SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Adriaen-van-Ostade.jpg
The painter in his Studio, a painting by Adriaen van Ostade (1610–1685).
കു­ഴി­മ­ന്തി­യും ത­ല്ലു­മാ­ല­യും അഥവാ ശ­രാ­ശ­രി­യു­ടെ ആ­റാ­ട്ടു്
വ­ഴി­പോ­ക്കൻ
images/Jiddu_Krishnamurti.jpg
ജി­ദ്ദു കൃ­ഷ്ണ­മൂർ­ത്തി

അ­ധി­കാ­രം പ്ര­ദര്‍ശി­പ്പി­ക്കു­ന്ന­വ­രാ­ണു് ശ­രാ­ശ­രി­ക്കാര്‍. ത­ങ്ങൾ­ക്കു് കീ­ഴെ­യു­ള്ള­വ­രെ ഇവർ അ­ധി­കാ­രം കൊ­ണ്ടു് ഞെ­രു­ക്കും. അ­തേ­സ­മ­യം ത­ങ്ങൾ­ക്കു് മു­ക­ളി­ലു­ള്ള­വർ അ­ധി­കാ­രം പ്ര­യോ­ഗി­ക്കു­മ്പോൾ ഇവർ അ­ടി­മ­ക­ളാ­വു­ക­യും അ­ടി­മ­ത്ത­മാ­ണു് ആ­ന­ന്ദം എ­ന്നു് ഉ­ദ്ഘോ­ഷി­ക്കു­ക­യും ചെ­യ്യും. ഒരു ജി­ദ്ദു കൃ­ഷ്ണ­മൂർ­ത്തി യോ ഓഷോ ര­ജ­നീ­ഷോ ഇ­വ­രു­ടെ ജ­നു­സ്സു­ക­ളിൽ നി­ന്നു് ഒ­രി­ക്ക­ലും ഉ­ട­ലെ­ടു­ക്കു­ക­യി­ല്ല. ഇവർ തി­രു­വ­ന­ന്ത­പു­ര­ത്തെ­ത്തു­മ്പോൾ പ­ത്മ­നാ­ഭ ദാ­സ­നും മ­ല­ബാ­റിൽ വാ­ഗ്ഭ­ടാ­ന­ന്ദ ശി­ഷ്യ­നു­മാ­വും. ഒരു ദി­വ­സ­മെ­ങ്കിൽ ഒരു ദിവസം മു­ണ്ടു­ടു­ത്ത മോ­ദി­യാ­വ­ണം എ­ന്ന­താ­ണി­വ­രു­ടെ സ്വ­പ്ന­വും അ­ഭി­ലാ­ഷ­വും.

images/Rajneesh.jpg
ഓഷോ ര­ജ­നീ­ഷ്

ഇ­ക്ക­ഴി­ഞ്ഞ ദി­വ­സ­ങ്ങ­ളിൽ പൊതു സ­മൂ­ഹ­ത്തി­ന്റെ കാ­ഴ്ച­യിൽ നി­റ­ഞ്ഞു നിന്ന ര­ണ്ടു് ദൃ­ശ്യ­ങ്ങൾ നോ­ക്കാം. കോൺ­ഗ്ര­സ് നേ­താ­വു് രാഹുൽ ഗാ­ന്ധി മഴ ന­ന­ഞ്ഞു­കൊ­ണ്ടു് പ്ര­സം­ഗി­ക്കു­ന്ന­താ­യി­രു­ന്നു ഒരു ദൃ­ശ്യം. കോ­ടി­യേ­രി ബാ­ല­കൃ­ഷ്ണ­ന്റെ മൃ­ത­ദേ­ഹ­ത്തി­ന­രി­കിൽ മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വിജയൻ നി­റ­ഞ്ഞ ക­ണ്ണു­ക­ളോ­ടെ ഇ­രി­ക്കു­ന്ന ചി­ത്ര­മാ­യി­രു­ന്നു ര­ണ്ടാ­മ­ത്തേ­തു്. ര­ണ്ടു് ദൃ­ശ്യ­ങ്ങ­ളും സാ­മൂ­ഹി­ക മാ­ദ്ധ്യ­മ­ങ്ങൾ മാ­ത്ര­മ­ല്ല മു­ഖ്യ­ധാ­രാ മാ­ദ്ധ്യ­മ­ങ്ങ­ളും ഏ­റ്റെ­ടു­ത്തു. ച­രി­ത്രം ഇതു് ദീര്‍ഘ­കാ­ലം ഓര്‍മ്മി­ക്കും എ­ന്നാ­യി­രു­ന്നു രാ­ഹു­ലി­ന്റെ ചി­ത്ര­ത്തി­നു­ള്ള അ­ടി­ക്കു­റി­പ്പു്. ഇ­ത്ര­മാ­ത്രം ഉ­ള്ളു­ല­ഞ്ഞി­രി­ക്കു­ന്ന പി­ണ­റാ­യി­യെ ഇ­തു­വ­രെ ക­ണ്ടി­ട്ടി­ല്ലെ­ന്നും കോ­ടി­യേ­രി­യു­ടെ വേര്‍പാ­ടു് പി­ണ­റാ­യി അ­തി­ജീ­വി­ക്കു­ന്ന­തു് അ­ദ്ദേ­ഹം പി­ണ­റാ­യി വി­ജ­യ­നാ­ണു് എ­ന്ന­തു­കൊ­ണ്ടാ­ണെ­ന്നും ര­ണ്ടാ­മ­ത്തെ ദൃ­ശ്യ­ത്തി­നു് അ­പ­ദാ­ന­ങ്ങ­ളും വ്യാ­ഖ്യാ­ന­ങ്ങ­ളു­മു­ണ്ടാ­യി. ഈ ര­ണ്ടു് ചി­ത്ര­ങ്ങ­ളു­ടെ­യും വ്യാ­ഖ്യാ­ന­ങ്ങൾ സൂ­ച­ക­ങ്ങ­ളും ല­ക്ഷ­ണ­ങ്ങ­ളു­മാ­ണു്. ന­മ്മു­ടെ സമൂഹം ഇ­ന്നി­പ്പോൾ നേ­രി­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന അ­പ­ച­യ­ത്തി­ന്റെ­യും പ്ര­തി­സ­ന്ധി­യു­ടെ­യും ല­ക്ഷ­ണ­ങ്ങള്‍.

images/George_Fernandes.jpg
ജോർജ് ഫെർ­ണാ­ണ്ട­സ്

മഴ ന­ന­ഞ്ഞു് പ്ര­സം­ഗി­ക്കു­ന്ന ഒരു രാ­ഷ്ട്രീ­യ നേ­താ­വു് ച­രി­ത്ര­ത്തിൽ ഇടം പി­ടി­ക്കു­മെ­ന്നൊ­ക്കെ പ­റ­യു­ന്ന അവസ്ഥ ഇ­ന്ത്യൻ രാ­ഷ്ട്രീ­യം ഇ­ന്നെ­ത്തി നില്‍ക്കു­ന്ന­തു് എ­വി­ടെ­യാ­ണെ­ന്നു് വ്യ­ക്ത­മാ­യി ന­മ്മോ­ടു് പ­റ­യു­ന്നു­ണ്ടു്. മ­ഴ­യി­ലും വെ­യി­ലി­ലും പ്ര­സം­ഗി­ക്കു­ന്ന രാ­ഷ്ട്രീ­യ നേ­താ­ക്കൾ ഇ­ന്ത്യ­യിൽ എ­ത്ര­യോ കാ­ല­മാ­യി ഒരു സ്വാ­ഭാ­വി­ക­ത­യാ­യി­രു­ന്നു. മഴയിൽ പ്ര­സം­ഗി­ക്കു­ന്ന നേ­താ­വു് ച­രി­ത്ര സം­ഭ­വ­മാ­വു­ക­യാ­ണെ­ങ്കിൽ അ­തി­ന്റെ­യർ­ത്ഥം ച­രി­ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള ന­മ്മു­ടെ കാ­ഴ്ച­പ്പാ­ടു­കൾ മാ­റി­മ­റി­യു­ക­യാ­ണെ­ന്ന­താ­ണു്. എല്ലാ അർ­ത്ഥ­ത്തി­ലും പി­ന്നി­ലേ­ക്കു­ള്ള സ­ഞ്ചാ­ര­മാ­ണി­തു്. ഇ­ട­ത്ത­രം മ­നു­ഷ്യ­രു­ടെ ഇ­ട­ത്ത­രം കാ­ര്യ­ങ്ങൾ വ­ലു­താ­യി ചി­ത്രീ­ക­രി­ക്ക­പ്പെ­ടു­ന്നു. അ­ടി­യ­ന്ത­രാ­വ­സ്ഥ­യിൽ കൊടിയ മര്‍ദ്ദ­ന­മേ­റ്റ ജോർജ് ഫെർ­ണാ­ണ്ട­സ് എന്ന സോ­ഷ്യ­ലി­സ്റ്റ് നേ­താ­വി­ന്റെ വേ­രു­കൾ പ­ടർ­ന്നി­ട്ടു­ള്ള കർ­ണ്ണാ­ട­ക­ത്തിൽ നി­ന്നാ­ണു് ഇ­ത്ത­ര­മൊ­രു കാഴ്ച ഇ­ന്ത്യൻ അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു് വി­ക്ഷേ­പി­ക്ക­പ്പെ­ടു­ന്ന­തു്. അ­ടി­യ­ന്ത­രാ­വ­സ്ഥ­യു­ടെ ര­ക്ത­സാ­ക്ഷി­യാ­യ സ്നേ­ഹ­ല­ത റെ­ഡ്ഡി യും ഇതേ മ­ണ്ണിൽ നി­ന്നാ­ണു് രൂപം കൊ­ണ്ട­തു്. ശരീരം ബ­ലി­കൊ­ടു­ത്തു­കൊ­ണ്ടു­ള്ള രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ന­മാ­ണു് ഇ­ന്ത്യ­യ്ക്കു സ്വാ­ത­ന്ത്ര്യം നേ­ടി­ത്ത­ന്ന­തു്. അർ­പ്പ­ണ­ത്തി­ന്റെ­യും ത്യാ­ഗ­ത്തി­ന്റെ­യും ച­രി­ത്ര­മാ­ണ­തു്. ആ വലിയ ച­രി­ത്ര­ത്തി­നു മു­ന്നിൽ മഴ ന­ന­ഞ്ഞു പ്ര­സം­ഗി­ക്കു­ന്ന രാഹുൽ ഒരു കൗ­തു­കം പോ­ലു­മാ­വു­ന്നി­ല്ലെ­ന്ന­താ­ണു് വാ­സ്ത­വം.

