SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Painting_by_Sebastian_Bieniek_TiteledFace.jpg
Face, a painting by Sebastian Bieniek .
അ­ര­ങ്ങു­മാ­യി മു­ഖാ­മു­ഖം
എം. എൻ. കാ­ര­ശ്ശേ­രി

വെറും ക­ഥ­പ­റ­ച്ചി­ലു­കൊ­ണ്ടു് അ­ല്ലെ­ങ്കിൽ ആ­ഖ്യാ­ന സ­മ്പ്ര­ദാ­യം കൊ­ണ്ടു് ആ­ത്മാ­വി­ഷ്ക്കാ­ര­ത്വ­ര പൂർ­ണ്ണ­മാ­യും തൃ­പ്ത­മാ­വു­ന്നി­ല്ല എ­ന്നൊ­ര­നു­ഭ­വം ചില നേ­ര­ത്തേ­ക്കെ­ങ്കി­ലും പല നോ­വ­ലി­സ്റ്റു­കൾ­ക്കു­മു­ണ്ടു്. അ­ച്ച­ടി­ച്ച പേ­ജി­ലെ ഇ­ഴ­യു­ന്ന വാ­ക്യ­ങ്ങ­ളാ­യി കാലം ഉ­രു­ണ്ടു­നീ­ങ്ങു­ന്ന­തു­കൊ­ണ്ടു മാ­ത്രം അവർ തൃ­പ്ത­രാ­കു­ന്നി­ല്ല. ആ­സ­ന്ന­ഭാ­വി ഭൂ­ത­കാ­ല­ത്തോ­ടും ഭാ­വി­യോ­ടും ബ­ന്ധ­പ്പെ­ട­ണ­മെ­ന്നും അതു സ്വയം ദൃ­ശ്യാ­വി­ഷ്ക്കാ­രം നേ­ട­ണ­മെ­ന്നും അ­വർ­ക്കു­ണ്ടു്. സ്വ­ന്തം ക­ഥാ­പാ­ത്ര­ങ്ങ­ളും രം­ഗ­ങ്ങ­ളും ഗ്ര­ന്ഥ­ത്താ­ളു­ക­ളിൽ നി­ന്നു് ര­ക്ഷ­പ്പെ­ട­ണ­മെ­ന്നും സ്ഥ­ല­ത്തി­ന്റെ ഒരു നി­ശ്ചി­ത­വ്യാ­പ്തി ചില നേ­ര­ത്തെ­ങ്കി­ലും അവർ കൈ­യ­ട­ക്ക­ണ­മെ­ന്നും ചി­ല­പ്പോ­ഴെ­ങ്കി­ലും ഈ എ­ഴു­ത്തു­കാർ മോ­ഹി­ക്കു­ന്നു. നോ­വ­ലെ­ഴു­ത്തു­കാ­ര­ന്റെ അ­ര­ങ്ങി­നോ­ടു­ള്ള അ­ഭി­നി­വേ­ശം എ­ന്ന­തു് മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലും വ­ളർ­ന്നു ക­യ­റി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഒരു പ്ര­വ­ണ­ത­യാ­ണു്. ഉറൂബ്, ബഷീർ, പൊ­റ്റെ­ക്കാ­ട്ട് തു­ട­ങ്ങി­യ നോ­വ­ലി­സ്റ്റു­ക­ളി­ലെ­ല്ലാം ചു­രു­ങ്ങി­യ കാ­ല­ത്തേ­ക്കാ­ണെ­ങ്കി­ലും നാ­ട­ക­വു­മാ­യു­ള്ള ഈ പ്ര­ണ­യ­സ­ല്ലാ­പം ക­ണ്ടി­ട്ടു­ണ്ടു്.

പൊ­റ്റെ­ക്കാ­ട്ട് ആകെ നാലു് നാ­ട­ക­ങ്ങ­ളാ­ണു് എ­ഴു­തി­യ­തു്: അച്ഛൻ, തീ­വ­ണ്ടി ഓ­ടു­ന്നു, അൾ­ത്താ­ര, അ­ച്ഛ­നും മകനും.

