SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Mother_from_Alvito.jpg
A mother from Alvito, a painting by August Riedel (1799–1883).
images/harikumar-pachapayyu.png

മു­റ്റ­ത്തെ പ­ന്ത­ലിൽ ആൾ­ക്കാർ നി­റ­ഞ്ഞു. ന­ടു­വിൽ നി­റ­പ­റ­യും തെ­ങ്ങിൻ പൂ­ക്കു­ല­യും കൊ­ണ്ട­ല­ങ്ക­രി­ച്ച മ­ണ്ഡ­പം. അ­തി­ഥി­കൾ വ­ര­ന്റെ പാർ­ട്ടി­ക്കാർ വ­രു­ന്ന­തും കാ­ത്തു് അ­ക്ഷ­മ­രാ­യി ഇ­രു­ന്നു. പ­ന്ത­ലി­ന്റെ ഒ­ര­റ്റ­ത്തു് നാ­ദ­സ്വ­ര­ക്കാർ വാ­ദ്യം തു­ട­ങ്ങാ­നു­ള്ള അ­ട­യാ­ള­ത്തി­നാ­യി കാ­ത്തി­രു­ന്നു. മ­ണ്ഡ­പ­ത്തി­നു മു­മ്പി­ലി­രു­ന്ന കു­ട്ടി­ക­ളിൽ ഒ­രു­വൾ­ക്കു് മു­ഷി­ഞ്ഞു. അഞ്ചു വ­യ­സ്സു പ്രാ­യ­മു­ള്ള അവൾ വ­ധു­വി­ന്റെ കൊ­ച്ച­നു­ജ­ത്തി­യാ­യി­രു­ന്നു. അവൾ തന്റെ കൂ­ട്ടു­കാ­രി­ക­ളോ­ടു പ­റ­ഞ്ഞു.

“വാ, ന­മു­ക്കു് പ­ച്ച­പ്പ­യ്യി­നെ പി­ടി­ക്കാം.”

പ­ച്ച­പ്പ­യ്യി­നെ­പ്പ­റ്റി അവർ കേ­ട്ടി­ട്ടി­ല്ല. “എ­ന്താ­ണു് പ­ച്ച­പ്പ­യ്യെ­ന്നു പ­റ­ഞ്ഞാൽ?”

“വാ, ഞാൻ കാ­ട്ടി­ത്ത­രാം.”

അവർ എ­ഴു­ന്നേ­റ്റു പു­റ­ത്തേ­യ്ക്കു ക­ട­ന്നു.

“എ­ങ്ങോ­ട്ടാ നാലു് ക­ന്യ­ക­മാ­രും­കൂ­ടി?” ഒരാൾ ചോ­ദി­ച്ചു.

“ഞ­ങ്ങ­ള് പ­ച്ച­പ്പ­യ്യി­നെ പി­ടി­ക്കാൻ പോ­വ്വാ­ണു്.” ശാ­ലി­നി പ­റ­ഞ്ഞു.

“പ­ച്ച­പ്പ­യ്യോ?” അയാൾ പ­രി­ഹ­സി­ച്ചു­കൊ­ണ്ടു് ചോ­ദി­ച്ചു.

“അതേ.” അവൾ ഗൗ­ര­വ­ത്തോ­ടെ പ­റ­ഞ്ഞു. പ­ച്ച­പ്പ­യ്യി­നെ പി­ടി­ക്കു­ക എ­ന്ന­തു് അത്ര ല­ഘു­വാ­യി ത­ള്ളേ­ണ്ട കാ­ര്യ­മ­ല്ല.

അ­ടു­ത്ത പ­റ­മ്പാ­യി­രു­ന്നു ല­ക്ഷ്യം. മതിൽ പൊ­ളി­ഞ്ഞു­ണ്ടാ­യ വി­ട­വി­ലൂ­ടെ അവർ ക­ട­ന്നു. വി­ശാ­ല­മാ­യ ഒരു പ­റ­മ്പാ­ണ­തു്. രണ്ടു മാവും കുറേ കു­റ്റി­ച്ചെ­ടി­ക­ളും ഒ­ഴി­ച്ചാൽ കാ­ര്യ­മാ­യൊ­ന്നും ആ പ­റ­മ്പി­ലി­ല്ല. ഒരു പഴയ ത­റ­വാ­ടു് നി­ലം­പൊ­ത്തി­യ­തി­ന്റെ അ­സ്ഥി­മാ­ടം ന­ടു­വിൽ അ­വ­ശേ­ഷി­ച്ചി­രു­ന്നു. പ­റ­മ്പി­ന്റെ രണ്ടു വ­ശ­ത്തും കാ­യ­ലാ­ണു്. അവർ വന്ന കാ­ര്യം മ­റ­ന്നു് കാ­യ­ലി­ന്റെ ഭംഗി നോ­ക്കി­നി­ന്നു. ക­ല്യാ­ണ­വീ­ട്ടി­ലെ തി­ര­ക്കു് അ­ക­ന്നു­പോ­യി. മ­തി­ലി­ന്ന­പ്പു­റ­ത്തു് പ­ന്ത­ലി­ന്റെ മു­കൾ­ഭാ­ഗം കാണാം. അ­വി­ടെ­നി­ന്നു് നോ­ക്കു­മ്പോൾ സ്വ­ത­വേ ചെ­റു­താ­യ വീടു് കു­റേ­ക്കൂ­ടി ചെ­റു­താ­യ­പോ­ലെ തോ­ന്നി ശാ­ലി­നി­ക്കു്. എ­ന്താ­ണു് ചേ­ച്ചി­യെ ക­ല്യാ­ണം ക­ഴി­ക്കാൻ പോ­കു­ന്ന ചേ­ട്ടൻ വ­രാ­ത്ത­തെ­ന്നു് അവൾ ആ­ലോ­ചി­ച്ചു.

“എ­വി­ട്യാ­ണു് പ­ച്ച­പ്പ­യ്യി­നെ കി­ട്ട്വാ.” മിനി ചോ­ദി­ച്ചു. ആ പ­റ­മ്പി­ലേ­യ്ക്കു വ­ന്ന­തി­ന്റെ ഉ­ദ്ദേ­ശ്യം അ­പ്പോ­ഴെ ശാ­ലി­നി ഓർ­ത്തു­ള്ളു.

“ഇ­വി­ടെ­ണ്ടാ­വും.” ചു­റ്റും നോ­ക്കി­ക്കൊ­ണ്ടു് അവൾ പ­റ­ഞ്ഞു. അവൾ തി­ര­ച്ചിൽ തു­ട­ങ്ങി. “ഞാനും ചേ­ച്ചീം ഇ­വി­ട്യാ­ണു് ക­ളി­ക്കാൻ വര്വാ.”

രാ­വി­ലെ ചേ­ച്ചി­യാ­ണു് അവളെ കു­ളി­പ്പി­ച്ചു് പുതിയ ഉ­ടു­പ്പു് ഇ­ട്ടു­കൊ­ടു­ത്ത­തു്. നെ­റ്റി­മേ­ലു­ള്ള കൊ­ച്ചു­പൊ­ട്ടു­കൂ­ടി ചേ­ച്ചി­യാ­ണു് തൊ­ടീ­ച്ച­തു്. അവൾ നെ­റ്റി­മേൽ തൊ­ട്ടു­നോ­ക്കി. ഉ­ണ്ടു്, അ­വി­ടെ­ത്ത­ന്നെ­യു­ണ്ടു്. പു­റ­പ്പെ­ടു­വി­ക്കു­മ്പോൾ ചേ­ച്ചി പ­റ­ഞ്ഞു.

images/harikumar-pachapayyu-01.jpg

“നാ­ളെ­ത്തൊ­ട്ടു് മോള് സ്വ­ന്തം കു­ളി­ക്ക്യേം സ്വ­ന്തം ഉ­ടു­പ്പു് ഇ­ട്വേം വേണം കേ­ട്ടോ. ചേ­ച്ചി ക­ല്യാ­ണം ക­ഴി­ക്കാൻ വരണ ചേ­ട്ട­ന്റെ കൂടെ പോവും.”

“അപ്പോ ആ ചേ­ട്ട­നു് ന­മ്മ­ടെ ഒപ്പം താ­മ­സി­ച്ചൂ­ടെ?”

