SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Work_of_Ustad_Mansu.jpg
Portrait of musician Ali Khan Karori playing the vina, a painting by Unknown artist .
മാ­പ്പി­ള­പ്പാ­ട്ടും നാ­ടൻ­പാ­ട്ടും
എം. എൻ. കാ­ര­ശ്ശേ­രി

മാ­പ്പി­ള തി­രു­വി­താം­കൂ­റിൽ ക്രി­സ്ത്യാ­നി­യാ­കാം, യ­ഹൂ­ദ­നാ­കാം, ത­മി­ഴ്‌­നാ­ട്ടി­ലും കേ­ര­ള­ത്തി­ന്റെ പല ഭാ­ഗ­ങ്ങ­ളി­ലും പു­തു­മ­ണ­വാ­ളൻ ആവാം. എ­ന്നാൽ മാ­പ്പി­ള­പ്പാ­ട്ടി­ലെ ‘മാ­പ്പി­ള’ മ­ല­ബാ­റി­ലെ മു­സ്ലിം ആണു്. മലബാർ പ്ര­ദേ­ശ­ത്തെ ആ പ്ര­ത്യേ­ക സ­മു­ദാ­യ­ത്തി­ന്റെ സ­മ്പ­ത്താ­യി­ട്ടാ­ണു് മാ­പ്പി­ള­പ്പാ­ട്ടു­കൾ പു­ലർ­ന്നു­പോ­ന്ന­തു്. മു­സ്ലിം സ­മു­ദാ­യ­ത്തിൽ­പെ­ട്ട­വ­രു­ടെ പ­ദ്യ­ര­ച­ന­ക­ളൊ­ക്കെ മാ­പ്പി­ള­പ്പാ­ട്ടാ­കു­മോ?

images/P_Bhaskaran.jpg
പി. ഭാ­സ്ക്ക­രൻ

ഇല്ല. പ്ര­സ്തു­ത സ­മു­ദാ­യ­ത്തിൽ ജ­നി­ച്ചു വ­ളർ­ന്ന എ­ഴു­ത്തു­കാ­ര­ന­വ­ധി­യു­ണ്ടു്. അ­വ­രു­ടെ പ­ദ്യ­ര­ച­ന­കൾ മു­ഴു­വൻ മാ­പ്പി­ള­പ്പാ­ട്ട­ല്ല. യൂ­സ­ഫ­ലി കേ­ച്ചേ­രി എ­ഴു­തി­യ­തെ­ല്ലാം മാ­പ്പി­ള­പ്പാ­ട്ട­ല്ല­ല്ലോ. മാ­ത്ര­വു­മ­ല്ല, ഈ സ­മു­ദാ­യാം­ഗ­ങ്ങ­ള­ല്ലാ­ത്ത­വ­രെ­ഴു­തി­യ നി­ര­വ­ധി പാ­ട്ടു­കൾ മാ­പ്പി­ള­പ്പാ­ട്ടാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. പി. ഭാ­സ്ക്ക­ര­ന്റെ യും കൃ­ഷ്ണ­കു­മാ­റി­ന്റെ­യും രചനകൾ ഉ­ദാ­ഹ­ര­ണം.

മു­സ്ലിം­ക­ളെ­ക്കു­റി­ച്ചു­ള്ള പാ­ട്ടു­ക­ളാ­ണു് മാ­പ്പി­ള­പ്പാ­ട്ടു­കൾ എന്നു പറയാൻ പ­റ്റു­മോ?

images/Vayalar_Ramavarma.jpg
വയലാർ രാ­മ­വർ­മ്മ

പ­റ്റി­ല്ല. മു­സ്ലിം­ക­ളെ­ക്കു­റി­ച്ചെ­ഴു­ത­പ്പെ­ട്ട പ­ദ്യ­കൃ­തി­കൾ പലതും മാ­പ്പി­ള­പ്പാ­ട്ടാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല. വയലാർ രാ­മ­വർ­മ്മ യുടെ ‘ആയിഷ’ എന്ന കൃതി മാ­പ്പി­ള­പ്പാ­ട്ട­ല്ല. മാ­പ്പി­ള­പ്പാ­ട്ടാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ട്ട­വ­യിൽ­ത­ന്നെ മു­സ്ലിം­ക­ളെ­ക്കു­റി­ച്ചു­ള്ള­ത­ല്ലാ­ത്ത­വ­യും കാണാം. ഓരോ നാ­ട്ടി­ലെ­യും പ്രേ­മം, വി­വാ­ഹം, അ­ടി­ക­ല­ശൽ തു­ട­ങ്ങി­യ ധാ­രാ­ളം പ്ര­ശ്ന­ങ്ങൾ മാ­പ്പി­ള­പ്പാ­ട്ടി­നു് വി­ഷ­യ­മാ­കാ­റു­ണ്ടു്. ക­ത്തു­പാ­ട്ടു­കൾ, നാ­യാ­ട്ടു­പാ­ട്ടു­കൾ മു­ത­ലാ­യ മാ­പ്പി­ള­പ്പാ­ട്ടു­ക­ളിൽ സ­ന്ദർ­ഭ­വും സാ­ഹ­ച­ര്യ­വു­മൊ­ക്കെ­യാ­ണ­ല്ലോ പ്ര­തി­പാ­ദ്യം. പ്രാ­ദേ­ശി­ക­വും ദേ­ശീ­യ­വു­മാ­യ നി­ര­വ­ധി ഇ­തി­വൃ­ത്ത­ങ്ങൾ മാ­പ്പി­ള­പ്പാ­ട്ടിൽ സ്ഥലം പി­ടി­ച്ചി­ട്ടു­ണ്ടു്. രാ­മാ­യ­ണ­ക­ഥാ­പ­രാ­മർ­ശ­ങ്ങ­ളാ­യി കുറേ മാ­പ്പി­ള­പ്പാ­ട്ടു­ക­ളു­ള്ള­തു് മു­ന്തി­യ ഉ­ദാ­ഹ­ര­ണ­മാ­ണു്. (അ­നു­ബ­ന്ധം കാണുക)

ഇനി, മ­ത­പാ­ഠ­ങ്ങ­ളും പ്ര­വാ­ച­ക­ച­രി­ത്ര­ങ്ങ­ളു­മൊ­ക്കെ­യു­ള്ള ര­ച­ന­ക­ളാ­യി­രി­ക്കു­മോ മാ­പ്പി­ള­പ്പാ­ട്ടു­കൾ?

images/Vallathol-Narayana-Menon.jpg
വ­ള്ള­ത്തോൾ

അല്ല. ഇ­വ­യെ­ല്ലാ­മു­ള്ള വ­ള്ള­ത്തോ­ളി ന്റെ ‘അ­ല്ലാ­ഹ് ’ എന്ന കൃതി മാ­പ്പി­ള­പ്പാ­ട്ടേ­യ­ല്ല. ആ­ളു­ക­ളെ ഭ­ക്ത­ന്മാ­രാ­ക്കാൻ ഉ­ദ്ദേ­ശി­ച്ചു് ര­ചി­ക്ക­പ്പെ­ട്ട ‘മു­ഹ്യു­ദ്ദീൻ­മാ­ല’ എന്ന മാ­പ്പി­ള­പ്പാ­ട്ടു വി­ഭാ­ഗ­ത്തി­ലെ ഏറെ പ്ര­സി­ദ്ധ­മാ­യ ആ പ്രേ­മ­കാ­വ്യം—ബദറുൽ മുനീർ ഹു­സ്നുൽ ജമാൽ—മ­ത­പ്ര­ചാ­ര­ണ­ത്തി­നു് എ­ഴു­തി­യ­ത­ല്ലെ­ന്നു് വ്യ­ക്തം. പക്ഷേ, ഇ­ക്കാ­ര­ണം­കൊ­ണ്ടു് ഈ പ്ര­സി­ദ്ധ കൃ­തി­കൾ മാ­പ്പി­ള­പ്പാ­ട്ട­ല്ലെ­ന്നു് ആരും പ­റ­ഞ്ഞി­ട്ടി­ല്ല.

ര­ച­യി­താ­വു്, ഉ­ള്ള­ട­ക്കം, ര­ച­നോ­ദ്ദേ­ശ്യം—ഇ­വ­കൊ­ണ്ടൊ­ന്നും വി­വ­രി­ക്കാൻ ക­ഴി­യാ­ത്ത­ത­ത്രെ മാ­പ്പി­ള­പ്പാ­ട്ടി­ന്റെ തനിമ. പി­ന്നെ എ­ന്താ­ണ­തു്?

