SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Angler_und_Boote.jpg
Fishing in Spring, a painting by Vincent van Gogh (1853–1890).
ക­വി­ത­യു­ടെ ഉ­ത്ത­ര­വാ­ദി­ത്ത­ങ്ങൾ
കൽ­പ്പ­റ്റ നാ­രാ­യ­ണൻ

ക­വി­യു­ടെ ഉ­ത്ത­ര­വാ­ദി­ത്ത­ങ്ങ­ളും ക­വി­ത­യു­ടെ ഉ­ത്ത­ര­വാ­ദി­ത്ത­ങ്ങ­ളും ഒ­ന്ന­ല്ല. കവി സാ­മാ­ന്യ­നോ അ­സാ­മാ­ന്യ­നോ ആവാം. ക­വി­ത­യ്ക്കു് അ­സാ­മാ­ന്യ­മാ­യേ പറ്റൂ. കവിയെ അ­തി­ജീ­വി­ക്കു­ന്ന ക­വി­ത­ക­ളി­ല­ല്ലാ­തെ ക­വി­ത­ക­ളെ അ­തി­ജീ­വി­ക്കു­ന്ന ക­വി­യിൽ ന­മു­ക്കൊ­രു ഭ്ര­മ­വു­മി­ല്ല. ക­വി­യു­ടെ ഉ­ട­ലിൽ­ക്കാ­യ്ച്ച മ­റ്റൊ­രു­ട­ലാ­ണു് ക­വി­ത­യെ­ങ്കി­ലും അതിനു കവിയെ കൂ­ടാ­ത്ത നി­ത്യ­മാ­യ നി­ല­നി­ല്പു­ണ്ടു്. ക­വി­യെ­ക്കൂ­ടാ­തെ ഉരുവം കൊ­ള്ളി­ല്ലെ­ങ്കി­ലും അതു് ക­വി­യെ­ക്കൂ­ടാ­തെ നി­ല­നി­ല്ക്കും. ക­വി­യു­ടെ ഉ­ദ്ദേ­ശ്യ­ത്തെ ലം­ഘി­ക്കും.

“വജ്രം തു­ള­ച്ചി­രി­ക്കു­ന്ന

ര­ത്ന­ങ്ങൾ­ക്കു­ള്ളി­ലൂ­ടെ ഞാൻ

ക­ട­ന്നു പോ­ന്നൂ ഭാ­ഗ്യ­ത്താൽ

വെറും നൂ­ലാ­യി­രു­ന്നു ഞാൻ”

എന്നു വിനയം കൊ­ള്ളാ­നേ ക­വി­യ്ക്കാ­വൂ. ര­ത്ന­ങ്ങൾ­ക്ക­ത­ല്ല­ല്ലോ? എ­ങ്കി­ലും തീർ­ത്തും ഭി­ന്ന­ങ്ങ­ളാ­ണു് ക­വി­യു­ടേ­യും ക­വി­ത­യു­ടേ­യും നി­ല­നിൽ­പ്പു­കൾ എന്നു പ­റ­ഞ്ഞു കൂട. സ­ന്താ­ന­ഗോ­പാ­ല­ത്തെ മുൻ­നിർ­ത്തി പൂ­ന്താ­ന­ത്തെ­പ്പ­റ്റി വൈ­ലോ­പ്പി­ള്ളി എ­ഴു­തു­ന്നു:

“അ­ന­പ­ത്യ­താ­ദുഃ­ഖ­മീ­മ­ട്ടി­ല­റി­ഞ്ഞോ­നേ

അ­ന­വ­ദ്യ­മീ­പ്പാ­ന­യീ­മ­ട്ടു് പാ­ടാ­നാ­വൂ.”

കു­ചേ­ല­നെ വർ­ണ്ണി­ക്കാൻ ത­നി­ക്കു­ള്ള അ­ധി­ക­യോ­ഗ്യ­ത­യെ­പ്പ­റ്റി രാ­മ­പു­ര­ത്തു വാ­രി­യർ ഇ­ങ്ങ­നെ പാ­ടു­ന്നു:

“ദീ­ന­ദീ­ന­നാ­ക­കൊ­ണ്ടും ഹീ­ന­നാ­ക­കൊ­ണ്ടു­മേ­റ്റം

ജ്ഞാനമില്ലാഴികകൊണ്ടു-​

മെ­നി­ക്കീ­ശ്വ­രൻ താ­നേ­ക്കൂ­ടി

തു­ണ­ചെ­യ്ക­കൊ­ണ്ടീ­വി­ധം ഗാനം ചെ­യ്യു­ന്നു,

ഞാ­ന­ല്ലാ­തെ മ­തി­യാ­ക­യി­ല്ലെ­ന്നും നൂനം.”

എ­ങ്കി­ലും പൂ­ന്താ­ന­മ­ല്ല സ­ന്താ­ന­ഗോ­പാ­ല­ത്തി­ലെ ബ്രാ­ഹ്മ­ണൻ. രാ­മ­പു­ര­ത്തു വാ­രി­യ­രു­ടെ ആ­ത്മ­ക­ഥ­യ­ല്ല കു­ചേ­ല­വൃ­ത്തം. പ്ലാ­വ­ല്ല ചക്ക, പ്ലാ­വി­നി­ല്ലാ­ത്ത സ്വാ­ദോ മണമോ ച­ക്ക­യി­ലു­ണ്ടു്. ചെ­ടി­യ­ല്ല പൂവു്, ചെ­ടി­യ്ക്കി­ല്ലാ­ത്ത നിറമോ മണമോ പൂ­വി­ലു­ണ്ടു്. ആ പ്ര­ത്യേ­ക പ്ലാ­വി­ലെ ച­ക്ക­യ്ക്കോ ആ പ്ര­ത്യേ­ക ചെ­ടി­യി­ലെ പൂ­വി­നോ ഉള്ള സ­വി­ശേ­ഷ­ത­യ്ക്കു് പ്ലാ­വി­ലോ ചെ­ടി­യി­ലോ കാ­ര­ണ­വു­മു­ണ്ടാ­വാം.

ഈ ഉ­ദാ­ഹ­ര­ണ­ങ്ങൾ­ക്കൊ­ന്നും പൂർ­ണ്ണ­മാ­യി വെ­ളി­പ്പെ­ടു­ത്താ­നാ­കാ­ത്ത ഒരു തരം വൈ­രു­ദ്ധ്യാ­ത്മ­ക­മാ­യ ബന്ധം ക­വി­യും ക­വി­ത­യും ത­മ്മി­ലു­ണ്ടു്. ഉ­ദാ­ഹ­ര­ണ­ങ്ങൾ അ­പ­ര്യാ­പ്ത­ങ്ങ­ളാ­യ ഭൂ­പ­ട­ങ്ങ­ളാ­ണെ­ന്നു് ഒരു ക­വി­ത­യിൽ ബോർ­ഹെ­സു് സൂ­ചി­പ്പി­ക്കു­ന്നു. ഒരു നാ­ട്ടു­രാ­ജ്യം അ­തി­ന്റെ ഭൂ­പ­രി­ധി­യി­ലെ എല്ലാ വി­ശ­ദാം­ശ­ങ്ങ­ളേ­യും പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന ഒരു ഭൂപടം നിർ­മ്മി­ക്കു­ന്നു. ആ നാ­ട്ടി­ന്റെ ഉ­പ­രി­ത­ല­ത്തി­ന്റെ അതേ വ­ലു­പ്പ­ത്തി­ലു­ള്ള, ഒ­ന്നും വി­ട്ടു പോ­വാ­ത്ത പ്ര­തി­ച്ഛാ­യ പോ­ലൊ­രു, ഭൂപടം. നി­വർ­ത്തി­വെ­ച്ചാൽ നാ­ടു­മൂ­ടു­ന്ന ഒരു ഭൂപടം. ഉ­പ­യോ­ഗ്യ­മ­ല്ലാ­ത്ത­തി­നാൽ സ്വ­ഭാ­വി­ക­മാ­യും ആ ഭൂപടം ഉ­പേ­ക്ഷി­ക്ക­പ്പെ­ടു­ന്നു. ആ നാ­ട്ടിൽ പ­ല­യി­ട­ത്തും ഇ­പ്പോ­ഴും ഉ­പ­യോ­ഗ്യ­മ­ല്ലാ­ത്ത­തി­നാൽ ഉ­പേ­ക്ഷി­ക്ക­പ്പെ­ട്ട ആ ഭൂ­പ­ട­ത്തി­ന്റെ അ­വ­ശി­ഷ്ട­ങ്ങൾ കാ­ണാ­മ­ത്രേ. പ്ര­തി­നി­ധാ­നം ചെ­യ്യാ­നു­ള്ള വി­ഫ­ല­ശ്ര­മ­ങ്ങ­ളെ പ­രി­ഹ­സി­ക്ക­യാ­ണു ബോർ­ഹൈ­സു്. പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന പ്ര­ദേ­ശ­ത്തെ ആ പ്ര­ദേ­ശ­ത്തേ­ക്കാൾ ആ­വി­ഷ്ക­രി­ക്കു­ന്ന ഭൂ­പ­ട­ങ്ങ­ളാ­ണു് ക­വി­ത­കൾ, അ­തി­ലൂ­ടെ മ­റ്റൊ­രു രാ­ജ്യ­ത്തി­ന്റെ ഭൂ­സ്ഥി­തി­യും ആ­വി­ഷ്ക­രി­ക്കു­ന്ന ഒരു വി­ചി­ത്ര­മാ­യ ഭൂപടം. അ­തിൽ­പ്പ­ര­മാ­യി­രി­ക്കു­ക എ­ന്ന­തു് ക­വി­ത­യു­ടെ മു­ഖ്യ­മാ­യ ഉ­ത്ത­ര­വാ­ദി­ത്ത­വും.