കോ­ടി­യേ­രി­യു­ടെ മൃ­ത­ദേ­ഹ­ത്തി­ന­രി­കിൽ ദുഃ­ഖി­ത­നാ­യി­രി­ക്കു­ന്ന മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വിജയൻ അ­സാ­ധാ­ര­ണ­മാ­യ ഒരു ഇ­മേ­ജും ന­മു­ക്കു മു­ന്നിൽ ഉ­യർ­ത്തു­ന്നി­ല്ല. തീർ­ത്തും സ്വാ­ഭാ­വി­ക­മാ­യ ഒരു പ്ര­തി­ക­ര­ണം മാ­ത്ര­മാ­ണ­തു്. ഏ­റ്റ­വും പ്രി­യ­പ്പെ­ട്ട­വർ ഇ­ല്ലാ­താ­വു­മ്പോൾ മ­നു­ഷ്യർ ഉ­ല­ഞ്ഞു­പോ­വും. അ­തു­കൊ­ണ്ടു­കൂ­ടി­യാ­ണു് നമ്മൾ മ­നു­ഷ്യ­രാ­വു­ന്ന­തു്. പക്ഷേ, മു­ഖ്യ­മ­ന്ത്രി­യു­ടെ വ്യ­ഥ­യും ദുഃ­ഖ­വും പൊ­ടു­ന്ന­നെ അ­സ്വാ­ഭാ­വി­ക­വും അ­സാ­ധാ­ര­ണ­വു­മാ­യി ചി­ത്രീ­ക­രി­ക്ക­പ്പെ­ടു­ന്നു. അതൊരു കാ­ഴ്ച­യും ആ­ഘോ­ഷ­വു­മാ­യി മാ­റു­ന്നു. മ­രി­ച്ചു­കി­ട­ക്കു­ന്ന കോ­ടി­യേ­രി ബാ­ല­കൃ­ഷ്ണൻ വി­സ്മ­രി­ക്ക­പ്പെ­ടു­ക­യും ജീ­വി­ച്ചി­രി­ക്കു­ന്ന നേ­താ­വി­ന്റെ പ്ര­തി­ക­ര­ണം സ­മൂ­ഹ­ത്തി­ന്റെ മുഖ്യ ശ്ര­ദ്ധാ­കേ­ന്ദ്ര­മാ­വു­ക­യും ചെ­യ്യു­ന്നു. എ­ന്താ­രു ദുഃ­ഖ­മാ­ണി­തെ­ന്നു് അ­നു­യാ­യി­ക­ളും ഭ­ക്ത­രും അ­ത്ഭു­ത­പ്പെ­ടു­ന്നു. പ­തി­റ്റാ­ണ്ടു­കൾ സി­പി­എം എന്ന വലിയ പ്ര­സ്ഥാ­ന­ത്തി­ന്റെ മുൻ­നി­ര­യി­ലു­ണ്ടാ­യി­രു­ന്ന ഒരു നേ­താ­വു് ക­ട­ന്നു­പോ­വു­മ്പോൾ ബാ­ക്കി­യാ­വു­ന്ന ചി­ത്രം പി­ണ­റാ­യി വിജയൻ എന്ന നേ­താ­വി­ന്റെ ദുഃ­ഖ­ഭ­രി­ത­മാ­യ മു­ഖ­മാ­വു­ന്നു. തീര്‍ച്ച­യാ­യും അതൊരു ഫോ­ട്ടോ­ഗ്ര­ഫി­ക് മൊ­മ­ന്റ് ആണു്. പക്ഷേ, അ­തി­ന­പ്പു­റ­ത്തേ­ക്കു് അതിനെ പ്ര­തി­ഷ്ഠി­ക്കു­ക­യും വി­ക്ഷേ­പി­ക്കു­ക­യും ചെ­യ്യു­മ്പോൾ അതു് ശ­രാ­ശ­രി­യു­ടെ ആ­റാ­ട്ടും ആ­ഘോ­ഷ­വു­മാ­യി മാ­റു­ന്നു.

ഹാര്‍വേ­ഡി­നു് പകരം ഹാര്‍ഡ് വർ­ക്ക്

Mediocrity എന്ന ഇം­ഗ്ളി­ഷ് വാ­ക്കി­നെ ശ­രാ­ശ­രി, ഇ­ട­ത്ത­രം എ­ന്നൊ­ക്കെ മൊ­ഴി­മാ­റ്റാ­മെ­ന്നു് ക­രു­തു­ന്നു. ഇ­ന്ത്യൻ സ­മൂ­ഹ­ത്തെ ഇ­ന്നി­പ്പോൾ അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന ഒരു ഘടകം ശ­രാ­ശ­രി­യു­ടെ അ­തി­പ്ര­സ­ര­മാ­ണു്. ബി­ജെ­പി ന­യി­ക്കു­ന്ന കേ­ന്ദ്ര ഭ­ര­ണ­കൂ­ടം നോ­ക്കു­ക. ശ­രാ­ശ­രി­യാ­ണു് അ­തി­ന്റെ മു­ഖ­വും മു­ദ്ര­യും. ഹാര്‍വേ­ഡി­നേ­ക്കാൾ വ­ലു­താ­ണു് ഹാര്‍ഡ് വർ­ക്ക് എ­ന്ന­താ­ണു് അ­തി­ന്റെ മു­ദ്രാ­വാ­ക്യം. ക­ഠി­നാ­ദ്ധ്വാ­ന­മാ­ണു് വിജയ ര­ഹ­സ്യ­മെ­ങ്കിൽ ക­ഴു­ത­ക­ളാ­യി­രി­ക്കും ഈ ലോ­ക­ത്തെ ഏ­റ്റ­വും വലിയ വി­ജ­യി­കള്‍. അ­ദ്ധ്വാ­നം എ­ങ്ങി­നെ കു­റ­യ്ക്കാം എ­ന്ന­താ­ണു് മ­നു­ഷ്യ­പു­രോ­ഗ­തി­യെ എ­ക്കാ­ല­വും ഉ­ത്തേ­ജി­പ്പി­ച്ചി­ട്ടു­ള്ള മൂല മ­ന്ത്രം. ഹാര്‍ഡ് വർ­ക്ക് അല്ല സ്മാർ­ട്ട് വർ­ക്കാ­ണു് വേ­ണ്ട­തെ­ന്നു് പ­റ­യു­മ്പോൾ അതു് ശ­രാ­ശ­രി­ക്കെ­തി­രെ­യു­ള്ള ചെ­റു­ത്തു് നിൽ­പ്പാ­വു­ന്നു. ഇ­ക്ക­ഴി­ഞ്ഞ എ­ട്ടു­കൊ­ല്ല­ങ്ങ­ളിൽ ഇ­ന്ത്യ­യെ കൂ­ടു­തൽ പ്ര­കാ­ശ­ഭ­രി­ത­വും പ്ര­സ­ന്ന­വു­മാ­ക്കി­യ ഒരു നടപടി എ­ടു­ത്തു­കാ­ണി­ക്കാൻ ശ­രാ­ശ­രി­യിൽ അ­ഭി­ര­മി­ക്കു­ന്ന കേ­ന്ദ്ര ഭ­ര­ണ­കൂ­ട­ത്തി­നു­ണ്ടെ­ന്നു് തോ­ന്നു­ന്നി­ല്ല. ഞെ­ട്ടി­പ്പി­ക്ക­ലാ­ണു് ഈ ഭ­ര­ണ­കൂ­ടം മു­ഖ്യ­മാ­യും ചെ­യ്യു­ന്ന­തു്. നോ­ട്ടു് നി­രോ­ധ­ന­മാ­യാ­ലും പൗ­ര­ത്വ ഭേ­ദ­ഗ­തി നി­യ­മ­ന­മാ­യാ­ലും ജമ്മു-​കാശ്മീരിനെ ര­ണ്ടാ­ക്കി­യ­താ­യാ­ലും പിൻ­വ­ലി­ക്ക­പ്പെ­ട്ട കാര്‍ഷി­ക നി­യ­മ­ങ്ങ­ളാ­യാ­ലും ജ­ന­ങ്ങ­ളെ ഞെ­ട്ടി­പ്പി­ക്കു­ക എ­ന്ന­താ­ണു് ഭ­ര­ണ­കൂ­ട­ത്തി­ന്റെ മു­ഖ്യ­ല­ക്ഷ്യം. സര്‍ഗ്ഗാ­ത്മ­ക­ത­യു­ടെ അ­ഭാ­വ­മാ­ണു് ശ­രാ­ശ­രി­ക്കാ­രെ സൃ­ഷ്ടി­ക്കു­ന്ന­തു്. ഗാ­ന്ധി­ജി­യും അം­ബ­ദ്ക­റും നെ­ഹ്രു­വും ജ­യ­പ്ര­കാ­ശ് നാ­രാ­യ­ണ­നും ച­ന്ദ്ര­ശേ­ഖ­റും ഈ വ്യ­വ­സ്ഥി­തി­ക്കു് നി­ഷി­ദ്ധ­മാ­വു­ന്നു. ഇ­ന്ത്യൻ ജ­ന­ത­യു­ടെ ഭാ­ഗ­ധേ­യം അ­ടി­സ്ഥാ­ന­പ­ര­മാ­യി ന­വീ­ക­രി­ക്കാ­നും പു­നഃ­സൃ­ഷ്ടി­ക്കാ­നും ക­ഴി­യു­ന്ന ഒരു ന­ട­പ­ടി­യും ഈ ഭ­ര­ണ­കൂ­ട­ത്തിൽ നി­ന്നു­ണ്ടാ­വു­ന്നി­ല്ലെ­ന്ന­തു് കാ­ണാ­തി­രി­ക്കാ­നാ­വി­ല്ല.