മാ­പ്പി­ള­പ്പാ­ട്ടു് എ­ന്താ­ണു് എന്നു ക­ണ്ടെ­ത്തു­വാൻ സം­ഗീ­ത­ത്തി­ലേ­ക്കും ഒപ്പം സാ­ഹി­ത്യ­ത്തി­ലേ­ക്കും തി­രി­യേ­ണ്ടി­യി­രി­ക്കു­ന്നു: മാ­പ്പി­ള­പ്പാ­ട്ടു് സം­ഗീ­ത­ത്തി­ന്റെ­യും സാ­ഹി­ത്യ­ത്തി­ന്റെ­യും സ­മ­ന്വ­യ­മാ­കു­ന്നു.

സം­ഗീ­ത­ത്തി­നാ­ണു് അതിൽ മുൻ­തൂ­ക്കം. അ­താ­യ­തു്, ഒരു പാ­ട്ടു് മാ­പ്പി­ള­പ്പാ­ട്ടാ­ണോ എന്നു തീ­രു­മാ­നി­ക്കാ­നു­ള്ള ഉ­പാ­ധി­ക­ളിൽ പ്ര­ധാ­നം അതു പാ­ടി­ക്കേൾ­ക്കു­ക­യാ­ണു്.

images/Yusuf_Ali_Kechery.png
യൂ­സ­ഫ­ലി കേ­ച്ചേ­രി

മാ­പ്പി­ള­പ്പാ­ട്ടു­ക­ളി­ലെ ഈ­ണ­ത്തി­ന്റെ താ­ള­ക്ര­മം ‘ഇശൽ’ എ­ന്ന­റി­യ­പ്പെ­ടു­ന്നു. തൊ­ങ്കൽ, കൊ­മ്പു്, ക­പ്പ­പ്പാ­ട്ടു്, ഒപ്പന, ചായൽ, ഒപ്പന മു­റു­ക്കം, വി­രു­ത്തം തു­ട­ങ്ങി­യ പേ­രു­ക­ളിൽ അ­റി­യ­പ്പെ­ടു­ന്ന നൂ­റു­ക­ണ­ക്കി­നു് ഇ­ശ­ലു­ക­ളു­ണ്ടു്. ആ­ദ്യ­കാ­ല­ത്തെ ഇ­ശ­ലു­ക­ളിൽ അറബി ഗാ­ന­രീ­തി­യു­ടെ സ്വാ­ധീ­നം വളരെ പ്ര­ക­ട­മാ­ണു്. ക­ണ്ടു­കി­ട്ടി­യ­തിൽ­വെ­ച്ചു് ഏ­റ്റ­വും പഴയ പാ­ട്ടാ­യ മു­ഹ്യു­ദ്ദീൻ­മാ­ല (എ. ഡി. 1607) അ­റ­ബി­ഗാ­ന­രീ­തി­യാ­യ ‘ബൈ­ത്തു്’ രീ­തി­യി­ലാ­ണു് ര­ചി­ക്ക­പ്പെ­ട്ട­തു്. അ­റ­ബി­ഗാ­ന­രീ­തി­യിൽ­നി­ന്നു് മു­ക്ത­മാ­വാൻ അ­വ­യ്ക്കു് ഏ­റെ­ക്കാ­ലം വേ­ണ്ടി വ­ന്നി­ല്ല.

images/V_Bappu_Punnayurkulam.jpg
പു­ന്ന­യൂർ­ക്കു­ളം വി. ബാ­പ്പു

ഈ ഇ­ശ­ലു­ക­ളെ­പ്പ­റ്റി കാ­ര്യ­മാ­യ പ­ഠ­ന­ങ്ങ­ളൊ­ന്നും ന­ട­ന്നി­ട്ടി­ല്ല. എ­ങ്കി­ലും അ­വ­യു­ടെ അ­ടി­സ്ഥാ­നം ദ്രാ­വി­ഡ­ഗാ­ന രീ­തി­ക­ളാ­ണെ­ന്നു് അ­വ­യെ­പ്പ­റ്റി ആ­ലോ­ചി­ച്ച പ­രേ­ത­നാ­യ പു­ന്ന­യൂർ­ക്കു­ളം വി. ബാ­പ്പു ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്. ഉ­ദാ­ഹ­ര­ണ­മാ­യി ‘തൊ­ങ്കൽ’ എന്ന ഇശൽ ‘ഓ­മ­ന­ക്കു­ട്ടൻ ഗോ­വി­ന്ദൻ’ എന്ന രീ­തി­ക്കും ‘പു­ക­യി­നാർ’ എന്ന ഇശൽ വ­ഞ്ചി­പ്പാ­ട്ടി­നും സ­ദൃ­ശ­മാ­ണെ­ന്നു് അ­ദ്ദേ­ഹം നി­രീ­ക്ഷി­ക്കു­ന്നു.

കമ്പി, ക­ഴു­ത്തു് തു­ട­ങ്ങി­യ പേ­രു­ക­ളിൽ അ­റി­യ­പ്പെ­ടു­ന്ന പ്രാ­സ­നി­ബ­ന്ധ­ന­ക­ളി­ലൂ­ടെ­യും മാ­പ്പി­ള­പ്പാ­ട്ടു് അ­തി­ന്റെ ത­നി­മ­യും ഗാ­ന­മാ­ധു­രി­യും നി­ല­നിർ­ത്തി. വി­ശ­ദീ­ക­രി­ക്കാം:

രണ്ടോ മൂ­ന്നോ അ­തി­ല­ധി­ക­മോ ശീ­ലു­ക­ളു­ടെ സ­ങ്ക­ല­ന­ത്തെ ഒരു ‘മൊഴി’ എ­ന്നാ­ണു മാ­പ്പി­ള­പ്പാ­ട്ടെ­ഴു­ത്തു­കാർ വി­ളി­ക്കു­ന്ന­തു്. അ­ത്ത­രം ഓരോ ശീ­ലി­ലെ­യും ആ­ദ്യാ­ക്ഷ­ര­ങ്ങൾ ഒരേ വർ­ണ്ണ­മാ­യി­രി­ക്കു­ന്ന­താ­ണു് ‘കമ്പി’. പാ­ട്ടു­സാ­ഹി­ത്യ­ത്തി­ലെ ‘മോന’യ്ക്കു സ­ദൃ­ശ­മാ­ണി­തു്.

ക­മ്പി­പ്രാ­സ­ത്തി­ന്റെ തു­ടർ­ച്ച­യെ ‘തു­ടർ­ക്ക­മ്പി’യെ­ന്നും ഒരേ വർ­ണ്ണം തു­ടർ­ച്ച­യാ­യി ആ­ദ്യാ­ക്ഷ­ര­മാ­യി വ­രു­ന്ന­തി­നെ ‘ത­ല­ക്ക­മ്പി’ എ­ന്നും മൂ­ന്നു മൊ­ഴി­ക­ളിൽ കമ്പി ഒരേ മ­ട്ടിൽ തു­ടർ­ന്നു വ­രു­ന്ന­തി­നെ ‘മു­ക്ക­മ്പി’ എ­ന്നും പ­റ­യു­ന്നു.

രണ്ടോ അ­തി­ല­ധി­ക­മോ ശീ­ലു­ക­ളിൽ അ­ന്ത്യാ­ക്ഷ­ര­ങ്ങൾ ഒരേ വർ­ണ്ണ­മാ­യി­രി­ക്കു­ന്ന­താ­ണു് ‘വാൽ­ക്ക­മ്പി’—അ­ന്ത്യ­പ്രാ­സം തന്നെ. നാ­ലാ­മ­ത്തെ മൊ­ഴി­യു­ടെ അഥവാ ഒരു ച­തു­ഷ്ക­ത്തി­ന്റെ അ­വ­സാ­ന­പ­ദം­കൊ­ണ്ടു് അ­ടു­ത്ത ശീല് ആ­രം­ഭി­ക്കു­ന്ന­താ­ണു് ‘വാ­ലു­മ്മൽ­ക്ക­മ്പി’—പാ­ട്ടു­സാ­ഹി­ത്യ­ത്തിൽ ‘അ­ന്താ­ദി’ എന്നു പ­റ­യാ­റു­ള്ള പ്രാ­സം തന്നെ.