അമ്മ മ­ക­നെ­യ­ല്ല മകൻ അ­മ്മ­യെ­യാ­ണു പെ­റ്റ­തെ­ന്നു് ഓരോ അ­മ്മ­യ്ക്കു­മ­റി­യാം:

“മു­ല­യു­ണ്ണു­മൊ­രു­ണ്ണി­യേ­കി­ടും

പ­ര­മാ­ന­ന്ദ­മ­റി­ഞ്ഞൊ­ര­മ്മ­യും

അ­വ­നോ­ടു കി­നാ­വി­ലെ­ങ്കി­ലും

പ­റ­യി­ല്ലാ ജഗദീശ നി­ന്ദ­നം”

എ­ന്നു് ബാ­ല­ച­ന്ദ്രൻ ചു­ള്ളി­ക്കാ­ടും. കു­ഞ്ഞേ ഞാൻ നി­ന്നെ­യ­ല്ല­ല്ലോ നീ­യെ­ന്നെ­യ­ല്ലേ നിർ­ണ്ണ­യി­ക്കു­ന്ന­തു? നീ­യ­ല്ലേ എന്നെ നി­ന­ക്കു വേ­ണ്ട­വി­ധ­ത്തിൽ കൽ­പ്പ­ന ചെ­യ്യു­ന്ന­തു? ക­വി­യും ക­വി­ത­യെ പെ­റു­ക­യ­ല്ല, കവിത കവിയെ പെ­റു­ക­യാ­ണു്. ക­വി­ത­ക്കു് രൂപം കൊ­ടു­ക്കു­ന്തോ­റും രൂ­പ­പ്പെ­ടു­ക­യാ­ണു് കവി. (ശി­ല്പി­യെ ശി­ല്പം രൂ­പ­ക­ല്പ­ന ചെ­യ്യു­ക­യാ­ണു്. അ­തി­നാ­ലാ­ണു് പി­ഗ്മാ­ലി­യ­നു് തന്റെ ര­ച­ന­യോ­ടീ പ്ര­ണ­യം). സൃ­ഷ്ടി­യി­ലൂ­ടെ സ്ര­ഷ്ടാ­വു് നി­ല­വിൽ വ­രു­ക­യാ­ണു്. പൗ­രാ­ണി­ക­രാ­യ ക­വി­ക­ളെ നോ­ക്കി­യാൽ ന­മു­ക്ക­തു കൂ­ടു­തൽ വ്യ­ക്ത­മാ­കും. അ­വർ­ക്കു് വ­സ്തു­താ­പ­ര­മാ­യ ജീ­വ­ച­രി­ത്ര­ങ്ങ­ളി­ല്ല. ഉ­ള്ള­തു് അ­വ­രെ­ഴു­തി­യ കാ­വ്യ­ങ്ങൾ ജ­ന­ഹൃ­ദ­യ­ങ്ങ­ളിൽ പ്ര­വർ­ത്തി­ച്ചു് അ­വർ­ക്കാ­യി സൃ­ഷ്ടി­ച്ച ജീ­വി­ത­ക­ഥ­ക­ളാ­ണു്. അഥവാ ഐ­തി­ഹ്യ­ങ്ങൾ. ഹോമറോ വാ­ത്മീ­കി­യോ കാ­ളി­ദാ­സ­നോ എ­ഴു­ത്ത­ച്ഛ­നോ ഉ­ണ്ണാ­യി­വാ­രി­യ­രോ ഒ­ന്നും അമ്മ പെറ്റ മ­ക്ക­ള­ല്ല. കവിത പെറ്റ അ­ച്ഛ­ന്മാ­രാ­ണു്. ഇ­ല്ലാ­ത്ത­തു കാണാൻ ക­ഴി­ഞ്ഞ­തു കൊ­ണ്ടാ­ണു് ഹോമർ ഐ­തി­ഹ്യ­ത്തിൽ അ­ന്ധ­നാ­യി­ത്തീർ­ന്ന­തു്. സാ­മാ­ന്യ നി­ല­യിൽ ദ്ര­ഷ്ടാ­വി­നു് അ­സാ­ദ്ധ്യ­മാ­യ­തു് അതി വൈ­ശ­ദ്യ­ത്തോ­ടെ ഹോമർ കണ്ടു. രാ­മാ­യ­ണം ധ്വ­നി­പ്പി­ക്കു­ന്ന അ­പാ­ര­മാ­യ ഏ­കാ­ന്ത­ത­യു­ടെ പൈ­തൃ­കം ഒ­രേ­കാ­കി­യു­ടെ ആരും പ­ങ്കി­ടാ­നാ­ലി­ല്ലാ­ത്ത­തി­നാൽ ദു­സ്സ­ഹ­മാ­യി­ത്തീർ­ന്ന പാ­പ­ഭാ­ര­ത്തി­ന്റെ പ­രി­ണ­ത­ഫ­ല­മാ­ണെ­ന്നു് പിൽ­ക്കാ­ലം ര­ത്നാ­ക­ര­ക­ഥ സൃ­ഷ്ടി­ച്ചു് ലോകം ഉൾ­ക്കൊ­ണ്ടു. രാ­ജാ­വി­ന്റെ നീ­ര­സ­ത്തി­നു പാ­ത്ര­മാ­യി നാടു ക­ട­ത്ത­പ്പെ­ട്ട യ­ക്ഷ­നും ഇ­രു­ന്ന കൊ­മ്പു മു­റി­ച്ച മ­ണ്ട­നാ­യ ക­വി­യും ത­മ്മിൽ പി­തൃ­പു­ത്ര ബ­ന്ധ­മു­ണ്ടാ­വാ­തെ വയ്യ. വാ­രി­യർ കെ­ട്ടി­യ മാ­ല­യു­ടെ അ­തി­ശ­യം പോ­ലൊ­ന്നു കൊ­ണ്ട­ല്ലാ­തെ പിൽ­ക്കാ­ല­ത്തി­നു് എ­ങ്ങ­നെ­യാ­ണു് അ­സാ­മാ­ന്യ ശി­ല്പ­മാ­യ ന­ള­ച­രി­ത­ത്തെ സാ­ധൂ­ക­രി­ക്കാൻ ക­ഴി­യു­ക? മുൻ­കാ­ല­ത്തെ പ്ര­ഹേ­ളി­ക­ക­ളെ സാ­ധൂ­ക­രി­ക്കാ­നാ­യി­രി­ക്കാം പിൽ­ക്കാ­ല­ത്തു് മി­ത്തു­ക­ളോ ഐ­തി­ഹ്യ­ങ്ങ­ളോ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­തു്. പ്രാ­ചീ­ന ഹീ­ബ്രു ജനത ആറു ദി­വ­സ­ത്തെ പ്ര­വൃ­ത്തി ദി­വ­സ­ങ്ങ­ളും ഒരു ദി­വ­സ­ത്തെ ഒഴിവു ദി­വ­സ­വു­മാ­യി ആ­ഴ്ച­യെ ക്ര­മീ­ക­രി­ച്ച­തി­നു് എ­ത്ര­യോ പി­ന്നീ­ടാ­വാം ദൈവം ആറു ദി­വ­സ­ത്തെ പ്ര­പ­ഞ്ച സൃ­ഷ്ടി­ക്കു­ശേ­ഷം ഒരു ദിവസം വി­ശ്ര­മി­ച്ച­തു് എ­ന്നു് ദൈ­വ­ത്തി­ന്റെ ച­രി­ത്ര­കാ­ര­നാ­യ റെസാ അ­സ്ലാൻ പ­റ­യു­ന്നു. (GOD—A Human History by Reza Aslan). മ­നു­ഷ്യൻ ദൈ­വ­ത്തെ സൃ­ഷ്ടി­ച്ചു എ­ന്ന­തി­നാ­ലാ­വാം എല്ലാ മ­ത­ങ്ങ­ളു­ടേ­യും ദൈ­വ­ത്തി­നു മ­നു­ഷ്യ­ത്വം എന്ന പ­രി­മി­തി ഉ­ണ്ടാ­യ­തു്. പ­രി­സ്ഥി­തി നാ­ശ­ത്തി­നു ദൈ­വ­ത്തി­നു് ഉ­ത്ത­ര­വാ­ദി­ത്ത­മു­ണ്ടു്. ദൈവം ക­ടു­വ­യു­ടേ­യോ പ­ഴു­താ­ര­യു­ടേ­യോ വൃ­ക്ഷ­ത്തി­ന്റേ­യോ ദൈ­വ­മ­ല്ല, സം­ര­ക്ഷ­ക­നു­മ­ല്ല. ന­ദി­യു­ടേ­യും കാ­ടി­ന്റേ­യും പർ­വ്വ­ത­ത്തി­ന്റേ­യു­മൊ­ക്കെ മ­നു­ഷ്യോ­പ­യോ­ഗ പരമായ അർ­ത്ഥ­മേ ദൈ­വ­ത്തി­നു് ഗ്ര­ഹി­ക്കാ­നാ­വൂ. നി­ന്തി­രു­വ­ടി­യു­ടെ മേ­ശ­പ്പു­റ­ത്തു് മ­നു­ഷ്യ­രു­ടെ നി­ഘ­ണ്ടു!

