SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Cyril_Kutlk_National_Gallery.jpg
Monk, a painting by Cyril Kutlík (1869–1900).
വിംസീ
എം. എൻ. കാ­ര­ശ്ശേ­രി
images/VM_Balachandran.jpg
വിംസീ

വിംസീ എന്ന തൂ­ലി­കാ­നാ­മം കു­ട്ടി­ക്കാ­ലം മുതലേ ഞാൻ ക­ണ്ടു­പ­ഴ­കി­യ­താ­ണു്. അ­തി­ന്റെ വൈ­ചി­ത്ര്യ­ത്തോ­ടു് എ­നി­ക്കൊ­ട്ടും കമ്പം തോ­ന്നി­യി­രു­ന്നി­ല്ല. മൂ­പ്പ­രു് എ­ഴു­തു­ന്ന സ്പോർ­ട്സ് വി­ഷ­യ­ങ്ങ­ളി­ലും എ­നി­ക്കു താൽ­പ­ര്യം ക­മ്മി­യാ­യി­രു­ന്നു.

ബാപ്പ കോൺ­ഗ്ര­സ്സു­കാ­ര­നാ­യി­രു­ന്ന­തി­നാൽ ഞ­ങ്ങ­ളു­ടെ നാ­ട്ടിൽ വ­ന്നി­രു­ന്ന രണ്ടോ മൂ­ന്നോ മാ­തൃ­ഭൂ­മി പ­ത്ര­ങ്ങ­ളി­ലൊ­ന്നു് എന്റെ വീ­ട്ടി­ലാ­യി­രു­ന്നു. (മാ­തൃ­ഭൂ­മി അ­ന്നു് കോൺ­ഗ്ര­സ് പ­ത്ര­മാ­ണു്.) അ­തു­കൊ­ണ്ടു് ആ തൂ­ലി­കാ­നാ­മം മു­ട­ങ്ങാ­തെ കാണാൻ എ­നി­ക്കു് ഇ­ട­യാ­യി.

images/Pele.jpg
പെലെ

ച­ന്ദ്രി­ക­യു­ടെ ഒരു വാർ­ഷി­ക­പ്പ­തി­പ്പിൽ ‘പെലെ’ എ­ന്നു­പേ­രാ­യ ഫു­ട്ബോൾ ക­ളി­ക്കാ­ര­നെ­ക്കു­റി­ച്ചു് മു­ഷ്ത്താ­ഖ് എ­ഴു­തി­യ ര­സ­ക­ര­മാ­യ ലേഖനം യാ­ദൃ­ച്ഛി­ക­മാ­യി വാ­യി­ക്കാ­നി­ട­യാ­യ­തോ­ടെ­യാ­ണു് സ്പോർ­ട്സ് ലേ­ഖ­ന­ങ്ങ­ളി­ലേ­ക്കു് എന്റെ ശ്ര­ദ്ധ തി­രി­ഞ്ഞ­തു്. മു­ഹ­മ്മ­ദ­ലി യെ­പ്പ­റ്റി അ­പ്പോ­ഴും ഇ­പ്പോ­ഴു­മാ­യി വ­ന്നു­കൊ­ണ്ടി­രു­ന്ന വാർ­ത്ത­കൾ ഈ കൗ­തു­കം തെ­ഴു­പ്പി­ച്ചു.

images/Muhammad_Ali.jpg
മു­ഹ­മ്മ­ദ­ലി

എന്റെ ഗ്രാ­മ­ത്തി­ലും കോ­ളേ­ജ് പ­ഠ­ന­ത്തി­നു വേ­ണ്ടി ഞാൻ ചെ­ന്നെ­ത്തി­യ കോ­ഴി­ക്കോ­ട് ന­ഗ­ര­ത്തി­ലും വ്യാ­പ­ക­മാ­യി­രു­ന്ന ഫു­ട്ബോൾ­ഭ്രാ­ന്തു് അ­ന്ത­രീ­ക്ഷ­ത്തിൽ­നി­ന്നു് അ­ല്പ­സ്വ­ല്പ­മൊ­ക്കെ എ­നി­ക്കും പ­കർ­ന്നു­കി­ട്ടി­യി­രു­ന്നു. അ­ക്കാ­ല­ത്തു് കോ­ഴി­ക്കോ­ടി­ന്റെ ഏ­റ്റ­വും വലിയ ഹ­ര­മാ­യി­രു­ന്ന നാ­ഗ്ജി ഫു­ട്ബോൾ കാണാൻ ചി­ല­പ്പോ­ഴൊ­ക്കെ ഞാനും ചെ­ന്നു. ഒ­രു­ത­വ­ണ ഞാൻ ചെ­ന്ന­തു് പ്ര­ധാ­ന­മാ­യും ട്രോ­ഫി­വി­ത­ര­ണ­ത്തി­നെ­ത്തി­യ സി­നി­മാ­ന­ടൻ സ­ത്യ­നെ­ക്കാ­ണാ­നാ­ണു്.

അ­ങ്ങ­നെ സാ­വ­കാ­ശം ഞാൻ വിം­സീ­യു­ടെ വാ­യ­ന­ക്കാ­രിൽ ഒ­രു­ത്ത­നാ­യി­ത്തീർ­ന്നു. ആ തു­റ­ന്ന­ടി­ക്കു­ന്ന രീതി എ­നി­ക്കു വ­ള­രെ­പ്പി­ടി­ച്ചു. എന്നെ അധികം ആ­കർ­ഷി­ച്ച­തു് നി­രീ­ക്ഷ­ണ­ങ്ങ­ളോ വ­സ്തു­ത­ക­ളോ അല്ല, ആ ഭാ­ഷാ­രീ­തി­യാ­ണു്. അ­മ്പു­പോ­ലെ ചെ­ന്നു ത­റ­യ്ക്കു­ന്ന ആ ശൈ­ലി­യിൽ­നി­ന്നു ഞാൻ പലതും പ­ഠി­ച്ചു—ക­ളി­യെ­പ്പ­റ്റി­യ­ല്ല, ഭാ­ഷാ­പ്ര­യോ­ഗ­ങ്ങ­ളെ­പ്പ­റ്റി. വൈ­കാ­രി­ക­പ്ര­തി­ക­ര­ണ­ങ്ങ­ളു­ടെ­യും അ­തി­ശ­യോ­ക്തി­ക­ളു­ടെ­യും അ­തി­വാ­ദ­ങ്ങ­ളു­ടെ­യും സ്പർ­ശ­മു­ള്ള ആ ക­ളി­യെ­ഴു­ത്തു് പ­ല­പ്പോ­ഴും ഒരു പോ­രാ­ട്ട­ത്തി­ന്റെ ഹരം പ­കർ­ന്നു. ഫു­ട്ബോൾ­ക­ളി ക­ണു­ന്ന­തി­ല­ധി­കം വിം­സീ­യു­ടെ നി­രൂ­പ­ണ­ങ്ങൾ വാ­യി­ക്കു­ന്ന­തിൽ ഞാൻ ര­സി­ച്ചു. കാ­ര്യ­മാ­യി ഒ­ന്നും അ­ലോ­ചി­ക്കാ­തെ തന്നെ, നേ­രി­ട്ട­റി­ഞ്ഞു­കൂ­ടാ­ത്ത ആ മ­നു­ഷ്യ­ന്റെ പ­ക്ഷ­പാ­ത­ങ്ങ­ളിൽ ഞാൻ പ­ങ്കു­പ­റ്റി.