ക­ഠി­ന­ഹൃ­ദ­യ­നാ­യ ഒരു മ­നു­ഷ്യ­നു് വ­ന്നു­ചേ­രു­ന്ന മാ­റ്റ­ങ്ങ­ളു­ടെ നാ­ട­കീ­യാ­വി­ഷ്ക്കാ­ര­മാ­ണു് അച്ഛൻ. ട്രാ­ജി­ക് ഐറണി നി­റ­ഞ്ഞ ഒരു നാടകം. പ്ര­തി­കാ­ര­ത്തി­ന്റെ­യും ന­ഷ്ട­പ്പെ­ട്ടു­പോ­യ മകനെ ജീ­വി­ത­ത്തി­ന്റെ പ്ര­ധാ­ന­പ്പെ­ട്ട ഒരു വ­ഴി­ത്തി­രി­വിൽ­വെ­ച്ചു് വീ­ണ്ടു­കി­ട്ടു­ന്ന­തി­ന്റെ­യും കഥകൾ ഇതിൽ സം­യോ­ജി­പ്പി­ച്ചി­രി­ക്കു­ന്നു. അ­ലി­വി­ല്ലാ­യ്മ­യ്ക്കും ക്രൂ­ര­ത­ക്കും പേ­രു­കേ­ട്ട­വ­നാ­യ റിട്ട. പോ­ലീ­സ് സൂ­പ്ര­ണ്ട് പ­ര­മേ­ശ്വ­രൻ­നാ­യ­രാ­ണു് ഇതിലെ കേ­ന്ദ്ര­ക­ഥാ­പാ­ത്രം. ഓ­ഫി­സേ­ഴ്സ് ക്ല­ബ്ബിൽ നി­ന്നു് രു­ചി­ക­ര­മാ­യ ഭ­ക്ഷ­ണം മോ­ഷ്ടി­ച്ച­തി­നു് കോ­പാ­ക്രാ­ന്ത­നാ­യ തന്റെ അ­ടി­യും ച­വി­ട്ടു­മേ­റ്റ വി­കൃ­തി­ച്ചെ­റു­ക്കൻ തന്റെ കാ­ണാ­തെ­പോ­യ മകൻ ത­ന്നെ­യാ­ണെ­ന്നു് തി­രി­ച്ച­റി­ഞ്ഞു് അയാൾ ഞെ­ട്ടി­പ്പോ­കു­ന്നു. മകൻ കൊ­ച്ചു­കു­ഞ്ഞാ­യി­രി­ക്കേ പ്ര­തി­കാ­ര­പ്രേ­രി­ത­നാ­യി അവനെ ത­ട്ടി­കൊ­ണ്ടു പോയ വൃ­ദ്ധൻ മ­ര­ണാ­സ­ന്ന­നാ­യ­പ്പോൾ പറഞ്ഞ വാ­ക്കു­ക­ളിൽ നി­ന്നാ­ണു് ഈ സത്യം അയാൾ മ­ന­സ്സി­ലാ­ക്കു­ന്ന­തു്. ആ വൃ­ദ്ധ­ന്റെ മകൻ പോ­ലീ­സ്ക­സ്റ്റ­ഡി­യിൽ വെ­ച്ചു് മ­രി­ച്ചു. അവൻ തു­ങ്ങി­മ­രി­ച്ചു­വെ­ന്നാ­ണു് പൊ­തു­വെ ധ­രി­ക്ക­പ്പെ­ട്ട­തെ­ങ്കി­ലും സ­ത്യ­ത്തിൽ പ­ര­മേ­ശ്വ­രൻ­നാ­യർ ഏൽ­പ്പി­ച്ച ശാ­രീ­രി­ക­പീ­ഡ­ക­ളാ­യി­രു­ന്നു മ­ര­ണ­ത്തി­നു് കാരണം. വൃ­ദ്ധ­ന്റെ വാ­ക്കു­കൾ കേ­ട്ടു് അ­മ്പ­ര­ന്നു പോയ പ­ര­മേ­ശ്വ­രൻ­നാ­യർ തെ­രു­വു­ജീ­വി­കൾ­ക്കി­ട­യി­ലെ വി­കൃ­തി­ച്ചെ­ക്ക­നാ­യി­ത്തീർ­ന്ന മകനെ തി­ര­ഞ്ഞു­പോ­കു­ന്നു. ഗു­രു­ത­ര­മാ­യി രോഗം ബാ­ധി­ച്ചു, വേ­ദ­ന­കൊ­ണ്ടു് പു­ള­യു­ന്ന അ­വ­സ്ഥ­യി­ലാ­ണു് അവനെ ക­ണ്ടു­കി­ട്ടി­യ­തു്. കു­ട്ടി­യെ വ­ള­രെ­വേ­ഗം ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചെ­ങ്കി­ലും അവനെ ര­ക്ഷി­ക്കു­ന്ന­തിൽ ഡോ­ക്ടർ­മാർ പ­രാ­ജ­യ­പ്പെ­ട്ടു. ഒരു സാ­ഹ­ച­ര്യ­ത്തി­ന്റെ പെ­ട്ടെ­ന്നു­ള­ള തി­രി­ച്ചി­ലി­ലാ­ണു് പ്ര­മേ­യ­ത്തി­ന്റെ കേ­ന്ദ്ര­ബി­ന്ദു കി­ട­ക്കു­ന്ന­തു്—നാ­യ­ക­ന്റെ ക്രൂ­ര­ത­കൾ അ­യാ­ളെ­ത്ത­ന്നെ തി­രി­ഞ്ഞു­ക­ടി­ക്കു­ന്ന ഐ­റ­ണി­യിൽ.

ഈ നാ­ട­ക­ത്തി­നു് മൂ­ന്നു് അ­ങ്ക­ങ്ങൾ ഉ­ണ്ടു്. ആ­ദ്യ­ത്തെ ര­ണ്ട­ങ്ക­ങ്ങ­ളി­ലും മൂ­ന്നു വീതം രം­ഗ­ങ്ങൾ. മൂ­ന്നാ­മ­ത്തേ­തിൽ ആറു രം­ഗ­ങ്ങ­ളും. രം­ഗ­ങ്ങൾ മാറി മാറി വ­രു­ന്ന­തു് ക­ഥാ­ഗ­തി­യു­ടെ ഉ­ദ്വേ­ഗ­ത നി­ല­നിർ­ത്താൻ സ­ഹാ­യ­ക­മാ­യി­ട്ടു­ണ്ടു്—തെ­ണ്ടി­ച്ചെ­റു­ക്ക­ന്മാ­രു­ടെ തെ­രു­വു­ജീ­വി­ത­വും ഉ­യർ­ന്ന വർ­ഗ­ത്തി­ന്റെ മ­ദ്യ­പാ­ന­പ്പേ­ക്കൂ­ത്തു­ക­ളും ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യം ഭം­ഗി­യാ­യി കാ­ണി­ച്ചി­ട്ടു­ണ്ടു്. പ­ര­മേ­ശ്വ­രൻ­നാ­യ­രു­ടെ പാ­ത്ര­വ്യ­ക്തി­ത്വം ആർ­ക്കും സ­മ്മ­ത­മാ­വു­ന്ന മ­ട്ടിൽ വ­ര­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ദു­ര­ന്ത­വി­ധി­യു­ടെ ദ്രു­ത­പ­രി­ണാ­മ­ത്തിൽ അ­തി­ഭാ­വു­ക­ത്വം ക­ലർ­ന്നു­പോ­യി.

