SFNസായാഹ്ന ഫൌണ്ടേഷൻ
images/Marx_and_Hegel.jpg
Marx and Hegel, Bishkek, a photograph by Davide Mauro .
ശ്രീ­ശ­ങ്ക­രൻ, ഹെഗൽ, മാർ­ക്സ്
കെ. ദാ­മോ­ദ­രൻ
പ്ര­വേ­ശ­കം

ഭാ­ര­തീ­യ­ത­ത്വ­ചി­ന്ത­യും പാ­ശ്ചാ­ത്യ­ദർ­ശ­ന­വും ത­മ്മിൽ നി­ശി­ത­മാ­യ ഒരു വി­ഭ­ജ­ന­രേ­ഖ­യി­ല്ലെ­ന്നു് ഇന്നു സാ­മാ­ന്യ­മാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ട്ട ഒരു വ­സ്തു­ത­യാ­ണു്. ഹെഗൻ സാ­മ്രാ­ജ്യ­ത്തി­ന്റെ സ്ഥാ­പ­ന­ത്തി­നും അ­ല­ക്സാ­ണ്ട­റു ടെ ഇ­ന്ത്യ­നാ­ക്ര­മ­ണ­ത്തി­നും ശേഷം ഭാ­ര­തീ­യ­രും പാ­ശ്ചാ­ത്യ­രു­മാ­യ ചി­ന്ത­ക­ന്മാർ ത­മ്മിൽ സ­മ്പർ­ക്ക­ങ്ങ­ളു­ണ്ടാ­യി­ട്ടു­ണ്ടു്. സേ­നാ­ധ്യ­ക്ഷ­ന്മാ­രും ധ­ന­ലോ­ഭി­ക­ളും മാ­ത്ര­മ­ല്ല പെർ­സ്യ­യി­ലേ­യും ഗ്രീ­സി­ലേ­യും ച­രി­ത്ര­കാ­ര­ന്മാ­രും, ഭൂ­മി­ശാ­സ്ത്ര­കാ­ര­ന്മാ­രും ദാർ­ശ­നി­ക­രും ഇ­ന്ത്യ സ­ന്ദർ­ശി­ച്ചി­രു­ന്നു; അവരിൽ ചിലർ ത­ങ്ങ­ളു­ടെ അ­നു­ഭ­വ­ങ്ങ­ളെ­യും അ­ഭി­പ്രാ­യ­ങ്ങ­ളെ­യും ഗ്ര­ന്ഥ­ങ്ങ­ളി­ലും എ­ഴു­ത്തു­ക­ളി­ലു­മാ­യി രേ­ഖ­പ്പെ­ടു­ത്തു­ക­യും ചെ­യ്തി­രു­ന്നു. പാ­ട­ലീ­പു­ത്ര­ത്തി­ലെ ച­ന്ദ്ര­ഗു­പ്ത­മൗ­ര്യ­ന്റെ സ­ദ­സ്സി­ലെ ഒരു പ്ര­ശ­സ്താം­ഗ­മാ­യി­രു­ന്ന മെ­ഗ­സ്ത­നീ­സ്, ഏ­ഷ്യാ­മൈ­ന­റിൽ നി­ന്നു വന്ന അ­പോ­ളി­ന­യ­സ്, ഡ­യോ­ഡോ­റ­സ്, സി­ക്യു­ലെ­സ്, അമിയൻ എന്നീ പ്ര­സി­ദ്ധ ഗ്രീ­ക്കു­ച­രി­ത്ര­കാ­ര­ന്മാർ, അ­ല­ക്സാ­ണ്ഡ­റെ ഇ­ന്ത്യ­യി­ലേ­ക്കു് അ­നു­ഗ­മി­ച്ച ടോളമി എ­ന്നി­വർ ആ ചി­ല­രിൽ ഉൾ­പ്പെ­ടു­ന്നു. ‘ദി­ഗം­ബ­ര­ദി­വ്യ­യോ­ഗി­കൾ’ എന്നു ഗ്രീ­ക്കു­കാ­രാ­ലും ദാർ­ശ­നി­ക­രെ­ന്നും മ­താ­ചാ­ര്യ­ന്മാ­രെ­ന്നും മറ്റു പ­ണ്ഡി­ത­ന്മാ­രാ­ലും വി­ളി­ക്ക­പ്പെ­ട്ടി­രു­ന്ന ഇ­ന്ത്യ­യി­ലെ സ­ന്യാ­സി­മാർ അവരിൽ പ­ല­രെ­യും ആ­കർ­ഷി­ച്ചി­ട്ടു­ണ്ടു്. ദർ­ശ­ന­ച­രി­ത്ര­ത്തെ­ക്കു­റി­ച്ചു ചെ­യ്തി­ട്ടു­ള്ള തന്റെ പ്ര­ഭാ­ഷ­ണ­ങ്ങ­ളിൽ ‘ഇ­ന്ത്യ­യിൽ­നി­ന്നും ഈ­ജി­പ്തിൽ നി­ന്നു­മാ­ണു് തന്റെ ത­ത്വ­ചി­ന്ത’ പൈ­ത്ത­ഗോ­റ­സ് ഗ്ര­ഹി­ച്ചി­ട്ടു­ള്ള­തു് എന്ന സാർ­വ്വ­ത്രി­ക­മാ­യ വി­ശ്വാ­സ­ത്തെ­ക്കു­റി­ച്ചു് ഹെഗൽ പ­രാ­മർ­ശി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു.

എ­ങ്കി­ലും ക­ണാ­ദ­ന്റെ വൈ­ശേ­ഷി­ക­ദർ­ശ­ന­ത്തിൽ ക­ലാ­ശി­ച്ച അ­ണു­സി­ദ്ധാ­ന്ത­ത്തി­ന്റെ മൗ­ലി­ക­സം­ഗ­തി­കൾ ഡെ­മോ­ക്രി­റ്റ­സി­ന്റെ ആ­ഗ­മ­ന­ത്തി­നു് ര­ണ്ടു­ശ­താ­ബ്ദ­ങ്ങൾ­ക്കു മു­മ്പു­ത­ന്നെ ഇവിടെ നി­ല­വി­ലു­ണ്ടാ­യി­രു­ന്നു എ­ന്ന­തി­ലും വൈ­ശേ­ഷി­ക പ­ദ്ധ­തി, ഡെ­മോ­ക്രി­റ്റ­സി­ന്റെ അ­ണു­സി­ദ്ധാ­ന്ത­ത്തെ­ക്കാൾ കൂ­ടു­തൽ സൂ­ക്ഷ്മ­വും സ­ങ്കീർ­ണ്ണ­വും വ്യാ­പ­ക­വു­മാ­യി­രു­ന്നു എ­ന്ന­തി­ലും സം­ശ­യ­മേ ഇല്ല.