ചേ­ച്ചി പോ­യാ­ലു­ണ്ടാ­വു­ന്ന ശൂ­ന്യ­ത­യെ­പ്പ­റ്റി­യൊ­ന്നും ആ­ലോ­ചി­ക്കാ­നു­ള്ള ക­ഴി­വു­ണ്ടാ­യി­രു­ന്നി­ല്ല അ­വൾ­ക്കു്. അ­ങ്ങി­നെ­യൊ­ക്കെ ആ­ലോ­ചി­ച്ചി­രു­ന്നെ­ങ്കിൽ അ­വൾ­ക്കു് വി­ഷ­മ­മാ­യേ­നേ. എ­പ്പോ­ഴും അ­സു­ഖ­മാ­യി­ക്കി­ട­ക്കു­ന്ന അമ്മ അ­വ­ളെ­സ്സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം ഒരു നിഴൽ മാ­ത്ര­മാ­യി­രു­ന്നു. ചേ­ച്ചി­യാ­ണ­വ­ളു­ടെ കാ­ര്യ­ങ്ങ­ളെ­ല്ലാം നോ­ക്കി­യി­രു­ന്ന­തു്. ചേ­ച്ചി­യു­ടെ മ­റു­പ­ടി­യൊ­ന്നും വ­ന്നി­ല്ല. ചേ­ച്ചി അ­വ­ളു­ടെ ത­ല­മു­ടി മെ­ട­ഞ്ഞി­ടു­ക­യാ­ണു്. അവൾ ചോ­ദ്യ­മാ­വർ­ത്തി­ച്ചു. ഒരു ദീർ­ഘ­നി­ശ്വാ­സം. അവൾ ചേ­ച്ചി­യെ നോ­ക്കി. ചേ­ച്ചി­യു­ടെ ക­ണ്ണിൽ വെ­ള്ള­മു­ണ്ടാ­യി­രു­ന്നു.

“ന­മ്മു­ടെ ഈ കൊ­ച്ചു വീ­ടൊ­ന്നും ആ ചേ­ട്ട­നു് പി­ടി­ക്ക്യ­ണ്ടാ­വി­ല്ല.”

കൊ­ച്ചു വീടും അ­തി­ന്റെ നി­ത്യ­ശാ­പ­മാ­യ ദാ­രി­ദ്ര്യ­വും എ­ന്നാ­ണു് ബി­ന്ദു പറയാൻ ഓ­ങ്ങി­യ­തു്. ദാ­രി­ദ്ര്യം അ­വൾ­ക്കൊ­രി­ക്ക­ലും വി­ഷ­മ­മു­ണ്ടാ­ക്കി­യി­രു­ന്നി­ല്ല. പക്ഷേ, അ­തി­നോ­ടൊ­പ്പം സ്നേ­ഹ­മി­ല്ലാ­യ്മ­യും വ­രു­മ്പോ­ഴോ? അ­വൾ­ക്കു് എ­ങ്ങി­നെ­യെ­ങ്കി­ലും ആ വീ­ട്ടിൽ നി­ന്നു് ര­ക്ഷ­പ്പെ­ട്ടാൽ മ­തി­യെ­ന്നാ­യി­രു­ന്നു. സ്വാർ­ത്ഥ­ത­യാ­ണെ­ന്ന­റി­യാം. അവൾ ര­ക്ഷ­പ്പെ­ടാൻ മോ­ഹി­ക്കു­ന്ന­തു് ദാ­രി­ദ്ര്യ­ത്തിൽ നി­ന്നാ­യി­രു­ന്നി­ല്ല, സ്നേ­ഹ­രാ­ഹി­ത്യ­ത്തിൽ­നി­ന്നാ­യി­രു­ന്നു. കൊ­ച്ച­നു­ജ­ത്തി­യു­ടെ ഓ­മ­ന­മു­ഖം നോ­ക്കി­നി­ന്ന­പ്പോൾ അ­വൾ­ക്കു് വി­ഷ­മ­മാ­യി. അവൾ പ­റ­ഞ്ഞു.

“മോള് വ­ലു­താ­യാൽ ഒരു ഭം­ഗി­ള്ള ചേ­ട്ടൻ വ­ന്നു് മോളേം ക­ല്യാ­ണം ക­ഴി­ച്ചു കൊ­ണ്ടു­പോ­കും. അ­ങ്ങി­നെ മോൾ­ക്കും ഇ­വി­ടു­ന്നു് ര­ക്ഷ­പ്പെ­ടാം.”

“എ­പ്പ­ഴാ ആ ചേ­ട്ടൻ വര്വാ?”

“മോള് വ­ലു­താ­കു­മ്പോ.”

അതൊരു സാ­ന്ത്വ­ന­മ­രു­ളു­ന്ന അ­റി­വാ­യി­രു­ന്നു. ആ അ­റി­വിൽ അവൾ മ­യ­ങ്ങി­നി­ന്നു.

പ­ച്ച­പ്പ­യ്യു­കൾ ഒ­ളി­ച്ചി­രി­ക്ക­യാ­യി­രു­ന്നു. ചേ­ച്ചി­യു­ടെ ക­ല്യാ­ണ­നി­ശ്ച­യ­ദി­വ­സം ര­ജ­നി­യു­ടെ കൂടെ ആ പ­റ­മ്പിൽ ന­ട­ക്കു­മ്പോൾ എത്ര പ­ച്ച­പ്പ­യ്യു­ക­ളെ­യാ­ണ­വൾ ക­ണ്ട­തു്. ഇ­ന്നു് അ­വ­യൊ­ക്കെ എ­വി­ടെ­പ്പോ­യി? മീ­നു­വും മി­നി­യും സ­ജി­യും തി­ര­യു­ക­യാ­ണു്. എ­ന്താ­ണു് തി­ര­യു­ന്ന­തെ­ന്ന­വർ­ക്ക­റി­യി­ല്ല. എ­ന്തെ­ങ്കി­ലും ഒരു സാധനം അ­വർ­ക്കു മു­മ്പിൽ വ­ന്നു­പെ­ടു­മെ­ന്ന പോലെ അവർ തി­ര­ഞ്ഞു. സജി ചോ­ദി­ച്ചു.

“എത്ര വ­ലു­പ്പം­ണ്ടാ­വും പ­ച്ച­പ്പ­യ്യി­നു്?”

“ഇതാ ഇത്ര.” ശാ­ലി­നി അ­വ­ളു­ടെ കൊ­ച്ചു ചൂ­ണ്ടാ­ണി വിരൽ കാ­ണി­ച്ചു. “പച്ച നെറാ. പക്ഷേ, അതു പി­ടി­ച്ചാൽ ചാടും.”

ചൂ­ണ്ടാ­ണി വിരൽ നീ­ള­ത്തിൽ പച്ച നി­റ­വും പി­ടി­ച്ചാൽ ചാ­ടു­ന്ന സ്വ­ഭാ­വ­വു­മു­ള്ള ഒരു ജ­ന്തു­വി­നെ അ­ന്വേ­ഷി­ച്ചു് ആ പെൺ­കി­ടാ­ങ്ങൾ വെ­യി­ല­ത്തു ന­ട­ന്നു.

മിനി ചോ­ദി­ച്ചു. “എ­ന്തി­നാ­ണു് പ­ച്ച­പ്പ­യ്യി­നെ പി­ടി­ക്ക­ണ­തു്?”

“അതോ,” ശാ­ലി­നി പ­റ­ഞ്ഞു. “പ­ണം­ണ്ടാ­വാൻ. പ­ച്ച­പ്പ­യ്യി­നെ പി­ടി­ച്ചു് വീ­ട്ടിൽ കൊ­ണ്ടു­വ­ന്നാൽ ധാ­രാ­ളം പ­ണം­ണ്ടാ­വും. ചേ­ച്ചി പ­റ­ഞ്ഞ­താ”.

ചേ­ച്ചി­ക്കു് ഈ അ­റി­വു് കു­റ­ച്ചു­കൂ­ടി മു­മ്പെ പ­റ­ഞ്ഞു­ത­ന്നാൽ മ­തി­യാ­യി­രു­ന്നു. ക­ഴി­ഞ്ഞ പ്രാ­വ­ശ്യം എത്ര പ­ച്ച­പ്പ­യ്യി­നെ­യാ­ണ­വൾ എ­ണ്ണി­യ­തു്. സ്നേ­ഹി­ത­കൾ­ക്കു മ­തി­പ്പാ­യെ­ന്നു് ശാ­ലി­നി­ക്കു മ­ന­സ്സി­ലാ­യി. പ­ണ­മു­ണ്ടാ­ക്കാ­മെ­ന്നു­ണ്ടെ­ങ്കിൽ കു­റ­ച്ചു­നേ­രം അ­ദ്ധ്വാ­നി­ച്ചാ­ലും വി­ഷ­മ­മി­ല്ല. അ­വ­രു­ടെ വീ­ട്ടി­ലും ദാ­രി­ദ്ര്യ­ത്തി­ന്റെ അ­ശ്ലീ­ല സാ­ന്നി­ദ്ധ്യ­വും കു­ടി­ക്കു­ന്ന അ­ച്ഛ­ന്മാ­രും ഉ­ണ്ടു്. കുറേ സമയം തി­ര­ഞ്ഞി­ട്ടും ഒ­രൊ­റ്റ പ­ച്ച­പ്പ­യ്യി­നേ­യും കാണാൻ ക­ഴി­യാ­ഞ്ഞ­പ്പോൾ മറ്റു മൂ­ന്നു പെൺ­കു­ട്ടി­കൾ­ക്കും മു­ഷി­ഞ്ഞെ­ന്നു തോ­ന്നു­ന്നു. അവർ പ­റ­ഞ്ഞു.

