SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Name_on_a_Misty_Window.jpg
A Young Girl in Jutland Writing her Beloved’s Name on a Misty Window, a painting by Christen Dalsgaard (1824–1907).
പ്ര­കൃ­തി
എം. എൻ. കാ­ര­ശ്ശേ­രി

കേ­ട്ടാൽ തമാശ തോ­ന്നും—‘ബ­ഷീ­റി­ന്റെ മരം’ എ­ന്നാ­ണു് ഇ­പ്പോൾ മ­ങ്കോ­സ്റ്റിൻ കേ­ര­ള­ത്തിൽ അ­റി­യ­പ്പെ­ടു­ന്ന­തു്. അതു് കേ­ര­ള­ത്തിൽ സർ­വ്വ­സാ­ധാ­ര­ണ­മാ­യി ക­ണ്ടു­വ­രു­ന്ന­ത­ല്ല. ഇ­ന്ത്യ­യു­ടെ കി­ഴ­ക്കൻ സം­സ്ഥാ­ന­ങ്ങ­ളിൽ നി­ന്നു് കേ­ര­ള­ത്തിൽ എ­ത്തി­പ്പെ­ട്ട­താ­ണു്. കോ­ഴി­ക്കോ­ട് ന­ഗ­ര­ത്തി­നു സമീപം ബേ­പ്പൂ­രി­ലെ വൈ­ലാ­ലിൽ വീ­ട്ടിൽ താ­മ­സ­മാ­ക്കി­യ­പ്പോൾ മു­റ്റ­ത്തു് വേ­ലി­യു­ടെ അ­രി­കിൽ ബഷീർ ഒരു മാ­ങ്കോ­സ്റ്റിൻ ന­ട്ടു­വ­ളർ­ത്തി. അ­തി­ന്റെ കു­ളു­പ്പിൻ ചാ­രു­ക­സാ­ല­യിൽ ചാ­ഞ്ഞു കി­ട­ന്നാ­ണു് മൂ­പ്പ­രു് പാ­ട്ടു് കേൾ­ക്കു­ന്ന­തും പു­സ്ത­കം വാ­യി­ക്കു­ന്ന­തും പത്രം നോ­ക്കു­ന്ന­തും അ­തി­ഥി­ക­ളോ­ടു് വർ­ത്ത­മാ­നം പ­റ­യു­ന്ന­തു­മെ­ല്ലാം. പ­ത്ര­ക്കാ­രും ആ­രാ­ധ­ക­രും സു­ഹൃ­ത്തു­ക്ക­ളു­മ­ട­ങ്ങു­ന്ന ഒരു സ­ദ­സ്സു് മിക്ക സ­മ­യ­ത്തും ആ ത­ണു­പ്പിൽ രൂപം കൊ­ള്ളും. വർ­ത്ത­മാ­ന­ങ്ങ­ളി­ലും ക­ത്തു­ക­ളി­ലു­മെ­ല്ലാം അ­ത്യാ­വ­ശ്യ­ത്തി­നും ആ­വ­ശ്യ­ത്തി­നും അ­നാ­വ­ശ്യ­ത്തി­നും അ­ദ്ദേ­ഹം മെ­ലി­ഞ്ഞു­യർ­ന്ന ആ മ­ര­ത്തെ­പ്പ­റ്റി­യും അ­തി­ന്റെ കാ­രു­ണ്യ­ത്തെ­പ്പ­റ്റി­യും നി­ര­ന്ത­രം പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്നു. ‘മ­ര­ച്ചു­വ­ട്ടി­ലെ സി­ദ്ധൻ’ എ­ന്നു് ബഷീർ സ്വയം പ­രി­ഹ­സി­ച്ചി­രു­ന്നു. അ­വ­സാ­ന­കാ­ല­ത്തു് ‘മാ­തൃ­ഭൂ­മി ആ­ഴ്ച­പ­തി­പ്പി’ൽ എ­ഴു­തി­യ പം­ക്തി­ക്കു് ‘മ­ര­ച്ചു­വ­ട്ടിൽ’ എ­ന്നാ­യി­രു­ന്നു ത­ല­ക്കെ­ട്ടു്. മ­രി­ച്ചാൽ തന്റെ ദേഹം അ­തി­ന്റെ ചു­വ­ട്ടിൽ ഖ­ബ­റ­ട­ക്ക­ണം എ­ന്നും പ­റ­ഞ്ഞേൽ­പി­ച്ചി­രു­ന്നു. സാ­ഹ­ച­ര്യ­വ­ശാൽ അതു് ന­ട­ന്നി­ല്ല. ബേ­പ്പൂ­രി­ലെ ജു­മു­അ­ത്ത് പള്ളി ഖ­ബ­റി­സ്ഥാ­നി­ലാ­ണു് അ­ട­ക്കി­യ­തു്.