ഇ­ന്ത്യ ഒ­രൊ­റ്റ ഇ­ന്ത്യ­യ­ല്ലെ­ന്നും എ­ത്ര­യോ ഇ­ന്ത്യ­ക­ളാ­ണെ­ന്നു­മു­ള്ള യാ­ഥാർ­ത്ഥ്യം ശ­രാ­ശ­രി­ക്കാർ­ക്കു് ഉൾ­ക്കൊ­ള്ളാ­നാ­വി­ല്ല. അ­വർ­ക്കു് ഒരു ദേ­ശ­വും ഒരു നേ­താ­വും ഒരു ഭാ­ഷ­യും മതി. അ­തി­ന­പ്പു­റ­ത്തു­ള്ള വൈ­വി­ദ്ധ്യ­ങ്ങൾ അ­വ­രു­ടെ ചെറിയ മ­ന­സ്സു­കൾ­ക്കു് പി­ടി­ച്ചെ­ടു­ക്കാ­നാ­വു­ന്നി­ല്ല. ഫെ­ഡ­റ­ലി­സം സര്‍ഗ്ഗാ­ത്മ­ക­ത­യു­ടെ ആ­വി­ഷ്ക­ര­ണ­മാ­ണു്. ഫെ­ഡ­റ­ലി­സ­ത്തി­ന്റെ അൾ­ത്താ­ര അ­ധി­കാ­ര­ത്തി­ന്റെ ബ­ലി­യും വി­കേ­ന്ദ്രീ­ക­ര­ണ­വും ആ­വ­ശ്യ­പ്പെ­ടു­ന്നു­ണ്ടു്. കേ­ര­ള­ത്തെ കേ­ര­ള­മാ­യും ത­മി­ഴ­ക­ത്തെ ത­മി­ഴ­ക­മാ­യും കാ­ണു­ന്ന ഇ­ന്ത്യ­യാ­ണ­തു്. യോ­ജി­പ്പു­കൾ എ­ന്ന­തി­നേ­ക്കാൾ വി­യോ­ജി­പ്പു­ക­ളു­ടെ ഇ­ന്ത്യ. വി­യോ­ജി­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യ­മാ­ണു് ഫെ­ഡ­റ­ലി­സ­ത്തി­ന്റെ ആ­ത്മാ­വു്. ഒരു ത­ര­ത്തി­ലു­ള്ള ചോ­ദ്യം ചെ­യ്യ­ലും ശ­രാ­ശ­രി­ക്കാർ­ക്കു് സ­ഹി­ക്കാ­നാ­വി­ല്ല. അവർ ചോ­ദ്യം ചെ­യ്യു­ന്ന­വ­രെ നി­ശ്ശ­ബ്ദ­രാ­ക്കും, അർബൻ ന­ക്സ­ലു­കൾ എ­ന്നു് മുദ്ര കു­ത്തി തു­റു­ങ്കി­ല­ട­യ്ക്കും. സ്വാ­ത­ന്ത്ര്യ­മാ­ണു് ശ­രാ­ശ­രി­ക്കാ­രെ ഭ­യ­പ്പെ­ടു­ത്തു­ന്ന­തു്. ചോ­ദ്യം ചെ­യ്യാ­നു­ള്ള, വി­യോ­ജി­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യ­മാ­ണു് ജ­നാ­ധി­പ­ത്യ­ത്തി­ന്റെ അ­ടി­ത്ത­റ എന്ന സത്യം അവർ അ­ധി­കാ­ര­ത്തി­ന്റെ ഉ­രു­ക്കു­മു­ഷ്ടി­കൊ­ണ്ടു് മ­റ­ച്ചു­വെ­യ്ക്കും. ബി­ജെ­പി­യ്ക്കു­ള്ളിൽ പ്ര­ധാ­ന­മ­ന്ത്രി മോ­ദി­യോ­ടു് വി­യോ­ജി­പ്പു് പ്ര­ക­ടി­പ്പി­ക്കു­ന്ന സു­ബ്ര­ഹ്മ­ണ്യ സ്വാ­മി­യു­ടെ അവസ്ഥ നോ­ക്കു­ക. എല്‍കെ അ­ദ്വാ­നി­ക്കു് മാര്‍ഗ്ഗ നിര്‍ദ്ദേ­ശ­ക മ­ണ്ഡ­ലി­ലെ­ങ്കി­ലും സ്ഥാ­നം കി­ട്ടി. സ്വാ­മി­ക്കാ­ണെ­ങ്കിൽ അതു പോ­ലു­മി­ല്ല. മറ്റു വ­ഴി­യൊ­ന്നു­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് സ്വാ­മി ഇ­പ്പോ­ഴും ബി­ജെ­പി­യിൽ തു­ട­രു­ന്നു­വെ­ന്നു മാ­ത്രം. മോദി മ­ന്ത്രി­സ­ഭ­യിൽ മോ­ദി­യോ­ടു് എ­ന്തെ­ങ്കി­ലും കാ­ര്യം നേർ­ക്കു­നേർ നി­ന്നു് പറയാൻ കെൽ­പ്പു­ണ്ടാ­യി­രു­ന്ന നിതിൻ ഗ­ഡ്ക­രി­യും ഒ­തു­ക്ക­പ്പെ­ട്ടു. നേ­താ­വു് ചീ­റ്റ­കൾ­ക്കു് പേ­രി­ടാൻ പ­റ­ഞ്ഞാൽ അ­താ­വു­ന്നു ഏ­റ്റ­വും വലിയ രാജ്യ സേവനം.

ആ­ത്മ­ര­തി­യു­ടെ നിര്‍വൃ­തി

ഈ പ­രി­സ­ര­ത്തി­ലാ­ണു് നമ്മൾ വികെ ശ്രീ­രാ­മ­ന്റെ കു­ഴി­മ­ന്തി നി­രോ­ധ­നം കാ­ണേ­ണ്ട­തു്. മലയാള സാ­ഹി­ത്യം ഇ­ന്നി­പ്പോൾ ശ­രാ­ശ­രി­ക്കാ­രു­ടെ പി­ടി­യി­ലാ­ണു്. ശ­രാ­ശ­രി­യു­ടെ ആ­റാ­ട്ടെ­ന്നു് വി­ളി­ച്ചാൽ ഒ­ട്ടും തന്നെ അ­തി­ശ­യോ­ക്തി­യു­ണ്ടാ­വി­ല്ല. സം­സാ­രി­ക്കേ­ണ്ട സ­മ­യ­ത്തു് നി­ശ്ശ­ബ്ദ­ത പാ­ലി­ക്കു­ക­യും ഒരു വാ­ക്കു­പ­യോ­ഗി­ക്കേ­ണ്ടി­ട­ത്തു് പ­ത്തു് വാ­ക്കു­കൾ ഉ­പ­യോ­ഗി­ക്കു­ക­യു­മാ­ണു് ഈ ശ­രാ­ശ­രി­ക്കാ­രു­ടെ രീതി. ഇവർ ഏ­റ്റ­വും കൂ­ടു­തൽ പറയുക ഇ­വ­രെ­ക്കു­റി­ച്ചു ത­ന്നെ­യാ­വും. ആ­ത്മ­ര­തി­യാ­ണു് ഇ­വ­രു­ടെ ദൈ­വ­വും മതവും. സ്വ­ന്തം ര­ച­ന­ക­ളാ­യി­രി­ക്കും ഇവർ സദാ ഉ­ദ്ധ­രി­ക്കു­ക. മോദി ഭ­ര­ണ­കൂ­ടം ഞെ­ട്ടി­പ്പി­ക്കു­ന്ന­തു­പോ­ലെ ഞെ­ട്ടി­പ്പി­ക്കാൻ ആ­വി­ല്ലെ­ങ്കി­ലും മ­നു­ഷ്യ­രു­ടെ ലൈം­ഗി­കാ­വ­യ­ങ്ങ­ളു­ടെ പേ­രു­കൾ നാ­ഴി­ക­യ്ക്കു് നാല്‍പ­തു­വ­ട്ടം ഒരു കാ­ര്യ­വു­മി­ല്ലാ­തെ വി­ളി­ച്ചു­പ­റ­ഞ്ഞു് വാ­യ­ന­ക്കാ­രെ ഞെ­ട്ടി­ക്കാൻ നോ­ക്ക­ലാ­ണു് ഇ­വ­രു­ടെ മു­ഖ്യ­വി­നോ­ദം. ഭ­ര­ണ­കൂ­ടം കു­നി­യാൻ പ­റ­ഞ്ഞാൽ ഇവർ മു­ട്ടി­കു­ത്തി ഇഴയും. ഭ­ര­ണ­കൂ­ട­ത്തി­നും നേ­താ­വി­നും ക­റു­പ്പു് ഇ­ഷ്ട­മ­ല്ലെ­ങ്കിൽ ഇവർ ക­റു­ത്ത മാ­സ്കു­കൾ കൂ­ട്ട­ത്തോ­ടെ ക­ത്തി­ക്കും. ഭ­ര­ണ­കൂ­ടം കെ-​റെയിലിനായി ക­ള­ത്തി­ലി­റ­ങ്ങി­യാൽ ഇവർ ജ­പ്പാ­നി­ലെ­യും ചൈ­ന­യി­ലെ­യും ബു­ള്ള­റ്റ് ട്രെ­യി­നു­ക­ളിൽ സ­ഞ്ച­രി­ച്ചു് സെല്‍ഫി എ­ടു­ത്തു് സോ­ഷ്യൽ മീ­ഡി­യ­യിൽ കസറും.

