ല, സാ­ഹി­ത്യ­ലോ­ക­ത്തി­നും വലിയ ഒരു ന­ഷ്ട­മാ­ണെ­ന്നു­വേ­ണം പറയാൻ.
    • ആ കു­ട്ടി എ­ഴു­തി­യ ഉ­ത്ത­ര­ങ്ങ­ളെ­ല്ലാം അ­ബ­ദ്ധ­ങ്ങ­ളാ­യി­രു­ന്നു.
    • ഗ­ഹ­ന­മാ­യ കു­മാ­രാ­ശാ­ന്റെ ത­ത്വ­ചി­ന്ത വി­ശി­ഷ്ട­മാ­യ അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യ്ക്ക് മാ­റ്റു കൂ­ട്ടു­ന്നു.
    • ആ മു­ഖ­ങ്ങ­ളെ­ല്ലാം ഒ­രു­പോ­ലെ ആ­കർ­ഷ­ക­മാ­യി­രു­ന്നു.
  3. (ഒ­ന്നി­ല­ധി­കം വി­ശേ­ഷ­ണ­ങ്ങൾ ഒരു വി­ശേ­ഷ്യ­ത്തി­നു­ണ്ടെ­ങ്കിൽ അവയെ ‘ഉം’ എന്ന ഘ­ട­കം­കൊ­ണ്ടു് സ­മു­ച്ച­യി­ക്ക­ണം. ‘പ്ര­തി­ഭാ­ശാ­ലി­യാ­യ കവി, പ­ണ്ഡി­ത­നാ­യ കവി’, ഈ പ­ദ­സ­മൂ­ഹ­ങ്ങ­ളിൽ ‘കവി’യാ­ണ­ല്ലൊ വി­ശേ­ഷ്യം. ‘പ്ര­തി­ഭാ­ശാ­ലി’, ‘പ­ണ്ഡി­തൻ’, ഇവ ആ വി­ശേ­ഷ്യ­ത്തിൽ­ത്ത­ന്നെ അ­ന്വ­യി­ക്കു­ന്ന വി­ശേ­ഷ­ണ­ങ്ങ­ളു­മാ­ണു്. അ­തി­നാൽ ‘പ്ര­തി­ഭാ­ശാ­ലി­യും പ­ണ്ഡി­ത­നും ആയ കവി’ എന്നു വി­ശേ­ഷ­ണ­ങ്ങ­ളെ സ­മു­ച്ച­യി­ച്ചു ചേർ­ക്കു­ന്ന­താ­ണു് യു­ക്തം.) വി­ശേ­ഷ­ണ­ങ്ങ­ളെ സ­മു­ച്ച­യി­ച്ചു് വി­ശേ­ഷ്യ­ത്തോ­ടു് ചേർ­ക്കു­ക.
    • ധീ­ര­മാ­യ ഭാഷണം, ഉ­ജ്ജ്വ­ല­മാ­യ ഭാഷണം.
    • മ­ധു­ര­മാ­യ കഥ, സ­ര­ള­മാ­യ കഥ.
    • പ്ര­സ­ന്ന­മാ­യ ഹൃദയം, സ­ന്തു­ഷ്ട­മാ­യ ഹൃദയം.
സന്ധി

1. വർ­ണ്ണ­ങ്ങൾ ത­മ്മിൽ ചേ­രു­മ്പോൾ ഉ­ണ്ടാ­കു­ന്ന വി­കാ­ര­ങ്ങൾ നാലു ത­ര­ത്തി­ലാ­ണെ­ന്നും ത­ന്മൂ­ലം ആഗമം, ലോപം, ദ്വി­ത്വം, ആദേശം എന്നു നാലു പ്ര­കാ­ര­ത്തിൽ ആണു് സ­ന്ധി­ക­ളെ­ന്നും ഗ്ര­ഹി­ച്ചു ക­ഴി­ഞ്ഞി­ട്ടു­ണ്ട­ല്ലൊ. അ­വ­യെ­പ്പ­റ്റി കു­റെ­ക്കൂ­ടി വി­സ്ത­രി­ച്ചു പ്ര­തി­പാ­ദി­ക്കു­ക­യാ­ണു് ഈ പ്ര­ക­ര­ണ­ത്തിൽ ചെ­യ്യു­ന്ന­തു്.

A ആഗമം

2. (a) ഒരു താ­ല­വ്യ­സ്വ­ര­ത്തി­നു പ­ര­മാ­യി മ­റ്റൊ­രു സ്വരം വ­ന്നാൽ ‘യ’ കാരം ആഗമം.

ഉദാ:

കഥ + അല്ല = കഥ + യ് + അല്ല = ക­ഥ­യ­ല്ല.

പന + ഓല = പന + യ് + ഓല = പനയോല.

മേശ + ഇല്ല = മേശ + യ് + ഇല്ല = മേ­ശ­യി­ല്ല.

നീ + ആരു് = നീ + യ് + ആരു് = നീ­യാ­രു്.

(b) താ­ല­വ്യ­മാ­യ അ­കാ­ര­ത്തി­നു­ശേ­ഷം പ്ര­ത്യ­യ­ത്തി­ന്റെ ആ­ദി­യി­ലു­ള്ള ‘ക’ കാരം വ­ന്നാ­ലും ‘യ’ കാരം ആഗമം.

ഉദാ:

ആശ + ക്കു് = ആശ + യ് + ക്കു് = ആ­ശ­യ്ക്കു്.

ഭാഷ + ക്കു് = ഭാഷ + യ് + ക്കു് = ഭാ­ഷ­യ്ക്കു്.

തല + കൽ = തല + യ് + കൽ = ത­ല­യ്ക്കൽ.

കട + കൽ = കട + യ് + കൽ = ക­ട­യ്ക്കൽ.

3. (a) ഒരു ഓ­ഷ്ഠ­സ്വ­ര­ത്തി­നു പി­ന്നി­ലാ­യി മ­റ്റൊ­രു സ്വരം വ­ന്നാൽ ‘വ’കാ­ര­മാ­യി­രി­ക്കും ആഗമം.

ഉദാ:

തിരു + ഓണം = തിരു + വ് + ഓണം = തി­രു­വോ­ണം.

കരു + ഇല്ല = കരു + വ് + ഇല്ല = ക­രു­വി­ല്ല.

മു + അന്തി = മൂ + വ് + അന്തി = മൂ­വ­ന്തി.

(b) ധാ­തു­വി­ന്റെ അ­ന്ത്യ­മാ­യ ഓ­ഷ്ഠ്യ­സ്വ­ര­ത്തി­നു പി­ന്നിൽ മ­റ്റൊ­രു സ്വരം വ­രു­ന്നെ­ങ്കിൽ ‘വ’ കാരമോ ‘ക’ കാരമോ വി­ക­ല്പേ­ന ആഗമം.

ഉദാ:

പോ + ഉന്നു = പോ­വു­ന്നു, പോ­കു­ന്നു.

ചാ + ഉം = ചാവും, ചാകും.

ആ + അട്ടെ = ആ­വ­ട്ടെ, ആ­ക­ട്ടെ.

4. ഭാ­ഷ­യിൽ സാ­ധാ­ര­ണ­മാ­യി­ക്കാ­ണു­ന്ന പ്ര­യോ­ഗ­ങ്ങ­ളിൽ നി­ന്നാ­ണു് വൈ­യാ­ക­ര­ണ­ന്മാർ നി­യ­മ­ങ്ങൾ സൃ­ഷ്ടി­ക്കാ­റു­ള്ള­തു്. അധികം പ്ര­യോ­ഗ­ങ്ങ­ളിൽ കാ­ണു­ന്ന­ത­നു­സ­രി­ച്ചു് സാ­മാ­ന്യ­വി­ധി നിർ­മ്മി­ക്കു­ന്നു. സാ­മാ­ന്യ­വി­ധി­ക്കു് ഉ­ത്സർ­ഗ്ഗം എ­ന്നും പേ­രു­ണ്ടു്. സാ­മാ­ന്യ­വി­ധി അ­നു­സ­രി­ക്കാ­ത്ത പല ദൃ­ഷ്ടാ­ന്ത­ങ്ങ­ളും കാണാം. അ­വ­യ്ക്കു കൊ­ടു­ത്തി­രി­ക്കു­ന്ന പേർ അ­പ­വാ­ദം എ­ന്നാ­ണു്. ആ­ഗ­മ­സ­ന്ധി­യു­ടെ സാ­മാ­ന്യ­നി­യ­മ­ങ്ങ­ളെ അ­തി­ലം­ഘി­ക്കു­ന്ന ചില അ­പ­വാ­ദ­ങ്ങൾ താഴെ കാ­ണി­ക്കാം.

  1. ആ, ഓ, എന്നീ നി­പാ­ത­ങ്ങൾ­ക്കു­ശേ­ഷം ഒരു സ്വരം വ­ന്നാൽ യ­കാ­ര­മോ വ­കാ­ര­മോ ‘ആഗമ’മായി വ­രി­ല്ല. ഉദാ:നാലോ + അഞ്ചോ = നാലോ അഞ്ചോ. അതാ + ആകാശം = അതാ ആകാശം. ഏതോ + ഒരു = ഏതോ ഒരു.
  2. സം­ബോ­ധ­നാ­ന്ത്യ­ത്തി­നു പ­ര­മാ­യി മ­റ്റൊ­രു സ്വരം വ­ന്നാൽ ആ­ഗ­മ­സ­ന്ധി­നി­യ­മം പ്ര­വർ­ത്തി­ക്കു­ന്നി­ല്ല. ഉദാ:കു­ഞ്ഞേ + ഇവിടെ വരൂ = കു­ഞ്ഞേ, ഇവിടെ വരൂ. ഓമനേ + ആ­രാ­ണ­തു് = ഓമനേ, ആ­രാ­ണ­തു്. കു­ട്ടീ + ഓ­ട­രു­ത് = കു­ട്ടീ, ഓ­ട­രു­തു്. ഗുരോ + അ­ങ്ങു് = ഗുരോ, അ­ങ്ങു്. രാമാ + ഉ­റ­ങ്ങ­രു­തു് = രാമാ, ഉ­റ­ങ്ങ­രു­തു്.
  3. വി­രി­ഞ്ഞ, വീണ, പോയ എന്നു തു­ട­ങ്ങി­യ നാ­മാം­ഗ­ങ്ങ­ളു­ടെ ഒ­ടു­വി­ലു­ള്ള ‘അ’കാ­ര­ത്തി­നു പി­ന്നിൽ സ്വരം വ­ന്നാ­ലും സ­ന്ധി­യി­ല്ലാ­തെ എ­ഴു­തു­ക­യാ­ണു് വി­ഹി­തം. ഉദാ:വി­രി­ഞ്ഞ + ആമ്പൽ = വി­രി­ഞ്ഞ ആമ്പൽ. വീണ + ആൾ = വീണ ആൾ. പോയ + ആന = പോയ ആന. വീണ + ഇല = വീണ ഇല. പറഞ്ഞ + ഉ­ത്ത­രം = പറഞ്ഞ ഉ­ത്ത­രം. വി­രി­ഞ്ഞ­യാ­മ്പൽ, വീ­ണ­യാൾ, പോ­യ­യാ­ന എ­ന്നൊ­ക്കെ സന്ധി ചേർ­ത്തെ­ഴു­തു­ന്ന­തു് അ­സു­ന്ദ­ര­മാ­കു­ന്നു.

5. പ­ദ്യ­ങ്ങ­ളിൽ സ­ന്ധി­വ­രു­ന്ന സ്ഥ­ല­ങ്ങ­ളി­ലൊ­ക്കെ വർ­ണ്ണ­ങ്ങൾ ചേർ­ന്നേ നി­ല്ക്ക­യു­ള്ളൂ. ഗ­ദ്യ­ത്തിൽ വ­ക്താ­വി­ന്റെ വി­വ­ക്ഷ അ­നു­സ­രി­ച്ചാ­ണു് പ­ദ­ങ്ങൾ സ­ന്ധി­ചെ­യ്തോ അ­ല്ലാ­തെ­യോ ഉ­ച്ച­രി­ക്കു­ന്ന­തു്. ‘പ­തി­യാ­തെ അ­പ്പോൾ ഒരാൾ അ­ണ­ഞ്ഞു് ഇ­രു­ത്തി’ ഈ പ­ദ­ങ്ങൾ പ­ദ്യ­ത്തിൽ ‘പ­തി­യാ­ത­പ്പൊ­ഴൊ­രാ­ള­ണ­ഞ്ഞി­രു­ത്തി’ എന്നു ചേർ­ന്നേ നി­ല്ക്കു­ക­യു­ള്ളൂ. ‘അതു് അ­ബ­ദ്ധം ആണു് എ­ന്നു് എ­നി­ക്കു് ഉടനെ തോ­ന്നി’ എന്ന വാ­ക്കു­കൾ ഒരു പ­ദ്യ­ത്തിൽ ‘അ­ത­ബ­ദ്ധ­മാ­ണെ­ന്നെ­നി­ക്കു­ട­നെ­തോ­ന്നി’ എന്നു പ്ര­യോ­ഗി­ക്കാ­നേ സാ­ധി­ക്കൂ. ഗ­ദ്യ­ത്തിൽ ‘അതു് അ­ബ­ദ്ധ­മാ­ണെ­ന്നു് എ­നി­ക്കു് ഉടനെ തോ­ന്നി’ എന്നു പ്ര­യോ­ഗി­ക്കു­ക­യാ­യി­രി­ക്കും ഭംഗി.

B ലോപം
  1. സ­ന്ധി­യിൽ ഒരു വർ­ണ്ണം ഇ­ല്ലാ­താ­ക്കു­ന്ന­താ­ണ­ല്ലൊ ലോപം. പൂർ­വ്വ­പ­ദ­ത്തി­ന്റെ അ­വ­സാ­ന­ത്തി­ലു­ള്ള സ്വ­ര­മാ­ണു് സാ­ധാ­ര­ണ­മാ­യി ലോ­പി­ക്കു­ക. ഒരു സ്വരം പ­ര­മാ­കു­മ്പോൾ മാ­ത്ര­മേ ഇതു സം­ഭ­വി­ക്കു­ക­യു­ള്ളൂ.
  2. ഒരു സ്വരം പി­ന്നിൽ വ­ന്നാൽ താഴെ പ­റ­യു­ന്ന­വ ലോ­പി­ക്കും.
    • സം­വൃ­തോ­കാ­രം. ഉദാ:വി­ശ­പ്പു് + ഉ­ണ്ടു് = വി­ശ­പ്പു­ണ്ടു്. മ­ന­സ്സു് + ഇല്ല = മ­ന­സ്സി­ല്ല. കാ­റ്റു് + എ­ങ്കി­ലും = കാ­റ്റെ­ങ്കി­ലും.
    • മു­റ്റു­വി­ന­യു­ടെ ഒ­ടു­വി­ലു­ള്ള ഉ­കാ­ര­വും അ­കാ­ര­വും സദൃശം പോലെ. ഉദാ:പ­ഠി­ച്ചു + ഇല്ല = പ­ഠി­ച്ചി­ല്ല. ഇല്ല + എ­ങ്ങും = ഇ­ല്ലെ­ങ്ങും. വയ്യ + ഏവം = വ­യ്യേ­വം. കാ­ണു­ന്നു + ഇതാ = കാ­ണു­ന്നി­താ. അ­പ­വാ­ദം: വന്നു + അവൻ; ഉ­പ­ദേ­ശി­ച്ചു + ആ­ചാ­ര്യൻ ഈ മാ­തി­രി­യു­ള്ള പ­ദ­ങ്ങ­ളു­ടെ സ­ന്ധി­യിൽ മു­റ്റു­വി­ന­യു­ടെ അ­ന്ത്യ­സ്വ­രം ലോ­പി­ക്കു­ക­യി­ല്ല. അ­തി­നാ­ലാ­ണു് ‘സ­ദൃ­ശം­പോ­ലെ’ എന്നു പ­റ­ഞ്ഞ­തും. പി­ന്നിൽ വ­രു­ന്ന­തു് ഒരു ദ്യോ­ത­ക­ശ­ബ്ദ­ത്തി­ലെ സ്വ­ര­മാ­ണെ­ങ്കിൽ ലോപം വി­ക­ല്പ­മാ­യി­ട്ടേ വരൂ. ഉദാ:ചെ­ന്നു + എ­ങ്കിൽ = ചെ­ന്നു­വെ­ങ്കിൽ ചെ­ന്നെ­ങ്കിൽ കണ്ടു + എ­ന്നു് = ക­ണ്ടു­വെ­ന്നു് ക­ണ്ടെ­ന്നു് വാ­യി­ച്ചു + ഓ = വാ­യി­ച്ചു­വോ വാ­യി­ച്ചോ.
    • വി­ന­യെ­ച്ച­ത്തി­ന്റെ ഒ­ടു­വി­ലെ ‘എ’ കാരം വി­ക­ല്പേ­ന ലോ­പി­ക്കും. ഉദാ:പ­ഠി­ക്കാ­തെ + ഇ­രു­ന്നു = പ­ഠി­ക്കാ­തെ­യി­രു­ന്നു പ­ഠി­ക്കാ­തി­രു­ന്നു വരാതെ + ആയി = വ­രാ­തെ­യാ­യി വ­രാ­താ­യി
അ­ഭ്യാ­സം ൨൯
  1. സ­ന്ധി­കാ­ര്യ­ങ്ങൾ ചെ­യ്യു­ക:
      • ആരു് + ആകിൽ + എന്തു മിഴി + ഉള്ള + അർ + നി­ന്നു് + ഇ­രി­ക്കും.
      • നില + അറ + ഉം + ഇതു് + ഏ­റ്റു് + ഓ­തു­ന്നു + അതു് + ഉ­ണ്ടു് + എ­ന്നു­തോ­ന്നും.
      • തിരു + അടി + അ­ടി­യ­ങ്ങൾ­ക്കു് + എ­ന്നും + ആധാരം + അമ്മേ.
      • പൂവേ, അതിൽ പുതിയ ഭം­ഗി­കൾ സ­ഞ്ച­രി­ച്ചു.
      • പ്രഭോ, അ­വി­ട­ത്തെ ആജ്ഞ ഞാൻ അ­നു­സ­രി­ക്കു­ന്നു.
      • എന്തോ, ഏതോ! ഞാൻ ഒ­ന്നും അ­റി­ഞ്ഞു ഇല്ലേ.
    • പോ­ക­ട്ടെ, പോ­വ­ട്ടെ; ആ­വ­ട്ടെ, ആ­ക­ട്ടെ; ഇ­ങ്ങ­നെ ര­ണ്ടു­രൂ­പം വ­രു­വാ­നെ­ന്താ­ണു് കാരണം?
    • (1) കണ്ടു + എ­ങ്കിൽ; (2) പോയി + എ­ങ്കിൽ, —സ­ന്ധി­ചെ­യ്യു­മ്പോൾ, ആ­ദ്യ­ത്തേ­തിൽ വ­കാ­ര­വും ര­ണ്ടാ­മ­ത്തേ­തിൽ യ­കാ­ര­വും ആ­ഗ­മ­മാ­വു­ന്ന­തെ­ന്തു­കൊ­ണ്ടു്?
    • ക­ണ്ടെ­ങ്കിൽ, ക­ണ്ടു­വെ­ങ്കിൽ, പ­റ­ഞ്ഞു­വെ­ന്നാൽ, പ­റ­ഞ്ഞെ­ന്നാൽ, ഇ­ങ്ങ­നെ ഈ­ര­ണ്ടു രൂപം വ­രു­വാൻ കാ­ര­ണ­മെ­ന്തു്?
  2. ഉ­ത്സർ­ഗ്ഗം, അ­പ­വാ­ദം, ഈ സം­ജ്ഞ­ക­ളു­ടെ അർ­ത്ഥം വി­ശ­ദ­മാ­ക്കു­ക­യും, ര­ണ്ടി­നും ഉ­ദാ­ഹ­ര­ണം എ­ഴു­ത­ക­യും ചെയ്ക.
C ആദേശം

1. സ­ന്ധി­യിൽ ഒരു വർ­ണ്ണം പോയി അ­തി­ന്റെ സ്ഥാ­ന­ത്തു് മ­റ്റൊ­രു വർ­ണ്ണം വ­രു­ന്ന­താ­ണു് ആദേശം. “ ‘ത’ കാ­ര­ത്തി­നു് ‘ട’ കാരം ആദേശം” എ­ന്നു­പ­റ­ഞ്ഞാൽ ‘ത’ കാരം പോയി ആ സ്ഥാ­ന­ത്തു് ‘ട’ കാരം വരും എ­ന്നർ­ത്ഥം.

2. ത­വർ­ഗ്ഗം, ച­വർ­ഗ്ഗ­ത്തോ­ടു ചേർ­ന്നാൽ ച­വർ­ഗ്ഗ­മാ­യും, ട­വർ­ഗ്ഗ­ത്തോ­ടു ചേർ­ന്നാൽ ട­വർ­ഗ്ഗ­മാ­യും മാറും. ആദേശം പൊ­രു­ത്ത­മ­നു­സ­രി­ച്ചേ വ­രി­ക­യു­ള്ളൂ. ഖ­ര­ത്തി­നു ഖരവും അ­നു­നാ­സി­ക­ത്തി­നു് അ­നു­നാ­സി­ക­വും ആ­യി­രി­ക്കും ആദേശം.

ഉദാ:- തേൻ + ചോരും = തേഞ് + ചോരും = തേ­ഞ്ചോ­രും

(ത­വർ­ഗ്ഗ ന­കാ­ര­ത്തി­നു പകരം ച­വർ­ഗ്ഗ ഞകാരം ആദേശം)

വിൺ + തലം = വിൺ + ടലം = വി­ണ്ട­ലം

(ത­വർ­ഗ്ഗ ഖ­ര­ത്തി­നു പകരം ട­വർ­ഗ്ഗ­ഖ­രം ആദേശം)

കൺ + നീരു് = കൺ + ണീരു് = ക­ണ്ണീ­രു്

(ത­വർ­ഗ്ഗാ­നു­നാ­സി­ക­ത്തി­നു പകരം ട­വർ­ഗ്ഗാ­നു­നാ­സി­കം ആദേശം)

3. പ്ര­ത്യ­യ ത­കാ­ര­മ­കാ­ര­ങ്ങൾ­ക്കു­മു­മ്പു് ള­കാ­ര­ത്തി­നു് യ­ഥാ­ക്ര­മം ട്, ണ് ഇവ ആദേശം വരും.

ഉദാ:

കേൾ + തു = കേട് + തു = കേട് +ടു = കേ­ട്ടു.

വേൾ + തു = വേട് + തു = വേട് + ടു = വേ­ട്ടു.

ഉൾ + മ = ഉൺ + മ = ഉണ്മ.

വെൾ + മ = വെൺ + മ = വെണ്മ.

(ഒ­ന്നും ര­ണ്ടും ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ ആദ്യം ള­കാ­ര­ത്തി­നു് ട­കാ­ര­വും പി­ന്നീ­ടു് ത­കാ­ര­ത്തി­നു് ട­കാ­ര­വും ആദേശം വ­രു­ന്നു­ണ്ട്.)

4. ല­കാ­ര­ത്തി­നു് മ­കാ­ര­ത്തി­നു­മു­മ്പു് നകാരം ആദേശം വരും.

ഉദാ:

നെല് + മണി = നെന് + മണി = നെ­ന്മ­ണി

കല് + മതിൽ = കന് + മതിൽ = ക­ന്മ­തിൽ

5. (a) ‘കൾ’ എന്ന ബ­ഹു­വ­ച­ന­പ്ര­ത്യ­യ­ത്തി­നും ‘കായ്’ എന്ന ശ­ബ്ദ­ത്തി­നും മു­മ്പു ന കാ­ര­ത്തി­നു് ങ കാരം ആദേശം വരും.

(b) ‘കൽ’ പ്ര­ത്യ­യ­മോ ട­കാ­ര­മോ ഒ­ഴി­ച്ചു­ള്ള പ്ര­ത്യ­യാ­ദി­യാ­യ ഖരം അ­നു­നാ­സി­ക­ത്തി­നു പി­ന്നിൽ വ­ന്നാൽ അ­നി­നാ­സി­ക­മാ­യി മാറും.

ഉദാ:

നിൻ + കൾ = നിങ് + കൾ = നിങ് + ങൾ = നി­ങ്ങൾ.

മാവിൻ + കാ = മാങ് + കാ = മാങ് + ങാ = മാ­ങ്ങാ.

ഖരം ‘കൽ’ പ്ര­ത്യ­യ­മോ ട­കാ­ര­മോ ആയാൽ ഈ ആദേശം ഇല്ല.

ഉദാ:

രാമൻ + കൽ = രാമങ് + കൽ = രാ­മ­ങ്കൽ

എൻ + കൽ = എങ് + കൽ = എങ്കൽ

കൺ + തു = കൺ + ടു = കണ്ടു

ഉൺ + തു = ഉൺ + ടു = ഉണ്ടു

(ഈ സ­ന്ധി­വി­ധി­ക്കു് ആ­റ്റി­ങ്ങൽ, ആ­ലി­ങ്ങൽ എ­ന്നെ­ല്ലാ­മു­ള്ള സ്ഥ­ല­സം­ജ്ഞാ­രൂ­പ­ങ്ങൾ അ­പ­വാ­ദ­ങ്ങ­ളാ­ണു്.)

6. (a) അ­നു­സ്വാ­ര­ത്തി­നു് ‘ ഉം’ എന്ന സ­മു­ച്ച­യ നി­പാ­തം പ­ര­മാ­യാൽ വകാരം ആദേശം,

ഉദാ:

ഗുണം + ഉം = ഗുണവ് + ഉം = ഗു­ണ­വും

ദോഷം + ഉം = ദോഷവ് + ഉം = ദോ­ഷ­വും

(b) വി­ഭ­ക്തി­പ്ര­ത്യ­യ­സ്വ­ര­ത്തി­നു മുൻപ് അ­നു­സ്വാ­ര­ത്തി­നു് ‘ത്ത’കാ­ര­മാ­ണു് ആദേശം.

ഉദാ:

മരം + ഇൽ = മ­ര­ത്ത് + ഇൽ = മ­ര­ത്തിൽ

ധനം + എ = ധ­ന­ത്ത് + എ = ധ­ന­ത്തെ

കോപം + ഓടു് = കോ­പ­ത്ത് + ഓടു് = കോ­പ­ത്തോ­ടു്

(c) കൾ പ്ര­ത്യ­യ­ത്തി­നു­മു­മ്പു് അ­നു­സ്വാ­ര­ത്തി­നു് ങ കാരം ആദേശം.

ഉദാ:

ഫലം + കൾ = ഫലങ് + കൾ

= ഫലങ് + ങൾ =ഫ­ല­ങ്ങൾ.

പു­ഷ്പം + കൾ = പു­ഷ്പ­ങ് + കൾ

= പു­ഷ്പ­ങ് + ങൾ= പു­ഷ്പ­ങ്ങൾ.

7. ദൃ­ഢാ­ക്ഷ­ര­ത്തി­നു മു­മ്പു് ‘തിരു’ എന്ന ഭേ­ദ­ക­ത്തി­നു ‘തൃ’ എ­ന്നാ­ദേ­ശം.

ഉദാ:

തിരു + കാർ­ത്തി­ക = തൃ­ക്കാർ­ത്തി­ക

തിരു + ചേവടി = തൃ­ച്ചേ­വ­ടി

(ശി­ഥി­ല­മാ­ണു് പ­ര­മാ­യി­വ­രു­ന്ന­തെ­ങ്കിൽ)

തിരു + നാൾ = തി­രു­നാൾ

തിരു + മു­റ്റം = തി­രു­മു­റ്റം

അ­ഭ്യാ­സം ൩ഠ
  1. സന്ധി ചെയ്ക:- (സ­ന്ധി­കാ­ര്യം വി­വ­രി­ക്ക­ണം) (a) തിരു + അടി, തിരു + പാദം, തിരു + പടി (b) ഉൾ + മ, വേൾ + തു, നെൽ + മണി, നൽ + മ (c) ധനം + എ, പ­ട്ട­ണം + ഇൽ, കോപം + ആൽ (d) വിൺ + തലം, കൺ + തു, ഉൺ + തു
  2. (1) കാ­യ്കൾ, മ­ര­ങ്ങൾ, ത­ണ്ടാർ, ഈ പ­ദ­ങ്ങ­ളു­ടെ രൂ­പ­നി­ഷ്പ­ത്തി വി­വ­രി­ക്കു­ക. (2) കാ­വ്യ­മും, കാ­വ്യ­വും; ഭാ­ഗ്യ­മും, ഭാ­ഗ്യ­വും; - ഏ­താ­ണു് ശ­രി­യാ­യ മ­ല­യാ­ള­രൂ­പം? ഓർ­മ്മി­ക്കു­ക:- (വി­ണ്ട­ലം, ത­ണ്ടാർ, ഈ പ­ദ­ങ്ങ­ളിൽ ത­കാ­ര­ത്തി­നു ട­വർ­ഗ്ഗ­യോ­ഗം കൊ­ണ്ടു ടകാരം ആദേശം വ­രു­ന്നു­ണ്ടു്. എ­ന്നാ­ലും പ്ര­കൃ­തി­പ്ര­ത്യ­യ­യോ­ഗ­ത്തിൽ മാ­ത്ര­മേ ഈ ആ­ദേ­ശ­വി­ധി സാർ­വ്വ­ത്രി­ക­മാ­യി പ്ര­വർ­ത്തി­ക്കു­ക­യു­ള്ളൂ. വിൺ­ത­ടം, കൺതടം, വെൺ­തി­ങ്കൾ, മൺ­തി­ട്ടു്, മു­ത­ലാ­യ പ­ദ­ങ്ങ­ളിൽ ഈ നി­യ­മ­മ­നു­സ­രി­ച്ചു സ­ന്ധി­കാ­ര്യം ചെ­യ്യേ­ണ്ട­തി­ല്ല. വി­ണ്ട­ടം, ക­ണ്ട­ടം, വെ­ണ്ടി­ങ്കൾ എ­ന്നൊ­ക്കെ ആ­ധു­നി­ക മ­ല­യാ­ള­ത്തിൽ പ്ര­യോ­ഗി­ച്ചാൽ തെ­റ്റാ­യി­രി­ക്കും അതു്.)
  3. നിയമം കാ­ണി­ച്ചു് കൂ­ട്ടി­ച്ചേർ­ക്കു­ക. മരം + കൾ നെൽ + മണി ധനം + എ കേൾ + തു നിൻ + കൾ തൺ + താർ കൺ + തു നൽ + മു­ത്തു് ധനം + ഉം തിരു + കാൽ­ത്താർ
D ദ്വി­ത്വം

1. പൂർ­വ്വോ­ത്ത­ര­പ­ദ­ങ്ങൾ വി­ശേ­ഷ­ണ­വി­ശേ­ഷ്യ­ങ്ങ­ളാ­യി വ­രു­ന്ന സ­മാ­സ­ത്തിൽ ഉ­ത്ത­ര­പ­ദ­ത്തി­ന്റെ ആദി വർ­ണ്ണ­മാ­യ ദൃഢം ഇ­ര­ട്ടി­ക്കും. അ­നു­നാ­സി­ക­ങ്ങ­ളും മ­ദ്ധ്യ­മ­ങ്ങ­ളും ശി­ഥി­ല­ങ്ങ­ളാ­ണു്. അവ ഇ­ര­ട്ടി­ക്ക­യി­ല്ല.

ഉ­ദാ­ഹ­ര­ണം:

പച്ച + പു­ല്ലു് = പ­ച്ച­പ്പു­ല്ലു്

താമര + കുളം = താ­മ­ര­ക്കു­ളം

കൈ + തൊഴിൽ = കൈ­ത്തൊ­ഴിൽ

പട + ചട്ട = പ­ട­ച്ച­ട്ട

(ഉ­ത്ത­ര­പ­ദാ­ദി­വർ­ണ്ണം ശി­ഥി­ല­മാ­യാൽ)

ഉ­ദാ­ഹ­ര­ണം:

മുല്ല + മാല = മു­ല്ല­മാ­ല

തല + വേദന = ത­ല­വേ­ദ­ന

വാഴ + നാരു് = വാ­ഴ­നാ­രു്

പി­ച്ച­ള + മൊന്ത = പി­ച്ച­ള­മൊ­ന്ത

2. (a) പൂർ­വ്വ­പ­ദം ധാ­തു­വാ­ണെ­ങ്കിൽ മുൻ­വി­ധി­ച്ച ദ്വി­ത്വം വ­രി­ക­യി­ല്ല.

ഉ­ദാ­ഹ­ര­ണം:

ഉര + ക­ല്ലു് = ഉ­ര­ക­ല്ലു്

നിറ + കുടം = നി­റ­കു­ടം

എരി + തീയു് = എ­രി­തീ­യു്

(b) ‘ർ’ എന്ന ചി­ല്ലി­നു പി­ന്നിൽ വ­രു­ന്ന ദൃ­ഢ­ത്തി­നു് ചി­ല­പ്പോൾ ദ്വി­ത്വം വരും.

ഉ­ദാ­ഹ­ര­ണം:

ഉമ്പർ + കോൻ = ഉ­മ്പർ­കോൻ

അലർ + ശരൻ = അ­ലർ­ശ­രൻ, അ­ലർ­ശ്ശ­രൻ

(മ­ലർ­പ്പൊ­ടി, മ­ലർ­പൊ­ടി; ത­ളിർ­ക്ക­രം, ത­ളിർ­ക­രം, കു­ളിർ­കാ­റ്റു്, കു­ളിർ­ക്കാ­റ്റു്.)

തേർ­ത്ത­ട്ടു്, പാർ­ത്ത­ലം, പോർ­ക്ക­ളം മു­ത­ലാ­യ ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ ദ്വി­ത്വം നി­തൃ­മാ­കു­ന്നു.

(c) പ്ര­ത്യ­യാം­ഗ­മാ­യ ‘ള’കാര ചി­ല്ലി­നു പി­ന്നിൽ വ­രു­ന്ന ദൃഢം ഇ­ര­ട്ടി­ക്ക­യി­ല്ല.

ഉ­ദാ­ഹ­ര­ണം:

മലമകൾ + പതി = മ­ല­മ­കൾ­പ­തി

താർ­മ­കൾ + ചരണം = താർ­മ­കൾ­ച­ര­ണം

ള­കാ­ര­ചി­ല്ലു പ്ര­ത്യ­യാം­ഗ­മ­ല്ലെ­ങ്കിൽ—

കവിൾ + തടം = ക­വിൾ­ത്ത­ടം

ഇരുൾ + കുഴി = ഇ­രുൾ­ക്കു­ഴി

എ­ന്നി­ങ്ങ­നെ ദ്വി­ത്വം വേണം.

3. അ, ഇ, എ, എന്നീ സർ­വ്വ­നാ­മ­ങ്ങൾ­ക്കു പി­ന്നിൽ വ­രു­ന്ന വ്യ­ഞ്ജ­നം ഇ­ര­ട്ടി­ക്കും.

ഉ­ദാ­ഹ­ര­ണം:

അ + കഥ = അക്കഥ

ഇ + പുലി = ഇ­പ്പു­ലി

എ + കാലം = എ­ക്കാ­ലം

അ + മാ­തി­രി = അ­മ്മാ­തി­രി

ഇ + വണ്ണം = ഇ­വ്വ­ണ്ണം

അ + താമര = അ­ത്താ­മ­ര

ഇ + ചിന്ത = ഇ­ച്ചി­ന്ത

(ആ വ്യ­ഞ്ജ­നം ശി­ഥി­ല­മാ­ണെ­ങ്കിൽ അ, ഇ, എന്നീ സർ­വ്വ­നാ­മ­ങ്ങൾ ദീർ­ഘി­പ്പി­ച്ചാൽ മതി. അ­മ്മാ­തി­രി, ആ­മാ­തി­രി; ഇ­മ്മ­ട്ടു്, ഈ മ­ട്ടു്, ഈ രണ്ടു രൂ­പ­ങ്ങ­ളും സു­ബ­ദ്ധ­മാ­കു­ന്നു.)

4. ‘എ’ എന്ന വി­ഭ­ക്തി­പ്ര­ത്യ­യ­ത്തി­നും, എ, ഇ, എന്നീ വി­ന­യെ­ച്ച­പ്ര­ത്യ­യ­ങ്ങൾ­ക്കും പി­ന്നിൽ വ­രു­ന്ന ദൃഢം ഇ­ര­ട്ടി­ക്കും.

എന്നെ + പറ്റി = എ­ന്നെ­പ്പ­റ്റി

കു­ട്ടി­യെ + തന്നെ = കു­ട്ടി­യെ­ത്ത­ന്നെ

രാ­ജ്യ­ത്തെ + കു­റി­ച്ചു് = രാ­ജ്യ­ത്തെ­ക്കു­റി­ച്ചു്

പോയി + കു­ളി­ച്ചു = പോ­യി­ക്കു­ളി­ച്ചു

ഓടി + ചാടി = ഓ­ടി­ച്ചാ­ടി

അ­ഭ്യാ­സം ൩൧
  1. സ­ന്ധി­കാ­ര്യം വി­വ­രി­ക്കു­ക:
    • മ­ര­പ്പ­ട്ടി, പ­ച്ച­ത­ത്ത, ഓ­ല­ക്കു­ട.
    • അ­മ്മാ­ല, ആ മാല, ഇ­മ്മു­ട്ടു്, ഈ മു­ട്ടു്, ഇ­വ്വ­ണ്ണം, ഈ വണ്ണം.
    • അ­വിൽ­പ്പൊ­ടി, അ­വിൽ­മ­ലർ, വിൽ­പ്പാ­ടു്, വിൽ­മു­ന.
    • തേൾ­ക്കു­ഞ്ഞു്, മ­ല­മ­കൾ­പ­തി.
  2. സ­ന്ധി­കാ­ര്യം വേണ്ട ദി­ക്കിൽ ചെ­യ്യു­ക:
    • എ­ന്നെ­പ­റ്റി നി­ങ്ങൾ­ക്കു് എ­ന്തു­ത­ന്നെ തോ­ന്നി തു­ട­ങ്ങി­യാ­ലും എ­നി­ക്കു നി­ങ്ങ­ളെ­കു­റി­ച്ചു് വി­രോ­ധം തോ­ന്നി ക­ഴി­ഞ്ഞി­ട്ടി­ല്ല.
    • നാളെ കാ­ല­ത്തു കാണാം അ­ലർ­മ­ക­ളു­ടെ തൃ­കാ­ല­ടി­ത്താർ വ­ണ­ങ്ങാം.
    • പയ്യെ തി­ന്നാൽ പനയും തി­ന്നാം.
    • ആ കേളി പൂ­ണ്ട­മ­ല. ഈ കേ­ര­ളാ­ഖ്യ­വി­ഷ­യം.
  3. ആഗമം, ദ്വി­ത്വം, ആദേശം, ലോപം, - ഈ സ­ന്ധി­ക­ളു­ടെ സ്വ­ഭാ­വം വി­വ­രി­ച്ചു നാ­ലി­നു­മു­ള്ള അ­ന്ത­രം വി­ശ­ദ­മാ­ക്കു­ക.

ഓർ­മ്മി­ക്കു­ക: (ഭാ­ഷാ­പ­ദ­ങ്ങ­ളു­ടെ ഇടയിൽ, ഖ, ഘ, ഫ, ഭ, ഝ, ധ, ഈ അ­ക്ഷ­ര­ങ്ങ­ളിൽ തു­ട­ങ്ങു­ന്ന സം­സ്കൃ­ത­പ­ദ­ങ്ങ­ളും പ്ര­യോ­ഗി­ച്ചു­കാ­ണും. ഈ അ­ക്ഷ­ര­ങ്ങൾ­ക്കു ദ്വി­ത്വം വ­രു­മ്പോൾ ക് ഖ, ഗ്ഘ, പ്ഫ, ബ് ഭ, ജ്ഝ, ദ്ധ, ഇ­ങ്ങ­നെ­യാ­യി­രി­ക്കും രൂപം.

ഉ­ദാ­ഹ­ര­ണം: അ + ഖേദം = അ­ക്ഖേ­ദം

ഇ + ഘട്ടം = ഇ­ഗ്ഘ­ട്ടം

അ + ഫലം = അ­പ്ഫ­ലം

ഇ + ധര = ഇദ്ധര

ഇ + ഭൂമി = ഇ­ബ്ഭൂ­മി

ഇ + ഝഷം = ഇ­ജ്ഝ­ഷം)

സം­സ്കൃ­ത സ­ന്ധി­പ്ര­ക­ര­ണം

ഭാ­ഷാ­സ­ന്ധി­കൾ ചു­രു­ക്കി വി­വ­രി­ച്ചു­ക­ഴി­ഞ്ഞു. മ­ല­യാ­ള­ത്തി­ലെ സാ­ഹി­ത്യ­ഭാ­ഷ­യിൽ മാ­ത്ര­മ­ല്ല, സം­ഭാ­ഷ­ണ ഭാ­ഷ­യി­ലും സം­സ്കൃ­ത­ശ­ബ്ദ­ങ്ങൾ ധാ­രാ­ളം ക­ട­ന്നു­കൂ­ടി­യി­ട്ടു­ണ്ടു്. അ­ത്ത­രം ശ­ബ്ദ­ങ്ങ­ളു­ടെ വർണ്ണ വി­കാ­ര­ങ്ങ­ളാ­ണു് ഇവിടെ സം­സ്കൃ­ത­സ­ന്ധി­യിൽ പ്ര­തി­പാ­ദി­ക്കു­ന്ന­തു്. മ­ല­യാ­ള­സാ­ഹി­ത്യ­പ­ഠ­ന­ത്തി­നു് അ­വ­ശ്യം അ­റി­ഞ്ഞി­രി­ക്കേ­ണ്ട സം­സ്കൃ­ത­സ­ന്ധി­കൾ മാ­ത്ര­മേ ഇവിടെ ചേർ­ക്കു­ന്നു­ള്ളൂ. രണ്ടു സം­സ്കൃ­ത­പ­ദം ചേ­രു­മ്പോൾ സം­സ്കൃ­ത­സ­ന്ധി­നി­യ­മ­വും, സം­സ്കൃ­ത­പ­ദ­വും ഭാ­ഷാ­പ­ദ­വും ചേ­രു­മ്പോൾ ഭാ­ഷാ­സ­ന്ധി നി­യ­മ­വു­മാ­ണു് ആ­ദ­രി­ക്കേ­ണ്ട­തു്.

ഉദാ:

  1. മുനി + അ­ഗ്ര്യൻ = മു­നി­ഗ്ര്യൻ (സം. സന്ധി)
  2. മുനി + അല്ല = മു­നി­യ­ല്ല (ഭാ. സന്ധി)

മുനി + അ­ഗ്ര്യൻ എന്നീ സം­സ്കൃ­ത പ­ദ­ങ്ങൾ ചേർ­ന്നു­ണ്ടാ­യ­താ­ണാ­ദ്യ­ത്തേ­തു്.

മുനി + അല്ല എ­ന്ന­തിൽ പ്ര­ഥ­മ­പ­ദം സം­സ്കൃ­ത­വും ദ്വി­തീ­യ­പ­ദം ഭാ­ഷ­യു­മാ­കു­ന്നു.

I. സ്വ­ര­സ­ന്ധി
  1. സ­വർ­ണ്ണ­സ­ന്ധി
      • അ + അ = ആ ജന + അധിപൻ = ജ­നാ­ധി­പൻ
      • അ + ആ = ആ ദേവ + ആലയം = ദേ­വാ­ല­യം
      • ആ + അ = ആ വിദ്യ + അർ­ത്ഥി = വി­ദ്യാർ­ത്ഥി
      • ആ +ആ = ആ പ്രജാ + ആ­ധി­പ­ത്യം = പ്ര­ജാ­ധി­പ­ത്യം
      • ഇ + ഇ = ഈ – മുനി + ഇ­ന്ദ്രൻ = മു­നീ­ന്ദ്രൻ
      • ഇ + ഈ = ഈ – രതി + ഈ­ശ്വ­രൻ = ര­തീ­ശ്വ­രൻ
      • ഈ + ഇ = ഈ – മഹി + ഇ­ന്ദ്രൻ = മ­ഹീ­ന്ദ്രൻ
      • ഈ + ഈ = ഈ – സതീ + ഈ­ശ്വ­രൻ = സ­തീ­ശ്വ­രൻ
      • ഉ + ഉ = ഊ – ഗുരു + ഉ­പ­ദേ­ശം = ഗു­രൂ­പ­ദേ­ശം
      • ഉ + ഊ = ഊ – തനു + ഊർ­ദ്ധ്വ­ഭാ­ഗം = ത­നൂർ­ദ്ധ്വ­ഭാ­ഗം
      • ഊ + ഉ = ഊ – വധൂ + ഉ­ദ്വാ­ഹം = വ­ധൂ­ദ്വാ­ഹം
      • ഊ + ഊ = ഊ – വധൂ + ഊഹം = വധൂഹം
  2. ഗു­ണ­സ­ന്ധി അ, ആ എ­ന്നി­വ­യു­ടെ പി­ന്നിൽ ഹ്ര­സ്വ­ങ്ങ­ളോ ദീർ­ഘ­ങ്ങ­ളോ ആ­യി­ട്ടു­ള്ള ഇ, ഉ, ഋ ഇ­വ­യി­ലേ­തെ­ങ്കി­ലും ഒന്നു വ­ന്നാൽ ര­ണ്ടി­നും കൂടി എ, ഒ, അര് ഇവ യ­ഥാ­ക്ര­മം ആ­ദേ­ശ­മാ­യി­വ­രും. ഈ സ­ന്ധി­ക്കു് ഗു­ണ­സ­ന്ധി­യെ­ന്നു പേർ.
      • അ + ഇ = ഏ – നര + ഇ­ന്ദ്രൻ = ന­രേ­ന്ദ്രൻ
      • അ + ഈ = ഏ – ഗണ + ഈശൻ = ഗണേശൻ
      • അ + ഉ = ഓ – അരുണ + ഉദയം = അ­രു­ണോ­ദ­യം
      • അ+ ഊ = ഓ – നവ + ഊഢ = നവോഢ
    • അ + ഋ = അര് – ദേവ + ഋഷി = ദേ­വർ­ഷി
      • ആ + ഇ = ഏ – മഹാ + ഇ­ന്ദ്രൻ = മ­ഹേ­ന്ദ്രൻ
      • ആ + ഈ = ഏ – രമാ + ഈശൻ = രമേശൻ
      • അ + ഉ = ഓ – സമര + ഉ­ത്സു­കൻ = സ­മ­രോ­ത്സു­കൻ
      • ആ + ഉ = ഓ – മഹാ + ഉ­ത്സ­വം = മ­ഹോ­ത്സ­വം
    • ആ + ഋ = അര് – മഹാ + ഋഷി = മഹർഷി
  3. വൃ­ദ്ധി­സ­ന്ധി അ, ആ, ഇ­വ­യു­ടെ പി­ന്നിൽ എ, ഓ, ഐ, ഔ, – ഈ അ­ക്ഷ­ര­ങ്ങൾ വ­ന്നാൽ ര­ണ്ടി­നും കൂടി ഐ, ഔ ഇവ യ­ഥാ­ക്ര­മം ആ­ദേ­ശ­മാ­യി­വ­രും. ഇ­തി­നു് വൃ­ദ്ധി­സ­ന്ധി­യെ­ന്നു­പേർ.
      • അ + ഏ = ഐ – ലോക + ഏ­ക­വീ­രൻ = ലോ­കൈ­ക­വീ­രൻ.
      • ആ + ഏ = ഐ – സദാ + ഏവ = സദൈവ.
      • അ + ഓ = ഔ – വന + ഓഘം = വനൗഘം.
      • ആ + ഓ = ഔ – മഹാ + ഓഷധി = മ­ഹൗ­ഷ­ധി.
      • അ + ഐ = ഐ – ജന + ഐക്യം = ജ­നൈ­ക്യം.
      • ആ + ഐ = ഐ – പ്രജാ + ഐ­ശ്വ­ര്യം = പ്ര­ജൈ­ശ്വ­ര്യം.
      • അ + ഔ = ഔ – കവന + ഔ­ചി­ത്യം = ക­വ­നൗ­ചി­ത്യം.
      • ആ + ഔ = ഔ – മഹാ + ഔ­ത്സു­ക്യം = മ­ഹൗ­ത്സു­ക്യം.
  4. യൺ­സ­ന്ധി ഹ്ര­സ്വ­ങ്ങ­ളോ ദീർ­ഘ­ങ്ങ­ളോ ആയ ഇ, ഉ, ഋ ഇ­വ­യ്ക്കു പ­ര­മാ­യി സ്വ­ര­ങ്ങൾ വ­ന്നാൽ ആ­ദ്യ­ത്തേ­വ­യു­ടെ സ്ഥാ­ന­ത്തു് യ്, വ്, ര്, ഇവ യ­ഥാ­ക്ര­മം വരും.
    • ഇ – അതി + അധികം = അ­ത്യ­ധി­കം. അഭി + അർ­ത്ഥ­ന = അ­ഭ്യർ­ത്ഥ­ന. ഇതി + ഏവം = ഇ­ത്യേ­വം. അതി + ഉൽ­ക്ക­ടം = അ­ത്യുൽ­ക്ക­ടം.
    • ഉ –
      • ഗുരു + അർ­ത്ഥം = ഗുർ­വ്വർ­ത്ഥം.
      • ലഘു + ഇഷ്ടം = ല­ഘ്വി­ഷ്ടം.
      • വധൂ + ഈ­പ്സി­തം = വ­ധ്വീ­പ്സി­തം.
    • ഋ –
      • പിതൃ + ആജ്ഞ = പി­ത്രാ­ജ്ഞ.
      • കർ­ത്തൃ + അർ­ത്ഥം = കർ­ത്രർ­ത്ഥം.
II. വ്യ­ഞ്ജ­ന­സ­ന്ധി

ഈ പ്ര­ക­ര­ണ­ത്തിൽ സ­മാ­സ­ത്തിൽ വ­രു­ന്ന സന്ധി മാ­ത്ര­മേ വി­വ­രി­ക്കു­വാ­നു­ദ്ദേ­ശി­ക്കു­ന്നു­ള്ളൂ. ക്, ങ്, ട്, ത്, പ്, മ്, ര്, സ് എന്നീ വ്യ­ഞ്ജ­ന­ങ്ങ­ളി­ലാ­ണു് പ്രാ­യേ­ണ സം­സ്കൃ­ത­പ­ദം അ­വ­സാ­നി­ക്കു­ന്ന­തു്. ഇവയിൽ രേ­ഫ­വും സ­കാ­ര­വും വി­സർ­ഗ്ഗ­മാ­കും. മ­കാ­ര­ത്തി­നു് പകരം അ­നു­സ്വാ­ര­മെ­ഴു­തു­ക­യാ­ണു് പ­തി­വു്. അ­നു­സ്വാ­ര­ത്തി­ന്റെ പി­ന്നിൽ സ്വരം വ­രി­ക­യാ­ണെ­ങ്കിൽ മകാരം പി­ന്നേ­യും വരും.

ഉദാ:

സം + ആസം = സമാസം.

കിം + അർ­ത്ഥം = കി­മർ­ത്ഥം.

ശ, ഷ, സ, ഹ പി­ന്നിൽ വ­ന്നാൽ മകാരം അ­നു­സ്വാ­ര­മാ­യി­രി­ക്കും. 1. സംശയം, 2. സം­ഹാ­രം, 3. സം­സാ­രം.

അ­ന്ത്യ­വ്യ­ഞ്ജ­ന­ങ്ങ­ളാ­യ ക, ച, ട, ത, പ, എ­ന്നി­വ­യു­ടെ പി­ന്നിൽ സ്വ­ര­മോ, ക, ച, ട, ത, പ, ഖ, ഛ, ഠ, ഥ, ഫ, ശ, ഷ, സ ഇ­വ­യ­ല്ലാ­ത്ത വ്യ­ഞ്ജ­ന­ങ്ങ­ളോ വ­ന്നാൽ അ­ന്ത്യ­വ്യ­ഞ്ജ­നം മൃ­ദു­വാ­യി മാറും.

    • വാക് + ഈ­ശ്വ­രൻ = വാ­ഗീ­ശ്വ­രൻ.
    • ദിക് + ജയം = ദി­ഗ്ജ­യം.
  1. സ്വാ­രാ­ട് + ജയം = സ്വാ­രാ­ഡ്ജ­യം.
  2. ചിത് + രൂപം = ചി­ദ്രൂ­പം.

പി­ന്നാ­ലെ വ­രു­ന്ന വ്യ­ഞ്ജ­നം അ­നു­നാ­സി­ക­മാ­യാൽ മൃ­ദു­വി­നു­പ­ക­രം അ­നു­നാ­സി­ക­വും വരാം.

ഉദാ:

ദിക് + നാഗം = ദി­ങ്നാ­ഗം. (ദി­ഗ്നാ­ഗം)

വാക് + മാ­ധു­ര്യം = വാ­ങ്മാ­ധു­ര്യം. (വാ­ഗ്മാ­ധു­ര്യം)

മാ­ത്രം, മയം, എ­ന്നി­വ പി­ന്നിൽ വ­ന്നാൽ അ­നു­നാ­സി­കം മാ­ത്ര­മെ വ­രി­ക­യു­ള്ളൂ; മൃദു വ­രി­ക­യി­ല്ല.

വാക് + മാ­ത്രം = വാ­ങ്മാ­ത്രം.

ചിത് + മയം = ചി­ന്മ­യം.

സകാര ത വർ­ഗ്ഗ­ങ്ങ­ളോ­ടു് ശകാര ച വർ­ഗ്ഗ­ങ്ങൾ ചേർ­ന്നാൽ സകാര ത വർ­ഗ്ഗ­ങ്ങൾ­ക്കു് ശകാര ച വർ­ഗ്ഗ­വും, ഷകാര ട വർ­ഗ്ഗം ചേർ­ന്നാൽ ഷകാര ട വർ­ഗ്ഗ­വും ആ­ദേ­ശ­മാ­യി വരും.

  1. മനസ് + ശക്തി = മ­ന­ശ്ശ­ക്തി.
  2. സത് + ചരിതം = സ­ച്ച­രി­തം.
  3. ഉത് + ട­ങ്കി­തം = ഉ­ട്ട­ങ്കി­തം.
  4. ശ്രേ­യ­സ് + ഷട്കം = ശ്രേ­യ­ഷ് ഷട്കം.

ത­കാ­ര­ത്തി­നു് പ­ര­മാ­യി­രി­ക്കു­ന്ന ശകാരം ഛ­കാ­ര­മാ­കും.

  1. മഹത് + ശക്തി = മ­ഹ­ച്ഛ­ക്തി.
  2. ഹൃത് + ശല്യം = ഹൃ­ച്ഛ­ല്യം.

ത­കാ­ര­ത്തി­നു­ശേ­ഷം ലകാരം വ­ന്നാൽ തകാരം ല­കാ­ര­മാ­യി മാറും.

  1. മരുത് + ലീല = മ­രു­ല്ലീ­ല.
  2. തത് + ലാഭം = ത­ല്ലാ­ഭം.

അ­നു­നാ­സി­ക­ങ്ങ­ളൊ­ഴി­ച്ചു് ക മുതൽ മ വ­രെ­യു­ള്ള അ­ക്ഷ­ര­ങ്ങ­ളു­ടെ പി­ന്നിൽ വ­രു­ന്ന ഹ­കാ­ര­ത്തി­നു് അതാതു വർ­ഗ്ഗ­ത്തി­ലെ ച­തുർ­ത്ഥാ­ക്ഷ­രം യ­ഥാ­ക്ര­മം ആ­ദേ­ശ­മാ­യി­വ­രും.

  1. തത് + ഹിതം = ത­ദ്ധി­തം.
  2. ദിക് + ഹസ്തി = ദി­ഗ്ഘ­സ്തി.

പ­ദ­ത്തി­ന്റെ അ­ന്ത്യ­ത്തിൽ വ­രു­ന്ന സ­കാ­ര­വും രേ­ഫ­വും വി­സർ­ഗ്ഗ­മാ­കും.

  1. മനസ് = മനഃ
  2. പുനർ = പുനഃ

വി­സർ­ഗ്ഗ­ത്തി­ന്റെ പി­ന്നിൽ ക, ഖ, പ, ഫ ഇവ വ­ന്നാൽ വി­സർ­ഗ്ഗം മാ­റു­ക­യി­ല്ല.

  1. അന്തഃ + കരണം – അ­ന്തഃ­ക­ര­ണം
  2. മനഃ + പാഠം – മ­നഃ­പാ­ഠം
  3. മ­നഃ­ഖ­ഗം – മ­നഃ­ഖ­ഗം
  4. ശ്രേ­യഃ + ഫലം = ശ്രേ­യഃ­ഫ­ലം

ശ, ഷ, സ ഇ­വ­യു­ടെ മു­മ്പി­ലി­രി­ക്കു­ന്ന വി­സർ­ഗ്ഗം ചി­ല­പ്പോൾ വി­സർ­ഗ്ഗ­മാ­യി­ത്ത­ന്നെ­യി­രി­ക്കും. അ­ല്ലെ­ങ്കിൽ യ­ഥാ­ക്ര­മം ശ്, ഷ്, സ് എ­ന്നാ­യി മാറും.

  1. അ­ന്തഃ­ശ­ക്തി (അ­ന്ത­ശ്ശ­ക്തി)
  2. മ­നഃ­സാ­ക്ഷി (മ­ന­സ്സാ­ക്ഷി)

വർ­ഗ്ഗ­പ്ര­ഥ­മ­ദ്വി­തീ­യാ­ക്ഷ­ര­ങ്ങ­ളോ ശ്, ഷ്, സ് എ­ന്നി­വ­യോ പി­ന്നിൽ വ­രു­ന്ന ശ, ഷ, സ കളുടെ മു­മ്പി­ലി­രി­ക്കു­ന്ന വി­സർ­ഗ്ഗ­ത്തി­നു വി­ക­ല്പേ­ന ലോ­പം­വ­രും.

  1. അന്തഃ + സ്ഥാ­നം = അ­ന്ത­സ്ഥാ­നം (അ­ന്തഃ­സ്ഥാ­നം)
  2. മനഃ + സ്തോ­ഭം = മ­ന­സ്തോ­ഭം (മ­നഃ­സ്തോ­ഭം)

അഃ എ­ന്ന­തി­നു­ശേ­ഷം അ­കാ­ര­മോ ഓരോ വർ­ഗ്ഗ­ത്തി­ലേ­യും പ്രഥമ ദ്വി­തീ­യാ­ക്ഷ­ര­ങ്ങ­ളൊ­ഴി­ച്ചു­ള്ള അ­ക്ഷ­ര­ങ്ങ­ളോ വ­ന്നാൽ ‘അ’ എ­ന്ന­തു് ‘ഓ’ ആയി മാ­റു­ന്ന­താ­ണു്.

  1. മനഃ + അർ­ത്ഥം = മനോഽർത്ഥം.
  2. ചേതഃ + ഗുണം = ചേതോഽഗുണം.
  3. യശഃ + രാശി = യ­ശോ­രാ­ശി.

ഇ­കാ­ര­ത്തി­ന്റേ­യും ഉ­കാ­ര­ത്തി­ന്റേ­യും പി­ന്നിൽ വ­രു­ന്ന വി­സർ­ഗ്ഗ­ത്തി­നു­ശേ­ഷം മുൻ­പ­റ­ഞ്ഞ അ­ക്ഷ­ര­ങ്ങൾ വ­ന്നാൽ വി­സർ­ഗ്ഗ­ത്തി­ന്റെ സ്ഥാ­ന­ത്തു് രേഫം വരും.

  1. നിഃ + അർ­ത്ഥം = നി­രർ­ത്ഥം.
  2. ദുഃ + ഗതി = ദുർ­ഗ്ഗ­തി.

വി­സർ­ഗ്ഗ­ത്തി­ന്റെ പി­ന്നിൽ ശ്, ച്, ഛ്, എ­ന്നി­വ വ­ന്നാൽ വി­സർ­ഗ്ഗ­ത്തി­ന്റെ സ്ഥാ­ന­ത്തു് ശ് വരും.

  1. മനഃ + ശക്തി = മ­ന­ശ്ശ­ക്തി.
  2. അന്തഃ +ചിന്ത = അ­ന്ത­ശ്ചി­ന്ത.

സ്, ത് എ­ന്നി­വ വ­ന്നാൽ സകാരം വരും.

  1. മനഃ + സാ­ക്ഷി = മ­ന­സ്സാ­ക്ഷി.
  2. അ­ന്തഃ­താ­പം = അ­ന്ത­സ്താ­പം

രേ­ഫ­ത്തി­ന്റെ പി­ന്നിൽ വ­രു­ന്ന രേഫം ലോ­പി­ക്കു­ക­യും ആ­ദ്യ­രേ­ഫ­ത്തി­ന്റെ മു­മ്പി­ലി­രി­ക്കു­ന്ന സ്വരം ഹ്ര­സ്വ­മാ­യാൽ ദീർ­ഘി­ക്കു­ക­യും ചെ­യ്യും.

  1. സ്വര് + രാ­ജ്യം = സ്വാ­രാ­ജ്യം.
  2. നിര് + രവം = നീരവം.

വൈ­യാ­ക­ര­ണ­ന്മാർ വി­സർ­ഗ്ഗ­സ­ന്ധി­യെ പ്ര­ത്യേ­കം പ്ര­തി­പാ­ദി­ക്കു­ക­യാ­ണു് പ­തി­വു്. രേ­ഫ­വും സ­കാ­ര­വും പ­ദാ­ന്ത­മാ­യാൽ വി­സർ­ഗ്ഗ­മാ­യി മാറുക പ­തി­വു­ള്ള­തു­കൊ­ണ്ടു് വി­സർ­ഗ്ഗ­സ­ന്ധി­യെ വ്യ­ഞ്ജ­ന­സ­ന്ധി­യിൽ ഉൾ­പ്പെ­ടു­ത്തു­ക­യാ­ണു് ഇവിടെ ചെ­യ്തി­ട്ടു­ള്ള­തു്.

സം­സ്കൃ­ത സ­ന്ധി­ക­ളു­ടെ അ­നു­ക­ര­ണ­മാ­യി അനേകം സ­ന്ധി­കൾ മ­ല­യാ­ള­ത്തിൽ വ­ന്നി­ട്ടു­ണ്ട്. അ­നേ­കാ­യി­രം മു­ത­ലാ­യ­വ സം­സ്കൃ­ത­സ­ന്ധ്യ­നു­ക­ര­ണ­ത്തി­നു് ഉ­ദാ­ഹ­ര­ണ­മാ­ണു്.

അ­ഭ്യാ­സം ൩൨
  1. സ­ന്ധി­കാ­ര്യം ചെ­യ്യേ­ണ്ട ദി­ക്കിൽ ചെ­യ്യു­ക:
    • പ്രഥമ അ­ദ്ധ്യാ­പ­ക­ന്റെ സ്നേഹ ഔ­ദ­ര്യം എ­ല്ലാ­വ­രു­ടേ­യും പ്ര­ശം­സ­യ്ക്കു വി­ഷ­യ­മാ­യി.
    • അതി ആ­ഗ്ര­ഹം അ­രു­തു്.
    • സൂര്യ ഉദയം നയന ആ­കർ­ഷ­ക­മാ­യി­രു­ന്നു.
    • ലോക ഏക വീ­ര­നാ­ണു് അ­ല­ക്സാൻ­ഡർ.
    സ­ന്ധി­ചെ­യ്യു­ക. (1) മനഃ + രാ­ജ്യം. മനഃ + ദോഷം. അന്തഃ + സുഖം. മനഃ + സുഖം. മനഃ + ശക്തി. മനഃ + വേദന. (2)ഗതി + അ­ന്ത­രം. ഗുരു + അ­നു­ഗ്ര­ഹം. മഹാ + ഋഷ. വസന്ത + ഋതു. (3) ജഗത് + ഏ­ക­നാ­ഥൻ. ലോക + ഏ­ക­നാ­ഥൻ. തത് + ഇച്ഛ. ഹൃത് + അ­ന്ത­രം. ദിക് + അംഗന. ത്വക് + രോഗം. (4) വാക് + മാ­ധു­ര്യം. വാക് + മയം. ദിക് + നായകൻ. അവാക് + മുഖം. (5) പുനഃ + അപി. പുനഃ + പുനഃ അന്തഃ + കരണം. അന്തഃ + ദർശനം.
പ­രാ­വർ­ത്ത­നം

മ­റ്റു­ള്ള­വ­രു­ടെ വാ­ക്യ­ങ്ങ­ളി­ലെ ആശയം സ്വ­ന്തം വാ­ക്യ­ത്തിൽ പ്ര­കാ­ശി­പ്പി­ക്കു­ന്ന­താ­ണു് പ­രാ­വർ­ത്ത­നം. അ­ന്യ­വാ­ക്യ­ങ്ങ­ളു­ടെ അർ­ത്ഥം പ­റ­യു­ക­മാ­ത്രം ചെ­യ്താൽ പോരാ; അതു് വി­വർ­ത്ത­ന­മേ ആ­ക­യു­ള്ളൂ. അർ­ത്ഥം വി­ശ­ദീ­ക­രി­ക്കു­ക, വി­വ­ര­ണ­ത്തിൽ അ­പൂർ­ണ്ണ­ത­യു­ണ്ടെ­ങ്കിൽ പ­രി­ഹ­രി­ക്കു­ക, ഭാഷ ല­ളി­ത­മാ­ക്കു­ക, മൂ­ല­വാ­ക്യ­ത്തി­ന്റെ ബന്ധം ദുർ­ഗ്ര­ഹ­മാ­ണെ­ങ്കിൽ അതു് സു­ഗ­മ­മാ­ക്കു­ക, ഇ­തെ­ല്ലാം പ­രാ­വർ­ത്ത­ന­ത്തി­ന്റെ ധർ­മ്മ­മാ­കു­ന്നു. മൂ­ല­വാ­ക്യ­ത്തി­ലെ അ­ല­ങ്കാ­രം അ­തു­പോ­ലെ പ­കർ­ത്തു­ക­യ­ല്ല, ഹാ­നി­ത­ട്ടാ­ത്ത­വി­ധ­ത്തിൽ വാ­ക്യ­ഭം­ഗി­യോ­ടു­കൂ­ടി ആശയം വ­രു­ത്തു­ക­യാ­ണു് വേ­ണ്ട­തു്. സ്വാ­ത­ന്ത്ര്യം അ­നു­വ­ദി­ക്കാ­ത്ത­താ­ണെ­ങ്കി­ലും മൂ­ല­ത്തിൽ ഇ­ല്ലാ­ത്ത ആ­ശ­യ­ങ്ങൾ അ­സം­ഗ­ത­മാ­യ രീ­തി­യിൽ കൂ­ട്ടി­ക്ക­ലർ­ത്തു­ക­യോ ക­ഠി­ന­മാ­യ ഭാഷ ഉ­പ­യോ­ഗി­ക്കു­ക­യോ ചെ­യ്യു­ന്ന­തു് ഒ­രി­ക്ക­ലും ആ­ശാ­സ്യ­മാ­യി­രി­ക്ക­യി­ല്ല.

പ­രാ­വർ­ത്ത­നം ചെ­യ്യ­ണ­മെ­ന്നു­ദ്ദേ­ശി­ക്കു­ന്ന ഭാ­ഗ­ത്തി­ന്റെ ആശയം പൂർ­ണ്ണ­മാ­യി മ­ന­സ്സി­ലാ­ക്കു­ക­യാ­ണു് പ­രാ­വർ­ത്ത­കൻ ആ­ദ്യ­മാ­യി വേ­ണ്ട­തു്. അ­തി­നു­വേ­ണ്ടി ഉ­ദ്ദി­ഷ്ട­ഭാ­ഗം പല തവണ വാ­യി­ക്കേ­ണ്ടി­വ­ന്നേ­ക്കാം. ആശയം മ­ന­സ്സി­ലാ­യി­ക്ക­ഴി­ഞ്ഞാൽ, അർ­ത്ഥം പ­റ­യു­ന്ന രീ­തി­യിൽ, അതു സ്വ­ന്തം വാ­ക്യ­ത്തി­ലെ­ഴു­ത­ണം. പി­ന്നീ­ട് അതു വേ­ണ്ട­വി­ധം പ­രി­ഷ്ക്ക­രി­ച്ചു് ല­ളി­ത­മാ­യ ഭാ­ഷ­യിൽ വി­ശ­ദീ­ക­രി­ച്ചാൽ പ­രാ­വർ­ത്ത­ന­മാ­യി. മൂ­ല­വാ­ക്യ­ത്തി­ലെ ആ­ശ­യ­കേ­ന്ദ്രം ഇ­ന്ന­താ­ണെ­ന്നു് ആദ്യം തന്നെ ക­ണ്ടു­പി­ടി­ക്കു­ന്ന­തു് പ­രാ­വർ­ത്ത­ന­ത്തി­നു വലിയ സ­ഹാ­യ­മാ­യി­രി­ക്കും.

“കണ്ണേ, മ­ട­ങ്ങു­ക; ക­രി­ഞ്ഞു­മ­ലി­ഞ്ഞു­മാ­ശു

മ­ണ്ണാ­കു­മീ മലരു വി­സ്മൃ­ത­മാ­കു­മി­പ്പോൾ;

എ­ണ്ണി­ടു­കാർ­ക്കു­മി­തു­താൻ ഗതി; സാ­ധ്യ­മെ­ന്തു

ക­ണ്ണീ­രി­നാൽ? അ­വ­നി­വാ­ഴ്‌­വു കി­നാ­വു­ക­ഷ്ടം!”

(വീ­ണ­പൂ­വ്)

ഈ പദ്യം പ­രാ­വർ­ത്ത­നം ചെ­യ്തു­നോ­ക്കാം. ലോ­ക­ത്തി­ന്റെ ന­ശ്വ­ര­ത­യാ­ണു്—ജീ­വി­ത­ത്തി­ന്റെ ക്ഷ­ണി­ക­ത­യാ­ണു്—പ­ദ്യ­ത്തിൽ പ്ര­തി­പാ­ദ്യ­മാ­യ പ്ര­ധാ­നാം­ശം. അതിനെ മ­റ്റം­ശ­ങ്ങ­ളെ­കൊ­ണ്ടു് ഊ­ന്നി­പ്പ­റ­യു­ക­യാ­ണു കവി ചെ­യ്യു­ന്ന­തു്. ആ­ദ്യ­മാ­യി പ­ദ്യ­ത്തി­ന്റെ അർ­ത്ഥം എ­ഴു­താം.

“കണ്ണേ, പിൻ­തി­രി­യു­ക; ഈ പൂവു ക­രി­ഞ്ഞും അ­ലി­ഞ്ഞും വേ­ഗ­ത്തിൽ മ­ണ്ണാ­യി­ത്തീ­രും. ഇ­തി­ന്റെ കഥ വി­സ്മ­രി­ക്ക­പ്പെ­ടു­ക­യും ചെ­യ്യും. എ­ല്ലാ­വ­രു­ടേ­യും ഗതി ഇ­തു­ത­ന്നെ­യാ­ണു്. ക­ര­ഞ്ഞ­തു­കൊ­ണ്ടു് പ്ര­യോ­ജ­ന­മി­ല്ല. ലോ­ക­ജീ­വി­തം സ്വ­പ്ന­പ്രാ­യ­മ­ത്രെ.”

ഇതു പ­ദ്യ­ത്തി­ന്റെ പ­ദാ­നു­പ­ദ­മാ­യ ഒരു വി­വർ­ത്ത­ന­മേ ആ­കു­ന്നു­ള്ളൂ. പ­രാ­വർ­ത്ത­ന­ത്തി­നു വേണ്ട ജീവൻ ഇതിൽ വ­ന്നി­ട്ടി­ല്ല താഴെ കാ­ണും­വി­ധം ന­മു­ക്കി­തു പ­രാ­വർ­ത്ത­നം ചെ­യ്യാം.

‘കഷ്ടം! ലോ­ക­ജീ­വി­തം എത്ര ക്ഷ­ണി­കം? എ­ന്തൊ­ന്നാ­ണു് ഈ ലോ­ക­ത്തിൽ ശാ­ശ്വ­ത­മാ­യി­ട്ടു­ള്ള­തു്? ഒരു കാ­ല­ത്തു് ലോ­ക­ത്തെ മ­യ­ക്കി­യി­രു­ന്ന ഈ പൂവു് ഇതൾ താഴെ വീണു കി­ട­ക്കു­ന്നു. എ­നി­ക്കു് ഇ­തി­ന്റെ നേരെ നോ­ക്കാൻ തോ­ന്നു­ന്നി­ല്ല. നോ­ക്കും­തോ­റും എന്റെ കണ്ണു നി­റ­യു­ന്നു. ഏ­താ­നും നി­മി­ഷ­ങ്ങൾ­ക്കു­ള്ളിൽ ഈ പൂവു ക­രി­ഞ്ഞോ അ­ലി­ഞ്ഞോ മ­ണ്ണോ­ടു­ചേ­രും; അ­പ്ര­ത്യ­ക്ഷ­മാ­കും. ന­ല്ല­കാ­ല­ത്തു് ഇ­തി­ന്റെ സൗ­ര­ഭ്യ­പു­ര­ത്തി­ലും സൗ­ന്ദ­ര്യ­ധോ­ര­ണി­യി­ലും മനം മ­യ­ങ്ങി ഇ­തി­നെ­ത്ത­ന്നെ ഉ­റ്റു­നോ­ക്കി­ക്കൊ­ണ്ടു് നി­ന്നി­രു­ന്ന ആളുകൾ, ഇ­തി­ന്റെ കഥ തന്നെ മ­റ­ന്നു കളയും. ഈ പു­ഷ്പ­ത്തി­ന്റെ ജീ­വി­തം മ­നു­ഷ്യ­ന് ഒരു ഗു­ണ­പാ­ഠ­മാ­ണു്. എ­ന്തു­കൊ­ണ്ടെ­ന്നാൽ അ­വ­ന്റെ നി­ല­യും ഇ­തിൽ­നി­ന്നു ഭി­ന്ന­മ­ല്ല. അവനും ഇന്നോ നാ­ളെ­യോ മ­ണ്ണോ­ടു ചേ­രേ­ണ്ട­വ­നാ­ണു്. മ­ര­ണ­ത്തിൽ അ­നു­ശോ­ചി­ക്കു­ന്ന­തും, ക­ണ്ണീർ പൊ­ഴി­ക്കു­ന്ന­തും, വാ­സ്ത­വ­മാ­ലോ­ചി­ച്ചാൽ നി­രർ­ത്ഥ­ത­മാ­കു­ന്നു. ഇ­ഹ­ലോ­ക­ജീ­വി­തം സ്വ­പ്ന­തു­ല്യ­മെ­ന്നു പ­റ­ഞ്ഞാൽ പോരാ, ഒരു സ്വ­പ്നം­ത­ന്നെ­യാ­ണു്. ആ­ലോ­ചി­ക്കു­മ്പോൾ എത്ര ദുഃ­ഖ­ജ­ന­കം!’.

മേൽ­കാ­ണി­ച്ച പദ്യം ഇ­തു­പോ­ലെ മാ­ത്ര­മേ പ­രാ­വർ­ത്ത­നം ചെ­യ്യാ­വൂ എ­ന്നി­ല്ല; എ­ല്ലാ­വ­രും പ­രാ­വർ­ത്ത­നം ചെ­യ്യു­ന്ന­തു് ഒ­രു­പോ­ലെ­യി­രി­ക്ക­ണ­മെ­ന്നു നിർ­ബ­ന്ധ­വു­മി­ല്ല. ഒരു മാ­തൃ­ക­കാ­ണി­ച്ചു എന്നു മാ­ത്ര­മെ­യു­ള്ളൂ. ര­ണ്ടു് പ­ദ്യ­ങ്ങൾ­കൂ­ടി പ­രാ­വർ­ത്ത­നം ചെ­യ്തു കാ­ണി­ക്കാം.

“ക്രി­സ്തു­ദേ­വ­ന്റെ പ­രി­ത്യാ­ഗ­ശീ­ല­വും സാ­ക്ഷാൽ

കൃ­ഷ്ണ­നാം ഭ­ഗ­വാ­ന്റെ ധർ­മ്മ­ര­ക്ഷോ­പാ­യ­വും,

ബു­ദ്ധ­ന്റെ യ­ഹിം­സ­യും, ശ­ങ്ക­രാ­ചാ­ര്യ­രു­ടെ

ബു­ദ്ധി­ശ­ക്തി­യും, ര­ന്തി­ദേ­വ­ന്റെ ദ­യാ­വാ­യ്പും,

ശ്രീ­ഹ­രി­ശ്ച­ന്ദ്ര­നു­ള്ള സ­ത്യ­വും, മുഹമ്മദിൻ-​

സ്ഥൈ­ര്യ­വു­മൊ­രാ­ളിൽ­ച്ചേർ­ന്നൊ­ത്തു­കാ­ണ­ണ­മെ­ങ്കിൽ,

ചെ­ല്ലു­വിൻ ഭ­വാ­ന്മാ­രെൻ ഗു­രു­വിൻ നി­ക­ട­ത്തിൽ

അ­ല്ലാ­യ്കി­ല­വി­ടു­ത്തെ­ച്ച­രി­ത്രം വാ­യി­ക്കു­വിൻ.”

(എന്റെ ഗു­രു­നാ­ഥൻ)

പ­രാ­വർ­ത്ത­നം

“എന്റെ ഗു­രു­പാ­ദർ അ­സാ­ധാ­ര­ണ­മാ­യ മാ­ഹാ­ത്മ്യ­ത്തോ­ടു­കൂ­ടി­യ ഒരു ദി­വ്യ­നാ­കു­ന്നു. ഉ­ത്ത­മ­ങ്ങ­ളാ­യ സകല ഗു­ണ­ങ്ങ­ളും ഇ­ങ്ങ­നെ തി­ക­ഞ്ഞ ഒരു മ­ഹാ­പു­രു­ഷൻ ഉ­ണ്ടാ­യി­ട്ടു­ണ്ടോ എന്നു സം­ശ­യ­മാ­ണു്. മ­നു­ഷ്യ­നു് പാ­പ­മോ­ച­നം ന­ല്കു­വാൻ ജീ­വി­തം കു­രു­ശിൽ അർ­പ്പി­ച്ച ക്രി­സ്തു­ദേ­വ­ന്റെ ആ­ത്മ­ത്യാ­ഗം പ്ര­സി­ദ്ധ­മാ­ണു്; ധർ­മ്മ­ത്തെ സം­ര­ക്ഷി­ക്കു­വാൻ കർ­മ്മ­വും ഉ­പ­ദേ­ശ­വും­കൊ­ണ്ടു് യ­ത്നി­ച്ച അ­ഷ്ടൈ­ശ്വ­ര്യ­സി­ദ്ധി­യോ­ടു­കൂ­ടി­യ ശ്രീ­കൃ­ഷ്ണ­ന്റെ ഉപായം അ­ത്ഭു­ത ജ­ന­ക­മ­ത്രെ; ബു­ദ്ധ­ന്റെ ജീ­വി­തം മാ­ന­സി­ക­വും വാ­ചി­ക­വും കാ­യി­ക­വു­മാ­യ അ­ഹിം­സാ­വ്ര­ത്ത­തി­നു് ഉ­ത്ത­മോ­ദാ­ഹ­ര­ണ­മാ­കു­ന്നു; ശ­ങ്ക­രാ­ചാ­ര്യർ മ­നു­ഷ്യ­ബു­ദ്ധി­ശ­ക്തി­യു­ടെ മാ­ന­ദ­ണ്ഡ­മാ­ണെ­ന്നു ആരും സ­മ്മ­തി­ക്കും; സർവ്വ ജീ­വ­ജാ­ല­ങ്ങൾ­ക്കും സുഖം ആ­ശം­സി­ക്കു­ക­യും ലോ­ക­ത്തി­ലെ ദുഃഖം മു­ഴു­വ­നും സ്വാ­ത്മാ­വിൽ അർ­പ്പി­ക്കു­വാൻ പ്രാർ­ത്ഥി­ക്കു­ക­യും ചെയ്ത ര­ന്തി­ദേ­വ­ന്റെ ദയ അ­ലോ­ക­സാ­ധാ­ര­ണം തന്നെ; ച­ണ്ഡാ­ള­ദാ­സ്യം­പോ­ലും സ്വീ­ക­രി­ച്ച ഹ­രി­ശ്ച­ന്ദ്ര­ന്റെ സ­ത്യ­നി­ഷ്ഠ­യെ­ക്കു­റി­ച്ചു് എത്ര പ്ര­ശം­സി­ച്ചാ­ലും അ­ധി­ക­മാ­വു­ക­യി­ല്ല. ന­ബി­യു­ടെ ആ­ത്മ­സ്ഥൈ­ര്യ­വും എ­ല്ലാ­വ­രു­ടേ­യും അ­ത്ഭു­താ­ദ­ര­ങ്ങൾ­ക്കു് പാ­ത്ര­മാ­യി­ട്ടു­ണ്ടു്; എ­ന്നാൽ ഈ ഗു­ണ­ങ്ങ­ളെ­ല്ലാം തി­ക­ഞ്ഞ ഒരാൾ ഇ­ന്നു് ജീ­വി­ച്ചി­രി­പ്പു­ണ്ടു്; എന്റെ വ­ന്ദ്യ­ഗു­രു. ആ ആ­രാ­ധ്യ­പു­രു­ഷ­ന്റെ സ­ന്ദർ­ശ­ന­ത്തി­നു് ഭാ­ഗ്യം സി­ദ്ധി­ച്ചി­ട്ടി­ല്ലെ­ങ്കിൽ, നി­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ പു­ണ്യ­ച­രി­ത്രം വാ­യി­ച്ചു നോ­ക്കു­വിൻ; ഞാൻ പ­റ­ഞ്ഞ­തു് പ­ര­മാർ­ത്ഥ­മാ­ണെ­ന്നു ബോ­ദ്ധ്യ­മാ­കും.”

മൂലം

“സാ­ധി­ച്ചു­വേ­ഗ­മ­ഥ­വാ നിജ ജ­ന്മ­കൃ­ത്യം

സാ­ധി­ഷ്ഠർ­പോ­ട്ടി­ഹ; സദാ നിശി പാ­ന്ഥ­പാ­ദം

ബാ­ധി­ച്ചു രൂ­ക്ഷ­ശി­ല വാ­ഴ്‌­വ­തിൽ­നി­ന്നു മേഘ-

ജ്യോ­തി­സ്സു­തൻ ക്ഷ­ണി­ക­ജീ­വി­ത­മ­ല്ലി കാ­മ്യം?”

(വീ­ണ­പൂ­വു്)

പ­രാ­വർ­ത്ത­നം

“സ­ജ്ജ­ന­ങ്ങൾ ആ­യു­സ്സി­ന്റെ ദൈർ­ഘ്യ­ത്തെ അ­ള­ക്കു­ന്ന­തു്, ജീ­വി­ച്ചി­രി­ക്കു­ന്ന ദി­വ­സ­ങ്ങ­ളെ­ണ്ണി­യി­ട്ട­ല്ല, ചെ­യ്തു തീർ­ക്കു­ന്ന­പ്ര­വൃ­ത്തി­ക­ളെ ക­ണ­ക്കാ­ക്കി­യി­ട്ടാ­ണു്. മ­റ്റു­ള്ള­വർ­ക്കു യാ­തൊ­രു­പ­കാ­ര­വും ചെ­യ്യാ­തേ­യും, ത­ങ്ങ­ളു­ടെ ജീ­വി­ത­ത്തി­ന്റെ ഉ­ദ്ദേ­ശ്യ­ത്തെ­പ്പ­റ്റി ചി­ന്തി­ക്കാ­തേ­യും ഭൂ­മി­ക്കു ഭാ­ര­മാ­യി വ­ള­രെ­ക്കാ­ലം ജീ­വി­ച്ചി­രി­ക്കു­ന്ന­തെ­ന്തി­ന്? കർ­ത്ത­വ്യം യ­ഥാ­യോ­ഗ്യം നിർ­വ്വ­ഹി­ച്ചാൽ അ­കാ­ല­മ­ര­ണ­ത്തിൽ­പോ­ലും ഖേ­ദി­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ല. ഇ­ട­യ്ക്കു മി­ന്നി­മ­റ­യു­ന്ന മി­ന്നൽ­പ്പി­ണ­രി­ന്റെ ജീ­വി­തം ക്ഷ­ണി­ക­മാ­ണെ­ങ്കി­ലും, ഇ­രു­ട്ട­ത്തു വഴി തി­രി­ച്ച­റീ­യാ­തെ കി­ട­ന്നു­ഴ­ലു­ന്ന യാ­ത്ര­ക്കാർ­ക്കു ര­ണ്ട­ടി­യെ­ങ്കി­ലും മു­ന്നോ­ട്ടു­ന­ട­ക്കാൻ അതു് സ­ഹാ­യ­മാ­യി­ത്തീ­രു­ന്നു. നേ­രെ­മ­റി­ച്ചു്, വ­ഴി­മ­ദ്ധ്യ­ത്തിൽ കാ­ണു­ന്ന കൂർ­ത്ത­ക­ല്ലു് വ­ള­രെ­ക്കാ­ലം കി­ട­ക്കു­ന്നു­ണ്ടെ­ങ്കി­ലും, വ­ഴി­പോ­ക്ക­രു­ടെ കാ­ല­ടി­ക­ളെ വേ­ദ­നി­പ്പി­ക്കു­ക­യും അ­വ­രു­ടെ കാൽ­ച്ച­വി­ട്ടേൽ­ക്കു­ക­യും മാ­ത്ര­മേ ചെ­യ്യു­ന്നു­ള്ളൂ. മ­റ്റു­ള്ള­വ­രെ ഉ­പ­ദ്ര­വി­ച്ചും സ്വയം അ­പ­മാ­നം സ­ഹി­ച്ചും വ­ള­രെ­ക്കാ­ലം ജീ­വി­ക്കു­ന്ന­തി­നേ­ക്കാൾ, അ­ല്പ­കാ­ല­ത്തെ ജീ­വി­ത­ത്തി­നി­ട­യിൽ ത­ന്നാ­ലാ­വു­ന്ന­വി­ധം പ­രോ­പ­കാ­രം ചെ­യ്ത് ലോ­ക­ത്തോ­ടു യാ­ത്ര­പ­റ­യു­ന്ന­ത­ല്ലേ കാ­മ്യ­മാ­യി­ട്ടു­ള്ള­തു്?”

