SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Arseny_Meshchersky_Flood_in_the_Village.jpg
Flood in the Village, a painting by Arseny Meshchersky (1834–1902).
ക­രു­ണാ­ക­രൻ

കേ­ര­ള­ത്തിൽ തൊ­ട്ടു­മു­മ്പു് ക­ഴി­ഞ്ഞ പ്ര­ള­യം ഞാൻ ക­ണ്ടി­രു­ന്നി­ല്ല, അ­തി­നും കു­റ­ച്ചു ദി­വ­സ­ങ്ങൾ­ക്കു് മു­മ്പു് മാ­ത്ര­മാ­ണു് ഞാൻ നാ­ട്ടിൽ നി­ന്നും പോ­രു­ന്ന­തു്. പി­ന്നെ മഴ വന്നു, കോ­രി­ച്ചൊ­രി­ഞ്ഞു. ആ സമയം, എന്റെ സ്കൂൾ ച­ങ്ങാ­തി, പകലും രാ­ത്രി­യും പെ­യ്യു­ന്ന മ­ഴ­യു­ടെ രണ്ടു വീ­ഡി­യോ­കൾ അ­യ­ച്ചു തന്നു. ഞങ്ങൾ പ­റ­ഞ്ഞു: മഴ, അ­തി­ന്റെ സ്വ­ന്തം ശ­ബ്ദ­ത്തി­ലാ­ണു് ക­ഴി­യു­ന്ന­തു്. ആ ശ­ബ്ദ­ത്തിൽ നി­ന്നാ­ണു് അതു് പു­റ­ത്തി­റ­ങ്ങു­ന്ന­തു്. പല രൂ­പ­ത്തിൽ, ആ­ദ്യാ­വ­സാ­നം ഒരു ‘പെർ­ഫോ­മ­റെ’ പോലെ.

എ­ന്നാൽ, ഇ­തി­നും മു­മ്പേ, ക­ഴി­ഞ്ഞ ജൂണിൽ, മ­ഴ­യു­ടെ ഒരു ലാ­ഞ്ഛ­ന­യു­മി­ല്ലാ­ത്ത മ­റ്റൊ­രു രാ­ജ്യ­ത്തു് പാർ­ക്കു­ന്ന ഞാൻ ഒരു നാ­ട­ക­മെ­ഴു­തി­യി­രു­ന്നു. ആ ദി­വ­സ­ങ്ങ­ളിൽ ലോ­ക­ത്തി­ലെ ഏ­റ്റ­വും ക­ഠി­ന­മാ­യ ചൂ­ടു­ള്ള ദി­ന­ങ്ങ­ളി­ലാ­യി­രു­ന്നു, കു­വൈ­ത്ത്. സൂ­ര്യ­നെ നേ­രി­ട്ടു തൊ­ടു­ന്ന പോലെ പൊ­ള്ളു­ന്ന പകൽ, ആ ഉഷ്ണം രാ­ത്രി ക­ഴി­യും വ­രെ­യും നീ­ണ്ടു. പകൽ പ­ല­പ്പോ­ഴും അ­മ്പ­തു ഡി­ഗ്രി­ക്കു് മു­ക­ളി­ലേ­ക്കു് പോയി. പക്ഷെ, ഞാൻ എ­ഴു­തി­യ നാടകം, ദു­ര­ന്തം­പോ­ലെ ക­ട­ന്നു­പോ­യ ഒരു വെ­ള്ള­പ്പൊ­ക്ക­ത്തെ­പ്പ­റ്റി­യും. പ്ര­ള­യ­ത്തി­നു­ശേ­ഷം, ഒ­ഴു­ക്കിൽ മ­രി­ക്കാ­നി­രി­ക്കു­ന്ന ഒരു തെ­ണ്ടി­യും അ­യാൾ­ക്കു് തു­ണ­യാ­യി ഇ­രി­ക്കു­ന്ന ദൈ­വ­ത്തെ­പ്പ­റ്റി­യും ആ­യി­രു­ന്നു, അതു്. നാ­ട­ക­ത്തി­നു ‘വെ­ള്ള­പ്പൊ­ക്ക­ത്തിൽ’ എ­ന്നു് പേരും ഇട്ടു. ത­ക­ഴി­യു­ടെ ക­ഥ­യു­ടെ പേരും ഓർ­ത്തു.

നാടകം, ഞാൻ എ­ഴു­ത്തു­കാ­രി­യും നാടക പ്ര­വർ­ത്ത­ക­യു­മാ­യ സു­ഹൃ­ത്ത്, യ­മ­യ്ക്കു് വാ­യി­ക്കാൻ അ­യ­ച്ചു കൊ­ടു­ത്തു. മ­കൾ­ക്കും അ­യ­ച്ചു കൊ­ടു­ത്തു. ആ സമയം എ­ഴു­തി­യ ഒരു ക­വി­ത­യി­ലും ഒരു ക­ഥ­യി­ലും ഇതാ ഇ­പ്പോൾ ഈ നാ­ട­ക­ത്തി­ലും ‘ദൈവം’ വീ­ണ്ടും വീ­ണ്ടും വ­രു­ന്നു­വ­ല്ലോ എ­ന്നു് മകൾ കളി പ­റ­ഞ്ഞു. ആ­ഴ്ച­കൾ­ക്കു ശേഷം, ഞാൻ അ­തു­വ­രെ­യും കാ­ണാ­ത്ത ഒരു മഴ, എ­ന്നെ­യും, ഈ നാ­ട­ക­ത്തി­ലെ ക­ഥാ­പാ­ത്ര­ങ്ങൾ പോലെ, നനയാൻ തെ­ര­ഞ്ഞെ­ടു­ത്തി­രു­ന്നു. പ­ട്ടാ­മ്പി­യി­ലു­ള്ള ഞ­ങ്ങ­ളു­ടെ വീ­ടി­നു ചു­റ്റും വെ­ള്ളം പൊ­ന്തി­യി­രു­ന്നു, പ­ട്ടാ­മ്പി പാലം വെ­ള്ള­ത്തിൽ മു­ങ്ങി­യി­രു­ന്നു, ഞങ്ങൾ കു­ട്ടി­കൾ എ­ല്ലാ­വ­രും പ­ഠി­ച്ചി­രു­ന്ന സ്കൂൾ ദു­രി­താ­ശ്വാ­സ ക്യാ­മ്പ് ആയി മാ­റി­യി­രു­ന്നു. പ്ര­ള­യം വന്നു ക­ഴി­ഞ്ഞി­രു­ന്നു. തന്റെ വ­യ­സ്സാ­യ അ­മ്മ­യെ ക­സേ­ര­യിൽ ഇ­രു­ത്തി വെ­ള്ള­ത്തി­ലൂ­ടെ നീ­ങ്ങു­ന്ന രണ്ടു പേർ­ക്കു് ഒപ്പം ക­ഴു­ത്തോ­ളം വെ­ള്ള­ത്തിൽ ഇ­ന്നു് ഞാനും ഞ­ങ്ങ­ളു­ടെ വീടു് വി­ട്ടു എ­ന്നു് അതേ സ്കൂൾ സു­ഹൃ­ത്തു് ഫോണിൽ പ­റ­ഞ്ഞു. ഞ­ങ്ങ­ളു­ടെ വീ­ടി­ന­ടു­ത്തു്, തൂ­ത­യു­ടെ ക­ര­യി­ലാ­ണു് അ­യാ­ളു­ടെ വീടു്. പുഴ അ­യാ­ളു­ടെ വീ­ട്ടി­ലേ­ക്കും ചെ­ന്നു.