ഡോ­ക്ട­റേ­റ്റി­നു­വേ­ണ്ടി 1841-ൽ മാർ­ക്സ് ത­യ്യാ­റാ­ക്കി­യ ‘ഡെ­മോ­ക്രി­റ്റ­സി­ന്റെ­യും എ­പി­ക്യൂ­റ­സി ന്റെ­യും പ്ര­കൃ­തി­ദർ­ശ­ന­ങ്ങൾ ത­മ്മി­ലു­ള്ള അ­ന്ത­രം’ എന്ന ഗ­വേ­ഷ­ണ­പ്ര­ബ­ന്ധ­ത്തിൽ, ഡെ­മോ­ക്രി­റ്റ­സ് ദാർ­ശ­നി­ക­വി­ജ്ഞാ­നം അ­ന്വേ­ഷി­ച്ചു് ഭൂ­മി­യിൽ പ­ലേ­ട­ങ്ങ­ളി­ലും സ­ഞ്ച­രി­ച്ചി­ട്ടു­ണ്ടെ­ന്നും പെർ­സ്യ­യി­ലും എ­ത്യോ­പ്യ­യി­ലും ഈ­ജി­പ്തി­ലും അനേകം ചി­ന്ത­ക­രെ സ­ന്ദർ­ശി­ച്ചി­ട്ടു­ണ്ടെ­ന്നും ഇ­ന്ത്യ­യി­ലെ ദി­ഗം­ബ­ര­ദി­വ്യ­യോ­ഗി­ക­ളു­മാ­യി സ­മ്പർ­ക്കം പു­ലർ­ത്തി­യി­ട്ടു­ണ്ടെ­ന്നും തെ­ളി­യി­ക്കു­ന്ന­തി­നു് ചില ആ­ധി­കാ­രി­ക­രേ­ഖ­കൾ ഉ­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. “എന്റെ സ­ഹ­ജീ­വി­ക­ളെ അ­പേ­ക്ഷി­ച്ചു് വി­ദൂ­ര­വ­സ്തു­ക്ക­ളെ അ­ന്വേ­ഷി­ച്ചു­കൊ­ണ്ടു് ഭൂ­മി­യിൽ ഏ­റ്റ­വു­മ­ധി­കം സ­ഞ്ച­രി­ച്ചി­ട്ടു­ള്ള­തും വി­ഭി­ന്ന­കാ­ലാ­വ­സ്ഥ­ക­ളും ഭൂ­വി­ഭാ­ഗ­ങ്ങ­ളു­മാ­യി ഭൂ­രി­പ­ക്ഷം പ­രി­ച­യി­ച്ചി­ട്ടു­ള്ള­തും ഏ­റ്റ­വും ഉ­ന്ന­ത­ന്മാ­രാ­യ പ­ണ്ഡി­ത­ന്മാ­രു­ടെ പ്ര­സം­ഗ­ങ്ങൾ കേ­ട്ടി­ട്ടു­ള്ള­തും ഞാൻ ത­ന്നെ­യാ­ണു് ” എ­ന്നു് ഡെ­മോ­ക്രി­റ്റ­സ് സ്വയം അ­വ­കാ­ശ­പ്പെ­ടു­ന്നു­ണ്ടു­പോ­ലും.

അ­ക്കാ­ല­ത്തു് ഇ­ന്ത്യ­യിൽ പ്ര­ച­രി­ത­മാ­യി­രു­ന്ന അ­ണു­സി­ദ്ധാ­ന്ത­ത്താൽ ഡെ­മോ­ക്രി­റ്റ­സ് എ­ത്ര­മാ­ത്രം സ്വാ­ധീ­നി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു് എ­ന്ന­റി­വി­ല്ല. എ­ങ്കി­ലും ക­ണാ­ദ­ന്റെ വൈ­ശേ­ഷി­ക­ദർ­ശ­ന­ത്തിൽ ക­ലാ­ശി­ച്ച അ­ണു­സി­ദ്ധാ­ന്ത­ത്തി­ന്റെ മൗ­ലി­ക­സം­ഗ­തി­കൾ ഡെ­മോ­ക്രി­റ്റ­സി­ന്റെ ആ­ഗ­മ­ന­ത്തി­നു് ര­ണ്ടു­ശ­താ­ബ്ദ­ങ്ങൾ­ക്കു മു­മ്പു­ത­ന്നെ ഇവിടെ നി­ല­വി­ലു­ണ്ടാ­യി­രു­ന്നു എ­ന്ന­തി­ലും വൈ­ശേ­ഷി­ക പ­ദ്ധ­തി, ഡെ­മോ­ക്രി­റ്റ­സി­ന്റെ അ­ണു­സി­ദ്ധാ­ന്ത­ത്തെ­ക്കാൾ കൂ­ടു­തൽ സൂ­ക്ഷ്മ­വും സ­ങ്കീർ­ണ്ണ­വും വ്യാ­പ­ക­വു­മാ­യി­രു­ന്നു എ­ന്ന­തി­ലും സം­ശ­യ­മേ ഇല്ല. ഏ­താ­യാ­ലും ഈ രണ്ടു സി­ദ്ധാ­ന്ത­ങ്ങ­ളും ത­മ്മിൽ ഒരു താ­ര­ത­മ്യ­പ­ഠ­നം ഇവിടെ ന­ട­ത്തു­ന്ന­തു പ്ര­സ­ക്ത­മ­ല്ല. ആ­ധു­നി­ക യൂ­റോ­പ്പി­ലെ ചി­ന്താ­പ­ദ്ധ­തി­യു­ടേ­യും പ്ര­ബു­ദ്ധ­ത­യു­ടേ­യും പ്ര­ധാ­ന സ്രോ­ത­സ്സു­ക­ളി­ലൊ­ന്നാ­യ ഗ്രീ­ക്കു ത­ത്വ­ചി­ന്ത ഇ­ന്ത്യ­യ­ട­ക്ക­മു­ള്ള ഇ­ത­ര­രാ­ജ്യ­ങ്ങ­ളി­ലെ ത­ത്വ­ചി­ന്ത­ക­ളു­മാ­യി ഒ­ട്ടും ബ­ന്ധ­പ്പെ­ടാ­തെ ഒ­റ്റ­യ്ക്കു വി­ക­സി­ച്ചു­വ­ന്ന­ത­ല്ല എന്നു സൂ­ചി­പ്പി­ക്കു­ക­മാ­ത്ര­മാ­ണു ന­മ്മു­ടെ ല­ക്ഷ്യം. ഇതു് പാ­ശ്ചാ­ത്യ­ചി­ന്ത­ക­ന്മാർ തന്നെ സ്വയം സ­മ്മ­തി­ക്കു­ന്ന ഒരു വ­സ്തു­ത­യാ­ണു­താ­നും. ഉ­ദാ­ഹ­ര­ണ­മാ­യി ഗ്രീ­ക്കു മ­ത­ത്തെ­പ്പ­റ്റി എ­ഴു­തി­യ പ്ര­ബ­ന്ധ­ത്തിൽ ഫാർണൽ ഇ­പ്ര­കാ­രം രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്:

ഹെ­ല­നി­ക സം­സ്കാ­ര­വും പൗ­ര­സ്ത്യ മ­ത­ഭാ­വ­വും ത­മ്മി­ലു­ള്ള ഈ ലയനം പു­രാ­ത­ന­രേ­ഖ­ക­ളിൽ പ­രി­ര­ക്ഷി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു എ­ന്നു­ള്ള വി­സ്മ­യ­ജ­ന­ക­വും അ­തി­കൗ­തു­കാ­വ­ഹ­വു­മാ­യ അ­ഭി­പ്രാ­യം ഹെ­റ­മെ­റ്റി­ക­സാ­ഹി­ത്യ­ത്തിൽ വ്യ­ക്ത­മാ­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. ‘ഞാൻ നീ തന്നെ, നീ ഞാൻ തന്നെ’ എ­ന്നി­ങ്ങ­നെ ദേ­വ­ത­യെ അ­ഭി­സം­ബോ­ധ­നം ചെ­യ്തു­കൊ­ണ്ടു ആ­വർ­ത്തി­ച്ചു് ഉ­ച്ച­രി­ക്ക­പ്പെ­ടു­ന്ന ഹെ­റ­മെ­റ്റി­ക­മ­ന്ത്രം ഈ വി­ശു­ദ്ധ രേ­ഖ­ക­ളി­ലെ മ­ഹാ­വാ­ക്യ­മാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടാ­വു­ന്ന­താ­ണു്. ഗ്രീ­ക്കു­ദർ­ശ­ന­വും പൗ­ര­സ്ത്യ­മാ­യ ഔ­പ­നി­ഷ­ബ്ര­ഹ്മ­വി­ദ്യ­യും ത­മ്മി­ലു­ള്ള ഈ രേഖകൾ വെ­ളി­പ്പെ­ടു­ത്തു­ന്ന, അ­സ്വാ­ഭാ­വി­ക­മാ­യ പ്ര­സ്തു­ത സഖ്യം പി­ന്നീ­ടു് അ­തു­ഭ­വി­ച്ചു വി­ഗ്ര­ഹാ­രാ­ധ­നാ­രീ­തി­യി­ലെ ഒരു പ്ര­ധാ­ന­സം­ഭ­വ­മാ­ണു്. ക്രി­സ്തീ­യ ത­ത്വ­മീ­മാം­സ­യു­ടെ സ്രോ­ത­സ്സു­ക­ളെ­പ്പ­റ്റി­യു­ള്ള പഠനം അ­തു­മാ­യി ഒ­ട്ടു­വ­ള­രെ ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു.

ഹെ­ല­നി­ക ജ­ന­ത­യു­ടെ ഈ ഗൂ­ഢാർ­ത്ഥ­വാ­ദി­മ­ത­ത്തി­ന്റെ മ­റ്റൊ­രു പ്ര­ത്യേ­ക­ത­യാ­യി ഫാർണൽ ദർ­ശി­ച്ചി­ട്ടു­ള്ള­തു്. “അവയിൽ എ­ല്ലാ­റ്റി­ലു­മി­ല്ലെ­ങ്കി­ലും മി­ക്ക­തി­ലും ആ­ത്മാ­വി­ന്റെ അ­ന­ശ്വ­ര­ത, സ­ന്തു­ഷ്ട­മാ­യ പു­നർ­ജ്ജ­ന്മം മ­ര­ണാ­ന­ന്ത­ര­ദി­വ്യ­ജീ­വി­തം എ­ന്നി­വ­യെ­ക്കു­റി­ച്ചു ചെ­യ്തി­ട്ടു­ള്ള പ്ര­ഖ്യാ­പ­ന”മാണു്.

റോമൻ സാ­മ്രാ­ജ്യ­ത്തി­ന്റെ കാ­ലം­വ­രെ പാ­ശ്ചാ­ത്യ­ലോ­ക­ത്തിൽ നി­ല­വി­ലു­ണ്ടാ­യി­രു­ന്ന പൗ­ര­സ്ത്യ­രു­ടെ ചി­ന്ത­ക­ളും മ­ത­പ­ര­മാ­യ ആ­രാ­ധ­ന­യും ചേർ­ന്ന­താ­ണു് പൗ­ര­സ്ത്യ­ദർ­ശ­നം എ­ന്നു് ഹെഗൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്.

ഇ­ന്ത്യൻ ത­ത്വ­ചി­ന്ത­യെ­പ്പ­റ്റി എ­ന്ന­തു­കൊ­ണ്ടു് നാം മു­ഖ്യ­മാ­യി മ­ന­സ്സി­ലാ­ക്കു­ന്ന­തു് മ­ത­പ­ര­മാ­യ ആ­ശ­യ­ങ്ങൾ എ­ന്നാ­ണു്. പക്ഷേ, ആ­ധു­നി­ക­കാ­ല­ത്താ­ണു് യ­ഥാർ­ത്ഥ­ത്തി­ലു­ള്ള ത­ത്വ­ചി­ന്താ­കൃ­തി­ക­ളു­ടെ ഖ­ണ്ഡി­ത­മാ­യ ഒ­ര­റി­വു് ന­മു­ക്കു് ആ­ദ്യ­മാ­യി ല­ഭി­ച്ച­തു്. ഇ­ന്ത്യൻ ത­ത്വ­ചി­ന്ത വേർ­തി­രി­ച്ചെ­ടു­ക്കു­വാൻ ജ­ന­ങ്ങൾ പ­ഠി­ച്ചു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു.

എ. ഡി. എ­ട്ടാം ശ­ത­ക­ത്തിൽ ഇ­സ്ലാ­മി­ന്റെ ആ­ഗ­മ­ന­ത്തി­നു­ശേ­ഷം ഒ­ട്ടേ­റെ ഭാ­ര­തീ­യ­ഗ്ര­ന്ഥ­ങ്ങൾ പെർ­സ്യ­നി­ലേ­ക്കും അ­റ­ബി­യി­ലേ­ക്കും വി­വർ­ത്ത­നം ചെ­യ്യ­പ്പെ­ടു­ക­യു­ണ്ടാ­യി; അ­വ­യു­ടെ മാ­റ്റൊ­ലി­കൾ യൂ­റോ­പ്പി­ലെ­ത്തു­ക­യും ചെ­യ്തു. ഇ­ന്ത്യ­യി­ലെ ജ്ഞാ­ന­വാ­ദ­വും, ജീ­വാ­ത്മാ­വു് ദൈ­വ­വു­മാ­യി സം­യോ­ജി­ക്കു­ന്നു എന്ന ആ­ശ­യ­ത്തി­നു് ഊന്നൽ നൽകിയ സൂഫി ത­ത്വ­ചി­ന്ത­യും ത­മ്മി­ലു­ള്ള സാ­ദൃ­ശ്യ­ങ്ങ­ളെ പല എ­ഴു­ത്തു­കാ­രും ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്. ദൈവം (ഫാന) ഒരു ധാർ­മ്മി­കാ­വ­സ്ഥ­യാ­ണെ­ന്നു നിർ­വ്വ­ച­ന­വും കാ­മ­ങ്ങ­ളു­ടെ­യും തൃ­ഷ്ണ­ക­ളു­ടെ­യും ഉ­പ­ശ­മ­ന­ത്തി­നു നിർ­ദ്ദേ­ശി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള മാർ­ഗ്ഗ­ങ്ങ­ളും നിർ­വ്വാ­ണ­ത്തി­ന്റെ നിർ­വ്വ­ച­ന­വു­മാ­യി തി­ക­ച്ചും പൊ­രു­ത്ത­പ്പെ­ടു­ന്ന­തി­നാൽ ബു­ദ്ധ­മ­ത­ത്തി­ന്റെ സ്വാ­ധീ­ന­ത നി­ഷേ­ധി­ക്ക­പ്പെ­ടാ­വു­ന്ന ഒ­ന്ന­ല്ലെ­ന്നും ‘ഫാന’ യുടെ വി­ശ്വ­ദേ­വ­താ­ത്വം ഭാ­ര­തീ­യ­മാ­യ വേ­ദാ­ന്ത­ത്തി­ലും ത­ത്തു­ല്യ­ങ്ങ­ളാ­യ ചി­ന്താ­പ­ദ്ധ­തി­ക­ളി­ലും സൂ­ചി­പ്പി­ക്ക­പ്പെ­ട്ട­തു­ത­ന്നെ­യാ­ണെ­ന്നും നി­ക്കൽ­സൺ എ­ഴു­തി­യി­ട്ടു­ണ്ടു്. (റി­ലി­ജൻ ആന്റ് എ­ത്ത്ക്സി­ന്റെ എൻ­സൈ­ക്ലോ­പീ­ഡി­യ­യിൽ).

