SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Young_Girl.jpg
Young Girl Holding a Letter, a painting by Caspar Netscher (1639–1684).
സ്വ­പ്ന­ങ്ങൾ വി­ല്ക്കു­ന്ന സെ­യ്ൽ­സ്മാൻ
ഇ. ഹ­രി­കു­മാർ

മാധവി വാതിൽ തു­റ­ന്ന­പ്പോൾ ക­ണ്ട­തു് ഒരു മ­ദ്ധ്യ­വ­യ­സ്ക­നെ­യാ­ണു്. ന­ര­ച്ചു തു­ട­ങ്ങി­യ ക­ട്ടി­മീ­ശ. ചെ­ന്നി­യിൽ നി­ന്നു തു­ട­ങ്ങി ത­ല­യു­ടെ പി­ന്നി­ലേ­യ്ക്കു് ക­യ­റു­ന്ന വെ­ളു­ത്ത മുടി ക്രോ­പ്പു ചെ­യ്തി­രി­ക്കു­ന്നു. ചി­രി­ക്കു­ന്ന മുഖം. പാ­ന്റ്സും തി­രു­കി­യ ഷർ­ട്ടു­മാ­ണു് വേഷം. വലതു കൈ­യ്യിൽ ഒരു ബ്രീ­ഫ് കേ­സു­ണ്ടു്. അവൾ ഒരു ചോ­ദ്യ­ത്തോ­ടെ അയാളെ നോ­ക്കി.

അയാൾ ചോ­ദി­ച്ചു. ‘ഞാ­നൊ­ന്ന­ക­ത്തേ­യ്ക്കു വ­ന്നോ­ട്ടെ?’

എ­ന്താ­ണു് കാ­ര്യ­മെ­ന്ന മ­ട്ടിൽ അവൾ മുഖം ചു­ളി­ച്ചു.

‘പറയാം.’ അ­ക­ത്തേ­യ്ക്കു ക­ട­ക്കു­ന്ന­തി­നി­ട­യിൽ അയാൾ പ­റ­ഞ്ഞു. മാധവി വഴി മാ­റി­ക്കൊ­ടു­ത്തു. അ­യാ­ളോ­ടൊ­പ്പം ആ­സ്വാ­ദ്യ­മാ­യൊ­രു വാ­സ­ന­യും അ­ക­ത്തേ­യ്ക്കു ക­ട­ന്നു. ആ വാസന മു­റി­യി­ലെ വി­ഴു­പ്പു­മ­ണ­ത്തിൽ ക­ലർ­ന്നു് ഇ­ല്ലാ­താ­വു­ന്ന­ത­വൾ കണ്ടു. അയാൾ ചു­റ്റും നോ­ക്കി മുഖം ചു­ളി­ക്കു­ക­യാ­യി­രു­ന്നു. ഇ­രി­ക്കാൻ രണ്ടു കസേല മാ­ത്രം. അതിനു മു­മ്പിൽ പോ­ളി­ഷ് മ­ങ്ങി­യ ഒരു ചെറിയ ടീ­പോ­യ്. ക­സേ­ല­കൾ ഊൺ മേ­ശ­യു­ടെ മു­മ്പിൽ നി­ന്നു് വ­ലി­ച്ചി­ട്ട­താ­ണു്. മു­റി­യു­ടെ ഒരു മൂ­ല­യി­ലി­ട്ട ചെറിയ ഊൺ മേ­ശ­യ്ക്കു മു­മ്പിൽ ഇ­പ്പോൾ രണ്ടു ക­സേ­ല­കൾ മാ­ത്ര­മേ­യു­ള്ളൂ. മു­റി­യിൽ നി­ന്നു് രണ്ടു വാ­തി­ലു­കൾ, ഒ­ന്നു് കി­ട­പ്പു­മു­റി­യി­ലേ­യ്ക്ക്, മ­റ്റേ­തു് അ­ടു­ക്ക­ള­യി­ലേ­യ്ക്കു്. ക­ഴി­ഞ്ഞു. വീ­ടി­ന്റെ വ്യാ­പ്തി അ­ത്ര­യേ ഉള്ളൂ.

images/salesman-1.png

‘നി­ങ്ങ­ളു­ടെ വീ­ട്ടിൽ ഇ­ത്ര­യൊ­ക്കെ സാ­ധ­ന­ങ്ങ­ളേ ഉള്ളൂ?’

മാ­ധ­വി­ക്കു് മ­ന­സ്സി­ലാ­യി­ല്ല. ‘എന്തു സാ­ധ­ന­ങ്ങൾ?’ അയാൾ തു­ടർ­ന്നു.

‘ഞാൻ ഉ­ദ്ദേ­ശി­ക്കു­ന്ന­തു്, ഒരു ടിവി, ഫ്രി­ജ്ജ്, അ­ങ്ങി­ന­ത്തെ സാ­ധ­ന­ങ്ങൾ? അ­തൊ­ന്നും­ല്ല്യേ?’

‘ഞ­ങ്ങൾ­ക്കെ­ന്തി­നാ അ­തൊ­ക്കെ?’ മാധവി പ­റ­ഞ്ഞു. ‘ഞാനും ഭർ­ത്താ­വും മാ­ത്രേ­ള്ളൂ. അ­ങ്ങേ­ര് തന്നെ ആ­ഴ്ച്ചേ­ലു് ഒ­രി­ക്ക­ലോ ഈ­ര­ണ്ടാ­ഴ്ച്ച കൂ­ടു­മ്പോ­ളോ മാ­ത്രേ വ­രാ­റു­ള്ളൂ.’

‘ഭർ­ത്താ­വി­നു് എ­വി­ട്യാ ജോലി?’

‘അ­ങ്ങേ­ര്ക്കു് അ­ട­ക്കാ ക­ച്ച­വ­ടാ. അ­ട­ക്ക­ല്ല്യാ­ത്ത­പ്പോ ഓരോ കാ­ല­ത്ത്ള്ള സാ­ധ­ന­ങ്ങൾ കൈ­കാ­ര്യം ചെ­യ്യും, മാ­ങ്ങ്യോ, ച­ക്ക്യോ. ഒ­ന്നും­ല്ല്യെ­ങ്കി­ലു് ചീ­ട്ടു ക­ളി­ക്കും. വീ­ട്ടി­ലു് വ­ര­വൊ­ക്കെ കൊറവാ.’

‘കു­ട്ടി­ക­ള്.’

‘ഒരു ത­രി­ണ്ടാ­യി­ര്ന്നു. മോ­ളി­ല്ള്ള ആള് കൊ­ണ്ടോ­യി.’

‘ഇനീം ഉ­ണ്ടാ­വാ­ലോ. നി­ങ്ങ­ള് ചെ­റു­പ്പ­ല്ലെ, നല്ല സു­ന്ദ­രീം ആണു്. എത്ര വ­യ­സ്സാ­യി?’

‘ഈ മി­ഥു­ന­ത്തി­ലു് മു­പ്പ­തു് തെ­ക­യും.’

‘അ­ത്രേ­ള്ളൂ. അപ്പൊ ജീ­വി­തം ആ­സ്വ­ദി­ക്കാൻ വൈ­കീ­ട്ടൊ­ന്നും­ല്ല്യ.’

‘ആട്ടെ നി­ങ്ങ­ളെ­ന്തി­നാ­ണു് വ­ന്ന­തു്?’

മാ­ധ­വി­യ്ക്കു് കു­റേ­ശ്ശെ വിഷമം തോ­ന്നി­ത്തു­ട­ങ്ങി­യി­രു­ന്നു. ഇ­ല്ലാ­യ്മ­യെ­പ്പ­റ്റി അവൾ ഇ­തു­വ­രെ ബോ­ധ­വ­തി­യാ­യി­രു­ന്നി­ല്ല. ഇ­ല്ലെ­ങ്കി­ലി­ല്ല. അ­ന്ന­ന്ന­ത്തെ കാ­ര്യം മാ­ത്രം നോ­ക്കി ന­ട­ത്തു­ക. അ­തു­ത­ന്നെ ഇ­ല്ലെ­ങ്കിൽ വേ­ണ്ടെ­ന്നു വ­യ്ക്കു­ക. അത്ര മാ­ത്രം. ഒരു ടി­വി­യെ­പ്പ­റ്റി­യോ ഫ്രി­ജ്ജി­നെ­പ്പ­റ്റി­യോ ഒ­ന്നും അവൾ ആ­ലോ­ചി­ച്ചി­ട്ടേ­യി­ല്ല. ടിവി കാണാൻ മ­റ്റു­ള്ള­വ­രു­ടെ വീ­ട്ടിൽ പോ­കാ­റു­മി­ല്ല. അ­വ­ന­വ­ന്റെ ക­യ്യിൽ ഇ­ല്ലെ­ങ്കിൽ വേണ്ട.

‘ഞാനോ?’ അയാൾ കാ­ര്യ­ത്തി­ലേ­യ്ക്കു ക­ട­ക്കു­ന്ന­തി­നു മു­ന്നോ­ടി­യാ­യി പ­റ­ഞ്ഞു. ‘ഞാൻ നി­ങ്ങൾ­ക്കു് കു­റ­ച്ചു സ്വ­പ്നം വിൽ­ക്കാൻ പോ­വ്വാ­ണു്.’

‘സ്വ­പ്നോ?’

‘അതെ സ്വ­പ്ന­ങ്ങൾ, ധാ­രാ­ളം സ്വ­പ്ന­ങ്ങൾ. ഒരു നല്ല ജീ­വി­ത­ത്തെ­പ്പ­റ്റി­യു­ള്ള സ്വ­പ്ന­ങ്ങൾ. ഞാൻ സ്വ­പ്ന­ങ്ങൾ വിൽ­ക്കു­ന്ന സെ­യ്ൽ­സ്മാ­നാ­ണു്.’

മാ­ധ­വി­ക്കൊ­ന്നും മ­ന­സ്സി­ലാ­യി­ല്ല. അവളെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം സ്വ­പ്ന­ങ്ങ­ളി­ല്ല. ദുഃ­സ്വ­പ്ന­ങ്ങ­ളേ ഉള്ളൂ. അവ അ­വൾ­ക്കു വിൽ­ക്കാൻ ഒരു സെ­യ്ൽ­സ്മാ­ന്റെ ആ­വ­ശ്യ­മി­ല്ല. അ­ങ്ങോ­ട്ടു കൊ­ടു­ക്കാം.