ഞാൻ അ­ന്വേ­ഷി­ച്ചു മ­ന­സ്സി­ലാ­ക്കി—വി­ള­യാ­ട്ടു­ശ്ശേ­രി മു­ള്ള­മ്പ­ല­ത്തു് ബാ­ല­ച­ന്ദ്രൻ (വി. എം. ബി. സി) എ­ന്ന­തി­ന്റെ ചു­രു­ക്ക­മാ­ണു് വിംസീ. കോ­ഴി­ക്കോ­ട്ട് മാ­തൃ­ഭൂ­മി­യിൽ ന്യൂ­സ് എ­ഡി­റ്റ­റാ­ണു്. നാടു് താ­മ­ര­ശ്ശേ­രി—എന്റെ അ­ടു­ത്ത നാ­ട്ടു­കാ­ര­നാ­ണു് എ­ന്ന­തിൽ ഒരു പ്ര­ത്യേ­ക സ­ന്തോ­ഷം തോ­ന്നി.

അ­ങ്ങ­നെ­യി­രി­ക്കെ, കാ­ലി­ക്ക­റ്റ് സർ­വ­ക­ലാ­ശാ­ല­യിൽ ഗ­വേ­ഷ­ണ­വി­ദ്യാർ­ത്ഥി­യാ­യി­രി­ക്കു­മ്പോൾ ഒരു വാർ­ത്ത കൊ­ടു­ക്കു­ന്ന­തി­നു­വേ­ണ്ടി ഞാൻ മാ­തൃ­ഭൂ­മി­യിൽ­ച്ചെ­ന്നു് പ­രി­ച­യ­പ്പെ­ട്ടു. അ­ന്ന­ത്തെ പെ­രു­മാ­റ്റം എ­നി­ക്കു ഹൃ­ദ്യ­മാ­യി­ത്തോ­ന്നി.

images/AP_udayabanu.jpg
എ. പി. ഉ­ദ­യ­ഭാ­നു

ഏ­റെ­ച്ചെ­ല്ലും­മു­മ്പേ മൂ­പ്പ­രു­ടെ മു­മ്പാ­കെ എ­നി­ക്കു് ഉ­ദ്യോ­ഗാർ­ത്ഥി­യാ­യി ചെ­ല്ലേ­ണ്ടി­വ­ന്നു—വി. എം. നായർ, എ. പി. ഉ­ദ­യ­ഭാ­നു, വി. എം. കൊ­റാ­ത്ത് തു­ട­ങ്ങി­യ­വർ­ക്കൊ­പ്പം ഇ­ന്റർ­വ്യൂ­ബോർ­ഡിൽ വിം­സീ­യു­മു­ണ്ടു്. ആ നേ­ര­ത്തു് മൂ­പ്പ­രു് പഴയ പ­രി­ച­യ­മോർ­ത്തെ­ടു­ത്തു് ലോ­ഹ്യം പ­റ­ഞ്ഞ­തു് വലിയ ആ­ശ്വാ­സ­മാ­യി­രു­ന്നു.

സബ് എ­ഡി­റ്റർ ട്രെ­യ്നി­യാ­യി മാ­തൃ­ഭൂ­മി­യിൽ ചേ­രു­ന്ന­തി­നു­വേ­ണ്ടി അ­ദ്ദേ­ഹ­ത്തി­ന്റെ മു­മ്പാ­കെ ഹാ­ജ­രാ­യ­പ്പോൾ വ­ള­രെ­ക്കാ­ല­മാ­യി അ­ടു­ത്തു പ­രി­ച­യ­മു­ള്ള ഒ­രാ­ളോ­ടെ­ന്ന­പോ­ലെ­യാ­ണു് എ­ന്നോ­ടു പെ­രു­മാ­റി­യ­തു്.

ചെന്ന ദിവസം തന്നെ എ­ന്നെ­യും കൂ­ട്ടി പ്രൂ­ഫ് സെ­ക്ഷ­നിൽ ചെ­ന്നു. അ­വി­ടെ­യു­ണ്ടാ­യി­രു­ന്ന മൂ­സ്സ­ത്, വേ­ണു­മാ­രാർ, അ­ഹ­മ്മ­ദ്കോ­യ, ഗോ­പാ­ലൻ­മാ­സ്റ്റർ തു­ട­ങ്ങി­യ­വർ­ക്കെ­ല്ലാം പ­രി­ച­യ­പ്പെ­ടു­ത്തി­യി­ട്ടു പ­റ­ഞ്ഞു:

“അ­പ്പു­റ­ത്തു് ഡ­സ്കി­ലി­രു­ന്നു് താ­നെ­ഴു­തു­ന്ന­തൊ­ക്കെ ഇ­വി­ടെ­യാ വരിക. ഇ­വി­ട­ത്തെ ബു­ദ്ധി­മു­ട്ടു­ക­ളൊ­ക്കെ ആദ്യം പ­ഠി­ക്കു്. ഒരു പ­തി­ന­ഞ്ചു ദിവസം ഇ­വി­ടെ­യി­രി. എന്താ, വിഷമം തോ­ന്നു­ന്നു­ണ്ടോ?”

വിനയം വി­ടാ­തെ, ശബ്ദം താ­ഴ്ത്തി ഞാൻ പ­റ­ഞ്ഞു: “ഉ­ണ്ടു്.”

“ങ്ഏ?”

“ഇ­വി­ടെ­യി­രി­ക്കാൻ ലേശം ബേ­ജാ­റു­ണ്ടു്. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു് ഇ­രു­ന്ന സ്ഥ­ല­മാ­ണി­തു്.”

‘ഹ്ഹ! ഹ! ഹാ!’ എ­ന്നു് ന്യൂ­സ് എ­ഡി­റ്റർ വ­ലി­യ­വാ­യിൽ പൊ­ട്ടി­ച്ചി­രി­ച്ചു. അ­ങ്ങ­നെ­യാ­ണു് ഞ­ങ്ങ­ളു­ടെ ഔ­ദ്യോ­ഗി­ക­ബ­ന്ധം ആ­രം­ഭി­ച്ച­തു്.

എന്റെ തൂ­ലി­കാ­നാ­മ­ത്തെ മൂ­പ്പർ വ­ക­വ­ച്ചി­ല്ല. “എടോ മു­ഹ്യു­ദ്ദീൻ” എ­ന്നാ­ണു് സ്ഥി­ര­മാ­യി വി­ളി­ക്കു­ക. അതിലെ വാ­ത്സ­ല്യ­വും സ്വാ­ത­ന്ത്ര്യ­വും എ­നി­ക്കു വ­ല്ലാ­ത്ത ര­ക്ഷാ­ബോ­ധം ത­ന്നി­രു­ന്നു.