അ­ഭ്യാ­സം ൩൩
  1. ‘നി­ത്യം ജ്വ­ലി­പ്പൊ­രു പ­രാർ­ക്ക­നെ നേർ­ത്തു­നോ­ക്കി­ക്ക­ത്തി­പ്പൊ­ടി­ഞ്ഞ­മി­ഴി­യിൽ പ്ര­ഭ­ത­ന്നെ കാണാ; അ­ത്യ­ന്ത­കോ­മ­ള­ത­യാർ­ന്ന മ­ത­പ്ര­സൂ­നം കു­ത്തി­ച്ച­ത­യ്ക്കിൽ മണമോ മധുവോ ല­ഭി­ക്കും’
  2. ‘ഒ­ര­ല്ല­ലി­ല്ലെ­ങ്കി­ലെ­നി­ക്കു ക­ല്ലാ­യി­രി­ക്കു­വാ­നാ­ണി­നി­മേ­ലി­ലി­ഷ്ടം; മ­രി­ച്ചി­ടും മർ­ത്ത്യ­ത­യെ­ന്തി­നാ­ണു ക­ര­ഞ്ഞി­ടാ­നും ക­ര­യി­ച്ചി­ടാ­നും.’
  3. ‘ആ­ത്മീ­യ­വും അ­നാ­ത്മീ­യ­വു­മാ­യ രണ്ടു പ്ര­തി­കൂ­ല ശ­ക്തി­ക­ളു­ടെ ഒരു യു­ദ്ധ­രം­ഗ­മാ­ണു് മ­നു­ഷ്യൻ. ഒ­ന്നു്, ജീ­വി­ത­ത്തെ പ്ര­കാ­ശ­ത്തി­ലേ­യ്ക്കും മ­റ്റേ­തു്, ത­മ­സ്സി­ലേ­യ്ക്കും വ­ലി­ച്ചു­കൊ­ണ്ടു­പോ­കു­ന്നു. ജീ­വി­ത­മെ­ന്നു പ­റ­യു­ന്ന­തു­ത­ന്നെ ഈ ഭി­ന്ന­ശ­ക്തി­ക­ളു­ടെ അ­ന്യോ­ന്യ­മ­ത്സ­ര­മാ­ണെ­ന്നു പറയാം.’
  4. ‘പാരേ, ന­രർ­ക്ക­ഹ­ഹ! നീ­യൊ­രു നാ­ക­മാ­യി­ത്തീ­രേ­ണ­മെ­ന്നു കരുതി ദ്രു­ഹി­ണൻ ച­മ­ച്ചു: രേ രേ, മുരേ, കൊ­ടി­യ­രാ­ക്ഷ­സി, നീ ക­ട­ന്നു നേ­രേ­തു­മ­റ്റ­തി­നു­ടൻ നി­ര­യ­ത്വ­മേ­കി.’
വാ­ക്യ­വി­ഭാ­ഗം

IV

മ­ഹാ­വാ­ക്യം

1. ര­ണ്ടു­ത­ര­ത്തി­ലു­ള്ള വാ­ക്യ­ങ്ങ­ളെ­ക്കു­റി­ച്ചു് മുൻപു തന്നെ വി­വ­രി­ച്ചു ക­ഴി­ഞ്ഞി­ട്ടു­ണ്ടു്: അം­ഗ­വാ­ക്യ­മി­ല്ലാ­ത്ത ചൂർ­ണ്ണി­ക, അം­ഗ­വാ­ക്യ­ത്തോ­ടു­കൂ­ടി­യ അം­ഗി­വാ­ക്യ­മാ­യ സ­ങ്കീർ­ണ്ണ­കം. ‘ശാ­സ്ത്രം മ­നു­ഷ്യ­ബു­ദ്ധി­യെ വി­ക­സി­പ്പി­ക്കു­ന്നു’—ഇതൊരു ചൂർ­ണ്ണി­കാ­വാ­ക്യ­മാ­ണ­ല്ലൊ. ഒ­രാ­ഖ്യ­യും ആ­ഖ്യാ­ത­വും മാ­ത്ര­മേ ഇ­തി­ലു­ള്ളൂ. ‘ശാ­സ്ത്രം മ­നു­ഷ്യ­ബു­ദ്ധി­യെ വി­ക­സി­പ്പി­ക്കു­ന്നെ­ങ്കി­ലും മ­നു­ഷ്യൻ ആ അ­നു­ഗ്ര­ഹം വേ­ണ്ട­വി­ധ­ത്തിൽ എ­പ്പോ­ഴും വി­നി­യോ­ഗി­ക്കു­ന്നി­ല്ലെ­ന്നു് ആ­ക്ഷേ­പം ഉ­ണ്ടു്’—ഈ വാ­ക്യ­ത്തി­ലാ­ക­ട്ടെ, മൂ­ന്നു് ആ­ഖ്യ­യും മൂ­ന്നു് ആ­ഖ്യാ­ത­വും അ­ട­ങ്ങി­യി­രി­ക്കു­ന്നു: ‘ശാ­സ്ത്രം, വി­ക­സി­പ്പി­ക്കു­ന്നു’, ‘മ­നു­ഷ്യൻ, വി­നി­യോ­ഗി­ക്കു­ന്നി­ല്ല’, ‘ആ­ക്ഷേ­പം, ഉ­ണ്ടു്’. ‘എ­ങ്കി­ലും’ എന്ന ഘടകം പ്ര­ഥ­മ­വാ­ക്യ­ത്തെ ദ്വി­തീ­യ­വാ­ക്യ­ത്തോ­ടു ബ­ന്ധി­പ്പി­ച്ചു് അ­തി­ന്റെ അം­ഗ­മാ­ക്കി­യി­രി­ക്കു­ന്നു. ‘എന്നു’ എന്ന ഘടകം ദ്വി­തീ­യ­വാ­ക്യ­ത്തെ തൃ­തീ­യ­വാ­ക്യ­ത്തോ­ടു് ഇ­ണ­ക്കി അ­തി­ന്റെ അം­ഗ­മാ­ക്കി­യി­രി­ക്ക­യാ­ണു്. ഒ­ടു­വി­ലെ വാ­ക്യം മ­റ്റൊ­ന്നി­ന്റെ അം­ഗ­മ­ല്ല; അതു് അം­ഗി­യാ­കു­ന്നു. ര­ണ്ടം­ഗ­വാ­ക്യം ക­ലർ­ന്ന ഈ അം­ഗി­വാ­ക്യം സ­ങ്കീർ­ണ്ണ­ക­മാ­ണു്. അം­ഗി­വാ­ക്യ­ത്തി­ലെ ആ­ഖ്യാ­തം മാ­ത്ര­മേ സ­ങ്കീർ­ണ­ക­ത്തിൽ സ്വ­ത­ന്ത്ര­മാ­യി നി­ല്ക്കു­ന്നു­ള്ളൂ; അം­ഗ­വാ­ക്യാ­ഖ്യാ­ത­ങ്ങൾ അ­സ്വ­ത­ന്ത്ര­ങ്ങ­ളാ­ണു്, അ­ന്യ­പ­ദ­ത്തിൽ അ­ന്വ­യി­ക്കു­ന്ന­വ­യാ­ണു്.

2. മ­റ്റൊ­രു ത­ര­ത്തി­ലു­ള്ള വാ­ക്യ­ങ്ങ­ളാ­ണ് ഈ സ­ന്ദർ­ഭ­ത്തിൽ നി­ങ്ങൾ­ക്കു പ­രി­ച­യ­പ്പെ­ടാ­നു­ള്ള­തു്. ‘പശു ചത്തു; പാ­ലി­ലെ പുളി പോ­യി­ല്ല’—‘ചത്തു’, ‘പോ­യി­ല്ല’, ഈ ര­ണ്ടാ­ഖ്യാ­ത­വും മു­റ്റു­വി­ന­യാ­ണ­ല്ലൊ. ഒ­ന്നു് മ­റ്റൊ­ന്നിൽ അ­ന്വ­യി­ക്കു­ന്നി­ല്ല. എ­ന്നാ­ലും അ­വി­ഭാ­ജ്യ­മാ­യ ഒ­രാ­ശ­യ­ത്തി­ന്റെ ഭാ­ഗ­ങ്ങ­ളാ­ണു് ഇവിടെ ചേർ­ന്നി­രി­ക്കു­ന്ന­തു്. കാ­ര്യം ക­ഴി­ഞ്ഞി­ട്ടും അ­തി­നോ­ടു­ചേർ­ന്നു നിൽ­ക്കു­ന്ന ഹൃ­ദ്യ­മ­ല്ലാ­ത്ത ഓർമ്മ അ­വ­ശേ­ഷി­ക്കു­ന്നു എന്ന ആ­ശ­യ­മാ­ണു് ഈ ശൈലി സൂ­ചി­പ്പി­ക്കു­ന്ന­തെ­ന്നു ഗ്ര­ഹി­ക്കു­മ്പോൾ പ­ശു­വി­നേ­യും പാ­ലി­നേ­യും സം­ബ­ന്ധി­ക്കു­ന്ന വാ­ക്യ­ഭാ­ഗ­ങ്ങ­ളു­ടെ അർ­ത്ഥം പ­ര­സ്പ­ര­ബ­ദ്ധ­ങ്ങ­ളാ­ണെ­ന്നു ന­ല്ല­പോ­ലെ വ്യ­ക്ത­മാ­വും. പ്ര­ഥ­മ­വാ­ക്യ­ത്തി­ലെ ആ­ഖ്യാ­തം സ്വ­ത­ന്ത്ര­ക്രി­യ­യാ­ണെ­ങ്കി­ലും, ആശയം പൂർ­ണ്ണ­മാ­യി­ക്ക­ഴി­ഞ്ഞി­ല്ലെ­ന്നും, വാ­ക്യം അ­വ­സാ­നി­ച്ചി­ല്ലെ­ന്നും, സൂ­ചി­പ്പി­ക്കു­വാ­നാ­ണു് പൂർ­ണ്ണ­വി­രാ­മ­ചി­ഹ്ന­മാ­യ ‘ബി­ന്ദു’ ചേർ­ക്കാ­ത്ത­തു്. അർ­ദ്ധ­വി­രാ­മ­ചി­ഹ്നം ആണു്, ക്രി­യാ സ്വ­ഭാ­വ­ത്താൽ സ്വ­ത­ന്ത്ര­മാ­യി­ത്തോ­ന്നി­യാ­ലും ആ­ശ­യ­ബ­ന്ധ­ത്താൽ അ­ങ്ങ­നെ­യ­ല്ലാ­ത്ത വാ­ക്യ­ങ്ങ­ളു­ടെ ഒ­ടു­വിൽ ചേർ­ക്കേ­ണ്ട­തു് എന്നു ഗ്ര­ഹി­ക്ക­ണം. മു­ക­ളിൽ ബി­ന്ദു­വും താഴെ കോ­മ­യും ഇ­ട്ടാൽ അർ­ദ്ധ­വി­രാ­മ­ചി­ഹ്ന­മാ­യി. ഉ­ദാ­ഹ­ര­ണ­ത്തിൽ നി­ന്നു് ഒരു ത­ത്ത്വം മ­ന­സ്സി­ലാ­ക്കാം. ജ­ന്യ­ജ­ന­ക­ഭാ­വം, കാ­ര്യ­കാ­ര­ണ­ഭാ­വം, മു­ത­ലാ­യ ബ­ന്ധ­ങ്ങ­ളാൽ അ­വി­ഭാ­ജ്യ­മാ­യി­രി­ക്കു­ന്ന ആ­ശ­യ­ങ്ങ­ളെ പ്ര­കാ­ശി­പ്പി­ക്കു­ന്ന വാ­ക്യ­ങ്ങൾ ക്രി­യാ­സ്വ­ഭാ­വം­കൊ­ണ്ടു സ്വ­ത­ന്ത്ര­മാ­യി നി­ന്നാ­ലും ഏ­ക­മാ­യി ഗ­ണി­ക്കേ­ണ്ട­താ­ണു്. ഇ­ങ്ങ­നെ­യു­ള്ള­വ മ­ഹാ­വാ­ക്യ­ങ്ങ­ളാ­കു­ന്നു. ‘പശു ചത്തു; പാ­ലി­ലെ പു­ളി­പോ­യി­ല്ല’—എന്ന ഉ­ദാ­ഹ­ര­ണം മ­ഹാ­വാ­ക്യ­മ­ത്രെ.

3. മ­ഹാ­വാ­ക്യ­ങ്ങ­ളി­ലെ ഓരോ വാ­ക്യ­വും അം­ഗി­യാ­ണു്; പ്ര­ധാ­ന­മാ­ണു്. അതു് മു­റ്റു­വി­ന­യാ­ലാ­ണ­ല്ലൊ അ­വ­സാ­നി­ക്കു­ന്ന­തു്. ആ­കാം­ക്ഷ അ­വ­സാ­നി­ച്ചി­ട്ടി­ല്ലെ­ന്നു വ്യ­ക്ത­മാ­ക്കാൻ അർ­ദ്ധ­വി­രാ­മ­ചി­ഹ്നം പൂർ­വ്വ­വാ­ക്യ­ത്തി­ന്റെ ഒ­ടു­വിൽ ചേർ­ക്കു­ന്ന­തു വാ­യ­ന­ക്കാർ­ക്കു സ­ഹാ­യ­മാ­യി­ത്തീ­രും. ആ­ശ­യ­ബ­ന്ധം ദ്യോ­തി­പ്പി­ക്കു­ന്ന ‘എ­ന്നാൽ’, ‘എ­ന്നാ­ലും’, ‘എ­ന്നി­ട്ടും’, ‘പക്ഷേ’, ‘എ­ങ്കി­ലും’ ഇ­ത്യാ­ദി­ശ­ബ്ദ­ങ്ങൾ സ­ന്ദർ­ഭോ­ചി­തം ചേർ­ക്കു­ന്ന­തും അർ­ത്ഥ­ഗ്ര­ഹ­ണ­ത്തി­നു് എ­ളു­പ്പ­മു­ണ്ടാ­ക്കും. ഘ­ട­ക­പ­ദ­ങ്ങൾ പ്ര­യോ­ഗി­ക്കാ­തെ­ത­ന്നെ ആ­ശ­യ­ബ­ന്ധം വ്യ­ക്ത­മാ­വു­ന്ന ദി­ക്കി­ലൊ­ന്നും അവ ചേർ­ക്ക­ണ­മെ­ന്നി­ല്ല. അ­ടു­ത്ത­ടു­ത്തു് ഘ­ട­ക­പ­ദ­ങ്ങ­ളു­ടെ ആ­വർ­ത്ത­നം അ­വൈ­ചി­ത്ര്യ­ത്തി­നു വ­ഴി­വെ­യ്ക്കും. ‘പശു ചത്തു; എ­ന്നി­ട്ടും പാ­ലി­ലെ പുളി പോ­യി­ല്ല’, എ­ന്നു് ഉ­ദാ­ഹൃ­ത­വാ­ക്യം തന്നെ ഘ­ട­ക­പ­ദം ചേർ­ത്തു വി­ക­സി­പ്പി­ക്കാ­വു­ന്ന­താ­ണു്.

4. വ്യാ­പാ­ര­സാ­മ്യം, സം­ഗ്ര­ഹ­ണ­സൗ­ക­ര്യം മു­ത­ലാ­യ കാ­ര­ണ­ങ്ങ­ളാൽ സ്വ­ത­ന്ത്ര­വാ­ക്യ­ങ്ങൾ ചേർ­ത്തു മ­ഹാ­വാ­ക്യ­ങ്ങൾ ര­ചി­ക്കു­ന്ന­തു സാ­ധാ­ര­ണ­മാ­ണു്. ‘കുയിൽ പാ­ടു­ന്നു’. ‘മയിൽ ആ­ടു­ന്നു’. ഈ ചൂർ­ണ്ണി­ക­ക­ളു­ടെ ആ­ശ­യ­ങ്ങൾ­ക്കു് അ­വി­ഭാ­ജ്യ­മാ­യ ബ­ന്ധ­മൊ­ന്നു­മി­ല്ല. ‘കു­യി­ലി­നു പാ­ട്ടി­ലാ­ണു സാ­മർ­ത്ഥ്യം; മ­യി­ലി­നു് ആ­ട്ട­ത്തി­ലാ­ണു് ’ എന്നു പ­റ­ഞ്ഞാൽ ആ പ­ക്ഷി­ക­ളു­ടെ ഗു­ണ­ങ്ങ­ളി­ലു­ള്ള അ­ന്ത­രം സൂ­ചി­പ്പി­ക്കു­ന്ന മ­ഹാ­വാ­ക്യ­മാ­കും. ഇ­ങ്ങ­നെ­യ­ല്ലാ­തെ ‘കുയിൽ പാ­ടു­ക­യും മയിൽ ആ­ടു­ക­യും ചെ­യ്യു­ന്നു’ എന്നു പ്ര­സ്തു­ത­വാ­ക്യ­ങ്ങ­ളെ ഉ­ദ്ഗ്ര­ഥി­ച്ചാ­ലും മ­ഹാ­വാ­ക്യം­ത­ന്നെ. വേറെ ഉ­ദാ­ഹ­ര­ണം.

  1. ഒ­രി­ട­ത്തു സൂ­ര്യൻ ഉ­ദി­ക്കു­ക­യും മ­റ്റൊ­രി­ട­ത്തു ച­ന്ദ്രൻ അ­സ്ത­മി­ക്കു­ക­യും ചെ­യ്യു­ന്നു.
  2. കവി പ­ദ­ങ്ങ­ളാൽ ചി­ത്രം ര­ചി­ക്കു­ക­യും ആ­ലേ­ഖ്യ­കാ­രൻ രേ­ഖ­ക­ളാൽ കാ­വ്യം ച­മ­യ്ക്കു­ക­യും ചെ­യ്യു­ന്നു.

(ഈ മാ­താ­രി­യു­ള്ള മ­ഹാ­വാ­ക്യ­ങ്ങൾ അ­പ­ഗ്ര­ഥി­ക്കു­മ്പോൾ അവ സ്വ­ത­ന്ത്ര­വാ­ക്യ­ങ്ങൾ ചേർ­ന്നു­ണ്ടാ­യ­വ­യാ­ണെ­ന്നു ബോ­ധ്യ­മാ­വും. ‘കവി—ര­ചി­ക്കു­ന്നു’, ആ­ലേ­ഖ്യ­കാ­രൻ—ച­മ­യ്ക്കു­ന്നു’, എ­ന്നാ­ണ­ല്ലോ വാ­ക്യ­രൂ­പ­ങ്ങൾ. ഇവയെ, ഉ­ദ്ഗ്ര­ഥി­ക്കു­ന്ന­തി­നു ‘ര­ചി­ക്കു­ക’, ‘ച­മ­യ്ക്കു­ക’, ഈ വ്യാ­പാ­ര­ങ്ങ­ളെ ‘ചെ­യ്യു­ന്നു’ എന്ന മു­റ്റു­വി­ന­യിൽ അ­ന്വ­യി­ക്ക­ത്ത­ക്ക­വ­ണ്ണം സ­മു­ച്ച­യി­ച്ചി­രി­ക്കു­ക­യാ­ണു്. ‘ഉം’ എന്ന ഘ­ട­ക­മാ­ണു് സ­മു­ച്ച­യ­ത്തി­നു പ്ര­യോ­ഗി­ക്കു­ന്ന­തു്.)

അ­ഭ്യാ­സം ൩൪
  1. ചൂർ­ണ്ണി­ക­യ്ക്കും സ­ങ്കീർ­ണ്ണ­ക­ത്തി­നും ത­മ്മി­ലെ­ന്താ­ണു് അ­ന്ത­രം? (ഉ­ദാ­ഹ­ര­ണ­വും വി­വ­ര­ണ­വും വേണം).
  2. സ­ങ്കീർ­ണ്ണ­ക­വും മ­ഹാ­വാ­ക്യ­വും ത­മ്മിൽ എ­ന്താ­ണു് വ്യ­ത്യാ­സം? (ഉ­ദാ­ഹ­ര­ണ­വും വി­വ­ര­ണ­വും വേണം)
  3. സ­മു­ച്ച­യി­ച്ചു് മ­ഹാ­വാ­ക്യ­മാ­ക്കു­ക:
    • ധർ­മ്മം വർ­ദ്ധി­ക്കു­ന്നു. അ­ധർ­മ്മം ക്ഷ­യി­ക്കു­ന്നു.
    • സ­മാ­ധാ­നം ആ­ശാ­സ്യ­മാ­ണു്. സമരം അ­നാ­ശാ­സ്യ­മാ­ണു്.
    • മേ­ഘ­സ­ന്ദേ­ശം മ­നോ­ഹ­ര­മാ­യ ഖ­ണ്ഡ­കാ­വ്യ­മാ­കു­ന്നു. ശാ­കു­ന്ത­ളം വി­ശ്വോ­ത്ത­ര­മാ­യ നാ­ട­ക­മാ­കു­ന്നു.
  4. ആ­ശ­യ­ങ്ങൾ­ക്കു് അ­വി­ഭാ­ജ്യ­ബ­ന്ധ­മു­ണ്ടെ­ങ്കിൽ മാ­ത്രം യ­ഥാ­സ്ഥാ­നം അർ­ത്ഥ­വി­രാ­മ­ചി­ഹ്ന­മി­ടു­ക. ഇ­ല്ലെ­ങ്കിൽ ബി­ന്ദു­വും:
    • പ­ക്ഷി­കൾ പ­റ­ക്കു­ന്നു പ­ശു­ക്കൾ പു­ല്ലു തി­ന്നു­ന്നു കൃ­ഷി­ക്കാർ ഞാറു ന­ടു­ന്നു.
    • കൊ­ട്ടാ­ര­ക്ക­ര­ത്ത­മ്പു­രാൻ രാ­മ­നാ­ട്ട­ത്തി­ന്റെ നിർ­മ്മാ­താ­വു­ത­ന്നെ എ­ന്നാൽ കോ­ട്ട­യ­ത്തു­ത­മ്പു­രാ­നാ­ണു് ആ പ്ര­സ്ഥാ­ന­ത്തെ പ­രി­ഷ്ക്ക­രി­ച്ച­തും വി­ക­സി­പ്പി­ച്ച­തും.
    • മഴ നി­ന്നു എ­ന്നാ­ലും മ­ര­ത്തിൽ­നി­ന്നു വെ­ള്ളം ഇ­റ്റി­റ്റു വീ­ഴു­ന്നു­ണ്ടു്.
  5. സ­ങ്കീർ­ണ്ണ­ക­ത്തേ­യും മ­ഹാ­വാ­ക്യ­ത്തേ­യും * + ഈ ചി­ഹ്ന­ങ്ങൾ­കൊ­ണ്ടു യ­ഥാ­ക്ര­മം അ­ട­യാ­ള­പ്പെ­ടു­ത്തു­ക:
    • ലോ­ക­ത്തിൽ നി­ഷ്പ്ര­യോ­ജ­ന­മാ­യി­ട്ടു് ഒന്നു മി­ല്ല­ത്രെ; എ­ന്നാൽ പ­ണി­യെ­ടു­ക്കാ­ത്ത കൈ വ്യർ­ത്ഥം ത­ന്നെ­യാ­ണു്.
    • ലോ­ക­ത്തിൽ നി­ഷ്പ്ര­യോ­ജ­ന­മാ­യി­ട്ടൊ­ന്നു­മി­ല്ലെ­ന്നു പ­റ­യാ­റു­ണ്ടെ­ങ്കി­ലും പ­ണി­യെ­ടു­ക്കാ­ത്ത കൈ വ്യർ­ത്ഥം ത­ന്നെ­യാ­ണു്.
    • അശോകൻ യൗ­വ­നാ­രം­ഭ­ത്തിൽ ക്രൂ­ര­നും സാ­ഹ­സി­ക­നും ആ­യി­രു­ന്നു; അ­ചി­രേ­ണ അ­ദ്ദേ­ഹം ദ­യാ­ലു­വും വി­വേ­കി­യും ആ­യി­ത്തീർ­ന്നു.

5. മ­ഹാ­വാ­ക്യ­ങ്ങൾ അ­പ­ഗ്ര­ഥി­ക്കു­ന്ന രീ­തി­യാ­ണു താഴെ കാ­ണി­ക്കു­ന്ന­തു്.

  1. വ്യ­വ­സാ­യം വർ­ദ്ധി­ച്ചു; എ­ന്നാ­ലും, ദാ­രി­ദ്ര്യം കു­റ­ഞ്ഞി­ല്ല.
    • വ്യ­വ­സാ­യം വർ­ദ്ധി­ച്ചു; സ്വ­ത­ന്ത്ര­വാ­ക്യം. വ്യ­വ­സാ­യം—ആഖ്യ, കർ­ത്താ­വു്. വർ­ദ്ധി­ച്ചു—ആ­ഖ്യാ­തം.
    • എ­ന്നാ­ലും, ദാ­രി­ദ്ര്യം കു­റ­ഞ്ഞി­ല്ല. സ്വ­ത­ന്ത്ര­വാ­ക്യം.
    എ­ന്നാ­ലും—ഘടകം. പൂർ­വ്വ­വാ­ക്യ­ത്തി­നും ഉ­ത്ത­മ­വാ­ക്യ­ത്തി­നും ത­മ്മി­ലു­ള്ള ആ­ശ­യ­ബ­ന്ധം ദ്യോ­തി­പ്പി­ക്കു­ന്നു. ദാ­രി­ദ്ര്യം—ആഖ്യ, കർ­ത്താ­വു്. കു­റ­ഞ്ഞി­ല്ല—ആ­ഖ്യാ­തം. മ­ഹാ­വാ­ക്യം
    • നാം രാ­ഷ്ട്ര­ഭാ­ഷ­യാ­യ ഹി­ന്ദി ഉ­ത്സാ­ഹ­പൂർ­വ്വം പ­ഠി­ക്ക­ണം;
    • പക്ഷേ, മാ­തൃ­ഭാ­ഷ­യാ­യ മ­ല­യാ­ള­ത്തി­ന്റെ കാ­ര്യം ഒ­രി­ക്ക­ലും വി­സ്മ­രി­ക്ക­രു­തു്.
    • (അം­ഗി­വാ­ക്യം) നാം—ആഖ്യ, കർ­ത്താ­വു്. ഹി­ന്ദി—കർ­മ്മം. രാ­ഷ്ട്ര­ഭാ­ഷ­യാ­യ—കർ­മ്മ­പ­രി­ച്ഛ­ദം. പ­ഠി­ക്ക­ണം—ആ­ഖ്യാ­തം. ഉ­ത്സാ­ഹ­പൂർ­വ്വം—ആ­ഖ്യാ­ത­പ­രി­ച്ഛ­ദം.
    • (അം­ഗി­വാ­ക്യം) പക്ഷേ,—ഘടകം. പൂർ­വ്വോ­ത്ത­ര­വാ­ക്യ­ങ്ങൾ­ക്കു ത­മ്മി­ലു­ള്ള ആ­ശ­യ­ബ­ന്ധം ദ്യോ­തി­പ്പി­ക്കു­ന്നു. നാം—(പൂർ­വ്വ­വാ­ക്യ­ത്തിൽ നി­ന്നു് അ­ദ്ധ്യാ­ഫ­രി­ക്ക­ണം ഈ പദം) ആഖ്യ, കർ­ത്താ­വു്.
    മ­ല­യാ­ളം—കർ­മ്മം. മാ­തൃ­ഭാ­ഷ­യാ­യ—കർ­മ്മ­പ­രി­ച്ഛ­ദം. വി­സ്മ­രി­ക്ക­രു­തു്—ആ­ഖ്യാ­തം. ഒ­രി­ക്ക­ലും—ആ­ഖ്യാ­ത­പ­രി­ച്ഛ­ദം. മ­ഹാ­വാ­ക്യം
    • ക്രോ­ധ­മ­ല്ലോ യ­മ­നാ­യ­തു­നിർ­ണ്ണ­യം;
    • ക്രോ­ധം പ­രി­ത്യ­ജി­ക്കേ­ണം ബു­ധ­ജ­നം.
  1. (അം­ഗി­വാ­ക്യം) ക്രോ­ധം—ആഖ്യ, കർ­ത്താ­വു്. അല്ലോ—ആ­ഖ്യാ­തം. യ­മ­നാ­യ­ത്—ആ­ഖ്യാ­ത­പൂ­ര­കം. നിർ­ണ്ണ­യം—ആ­ഖ്യാ­ത­പ­രി­ച്ഛ­ദം.
  2. (അം­ഗി­വാ­ക്യം) ബു­ധ­ജ­നം—ആഖ്യ, കർ­ത്താ­വു്. ക്രോ­ധം—കർ­മ്മം. പ­രി­ത്യ­ജി­ക്കേ­ണം— ആ­ഖ്യാ­തം. മ­ഹാ­വാ­ക്യം (പ­രി­ച്ഛ­ദം എ­ന്ന­തി­നു­പ­ക­രം വി­ശേ­ഷ­ണം എ­ന്നെ­ഴു­തി­യാ­ലും മതി.)
അ­ഭ്യാ­സം ൩൫
  1. അ­പോ­ദ്ധ­രി­ക്കു­ക:
    • മ­നു­ഷ്യൻ കാ­ത്തു­നിൽ­ക്കു­ന്നു; പക്ഷേ, കാലം ക­ട­ന്നു­പോ­കു­ന്നു.
    • ക­ഷ്ട­പ്പെ­ട്ട­പ്പു­രു­ഷ­നൊ­രു നാ­ല­ഞ്ചു­കൊ­ല്ലം ക­ഴി­ച്ചാൻ; ദി­ഷ്ട­ക്കേ­ടാൽ വ­രു­വ­തു പ­രി­ഹാ­ര മി­ല്ലാ­ത്ത­ത­ല്ലൊ.
    • പാ­രി­ച്ച വെ­യ്ലിൻ തണൽ പാ­ന്ഥ­നു­ത്സ­വം; പാ­രി­ത്സു­ഖ­ത്തി­ന്ന­ഴ­ലാ­ദി­കാ­ര­ണം.
    • അധിക കാ­ല­താ­മ­സം­കൂ­ടാ­തെ, അ­യൽ­രാ­ജ്യ­ത്തി­ലെ ഒരു രാ­ജാ­വു് രാ­ജ്യം ആ­ക്ര­മി­ക്കു­ക­യും അ­ന്നു­ണ്ടാ­യ ഭ­യ­ങ്ക­ര­യു­ദ്ധ­ത്തിൽ അ­ദ്ദേ­ഹം മൃ­ത­നാ­ക­യും ചെ­യ്തു.
    • ഒ­ര­ല്ല­ലി­ല്ലെ­ങ്കി­ലെ­നി­ക്കു ക­ല്ലാ­യി­രി­ക്കു­വാ­നാ­ണി­നി മേ­ലി­ലി­ഷ്ടം; മ­രി­ച്ചി­ടും മർ­ത്ത്യ­ത­യെ­ന്തി­നാ­ണു ക­ര­ഞ്ഞി­ടാ­നും ക­ര­യി­ച്ചി­ടാ­നും.
    • രാ­ജാ­ക്ക­ളേ­യും പ്ര­ജ­യാ­യ് ഗ­ണി­ക്കും രാ­ജാ­വൊ­രാ­ളു­ണ്ട;വി­ട­ത്തെ മുൻ­പിൽ കു­മ്പി­ട്ടു നിൽ­ക്കേ­ണ്ടി­വ­രു­ന്നു പാരിൽ കു­നി­ഞ്ഞ­വ­ന്നും കു­നി­യി­ച്ച­വ­ന്നും.
    • വാ­ക്യ­വൈ­ചി­ത്ര്യ­ത്തിൽ മ­ന­സ്സി­രു­ത്ത­ണം; അ­ല്ലെ­ങ്കിൽ ഖ­ണ്ഡി­ക വളരെ അ­സു­ന്ദ­ര­മാ­യി­ത്തീ­രും.
    • അ­നു­ദി­നം വർ­ദ്ധി­ക്കു­ന്ന സാ­ങ്കേ­തി­ക ജ്ഞാ­ന­ത്താൽ വ്യ­വ­സാ­യം പു­രോ­ഗ­തി പ്രാ­പി­ക്കു­മ്പോൾ നാ­ട്ടി­ലെ സാ­മ്പ­ത്തി­ക­സ്ഥി­തി ന­ന്നാ­വു­മെ­ന്നും ദാ­രി­ദ്ര്യം തീരെ ന­ശി­ക്കു­മെ­ന്നും അർ­ത്ഥ­ശാ­സ്ത്ര­പ­ണ്ഡി­ത­ന്മാർ വി­ശ്വ­സി­ച്ചി­രു­ന്നു; എ­ന്നാൽ ദ­രി­ദ്ര­ന്മാ­രു­ടെ നില പൂർ­വ്വാ­ധി­കം ദ­യ­നീ­യ­മാ­യി­ത്തീർ­ന്ന­തേ­യു­ള്ളൂ.
  2. താഴെ എ­ഴു­തു­ന്ന ഘ­ട­ക­പ­ദ­ങ്ങ­ളിൽ ഏ­തെ­ങ്കി­ലും യ­ഥാ­സ്ഥാ­നം ചേർ­ക്കു­ക. പക്ഷേ, എ­ന്നാ­ലും, നേ­രെ­മ­റി­ച്ചു്, പ്ര­ത്യു­ത, എ­ന്നാൽ, പി­ന്ന­യോ, അ­ല്ലാ­തെ.
    • ന­മ്മു­ടെ കർ­ഷ­ക­ന്മാർ അ­ഭ്യ­സ്ത­വി­ദ്യ­ര­ല്ല;—അവർ സം­സ്കാ­ര­ശൂ­ന്യ­ര­ല്ല.
    • ധനം സ­മ്പാ­ദി­ക്കു­വാ­ന­ല്ല വിഷമം; അതു യഥാഹം വി­നി­യോ­ഗി­ക്കാ­നാ­ണു്.
    • ശ­ത്രു­വാ­ണെ­ന്നു കരുതി ഒരാളെ ആ­പ­ത്തിൽ ഉ­പ­ദ്ര­വി­ക്ക­രു­തു്;—ത­ന്നാൽ ക­ഴി­യു­ന്ന സഹായം ചെ­യ്യ­ണം.
    • മ­ഴ­വി­ല്ലു­ക­ണ്ട­പ്പോൾ മ­ഴ­പെ­യ്യു­മെ­ന്നു ക­രു­തി­യ കർഷകൻ ആ­ഹ്ലാ­ദി­ച്ചു;—ഒരു തു­ള്ളി മഴ പെ­യ്തി­ല്ല.
    • കർ­മ്മ­ത്തിൽ മാ­ത്ര­മേ നി­ന­ക്കു് അ­ധി­കാ­ര­മു­ള്ളൂ;—ഫ­ല­ത്തി­ലി­ല്ല.
    • ഗുരു ബു­ദ്ധി­മാ­നും ബു­ദ്ധി­ഹീ­ന­നും ഒ­രു­പോ­ലെ വിദ്യ ഉ­പ­ദേ­ശി­ക്കു­ന്നു;—ര­ണ്ടു­പേ­രും അതു തു­ല്യ­മാ­യി ഗ്ര­ഹി­ക്കു­ന്നി­ല്ല.
കാലം

1. ക്രി­യ­യ്ക്ക് ആ­ധാ­ര­മാ­യ കാലം കു­റി­ക്കു­വാൻ കൃ­തി­രൂ­പ­ത്തിൽ ഭേദം വ­രു­ത്തു­ന്ന­തി­നു ചില പ്ര­ത്യ­യ­ങ്ങ­ളു­ണ്ടു്. ‘പാടും’, ‘പാ­ടു­ന്നു’, ‘പാടി’ ഇ­ത്യാ­ദി പ­ദ­ങ്ങൾ നോ­ക്കു­ക. ‘പാട്’ എന്ന ധാ­തു­വിൽ ഭാവി, വർ­ത്ത­മാ­നം, ഭൂതം, ഈ കാല വി­ശേ­ഷം ദ്യോ­തി­പ്പി­ക്കു­വാൻ യ­ഥാ­ക്ര­മം ‘ഉം’, ‘ഉന്നു’, ‘ഇ’ എന്നു പ്ര­ത്യ­യം ചേർ­ത്തി­രി­ക്കു­ന്നു. ‘ഉഴും’, ‘ഉ­ഴു­ന്നു’, ‘ഉ­ഴു­തു്’, ഈ കൃ­തി­ക­ളു­ടെ ധാതു ‘ഉഴ്’ എ­ന്നാ­ണു്. ഭാ­വി­യു­ടേ­യും വർ­ത്ത­മാ­ന­ത്തി­ന്റേ­യും അർ­ത്ഥം കു­റി­ക്കാൻ ചേർ­ത്തി­ട്ടു­ള്ള­തു് യ­ഥാ­ക്ര­മം ‘ഉം’, ‘ഉന്നു’ ഈ പ്ര­ത്യ­യ­ങ്ങൾ തന്നെ. ഭൂ­ത­കാ­ല­പ്ര­ത്യ­യ­മാ­യി ഈ ധാ­തു­വിൽ വ­രു­ന്ന­തു് ‘തു’ ആ­കു­ന്നു. കാ­ല­പ്ര­ത്യ­യ­ങ്ങൾ താഴെ കാ­ണി­ക്കു­ന്ന­വ­യാ­ണു്.

ഭൂതം വർ­ത്ത­മാ­നം ഭാവി

ഇ ഉന്നു ഉം

തു

2. ധാതു വ്യ­ഞ്ജ­നാ­ന്ത­മാ­ണെ­ങ്കിൽ ഭൂ­ത­കാ­ല­ദ്യോ­ത­ക­മാ­യി ‘ഇ’ എന്ന പ്ര­ത്യ­യ­മാ­ണു് സാ­മാ­ന്യ­മാ­യി വ­രു­ന്ന­തു്. (ചി­ല്ലു­കൾ വ്യ­ഞ്ജ­ന­ങ്ങ­ളാ­ണെ­ങ്കി­ലും ചി­ല്ല­ന്ത­ങ്ങൾ ഈ നി­യ­മ­ത്തി­നു വി­ധേ­യ­മ­ല്ല.)

ഉദാ:

ധാതു ഭൂ­ത­പ്ര­ത്യ­യം സി­ദ്ധ­രൂ­പം

അനങ് ഇ അ­ന­ങ്ങി

ഇളക് ഇ ഇളകി

പോ ഇ പോയി

പൂക് ഇ പൂകി

3. ചി­ല്ല­ന്ത­ങ്ങ­ളാ­യ ധാ­തു­ക്ക­ളോ­ടു ഭൂ­ത­കാ­ലാർ­ത്ഥം കു­റി­ക്കു­വാൻ ‘തു’ പ്ര­ത്യ­യം ചേർ­ക്കു­ന്നു.

ഉദാ: കൺ + തു = കൺ + ടു = കണ്ടു. (സ­ന്ധി­യിൽ വ­രു­ന്ന­മാ­റ്റം)

തിൻ + തു = തിൻ + നു = തി­ന്നു. ”

കേൾ + തു = കേട് + തു = കേട് + ടു = കേ­ട്ടു ”

തോല് + തു = തോ­റ്റു. ”

4. സ്വ­രാ­ന്ത­ധാ­തു­ക്ക­ളി­ലും ഭൂ­ത­കാ­ല പ്ര­ത്യ­യ­മാ­യി ചേർ­ക്കു­ന്ന­തു ‘തു’ ആണു്.

ധാതു പ്ര­ത്യ­യം സി­ദ്ധ­രൂ­പം

തൊഴു തു തൊ­ഴു­തു

കൊടു തു കൊ­ടു­ത്തു (കാ­രി­ത­ധാ­തു വാ­ക­യാൽ ദ്വി­ത്വം)

വര + തു വ­ര­ച്ചു (ച­കാ­ര­മാ­ദേ­ശം)

ഇ­ങ്ങ­നെ പ്ര­ത്യ­യ­ങ്ങ­ളെ സം­ബ­ന്ധി­ച്ചു സാ­മാ­ന്യ­ജ്ഞാ­നം ജ­നി­ക്കു­വാൻ ചില നി­യ­മ­ങ്ങ­ളും ഉ­ദാ­ഹ­ര­ണ­ങ്ങ­ളും കാ­ണി­ച്ചു­വെ­ന്നേ­യു­ള്ളൂ. ഈ നി­യ­മ­ങ്ങൾ­ക്കു വി­ധേ­യ­മാ­വാ­ത്ത അനേകം ധാ­തു­ക്ക­ളു­ണ്ടു്. ‘പുക്’ വ്യ­ഞ്ജ­നാ­ന്ത­മാ­ണെ­ങ്കി­ലും ‘പു­ക്കു’, എ­ന്നാ­ണു ഭൂ­ത­കാ­ല­രൂ­പം. തു പ്ര­ത്യ­യ­മാ­ണി­തിൽ. അതു ക കാ­ര­ത്തിൽ ല­യി­ക്ക­യും ആ അ­ന്ത്യ­വ്യ­ഞ്ജ­നം ഇ­ര­ട്ടി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു. ‘അരുൾ’, ‘ഉരുൾ’,—ഈ രണ്ടു ധാ­തു­ക്ക­ളും ചി­ല്ല­ന്ത­ങ്ങ­ളാ­ണു്. ‘അരുളി’, ‘ഉ­രു­ണ്ടു’, എന്നു ഭൂ­ത­കാ­ല­രൂ­പം ഭി­ന്ന­മാ­യി­രി­ക്കു­ന്നു. ആ­ദ്യ­ത്തേ­തിൽ ‘ഇ’യും ര­ണ്ടാ­മ­ത്തേ­തിൽ ‘തു’വു­മാ­ണു് പ്ര­ത്യ­യ­മെ­ന്നു വ്യ­ക്ത­മാ­ണ­ല്ലൊ. വി­ദ്യാർ­ത്ഥി­കൾ­ക്കു­ള്ള ഈ വ്യാ­ക­ര­ണ­ത്തിൽ എല്ലാ നി­യ­മ­ങ്ങ­ളും അ­വ­യ്ക്കു­ള്ള അ­പ­വാ­ദ­ങ്ങ­ളും ഉ­ത്സർ­ഗ്ഗാ­പ­വാ­ദ­വി­ധി­ക­ളു­ടെ യു­ക്തി­ക­ളും വി­വ­രി­ക്കു­ന്നി­ല്ല. ക്രി­യ­ക­ളു­ടെ കാ­ല­വും അതു ദ്യോ­തി­പ്പി­ക്കു­ന്ന പ്ര­ത്യ­യ­ങ്ങ­ളും ഗ്ര­ഹി­ക്കു­വാൻ ഇ­ത്ര­മാ­ത്രം മതി.

5. കാ­രി­തം, അ­കാ­രി­തം എന്നു കേവല ക്രി­യ­കൾ­ക്കു് രണ്ടു വി­ഭാ­ഗ­മു­ണ്ടെ­ന്നു പ­ഠി­ച്ചി­ട്ടു­ണ്ട­ല്ലൊ. ധാതു കാ­രി­ത­മാ­ണെ­ങ്കിൽ സ്വ­രാ­ദി­യാ­യ പ്ര­ത്യ­യം ചേർ­ക്കു­ന്ന­തി­നു­മു­മ്പു് ‘ക്ക്’ ഇ­ട­നി­ല­യാ­യി­വ­രും. വർ­ത്ത­മാ­ന­ത്തേ­യും ഭാ­വി­യേ­യും കു­റി­ക്കു­ന്ന പ്ര­ത്യ­യ­ങ്ങൾ സ്വ­രാ­ദി­ക­ളാ­ക­യാൽ, ഈ വിധി ഈ സ­ന്ദർ­ഭ­ത്തിൽ ഗ്ര­ഹി­ച്ചി­രി­ക്ക­ണം.

ഉദാ:

വർ­ത്ത­മാ­നം ഭാവി

കേൾ + ക്ക് + ഉന്നു = കേൾ­ക്കു­ന്നു. കേൾ + ക്ക് + ഉം = കേൾ­ക്കും

കിട + ക്ക് + ഉന്നു = കി­ട­ക്കു­ന്നു. കിട + ക്ക് + ഉം = കി­ട­ക്കും.

അ­കാ­രി­ത­മാ­ണെ­ങ്കിൽ ഈ ഇടനില വേണ്ട.

ഉദാ:

അനങ് + ഉന്നു = അ­ന­ങ്ങു­ന്നു. അനങ് + ഉം = അ­ന­ങ്ങും.

കട + ഉന്നു = ക­ട­യു­ന്നു. കട + ഉം = കടയും.

6. ഭാ­വി­യെ­ക്കു­റി­ക്കു­ന്ന മ­റ്റൊ­രു പ്ര­ത്യ­യ­മാ­ണു് ‘ഉ’. അ­വ­ധാ­ര­ണം മു­ത­ലാ­യ അർ­ത്ഥ­വി­ശേ­ഷ­ങ്ങൾ­കൂ­ടി ഇതു സ്ഫു­രി­പ്പി­ക്കും. പ്ര­ത്യ­യ സ്വരം ഹ്ര­സ്വ­മാ­ണെ­ങ്കി­ലും ദീർ­ഗ്ഘി­പ്പി­ച്ചാ­ണു് ക്രി­യ­ക­ളിൽ ചേർ­ക്കു­ന്ന­തു്.

ഉദാ:

ധർ­മ്മ­മേ ജ­യി­ക്കൂ. സ­ത്യ­മേ നി­ല­നിൽ­ക്കൂ.

7. ഭാ­വ്യർ­ത്ഥ വി­വ­ക്ഷ കൂ­ടാ­തെ ശീ­ലാ­ദി­കൾ സൂ­ചി­പ്പി­ക്കു­ന്ന­തി­നു ഭാ­വി­രൂ­പം പ്ര­യോ­ഗി­ക്കും.

ഉദാ:

കാ­ല­ത്തു് ഉണരും; കാലും മു­ഖ­വും ക­ഴു­കും; ഈ­ശ്വ­ര­നെ ധ്യാ­നി­ക്കും; ഇ­തെ­ന്റെ പ­തി­വാ­ണു്.

അ­ഭ്യാ­സം ൩൬
  1. ഭൂ­ത­കാ­ല­രൂ­പം എ­ഴു­തു­ക.
    • വി­ള്ളു­ന്നു, ത­ള്ളു­ന്നു, കൊ­ള്ളു­ന്നു.
    • അ­ല­റു­ന്നു, അ­ല­യു­ന്നു, വ­ള­രു­ന്നു, ചി­ത­റു­ന്നു.
    • തോ­ല്ക്കു­ന്നു, പാർ­ക്കു­ന്നു, കേൾ­ക്കു­ന്നു.
    • പോ­കു­ന്നു, ആ­കു­ന്നു, വേ­വു­ന്നു.
  2. വർ­ത്ത­മാ­ന­കാ­ല­രൂ­പം എ­ഴു­തു­ക.
    • ഉ­ട­ച്ചു, ക­ട­ഞ്ഞു, ഉ­ട­ഞ്ഞു, ച­ട­ച്ചു.
    • വന്നു, തി­ന്നു, നി­ന്നു, കൊ­ന്നു.
    • ആടി, ആട്ടി, പാ­ടി­ച്ചു, പാടി.
  3. ഉം, ഉ, ഈ രണ്ടു ഭാവി പ്ര­ത്യ­യ­ങ്ങ­ളു­ടെ അർ­ത്ഥ­ത്തി­ലു­ള്ള അ­ന്ത­രം സോ­ദാ­ഹ­ര­ണം വ്യ­ക്ത­മാ­ക്കു­ക.
  4. ഭാ­വ്യർ­ത്ഥ­വി­വ­ക്ഷ­കൂ­ടാ­തെ ‘ഉം’ പ്ര­ത്യ­യം പ്ര­യോ­ഗി­ക്കു­ന്ന­തെ­ന്തി­നു­വേ­ണ്ടി? വി­വ­രി­ച്ചു ഉ­ദാ­ഹ­രി­ക്കു­ക.
പ്ര­കാ­രം

1. ആ­ഭി­ലാ­ഷി­കം എന്ന വി­ഭാ­ഗ­ത്തിൽ­പെ­ട്ട വാ­ക്യ­ങ്ങ­ളെ­പ്പ­റ്റി വി­വ­രി­ച്ച­പ്പോൾ, ക്രി­യ­കൾ അർ­ത്ഥം കു­റി­ക്കു­ന്ന രീ­തി­യി­ലു­ള്ള അ­ന്ത­ര­ങ്ങൾ വെ­ളി­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. നിർ­ദ്ദേ­ശ­കം, നി­യോ­ജ­കം, വി­ധാ­യ­കം, അ­നു­ജ്ഞാ­യ­കം, ആ­ശം­സ­കം, ഈ പ്ര­കാ­ര­ങ്ങ­ളാ­ണു്, ആ അർ­ത്ഥ­ഭേ­ദം­കൊ­ണ്ടു ജ­നി­ക്കു­ന്ന­തു്. ഇ­വ­യെ­ക്കു­റി­ച്ചു കു­റ­ച്ചു­കൂ­ടി വി­ശ­ദ­മാ­യി ഇവിടെ വി­വ­രി­ക്കാം.

  1. നിർ­ദ്ദേ­ശ­കം—ധാ­ത്വർ­ത്ഥ­ത്തെ മാ­ത്രം കു­റി­ക്കു­ന്ന­താ­ണു് നിർ­ദ്ദേ­ശ­ക­പ്ര­കാ­രം. പ്രാർ­ത്ഥ­ന, നി­യോ­ഗം മു­ത­ലാ­യ അർ­ത്ഥ­വി­ശേ­ഷ­ങ്ങൾ ഇതിൽ ക­ലർ­ന്നി­രി­ക്ക­യി­ല്ല. ഉദാ:കാ­വ്യം ആ­ലോ­ച­നാ­മൃ­തം ആ­കു­ന്നു. ഗാനം ആ­പാ­ത­മ­ധു­രം ആണു്. വി­ശേ­ഷ­ബു­ദ്ധി­യും സം­ഭാ­ഷ­ണ­ശ­ക്തി­യും മ­നു­ഷ്യ­നേ ഉള്ളൂ; ജ­ന്തു­ക്കൾ­ക്കും പ­ക്ഷി­കൾ­ക്കും ഇല്ല.
  2. നി­യോ­ജ­കം—ധാ­തു­വി­ന്റെ അർ­ത്ഥ­ത്തോ­ടു­കൂ­ടി നി­യോ­ഗം ക­ലർ­ത്തു­ന്ന­താ­ണു്, നി­യോ­ജ­ക­പ്ര­കാ­രം. ഉദാ:മ­ദ്ധ്യ­മ­പു­രു­ഷൻ നീ പോ. നി­ങ്ങൾ പോകു. നി­ങ്ങൾ പോ­കു­വിൻ. ബ­ഹു­വ­ച­ന­ത്തിൽ മാ­ത്രം താ­ങ്കൾ പോകു. പ്ര­ഥ­മ­പു­രു­ഷൻ അവൻ പോ­ക­ട്ടെ. അവൾ പോ­ക­ട്ടെ. സേ­നാ­പ­തി യു­ദ്ധം പ്ര­ഖ്യാ­പി­ക്ക­ട്ടെ. നി­യോ­ജ­ക­പ്ര­കാ­ര­ത്തിൽ പ്ര­ഥ­മ­പു­രു­ഷ­നാ­ണു് കർ­ത്താ­വെ­ങ്കിൽ ‘അട്ടെ’ എ­ന്നാ­ണു് ധാ­തു­വിൽ ചേർ­ക്കേ­ണ്ട പ്ര­ത്യ­യം. ‘രാമൻ പോ­വ­ട്ടെ’ എന്ന രൂപം നോ­ക്കു­ക. വ­ക്താ­വു വ­ക്താ­വി­നെ തന്നെ നി­യോ­ഗി­ക്കാ­ത്ത­തി­നാൽ, ഉത്തമ പു­രു­ഷ­നാ­ണു് കർ­ത്താ­വെ­ങ്കിൽ ‘അട്ടെ’ എന്ന പ്ര­ത്യ­യം അ­നു­വാ­ദം മാ­ത്ര­മേ കു­റി­ക്കു­ക­യു­ള്ളൂ. ‘ഞാൻ പോ­ക­ട്ടെ’, ‘ഞങ്ങൾ പോ­ക­ട്ടെ’ ഇ­ത്യാ­ദി വാ­ക്യ­ങ്ങ­ളു­ടെ അർ­ത്ഥം ഗ്ര­ഹി­ക്കു­മ്പോൾ ഇതു വി­ശ­ദ­മാ­കും. നി­യോ­ജ­ക­പ്ര­കാ­ര­ത്തിൽ മ­ദ്ധ്യ­മ­പു­രു­ഷൈ­ക­വ­ച­ന­മാ­ണു് കർ­ത്താ­വെ­ങ്കിൽ, ധാതു രൂപം, പ്ര­ത്യ­യം കൂ­ടാ­തെ പ്ര­യോ­ഗി­ച്ചാൽ മതി. ‘നീ പോ’, ‘നീ വാ’ മു­ത­ലാ­യ­വ ഉ­ദാ­ഹ­ര­ണ­ങ്ങൾ. ധാ­തു­ക്കൾ വ്യ­ഞ്ജ­നാ­ന്ത­ങ്ങ­ളാ­ണെ­ങ്കിൽ സം­വൃ­തോ­കാ­ര­മോ വി­വൃ­തോ­കാ­ര­മോ ചേർ­ത്തും നി­യോ­ജ­ക­രൂ­പം നിർ­മ്മി­ക്കാം. നിൽ­ക്കു്, നിൽ­ക്കൂ; കേൾ, കേളു്, കേൾ­ക്കു്, കേൾ­ക്കൂ, ഇ­ത്യാ­ദ്യു­ദാ­ഹ­ര­ണ­ങ്ങൾ നോ­ക്കു­ക. നീ പോ, നി­ങ്ങൾ പോക, നി­ങ്ങൾ പോകുക, നി­ങ്ങൾ പോ­യാ­ലും, ഈ നാലു വാ­ക്യ­വും നി­യോ­ജ­ക­പ്ര­കാ­ര­മാ­ണു്. ആ­ദ്യ­ത്തേ­തിൽ ആജ്ഞ അ­തി­ന്റെ കേ­വ­ല­രൂ­പ­ത്തിൽ സ്ഫു­രി­ക്കു­ന്നു. ര­ണ്ടാ­മ­ത്തേ­തി­ലും മൂ­ന്നാ­മ­ത്തേ­തി­ലും അല്പം സൗ­മ്യ­ത ക­ലർ­ന്നി­ട്ടു­ണ്ടു്. ഒ­ടു­വി­ല­ത്തേ­താ­ക­ട്ടെ ആദരം കൂടി ദ്യോ­തി­പ്പി­ക്കു­ന്നു. ‘നി­യോ­ജ­ക’ പ്ര­കാ­ര­ത്തിൽ കർ­ത്താ­വു് ഏ­ക­വ­ച­ന­മോ പൂ­ജ­ക­ബ­ഹു­വ­ച­ന­മോ ആ­ണെ­ങ്കി­ലേ ആ­ദ­ര­ദ്യോ­ത­ക­മാ­യ ‘ആലും’ എന്ന പ്ര­ത്യ­യം വ­രി­ക­യു­ള്ളൂ. ഭൂ­ത­കാ­ല­രൂ­പ­ത്തോ­ടാ­ണു് ഇതു ചേ­രു­ന്ന­തു്. വ­ന്നാ­ലും, കേ­ട്ടാ­ലും, മു­ത­ലാ­യ രൂ­പ­ങ്ങൾ ഉ­ദാ­ഹ­ര­ണ­ങ്ങൾ. നി­യോ­ജ­ക മ­ദ്ധ്യ­മ­പു­രു­ഷ­നിൽ ബ­ഹു­വ­ച­ന­മാ­ണു് കർ­ത്തൃ­പ­ദ­മെ­ങ്കിൽ, ക്രി­യാ­രൂ­പ­ത്തിൽ ഇൻ പ്ര­ത്യ­യം ചേർ­ക്ക­ണം. ഉദാ:പൗ­ര­പ്ര­മു­ഖ­ന്മാ­രേ, നി­ങ്ങൾ തി­രി­ച്ചു­പോ­വിൻ! സ­മാ­ധാ­ന­മാ­യി­രി­ക്കു­വിൻ! നീ­തി­യിൽ വി­ശ്വ­സി­ക്കു­വിൻ! ആയുധം എ­ടു­പ്പിൻ, ശ­ത്രു­സൈ­ന്യ­ത്തെ ത­ടു­പ്പിൻ, വി­രോ­ധി­ക­ളെ മു­ടി­പ്പിൻ!
  3. വി­ധാ­യ­കം—ശീലം, മുറ, ഉ­പ­ദേ­ശം മു­ത­ലാ­യ അ­ഭി­പ്രാ­യ­ങ്ങ­ളെ ധാ­ത്വർ­ത്ഥ­ത്തിൽ ക­ലർ­ത്തു­ന്ന­തു വി­ധാ­യ­ക­പ്ര­കാ­രം. ‘അണം’ എന്ന പ്ര­ത്യ­യ­മാ­ണു് വി­ധാ­യ­ക­ക്രി­യ­യിൽ ചേ­രു­ന്ന­തു്. (‘വേണം’ എ­ന്ന­തി­ന്റെ ലു­പ്ത­രൂ­പ­മാ­ണു് ഈ പ്ര­ത്യ­യം. അ­തി­നാൽ പ­ദ്യ­ത്തിൽ ‘പോ­ക­വേ­ണം’ ‘ന­മി­ക്ക­വേ­ണം’ ഇ­ത്യാ­ദി രൂ­പ­ങ്ങൾ പ്ര­യോ­ഗി­ക്കാ­റു­ണ്ടു്.) ഉദാ:- ഊ­ണു­ക­ഴി­ഞ്ഞാൽ ഒന്നു മു­റു­ക്ക­ണം; കു­റ­ച്ചു­റ­ങ്ങ­ണം. (ശീലം) സത്യം പറയണം, ധർ­മ്മം ആ­ച­രി­ക്ക­ണം. (ഉ­പ­ദേ­ശം) നാ­യ­ക­ന്റെ ആജ്ഞ പ­ട­യാ­ളി അ­നു­സ­രി­ക്ക­ണം. (മുറ)
  4. അ­നു­ജ്ഞാ­യ­കം—ധാ­ത്വർ­ത്ഥ­ത്തിൽ അ­നു­വാ­ദം കൂടി ചേർ­ക്കു­ന്ന­താ­ണു് അ­നു­ജ്ഞാ­യ­ക­പ്ര­കാ­രം. ‘ആം’ എന്നു പ്ര­ത്യ­യം. ഉദാ:
    • നി­ങ്ങൾ­ക്കു പോവാം, ക­ളി­ക്കാം, കൂ­ട്ടു­കാ­രെ വി­ളി­ക്കാം.
    • അ­വർ­ക്കു യ­ഥേ­ച്ഛം പ്ര­വർ­ത്തി­ക്കാം.
    • ഞാൻ പറയാം, ഞങ്ങൾ വരാം, കാ­ത്തി­രി­ക്കാം.
  5. ആ­ശം­സ­കം—ധാ­ത്വർ­ത്ഥ­ത്തിൽ പ്രാർ­ത്ഥ­ന മു­ത­ലാ­യ അർ­ത്ഥ­വി­ശേ­ഷ­ങ്ങൾ ക­ലർ­ന്ന­താ­ണു് ആ­ശം­സ­ക­പ്ര­കാ­രം. വി­ധാ­യ­ക­പ്ര­കാ­ര­ത്തിൽ ‘ഏ’ എന്ന പ്ര­ത്യ­യം ചേർ­ത്താൽ ആ­ശം­സ­ക­മാ­കും. ഉദാ:ധർ­മ്മം ജ­യി­ക്കേ­ണ­മേ, എന്റെ രാ­ജ്യം ഉ­ണ­ര­ണ­മേ, ദൈവമേ, നീ അ­നു­ഗ്ര­ഹി­ക്ക­ണ­മേ. വി­ധാ­യ­ക­രൂ­പ­വും നി­യോ­ജ­ക­രൂ­പ­വും അ­ങ്ങ­നെ തന്നെ ആ­ശം­സാർ­ത്ഥ­ത്തിൽ പ്ര­യോ­ഗി­ക്കും. വ­ക്താ­വി­ന്റെ വി­വ­ക്ഷ­യ­നു­സ­രി­ച്ചാ­ണു് ആ മാ­തി­രി ക്രി­യ­ക­ളു­ടെ പ്ര­കാ­രം നിർ­ണ്ണ­യി­ക്കേ­ണ്ട­തു്. ഉദാ:‘ഭഗവാൻ പാ­ലി­ക്ക­ണം നി­ങ്ങ­ളെ’. ‘ഉ­ല­കി­നു­ടെ­പു­രാൻ നി­ങ്ങ­ളെ­ക്കാ­ത്തി­ട­ട്ടെ’. ചി­ഹ്ന­നം—ആ­ശം­സ­ക­പ്ര­കാ­ര­ത്തി­ലു­ള്ള വാ­ക്യ­ങ്ങ­ളു­ടെ അ­വ­സാ­ന­ത്തിൽ ‘വി­ക്ഷേ­പ­ണി’ എന്ന ചി­ഹ്നം ചേർ­ക്കു­ന്ന­തു യു­ക്ത­മാ­കു­ന്നു. ഉദാ:
    • ഭഗവാൻ പാ­ലി­ക്ക­ണം നി­ങ്ങ­ളെ!
    • പുരാൻ നി­ങ്ങ­ളെ­ക്കാ­ത്തി­ട­ട്ടെ!
    • പാ­ലി­ക്ക­ണേ ഞ­ങ്ങ­ളെ ലോ­ക­നാ­യ­കൻ
    • വ­രേ­ണ­മേ നന്മ ന­മു­ക്കു മേ­ന്മേൽ!
അ­ഭ്യാ­സം ൩൭
  1. പ്ര­കാ­രം എ­ന്നാ­ലെ­ന്തു്? അതു് എ­ത്ര­വി­ധം?
  2. ‘അട്ടെ’ എന്ന പ്ര­ത്യ­യം ഏതു ‘പ്ര­കാ­ര’ത്തിൽ ഏതു ‘പുരുഷ’നിൽ ധാ­തു­വോ­ടു ചേർ­ക്ക­ണം? ഉ­ദാ­ഹ­ര­ണ­പൂർ­വ്വം വി­വ­രി­ക്കു­ക.
  3. അ­നു­ജ്ഞാ­യ­ക­പ്ര­ത്യ­യം എ­ന്തു്? ഈ പ്ര­ത്യ­യം ചേർ­ന്ന നാലു ക്രി­യാ­രൂ­പ­ങ്ങൾ എ­ഴു­തു­ക.
  4. ‘ആലും’ എന്ന പ്ര­ത്യ­യ­ത്തി­ന്റെ അർ­ത്ഥ­ത്തി­ലും പ്ര­യോ­ഗ­ത്തി­ലു­മു­ള്ള വി­ശേ­ഷം സോ­ദാ­ഹ­ര­ണം തെ­ളി­യി­ക്കു­ക.
  5. ആ­ശം­സ­ക­പ്ര­കാ­ര­ത്തി­ലു­ള്ള വാ­ക്യ­ത്തി­ന്റെ അ­വ­സാ­ന­ത്തിൽ മാ­ത്രം വി­ക്ഷേ­പ­ണി­ചി­ഹ്നം ചേർ­ക്കു­ക.
    • മ­നു­ഷ്യൻ പ്ര­യ­ത്നി­ക്ക­ണം.
    • ദൈവം നമ്മെ ര­ക്ഷി­ക്ക­ണം.
    • ഭഗവാൻ അ­നു­ഗ്ര­ഹി­ക്ക­ട്ടെ.
    • രാമൻ പോ­വ­ട്ടെ.
    • അ­നു­ഗ്ര­ഹി­ച്ചാ­ലും ദയാലോ ഞ­ങ്ങ­ളെ.
പ്ര­യോ­ഗം

1. കർ­ത്താ­വിൽ നേ­രി­ട്ട­ന്വ­യി­ക്കു­ന്ന­തു്, കർ­മ്മ­ത്തിൽ നേ­രി­ട്ട­ന്വ­യി­ക്കു­ന്ന­തു്, ഇ­ങ്ങ­നെ ക്രി­യ­ക­ളെ ര­ണ്ടാ­യി തി­രി­ക്കാം. ആ­ദ്യ­ത്തെ രീ­തി­യിൽ വാ­ക്യം ര­ചി­ക്കു­മ്പോൾ കർ­ത്താ­വാ­യി­രി­ക്കും ആഖ്യ. ര­ണ്ടാ­മ­ത്തെ രീ­തി­യി­ലാ­ണെ­ങ്കിൽ ആഖ്യ, കർ­മ്മം. ആഖ്യ കർ­ത്താ­വാ­ണെ­ങ്കിൽ ക്രിയ കർ­ത്ത­രി പ്ര­യോ­ഗ­മാ­വ­ണം. ആഖ്യ കർ­മ്മ­മാ­ണെ­ങ്കിൽ ക്രി­യ­കർ­മ്മ­ണ പ്ര­യോ­ഗ­മാ­ക്ക­ണം.

മ­ല­യാ­ള­ത്തി­ലും മറ്റു ദ്രാ­വി­ഡ­ഭാ­ഷ­ക­ളി­ലും കർ­ത്ത­രി പ്ര­യോ­ഗ­മാ­ണു് സ്വാ­ഭാ­വി­ക­മാ­യി­ട്ടു­ള്ള­തു്. കർ­മ്മ­ണി പ്ര­യോ­ഗം കൃ­ത്രി­മ­മാ­ണെ­ന്നു­ത­ന്നെ പറയാം. ഇം­ഗ്ലീ­ഷ്, സം­സ്കൃ­തം മു­ത­ലാ­യ ഭാ­ഷ­ക­ളിൽ കർ­മ്മ­ണി­പ്ര­യോ­ഗം സ്വാ­ഭാ­വി­ക­വും സു­ല­ഭ­വു­മാ­ണു്. ആ ഭാ­ഷ­ക­ളെ അ­നു­ക­രി­ച്ചു്, മ­ല­യാ­ള­ത്തി­ലും സാ­ഹി­ത്യ ഭാ­ഷ­യിൽ ഇന്നു കർ­മ്മ­ണി പ്ര­യോ­ഗ­ത്തി­നു പ്ര­ചു­ര­പ്ര­ചാ­രം സി­ദ്ധി­ച്ചി­ട്ടു­ണ്ടു്.

2. രണ്ടു പ്ര­യോ­ഗ­ങ്ങ­ളു­ടേ­യും രീതി ഉ­ദാ­ഹ­ര­ണ­ങ്ങ­ളാൽ വ്യ­ക്ത­മാ­ക്കാം.

‘വേടൻ പ­ക്ഷി­യെ കൊ­ന്നു’—ഈ വാ­ക്യ­ത്തിൽ ആരു കൊ­ന്നു എന്ന ജി­ജ്ഞാ­സ­യ്ക്കു സ­മാ­ധാ­നം നൽ­കു­ന്ന­തു് ആ പ്ര­വൃ­ത്തി ചെ­യ്യു­ന്ന ‘വേടൻ’ ആ­ണ­ല്ലൊ. അതു കർ­ത്തൃ­പ­ദ­മാ­വു­കു­ന്നു. അ­തി­നാൽ കർ­ത്ത­രി­പ്ര­യോ­ഗ­ത്തി­നു് ഉ­ദാ­ഹ­ര­ണ­മാ­ണി­തു്. ക്രി­യാ­ധാ­തു­വി­ന്റെ രൂ­പ­ത്തിൽ പ്ര­യോ­ഗ­വി­ശേ­ഷം കു­റി­ക്കു­ന്ന പ്ര­ത്യ­യ­മൊ­ന്നും കർ­ത്ത­രി­പ്ര­യോ­ഗ­ത്തിൽ വ­രു­ന്നി­ല്ല. ഈ വാ­ക്യം തന്നെ കർ­മ്മ­പ്ര­ധാ­ന­മാ­ക്കി മാ­റ്റാം. ‘പക്ഷി വേ­ട­നാൽ കൊ­ല്ല­പ്പെ­ട്ടു’—എന്തു കൊ­ല്ല­പ്പെ­ട്ടു എന്ന ആ­കാം­ക്ഷ­യ്ക്കു പൂർ­ത്തി­വ­രു­ത്തു­ന്ന­തു ആ ക്രി­യ­യു­ടെ ഫ­ല­മ­നു­ഭ­വി­ക്കു­ന്ന ‘പക്ഷി’യാണു്. അതു കർ­മ്മ­പ­ദ­വു­മാ­ണ­ല്ലൊ. കർ­മ്മ­മാ­ണു് ആ­ഖ്യ­യെ­ന്നും അതാണു മു­ഖ്യ­മെ­ന്നും സൂ­ചി­പ്പി­ക്കു­വാ­നാ­ണു്, പക്ഷി എന്നു നിർ­ദ്ദേ­ശി­കാ­രൂ­പ­ത്തിൽ പദം പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു്. കർ­ത്താ­വു് ക്രി­യ­യു­ടെ ഉ­പ­ക­ര­ണം­പോ­ലെ പ്ര­സ്തു­ത വാ­ക്യ­ത്തിൽ അ­പ്ര­ധാ­ന­മാ­യി­പ്പോ­യി­രി­ക്കു­ന്നു. അ­തി­നാ­ലാ­ണു്, പ്ര­യോ­ജി­കാ­പ്ര­ത്യ­യം ചേർ­ത്തി­രി­ക്കു­ന്ന­തു്. ക്രി­യാ­രൂ­പ­ത്തി­ലും അ­ന്ത­രം കാണാം. ‘കൊൽ + അ + പെട് + ഉന്നു’, എന്നു വേർ­തി­രി­ച്ചു പ­രി­ശോ­ധി­ക്കു­ക. ആ­ദ്യ­ത്തേ­തു ധാ­തു­രൂ­പ­മാ­ണു്. ‘അ’ കർ­മ്മ­ണി­പ്ര­യോ­ഗ­ത്തി­ന്റെ പ്ര­ത്യ­യം ചേർ­ക്കാൻ സൗ­ക­ര്യ­ത്തി­നു­വേ­ണ്ടി ധാ­തു­രൂ­പ­ത്തിൽ ചേർ­ത്തി­രി­ക്കു­ന്ന ഇ­ട­നി­ല­മാ­ത്ര­മാ­കു­ന്നു. ‘പെട്’, ആണു്, കർ­മ്മ­ണി­പ്ര­യോ­ഗ­സൂ­ച­ക­മാ­യ പ്ര­ത്യ­യം. അ­തി­നു­ശേ­ഷം കാ­ല­പ്ര­ത്യ­യം ചേർ­ത്തി­രി­ക്കു­ന്നു. എല്ലാ കർ­മ്മ­ണി­പ്ര­യോ­ഗ­ക്രി­യ­ക­ളും ഈ വി­ധ­ത്തി­ലാ­ണു് നി­ഷ്പാ­ദി­പ്പി­ക്കു­ന്ന­തു്. കൊ­ല്ല­പ്പെ­ടും, കൊ­ല്ല­പ്പെ­ടു­ന്നു, കൊ­ല്ല­പ്പെ­ട്ടു, കൊ­ല്ല­പ്പെ­ട­ട്ടെ, കൊ­ല്ല­പ്പെ­ട­ണം മു­ത­ലാ­യ രൂ­പ­ങ്ങൾ മാ­തൃ­ക­യാ­യി ഓർ­മ്മി­ച്ചി­രി­ക്കു­ന്ന­തു് വി­ദ്യാർ­ത്ഥി­കൾ­ക്കു് സ­ഹാ­യ­മാ­യി­ത്തീ­രും.

വേറെ ഉ­ദാ­ഹ­ര­ണം:—

കർ­ത്ത­രി­പ്ര­യോ­ഗം കർ­മ്മ­ണി­പ്ര­യോ­ഗം

1. വാ­ന­ര­പ്പ­ട സ­മു­ദ്രം ക­ട­ന്നു. സ­മു­ദ്രം വാ­ന­ര­പ്പ­ട­യാൽ

ക­ട­ക്ക­പ്പെ­ട്ടു.

2. മ­നു­ഷ്യൻ സം­സ്കാ­രം നേടണം. സം­സ്കാ­രം മ­നു­ഷ്യ­നാൽ

നേ­ട­പ്പെ­ട­ണം.

3. കർഷകൻ ധാ­ന്യം വി­ത­യ്ക്കു­ന്നു. ധാ­ന്യം കർ­ഷ­ക­നാൽ

വി­ത­യ്ക്ക­പ്പെ­ടു­ന്നു.

4.ഗാ­ന്ധി­ജി സ­ത്യ­ഗ്ര­ഹം സ­ത്യ­ഗ്ര­ഹം ഗാ­ന്ധി­ജി­യാൽ

ശ­ക്തി­മ­ത്താ­യ ഒ­രാ­യു­ധ­മാ­ക്കി.ശ­ക്തി­മ­ത്താ­യ ഒ­രാ­യു­ധം

ആ­ക്ക­പ്പെ­ട്ടു.

3. കർ­മ്മ­ണി­പ്ര­യോ­ഗം ഭാ­ഷ­യിൽ കൃ­ത്രി­മ­മാ­ണെ­ന്നു പ­റ­ഞ്ഞു­വ­ല്ലൊ. സം­സ്കൃ­ത­ത്തിൽ നി­ന്നു സ്വീ­ക­രി­ച്ച ക്രി­യാ­പ­ദ­ങ്ങൾ കർ­മ്മ­പ്ര­ധാ­ന­ങ്ങ­ളാ­ക്കി­യാൽ അഭംഗി തോ­ന്നു­ക­യി­ല്ല. ‘പാ­ട്ടു പാ­ട­പ്പെ­ട്ടു’, ‘ക­ത്തു് എ­ഴു­ത­പ്പെ­ട്ടു’ എ­ന്നൊ­ക്കെ പ­റ­യു­ന്ന­തും എ­ഴു­തു­ന്ന­തും അ­സു­ന്ദ­ര­മാ­കു­ന്നു. ‘ഗാനം ആ­ല­പി­ക്ക­പ്പെ­ട്ടു’, ‘ലേഖനം ര­ചി­ക്ക­പ്പെ­ട്ടു’, എ­ന്നൊ­ക്കെ­യാ­യാൽ അത്ര അഭംഗി തോ­ന്നു­ക­യി­ല്ല. കർ­മ്മ­ണി­പ്ര­യോ­ഗ വാ­ക്യ­ങ്ങൾ വളരെ ക­രു­ത­ലോ­ടു­കൂ­ടി മാ­ത്ര­മേ വി­ദ്യാർ­ത്ഥി­കൾ ഉ­പ­ന്യാ­സ­ങ്ങ­ളിൽ ക­ലർ­ത്താ­വൂ.

4. കർ­ത്തൃ­പ്ര­ധാ­ന­ങ്ങ­ളും കർ­മ്മ­പ്ര­ധാ­ന­ങ്ങ­ളു­മാ­യ പ്ര­യോ­ഗ­ങ്ങ­ളെ­പ്പ­റ്റി വി­വ­രി­ച്ചു ക­ഴി­ഞ്ഞു. ‘എ­നി­ക്കു വാ­യി­ക്ക­ണം’, ‘എ­നി­ക്കു കു­റ­ച്ചു ന­ട­ക്ക­ണം’, ഇ­ത്യാ­ദി വാ­ക്യ­ങ്ങ­ളിൽ ആ­ഖ്യാ­പ­ദം ഉ­ദ്ദേ­ശി­കാ­വി­ഭ­ക്തി­യാ­ണു്. അതിനു പ്രാ­ധാ­ന്യ­മി­ല്ലെ­ന്നു് അ­തു­കൊ­ണ്ടു­ത­ന്നെ സ്പ­ഷ്ട­മാ­കു­ന്നു. ‘ഉ­റ­ങ്ങു­ക വേണം’, ‘ന­ട­ക്കു­ക വേണം’, എ­ന്നാ­ണ­ല്ലൊ ആ­ഖ്യാ­ത­ത്തി­ന്റെ അർ­ത്ഥം. ഉ­റ­ങ്ങു­ക എന്ന കർ­ത്തൃ­പ­ദ­ത്തെ ‘ഉ­റ­ങ്ങ­ണം’ എന്ന ക്രിയ നി­ഗീ­ര­ണം ചെ­യ്തി­രി­ക്കു­ന്നു. ഈ­മാ­തി­രി­യു­ള്ള ക്രി­യ­യ്ക്കു നി­ഗീർ­ണ്ണ­കർ­ത്തൃ­കം എന്നു വൈ­യാ­ക­ര­ണ­ന്മാർ സംജ്ഞ നൽ­കി­യി­രി­ക്കു­ന്നു. സം­സ്കൃ­ത­ത്തി­ലെ ‘ഭാ­വ­പ്ര­യോ­ഗ’ത്തി­നു തു­ല്യ­മാ­ണു് ഭാ­ഷ­യി­ലെ നി­ഗീർ­ണ്ണ കർ­ത്തൃ­ക­പ്ര­യോ­ഗം.

വേറെ ഉ­ദാ­ഹ­ര­ണം:

  1. നി­ങ്ങൾ­ക്കു പോകാം.
  2. എ­നി­ക്കു വരാം.
  3. എ­നി­ക്കു പ്ര­ഭാ­ത­ത്തിൽ ഉണരണം, കുറെ നേരം വാ­യി­ക്ക­ണം, എ­ന്നി­ട്ടൊ­ന്നു കു­ളി­ക്ക­ണം.
അ­ഭ്യാ­സം ൩൮
    • കർ­മ്മ­പ്ര­ധാ­ന­മാ­യ ക്രി­യ­യാ­ക്കു­ക:- 1. വ­ന്ദി­ക്കു­ന്നു. ശ്ലാ­ഘി­ക്കു­ന്നു. സ്തു­തി­ക്കു­ന്നു. 2. വർ­ണ്ണി­ച്ചു. വ­ധി­ച്ചു. നി­ന്ദി­ച്ചു. 3. പ്ര­ശം­സി­ക്കും. സം­ഹ­രി­ക്കും. ക്ഷ­ണി­ക്കും. 4. വാ­ഴ്ത്തു­വാൻ. കാ­ണ­ട്ടെ. കൊ­ന്നി­ട്ടു്. പ­റ­ഞ്ഞു്, കേൾ­ക്കു­മോ. വ­ന്ദി­ച്ച.
    • കർ­ത്തൃ­പ്ര­ധാ­ന­മാ­യ ക്രി­യ­യാ­ക്കു­ക:
      • ര­ചി­ക്ക­പ്പെ­ട്ടു, ഉ­പ­സം­ഹ­രി­ക്ക­പ്പെ­ട്ടു, ആ­ല­പി­ക്ക­പ്പെ­ട്ടു.
      • എ­തിർ­ക്ക­പ്പെ­ടു­ന്നു, ര­ക്ഷി­ക്ക­പ്പെ­ടു­ന്നു, ലാ­ളി­ക്ക­പ്പെ­ടു­ന്നു.
      • പാ­ലി­ക്ക­പ്പെ­ടും, പോ­ഷി­പ്പി­ക്ക­പ്പെ­ടും, ന­ട­ത്ത­പ്പെ­ടും.
      • നി­ഹ­നി­ക്ക­പ്പെ­ടാൻ, ആ­ക്ഷേ­പി­ക്ക­പ്പെ­ടു­മോ, വ­ണ­ങ്ങ­പ്പെ­ട­ട്ടെ, പ­റ­യ­പ്പെ­ട്ടി­ട്ടു്.
    • കർ­ത്ത­രി­പ്ര­യോ­ഗ­മാ­ക്കു­ക:
      • രാ­മാ­യ­ണം വാ­ല്മീ­കി­യാ­ലും ശാ­കു­ന്ത­ളം കാ­ളി­ദാ­സ­നാ­ലും ര­ചി­ക്ക­പ്പെ­ട്ടു.
      • കി­രാ­തൻ മ­ഹർ­ഷി­യാൽ ശ­പി­ക്ക­പ്പെ­ട്ടു.
      • ആ­കർ­ഷ­ണ­സി­ദ്ധാ­ന്തം ന്യൂ­ട്ട­നാൽ ക­ണ്ടു­പി­ടി­ക്ക­പ്പെ­ട്ട­താ­ണു്.
      • സം­പേ­ക്ഷ­താ­വാ­ദം ഏതു ശാ­സ്ത്ര­ജ്ഞ­നാൽ ആ­വി­ഷ്ക്ക­രി­ക്ക­പ്പെ­ട്ടു?
    • കർ­മ്മ­ണി­പ്ര­യോ­ഗ­മാ­ക്കു­ക:
      • ഭരതൻ നാ­ട്യ­ശാ­സ്ത്രം നിർ­മ്മി­ച്ചു.
      • ഞങ്ങൾ പ്ര­ജാ­ധി­പ­ത്യം ര­ക്ഷി­ക്കും.
      • ഏ­കാ­ധി­പ­ത്യം ഞങ്ങൾ സ്വീ­ക­രി­ക്ക­യി­ല്ല.
      • ജ­ന­ങ്ങൾ പി­റ­ന്ന നാ­ടി­നെ സ്നേ­ഹി­ക്ക­ട്ടെ.
  1. കർ­മ്മ­ണി­പ്ര­യോ­ഗം, കർ­ത്ത­രി­പ്ര­യോ­ഗം, നി­ഗീർ­ണ്ണ­കർ­ത്തൃ­ക­പ്ര­യോ­ഗം, ഇ­വ­യു­ടെ സ്വ­ഭാ­വം സോ­ദാ­ഹ­ര­ണം വി­വ­രി­ക്കു­ക.
അ­നു­പ്ര­യോ­ഗം

1. ‘നീ ആ ര­ഹ­സ്യം പ­റ­ഞ്ഞു­വോ?’ ‘പ­റ­ഞ്ഞു പോയീ.’ ആ­ദ്യ­വാ­ക്യം ചോ­ദ്യ­രൂ­പ­മാ­ണു്. ദ്വി­തീ­യ­വാ­ക്യം അ­തി­ന്റെ സ­മാ­ധാ­ന­മാ­കു­ന്നു. ‘ഞാൻ ഓർ­ക്കാ­തെ പ­റ­ഞ്ഞു; വ്യ­സ­ന­മു­ണ്ടു്’ എ­ന്നാ­ണ­ല്ലൊ ര­ണ്ടാ­മ­ത്തെ വാ­ക്യ­ത്തി­നർ­ത്ഥം. പറയുക എന്ന പ്ര­വൃ­ത്തി­യിൽ ഈ അ­ഭി­പ്രാ­യ­വി­ശേ­ഷം സ്ഫു­രി­ക്കാൻ ‘പോ’ എന്ന ധാ­തു­വി­ന്റെ ഭൂ­ത­കാ­ല­രൂ­പം ചേർ­ത്തി­രി­ക്ക­യാ­ണു്. ഇ­ങ്ങ­നെ ധാ­തു­വി­ന്റെ അർ­ത്ഥ­ത്തെ പ­രി­ഷ്ക­രി­ക്കു­ന്ന­തി­നും മ­റ്റും വേ­ണ്ടി അതിനു പ­ര­മാ­യി പ്ര­യോ­ഗി­ക്കു­ന്ന ധാ­തു­വാ­ണു് അ­നു­പ്ര­യോ­ഗം. ഏതു ധാ­തു­വി­നെ സ­ഹാ­യി­ക്കാൻ അ­നു­പ്ര­യോ­ഗം ചേർ­ക്കു­ന്നു­വോ വി, പ്ര, സം, ഈ ഉ­പ­സർ­ഗ്ഗ­ങ്ങൾ ഹ­രി­ക്കു­ക എന്ന ഒരേ ധാ­തു­വി­നു് എത്ര വി­ഭി­ന്ന­ങ്ങ­ളാ­യ അർ­ത്ഥ­ങ്ങൾ ഉ­ള­വാ­ക്കു­ന്നു! ഭാ­ഷ­യി­ലെ ഭേ­ദ­കാ­നു­പ്ര­യോ­ഗ­ങ്ങൾ­ക്കു് ഇ­ങ്ങ­നെ ധാ­ത്വർ­ത്ഥ­ത്തെ തീരെ മാ­റ്റു­വാൻ ശ­ക്തി­യി­ല്ല. ചില അർ­ത്ഥ­വി­ശേ­ഷ­ങ്ങൾ ക­ലർ­ത്തി പ­രി­ഷ്ക്ക­രി­ക്കാ­നേ അ­വ­യ്ക്കു ക­ഴി­യു­ക­യു­ള്ളൂ.

2. ഏ­താ­നും അ­നു­പ്ര­യോ­ഗ­ങ്ങ­ളും അവ പ്രാ­ക് പ്ര­യോ­ഗ­ത്തിൽ ക­ലർ­ത്തു­ന്ന ചില അർ­ത്ഥ­വി­ശേ­ഷ­ങ്ങ­ളും ആണു് അ­ടി­യിൽ കൊ­ടു­ത്തി­രി­ക്കു­ന്ന­തു്.

അ­നു­പ്ര­യോ­ഗം
  1. അരുൾ നാ­ടു­വാ­ണ­രു­ളു­ന്ന രാ­ജാ­വു്. (വാഴുക എന്ന ക്രി­യ­യിൽ ബ­ഹു­മാ­നാ­ദ­ര­ങ്ങൾ കൂടി സ്ഫു­രി­പ്പി­ക്കു­ന്നു.)
  2. കളയ് കൊ­ന്നു­ക­ള­ഞ്ഞു, പ­റ­ഞ്ഞു­ക­ള­ഞ്ഞു, വി­ട്ടു­ക­ള­ഞ്ഞു, പൊ­യ്ക്ക­ള­ഞ്ഞു. (സാഹസം, ലാഘവം, അ­നാ­സ്ഥ മു­ത­ലാ­യ അർ­ത്ഥ­ങ്ങൾ സ­ന്ദർ­ഭാ­നു­സാ­രം സ്ഫു­രി­പ്പി­ക്കും ഈ അ­നു­പ്ര­യോ­ഗ­ധാ­തു.)
  3. പോര്, വര് യാഗം ന­ട­ത്തി­വ­ന്നു. കരം കൊ­ടു­ത്തു­പോ­ന്നു. (പ­തി­വു്, ശീലം, ഇ­ത്യാ­ദ്യർ­ത്ഥ­വി­ശേ­ഷം കു­റി­ക്കു­ന്നു.)
  4. കൂട് (ആ­ശ്വാ­സം, ക­ഴി­വു്, സ­മ്മ­തി മു­ത­ലാ­യ അർ­ത്ഥ­ങ്ങൾ ദ്യോ­തി­പ്പി­ക്കു­ന്നു.)
    • ഒരു വി­ധ­ത്തി­ലെ­ല്ലാം ക­ഴി­ഞ്ഞു­കൂ­ടി.
    • തേ­ടി­ക്ക­യർ­ത്തു പടയിൽ പലർ കൂടി വ­ന്നാൽ­ക്കൂ­ടി ക്ക­രു­ത്തു­ട­യ കൈ­യി­തു കൂ­സു­കി­ല്ല.
  5. പോൽ, പോലും (അ­ത്ഭു­തം, സ­ന്ദേ­ഹം, നിന്ദ, മു­ത­ലാ­യ ഭാ­വ­ങ്ങൾ പ്രാ­ക്പ്ര­യോ­ഗ ധാ­തു­വിൽ ക­ലർ­ത്തു­ന്നു.)
    • സ­ത്യ­ത്തി­നു­വേ­ണ്ടി രാ­ജ്യം ഉ­പേ­ക്ഷി­ച്ചു­പോൽ.
    • എന്റെ വാ­ക്കു കേ­ട്ടു് അവൻ ക­യർ­ത്തു­പോ­ലും.
    • രാ­വ­ണ­ന്റെ അ­പ­രാ­ധം രാമൻ ക്ഷ­മി­ക്കും പോലും.
    • വാ­ല്മീ­കി ഒരു കി­രാ­ത­നാ­യി­രു­ന്നു­പോൽ.

പ­റ­ഞ്ഞു തരിക, പ­റ­ഞ്ഞു­കൊ­ടു­ക്കു­ക, കൊ­ടു­ത്തു­വി­ടു­ക, തി­ന്നു­ക­ഴി­യു­ക മു­ത­ലാ­യ ക്രി­യാ­രൂ­പ­ങ്ങ­ളിൽ പ്രാ­ക്പ്ര­യോ­ഗ­ത്തി­ന്റെ അർ­ത്ഥ­ത്തിൽ അ­നു­പ്ര­യോ­ഗം വ­രു­ത്തു­ന്ന ഈഷദ് ഭേ­ദ­ങ്ങൾ വ്യ­ക്ത­മാ­ണ­ല്ലൊ.

6. പ്രാ­ക്പ്ര­യോ­ഗ­ത്തി­നു പിൻപു തൊ­ട്ടു് അ­നു­പ്ര­യോ­ഗം ചെ­യ്യു­ക­യാ­ണു സാ­മാ­ന്യ­വി­ധി. മു­ക­ളി­ലു­ദ്ധ­രി­ച്ച ദൃ­ഷ്ടാ­ന്ത­ങ്ങ­ളെ­ല്ലാം ഈ നിയമം അ­നു­സ­രി­ക്കു­ന്നു­ണ്ടു്. എ­ന്നാൽ പ­ദ്യ­ത്തി­ലും സം­ഭാ­ഷ­ണ­ശൈ­ലി­യി­ലും അ­നു­പ്ര­യോ­ഗം പി­രി­ച്ചു് ‘ഒ­ന്നു­ണ്ടു ചെ­യ്യേ­ണ്ടു നി­ങ്ങ­ളെ­ന്മ­ക്ക­ളേ’, ‘അ­വ­നു­ണ്ടോ എ­ന്നെ­ങ്കി­ലും സത്യം പ­റ­ഞ്ഞി­ട്ടു്’ എ­ന്നൊ­ക്കെ പ്ര­യോ­ഗി­ക്കാ­റു­ണ്ടു്.

