SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Composition_with_the_Yellow.jpg
Composition with the Yellow Half-​Moon and the Y, a painting by Paul Klee (1879–1940).
ക്ഷേ­ത്ര­പ്ര­വേ­ശ­ന­വി­ളം­ബ­ര­ത്തി­ന്റെ പാ­ഠ­ങ്ങൾ
എം. എൻ. കാ­ര­ശ്ശേ­രി
images/C_Krishnan.png
സി. കൃ­ഷ്ണൻ

വ­ല്ല­വ­രു­മ­ല്ല, മ­ഹാ­ത്മാ­ഗാ­ന്ധി യാണു് പ­റ­ഞ്ഞ­തു്: “തി­രു­വി­താം­കൂ­റി­നെ­പ്പ­റ്റി­യു­ള്ള മറ്റു സകല സം­ഗ­തി­ക­ളും വി­സ്മ­രി­ക്ക­പ്പെ­ട്ടു­പോ­യാ­ലും മ­ഹാ­രാ­ജാ­വു തി­രു­മ­ന­സ്സി­ലെ ഈ ഏ­ക­കൃ­ത്യം—ക്ഷേ­ത്ര­പ്ര­വേ­ശ­ന­വി­ളം­ബ­രം—ഭാ­വി­ത­ല­മു­റ­കൾ കൃ­ത­ജ്ഞ­ത­യോ­ടു­കൂ­ടി സ്മ­രി­ക്കു­ന്ന­താ­ണു്.”

images/Pkrishnapilla.png
പി. കൃ­ഷ്ണ­പി­ള്ള

ഇ­ത്ര­യൊ­ക്കെ അ­വി­സ്മ­ര­ണീ­യ­മാ­യി തി­രു­വി­താം­കൂ­റി­ലെ ക്ഷേ­ത്ര­പ്ര­വേ­ശ­ന­വി­ളം­ബ­ര­ത്തി­ലെ­ന്തു­ണ്ടു്? കേ­ര­ളീ­യ സ­മൂ­ഹ­ത്തി­നു് അ­തു­കൊ­ണ്ടു വല്ല മെ­ച്ച­വു­മു­ണ്ടാ­യോ?

അ­ന്നു് തി­രു­വി­താം­കൂർ മ­ഹാ­രാ­ജാ­വു് തന്റെ നാ­ട്ടു­രാ­ജ്യ­ത്തി­ലെ സർ­ക്കാർ ഉ­ട­മ­യിൽ­പ്പെ­ട്ട എല്ലാ ക്ഷേ­ത്ര­ങ്ങ­ളും എല്ലാ ജാ­തി­യി­ലും പി­റ­ന്ന ഹി­ന്ദു­മ­ത­വി­ശ്വാ­സി­കൾ­ക്കാ­യി തു­റ­ന്നു­കൊ­ടു­ത്തു. ഈ പ്ര­ഖ്യാ­പ­നം ഒറ്റ വാ­ക്യ­ത്തി­ലു­ള്ള ഒരു വി­ളം­ബ­ര­മാ­യി 1936 നവംബർ 12-നു് പു­റ­ത്തു­വ­ന്നു: “ന­മ്മു­ടെ മ­ത­ത്തി­ന്റെ പ­ര­മാർ­ത്ഥ­ത­യും സു­പ്ര­മാ­ണ­ത­യും ഗാ­ഢ­മാ­യി ബോ­ദ്ധ്യ­പ്പെ­ടും, ആയതു് ദൈ­വി­ക­മാ­യ അ­നു­ശാ­സ­ന­ത്തി­ലും സർ­വ്വ­വ്യാ­പ­ക­മാ­യ സ­ഹി­ഷ്ണു­ത­യി­ലു­മാ­ണു് അ­ടി­യു­റ­ച്ചി­രി­ക്കു­ന്ന­തെ­ന്നു വി­ശ്വ­സി­ച്ചും, അ­തി­ന്റെ പ്ര­വർ­ത്ത­ന­ത്തിൽ അതു ശ­ത­വർ­ഷ­ങ്ങ­ളാ­യി കാ­ല­പ­രി­വർ­ത്ത­ന­ത്തി­നു് അ­നു­യോ­ജി­ച്ചു­പോ­ന്നു എന്നു ധ­രി­ച്ചും, ന­മ്മു­ടെ ഹി­ന്ദു­പ്ര­ജ­ക­ളിൽ ആർ­ക്കും തന്നെ അ­വ­രു­ടെ ജനനമോ, ജാ­തി­യോ, സ­മു­ദാ­യ­മോ കാരണം ഹി­ന്ദു­മ­ത­വി­ശ്വാ­സ­ത്തി­ന്റെ ശാ­ന്തി­യും സാ­ന്ത്വ­ന­വും നി­ഷേ­ധി­ക്ക­പ്പെ­ടാൻ പാ­ടി­ല്ലെ­ന്നു­ള്ള ഉൽ­ക­ണ്ഠ­യാ­ലും, നാം തീ­രു­മാ­നി­ക്കു­ക­യും ഇ­തി­നാൽ പ്ര­ഖ്യാ­പ­നം ചെ­യ്യു­ക­യും നി­യോ­ഗി­ക്കു­ക­യും ആ­ജ്ഞാ­പി­ക്കു­ക­യും ചെ­യ്യു­ന്ന­തെ­ന്തെ­ന്നാൽ, സ­മു­ചി­ത പ­രി­ത­സ്ഥി­തി­കൾ പ­രി­ര­ക്ഷി­ക്കു­ന്ന­തി­നും, ക്രി­യാ­പ­ദ്ധ­തി­ക­ളും ആ­ചാ­ര­ങ്ങ­ളും വച്ചു ന­ട­ത്തു­ന്ന­തി­നും, നാം നി­ശ്ച­യി­ക്കു­ക­യും ചു­മ­ത്തു­ക­യും ചെ­യ്യാ­വു­ന്ന നി­യ­മ­ങ്ങൾ­ക്കും നി­ബ­ന്ധ­ന­കൾ­ക്കും വി­ധേ­യ­മാ­യി, ജ­ന­നാ­ലോ, മ­ത­വി­ശ്വാ­സ­ത്താ­ലോ, ഹി­ന്ദു­വാ­യ യാ­തൊ­രാൾ­ക്കും ന­മ്മു­ടേ­യും ന­മ്മു­ടെ ഗ­വർ­മ്മെ­ന്റി­ന്റെ­യും നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള ക്ഷേ­ത്ര­ങ്ങ­ളിൽ പ്ര­വേ­ശി­ക്കു­ന്ന­തി­നോ, ആരാധന ന­ട­ത്തു­ന്ന­തി­നോ ഇ­നി­മേൽ യാ­തൊ­രു നി­രോ­ധ­ന­വും ഉ­ണ്ടാ­യി­രി­ക്കാൻ പാ­ടി­ല്ല എ­ന്നാ­കു­ന്നു.”

ഒ­ന്നു്:
അ­വർ­ണ്ണ­രും അ­ധഃ­കൃ­ത­രും ആയ ഇ­വി­ട­ത്തെ മ­ഹാ­ഭൂ­രി­പ­ക്ഷം മ­നു­ഷ്യ­രു­ടെ ജീ­വി­ത­ത്തെ ഈ വി­ളം­ബ­രം വല്ല രീ­തി­യി­ലും മാ­റ്റി­മ­റി­ച്ചു­വോ? ഇ­ല്ലെ­ന്നു ക­രു­തു­ന്ന­വർ ഈ നാ­ട്ടിൽ പ­ല­രു­ണ്ടു്. അവർ പറയും: പ്ര­മാ­ണി­മാ­രാ­യ ചില അ­വർ­ണ്ണ­രു­ടെ ദു­ര­ഭി­മാ­ന­ത്തി­നു പൊ­ട്ടു­കു­ത്താൻ മാ­ത്ര­മേ ക്ഷേ­ത്ര­പ്ര­വേ­ശ­നാ­നു­വാ­ദം ഉ­പ­കാ­ര­പ്പെ­ട്ടി­ട്ടു­ള്ളൂ. എല്ലാ കാ­ര്യ­ത്തി­ലും ‘മേൽ’ജാ­തി­ക്കാ­ര­നെ അ­നു­ക­രി­ക്കു­ക എന്ന ഇ­വി­ട­ത്തെ ‘കീഴ്’ജാ­തി­കാ­ര­ന്റെ ക­മ്പ­ത്തെ അ­തൊ­ന്നു­കൂ­ടി തെ­ഴു­പ്പി­ച്ചു­വി­ട്ടു. ക്ഷേ­ത്രാ­ധാ­ര­ന­യും അ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട വി­ശ്വാ­സാ­ചാ­ര­ങ്ങ­ളും മു­റ്റി­ത്ത­ഴ­ക്കാൻ ഈ ക്ഷേ­ത്ര­പ്ര­വേ­ശ­ന­വും ഉ­പ­ക­രി­ച്ചു. ക്ഷേ­ത്ര­ജീർ­ണ്ണോ­ദ്ധാ­ര­ണ­വും അ­തു­വ­ഴി കൈ­വ­രി­ക്കാ­വു­ന്ന ഹി­ന്ദു­മ­ത­പു­ന­രു­ജ്ജീ­വ­ന­വും അതോടെ ശ­ക്ത­മാ­യി; അ­ത്ര­യേ­യു­ള്ളൂ. ഇ­തി­ല­ല്പം ശ­രി­യു­ണ്ടു്. ഇ­രി­ക്ക­ട്ടെ. വി­ളം­ബ­രം പു­റ­പ്പെ­ടു­വി­ച്ച തീ­യ­തി­യോ­ടെ ഇ­വി­ട­ത്തെ അ­ധഃ­സ്ഥി­ത­ന്റെ ജീ­വി­ത­ത്തി­ലെ ഏ­തെ­ങ്കി­ലും പ്ര­ശ്ന­ത്തി­നു എ­ന്തെ­ങ്കി­ലും പ­രി­ഹാ­ര­മു­ണ്ടാ­യോ? ഇല്ല. ആ നി­ല­യ്ക്കു യാ­തൊ­ന്നു­മി­ല്ല. ഓണം പി­റ­ന്നാ­ലും അ­മ്പ­ലം തു­റ­ന്നാ­ലും കോരനു കഞ്ഞി കു­മ്പി­ളിൽ­ത്ത­ന്നെ. പക്ഷേ, കോ­ര­ന്റെ പ്ര­ശ്ന­ങ്ങൾ ക­ഞ്ഞി­ക്കു­മ്പി­ളിൽ മാ­ത്രം ഒ­തു­ങ്ങു­ന്ന­വ­യ­ല്ല; ഒ­തു­ങ്ങി­ക്കൂ­ടാ. അ­ങ്ങ­നെ ഒ­തു­ങ്ങു­മെ­ന്നും ഒ­തു­ങ്ങ­ണ­മെ­ന്നും ഉള്ള വി­ചാ­രം ആ പോ­യ­കാ­ല­ത്തി­നേ ചേരൂ. ക­ഞ്ഞി­ക്കു­മ്പി­ളി­ന്ന­പ്പു­റ­ത്തു­ള്ള അ­വ­ന്റെ ഒരു പ്ര­ശ്ന­ത്തെ ഭാ­ഗി­ക­മാ­യെ­ങ്കി­ലും പ­രി­ഹ­രി­ക്കു­വാൻ ഈ വി­ളം­ബ­രം നി­ശ്ച­യ­മാ­യും ശ്ര­മി­ച്ചി­ട്ടു­ണ്ടു്. വി­ളം­ബ­രം ഈ നാ­ട്ടി­ലെ അ­ധഃ­സ്ഥി­ത­ന്റെ ആ­ത്മാ­ഭി­മാ­ന­വും ആ­ത്മ­വി­ശ്വാ­സ­വും വർ­ദ്ധി­പ്പി­ക്കു­ക­യു­ണ്ടാ­യി. അ­താ­വ­ണം ഈ കാ­ര്യ­ത്തി­ലെ ശ്ര­ദ്ധേ­യ­മാ­യ ‘ശരി’. അ­മ്പ­ല­ത്തിൽ കയറി തൊ­ഴു­ന്ന­തോ­ടെ ആ­ത്മാ­ഭി­മാ­ന­വും ആ­ത്മ­വി­ശ്വാ­സ­വും വർ­ദ്ധി­ക്കു­ന്നു എ­ന്ന­ല്ല; അ­മ്പ­ല­ത്തിൽ ക­യ­റി­ച്ചെ­ന്നു പ്രാർ­ത്ഥി­ക്കു­വാ­നു­ള്ള സൗ­ക­ര്യം, വേ­ണ­മെ­ങ്കിൽ ആ തീയതി മുതൽ അവനു് ഉ­പ­യോ­ഗി­ക്കാം എന്ന