അ­ക്ബ­റു­ടെ പ്ര­പൗ­ത്ര­നാ­യ ദാ­രാ­ഷി­ക്കൊ­ഹ് രാ­ജ­കു­മാ­രൻ “മ­ജ്മൗൽ ബ­ഹ്റേൻ” എന്ന ഗ്ര­ന്ഥ­ത്തി­ന്റെ മു­ഖ­വു­ര­യിൽ സൂ­ഫി­ക­ളു­ടെ അ­ദ്വൈ­ത­വും വേ­ദാ­ന്തി­ക­ളു­ടെ അ­ദ്വൈ­ത­വും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം കേവലം വാ­ക്കു­ക­ളി­ലേ ഉള്ളൂ എന്നു ചൂ­ണ്ടി­ക്കാ­ണി­ച്ചി­രി­ക്കു­ന്നു. ഉ­പ­നി­ഷ­ത്തു­ക­ളു­ടെ പെർ­സ്യൻ വി­വർ­ത്ത­ന­ത്തിൽ അ­ദ്ദേ­ഹം ഔ­പ­നി­ഷ­ദ­മാ­യ പ­ര­മ­ത­ത്വ­വും ഐ­സ്ലാ­മി­ക പ­ര­മ­ത­ത്വ­വും അ­ഭി­ന്ന­മാ­യി­ത്ത­ന്നെ ക­രു­തി­യി­ട്ടു­ണ്ടു്. മാ­ത്ര­മ­ല്ല ഖുറാൻ ഉ­പ­നി­ഷ­ദ­ന്തർ­ഗ്ഗ­ത­മാ­ണെ­ന്നു­പോ­ലും പ്ര­ഖ്യാ­പി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു (ബി­ക്ര­മ്ജി­ത് ഹ­സ­രാ­ത് എ­ഴു­തി­യ “ദൂ­രാ­ഷി­ക്കൊ­ഹ്, ലൈഫ് ആന്റ് വർ­ക്സ്” എന്ന ഗ്ര­ന്ഥ­ത്തിൽ).

ഇ­പ്ര­കാ­രം പ്രാ­ചീ­ന­കാ­ലം മുതൽ മ­ദ്ധ്യ­കാ­ലാ­വ­സാ­നം വരെ പല വ­ഴി­ക­ളി­ലൂ­ടെ­യും ഭാരതീയ-​മതദർശന-ചിന്തകൾ യൂ­റോ­പ്പി­ലെ ത­ത്വ­ചി­ന്ത­യി­ലേ­ക്കു പ­ല­മാർ­ഗ്ഗ­ങ്ങ­ളി­ലൂ­ടെ­യും ക­ട­ന്നു­ചെ­ന്നി­ട്ടു­ണ്ടു്. എ­ങ്കി­ലും ഭാ­ര­തീ­യ­മാ­യ ത­ത്വ­ചി­ന്താ­പ­ദ്ധ­തി­യെ­യും സം­സ്കൃ­തി­യെ­യും കു­റി­ച്ചു് ക്ര­മാ­നു­സൃ­ത­മാ­യ പഠനം പാ­ശ്ചാ­ത്യ­പ­ണ്ഡി­ത­ന്മാർ ആ­രം­ഭി­ച്ച­തു്, പ­തി­നെ­ട്ടാം ശ­ത­ക­ത്തി­ന്റെ അ­ന്ത്യ­ത്തോ­ടു­കൂ­ടി ഇം­ഗ്ല­ണ്ടി­ലും അ­യർ­ല­ണ്ടി­ലും റോയൽ ഏ­ഷ്യാ­റ്റി­ക് സൊ­സൈ­റ്റി­യു­ടെ­യും ബം­ഗാ­ളിൽ ഏ­ഷ്യാ­റ്റി­ക് സൊ­സൈ­റ്റി­യു­ടെ­യും സ്ഥാ­പ­ന­ത്തി­നു­ശേ­ഷം മാ­ത്ര­മാ­ണു്, ഈ കാ­ല­ഘ­ട്ട­ത്തി­ലാ­ണു് സർ വി­ല്യം ജോൺസ് കോൾ­ബ്രൂ­ക്ക്, വിൽസൻ എ­ന്നി­വ­രും അ­തു­പോ­ലു­ള്ള മറ്റു സ­മു­ന്ന­ത­പ­ണ്ഡി­ത­ന്മാ­രും ഭാ­ര­തീ­യ ചി­ന്താ­പ­ദ്ധ­തി­യെ­ക്കു­റി­ച്ചു് ഗൗ­ര­വ­പൂർ­വ്വ­ക­മാ­യ പഠനം ഏ­റ്റെ­ടു­ത്ത­തു്. ഇ­ന്ത്യൻ ത­ത്വ­ചി­ന്ത­യെ­പ്പ­റ്റി എ­ന്ന­തു­കൊ­ണ്ടു് നാം മു­ഖ്യ­മാ­യി മ­ന­സ്സി­ലാ­ക്കു­ന്ന­തു് മ­ത­പ­ര­മാ­യ ആ­ശ­യ­ങ്ങൾ എ­ന്നാ­ണു്. പക്ഷേ, ആ­ധു­നി­ക­കാ­ല­ത്താ­ണു് യ­ഥാർ­ത്ഥ­ത്തി­ലു­ള്ള ത­ത്വ­ചി­ന്താ­കൃ­തി­ക­ളു­ടെ ഖ­ണ്ഡി­ത­മാ­യ ഒ­ര­റി­വു് ന­മു­ക്കു് ആ­ദ്യ­മാ­യി ല­ഭി­ച്ച­തു്. ഇ­ന്ത്യൻ ത­ത്വ­ചി­ന്ത വേർ­തി­രി­ച്ചെ­ടു­ക്കു­വാൻ ജ­ന­ങ്ങൾ പ­ഠി­ച്ചു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു. വി­ശേ­ഷി­ച്ചും കോൾ­ബ്രൂ­ക് ര­ണ്ടു് ദർ­ശ­ന­ഗ്ര­ന്ഥ­ങ്ങ­ളിൽ നി­ന്നു് ചില സം­ഗ്ര­ഹ­ങ്ങൾ ഞ­ങ്ങൾ­ക്കു് അ­യ­ച്ചു ത­രി­ക­യു­ണ്ടാ­യി. ഭാ­ര­തീ­യ ത­ത്വ­ചി­ന്താ­പ­ദ്ധ­തി­യെ­പ്പ­റ്റി ഞ­ങ്ങൾ­ക്കു ല­ഭി­ച്ച ആ­ദ്യ­ത്തെ സം­ഭാ­വ­ന ഇ­താ­യി­രു­ന്നു എ­ന്നു് ഹെഗൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. (ദർ­ശ­ന­ച­രി­ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള പ്ര­ഭാ­ഷ­ണ­ങ്ങ­ളിൽ).