“ന­മു­ക്കു് തി­രി­ച്ചു പോ­വ്വാ.”

“കൊ­റ­ച്ചു­നേ­രം കൂടി നോ­ക്കീ­ട്ടു പോവാം.” അവൾ പ­റ­ഞ്ഞു. “ന­മു­ക്കു് കി­ട്ടാ­തി­രി­ക്കി­ല്ല.”

ശാ­ലി­നി­ക്കു് കൂ­ട്ടു­കാ­രെ എ­ങ്ങി­നെ­യെ­ങ്കി­ലും പി­ടി­ച്ചു­നിർ­ത്ത­ണ­മെ­ന്നു­ണ്ടു്. പ­ച്ച­പ്പ­യ്യി­നെ പി­ടി­ക്കാൻ സഹായം ആ­വ­ശ്യ­മാ­ണു്. പി­ടി­ക്കാ­തെ തി­രി­ച്ചു­പോ­കാൻ അ­വൾ­ക്കു താ­ല്പ­ര്യ­മു­ണ്ടാ­യി­രു­ന്നി­ല്ല.

അ­ക­ത്തു് ബി­ന്ദു ഗു­രു­ക്ക­ളെ വ­ന്ദി­ക്കു­ന്ന കർ­മ്മ­ത്തി­ലാ­യി­രു­ന്നു. വെ­റ്റി­ല­യിൽ നാ­ണ്യം വെ­ച്ചു് ദ­ക്ഷി­ണ കൊ­ടു­ത്തു് ഓ­രോ­രു­ത്ത­രു­ടെ കാൽ­ക്കൽ വീ­ഴു­ക­യാ­ണ­വൾ. ഗു­രു­ജ­ന­ങ്ങൾ നി­ര­ന്നു നി­ന്നി­രു­ന്നു. വ­ല്ല്യ­ച്ഛ­നാ­യി­രു­ന്നു ആദ്യം. ഓ­രോ­രു­ത്ത­രു­ടേ­യും കാ­ല്ക്കൽ വീ­ഴു­മ്പോൾ അ­വ­രെ­പ്പ­റ്റി­യു­ള്ള ഓർ­മ്മ­കൾ മ­ന­സ്സിൽ വന്നു നി­റ­യു­ക­യാ­യി­രു­ന്നു. അ­ച്ഛ­ന്റെ പ്രാ­രാ­ബ്ധ­ങ്ങ­ളു­ടെ തു­ട­ക്കം ഈ മ­നു­ഷ്യ­നിൽ നി­ന്നാ­യി­രു­ന്നു എ­ന്നു് അവൾ ഓർ­ത്തു. വ­യ­സ്സാ­യ അ­മ്മ­യെ­യും അ­ച്ഛ­നേ­യും നോ­ക്കാ­മെ­ന്നു പ­റ­ഞ്ഞു് ത­റ­വാ­ടും സ്വ­ത്തി­ന്റെ തൊ­ണ്ണൂ­റു ശ­ത­മാ­ന­വും അ­ടി­ച്ചെ­ടു­ത്ത മ­നു­ഷ്യൻ. അ­വ­സാ­നം ആർ­ക്കും വേ­ണ്ടാ­തെ കി­ട­ന്നി­രു­ന്ന ഈ സ്ഥലം പോലും അർ­ഹ­ത­പ്പെ­ട്ട­ത­ല്ലെ­ങ്കി­ലും ദാ­ന­മാ­യി ത­രു­ന്നു എന്ന മ­ട്ടിൽ വീ­തി­ച്ചു കി­ട്ടി­യ­തു­കൊ­ണ്ടു് സം­തൃ­പ്ത­നാ­കേ­ണ്ടി­വ­ന്നു അ­ച്ഛ­ന്നു്. രണ്ടു ചി­ര­ട്ട കു­ഴി­ച്ചാൽ ഓ­രു­വെ­ള്ളം കി­നി­യു­ന്ന ഈ പ­റ­മ്പിൽ അവൾ ഒരു ക­ള്ളി­ച്ചെ­ടി­പോ­ലെ വ­ളർ­ന്നു.

ര­ണ്ടാ­മ­തു് നി­ന്നി­രു­ന്ന­തു് അ­മ്മാ­വ­നാ­യി­രു­ന്നു. അ­മ്മ­യു­ടെ അനിയൻ. അയാൾ പുതിയ പാ­ന്റും ഷർ­ട്ടും ധ­രി­ച്ചു് ഷൂ­സു­പോ­ലും അ­ഴി­ക്കാ­തെ അ­വ­ളു­ടെ മു­മ്പിൽ നി­ന്നു. തൊ­ട്ട­ടു­ത്തു നി­ന്നി­രു­ന്ന അ­മ്മാ­യി­യും ധ­രി­ച്ചി­രു­ന്ന­തു് പുതിയ കാ­ഞ്ചീ­പു­രം സാ­രി­യാ­യി­രു­ന്നു. നാ­ലാ­യി­രം രൂപ വി­ല­യു­ള്ള സാരി. ആ സാ­രി­യെ­പ്പ­റ്റി അവർ പ­റ­ഞ്ഞി­രു­ന്നു. “എ­ന്നോ­ടു് ആ­റാ­യി­ര­ത്തി­ന്റെ സാരി വാ­ങ്ങി­ക്കോ­ളാൻ ചേ­ട്ടൻ പ­റ­ഞ്ഞ­താ. എ­നി­ക്കു് പക്ഷേ, ഇ­ഷ്ടാ­യ­തു് ഇ­താ­ണു്. അപ്പോ ചേ­ട്ടൻ പ­റ­ഞ്ഞു ബാ­ക്കി ര­ണ്ടാ­യി­രം കൊ­ണ്ടു് നീ­യൊ­രു ക­മ്മ­ലെ­ടു­ത്തോ­ന്നു്. എ­നി­ക്കി­പ്പോ ക­മ്മ­ലൊ­ന്നും വേണ്ട. എ­ട്ടു­ജോ­ടി ക­മ്മ­ലു­ത­ന്നെ ഇടാൻ നേരം വേ­ണ്ടേ? ഞാൻ പ­റ­ഞ്ഞു കു­റ­ച്ചു­കൂ­ടി ചേർ­ത്തു് ര­ജ­നി­ക്കു് ഒരു വള വാ­ങ്ങാം­ന്നു്… ”

ബി­ന്ദു എ­ല്ലാം കേ­ട്ടി­രു­ന്നു. എ­ന്തി­നാ­ണു് ഇ­വ­രെ­ല്ലാം എന്റെ മ­നഃ­സ്വാ­സ്ഥ്യം ന­ശി­പ്പി­ക്കാ­നാ­യി വ­രു­ന്ന­തു്? അ­വ­ളു­ടെ ക­ല്യാ­ണ­പ്പു­ട­വ­യ്ക്കു് ആ­യി­ര­ത്തിൽ താ­ഴേ­യേ വി­ല­യു­ള്ളു. അ­വൾ­ക്കി­ഷ്ട­മാ­യ­തു് ര­ണ്ടാ­യി­ര­ത്ത­ഞ്ഞൂ­റി­ന്റെ ഒരു സാ­രി­യാ­യി­രു­ന്നു. കു­ങ്കു­മ നി­റ­ത്തിൽ കസവു ബോർ­ഡ­റും ഭം­ഗി­യു­ള്ള മു­ന്താ­ണി­യു­മു­ള്ള സാരി. അവൾ കുറേ നേരം കടയിൽ ആ സാ­രി­യും ക­യ്യിൽ­പി­ടി­ച്ചു കൊ­ണ്ടി­രു­ന്നു, വാ­ങ്ങാൻ പ­റ്റി­ല്ലെ­ന്നു മ­ന­സ്സി­ലാ­യി­ട്ടും.

ബി­ന്ദു ക­ല്യാ­ണ­നി­ശ്ച­യ­ദി­വ­സം ഓർ­ത്തു. അന്നു വൈ­കു­ന്നേ­രം അ­ച്ഛ­ന്റെ വക കുടി പാർ­ട്ടി­യാ­യി­രു­ന്നു. വ­ല്ല്യ­ച്ച­നും ഈ അ­മ്മാ­വ­നും ര­ണ്ടു­നാ­ലു കൂ­ട്ടു­കാ­രും ചേർ­ന്നു് രാ­ത്രി വൈ­കും­വ­രെ കു­ടി­യാ­യി­രു­ന്നു. അ­മ്മാ­വൻ കു­ടി­ക്കി­ട­യിൽ എ­ഴു­ന്നേ­റ്റു നി­ന്നു­കൊ­ണ്ടു് പ്ര­ഖ്യാ­പി­ച്ചു.