ഇ­തേ­മ­ട്ടിൽ ഉ­ദ്വേ­ഗ­ത­യും പെ­ട്ടെ­ന്നു­ള്ള തി­രി­ച്ചി­ലു­ക­ളും ഒ­ക്കെ­യു­ണ്ടെ­ങ്കി­ലും തീർ­ത്തും വ്യ­ത്യ­സ്ത­മാ­യ ഒരു സ­മ്പ്ര­ദാ­യ­ത്തിൽ എ­ഴു­തി­യ റേ­ഡി­യോ നാ­ട­ക­മാ­ണു് ‘തീ­വ­ണ്ടി ഓ­ടു­ന്നു.’ മൂ­ന്നു് ക­ഥാ­പാ­ത്ര­ങ്ങ­ളേ ഈ നാ­ട­ക­ത്തി­ലു­ള്ളൂ: അ­മ്പ­തു് ക­ഴി­ഞ്ഞ ഒരു പ്രൊ­ഫ­സർ, യു­വ­ഭാ­ര്യ ലളിത, അ­ദ്ദേ­ഹ­ത്തി­ന്റെ ഗവേഷണ വി­ദ്യാർ­ത്ഥി സു­രേ­ന്ദ്രൻ. അയാൾ ല­ളി­ത­യു­മാ­യി പ്രേ­മ­ത്തി­ലു­മാ­ണു്.

ആ­ദ്യ­ത്തെ രംഗം തീ­വ­ണ്ടി­യി­ലാ­ണു്. ല­ളി­ത­യും സു­രേ­ന്ദ്ര­നും ഗ്രാ­മ­ത്തി­ലേ­ക്കു് പോ­വു­ന്നു. അ­വി­ട­ത്തെ ഗു­ഹ­യി­ലാ­ണു് പ്രൊ­ഫ­സ­റു­ടെ ഗ­വേ­ഷ­ണ­ശാ­ല. താ­ഴ്‌­ന്ന ലോ­ഹ­ങ്ങൾ സ്വർ­ണ്ണ­മാ­ക്കി മാ­റ്റി­യെ­ടു­ക്കു­ന്ന ഒരു സ­മ്പ്ര­ദാ­യം താൻ വി­ക­സി­പ്പി­ച്ചെ­ടു­ത്ത­താ­യി പ്രൊ­ഫ­സർ അ­വ­കാ­ശ­പ്പെ­ടു­ന്നു­ണ്ടു്. ഗു­ഹ­യിൽ എ­ത്തി­ച്ചേ­രാ­നു­ള്ള മാർ­ഗ­നിർ­ദേ­ശ­ങ്ങ­ളൊ­ക്കെ കൃ­ത്യ­മാ­യി അ­ദ്ദേ­ഹം അ­വർ­ക്കു് കൊ­ടു­ത്തി­ട്ടും ഉ­ണ്ടു്. യാത്ര പു­രോ­ഗ­മി­ക്കു­ന്ന­തി­ന­നു­സ­രി­ച്ചു് പ്രൊ­ഫ­സ­റെ വ­ഞ്ചി­ക്കു­ക­യാ­ണ­ല്ലോ എന്ന കു­റ്റ­ബോ­ധം ല­ളി­ത­യേ­യും സു­രേ­ന്ദ്ര­നേ­യും വേ­ട്ട­യാ­ടാൻ തു­ട­ങ്ങു­ന്നു. എ­ങ്കി­ലും ര­ണ്ടു­പേർ­ക്കും ആ ബന്ധം അ­വ­സാ­നി­പ്പി­ക്കു­ന്ന­തി­നെ­പ്പ­റ്റി ചി­ന്തി­ക്കാ­നാ­വു­ന്നി­ല്ല. പ്ര­ണ­യ­ത്തി­ന്റെ ചോദനം പ്ര­കൃ­തി­ദ­ത്ത­മാ­ണെ­ന്നും അ­തു­കൊ­ണ്ടു് തന്നെ അതു് ശ­രി­യാ­ണെ­ന്നും ഉള്ള മ­ട്ടിൽ അവർ സ്വയം ന്യാ­യീ­ക­രി­ക്കാൻ തു­ട­ങ്ങു­ന്നു. ഇ­തി­നി­ട­യിൽ ക­മ്പാർ­ട്ടു­മെ­ന്റിൽ ആ­കെ­പ്പാ­ടെ­യു­ണ്ടാ­യി­രു­ന്ന മ­റ്റൊ­രു യാ­ത്ര­ക്കാ­ര­നാ­യ സി­ക്കു­കാ­ര­ന്റെ ഉ­ച്ച­ത്തി­ലു­ള്ള കൂർ­ക്കം­വ­ലി അ­വ­രു­ടെ വർ­ത്ത­മാ­ന­ത്തിൽ ഇ­ട­ക­ല­രു­ന്നു. സ്റ്റേ­ഷ­നിൽ അ­വ­രി­രു­വ­രേ­യും ഒരു വൃ­ദ്ധൻ വന്നു സ്വീ­ക­രി­ച്ചു. അയാൾ അവരെ ഗു­ഹ­യി­ലേ­ക്കു് കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി. കൂർ­ക്കം വ­ലി­ക്കു­ന്ന സി­ക്കു­കാ­ര­നാ­യി ക­മ്പാർ­ട്ടു­മെ­ന്റിൽ കൂടെ യാ­ത്ര­ചെ­യ്ത­തും