ക­വി­ത­യു­ടെ നിർ­മ്മാ­ണ­വ­സ്തു ഭാ­ഷ­യാ­ണു്. കഥയും നാ­ട­ക­വു­മുൾ­പ്പെ­ടെ ഇതര സാ­ഹി­ത്യ­രൂ­പ­ങ്ങ­ളു­ടെ മാ­ദ്ധ്യ­മ­വും ഭാഷ ത­ന്നെ­യാ­ണെ­ങ്കി­ലും അവ ഭാ­ഷ­യിൽ നി­ന്നു അ­വി­ഭാ­ജ്യ­മ­ല്ല. ര­ണ്ടാ­യി പി­ളർ­ന്നാൽ ജ­രാ­സ­ന്ധ­നെ­പ്പോ­ലെ ച­ത്തു­പോ­കും കവിത. (ഇ­പ്പോൾ മ­ല­യാ­ള­ത്തിൽ സു­ല­ഭ­മാ­യ വി­വർ­ത്ത­ന കവിത ഭാഷാ മാ­ലി­ന്യ­മാ­യി­ത്തീ­രു­ന്നു­ണ്ടെ­ങ്കിൽ അതിനു കാരണം ക­വി­ത­യു­ടെ മാ­ദ്ധ്യ­മ പരമായ വ്യ­തി­രി­ക്ത­ത­യാ­ണു്). ഓരോ ക­വി­ത­യും അ­തെ­ഴു­തി­യ ക­വി­യു­ടെ മാ­ത്ര­മ­ല്ല അ­തെ­ഴു­ത­പ്പെ­ട്ട ഭാ­ഷ­യു­ടെ കൂടി സൃ­ഷ്ടി­യാ­ണു്. The Armenian language is the home of Armenian—Moushegh Ishkhan. എ­ഴു­ത്ത­ച്ഛ­നെ­ഴു­തു­മ്പോൾ ചിറകു മു­ള­യ്ക്കു­ന്ന­തു് ഭാ­ഷ­യ്ക്കാ­ണു്.

“അ­പ്പോൾ നി­ന­ക്കു് പ­ക്ഷ­ങ്ങൾ ന­വ­ങ്ങ­ളാ­യ് ഉ­ത്ഭ­വി­ച്ചീ­ടു­മ­തി­നി­ല്ല സംശയം.”

കാ­ലാ­ന്ത­ര­ത്തിൽ വി­നി­മ­യ­ശേ­ഷി ക്ഷ­യി­ക്കു­ന്ന, സ­മ്പാ­തി­യെ­പ്പോ­ലെ ചി­റ­കു് ക­രി­ഞ്ഞു നി­ല­ത്തു വീ­ഴു­ന്ന, സാ­മാ­ന്യ­ഭാ­ഷ­യു­ടെ ഉ­യിർ­ത്തെ­ഴു­ന്നേൽ­പ്പു് മു­ഖ്യ­മാ­യും ക­വി­ത­യി­ലൂ­ടെ­യാ­ണു സം­ഭ­വി­ക്കു­ക. ഭാ­ഷ­യോ­ള­മാ­ണു് മ­നു­ഷ്യൻ എന്ന വി­റ്റ്ഗിൻ­സ്റ്റി­യൻ കാ­ഴ്ച­പ്പാ­ടിൽ ആ­ദ്യ­മെ­ത്തി­യ­തു ക­വി­ത­ക­ളാ­ണു്. ഭാഷയെ ഉ­യർ­ത്തി­യാൽ മ­നു­ഷ്യ­നെ ഉ­യർ­ത്താം എ­ന്ന­റി­ഞ്ഞ­തും. ഞാൻ നി­ങ്ങൾ­ക്കാ­യി ഉ­യിർ­ത്തെ­ഴു­നേൽ­ക്കു­ന്നു എന്നു ക്രി­സ്തു­വി­നേ­പ്പോ­ലെ ക­വി­ത­യ്ക്കും പ­റ­യാ­നാ­വും.

മ­നു­ഷ്യൻ ഭാ­ഷാ­മൃ­ഗ­മാ­ണു് (ലാ­ങ്ഗ്വേ­ജ് ആനിമൽ). ഇതര ജീ­വ­ജാ­ല­ങ്ങൾ­ക്കും അ­വ­ര­വ­രു­ടെ അ­തി­ജീ­വ­ന­ത്തി­ന­നി­വാ­ര്യ­മാ­യ വി­നി­മ­യ­സ­മ്പ്ര­ദാ­യ­ങ്ങൾ ഉ­ണ്ടെ­ങ്കി­ലും ഭാ­ഷ­യി­ല്ല.

അ­വ­രു­ടെ വി­നി­മ­യ­ത്തി­ന്റെ സോ­ഫ്ടു് വെയർ അ­വ­രു­ടെ ക­യ്യി­ല­ല്ല, പ്ര­കൃ­തി­യു­ടെ ക­യ്യിൽ. ഭാഷ നിർ­മ്മി­ക്കാ­നോ പു­തു­ക്കാ­നോ അ­പ­നിർ­മ്മി­ക്കാ­നോ അ­വർ­ക്കാ­വ­തി­ല്ല. മ­നു­ഷ്യ­നു് അ­തി­ജീ­വി­ക്കാൻ വ്യാ­ക്ഷേ­പ­ക­ങ്ങ­ളു­ടെ ഉ­പ­യോ­ഗം മ­തി­യാ­വു­മാ­യി­രു­ന്നി­ല്ല. അ­ങ്ങ­നെ സെ­മാ­ന്റി­ക്സം സെ­മി­യോ­ട്ടി­ക്സം ഇ­ണ­ങ്ങി യ സ­ങ്കീർ­ണ്ണ­ഗം­ഭീ­ര­മാ­യ ഭാ­ഷ­യു­ണ്ടാ­യി. വാ­ച്യ­വും വ്യം­ഗ്യ­വു­മു­ള്ള, സൂ­ച­ക­ങ്ങ­ളും പ്ര­തീ­ക­ങ്ങ­ളു­മു­ള്ള ഭാഷ. കവിത പോലെ പ­റ­യാ­നാ­വാ­ത്ത­തി­ന്റെ ഭാ­ഷ­യാ­യി­രു­ന്നു ഭാഷ തു­ട­ക്ക­ത്തിൽ. ആ­ദി­യിൽ വ­ച­ന­മു­ണ്ടാ­യി എന്ന വാ­ക്യ­ത്തിൽ പി­ന്നീ­ടു­ണ്ടാ­യ­തെ­ല്ലാം ഭാ­ഷ­യിൽ നി­ന്നു­ണ്ടാ­യി എന്ന തി­രി­ച്ച­റി­വു­ണ്ടു്. ഭാഷ നിർ­മ്മി­ക്കാ­നു­ള്ള ഹാർഡ് വെയർ മ­നു­ഷ്യ­നു് പൊ­തു­വാ­യ സി­ദ്ധി­യാ­ണെ­ങ്കിൽ വ്യ­ത്യ­സ്ത­ങ്ങ­ളാ­യ ഭാഷകൾ സൃ­ഷ്ടി­ക്കാ­നു­ള്ള സോ­ഫ്ടു് വെയർ ഒരോ സ­മൂ­ഹ­വും വേറെ ഉ­ണ്ടാ­ക്കി. ഗൃ­ഹ­മു­ണ്ടാ­ക്കി­യ വൻ ഗൃ­ഹ­സ്ഥ­നാ­യ പോലെ ഭാഷ നിർ­മ്മി­ച്ച­വൻ ഭാ­ഷ­ക­നാ­യി. ഭാ­ഷ­യി­ലൂ­ടെ മാ­ത്ര­മാ­യി പി­ന്നീ­ട­വ­ന്റെ ഗ­താ­ഗ­തം. ഭാ­ഷ­യു­ടെ സാ­ദ്ധ്യ­ത­യോ­ള­മാ­യി അ­വ­ന്റെ സാ­ദ്ധ്യ­ത. പ­റ­യാ­നാ­വാ­ത്ത­തി­നു് അ­സ്തി­ത്വ­മി­ല്ലാ­താ­യി.

