SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/CALM_WATER_AT_KINGSTON.jpg
Calm Water at Kingston, a painting by Jaime Prosser .
‘സ­മാ­ന്ത­ര­രേ­ഖ­ക­ളു’ടെ അ­വ­താ­രി­ക
എം. എൻ. കാ­ര­ശ്ശേ­രി
images/Rabindranath_Tagore.jpg
ര­വീ­ന്ദ്ര­നാ­ഥ­ടാ­ഗൂർ

ക­വി­ത­യു­ടെ ര­സ­മാ­ധു­ര്യം അ­റി­യു­ന്ന­തു് ക­വി­യ­ല്ല, വ്യാ­ഖ്യാ­താ­വാ­ണു്—പ­ഴ­യ­കാ­ല­ത്തു് സം­സ്കൃ­ത­ക്കാർ അ­ങ്ങ­നെ പ­റ­ഞ്ഞു­വെ­ച്ചി­ട്ടു­ണ്ടു്. അ­പ്പ­റ­ഞ്ഞ­തു പക്ഷേ, സ്വ­ന്തം ക­വി­ത­യു­ടെ കാ­ര്യ­മാ­ണു്. അ­ന്യ­രു­ടെ കവിത വാ­യി­ക്കു­മ്പോൾ കവികൾ ര­സ­മാ­ധു­ര്യം അ­റി­യു­ന്ന­വ­രാ­ണു്, വി­മർ­ശ­ക­രാ­ണു്. നി­രൂ­പ­ണ­മെ­ഴു­തി­യ കവികൾ പ­ല­രു­ണ്ടു്. ര­വീ­ന്ദ്ര­നാ­ഥ­ടാ­ഗൂ­റി ന്റെ സാ­ഹി­ത്യ­പ­ഠ­ന­ങ്ങൾ ഓർ­ത്തു­നോ­ക്കു­ക. മ­ല­യാ­ള­ത്തി­ലെ നല്ല ഉ­ദാ­ഹ­ര­ണം ആശാൻ, വ­ള്ള­ത്തോൾ, ഉ­ള്ളൂർ എ­ന്നി­വ­രു­ടെ നി­രൂ­പ­ണ­ങ്ങ­ളാ­ണു്. പ­ണ്ടു് ‘ക­വ­ന­കൗ­മു­ദി’യിൽ ‘ഉ­മാ­കേ­ര­ള’ത്തി­ന്റെ നി­രൂ­പ­ണം പ­ദ്യ­ത്തിൽ വ­ന്നി­ട്ടു­ണ്ടു്! ഇ­തി­നൊ­രു മ­റു­വ­ശ­വും പറയാം: ന­മ്മു­ടെ നി­രൂ­പ­ക­രാ­യ കു­ട്ടി­കൃ­ഷ്ണ­മാ­രാ­രും മു­ണ്ട­ശ്ശേ­രി യു­മൊ­ക്കെ കവിത എ­ഴു­തി­യി­ട്ടു­ണ്ടു്.

മ­ല­യാ­ളി­ക­ളു­ടെ പ്രി­യ­പ്പെ­ട്ട കവി ഒ. എൻ. വി. കു­റു­പ്പി ന്റെ ‘ക­വി­ത­യി­ലെ സ­മാ­ന്ത­ര­രേ­ഖ­കൾ’ എന്ന നി­രൂ­പ­ണ­പു­സ്ത­കം വാ­യി­ക്കാ­നെ­ടു­ക്കു­മ്പോൾ ക­വി­ത­യി­ലെ നി­രൂ­പ­ണ­വും നി­രൂ­പ­ണ­ത്തി­ലെ ക­വി­ത­യും എന്ന വിഷയം, ആ­ലോ­ചി­ച്ചു­ചെ­ല്ലാൻ ര­സ­മു­ള്ള­തു തന്നെ. കു­മാ­ര­നാ­ശാ­നി­ലെ നി­രൂ­പ­കൻ ലേ­ഖ­ന­ങ്ങ­ളി­ലെ­ന്ന­പോ­ലെ ‘ഏ­ഴാ­മി­ന്ദ്രി­യം’ പോ­ലു­ള്ള ക­വി­ത­ക­ളി­ലും കു­ടി­യി­രി­ക്കു­ന്നു എ­ന്നു് ഈ പു­സ്ത­കം കാ­ണി­ച്ചു­ത­രു­ന്നു­ണ്ടു്. ച­ങ്ങ­മ്പു­ഴ യെ വൈ­ലോ­പ്പി­ള്ളി ഒരു ക­വി­ത­യിൽ വർ­ണ്ണി­ച്ച­തു് ഉ­ദ്ധ­രി­ച്ചി­ട്ടു് ഒ. എൻ. വി. എ­ഴു­തു­ക­യാ­ണു്: “വൈ­ലോ­പ്പി­ള്ളി ച­ങ്ങ­മ്പു­ഴ­യു­ടെ വ്യ­ക്തി­ത്വ­ത്തി­ന്റെ ഒരു സ­മ­ഗ്ര­സു­ന്ദ­ര ചി­ത്ര­മെ­ഴു­തി­യി­രി­ക്കു­ന്നു. ഓരോ വി­ശേ­ഷ­ണ­വും ച­ങ്ങ­മ്പു­ഴ­യെ­ക്കു­റി­ച്ചു­ള്ള ഒരു ല­ഘു­പ­ഠ­ത്തി­നു് തു­ല്യ­മാ­ണു്. ” (ആമുഖം)