ഈ നാ­ട­ക­ത്തിൽ, വെ­ള്ള­ത്തി­ലേ­ക്കു് പി­ടി­വി­ട്ടു വീ­ഴു­ന്ന ദൈ­വ­വും തെ­ണ്ടി­യു­മു­ണ്ടു്. അതേ വീഴ്ച, മു­ഖ­ത്തേ­യ്ക്കു് തെ­റി­യ്ക്കു­ന്ന വെ­ള്ള­ത്തു­ള്ളി­കൾ­ക്കൊ­പ്പം, ഞാൻ ഇതേ ദി­വ­സ­ങ്ങ­ളിൽ പല തവണ കണ്ടു. എ­ഴു­ത്തി­നു് പ്ര­വ­ച­നാ­ത്മ­ക­മാ­യ എ­ന്തെ­ങ്കി­ലും റോൾ, അ­ല്ലെ­ങ്കിൽ അ­ങ്ങ­നെ­യൊ­രു പ­രി­വേ­ഷം, aura, ഉ­ണ്ടെ­ന്നു വി­ശ്വ­സി­ക്കു­ന്ന ആളല്ല ഞാൻ. എ­ഴു­ത്തും, ജീ­വി­ത­ത്തെ­പ്പോ­ലെ, ന­ശ്വ­ര­ത­യു­ടെ ക­ല­യാ­ണു് എ­ന്നും വി­ശ്വ­സി­ക്കു­ന്നു. അ­പ്പോ­ഴും, അതു് നമ്മെ യാ­ദൃ­ച്ഛി­ക­ത­കൾ­കൊ­ണ്ടു് അ­ത്ഭു­ത­പ്പെ­ടു­ത്തു­ന്നു.

ഇ­പ്പോൾ ഓർ­ക്കു­മ്പോൾ, ക­ഠി­ന­മാ­യ ഉ­ഷ്ണ­മോ, ഉ­ള്ളു് തെ­ളി­യാ­ത്ത സ­ങ്ക­ട­മോ, ഊ­ളി­യി­ട്ടു­പോ­യ സ്ഥ­ല­മാ­കാം ഈ നാടകം. അതും ഹ­താ­ശ­മാ­യി­ത്ത­ന്നെ.

ക­രു­ണാ­ക­രൻ

15/09/18

വെ­ള്ള­പ്പൊ­ക്ക­ത്തിൽ
ക­രു­ണാ­ക­രൻ

ക­ഥാ­പാ­ത്ര­ങ്ങൾ തെ­ണ്ടി ദൈവം ര­ക്ഷാ­പ്ര­വർ­ത്ത­കർ – 2 സമയം ക­ഠി­ന­മാ­യ ഒരു പ്ര­ള­യ­ക്കെ­ടു­തി­യിൽ. ഒരു വൈ­കു­ന്നേ­രം. അ­സ്ത­മ­ന­ത്തി­നു തൊ­ട്ടു മു­മ്പു്. നി­റ­ഞ്ഞു ക­വി­ഞ്ഞൊ­ഴു­കു­ന്ന വെ­ള്ളം. ഒ­ലി­ച്ചു­പോ­കു­ന്ന മൃ­ഗ­ങ്ങ­ളും മ­ര­ങ്ങ­ളും വ­സ്തു­ക്ക­ളും. വെ­ള്ള­ത്തിൽ മു­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്ന ക­ര­യി­ലെ കു­റ­ച്ചു സ്ഥലം. മ­റി­ച്ചി­ട്ട ഒരു തോ­ണി­പോ­ലെ. ആ കരയിൽ, വെ­ള്ള­പ്പൊ­ക്ക­ത്തിൽ നി­ന്നും രക്ഷ നേടാൻ ക­യ­റി­യി­രി­ക്കു­ന്ന രണ്ടു പേർ. തെ­ണ്ടി­യും ദൈ­വ­വും. ര­ണ്ടു­പേ­രും മഴയിൽ ന­ന­ഞ്ഞു കു­തിർ­ന്നി­രി­ക്കു­ന്നു. കാ­റ്റു് വീ­ശു­മ്പോൾ ര­ണ്ടു­പേ­രും വി­റ­യ്ക്കു­ന്നു­ണ്ടു്. ഇ­ട­യ്ക്കു് തെ­ണ്ടി ദൈ­വ­ത്തെ നോ­ക്കു­ന്നു­ണ്ടു്. ചി­ല­പ്പോൾ ഇ­ഷ്ട­ത്തോ­ടെ. ചി­ല­പ്പോൾ ഭ­യ­ത്തോ­ടെ. പ­ശ്ചാ­ത്ത­ല­ത്തിൽ വെ­ള്ള­മൊ­ഴു­കു­ന്ന ശബ്ദം മാ­ത്രം. എ­പ്പോ­ഴെ­ങ്കി­ലും ചില നി­ല­വി­ളി­കൾ. ചി­ല­പ്പോൾ മ­നു­ഷ്യ­രു­ടെ. ചി­ല­പ്പോൾ മൃ­ഗ­ങ്ങ­ളു­ടെ. ചി­ല­പ്പോൾ പ­ക്ഷി­ക­ളു­ടെ.

തെ­ണ്ടി:
(പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്ന­തി­ന്റെ തു­ടർ­ച്ച­പോ­ലെ) എന്റെ ദൈവമേ! ഈ വെ­ള്ള­മി­റ­ങ്ങു­ന്ന­തു­വ­രെ എന്നെ അങ്ങ് കാ­ത്തു­കൊ­ള്ള­ണേ! എ­നി­ക്ക് വേറെ ആ­രു­മി­ല്ല. എ­നി­ക്ക് വേറെ വ­ഴി­യി­ല്ല. അങ്ങ് ക­ണ്ട­ത­ല്ലേ, ഞാൻ വെ­ള്ള­ത്തിൽ ഒഴുകി പോ­വു­ക­യാ­യി­രു­ന്നു. അങ്ങ് ഇവിടെ ഉ­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് മാ­ത്രം എന്നെ കണ്ടു. എന്നെ വ­ലി­ച്ചു ക­യ­റ്റി. ചാ­വു­ന്ന­തിൽ നി­ന്നും എന്നെ ര­ക്ഷ­പ്പെ­ടു­ത്തി. അങ്ങ് ദൈവം തന്നെ! അങ്ങ് എന്നെ കാ­ത്തു­കൊ­ള്ള­ണെ…
ദൈവം:
ഞാൻ വി­ചാ­രി­ച്ചു, വേറെ എന്തോ ഒഴുകി വ­രു­ന്നു എ­ന്നു്. ആദ്യം വി­ചാ­രി­ച്ചു പു­ലി­യാ­ണു് എ­ന്നു്. ഞാൻ ശ­രി­ക്കും പേ­ടി­ച്ചു. പുലി എന്നെ ക­ണ്ടാ­ലോ, പുലി എന്നെ പി­ടി­ച്ചാ­ലോ. (തെ­ണ്ടി­യെ നോ­ക്കി പു­ഞ്ചി­രി­ച്ചു­കൊ­ണ്ടു്) നീ ഭ­യ­പ്പെ­ടെ­ണ്ട. ഏ­താ­യാ­ലും നീ ഇ­പ്പോൾ ഒ­ലി­ച്ച് പോ­കി­ല്ല. ഞാൻ ഇ­വി­ടെ­ത്ത­ന്നെ നി­ന­ക്ക് തു­ണ­യാ­യി ഉ­ണ്ടാ­കും. പക്ഷേ, അ­സ്ത­മ­യം വരെ മാ­ത്രം.
തെ­ണ്ടി:
അയ്യോ! അങ്ങ് പോ­കു­ക­യാ­ണോ? അ­പ്പോൾ രാ­ത്രി­യിൽ ഞാൻ ഒ­റ്റ­യ്ക്ക് ആ­വു­മ­ല്ലോ! (പേ­ടി­ച്ചു് വി­റ­ച്ചു്) എ­ങ്കിൽ ഞാൻ ഈ വെ­ള്ള­ത്തിൽ എ­ന്താ­യാ­ലും ഒ­ലി­ച്ചു­പോ­വും… കടലിൽ എ­ത്തും… ചാവും…
ദൈവം:
(തെ­ണ്ടി­യെ നോ­ക്കു­ക­മാ­ത്രം ചെ­യ്യു­ന്നു)
തെ­ണ്ടി:
(തെ­ല്ലി­ട ആ­ലോ­ചി­ച്ചു­കൊ­ണ്ടു്) അങ്ങ് ദൈ­വ­മ­ല്ലെ? അ­ങ്ങേ­ക്ക് അ­റി­യാൻ പ­റ്റു­മ­ല്ലോ എ­ല്ലാം. ഞാൻ ഒരു തെ­ണ്ടി മാ­ത്ര­മ­ല്ലേ. എ­നി­ക്കാ­രു­മി­ല്ല… (അൽ­പ്പ­നേ­രം ക­ഴി­ഞ്ഞു്) പക്ഷേ, ഇ­ങ്ങ­നെ­യാ­ണോ ഞാൻ മ­രി­ക്കു­ക! വെ­ള്ളം­കു­ടി­ച്ച്! ഓ! എ­നി­ക്ക് പേ­ടി­യാ­വു­ന്നു… (അ­പേ­ക്ഷാ­സ്വ­ര­ത്തിൽ) അങ്ങ് ദൈ­വ­മ­ല്ലെ? അ­ങ്ങേ­ക്ക് അ­റി­യാൻ പ­റ്റു­മ­ല്ലോ. ഞാൻ എ­ങ്ങ­നെ­യാ­ണു് മ­രി­ക്കു­ക? ഞാൻ മ­രി­ക്കു­മോ? ഈ വെ­ള്ള­പ്പൊ­ക്ക­ത്തിൽ ഞാൻ ഒ­ലി­ച്ചു­പോ­വു­മോ?
ദൈവം:

(തെ­ണ്ടി­യെ നോ­ക്കു­ക­മാ­ത്രം ചെ­യ്യു­ന്നു)

നി­ശ­ബ്ദ­ത

(പെ­ട്ടെ­ന്നു് ദൈവം വെ­ള്ള­ത്തിൽ നി­ന്നു് തന്റെ ഒരു കാൽ ഉ­യർ­ത്തു­ന്നു. ഒരു കു­ഞ്ഞു­ടു­പ്പു് കാലിൽ ത­ട­ഞ്ഞി­രി­ക്കു­ന്നു. പൂ­ക്കൾ നി­ര­ന്ന ഒരു പു­ള്ളി­യു­ടു­പ്പു്. കാലിൽ വെ­ച്ചു­ത­ന്നെ ദൈവം ഉ­ടു­പ്പു് ഉ­യർ­ത്തു­ന്നു. തെ­ണ്ടി അ­തു­ത­ന്നെ നോ­ക്കി ഇ­രി­ക്കു­ക­യാ­ണു്. ദൈവം കു­റ­ച്ചു­കൂ­ടി ഉ­യ­ര­ത്തി­ലേ­ക്കു് കാലിൽ ഉ­ടു­പ്പു് ഉ­യർ­ത്തു­ന്നു. ഉ­ടു­പ്പു് കൈ­ക­ളിൽ എ­ടു­ക്കു­ന്നു. വി­ടർ­ത്തി പി­ടി­ക്കു­ന്നു. ഒരു നി­മി­ഷം നി­ശ്ച­ല­മാ­വു­ന്നു. ക­ണ്ണു­കൾ അ­ട­യ്ക്കു­ന്നു. ഒരു കു­ഞ്ഞി­ന്റെ ചിരി കേൾ­ക്കു­ന്നു. തെ­ണ്ടി ഞെ­ട്ട­ലോ­ടെ നാ­ലു­പാ­ടും നോ­ക്കു­ന്നു. മേ­ല്പ്പോ­ട്ടും നോ­ക്കു­ന്നു. ദൈവം കു­നി­ഞ്ഞു്, ഉ­ടു­പ്പു് വെ­ള്ള­ത്തി­ലേ­ക്കു് ഇ­ടു­ന്നു, ഉ­ടു­പ്പു് ഒഴുകി പോ­കു­ന്നു.)

നി­ശ­ബ്ദ­ത

തെ­ണ്ടി:
പാവം! അതും ഒ­ലി­ച്ചു­പോ­യോ! അ­തി­നെ­യും ഈ വെ­ള്ള­പ്പൊ­ക്കം കൊ­ണ്ടു­പോ­യോ! ആ കു­ഞ്ഞി­നെ അ­ങ്ങേ­യ്ക്ക് അ­റി­യു­മോ?
ദൈവം:
ഇല്ല!
തെ­ണ്ടി:
നുണ!
ദൈവം:
അല്ല, സ­ത്യ­മാ­ണ്.
തെ­ണ്ടി:
ദൈ­വ­ത്തി­ന് എ­ല്ലാ­വ­രെ­യും അ­റി­യാം. ദൈവം എ­ല്ലാം കാ­ണു­ന്നു.

നി­ശ­ബ്ദ­ത

(ദൈ­വ­വും തെ­ണ്ടി­യും ദുഃ­ഖി­ത­രെ­പ്പോ­ലെ ഇ­രി­ക്കു­ന്നു.)

വെ­ള്ളം ഒ­ഴു­കു­ന്ന ശ­ബ്ദ­ത്തി­നു മീതെ ഒരു കാക്ക ക­ര­ഞ്ഞു­കൊ­ണ്ടു് പ­റ­ന്നു പോ­കു­ന്നു. തെ­ണ്ടി­യും ദൈ­വ­വും ആ­കാ­ശ­ത്തേ­യ്ക്കു് നോ­ക്കു­ന്നു. കാക്ക കാ­ഴ്ച്ച­യിൽ നി­ന്നും മ­റ­ഞ്ഞു പോ­കു­ന്ന­തു­വ­രെ­യും നോ­ക്കു­ന്നു.

തെ­ണ്ടി:
അതിനു വെ­ള്ള­പ്പൊ­ക്ക­മി­ല്ല. (ആ­ലോ­ചി­ക്കു­ന്നു) ആ കാ­ക്ക­യു­ടെ കൂ­ടെ­വി­ടെ­യാ­ണാ­വോ! പാവം! (ദൈ­വ­ത്തെ നോ­ക്കു­ന്നു) അങ്ങ് എ­വി­ടെ­യാ­ണ് താമസം? ഇവിടെ എ­ങ്ങ­നെ എത്തി?
ദൈവം:
എ­നി­ക്ക് വീ­ടി­ല്ല.
തെ­ണ്ടി:
(ചി­രി­ക്കു­ന്നു) അത് എ­നി­ക്ക­റി­യാം! തൂ­ണി­ലും തു­രു­മ്പി­ലും ദൈവം പാർ­ക്കു­ന്നു എ­ന്ന­ല്ലേ? ഇതാ ഇ­പ്പോൾ ഇ­വി­ടെ­യും… (ചു­റ്റും നോ­ക്കി­ക്കൊ­ണ്ടു്) വെ­ള്ളം പൊ­ന്തി­വ­രി­ക­യാ­ണ­ല്ലോ ദൈവമേ!

(ദൈ­വ­വും ചു­റ്റും നോ­ക്കു­ന്നു. ദൈവം തെ­ണ്ടി­യു­ടെ അ­രി­കി­ലേ­ക്കു് കു­റ­ച്ചു­കൂ­ടി നീ­ങ്ങി ഇ­രി­ക്കു­ന്നു.)