‘നി­ങ്ങൾ­ക്കു് വേണ്ട പ­ല­തു­മു­ണ്ടു്. ഞാൻ അ­തെ­ല്ലാം നി­ങ്ങൾ­ക്കു തരും. ഏ­താ­നും മാ­സ­ങ്ങൾ­ക്ക­കം. ആദ്യം പക്ഷേ, നി­ങ്ങൾ അ­വ­യൊ­ക്കെ ആ­ഗ്ര­ഹി­ക്ക­ണം.’

കു­ട്ടി­ക്കാ­ല­ത്തു് കേ­ട്ടി­ട്ടു­ള്ള യ­ക്ഷി­ക്ക­ഥ­കൾ ഓർ­ത്തു­കൊ­ണ്ടു് മാധവി നിൽ­ക്ക­വേ അയാൾ ബാ­ഗു­മെ­ടു­ത്തു് പോയി. അയാൾ മു­റ്റ­ത്തു­ള്ള ബൈ­ക്കിൽ കയറി സ്റ്റാർ­ട്ടാ­ക്കി ഓ­ടി­ച്ചു പോ­യ­പ്പോൾ മാധവി ആ­ലോ­ചി­ച്ചു. എ­ന്താ­ണ­യാൾ പ­റ­ഞ്ഞ­തു്? എ­ന്താ­ണു് അ­തി­നൊ­ക്കെ അർ­ത്ഥം?

പി­റ്റേ­ന്നു രാ­വി­ലെ അയാൾ വീ­ണ്ടും വന്നു. ഒപ്പം പെ­ട്ടി­യേ­റ്റി­ക്കൊ­ണ്ടു് ഒരു ചെ­റു­പ്പ­ക്കാ­ര­നും. പെ­ട്ടി അ­ക­ത്തേ­യ്ക്കു കൊ­ണ്ടു­വ­രാൻ ആ­വ­ശ്യ­പ്പെ­ട്ടു് അയാൾ ക­സേ­ല­യിൽ ഇ­രു­ന്നു. ചെ­റു­പ്പ­ക്കാ­രൻ പെ­ട്ടി തു­റ­ക്കാൻ തു­ട­ങ്ങി. രണ്ടു മി­നി­റ്റി­ന്നു­ള്ളിൽ പെ­ട്ടി തു­റ­ന്നു് ഒരു ടിവി എ­ടു­ത്തു് ഊൺ­മേ­ശ­യ്ക്കു മീതെ വെ­ച്ച­പ്പോൾ മാധവി ശ­രി­ക്കും അ­മ്പ­ര­ന്നു.

‘ഞാൻ നി­ങ്ങ­ളോ­ടു് ടിവി കൊ­ണ്ട­രാൻ ആ­വ­ശ്യ­പ്പെ­ട്ടി­ട്ടി­ല്ല­ല്ലോ?’

‘ഞാൻ നി­ങ്ങ­ളോ­ടു് പണം ചോ­ദി­ച്ചി­ല്ല­ല്ലോ.’ അ­യാ­ളു­ടെ മ­റു­പ­ടി­യും പെ­ട്ടെ­ന്നാ­യി­രു­ന്നു. ഒ­ന്നും പ­റ­യാ­നി­ല്ലാ­തെ, ഒ­ന്നും പറയാൻ വ­യ്യാ­തെ മാധവി നിൽ­ക്കു­ക­യാ­ണു്. അര മ­ണി­ക്കൂ­റി­നു­ള്ളിൽ മ­റ്റൊ­രു ചെ­റു­പ്പ­ക്കാ­രൻ വ­ന്നു് റോ­ഡി­ലൂ­ടെ പോ­കു­ന്ന ക­റു­ത്ത കേ­ബി­ളിൽ നി­ന്നു് ഒരു കമ്പി വീ­ട്ടി­ലേ­യ്ക്കു വ­ലി­ച്ചെ­ടു­ത്തു. ടി­വി­യിൽ ഓരോ ചാ­ന­ലു­കൾ മി­ന്നി­മ­റ­യു­ന്ന­തു് ഒരു സ്വ­പ്ന­ത്തി­ലെ­ന്ന­പോ­ലെ അവൾ നോ­ക്കി­നി­ന്നു. റി­മോ­ട്ട് ക­ണ്ട്രോൾ കൊ­ണ്ടു് എ­ങ്ങി­നെ­യാ­ണു് ചാ­ന­ലു­കൾ മാ­റ്റു­ക, ശബ്ദം കു­റ­യ്ക്കു­ക, നിറം കൂ­ട്ടു­ക, കു­റ­യ്ക്കു­ക എ­ന്നെ­ല്ലാം കേബ്ൾ വ­ലി­ച്ചെ­ടു­ത്ത ചെ­റു­പ്പ­ക്കാ­രൻ പ­റ­ഞ്ഞു­കൊ­ടു­ത്തു. മ­റ്റേ­തോ ലോ­ക­ത്തി­ലേ­യ്ക്കു് വ­ലി­ച്ചെ­റി­യ­പ്പെ­ട്ട­പോ­ലെ മാധവി അ­തെ­ല്ലാം നോ­ക്കി നി­ന്നു. ഒരു നി­മി­ഷം, വ­ന്ന­പോ­ലെ അവർ അ­പ്ര­ത്യ­ക്ഷ­മാ­യ­പ്പോൾ അവൾ ടിവി പ്ര­വർ­ത്തി­പ്പി­ച്ചു നോ­ക്കി. ത­നി­ക്കി­തെ­ല്ലാം ചെ­യ്യാൻ ക­ഴി­യു­ന്നു­ണ്ട­ല്ലോ എ­ന്ന­തു് അവളെ ശ­രി­ക്കും അ­ത്ഭു­ത­പ്പെ­ടു­ത്തി. ച­ലി­ക്കു­ന്ന, ശ­ബ്ദി­ക്കു­ന്ന വർ­ണ്ണ­ചി­ത്ര­ങ്ങൾ തന്റെ കൊ­ച്ചു­വീ­ട്ടിൽ, തന്റെ വി­രൽ­ത്തു­മ്പിൽ.

രാ­ത്രി ക്ഷീ­ണി­ച്ചു് ഉ­റ­ങ്ങാൻ കി­ട­ക്കു­മ്പോൾ പക്ഷേ, അവൾ സ്വ­പ്ന­ത്തിൽ നി­ന്നു­ണർ­ന്നു. ഭർ­ത്താ­വി­നോ­ടു് എ­ന്താ­ണു് പറയുക എ­ന്ന­വൾ ഓർ­ത്തു. വീ­ട്ടിൽ പ­ണ­മൊ­ന്നു­മി­ല്ലെ­ന്നു് അ­യാൾ­ക്ക­റി­യാം. അ­പ്പോൾ ഇത്ര വി­ല­പി­ടി­ച്ച ഒരു സാധനം വാ­ങ്ങി­യ­തു ക­ണ്ടാൽ എ­ന്തെ­ങ്കി­ലും പ­റ­യാ­തി­രി­ക്കു­മോ. ‘ഞാൻ നി­ങ്ങ­ളോ­ടു് പ­ണ­മൊ­ന്നും ചോ­ദി­ച്ചി­ല്ല­ല്ലോ’, എ­ന്നു് സെ­യ്ൽ­സ്മാൻ പ­റ­ഞ്ഞ­തു് മു­ഖ­വി­ല­ക്കെ­ടു­ക്കാൻ അവൾ ത­യ്യാ­റാ­യി­ല്ല. ഇ­ന്ന­ല്ലെ­ങ്കിൽ നാളെ ആ­രെ­ങ്കി­ലും ബി­ല്ലു­മാ­യി വ­രു­മെ­ന്നും, അതു കൊ­ടു­ക്കേ­ണ്ട­തു് ഒരു വലിയ ബാ­ദ്ധ്യ­ത­യാ­യി തന്റെ മ­ണ്ട­യ്ക്കു് വീ­ഴു­മെ­ന്നും അ­വൾ­ക്കു­റ­പ്പാ­യി­രു­ന്നു. അ­തി­ന്റെ വി­ല­കൂ­ടി അവൾ ചോ­ദി­ച്ചി­ല്ല. ഭർ­ത്താ­വു വ­രു­ന്ന­തി­നു മു­മ്പു് സെ­യ്ൽ­സ്മാൻ ഒ­രി­ക്കൽ­ക്കൂ­ടി വ­ന്നെ­ങ്കിൽ എ­ല്ലാം ചോ­ദി­ച്ചു മ­ന­സ്സി­ലാ­ക്കാ­മാ­യി­രു­ന്നു. വില; എ­ങ്ങി­നെ­യൊ­ക്കെ­യാ­ണു് അതു കൊ­ടു­ത്തു തീർ­ക്കേ­ണ്ട­തു്. ഒ­രു­പ­ക്ഷേ, ത­വ­ണ­ക­ളാ­യി­ട്ടാ­വ­ണം. ഭർ­ത്താ­വി­നെ നേ­രി­ടാ­നു­ള്ള ഒ­രു­ക്കം സെ­യ്ൽ­സ്മാ­നിൽ നി­ന്നു തന്നെ തു­ട­ങ്ങ­ണം.

സെ­യ്ൽ­സ്മാൻ രാ­വി­ലെ­ത്ത­ന്നെ വന്നു. ഇത്ര നേ­ര­ത്തെ വ­രു­മെ­ന്ന ധാ­ര­ണ­യി­ല്ലാ­ത്ത­തു കൊ­ണ്ടു് അവൾ കു­ളി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നി­ല്ല. അവൾ ധൃ­തി­യിൽ ഒരു സാരി വ­ലി­ച്ചു­ടു­ത്തു വാതിൽ തു­റ­ന്നു. അയാൾ ചി­രി­ച്ചു­കൊ­ണ്ടു് വാ­തിൽ­ക്കൽ നിൽ­ക്കു­ക­യാ­ണു്, ക്ഷ­മ­യോ­ടെ. അയാൾ അ­ക­ത്തു ക­ട­ന്നു സ്ഥി­രം ഇ­രി­പ്പി­ട­ത്തിൽ ഇ­രു­ന്നു.