‘ക­ഴു­ത്തു് ’ എ­ന്ന­റി­യ­പ്പെ­ടു­ന്ന­തു് ഒ­രു­ത­രം ദ്വി­തീ­യാ­ക്ഷ­ര പ്രാ­സ­മാ­ണു്—പാ­ട്ടു­സാ­ഹി­ത്യ­ത്തി­ലെ ‘എതുക’ തന്നെ. ഈ­ര­ടി­യേ­യോ, മു­വ്വ­ടി­യേ­യോ, നാ­ല­ടി­യേ­യോ ഒരു മൊ­ഴി­യാ­യി ഗ­ണി­ച്ചു് അ­ത്ത­രം നാ­ലു­മൊ­ഴി­ക­ളിൽ ഓ­രോ­ന്നി­ലെ­യും ആ­ദ്യ­ശീ­ലിൽ ദ്വി­തീ­യാ­ക്ഷ­ര­ങ്ങൾ ഒരേ വർ­ണ്ണ­മാ­യി­രി­ക്കു­ന്ന­താ­ണു് ‘ക­ഴു­ത്തു്’. നാ­ലാ­മ­ത്തെ മൊ­ഴി­യോ­ടെ ച­തു­ഷ്ക­മാ­യി. ഓരോ ച­തു­ഷ്ക­ത്തി­ലും ന­ന്നാ­ലു ‘ക­ഴു­ത്തു്’ പ്രാ­സം ഉ­ണ്ടാ­യി­രി­ക്ക­ണം.

മാ­പ്പി­ള­പ്പാ­ട്ടി­ന്റെ ഭാ­ഷാ­പ­ര­മാ­യ പ്ര­ത്യേ­ക­ത­യി­ലും ഏറെ ഊ­ന്നാ­നു­ണ്ടു്. മ­ല­ബാ­റി­ലെ മു­സ്ലിം­ക­ളു­ടെ മൊ­ഴി­യു­മാ­യി മാ­പ്പി­ള­പ്പാ­ട്ടി­ലെ ഭാ­ഷ­ക്കു് ര­ക്ത­ബ­ന്ധ­മു­ണ്ടാ­കും. പ്ര­തി­പാ­ദ്യം എ­ന്താ­യാ­ലും പ്ര­തി­പാ­ദ­നം മാ­പ്പി­ള­സ­ങ്ക­ല്പ­ങ്ങ­ളോ­ടു് തോ­ളൊ­ത്തു് പോ­വു­ക­യും ചെ­യ്യും.

അ­ങ്ങ­നെ ഈണം, ഭാഷ, ആ­ഖ്യാ­ന­രീ­തി എ­ന്നി­വ­യി­ലാ­ണു് മാ­പ്പി­ള­പ്പാ­ട്ടി­ന്റെ തനിമ എ­ന്നു­വ­രു­ന്നു.

ഇ­ക്കാ­ര്യം ഒ­റ്റ­വാ­ക്യ­ത്തിൽ ചു­രു­ക്കി­പ്പ­റ­യാം:

സ്വ­ന്ത­മാ­യ താ­ള­ക്ര­മ­വും വൃ­ത്ത­നി­ബ­ന്ധ­ന­യും പാ­ലി­ച്ചു് മലബാർ മു­സ്ലിം­ക­ളു­ടെ മൊ­ഴി­യി­ലും അ­വ­രു­ടെ സ­ങ്ക­ല്പ­ങ്ങ­ളി­ലും ഊന്നി നിൽ­ക്കു­ന്ന ഭാ­ഷ­യിൽ ര­ചി­ക്ക­പ്പെ­ട്ട പ­ദ്യ­കൃ­തി­ക­ളാ­ണു് മാ­പ്പി­ള­പ്പാ­ട്ടു­കൾ.

മ­ല­യാ­ള­ത്തിൽ സ­മ്പ­ന്ന­മാ­യ ഒരു നാ­ടൻ­പാ­ട്ടു­ശാ­ഖ­യു­ണ്ട­ല്ലോ. ആ നാ­ടൻ­പാ­ട്ടു­ക­ളു­മാ­യി മാ­പ്പി­ള­പ്പാ­ട്ടു­കൾ­ക്കു് ഉള്ള ബ­ന്ധ­മെ­ന്താ­ണു്?

images/O_Abu.jpg
ഒ. ആബു

മാ­പ്പി­ള­പ്പാ­ട്ടു­ക­ളെ­പ്പ­റ്റി ഒരു സാ­ഹി­ത്യ­ച­രി­ത്ര­ത്തിൽ പ്രഥമ പ­രാ­മർ­ശം നൽകിയ ഉ­ള്ളൂർ എസ്. പ­ര­മേ­ശ്വ­ര­യ്യർ അവയെ നാ­ടോ­ടി­പ്പാ­ട്ടു­ക­ളു­ടെ വി­ഭാ­ഗ­ത്തി­ലാ­ണു് പെ­ടു­ത്തി­യ­തു്. (കേ­ര­ള­സാ­ഹി­ത്യ­ച­രി­ത്രം—വാ­ല്യം ഒ­ന്നു്, 1953) മാ­പ്പി­ള­പ്പാ­ട്ടു­ക­ളു­ടെ പു­ന­രു­ദ്ധാ­ര­ക­രാ­യി­രു­ന്ന ടി. ഉ­ബൈ­ദും ഒ. ആബു വും മ­റ്റും അവയെ നാ­ടൻ­പാ­ട്ടു വി­ഭാ­ഗ­ത്തിൽ ഉൾ­പ്പെ­ടു­ത്തി ചർച്ച ചെ­യ്യു­ന്ന­തി­നെ ശ­ക്തി­യാ­യി എ­തിർ­ത്തു. അവർ സ്വ­ന്തം വാ­ദ­ത്തി­നു് അ­നു­കൂ­ല­മാ­യി നി­ര­ത്തി­ക്ക­ണ്ടി­ട്ടു­ള്ള യു­ക്തി­കൾ ഇ­വ­യാ­ണു്:

  1. നാ­ടൻ­പാ­ട്ടു­കൾ അ­ജ്ഞാ­ത­കർ­തൃ­ക­ങ്ങ­ളാ­ണു്. മാ­പ്പി­ള­പ്പാ­ട്ടു­കൾ അ­ങ്ങ­നെ­യ­ല്ല. ക­ണ്ടു­കി­ട്ടി­യ ഏ­റ്റ­വും പഴയ മാ­പ്പി­ള­പ്പാ­ട്ടിൽ പോലും തു­ട­ക്ക­ത്തിൽ­ത­ന്നെ അ­തി­ന്റെ ര­ച­യി­താ­വു് ആ­രെ­ന്നു പ­റ­യു­ന്നു­ണ്ടു്. ര­ച­യി­താ­വു്, ര­ച­നാ­കാ­ലം, ര­ച­നോ­ദ്ദേ­ശ്യം തു­ട­ങ്ങി­യ­വ സം­ബ­ന്ധി­ച്ചു് വി­ശ­ദ­മാ­യ പ­രാ­മർ­ശ­ങ്ങൾ കൊ­ടു­ക്കു­ക എ­ന്ന­തു് മാ­പ്പി­ള­പ്പാ­ട്ടെ­ഴു­ത്തു­കാ­രു­ടെ രീ­തി­യാ­ണു്. സ­മൂ­ഹ­ര­ച­ന­കൾ എന്നു വി­ളി­ക്കാ­വു­ന്ന നാടൻ പാ­ട്ടു­ക­ളിൽ­നി­ന്നു് ഇ­ക്കാ­ര്യം മാ­പ്പി­ള­പ്പാ­ട്ടു­ക­ളെ വേർ­തി­രി­ച്ചു നിർ­ത്തു­ന്നു.
  2. പി­ന്നെ, മാ­പ്പി­ള­പ്പാ­ട്ടു­ക­ളോ­രോ­ന്നും വ്യ­ക്ത­മാ­യ ല­ക്ഷ്യ­ത്തോ­ടെ എ­ഴു­ത­പ്പെ­ട്ട­താ­ണു്. ആ പാ­ട്ടു­ക­ളിൽ മി­ക്ക­തും രേ­ഖ­പ്പെ­ടു­ത്തി­വെ­ച്ചി­ട്ടു­ണ്ടു്. ഭൂ­രി­ഭാ­ഗ­വും അ­ച്ച­ടി­ച്ചി­ട്ടു­മു­ണ്ടു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് മാ­പ്പി­ള­പ്പാ­ട്ടി­ലെ ഏ­റ്റ­വും പഴയ കൃ­തി­യാ­യ ‘മു­ഹ്യു­ദ്ദീൻ മാല’ നോ­ക്കൂ: കൊ­ല്ല­വർ­ഷം 782-ൽ കോ­ഴി­ക്കോ­ട്ടു­കാ­ര­നാ­യ ഖാസി മു­ഹ­മ്മ­ദ് ര­ചി­ച്ച­താ­ണു് ഈ മാ­ല­യെ­ന്നും ആ­ളു­ക­ളിൽ ഭ­ക്തി­യു­ണ്ടാ­ക്കു­ക­യാ­ണു് ഇ­തി­ന്റെ ര­ച­നോ­ദ്ദേ­ശ്യ­മെ­ന്നും ആ കൃ­തി­യിൽ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. ഇ­തി­ന്റെ ക­ണ്ടു­കി­ട്ടി­യ ഏ­റ്റ­വും പഴയ പ്ര­തി­പോ­ലും അ­ച്ച­ടി­ക്ക­പ്പെ­ട്ട­താ­ണു്. മാ­ല­യേ­യും മാ­ലാ­കാ­ര­നേ­യും സം­ബ­ന്ധി­ച്ച എല്ലാ വി­ശ­ദ­വി­വ­ര­ങ്ങ­ളും തു­ട­ക്ക­ത്തിൽ­ത്ത­ന്നെ കാണാം. കൃ­തി­യിൽ പ­രാ­മർ­ശി­ക്ക­പ്പെ­ടു­ന്ന വ­സ്തു­ത­കൾ­ക്കു വേ­ണ്ടി താൻ പ­രി­ശോ­ധി­ച്ച അ­റ­ബി­ഗ്ര­ന്ഥ­ങ്ങ­ളു­ടെ പേ­രു­കൾ­പോ­ലും ഖാ­സി­മു­ഹ­മ്മ­ദ് കൊ­ടു­ക്കു­ന്നു­ണ്ടു്. വാ­മൊ­ഴി­യാ­യി മാ­ത്രം പ്ര­ച­രി­ക്കു­ന്ന ‘നിർ­ല്ല­ക്ഷ്യ­മാ­യ’ നാ­ടൻ­പാ­ട്ടു­ക­ളിൽ നി­ന്നു് ഈ സം­ഗ­തി­യും മാ­പ്പി­ള­പ്പാ­ട്ടു­ക­ളെ വ്യ­ത്യാ­സ­പ്പെ­ടു­ത്തു­ന്നു.
  3. ര­ച­നാ­സം­ബ­ന്ധ­മാ­യി നാ­ടൻ­പാ­ട്ടി­നു് നി­ബ­ന്ധ­ന­ക­ളൊ­ന്നു­മി­ല്ല. മാ­പ്പി­ള­പ്പാ­ട്ടു് അ­ങ്ങ­നെ­യ­ല്ല. ‘പാ­ട്ടാ­വാൻ ക­മ്പി­യും ക­ഴു­ത്തും ഒ­ക്ക­ണം’ എ­ന്നൊ­രു ചൊ­ല്ലു­ത­ന്നെ മാ­പ്പി­ള­മാർ­ക്കി­ട­യി­ലു­ണ്ടു്. അതും കാ­ര്യ­മാ­യ വ്യ­ത്യാ­സം തന്നെ.
ഈ പ്ര­ശ്ന­ങ്ങൾ­ക്കു സ­മാ­ധാ­നം ക­ണ്ടെ­ത്തി­യാ­ലേ മാ­പ്പി­ള­പ്പാ­ട്ടും നാ­ടൻ­പാ­ട്ടും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തി­ന്റെ രീതി വ്യ­ക്ത­മാ­വൂ.

ഒ­ന്നാ­മ­ത്തേ­തു് കർ­തൃ­ത്വ­ത്തി­ന്റെ പ്ര­ശ്ന­മാ­ണു്: ഒരു സ­വി­ശേ­ഷ­സാ­ഹ­ച­ര്യ­ത്തിൽ പല വ്യ­ക്തി­ക­ളിൽ­നി­ന്നു് ഉറവ പൊ­ട്ടി പ­ല­കാ­ല­ത്തും പല ദേ­ശ­ത്തു­മു­ള്ള ഭി­ന്ന­വ്യ­ക്തി­ക­ളു­ടെ പോ­ഷ­ക­പ്ര­വാ­ഹ­ങ്ങ­ളി­ലൂ­ടെ ആഴവും പ­ര­പ്പും കൈ­വ­രി­ച്ചു് ഒരു സ­മൂ­ഹ­ത്തി­ന്റെ സ­മ്പ­ത്താ­യി പ­ര­ന്നൊ­ഴു­കു­ന്ന വാ­ങ്മ­യ­ത്തെ­യാ­ണു് നാ­ടൻ­പാ­ട്ടു് എന്നു വി­ളി­ക്കു­ന്ന­തു്. അതു് ആ നി­ല­യ്ക്കു് ഒരു കൂ­ട്ടാ­യ്മ­യു­ടെ ര­ച­ന­യാ­ണു് എന്നു പറയാം.

images/Ulloor_S_Parameswara_Iyer.jpg
ഉ­ള്ളൂർ

ഉ­ള്ളൂർ സാ­ഹി­ത്യ­ച­രി­ത്ര­ത്തിൽ ഉ­ദ്ധ­രി­ച്ച­തു് മോ­യിൻ­കു­ട്ടി വൈ­ദ്യ­രു ടെ വ­രി­ക­ളാ­ണു് എന്നു പ­റ­ഞ്ഞാൽ­പ്പി­ന്നെ അവ നാ­ടോ­ടി­പ്പാ­ട്ട­ല്ലെ­ന്നു് വി­ശേ­ഷി­ച്ചു് എ­ടു­ത്തു­പ­റ­യേ­ണ്ട കാ­ര്യ­മി­ല്ല. പക്ഷേ, അ­ജ്ഞാ­ത­കർ­തൃ­ക­ങ്ങ­ളും സ­മൂ­ഹ­ര­ച­ന­ക­ളു­മാ­യ മാ­പ്പി­ള­പ്പാ­ട്ടു­ക­ളി­ല്ലേ?

‘മു­ഹ്യു­ദ്ദീൻ­മാ­ല’ക്കു മു­മ്പു് ഒരു മാ­പ്പി­ള­പ്പാ­ട്ടും ര­ചി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല എന്നു പറയാൻ എ­ന്താ­ണു് യു­ക്തി? അതിനു മു­മ്പു ര­ചി­ക്ക­പ്പെ­ട്ട­തും അ­ച്ച­ടി­ക്കാ­ത്ത­തു­മാ­യ പാ­ട്ടു­കൾ ക­ണ്ടു­കി­ട്ടി­യി­ട്ടി­ല്ല എന്നു വ­ന്നു­കൂ­ടേ? അ­തി­നും മു­മ്പേ ര­ചി­ക്ക­പ്പെ­ട്ട പാ­ട്ടു­കൾ എ­ഴു­തി­വെ­ച്ചി­ട്ടു­കൂ­ടി­യി­ല്ല എന്നു വ­രാ­നും മതി.

ഈ ആ­ലോ­ച­ന­ക്കു ബലം ത­രു­ന്ന­തു് ‘മു­ഹ്യു­ദ്ദീൻ­മാ­ല’ ത­ന്നെ­യാ­ണു്. അതു സൂ­ക്ഷി­ച്ചു വാ­യി­ക്കു­ന്ന ആരും അതിനു മു­മ്പും മാ­പ്പി­ള­പ്പാ­ട്ടു­ണ്ടാ­യി­രു­ന്നു എന്നു സ­മ്മ­തി­ക്കും. ല­ളി­ത­സു­ന്ദ­ര­മാ­യ അതിലെ പ്ര­തി­പാ­ദ­നം താ­ര­ത­മ്യേ­ന മൂ­പ്പെ­ത്തി­യ ഒരു കാ­വ്യ­സ­ര­ണി­യെ­യാ­ണു് പ­രി­ച­യ­പ്പെ­ടു­ത്തി­ത്ത­രു­ന്ന­തു്. ‘മു­ഹ്യു­ദ്ദീൻ­മാ­ല’യിൽ ദീ­ക്ഷി­ച്ചു­കാ­ണു­ന്ന പ്രാ­സ­നി­ബ­ന്ധ­ന­ക­ളൊ­ക്കെ ഒരു സു­പ്ര­ഭാ­ത­ത്തിൽ ആ മാ­ലാ­കാ­ര­ന്റെ മ­ന­സ്സിൽ പൊ­ട്ടി­മു­ള­ച്ച­താ­കാ­നും വ­ഴി­യി­ല്ല. അതിനു മുൻ­ഗാ­മി­ക­ളു­ണ്ടാ­വും എന്നു ക­രു­തു­ക­യാ­ണു് യു­ക്തി. മാ­പ്പി­ള­പ്പാ­ട്ടി­ന്റെ ജ­ന­ന­ത്തീ­യ­തി നി­ശ്ച­യി­ക്കു­ക എ­ന്ന­തു് വി­ചാ­രി­ക്കു­ന്ന­ത്ര എ­ളു­പ്പ­മ­ല്ല.