ഇവരിൽ വ­ലി­യൊ­രു വി­ഭാ­ഗം ഇടതു പ­ക്ഷ­ക്കാ­രാ­ണെ­ന്നു് സ്വയം ന­ടി­ക്കു­ന്ന­വ­രാ­ണു്. പക്ഷേ, അ­ങ്ങു് കേ­ന്ദ്ര­ത്തിൽ സം­ഘ­പ­രി­വാ­റാ­ണു് ഭ­ര­ണ­കൂ­ട­ത്തെ നി­യ­ന്ത്രി­ക്കു­ന്ന­തെ­ന്ന­തി­നാൽ കേ­ര­ള­ത്തി­ലെ ശാ­ഖ­കൾ­ക്കു് മു­ന്നി­ലൂ­ടെ മു­ണ്ടു മ­ട­ക്കി­ക്കു­ത്തി ന­ട­ക്കാൻ പോലും ഇ­ക്കൂ­ട്ടർ­ക്കാ­വി­ല്ല. ഹി­ന്ദു­ത്വ­യു­ടെ പേരിൽ ന­ട­ക്കു­ന്ന അ­ക്ര­മ­സം­ഭ­വ­ങ്ങൾ ഈ വി­ഭാ­ഗ­ങ്ങൾ പൊ­തു­വെ കാ­ണാ­റി­ല്ല. കെകെ ശൈ­ല­ജ­യ്ക്കു് മ­ന്ത്രി സ്ഥാ­നം നി­ഷേ­ധി­ക്ക­പ്പെ­ട്ട­തി­ലോ, മ­ഗ്സ­സെ അ­വാര്‍ഡ് നി­ഷേ­ധി­ക്ക­പ്പെ­ടു­ന്ന­തി­ലോ, വിഎസ് അച്ച ്യു­താ­ന­ന്ദ­നെ ത­മ­സ്ക­രി­ക്കു­ന്ന­തി­ലോ, ന­വ­കേ­ര­ള വികസന രേ­ഖ­യു­ടെ പേരിൽ ഉന്നത വി­ദ്യാ­ഭ്യാ­സ മേഖല സ്വ­കാ­ര്യ­വ­ത്ക­രി­ക്കു­ന്ന­തി­ലോ ഇവർ ഒ­ര­ന്യാ­യ­വും കാ­ണി­ല്ല. ഇ­ങ്ങോ­ട്ടൊ­ന്നും പ­റ­യാ­ത്ത­വ­രു­ടെ മെ­ക്കി­ട്ടു­ക­യ­റു­ക, വീ­ണു­കി­ട­ക്കു­ന്ന­വ­രെ ച­വി­ട്ടി­ക്കൂ­ട്ടു­ക, നേ­താ­വി­ന്റെ അ­പ­ദാ­ന­ങ്ങൾ വാ­ഴ്ത്തു­ക എ­ന്ന­തി­ലാ­ണു് ഇവർ ആ­ന­ന്ദം ക­ണ്ടെ­ത്തു­ന്ന­തു്. ഇടതു സർ­ക്കാർ ഭ­ര­ണ­ത്തി­ലി­ല്ലാ­ത്ത­താ­ണു് പൊ­തു­വെ ഇ­വർ­ക്കു് സൗ­ക­ര്യം. അ­പ്പോൾ പി­ന്നെ ഓരോ ദി­വ­സ­വും ഇവർ ക­ലാ­പ­ങ്ങൾ­ക്കു് പുതു പാ­ഠ­ങ്ങൾ ച­മ­യ്ക്കും. ഇടതു് സർ­ക്കാർ ഭ­ര­ണ­മേ­റു­ക­യും, പി­ണ­റാ­യി­യെ­പ്പോ­ലൊ­രാൾ മു­ഖ്യ­മ­ന്ത്രി­യാ­വു­ക­യും ചെ­യ്താൽ പി­ന്നെ ഇവർ പൊ­തു­വെ മൗ­നി­ക­ളാ­വു­ക­യാ­ണു് പ­തി­വു്. സാ­മൂ­ഹി­ക മാ­ദ്ധ്യ­മ­ങ്ങൾ വ­ന്ന­തു­കൊ­ണ്ടു് ര­ക്ഷ­പ്പെ­ട്ട കൂ­ട്ടർ കൂ­ടി­യാ­ണി­വര്‍. എ­ന്തെ­ഴു­തി­യാ­ലും ഇ­പ്പോൾ പ്ര­സി­ദ്ധീ­ക­രി­ക്കാൻ വേ­റെ­യാ­രു­ടെ­യും സഹായം ആ­വ­ശ്യ­മി­ല്ല. സ്വ­ന്തം ഫെ­യ്സ്ബു­ക്ക് പേജിൽ എ­ന്തു് തോ­ന്നി­വാ­സ­വും എ­ഴു­തി­യി­ടാം എ­ന്ന­താ­ണു് ഇവരെ ഇ­പ്പോൾ ജീ­വി­ക്കാൻ പ്രേ­രി­പ്പി­ക്കു­ന്ന­തു്.

അ­ന­ന്ത­പു­രി­യിൽ പ­ത്മ­നാ­ഭ­ദാ­സൻ, മ­ല­ബാ­റിൽ വാ­ഗ്ഭ­ടാ­ന­ന്ദ ശി­ഷ്യൻ

ഭ­ര­ണ­കൂ­ട­ത്തെ വി­മര്‍ശി­ക്ക­ണ­മെ­ങ്കിൽ ന­ട്ടെ­ല്ലും സ്വ­ഭാ­വ ദാർ­ഢ്യ­വും വേണം. അ­തി­ല്ലാ­തെ വ­രു­മ്പോൾ മാ­വേ­ലി­യാ­ണോ വാ­മ­ന­നാ­ണോ വ­ലു­തു് എന്ന വി­ഷ­യ­ത്തിൽ ഉ­പ­ന്യാ­സ­മെ­ഴു­താം. കേ­ര­ള­ത്തി­ന്റെ പ്രാ­ചീ­ന­ത­യും ശ്രീ­നാ­രാ­യ­ണ ഗു­രു­വും എന്ന ത­ല­ക്കെ­ട്ടിൽ ഒ­രെ­ണ്ണം വെ­ച്ചു­കാ­ച്ചി­യാൽ എ­സ്എൻ­ഡി­പി യോ­ഗ­ങ്ങ­ളിൽ ആ­സ്ഥാ­ന പ്രാ­സം­ഗി­ക­നാ­യി പ്ര­തി­ഷ്ഠി­ക്ക­പ്പെ­ടും. എൻ­എ­സ്എ­സ്സി­ലാ­ണു് ക­യ­റി­പ്പ­റ്റേ­ണ്ട­തെ­ങ്കിൽ മ­ന്ന­ത്തു് പ­ദ്മ­നാ­ഭ­നും കേരള ന­വോ­ത്ഥാ­ന­വും എ­ന്നാ­വും സൃ­ഷ്ടി­യു­ടെ ശീര്‍ഷ­കം. തി­രു­വ­ന­ന്ത­പു­ര­ത്തെ­ത്തു­മ്പോൾ പ­ത്മ­നാ­ഭ ദാ­സ­നും മ­ല­ബാ­റിൽ വാ­ഗ്ഭ­ടാ­ന­ന്ദ ശി­ഷ്യ­നു­മാ­വും. ഭ­ര­ണ­കൂ­ട­ത്തെ വി­മര്‍ശി­ക്കാ­നാ­വു­ന്നി­ല്ല എ­ന്ന­താ­ണു് അ­ടു­ത്തി­ടെ­യാ­യി ഇ­ക്കൂ­ട്ടർ നേ­രി­ടു­ന്ന വ­ലി­യൊ­രു പ്ര­തി­സ­ന്ധി. അ­ങ്ങ­നെ വ­രു­മ്പോൾ ഏ­റ്റ­വും എ­ളു­പ്പം കു­ഴി­മ­ന്തി­യു­ടെ മെ­ക്കി­ട്ടു­ക­യ­റു­ക എ­ന്ന­താ­ണു്. മെ­യ്യ­ന­ങ്ങി ഒരു പ­ണി­യു­മെ­ടു­ക്കാ­ത്ത­തു­കൊ­ണ്ടു് പൊ­തു­വെ ഇ­ക്കൂ­ട്ടർ­ക്കു് വി­ശ­പ്പു കു­റ­വാ­യി­രി­ക്കും. അ­പ്പോൾ പി­ന്നെ നാടായ നാടു മു­ഴു­വൻ കു­ഴി­മ­ന്തി­ക്ക­ട­കൾ ഉ­യർ­ന്നു­വ­രി­ക­യും ജനം യ­ഥേ­ഷ്ടം ഭ­ക്ഷ­ണം ക­ഴി­ക്കു­ക­യും ചെ­യ്യു­ന്ന­തു് കാ­ണു­മ്പോൾ ഇവർ അ­സ്വ­സ്ഥ­രാ­വു­ക­യും കു­ഴി­മ­ന്തി­ക്കെ­തി­രെ കലാപം പ്ര­ഖ്യാ­പി­ക്കു­ക­യും ചെ­യ്യും. ആ­ശ­യ­ത്തെ ആശയം കൊ­ണ്ടാ­ണെ­തിർ­ക്കേ­ണ്ട­തു് എ­ന്നു് അ­ധ­ര­വ്യാ­യാ­മം ന­ട­ത്തു­ന്ന ഇ­ക്കൂ­ട്ടർ ഉ­ള്ളി­ന്റെ­യു­ള്ളിൽ ചി­ന്തി­ക്കു­ന്ന­തു് ഏ­കാ­ധി­പ­തി­യാ­വു­ന്ന­തി­നെ­ക്കു­റി­ച്ചും നി­രോ­ധ­ന­ങ്ങ­ളെ­ക്കു­റി­ച്ചു­മാ­ണു്. ഒരു ദി­വ­സ­മെ­ങ്കിൽ ഒരു ദിവസം മു­ണ്ടു­ടു­ത്ത മോ­ദി­യാ­വ­ണം എ­ന്ന­താ­ണി­വ­രു­ടെ സ്വ­പ്ന­വും അ­ഭി­ലാ­ഷ­വും.