അ­ഭ്യാ­സം ൩൯
    • പ്രാ­ക്പ്ര­യോ­ഗം, അ­നു­പ്ര­യോ­ഗം, ഇവ സോ­ദാ­ഹ­ര­ണം വി­വ­രി­ക്കു­ക:-
    • പ്രാ­ക്പ്ര­യോ­ഗ­ങ്ങ­ളും അ­നു­പ്ര­യോ­ഗ­ങ്ങ­ളും തി­രി­ച്ചെ­ഴു­തു­ക:
      • ആ­പ­ത്തു വന്നു പോയി.
      • ചി­കി­ത്സ­കൾ ചെ­യ്തു­പോ­ന്നു.
      • ഉ­ത്സ­വം ന­ട­ത്തി­ക്കൊ­ള്ള­ണം.
      • കു­റ്റം പ­റ­ഞ്ഞു­കൊ­ള്ള­ണം.
      • ഉ­പ­ക്ഷേ­പം സം­സാ­രി­ച്ചു തീർ­ത്തു.
      • ഞാൻ അതു പറയാൻ വി­ട്ടു­പോ­യി.
  1. അ­നു­പ്ര­യോ­ഗം എ­ത്ര­വി­ധം? ഏ­തെ­ല്ലാം? ഓ­രോ­ന്നി­നും ഉ­ദാ­ഹ­ര­ണം എ­ഴു­ത­ണം?
  2. അർ­ത്ഥ­ഭേ­ദം വി­ശ­ദ­മാ­ക്കു­ക:
    • ഇ­ന്നു­ത­ന്നെ പോവു; ഇ­ന്നു­ത­ന്നെ പൊ­യ്ക്കൊ­ള്ളു; ഇ­ന്നു­ത­ന്നെ പൊ­യ്ക്ക­ള­യു­മോ?
    • ഞാൻ വാ­യി­ച്ചു; ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്; ഞാൻ സ്നേ­ഹി­ക്കു­ന്നു; ഞാൻ സ്നേ­ഹി­ക്കു­ന്നു­ണ്ടു്.
    • രാഘവൻ വരും; രാഘവൻ വ­രു­മാ­യി­രി­ക്കും; രാഘവൻ വ­രു­മാ­യി­രു­ന്നു.
  3. കൊൾ, അരുൾ, പോൽ, പോലും, അത്രെ, പോ, വര്, ഇരി, ഈ അ­നു­പ്ര­യോ­ഗ­ങ്ങൾ ചേർ­ത്തു് ഓരോ വാ­ക്യം എ­ഴു­തു­ക: പ്രാ­ക്പ്ര­യാ­ഗ­ത്തി­ന്റെ അർ­ത്ഥം എ­ങ്ങ­നെ ഇവ ഭേ­ദി­പ്പി­ക്കു­ന്നു എന്നു വി­ശ­ദ­മാ­ക്കു­ക.
  4. പ്രാ­ക്പ്ര­യോ­ഗ­ത്തി­നു തൊ­ട്ട­ടു­ത്തു് അ­നു­പ്ര­യോ­ഗം എന്ന നിയമം സാർ­വ്വ­ത്രി­ക­മ­ല്ലെ­ന്നു സോ­ദാ­ഹ­ര­ണം തെ­ളി­യി­ക്കു­ക.
  5. (1) പറയാം, പ­റ­ഞ്ഞു­കൊ­ടു­ക്കാം; (2) ചെ­യ്യാം, ചെ­യ്തു­കൊ­ള്ളാം; (3) ക­ള­ഞ്ഞു, ക­ള­ഞ്ഞു­പോ­യി; (4) ഉ­പേ­ക്ഷി­ച്ചു, ഉ­പേ­ക്ഷി­ച്ചു­ക­ള­ഞ്ഞു; ഈ ഓരോ വ­കു­പ്പി­ലും പെട്ട ക്രി­യാ­പ­ദ­ങ്ങ­ളു­ടെ അർ­ത്ഥ­ത്തി­ലു­ള്ള അ­ന്ത­രം വി­ശ­ദ­മാ­ക്കു­ക.
നി­ഷേ­ധം

1. അ­പ്ര­ധാ­ന­ങ്ങ­ളോ പ്ര­ധാ­ന­ങ്ങ­ളോ ആയ ക്രി­യാ­പ­ദ­ങ്ങൾ അ­നു­വാ­ദ­രൂ­പ­ത്തി­ലോ നിഷേധ രൂ­പ­ത്തി­ലോ വരാം. ‘സൂ­ര്യൻ സ്വയം പ്ര­കാ­ശി­ക്കു­ന്ന ഗോ­ള­മാ­കു­ന്നു; ച­ന്ദ്രൻ അ­ങ്ങ­നെ­യു­ള്ള ഒ­ന്ന­ല്ല’, എന്നീ വാ­ക്യ­ങ്ങ­ളി­ലെ ആ­ഖ്യാ­ത­ങ്ങൾ നോ­ക്കു­ക. ‘ആ­കു­ന്നു’, അ­നു­വാ­ദ­രൂ­പ­മാ­ണു്. ‘അല്ല’, നി­ഷേ­ധ­രൂ­പ­വും.

വേറെ ഉ­ദാ­ഹ­ര­ണം:

  1. മ­നു­ഷ്യ­നു വി­ശേ­ഷ­ബു­ദ്ധി­യു­ണ്ടു്. (അ­നു­വാ­ദം) ജ­ന്തു­ക്കൾ­ക്കു വി­ശേ­ഷ­ബു­ദ്ധി­യി­ല്ല. (നി­ഷേ­ധം)
  2. സാ­ഹി­ത്യം പ്ര­ചാ­ര­ണ­പ­ര­മാ­വ­ണം സാ­ഹി­ത്യം പ്ര­ചാ­ര­ണ­പ­ര­മാ­വ­രു­തു്.
അല്ല, ഇല്ല, അ­രു­തു്, ഈ ശ­ബ്ദ­ങ്ങൾ യ­ഥാ­ക്ര­മം, ആ­കു­ന്നു, ഉ­ണ്ടു്, ആവാം, ഈ ക്രി­യ­ക­ളു­ടെ നി­ഷേ­ധ­രൂ­പ­ങ്ങ­ളാ­കു­ന്നു. ഇവയെ അ­നു­പ്ര­യോ­ഗ­ങ്ങ­ളാ­ക്കി­യാൽ പ്രാ­ക് പ്ര­യോ­ഗ­ങ്ങ­ളാ­യി­വ­രു­ന്ന മറ്റു ക്രി­യ­ക­ളും നി­ഷേ­ധാർ­ത്ഥ­ക­ങ്ങ­ളാ­യി­ത്തീ­രും. ‘ഒല്ല’ എന്ന ശ­ബ്ദ­വും നി­ഷേ­ധാർ­ത്ഥ­ക­മാ­യ അ­നു­പ്ര­യോ­ഗം തന്നെ. ‘പ­ല­രോ­ടും നി­ന­യാ­തെ­യൊ­രു കാ­ര്യം തു­ട­ങ്ങൊ­ല്ല, പണം മോ­ഹി­ച്ചൊ­രു­ത്ത­നെ­ച്ച­തി­ച്ചീ­ടൊ­ല്ല’ മു­ത­ലാ­യ വാ­ക്യ­ങ്ങൾ നോ­ക്കു­ക. മറ്റു നി­ഷേ­ധാ­നു­പ്ര­യോ­ഗ­ങ്ങൾ ചേർ­ക്കു­ന്ന രീതി അ­ടി­യിൽ­ക്കാ­ണു­ന്ന ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ നി­ന്നു ഗ്ര­ഹി­ക്ക­ണം.

അ­നു­വാ­ദം നി­ഷേ­ധം

(1) ഞാൻ വാ­യി­ക്കു­ക­യാ­ണു്. ഞാൻ വാ­യി­ക്കു­ക­യ­ല്ല.

(2) ശാ­സ്ത്രം പ്ര­കൃ­തി­യെ­ക്കു­റി­ച്ചു­ള്ള വി­സ്മ­യം വർ­ദ്ധി­പ്പി­ക്കു­ന്നു. അ­ന്ധ­വി­ശ്വാ­സം വർ­ദ്ധി­പ്പി­ക്കു­ന്നി­ല്ല.

(3) ധർ­മ്മം ചെ­യ്യ­ണം. അ­ധർ­മ്മം ചെ­യ്യ­രു­തു്.

(4) സത്യം പറയാം, പ്രി­യം പറയാം. അ­സ­ത്യം പ­റ­യ­രു­തു്, അ­പ്രി­യം പ­റ­യ­രു­തു്.

2. നി­ഷേ­ധാർ­ത്ഥം കു­റി­ക്കാ­വാൻ അ­നു­പ്ര­യോ­ഗ­ങ്ങൾ­ക്കു­പു­റ­മെ, ‘ആ’ എ­ന്നൊ­രു പ്ര­ത്യ­യം കൂടി ഉ­ണ്ടു്. ഇതു ധാ­തു­വി­നോ­ടു­കൂ­ടി­യാ­ണു്, ക്രി­യാ­പ­ദ­ത്തോ­ടു­കൂ­ടി­യ­ല്ല, ചേ­രു­ന്ന­തു്. ‘വര്’ എന്ന ധാ­തു­വി­നോ­ടു് ‘ആ’ എന്ന പ്ര­ത്യ­യം ചേർ­ന്നാൽ ‘വരാ’ എന്ന നി­ഷേ­ധാർ­ത്ഥ­ക­രൂ­പം സി­ദ്ധി­ക്കും. വേറെ ഉ­ദാ­ഹ­ര­ണം:

ധാതു പ്ര­ത്യ­യം നി­ഷേ­ധ­രൂ­പം

പോര് ആ പോര് + ആ പോരാ

(പാപം ചെ­യ്ത­തു­പോ­രും. അ­നു­വാ­ദം.

പു­ണ്യം ചെ­യ്ത­തു­പോ­രാ. നി­ഷേ­ധം.)

കൂട് ആ കൂടാ

ചെയ് ആ ചെ­യ്യാ

വേൺ ആ വേ­ണ്ടാ

(സ­ന്ധി­യിൽ­വ­രു­ന്ന ദ്വി­ത്വം, ആഗമം, ആദേശം

മു­ത­ലാ­യ­വ ഇവിടെ വി­വ­രി­ക്കു­ന്നി­ല്ല.)

പോ ആ പോകാ

പോരാ, കൂടാ, ചെ­യ്യാ, വേ­ണ്ടാ മു­ത­ലാ­യ ശ­ബ്ദ­ങ്ങ­ളും നി­ഷേ­ധാ­നു­പ്ര­യോ­ഗ­ങ്ങ­ളാ­യി­വ­രും.

ഉദാ:

അ­നു­വാ­ദം നി­ഷേ­ധം

ചെ­യ്തു­പോ­രു­ന്ന ചെ­യ്തു­പോ­രാ­ത്ത

ന­ട­ന്നു­വ­രു­ന്ന ന­ട­ന്നു­വ­രാ­ത്ത

കേ­ട്ടു കൂ­ടു­ന്ന കേ­ട്ടു കൂ­ടാ­ത്ത

ക്ലേ­ശം വേ­ണ്ടു­ന്ന ക്ലേ­ശം വേ­ണ്ടാ­ത്ത

3. രണ്ടു നി­ഷേ­ധ­ങ്ങൾ ചേർ­ന്നാൽ അ­നു­വാ­ദ­മാ­വും ക്രി­യ­യു­ടെ അർ­ത്ഥം—‘എ­നി­ക്കു കായിക വി­നോ­ദ­ങ്ങ­ളിൽ താ­ല്പ­ര്യ­മി­ല്ലെ­ന്നി­ല്ല’ എന്ന വാ­ക്യ­ത്തിൽ ‘ഇ­ല്ലെ­ന്നി­ല്ല’ എ­ന്ന­തി­നു് അർ­ത്ഥം ‘ഉ­ണ്ടു്’ എ­ന്നാ­ണു്. ‘അവൻ ബു­ദ്ധി­മാ­ന­ല്ലെ­ന്ന­ല്ല എന്റെ വി­വ­ക്ഷ’ എന്ന വാ­ക്യ­ത്തി­നർ­ത്ഥം ‘അവൻ ബു­ദ്ധി­മാ­നാ­ണെ­ന്നാ­ണു് ഞാൻ പ­റ­യാ­നാ­ഗ്ര­ഹി­ച്ച­തു്’ എ­ന്നാ­കു­ന്നു. ഇ­തു­പോ­ലെ മ­റ്റു­ദാ­ഹ­ര­ണ­ങ്ങ­ളും സ്വയം ഗ്ര­ഹി­ക്കാ­മ­ല്ലൊ.

അ­ഭ്യാ­സം ൪ഠ
  1. അ­നു­വാ­ദ­രൂ­പ­മാ­യ ക്രി­യ­യെ നി­ഷേ­ധ­രൂ­പ­മാ­ക്കാ­നു­ള്ള രണ്ടു മാർ­ഗ്ഗം വി­വ­രി­ക്കു­ക. ഉ­ദാ­ഹ­ര­ണ­ങ്ങൾ കാ­ണി­ക്ക­ണം.
  2. ആ­കു­ന്നു, ഉ­ണ്ടു്, ആം, ഇ­വ­യു­ടെ നി­ഷേ­ധ­രൂ­പ­ങ്ങൾ എ­ഴു­തു­ക.
  3. അല്ല, ഇല്ല, അ­രു­തു്, കൂടാ, വഹിയാ, വേ­ണ്ടാ ഇവ നി­ഷേ­ധാ­നു­പ്ര­യോ­ഗ­ങ്ങ­ളാ­യി വ­രു­ന്ന ഈ­ര­ണ്ടു വാ­ക്യ­മെ­ഴു­തു­ക.
  4. നി­ഷേ­ധ­രൂ­പ­മെ­ഴു­തു­ക.
    • ന­ട­ക്കു­ന്ന, കാ­ണു­ന്ന, കേൾ­ക്കു­ന്ന, വ­രു­ന്ന. (ന­ട­ക്കാ­തി­രി­ക്കു­ന്ന, കാ­ണാ­തി­രി­ക്കു­ന്ന, ഇ­ത്യാ­ദി­രൂ­പ­ങ്ങ­ളാ­ണു നി­ഷേ­ധം കു­റി­ക്കു­ന്ന­വ.)
    • നടന്ന, കണ്ട, കേട്ട, വന്ന (ന­ട­ക്കാ­ത്ത, കാ­ണാ­ത്ത, കേൾ­ക്കാ­ത്ത, വ­രാ­ത്ത, ഇ­ത്യാ­ദി­രൂ­പ­ങ്ങൾ പ­രി­ചി­ത­ങ്ങ­ളാ­ണ­ല്ലൊ.)
    • ന­ട­ക്കും, കാണും, കേൾ­ക്കും, വരും. (ഉം എന്ന പ്ര­ത്യ­യം ലോ­പി­പ്പി­ച്ചു് ആ എന്ന പ്ര­ത്യ­യം ചേർ­ത്തു് നി­ഷേ­ധ­രൂ­പ­ങ്ങൾ നി­ഷ്പാ­ദി­പ്പി­ക്കാം—ന­ട­ക്കാ, കാണാ, കേൾ­ക്കാ, വരാ, ഇ­ത്യാ­ദി. ഇല്ല എന്ന അ­നു­പ്ര­യോ­ഗം ചേർ­ത്താ­ലും മതി.)
പേ­രെ­ച്ചം, വി­ന­യെ­ച്ചം

1. ക്രി­യാ­വി­ഭാ­ഗ­ങ്ങ­ളെ പ്ര­തി­പാ­ദി­ക്കു­ന്ന സ­ന്ദർ­ഭ­ത്തിൽ മു­റ്റു­വി­ന, പ­റ്റു­വി­ന, ഇ­വ­യെ­ക്കു­റി­ച്ചു പ­റ­ഞ്ഞു­വെ­ച്ചി­ട്ടു­ണ്ട­ല്ലൊ. അർ­ത്ഥ­പൂർ­ത്തി­ക്കു് അ­ന്യ­പ­ദ­ത്തെ ആ­ശ്ര­യി­ക്കാ­ത്ത പ്ര­ധാ­ന­ക്രി­യ മു­റ്റു­വി­ന; അ­ന്യ­പ­ദ­ത്തെ ആ­ശ്ര­യി­ക്കു­ന്ന അ­പ്ര­ധാ­ന­ക്രി­യ പ­റ്റു­വി­ന. ‘ഇ­ന്ന­ലെ നി­ശ്ച­യി­ച്ച കാ­ര്യം താ­മ­സി­ക്കാ­തെ ന­ട­ക്കും’, എന്ന വാ­ക്യ­ത്തി­ലെ പ്ര­ധാ­ന­ക്രി­യ ഏ­താ­ണു്? ‘ന­ട­ക്കും’, എന്ന ശ­ബ്ദ­മ­ല്ലേ? അതു പ­ര­പ­ദ­ത്തി­ന്റെ അം­ഗ­മ­ല്ല­ല്ലൊ. ‘നി­ശ്ച­യി­ച്ച’, ‘താ­മ­സി­ക്കാ­തെ’, ഈ ക്രി­യ­കൾ സ്വ­ത­ന്ത്ര­ങ്ങ­ള­ല്ല. ആ­ദ്യ­ത്തേ­തു, കാ­ര്യം എന്ന നാ­മ­ത്തേ­യും, ര­ണ്ടാ­മ­ത്തേ­തു ന­ട­ക്കും എന്ന ക്രി­യ­യേ­യും ആ­ശ്ര­യി­ച്ചു നിൽ­ക്കു­ന്നു. നാ­മ­ത്തി­ന്റെ അം­ഗ­മാ­യ അ­പ്ര­ധാ­ന­ക്രി­യ വി­ന­യെ­ച്ച­മാ­ണെ­ന്നും, ര­ണ്ടും വി­ശേ­ഷ­ണ­മാ­യി വ­രു­മെ­ന്നും, ഭേ­ദ­ക­ങ്ങ­ളെ വി­ഭ­ജി­ക്കു­ന്ന പ്ര­ക­ര­ണ­ത്തിൽ വി­ശ­ദ­മാ­ക്കി­യി­ട്ടു­ള്ള­താ­ണു്.

2. പേ­രെ­ച്ച­മു­ണ്ടാ­ക്കാൻ ക്രി­യാ­പ­ദ­ത്തോ­ടു­കൂ­ടി ‘അട എന്ന പ്ര­ത്യ­യം ചേർ­ക്കു­ന്നു. ‘പാ­ടു­ന്ന പക്ഷി’, ‘പാടിയ പക്ഷി’, ഈ രണ്ടു വി­ശേ­ഷ­ണ­വി­ശേ­ഷ്യ­ങ്ങ­ളി­ലെ ‘പാ­ടു­ന്ന’, ‘പാടിയ’, ഈ പേ­രെ­ച്ച­ങ്ങൾ ‘പാ­ടു­ന്നു’, ‘പാടി’, ഈ ക്രി­യാ­രൂ­പ­ങ്ങ­ളോ­ടു് ‘അ’ എന്ന പ്ര­ത്യ­യം ചേർ­ത്ത­താ­ണു് ര­ചി­ച്ചി­ട്ടു­ള്ള­തെ­ന്നു സ്പ­ഷ്ട­മാ­ണ­ല്ലൊ.

വേറെ ഉ­ദാ­ഹ­ര­ണം:

  1. ഒ­ഴു­കു­ന്ന നദി ഒ­ഴു­കി­യ നദി
  2. കോർ­ക്കു­ന്ന മാല കോർ­ത്ത മാല

(ഉ­കാ­രാ­ന്ത­മാ­ണു് മു­റ്റു­വി­ന­യെ­ങ്കിൽ, അ­ന്ത്യ­സ്വ­രം ലോ­പി­ച്ചു­പോ­കും, ‘അ’ എന്ന പേ­രെ­ച്ച­പ്ര­ത്യ­യം ചേർ­ക്കു­മ്പോൾ. ഇതു സ­ന്ധി­കാ­ര്യ­മാ­ണു്.

ഉ­ദാ­ഹ­ര­ണം:

നി­ന്നു + അ = നി­ന്നു് + അ = നിന്ന; ചെ­യ്തു + അ = ചെ­യ്തു് + അ= ചെയ്ത. ആയി, പോയി, ഈ പൂർ­ണ്ണ­ക്രി­യ­ക­ളു­ടെ അ­ന്ത്യ­മാ­യ ഇ­കാ­ര­വും പേ­രെ­ച്ച­പ്ര­ത്യ­യം ചേ­രു­മ്പോൾ ലു­പ്ത­മാ­വും. ആയ, പോയ എ­ന്നാ­ണു് പേ­രെ­ച്ച­ങ്ങൾ. പ­ദ്യ­ങ്ങ­ളിൽ ആയിന, പോയിന എ­ന്നു് ഇകാര ലോപം വരാതെ നകാരം ആ­ഗ­മ­മാ­യു­ള്ള രൂ­പ­ങ്ങ­ളും കാണാം.)

പേ­രെ­ച്ച­ത്തി­നു് അ­വാ­ന്ത­ര­വി­ഭാ­ഗ­ങ്ങ­ളി­ല്ല. വി­ന­യെ­ച്ച­ങ്ങൾ, അ­വ­യ്ക്കും അം­ഗി­യാ­യ ക്രി­യ­യ്ക്കും കാ­ല­ത്തി­ലു­ള്ള അ­ന്ത­ര­ത്തെ ആ­സ്പ­ദ­മാ­ക്കി വി­ഭ­ജി­ക്ക­പ്പെ­ടേ­ണ്ടി­യി­രി­ക്കു­ന്നു. ‘ക­ളി­ച്ചു­വ­ന്നു’, ‘ക­ളി­ക്കാൻ വന്നു’ ഈ ഉ­ദാ­ഹ­ര­ണ­ങ്ങ­ളി­ലെ വി­ന­യെ­ച്ച­ത്തി­നും വി­ന­യ്ക്കും കാ­ല­ത്തി­ലു­ള്ള ബന്ധം നോ­ക്കു­ക. ‘ക­ളി­ച്ചു’ എന്ന അം­ഗ­ക്രി­യ കു­റി­ക്കു­ന്ന വ്യാ­പാ­രം ‘വന്നു’ എന്ന അം­ഗി­ക്രി­യ­യ്ക്കു മുൻ­പാ­ണു് ന­ട­ക്കു­ന്ന­തു്. ‘വന്നു’ എന്ന അം­ഗി­ക്രി­യ­യു­ടെ അർ­ത്ഥ­മാ­യ പ്ര­വൃ­ത്തി ന­ട­ന്ന­തി­നു­ശേ­ഷ­മാ­ണു്, കളി എന്നു കാ­ണി­ക്കാൻ ‘ആൻ’ എന്ന പ്ര­ത്യ­യം വി­ന­യെ­ച്ച­ത്തിൽ ചേർ­ത്തി­രി­ക്കു­ന്നു. പൂർ­ണ്ണ­ക്രി­യ­യ്ക്കു മുൻ­പാ­ണു് അം­ഗ­ക്രി­യ കു­റി­ക്കു­ന്ന പ്ര­വൃ­ത്തി ന­ട­ക്കു­ന്ന­തെ­ങ്കിൽ, അതു മുൻ­വി­ന­യെ­ച്ചം; പിൻ­പാ­ണെ­ങ്കിൽ പിൻ­വി­ന­യെ­ച്ചം. ‘ക­ളി­ച്ചു­വ­ന്നു’ എന്ന ആ­ഖ്യാ­ത­ത്തി­ലെ ക­ളി­ച്ചു് മുൻ­വി­ന­യെ­ച്ച­മാ­ണു്. ക­ളി­ക്കാൻ വന്നു എ­ന്ന­തി­ലെ അം­ഗ­ക്രി­യ പിൻ­വി­ന­യെ­ച്ച­മാ­കു­ന്നു.

വേറെ ഉ­ദാ­ഹ­ര­ണം:

  1. ഞാൻ വരാൻ ആ­ഗ്ര­ഹി­ക്കു­ന്നു —പിൻ­വി­ന­യെ­ച്ചം. പ­ട­യാ­ളി­കൾ പൊ­രു­താൻ ഒ­രു­ങ്ങി —പിൻ­വി­ന­യെ­ച്ചം.
  2. പുഴ നീ­ന്തി­ക്ക­ട­ന്നു് തോ­ട്ട­ത്തിൽ ചെ­ന്നു —മുൻ­വി­ന­യെ­ച്ചം. പു­ത്രൻ എ­ഴു­ന്നേ­റ്റു് സ്വ­പി­താ­വി­നെ വ­ന്ദി­ച്ചു —മുൻ­വി­ന­യെ­ച്ചം.

3. ഭൂ­ത­കാ­ലം കു­റി­ക്കു­ന്ന മു­റ്റു­വി­ന ദുർ­ബ്ബ­ല­മാ­ക്കി­യാ­ണു് മുൻ­വി­ന­യെ­ച്ച­മു­ണ്ടാ­കു­ന്ന­തു്. അ­ന്ത്യോ­കാ­രം സം­വൃ­ത­മാ­ക്കു­ക, ഇ­കാ­രാ­ന്ത­മാ­ണു് ക്രി­യ­യെ­ങ്കിൽ പി­ന്നാ­ലെ വ­രു­ന്ന ദൃ­ഢാ­ക്ഷ­രം ഇ­ര­ട്ടി­ക്കു­ക, പ­ര­മാ­യി വ­രു­ന്ന­തു ശിഥില വ്യ­ഞ്ജ­ന­മ­ണെ­ങ്കിൽ ചേർ­ത്തു­ച്ച­രി­ക്കു­ക, ഇ­തെ­ല്ലാ­മാ­ണു് മു­റ്റു­വി­ന­യു­ടെ ദുർ­ബ്ബ­ലീ­ക­ര­ണ­ത്തി­നു­ള്ള മാർ­ഗ്ഗം. പിൻ­വി­ന­യെ­ച്ച­ത്തി­ന്റെ രൂപം ല­ഭി­ക്കു­വാൻ ധാ­തു­വി­നോ­ടോ ഭാവി രൂ­പ­ത്തോ­ടോ ‘ആൻ’ എന്ന പ്ര­ത്യ­യം ചേർ­ത്താൽ മതി.

ഉ­ദാ­ഹ­ര­ണം:

  1. മുൻ­വി­ന­യെ­ച്ചം ഗൃ­ഹ­നാ­യി­ക ഗൃഹം അ­ടി­ച്ചു­ത­ളി­ച്ചു കു­ളി­ച്ചു­വ­ന്നു. (അ­ടി­ച്ചു്, ത­ളി­ച്ചു്, കു­ളി­ച്ചു്, ഈ മൂ­ന്നു് അം­ഗ­ക്രി­യ­ക­ളു­ടേ­യും വ്യാ­പാ­രം ‘വന്നു’വെന്ന ക്രി­യ­യ്ക്കു മുൻപു ന­ട­ക്കു­ന്ന­താ­ണു്.) കള്ളൻ ഓ­ടി­ത്ത­ളർ­ന്നു. (‘ഓടി’ ഇ­കാ­രാ­ന്ത­മാ­ണു്, ഇവിടെ പൂർ­ണ്ണ­ക്രി­യ­യ­ല്ലെ­ന്നു കാ­ണി­ക്കാൻ, പ­ര­മാ­യി വ­രു­ന്ന ത­കാ­ര­ത്തി­നു് ദ്വി­ത്വം വ­രു­ത്തി­യി­രി­ക്കു­ന്നു.)
  2. പിൻ­വി­ന­യെ­ച്ചം അറി + ആൻ = അറി + യ് + ആൻ = അ­റി­യാൻ. പകര് + ആൻ = പകരാൻ. അ­റി­യും + ആൻ = അ­റി­യു­വാൻ. പകരും + ആൻ = പ­ക­രു­വാൻ

(പ­ഠി­ക്കാൻ, പ­ഠി­പ്പാൻ, കേൾ­ക്കാൻ, കേൾ­പ്പാൻ ഇ­ത്യാ­ദി പിൻ­വി­ന­യെ­ച്ച­രൂ­പ­ങ്ങ­ളിൽ ‘ആൻ’ പ്ര­ത്യ­യം ത­ന്നെ­യാ­ണു് ചേർ­ത്തി­രി­ക്കു­ന്ന­തു്.)

4. കാലം, പ്ര­കാ­രം, പു­രു­ഷൻ ഈ ഉ­പാ­ധി­ക­ളൊ­ന്നു­മി­ല്ലാ­തെ കേവലം വ്യാ­പാ­ര­ത്തെ­ക്കു­റി­ക്കു­ന്ന അം­ഗ­ക്രി­യ­യാ­ണു് ന­ടു­വി­ന­യെ­ച്ചം. ‘ചെ­യ്യ­വേ­ണം’, ‘കാ­ണ­ത്ത­ക്ക’, ‘പാ­ട­പ്പെ­ട്ടു’, എ­ന്നി­ങ്ങ­നെ അ­നു­പ്ര­യോ­ഗ­ത്തോ­ടു ചേർ­ന്നു വ­രു­ന്ന പ്രാ­ക് പ്ര­യോ­ഗ­ങ്ങ­ളി­ലാ­ണു് ആ രൂപം ശ­രി­യാ­യ നി­ല­യിൽ കാ­ണു­ന്ന­തു്. ‘ചെയ്യ’, ‘കാണ’, ‘പാട’, ഇവ ചെയ്, കാണ്, പാട്, ഈ ധാ­തു­ക്ക­ളോ­ടു, ‘അ’ എന്ന പ്ര­ത്യ­യം ചേർ­ന്നു­ണ്ടാ­യ ന­ടു­വി­ന­യെ­ച്ച­ങ്ങ­ളാ­കു­ന്നു. ‘ക’, ‘ഉക’, ഈ പ്ര­ത്യ­യ­ങ്ങൾ ചേർ­ത്തും ഈ വി­ന­യെ­ച്ചം നിർ­മ്മി­ക്കാം. ചെയ്ത, ചെ­യ്യു­ക, കാൺക, കാണുക, പാടുക ഇ­ത്യാ­ദി രൂ­പ­ങ്ങൾ ഉ­ദാ­ഹ­ര­ണ­ങ്ങ­ളാ­കു­ന്നു.

വേറെ ഉ­ദാ­ഹ­ര­ണം:

പെയ് + ക = പെയ്ക.

പെയ് + ഉക = പെ­യ്യു­ക.

ചേര് + ഉക = ചേരുക.

ഏല് + ഉക = ഏലുക.

എഴുത് + ഉക = എ­ഴു­തു­ക.

പറ + ക = പറക.

പറ + ഉക = പറയുക.

5. ന­ടു­വി­ന­യെ­ച്ച­ത്തി­ന്റെ പ്ര­യോ­ഗം ന­മ്മു­ടെ ഭാ­ഷ­യിൽ വളരെ കു­റ­ഞ്ഞു­പോ­യി­ട്ടു­ണ്ടു്. ‘സത്യം പറയുക’, ‘ധർ­മ്മം ചെ­യ്യു­ക’ ഇ­ത്യാ­ദി വാ­ക്യ­ങ്ങ­ളിൽ കാ­ണു­ന്ന ചെ­യ്യു­ക, പറയുക ഈ ക്രി­യ­കൾ നി­യോ­ജ­ക­പ്ര­കാ­ര­ത്തിൽ പെ­ടു­ന്നു; അവ സ്വ­ത­ന്ത്ര­ങ്ങ­ളു­മാ­ണു്. അ­തി­നാൽ വി­ന­യെ­ച്ച­ങ്ങ­ള­ല്ല. ‘വെൽക’, ‘വാഴ്ക’ എ­ന്നി­ങ്ങ­നെ ആ­ശം­സ­പ്ര­കാ­ര­ത്തി­ലും സ്വ­ത­ന്ത്ര­മാ­യി നി­ല്ക്കു­ന്ന­തു­കാ­ണാം. ക്രി­യാ­നാ­മ­ങ്ങ­ളാ­യി­ട്ടും ഇവ പ്ര­യോ­ഗി­ക്കാ­റു­ണ്ടു്. ‘നിലം ഉഴുക ആ­ഹ്ലാ­ദ­ക­ര­മാ­ണു്’, ‘അ­ധർ­മ്മം ചെ­യ്യു­ക നി­ന്ദ്യ­മാ­കു­ന്നു’, ഈ വാ­ക്യ­ങ്ങ­ളിൽ നാ­മ­മാ­യി­ട്ടാ­ണു്, ഉഴുക, ചെ­യ്യു­ക, ഈ പ­ദ­ങ്ങൾ പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു്. അ­തി­നാൽ ധാ­തു­ക്ക­ളോ­ടു് ‘അ’ ചേർ­ന്നു­ണ്ടാ­കു­ന്ന രൂ­പ­ങ്ങൾ മാ­ത്ര­മേ കേവലം ന­ടു­വി­ന­യെ­ച്ച­മാ­യി ഗ­ണി­ക്കാ­വൂ.

6.

  1. ‘പ­ക­ലി­ര­വു പ­ദ­ക­മ­ല­മ­ക­ത­ളി­രിൽ ന­ണ്ണു­കിൽ പ­ങ്ക­ജാ­ക്ഷൻ ക­നി­ഞ്ഞെ­ന്തു ചെ­യ്യാ­ഞ്ഞ­തും?’ ഈ ഈ­ര­ടി­യിൽ കാ­ണു­ന്ന ‘ന­ണ്ണു­കിൽ’ എന്ന ക്രി­യാ­പ­ദം അ­സ്വ­ത­ന്ത്ര­മാ­ണു്. ‘ചെ­യ്യാ­ഞ്ഞ­തു്’ എന്ന മു­റ്റു­വി­ന­യു­ടെ അം­ഗ­മാ­ണ­ല്ലൊ അതു്. ഇ­ങ്ങ­നെ, ഒന്നു സം­ഭ­വി­ക്കു­ന്ന പക്ഷം അർ­ത്ഥ­വി­ശേ­ഷം കു­റി­ക്കു­ന്ന അം­ഗ­ക്രി­യ പാ­ക്ഷി­ക­വി­ന­യെ­ച്ച­മാ­കു­ന്നു. ഇൽ, കിൽ, ഉകിൽ ഈ പ്ര­ത്യ­യ­ങ്ങ­ളിൽ യ­ഥാ­യോ­ഗം ചേർ­ന്നാ­ണു പാ­ക്ഷി­ക­വി­ന­യെ­ച്ച­മാ­കു­ന്ന­തു്. ‘ചെ­യ്യിൽ, ചെ­യ്തിൽ, ചെ­യ്യു­കിൽ’ ഇവ മൂ­ന്നും പാ­ക്ഷി­ക­വി­ന­യെ­ച്ച­ങ്ങ­ളാ­കു­ന്നു. വേറെ ഉ­ദാ­ഹ­ര­ണം:- ധാതു കാൺ. കാൺ + ഇൽ = കാണിൽ കാൺ + കിൽ = കാൺ­കിൽ കാൺ + ഉകിൽ = കാ­ണു­കിൽ അറി + കിൽ = അ­റി­കിൽ അറി + ഉകിൽ = അ­റി­യു­കിൽ
  2. ധാ­തു­ക്ക­ളോ­ടു യ­ഥാ­യോ­ഗം പ്ര­ത്യ­യ­ങ്ങൾ ചേർ­ത്തു് പാ­ക്ഷി­ക­രൂ­പ­മു­ണ്ടാ­ക്കു­ന്ന രീ­തി­യാ­ണു് മു­ക­ളിൽ വി­വ­രി­ച്ച­തു്. ക്രി­യാ­പ­ദ­ങ്ങ­ളോ­ടു ഭൂ­ത­കാ­ല­ത്തിൽ ആൽ എന്ന പ്ര­ത്യ­യം ചേർ­ന്നാൽ പാ­ക്ഷി­ക വി­ന­യെ­ച്ച­മാ­കും. പ­റ­ഞ്ഞാൽ, വി­ചാ­രി­ച്ചാൽ, ചെ­യ്താൽ മു­ത­ലാ­യ ഉ­ദാ­ഹ­ര­ണ­ങ്ങൾ നോ­ക്കു­ക. ആ, എൻ, ഈ ധാ­തു­ക്ക­ളോ­ടു ‘കിൽ’ എന്ന പ്ര­ത്യ­യം ചേർ­ന്നു­ണ്ടാ­കു­ന്ന പാ­ക്ഷി­ക­രൂ­പം അ­നു­പ്ര­യോ­ഗ­മാ­ക്കി­ച്ചേർ­ത്താൽ ഭൂ­ത­ഭാ­വി­വർ­ത്ത­മാ­ന­ക്രി­യ­ക­ളെ സം­ഭാ­വ­നാർ­ത്ഥം കു­റി­ക്കു­ന്ന വി­ന­യെ­ച്ച­മാ­ക്കാം.
  1. വന്നു + ആകിൽ = വ­ന്നാ­കിൽ വ­രു­ന്നു + ആകിൽ = വ­രു­ന്നാ­കിൽ വരും + ആകിൽ = വ­രു­മാ­കിൽ
  2. വന്നു + എൻകിൽ = വ­ന്നു­വെ­ങ്കിൽ, വ­ന്നെ­ങ്കിൽ വ­രു­ന്നു + എൻകിൽ = വ­രു­ന്നു­വെ­ങ്കിൽ, വ­രു­ന്നെ­ങ്കിൽ വരും + എൻകിൽ = വ­രു­മെ­ങ്കിൽ

7.

‘ജേ­ഷ്ഠ­നി­രി­ക്കെ­ക്കു­രു­വം­ശ­ത്തിൽ

ശ്രേ­ഷ്ഠൻ ഞാ­നെ­ന്ന­വ­നു­ടെ ഭാവം.’

ഈ ഈ­ര­ടി­യി­ലെ ‘ഇ­രി­ക്കെ’ എന്ന അം­ഗ­ക്രി­യ ഒ­ന്നു് ഒ­രു­വി­ധ­ത്തിൽ സ്ഥി­തി­ചെ­യ്യു­മ്പോൾ എന്ന അർ­ത്ഥം കു­റി­ക്കു­ന്നു. ഈ മാ­തി­രി ക്രി­യാ­വി­ശേ­ഷ­ണ­മാ­യി വ­രു­ന്ന പ­റ്റു­വി­ന­യാ­ണു് തൻ­വി­ന­യെ­ച്ചം. ധാ­തു­ക്ക­ളോ­ടു് ‘എ’ എന്നോ ‘അവെ’ എന്നോ ചേർ­ത്താൽ തൻ­വി­ന­യെ­ച്ച­മാ­വും.

ഉദാ:

ധാതു പ്ര­ത്യ­യം രൂപം

കാൺ എ കാണെ, കാൺകെ

കാൺ അവെ കാണവെ

ചെയ് എ ചെ­യ്യെ, ചെ­യ്കെ

ചെയ് അവെ ചെ­യ്യ­വെ, ചെ­യ്ക­വെ;

(കേൾ­ക്കെ, കേൾ­ക്ക­വെ; വാ­ഴ്കെ, വാ­ഴ്ക­വെ; നിൽ­ക്കെ, നിൽ­ക്ക­വെ ഇ­ത്യാ­ദ്യു­ദാ­ഹ­ര­ണ­ങ്ങൾ സ്വയം ക­ണ്ടു­പി­ടി­ക്കു­ക.)

8. ഇ­ത്ര­യം വി­വ­രി­ച്ച­തിൽ നി­ന്നു മുൻ­വി­ന­യെ­ച്ചം, പിൻ­വി­ന­യെ­ച്ചം, ന­ടു­വി­ന­യെ­ച്ചം, പാ­ക്ഷി­ക­വി­ന­യെ­ച്ചം, തൻ­വി­ന­യെ­ച്ചം എന്നു ക്രി­യാ­വി­ശേ­ഷ­ങ്ങ­ളാ­യി വ­രാ­വു­ന്ന അം­ഗ­ക്രി­യ­ക­ളെ വി­ഭ­ജി­ക്കാ­മെ­ന്നു പ­ഠി­ച്ചു ക­ഴി­ഞ്ഞു. ‘വരാതെ, കാ­ണാ­തെ, പോ­കാ­തെ’ എ­ന്നി­ങ്ങ­നെ നി­ഷേ­ധാർ­ത്ഥ­ങ്ങ­ളാ­യ അം­ഗ­ക്രി­യ­കൾ മു­റ്റു­വി­ന­ക­ളിൽ അ­ന്വ­യി­ക്കു­ന്ന­വ­യാ­യി­ട്ടു കാണാം. ഇ­വ­യ്ക്കു മ­റ­വി­ന­യെ­ച്ചം എന്നു പേ­രു­ണ്ടു്. ‘കാണെ’ എന്ന തൻ­വി­ന­യെ­ച്ച­ത്തി­ന്റെ നി­ഷേ­ധ­രൂ­പം മാ­ത്ര­മാ­ണു്, ‘കാ­ണാ­തെ’ എന്ന പദം.

അ­ഭ്യാ­സം ൪൧
  1. അ­ന്ത­രം സോ­ദാ­ഹ­ര­ണം വി­വ­രി­ക്കു­ക:
    • മുൻ­വി­ന­യെ­ച്ചം, പിൻ­വി­ന­യെ­ച്ചം.
    • തൻ­വി­ന­യെ­ച്ചം, പാ­ക്ഷി­ക­വി­ന­യെ­ച്ചം.
  2. താഴെ എ­ഴു­തു­ന്ന വാ­ക്യ­ങ്ങ­ളി­ലെ വി­ന­യെ­ച്ച­ങ്ങൾ ഏതു ക്രി­യാ­പ­ദ­ങ്ങ­ളിൽ അ­ന്വ­യി­ക്കു­ന്നു? ഏതു വി­ഭാ­ഗ­ത്തിൽ പെ­ടു­ന്നു?
    • ഓ­ടി­ച്ചാ­ടി­ത്ത­കർ­ത്ത­ങ്ങ­നെ ക­ളി­തു­ട­രും ക­ണ്ണ­നാ­മു­ണ്ണി­കാ­ണ്കെ പ്പേ­ടി­ച്ചോ­ടാൻ തു­ട­ങ്ങീ വ­ന­മ­ഖി­ല­മെ­രി­ക്കു­ന്ന തീ കണ്ട കൂ­ട്ടർ.
    • ഓടാതേ നി­ന്നു­കൊൾ­വിൻ ചപല ക­പി­ക­ളേ, രാമനെ ക്ലേ­ശ­മേ­തും കൂ­ടാ­ത­മ്പെ­യ്തു വീ­ഴി­ച്ച­ട­രിൽ മ­ദ­മൊ­ടെ ത്തു­ന്ന ഞാൻ മേ­ഘ­നാ­ദൻ.
    • പോ­രാ­ടു­വാൻ ഒ­രു­ങ്ങാ­തെ അർ­ജ്ജു­നൻ വി­ല്ലു വെ­ച്ചു തേരിൽ ഇ­രി­ക്കെ, ഭഗവാൻ അ­ദ്ദേ­ഹ­ത്തി­ന്റെ പൗ­രു­ഷം ഉ­ത്തേ­ജി­പ്പി­ക്കു­വാൻ ത­ത്ത്വോ­പ­ദേ­ശം ചെ­യ്തു.
    • ത­ന്നാ­കി­ലോ ഞാനതു കൊ­ണ്ടു­പോ­രാം
    • നാ­ലു­പേർ കേ­ട്ടാൽ നി­ര­ക്കാ­ത്ത വസ്തു വീ വാ­ലു­ള്ള വാ­ന­ര­ന്മാർ­ക്കും ചി­തം­വ­രാ.
    • ശേ­ഷ­നാ­യെ­ങ്കിൽ വർ­ണ്ണി­പ്പെൻ ശേ­ഷി­ക്കാ­തെ ഭ­വ­ദ്ഗു­ണം.
കേവലം, പ്ര­യോ­ജ­കം

1. കർ­ത്താ­വു സ്വേ­ച്ഛ­യാൽ ചെ­യ്യു­ന്ന ക്രിയ കേവലം പ­ര­പ്രേ­ര­ണ­യാൽ ചെ­യ്യു­ന്ന­തു പ്ര­യോ­ജ­കം. ഈ വ്യ­ത്യാ­സം ഇതിനു മുൻ­പു­ത­ന്നെ പ­ഠി­ച്ചി­ട്ടു­ണ്ടു്. ‘കു­ട്ടി ഉ­റ­ങ്ങു­ന്നു’, ‘അമ്മ കു­ട്ടി­യെ ഉ­റ­ക്കു­ന്നു’, ഈ വാ­ക്യ­ങ്ങ­ളി­ലെ ക്രി­യാ­പ­ദ­ങ്ങൾ യ­ഥാ­ക്ര­മം ര­ണ്ടി­നും ഉ­ദാ­ഹ­ര­ണ­മാ­ണ­ല്ലൊ. ഇവിടെ ‘ഉറങ്’ എന്ന ധാ­തു­വി­ലെ അ­ന്ത്യ­വ്യ­ഞ്ജ­ന­ത്തി­നു ഖരം ആ­ദേ­ശ­മാ­യി വ­ന്നി­ട്ടാ­ണു് അതു പ്ര­യോ­ജ­ക­മാ­യ­തു്. ‘തി­ന്നു­ന്നു’ എന്നു കേ­വ­ല­രൂ­പം, ‘തീ­റ്റു­ന്നു’ എന്നു പ്ര­യോ­ജ­ക­രൂ­പം. ഈ ഉ­ദാ­ഹ­ര­ണ­ത്തി­ലും ഖ­രാ­ദേ­ശം­ത­ന്നെ ചെ­യ്തി­രി­ക്കു­ന്നു. ‘ആ­ടു­ന്നു’, എന്ന ക്രിയ പ്ര­യോ­ജ­ക­മാ­ക്കാൻ ധാ­തു­വി­ന്റെ അ­ന്ത്യ­വ്യ­ഞ്ജ­ന­മാ­യ ടകാരം ഇ­ര­ട്ടി­ക്കു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. ‘ആ­ട്ടു­ന്നു’ എ­ന്നാ­ണ­ല്ലൊ അ­തി­ന്റെ പ്ര­യേ­ജ­ക­രൂ­പം. ധാ­തു­വ്യ­ഞ്ജ­നാ­ന്ത­വും കർ­ത്താ­വു് അ­ചേ­ത­ന­വും ആ­യി­രു­ന്നാൽ, അ­ഖാ­രി­ത ധാ­തു­ക്ക­ളെ പ്ര­യോ­ജ­ക­ങ്ങ­ളാ­ക്കാ­നു­ള്ള സാ­മാ­ന്യ നി­യ­മ­മാ­ണു് ഒ­ടു­വിൽ പ­റ­ഞ്ഞ­തു്.

2. ജ­ഡ­കർ­ത്തൃ­ക­ങ്ങ­ളാ­യ അ­കാ­രി­ത­ധാ­തു­ക്ക­ളെ പ്ര­യോ­ജ­ക­മാ­ക്കാൻ അവയെ കാ­രി­ത­മാ­ക്കു­ക മാ­ത്രം മതി എന്ന വിധി അനേകം ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ ശ­രി­യാ­കു­ന്നു.

ഉദാ:

കേവലം, അ­കാ­രി­തം പ്ര­യോ­ജ­കം

ഉ­ട­യു­ന്നു ഉ­ട­യ്ക്കു­ന്നു

അ­ര­യു­ന്നു അ­ര­യ്ക്കു­ന്നു

ച­ത­യു­ന്നു ച­ത­യ്ക്കു­ന്നു

3. കർ­ത്താ­വു ചേ­ത­ന­മാ­ണെ­ങ്കിൽ അ­കാ­രി­ത­ങ്ങ­ളെ കാ­രി­ത­ങ്ങ­ളാ­ക്കു­വാൻ ക്കു് എന്ന ഇടനില ചേർ­ക്കു­ന്ന­തി­നു മുൻ­പു്, ഇ എന്ന പ്ര­ത്യ­യം വരും.

ഉദാ:

അ­കാ­രി­തം പ്ര­യോ­ജ­കം

പ­ണി­യു­ന്നു പ­ണി­യി­ക്കു­ന്നു

കൊ­ല്ലു­ന്നു കൊ­ല്ലി­ക്കു­ന്നു

ക­ള­യു­ന്നു ക­ള­യി­ക്കു­ന്നു

അ­ണി­യ­ട്ടെ അ­ണി­യി­ക്ക­ട്ടെ

4. ധാതു കാ­രി­ത­മാ­ണെ­ങ്കിൽ പ്ര­യോ­ജ­ക­ചി­ഹ്നം ‘പ്പി’ എന്ന പ്ര­ത്യ­യ­മാ­ണു്.

ഉദാ:

വി­ളി­ക്കു­ന്നു വി­ളി­പ്പി­ക്കു­ന്നു

ക­ഴി­ക്കു­ന്നു ക­ഴി­പ്പി­ക്കു­ന്നു

എ­ടു­ക്ക­ട്ടെ എ­ടു­പ്പി­ക്ക­ട്ടെ

ത­ടു­ക്കും ത­ടു­പ്പി­ക്കും

5. ര്, ല്, ള്, ഴ് ഈ വ്യ­ഞ്ജ­ന­ങ്ങ­ളി­ല­വ­സാ­നി­ക്കു­ന്ന പല ധാ­തു­ക്ക­ളി­ലും ‘ത്ത്’ പ്ര­യേ­ജ­ക ചി­ഹ്ന­മാ­യി ചേർ­ന്നു കാ­ണു­ന്നു. ഇ­തി­നു് ഒരു നിയമം ക­ല്പി­ക്കു­വാൻ വി­ഷ­മ­മാ­ണു്. വി­ദ്യാർ­ത്ഥി­കൾ­ക്കു ദുർ­ഗ്ര­ഹ­മാ­യി­രി­ക്കും പ്ര­യേ­ജ­ക­രൂ­പ­നി­ഷ്പ­ത്തി­യെ­ക്കു­റി­ച്ചു­ള്ള യു­ക്തി­വി­ചാ­ര­വും മ­റ്റും. ‘ത്ത്’ എന്ന പ്ര­ത്യ­യം ചേ­രു­ന്ന ചില രൂ­പ­ങ്ങൾ ഉ­ദാ­ഹ­ര­ണ­മാ­യി താ­ഴെ­കൊ­ടു­ക്കു­ന്നു.

കേവലം പ്ര­യോ­ജ­കം

പകര്—പ­ക­രു­ന്നു പ­കർ­ത്തു­ന്നു

വീഴ്—വീ­ഴു­ന്നു വീ­ഴ്ത്തു­ന്നു

ചുഴല്—ചു­ഴ­ലു­ന്നു ചു­ഴ­റ്റു­ന്നു (ആദേശം)

കേ­വ­ല­രൂ­പ­ങ്ങ­ളെ പ്ര­യോ­ജ­ക­ങ്ങ­ളാ­ക്കാൻ ഉള്ള മാർ­ഗ്ഗ­ങ്ങൾ സാ­മാ­ന്യ­മാ­യി ഗ്ര­ഹി­ക്കു­വാ­നേ ഈ വി­വ­ര­ണ­ങ്ങ­ളും ഉ­ദാ­ഹ­ര­ണ­ങ്ങ­ളും സ­ഹാ­യ­മാ­വു­ക­യു­ള്ളൂ. സാ­മാ­ന്യ­വി­ധി­യെ ലം­ഘി­ക്കു­ന്ന അനേകം രൂ­പ­ങ്ങൾ ഈ വി­ഭാ­ഗ­ങ്ങ­ളി­ലെ­ല്ലാം തന്നെ ഉ­ണ്ടു്. അ­വ­യെ­ക്കു­റി­ച്ചു് ഇവിടെ വി­വ­രി­ക്കു­ന്നി­ല്ല.

അ­ഭ്യാ­സം ൪൨
  1. ആ­ട്ടു­ന്നു, ആ­ടി­ക്കു­ന്നു, മു­ട്ടു­ന്നു, മു­ടി­ക്കു­ന്നു;—ഇ­ങ്ങ­നെ ര­ണ്ടു് പ്ര­യോ­ജ­ക രൂ­പ­ങ്ങ­ളു­ടെ പ്ര­യോ­ജ­നം എ­ന്താ­ണെ­ന്നു് തെ­ളി­യി­ക്കു­ക. കാ­ട്ടു­ന്നു, കാ­ണി­ക്കു­ന്നു; ഇവയിൽ അ­ങ്ങ­നെ വല്ല പ്ര­യോ­ജ­ന­ഭേ­ദ­വും ഉണ്ടോ എന്നു പ­രി­ശോ­ധി­ക്കു­ക.
  2. കാ­രി­ത­ക്രി­യ­ക­ളെ പ്ര­യോ­ജ­ക­ങ്ങ­ളാ­ക്കാ­നു­ള്ള മാർ­ഗ്ഗ­മെ­ന്തു്? സോ­ദാ­ഹ­ര­ണം വി­വ­രി­ക്കു­ക.
  3. പ്ര­യോ­ജ­ക രൂ­പ­മെ­ഴു­തു­ക:
    • നീ­റു­ന്നു, പാ­റു­ന്നു, കൂ­ടു­ന്നു, ഏൽ­ക്കു­ന്നു.
    • മു­ങ്ങു­ന്നു, തി­ന്നു­ന്നു, മി­ന്നു­ന്നു, എ­ണ്ണു­ന്നു.
    • വി­ള­യു­ന്നു, അ­റി­യു­ന്നു, എ­ഴു­തു­ന്നു, ചി­ത­റു­ന്നു.
    • കൊ­ടു­ക്കു­ന്നു, പി­ടി­ക്കു­ന്നു, ക­ളി­ക്കു­ന്നു, ചി­രി­ക്കു­ന്നു.
    • അ­ക­ലു­ന്നു, ഉ­യ­രു­ന്നു, വീ­ഴു­ന്നു, വാ­ഴു­ന്നു.

(പ്ര­യോ­ജ­ക ക്രി­യ­ക­ളിൽ പ്രേ­രി­പ്പി­ക്കു­ന്ന ആൾ പ്ര­യോ­ജ­ക കർ­ത്താ­വും പ്രേ­രി­ത­നാ­യ ആൾ പ്ര­യോ­ജ്യ­കർ­ത്താ­വു­മാ­കു­ന്നു. ‘അമ്മ മകനെ ഉ­റ­ക്കു­ന്നു’, എന്ന വാ­ക്യ­ത്തിൽ ഉ­റ­ങ്ങാൻ പ്രേ­രി­പ്പി­ക്കു­ന്ന അമ്മ പ്ര­യോ­ജ­ക കർ­ത്താ­വു്; പ്രേ­ര­ണാ­ധീ­ന­നാ­യി ഉ­റ­ങ്ങു­ന്ന മകൻ പ്ര­യോ­ജ്യ­കർ­ത്താ­വു്. വാ­സ്ത­വ­ത്തിൽ പ്ര­യോ­ജ്യ­കർ­ത്താ­വു ഉ­റ­ക്കു­ക എന്ന ക്രി­യ­യു­ടെ കർ­മ്മ­മാ­ണെ­ന്നു പ­റ­ഞ്ഞാ­ലും തെ­റ്റി­ല്ല.)

ത­ദ്ധി­തം

1. മു­നി­യു­ടെ ഭാവം എ­ന്നർ­ത്ഥ­ത്തിൽ ‘മൗനം’, സു­വർ­ണ്ണ­ത്തി­ന്റെ വി­കാ­രം എ­ന്നർ­ത്ഥ­ത്തിൽ ‘സൗ­വർ­ണ്ണം’, എ­ന്നൊ­ക്കെ പ്ര­യോ­ഗി­ക്കാ­റു­ണ്ട­ല്ലൊ. ‘മുനി’, ‘സു­വർ­ണ്ണം’, ഈ നാ­മ­ങ്ങ­ളിൽ നി­ന്നാ­ണു് ‘മൗനം’, ‘സൗ­വർ­ണ്ണം’, ഈ ശ­ബ്ദ­ങ്ങൾ വ്യുൽ­പാ­ദി­പ്പി­ച്ചി­ട്ടു­ള്ള­തു്. ഇ­തു­പോ­ലെ ഭേ­ദ­ക­ങ്ങ­ളിൽ നി­ന്നും പ­ദ­ങ്ങൾ നിർ­മ്മി­ക്കാം. ‘സ­മർ­ത്ഥ’ ശ­ബ്ദ­ത്തിൽ നി­ന്നു ‘സാ­മർ­ത്ഥ്യം’ എന്ന നാമം ഉ­ള­വാ­കു­ന്ന­തു നോ­ക്കു­ക. നൈ­പു­ണ്യം, വൈ­ശ­ദ്യം, സൗ­ന്ദ­ര്യം, സൗ­ഹൃ­ദം, ഈ നാ­മ­ങ്ങൾ, നി­പു­ണം, വിശദം, സു­ന്ദ­രം, സു­ഹൃ­ത്തു്, ഈ വി­ശേ­ഷ­ണ­പ­ദ­ങ്ങ­ളിൽ നി­ന്നു നിർ­മ്മി­ച്ച­വ­യാ­കു­ന്നു. നാ­മ­ങ്ങ­ളിൽ­നി­ന്നും ഭേ­ദ­ക­ങ്ങ­ളിൽ നി­ന്നും ഓരോ അർ­ത്ഥ­ത്തിൽ ഇ­ങ്ങ­നെ വ്യുൽ­പ്പാ­ദി­പ്പി­ക്കു­ന്ന പ­ദ­ങ്ങ­ളാ­ണു് ത­ദ്ധി­ത­ങ്ങൾ. സം­സ്കൃ­ത­ഭാ­ഷ­യിൽ ത­ദ്ധി­ത­പ­ദ­ങ്ങ­ളും ത­ദ്ധി­ത­പ്ര­ത്യ­യ­ങ്ങ­ളും ഒ­ട്ടേ­റെ­യു­ണ്ടു്. സം­സ്കൃ­ത­ത­ദ്ധി­ത­പ­ദ­ങ്ങൾ മ­ല­യാ­ള­ത്തിൽ ധാ­രാ­ളം ക­ട­ന്നു­കൂ­ടി­യി­ട്ടു­ണ്ടെ­ങ്കി­ലും അവയെ ഇവിടെ വി­വ­രി­ക്കു­ന്നി­ല്ല. ഭാ­ഷാ­ത­ദ്ധി­ത­ശ­ബ്ദ­ങ്ങ­ളെ­ക്കു­റി­ച്ചേ പ്ര­തി­പാ­ദി­ക്കു­ന്നു­ള്ളൂ. സു­ല­ഭ­പ്ര­ചാ­ര­ക­ങ്ങ­ളാ­യ ചില ത­ദ്ധി­ത­ശ­ബ്ദ­ങ്ങ­ളേ­യും ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു­ണ്ടു്. ഗുരു, ലഘു, യു­വാ­വു്, ഇവയിൽ നി­ന്നു ഭാ­വാർ­ത്ഥ­ത്തിൽ ഗൗരവം, ലാഘവം, യൗവനം, എന്നു ശ­ബ്ദ­ങ്ങ­ളു­ണ്ടാ­കു­ന്നു. വാർ­ദ്ധ­ക്യം, ബാ­ല്യം, താ­രു­ണ്യം മു­ത­ലാ­യ­വ­യും ഇ­ങ്ങ­നെ­യു­ണ്ടാ­കു­ന്ന ത­ദ്ധി­ത­ങ്ങ­ളാ­ണു്. ശൈവം, വൈ­ഷ്ണ­വം, ഗ്രൈ­ഷ്മം, വാ­സ­ന്തം ഇ­ത്യാ­ദി­പ­ദ­ങ്ങൾ യ­ഥാ­ക്ര­മം വി­ഷ്ണു, ശിവൻ, ഗ്രീ­ഷ്മം, വ­സ­ന്തം, ഈ നാ­മ­ങ്ങ­ളിൽ നി­ന്നു്, ഇവയെ സം­ബ­ന്ധി­ക്കു­ന്ന­തു് എ­ന്നർ­ത്ഥ­ത്തി­ലാ­ണു് നിർ­മ്മി­ച്ചി­ട്ടു­ള്ള­തു്. വാസവി, രാവണി, വാ­സു­ദേ­വൻ ഈ ത­ദ്ധി­ത­ശ­ബ്ദ­ങ്ങൾ­ക്കു യ­ഥാ­ക്ര­മം വാ­സ­വ­ന്റെ പു­ത്രൻ, രാ­വ­ണ­ന്റെ പു­ത്രൻ, വ­സു­ദേ­വ­ന്റെ പു­ത്രൻ, എ­ന്നർ­ത്ഥ­മാ­കു­ന്നു. ബു­ദ്ധി­യു­ള്ള­വൻ, ബു­ദ്ധി­മാൻ, ബു­ദ്ധി­യു­ള്ള­വൾ, ബു­ദ്ധി­മ­തി മു­ത­ലാ­യി വേ­റെ­യും വളരെ വളരെ സം­സ്കൃ­ത­ത­ദ്ധി­ത­ങ്ങൾ, ന­മ്മു­ടെ ഭാ­ഷ­യിൽ പ്ര­ച­രി­ച്ചി­ട്ടു­ണ്ടു്. അ­വ­യു­ടെ സ്വ­ഭാ­വ­വും അർ­ത്ഥ­വി­ശേ­ഷ­വും ഇവിടെ ഇ­ങ്ങ­നെ പ­റ­ഞ്ഞു­തു­ട­ങ്ങി­യാൽ ഒ­ടു­ങ്ങു­ക­യി­ല്ല.

2. ഭാ­ഷ­യിൽ സം­സ്കൃ­ത­ത്തി­ലെ­പ്പോ­ലെ അത്ര വളരെ ത­ദ്ധി­ത­ങ്ങ­ളും ത­ദ്ധി­ത­പ്ര­ത്യ­യ­ങ്ങ­ളും ഇ­ല്ലെ­ന്നു പ­റ­ഞ്ഞു­വ­ല്ലൊ. ഒരു വ­സ്തു­വിൽ അനേകം ധർ­മ്മ­ങ്ങൾ, അഥവാ ഗു­ണ­ങ്ങൾ, ഉ­ണ്ടാ­യി­രി­ക്കും. അവയിൽ ഒരു ധർ­മ്മ­ത്തെ മാ­ത്രം ഒ­റ്റ­പ്പെ­ടു­ത്തി എ­ടു­ത്തു പ­റ­യു­ന്ന­താ­ണു ത­ന്മാ­ത്ര ത­ദ്ധി­തം. പുതുമ, പഴമ, നന്മ, മേന്മ, കു­ളിർ­മ, എളിമ മു­ത­ലാ­യ­വ പുതു, പഴ, നൽ, മേൽ, കുളിർ, മു­ത­ലാ­യ പ്ര­കൃ­തി­ക­ളിൽ ‘മ’ എന്ന പ്ര­ത്യ­യം ചേർ­ത്തു വ്യുൽ­പ്പാ­ദി­പ്പി­ച്ചി­ട്ടു­ള്ള ത­ന്മാ­ത്ര­ത­ദ്ധി­ത­ങ്ങ­ളാ­കു­ന്നു. സൗ­ന്ദ­ര്യം, ദ­യാ­ലു­ത്വം, ചതുരത, മഹിമ മു­ത­ലാ­യ സം­സ്കൃ­ത­പ­ദ­ങ്ങ­ളും ഈ വി­ഭാ­ഗ­ത്തിൽ പെ­ടു­ത്താ­വു­ന്ന­വ­യാ­ണു്. മറ്റു ത­ന്മാ­ത്ര പ്ര­ത്യ­യ­ങ്ങ­ളാ­യ അം, തനം, തരം, ഈ പ്ര­ത്യ­യ­ങ്ങൾ പ്ര­കൃ­തി­ക­ളോ­ടു ചേർ­ക്കാ­വു­ന്ന­വ­യ­ല്ല. പ­ദ­ങ്ങ­ളോ­ടെ ഇവ ചേ­രു­ക­യു­ള്ളൂ.

ഉദാ:

  1. മ­ണ്ട­ത്ത­രം, പോ­ഴ­ത്തം, അ­ടി­മ­ത്തം, വി­ഡ്ഢി­ത്തം, ന­മ്പൂ­രി­ത്തം.
  2. വേ­ണ്ടാ­ത­നം, ക­ള്ള­ത്ത­നം.
  3. മു­ട്ടാ­ള­ത്ത­രം, ച­ണ്ടി­ത്ത­രം.

(മ­ണ്ട­ത്വം, പോ­ഴ­ത്വം എ­ന്നൊ­ക്കെ എ­ഴു­തു­ന്ന­തു തെ­റ്റാ­ണു്. ‘ത്വം’ എന്ന സം­സ്കൃ­ത­പ്ര­ത്യ­യം ബ്രാ­ഹ്മ­ണ­ത്വം, മ­ഹ­ത്ത്വം, ത­ത്ത്വം മു­ത­ലാ­യ സം­സ്കൃ­ത­പ്ര­ത്യ­യം ബ്രാ­ഹ്മ­ണ­ത്വം, മ­ഹ­ത്ത്വം, ത­ത്ത്വം മു­ത­ലാ­യ സം­സ്കൃ­ത­ത­ദ്ധി­ത­ശ­ബ്ദ­ങ്ങ­ളി­ലേ കാ­ണു­ക­യു­ള്ളൂ. ര­മ­ണീ­യ­ത്വം, ര­മ­ണീ­യ­ത, രാ­മ­ണീ­യ­കം എ­ന്നി­ങ്ങ­നെ ഒരേ അർ­ത്ഥ­ത്തിൽ സം­സ്കൃ­ത­ഭാ­ഷ­യിൽ പ­ല­രൂ­പ­ങ്ങൾ വ­രു­മെ­ന്നും അ­റി­ഞ്ഞി­രി­ക്കേ­ണ്ട­താ­ണു്.)

3. അ­തു­ള്ള­തു്, അ­തു­പോ­ലു­ള്ള­തു്. ഈ അർ­ത്ഥ­വി­ശേ­ഷ­ങ്ങൾ കു­റി­ക്കു­ന്ന ത­ദ്വ­ത്ത­ദ്ധി­ത­ത്തി­ന്റെ പ്ര­ത്യ­യം ‘അൻ’ എ­ന്നാ­ണു്. മടിയൻ, തടിയൻ, നരയൻ, വെ­റി­യൻ മു­ത­ലാ­യ പ­ദ­ങ്ങൾ നോ­ക്കു­ക. മ­ടി­യു­ള്ള­വൻ, ത­ടി­യു­ള്ള­വൻ, ഇ­ത്യാ­ദ്യർ­ത്ഥ­ങ്ങ­ളെ ഇവ കു­റി­ക്കു­ന്നു. കി­ളി­വാ­ലൻ വെ­റ്റി­ല, ഇ­രു­മ്പൻ മു­ഷ്ടി, ഈ സ­മ­സ്ത­പ­ദ­ങ്ങ­ളി­ലെ കി­ളി­വാ­ലൻ, ഇ­രു­മ്പൻ, ഈ ത­ദ്ധി­ത­പ­ദ­ങ്ങൾ ‘കി­ളി­വാ­ലു­പോ­ലു­ള്ള’, ‘ഇ­രു­മ്പു­പോ­ലു­ള്ള’ ഈ അർ­ത്ഥ­ങ്ങ­ളാ­ണു യ­ഥാ­ക്ര­മം ബോ­ധി­പ്പി­ക്കു­ന്ന­തു്.

4. പേ­രെ­ച്ച­ങ്ങൾ, ക്രി­യ­ക­ളാ­ണെ­ങ്കി­ലും, നാ­മ­വി­ശേ­ഷ­ങ്ങ­ളാ­യി പ്ര­യോ­ഗി­ക്കു­മെ­ന്നു മുൻപു വി­ശ­ദ­മാ­ക്കി­യി­ട്ടു­ണ്ടു്. അ­ങ്ങ­നെ­യു­ള്ള നാ­മാം­ഗ­ജ­ഭേ­ദ­ങ്ങ­ളോ­ടു് അൻ, അൽ, തു്, എന്നീ ലിം­ഗ­പ്ര­ത്യ­യ­ങ്ങൾ ചേർ­ത്തു് നാ­മ­ങ്ങൾ നിർ­മ്മി­ക്കാം. അ­വ­യ്ക്കാ­ണു് നാ­മ­നിർ­മ്മാ­യി­ത­ദ്ധി­ത­ങ്ങൾ എന്നു പ­റ­യു­ന്ന­തു്. ആ­ധാ­രി­കാ­ഭാ­സം, സം­ബ­ന്ധി­കാ വി­ഭ­ക്തി, ഇ­വ­യോ­ടും ഈ പ്ര­ത്യ­യ­ങ്ങൾ ചേർ­ന്നു നാ­മ­നിർ­മ്മാ­യി­ക­ളാ­കും.

ഉ­ദാ­ഹ­ര­ണം:

നാ­മാം­ഗ­ജ­വി­ശേ­ഷ­ണം നാ­മ­നിർ­മ്മാ­യി­ത­ദ്ധി­തം

കണ്ട— ക­ണ്ട­വൻ, ക­ണ്ട­വൾ, ക­ണ്ട­തു

ചൊ­ല്ലു­ന്ന— ചൊ­ല്ലു­ന്ന­വൻ, ചൊ­ല്ലു­ന്ന­വൾ, ചൊ­ല്ലു­ന്ന­തു്

സം­ബ­ന്ധി­കാ­വി­ഭ­ക്തി

എന്റെ, എ­ന്റേ­വൻ, എ­ന്റേ­വൾ, എ­ന്റേ­തു്, നാ­ട്ടി­ലേ­തു്, കാ­ട്ടി­ലേ­തു്, ഇ­ന്ന­ല­ത്തേ­തു് ഇ­ത്യാ­ദി നാ­മ­ങ്ങൾ ആ­ധാ­രി­കാ­ഭാ­സ­ത്തോ­ടു ലിം­ഗ­പ്ര­ത്യ­യം ചേർ­ത്തു­ണ്ടാ­ക്കു­ന്ന ത­ദ്ധി­ത­ങ്ങ­ളാ­ണു്.

5. ഒ­ന്നു്, ര­ണ്ടു്, മു­പ്പ­തു് മു­ത­ലാ­യ സം­ഖ്യാ­നാ­മ­ങ്ങ­ളിൽ ആം എന്ന പ്ര­ത്യ­യം ചേർ­ത്തു പൂ­ര­ണി­ത­ദ്ധി­ത­ങ്ങൾ വ്യുൽ­പ്പാ­ദി­പ്പി­ക്കു­ന്നു. ഒ­ന്നാം കാ­ണ്ഡം, ര­ണ്ടാം പാദം, മു­പ്പ­താം വ­യ­സ്സു് മു­ത­ലാ­യ ഉ­ദാ­ഹ­ര­ണ­ങ്ങൾ നോ­ക്കു­ക. ഒ­ന്നാം, ര­ണ്ടാം, മു­ത­ലാ­യ ‘പൂരണി’ത­ദ്ധി­ത­ങ്ങ­ളിൽ അൻ എന്ന ലിം­ഗ­പ്ര­ത്യ­യം ചേർ­ത്തു് ഒ­ന്നാ­മൻ, ര­ണ്ടാ­മൻ മു­ത­ലാ­യ ത­ദ്ധി­ത രൂ­പ­ങ്ങ­ളു­ണ്ടാ­ക്കാം. ഒ­ന്നാ­മ­ത്തേ­വൾ, ഒ­ന്നാ­മ­ത്തേ­തു് എ­ന്നി­ങ്ങ­നെ, വി­ഭ­ക്ത്യാ­ഭാ­സ­രൂ­പ­മു­ണ്ടാ­ക്കി­യ­തി­നു മേലേ, അൾ, തു്, എന്നീ പ്ര­ത്യ­യ­ങ്ങൾ ചേർ­ക്കാ­വൂ. ഒ­ന്നാ­മി, ര­ണ്ടാ­മി, എ­ന്നൊ­ക്കെ പ­റ­യു­ന്ന­തും എ­ഴു­തു­ന്ന­തും യു­ക്ത­മ­ല്ല. സ്ത്രീ­ലിം­ഗ­ത്തിൽ ഒ­ന്നാ­മ­ത്തേ­വൾ, ര­ണ്ടാ­മ­ത്തേ­വൾ, ന­പും­സ­ക­ത്തിൽ ഒ­ന്നാ­മ­ത്തേ­തു്, ര­ണ്ടാ­മ­ത്തേ­തു്, ഇ­വ­യാ­ണു ശ­രി­യാ­യ രൂ­പ­ങ്ങൾ.

അ­ങ്ങു്, അ­ന്നു്, അത്ര; ഇ­ങ്ങു്, ഇ­ന്നു്, ഇത്ര; എ­ങ്ങു്, എ­ന്നു്, എത്ര; ഇവ അ, ഇ, എ, ഈ സർ­വ്വ­നാ­മ­ങ്ങ­ളോ­ടു് ങ്ങു്, ന്നു്, ത്ര, എന്നീ ത­ദ്ധി­ത­പ്ര­ത്യ­യ­ങ്ങൾ ചേർ­ന്നു­ണ്ടാ­കു­ന്ന രൂ­പ­ങ്ങ­ളാ­കു­ന്നു. ഇവ യ­ഥാ­ക്ര­മം സ്ഥ­ല­ത്തേ­യും കാ­ല­ത്തേ­യും അ­ള­വി­നേ­യും കു­റി­ക്കു­ന്നു. അ­ങ്ങ­നെ, ഇ­ങ്ങ­നെ, എ­ങ്ങ­നെ, ഇവ ഇ­ന്ന­വി­ധം എന്നു കാ­ണി­ക്കു­ന്ന ത­ദ്ധി­ത ശ­ബ്ദ­ങ്ങ­ളാ­ണു്.

അ­ഭ്യാ­സം ൪൩
  1. ത­ദ്ധി­ത­മെ­ന്നാ­ലെ­ന്തു്?
  2. താഴെ എ­ഴു­തു­ന്ന ത­ദ്ധി­ത­ശ­ബ്ദ­ങ്ങൾ ഏതേതു വി­ഭാ­ഗ­ങ്ങ­ളിൽ പെ­ടു­ന്നു? വെണ്മ, ഉണ്മ, നന്മ; ആ­ണ­ത്തം, പൊ­ണ്ണ­ത്തം, ചേ­ട്ട­ത്തം, വേ­ണ്ടാ­ത­നം, മ­ണ്ട­ത്ത­രം; വമ്പൻ, കൊ­മ്പൻ, ക­രി­നാ­വൻ, പൂ­വാ­ലൻ; ഒ­ന്നാ­മ­തു്, ഒ­ന്നാ­മൻ, ര­ണ്ടാ­മ­തു്, ര­ണ്ടാ­മ­ത്തേ­തു്, കൊ­ല്ല­ത്തേ­തു്,
  3. തെ­റ്റു­ണ്ടെ­ങ്കിൽ തി­രു­ത്തു­ക:- മൃ­ദു­ത്വം, പോ­ഴ­ത്വം, ആ­ണ­ത്തം, വി­ഡ്ഢി­ത്വം, ബ്രാ­ഹ്മ­ണ­ത്തം, ന­മ്പൂ­രി­ത്വം.

(സം­സ്കൃ­ത­പ്ര­ത്യ­യം ത്വം; ഭാ­ഷാ­പ്ര­ത്യ­യം ‘ത്തം’; സം­സ്കൃ­ത­പ­ദ­ങ്ങ­ളിൽ സം­സ്കൃ­ത­പ്ര­ത്യ­യ­വും ഭാ­ഷാ­പ­ദ­ങ്ങ­ളിൽ ഭാ­ഷാ­പ്ര­ത്യ­യ­വു­മാ­ണു ചേ­രേ­ണ്ട­തു്.)

കാരകം

1. ‘കർഷകൻ വയലിൽ വി­ത്തു വി­ത­യ്ക്കു­ന്നു’, ഈ വാ­ക്യ­ത്തി­ലെ ക്രി­യാ­പ­ദ­ത്തി­നും നാ­മ­ങ്ങൾ­ക്കും ത­മ്മി­ലു­ള്ള ബ­ന്ധ­മെ­ന്താ­ണു്? ‘വി­ത­യ്ക്കു­ന്നു’ എന്ന ശബ്ദം ഉ­ള­വാ­ക്കു­ന്ന ആ­കാം­ക്ഷ­യ്ക്കു പൂർ­ത്തി­വ­ര­ണ­മെ­ങ്കിൽ ആ മൂ­ന്നു നാ­മ­പ­ദ­ങ്ങ­ളു­ടേ­യും സാ­ന്നി­ധ്യം ആ­വ­ശ്യ­മാ­ണ­ല്ലോ. ആരു വി­ത­യ്ക്കു­ന്നു? കർഷകൻ. ക്രി­യ­യു­ടെ കർ­ത്താ­വാ­ണു പ്ര­സ്തു­ത നാമം. എന്തു വി­ത­യ്ക്കു­ന്നു? വി­ത്തു്. ഈ നാമം കർ­മ്മ­മാ­കു­ന്നു. ‘വയലിൽ’ എന്ന പദം ക്രി­യ­യ്ക്കു് ആ­ധാ­ര­മാ­യ സ്ഥ­ല­മാ­ണു് കു­റി­ക്കു­ന്ന­തു്. ഇ­ങ്ങ­നെ, നാ­മ­ങ്ങൾ­ക്കു ക്രി­യ­യോ­ടു­ള്ള സം­ബ­ന്ധ­മാ­ണു്, കാരകം. ‘കർ­ത്താ­വു്’, ‘കർ­മ്മം’, ‘അ­ധി­ക­ര­ണം’ മു­ത­ലാ­യ­വ കാ­ര­ക­ങ്ങ­ളാ­കു­ന്നു.

2. കർ­ത്തൃ­പ്ര­ധാ­നം, കർ­മ്മ­പ്ര­ധാ­നം, എന്നു വാ­ക്യ­ങ്ങ­ളെ പ്ര­യോ­ഗ­ഭേ­ദം അ­നു­സ­രി­ച്ചു വി­ഭ­ജി­ച്ചി­ട്ടു­ണ്ട­ല്ലൊ. കർ­ത്ത­രി പ്ര­യോ­ഗ­ത്തിൽ കർ­ത്താ­വി­നും കർ­മ്മ­ണി­പ്ര­യോ­ഗ­ത്തിൽ കർ­മ്മ­ത്തി­നു­മാ­കു­ന്നു പ്രാ­ധാ­ന്യം. വാ­ക്യ­ത്തി­ലെ പ്ര­ധാ­ന പദമായ ആഖ്യ കർ­ത്തൃ­കാ­ര­ക­മാ­യാ­ലും കർ­മ്മ­കാ­ര­ക­മാ­യാ­ലും നിർ­ദ്ദേ­ശി­കാ വി­ഭ­ക്തി­യാ­യി­രി­ക്ക­ണം.

ഉ­ദാ­ഹ­ര­ണം:

  1. കർ­ത്ത­രി­പ്ര­യോ­ഗം ഭൂമി സൂ­ര്യ­നെ ചു­റ്റു­ന്നു. ‘ഭൂമി’യാണു്, പ്ര­സ്തു­ത വാ­ക്യ­ത്തി­ലെ ആഖ്യ. അതു ചു­റ്റു­ന്ന പൂർ­ണ്ണ ക്രി­യ­യു­ടെ കർ­ത്താ­വാ­കു­ന്നു; നിർ­ദ്ദേ­ശി­കാ വി­ഭ­ക്തി­യു­മാ­ണു്.
  2. കർ­മ്മ­ണി­പ്ര­യോ­ഗം സൂ­ര്യൻ ഭൂ­മി­യാൽ ചു­റ്റ­പ്പെ­ടു­ന്നു. ‘സൂ­ര്യൻ’ ആണു് ഈ വാ­ക്യ­ത്തി­ലെ ആഖ്യ. അതു കർ­മ്മ­മാ­കു­ന്നു; നിർ­ദ്ദേ­ശി­കാ­വി­ഭ­ക്തി­യു­മാ­ണു്.

3. മു­ക­ളി­ലെ ഉ­ദാ­ഹ­ര­ണ വാ­ക്യ­ങ്ങ­ളിൽ നി­ന്നു മറ്റു ചില സം­ഗ­തി­കൾ­കൂ­ടി ഗ്ര­ഹി­ക്കാം. കർ­ത്ത­രി­പ്ര­യോ­ഗ­ത്തിൽ കർ­ത്താ­വി­നെ അ­പേ­ക്ഷി­ച്ചു് കർ­മ്മ­ത്തി­നു പ്രാ­ധാ­ന്യം കു­റ­വാ­ക­യാൽ ആ കാരകം പ്ര­തി­ഗ്രാ­ഹി­കാ­വി­ഭ­ക്തി­യാ­ക്കി­യാ­ണു് പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു്. ‘സൂ­ര്യൻ’ എന്ന നാ­മ­ത്തോ­ടു കൂടി ‘എ’ എന്ന പ്ര­ത്യ­യം ചേർ­ത്തി­രി­ക്കു­ന്ന­തു നോ­ക്കു­ക. കർ­ത്താ­വു ചേ­ത­ന­വും കർ­മ്മം അ­ചേ­ത­ന­വു­മാ­ണെ­ങ്കിൽ ‘എ’ എന്ന പ്ര­ത്യ­യം കർ­മ്മ­പ­ദ­ത്തിൽ ചേർ­ക്കേ­ണ്ട­തി­ല്ലെ­ന്നും അ­ല്ലാ­തെ തന്നെ ആ കാ­ര­ക­ത്തി­ന്റെ അർ­ത്ഥം സു­ഗ്ര­ഹ­മാ­കു­മെ­ന്നും മ­റ്റും പ്ര­യോ­ഗ­ങ്ങ­ളെ­പ്പ­റ്റി പ്ര­തി­പാ­ദി­ക്കു­ന്ന സ­ന്ദർ­ഭ­ത്തിൽ വി­ശ­ദ­മാ­ക്കി­യി­ട്ടു­ണ്ടു്.

കർ­മ്മ­ണി­പ്ര­യോ­ഗ­ത്തിൽ കർ­ത്താ­വി­നു്, ആ­പേ­ക്ഷി­ക­മാ­യി പ്രാ­ധാ­ന്യം കു­റ­വാ­ക­യാൽ, പ്ര­യോ­ജി­കാ­രൂ­പം കൊ­ടു­ക്കു­ന്നു. ‘ഭൂമി’ എന്ന കർ­ത്തൃ­പ­ദ­ത്തോ­ടു് ‘ആൽ’ എന്ന പ്ര­ത്യ­യം ചേർ­ത്തി­രി­ക്കു­ന്ന­തു ത­ന്മൂ­ല­മാ­ണു്.

4. ക്രി­യാ­നിർ­വ്വ­ഹ­ണ­ത്തിൽ കർ­ത്താ­വി­നു സ­ഹാ­യ­മാ­യി നി­ല്ക്കു­ന്ന പ്ര­തി­യോ­ഗി­യാ­ണു്, ‘സാ­ക്ഷി’ എന്ന കാരകം. ‘ആ­ചാ­ര്യൻ ശി­ഷ്യ­നോ­ടു് ഉ­പ­ദേ­ശി­ക്കു­ന്നു’—എന്ന വാ­ക്യ­ത്തിൽ ഉ­പ­ദേ­ശി­ക്കു­ന്ന ആ­ചാ­ര്യൻ കർ­ത്താ­വും അതു കേൾ­ക്കു­ന്ന ശി­ഷ്യൻ സാ­ക്ഷി­യു­മാ­ണു്. സം­യോ­ജി­കാ­വി­ഭ­ക്തി­യാ­ണു സാ­ക്ഷി­കാ­ര­ക­ത്തെ­ക്കു­റി­ക്കു­ന്ന­തു്. ‘ഓടു്’ എന്ന പ്ര­ത്യ­യം ചേർ­ത്തി­രി­ക്കു­ന്ന­തു നോ­ക്കു­ക.

വേറെ ഉ­ദാ­ഹ­ര­ണം:

  1. നദി സ­മു­ദ്ര­ത്തോ­ടു ചേ­രു­ന്നു.
  2. വി­മാ­ന­സൈ­ന്യം യു­ദ്ധ­ത്തിൽ പ­ദാ­തി­യോ­ടു സ­ഹ­ക­രി­ക്കു­ന്നു.
  3. മൂവടി മാ­ബ­ലി­യോ­ടു് ഇ­ര­ന്നു.

5. ‘ജാനകി പു­സ്ത­കം സ­ഹോ­ദ­രി­ക്കു കൊ­ടു­ത്തു’, എന്ന വാ­ക്യ­ത്തിൽ ‘ജാനകി’ കർ­ത്തൃ­കാ­ര­ക­വും പു­സ്ത­കം കർ­മ്മ­കാ­ര­ക­വു­മാ­ണ­ല്ലൊ. ആർ­ക്കു­കൊ­ടു­ത്തു എന്ന ആ­കാം­ക്ഷ­യ്ക്കു വി­രാ­മം വ­രു­ന്ന­തു് ‘സ­ഹോ­ദ­രി­ക്കു്’ എന്ന പദം കൊ­ണ്ടാ­ണു്. കർ­ത്താ­വു കർ­മ്മം ആർ­ക്കു­ത­ക­ണ­മെ­ന്നു വി­ചാ­രി­ക്കു­ന്നു­വോ ആ കാ­ര­ക­മാ­ണു്, സ്വാ­മി. ഉ­ദ്ദേ­ശി­കാ­വി­ഭ­ക്തി­യാ­ണു്, ‘സ്വാ­മി’യെ­ക്കു­റി­ക്കു­ന്ന­തു്. സ­ഹോ­ദ­രി എന്ന നാ­മ­പ­ദം ഈ വാ­ക്യ­ത്തിൽ ‘സ്വാ­മി’ കാ­ര­ക­മാ­ക­യാൽ ‘ക്കു്’ എന്ന പ്ര­ത്യ­യം അതിൽ ചേർ­ത്തി­രി­ക്കു­ന്നു.

വേറെ ഉ­ദാ­ഹ­ര­ണം:

  1. കൃ­ഷി­ക്കാ­രൻ വ­യ­ലി­നു വേ­ലി­കെ­ട്ടു­ന്നു.
  2. കർഷകൻ പ­ശു­വി­നു പു­ല്ലു­കൊ­ടു­ക്കു­ന്നു.

അ­കർ­മ്മ­ക ക്രി­യ­കൾ ആ­ഖ്യാ­ത­ങ്ങ­ളാ­യി വ­രു­ന്ന വാ­ക്യ­ങ്ങ­ളി­ലും സ്വാ­മി­കാ­ര­കം വരാം. ‘ദ­ശ­ര­ഥ­നു പു­ത്ര­നു­ണ്ടാ­യി’, ‘ത­ത്ത­യ്ക്കു് അ­ഴ­കു­ണ്ടു്’, ‘പു­ര­യ്ക്കു് പൊ­ക്കം­പോ­രാ’, എ­ന്നി­ങ്ങ­നെ എ­ത്ര­യെ­ങ്കി­ലും ഉ­ദാ­ഹ­ര­ണ­ങ്ങൾ പറയാം. ഈ വാ­ക്യ­ങ്ങ­ളിൽ ദ­ശ­ര­ഥ­നും, ത­ത്ത­യും, പു­ര­യും ഉ­ദ്ദേ­ശ്യ­ങ്ങ­ളാ­ണു്. ‘പു­ത്ര­ന­ണ്ടാ­യി’, ‘അ­ഴ­കു­ണ്ടു്’, ‘പൊ­ക്കം­പോ­രാ’, ഇവ വി­ധേ­യ­ങ്ങ­ളാ­കു­ന്നു. അ­തി­നാൽ ഈ മാ­തി­രി വാ­ക്യ­ങ്ങ­ളി­ലെ ആഖ്യ സ്വാ­മി­കാ­ര­ക­മാ­ണെ­ന്നു സ്പ­ഷ്ട­മാ­കു­ന്നു.

6. ‘വ­ടി­യാൽ അ­ടി­ക്കു­ന്നു’, ‘കോ­പ­ത്താൽ ശ­കാ­രി­ക്കു­ന്നു’, ഈ വാ­ക്യ­ങ്ങ­ളി­ലെ നാ­മ­ങ്ങൾ­ക്കു ക്രി­യ­ക­ളോ­ടു­ള്ള സം­ബ­ന്ധ­മെ­ന്താ­ണു്? ‘അ­ടി­ക്കു­ന്നു’ എന്ന ക്രി­യ­യ്ക്കു സ­ഹാ­യ­മാ­യ ഉ­പ­ക­ര­ണ­മാ­ണു വടി. ആ ബന്ധം ദ്യോ­തി­പ്പി­ക്കാൻ ‘ആൽ’ എന്ന പ്ര­യോ­ജി­കാ പ്ര­ത്യ­യം ചേർ­ത്തി­രി­ക്കു­ന്നു. ക്രി­യാ­നിർ­വ്വ­ഹ­ണ­ത്തി­നു സ­ഹാ­യ­മാ­യ സാധനം ‘കരണം’ എന്ന കാ­ര­ക­മാ­ണു്. ‘കോ­പ­ത്താൽ’ എന്ന പദം ‘ശ­കാ­രി­ക്കു­ന്നു’ എന്ന ക്രി­യ­യ്ക്കു­ള്ള ഹേ­തു­വാ­കു­ന്നു. അതും പ്ര­യോ­ജി­കാ­വി­ഭ­ക്തി­ത­ന്നെ. ക്രി­യാ­ഹേ­തു­വാ­യ കാ­ര­ക­ത്തി­നു ‘കാരണം’ എ­ന്നു­ത­ന്നെ­യാ­ണു് പേരു്. ‘വ­ടി­യാൽ’,—അ­ടി­ക്കു­ന്നു എന്ന ക്രി­യ­യു­ടെ ‘കരണം’. ‘കോ­പ­ത്താൽ’,—ശ­കാ­രി­ക്കു­ന്നു എന്ന ക്രി­യ­യു­ടെ ‘കാരണം’.