images/Vallathol-Narayana-Menon.jpg
വ­ള്ള­ത്തോൾ

മാ­ത്യു ആർ­നോൾ­ഡി ന്റെ “ജീ­വി­ത­നി­രൂ­പ­ണ­മാ­ണു് കവിത” എന്ന നിർ­വ­ച­നം—ത­നി­ക്കു് പ­ഥ്യ­മാ­യി­ത്തീർ­ന്ന­തി­നാൽ ആ­വർ­ത്തി­ക്കു­വാൻ മു­ണ്ട­ശ്ശേ­രി­ക്കു് മ­ടു­പ്പു് തോ­ന്നാ­തി­രു­ന്ന ആ നി­രീ­ക്ഷ­ണം—വി­ശ­ദാം­ശ­ങ്ങ­ളിൽ വി­യോ­ജി­ക്കു­ന്ന­വർ­ക്കു പോലും പൂർ­ണ്ണ­മാ­യും ത­ള്ളി­ക്ക­ള­യാ­നാ­വി­ല്ല. ജീ­വി­ത­ത്തി­ന്റെ ഭാ­ഗ­മാ­യ ക­വി­ത­യെ പി­ല്ക്കാ­ല­ക­വി­കൾ വി­ല­യി­രു­ത്തു­ന്ന­തു് സ്വാ­ഭാ­വി­കം—അ­തി­ന്റെ രൂപം ക­വി­ത­യാ­വാം, ലേ­ഖ­ന­മാ­വാം. കാ­ളി­ദാ­സ­നെ പ്പ­റ്റി ച­ങ്ങ­മ്പു­ഴ കവിത എ­ഴു­തു­ന്ന­തി­ലും (‘കാ­ളി­ദാ­സൻ’) ഒ. എൻ. വി. കാ­വ്യം എ­ഴു­തു­ന്ന­തി­ലും (‘ഉ­ജ്ജ­യി­നി’) പ്ര­വർ­ത്തി­ക്കു­ന്ന ഈ മ­ന­സ്സു ത­ന്നെ­യാ­ണു് ക­വി­ക­ളു­ടെ നി­രൂ­പ­ണ­ങ്ങ­ളി­ലും വെ­ളി­പ്പെ­ടു­ന്ന­തു്: ക­വി­ത­യും നി­രൂ­പ­ണ­വും സ­മാ­ന്ത­ര­ങ്ങ­ള­ല്ല.

ന­മ്മു­ടെ ഭാ­ഷ­യി­ലെ ര­ണ്ടു് പ്ര­മു­ഖ­ക­വി­ക­ളെ ചേർ­ത്തു­വ­ച്ചു് വാ­യി­ക്കു­വാ­നും കൂ­ട്ട­ത്തിൽ കാ­വ്യ­ര­ച­ന­യു­മാ­യും ആ­സ്വാ­ദ­ന­വു­മാ­യും ബ­ന്ധ­പ്പെ­ട്ട ചില പ്ര­ശ്ന­ങ്ങൾ ആ­ഴ­ത്തിൽ ചർച്ച ചെ­യ്യു­വാ­നും ഉള്ള സ­ഫ­ല­ശ്ര­മ­ത്തി­ന്റെ ആ­വി­ഷ്കാ­ര­മാ­യ ഈ പു­സ്ത­കം രൂ­പ­പ­ര­മാ­യി ച­ങ്ങ­മ്പു­ഴ­യോ­ടും ഭാ­വ­പ­ര­മാ­യി വൈ­ലോ­പ്പി­ള്ളി­യോ­ടും ഒ. എൻ. വി. പു­ലർ­ത്തു­ന്ന ആ­ഭി­മു­ഖ്യ­ത്തി­ന്റെ രേ­ഖ­യാ­കു­ന്നു.

ന­മ്മു­ടെ വി­മർ­ശ­ന­ത്തി­നു മു­മ്പാ­കെ ഗ്ര­ന്ഥ­കാ­രൻ പ്ര­ധാ­ന­മാ­യും ഉ­ന്ന­യി­ക്കു­ന്ന­തു് ര­ണ്ടു് പ്ര­ശ്ന­ങ്ങ­ളാ­ണു്:

ഒ­ന്നു്—സാ­മാ­ന്യ­മാ­യി കാ­ല്പ­നി­ക­ത­യു­ടെ താ­യ്വ­ഴി­യിൽ­പ്പെ­ട്ട­വ­രെ­ന്നു് ഒ­ഴു­ക്കൻ മ­ട്ടിൽ നാം ച­ങ്ങ­മ്പു­ഴ­യെ­യും വൈ­ലോ­പ്പി­ള്ളി­യെ­യും സ്ഥാ­ന­പ്പെ­ടു­ത്താ­റു­ണ്ടു്. സ­ത്യ­ത്തിൽ തീർ­ത്തും വ്യ­ത്യ­സ്ത­മാ­യ, ഒ­രി­ക്ക­ലും കൂ­ട്ടി­മു­ട്ടാ­ത്ത സ­മാ­ന്ത­ര­ധാ­ര­കൾ സൃ­ഷ്ടി­ക്കു­ക­യാ­ണു് അവർ ചെ­യ്ത­തു്. ഇതു് തി­രി­ച്ച­റി­യ­പ്പെ­ടാ­തെ പോ­വു­ന്ന­തെ­ന്തു­കൊ­ണ്ടാ­ണു്?

ര­ണ്ടു്—ഒരേ വർഷം ഒരേ ദേ­ശ­ത്തു് ജ­നി­ച്ചു­വ­ളർ­ന്നു്, ഒരേ തരം രാ­ഷ്ട്രീ­യ­സാ­മൂ­ഹ്യ­സാ­ഹ­ച­ര്യ­ങ്ങൾ പ­ങ്കി­ട്ട ര­ണ്ടു­പേ­രു­ടെ ശൈ­ലി­യും വീ­ക്ഷ­ണ­വും എ­ങ്ങ­നെ ഇ­ത്ര­മാ­ത്രം സ­മാ­ന്ത­ര­മാ­യി? കലയും കാ­ല­വും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ­പ്പ­റ്റി നാം പ­ഠി­ച്ചു­റ­പ്പി­ച്ചു­വെ­ച്ച ചി­ല­തെ­ങ്കി­ലും ഈ ഉ­ദാ­ഹ­ര­ണ­ത്തി­നു മു­മ്പിൽ വീ­ണ്ടു­വി­ചാ­രം ആ­വ­ശ്യ­പ്പെ­ടു­ന്നി­ല്ലേ?