ഇ­ങ്ങ­നെ­യൊ­രു ഉള്‍വി­ളി­യി­ലാ­യി­രി­ക്ക­ണം ശ്രീ­രാ­മൻ കു­ഴി­മ­ന്തി­യ്ക്കെ­തി­രെ പ­ട­പ്പു­റ­പ്പാ­ടു് ന­ട­ത്തി­യ­തു്. സാ­ധാ­ര­ണ സം­ഗ­തി­ക­ളെ പു­ച്ഛി­ക്കു­ന്ന­വ­രാ­ണു് ശ­രാ­ശ­രി­ക്കാർ എ­ന്നു് റഷ്യൻ എ­ഴു­ത്തു­കാ­രൻ പാ­സ്റ്റര്‍നാ­ക്ക് ഒരു ലേ­ഖ­ന­ത്തിൽ പ­റ­യു­ന്നു­ണ്ടു്. കു­ഴി­മ­ന്തി ഇ­പ്പോൾ ഒരു സാ­ധാ­ര­ണ കേരള ഭ­ക്ഷ്യ­വി­ഭ­വം പോ­ലെ­യൊ­ണു്. സാ­മ്പാ­റും പൊ­റോ­ട്ട­യും പോലെ കു­ഴി­മ­ന്തി­യും ന­മ്മു­ടെ നി­ത്യേ­ന­യു­ള്ള ജിവിത വ്യ­വ­ഹാ­ര­ങ്ങ­ളിൽ ഇ­ടം­പി­ടി­ച്ചു­ക­ഴി­ഞ്ഞു. സ്വാ­ഭാ­വി­ക­ത­യു­ടെ തി­ര­സ്ക­ര­ണ­മാ­ണു് ശ­രാ­ശ­രി­ക്കാ­രു­ടെ വി­നോ­ദം. സ്വാ­ഭാ­വി­ക­ത­ക­ളിൽ അല്ല നാ­ട്യ­ങ്ങ­ളി­ലാ­ണു് ശ­രാ­ശ­രി­ക്കാർ­ക്കു കമ്പം. ഈ നാ­ട്യ­ങ്ങ­ളാ­ണു് കു­ഴി­മ­ന്തി നി­രോ­ധി­ക്ക­പ്പെ­ടേ­ണ്ട പേ­രാ­ണു് എന്ന ചി­ന്ത­യു­ടെ ഉ­റ­വി­ടം. സാ­ധാ­ര­ണ­ഗ­തി­യിൽ ചാ­യ­ക്കോ­പ്പ­യിൽ (ശ്രീ­രാ­മ­ന്റെ ഫെ­യ്സ്ബു­ക്ക് പേജിൽ) ഒ­തു­ങ്ങു­ക­യും ഒ­ടു­ങ്ങു­ക­യും ചെ­യ്യേ­ണ്ട മൈനർ ല­ഹ­ള­യാ­യി­രു­ന്നു ഇതു്. പക്ഷേ, ന­മ്മു­ടെ നാ­ട്ടി­ലെ സാം­സ്കാ­രി­ക ഇ­ട­നി­ല­ക്കാ­രു­ടെ വി­ചാ­രം ഈ ലോ­ക­ത്തു­ള്ള എല്ലാ സം­ഭ­വ­ങ്ങ­ളി­ലും അ­വ­രു­ടെ പ്ര­തി­ക­ര­ണ­ത്തി­നാ­യി നാടും നാ­ട്ടു­കാ­രും കാ­തോർ­ക്കു­ന്നു­ണ്ടെ­ന്നാ­ണു്. ഈ വി­കാ­രം പ­ത­ഞ്ഞു­യ­രു­മ്പോൾ തെ­ക്കും വ­ട­ക്കും ന­ടു­ക്കു­മു­ള്ള സാം­സ്കാ­രി­ക പു­രു­ഷു­ക്ക­ളും വനിതാ ര­ത്ന­ങ്ങ­ളും കു­ഴി­മ­ന്തി­യെ നാലു പ­റ­ഞ്ഞി­ട്ടു­ത­ന്നെ എ­ന്നു് ബാ­ക്കി­കാ­ര്യം എ­ന്നു് തീ­രു­മാ­നി­ക്കു­ന്നു. ആ­ദ്യ­ത്തെ അടി ആ­രാ­ണു് കൊ­ടു­ക്കു­ന്ന­തെ­ന്ന­താ­ണു് സംഗതി വൈ­റ­ലാ­ക്കു­ക. അ­പ്പോൾ പി­ന്നെ ആദ്യം അ­ടി­ക്കു­ക, പി­ന്നീ­ടു് ചി­ന്തി­ക്കു­ക എ­ന്ന­താ­ണു് രീതി. അ­ങ്ങി­നെ­യാ­ണു് ആ­ദ്യ­ത്തെ പ്ര­തി­ക­ര­ണ­ങ്ങൾ പാളം തെ­റ്റു­ന്ന­തും മാ­പ്പു് ചോ­ദി­ക്ക­ലി­ലും കൂ­ട്ട­ക്ക­ര­ച്ചി­ലി­ലും ക­ലാ­ശി­ക്കു­ന്ന­തും. എ­നി­ക്കു് പി­ടി­ക്കാ­ത്ത ഒരു വാ­ക്കു­ണ്ടെ­ങ്കിൽ അതു് മാ­പ്പാ­ണെ­ന്നു് വി­ജ­യ­കാ­ന്തി­ന്റെ ഒരു ക­ഥാ­പാ­ത്രം ഒരു തമിഴ് സി­നി­മ­യിൽ പ­റ­യു­ന്ന­തു് ഇ­ക്കൂ­ട്ട­രെ മുൻ­കൂ­ട്ടി­ക്ക­ണ്ടു­കൊ­ണ്ടാ­യി­രി­ക്ക­ണം.

അ­ടൂ­രും എ­ലി­പ്പ­ത്താ­യ­വും

രാ­ഷ്ട്രീ­യം, സാ­ഹി­ത്യം, കല, മാ­ദ്ധ്യ­മ­ങ്ങൾ എ­ന്നി­ങ്ങ­നെ സമസ്ത മേ­ഖ­ല­ക­ളി­ലും ഇ­ന്നി­പ്പോൾ വികെ ശ്രീ­രാ­മ­ന്മാ­രു­ടെ ക­ലാ­പ­മാ­ണു്. ത­ല്ലു­മാ­ല എന്ന സിനിമ എ­ടു­ക്കു­ക. ഒരു ശ­രാ­ശ­രി സി­നി­മ­യ്ക്ക­പ്പു­റ­ത്തു് പു­തു­താ­യി ഒ­ന്നും മു­ന്നോ­ട്ടു­വെ­യ്ക്കാ­നി­ല്ലാ­ത്ത ക­ലാ­പ­രി­പാ­ടി­യാ­ണി­തു്. ശ്രീ­രാ­മൻ കു­ഴി­മ­ന്തി­യു­ടെ മെ­ക്കി­ട്ടാ­ണു് ക­യ­റി­യ­തെ­ങ്കിൽ ഈ സിനിമ ക­ശാ­പ്പു് ചെ­യ്യു­ന്ന­തു് സാ­മാ­ന്യ യു­ക്തി­യാ­ണു്. ത­ല്ലു­മാ­ല­യും ക­ടു­വ­യു­മൊ­ക്കെ കാ­ണു­മ്പോ­ഴാ­ണു് അടൂർ ഗോ­പാ­ല­കൃ­ഷ്ണൻ ഇ­പ്പോ­ഴും മ­ല­യാ­ള­ത്തി­ലെ ഏ­റ്റ­വും മി­ക­ച്ച സം­വി­ധാ­യ­ക­നാ­യി തു­ട­രു­ന്ന­തെ­ന്തു­കൊ­ണ്ടാ­ണെ­ന്നും എ­ലി­പ്പ­ത്താ­യം ഇ­പ്പോ­ഴും മ­ല­യാ­ള­ത്തി­ലെ ഏ­റ്റ­വും മി­ക­ച്ച സി­നി­മ­യാ­യി തു­ട­രു­ന്ന­തു് എ­ന്തു­കൊ­ണ്ടാ­ണെ­ന്നും മ­ന­സ്സി­ലാ­വു­ന്ന­തു്. ഹോ­ളി­വു­ഡ്ഡ് സം­വി­ധാ­യ­കൻ ക്വ­ന്റ ിൻ ട­റാ­ന്റി­നോ­യു­ടെ സി­നി­മ­കൾ കാ­ണു­ന്ന­തു­വ­രെ മാ­ത്ര­മേ ത­ല്ലു­മാ­ല­യു­ടെ വ്യാ­ക­ര­ണം ന­മ്മ­ളെ ഭ്ര­മി­പ്പി­ക്കു­ക­യു­ള്ളു. ഇം­ഗ്ളി­ഷ് കവി കോ­ള­റി­ഡ്ജി­നെ­ക്കു­റി­ച്ചു് ഉ­യർ­ന്ന ഒരു ആ­ക്ഷേ­പം അ­ദ്ദേ­ഹ­ത്തി­നു് ഒ­റി­ജി­ന­ലും അ­നു­ക­ര­ണ­വും തി­രി­ച്ച­റി­യാ­നാ­വാ­താ­യി എ­ന്ന­താ­യി­രു­ന്നു. വലിയ ചി­ന്ത­കൾ എന്ന നി­ല­യിൽ കോ­ള­റി­ഡ്ജ് അ­വ­ത­രി­പ്പി­ച്ചി­രു­ന്ന ആ­ശ­യ­ങ്ങൾ പലതും ജര്‍മ്മൻ ത­ത്ത്വ ചി­ന്ത­ക­രു­ടേ­താ­യി­രു­ന്നു. ന­മ്മു­ടെ സി­നി­മാ­ക്കാ­രിൽ ഭൂ­രി­പ­ക്ഷ­വും ഇ­പ്പോൾ ഇ­ത്ത­ര­ത്തിൽ അ­നു­ക­ര­ണ­ങ്ങ­ളു­ടെ അ­നു­ക­ര­ണ­ങ്ങ­ളാ­ണു്. ഹോ­ളി­വു­ഡ് സം­വി­ധാ­യ­കൻ ഫ്രാൻ­സി­സ് ഫോഡ് ക­പ്പോ­ള­യു­ടെ ഗോ­ഡ്ഫാ­ദ­റി­നെ അ­നു­ക­രി­ക്കാ­ത്ത ഒരു മാഫിയ സി­നി­മ­യും ഈ ഭൂമി മ­ല­യാ­ള­ത്തിൽ ഇ­റ­ങ്ങി­യി­ട്ടി­ല്ല.