വൃ­ദ്ധ­നാ­യി സ്റ്റേ­ഷ­നിൽ വന്നു സ്വീ­ക­രി­ച്ച­തു­മെ­ല്ലാം വേഷം മാറി വന്ന പ്രൊ­ഫ­സർ ത­ന്നെ­യാ­യി­രു­ന്നു എന്നു മ­ന­സ്സി­ലാ­ക്കി­യ ല­ളി­ത­യും സു­രേ­ന്ദ്ര­നും ഞെ­ട്ടി. അ­ങ്ങ­നെ സാ­ഹ­ച­ര്യ­ത്തെ പ്രൊ­ഫ­സർ തന്നെ പൂർ­ണ്ണ­മാ­യും നി­യ­ന്ത്രി­ക്കു­ന്നു. തന്റെ ഗ­വേ­ഷ­ണ­പ­രീ­ക്ഷ­ണ­ങ്ങ­ളു­ടെ വിജയം അ­ദ്ദേ­ഹം അ­വർ­ക്കു മു­മ്പിൽ സോ­ദാ­ഹ­ര­ണം വി­വ­രി­ച്ചു. പ്രൊ­ഫ­സർ വെ­ള്ളി­നാ­ണ­യം എ­ടു­ത്തു് ഒരു ലാ­യ­നി­യിൽ മു­ക്കി. അതു് ഉടനെ സ്വർ­ണ്ണ­മാ­യി മാറി. ഉടനെ തന്നെ പ്രൊ­ഫ­സർ അ­വ­രി­രു­വ­രേ­യും ഭീ­ഷ­ണി­പ്പെ­ടു­ത്തു­ന്ന ഒരു താ­ക്കീ­തു നൽകി. ഗു­ഹ­യ്ക്ക­ക­ത്തു് അ­ര­മ­ണി­ക്കുർ നേ­ര­ത്തേ­യ്ക്കേ പ്രാ­ണ­വാ­യു കാണൂ. മാ­ത്ര­മ­ല്ല ചില സാ­ങ്കേ­തി­ക കാ­ര­ണ­ങ്ങൾ കൊ­ണ്ടു് ഇ­ട­നാ­ഴി­യി­ലൂ­ടെ ആർ­ക്കെ­ങ്കി­ലും ഒ­രാൾ­ക്കു് മാ­ത്ര­മേ ര­ക്ഷ­പ്പെ­ടാ­നാ­വൂ. ആരു ര­ക്ഷ­പ്പെ­ട­ണം എ­ന്നു് തീ­രു­മാ­നി­യ്ക്കാ­നു­ള്ള അ­വ­കാ­ശം പ്രൊ­ഫ­സർ ആ സ്ത്രീ­ക്കു് വി­ട്ടു­കൊ­ടു­ത്തു. കു­റ­ച്ചു­നേ­ര­ത്തേ­ക്കു് ഗു­ഹ­യി­ലെ വെ­ളി­ച്ചം മങ്ങി. വെ­ളി­ച്ചം തി­രി­ച്ചു­വ­ന്നു­നോ­ക്കു­മ്പോൾ സ്ത്രീ­യെ കാ­ണാ­നി­ല്ല. പ്രൊ­ഫ­സർ ക­ണ്ടെ­ത്തി­യ രാ­സ­വി­ദ്യ­യു­ടെ വി­ശ­ദാം­ശ­ങ്ങ­ള­ട­ങ്ങി­യ ക­ട­ലാ­സും മോ­ഷ്ടി­ച്ചു് സ്ത്രീ അ­പ്ര­ത്യ­ക്ഷ­യാ­യി­രി­ക്കു­ന്നു. പ്രൊ­ഫ­സർ തന്റെ ഗ­വേ­ഷ­ണ­വി­ദ്യാർ­ത്ഥി­ക്കു് വി­ശ­ദീ­ക­രി­ച്ചു­കൊ­ടു­ത്തു: ഈ ശാ­സ്ത്രീ­യ­പ­രീ­ക്ഷ­ണ­ങ്ങ­ളൊ­ക്കെ ഭാ­ര്യ­യെ പ­റ്റി­ക്കാ­നു­ള്ള ത­മാ­ശ­കൾ മാ­ത്ര­മാ­യി­രു­ന്നു. തന്റെ യ­ഥാർ­ത്ഥ­ഗ­വേ­ഷ­ണം സ്ത്രീ­യെ­ക്കു­റി­ച്ചാ­യി­രു­ന്നു. ഇ­പ്പോൾ അവൾ സ്വ­ന്തം പ്ര­കൃ­തി വെ­ളി­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. അ­വ­ളു­ടെ ജീ­വി­ത­ത്തി­നു് നേരെ ഒരു ഭീഷണി ഉ­യർ­ന്ന­പ്പോൾ, കാ­മു­ക­നേ­യും ഭർ­ത്താ­വി­നേ­യും ഒ­രു­പോ­ലെ ഉ­പേ­ക്ഷി­ച്ചു് താൻ മോ­ഷ്ടി­ച്ചെ­ടു­ത്ത സ­മ­വാ­ക്യം ഉ­പ­യോ­ഗി­ച്ചു് സ്വർ­ണ­മു­ണ്ടാ­ക്കാം എന്ന പ്ര­തീ­ക്ഷ­യു­മാ­യി അവൾ ര­ക്ഷ­പ്പെ­ട്ടി­രി­ക്കു­ന്നു!