വിം­സീ­യോ­ളം ‘വർ­ക്ക­ഹോ­ളി­ക്’ ആയ ആ­ളു­ക­ളെ അ­പൂർ­വ്വ­മാ­യേ ഞാൻ ക­ണ്ടി­ട്ടു­ള്ളൂ. രാ­വി­ലെ ഒ­മ്പ­ത­ര­യ്ക്കു് ആ­പ്പീ­സി­ലെ­ത്തി­യാൽ രാ­ത്രി ഒ­മ്പ­ത­ര­യ്ക്കാ­ണു് തി­രി­ച്ചു­പോ­വു­ന്ന­തു്. പോ­കു­മ്പോൾ ഞ­ങ്ങ­ളെ ഏ­ല്പി­ക്കും—എ­ന്താ­വ­ശ്യ­മു­ണ്ടെ­ങ്കി­ലും എ­പ്പോ­ഴാ­ണെ­ങ്കി­ലും വി­ളി­ക്ക­ണം.

ഞ­ങ്ങ­ളാ­ണെ­ങ്കിൽ അ­ത്യാ­വ­ശ്യ­ത്തി­നും ആ­വ­ശ്യ­ത്തി­നും ചി­ല­പ്പോൾ അ­നാ­വ­ശ്യ­ത്തി­നും ആ ഉ­റ­ക്കം ശ­ല്യ­പ്പെ­ടു­ത്തു­ക­യും ചെ­യ്തി­രു­ന്നു. നി­ര­ന്ത­രം ക­റ­ക്കി­യി­രു­ന്ന ആ ഫോൺ­ന­മ്പർ ഇ­പ്പോ­ഴും എ­നി­ക്കോർ­മ്മ­യു­ണ്ടു്—4181. ഏതു ന­ട്ട­പ്പാ­തി­ര­യ്ക്കു വി­ളി­ച്ചാ­ലും വി­ളി­ച്ച­തി­ന്റെ പേരിൽ ഒ­രി­ക്ക­ലെ­ങ്കി­ലും ദേ­ഷ്യ­പ്പെ­ട്ട­താ­യി എ­നി­ക്കോർ­മ്മ­യി­ല്ല.

ഇ­തു­കേ­ട്ടാൽ നി­ങ്ങൾ­ക്കു തോ­ന്നും, തീരെ കോ­പി­ക്കാ­ത്ത ആ­ളാ­ണെ­ന്നു്. സംഗതി അ­ങ്ങ­നെ­യ­ല്ല. മൂ­ക്ക­ത്താ­ണു് ശു­ണ്ഠി. ക്ഷോ­ഭം വ­ന്നാൽ ആ­രാ­ണെ­ന്നും എ­ന്താ­ണെ­ന്നും നോ­ട്ട­മി­ല്ല. ശ­രി­ക്കും ഇ­ള­കി­യാ­ടും. തൊ­ട്ട­പ്പു­റ­ത്തു് ബീഡി വ­ലി­ച്ചു­കൊ­ണ്ടു് അ­ക്ഷോ­ഭ്യ­നാ­യി ഇ­രു­ന്നു ജോ­ലി­ചെ­യ്യു­ന്ന കൊ­റാ­ത്തി­ന്റെ മു­ഖ­ത്തു് അ­ന്നേ­ര­ത്തു് ഇ­ളം­ചി­രി പ­ര­ക്കും; ‘തി­രു­മേ­നി’ എ­ന്നു് ഞങ്ങൾ വി­ളി­ച്ചി­രു­ന്ന ത്രി­വി­ക്ര­മൻ അ­പ്പോൾ ആ ക്ഷോ­ഭ­ത്തെ ക­ളി­യാ­ക്കി എ­ന്തെ­ങ്കി­ലും ഒരു തമാശ സ്വ­കാ­ര്യ­മാ­യി പറയും; ശ്രീ­കു­മാ­ര­മേ­നോൻ ഒരു നു­ള്ളു മൂ­ക്കു­പ്പൊ­ടി­കൂ­ടി ബ­ദ്ധ­പ്പെ­ട്ടു് മൂ­ക്കി­ലേ­ക്കു ത­ള്ളി­ക്ക­യ­റ്റി നി­റം­കെ­ട്ടു­പോ­യ ഉ­റു­മാ­ലു­കൊ­ണ്ടു് മൂ­ക്കു തു­ട­യ്ക്കും. പക്ഷേ, വിം­സീ­ക്കു് പി­ണ­ക്ക­മി­ല്ല. അ­ടു­ത്ത നി­മി­ഷം ദേ­ഷ്യം മ­റ­ന്നു് തെ­ളി­യും. അതു് കാ­ണു­മ്പോ­ഴാ­ണു് കു­ഞ്ഞ­ബ്ദു­ല്ല­സാ­യ്വും കൃ­ഷ്ണ­ദാ­സും ഗോപി പ­ഴ­യ­ന്നൂ­രും ഇ­ളം­ചി­രി പാ­സാ­ക്കു­ന്ന­തു്. പി­ഷാ­ര­ടി­ക്കു് രണ്ടു ഭാ­വ­ത്തി­നു­നേ­രെ­യും ഒ­ച്ച­യി­ല്ലാ­ത്ത ആ വി­ടർ­ന്ന ചി­രി­ത­ന്നെ.

ഇ­തൊ­ക്കെ ഏ­തെ­ങ്കി­ലും വാർ­ത്ത വൈ­കി­യ­തി­നാ­ണു്. അ­ല്ലെ­ങ്കിൽ ഫോ­ട്ടോ വൈ­കി­യ­തി­നു്. അ­തു­മ­ല്ലെ­ങ്കിൽ വല്ല വാർ­ത്ത­യും കി­ട്ടാ­തെ പോ­യ­തി­നു്. അ­ല്ലാ­തെ വ്യ­ക്തി­പ­ര­മാ­യ ഒരു കാ­ര്യ­ത്തി­നു­മ­ല്ല. തൊ­ഴി­ലി­നോ­ടു്, പ­ത്ര­പ്ര­വർ­ത്ത­ന­ത്തോ­ടു്, മാ­തൃ­ഭൂ­മി­യോ­ടു­ള്ള ആ­ത്മാർ­ത്ഥ­ത ഭ­യ­ങ്ക­ര­മാ­യി­രു­ന്നു. ‘ഭ­യ­ങ്ക­രം’ എന്നു ഞാൻ ക­ല്പി­ച്ചു­കൂ­ട്ടി പ­റ­ഞ്ഞ­താ­ണു്. ആ ആ­ത്മാർ­ത്ഥ­ത ചില നേ­ര­ങ്ങ­ളിൽ ഞ­ങ്ങൾ­ക്കു മാ­ത്ര­മ­ല്ല, അ­ദ്ദേ­ഹ­ത്തി­നു ത­ന്നെ­യും താ­ങ്ങാ­വു­ന്ന­തിൽ അ­ധി­ക­മാ­യി­രു­ന്നു.