അർ­ത്ഥ­ത്തിൽ; ആരാധന ഒ­രാ­ശ്വാ­സ­മാ­ണെ­ങ്കിൽ അതു്, ‘കീ­ഴ്ജാ­തി­യിൽ’ പി­റ­ന്നു­പോ­യ­തു­കൊ­ണ്ടു് അവനു് നി­ഷി­ദ്ധ­മാ­കു­ന്നി­ല്ല എന്ന അർ­ത്ഥ­ത്തിൽ; അവൻ ക­യ­റി­ച്ചെ­ല്ലു­ന്ന­തു­കൊ­ണ്ടു് ഒരു ‘പുണ്യ’സ്ഥ­ല­വും അ­ശു­ദ്ധ­മാ­യി­പ്പോ­വു­ക­യി­ല്ല എന്ന അർ­ത്ഥ­ത്തിൽ. ക്ഷേ­ത്രം എ­ന്ന­തു­പോ­ലെ ക്ഷേ­ത്ര­പ്ര­വേ­ശ­ന­വും ഒരു പ്ര­തീ­ക­മാ­ണു്; ജാ­തി­ക­ളു­ടെ­യും ഉ­പ­ജാ­തി­ക­ളു­ടെ­യും ബാ­ഹു­ല്യം കൊ­ണ്ടും തൊ­ട്ടു­കൂ­ടാ­യ്മ­യു­ടെ­യും തീ­ണ്ടി­ക്കൂ­ടാ­യ്മ­യു­ടെ­യും “ന­ട്ട­പ്പി­രാ­ന്തു”കൊ­ണ്ടും വീർ­പ്പു­മു­ട്ടി­യി­രു­ന്ന കേ­ര­ളീ­യ­ജീ­വി­ത­ത്തിൽ അ­വർ­ണ്ണ­ന്റെ വ്യ­ക്തി­ത്വ­ത്തി­നു് അ­ല്പ­മാ­ത്ര­മാ­യെ­ങ്കി­ലും കി­ട്ടി­യ­സാ­മൂ­ഹ്യാം­ഗീ­കാ­ര­ത്തി­ന്റെ ആ­ദ്യ­ത്തെ പ്ര­തി­രൂ­പ­മാ­ണ­തു്. എ­ത്ര­യോ നൂ­റ്റാ­ണ്ടു­കൾ അ­ധി­കാ­ര­കേ­ന്ദ്ര­മാ­യി നി­ല­നി­ന്ന ക്ഷേ­ത്ര­ത്തി­ലേ­ക്കു­ള്ള അ­വർ­ണ്ണ­ന്റെ പ്ര­വേ­ശ­നം. അ­ധി­കാ­ര­ക്കോ­ട്ട­യി­ലേ­ക്കു­ള്ള അ­ടി­ച്ച­മർ­ത്ത­പ്പെ­ട്ട­വ­ന്റെ ഇ­ര­ച്ചു­ക­യ­റ്റ­ത്തി­ന്റെ പ്ര­തി­രൂ­പം കൂ­ടി­യാ­കു­ന്നു. അ­ങ്ങ­നെ, നൂ­റ്റാ­ണ്ടു­ക­ളു­ടെ ന­ട­പ്പി­നു വി­രു­ദ്ധ­മാ­യി, അ­മ്പ­ല­ത്തിൽ പോ­ക­ണ­മോ വേ­ണ്ട­യോ എ­ന്ന­തു് അ­വ­ന­വ­ന്റെ ഇ­ഷ്ടാ­നി­ഷ്ട­ത്തി­ന്റെ മാ­ത്രം പ്ര­ശ്ന­മാ­യി. ക്ഷേ­ത്ര­പ്ര­വേ­ശ­നാ­നു­വാ­ദം മ­താ­ചാ­ര­ത്തി­ന്റെ പ്ര­ശ്ന­മ­ല്ല, പൗ­രാ­വ­കാ­ശ­സ്ഥാ­പ­ന­ത്തി­ന്റെ പ്ര­ശ്ന­മാ­ണു് എ­ന്നർ­ത്ഥം. ആ അ­നു­വാ­ദം ല­ഭി­ച്ച­തോ­ടെ അ­ധഃ­സ്ഥി­ത­നു വഴി ന­ട­ക്കാ­മെ­ന്നാ­യി; എ­വി­ടെ­യും ക­യ­റി­ച്ചെ­ല്ലാ­മെ­ന്നാ­യി; ചാ­യ­ക്ക­ട­ക­ളിൽ നി­ന്നു് അവനു് ചായ കി­ട്ടി; അവനു് ക്ഷേ­ത്രം എ­ന്ന­പോ­ലെ അ­വ­ന്റെ കി­ടാ­ങ്ങൾ­ക്കു് സ­ര­സ്വ­തീ­ക്ഷേ­ത്ര­ങ്ങ­ളും ധാ­രാ­ള­മാ­യി തു­റ­ന്നു കി­ട്ടി; ഈ­ശ്വ­ര­വി­ശ്വാ­സി­ക­ളു­ടേ­താ­യ ഒരു സ­മൂ­ഹ­ത്തിൽ ഈ­ശ്വ­ര­സ­ന്നി­ധി­യിൽ ചെ­ല്ലാ­വു­ന്ന­വ­നു് പി­ന്നെ എ­വി­ടെ­യാ­ണു് ചെ­ന്നു­കൂ­ടാ­ത്ത­തു്! കേ­ര­ളീ­യ ജീ­വി­ത­ത്തി­ന്റെ മ­ഹാ­ശാ­പ­ങ്ങ­ളി­ലൊ­ന്നാ­യി നൂ­റ്റാ­ണ്ടു­കൾ നി­ല­നി­ന്ന തീ­ണ്ടൽ സ­ത്യ­ത്തിൽ അ­വ­സാ­നി­ച്ച­തു് അ­ങ്ങ­നെ­യാ­ണു്. ജാ­തി­ക്കോ­യ്മ­യും വി­വേ­ച­ന­ങ്ങ­ളും തൊ­ട്ടു­കൂ­ടാ­യ്മ­യും ഇ­ന്ത്യ­യു­ടെ എല്ലാ ഭാ­ഗ­ങ്ങ­ളി­ലും ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും ഓരോ ജാ­തി­യും ഉ­പ­ജാ­തി­യും ഉൾ­ജാ­തി­യും അ­ടി­യ­ള­ന്നു ക­ണ­ക്കാ­ക്കി അ­ശു­ദ്ധി പ്ര­സ­രി­ക്കാ­തെ കാ­ത്തു­പോ­ന്ന തരം തീ­ണ്ടൽ കേ­ര­ള­ത്തിൽ മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. ഇവിടെ ‘മേൽ’ജാ­തി­ക്കാ­ര­നു ന­ട­ന്നു­പോ­കാ­നു­ള്ള നി­ര­ത്തി­ലൂ­ടെ അവൻ ന­ട­ക്കാ­ത്ത­പ്പോൾ പോലും ‘കീഴ്’ജാ­തി­ക്കാ­ര­നു് ന­ട­ന്നു­കൂ­ടാ­യി­രു­ന്നു! മ­ണ്ണും­‌­വെ­ള്ള­വും മറ്റു ദേ­ശ­ങ്ങ­ളിൽ ‘കീഴ്’ജാ­തി­ക്കാ­രൻ തൊ­ട്ടാൽ അ­ശു­ദ്ധ­മാ­യ­പ്പോൾ, ഇവിടെ അവ അ­വ­ന്റെ സാ­മീ­പ്യം കൊ­ണ്ടു­മാ­ത്രം അ­ശു­ദ്ധ­മാ­യി. ഈ പരശു‘രാ­മ­രാ­ജ്യം’ എ­ന്നും ‘രാ­മ­നോ­ടു്’ ക­ല­ക്കി­ത്ത­ന്നെ കു­ടി­ക്കു­വാ­നാ­ജ്ഞാ­പി­ച്ചു. ക്ഷേ­ത്ര­പ്ര­വേ­ശ­ന­സ­മ­ര­ത്തി­ന്റെ ആ­ദ്യ­ഘ­ട്ട­മാ­യ വൈ­ക്കം സ­ത്യാ­ഗ്ര­ഹ (1924)ത്തിൽ പ­ങ്കെ­ടു­ത്തു് ടി. കെ. മാ­ധ­വ­നോ (1885–1930) ടൊ­പ്പം അ­റ­സ്റ്റു ചെ­യ്യ­പ്പെ­ട്ട കെ. പി. കേ­ശ­വ­മേ­നോൻ (1886–1978) കോടതി മു­മ്പാ­കെ ബോ­ധി­പ്പി­ച്ച­തി­ങ്ങ­നെ­യാ­ണു്: “ഞ­ങ്ങ­ളു­ടെ ഉ­ദ്ദേ­ശ്യ­ത്തെ­ക്കു­റി­ച്ചു് ചില തെ­റ്റി­ദ്ധാ­ര­ണ­കൾ ചി­ല­രു­ടെ ഇ­ട­യി­ലു­ണ്ടു്. തീ­ണ്ടൽ­ജാ­തി­ക്കാ­രെ­ന്നു പ­റ­യു­ന്ന­വ­രെ ക്ഷേ­ത്ര­പ്ര­വേ­ശ­നം ചെ­യ്യി­ക്കു­വാ­ന­ല്ല ഞങ്ങൾ പു­റ­പ്പെ­ടു­ന്ന­തെ­ന്നും പൊ­തു­സ്ഥ­ല­ങ്ങ­ളിൽ­ക്കൂ­ടി അ­വർ­ക്കു സ­ഞ്ച­രി­ക്കു­വാ­നു­ള്ള സ്വാ­ത­ന്ത്ര്യം സ­മ്പാ­ദി­ക്കു­വാൻ മാ­ത്ര­മാ­ണു് ഞങ്ങൾ അവരെ പ്രേ­രി­പ്പി­ക്കു­ന്ന­തെ­ന്നും ഈ അ­വ­സ­ര­ത്തിൽ പ്ര­സ്താ­വി­ച്ചു­കൊ­ള്ളു­ന്നു.” (ക­ഴി­ഞ്ഞ കാലം, 1969, പു. 169) ഈ സമരം ന­ട­ക്കു­ന്ന­തി­നും കാൽ­നൂ­റ്റാ­ണ്ടു­മു­മ്പേ ‘ത­മ്പ്രാ­ക്ക­ന്മാ­രെ’ ധി­ക്ക­രി­ക്കു­വാൻ ത­ന്റേ­ട­മു­ണ്ടാ­യി­രു­ന്ന അ­യ്യ­ങ്കാ­ളി (1863–1941) എന്ന പു­ല­യ­നേ­താ­വു് ആ­റാ­ലും­മൂ­ട് ച­ന്ത­യി­ലേ­ക്കു പൊ­തു­വ­ഴി­യി­ലൂ­ടെ ന­ട­ന്നു­ചെ­ന്ന­തു് (1898) ഒരു വൻ­ല­ഹ­ള­ക്കു കാ­ര­ണ­മാ­യി­രു­ന്നു എ­ന്നോർ­ക്ക­ണം! എ­ന്തി­നു്, വൈ­ക്കം സ­ത്യാ­ഗ്ര­ഹം ന­ട­ക്കു­ന്ന­തി­നും 7 കൊ­ല്ലം­മു­മ്പു് അ­വർ­ണ്ണ­നാ­യ മി­ത­വാ­ദി സി. കൃ­ഷ്ണൻ (1867–1938) കോ­ഴി­ക്കോ­ട്ടെ ത­ളി­ക്ഷേ­ത്ര­ത്തി­നു മു­മ്പി­ലെ നി­ര­ത്തി­ലൂ­ടെ വെ­റു­തെ കൈ­യ്യും വീശി ന­ട­ന്നു­പോ­യ­തു് (1917 നവംബർ 1) പോലും കേരള ച­രി­ത്ര­ത്തി­ലെ ഒരു മ­ഹാ­സം­ഭ­വ­മാ­ണു്! ക­ന്നു­കാ­ലി­കൾ­ക്കു­പോ­ലു­മു­ണ്ടാ­യി­രു­ന്ന സ­ഞ്ചാ­ര­സ്വാ­ത­ന്ത്ര്യം ‘കീഴ്’ജാ­തി­യിൽ പി­റ­ന്നു­പോ­യ­തി­ന്റെ പേരിൽ മ­നു­ഷ്യർ­ക്കു നി­ഷേ­ധി­ക്കു­ന്ന ദു­ര­വ­സ്ഥ­ക്കെ­തി­രാ­യി നടന്ന വൈ­ക്കം­സ­ത്യാ­ഗ്ര­ഹം ആ നി­ല­ക്കു് ക്ഷേ­ത്ര­പ്ര­വേ­ശ­ന­ത്തി­നു­വേ­ണ്ടി കെ. കേ­ള­പ്പ­ന്റെ (1880–1971) നേ­തൃ­ത്വ­ത്തിൽ നടന്ന ഗു­രു­വാ­യൂർ സ­ത്യാ­ഗ്ര­ഹ (1931–32)ത്തേ­ക്കാ­ളും പ്ര­ധാ­ന­മാ­ണു്. വ­ഴി­ന­ട­ക്കു­വാൻ അ­നു­വാ­ദ­മി­ല്ലാ­ത്ത­വ­നു് അതു് കി­ട്ടു­ന്ന­തു് വ­ലി­യൊ­രു