(വീ­ണ്ടും ഒരു കാക്ക ക­ര­ഞ്ഞു­കൊ­ണ്ടു് പ­റ­ന്നു പോ­കു­ന്നു. രണ്ടു പേരും മേൽ­പ്പോ­ട്ടു നോ­ക്കു­ന്നു. കാക്ക കാ­ഴ്ച്ച­യിൽ നി­ന്നും മ­റ­ഞ്ഞു പോ­കു­ന്ന­തു­വ­രെ­യും നോ­ക്കു­ന്നു. പെ­ട്ടെ­ന്നു് തന്റെ കാലിൽ ആരോ പി­ടി­ച്ചു വ­ലി­ച്ച­പോ­ലെ ദൈവം വീഴാൻ പോ­കു­ന്നു. തെ­ണ്ടി ദൈ­വ­ത്തെ ക­ട­ന്നു പി­ടി­ക്കു­ന്നു. വീ­ഴാ­തെ നോ­ക്കു­ന്നു.)

images/flood_x.png
തെ­ണ്ടി:
ശ്ര­ദ്ധി­ക്ക­ണ്ടേ? ഇ­പ്പോൾ വീ­ണു­പോ­യേ­നെ! ഞാ­നു­ണ്ടാ­യ­ത് ന­ന്നാ­യി…
ദൈവം:
ഉം. ഒന്ന് ശ്ര­ദ്ധ തെ­റ്റി. വീ­ണേ­നെ! നന്ദി!
തെ­ണ്ടി:
എ­ന്നോ­ടു നന്ദി പ­റ­യു­ക­യോ! അതും ദൈവം! ഞാൻ അ­ങ്ങ­യോ­ട് ഈ ജീ­വി­തം മു­ഴു­വൻ ക­ട­പ്പെ­ട്ടി­രി­ക്കു­ന്നു. അങ്ങ് ക­ണ്ട­ത­ല്ലേ, ഞാൻ വെ­ള്ള­ത്തിൽ ഒഴുകി പോ­വു­ക­യാ­യി­രു­ന്നു. അങ്ങ് ഇവിടെ ഉ­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു­മാ­ത്രം എന്നെ കണ്ടു. എന്നെ വ­ലി­ച്ചു ക­യ­റ്റി. ചാ­വു­ന്ന­തിൽ നി­ന്നും എന്നെ ര­ക്ഷ­പ്പെ­ടു­ത്തി. അങ്ങ് ദൈവം തന്നെ! (രണ്ടു ദി­ക്കി­ലേ­ക്കു് മാറി മാറി നോ­ക്കു­ന്നു. അല്പം ക­ഴി­ഞ്ഞു് ഒരു ദി­ക്കി­ലേ­ക്കു് വി­രൽ­ചൂ­ണ്ടു­ന്നു.) അ­ത­ല്ലേ പ­ടി­ഞ്ഞാ­റ്?

(ര­ണ്ടു­പേ­രും അ­ങ്ങോ­ട്ടു് തി­രി­ഞ്ഞു നിൽ­ക്കു­ന്നു.)

ദൈവം:
(നേരെ എ­തി­രെ­യ്ക്കു് വി­രൽ­ചൂ­ണ്ടു­ന്നു.) അതാണ് പ­ടി­ഞ്ഞാ­റ്.

(ര­ണ്ടു­പേ­രും തി­രി­ച്ചു് അ­ങ്ങോ­ട്ടു് തി­രി­ഞ്ഞു നിൽ­ക്കു­ന്നു.)

തെ­ണ്ടി:
(അ­വി­ടേ­ക്കു് നോ­ക്കു­ന്നു) അ­സ്ത­മി­ക്കാൻ ഇനി അധികം നേ­ര­മി­ല്ല, അല്ലെ! പ്രഭോ! ഈ വെ­ള്ള­പ്പൊ­ക്കം ക­ഴി­യു­ന്ന­തു­വ­രെ അങ്ങ് എന്റെ കൂടെ ഇവിടെ ഇ­രി­ക്ക­ണം. എന്നെ ത­നി­ച്ചാ­ക്കി പോ­ക­രു­ത്.
ദൈവം:
അത് പ­റ്റി­ല്ല­ല്ലോ!
തെ­ണ്ടി:
എന്നെ പി­ന്നെ ആര് ര­ക്ഷി­ക്കും? ദൈ­വ­മ­ല്ലാ­തെ? തെ­ണ്ടി­കൾ­ക്ക് ദൈ­വ­മ­ല്ലാ­തെ ആരാണ് ഉ­ള്ള­ത്! എ­നി­ക്ക് സ­ത്യ­മാ­യും പേ­ടി­യു­ണ്ട്.

നി­ശ­ബ്ദ­ത

തെ­ണ്ടി:
അ­സ്ത­മി­ക്കാൻ ഇനി അധികം നേ­ര­മി­ല്ല… എന്നെ പി­ന്നെ ആര് ര­ക്ഷി­ക്കും? അങ്ങ് അ­ല്ലാ­തെ! എ­നി­ക്ക് സ­ത്യ­മാ­യും പേ­ടി­യു­ണ്ട്
ദൈവം:
നീ അ­സ്ത­മ­യ­ത്തി­നു മു­മ്പ് മ­രി­ക്കും…

(തെ­ണ്ടി ഒരു ഞെ­ട്ട­ലോ­ടെ ദൈ­വ­ത്തെ നോ­ക്കു­ന്നു. പി­ന്നെ, പ­തു­ക്കെ, ക­ഠി­ന­മാ­യ സ­ത്യം­പോ­ലെ അതു് മ­ന­സ്സി­ലാ­ക്കു­ന്നു.)

നി­ശ­ബ്ദ­ത

(തെ­ണ്ടി പ­തു­ക്കെ തല താ­ഴ്ത്തു­ന്നു. ദൈവം തെ­ണ്ടി­യു­ടെ തലയിൽ ത­ട­വു­ന്നു. തെ­ണ്ടി പ­തു­ക്കെ തല ഉ­യർ­ത്തി ആ­കാ­ശ­ത്തേ­യ്ക്കു് നോ­ക്കു­ന്നു. എ­ഴു­ന്നേ­റ്റു നിൽ­ക്കു­ന്നു. ചു­റ്റും നോ­ക്കു­ന്നു. വെ­ളി­ച്ച­മ­ക­ലാൻ തു­ട­ങ്ങു­ന്ന നേരം കാ­ണു­ന്നു. ത­ളർ­ന്ന­പോ­ലെ ഇ­രി­ക്കു­ന്നു. പി­ന്നെ, പ­തു­ക്കെ, ഒരു പാ­ട്ടു് മൂളാൻ തു­ട­ങ്ങു­ന്നു. ഒരു പഴയ ഹി­ന്ദി ഗാനം. പ്ര­ണ­യ­മോ വി­ര­ഹ­മോ പ­റ­യു­ന്ന­തു്. അ­ടു­ത്ത നി­മി­ഷ­ങ്ങ­ളിൽ എ­ല്ലാം മ­റ­ന്നു് പാ­ട്ടു് പാടാൻ തു­ട­ങ്ങു­ന്നു. ദൈ­വ­വും പാ­ട്ടു് ആ­സ്വ­ദി­ക്കു­ന്നു. കാ­ലു­കൾ വെ­ള്ള­ത്തി­ലി­ട്ടു് കു­ട്ടി­കൾ ക­ളി­യ്ക്കു­ന്ന­പോ­ലെ ര­ണ്ടു­പേ­രും ക­ളി­ക്കു­ന്നു. പാ­ട്ടു് ക­ഴി­യു­മ്പോൾ ദൈവം തെ­ണ്ടി­യെ അ­നു­മോ­ദി­ക്കു­ന്നു. അ­സ്സ­ലാ­യി­രു­ന്നു എ­ന്നു് ആം­ഗ്യം കാ­ണി­ക്കു­ന്നു. തെ­ണ്ടി­യു­ടെ ക­ണ്ണു­ക­ളി­ലെ ക­ണ്ണു­നീർ തു­ട­ച്ചു­കൊ­ടു­ക്കു­ന്നു.)