തീ­വ­ണ്ടി­യാ­ത്ര, ഗു­ഹ­യ്ക്ക­ക­ത്തെ ഉ­ദ്വേ­ഗം നി­റ­ഞ്ഞ രം­ഗ­ങ്ങൾ, ജീ­വി­ത­ത്തി­നും മ­ര­ണ­ത്തി­നു­മി­ട­യ്ക്കു­ള്ള തെ­ര­ഞ്ഞെ­ടു­പ്പു് എന്നീ ഘ­ട­ക­ങ്ങൾ ഇതൊരു ഗൗരവം നി­റ­ഞ്ഞ നാ­ട­ക­മാ­ണു് എന്ന തോ­ന്ന­ലു­ണ്ടാ­ക്കാം. എ­ങ്കി­ലും മൊ­ത്ത­ത്തി­ലു­ള്ള ഇ­തി­ന്റെ സത്ത സ്ത്രീ­ക­ളു­ടെ മേ­ലു­ള്ള ഒരു നല്ല ത­മാ­ശ­യാ­യി മാ­ത്ര­മേ അ­നു­ഭ­വ­പ്പെ­ടു­ക­യു­ള്ളു. പക്ഷേ, പെൺ­വി­മർ­ശ­നം ഇ­വ­യെ­ല്ലാം ഇത്ര ല­ഘു­വാ­യി എ­ടു­ക്കും എന്നു തോ­ന്നു­ന്നി­ല്ല. അ­വ­സാ­ന­നി­മി­ഷ­ത്തിൽ സ­ന്ദർ­ഭം ആന്റി ക്ലൈ­മാ­ക്സി­ലേ­ക്കു് തി­രി­ഞ്ഞു വ­രു­ന്ന­താ­ണു് നാ­ട­ക­ത്തെ ര­ക്ഷ­പ്പെ­ടു­ത്തു­ന്ന­തു്. സ്ത്രീ അ­പ്ര­ത്യ­ക്ഷ­യാ­കു­ന്ന­തോ­ടു­കൂ­ടി സം­ഘർ­ഷ­വും ഉ­ദ്വേ­ഗ­വും പെ­ട്ടെ­ന്നു് അ­യ­ഞ്ഞു­കി­ട്ടു­ന്നു. ആ ര­ണ്ടു് പു­രു­ഷ­ന്മാർ­ക്കി­ട­യി­ലു­ള്ള ശ­ത്രു­ത­യും പെ­ട്ടെ­ന്നു് തീർ­ന്നു. ഇ­രു­വ­രും കാ­മോ­ന്മാ­ദ­ത്തി­ന്റേ­യും ച­തി­യു­ടെ­യും ഇ­ര­ക­ളാ­ണ­ല്ലോ. സ്ത്രീ, താൻ പു­രു­ഷ­ന്മാ­രെ വി­ഡ്ഢി­യാ­ക്കി എ­ന്നു് ക­രു­തു­ന്നു. സ്ത്രീ­യെ സം­ബ­ന്ധി­ക്കു­ന്ന എ­ല്ലാം ക­ണ്ടെ­ത്തി­ക്ക­ഴി­ഞ്ഞു എന്ന വി­ചാ­ര­മാ­ണു് പു­രു­ഷ­ന്മാർ­ക്കു്.

images/Sheikh_Abdullah.jpg
ശൈഖ് അ­ബ്ദു­ല്ല

‘അ­ച്ഛ­നും മകനും’ എന്ന ഏ­കാ­ങ്കം ദേ­ശാ­ഭി­മാ­ന­പ്ര­ചോ­ദി­ത­മാ­ണു്. കാ­ശ്മീ­രി­ലെ ശ്രീ­ന­ഗ­റാ­ണു് പ­ശ്ചാ­ത്ത­ലം. ഇ­ന്ത്യ­യു­ടെ സ്വാ­ത­ന്ത്ര്യ­ലാ­ഭ­ത്തി­നും രാ­ഷ്ട്ര­വി­ഭ­ജ­ന­ത്തി­നും ശേഷം ര­ണ്ടു­മാ­സം ക­ഴി­ഞ്ഞി­രി­ക്കു­ന്നു. പ­ര­ക്കെ അ­റി­യാ­വു­ന്ന­പോ­ലെ ശ്രീ­ന­ഗർ ആ സ­മ­യ­ത്തു് അ­രാ­ജ­ക­ത്വ­ത്തി­ന്റെ പി­ടി­യി­ലാ­യി­രു­ന്നു. കാ­ശ്മീ­രി­ലെ ഹി­ന്ദു­രാ­ജാ­വു് പു­തു­താ­യി രൂപം കൊണ്ട ഇ­ന്ത്യൻ യൂ­ണി­യ­നു് തന്റെ അ­ധി­കാ­ര­ങ്ങൾ അ­ടി­യ­റ­വെ­യ്ക്കാൻ വി­സ­മ്മ­തി­ച്ചു. ശൈഖ് അ­ബ്ദു­ല്ല യെ­പ്പോ­ലു­ള്ള ദേ­ശീ­യ­വാ­ദി­കൾ കാ­ശ്മീ­രി­നെ രാ­ജാ­ധി­പ­ത്യ­ത്തിൽ നി­ന്നു് മോ­ചി­പ്പി­ക്കു­ന്ന­തി­നു­വേ­ണ്ടി വി­പ്ല­വം ആ­രം­ഭി­ച്ചു. വി­പ്ല­വ­ത്തിൽ പ­ങ്കെ­ടു­ത്ത ആ­യി­ര­ക്ക­ണ­ക്കി­നു് യു­വ­ജ­ന­ങ്ങ­ളെ രാ­ജാ­വി­ന്റെ സൈ­ന്യം കൊ­ന്നൊ­ടു­ക്കി. കാ­ശ്മീ­രി­ലെ ഈ രാ­ഷ്ട്രീ­യ­സ­ങ്കു­ല­ത­യിൽ നി­ന്നു് മു­ത­ലെ­ടു­ക്കാ­നാ­യി­രു­ന്നു പാ­ക്കി­സ്ഥാ­ന്റെ ശ്രമം. അ­തിർ­ത്തി പ്ര­ദേ­ശ­ത്തെ പ­ത്താൻ­കാ­രെ ന­ഗ­ര­ങ്ങ­ളും ഗ്രാ­മ­ങ്ങ­ളും കൊ­ള്ള­ചെ­യ്യാൻ പ്രേ­രി­പ്പി­ച്ചു­കൊ­ണ്ടു് പാ­ക്കി­സ്ഥാൻ ജ­ന­ങ്ങൾ­ക്കി­ട­യിൽ പ­രി­ഭ്രാ­ന്തി സൃ­ഷ്ടി­ക്കാൻ ശ്ര­മി­ച്ചു.