“ക­രു­തു­വ­തി­ഹ ചെയ്യ വയ്യ ചെ­യ്യാൻ

വരുതി ല­ഭി­ച്ച­തിൽ നി­ന്നി­ടാ വി­ചാ­രം”

എ­ന്ന­തു് ഈ ഭാഷ സൃ­ഷ്ടി­ച്ച ലോ­ക­ത്തി­ലെ അ­സ്വ­സ്ഥ­ത­യു­ടെ അ­ന്തർ­ഗ്ഗ­ത­മാ­യി. അ­വ­ന്റെ ഉ­ണ്മ­യു­ടെ പ്ര­തി­നി­ധാ­ന­മാ­യി ഭാഷ മാ­റു­ക­യ­ല്ല, ഭാഷ സൃ­ഷ്ടി­ച്ച ഉണ്മ അ­വ­ന്റെ ഉ­ണ്മ­യാ­യി മാ­റു­ക­യാ­ണു് ചെ­യ്ത­തു്. ഭാഷ സൃ­ഷ്ടി­ച്ച പ്ര­ദേ­ശം യ­ഥാർ­ത്ഥ പ്ര­ദേ­ശ­ത്തോ­ളം വ­ലു­താ­യി­രു­ന്നി­ല്ല. ഭാ­ഷാ­പ്ര­ദേ­ശ­ങ്ങൾ കൂ­ടി­യാ­യ സമൂഹ പ്ര­ദേ­ശ­ങ്ങ­ളിൽ അവർ ഞെ­രു­ങ്ങി­പ്പാർ­ക്കു­ന്നു.

പ­റ­യാ­ത്ത­തു് കേൾ­ക്കാ­നാ­വാ­ത്ത, എ­ഴു­താ­ത്ത­തു് വാ­യി­ക്കാ­നാ­വാ­ത്ത ഒരു പ­രി­മി­ത­ലോ­ക­ത്തി­ലാ­ണു് ഭാ­ഷാ­ന­ന്ത­രം നമ്മൾ. “ഭ­ക്ഷ­ണ­മ­ല്ലാ­തൊ­ന്നും ഭ­ക്ഷി­ക്കാ­നി­ല്ലി­വി­ടെ” എന്ന കു­ഞ്ഞു­ണ്ണി­യു­ടെ വ­രി­യു­ടെ വി­വ­ക്ഷ ഭാ­ഷ­യു­ടെ കാ­ര്യ­ത്തി­ലാ­ണു് കൂ­ടു­തൽ പ്ര­സ­ക്തം. ഭാ­ഷ­യാൽ അ­നു­വ­ദ­നീ­യ­മാ­യ­തിൽ ഇം­ഗി­ത­ങ്ങൾ ചു­രു­ക്കി, പത്തി താ­ഴ്ത്തി­ക്ക­ഴി­യു­ന്ന­തി­നി­ട­യിൽ അ­സം­തൃ­പ്ത­മാ­യ ചില സു­മ­ന­സ്സു­കൾ ഭാ­ഷ­യിൽ­ന­ട­ത്തു­ന്ന അ­തിർ­ത്തി ലം­ഘ­ന­ങ്ങ­ളാ­യി കാ­വ്യ­ര­ച­ന­യെ­ക്കാ­ണാം. ക­വി­ക്കു് ബാ­ധ­ക­മാ­യ ഈ­യൊ­ര­തിർ­ത്തി­ലം­ഘ­ന­ത്തി­ന്റെ പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്നു എ­ന്ന­താ­ണു് ആ­ശാ­ന്റെ നളിനി കാ­വ്യ­ത്തി­ന്റെ ഒരു പ്ര­സ­ക്തി.

“കർഷകൻ കി­ണ­റി­നാൽ ന­ന­യ്ക്കി­ലും

വർ­ഷ­മ­റ്റ വ­രി­നെ­ല്ലു പോലവൾ.”

എ­ന്നു് ഈ സം­തൃ­പ്തി പ­റ­യ­പ്പെ­ട്ടി­രി­ക്കു­ന്നു. ഏ­ക­വ­ഴി­യാ­യ ഈ ലോ­ക­ത്തി­ന്റെ പോ­രാ­യ്മ

“സ­ന്ത­തം മി­ഹി­ര­നാ­ത്മ­മ­ശോ­ഭ­യും

സ്വ­ന്ത­മാം മധു കൊ­തി­ച്ച വ­ണ്ടി­നും

ച­ന്ത­മാർ­ന്ന­രു­ളി­നിൽ­ക്കു­ന്ന”

താ­മ­ര­യു­ടെ അവസ്ഥ എത്ര ധന്യം, ത­ന്റേ­തോ എത്ര അ­ധ­ന്യം എന്ന ന­ളി­നി­യു­ടെ അ­സ്വ­സ്ഥ­ത­യി­ലു­ണ്ടു്. ഗേ­ഹ­വും സു­ഖ­വു­മൊ­ക്കെ­വി­ട്ടു് അവിടം വിടാൻ അവളെ പ്രേ­രി­പ്പി­ച്ച­തു് ആ ലോ­ക­ത്തി­ലെ അവൾ മാ­ത്രം തി­രി­ച്ച­റി­ഞ്ഞ അ­പ­ര്യാ­പ്ത­ത­ക­ളാ­ണു്. (ഒരാൾ മാ­ത്രം തി­രി­ച്ച­റി­യു­ന്ന ചി­ല­താ­ണു് ഏ­കാ­ന്ത­ത). ആ­ത്മ­ഹ­ത്യ­യിൽ­നി­ന്ന­വ­ളെ തടഞ്ഞ ത­പ­സ്വി­നി അവളെ ആ­ശ്വ­സി­പ്പി­ക്കു­ന്ന­തു് വാ­ക്കു­കൾ കൊ­ണ്ട­ല്ലെ­ന്നു് ഓർ­ക്കാ­വു­ന്ന­താ­ണു്.

“കെ­ട്ടി­യാ­ഞ്ഞു കര കേ­റ്റി­യാ­ശു കൈ

വി­ട്ടു നി­ന്നു കഥ ചോ­ദി­യാ­ത­വൾ

ഒ­ട്ട­തെൻ പ്ര­ല­പ­ന­ത്തിൽ നിന്നറി-​

ഞ്ഞൊ­ട്ട­റി­ഞ്ഞു നിജ വൈ­ഭ­വ­ങ്ങ­ളാൽ.”

നി­ല­വി­ലു­ള്ള മ­രു­ന്നു­ക­ളാൽ ‘അ­സാ­ദ്ധ്യ രോഗി’ സു­ഖ­പ്പെ­ടു­മാ­യി­രു­ന്നി­ല്ല.

ചെ­യ്യാ­ന­നു­മ­തി ല­ഭി­ച്ച­തിൽ ആ­ന­ന്ദം കാണാൻ ക­ഴി­ഞ്ഞി­രു­ന്നെ­ങ്കിൽ അ­വൾ­ക്ക­വി­ടെ തു­ട­രാ­മാ­യി­രു­ന്നു. അ­വ­ളു­ടെ അഭാവം മ­ര­ണ­ത്തി­ലെ­ത്തി­ക്കു­ന്ന വിധം അവളെ പ്രാ­ണ­നാ­യി­രു­ന്നു അ­ച്ഛ­ന­മ്മ­മാർ­ക്കു്. തന്നെ ആ­ഗ്ര­ഹി­ക്കു­ന്ന­വ­രാ­ണെ­ങ്കിൽ ആ സു­ന്ദ­രി­ക്കു നി­ര­വ­ധി. പക്ഷേ, തന്റെ ക­ളി­ത്തോ­ഴ­നോ­ടൊ­ത്തു് ക­ഴി­ഞ്ഞ നാളിൽ അവൾ ഒരു നോ­ക്കു കാ­ണാ­നി­ട­യാ­യ ആ നി­രു­പാ­ധി­ക സ്നേ­ഹ­ത്തി­ന്റെ സർ­വ്വ­ത­ന്ത്ര സ്വ­ത­ന്ത്ര­മാ­യ സ­ത്യ­ലോ­കം അ­വൾ­ക്കു നിൽ­ക്ക­പ്പൊ­റു­തി ഇ­ല്ലാ­താ­ക്കി. അതു് അവൾ വ­ളർ­ന്ന­പ്പോൾ കൂടെ വ­ളർ­ന്നു.