‘എ­ങ്ങി­നെ­യു­ണ്ടു് എന്റെ സ്വ­പ്ന­പ്പെ­ട്ടി?’

‘അ­തി­നെ­ന്തു് വെ­ല്യാ­ണു്?’ മാധവി ചോ­ദി­ച്ചു. രണ്ടു ദിവസം കൊ­ണ്ടു് അ­യാൾ­ക്കു് അവളിൽ പ്ര­ത്യേ­ക താൽ­പ­ര്യ­മു­ണ്ടു് എ­ന്ന­വൾ ശ്ര­ദ്ധി­ച്ചി­രു­ന്നു. അ­തു­കൊ­ണ്ടു് വില അ­ധി­ക­മൊ­ന്നും പ­റ­യി­ല്ലെ­ന്ന പ്ര­ത്യാ­ശ­യിൽ അവൾ മ­റു­പ­ടി­ക്കു കാ­ത്തു.

‘ഞാ­ന­തി­നു് പണം ചോ­ദി­ച്ചി­ല്ല­ല്ലോ.’

‘അതു ശ­ര്യാ­വി­ല്ല. പണം മേ­ടി­ച്ചേ പറ്റൂ. പക്ഷേ, എന്റെ ക­യ്യി­ലു് ഇപ്പോ തൽ­ക്കാ­ലം പ­ണൊ­ന്നും­ല്ല്യ. ത­വ­ണ്യാ­യി­ട്ടു് വേ­ണ­ങ്കീ തരാം.’

‘പ­ണം­ണ്ടാ­വു­മ്പോ ത­ന്നാ­മ­തി.’

‘ന്നാ­ലും അ­തി­ന്റെ വെ­ല­ന്താ­ന്നു് അ­റി­ഞ്ഞി­രി­ക്ക­ണ്ടേ? അ­ങ്ങേ­രു് വന്നാ ആദ്യം ചോ­ദി­ക്ക്യാ അതാ. എ­ന്തി­നാ ഇ­തൊ­ക്കെ വാ­ങ്ങീ­ത്ന്നും ചോ­ദി­ക്കും. എ­ന്താ­യാ­ലും വെല എ­ന്താ­ന്നു് കേ­ക്ക­ട്ടെ.’

‘വെല പറയാം, ഒ­മ്പ­തി­നാ­യി­ര­ത്തി തൊ­ള്ളാ­യി­ര­ത്തി­തൊ­ണ്ണൂ­റു്.’

‘ഒ­മ്പ­തി­നാ­യി­ര­ത്തി­തൊ­ള്ളാ­യി­ര­ത്തി തൊ­ണ്ണൂ­റു്… അപ്പൊ പ­തി­നാ­യി­ര­ത്തി­നു് പ­ത്തു­രൂ­പ കൊ­റ­വ്ന്നു് മാ­ത്രം.’

അവൾ പെ­ട്ടെ­ന്നു് ത­ളർ­ന്നു. കാ­ലു­കൾ­ക്കു് ബ­ല­ക്ഷ­യം. എ­വി­ടെ­യെ­ങ്കി­ലും ഇ­രി­ക്ക­ണം. അവൾ ഊൺ­മേ­ശ­ക്കു മു­മ്പി­ലി­ട്ട ക­സേ­ല­യിൽ ത­ളർ­ന്നി­രു­ന്നു.

‘എന്തേ ഇ­ത്ര­യൊ­ന്നും പ്ര­തീ­ക്ഷി­ച്ചി­ല്ല അല്ലേ?’

തന്റെ പാ­ര­വ­ശ്യം സെ­യ്ൽ­സ്മാൻ മ­ന­സ്സി­ലാ­ക്കി­യ­തിൽ അ­വൾ­ക്കു് കു­റ­ച്ചു വി­ഷ­മ­മു­ണ്ടാ­യി.

‘ഇ­താ­ണു് ഏ­റ്റ­വും വില കു­റ­ഞ്ഞ ടിവി. ഏ­റ്റ­വും കൂ­ടി­യ­തി­നു് ഇ­രു­പ­ത്തേ­ഴാ­യി­ര­മാ വില.’

ടി­വി­യു­ടെ വില ത­നി­ക്കു് ജീ­വി­ത­ത്തി­ലൊ­രി­ക്ക­ലും കൊ­ടു­ക്കാൻ ക­ഴി­യി­ല്ലെ­ന്നു് അ­വൾ­ക്കു മ­ന­സ്സി­ലാ­യി. ഭർ­ത്താ­വു് വ­ല്ല­പ്പോ­ഴും വ­രു­മ്പോ­ഴാ­ണു് നോ­ട്ടു­കെ­ട്ടു­കൾ കാ­ണു­ന്ന­തു്. അ­തു­ത­ന്നെ അ­യ്യാ­യി­ര­മോ ആ­റാ­യി­ര­മോ മാ­ത്രം. അതു് ലാ­ഭ­മ­ല്ല, മ­റി­ച്ചു് അ­യാ­ളു­ടെ കൈ­മു­തൽ മാ­ത്ര­മാ­ണെ­ന്നു് അ­വൾ­ക്ക­റി­യാം. ഒ­രി­ക്കൽ അടക്ക കൊ­ണ്ടു­പോ­യി വി­റ്റാൽ കി­ട്ടു­ന്ന­തു് ആ­യി­ര­ത്തിൽ താ­ഴെ­യാ­ണു്. അവൾ അ­യാ­ളു­ടെ മു­ഖ­ത്തു നോ­ക്കാ­തെ പ­റ­ഞ്ഞു.

‘ഇതു് കൊ­ണ്ടു­പൊ­യ്ക്കോ­ളൂ. എ­നി­ക്കു് ഇ­ത്രീം പ­ണം­ണ്ടാ­ക്കാൻ ക­ഴീ­ല്ല്യ.’

അയാൾ ചി­രി­ച്ചു. ‘ഈ പെ­ട്ടി ആരും കൊ­ണ്ടു­പോ­കാൻ പോ­വു­ന്നി­ല്ല. ഇതു് നി­ങ്ങ­ളു­ടെ സ്വ­ന്ത­മാ­ണു്. നി­ങ്ങ­ളു­ടെ സ്വ­പ്ന­പ്പെ­ട്ടി. പി­ന്നെ ആരു പ­റ­ഞ്ഞു നി­ങ്ങൾ­ക്കു് പ­ണം­ണ്ടാ­ക്കാൻ ക­ഴി­യി­ല്ല്യാ­ന്നു്. ഇ­ന്ന­ത്തെ സ്ഥി­തി­ക­ണ്ടു് നി­ങ്ങൾ അ­ങ്ങി­നെ ക­രു­തു­ന്നു. നാളെ നി­ങ്ങ­ളു­ടെ ഭാ­ഗ്യം മാ­റി­വ­രാം. നി­ങ്ങൾ­ക്കു് ഇതല്ല ഇ­തി­ലും വലിയ സാ­ധ­ന­ങ്ങൾ വാ­ങ്ങാൻ.’

അയാൾ പോ­യ­പ്പോൾ അവൾ സ­ന്തോ­ഷി­ച്ചു. അ­യാൾ­ക്കു് ടിവി കൊ­ണ്ടു­പോ­കാ­നു­ള്ള ഉ­ദ്ദേ­ശ്യ­മൊ­ന്നു­മി­ല്ല. പണവും പെ­ട്ടെ­ന്നു് കൊ­ടു­ക്കു­ക­യും വേണ്ട. അതു കൊ­ണ്ടു പോകുക എന്ന കാ­ര്യം അ­വൾ­ക്കു് ആ­ലോ­ചി­ക്കാ­നേ ക­ഴി­ഞ്ഞി­ല്ല. താൻ ഇ­തു­വ­രെ എ­ത്ര­മാ­ത്രം ഒ­റ്റ­യ്ക്കാ­യി­രു­ന്നു­വെ­ന്നു് അവൾ കണ്ടു. ഇ­പ്പോൾ അ­ങ്ങി­നെ തോ­ന്നു­ന്നി­ല്ല. ത­നി­ക്കു ചു­റ്റും പ­ല­രു­ടെ­യും ജീ­വി­ത­മാ­ണു്, പലതരം ജീ­വി­തം. അ­തി­നി­ട­യിൽ തന്റെ ജീ­വി­ത­ത്തെ­പ്പ­റ്റി ആ­ലോ­ചി­ക്കാൻ സ­മ­യ­മി­ല്ല. സീ­രി­യ­ലു­കൾ, സി­നി­മ­കൾ, പാ­ട്ടു­കൾ, അ­വ­യ്ക്കി­ട­യി­ലെ പ­ര­സ്യ­ങ്ങൾ. ലോ­ക­ത്തു് ഇ­ത്ര­യ­ധി­കം സാ­ധ­ന­ങ്ങ­ളു­ണ്ടെ­ന്ന­തു് അവൾ ആ­ദ്യ­മാ­യി അ­റി­യു­ക­യാ­ണു്. ഒ­ര­ത്ഭു­ത­ലോ­കം. എ­ല്ലാം ജീ­വി­തം സു­ഗ­മ­മാ­ക്കാൻ, സ­ന്തോ­ഷ­പ്ര­ദ­മാ­ക്കാൻ.