ഏ­റ്റ­വും അ­ടു­ത്ത കൂ­ട്ടു­കാ­ര­നെ­പ്പ­റ്റി പ­റ­യു­ന്ന­തു­പോ­ലെ­യാ­ണു് ബഷീർ ആ മ­ര­ത്തെ­പ്പ­റ്റി പ­റ­ഞ്ഞി­രു­ന്ന­തു്. ആ പ­രാ­മർ­ശ­ങ്ങ­ളി­ലൂ­ടെ മാ­ങ്കോ­സ്റ്റിൻ മ­ല­യാ­ള­ത്തിൽ പ്ര­ശ­സ്ത­മാ­യി. ഇ­ന്നു് മ­ല­യാ­ളി­ക­ളു­ടെ ബോ­ധ­ത്തിൽ ബ­ഷീ­റി­ന്റെ പ്ര­തി­രൂ­പം മാ­ങ്കോ­സ്റ്റിൻ­മ­ര­മാ­ണു്.

ഈ പ്ര­കൃ­തി­സ്നേ­ഹം ബ­ഷീ­റി­ന്റെ വ്യ­ക്തി­ജീ­വി­ത­ത്തി­ലും സാ­ഹി­ത്യ­ര­ച­ന­ക­ളി­ലും തു­ട­ക്കം മുതലേ ക­ണ്ടു­വ­രു­ന്ന­താ­ണു്. ഈ മ­നോ­ഭാ­വം ഉ­മ്മ­യിൽ നി­ന്നു് പ­കർ­ന്നു കി­ട്ടി­യ­താ­വാം. ആ­ത്മ­ക­ഥ­യിൽ 22-ാം അ­ധ്യാ­യ­ത്തിൽ രേ­ഖ­പ്പെ­ട്ടു കി­ട­ക്കു­ന്ന ഒരു സംഭവം:

ബഷീർ അ­ന്നു് കു­ട്ടി­യാ­ണു്. മ­ഴ­ക്കാ­ലം. വെ­ള്ള­പ്പൊ­ക്കം കയറിയ വീ­ട്ടി­ന്റെ തൂണിൽ കണ്ട ക­രി­ന്തേ­ളി­നെ അ­ടി­ച്ചു കൊ­ല്ലാൻ ബാപ്പ പ­റ­ഞ്ഞു. ഉമ്മ സ­മ്മ­തി­ച്ചി­ല്ല. അ­ല്ലാ­ഹു­വി­ന്റെ സൃ­ഷ്ടി! അതു് അഭയം തേടി വ­ന്നി­രി­ക്ക­യാ­ണു്. അ­ങ്ങ­നെ വി­ട്ടു­ക­ള­ഞ്ഞ ക­രി­ന്തേൾ, പി­ന്നെ നോ­ക്കു­മ്പോൾ ഉ­മ്മ­യു­ടെ തു­ണി­യി­ലൂ­ടെ കയറി തു­ട­യി­ലെ­ത്തി അ­ള്ളി­പ്പി­ടി­ച്ചി­രി­പ്പാ­ണു്. ബാപ്പ വീ­ണ്ടും അതിനെ കൊ­ല്ലാൻ കൽ­പി­ച്ചു. എ­ന്നി­ട്ടും ഉമ്മ കൂ­ട്ടാ­ക്കി­യി­ല്ല. ‘അതു് കു­ത്താ­തി­രു­ന്ന­തു് ക­ണ്ടി­ല്ലേ’ എ­ന്നു് ന്യാ­യം ചോ­ദി­ക്കു­ക­യും ചെ­യ്തു. ഒരു പൊ­ട്ടി­യ മൺ­ച­ട്ടി­യിൽ ക­രു­ത­ലോ­ടെ എ­ടു­ത്തു വെ­ച്ചു് ഉമ്മ അതിനെ ജ­ല­പ്ര­വാ­ഹ­ത്തി­ലേ­ക്കു് ഒ­ഴു­ക്കി വി­ട്ടു.