ഇവിടെ ഈ പ്ര­ശ്ന­ങ്ങൾ സൈ­ദ്ധാ­ന്തി­ക­ത­ല­ത്തിൽ ചർ­ച്ച­ചെ­യ്യു­ന്നി­ല്ല; അവ കാ­വ്യാ­സ്വാ­ദ­ന­ത്തി­ന്റെ വിവിധ ത­ല­ങ്ങൾ ഇ­ഴ­വി­ടർ­ത്തു­ന്ന­തി­ലൂ­ടെ നി­വർ­ന്നു­നി­വർ­ന്നു് വ­രി­ക­യാ­ണു്.

images/Onv.jpg
ഒ. എൻ. വി. കു­റു­പ്പ്

താ­ര­ത­മ്യ­ചി­ന്ത മ­ല­യാ­ള­നി­രൂ­പ­ണ­ത്തി­ന്റെ പ­ഥ്യ­രീ­തി­ക­ളി­ലൊ­ന്നാ­ണു്. ക­വി­ത്ര­യ­നി­രൂ­പ­ണ­ത്തി­ലൂ­ടെ ത­ന്റേ­ടം ആർ­ജ്ജി­ച്ച മ­ല­യാ­ള­വി­മർ­ശ­ന­ത്തി­ന്നു് എ­ന്നും ക­വി­ത്ര­യ­ത്തി­ന്റെ ര­ച­ന­ക­ളെ പ­ര­സ്പ­രം ത­ട്ടി­ച്ചു നോ­ക്കു­ന്ന­തിൽ വലിയ കൗ­തു­കം തോ­ന്നി­യി­രു­ന്നു. ‘ആ­രാ­ണു് മേലെ?’ എന്ന ആ­ലോ­ച­ന­യാ­ണു് അ­വ­യു­ടെ അ­ടി­പ്പ­ട­വു്. ഈ­യി­ടെ­യാ­യി പ്ര­ചാ­രം നേ­ടി­വ­രു­ന്ന ‘താ­ര­ത­മ്യ­സാ­ഹി­ത്യ­വി­മർ­ശ­ന’ത്തി­നു് പക്ഷേ, ഈ ‘മേല്-​കീഴ്’ ഒരു വി­ഷ­യ­മേ അല്ല. ദേശം കൊ­ണ്ടോ ഭാ­ഷ­കൊ­ണ്ടോ വ്യ­ത്യ­സ്ത­മാ­യ സാ­ഹി­ത്യ­ര­ച­ന­കൾ അ­ടു­ത്ത­ടു­ത്തു­വെ­യ്ക്കു­മ്പോൾ തെ­ളി­യു­ന്ന സാ­ജാ­ത്യ­വൈ­ജാ­ത്യ­ങ്ങ­ളും അ­വ­യി­ലൂ­ടെ ഊ­റി­വ­രു­ന്ന അ­ന­ന്യ­ത­ക­ളും ആണു് അവിടെ ചർ­ച്ചാ പ്ര­മേ­യം. ‘ഏ­താ­ണു് കേമം?” എന്നു ക­ണ്ടെ­ത്തു­വാ­ന­ല്ല, താ­ര­ത­മ്യ­ത്തി­ലൂ­ടെ ഓ­രോ­ന്നി­ന്റെ­യും സ­വി­ശേ­ഷ­ത­കൾ തി­രി­ച്ച­റി­യു­വാ­നാ­ണു് ‘താ­ര­ത­മ്യ­സാ­ഹി­ത്യം’ ഉ­ത്സാ­ഹി­ക്കു­ന്ന­തു്. ഈ രീ­തി­യാ­ണു് ദേ­ശം­കൊ­ണ്ടും ഭാഷ കൊ­ണ്ടും കാലം കൊ­ണ്ടും ഏ­റ്റ­വും അ­ടു­ത്തു കി­ട­ക്കു­ന്ന ര­ണ്ടു് ക­വി­ക­ളെ ചേർ­ത്തു പി­ടി­ക്കു­ന്ന ഒ. എൻ. വി. ഉ­പ­യോ­ഗി­ക്കു­ന്ന­തു്.

‘ച­ങ്ങ­മ്പു­ഴ­യോ വൈ­ലോ­പ്പി­ള്ളി­യോ?’ എ­ന്ന­ത­ല്ല ‘ച­ങ്ങ­മ്പു­ഴ­യും വൈ­ലോ­പ്പി­ള്ളി­യും’ എ­ന്ന­താ­ണു് നി­ല­പാ­ടു്—അ­വർ­ക്കി­ട­യിൽ നി­ല­നി­ല്ക്കു­ന്ന സ­മാ­ന്ത­ര­ത­യിൽ ഓ­രോ­ന്നും അ­ത­തി­ന്റെ ത­നി­മ­യിൽ വി­ല­പ്പെ­ട്ട­താ­ണു് എ­ന്നു് അ­ട­യാ­ള­പ്പെ­ടു­ത്തു­ക.

images/Matthew_Arnold.jpg
മാ­ത്യു ആർ­നോൾ­ഡ്

ന­മ്മു­ടെ നി­രൂ­പ­ണ­ത്തി­ന്റെ ശീ­ല­ക്കേ­ടു­കൾ സ്വ­ത­സ്സി­ദ്ധ­മാ­യ സൗ­മ്യ­ശൈ­ലി­യിൽ ഒ. എൻ. വി. ചി­ത്രീ­ക­രി­ക്കു­ന്നു­ണ്ടു്: വൈ­ലോ­പ്പി­ള്ളി­യു­ടെ പ്ര­ഥ­മ­കൃ­തി­യാ­യ ‘ക­ന്നി­ക്കൊ­യ്ത്തി’ന്റെ അ­വ­താ­ര­ക­നാ­വാൻ ക­ഴി­ഞ്ഞ­തിൽ അ­ഭി­മാ­നി­ച്ച കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു് ച­ങ്ങ­മ്പു­ഴ­ക്ക­വി­ത നേടിയ ജ­ന­പ്രീ­തി­യിൽ പ്ര­കോ­പി­ത­നാ­യ­തു് ചൂ­ണ്ടി­ക്കാ­ട്ടി­യ­തു് ഉ­ദാ­ഹ­ര­ണം. “ഈ പ്ര­തി­ക­ര­ണ വൈ­ചി­ത്രം, പ്ര­തി­ക­ര­ണ­ത്തി­നാ­സ്പ­ദ­മാ­യ ക­വി­ത­യി­ലെ നി­ലീ­ന­വൈ­പ­രീ­ത്യ­ങ്ങ­ളി­ലേ­യ്ക്കു വി­രൽ­ചൂ­ണ്ടു­ന്നു” എ­ന്നു് എ­ഴു­തി­യ­പ്പോൾ (ആമുഖം) ഒ. എൻ. വി.-യിൽ തെ­ളി­ഞ്ഞ­തു് നി­രൂ­പ­ണ­നി­രൂ­പ­ണ­ത്തി­ന്റെ ഉൾ­ക്കാ­ഴ്ച­യാ­ണു്.