‘മു­ഹ്യു­ദ്ദീൻ­മാ­ല’ മാ­പ്പി­ള­പ്പാ­ട്ടു­ക­ളി­ലെ ഏ­റ്റ­വും പഴയ കൃ­തി­യ­ല്ല. മ­റി­ച്ചു് ക­ണ്ടു­കി­ട്ടി­യ മാ­പ്പി­ള­പ്പാ­ട്ടു­കൾ­ക്കി­ട­യിൽ ഏ­റ്റ­വും പ­ഴ­യ­തു് മാ­ത്ര­മാ­ണു് എ­ന്നർ­ത്ഥം. മാ­പ്പി­ള­മാർ­ക്കു എ­ഴു­തി­സൂ­ക്ഷി­ക്കു­വാ­നോ, അ­ച്ച­ടി­ക്കു­വാ­നോ തോ­ന്നി­യ ആ­ദ്യ­ത്തെ പാ­ട്ടാ­യി­രി­ക്ക­ണം ‘മു­ഹ്യു­ദ്ദീൻ­മാ­ല’. കാ­ര­ണ­മു­ണ്ടു്: ഇ­വി­ട­ത്തെ ന­ല്ലൊ­രു­വി­ഭാ­ഗം ആളുകൾ സി­ദ്ധ­നാ­യി ആ­ദ­രി­ച്ചു­പോ­രു­ന്ന മു­ഹ്യു­ദ്ദീൻ­ശൈ­ഖി­ന്റെ അ­പ­ദാ­ന­ങ്ങ­ളാ­ണു് മാ­ല­യി­ലെ ഇ­തി­വൃ­ത്തം. അതു പാ­ടു­ന്ന­തു് പു­ണ്യ­കർ­മ്മ­മാ­ണെ­ന്നു് വി­ശ്വാ­സ­മു­ണ്ടു്. സാ­ധാ­ര­ണ­ക്കാ­ര­നു്, സു­ദീർ­ഘ­മാ­യ ആ പാ­ട്ടു മു­ഴു­വൻ ഓർ­ത്തു­ചൊ­ല്ലു­ക വി­ഷ­മ­മാ­വും. അ­ങ്ങ­നെ­യാ­വാം അതു് എ­ഴു­തി­വെ­യ്ക്കു­വാ­നും പിൽ­ക്കാ­ല­ത്തു് അ­ച്ച­ടി­ക്കു­വാ­നും ഇ­ട­യാ­യ­തു്.

ക­ണ്ടു­കി­ട്ടാ­ത്ത­വ­യും ‘മു­ഹ്യു­ദ്ദീൻ­മാ­ല’ക്കു മു­മ്പു ര­ചി­ക്ക­പ്പെ­ട്ടി­രി­ക്കാ­നി­ട­യു­ള്ള­വ­യു­മാ­യ പാ­ട്ടു­കൾ കാ­ര്യ­മാ­ക്കേ­ണ്ട എന്നു വെ­യ്ക്കു­ക. മ­ല­ബാ­റി­ലെ പാ­ട്ടു­ക­മ്പ­ക്കാർ പാ­ടി­പ്പ­തി­ഞ്ഞ പാ­ട്ടു­ക­ളിൽ പലതും എ­ങ്ങും രേ­ഖ­പ്പെ­ടു­ത്തി­വെ­ച്ചി­ട്ടി­ല്ല. അവ ആ­രെ­ഴു­തി എ­ന്ന­റി­ഞ്ഞു­കൂ­ടാ.

താ­മ­ര­പ്പൂ­ങ്കാ­വ­ന­ത്തി­ല്

താ­മ­സി­ക്കു­ന്നോ­ളെ

പ­ഞ്ച­വർ­ണ്ണ­പ്പൈ­ങ്കി­ളി­യി­ല്

പങ്ക് റ­ങ്കു­ള്ളോ­ളെ

എന്നു തു­ട­ങ്ങു­ന്ന ആ പ്ര­ഖ്യാ­ത­പ്രേ­മ­ഗീ­തി ആരുടെ ര­ച­ന­യാ­ണു് എ­ന്നു് ഇ­നി­യും ക­ണ്ടെ­ത്തേ­ണ്ട­താ­യി­ട്ടാ­ണി­രി­ക്കു­ന്ന­തു്. ചില കൃ­തി­ക­ളിൽ അതിലെ ചില വരികൾ ഉ­ദ്ധ­രി­ച്ചു ചേർ­ത്ത­ത­ല്ലാ­തെ ആ പാ­ട്ടു­മു­ഴു­വൻ സ്വ­ന്ത­മാ­യി എ­വി­ടെ­യെ­ങ്കി­ലും എ­ഴു­തി­വെ­ച്ചി­ട്ടു­ണ്ടോ എന്നു സം­ശ­യ­മാ­ണു്. ഇ­ക്കാ­ര്യ­ങ്ങൾ കൊ­ണ്ടു­മാ­ത്രം അതു മാ­പ്പി­ള­പ്പാ­ട്ട­ല്ലെ­ന്നു വ­രി­ല്ല­ല്ലോ!

ഇ­തു­പോ­ലെ എ­ത്ര­യെ­ത്ര പാ­ട്ടു­കൾ! എ­ഴു­ത്തും വാ­യ­ന­യും അ­റി­യാ­ത്ത­വ­രും അ­ത്ത­രം കാ­ര്യ­ങ്ങ­ളിൽ ക­മ്പ­മി­ല്ലാ­ത്ത­വ­രു­മാ­യ എ­ത്ര­യെ­ത്ര ഗ്രാ­മീ­ണർ ത­ങ്ങൾ­ക്കു പ­രി­ചി­ത­മാ­യ ഇ­ശ­ലു­ക­ളിൽ സ്വ­ന്തം പ്ര­ശ്ന­ങ്ങ­ളും പ്ര­യാ­സ­ങ്ങ­ളും പ്രേ­മ­കൽ­പ­ന­ക­ളും പാ­ടി­യി­രി­ക്കും! അ­ത്ത­രം പാ­ട്ടു­കൾ ഓർ­ത്തു­വെ­ച്ചും അ­തി­ലേ­ക്കു് സ്വ­ന്തം വരി കൊ­ടു­ത്തും പാ­ടി­ക്കേൾ­പ്പി­ച്ചും ആ­രൊ­ക്കെ അവ അ­ടു­ത്ത ത­ല­മു­റ­യി­ലേ­ക്കു കൈ­മാ­റി­യി­രി­ക്കും!