പ്ര­കൃ­തി­യു­ടെ മ­നോ­ഹാ­രി­ത­യും ഗാം­ഭീ­ര്യ­വും അ­പാ­ര­ത­യും എ­ന്നും ബ­ഷീ­റി­നെ ആ­കർ­ഷി­ക്കു­ക­യും അ­മ്പ­ര­പ്പി­ക്കു­ക­യും ചെ­യ്തി­രു­ന്നു. മ­രു­ഭൂ­മി­യു­ടെ അ­പാ­ര­ത­യും നി­ലാ­വി­ന്റെ ആ­കർ­ഷ­ണീ­യ­ത­യും അ­ദ്ദേ­ഹ­ത്തെ പ്ര­ക­മ്പ­നം കൊ­ള്ളി­ക്കു­ന്നു. മ­തി­ലു­കൾ എന്ന നോ­വ­ലിൽ കാ­ണു­ന്ന അ­നു­ഭ­വം:

‘ഒ­ന്നു­മ­ന­സ്സി­ലാ­യി. ഞാൻ ഇ­തു­വ­രെ ഇ­രു­ട്ടു ക­ണ്ടി­ട്ടി­ല്ല…! ഒ­ന്നും കാണാൻ ക­ഴി­യാ­ത്ത അ­ത്ഭു­ത­ക­ര­മാ­യ ആ­ദി­മ­മാ­യ കൂ­രി­രു­ളു­ക­ളേ! അ­ന്ത­മി­ല്ലാ­ത്ത ആ­കാ­ശ­വി­ശാ­ല­ത­യിൽ മി­ന്നി, മി­ന്നി­ത്തി­ള­ങ്ങു­ന്ന ന­ക്ഷ­ത്ര­കോ­ടി­ക­ളേ! ച­ന്ദ്രി­കാ­ചാർ­ച്ചി­ത­മാ­യ മോഹന, മോഹന രാവേ!’

‘നി­ങ്ങ­ളെ… നി­ങ്ങ­ളെ ഞാ­നി­തു­വ­രെ ക­ണ്ടി­ട്ടി­ല്ല­ല്ലോ…?’

‘ഇതു് ശ­രി­യ­ല്ല! ക­ണ്ടി­ട്ടു­ണ്ടു്. എ­ല്ലാം ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. വേ­ണ്ട­ത്ര ശ്ര­ദ്ധി­ച്ചി­ട്ടി­ല്ലെ­ന്നു­മാ­ത്രം. രാ­ത്രി­യു­ടെ­യും മ­റ്റും സൗ­ന്ദ­ര്യം ആരു് വ­ക­വെ­ക്കു­ന്നു! ആരു് ശ്ര­ദ്ധി­ക്കു­ന്നു?’

‘യാ­മി­നീ!’