ഹെ­ഗ­ലാ­ണു് തന്റെ സ­മ­കാ­ലി­ക­ന്മാ­രെ­ക്കാ­ളും കൂ­ടു­തൽ അ­ഗാ­ധ­മാ­യി പ്ര­മു­ഖ­ങ്ങ­ളാ­യ ഭാ­ര­തീ­യ ത­ത്വ­ചി­ന്താ­ധാ­ര­ക­ളെ­ക്കു­റി­ച്ചു് പഠനം ന­ട­ത്തി­യി­ട്ടു­ള്ള­തു്. “ദർശന ച­രി­ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള പ്ര­ഭാ­ഷ­ണ”ങ്ങ­ളിൽ അ­ദ്ദേ­ഹം സാം­ഖ്യം, ന്യാ­യം, മീ­മാം­സ എ­ന്നി­വ­യു­ടെ­യും മറ്റു ദർ­ശ­ന­പ­ദ്ധ­തി­ക­ളു­ടെ­യും ര­ത്ന­ചു­രു­ക്കം തന്റെ ശി­ഷ്യ­ന്മാർ­ക്കു നൽ­കു­ക­യു­ണ്ടാ­യി. എ­ന്നാൽ അ­ദ്ദേ­ഹ­ത്തെ ഏ­റ്റ­വു­മ­ധി­കം ആ­കർ­ഷി­ച്ചി­ട്ടു­ള്ള­തു് ഭാ­ര­ത­ത്തി­ലെ അ­ദ്ധ്യാ­ത്മ­ചി­ന്ത­യാ­ണെ­ന്നു തോ­ന്നു­ന്നു.

“ഭാ­ര­തീ­യ­മാ­യ ചിന്ത ഏ­ക­ദേ­ശം സൂ­ക്ഷ്മ­മാ­യി ഇ­പ്ര­കാ­രം പ്ര­കാ­ശി­പ്പി­ക്കാം: അ­മൂർ­ത്ത­മാ­യും സ­മൂർ­ത്ത­മാ­യും ഗ്ര­ഹി­ക്ക­പ്പെ­ടാ­വു­ന്ന സർ­വ്വ­വ്യാ­പി­യാ­യ ഒരു വ­സ്തു­വു­ണ്ടു്. എ­ല്ലാം അ­തിൽ­നി­ന്നു രൂ­പം­കൊ­ള്ളു­ന്നു. സ്വ­ന്തം ചേ­ത­ന­യ്ക്കു് ആ വ­സ്തു­വു­മാ­യി താ­ദാ­ത്മ്യം സാ­ധി­പ്പി­ക്കു­ക എ­ന്ന­താ­ണു് മ­നു­ഷ്യ­ന്റെ പ­ര­മ­മാ­യ സി­ദ്ധി. മ­ത­ത്തിൽ ഉ­പാ­സ­ന­കൊ­ണ്ടും അർ­ച്ച­ന­കൊ­ണ്ടും കർ­ശ­ന­പ്രാ­യ­ശ്ചി­ത്ത­ങ്ങൾ­കൊ­ണ്ടും, ദർ­ശ­ന­ത്തിൽ ശു­ദ്ധ­മാ­യ ചി­ന്ത­യു­ടെ സഹായം കൊ­ണ്ടും അതു സാ­ധി­പ്പി­ക്കാ­വു­ന്ന­താ­ണു് എ­ന്നു് ഹെഗൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്” (ല­ക്ചേ­ഴ്സ് ഓൺ ദി ഹി­സ്റ്റ­റി ഓഫ് ഫി­ലോ­സ­ഫി).

ആ­നു­ഭാ­വി­ക സ­ത്യ­ത്തിൽ നി­ന്നും ഇ­ന്ദ്രി­യ ഗോ­ച­ര­വ­സ്തു­ത­ക­ളിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­ണു് യ­ഥാർ­ത്ഥ്യ­മെ­ന്നു­ള്ള കൽപന ഇ­ന്ത്യൻ ത­ത്വ­ചി­ന്ത­യു­ടെ സ­മ­ഗ്ര­ശ­രീ­ര­ത്തി­ലും വ്യാ­പി­ച്ചി­രി­പ്പു­ണ്ടു്. ഇ­ന്ത്യൻ ത­ത്വ­ചി­ന്ത ശ്രീ­ശ­ങ്ക­ര­നോ­ടു­കൂ­ടി അ­തി­ന്റെ ഉ­ച്ച­കോ­ടി­യി­ലെ­ത്തി­ച്ചേ­രു­ക­യും ചെ­യ്തു.

ഭാ­ര­ത­ത്തി­ലെ വേ­ദാ­ന്ത­ത്താ­ലും മ­റ്റു­ള്ള ത­ത്വ­ചി­ന്ത­ക­ളാ­ലും ഹെഗൽ എ­ത്ര­മാ­ത്രം സ്വാ­ധീ­നി­ക്ക­പ്പെ­ട്ടി­രു­ന്നു എ­ന്നു് തി­ട്ട­പ്പെ­ടു­ത്തു­വാൻ വി­ഷ­മ­മു­ണ്ടു്. ആ­ദി­കാ­ല ഗ്രീ­ക്കു ചി­ന്ത­ക­ന്മാർ മുതൽ പ്ര­ബോ­ധ­യു­ഗ­ത്തി­ലെ ദാർ­ശ­നി­ക­ന്മാർ വ­രെ­യു­ള്ള പാ­ശ്ചാ­ത്യ­ത­ത്വ­മീ­മാം­സ­ക­രും അ­ദ്ദേ­ഹ­ത്തി­നു തൊ­ട്ടു­മു­മ്പു ജീ­വി­ച്ചി­രു­ന്ന കാ­ന്റും ത­ദ­നു­യാ­യി­ക­ളാ­യ ഹി­ഷ്റ്റേ, ഷെ­ല്ലിം­ഗ് എ­ന്നി­വ­രു­മാ­ണു് അ­ദ്ദേ­ഹ­ത്തെ മു­ഖ്യ­മാ­യും സ്വാ­ധീ­നി­ച്ചി­ട്ടു­ള്ള­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ത­ത്വ­ചി­ന്ത­യു­ടെ സ്വ­ഭാ­വ­ങ്ങൾ നിർ­ണ്ണ­യി­ച്ചി­ട്ടു­ള്ള­തും എന്നു നി­ശ്ച­യ­മ­ത്രെ. എ­ന്നി­രി­ക്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ചി­ന്താ­പ­ദ്ധ­തി­ക്കു വി­കാ­സ­വും അ­ന്തി­മ­മാ­യ രൂ­പ­വും ഉ­ണ്ടാ­ക്കു­ന്ന­തിൽ ഭാ­ര­തീ­യ­മാ­യ ആ­ശ­യ­വാ­ദ­വും സ്വാ­ധീ­നം ചെ­ലു­ത്തി­യി­ട്ടു­ണ്ടെ­ന്നു കൽ­പി­ക്കു­ക­യാ­ണു ഭദ്രം.