images/P_T_Usha.jpg
പി. ടി. ഉഷ

മാ­തൃ­ഭൂ­മി­യെ­ക്കാൾ വ­ലു­താ­യി ആ ജീ­വി­ത­ത്തിൽ എ­ന്തെ­ങ്കി­ലു­മൊ­ന്നു­ണ്ടാ­യി­രു­ന്ന­തു് സ്പോർ­ട്സ് മാ­ത്ര­മാ­ണു്. അ­ന്നു് ടി. വി.-​യില്ല. റേ­ഡി­യോ, ഇം­ഗ്ലീ­ഷ് പ­ത്ര­ങ്ങ­ളി­ലെ സ്പോർ­ട്സ് പേ­ജു­കൾ, ഇം­ഗ്ലീ­ഷി­ലു­ള്ള സ്പോർ­ട്സ് പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങൾ—എ­ല്ലാം ക­ണി­ശ­മാ­യി പി­ന്തു­ട­രും. ക­ളി­ക­ളെ­യും ക­ളി­ക്കാ­രെ­യും സം­ബ­ന്ധി­ച്ചു് എല്ലാ വി­ശ­ദാം­ശ­ങ്ങ­ളും മു­ഖ­സ്ഥ­മാ­ണു്. നല്ല ഓർ­മ്മ­ശ­ക്തി. വിംസീ വ­ല്ല­തും ക­ളി­ച്ചി­രു­ന്നു­വോ? എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. കളി കാണാൻ കോ­ഴി­ക്കോ­ട്ടെ മാ­നാ­ഞ്ചി­റ­യി­ലോ സ്റ്റേ­ഡി­യം ഗ്രൗ­ണ്ടി­ലോ പോലും പോകാൻ അ­ദ്ദേ­ഹ­ത്തി­നു് അ­ത്ര­യ­ധി­കം നേരം കി­ട്ടി­യി­രു­ന്നി­ല്ല. എ­ന്നി­ട്ടും ന്യൂ­സ് എ­ഡി­റ്റ­റു­ടെ ആ ചെറിയ മു­റി­യി­ലി­രു­ന്നു്, സ­ന്ദർ­ശ­ക­രു­ടെ­യും ടെ­ലി­ഫോൺ­വി­ളി­ക­ളു­ടെ­യും ആ ബ­ഹ­ള­ത്തി­നു ന­ടു­വി­ലി­രു­ന്നു്, സബ് എ­ഡി­റ്റർ­മാ­രെ­യും റി­പ്പോർ­ട്ടർ­മാ­രെ­യും നി­യ­ന്ത്രി­ക്കു­ന്ന ആ കോ­ലാ­ഹ­ല­ത്തി­ന്റെ ഇ­ട­യി­ലി­രു­ന്നു്, ഇ­ട­ത്തേ കൈയിൽ എ­രി­യു­ന്ന സി­ഗ­ര­റ്റും വ­ല­ത്തേ കൈയിൽ തു­റ­ന്നു­പി­ടി­ച്ച പേ­ന­യു­മാ­യി അ­ദ്ദേ­ഹം ലോ­ക­ത്തി­ന്റെ എല്ലാ ഭാ­ഗ­ത്തു­മു­ള്ള ക­ളി­കൾ­ക്കു കാ­തോർ­ത്തു. ക­ളി­ക്ക­ള­ത്തി­ലേ­ക്കു വന്നു കൊ­ണ്ടി­രു­ന്ന പി. ടി. ഉഷ യ­ട­ക്ക­മു­ള്ള എ­ത്ര­യോ കാ­യി­ക­പ്ര­തി­ഭ­ക­ളെ­യും ക­ളി­യെ­ഴു­ത്തി­ലേ­ക്കു വ­ന്നു­കൊ­ണ്ടി­രു­ന്ന വി. രാ­ജ­ഗോ­പാൽ അ­ട­ക്ക­മു­ള്ള എ­ത്ര­യോ യു­വാ­ക്ക­ളെ­യും പ്രോ­ത്സാ­ഹി­പ്പി­ച്ചു. അ­വ­രു­ടെ യോ­ഗ്യ­ത­ക­ളെ ഉ­ദാ­ര­മാ­യി വാ­ഴ്ത്തി; അ­യോ­ഗ്യ­ത­ക­ളെ ക­ഠി­ന­മാ­യി ആ­ക്ഷേ­പി­ച്ചു. സ്പോർ­ട്സ് സം­ഘാ­ട­കർ­ക്കും താ­ര­ങ്ങൾ­ക്കും ത­ങ്ങ­ളെ ര­ക്ഷി­ക്കാ­നും ശി­ക്ഷി­ക്കാ­നും മ­തി­യാ­യ ഒരാൾ ക­ളി­ക്ക­ള­ത്തി­നു പു­റ­ത്തു് നോ­ക്കി­യി­രു­പ്പു­ണ്ടു് എ­ന്നൊ­രു വേട്ട ഉ­ണ്ടാ­യി­രു­ന്നു. മ­ല­യാ­ള­പ­ത്ര­ങ്ങ­ളി­ലെ വാർ­ത്ത­കൾ­ക്കി­ട­യിൽ സ്പോർ­ട്സി­നു് ഇന്നു കി­ട്ടി­ക്കാ­ണു­ന്ന പ്രാ­ധാ­ന്യം ക­ട­പ്പെ­ട്ടി­രി­ക്കു­ന്ന­തു് വിം­സീ­യോ­ടാ­ണു്. 1950-കളിൽ മാ­തൃ­ഭൂ­മി വാ­രാ­ന്ത­പ്പ­തി­പ്പിൽ, അ­ദ്ദേ­ഹം ആ­രം­ഭി­ച്ച കോ­ള­ത്തി­ലാ­ണു് അ­തി­ന്റെ തു­ട­ക്കം. ആ കോ­ള­ത്തി­നു­വേ­ണ്ടി­യാ­ണു് വി. എം. ബി. സി. ‘വിംസീ’ ആയി രൂ­പാ­ന്ത­ര­പ്പെ­ട്ട­തു്.

മ­ല­യാ­ള­ത്തിൽ കൃ­ത്യ­മാ­യ ‘സ്പോർ­ട്സ്വി­മർ­ശ­നം’ തു­ട­ങ്ങി­വെ­ച്ച­തു് വിം­സീ­യാ­ണു്. റി­പ്പോർ­ട്ടിം­ഗി­നും ഫീ­ച്ച­റിം­ഗി­നും അ­പ്പു­റം സ്വ­ന്തം നി­രീ­ക്ഷ­ണ­ങ്ങ­ളും നിർ­ദ്ദേ­ശ­ങ്ങ­ളും ആ­ലോ­ച­ന­ക­ളും ഇ­ട­ക­ലർ­ത്തി, കാ­യി­ക­ക­ലാ­രം­ഗ­ത്തി­ന്റെ മു­ന്നും പി­ന്നും സ­മ­ഗ്ര­മാ­യി നോ­ക്കി­ക്കാ­ണു­ന്ന വി­ല­യി­രു­ത്ത­ലു­ക­ളാ­യി, ആ ‘വി­മർ­ശ­നം’ പി­റ­വി­കൊ­ണ്ടു. എന്തു ന­ട­ന്നു­വെ­ന്നു പ­റ­യു­ന്ന­തി­നൊ­പ്പം എന്തു ന­ട­ക്ക­ണ­മാ­യി­രു­ന്നു­വെ­ന്നും എ­ന്തു­കൊ­ണ്ടു് അതു ന­ട­ക്കാ­തെ­പോ­യി­യെ­ന്നും ഇ­നി­യും എ­ന്തു­ചെ­യ്യാ­നു­ണ്ടേ­ന്നു­മൊ­ക്കെ ആ എ­ഴു­ത്തി­ലു­ണ്ട­യി­രു­ന്നു—സ്പോർ­ട്സ് രം­ഗ­ത്തെ­പ്പ­റ്റി വാ­യ­ന­ക്കാർ­ക്കു് ഒരു കാ­ഴ്ച­പ്പാ­ടു് ന­ല്കു­ന്ന­തിൽ ഈ ക­ളി­യെ­ഴു­ത്തു­കാ­രൻ ഒ­ന്നാ­മ­നാ­യി.

ഞാൻ ജോ­ലി­ക്കു­ചേർ­ന്ന 1976 കാ­ല­ത്തു് മാ­തൃ­ഭൂ­മി 2-ാം പേ­ജി­ലാ­ണു് സ്പോർ­ട്സ് വാർ­ത്ത­കൾ കൊ­ടു­ത്തി­രു­ന്ന­തു്. പ്രാ­ധാ­ന്യ­മു­ണ്ടെ­ന്നു തോ­ന്നു­ന്ന ചി­ല­തു് ഒ­ന്നാം­പേ­ജിൽ ചേർ­ക്കാൻ വിംസീ ‘ധൈ­ര്യ­പ്പെ­ട്ടു’—പ്ര­ത്യേ­കി­ച്ചു് പെ­ലെ­യു­ടെ­യും മു­ഹ­മ്മ­ദ­ലി­യു­ടെ­യും വാർ­ത്ത­ക­ളും ചി­ത്ര­ങ്ങ­ളും. അ­ന്നു് സ്പോർ­ട്സു­കാ­രു­ടെ ‘സ്വ­ന്തം­പ­ത്രം’ മാ­തൃ­ഭൂ­മി­യാ­ണു്.

ഒ­രു­ദി­വ­സം ഞാൻ ചെ­ന്നു­ക­യ­റി­യ­പാ­ടെ മു­റി­യി­ലേ­ക്കു വി­ളി­ച്ചു: ‘മൊ­ഹി­യു­ദ്ദീൻ, താ­ന­റി­ഞ്ഞി­ല്ലേ ന­മ്മ­ളെ മു­ഹ­മ്മ­ദ­ലി പി­ന്നെ­യും ചാ­മ്പ്യ­നാ­യി. എ­ങ്ങ­നെ­യാ ഇ­തൊ­ന്നു് സെ­ലി­ബ്രേ­റ്റ് ചെ­യ്യ്വാ?”

ആ സാ­ഹ­ച­ര്യ­ത്തി­ന്റെ സ്വാ­ത­ന്ത്ര്യ­മു­പ­യോ­ഗി­ച്ചു് ന്യൂ­സ് റൂ­മി­ലു­ള്ള­വർ കേൾ­ക്കെ ഞാൻ ആ ബ­ഹ­ള­ത്തെ ഒന്നു പ­രി­ഹ­സി­ച്ചു:

“സർ, മു­ഹ­മ്മ­ദ­ലി ക്ളേ ജ­യി­ച്ച­ത­ല്ലേ—ന­മു­ക്കു് മെയിൻ സ്റ്റോ­റി ആ­ക്കി­ക്ക­ള­യാം!”

ക­ണ്ണ­ട­യു­ടെ ക­ട്ടി­ച്ചി­ല്ലി­ലൂ­ടെ എന്നെ രൂ­ക്ഷ­മാ­യി നോ­ക്കി­ക്കൊ­ണ്ടു് മൂ­പ്പർ ‘പോടാ’എ­ന്നു് ആ­ട്ടി­യ­തു് മ­റ്റു­ള്ള­വ­രു­ടെ പൊ­ട്ടി­ച്ചി­രി­യിൽ മു­ങ്ങി­പ്പോ­യി. പി­റ്റേ­ന്ന­ത്തെ പ­ത്ര­ത്തിൽ ആ വാർ­ത്ത ഒ­ന്നാം­പേ­ജിൽ എ­ട്ടു­കോ­ളം ടോപ് ബ്രേ­യ്ക്ക് അപ്പ് ആ­യി­രു­ന്നു!

അ­ച്ഛ­ന്റെ സ്ഥ­ലം­മാ­റ്റ­ത്തി­ന്റെ ഭാ­ഗ­മാ­യി കു­ട്ടി­ക്കാ­ല­ത്തു് ബാ­ല­ച­ന്ദ്രൻ ത­മി­ഴ്‌­നാ­ട്ടിൽ ക­ഴി­ഞ്ഞു­കൂ­ടി­യി­ട്ടു­ണ്ടു്. ത­മി­ഴ്ഭാ­ഷ­യോ­ടും സം­സ്കാ­ര­ത്തോ­ടും അ­ദ്ദേ­ഹ­ത്തി­നു­ള്ള സ്നേ­ഹ­ത്തി­നു കാരണം അ­താ­ണു്. ഇം­ഗ്ലീ­ഷ് മെ­ച്ച­പ്പെ­ടാ­നും അതു വ­ഴി­യൊ­രു­ക്കി. മൂ­പ്പർ ഇം­ഗ്ലീ­ഷി­ലും മ­ല­യാ­ള­ത്തി­ലും ഒ­രു­പോ­ലെ എ­ഴു­തും—ഒരു ബി­രു­ദ­ത്തി­ന്റെ പിൻ­ബ­ലം­പോ­ലും ഇ­ല്ലാ­തെ.

ഗ­ദ്യ­ത്തി­ന്റെ ലാ­ളി­ത്യ­ത്തിൽ ആ മ­നു­ഷ്യ­നു­ണ്ടാ­യി­രു­ന്ന നിഷ്ഠ എ­ടു­ത്തു പറയണം. എ­തു­ത­രം വാ­യ­ന­ക്കാ­ര­നെ­യും ആ­കർ­ഷി­ക്കാൻ പാ­ക­ത്തിൽ നേർ­ക്കു­നേ­രെ, സ­ത്യ­സ­ന്ധ­മാ­യി അ­ദ്ദേ­ഹം ഭാഷയെ ആ­വാ­ഹി­ച്ചു. ആ ‘വാൽ­ക്ക­ഷ്ണം’ വൈ­രു­ദ്ധ്യ­ങ്ങ­ളിൽ­നി­ന്നു് എ­പ്പോ­ഴും ഒ­രി­ളം­ചി­രി ക­ണ്ടെ­ടു­ത്തു. തന്റെ ഇ­ഷ്ട­ക്കാ­ര­നാ­യി­രു­ന്ന കെ. പി. മോ­ഹ­ന­ന്റെ എ­ഴു­ത്തി­ലെ ‘സം­സ്കൃ­ത’ത്തെ ഇ­ട­യ്ക്കു ക­ളി­യാ­ക്കു­ന്ന­തു കേ­ട്ടി­ട്ടു­ണ്ടു്.