“എന്റെ മ­രു­മ­ക­ളു­ടെ ക­ല്യാ­ണം ഈ ഞാൻ ന­ട­ത്തി­ക്കൊ­ടു­ക്കും. ഈ ഞാൻ”. നെ­ഞ്ചിൽ ഉ­റ­ക്കെ അ­ടി­ച്ചു­കൊ­ണ്ടു് കു­ഴ­ഞ്ഞു തു­ട­ങ്ങി­യ നാ­വു­മാ­യി അയാൾ പ്ര­ഖ്യാ­പ­നം ആ­വർ­ത്തി­ച്ചു. അ­ച്ഛ­ന്നു് സ­ന്തോ­ഷ­മാ­യി. അ­ളി­യ­നു് ഒരു പെ­ഗ്ഗു­കൂ­ടി ഒ­ഴി­ച്ചു­കൊ­ടു­ത്തു. വ­ല്ല്യ­ച്ച­നും നല്ല ഫോ­മി­ലാ­യി­രു­ന്നു. അയാൾ പ്ര­ഖ്യാ­പി­ച്ചു. “ക­ല്യാ­ണ സദ്യ എന്റെ വ­ക­യാ­ണു്. വേറെ ആരും അ­ത­ന്വേ­ഷി­ക്ക­ണ്ട.” ഇ­നി­യെ­ന്താ­ണു് വേ­ണ്ട­തു്?

രാ­ത്രി മൂ­ന്നു മ­ണി­യോ­ടെ എ­ല്ലാ­വ­രും ഒരു വിധം ഉ­റ­ക്ക­മാ­യി. ബി­ന്ദു അ­വ­ളു­ടെ മു­റി­യിൽ നി­ല­ത്തു് പാ­യ­വി­രി­ച്ചു എ­വി­ടേ­യോ ത­ളർ­ന്നു­റ­ങ്ങി­യ കൊ­ച്ച­നു­ജ­ത്തി­യേ­യു­മെ­ടു­ത്തു് ഒപ്പം കി­ട­ത്തി. തന്റെ ക­ട്ടിൽ നേ­ര­ത്തെ­ത്ത­ന്നെ അ­മ്മാ­യി ക­യ്യേ­റി­യി­രു­ന്നു. അവൾ ഉ­റ­ങ്ങി­യി­ല്ല. ഇ­ന്നു് തന്റെ ക­ല്യാ­ണ­നി­ശ്ച­യ­മാ­യി­രു­ന്നു. തന്റെ ദിവസം. അവൾ രാ­ത്രി ര­ണ്ടു­മ­ണി­വ­രെ മ­റ്റു­ള്ള­വർ ഭ­ക്ഷ­ണം ക­ഴി­ച്ചി­ട്ട പാ­ത്ര­ങ്ങൾ ക­ഴു­കി­യും കു­ടി­ക്കു­ന്ന­വർ­ക്കു് ചൂ­ടോ­ടെ മീൻ പൊ­രി­ച്ചു കൊ­ടു­ത്തും, ഒ­രു­ത്തൻ ഛർ­ദ്ദി­ച്ച­തു് കോ­രി­ക്ക­ള­ഞ്ഞും ത­ളർ­ന്നു. അ­തി­നി­ട­ക്കു് ഓ­രോ­രു­ത്തർ­ക്കു് കി­ട­ക്കാൻ വേ­ണ്ടി കി­ട­ക്ക­യും പാ­യ­യും തേ­ടി­ക്കൊ­ടു­ത്തു. പൊ­ള്ള­യാ­യ വാ­ഗ്ദാ­ന­ങ്ങ­ളും പൊ­ങ്ങ­ച്ച­ങ്ങ­ളും നി­ശ്ശ­ബ്ദ­മാ­യി. ഉ­ച്ച­യ്ക്കു നടന്ന ച­ട­ങ്ങിൽ തന്റെ വി­ര­ലിൽ മോ­തി­ര­മ­ണി­യി­ച്ച ചെ­റു­പ്പ­ക്കാ­ര­നെ അവൾ ഓർ­ത്തു. പ്ര­കാ­ശ­ത്തി­ന്റെ ചെ­റി­യൊ­രു നാളം. അ­വൾ­ക്കു് ഉ­റ­ക്കെ കരയാൻ തോ­ന്നി.

പ­ന്ത­ലിൽ ബഹളം തു­ട­ങ്ങി­യി­രു­ന്നു. അ­തി­നി­ട­യ്ക്കു് നാ­ദ­സ്വ­ര­ത്തി­ന്റെ ശബ്ദം കേ­ട്ടു.

“ക­ല്യാ­ണം തൊ­ട­ങ്ങീ­ന്നു തോ­ന്നു­ണു.” മിനി പ­റ­ഞ്ഞു.

“അപ്പോ ന­മ­ക്കു് പോ­ണ്ടെ?” സജി ചോ­ദി­ച്ചു. അ­വൾ­ക്കു് പ­രി­ഭ്ര­മം തു­ട­ങ്ങി­യി­രു­ന്നു. “അ­മ്മ­ന്നെ നോ­ക്ക്ണ്ണ്ടാ­വും”

“ഞാൻ പോ­വ്വാ­ണു്.” മീനു പ­റ­ഞ്ഞു.

images/harikumar-pachapayyu-03.jpg

മൂ­ന്നു കൂ­ട്ടു­കാ­രും സാ­വ­ധാ­ന­ത്തിൽ വീ­ടി­നെ ല­ക്ഷ്യ­മാ­ക്കി ന­ട­ന്നു പോ­കു­ന്ന­തു് ശാ­ലി­നി സ­ങ്ക­ട­ത്തോ­ടെ നോ­ക്കി നി­ന്നു. പ­ച്ച­പ്പ­യ്യി­നെ പി­ടി­ക്കാ­തെ അ­വൾ­ക്കു പോകാൻ തോ­ന്നി­യി­ല്ല. ഒ­രാ­ഴ്ച മു­മ്പാ­ണ­തു­ണ്ടാ­യ­തു്. സ­ന്ധ്യ­ക്കു വി­ള­ക്കു വച്ചു നാമം ചെ­ല്ലി­ക്കൊ­ണ്ടി­രി­ക്കെ­യാ­ണ­തു വ­ന്ന­തു്. പച്ച നി­റ­ത്തിൽ നീണ്ട കാ­ലു­ക­ളു­ള്ള ഒരു ജന്തു. അവൾ ആ ജ­ന്തു­വി­നെ ഓ­ടി­ക്കാൻ നോ­ക്കി. മു­മ്പൊ­രി­ക്കൽ അ­തു­പോ­ലൊ­രു ജന്തു അ­വ­ളു­ടെ ഉ­ടു­പ്പി­നു­ള്ളിൽ കയറി പ്ര­ശ്ന­മു­ണ്ടാ­ക്കി­യ­താ­ണു്. ഒരു ഈർ­ക്കി­ലെ­ടു­ത്തു് അതിനെ ചാ­ടി­ക്കാൻ നോ­ക്കി­യ­പ്പോ­ഴാ­ണു് ചേ­ച്ചി പ­റ­ഞ്ഞ­തു്.

“മോളെ അതിനെ ഓ­ടി­ക്കാൻ പാ­ടി­ല്ല.”

“എന്താ കാരണം?”

“അതേയ്, അതു് പ­ച്ച­പ്പ­യ്യാ­ണു്. അതു് വ­ന്നാൽ വന്ന വീ­ട്ടി­ലു് ധാ­രാ­ളം പ­ണം­ണ്ടാ­വും.”

ക­ഷ്ടി­ച്ചു ര­ക്ഷ­പ്പെ­ട്ടു. ചേ­ച്ചി അതു പറയാൻ കു­റ­ച്ചു­കൂ­ടി താ­മ­സി­ച്ചി­രു­ന്നെ­ങ്കിൽ കു­ഴ­പ്പ­മാ­യേ­നെ. ചെ­മ്പോ­ത്തി­ന്റെ കാ­ര്യ­വും പ­റ­ഞ്ഞു­ത­ന്ന­തു് ചേ­ച്ചി­യാ­ണു്. ചെ­മ്പോ­ത്തി­നെ കാ­ണു­ന്ന­തു് ഭാ­ഗ്യ­മാ­ണു്, പക്ഷേ, കണ്ട കാ­ര്യം ആ­രോ­ടും പ­റ­യ­രു­തു്. പ­റ­ഞ്ഞാൽ ഭാ­ഗ്യം മു­ഴു­വൻ പോകും.