“ലോ­ല­നാ­ര്യ­നു­രു­വി­ട്ടു കേ­ട്ടാ­രാ

ബാ­ല­പാ­ഠ­മ­ഖി­ലം മ­നോ­ഹ­രം”

എന്ന വരി കൊ­ണ്ടു് ആ സു­ഖ­കാ­ലം സൂ­ചി­പ്പി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. ‘അവർ’ പ­റ­ഞ്ഞ­ത­ല്ല, സ്വ­ന്തം ഇഷ്ടം പ­റ­ഞ്ഞ­തു് അ­വൾ­ക്കു കേൾ­ക്കാ­തെ വ­യ്യാ­യി­രു­ന്നു. ഭാ­ഷ­യാൽ കൂടി സാ­മാ­ന്യ­വൽ­ക്ക­രി­ക്ക­പ്പെ­ട്ട സ­മൂ­ഹ­ത്തി­ന്റെ ഇ­ച്ഛ­കൾ­ക്കു പു­റ­ത്തു­ക­ട­ക്കു­ന്നു അവൾ. ‘ആ വ­ഴി­ക്കു് പ­ദ­മൂ­ന്നി­നാ­ന­വൾ’. ഒരു ലാ­വോ­ട്സി­യൻ വ­ഴി­ക്കു്. പ്ര­തി­സ­ന്ധി­കൾ­ക്കു ശേ­ഷ­മാ­ണെ­ങ്കി­ലും അവൾ തന്റെ ഈ­ശ­നെ­ക്കാ­ണു­ന്നു. അ­യാ­ളി­പ്പോൾ സ­ന്ന്യാ­സി­യാ­ണു്. സ്വ­ന്തം സ്നേ­ഹം പ­റ­ഞ്ഞ­തി­നാൽ നാടു വി­ട്ട­വ­ളാ­ണ­വ­ളെ­ങ്കിൽ ‘സ്നേ­ഹ­മൂ­ലം ഭുവന സംഗമം വെ­ടി­ഞ്ഞു്’ സ­ന്യാ­സി­യാ­യ­താ­ണ­യാൾ. ക­ണ്ട­തും അ­വ­ള­യാ­ളെ അ­റി­യു­ന്നു­വെ­ങ്കി­ലും ക­ണ്ടി­ട്ടും കേ­ട്ടി­ട്ടും അ­യാ­ള­വ­ളെ അ­വ­ളാ­ഗ്ര­ഹി­ക്കു­ന്ന വിധം അറി യു­ന്നി­ല്ല. ഭാ­ഷ­യു­ടെ മ­ദ്ധ്യ­സ്ഥ­ത­യിൽ അ­വ­ള­സ്വ­സ്ഥ­യാ­കു­ന്നു. പാ­ഴി­ലോ­തി വി­ര­മി­ക്ക­യോ, പ­റ­യാ­തൊ­ഴി­ക്കു­കിൽ തീ­രു­മോ, തന്റെ സ­വി­ശേ­ഷ­മാ­യ സ്നേ­ഹം ഭാ­ഷ­യു­ടെ പ­രി­മി­തി­യാൽ സാ­മാ­ന്യ­മാ­യി പ­രി­ണ­മി­ക്കു­മോ, എ­ങ്കിൽ താൻ മ­ണ്ണി­നോ വി­ണ്ണി­നോ പ­റ്റു­മോ?

“ഇന്നു ഭാ­ഷ­യി­ത­പൂർ­ണ്ണ­മി­ങ്ങ­ഹോ

വന്നു പോം പി­ഴ­യു­മർ­ത്ഥ ശ­ങ്ക­യാൽ.”

അ­യാ­ളു­ടെ ല­ക്ഷ്യം അ­വ­ള­ല്ലെ­ങ്കി­ലും അ­യാ­ളാ­ണു് അ­വ­ളു­ടെ സകല ല­ക്ഷ്യ­ങ്ങ­ളും ല­ക്ഷ്യ­ങ്ങ­ളു­ടെ ല­ക്ഷ്യ­വും.

“എ­ന്റെ­യേ­ക ധ­ന­മ­ങ്ങു ജീവന-

ങ്ങെ­ന്റെ ഭോ­ഗ­മ­തു­മെ­ന്റെ മോ­ക്ഷ­വും

എ­ന്റെ­യീ­ശ ദൃ­ഢ­മീ­പ­ദാം­ബു­ജ­ത്തി­ന്റെ

സീ­മ­യി­തു പോ­കി­ലി­ല്ല ഞാൻ.”

ധനമോ ജീവനോ ഭോഗമോ മോ­ക്ഷ­മോ ഭി­ന്ന­ങ്ങ­ളാ­യ ലോ­ക­ത്തു നി­ന്നു് അ­തെ­ല്ലാ­മൊ­ന്നാ­യ ലോ­ക­ത്തി­ലേ­ക്കു വ­ന്ന­താ­ണ­വൾ. തന്റെ ഉ­ണ്മ­യെ ആ­വി­ഷ്ക്ക­രി­ക്കു­ന്ന­തിൽ അവൾ വി­ജ­യി­ക്കു­ന്നു. വ്യ­ഞ്ജി­താ­ശ­യ­മാ­യ ഭാ­ഷ­യിൽ അവൾ തന്റെ ദൗ­ത്യം സാ­ക്ഷാ­ത്ക­രി­ക്കു­ന്നു. ‘ഹൃ­ദ­യി­ക­ളി­ങ്ങ­നെ തന്നെ ധ­ന്യ­രാം’ എന്ന വരി ന­ളി­നി­യ്ക്കാ­ണി­ണ­ങ്ങു­ക.

ന­ളി­നി­യെ ക­വി­ത­യു­ടെ പ­വി­ത്ര­വും സാ­ഹ­സി­ക­വു­മാ­യ യാ­ത്ര­യു­ടെ പ്ര­തി­രൂ­പ­മാ­യി ക­ണ്ടാ­ലോ? നി­ല­വി­ലെ അ­സ­മർ­ത്ഥ­മാ­യ ഭാ­ഷ­യിൽ നി­ന്നു് അതതു കാ­ല­ത്തി­നേ­റെ­ക്കു­റെ അ­പ്രാ­പ്യ­മാ­യ ഭാ­ഷ­യി­ലേ­ക്കു­ള്ള ഒരു സാ­ഹ­സി­ക യാ­ത്ര­യാ­യി. ന­ളി­നി­യു­ടെ ഭാഷാ സ­ന്ദേ­ഹ­ങ്ങ­ളും അ­ന­ശ്വ­ര­ത­യോ­ടു­ള്ള ആ­വ­ലാ­തി­യും (നി­ത്യ­ഭാ­സു­ര­ന­ഭ­ശ്ച­ര­ങ്ങ­ളേ…) ആ ഏ­കാ­ന്ത­തീർ­ത്ഥാ­ട­ന­വും ദി­വാ­ക­ര­സ്പർ­ശ­ത്തോ­ടെ സം­ഭ­വി­ച്ച മോ­ക്ഷ­വും ദി­വാ­ക­ര­നിൽ അ­തു­ണ്ടാ­ക്കി­യ പ­രി­ണാ­മ­വും എ­ല്ലാം കവിത അ­തി­ന്റെ തീർ­ത്ഥാ­ട­ന­ത്തിൽ കൊ­തി­ക്കു­ന്ന­വ. നി­ല­വി­ലു­ള്ള ഭാഷയെ ഉ­ല്ലം­ഘി­ച്ചും അ­പ­നിർ­മ്മി­ച്ചും കു­മാ­ര­നാ­ശ­ന്റെ കവിത സാ­ക്ഷാ­ത്ക­രി­ച്ച­തു് നളിനി സാ­ക്ഷാ­ത്ക്ക­രി­ച്ച­തോ­ള­മ­ല്ലേ? മു­മ്പാ­രും നടന്ന വ­ഴി­യ­ല്ല, യാ­ത്ര­യി­ലെ­ന്തു സം­ഭ­വി­ക്കും എ­ന്നു­റ­പ്പി­ല്ല, സാ ക്ഷാ­ത്ക്കാ­ര­ത്തോ­ടെ കർ­ത്താ­വു് ജീ­വ­ന്മു­ക്ത­യാ (നാ) യി­ത്തീ­രും എ­ന്നെ­ല്ലാ­മ­ല്ലേ ന­ളി­നി­യെ­പ്പോ­ലെ ആ­ശാ­ന്റെ കാ­വ്യ­ക­ല­യും പ­റ­യു­ന്ന­തു്. ആ­ശാ­ന്റെ ഏ­താ­ണ്ടെ­ല്ലാ കാ­വ്യ­ങ്ങ­ളു­ടെ­യും നിർ­വ്വ­ഹ­ണ­ഘ­ട്ട­ങ്ങ­ളിൽ ക­വി­ത­യ്ക്കു­ണ്ടാ­യ ഉ­യർ­ച്ച ന­ളി­നി­ക്കു­ണ്ടാ­യ മോ­ക്ഷ­ത്തി­നു സമാനം. ‘ക­ന്യ­കേ­വ­ല സുഖം സ­മാ­സ്വ­ദി­ച്ച­ന്യ­ദുർ­ല്ല­ഭ­മ­ലോ­ക­സം­ഭ­വം’ എന്നു പ്ര­കാ­ശ­ക­നാ­യ ദി­വാ­ക­രൻ ആ പ­രി­ണാ­മ­ത്തി­നു സാ­ക്ഷ്യ­വും പ­റ­യു­ന്നു. ഉ­ന്ന­ത­യാ­യ ഭാ­ഷ­ക­യു­ടെ മോ­ക്ഷം അ­ന്യ­ഥാ സാ­ദ്ധ്യ­മ­ല്ലാ­തി­രു­ന്ന ഭാഷണം ത­ന്നെ­യ­ല്ലേ? മു­ന്ന­റി­വി­ല്ലാ­ത്ത വ­ടി­വി­ന്റെ ആ­വി­ഷ്ക്കാ­ര­മാ­ണു് കാ­വ്യ­ക­ല എ­ന്ന­ല്ലേ ‘ആർ­ക്കും നിൻ വ­ടി­വ­റി­യി­ല്ല’ എ­ന്നാ­ശാൻ കാ­വ്യ­ക­ല­യെ­കു­റി­ച്ച് പ­റ­ഞ്ഞ­തി­ലും. അ­സാ­ദ്ധ്യ­ത­യു­ടെ സാ­ക്ഷാ­ത്കാ­രം ഒ­രു­പ­ക്ഷേ, എല്ലാ ക­ല­ക­ളു­ടേ­യും ല­ക്ഷ്യ­മാ­ണെ­ങ്കി­ലും ഭാഷയെ ന­വീ­ക­രി­ച്ചു കൊ­ണ്ട­തു സാ­ക്ഷാ­ത്ക­രി­ക്കു­ക എ­ന്ന­തു ക­വി­ത­യു­ടെ മാ­ത്രം ല­ക്ഷ്യം. അ­ല്ലാ­തെ സാ­ദ്ധ്യ­മ­ല്ല എ­ന്ന­തും. സം­സാ­ര­മുൾ­പ്പെ­ടെ മ­റ്റെ­ല്ലാ ഭാ­ഷാ­മാ­ദ്ധ്യ­മ­ങ്ങൾ­ക്കും മ­തി­യാ­യ­തു് ക­വി­ത­ക്കു മ­തി­യ­ല്ല. ന­ളി­നി­യി­ലെ പ­ര­ദേ­ശീ­മോ­ക്ഷ­യാ­ത്ര­ക്കു് ഏ­താ­ണ്ടു് സ­മാ­ന­മാ­ണു് എല്ലാ കാ­വ്യ­യാ­ത്ര­ക­ളും.