ദൈവം:
ഈ പാ­ട്ട് അല്ലെ നീ പാടി ന­ട­ക്കാ­റ്?
തെ­ണ്ടി:
ഉം. ഈ പാ­ട്ട് ആ­ളു­കൾ­ക്ക് ഇ­ഷ്ട­മാ­ണ്
ദൈവം:
ആളുകൾ അ­ങ്ങ­നെ­യാ­ണ്. അ­വർ­ക്കി­ഷ്ട­മു­ള്ള­ത് കേൾ­ക്കാ­നാ­ണ് ഇഷ്ടം. (കു­റ­ച്ചു് ക­ഴി­ഞ്ഞു്) ഈ പാ­ട്ട് നീ എന്നെ പ­ഠി­പ്പി­ക്കു­മോ?
തെ­ണ്ടി:
പാ­ട്ടോ? ഇ­പ്പോ­ഴോ? ഒരു തെ­ണ്ടി ദൈ­വ­ത്തെ പാ­ട്ട് പ­ഠി­പ്പി­ക്കു­ക­യോ!
ദൈവം:
ഉം
തെ­ണ്ടി:
ഞാൻ ചാ­വു­ന്ന­തി­നു­മു­മ്പോ?
ദൈവം:
ഉം
തെ­ണ്ടി:
അ­പ്പോൾ ഞാൻ എ­ന്താ­യാ­ലും ചാവും അല്ലെ?
ദൈവം:
എ­ല്ലാ­വ­രും മ­രി­ക്കു­ന്നു.
തെ­ണ്ടി:
ഞാൻ എന്റെ കാ­ര്യ­മ­ല്ലേ ചോ­ദി­ക്കു­ന്ന­ത്… അ­പ്പോൾ ഞാൻ എ­ന്താ­യാ­ലും ചാവും അല്ലെ?
ദൈവം:
ഉം. (കു­റ­ച്ചു ക­ഴി­ഞ്ഞു്) ഈ പാ­ട്ട് നീ എ­നി­ക്ക് പ­ഠി­പ്പി­ച്ചു തരുമോ? നല്ല പാ­ട്ടാ­യി­രു­ന്നു.
തെ­ണ്ടി:
(ദൈ­വ­ത്തെ നോ­ക്കു­ന്നു) (പു­ഞ്ചി­രി­ക്കു­ന്നു) ശ­രി­യ്ക്കും പ­റ­യു­ക­യാ­ണോ? അതോ വെ­റു­തെ പ­റ­യു­ക­യാ­ണോ? എന്നെ സ­ന്തോ­ഷി­പ്പി­ക്കാൻ?
ദൈവം:
അല്ല! ശ­രി­ക്കും പ­റ­യു­ക­യാ­ണ്.
തെ­ണ്ടി:
അ­ങ്ങ­യു­ടെ ശബ്ദം പാ­ട്ട് പാടാൻ വളരെ ന­ല്ല­താ­ണ്. എന്റെ ശ­ബ്ദ­ത്തെ­ക്കാൾ വളരെ വളരെ ന­ല്ല­ത്.
ദൈവം:
ആണോ? എന്റെ ശബ്ദം അത്ര ന­ല്ല­താ­ണോ? ഇ­തു­വ­രെ ആരും അ­ങ്ങ­നെ പ­റ­ഞ്ഞി­ട്ടി­ല്ല. പക്ഷേ, എ­നി­ക്ക് നി­ന്റെ ശ­ബ്ദ­മാ­ണ് ഇ­ഷ്ട­മാ­യ­ത്.
തെ­ണ്ടി:
(ചി­രി­ക്കു­ന്നു. ഒരു പക്ഷേ, എന്തോ ഓർ­മ്മ­യിൽ) ഞാൻ പ­ഠി­പ്പി­ച്ചു തരാം
ദൈവം:
നീ ഇ­പ്പോൾ ആരെയോ ഓർ­ത്തു.
തെ­ണ്ടി:
ഉം
ദൈവം:
ആരെ?
തെ­ണ്ടി:
എ­ന്നെ­ത്ത­ന്നെ! ഞാൻ പാ­ട്ട് വീ­ണ്ടും പാടാൻ പോ­വു­ന്നു. (ആ­ലോ­ചി­ച്ചു്) അ­ങ്ങേ­ക്ക് ഹി­ന്ദി അ­റി­യു­മോ?
ദൈവം:
അ­റി­യി­ല്ല.
തെ­ണ്ടി:
അത് എന്താ? ഏതു ഭാ­ഷ­യാ­ണ് അ­റി­യു­ക?
ദൈവം:
ഒരു ഭാ­ഷ­യും അ­റി­യി­ല്ല. അ­ല്ലെ­ങ്കിൽ എ­ത്ര­മാ­ത്രം ഭാ­ഷ­ക­ളാ­ണ് ഭൂ­മി­യിൽ!
തെ­ണ്ടി:
അത് ശ­രി­യാ­ണ്. സാ­ര­മി­ല്ല. ഞാൻ പാ­ടു­ന്ന­തു­പോ­ലെ പാ­ടി­യാൽ മതി.
ദൈവം:
അതെ. അ­ങ്ങ­നെ മതി. എല്ലാ പാ­ട്ടും ഒരു ശ­ബ്ദ­മ­ല്ലേ… എ­നി­ക്ക് മ­നു­ഷ്യ­രെ ന­ന്നാ­യി അ­നു­ക­രി­ക്കാൻ അ­റി­യാം… നീ പാ­ട്ട് പാടുക… ഞാൻ ന­ന്നാ­യി ശ്ര­മി­ക്കാം.
തെ­ണ്ടി:
അങ്ങ് ഒരു നല്ല മ­നു­ഷ്യ­നാ­ണ്!

(പെ­ട്ടെ­ന്നു് എന്തോ അ­ബ­ദ്ധം പ­റ­ഞ്ഞ­പോ­ലെ വായ പൊ­ത്തു­ന്നു. പി­ന്നെ പൊ­ട്ടി­ച്ചി­രി­ക്കു­ന്നു. ചിരി അ­ട­ക്കു­ന്നു. ദൈവം അതു് കൌ­തു­ക­ത്തോ­ടെ കാ­ണു­ന്നു. തെ­ണ്ടി കാ­ണി­ച്ച­തു് എ­ല്ലാം ദൈവം അ­തേ­പോ­ലെ അ­നു­ക­രി­ക്കു­ന്നു. ഇ­പ്പോൾ ര­ണ്ടു­പേ­രും പൊ­ട്ടി­ച്ചി­രി­ക്കു­ന്നു.)

തെ­ണ്ടി:
അങ്ങ് ഒരു നല്ല ദൈ­വ­മാ­ണെ­ന്നാ­ണ് ഞാൻ പ­റ­ഞ്ഞ­ത്.

(ദൈവം പു­ഞ്ചി­രി­ക്കു­ന്നു)

(തെ­ണ്ടി തന്റെ തൊണ്ട ശ­രി­യാ­ക്കി പാ­ട്ടു് മൂ­ളു­ന്നു. ആ­ദ്യ­ത്തെ രണ്ടു വരി. വീ­ണ്ടും തൊണ്ട ശ­രി­യാ­ക്കു­ന്നു. ആദ്യം പാ­ട്ടി­ന്റെ അർ­ത്ഥം, വളരെ ചു­രു­ക്കി, പ­റ­യു­ന്നു. വീ­ണ്ടും തൊണ്ട ശ­രി­യാ­ക്കു­ന്നു. പി­ന്നെ പാ­ട്ടു് ഓരോ വ­രി­യാ­യി പാ­ടു­ന്നു. ദൈ­വ­വും പാ­ട്ടു് കേ­ട്ടു് അ­തേ­പോ­ലെ പാടാൻ തു­ട­ങ്ങു­ന്നു. തെ­റ്റാ­തെ­ത്ത­ന്നെ പാ­ടു­ന്നു. പി­ന്നെ ര­ണ്ടു­പേ­രും കൂടി പാടാൻ തു­ടു­ങ്ങു­ന്നു. ഇ­തി­നി­ട­യിൽ ര­ണ്ടു­പേ­രും മാറി ആ­കാ­ശ­ത്തേ­യ്ക്കും താഴെ വെ­ള്ള­ത്തി­ലേ­ക്കും രണ്ടു ദി­ക്കു­ക­ളി­ലേ­ക്കും നോ­ക്കു­ന്നു­ണ്ടു്.