പ­ച്ച­പ്പ­യ്യ് പക്ഷേ, എ­ന്തു­കൊ­ണ്ടോ ചാ­ടി­പ്പോ­യി, പ­ണ­മൊ­ന്നും കൊ­ണ്ടു­വ­രാ­തെ­ത്ത­ന്നെ. ചേ­ച്ചി അ­ച്ഛ­നോ­ടു് വ­ഴ­ക്കി­ലാ­യി­രു­ന്നു. ഒരു മാ­ങ്ങാ­മാ­ല­യ്ക്കു വേ­ണ്ടി.

“ഞാ­നൊ­ന്നും ചോ­ദി­ക്കി­ണി­ല്ല, ഒരു മാ­ങ്ങാ­മാ­ല മാ­ത്രം. അ­തെ­ങ്കി­ലും ക­ല്യാ­ണ­ത്തി­നു് വാ­ങ്ങി­ത്ത­രാൻ വയ്യേ അ­ച്ഛ­നു്?”

തേ­ങ്ങ­ലു­കൾ, പ­രി­ഭ­വ­ങ്ങൾ.

“ഞാ­നെ­ങ്ങ­നാ ഈ ഒ­റ്റ­മാ­ല മാ­ത്രം ഇ­ട്ടു­കൊ­ണ്ടു് പ­ന്ത­ലി­ലു് എ­ല്ലാ­ര­ടേം മു­മ്പി­ലി­രി­ക്ക­ണ­തു്? വ­ര­ന്റെ വീ­ട്ടു­കാ­രു് ഒ­ന്നും ആ­വ­ശ്യ­പ്പെ­ട്ടി­ട്ടി­ല്ലാ­ന്നു വ­ച്ചു് ഒ­ന്നും വാ­ങ്ങേ­ണ്ടേ?”

“എ­നി­ക്കു് ഇ­നി­യും ഒരു പെൺ­കു­ട്ടി­യെ കെ­ട്ടി­ച്ചു­കൊ­ടു­ക്കാ­നു­ണ്ട്ന്നു് നീ­യോർ­ക്ക­ണം.”

“ഇനി പ­തി­ന­ഞ്ചു­കൊ­ല്ലം ക­ഴി­ഞ്ഞു­ള്ള കാ­ര്യ­മാ­ണു് അച്ഛൻ പ­റേ­ണ­തു്. അ­തോ­ണ്ടൊ­ന്നും അല്ല. അ­ച്ഛ­നു് എന്നെ സ്നേ­ഹ­ല്ല്യാ, അ­തു­ത­ന്നെ.”

അമ്മ ഒ­ന്നും മി­ണ്ടാ­തെ നി­ല്ക്കും. അമ്മ എ­ന്തെ­ങ്കി­ലും പ­റ­യു­മെ­ന്നു് ശാ­ലി­നി ആ­ശി­ക്കും. ചേ­ച്ചി­ക്കു­വേ­ണ്ടി. ചേ­ച്ചി­യെ സ­മാ­ധാ­നി­പ്പി­ക്കാ­നെ­ങ്കി­ലും. ഒ­ന്നു­മു­ണ്ടാ­വി­ല്ല. ഒരു വാടിയ ചെടി പോലെ ചേ­ച്ചി കു­ഴ­ഞ്ഞി­രി­ക്കു­ന്ന­തു് അവൾ നോ­ക്കി­നി­ല്ക്കും.

നി­ശ്ച­യ­ത്തി­ന്റെ ദിവസം ഉ­ണ്ടാ­യ പ്ര­ഖ്യാ­പ­ന­ങ്ങ­ളും വാ­ഗ്ദാ­ന­ങ്ങ­ളും നേരം പു­ലർ­ന്ന­തോ­ടെ ല­ഹ­രി­യോ­ടൊ­പ്പം അ­ലി­ഞ്ഞി­ല്ലാ­താ­യി. പ­ണ­സ്സ­ഞ്ചി­യു­മാ­യി മ­രു­മ­ക­ളു­ടെ ക­ല്യാ­ണം ന­ട­ത്തി­ക്കാൻ വ­രു­ന്ന അ­ളി­യ­ന്റേ­യും അ­നു­ജ­ന്റെ മ­ക­ളു­ടെ ക­ല്യാ­ണ­സ്സ­ദ്യ­ക്കു­ള്ള പ­ണ­വു­മാ­യി വ­രു­ന്ന ചേ­ട്ട­ന്റേ­യും വരവു കാ­ത്തു് അച്ഛൻ ഇ­രു­ന്നു. കാ­ത്തി­രി­പ്പു് വെ­റു­തെ­യാ­ണെ­ന്നു മ­ന­സ്സി­ലാ­യ­പ്പോൾ അച്ഛൻ പ­ണ­ത്തി­നു­വേ­ണ്ടി നെ­ട്ടോ­ട്ട­മോ­ടാൻ തു­ട­ങ്ങി.

ചേ­ച്ചി അ­മ്മ­യോ­ടു് വ­ക്കാ­ല­ത്തി­നു പോ­കാ­റി­ല്ല. കാ­ര്യ­മി­ല്ലെ­ന്ന­റി­യാം. അതു് ശാ­ലി­നി­ക്കും അ­റി­യാം. അ­തു­കൊ­ണ്ടു് അ­ച്ഛ­ന്റെ ക­യ്യിൽ­നി­ന്നു നേ­രി­ടു­ന്ന അ­നീ­തി­കൾ അവളും ക­ണ്ണ­ട­ച്ചു സ­ഹി­ച്ചു. രാ­ത്രി വൈ­കി­വ­രു­ന്ന അ­ച്ഛ­ന്റെ ചു­വ­ന്ന ക­ണ്ണു­കൾ നേ­രി­ടാ­നാ­വാ­തെ അവൾ ഒ­ളി­ച്ചി­രു­ന്നു. ഇടറിയ കാ­ലു­ക­ളോ­ടെ അച്ഛൻ ന­ട­ന്നു വ­രു­ന്ന­തു ക­ണ്ടാൽ അവൾ കി­ട­ക്ക­യിൽ പോയി കി­ട­ക്കും. അമ്മ വലിവു കാരണം നേ­ര­ത്തെ­ത്ത­ന്നെ കി­ട­ക്കും. ചേ­ച്ചി അ­ച്ഛ­നു ചോറു വി­ള­മ്പി­ക്കൊ­ടു­ക്കും, ചീ­ത്ത­കൾ കേ­ട്ടു­കൊ­ണ്ടു തന്നെ. മ­ഴ­ക്കാ­ല­ത്തു് നി­ര­ന്ത­രം കേൾ­ക്കാ­റു­ള്ള ത­വ­ള­ക­ളു­ടെ മൊ­ര­ത്ത ശബ്ദം പോലെ ചേ­ച്ചി­യ്ക്ക­തു സ്വീ­കാ­ര്യ­മാ­യി­രി­ക്കു­ന്നു.

“ഇ­ന്നെ­ന്താ­യാ­ലും എ­നി­ക്കു് മാ­ങ്ങാ­മാ­ല വാ­ങ്ങ­ണം.” ബി­ന്ദു പ­റ­ഞ്ഞു.

അച്ഛൻ ഒ­ന്നും പ­റ­യാ­തെ പു­റ­ത്തേ­ക്കി­റ­ങ്ങി. ക­ല്യാ­ണ­ത്തി­നു് ഒ­രാ­ഴ്ച­യേ­യു­ള്ളു. എ­വി­ടെ­നി­ന്നെ­ങ്കി­ലും പ­ണ­മു­ണ്ടാ­ക്കു­മെ­ന്നും നെ­ക്ലേ­സ് വാ­ങ്ങു­മെ­ന്നും പ്ര­തീ­ക്ഷി­ച്ചു് അവൾ കാ­ത്തി­രു­ന്നു. രാ­ത്രി വൈ­കും­തോ­റും മ­ങ്ങ­ലേ­റ്റ പ്ര­തീ­ക്ഷ­കൾ അ­ച്ഛ­ന്റെ വ­ര­വോ­ടെ അവൾ കു­ഴി­ച്ചു­മൂ­ടി. അയാൾ ന­ല്ല­വ­ണ്ണം കു­ടി­ച്ചി­ട്ടാ­യി­രു­ന്നു വ­ന്ന­തു്. ചോറു വി­ള­മ്പി­ക്കൊ­ടു­ക്കു­മ്പോൾ അച്ഛൻ എ­ന്തെ­ങ്കി­ലും പ­റ­യു­മെ­ന്ന­വൾ ആ­ശി­ച്ചു. ഇല്ല, ഒ­ന്നും പ­റ­ഞ്ഞി­ല്ല. അവൾ ചോ­ദി­ച്ചു.