‘ഓർ­ത്ത­പ്പോൾ പ­ണ്ട­ത്തെ ഒരു സു­ന്ദ­ര­രാ­ത്രി ഓർമ്മ വന്നു. ഒരു ചെറു ഗ്രാ­മം. പി­ന്നെ­യ­ങ്ങോ­ട്ടു് ആ­യി­ര­മാ­യി­രം മൈൽ വെറും പൊ­ടി­മ­ണൽ നി­റ­ഞ്ഞ മ­രു­ഭൂ­മി. ച­ക്ര­വാ­ളം, മ­ഹാ­ച­ക്ര­വാ­ളം നിറയെ ഇ­തു­പോ­ലു­ള്ള ഒരു സ­ന്ധ്യ. ഞാൻ ആ മ­രു­ഭൂ­മി­യി­ലേ­ക്കി­റ­ങ്ങി. ഏ­താ­ണ്ടു് ഒരു മൈൽ ന­ട­ന്നു കാണും… ചു­റ്റും വെൺ­പ­ട്ടു വി­രി­ച്ച­തു­പോ­ലെ… മ­ണൽ­പ­ര­പ്പു മാ­ത്രം. ഞാൻ ആ മ­ഹാ­പ്ര­പ­ഞ്ച­ത്തി­ന്റെ ഒ­ത്ത­ന­ടു­ക്കു് ത­നി­ച്ചു്… ത­നി­ച്ചു് ത­ല­ക്കു­മീ­തെ ക­യ്യെ­ത്തി­ച്ചു തൊ­ടാ­വു­ന്ന ഉ­യ­ര­ത്തിൽ തെ­ളി­വേ­റി­യ പൂർ­ണ­ച­ന്ദ്രൻ.’

‘കഴുകി വെ­ടി­പ്പാ­ക്കി­യ നീ­ലാ­കാ­ശം.’

‘പൂർ­ണ­ച­ന്ദ്ര­നും ന­ക്ഷ­ത്ര­ങ്ങ­ളും.’

‘വളരെ മു­ഴു­പ്പോ­ടെ തി­ള­ങ്ങു­ന്ന ന­ക്ഷ­ത്ര­ങ്ങൾ. കോടി… അ­ന­ന്ത­കോ­ടി… എ­ണ്ണ­മി­ല്ലാ­ത്ത ന­ക്ഷ­ത്ര­ങ്ങൾ.’

‘പൂർണ വൃ­ത്ത­ത്തിൽ ച­ന്ദ്രൻ.’

‘നി­ശ്ശ­ബ്ദ­പ്ര­പ­ഞ്ചം… എ­ന്നാൽ… എന്തോ… ഏതോ… ദി­വ്യ­മാ­യ നി­ശ്ശ­ബ്ദ­സം­ഗീ­തം പോലെ… നാ­ദ­ബ്ര­ഹ്മ­ത്തി­ന്റെ അ­ന­ന്ത­മാ­യ വി­ഭ്ര­മം… എ­ല്ലാം അതിൽ മു­ഴ­കി­പ്പോ­യി­രി­ക്കു­ന്നു. ആ­ന­ന്ദാ­ത്ഭു­ത­ത്തോ­ടെ ഞാൻ നി­ന്നു. എന്റെ അ­ത്ഭു­ത­വും ആ­ന­ന്ദ­വും ക­ണ്ണു­നീ­രാ­യി മാറി. ഞാൻ ക­ര­ഞ്ഞു. ആ­വ­തി­ല്ലാ­തെ ഞാൻ ക­ര­ഞ്ഞു­കൊ­ണ്ടു് മ­നു­ഷ്യ­രു­ടെ ഇ­ട­യി­ലേ­ക്കു് ഓടി.’

‘ലോ­കാ­ലോ­ക­ങ്ങ­ളു­ടെ സ്ര­ഷ്ടാ­വേ…! എന്നെ ര­ക്ഷി­ക്കു്. എ­നി­ക്കി­തെ­ന്നിൽ ഉൾ­ക്കൊ­ള്ളാൻ തീരെ ക­ഴി­യു­ന്നി­ല്ല. നി­ന്റെ ഈ മ­ഹാ­പ്ര­ഭാ­വം… ഈ മ­ഹാ­ത്ഭു­തം… ഞാൻ വ­ള­രെ­ച്ചെ­റി­യ ഒരു ജീ­വി­യാ­ണ­ല്ലോ. എ­നി­ക്കു വയ്യ. എന്നെ ര­ക്ഷി­ക്കു്!!’