കു­ഞ്ഞു­ങ്ങ­ളെ താ­രാ­ട്ടി­യു­റ­ക്കു­മ്പോൾ ഉ­മ്മ­മാ­രു­ടെ ചു­ണ്ടു­ക­ളിൽ നി­ന്നു് കി­നി­യു­ന്ന താ­രാ­ട്ടു­പാ­ട്ടു­ക­ളു­ടെ സ്വ­ച്ഛ­ന്ദ­സൗ­ന്ദ­ര്യ­വും ജീ­വി­ത­ത്തോ­ടു അ­വ­യ്ക്കു­ള്ള ര­ക്ത­ബ­ന്ധ­വും ഓർ­ത്തു­നോ­ക്കു­ക. ഓരോ നാ­ട്ടി­ലെ­യും മ­ണ­വാ­ട്ടി­യെ ക­ളി­യാ­ക്കി അ­പ്പ­പ്പോൾ വാർ­ന്നു­വീ­ഴാ­റു­ള്ള ഒ­പ്പ­ന­പ്പാ­ട്ടു­ക­ളു­ടെ മാ­ധു­ര്യം രു­ചി­ച്ചു നോ­ക്കു­ക. ചു­ണ്ടിൽ­നി­ന്നു് കാ­തി­ലേ­ക്കു്, കാ­തിൽ­നി­ന്നു് വീ­ണ്ടും ചു­ണ്ടി­ലേ­ക്കു്, ഓർ­മ്മ­യിൽ­നി­ന്നു് ഓർ­മ്മ­യി­ലേ­ക്കു്, ത­ല­മു­റ­ക­ളിൽ­നി­ന്നു് ത­ല­മു­റ­ക­ളി­ലേ­ക്കു്—കാ­ല­ത്തി­ന്റെ­യും ദേ­ശ­ത്തി­ന്റെ­യും പ­രി­ധി­ക­ളെ മ­റി­ക­ട­ന്നു് അവ അ­ങ്ങ­നെ ഒ­ഴു­കി­പ്പ­ര­ക്കു­ക­യാ­ണു്. ഇ­തെ­ല്ലാം ആരു്, എവിടെ എ­ഴു­തി­വെ­യ്ക്കാ­നാ­ണു്? ഇനി അ­ങ്ങ­നെ­യു­ണ്ടെ­ങ്കിൽ­ത­ന്നെ, അ­തെ­ല്ലാം ആരു് വ­ക­വെ­യ്ക്കാ­നാ­ണു്? കാ­ള­വ­ണ്ടി തെ­ളി­ക്കു­മ്പോ­ഴും തെ­ര­പ്പം കു­ത്തു­മ്പോ­ഴും ബീ­ഡി­തെ­റു­ക്കു­മ്പോ­ഴും പ്ര­മാ­ണം നോ­ക്കി ആർ­ക്കെ­ങ്കി­ലും പാ­ട്ടു­പാ­ടാ­നാ­വു­മോ? സ്വ­ന്തം ജീ­വി­ത­ത്തി­ന്റെ സ­ത്യ­മാ­യ ഭാവം ആ പാ­ട്ടി­ലേ­ക്കു വാർ­ന്നു­വീ­ണു­പോ­കു­ന്ന­തി­നെ­പ്പ­റ്റി ആ നേ­ര­ത്തു് ആർ­ക്കെ­ങ്കി­ലും ബോ­ധ­മു­ണ്ടാ­കു­മോ? ഇ­ത്ത­രം മാ­പ്പി­ള­പ്പാ­ട്ടു­കൾ എ­ന്നും ഉ­ണ്ടാ­യി­രു­ന്നു; ഇ­ന്നും ഉ­ണ്ടു്; ഉ­ണ്ടാ­കു­ന്നു­മു­ണ്ടു്. മാ­പ്പി­ള­മാർ എ­ന്നും പാ­ട്ടു­ള്ള കൂ­ട്ട­മാ­യി­രു­ന്നു.

ര­ണ്ടാ­മ­ത്തെ പ്ര­ശ്നം ഗാ­ന­ര­ച­ന­യു­ടെ ല­ക്ഷ്യ­മാ­ണു്. ഭ­ക്തി­പ­ര­മോ, സാം­സ്കാ­രി­ക­മോ ആയ ല­ക്ഷ്യം മാ­ത്രം മുൻ­നിർ­ത്തി­യാ­ണു് മാ­പ്പി­ള­പ്പാ­ട്ടു­ക­ള­ത്ര­യും ര­ചി­ക്ക­പ്പെ­ട്ട­തു് എന്ന വാദം സൂ­ക്ഷ്മ­വി­ശ­ക­ല­ന­ത്തിൽ നി­ല­നിൽ­ക്കു­ന്ന­ത­ല്ല. മോ­യിൻ­കു­ട്ടി­വൈ­ദ്യർ എ­ഴു­തി­യ ‘ബ­ദ­റുൽ­മു­നീർ—ഹു­സ്നുൽ­ജ­മാൽ’ എന്ന കൃ­തി­യു­ടെ മു­ഖ്യ­പ്ര­മേ­യം യു­വ­മ­ന­സ്സു­ക­ളു­ടെ കാ­മാ­വേ­ഗ­ങ്ങ­ളാ­ണു്. ശ­രീ­ര­ഭം­ഗി­യും കാ­മ­പ്പ­നി­യും മാ­ത്രം വി­ഷ­യ­മാ­ക്കു­ന്ന എ­ത്ര­യോ മാ­പ്പി­ള­പ്പാ­ട്ടു­ക­ളു­ണ്ടു്! പ്രാ­ദേ­ശി­ക­മാ­യ സം­ഭ­വ­ങ്ങ­ളും പ്ര­കൃ­തി­വർ­ണ്ണ­ന­ക­ളും ചി­ത്രീ­ക­രി­ക്കു­ന്ന പാ­ട്ടു­കൾ­ക്കും ക­ണ­ക്കി­ല്ല. എ­ന്തി­നു്, ഭ­ക്തി­യെ ല­ക്ഷ്യ­മാ­ക്കി ര­ചി­ച്ച ‘മു­ഹ്യു­ദ്ദീൻ­മാ­ല’ ഇ­സ്ലാ­മി­ന്റെ സ­ത്ത­യ്ക്കു വി­രു­ദ്ധ­മാ­ണു് എന്ന നേ­ര­ത്തെ പറഞ്ഞ വാ­ദ­ത്തി­നു് ഒ­ന്ന­ര­നൂ­റ്റാ­ണ്ടി­ന്റെ മൂ­പ്പു­ണ്ട­ല്ലോ. ഈ ലേ­ഖ­ന­ത്തി­ന്റെ ആ­ദ്യ­ഭാ­ഗ­ത്തു് സൂ­ചി­പ്പി­ച്ച­പോ­ലെ ര­ച­നോ­ദ്ദേ­ശ്യം­വെ­ച്ചു് മാ­പ്പി­ള­പ്പാ­ട്ടി­നെ മ­റ്റു­പാ­ട്ടു­ക­ളിൽ­നി­ന്നു് വേർ­തി­രി­ക്കാ­നാ­വി­ല്ല: 1948-ൽ ഗാ­ന്ധി­ജി വ­ധി­ക്ക­പ്പെ­ട്ട­പ്പോൾ ആ ദു­ര­ന്ത­ത്തിൽ നൊ­ന്തു­ക­ര­യു­ന്ന മാ­പ്പി­ള­പ്പാ­ട്ടു­കൾ ര­ചി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്.

മൂ­ന്നാ­മ­ത്തെ കാ­ര്യം: ഒരു ഗാ­ന­സാ­ഹി­തി­യു­ടെ ശ­ബ്ദാ­ല­ങ്കാ­ര നി­ബ­ന്ധ­ന­കൾ ആ ഗാ­ന­ശാ­ഖ­യു­ടെ വ­ളർ­ച്ച­യെ പി­ന്തു­ടർ­ന്നു ചെ­ല്ലു­ന്ന­താ­ണെ­ന്നു് വ്യ­ക്തം. ആദ്യം നി­ബ­ന്ധ­ന, പി­ന്നെ ആ നി­ബ­ന്ധ­ന­ക്കു് അ­നു­സ­രി­ച്ചു് വരി എ­ന്നൊ­രു ക്രമം സാ­ദ്ധ്യ­മ­ല്ല. ആദ്യം വരി, പി­ന്നെ നി­ര­വ­ധി വരികൾ, അ­തു­ക­ഴി­ഞ്ഞു് ആ വ­രി­ക­ളി­ലൂ­ടെ ഊ­റി­ക്കൂ­ടു­ന്ന നി­ബ­ന്ധ­ന­കൾ, പി­ന്നീ­ടു് ആ നി­ബ­ന്ധ­ന­ക്കു് അ­നു­സ­രി­ച്ചു് വരികൾ—അ­ങ്ങ­നെ­യേ വ­യ്ക്കൂ. അ­ല്ലെ­ങ്കിൽ ഈ പൂർ­ണ്ണ നി­ബ­ന്ധ­ന­കൾ കോ­ല­പ്പെ­ടു­ന്ന­തി­നു മു­മ്പ­ത്തെ രചനകൾ എ­വി­ടെ­പ്പെ­ടു­ത്തും?