‘രമണനെ’പ്പ­റ്റി നമ്മൾ ഒ­രു­പാ­ടു് പ­റ­ഞ്ഞു, ഒ­രു­പാ­ടു് കേ­ട്ടു. പക്ഷേ, അതിൽ കേ­ട്ടു­ത­ഴ­മ്പി­ച്ച ഒരു വി­ഷ­യ­മ­ല്ല ‘ഗൃ­ഹാ­തു­ര­ത്വം’. കേ­ര­ള­ത്തി­നു് പു­റ­ത്തു­ക­ട­ന്ന മ­ല­യാ­ളി­യു­ടെ കാ­തി­ലൂ­ടെ ‘രമണൻ’ കേൾ­ക്കു­മ്പോ­ഴു­ള്ള അ­നു­ഭൂ­തി രേ­ഖ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണു് ഗ്ര­ന്ഥം തു­ട­ങ്ങു­ന്ന­തു്—പ്ര­കൃ­തി ‘ര­മ­ണീ­യ­ത’യും സം­ഗീ­ത­മാ­ധു­രി­യും ഓരോ കേ­ര­ളീ­യ­ന്റെ ഉ­ള്ളി­ലും സ്വ­ന്തം കേ­ര­ള­ത്തെ സൃ­ഷ്ടി­ക്കു­ന്ന­തു് ചി­ത്ര­പ്പെ­ടു­ത്തി­ക്കൊ­ണ്ടു്. ഈ പ­രി­സ­ര­ത്തിൽ ഒരു തെ­ങ്ങു കാ­ണു­മ്പോൾ പോലും പി­റ­ന്ന നാ­ടി­ന്റെ ഓർ­മ്മ­യു­ണ­രു­ന്ന മ­റു­നാ­ടൻ ജീ­വി­ത­ത്തി­ന്റെ കഥയായ ‘ആ­സ്സാം പ­ണി­ക്കാ­രെ’ ചേർ­ത്തു­വെ­യ്ക്കു­ന്ന­തി­നു് സ­വി­ശേ­ഷ­മാ­യ ചാ­രു­ത­യു­ണ്ടു്. ആ­ദ്യ­ത്തേ­തി­ലെ സ്വ­പ്ന­ത്തി­നും ര­ണ്ടാ­മ­ത്തേ­തി­ലെ യാ­ഥാർ­ത്ഥ്യ­ത്തി­നും ഉള്ള പ്ര­ത്യേ­ക­മാ­യ പ്ര­സ­ക്തി­കൾ തൊ­ട്ടു­കാ­ണി­ച്ചി­ട്ടു­ണ്ടു്; അവ ര­ണ്ടും സ്നേ­ഹ­മാ­യി പ­രി­ണ­മി­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്നും. ഈ ആലോചന സാ­ഹി­ത്യ­ച­രി­ത്ര­ത്തി­ലേ­യ്ക്കു് നീ­ണ്ടു­ചെ­ല്ലു­ക­യാ­ണു്. “ച­ങ്ങ­മ്പു­ഴ­യും വൈ­ലോ­പ്പി­ള്ളി­യും സ്വ­ന്തം ഗ്രാ­മ­ങ്ങ­ളി­ലെ കൈ­കൊ­ട്ടി­ക്ക­ളി­പ്പാ­ട്ടു­ക­ളെ­യും തി­രു­വാ­തി­ര­പ്പാ­ട്ടു­ക­ളെ­യും നാ­ടോ­ടി­പ്പാ­ട്ടു­ക­ളെ­യും അ­ള­വ­റ്റു സ്നേ­ഹി­ച്ചി­രു­ന്നു. ആ പാ­ട്ടു­ക­ളു­ടെ താ­ള­ങ്ങൾ­ക്കും ശീ­ലു­കൾ­ക്കും അവർ സ്വ­ന്തം കൃ­തി­ക­ളി­ലൂ­ടെ മാ­ന്യ­ത നൽകി എ­ന്ന­തും ഗൃ­ഹാ­തു­ഹ­ര­ത്വ­ത്തെ അ­തി­ന്റെ സൂ­ക്ഷ്മ­സ്വ­ഭാ­വ­ത്തിൽ പ്ര­കാ­ശി­പ്പി­ക്കു­ന്നു.” (ഗൃ­ഹാ­തു­ര­ത്വ­ത്തി­ന്റെ വി­ഭി­ന്ന­സ്വ­ര­ങ്ങൾ)

ഈ കവികൾ സ്ത്രീ­വ്യ­ക്തി­ത്വ­ത്തെ ആ­വി­ഷ്ക­രി­ച്ച­തി­ലു­ള്ള വ്യ­ത്യാ­സ­ങ്ങൾ പ്ര­ധാ­ന­മാ­ണു്—സ്ത്രീ­വാ­ദം മു­ന്നേ­റി­വ­രു­ന്ന ഇ­ക്കാ­ല­ത്തു് വി­ശേ­ഷി­ച്ചും. “നി­യ­ത­മാ­യ ജീ­വി­ത­വീ­ക്ഷ­ണ­മി­ല്ലാ­ത്ത” ച­ങ്ങ­മ്പു­ഴ­യു­ടെ സ­ര­ള­ത­യും വൈ­കാ­രി­ക­ത­യും ക്ഷി­പ്ര­പ്ര­തി­ക­ര­ണ­രീ­തി­യും ഒ. എൻ. വി. ആ­മു­ഖ­മാ­യി എ­ടു­ത്തു പ­റ­യു­ന്നു­ണ്ടു്. സ്ത്രീ­വർ­ണ്ണ­ന­യിൽ ച­ങ്ങ­മ്പു­ഴ ഉ­പ­യോ­ഗി­ക്കു­ന്ന ക­ടും­ചാ­യ­ങ്ങ­ളും അ­മൂർ­ത്ത­ശൈ­ലി­യും ശ്ര­ദ്ധി­ക്ക­ണം. അവിടെ ദേ­വ­ത­യും പി­ശാ­ചും മ­നു­ഷ്യ­സ്ത്രീ­യും ഒ­ക്കെ­യാ­യി സ്ത്രീ മാ­റു­ക­യാ­ണു്.