എല്ലാ വാ­ക്യ­ത്തി­ലും ഈ കാ­ര­ക­ങ്ങ­ളെ­ല്ലാം ക­ണ്ടി­ല്ലെ­ന്നു­വ­രാം. ‘കരണ’വും ‘കാരണ’വും ഒരു വാ­ക്യ­ത്തിൽ വ­രു­മ്പോൾ ആ­ദ്യ­ത്തേ­തി­നു കൊ­ണ്ടു് എന്ന ഗതി ചേർ­ന്ന പ്ര­യോ­ജി­കാ­രൂ­പ­മാ­ണു് ഉ­ചി­ത­മാ­യി­രി­ക്കു­ക. ര­ണ്ടാ­മ­ത്തേ­തി­നു് ‘ആൽ’ എന്ന പ്ര­ത്യ­യം ചേർ­ത്താൽ മതി. വൈ­ചി­ത്ര്യ­ത്തി­നു­വേ­ണ്ടി മാ­ത്ര­മാ­ണു് ഈ നിയമം.

ഉദാ:

അമ്മ മകനെ മാ­റോ­ടു ചേർ­ത്തു് വാ­ത്സ­ല്യ­ത്താൽ അ­വ­ന്റെ നെ­റ്റി­യിൽ കൈ­കൊ­ണ്ടു് തടവി.

‘വാ­ത്സ­ല്യ­ത്താൽ’ എന്ന പദം തടവി എന്ന ക്രി­യ­യു­ടെ ‘കാരണം’.

‘കൈ­കൊ­ണ്ടു്’ എന്ന പ­ദ­മാ­ക­ട്ടെ ആ ക്രി­യാ­നിർ­വ്വ­ഹ­ണ­ത്തി­നു സാ­ഹാ­യ­മാ­യ ‘കരണം’ ആ­കു­ന്നു.

7. ‘അ­വ­ന്റെ നെ­റ്റി­യിൽ തടവി’, എന്ന വാക്യ ഭാ­ഗ­ത്തിൽ ‘നെ­റ്റി­യിൽ’ എന്ന പദം ക്രി­യ­യ്ക്കു് ആ­ധാ­ര­മാ­യ സ്ഥലം കു­റി­ക്കു­ന്നു. ക്രിയ ന­ട­ക്കു­ന്ന സ്ഥ­ല­ത്തേ­യോ കാ­ല­ത്തേ­യോ കാ­ണി­ക്കു­ന്ന പദം ‘അ­ധി­ക­ര­ണം’ എന്ന കാ­ര­ക­മാ­ണു്. ‘പ്ര­ഭാ­ത­ത്തിൽ ഉണരും’ എന്ന വാ­ക്യ­ത്തിൽ ക്രി­യ­യ്ക്കാ­ധാ­ര­മാ­യ കാ­ല­മാ­ണു ‘പ്ര­ഭാ­ത­ത്തിൽ’ എന്ന നാമം കു­റി­ക്കു­ന്ന­തു്. അ­ധി­ക­ര­ണ­കാ­ര­കം ആ­ധാ­രി­കാ­വി­ഭ­ക്തി രൂ­പ­മാ­യി­രി­ക്കും.

‘അ­വ­ന്റെ’ എന്ന സർ­വ്വ­നാ­മം സം­ബ­ന്ധി­കാ­വി­ഭ­ക്തി­യാ­ണ­ല്ലോ. അതു ക്രി­യ­യിൽ നേ­രി­ട്ട­ന്വ­യി­ക്കു­ന്നി­ല്ല. മ­റ്റൊ­രു നാ­മ­ത്തെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തേ­യു­ള്ളൂ. മറ്റു വി­ഭ­ക്തി­ക­ളെ­ല്ലാം ഒന്നോ അ­ധി­ക­മോ കാ­ര­ക­ങ്ങ­ളെ കു­റി­ക്കു­ന്ന­വ­യാ­ണു്; സം­ബ­ന്ധി­ക ഒരു കാ­ര­ക­ത്തി­ന്റെ അർ­ത്ഥ­വും പ്ര­കാ­ശി­പ്പി­ക്കു­ന്നി­ല്ല.

അ­ഭ്യാ­സം ൪൪
  1. കാരകം എ­ന്നാ­ലെ­ന്തു്? എത്ര കാ­ര­ക­ങ്ങ­ളു­ണ്ടു്? സോ­ദാ­ഹ­ര­ണം എ­ഴു­ത­ണം.
  2. കരണം, കാരണം,—ഈ കാ­ര­ക­ങ്ങൾ­ക്കു ത­മ്മി­ലു­ള്ള അ­ന്ത­രം വി­ശ­ദ­മാ­ക്കു­ക. ഏതു വി­ഭ­ക്തി ഈ കാ­ര­ക­ങ്ങ­ളെ­ക്കു­റി­ക്കും?
  3. ഒരു കാ­ര­ക­ത്തി­ന്റെ­യും അർ­ത്ഥം ദ്യോ­തി­പ്പി­ക്കാ­ത്ത­തു് ഏതു വി­ഭ­ക്തി­യാ­ണു്, ആ വി­ഭ­ക്തി ഏതു മാ­തി­രി പ­ദ­ങ്ങൾ ത­മ്മി­ലു­ള്ള ബന്ധം വ്യ­ക്ത­മാ­ക്കു­ന്നു?
  4. കർ­മ്മ­ണി­പ്ര­യോ­ഗ­ത്തിൽ കർ­മ്മം നിർ­ദ്ദേ­ശി­കാ­വി­ഭ­ക്തി­യും കർ­ത്താ­വു് പ്ര­യോ­ജി­കാ­വി­ഭ­ക്തി­യു­മാ­വ­ണ­മെ­ന്നു­വ­ന്ന­തെ­ന്തു­കൊ­ണ്ടു്?
  5. പ്ര­തി­ഗ്രാ­ഹി­കാ­വി­ഭ­ക്തി ഏതു കാ­ര­ക­ത്തെ കു­റി­ക്കു­ന്നു?
  6. ക്രി­യ­യ്ക്കു് ആ­ധാ­ര­മാ­യ സ്ഥ­ല­മോ കാലമോ ഏതു വി­ഭ­ക്തി­കൊ­ണ്ടാ­ണു കു­റി­ക്കു­ന്ന­തു്?
  7. താഴെ എ­ഴു­തു­ന്ന വാ­ക്യ­ങ്ങ­ളി­ലെ അ­ധി­ക­ര­ണ­ങ്ങ­ളിൽ സ്ഥ­ല­ത്തേ­യും കാ­ല­ത്തേ­യും കു­റി­ക്കു­ന്ന­വ വേർ­തി­രി­ച്ചെ­ഴു­തു­ക:
    • ന­ക്ഷ­ത്ര­ങ്ങൾ രാ­ത്രി­യിൽ ആ­കാ­ശ­ത്തു തി­ള­ങ്ങു­ന്നു.
    • മു­റ്റ­ത്തു­നി­ന്നി­രു­ന്ന മുല്ല നിറയെ പൂ­ത്തു.
    • മാ­വി­ന്റെ ചി­ല്ല­യിൽ അ­ണ്ണാൻ ഇ­രു­ന്നു ചി­ല­യ്ക്കു­ന്നു.
    • ഇലയിൽ ചോ­റു­വി­ള­മ്പി; പാ­ത്ര­ത്തിൽ വെ­ള്ളം പ­കർ­ന്നു; വി­ള­ക്കിൽ എണ്ണ ഒ­ഴി­ച്ചു.
    • രാവിൽ ഉ­റ­ക്കം ഇ­ള­യ്ക്ക­രു­തു്. ഉ­ച്ച­നേ­ര­ത്തു് ഉ­റ­ങ്ങ­രു­തു്.

(ഉ­ച്ച­യ്ക്കു് ഉണ്ടു; പു­ലർ­ച്ച­യ്ക്കു് ഉ­ണർ­ന്നു; അ­ന്തി­ക്കു തി­രി­ച്ചെ­ത്തി; ഇ­ങ്ങ­നെ ക്രി­യാ­കാ­ല­ത്തെ­ക്കു­റി­ക്കു­ന്ന­തി­നു ചില പ­ദ­ങ്ങ­ളിൽ ഉ­ദ്ദേ­ശി­കാ­പ്ര­ത്യ­യം ചേർ­ന്നു­കാ­ണാം.)

കൃ­ത്തു­കൾ
കൃ­തി­കൃ­ത്തു്, കാ­ര­ക­കൃ­ത്തു്

1. ക്രി­യ­ക­ളിൽ­നി­ന്നു് ഉ­ത്ഭ­വി­ക്കു­ന്ന നാ­മ­ങ്ങ­ളാ­ണു് കൃ­ത്തു­കൾ. വരവു്, പോ­ക്കു്, നീ­ന്തൽ, നീ­റ്റം, ത­ളർ­ച്ച മ­ത­ലാ­യ­വ ക്രി­യാ­നാ­മ­ങ്ങ­ളെ­ല്ലാം ഈ വി­ഭാ­ഗ­ത്തിൽ പെ­ടു­ന്നു. കൃ­ത്തു­ക­ളിൽ മ­റ്റൊ­രി­നം കൂ­ടി­യു­ള്ള­തി­നാൽ, വേർ­തി­രി­ച്ചു കാ­ണി­ക്കാൻ­വേ­ണ്ടി ക്രി­യാ­നാ­മ­ങ്ങൾ­ക്കു കൃ­തി­കൃ­ത്തു­കൾ എന്ന പേ­രു­കൊ­ടു­ക്കാം. ക്രി­യാ­നാ­മ­ങ്ങൾ­ക്കു കൃ­തി­കൃ­ത്തു­കൾ എന്ന പേ­രു­കൊ­ടു­ക്കാം. ക്രി­യാ­നിർ­വ്വ­ഹ­ണ­ത്തി­നു സ­ഹാ­യ­മാ­യ കാ­ര­ക­ത്തി­ന്റെ ധർ­മ്മ­ത്തോ­ടു­കൂ­ടി­യ കൃ­ത്തു­ക­ളു­ണ്ടു്. ‘ചതി’ ഒരു ക്രി­യാ­നാ­മ­മാ­ക­യാൽ കൃ­തി­കൃ­ത്താ­ണു്. ‘ചതിയൻ’ എന്ന നാമം ക്രി­യ­യിൽ­നി­ന്നാ­ണു ജ­നി­ക്കു­ന്ന­തെ­ങ്കി­ലും കൃ­തി­കൃ­ത്ത­ല്ല; കേ­വ­ല­ക്രി­യാ­നാ­മ­മ­ല്ല. ച­തി­ക്കു­ന്ന ആൾ എ­ന്നാ­ണ­ല്ലൊ അർ­ത്ഥം. കർ­ത്തൃ­കാ­ര­ക­ത്തി­ന്റെ സ്വ­ഭാ­വം ഈ കൃ­ത്തി­നു­ണ്ടു്. ഇ­ങ്ങ­നെ കൃ­തി­ക­ളിൽ നി­ന്നു വ്യുൽ­പ്പാ­ദി­പ്പി­ക്കു­ന്ന കാ­ര­ക­നാ­മ­ങ്ങ­ളാ­ണു്, കാ­ര­ക­കൃ­ത്തു­കൾ.

വേറെ ഉ­ദാ­ഹ­ര­ണം:

കൃ­തി­കൃ­ത്തു്

അ­റി­വു്, നേർ­ച്ച, തേ­മാ­നം.

കി­ട­പ്പു്, നെ­യ്ത്തു്, പാർ­പ്പു്.

ന­ട­ത്തം, അലയൽ, വ­ര­മ്പു്.

ഉ­റ­ക്കം, ഓർമ്മ, കെ­ടു­തൽ.

നടപടി, മറവി, പൊ­റു­തി.

കാ­ര­ക­കൃ­ത്തു്

ഉരുളൻ (ഉ­രു­ളു­ന്ന­തു് എ­ന്നർ­ത്ഥം)

നുണയൻ (നു­ണ­പ­റ­യു­ന്ന­വൻ എ­ന്നർ­ത്ഥം)

നു­ണ­ച്ചി (നു­ണ­പ­റ­യു­ന്ന­വ­ളെ­ന്നർ­ത്ഥം)

കാണി (കാ­ണു­ന്ന­വൻ)

2. കൃ­തി­കൃ­ത്തു­കൾ­ക്കു കൊ­ടു­ത്തി­ട്ടു­ള്ള ഉ­ദാ­ഹ­ര­ണ­ങ്ങൾ നോ­ക്കി­യാൽ ക്രി­യാ­ധാ­തു­ക്ക­ളിൽ­നി­ന്നു നാ­മ­ങ്ങൾ വ്യുൽ­പ്പാ­ദി­പ്പി­ക്കു­ന്ന­തി­നു് അനേകം പ്ര­ത്യ­യ­ങ്ങ­ളു­ണ്ടെ­ന്നു ഗ്ര­ഹി­ക്കാം. ഇ­രു­പ­തു കൃ­തി­കൃൽ­പ്ര­ത്യ­യ­ങ്ങ­ളു­ണ്ടു് മ­ല­യാ­ള­ഭാ­ഷ­യിൽ.

പ്ര­ത്യ­യം കൃ­തി­കൃ­ത്തു­കൾ

അൽ നീ­ന്തൽ, മറിയൽ, പറയൽ.

തൽ കരുതൽ, കെ­ടു­തൽ, പൊ­രു­തൽ.

പ്പു് കി­ട­പ്പു്, പാർ­പ്പു്, പൊ­ടി­പ്പു്.

വു് തെ­ളി­വു്, ഉ­ണർ­വ്വു്, മു­റി­വു്.

ച അകല്ച, വീഴ്ച, ചാർ­ച്ച.

തി അറുതി, പൊ­റു­തി, വരുതി.

ത്തു് ചെ­ത്തു്, നെ­യ്ത­ത്തു്, എ­ഴു­ത്തു്.

ത്തം ന­ട­ത്തം, പി­ടി­ത്തം, ഇ­രു­ത്തം.

അ കൊട, (പെൺ­കൊ­ട, = വേളി) തട.

ഇ കേളി, തോലി, പൊളി.

അം എണ്ണം, ഉ­റ­ക്കം, തു­ട­ക്കം.

മ ഓർമ്മ, താഴ്മ, കൂർ­മ്മ.

വി മറവി, പിറവി, തോൽവി.

ഇൽ തുയിൽ, വെയിൽ.

പടി നടപടി.

മാനം തേ­മാ­നം, വ­രു­മാ­നം, തീ­രു­മാ­നം.

തല മറുതല, നടുതല.

ടു് ചു­മ­ടു്.

മ്പു് വ­ര­മ്പു്.

വാരം നി­ല­വാ­രം.

ഈ പ്ര­ത്യ­യ­ങ്ങൾ ചേർ­ക്കു­മ്പോൾ പല സ­ന്ധി­കാ­ര്യ­ങ്ങൾ ചെ­യ്യേ­ണ്ടി­വ­രും. അവ ഇവിടെ വി­വ­രി­ക്കു­ന്നി­ല്ല. കൃ­തി­കൃ­ത്തു­ക­ളു­ടെ സാ­മാ­ന്യ­ധർ­മ്മം മാ­ത്ര­മേ അ­ദ്ധ്യേ­താ­ക്കൾ ഈ ഘ­ട്ട­ത്തിൽ ഗ്ര­ഹി­ച്ചി­രി­ക്കേ­ണ്ട­തു­ള്ളൂ.

3. കാ­ര­കൃ­ത്തു­കൾ ഉ­ണ്ടാ­ക്കു­ന്ന­തി­നു് അൻ, ഇ, എന്നു രണ്ടു പ്ര­ത്യ­യ­ങ്ങ­ളു­ണ്ടു്. ചാടൻ, ചതിയൻ, കൊ­തി­യൻ, ഒടിയൻ മു­ത­ലാ­യ കാ­ര­ക­ദ്രു­പ­ങ്ങ­ളിൽ ‘അൻ’ പ്ര­ത്യ­യം ചേർ­ന്നി­രി­ക്കു­ന്നു. തെ­ണ്ടി, ഞൊ­ണ്ടി, തോ­ട്ടി, കാണി മു­ത­ലാ­യ­വ­യിൽ ‘ഇ’ പ്ര­ത്യ­യ­മാ­ണു കാ­ണു­ന്ന­തു്. അ­രി­പ്പ, കലപ്പ ഇ­ങ്ങ­നെ­തു­ട­ങ്ങി അനേകം കാ­ര­ക­കൃ­ത്തു­കൾ ഈ രണ്ടു പ്ര­ത്യ­യ­വും ചേ­രാ­തെ ന­മ്മു­ടെ ഭാ­ഷ­യി­ലു­ണ്ടു് എ­ന്നു­കൂ­ടി ഗ്ര­ഹി­ച്ചി­രി­ക്കേ­ണ്ട­താ­ണു്.

സ­മാ­സ­മാ­യി­വ­രു­ന്ന കാ­ര­ക­കൃ­ത്തു­ക­ളി­ലാ­ണു് ‘ഇ’ പ്ര­ത്യ­യം അധികം ചേർ­ന്നു­കാ­ണു­ന്ന­തു്. ‘മ­രം­ചാ­ടി’, ‘നാ­ടോ­ടി’, ‘വാ­യാ­ടി’, ‘നാ­ണം­കു­ണു­ങ്ങി’ എ­ന്നി­ങ്ങ­നെ എത്ര ഉ­ദാ­ഹ­ര­ണം വേ­ണ­മെ­ങ്കി­ലും ക­ണ്ടു­പി­ടി­ക്കാം.

അ­ഭ്യാ­സം ൪൫
  1. കാ­ര­ക­കൃ­ത്തു്, കൃ­തി­കൃ­ത്തു് ഇ­വ­യ്ക്കു ത­മ്മി­ലു­ള്ള അ­ന്ത­രം സോ­ദാ­ഹ­ര­ണം വി­ശ­ദ­മാ­ക്കു­ക.
  2. താഴെ എ­ഴു­തു­ന്ന കാ­ര­ക­കൃ­ത്തു­ക­ളു­ടെ അർ­ത്ഥം വി­വ­രി­ക്കു­ക. മ­ല­തു­ര­പ്പൻ, നി­ലം­ത­ല്ലി, വ­ഴി­കാ­ട്ടി, മ­രം­ചാ­ടി, കാ­റ്റാ­ടി, ചെ­വി­ത്തോ­ണ്ടി, ന­ഖം­ചെ­ത്തി, കു­ളം­കോ­രി.
  3. പ­കർ­പ്പു്, പ­കർ­ച്ച, പകരം ഈ കൃ­തി­കൃ­ത്തു­കൾ­ക്കു് അർ­ത്ഥ­ത്തി­ലു­ള്ള അ­ന്ത­രം എ­ന്തു്?
സം­ക്ഷേ­പ­ണ­വും വി­പു­ല­ന­വും
  1. സം­ക്ഷേ­പ­ണം

പ­ര­ന്നു­കി­ട­ക്കു­ന്ന ആ­ശ­യ­ത്തെ ചു­രു­ക്കി ഏ­ഴു­തു­ന്ന­താ­ണു സം­ക്ഷേ­പ­ണം. ഇതിൽ രണ്ടു സം­ഗ­തി­കൾ ശ്ര­ദ്ധി­ക്കേ­ണ്ട­തു­ണ്ടു്; സം­ക്ഷി­പ്ത­രൂ­പ­ത്തി­നു് മൂ­ല­ത്തെ അ­പേ­ക്ഷി­ച്ചു് ദൈർ­ഘ്യം വളരെ കു­റ­ഞ്ഞി­രി­ക്ക­ണം; മൂ­ല­ത്തി­ലെ പ­ദ­ങ്ങൾ ക­ഴി­യു­ന്ന­തും സ്വീ­ക­രി­ക്കാ­തെ നോ­ക്ക­ണം. മൂലം ശ്ര­ദ്ധി­ച്ചു വാ­യി­ച്ചു്, അതിലെ ആ­ശ­യ­കേ­ന്ദ്രം ശ­രി­ക്കു മ­ന­സ്സി­ലാ­ക്കി­യാൽ മാ­ത്ര­മേ സം­ക്ഷേ­പ­ണം ന­ന്നാ­വു­ക­യു­ള്ളൂ. ശ്ര­ദ്ധി­ച്ചു വാ­യി­ക്കു­ക, ജീ­വ­നാ­യ­ഭാ­ഗം ഗ്ര­ഹി­ക്കു­ക, ഒ­തു­ക്കി­പ്പ­റ­യു­ക, എന്നീ മൂ­ന്നു പ്ര­ധാ­ന ഗു­ണ­ങ്ങൾ സം­ക്ഷേ­പ­ണ­വി­ഷ­യ­ക­മാ­യ അ­ഭ്യാ­സ­ത്തിൽ നി­ന്നു് വി­ദ്യാർ­ത്ഥി­കൾ­ക്കു സി­ദ്ധി­ക്കും.

“ഓ­രോ­രു­ത്തർ­ക്കും പ്ര­ത്യേ­കം ഓരോ ആ­ദർ­ശ­ത്തോ­ടു് പ്ര­തി­പ­ത്തി തോ­ന്നു­ന്ന­തു­പോ­ലെ­ത­ന്നെ, ഓരോ വർ­ഗ്ഗ­ക്കാർ­ക്കെ­ന്നു­മാ­ത്ര­മ­ല്ല, ഓരോ രാ­ജ്യ­ക്കാർ­ക്കും വേറെ വേറെ ആ­ദർ­ശ­ങ്ങ­ളിൽ ആ­സ­ക്തി­യു­ണ്ടാ­കു­ന്ന­താ­യി­ക്കാ­ണാം. വി­വി­ധ­രാ­ജ്യ­ങ്ങ­ളി­ലെ ശീ­തോ­ഷ്ണ­സ്ഥി­തി­ഭേ­ദം­കൊ­ണ്ടു് അ­വി­ട­ങ്ങ­ളി­ലെ ജ­ന­ങ്ങ­ളു­ടെ നിറം, ആകൃതി മു­ത­ലാ­യ­വ­യിൽ വ്യ­ത്യാ­സം വ­രു­ന്ന­തു­പോ­ലെ, അതാതു രാ­ജ്യ­ക്കാ­രു­ടെ ആ­ദർ­ശ­ങ്ങൾ അ­വ­രു­ടെ സ്വ­ഭാ­വ­ങ്ങ­ളേ­യും വ്യ­ത്യാ­സ­പ്പെ­ടു­ത്തു­ന്നു.”

പ്ര­സ്തു­ത ഖ­ണ്ഡി­ക സം­ക്ഷേ­പി­ച്ചു നോ­ക്കാം. ആ­ദർ­ശ­വും ആ­ദർ­ശ­ത്താൽ രൂ­പ­വൽ­ക്ക­രി­ക്ക­പ്പെ­ടു­ന്ന സ്വ­ഭാ­വ­വും ഓരോ വ്യ­ക്തി­ക്കും ഓരോ ത­ര­ത്തി­ലാ­യി­രി­ക്കും എ­ന്നു­ള്ള­താ­ണു് ഇതിലെ ആ­ശ­യ­കേ­ന്ദ്രം. താഴെ കാ­ണി­ക്കു­ന്ന വിധം ഇതു് സം­ക്ഷേ­പി­ക്കാം.

“ഓരോ വ്യ­ക്തി­ക്കെ­ന്നു മാ­ത്ര­മ­ല്ല, ഓരോ വർ­ഗ്ഗ­ത്തി­നും രാ­ജ്യ­ത്തി­നും ഭി­ന്ന­ങ്ങ­ളാ­യ ആ­ദർ­ശ­ങ്ങ­ളാ­യി­രി­ക്കും ഉ­ണ്ടാ­യി­രി­ക്കു­ക. ശീ­തോ­ഷ്ണ­സ്ഥി­തി നി­റ­ത്തേ­യും ആ­കൃ­തി­യേ­യും എ­ന്ന­പോ­ലെ, ആ­ദർ­ശ­ങ്ങൾ സ്വ­ഭാ­വ­ത്തേ­യും വ്യ­ത്യാ­സ­പ്പെ­ടു­ത്തും”.

ആദ്യം ഉ­ദ്ധ­രി­ച്ച ഖ­ണ്ഡി­ക­യി­ലെ ആശയം മു­ഴു­വൻ തന്നെ ഇ­തി­ല­ട­ങ്ങി­യി­ട്ടു­ണ്ടു്. ആശയം അല്പം ചു­രു­ക്കി ഇതിനെ ഒ­ന്നു­കൂ­ടി സം­ക്ഷേ­പി­ക്കാം. “രണ്ടു വ്യ­ക്തി­ക­ളു­ടെ ആദർശം ഒ­രു­പോ­ലെ­യാ­യി വരാൻ പ്ര­യാ­സം. ആ­ദർ­ശ­മ­നു­സ­രി­ച്ചു് സ്വ­ഭാ­വ­വും വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കും.”

സം­ക്ഷേ­പ­ണം ആദ്യം മ­ന­സ്സി­ലാ­ണു് ന­ട­ക്കേ­ണ്ട­തു്, ക­ട­ലാ­സ്സി­ല­ല്ല. മൂ­ല­ത്തി­ലെ വാ­ക്യ­ങ്ങ­ളോ പ­ദ­ങ്ങ­ളോ വെ­ട്ടി­ക്കു­റ­യ്ക്കു­ന്ന­ത­ല്ല, ആശയം മു­ഴു­വൻ ഗ്ര­ഹി­ച്ചു് അതു് ല­ളി­ത­മാ­യ ഭാ­ഷ­യിൽ ചു­രു­ക്കി­പ്പ­റ­യു­ന്ന­താ­ണു് ശ­രി­യാ­യ സം­ക്ഷേ­പ­ണം. ആ­ഖ്യാ­ന­ങ്ങ­ളും ഉ­പാ­ഖ്യാ­ന­ങ്ങ­ളും കൂ­ട്ടി­ച്ചേർ­ത്തു് ല­ക്ഷ­ത്തിൽ­പ­രം പ­ദ്യ­ങ്ങ­ളി­ലാ­യി വ്യാ­സൻ സം­സ്കൃ­ത­ത്തിൽ ര­ചി­ച്ച മ­ഹാ­ഭാ­ര­ത­ത്തി­ന്റെ ഒരു ര­ത്ന­ച്ചു­രു­ക്ക­മാ­ണ­ല്ലോ എ­ഴു­ത്ത­ച്ഛ­ന്റെ ‘ഭാരതം കി­ളി­പ്പാ­ട്ടു്.” വി­സ്തൃ­ത­ങ്ങ­ളാ­യ ഉ­പ­ന്യാ­സ­ങ്ങ­ളി­ലേ­യും മ­റ്റും ആശയം ചു­രു­ക്കി എ­ഴു­തു­ന്ന സം­ക്ഷേ­പ­ണ­രീ­തി പ­രി­ശീ­ലി­ച്ചി­രി­ക്കേ­ണ്ട­തു് അ­ത്യാ­വ­ശ്യ­മാ­കു­ന്നു.

  1. വി­പു­ല­നം

സം­ക്ഷേ­പ­ണ­ത്തി­നു നേരെ വി­പ­രീ­ത­മാ­ണു് വി­പു­ല­നം. ഒ­ന്നു് ആ­ശ­യ­ത്തി­ന്റെ ര­ത്ന­ച്ചു­രു­ക്കം പ്ര­കാ­ശി­പ്പി­ക്കു­ക­യാ­ണു്. മ­റ്റ­തു് ത­ത്ത്വ­ഗർ­ഭ­മാ­യ ഒരു വാ­ക്യ­ത്തി­ന്റെ സ­വി­സ്തൃ­ത­മാ­യ പ്ര­തി­പാ­ദ­ന­മാ­കു­ന്നു. പരന്ന ആ­ശ­യ­ത്തെ ചു­രു­ക്കു­ന്ന­തു് സം­ക്ഷേ­പ­ണം; ചു­രു­ങ്ങി­യ ആ­ശ­യ­ത്തെ പ­ര­ത്തു­ന്ന­തു് വി­പു­ല­നം.

വി­ഷ­യ­ഗ്ര­ഹ­ണം, സം­ക്ഷേ­പ­ണ­ത്തി­ലെ­ത്തി­ലെ­ന്ന­പോ­ലെ വി­പു­ല­ന­ത്തി­ലും ആ­വ­ശ്യ­മാ­ണു്. ആശയം വി­സ്ത­രി­ക്കു­മ്പോൾ ഉ­ചി­ത­മാ­യ പ്ര­മാ­ണ­മോ ഉ­ദാ­ഹ­ര­ണ­മോ കാ­ണി­ക്കു­ന്ന­തു­കൊ­ണ്ടു് വി­രോ­ധ­മി­ല്ല. വി­സ്ത­രി­ക്കു­ന്ന­തി­നി­ട­യ്ക്കു് ല­ക്ഷ്യ­ത്തിൽ നി­ന്നു വഴി പി­ഴ­ച്ചു­പോ­കാ­തി­രി­ക്കാൻ പ്ര­ത്യേ­കം മ­ന­സ്സി­രു­ത്ത­ണം. വി­പു­ല­നം അ­നു­ചി­ത­മാ­യ വി­ധ­ത്തിൽ ദീർ­ഘ­മാ­യി­പ്പോ­ക­രു­തു്.

“ജ്ഞാ­ന­മാ­ണു് ശക്തി”

എന്ന വാ­ക്യ­മെ­ടു­ക്കു­ക. ജ്ഞാ­ന­മാ­ണു് ഏ­റ്റ­വും വലിയ ശക്തി എ­ന്നാ­ണ­ല്ലൊ ഇ­തി­ന്റെ ചു­രു­ക്കം. ഈ ആശയം താഴെ കാ­ണി­ക്കു­ന്ന­വി­ധ­ത്തിൽ വി­പു­ല­നം ചെ­യ്യാം.

“സിംഹം, ആന മു­ത­ലാ­യ ജ­ന്തു­ക്ക­ളു­മാ­യി താ­ര­ത­മ്യ­പ്പെ­ടു­ത്തു­മ്പോൾ കാ­യി­ക­ശ­ക്തി­യിൽ മ­നു­ഷ്യൻ എത്ര നി­സ്സാ­ര­നാ­ണു് ! എ­ന്നി­ട്ടും അവൻ ലോ­ക­ത്തി­ന്റെ നാ­യ­ക­നാ­യി­ട്ട­ല്ലേ വർ­ത്തി­ക്കു­ന്ന­തു്? ബ­ല­മേ­റി­യ മൃ­ഗ­ങ്ങ­ളെ മ­നു­ഷ്യൻ ഇ­ണ­ക്കി വേ­ല­ചെ­യ്യി­ക്കു­ന്നു. മാ­ത്ര­മ­ല്ല പ്രാ­കൃ­തി­ക­ശ­ക്തി­കൾ­കൂ­ടി ഇ­ന്നു് അ­വ­ന്റെ ആ­ജ്ഞ­യ­നു­സ­രി­ക്കു­ന്നു­ണ്ടു്; ഉ­ഗ്ര­ങ്ങ­ളാ­യ വെ­ള്ള­ച്ചാ­ട്ട­ങ്ങൾ മ­നു­ഷ്യ­നു­വേ­ണ്ടി യ­ന്ത്ര­ങ്ങ­ളെ ച­ലി­പ്പി­ക്കു­ന്നു; വി­ദ്യു­ച്ഛ­ക്തി അ­വ­ന്റെ സ­ന്ദേ­ശ­ങ്ങ­ളെ വ­ഹി­ച്ചു­കൊ­ണ്ടു­പോ­കു­ന്നു; വി­ള­ക്കു കൊ­ളു­ത്തു­ന്നു. സ­മു­ദ്രം മ­നു­ഷ്യ­ന്റെ വി­നോ­ദ­വ്യാ­പി­യും, ആകാശം വി­ഹാ­ര­സ്ഥ­ല­വു­മാ­യി­രി­ക്കു­ക­യാ­ണു്. ഇ­തി­നു­വേ­ണ്ട സി­ദ്ധി­ക­ളൊ­ക്കെ എ­ങ്ങ­നെ സ്വാ­ധീ­ന­മാ­യി? ജ്ഞാ­നം­കൊ­ണ്ടു­ത­ന്നെ.”

ഔ­ചി­ത്യ­ദീ­ക്ഷ വി­ടാ­തി­രു­ന്നാൽ അർ­ത്ഥ­ഗർ­ഭ­മാ­യ ഒരു ചെ­റി­യ­വാ­ക്യ­ത്തി­ന്റെ വി­പു­ല­നം ഒ­ന്നാ­ന്ത­രം ഒരു ഉ­പ­ന്യാ­സ­മാ­യി എ­ന്നു­വ­രാം. മേൽ എ­ഴു­തി­യ ആശയം ഇ­നി­യും പ­ര­ത്താൻ പാ­ടി­ല്ലെ­ന്നി­ല്ല­ല്ലോ.

അ­ഭ്യാ­സം ൪൬
  1. സം­ക്ഷേ­പി­ക്കു­ക:- 1. “സൗ­ന്ദ­ര്യം ലാ­വ­ണ്യം ആ­ഹ്ലാ­ദം എ­ന്നും മ­റ്റു­മു­ള്ള സം­സ്കൃ­ത­പ­ദ­ങ്ങ­ളും, അഴക് ഒളി എ­ന്നും മ­റ്റു­മു­ള്ള ഭാഷാ പ­ദ­ങ്ങ­ളും സാ­ധാ­ര­ണ­മാ­യി പ്ര­യോ­ഗി­ക്കു­മ്പോൾ ക­ല­യു­ടെ വേ­രൂ­ന്നി­യി­രി­ക്കു­ന്ന­തു് അ­വ­യി­ലാ­ണെ­ന്നു് നാ­മാ­രും അ­ത്ര­ഗ­ണി­ക്കാ­റി­ല്ല. സ്വ­ത­സ്സി­ദ്ധ­മാ­യ രാ­മ­ണീ­യ­കം­കൊ­ണ്ടു് പ്ര­കൃ­തി­ദേ­വി നമ്മെ സർ­വ്വ­ദാ ഉ­പ­ച­രി­ക്കു­ന്ന­ത­റി­യാൻ ശേ­മു­ഷി­യു­ള്ള­വർ മാ­ത്രം അ­ത­റി­യു­ന്നു­ണ്ടാ­വും.” 2. “കാ­ളി­ദാ­സ­ന്റെ കാ­ല­ത്തു് ഭാ­ര­തീ­യ­പ­രി­ഷ്കാ­രം പ­ര­മ­കാ­ഷ്ഠ­യെ പ്രാ­പി­ച്ചി­രി­ക്കു­ന്നു. വാ­ണി­ജ്യ­വി­ഷ­യ­ങ്ങ­ളിൽ അ­ന­ന്യ­സാ­ധാ­ര­ണ­മാ­യ പ്ര­സ­ക്തി പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്ന ഭാ­ര­തീ­യർ­മൂ­ലം ഭാ­ര­ത­ത്തെ­പ്പ­റ്റി കേൾ­ക്കാ­ത്ത­വർ അ­ന്നു് അ­ടു­ത്തും അ­ക­ലേ­യും ഉ­ണ്ടാ­യി­രു­ന്നി­ല്ല. ക­ലാ­വി­ദ്യ­കൾ ഉ­ന്ന­തി­യെ പ്രാ­പി­ച്ചി­രു­ന്നു­വെ­ന്നു മാ­ത്ര­മ­ല്ല, സാ­ഹി­ത്യാ­ഭി­വൃ­ദ്ധി­മൂ­ലം സം­സ്കാ­രം ശ്രേ­ഷ്ഠ­മാ­യ ഒ­ര­വ­സ്ഥ­യിൽ എ­ത്തു­ക­യും ചെ­യ്തി­രു­ന്നു. രാ­ജ്യം സ­മാ­ധാ­ന­ത്തി­ന്റെ­യും ഐ­ശ്വ­ര്യ­ത്തി­ന്റേ­യും കേ­ളീ­രം­ഗ­മാ­യി­രു­ന്നു.” 3. “ആ­ഖ്യാ­ന കാ­വ്യ­ങ്ങ­ളി­ലെ ഒരു പ്ര­ധാ­ന ശാ­ഖ­യാ­ണു് ഇ­തി­ഹാ­സം. ഇ­ത­ര­ശാ­ഖ­ക­ളിൽ നി­ന്നു് ഇതിനു ഗ­ണ്യ­മാ­യ വ്യ­ത്യാ­സ­ങ്ങ­ളു­മു­ണ്ടു്. ലോ­ക­ത്തി­ലെ മി­ക്ക­ഭാ­ഷ­ക­ളി­ലും ഇ­തി­ഹാ­സ­കാ­വ്യ­ങ്ങ­ളു­ണ്ടാ­യി­ട്ടു­ണ്ടു്. അ­താ­തു് ഭാഷ സം­സാ­രി­ച്ചി­രു­ന്ന ജ­ന­ത­യു­ടെ സം­സ്കാ­ര­ഭേ­ദ­ത്തി­ന­നു­സ­രി­ച്ചു് ഇ­വ­യ്ക്കു് ഉൽ­കൃ­ഷ്ടാ­പ­കൃ­ഷ്ട­ത­ക­ളു­ണ്ടെ­ന്നേ­യു­ള്ളൂ. എ­ങ്കി­ലും മൗ­ലി­ക­കാ­ര്യ­ങ്ങ­ളിൽ ഓരോ വർ­ഗ്ഗ­ക്കാ­രു­ടെ ഇ­തി­ഹാ­സ­ങ്ങൾ­ക്കും ത­മ്മിൽ ആ­ത്യ­ന്തി­ക­മാ­യ സാ­ദൃ­ശ്യം കാ­ണു­ന്നു. മ­നു­ഷ്യ­വർ­ഗ്ഗം കാ­ല­ദേ­ശാ­വ­സ്ഥ­കൾ­ക്കു തി­ക­ച്ചും വി­ധേ­യ­മാ­യി­രു­ന്ന പു­രാ­ത­ന­കാ­ല­ത്തു്, പ­ര­സ്പ­രം അ­റി­യ­പ്പെ­ടാ­ത്ത­വ­രും വ്യ­ത്യ­സ്ത­പ­രി­ത­സ്ഥി­തി­യിൽ ക­ഴി­ഞ്ഞു കൂ­ടി­യി­രു­ന്ന­വ­രു­മാ­യ ജ­ന­ങ്ങ­ളു­ടെ­യി­ട­യിൽ ഉ­ണ്ടാ­യി­ട്ടു­ള്ള കൃ­തി­കൾ­ക്കു ത­മ്മിൽ ഈ അ­ത്ഭു­താ­വ­ഹ­മാ­യ സാ­ദൃ­ശ്യം എ­ങ്ങ­നെ­യു­ണ്ടാ­യി? ഇതു ചി­ന്ത­നീ­യ­മാ­ണു്.”
  2. വി­പു­ല­നം ചെയ്ക:
    • ഐ­ക്യ­മ­ത്യം മ­ഹാ­ധ­നം.
    • “വാ­ക്യം ര­സാ­ത്മ­കം കാ­വ്യം.”
    • മി­ന്നു­ന്ന­തെ­ല്ലാം പൊ­ന്ന­ല്ല.
    • “താൻ­താൻ നി­ര­ന്ത­രം ചെ­യ്യു­ന്ന കർ­മ്മ­ങ്ങൾ താൻ­താ­ന­നു­ഭ­വി­ച്ചീ­ടു­കെ­ന്നേ വരു.”
    • ‘പ്രാ­ണ­നേ­ക്കാൾ മാനം വ­ലു­തു്’.
സമാസം

I

1. ‘പൂ­വി­ന്റെ ഇതൾ’,—ഈ രണ്ടു പ­ദ­ങ്ങ­ളു­ടെ ആ­ശ­യ­ങ്ങൾ­ക്കു പ­ര­സ്പ­ര­മു­ള്ള ബന്ധം ദ്യോ­തി­പ്പി­ക്കു­ന്ന­തു് ‘ഉടെ’ എന്ന സം­ബ­ന്ധി­കാ­പ്ര­ത്യ­യ­മാ­ണു്. ഈ പ്ര­ത്യ­യം കൂ­ടാ­തെ­ത­ന്നെ ഈ സം­ബ­ന്ധം പ്ര­കാ­ശി­പ്പി­ക്കാം; ‘പൂ­വി­തൾ’ എ­ന്നു് ഏ­ക­പ­ദ­മാ­ക്കി പ്ര­യോ­ഗി­ച്ചാൽ മതി. ‘പ­ന്ത­യ­ത്തി­നു­ള്ള കുതിര’ എന്നു പ­റ­ഞ്ഞാൽ ല­ഭി­ക്കു­ന്ന അർ­ത്ഥ­ബോ­ധം തന്നെ ‘പ­ന്ത­യ­ക്കു­തി­ര’ എ­ന്നു് ഒ­റ്റ­പ്പ­ദ­മാ­ക്കി­യാ­ലും സി­ദ്ധി­ക്കും. ഇ­ങ്ങ­നെ വി­ഭ­ക്തി­പ്ര­ത്യ­യം കൂ­ടാ­തെ അ­ന്യോ­ന്യാ­ശ്ര­യ­മു­ള്ള പ­ദ­ങ്ങൾ ചേർ­ന്നു് ഏ­ക­പ­ദ­മാ­കു­ന്ന­താ­ണു്, സമാസം. സ­മാ­സി­ക്കു­ക എന്ന പ­ദ­ത്തി­നു കൂ­ട്ടി­ച്ചേർ­ക്കു­ക എ­ന്നാ­ണർ­ത്ഥം.

സ­മാ­സ­സ്വ­ഭാ­വം വി­ശ­ദ­മാ­കു­ന്ന­തി­നു മറ്റു ചില ഉ­ദാ­ഹ­ര­ണ­ങ്ങൾ­കൂ­ടി പ­രി­ശോ­ധി­ക്കാം. ‘ചെ­മ­ന്ന താമര’, എന്ന വി­ശേ­ഷ­ണ­വും വി­ശേ­ഷ്യ­വും നോ­ക്കു­ക. ‘ചെം’ എ­ന്നാ­ണു ആ വി­ശേ­ഷ­ണ­ത്തി­ന്റെ പ്ര­കൃ­തി. ‘ചെ­ന്താ­മ­ര’ എന്നു സ­മാ­സി­ക്കു­മ്പോൾ ഏ­ക­പ­ദ­മാ­യി­ത്തീ­രു­ന്നു. ‘കു­ട­ക­ളും, ത­ഴ­ക­ളും, ചാ­മ­ര­ങ്ങ­ളും’ എന്ന മൂ­ന്നു പ­ദ­ങ്ങ­ളിൽ ആ­ദ്യ­പ­ദ­ങ്ങ­ളി­ലെ വചന പ്ര­ത്യ­യ­വും ഒ­റ്റ­പ്പ­ദ­മാ­കു­മ്പോൾ നി­രു­പ­യോ­ഗ­മാ­വു­ന്ന ‘ഉം’ എന്ന സ­മു­ച്ച­യ­വും നീ­ക്കി­യാൽ ‘കു­ട­ത­ഴ­ചാ­മ­ര­ങ്ങൾ’ എന്നു സ­മ­സ്ത­പ­ദ­മാ­കു­മ­ല്ലൊ. സ­മാ­സി­ച്ച­പ­ദ­മാ­ണു സ­മ­സ്ത­പ­ദം. ‘പൂ­വി­തൾ’, ‘പ­ന്ത­യ­ക്കു­തി­ര’, ചെം­താ­മ­ര, കു­ട­ത­ഴ­ചാ­മ­ര­ങ്ങൾ, ഇ­വ­യൊ­ക്കെ സ­മ­സ്ത­പ­ദ­ങ്ങ­ളാ­കു­ന്നു. ചെം, താമര, എന്നു രണ്ടു പദം ചേർ­ന്നു് ഏക പ­ദ­ത്വം പ്രാ­പി­ച്ച­താ­ണ­ല്ലൊ ‘ചെ­ന്താ­മ­ര’എന്ന സ­മ­സ്ത­പ­ദം. ചെം, താമര, ഇ­വ­ര­ണ്ടും ആ ഒ­റ്റ­പ്പ­ദ­ത്തി­ന്റെ ഘ­ട­ക­ങ്ങ­ളാ­ണു്. കുട, തഴ, ചാമരം, ഈ ഘ­ട­ക­ങ്ങൾ ചേർ­ന്ന­താ­ണു് ‘കു­ട­ത­ഴ­ചാ­മ­ര­ങ്ങൾ’. സ­മ­സ്ത­പ­ദ­ത്തി­ന്റെ ഭാ­ഗ­മെ­ന്നർ­ത്ഥ­ത്തി­ലാ­ണു് ‘ഘടകം’ എ­ന്നു് ഇവിടെ വ്യ­പ­ദേ­ശി­ക്കു­ന്ന­തു്. എ­ന്നാൽ, എ­ന്നി­ട്ടു്, എന്ന മു­ത­ലാ­യ അ­വ്യ­യ­പ­ദ­ങ്ങൾ വാ­ക്യ­ങ്ങ­ളോ നാ­മ­ങ്ങ­ളോ ത­മ്മി­ലു­ള്ള­ബ­ന്ധം കു­റി­ക്കു­ന്ന ഘ­ട­ക­ങ്ങ­ളാ­ണു്. പേ­രി­ന്റെ സാ­മ്യം­കൊ­ണ്ടു തെ­റ്റി­ദ്ധ­രി­ക്ക­രു­തു്.

‘പാർ­ത്ഥ­സാ­ര­ഥി’ എന്ന സ­മ­സ്ത­പ­ദ­ത്തി­ലെ ‘പാർ­ത്ഥ’ ശ­ബ്ദ­ത്തി­നും ‘സാരഥി’ ശ­ബ്ദ­ത്തി­നും ത­മ്മി­ലു­ള്ള സം­ബ­ന്ധം വി­വ­ക്ഷ­യ­നു­സ­രി­ച്ചാ­യി­രി­ക്കും. പാർ­ത്ഥൻ എന്നു സാ­ര­ഥി­യു­ടെ പേ­രാ­ണെ­ങ്കിൽ പാർ­ത്ഥൻ എന്ന സാരഥി എ­ന്നാ­യി­രി­ക്ക­ണം അർ­ത്ഥം. ‘പാർ­ത്ഥ­ന്റെ സാരഥി’, ‘പാർ­ത്ഥൻ ആരുടെ സാ­ര­ഥി­യാ­ണോ അവൻ’, ഈ അർ­ത്ഥ­ങ്ങൾ ബോ­ധി­പ്പി­ക്കു­ന്ന­തി­നും ഈ സ­മ­സ്ത­പ­ദ­ത്തി­നു ശ­ക്തി­യു­ണ്ടു്. സ­മ­സ്ത­പ­ദ­ത്തി­ലെ ഘ­ട­ക­പ­ദ­ങ്ങൾ ത­മ്മി­ലു­ള്ള ബന്ധം വി­വ­രി­ക്കു­ന്ന­തി­നാ­ണു വി­ഗ്ര­മെ­ന്നു പ­റ­യു­ന്ന­തു്. ‘പാർ­ത്ഥ­നെ­ന്ന സാരഥി’, ‘പാർ­ത്ഥ­ന്റെ സാരഥി’, ‘പാർ­ത്ഥൻ ആരുടെ സാ­ര­ഥി­യാ­ണോ അവൻ’, ഇ­തെ­ല്ലാം വി­ഗ്ര­ഹ­വാ­ക്യ­ങ്ങൾ­ക്കു് ഉ­ദാ­ഹ­ര­ണ­ങ്ങ­ളാ­ണു്. ഇ­ങ്ങ­നെ എ­ല്ലാ­സ്സ­മ­സ്ത­പ­ദ­ങ്ങ­ളും പ­ല­ത­ര­ത്തിൽ വി­ഗ്ര­ഹി­ക്കാ­വു­ന്ന­വ ആ­യി­രി­ക്കി­ല്ല. ‘ചെം­താ­മ­ര’യുടെ വി­ഗ്ര­ഹം ‘ചെ­മ­ന്ന താമര’ എ­ന്നാ­ണു്.

വേറെ ഉ­ദാ­ഹ­ര­ണം

സ­മ­സ്ത­പ­ദം വി­ഗ്ര­ഹ­വാ­ക്യം

താ­മ­ര­പ്പൂ­വി­തൾ താ­മ­ര­യു­ടെ­പൂ­വി­ന്റെ ഇതൾ

നീ­ല­മേ­ഘം നീ­ല­മാ­യ മേഘം

കാ­യ്ക­നി­കൾ കാ­യ്ക­ളും ക­നി­ക­ളും

കൈ­കാ­ലു­കൾ കൈയും കാലും

രാ­പ്പ­കൽ രാവും പകലും

മാൻ­ക­ണ്ണി മാ­നി­ന്റെ ക­ണ്ണു­കൾ പോലെ ക­ണ്ണു­ക­ളോ­ടു­കൂ­ടി­യ­വൾ

മ­ദ്ധ്യേ­മാർ­ഗ്ഗം മാർ­ഗ്ഗ­ത്തി­ന്റെ മ­ദ്ധ്യ­ത്തിൽ

യ­ഥാ­സു­ഖം സുഖം എ­പ്ര­കാ­ര­മോ അ­പ്ര­കാ­രം

യ­ഥാ­ധർ­മ്മം ധർ­മ്മ­മ­തി­ക്ര­മി­ക്കാ­തെ

സ­മ­സ്ത­പ­ദ­ത്തിൽ അനേകം ഘ­ട­ക­പ­ദ­ങ്ങൾ ചേർ­ന്നി­രി­ക്കു­മെ­ന്നു ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ നി­ന്നു ഗ്ര­ഹി­ക്കാ­മ­ല്ലോ. രണ്ടു പ­ദ­ങ്ങ­ളു­ടെ യോ­ഗ­മാ­ണു­ള്ള­തെ­ങ്കിൽ ആ­ദ്യ­ത്തേ­തു പൂർ­വ്വ­പ­ദ­വും ര­ണ്ടാ­മ­ത്തേ­തു ഉ­ത്ത­ര­പ­ദ­വു­മാ­ണെ­ന്നു പറയാം. മൂ­ന്നു പ­ദ­ങ്ങൾ ചേർ­ന്ന­താ­ണു സ­മ­സ്ത­പ­ദ­മെ­ങ്കിൽ ന­ടു­ക്കു­വ­രു­ന്ന ഘടകം മ­ദ്ധ്യ­മ­പ­ദ­മാ­കു­ന്നു. ഒരു സമസ്ത പ­ദ­ത്തിൽ ഇത്ര ഘ­ട­ക­ങ്ങ­ളേ ചേ­രാ­വൂ എന്നു നി­യ­മ­മി­ല്ല. ‘തി­രു­ന­യ­ന­ക­ലാ­ലോ­ല­ലോ­ലം­ബ­മാ­ലാ­ലീ­ലാ­രം­ഗം’ എ­ന്നി­ങ്ങ­നെ നീ­ണ്ടു നീണ്ട സ­മ­സ്ത­പ­ദ­ങ്ങൾ ക­വി­ത­ക­ളിൽ പ്ര­യോ­ഗി­ച്ചു­കാ­ണും. ഗ­ദ്യ­ത്തിൽ ദീർ­ഘ­സ­മാ­സ­ങ്ങൾ പ്ര­യോ­ഗി­ക്കാ­തി­രി­ക്ക­യാ­ണു വി­ഹി­തം. ആ­ദ്യ­പ­ദം പൂർ­വ്വ­പ­ദം, ദ്വി­തീ­യ­പ­ദം അതിനെ അ­പേ­ക്ഷി­ച്ചു് ഉ­ത്ത­ര­പ­ദം, ആ പദം തൃ­തീ­യ­പ­ദ­ത്തെ അ­പേ­ക്ഷി­ച്ചു പൂർ­വ്വ­പ­ദം, തൃ­തീ­യ­പ­ദം ഉ­ത്ത­ര­പ­ദം, ഇ­ങ്ങ­നെ പൂർ­വ്വോ­ത്ത­ര­പ­ദ­ങ്ങ­ളു­ടെ ബന്ധം ദീർ­ഘ­സ­മാ­സ­യോ­ഗ­ങ്ങ­ളിൽ ഗ്ര­ഹി­ച്ചു­കൊ­ള്ള­ണം.

സ­മാ­സി­ച്ച ഘ­ട­ക­പ­ദം ഉ­പ­യോ­ഗി­ച്ചു­ത­ന്നെ വി­ഗ്ര­ഹി­ക്കാൻ സാ­ധി­ക്കാ­ത്ത സ­മ­സ്ത­പ­ദ­ങ്ങൾ നി­ത്യ­സ­മാ­സ­ങ്ങ­ളാ­ണു്. പൈ­ന്തേൻ, ന­റു­മു­ത്തു്, മു­ത­ലാ­യ­വ ഇ­തി­നു് ഉ­ദാ­ഹ­ര­ണ­ങ്ങ­ളാ­കു­ന്നു. മ­ധു­ര­മാ­യ തേൻ, നിർ­മ്മ­ല­മാ­യ മു­ത്തു്, എ­ന്നാ­ണു ഈ പ­ദ­ങ്ങ­ളു­ടെ അർ­ത്ഥം. കാർ­മു­കിൽ, തൂ­നി­ലാ­വു്, ചെ­റു­പ­യർ മു­ത­ലാ­യ­വ­യും നി­ത്യ­സ­മാ­സ­ങ്ങൾ തന്നെ.

അ­ഭ്യാ­സം ൪൭
  1. സ­മാ­സി­ക്കു­ക:
    • ക­ട­ലി­ന്റെ കര; ക­ട­ലി­ലെ മീൻ; കടലിൽ നി­ന്നു വ­രു­ന്ന കാ­റ്റു്; യാ­ഗ­ത്തി­നു­ള്ള കുതിര; ഇ­രു­മ്പി­നാ­ലു­ള്ള പെ­ട്ടി, പ­ത്നി­യോ­ടു സമേതൻ; വൃ­ക്ഷ­ത്തിൽ നി­ന്നു പതിതം; നീ­ല­മാ­യ മേഘം; ശു­ദ്ധ­മാ­യ ജലം.
    • കു­ട­യും തഴയും ചാ­മ­ര­വും; ച­ര­ങ്ങ­ളും അ­ച­ര­ങ്ങ­ളും; മൃ­ഗ­ങ്ങ­ളും പ­ക്ഷി­ക­ളും; രാ­വു­ക­ളും പ­ക­ലു­ക­ളും; ക­ര­ങ്ങ­ളും ച­ര­ണ­ങ്ങ­ളും.
    • പേ­ട­മാ­നി­ന്റെ ക­ണ്ണു്; പേ­ട­മാ­നി­ന്റെ ക­ണ്ണു­കൾ പോ­ലെ­യു­ള്ള ക­ണ്ണു­ക­ളോ­ടു­കൂ­ടി­യ­വൾ; മ­ധു­ര­മാ­യ­വാ­ണി; മ­ധു­ര­മാ­യ വാ­ണി­യോ­ടു­കൂ­ടി­യ­വൾ.
    • സന്ധി, സമാസം, ഈ പ­ദ­ങ്ങൾ യ­ഥാ­സ്ഥാ­നം ചേർ­ത്തു വാ­ക്യം പൂർ­ണ്ണ­മാ­ക്കു­ക.
    1. വർ­ണ്ണ­ങ്ങ­ളു­ടേ­യും അ­ക്ഷ­ര­ങ്ങ­ളു­ടേ­യും യോഗം—പ­ദ­ങ്ങ­ളു­ടെ യോഗം—
    • നി­ത്യ­സ­മാ­സം, അ­നി­ത്യ­സ­മാ­സം, ഇവ സോ­ദാ­ഹ­ര­ണം വി­വ­രി­ക്കു­ക.
    • വി­ഗ്ര­ഹി­ക്കു­ക:

ന­ദീ­ത­ടം, ശ­ത്രു­നി­ഹ­തൻ, സീ­താ­സ­ഹി­തൻ, സ്വ­ച്ഛ­ജ­ലം, ജ­ല­ജ­ന്തു, ബാ­ലി­കാ­ബാ­ല­ന്മാർ, ബ്രാ­ഹ്മ­ണ ക്ഷ­ത്രി­യ വൈ­ശ്യ­ശൂ­ദ്രർ, ധർ­മ്മാർ­ത്ഥ­കാ­മ­മോ­ക്ഷ­ങ്ങൾ, താ­മ­ര­ക്ക­ണ്ണി, പൈ­ന്തേൻ­വാ­ണി.

സമാസം
II

1. ‘പൂ­വി­തൾ’, ‘കാ­യ്ക­നി­കൾ’, ഈ സ­മ­സ്ത­പ­ദ­ങ്ങൾ വി­ഗ്ര­ഹി­ച്ചു­നോ­ക്കു­മ്പോൾ ര­ണ്ടി­ലേ­യും ഘ­ട­ക­പ­ദ­ങ്ങ­ളു­ടെ പ്രാ­ധാ­ന്യ­ത്തി­ല­ന്ത­രം കാണാം. ‘പൂ­വി­ന്റെ ഇതൾ’ എ­ന്നാ­ണ­ല്ലോ ആ­ദ്യ­ത്തേ­തി­ന്റെ വി­ഗ്ര­ഹം. ഇതിൽ ‘ഇതൾ’ വി­ശേ­ഷ്യ­വും ‘പൂ­വി­ന്റെ’ എന്ന പദം അ­തി­ന്റെ വി­ശേ­ഷ­ണ­വും ആ­കു­ന്നു. വി­ശേ­ഷ­ണ­ത്തെ അ­പേ­ക്ഷി­ച്ചു് വി­ശേ­ഷ്യ­ത്തി­നാ­ണു പ്രാ­ധാ­ന്യം. ‘കായും ക­നി­യും’ എന്നോ ‘കാ­യ്ക­ളും ക­നി­ക­ളും’ എന്നോ ആണു് ‘കാ­യ്ക­നി­കൾ’ എന്ന സ­മ്സ്ത­പ­ദ­ത്തി­ന്റെ വി­ഗ്ര­ഹം. പ്ര­സ്തു­ത പ­ദ­ത്തി­ലെ രണ്ടു ഘ­ട­ക­ങ്ങൾ­ക്കും പ്രാ­ധാ­ന്യം തു­ല്യ­മാ­കു­ന്നു. അ­വ­യ്ക്കു വി­ശേ­ഷ­ണ­വി­ശേ­ഷ്യ­ഭാ­വം ഇ­ല്ല­ല്ലൊ. ഉ­ത്ത­ര­പ­ദ­ത്തി­ന്റെ അർ­ത്ഥം പ്ര­ധാ­ന­മാ­യി വ­രു­ന്ന സമാസം തൽ­പു­രു­ഷ­നാ­ണു്. സർ­വ്വ­പ­ദ­ങ്ങൾ­ക്കും പ്രാ­ധാ­ന്യം സമമായ സമാസം ദ്വ­ന്ദ്വ­നാ­കു­ന്നു. ‘പൂ­വി­തൾ’ ആ­ദ്യ­ത്തേ­തി­നും ‘കാ­യ്ക­നി­കൾ’ ര­ണ്ടാ­മ­ത്തേ­തി­നും ഉ­ദാ­ഹ­ര­ണ­ങ്ങ­ളാ­ണു്.

വേറെ ഉ­ദാ­ഹ­ര­ണം:

തൽ­പു­രു­ഷൻ—

പു­ഴ­വ­ക്കു്, ത­ല­വേ­ദ­ന, ദ­യാർ­ദ്രൻ.

ദ്വ­ന്ദ്വൻ—

ആ­ടു­മാ­ടു­കൾ, കൗ­ര­വ­പാ­ണ്ഡ­വ­ന്മാർ, ഗു­രു­ശി­ഷ്യ­ന്മാർ.

2. തൽ­പു­രു­ഷ­നിൽ പൂർ­വ്വ­പ­ദം അ­പ്ര­ധാ­ന­വും ഉ­ത്ത­ര­പ­ദം പ്ര­ധാ­ന­വു­മാ­ണെ­ന്നു ഗ്ര­ഹി­ച്ചു­വ­ല്ലൊ. സം­സ്കൃ­ത­ഭാ­ഷ­യിൽ­നി­ന്നു മ­ല­യാ­ള­ത്തിൽ പൂർ­വ്വ­പ­ദ­ത്തി­ന്റെ അർ­ത്ഥം പ്ര­ധാ­ന­മാ­യി വ­രു­ന്ന സ­മ­സ്ത­പ­ദ­ങ്ങൾ ഒ­ട്ടു­വ­ള­രെ ക­ട­ന്നു­കൂ­ടി­യി­ട്ടു­ണ്ടു്. ‘മ­ധ്യേ­മാർ­ഗ്ഗം’ എന്ന പ­ദ­ത്തി­ന്റെ വി­ഗ്ര­ഹം മാർ­ഗ്ഗ­ത്തി­ന്റെ മ­ധ്യ­ത്തിൽ എ­ന്നാ­ണ­ല്ലൊ. ‘മധ്യേ’ എന്ന പൂർ­വ്വ­പ­ദ­ത്തി­ന്റെ അർ­ത്ഥ­ത്തി­നാ­ണു് ഇതിൽ പ്രാ­ധാ­ന്യം. പൂർ­വ്വ­പ­ദാർ­ത്ഥ­പ്ര­ധാ­ന­മാ­യ സമാസം അ­വ്യ­യീ­ഭാ­വ­മാ­കു­ന്നു.

വേറെ ഉ­ദാ­ഹ­ര­ണം:

സ­മ­സ്ത­പ­ദം വി­ഗ്ര­ഹാർ­ത്ഥം

യ­ഥേ­ച്ഛം ഇ­ച്ഛ­പോ­ലെ

സ­സ്നേ­ഹം സ്നേ­ഹ­ത്തോ­ടു­കൂ­ടി

പ്ര­തി­ദി­നം ദി­നം­തോ­റും

അ­ഭി­മു­ഖം മു­ഖ­ത്തി­നു­നേ­രെ

ആ­ബാ­ല്യം ബാ­ല്യം­മു­തൽ

ആമരണം മ­ര­ണം­വ­രെ

അ­ധി­സ­മു­ദ്രം സ­മു­ദ്ര­ത്തിൽ

ഉ­പ­കും­ഭം കും­ഭ­ത്തി­ന­രി­കെ

(അ­വ്യ­യീ­ഭാ­വ­സ­മാ­സം ക്രി­യാ­വി­ശേ­ഷ­ണ­മാ­യി­ട്ടാ­ണു വ­രു­ന്ന­തു്. കേ­വ­ല­മ­ല­യാ­ള പ­ദ­ങ്ങൾ ചേർ­ന്നു് ഈ മാ­തി­രി സ­മാ­സ­ങ്ങൾ ഉ­ണ്ടാ­വു­ക­യി­ല്ല. ഉ­ദാ­ഹ­ര­ണ­ങ്ങൾ എ­ല്ലാം സം­സ്കൃ­ത പ­ദ­ങ്ങ­ളാ­ണെ­ന്നു­കാ­ണാം.)

3. വി­ശേ­ഷ­ണ­വി­ശേ­ഷ്യ­ങ്ങൾ പൂർ­വ്വോ­ത്ത­ര­പ­ദ­ങ്ങ­ളാ­യി സ­മാ­സി­ച്ചു­ണ്ടാ­കു­ന്ന തൽ­പു­രു­ഷ­നു പൂർ­വ്വ­പ­ദ­ത്തി­ന്റെ വി­ഭ­ക്തി­യെ ആ­സ്പ­ദ­മാ­ക്കി പേ­രി­ട്ടി­ട്ടു­ണ്ടു്. ‘പൂ­വി­തൾ’ എന്ന സ­മ­സ്ത­പ­ദ­ത്തി­ന്റെ വി­ഗ്ര­ഹം പൂ­വി­ന്റെ ഇതൾ എ­ന്നും ‘കടലാമ’ എ­ന്ന­തി­ന്റെ വി­ഗ്ര­ഹം ‘ക­ട­ലി­ലെ ആമ’ എ­ന്നു­മാ­ണ­ല്ലൊ. ഇവ യ­ഥാ­ക്ര­മം സം­ബ­ന്ധി­കാ­തൽ­പു­രു­ഷ­നും ആ­ധാ­രി­കാ­തൽ­പു­രു­ഷ­നും ആണു്. ‘പ­ന്ത­യ­ക്കു­തി­ര’ (പ­ന്ത­യ­ത്തി­നു­ള്ള കുതിര) ഉ­ദ്ദേ­ശി­കാ­തൽ­പു­രു­ഷ­നും ‘ഇ­രു­മ്പു­പെ­ട്ടി’ (ഇ­രു­മ്പി­നാൽ ഉള്ള പെ­ട്ടി) പ്ര­യോ­ജി­കാ­തൽ­പു­രു­ഷ­നും ആ­കു­ന്നു. വി­ശേ­ഷ­ണ­മാ­യ പൂർ­വ്വ­പ­ദം നിർ­ദ്ദേ­ശി­കാ വി­ഭ­ക്തി­യാ­ണെ­ങ്കിൽ ആ തൽ­പു­രു­ഷൻ കർ­മ്മ­ധാ­ര­യൻ. വീ­ര­ഭ­ടൻ എന്ന പദം ഇ­തി­നു് ഉ­ദാ­ഹ­ര­ണ­മാ­ണു്. വീ­ര­നാ­യ ഭടൻ എ­ന്നാ­ണ­ല്ലൊ വി­ഗ്ര­ഹം. നീ­ല­മേ­ഘം, (നീ­ല­മാ­യ­മേ­ഘം) പീ­താം­ബ­രം (പീ­ത­മാ­യ അംബരം) മു­ത­ലാ­യ പ­ദ­ങ്ങ­ളും കർ­മ്മ­ധാ­ര­യ­സ­മാ­സ­ത്തി­നു് ഉ­ദാ­ഹ­ര­ണ­ങ്ങ­ളാ­ണു്.

തൽ­പു­രു­ഷ­നു വേറെ ഉ­ദാ­ഹ­ര­ണ­ങ്ങൾ:

സ­മ­സ്ത­പ­ദം വി­ഗ്ര­ഹം സ­മാ­സ­സം­ജ്ഞ

സ്വർ­ഗ്ഗ­ഗ­തൻ സ്വർ­ഗ്ഗ­ത്തെ ഗതൻ പ്ര­തി­ഗ്രാ­ഹി­കാ

തൽ­പു­രു­ഷൻ

സിം­ഹ­സ­ദൃ­ശൻ സിം­ഹ­ത്തോ­ടു സം­യോ­ജി­കാ

സദൃശൻ തൽ­പു­രു­ഷൻ

ഹോ­മ­ദ്ര­വ്യം ഹോ­മ­ത്തി­നു­ള്ള ഉ­ദ്ദേ­ശി­കാ­തൽ

ദ്ര­വ്യം പു­രു­ഷൻ

ശോ­കാ­ക്രാ­ന്തൻ ശോ­ക­ത്താൽ പ്ര­യോ­ജി­കാ­തൽ

ആ­ക്രാ­ന്തൻ പു­രു­ഷൻ

ന­ദീ­തീ­രം ന­ദി­യു­ടെ തീരം സം­ബ­ന്ധി­കാ­തൽ

പു­രു­ഷൻ

ജ­ല­ജ­ന്തു ജ­ല­ത്തി­ലെ ജന്തു ആ­ധാ­രി­കാ­തൽ

പു­രു­ഷൻ

4. രൂ­പ­ക­സ­മാ­സ­വും ഉ­പ­മി­ത­സ­മാ­സ­വും കർ­മ്മ­ധാ­ര­യ­നിൽ­പ്പെ­ടു­ന്ന ഉ­പ­വി­ഭാ­ഗ­ങ്ങ­ളാ­ണു്. വ­ജ്രം­പോ­ലെ ഹൃദയം എന്ന പ­ദ­സ­മൂ­ഹം സ­മാ­സി­ക്കു­മ്പോൾ ‘വ­ജ്ര­ഹൃ­ദ­യം’ എ­ന്നു് ഏ­ക­പ­ദ­മാ­വു­മ­ല്ലൊ. അ­തു­പ­മി­ത­സ­മാ­സ­മാ­കു­ന്നു. ‘മു­ഖ­മാ­കു­ന്ന ച­ന്ദ്രൻ’ എ­ന്നർ­ത്ഥ­ത്തിൽ ‘മു­ഖ­ച­ന്ദ്രൻ’ എന്ന സ­മ­സ്ത­പ­ദം പ്ര­യോ­ഗി­ക്കാം. ഇതു രൂ­പ­ക­സ­മാ­സ­മാ­കു­ന്നു.

വേറെ ഉ­ദാ­ഹ­ര­ണം:

ഉ­പ­മി­ത­സ­മാ­സം വി­ഗ്ര­ഹം

ച­ന്ദ്ര­ധ­വ­ളം ച­ന്ദ്രൻ­പോ­ലെ ധവളം

സ്ഫ­ടി­ക­ജ­ലം സ്ഫ­ടി­കം­പോ­ലെ ജലം

രൂ­പ­ക­സ­മാ­സം

പ­ദ­പ­ങ്ക­ജം പ­ദ­മാ­കു­ന്ന പ­ങ്ക­ജം

മ­ന­താ­രു് മ­ന­മാ­കു­ന്ന താരു്

5. പൂർ­വ്വ­പ­ദം സം­ഖ്യാ­വാ­ച­ക­മാ­യി വ­രു­ന്ന തൽ­പു­രു­ഷൻ ‘ദ്വി­ഗു’ ആ­കു­ന്നു. മു­പ്പാ­രു്, മൂ­വു­ല­കു്, നവരസം, പ­ഞ്ച­ലോ­ഹം മു­ത­ലാ­യ പ­ദ­ങ്ങൾ ദ്വി­ഗു സ­മാ­സ­ത്തി­നു­ദാ­ഹ­ര­ണ­ങ്ങ­ളാ­ണു്.

6. ഇ­തു­വ­രെ വി­വ­രി­ച്ച സ­മാ­സ­ങ്ങ­ളി­ലെ­ല്ലാം അ­വ­യി­ലെ ഏ­തെ­ങ്കി­ലും ഘ­ട­ക­ത്തി­നാ­ണു പ്രാ­ധാ­ന്യം എന്നു സ്പ­ഷ­ട­മാ­യി­ട്ടു­ണ്ട­ല്ലൊ. ‘നീ­ല­വേ­ണി’ എന്ന പദം ര­ണ്ടു­വി­ധ­ത്തിൽ വി­ഗ്ര­ഹി­ക്കാം. വി­ഗ്ര­ഹം എ­ങ്ങ­നെ­യാ­ണു വേ­ണ്ട­തെ­ന്ന സ­ന്ദർ­ഭം­കൊ­ണ്ടു­മാ­ത്ര­മേ നിർ­ണ്ണ­യി­ക്കാൻ ക­ഴി­യു­ക­യു­ള്ളൂ. ‘നീ­ല­മാ­യ­വേ­ണി’ എ­ന്നാ­ണു വി­വ­ക്ഷ­യെ­ങ്കിൽ കർ­മ്മ­ധാ­ര­യ സ­മാ­സ­മാ­ണു് ഈ പദം. ‘നീ­ല­മാ­യ വേ­ണി­യോ­ടു­കൂ­ടി­യ­വൾ’ എന്നു വി­വ­ക്ഷി­ക്കു­മ്പോ­ഴും ഈ രൂപം വരും. അ­പ്പോൾ അ­ന്യ­പ­ദ­ത്തി­ന്റെ ഒരു വി­ശേ­ഷ­ണ­മാ­യി­ത്തീ­രു­ന്നു ‘നീ­ല­വേ­ണി’ എന്ന സ­മ­സ്ത­പ­ദം. ഇ­ങ്ങ­നെ അ­ന്യ­പ­ദാർ­ത്ഥ­പ്ര­ധാ­ന­മാ­യി വ­രു­ന്ന സ­മാ­സ­മാ­ണു ബ­ഹു­വ്രീ­ഹി. ‘ന­ഷ്ട­ധ­നൻ’ എന്നു മ­റ്റൊ­രു­ദാ­ഹ­ര­ണം വി­ഗ്ര­ഹി­ച്ചു­നോ­ക്കാം. ‘ആരുടെ ധനം ന­ഷ്ട­മാ­യോ അവൻ’ എ­ന്നാ­ണു് ഇ­തി­ന്റെ വി­ഗ്ര­ഹം.

വേറെ ഉ­ദാ­ഹ­ര­ണം:

സ­മ­സ്ത­പ­ദം വി­ഗ്ര­ഹം

പീ­താം­ബ­രൻ പീ­ത­മാ­യ അം­ബ­ര­ത്തോ­ടു­കൂ­ടി­യ­വൻ.

താ­മ­ര­ക്ക­ണ്ണൻ താ­മ­ര­പോ­ലു­ള്ള ക­ണ്ണു­ക­ളു­ള്ള­വൻ.

ശൂ­ല­പാ­ണി പാ­ണി­യിൽ ശൂ­ല­മു­ള്ള­വൻ.

ച­ന്ദ്ര­മൗ­ലി മൗ­ലി­യിൽ ച­ന്ദ്ര­നോ­ടു­കൂ­ടി­യ­വൻ.

ക്രൂ­ര­ഹൃ­ദ­യ ക്രൂ­ര­മാ­യ ഹൃ­ദ­യ­ത്തോ­ടു­കൂ­ടി­യ­വൾ.

7. സ­മാ­സ­ത്തിൽ വ­രു­ന്ന മു­ഖ്യ­ങ്ങ­ളാ­യ ചില സ­ന്ധി­കാ­ര്യ­ങ്ങ­ളു­ണ്ടു്. അ­വ­കൂ­ടി ഗ്ര­ഹി­ച്ചി­രി­ക്കേ­ണ്ട­താ­ണു്. വി­ശേ­ഷ­ണ­വി­ശേ­ഷ്യ­ങ്ങൾ പൂർ­വ്വോ­ത്ത­ര­പ­ദ­ങ്ങ­ളാ­യി സ­മാ­സി­ക്കു­മ്പോൾ ഉ­ത്ത­ര­പ­ദ­ത്തി­ന്റെ ആ­ദി­വർ­ണ്ണ­മാ­യ ദൃഢം ഇ­ര­ട്ടി­ക്കും. (ഞ, ന, മ, യ, ര, ല, വ, ഈ ശി­ഥി­ല­വ്യ­ഞ്ജ­ന­ങ്ങൾ ഉ­ത്ത­ര­പ­ദാ­ദി­യിൽ വ­ന്നാൽ ഇ­ര­ട്ടി­ക്കു­ക­യി­ല്ല.)

ദൃഢം ഇ­ര­ട്ടി­ക്കു­ന്ന­തി­നു് ചില ഉ­ദാ­ഹ­ര­ണ­ങ്ങൾ:

താമര + കുളം താ­മ­ര­ക്കു­ളം

മര + പെ­ട്ടി മ­ര­പ്പെ­ട്ടി

നില + താമര നി­ല­ത്താ­മ­ര

പൊടി + ചാരം പൊ­ടി­ച്ചാ­രം

ഇ + ഗജം ഇ­ഗ്ഗ­ജം

ഇ + ജനം ഇ­ജ്ജ­നം

(വി­ശേ­ഷ­ണ­മാ­യ പൂർ­വ്വ­പ­ദം ഒരു ധാ­തു­വാ­ണെ­ങ്കിൽ ഉ­ത്ത­ര­പ­ദാ­ദി­യി­ലെ ദൃഢം ഇ­ര­ട്ടി­ക്ക­യി­ല്ല. അ­ര­ക­ല്ലു്, ഉ­ര­ക­ല്ലു്, തി­രി­ക­ല്ലു് മു­ത­ലാ­യ പ­ദ­ങ്ങ­ളിൽ ക കാരം ഇ­ര­ട്ടി­ക്കാ­ത്ത­തു ത­ന്മൂ­ല­മാ­ണു്. സം­സ്കൃ­ത­പ­ദ­ങ്ങൾ ത­മ്മിൽ സ­മാ­സി­ക്കു­മ്പോൾ ഭാ­ഷാ­വ്യാ­ക­ര­ണ­ത്തി­ലെ ഈ നിയമം അ­വ­യ്ക്കു ബാ­ധ­ക­മാ­യി­രി­ക്ക­യി­ല്ലെ­ന്നു­കൂ­ടി അ­റി­ഞ്ഞി­രി­ക്ക­ണം. ജനപദം, സൂ­ര്യ­കാ­ന്തി, കാ­വ്യ­ത­ല്ല­ജം, മു­ഖ­ച­ന്ദ്രൻ, ആ­കാ­ശ­ഗ­മ­നം മു­ത­ലാ­യ സം­സ്കൃ­ത­സ­മ­സ്ത­പ­ദ­ങ്ങ­ളിൽ ഈ ദ്വി­ത്വം വ­രാ­ത്ത­തു് അ­തു­കൊ­ണ്ടാ­ണു്.)

8. സ­മ­സ്ത­പ­ദ­ത്തി­ലെ ഏ­ക­ദേ­ശ­മാ­യ പൂർ­വ്വ­പ­ദ­ത്തിൽ ബാ­ഹ്യ­വി­ശേ­ഷ­ണം ചേ­രു­ക­യി­ല്ല. ‘രാ­ക്ഷ­സേ­ശ്വ­ര­നാ­യ രാ­വ­ണ­സ­ഹോ­ദ­രി’, എ­ന്ന­പോ­ലെ­യു­ള്ള പ്ര­യോ­ഗം അ­നു­ക­രി­ക്ക­രു­തു്. ‘രാ­ക്ഷ­സേ­ശ്വ­രൻ’ എന്ന വി­ശേ­ഷ­ണം രാ­വ­ണ­നിൽ അ­ന്വ­യി­ക്ക­ണ­മെ­ന്നാ­ണു് കവി ഇ­ച്ഛി­ക്കു­ന്ന­തെ­ങ്കി­ലും, രാ­വ­ണ­സ­ഹോ­ദ­രി­യു­ടെ വി­ശേ­ഷ­ണ­മാ­യി­ട്ടേ അതു തോ­ന്നു­ക­യു­ള്ളൂ. ‘വൃ­ദ്ധ­നാ­യ ദ­ശ­ര­ഥ­പു­ത്രൻ കർ­മ്മ­യോ­ഗി­യാ­യ ജ­ന­ക­പു­ത്രി­യെ വി­വാ­ഹം ചെ­യ്തു’, എ­ന്നെ­ഴു­തു­ന്ന­തു വി­വ­ക്ഷി­താർ­ത്ഥം കു­റി­ക്കു­ക­യി­ല്ല; അ­വി­വ­ക്ഷി­താർ­ത്ഥം കു­റി­ക്കു­ക­യും ചെ­യ്യും. ‘വൃ­ദ്ധ­ദ­ശ­ര­ഥ­ന്റെ പു­ത്രൻ കർ­മ്മ­യോ­ഗി­യാ­യ ജ­ന­ക­ന്റെ പു­ത്രി­യെ’ എന്നു പ്ര­യോ­ഗി­ക്കു­ന്ന­താ­ണു് സു­ബ­ദ്ധം.

അ­ഭ്യാ­സം ൪൮
  1. താഴെ പ­റ­യു­ന്ന സ­മ­സ്ത­പ­ദ­ങ്ങൾ കർ­മ്മ­ധാ­ര­യ­നാ­യും ബ­ഹു­വ്രീ­ഹി­യാ­യും വ­രാ­മെ­ന്നു വി­ഗ്ര­ഹി­ച്ചു് ഉ­ചി­ത­മാ­യ വി­വ­ര­ണം­കൊ­ണ്ടു് തെ­ളി­യി­ക്കു­ക.
    • മ­ധു­ര­മൊ­ഴി, നീ­ല­വേ­ണി, ന­ഷ്ട­ജ­നം, പാർ­ത്ഥ­സാ­ര­ഥി
    • ദ്വി­ഗു­സ­മാ­സ­ത്തി­ന്റെ സ്വ­ഭാ­വം സോ­ദാ­ഹ­ര­ണം വി­വ­രി­ക്കു­ക.
    • വി­ഗ്ര­ഹി­ച്ചു സമാസം നിർ­ണ്ണ­യി­ക്കു­ക:-
    യ­ഥാ­സ്ഥാ­നം, ആ­ജീ­വ­നാ­ന്തം, സ­സ്നേ­ഹം, യാ­ഗ­ശാ­ല, ക­ടൽ­നു­ര, മൃ­ദു­ക­ര­ത്ത­ളിർ, വെൺ­കു­ളിർ കൽ­ത്ത­റ, ചാ­രു­മു­ഖി.
  2. സ­ന്ധി­കാ­ര്യം വേണ്ട ദി­ക്കിൽ ചെ­യ്യു­ക.
    • പ­ച്ച­ക­ദ­ളി കു­ല­കൾ­ക്കി­ട­യ്ക്കി­ടെ
    • കൂടെ കൂടെ ത­ലോ­ടും സു­കൃ­ത­നി­ധി യശോദാ കരം കു­മ്പി­ടു­ന്നേൻ
  3. തെ­റ്റു തീർ­ക്കു­ക:- വി­ടർ­ന്ന പൂമണം. വൃ­ദ്ധ­നാ­യ ക­ണ്വ­പു­ത്രി. കാ­മു­ക­നാ­യ ദു­ഷ്യ­ന്ത­ഹൃ­ദ­യം.
ഉ­ദ്ഗ്ര­ഥ­നം

1. മൂ­ന്നു ത­ര­ത്തി­ലു­ള്ള വാ­ക്യ­ങ്ങൾ അ­പോ­ദ്ധ­രി­ക്കു­ന്ന പ്ര­കാ­രം മുൻപു വി­വ­രി­ച്ചു ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. ഈ പ്ര­ക­ര­ണ­ത്തിൽ വാ­ക്യ­ങ്ങൾ ഉ­ദ്ഗ്ര­ഥി­ക്കു­ന്ന രീ­തി­യാ­ണു് വി­വ­രി­ക്കു­ന്ന­തു്. ‘ഭാ­ര­ത­ഭൂ­മി ദീർ­ഘ­കാ­ല­ത്തെ ധർ­മ്മ­സ­മ­ര­ത്തി­നു­ശേ­ഷം ആ­യി­ര­ത്തി­ത്തൊ­ള്ളാ­യി­ര­ത്തി നാ­ല്പ­ത്തേ­ഴിൽ രാ­ഷ്ട്രീ­യ­സ്വാ­ത­ന്ത്ര്യം നേടി’, എന്ന വാ­ക്യ­ത്തി­ലെ ഉ­ദ്ദേ­ശ്യം ‘ഭാ­ര­ത­ഭൂ­മി’യാണു്. അ­തി­നെ­ക്കു­റി­ച്ചാ­ണ­ല്ലൊ പ്ര­സ്താ­വി­ക്കു­ന്ന­തു്. വാ­ക്യ­ത്തി­ലെ ആ­ഖ്യ­യാ­കു­ന്നു, ഈ പദം. ‘ദീർ­ഘ­കാ­ല­ത്തെ ധർ­മ്മ­സ­മ­ര­ത്തി­നു­ശേ­ഷം 1947-ൽ രാ­ഷ്ട്രീ­യ­സ്വാ­ത­ന്ത്ര്യം നേടി’, എന്ന ഭാഗം വി­ധേ­യ­മാ­കു­ന്നു. ‘നേടി’ എന്ന ആ­ഖ്യാ­ത­പ­ദ­ത്തി­ന്റെ വി­ശേ­ഷ­ണ­മാ­ണു്, ‘ദീർ­ഘ­കാ­ല­ത്തെ ധർ­മ്മ­സ­മ­ര­ത്തി­നു­ശേ­ഷം 1947-ൽ’ എ­ന്നു­വ­രെ­യു­ള്ള ഭാഗം. ‘രാ­ഷ്ട്രീ­യ­സ്വാ­ത­ന്ത്ര്യം’ എന്ന പദം ‘നേടി’ എന്ന ക്രി­യ­യു­ടെ കർ­മ്മ­മാ­കു­ന്നു. ഇ­ങ്ങ­നെ പ­ര­സ്പ­രാ­പേ­ക്ഷ­ങ്ങ­ളാ­യ പ­ദ­ങ്ങൾ ചേർ­ന്നു­ണ്ടാ­കു­ന്ന ഉ­ദ്ദേ­ശ്യ­വി­ധേ­യ­ങ്ങ­ളെ ഉ­ദ്ഗ്ര­ഥി­ച്ചാ­ണു് വാ­ക്യ­ങ്ങ­ളാ­ക്കു­ന്ന­തു്.

2. ഭാ­ര­ത­ഭൂ­മി ന­മ്മു­ടെ ജ­ന്മ­ദേ­ശ­മാ­ണു്. അതു പ­രി­പാ­വ­ന­മാ­കു­ന്നു, എ­ന്നു­കൂ­ടി വ­ക്താ­വി­നു് വെ­ളി­പ്പെ­ടു­ത്ത­ണ­മെ­ങ്കിൽ വാ­ക്യ­രൂ­പം പ­രി­ഷ്ക­രി­ക്കാം. ര­ണ്ടാ­ശ­യ­വും ഭാ­ര­ത­ഭൂ­മി­യെ വി­ശേ­ഷി­പ്പി­ക്കു­ന്ന­താ­ക­യാൽ അവയെ ആ­ഖ്യാ­പ­രി­ച്ഛ­ദ­മാ­ക്കി­യാൽ മതി. ‘ന­മ്മു­ടെ ജ­ന്മ­ദേ­ശ­വും പ­രി­പാ­വ­ന­വു­മാ­യ ഭാ­ര­ത­ഭൂ­മി’ എ­ന്നാ­ക്കാം ഉ­ദ്ദേ­ശ്യം. ഇ­ങ്ങ­നെ കർ­മ്മ­ത്തി­നോ­ടു­ചേ­രു­ന്ന ആ­ശ­യ­ങ്ങ­ളെ­യും അ­തി­ന്റെ വി­ശേ­ഷ­ണ­മാ­യി നി­ബ­ന്ധി­ച്ചു കർ­മ്മ­പ­രി­ച്ഛ­ദ­മാ­ക്കാ­വു­ന്ന­താ­ണു്. വ­ക്താ­വി­ന്റേ­യോ ലേ­ഖ­ക­ന്റേ­യോ വി­വ­ക്ഷ അ­നു­സി­ച്ചു് വാ­ക്യം ഹ്ര­സ്വ­മോ ദീർ­ഘ­മോ, ആ­യി­ത്തീ­രു­ന്നു. ‘ന­മ്മു­ടെ ജ­ന്മ­ദേ­ശ­മാ­ണു് ഭാ­ര­ത­ഭൂ­മി.’ അതു പ­രി­പാ­വ­ന­മാ­കു­ന്നു. ഭാ­ര­ത­ഭൂ­മി സ്വാ­ത­ന്ത്ര്യം നേ­ടു­വാൻ ദീർ­ഘ­കാ­ലം ധർ­മ്മ­സ­മ­രം ചെ­യ്തു. 1947-ൽ ആണു് ആ യു­ദ്ധ­ത്തിൽ വിജയം നേ­ടി­യ­തു്. അ­തി­ന്റെ ഫ­ല­മാ­യി രാ­ഷ്ട്രീ­യ­സ്വാ­ത­ന്ത്ര്യം നേടി. ഇ­ങ്ങ­നെ അഞ്ചു ചൂർ­ണ്ണി­ക­ക­ളാ­ക്കി പ്ര­കാ­ശി­പ്പി­ക്കാ­വു­ന്ന ആ­ശ­യ­മാ­ണു് മു­ക­ളി­ലു­ദാ­ഹ­രി­ച്ച ഒ­റ്റ­ച്ചൂർ­ണ്ണി­ക­യിൽ അ­ട­ങ്ങി­യി­രി­ക്കു­ന്ന­തു്.