“അച്ഛൻ മാ­ങ്ങാ­മാ­ല വാ­ങ്ങി­യി­ല്ല അല്ലേ?”

“തേ­ങ്ങാ­മാ­ല­യാ­ണു്, എ­ന്നെ­ക്കൊ­ണ്ടു് പ­റ­യി­ക്ക­ണ്ട.” അയാൾ പ­റ­ഞ്ഞു.

“അ­ച്ഛ­ന്നു് കു­ടി­ക്കാ­നും കു­ടി­പ്പി­ക്കാ­നും പ­ണ­മു­ണ്ട­ല്ലോ, എ­നി­ക്കു­വേ­ണ്ടി എ­ന്തെ­ങ്കി­ലും വാ­ങ്ങാൻ മാ­ത്രേ പ­ണം­ല്ല്യാ­യ­ള്ളു.”

“എ­ന്താ­ടീ നീ പ­റ­ഞ്ഞ­തു്?” അയാൾ ക്രു­ദ്ധ­നാ­യി ചോ­ദി­ച്ചു.

“ഞാൻ പ­റ­ഞ്ഞ­തു് ശ­രി­യ­ല്ലെ? നി­ശ്ച­യ­ത്തി­ന്റ­ന്നു് കു­ടി­ച്ചു­തു­ല­ച്ച പ­ണ­മു­ണ്ടെ­ങ്കിൽ എ­നി­ക്കു് കു­റ­ച്ചു­കൂ­ടി നല്ല സാരി വാ­ങ്ങാ­യി­രു­ന്നി­ല്ലെ? ഇപ്പോ അ­ച്ഛ­ന്റെ അ­ളി­യ­നും ചേ­ട്ട­നു­മെ­വി­ടെ? അ­വ­രാ­രെ­ങ്കി­ലും തി­രി­ഞ്ഞു നോ­ക്കു­ന്നു­ണ്ടോ? അന്നു കു­ടി­പ്പി­ച്ചു വി­ട്ട­ത­ല്ലെ?”

അച്ഛൻ അ­ടു­ത്തു വ­ന്ന­തും കനത്ത കൈ തന്റെ മേൽ വീ­ഴു­ന്ന­തും മാ­ത്ര­മേ അവൾ അ­റി­ഞ്ഞു­ള്ളു. തല എ­വി­ടേ­യോ പോയി ഇ­ടി­ച്ച ഓർ­മ്മ­യു­ണ്ടു്. ഓർമ്മ വ­ന്ന­പ്പോൾ അവൾ നി­ല­ത്തു കി­ട­ക്ക­യാ­ണു്. നെ­റ്റി­മേൽ വേ­ദ­ന­യു­ള്ള സ്ഥ­ല­ത്തു് തൊ­ട്ട­പ്പോൾ ചോ­ര­യു­ടെ നനവു്. കൈ ക­ഴു­കാൻ കൂടി മെ­ന­ക്കെ­ടാ­തെ അവൾ കുറേ നേരം ഇ­രു­ന്നു. രാ­വി­ലെ നെ­റ്റി­മേ­ലു­ള്ള മു­റി­വി­നെ­പ്പ­റ്റി ആരും അ­ന്വേ­ഷി­ച്ചി­ല്ല. കു­ളി­പ്പി­ക്കു­ന്ന സ­മ­യ­ത്താ­ണു് ശാ­ലി­നി ചേ­ച്ചി­യു­ടെ നെ­റ്റി­യി­ലെ മു­റി­വു കാ­ണു­ന്ന­തു്. അവൾ ചോ­ദി­ച്ചു.

“എന്താ ചേ­ച്ചീ­ടെ നെ­റ്റീ­മ്മ­ലു് മുറി?”

“അതോ, അതു് അച്ഛൻ ചേ­ച്ചി­ക്കു് തന്ന ക­ല്യാ­ണ­സ­മ്മാ­നാ­ണു്.”

ശാ­ലി­നി­ക്കു് വി­ഷ­മ­മാ­യി. അ­വ­ളു­ടെ ചു­ണ്ടു­കൾ വി­റ­ച്ചു. അവൾ ക­ര­ച്ചി­ലി­ന്റെ വ­ക്ക­ത്തെ­ത്തി­യി­രു­ന്നു. അവൾ ചേ­ച്ചി­യെ കെ­ട്ടി­പ്പി­ടി­ച്ചു് മു­ഖ­ത്തു് ഉ­മ്മ­വ­ച്ചു­കൊ­ണ്ടു് ചോ­ദി­ച്ചു.

“ചേ­ച്ചി­ക്കു് വേ­ദ­നി­ച്ചോ?”

പ­ച്ച­പ്പ­യ്യു­കൾ തന്നെ ക­ബ­ളി­പ്പി­ക്കു­ക­യാ­ണെ­ന്നു് ശാ­ലി­നി­ക്കു് മ­ന­സ്സി­ലാ­യി. അ­ല്ലെ­ങ്കിൽ ഇത്ര പെ­ട്ടെ­ന്നു് അവ അ­പ്ര­ത്യ­ക്ഷ­മാ­കാൻ കാ­ര­ണ­മെ­ന്തു്? അവൾ തി­ര­ച്ചിൽ തു­ടർ­ന്നു. പു­ല്ലു­കൾ­ക്കി­ട­യിൽ, ചെ­ടി­ക­ളു­ടെ ചി­ല്ല­മേൽ എ­ല്ലാം അ­വ­ളു­ടെ സൂ­ക്ഷ്മ­മാ­യ ക­ണ്ണു­കൾ പരതി. അവൾ വീ­ട്ടിൽ­നി­ന്നും വളരെ അ­ക­ന്നു­പോ­യി­രു­ന്നു. അതവളെ വേ­ദ­നി­പ്പി­ച്ചു. ചേ­ച്ചി­യു­ടെ ക­ല്യാ­ണ­സ­മ­യ­ത്തു് അ­വി­ടെ­യു­ണ്ടാ­ക­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു അ­വൾ­ക്കു്. പക്ഷേ, പ­ച്ച­പ്പ­യ്യി­നെ പി­ടി­ക്കാ­തെ എ­ങ്ങി­നെ­യാ­ണു്? അ­വ­സാ­നം ഒരു തു­മ്പ­ച്ചെ­ടി­യു­ടെ ഇ­ല­യു­ടെ മേലെ അവൾ ഒരു കൊ­ച്ചു പ­ച്ച­പ്പ­യ്യി­നെ ക­ണ്ടെ­ത്തി. ചെ­റു­താ­ണെ­ങ്കി­ലും പ­ച്ച­പ്പ­യ്യ് അ­തി­ന്റെ ധർ­മ്മം നിർ­വ്വ­ഹി­ക്കു­മെ­ന്ന­വൾ ആ­ശി­ച്ചു. ഇനി അതിനെ പി­ടി­ക്കു­ക­യാ­ണാ­വ­ശ്യം. കൂ­ട്ടു­കാ­രി­ക­ളു­ടെ അഭാവം അവളെ ത­ളർ­ത്തി. മൂ­ന്നു­പേ­രും ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ സംഗതി എ­ളു­പ്പ­മാ­യി­രു­ന്നു. അവൾ സാ­വ­ധാ­ന­ത്തിൽ ശ­ബ്ദ­മു­ണ്ടാ­ക്കാ­തെ പ­ച്ച­പ്പ­യ്യ­നെ സ­മീ­പി­ച്ചു, അ­വ­ളു­ടെ കൊ­ച്ചു വി­ര­ലു­കൾ കൊ­ണ്ടു് അ­തി­ന്റെ വാലിൽ പി­ടി­ച്ചു. അവൾ ഉ­റ­ക്കെ ശ­ബ്ദ­മു­ണ്ടാ­ക്കി ചാടി, കാരണം പ­ച്ച­പ്പ­യ്യ് വി­രൽ­സ്പർ­ശ­മേ­റ്റ ഉടനെ ഒരു ചാ­ട്ടം ചാ­ടി­യ­തു് അ­വ­ളു­ടെ മു­ഖ­ത്തേ­ക്കാ­യി­രു­ന്നു. ഒരു നി­മി­ഷം അവിടെ ത­ങ്ങി­നി­ന്നു് അതു് നി­ല­ത്തേ­യ്ക്കു തന്നെ ചാടി.