സ്ത്രീ­ത്വ­ത്തെ സം­ബ­ന്ധി­ച്ച ‘സ­ത്യ­ത്തി­ന്റെ സൂ­ക്ഷ്മ­സ­ങ്കീർ­ണ്ണ­ത­ക­ളി’ലേ­യ്ക്കാ­ണു് ‘നെ­ഞ്ചു­കീ­റി നേ­രി­നെ­ക്കാ­ട്ടു­ന്ന’ വൈ­ലോ­പ്പി­ള്ളി നമ്മെ കൊ­ണ്ടു­പോ­വു­ന്ന­തു്. അവിടെ സ്ത്രീ ആ­രാ­ധി­ക്ക­പ്പെ­ടേ­ണ്ട മൂർ­ത്തി­യ­ല്ല, വെ­റു­ക്ക­പ്പെ­ടേ­ണ്ട പി­ശാ­ച­ല്ല—പി­ന്നെ­യോ, സ്ത്രീ മാ­ത്രം. ച­ങ്ങ­മ്പു­ഴ അ­പ്പ­പ്പോൾ കാ­ണു­ന്ന സത്യം വി­ളി­ച്ചു­പ­റ­യു­ന്ന കു­ട്ടി­യാ­ണെ­ങ്കിൽ വൈ­ലോ­പ്പി­ള്ളി വി­ഗ്ര­ഹ­ങ്ങൾ വെറും ക­ല്ലാ­ണെ­ന്നു­വെ­ച്ചു് തൊഴാൻ മ­ടി­ച്ചു നിൽ­ക്കു­ന്ന കു­ട്ടി­യാ­ണു്.

ഇ­വി­ടെ­യും സ്വ­പ്ന­ത്തി­ന്റെ ലാ­ളി­ത്യ­വും യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ സ­ങ്കീർ­ണ്ണ­ത­യും ത­മ്മി­ലു­ള്ള സ­മാ­ന്ത­ര­ത ത­ന്നെ­യാ­ണു് പു­ല­രു­ന്ന­തു്: ച­ങ്ങ­മ്പു­ഴ സൗ­ന്ദ­ര്യ­ത്തി­ന്റെ സത്യം ആ­വി­ഷ്ക്ക­രി­ച്ചു; വൈ­ലോ­പ്പി­ള്ളി സ­ത്യ­ത്തി­ന്റെ സൗ­ന്ദ­ര്യ­വും.

images/Ulloor_S_Parameswara_Iyer.jpg
ഉ­ള്ളൂർ

പ്രേ­മ­ഗാ­യ­ക­നാ­യി വ­മ്പി­ച്ച പ്രീ­തി­നേ­ടി­യ ച­ങ്ങ­മ്പു­ഴ, പ­ര­ക്കെ അ­റി­യാ­വു­ന്ന­പോ­ലെ, കാ­ല്പ­നി­ക­ത­യു­ടെ വൈ­കാ­രി­ക­ത­യ്ക്കു് ചേർ­ന്ന വിധം സൗ­ന്ദ­ര്യ­ത്തെ­യും പ്ര­ണ­യാർ­ദർ­ശ­ത്തെ­യും യു­വ­മി­ഥു­ന­ങ്ങ­ളു­ടെ സ്നേ­ഹ­ദാ­ഹ­ത്തെ­യും വാ­ഴ്ത്തി­പ്പാ­ടി. വൈ­ലോ­പ്പി­ള്ളി­യാ­ക­ട്ടെ, “വ­ധൂ­ഹൃ­ദ­യ­ത്തിൽ മാ­തൃ­വാ­ത്സ­ല്യ­ത്തി­ന്റെ തേൻ­ക­ണ­ങ്ങ­ളും പു­രു­ഷ­നിൽ സ­ഹ­താ­പാർ­ദ്ര­മാ­യ സ്നേ­ഹ­വും” കാ­ണാ­നി­ഷ്ട­പ്പെ­ട്ടു. “സ്ത്രീ­യെ­യും പു­രു­ഷ­നെ­യും വാ­ക്കും അർ­ത്ഥ­വും പോലെ സം­പൃ­ക്ത­മാ­ക്കു­ന്ന ഒ­രു­ത്ക്കൃ­ഷ്ട ഭാ­വ­മാ­യി പ്രേ­മ­ത്തെ സ­ങ്ക­ല്പി­ച്ച” കാ­ളി­ദാ­സ­ന്റെ­യും കു­മാ­ര­നാ­ശാ­ന്റെ­യും പ­ര­മ്പ­ര­യി­ലാ­ണു് വൈ­ലോ­പ്പി­ള്ളി ചേർ­ന്നു­നി­ല്ക്കു­ന്ന­തു്. പ്രേ­മം ച­ങ്ങ­മ്പു­ഴ­യിൽ താ­രു­ണ്യ­ത്തി­ന്റെ സ്വ­പ്ന­ത്തിൽ കു­തിർ­ന്ന വൈ­കാ­രി­ക­ത­യാ­ണെ­ങ്കിൽ വൈ­ലോ­പ്പി­ള്ളി­യിൽ അതു് മ­ധ്യ­വ­യ­സ്സി­ന്റെ വി­വേ­കി­ത­യിൽ അ­ടി­യു­റ­ച്ച സ്നേ­ഹ­ഭാ­വ­മാ­ണു്. അ­തു­കൊ­ണ്ടാ­ണു് ച­ങ്ങ­മ്പു­ഴ­യിൽ കാ­ണും­പോ­ലെ, സ്നേ­ഹം ദുഃ­ഖ­മോ ഉ­ന്മാ­ദ­മോ വേ­ദ­ന­യു­ടെ ല­ഹ­രി­യോ ആയി വൈ­ലോ­പ്പി­ള്ളി­യിൽ ക­ത്തി­പ്പ­ട­രാ­ത്ത­തു്. അ­തു­കൊ­ണ്ടു­ത­ന്നെ­യാ­വാം സ്നേ­ഹം നി­ഗ്ര­ഹോ­ത്സു­ക­മാ­വാ­മെ­ന്നും നി­ഗ്ര­ഹോ­ത്സു­ക­ത­യി­ലും സ്നേ­ഹ­മു­ണ്ടാ­വാ­മെ­ന്നും വൈ­ലോ­പ്പി­ള്ളി തി­രി­ച്ച­റി­യു­ന്ന­തു്.