3. ആദ്യം ഉ­ദ്ദേ­ശ്യം, പി­ന്നെ വി­ധേ­യം,—ഇ­താ­ണു് വാ­ക്യം ഉ­ദ്ഗ്ര­ഥി­ക്കു­മ്പോൾ സാ­മാ­ന്യ­മാ­യി അ­നു­സ­രി­ക്കേ­ണ്ട നിയമം. ‘കി­ഴ­ക്കു­ദി­ച്ചു സൂ­ര്യൻ’, ‘ആ­കാ­ശ­ത്തിൽ പ­റ­ന്നു പക്ഷി’, എ­ന്നൊ­ക്കെ ഒ­രു­ദ്ദേ­ശ­വും കൂ­ടാ­തെ ഈ ക്രമം തെ­റ്റി എ­ഴു­തു­ന്ന­തും പ­റ­യു­ന്ന­തും ആ­ശാ­സ്യ­മ­ല്ല. എ­ന്നാൽ, വൈ­ചി­ത്ര്യ­ത്തി­നോ പ്രാ­ധാ­ന്യ സൂ­ച­ന­ത്തി­നോ, ഇ­ച്ഛാ­നു­സാ­രം, കൂ­ടി­യേ ക­ഴി­യു­വെ­ങ്കിൽ, ഈ നിയമം ലം­ഘി­ക്കാം. ‘തെ­റ്റാ­ണു രാമൻ ചെ­യ്ത­തു്’ എന്ന വാ­ക്യ­ത്തിൽ വ­ക്താ­വു് ഊ­ന്നി­പ്പ­റ­വാൻ ആ­ഗ്ര­ഹി­ക്കു­ന്ന­തു് രാ­മ­ന്റെ പ്ര­വൃ­ത്തി­യ­ല്ല, അ­തി­ന്റെ ആ­ക്ഷേ­പാർ­ഹ­ത­യാ­ണു്. അ­തി­നാൽ ‘തെ­റ്റാ­ണു്’ എന്ന വി­ധേ­യ­ഭാ­ഗം­കൊ­ണ്ടു വാ­ക്യം തു­ട­ങ്ങു­ന്നു. ‘പ­ണ്ടു്, അ­യേ­ദ്ധ്യ­യിൽ, ഒരു രാ­ജാ­വു­ണ്ടാ­യി­രു­ന്നു’ എന്നു കഥ പ­റ­ഞ്ഞു തു­ട­ങ്ങു­മ്പോൾ ക്രി­യ­യ്ക്കു് ആ­ധാ­ര­മാ­യ കാ­ല­വും സ്ഥ­ല­വും സൂ­ചി­പ്പി­ക്കു­ന്ന ക്രി­യാ­വി­ശേ­ഷ­ണ­ങ്ങൾ വാ­ക്യാ­രം­ഭ­ത്തിൽ­ത്ത­ന്നെ ചേർ­ക്കു­ന്ന­തു സ്വാ­ഭാ­വി­ക­മാ­ണു്. സംഭവ വി­വ­ര­ണ­ത്തി­നു­മുൻ­പു് വി­ദൂ­ര­മാ­യ ആ സ്ഥ­ല­ത്തേ­യ്ക­ക്കും കാ­ല­ത്തേ­യ്ക്കും ശ്രോ­താ­വി­ന്റെ ശ്ര­ദ്ധ­യെ ആ­കർ­ഷി­ക്കു­ക­യാ­ണു്, ഈ വ്യ­തി­യാ­ന­ത്തി­ന്റെ ല­ക്ഷ്യം. ആ­ഖ്യാ­നോ­പ­ക്ര­മ­ങ്ങ­ളി­ലും മ­റ്റു­മാ­ണു്, ഈ സ­മ്പ്ര­ദാ­യം സ്വീ­ക­രി­ക്കാ­വു­ന്ന­തു്. ‘തീയു ത­ണ­ക്കും, മേരു പ­തി­ക്കും, ഹ­രി­ശ്ച­ന്ദ്രൻ സത്യം ലം­ഘി­ച്ചാൽ’ എന്ന വാ­ക്യ­ത്തിൽ, ഹ­രി­ശ്ച­ന്ദ്ര­ന്റെ സ­ത്യ­നി­ഷ്ഠ­യു­ടെ ദാർ­ഢ്യം അധികം ശ­ക്തി­യോ­ടു­കൂ­ടി പ്ര­കാ­ശി­പ്പി­ക്കാ­നാ­ണു്, ആദ്യം പ­റ­യേ­ണ്ട ഹേ­തു­രൂ­പ­മാ­യ അം­ഗ­വാ­ക്യം ഒ­ടു­വി­ലാ­ക്കി­യി­രി­ക്കു­ന്ന­തു്. അം­ഗി­വാ­ക്യം ഒ­ടു­വി­ലും അം­ഗ­വാ­ക്യം മുൻ­പി­ലു­മെ­ന്നാ­ണ­ല്ലൊ സാ­മാ­ന്യ നിയമം. അതു് ഇവിടെ സോ­ദ്ദേ­ശം ലം­ഘി­ച്ചി­രി­ക്കു­ന്നു.

4. ഹൈ­ദ­രാ­ലി വൈ­ദേ­ശി­ക രാ­ജ്യ­ലോ­ബ­ഭി­ക­ളെ ഇ­ന്ത്യ­യിൽ­നി­ന്നു പു­റ­ത്താ­ക്കു­വാൻ ആ­ഗ്ര­ഹി­ച്ചു. ഹൈ­ദ­രാ­ലി­ക്കു് അതു സാ­ദ്ധ്യ­മാ­യി­ല്ല. ‘മ­ഹാ­രാ­ഷ്ട്ര’നാ­യ­ക­ന്മാ­രും നൈ­സാ­മും ഹൈ­ദ­രാ­ലി­ക്കു് എ­തി­രാ­യി­രു­ന്നു. ഈ മൂ­ന്നു ചൂർ­ണ്ണി­കാ­വാ­ക്യ­ങ്ങ­ളു­ടെ ആ­ശ­യ­ങ്ങൾ­ക്കു ത­മ്മി­ലു­ള്ള ബന്ധം പ­രി­ശോ­ധി­ക്കു­ക. പ്ര­ഥ­മ­വാ­ക്യം ഹൈ­ദ­രാ­ലി­യു­ടെ അ­ഭി­ലാ­ഷ­വും ദ്വി­തീ­യ­വാ­ക്യം അ­തി­ന്റെ വി­ഫ­ല­പ­രി­ണാ­മ­വും തൃ­തീ­യ­വാ­ക്യം ആ പ­രി­ണാ­മ­ത്തി­നു­ള്ള ഹേ­തു­വു­മാ­ണു് വെ­ളി­പ്പെ­ടു­ത്തു­ന്ന­തു്. ‘എ­ങ്കി­ലും’ എന്ന ഘടകം പ്ര­ഥ­മ­ദ്വി­തീ­യ വാ­ക്യ­ങ്ങ­ളി­ലെ ആ­ശ­യ­ങ്ങൾ­ക്കു­ള്ള വി­രു­ദ്ധ­ത ദ്യോ­തി­പ്പി­ക്കാൻ ചേർ­ക്കാ­വു­ന്ന­താ­ണു്. ‘ആൽ’ എന്ന പ്ര­യോ­ജി­കാ­പ്ര­ത്യ­യ­മോ ‘കൊ­ണ്ടു് ’ എന്ന ഗതിയോ ചേർ­ത്തു തൃ­തീ­യ­വാ­ക്യ­ത്തെ ഹേ­തു­സൂ­ച­ക­മാ­യ അം­ഗ­വാ­ക്യ­മാ­ക്കാം. അ­പ്പോൾ ഈ ചൂർ­ണ്ണി­ക­കൾ ചേർ­ന്നു് ഒരു സ­ങ്കീർ­ണ്ണ­വാ­ക്യ­മാ­വും. ‘ഹൈ­ദ­രാ­ലി വൈ­ദേ­ശി­ക­രാ­ജ്യ­ലോ­ഭി­ക­ളെ ഇ­ന്ത്യ­യിൽ നി­ന്നു പു­റ­ത്താ­ക്കാൻ ആ­ഗ്ര­ഹി­ച്ചെ­ങ്കി­ലും, മ­ഹാ­രാ­ഷ്ട്ര­നാ­യ­ക­ന്മാ­രും നൈ­സാ­മും എ­തി­രാ­യി­രു­ന്ന­തി­നാൽ, അ­ദ്ദേ­ഹ­ത്തി­നു അതു സാ­ദ്ധ്യ­മാ­യി­ല്ല.’ ആ­ശ­യ­ങ്ങ­ളു­ടെ അം­ഗാം­ഗി­ഭാ­വം വ്യ­ക്ത­മാ­ക്കാ­നും സം­ക്ഷേ­പി­ക്കാ­നും ഈ രീതി ഉ­പ­ക­രി­ക്കു­ന്നു. മാ­ത്ര­മ­ല്ല; ചൂർ­ണ്ണി­കാ­രൂ­പം­ത­ന്നെ വൈ­ചി­ത്ര്യം കൂ­ടാ­തെ ആ­വർ­ത്തി­ച്ചാൽ പ്ര­തി­പാ­ദ­നം ബാ­ലി­ശ­മാ­യി തോ­ന്നി­യേ­ക്കാം. അ­തി­നാൽ അ­വൈ­ചി­ത്ര്യം ഇ­ട­യ്ക്കി­ട­യ്ക്കു സ­ങ്കീർ­ണ്ണ­ക­ങ്ങൾ പ്ര­യോ­ഗി­ക്കു­ന്ന­തു സ­മു­ത­ചി­ത­മാ­യി­രി­ക്കും.

5. വ്യാ­ക­ര­ണ­ദൃ­ഷ്ട്യാ സ്വ­ത­ന്ത്ര­ങ്ങ­ളും ആ­ശ­യ­ങ്ങ­ളു­ടെ ബ­ന്ധം­കൊ­ണ്ടു് അ­ന്യോ­ന്യ­ബ­ദ്ധ­ങ്ങ­ളു­മാ­യ അം­ഗി­വാ­ക്യ­ങ്ങൾ­ചേർ­ന്ന മ­ഹാ­വാ­ക്യ­ങ്ങ­ളാ­യി­ട്ടും മറ്റു രണ്ടു വി­ഭാ­ഗ­ത്തി­ലും­പെ­ട്ട വാ­ക്യ­ങ്ങ­ളി­ലെ ആ­ശ­യ­ങ്ങ­ളെ ഉ­ദ്ഗ്ര­ഥി­ക്കാം. ‘സ­മ­രോ­ദ്യ­മ­ത്തിൽ­നി­ന്നു് എല്ലാ രാ­ഷ്ട്ര­നേ­താ­ക്ക­ന്മാ­രും പിൻ­മാ­റ­ണം. ഗാ­ന്ധി­ജി ഈ അ­ഭി­പ്രാ­യം വി­ന­യ­ത്തോ­ടു­കൂ­ടി പു­റ­പ്പെ­ടു­വി­ച്ചു. ആരും അതു ശ്ര­ദ്ധി­ച്ചി­ല്ല.’ ഈ ചൂർ­ണ്ണി­ക­ക­ളെ ന­മു­ക്കു് ഒരു മ­ഹാ­വാ­ക്യ­മാ­ക്കാം. ‘സ­മ­രോ­ദ്യ­മ­ത്തിൽ നി­ന്നു് എല്ലാ രാ­ഷ്ട്ര­നേ­താ­ക്ക­ന്മാ­രും പിൻ­മാ­റ­ണ­മെ­ന്നു ഗാ­ന്ധി­ജി വി­ന­യ­ത്തോ­ടു­കൂ­ടി പ്രാർ­ത്ഥി­ച്ചു; എ­ന്നാൽ, ആരും അതു ശ്ര­ദ്ധി­ച്ചി­ല്ല.’ ഗാ­ന്ധി­ജി­യു­ടെ പ്ര­തീ­ക്ഷ­യ്ക്കു വി­പ­രീ­ത­മാ­യി­രു­ന്നു അ­നു­ഭ­വം. ആ വി­രു­ദ്ധ­ത കാ­ണി­ക്കാ­നാ­ണു്, ‘എ­ന്നാൽ’ എന്ന ഘടകം ചേർ­ത്തി­രി­ക്കു­ന്ന­തു്. ‘സ­മ­രോ­ദ്യ­മ­ത്തിൽ­നി­ന്നു എല്ലാ രാ­ഷ്ട്ര­ങ്ങ­ളും പിൻ­മാ­റ­ണ­മെ­ന്നു്’ എന്ന നാ­മ­വാ­ക്യം പ്രാർ­ത്ഥി­ച്ചു എന്ന ക്രി­യ­യു­ടെ കർ­മ്മ­മാ­യ അം­ഗ­വാ­ക്യ­മാ­ണു്; ഗാ­ന്ധി­ജി വി­ന­യ­ത്തോ­ടു­കൂ­ടി പ്രാർ­ത്ഥി­ച്ചു എ­ന്ന­തു് അം­ഗി­വാ­ക്യ­വും ഈ അം­ഗാ­ഗി­ഭാ­വ­മു­ള്ള വാ­ക്യ­ങ്ങൾ ചേർ­ന്ന സ­ങ്കീർ­ണ്ണ­വാ­ക്യം അം­ഗി­യാ­ണു്. അ­ടു­ത്ത വാ­ക്യ­വും അം­ഗി­യാ­കു­ന്നു. അ­തി­നാൽ സ­ങ്കീർ­ണ്ണ­വാ­ക്യ­ത്തോ­ടു­കൂ­ടി­യ ഒരു മ­ഹാ­വാ­ക്യ­മാ­ണി­തു്. ‘ഞാൻ ഉ­പ­ദേ­ശി­ച്ചാ­ലും അവൻ അ­വ­ഗ­ണി­ക്കാ­നാ­ണു് ഇട’, എന്നു സ­ങ്കീർ­ണ്ണ­ക­മാ­ക്കി­യും നി­ബ­ന്ധി­ക്കാ­വു­ന്ന­താ­ണു്.

6. അം­ഗി­വാ­ക്യ­ങ്ങൾ ചേർ­ന്നാ­ണു് മ­ഹാ­വാ­ക്യ­മു­ണ്ടാ­കു­ന്ന­തെ­ന്നു ഗ്ര­ഹി­ച്ചി­ട്ടു­ണ്ട­ല്ലോ. എ­ങ്കി­ലും അ­വ­യു­ടെ ആ­ശ­യ­ങ്ങൾ­ക്കു ത­മ്മിൽ അം­ഗാം­ഗി­ഭാ­വ­മു­ണ്ടാ­യി­രി­ക്കു­മെ­ന്നു് ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ­നി­ന്നു വ്യ­ക്ത­മാ­കു­ന്നു­ണ്ടു്. എ­ന്നാൽ കാ­ര്യ­കാ­ര­ണ­ഭാ­വം, വൈ­രു­ദ്ധ്യം മു­ത­ലാ­യ ബ­ന്ധ­മൊ­ന്നു­മി­ല്ലാ­ത്ത സ്വ­ത­ന്ത്രാ­ശ­യ­ങ്ങൾ ചേർ­ന്നും മ­ഹാ­വാ­ക്യം വരും. ‘സൂ­ര്യൻ ഉ­ദി­ക്ക ചെ­യ്യു­ന്നു, ച­ന്ദ്രൻ അ­സ്ത­മി­ക്ക ചെ­യ്യു­ന്നു’ എ­ന്നാ­ണീ വാ­ക്യ­ത്തെ അ­പോ­ദ്ധ­രി­ക്കു­മ്പോൾ ല­ഭി­ക്കു­ന്ന രൂപം. ‘കവി വാ­ക്കു­കൾ കൊ­ണ്ടു ചി­ത്ര­മെ­ഴു­തു­ന്നു; ചി­ത്ര­കാ­രൻ രേഖകൾ കൊ­ണ്ടു കാ­വ്യ­വും എ­ഴു­തു­ന്നു’ എ­ന്നു് ഇ­തു­പോ­ലെ­ത­ന്നെ ഉ­ദ്ഗ്ര­ഥി­ക്കാ­വു­ന്ന­താ­ണു്.

‘ഉം’ എന്ന സ­മു­ച്ച­യം ചേർ­ത്തു് ഇ­ങ്ങ­നെ­യു­ള്ള വാ­ക്യ­ങ്ങ­ളെ മ­ഹാ­വാ­ക്യ­മാ­ക്കു­ന്ന­തു് സം­ഗ്ര­ഹി­ച്ചു പ­റ­യു­വാ­നും മ­റ്റും വേ­ണ്ടി­യാ­കു­ന്നു. ആ മാ­തി­രി പ്ര­യോ­ജ­ന­മൊ­ന്നു­മി­ല്ലാ­തെ അ­ന്യോ­ന്യം ബന്ധം ഇ­ല്ലാ­ത്ത ആ­ശ­യ­ങ്ങൾ ചേർ­ത്തു വാ­ക്യ­ങ്ങൾ ര­ചി­ക്ക­രു­തു്.

അ­ഭ്യാ­സം ൪൯
  1. ചൂർ­ണ്ണി­ക­ക­ളാ­ക്കു­ക:
    • ‘അ­തി­ന്റെ ചു­രു­ക്കം താൻ കി­ട്ടു­ണ്ണി­മേ­നോ­നെ ചി­കി­ത്സി­ക്കു­വാൻ തു­ട­ങ്ങീ­ട്ടു് ഏ­ക­ദേ­ശം ഒരു കൊ­ല്ല­ത്തിൽ കു­റ­യാ­തെ ആ­യെ­ന്നും അ­ദ്ദേ­ഹ­ത്തി­നു് ഒ­ടു­വിൽ പി­ടി­പെ­ട്ട ഉ­ദ­ര­രോ­ഗ­ത്തിൽ­നി­ന്നു മോചനം കേവലം അ­സാ­ധ്യ­മാ­യി­രു­ന്ന­തി­നാൽ ആ­യ­തി­നു താൻ മോ­ഹി­ച്ചി­രു­ന്നി­ല്ലെ­ങ്കി­ലും അ­ദ്ദേ­ഹം ഇ­ത്ര­വേ­ഗം മ­രി­ക്കു­ന്ന­തി­നു­ള്ള യാ­തൊ­രു ല­ക്ഷ­ണ­ങ്ങ­ളും തന്റെ ക­ണ്ണിൽ പെ­ട്ടി­ല്ലെ­ന്നും ഈ വി­വ­രം­ത­ന്നെ ഏ­താ­നും ദിവസം മു­മ്പു് കാ­ര്യ­സ്ഥൻ ചോ­ദി­ച്ച­പ്പോൾ താൻ പ­റ­ഞ്ഞി­ട്ടു­ണ്ടെ­ന്നും മ­ര­ണാ­ന്ത­രം ശ­രീ­ര­ത്തി­ന്റെ ആകൃതി ക­ണ്ടേ­ട­ത്തോ­ളം ഈ പെ­ട്ട­ന്നു­ള്ള മരണം സം­ശ­യ­ത്തി­നു ആ­സ്പ­ദ­മാ­ണെ­ന്നും ശേഷം ശവം കീ­റി­നോ­ക്കീ­ട്ടു­മാ­ത്ര­മേ­തീർ­ച്ച പറവാൻ ത­ര­മു­ള്ളൂ എ­ന്നും ആ­കു­ന്നു.’ —‘ഭാ­സ്ക­ര­മേ­നോൻ’
  2. മ­ഹാ­വാ­ക്യ­മാ­ക്കു­ക:
    • ‘നാം ന­മ്മു­ടെ ശ­രീ­ര­ത്തെ ശ­രി­യാം­വ­ണ്ണം സൂ­ക്ഷി­ക്കു­ന്ന­താ­യാ­ലേ അതു് അ­തി­ന്റെ പ്ര­വൃ­ത്തി­കൾ നിർ­വ്വി­ഘ്നം ചെ­യ്തു­കൊ­ണ്ടു ദീർ­ഘ­കാ­ലം നി­ല­നിൽ­ക്കു­ക­യു­ള്ളൂ.’
    • ‘ശ­ങ്ക­രൻ ന­മ്പൂ­രി ഒ­ര­തി­മാ­നു­ഷ­നാ­യ ജ്യൗ­തി­ഷി­ക­നാ­യി­രു­ന്നെ­ങ്കി­ലും സാ­ഹി­ത്യ­ര­സി­ക­ത്വം ക­വി­ത്വ­വും അ­ദ്ദേ­ഹ­ത്തി­നു് അ­ത്ര­ത­ന്നെ ഉ­ണ്ടാ­യി­രു­ന്നി­ല്ല.’
    • ‘ദേഹം സ്വ­രാ­ജ്യ­ത്തി­ലും മ­ന­സ്സു് മ­നോ­രാ­ജ്യ­ത്തി­ലും ആയി.’
  3. സ­ങ്കീർ­ണ്ണ­വാ­ക്യ­മാ­ക്കു­ക:
    • ആ ഭ­യ­ങ്ക­ര­വ­ന­ത്തിൽ സിം­ഹ­ങ്ങ­ളും മറ്റു പല ക്രൂ­ര­ജ­ന്തു­ക്ക­ളും കു­ടി­കൊ­ള്ളു­ന്നു. അവിടെ നിർ­ഭ­യ­നും ധീ­ര­നും ആയ രാ­ജ­കു­മാ­രൻ ചു­റ്റി­ന­ട­ന്നു. അ­പ്പോൾ നാരദൻ പ്ര­ത്യ­ക്ഷ­നാ­യി. നാരദൻ ഭ­ഗ­വ­ദ്ഭ­ക്ത­നാ­യ മ­ഹർ­ഷി­യാ­ണു്.
    • കി­ളി­മാ­നൂർ­ക്കോ­യി­ത്ത­മ്പു­രാൻ പ്ര­തി­ഭാ­ശാ­ലി­യാ­യ ഒരു ചി­ത്ര­കാ­ര­നാ­യി­രു­ന്നു. അ­ദ്ദേ­ഹം അനേകം ചി­ത്ര­ങ്ങ­ളെ­ഴു­തി­യി­ട്ടു­ണ്ടു്. എ­ല്ലാം മ­നോ­ഹ­ര­ങ്ങ­ളാ­ണു്. അവയിൽ ഹം­സ­ദ­മ­യ­ന്തി­യു­ടേ­യും മോ­ഹി­നി­യു­ടേ­യും ചി­ത്രം അധികം മ­നോ­ഹ­ര­മാ­കു­ന്നു.
    • ശ­ങ്ക­രാ­ചാ­ര്യർ അ­ദ്വൈ­ത­സി­ദ്ധാ­ന്ത­ത്തി­ന്റെ സ്ഥാ­പ­ക­നാ­ണു്. അ­ദ്ദേ­ഹ­മാ­ണു് ശാ­ങ്ക­ര­സ്മൃ­തി എ­ഴു­തി­യ­തെ­ന്നു ചിലർ വി­ചാ­രി­ക്കു­ന്നു. അ­വ­രു­ടെ ആ വി­ചാ­രം അ­ബ­ദ്ധ­മാ­ണു്.
    • ഇ­ന്ത്യ­യിൽ ഇ­രു­ന്നൂ­റിൽ പരം ഭാ­ഷ­ക­ളു­ണ്ടു്. അവയിൽ സാ­ഹി­ത്യ­പു­ഷ്ടി­യും പ്ര­ചാ­ര­വും കൊ­ണ്ടു് പ­തി­ന്നാ­ലു ഭാഷകൾ പ്രാ­ധാ­ന്യം അർ­ഹി­ക്കു­ന്നു.
ഉ­ദ്ഗ്ര­ഥ­നം
II

1. ആ­ശ­യ­ങ്ങ­ളു­ടെ സ്വ­ഭാ­വ­മ­നു­സ­രി­ച്ചു മൂ­ന്നു ത­ര­ത്തിൽ വാ­ക്യ­ങ്ങൾ ര­ചി­ക്കു­ന്ന­തെ­ങ്ങ­നെ­യാ­ണെ­ന്നു പ്ര­തി­പാ­ദി­ച്ചു­ക­ഴി­ഞ്ഞു. ഇനി വാ­ക്യ­ബ­ന്ധ­ത്തി­ന്റെ ചില വി­ശേ­ഷ­രീ­തി­ക­ളെ­ക്കു­റി­ച്ചാ­ണു ചു­രു­ക്കി­പ്പ­റ­യു­ന്ന­തു്. ‘മൂ­ന്നു ഗു­ണ­ങ്ങ­ളു­ണ്ടു്: സത്വം, ര­ജ­സ്സു്, ത­മ­സ്സു്’, ഈ വാ­ക്യം നോ­ക്കു­ക. ‘മൂ­ന്നു ഗു­ണ­ങ്ങ­ളു­ണ്ടു്, എന്ന വാ­ക്യ­ഭാ­ഗം പൂർ­ണ്ണ­ക്രി­യ­യിൽ അ­വ­സാ­നി­ക്കു­ന്ന­തി­നാൽ ആ­കാം­ക്ഷ­യ്ക്കു് അവിടെ മു­റി­വു­വ­രു­ന്നു. അ­തി­നു­ശേ­ഷ­മാ­ണു്, ആ ഗു­ണ­ങ്ങൾ ഏ­തെ­ല്ലാ­മാ­ണെ­ന്നു പ്ര­സ്താ­വി­ക്കു­ന്ന­തു്. ‘സത്വം, ര­ജ­സ്സു്, ത­മ­സ്സു് എന്നു മൂ­ന്നു ഗു­ണ­ങ്ങ­ളു­ണ്ടു്’, എന്നു വാ­ക്യ­രൂ­പം മാ­റ്റി­യാൽ ആ­കാം­ക്ഷ അ­വ­സാ­നം­വ­രെ നീ­ണ്ടു­നിൽ­ക്കും. ആ­ദ്യ­ത്തെ രീതി ശ്ല­ഥ­വും ര­ണ്ടാ­മ­ത്തേ­തു ഗാ­ഢ­വും ആ­കു­ന്നു. ഗാ­ഢ­മാ­യ രീ­തി­യാ­ണു് ഉ­പ­ന്യാ­സ­ര­ച­ന­യിൽ വി­ദ്യാർ­ത്ഥി­കൾ സാ­മാ­ന്യ­മാ­യി അം­ഗീ­ക­രി­ക്കേ­ണ്ട­തു്. വൈ­ചി­ത്ര്യ­ത്തി­നു വേ­ണ്ടി ശ്ല­ഥ­ബ­ന്ധ­ങ്ങ­ളാ­യ­വാ­ക്യ­ങ്ങൾ ഇ­ട­യ്ക്കു സ്വീ­ക­രി­ക്കാം. എ­ങ്ങ­നെ പ­റ­ഞ്ഞാ­ലാ­ണു്, ആശയം ശ­ക്തി­പൂർ­വ്വം ഹൃ­ദ­യ­ത്തിൽ പ­തി­യു­ക­യെ­ന്നും സു­വി­ശ­ദ­മാ­വു­ക­യെ­ന്നും വ­ക്താ­വു് അ­റി­ഞ്ഞി­രി­ക്കേ­ണ്ട­താ­ണു്.

വേറെ ഉ­ദാ­ഹ­ര­ണം:

ശ്ലഥം ഗാഢം

‘വാ­സ്ത­വം ഇ­താ­ണു്, എന്നെ അയാൾ വി­ശ്വ­സി­ക്കു­ന്നി­ല്ല’ ‘എന്നെ അയാൾ വി­ശ്വ­സി­ക്കു­ന്നി­ല്ലെ­ന്നു­ള്ള­താ­ണു് വാ­സ്ത­വം.’

‘ക­വി­ക്കു് ഒന്നു കൂ­ടി­യേ കഴിയു, ഭാവന.’ ‘ഭാവന ക­വി­ക്കു കൂ­ടി­യേ കഴിയൂ.’

‘ത­നി­ക്കു വേറെ ബ­ന്ധു­വി­ല്ല, താ­ന­ല്ലാ­തെ.’ ‘താ­ന­ല്ലാ­തെ ത­നി­ക്കു വേറെ ബ­ന്ധു­വി­ല്ല.’ ‘പ­ദാർ­ത്ഥ­ങ്ങൾ മൂ­ന്നു രൂ­പ­ത്തി­ലു­ണ്ടു്: ഘനം, ദ്രവം, വാതകം.’ ‘ഘനം, ദ്രവം, വാതകം, എന്നു പ­ദാർ­ത്ഥ­ങ്ങൾ മൂ­ന്നു രൂ­പ­ത്തി­ലു­ണ്ടു്.’

ഗാ­ഢ­ബ­ന്ധ­ത്തേ­ക്കാൾ ശ്ല­ഥ­ബ­ന്ധം വൈ­ചി­ത്ര്യാ­ധാ­യ­ക­മാ­വു­മെ­ന്നോ പ്ര­ധാ­ന­മാ­യ ആ­ശ­യ­ഭാ­ഗം അധികം ഹൃ­ദ­യം­ഗ­മ­മാ­വാൻ സ­ഹാ­യ­മാ­വു­മെ­ന്നോ തോ­ന്നു­മ്പോൾ മാ­ത്ര­മേ ബ­ന്ധ­ശി­ഥി­ല­ത ഗു­ണ­മാ­യി വ­രി­ക­യു­ള്ളൂ. ‘ഞാൻ ഇ­ന്ന­ലെ ഇവിടെ വ­ന്നു് നി­ങ്ങ­ളെ അ­ന്വേ­ഷി­ച്ചു’വെ­ന്നു പ­റ­ഞ്ഞാൽ വി­വ­ക്ഷി­തം സു­ഗ്ര­ഹ­മാ­വു­മെ­ന്നി­രി­ക്കെ ‘ഞാൻ അ­ന്വേ­ഷി­ച്ചു നി­ങ്ങ­ളെ ഇവിടെ വ­ന്നു് ഇ­ന്ന­ലെ’ എ­ന്നും മ­റ്റും ശ്ലഥ ബ­ന്ധ­മാ­ക്കി സം­സാ­രി­ക്കു­ന്ന­തും എ­ഴു­തു­ന്ന­തും പ­രി­ഹാ­സാർ­ഹ­മാ­കു­ന്നു.

2. ‘അ­ന്ന­ത്തെ മ­ല­നാ­ടെ­വി­ടെ, || ഇ­ന്ന­ത്തെ മ­ല­യാ­ള­മെ­വി­ടെ! || എന്തോ കഥ! || കാലം മ­റി­ഞ്ഞ­തോ­ടു­കൂ­ടി || കോലം കീ­ഴ്മേൽ മ­റ­ഞ്ഞു.’ || സ­ര­സ­ഗ­ദ്യ­കാ­ര­നാ­യ അപ്പൻ ത­മ്പു­രാ­ന്റെ ഭൂ­ത­രാ­യർ എന്ന ആ­ഖ്യാ­യി­ക­യി­ലെ ഉ­പ­ക്ര­മ­വാ­ക്യ­ങ്ങ­ളാ­ണു്, ഇവിടെ ഉ­ദ്ധ­രി­ച്ചി­രി­ക്കു­ന്ന­തു്. വാ­ക്യ­ഭാ­ഗ­ങ്ങ­ളു­ടെ ബ­ന്ധ­സാ­ജാ­ത്യം എ­ത്ര­മാ­ത്രം ആ­കർ­ഷ­ക­മാ­യി­രി­ക്കു­ന്നു. വി­ശേ­ഷ­ണ­ങ്ങൾ, അം­ഗ­വാ­ക്യ­ങ്ങൾ, പദ സം­ഘാ­ത­ങ്ങൾ മു­ത­ലാ­യ­വ­യു­ടെ ദൈർ­ഘ്യ­നി­യ­മം, ആ­രം­ഭ­ത്തി­ലും അ­വ­സാ­ന­ത്തി­ലും മ­റ്റു­മു­ള്ള സ­മു­ചി­ത­മാ­യ പ്രാ­സ­വി­ന്യാ­സം, ഇ­ങ്ങ­നെ­യു­ള്ള ചില ര­ച­നാ­കൗ­ശ­ല­ത്താ­ലാ­ണു വാ­ക്യ­ങ്ങൾ­ക്കു ബ­ന്ധ­സാ­ജാ­ത്യം നേ­ടു­ന്ന­തു്. വി­ദ്യാർ­ത്ഥി­കൾ വൈ­ചി­ത്ര്യ­ത്തി­നു­വേ­ണ്ടി ഈ മാ­തി­രി വാ­ക്യ­ശി­ല്പ­ങ്ങൾ പ്ര­ബ­ന്ധ­ങ്ങ­ളിൽ ഇ­ട­യ്ക്കി­ട­യ്ക്കു ക­ലർ­ത്തു­വാൻ ശ്ര­മി­ക്കു­ന്ന­തു ന­ന്നു്. എ­ന്നാൽ, ബ­ന്ധ­സാ­ജാ­ത്യം ഒരു ഗു­ണ­മാ­ണെ­ന്നു വെ­ച്ചു് സർ­വ്വ­ത്ര അതു ദീ­ക്ഷി­ക്കാൻ ക്ലേ­ശി­ക്ക­രു­തു്. അതു അ­സ്വ­ഭാ­വി­ക­മാ­യി­ത്തീ­രും. കൃ­ത്രി­മ ഗു­ണ­മ­ല്ല. ബ­ന്ധ­സാ­ജാ­ത്യ­ത്തി­നു വേറെ

ഉ­ദാ­ഹ­ര­ണം:

  1. ‘രണ്ടോ മൂ­ന്നോ കവികൾ: രണ്ടോ മൂ­ന്നോ കാ­വ്യ­ങ്ങൾ.’
  2. ‘നാ­ട്ടാ­രു­ടെ ഉ­ടു­പ്പു മാറി, ന­ട­പ്പു മാറി; പ­ര­ശു­രാ­മ­ക്ഷേ­ത്ര­ത്തി­ന്റെ അലകം പി­ടി­യും മാറി.’

3. വാ­ക്യ­ര­ച­ന­യിൽ വൈ­ചി­ത്ര്യം വ­രു­ത്തു­വാൻ ആ­ശ­യ­സ്വ­ഭാ­വ­മ­നു­സ­രി­ച്ചു് ചൂർ­ണ്ണി­ക­ക­ളും സ­ങ്കീർ­ണ്ണ­വാ­ക്യ­ങ്ങ­ളും മ­ഹാ­വാ­ക്യ­ങ്ങ­ളും ഇ­ട­യ്ക്കി­ട­യ്ക്കു ചേർ­ക്കു­ന്ന­തു ന­ന്നാ­യി­രി­ക്കു­മെ­ന്നു മുൻ­പു­ത­ന്നെ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. ഹ്ര­സ്വ­വാ­ക്യ­ങ്ങ­ളും ദീർ­ഘ­വാ­ക്യ­ങ്ങ­ളും, ഇ­തു­പോ­ലെ­ത­ന്നെ, അ­വി­ചി­ത്ര­ത വ­രാ­തി­രി­ക്ക­ത്ത­ക്ക­വ­ണ്ണം നി­ബ­ന്ധി­ക്കാ­വു­ന്ന­താ­ണു്. വാ­ക്യം ഗാ­ഢ­മാ­യാ­ലും ശി­ഥി­ല­മാ­യാ­ലും, ബന്ധം സ­ജാ­തീ­യ­മാ­യാ­ലും അ­ല്ലെ­ങ്കി­ലും, ഒരു ഗുണം കൂ­ടി­യേ കഴിയൂ—അതു് ആ­ശ­യ­ത്തി­ന്റെ ഏ­കാ­ഗ്ര­ത­യാ­ണു്. അം­ഗാം­ഗി­ഭാ­വ­ങ്ങ­ളി­ല്ലാ­ത്ത ആ­ശ­യ­ങ്ങൾ ചേർ­ത്തു് മ­ഹാ­വാ­ക്യ­ങ്ങ­ളും സ­ങ്കീർ­ണ്ണ­വാ­ക്യ­ങ്ങ­ളും ര­ചി­ക്കു­ന്ന­തു്. കാലം, ദേശം, കർ­ത്താ­വു് മു­ത­ലാ­യ­വ­യെ­കു­റി­ക്കു­ന്ന കാ­ര­ക­ങ്ങൾ­ക്കു് അ­ന്ത­ര­മു­ണ്ടെ­ങ്കിൽ വി­ഭി­ന്ന സ്വ­ത­ന്ത്ര വാ­ക്യ­ങ്ങ­ളാ­ക്കു­ക­യാ­ണു് യു­ക്തം.

4. ‘ന­മ്മു­ടെ പ്ര­വർ­ത്തി­ക­ളെ­ല്ലാം—സ­ത്താ­ക­ട്ടെ, അ­സ­ത്താ­ക­ട്ടെ—നമ്മെ വി­ട്ടു­പി­രി­യാ­തെ ഒ­ന്നി­ച്ചു ച­രി­ക്കു­ന്ന നി­ഴ­ലു­ക­ളാ­ണു് ’—സു­പ്ര­സി­ദ്ധ ലേ­ഖ­ക­നാ­യി­രു­ന്ന ആർ. ഈ­ശ്വ­ര­പി­ള്ള­യു­ടെ ‘ചി­ന്താ­സ­ന്താ­ന’ത്തിൽ നി­ന്നു­ദ്ധ­രി­ച്ചി­രി­ക്കു­ന്ന പ്ര­സ്തു­ത വാ­ക്യ­ത്തി­ലെ, സ­ത്താ­ക­ട്ടെ, അ­സ­ത്താ­ക­ട്ടെ, എന്ന ഭാഗം പ്ര­ധാ­ന­മാ­യ ആ­ശ­യ­ത്തി­നു് ഇ­ട­യ്ക്കു­വ­രു­ന്ന വി­വ­ര­ണ­രൂ­പ­മാ­യ ഒ­ര­ന്തർ­വാ­ക്യ­മാ­കു­ന്നു. ഏ­കാ­ഗ്ര­ത­യ്ക്കു് ഈ ചെറിയ അ­ന്തർ­വാ­ക്യം ഭംഗം വ­രു­ത്തു­ന്നി­ല്ല എ­ന്നാൽ ദീർ­ഘ­ങ്ങ­ളോ മു­ഖ്യ­മാ­യ ആ­ശ­യ­ത്തി­ന്റെ വി­ശ­ദ­ത­യ്ക്കു് പ്ര­യോ­ജ­ക­ങ്ങ­ളോ അ­ല്ലാ­ത്ത അ­ന്തർ­വാ­ക്യ­ങ്ങൾ ഐ­കാ­ഗ്ര­ത്തി­നു ലോപം വ­രു­ത്തു­മെ­ന്നു വി­സ്മ­രി­ച്ചു­പോ­ക­രു­തു്. ‘ഞാൻ നാ­ളെ­ത്ത­ന്നെ—നി­ങ്ങൾ എന്റെ പ്ര­തി­ജ്ഞ നിർ­വ്വ­ഹി­ക്കു­മോ എന്നു ശ­ങ്കി­ക്കേ­ണ്ട—ആ കടം വീ­ട്ടും’, എന്ന വാ­ക്യം അ­ന്തർ­വാ­ക്യം­കൊ­ണ്ടു് ആ­കാം­ക്ഷാ­ഭം­ഗം വ­രു­ന്ന­തി­നും ത­ന്മൂ­ലം ഏ­കാ­ഗ്ര­ത ന­ഷ്ട­പ്പെ­ട്ടു­പോ­കു­ന്ന­തി­നും ഉ­ദാ­ഹ­രി­ക്കാ­വു­ന്ന­താ­ണു്.

5. വിഷയം ല­ളി­ത­മാ­യാ­ലും ക­ഠി­ന­മാ­യാ­ലും അതു പ്ര­തി­പാ­ദി­ക്കു­ന്ന വാ­ക്യ­ങ്ങൾ ശ്ര­ദ്ധി­ച്ചു ര­ചി­ച്ചാൽ ആശയം വി­ശ­ദ­മാ­വും. യു­ക്തി­യു­ക്ത­മാ­യ വി­വ­ര­ണം, സ­മു­ചി­ത­മാ­യ ഉ­ദാ­ഹ­ര­ണം, സ­ന്ദർ­ഭ­ത്തി­നു് ഏ­റ്റ­വും ചേർ­ന്ന പദം, കൂ­ടി­യേ കഴിയൂ എന്നു തോ­ന്നു­ന്ന വി­ശേ­ഷ­ണ­ങ്ങ­ളു­ടെ­യും, സംശയം ജ­നി­ക്കാ­ത്ത­നി­ല­യി­ലു­ള്ള സർ­വ്വ­നാ­മ­ങ്ങ­ളു­ടെ­യും പ്ര­യോ­ഗം, അം­ഗാം­ഗി­ഭാ­വം സ്ഫു­രി­ക്ക­ത്ത­ക്ക­വ­ണ്ണം ചേർ­ക്കു­ന്ന ഘ­ട­ക­പ­ദ­ങ്ങ­ളു­ടെ യോഗം—ഇ­തെ­ല്ലാം­കൊ­ണ്ടു് വാ­ക്യ­ങ്ങൾ­ക്കു വിശദത നേടാം.

‘തങ്ങൾ പ­റ­ഞ്ഞ­തു് അ­ന്യ­രാ­ജ്യ­ങ്ങ­ളെ­ല്ലാം അ­നു­സ­രി­ക്ക­ണ­മെ­ന്നു ബ്രി­ട്ടീ­ഷു­കാ­രും, യ­ന്ത്ര­സാ­മ­ഗ്രി­ക­ളു­ടെ എ­ണ്ണ­ത്താ­ലും ധ­ന­പു­ഷ്ടി­യാ­ലും പൂ­ജ്യ­പ­ദ­ത്തി­ലെ­ത്തി­യ തങ്ങൾ ചൊ­ല്ലു­ന്ന മൊ­ഴി­കൾ­ക്കു് അ­ന്യ­രാ­ഷ്ട്ര­ങ്ങൾ വി­രു­ദ്ധ­മാ­യി ഒ­ന്നും പ­റ­യ­രു­തെ­ന്നു് അ­മേ­രി­ക്ക­ക്കാ­രും, ഇ­തു­പോ­ലെ മ­റ്റോ­രോ വി­ചാ­ര­ങ്ങ­ളോ­ടേ അ­ന്യ­രാ­ഷ്ട്ര­ങ്ങ­ളും അ­ന്യോ­ന്യം സം­ശ­യി­ച്ചു നിൽ­ക്കു­ന്നി­ട­ത്തോ­ളം സ­മാ­ധാ­ന­മു­ണ്ടാ­കു­ന്ന­ത­ല്ല’—എന്ന വാ­ക്യ­ത്തി­ലെ ആശയം എത്ര ക­ലു­ഷ­മാ­യി­രി­ക്കു­ന്നു! അ­ന്യ­രാ­ജ്യ­ങ്ങൾ ത­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ത്തെ ചോ­ദ്യം ചെ­യ്യ­രു­തെ­ന്നാ­ണു് ബ്രി­ട്ടീ­ഷു­കാ­രും അ­മേ­രി­ക്ക­ക്കാ­രും സി­ദ്ധാ­ന്തി­ക്കു­ന്ന­തെ­ങ്കിൽ അതു് അ­വ­രു­ടെ സം­ശ­യി­ച്ചു നി­ല്ക്ക­ലാ­കു­മോ? വി­ചാ­ര­ത്തി­ന്റെ അ­വ്യ­ക്ത­ത വാ­ക്യ­ത്തി­ലും പ്ര­തി­ഫ­ലി­ച്ചി­രി­ക്കു­ന്നു. ഉ­ചി­ത­മാ­യ വാ­ക്കു തി­ര­ഞ്ഞെ­ടു­ക്കു­ന്ന­തി­നും, അ­തു­കൊ­ണ്ടു­ത­ന്നെ, ക­ഴി­യാ­തെ വന്നു. ‘വി­രു­ദ്ധ­മാ­യി’ എന്ന പ­ദ­ത്തി­ന്റെ പ്ര­യോ­ഗ­വും സ്ഥാ­ന­ത്ത­ല്ല. ‘മൊ­ഴി­കൾ­ക്കു്’ എ­ന്ന­തി­നു­ശേ­ഷ­മാ­ണു് അതു ചേർ­ക്കേ­ണ്ട­തു്.

മ­റ്റൊ­രു­ദാ­ഹ­ര­ണം:

‘അ­ശ­ക്യ­മാ­ണെ­ങ്കി­ലും, ന­മ്മു­ടെ ഉ­ദ്ദേ­ശം ഒരു പൂർ­ണ്ണ­ഗു­ണ­സ­മ്പ­ന്ന­നാ­യ പു­രു­ഷ­നെ­പ്പോ­ലെ ആകണം എ­ന്നാ­യി­രി­ക്കേ­ണ്ട­താ­കു­ന്നു. അ­തി­നാൽ അവൻ തീരെ സ്വാർ­ത്ഥ­പ­ര­ന­ല്ലാ­തെ­യും എ­ല്ലാ­വർ­ക്കും ഇ­ഷ്ട­നാ­യും ഈ­ശ്വ­ര­സ­മ്മ­ത­നാ­യും ഭ­വി­ക്കു­ന്നു. ആ­ത്മ­ശി­ക്ഷ­യ്ക്കു­വേ­ണ്ടി അവൻ എ­ത്ര­യും ന്യാ­യ­ങ്ങ­ളാ­യു­ള്ള സു­ഖാ­നു­ഭ­വ­ങ്ങ­ളിൽ­ത്ത­ന്നെ­യും സ്വേ­ച്ഛാ­വർ­ജ്ജ­നം ചെ­യ്തു­കൊ­ള്ളു­ന്നു’.

ഈ ചെറിയ ഖ­ണ്ഡി­ക­യി­ലെ പ്ര­ഥ­മ­വാ­ക്യം ‘ന­മ്മു­ടെ ഉ­ദ്ദേ­ശം’ പ്ര­സ്താ­വി­ക്കു­ന്നു. ദ്വി­തീ­യ തൃതീയ വാ­ക്യ­ങ്ങ­ളി­ലെ ‘അവൻ’ എന്ന സർ­വ്വ­നാ­മം ഏതു നാ­മ­ത്തി­നു­പ­ക­രം പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്നു­വെ­ന്നു വ്യ­ക്ത­മ­ല്ല. അ­തി­നാൽ ലേ­ഖ­ക­ന്റെ സ­ങ്ക­ല്പം അ­വി­ശ­ദ­മാ­യി­പ്പോ­യി­രി­ക്കു­ന്നു.

6. അ­വി­ശ­ദ­ത­യ്ക്കും അ­നേ­കാ­ഗ്ര­ത­യ്ക്കും പുറമേ, വാ­ക്യ­ര­ച­ന­യിൽ പ­രി­വർ­ജ്ജി­ക്കേ­ണ്ട മറ്റു ചില വൈ­ക­ല്യ­ങ്ങൾ ഉ­ണ്ടു്. ‘ശാ­സ്ത്ര­വി­ജ്ഞാ­നം ഏ­റും­തോ­റും വി­ശ്വ­ത്തെ­ക്കു­റി­ച്ചു് അ­ത്ഭു­ത­വും അ­റി­വാ­നു­ള്ള ജി­ജ്ഞാ­സ­യും കൂ­ടി­ക്കൂ­ടി­വ­രു­ന്നു’ എന്ന വാ­ക്യ­ത്തി­ലെ ‘അ­റി­വാ­നു­ള്ള ജി­ജ്ഞാ­സ’ പു­ന­രു­ക്തം എന്ന ദോ­ഷ­ത്തി­നു് ഉ­ദാ­ഹ­ര­ണ­മാ­ണു്. ‘ജി­ജ്ഞാ­സ’ എന്ന ശ­ബ്ദ­ത്തി­നു് അ­റി­വാ­നു­ള്ള ആ­ഗ്ര­ഹം എ­ന്നാ­ണു് അർ­ത്ഥം. അ­തി­നാൽ ‘അ­റി­വാ­നു­ള്ള’ എന്ന പ­ദ­ത്തി­ന്റെ അർ­ത്ഥം അ­തി­ല­ട­ങ്ങി­യി­രി­ക്കു­ന്നു­ണ്ട­ല്ലോ. ഇ­ങ്ങ­നെ, പ­റ­ഞ്ഞ­തു നി­രു­പ­യോ­ഗ­മാ­യി വീ­ണ്ടും പ­റ­യു­ന്ന­തു് പൗ­ന­രു­ക്ത്യം എന്ന ദോ­ഷ­മാ­കു­ന്നു. ‘പെ­ട്ട­ന്നു­ണ്ടാ­യ ആ­ക­സ്മി­ക സംഭവം’ ഈ തെ­റ്റി­നു മ­റ്റൊ­രു­ദാ­ഹ­ര­ണ­മാ­ണു്. ‘ആ­ക­സ്മി­കം’ എന്ന വി­ശേ­ഷ­ണം കു­റി­ക്കു­ന്ന അർ­ത്ഥം­ത­ന്നെ­യാ­ണ­ല്ലോ ‘പെ­ട്ടെ­ന്നു­ണ്ടാ­യ’ എന്ന പദവും ബോ­ധി­പ്പി­ക്കു­ന്ന­തു്. ‘പ­ദ­യു­ഗ്മ­ങ്ങൾ, ക­ര­യു­ഗ­ള­ങ്ങൾ, നേ­ത്ര­ദ്വ­യ­ങ്ങൾ’ എ­ന്നൊ­ക്കെ പ്ര­യോ­ഗി­ക്കു­ന്ന­തും ദു­ഷ്ട­മാ­ണു്. പ­ദ­യു­ഗ്മം, ക­ര­യു­ഗ­ളം, നേ­ത്ര­ദ്വ­യം, എന്നു ബ­ഹു­വ­ച­ന­പ്ര­ത്യ­യം കൂ­ടാ­തെ പ­റ­ഞ്ഞാൽ­ത്ത­ന്നെ ര­ണ്ടു­കാ­ലു്, ര­ണ്ടു­കൈ, ര­ണ്ടു­ക­ണ്ണു് എ­ന്നർ­ത്ഥം സി­ദ്ധ­മാ­വു­മ­ല്ലൊ. ‘ദുഃ­ഖ­ജ­ന­ക­മാ­യ സംഭവം എന്നെ വ്യ­സ­നി­പ്പി­ച്ചു’ എന്ന വാ­ക്യ­ത്തി­ലെ ‘ദുഃ­ഖ­ജ­ന­ക­മാ­യ’ എന്ന വി­ശേ­ഷ­ണം നി­ഷ്പ്ര­യോ­ജ­ന­മാ­കു­ന്നു. ‘ആ സംഭവം എന്നെ വ്യ­സ­നി­പ്പി­ച്ചു’വെ­ന്നു പ­റ­ഞ്ഞാൽ അ­തി­ന്റെ ദുഃ­ഖ­ജ­ന­ക­ത ബോ­ധ്യ­മാ­വു­മ­ല്ലോ. പ്ര­ത്യേ­ക­മാ­യ ഉ­ദ്ദേ­ശ­മൊ­ന്നു­മി­ല്ലാ­തെ, ‘ക­ണ്ണു­കൊ­ണ്ടു­ക­ണ്ടു’, ചെ­വി­കൊ­ണ്ടു കേ­ട്ടു’ ‘മ­ന­സ്സു­കൊ­ണ്ടു വി­ചാ­രി­ച്ചു’ എ­ന്നൊ­ക്കെ പ­റ­യു­ന്ന­തും പൗ­ന­രു­ക്ത്യ­ക­ലു­ഷം­ത­ന്നെ. എ­ന്നാൽ ‘നീയതു ക­ണ്ടു­വോ’ എന്ന ചോ­ദ്യ­ത്തി­നു് ‘ഉ­വ്വു്, എന്റെ ക­ണ്ണു­കൊ­ണ്ടു­ക­ണ്ടു,’ എന്നു ഉ­ത്ത­രം പ­റ­യു­മ്പോ­ഴും മ­റ്റും ആ പ്ര­സ്താ­വ­ത്തി­ന്റെ വി­ശ്വാ­സ്യ­ത അധികം വെ­ളി­പ്പെ­ടു­ത്തു­ക എന്ന പ്ര­യോ­ജ­ന­മു­ണ്ടു്. ആ മാ­തി­രി സ­ന്ദർ­ഭ­ങ്ങ­ളിൽ പു­ന­രു­ക്തി ദോ­ഷ­മാ­വു­ക­യി­ല്ല.

7. ഒ­രേ­പ­ദം വീ­ണ്ടും വീ­ണ്ടും പ്ര­യോ­ഗി­ക്കു­മ്പോൾ വാ­ക്യ­ങ്ങൾ­ക്കു് അ­വൈ­ചി­ത്ര്യം നേ­രി­ടും. ‘ഭാരതം മ­ഹ­ത്താ­യ ഒരു ഇ­തി­ഹാ­സ­കാ­വ്യ­മാ­ണു്. മാ­ത്ര­മ­ല്ല, പ്രാ­ചീ­ന ഹൈ­ന്ദ­വ­സം­സ്കാ­ര­ത്തി­ന്റെ ദർ­പ്പ­ണം കൂ­ടി­യാ­ണു് ഭാരതം.’ ഈ ഉ­ദാ­ഹ­ര­ണ­ത്തി­ലെ ‘ഭാരതം’ എന്ന പ­ദ­ത്തി­ന്റെ ആ­വർ­ത്ത­നം കൂ­ടാ­തെ ക­ഴി­ക്കാ­മ­ല്ലോ. ‘ഹൈ­ന്ദ­വ­സം­സ്കാ­ര­ത്തി­ന്റെ ദർ­പ്പ­ണം­കൂ­ടി­യാ­ണു് ആ ഗ്ര­ന്ഥം’ എന്നു വാ­ക്യ­രൂ­പം മാ­റ്റി­യാൽ­മ­തി അ­തി­നു്. നാ­മ­ങ്ങ­ളു­ടെ ആ­വർ­ത്ത­നം കു­റ­യ്ക്കു­വാൻ സർ­വ്വ­നാ­മ­ങ്ങൾ എ­ങ്ങ­നെ ഉ­പ­ക­രി­ക്കു­ന്നു­വെ­ന്നു് മ­റ്റൊ­രു പ്ര­ക­ര­ണ­ത്തിൽ വി­വ­രി­ച്ചി­ട്ടു­ണ്ടു്. ‘ശാ­സ്ത്ര­ത്തി­ന്റെ അ­മൂ­ല്യ­ങ്ങ­ളാ­യ സം­ഭാ­വ­ന­കൾ അ­റി­യു­മ്പോ­ഴാ­ണു് ശാ­സ്ത്ര മ­ഹ­ത്വം നമ്മെ അ­ത്ഭു­ത­പ്പെ­ടു­ത്തു­ന്ന­തു്’, എന്ന വാ­ക്യ­ത്തിൽ ശാ­സ്ത്രം എന്ന പദം ആ­വർ­ത്തി­ക്കാ­തെ ക­ഴി­യു­മ­ല്ലോ, ‘അ­തി­ന്റെ മ­ഹ­ത്വം നമ്മെ അ­ത്ഭു­ത­പ്പെ­ടു­ത്തു­ന്ന­തു്’ എ­ന്നാ­ക്കി­യാൽ.

ഒരേ ക്രി­യ­യു­ടെ ആ­വർ­ത്ത­ന­വും അ­ഭം­ഗി­ക്കു് ഇ­ട­വ­രു­ത്തും. ‘കേരളം മ­നോ­ഹ­ര­മാ­യ രാ­ജ്യ­മാ­കു­ന്നു. സ­ഹ്യ­പർ­വ്വ­ത­വും പ­ശ്ചി­മ സ­മു­ദ്ര­വും കേ­ര­ള­ത്തി­ന്റെ അം­ഗ­ര­ക്ഷ­ക­ന്മാ­രാ­കു­ന്നു. കേ­ര­ള­ത്തി­ന്റെ ഉ­ത്ഭ­വ­ത്തെ­ക്കു­റി­ച്ചു­ള്ള പൗ­രാ­ണി­ക­വി­ശ്വാ­സം, ഈ രാ­ജ്യം പ­ര­ശു­രാ­മൻ സൃ­ഷ്ടി­ച്ച­താ­ണെ­ന്നാ­കു­ന്നു. ച­രി­ത്ര­ഗ­വേ­ഷ­ക­ന്മാ­രു­ടെ സി­ദ്ധാ­ന്തം ഈ വാദം തെ­റ്റാ­ണെ­ന്നാ­കു­ന്നു.’

ഓരോ വാ­ക്യ­വും ‘ആ­കു­ന്നു’ എന്ന ക്രി­യ­യിൽ അ­വ­സാ­നി­ക്കു­ന്നു. ‘കേരളം’ എന്ന നാ­മ­വും അ­ഭം­ഗി­തോ­ന്ന­ത്ത­ക്ക­വ­ണ്ണം ആ­വർ­ത്തി­ച്ചി­ട്ടു­ണ്ടു്. നാ­മ­ത്തി­നു­പ­ക­രം സാ­മാ­ന്യ നാ­മ­ങ്ങ­ളോ സർ­വ്വ­നാ­മ­ങ്ങ­ളോ പ്ര­യോ­ഗി­ക്കാം. വി­ഭി­ന്ന ക്രി­യാ­പ­ദ­ങ്ങൾ ഉ­പ­യോ­ഗി­ച്ചോ ക്രി­യാ­പ­ദ­ങ്ങ­ളു­ടെ സ്ഥാ­നം മാ­റ്റി­യോ ക്രി­യ­യി­ലും വൈ­ചി­ത്ര്യം വ­രു­ത്താ­വു­ന്ന­താ­ണു്. നോ­ക്കു­ക:

‘കേരളം മ­നേ­ഹ­ര­മാ­യ രാ­ജ്യ­മാ­കു­ന്നു. സ­ഹ്യ­പർ­വ്വ­ത­വും പ­ശ്ചി­മ­സ­മു­ദ്ര­വും ഈ പ്ര­ദേ­ശ­ത്തി­ന്റെ അം­ഗ­ര­ക്ഷ­ക­ന്മാ­രാ­ണു്. ഈ നാടു് പ­ര­ശു­രാ­മൻ സൃ­ഷ്ടി­താ­ണെ­ന്ന­ത്രെ പൗ­രാ­ണി­ക വി­ശ്വാ­സം. ച­രി­ത്ര­ഗ­വേ­ഷ­ക­ന്മാ­രു­ടെ സി­ദ്ധാ­ന്തം, ആ വാദം ശ­രി­യ­ല്ലെ­ന്നാ­കു­ന്നു.’

അ­ഭ്യാ­സം ൫൦
  1. ഗാ­ഢ­ബ­ന്ധ­മാ­ക്കു­ക:
    • ‘ക­വി­ത­യ്ക്കു മ­റ്റൊ­ന്നി­നും ത്യ­ജി­ക്കാ­നി­ല്ല, ഭാ­വ­ന­യെ ത്യ­ജി­ച്ചാൽ.’
    • ‘എ­നി­ക്കൊ­ന്നി­നേ­യും പേ­ടി­യി­ല്ല, മ­ന­സ്സാ­ക്ഷി­യെ­യ­ല്ലാ­തെ.’
    • ‘പു­ണ്യ­മി­ല്ല പ­രോ­പ­കാ­ര­മ­ല്ലാ­തെ; പാ­പ­മി­ല്ല പ­ര­പീ­ഡ­ന­മ­ല്ലാ­തെ.’
    • ‘പു­രു­ഷാർ­ത്ഥ­ങ്ങൾ നാ­ലാ­ണു്: ധർ­മ്മം, അർ­ത്ഥം, കാമം, മോ­ക്ഷം.’
    • ‘പഴയ കവികൾ രണ്ടു രീ­തി­യാ­ണു്, മു­ഖ്യ­മാ­യി ക­വി­താ­ര­ച­ന­യ്ക്കു സ്വീ­ക­രി­ച്ചി­രി­ക്കു­ന്ന­തു്: ഒ­ന്നു്, പാ­ട്ടു്; ര­ണ്ടു്, മ­ണി­പ്ര­വാ­ളം.’
  2. ബ­ന്ധ­സാ­ജാ­ത്യ­മു­ള്ള വാ­ക്യ­ങ്ങൾ മാ­ത്രം വേർ­തി­രി­ച്ചെ­ഴു­തു­ക:
    • ര­ണ്ടു­പേ­രാ­ണു്, കൃ­ഷ്ണ­ഭ­ക്ത­കൾ: ഗോ­പ­വം­ശ­ത്തി­ലെ രാധ, രാ­ജ­വം­ശ­ത്തി­ലെ മീര.
    • ര­സം­കൊ­ണ്ടു കാ­വ്യ­വും, മ­ധു­കൊ­ണ്ടു പു­ഷ്പ­വും, പ്ര­കാ­ശം­കൊ­ണ്ടു പകലും മ­നോ­ഹ­ര­മാ­കു­ന്നു.
    • വസ്തു, രീതി, രസം, ഇ­വ­യാ­ണു മു­ഖ്യ­കാ­വ്യ­ഘ­ട­ക­ങ്ങൾ.
    • പു­സ്ത­ക­ങ്ങ­ളെ നാ­ലാ­യി ത­രം­തി­രി­ക്കാം: വാ­യി­ക്കേ­ണ്ട­വ, വാ­യി­ക്കു­ന്ന­വ, വാ­യി­ക്കാ­വു­ന്ന­വ, വാ­യി­ക്ക­രു­താ­ത്ത­വ.
  3. പൗ­ന­രു­ക്ത്യം പ­രി­ഹ­രി­ക്കു­ക:
    • ‘കൊ­ല്ല­വർ­ഷം എ­ട്ടാം­ശ­താ­ബ്ദ­ത്തി­ന്റെ അ­വ­സാ­ന­ത്തോ­ടു­കൂ­ടി.’
    • ‘അ­ശ്ര­ദ്ധ­കൊ­ണ്ടു വന്ന പ്ര­മാ­ദ­മാ­ണ­തു്.’
    • ‘ഭ­യ­ങ്ക­ര­മാ­യ രൂപം എ­നി­ക്കു പേടി തോ­ന്നി­ച്ചു.’
    • ‘അ­റി­യാ­നെ­ന്താ­ണി­ത്ര ജി­ജ്ഞാ­സ?’
    • ‘എന്നെ അ­നു­ഗ്ര­ഹി­ക്ക­യും ആ­ശീർ­വ­ദി­ക്ക­യും ചെ­യ്യ­ണം.’
    • ‘ല­ക്ഷ്മ­ണൻ സീതയെ വാ­ല്മീ­കി­യു­ടെ ആ­ശ്ര­മ­ത്തി­ന­രി­കെ കൊ­ണ്ടു­ചെ­ന്നു് ഉ­പേ­ക്ഷി­ച്ചു. ല­ക്ഷ്മ­ണ­ന്റെ നേരെ സീത പ­രി­ഭ­വി­ച്ചി­ല്ല.’
ശൈ­ലി­കൾ

1. ‘ആ കെ­ട്ടി­ട­ത്തി­ന്റെ അലകും പി­ടി­യും മാറണം; എ­ന്നാ­ലേ മ­നു­ഷ്യർ­ക്കു താ­മ­സി­ക്കാൻ പറ്റൂ’, ഈ വാ­ക്യ­ത്തിൽ ‘അലകും പി­ടി­യും മാറുക’ എന്ന പ­ദ­സ­മൂ­ഹ­ത്തി­നു മു­ഴു­വൻ മാ­റ്റി­പ്പ­ണി­യു­ക എ­ന്നാ­ണ­ല്ലൊ അർ­ത്ഥം. കെ­ട്ടി­ട­ത്തി­നു് അലകും പി­ടി­യു­മി­ല്ല. പി­ന്നെ, ഈ പ്ര­യോ­ഗം എ­ങ്ങ­നെ അർ­ത്ഥ­ബോ­ധ­മു­ണ്ടാ­ക്കു­ന്നു? കേ­ടു­വ­ന്ന പേ­ന­ക്ക­ത്തി­യു­ടെ പിടി ന­ല്ല­താ­ണെ­ങ്കിൽ അലകു പു­തു­ക്കി­യാൽ മതി. അ­ല­കി­നു മൂർ­ച്ച­ക്കു­റ­വി­ല്ലെ­ങ്കിൽ, പി­ടി­യേ മാ­റി­യി­ടേ­ണ്ട­തു­ള്ളൂ. ര­ണ്ടും കൊ­ള്ള­രു­താ­ത്ത­താ­ണെ­ങ്കിൽ, അലകും പി­ടി­യും മാറണം. ഇതിൽ നി­ന്നാ­ണു് ‘മു­ഴു­വൻ മാറുക’ എ­ന്നർ­ത്ഥം ഈ പ­ദ­സ­മൂ­ഹ­ത്തി­നു വ­ന്നു­കൂ­ടി­യ­തു്. ഓരോ വാ­ക്കി­ന്റേ­യും അർ­ത്ഥം ഇവിടെ വി­വ­ക്ഷി­ത­മ­ല്ല. എല്ലാ വാ­ക്കും ചേർ­ന്നു­ള­വാ­കു­ന്ന ‘താ­ല്പ­ര്യാർ­ത്ഥം’ മാ­ത്ര­മേ ഉ­ദ്ദേ­ശി­ച്ചി­ട്ടു­ള്ളൂ. ‘കു­ട്ടി­ക­ളു­ടെ ദു­സ്സാ­മർ­ത്ഥ്യം മു­ള­യി­ലേ നു­ള്ളി­ക്ക­ള­യ­ണം; അ­തി­ന്റെ നേരെ ക­ണ്ണ­ട­യ്ക്കു­ക­യോ അതിനു വളം വെ­ച്ചു കൊ­ടു­ക്കു­ക­യോ ചെ­യ്യ­രു­തു്. അ­ല്ലെ­ങ്കിൽ അ­ച്ഛ­ന­മ്മ­മാർ ക­ണ്ണീ­രും കൈ­യു­മാ­യി ക­ഴി­ച്ചു­കൂ­ട്ടേ­ണ്ടി­വ­രും’, ഈ വാ­ക്യ­ങ്ങ­ളി­ലു­മു­ണ്ടു്, ഇ­ങ്ങ­നെ­യു­ള്ള പ്ര­യോ­ഗ­ങ്ങൾ. ‘മു­ള­യി­ലേ നു­ള്ളി­ക്ക­ള­യു­ക’, ‘ക­ണ്ണ­ട­യ്ക്കു­ക’, ‘വളം വെ­ച്ചു­കൊ­ടു­ക്കു­ക’, ‘ക­ണ്ണീ­രും കൈ­യു­മാ­യി ക­ഴി­ച്ചു­കൂ­ട്ടു­ക’, ഇ­വ­യൊ­ക്കെ താ­ല്പ­ര്യാർ­ത്ഥം മാ­ത്രം വി­വ­ക്ഷി­ച്ചി­ട്ടാ­ണു് വാ­ക്യ­ത്തിൽ പ്ര­യോ­ഗി­ച്ചി­ട്ടു­ള്ള­തു്. ‘ആ­രം­ഭ­ത്തിൽ­ത്ത­ന്നെ മാ­റ്റു­ക’, ‘ഉ­ദാ­സീ­ന­ത ഭാ­വി­ക്കു­ക’, ‘അ­നു­കൂ­ല­മാ­യി പെ­രു­മാ­റു­ക’, ‘സദാ ദുഃ­ഖി­ച്ചു ജീ­വി­ക്കു­ക’, എ­ന്നു് യ­ഥാ­ക്ര­മം ഈ പദ സ­മൂ­ഹ­ങ്ങൾ­ക്കു് അർ­ത്ഥ­മാ­കു­ന്നു. ഇ­പ്ര­കാ­രം ഓരോ ഭാ­ഷ­യ്ക്കും പ്ര­ത്യേ­ക­മാ­യ ചില പ്ര­യോ­ഗ­വി­ശേ­ഷ­ങ്ങ­ളു­ണ്ടു്. ഇ­വ­യ്ക്കാ­ണു് ശൈ­ലി­കൾ എന്നു പേർ പ­റ­യു­ന്ന­തു്. ‘To beat the air’ എന്നു ഇം­ഗ്ലീ­ഷു ശൈ­ലി­ക്കു ‘വ്യർ­ത്ഥ­മാ­യി ശക്തി ദുർ­വ്യ­യം ചെയ്ത’, ‘നി­രർ­ത്ഥ­ക­മാ­യി പ്ര­യ­ത്നി­ക്കു­ക’ എ­ന്നൊ­ക്കെ­യാ­ണ­ല്ലൊ അർ­ത്ഥം. ‘There are wheels within wheels’ എന്ന പ­ദ­സം­ഘാ­ത­ത്തി­നു് ‘വി­ചാ­രി­ച്ച­തി­ല­ധി­കം കു­ഴ­പ്പ­ങ്ങ­ളു­ണ്ടു്’ എ­ന്നാ­കു­ന്നു അർ­ത്ഥം. ‘ച­ക്ര­ങ്ങ­ളു­ടെ­യു­ള്ളിൽ ച­ക്ര­ങ്ങ­ളു­ണ്ടു്’ എന്നു മ­ല­യാ­ള­ത്തിൽ തർ­ജ്ജ­മ ചെ­യ്താൽ ഈ അർ­ത്ഥം ന­മു­ക്കു സു­ഗ്ര­ഹ­മാ­വു­ക­യി­ല്ല. അ­ന്യ­ഭാ­ഷ­ക­ളി­ലെ പല ശൈ­ലി­ക­ളും തർ­ജ്ജ­മ ചെ­യ്യു­മ്പോൾ ദുർ­ഗ്ര­ഹ­ത വ­രാ­തി­രി­ക്കാൻ മ­ന­സ്സി­രു­ത്തേ­ണ്ട­താ­ണു്. ന­മ്മു­ടെ ഭാ­ഷ­യിൽ സ­മാ­ന­ശൈ­ലി­യു­ണ്ടെ­ങ്കിൽ അതു പ്ര­യോ­ഗി­ക്കു­ന്ന­താ­ണു­ത്ത­മം. ഇ­ല്ലാ­ത്ത­പ­ക്ഷം, ആശയം മാ­ത്രം ല­ളി­ത­മാ­യി വി­വർ­ത്ത­നം ചെ­യ്താൽ മതി. അർ­ത്ഥ­ബോ­ധ­ത്തി­നു വി­ളം­ബ­മോ ത­ട­സ്സ­മോ വ­രു­ന്നി­ല്ലെ­ങ്കിൽ, ശൈ­ലി­കൾ­ത­ന്നെ വി­വർ­ത്ത­നം ചെ­യ്തു ചേർ­ക്കാം.

2. സം­സ്കൃ­ത­വും ഇം­ഗ്ലീ­ഷും മ­റ്റും മ­ഹാ­ഭാ­ഷ­ക­ളാ­ണെ­ങ്കി­ലും അ­വ­യി­ലെ പ്ര­യോ­ഗ­രീ­തി­കൾ മ­ല­യാ­ള­ഭാ­ഷ­യിൽ ക­ണ്ണ­ട­ച്ചു സ്വീ­ക­രി­ക്കു­ന്ന­തു് അ­നാ­ശാ­സ്യ­മാ­ണു്. സം­സ്കൃ­ത­ത്തെ അ­നു­ക­രി­ക്കു­ന്ന­തു­കൊ­ണ്ടു വ­രു­ന്ന വ­ള­ച്ചു­കെ­ട്ടും കൃ­ത്രി­മ­ത­യും ചില ഉ­ദാ­ഹ­ര­ണ­ങ്ങ­ളാൽ സ്പ­ഷ്ട­മാ­ക്കാം:

സം­സ്കൃ­താ­നു­ക­ര­ണം ശുദ്ധ ഭാ­ഷാ­ശൈ­ലി

(i) ഞാൻ ദേ­വ­നാ­യി­ക്കൊ­ണ്ടു ഞാൻ ദേവനെ

ന­മ­സ്ക­രി­ക്കു­ന്നു ന­മ­സ്ക്ക­രി­ക്കു­ന്നു

(ii) ആ­ദി­ത്യൻ അ­സ്തം­ഗ­ത­നാ­യി ആ­ദി­ത്യൻ

രി­ക്കും വി­ഷ­യ­ത്തി­ങ്കൽ­അ­സ്ത­മി­ച്ച­പ്പോൾ

(iii) ന­ഗ­ര­ത്തെ അ­ധി­വ­സി­ക്കു­ന്ന ന­ഗ­ര­ത്തിൽ വ­സി­ക്കു­ന്ന

(iv) ഭ­യം­കൊ­ണ്ടു­ള്ള­തു മതി ഭയം വേണ്ട

(v) വ്യ­സ­നി­ച്ചി­യ­ങ്ങു­ന്ന പി­താ­വു് വ്യ­സ­നി­ക്കു­ന്ന പി­താ­വു്

(vi) ഗോ­പാ­ലൻ പ­ശു­വെ­പ്പാ­ലെ ക­റ­ന്നു പാൽ ക­റ­ന്നു

(vii) മ­ധു­ര­യാ­യ കഥ മ­ധു­ര­മാ­യ കഥ

‘സുഖം എ­ടു­ക്കു­ക’, ‘വി­ശ്ര­മം എ­ടു­ക്കു­ക’, മു­ത­ലാ­യ പ്ര­യോ­ഗ­രീ­തി­ക­ളും, ‘സ­മ­യ­ത്തി­നു് എ­തി­രാ­യി സം­സാ­രി­ക്കു­ക’ (നി­ശ്ചി­ത സമയം ക­ഴി­ച്ചു­കൂ­ട്ടു­വാൻ സം­സാ­രി­ക്കു­ക) ‘വായിൽ വെ­ള്ളി­ക്ക­യി­ലോ­ടു­കൂ­ടി ജ­നി­ക്കു­ക’ (ധ­നി­ക­നാ­യി പി­റ­ക്കു­ക) ഇ­ത്യാ­ദി താ­ല്പ­ര്യാർ­ത്ഥ­പ്ര­ധാ­ന­ങ്ങ­ളാ­യ പ­ദ­നി­ബ­ന്ധ­ങ്ങ­ളും ഇം­ഗ്ലീ­ഷി­ന്റെ അ­നു­ക­ര­ണ­ത്തിൽ നി­ന്നു ഭാ­ഷ­യിൽ ക­ട­ന്നു കൂ­ടി­യ­വ­യാ­ണു്. ഈ സ­മ്പ്ര­ദാ­യം അ­നു­ക­ര­ണീ­യ­മാ­ണെ­ന്നു തോ­ന്നു­ന്നി­ല്ല. ‘വി­ശ്ര­മി­ക്കു­ക’, ‘വി­ശ്ര­മ­മ­നു­ഭ­വി­ക്കു­ക’, മു­ത­ലാ­യ ഭാ­ഷാ­പ്ര­യോ­ഗ­ങ്ങ­ളാ­ണു ന­മ്മു­ടെ ഭാ­ഷ­യ്ക്കു് ഇ­ണ­ങ്ങു­ന്ന­തു്. ഇ­ത്ര­യും പ­റ­ഞ്ഞ­തു­കൊ­ണ്ടു അർ­ത്ഥ­പു­ഷ്ടി­യും ഭം­ഗി­യും ഒ­തു­ക്ക­വു­മു­ള്ള അന്യ ഭാ­ഷാ­ശൈ­ലി­കൾ അം­ഗീ­ക­രി­ക്ക­രു­തെ­ന്നു് തെ­റ്റി­ദ്ധ­രി­ക്ക­രു­തു്. ‘സ്വ­ന്തം പേ­രി­നു സ്വയം ശ­വ­ക്കു­ഴി­മാ­ന്തു­ക’, ‘അതേ നാ­ണ­യ­ത്തിൽ തി­രി­ച്ചു കൊ­ടു­ക്കു­ക’, എ­ന്നി­ങ്ങ­നെ അനേകം ആം­ഗ­ല­ഭാ­ഷാ­നു­ക­ര­ണ­ങ്ങൾ ന­മ്മു­ടെ ഭാ­ഷ­യിൽ പ്ര­ച­രി­ച്ചു­വ­രു­ന്നു­ണ്ടു്. അവ മ­ല­യാ­ള­ത്തി­ന്റെ ശ­ക്തി­യും അഴകും വൈ­ചി­ത്ര്യ­വും വർ­ദ്ധി­പ്പി­ക്കു­ന്ന­വ­യാ­ണു്.

3. ഉ­പ­ക്ര­മ­ഖ­ണ്ഡി­ക­യിൽ ആ­ല­ങ്കാ­രി­ക­ങ്ങ­ളാ­യ പ്ര­യോ­ഗ­വി­ശേ­ഷ­ങ്ങ­ളാ­ണു് ശൈ­ലി­യ്ക്കു­ദാ­ഹ­ര­ണ­മാ­യി ഉ­ദ്ധ­രി­ച്ചി­ട്ടു­ള്ള­തു്. കു­റേ­ക്കൂ­ടി വ്യാ­പ­ക­മാ­ണു് ആ പ­ദ­ത്തി­ന്റെ അർ­ത്ഥ­മെ­ന്നു പി­ന്നീ­ടു­ള്ള വി­വ­ര­ണ­ങ്ങ­ളിൽ നി­ന്നു നി­ങ്ങൾ ഗ്ര­ഹി­ച്ചു ക­ഴി­ഞ്ഞി­രി­ക്കും. ഭാ­ഷാ­ശൈ­ലി­ക­ളു­ടെ സ്വ­ഭാ­വം ഇനി ഒ­ന്നു­കൂ­ടി വി­ശ­ദ­മാ­ക്കാൻ ശ്ര­മി­ക്കാം.

  1. വ്യാ­ക­ര­ണ­ത്തി­ന്റെ സാ­മാ­ന്യ വി­ധി­ക­ളെ അ­നു­സ­രി­ക്കാ­തെ തിഷ്ഠ പ്രാ­പി­ച്ചി­ട്ടു­ള്ള പ്ര­യോ­ഗ­വി­ശേ­ഷ­ങ്ങൾ. ഉദാ:
    • ‘അ­ക്ക­രെ ഞാ­നൊ­രു മു­ല്ല­ന­ട്ടു.’ ‘മു­ല്ല­യ്ക്കൊ­രു കുടം വെ­ള്ളം വീ­ഴ്ത്തി.’
    കർ­ത്ത­രി­പ്ര­യോ­ഗ­ത്തിൽ കർ­മ്മം പ്ര­തി­ഗ്രാ­ഹി­കാ­വി­ഭ­ക്തി­യാ­യി­രി­ക്കു­മെ­ന്നും, അ­തി­ന്റെ പ്ര­ത്യ­യം ‘എ’ എ­ന്നാ­ണെ­ന്നും മുൻപു വി­വ­രി­ച്ചി­ട്ടു­ണ്ട­ല്ലൊ. എ­ങ്കി­ലും ‘മു­ല്ല­യെ നട്ടു’ വെ­ന്നോ ‘വെ­ള്ള­ത്തെ വീ­ഴ്ത്തി’യെ­ന്നോ പ്ര­യോ­ഗി­ക്കു­ന്ന­തു് മലയാള ഭാ­ഷ­യ്ക്കു ചേർ­ന്ന­ത­ല്ല. ‘ആശാരി മരം വെ­ട്ടി’, ‘കിഴവൻ കണ്ണട വാ­ങ്ങി’, എ­ന്ന­ല്ലാ­തെ ‘മ­ര­ത്തെ­വെ­ട്ടി’ ‘ക­ണ്ണ­ട­യെ വാ­ങ്ങി’ എ­ന്നൊ­ന്നും ഒരു മ­ല­യാ­ളി­യും പ­റ­യു­ക­യോ എ­ഴു­തു­ക­യോ ചെ­യ്ക­യി­ല്ല. വെ­ട്ടാൻ മ­ര­ത്തി­നും, വാ­ങ്ങാൻ ക­ണ്ണാ­ടി­ക്കും, ക­ഴി­വി­ല്ല­ല്ലൊ. അവ അ­ചേ­ത­ന­ങ്ങ­ള­ല്ലേ? കർ­ത്താ­വു ചേ­ത­ന­വും കർ­മ്മം അ­ചേ­ത­ന­വു­മാ­ണെ­ങ്കിൽ കർ­മ്മ­പ­ദ­ത്തി­ന്റെ പ്ര­തി­ഗ്രാ­ഹി­കാ പ്ര­ത്യ­യം ലോ­പി­പ്പി­ക്കു­ന്ന­തു ഭാ­ഷാ­ശൈ­ലി­യാ­കു­ന്നു. ‘മാ­ങ്ങ­യെ പ­റി­ച്ചു’; ‘രൂപയെ കൊ­ടു­ത്തു’; എ­ന്നൊ­ക്കെ­പ്പ­റ­ഞ്ഞാൽ ന­മ്മു­ടെ ചെറിയ കു­ട്ടി­കൾ­പോ­ലും പ­രി­ഹ­സി­ച്ചു ചി­രി­ക്കും.
    • ക്രി­യാ­നാ­മ­ങ്ങ­ളോ­ടും അ­ചേ­ത­ന­നാ­മ­ങ്ങ­ളോ­ടും, സം­ഖ്യാ­വാ­ച­ക­മാ­യ വി­ശേ­ഷ­ണ­മ­വ­യ്ക്കു­ണ്ടെ­ങ്കിൽ ബ­ഹു­വ­ച­ന­പ്ര­ത്യ­യം ചേർ­ക്കാ­റി­ല്ല.
    ഉദാ:- അവനു ര­ണ്ട­ടി കൊ­ടു­ത്തു. (അടികൾ കൊ­ടു­ത്തു എന്നു വേണ്ട) പത്തു മാ­മ്പ­ഴ­വും എട്ടു മ­ധു­ര­നാ­ര­ങ്ങ­യും വേണം (മാ­മ്പ­ഴ­ങ്ങൾ, മ­ധു­ര­നാ­ര­ങ്ങ­കൾ, എന്നു വേണ്ട) കാള, ആന, കുതിര മു­ത­ലാ­യ ജ­ന്തു­ക്കൾ ചേ­ത­ന­ങ്ങ­ളാ­ണെ­ങ്കി­ലും, വി­ശേ­ഷ­ബു­ദ്ധി­യി­ല്ലാ­ത്ത അ­വ­യോ­ടും സം­ഖ്യാ വാ­ച­ക­വി­ശേ­ഷ­ണ­മു­ള്ള­പ്പോൾ ബ­ഹു­വ­ച­ന­പ്ര­ത്യ­യം ചേർ­ത്തി­ല്ലെ­ന്നു­വ­രും. നാലാന, രണ്ടു കാള, പത്തു കുതിര, ഏഴു പശു എ­ന്നൊ­ക്കെ പ്ര­യോ­ഗി­ക്കു­ന്ന­തു ഭാ­ഷാ­ശൈ­ലി­ക്കു് ഇ­ണ­ങ്ങി­യ രീ­തി­യാ­ണു്.
    • ചില, പല, ഈ നാ­നാ­വാ­ചി സർ­വ്വ­നാ­മ­ങ്ങൾ ബ­ഹു­ത്വ സൂ­ച­ക­ങ്ങ­ളാ­ക­യാൽ ന­പും­സ­ക നാ­മ­ങ്ങ­ളാ­കു­മ്പോൾ ‘ചിലവ’, ‘പലവ’, എ­ന്ന­ല്ല, ‘ചി­ല­തു്’, ‘പലതു്’, എ­ന്നാ­ണു സാ­ധാ­ര­ണ­മാ­യി പ്ര­യോ­ഗി­ക്കു­ന്ന­തു്.
    • അ­നു­പ്ര­യോ­ഗ­ത്താൽ അർ­ത്ഥ­ഭേ­ദം വ­രു­ന്ന ക്രി­യാ രൂ­പ­ങ്ങൾ ഭാ­ഷാ­ശൈ­ലി­ക­ളിൽ സ­വി­ശേ­ഷം ഗ­ണ­നീ­യ­ങ്ങ­ളാ­ണു്: ഉദാ:- മ­റ­ന്നു­പോ­യി (മ­നഃ­പൂർ­വ്വം ചെ­യ്യാ­തി­രു­ന്ന­ത­ല്ല; ക്ഷ­മി­ക്ക­ണം) കൊ­ടു­ത്തു­പോ­യി (കൊ­ടു­ത്തു; ഇനി പ­റ­ഞ്ഞി­ട്ടു കാ­ര്യ­മി­ല്ല) അ­റി­യി­ച്ചു­കൊ­ള്ളു­ന്നു (വി­ന­യ­പൂർ­വ്വം അ­റി­യി­ക്കു­ന്നു) പ­റ­ഞ്ഞു ക­ള­ഞ്ഞു (ക്രി­യ­യിൽ സാ­ഹ­സി­ക­ത്വം­കൂ­ടി തോ­ന്നി­ക്കു­ന്നു) തു­ള്ളി­ച്ചാ­ടി (ശു­ണ്ഠി­യെ­ടു­ത്തു) നി­ന്നി­രു­ന്നു (കു­റ­ച്ചു­മുൻ­പു നി­ല്പു­ണ്ടാ­യി­രു­ന്നു) വ­ലി­ച്ചെ­റി­ഞ്ഞു (നി­സ്സാ­ര­മെ­ന്നു ത­ള്ളി­ക്ക­ള­ഞ്ഞു)
    • ഗ­തി­ക­ളു­ടെ യോ­ഗ­ത്താൽ അർ­ത്ഥം പ­രി­ഷ്ക്ക­രി­ച്ച വി­ഭ­ക്തി­രൂ­പ­ങ്ങൾ. വേ­രു­മു­തൽ ഇലവരെ, നി­ന്നെ­ച്ചൊ­ല്ലി, കാ­റ്റി­ലൂ­ടെ, മ­ര­ത്തിൽ­നി­ന്നു്, എ­ന്നെ­പ്പ­റ്റി, നി­ന്നെ­ക്കു­റി­ച്ചു്, രാ­മ­നെ­ക്കൊ­ണ്ടു്, കൃ­ഷ്ണ­നേ­ക്കാൾ, പാ­ത­യി­ലൂ­ടെ, മു­ക­ളിൽ നി­ന്നു്.
    • നാ­മ­വും ക്രി­യ­യും ചേർ­ന്നു വി­ശേ­ഷാർ­ത്ഥം കു­റി­ക്കു­ന്ന പ്ര­യോ­ഗ­ങ്ങൾ. കു­ഴി­യിൽ ചാ­ടി­ക്കു­ക – ആ­പ­ത്തിൽ പെ­ടു­ത്തു­ക കാലു പി­ടി­ക്കു­ക – ആ­ശ്ര­യി­ക്കു­ക ചെണ്ട കൊ­ട്ടി­ച്ചു – പ­റ്റി­ച്ചു ക­ണ്ണോ­ടി­ച്ചു – സാ­മാ­ന്യ­മാ­യി ഒ­ന്നു­നോ­ക്കി ന­ക്ഷ­ത്ര­മെ­ണ്ണി – ക­ഷ്ട­പ്പെ­ട്ടു നാ­ടു­നീ­ങ്ങി – മ­രി­ച്ചു

4. കേ­ര­ളീ­യർ മി­ക്ക­വാ­റും കൃ­ഷി­ക്കാ­രാ­ണ­ല്ലൊ. അ­തു­കൊ­ണ്ടു് ആ തൊ­ഴി­ലി­ലെ പ­രി­ച­യ­ങ്ങ­ളിൽ നി­ന്നാ­ണു് ഒട്ടു വളരെ ശൈ­ലി­കൾ മ­ല­യാ­ള­ത്തി­ലു­ണ്ടാ­യി­ട്ടു­ള്ള­തു്. ‘മ­ണ്ണ­റി­ഞ്ഞു വി­ത്തു്’, ‘ക­തി­രി­നു വളം വ­യ്ക്കു­ക’, ‘അ­ട­യ്ക്ക മ­ടി­യിൽ വ­യ്ക്കാം; അ­ട­യ്ക്കാ­മ­ര­മാ­യാ­ലോ?’, ‘മു­ള­യി­ല­റി­യാം വിള’, ‘പ­ച്ച­വ­ച്ചു തു­ട­ങ്ങി’,‘അ­ന്യ­ന്റെ വ­ര­മ്പ­ത്തു പൊ­റു­തി’, ‘വി­ത­ച്ചാൽ കൊ­യ്യാ­തെ പ­റ്റു­മോ?’—ഇ­ങ്ങ­നെ ഉ­ദ്ധ­രി­ക്കാൻ തു­ട­ങ്ങി­യാൽ കൃ­ഷി­യു­ടെ സം­ഭാ­വ­ന­ക­ളാ­യ ഭാ­ഷാ­ശൈ­ലി­കൾ അ­വ­സാ­നി­ക്കു­ക­യി­ല്ല. ‘അടവു് എ­ടു­ക്കു­ക’, ‘അടവു പ­യ­റ്റു­ക’, ‘ക­ണ്ണിൽ മ­ണ്ണി­ടു­ക’, ‘മ­ര­വാ­ളി­നു പാള പരിച’ മു­ത­ലാ­യ­വ ക­ള­രി­പ്പ­യ­റ്റിൽ­നി­ന്നു് ഭാ­ഷാ­സാ­ഹി­ത്യ­ത്തി­നു ല­ഭി­ച്ചി­ട്ടു­ള്ള കൈ­യ്മു­ത­ലു­ക­ളാ­ണു്. ‘നി­ല്ക്ക­ക്ക­ള്ളി­യി­ല്ലാ­താ­വു­ക’, ‘അടിയറ പ­റ­യി­ക്കു­ക’, ‘ഈരാറു പ­ന്ത്ര­ണ്ടാ­യി­ക്ക­ഴി­യു­ക’, ‘പോ­ട്ട­ര­ശു കൊ­ടു­ക്കു­ക’, ഇ­ങ്ങ­നെ എത്ര ശൈ­ലി­ക­ളാ­ണു്, ച­തു­രം­ഗം, ചൂതു് മതലായ വി­നോ­ദ­ങ്ങ­ളിൽ നി­ന്നു രൂപം കൊ­ണ്ടി­ട്ടു­ള്ള­തു്; ‘നാ­ന്ദി­യാ­വു­ക’, ‘ഭ­ര­ത­വാ­ക്യം ചൊ­ല്ലു­ക’, ‘സൂ­ത്ര­ധാ­ര­ത്വം വ­ഹി­ക്കു­ക’, ‘അ­ണി­യ­റ­യി­ലെ കാ­ര്യം’, ഇ­വ­യെ­ല്ലാം നാ­ട­ക­ത്തിൽ­നി­ന്നു വ­ന്നു­ചേർ­ന്ന­വ­യ­ത്രെ. ‘അ­ക്ഷ­യ­പാ­ത്രം’, ‘ഭഗീരഥ യത്നം’, ‘നാരദൻ’, ‘ദുർ­വ്വാ­സാ­വു്’, ‘ഹ­രി­ശ്ച­ന്ദ്രൻ’, ഇ­ങ്ങ­നെ പലതും പു­രാ­ണ­ക­ഥ­ക­ളു­ടെ പ­രി­ച­യ­ത്താൽ ശൈ­ലി­യാ­യി പ്ര­യോ­ഗി­ച്ചു തു­ട­ങ്ങി­യ­വ­യാ­ണു്. ഇ­ങ്ങ­നെ ശ്ര­ദ്ധി­ച്ചു നോ­ക്കു­മ്പോൾ, ജീ­വി­ത­വ്യാ­പാ­ര­ങ്ങ­ളും വി­ജ്ഞാ­ന­സ­മ്പ­ത്തു­ക­ളും, വി­നോ­ദ­വി­ശേ­ഷ­ങ്ങ­ളും ഏ­റി­യേ­റി­വ­രും­തോ­റും അവയിൽ നി­ന്നെ­ല്ലാം ഭാ­ഷ­യ്ക്കി­ണ­ങ്ങി­യ പുതിയ ശൈ­ലി­കൾ ഉ­ണ്ടാ­വു­മെ­ന്നും, മ­നോ­ധർ­മ്മ­ശാ­ലി­കൾ­ക്കു് പു­തി­യ­വ ഉ­ണ്ടാ­ക്കാ­മെ­ന്നും മ­ന­സ്സി­ലാ­വും.