“ഭാ­ഷ­ക­ളാ­ഴം കാ­ണാ­പ്പൊ­രു­ള­റി­യു­മ്പോ

ളാ­ളു­ക­ളെ­ന്തി­നു ക­ല­ഹി­ക്കു­ന്നു!”

എ­ന്നി­ട­ശ്ശേ­രി­യു­ടെ മി­ണ്ടാ­പ്രാ­ണി­കൾ. വാ­ക്കേ­റ്റ­ങ്ങൾ­ക്ക­തീ­ത­മാ­യ വാ­ക്കേ­റ്റം! കാ­ണാ­പ്പൊ­രു­ള­റി­യാ­നു­ള്ള ഭാ­ഷാ­യാ­ത്ര­യു­ടെ വാ­ഹ­ന­മാ­യി­രി­ക്കു­ക ക­വി­ത­യു­ടെ ഉ­ത്ത­ര­വാ­ദി­ത്ത­മ­ത്രേ. പ­റ­യാ­നാ­വാ­ത്ത­തു പറയുക എന്ന ആദിമ ഭാ­ഷാ­ധർ­മ്മം ക­വി­ത­യിൽ പു­ത്ത­നാ­യി­ത്തു­ട­രു­ന്നു. ഭാ­ഷ­യ്ക്ക ന­ഷ്ട­പ്പെ­ട്ട കാ­വ്യ­ശ­ക്തി ക­വി­ത­യിൽ ഉ­യിർ­ത്തെ­ഴു­നേൽ­ക്കു­ന്നു. അ­തു­വ­രെ സാ­ദ്ധ്യ­മ­ല്ലാ­തി­രു­ന്ന­തു സാ­ധി­ക്ക­യും ചെ­യ്യു­ന്നു. “എ­നി­ക്കി­തു വ­യ്യാ­യി­രു­ന്നു പച്ച മ­ര­മാ­യി­രു­ന്ന­പ്പോൾ.”

ഇതര വൃ­ത്തി­ക­ളിൽ ആ­വി­ഷ്ക്ക­രി­ക്കാ­നാ­വാ­ത്ത ആ­ത്മ­ത­ത്ത്വ­ത്തെ ആ­വി­ഷ്ക്ക­രി­ക്കാ­നാ­വാം ഒരാൾ കാ­വ്യ­വൃ­ത്തി­യി­ലേ­ക്കു വ­രു­ന്ന­തു്.

“പ­റ­ഞ്ഞാൽ നേ­രാ­വാ­ത്ത ചി­ല­തു­ണ്ടാ­വാം ഭൂവി

ല­തി­നാ­ലാ­വാം കർ­ത്താ­വു­ട­ലീ­വി­ധ­മാ­ക്കി.”

എന്ന പ­ണി­ക്ക­രു­ടെ വ­രി­യി­ലെ കർ­ത്താ­വി­നെ കാ­വ്യ­കർ­ത്താ­വാ­യും കാ­ണാ­മ­ല്ലോ. കവിത എ ന്ന ഉടൽ ഇ­പ്പോൾ അ­യാൾ­ക്കെ­ത്താ­ത്ത­തി­ലേ­ക്കെ­ത്തു­ന്നു. വാ­ക്കു­കൾ അ­വ­യു­ടെ യ­ഥാ­ശ­ക്തി­യിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു­കൊ­ണ്ടു് അ­നാ­വി­ഷ്കൃ­ത­മ­ല്ലാ­ത്ത­തു് ആ­വി­ഷ്ക്ക­രി­ക്കാൻ അയാളെ തു­ണ­യ്ക്കു­ന്നു. അ­ടി­യൊ­ഴു­ക്കു­കൾ സ­മ­ന്വ­യി­ക്ക­പ്പെ­ടു­ന്നു. ആ­സ­ക­ല­ത്തി­ന്റെ ഉ­ദ്ഗ്ര­ഥ­നം. ഉ­ണ്മ­യു­ടെ ആ­വി­ഷ്ക്കാ­രം ഉ­ജ്വ­ല­മാ­യി സാ­ക്ഷാ­ത്ക­രി­ക്ക­പ്പെ­ടു­ന്നു. സാ­ക്ഷാ­ത്ക്കാ­ര­ത്തോ­ടെ വി­ര­മി­ച്ച നളിനി ശരീരം പോലെ അ­യാ­ളു­ടെ ശ­രീ­ര­വും വി­ര­മി­ക്കു­ന്നു. അ­വി­യോ­ഗ­മാ­യ സു­ഖ­ത്തി­ന്റെ ഈ ഉടൽ ലോ­കർ­ക്കാ­യി സ­മർ­പ്പി­തം! എ­ഴു­ന്നേ­റ്റോ എന്ന ചോ­ദ്യം അസുഖ ബാ­ധി­ത­നാ­യ ഒ­രാ­ളെ­ക്കു­റി­ച്ചാ­വു­മ്പോൾ അ­തി­ലൊ­ര­ല്പം കാ­വ്യ­ഭം­ഗി ക­ല­രു­ന്നു. ആ വെ­ളി­ച്ചം അ­ണ­ഞ്ഞു എന്നു നെ­ഹ്റു പ­റ­ഞ്ഞ­തു് അ­ങ്ങ­നെ­യ­ല്ലാ­തെ പ­റ­യാ­നാ­വാ­ത്ത ഒ­ര­ഭാ­വ­ത്തെ ആ­വി­ഷ്ക­രി­ക്കാൻ. ഇ­രു­ട്ടിൽ നിൽ­ക്കു­ന്നൊ­രാൾ വെ­ളി­ച്ച­ത്തി­നു ചോ­ദി­ക്കു­മ്പോൾ ഭാ­ഷ­യു­ടെ ഗ­ദ്യ­ധർ­മ്മ­ത്തെ­യാ­ണു് ആ­ശ്ര­യി­ക്കു­ന്ന­തെ­ങ്കിൽ വെ­ളി­ച്ച­ത്തിൽ നിൽ­ക്കു­ന്നൊ­രാൾ വെ­ളി­ച്ചം, വെ­ളി­ച്ചം എന്നു ചോ­ദി­ക്കു­മ്പോൾ ഭാ­ഷ­യു­ടെ കാ­വ്യ­ധർ­മ്മ­ത്ത ആ­ശ്ര­യി­ക്കു­ക­യാ­ണു്. ഗ­ദ്യ­ത്തി­ലെ സുചക (signifier) സൂചിത (signified) ബന്ധം നി­യ­ത­മാ­ണു്. ക­വി­ത­യി­ലേ­തു് അ­നി­യ­ത­മാ­ണു്.