നാ­ട­ക­ത്തി­ലെ ക­ഥാ­പാ­ത്ര­ങ്ങൾ അ­ക്കാ­ല­ത്തു് നി­ല­വി­ലു­ണ്ടാ­യി­രു­ന്ന ഭിന്ന രാ­ഷ്ട്രീ­യ­മ­നോ­ഭാ­വ­ങ്ങ­ളു­ടെ പ്ര­തി­നി­ധി­ക­ളാ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് ഖാ­സിം­മു­ല്ല­യെ നോ­ക്കൂ. ഒരു മു­സ്ലിം­വർ­ഗീ­യ­വാ­ദി­യാ­ണ­യാൾ. ഹി­ന്ദു­ക്ക­ളെ കൂ­ട്ട­ക്കൊ­ല­ന­ട­ത്താം എ­ന്ന­തു­കൊ­ണ്ടു് അയാൾ പ­ത്താൻ­കാ­രെ സ്വാ­ഗ­തം ചെ­യ്യു­ന്നു. ത­നി­ക്കു് ചു­റ്റു­മു­ള്ള ഭിന്ന രാ­ഷ്ട്രീ­യ­ചാ­യ്വു­ക­ളെ­പ്പ­റ്റി ബേ­ജാ­റു­ള്ള മു­റാ­ദ് ആണു് മ­റ്റൊ­രു ക­ഥാ­പാ­ത്രം. കാ­ശ്മീ­രി­ന്റെ ഭാ­വി­യെ­പ്പ­റ്റി അ­ദ്ദേ­ഹ­ത്തി­നു് വേ­വ­ലാ­തി­കൾ ഉ­ണ്ടു്. നാ­ട­ക­ത്തി­ലെ കേ­ന്ദ്ര­ക­ഥാ­പാ­ത്രം ഹു­സ്സൻ ആണു്. തന്റെ പു­ത്രൻ ഖ­മ­റു­ദ്ദീ­നെ പെ­ട്ടെ­ന്നു് കാ­ണാ­താ­യ­തി­ന്റെ ആ­ധി­യിൽ വ­ല­യു­ന്ന അ­റു­പ­തു് ക­ഴി­ഞ്ഞ വൃ­ദ്ധൻ. അ­ദ്ദേ­ഹം ഒ­രാ­ദർ­ശ­വാ­ദി­യാ­ണു്. ഖാ­സി­മി­നെ­പ്പോ­ലു­ള­ള­വ­രു­ടെ വർ­ഗീ­യ­ത­യ്ക്കു് അ­ദ്ദേ­ഹം എ­തി­രാ­ണു്. ശ്രീ­ന­ഗ­റിൽ ഇ­ന്ത്യൻ എ­യർ­ഫോ­ഴ്സി­ന്റെ വി­മാ­ന­ങ്ങൾ വ­ന്നെ­ത്തു­മ്പോൾ, അ­ഗാ­ധ­മാ­യ ദേ­ശീ­യ­ത­യാൽ പ്ര­ചോ­ദി­ത­നാ­യി ശൈഖ് അ­ബ്ദു­ല്ല­യെ­പോ­ലു­ള്ള നേ­താ­ക്ക­ന്മാർ­ക്കു് പി­ന്തു­ണ നൽ­കു­ന്ന ഹു­സ്സ­നിൽ നി­ന്നു് ആ­ശ്വാ­സ­നി­ശ്വാ­സം ഉ­യ­രു­ന്നു. ഇതേ സമയം പ­ത്താൻ­കാർ ന­ഗ­ര­ത്തിൽ പ്ര­വേ­ശി­ക്കു­ക­യും തെ­രു­വു­കൾ കൊ­ള്ള­യ­ടി­ക്കു­ക­യും ചെ­യ്യു­ന്നു. അവർ ഹു­സ്സ­ന്റെ ക­ണ്ണു­ക­ളിൽ ബ­യ­ണ­റ്റ് കു­ത്തി­ക്ക­യ­റ്റി. അ­ദ്ദേ­ഹം ബോ­ധ­ര­ഹി­ത­നാ­യി വ­ഴി­യിൽ­കി­ട­ക്കു­മ്പോൾ ഏ­റെ­ക്കാ­ല­മാ­യി കാ­ണാ­തി­രു­ന്ന മകൻ ഖ­മ­റു­ദ്ദീൻ രം­ഗ­ത്തെ­ത്തു­ന്നു. പക്ഷേ, കാഴ്ച ന­ഷ്ട­പ്പെ­ട്ട­തി­നാൽ പി­താ­വി­നു് മകനെ കാ­ണു­വാൻ സാ­ധി­ച്ചി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­ത്തി­നു് ല­ക്ഷ്യ­വും അർ­ത്ഥ­വും ന­ഷ്ട­മാ­യി­ക്ക­ഴി­ഞ്ഞു. എ­ങ്കി­ലും ആ കൊ­ള്ള­ക്കാ­രി­ലൊ­രു­ത്ത­നെ കൊ­ന്ന­ശേ­ഷം മ­രി­ക്ക­ണം എന്ന ആശ ബാ­ക്കി കി­ട­പ്പു­ണ്ടു്. തീർ­ച്ച­യാ­യും ആ ആശ പൂർ­ത്തീ­ക­രി­ക്കാം എ­ന്നു് മകൻ ഉ­റ­പ്പു­കൊ­ടു­ത്തു. ആ വൃ­ദ്ധ­നിൽ നി­ന്നു് അല്പം മാ­റി­നി­ന്നി­ട്ടു് ഖ­മ­റു­ദ്ദീൻ പ­ത്താൻ­കാ­രാ­യ കൊ­ള്ള­ക്കാ­രിൽ ഒ­രു­ത്ത­നെ താൻ പി­ടി­ച്ചു കൊ­ണ്ടു­വ­ന്നി­രി­ക്കു­ന്നു­വെ­ന്നു് വി­ളി­ച്ചു പ­റ­ഞ്ഞു. വൃ­ദ്ധൻ വെ­ടി­പൊ­ട്ടി­ക്കു­മ്പോൾ മകൻ അ­തി­നു് നേരെ മാറു് കാ­ണി­ച്ചു കൊ­ടു­ത്തു. പ­ത്താൻ­കാ­രു­മാ­യി പ­രോ­ക്ഷ­ബ­ന്ധം സ്ഥാ­പി­ച്ച­തി­ലൂ­ടെ താൻ കാ­ശ്മീ­രി­നെ വ­ഞ്ചി­ക്കു­ക­യാ­യി­രു­ന്നു എ­ന്നു് പി­താ­വി­നോ­ടു് കു­റ്റ­സ­മ്മ­തം ന­ട­ത്തി­ക്കൊ­ണ്ടാ­ണു് മകൻ മ­രി­ച്ചു­വീ­ഴു­ന്ന­തു്. ഇ­ന്ത്യ­യു­ടെ സ്വാ­ത­ന്ത്ര്യ­ലാ­ഭ­ഘ­ട്ട­ത്തിൽ കാ­ശ്മീ­രിൽ നി­ല­നി­ന്നി­രു­ന്ന സാ­മൂ­ഹ്യ­രാ­ഷ്ട്രീ­യ­പ­രി­തഃ­സ്ഥി­തി ഗ്ര­ന്ഥ­കാ­രൻ നേ­രി­ട്ടു് അ­നു­ഭ­വി­ച്ച­തി­ന്റെ സാ­ക്ഷ്യ­പ­ത്ര­മാ­ണു് നാടകം. കു­ടി­ലു­ക­ളും പ­ഴ­ക്ക­ട­ക­ളും നി­ര­ത്തു­ക­ളും രം­ഗ­ങ്ങ­ളു­ടെ പ­ശ്ചാ­ത്ത­ല­മാ­യി അ­വ­ത­രി­പ്പി­ച്ച­തി­നാൽ നാ­ട­ക­ത്തി­നു് നല്ല പ്രാ­ദേ­ശി­ക­ച്ചു­വ കി­ട്ടി­യി­ട്ടു­ണ്ടു്. നാ­ട­കാ­ന്ത്യം അ­തി­വൈ­കാ­രി­ക­ത­യിൽ മു­ങ്ങി­പ്പോ­യി എ­ന്നു് ആർ­ക്കും തോ­ന്നും. മ­ക­ന്റെ പ­ശ്ചാ­ത്താ­പ­വും മ­ര­ണ­ത്തി­ലൂ­ടെ­യു­ള്ള പാ­പ­നി­വൃ­ത്തി­യും തി­ര­ക്കി­ട്ടു് കൈ­കാ­ര്യം ചെ­യ്ത­തി­നാൽ ആ ഭാ­ഗ­ത്തി­നു് വി­ശ്വാ­സ്യ­ത പോരാ. എ­ഴു­ത­പ്പെ­ട്ട കാ­ല­ഘ­ട്ട­ത്തി­ലെ മാ­ത്രം കൃ­തി­യാ­യി ഈ നാടകം വാ­യി­ക്ക­പ്പെ­ടേ­ണ്ട­തു­ണ്ടു്.