വി­പ­രീ­ത­ദി­ശ­ക­ളിൽ സ­ഞ്ച­രി­ക്കു­ന്ന മ­റ്റൊ­രു പ്ര­ധാ­ന­പാ­ത­യി­ലേ­യ്ക്കു് ഒ. എൻ. വി. ചൂ­ണ്ടു­പ­ല­ക നാ­ട്ടു­ന്നു. കാ­വ്യ­ര­ച­ന സാം­സ്കാ­രി­ക പ്ര­വർ­ത്ത­ന­മാ­ണെ­ന്നു് ച­ങ്ങ­മ്പു­ഴ ക­ണ­ക്കാ­ക്കു­ക­യി­ല്ല. വൈ­ലോ­പ്പി­ള്ളി­യു­ടെ സർ­ഗ്ഗാ­ത്മ­ക­ത­യിൽ ഈ ബോധം ശ­ക്ത­മാ­യും സൂ­ക്ഷ്മ­മാ­യും പ്ര­വർ­ത്തി­ച്ചി­രു­ന്നു.

ഇ­താ­ണു് തീർ­പ്പു്: “സ­മാ­ന്ത­ര­പ­ഥ­ങ്ങ­ളി­ലൂ­ടെ സ­ഞ്ച­രി­ച്ചു­കൊ­ണ്ടു് ച­ങ്ങ­മ്പു­ഴ­യും വൈ­ലോ­പ്പി­ള്ളി­യും താ­ന്താ­ങ്ങ­ളു­ടെ സ്വ­ത്വം വാ­റ്റി­യെ­ടു­ത്തു് ന­മു­ക്കു് നി­വേ­ദി­ച്ച­തു് വാ­യി­ച്ചു­തീ­രാ­ത്ത ക­വി­ത­ക­ളാ­ണു്.”

നാടൻ ശീ­ലു­ക­ളു­ടെ ഈണവും താ­ള­വും ഇ­രു­വ­രി­ലും ജീ­വി­ക്കു­ന്ന­തു് എ­ങ്ങ­നെ­യാ­ണെ­ന്നും ച­ങ്ങ­മ്പു­ഴ­യിൽ വൃ­ത്ത­ശി­ല്പം പ്ര­വർ­ത്തി­ക്കു­ന്ന­തു് എ­ങ്ങ­നെ­യാ­ണെ­ന്നും സാ­ങ്കേ­തി­ക­ത­യു­ടെ അ­ടി­യു­റ­പ്പോ­ടെ വി­വ­രി­ച്ചു­ത­രു­വാ­നും ഗ്ര­ന്ഥ­കാ­രൻ ശ്ര­ദ്ധി­ച്ചി­ട്ടു­ണ്ടു്. മ­ല­യാ­ളി­യു­ടെ ക­വി­താ­ച­രി­ത്ര­ത്തി­ലേ­യ്ക്കും സം­ഗീ­ത­പാ­ര­മ്പ­ര്യ­ത്തി­ലേ­യ്ക്കും പുതിയ ഉൾ­ക്കാ­ഴ്ച ന­ല്കു­ന്ന നി­രീ­ക്ഷ­ണ­ങ്ങ­ളാൽ ശ്ര­ദ്ധേ­യ­മാ­ണു് ഈ ഭാഗം.

images/Mundassery.jpg
മു­ണ്ട­ശ്ശേ­രി

പു­സ്ത­ക­ത്തി­ന്റെ ര­ണ്ടാം ഭാ­ഗ­ത്തി­നു് ച­ങ്ങ­മ്പു­ഴ, വൈ­ലോ­പ്പി­ള്ളി എ­ന്നി­വ­രോ­ടു­ള്ള­തു് പ­രോ­ക്ഷ­ബ­ന്ധ­മാ­ണു്—സം­ഗീ­ത­ത്തി­ന്റെ­യും താ­ള­ത്തി­ന്റെ­യും കാ­വ്യ­ക­ല­യു­ടെ­യും വ­ഴി­ക­ളെ­പ്പ­റ്റി ആ­ലോ­ചി­ച്ചു ചെ­ല്ലു­ന്ന ഈ ലേ­ഖ­ന­ങ്ങൾ മ­റ്റൊ­രു നി­ല­യ്ക്കു് ഈ ക­വി­ക­ളു­ടെ രചനകൾ അ­ടു­ത്ത­റി­യാൻ ഉ­പ­കാ­ര­പ്പെ­ടും. അ­നു­ഭൂ­തി­കൾ സം­ഗീ­ത­സാ­ന്ദ്ര­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്ന­തിൽ വിജയം നേടിയ ക­വി­യും ലോ­ക­ത്തി­ന്റെ പല ഭാ­ഗ­ത്തു­ള്ള ക­വി­ത­കൾ മ­ന­സ്സി­രു­ത്തി പ­ഠി­ച്ച അ­ധ്യാ­പ­ക­നും ആയ ഗ്ര­ന്ഥ­കാ­ര­ന്റെ അ­റി­വും അ­നു­ഭ­വ­വും ആ­ലോ­ച­ന­യിൽ ല­യി­ച്ചു ചേ­രു­ന്ന­തി­ന്റെ ആ­വി­ഷ്കാ­രം ഇ­വി­ടെ­ക്കാ­ണാം.

വൃ­ത്ത­വും താ­ള­വും ക­വി­ത­യ്ക്കു് കൈ­വി­ല­ങ്ങാ­വു­ന്നു എ­ന്നു് ആ­ലോ­ചി­ക്കു­ന്ന­വ­രു­ണ്ടു്. ഒ. എൻ. വി. എ­ഴു­തു­ന്നു: “കവിത ആ­രു­ടെ­യും ക­ണ്ടു­പി­ടി­ത്ത­മ­ല്ലാ­ത്ത­തു­പോ­ലെ, ഛ­ന്ദ­സ്സും ആ­രു­ടെ­യും ക­ണ്ടു­പി­ടു­ത്തം അല്ല. ഛ­ന്ദ­സ്സും സ്വ­യ­മേ­വാ­ഗ­ത­മാ­ണു്.” ക­വി­ത­യു­ടെ സ്വാ­ച്ഛ­ന്ദ്യ­വും ക­വി­യു­ടെ സ്വാ­ത­ന്ത്ര്യ­വും, ന­ഷ്ട­പ്പെ­ടു­ത്തു­ന്ന ഒ­ന്നി­ലും സ്വാ­ഭാ­വി­ക­മാ­യും ഈ ക­വി­ക്കു് താ­ല്പ­ര്യ­മി­ല്ല. മു­ക്ത­ഛ­ന്ദ­സ്സി­നെ നി­രാ­ക­രി­ക്കാ­ത്ത അ­ദ്ദേ­ഹം ഓർ­മ്മി­പ്പി­ക്കു­ന്നു: “അ­ന്ത­ര്യാ­മി­യാ­യ ഒരു താളം ഏതു ക­വി­ത­യി­ലും ഉ­ണ്ടാ­വാ­തെ വയ്യ. വി­ദ­ഗ്ദ്ധ­ഛ­ന്ദ­സ്സാ­യ­വ­നേ മു­ഗ്ധ­ച്ഛ­ന്ദ­സ്സാ­വാ­നൊ­ക്കൂ.” ച­ങ്ങ­മ്പു­ഴ­യ്ക്കും വൈ­ലോ­പ്പി­ള്ളി­ക്കും എന്ന പോലെ ഒ. എൻ. വി.-​ക്കും താളം ശ്വ­സോ­ച്ഛ ്വാ­സ­ത്തി­ന്റെ ഭാഗം തന്നെ.