“വി­ട്ട­യ­ക്കു­ക, കൂ­ട്ടിൽ നി­ന്നെ­ന്നെ ഞാ-

നൊ­ട്ടു വാനിൽ പ­റ­ന്നു ന­ട­ക്ക­ട്ടെ,”

എ­ന്ന­തു് കൂ­ട്ടി­ലെ പ­ക്ഷി­യു­ടെ അ­വ­സ്ഥ­യ്ക്കു സ­മാ­ന­മാ­യ അ­സ്വാ­സ്ഥ്യം അ­നു­ഭ­വി­ക്കു­ന്ന ആ­രു­ടെ­യും ഭാ­ഷ­യാ­ണു്. തടവിൽ ക­ഴി­യു­ന്ന ഏതു ബ­ന്ധി­യും അ­തി­ലൂ­ടെ പ­റ­യ­പ്പെ­ടു­ന്നു. സൂ­ക്ഷ്മ­മാ­യ അർ­ത്ഥ­ത്തിൽ ഏവരും ബ­ന്ധി­ക­ളാ­യ­തി­നാൽ അ­താ­രു­ടേ­യും അ­ന്തർ­ഗ­ത­വു­മാ­ണു്. കെ. ജി. ശ­ങ്ക­ര­പ്പി­ള്ള­യു­ടെ കവിത ചോ­ദി­ക്കു­മ്പോ­ലെ ആ­ട്ടി­യോ­ടി­ച്ച തിണ്ണ വി­ട്ടെ­ത്ര ദൂരം, ഇല്ലേ? ‘എ­നി­ക്കു­മു­ണ്ടാ­യി­രു­ന്നൂ സുഖം മു­റ്റി­യ നാ­ളു­കൾ’ എന്ന വരി സ­മ­ഷ്ടി­യിൽ വൃ­ഷ്ടി മു­ങ്ങി­പ്പോ­യ കാ­ല­ത്ത വൃ­ക്തി­യു­ടെ ആ­ത്മ­ഗ­ത­വു­മുൾ­ക്കൊ­ള്ളു­ന്നു. ‘ഗു­ണ­വു­മ­ന­വ­ധി ദോ­ഷ­മാ­യി തേ’ എന്ന ഹം­സ­ത്തി­ന്റെ അ­ന്തർ­ഗ്ഗ­തം നിർഭയ എന്ന ഡൽ­ഹി­പ്പെൺ­കു­ട്ടി­ക്കു മാ­ത്ര­മ­ല്ല വി­യോ­ജി­പ്പു­കൾ തു­റ­ന്നു പ്ര­ക­ടി­പ്പി­ച്ച­തി­നാൽ പി­ടി­യി­ലാ­യ നീ­തി­മാ­ന്മാർ­ക്കു­മി­ണ­ങ്ങു­ന്ന­താ­ണു്. വാ­ക്കി­ന്റെ, വാ­ക്യ­ത്തി­ന്റെ, കാ­വ്യ­ത്തി­ന്റെ പ്ര­തീ­കാ­ത്മ­ക­ത ഉ­പ­യോ­ഗ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണു് കവിത പ്ര­വർ­ത്തി­ക്കു­ന്ന­തു്. പിറകെ എ­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന മൃ­ത്യു­വിൽ നി­ന്നു് അഭയം തേ­ടി­യോ­ടു­ന്ന മാർ­ക്ക­ണ്ഡേ­യ­നിൽ മർ­ത്ത്യൻ മു­ഴു­ക്കെ പ്ര­തി­നി­ധീ­ക­രി­ക്ക­പ്പെ­ടു­ക­യ­ല്ലേ.

“അ­വി­ടെ­ച്ചെ­ന്നെ­ത്തു­വാൻ

കു­തി­പ്പു മർ­ത്ത്യൻ ഭവാൻ

അ­മ­ര­സ­ക­ല്പ­ത്തിൻ ത­ള­രാ­ച്ചി­റ­കോ­ടെ.”

(മർ­ത്ത്യൻ എന്ന ഭാ­ര­തീ­യ­പ­ദ­ത്തെ­ക്കു­റി­ച്ച­റി­വു­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഹൈ ദെഗർ തന്റെ ത­ത്ത്വ­ചി­ന്താ­പ­ദ്ധ­തി­യിൽ അതിനെ മു­ഖ്യ­സ്ഥാ­ന­ത്തു് വെ­ച്ചേ­നെ). ആ ഒ­റ്റ­പ്പ­ദ­ത്തി­ലു­ള്ള ദർ­ശ­ന­സാ­ര­ത്തെ അ­ക­മ­ഴി­ഞ്ഞു കൊ­ണ്ടാ­ടു­ന്നു­ണ്ടു് ഇ­ട­ശ്ശേ­രി­യു­ടെ ‘മാർ­ക്ക­ണ്ഡേ­യൻ’. ‘വാ­തി­ലി’ൽ ഞാ­നി­ങ്ങ­നെ എഴുതി.

“പ­ണ്ടു് കാ­ല­മെ­ത്തു­മ്മു­ന്നേ

ഞെ­ട്ട­റ്റു­വീ­ണ പൂ­വി­നെ­പ്പ­റ്റി

പാ­ടി­യി­ട്ടു­ണ്ട­യാൾ

അ­തു­വ­രെ വഴി മു­ട്ടി നി­ന്ന­വർ

അ­തി­ലൂ­ടെ അ­ക­ത്തു് ക­ട­ന്നു

ഒ­ന്നി­ന്നു­മി­ല്ല നില; അ­വ­ര­റി­ഞ്ഞു.

പി­ന്നീ­ട­യാൾ ആ­ന­യെ­ക്കു­റി­ച്ചെ­ഴു­തി

അ­തു­വ­രെ­യാ­രും അ­വ­ന­വ­നെ

ഇത്ര മു­ഴു­ത്ത രൂ­പ­ത്തിൽ ക­ണ്ടി­ട്ടി­ല്ല

നി­ഗ്ര­ഹോ­ത്സു­കം സ്നേ­ഹ­വ്യ­ഗ്ര­മെ­ങ്കി­ലും

ചി­ത്തം, അവർ വി­റ­യാർ­ന്നു.

ഒ­രി­ക്ക­ല­യാൾ പാ­ല­ത്തെ­ക്കു­റി­ച്ചെ­ഴു­തി

അ­തി­ലൂ­ടെ മ­റു­പു­റ­ത്തെ­ത്തീ പലരും

അ­തു­വ­രെ­യൊ­ന്നി­നും

മ­റു­പു­റ­മു­ണ്ടാ­യി­രു­ന്നി­ല്ല

ക്രൂ­ര­തേ നീ താ­ന­ത്രേ ശാ­ശ്വ­ത­സ­ത്യം.”