രണ്ടു വീ­ടു­കൾ­ക്ക­പ്പു­റ­ത്തു­നി­ന്നു് അ­വ­ളു­ടെ ഒ­രേ­യൊ­രു സ്നേ­ഹി­ത ദേവകി ഇ­തെ­ല്ലാം കാ­ണു­ന്നു­ണ്ടാ­യി­രു­ന്നു. ബൈ­ക്കിൽ ഒരാൾ ഇ­ട­യ്ക്കി­ട­ക്കു് വ­രു­ന്ന­തും, പെ­ട്ടി കൊ­ണ്ടു­വ­രു­ന്ന­തും, ഇ­ല­ക്ട്രി­ക് പോ­സ്റ്റി­നു താ­ഴേ­ക്കൂ­ടി വ­ലി­ച്ച കേ­ബി­ളിൽ നി­ന്നു് കമ്പി വീ­ട്ടി­ലേ­യ്ക്കു വ­ലി­ക്കു­ന്ന­തും. സ്നേ­ഹി­ത തന്നെ വി­ളി­ച്ചു് കാ­ണി­ക്കു­ന്ന­തി­ന്നാ­യി അവൾ നാലു ദിവസം കാ­ത്തു. അ­ങ്ങി­നെ ഒ­ന്നു­ണ്ടാ­വി­ല്ലെ­ന്നു് ഉ­റ­പ്പാ­യ­പ്പോൾ അവൾ മാ­ധ­വി­യെ കാണാൻ പോയി.

പ­രി­ഭ­വി­ച്ചി­ട്ടു കാ­ര്യ­മി­ല്ലെ­ന്നു് ദേ­വ­കി­ക്കു മ­ന­സ്സി­ലാ­യി. ഒരു വി­കാ­ര­വും മാ­ധ­വി­യെ ഏ­ശു­ന്നി­ല്ല. അവൾ മ­റ്റൊ­രു ലോ­ക­ത്താ­യി­രി­ക്കു­ന്നു. വീ­ട്ടി­ലി­രി­ക്കു­മ്പോൾ­ത്ത­ന്നെ നല്ല സാ­രി­ക­ളു­ടു­ക്കു­ന്നു. ടി­വി­യി­ലെ സീ­രി­യ­ലു­ക­ളെ­പ്പ­റ്റി സം­സാ­രി­ക്കു­ന്നു; ടിവി സീ­രി­യ­ലു­കൾ വ­ള­രെ­ക്കാ­ല­മാ­യി നി­ത്യം ക­ണ്ടു­കൊ­ണ്ടി­രു­ന്ന­പോ­ലെ. ടിവി വാ­ങ്ങാൻ എ­വി­ടെ­നി­ന്നു് പണം കി­ട്ടി എന്നു ചോ­ദി­ച്ച­പ്പോൾ വ്യ­ക്ത­മാ­യ ഉ­ത്ത­ര­മൊ­ന്നും കി­ട്ടി­യി­ല്ല. തവണ വ്യ­വ­സ്ഥ­യി­ലാ­ണു് വാ­ങ്ങു­ന്ന­തെ­ന്നു മാ­ത്രം മ­ന­സ്സി­ലാ­യി. ശരി, പക്ഷേ, ത­വ­ണ­കൾ­ക്കു­ള്ള പണം എ­ങ്ങി­നെ­യു­ണ്ടാ­ക്കു­ന്നു. ഒ­ന്നും വ്യ­ക്ത­മ­ല്ല, ത­നി­ക്കു് ശ­രി­ക്കു­ള്ള ഉ­ത്ത­രം കി­ട്ടി­ല്ലെ­ന്നു് ദേ­വ­കി­ക്കു മ­ന­സ്സി­ലാ­യി.

ത­നി­ക്കു­ത­ന്നെ അ­റി­യാ­ത്ത ഉ­ത്ത­ര­ങ്ങൾ മാധവി എ­ങ്ങി­നെ മ­റ്റു­ള്ള­വർ­ക്കു പ­റ­ഞ്ഞു കൊ­ടു­ക്കും. അ­തു­കൊ­ണ്ടു് ഭർ­ത്താ­വു് ശ­നി­യാ­ഴ്ച രാ­ത്രി വ­ന്നു് ടിവി ക­ണ്ട­പ്പോൾ അ­വൾ­ക്കു് പ­രി­ഭ്ര­മ­മൊ­ന്നു­മു­ണ്ടാ­യി­ല്ല. അയാൾ കൂ­ടു­ത­ലൊ­ന്നും ചോ­ദി­ച്ചി­ല്ല. ഒരു ടിവി വാ­ങ്ങാ­നു­ള്ള തീ­രു­മാ­നം ഭാ­ര്യ­യ്ക്കു് സ്വ­ന്ത­മാ­യി എ­ടു­ക്കാ­മെ­ങ്കിൽ അ­തി­ന്റെ വില കൊ­ടു­ക്കാ­നു­ള്ള വ­ഴി­യും അ­വൾ­ക്ക­റി­യു­ന്നു­ണ്ടാ­വും എ­ന്ന­യാൾ കരുതി. ഭാ­ര്യ­യു­ടെ ഒപ്പം കി­ട­ക്കാൻ മാ­ത്ര­മാ­യി അയാൾ ഒ­രി­ക്ക­ലും വീ­ട്ടിൽ വ­ന്നി­രു­ന്നി­ല്ല. തന്റെ പല താ­വ­ള­ങ്ങ­ളിൽ ഒന്നു മാ­ത്ര­മാ­യി അയാൾ ഈ വീടു് കരുതി. മറ്റു താ­വ­ള­ങ്ങ­ളി­ലും അ­യാൾ­ക്കു് പെ­ണ്ണു­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. പ­ല­പ്പോ­ഴും ഒരു രാ­ത്രി­യി­ലെ ബന്ധം മാ­ത്രം. ചി­ല­തു് ഒന്നോ രണ്ടോ മാസം നില നിൽ­ക്കും. ക­ഴി­ഞ്ഞു. ശാ­ശ്വ­ത­മാ­യി ഒരു ബന്ധം മാ­ത്രം. അ­താ­ക­ട്ടെ പല സൗ­ക­ര്യ­ങ്ങ­ളും ഉ­ള്ള­തു കൊ­ണ്ടാ­ണു­താ­നും. യാ­ത്ര­കൾ­ക്കി­ട­യിൽ ഒ­രു­റ­പ്പു­ള്ള താവളം, ഒപ്പം കി­ട­ക്കാൻ പണം ചോ­ദി­ക്കാ­ത്ത ഒരു സ്ത്രീ. മറ്റു സ്ത്രീ­ക­ളെ­ല്ലാം പണം ചോ­ദി­ക്കു­ന്ന­വ­രാ­യി­രു­ന്നു.

ര­ണ്ടാ­ഴ്ച­ക്കു് സെ­യ്ൽ­സ്മാ­നെ ക­ണ്ടി­ല്ല. പി­ന്നെ ഒരു രാ­വി­ലെ അയാൾ കയറി വ­ന്ന­തു് കൂ­ടു­തൽ സ്വ­പ്ന­ങ്ങ­ളു­മാ­യാ­ണു്.

‘നി­ങ്ങൾ രാ­ത്രി എ­ട്ടു് മണീടെ സീ­രി­യ­ലു് കാ­ണാ­റു­ണ്ടോ?’ അയാൾ ചോ­ദി­ച്ചു.

‘ഏതു്? മ­നു­ഷ്യ­സ്ത്രീ­യോ?’

‘അതെ.’

‘ഉം, ഞാൻ കാ­ണാ­റ്ണ്ടു്. നല്ല സീ­രി­യ­ലാ.’

‘അ­തി­ന്റെ എ­ടേ­ലു് വരണ പ­ര­സ്യൊ­ക്കെ കാ­ണാ­റ്ണ്ടോ?’

‘ഊം…!’

‘അ­തി­ലു് ഒരു ഫ്രി­ജ്ജി­ന്റെ പ­ര­സ്യം ക­ണ്ട­തോർ­മ്മ­ണ്ടോ?’

‘ഉം, നല്ല ഫ്രി­ജ്ജാ.’

‘നി­ങ്ങൾ­ക്കു് അ­ത്യാ­വ­ശ്യ­മു­ള്ള ഒരു സാ­ധ­നാ­ണ­തു്. ര­ണ്ടു­പേ­ര­ല്ലേ ഉള്ളൂ. ഏ­റ്റ­വും ചെ­റി­യ­തു് വാ­ങ്ങ്യാ മതി. 165 ലി­റ്റ­റി­ന്റെ. ഒരു ദിവസം ഭ­ക്ഷ­ണം പാകം ചെ­യ്താൽ പി­ന്നെ ര­ണ്ടു­മൂ­ന്നു ദിവസം വെ­റു­തെ ഇ­രു­ന്നു് ടിവി കാണാം. ഊണു ക­ഴി­ക്ക­ണ സ­മ­യ­ത്തു് കു­റേ­ശ്ശെ എ­ടു­ത്തു് ചൂ­ടാ­ക്ക്വേ വേ­ണ്ടൂ. പി­ന്നെ നല്ല ചൂ­ട­ത്തു് കു­റ­ച്ചു് ത­ണു­ത്ത വെ­ള്ളം കു­ടി­ക്ക­ണം­ന്നു് തോ­ന്ന്യാൽ കു­പ്പീ­ലു് ഐസ് പോ­ല­ത്തെ വെ­ള്ളം…’

മാധവി ആ­ലോ­ചി­ച്ചു. രണ്ടു പേ­രി­ല്ല. ഒരാൾ മാ­ത്രം. മാ­സ­ത്തി­ലൊ­രി­ക്കൽ കൂ­ട­ണ­യു­ക­യും പി­റ്റേ­ന്നു­ത­ന്നെ ഇ­റ­ങ്ങി­പ്പോ­വു­ക­യും ചെ­യ്യു­ന്ന ഭർ­ത്താ­വി­നെ ഒരാൾ ആയി അവൾ ക­ണ­ക്കാ­ക്കി­യി­ല്ല. ദി­വ­സേ­ന ചോറും കൂ­ട്ടാ­നും ഉ­ണ്ടാ­ക്കൽ ഒരു വലിയ പ­ണി­യാ­യി­രി­ക്കു­ന്നു. ഈ­യ്യാൾ പ­റ­യു­ന്ന­തു് ശരി ത­ന്നെ­യാ­ണു്. ഒ­രു­മി­ച്ചു് മൂ­ന്നു ദി­വ­സ­ത്തേ­യ്ക്കു് ഉ­ണ്ടാ­ക്ക്യാൽ…

‘ശ­ര്യാ­ണു്. പക്ഷേ, ഇ­തി­നൊ­ക്കെ പണം വേ­ണ്ടേ? ന്റെ ക­യ്യി­ലു് ഒ­ന്നും­ല്ല്യ.’