ഒരു സമയം, ഒരു വലിയ കാ­റ്റു് അവരെ ക­ട­ന്നു­പോ­കു­ന്നു. ര­ണ്ടു­പേ­രും ഉ­ല­യു­ന്നു. തെ­ണ്ടി പിടി വി­ട്ടു് വെ­ള്ള­ത്തി­ലേ­ക്കു് വീ­ഴു­ന്നു. പിറകെ ദൈ­വ­വും വെ­ള്ള­ത്തി­ലേ­ക്കു് ചാ­ടു­ന്നു. ര­ണ്ടു­പേ­രും മു­ങ്ങി­പ്പൊ­ന്തു­ന്നു. ദൈവം തെ­ണ്ടി­യെ ര­ക്ഷ­പ്പെ­ടു­ത്തി വീ­ണ്ടും അതേ സ്ഥ­ല­ത്തു് ഇ­രു­ത്തു­ന്നു. പിറകെ ദൈ­വ­വും കയറി ഇ­രി­ക്കു­ന്നു. രണ്ടു പേരും ഭ­യ­ന്നി­രി­ക്കു­ന്നു.)

തെ­ണ്ടി:
(ഭയം വി­ടാ­തെ) ഞാൻ വി­ചാ­രി­ച്ചു എ­ല്ലാം ക­ഴി­ഞ്ഞെ­ന്ന്… (അല്പം ക­ഴി­ഞ്ഞു്) പക്ഷേ, അ­സ്ത­മ­യ­ത്തി­നു മു­മ്പ് ഞാൻ മ­രി­ക്കു­മ­ല്ലോ… (വീ­ണ്ടും ആ­ലോ­ചി­ച്ചു്) സാ­ര­മി­ല്ല. എ­ന്താ­യാ­ലും എ­ല്ലാ­വ­രും മ­രി­ക്കും. പി­ന്നെ ഞാ­നൊ­രു തെ­ണ്ടി മാ­ത്ര­മ­ല്ലെ! സാ­ര­മി­ല്ല. അല്ലെ? ദൈവം തെ­ണ്ടി­യെ നോ­ക്കി പു­ഞ്ചി­രി­ക്കു­ന്നു.

നി­ശ­ബ്ദ­ത

ദൈവം:
ഇനി ഞാൻ ആ പാ­ട്ട് പാ­ട­ട്ടെ?
തെ­ണ്ടി:
ഇത്ര വേഗം പ­ഠി­ച്ചു ക­ഴി­ഞ്ഞോ?
ദൈവം:
ഉം. ഞാൻ പ­റ­ഞ്ഞി­ല്ലേ എ­നി­ക്ക് മ­നു­ഷ്യ­രെ ന­ന്നാ­യി അ­നു­ക­രി­ക്കാൻ പ­റ്റും… ഞാൻ ആ പാ­ട്ട് പാ­ട­ട്ടെ?
തെ­ണ്ടി:
ശരി
ദൈവം:
തെ­റ്റു­മ്പോൾ എന്റെ കൂടെ പാ­ടി­യാൽ മതി.
തെ­ണ്ടി:
ശരി
ദൈവം:
അ­ല്ലെ­ങ്കിൽ ന­മ്മു­ക്ക് രണ്ടു പേർ­ക്കും കൂടി പാടാം
തെ­ണ്ടി:
അ­തു­വേ­ണ്ട. അ­ങ്ങ­യു­ടെ ശബ്ദം മ­നോ­ഹ­ര­മാ­ണ്
ദൈവം:
ശ­രി­ക്കും?
തെ­ണ്ടി:
ശ­രി­ക്കും
ദൈവം:
എന്നെ പു­ക­ഴ്ത്തു­ക­യാ­ണോ?
തെ­ണ്ടി:
അല്ല. ഞാൻ പ­റ­ഞ്ഞ­ത് സ­ത്യ­മാ­ണ്
ദൈവം:
ഇ­തു­വ­രെ ആരും അ­ങ്ങ­നെ എന്റെ ശ­ബ്ദ­ത്തെ പറ്റി പ­റ­ഞ്ഞി­ട്ടി­ല്ല
തെ­ണ്ടി:
അത് ആരും കേൾ­ക്കാ­ത്ത­തു കൊ­ണ്ടാ­വും
ദൈവം:
ചി­ല­പ്പോൾ അ­താ­വും അല്ലെ
തെ­ണ്ടി:
അ­തു­ത­ന്നെ­യാ­കും…

(ദൈവം പാ­ട്ടു് പാടാൻ തു­ട­ങ്ങു­ന്നു. അതേ പാ­ട്ടു്. ഇ­ട­യ്ക്കൊ­ക്കെ ര­ണ്ടു­പേ­രും മാറി മാറി ത­മ്മിൽ ത­മ്മിൽ നോ­ക്കു­ന്നു. ഇ­ട­യ്ക്കൊ­ക്കെ ര­ണ്ടു­പേ­രും ആ­കാ­ശ­ത്തേ­യ്ക്കും താഴെ വെ­ള്ള­ത്തി­ലേ­ക്കും നോ­ക്കു­ന്നു. പാ­ട്ടു് അവസാന വ­രി­ക­ളി­ലേ­ക്കു് അ­ടു­ക്കു­ന്ന­തി­നൊ­പ്പം അ­ര­ങ്ങിൽ ഇ­രു­ട്ടു് പ­ര­ക്കാൻ തു­ട­ങ്ങു­ന്നു. പി­ന്നെ പൂർ­ണ്ണ­മാ­യും ഇ­രു­ട്ടാ­കു­ന്നു. ഇ­പ്പോൾ പാ­ട്ടി­ന്റെ വരികൾ ര­ണ്ടു­പേ­രും­കൂ­ടി­യാ­ണു് പാ­ടു­ന്ന­തു്. പി­ന്നെ എ­ല്ലാം പ­തു­ക്കെ­പ്പ­തു­ക്കെ നി­ശ്ച­ല­മാ­കു­ന്നു.)

നി­ശ­ബ്ദ­ത.

അ­ര­ങ്ങിൽ പൂർ­ണ­മാ­യും ഇ­രു­ട്ടു് പ­ര­ക്കു­ന്നു.

(ഇ­പ്പോൾ ചില ശ­ബ്ദ­ങ്ങൾ കേൾ­ക്കാൻ തു­ട­ങ്ങു­ന്നു. അതു് ര­ക്ഷാ­പ്ര­വർ­ത്ത­ക­രു­ടെ എ­ന്നു് നാം മ­ന­സ്സി­ലാ­ക്കു­ന്നു. ടോർ­ച്ചു­കൾ മി­ന്നു­ന്നു. വെ­ള്ള­ത്തി­ലൂ­ടെ എ­ന്ന­പോ­ലെ നീ­ന്തി വ­രു­ന്ന രണ്ടു പേർ. രണ്ടു നി­ഴ­ലു­കൾ പോലെ. ഒരു സമയം വെ­ളി­ച്ചം മു­മ്പു് നാം കണ്ട അതേ സ്ഥ­ല­ത്തെ കാ­ണി­ക്കു­ന്നു, അവിടെ തങ്ങി നിൽ­ക്കു­ന്ന­പോ­ലെ ഒരു ശ­വ­ത്തെ കാ­ണി­ക്കു­ന്നു. ശ­വ­ത്തി­ന്റെ മുഖം കാ­ണി­ക്കു­ന്നു. വെ­ളി­ച്ചം കെ­ടു­ന്നു.)