വാ­യ­ന­ക്കാ­രു­ടെ പ­ങ്കാ­ളി­ത്ത­ത്തി­ലൂ­ടെ­യേ കവിത നി­റ­വേ­റു­ന്നു­ള്ളു. ‘ഭ­വാ­നൊ­ഴി­ഞ്ഞൊ­രു­മി­ല്ല­തു­മി­വൾ­ക്കു കേൾ­ക്കു­വാൻ’ എ­ന്നു് നളിനി ദി­വാ­ക­ര­നി­ല­ന്വേ­ഷി­ച്ച­തു് ആ പ­ങ്കാ­ളി­യേ­യ­ല്ലെ­ന്നു് പ­റ­യാ­നാ­വി­ല്ല. ദി­വാ­ക­രൻ എത്ര മി­ക­വോ­ടെ­യാ­ണു് അവളെ മ­ധു­രീ­ക­രി­ക്കു­ന്ന­തു്? മി­ക­ച്ച കവിത വാ­യി­ക്കു­ന്ന ഓ­രോ­രു­ത്ത­രും അ­തി­ലൂ­ടെ അ­വ­ര­വ­രു­ടെ കവിത ആ­ര­ചി­ക്കു­ക­യാ­ണു്. നീ­റ്റ്ഷെ­യു­ടെ സ­ര­തു­ഷ്ട്ര പ­റ­യു­ന്നു: എ­നി­ക്കു് അ­നു­ച­രർ (followers) വേണ്ട സ­ഹ­ര­ച­യി­താ­ക്കൾ (co-​creators) മതി. ക­വി­യു­ടെ അ­ന്തർ­ഗ്ഗ­ത­വും ഇ­താ­ണു്. അ­താ­യി­രി­ക്കു­ക എ­ന്ന­തി­നേ­ക്കാൾ അ­തി­ലൂ­ടെ ആ­യി­രി­ക്കു­ക. അ­തി­ല­ധി­കം ആ­യി­രി­ക്കു­ക. ക­വി­ത­യു­ടെ ഉ­ത്ത­ര­വാ­ദി­ത്തം എന്ന വിഷയം ക­വി­ത­യു­ടെ സാ­മൂ­ഹ്യ­ധർ­മ്മ­മോ രാ­ഷ്ട്രീ­യ പ്ര­തി­ബ­ദ്ധ­ത­യോ അ­വ­ഗ­ണി­ച്ചു എന്നു ക­ത­രു­തു്. മു­മ്പു പറഞ്ഞ പോലെ കവിത ഒ­ര­തി­സൂ­ച­കം (excessive signifier) ആണു്. ക­വി­ത­യ്ക്കു് ക­വി­ത­യാ­യി­രു­ന്നു കൊ­ണ്ട­ല്ലാ­തെ, അ­തി­ലൂ­ടെ­യ­ല്ലാ­തെ, ഒ­രു­ത്ത­ര­വാ­ദി­ത്ത­വും നിർ­വ്വ­ഹി­ക്കാ­നാ­വി­ല്ല. പ­റ­യു­ന്ന­തി­ലൂ­ടെ­യും പ­റ­യു­ന്ന ഒരു രൂപം, അ­ങ്ങ­നെ­യ­ല്ലാ­തെ പ­റ­യാ­നാ­വാ­ത്ത­തി­ന്റെ രൂപം സൃ­ഷ്ടി­ക്കു­ക­യാ­ണു് ക­വി­യു­ടെ ഉ­ത്ത­ര­വാ­ദി­ത്തം. ഒരു രൂ­പ­വും കി­ട്ടു­ന്നി­ല്ല എ­ന്നു് നാ­മു­ഴ­ലാ­റി­ല്ലേ, ഇ­പ്പോ­ഴാ­ണൊ­രു രൂപം കി­ട്ടി­യ­തു് എന്നു നാം ആ­ശ്വ­സി­ക്കാ­റി­ല്ലേ, ആ രൂ­പ­ത്തി­നു സ­മാ­ന്ത­ര­മാ­യ ഒരു നി­വൃ­ത്തി­മാർ­ഗ്ഗ­മാ­ണു് കാ­വ്യ­രൂ­പ­വും. ഭ­ദ്ര­രൂ­പ­മാ­യി­രി­ക്കു­ക എന്ന ക­വി­ത­യു­ടെ ഉ­ത്ത­ര­വാ­ദി­ത്ത­വു­മാ­യി ആ­വു­ന്ന­ത്ര ഐ­ക്യ­പ്പെ­ടു­ക­യാ­ണു് ക­വി­യു­ടെ മുഖ്യ ഉ­ത്ത­ര­വാ­ദി­ത്തം എ­ന്നോർ­മ്മി­പ്പി­ക്കു­ക­യാ­യി­രു­ന്നു ഈ പ്ര­ഭാ­ഷ­ണം.

(കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല മ­ല­യാ­ളം—കേരള പഠന വി­ഭാ­ഗ­ത്തി­ന്റെ സു­വർ­ണ്ണ­ജൂ­ബി­ലി പ്ര­ഭാ­ഷ­ണ പ­ര­മ്പ­ര ഉ­ദ്ഘാ­ട­നം ചെ­യ്തു കൊ­ണ്ടു­ള്ള പ്ര­ഭാ­ഷ­ണം)

കൽ­പ്പ­റ്റ നാ­രാ­യ­ണൻ
images/Kalpetta_Narayanan.jpg

കവി, നോ­വ­ലി­സ്റ്റ്, ഉ­പ­ന്യാ­സ­കാ­രൻ, സാ­ഹി­ത്യ­വി­മർ­ശ­കൻ, സാം­സ്കാ­രി­ക നി­രീ­ക്ഷ­കൻ. 1952-ൽ പാ­ലൂ­കാ­ട്ടിൽ ശ­ങ്ക­രൻ നാ­യ­രു­ടേ­യും നാ­രാ­യ­ണി അ­മ്മ­യു­ടേ­യും മ­ക­നാ­യി ജനനം. ക­വി­ത­കൾ­ക്കു പുറമെ ഒരു സാം­സ്കാ­രി­ക നി­രീ­ക്ഷ­ക­നെ­ന്ന നി­ല­യി­ലു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ ലേ­ഖ­ന­ങ്ങ­ളും സ­ഹൃ­ദ­യ­ശ്ര­ദ്ധ നേ­ടി­യ­വ­യാ­ണു്. കോ­ഴി­ക്കോ­ട് ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജിൽ മ­ല­യാ­ളം അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്നു. മാ­ധ്യ­മം ആ­ഴ്ച­പ്പ­തി­പ്പിൽ അ­ദ്ദേ­ഹം എ­ഴു­തി­യി­രു­ന്ന ലേ­ഖ­ന­പ­ര­മ്പ­ര­യു­ടെ സ­മാ­ഹാ­ര­മാ­ണു് ‘ഈ ക­ണ്ണ­ട­യൊ­ന്നു­വെ­ച്ചു­നോ­ക്കൂ’ എന്ന ഗ്ര­ന്ഥം. ‘അവർ ക­ണ്ണു­കൊ­ണ്ടു­കേൾ­ക്കു­ന്നു’, ‘ഒ­ഴി­ഞ്ഞ വൃ­ക്ഷ­ച്ഛാ­യ­യിൽ’, ‘കോ­ന്ത­ല’, ‘സ­മ­യ­പ്ര­ഭു’, ‘വീ­ണ­പൂ­വും മ­റ്റു­പ്ര­ധാ­ന ക­വി­ത­ക­ളും’, ‘ത­ത്സ­മ­യം’, ‘ഇ­ത്ര­മാ­ത്രം’, ‘നി­ഴ­ലാ­ട്ടം: ഒരു ച­ല­ചി­ത്ര പ്രേ­ക്ഷ­ക­ന്റെ ആ­ത്മ­ക­ഥ’, ‘മ­റ്റൊ­രു­വി­ധ­മാ­യി­രു­ന്നെ­ങ്കിൽ’, ‘ഒരു മു­ട­ന്ത­ന്റെ സു­വി­ശേ­ഷം’, എ­ന്നി­വ­യാ­ണു് മറ്റു കൃ­തി­കൾ. ഇ­ത്ര­മാ­ത്രം എന്ന കഥ അ­തേ­പേ­രിൽ ച­ല­ച്ചി­ത്ര­മാ­യി­ട്ടു­ണ്ടു്.

അ­വാർ­ഡു­കൾ

ബഷീർ അ­വാർ­ഡ് (ക­വി­ത­യു­ടെ ജീ­വ­ച­രി­ത്രം), ദോഹ പ്ര­വാ­സി മ­ല­യാ­ളി അ­വാർ­ഡ് (സമഗ്ര സം­ഭാ­വൻ), ഡോ. ടി. ഭാ­സ്ക­രൻ അ­വാർ­ഡ് (ക­വി­ത­യു­ടെ ജീ­വ­ച­രി­ത്രം), വി. ടി. കു­മാ­രൻ അ­വാർ­ഡ് (ക­വി­ത­കൾ), ശാ­ന്ത­കു­മാ­രൻ തമ്പി അ­വാർ­ഡ് (ഒരു മു­ട­ന്ത­ന്റ സു­വി­ശേ­ഷം), എ. അ­യ്യ­പ്പൻ അ­വാർ­ഡ് (ഒരു മു­ട­ന്ത­ന്റെ സു­വി­ശേ­ഷം), സി. പി. ശി­വ­ദാ­സൻ അ­വാർ­ഡ് (എന്റെ ബഷീർ), ഡോ. പി. രാജൻ അ­വാർ­ഡ് (കവിത), പ­ത്മ­പ്ര­ഭാ പു­ര­സ്കാ­രം ( 2018).

(ചി­ത്ര­ത്തി­നും വി­വ­ര­ങ്ങൾ­ക്കും വി­ക്കി­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്.)

Colophon

Title: Kavithayude Utharavadithangal (ml: ക­വി­ത­യു­ടെ ഉ­ത്ത­ര­വാ­ദി­ത്ത­ങ്ങൾ).

Author(s): Kalpatta Narayanan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-08-29.

Deafult language: ml, Malayalam.

Keywords: Article, Kalpatta Narayanan, Kavithayude Utharavadithangal, കൽ­പ്പ­റ്റ നാ­രാ­യ­ണൻ, ക­വി­ത­യു­ടെ ഉ­ത്ത­ര­വാ­ദി­ത്ത­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Fishing in Spring, a painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.