ചില ശൈ­ലി­ക­ളും അ­വ­യു­ടെ അർ­ത്ഥ­വും മാ­ത്രം അ­ടി­യിൽ ചേർ­ക്കു­ന്നു:

അ­ള­മു­ട്ടു­ക – ഗ­തി­യി­ല്ലാ­താ­വു­ക.

അ­ടി­തെ­റ്റു­ക – പി­ഴ­പ­റ്റു­ക.

അ­ട­വു­പി­ഴ­യ്ക്കു­ക – ഉപായം തെ­റ്റി­പ്പോ­വു­ക.

അ­ടി­തൊ­ട്ടു മു­ടി­വ­രെ – മു­ഴു­വൻ

അ­സ്തി­വാ­രം കി­ള­യ്ക്കു­ക – അ­ടി­യോ­ടെ ന­ശി­പ്പി­ക്കു­ക, മു­ച്ചൂ­ടും മു­ടി­യ്ക്കു­ക.

ആകാശം നോ­ക്കു­ക – പ­ക­ച്ചു­നിൽ­ക്കു­ക.

മേ­ലോ­ട്ടു നോ­ക്കു­ക

ആ­ട്ടിൻ­കു­ട്ടി ചമയുക – സൗ­മ്യ­ത ന­ടി­ക്കു­ക.

ആ­ന­ച്ച­ന്തം – ആ­ക­പ്പാ­ടെ­യൊ­ര­ഴ­കു്.

ഇ­ര­യി­ട്ടു മീൻ­പി­ടി­ക്കു­ക – ചെറിയ ത്യാ­ഗം­കൊ­ണ്ടു വലിയ ലാഭം നേടുക.

ഇ­രു­ത­ല­മൂ­രി – ര­ണ്ടു­പ­ക്ഷ­ത്തി­ലും ചേ­രു­ന്ന അ­വി­ശ്വ­സ­നീ­യൻ.

ഉ­രു­ള­യ്ക്കു­പ്പേ­രി – തക്ക സ­മാ­ധാ­നം.

ക­തി­രി­നു വ­ളം­വ­യ്ക്കു­ക – അ­കാ­ല­ത്തിൽ പ്ര­വർ­ത്തി­ക്കു­ക.

ക­ണ്ണി­ലു­ണ്ണി – വാ­ത്സ­ല്യ­പാ­ത്രം.

ക­ഥ­തീ­രു­ക – മ­രി­ക്കു­ക, അ­വ­സാ­നി­ക്കു­ക.

ക­ഥ­ക­ഴി­യു­ക

കാ­പ്പു­കെ­ട്ടു­ക – ഒ­രു­ങ്ങു­ക.

കു­ട­ത്തി­ലെ വി­ള­ക്കു് – യോ­ഗ്യ­ത പ്ര­കാ­ശി­ക്കാ­ത്ത­വൻ.

കു­ബേ­ര­നും കു­ചേ­ല­നും – ധ­നി­ക­നും ദ­രി­ദ്ര­നും.

കു­റു­ക്കൻ – കൗ­ശ­ല­ക്കാ­രൻ.

ഗ­ണ­പ­തി­ക്കൈ­യ് – ആരംഭം.

തലയിൽ കേ­റ്റു­ക – ലാ­ളി­ക്കു­ക.

തെ­ക്കോ­ട്ടു പോവുക – മ­രി­ക്കു­ക.

ദീ­പാ­ളി ക­ളി­ക്കു­ക – ദുർ­വ്യ­യ­വും ധാ­രാ­ളി­ത്ത­വും കൊ­ണ്ടു ന­ശി­ക്കു­ക.

നെ­ല്ലി­പ്പ­ടി കാണുക – അങ്ങേ അ­റ്റം­വ­രെ ചെ­ല്ലു­ക.

പ­ച്ച­വ­യ്ക്കു­ക – പുതിയ ചൈ­ത­ന്യം വരിക.

പാ­ടു­പെ­ടു­ക – ക­ഷ്ട­പ്പെ­ടു­ക.

പൊ­ടി­പ്പും തൊ­ങ്ങ­ലും – നി­രാ­ഡം­ബ­ര­മാ­യി, അ­കൃ­ത്രി­മ­മാ­യി.

കൂ­ടാ­തെ

പൂ­ച്ച­സ്സ­ന്യാ­സി – വ­ഞ്ച­കൻ.

പ­ച്ച­ക്കാ­മ­ദേ­വൻ – പ­ര­മ­സു­ന്ദ­രൻ.

ഭ­ഗീ­ര­ഥ­പ്ര­യ­ത്നം – മ­ഹാ­പ്ര­യ­ത്നം.

മർ­ക്ക­ട­മു­ഷ്ടി – വാശി.

വ­ള­യൂ­രി­പ്പോ­വു­ക – ആ­ഭി­ജാ­ത്യം പോവുക.

വ­ല­വ­യ്ക്കു­ക – പാ­ട്ടിൽ പെ­ടു­ത്താൻ വഴി നോ­ക്കു­ക.

ഹ­രി­ശ്ച­ന്ദ്ര­നാ­വു­ക – സ­ത്യ­വാ­നെ­ന്നു ഭാ­വി­ക്കു­ക.

അ­ഭ്യാ­സം ൫൧

താഴെ എ­ഴു­തു­ന്ന വാ­ക്യ­ങ്ങ­ളി­ലെ ശൈ­ലി­കൾ എ­ടു­ത്തെ­ഴു­തു­ക­യും, അർ­ത്ഥം വി­വ­രി­ക്കു­ക­യും സ്വ­ന്ത­വാ­ക്യ­ത്തിൽ പ്ര­യോ­ഗി­ക്ക­യും ചെ­യ്യു­ക:

  1. ഞാൻ പ­ച്ച­നു­ണ­യാ­ണു പ­റ­യു­ന്ന­തെ­ങ്കിൽ, നീ പ­റ­യു­ന്ന­തു ക­ല്ലു­വ­ച്ച ക­ള­വാ­ണു്.
  2. ജോ­ലി­ചെ­യ്താൽ ആ­രു­ടെ­യും വ­ള­യൂ­രി­പ്പോ­വി­ല്ല. പ­ണി­ചെ­യ്യാ­തെ ഞെ­ളി­ഞ്ഞി­രി­ക്കു­ന്ന­തും കൊ­ച്ച­മ്മ ച­മ­യു­ന്ന­തും ആ­ക്ഷേ­പാർ­ഹ­മാ­കു­ന്നു. ഈ മ­നോ­ഭാ­വം ഉ­ന്മൂ­ല­നം ചെ­യ്യ­ണം.
  3. താൻ കു­ഴി­ച്ച കു­ഴി­യിൽ താൻ ചാടും. ത­ല­യി­ലെ­ഴു­ത്തു മാ­ച്ചാൽ മാ­യു­മോ? അവനവൻ വി­ത­ച്ച­തു് അവനവൻ കൊ­യ്യ­ണം.
  4. സു­ഗ്രീ­വാ­ജ്ഞ പു­റ­പ്പെ­ടു­വി­ച്ചാൽ ഇ­ക്കാ­ല­ത്താ­രും വ­ക­വ­യ്ക്കി­ല്ല. ജ­ന­ങ്ങൾ ക്ഷ­മ­യു­ടെ നെ­ല്ലി­പ്പ­ടി ക­ണ്ടു­ക­ഴി­ഞ്ഞു. അള മു­ട്ടി­യാൽ പാ­മ്പു തി­രി­ഞ്ഞു കൊ­ത്തും. ഓർ­മ്മ­യി­രി­ക്ക­ട്ടെ.
  5. തേടിയ വ­ള്ളി­ത­ന്നെ കാലിൽ ചു­റ്റി. ഇന്നു കു­റു­ക്ക­നെ­യാ­ണു ക­ണി­ക­ണ്ട­തെ­ന്നു തോ­ന്നു­ന്നു.
  6. പ­തി­നൊ­ന്നാ­മി­ട­ത്തു വ്യാ­ഴം­ത­ന്നെ നി­ങ്ങൾ­ക്കു്. എ­ങ്ങ­നെ ക­ച്ച­വ­ട­ത്തിൽ ലാഭം കി­ട്ടാ­തി­രി­ക്കും!
  7. വെ­ള്ളം കൂ­ട്ടാ­ത്ത നുണ പ­റ­ഞ്ഞാൽ, ഞങ്ങൾ വെ­ള്ള­രി­ക്ക­പ്പൊ­ട്ട­ന്മാ­ര­ല്ല അതു വി­ശ്വ­സി­ക്കു­വാൻ.
  8. കു­ഴി­ക്കു കാ­ലു­നീ­ട്ടി­യി­രി­ക്ക­യാ­ണു്; എ­ന്നി­ട്ടും പ­ണ­ക്കൊ­തി­ക്കു കു­റ­വി­ല്ല.
  9. പു­ത്ത­രി­യിൽ­ത­ന്നെ ക­ല്ലു­ക­ടി­ച്ചാ­ലെ­ന്തു­ചെ­യ്യും?
  10. പി­ച്ച­ള തെ­ളി­ഞ്ഞു. ചെ­മ്പു പു­റ­ത്താ­വാ­തെ നോ­ക്കാൻ എ­ന്നും ക­ഴി­യു­മോ?
  11. ത­ല­യി­ലി­രു­ന്നു ചെവി തി­ന്നു­ന്ന വർ­ഗ്ഗം!
  12. നാ­വി­നു ക­ടി­ഞ്ഞാ­ണു വേണം.
  13. ക­ല്യാ­ണം ക­ല­ഹ­ത്തി­ന്റെ നാ­ന്ദി­യാ­യി. അ­തി­ന്റെ സൂ­ത്ര­ധാ­ര­നാ­യി നി­ങ്ങൾ കൂ­ടേ­ണ്ടി­യി­രു­ന്നി­ല്ല. ഇനി ഭ­ര­ത­വാ­ക്യം ന­ന്നാ­ക്കാൻ നോ­ക്കു­ക.
അ­ഭി­ക­ഥ­ന­വും അ­നു­ക­ഥ­ന­വും

സാ­മു­ദാ­യി­ക ജീ­വി­ത­ത്തിൽ ഭാ­ഷ­യു­ടെ ഉ­പ­യോ­ഗം ആ­ശ­യ­വി­നി­മ­യ­മാ­ണു്. അ­ന്യോ­ന്യം മ­നോ­ഗ­ത­ങ്ങ­ള­റി­യി­ക്കു­വാൻ മു­ഖ്യ­മാ­യ ഉപായം നേ­രി­ട്ടു­ള്ള സം­ഭാ­ഷ­ണ­മാ­കു­ന്നു. എ­ഴു­താൻ ലി­പി­കൾ ക­ണ്ടു­പി­ടി­ക്കു­ന്ന­തി­നു മുൻ­പു് അ­ത­ല്ലാ­തെ മാർ­ഗ്ഗ­മു­ണ്ടാ­യി­രു­ന്നി­ല്ല. ഒ­രാ­ളു­ടെ സം­ഭാ­ഷ­ണം കേ­ട്ടു­നിൽ­ക്കു­ന്ന വ്യ­ക്തി ആ വ­ക്താ­വി­ന്റെ വാ­ക്യ­ങ്ങൾ അ­ങ്ങ­നെ­ത­ന്നെ ഉ­ദ്ധ­രി­ച്ചോ സ്വ­വാ­ക്യ­ങ്ങ­ളു­ടെ രൂ­പ­ത്തിൽ ആ­ക്കി­യോ അതു മ­റ്റു­ള്ള­വ­രെ ഗ്ര­ഹി­പ്പി­ക്കു­ന്ന രീ­തി­യും പണ്ടേ ന­ട­പ്പിൽ വ­ന്നി­ട്ടു­ള്ള­താ­ണു്. നേ­രി­ട്ടു വ്യ­ക്തി­കൾ സം­സാ­രി­ക്കു­ന്ന രീ­തി­ക്കു അ­ഭി­ക­ഥ­ന­മെ­ന്നും അതു കേ­ട്ട­നി­ന്ന അന്യൻ സ്വ­ന്തം വാ­ക്യ­ത്തിൽ ആ­ക്കി­പ്പ­റ­യു­ന്ന സ­മ്പ്ര­ദാ­യ­ത്തി­നു് അ­നു­ക­ഥ­ന­മെ­ന്നും പേ­രു­കൊ­ടു­ക്കാം (Direct and Indirect Speech).

അ­ഭി­ക­ഥ­ന­ത്തി­നു് ഉ­ദാ­ഹ­ര­ണം:

ഹ­രി­ക്കാ­രൻ:
അ­രു­തു്, ത­ന്റേ­ട­മി­ല്ലാ­ത്ത­വ­ളേ, ത­മ്പു­രാൻ വ­സ­ന്തോ­ത്സ­വം വി­രോ­ധി­ച്ചി­രി­ക്കെ, നീ മാ­മ്പൂ­മൊ­ട്ട­റു­പ്പാൻ ഭാ­വി­ക്കു­ന്നു­വോ?
മ­ധു­ക­രി­ക:
(ഭ­യ­ത്തോ­ടെ) ആര്യൻ പ്ര­സാ­ദി­ക്ക­ണേ! ഈ കഥ ഞാൻ അ­റി­ഞ്ഞി­രു­ന്നി­ല്ല.
ഹ­രി­ക്കാ­രൻ:
കേ­ട്ടി­ല്ല­ത്രെ. മ­ര­ങ്ങ­ളും പ­ക്ഷി­ക­ളും­കൂ­ടി ത­മ്പു­രാ­ന്റെ കല്പന ധ­രി­ച്ചി­രി­ക്കു­ന്നു.

ഈ സം­വാ­ദം­ത­ന്നെ അ­നു­ക­ഥ­ന രൂ­പ­മാ­ക്കി ന­മു­ക്കു മാ­റ്റാം.

ത­മ്പു­രാ­ന്റെ വ­സ­ന്തോ­ത്സ­വ­വും വി­രോ­ധി­ച്ചി­രി­ക്കെ മ­ധു­ക­രി­ക മാ­മ്പൂ­മൊ­ട്ട­റു­പ്പാൻ ഭാ­വി­ച്ച­തു സാ­ഹ­സ­മാ­യെ­ന്നും ത­ന്റേ­ട­മി­ല്ലാ­ത്ത അവൾ അതു ചെ­യ്തു­കൂ­ടെ­ന്നും ഹ­രി­ക്കാ­രൻ ശാ­സി­ച്ചു. ആ­ര്യ­നാ­യ ഉ­ദ്യാ­ന­പാ­ലൻ പ്ര­സാ­ദി­ക്ക­ണ­മെ­ന്നും താൻ ആ കഥ അ­റി­ഞ്ഞി­രു­ന്നി­ല്ലെ­ന്നും മ­ധു­ക­രി­ക ഭ­യ­ത്തോ­ടു­കൂ­ടി അ­റി­യി­ച്ചു. വ­സ­ന്തോ­ത്സ­വം വി­രോ­ധി­ച്ചി­രി­ക്കു­ന്ന­തു അവൾ കേ­ട്ടി­ല്ലെ­ന്നു താൻ വി­ശ്വ­സി­ക്കു­ന്നി­ല്ലെ­ന്നും മ­ര­ങ്ങ­ളും പ­ക്ഷി­ക­ളും­കൂ­ടി ആ കല്പന ധ­രി­ച്ചി­രി­ക്കു­ന്നു­വെ­ന്നും ഹ­രി­ക്കാ­രൻ മ­റു­പ­ടി പ­റ­ഞ്ഞു.

അ­ഭി­ക­ഥ­ന­ത്തിൽ ഉ­ത്ത­മ­പു­രു­ഷ­നേ­യും മ­ദ്ധ്യ­മ­പു­രു­ഷ­നേ­യും കു­റി­ക്കു­ന്ന സർ­വ്വ­നാ­മ­ങ്ങൾ ധാ­രാ­ളം ക­ലർ­ന്നി­രി­ക്കും. (ഞാൻ, ഞങ്ങൾ, നീ, നി­ങ്ങൾ, താ­ങ്കൾ, നാം, നമ്മൾ മു­ത­ലാ­യ­വ) അ­വ­യ്ക്കു പകരം പ്രഥമ പു­രു­ഷ­സർ­വ്വ­നാ­മ­ങ്ങ­ളും സ്വ­വാ­ചി­സർ­വ്വ­നാ­മ­ങ്ങ­ളും സ­ന്ദർ­ഭ­വും ഔ­ചി­ത്യ­വും നോ­ക്കി പ്ര­യോ­ഗി­ക്ക­ണം, അ­നു­ക­ഥ­ന­രൂ­പ­മാ­ക്കു­മ്പോൾ ‘ഇ’ എന്ന വി­വേ­ച­ക­സർ­വ്വ­നാ­മ­ത്തി­ന്റെ സ്ഥാ­ന­ത്തു് ആ വി­ഭാ­ഗ­ത്തിൽ­പ്പെ­ട്ട ‘അ’ പകരം ചേർ­ക്കു­ക­യും വേണം. ഉ­ദാ­ഹ­ര­ണ­ത്തിൽ­നി­ന്നു് ഈ കാ­ര്യ­മെ­ല്ലാം ഗ്ര­ഹി­ക്കാം.

ഈ ര­ണ്ടു് സം­ഭാ­ഷ­ണ­രീ­തി­ക­ളും ക­ലർ­ത്തി പ്ര­യോ­ഗി­ക്കു­ന്ന­തു സാ­ധാ­ര­ണ­മാ­കു­ന്നു. അ­ഭി­ക­ഥ­ന­ത്തിൽ നി­ന്നു് അ­തേ­പ­ടി ഉ­ദ്ധ­രി­ക്കു­ന്ന വാ­ക്യ­ങ്ങൾ അ­നു­ക­ഥ­ന­ത്തിൽ ചേർ­ക്കു­മ്പോൾ അവ ഉ­ദ്ധ­ര­ണി ചി­ഹ്നം­കൊ­ണ്ടു് പ­ര­കീ­യ­മാ­ണെ­ന്നു സൂ­ചി­പ്പി­ക്ക­ണം. “ ” ഇ­താ­ണു് ഉ­ദ്ധ­ര­ണി.

ഉ­ദാ­ഹ­ര­ണം:

“അ­രു­തു്, ത­ന്റേ­ട­മി­ല്ലാ­ത്ത­വ­ളേ, ത­മ്പു­രാൻ വ­സ­ന്തോ­ത്സ­വം വി­രോ­ധി­ച്ചി­രി­ക്കെ നീ മാ­മ്പൂ­മൊ­ട്ട­റു­പ്പാൻ ഭാ­വി­ക്കു­ന്നു­വോ?” എന്നു ഹ­രി­ക്കാ­രൻ മ­ധു­ക­രി­ക­യെ ശാ­സി­ച്ചു. “ആര്യൻ പ്ര­സാ­ദി­ക്ക­ണേ! ഈ കഥ ഞാൻ അ­റി­ഞ്ഞി­രു­ന്നി­ല്ല” എ­ന്നു് ഭ­യ­ത്തോ­ടു­കൂ­ടി ആ ബാലിക അ­റി­യി­ച്ചു. താനതു വി­ശ്വ­സി­ക്കു­ന്നി­ല്ലെ­ന്നും മ­ര­ങ്ങ­ളും പ­ക്ഷി­ക­ളും ആ കല്പന അ­റി­ഞ്ഞി­രി­ക്കു­ന്നെ­ന്നും ഹ­രി­ക്കാ­രൻ മ­റു­പ­ടി പ­റ­ഞ്ഞു.

ഇനി അ­നു­ക­ഥ­നം അ­ഭി­ക­ഥ­ന­മാ­യി മാ­റ്റു­ന്ന രീ­തി­ക്കും ഒ­രു­ദാ­ഹ­ര­ണം കാ­ണി­ക്കാം.

കു­റ­ച്ചു­ദി­വ­സ­മേ ആ­യു­ള്ളൂ ത­മ്പു­രാ­ന്റെ സ­ന്നി­ധി­യി­ലേ­യ്ക്കു് അ­വി­ട­ത്തെ സ്യാ­ലൻ തന്നെ അ­യ­ച്ചി­ട്ടെ­ന്നും ത­നി­ക്കു പ്ര­മ­ദ­വ­നം ന­ന്നാ­ക്കു­ന്ന പ­ണി­യു­ടെ തി­ര­ക്കു­കൊ­ണ്ടു് മ­റ്റൊ­ന്നി­ലും ശ്ര­ദ്ധ­പ­തി­പ്പി­ക്കാൻ അവസരം കി­ട്ടാ­റി­ല്ലെ­ന്നും ആ­ര്യ­നാ­യ ഹ­രി­ക്കാ­ര­നോ­ടു് മ­ധു­ക­രി­ക പ­റ­ഞ്ഞു.

അതു് ശ­രി­യാ­യി­രി­ക്കാ­മെ­ന്നും ഇനി അ­ങ്ങ­നെ ചെ­യ്യ­രു­തെ­ന്നും ഹ­രി­ക്കാ­രൻ മ­റു­പ­ടി നൽകി.

അ­ഭി­ക­ഥ­നം—

മ­ധു­ക­രി­ക:
ആര്യാ, ത­മ്പു­രാ­ന്റെ സ­ന്നി­ധി­യി­ലേ­ക്കു് അ­വി­ട­ത്തെ സ്യാ­ലൻ എന്നെ അ­യ­ച്ചി­ട്ടു കു­റ­ച്ചു ദി­വ­സ­മേ ആ­യു­ള്ളൂ. പ്ര­മ­ദ­വ­നം ന­ന്നാ­ക്കു­ന്ന പ­ണി­യു­ടെ തി­ര­ക്കു­കൊ­ണ്ടു് എ­നി­ക്കു മ­റ്റൊ­ന്നി­ലും ശ്ര­ദ്ധ പ­തി­പ്പി­ക്കാൻ അവസരം കി­ട്ടാ­റി­ല്ല.
ഹ­രി­ക്കാ­രൻ:
ആ­ക­ട്ടെ, ഇനി ഇ­ങ്ങ­നെ ചെ­യ്യ­രു­തു്.

വി­ദ്യാർ­ത്ഥി­കൾ അ­നു­ക­ഥ­ന­ത്തി­ന്റേ­യും അ­ഭി­മു­ഖ­ക­ഥ­ന­ത്തി­ന്റേ­യും രീ­തി­ഭേ­ദ­ങ്ങൾ ഗ്ര­ഹി­ക്ക­യും രണ്ടു സ­മ്പ്ര­ദാ­യ­ത്തി­ലും എ­ഴു­തി­പ്പ­ഠി­ക്ക­യും ചെ­യ്യ­ണം.

അ­ഭ്യാ­സം ൫൨
  • അ­നു­ക­ഥ­ന­രീ­തി­യിൽ അർ­ത്ഥ­മെ­ഴു­തു­ക:
    പ­ട­യാ­ളി:

‘വാളേ, തെ­ളി­ഞ്ഞി­ടു­ക; നിൻ പ­ണി­തീർ­ന്ന­തി­ല്ല,

നാ­ളേ­യ്ക്കു നീ­ട്ടി­ടു­ക നി­ന്റെ­യു­റ­ക്ക­മെ­ല്ലാം.

ആ­ളേ­റെ­യു­ണ്ടി­ഹ പ­ട­യ്ക്കു­വ­രു­ന്നു,തേൻചൊ-​

ല്ലാ­ളേ, നി­ന­ക്കി­നി­യു­മി­ന്നൊ­രു കാ­ഴ്ച­കാ­ണാം.’

  • അ­നു­ക­ഥ­ന­മാ­ക്കു­ക:-
  • ഹമീദ്:
    നാ­യാ­ട്ടു പാ­ടി­ല്ലെ­ന്നാ­ണോ നി­ങ്ങ­ളു­ടെ വാദം?
    അ­ബ്ദുൾ:
    ഞാൻ അ­ങ്ങ­നെ പ­റ­ഞ്ഞി­ല്ല­ല്ലൊ. വി­നോ­ദ­ത്തി­നു­വേ­ണ്ടി മൃ­ഗ­ങ്ങ­ളെ നാ­യാ­ടു­ന്ന­തു് ക്രൂ­ര­മാ­ണെ­ന്നാ­ണു് എന്റെ പക്ഷം.
    ഹമീദ്:
    പു­ലി­യും കാ­ട്ടാ­ന­യും ഗ്രാ­മ­ങ്ങ­ളിൽ വന്നു ആ­ളു­ക­ളേ­യും പ­ശു­ക്ക­ളേ­യും മ­റ്റും കൊ­ന്നാൽ കൈയും കെ­ട്ടി­യി­രി­ക്കു­ന്ന­തു പാ­പ­മ­ല്ലേ? ആ ക്രൂര മൃ­ഗ­ങ്ങ­ളെ അ­പ്പോൾ കൊ­ല്ലേ­ണ്ട­ത­ല്ലേ?
    അ­ബ്ദുൾ:
    തീർ­ച്ച­യാ­യി­ട്ടും.
ക­ച്ച­വ­ട­ക്കാ­രൻ:
സ്നേ­ഹി­താ, വരൂ. ഞാൻ വളരെ പുതിയ പു­സ്ത­ക­ങ്ങൾ വ­രു­ത്തി­യി­ട്ടു­ണ്ടു്. നി­ങ്ങ­ളു­ടെ വാ­യ­ന­ശാ­ല­യ്ക­ക്കു് എന്റെ കൈ­വ­ശ­മു­ള്ള കുറെ പു­സ്ത­ക­ങ്ങൾ വാ­ങ്ങി­യാൽ കൊ­ള്ളാം.
കാ­ര്യ­ദർ­ശി:
ഞ­ങ്ങൾ­ക്കു് ഇ­ത്ത­വ­ണ വ­ള­രെ­ക്കു­റ­ച്ചു പ­ണ­മേ­യു­ള്ളൂ. എ­ന്നാ­ലും ഞാൻ നോ­ക്ക­ട്ടെ. നി­ങ്ങ­ളു­ടെ അ­ടു­ക്കൽ നല്ല പു­സ്ത­ക­ങ്ങൾ ഉ­ണ്ടെ­ങ്കിൽ ചിലതു വാ­ങ്ങാം.
ക­ച്ച­വ­ട­ക്കാ­രൻ:
വരു, ഇ­രി­ക്കൂ. ചാ­യ­വ­രു­ത്ത­ട്ടെ?
  • അ­ഭി­ക­ഥ­ന­മാ­ക്കു­ക:- ബു­ദ്ധൻ, യാ­ഗ­ത്തി­ന്നെ­തി­രാ­ക­യാൽ, തന്റെ നാ­ട്ടിൽ നി­ന്നു് ഉടൻ പൊ­യ്ക്കൊ­ള്ള­ണ­മെ­ന്നു മ­ഗ­ധ­രാ­ജാ­വു് ആ­ജ്ഞാ­പി­ച്ചു. ജ­ന്തു­ക്ക­ളെ നി­ഗ്ര­ഹി­ക്കു­ന്ന­തു ധർ­മ്മ­മാ­ണെ­ന്നു ക­രു­തു­ന്ന രാ­ജാ­വി­ന്റെ നാ­ട്ടിൽ നി­ന്നു പോ­ക­രു­തെ­ന്നു പ­റ­ഞ്ഞാ­ലാ­ണു് ത­നി­ക്കു വി­ഷാ­ദം തോ­ന്നു­ക­യെ­ന്നും, ഉടൻ യാ­ത്ര­യ്ക്ക­നു­വ­ദി­ച്ച­തിൽ സ­ന്തോ­ഷ­മാ­ണു­ള്ള­തെ­ന്നും, ബു­ദ്ധൻ ധീ­ര­മാ­യ സ്വ­ര­ത്തിൽ മ­റു­പ­ടി പ­റ­ഞ്ഞു.
ലി­പി­വി­ന്യാ­സം

എ­റ­ണാ­കു­ളം,

10-6-1995

പ്രി­യ­പ്പെ­ട്ട ഭാ­സ്ക­രാ,

സ്നേ­ഹ­പൂർ­വ്വം അയച്ച കത്തു യ­ഥാ­കാ­ലം കി­ട്ടി. അ­ക്ഷ­ര­ങ്ങ­ളു­ടെ വടിവു ന­ന്നാ­ക്കാൻ ശ്ര­മി­ക്ക­ണ­മെ­ന്നു മുൻ­പൊ­രു ക­ത്തിൽ ഞാൻ ഉ­പ­ദേ­ശി­ച്ച­തു വ്യർ­ത്ഥ­മാ­യി­ല്ലെ­ന്നു കാ­ണു­ന്ന­തിൽ സ­ന്തോ­ഷ­മു­ണ്ടു്. കൈ­യ­ക്ഷ­ര­ത്തി­നു നല്ല വ­ടി­വും മി­ഴി­വും തു­ട­ങ്ങി­യി­രി­ക്കു­ന്നു. ഇ­നി­യും ഈ വി­ഷ­യ­ത്തിൽ മ­ന­സ്സി­രു­ത്ത­ണം.

ഇ­ത്ത­വ­ണ മറ്റു ചില സം­ഗ­തി­ക­ളാ­ണു് എ­നി­ക്കു കു­റി­ക്കു­വാൻ തോ­ന്നു­ന്ന­തു്. ഒ­രി­ട­ത്തു ‘ദെയ’ എ­ന്നെ­ഴു­തി­യി­രി­ക്കു­ന്നു. എ­ഴു­തേ­ണ്ട­തു ‘ദയ’ എ­ന്നാ­ണു്. ഗ, ജ, ഡ, ദ, ബ, യ, ര, ല, ഈ വ്യ­ഞ്ജ­നാ­ക്ഷ­ര­ങ്ങൾ നാം ഉ­ച്ച­രി­ക്കു­മ്പോൾ ഇ­വ­യി­ലെ അകാരം ദു­ഷി­ച്ചു് എ­കാ­ര­ച്ഛാ­യ ക­ലർ­ന്ന­താ­യി­ത്തീ­രു­ന്നു­ണ്ടെ­ന്നു­ള്ള­തു വാ­സ്ത­വം തന്നെ. എ­ന്നാ­ലും, ഗംഗ, ജന്മം, ദയ, ബലം, യമി, രമ, ലത, എ­ന്നൊ­ക്കെ­യേ എ­ഴു­തു­വാൻ പാ­ടു­ള്ളൂ. ഈ ലി­പി­ക­ളെ­ഴു­തു­മ്പോൾ പ്ര­മാ­ദം പ­റ്റാ­തെ സൂ­ക്ഷി­ക്ക­ണം. ഇം­ഗ്ലീ­ഷിൽ ഉ­ച്ചാ­ര­ണ­വൈ­ക­ല്യ­മോ ലി­പി­വി­ന്യാ­സ­ത്തിൽ ന്യൂ­ന­ത­യോ പ­റ്റി­യാൽ അതു ല­ജ്ജാ­ക­ര­മാ­യി തോ­ന്നാ­റി­ല്ലേ? മാ­തൃ­ഭാ­ഷ­യിൽ അ­ങ്ങ­നെ­യു­ള്ള അ­ബ­ദ്ധം നേ­രി­ട്ടാൽ അധികം ല­ജ്ജാ­വ­ഹ­മാ­യി­ത്തോ­ന്നേ­ണ്ട­താ­ണു്.

സം­വൃ­തോ­കാ­രം എ­ഴു­തു­ന്ന­തിൽ ചി­ല­പ്പോൾ, അ­ശ്ര­ദ്ധ­കൊ­ണ്ടാ­യി­രി­ക്ക­ണം, തെ­റ്റു­പ­റ്റു­ന്നു­ണ്ടു്. ‘എ­നി­ക്കു അ­ങ്ങോ­ട്ടു വ­ര­ണ­മെ­ന്നു ആ­ഗ്ര­ഹ­മു­ണ്ടു്’ എന്നു ക­ത്തിൽ എ­ഴു­തി­യി­രി­ക്കു­ന്നു. വ­രു­ന്ന­തു് എ­നി­ക്കു് ആ­ഹ്ലാ­ദാ­വ­ഹം തന്നെ. സം­വൃ­തോ­കാ­ര­ത്തി­നു പിൻ­പു് സ്വരം വ­ന്നാൽ, ഉകാരം വി­വൃ­ത­മാ­ക്കി­യെ­ഴു­ത­രു­തെ­ന്നു ഞാൻ പ­ഠി­പ്പി­ച്ചി­രു­ന്ന­ത­ല്ലേ? ഈ തെ­റ്റു് ഇനി വ­രു­ത്തി­യാൽ എ­നി­ക്കു പ­രി­ഭ­വം ആവും. എന്റെ വി­ദ്യാർ­ത്ഥി­കൾ ചെറിയ അ­ക്ഷ­ര­ത്തെ­റ്റു­പോ­ലും വ­രു­ത്തു­ന്ന­തു് എ­നി­ക്കു് ഇ­ഷ്ട­മ­ല്ല. വാ­ക്യാ­വ­സാ­ന­ങ്ങ­ളിൽ സം­വൃ­തോ­കാ­രം വ­രു­ന്നി­ട­ത്തൊ­ക്കെ ഭാ­സ്ക­രൻ ശ­രി­ക്കു് എ­ഴു­തി­യി­ട്ടു­മു­ണ്ടു്. ഭി­ത്തി­ക, അ­ങ്കു­ശം, ഈ ചി­ഹ്ന­ങ്ങ­ളാ­വ­ശ്യ­മാ­യ വാ­ക്യ­ഭാ­ഗം സം­വൃ­തോ­കാ­ര­ത്തി­ലാ­ണു് അ­വ­സാ­നി­ക്കു­ന്ന­തെ­ങ്കിൽ, അതു വി­വൃ­ത­മാ­ക്കി­യെ­ഴു­ത­രു­തു്, മ­റ­ക്കു­ക­യി­ല്ല­ല്ലൊ.

ഭാ­സ്ക­ര­നെ­ന്താ­ണു്, എന്റെ ‘പു­റ­ന്നാൾ’ ‘എടവ’ മാ­സ­ത്തി­ല­ല്ലേ എന്നു ചോ­ദി­ച്ചി­രി­ക്കു­ന്ന­തു്? എന്റെ പി­റ­ന്നാൾ ഇ­ട­വ­മാ­സ­ത്തി­ലാ­ണു്. പി­റ­ന്ന­നാൾ പു­റ­ന്നാ­ളാ­കു­മോ? പി­റ­ന്നാ­ള­ല്ലേ ആവുക? പ­ദാ­ദി­യി­ലെ ഇകാരം ഉ­ച്ചാ­ര­ണ­ത്തി­ലു­ള്ള ഉ­ദാ­സീ­ന­ത നി­മി­ത്തം ചി­ല­രു് ‘എ’ എ­ന്നാ­ക്കാ­റു­ണ്ടു്. അവരും എ­ഴു­തു­മ്പോൾ ആ തെ­റ്റു­വ­രു­ത്തു­ക­യി­ല്ല. എല, എലവു്, എ­ന്നൊ­ക്കെ­യെ­ഴു­തു­ന്ന­തു് ശ­രി­യ­ല്ലെ­ന്നും, ഇല, ഇലവു്, എ­ന്നെ­ല്ലാ­മാ­ണു ശ­രി­യാ­യ രൂ­പ­മെ­ന്നും ഓർ­ത്തി­രി­ക്ക­ണം. ചി­ല­രു് ‘പെ­റ­ന്നാൾ’, ‘പെഴ’, ‘കെ­ഴ­ക്കു്’, ‘വെ­ള­ക്കു്’ എ­ന്നു് ഉ­ച്ചാ­ര­ണ­ശു­ദ്ധി­യി­ല്ലാ­തെ പറയും; അ­ത­നു­സ­രി­ച്ചു് എ­ഴു­തും ‘പി­റ­ന്നാൾ’, ‘പിഴ’, ‘കി­ഴ­ക്കു്’, ‘വി­ള­ക്കു്’ എ­ന്നൊ­ക്കെ­യാ­ണു് എ­ഴു­തേ­ണ്ട­തും പ­റ­യേ­ണ്ട­തും.

ഭാ­സ്ക­ര­ന്റെ ച­ങ്ങാ­തി­യാ­യ വർ­ഗീ­സ് ഇ­പ്പോൾ നല്ല വണ്ണം പ­ഠി­ക്കു­ന്നു­ണ്ടു്, ഇല്ലേ? വർ­ഗീ­സ് ര­ണ്ടാ­ഴ്ച­മുൻ­പു് എ­നി­ക്കു് ഒരു ക­ത്ത­യ­ച്ചി­രു­ന്നു. ഓരോ പ്ര­ധാ­ന­സം­ഗ­തി­യും വ­കു­പ്പു­തി­രി­ച്ചു്, ഇ­ട­ത്തു­ഭാ­ഗ­ത്തു സ്ഥ­ലം­വി­ട്ടു്, വൃ­ത്തി­യാ­യി എ­ഴു­തി­യി­രി­ക്കു­ന്നു. അയാൾ ഒരു കാ­ര്യം മ­റ­ന്നു­പോ­യി. മു­ക­ളിൽ ക­ത്തെ­ഴു­തി­യ തീ­യ­തി­യേ കു­റി­ച്ചി­ട്ടു­ള്ളൂ. സ്ഥലം കാ­ണി­ച്ചി­ട്ടി­ല്ല. തി­രു­വ­ന­ന്ത­പു­ര­ത്തു്, ന­മ്മു­ടെ ആ പാ­ഠ­ശാ­ല­യിൽ­ത്ത­ന്നെ­യാ­ണോ വർ­ഗീ­സ് പ­ഠി­ക്കു­ന്ന­തു്? ആ മി­ടു­ക്കൻ, ‘പെ­ട്ട­ന്നു’ സ­ന്തോ­ഷം തോ­ന്നി, ‘ആ­ണ­ന്നു’ വി­ചാ­രി­ച്ചി­ല്ല, എ­ന്നൊ­ക്കെ എ­ഴു­തി­യി­രി­ക്കു­ന്നു. ‘ആ­ണെ­ന്നു്’, ‘പെ­ട്ടെ­ന്നു്’, ‘പോ­യെ­ന്നു്’, എ­ന്നെ­ല്ലാ­മാ­ണു് എ­ഴു­തേ­ണ്ട­തു്. ‘എ­തിർ­ക്കു­ന്നു’, ‘എ­തിർ­ത്തു’, എ­ന്നാ­ണു ശു­ദ്ധ­രൂ­പ­മെ­ന്നാ­ലോ­ചി­ക്കാ­തെ ‘എ­തൃ­ക്കു­ന്നു’, ‘എ­തൃ­ത്തു’ എ­ന്നി­ങ്ങ­നെ എ­ഴു­തു­ന്ന­തു് അ­ശ്ര­ദ്ധ­കൊ­ണ്ട­ല്ലേ? ‘വൈ­യാ­ക­ര­ണ­നെ’ ‘വ­യ്യാ­ക­ര­ണ­നാ’ക്കു­ന്ന­തും ‘നൈ­യാ­യി­ക­നെ’ ‘ന­യ്യാ­യി­ക­നാ’ക്കു­ന്ന­തും വലിയ തെ­റ്റാ­ണു്.

ഭാ­സ്ക­രൻ കേ­ട്ടി­ട്ടു­ണ്ടോ ന­മ്മു­ടെ ചില അ­മ്മൂ­മ്മ­മാർ ‘ഔ­വ­ന­വാ­സം ക­ഴി­ഞ്ഞു പു­രി­പു­ക്കു യ­വ്വ­ന­മോ­ട­ങ്ങി­രി­ക്കും കാലം’ എന്നു കീർ­ത്ത­ന­ത്തിൽ ചൊ­ല്ലു­ന്ന­തു്? അ­കാ­രാ­ദി ക്ര­മ­ത്തി­ലു­ള്ള കീർ­ത്ത­ന­മാ­ക­യാൽ, ‘ഔ’ എ­ന്നാ­യി­രി­ക്കും വർ­ണ്ണം എ­ന്നു് അവർ ഭ്ര­മി­ച്ചു­പോ­യ­താ­യി­രി­ക്ക­ണം. ‘അ­വ്വ­ന­വാ­സം’ എ­ന്നാ­ണു് ആ ഈരടി തു­ട­ങ്ങു­ന്ന­തു്. യു­വാ­വി­ന്റെ ഭാവം യൗ­വ­ന­മാ­ണു്; യ­വ്വ­ന­മ­ല്ല. തെ­റ്റു­പ­റ്റാ­തെ സൂ­ക്ഷി­ക്ക­ണം, ഈ വാ­ക്കു് ഉ­ച്ച­രി­ക്കു­മ്പോ­ഴും എ­ഴു­തു­മ്പോ­ഴും ഗു­രു­വി­ന്റെ ഭാവം ഗൗരവം, പു­രു­ഷ­ന്റെ ധർ­മ്മം പൗ­രു­ഷം. ‘അ­നു­ഗൃ­ഹീ­ത­നാ­യ കവി’ എ­ന്ന­ല്ലാ­തെ ‘അ­നു­ഗ്ര­ഹം’ എന്ന ക്രി­യാ­നാ­മ­രൂ­പം ക­ണ്ടു് ‘അ­നു­ഗ്ര­ഹീ­തൻ’ എന്നു വർ­ഗീ­സ് തെ­റ്റി­ദ്ധ­രി­ച്ചെ­ഴു­തി­യി­രു­ന്നു, അ­യാ­ളു­ടെ ക­ത്തിൽ. ‘ഗൃ­ഹീ­തൻ’, ‘അ­നു­ഗൃ­ഹീ­തൻ’, എ­ന്നി­ങ്ങ­നെ­യാ­ണു് സാ­ധു­വാ­യ രൂപം.

ന­മ്മു­ടെ നാ­ടി­നു് ‘അ­ഭി­വൃ­ദ്ധി’യു­ണ്ടാ­ക്കു­ന്ന ‘പ്ര­വൃ­ത്തി’കളിൽ വി­ദ്യാർ­ത്ഥി­ക­ളാ­യ നി­ങ്ങൾ പ­ങ്കു­കൊ­ള്ളു­ന്ന­തു ന­ന്നു്. ന­ല്ല­തു ‘പ്ര­വർ­ത്തി­ക്കാ’നാണു് കൈയ്; തീയതു ‘പ്ര­വർ­ത്തി­ക്കാ’നല്ല. അ­തു­കൊ­ണ്ടു് ശ്രേ­യ­സ്സു ‘വർ­ദ്ധി­ക്കും’. സ്നേ­ഹ­ത്തെ­ക്ക­രു­തി ‘നൂ­റാ­വൃ­ത്തി’ മ­രി­ക്കു­വാൻ ഒരു മ­ഹാ­ക­വി പ­റ­യു­ന്നു. രാ­ജ്യ­സ്നേ­ഹ­ത്തെ­ക്ക­രു­തി ജ­ന്മ­വും മ­ര­ണ­വും എത്ര ‘ആ­വർ­ത്തി­ച്ചാ­ലും’ സ­ന്തോ­ഷി­ക്ക­യാ­ണു വേ­ണ്ട­തു്, എ­ന്നു­കൂ­ടി ഞാൻ പ­റ­യ­ട്ടെ. (പ്ര­വൃ­ത്തി, ആ­വൃ­ത്തി, നി­വൃ­ത്തി, അ­ഭി­വൃ­ദ്ധി എ­ന്നി­ങ്ങ­നെ­യാ­ണു നാ­മ­രൂ­പ­ങ്ങൾ. പ്ര­വർ­ത്തി­ക്കു­ന്നു, ആ­വർ­ത്തി­ക്കു­ന്നു, നി­വർ­ത്തി­ക്കു­ന്നു, അ­ഭി­വൃ­ദ്ധി­ക്കു­ന്നു, എ­ന്നി­ങ്ങ­നെ­യാ­ണു ക്രി­യാ­രൂ­പം. ഭാ­സ്ക­രൻ ‘പ്ര­വർ­ത്തി’ എന്നു നാ­മ­രൂ­പം എ­ഴു­തി­യ­തു ശ­രി­യാ­യി­ല്ല.)

അ­ധ­പ­ത­നം, അ­ന്ത­ക­ര­ണം, ദുഖം എ­ന്നൊ­ക്കെ ചില പ­ത്ര­ലേ­ഖ­ന­ങ്ങ­ളിൽ കാ­ണാ­റി­ല്ലേ? ഭാ­സ്ക­ര­നു ചി­രി­വ­രാ­റി­ല്ലേ അ­ങ്ങ­നെ­യെ­ഴു­തി­ക്കാ­ണു­മ്പോൾ. അ­ധഃ­പ­ത­നം, അ­ന്തഃ­ക­ര­ണം, ദുഃഖം, എ­ന്നി­ങ്ങ­നെ ശ­രി­യാ­യി­ട്ടെ­ഴു­തു­വാൻ സാ­ധി­ക്കാ­ത്ത­വർ പ­ത്ര­ലേ­ഖ­ക­ന്മാ­രാ­യാൽ എന്തു ചെ­യ്യും! വി­സർ­ഗ്ഗം സം­സ്കൃ­ത­ഭാ­ഷ­യിൽ മാ­ത്ര­മു­ള്ള ഒരു ധ്വ­നി­വി­ശേ­ഷ­മാ­ണു്. സം­സ്കൃ­ത­ത്തി­ന്റെ അ­ക്ഷ­ര­മാ­ല ന­മ്മു­ടെ അ­ക്ഷ­ര­മാ­ല­യിൽ ചേർ­ക്കു­ന്ന­തി­നു മുൻ­പു് ഈ ധ്വനി ഉ­ച്ച­രി­ക്കാ­നും എ­ഴു­താ­നും മ­ല­യാ­ളി­കൾ­ക്കു സാ­ധി­ച്ചി­രു­ന്നി­ല്ല. ഗ, ജ, ഡ, ദ, ബ; ഖ, ഛ, ഠ, ഥ, ഫ; ഘ, ഝ, ഢ, ധ, ഭ; ശ, ഷ, സ, ഹ, ഈ വ്യ­ഞ്ജ­നാ­ക്ഷ­ര­ങ്ങ­ളും ന­മ്മു­ടെ ഭാ­ഷ­യി­ലി­ല്ലാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് സം­സ്കൃ­ത­പ­ദ­ങ്ങൾ അ­ങ്ങ­നെ തന്നെ എ­ഴു­താൻ ക­ഴി­ഞ്ഞി­രു­ന്നി­ല്ല, പ­ണ്ടു്. അ­ന്നാ­ണു്, തു­ക്കം (ദുഃഖം), തുകം (സുഖം) ചടം (ജഡം) എ­ന്നൊ­ക്കെ മ­ല­യാ­ളി­കൾ പ­റ­ക­യും, എ­ഴു­തു­ക­യും ചെ­യ്തി­രു­ന്ന­തു്. ഇ­ങ്ങ­നെ രൂപം മാ­റ്റി, മറ്റു ഭാ­ഷ­ക­ളിൽ നി­ന്നു വാ­ക്കു­ക­ളെ­ടു­ക്കു­മ്പോൾ, അ­വ­യ്ക്കു ത­ത്ഭ­വ­ങ്ങൾ എന്നു പേ­രി­ടാം. ഇന്നു ന­മു­ക്കു ത­ത്ഭ­വ­രൂ­പം വേ­ണ്ട­ല്ലൊ. അ­തേ­പ­ടി, ത­ത്സ­മ­ങ്ങ­ളാ­യി­ട്ടു­ത­ന്നെ, എ­ടു­ക്കാ­മ­ല്ലൊ. അ­ന്തഃ­ക­ര­ണം, ദുഃഖം, അ­ധഃ­പ­ത­നം, മ­നഃ­പ­രി­ഷ്ക്കാ­രം, ഇ­ങ്ങ­നെ സം­സ്കൃ­ത­ത­ത്സ­മ­ങ്ങൾ ത­ന്നെ­യാ­ണു് വി­ദ്യാർ­ത്ഥി­കൾ എ­ഴു­ത്തെ­ഴു­തു­മ്പോ­ഴും ഉ­പ­ന്യാ­സം ര­ചി­ക്കു­മ്പോ­ഴും പ്ര­യോ­ഗി­ക്കേ­ണ്ട­തു്.

ഭാ­സ്ക­ര­ന്റെ ക­ത്തിൽ ഒരു വാ­ക്യം ഉ­ണ്ടാ­യി­രു­ന്നു: ‘ഞങ്ങൾ ആ സത്യം മ­റ­ക്കു­ക­യി­ല്ല’, എ­ന്ന­ല്ലേ? സത്യം മ­റ­ക്ക­രു­തു്; സത്യം മ­റ­യ്ക്ക­യു­മ­രു­തു്. ‘മ­റ­യ്ക്കു­ക’, ‘മ­റ­ക്കു­ക’; ‘ഉ­റ­ക്കു­ക’, ‘ഉ­റ­യ്ക്കു­ക’; ‘കി­ട­യ്ക്കു­ക’, ‘കി­ട­ക്കു­ക’; ഈ പ­ദ­ങ്ങ­ളു­ടെ ജോ­ടി­കൾ അർ­ത്ഥ­ത്തിൽ വലിയ അ­ന്ത­ര­മു­ണ്ടു്. താ­ല­വ്യ­മാ­യ അ­കാ­ര­ത്തി­നു­ശേ­ഷം യകാരം ആഗമം വ­രു­മെ­ന്നു പ­ഠി­ച്ചി­ട്ടു­ള്ള സ­ന്ധി­ക­ളി­ലെ­ല്ലാം അതു ചേർ­ക്ക­ണം. ‘വി­ല­യ്ക്കു’ പകരം ‘വി­ല­ക്കു’ പോരാ; ‘വി­ള­യ്ക്കു’ പകരം ‘വി­ള­ക്കും’.

മുൻ­പൊ­രി­ക്കൽ ഭാ­സ്ക­രൻ ഒരു ഉ­പ­ന്യാ­സം എന്നെ കാ­ണി­ച്ചി­ല്ലേ? പ­ഠി­ച്ചും ആ­ലോ­ചി­ച്ചും ആണു് അ­തെ­ഴു­തി­യ­തെ­ന്നു് എ­നി­ക്കു തോ­ന്നി. അ­തി­ലു­മു­ണ്ടാ­യി­രു­ന്നു, ചില അ­ക്ഷ­ര­ത്തെ­റ്റു­കൾ. ‘വ്യ­ത്യ­സ്തം’, ‘പ്ര­സ്താ­വം’, ‘മ­ന­സ്താ­പം’, എ­ന്നൊ­ക്കെ തി­രു­ത്തി ശ­രി­യാ­ക്കി­യി­ട്ട­ല്ലേ മാ­സി­ക­യ്ക്കു് അ­യ­ച്ച­തു്? ‘വ്യ­ത്യ­സ്ഥം’, ‘പ്ര­സ്ഥാ­പം’, ‘മ­ന­സ്ഥാ­പം’, ഇ­ങ്ങ­നെ എ­ഴു­തു­ന്ന­തു തെ­റ്റാ­കു­ന്നു. ‘സ്ഥാ­പി­ക്കു­ക’ എ­ന്ന­തി­നു പകരം ആ ലേ­ഖ­ന­ത്തിൽ ‘സ്താ­പി­ക്കു­ക’ എന്നു ക­ണ്ട­താ­യി ഓർ­ക്കു­ന്നു. അതും മാ­റ്റി­യ­ല്ലൊ.

ഈ എ­ഴു­ത്തു്, ഏ­താ­യാ­ലും, കുറെ നീ­ണ്ടു­പോ­യി. ആ സ്ഥി­തി­ക്കു് ലി­പി­വി­ന്യാ­സ­ത്തിൽ പ­റ്റാ­വു­ന്ന മറ്റു ചില തെ­റ്റു­കൾ­കൂ­ടി ചൂ­ണ്ടി­ക്കാ­ണി­ച്ചേ­ക്കാം. ഭാ­സ്ക­ര­നു് അതു സ­ഹാ­യ­മാ­വും; ഇല്ലേ? ‘ജിതം’, ‘നീതം’, ഈ വാ­ക്കു­കൾ­ക്കു് ജ­യി­ക്ക­പ്പെ­ട്ട­തു്, ന­യി­ക്ക­പ്പെ­ട്ട­തു്, എ­ന്നാ­ണ­ല്ലൊ അർ­ത്ഥം. ‘ജി’, ‘നീ’, ഈ സം­സ്കൃ­ത­ധാ­തു­ക്ക­ളോ­ടു് ‘തം’ എന്ന പ്ര­ത്യ­യ­മാ­ണു് ഇവിടെ ചേർ­ത്തി­രി­ക്കു­ന്ന­തു്. ഇതു മറ്റു ധാ­തു­ക്ക­ളോ­ടു ചേ­രു­മ്പോൾ സ­ന്ധി­യിൽ പല മാ­റ്റം വരും. ഉ­ദാ­ഹ­ര­ണ­മാ­യി ‘നശ് + തം’ സ­ന്ധി­യിൽ ‘നഷ്ടം’ എ­ന്നാ­കു­ന്നു. തു­ഷ്തം = തു­ഷ്ടം. പു­ഷ്ടം, മു­ഷ്ടം, ശി­ഷ്ടം, ദൃ­ഷ്ടം എ­ന്നൊ­ക്കെ രൂ­പ­മു­ണ്ടാ­കു­ന്ന­തു് ‘തം’ എന്ന പ്ര­ത്യ­യം ചേർ­ന്നി­ട്ടാ­ണു്. ‘പു­ഷ്ഠം’, ‘ശി­ഷ്ഠം’ എ­ന്നൊ­ക്കെ എ­ഴു­ത­രു­തു്; ഉ­ച്ച­രി­ക്ക­യു­മ­രു­തു്. ഇ­ക്കൂ­ട്ട­ത്തിൽ മ­റ്റൊ­ന്നു­കൂ­ടി ഗ്ര­ഹി­ച്ചി­രി­ക്കാ­നു­ണ്ടു്. ഏ­റ്റ­വും ബ­ല­മു­ള്ള­തു് എ­ന്നർ­ത്ഥ­ത്തിൽ നാം ‘ബ­ലി­ഷ്ഠം’ (ബ­ലി­ഷ്ഠ­മാ­യ സിംഹം, ബ­ലി­ഷ്ഠ­നാ­യ പു­രു­ഷൻ, ബ­ലി­ഷ്ഠ­യാ­യ രാ­ക്ഷ­സി) എന്ന പദം പ്ര­യോ­ഗി­ക്കാ­റി­ല്ലേ? ‘ഇഷ്ഠ’ ശ­ബ്ദ­മാ­ണു്, ഈ അർ­ത്ഥം കു­റി­ക്കു­വാൻ സം­സ്കൃ­ത­പ­ദ­ങ്ങ­ളിൽ ചേർ­ന്നു കാ­ണു­ന്ന­തു്. ജേ­ഷ്ഠൻ, ക­നി­ഷ്ഠൻ, ഗർ­വ്വി­ഷ്ഠൻ ഇ­ത്യാ­ദി പ­ദ­ങ്ങ­ളിൽ ‘ഷ്ട’ എന്ന അ­ക്ഷ­ര­മി­ല്ല.

എ­ഴു­ത്തു നിർ­ത്ത­ട്ടെ. ഭാ­സ്ക­രൻ അ­ച്ഛ­ന്റെ ‘ഷ­ഷ്ടി­പൂർ­ത്തി’ക്കു ഞ­ങ്ങ­ളെ ക്ഷ­ണി­ക്ക­യി­ല്ലേ? അത്ര സ­ത്യ­സ­ന്ധ­ത­യും കൃ­ത്യ­നി­ഷ്ഠ­യും ഉള്ള ഒ­ര­ദ്ധ്യാ­പ­കൻ ഉ­ണ്ടാ­യി­ട്ടി­ല്ല. എന്റെ സ്നേ­ഹാ­ദ­ര­ങ്ങൾ അ­റി­യി­ക്കു­മ­ല്ലൊ.

സ്നേ­ഹ­പൂർ­വ്വം,

ജി.

അ­ഭ്യാ­സം ൫൩
  • തെ­റ്റാ­യ രൂപം വെ­ട്ടി­ക്ക­ള­യു­ക:-

(a) വ­രി­ഷ്ഠം വ­രി­ഷ്ടം

ക­നി­ഷ്ഠ­പു­ത്രൻ ക­നി­ഷ്ട­പു­ത്രൻ

ശ്രേ­ഷ്ഠം ശ്രേ­ഷ്ടം

(b) ദു­ഷ്ടം ദു­ഷ്ഠം

പു­ഷ്ടി പു­ഷ്ഠി

മു­ഷ്ടി മു­ഷ്ഠി

(a) ഷഷ്ഠി ഷഷ്ടി

ഷ­ഷ്ടി­പൂർ­ത്തി ഷ­ഷ്ഠി­പൂർ­ത്തി

നിഷ്ഠ നിഷ്ട

(ഇ­ട­ത്തെ പ­ത്തി­യി­ലു­ള്ള­വ സു­ബ­ദ്ധ­ങ്ങ­ളും എ­തിർ­പ­ത്തി­യി­ലു­ള്ള­വ അ­ബ­ദ്ധ­ങ്ങ­ളും ആ­കു­ന്നു.)

  • വി­സർ­ഗം വേണ്ട സ്ഥാ­ന­ത്തു­മാ­ത്രം ചേർ­ക്കു­ക:- സുഖം, അ­ഭി­പ്രാ­യം, ദുഖം, പുന പുനഃ, അ­ന്ത­ക­ര­ണം, മ­ന­സ്ഥി­തി, മ­ന­പ­രി­പാ­കം.
  • തെ­റ്റാ­യ രൂപം വെ­ട്ടി­ക്ക­ള­യു­ക:- മ­ന­സ്താ­പം, മ­ന­സ്ഥാ­പം; സം­സ്ഥാ­നം, സം­സ്താ­നം; ദു­സ്ഥി­തി; പ­ന്ഥാ­വു്, പ­ന്ധാ­വു്.
  • താഴെ പ­റ­യു­ന്ന നി­ല­യി­ലു­ള്ള ആ­ളു­കൾ­ക്കു് എ­ഴു­ത്തെ­ഴു­തു­മ്പോൾ അവരെ എ­ങ്ങ­നെ സം­ബോ­ധ­ന ചെ­യ്യും: അച്ഛൻ, അമ്മ, അനുജൻ, ജ്യേ­ഷ്ഠൻ, അ­നു­ജ­ത്തി, ജ്യേ­ഷ്ഠ­ത്തി, ഗുരു, സ്നേ­ഹി­തൻ, മി­ത്രം, അ­പ­രി­ചി­ത­നാ­യ ഒരു മാ­ന്യൻ. (പ്രി­യ­പ്പെ­ട്ട അച്ഛാ, പ്രി­യ­പ്പെ­ട്ട അമ്മേ, പ്രി­യ­ഗു­രോ, പ്രിയ സ്നേ­ഹി­താ, മി­ത്ര­മേ, മാ­ന്യ­രേ, ഇ­ത്യാ­ദി സം­ബു­ദ്ധി­കൾ ക­ണ്ടു­പി­ടി­ച്ചു യ­ഥാ­സ്ഥാ­നം ചേർ­ക്ക­ണം.)
  • സം­ബോ­ധ­ന ക­ഴി­ഞ്ഞാൽ എ­ന്തു­ചി­ഹ്നം ഇടണം?
  • എ­ഴു­ത്തു­പ­സം­ഹ­രി­ക്കേ­ണ്ട­തെ­ങ്ങ­നെ?

(പേ­രി­ന്റെ മുൻ­പിൽ, സ്നേ­ഹ­പൂർ­വ്വം, ആ­ദ­ര­പൂർ­വ്വം, വി­ന­യ­പൂർ­വ്വം, ഭാ­വു­കാ­ശം­സ­ക­ളോ­ടേ, ക്ഷേ­മ­പ്രാർ­ത്ഥ­ന­യോ­ടെ, ധ­ന്യ­വാ­ദ­പു­ര­സ്സ­രം, ഇ­ത്യാ­ദി ക്രി­യാ­വി­ശേ­ഷ­ണ­ങ്ങൾ യ­ഥോ­ചി­തം ചേർ­ത്തു് അ­ങ്കു­ശം ഇടാം. അച്ഛൻ, അമ്മ, അ­ന്യ­ഗു­രു­ജ­ന­ങ്ങൾ, ഇ­വർ­ക്കെ­ഴു­തു­മ്പോൾ ആ­ദ­ര­പൂർ­വ്വ­മോ, വി­ന­യ­പൂർ­വ്വ­മോ, സ്നേ­ഹാ­ദ­ര­പൂർ­വ്വ­മോ ആ­യി­രി­ക്ക­യാ­ണ­ല്ലൊ ന­ല്ല­തു്. അവർ നി­ങ്ങൾ­ക്കു് എ­ഴു­തു­ന്ന­തു് വാ­ത്സ­ല്യ­പൂർ­വ്വ­മോ, സ്നേ­ഹ­പൂർ­വ്വ­മോ, ഭാ­വു­കാ­ശം­സ­യോ­ടു­കൂ­ടി­യോ ഒക്കെ ആ­യി­രി­ക്കും. അ­പ­രി­ചി­ത­മാ­ന്യ­നു ധ­ന്യ­വാ­ദ­പു­ര­സ്സ­രം ക­ത്തെ­ഴു­തു­ന്ന­തു മ­ര്യാ­ദ­യാ­ണു്. വി­നീ­തൻ, വി­ധേ­യൻ മു­ത­ലാ­യ പ­ദ­ങ്ങ­ളും ലേ­ഖ­ക­ന്റെ പേ­രി­നു മുൻ­പിൽ യ­ഥോ­ചി­തം ചേർ­ക്കാം.)

  • പുതിയ സി­നി­മ­യോ നാ­ട­ക­മോ സർ­ക്ക­സ്സോ ക­ണ്ട­പ്പോ­ളു­ണ്ടാ­യ അ­നു­ഭ­വ­ങ്ങൾ അ­നു­ജ­നേ­യോ സ്നേ­ഹി­ത­നേ­യോ അ­റി­യി­ക്കാൻ ഒരു ക­ത്തി­ന്റെ രൂ­പ­ത്തിൽ എ­ഴു­തു­ക.
  • നി­ങ്ങ­ളെ ആ­കർ­ഷി­ച്ച ഒരു പ്ര­സം­ഗം, അ­ത്യ­ന്തം ര­സി­പ്പി­ച്ച ഒരു പു­സ്ത­കം, നി­ങ്ങൾ സ്വീ­ക­രി­ക്കാൻ വി­ചാ­രി­ക്കു­ന്ന ജീ­വി­ത­വൃ­ത്തി, ഇവയിൽ ഒന്നു മു­ഖ്യ­മാ­യി പ­രാ­മർ­ശി­ക്കു­ന്ന ഒരു ക­ത്തു് ജ്യേ­ഷ്ഠ­നു് അ­യ­ക്കു­വാൻ തെ­യ്യാ­റാ­ക്കു­ക.
  • ശ­ബ്ദ­ശു­ദ്ധി മുൻ­നിർ­ത്തി­യെ­ഴു­തി­യി­ട്ടു­ള്ള ഈ ക­ത്തി­ലെ ആശയം സം­ഗ്ര­ഹി­ച്ചോ വി­പു­ല­നം ചെ­യ്തോ ഉ­പ­ന്യാ­സ­രൂ­പ­ത്തി­ലെ­ഴു­തു­ക.
ഭാ­ഷാ­ശു­ദ്ധി
  1. സം­സ്കൃ­ത­ത്തിൽ നി­ന്നു മ­ല­യാ­ള­ത്തി­ലേ­യ്ക്ക് അനേകം പദം ത­ത്സ­മ­മാ­യും ത­ത്ഭ­വ­മാ­യും സ്വീ­ക­രി­ച്ചി­ട്ടു­ണ്ടെ­ന്നു് അ­റി­യാ­മ­ല്ലൊ. രു­ധി­രം, മേഷം, രാ­ക്ഷ­സൻ, രംഗം മു­ത­ലാ­യ­വ ത­ത്സ­മ­ങ്ങ­ളും, ഉതിരം, മേടം, അ­ര­ക്കൻ, അ­ര­ങ്ങു് മു­ത­ലാ­യ­വ ത­ത്ഭ­വ­ങ്ങ­ളു­മാ­കു­ന്നു. ത­ത്ഭ­വ­ങ്ങ­ളു­ടെ പ്ര­ചാ­രം ന­മ്മു­ടെ പ­ദ്യ­ത്തി­ലും, അ­തി­ല­ധി­കം ഗ­ദ്യ­ത്തി­ലും, കു­റ­ഞ്ഞു­കൊ­ണ്ടി­രി­ക്ക­യാ­ണു്. പ്ര­ചാ­രം ഇ­ല്ലാ­ത്ത പ­ദ­ങ്ങൾ തേ­മാ­നം വ­ന്ന­തോ ന­ട­പ്പി­ലി­ല്ലാ­ത്ത­തോ ആയ നാ­ണ്യ­ങ്ങ­ളെ­പ്പോ­ലെ­യാ­കു­ന്നു. അവ ക­ഴി­യു­ന്ന­ത്ര ഗ­ദ്യ­ത്തിൽ പ്ര­യോ­ഗി­ക്കാ­തി­രി­ക്ക­യാ­ണു് ന­ല്ല­തു്. സ്വ­ഭാ­ഷാ­പ­ദ­ങ്ങ­ളെ ഇ­ത­ര­ഭാ­ഷാ­പ­ദ­ങ്ങ­ളേ­ക്കാൾ, ആ­ദ­ര­ണീ­യ­ങ്ങ­ളാ­യി ക­രു­തു­ക­യും വേണം. കേ­ര­ള­ത്തിൽ എ­ല്ലാ­യി­ട­ത്തും ന­ട­പ്പി­ല്ലാ­ത്ത വാ­ക്കു­കൾ ആ­കാ­വു­ന്നി­ട­ത്തോ­ളം പ്ര­യോ­ഗി­ക്കാ­തി­രി­ക്ക­യാ­ണു ന­ല്ല­തു്.
  2. ഭാ­ഷ­യി­ലേ­യ്ക്കു ക­ട­ന്നു­കൂ­ടി­യി­ട്ടു­ള്ള സം­സ്കൃ­ത­പ­ദ­ങ്ങ­ളിൽ ചി­ല­തി­ന്റെ അർ­ത്ഥം വളരെ മാ­റി­പ്പോ­യി­ട്ടു­ണ്ടു്. ‘അ­തി­ശ­യി­ക്കു­ക’ എന്ന വാ­ക്കി­നു് ‘ക­വി­ഞ്ഞു­നിൽ­ക്കു­ക’ എ­ന്നാ­ണർ­ത്ഥം. ‘കല സൗ­ന്ദ­ര്യ­ത്തി­ന്റെ തി­ക­വിൽ പ്ര­കൃ­തി­യെ അ­തി­ശ­യി­ക്കു­ന്നു’, ‘പാ­ശ്ചാ­ത്യ­ന്മാർ ഭൗതിക വി­ജ്ഞാ­നീ­യ­ത്തിൽ പൗ­ര­സ്ത്യ­രെ അ­തി­ശ­യി­ക്കു­ന്നു’, എ­ന്നി­ങ്ങ­നെ ന­മ്മു­ടെ ഭാ­ഷ­യിൽ­ത്ത­ന്നെ പ്ര­യോ­ഗി­ക്ക­യും ചെ­യ്യാ­റു­ണ്ടു്. എ­ന്നാൽ, ആ വാർ­ത്ത കേ­ട്ട­പ്പോൾ ഞാൻ ‘അ­തി­ശ­യി­ച്ചു­പോ­യി; എന്റെ കൂ­ട്ടു­കാർ­ക്കും ‘അ­തി­ശ­യം തോ­ന്നി’, എന്നീ മ­ട്ടി­ലു­ള്ള പ്ര­യോ­ഗം ദുർ­ല്ല­ഭ­മ­ല്ല. ‘അ­ത്ഭു­ത­പ്പെ­ടു­ക’ എ­ന്നാ­ണ­ല്ലൊ മാ­റി­വ­ന്നി­ട്ടു­ള്ള അർ­ത്ഥം. എ­ന്നാൽ അ­ത്ഭു­ത­പ്പെ­ട­ത്ത­ക്ക­തു് എ­ന്നർ­ത്ഥ­ത്തിൽ ‘അ­തി­ശ­യ­നീ­യം’ എന്നു പ­റ­യാ­തി­രി­ക്ക­യാ­ണു് യു­ക്തം. ആ സം­സ്കൃ­ത­ത­ദ്ധി­ത­ത്തി­നു് ആദ്യം സൂ­ചി­പ്പി­ച്ച അർ­ത്ഥ­ത്തോ­ടാ­ണു് ബ­ന്ധ­മു­ള്ള­തു്. ‘വർ­ത്ത­മാ­ന’ത്തി­നു മ­ല­യാ­ള­ത്തി­ലേ വൃ­ത്താ­ന്തം എ­ന്നർ­ത്ഥ­മു­ള്ളു. സം­സ്കൃ­ത­ത്തിൽ ‘ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന’ എ­ന്നാ­ണർ­ത്ഥം. ര­ണ്ടർ­ത്ഥ­ത്തി­ലും ഭാ­ഷ­യിൽ ആ പദം വരും. ‘വർ­ത്ത­മാ­ന­പ­ത്രം’ വൃ­ത്താ­ന്ത­പ­ത്ര­മാ­ണു്. ‘വർ­ത്ത­മാ­ന­കാ­ലം’ ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന കാ­ല­വും. ‘അ­ധി­ക­രി­ക്കു­ക’ എന്ന വാ­ക്കി­നു ‘വി­ഷ­യ­മാ­ക്കു­ക’ എ­ന്നാ­ണർ­ത്ഥം. ‘അ­ധി­ക­മാ­വു­ക’ എ­ന്ന­ല്ല. ചില ലേ­ഖ­ക­ന്മാർ അ­ങ്ങ­നെ ഒ­രർ­ത്ഥം അ­തി­നു­ണ്ടാ­ക്കാൻ ശ്ര­മി­ച്ചി­ട്ടു­ണ്ടു്. വി­ദ്യാർ­ത്ഥി­കൾ അവരെ അ­നു­ക­രി­ക്ക­ണ­മെ­ന്നു തോ­ന്നു­ന്നി­ല്ല. ‘സം­സ്കൃ­ത നാ­ട­ക­ങ്ങ­ളെ അ­ധി­ക­രി­ച്ചു് ആ പ­ണ്ഡി­തൻ ചെയ്ത പ്ര­സം­ഗം ശ്ര­ദ്ധേ­യ­മാ­യി­രു­ന്നു’ എന്നു പറയാം. ‘അതു കേ­ട്ടു­നി­ന്ന­വ­രു­ടെ ജ്ഞാ­നം അ­ധി­ക­രി­ച്ചു’ എന്ന പ്ര­യോ­ഗം സാ­ധു­വ­ല്ല.
  3. അധുനാ ഭ­വി­ച്ച­തു് എ­ന്നർ­ത്ഥ­ത്തിൽ ‘ഇക’ എന്ന പ്ര­ത്യ­യം ചേർ­ന്നു­ണ്ടാ­കു­ന്ന വി­ശേ­ഷ­ണ­പ­ദം ‘ആ­ധു­നി­കം’ എ­ന്നാ­കു­ന്നു; ‘ആ­ധു­നീ­കം’ എ­ന്ന­ല്ല. ഇ­തു­പോ­ലെ­ത­ന്നെ, പൗ­രാ­ണി­കം, ലൗ­കി­കം, ദൈ­വി­കം, ഭാ­ഗി­കം, കാ­ലി­കം മു­ത­ലാ­യ രൂ­പ­ങ്ങ­ളും ‘ഇക’ ചേർ­ന്നു­ണ്ടാ­കു­ന്ന­വ­യ­ത്രെ. പൗ­രാ­ണീ­കം, ഭൗ­തീ­കം, ദൈ­വീ­കം എ­ന്നും മ­റ്റും എ­ഴു­ത­രു­തു്.
  4. ‘ര­മ­ണീ­യം’, ‘ക­മ­നീ­യം’, ഈ വി­ശേ­ഷ­ണ­ങ്ങ­ളിൽ നി­ന്നു­ണ്ടാ­വു­ന്ന നാ­മ­ങ്ങ­ളാ­ണു്, ‘രാ­മ­ണീ­യ­കം’, ‘കാ­മ­നീ­യ­കം’, ഇവ. രാ­മ­ണീ­യ­ക­ത, കാ­മ­നീ­യ­ക­ത എ­ന്നു­പ­യോ­ഗി­ക്കു­ന്ന­തു് തെ­റ്റാ­കു­ന്നു. ര­മ­ണീ­യ­ത, ക­മ­നീ­യ­ത; ര­മ­ണീ­യ­ത്വം, ക­മ­നീ­യ­ത്വം; എ­ന്നി­ങ്ങ­നെ നാ­മ­രൂ­പ­ങ്ങൾ വേ­റെ­യു­മു­ണ്ടു്.
  5. കാ­വ്യം നി­ങ്ങ­ളെ ആ­കർ­ഷി­ക്കു­ന്നെ­ങ്കിൽ, അതു് ‘ആകർഷക’മാ­ണെ­ന്നാ­ണു പ­റ­യേ­ണ്ട­തു്. ‘ആ­കർ­ഷ­ണീ­യ’മാ­ണെ­ന്ന­ല്ല. പ്ര­ശം­സ­യ്ക്കു ‘പാത്ര’മായാൽ മതി, ‘പാ­ത്ര­വാൻ’ ആ­വേ­ണ്ട. സു­ഹാർ­ദ്ദ­ത്തി­ന്റെ ഭാവം സൗ­ഹാർ­ദ്ദ­മാ­ണു്. സു­ഹൃ­ത്തി­ന്റെ ഭാവം സൗ­ഹൃ­ദ­വും. സൗ­ഹാർ­ദ്ദ­ത, സാരള ്യത, ഐക്യത എ­ന്നൊ­ക്കെ പ്ര­യോ­ഗി­ക്കു­ന്ന­തു സാ­ധു­വ­ല്ല. സൗ­ഹാർ­ദ്ദം, സാരള ്യം, ഐക്യം, ഇ­ങ്ങ­നെ­യാ­ണു് സാ­ധു­രൂ­പം. പാകത, സഖ്യത, വേഗത മു­ത­ലാ­യ­വ­യും സു­ബ­ദ്ധ­ങ്ങ­ള­ല്ല. പാകം, സഖ്യം, വേഗം, എ­ന്നൊ­ക്കെ­യാ­ണു് ശ­രി­യാ­യ രൂപം.
  6. സ­ന്തോ­ഷ­ചി­ത്തൻ, പ്ര­സാ­ദ­മു­ഖൻ, എന്നു നാ­മ­ങ്ങ­ളെ പൂർ­വ്വോ­ത്ത­ര­പ­ദ­ങ്ങ­ളാ­ക്കി സ­മാ­സി­ക്ക­രു­തു്; സ­ന്തു­ഷ്ട­ചി­ത്തം, സ­ന്തു­ഷ്ട­ചി­ത്തൻ, പ്ര­സ­ന്ന­മു­ഖം, പ്ര­സ­ന്ന­മു­ഖൻ, ഇ­ങ്ങ­നെ വി­ശേ­ഷ­ണ­വി­ശേ­ഷ്യ­ങ്ങൾ ചേർ­ന്നാ­ണു് കർ­മ്മ­ധാ­ര­യ­നും ബ­ഹു­വ്രീ­ഹി­യും ആ­കു­ന്ന­തു്.
  7. സ­മ്മേ­ള­നം ഒ­രാ­ളു­ടെ ആ­ധ്യ­ക്ഷ്യ­ത്തി­ലോ അ­ധ്യ­ക്ഷ­ത­യി­ലോ ആവാം. ‘അ­ധ്യ­ക്ഷ’ത്തിൽ ശ­രി­യാ­വി­ല്ല. സാ­മ്രാ­ജ്യ­ത്തി­ന്റെ അ­ധി­പ­തി ‘സ­മ്രാ­ട്ടാ’ണു്; ‘സാ­മ്രാ­ട്ട’ല്ല.
  8. മ­ഹ­ദ്വാ­ക്യം എന്ന സ­മ­സ്ത­പ­ദ­ത്തി­നു മ­ഹാ­ന്റെ വാ­ക്യ­മെ­ന്നും മ­ഹാ­വാ­ക്യം എ­ന്ന­തി­നു്, മ­ഹ­ത്താ­യ വാ­ക്യ­മെ­ന്നു­മർ­ത്ഥ­മാ­കു­ന്നു. മ­ഹാ­രാ­ജ്ഞി മ­ഹ­തി­യാ­യ രാ­ജ്ഞി­യും മ­ഹാ­പു­രു­ഷൻ മ­ഹാ­നാ­യ പു­രു­ഷ­നു­മാ­ണു്.
  9. ‘മ­ന­സ്സാ­ക്ഷി’യെ മാ­നി­ച്ചാ­ലേ ‘മ­ന­സ്സു­ഖ’മു­ണ്ടാ­വൂ. ‘മ­നോ­സു­ഖ’വും ‘മ­നോ­സാ­ക്ഷി’യും സാ­ധൂ­രു­പ­ങ്ങ­ള­ല്ല.
  10. കേ­ര­ള­ത്തി­ന്റെ ‘പ്രാ­തി­നി­ധ്യം വ­ഹി­ക്കാം’, കേ­ര­ള­ത്തെ ‘പ്ര­തി­നി­ധാ­ന’വും ചെ­യ്യാം, കേ­ര­ള­ത്തിൽ­നി­ന്നു തി­ര­ഞ്ഞെ­ടു­ക്കു­ന്ന പ്ര­തി­നി­ധി­ക്കു് കേ­ര­ള­ത്തെ ‘പ്ര­തി­നി­ധീ­ക­രി­ച്ചാൽ’ ശ­രി­യാ­വി­ല്ല.
  11. ‘പ്ര­ച­രി­പ്പി­ക്കു­ക’ എ­ന്നാ­ണു് വി­വ­ക്ഷ­യെ­ങ്കിൽ ‘പ്ര­ചാ­ര­ണം’ എ­ന്നും, പ്ര­യോ­ഗി­ക്കു­ന്ന­താ­ണു യു­ക്തം. ‘ക­ല­യു­ടെ ല­ക്ഷ്യം ആ­ഹ്ലാ­ദ­നം മാ­ത്ര­മ­ല്ല; ഉൽ­കൃ­ഷ്ട­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളു­ടെ പ്ര­ചാ­ര­ണം­കൂ­ടി അതിൽ പെ­ടു­ന്നു.’ ‘അധീതി, ബോധം, ആചരണം, പ്ര­ചാ­ര­ണം, ഈ നാലു ഘ­ട­ക­ങ്ങ­ളു­ണ്ടു് വി­ദ്യാ­ഭ്യാ­സ­ത്തി­നു്’, ഇ­ത്യാ­ദി പ്ര­യോ­ഗം നോ­ക്കു­ക.
  12. ‘ഹൃ­ദ­യ­പൂർ­വ്വ’മാണു്, കൃ­ത­ജ്ഞ­ത പ­റ­യേ­ണ്ട­തു്; എ­ന്നാ­ലേ, ശ്രോ­താ­ക്കൾ­ക്കു് ‘ഹൃ­ദ­യം­ഗ­മ’മാ­യി­ത്തോ­ന്നു­ക­യു­ള്ളൂ. ‘നേ­തൃ­മ്മ­ന്യൻ’ എന്നു നേ­താ­വാ­യി ന­ടി­ക്കു­ന്ന­വ­രെ ആ­ക്ഷേ­പി­ക്ക­രു­തു്. ‘നേ­തൃ­മാ­നി’യെ­ന്നോ ‘നേ­താ­രം­മ­ന്യ’നെ­ന്നോ ആയാലേ ശ­രി­യാ­വു­ക­യു­ള്ളൂ. ഹൃ­ദ്യ­മാ­യ കാ­വ്യം ‘ആ­സ്വാ­ദ്യ’മാണു്; ‘ആ­സ്വാ­ദ്യ­ക­ര’മല്ല. ‘ആ­സ്വാ­ദ്യം’ എന്ന പദം വി­ശേ­ഷ­ണ­മാ­കു­ന്നു; നാ­മ­മ­ല്ല.
  13. ‘ഉ­ച്ചൈ­സ്ത­രാം ഉ­ദ്ഘോ­ഷി­ക്കാം ഒരു കാ­ര്യം.’ ‘ഉ­ച്ചൈ­സ്ത­രം’ എന്നു നാ­മ­വി­ശേ­ഷ­ണ­മാ­യി­ട്ടേ പ്ര­യോ­ഗി­ക്കാ­വൂ; ക്രി­യാ­വി­ശേ­ഷ­ണ­മാ­ണെ­ങ്കിൽ ‘ഉ­ച്ചൈ­സ്ത­രാം’ എ­ന്നാ­വ­ണം. ‘ഉ­റ­ക്കെ വി­ളി­ച്ചു പ­റ­ഞ്ഞാൽ മ­തി­യെ­ന്നു­ള്ള ദി­ക്കിൽ ഉ­ച്ചൈ­സ്ത­രാം ഉ­ദ്ഘോ­ഷി­ക്കാ­നും’ മ­റ്റും ലളിത ഭാ­ഷ­യി­ലെ­ഴു­തി­ശ്ശീ­ലി­ക്കേ­ണ്ട വി­ദ്യാർ­ത്ഥി­കൾ പു­റ­പ്പെ­ട­രു­തു്.
  14. ‘പ്ര­മാ­ദം’ എന്നു പ­റ­ഞ്ഞാൽ ‘അ­ന­വ­ധാ­ന­ത’, ‘അ­ശ്ര­ദ്ധ’, ‘അ­ശ്ര­ദ്ധ­കൊ­ണ്ടു­വ­ന്ന തെ­റ്റു്’, എ­ന്നെ­ല്ലാ­മാ­ണർ­ത്ഥം. വലിയ കേസ് എ­ന്നർ­ത്ഥ­ത്തിൽ പ്ര­മാ­ദ­മാ­യ കേസ് എന്നു പ­റ­യു­ന്ന­തു് അ­യു­ക്ത­മാ­കു­ന്നു. ‘ഭീമം’ എന്ന പ­ദ­ത്തി­നു ‘ഭ­യ­ങ്ക­രം’ എ­ന്നാ­ണർ­ത്ഥം. ‘വലിയ’ എ­ന്ന­ല്ല.
  15. ഉ­ത്ത­മ­മാ­യ പ­ന്ഥാ­വു് ‘ഉ­ത്ത­മ­പ­ഥ’മാണു്. ‘രാ­ജ­പ­ഥം’ എന്ന പദം വി­ഗ്ര­ഹി­ക്കേ­ണ്ട­തു് ‘രാ­ജാ­വി­ന്റെ പ­ന്ഥാ­വു് ’ എ­ന്നാ­കു­ന്നു. ‘സൽപഥം’, ‘ന­ക്ഷ­ത്ര­പ­ഥം’ എ­ന്നൊ­ക്കെ­യാ­ണു് സ­മ­സ്ത­പ­ദ­രൂ­പം.
  16. ‘പ­ണ്ടു്’ എന്ന പ­ദ­ത്തി­നു പഴയ കാ­ല­ത്തു് എ­ന്നാ­ണർ­ത്ഥം. ആ സ്ഥി­തി­ക്കു ‘പ­ണ്ടു­കാ­ല­ത്തു്’ എ­ഴു­തു­ന്ന­തിൽ പൗ­ന­രു­ക്ത്യം ഉ­ണ്ടു്. ‘പ­ണ്ടു്’ എന്നോ ‘പഴയ കാ­ല­ത്തു്’ എന്നോ എ­ഴു­താം.

പ്രാ­മാ­ദി­ക­ങ്ങ­ളാ­യ എല്ലാ പ­ദ­പ്ര­യോ­ഗ­ങ്ങ­ളും ഇവിടെ ചൂ­ണ്ടി­ക്കാ­ണി­ക്കു­ക സാ­ധ്യ­മ­ല്ല. വി­ദ്യാർ­ത്ഥി­ക­ളു­ടെ ഉ­പ­ന്യാ­സ­ങ്ങ­ളിൽ കാ­ണാ­റു­ള്ള ചില അ­സാ­ധു­പ­ദ­പ്ര­യോ­ഗ­ങ്ങൾ എ­ടു­ത്തു പ­റ­ഞ്ഞു­വെ­ന്നേ­യു­ള്ളൂ. ‘ജനത’ എന്ന പ­ദ­ത്തി­നു് ജ­ന­സ­മൂ­ഹ­മെ­ന്നാ­ണർ­ത്ഥം; അതു ബ­ഹു­വ­ച­ന­രൂ­പ­മ­ല്ല; ഏ­ക­വ­ച­ന­രൂ­പ­മാ­ണു്. അ­തി­നാൽ ‘കു­പി­ത­രും ഭ­ഗ്നാ­ശ­രു­മാ­യ ജനത’ എ­ന്നും മ­റ്റും പ്ര­യോ­ഗി­ക്ക­രു­തു്. ‘കു­പി­ത­രും ഭ­ഗ്നാ­ശ­രു­മാ­യ ജ­ന­ങ്ങൾ’ എന്നു പ­റ­യാ­മ­ല്ലൊ. ‘കു­പി­ത­വും ഭ­ഗ്നാ­ശ­വും ആയ’ എന്നു വി­ശേ­ഷ­ണ­രൂ­പം മാ­റ്റ­ണം ‘ജനത’ ത­ന്നെ­യാ­വ­ണം വി­ശേ­ഷ്യ­മെ­ങ്കിൽ.