അ­ടൂ­രി­ന്റെ­യും സ­ത്യ­ജി­ത് റേ­യു­ടെ­യും ഋ­ത്വി­ക് ഘ­ട്ട­ക്കി­ന്റെ­യും സി­നി­മ­കൾ കാണുക എ­ന്ന­താ­ണു് ത­ല്ലു­മാ­ല­ക്കാ­രും ക­ടു­വ­ക്കാ­രു­മൊ­ക്കെ ചെ­യ്യേ­ണ്ട­തു്. സാ­ഹി­ത്യം ന­ന്നാ­വ­ണ­മെ­ങ്കിൽ എംപി നാ­രാ­യ­ണ­പി­ള്ള­യെ വാ­യി­ക്കു­ക എ­ന്ന­താ­ണു് പെ­ട്ടെ­ന്നു ചെ­യ്യാ­വു­ന്ന കാ­ര്യം. സാ­മൂ­ഹ്യ ശാ­സ്ത്ര­ജ്ഞ­നാ­യ പ്രെ­ാ­ഫ­സർ എം കു­ഞ്ഞാ­മ­ന്റെ ‘എ­തി­രു് ’ എ­ന്നു് പേ­രു­ള്ള ആ­ത്മ­ക­ഥ വാ­യി­ച്ചാ­ലും മീ­ഡി­യൊ­ക്രി­റ്റി­യെ മ­റി­ക­ട­ക്കു­ന്ന­തി­നു­ള്ള രാ­സ­വി­ദ്യ­കൾ പി­ടി­കി­ട്ടും. കേരള രാ­ഷ്ട്രീ­യ­ത്തിൽ മീ­ഡി­യൊ­ക്രി­റ്റി മ­റി­ക­ട­ന്ന­വ­രെ­ക്കു­റി­ച്ചു് പറയാൻ പ­റ­ഞ്ഞാൽ ഓര്‍മ്മ­യി­ലേ­ക്കു കയറി വ­രു­ന്ന രണ്ടു പേ­രു­കൾ കെ ദാ­മോ­ദ­ര­ന്റേ­തും വിഎസ് അച്ച ്യു­താ­ന­ന്ദ­ന്റേ­തു­മാ­ണു്. പാർ­ട്ടി­ക്കു­ള്ളിൽ ഉ­യർ­ത്തി­യ വി­യോ­ജി­പ്പു­ക­ളും ക­ലാ­പ­വു­മാ­ണു് ഇ­രു­വ­രെ­യും ശ­രാ­ശ­രി­യിൽ നി­ന്നു് മു­ക­ളി­ലേ­ക്കു­യർ­ത്തു­ന്ന മുഖ്യ ഘടകം. ആദ്യ ഇ­എം­എ­സ് മ­ന്ത്രി­സ­ഭ­യു­ടെ കാ­ല­ത്തു് 1958 ജൂ­ലാ­യ് 26 നു് കൊ­ല്ല­ത്തി­ന­ടു­ത്തു് ച­ന്ദ­ന­ത്തോ­പ്പി­ലെ ക­ശു­വ­ണ്ടി ഫാ­ക്ട­റി തൊ­ഴി­ലാ­ളി­ക്കു­നേ­രെ പോ­ലി­സ് ന­ട­ത്തി­യ വെ­ടി­വെ­യ്പിൽ ര­ണ്ടു് പേർ കൊ­ല്ല­പ്പെ­ട്ടു. തി­രു­വ­ന­ന്ത­പു­ര­ത്തു് അ­വി­ഭ­ക്ത ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി (1964-​ലാണു് ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി ര­ണ്ടാ­യി പി­രി­ഞ്ഞ­തു്) ആ­സ്ഥാ­ന­ത്തു് പാർ­ട്ടി­യു­ടെ സം­സ്ഥാ­ന സമിതി യോഗം ന­ട­ക്കു­ന്ന­തി­നി­ട­യി­ലാ­ണു് ഈ വാർ­ത്ത എ­ത്തി­യ­തെ­ന്നു് ദാ­മോ­ദ­രൻ ഇടതു് ചി­ന്ത­ക­നും എ­ഴു­ത്തു­കാ­ര­നു­മാ­യ താ­രി­ഖ് അ­ലി­ക്ക് നല്‍കി­യ അ­ഭി­മു­ഖ­ത്തിൽ പ­റ­യു­ന്നു­ണ്ടു്.

കെ ദാ­മോ­ദ­ര­നും വി­എ­സ്സും
images/Kdamodaran.jpg
ദാ­മോ­രൻ

ക­മ്മ്യൂ­ണി­സ്റ്റ് മ­ന്ത്രി­സ­ഭ ഭ­രി­ക്കു­മ്പോൾ തൊ­ഴി­ലാ­ളി­ക­ളെ പോ­ലി­സ് വെ­ടി­വെ­ച്ചു കൊ­ല്ലു­ന്നു­വെ­ന്ന­തു് ഞെ­ട്ട­ലോ­ടെ­യാ­ണു് സ­ഖാ­ക്കൾ കേ­ട്ട­തെ­ന്നു് ദാ­മോ­രൻ പ­റ­യു­ന്നു. പോ­ലി­സ് വെ­ടി­വെ­യ്പു് ഒ­രി­ക്ക­ലും ന്യാ­യീ­ക­രി­ക്കാ­നാ­വി­ല്ലെ­ന്നാ­യി­രു­ന്നു സം­സ്ഥാ­ന സമിതി ആ­ദ്യ­മെ­ടു­ത്ത നി­ല­പാ­ടു്. പക്ഷേ, ചര്‍ച്ച മു­റു­കി­യ­തോ­ടെ നി­ല­പാ­ടു് മാ­റി­മ­റി­ഞ്ഞു. ക­മ്മ്യൂ­ണി­സ്റ്റ് ഭ­ര­ണ­ത്തി­നെ­തി­രെ വി­മോ­ച­ന സമരം ന­ട­ക്കു­ന്ന സ­മ­യ­മാ­യി­രു­ന്നു അതു്. ഈ ഘ­ട്ട­ത്തിൽ പോ­ലി­സി­ന്റെ മ­നോ­വീ­ര്യം കെ­ടു­ത്തി­യാൽ അതു് ക­മ്മ്യൂ­ണി­സ്റ്റ് മ­ന്ത്രി­സ­ഭ­യെ ബാ­ധി­ക്കു­മെ­ന്നും അ­തു­കൊ­ണ്ടു് സമരം ന­ട­ത്തി­യ ആർ­എ­സ്പി­ക്കെ­തി­രെ­യാ­ണു് സിപിഐ വി­മർ­ശ­ന­മു­യർ­തേ­ണ്ട­തെ­ന്നും ചർ­ച്ച­യ്ക്കൊ­ടു­വിൽ പാർ­ട്ടി തീ­രു­മാ­നി­ച്ചു. ച­ന്ദ­ന­ത്തോ­പ്പി­ലെ­ത്തി ഇ­ക്കാ­ര്യ­ങ്ങൾ വി­ശ­ദീ­ക­രി­ക്കു­ന്ന­തി­നു് പാർ­ട്ടി അന്നു നി­യോ­ഗി­ച്ച­തു് കെ ദാ­മോ­ദ­ര­നെ­യാ­ണു്. പാർ­ട്ടി­യു­ടെ നി­ല­പാ­ടി­നോ­ടു് യോ­ജി­ക്കാ­നാ­വി­ല്ലെ­ന്നും അ­തു­കൊ­ണ്ടു തന്നെ ആ നി­ല­പാ­ടു് ന്യാ­യീ­ക­രി­ച്ചു് പ്ര­സം­ഗി­ക്കാ­നാ­വി­ല്ലെ­ന്നും ദാ­മോ­ദ­രൻ നേ­തൃ­ത്വ­ത്തോ­ടു് പ­റ­ഞ്ഞു. പക്ഷേ, പാർ­ട്ടി നി­ല­പാ­ടു് ക­ടു­പ്പി­ച്ച­തോ­ടെ ദാ­മോ­ദ­രൻ വ­ഴ­ങ്ങി. അ­ടു­ത്ത ദിവസം ച­ന്ദ­ന­ത്തോ­പ്പി­ലെ­ത്തി ആർ­എ­സ്പി­യെ വി­മര്‍ശി­ച്ചു് സം­സാ­രി­ച്ചു. അ­ന്നു് രാ­ത്രി ത­നി­ക്കു­റ­ങ്ങാൻ ക­ഴി­ഞ്ഞി­ല്ലെ­ന്നും ഒരു കാ­ര­ണ­വു­മി­ല്ലാ­തെ ഭാ­ര്യ­യോ­ടു് ത­ട്ടി­ക്ക­യ­റി­യെ­ന്നും ദാ­മോ­ദ­രൻ വ്യ­ക്ത­മാ­ക്കു­ന്നു. അ­ടു­ത്ത ദിവസം മറ്റു സ്ഥ­ല­ങ്ങ­ളി­ലും പ്ര­സം­ഗി­ക്ക­ണ­മെ­ന്ന പാർ­ട്ടി ആ­വ­ശ്യ­പ്പെ­ട്ട­പ്പോൾ ദാ­മോ­ദ­രൻ നി­ര­സി­ച്ചു. പാർ­ട്ടി നി­ല­പാ­ടി­നോ­ടു് യോ­ജി­ക്കാ­നാ­വി­ല്ലെ­ന്നു് ത­റ­പ്പി­ച്ചു് പ­റ­ഞ്ഞ­തോ­ടെ പാർ­ട്ടി ദാ­മോ­ദ­ര­നെ പി­ന്നീ­ടു് നിര്‍ബ്ബ­ന്ധി­ച്ചി­ല്ല.