‘അ­തൊ­ന്നും നി­ങ്ങൾ വി­ഷ­മി­ക്ക­ണ്ട. പ­ണ­മൊ­ക്കെ­ണ്ടാ­വും. ത­വ­ണ്യാ­യി­ട്ടു് കൊ­ടു­ത്തു തീർ­ത്താ­പ്പോ­രെ? മാസം എത്ര കു­റ­ച്ചേ വേ­ണ്ടി­വ­രൂ. ഇ­രു­ന്നൂ­റോ മു­ന്നൂ­റോ മാ­ത്രം. നി­ങ്ങൾ­ക്കു് കി­ട്ടു­ന്ന സൗ­ക­ര്യം നോ­ക്കി­യാൽ ഇ­തെ­ത്ര തുഛം!’

അയാൾ ഒരു പുതിയ സ്വ­പ്നം മാ­ധ­വി­ക്കു വിൽ­ക്കു­ക­യാ­ണു്. ആ­ദ്യ­ത്തേ­തു് വിറ്റ സ്ഥി­തി­ക്കു് ഈ സ്വ­പ്നം വിൽ­ക്കാൻ വി­ഷ­മ­മി­ല്ലാ­ത്ത­താ­ണു്. ടി­വി­യാ­ണു് സ്വ­പ്ന­ങ്ങ­ളു­ടെ ഈ­റ്റി­ല്ലം. അവിടെ സ്വ­പ്ന­ങ്ങൾ ഉ­ട­ലെ­ടു­ക്കു­ന്നു, ചി­റ­കു­കൾ നേ­ടു­ന്നു, പ­റ­ന്നു­വ­രു­ന്നു, ഒ­രേ­കാ­കി­നി­യു­ടെ സ്വീ­ക­രി­ക്കാൻ ത­യ്യാ­റാ­യ മ­ന­സ്സി­ലേ­യ്ക്കു്.

കു­പ്പി­ഗ്ലാ­സ്സിൽ ത­ണു­ത്ത നാ­ര­ങ്ങ വെ­ള്ളം ക­യ്യിൽ കി­ട്ടി­യ­പ്പോൾ ദേവകി അ­ത്ഭു­ത­പ്പെ­ട്ടു പോയി. അവൾ വ­ന്ന­പ്പോ­ഴേ­യ്ക്കും മൂ­ന്നു മ­ണി­യു­ടെ സീ­രി­യൽ തു­ട­ങ്ങി­ക്ക­ഴി­ഞ്ഞി­രു­ന്നു. അ­പ്പോൾ നേ­രി­ട്ടു് ടി­വി­യു­ടെ മു­മ്പിൽ­പ്പോ­യി ഇ­രി­ക്ക­യാ­ണു­ണ്ടാ­യ­തു്. ഒരു ഫ്രെ­യിം ന­ഷ്ട­പ്പെ­ട്ടാൽ ആ­സ്വാ­ദ്യ­ത അ­ത്ര­ക­ണ്ടു് കു­റ­യും. പെ­ട്ടെ­ന്നു് മാധവി ക­യ്യിൽ ഗ്ലാ­സ് പി­ടി­പ്പി­ച്ച­പ്പോ­ഴും അവൾ ക­രു­തി­യ­തു് അ­ടു­ത്തു­ള്ള പെ­ട്ടി­പ്പീ­ടി­ക­യിൽ­നി­ന്നു് ഐസ് വാ­ങ്ങി­യി­ട്ട­താ­ണെ­ന്നാ­ണു്. പി­ന്നെ­യാ­ണു് മു­റി­യു­ടെ മൂ­ല­യിൽ കു­ത്ത­നെ നിൽ­ക്കു­ന്ന നീല സു­ന്ദ­രി­യെ അവൾ കാ­ണു­ന്ന­തു്. അതോടെ സീ­രി­യ­ലി­ലു­ള്ള അ­വ­ളു­ടെ താ­ല്പ­ര്യം കു­റ­ഞ്ഞു.

മാധവി എ­ങ്ങി­നെ­യാ­ണു് ഇ­തെ­ല്ലാം ഉ­ണ്ടാ­ക്കു­ന്ന­തെ­ന്നു് അ­വൾ­ക്ക­റി­യ­ണം. പക്ഷേ, മാധവി ഒ­ന്നും പ­റ­യു­ന്നി­ല്ല. എ­ല്ലാം ത­വ­ണ­ക­ളാ­യി വാ­ങ്ങു­ന്നു­വെ­ന്നു മാ­ത്രം. ശ­രി­യാ­യി­രി­ക്കാം. ത­വ­ണ­ക­ളാ­ണെ­ങ്കിൽ തവണകൾ. പക്ഷേ, അതു മാ­സാ­മാ­സം അ­ട­ക്കേ­ണ്ടേ? ദേ­വ­കി­ക്കു് അ­തി­ന്റെ പ്രാ­യോ­ഗി­ക­വ­ശം പി­ടി­കി­ട്ടു­ന്നി­ല്ല.

ആ­ദ്യ­ത്തെ ബിൽ വ­ന്ന­തു് ടി­വി­യു­ടെ ത­വ­ണ­യ്ക്കു വേ­ണ്ടി­യാ­യി­രു­ന്നു. 475 രൂപ. ആ ബി­ല്ലും ക­യ്യിൽ­പി­ടി­ച്ചു് അവൾ കു­റേ­നേ­രം ഇ­രു­ന്നു. ഇ­രു­പ­ത്ത­ഞ്ചാം തീ­യ്യ­തി കൊ­ടു­ത്തി­ല്ലെ­ങ്കിൽ ദി­വ­സ­മൊ­ന്നു­ക്കു് നാലു രൂപ എ­ഴു­പ­ത്ത­ഞ്ചു പൈസ പലിശ ഈ­ടാ­ക്കു­ന്ന­താ­ണെ­ന്നു് അ­വ­സാ­നം എ­ഴു­തി­യി­ട്ടു­ണ്ടു്.

സ്വ­പ്നം വിൽ­ക്കു­ന്ന സെ­യ്ൽ­സ്മാൻ അ­വ­ളു­ടെ ര­ക്ഷ­ക്കാ­യെ­ത്തി.

‘നി­ങ്ങ­ളെ­ന്തി­നാ­ണു് പ­രി­ഭ്ര­മി­ക്കു­ന്ന­തു്? ഇതു് വളരെ ചെറിയ തുക. ഞാൻ ഒരാളെ നി­ങ്ങ­ളു­ടെ അ­ടു­ത്തേ­യ്ക്കു് അ­യ­ക്കാം. നി­ങ്ങൾ­ക്കാ­വ­ശ്യ­മു­ള്ള പണം അയാൾ തരും.’

‘ക­ട­മാ­യി­ട്ട­ല്ലേ? പി­ന്നെ ഞാ­നെ­ങ്ങി­നെ അ­തൊ­ക്കെ വീ­ട്ടും?’

‘നി­ങ്ങൾ അ­തൊ­ന്നും നോ­ക്ക­ണ്ട. നി­ങ്ങൾ ചെ­റു­പ്പ­മാ­ണു്, സു­ന്ദ­രി­യാ­ണു്. നി­ങ്ങ­ളു­ടെ ക­ഴി­വിൽ വി­ശ്വാ­സം വേണം. നി­ങ്ങൾ ഈ നി­ല­യിൽ ജീ­വി­ക്കേ­ണ്ട­വ­ള­ല്ല. മു­ക­ളിൽ, വളരെ മു­ക­ളി­ലാ­ണു് നി­ങ്ങ­ളു­ടെ ജീ­വി­തം വേ­ണ്ട­തു്… നി­ങ്ങൾ മ­റ്റൊ­രു പ­ര­സ്യം ക­ണ്ടു­വോ? വാ­ഷി­ങ് മെ­ഷി­ന്റെ പ­ര­സ്യം? നി­ങ്ങ­ളു­ടെ വി­ഴു­പ്പു­തു­ണി­യെ­ല്ലാം അ­തി­ലി­ട്ടു് കു­റ­ച്ചു സോ­പ്പു­പൊ­ടി­യും ഇ­ട്ടാൽ മതി. എ­ല്ലാം ന­ല്ല­പോ­ലെ അ­ല­ക്കി, ഉ­ണ­ക്കി പു­റ­ത്തേ­യ്ക്കു തരും. നി­ങ്ങൾ അ­ടു­ത്തു് വാ­ങ്ങേ­ണ്ട­തു് ഒരു വാ­ഷി­ങ് മെ­ഷി­നാ­ണു് …’

‘അയ്യോ, ഇനി ഒ­ന്നും വേണ്ട.’

‘നി­ങ്ങൾ ഇ­പ്പോൾ അ­ങ്ങി­നെ പറയും, നാളെ ക­ഴി­ഞ്ഞാൽ എ­ന്നോ­ടു് വാ­ഷി­ങ് മെഷിൻ ഉടനെ കൊ­ണ്ടു­വ­രാൻ പറയും. പു­റ­ത്തു് ക­ല്ലി­ന്മേൽ അ­ടി­ച്ചു് തി­രു­മ്പ­ലെ­ല്ലാം പഴയ ക­ഥ­ക­ളാ­വും. നി­ങ്ങ­ളു­ടെ വ­സ്ത്ര­ങ്ങൾ­ക്കു് ഒരു പുതിയ വെൺമ കൈ­വ­രും, കൂ­ടു­തൽ കാലം നിൽ­ക്കും…’

പി­റ്റേ­ന്നു് രാ­വി­ലെ വാ­തിൽ­ക്കൽ മു­ട്ടി­യ­തു് ഒരു വ­യ­സ്സ­നാ­യി­രു­ന്നു. വ­യ­സ്സ­നെ­ങ്കി­ലും ആ­രോ­ഗ്യ­മു­ള്ള ദേഹം. അയാൾ അ­ക­ത്തു­വ­ന്നു് വീടു മു­ഴു­വൻ ന­ട­ന്നു നോ­ക്കി. അയാൾ തൃ­പ്ത­നാ­യി­ല്ലെ­ന്നു് മുഖം വി­ളി­ച്ചു­പ­റ­ഞ്ഞു. അയാൾ ക­സേ­ല­യിൽ ഇ­രു­ന്നു് വീ­ണ്ടും ചു­റ്റും നോ­ക്കി­ക്കൊ­ണ്ടു് പ­റ­ഞ്ഞു.

images/salesman-3.png

‘ഇ­ങ്ങി­നെ­യ­ല്ല ജീ­വി­ക്കേ­ണ്ട­തു്.’