ഞങ്ങൾ ത­മ്മി­ലു­ള്ള അ­ടു­പ്പ­ത്തി­ന്റെ ഒരിഴ ഭാ­ഷ­യി­ലാ­ണു്. എന്റെ എ­ഴു­ത്തു­രീ­തി­യെ­പ്പ­റ്റി മൂ­പ്പർ­ക്കു് ലേശം മ­തി­പ്പാ­യി­രു­ന്നു. കാ­ര്യ­മാ­യ പ­ല­തി­ന്റെ­യും പ­രി­ഭാ­ഷ എന്നെ ഏ­ല്പി­ച്ചു. മൂ­പ്പ­രു­ടെ ലേ­ഖ­ന­ങ്ങൾ ഞാൻ നോ­ക്കി­യി­ട്ടേ ക­മ്പോ­സിം­ഗി­നു പോ­കാ­വൂ എ­ന്നു് നി­ഷ്കർ­ഷി­ച്ചി­രു­ന്നു. സബ് എ­ഡി­റ്റർ ട്രെ­യ്നി എന്ന നി­ല­യിൽ ന്യൂ­സ്റൂ­മിൽ ജൂ­നി­യർ­മോ­സ്റ്റാ­യ എ­നി­ക്കു് ഇതു് ചെ­റി­യൊ­രു കു­ളൂ­സ് ആ­യെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ.

പ്ര­ധാ­ന­പ്പെ­ട്ട സ്പോർ­ട്സ് താ­ര­ങ്ങ­ളു­ടെ­യും സ്പോർ­ട്സ് സം­ഭ­വ­ങ്ങ­ളു­ടേ­യും ഫോ­ട്ടോ­കൾ കൊ­ണ്ടു് വിം­സീ­യു­ടെ മേ­ശ­വ­ലി­പ്പു­കൾ എ­പ്പോ­ഴും നി­റ­ഞ്ഞി­രി­ക്കും. ആ ശേ­ഖ­ര­ത്തെ­പ്പ­റ്റി ആ­ലോ­ചി­ച്ചു ചെ­ല്ലു­മ്പോൾ വ്യ­സ­നം തോ­ന്നു­ന്ന ഒ­ര­നു­ഭ­വം ഓർ­മ്മ­യാ­വു­ന്നു.

പെലെ കൊൽ­ക്ക­ത്ത­യിൽ ക­ളി­ക്കാൻ വ­രു­ന്നു­വെ­ന്ന വാർ­ത്ത എ­ത്തി­യ­തോ­ടെ ആൾ ഉ­ഷാ­റാ­യി. വാർ­ത്ത മാ­തൃ­ഭൂ­മി ആ­ഘോ­ഷി­ച്ചു. സ്വാ­ഭാ­വി­കം. ധാ­രാ­ളം ഫോ­ട്ടോ­കൾ മേ­ശ­പ്പു­റ­ത്തു നി­ര­ന്നു. ചാ­ച്ചും ച­രി­ച്ചും നോ­ക്കി ഓ­രോ­ന്നി­ന്റെ­യും ചന്തം ഉ­റ­പ്പു­വ­രു­ത്തി. ക­ളി­ന­ട­ക്കു­ന്ന ദിവസം കാ­ച്ചാൻ വേ­ണ്ടി ചില ഫോ­ട്ടോ­കൾ വിംസീ പ്ര­ത്യേ­കം മാ­റ്റി­വ­ച്ചു. ദൗർ­ഭാ­ഗ്യ­വ­ശാൽ അ­ന്നു് മൂ­പ്പ­രു­ടെ അമ്മ മ­രി­ച്ചു. പ­ണി­ത്തി­ര­ക്കു കാരണം എ­നി­ക്കു പോവാൻ പ­റ്റി­യി­ല്ല. മ­ര­ണ­വീ­ട്ടിൽ­നി­ന്നു മ­ട­ങ്ങി­യെ­ത്തി­യ വി. ര­വീ­ന്ദ്ര­നാ­ഥ് ക­ണ്ട­പാ­ടെ എ­ന്നോ­ടു പ­റ­ഞ്ഞു: “എടോ, ചിത ക­ത്തു­മ്പോൾ ന്യൂ­സ് എ­ഡി­റ്റർ എന്നെ ചേർ­ത്തു­പി­ടി­ച്ചു് ചെ­വി­യിൽ സ്വ­കാ­ര്യം പ­റ­ഞ്ഞു—എന്റെ വ­ല­തു­ഭാ­ഗ­ത്തെ ഡ്രോ­യ­റിൽ പെ­ലെ­യു­ടെ നാലു ഫോ­ട്ടോ­ക­ളു­ണ്ടു്. അതിൽ മേ­ലെ­ക്കാ­ണു­ന്ന ര­ണ്ടും നാളെ ഒ­ന്നാം പേജിൽ വരണം.”

ഞാൻ അ­മ്പ­ര­ന്നു­പോ­യി. കളിയെ ഇത്ര കാ­ര്യ­മാ­ക്കു­ന്ന ആ­ളു­ക­ളു­ണ്ടാ­വു­മോ? സ്പോർ­ട്സി­നോ­ടും പ­ത്ര­പ്ര­വർ­ത്ത­ന­ത്തോ­ടു­മൊ­ക്കെ ഇത്ര സ്ഥാ­യി മ­നു­ഷ്യർ­ക്കു­ണ്ടാ­വു­മോ?

“പെലെ വി­ട­വാ­ങ്ങു­ന്നു” എന്ന ത­ല­ക്കെ­ട്ടിൽ വിംസീ എ­ഴു­തി­യ ലേഖനം എ­ന്നെ­പ്പോ­ലെ എ­ത്ര­യോ പേർ ഓർ­ത്തു­വ­യ്ക്കു­ന്നു­ണ്ടാ­വും. പല പല റി­പ്പോർ­ട്ടു­കൾ നോ­ക്കി­യും റേ­ഡി­യോ കേ­ട്ടും ത­യ്യാ­റാ­ക്കി­യ ആ വർ­ണ്ണ­നം അ­ത്ര­യ­ധി­കം ഹൃ­ദ­യ­സ്പർ­ശി­യാ­യി­രു­ന്നു:

പെ­ലെ­യു­ടെ ക്ല­ബ്ബാ­യ കോ­സ്മോ­സും അ­ദ്ദേ­ഹ­ത്തി­ന്റെ രാ­ജ്യ­ത്തി­ന്റെ ടീം ആയ ബ്ര­സീ­ലും ത­മ്മി­ലു­ള്ള ഫു­ട്ബോൾ മ­ത്സ­ര­മാ­ണു് വി­ട­വാ­ങ്ങൽ വേ­ദി­യു­ടെ പ­ശ്ചാ­ത്ത­ല­മൊ­രു­ക്കി­യ­തു്. രണ്ടു ടീ­മി­നു­വേ­ണ്ടി­യും പെലെ പ­ല­വ­ട്ടം ക­ളി­ച്ചി­രി­ക്കു­ന്നു. സ­മ­യ­ത്തി­ന്റെ ആ­ദ്യ­പാ­തി­യിൽ പെലെ കോ­സ്മോ­സി­നു­വേ­ണ്ടി ക­ളി­ച്ചു. അ­തു­ക­ഴി­ഞ്ഞു് അ­ദ്ദേ­ഹം ഗ്രൗ­ണ്ടി­നു­ചു­റ്റും ഓടി. ഓ­ട്ട­ത്തി­ന്റെ അ­വ­സാ­ന­ത്തിൽ ജ­ഴ്സി­യ­ഴി­ച്ചു് ക­ണ്ണീ­രു തു­ട­ച്ചു. ക­ണ്ണീ­രിൽ­ക്കു­തിർ­ന്ന ആ ജഴ്സി കളി ക­ണ്ടു­നിൽ­ക്കു­ക­യാ­യി­രു­ന്ന അ­ച്ഛ­നു സ­മ്മാ­നി­ച്ചു. അച്ഛൻ ര­ണ്ടു­കൈ­യും നീ­ട്ടി അതു് ഏ­റ്റു­വാ­ങ്ങി. ര­ണ്ടാം­പാ­തി­യിൽ പെലെ ബ്ര­സീ­ലി­നു വേ­ണ്ടി ക­ളി­ച്ചു. ക­ളി­ക­ഴി­ഞ്ഞു് ഗ്രൗ­ണ്ടി­നു­ചു­റ്റും ഓടി. ഓ­ട്ട­ത്തി­ന്റെ അ­വ­സാ­ന­ത്തിൽ ജ­ഴ്സി­യ­ഴി­ച്ചു് ക­ണ്ണീ­രു തു­ട­ച്ചു. ക­ണ്ണീ­രിൽ­ക്കു­തിർ­ന്ന ആ ജഴ്സി ക­ളി­ക­ണ്ടു­നി­ല്ക്കു­ക­യാ­യി­രു­ന്ന ആ­ദ്യ­ത്തെ കോ­ച്ച് വി­സ­ന്റാ ഫി­യോ­ല­യ്ക്കു സ­മ്മാ­നി­ച്ചു. കോ­ച്ച് ര­ണ്ടു­കൈ­യും നീ­ട്ടി അതു് ഏ­റ്റു­വാ­ങ്ങി. ഇ­രു­പ­ക്ഷ­ത്തും ക­ളി­ച്ചെ­ങ്കി­ലും ഒരു ഗോൾ­പോ­ലും അ­ടി­ക്കാൻ പെ­ലെ­യ്ക്കാ­യി­ല്ല. കളി ഡ്രോ ആയി. പി­ന്നീ­ടു് റി­ട്ട­യർ­മെ­ന്റ് പ്ര­ഖ്യാ­പി­ക്കാൻ­വേ­ണ്ടി മൈ­താ­ന­മ­ദ്ധ്യ­ത്തി­ലേ­ക്കു് പെലെ ന­ട­ന്നെ­ത്തി. അ­ന്നേ­ര­ത്തു് സ്റ്റേ­ഡി­യ­ത്തിൽ തി­ങ്ങി­നി­റ­ഞ്ഞ ആ­യി­ര­ക്ക­ണ­ക്കി­നു് ആ­രാ­ധ­കർ വി­കാ­ര­വി­ക്ഷോ­ഭ­ത്തി­ന്റെ­യും വി­ലാ­പ­ത്തി­ന്റെ­യും ആ­ര­വ­ങ്ങ­ളാൽ പൊ­ട്ടി­ത്ത­രി­ച്ചു. അവിടെ കാ­ണി­ക­ളാ­യി വ­ന്നെ­ത്തി­യ അനേകം പ്ര­മു­ഖ­വ്യ­ക്തി­ക­ളിൽ ഒ­രാ­ളാ­യ മു­ഹ­മ്മ­ദ­ലി ക്ളേ പെ­ലെ­യെ ത­ന്നോ­ടു ചേർ­ത്തു­പി­ടി­ച്ചു­കൊ­ണ്ടു്, വ്യ­സ­ന­മൂ­റി­യ തന്റെ വലിയ ക­ണ്ണു­കൾ ആർ­ദ്ര­മാ­വു­ന്ന­തു് വേ­ണ്ട­മാ­തി­രി തി­രി­ച്ച­റി­യാ­തെ, വി­കാ­ര­ഭാ­ര­ത്താൽ ഇ­ട­റി­പ്പോ­യ ശബ്ദം ക­ന­പ്പി­ക്കാൻ പാ­ടു­പെ­ട്ടു­കൊ­ണ്ടു്, കാ­ണി­ക­ളെ നോ­ക്കി­പ്പ­റ­ഞ്ഞു: “വി ആർ ദി ഗ്രെ­യ്റ്റ­സ്റ്റ്!”

ഇ­രു­പ­ത്താ­റു­കൊ­ല്ലം­മു­മ്പു് ആ ലേഖനം വാ­യി­ച്ച­തി­ന്റെ ഓർ­മ്മ­യിൽ­നി­ന്നാ­ണു് ഞാൻ ഉ­ദ്ധ­രി­ച്ച­തു്. വ്യ­ക്തി­മ­ഹ­ത്വ­വും അനവധി സി­ദ്ധി­ക­ളും ഒ­ത്തു­ചേർ­ന്ന പെ­ലെ­യു­ടെ വി­ട­വാ­ങ്ങൽ. മ­ല­യാ­ളി­കൾ­ക്കി­ട­യിൽ ഒരു സം­ഭ­വ­മാ­ക്കി­യ­തു് വിം­സീ­യു­ടെ എ­ഴു­ത്താ­ണു്. ആ രം­ഗ­ത്തി­ന്റെ പ­കി­ട്ടും ഗ­രി­മ­യും ശോ­ക­വും വാ­ക്കു­ക­ളിൽ പ­കർ­ന്നു­കി­ട്ടി­യ­പ്പോൾ ഞാ­നോർ­ത്തു­പോ­യ­തു്, കു­ട്ടി­കൃ­ഷ്ണ­മാ­രാർ­രു് ഭാ­ര­തേ­തി­ഹാ­സ­ത്തി­ലെ ചില ഉ­ദാ­ത്ത­രം­ഗ­ങ്ങൾ ചി­ത്രീ­ക­രി­ച്ച­പ്പോ­ഴു­ണ്ടാ­യ ഗാം­ഭീ­ര്യ­മാ­ണു്.