‘അ­നർ­ഘ­നി­മി­ഷ’ത്തി­ലെ ഗ­ദ്യ­ക­വി­ത­ക­ളിൽ പ്ര­കൃ­തി­യു­ടെ മ­നോ­ഹാ­രി­ത ദാർ­ശ­നി­ക­ഗ­രി­മ­യി­ലും കാൽ­പ­നി­ക­മാ­ധു­രി­യി­ലും ബഷീർ ചി­ത്ര­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്:

‘അ­ന്തി­മ­നി­ശ്വാ­സ­മാ­യി പ­ര­ക്കു­ന്ന സു­ര­ഭി­ല­മാ­യ കു­ളിർ­നി­ലാ­വിൽ മു­ങ്ങി­യ പൂ­ങ്കാ­വ­നം പ­ണ്ട­ത്തെ മാ­തി­രി വീ­ണ്ടും രൂ­പ­ര­ഹി­ത­മാ­യ കി­നാ­വിൽ മു­ഴു­കു­ക­യാ­യി.’

‘ഞാൻ മാ­ത്രം ഏ­കാ­ന്ത­ത­യു­ടെ ഈ മ­ഹാ­തീ­ര­ത്തു്’

‘ഞാൻ മാ­ത്രം’ (ഏ­കാ­ന്ത­ത­യു­ടെ മ­ഹാ­തീ­രം)

ഇ­താ­ണു് ബ­ഷീ­റി­ന്റെ സ്ഥാ­യി­ഭാ­വം—പ്ര­പ­ഞ്ച­ത്തി­ന്റെ അ­പാ­ര­ത­യും തന്റെ ഏ­കാ­ന്ത­ത­യും. താൻ അ­ണ്ഡ­ക­ടാ­ഹ­ത്തി­ന്റെ നി­സ്സാ­ര­മാ­യൊ­രം­ശം മാ­ത്ര­മാ­ണെ­ന്നു് അ­ദ്ദേ­ഹം കണ്ടു; ആ ത­ന്മ­യിൽ പ്ര­പ­ഞ്ച­ത്തി­ന്റെ എല്ലാ അം­ശ­ങ്ങ­ളും ഉ­ണ്ടെ­ന്നും. മ­ര­ങ്ങ­ളും മ­ല­ക­ളും പ­റ­വ­ക­ളും ഇ­ഴ­ജാ­തി­ക­ളും ജ­ന്തു­ക്ക­ളും മ­നു­ഷ്യ­രും തു­ല്യ­പ്രാ­മാ­ണ്യ­ത്തോ­ടെ അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­പ­ഞ്ച­ത്തിൽ പു­ല­രു­ന്നു; ആനയും ആടും പ­ട്ടി­യും എ­ല്ലാം മ­നു­ഷ്യ­രെ­പ്പോ­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളാ­യി­ത്തീ­രു­ന്നു. ഒരു കഥയിൽ ത­ന്നെ­ക്ക­ടി­ച്ച കൊ­തു­കി­നെ കൊ­ല്ലാ­തെ വി­ട്ട­തെ­ന്തു­കൊ­ണ്ടു് എ­ന്നു് ഭാ­ര്യ­യോ­ടു് അ­ദ്ദേ­ഹം വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ടു്: ‘മരണം കാ­ത്തു ക­ഴി­യു­ന്ന മ­നു­ഷ്യ­ന­ല്ലേ? അൽപം ര­ക്ത­ദാ­നം ആ­യി­ക്ക­ള­യാം എന്നു വി­ചാ­രി­ച്ചു. പി­ന്നെ എന്റെ ചോ­ര­കു­ടി­ച്ചോ­ളാൻ ദൈവം ത­മ്പു­രാൻ കൽ­പി­ച്ചി­ട്ടു­മു­ണ്ട­ല്ലോ!’ (കൊ­തു­കി­നെ കൊ­ല്ലാ­മോ?—യാ ഇലാഹീ!)