അ­വ­ളു­ടെ ചോ­ദ്യ­ത്തോ­ടെ­യു­ള്ള നോ­ട്ട­ത്തി­നു് മ­റു­പ­ടി­യാ­യി അയാൾ പ­റ­ഞ്ഞു തു­ട­ങ്ങി. ‘നി­ങ്ങ­ളു­ടെ കി­ട­പ്പ­റ. എ­ന്തൊ­ര­വ­സ്ഥ­യാ­ണു്. ഒരു പുതിയ ഫോം കി­ട­ക്ക വാ­ങ്ങ­ണം, നല്ല വി­രി­കൾ, കർ­ട്ട­നു­കൾ. എന്നെ സ്വീ­ക­രി­ക്കാൻ നി­ങ്ങൾ­ക്കു് ഇ­തൊ­ക്കെ ആ­വ­ശ്യ­മാ­ണു്.’

അയാളെ സ്വീ­ക­രി­ക്കു­ക? എ­ന്താ­ണ­യാൾ ഉ­ദ്ദേ­ശി­ക്കു­ന്ന­തെ­ന്നു് മാ­ധ­വി­ക്കു മ­ന­സ്സി­ലാ­യി­ല്ല. അ­തൊ­ന്നും ന­ട­ക്ക­ണ കാ­ര്യ­ല്ല. പണം ത­ന്നാൽ എ­ന്നെ­ങ്കി­ലും ഉ­ണ്ടാ­വു­മ്പോൾ തി­രി­ച്ചു കൊ­ടു­ക്കാം. അ­ല്ലാ­തെ…

ഞാൻ നി­ങ്ങൾ­ക്കു് ര­ണ്ടാ­യി­രം രൂപ ത­രു­ന്നു. നാ­ളേ­യ്ക്കു് ഞാൻ പ­റ­യു­ന്ന­തെ­ല്ലാം ചെ­യ്തു വെ­യ്ക്ക­ണം. ഫോം കി­ട­ക്ക ഇന്നു വൈ­കു­ന്നേ­രം ഞാൻ കൊ­ടു­ത്ത­യ­ക്കാം. എ­ത്ര­യാ­ണു് നി­ങ്ങൾ­ക്കു് ടി­വി­യു­ടെ തവണ കൊ­ടു­ക്കാൻ വേ­ണ്ട­തു്? 475 അല്ലേ? ഇതാ ഒ­ര­ഞ്ഞൂ­റു­കൂ­ടെ. ഞാൻ നാളെ വരാം.

രാ­വി­ലെ ആദ്യം എ­ത്തി­യ­തു് വാ­ഷി­ങ് മെ­ഷി­നാ­യി­രു­ന്നു. ഫ്രി­ജ്ജു­ക­ളും വാ­ഷി­ങ് മെ­ഷി­നു­ക­ളും നി­റ­ച്ച ഒരു ടെ­മ്പോ വാ­നിൽ­നി­ന്നു് അ­വൾ­ക്കു­ള്ള വാ­ഷി­ങ് മെഷിൻ ഇ­റ­ക്കു­ന്ന­തു് അവൾ ജ­ന­ലി­ലൂ­ടെ നോ­ക്കി. ജ­ന­ലി­നു് പുതിയ കർ­ട്ട­ന്റെ മണം. അ­വ­ളു­ടെ നെ­ഞ്ഞി­നു­ള്ളിൽ പി­ട­ക്കു­ക­യാ­യി­രു­ന്നു. അ­ടു­ക്ക­ള­യ്ക്കു പി­ന്നി­ലു­ള്ള ചെറിയ മു­റി­യിൽ വാ­ഷി­ങ് മെഷിൻ ഘ­ടി­പ്പി­ച്ചു് അ­വ­ളു­ടെ വ­സ്ത്ര­ങ്ങ­ളും മാ­റ്റി­യി­ട്ട കി­ട­ക്ക­വി­രി­ക­ളും അ­ല­ക്കി­ക്കാ­ണി­ച്ച ശേഷം രണ്ടു ജോ­ലി­ക്കാർ പോയി. കി­ട­ക്ക­വി­രി­കൾ ന­ന്നാ­യി വെ­ളു­ത്തി­രു­ന്നു.

പ­ന്ത്ര­ണ്ടു മ­ണി­ക്കു് വ­യ­സ്സൻ വ­ന്ന­പ്പോ­ഴേ­യ്ക്കു് അവൾ ത­യ്യാ­റാ­യി. എ­ന്തി­നെ­ന്നു് അ­വൾ­ക്കു തന്നെ വലിയ രൂ­പ­മി­ല്ലാ­ത്ത ത­യ്യാ­റെ­ടു­പ്പു്. വാ­ഷി­ങ് മെഷിൻ കൊ­ണ്ടു വന്ന പ­യ്യ­ന്മാർ പോയ ഉടനെ അവൾ പെ­ട്ടി തു­റ­ന്നു് നല്ല സാ­രി­യും ബ്ലൗ­സും അടി വ­സ്ത്ര­ങ്ങ­ളും എ­ടു­ത്തു. അല്പം പൂത്ത നാ­റ്റ­മു­ണ്ടെ­ന്നു ക­ണ്ട­പ്പോൾ അവൾ പൗ­ഡ­റെ­ടു­ത്തു് അ­തി­ന്റെ ഇ­ട­യി­ലെ­ല്ലാം വിതറി. മു­മ്പൊ­രി­ക്കൽ വാ­ങ്ങി­യ വില കൂടിയ സോ­പ്പെ­ടു­ത്തു് തേ­ച്ചു കു­ളി­ച്ചു. കി­ട­ക്ക­യിൽ ത­ലേ­ന്നു് വാ­ങ്ങി­യ പുതിയ വിരി വി­രി­ച്ചു.

വ­യ­സ്സൻ സം­തൃ­പ്ത­നാ­യി­രു­ന്നു.

ഭർ­ത്താ­വു് വ­ന്ന­തു് ഒരു മാസം ക­ഴി­ഞ്ഞി­ട്ടാ­യി­രു­ന്നു. ഒരു ശ­നി­യാ­ഴ്ച വൈ­കു­ന്നേ­രം. വ­ന്നു­ക­യ­റി­യ ഉടനെ അ­യാൾ­ക്കു് വീടും തന്റെ ഭാ­ര്യ­യും മാ­റി­യെ­ന്നു മ­ന­സ്സി­ലാ­യി. പുതിയ കി­ട­ക്ക­യും വി­രി­യും, ജ­ന­ലി­നും വാ­തി­ലി­നും ഭം­ഗി­യു­ള്ള കർ­ട്ട­നു­ക­ളും ഉള്ള കി­ട­പ്പു­മു­റി ത­ന്റേ­ത­ല്ലെ­ന്ന­യാൾ­ക്കു മ­ന­സ്സി­ലാ­യി. അയാൾ ഊൺ മേ­ശ­ക്ക­രി­കെ നി­ല­ത്തു് പ­ഴ­യൊ­രു വി­രി­പ്പും വി­രി­ച്ചു് കി­ട­ന്നു. മാധവി ഒ­ന്നും പ­റ­ഞ്ഞി­ല്ല. ഒരു സം­സാ­ര­മു­ണ്ടാ­ക്കു­വാൻ അ­വൾ­ക്കു് താ­ല്പ­ര്യ­മു­ണ്ടാ­യി­രു­ന്നി­ല്ല.

മാധവി മാ­റി­യെ­ന്നു് ദേ­വ­കി­ക്കു മ­ന­സ്സി­ലാ­യി. ഇനി തി­രി­ച്ചു­വ­ര­വി­ല്ലാ­ത്ത വിധം മാ­റി­യി­രി­ക്കു­ന്നു. ടിവി കാ­ണാ­നാ­യി ചെ­ല്ലു­മ്പോൾ വാതിൽ അ­ട­ഞ്ഞു­കി­ട­ക്കു­ന്നു. ബെ­ല്ല­ടി­ച്ചാ­ലും തു­റ­ക്ക­ലു­ണ്ടാ­വി­ല്ല. റോ­ഡി­ന്ന­രി­കിൽ മിക്ക ദി­വ­സ­ങ്ങ­ളി­ലും ഒരു കാർ പാർ­ക്കു ചെ­യ്തി­രി­ക്കു­ന്നു. ചില ദി­വ­സ­ങ്ങ­ളിൽ ഒരു കാർ വ­ന്നു് മാ­ധ­വി­യെ കൊ­ണ്ടു പോ­കു­ന്നു. യാ­ദൃ­ശ്ചി­ക­മാ­യി ഒരു ദിവസം അ­ക­ത്തു ക­ട­ന്ന­പ്പോൾ അവൾ കാ­ണു­ന്ന­തു് മുറി മു­ഴു­വൻ ഉ­പ­ക­ര­ണ­ങ്ങ­ളാ­ണു്. അ­വ­യെ­ല്ലാം എ­ന്താ­ണെ­ന്നു­ത­ന്നെ ദേ­വ­കി­ക്ക­റി­യി­ല്ല. മാധവി ഓ­രോ­ന്നി­ന്റേ­യും പേർ പ­റ­ഞ്ഞു­കൊ­ടു­ത്തു. വി. സി. ഡി., അതു് പ­പ്പ­ട­വ­ട്ട­ത്തിൽ ന­ടു­വിൽ ഓ­ട്ട­യു­ള്ള ഒരു പ്ലാ­സ്റ്റി­ക് സാധനം ഇ­ട്ടാൽ ടി­വി­യിൽ സിനിമ വ­രു­ന്ന ഉ­പ­ക­ര­ണ­മാ­ണു്. മി­ക്സി, അതു് നാ­ളി­കേ­ര­വും അ­രി­യും മ­റ്റും അ­ര­ച്ചെ­ടു­ക്കാ­നു­ള്ള ഉ­പ­ക­ര­ണ­മാ­ണു്. ദേവകി അതു് ഒ­രി­ക്കൽ ക­ണ്ടി­ട്ടു­ണ്ടു്. ഗ്യാ­സ് സ്റ്റൗ, പ്രഷർ കു­ക്കർ, പുതിയ പാ­ത്ര­ങ്ങൾ, ഡി­ന്നർ സെ­റ്റു­കൾ, അ­ങ്ങി­നെ പോ­കു­ന്നു. പു­റ­ത്തു് ഒരു കാർ വ­ന്നു­നി­ന്ന ശബ്ദം കേ­ട്ട­പ്പോൾ ദേവകി വേഗം സ്ഥലം വി­ട്ടു.