ഭാ­വ­ഗീ­ത­ത്തെ­പ്പ­റ്റി­യു­ള്ള പ്രൗ­ഢ­മാ­യ പ­ഠ­ന­ത്തിൽ കി­ഴ­ക്കും പ­ടി­ഞ്ഞാ­റും അ­തി­ന്റെ സ­മാ­ന്ത­ര­ത­കൾ എ­ങ്ങ­നെ വെ­ളി­പ്പെ­ടു­ന്നു എ­ന്നാ­ണു് ആ­ലോ­ചി­ക്കു­ന്ന­തു്. “ഗീ­ത­മാ­യി പ­രി­ണ­മി­ക്കു­ന്ന ഭാവം” എ­ന്നു് ഭാ­വ­ഗീ­ത­ത്തെ ഒ. എൻ. വി. നിർ­വ­ചി­ക്കു­ന്നു. “ക­വി­ത­യു­ടെ ഏ­റ്റ­വും പ്രാ­ചീ­ന­വും ഇ­ന്നും ചൈ­ത­ന്യ­ത്തോ­ടെ നി­ല­നി­ല്ക്കു­ന്ന­തു­മാ­യ രൂപം” എ­ന്നു് താൻ വി­ചാ­രി­ക്കു­ന്ന ഭാ­വ­ഗീ­തം അ­ത്ത­ര­മൊ­രു പേരു് വി­ളി­ച്ചി­ല്ലെ­ങ്കിൽ­ത്ത­ന്നെ­യും പ­ണ്ട­ത്തെ ഭാ­ര­ത­ത്തി­ലും ഉ­ണ്ടാ­യി­രു­ന്നു എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ നില. അ­തി­ന്റെ സ­വി­ശേ­ഷ­ത­ക­ളിൽ പ്ര­ധാ­നം സം­ഗീ­താ­ത്മ­ക­ത­യാ­ണു്. ഉ­ദാ­ഹ­ര­ണം തേടി അ­ദ്ദേ­ഹം ച­ങ്ങ­മ്പു­ഴ­യി­ലും വൈ­ലോ­പ്പി­ള്ളി­യി­ലും ചെ­ന്നെ­ത്തു­ന്നു; അവരെ പ്ര­ചോ­ദി­പ്പി­ച്ച പാ­ശ്ചാ­ത്യ­ക­വി­ക­ളി­ലും.

കാ­വ്യ­ക­ല­യെ­പ്പ­റ്റി ആ­ശാ­നും വ­ള്ള­ത്തോ­ളും എ­ഴു­തി­യ പ്ര­ശ­സ്ത­ക­വി­ത­ക­ളു­ടെ താ­ര­ത­മ്യം ആ കാ­വ്യ­സ­ങ്ക­ല്പ­ങ്ങ­ളി­ലൂ­ടെ അ­വ­രു­ടെ ക­വി­ത­ക­ളി­ലേ­യ്ക്കു് ഒരു കി­ളി­വാ­തിൽ തു­റ­ന്നി­ടു­ന്നു.

images/Kumaran_Asan_1973_stamp_of_India.jpg
ആശാൻ

കാ­വ്യ­പ്ര­ചോ­ദ­ന­ത്തെ­പ്പ­റ്റി നി­രൂ­പ­ക­ന്മാർ പ­ല­പാ­ടു് പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇവിടെ അ­നു­ഭ­വ­ത്തി­ന്റെ ആ­ധി­കാ­രി­ക­ത­യോ­ടെ­യും പ­ഠ­ന­ത്തി­ന്റെ പിൻ­ബ­ല­ത്തോ­ടെ­യും സി­ദ്ധി­യും പ്ര­ചോ­ദ­ന­വും സാ­ധ­ന­യും സാ­മൂ­ഹ്യ­വീ­ക്ഷ­ണ­വും ഒത്തു ചേ­രു­ന്ന­തെ­ങ്ങ­നെ എ­ന്നു് ഒ. എൻ. വി. വി­ശ­ക­ല­നം ചെ­യ്യു­ന്നു­ണ്ടു്. ബം­ഗാ­ളി­ലെ നാ­ടോ­ടി­ക­ളാ­യ ബാ­വുൽ­ഗാ­യ­ക­രെ­പ്പ­റ്റി­യു­ള്ള വർ­ണ്ണ­ന ആ നാ­ടൻ­ഗാ­ന­സാ­ഹി­തീ­പാ­ര­മ്പ­ര്യ­ത്തി­ന്റെ സു­ഖാ­നു­ഭ­വം മ­ല­യാ­ള­ത്തി­ലേ­യ്ക്കു പ­റി­ച്ചു ന­ടു­ന്നു.