ഈ മ­നോ­ഭാ­വ­ത്തോ­ടെ­യാ­ണു് ബ­ഷീ­റി­ന്റെ മിക്ക ക­ഥാ­പാ­ത്ര­ങ്ങ­ളും പെ­രു­മാ­റു­ന്ന­തു്. ‘ന്റു­പ്പു­പ്പാ’യിലെ കു­ഞ്ഞു­പാ­ത്തു­മ്മ­യു­ടെ ഈ അ­നു­ഭ­വം നോ­ക്കൂ:

‘സാ­വ­ധാ­ന­ത്തിൽ വെ­ള്ള­ത്തിൽ ഇ­റ­ങ്ങി. മു­ല­നീ­രാ­യ­പ്പോൾ അവൾ മു­ങ്ങി. തു­ടർ­ന്നു ര­ണ്ടു­മൂ­ന്നു് മു­ങ്ങി­യി­ട്ടു് ദേ­ഹ­മെ­ല്ലാം തേ­ക്കാൻ തു­ട­ങ്ങി. യാ­ദൃ­ച്ഛി­ക­മാ­യി വെ­ള്ള­ത്തിൽ നോ­ക്കി­യ­പ്പോൾ ചു­രു­ങ്ങി­യും നീ­ണ്ടും വണ്ണം കു­റ­ഞ്ഞ ഒരു ക­റു­ത്ത സാധനം അ­വ­ളു­ടെ സ­മീ­പ­ത്തേ­ക്കു് ധൃ­തി­യാ­യി വ­രു­ന്നു!’

‘പ­ട­ശ്ശോ­നെ, ക­ന്ന­ട്ട!’

‘കു­ഞ്ഞു­പാ­ത്തു­മ്മ വേ­ഗ­ത്തിൽ ക­ര­ക്കു­ക­യ­റി തോർ­ത്തി. തു­ട­യി­ലെ­ന്തോ ക­റു­ത്ത­തു്… നോ­ക്കി­യ­പ്പോൾ അവൾ ആകെ കു­ഴ­ങ്ങി. അ­റ­ച്ചു­വി­റ­ച്ചു­പോ­യി. ഒരട്ട അ­വ­ളു­ടെ തു­ട­യിൽ ക­ടി­ച്ചി­രി­ക്കു­ന്നു! രണ്ടു ത­ല­കൊ­ണ്ടും!’

“ഉ­മ്മാ­യേ! ബാ­പ്പാ­യേ! ഓ­ടി­വാ­യോ! എന്ന ക­ടി­ച്ചു് കൊ­ല്ല­ണേ! ഓ­ടി­വാ­യോ! എ­ല്ലാ­രും ഓ­ടി­വാ­യോ!’ എന്നു മു­റ­വി­ളി കൂ­ട്ട­ണ­മെ­ന്നു് കു­ഞ്ഞു­പാ­ത്തു­മ്മാ­യ്ക്കു തോ­ന്നി. പക്ഷേ, അവൾ കു­പ്പാ­യം ഇ­ട്ടി­ട്ടി­ല്ല! മു­ണ്ടും ഉ­ടു­ത്തി­ട്ടി­ല്ല! എ­ന്തു­ചെ­യ്യും?’

‘അവൾ പു­ക­ഞ്ഞു വെ­ന്തു് അ­റ­ച്ചു­വെ­റ­ച്ചു് അ­ങ്ങ­നെ നി­ന്നു. അട്ട വീർ­ത്തു­വ­രി­ക­യാ­ണു്. അതു് ഒ­ര­റ്റം വി­ട്ടു് ത­ടി­യ­നാ­യി തൂ­ങ്ങി­ക്കി­ട­ന്ന­പ്പോൾ വിഷമം അ­ധി­ക­രി­ച്ചു. അ­ന­ങ്ങു­മ്പോൾ അതു് ന­ഗ്ന­മാ­യ തു­ട­യിൽ മി­നു­സ­മാ­യി ഉരസും. ഹോ… അവൾ പ­ല്ലും ക­ടി­ച്ചു് അ­ങ്ങ­നെ നി­ന്നു. അട്ട ഒരു ഉ­ണ്ട­യാ­യി താഴെ വീ­ണ­പ്പോൾ അവൾ നി­ന്നു തു­ള്ളി­പ്പോ­യി!’

‘തു­ട­യിൽ ചോര പ­റ്റി­യി­രി­ക്കു­ന്നു. കി­നി­യു­ന്നു­മു­ണ്ടു്. അവൾ ഒരു കൈ വെ­ള്ളം കോരി തു­ട­യി­ലെ ചോര ക­ഴു­കി­ക്ക­ള­ഞ്ഞു.’