റേ­ഡി­യോ­നാ­ട­ക­മാ­യ ‘അൾ­ത്താ­ര­യി­ലും’ ഹിം­സാ­ത്മ­ക­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു് കു­റ­വി­ല്ല. പ്ര­ണ­യ­വും പ്ര­തി­കാ­ര­വു­മാ­ണു് ഇ­വി­ട­ത്തെ ക­ഥാ­ഗ­തി­യെ മു­ന്നോ­ട്ടു­ന­യി­ക്കു­ന്ന­തു്. ഒ­ന്നി­നു പിറകെ ഒ­ന്നാ­യി വ­രു­ന്ന കൊ­ല­ക­ളു­ടെ ഒരു ശ്രേ­ണി തന്നെ നാടകം ഒ­രു­ക്കി­യി­രി­ക്കു­ന്നു. മൂ­ന്നു് രം­ഗ­ങ്ങ­ളു­ള്ള നാ­ട­ക­ത്തിൽ ഓരോ രം­ഗ­വും കൊ­ല­പാ­ത­ക­ത്തിൽ അ­വ­സാ­നി­ക്കു­ന്നു. ഒരു യു­വാ­വു് തന്റെ സ­ഹോ­ദ­രി­യു­ടെ കാ­മു­ക­നെ കൊ­ല്ലു­ന്നു. അ­യാ­ളു­മാ­യു­ള്ള ബ­ന്ധ­ത്തിൽ അ­നു­ഭ­വി­ക്കേ­ണ്ടി­വ­ന്ന നി­രാ­ശ­മൂ­ലം സ­ഹോ­ദ­രി ആ­ത്മ­ഹ­ത്യ ചെ­യ്യാൻ ഇ­ട­യാ­യി എ­ന്ന­തി­ന്റെ പ്ര­തി­കാ­ര­മാ­യി­രു­ന്നു ഇതു്. പോ­ലീ­സി­ന്റെ പി­ടി­യിൽ­പ്പെ­ടാ­തെ നോ­ക്കു­ന്ന­തി­നു് കൊ­ല­യാ­ളി ഒരു മു­റി­യിൽ അ­ഭ­യം­തേ­ടി. കൊ­ല്ല­പ്പെ­ട്ട­വ­ന്റെ സ­ഹോ­ദ­രി­യു­ടെ മു­റി­യാ­യി­രു­ന്നു അതു്. ഏ­താ­നും വർ­ഷ­ങ്ങൾ­ക്കു­ശേ­ഷം കൊ­ല­യാ­ളി ആ സ്ത്രീ­യു­ടെ അ­ടു­ത്തു് തി­രി­ച്ചെ­ത്തു­ന്നു. അവൾ അ­യാ­ളോ­ടു് പ്രേ­മം ഭാ­വി­ക്കു­ക­യും രാ­ത്രി­യിൽ സ്വ­കാ­ര്യ­മാ­യി അയാളെ കൊ­ന്നു് സ­ഹോ­ദ­ര­ന്റെ മ­ര­ണ­ത്തി­നു് പകരം വീ­ട്ടു­ക­യും ചെ­യ്തു. സെ­ന­ക്കൻ ശൈ­ലി­യി­ലു­ള്ള പ്ര­തി­കാ­ര­ദു­ര­ന്ത­ക­ഥ­പോ­ലെ ഒ­ന്നാ­യി നാടകം രൂപം മാ­റു­ന്നു. ഫ്ലാ­ഷ്ബാ­ക്കു­ക­ളെ­യാ­ണു് മു­ഖ്യ­മാ­യും ഇ­തി­ന്റെ ര­ച­ന­യ്ക്കു് ആ­ശ്ര­യി­ച്ചി­രി­ക്കു­ന്ന­തു്. ഇതൊരു റേ­ഡി­യോ­നാ­ട­കം ആ­യ­തി­നാൽ ആ ര­ച­നാ­ത­ന്ത്രം ഫ­ലി­ച്ചി­ട്ടു­ണ്ടെ­ന്നു പറയാം.

പൊ­റ്റെ­ക്കാ­ട്ടി­ന്റെ ചെ­റു­ക­ഥ­ക­ളു­ടെ ഉ­പോ­ത്പ്പ­ന്ന­ങ്ങ­ളാ­ണു് നാ­ട­ക­ങ്ങൾ. അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­റു­ക­ഥ­കൾ സം­ഘർ­ഷ­വും ഉ­ദ്വേ­ഗ­ത­യും നി­റ­ഞ്ഞ നാ­ട­കീ­യ­സ­ന്ദർ­ഭ­ങ്ങൾ കൊ­ണ്ടു് സ­മ്പ­ന്ന­മാ­ണു്. നാടക രചന എ­ന്ന­തു് പൊ­റ്റെ­ക്കാ­ട്ടി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഒരു പുതിയ മാ­ധ്യ­മം പ­രീ­ക്ഷി­ക്കു­ന്ന­തി­ന്റെ­യും പ്ര­മേ­യം അ­നാ­വ­ര­ണം ചെ­യ്യു­ന്ന­തി­നു് വെറും ക­ഥാ­ക­ഥ­ന­ത്തി­ന്റേ­ത­ല്ലാ­ത്ത മ­റ്റൊ­രു സ­മ്പ്ര­ദാ­യം അ­ന്വേ­ഷി­ക്കു­ന്ന­തി­ന്റെ­യും അ­നു­ഭ­വം മാ­ത്ര­മാ­ണു് സ­ന്ദർ­ഭ­ങ്ങ­ളു­ടെ അ­തി­ഭാ­വു­ക­ത്വം നി­റ­ഞ്ഞ തി­രി­മ­റി­ക­ളി­ലും വൈ­കാ­രി­ക­ത മു­റ്റി­നിൽ­ക്കു­ന്ന രം­ഗ­ങ്ങ­ളി­ലും പ­രി­വർ­ത്ത­നോ­ന്മു­ഖ­മാ­യ ആ­ദർ­ശ­വാ­ദ­ത്തി­നു് സൃ­ഷ്ടി­ക്കാൻ ക­ഴി­യു­ന്ന­വി­കാ­ര­ഭാ­ര­ത്തി­ലും താ­ത്പ­ര്യ­മു­ള്ള പ്രേ­ക്ഷ­ക­രു­ടെ രു­ചി­യെ തൃ­പ്തി­പ്പെ­ടു­ത്തു­ന്ന­തി­നു് വേ­ണ്ടി എ­ഴു­ത­പ്പെ­ട്ട­വ­യാ­ണു് ഈ നാ­ട­ക­ങ്ങ­ളെ­ല്ലാം.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Arangumayi Mukhamukham (ml: അ­ര­ങ്ങു­മാ­യി മു­ഖാ­മു­ഖം).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Arangumayi Mukhamukham, എം. എൻ. കാ­ര­ശ്ശേ­രി, അ­ര­ങ്ങു­മാ­യി മു­ഖാ­മു­ഖം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 28, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Face, a painting by Sebastian Bieniek . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.