വ്യാ­കൃ­തി

ഭാ­ഷ­യി­ലെ ശ­ബ്ദ­ങ്ങ­ളെ നാമം, ഭേദകം, ക്രിയ. നി­പാ­തം, അ­വ്യ­യം എ­ന്നു് അ­ഞ്ചാ­യി­ട്ടാ­ണ­ല്ലൊ വി­ഭ­ജി­ച്ച­തു്. അ­വ­യു­ടെ അ­വാ­ന്ത­ര­വി­ഭാ­ഗ­ങ്ങ­ളും വേർ­തി­രി­ച്ചു ക­ണ്ടു­ക­ഴി­ഞ്ഞു. വാ­ക്യ­ത്തി­ലെ ശ­ബ്ദ­ങ്ങൾ ഏതു ജാ­തി­യിൽ പെ­ട്ട­വ­യാ­ണു്, അവ വാ­ക്യ­ത്തിൽ എന്തു വ്യാ­പാ­രം നിർ­വ്വ­ഹി­ക്കു­ന്നു, അ­വ­യു­ടെ അ­ന്വ­യ­മെ­ങ്ങ­നെ­യാ­ണു്, എന്നു വി­വ­രി­ക്കു­ന്ന­തി­നാ­ണു് വ്യാ­ക­രി­ക്കു­ക എന്നു പ­റ­യു­ന്ന­തു്. ‘ഗംഗ എന്ന നദി ആ­ര്യാ­വർ­ത്ത­ത്തെ ഫ­ല­പു­ഷ്ട­മാ­ക്കു­ന്നു’ എന്ന ചൂർ­ണ്ണി­ക­യി­ലെ പ­ദ­ങ്ങൾ ഉ­ദാ­ഹ­ര­ണ­മാ­യി വ്യാ­ക­രി­ക്കാം.

ഗംഗ—
ദ്ര­വ്യ­നാ­മം, സം­ജ്ഞാ­നാ­മം, ന­പും­സ­ക­ലിം­ഗം, ഏ­ക­വ­ച­നം, നിർ­ദ്ദേ­ശി­കാ­വി­ഭ­ക്തി. ‘എന്ന’, എന്ന ദ്യോ­ത­ക­ത്തി­ല­ന്വ­യി­ച്ചു് ‘നദി’യുടെ അർ­ത്ഥ­ത്തെ വി­ശേ­ഷി­പ്പി­ക്കു­ന്നു.
എന്ന—
ദ്യോ­ത­കം, അ­വ്യ­യം. ഗം­ഗ­യും ന­ദി­യും ത­മ്മി­ലു­ള്ള അഭേദം ദ്യോ­തി­പ്പി­ക്കു­ന്നു.
നദി—
ദ്ര­വ്യ­നാ­മം, സാ­മാ­ന്യ­നാ­മം, ന­പും­സ­ക­ലിം­ഗം, ഏ­ക­വ­ച­നം, നിർ­ദ്ദേ­ശി­കാ­വി­ഭ­ക്തി, ആ­ക്കു­ന്നു എന്ന ക്രി­യ­യു­ടെ കർ­ത്താ­വു്. ആഖ്യ.
ആ­ര്യാ­വർ­ത്ത­ത്തെ—
ദ്ര­വ്യ­നാ­മം, സം­ജ്ഞാ­നാ­മം, ന­പും­സ­ക­ലിം­ഗം, ഏ­ക­വ­ച­നം, പ്ര­തി­ഗ്രാ­ഹി­കാ വി­ഭ­ക്തി. ആ­ക്കു­ന്നു എന്ന ക്രി­യ­യു­ടെ കർ­മ്മം.
ഫ­ല­പു­ഷ്ടം—
ഭേദകം, വി­ഭാ­വ­കം, ന­പും­സ­ക­ലിം­ഗം, ഏ­ക­വ­ച­നം, നിർ­ദ്ദേ­ശി­ക. ആ­ക്കു­ക എന്ന ക്രി­യ­യോ­ടു ചേർ­ന്നു ആ­ഖ്യാ­ത­പൂ­ര­ക­മാ­കു­ന്നു.
ആ­ക്കു­ന്നു—
പ്ര­യോ­ജ­കം, സ­കർ­മ്മ­കം, മു­റ്റു­വി­ന, വർ­ത്ത­മാ­ന­കാ­ലം. ആ­ഖ്യാ­തം.

ഉ­ദാ­ഹ­ര­ണ­ത്തിൽ ചെ­യ്യു­ന്ന­തു­പോ­ലെ ശ­ബ്ദ­ങ്ങ­ളു­ടെ ജാ­തി­ക­ളും വി­ഭാ­ഗ­ങ്ങ­ളും ഉ­പ­വി­ഭാ­ഗ­ങ്ങ­ളും വാ­ക്യ­ത്തി­ലു­ള്ള വ്യാ­പാ­ര­വും അ­ന്വ­യ­വും ക­ണ്ടു­പി­ടി­ക്കു­വാൻ ശീ­ലി­ക്കു­ന്ന­തു് വ്യാ­ക­ര­ണ­വി­ഷ­യ­ങ്ങൾ യു­ക്തി­പൂർ­വ്വം ഗ്ര­ഹി­ക്കു­ന്ന­തി­നു സ­ഹാ­യ­മാ­യി­ത്തീ­രും.

മ­റ്റൊ­രു ഉ­ദാ­ഹ­ര­ണം:

‘പ­ട്ടു­കി­ട­ക്ക­മേ­ലേ കി­ട­ക്കു­ന്ന നീ

പട്ടു കി­ട­ക്കു­മാ­റാ­യി­തോ പൈതലേ’?

—ഭാരതം

പ­ട്ടു­കി­ട­ക്ക­മേൽ—
ദ്ര­വ്യ­നാ­മം, സാ­മാ­ന്യ­നാ­മം, ന­പും­സ­ക­ലിം­ഗം, ഏ­ക­വ­ച­നം, ആ­ധാ­രി­ക. ‘മേൽ’ എന്ന ഗ­തി­യു­ടെ യോ­ഗം­കൊ­ണ്ടു് ആ­ധാ­രി­ക­യു­ടെ അർ­ത്ഥം നേ­ടി­യി­രി­ക്കു­ന്നു. ‘കി­ട­ക്കു­ന്നു’ എന്ന ക്രി­യ­യു­ടെ അ­ധി­ക­ര­ണം.
എ—
ദ്യോ­ത­കം, അ­വ­ധാ­ര­ക­നി­പാ­തം. മേൽ എന്ന ഗ­തി­യോ­ടു ചേർ­ന്നു നിൽ­ക്കു­ന്നു.
കി­ട­ക്കു­ന്ന—
പ­റ്റു­വി­ന, പേ­രെ­ച്ചം, വർ­ത്ത­മാ­ന­കാ­ലം, ‘നീ’ എന്ന പ­ദ­ത്തെ വി­ശേ­ഷി­പ്പി­ക്കു­ന്നു. നാ­മാം­ഗ­ജം.
നീ—
സർ­വ്വ­നാ­മം, മ­ധ്യ­മ­പു­രു­ഷൻ, ഏ­ക­വ­ച­നം, നിർ­ദ്ദേ­ശി­ക, ‘പൈതൽ’ എന്ന നാ­മ­ത്തി­നു പകരം നിൽ­ക്കു­ന്നു. ‘ആ­യി­തു്’ എന്ന ക്രി­യ­യു­ടെ കർ­ത്താ­വു്. ആഖ്യ
പ­ട്ടു്—
പ­റ്റു­വി­ന, വി­ന­യെ­ച്ചം, ഭൂ­ത­കാ­ലം, ‘കി­ട­ക്കു­മാ­റു്’ എന്ന ആ­ഖ്യാ­ത­പൂ­ര­ക­ത്തി­ന്റെ വി­ശേ­ഷ­ണം.
കി­ട­ക്കു­മാ­റു്—
ആ­ഖ്യാ­ത­പൂ­ര­കം, ആയി എന്ന ക്രി­യ­യോ­ടു ചേർ­ന്നു് അ­തി­ന്റെ അർ­ത്ഥം പൂർ­ണ്ണ­മാ­ക്കു­ന്നു.
ആയിതോ—
മു­റ്റു­വി­ന, അ­കർ­മ്മ­കം, അ­കാ­രി­തം, ഭൂ­ത­കാ­ലം, ആ­ഖ്യാ­തം.
ഓ—
ദ്യോ­ത­കം, വി­ക­ല്പ­നി­പാ­തം, ‘ആയിതു’ എന്ന പൂർ­ണ്ണ­ക്രി­യ­യോ­ടു ചേർ­ന്നു നിൽ­ക്കു­ന്നു.
അ­ഭ്യാ­സം ൫൪

വ്യാ­ക­രി­ക്കു­ക:

  1. ചൂ­ടാ­ണ്ട വീ­പ്പി­ടു­മ­മാ­ത്യ­നു­ര­ച്ചു: ‘വത്സേ തേ­ടാ­യ്മ മന്യ’.
  2. നാടൻ കൃ­ഷി­ക്കാ­രൊ­രു നാളികേര-​ പാ­ക­ത്തി­ലാ­ണി­ങ്ങ­നെ മി­ക്ക­പേ­രും.
  3. കൂ­റാ­ളും തി­രു­മേ­നി കൃ­ത്യ­പ­ര­നാ­യ് പിൻ­പൂ­മു­ഖം പൂകവേ.
  4. ചെ­മ്പ­ക­നാ­ട്ടി­ന്ന­ല­ങ്കാ­ര ഭൂ­ത­നാം ത­മ്പു­രാൻ ദേ­വ­നാ­രാ­യ­ണ­സ്വാ­മി­യും ക­മ്പം­ക­ള­ഞ്ഞെ­ന്നെ ര­ക്ഷി­ച്ചു­കൊ­ള്ള­ണം.
  5. ക­മ­ലാ­കാ­ന്ത­ന്റെ കാ­രു­ണ്യ­ശീ­ല­ന്റെ ക­മ­നീ­യാം­ഗ­ന്റെ കാ­മ­സ­മാ­ന­ന്റെ ഗ­മ­ന­സ­ന്നാ­ഹം കേ­ട്ടു പു­റ­പ്പെ­ട്ടു ക­മ­നി­പാ­ഞ്ചാ­ലി ദേ­വ­നാ­രാ­യ­ണ!
  6. കു­ന്തി­രി­ക്കം വി­റ്റു­കാ­ലം ക­ഴി­പ്പ­വൻ കു­ന്ത­പ്പ­യ­റ്റു തു­ടർ­ന്നാൽ ന­ട­ക്കു­മോ?
ഖ­ണ്ഡി­ക

1. ഏ­തെ­ങ്കി­ലും ഒരു വി­ഷ­യ­ത്തെ­ക്കു­റി­ച്ചു സം­സാ­രി­ക്ക­യോ എ­ഴു­തു­ക­യോ ചെ­യ്യു­മ്പോൾ, പ്ര­തി­പാ­ദ­ന­ത്തി­നു­വേ­ണ്ട മു­ഖ്യ­ഗു­ണം വ്യ­ക്ത­ത­യും ഏ­കാ­ഗ്ര­ത­യും ആണു്. വി­ഷ­യ­ത്തി­ന്റെ വിവിധ മു­ഖ­ങ്ങൾ വേറെ വേറെ കാണുക. അവ പ്രാ­ധാ­ന്യം അ­നു­സ­രി­ച്ചു്, പൂർ­വ്വാ­പ­ര­ബ­ന്ധം വി­ടാ­തെ, വ­കു­പ്പു­ക­ളാ­ക്കി തി­രി­ക്കു­ക, യു­ക്തി­യു­ക്ത­മാ­യ ചി­ന്ത­യും ഉ­ചി­ത­മാ­യ ഉ­ദാ­ഹ­ര­ണ­വും­കൊ­ണ്ടു് ഓരോ വ­കു­പ്പും ഹൃ­ദ­യം­ഗ­മ­മാ­ക്കു­ക, വി­ചാ­രം വ്യ­ക്ത­മാ­കാൻ വേ­ണ്ടി­ട­ത്തോ­ളം മാ­ത്രം വാ­ക്കു­കൾ തി­ര­ഞ്ഞെ­ടു­ത്തു പ്ര­യോ­ഗി­ക്കു­ക—ഇ­തെ­ല്ലാം സാ­ധി­ച്ചാൽ പ്ര­തി­പാ­ദ­ന­രീ­തി അ­ക­ലു­ഷ­മാ­യി­രി­ക്കും. നേ­രെ­മ­റി­ച്ചു്, തു­മ്പും വാ­ലു­മി­ല്ലാ­തെ, അ­ടു­ക്കും ചി­ട്ട­യും കൂ­ടാ­തെ, വായിൽ വ­ന്ന­തൊ­ക്കെ പറകയോ, കു­ത്തി­ക്കു­റി­ക്ക­യോ ചെ­യ്താൽ സം­ഭാ­ഷ­ണ­വും ലേ­ഖ­ന­വും, ഹൃ­ദ്യ­മോ വി­ശ­ദ­മോ ആ­യി­ത്തീ­രു­ക­യി­ല്ല. അ­തി­നാൽ, ഒരു വി­ഷ­യ­ത്തി­ന്റെ വി­വി­ധ­ഭാ­ഗ­ങ്ങ­ളെ പ്ര­കാ­ശി­പ്പി­ക്കു­ന്ന ആ­ശ­യ­ങ്ങൾ ക്ര­മ­പ്പെ­ടു­ത്തി വ­കു­പ്പു­ക­ളാ­ക്കി തി­രി­ച്ചെ­ഴു­തു­വാൻ വി­ദ്യാർ­ത്ഥി­കൾ പ­രി­ശീ­ലി­ക്ക­ണം. ഇ­ങ്ങ­നെ­യു­ള്ള വ­കു­പ്പു­കൾ ആണു്, ഖ­ണ്ഡി­ക­കൾ.

2. ചൈനയെ പ­രാ­മർ­ശി­ച്ചു പ്ര­ശ­സ്ത­ഗ­ദ്യ­കാ­ര­നാ­യ കെ. എം. പ­ണി­ക്കർ എ­ഴു­തി­യ ഒരു ഉ­പ­ന്യാ­സ­ത്തിൽ നി­ന്നു് ഒരു ഖ­ണ്ഡി­ക താഴെ ഉ­ദ്ധ­രി­ക്കു­ന്ന­തു വാ­യി­ച്ചു­നോ­ക്കു­ക:

“ചൈന ഇ­ന്ത്യ­യോ­ളം തന്നെ പു­രാ­ത­ന­മാ­ണു്. അ­യ്യാ­യി­രം വർ­ഷ­ത്തിൽ ക­വി­ഞ്ഞു നീ­ണ്ടു­കി­ട­ക്കു­ന്ന ചീ­ന­യു­ടെ ച­രി­ത്രം ഭാ­ര­ത­ച­രി­ത്ര­വു­മാ­യി പല സം­ഗ­തി­കൊ­ണ്ടും സാ­മ്യം വ­ഹി­ക്കു­ന്നു­ണ്ടു്. ഒ­ന്നാ­മ­താ­യി, ഇ­ന്ത്യ­യെ­ന്ന­തു പോലെ ചീ­ന­വും ഇ­ട­യ്ക്കി­ടെ വി­ദേ­ശീ­യർ­ക്കു് അ­ടി­പ്പെ­ട്ടു ക­ഴി­യേ­ണ്ടി­വ­ന്നി­ട്ടു­ണ്ടെ­ങ്കി­ലും, ആ നാ­ടി­ന്റെ സം­സ്കാ­ര­ത്തി­നോ ജീ­വി­ത­മ­ര്യാ­ദ­കൾ­ക്കോ മാ­റ്റം വ­രു­ത്തു­വാൻ വൈ­ദേ­ശി­ക­ന്മാർ­ക്കു് ഇ­തു­വ­രെ ക­ഴി­ഞ്ഞി­ട്ടി­ല്ല. ര­ണ്ടാ­മ­താ­യി, ഭാ­ര­തീ­യ­സം­സ്കാ­ര­മെ­ന്ന­തു­പോ­ലെ­ത­ന്നെ ചീന സം­സ്കാ­ര­വും അ­ടു­ത്തു­ള്ള രാ­ജ്യ­ങ്ങ­ളിൽ പ്ര­ച­രി­ച്ചു് അ­വി­ട­ങ്ങ­ളി­ലെ ജീ­വി­ത­ത്തെ പ­ല­ത­ര­ത്തിൽ രൂ­പാ­ന്ത­ര­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­താ­യി കാണാം. ജാവാ, മലയാ, സയാം, കാം­ബോ­ജം മു­ത­ലാ­യ സ്ഥ­ല­ങ്ങ­ളി­ലെ സം­സ്കാ­രം ഇ­ന്ത്യ­യിൽ നി­ന്നാ­ണെ­ങ്കിൽ, ജ­പ്പാൻ മു­ത­ലാ­യ രാ­ജ്യ­ങ്ങൾ ഇ­ക്കാ­ര്യ­ത്തിൽ ചൈ­ന­യോ­ടാ­ണു ക­ട­പ്പെ­ട്ടി­രി­ക്കു­ന്ന­തു്. മൂ­ന്നാ­മ­താ­യി, യൂ­റോ­പ്യ­ന്മാ­രു­ടെ വ­ര­വോ­ടു­കൂ­ടി രണ്ടു രാ­ജ്യ­ത്തി­ന്റേ­യും ശക്തി ക്ഷ­യി­ക്ക­യും, ര­ണ്ടു­കൂ­ട്ട­രും അ­വർ­ക്കു് ഒ­രു­പോ­ലെ വി­ധേ­യ­രാ­ക­യും ചെ­യ്തു. ഇ­ന്ത്യ­യെ ബ്രി­ട്ടീ­ഷു­കാർ ജ­യി­ച്ചു കീ­ഴ­ട­ക്കി­യ­തു­പോ­ലെ, ചൈനയെ സ്വ­ന്തം സാ­മ്രാ­ജ്യ­ത്തിൽ പെ­ടു­ത്തു­വാൻ അ­വർ­ക്കു സാ­ധി­ച്ചി­ല്ലെ­ങ്കി­ലും ചൈന ഒരു സ്വ­ത­ന്ത്ര­രാ­ജ്യ­മെ­ന്ന പേ­രിൽ­ത്ത­ന്നെ ക­ഴി­ഞ്ഞു­വ­ന്നു­വെ­ങ്കി­ലും, ആ രാ­ജ്യ­ത്തി­ന്റെ പ­രാ­ധീ­ന­ത ഇ­ന്ത്യ­യു­ടേ­തിൽ ക­വി­ഞ്ഞ­താ­യി­രു­ന്നു­വെ­ന്നു­ത­ന്നെ പറയാം. വലിയ ഒരു നാ­ട്ടു­രാ­ജാ­വി­ന്റെ സ്ഥി­തി­മാ­ത്ര­മാ­ണു് ഒ­രു­കാ­ല­ത്തു ചീ­ന­ച­ക്ര­വർ­ത്തി­ക്കു­ണ്ടാ­യി­രു­ന്ന­തു്. എല്ലാ മ­ഹാ­ശ­ക്തി­ക­ളേ­യും ഒ­രു­പോ­ലെ വ­ഴ­ങ്ങേ­ണ്ടി­വ­ന്ന­തി­നാൽ, ബ­ഹു­ഭർ­ത്തൃ­ക­യാ­യ ഒരു സ്ത്രീ­യെ­പ്പോ­ലെ, നിർ­ല്ല­ജ്ജ­മാ­യ ജീ­വി­ത­മാ­യി­രു­ന്നു ഒ­ടു­വിൽ ഒരു നൂറു വർ­ഷ­ത്തേ­യ്ക്കു ചീന സാ­മ്രാ­ജ്യ­ത്തി­നു് അ­നു­ഭ­വ­പ്പെ­ട്ട­തു്.”

ഈ ഖ­ണ്ഡി­ക­യി­ലെ കേ­ന്ദ്രീ­ഭൂ­ത­മാ­യ ആശയം എ­ന്താ­ണു്? പു­രാ­ത­ന­രാ­ജ്യ­ങ്ങ­ളാ­യ ഇ­ന്ത്യ­യ്ക്കും ചൈ­ന­യ്ക്കു­മു­ള്ള സാ­ദൃ­ശ്യ­മാ­ണു്, ഇതിൽ മു­ഖ്യ­മാ­യി പ­രാ­മർ­ശി­ക്കു­ന്ന­തു്. പ്രാ­രം­ഭ­ത്തി­ലെ ര­ണ്ടു­വാ­ക്യം ഈ ആ­ശ­യ­ത്തെ അ­വ­ത­രി­പ്പി­ക്കു­ന്നു. വൈ­ദേ­ശി­ക സ്വാ­ധീ­ന­ശ­ക്തി­യെ രണ്ടു നാ­ട്ടി­ലേ­യും ജീ­വി­ത­വും, സം­സ്കാ­ര­വും, എ­ങ്ങ­നെ അ­തി­ജീ­വി­ച്ചു? ചീ­ന­യു­ടേ­യും ഇ­ന്ത്യ­യു­ടേ­യും സം­സ്കാ­രം ഏതേതു പ്ര­ദേ­ശ­ങ്ങ­ളിൽ വ്യാ­പി­ച്ചു? വൈ­ദേ­ശി­കാ­ധി­പ­ത്യ­ത്തി­ന്റെ സ്വ­ഭാ­വം രണ്ടു രാ­ജ്യ­ത്തും എ­ങ്ങ­നെ­യാ­യി­രു­ന്നു, ഇ­ങ്ങ­നെ മു­ഖ്യ­മാ­യ ആ­ശ­യ­ത്തി­ന്റെ വി­പു­ല­ന­ത്തി­നാ­ണു പി­ന്നീ­ടു­ള്ള വാ­ക്യ­ങ്ങൾ പൂർ­വ്വാ­പ­ര­ബ­ന്ധം വി­ടാ­തെ വി­നി­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു്. ബ­ഹു­ഭർ­ത്തൃ­ക­യാ­യ പ­ത്നി­യോ­ടു് ചൈ­ന­യ്ക്കു ക­ല്പി­ച്ചി­രി­ക്കു­ന്ന സാ­മ്യം, പേരിൽ മാ­ത്രം സ്വ­ത­ന്ത്ര­മാ­യി­രു­ന്ന ആ രാ­ജ്യ­ത്തി­ന്റെ ദ­യ­നീ­യ­ത­യും അ­സ്വ­സ്ഥ­ത­യും വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. ഒ­രാ­ശ­യം അ­വ­ത­രി­പ്പി­ച്ചു് അതു വി­ശ­ദ­മാ­ക്കു­വാ­നു­ള്ള ഉ­ദ്യ­മ­ത്തി­നി­ട­യ്ക്കു് ഇ­ത­ര­വി­ഷ­യ­ങ്ങ­ളു­ടെ പി­ന്നാ­ലെ ലേ­ഖ­ക­ന്റെ ശ്ര­ദ്ധ­പോ­വു­ന്നി­ല്ല. ഏ­കാ­ഗ്ര­ത­യും വി­ശ­ദ­ത­യും ഈ ഖ­ണ്ഡി­ക­യ്ക്കു­ണ്ടെ­ന്നു സ്പ­ഷ്ട­മാ­യ­ല്ലൊ.

അ­ടി­യിൽ ഉ­ദ്ധ­രി­ച്ചി­രി­ക്കു­ന്ന ‘ന­മ്മു­ടെ വസതി’ എന്ന ലേ­ഖ­ന­ത്തി­ലെ ഓരോ ഖ­ണ്ഡി­ക­യി­ലേ­യും മു­ഖ്യ­മാ­യ ആശയം എ­ന്താ­ണെ­ന്നു മ­ന­സ്സി­ലാ­ക്കു­ക:

ന­മ്മു­ടെ വസതി

“ഭൂ­ഗോ­ളം ന­മ്മു­ടെ ഗൃ­ഹ­വും നാം ഇതിലെ ഇ­ന്ന­ത്തെ നി­വാ­സി­ക­ളും ആ­കു­ന്നു. വി­ശാ­ല­മാ­യ ഈ വസതി ഏ­തു­കാ­ല­ത്താ­ണു് ഉ­ണ്ടാ­യ­തു്? ഇതു് എന്നു ജീ­വി­കൾ­ക്കു വ­സി­ക്കു­വാൻ യോ­ഗ്യ­മാ­യി­ത്തീർ­ന്നു? ഈ ചോ­ദ്യ­ങ്ങൾ­ക്കും ഇ­നി­യും ശ­രി­യാ­യ ഉ­ത്ത­രം ല­ഭി­ച്ചു ക­ഴി­ഞ്ഞി­ട്ടി­ല്ല. എ­ങ്കി­ലും ഭൂ­മി­യു­ടെ പൂർ­വ്വ­രൂ­പ­ത്തേ­യും അതിനു കാ­ല­ക്ര­മ­ത്തിൽ വന്ന മാ­റ്റ­ത്തേ­യും പറ്റി ശാ­സ്ത്ര­ജ്ഞ­ന്മാർ പലതും ഊ­ഹി­ക്കു­ക­യും, ചി­ല­തു് ഉ­റ­പ്പി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്.

അനേകം കോടി സം­വ­ത്സ­ര­ങ്ങൾ­ക്കു മുൻ­പു്, ഈ ഗോളം ക­ത്തി­ക്കാ­ളി­ക്കൊ­ണ്ടി­രു­ന്ന ഒരു തീ­പ്പ­ന്തു­പോ­ലെ ആ­കാ­ശ­ത്തിൽ തി­രി­ഞ്ഞു­കൊ­ണ്ടി­രു­ന്നു. ചു­ട്ടു­രു­കി­ക്കി­ട­ക്കു­ന്ന ചില ലോ­ഹ­ങ്ങ­ളും, ധാ­തു­ക്ക­ളും, ജ്വ­ലി­ക്കു­ന്ന ചില വാ­ത­ക­ങ്ങ­ളും മാ­ത്ര­മാ­യി­രു­ന്നു അ­ന്നു് ഉ­ണ്ടാ­യി­രു­ന്ന­തു്. അ­ക്കാ­ല­ത്തു് ഭൂ­മി­യിൽ സ­സ്യ­മോ, മൃഗമോ, മ­നു­ഷ്യ­നോ ഇ­ല്ലാ­യി­രു­ന്നു­വെ­ന്നു് ഊ­ഹി­ക്കാ­മ­ല്ലൊ. കാലം വളരെ ക­ഴി­ഞ്ഞ­പ്പോൾ, ഭൂ­മ­ണ്ഡ­ലം ക്ര­മ­ത്തിൽ ത­ണു­ക്കു­വാ­നും ഇ­തി­ന്റെ പുറം ഉ­റ­ച്ചു­ക­ട്ടി­യാ­കു­വാ­നും തു­ട­ങ്ങി. ഇ­രു­മ്പു്, ചു­ണ്ണാ­മ്പു്, ഗ­ന്ധ­കം മു­ത­ലാ­യ ധാ­തു­ക്കൾ ഇ­ങ്ങ­നെ­യാ­ണു് ഉ­ണ്ടാ­യ­തു്. ആ­കാ­ശ­ത്തി­ലേ­യ്ക്കു് ഉ­യർ­ന്നു­കൊ­ണ്ടി­രു­ന്ന വാ­ത­ക­ങ്ങ­ളു­ടെ ചൂടു കു­റ­ഞ്ഞു­കു­റ­ഞ്ഞു വന്നു. അവ കൂ­ടി­ച്ചേർ­ന്നു വാ­യു­മ­ണ്ഡ­ലം ആയി. ആ­വി­യാ­ക­ട്ടെ, ത­ണു­ത്തു ജ­ല­മാ­യി­ത്തീർ­ന്നു. നദി, സ­മു­ദ്രം മു­ത­ലാ­യ ജ­ലാ­ശ­യ­ങ്ങൾ അ­തി­ന്റെ ഫ­ല­മാ­യി­ട്ടാ­ണു് ഭൂ­മു­ഖ­ത്തു­ണ്ടാ­യ­തു്. ഇ­ന്നും ഭൂ­ഗോ­ള­ത്തി­ന്റെ ഉള്ളു മു­ഴു­വൻ ത­ണു­ത്തു് ഉ­റ­ച്ചു­ക­ഴി­ഞ്ഞി­ട്ടി­ല്ല.

ജീ­വി­ത­ത്തി­നു­വേ­ണ്ട വായു, ജലം, ധാ­തു­ക്കൾ മു­ത­ലാ­യ­വ ഇ­ങ്ങ­നെ ഉ­ണ്ടാ­യ­തി­നു­ശേ­ഷ­മാ­ണു്, ഈ മ­ഹാ­ഗൃ­ഹം വാ­സ­യോ­ഗ്യ­മാ­യി­ത്തീർ­ന്ന­തു്. ആ­ദി­യിൽ മു­ള­ച്ചു­വ­ളർ­ന്ന സ­സ്യ­ങ്ങ­ളോ ജ­നി­ച്ചു വ­ളർ­ന്ന­ജീ­വി­ക­ളോ ഇ­പ്പോൾ ഇല്ല. അ­വ­യു­ടെ ആ­കൃ­തി­യി­ലും സ്വ­ഭാ­വ­ത്തി­ലും അനേകം നൂ­റ്റാ­ണ്ടു­കൾ­കൊ­ണ്ടു പല മാ­റ്റ­ങ്ങൾ വന്നു. അ­തി­നാൽ വളരെ വ്യ­ത്യാ­സ­മു­ള്ള മ­ര­ങ്ങ­ളും, വ­ള്ളി­ക­ളും, പ­ക്ഷി­ക­ളും മൃ­ഗ­ങ്ങ­ളും ഒക്കെ ഉ­ണ്ടാ­കു­വാൻ ഇ­ട­യാ­യി. ഇന്നു കാ­ണു­ന്ന സ­സ്യ­ങ്ങ­ളും ജീ­വി­ക­ളും ഇ­ങ്ങ­നെ­യാ­ണു് ആ­വിർ­ഭ­വി­ച്ച­തു്.

ന­മ്മു­ടെ ഈ പാർ­പ്പി­ടം വളരെ വ­ലു­തു­ത­ന്നെ. നാം നി­ല്ക്കു­ന്ന സ്ഥ­ല­ത്തു­നി­ന്നു നേരെ അ­ടി­യി­ലേ­യ്ക്കു ഒരു തു­ര­ങ്ക­മു­ണ്ടാ­ക്കു­ന്ന­പ­ക്ഷം അ­തി­നു് ഏ­ക­ദേ­ശം എ­ണ്ണാ­യി­രം നാഴിക നീ­ള­മു­ണ്ടാ­യി­രി­ക്കും. ഈ ഗോ­ള­ത്തി­ന്റെ വ­ലു­പ്പം ആ­ലോ­ചി­ക്കു­മ്പോൾ നി­ങ്ങൾ­ക്കു് അ­ത്ഭു­തം തോ­ന്നു­ന്നി­ല്ലേ? എ­ന്നാൽ അ­വ­സാ­ന­മി­ല്ലാ­ത്ത ആ­കാ­ശ­ത്തി­ന്റെ വി­സ്താ­രം വി­ചാ­രി­ച്ചു നോ­ക്കു­ക. അ­പ്പോൾ ഈ ഭൂമി എത്ര ചെ­റു­താ­ണെ­ന്നു തോ­ന്നാ­തി­രി­ക്കു­ക­യി­ല്ല. സൂ­ര്യ­മ­ണ്ഡ­ലം ഭൂ­മി­യേ­ക്കാൾ വളരെ മ­ട­ങ്ങു വ­ലു­പ്പ­മു­ള്ള­താ­കു­ന്നു. ന­മ്മു­ടെ ഈ ഗൃ­ഹ­ത്തി­ലേ­യ്ക്കു വേണ്ട വെ­ളി­ച്ച­വും ചൂടും ത­രു­ന്ന­തു് ആ മ­ഹാ­ഗോ­ള­മാ­ണു്.

ഇനി ന­മു­ക്കു് ഈ വ­സ­തി­യി­ലെ അം­ഗ­ങ്ങ­ളെ­ക്കു­റി­ച്ചു ചില സം­ഗ­തി­കൾ ഗ്ര­ഹി­ക്കാം. ചെ­മ്പു്, ഇ­രു­മ്പു്, ഗ­ന്ധ­കം മു­ത­ലാ­യ­വ­യാ­ണ­ല്ലോ ധാ­തു­ക്കൾ. അ­വ­യ്ക്കു് ഒ­രി­ട­ത്തു­നി­ന്നു സ്വയം മ­റ്റൊ­രി­ട­ത്തേ­യ്ക്കു സ­ഞ്ച­രി­ക്കു­വാൻ സാ­ധി­ക്കു­ക­യി­ല്ല. അ­തു­പോ­ലെ­യ­ല്ലെ­ങ്കി­ലും വൃ­ക്ഷ­ങ്ങ­ളും വ­ള്ളി­ക­ളും മു­ള­ച്ച ദി­ക്കിൽ­ത്ത­ന്നെ­നി­ന്നു വ­ള­രു­ന്ന­തേ­യു­ള്ളൂ. എ­ന്നാൽ മൃ­ഗ­ങ്ങൾ­ക്കും പ­ക്ഷി­കൾ­ക്കും മ­നു­ഷ്യർ­ക്കും മ­റ്റും ഇ­ച്ഛ­പോ­ലെ സ­ഞ്ച­രി­ക്കാ­മെ­ന്നു നി­ങ്ങൾ­ക്കു് അ­റി­യാ­മ­ല്ലോ. ധാ­തു­ക്ക­ളും സ­സ്യ­ങ്ങ­ളും അ­ച­ര­ങ്ങ­ളാ­കു­ന്നു. ജ­ന്തു­ക്ക­ളും മ­നു­ഷ്യ­രും ചരം എന്ന വി­ഭാ­ഗ­ത്തി­ലാ­ണു പെ­ടു­ന്ന­തു്.

മ­ര­ങ്ങ­ളും വ­ള്ളി­ക­ളും സ­ഞ്ച­രി­ക്കു­ന്നി­ല്ലെ­ന്നു വി­ചാ­രി­ച്ചു്, അ­വ­യ്ക്കു ജീ­വ­നി­ല്ലെ­ന്നു തെ­റ്റി­ദ്ധ­രി­ക്ക­രു­തു്. അവ വാ­യു­വിൽ­നി­ന്നും മ­ണ്ണിൽ­നി­ന്നും പോ­ഷ­ക­വ­സ്തു­ക്കൾ സ­മ്പാ­ദി­ച്ചു വ­ള­രു­ന്നു. അവയും സ്വ­വം­ശ­ത്തെ വർ­ദ്ധി­പ്പി­ക്ക­യും നി­ല­നിർ­ത്തു­ക­യും ചെ­യ്യു­ന്നു­ണ്ടു്. വൃ­ക്ഷ­ല­താ­ദി­ക­ളും ജ­ന്തു­ക്ക­ളെ­പ്പോ­ലെ­ത­ന്നെ ജ­നി­ക്കു­ന്നു, വ­ള­രു­ന്നു, ന­ശി­ക്കു­ന്നു. ജ­ന്തു­ക്കൾ ആ­ഹാ­ര­ത്തി­നു സ­സ്യ­ങ്ങ­ളെ­യാ­ണു് ആ­ശ്ര­യി­ക്കു­ന്ന­തു്. സ­സ്യ­ഭു­ക്കു­ക­ളാ­യ ജീ­വി­ക­ളേ­യും ചില മൃ­ഗ­ങ്ങ­ളും മ­നു­ഷ്യ­രും ഭ­ക്ഷി­ക്കാ­റു­ണ്ടു്.

ലോ­ക­ഗൃ­ഹ­ത്തി­ലെ അം­ഗ­ങ്ങ­ളു­ടെ കൂ­ട്ട­ത്തിൽ മ­നു­ഷ്യൻ പ്രാ­ധാ­ന്യം പ്രാ­പി­ച്ചി­രി­ക്കു­ന്നു. അതു് എ­ന്തു­കൊ­ണ്ടാ­ണു്? സിം­ഹ­ത്തി­നും ആ­ന­യ്ക്കും മ­റ്റും മ­നു­ഷ്യ­നേ­ക്കാൾ ശ­രീ­ര­ബ­ലം എ­ത്ര­യോ അ­ധി­ക­മു­ണ്ടു്. ദേ­ഹ­ശ­ക്തി­കൊ­ണ്ട­ല്ല. വി­ശേ­ഷ­ബു­ദ്ധി­കൊ­ണ്ടാ­ണു് മ­നു­ഷ്യൻ ശ്രേ­ഷ്ഠ­ത സ­മ്പാ­ദി­ച്ചി­രി­ക്കു­ന്ന­തു്. സം­ഭാ­ഷ­ണ­സാ­മർ­ത്ഥ്യ­വും അവനു മാ­ത്ര­മേ ഉള്ളൂ. ഗ്രാ­മ­ങ്ങ­ളും ന­ഗ­ര­ങ്ങ­ളും മു­നു­ഷ്യൻ നിർ­മ്മി­ച്ച­താ­ണു്. കൃഷി, ക­ച്ച­വ­ടം മു­ത­ലാ­യ­വ ന­ട­പ്പാ­ക്കി­യ­തും പ­ല­ത­ര­ത്തി­ലു­ള്ള യ­ന്ത്ര­ങ്ങൾ ക­ണ്ടു­പി­ടി­ച്ച­തും അ­വ­നാ­കു­ന്നു. മ­നു­ഷ്യ­വർ­ഗ്ഗം ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ങ്കിൽ, ഇന്നു ഭൂ­മി­യിൽ കാ­ണു­ന്ന പ­രി­ഷ്കാ­ര­ത്തി­ന്റെ ചി­ഹ്ന­ങ്ങൾ ഒ­ന്നും­ത­ന്നെ ഒ­രി­ക്ക­ലും ഉ­ണ്ടാ­കു­മാ­യി­രു­ന്നി­ല്ല. മ­നു­ഷ്യ­ന്റെ ബു­ദ്ധി­ശ­ക്തി എ­ത്ര­മാ­ത്രം അ­ത്ഭു­ത­ക­ര­മാ­യി­രി­ക്കു­ന്നു!”

ഏഴു ഖ­ണ്ഡി­ക­യാ­ണു് ഈ ഉ­പ­ന്യാ­സ­ത്തി­ലു­ള്ള­തു്. ന­മ്മു­ടെ വ­സ­തി­യാ­യ ഭൂ­മി­യു­ടെ പൂർ­വ്വ­രൂ­പ­ത്തേ­യും അ­തി­നു­ണ്ടാ­യ പ­രി­ണാ­മ­ത്തേ­യും സം­ബ­ന്ധി­ക്കു­ന്ന ആശയം ഉ­പ­ക്ര­മ ഖ­ണ്ഡി­ക­യിൽ അ­വ­ത­രി­പ്പി­ക്ക­യും അ­ടു­ത്ത­തിൽ വി­സ്ത­രി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു. സ­സ്യ­ങ്ങ­ളു­ടേ­യും ജീ­വി­ക­ളു­ടേ­യും ആ­വിർ­ഭാ­വ­മാ­ണു മൂ­ന്നാ­മ­ത്തെ വ­കു­പ്പിൽ സൂ­ചി­പ്പി­ക്കു­ന്ന­തു്. നാ­ലാ­മ­ത്തേ­തിൽ ഭൂ­മി­യു­ടെ വ­ലു­പ്പ­വും അ­ന­ന്ത­മാ­യ ആ­കാ­ശ­ത്തിൽ അതിനു താ­ര­ത­മ്യേ­ന­യു­ള്ള ക്ഷു­ദ്ര­ത്വ­വും വെ­ളി­പ്പെ­ടു­ത്തു­ന്നു. ചരവും അ­ച­ര­വും,—ഈ മ­ഹാ­വി­ഭാ­ഗ­ത്തി­ന്റെ ഉ­പാ­ദി­യാ­ണു് അ­ടു­ത്ത ഖ­ണ്ഡി­ക­യിൽ. ആറാം വ­കു­പ്പിൽ അ­ച­ര­ങ്ങ­ളാ­യ സ­സ്യ­ങ്ങ­ളും ജീ­വ­നു­ള്ള­വ­യാ­ണെ­ന്നു വ്യ­ക്ത­മാ­ക്കു­ന്നു. അ­ന്ത്യ­ഖ­ണ്ഡി­ക മ­നു­ഷ്യ­ന്റെ സർ­വ്വാ­തി­ശാ­യി­യാ­യ മ­ഹ­ത്ത്വം ഓർ­ത്തു് അ­ത്ഭു­ത­പ്പെ­ടു­ന്ന ഒരു വാ­ക്യ­ത്തി­ലാ­ണു് അ­വ­സാ­നി­ക്കു­ന്ന­തു്. ഏ­കാ­ഗ്ര­വും വി­ശ­ദ­വു­മാ­യ പ്ര­തി­പാ­ദ­ന­ത്തി­നും പൂർ­വ്വാ­പ­ര­ബ­ന്ധം വി­ടാ­തെ­യു­ള്ള ചി­ന്ത­യു­ടെ ക്ര­മി­ക­മാ­യ പു­രോ­ഗ­തി­യ്ക്കും ഈ ‘ന­മ്മു­ടെ വസതി’യെ അ­ധി­ക­രി­ച്ചു­ള്ള ലേ­ഖ­ന­ഖ­ണ്ഡി­ക­കൾ ഉ­ദാ­ഹ­രി­ക്കാം. ആ­ശ­യ­സ്വ­ഭാ­വ­മ­നു­സ­രി­ച്ചു ചൂർ­ണ്ണി­ക, സ­ങ്കീർ­ണ്ണ­കം, മ­ഹാ­വാ­ക്യം, ഇവ ഗാഢമോ ശി­ഥി­ല­മോ ആയ ബ­ന്ധ­ത്തോ­ടു­കൂ­ടി യ­ഥോ­ചി­തം പ്ര­യോ­ഗി­ച്ചാൽ ഖ­ണ്ഡി­ക­യ്ക്കു വൈ­ചി­ത്ര്യം എന്ന ഗു­ണ­വും സി­ദ്ധി­ക്കും.

അ­ഭ്യാ­സം ൫൫
  1. ഓരോ ഖ­ണ്ഡി­ക എ­ഴു­തു­ക:
    • ജ്ഞാ­ന­മാ­ണു് ശക്തി.
    • ജീ­വി­ത­ത്തി­ന്റെ മ­ഹ­ത്ത്വം ദൈർ­ഘ്യം­കൊ­ണ്ട­ല്ല തീ­രു­മാ­നി­ക്കു­ന്ന­തു്.
    • പാലും പ­ഴ­കി­യാൽ പു­ളി­ക്കും.
    • ദി­ന­രാ­ത്ര­ങ്ങൾ എ­ങ്ങ­നെ ഉ­ണ്ടാ­കു­ന്നു?
    • മ­നോ­ഹ­ര­മാ­യി­രു­ന്നു ആ സ­ന്ധ്യ.
    • എ­ന്താ­ണു സം­സ്കാ­രം.
    • ഓ­ണ­ത്തി­ന്റെ ആഗമം.
    • താഴെ ഉ­ദ്ധ­രി­ച്ചി­രി­ക്കു­ന്ന ‘മു­ത്തു­കൾ’ എന്ന ഉ­പ­ന്യാ­സ­ത്തി­ലെ ഓരോ ഖ­ണ്ഡി­ക­യി­ലേ­യും കേ­ന്ദ്രീ­ഭൂ­ത­മാ­യ ആശയം ക­ണ്ടു­പി­ടി­ച്ചെ­ഴു­തു­ക.
    • ഈ ഖ­ണ്ഡി­ക­ക­ളു­ടെ ഏ­കാ­ഗ്ര­ത­യും പൂർ­വ്വാ­പ­ര­ബ­ന്ധ­വും വെ­ളി­പ്പെ­ടു­ത്തു­ക.
മു­ത്തു­കൾ

“എന്റെ വ­ടി­വും നി­റ­വും നി­ങ്ങ­ളു­ടെ ക­ണ്ണു­ക­ളെ ആ­കർ­ഷി­ക്കു­ന്നു­ണ്ടു്, ഇല്ലേ? എത്ര കൗ­തു­ക­ത്തോ­ടു­കൂ­ടി­യാ­ണു് നി­ങ്ങൾ എന്നെ നോ­ക്കു­ന്ന­തു്! ഞാൻ പി­റ­ന്ന­തു എ­വി­ടെ­യാ­ണു്? ആ­രാ­ണു് എന്റെ അമ്മ? എ­ങ്ങ­നെ ഞാൻ ഇവിടെ വന്നു? നി­ങ്ങൾ­ക്കു് ഇ­തെ­ല്ലാം അ­റി­ഞ്ഞാൽ­ക്കൊ­ള്ളാം എ­ന്നു് ആ­ഗ്ര­ഹ­മു­ണ്ടാ­വും. ആ ജി­ജ്ഞാ­സ എ­നി­ക്കു് അ­ഭി­മാ­നം ഉ­ള­വാ­ക്കു­ന്നു­ണ്ടു്.

മ­ഹാ­ല­ക്ഷ്മി ജ­നി­ച്ച­തു സ­മു­ദ്ര­ത്തിൽ­നി­ന്നാ­ണ­ത്രെ. അതു വാ­സ്ത­വ­മാ­ണോ എ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. എന്റെ ജ­ന്മ­ഗൃ­ഹം സ­മു­ദ്ര­മാ­കു­ന്നു. സിം­ഹ­ളം, അ­ല്ലെ­ങ്കിൽ ലങ്ക, എ­ന്നൊ­രു ദ്വീ­പി­നെ­പ്പ­റ്റി നി­ങ്ങൾ കേ­ട്ടി­ട്ടു­ണ്ടാ­യി­രി­ക്കാം. അ­തി­നു് അ­ടു­ത്തു­ള്ള ക­ട­ലി­ലാ­യി­രു­ന്നു, എന്നെ ജ­നി­പ്പി­ച്ച അമ്മ ജീ­വി­ച്ചി­രു­ന്ന­തു്. മി­നു­സ­മു­ള്ള ചി­പ്പി­യു­ടെ അ­ക­ത്തു മൃ­ദു­ല­മാ­യ ദേ­ഹ­ത്തോ­ടു­കൂ­ടി­യ ചില ചെറിയ ജീ­വി­കൾ സ­മു­ദ്ര­ത്തി­ന്റെ ചില ഭാ­ഗ­ങ്ങ­ളിൽ കൂ­ട്ട­മാ­യി താ­മ­സി­ക്കു­ന്നു­ണ്ടു്. “മു­ക്ത­കൾ” എ­ന്നാ­ണു അ­വ­യ്ക്കു പേരു്. ഒരു മു­ക്ത­യിൽ നി­ന്നാ­ണു ഞാൻ പി­റ­ന്ന­തു്.

എന്റെ പി­റ­വി­യെ­ക്കു­റി­ച്ചു് ഒ­രി­ക്കൽ അമ്മ എ­ന്നോ­ടു ഇ­ങ്ങ­നെ പ­റ­ഞ്ഞു: “ഒ­രി­ക്കൽ ഞങ്ങൾ പലരും കൂ­ട്ടം കൂടി ക­ര­യിൽ­നി­ന്നു കു­റ­ച്ച­ക­ലെ നീ­ന്തി­ക്ക­ളി­ക്കു­ക­യാ­യി­രു­ന്നു. പെ­ട്ടെ­ന്നു ഒരു മ­ണൽ­ത്ത­രി എന്റെ ദേ­ഹ­ത്തിൽ ത­റ­ച്ചു­ക­യ­റി. എ­നി­ക്കു വ­ല്ലാ­ത്ത അ­സ്വാ­സ്ഥ്യ­മാ­ണു് കുറെ നേ­ര­ത്തേ­യ്ക്കു തോ­ന്നി­യ­തു്. എത്ര ശ്ര­മി­ച്ചി­ട്ടും അതിനെ ഉടലിൽ നി­ന്നു ക­ള­യു­വാൻ എ­നി­ക്കു സാ­ധി­ച്ചി­ല്ല. അ­പ്പോൾ എന്റെ ദേ­ഹ­ത്തി­ലെ ഒരു ദ്ര­വ­വ­സ്തു­കൊ­ണ്ടു ഞാനതു പൊ­തി­ഞ്ഞു. ആ മൺ­ത­രി­യു­ടെ പു­റ­ത്തു് ആ ലേപം ഉ­ണ­ങ്ങി­പ്പി­ടി­ച്ചു. ഇ­ങ്ങ­നെ­യാ­ണു തി­ള­ക്ക­വും മി­നു­ക്ക­വും ഉള്ള നീ ഉ­ണ്ടാ­യ­തു്. നീ എന്റെ സ­ന്താ­ന­മ­ല്ല; എന്റെ ഒരു സൃ­ഷ്ടി­യാ­ണു്.” എ­ങ്കി­ലും ഏ­റെ­ക്കാ­ലം ചു­മ­ന്നു­കൊ­ണ്ടു നടന്ന ആ മു­ക്ത­യെ അ­മ്മ­യാ­യി­ട്ടാ­ണു് ഞാൻ വി­ചാ­രി­ച്ചു­പോ­രു­ന്ന­തു്.

എ­ങ്ങ­നെ ഞാൻ ക­ര­യ്ക്കു വന്നു എ­ന്നു് അ­റി­യാ­നാ­യി­രി­ക്കും നി­ങ്ങൾ ശ്ര­ദ്ധ­യോ­ടു­കൂ­ടി ഇ­നി­യും എന്റെ മു­ഖ­ത്തേ­യ്ക്കു നോ­ക്കി­ക്കൊ­ണ്ടു നി­ല്ക്കു­ന്ന­തു്. മ­നു­ഷ്യ­രു­ടെ ധൈ­ര്യ­ത്തേ­യും ഉ­ത്സാ­ഹ­ത്തേ­യും ഞാൻ അ­ഭി­ന­ന്ദി­ക്കു­ന്നു, എ­ന്നാൽ, അ­വ­രു­ടെ ക്രൂ­ര­ത­യും അ­ത്യാ­ഗ്ര­ഹ­വും ഓർ­ക്കു­മ്പോൾ എ­നി­ക്കു വി­രോ­ധ­മാ­ണു തോ­ന്നു­ന്ന­തു്. ഒ­രി­ക്കൽ ഒ­ന്നു­ര­ണ്ടു പെ­രും­വ­ഞ്ചി­കൾ, എന്റെ അ­മ്മ­യും കൂ­ട്ടു­കാ­രും സ്വൈ­ര­മാ­യി വി­ഹ­രി­ച്ചി­രു­ന്ന സ­മു­ദ്ര­ഭാ­ഗ­ത്തി­ന്റെ മു­ക­ളിൽ എത്തി. അ­വ­രെ­ല്ലാ­വ­രും പ­രി­ഭ്ര­മി­ച്ചു­വെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലൊ. അ­ല്പ­നേ­ര­ത്തി­നി­ട­യ്ക്കു് അ­റ്റ­ത്തു കല്ലു കെ­ട്ടി­യി­ട്ടു­ള്ള മൂ­ന്നു നാലു ക­യ­റു­കൾ ക­ട­ലി­ന്റെ അ­ടി­യി­ലെ­യ്ക്കു ഇ­റ­ങ്ങു­ന്ന­തു കണ്ടു. ഓരോ ക­യ­റി­ന്റേ­യും കൂടെ ഓരോ ആളും ഉ­ണ്ടാ­യി­രു­ന്നു. അരികെ എ­ത്തി­യ ഉടനെ ചി­പ്പി­ക­ളോ­ടു കൂടിയ മു­ക്ത­ക­ളെ വാരി അവർ ഒരു വ­ല­യി­ലി­ടു­വാൻ തു­ട­ങ്ങി. ആ സാ­ഹ­സി­ക­ന്മാർ എ­ന്തൊ­രു തി­ടു­ക്ക­മാ­ണു് കാ­ണി­ച്ചി­രു­ന്ന­തു്. അ­വർ­ക്കു ശ്വാ­സം മു­ട്ടി­ത്തു­ട­ങ്ങി­യി­രു­ന്നു­വെ­ന്നു തോ­ന്നും. മ­നു­ഷ്യർ കേ­മ­ന്മാർ തന്നെ. പക്ഷേ, അ­വർ­ക്കു മ­ത്സ്യ­ങ്ങ­ളെ­യോ മു­ക്ത­ക­ളെ­യോ പോലെ വെ­ള്ള­ത്തി­ന­ടി­ക്കു വളരെ നേരം ജീ­വി­ക്കാൻ ക­ഴി­യി­ല്ല.

ഉടൻ അവർ കയർ പി­ടി­ച്ചു ഒ­ന്നു് അ­ന­ക്കി. വ­ഞ്ചി­യിൽ നി­ന്നി­രു­ന്ന­വർ ആ ച­ങ്ങാ­തി­ക­ളെ കയർ പി­ടി­ച്ചു മു­ക­ളി­ലേ­യ്ക്കു വ­ലി­ച്ചു തു­ട­ങ്ങി. എ­ങ്കി­ലും എ­ല്ലാ­വർ­ക്കും ഉ­പ­രി­ത­ല­ത്തി­ലെ­ത്താൻ ക­ഴി­ഞ്ഞി­ല്ല. “ഷാർ­ക്കു്” എന്നു പേരായ ഒരു ഭ­യ­ങ്ക­ര മ­ത്സ്യം ഒരാളെ ക­ടി­ച്ചെ­ടു­ത്തു കൊ­ണ്ടു പൊ­യ്ക്ക­ള­ഞ്ഞു. ദു­രാ­ഗ്ര­ഹം­കൊ­ണ്ടു പ­ര­ദ്രോ­ഹ­ത്തി­നു് ഉ­ദ്യ­മി­ക്കു­ന്ന­വ­രിൽ ചി­ലർ­ക്കെ­ങ്കി­ലും ഇ­ങ്ങ­നെ ശി­ക്ഷ­കി­ട്ടാ­തി­രു­ന്നാൽ ക­ഷ്ട­മ­ല്ലേ? നി­ങ്ങൾ­ക്കു് ആ സാ­ധു­വി­നോ­ടു് അ­നു­ക­മ്പ­തോ­ന്നു­ന്നു­ണ്ടാ­യി­രി­ക്കും. വ­ല­യി­ലാ­യി­രു­ന്ന മു­ക്ത­കൾ­ക്കു് എന്തു തോ­ന്നി­യി­രി­ക്കും എന്നു നി­ങ്ങൾ ആ­ലോ­ചി­ച്ചു നോ­ക്കു­ന്നു­ണ്ടോ?

കൂ­ട്ട­ത്തിൽ ഒരാൾ ന­ഷ്ട­പ്പെ­ട്ട­തു­കൊ­ണ്ടു­ള്ള വി­ഷാ­ദ­ത്തോ­ടു­കൂ­ടി­യാ­ണു് വ­ഞ്ചി­ക്കാർ അന്നു ക­ര­യി­ലേ­യ്ക്കു മ­ട­ങ്ങി­യ­തു്. “വ­രാ­നു­ള്ള­തു വ­ഴി­യിൽ­ത്ത­ങ്ങു­മോ? അ­വ­ന്റെ യോ­ഗ­മാ­ണു്. മു­ത്തി­നു­വേ­ണ്ടി പേ­ഴ്സ്യൻ ക­ട­ലിൽ­പ്പോ­ലും ന­മ്മ­ളൊ­ക്കെ മു­ങ്ങി­ത്ത­പ്പി­യി­ട്ടി­ല്ലേ? അ­ന്നു് ആ­രെ­ങ്കി­ലും ‘ഷാർ­ക്കു്’ വി­ഴു­ങ്ങി­ക്ക­ള­ഞ്ഞു­വോ?” എന്നു സം­ഭാ­ഷ­ണ­ത്തി­നി­ട­യ്ക്കു് ആ ത­ടി­യ­ന്മാ­രിൽ ഒരുവൻ പ­റ­യു­ന്ന­തു കേ­ട്ടു.

തീ­ര­ത്തു ചെ­ന്ന­തി­നു­ശേ­ഷം ആ നിർ­ദ്ദ­യ­ന്മാർ മു­ക്ത­ക­ളി­രി­ക്കു­ന്ന ചി­പ്പി­കൾ മു­ഴു­വൻ വെ­യി­ല­ത്തു കു­ന്നു­പോ­ലെ കൂ­ട്ടി­യി­ട്ടു. ചി­പ്പി­യ്ക്ക­ക­ത്തു­ള്ള ജീ­വി­കൾ മു­ഴു­വൻ ചത്തു. ആ ഓടുകൾ ന­ല്ല­പോ­ലെ ഉ­ണ­ങ്ങി. എല്ലാ മു­ക്ത­ക­ളി­ലും മു­ത്തു­ണ്ടാ­യി­രു­ന്നി­ല്ല. നൂറും ഇ­രു­ന്നൂ­റും എണ്ണം പ­രി­ശോ­ധി­ക്കു­മ്പോ­ഴാ­ണു് ഒരു മു­ത്തു് അ­വർ­ക്കു കി­ട്ടി­യി­രു­ന്ന­തു്. എന്റെ വാ­ത്സ­ല്യ­വ­തി­യാ­യ അ­മ്മ­യു­ടെ മൃ­ത­ദേ­ഹ­ത്തിൽ നി­ന്നു് ഒ­ടു­വിൽ അവർ എ­ന്നെ­യും എ­ടു­ത്തു. എന്നെ വി­റ്റാൽ നല്ല വില കി­ട്ടു­മെ­ന്നു തോ­ന്നി­യ­തു­കൊ­ണ്ടാ­യി­രി­ക്ക­ണം അ­വ­രു­ടെ മുഖം അ­പ്പോൾ അത്ര തെ­ളി­ഞ്ഞ­തു്.

ഈ­ജി­പ്തി­ലെ ഒരു മ­ഹാ­രാ­ജ്ഞി­യു­ടെ വാ­ത്സ­ല്യ­പാ­ത്ര­മാ­യി­രു­ന്നു എന്റെ വർ­ഗ്ഗ­ത്തി­ലെ ഒരു പൂർ­വ്വി­കൻ. അനവധി ര­ത്ന­വും സ്വർ­ണ്ണ­വും സം­ഭ­രി­ച്ചു­വ­ച്ചി­രു­ന്ന ആ മഹതി അ­മൂ­ല്യ­മാ­യ ഒരു വ­സ്തു­വാ­യി­ട്ടാ­ണു് ആ മു­ത്തി­നെ ക­രു­തി­യി­രു­ന്ന­തു്. പത്തു ലക്ഷം ഉ­റു­പ്പി­ക കൊ­ടു­ത്താൽ­ത്ത­ന്നെ അതിനെ വി­ല്ക്കു­വാൻ രാ­ജ്ഞി സ­മ്മ­തി­ക്കു­മാ­യി­രു­ന്നി­ല്ല! എ­നി­ക്ക­ത്ര­യൊ­ന്നും വി­ല­യു­ണ്ടെ­ന്നു നി­ങ്ങൾ തെ­റ്റി­ദ്ധ­രി­ക്ക­രു­തു്.

കൃ­ത്രി­മ­ങ്ങ­ളാ­യ ചില മു­ത്തു­ക­ളു­ണ്ടു്. അ­വ­യെ­പ്പ­റ്റി­ക്കൂ­ടി നി­ങ്ങ­ളോ­ടും രണ്ടു വാ­ക്കു പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. വ­ള­രെ­ക്കാ­ലം മുൻ­പു്, ചീ­ന­യി­ലെ ധ­നേ­ച്ഛ മു­ഴു­ത്ത ചില കേ­മ­ന്മാർ മു­ക്ത­ക­ളെ ചി­പ്പി­മേൽ ക­ടു­ത്ത മ­ണൽ­ത്ത­രി ഇട്ടു മു­ത്തു­വി­ള­യി­ക്കാൻ നോ­ക്കി. അ­വ­രു­ടെ പ്ര­യ­ത്നം വി­ഫ­ല­മാ­യി­ല്ല. എ­ങ്കി­ലും അ­ങ്ങ­നെ­യു­ണ്ടാ­കു­ന്ന കൃ­ത്രി­മ­മു­ത്തു­കൾ­ക്കു് എന്റെ വർ­ഗ്ഗ­ത്തി­ന്റെ ന­ന്മ­യോ മേ­ന്മ­യോ ഇല്ല; വി­ല­യും കു­റ­യും.”

ഉ­പ­ന്യാ­സം

1. ഏ­തെ­ങ്കി­ലും വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് മാ­തൃ­ഭാ­ഷ­യിൽ ഏ­കാ­ഗ്ര­ത­യോ­ടു­കൂ­ടി വ്യ­ക്ത­മാ­യി പ്ര­തി­പാ­ദി­ക്കു­വാ­നു­ള്ള ശി­ക്ഷ­ണ­വും പ­രി­ച­യ­വും വി­ദ്യാർ­ത്ഥി­കൾ സ­മ്പാ­ദി­ച്ചി­രി­ക്ക­ണം. അ­തി­നു്, ഒ­ന്നാ­മ­തു വേ­ണ്ട­തു് പ്ര­തി­പാ­ദ്യ­വ­സ്തു­വി­നെ­പ്പ­റ്റി തി­ക­ഞ്ഞ അ­റി­വാ­ണു്. ന­മു­ക്കു ജ്ഞാ­നം സി­ദ്ധി­ക്കു­ന്ന­തു് എ­ങ്ങ­നെ­യാ­ണു് ? ജ്ഞാ­ന­ല­ബ്ധി­ക്കു് ഒരു മാർ­ഗ്ഗം സ്വാ­നു­ഭ­വ­മാ­കു­ന്നു. പാൽ ഹൃ­ദ്യ­മാ­യ ഒരു പേയ ദ്ര­വ്യ­മാ­ണു് എന്നു ന­മു­ക്കു് അ­നു­ഭ­വ­മു­ണ്ടു്. അതു് ദേ­ഹ­പോ­ഷ­ക­മാ­ണെ­ന്നും അ­നു­ഭ­വ­പ്പെ­ട്ടി­ട്ടു­ണ്ടാ­കും. ഇ­ത്ര­മാ­ത്രം കൊ­ണ്ടു് അ­തി­നെ­ക്കു­റി­ച്ചൊ­രു ഉ­പ­ന്യാ­സം ര­ചി­ക്കു­വാൻ ന­മു­ക്കു സാ­ധി­ക്കു­മോ? ഭ­ക്ഷ­ണ­പ­ദാർ­ത്ഥ­ങ്ങ­ളു­ടെ സ്വ­ഭാ­വ­വും അതിൽ ആ­വ­ശ്യം അ­ട­ങ്ങി­യി­രി­ക്കേ­ണ്ട മു­ഖ്യ­ഘ­ട­ക­ങ്ങ­ളും ആ­രോ­ഗ്യ­ത്തി­നും ഭ­ക്ഷ്യ­പ­ദാർ­ത്ഥ­ത്തി­നും ത­മ്മി­ലു­ള്ള ബ­ന്ധ­വും മ­റ്റും ന­ല്ല­പോ­ലെ മ­ന­സ്സി­ലാ­വ­ണ­മെ­ങ്കിൽ അവ വി­വ­രി­ക്കു­ന്ന പ്ര­സം­ഗ­ങ്ങൾ കേൾ­ക്കു­ക­യോ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ക്കു­ക­യോ തന്നെ വേ­ണ്ടി­വ­രും. ആ അ­റി­വി­ല്ലെ­ങ്കിൽ പാ­ലി­നെ­ക്കു­റി­ച്ച­ധി­ക­മൊ­ന്നും ന­മു­ക്കു പ­റ­യു­വാ­നു­ണ്ടാ­വു­ക­യി­ല്ല. നി­ദ്രാ­ഭം­ഗം ചെ­യ്യു­ന്ന ഒരു ക്ഷു­ദ്ര­കീ­ട­മാ­ണു കൊ­തു­കെ­ന്നും അതു പല രോ­ഗ­ങ്ങ­ളും മ­നു­ഷ്യർ­ക്കു­ണ്ടാ­ക്കു­ന്നു­വെ­ന്നും ന­മു­ക്ക­നു­ഭ­വ­മു­ണ്ടു്. പക്ഷേ, അ­വ­യു­ടെ ശ­രീ­ര­പ്ര­കൃ­തി, ജീ­വി­ത­രീ­തി, അവ രോഗം സം­ക്ര­മി­ക്കു­ന്ന സ­മ്പ്ര­ദാ­യം, അവയെ ഉ­ന്മൂ­ല­നം ചെ­യ്യാ­നു­ള്ള ഉപായം, ഇ­തെ­ല്ലാ­മ­റി­യ­ണ­മെ­ങ്കിൽ ഈ വി­ഷ­യ­ങ്ങൾ വി­സ്ത­രി­ക്കു­ന്ന ഭാ­ഷ­ണ­ങ്ങ­ളേ­യോ പു­സ്ത­ക­ങ്ങ­ളേ­യോ ആ­ശ്ര­യി­ക്ക­ണ­മ­ല്ലൊ. അ­നു­ഭ­വ­ജ്ഞാ­ന­ത്തെ അ­ന്യ­ജ്ഞാ­നം­കൊ­ണ്ടു ഇ­ങ്ങ­നെ പൂർ­ണ്ണ­മാ­ക്കി­യാൽ ഏതു വി­ദ്യാർ­ത്ഥി­ക്കും പല വി­ഷ­യ­ങ്ങ­ളെ ആ­സ്പ­ദ­മാ­ക്കി ഉ­പ­ന്യാ­സം ര­ചി­ക്കാ­നു­ള്ള നി­റ­വു് മ­ന­സ്സി­നു­ണ്ടാ­ക്കാം.

2. ര­ണ്ടാ­മ­താ­യി വേ­ണ്ട­തു വി­ശ­ദ­വും ആ­കർ­ഷ­ക­വു­മാ­യ രീ­തി­യിൽ പ്ര­തി­പാ­ദി­ക്കാ­നു­ള്ള സാ­മർ­ത്ഥ്യ­മാ­കു­ന്നു. സു­പ്ര­സി­ദ്ധ­ന്മാ­രാ­യ സാ­ഹി­ത്യ­കാ­ര­ന്മാ­രെ­പ്പോ­ലെ ക­ലാ­ഭം­ഗി തി­ക­ഞ്ഞ ലേ­ഖ­ന­ങ്ങൾ ര­ചി­ക്കാൻ വി­ദ്യാർ­ത്ഥി­കൾ­ക്കു സാ­ധി­ച്ചു­വെ­ന്നു­വ­രി­ല്ല. അതു വാ­സ­ന­യും പ­രി­ച­യ­വും ശി­ക്ഷ­ണ­വും സ­മ­ഗ്ര­ജ്ഞാ­ന­വും­കൊ­ണ്ടു ക്ര­മ­ത്തിൽ സാ­ധ്യ­മാ­വാ­മെ­ന്നേ­യു­ള്ളൂ. വ്യ­ക്ത­മാ­യി, ഒ­ര­ടു­ക്കോ­ടു­കൂ­ടി, അ­ന്യ­വി­ഷ­യ­ങ്ങ­ളി­ലേ­ക്കു ബു­ദ്ധി പാ­ളാ­തെ, സ­ര­ള­ഭാ­ഷ­യിൽ ല­ഘൂ­പ­ന്യാ­സം എ­ഴു­തു­വാൻ പോ­കു­ന്ന വി­ഷ­യ­ത്തി­ന്റെ സ്വ­ഭാ­വം ഉ­ള്ളു­കൊ­ണ്ടു് ഒന്നു കാ­ണു­ക­യും അ­തി­ന്റെ വിവിധ മു­ഖ­ങ്ങൾ സ്വയം വി­ശ­ക­ല­നം ചെ­യ്ക­യു­മാ­ണു്, ആദ്യം വേ­ണ്ട­തു്. അ­ങ്ങ­നെ വി­ഭ­ജി­ച്ച പ്ര­തി­പാ­ദ്യ­ത്തി­ന്റെ ഓരോരോ അം­ശ­ങ്ങൾ പ്രാ­ധാ­ന്യ­മ­നു­സ­രി­ച്ചു്, പൂർ­വ്വാ­പ­ര­ബ­ന്ധം വി­ടാ­തെ, കു­റി­ച്ചി­ടു­ന്ന­തു് ഏ­കാ­ഗ്ര­ത­യോ­ടു­കൂ­ടി­യ പ്ര­തി­പാ­ദ­ന­ത്തി­നു സ­ഹാ­യ­മാ­വും. എ­ഴു­തി­ത്തു­ട­ങ്ങു­മ്പോൾ ഉ­ണർ­ന്ന ബു­ദ്ധി­യിൽ പു­തു­താ­യി ഉ­യ­രു­ന്ന ചി­ന്ത­ക­ളും യ­ഥോ­ചി­തം ക­ലർ­ത്താ­വു­ന്ന­താ­ണു്. വി­ദ്യാർ­ത്ഥി­കൾ­ക്കു­വേ­ണ്ടി കൊ­തു­വി­നെ­ക്കു­റി­ച്ചെ­ഴു­തി­യി­ട്ടു­ള്ള ഒരു ല­ഘൂ­പ­ന്യാ­സം അ­ടി­യിൽ ഉ­ദ്ധ­രി­ക്കു­ന്നു. ഓരോ വ­കു­പ്പി­ലും ഏതു മു­ഖ്യ­മാ­യ ആ­ശ­യ­ഭാ­ഗ­മാ­ണു് വെ­ളി­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തു് എന്നു നോ­ക്കി മ­ന­സ്സി­ലാ­ക്കു­ക­യും സ്വയം കു­റി­ച്ചി­ടു­ക­യും ചെ­യ്യ­ണം.

കൊതു

“രാ­ത്രി­കാ­ല­ത്തു്, ഉ­റ­ങ്ങാൻ സ­മ്മ­തി­ക്കാ­തെ, മൂ­ളി­പ്പാ­ട്ടു­മാ­യി ന­മ്മു­ടെ ചോര കു­ടി­ക്കു­വാൻ വ­രു­ന്ന കൊതു മ­നു­ഷ്യ­ന്റെ മ­ഹാ­ശ­ത്രു­വാ­ണു്. പ­കൽ­സ­മ­യ­ത്തു്, വെ­ളി­ച്ച­മി­ല്ലാ­ത്ത വല്ല മൂ­ല­യ്ക്കും ആ ക്ഷു­ദ്ര­ജീ­വി പ­തു­ങ്ങി­ക്കൂ­ടും. രാ­വാ­കു­മ്പോൾ ര­ക്ത­ത്തി­നു­ള്ള കൊതി മൂ­ത്തു തു­ട­ങ്ങും. ന­മ്മു­ടെ സിരകൾ കൊ­തു­വി­നു ദാഹം തീർ­ക്കാ­നു­ള്ള ചോ­ല­ക­ളാ­ണെ­ന്നാ­ണു് അ­തി­ന്റെ ഭാവം.

ആൺ­കൊ­തു­ക്കൾ ര­ക്ത­പാ­നം ചെ­യ്യു­ക­യി­ല്ല­ത്രെ. സ­സ്യ­ങ്ങ­ളിൽ പ­റ്റി­ക്കൂ­ടി ഇ­ല­ക­ളിൽ­നി­ന്നു് ചാറു വ­ലി­ച്ചു­കു­ടി­ക്കു­ക­യാ­ണു് അ­വ­യു­ടെ ജീ­വ­സ­ന്ധാ­ര­ണ­മാർ­ഗ്ഗം. പെൺ­കൊ­തു­ക്കൾ­ക്കു പി­ന്നെ എ­ങ്ങ­നെ ഈ രാ­ക്ഷ­സ­പ്ര­കൃ­തി­യു­ണ്ടാ­യി? മു­ട്ട­യി­ടു­ന്ന­തും വം­ശാ­ഭി­വൃ­ദ്ധി ഉ­ണ്ടാ­ക്കു­ന്ന­തും അ­വ­യാ­ണ­ല്ലൊ. അണ്ഡം വി­രി­യു­ന്ന­തു­വ­രെ, കു­ഞ്ഞു­ങ്ങൾ­ക്കു വ­ള­രു­വാൻ ആ­വ­ശ്യ­മാ­യ ഭ­ക്ഷ­ണ­സാ­ധ­നം ആ അ­മ്മ­മാർ­ക്കു് അതിൽ സം­ഭ­രി­ക്ക­ണം. അ­തു­കൊ­ണ്ടു കൂ­ടു­തൽ പോ­ഷ­ക­വ­സ്തു ക­ലർ­ന്ന ആഹാരം വേ­ണ­മ­ല്ലൊ. ര­ക്ത­പാ­ന­ത്തി­നു­ള്ള വാസന ത­ന്മൂ­ല­മാ­ണു പെൺ­കൊ­തു­ക്കൾ­ക്കു പ്ര­കൃ­തി നൽ­കി­യി­രി­ക്കു­ന്ന­തു് എന്നു അ­നു­മാ­നി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

ന­മ്മു­ടെ രക്തം ക­വ­രു­ന്ന­തു പോ­വ­ട്ടെ. കൊതു രോ­ഗാ­ണു­ക്കൾ ന­മ്മ­ളിൽ കു­ത്തി­വ­യ്ക്കു­ക­യും ചെ­യ്യു­ന്നു. ഒരു രോ­ഗി­യു­ടെ ദേ­ഹ­ത്തിൽ നി­ന്നു ചോര വ­ലി­ച്ചെ­ടു­ക്കു­മ്പോൾ, കുറെ രോ­ഗാ­ണു­ക്കൾ കൂടി അതിനു ല­ഭി­ക്കു­മ­ല്ലൊ. മ­റ്റൊ­രു മ­നു­ഷ്യ­ന്റെ ശ­രീ­ര­ത്തിൽ ചെ­ന്നി­രു­ന്നു്, ആ കൊതു രക്തം കു­ത്തി­ക്ക­വർ­ന്നെ­ടു­ക്കു­മ്പോൾ, രോ­ഗ­ബീ­ജ­ങ്ങൾ അ­യാ­ളിൽ സം­ക്ര­മി­ക്കു­ന്നു. ഇ­ങ്ങ­നെ രോ­ഗ­ങ്ങ­ളെ പ്ര­ച­രി­പ്പി­ക്ക­യും ആ­രോ­ഗ്യ­ത്തെ ക്ഷ­യി­പ്പി­ക്കു­ക­യു­മാ­ണു കൊ­തു­ക്കൾ എ­ന്നും ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. മ­ല­മ്പ­നി, മ­ന്തു് മു­ത­ലാ­യ രോ­ഗ­ങ്ങ­ളു­ടെ അ­ണു­ക്കൾ കൊ­തു­ക്ക­ളെ സ്വ­ന്തം വാ­ഹ­ന­ങ്ങ­ളാ­യി­ട്ടാ­ണു് വ­ച്ചി­ട്ടു­ള്ള­തെ­ന്നു തോ­ന്നു­ന്നു. മ­ല­മ്പ­നി പ­ര­ത്തു­ന്ന കൊ­തു­ക്ക­ളെ മ­റ്റു­ള്ള­വ­യിൽ­നി­ന്നു് ആ­കൃ­തി­ഭേ­ദം­കൊ­ണ്ടു തി­രി­ച്ച­റി­യാം.

ഈ­ച്ച­യ്ക്കെ­ന്ന­പോ­ലെ മ­നു­ഷ്യ­ദ്രോ­ഹി­യാ­യ കൊ­തു­കി­നും രണ്ടു ചി­റ­കു­ണ്ടു്. അ­തി­ല്ലാ­യി­രു­ന്നെ­ങ്കിൽ ന­മു­ക്കു് എത്ര ന­ന്നാ­യി­രു­ന്നു! രോ­ഗാ­ണു­ക്ക­ളെ വി­ത­യ്ക്കാൻ അ­തി­ങ്ങ­നെ സർ­വ്വ­ത്ര പ­റ­ന്നെ­ത്തു­മാ­യി­രു­ന്നി­ല്ല­ല്ലൊ. ഉടലിൽ രണ്ടു ഭാ­ഗ­ത്തും കൊ­തു­കി­നു മു­മ്മൂ­ന്നു നീണ്ട കാ­ലു­കൾ കാണാം. ക­ണ്ണു­ക­ളും തൊ­ട്ട­റി­യാ­നു­ള്ള കൊ­മ്പു­ക­ളും ത­ല­യി­ലാ­ണു്. ഉദരം പല ക­ണ്ണി­കൾ കൂ­ട്ടി­ച്ചേർ­ത്തു­ണ്ടാ­ക്കി­യ­തു­പോ­ലെ ഇ­രി­ക്കും. ശ­രീ­ര­ത്തിൽ കു­ത്തി­യി­റ­ക്കാൻ സൂ­ചി­പോ­ലെ­യു­ള്ള ചില ഉ­പാം­ഗ­ങ്ങ­ളും രക്തം വ­ലി­ച്ചെ­ടു­ക്കാ­നു­ള്ള ഒരു നാ­ള­വും കൊ­തു­കി­ന്റെ വാ­യി­ലു­ണ്ടു്. പ­ര­ര­ക്തം കു­ത്തി­ക്ക­വർ­ന്നു ജീ­വി­ക്കാൻ ക­രു­തി­ത്ത­ന്നെ­യാ­ണു് പ്ര­കൃ­തി ഈ വർ­ഗ്ഗ­ത്തെ സൃ­ഷ്ടി­ച്ചി­രി­ക്കു­ന്ന­തെ­ന്നു തോ­ന്നി­പ്പോ­കും.

ശ­ത്രു­ക്ക­ളെ ജ­യി­ക്കു­വാൻ അ­വ­രെ­സ്സം­ബ­ന്ധി­ക്കു­ന്ന മുഖ്യ സം­ഗ­തി­ക­ളെ­ല്ലാം അ­റി­യു­ക­യാ­ണ­ല്ലൊ ഒ­ന്നാ­മ­താ­യി വേ­ണ്ട­തു്. ശാ­സ്ത്ര­ജ്ഞ­ന്മാർ ഈ മ­നു­ഷ്യോ­പ­ദ്ര­വി­ക­ളു­ടെ ജീ­വി­ത­വും സ്വ­ഭാ­വ­വും ചി­ര­കാ­ല­ത്തെ നി­രീ­ക്ഷ­ണം­കൊ­ണ്ടു ഗ്ര­ഹി­ച്ചു­ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. കെ­ട്ടി­ക്കി­ട­ക്കു­ന്ന വെ­ള്ള­ത്തി­ലാ­ണു് കൊതു മു­ട്ട­യി­ടു­ന്ന­തു്. നൂറും ഇ­രു­ന്നൂ­റും മു­ട്ട­കൾ ചേർ­ന്നു കു­ടി­ല­പോ­ലെ ജ­ലാ­ശ­യ­ത്തി­ന്റെ ഉ­പ­രി­ത­ല­ത്തിൽ പൊ­ങ്ങി­ക്കി­ട­ക്കും. പക്ഷേ, അവ അതി സൂ­ക്ഷ്മ­ങ്ങ­ളാ­ക­യാൽ ന­മ്മു­ടെ ക­ണ്ണിൽ­പ്പെ­ടു­വാൻ വി­ഷ­മ­മാ­ണു്. ആ അ­ണ്ഡ­ങ്ങൾ വി­രി­ഞ്ഞു കീ­ട­ങ്ങൾ പു­റ­ത്തു­വ­രു­ന്നു. വാൽ മു­ക­ളി­ലേ­യ്ക്കും കനത്ത തല താ­ഴേ­യ്ക്കു­മാ­യി അവ നീ­ന്തി­ക്കൊ­ണ്ടി­രി­ക്കും. വെ­ള്ള­ത്തി­ലു­ള്ള അ­ല്പ­പ്രാ­ണി­ക­ളെ കാർ­ന്നു­തി­ന്നാ­ണു് ആ കീ­ട­ങ്ങൾ വ­ള­രു­ന്ന­തു്. അവ അ­ന്ത­രീ­ക്ഷ­ത്തിൽ നി­ന്നു വായു ശ്വ­സി­ക്കു­ന്നു; അ­വ­യു­ടെ ശ്വ­സ­നേ­ന്ദ്രി­യം ആ ദശയിൽ വാ­ലി­ന്ന­റ്റ­ത്താ­ണു്. ത­ന്മൂ­ല­മാ­ണു് ആ ഭാഗം ജ­ല­ത്തി­ന്റെ ഉ­പ­രി­ത­ല­ത്തി­ലാ­യി­രി­ക്ക­ത്ത­ക്ക­വ­ണ്ണം അവ സ­ഞ്ച­രി­ക്കു­ന്ന­തു്. അ­പ്പോൾ അവയെ ന­ശി­പ്പി­ക്കു­ക എ­ളു­പ്പ­മാ­കു­ന്നു. മ­ണ്ണെ­ണ്ണ ആ വെ­ള്ള­ത്തിൽ ഒ­ഴി­ച്ചാൽ അതു് ഉ­പ­രി­ത­ല­ത്തിൽ പ­ര­ന്നു് ഒരു പാ­ട­പോ­ലെ ആ­യി­ത്തീ­രും. ത­ന്മൂ­ലം, ശ്വ­സി­ക്കു­വാൻ വേണ്ട വായു കീ­ട­ങ്ങൾ­ക്കു ല­ഭി­ക്കാ­താ­വു­ക­യും അവ ന­ശി­ച്ചു­പോ­വു­ക­യും ചെ­യ്യും.

വ­ള­രു­വാൻ ഇ­ട­കൊ­ടു­ത്താൽ, കീ­ട­ങ്ങ­ളു­ടെ രൂപം ക്ര­മ­ത്തിൽ മാ­റി­ത്തു­ട­ങ്ങു­ന്ന­തു­കാ­ണാം. തല ഉ­രു­ണ്ടു ത­ടി­ക്കും, ഉ­ട­ലി­നു വളവു വരും. ശ്വാ­സോ­ച്ഛ ്വാ­സ­ത്തി­നു­ള്ള അവയവം അ­പ്പോൾ പി­ന്ന­റ്റ­ത്തി­ലാ­യി­രി­ക്ക­യി­ല്ല. ത­ല­യ്ക്കു് അ­രി­കി­ലാ­യി­രി­ക്കും ശ്വാ­സ­നാ­ളം. ഈ മൂ­ന്നാ­മ­ത്തെ രൂ­പ­ത്തിൽ ഏ­താ­നും ദിവസം ക­ഴി­യു­മ്പോൾ പുറം ചർ­മ്മം പൊ­ട്ടു­ക­യും ചി­റ­കോ­ടു­കൂ­ടി­യ മ­നു­ഷ്യ­ശ­ത്രു പ്ര­ത്യ­ക്ഷ­മാ­വു­ക­യും ചെ­യ്യും. കൊ­തു­ക്കൾ ജ­ല­ത്തിൽ ജീ­വി­ക്കു­ന്ന­വ­യ­ല്ല. അ­ന്ത­രീ­ക്ഷ­വാ­യു­വിൽ പാറി ന­ട­ന്നു സ­സ്യ­ങ്ങ­ളി­ലും ന­മ്മു­ടെ ഭ­വ­ന­ങ്ങ­ളി­ലും അവ വ­ന്നു­കൂ­ടു­ന്നു. ഇ­ങ്ങ­നെ നാലു ദശകൾ കൊ­തു­കി­നു­ണ്ടെ­ന്നും നാ­ലാ­മ­ത്തെ ദശ പ്രാ­പി­ക്കു­ന്ന­തി­നു മുൻപു അതിനെ ധ്വം­സി­ക്കു­ക സു­ക­ര­മാ­ണെ­ന്നും വ്യ­ക്ത­മാ­യ­ല്ലൊ.

കൊ­തു­ക്ക­ളു­ടെ ശല്യം കു­റ­യ്ക്കാൻ, ധ­നി­ക­ന്മാർ കി­ട­ക്കു­മ്പോൾ, കൊ­തു­വ­ല ഉ­പ­യോ­ഗി­ക്കാ­റു­ണ്ടു്. അവയെ ന­ശി­പ്പി­ക്കു­ന്ന ഒ­രു­ത­രം ദ്രാ­വ­കം ചു­മ­രു­ക­ളിൽ ത­ളി­ക്ക­യും പ­തി­വു­ണ്ടു്. ഇ­തൊ­ന്നും ദ­രി­ദ്ര­ന്മാർ­ക്കു സാ­ധി­ക്കാ­വു­ന്ന­ത­ല്ല; ശ­രി­യാ­യ പ­രി­ഹാ­ര­മാർ­ഗ്ഗ­വു­മ­ല്ല. ചെളി കൂ­ടി­ക്കി­ട­ക്കാ­തേ­യും വെ­ള്ളം കെ­ട്ടി­നിൽ­ക്കാ­തേ­യും ഗൃ­ഹ­പ­രി­സ­ര­ങ്ങ­ളെ വൃ­ത്തി­യാ­ക്കി­വെ­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു് വേ­ണ്ട­തു്. വെ­ള്ളം കെ­ട്ടി­നിൽ­ക്കു­ന്ന ഭാ­ഗ­ങ്ങ­ളിൽ ഇ­ട­യ്ക്കി­ട­യ്ക്കു്, മുൻപു നിർ­ദ്ദേ­ശി­ച്ച­തു­പോ­ലെ, മ­ണ്ണെ­ണ്ണ ഒ­ഴി­ക്കു­ക­യും വേണം. എ­ന്നാൽ, ന­മ്മു­ടെ ആ­രോ­ഗ്യ­ത്തെ സം­ഹ­രി­ക്കു­ന്ന ഈ ക്രൂ­ര­വർ­ഗ്ഗം പെ­രു­കി വ­രി­ക­യി­ല്ല.”

3. ഈ ചെറിയ ഉ­പ­ന്യാ­സ­ത്തിൽ ഏഴു ഖ­ണ്ഡി­ക­യു­ണ്ടു്. ഓ­രോ­ന്നി­ലേ­യും മു­ഖ്യ­മാ­യ ആശയം താഴെ കു­റി­ക്കാം. ശ­രി­യ­ല്ലേ എന്നു ശ്ര­ദ്ധി­ച്ചു നോ­ക്കു­ക.

  1. നി­ദ്രാ­ഭം­ഗം ചെ­യ്യു­ന്ന കൊതു; അ­തി­ന്റെ ര­ക്ത­ദാ­ഹം.
  2. ആൺ­കൊ­തു­ക്കൾ സ­സ്യ­ര­സ­മേ കു­ടി­ക്കൂ, പെൺ കൊ­തു­ക്കൾ­ക്കു ചോ­ര­ത­ന്നെ­വേ­ണം കു­ടി­ക്കാൻ.
  3. രക്തം കു­ടി­ച്ചോ­ട്ടെ; രോഗം സം­ക്ര­മി­പ്പി­ക്കു­ന്ന­താ­ണു് ദു­സ്സ­ഹം.
  4. കൊ­തു­വി­നു ചി­റ­കി­ല്ലാ­യി­രു­ന്നെ­ങ്കിൽ, ഇത്ര ശല്യം ഉ­ണ്ടാ­കു­മാ­യി­രു­ന്നി­ല്ല.
  5. കൊ­തു­ക്കൾ എവിടെ, എ­ങ്ങ­നെ വ­ള­രു­ന്നു?
  6. കൊ­തു­വി­ന്റെ രൂ­പ­പ­രി­ണാ­മം.
  7. കൊ­തു­വി­ന്റെ ശല്യം കു­റ­യ്ക്കു­വാ­നു­ള്ള മാർ­ഗ്ഗം.

4. വാ­ക്യ­ങ്ങ­ളേ­യും ഖ­ണ്ഡി­ക­ക­ളേ­യും വി­വ­രി­ക്കു­ന്ന പ്ര­ക­ര­ണ­ങ്ങ­ളിൽ ഏ­കാ­ഗ്ര­ത, വിശദത, വൈ­ചി­ത്ര്യം, ഈ മൂ­ന്നു ഗുണം അ­വ­യ്ക്ക­ത്യ­ന്താ­പേ­ക്ഷി­ത­മാ­ണെ­ന്നു വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ടു്. വാ­ക്യ­ങ്ങൾ ചേർ­ന്നാ­ണു ഖ­ണ്ഡി­ക­ക­ളു­ണ്ടാ­വു­ന്ന­തു്; ഖ­ണ്ഡി­ക­കൾ ചേർ­ന്നു­പ­ന്യാ­സ­വും. വാ­ക്യ­ങ്ങൾ­ക്കും ഖ­ണ്ഡി­ക­കൾ­ക്കും, ഈ മു­ഖ്യ­ഗു­ണം ഉ­ണ്ടെ­ങ്കിൽ, ഉ­പ­ന്യാ­സ­ത്തി­നും അ­തൊ­ട്ടൊ­ക്കെ സി­ദ്ധ­മാ­വും എ­ന്നു­പ­റ­യാം. പക്ഷേ, അ­വി­ഭാ­ജ്യ­ബ­ന്ധ­മി­ല്ലാ­ത്ത ആ­ശ­യ­ങ്ങൾ ചേർ­ത്തു ഖ­ണ്ഡി­ക­ക­ളാ­ക്കി തു­ടർ­ച്ച­യാ­യി എ­ഴു­തി­പ്പോ­യാൽ ഉ­പ­ന്യാ­സ­ത്തി­നു് ഏ­കാ­ഗ്ര­ത­യും ആ­കർ­ഷ­ക­ത­യും പോ­രാ­തെ­വ­രും. അ­തു­കൊ­ണ്ടാ­ണു് വി­ഷ­യ­വി­ശ­ക­ല­നം ചെ­യ്തു് കു­റി­പ്പു­കൾ ആ­ദ്യ­മേ തെ­യ്യാ­റാ­ക്കു­ന്ന­തു് ആ­ശാ­സ്യ­മാ­യി­രി­ക്കും എ­ന്നു് ഉ­പ­ദേ­ശി­ച്ച­തു്. ആ­ലോ­ചി­ച്ചു വി­ചാ­ര­ഗ­തി ചി­ട്ട­പ്പെ­ടു­ത്തി­ക്കൊ­ണ്ടേ എ­ഴു­തി­ത്തു­ട­ങ്ങാ­വൂ. പേന നി­ങ്ങ­ളു­ടെ സ­ങ്ക­ല്പ­ത്തെ­യാ­ണു് അ­നു­ഗ­മി­ക്കേ­ണ്ട­തു്; സ­ങ്ക­ല്പം പേ­ന­യെ­യ­ല്ല.