‘ക­ന്ന­ട്ട­യെ എന്താ ചെ­യ്യു­ക?’

‘അ­വൾ­ക്കു് ദേ­ഷ്യ­വും അ­റ­പ്പു­മു­ണ്ടു്. അതിനെ ഒ­രു­പാ­ടു് ചീ­ത്ത­പ­റ­യ­ണ­മെ­ന്നു­ണ്ടു്. എ­ന്തു് ചീ­ത്ത­യാ­ണു് പറയുക?’

“ഇ­ബ്ലീ­സേ, ന്റെ ചോര നീ മു­യു­മ­നും കു­ടി­ച്ച്’ എന്നു പ­റ­ഞ്ഞി­ട്ടു് അവൾ അതിനെ കൊ­ല്ലാൻ വി­ചാ­രി­ച്ചു. പക്ഷേ, സാ­ധ്യ­മ­ല്ല. അ­ട്ട­ക്കു് ഉ­മ്മാ­യും ബാ­പ്പാ­യും കാണും. അ­ല്ലാ­ഹു സൃ­ഷ്ടി­ച്ച­താ­ണു്. കു­ഞ്ഞു­പാ­ത്തു­മ്മ­യേ­യും സൃ­ഷ്ടി­ച്ച­തു് അ­ല്ലാ­ഹു­വാ­ണു്. അ­പ്പോ­ഴോ? കൊ­ല്ലാൻ പാ­ടി­ല്ല. പാ­വ­മാ­ണു്. ദോഷം.’

‘എ­ന്താ­യാ­ലും പൊ­യ്ക്കോ­ട്ടെ. അ­തി­ന്റെ വീ­ട്ടി­ലേ­ക്കു് വി­ട്ടേ­ക്കാം. ര­ക്ഷ­പ്പെ­ട­ട്ടേ. പോ.’

‘അട്ടേ, നീ ഞ്ഞി ആരേം ക­ടി­ച്ചു് ചോര കു­ടി­ച്ച­രു­തു്, കേ­ട്ടോ? ചോര കു­ടി­ച്ചാ­ലേ നീ മ­രി­ച്ചു് ചെ­ല്ലു­മ്പ പ­ട­ച്ചോൻ നി­ന്നെ ന­ര­ക­ത്തീ­ടും, കേ­ട്ടോ!’ എ­ന്നും പ­റ­ഞ്ഞു് അവൾ ആ സൽ­പ്ര­വൃ­ത്തി­ക്കു് മു­തിർ­ന്നു. അവൾ ഒരു ക­മ്പെ­ടു­ത്തു് അതിനെ നോ­വി­ക്കാ­തെ പ­തു­ക്കെ തോ­ണ്ടി വെ­ള്ള­ത്തി­ലി­ട്ടു. (നാലാം അ­ധ്യാ­യം)

മൃ­ഗ­ങ്ങ­ളോ­ടും പ­റ­വ­ക­ളോ­ടും മ­ര­ങ്ങ­ളോ­ടും എ­ല്ലാം വർ­ത്ത­മാ­നം പ­റ­യു­ന്ന ഒരു രീതി ബ­ഷീ­റി­നു് നി­ത്യ­ജീ­വി­ത­ത്തിൽ തന്നെ ഉ­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹം അ­ണ്ണാ­നോ­ടു് സം­സാ­രി­ക്കു­ന്ന രംഗം ‘മ­തി­ലു­ക­ളി’ലും കു­ടും­ബാം­ഗ­ങ്ങ­ളോ­ടെ­ന്ന പോലെ ആ­ടി­നോ­ടു് വർ­ത്ത­മാ­നം പ­റ­യു­ന്ന രംഗം പാ­ത്തു­മ്മ­യു­ടെ ആടി ലും കാണാം. ആൺ­കു­രു­വി­യും പെൺ­കു­രു­വി­യും ത­മ്മി­ലു­ള്ള വ­ഴ­ക്കിൽ കു­ഞ്ഞു­പാ­ത്തു­മ്മ­യും അ­ണ്ണാ­നും ഇ­ട­പെ­ടു­ന്ന­താ­യി ‘ന്റു­പ്പു­പ്പാ’യിൽ ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്. ആൺ­കു­രു­വി­യെ ‘കെ­ട്ടി­യോൻ കു­രു­വി’ എ­ന്നും പെൺ­കു­രു­വി­യെ ‘കെ­ട്ടി­യോൾ കു­രു­വി’ എ­ന്നും ആണു് കു­ഞ്ഞു­പാ­ത്തു­മ്മ വി­ളി­ക്കു­ന്ന­തു്. അ­വ­രൊ­ക്കെ വ്യ­ക്തി­ക­ളാ­ണു് എ­ന്നു് വ്യം­ഗ്യം.