കാ­ര്യ­മാ­ണെ­ങ്കിൽ അ­ത്ത­രം നി­ര­വ­ധി സ്വാ­ത­ന്ത്ര്യ­ങ്ങ­ളി­ലേ­ക്കു വ­ഴി­തു­റ­ന്ന ക്ഷേ­ത്ര­പ്ര­വേ­ശ­ന­വി­ളം­ബ­രം ന­മ്മു­ടെ പൗ­രാ­വ­കാ­ശ­സ്ഥാ­പ­ന ച­രി­ത്ര­ത്തി­ലെ ഒരു നാ­ഴി­ക­ക്ക­ല്ലാ­കു­ന്നു. ക്ഷേ­ത്രാ­ധി­കാ­ര­ത്തി­നു ചു­റ്റും രൂപം കൊ­ള്ളു­ന്ന അ­ധി­കാ­ര­ഘ­ട­ന­യും അതു നി­ല­നിർ­ത്താൻ കെ­ട്ടി­പ്പൊ­ക്കി­യ ജാ­ത്യാ­ചാ­ര­ങ്ങ­ളു­മാ­യി ഏ­റെ­ക്കാ­ലം പു­ലർ­ന്ന കേരളം, അ­ത്ത­രം ആ­ചാ­ര­ങ്ങ­ളു­ടെ ക്രൂ­ര­വും പ­രി­ഹാ­സ്യ­വു­മാ­യ അ­ട്ട­ഹാ­സ­ങ്ങ­ളി­ലൂ­ടെ ‘ഭ്രാ­ന്താ­ല­യ’മാ­യി­ത്തീർ­ന്ന കേരളം, ക്ഷേ­ത്ര­പ്ര­വേ­ശ­ന­സ­മ­ര­ത്തി­ലൂ­ടെ അ­ത്ത­രം വി­വേ­ച­ന­ങ്ങ­ളി­ലൊ­ന്നി­ന്നെ­തി­രെ ഈ നൂ­റ്റാ­ണ്ടി­ന്റെ ആ­ദ്യ­പാ­തി­യിൽ­ത്ത­ന്നെ പ്ര­ക­മ്പ­നം കൊ­ണ്ടു എ­ന്ന­തു് ശ്ര­ദ്ധേ­യ­മാ­യൊ­രു ച­രി­ത്ര­വ­സ്തു­ത­യാ­ണു്. ഈ വ­സ്തു­ത­യു­ടെ പ്രാ­ധാ­ന്യ­ത്തി­ലേ­യ്ക്കു് വി­രൽ­ചൂ­ണ്ടു­ന്ന ഒരു സംഭവം പറയാം: ക്ഷേ­ത്ര­പ്ര­വേ­ശ­ന­സ­മ­ര­ത്തെ­ത്തു­ടർ­ന്നു് ഗു­രു­വാ­യൂ­രി­ലെ­ത്തി­യ ഗാ­ന്ധി­ജി­ക്കെ­തി­രെ പ്ല­ക്കാർ­ഡു­ക­ളും പി­ടി­ച്ചു് കുന്ദംകുളം-​ഗുരുവായൂർ പൊ­തു­നി­ര­ത്തി­നു് ഇ­രു­വ­ശ­ത്തു­മാ­യി നി­ര­ന്നു­നി­ന്നി­രു­ന്ന­തു് അ­യി­ത്ത­ജാ­തി­ക്കാ­രാ­ണു്! ഒരു ദശകം മു­മ്പു് വൈ­ക്ക­ത്തു നടന്ന ഇ­ത്ത­ര­മൊ­രു സ­മ­ര­മാ­ണു് ത­ങ്ങൾ­ക്കു് അ­ങ്ങ­നെ നി­ര­ത്തി­ലി­റ­ങ്ങാൻ സൗ­ക­ര്യം ത­ന്ന­തു് എ­ന്നു­പോ­ലും അ­വർ­ക്കു ആ­ലോ­ച­ന­പോ­യി­ല്ല. തങ്ങൾ പി­ടി­ച്ചി­രി­ക്കു­ന്ന പ്ല­ക്കാർ­ഡു­ക­ളു­ടെ ഉ­ദ്ദേ­ശ്യം­പോ­ലും പി­ടി­കി­ട്ടാ­തെ “അ­യി­ത്ത­ജാ­തി­ക്കാ­രെ അ­മ്പ­ല­ത്തിൽ ക­യ­റ്റാ­നൊ­രു­ങ്ങി­യ ഗാ­ന്ധി മ­ട­ങ്ങി­പ്പോ”, “ഗാ­ന്ധി ഗോ ബാ­ക്ക്” തു­ട­ങ്ങി­യ എ­ഴു­ത്തു­ക­ളും പേറി, വ­ഴി­യോ­ര­ത്തു നി­ന്നി­രു­ന്ന നി­ര­ക്ഷ­ര­രാ­യ ആ പാ­വ­ങ്ങൾ­ക്കു പി­ന്നിൽ ആ­രാ­ണു­ണ്ടാ­യി­രു­ന്ന­തു് എ­ന്നു് ഇ­ന്നു് ന­മു­ക്കു് ഊ­ഹി­ക്കാ­മെ­ങ്കി­ലും അവരെ അ­ങ്ങ­നെ നിർ­ത്താൻ പ­റ്റു­ന്ന ഒരു സാ­ഹ­ച­ര്യം അന്നു കേ­ര­ള­ത്തിൽ നി­ല­നി­ന്നി­രു­ന്നു എന്ന കാ­ര്യം ഒരു കാരണം കൊ­ണ്ടും വി­സ്മ­രി­ച്ചു­കൂ­ടാ.
ര­ണ്ടു്:
ആ­രു­ടെ­യെ­ങ്കി­ലും ഔ­ദാ­ര്യ­മ­ല്ല, സ്വ­ന്തം അ­വ­കാ­ശം­ത­ന്നെ­യാ­ണു് ക്ഷേ­ത്ര­പ്ര­വേ­ശ­ന­വാ­ദ­ത്തി­ലൂ­ടെ അ­വർ­ണ്ണ­സ­മൂ­ഹം ആ­വ­ശ്യ­പ്പെ­ട്ട­തു് എന്ന കാ­ര്യം ഈ സ­ന്ദർ­ഭ­ത്തിൽ ഓർ­ത്തു­വെ­യ്ക്ക­ണം: സർ­ക്കാർ­വ­ക ക്ഷേ­ത്രം എ­ന്നു­പ­റ­ഞ്ഞാൽ നി­കു­തി­പ്പ­ണം കൊ­ണ്ടു ന­ട­ത്തു­ന്ന ക്ഷേ­ത്രം എ­ന്നാ­ണർ­ത്ഥം. ഈ നാ­ട്ടിൽ അ­വർ­ണ്ണ­രും നി­കു­തി­കൊ­ടു­ത്തി­രു­ന്നു. നി­കു­തി­പ്പ­ണ­ത്തിൽ അ­വ­രു­ടെ വ­രി­യും പെടും. ഇ­തി­ന്നു പുറമെ പല സ്വ­കാ­ര്യ അ­മ്പ­ല­ങ്ങ­ളി­ലെ­യും ഉ­ത്സ­വ­ങ്ങൾ­ക്കു് അ­വർ­ണ്ണൻ നേർ­ച്ച­യും വ­ഴി­പാ­ടും കാ­ണി­ക്ക­യും കൊ­ടു­ത്തി­രു­ന്നു. സ­വർ­ണ്ണർ­ക്കു­മാ­ത്ര­മാ­യി അ­മ്പ­ലം നി­ല­നിർ­ത്തു­ന്ന­തി­ന്റെ സാ­മ്പ­ത്തി­ക­ബാ­ദ്ധ്യ­ത, കു­റ­ഞ്ഞ അ­ള­വി­ലെ­ങ്കി­ലും അ­വർ­ണ്ണ­രും പേ­റി­യി­രു­ന്നു എ­ന്നർ­ത്ഥം. പി­ന്നെ, ഈ കാണായ അ­മ്പ­ല­ങ്ങ­ളൊ­ക്കെ ആരുടെ അ­ദ്ധ്വാ­ന­ഫ­ല­മാ­ണു്? അ­വി­ട­ത്തെ ബിം­ബ­ങ്ങൾ വാർ­ത്ത മൂ­ശാ­രി ഏതു ജാ­തി­ക്കാ­ര­നാ­ണു്? ആ കെ­ട്ടി­ട­ങ്ങ­ള­ത്ര­യും പ­ണി­തു­യർ­ത്തി­യ കൽ­പ്പ­ണി­ക്കാ­ര­നോ? അ­വ­യ്ക്കു­വേ­ണ്ടി ക­ല്ലു­വെ­ട്ടി­യ­തും അവ ചെ­ത്തി­യൊ­രു­ക്കി­യ­തും ഓ­ടു­ചു­ട്ട­തും മരം മു­റി­ച്ചു് ഈർ­ന്നു പാ­ക­പ്പെ­ടു­ത്തി­യ­തു­മെ­ല്ലാം ഏതു ജാ­തി­ക്കാ­രാ­ണു് ? തീർ­ച്ച­യാ­യും ‘മേൽ’ജാ­തി­കാ­ര­ല്ല. അ­ദ്ധ്വാ­നി­ച്ചു വി­യർ­ക്കു­ക എ­ന്ന­തു് തിരു‘മേനി’കൾ­ക്കു് പ­റ­ഞ്ഞി­ട്ടു­ള്ള­ത­ല്ല­ല്ലോ. ഏതു വി­ഭാ­ഗ­ത്തി­ന്റെ വി­യർ­പ്പു കു­ഴ­ച്ചാ­ണോ ആ­രാ­ധ­നാ­ല­യ­ങ്ങൾ പ­ടു­ത്തു­യർ­ത്തി­യ­തു്, ആ വി­ഭാ­ഗ­ത്തി­നാ­ണു് അവിടെ പ്ര­വേ­ശ­നം നി­ഷേ­ധി­ച്ച­തു്! വി­ശാ­ഖ­പ­ട്ട­ണ­ത്തെ ഒരു ശി­വ­ക്ഷേ­ത്ര­ത്തിൽ ശി­വ­രാ­ത്രി­ദി­വ­സം ഒരു ത­ട്ടാൻ ക­ട­ന്നു­ചെ­ന്നു് ശി­വ­ലിം­ഗ­ത്തി­ന്മേൽ ക­രി­ക്കിൻ­വെ­ള്ളം കൊ­ണ്ടു അ­ഭി­ഷേ­കം ന­ട­ത്തി­യ­തു് വലിയ കോ­ലാ­ഹ­ല­മാ­യ­താ­യി കേ­ട്ടി­ട്ടു­ണ്ടു്: ആ ശി­വ­ലിം­ഗം ഉ­ണ്ടാ­ക്കി­യ ത­നി­ക്കു് അ­തി­ന്മേൽ അ­ഭി­ഷേ­കം ന­ട­ത്തു­വാൻ അ­ധി­കാ­ര­മു­ണ്ടെ­ന്നാ­യി­രു­ന്നു ത­ട്ടാ­ന്റെ ന്യാ­യം! സ്വ­ന്തം അ­ദ്ധ്വാ­ന­ഫ­ല­ത്തി­ന്റെ സൗ­ക­ര്യ­ങ്ങൾ അ­ദ്ധ്വാ­നി­ച്ച­വ­നു നി­ഷേ­ധി­ക്കു­ന്ന ഒരംശം തീർ­ച്ച­യാ­യും ക്ഷേ­ത്ര­പ്ര­വേ­ശ­ന­നി­രോ­ധ­ന­ത്തി­ലു­ണ്ടു്. അ­വ­ന­വ­നു് പ്ര­വേ­ശി­ക്കു­വാ­നോ, തീ­ണ്ടാൻ­പോ­ലു­മോ പാ­ടി­ല്ലാ­ത്ത ഒരു ‘പു­ണ്യ­സ്ഥ­ല­ത്തി­നു­വേ­ണ്ടി’ അ­ദ്ധ്വാ­ന­വും സ­മ്പ­ത്തും ചെ­ല­വി­ടു­വാൻ എ­ത്ര­യോ­കാ­ലം ഇ­വി­ട­ത്തെ അ­വർ­ണ്ണ­വി­ഭാ­ഗം നിർ­ബ­ന്ധി­ക്ക­പ്പെ­ട്ടു­പോ­ന്നു എന്ന സ­ങ്ക­ട­ക­ര­മാ­യ ത­മാ­ശ­യി­ലാ­ണു് ക്ഷേ­ത്ര­പ്ര­വേ­ശ­ന­സ­മ­രം കാ­ലു­റ­പ്പി­ച്ചു നി­ന്ന­തു്. ഈ സ­ങ്ക­ടാ­വ­സ്ഥ ന­മ്മു­ടെ സ­മൂ­ഹ­ത്തിൽ പു­ലർ­ന്നു­പോ­ന്ന സാ­മൂ­ഹ്യ­വും സാ­മ്പ­ത്തി­ക­വു­മാ­യ ചൂ­ഷ­ണ­ത്തി­ന്റെ ഭീ­ക­ര­ത­യെ മ­റ­നീ­ക്കി­ക്കാ­ണി­ക്കു­ന്നു. അ­വ­സ­ര­സ­മ­ത്വ­ത്തി­നു­വേ­ണ്ടി­യും ചൂ­ഷ­ണ­ത്തി­ന്നെ­തി­രാ­യും കേ­ര­ള­ത്തിൽ നടന്ന പ്ര­ധാ­ന പ്ര­ക്ഷോ­ഭ­ങ്ങ­ളി­ലൊ­ന്നാ­യി ക്ഷേ­ത്ര­പ്ര­വേ­ശ­ന­സ­മ­ര­ത്തെ മാ­റ്റു­ന്ന­തും ഈ സാ­ഹ­ച­ര്യ­ങ്ങ­ളാ­ണു്.