ആ­ദ്യ­ത്തെ ഔ­പ­നി­ഷ­ദി­കാ­ചാ­ര്യ­ന്മാർ­ക്കു ശേഷം ഇ­ന്ത്യ­യിൽ ബ്ര­ഹ്മ­ത്തെ­പ്പ­റ്റി­യു­ള്ള പ­രി­കൽ­പ­ന­കൾ ആ­രം­ഭി­ച്ചി­ട്ടു­ണ്ടു്. പ­രി­ച്ഛി­ന്നാ­പ­രി­ച്ഛി­ന്ന­ങ്ങൾ ത­മ്മി­ലും വി­ഷ­യ­വി­ഷ­യി­കൾ ത­മ്മി­ലും വ്യ­ഷ്ടി­സ­മ­ഷ്ടി­കൾ ത­മ്മി­ലു­മു­ള്ള പൊ­രു­ത്ത­ക്കേ­ടു­ക­ളെ ഇ­ണ­ക്കി­ച്ചേർ­ക്കു­വാൻ പ­രി­ശ്ര­മി­ച്ചി­ട്ടു­ണ്ടു്. ചില ചി­ന്ത­ക­ന്മാർ ആ­ശ­യ­വാ­ദി­ക­ളാ­യി­രു­ന്നു എ­ങ്കിൽ മറ്റു ചിലർ ഭൗ­തി­ക­വാ­ദി­ക­ളാ­യി­രു­ന്നു. ഭൗ­തി­ക­വാ­ദി­കൾ­ക്കു മ­നു­ഷ്യ­നും പ്ര­കൃ­തി­യും പ്ര­പ­ഞ്ച­വും മാ­ത്ര­മേ സ­ത്യ­മാ­യി­ട്ടു­ള്ളൂ: അ­തി­ന­പ്പു­റം ഒ­ന്നു­മി­ല്ല­ത­ന്നെ. ആ­ശ­യ­വാ­ദി­ക­ളാ­ക­ട്ടെ ദൃ­ശ്യ­പ്ര­പ­ഞ്ച­ത്തി­നു പി­ന്നിൽ ഒരു പ­ര­മാർ­ത്ഥ­പ്ര­പ­ഞ്ച­ത്തെ സ­ങ്കൽ­പി­ച്ചി­രു­ന്നു. ആ­നു­ഭാ­വി­ക സ­ത്യ­ത്തിൽ നി­ന്നും ഇ­ന്ദ്രി­യ ഗോ­ച­ര­വ­സ്തു­ത­ക­ളിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­ണു് യ­ഥാർ­ത്ഥ്യ­മെ­ന്നു­ള്ള കൽപന ഇ­ന്ത്യൻ ത­ത്വ­ചി­ന്ത­യു­ടെ സ­മ­ഗ്ര­ശ­രീ­ര­ത്തി­ലും വ്യാ­പി­ച്ചി­രി­പ്പു­ണ്ടു്. ഇ­ന്ത്യൻ ത­ത്വ­ചി­ന്ത ശ്രീ­ശ­ങ്ക­ര­നോ­ടു­കൂ­ടി അ­തി­ന്റെ ഉ­ച്ച­കോ­ടി­യി­ലെ­ത്തി­ച്ചേ­രു­ക­യും ചെ­യ്തു.

ശ്രീ­ശ­ങ്ക­രൻ എ. ഡി. ഒ­മ്പ­താം ശ­ത­ക­ത്തി­ലാ­ണു ജീ­വി­ച്ചി­രു­ന്ന­തു്. ബു­ദ്ധ­മ­ത­ത്തി­ന്റെ അ­സ്ത­മ­യ­വും, ദ­ക്ഷി­ണേ­ന്ത്യ­യിൽ ശൈ­വ­വൈ­ഷ്ണ­വാ­ചാ­ര്യ­ന്മാ­രു­ടെ ഉ­ദ­യ­വും സം­ഭ­വി­ച്ചു­ക­ഴി­ഞ്ഞ ഒരു കാ­ല­മാ­യി­രു­ന്നു അതു്. മ­ത­പ­ര­മാ­യ ആ­ചാ­ര­ങ്ങ­ളാൽ പ്ര­തി­ഷ്ഠി­ക്ക­പ്പെ­ട്ട­തും, അ­ന്യോ­ന്യ­നാ­ശ­ക­ങ്ങ­ളാ­യ യു­ദ്ധ­ങ്ങ­ളിൽ നി­ര­ന്ത­രം ഏർ­പ്പെ­ട്ടി­രു­ന്ന സ്വേ­ച്ഛാ­ധി­പ­തി­ക­ളാ­യ രാ­ജാ­ക്ക­ന്മാർ പി­ന്തു­ണ നൽ­കി­യി­രു­ന്ന­തും, പു­രോ­ഹി­ത­വർ­ഗ്ഗം ഏർ­പ്പെ­ടു­ത്തി­യി­രു­ന്ന­തു­മാ­യ ജാ­തി­വി­ഭ­ജ­ന­ത്തെ ആ­ധാ­ര­മാ­ക്കി­യു­ള്ള മർ­ദ്ദ­ന­സ്വ­ഭാ­വ­ത്തോ­ടു­കൂ­ടി­യ സാ­മൂ­ഹ്യ­ക്ര­മ­ത്തിൽ ജ­ന­ങ്ങൾ കൂ­ടു­തൽ അ­തൃ­പ്തി പൂ­ണ്ടി­രു­ന്ന ഒരു കാ­ല­മാ­യി­രു­ന്നു അതു്. ആ­ധു­നി­ക­ശാ­സ്ത്രം അ­ന്നു് രൂപം കൊ­ണ്ടി­രു­ന്നി­ല്ല. പ­ഞ്ച­ഭൂ­ത­ങ്ങ­ളു­ടെ ഉൽ­പ­ത്തി സ്വ­ഭാ­വം എ­ന്നി­വ­യെ­ക്കു­റി­ച്ചും മ­നു­ഷ്യ­ന്റെ ശ­രീ­ര­ശാ­സ്ത്ര­ത്തെ­ക്കു­റി­ച്ചു­മു­ള്ള ആ­ശ­യ­ങ്ങൾ പ­രീ­ക്ഷ­ണ­ങ്ങ­ളെ ദ­ത്ത­ങ്ങൾ­കൊ­ണ്ടു തെ­ളി­യി­ക്ക­പ്പെ­ടാ­ത്ത വെറും ഊ­ഹാ­പോ­ഹ­ങ്ങൾ മാ­ത്ര­മാ­യി­രു­ന്നു. ജാ­തി­വി­വേ­ച­നാ­ധി­ഷ്ഠി­ത­ങ്ങ­ളാ­യ കർ­മ്മാ­നു­ഷ്ഠാ­ന­ങ്ങ­ളി­ലും പൂ­ജാ­വി­ധി­ക­ളി­ലും മനം മ­ടു­പ്പു­ണ്ടാ­ക്കു­ന്ന­വി­ധം ഊന്നൽ നൽ­കി­യി­രു­ന്ന ഒരു സാ­മൂ­ഹ്യ­ക്ര­മം മ­ത­ത്തി­നു് അ­പ­രി­ഹാ­ര്യ­മാ­യി­രു­ന്നു. ഈ പ­രി­തഃ­സ്ഥി­തി­യിൽ ഒരു ദാർ­ശ­നി­ക­നും മ­ത­ത­ത്വ­ശാ­സ്ത്ര­ത്തി­ന്റെ­യും ര­ഹ­സ്യ­വാ­ദ­ത്തി­ന്റെ­യും മേ­ഖ­ല­കൾ­ക്ക­പ്പു­റം ക­ട­ന്നു­ചെ­ല്ലു­വാൻ സാ­ദ്ധ്യ­മ­ല്ല­ല്ലോ. ബ­ഹു­ജ­നം അ­ജ്ഞ­ത­യി­ലും അ­ന­ക്ഷ­ര­ത­യി­ലും അ­ന്ധ­വി­ശ്വാ­സ­ങ്ങ­ളി­ലും ആ­ണ്ടു­കി­ട­ക്കു­ക­യാ­യി­രു­ന്നു. ഉന്നത സ­മൂ­ഹ­ത്തിൽ­പ്പെ­ട്ട പ­ണ്ഡി­ത­ന്മാർ അ­വ­രു­ടെ ദ­ന്ത­ഗോ­പു­ര­ങ്ങ­ളി­ലി­രു­ന്നു­കൊ­ണ്ടു് പഴയ ത­ത്വ­ശാ­സ്ത്ര­ഗ്ര­ന്ഥ­ങ്ങ­ളി­ലെ വി­വി­ധ­വാ­ക്യ­ങ്ങ­ളു­ടെ ശ­രി­യാ­യ അർ­ത്ഥ­ത്തെ­ച്ചൊ­ല്ലി അ­ന്ത­മി­ല്ലാ­ത്ത ചർ­ച്ച­ക­ളി­ലേർ­പ്പെ­ട്ടു് സ്വയം ര­സി­ച്ചു­കൊ­ണ്ടു് ക­ഴി­യു­ക­യാ­യി­രു­ന്നു. അ­പ്പോ­ഴാ­ണു് ശ്രീ­ശ­ങ്ക­രൻ തന്റെ അ­ദ്വൈ­ത­വേ­ദാ­ന്ത­വു­മാ­യി രം­ഗ­പ്ര­വേ­ശം ചെ­യ്ത­തും മ­റ്റെ­ല്ലാ­ത­ത്ത്വ­ചി­ന്താ­സ­ര­ണി­ക­ളെ­യും വെ­ല്ലു­വി­ളി­ച്ച­തും.