മ­നു­ഷ്യ­രെ­പ്പോ­ലെ എല്ലാ ജീ­വ­ജാ­ല­ങ്ങ­ളും ‘ഭൂ­മി­യു­ടെ അ­വ­കാ­ശി­കൾ’ ആണു് എ­ന്നു് അ­ദ്ദേ­ഹം എ­പ്പോ­ഴും എ­വി­ടെ­യും പ്ര­ഖ്യാ­പി­ക്കു­ന്നു­ണ്ടു്.

ഇ­ന്നു് മു­ന്നേ­റി വ­രു­ന്ന പ­രി­സ്ഥി­തി­സൗ­ന്ദ­ര്യ­ശാ­സ്ത്ര­ത്തി­ന്റെ നോ­ട്ട­പ്പാ­ടിൽ ബ­ഷീ­റി­ന്റെ വ­ലു­തും ചെ­റു­തു­മാ­യ ഏതു് ര­ച­ന­യും വളരെ വി­ല­പി­ടി­ച്ച­താ­യി­രി­ക്കും.

അ­പൂർ­വ്വ­മാ­യൊ­രു ലേഖനം ബഷീർ എ­ഴു­തി­യി­ട്ടു­ണ്ടു്. ത­ല­ക്കെ­ട്ടു്: ‘എന്റെ ച­ര­മ­ക്കു­റി­പ്പ്.’ മ­ര­ണാ­ന­ന്ത­രം പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന­തി­നു­വേ­ണ്ടി മലയാള മനോരമ ദി­ന­പ­ത്ര­ത്തി­നു് എ­ഴു­തി­ക്കൊ­ടു­ത്ത ആ കു­റി­പ്പു് അ­ദ്ദേ­ഹം മ­രി­ച്ച ദിവസം (5 ജൂൺ 1994) അ­ച്ച­ടി­ച്ചു­വ­ന്നു. അതിൽ ‘ഒരാളോ’ടേ പ്ര­ത്യേ­ക­മാ­യി വി­ട­ചോ­ദി­ച്ചി­ട്ടു­ള്ളൂ—മാ­ങ്കോ­സ്റ്റിൻ മ­ര­ത്തോ­ടു് !

ആ കു­റി­പ്പു് അ­വ­സാ­നി­ക്കു­ന്നു:

‘എ­ല്ലാ­വർ­ക്കും സലാം. മാ­ങ്കോ­സ്റ്റിൻ മ­ര­ത്തി­നും സർ­വ്വ­മാ­ന­ജ­ന്തു­ക്കൾ­ക്കും സലാം. എ­ന്തെ­ങ്കി­ലും തെ­റ്റു് ചെ­യ്തി­ട്ടു­ണ്ടെ­ങ്കിൽ അ­ണ്ഡ­ക­ടാ­ഹ­മേ മാ­പ്പു്! എ­ല്ലാ­വർ­ക്കും മംഗളം. ശുഭം.’

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Prakrthi (ml: പ്ര­കൃ­തി).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Prakrthi, എം. എൻ. കാ­ര­ശ്ശേ­രി, പ്ര­കൃ­തി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 28, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A Young Girl in Jutland Writing her Beloved’s Name on a Misty Window, a painting by Christen Dalsgaard (1824–1907). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.