മൂ­ന്നു്:
ക്ഷേ­ത്ര­പ്ര­വേ­ശ­നം വേ­ണ­മെ­ന്ന അ­വ­കാ­ശ­ബോ­ധം കേ­ര­ള­ത്തിൽ­മാ­ത്ര­മേ ഉ­ണർ­ന്നു­ള്ളൂ എന്നു പ­റ­ഞ്ഞു­കൂ­ടാ. കൽ­ക്ക­ത്ത­യിൽ­വെ­ച്ചു് 1916-ൽ ശ്രീ­മ­തി ആ­നി­ബ­സ­ന്റി­ന്റെ അ­ദ്ധ്യ­ക്ഷ­ത­യിൽ ചേർ­ന്ന ഇ­ന്ത്യൻ­നാ­ഷ­നൽ കോൺ­ഗ്ര­സ്സി­ന്റെ വാർ­ഷി­ക­സ­മ്മേ­ള­നം അ­യി­ത്ത­ജാ­തി­ക്കാർ­ക്കും ക്ഷേ­ത്ര­പ്ര­വേ­ശ­നം നൽ­ക­ണ­മെ­ന്നു് ആ­വ­ശ്യ­പ്പെ­ടു­ക­യു­ണ്ടാ­യി. ഇ­ത്ത­രം ആ­വ­ശ്യ­ങ്ങ­ളെ­ത്തു­ടർ­ന്നു് ഇ­രു­പ­തു­ക­ളിൽ­ത്ത­ന്നെ ഉ­ത്ത­രേ­ന്ത്യ­യി­ലെ ചില ക്ഷേ­ത്ര­ങ്ങ­ളിൽ അ­വർ­ണ്ണർ­ക്കും പ്ര­വേ­ശ­നം അ­നു­വ­ദി­ച്ചു. ജാ­തി­വ്യ­ത്യാ­സ­ത്തി­ന്റെ വേർ­തി­രി­വു­കൾ മ­റ്റെ­ങ്ങും കാ­ണാ­ത്ത­വി­ധം ക്രൂ­ര­മാ­യി നി­ല­നിർ­ത്തി­യ ന­മ്മു­ടെ നാ­ട്ടിൽ ഈ ആ­വ­ശ്യം വ്യാ­പ­ക­മാ­യ രീ­തി­യിൽ ബ­ഹു­ജ­ന­പ്ര­ക്ഷോ­ഭ­ത്തി­ന്റെ രൂപം കൈ­വ­രി­ച്ചു. ഇ­ന്ത്യ­യി­ലെ മറ്റു പല പ്ര­ദേ­ശ­ങ്ങ­ളി­ലും ഈ­ശ്വ­ര­നി­ഷേ­ധ­മാ­യും ഹി­ന്ദു­മ­ത­വി­രോ­ധ­മാ­യും മ­ത­പ­രി­വർ­ത്ത­ന­വാ­ദ­മാ­യും ജാതി വി­രു­ദ്ധ­സ­മ­രം അ­ര­ങ്ങേ­റി­യ­പ്പോൾ വൈ­ക്കം സ­ത്യാ­ഗ്ര­ഹ­ത്തി­ലും ഗു­രു­വാ­യൂർ സ­ത്യാ­ഗ്ര­ഹ­ത്തി­ലും കാ­ണും­പോ­ലെ കേ­ര­ള­ത്തിൽ അതു മ­ത­നി­ഷ്ഠ­മാ­യി­രു­ന്നു എന്ന പ്ര­ത്യേ­ക­ത കൂടി ശ്ര­ദ്ധി­ക്ക­ണം. പിൽ­ക്കാ­ല­ത്തു ക­മ്മ്യൂ­ണി­സ്റ്റു­നേ­താ­ക്ക­ളാ­യി­ത്തീർ­ന്ന പി. കൃ­ഷ്ണ­പി­ള്ള (1906–1948)യും എ. കെ. ഗോ­പാ­ല­നു (1904–1978)മെ­ല്ലാം ഗു­രു­വാ­യൂർ സ­ത്യാ­ഗ്ര­ഹ­ത്തിൽ വി­ശ്വാ­സി­കൾ­ക്കു ചേർ­ന്ന മ­ട്ടി­ലാ­ണു് പ്ര­വർ­ത്തി­ച്ച­തു്. ന­മ്മു­ടെ തൊ­ട്ട­യൽ­പ്പ­ക്ക­മാ­യ ത­മി­ഴ­ക­ത്തെ ജാ­തി­വി­രു­ദ്ധ പ്ര­സ്ഥാ­ന­നാ­യ­ക­നാ­യ ഇ. വി. രാ­മ­സ്വാ­മി നാ­യ്ക്കർ (1879–1973) ‘നീ തൊ­ട്ടാൽ അ­ശു­ദ്ധ­മാ­വു­ന്ന ദൈവം നി­ന­ക്കു വേണ്ട’ എന്ന പ്ര­ഖ്യാ­പ­ന­ത്തോ­ടെ­യാ­ണു് പ്ര­ക്ഷോ­ഭം തു­ട­ങ്ങി­യ­തു്. ഹി­ന്ദു­മ­ത­വും ജാ­തി­വ്യ­വ­സ്ഥ­യും ഒ­ന്നു­ത­ന്നെ എന്ന വി­ശ്വാ­സ­ത്തോ­ടെ ബ്രാ­ഹ്മ­ണ­വി­രോ­ധം ആ­ളി­ക്ക­ത്തി­ച്ച ഇ. വി. ആർ. ഈ­ശ്വ­ര­നെ­യും ഹി­ന്ദു­മ­ത­ത്തെ­യും, അ­തു­കൊ­ണ്ടു­ത­ന്നെ ക്ഷേ­ത്ര­ങ്ങ­ളെ­യും നി­ന്ദി­ച്ചു. കേ­ര­ള­ത്തിൽ ഈ സമരം മ­റ്റൊ­രു വഴി ക­ണ്ടെ­ത്തി. ന­മ്മു­ടെ ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തി­നു് കേരളം നൽകിയ മി­ക­ച്ച സം­ഭാ­വ­ന­യും ഇ­പ്പ­റ­ഞ്ഞ ‘മ­ത­നി­ഷ്ഠ­മാ­യ’ ജാ­തി­വി­രു­ദ്ധ­സ­മ­ര മ­നോ­ഭാ­വ­മാ­യി­രി­ക്ക­ണം. ഈ നൂ­റ്റാ­ണ്ടി­ന്റെ തു­ട­ക്ക­ത്തിൽ­ത്ത­ന്നെ ഇവിടെ അ­വർ­ണ്ണ­സ­മൂ­ഹ­ങ്ങൾ ശ്രീ­നാ­രാ­യ­ണ­ഗു­രു (1854–1928)വി­ന്റെ­യും അ­യ്യ­ങ്കാ­ളി (1863–1941)യു­ടെ­യും മ­റ്റും നേ­തൃ­ത്വ­ത്തിൽ സം­ഘ­ടി­ക്കു­വാ­നും വി­വേ­ച­ന­ത്തി­നെ­തി­രെ പോ­രാ­ടു­വാ­നും ആ­രം­ഭി­ച്ചി­രു­ന്നു. അ­വർ­ണ്ണ­നാ­യ നാ­രാ­യ­ണ­ഗു­രു­വി­ന്റെ അ­രു­വി­പ്പു­റം ശി­വ­ലിം­ഗ­പ്ര­തി­ഷ്ഠ (1888), വൈ­ക്കം സ­ത്യാ­ഗ്ര­ഹം (1924), ഗൂ­രു­വാ­യൂർ ക്ഷേ­ത്ര­പ്ര­വേ­ശ­ന സ­ത്യാ­ഗ്ര­ഹം (1931–32), ക്ഷേ­ത്ര­പ്ര­വേ­ശ­ന­വി­ളം­ബ­രം (1936) എ­ന്നി­വ­യ്ക്കു കി­ട്ടി­യ ജ­ന­ശ്ര­ദ്ധ­യി­ലൂ­ടെ അ­യി­ത്തോ­ച്ചാ­ട­ന­സ­മ­ര­ത്തി­നു് ദേ­ശീ­യ­പ്രാ­ധാ­ന്യം നൽ­കു­വാൻ കേ­ര­ളീ­യർ­ക്കു ക­ഴി­ഞ്ഞു. സ­ഹ­ജ­മാ­യ വൈ­ഭ­വ­ത്തോ­ടെ തു­ട­ക്ക­ത്തിൽ­ത്ത­ന്നെ ഗാ­ന്ധി­ജി ഈ സ­മ­ര­ങ്ങ­ളു­ടെ പ്ര­സ­ക്തി­യും പ്രാ­ധാ­ന്യ­വും ക­ണ്ട­റി­യു­ക­യു­ണ്ടാ­യി. കേ­ര­ളീ­യ­രു­ടെ ഈ സ­മ­ര­ങ്ങ­ളു­ടെ ഉ­ന്മേ­ഷ­മാ­ണു് ഗാ­ന്ധി­ജി­യെ സർ­വ്വ­ശ­ക്തി­യു­മു­പ­യോ­ഗി­ച്ചു് അ­യി­ത്തോ­ച്ചാ­ട­ന സ­മ­ര­ത്തി­നി­റ­ങ്ങാൻ പ്രേ­രി­പ്പി­ച്ച­തു് എ­ന്ന­തു് ഒരു ച­രി­ത്ര­വ­സ്തു­ത മാ­ത്ര­മാ­ണു്. 1936-ൽ ക്ഷേ­ത്ര­പ്ര­വേ­ശ­ന­വി­ളം­ബ­രം വ­ന്നി­ട്ടും 1947 ജൂൺ 2-​ാംനു് മാ­ത്ര­മേ ഗു­രു­വാ­യൂർ­ക്ഷേ­ത്രം എല്ലാ ഹി­ന്ദു­ക്കൾ­ക്കു­മാ­യി തു­റ­ന്നു കി­ട്ടി­യു­ള്ളൂ. ഈ കാ­ല­താ­മ­സം അ­ന്നു് ‘മേൽ’ജാ­തി­ക്കാർ­ക്കു് ഇ­ക്കാ­ര്യ­ത്തിൽ എ­ന്തു­മാ­ത്രം ക­ടും­പി­ടി­ത്തം ഉ­ണ്ടാ­യി­രു­ന്നു എന്നു വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. വി­ളം­ബ­രം തി­രു­വി­താം­കൂർ മ­ഹാ­രാ­ജാ­വി­ന്റേ­താ­യി­രു­ന്നു­വെ­ന്ന­തും അ­ന്നു് മ­ല­ബാ­റി­ന്റെ ഭാ­ഗ­മാ­യി­രു­ന്ന ഗു­രു­വാ­യൂ­രിൽ അതു ബാ­ധ­ക­മാ­യി­രു­ന്നി­ല്ല എ­ന്ന­തും മാ­ത്ര­മ­ല്ല പ്ര­ശ്നം. 1931–32 കാ­ല­ത്തു നടന്ന ഗു­രു­വാ­യൂർ സ­ത്യാ­ഗ്ര­ഹം അ­വർ­ണ്ണ­രു­ടെ ക്ഷേ­ത്ര­പ്ര­വേ­ശ­നം എന്ന ല­ക്ഷ്യം നേ­ടാ­തെ നിർ­ത്തി­വെ­ക്കു­ക­യാ­യി­രു­ന്നു. നാ­ലു­കൊ­ല്ലം ക­ഴി­ഞ്ഞു് തി­രു­വി­താം­കൂ­റിൽ നില തീർ­ത്തും വ്യ­ത്യാ­സ­മാ­യി­ട്ടും ഗു­രു­വാ­യൂർ ക്ഷേ­ത്ര­ത്തി­ന്റെ ഉ­ട­മ­യാ­യി­രു­ന്ന സാ­മൂ­തി­രി­പ്പാ­ടി­നോ അ­തി­ന്റെ ഭ­ര­ണ­നേ­തൃ­ത്വം ക­യ്യാ­ളി­യി­രു­ന്ന സ­വർ­ണ്ണർ­ക്കോ യാ­തൊ­രു കു­ലു­ക്ക­വു­മു­ണ്ടാ­യി­ല്ല. 1947-ൽ മ­ദി­രാ­ശി മ­ന്ത്രി­സ­ഭ ഇതു് സം­ബ­ന്ധി­ച്ചു് ബിൽ പാ­സ്സാ­ക്കി­യ­തോ­ടെ­യാ­ണു് ഗു­രു­വാ­യൂ­ര­പ്പ­ന്റെ വാ­തി­ലു­കൾ അ­വർ­ണ്ണർ­ക്കു തു­റ­ന്നു കി­ട്ടി­യ­തു്.