അ­തി­നും ഒ­രാ­യി­രം കൊ­ല്ല­ങ്ങൾ­ക്കു­ശേ­ഷ­മാ­ണു് ഹെഗൽ ജർ­മ്മ­നി­യിൽ ഭൂ­ജാ­ത­നാ­യ­തു്. പ്ര­കൃ­തി­ശാ­സ്ത്ര­വും സാ­മൂ­ഹ്യ­ശാ­സ്ത്ര­വും വി­കാ­സം പ്രാ­പി­ച്ചു്, മ­ദ്ധ്യ­കാ­ലീ­ന­ചി­ന്താ­ഗ­തി­ക്കു് കർ­ശ­ന­മാ­യ വ്യ­തി­യാ­നം വ­രു­ത്തി നാം സാ­ധാ­ര­ണ വ്യ­വ­ഹ­രി­ക്കാ­റു­ള്ള മ­ത­നി­ര­പേ­ക്ഷ­ത­യു­ടെ ആ­വിർ­ഭാ­വ­ത്തി­നു ക­ള­മൊ­രു­ക്കി­യ കാ­ല­ഘ­ട്ട­മാ­ണ­ല്ലോ ഇതു്. പ­തി­നേ­ഴും പ­തി­നെ­ട്ടും ശ­ത­ക­ങ്ങ­ളിൽ ഇം­ഗ്ല­ണ്ടി­ലും ഫ്രാൻ­സി­ലും വ്യ­ക്തി­യു­ടെ പ­വി­ത്ര­ത­യെ­യും സ്വാ­ത­ന്ത്ര്യ­ത്തെ­യും സാ­മ്പ­ത്തി­ക­മ­ണ്ഡ­ല­ത്തി­ലെ സർ­വ്വ­വി­ധ പാ­ര­ത­ന്ത്ര്യ­ത്തോ­ടു­മു­ള്ള എ­തിർ­പ്പി­നെ­യും പ്ര­ഖ്യാ­പി­ക്കു­ന്ന­തി­നി­ട­യാ­ക്കി­യ ഇ­ട­ത്ത­ര­ക്കാ­രു­ടെ രാ­ഷ്ട്രീ­യ­വി­പ്ല­വ­ത്തെ ക­രു­പ്പി­ടി­ച്ച, യൂ­റോ­പ്പി­ലെ സാ­മൂ­ഹി­ക സാ­മ്പ­ത്തി­ക രാ­ഷ്ട്രീ­യ സം­ഭ­വ­വി­കാ­സ­ങ്ങൾ­ക്കു ശേ­ഷ­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ജ­ന­ന­മു­ണ്ടാ­യ­തു്. ത­ന്മൂ­ലം തന്റെ ത­ത്വ­ചി­ന്താ­പ­ദ്ധ­തി­ക്കു രൂപം നൽ­കു­ന്ന­തി­നു് പ്ര­കൃ­തി വി­ജ്ഞാ­ന­ത്തി­ന്റെ­യും സാ­മൂ­ഹ്യ­വി­ജ്ഞാ­ന­ത്തി­ന്റെ­യും ച­രി­ത്ര­വി­ജ്ഞാ­ന­ത്തി­ന്റെ­യും സം­ഭാ­വ­ന­ക­ളെ പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­വാൻ അ­ദ്ദേ­ഹ­ത്തി­നു സാ­ധി­ച്ചി­ട്ടു­ണ്ടു്. ജ­നാ­ധി­പ­ത്യ­ത്തി­ന്റെ­യും വ്യ­ക്തി­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ­യും ആ­ധു­നി­ക­മൂ­ല്യ­ങ്ങ­ളു­ടെ ആ­വിർ­ഭാ­വ­വും ത­ത്വ­ചി­ന്ത­യു­ടെ ച­രി­ത്ര­ത്തിൽ ഒരു നൂ­ത­ന­യു­ഗം അ­വ­ത­രി­പ്പി­ക്കു­ന്ന­തി­നു് അ­ദ്ദേ­ഹ­ത്തെ സ­ഹാ­യി­ച്ചി­ട്ടു­ണ്ടു്. അ­ക്കാ­ര­ണ­ത്താൽ ഹെ­ഗ­ലി­ന്റെ ചി­ന്താ­പ­ദ്ധ­തി­യിൽ ശ്രീ­ശ­ങ്ക­ര­ന്റേ­തി­ലു­ള്ള­തി­നെ­ക്കാൾ കൂ­ടു­ത­ലാ­യി സ­യൻ­സി­ന്റെ ആ­ത്മാ­വു് സ­ന്നി­ധാ­നം ചെ­യ്തി­ട്ടു­ണ്ടെ­ങ്കിൽ അതു സ്വാ­ഭാ­വി­കം ത­ന്നെ­യാ­ണ­ല്ലോ.