പ­ച്ച­പ്പ­യ്യി­നെ പി­ടി­ക്കു­ക എ­ന്ന­തു് അപകടം പി­ടി­ച്ച ജോ­ലി­യാ­യി­രു­ന്നു. താൻ അതിനു ത­യ്യാ­റെ­ടു­ത്തി­ട്ട­ല്ല വ­ന്ന­തു് എ­ന്ന­വൾ­ക്കു മ­ന­സ്സി­ലാ­യി. ഒരു വ­ല­പോ­ലെ എ­ന്തെ­ങ്കി­ലും വേണം, പി­ന്നെ പി­ടി­ച്ചാൽ ഇ­ട്ടു­വെ­ക്കാൻ ഒരു ഉറ. ഇ­തൊ­ന്നു­മി­ല്ലാ­തെ വിഷമം തന്നെ. പി­ന്നെ­യു­ണ്ടാ­യ അ­ഭ്യാ­സ­ത്തിൽ പ­ച്ച­പ്പ­യ്യ് ആ അഞ്ചു വ­യ­സ്സു­കാ­രി­യെ ഇട്ടു വട്ടം ക­റ­ക്കി. പ­തി­ന­ഞ്ചു­മി­നി­റ്റു നീ­ണ്ടു­നി­ന്ന വേ­ട്ട­യിൽ ശാ­ലി­നി ക്ഷീ­ണി­ച്ചു. അ­വ­സാ­നം ഒരു കു­തി­ക്കൽ ക­ഴി­ഞ്ഞു് നോ­ക്കു­മ്പോൾ പ­ച്ച­പ്പ­യ്യ് അ­പ്ര­ത്യ­ക്ഷ­മാ­യി­രു­ന്നു. അവൾ ക്ഷീ­ണി­ച്ചു് ഒരു മാവിൻ ചു­വ­ട്ടിൽ പോ­യി­രു­ന്നു. കാ­യ­ലിൽ നി­ന്നു­ള്ള കാ­റ്റു് ത­ണു­ത്ത­താ­ണു്.

ക­ല്യാ­ണ­മ­ണ്ഡ­പ­ത്തിൽ വ­ര­നൊ­രു­മി­ച്ചി­രി­ക്കു­മ്പോൾ ബി­ന്ദു കൊ­ച്ച­നു­ജ­ത്തി­ക്കു­വേ­ണ്ടി ചു­റ്റും നോ­ക്കി. അ­വ­ളു­ടെ സ്നേ­ഹി­ത­ക­ളെ പ­ല­രേ­യും ക­ണ്ടെ­ങ്കി­ലും അവളെ മാ­ത്രം ക­ണ്ടി­ല്ല.

എ­വി­ടേ­യെ­ങ്കി­ലും ഇ­രി­ക്കു­ന്നു­ണ്ടാ­വും അ­ല്ലെ­ങ്കിൽ ഓ­ടി­ക്ക­ളി­ക്കു­ന്നു­ണ്ടാ­വും. മോ­തി­രം മാറി, മാ­ല­യി­ട്ടു. എ­ല്ലാം യാ­ന്ത്രി­ക­മാ­യി ന­ട­ക്കു­ന്നു. അ­വ­ളു­ടെ മ­ന­സ്സു് വളരെ അ­ക­ലെ­യാ­യി­രു­ന്നു. അ­തി­നി­ട­ക്കു് വരൻ എന്തോ ചോ­ദി­ച്ച­തു് അവൾ കേ­ട്ടി­ല്ല. അയാൾ ചി­രി­ച്ചു­കൊ­ണ്ടു് ചോ­ദി­ച്ചു. “നീ എ­വി­ട്യാ­ണു്?”

“എ­ന്നോ­ടെ­ന്തെ­ങ്കി­ലും ചോ­ദി­ച്ചു­വോ?”

“നീ എ­വി­ട്യാ­ണ്ന്നു്?”

“ഞാൻ മോളെ അ­ന്വേ­ഷി­ക്കു­ക­യാ­യി­രു­ന്നു. ചേ­ച്ചീ­ടെ ക­ല്യാ­ണം കാ­ണ­ണം­ന്നു് പ­റ­ഞ്ഞു് മു­മ്പിൽ­ത്ത­ന്നെ­യി­രി­ക്കു­മെ­ന്നു് പ­റ­ഞ്ഞ­താ­യി­രു­ന്നു. കാ­ണാ­നി­ല്ല.”

“എ­ഴു­ന്നേൽ­ക്കു രണ്ടു പേരും… എ­ന്നി­ട്ടു് വരൻ വ­ധു­വി­ന്റെ കൈ­പി­ടി­ച്ചു് പ്ര­ദ­ക്ഷി­ണം വ­യ്ക്ക്യാ… അതെ അ­ങ്ങ­നെ… ആ പെൺ­കു­ട്ടി­ക­ള് വെ­ള­ക്കും പി­ടി­ച്ചു മു­മ്പി­ലു് ന­ട­ക്ക്വാ.”

ഊ­ണു­ക­ഴി­ക്കാ­നി­രു­ന്ന­പ്പോൾ ബി­ന്ദു വീ­ണ്ടും ശാ­ലി­നി­യു­ടെ കാ­ര്യം ഓർ­ത്തു. ആ­രോ­ടാ­ണു് ചോ­ദി­ക്കു­ക എ­ന്നാ­ലോ­ചി­ക്കു­മ്പോ­ഴേ­ക്കു് മി­നി­യേ­യും മീ­നു­വി­നേ­യും കണ്ടു.

“ശാ­ലി­നി എവിടെ?” അവൾ ചോ­ദി­ച്ചു.

“ആ, ഞ­ങ്ങ­ക്ക­റി­യി­ല്ല.”

“അപ്പോ നി­ങ്ങ­ള് നാ­ലു­പേ­രും കൂ­ടീ­ട്ട­ല്ലെ പു­റ­ത്തേ­യ്ക്കു പോ­ണ­തു് ക­ണ്ട­തു്?” ഒരാൾ ചോ­ദി­ച്ചു. നാലു ക­ന്യ­ക­മാ­രു­ടെ പ­ര്യ­ട­ന­ത്തി­നു ദൃൿ­സാ­ക്ഷി­യാ­യി­രു­ന്നു അയാൾ.

“ആ,” മി­നി­ക്കു് ഓർമ്മ വന്നു. അവൾ പ­റ­ഞ്ഞു. “ശാ­ലി­നി പ­ച്ച­പ്പ­യ്യി­നെ പി­ടി­ക്കാൻ പോ­യി­രി­ക്ക്യാ.”

“പ­ച്ച­പ്പ­യ്യി­ന്യോ?”

“അതെ. അ­ടു­ത്ത പ­റ­മ്പി­ല്ണ്ടു്”

പെ­ട്ടെ­ന്നു­യർ­ന്നു വന്ന തേ­ങ്ങ­ല­ട­ക്കാൻ ബി­ന്ദു പാ­ടു­പെ­ട്ടു. ഇവിടെ ചേ­ച്ചി­യു­ടെ ക­ല്യാ­ണം ന­ട­ന്നു കൊ­ണ്ടി­രി­ക്കു­മ്പോൾ ശാ­ലി­നി പ­ച്ച­പ്പ­യ്യി­നെ പി­ടി­ക്കാൻ പോ­യി­രി­ക്ക­യാ­ണു്. എ­ന്തി­നാ­ണ­വൾ അതു ചെ­യ്യു­ന്ന­തെ­ന്ന അ­റി­വു് ബി­ന്ദു­വി­നെ വേ­ദ­നി­പ്പി­ച്ചു. അവൾ എ­ഴു­ന്നേ­റ്റു ന­ട­ന്നു. വരനും ഒപ്പം കൂടി. അ­ടു­ത്ത പ­റ­മ്പിൽ ഒരു മാവിൻ ചു­വ­ട്ടിൽ അവർ അവളെ കണ്ടു.

ചു­രു­ണ്ടു­കൂ­ടി കി­ട­ക്കു­ക­യാ­ണ­വൾ. നല്ല ഉ­റ­ക്ക­ത്തി­ലാ­ണു്. കാ­യ­ലിൽ­നി­ന്നു­ള്ള ത­ണു­ത്ത കാ­റ്റിൽ അ­വ­ളു­ടെ അ­ള­ക­ങ്ങൾ ചാ­ഞ്ചാ­ടി. ഉ­റ­ക്ക­ത്തി­ല­വൾ പ­ച്ച­പ്പ­യ്യു­ക­ളെ സ്വ­പ്നം കാ­ണു­ക­യാ­യി­രു­ന്നു. ധാ­രാ­ളം പ­ച്ച­പ്പ­യ്യു­കൾ. കോ­രി­യെ­ടു­ക്കാം. അ­ത്ര­യ­ധി­കം പ­ച്ച­പ്പ­യ്യു­കൾ നി­ല­ത്തു നിറയെ.

images/harikumar-pachapayyu-02.jpg

ബി­ന്ദു കു­റ­ച്ചു­നേ­രം കൊ­ച്ച­നു­ജ­ത്തി­യെ നോ­ക്കി­നി­ന്നു. അ­പ്പോ­ഴാ­ണ­വൾ ക­ണ്ട­തു്. ശാ­ലി­നി­യു­ടെ മുഖം ഉ­റ്റു­നോ­ക്കി­ക്കൊ­ണ്ടെ­ന്ന­പോ­ലെ ഒരു ചെറിയ പ­ച്ച­പ്പ­യ്യ് നി­ന്നി­രു­ന്നു. അവൾ ശാ­ലി­നി­യെ കോ­രി­യെ­ടു­ത്തു. അവൾ ക­ണ്ണു­തു­റ­ന്നു.