നാലു്:
ഈ ജാ­തി­വി­രു­ദ്ധ­സ­ത്യാ­ഗ്ര­ഹ­ങ്ങ­ളും ക്ഷേ­ത്ര­പ്ര­വേ­ശ­ന­വും കേ­ര­ള­ത്തി­ലെ ജാ­തി­ചി­ന്ത­യും മറ്റു ത­ര­ത്തി­ലു­ള്ള അ­വ­സ­ര­സ­മ­ത്വ­നി­ഷേ­ധ­ങ്ങ­ളും ന­ശി­പ്പി­ച്ചു­വോ, രൂ­പ­വും ഭാ­വ­വും മാറി അ­വ­യൊ­ക്കെ ഇവിടെ പ­ല­മ­ട്ടിൽ പു­ലർ­ന്നു പോ­രി­ക­യ­ല്ലേ എന്നു ചോ­ദി­ക്കാം. വാ­സ്ത­വം, കേ­ര­ള­ത്തിൽ ഹി­ന്ദു­മ­തം ഉ­പേ­ക്ഷി­ച്ചു് അ­ന്യ­മ­ത­ങ്ങൾ സ്വീ­ക­രി­ച്ച­വർ­ക്കു­പോ­ലും സ­വർ­ണ്ണാ­വർ­ണ്ണ­ഭേ­ദ­ചി­ന്ത­യിൽ­നി­ന്നു് മോചനം കി­ട്ടു­ക­യു­ണ്ടാ­യി­ല്ല. ‘മ­നു­ഷ്യ­സാ­ഹോ­ദ­ര്യ’ത്തി­ന്റെ മതമായ ക്രൈ­സ്ത­വ­ത­യി­ലേ­ക്കു് ഇ­ന്ത്യ­യിൽ ഏ­റ്റ­വു­മ­ധി­കം­പേർ പ­രി­വർ­ത്ത­നം ന­ട­ത്തി­യ കേ­ര­ള­ത്തിൽ ആർ­ക്കും പേ­രി­നൊ­പ്പം ഉ­പേ­ക്ഷി­ക്കാ­വു­ന്ന അത്ര ല­ഘു­വ­ല്ല ജാ­തി­ചി­ന്ത എന്നു തെ­ളി­യു­ക­യു­ണ്ടാ­യി. ഇവിടെ അ­ധഃ­കൃ­തർ മതം മാറി ക്രി­സ്തു­മ­ത­ത്തി­ലേ­ക്കു ചെ­ന്ന­പ്പോൾ അവിടെ അവനെ സ്വീ­ക­രി­ക്കാ­നു­ണ്ടാ­യി­രു­ന്ന­തു് നേ­ര­ത്തെ മതം മാ­റി­യ­വ­രെ­ങ്കി­ലും സ­വർ­ണ്ണ­രാ­യി­ത്ത­ന്നെ തു­ട­രു­ന്ന­വ­രാ­ണു്! പുതു ക്രി­സ്ത്യാ­നി­യും പു­ല­യ­ക്രി­സ്ത്യാ­നി­യും അ­വ­ശ­ക്രി­സ്ത്യാ­നി­യും ആയി അവനു ജീ­വി­ക്കേ­ണ്ടി­വ­ന്നു. സ­വർ­ണ്ണർ­ക്കു മാ­ത്രം ജാ­തി­പ്പേ­രി­ന്റെ വാ­ലു­ള്ള കേ­ര­ള­ത്തിൽ മ­ത­പ­രി­വർ­ത്ത­ന­ത്തോ­ടെ അ­ധഃ­കൃ­തർ­ക്കും ‘ചാ­ക്കോ­പ്പു­ല­യൻ’ എന്ന മ­ട്ടിൽ ജാ­തി­പ്പേ­രി­ന്റെ വാ­ലു­മു­ള­ച്ചു. അ­ങ്ങ­നെ അ­വർ­ക്കും അ­വ­സ­ര­സ­മ­ത്വം കി­ട്ടി! അ­വി­ടെ­യും ആദ്യം അവനെ ദേ­വാ­ല­യ­ത്തിൽ പ്ര­വേ­ശി­പ്പി­ച്ചി­ല്ല. പകരം പുലയ ക്രി­സ്ത്യാ­നി­ക്കു പ്ര­ത്യേ­കം പള്ളി പണിതു കൊ­ടു­ത്തു. പ­ള്ളി­യിൽ പ്ര­വേ­ശി­പ്പി­ച്ച­പ്പോ­ഴാ­ക­ട്ടെ, വ­ള­രെ­ക്കാ­ലം അ­വ­ന്റെ സ്ഥാ­നം ‘പു­റ­ജാ­തി’ക്കാർ­ക്കു മാ­ത്ര­മു­ള്ള പ്ര­ത്യേ­ക സ്ഥ­ല­ത്താ­യി­രു­ന്നു. ജീ­വ­നോ­ടെ പ­ള്ളി­യിൽ ചെ­ല്ലു­മ്പോ­ഴു­ള്ള ഈ അ­വ­സ്ഥ­യേ­ക്കാൾ ദ­യ­നീ­യ­മാ­യി­രു­ന്നു, ശ­വ­മാ­യി­ച്ചെ­ന്നാ­ലു­ള്ള അവസ്ഥ ശ­വ­ക്കോ­ട്ട­യിൽ­പോ­ലും അ­വ­ന്റെ ആറടി മ­ണ്ണു് പ്ര­ത്യേ­ക സ്ഥ­ല­ത്താ­യി­രു­ന്നു. വി­വാ­ഹ­ബ­ന്ധ­ങ്ങ­ളി­ലോ, സാ­മൂ­ഹ്യ­മാ­യ അം­ഗീ­കാ­ര­ത്തി­ലോ ഒ­ന്നും ഇ­ന്നും അ­വ­ന്റെ നില തു­ല്യ­മാ­യി­ട്ടി­ല്ല. ജാ­തി­പീ­ഡ­ന­ങ്ങ­ളോ­ടു ‘തോ­റ്റു് തൊ­പ്പി­യി­ട്ടു്’ ഇ­സ്ലാം മ­ത­ത്തി­ലേ­ക്കു ചെന്ന അ­വർ­ണ്ണർ­ക്കു ദേ­വാ­ല­യ­പ്ര­വേ­ശ­ന­കാ­ര്യ­ത്തി­ലെ­ങ്കി­ലും താ­ര­ത­മ്യേ­ന ഭേ­ദ­മാ­യ സ്വീ­ക­ര­ണ­മാ­ണു് ല­ഭി­ച്ച­തു്. കേ­ര­ള­ത്തിൽ ഇ­സ്ലാ­മി­ലേ­ക്കു് മതം മാറിയ സ­വർ­ണ്ണ­രു­ടെ എണ്ണം താ­ര­ത­മ്യേ­ന തു­ച്ഛ­മാ­യി­രു­ന്നു എ­ന്ന­തും ഇ­പ്പ­റ­ഞ്ഞ­തി­നു ഒരു കാ­ര­ണ­മാ­കാം. മു­സ്ലീ­മാ­യി ജീ­വ­നോ­ടെ­യോ മ­യ്യ­ത്താ­യോ പ­ള്ളി­യിൽ ചെ­ന്ന­വർ­ക്കു വി­വേ­ച­ന­ങ്ങ­ളൊ­ന്നും അ­നു­ഭ­വി­ക്കേ­ണ്ടി­വ­ന്നി­ല്ല. പക്ഷേ, സാ­മൂ­ഹ്യ­ജീ­വി­ത­ത്തിൽ അ­വർ­ക്കു ചെറിയ തോ­തി­ലാ­ണെ­ങ്കി­ലും അ­ത­നു­ഭ­വി­ക്കേ­ണ്ടി വന്നു. ‘പു­തി­സ്ലാം’ (പൂ­സ്ലാൻ) എ­ന്നൊ­രു വ­ക­തി­രി­വു് അ­വി­ടെ­യും അവരെ കാ­ത്തു നിൽ­പു­ണ്ടാ­യി­രു­ന്നു. മു­സ്ലീം­പ­ള്ളി വി­വേ­ച­നം കാ­ണി­ച്ച­തു് സ്ത്രീ­ക­ളോ­ടാ­ണു്. കേ­ര­ള­ത്തിൽ സ്ത്രീ­കൾ­ക്കു പ്ര­വേ­ശ­നം അ­നു­വ­ദി­ക്കു­ന്ന മു­സ്ലീം പ­ള്ളി­ക­ളു­ടെ എണ്ണം എ­ത്ര­യോ തു­ച്ഛ­മാ­ണു്! നിയമം എ­ന്തു­പ­റ­ഞ്ഞാ­ലും അ­ധഃ­കൃ­ത­നെ ക്ഷേ­ത്ര­വൃ­ത്തി­യു­മാ­യി ബ­ന്ധ­പ്പെ­ട്ട ഉ­യർ­ന്ന ജോ­ലി­ക­ളിൽ നി­യ­മി­ക്കാൻ ന­മു­ക്കി­പ്പോ­ഴും ബു­ദ്ധി­മു­ട്ടു­ണ്ടു്. അ­തു­പോ­ലെ അ­ത്ത­രം രം­ഗ­ങ്ങ­ളിൽ നി­ന്നെ­ല്ലാം സ്ത്രീ­ക­ളെ അ­ക­റ്റി­നിർ­ത്താ­നും നാം നൂ­റ്റാ­ണ്ടു­ക­ളാ­യി ശ്ര­ദ്ധി­ച്ചു­പോ­ന്നി­ട്ടു­ണ്ടു്. സ്ത്രീ ദുർ­മ­ന്ത്ര­വാ­ദി­നി­യാ­വാം, പൂ­ജാ­രി­ണി­യാ­വി­ല്ല. അ­ധഃ­കൃ­ത­നെ­ന്ന­പോ­ലെ സ്ത്രീ­ക്കും അ­ശു­ദ്ധി­യു­ണ്ടു് എ­ന്നാ­ണു് ന­മ്മു­ടെ സ­ങ്കൽ­പം. വി­വേ­ച­നം നി­ല­നിർ­ത്താൻ ഏ­താ­ണ്ടെ­ല്ലാ സ­മൂ­ഹ­ങ്ങ­ളും ഉ­പ­യോ­ഗി­ച്ചു­പോ­രു­ന്ന ചി­ഹ്ന­ങ്ങ­ളി­ലൊ­ന്നാ­ണു് ‘വി­ശു­ദ്ധി’. ദൈ­വ­വും ഗ്ര­ന്ഥ­വും പു­രോ­ഹി­ത­നും എ­ല്ലാം വി­ശു­ദ്ധി­യു­ടെ കോ­വി­ലി­ലാ­യി­ത്തീ­രു­ന്ന­തോ­ടെ ചിലർ അ­ശു­ദ്ധ­രാ­യും തീ­രു­ന്നു. സ്ത്രീ­കൾ ‘ക­ട­ന്നു തൊ­ഴാ­റി­ല്ലാ­ത്ത’ അ­മ്പ­ല­ങ്ങൾ കേ­ര­ള­ത്തിൽ ഇ­പ്പോ­ഴും നി­ല­നിൽ­ക്കു­ന്നു. അ­ന്യ­മ­ത­സ്ഥ­നാ­യ വാ­വർ­ക്കു­പോ­ലും മാ­ന്യ­മാ­യൊ­രു സ്ഥാ­നം അ­നു­വ­ദി­ച്ചു­കൊ­ടു­ത്ത ശ­ബ­രി­മ­ല ശ്രീ അ­യ്യ­പ്പ­ന്റെ സ­ന്നി­ധി­യിൽ ഇ­പ്പോ­ഴും യു­വ­തി­കൾ­ക്കു പ്ര­വേ­ശ­ന­മി­ല്ല! സ­വർ­ണ്ണാ­വർ­ണ്ണ­ഭേ­ദ­ത്തി­ലെ­ന്ന­പോ­ലെ ആൺ-​പെൺ ‘ജാതി’ വ്യ­ത്യാ­സ­ത്തി­ലും ഏ­റെ­ക്കാ­ലം മുൻ­നി­ര­യിൽ വർ­ത്തി­ച്ച കേരളം നേ­ട്ട­ങ്ങ­ളു­ടെ പ­ങ്കു­കൊ­ടു­ക്കാ­തെ അ­ധഃ­കൃ­ത­നെ­യും സ്ത്രീ­യേ­യും എ­ന്നും ‘തീ­ണ്ടാ­പ്പാ­ട­ക­ലെ’ മാ­റ്റി നിർ­ത്തി­യി­രു­ന്നു. അ­ത്ത­രം ഒരു വി­വേ­ച­ന­ത്തി­നെ­തി­രാ­യി നടന്ന ക്ഷേ­ത്ര­പ്ര­വേ­ശ­ന­സ­മ­ര­ത്തി­ന്റെ പോലും ഗു­ണ­ഫ­ല­ങ്ങൾ ഇ­പ്പ­റ­ഞ്ഞ ര­ണ്ടു­കൂ­ട്ട­രു­ടെ­യും ജീ­വി­ത­ത്തി­ലേ­ക്കു ഇ­നി­യും പൂർ­ണ്ണ­മാ­യി എ­ത്തി­ച്ചേർ­ന്നി­ട്ടി­ല്ല എ­ന്നു് ഈ ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ നി­ന്നു് ന­മു­ക്കു് ക­ണ്ടെ­ത്തേ­ണ്ടി വന്നു.
അ­ഞ്ചു്:
പല രൂ­പ­ത്തി­ലും പല ഭാ­വ­ത്തി­ലും ഇവിടെ ശ­ക്തി­യാർ­ജ്ജി­ച്ചു വ­രു­ന്ന ജാ­തി­മ­നോ­ഭാ­വ­ത്തെ­യും അ­വ­സ­ര­സ­മ­ത്വ­നി­ഷേ­ധ­ത്തെ­യും ഏ­റ്റെ­തിർ­ത്തു­കൊ­ണ്ടു് പിൽ­ക്കാ­ല­ഗ­തി­ക­ളെ സ്വാ­ധീ­നി­ക്കു­ന്ന ഒരു ശ­ക്തി­യാ­യി മാ­റു­വാൻ ക്ഷേ­ത്ര­പ്ര­വേ­ശ­ന­സ­മ­ര­ത്തി­നു് ക­ഴി­ഞ്ഞി­ല്ല എ­ന്നർ­ത്ഥം. അ­ങ്ങ­നെ ഒ­റ്റ­പ്പെ­ട്ട സംഭവം മാ­ത്ര­മാ­യി ആ സ­മ­ര­ത്തെ ച­രി­ത്ര­ത്തിൽ നി­ല­നിർ­ത്തി­യ പ­രി­മി­തി­കൾ എ­ന്താ­വാം? മേൽ­വി­ശ­ദീ­ക­രി­ച്ച ച­രി­ത്ര­പ്രാ­ധാ­ന്യ­ങ്ങ­ളൊ­ക്കെ നി­ല­നിൽ­ക്കു­മ്പോ­ഴും ഉ­ദാ­ത്ത­മ­യ വി­ശേ­ഷ­ണ­ങ്ങൾ അർ­ഹി­ക്കാ­ത്ത വിധം ക്ഷേ­ത്ര­പ്ര­വേ­ശ­നം അ­ക്കാ­ല­ത്തെ ചില രാഷ്ട്രീയ-​സാമൂഹ്യ പ­രി­തഃ­സ്ഥി­തി­ക­ളു­ടെ അ­നി­വാ­ര്യ­മാ­യ പ്ര­തി­ക­ര­ണം മാ­ത്ര­മാ­യി­രു­ന്നു എ­ന്ന­താ­വാം, കാരണം. അ­ന്ന­ത്തെ സാ­ഹ­ച­ര്യ­ത്തെ സ്വാ­ധീ­നി­ച്ച വ­സ്തു­ത­ക­ളിൽ ഇനി പ­റ­യു­ന്ന മൂ­ന്നെ­ണ്ണം പ്ര­ധാ­ന­മാ­ണു്:
  1. മലബാർ കലാപം (1921–22) പ്ര­ത്യ­ക്ഷ­മാ­യെ­ങ്കി­ലും ക്ഷേ­ത്ര­പ്ര­വേ­ശ­ന­സ­മ­ര­ങ്ങ­ളെ സ്വാ­ധീ­നി­ച്ചി­ട്ടു­ണ്ടു്. ഇതു കേൾ­ക്കു­മ്പോൾ അ­മ്പ­ര­പ്പു തോ­ന്നാം. പക്ഷേ, സ­ത്യ­മ­താ­ണു്. ആ­റു­മാ­സം നീ­ണ്ടു­നി­ന്ന കലാപം ഇ­വി­ട­ത്തെ ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തി­നേ­റ്റ കനത്ത അ­ടി­യാ­യി­രു­ന്നു. ബ്രി­ട്ടീ­ഷ് വി­രോ­ധ­ത്തി­നു് തീ കൊ­ളു­ത്തു­വാൻ കോൺ­ഗ്ര­സ്സ് നേ­താ­ക്കൾ ഉ­പ­യോ­ഗി­ച്ച ഖി­ലാ­ഫ­ത്തു പ്ര­സ്ഥാ­ന­ത്തി­ന്റെ കൊ­ള്ളി മ­ല­ബാ­റിൽ ക­ണ്ണു­ചി­മ്മി­ത്തു­റ­ക്കു­ന്ന വേ­ഗ­ത­യിൽ പ­ലേ­ട­ത്തും ജ­ന്മി­വി­രോ­ധ­മാ­യും ചി­ലേ­ട­ത്തു് വർ­ഗ്ഗീ­യ­വൈ­ര­മാ­യും ഇ­നി­യും ചി­ലേ­ട­ത്തു് കൊ­ള്ള­യാ­യു­മെ­ല്ലാം ക­ത്തി­പ്പ­ടർ­ന്നു് വ­ട­ക്കൻ കേ­ര­ള­ത്തി­ലെ സാ­മൂ­ഹ്യ­ജീ­വി­ത­ത്തെ ചു­ട്ടു­നീ­റ്റു­ന്ന കാ­ട്ടു­തീ­യാ­യി ആ­ളി­പ്പി­ടി­ച്ചു. അതോടെ ഇ­വി­ട­ത്തെ ഹി­ന്ദു­സ­മൂ­ഹ­വും മു­സ്ലീം സ­മൂ­ഹ­വും ത­മ്മി­ല­ക­ന്നു: കോൺ­ഗ്ര­സ്സി­നു് ഇ­രു­സ­മൂ­ഹ­ങ്ങ­ളു­മാ­യു­ണ്ടാ­യി­രു­ന്ന ബ­ന്ധ­വും അതോടെ ചാ­മ്പ­ലാ­യി. ആ പ­രി­ഭ്രാ­ന്താ­വ­സ്ഥ­യിൽ കു­റ­ച്ചു­കാ­ല­ത്തേ­ക്കു് കോൺ­ഗ്ര­സ്സു­കാ­രു­ടെ എല്ലാ പ്ര­വർ­ത്ത­ന­ങ്ങ­ളും വ­ഴി­മു­ട്ടി­നി­ന്നു. പ്ര­സ്തു­ത സാ­ഹ­ച­ര്യം അ­ക്കാ­ല­ത്തു് കെ. പി. സി. സി. സെ­ക്ര­ട്ട­റി­യാ­യി­രു­ന്ന കെ. പി. കേ­ശ­വ­മേ­നോൻ അ­നു­സ്മ­രി­ക്കു­ന്നു: “(മലബാർ) ല­ഹ­ള­യ്ക്കു­ശേ­ഷം കു­റേ­ക്കാ­ലം മ­ല­ബാ­റിൽ യാ­തൊ­രു പൊ­തു­പ്ര­വർ­ത്ത­ന­വും സാ­ദ്ധ്യ­മ­ല്ലാ­യി­രു­ന്നു. കോൺ­ഗ്ര­സ്സു­കാ­രോ­ടു­ള്ള വി­രോ­ധം എ­വി­ടെ­യും തെ­ളി­ഞ്ഞു കണ്ടു.” (ക­ഴി­ഞ്ഞ­കാ­ലം, 1969, പു. 125) “കേ­ര­ള­ത്തി­ലെ കോൺ­ഗ്ര­സ്സു­പ്ര­വർ­ത്ത­ന­ത്തി­നു് ര­ണ്ടാ­മ­തും ഒ­രു­ണർ­വ്വു­ണ്ടാ­ക്കാൻ ആ­ലോ­ചി­ച്ചു­വ­രു­ന്ന സ­മ­യ­ത്താ­ണു് ” വൈ­ക്കം സ­ത്യാ­ഗ്ര­ഹം എന്ന ആ­ശ­യ­വു­മാ­യി ടി. കെ. മാധവൻ തന്നെ വ­ന്നു­ക­ണ്ട­തു് എ­ന്നും കേ­ശ­വ­മേ­നോൻ തു­ടർ­ന്നു പ­റ­യു­ന്നു­ണ്ടു്. (പു. 157) ആ പ്ര­ത്യേ­ക­പ­രി­തഃ­സ്ഥി­തി­യിൽ അ­യി­ത്ത ജാ­തി­ക്കാ­രു­ടെ വ­ഴി­ന­ട­ത്തം എ­ന്ന­തി­ല­ധി­കം, ദേശീയ പ്ര­സ്ഥാ­ന­ത്തി­നു വ­ന്നു­ചേർ­ന്ന വ­ഴി­മു­ട്ടൽ എ­ന്ന­താ­യി­രു­ന്നു പ്ര­ശ്നം. 