അ­ഭ്യാ­സം ൫൬

1. പാ­ലി­നെ­ക്കു­റി­ച്ചു­ള്ള ഒരു ല­ഘൂ­പ­ന്യാ­സം അ­ടി­യിൽ ചേർ­ത്തി­രി­ക്കു­ന്നു:- അതിൽ എത്ര ഖ­ണ്ഡി­ക­യു­ണ്ടു്? ഓരോ ഖ­ണ്ഡി­ക­യി­ലേ­യും കേ­ന്ദ്രീ­ഭൂ­ത­മാ­യ ആശയം എ­ന്താ­ണു്? ആ ഉ­പ­ന്യാ­സം വാ­യി­ച്ചു്, അ­തി­നൊ­രു വി­ഷ­യ­വി­ശ­ക­ല­നം ചെയ്ത കു­റി­പ്പു തെ­യ്യാ­റാ­ക്കു­ക:

പാൽ

“അ­മ്മ­യു­ടെ മു­ല­പ്പാൽ കു­ടി­ച്ചാ­ണു് കൊ­ച്ചു­കു­ട്ടി­കൾ വ­ള­രു­ന്ന­തു് എന്നു ന­മു­ക്കു് അ­റി­യാ­മ­ല്ലോ. അ­താ­ണു് അ­വർ­ക്കു് ഏ­റ്റ­വും ഹി­ത­മാ­യ ആ­ഹാ­ര­പ­ദാർ­ത്ഥം. ശി­ശു­വി­ന്റെ അസ്ഥി, മാംസം, രക്തം മു­ത­ലാ­യ­വ­യ്ക്കു വേ­ണ്ടു­ന്ന പോ­ഷ­കാം­ശ­ങ്ങൾ എ­ല്ലാം അതിൽ അ­ട­ങ്ങി­യി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടാ­ണു് കു­ട്ടി­ക­ളു­ടെ ആ­രോ­ഗ്യ­ത്തി­നും പോ­ഷ­ണ­ത്തി­നും മു­ല­പ്പാൽ ഉ­പ­ക­രി­ക്കു­ന്ന­തു്. എ­ന്നാൽ ഏ­തെ­ങ്കി­ലും കാരണം കൊ­ണ്ടു് മു­ല­പ്പാൽ കൊ­ടു­ക്കാൻ സാ­ധി­ച്ചി­ല്ലെ­ന്നു വരാം. അ­പ്പോൾ പകരം ആ­ട്ടിൻ­പാ­ലോ, പ­ശു­വിൻ­പാ­ലോ കൊ­ടു­ക്കു­ന്നു.

കു­ട്ടി­കൾ­ക്കു മാ­ത്ര­മ­ല്ല, മ­റ്റു­ള്ള­വർ­ക്കും ആടു്, പശു, എരുമ ഇ­വ­യു­ടെ പാൽ ഉ­ത്ത­മ­മാ­യ ഒരു ഭ­ക്ഷ്യ­വ­സ്തു­വാ­ണു്. കുതിര, ഒ­ട്ട­കം, കഴുത മു­ത­ലാ­യ മൃ­ഗ­ങ്ങ­ളു­ടെ ക്ഷീ­രം ക­റ­ന്നെ­ടു­ത്തു് മറ്റു ചില നാ­ടു­ക­ളി­ലെ ജ­ന­ങ്ങൾ ഉ­പ­യോ­ഗി­ക്കാ­റു­ണ്ടു്. ന­മു­ക്കു പ­ശു­വിൻ പാൽ എ­ന്ന­പോ­ലെ, അ­വർ­ക്കു് അതും ഹൃ­ദ്യ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. പാ­ലി­നു­വേ­ണ്ടി മ­നു­ഷ്യർ പല മൃ­ഗ­ങ്ങ­ളെ ആ­ശ്ര­യി­ക്കു­ന്നു­ണ്ടു് എന്നു മ­ന­സ്സി­ലാ­യ­ല്ലൊ.

പാൽ ആ­രോ­ഗ്യം ഉ­ള­വാ­ക്കു­ന്ന­തും ദേഹം പോ­ഷി­പ്പി­ക്കു­ന്ന­തും ആയ ഒരു വ­സ്തു­വാ­ണെ­ങ്കി­ലും രോ­ഗ­മു­ള്ള ജീ­വി­ക­ളിൽ­നി­ന്നു ക­റ­ന്നെ­ടു­ത്ത­താ­യാൽ, ഫലം വി­പ­രീ­ത­മാ­യി­രി­ക്കും. അ­ങ്ങ­നെ­യു­ള്ള പാലിൽ ക­ലർ­ന്നി­രി­ക്കു­ന്ന രോഗ ബീ­ജ­ങ്ങൾ അതു പാ­നം­ചെ­യ്യു­ന്ന ആ­ളു­ക­ളേ­യും രോ­ഗി­ക­ളാ­ക്കി­ത്തീർ­ക്കു­ന്ന­താ­ണു്. നല്ല ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങൾ കൊ­ടു­ത്തു്, ക­റ­ക്കു­വാ­നു­ള്ള പ­ശു­വി­നേ­യും ആ­ടി­നേ­യും മ­റ്റും പോ­റ്റ­ണം. വെ­ടു­പ്പു­ള്ള തൊ­ഴു­ത്തു­ക­ളി­ലും ആ­ല­ക­ളി­ലും ആ­യി­രി­ക്ക­ണം അവയെ കെ­ട്ടു­ന്ന­തു്.

ക­റ­വ­ക്കാ­ര­ന്റെ ക­യ്യും ക­റ­വ­പ്പാ­ത്ര­വും മ­ലി­ന­മാ­യി­രു­ന്നാ­ലും പാ­ലി­നു മാ­ലി­ന്യം വരും. അ­തി­നാൽ ശു­ചി­ത്വ­മു­ള്ള പാ­ത്ര­ത്തിൽ മാ­ത്ര­മേ പാൽ ക­റ­ന്നെ­ടു­ക്കാ­വൂ. പാ­ല്പാ­ത്രം അ­ട­ച്ചു­വെ­ക്കാ­തി­രു­ന്നാൽ അ­ഴു­ക്കും, പൊ­ടി­യും, രോ­ഗാ­ണു­ക്ക­ളും പാലിൽ പ­ക­രു­മെ­ന്നു­കൂ­ടി ഓർ­മ്മി­ച്ചി­രി­ക്ക­ണം. അ­മി­ത­മാ­യ ലാഭം മോ­ഹി­ച്ചു് ചിലർ പാലിൽ വെ­ള്ളം ചേർ­ത്തു വിൽ­ക്കാ­റു­ണ്ടു്. അതു സ­മു­ദാ­യ­ത്തോ­ടു ചെ­യ്യു­ന്ന ദ്രോ­ഹ­മാ­ണെ­ന്നും വ­ഞ്ച­ന­യാ­ണെ­ന്നും ദു­ഗ്ദ്ധ­വ്യാ­പാ­രി­കൾ അ­റി­യു­ന്നി­ല്ല.

ദു­ഗ്ദ്ധ­ത്തി­ന്റെ മ­ഹി­മ­യെ സൂ­ചി­പ്പി­ക്കു­ന്ന ഒരു പൗ­രാ­ണി­ക ക­ഥ­യു­ണ്ടു്. ദുർ­വ്വാ­സാ­വു എന്ന മ­ഹർ­ഷി­യു­ടെ ശാ­പ­ത്താൽ ദേ­വ­ന്മാർ­ക്കു ജരയും നരയും പി­ടി­പെ­ട്ടു­വ­ത്രെ. അവർ അ­ത്യ­ന്തം­വി­ഷ­ണ്ണ­രാ­യി ആ മു­നി­വ­ര്യ­നോ­ടു് ക്ഷ­മാ­യാ­ച­നം ചെ­യ്തു. പാ­ലാ­ഴി ക­ട­ഞ്ഞു അ­മൃ­തെ­ടു­ത്തു ഭ­ക്ഷി­ച്ചാൽ വാർ­ദ്ധ­ക്യ­ബാ­ധ നീ­ങ്ങു­മെ­ന്നാ­ണു് മഹർഷി ശാ­പ­മോ­ക്ഷം കൊ­ടു­ത്ത­തു്. ദേ­വ­ന്മാർ അ­സു­ര­സ­ഹാ­യ­ത്തോ­ടു­കൂ­ടി സ­മു­ദ്രം മ­ഥി­ക്ക­യും ആ ദി­വ്യ­പ­ദാർ­ത്ഥം നേ­ടു­ക­യും ചെ­യ്തു. അ­തു­പാ­നം ചെ­യ്ത­പ്പോൾ അ­വർ­ക്കു വീ­ണ്ടും യൗ­വ്വ­നം ല­ഭി­ച്ചു; അവർ അ­ജ­രാ­മ­ര­ന്മാ­രാ­യി; അ­സു­ര­ന്മാർ­ക്കു ദേ­വ­ന്മാർ അമൃതം നൽ­കി­യി­ല്ല; അ­വർ­ക്കു് അ­മർ­ത്ത്യ­ത്വം സി­ദ്ധി­ക്ക­യു­മു­ണ്ടാ­യി­ല്ല. പു­രാ­ണ­ത്തിൽ വർ­ണ്ണി­ച്ചി­രി­ക്കു­ന്ന ആ അ­മൂ­ല്യ­വ­സ്തു എ­ന്താ­ണെ­ന്നു ന­മു­ക്കു് അ­റി­ഞ്ഞു­കൂ­ട. പാലും അ­തിൽ­നി­ന്നെ­ടു­ക്കു­ന്ന വെ­ണ്ണ­യും ദേ­ഹ­ത്തി­നു ശ­ക്തി­യും ആ­രോ­ഗ്യ­വും ന­ല്കു­ന്ന പ­ദാർ­ത്ഥ­ങ്ങൾ ആ­കു­ന്നു.

പാൽ ന­ല്ല­പോ­ലെ തി­ള­പ്പി­ച്ചു വേ­വി­ച്ച­തി­നു­ശേ­ഷം, അതിൽ മോ­രൊ­ഴി­ച്ചു ത­യി­രാ­ക്കു­ക­യും അതു ക­ല­ക്കി വെ­ണ്ണ­യെ­ടു­ക്കു­ക­യു­മാ­ണു് ന­മ്മു­ടെ ഇടയിൽ ക­ണ്ടു­വ­രു­ന്ന സ­മ്പ്ര­ദാ­യം. പാ­ലി­ലു­ള്ള കൊ­ഴു­പ്പാ­ണു് പാട. ഒന്നോ രണ്ടോ ദി­വ­സം­കൊ­ണ്ടു് പാ­ല്പാ­ട പു­ളി­ക്കും, അ­തി­ന്റെ കട്ടി കൂ­ടി­ക്കൂ­ടി­വ­രി­ക­യും ചെ­യ്യും. ആ ത­യിർ­ക്ക­ട്ട പാ­ത്ര­ത്തി­ലി­ട്ടു കു­റെ­നേ­രം ചു­റ്റി­ച്ചു­കൊ­ണ്ടി­രു­ന്നാൽ വെണ്ണ കി­ട്ടും. എ­ന്നാൽ നൂറും നൂ­റ്റ­മ്പ­തും പ­ശു­ക്ക­ളെ ക­റ­ക്കു­വാ­നു­ള്ള ക്ഷീ­ര­വ്യ­വ­സാ­യി­കൾ­ക്കു് കൈ­കൊ­ണ്ടു വെണ്ണ ക­ട­ഞ്ഞെ­ടു­ക്കു­ക എ­ളു­പ്പ­മ­ല്ല­ല്ലൊ. അവർ ന­വീ­ന­മാ­യ ഒരു യ­ന്ത്ര­മാ­ണു വെ­ണ്ണ­യെ­ടു­ക്കു­വാൻ ഉ­പ­യോ­ഗി­ക്കു­ന്ന­തു്.

ഇ­ങ്ങ­നെ പാ­ലിൽ­നി­ന്നു നെ­യ്യു മു­ഴു­വ­നും എ­ടു­ത്താ­ലും, അതിൽ പി­ന്നെ­യും പല പോ­ഷ­കാം­ശ­ങ്ങൾ അ­വ­ശേ­ഷി­ക്കും. അ­തി­നാ­ലാ­ണു് മോരും ആ­രോ­ഗ്യ­ദാ­യ­ക­മാ­യ ഒരു പ­ദാർ­ത്ഥ­മാ­ണെ­ന്നു ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങ­ളു­ടെ ഗു­ണ­ങ്ങൾ പ­രി­ശോ­ധി­ച്ചി­ട്ടു­ള്ള അ­ഭി­ജ്ഞ­ന്മാർ പ­റ­യു­ന്ന­തു്.

മ­നു­ഷ്യ­ശ­രീ­ര­ത്തി­ന്റെ വ­ളർ­ച്ച­യ്ക്കു ജ­ന്തു­ക്ക­ളു­ടെ കൊ­ഴു­പ്പു­കൾ കൂ­ടി­യേ കഴിയൂ. പ­ശു­വിൻ­വെ­ണ്ണ­യാ­ണു് ന­മു­ക്കു ല­ഭി­ക്കാ­വു­ന്ന മൃ­ഗ­ക്കൊ­ഴു­പ്പു­ക­ളിൽ­വെ­ച്ചു് ഏ­റ്റ­വും വി­ശേ­ഷ­പ്പെ­ട്ട­തു്. വെണ്ണ അ­തേ­രൂ­പ­ത്തിൽ അധികം ദിവസം ചീ­ത്ത­യാ­കാ­തെ വെ­ച്ചു­കൊ­ള്ളു­വാൻ ക­ഴി­ക­യി­ല്ല. ത­ന്മൂ­ലം അതു് ഉ­രു­ക്കി ജലാശം നീ­ക്കി അ­രി­ച്ചെ­ടു­ത്തു സൂ­ക്ഷി­ക്കു­ന്നു. ന­റു­നെ­യ്യു കൂ­ട്ടി­യ ചോ­റി­നു് എ­ന്തൊ­രു രു­ചി­യാ­ണു്!”

പ്ര­കൃ­ത­ലേ­ഖ­ന­ത്തി­ലെ പ്ര­ഥ­മ­ഖ­ണ്ഡി­ക­യും ദ്വി­തീ­യ ഖ­ണ്ഡി­ക­യും ത­മ്മി­ലു­ള്ള ബന്ധം വി­ശ­ദ­മാ­ക്കാൻ ‘കു­ട്ടി­കൾ­ക്കു മാ­ത്ര­മ­ല്ല’ എന്നവ വാ­ക്യ­ഭാ­ഗം എ­ങ്ങ­നെ ഉ­പ­ക­രി­ക്കു­ന്നു? ദ്വി­തീ­യ ഖ­ണ്ഡി­ക­യി­ലെ ആ­ശ­യ­ത്തി­ന്റെ തു­ടർ­ച്ച­യാ­ണു് തൃ­തീ­യ­ഖ­ണ്ഡി­ക­യെ­ന്നു വി­ശ­ദ­മാ­ക്കാൻ മൂ­ന്നാ­മ­ത്തെ ഖ­ണ്ഡി­ക­യി­ലെ പ്ര­ഥ­മ­വാ­ക്യ­ത്തി­ലു­ള്ള ‘എ­ങ്കി­ലും’ എന്ന ഘ­ട­ക­മെ­ങ്ങ­നെ സ­ഹാ­യി­ക്കു­ന്നു?

ഉ­പ­ന്യാ­സ­ത്തി­നു വേ­ണ­മെ­ന്നു പറഞ്ഞ വാ­ക്യ­വൈ­ചി­ത്ര്യ­വും ഖ­ണ്ഡി­കാ­വി­ഭാ­ഗ­വും എല്ലാ ലേ­ഖ­ന­ങ്ങൾ­ക്കും വേ­ണ്ട­തു­ത­ന്നെ. ഏ­കാ­ഗ്ര­ത­യും വി­ശ­ദ­ത­യും ഭം­ഗി­യു­മ­തു­കൊ­ണ്ടാ­ണ­ല്ലൊ മു­ഖ്യ­മാ­യി സി­ദ്ധി­ക്കു­ന്ന­തു്. ക­ഥാ­ക­ഥ­ന­ത്തി­ന്റെ രൂ­പ­ത്തിൽ സം­ഭ­വ­ങ്ങ­ളെ അ­നു­ക്ര­മം വി­വ­രി­ക്കു­ന്ന രീ­തി­യിൽ എ­ഴു­തു­ന്ന­തു് ആ­ഖ്യാ­ന­മാ­കു­ന്നു. ഒ­രു­ദാ­ഹ­ര­ണം താഴെ ചേർ­ക്കാം:

അതിഥി

യ­ഹൂ­ദ­ന്മാ­രു­ടെ നാ­യ­ക­നാ­യി­രു­ന്നു, അ­ബ്ര­ഹാം. മ­ഹാ­ഭ­ക്ത­നാ­യ ആ വ­ന്ദ്യ­പു­രു­ഷ­നെ “ദൈ­വ­ത്തി­ന്റെ മി­ത്രം” എ­ന്നാ­ണു് ജ­ന­ങ്ങൾ സ­ങ്ക­ല്പി­ച്ചി­രു­ന്ന­തു്. ദ­യാ­ലു­വും ഉ­ദാ­ര­നും ആ­യി­രു­ന്നു അ­ദ്ദേ­ഹം. എ­ങ്കി­ലും അ­ന്യ­മ­ത­ക്കാ­രു­ടെ നേരെ അ­ദ്ദേ­ഹ­ത്തി­നു സ­ഹി­ഷ്ണു­ത ഉ­ണ്ടാ­യി­രു­ന്നി­ല്ല.

ഒരു ദിവസം വൈ­കു­ന്നേ­രം അ­ബ്ര­ഹാം തന്റെ വ­സ­തി­യു­ടെ മുൻ­ഭാ­ഗ­ത്തു­വ­ന്നു പ­ടി­ക്ക­ലേ­യ്ക്കു നോ­ക്കി. ഒരു കി­ഴ­വ­നാ­യ വ­ഴി­പോ­ക്കൻ, ത­ളർ­ന്നു വ­ടി­കു­ത്തി ന­ട­ന്നു വ­രു­ന്ന­തു് അ­ദ്ദേ­ഹം കണ്ടു. വി­ശ­പ്പും ദാ­ഹ­വും വ­ഴി­യാ­ത്ര­കൊ­ണ്ടു­ള്ള ക്ഷീ­ണ­വും മൂലം അ­വ­ശ­നാ­യ ആ അ­പ­രി­ചി­ത­നെ അ­ബ്ര­ഹാം അ­നു­ക­മ്പ­യോ­ടു­കൂ­ടി ഭ­ക്ഷ­ണ­ത്തി­നു ക്ഷ­ണി­ച്ചു.

പ­ഥി­ക­നു് അ­സാ­മാ­ന്യ­മാ­യ സ­ന്തോ­ഷ­വും ആ­ശ്വാ­സ­വും തോ­ന്നി. ന­ന്ദി­യോ­ടു­കൂ­ടി­യാ­ണു് അയാൾ ആഹാരം ക­ഴി­ക്കു­വാൻ ഇ­രു­ന്ന­തു്. യ­ഹൂ­ദ­ന്മാ­രു­ടെ സ­മ്പ്ര­ദാ­യം അ­നു­സ­രി­ച്ചു­ള്ള ദൈ­വ­പ്രാർ­ത്ഥ­ന ചെ­യ്യാ­തെ അതിഥി ഭ­ക്ഷി­ക്കു­വാൻ ആ­രം­ഭി­ച്ച­പ്പോൾ അ­ബ്ര­ഹാ­മി­നു ര­സി­ച്ചി­ല്ല.

അ­ബ്ര­ഹാം ചോ­ദി­ച്ചു: “എ­ന്താ­ണു് പ്രാർ­ത്ഥി­ക്കാ­ത്ത­തു്? നി­ങ്ങൾ യ­ഹൂ­ദ­ന­ല്ലേ? ദൈ­വ­വി­ശ്വാ­സ­മി­ല്ലേ?” അതിഥി മ­റു­പ­ടി പ­റ­ഞ്ഞു: “ഞാൻ യ­ഹൂ­ദ­ന­ല്ല. അ­ഗ്നി­യെ മാ­ത്ര­മേ ഞാൻ ആ­രാ­ധി­ക്കു­ക­യു­ള്ളൂ.”

വി­ശ­ന്നു വ­ല­ഞ്ഞി­രി­ക്കു­ന്ന ആ വൃ­ദ്ധ­നോ­ടു് അ­ബ്ര­ഹാ­മി­നു് അ­നു­ക­മ്പ­തോ­ന്നി. എ­ങ്കി­ലും തന്റെ ദൈ­വ­ത്തെ വി­ശ്വ­സി­ക്കാ­ത്ത അ­ന്യ­മ­ത­ക്കാ­ര­നെ സൽ­ക്ക­രി­ക്കു­ന്ന­തും സ­ഹാ­യി­ക്കു­ന്ന­തും ധർ­മ്മ­മ­ല്ല എ­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശ്വാ­സം. അ­തു­കൊ­ണ്ടു് അ­ബ്ര­ഹാം പ­റ­ഞ്ഞു: “എ­ന്നാൽ നി­ങ്ങ­ളെ ഭ­ക്ഷ­ണ­ത്തി­നു ക്ഷ­ണി­ച്ച­തു തെ­റ്റി. ഇവിടെ വി­ശ്ര­മി­ക്കാൻ ഇടം ത­രു­ന്ന­തി­നും നി­വൃ­ത്തി­യി­ല്ല. എ­നി­ക്കു ദയ തോ­ന്നു­ന്നു­ണ്ടു്; പക്ഷേ, എന്റെ ദൈ­വ­ത്തെ വി­ശ്വ­സി­ക്കാ­ത്ത­വ­രെ സ­ഹാ­യി­ക്കു­ന്ന­തു് എ­നി­ക്കു് അ­ധർ­മ്മ­മാ­ണു്. നി­ങ്ങൾ­ക്കു­പോ­കാം.”

പഥികൻ ഭ­ക്ഷ­ണ­സാ­ധ­നം തൊ­ട്ടു­നോ­ക്കാ­തെ തന്നെ അ­വി­ട­ന്നു് ഇ­റ­ങ്ങി­പ്പോ­യി. ആ വൃ­ദ്ധ­നു് അ­ടു­ത്തെ­ങ്ങും വി­ശ്ര­മി­ക്കാൻ സ്ഥലം കി­ട്ടു­ക­യി­ല്ലെ­ന്നു് അ­ബ്ര­ഹാ­മി­നു് അ­റി­യാ­മാ­യി­രു­ന്നു. അ­ദ്ദേ­ഹം അ­സ്വ­സ്ഥ­നാ­യി, മി­ണ്ടാ­തെ നോ­ക്കി­നി­ന്നു.

അ­ല്പ­സ­മ­യം ക­ഴി­ഞ്ഞു. ആഗതൻ എ­വി­ടെ­യോ പോയി മ­റ­ഞ്ഞു. അ­പ്പോൾ അ­ബ്ര­ഹാ­മി­നു് ഒരു ദർശനം ഉ­ണ്ടാ­യി. ദൈവം പ്ര­ത്യ­ക്ഷ­നാ­യി ചോ­ദി­ച്ചു: “ആ അ­പ­രി­ചി­തൻ എവിടെ?”

അ­ബ്ര­ഹാം അ­റി­യി­ച്ചു: “പി­താ­വേ! ആ വൃ­ദ്ധൻ അ­ഗ്നി­യെ ആ­രാ­ധി­ക്കു­ന്ന­വ­നാ­ണ­ത്രെ. അ­വി­ട­ത്തെ ആ­രാ­ധി­ക്കു­ന്ന­വർ­ക്കു മാ­ത്ര­മേ എന്റെ ഗൃ­ഹ­ത്തിൽ ആ­തി­ഥ്യം നൽ­കാ­റു­ള്ളൂ. ആ അ­വി­ശ്വാ­സി വ­ഴി­യിൽ ഇ­രു­ട്ട­ത്തു് അ­ല­യു­ക­യാ­യി­രി­ക്കും.”

ദൈവം അ­രു­ളി­ചെ­യ്തു: “കഷ്ടം! നി­ന്റെ പ്ര­വൃ­ത്തി എത്ര ക്രൂ­ര­മാ­യി­പ്പോ­യി! എന്റെ ലോ­ക­ത്തിൽ ആ മ­നു­ഷ്യ­നു് എത്ര കാ­ല­മാ­യി ഞാൻ ഇടം കൊ­ടു­ത്തി­രി­ക്കു­ന്നു! ഒരു രാ­ത്രി നി­ന്റെ ഭ­വ­ന­ത്തിൽ ക­ഴി­ഞ്ഞു­കൂ­ടാൻ നീ അ­നു­വാ­ദം നൽ­കി­യി­ല്ല­ല്ലൊ.”

ആ­ഖ്യാ­നം പ­ല­ത­ര­ത്തി­ലും വ­ലു­പ്പ­ത്തി­ലു­മു­ണ്ടു്. ശി­ശു­ക്കൾ­ക്കു ര­സി­ക്കു­വാ­നും അ­വർ­ക്കു സ­ന്മാർ­ഗ്ഗ­ബോ­ധം വ­ളർ­ത്തു­വാ­നു­മു­ള്ള ധാ­ത്രീ­ക­ഥ­ക­ളും ഹി­തോ­പ­ദേ­ശ­ക­ഥ­ക­ളും മുതൽ ന­വീ­ന­രീ­തി­യി­ലു­ള്ള ചെ­റു­ക­ഥ­ക­ളും നോ­വ­ലു­ക­ളും ആ­ഖ്യാ­യി­ക­ക­ളും വരെ വ്യാ­പി­ച്ചു­കി­ട­ക്കു­ന്ന അ­തി­ന്റെ പരിധി അ­ത്യ­ന്തം വി­പു­ല­മാ­ണു്. ക­ഥാ­ക­ഥ­ന­രൂ­പ­മാ­യ ഖ­ണ്ഡ­കാ­വ്യ­ങ്ങ­ളും, മ­ഹാ­കാ­വ്യ­ങ്ങ­ളും, ഇ­തി­ഹാ­സ­ങ്ങ­ളും മ­റ്റും ആ­ഖ്യാ­ന­ങ്ങൾ ത­ന്നെ­യാ­കു­ന്നു. ഒ­രാ­ഖ്യാ­ന­ത്തിൽ പ്രാ­സം­ഗി­ക­മാ­യി വ­ന്നു­ചേ­രു­ന്ന ഉ­പ­ക­ഥ­യ്ക്കു് ഉ­പാ­ഖ്യാ­നം എ­ന്നു­പ­റ­യാം. ന­ള­ച­രി­ത­വും ശാ­കു­ന്ത­ള­വും മ­റ്റും മ­ഹാ­ഭാ­ര­ത­ത്തി­ലു­ള്ള ഉ­പാ­ഖ്യാ­ന­ങ്ങ­ളാ­കു­ന്നു.

അ­ഭ്യാ­സം ൫൭
  1. ആ­ഖ്യാ­ന­രൂ­പ­ത്തി­ലെ­ഴു­തു­ക:
    • ചെ­റു­പ്പ­ത്തിൽ കേ­ട്ടി­ട്ടു നി­ങ്ങ­ളു­ടെ ഹൃ­ദ­യ­ത്തിൽ പ­തി­ഞ്ഞു കി­ട­ക്കു­ന്ന രണ്ടോ മൂ­ന്നോ ധാ­ത്രീ­ക­ഥ­ക­ളും യ­ക്ഷി­ക­ഥ­ക­ളും.
    • ഈ­സോ­പ്പു­ക­ഥ­ക­ളോ ഹി­തോ­പ­ദേ­ശ കഥകളോ പ­ഞ്ച­ത­ന്ത്ര­ക­ഥ­ക­ളോ വാ­യി­ച്ചി­ട്ടി­ല്ലേ? അവയിൽ ഏ­തി­ലെ­ങ്കി­ലും നി­ന്നു രണ്ടു കഥകൾ.
    • താഴെ എ­ഴു­തു­ന്ന പ­ഴ­ഞ്ചൊ­ല്ലു­കൾ അർ­ത്ഥ­വ­ത്തു­ക­ളാ­ക്കു­ന്ന ഓരോ കഥ— ‘താൻ കു­ഴി­ച്ച കു­ഴി­യിൽ താൻ­ത­ന്നെ ചാടും.’ ‘അ­പ്പ­നു കു­ത്തി­യ പാള മു­ത്ത­പ്പ­നും’ ‘ചൊ­ട്ട­യി­ലെ ശീലം ചുടല വരെ.’
  2. നി­ങ്ങൾ വാ­യി­ച്ചി­ട്ടു­ള്ള ഖ­ണ്ഡ­കാ­വ്യ­ങ്ങ­ളി­ലേ­യോ ല­ഘു­ക­ഥ­ക­ളി­ലേ­യോ സം­ഭ­വ­ങ്ങ­ളെ ആ­സ്പ­ദ­മാ­ക്കി രണ്ടു ക­ഥ­യെ­ഴു­തു­ക.
  3. ബൈ­ബി­ളി­ലോ രാ­മാ­യ­ണാ­ദി­ക­ളാ­യ ഇ­തി­ഹാ­സ­ങ്ങ­ളി­ലോ ഭാ­ഗ­വ­തം മു­ത­ലാ­യ പു­രാ­ണ­ങ്ങ­ളി­ലോ നി­ന്നു മൂ­ന്നു ക­ഥ­യെ­ഴു­തു­ക.
  4. ഒരു നോ­വ­ലി­ലെ മു­ഖ്യ­ക­ഥ ആ­ഖ്യാ­ന­രൂ­പ­ത്തിൽ­ത്ത­ന്നെ സം­ക്ഷേ­പി­ക്കു­ക.
  5. ആ­ഖ്യാ­ന­ത്തി­നു­ദാ­ഹ­രി­ച്ച കഥ അ­ബ്ര­ഹാ­മോ, ആ പ­ഥി­ക­നോ സ്വയം പ­റ­യു­ന്ന രൂ­പ­ത്തിൽ മാ­റ്റി­യെ­ഴു­തു­ക.

ഉ­പ­ന്യാ­സ­ത്തെ­ക്കു­റി­ച്ചു് വി­വ­രി­ച്ച സ­ന്ദർ­ഭ­ത്തിൽ വി­ദ്യാർ­ത്ഥി­കൾ­ക്കു­ള്ള രണ്ടു മാ­തൃ­ക­കൾ ഉ­ദ്ധ­രി­ച്ചി­ട്ടു­ണ്ട­ല്ലൊ. ഒന്നു കൊ­തു­വി­നെ­പ്പ­റ്റി­യാ­ണു്; മ­റ്റേ­തു് പാ­ലി­നെ­പ്പ­റ്റി­യും. ര­ണ്ടും ക­ഥാ­ക­ഥ­ന­രൂ­പ­ത്തി­ല­ല്ലാ­ത്ത­തി­നാൽ ആ­ഖ്യാ­ന­ങ്ങ­ള­ല്ല. ര­ണ്ടാ­മ­ത്തെ മാ­തൃ­ക­യിൽ ‘പാ­ലാ­ഴി­മ­ഥ­ന’ത്തി­ന്റെ ഒരു സൂചനം ഉ­ണ്ടു്. മറ്റു രീ­തി­ക­ളി­ലു­ള്ള പ്ര­തി­പാ­ദ­ന­ത്തി­ലും ഇ­ട­യ്ക്കു് ആ­ഖ്യാ­നം വരാം. ‘കൊതു’, ‘പാൽ’, ഈ രണ്ടു ലേ­ഖ­ന­വും പ്ര­തി­പാ­ദ്യ­വ­സ്തു­വി­ന്റെ സ്വ­ഭാ­വം വെ­ളി­പ്പെ­ടു­ത്തു­ന്നു. ഇ­ങ്ങ­നെ പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തി­ന്റെ സ്വ­ഭാ­വം വ്യ­ക്ത­മാ­ക്കു­ന്ന ലേ­ഖ­ന­ങ്ങൾ വി­വ­ര­ണ­ങ്ങൾ എന്ന വി­ഭാ­ഗ­ത്തി­ലാ­ണു് ചേ­രു­ന്ന­തു്.

ആ­ഖ്യാ­ന­ത്തി­ലും വി­വ­ര­ണം വരാം. ഏതു വി­ഭാ­ഗ­ത്തി­ലാ­ണു് ചേർ­ക്കേ­ണ്ട­തെ­ന്നു നി­ശ്ച­യി­ക്കു­ന്ന­തു പ്രാ­ധാ­ന്യം അ­നു­സ­രി­ച്ചാ­കു­ന്നു.

വി­വ­ര­ണ­ത്തി­നു മ­റ്റൊ­രു­ദാ­ഹ­ര­ണം

ആഹാരം

“ന­മ്മു­ടെ മ­ന­സ്സും ശ­രീ­ര­വും എ­പ്പോ­ഴും പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടു­ത­ന്നെ ഇ­രി­ക്കു­ന്നു. ക­ളി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ ശ­രീ­ര­വും, പ­ഠി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ മ­ന­സ്സു­മാ­ണു് കൂ­ടു­തൽ പ്ര­വർ­ത്തി­ക്കു­ന്ന­തു്. മ­ന­സ്സി­നു ചി­ല­പ്പോൾ യാ­തൊ­രു പ്ര­വൃ­ത്തി­യും ചെ­യ്യാ­തെ ഇ­രി­ക്കു­വാൻ ക­ഴി­യും. യാ­തൊ­ന്നും ചി­ന്തി­ക്കാ­തെ ഇ­രി­ക്കു­മ്പോൾ മ­ന­സ്സു കർ­മ്മ­ര­ഹി­ത­മാ­യി­ത്തീ­രു­മ­ല്ലൊ. അ­തു­പോ­ലെ­ത­ന്നെ ഗാ­ഢ­നി­ദ്ര­യി­ലും മ­ന­സ്സു പ്ര­വൃ­ത്തി­ശൂ­ന്യ­മാ­യി­ത്തീ­രു­ന്നു. എ­ന്നാൽ ശ­രീ­ര­മാ­ക­ട്ടെ അ­പ്പോ­ഴും അ­ല്പ­മാ­യി­ട്ടെ­ങ്കി­ലും പ്ര­വൃ­ത്തി ചെ­യ്യാ­തി­രി­ക്കു­ന്നി­ല്ല. ശ്വ­സ­നം, ര­ക്ത­പ­രി­വാ­ഹം എ­ന്നി­വ സു­ഷു­പ്തി­യി­ലും ശരീരം നിർ­വ്വ­ഹി­ക്കു­ന്നു­ണ്ടു്. ഇ­ങ്ങ­നെ നോ­ക്കു­മ്പോൾ, ശരീരം സർ­വ്വ­ദാ പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു­വെ­ന്നു കാണാം. ഈ നി­ര­ന്ത­ര­വ്യാ­പാ­രം മൂലം അ­തി­ന്റെ പല ഭാ­ഗ­ങ്ങൾ­ക്കും തേ­മാ­നം, അഥവാ, ക്ഷയം സം­ഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ഈ ന്യൂ­ന­ത നി­ക­ത്തു­വാൻ നാം ഭക്ഷണ പ­ദാർ­ത്ഥ­ങ്ങൾ ഉ­പ­യോ­ഗി­ക്കു­ന്നു. അ­തി­നു­വേ­ണ്ടി­യു­ള്ള പ്രേ­ര­ണ­യാ­ണു വി­ശ­പ്പു്.

നാം ക­ഴി­ക്കു­ന്ന ആ­ഹാ­ര­പ­ദാർ­ത്ഥ­ങ്ങൾ ദ­ഹ­നേ­ന്ദ്രി­യ­ങ്ങ­ളു­ടെ വ്യാ­പാ­ര­ത്താൽ ദ­ഹി­ക്കു­ക­യും അ­വ­യി­ലെ പോ­ഷ­കാം­ശം ര­ക്ത­ത്തിൽ­ക്കൂ­ടി ദേ­ഹ­മാ­സ­ക­ലം വ്യാ­പി­ക്കു­ക­യും ചെ­യ്യു­ന്നു. അ­ങ്ങ­നെ ഭ­ക്ഷ­ണം ശ­രീ­രാം­ശ­മാ­യി മാ­റു­ന്ന­തു­കൊ­ണ്ടാ­ണു്, ശ­രീ­ര­ത്തി­ന്റെ പ്ര­വർ­ത്ത­ന­ത്തി­നു് ആ­വ­ശ്യ­മാ­യ ചൂടു ല­ഭി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. ഹി­ത­മാ­യ ആ­ഹാ­ര­സാ­ധ­നം ദേ­ഹാ­വ­യ­വ­ങ്ങ­ളു­ടെ കേ­ടു­പാ­ടു­കൾ തീർ­ക്കു­ന്ന­തി­നും ദേ­ഹ­ത്തി­നു ശ­ക്തി­യും പു­ഷ്ടി­യും നൽ­കു­ന്ന­തി­നും ഉ­പ­ക­രി­ക്കു­ന്നു.

ആ­ഹാ­ര­വി­ഷ­യ­ത്തിൽ നാം പ്ര­ത്യേ­കം ശ്ര­ദ്ധി­ക്കു­വാ­നു­ള്ള രണ്ടു ത­ത്വ­ങ്ങൾ ഉ­ണ്ടു്: ഹി­ത­വും മി­ത­വും ആ­യി­രി­ക്ക­ണം അതു്, ന­മു­ക്കു തൃ­പ്തി­യി­ല്ലാ­ത്ത യാ­തൊ­രാ­ഹാ­ര­വും നാം ക­ഴി­ക്ക­രു­തു്. ആ­രോ­ഗ്യ­ത്തി­നു ഹാ­നി­ക­ര­മാ­യ പ­ദാർ­ത്ഥ­ങ്ങ­ളേ­യും നാം പ­രി­ത്യ­ജി­ക്കേ­ണ്ട­തു ത­ന്നെ­യാ­ണു്. മദ്യം മു­ത­ലാ­യ മാ­ദ­ക­ദ്ര­വ്യ­ങ്ങൾ ശ­രീ­ര­ശ­ക്തി­യെ കെ­ടു­ത്തു­ന്ന­വ­യ­ത്രെ. അവ ആ­രോ­ഗ്യ­ത്തെ ക്ഷ­യി­പ്പി­ക്കു­ന്നു; രോ­ഗ­ങ്ങൾ വ­ള­രു­വാൻ സ­ഹാ­യി­ക്കു­ന്നു; ആ­ത്മാ­വി­നെ അ­ധഃ­പ­തി­പ്പി­ക്കു­ന്നു.

മി­ത­ത്വം ഏതു കാ­ര്യ­ത്തി­ലും സ്വീ­ക­രി­ക്കേ­ണ്ട ഒരു ഗു­ണ­മാ­ണു്. ‘മി­ത­മാ­യെ­ങ്കി­ലേ സർ­വ്വം ഹി­ത­മാ­യി വരൂ ദൃഢം’ എ­ന്നു­ണ്ട­ല്ലോ. ര­സ­ന­യു­ടെ ദാ­സ­ന്മാ­രാ­ണു് ഇ­തി­നു് വി­പ­രീ­ത­മാ­യി പ്ര­വർ­ത്തി­ച്ചു രോ­ഗ­ങ്ങ­ളെ ക്ഷ­ണി­ച്ചു­വ­രു­ത്തു­ന്ന­തു്. ചോറു മു­ത­ലാ­യ ഘ­ന­പ­ദാർ­ത്ഥ­ങ്ങൾ­കൊ­ണ്ടു വ­യ­റി­ന്റെ പ­കു­തി­ഭാ­ഗ­വും, പാ­നീ­യ­പ­ദാർ­ത്ഥ­ങ്ങൾ­കൊ­ണ്ടു കാൽ­ഭാ­ഗ­വും മാ­ത്ര­മേ നി­റ­യ്ക്കാ­വൂ എ­ന്നാ­ണു് ആ­രോ­ഗ്യ­ശാ­സ്ത്ര­ജ്ഞ­ന്മാർ വി­ധി­ച്ചി­ട്ടു­ള്ള­തു്. ഈ നിയമം ആ­ദ­രി­ച്ചു് നാം ഭ­ക്ഷ­ണം ക­ഴി­ക്കു­ന്ന­താ­യാൽ ന­മ്മു­ടെ ആ­രോ­ഗ്യ­ത്തി­നു യാ­തൊ­രു ഹാ­നി­യും സം­ഭ­വി­ക്കു­ന്ന­ത­ല്ല. ഒരു നി­യ­മ­വും ക്ര­മ­വു­മി­ല്ലാ­തെ കി­ട്ടി­യ­തെ­ല്ലാം തോ­ന്നു­മ്പൊ­ഴൊ­ക്കെ ഭ­ക്ഷി­ക്കു­ന്ന­വർ­ക്കു് അ­ജീർ­ണ്ണം, അ­തി­സാ­രം, ജ്വരം മു­ത­ലാ­യ രോ­ഗ­ങ്ങൾ പി­ടി­പ്പെ­ടു­വാ­നെ­ളു­പ്പ­മു­ണ്ടു്. എ­ന്നാൽ, ശാ­രീ­രി­ക­മാ­യ പോ­ഷ­ണ­ത്തി­നു വേ­ണ്ടി­ട­ത്തോ­ളം ആഹാരം ക­ഴി­ക്കു­വാൻ സാ­ധി­ക്കാ­തെ വ­രു­ന്ന­തു് ആ­രോ­ഗ്യ­ത്തി­നു ഹാ­നി­ക­ര­മാ­ണു്. ബാ­ല്യ­ത്തി­നും യൗ­വ­ന­ത്തി­ലു­മാ­ണു് മ­നു­ഷ്യ­നു കൂ­ടു­തൽ ആഹാരം ആ­വ­ശ്യ­മാ­യി­ട്ടു­ള്ള­തു്. ഈ കാ­ല­ഘ­ട്ട­ങ്ങ­ളിൽ ശരീരം വ­ളർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു; അതിനു പ്ര­വൃ­ത്തി­യും അ­ധി­ക­മു­ണ്ടാ­യി­രി­ക്കും. വൃ­ദ്ധ­ന്മാ­രു­ടെ ദേ­ഹ­ത്തി­നു വ­ളർ­ച്ച­യി­ല്ല; അ­വർ­ക്കു പ്ര­യ­ത്ന­ശ­ക്തി­യും കു­റ­ഞ്ഞി­രി­ക്കു­മ­ല്ലൊ. തേനും പാലും ഒ­ഴു­കു­ന്ന രാ­ജ്യ­മെ­ന്നു പ്ര­കീർ­ത്തി­ക്ക­പ്പെ­ട്ടി­രു­ന്ന ന­മ്മു­ടെ ഭാ­ര­ത­ഭൂ­മി­യിൽ ഒരു നേ­ര­ത്തെ ആ­ഹാ­ര­ത്തി­നു­പോ­ലും വ­ക­യി­ല്ലാ­തെ എത്ര ദ­രി­ദ്ര­ന്മാ­രാ­ണു് ഇന്നു ജീ­വി­ക്കു­ന്ന­തു്! അ­വ­രു­ടെ ബു­ദ്ധി­ശ­ക്തി­യും ശ­രീ­ര­ശ­ക്തി­യും ക്ഷ­യി­ച്ചു­വ­രു­ന്ന­തിൽ അ­ത്ഭു­ത­പ്പെ­ടു­വാ­നു­ണ്ടോ?”

മു­ക­ളിൽ ഉ­ദ്ധ­രി­ച്ചി­ട്ടു­ള്ള ല­ഘു­ലേ­ഖ­ന­ത്തിൽ എ­ന്താ­ണു് വി­ശ­പ്പു്, ആഹാരം ശ­രീ­ര­ത്തിൽ എ­ങ്ങ­നെ പ്ര­വൃ­ത്തി­ക്ഷ­മ­മാ­യ ചൈ­ത­ന്യ­മു­ണ്ടാ­ക്കു­ന്നു, എ­ങ്ങ­നെ ദേ­ഹാ­വ­യ­വ­ങ്ങ­ളു­ടെ തേ­മാ­നം തീർ­ക്കു­ന്നു, പ­ത്ഥ്യ­മാ­യ ഭ­ക്ഷ­ണ­ത്തി­ന്റെ സ്വ­ഭാ­വ­മെ­ന്താ­ണു്, അ­മി­ത­ഭ­ക്ഷ­ണം എ­ന്തു­കൊ­ണ്ടു് അ­നാ­ശാ­സ്യ­മാ­കു­ന്നു, ഈ സം­ഗ­തി­കൾ വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്നു. അ­മി­ത­ഭ­ക്ഷ­ണ­ത്തി­ന്റെ അ­പ­ഹാ­സ്യ­ത­യോ ആ­പൽ­ക്ക­ര­ത­യോ തെ­ളി­യി­ക്കാ­നു­പ­ക­രി­ക്കു­ന്ന ഒരു ചെറിയ ഉ­ദാ­ഹ­ര­ണം ആ­ഖ്യാ­ന­രൂ­പ­ത്തിൽ ഈ വി­വ­ര­ണ­ത്തി­ന്റെ അം­ഗ­മാ­യി വേ­ണ­മെ­ങ്കിൽ ചേർ­ക്കാം. വി­വ­ര­ണ­ത്തോ­ടു­കൂ­ടി യു­ക്തി­യു­ക്ത­മാ­യ പ്ര­തി­പാ­ദ­ന­ത്താൽ ഒ­ര­ഭി­പ്രാ­യം സ­മർ­ത്ഥി­ക്കു­വാൻ ഉ­ദ്യ­മി­ക്കു­മ്പോൾ, അതു് ‘ഉ­പ­പാ­ദ­നം’ ആ­യി­ത്തീ­രു­ന്നു. ‘മ­ദ്യ­പാ­നം നി­യ­മ­വി­രു­ദ്ധ­മാ­ക്കേ­ണ്ട­താ­ണു്’, എ­ന്നാ­ണു് അ­ഭി­പ്രാ­യ­മെ­ങ്കിൽ, അതു സാ­മു­ദാ­യി­ക ജീ­വി­ത­ത്തിൽ വ­ലി­യൊ­രു ദോ­ഷ­മാ­യി­ത്തീർ­ന്നി­ട്ടു­ണ്ടു് എന്നു സ­മർ­ത്ഥി­ക്ക­ണ­മ­ല്ലൊ. മ­ദ്യ­പാ­നം താൽ­ക്കാ­ലി­ക­മാ­യ ഉ­ന്മേ­ഷം ഉ­ള­വാ­ക്കു­ന്നെ­ങ്കി­ലും ശ­രീ­ര­സി­ര­ക­ളെ എ­ങ്ങ­നെ ക്ര­മ­ത്തിൽ ശ­ക്തി­ര­ഹി­ത­ങ്ങ­ളാ­ക്കു­ന്നു, മ­ദ്യ­മ­ത്ത­ന്മാർ ബോ­ധ­ശൂ­ന്യ­രാ­യി എ­ന്തെ­ല്ലാം സാ­ഹ­സ­ങ്ങ­ളും ചാ­പ­ല്യ­ങ്ങ­ളും കാ­ട്ടി­ക്കൂ­ട്ടു­ന്നു, കു­ടും­ബ­ജീ­വി­ത­ത്തെ അ­തെ­ങ്ങ­നെ അ­ശാ­ന്ത­വും ദുഃ­ഖ­ക­ലു­ഷ­വു­മാ­ക്കു­ന്നു, ഇ­ത്യാ­ദി പല സം­ഗ­തി­കൾ ശ്രോ­താ­ക്കൾ­ക്കു വി­ശ്വാ­സം തോ­ന്ന­ത്ത­ക്ക­വ­ണ്ണം പ്ര­തി­പാ­ദി­ക്കേ­ണ്ട­തു­ണ്ടു്. യു­ക്തി­യു­ക്ത­മാ­യ സ്വ­മ­ത­സ്ഥാ­പ­നോ­ദ്യ­മ­ത്തോ­ടു­കൂ­ടി­യ വി­വ­ര­ണ­മാ­ണു് ഉ­പ­പാ­ദ­നം എന്നു വി­ദ്യാർ­ത്ഥി­കൾ ഗ്ര­ഹി­ച്ചി­രി­ക്കേ­ണ്ട­താ­കു­ന്നു.

അ­ഭ്യാ­സം ൫൮
  1. വി­വ­ര­ണ­രൂ­പ­മാ­യ ഓരോ ഖ­ണ്ഡി­ക എ­ഴു­തു­ക:
    • (1) ഭാഷ (2) വ്യാ­ക­ര­ണം (3) ആ­ഖ്യാ­നം (4) ഉ­പ­പാ­ദ­നം
    • (1) മേഘം (2) പെ­രി­യാ­റു് (3) കേരളം (4) കു­ടിൽ­വ്യ­വ­സാ­യം
    • (1) വാ­യ­ന­ശാ­ല (2) മൃ­ഗ­ശാ­ല (3) നഗരസഭ (4) ജനസഭ
    • ഓ­ണ­ത്തി­ന്റെ ആഗമം
    • കേ­ര­ള­ത്തി­ന്റെ ഉ­ത്ഭ­വം
    • രാവും പകലും എ­ങ്ങ­നെ ഉ­ണ്ടാ­കു­ന്നു
    • ന­മ്മു­ടെ കാ­യ­ലു­കൾ
  2. വി­വ­ര­ണ­പ്ര­ധാ­ന­മാ­യ ല­ഘൂ­പ­ന്യാ­സ­മെ­ഴു­തു­ക:
      • എ­നി­ക്കു് ഏ­റ്റ­വും ഇ­ഷ്ട­മാ­യ കളി
      • എന്നെ ഏ­റ്റ­വും ര­സി­പ്പി­ച്ച കഥ
      • ഞാൻ സ­ന്ദർ­ശി­ച്ച നൂൽ­ക്ക­മ്പ­നി
      • അ­ച്ച­ടി­യ­ന്ത്ര­ങ്ങ­ളു­ടെ വ­ര­വു­കൊ­ണ്ടു­ണ്ടാ­യ ഗുണം.
      • ഗ്ര­ന്ഥ­പാ­രാ­യ­ണം
      • സാ­ഹി­ത്യ­മെ­ന്നാ­ലെ­ന്തു്?
      • പ­രോ­പ­കാ­രം
      • അഹിംസ
      • സ്വ­ദേ­ശ­സ്നേ­ഹം
    • ഉ­പ­പാ­ദി­ക്കു­ക:
      • കൃ­ഷി­യോ വ്യ­വ­സാ­യ­മോ പ്ര­ധാ­നം?
      • ജാ­തി­ഭേ­ദം ഗു­ണ­ക­ര­മ­ല്ല, ദോ­ഷ­ക­ര­മാ­ണു്.
      • വി­ദ്യാർ­ത്ഥി­കൾ­ക്കു മ­ന­സ്സം­സ്കാ­രം മാ­ത്രം പോരാ, തൊ­ഴി­ലു­കൾ ചെ­യ്വാ­നു­ള്ള ക­ഴി­വു­കൂ­ടി വേണം.
      • ഭൗ­തി­ക­ശാ­സ്ത്ര­ജ്ഞാ­നം കൊ­ണ്ടു ലോ­ക­ത്തി­നു ദോ­ഷ­ത്തേ­ക്കാൾ വ­ള­രെ­യ­ധി­കം ഗു­ണ­മാ­ണു­ണ്ടാ­യ­തു്.
      • യു­ദ്ധം ലോ­ക­പു­രോ­ഗ­തി­ക്കു പ്ര­തി­ബ­ന്ധ­മാ­ണു്.

ആ­ഖ്യാ­നം, വി­വ­ര­ണം, ഉ­പ­പാ­ദ­നം, എ­ന്നി­ങ്ങ­നെ സ്വ­ഭാ­വ­മാ­സ്പ­ദ­മാ­ക്കി മൂ­ന്നു വി­ഭാ­ഗം പ­രി­ച­യ­പ്പെ­ടു­ത്തി­ക്ക­ഴി­ഞ്ഞു. നാ­ലാ­മ­തൊ­ന്നു­കൂ­ടി­യു­ണ്ടു്, അതാണു വർ­ണ്ണ­നം. ആ­ഖ്യാ­ന­ത്തി­ലും വി­വ­ര­ണ­ത്തി­ലും വർ­ണ്ണ­ന­പ്ര­ധാ­ന­ങ്ങ­ളാ­യ സ­ന്ദർ­ഭ­ങ്ങൾ സു­ല­ഭ­മാ­യി­രി­ക്കും. വി­വ­ര­ണം ഒരു വ­സ്തു­വി­ന്റേ­യോ വ്യ­വ­സ്ഥ­യു­ടേ­യോ മറ്റോ യ­ഥാ­ത­ഥ­മാ­യ അ­റി­വാ­ണു് ന­മു­ക്കു ത­രു­ന്ന­തു്. വർ­ണ്ണ­നം വ­ക്താ­വി­ന്റെ ഹൃ­ദ­യ­ത്തിൽ­പ്പ­തി­ഞ്ഞ ഒരു ദൃ­ശ്യ­ത്തെ, അതേ രൂ­പ­ത്തിൽ ശ്രോ­താ­വി­ന്റെ മ­ന­സ്സിൽ ചി­ത്ര­ണം ചെ­യ്യു­ന്ന രീ­തി­യാ­കു­ന്നു. ‘മ­ക­ര­ത്തി­ലെ മ­രം­കോ­ച്ചു­ന്ന ത­ണു­പ്പു്. പാതിര ക­ഴി­ഞ്ഞി­രി­ക്കു­ന്നു. അ­ഷ്ട­മി­നാ­ള­ത്തെ ച­ന്ദ്രൻ വി­ളർ­ത്തു പ്രേ­തം പോലെ മ­ല­മു­ക­ളിൽ മു­ഖ­മു­യർ­ത്തി­ക്ക­ഴി­ഞ്ഞു. ഒ­ച്ച­യു­മ­ന­ക്ക­വു­മി­ല്ലാ­തെ, ജ­ന­ശൂ­ന്യ­മാ­യി നീ­ണ്ടു­വ­ള­ഞ്ഞു പോ­കു­ന്ന പാ­ത­യു­ടെ രണ്ടു വ­ക്കു­ക­ളി­ലും ഇ­ട­വി­ട്ടു നിൽ­ക്കു­ന്ന മ­ര­ങ്ങ­ളു­ടെ ഇ­ല­ക­ളിൽ നി­ന്നു വെ­ള്ളം ഇ­റ്റു­വി­ഴു­ന്നു­ണ്ടു്. ഉ­ടു­മു­ണ്ട­ല്ലാ­തെ ദേ­ഹ­ത്തി­ലൊ­ന്നു­മി­ല്ലാ­തി­രു­ന്ന ആ വ­ഴി­യാ­ത്ര­ക്കാ­ര­ന്റെ കൈ­കാ­ലു­കൾ മ­ര­വി­യ്ക്കു­ന്ന­താ­യി­ത്തോ­ന്നി’—നിർ­ജ്ജ­ന­മാ­യ ഒരു പ്ര­ദേ­ശ­ത്തെ ആ പാ­ത­യു­ടേ­യും അ­ന്ത­രീ­ക്ഷ­ത്തി­ന്റേ­യും പ­ഥി­ക­ന്റേ­യും രൂപം ന­മ്മു­ടെ ഹൃ­ദ­യ­ത്തിൽ പ്ര­തി­ബിം­ബി­പ്പി­ക്കു­ന്ന­തി­നു് ഈ വർ­ണ്ണ­ന­ത്തി­നു ക­ഴി­യു­ന്നു­ണ്ട­ല്ലോ. ന­മ്മു­ടെ ആ­ഖ്യാ­യി­കാ­കാ­ര­ന്മാ­രിൽ അ­ഗ്ര­ഗ­ണ്യ­നാ­യ സി. വി. രാ­മൻ­പി­ള്ള­യു­ടെ മാർ­ത്താ­ണ്ഡ­വർ­മ്മ, പ്രേ­മാ­മൃ­തം, രാ­മ­രാ­ജ ബഹദൂർ മു­ത­ലാ­യ കൃ­തി­കൾ വാ­യി­ച്ചു­നോ­ക്കൂ. ആ­ളു­ക­ളു­ടേ­യും, സ്ഥ­ല­ങ്ങ­ളു­ടേ­യും സം­ഭ­വ­ങ്ങ­ളു­ടേ­യും മ­നോ­ഹ­ര­ങ്ങ­ളാ­യ വാ­ക്ചി­ത്ര­ങ്ങൾ ആ ഗ്ര­ന്ഥ­ങ്ങ­ളിൽ എത്ര വ­ള­രെ­യു­ണ്ടെ­ന്നോ! അ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ തന്നെ പ്ര­ശ­സ്ത­നാ­യ ച­ന്തു­മേ­നോ­ന്റെ ഇ­ന്ദു­ലേ­ഖ, ശാരദ മു­ത­ലാ­യ നോ­വ­ലു­ക­ളി­ലും ഭം­ഗി­യു­ള്ള വർ­ണ്ണ­ന­മ­ന­വ­ധി­യു­ണ്ടു്.

അ­ഭ്യാ­സം ൫൯
    • നി­ങ്ങൾ വാ­യി­ച്ചി­ട്ടു­ള്ള ക­ഥ­ക­ളിൽ നി­ന്നോ യാ­ത്രാ വി­വ­ര­ണ­ങ്ങ­ളിൽ നി­ന്നോ ക­വി­ത­ക­ളിൽ നി­ന്നോ വി­ഭി­ന്ന­വ­സ്തു­ക്ക­ളേ­യും രം­ഗ­ങ്ങ­ളേ­യും കു­റി­ക്കു­ന്ന വർ­ണ്ണ­നം ഉ­ദ്ധ­രി­ക്കു­ക.
    • അപ്പൻ ത­മ്പു­രാ­ന്റെ ‘ഭൂ­ത­രാ­യ­രി’ലെ ചെ­ങ്കാ­ളി മ­ല­ക­ളു­ടേ­യും വേ­ടർ­ക്ക­ര­ച­ന്റെ പാർ­പ്പി­ട­ത്തി­ന്റേ­യും വർ­ണ്ണ­നം പ­കർ­ത്തി­യെ­ഴു­തു­ക.
    • ന­മ്പ്യാ­രു­ടെ തു­ള്ളൽ­ക്ക­വി­ക­ളിൽ­നി­ന്നു് ഏ­തെ­ങ്കി­ലും ഒരു സ­ദ്യ­യു­ടേ­യും പൂ­ങ്കാ­വ­ന­ത്തി­ന്റേ­യും നാ­യാ­ട്ടി­ന്റേ­യും വർ­ണ്ണ­നം എ­ടു­ത്തു് എ­ഴു­തു­ക.
  1. വർ­ണ്ണി­ക്കു­ക:
    • വി­ദ്യാ­ല­യ­ത്തി­ലെ വാർ­ഷി­കോ­ത്സ­വം
    • നാ­ട്ടു­മ്പു­റ­ത്തെ കൊ­യ്ത്തു­കാ­ലം
    • കാ­യ­ലു­ക­ളിൽ കൂ­ടി­യു­ള്ള ഒരു ബോ­ട്ടു­യാ­ത്ര
    • ന­ദി­യിൽ കൂ­ടി­യു­ള്ള വ­ഞ്ചി­യാ­ത്ര
    • നാ­ട്ടു­മ്പു­റ­ത്തെ ഒരു വെ­ള്ള­പ്പൊ­ക്കം
    • ഓ­ണ­ക്കാ­ല­ത്തെ ആ­ഘോ­ഷ­ങ്ങൾ
ചി­ഹ്ന­നം

1. വാ­ക്യ­ങ്ങ­ളു­ടെ അർ­ത്ഥം സു­ഗ­മ­മാ­കാൻ ചി­ഹ്ന­നം എ­ങ്ങ­നെ ഉ­പ­ക­രി­ക്കു­മെ­ന്നു് അ­ന്യ­ത്ര വി­വ­രി­ച്ചി­ട്ടു­ണ്ട­ല്ലൊ. ബി­ന്ദു, അർ­ദ്ധ­വി­രാ­മം, ഉ­ദ്ധ­ര­ണി, കാകു, വി­ക്ഷേ­പ­ണി എന്നീ ചി­ഹ്ന­ങ്ങ­ളു­ടെ ഉ­പ­യോ­ഗ­വും വെ­ളി­പ്പെ­ടു­ത്തി­ക്ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. പൂർ­ണ്ണ­വാ­ക്യം, ആ­ശ്ച­ര്യാ­ദി­ഭാ­വ­ങ്ങ­ളെ സ്ഫു­രി­പ്പി­ക്കു­ന്ന­തോ ചോ­ദ്യ­രൂ­പ­ത്തി­ലു­ള്ള­തോ അ­ല്ലെ­ങ്കിൽ, അ­വ­സാ­നി­ക്കു­മ്പോൾ പൂർ­ണ്ണ­വി­രാ­മ­ചി­ഹ്ന­മാ­യ ബി­ന്ദു­ചേർ­ക്ക­ണം എന്നേ ആ ചി­ഹ്ന­ത്തി­ന്റെ ഉ­പ­യോ­ഗ­ത്തെ­ക്കു­റി­ച്ചു സൂ­ചി­പ്പി­ച്ചി­ട്ടു­ള്ളൂ. പ­ദ­ങ്ങൾ­ക്കു പകരം അ­വ­യു­ടെ ആ­ദ്യാ­ക്ഷ­രം മാ­ത്രം എ­ളു­പ്പ­ത്തി­നു­വേ­ണ്ടി എ­ഴു­താ­റു­ണ്ടു്. ആ അ­ക്ഷ­രം പ­ദ­ത്തി­നു പ­ക­ര­മാ­ണു് എന്നു കു­റി­ക്കു­വാ­നും ബി­ന്ദു­ത­ന്നെ ചേർ­ക്കു­ക­യാ­ണു് പ­തി­വു്. ‘കേ­ര­ള­പ­ത്രി­ക’യിൽ നി­ന്നു ലേ­ഖ­ന­ഭാ­ഗ­മോ അ­ഭി­പ്രാ­യ­മോ ഉ­ദ്ധ­രി­ക്കു­ന്ന ലേഖകൻ ഉ­ദ്ധാ­ര­ണ­ത്തി­ന്റെ അ­ടി­യിൽ കേ. പ. എന്നു എ­ഴു­തും. ഭാ­ഷാ­ഭൂ­ഷ­ണ­ത്തി­ലെ ഒരു കാരിക സ്വാ­ഭി­പ്രാ­യം സ്ഥാ­പി­ക്കാൻ എ­ടു­ത്തു­ചേർ­ക്കു­ന്ന നി­രൂ­പ­കൻ അ­തി­നി­ട­യിൽ ഭാ. ഭൂഷണം എന്നു ചേർ­ത്തെ­ന്നു­വ­രാം.

വേറെ ഉ­ദാ­ഹ­ര­ണം

സ. കേ. സാ. പ­രി­ഷ­ത്തു് (സമസ്ത കേ­ര­ള­സാ­ഹി­ത്യ പ­രി­ഷ­ത്തു്)

നി. നി. സഭ. (നി­യ­മ­നിർ­മ്മാ­ണ­സ­ഭ)

ഒ. ലേ. (ഒരു ലേഖകൻ)

സ്വ. ലേ. (സ്വ­ന്തം ലേഖകൻ)

2. ചോ­ദ്യ­രൂ­പ­ങ്ങ­ളാ­യ വാ­ക്യ­ങ്ങ­ളു­ടെ അ­വ­സാ­ന­ത്തി­ലേ ‘കാകു’ ചേർ­ക്കേ­ണ്ട­തു­ള്ളൂ. ‘താ­ത­ക­ണ്വൻ തി­രി­ച്ചു­വ­രു­മ്പോൾ എ­ന്തു­പ­റ­യു­മോ എ­ന്നു് ഞാൻ ശ­ങ്കി­ക്കു­ന്നു’ എന്ന വാ­ക്യ­ത്തി­ന്റെ ഒ­ടു­വിൽ ബി­ന്ദു ചേർ­ത്താൽ­മ­തി. ‘എന്തു പ­റ­യു­മോ’ എന്ന വാ­ക്യ­ഭാ­ഗ­ത്തി­നു­ശേ­ഷം ഇ­ട­യ്ക്കു് ‘കാകു’ വേണ്ട.

3. വാ­ക്യ­ത്തി­ന്റെ ഇ­ട­യ്ക്കു് അ­ല്പ­മാ­യ നിർ­ത്തൽ വേണ്ട ദി­ക്കിൽ ഇ­ടേ­ണ്ട­തു കോമ, അ­ല്ലെ­ങ്കിൽ അ­ങ്കു­ശം, ആ­കു­ന്നു. ഇ­താ­ണു് ആ ചി­ഹ്ന­ത്തി­ന്റെ രൂപം. അ­ര­ദ്ധ­വി­രാ­മ ചി­ഹ്ന­മാ­യ രോ­ധി­നി­യു­ടെ മു­ക­ളി­ലി­ടു­ന്ന ചെറിയ ബി­ന്ദു നീ­ക്കി­ക്ക­ള­ഞ്ഞാൽ അ­ല്പ­വി­രാ­മം സൂ­ചി­പ്പി­ക്കു­ന്ന അ­ങ്കു­ശ­മാ­യി.

രോ­ധി­നി;

അ­ങ്കു­ശം,

മ­ഹാ­വാ­ക്യ­ങ്ങ­ളി­ലെ അം­ഗി­വാ­ക്യ­ങ്ങൾ വേർ­തി­രി­ക്കാ­നാ­ണു് രോ­ധി­നി ഉ­പ­യോ­ഗി­ക്കു­ന്ന­തെ­ന്നു മുൻപു പ­ഠി­ച്ചി­ട്ടു­ണ്ടു്. ‘രോ­ധി­നി’യുടെ ആ­വ­ശ്യം കു­റ­ഞ്ഞു കു­റ­ഞ്ഞും അ­ങ്കു­ശ­ത്തി­ന്റെ ഉ­പ­യോ­ഗം കൂ­ടി­ക്കൂ­ടി­യും വ­രി­ക­യാ­ണു്. ‘ഏ­ഴു­ത്ത­ച്ഛൻ ഒരു മ­ഹാ­ക­വി മാ­ത്ര­മ­ല്ല, ഒ­രാ­ചാ­ര്യൻ കൂ­ടി­യാ­ണു്’ എന്ന വാ­ക്യം നോ­ക്കു­ക. ‘മാ­ത്ര­മ­ല്ല’ എ­ന്ന­തി­നു­ശേ­ഷം രോ­ധി­നി­യ­ല്ല, അ­ങ്കു­ശ­മാ­ണു ചേർ­ത്തി­രി­ക്കു­ന്ന­തു്. അ­തു­മ­തി­താ­നും. എ­ന്നാ­ലും രോ­ധി­നി­യെ നി­ശ്ശേ­ഷം നി­രു­പ­യോ­ഗ­മാ­ക്കു­ന്ന­തി­നു് ഈ ചി­ഹ്ന­ത്തി­നു ക­ഴി­ക­യി­ല്ല. ‘ജനനം കൊ­ണ്ടു ഭാ­ഷാ­സ­ന്ദേ­ശ­കാ­വ്യ­ങ്ങ­ളിൽ പ്ര­ഥ­മ­സ്ഥാ­നം ഉ­ണ്ണു­നീ­ലി സ­ന്ദേ­ശ­ത്തി­നാ­ണു്; എ­ന്നാൽ, സാ­ഹി­ത്യ­ഗു­ണം­കൊ­ണ്ടു് ആ പദവി മ­യൂ­ര­സ­ന്ദേ­ശ­ത്തി­നാ­കു­ന്നു’, ഈ മ­ഹാ­വാ­ക്യ­ത്തിൽ രണ്ടു വാ­ക്യ­ത്തി­ലേ­യും ഉ­ദ്ദേ­ശ്യം ര­ണ്ടാ­ക­യാൽ അം­ഗി­വാ­ക്യം തി­രി­ക്കു­ന്ന­തി­നു് ‘രോ­ധി­നി’ത­ന്നെ­യാ­ണു ചേർ­ത്തി­രി­ക്കു­ന്ന­തു്.

4.

  1. സ­ങ്കീർ­ണ്ണ­വാ­ക്യം ആ­രം­ഭി­ക്കു­ന്ന­തു ക്രി­യാ­വി­ശേ­ഷ­ണ­മാ­യ അം­ഗ­വാ­ക്യ­ത്തോ­ടു­കൂ­ടി­യാ­ണെ­ങ്കിൽ, ആ അം­ഗ­ത്തി­ന്റെ അ­വ­സാ­ന­ത്തിൽ അ­ങ്കു­ശം ഇ­ടു­ന്ന­തു ന­ന്നു്. ഉദാ:
    • ജ­ന­നം­കൊ­ണ്ടു് അ­ഗ്രി­മ­സ്ഥാ­നം കൊ­ട്ടാ­ര­ക്ക­ര­ത്ത­മ്പു­രാ­ന്റെ ആ­ട്ട­ക്ക­ഥ­കൾ­ക്കാ­ണെ­ങ്കിൽ, അഭിനയ യോ­ഗ്യ­ത­യും സാ­ഹി­ത്യ­ഭം­ഗി­യും­കൊ­ണ്ടു് ആ നില കോ­ട്ട­യ­ത്തു­ത­മ്പു­രാ­ന്റെ കൃ­തി­കൾ­ക്കു­ാ­കു­ന്നു.
    • ര­ണ്ടാ­മ­ത്തെ പ­ഞ്ച­വ­ത്സ­ര­പ­ദ്ധ­തി പ്രാ­യോ­ഗി­ക­മാ­യി­ത്തീർ­ന്നാൽ, എ­നി­ക്കു സം­ശ­യ­മി­ല്ല, ഇ­ന്ത്യ­യു­ടെ സാ­മ്പ­ത്തി­ക സ്ഥി­തി വളരെ മെ­ച്ച­പ്പെ­ടും.
  2. ഒരു വി­ചാ­ര­ധാ­ര­യ്ക്കി­ട­യ്ക്കു്, അ­തി­ന്റെ അം­ഗ­മാ­യ മ­റ്റൊ­ന്നു വ­രു­ന്ന­പ­ക്ഷം, ആ ഭാഗം അ­ങ്കു­ശം­കൊ­ണ്ടു വേർ­തി­രി­ക്ക­യാ­ണു് ഉ­ചി­ത­മാ­വു­ക. ഉദാ:
    • സീ­താ­ദേ­വി, വാ­ല്മീ­കി­മ­ഹർ­ഷി സ്നേ­ഹാ­നു­ക­മ്പ­ക­ളോ­ടെ നിർ­ബ­ന്ധി­ച്ചി­രു­ന്നി­ല്ലെ­ങ്കിൽ, ആ­ശ്ര­മ­ത്തിൽ നി­ന്നു ഭർ­ത്തൃ­സ­ന്നി­ധി­യി­ലേ­യ്ക്കു് പോ­കു­മാ­യി­രു­ന്നി­ല്ല.
    • കാ­ളി­ദാ­സൻ, ഒരു നി­രൂ­പ­കൻ പ­റ­യും­പോ­ലെ, കാ­ല­ത്തി­ന്റെ ദാ­സ­നാ­യി­രു­ന്നെ­ന്നു തോ­ന്നു­ന്നി­ല്ല.
  3. സാ­ധാ­ര­ണ­മാ­യി സം­ബോ­ധ­ന­യ്ക്കു­ശേ­ഷം വി­ക്ഷേ­പ­ണി­യ­ല്ല, അ­ങ്കു­ശ­മാ­ണു യോ­ജി­ക്കു­ക: ഉദാ:
    • മ­ഹാ­ന്മാ­രേ, മ­ഹ­തി­ക­ളേ,
    • പ്രിയ സു­ഹൃ­ത്തേ, പ്രി­യ­പ്പെ­ട്ട പി­താ­വേ, പ്രിയ സ­ഹോ­ദ­രാ,

‘അ­ങ്കു­ശ’ത്തി­ന്റെ മു­ഖ്യ­മാ­യ ചില സ്ഥാ­നം നിർ­ദ്ദേ­ശി­ച്ചു­വെ­ന്നേ­യു­ള്ളൂ. സ­മാ­നാ­ധി­ക­ര­ണ­ങ്ങ­ളാ­യ പ­ദ­ങ്ങൾ­ക്കു് ഇ­ട­യ്ക്കും സാ­ജാ­ത്യ­മു­ള്ള ആ­ഖ്യാ­ത­പ­രി­ച്ഛ­ദ­ങ്ങ­ളു­ടെ ഒ­ടു­വി­ലും യ­ഥോ­ചി­തം ഈ ചി­ഹ്നം തന്നെ വരും.

ഉദാ:

  1. ബി­ന്ദു, രോ­ധി­നി, അ­ങ്കു­ശം, ഭി­ത്തി­ക, ഈ ചി­ഹ്ന­ങ്ങൾ വി­രാ­മ­സ­മ­യ­ത്തി­ന്റെ ദൈർ­ഘ്യം ആ­സ്പ­ദ­മാ­ക്കി­ക്ക­ല്പി­ച്ചി­ട്ടു­ള്ള­വ­യാ­ണു്.
  2. വി­മാ­ന­ങ്ങൾ ആ­കാ­ശ­ത്തു­നി­ന്നു ബോം­ബു­ക­ളും, പ­ട­ക്ക­പ്പ­ലു­കൾ സ­മു­ദ്ര­ത്തിൽ­നി­ന്നു വെ­ടി­യു­ണ്ട­ക­ളും, ന­ഗ­ര­ത്തി­ന്റെ നേരെ ചൊ­രി­ഞ്ഞു കൊ­ണ്ടു് ആ­ക്ര­മ­ണം തു­ട­ങ്ങി.

5. സമ പ്ര­ധാ­ന­ങ്ങ­ളാ­യ ര­ണ്ടു് ആ­ശ­യ­ങ്ങ­ളു­ടെ മ­ദ്ധ്യ­ത്തിൽ ഭി­ത്തി­ക വരും.: ഭി­ത്തി­ക

  1. പ്ര­വൃ­ത്തി ആദ്യം: പ്ര­സം­ഗം പി­ന്നെ.
  2. രണ്ടോ മൂ­ന്നോ കവികൾ: രണ്ടോ മൂ­ന്നോ കാ­വ്യ­ങ്ങൾ

ഉ­ത്ത­ര­വാ­ക്യ­ഭാ­ഗം ആ­ദ്യ­ത്തേ­ത്തി­ന്റെ വി­ശ­ദീ­ക­ര­ണ­മാ­വു­മ്പോൾ അതിനു മുൻപു ഭി­ത്തി­ക ചേർ­ക്കാം.

ഉദാ:

വാ­ക്യ­ബ­ന്ധം രണ്ടു വി­ധ­മാ­ണു്: ദൃഢം, ശി­ഥി­ലം.

അ­ന്യ­ഭാ­ഷ­ണ­ങ്ങൾ ഉ­ദ്ധ­രി­ക്കു­മ്പോൾ ഭി­ത്തി­ക­യ്ക്കു ശേ­ഷ­മാ­ണു് ഉ­ദ്ധ­ര­ണി ചേർ­ക്കേ­ണ്ട­തു്. പ്ര­സം­ഗ­ത്തി­നി­ട­യ്ക്കു് അ­ദ്ധ്യ­ക്ഷൻ അ­ഭി­പ്രാ­യ­പ്പെ­ട്ടു: “ദേ­ശ­ഭാ­ഷ­ക­ളേ­യും അ­വ­യി­ലെ സാ­ഹി­ത്യ­ത്തേ­യും അ­വ­ഗ­ണി­ക്കു­ന്ന­തു് അ­നാ­ശാ­സ്യ­മാ­ണെ­ന്നു ഞാൻ സ­മ്മ­തി­ക്കു­ന്നു. എ­ന്നാൽ രാ­ഷ്ട്ര­ഭാ­ഷ ‘അ­ടി­ച്ചേ­ല്പി­ക്കു­ന്നു’ എന്ന ആ­ക്ഷേ­പം ശ്ര­ദ്ധേ­യ­മ­ല്ല. ഇ­ന്ത്യ­യ്ക്കു് ഒരു പൊ­തു­ഭാ­ഷ­കൂ­ടി­യേ കഴിയൂ. അതു് ഒരു ഭാ­ര­തീ­യ ഭാഷ ത­ന്നെ­യാ­യി­രി­ക്ക­ണം. ഹി­ന്ദി പൊ­തു­ഭാ­ഷ­യാ­യി നാം സ്വീ­ക­രി­ച്ചു­ക­ഴി­ഞ്ഞി­ട്ടു­ള്ള­താ­ണു്”.

ഉ­ദ്ധാ­ര­ണ­ത്തി­ന്റെ ഉ­ള്ളിൽ വ­രു­ന്ന ഉ­ദ്ധാ­ര­ണം അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന­തെ­ങ്ങ­നെ­യെ­ന്നു് ഈ ഉ­ദാ­ഹ­ര­ണ­ത്തിൽ നി­ന്നു­ത­ന്നെ ഗ്ര­ഹി­ക്കാം. ‘അ­ടി­ച്ചേ­ല്പി­ക്കു­ന്നു’ എന്ന ഭാഗം അ­ദ്ധ്യ­ക്ഷ­ന്റെ വാ­ക്യ­മ­ല്ല. പ­രാ­ഭി­പ്രാ­യ­ത്തി­ന്റെ ഉ­ദ്ധ­ര­ണ­മാ­കു­ന്നു.

6. ഒരു വാ­ക്യ­ത്തി­ന്റെ ഉ­ള്ളിൽ വേറെ വാ­ക്യം വ­ന്നാൽ അതു വ­ല­യ­ത്തിൽ ആ­ക്കു­ക­യാ­ണു ന­ല്ല­തു്. ( വലയം.

ഉ­ദാ­ഹ­ര­ണം:

അ­ദ്ദേ­ഹം നാ­യാ­ട്ടി­നു പു­റ­പ്പെ­ട്ട­പ്പോൾ, (ആ ദർശനം അ­വ­സാ­ന­ത്തേ­താ­വു­മെ­ന്നു് ആരു വി­ചാ­രി­ച്ചി­രു­ന്നു!) ഞാൻ വളരെ വൈ­മ­ന­സ്യ­ത്തോ­ടു­കൂ­ടി­യാ­ണു് തോ­ക്കെ­ടു­ത്തു കൊ­ടു­ത്ത­യ­ച്ച­തു്.

7. ശൃംഖല—

താഴെ എ­ഴു­തു­ന്ന ഈരടി നോ­ക്കു­ക:

‘വാനമേ, ഗഗനമേ,

വ്യോ­മ­മേ, സുരസിദ്ധ-​

സ്ഥാ­ന­മേ, വി­ഹാ­യ­സ്സേ,

ന­മ­സ്തേ, ന­മ­സ്കാ­രം!’

ഒ­ന്നാ­മ­ത്തെ പാദം ‘സു­ര­സി­ദ്ധ’ എന്ന പ­ദ­ഭാ­ഗ­ത്തി­ലാ­ണ­വ­സാ­നി­ക്കു­ന്ന­തു്. അവിടെ ആ സ­മ­സ്ത­പ­ദം ക­ഴി­യു­ന്നി­ല്ല. ‘സു­ര­സി­ദ്ധ­സ്ഥാ­ന­മേ’ എ­ന്ന­തു് ഒ­റ്റ­പ്പ­ദ­മാ­ണ­ല്ലൊ. ഒ­ന്നാം പാ­ദ­ത്തിൽ പദം മു­റി­യാ­ത്ത­തി­നാൽ അ­ടു­ത്ത പാദം ചേർ­ത്തു വാ­യി­ക്ക­ണ­മെ­ന്നു സൂ­ചി­പ്പി­ക്കു­വാൻ ‘ശൃംഖല’ എന്ന ചി­ഹ്നം ചേർ­ത്തി­രി­ക്കു­ന്നു.

വേറെ ഉ­ദാ­ഹ­ര­ണം

കേ­ര­ള­ത്തി­ലെ പ്രാ­ചീ­ന ക­വി­ക­ളിൽ അ­ഗ്ര­ഗ­ണ്യ­നാ­യ തു­ഞ്ച­ത്തെ­ഴു­ത്ത­ച്ഛ­ന്റെ സ്മാ­ര­ക­മാ­യി മ­ല­ബാ­റിൽ ഒരു സ്ഥാ­പ­നം ഏർ­പ്പെ­ടു­ത്ത­ണ­മെ­ന്നു് ഈ യോഗം ആ­ഗ്ര­ഹി­ക്കു­ന്നു.

8. രേഖ—

സം­ക്ഷേ­പി­ച്ചു പ­റ­ഞ്ഞ­തു വി­വ­രി­ക്കു­ന്നു എന്നു സൂ­ചി­പ്പി­ക്കാൻ ഈ ചി­ഹ്നം ഉ­പ­യോ­ഗി­ക്കാം.

ഉ­ദാ­ഹ­ര­ണം:

ആ ഗർ­ജ്ജ­നം ഭ­യ­ങ്ക­ര­മാ­യി­രു­ന്നു—ഇ­ടി­മു­ഴ­ക്കം പോ­ലെ­ഭ­യ­ങ്ക­രം.

9. വി­ശ്ലേ­ഷം ’—

പ­ദ­ങ്ങ­ളു­ടെ ചില അ­ക്ഷ­ര­ങ്ങൾ സം­ഭാ­ഷ­ണ ഭാ­ഷ­യി­ലും മ­റ്റും ലോ­പി­ച്ചു­പോ­കും. എ­ഴു­തു­മ്പോൾ അതു സൂ­ചി­പ്പി­ക്കാൻ വിട്ട അ­ക്ഷ­ര­ത്തി­ന്റെ മു­ക­ളിൽ ഈ ചി­ഹ്നം ചേർ­ക്കു­ന്നു.

ഉ­ദാ­ഹ­ര­ണം:

ഇ­ന്ന­ലെ വരാ’ന്നു വി­ചാ­രി­ച്ചു. തരാ’യില്ല. നിങ്ങ’ടെ നാ­ട്ടിൽ നല്ല മഴേ’ണ്ടോ ഇപ്പോ’?

(വി­ദ്യാർ­ത്ഥി­കൾ ഈ സം­ഭാ­ഷ­ണ­ശൈ­ലി ഉ­പ­ന്യാ­സ­ങ്ങ­ളിൽ അ­നു­ക­രി­ക്ക­രു­തു്. ‘ഇ­ന്ന­ലെ വ­രാ­മെ­ന്നു വി­ചാ­രി­ച്ചു. ത­ര­മാ­യി­ല്ല. നി­ങ്ങ­ളു­ടെ നാ­ട്ടിൽ നല്ല മഴ ഉണ്ടോ ഇ­പ്പോൾ’ എന്നു പ­ദ­ങ്ങ­ളു­ടെ പൂർ­ണ്ണ­രൂ­പം അവർ പ്ര­യോ­ഗി­ക്ക­ണം.)

അ­ഭ്യാ­സം ൬൦
  1. വേണ്ട ദി­ക്കിൽ അ­ങ്കു­ശം ഇടുക:- പദ്യം ഗദ്യം എന്നു രൂപം പ്ര­മാ­ണി­ച്ചു് സാ­ഹി­ത്യ­ത്തെ ര­ണ്ടാ­യി വി­ഭ­ജി­ക്കാം. ‘അമ്മേ ഞാൻ വ­ന്ദി­ക്കു­ന്നു അ­നു­ഗ്ര­ഹി­ക്കേ­ണ­മേ’ വി­ശ്വാ­സം സ­മ്മ­തി­ക്കു­ന്നു യു­ക്തി സം­ശ­യി­ക്കു­ന്നു അജ്ഞത വാ­ശി­പി­ടി­ക്കു­ന്നു.
  2. യ­ഥാ­സ്ഥാ­നം ഭി­ത്തി­ക­യും ഉ­ദ്ധ­ര­ണി­യും ചേർ­ക്കു­ക:- അ­ദ്ധ്യ­ക്ഷൻ പ്ര­സം­ഗം ഉ­പ­സം­ഹ­രി­ച്ചു പ്രാ­ദേ­ശി­ക­വും ജാ­തീ­യ­വും ഭാ­ഷാ­പ­ര­വു­മാ­യ ഭേ­ദ­വാ­സ­ന ഭാ­ര­തീ­യർ പ­രി­വർ­ജ്ജി­ച്ചി­ല്ലെ­ങ്കിൽ അ­നൈ­ക്യം ന­മ്മു­ടെ ഭാ­വി­യെ വി­ക­ല­മാ­ക്കും.
  3. വേ­ണ്ട­ദി­ക്കിൽ ശൃംഖല ചേർ­ക്കു­ക:-

‘വേ­റാ­ശ­യ്ക്കി­ട­മി­ല്ല നി­ങ്ങൾ ചൊ­രി­യും

വെൺപൂക്കളെത്തൽബ്ബലി-​

ച്ചോ­റാ­യോർ­ത്തു ക­നി­ഞ്ഞു കാ­ക്ക­ക­ളി­നി

ക്കൊ­ത്തീ­ടു­മോർ­ത്തീ­ടു­വിൻ!’

ജി. ശ­ങ്ക­ര­ക്കു­റു­പ്പ്
images/G_Sankarakurup.jpg

മ­ല­യാ­ള­ത്തി­ലെ പ്ര­ശ­സ്ത­നാ­യ ക­വി­യും ഉ­പ­ന്യാ­സ­കാ­ര­നും സർ­വ്വ­ക­ലാ­ശാ­ല അ­ദ്ധ്യാ­പ­ക­നു­മാ­യി­രു­ന്ന ജി. ശ­ങ്ക­ര­ക്കു­റു­പ്പ് 1901 ജൂൺ 3-നു് നെ­ല്ലി­ക്കാ­മ്പ­ള­ളി വാ­ര്യ­ത്ത് ശ­ങ്ക­ര­വാ­ര്യ­രു­ടേ­യും വ­ട­ക്കി­നി മാ­രാ­ത്ത് ല­ക്ഷ്മി­ക്കു­ട്ടി മാ­രാ­സ്യാ­രു­ടേ­യും മ­ക­നാ­യി എ­റ­ണാ­കു­ളം ജി­ല്ല­യി­ലെ കാ­ല­ടി­ക്ക­ടു­ത്തു­ള്ള നാ­യ­ത്തോ­ട് എന്ന സ്ഥ­ല­ത്തു് ജ­നി­ച്ചു. 17-ാം വ­യ­സ്സിൽ ഹെഡ് മാ­സ്റ്റ­റാ­യി ജോ­ലി­യിൽ പ്ര­വേ­ശി­ച്ചു. 1937-ൽ എ­റ­ണാ­കു­ളം മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ അ­ദ്ധ്യാ­പ­ക­നാ­യി നി­യ­മി­ക്ക­പ്പെ­ട്ടു. 1956-ൽ അ­ദ്ധ്യാ­പ­ക ജോ­ലി­യിൽ നി­ന്നും വി­ര­മി­ച്ചു. കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ്, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, രാ­ജ്യ­സ­ഭാം­ഗം എന്നീ നി­ല­ക­ളിൽ സേവനം അ­നു­ഷ്ടി­ച്ചു. 1978 ഫെ­ബ്രു­വ­രി 2-നു് അ­ന്ത­രി­ച്ചു.

Colophon

Title: Bhasha Deepika (ml: ഭാഷാ ദീപിക).

Author(s): G. Sankara Kurup.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-12.

Deafult language: ml, Malayalam.

Keywords: Article, G. Sankara Kurup, Bhasha Deepika, ജി. ശ­ങ്ക­ര­ക്കു­റു­പ്പ്, ഭാഷാ ദീപിക, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A composite imaginary view of Japan, a painting by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.