ഒ­ന്നാ­മ­ത്തെ ആൾ:
ആരാ അതു?
ര­ണ്ടാ­മ­ത്തെ ആൾ:
എ­നി­ക്ക് മ­ന­സ്സി­ലാ­യി­ല്ല.
ഒ­ന്നാ­മ­ത്തെ ആൾ:
നീ ആ വെ­ളി­ച്ചം ഒ­ന്നു­കൂ­ടി തെ­ളി­യ്ക്ക്…
ര­ണ്ടാ­മ­ത്തെ ആൾ:
എ­നി­ക്ക് ക­ണ്ടി­ട്ടു് പേ­ടി­യാ­വു­ന്നു
ഒ­ന്നാ­മ­ത്തെ ആൾ:
പേ­ടി­യു­ള്ള­വർ ഇതിനു പു­റ­പ്പെ­ട­രു­ത്… നീ ആ വെ­ളി­ച്ചം ഒ­ന്നു­കൂ­ടി തെ­ളി­യ്ക്ക്…

(വീ­ണ്ടും ടോർ­ച്ച് ക­ത്തി­ക്കു­ന്നു. വീ­ണ്ടും ആ സ്ഥ­ല­വും ശവവും കാ­ണു­ന്നു. ഇ­പ്പോൾ വെ­ളി­ച്ചം ശ­വ­ത്തെ ഉ­ഴി­യു­ന്ന­പോ­ലെ കാ­ണി­ക്കു­ന്നു. പി­ന്നെ കെ­ടു­ന്നു.)

ര­ണ്ടാ­മ­ത്തെ ആൾ:
ഓ! ഇതാ ആ പാ­ട്ട് പാടി ന­ട­ക്കു­ന്ന തെ­ണ്ടി­യാ­ണ്. മൂ­ന്നു ദിവസം മു­മ്പ് കാ­ണാ­താ­യ­താ­ണ്… പാവം ഇ­പ്പോൾ ച­ത്തു­പോ­യി­രി­ക്കു­ന്നു…
ഒ­ന്നാ­മ­ത്തെ ആൾ:
ഉം… അയാൾ തന്നെ! പാവം! എന്തു നല്ല ശ­ബ്ദ­മാ­യി­രു­ന്നു അല്ലെ! പാവം. ഒ­രൊ­റ്റ പാ­ട്ടേ പാടൂ…
ര­ണ്ടാ­മ­ത്തെ ആൾ:
നീ ഈ ടോർ­ച്ച് പി­ടി­ക്ക്. ഞാ­ന­തി­നെ വെ­ള്ള­ത്തി­ലേ­ക്ക് വ­ലി­ച്ച് ഇ­ട­ട്ടെ… ഒഴുകി പൊ­യ്ക്കോ­ളും… കടലിൽ എ­ത്ത­ട്ടെ! അ­ല്ലാ­തെ എവിടെ കൊ­ണ്ടു­പോ­യി ഈ ശവം സം­സ്ക­രി­ക്കാ­നാ­ണു്… അതും ഒരു തെ­ണ്ടി­യു­ടെ.

(ഇ­രു­ട്ടിൽ ശവം വെ­ള്ള­ത്തി­ലേ­ക്കു് വ­ലി­ച്ചി­ടു­ന്ന ശബ്ദം. ഒ­രു­പ­ക്ഷേ, ഒരു ചെറിയ ക­ല്ലു് വീ­ഴു­ന്ന­പോ­ലെ മാ­ത്രം… ഒ­ന്നു് രണ്ടു ത­വ­ണ­കൂ­ടി വെ­ളി­ച്ചം മി­ന്നു­ന്നു. പി­ന്നെ എ­ല്ലാം നി­ശ­ബ്ദ­മാ­വു­ന്നു. വെ­ള്ള­മൊ­ഴു­കു­ന്ന ശ­ബ്ദ­വും.)

പ­തു­ക്കെ വെ­ളി­ച്ചം വ­രു­ന്നു.

അ­ടു­ത്ത പ്ര­ഭാ­തം പോലെ.

അ­ര­ങ്ങിൽ അതേ സ്ഥലം, പക്ഷേ, ഇ­പ്പോൾ ന­മു­ക്ക­റി­യാം അതൊരു പഴയ തോ­ണി­യാ­ണു്, തോ­ണി­യിൽ വ­സ്ത്ര­ങ്ങൾ ഉ­ണ­ക്കാൻ ഇ­ട്ടി­രി­ക്കു­ന്നു… പല പ്രാ­യ­ങ്ങ­ളിൽ ഉള്ള ആ­ളു­ക­ളു­ടെ… ആ­ണി­ന്റെ­യും പെ­ണ്ണി­ന്റെ­യും… കു­ട്ടി­ക­ളു­ടെ­യും… ന­ഗ്ന­നാ­യ ഒരാൾ, തോ­ണി­യു­ടെ ഒ­ര­റ്റ­ത്തു് അ­ര­ങ്ങി­നു പു­റം­തി­രി­ഞ്ഞി­രി­ക്കു­ന്നു… കു­റ­ച്ചു നേരം… അയാൾ പ­തു­ക്കെ തല താ­ഴ്ത്തു­മ്പോൾ, പെ­ട്ടെ­ന്നു്, വെ­ളി­ച്ചം കെ­ടു­ന്നു.

കർ­ട്ടൻ

കൈ­വി­ട്ടു പോയ സ്നേ­ഹാ­വ­സ­ര­ങ്ങ­ളെ­ക്കു­റി­ച്ചു്…

സി. എസ്. വെ­ങ്കി­ടേ­ശ്വ­രൻ

“ഇ­പ്പോൾ ഓർ­ക്കു­മ്പോൾ ക­ഠി­ന­മാ­യ ഉ­ഷ്ണ­മോ, ഉ­ള്ളു് തെ­ളി­യാ­ത്ത സ­ങ്ക­ട­മോ, ഊ­ളി­യി­ട്ടു­പോ­യ സ്ഥ­ല­മോ ആകാം ഈ നാടകം. അതും ഹ­താ­ശ­മാ­യി­ത്ത­ന്നെ… ” എന്നു പ­റ­ഞ്ഞാ­ണു് ഈ ല­ഘു­നാ­ട­ക­ത്തോ­ടൊ­പ്പ­മു­ള്ള ആ­മു­ഖ­ക്കു­റി­പ്പു് ക­രു­ണാ­ക­രൻ അ­വ­സാ­നി­പ്പി­ക്കു­ന്ന­തു്. ക­ഠി­ന­മാ­യ ഉഷ്ണം, തെ­ളി­യാ­ത്ത സ­ങ്ക­ടം, ഊ­ളി­യി­ട്ടു­പോ­യ സ്ഥലം—ഈ മൂ­ന്നു കാ­ര്യ­ങ്ങ­ളും ഒരു പക്ഷേ, ക­രു­ണാ­ക­ര­ന്റെ ര­ച­നാ­ജീ­വി­ത­ത്തി­ന്റെ തന്നെ പ­ടു­തി­ക­ളാ­ണു്, അ­ല്ലെ­ങ്കിൽ അ­തി­ലേ­ക്കു­ള്ള വാ­തി­ലു­ക­ളാ­ണു്—പലതരം ഉ­ഷ്ണ­ങ്ങൾ—പാ­രി­സ്ഥി­തി­ക­വും രാ­ഷ്ട്രീ­യ­വും നൈ­തി­ക­വും വൈ­കാ­രി­ക­വും ആയവ—ക­രു­ണാ­ക­ര­ന്റെ ര­ച­നാ­ലോ­ക­ത്തെ ചൂ­ടു­പി­ടി­പ്പി­ക്കു­ന്നു, വി­യർ­പ്പി­ക്കു­ന്നു… ഒ­രി­ക്ക­ലും തെ­ളി­യാ­ത്ത സ­ങ്ക­ട­വും രോ­ഷ­വും അ­ഭി­ലാ­ഷ­വും അ­വ­യി­ലെ­മ്പാ­ടു­മു­ണ്ടു്—ന­ഷ്ട­പ്പെ­ട്ടു­പോ­യ യൌ­വ­ന­തീ­ക്ഷ്ണ­ത­യെ­ക്കു­റി­ച്ചു്, വി­മോ­ച­ന­സ്വ­പ്ന­ങ്ങ­ളെ­ക്കു­റി­ച്ചു്, ഇ­നി­യൊ­രി­ക്ക­ലും തി­രി­ച്ചു­വ­രാ­ത്ത ചില ജീ­വി­ത­സ­ന്ദർ­ഭ­ങ്ങ­ളെ­ക്കു­റി­ച്ചു്, കൈ­വി­ട്ടു­പോ­യ സ്നേ­ഹാ­വ­സ­ര­ങ്ങ­ളെ­ക്കു­റി­ച്ചു്…