1924-ലെ വൈ­ക്കം സ­ത്യാ­ഗ്ര­ഹ­ത്തി­ലൂ­ടെ രണ്ടു കാ­ര്യ­ങ്ങ­ളാ­ണു് ദേ­ശീ­യ­പ്ര­സ്ഥാ­ന­ക്കാർ­ക്കു നേ­ടാ­നു­ണ്ടാ­യി­രു­ന്ന­തു്. ഒ­ന്നു്: സ്വ­ന്തം പ്ര­സ്ഥാ­ന­ത്തി­നു് പു­തി­യൊ­രു­ണർ­വ്വു­ണ്ടാ­ക്കു­ക. ര­ണ്ടു്: മു­സ്ലീം സമൂഹം മു­ക്കാൽ­പ­ങ്കും കൈ­വി­ട്ടു­പോ­യ സ്ഥി­തി­ക്കു് ഹി­ന്ദു­സ­മൂ­ഹ­വു­മാ­യു­ള്ള ബന്ധം മെ­ച്ച­പ്പെ­ടു­ത്തു­ക. ഈ ‘ഹി­ന്ദു­സ­മൂ­ഹം’ അ­ന്നു് എ­ങ്ങ­നെ­യാ­യി­രു­ന്നു? ക്ഷേ­ത്ര­പ്ര­വേ­ശ­ന­സ­മ­ര­ങ്ങൾ ആ­രം­ഭി­ക്കു­ന്ന­തി­നു­മു­മ്പു് ‘കീഴ്’ജാ­തി­ക്കാ­രാ­യി അ­റി­യ­പ്പെ­ട്ട സ­മൂ­ഹ­ങ്ങൾ ന­ട­ത്തി­വ­ന്ന വി­വേ­ച­ന വി­രോ­ധ­സ­മ­ര­ങ്ങ­ളെ­യെ­ല്ലാം വർ­ഗ്ഗീ­യ­സ­മ­ര­ങ്ങ­ളാ­യി­ക്ക­ണ്ടു് അവയിൽ നി­ന്നു് തീ­ണ്ടാ­പ്പാ­ട­ക­ലെ നിൽ­ക്കു­ന്ന പ­തി­വു് ഇ­വി­ട­ത്തെ ‘ദേശീയ’ നേ­തൃ­ത്വം പു­ലർ­ത്തി­വ­ന്നി­രു­ന്നു. ഒ­രു­ദാ­ഹ­ര­ണം പറയാം: മ­ല­ബാ­റി­ലെ പ­ട്ട­ണ­ങ്ങ­ളി­ലും നാ­ട്ടിൻ­പു­റ­ങ്ങ­ളി­ലും ചില പൊ­തു­നി­ര­ത്തു­ക­ളി­ലൂ­ടെ അ­വർ­ണ്ണർ­ക്കു വഴി ന­ട­ക്കാൻ പാ­ടി­ല്ലെ­ന്ന അ­വ­സ്ഥ­യിൽ പ്ര­തി­ഷേ­ധി­ക്കു­ന്ന ഒരു പ്ര­മേ­യം 1916-ൽ പാ­ല­ക്കാ­ട്ടു ചേർ­ന്ന മ­ല­ബാ­റി­ലെ ഒ­ന്നാം രാ­ഷ്ട്രീ­യ സ­മ്മേ­ള­ന­ത്തിൽ വ­രി­ക­യു­ണ്ടാ­യി. അതു് ‘സ­മ്മേ­ള­ന­ത്തി­ന്റെ പ­രി­ധി­യിൽ വ­രു­ന്ന കാ­ര്യ­മ­ല്ല’ എന്നു പ­റ­ഞ്ഞു് അ­വ­ത­ര­ണാ­നു­മ­തി നി­ഷേ­ധി­ച്ച ‘ദേശീയ’ നേ­താ­ക്കൾ അതേ സ­മ്മേ­ള­ന­ത്തിൽ രാ­മേ­ശ്വ­രം ക്ഷേ­ത്ര­ത്തിൽ മ­ല­ബാ­റിൽ നി­ന്നു­ള്ള തീർ­ത്ഥാ­ട­ക­രോ­ടു മോ­ശ­മാ­യി പെ­രു­മാ­റു­ന്ന­തിൽ പ്ര­തി­ഷേ­ധി­ക്കു­ന്ന പ്ര­മേ­യം പാ­സ്സാ­ക്കു­ക­യും ചെ­യ്തു! 15 കൊ­ല്ലം ക­ഴി­ഞ്ഞു് ഗു­രു­വാ­യൂർ ക്ഷേ­ത്ര­പ്ര­വേ­ശ­ന­സ­ത്യാ­ഗ്ര­ഹ­സ­മ­രം ആ­രം­ഭി­ച്ച­പ്പോൾ (1931) പോലും സ­വർ­ണ്ണ­രിൽ ഒരു ചെറിയ വി­ഭാ­ഗം ഖ­ദർ­വ­സ്ത്ര­ങ്ങൾ വ­ലി­ച്ചു­കീ­റി­യും ഗാ­ന്ധി­ജി­യു­ടെ ചി­ത്രം അ­ടി­ച്ചു­ട­ച്ചും കാ­ണി­ച്ച കലി ആ സ­മ­ര­ത്തി­ന്റെ വ­ള­ണ്ടി­യർ ക്യാ­പ്റ്റ­നാ­യി­രു­ന്ന എ. കെ. ഗോ­പാ­ലൻ ആ­ത്മ­ക­ഥ­യിൽ ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്. (എന്റെ ജീ­വി­ത­ക­ഥ, 1985, പു. 38) സ­വർ­ണ്ണർ­ക്കി­ട­യിൽ നി­ല­നി­ന്ന ഈ മ­നോ­ഭാ­വം കാ­ര­ണ­മാ­യി അ­വർ­ണ്ണ­സ­മൂ­ഹം ഏ­റെ­ക്കാ­ലം ദേ­ശീ­യ­പ്ര­സ്ഥ­ന­ത്തോ­ടു വി­മു­ഖ­ത കാ­ണി­ച്ചു. സ­വർ­ണ്ണ­മ­നോ­ഭാ­വം ക്രി­യാ­ത്മ­ക­മാ­ക്കു­ന്ന­തി­ലൂ­ടെ ഈ വി­ട­വു് നി­ക­ത്താൻ ക്ഷേ­ത്ര­പ്ര­വേ­ശ­ന സ­മ­ര­ങ്ങൾ സ­ഹാ­യ­ക­മാ­യി. ദേ­ശീ­യ­പ്ര­സ്ഥാ­നം ക്ഷേ­ത്ര­പ്ര­വേ­ശ­ന­സ­മ­ര­ത്തെ സ­ഹാ­യി­ച്ച­തി­ല­ധി­കം, ക്ഷേ­ത്ര­പ്ര­വേ­ശ­ന­സ­മ­രം ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തെ സ­ഹാ­യി­ക്കു­ക­യു­ണ്ടാ­യി. ഒ­രി­ക്കൽ സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ലേ­ക്കു മു­സ്ലിം­ക­ളെ ആ­കർ­ഷി­ക്കു­വാൻ ഖി­ലാ­ഫ­ത്തു പ്ര­സ്ഥാ­ന­ത്തി­നു് പി­ന്തു­ണ നൽ­കി­യ­തു­പോ­ലെ, പിൽ­ക്കാ­ല­ത്തു് അ­വർ­ണ്ണ­രെ ആ­കർ­ഷി­ക്കു­വാൻ ക്ഷേ­ത്ര പ്ര­വേ­ശ­ന­സ­മ­ര­ത്തി­നും ദേ­ശീ­യ­നേ­താ­ക്കൾ പി­ന്തു­ണ­നൽ­കി എന്നു ചു­രു­ക്കം.
  2. ഇ­തു­വ­രെ ആരും പ­റ­ഞ്ഞു­കേ­ട്ടി­ട്ടി­ല്ലെ­ങ്കി­ലും, മലബാർ ക­ലാ­പ­ത്തി­ന്റെ ആഘാതം അ­യി­ത്താ­ച­ര­ണ­ത്തി­നും ജാതി ചി­ന്ത­യ്ക്കു­മെ­തി­രെ ചി­ന്തി­ക്കു­വാൻ ഇ­വി­ട­ത്തെ ഹി­ന്ദു­സ­മൂ­ഹ­ത്തെ പ്രേ­രി­പ്പി­ച്ചു­വോ എ­ന്നും ആ­ലോ­ചി­ക്കാ­വു­ന്ന­താ­ണു്. ആ ആഘാതം ക്ഷേ­ത്ര­പ്ര­വേ­ശ­ന­വാ­ദ­ത്തി­നും ജാ­തി­വി­രു­ദ്ധ­ചി­ന്ത­യ്ക്കും പി­ന്തു­ണ­നൽ­കാൻ അ­ബോ­ധ­മാ­യെ­ങ്കി­ലും ഹി­ന്ദു­ക്ക­ളെ പ്രേ­രി­പ്പി­ച്ചി­രി­ക്ക­ണം. സ­മ­കാ­ലി­ക­പ്ര­ശ്ന­ങ്ങ­ളെ ആ­ധാ­ര­മാ­ക്കി കു­മാ­ര­നാ­ശാൻ (1873–1924) ര­ചി­ച്ച ഏക കാ­വ്യ­മാ­യ ‘ദു­ര­വ­സ്ഥ’(1923)യിൽ വെ­ളി­പ്പെ­ടു­ന്ന മലബാർ ക­ലാ­പ­ത്തി­ന്റെ ചി­ത്രം ഈ ആ­ലോ­ച­ന­യിൽ ചാ­ലി­ച്ചെ­ഴു­തി­യ­താ­ണു്. “ഇ­ന്ത്യ­യെ മു­ഴു­വൻ ഒരു പ്ര­കാ­ര­ത്തി­ല­ല്ലെ­ങ്കിൽ മ­റ്റൊ­രു പ്ര­കാ­ര­ത്തിൽ ഇ­ള­ക്കി­മ­റി­ച്ചി­രു­ന്ന കൊ­ടു­ങ്കാ­റ്റാ­യി” മലബാർ ക­ലാ­പ­ത്തെ കാ­വ്യ­ത്തിൽ മു­ഖ­വു­ര­യിൽ വി­ല­യി­രു­ത്തു­ന്ന ആശാൻ ആ മ­ഹാ­വി­പ­ത്തി­ന്റെ­യും അതു പ­ഠി­പ്പി­ച്ച പാ­ഠ­ങ്ങ­ളിൽ ചി­ല­തി­ന്റെ­യും ഓർമ്മ ഹി­ന്ദു­സ­മു­ദാ­യ­ത്തി­ന്റെ പു­നഃ­സം­ഘ­ട­ന­ക്കു പ്രേ­ര­ക­മാ­വ­ണം എന്നു തു­ടർ­ന്നെ­ഴു­തി­യി­ട്ടു­ണ്ടു്. ക­ലാ­പ­ക്കാ­രു­ടെ അ­ക്ര­മ­ങ്ങൾ­ക്കു വി­ധേ­യ­മാ­യ ഒരു ഇ­ല്ല­ത്തു­നി­ന്നു് ഭാ­ഗ്യം കൊ­ണ്ടു് മാ­ത്രം ഓ­ടി­ര­ക്ഷ­പ്പെ­ടാൻ ക­ഴി­ഞ്ഞ സാ­വി­ത്രി­യ­ന്തർ­ജ്ജ­നം ചാ­ത്ത­ന്റെ ചാ­ള­യിൽ അഭയം പ്രാ­പി­ക്കു­ന്ന­തും അ­വ­രി­രു­വ­രും കൂ­ട്ടു­ജീ­വി­തം ന­യി­ക്കു­ന്ന­തും ചി­ത്രീ­ക­രി­ച്ച ആശാൻ ക­ലാ­പ­മെ­ങ്കി­ലും ജാ­തി­ര­ഹി­ത­സ­മൂ­ഹ­ത്തി­ലേ­ക്കു വ­ഴി­കാ­ട്ടി­യാ­വ­ട്ടെ എന്നു പ്ര­തീ­ക്ഷി­ച്ചി­രി­ക്കാം.