“മോള് എ­ന്തെ­ടു­ക്കു­വാ­യി­രു­ന്നു ഇവിടെ?”

“ഞാനോ… ” അവൾ പ­ക­ച്ചു­കൊ­ണ്ടു ചു­റ്റും നോ­ക്കി. “ഞാൻ പ­ച്ച­പ്പ­യ്യി­നെ പി­ടി­ക്കാൻ വ­ന്ന­താ. ചേ­ച്ചീ­ടെ ക­ല്യാ­ണം ക­ഴി­ഞ്ഞ്വോ?” അവൾ കു­ണ്ഠി­ത­ത്തോ­ടെ ചോ­ദി­ച്ചു.

“ഇതാ നി­ന്നെ­ക്കാ­ത്തു് ഒ­രു­ത്തൻ നിൽ­ക്കു­ന്നു.” അവൾ പ­ച്ച­പ്പ­യ്യി­നെ കാ­ണി­ച്ചു­കൊ­ടു­ത്തു­കൊ­ണ്ടു് പ­റ­ഞ്ഞു. ശാ­ലി­നി ചി­രി­ച്ചു. എന്നെ കുറേ നേരം ഇ­ട്ടോ­ടി­ച്ചി­ട്ടു് താൻ കി­ട­ന്നു­റ­ങ്ങി അല്ലേ എന്നു ചോ­ദി­ക്കു­ക­യാ­യി­രു­ന്നു അതു്. അവൾ ചേ­ട്ട­നെ അ­പ്പോ­ഴാ­ണു് ക­ണ്ട­തു്. അ­വൾ­ക്കു് അയാളെ ഇ­ഷ്ട­മാ­യി. അവൾ പ­റ­ഞ്ഞു.

“എ­നി­ക്കു് ഈ ചേ­ട്ട­നെ നല്ല ഇ­ഷ്ടം­ണ്ടു്.”

വരൻ അവളെ എ­ടു­ക്കാൻ കൈ­നീ­ട്ടി.

ശാ­ലി­നി അ­യാ­ളു­ടെ ക­യ്യി­ലേ­യ്ക്കു് ചാടി.

“നോ­ക്കു ബി­ന്ദു.” അയാൾ പ­റ­ഞ്ഞു. “ന­മു­ക്കു് ഇവളെ കൊ­ണ്ടു­പോ­യി ന­മ്മു­ടെ ഒപ്പം താ­മ­സി­പ്പി­ക്കാം എന്താ? അവിടെ ധാ­രാ­ളം പ­ച്ച­പ്പ­യ്യു­ക­ളു­ണ്ടു്. പി­ടി­ക്കാൻ ആ­ളി­ല്ലാ­തെ കി­ട­ക്ക്വാ­ണു്.” അയാൾ ശാ­ലി­നി­യോ­ടു് ചോ­ദി­ച്ചു. “എന്താ ഈ ചേ­ട്ട­ന്റെ കൂടെ വ­രു­ന്നോ?”

അവൾ എന്നേ ത­യ്യാ­റാ­യി­രു­ന്നു.

ബി­ന്ദു­വി­ന്റെ ക­ണ്ണു­കൾ വി­ക­സി­ച്ചു. രണ്ടു വി­ധ­ത്തി­ലും അയാൾ പ­റ­ഞ്ഞ­തു് ശ­രി­യാ­വു­ക­യാ­ണെ­ങ്കി­ലെ­ന്നു് അവൾ ആ­ശി­ച്ചു. ശാ­ലി­നി­യെ ഒപ്പം താ­മ­സി­പ്പി­ക്കാ­മെ­ന്ന­തും അവിടെ ധാ­രാ­ളം പ­ച്ച­പ്പ­യ്യു­ക­ളു­ണ്ടെ­ന്ന­തും.

ഇ. ഹ­രി­കു­മാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊ­ന്നാ­നി­യിൽ ജനനം. അച്ഛൻ മ­ഹാ­ക­വി ഇ­ട­ശ്ശേ­രി ഗോ­വി­ന്ദൻ നായർ. അമ്മ ഇ­ട­ക്ക­ണ്ടി ജാനകി അമ്മ. കൽ­ക്ക­ത്ത­യിൽ വ­ച്ചു് ബി. എ. പാ­സ്സാ­യി. 1972-ൽ ല­ളി­ത­യെ വി­വാ­ഹം ചെ­യ്തു. മകൻ അജയ് വി­വാ­ഹി­ത­നാ­ണു് (ഭാര്യ: ശുഭ). കൽ­ക്ക­ത്ത, ദി­ല്ലി, ബോംബെ എന്നീ ന­ഗ­ര­ങ്ങ­ളിൽ ജോ­ലി­യെ­ടു­ത്തു. 1983-ൽ കേ­ര­ള­ത്തി­ലേ­യ്ക്ക് തി­രി­ച്ചു വന്നു. 1962 തൊ­ട്ടു് ചെ­റു­ക­ഥ­ക­ളെ­ഴു­തി തു­ട­ങ്ങി. ആ­ദ്യ­ത്തെ ക­ഥാ­സ­മാ­ഹാ­രം ‘കൂറകൾ’ 72-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. പ­തി­ന­ഞ്ചു ക­ഥാ­സ­മാ­ഹാ­ര­ങ്ങ­ളും ഒ­മ്പ­തു് നോ­വ­ലു­ക­ളും ഒരു അ­നു­ഭ­വ­ക്കു­റി­പ്പും പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്.

പു­ര­സ്കാ­ര­ങ്ങൾ
  • 1988-ലെ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പു­ര­സ്കാ­രം ‘ദി­നോ­സ­റി­ന്റെ കു­ട്ടി’ എന്ന ക­ഥാ­സ­മാ­ഹാ­ര­ത്തി­നു്.
  • 1997-ലെ പ­ത്മ­രാ­ജൻ പു­ര­സ്കാ­രം ‘പ­ച്ച­പ്പ­യ്യി­നെ പി­ടി­ക്കാൻ’ എന്ന ക­ഥ­യ്ക്കു്.
  • 1998-ലെ നാ­ല­പ്പാ­ടൻ പു­ര­സ്കാ­രം ‘സൂ­ക്ഷി­ച്ചു­വ­ച്ച മ­യിൽ­പ്പീ­ലി’ എന്ന ക­ഥാ­സ­മാ­ഹാ­ര­ത്തി­നു്.
  • 2006-ലെ ക­ഥാ­പീ­ഠം പു­ര­സ്കാ­രം ‘അ­നി­ത­യു­ടെ വീടു്’ എന്ന ക­ഥാ­സ­മാ­ഹാ­ര­ത്തി­നു്.
  • 2012-ലെ ഏ­റ്റ­വും മി­ക­ച്ച ക­ഥ­യ്ക്കു­ള്ള കേരള സ്റ്റേ­റ്റ് ച­ല­ച്ചി­ത്ര അ­ക്കാ­ദ­മി അ­വാർ­ഡ് ‘ശ്രീ­പാർ­വ്വ­തി­യു­ടെ പാദം’ എന്ന ക­ഥ­യ്ക്കു്.

ആഡിയോ റി­ക്കാർ­ഡി­ങ്, വെബ് ഡി­സൈ­നി­ങ്, മൾ­ട്ടി­മീ­ഡി­യ പ്രൊ­ഡ­ക്ഷൻ, പു­സ്ത­ക­പ്ര­സി­ദ്ധീ­ക­ര­ണം എ­ന്നി­വ­യിൽ ഏർ­പ്പെ­ട്ടി­ട്ടു­ണ്ടു്. 1998 മുതൽ 2004 വരെ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി അം­ഗ­മാ­യി­രു­ന്നു.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Pachappayyine Pidikkan (ml: പ­ച്ച­പ്പ­യ്യി­നെ പി­ടി­ക്കാൻ).

Author(s): E. Harikumar.

First publication details: Sayahna Foundation; Trivandrum, Kerala; 2021-04-02.

Deafult language: ml, Malayalam.

Keywords: Short story, E. Harikumar, Pachappayyine Pidikkan, ഇ. ഹ­രി­കു­മാർ, പ­ച്ച­പ്പ­യ്യി­നെ പി­ടി­ക്കാൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 9, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A mother from Alvito, a painting by August Riedel (1799–1883). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.