ഇവ ര­ണ്ടി­നെ­യും—കാ­ല­ത്തെ­യും സ­ന്ദർ­ഭ­ത്തെ­യും, അ­ല്ലെ­ങ്കിൽ ജീവ/ദേ­ശ­ച­രി­ത്ര­ത്തെ­യും അ­നു­ഭ­വ­ലോ­ക­ങ്ങ­ളെ­യും—ക­രു­ണാ­ക­രൻ ആ­വി­ഷ്ക്ക­രി­ക്കു­ന്ന­തു് പലതരം പലതലം സ്ഥ­ല­രാ­ശി­ക­ളിൽ പ­ല­രീ­തി­യിൽ ഊ­ളി­യി­ട്ടു­കൊ­ണ്ടാ­ണു്—ചി­ല­പ്പോൾ ഉ­റ­ഞ്ഞും മ­റ്റു­ചി­ല­പ്പോൾ ഉ­റ­ച്ചും എ­പ്പോ­ഴും ഖനനം ചെ­യ്തു­മൊ­ക്കെ­യു­ള്ള അ­ത്ത­രം അ­പ­ഥ­സ­ഞ്ചാ­ര­ങ്ങ­ളി­ലൂ­ടെ­യാ­ണു് ക­രു­ണാ­ക­ര­ന്റെ ആ­ഖ്യാ­ന­ങ്ങൾ ന­മ്മി­ലെ­ത്തു­ന്ന­തു്. ഈ നാ­ട­ക­ത്തി­ലും അ­ത്ത­രം പലതരം സ്ഥ­ല­കാ­ല, സ്ഥ­ല­ജ­ല, മ­നു­ഷ്യ­ദൈ­വ, ദുരന്ത-​വിമോചന അ­ട­രു­കൾ ഇ­ട­യു­ന്ന­തും ഇ­ട­ക­ല­രു­ന്ന­തും കാണാം.

ദൈ­വ­മ­ല്ലാ­തെ ആരും കൂ­ട്ടി­ല്ലാ­ത്ത, കു­ത്തി­യൊ­ഴു­കു­ന്ന പ്രളയ ജ­ല­ത്തി­ന­രി­കെ, ആ­രെ­യും ര­ക്ഷി­ക്കാ­നാ­വാ­തെ, ത­ണു­ത്തു­വി­റ­ച്ചു നമ്മൾ ഇ­രി­ക്കു­മ്പോൾ, മു­ന്നി­ലൂ­ടെ പ­റ­ന്നു­പോ­കു­ന്ന കാ­ക്ക­ക­ളെ­പ്പോ­ലെ, ഒ­ഴു­ക്കിൽ­പ്പെ­ട്ടൊ­ലി­ച്ചു­പോ­കു­ന്ന കു­ഞ്ഞു­ടു­പ്പു­ക­ളെ­പ്പോ­ലെ, മ­ര­ണ­മെ­ന്ന, അ­സ്ത­മ­യ­മെ­ന്ന ഉ­റ­പ്പു­കൾ­ക്കു­മു­മ്പിൽ പാ­ടു­ന്ന/പാ­ടി­പ്പോ­കു­ന്ന ഹ­താ­ശ­മാ­യ ആ പ്ര­ണ­യ­ഗാ­നം പോലെ ഒ­ടു­വിൽ നമ്മൾ കാ­ണു­ന്ന ആ തോ­ണി­യിൽ ഉ­ണ­ക്കാ­നി­ട്ട ഉ­ടു­പ്പു­കൾ പോലെ എന്തോ ചി­ല­തു് നമ്മെ ഒ­രു­നൊ­ടി­യി­ട എ­വി­ടേ­ക്കൊ­ക്കെ­യോ മോ­ചി­പ്പി­ക്കു­ന്നു­ണ്ടു്, എ­ങ്ങി­നെ­യൊ­ക്കെ­യോ സ്പർ­ശി­ക്കു­ന്നു­ണ്ടു്.

അ­താ­യി­രി­ക്കാം ഒരു പക്ഷെ ക­രു­ണാ­ക­ര­ന്റെ എ­ഴു­ത്തു് ചെ­യ്യു­ന്ന­തും.

ക­രു­ണാ­ക­രൻ
images/karunakaran.jpg

ക­ഥാ­കൃ­ത്തു്, നോ­വ­ലി­സ്റ്റ്, കവി, നാ­ട­ക­കൃ­ത്തു്. പാ­ല­ക്കാ­ടു് ജി­ല്ല­യി­ലെ പ­ട്ടാ­മ്പി സ്വ­ദേ­ശി. പ്ര­സി­ദ്ധീ­ക­രി­ച്ച കൃ­തി­കൾ മ­ക­ര­ത്തിൽ പ­റ­ഞ്ഞ­തു് (കഥകൾ – പാ­ഠ­ഭേ­ദം), കൊ­ച്ചി­യി­ലെ നല്ല സ്ത്രീ (കഥകൾ – സൈൻ ബു­ക്സ്), പാ­യ­ക്ക­പ്പൽ, (കഥകൾ – ഡി. സി ബു­ക്സ്), ഏ­കാ­ന്ത­ത­യെ കു­റി­ച്ചു പ­റ­ഞ്ഞു കേ­ട്ടി­ട്ട­ല്ലേ ഉള്ളു (കഥകൾ – ഡി. സി. ബു­ക്സ്), അ­തി­കു­പി­ത­നാ­യ കു­റ്റാ­ന്വേ­ഷ­ക­നും മ­റ്റു് ക­ഥ­ക­ളും (കഥകൾ – ഡി. സി. ബു­ക്സ്), പ­ര­സ്യ­ജീ­വി­തം (നോവൽ – ഡി. സി. ബു­ക്സ്), ബൈ­സി­ക്കിൾ തീഫ് (നോവൽ – മാ­തൃ­ഭൂ­മി ബു­ക്സ്), യു­ദ്ധ­കാ­ല­ത്തെ നു­ണ­ക­ളും മ­ര­ക്കൊ­മ്പി­ലെ കാ­ക്ക­യും (നോവൽ – ഡി. സി. ബു­ക്സ്), യു­വാ­വാ­യി­രു­ന്ന ഒൻപതു വർഷം (നോവൽ – ഡി. സി. ബു­ക്സ്), യ­ക്ഷി­യും സൈ­ക്കിൾ യാ­ത്ര­ക്കാ­ര­നും (ക­വി­ത­കൾ – ഗ്രീൻ ബു­ക്സ്), ഉടൽ എന്ന മോഹം (ലേ­ഖ­ന­ങ്ങൾ – ലോഗോ ബു­ക്സ്). “യു­വാ­വാ­യി­രു­ന്ന ഒൻപതു വർഷം” എന്ന നോ­വ­ലി­നു് ഹൈ­ദ­രാ­ബാ­ദി­ലെ നവീന ക­ലാ­സാം­സ്കാ­രി­ക കേ­ന്ദ്ര­ത്തി­ന്റെ “ഒ. വി. വിജയൻ പു­ര­സ്കാ­രം” ല­ഭി­ച്ചു. കു­വൈ­റ്റി­ലെ ഒരു സ്വ­കാ­ര്യ സ്ഥാ­പ­ന­ത്തിൽ ജോലി ചെ­യ്യു­ന്നു.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: ക­രു­ണാ­ക­രൻ

Colophon

Title: Vellappokkaththil (ml: വെ­ള്ള­പ്പൊ­ക്ക­ത്തിൽ).

Author(s): Karunakaran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-08-11.

Deafult language: ml, Malayalam.

Keywords: Drama, Karunakaran, Vellappokkaththil, ക­രു­ണാ­ക­രൻ, വെ­ള്ള­പ്പൊ­ക്ക­ത്തിൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Flood in the Village, a painting by Arseny Meshchersky (1834–1902). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.