ഒരു രാ­ത്രി മാ­ധ­വി­ക്കു് ഉ­റ­ക്കം വ­ന്നി­ല്ല. ഉ­റ­ങ്ങാ­തെ കി­ട­ക്കു­മ്പോൾ ചി­ന്ത­കൾ കൂ­ട്ടൂ­കാ­രാ­യി എ­ത്തു­ന്നു. അവർ പക്ഷേ, അത്ര നല്ല കൂ­ട്ടു­കാ­രാ­യി­രി­ക്കി­ല്ല. നാലു മാ­സ­മാ­യി ഭർ­ത്താ­വു് വ­ന്നി­ട്ടി­ല്ലെ­ന്ന­വൾ ക­ണ­ക്കാ­ക്കി. ശ­രി­യാ­ണു് നാലു മാസം. അയാൾ തന്നെ ഉ­പേ­ക്ഷി­ച്ചു കാണും. അ­യാ­ളി­പ്പോൾ എ­വി­ടെ­യാ­യി­രി­ക്കും. വേറെ വല്ല പെ­ണ്ണു­ങ്ങ­ളു­ടെ­യും ഒപ്പം ജീ­വി­ക്കു­ന്നു­ണ്ടാ­വും. ഫോം കി­ട­ക്ക­യി­ല്ലാ­ത്ത, നല്ല വി­രി­പ്പു­ക­ളി­ല്ലാ­ത്ത, കർ­ട്ട­നു­ക­ളി­ല്ലാ­ത്ത, വാ­ഷി­ങ് മെ­ഷി­നോ, ഫ്രി­ജ്ജോ, കളർ ടി­വി­യോ ഇ­ല്ലാ­ത്ത, വി­ഴു­പ്പു മ­ണ­ക്കു­ന്ന വ­സ്ത്ര­ങ്ങൾ അ­യ­ലു­കൾ തൂ­ങ്ങി­ക്കി­ട­ക്കു­ന്ന ഒരു വീ­ട്ടിൽ, വി­യർ­പ്പു മ­ണ­ക്കു­ന്ന ഒരു പെ­ണ്ണി­നെ പു­ണർ­ന്നു് കി­ട­ക്കു­ന്നു­ണ്ടാ­വും. അ­വൾ­ക്കു് അസൂയ തോ­ന്നി. അവൾ, എട്ടു വർഷം മു­മ്പു് മ­രി­ച്ചു­പോ­യ മകനെ ഓർ­ത്തു. രണ്ടു വ­യ­സ്സാ­യി­രു­ന്നു അവനു്. അ­വ­നി­പ്പോൾ തെ­ക്കേ പ­റ­മ്പിൽ മ­ണ്ണി­ന്ന­ടി­യിൽ…

പു­റ­ത്തു് അ­വ­ളെ­പ്പ­റ്റി അ­ട­ക്കി­പ്പ­റ­യു­ന്ന­തു് അ­വ­ളു­ടെ ചെ­വി­യിൽ എ­ത്തി­യി­രു­ന്നു. ശ­രി­യാ­ണ­വർ പ­റ­യു­ന്ന­തു്. ന­ഗ­ര­ത്തി­ലെ നി­ര­ത്തു­ക­ളു­ടെ ഓ­ര­ത്തു് കാ­ത്തു­നി­ന്നു് വി­ല­പേ­ശി ആ­ണു­ങ്ങ­ളു­ടെ ഒപ്പം പോ­കു­ന്ന പെ­ണ്ണു­ങ്ങ­ളും അവളും ത­മ്മിൽ എ­ന്താ­ണു് വ്യ­ത്യാ­സം. ര­ണ്ടും ഒ­ന്നു­ത­ന്നെ. തന്നെ അ­ന്വേ­ഷി­ച്ചു് കാ­റു­കൾ വ­രു­ന്നു, താൻ അ­വ­രു­ടെ ഒപ്പം വലിയ ഹോ­ട്ട­ലു­ക­ളിൽ പോ­കു­ന്നു, അ­ല്ലെ­ങ്കിൽ തന്നെ അ­ന്വേ­ഷി­ച്ചു് പ­ണ­ക്കാർ വീ­ട്ടിൽ വ­രു­ന്നു. ചു­റ്റും താ­മ­സി­ക്കു­ന്ന­വർ കു­ഴ­പ്പ­ക്കാ­ര­ല്ലാ­ത്ത­തു കൊ­ണ്ടു് ത­നി­ക്കി­വി­ടെ താ­മ­സി­ക്കാൻ ക­ഴി­യു­ന്നു.

അ­വൾ­ക്കു് പെ­ട്ടെ­ന്നു് ഏ­കാ­ന്ത­ത അ­നു­ഭ­വ­പ്പെ­ട്ടു. അവൾ വാ­ങ്ങി­ക്കൂ­ട്ടി­യ സാ­ധ­ന­ങ്ങ­ളു­ടെ വില കൊ­ടു­ത്തു തീർ­ക്കാൻ മൂ­ന്നു കൊ­ല്ലം വേ­ണ്ടി­വ­രും. അ­പ്പോ­ഴെ അവ ത­ന്റേ­തെ­ന്നു പ­റ­യാ­നാ­വൂ. അ­പ്പോൾ ഈ മൂ­ന്നു കൊ­ല്ല­വും ത­നി­ക്കു് ഇ­പ്പോൾ ചെ­യ്തു കൊ­ണ്ടി­രി­ക്കു­ന്ന പ­ണി­ത­ന്നെ ചെ­യ്യേ­ണ്ടി­വ­രും. ഇനി എ­ല്ലാം കൊ­ടു­ത്തു തീർ­ന്നാ­ലോ, പി­ന്നെ ഒരു ഭാ­ഗ­ത്തി­രു­ന്നു് ജീ­വി­തം ആ­സ്വ­ദി­ക്കാൻ പ­റ്റു­മോ? അ­പ്പോ­ഴും ജീ­വി­ക്കാ­നു­ള്ള പ­ണ­ത്തി­നു വേ­ണ്ടി ഇ­തു­ത­ന്നെ ചെ­യ്യേ­ണ്ടി വരും. ഇ­തിൽ­നി­ന്നു് ത­നി­ക്കൊ­രു ര­ക്ഷ­യു­മി­ല്ല.

വി­ട്ട­ത്തിൽ തൂ­ങ്ങി­ക്കി­ട­ക്കു­ന്ന ശരീരം ആദ്യം ക­ണ്ട­തു് പാൽ കൊ­ണ്ടു­വ­ന്ന പെൺ­കു­ട്ടി­യാ­യി­രു­ന്നു. അവൾ സാ­ധാ­ര­ണ­മ­ട്ടിൽ പാലും കൊ­ണ്ടു് വ­ന്നു് വാ­തിൽ­ക്കൽ മു­ട്ടി കാ­ത്തു നി­ന്നു. കാ­ത്തു നിൽ­ക്കു­മ്പോൾ സാ­ധാ­ര­ണ­മ­ട്ടിൽ എ­ന്നും വൈ­കു­ന്നേ­രം വീ­ട്ടി­ന്റെ പ­ടി­ക്ക­ലൂ­ടെ ബെ­ല്ലു­മ­ടി­ച്ചു് അവളെ നോ­ക്കി ക­ണ്ണി­റു­ക്കി സൈ­ക്കി­ളിൽ പോ­കു­ന്ന ചെ­റു­പ്പ­ക്കാ­ര­നെ ഓർ­ത്തു ചി­രി­ച്ചു. വാതിൽ തു­റ­ക്കു­ന്നി­ല്ലെ­ന്നു ക­ണ്ട­പ്പോൾ അവൾ വീ­ടി­നു പു­റ­ത്തു­കൂ­ടെ പോയി കി­ട­പ്പ­റ­യു­ടെ ജ­ന­ലി­ലൂ­ടെ എ­ത്തി­നോ­ക്കി. ഒന്നേ നോ­ക്കി­യു­ള്ള, അവൾ നി­ല­വി­ളി­ച്ചു­കൊ­ണ്ടു്, പാൽ­പ്പാ­ത്രം എ­ടു­ക്കാൻ കൂടി മെ­ന­ക്കെ­ടാ­തെ പ­ടി­ക­ട­ന്നു് ഓടി.

images/salesman-2.png

പോ­ലീ­സു­കാർ വാനിൽ വ­ന്നു് ശ­വ­ശ­രീ­രം ഏ­റ്റെ­ടു­ത്തു് കൊ­ണ്ടു­പോ­യ­തി­നു പി­ന്നാ­ലെ ഒരു ടെ­മ്പോ­വാൻ വ­രി­ക­യും വീ­ട്ടി­നു­ള്ളി­ലെ സാ­ധ­ന­ങ്ങൾ ഓ­രോ­ന്നോ­രോ­ന്നാ­യി വാ­നി­ലേ­യ്ക്കു ക­യ­റ്റു­ക­യും ചെ­യ്തു. ടിവി, ഫ്രി­ജ്ജ്, വാ­ഷി­ങ് മെഷിൻ, വി. സി. ഡി., മി­ക്സി… നാ­ട്ടു­കാർ പ്ര­തി­ക­ര­ണ­ശേ­ഷി­യി­ല്ലാ­തെ നോ­ക്കി­നിൽ­ക്കേ രണ്ടു ജോ­ലി­ക്കാർ എ­ല്ലാം വാനിൽ ക­യ­റ്റി ഓ­ടി­ച്ചു പോയി. ക­മ്പ­നി­യു­ടെ പേ­രെ­ഴു­തി­യ ആ വാൻ അ­വർ­ക്കു സു­പ­രി­ചി­ത­മാ­യി­രു­ന്നു.