images/Boris_Pasternak.jpg
ബോ­റി­സ് പാ­സ്റ്റര്‍നാ­ക്

1956-ൽ സോ­വി­യ­റ്റ് യൂ­ണി­യൻ സ­ന്ദര്‍ശി­ച്ച­പ്പോൾ അ­ന്ന­ത്തെ സോ­വി­യ­റ്റ് യൂ­ണി­യ­നി­ലെ പ­ര­മോ­ന്ന­ത നേ­താ­വു് ക്രൂ­ഷ്ചേ­വു­മാ­യി ന­ട­ത്തി­യ സം­ഭാ­ഷ­ണ­വും മീ­ഡി­യൊ­ക്രി­റ്റി­യെ കെ ദാ­മോ­ദ­രൻ എ­ങ്ങി­നെ­യാ­ണു് മ­റി­ക­ട­ക്കു­ന്ന­തെ­ന്നു് വ്യ­ക്ത­മാ­ക്കും. താ­ഷ്കെ­ന്റിൽ ഒരു ബാലെ കാണാൻ എ­ത്തി­യ­പ്പോൾ ദാ­മോ­ദ­ര­ന്റെ തൊ­ട്ട­ടു­ത്ത ക­സേ­ര­യിൽ വ­ന്നി­രു­ന്ന­തു് ക്രൂ­ഷ്ചേ­വാ­യി­രു­ന്നു. മ­ന­സ്സി­ലു­ണ്ടാ­യി­രു­ന്ന ചില സം­ശ­യ­ങ്ങൾ ദൂ­രീ­ക­രി­ക്കാൻ ഇതു ത­ന്നെ­യാ­ണു് അവസരം എന്നു കരുതി ദാ­മോ­ദ­രൻ ക്രൂ­ഷ്ചേ­വി­നോ­ടു് സം­ഭാ­ഷ­ണം തു­ട­ങ്ങി. ബോ­റി­സ് പാ­സ്റ്റര്‍നാ­ക്കി ന്റെ നോ­വല്‍, ഡോ­ക്ടർ ഷി­വാ­ഗൊ, സോ­വി­യ­റ്റ് ഭ­ര­ണ­കൂ­ടം നി­രോ­ധി­ച്ച­തു് എ­ങ്ങി­നെ ന്യാ­യീ­ക­രി­ക്കാ­നാ­വും എ­ന്നാ­ണു് ദാ­മോ­ദ­രൻ ക്രൂ­ഷ്ചേ­വി­നോ­ടു് ചോ­ദി­ച്ച­തു്. വി­പ്ല­വം ക­ഴി­ഞ്ഞു് നാലു പ­തി­റ്റാ­ണ്ടു­കൾ പി­ന്നി­ട്ടി­ട്ടും ക­മ്മ്യൂ­ണി­സ്റ്റ് ഭ­ര­ണ­കൂ­ടം ഒരു നോ­വ­ലി­നെ എ­ന്തി­നാ­ണു് പേ­ടി­ക്കു­ന്ന­തെ­ന്നും ദാ­മോ­ദ­രൻ ചോ­ദി­ച്ചു. പാ­സ്റ്റര്‍നാ­ക്ക് മു­ന്നോ­ട്ടു­വെ­യ്ക്കു­ന്ന രാ­ഷ്ട്രീ­യ­ത്തോ­ടു് വി­യോ­ജി­പ്പു­ള്ള­പ്പോൾ തന്നെ നി­രോ­ധ­നം അം­ഗീ­ക­രി­ക്കാ­നാ­വി­ല്ലെ­ന്നാ­യി­രു­ന്നു ദാ­മോ­ദ­ര­ന്റെ നി­ല­പാ­ടു്. ദാ­മോ­ദ­രൻ ഉ­യർ­ത്തി­യ ചോ­ദ്യ­ങ്ങൾ­ക്കു മു­ന്നിൽ കൃ­ത്യ­മാ­യ ഉ­ത്ത­ര­മി­ല്ലാ­തെ വ­ന്ന­പ്പോൾ ക്രൂ­ഷ്ചേ­വ് ഒ­ടു­വിൽ ത­ടി­യൂ­രി­യ­തു് ന­മു­ക്കു് ബാലെ കാ­ണു­ന്ന­തിൽ ശ്ര­ദ്ധി­ക്കാം എന്നു പ­റ­ഞ്ഞു­കൊ­ണ്ടാ­ണു്.

2015 ഫെ­ബ്രു­വ­രി­യിൽ ആ­ല­പ്പു­ഴ­യിൽ നടന്ന സി­പി­എം സം­സ്ഥാ­ന സ­മ്മേ­ള­ന­ത്തിൽ നി­ന്നു് ഇ­റ­ങ്ങി­പ്പോ­യ വി­എ­സ്സും അ­ധി­കാ­ര­ത്തി­നും ജ­നാ­ധി­പ­ത്യ വി­രു­ദ്ധ­ത­യ്ക്കു­മെ­തി­രെ കൃ­ത്യ­മാ­യ നി­ല­പാ­ടെ­ടു­ക്കു­ക­യാ­യി­രു­ന്നു. പാർ­ട്ടി­ക്കെ­തി­രെ ക­ലാ­പ­മു­യർ­ത്തി­യ വിമത നേ­താ­വു് ടിപി ച­ന്ദ്ര­ശേ­ഖ­ര­ന്റെ വധം ഉള്‍പ്പെ­ടെ­യു­ള്ള വി­ഷ­യ­ങ്ങ­ളിൽ പാർ­ട്ടി സ്വീ­ക­രി­ച്ച നി­ല­പാ­ടി­നെ­തി­രെ­യാ­യി­രു­ന്നു വി­എ­സ്സി­ന്റെ പ­ട­പ്പു­റ­പ്പാ­ടു്. പാർ­ട്ടി അ­ച്ച­ട­ക്ക­വും അ­ധി­കാ­ര­വും ഈ വി­ധ­ത്തിൽ വെ­ല്ലു­വി­ള­ക്ക­പ്പെ­ട്ട മ­റ്റൊ­രു നടപടി സി­പി­എ­മ്മി­ന്റെ ച­രി­ത്ര­ത്തിൽ അ­ധി­ക­മു­ണ്ടാ­വി­ല്ല. ന്യാ­യ­മെ­ന്നു­റ­പ്പു­ള്ള ഒരു കാ­ര്യ­ത്തിൽ ഭൂ­രി­പ­ക്ഷ­ത്തി­നെ­തി­രെ നീ­ങ്ങാൻ ശ­രാ­ശ­രി­ക്കാർ­ക്കു് ഒ­രി­ക്ക­ലും ആ­വി­ല്ല. ഇ­വി­ടെ­യാ­ണു് കെ ദാ­മോ­ദ­ര­നും വി­എ­സ്സും ശ­ര­ശാ­രി­യു­ടെ കൊ­ത്ത­ള­ങ്ങൾ പൊ­ളി­ച്ചു­മാ­റ്റു­ന്ന­തു്. ഇ­ത്ത­രം വി­യോ­ജി­പ്പു­കൾ ഇ­പ്പോൾ ഒ­രി­ട­ത്തും കാ­ണാ­നി­ല്ല. അ­ന്യാ­യ­മാ­യ നി­യ­മ­ങ്ങൾ ലം­ഘി­ക്കു­ക തന്നെ വേ­ണ­മെ­ന്ന­തിൽ ഗാ­ന്ധി­ജി­ക്കു് ത­രി­മ്പും സം­ശ­യ­മു­ണ്ടാ­യി­രു­ന്നി­ല്ല. പക്ഷേ, പൗ­ര­ത്വ ഭേ­ദ­ഗ­തി നി­യ­മ­ത്തി­നെ­തി­രെ ഒരു ചെ­റു­വി­രൽ പോലും ഉ­യർ­ത്താൻ ബി­ജെ­പി­ക്കു­ള്ളിൽ ആ­രു­മു­ണ്ടാ­വി­ല്ല. പാർ­ട്ടി­കൾ ആൾ­ക്കൂ­ട്ട­മാ­യി ചു­രു­ങ്ങു­ക­യും മീ­ഡി­യൊ­ക്രി­റ്റി­യു­ടെ ഉ­പാ­സ­ക­രാ­യി മാ­റു­ക­യും ചെ­യ്യു­മ്പോൾ ദാ­മോ­ദ­ര­ന്മാ­രും വി­എ­സ്സു­മാ­രും തൊ­ട്ടു­കൂ­ടാ­ത്ത­വ­രും തീ­ണ്ടി­ക്കൂ­ടാ­ത്ത­വ­രു­മാ­വു­ന്നു.