ഈയിടെ മൂ­പ്പ­രു­ടെ ഭാര്യ മ­രി­ച്ച­ത­റി­ഞ്ഞു് ഞാൻ കാണാൻ ചെ­ന്നി­രു­ന്നു. ഓരോരോ കാ­ര്യ­ങ്ങൾ ഓർ­ത്തോർ­ത്തു പ­റ­ഞ്ഞു് ശബ്ദം തേ­ങ്ങ­ലി­ന­ടു­ത്തെ­ത്തി­യ­പ്പൊ­ഴാ­ണു് ആ മ­നു­ഷ്യ­ന്റെ ത­ര­ള­മാ­യ മ­റ്റൊ­രു­വ­ശം ഞാൻ അ­ടു­ത്തു­ക­ണ്ട­തു്.

അ­ദ്ദേ­ഹം ആ കഥ പ­റ­ഞ്ഞു:

ഒരു പു­ല­രി­യിൽ ചെറിയ പ­രി­ച­യം മാ­ത്ര­മു­ള്ള, അകന്ന ബ­ന്ധു­വാ­യ ആ പെൺ­കി­ടാ­വു് വെ­ള്ളം കോ­രു­ക­യാ­ണു്. കി­ണ­റ്റിൻ­ക­ര­യി­ലേ­ക്കു ചെ­ന്നു് ബാ­ല­ച­ന്ദ്രൻ പ­തു­ക്കെ­ച്ചോ­ദി­ച്ചു: “അ­മ്മി­ണീ, ന­മു­ക്കൊ­ന്നു് ക­ല്യാ­ണം ക­ഴി­ച്ചാ­ലോ?” നാ­ണി­ച്ചു ചു­വ­ന്നു­പോ­യ അവൾ മ­റു­പ­ടി­യൊ­ന്നും പ­റ­യാ­തെ, പ­രി­ഭ്ര­മി­ച്ചു് തൊ­ട്ടി­യും കയറും കി­ണ­റ്റിൽ­ക്ക­ള­ഞ്ഞു് അ­ക­ത്തേ­ക്കോ­ടി. പക്ഷേ, “ഒൺലി ഫോർ ദാ­റ്റ് സെ­ന്റൻ­സ്—ഷി ഹാസ് വെ­യ്റ്റ­ഡ് ഫോർ സി­ക്സ് ലോംഗ് ഇ­യേ­ഴ്സ്!”

വളരെ ലോ­ഹ്യ­മു­ള്ള ആ­ളാ­ണു് ബാ­ല­ച­ന്ദ്രൻ. സു­ഹൃ­ത്തു­ക­ളെ­യും പ­രി­ച­യ­ക്കാ­രെ­യും ക­ണ്ടാൽ വി­ടർ­ന്നു­ചി­രി­ക്കും. ഉ­ച്ച­ത്തിൽ വർ­ത്ത­മാ­നം പറയും. ക­ഠി­ന­മാ­യി ജോലി ചെ­യ്യു­ന്ന ആ­രോ­ടും വാ­ത്സ­ല്യ­മാ­ണു്. ഞ­ങ്ങ­ളു­ടെ ബാ­ച്ചിൽ അതു് അധികം കി­ട്ടി­യ­തു് “ആ­പ്പീ­സേ ശരണം” എ­ന്നു­വ­ച്ചു കു­ത്തി­യി­രു­ന്നു പ­ണി­യെ­ടു­ക്കു­ന്ന ര­വി­ക്കാ­ണു്; പി­ന്നെ എ­നി­ക്കും.

വിം­സീ­ക്കു് ഭ്ര­മ­മു­ള്ള ഒരു സാധനം പേ­ന­യാ­ണു്. മേ­ശ­വ­ലി­പ്പിൽ സ്വ­ദേ­ശി­യും വി­ദേ­ശി­യു­മാ­യി ധാ­രാ­ളം പേ­ന­യു­ണ്ടാ­വും. ക­റു­ത്ത മ­ഷി­നി­റ­ച്ച ഷീ­ഫർ­കൊ­ണ്ടു് എ­ഴു­താ­നാ­ണു് ഇഷ്ടം. ഇ­ട­യ്ക്കു് ഷീ­ഫ­റി­ന്റെ ബാൾ­പോ­യി­ന്റി­ലേ­ക്കു മാറും.

തൊ­ഴി­ലി­ന്റെ ലഹരി ഞാൻ ക­ണ്ടു­പ­ഠി­ച്ച­തു് വിം­സീ­യിൽ നി­ന്നാ­ണു്. അ­വ­ന­വ­ന്റെ എല്ലാ അം­ശം­കൊ­ണ്ടും ഒരു വി­ഷ­യ­ത്തിൽ അ­ള്ളി­പ്പി­ടി­ക്കു­ന്ന­തി­ന്റെ തീ­വ്ര­ത അ­ത്ര­യ­ധി­കം പേരിൽ ഞാൻ ക­ണ്ടി­ട്ടി­ല്ല. ‘ക­ളി­ഭ്രാ­ന്തു്’ എന്നു പ­റ­ഞ്ഞാൽ എ­നി­ക്കു മൂ­പ്പ­രാ­ണു്. ഞാൻ കണ്ട ഏ­റ്റ­വും വലിയ സ്പോർ­ട്സും വിംസീ തന്നെ.

ഈ എൺ­പ­താം വ­യ­സ്സി­ലും സാ­മൂ­ഹി­ക­രാ­ഷ്ട്രീ­യ­സം­ഭ­വ­വി­കാ­സ­ങ്ങ­ളി­ലും കാ­യി­ക­ക­ലാ­പ്ര­ശ്ന­ങ്ങ­ളി­ലും ആ­ധി­കൊ­ള്ളു­ന്ന മ­ന­സ്സാ­ണു് വിം­സീ­യു­ടേ­തു്— ഒരു നെ­രി­പ്പോ­ടു­പോ­ലെ അതു് എ­പ്പോ­ഴും എ­രി­ഞ്ഞു­കൊ­ണ്ടേ­യി­രി­ക്കു­ന്നു.

പ­ത്ര­പ്ര­വർ­ത്ത­നം ചില മ­നു­ഷ്യ­രു­ടെ ജോലി (കാ­രി­യർ) യല്ല, ചില മ­നു­ഷ്യ­രു­ടെ സ്വ­ഭാ­വ (കാ­ര­ക്ടർ) മാ­ണെ­ന്ന വി­ല­പി­ടി­ച്ച ക­ണ്ടെ­ത്ത­ലി­ലേ­ക്കു് എന്നെ കൊ­ണ്ടു­ചെ­ന്നെ­ത്തി­ച്ച­തു് ര­ണ്ടു­കൊ­ല്ല­ത്തോ­ളം ഞാൻ പ­രി­ച­യി­ച്ച മാ­തൃ­ഭൂ­മി­കു­ടും­ബ­മാ­ണു്. അ­തി­നു് അവിടെ ക­ണ്ടു­കി­ട്ടി­യ ആ­ദ്യ­ത്തെ ആൾ­രൂ­പ­മാ­ണു് വിംസീ.

ക­ലാ­കൗ­മു­ദി വാരിക: 16 ജ­നു­വ­രി 2005

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Vimsi (ml: വിംസീ).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Vimsi, എം. എൻ. കാ­ര­ശ്ശേ­രി, വിംസീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 9, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Monk, a painting by Cyril Kutlík (1869–1900). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.