ദേവകി കു­റേ­നേ­രം ക­ര­ഞ്ഞു. എ­ന്തു­കൊ­ണ്ടോ വ­ലി­യൊ­രു ന­ഷ്ട­ബോ­ധ­മാ­ണു് അ­വൾ­ക്കു­ണ്ടാ­യ­തു്. ഇ­ങ്ങി­നെ­യൊ­ന്നു­മ­ല്ല അവൾ പ്ര­തീ­ക്ഷി­ച്ച­തു്. മാ­ധ­വി­യു­ടെ കാ­ര്യം ശു­ഭ­പ­ര്യ­വ­സാ­യി­യാ­വ­ണ­മെ­ന്നു് അ­വൾ­ക്കു­ണ്ടാ­യി­രു­ന്നു. അതു് ആ­ശി­ക്കാ­നു­ള്ള വക നൽ­കു­ക­യാ­ണു്. ജീ­വി­ത­ത്തി­നു് അർ­ത്ഥം ഉ­ണ്ടാ­ക്കു­ക­യാ­ണു്. ഇ­പ്പോൾ എ­ല്ലാം ത­കർ­ന്നി­രി­ക്ക­യാ­ണു്. ഭർ­ത്താ­വി­നോ­ടു് അ­വ­ളു­ടെ വിഷമം പങ്കു വെ­യ്ക്കാൻ അ­വൾ­ക്കു ക­ഴി­ഞ്ഞി­ല്ല. അവൾ രാ­ത്രി മു­ഴു­വൻ ക­ര­ഞ്ഞു.

രാ­വി­ലെ ഭർ­ത്താ­വി­നു പ്രാ­തൽ കൊ­ടു­ത്തു് ഉ­ച്ച­ഭ­ക്ഷ­ണം പാ­ത്ര­ത്തി­ലാ­ക്കി സ­ഞ്ചി­യി­ലി­ട്ടു കൊ­ടു­ത്തു് അയാളെ യാ­ത്ര­യാ­ക്കി അവൾ കു­ളി­മു­റി­യിൽ കയറി. കുളി ക­ഴി­യാ­റാ­യ­പ്പോ­ഴാ­ണു് അവൾ ഒരു ബൈ­ക്കി­ന്റെ ശബ്ദം കേ­ട്ട­തു്. അവൾ കാ­തോർ­ത്തു. ബൈ­ക്ക് അ­വ­ളു­ടെ വീ­ടി­ന്റെ പ­ടി­ക്കൽ നിൽ­ക്കു­ക­യാ­ണു്. അവൾ ധൃ­തി­യിൽ കു­ളി­ക­ഴി­ച്ചു് സാ­രി­യു­ടു­ത്തു് പു­റ­ത്തേ­യ്ക്കു ക­ട­ന്നു. ഉ­മ്മ­റ­ത്തേ­യ്ക്കു ക­ട­ന്ന­പ്പോ­ഴാ­ണു് അയാളെ ക­ണ്ട­തു്. ആ മ­ദ്ധ്യ­വ­യ­സ്കൻ. ന­ര­ച്ചു തു­ട­ങ്ങി­യ ക­ട്ടി­മീ­ശ. ചെ­ന്നി­യിൽ­നി­ന്നു തു­ട­ങ്ങി ത­ല­യു­ടെ പി­ന്നി­ലേ­യ്ക്കു് ക­യ­റു­ന്ന വെ­ളു­ത്ത മുടി ക്രോ­പ്പു ചെ­യ്തി­രി­ക്കു­ന്നു. ചി­രി­ക്കു­ന്ന മുഖം. പാ­ന്റ്സും തി­രു­കി­യ ഷർ­ട്ടു­മാ­ണു് വേഷം. വ­ല­തു­കൈ­യ്യിൽ ഒരു ബ്രീ­ഫ് കേ­സു­ണ്ടു്. അയാൾ തി­ണ്ണ­മേൽ അ­വ­ളേ­യും പ്ര­തീ­ക്ഷി­ച്ചു് ഇ­രി­ക്കു­ക­യാ­ണു്. അവൾ ചോ­ദി­ച്ചു.

‘എ­ന്താ­ണു് വേ­ണ്ട­തു്?’

അയാൾ പ­റ­ഞ്ഞു. ‘ഞാ­നൊ­ന്ന­ക­ത്തേ­യ്ക്കു വ­ന്നോ­ട്ടെ?’

‘വരൂ.’

അയാൾ അ­ക­ത്തി­ട്ട സോഫാ കം ബെ­ഡ്ഡിൽ ഇ­രു­ന്നു. പി­ന്നെ അ­വ­ളു­ടെ മു­ഖ­ത്തേ­യ്ക്കു നോ­ക്കി­ക്കൊ­ണ്ടു് പ­റ­ഞ്ഞു.

‘ഞാ­നൊ­രു സെ­യ്ൽ­സ്മാ­നാ­ണു്, സ്വ­പ്ന­ങ്ങൾ വി­ല്ക്കു­ന്ന സെ­യ്ൽ­സ്മാൻ…’

അ­ടി­തെ­റ്റി വീ­ഴാ­തി­രി­ക്കാ­നാ­യി ദേവകി ഒരു ക­സേ­ല­യിൽ ഇ­രു­ന്നു.

ഇ. ഹ­രി­കു­മാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊ­ന്നാ­നി­യിൽ ജനനം. അച്ഛൻ മ­ഹാ­ക­വി ഇ­ട­ശ്ശേ­രി ഗോ­വി­ന്ദൻ നായർ. അമ്മ ഇ­ട­ക്ക­ണ്ടി ജാനകി അമ്മ. കൽ­ക്ക­ത്ത­യിൽ വ­ച്ചു് ബി. എ. പാ­സ്സാ­യി. 1972-ൽ ല­ളി­ത­യെ വി­വാ­ഹം ചെ­യ്തു. മകൻ അജയ് വി­വാ­ഹി­ത­നാ­ണു് (ഭാര്യ: ശുഭ). കൽ­ക്ക­ത്ത, ദി­ല്ലി, ബോംബെ എന്നീ ന­ഗ­ര­ങ്ങ­ളിൽ ജോ­ലി­യെ­ടു­ത്തു. 1983-ൽ കേ­ര­ള­ത്തി­ലേ­യ്ക്ക് തി­രി­ച്ചു വന്നു. 1962 തൊ­ട്ടു് ചെ­റു­ക­ഥ­ക­ളെ­ഴു­തി തു­ട­ങ്ങി. ആ­ദ്യ­ത്തെ ക­ഥാ­സ­മാ­ഹാ­രം ‘കൂറകൾ’ 72-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. പ­തി­ന­ഞ്ചു ക­ഥാ­സ­മാ­ഹാ­ര­ങ്ങ­ളും ഒ­മ്പ­തു് നോ­വ­ലു­ക­ളും ഒരു അ­നു­ഭ­വ­ക്കു­റി­പ്പും പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്.

പു­ര­സ്കാ­ര­ങ്ങൾ
  • 1988-ലെ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പു­ര­സ്കാ­രം ‘ദി­നോ­സ­റി­ന്റെ കു­ട്ടി’ എന്ന ക­ഥാ­സ­മാ­ഹാ­ര­ത്തി­നു്.
  • 1997-ലെ പ­ത്മ­രാ­ജൻ പു­ര­സ്കാ­രം ‘പ­ച്ച­പ്പ­യ്യി­നെ പി­ടി­ക്കാൻ’ എന്ന ക­ഥ­യ്ക്കു്.
  • 1998-ലെ നാ­ല­പ്പാ­ടൻ പു­ര­സ്കാ­രം ‘സൂ­ക്ഷി­ച്ചു­വ­ച്ച മ­യിൽ­പ്പീ­ലി’ എന്ന ക­ഥാ­സ­മാ­ഹാ­ര­ത്തി­നു്.
  • 2006-ലെ ക­ഥാ­പീ­ഠം പു­ര­സ്കാ­രം ‘അ­നി­ത­യു­ടെ വീടു്’ എന്ന ക­ഥാ­സ­മാ­ഹാ­ര­ത്തി­നു്.
  • 2012-ലെ ഏ­റ്റ­വും മി­ക­ച്ച ക­ഥ­യ്ക്കു­ള്ള കേരള സ്റ്റേ­റ്റ് ച­ല­ച്ചി­ത്ര അ­ക്കാ­ദ­മി അ­വാർ­ഡ് ‘ശ്രീ­പാർ­വ്വ­തി­യു­ടെ പാദം’ എന്ന ക­ഥ­യ്ക്കു്.

ആഡിയോ റി­ക്കാർ­ഡി­ങ്, വെബ് ഡി­സൈ­നി­ങ്, മൾ­ട്ടി­മീ­ഡി­യ പ്രൊ­ഡ­ക്ഷൻ, പു­സ്ത­ക­പ്ര­സി­ദ്ധീ­ക­ര­ണം എ­ന്നി­വ­യിൽ ഏർ­പ്പെ­ട്ടി­ട്ടു­ണ്ടു്. 1998 മുതൽ 2004 വരെ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി അം­ഗ­മാ­യി­രു­ന്നു.

Colophon

Title: Swapnangal vilkunna salesman (ml: സ്വ­പ്ന­ങ്ങൾ വി­ല്ക്കു­ന്ന സെ­യ്ൽ­സ്മാൻ).

Author(s): E. Harikumar.

First publication details: Sayahna Foundation; Trivandrum, Kerala; 2022-04-14.

Deafult language: ml, Malayalam.

Keywords: Story, E. Harikumar, Swapnangal vilkunna salesman, ഇ. ഹ­രി­കു­മാർ, സ്വ­പ്ന­ങ്ങൾ വി­ല്ക്കു­ന്ന സെ­യ്ൽ­സ്മാൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Young Girl Holding a Letter, a painting by Caspar Netscher (1639–1684). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.