നി­രീ­ക്ഷ­ണ­ത്തി­ലെ വ്യ­ത്യ­സ്ത­ത, കാ­ല്പ­നി­ക­ചാ­രു­ത മു­റ്റി­യ ഭാ­ഷ­യിൽ അ­ട­യാ­ള­പ്പെ­ടു­ത്തു­ന്നു എ­ന്നൊ­രു കാ­ര്യം ഈ പു­സ്ത­ക­ത്തെ­പ്പ­റ്റി വി­ശേ­ഷാൽ എ­ടു­ത്തു പറയണം. സാ­ഹി­ത്യ­നി­രൂ­പ­ണ­ത്തെ സാ­മൂ­ഹ്യ­ച­രി­ത്ര­വു­മാ­യി ക­ണ്ണി­ചേർ­ക്കു­ന്ന ഈ വാ­ക്യം നോ­ക്കു: “സ്വ­പ്ന­ങ്ങ­ളിൽ മ­യ­ങ്ങി നി­ല്ക്കു­ന്ന ഒരു ക­ന്യ­ക­യെ­പ്പോ­ലെ­യു­ള്ള ഗ്രാ­മ­ത്തി­ന്റെ ചി­ത്രം ച­ങ്ങ­മ്പു­ഴ വ­ര­ച്ച­തു് എല്ലാ മ­ന­സ്സു­ക­ളി­ലും ചെ­ന്നു പ­തി­ഞ്ഞു—ആ­യി­ട­യ്ക്കു് ര­വി­വർ­മ്മ ചി­ത്ര­ങ്ങൾ ന­മ്മു­ടെ വീ­ട്ടു­ചു­മ­രു­ക­ളെ അ­ല­ങ്ക­രി­ച്ച­തു­പോ­ലെ.” (ആമുഖം)

വി­ഷാ­ദാ­മ­ഗ്ന­നാ­യ കവിയെ വർ­ണ്ണി­ക്കു­വാൻ ഉ­പ­യോ­ഗി­ച്ചി­രി­ക്കു­ന്ന ഈ ഉപമയോ: “ഒരു താ­മ­ര­യി­ല­കൊ­ണ്ടു് തന്റെ ഇണ മ­റ­യ്ക്ക­പ്പെ­ട്ടാൽ കൂടി വി­ര­ഹാ­തു­ര­മാ­യി ഉ­റ­ക്കെ വി­ല­പി­ച്ചു­പോ­കു­ന്ന ച­ക്ര­വാ­ക­ത്തെ­പ്പോ­ലെ­യാ­യി­രു­ന്നു ച­ങ്ങ­മ്പു­ഴ.” (ആമുഖം)

വൈ­ലോ­പ്പി­ള്ളി­യു­ടെ ‘പ­ട­ക്ക­ള­ത്തി­ലെ പൂ­മ്പാ­റ്റ’യെ­ക്കു­റി­ച്ചു­ള്ള നി­രീ­ക്ഷ­ണ­മാ­ണി­തു്: “ചോ­ര­കൊ­ണ്ടു് വി­രാ­മ­ചി­ഹ്ന­മി­ട്ട ഒരു ഗൃ­ഹാ­തു­ര­ത്വ­ത്തി­ന്റെ ദു­ര­ന്ത­ക­ഥ­യാ­ണ­തു്.” (ഗൃ­ഹാ­തു­ര­ത്വ­ത്തി­ന്റെ വി­ഭി­ന്ന­സ്വ­ര­ങ്ങൾ)

കേ­ര­ളീ­യർ­ക്കു് അ­ടു­ത്തു പ­രി­ച­യ­മു­ള്ള ഒ. എൻ. വി. അ­തി­പ്ര­ശ­സ്ത­നാ­യ ക­വി­യും അ­ത്യ­ന്തം ജ­ന­കീ­യ­നാ­യ ഗാ­ന­ര­ച­യി­താ­വും ആണു്. പ­ല­ത­ല­ങ്ങ­ളി­ലു­ള്ള ചൂ­ഷ­ണ­ങ്ങൾ­ക്കെ­തി­രാ­യി നടന്ന സ­മ­ര­ങ്ങ­ളിൽ പാ­വ­പ്പെ­ട്ട­വ­രു­ടെ പ­ക്ഷ­ത്തു് നി­ല­യു­റ­പ്പി­ച്ച പോ­രാ­ളി­യാ­യും പല ത­ല­മു­റ­ക­ളി­ലേ­യ്ക്കു പ­ട­രു­ന്ന ശി­ഷ്യ­സ­മൂ­ഹ­ത്തി­ന്നു് സാ­ഹി­ത്യ­ത്തി­ന്റെ അ­ക­ത്ത­ള­ത്തി­ലേ­യ്ക്കു വ­ഴി­കാ­ട്ടി­യ ഗു­രു­നാ­ഥ­നാ­യും ഒ. എൻ. വി.യെ ന­മു­ക്ക­റി­യാം. ഇ­തി­ന്റെ­യെ­ല്ലാം തി­ള­ക്ക­ത്തിൽ ന­മ്മു­ടെ സ­ജീ­വ­ശ്ര­ദ്ധ­യിൽ­നി­ന്നു് തെ­ന്നി­മാ­റു­ന്നു­വെ­ങ്കി­ലും വി­വർ­ത്ത­ക­നും (കാൾ മാർ­ക്സി­ന്റെ ക­വി­ത­കൾ) ബാ­ല­സാ­ഹി­ത്യ­കാ­ര­നും (വ­ള­പ്പൊ­ട്ടു­കൾ) ക­ഥ­യെ­ഴു­ത്തു­കാ­ര­നും (ബലി) ഒ­ക്കെ­യാ­യി രൂപം പ­ക­രു­ന്ന മ­റ്റൊ­രു ഒ. എൻ. വി.-​യുണ്ടു്. ആ വ­സ്തു­ത­യി­ലേ­യ്ക്കു് ചൂ­ണ്ടി­യാ­ണു് പ്ര­സ­ക്ത­മാ­യ ചി­ന്ത­ക­ളാൽ സ­മ്പ­ന്ന­മെ­ങ്കി­ലും ല­ളി­ത­മാ­യ ഭാ­ഷ­യാൽ അ­നു­ഗൃ­ഹീ­ത­മാ­യ ഈ നി­രൂ­പ­ണ­പു­സ്ത­കം നി­ല്ക്കു­ന്ന­തു്.

ക­വി­ത­യി­ലെ സ­മാ­ന്ത­ര­രേ­ഖ­കൾ: ഒ. എൻ. വി. കു­റു­പ്പു്, ര­ണ്ടാം­പ­തി­പ്പു്: ഗ്രീൻ­ബു­ക്സ്, തൃശൂർ: ഫെ­ബ്രു­വ­രി 2005.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: ‘Samanthararekhakalu’de Avatharika (ml: ‘സ­മാ­ന്ത­ര­രേ­ഖ­ക­ളു’ടെ അ­വ­താ­രി­ക).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, ‘Samanthararekhakalu’de Avatharika, എം. എൻ. കാ­ര­ശ്ശേ­രി, ‘സ­മാ­ന്ത­ര­രേ­ഖ­ക­ളു’ടെ അ­വ­താ­രി­ക, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 23, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Calm Water at Kingston, a painting by Jaime Prosser . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.