ഈ നി­ബ­ന്ധ­ന­ക­ളൊ­ക്കെ നി­ല­നിൽ­ക്കു­ന്ന കാ­ല­ത്തും അവയെ പ­രി­പൂർ­ണ്ണ­മാ­യി അ­നു­സ­രി­ക്കാ­ത്ത മാ­പ്പി­ള­പ്പാ­ട്ടു­കൾ ഉ­ണ്ടാ­യി­ട്ടു­ണ്ടു്. ഏറെ പ­രി­ചി­ത­മാ­യ ഒ­രു­ദാ­ഹ­ര­ണം പറയാം: ‘നീ­ല­ക്കു­യിൽ’ എന്ന ചി­ത്ര­ത്തി­നു­വേ­ണ്ടി പി. ഭാ­സ്ക്ക­രൻ എ­ഴു­തി­യ ‘കാ­യ­ല­രി­ക­ത്തു്’ എന്നു തു­ട­ങ്ങു­ന്ന പ്ര­സി­ദ്ധ­ഗാ­നം മാ­പ്പി­ള­പ്പാ­ട്ടി­ന്റെ പല ശ­ബ്ദ­ദീ­ക്ഷ­ക­ളും പാ­ലി­ച്ചി­ട്ടി­ല്ല. എ­ന്നി­ട്ടും അതു മാ­പ്പി­ള­പ്പാ­ട്ടു­ക­മ്പ­ക്കാ­രെ ക­ണ­ക്ക­റ്റു് ആ­കർ­ഷി­ച്ചു; മാ­പ്പി­ള­പ്പാ­ട്ടി­ന്റെ ഉ­ദാ­ഹ­ര­ണം പോ­ലു­മാ­യി അം­ഗീ­കാ­രം നേടി. ഹാജി എം. എം. മൗലവി അറബി-​മലയാള ലി­പി­യിൽ പ്ര­സി­ദ്ധീ­ക­രി­ച്ച ബ­ദർ­ഖി­സ്സ­പ്പാ­ട്ടിൽ (1960) ആ­റാ­മ­ത്തെ ഇ­ശ­ലി­നു മു­ക­ളിൽ ‘രീതി—കാ­യ­ല­രി­ക­ത്തു്’ എ­ന്നു് കു­റി­ച്ചി­ട്ടു­ണ്ടെ­ന്നു മ­ന­സ്സി­ലാ­ക്കു­മ്പോ­ഴേ മാ­പ്പി­ള­പ്പാ­ട്ടു­കാർ­ക്കി­ട­യിൽ ഈ പാ­ട്ടു് നേടിയ പ്ര­ചാ­ര­ത്തി­ന്റെ ആഴം ശ­രി­ക്കു മ­ന­സ്സി­ലാ­വൂ.

പി­ന്നെ നി­ബ­ന്ധ­ന­കൾ ലം­ഘി­ക്കാ­നു­ള്ള വാസന ഏതു മ­ന­സ്സി­നും സ­ഹ­ജ­മാ­ണു്—സർ­ഗ്ഗ­സി­ദ്ധി­ക­ളു­ള്ള മ­ന­സ്സി­നു വി­ശേ­ഷി­ച്ചും. ആ പ്ര­ത്യേ­ക­ത­യിൽ­നി­ന്നു് മാ­പ്പി­ള­പ്പാ­ട്ടു­കാർ മാ­ത്രം വേ­റി­ട്ടു നിൽ­ക്കും എന്നു വി­ചാ­രി­ക്കാ­നാ­വി­ല്ല. നി­ബ­ന്ധ­ന­ക­ളെ മ­റി­ക­ട­ന്നും ചി­ല­പ്പോൾ പാ­ട്ടു­ക­ളു­ണ്ടാ­യി­ട്ടു­ണ്ടു്. അവയും മാ­പ്പി­ള­പ്പാ­ട്ടാ­യി അം­ഗീ­കാ­രം നേ­ടി­യി­ട്ടു­ണ്ടു്. അ­ത്ത­രം പാ­ട്ടു­കൾ ‘ല­ക്ഷ­ണ­മൊ­ത്ത’ മാ­പ്പി­ള­പ്പാ­ട്ടു­ക­ള­ല്ലെ­ന്നു ഏ­തെ­ങ്കി­ലും പ­ണ്ഡി­തൻ വി­ധി­യെ­ഴു­തി­യി­ട്ടു­ണ്ടാ­കാം. ആ വി­ധി­യേ­ക്കാൾ എ­ത്ര­യോ വ­ലു­താ­ണു് അവ മാ­പ്പി­ള­പ്പാ­ട്ടാ­യി ആ­സ്വ­ദി­ക്ക­പ്പെ­ട്ടു­വോ എ­ന്ന­തു്.

അ­ങ്ങ­നെ, മാ­പ്പി­ള­പ്പാ­ട്ടും നാ­ടൻ­പാ­ട്ടും ത­മ്മി­ലു­ള്ള ബന്ധം വി­ശ­ക­ല­നം ചെ­യ്താൽ സത്യം ഉ­ള്ളൂ­രി­നും ഉ­ബൈ­ദി­നും ഇ­ട­യി­ലാ­ണു് എന്നു ക­ണ്ടെ­ത്താ­നാ­വും. മാ­പ്പി­ള­പ്പാ­ട്ടു് ഉ­ള്ളൂർ പ­റ­ഞ്ഞ­പോ­ലെ നാ­ടൻ­പാ­ട്ട­ല്ല; ഉബൈദ് പ­റ­ഞ്ഞ­പോ­ലെ നാ­ടൻ­പാ­ട്ട­ല്ലാ­തെ­യു­മ­ല്ല.

വി­ശ­ദീ­ക­രി­ക്കാം: മാ­പ്പി­ള­പ്പാ­ട്ടു­ക­ളെ മു­ഴു­വൻ നാ­ടോ­ടി വി­ഭാ­ഗ­ത്തിൽ­പെ­ടു­ത്തി­യേ­ട­ത്താ­ണു് ഉ­ള്ളൂ­രി­നു് നോ­ട്ട­ക്കു­റ­വു പ­റ്റി­യ­തു്. ഇതേ നോ­ട്ട­പ്പി­ഴ മാ­പ്പി­ള­പ്പാ­ട്ടി­ക­ളിൽ നാ­ടോ­ടി­പ്പാ­ട്ടു­ക­ളേ ഇല്ല എ­ന്നു് ശ­ഠി­ച്ചേ­ട­ത്തു് ഉ­ബൈ­ദി­നും­പ­റ്റി: മാ­പ്പി­ള­പ്പാ­ട്ടിൽ വ്യ­ക്തി­ക­ളു­ടെ ര­ച­ന­ക­ളു­ണ്ടു്; നാ­ടൻ­പാ­ട്ടു­ക­ളു­മു­ണ്ടു്.

ഏതു പ്ര­ദേ­ശ­ത്തും ഏതു ഭാ­ഷ­യി­ലും നാ­ടൻ­പാ­ട്ടി­ന്റെ രൂ­പ­ത്തി­ലാ­ണു് കവിത ജ­നി­ക്കു­ന്ന­തു്. എല്ലാ ജ­ന­സ­മു­ദാ­യ­ങ്ങൾ­ക്കും കണ്ടു വ­രു­ന്ന നാ­ടൻ­പാ­ട്ടി­ന്റെ ഈ ഉറവ മ­ല­ബാ­റി­ലെ മു­സ്ലിം സ­മു­ദാ­യ­ത്തി­നും സ്വാ­ഭാ­വി­ക­മാ­യും ഉ­ണ്ടാ­യി­രു­ന്നി­രി­ക്ക­ണം. ‘മു­ഹ്യു­ദ്ദീൻ­മാ­ല’ക്കു­മു­മ്പു് ഉ­ണ്ടാ­യി­രി­ക്കാ­നി­ട­യു­ള്ള പാ­ട്ടു­കൾ ഈ വി­ഭാ­ഗ­ത്തി­ലാ­വും പെടുക. അവ ക­ണ്ടു­കി­ട്ടി­യി­ട്ടി­ല്ല എ­ന്നേ­യു­ള്ളു.