  3. അ­ക്കാ­ല­ത്തെ ഇ­വി­ട­ത്തെ ഹി­ന്ദു­സ­മൂ­ഹം നേ­രി­ട്ട ഭീ­ഷ­ണി­ക­ളി­ലൊ­ന്നു് ഹി­ന്ദു­മ­ത­വി­രോ­ധ­മാ­യും മ­ത­പ­രി­വർ­ത്ത­ന­വാ­ദ­മാ­യും ചി­ലേ­ട­ത്തു് ത­ല­പൊ­ക്കി­യ തീ­വ്ര­മാ­യ ജാ­തി­വി­രു­ദ്ധ­സ­മ­ര­മാ­ണു്. ക്ഷേ­ത്ര­പ്ര­വേ­ശ­ന­വാ­ദം ആ­രം­ഭി­ക്കു­ന്ന കാ­ല­ത്തു് ബ്രാ­ഹ്മ­ണ­ക്ഷേ­ത്ര­ങ്ങൾ ബ­ഹി­ഷ്ക്ക­രി­ക്കു­ക, സ്വ­ന്ത­മാ­യി ക്ഷേ­ത്ര­ങ്ങൾ സ്ഥാ­പി­ക്കു­ക, മ­ത­പ­രി­വർ­ത്ത­നം ചെ­യ്തു ഹി­ന്ദു­ക്ക­ള­ല്ലാ­താ­വു­ക തു­ട­ങ്ങി­യ സ­മ­ര­മു­റ­ക­ളെ­പ്പ­റ്റി­യാ­യി­രു­ന്നു എസ്. എൻ. ഡി. പി. നേ­താ­ക്കൾ ഏ­റെ­യും ചർ­ച്ച­ചെ­യ്തി­രു­ന്ന­തു്. കു­മാ­ര­നാ­ശാ­ന്റെ അ­ദ്ധ്യ­ക്ഷ­ത­യിൽ 1921-ൽ വർ­ക്ക­ല­യിൽ ചേർ­ന്ന ഈ­ഴ­വ­പ്ര­മാ­ണി­ക­ളു­ടെ യോഗം സ­വർ­ണ്ണ­ക്ഷേ­ത്ര­ങ്ങൾ ബ­ഹി­ഷ്ക്ക­രി­ക്ക­ണ­മെ­ന്നു് പ്ര­മേ­യം പാ­സ്സാ­ക്കി­യ­താ­യി മ­ന്ന­ത്തു പ­ത്മ­നാ­ഭൻ (1878–1970) രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. (എന്റെ ജീ­വി­ത­സ്മ­ര­ണ­കൾ—ഒ­ന്നാം­ഭാ­ഗം, 1964, പു. 133) അ­വർ­ണ്ണൻ ബു­ദ്ധ­മ­ത­ത്തി­ലേ­ക്കാ­ണോ സി­ക്കു­മ­ത­ത്തി­ലേ­ക്കാ­ണോ ക്രൈ­സ്ത­വ­ത­യി­ലേ­ക്കാ­ണോ ഇ­സ്ലാ­മി­ലേ­ക്കാ­ണോ മതം മാ­റേ­ണ്ട­തു് എ­ന്ന­തു് ഇ­രു­പ­തു­ക­ളിൽ ഇ­ന്ത്യ­യിൽ ചൂ­ടു­പി­ടി­ച്ച ചർ­ച്ചാ­വി­ഷ­യ­മാ­യി­രു­ന്നു. 1936-ൽ ക്ഷേ­ത്ര­പ്ര­വേ­ശ­ന­വി­ളം­ബ­രം പു­റ­പ്പെ­ടു­വി­ക്കു­വാൻ മുൻകൈ എ­ടു­ത്ത തി­രു­വി­താം­കൂർ ദിവാൻ സി. പി. രാ­മ­സ്വാ­മി അ­യ്യ­രെ (1879–1966) അതിനു പ്രേ­രി­പ്പി­ച്ച പ്ര­ധാ­ന­വ­സ്തു­ത തി­രു­വി­താം­കൂ­റി­ലെ ഈഴവർ ഒ­ന്നി­ച്ചു് ക്രി­സ്തു­മ­ത­ത്തി­ലേ­ക്കു മ­തം­മാ­റും എന്ന ഭീ­ഷ­ണി­യാ­യി­രു­ന്നു.
ആറു്:
നാം ക്ഷേ­ത്ര­പ്ര­വേ­ശ­ന വി­ളം­ബ­ര(1936) ത്തി­ന്റെ അ­മ്പ­താം വാർ­ഷി­കം ആ­ഘോ­ഷി­ച്ചു­ക­ഴി­ഞ്ഞി­ട്ടും ആ­രാ­ധ­നാ­സൗ­ക­ര്യ­ത്തി­ന്റെ കാ­ര്യ­ത്തിൽ­പോ­ലും ഇവിടെ അ­വ­സ­ര­സ­മ­ത്വം കൈ­വ­ന്നി­ട്ടി­ല്ല. ഹി­ന്ദു­മ­ത­ത്തിൽ­നി­ന്നു് വ്യ­ത്യ­സ്ത­മാ­യി. കൂ­ട്ട­പ്രാർ­ത്ഥ­ന­ക്കു സർ­വ്വ­പ്രാ­ധാ­ന്യം നൽ­കു­ന്ന ക്രി­സ്തു­മ­ത­വും ഇ­സ്ലാം­മ­ത­വും ദേ­വാ­ല­യ­ത്തി­ലെ കൂ­ട്ട­പ്രാർ­ത്ഥ­ന­ക്കു സർ­വ്വ­പ്രാ­ധാ­ന്യം നൽ­കു­ന്ന ക്രി­സ്തു­മ­ത­വും ഇ­സ്ലാം­മ­ത­വും ദേ­വാ­ല­യ­ത്തി­ലെ കൂ­ട്ട­പ്രാർ­ത്ഥ­ന­യിൽ­നി­ന്നു് ചിലരെ ഒ­ഴി­ച്ചു­നിർ­ത്തു­ക­യാ­ണു്: സർ­വ്വ­മ­ത­സ്ഥ­രേ­യും സ്വാ­ഗ­തം ചെ­യ്യു­ന്ന ക്രി­സ്ത്യൻ പ­ള്ളി­കൾ സ്വ­ന്തം മ­ത­ക്കാ­ര­നാ­യി­ത്തീർ­ന്നി­ട്ടു­പോ­ലും അ­ധഃ­കൃ­ത­നെ പന്തി തി­രി­ച്ചു നിർ­ത്തു­ന്നു. എ­ല്ലാ­മ­ത­വി­ശ്വാ­സി­കൾ­ക്കും പ്ര­വേ­ശ­ന­മു­ള്ള ശ­ബ­രി­മ­ല­യിൽ ഹി­ന്ദു­മ­ത വി­ശ്വ­സി­യാ­ണെ­ങ്കിൽ­പോ­ലും യു­വ­തി­ക്കു പ്ര­വേ­ശ­ന­മി­ല്ല. “സമത്വ”ത്തി­ന്റെ സി­ദ്ധാ­ന്ത­വു­മാ­യി നി­ല­കൊ­ള്ളു­ന്ന ഇ­വി­ട­ത്തെ മു­സ്ലീം പ­ള്ളി­ക­ളിൽ ഭൂ­രി­പ­ക്ഷ­വും സ്ത്രീ­ക്കു് ഹ­റാ­മാ­ണു്. ക്രി­സ്ത്യൻ­പ­ള്ളി അ­ധഃ­കൃ­ത­നോ­ടു കാ­ണി­ച്ച­തു­ത­ന്നെ­യാ­ണു് മു­സ്ലീം­പ­ള്ളി സ്ത്രീ­യോ­ടു കാ­ണി­ച്ച­തു്. ഒ­രു­കാ­ല­ത്തു് അ­മ്പ­ല­ങ്ങൾ അ­ധഃ­കൃ­ത­നോ­ടു കാ­ണി­ച്ച­തു­ത­ന്നെ­യാ­ണു് മു­സ്ലീം­പ­ള്ളി സ്ത്രീ­യോ­ടു കാ­ണി­ച്ച­തു്. ഒ­രു­കാ­ല­ത്തു് അ­മ്പ­ല­ങ്ങൾ അ­ധഃ­കൃ­ത­നോ­ടു കാ­ണി­ച്ച­തു് ഇ­ന്നും ചില അ­മ്പ­ല­ങ്ങൾ സ്ത്രീ­യോ­ടു കാ­ണി­ക്കു­ന്നു. കേ­ര­ളീ­യ സ­മൂ­ഹ­ത്തി­ന്റെ ത­നി­മ­ക­ളി­ലൊ­ന്നു് ‘കീഴ്’ജാ­തി­ക്കാ­ര­നോ­ടും സ്ത്രീ­യോ­ടും എല്ലാ രം­ഗ­ങ്ങ­ളി­ലും കാ­ണി­ച്ചു പോ­രു­ന്ന ഇ­ത്ത­രം വി­വേ­ച­നം ത­ന്നെ­യാ­ണു്. ഒന്നോ രണ്ടോ സ­ത്യാ­ഗ്ര­ഹ­സ­മ­ര­ങ്ങ­ളു­ടെ വാ­യ്ത്ത­ല­കൊ­ണ്ടു കൊ­യ്തു­ക­ള­യാൻ പാ­ക­ത്തിൽ ഒ­റ്റ­ത്ത­ല­യു­ള്ള­ത­ല്ല, ‘ചി­രം­ജീ­വി’യാകാൻ നോ­ക്കു­ന്ന ഈ കേ­ര­ള­ത്ത­നി­മ. പ­ര­സ­ഹ­സ്രം ശി­ര­സ്സു­ക­ളും മു­ഖ­ങ്ങ­ളു­മു­ള്ള ആ രാ­ക്ഷ­സ­ന്നെ­തി­രാ­യ ഒരു കു­തി­യാ­ണു് ക്ഷേ­ത്ര­പ്ര­വേ­ശ­ന­സ­മ­രം.
images/CPRamaswami_Aiyar.jpg
സി. പി. രാ­മ­സ്വാ­മി അയ്യർ

ജാ­തി­വൈ­ര­ത്തി­ന്റെ മൂർ­ത്തി­യാ­യി അ­വ­താ­രം കൊ­ണ്ട­വ­നും പെ­റ്റ­മ്മ­യു­ടെ തല കൊ­യ്ത­വ­നു­മാ­യ ഒരു വീ­ര­ന്റെ വെ­ണ്മ­ഴു­വിൽ നി­ന്നു് ഉരുവം കൊ­ണ്ട­താ­യി പ­റ­ഞ്ഞു­വ­രാ­റു­ള്ള ഈ ഭാർ­ഗ്ഗ­വ‘ക്ഷേ­ത്രം’ ജാ­തി­വൈ­ര­വും സ്ത്രീ­വി­രോ­ധ­വും നി­ല­നിർ­ത്തി­പ്പോ­രു­ന്ന­തു് സ്വാ­ഭാ­വി­ക­മാ­വാം. ആ ‘ചി­രം­ജീ­വി’ത്വ­ത്തി­ന്റെ തല കൊ­യ്യാൻ പാ­ക­ത്തിൽ ഒരു വെ­ണ്മ­ഴു നാം എ­പ്പോ­ഴാ­ണു് കൈ­ക്ക­ലാ­ക്കു­ക?

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Kshethrapraveshanavilambaraththinte Paadangal (ml: ക്ഷേ­ത്ര­പ്ര­വേ­ശ­ന­വി­ളം­ബ­ര­ത്തി­ന്റെ പാ­ഠ­ങ്ങൾ).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Kshethrapraveshanavilambaraththinte Paadangal, എം. എൻ. കാ­ര­ശ്ശേ­രി, ക്ഷേ­ത്ര­പ്ര­വേ­ശ­ന­വി­ളം­ബ­ര­ത്തി­ന്റെ പാ­ഠ­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 3, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Composition with the Yellow Half-​Moon and the Y, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.