സം­സാ­രി­ക്കു­ന്ന തവള

അ­ധി­കാ­രം പ്ര­ദര്‍ശി­പ്പി­ക്കു­ന്ന­വ­രാ­ണു് ശ­രാ­ശ­രി­ക്കാര്‍. ത­ങ്ങൾ­ക്കു് കീ­ഴെ­യു­ള്ള­വ­രെ ഇവർ അ­ധി­കാ­രം കൊ­ണ്ടു് ഞെ­രു­ക്കും. അ­തേ­സ­മ­യം ത­ങ്ങൾ­ക്കു് മു­ക­ളി­ലു­ള്ള­വർ അ­ധി­കാ­രം പ്ര­യോ­ഗി­ക്കു­മ്പോൾ ഇവർ അ­ടി­മ­ക­ളാ­വു­ക­യും അ­ടി­മ­ത്ത­മാ­ണു് ആ­ന­ന്ദം എ­ന്നു് ഉ­ദ്ഘോ­ഷി­ക്കു­ക­യും ചെ­യ്യും. ഒരു ജി­ദ്ദു കൃ­ഷ്ണ­മൂർ­ത്തി­യോ ഓഷോ ര­ജ­നീ­ഷോ ഇ­വ­രു­ടെ ജ­നു­സ്സു­ക­ളിൽ നി­ന്നു് ഉ­ട­ലെ­ടു­ക്കു­ക­യി­ല്ല. കോൺ­ഗ്ര­സ് പ്ര­സി­ഡ­ന്റ് സ്ഥാ­ന­ത്തേ­ക്കു് ഹൈ­ക്ക­മാൻ­ഡി­ന്റെ സ്ഥാ­നാർ­ത്ഥി­യു­ണ്ടെ­ന്ന­റി­ഞ്ഞാൽ ആ നി­മി­ഷം ഇവർ ആ സ്ഥാ­നാർ­ത്ഥി­ക്കു് ജയ് വി­ളി­ക്കു­ക­യും എ­തി­രാ­ളി­യെ അ­പ­ഹ­സി­ക്കു­ക­യും ചെ­യ്യും. വ്യ­വ­സ്ഥി­തി­ക്കെ­തി­രെ­യു­ള്ള ഒരു ക­ലാ­പ­വും ചെ­റു­ത്തു­നില്‍പും ഇ­വ­രു­ടെ നി­ഘ­ണ്ടു­വിൽ ക­ണ്ടെ­ത്താ­നാ­വി­ല്ല. ക­ഴി­ഞ്ഞ­യാ­ഴ്ച ഐഐടി മ­ദ്രാ­സിൽ വി­ദ്യാർ­ത്ഥി­ക­ളു­മാ­യി സം­വ­ദി­ക്ക­വെ ശശി തരൂർ പ­ങ്കു­വെ­ച്ച ഒരു ക­ഥ­യോ­ടെ­യാ­വ­ട്ടെ ഈ കു­റി­പ്പി­ന്റെ സ­മാ­പ­നം. ഒരു പ്രെ­ാ­ഫ­സർ ഒരു കു­ള­ത്തി­ന­ടു­ത്തു­കൂ­ടെ ന­ട­ന്നു­പോ­വു­മ്പോൾ ഒരു ശബ്ദം കേ­ട്ടു. “ഇ­ങ്ങോ­ട്ടു് വരൂ.” പ്രെ­ാ­ഫ­സർ നോ­ക്കി­യ­പ്പോൾ ആ­രെ­യും ക­ണ്ടി­ല്ല. അ­പ്പോൾ ശബ്ദം വീ­ണ്ടു­മു­യർ­ന്നു: “ഇവിടെ, ഇ­വി­ടേ­ക്കു് നോ­ക്കു.” ശബ്ദം കേ­ട്ടി­ട­ത്തേ­ക്കു് നോ­ക്കി­യ­പ്പോൾ പ്രെ­ാ­ഫ­സർ ക­ണ്ട­തു് ഒരു ത­വ­ള­യെ­യാ­ണു്. “ഞാൻ ത­ന്നെ­യാ­ണു് സം­സാ­രി­ക്കു­ന്ന­ത്,” തവള പ­റ­ഞ്ഞു: എന്നെ ചും­ബി­ച്ചാൽ ഞാൻ ഒരു സു­ന്ദ­രി­യാ­യ യു­വ­തി­യാ­വും. താ­ങ്ക­ളു­ടെ ഗേള്‍ഫ്ര­ണ്ടാ­യി കൂടെ ക­ഴി­യും.” പ്രെ­ാ­ഫ­സർ തവളയെ കൈ­യ്യി­ലെ­ടു­ത്തു, എ­ന്നി­ട്ടു് ജു­ബ്ബ­യു­ടെ കീ­ശ­യി­ലേ­ക്കി­ട്ടു. “താ­ങ്കൾ എ­ന്താ­ണു് എന്നെ ചും­ബി­ക്കാ­ത്ത­തു്? ഒ­ന്നു് ചും­ബി­ക്കൂ, സു­ന്ദ­രി­യാ­യ കാ­മു­കി­യെ­യാ­ണു് താ­ങ്കൾ­ക്കു് കി­ട്ടു­ക!” അ­പ്പോൾ പ്രെ­ാ­ഫ­സ­റു­ടെ മ­റു­പ­ടി ആ­ലോ­ച­നാ­മൃ­ത­മാ­യി­രു­ന്നു: “ഈ പ്രാ­യ­ത്തിൽ എ­നി­ക്കു് ഒരു ചെ­റു­പ്പ­ക്കാ­രി­യാ­യ കാ­മു­കി­യു­ടെ ആ­വ­ശ്യ­മി­ല്ല. അ­ങ്ങി­നെ­യൊ­രാൾ എ­ത്ര­നാൾ എന്റെ കൂ­ടെ­യു­ണ്ടാ­വും എ­ന്നൊ­രു­റ­പ്പു­മി­ല്ല. പക്ഷേ, സം­സാ­രി­ക്കു­ന്ന തവള എ­ന്നും എ­നി­ക്കൊ­രു നി­ധി­യാ­യി­രി­ക്കും.”

images/Oscar_Wilde.jpg
ഓസ്കർ വൈല്‍ഡ്

ന­മ്മു­ടെ ശ­രാ­ശ­രി­ക്കാർ­ക്കു് ഈ പ്രെ­ാ­ഫ­സ­റെ മ­ന­സ്സി­ലാ­വി­ല്ല. അവർ ആദ്യം കി­ട്ടു­ന്ന അ­വ­സ­ര­ത്തിൽ തന്നെ തവളയെ ചും­ബി­ക്കും. കു­ഴി­മ­ന്തി­ക്കെ­തി­രെ­യു­ള്ള ക­ലാ­പ­വും ത­ല്ലു­മാ­ല പോ­ലു­ള്ള ത­ട്ടു­പൊ­ളി­പ്പൻ സി­നി­മ­ക­ളും രാ­ഹു­ലി­ന്റെ­യും പി­ണ­റാ­യി­യു­ടെ­യും ഭക്തർ ഉ­യർ­ത്തു­ന്ന അ­പ­ദാ­ന­ങ്ങ­ളും ഈ ചും­ബ­ന­ങ്ങ­ളു­ടെ ബാ­ക്കി­പ­ത്ര­മാ­ണു്. 1882-ൽ ന്യൂ­യോർ­ക്ക് വി­മാ­ന­ത്താ­വ­ള­ത്തിൽ ഇ­റ­ങ്ങി­യ­പ്പോൾ ഐറിഷ് എ­ഴു­ത്തു­കാ­രൻ ഓസ്കർ വൈല്‍ഡ് ക­സ്റ്റം­സ് അ­ധി­കൃ­ത­രോ­ടു് പ­റ­ഞ്ഞ­തു് വെ­ളി­പ്പെ­ടു­ത്താ­നാ­യി (ഡി­ക്ല­യർ ചെ­യ്യാൻ) തന്റെ കൈ­യ്യിൽ ആ­കെ­യു­ള്ള­തു് ‘ജീ­നി­യ­സ് ’ മാ­ത്ര­മാ­ണെ­ന്നാ­ണു്. ഇ­ന്നി­പ്പോൾ ന­മ്മു­ടെ ശ­രാ­ശ­രി­ക്കാർ­ക്കു് വെ­ളി­പ്പെ­ടു­ത്താൻ കൈ­യ്യി­ലി­ല്ലാ­ത്ത­തും ‘ജീ­നി­യ­സ് ’ മാ­ത്ര­മാ­യി­രി­ക്കും.

Colophon

Title: Kuzhimanthiyum Thallumalayum Adhava Sarasariyude Aarattu (ml: കു­ഴി­മ­ന്തി­യും ത­ല്ലു­മാ­ല­യും അഥവാ ശ­രാ­ശ­രി­യു­ടെ ആ­റാ­ട്ടു്).

Author(s): Vazhipokkan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-10-26.

Deafult language: ml, Malayalam.

Keywords: Article, Vazhipokkan, Kuzhimanthiyum Thallumalayum Adhava Sarasariyude Aarattu, വ­ഴി­പോ­ക്കൻ, കു­ഴി­മ­ന്തി­യും ത­ല്ലു­മാ­ല­യും അഥവാ ശ­രാ­ശ­രി­യു­ടെ ആ­റാ­ട്ടു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The painter in his Studio, a painting by Adriaen van Ostade (1610–1685). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.