ഇ­ന്ന­ത്തെ അ­റി­വു­വെ­ച്ചു പ­റ­യു­മ്പോൾ ‘മു­ഹ്യു­ദ്ദീൻ­മാ­ല’യോടു കൂടി മാ­പ്പി­ള­പ്പാ­ട്ടു­കാ­രു­ടെ ഗാ­ന­രീ­തി­ക്കു ഒരു വ്യ­വ­സ്ഥാ­പി­ത­രൂ­പം കൈ­വ­ന്നു. പി­ന്ന­ത്തെ പാ­ട്ടു­കൾ ആ മ­ട്ടി­ലു­ള്ള മാ­ല­പ്പാ­ട്ടു­ക­ളാ­യി. പിൽ­ക്കാ­ല­ത്താ­വ­ണം മാ­ല­പ്പാ­ട്ടു­ക­ളിൽ നി­ന്നു് ഭി­ന്ന­മാ­യ പാ­ട്ടു രീ­തി­കൾ മു­ള­പൊ­ട്ടി­യ­തു്. മാ­പ്പി­ള­പ്പാ­ട്ടി­ന്റെ ഒരു കൈവഴി, ഈ മ­ട്ടിൽ വ­ളർ­ന്നു് രൂ­പ­പ­ര­വും വി­ഷ­യ­പ­ര­വു­മാ­യ നി­ബ­ന്ധ­ന­കൾ­ക്കും മ­റ്റും വി­ധേ­യ­മാ­യി, ലി­ഖി­ത­സാ­ഹി­ത്യ­വു­മാ­യി ആഴവും പ­ര­പ്പും ആർ­ജ്ജി­ച്ചു. ഇ­തി­ന്റെ മ­റ്റൊ­രു കൈവഴി വാ­മൊ­ഴി­പാ­ര­മ്പ­ര്യം എന്ന നി­ല­യിൽ എ­പ്പോ­ഴും സാ­മൂ­ഹ്യ­ജീ­വി­ത­ത്തിൽ ഒ­ഴു­കി­പ്പ­ര­ന്നു് കി­ട­പ്പു­ണ്ടു്. നാടൻ എ­ന്നു് എല്ലാ അർ­ത്ഥ­ത്തി­ലും പേ­രി­ട്ടു വി­ളി­ക്കാ­വു­ന്ന ഈ വാ­മൊ­ഴി­പാ­ര­മ്പ­ര്യം മാ­പ്പി­ള­പ്പാ­ട്ടു് എ­ല്ലാ­കാ­ല­ത്തും നി­ല­നിർ­ത്തി­പ്പോ­ന്നി­ട്ടു­ണ്ടു് എന്ന കാ­ര്യം അ­ടി­വ­ര­യി­ട്ടു് മ­ന­സ്സി­ലാ­ക്ക­ണം.

മാ­പ്പി­ള­പ്പാ­ട്ടി­ന്റെ ഒരു വി­ഭാ­ഗം ചി­ട്ട­പ്പെ­ടു­ത്തി­യ വ­ര­മൊ­ഴി­യാ­യി മാ­റി­യി­ട്ടും ഈ വാ­മൊ­ഴി­പാ­ര­മ്പ­ര്യം വ­റ്റി­പ്പോ­വു­ക­യു­ണ്ടാ­യി­ല്ല. ര­ണ്ടും സ­മാ­ന്ത­ര­മാ­യി­ത്ത­ന്നെ, പ­ര­സ്പ­രം ചൈ­ത­ന്യം പ­കർ­ന്നു­കൊ­ണ്ടു്, നി­ല­നി­ന്നു; ഇ­ന്നും നി­ല­നിൽ­ക്കു­ന്നു. നേ­ര­ത്തെ ഉ­ദാ­ഹ­രി­ച്ചു­വി­ശ­ദീ­ക­രി­ച്ച ത­ര­ത്തി­ലു­ള്ള താ­രാ­ട്ടു­പാ­ട്ടു­ക­ളും ഒ­പ്പ­ന­പ്പാ­ട്ടു­ക­ളും വേ­ല­പ്പാ­ട്ടു­ക­ളു­മെ­ല്ലാം ഈ വാ­മൊ­ഴി പാ­ര­മ്പ­ര്യ­ത്തി­ന്റെ ഭാ­ഗ­മാ­ണു്. ഒരു കൂ­ട്ടാ­യ്മ­യു­ടെ സ്വ­ത്താ­യ­തു­കൊ­ണ്ടു് അവ നി­ശ്ച­യ­മാ­യും നാ­ടൻ­പാ­ട്ടു­ക­ളിൽ­പെ­ടു­ന്നു.

ഉ­ള്ളൂ­രി­ന്റെ ഈ നോ­ട്ട­ക്കു­റ­വു് ഒരു പിൻ­ഗാ­മി­ക്കു് ഏ­താ­നും വാ­ക്കു­കൾ­കൊ­ണ്ടു് തി­രു­ത്താ­വു­ന്ന­തേ­യു­ള്ളു. ഉ­ബൈ­ദി­ന്റെ നോ­ട്ട­ക്കു­റ­വു വാ­മൊ­ഴി­പാ­ര­മ്പ­ര്യ­ത്തെ­യാ­കെ ത­ള്ളി­പ്പ­റ­യാൻ ഇ­ട­യാ­ക്കി­യേ­യ്ക്കും. വാ­മൊ­ഴി­യാ­യി പ്ര­ച­രി­ക്കു­ന്ന അ­ജ്ഞാ­ത­കർ­തൃ­ക­ങ്ങ­ളാ­യ മാ­പ്പി­ള­പ്പാ­ട്ടു­കൾ ശേ­ഖ­രി­ച്ചു് സ­മാ­ഹ­രി­ച്ചു് പ­ഠി­ക്കേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത ആ വ­ഴി­ക്കു അ­വ­ഗ­ണി­ക്ക­പ്പെ­ട്ടു­പോ­വു­ക­യും ചെ­യ്യും. അ­തെ­ന്തൊ­രു മ­ഹാ­ന­ഷ്ട­മാ­യി­രി­ക്കും!

സാ­മൂ­ഹ്യ­വും പ്രാ­ദേ­ശി­ക­വു­മാ­യ പ്ര­ശ്ന­ങ്ങൾ­ക്കു് മാ­പ്പി­ള­സ­മു­ദാ­യം ഒരു സമൂഹം എന്ന നി­ല­യ്ക്കു് പാ­ട്ടി­ലൂ­ടെ ആ­വി­ഷ്കാ­രം നൽ­കി­യ­തു് ഈ നാ­ടൻ­വി­ഭാ­ഗ­ത്തി­ലാ­ണു് എ­ന്ന­തു ശ്ര­ദ്ധി­ക്ക­ണം. പ്ര­വാ­ച­ക­ച­രി­ത­ങ്ങ­ളും അ­റേ­ബ്യ­യി­ലെ യു­ദ്ധ­ക­ഥ­ക­ളും പേർ­സ്യൻ രാ­ജ­ധാ­നി­യി­ലെ പ്രേ­മ­സ­ല്ലാ­പ­ങ്ങ­ളും മ­ത­പാ­ഠ­ങ്ങ­ളു­മൊ­ക്കെ­യാ­ണു് സാ­ധാ­ര­ണ മാ­പ്പി­ള­പ്പാ­ട്ടു­ക­ളി­ലെ പ്ര­മേ­യം. ഈ ഗൗ­ര­വ­ര­ച­ന­ക­ളേ­ക്കാൾ മ­ല­ബാ­റി­നെ­യും യ­ഥാർ­ത്ഥ മാ­പ്പി­ള­ജീ­വി­ത­ത്തെ­യും പ്ര­തി­ഫ­ലി­പ്പി­ക്കു­വാൻ ക­ഴി­യു­ന്ന­തു് ഈ വാ­മൊ­ഴി­പാ­ര­മ്പ­ര്യ­ത്തി­ലെ പാ­ട്ടു­കൾ­ക്കാ­വും എന്നു തീർ­ച്ച. ഇ­വി­ട­ത്തെ ഉ­മ്മ­മാ­രു­ടെ വാ­ത്സ­ല്യ­ത്തിൽ­നി­ന്നും തൊ­ഴി­ലാ­ളി­ക­ളു­ടെ അ­ദ്ധ്വാ­ന­ത്തിൽ­നി­ന്നും സാ­ധാ­ര­ണ മ­നു­ഷ്യ­രു­ടെ സ്നേ­ഹ­വാ­യ്പിൽ നി­ന്നു­മൊ­ക്കെ­യാ­ണ­ല്ലോ അവ ഉ­റ­ന്നു­വ­രു­ന്ന­തു്.

മാ­പ്പി­ള­പ്പാ­ട്ടി­ന്റെ തനിമ ക­ണ്ടെ­ത്തു­വാൻ ആ ലി­ഖി­ത­വി­ഭാ­ഗം­പോ­ലെ എല്ലാ നി­ല­യ്ക്കും നാ­ട­നാ­യ ഈ അ­ലി­ഖി­ത­വി­ഭാ­ഗ­വും ആ­വ­ശ്യ­മാ­ണു്.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Mappilapattum Nadanpattum (ml: മാ­പ്പി­ള­പ്പാ­ട്ടും നാ­ടൻ­പാ­ട്ടും).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Mappilapattum Nadanpattum, എം. എൻ. കാ­ര­ശ്ശേ­രി, മാ­പ്പി­ള­പ്പാ­ട്ടും നാ­ടൻ­പാ­ട്ടും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 4, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Portrait of musician Ali Khan Karori playing the vina, a painting by Unknown artist . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.