പ്ര­ഷ്യ­യി­ലെ റൈൻ പ്ര­വി­ശ്യ­യി­ലു­ള്ള ഒരു ചെറിയ ന­ഗ­ര­ത്തിൽ ന­വീ­ക­ര­ണ­വാ­ദി­യാ­യ ഒരു ഇ­ട­ത്ത­ര­ക്കാ­രൻ വ­ക്കീ­ലി­ന്റെ പു­ത്ര­നാ­യി 1818-ൽ മാർ­ക്സ് ജ­നി­ച്ച­പ്പോൾ ലോകം 1789-ലെ ഞെ­ട്ട­ലിൽ നി­ന്നു് മു­ക്ത­മാ­യി­ട്ടി­ല്ലാ­യി­രു­ന്നു. യൂ­റോ­പ്പി­ലെ മി­ക്ക­വാ­റും എല്ലാ രാ­ജ്യ­ങ്ങ­ളി­ലും പഴയ ജ­ന്മി­വ്യ­വ­സ്ഥ ത­ക­രു­ക­യാ­യി­രു­ന്നു; പക്ഷേ, പുതിയ മു­ത­ലാ­ളി­ത്ത­വ്യ­വ­സ്ഥ ഉദയം ചെ­യ്തി­ട്ടു­മി­ല്ലാ­യി­രു­ന്നു. പഴകിയ പ­ര­മ്പ­രാ­ഗ­ത­മൂ­ല്യ­ങ്ങ­ളോ­ടു­ള്ള വെ­ല്ലു­വി­ളി ന­ട­ക്കു­ന്നു­ണ്ടാ­യി­രു­ന്നു; പക്ഷേ, ആ സ്ഥാ­ന­ത്തു് പുതിയ മൂ­ല്യ­ങ്ങൾ പ്ര­തി­ഷ്ഠി­ക്ക­പ്പെ­ട്ടി­ട്ടു­മി­ല്ലാ­യി­രു­ന്നു. അതു് ഏ­താ­യാ­ലും വ­മ്പി­ച്ച സാ­മ്പ­ത്തി­ക­രാ­ഷ്ട്രീ­യ­പ­രി­വർ­ത്ത­ന­ങ്ങൾ സ­ത്വ­രം­സം­ഭ­വി­ച്ചു­കൊ­ണ്ടി­രു­ന്ന ഒരു കാ­ല­ഘ­ട്ട­മാ­യി­രു­ന്നു. ഒരു വ­ശ­ത്തു് ജ­ന­ങ്ങൾ ചി­ര­പ്ര­തി­ഷ്ഠി­ത­മാ­യി­രു­ന്ന ജ­ന്മി­സ­മ്പ്ര­ദാ­യ­ത്തി­നെ­തി­രെ സ­മ­ര­ങ്ങൾ സം­ഘ­ടി­പ്പി­ക്കു­ക­യും സ്വാ­ത­ന്ത്ര്യ­ത്തി­നും ജ­നാ­ധി­പ­ത്യ­ത്തി­നും വേ­ണ്ടി വ­ഴ­ക്ക­ടി­ക്കു­ക­യും ചെ­യ്തി­രു­ന്ന­പ്പോൾ മ­റു­വ­ശ­ത്തു് ലി­യോൺ­സി­ലെ അ­സ്വ­സ്ഥ­രാ­യ വ്യ­വ­സാ­യ­ത്തൊ­ഴി­ലാ­ളി­കൾ ഫ്രാൻ­സി­ലും, സൈ­ലീ­സി­യ­ത­യി­ലെ ചാർ­ട്ടി­സ്റ്റു­കൾ ഇം­ഗ്ല­ണ്ടി­ലും ജ­നാ­ധി­പ­ത്യ­ത്തി­ന്റെ­യും സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ­യും പൊ­രു­ളി­നു് അർ­ത്ഥ­വ്യാ­പ്തി­യു­ണ്ടാ­ക്കു­വാൻ പ­രി­ശ്ര­മി­ക്കു­ക­യാ­യി­രു­ന്നു. യൂ­റോ­പ്പു മു­ഴു­വ­നും അ­സം­തൃ­പ്തി­കൊ­ണ്ടു് ഇ­ള­കി­മ­റി­യു­ക­യാ­യി­രു­ന്നു.

ഹെ­ഗ­ലി­ന്റെ ശി­ഷ്യ­നാ­യി­ട്ടാ­ണു് മാർ­ക്സ് ആ­രം­ഭി­ച്ച­തു്. എ­ന്നാൽ വി­നാ­വി­ളം­ബം അ­ദ്ദേ­ഹം ഹെ­ഗ­ലീ­യ­ചി­ന്താ­ഗ­തി­ക്കാ­രിൽ ഇ­ട­തു­പ­ക്ഷ­ക്കാ­രു­ടെ ചേ­രി­യിൽ ചേർ­ന്നു. ഒ­ടു­വിൽ സ്വ­ന്തം സി­ദ്ധാ­ന്ത­ങ്ങ­ളെ പ്ര­പ­ഞ്ച­നം ചെ­യ്യു­ന്ന­തി­നാ­യി അവരിൽ നി­ന്നും അ­ക­ന്നു­മാ­റി. ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ലെ സം­ഭ­വ­ഗ­തി­ക­ളെ മാർ­ക്സി­ന്റെ ത­ത്വ­ചി­ന്ത­പോ­ലെ മ­റ്റൊ­ന്നും സ്വാ­ധീ­നി­ച്ചി­ട്ടി­ല്ലെ­ന്നു് അ­നു­യാ­യി­ക­ളും എ­തി­രാ­ളി­ക­ളും ഒ­രു­പോ­ലെ സ­മ്മ­തി­ക്കു­ന്ന കാ­ര്യ­മാ­ണു്. “ഡെ­മോ­ക്രി­റ്റ­സി­ന്റെ­യും എ­പി­ക്യൂ­റ­സി­ന്റെ­യും പ്ര­കൃ­തി­ദർ­ശ­ന­ങ്ങൾ­ക്കു ത­മ്മി­ലു­ള്ള അ­ന്ത­രം” എന്ന മാർ­ക്സി­യൻ പ്ര­ബ­ന്ധം അ­മേ­രി­ക്ക­യിൽ ഫി­ലോ­സ­ഫി പ്രൊ­ഫ­സ­റാ­യി­രു­ന്ന നോർമൻ ഡി. ലി­വർ­ഗു­ഡ് വി­വർ­ത്ത­നം ചെ­യ്ത­പ്പോൾ അ­തി­ന്റെ മു­ഖ­വു­ര­യിൽ അ­ദ്ദേ­ഹം ക­ല­വ­റ­യി­ല്ലാ­തെ ഇ­പ്ര­കാ­രം പ്ര­സ്താ­വി­ച്ചു: “സാ­മ്പ­ത്തി­ക­വും രാ­ഷ്ട്രീ­യ­വു­മാ­യ ന­ട­പ­ടി­ക്ര­മ­ത്തി­നു് അ­ടി­സ്ഥാ­ന­മാ­യി­ത്തീർ­ന്നി­ട്ടു­ള്ള ത­ത്വ­ചി­ന്ത­യ്ക്കു് ഏ­റ്റ­വും നല്ല ദൃ­ഷ്ടാ­ന്ത­ങ്ങ­ളി­ലൊ­ന്നു് മാർ­ക്സി­സ­മാ­ണു്. ഊ­ഹി­ക്കാൻ­പോ­ലും വ­യ്യാ­ത്ത­വി­ധ­ത്തി­ലാ­ണു് അ­തി­ന്റെ സ്വാ­ധീ­ന­ശ­ക്തി. ഇ­ന്നു് മ­റ്റേ­തൊ­രാ­ളു­ടെ­യും പേ­രി­നു മു­ന്നിൽ എ­ന്ന­തി­നെ­ക്കാൾ മാർ­ക്സി­ന്റെ പേ­രി­നു മു­ന്നി­ലാ­ണു കൂ­ടു­ത­ലാ­യി­മു­ട്ടു­കൾ മ­ട­ങ്ങി­ക്കാ­ണു­ന്ന­തു്.”

ശ്രീ­ശ­ങ്ക­രൻ, ഹെഗൽ, മാർ­ക്സ് എന്നീ മൂ­ന്നു സ­മു­ന്ന­ത ചി­ന്ത­ക­ന്മാ­രു­ടെ ദാർ­ശ­നി­ക ചി­ന്താ­സ­ര­ണി­ക­ളെ താ­ര­ത­മ്യ­പ­ഠ­നം ചെ­യ്യു­ന്ന­തി­നു­ള്ള ഒരു പ­രി­ശ്ര­മ­മാ­ണു് ഈ ഗ്ര­ന്ഥ­ത്തി­ന്റെ ല­ക്ഷ്യം.

ശ്രീ­ശ­ങ്ക­രൻ തന്റെ ത­ത്വ­ചി­ന്താ­പ­ര­മാ­യ ഗ­വേ­ഷ­ണ­ത്തി­നു് ആ­ധാ­ര­മാ­ക്കി­യ­തു് മു­ഖ്യ­മാ­യും ഉ­പ­നി­ഷ­ത്തു­ക­ളി­ലും ബാ­ദ­രാ­യ­ണ­ന്റെ ബ്ര­ഹ്മ­സൂ­ത്ര­ത്തി­ലും ഭ­ഗ­വ­ദ്ഗീ­ത­യി­ലും അ­ന്തർ­ഭ­വി­ച്ചി­ട്ടു­ള്ള ത­ത്വ­ചി­ന്ത­ക­ളെ ആ­യി­രു­ന്നി­ല്ല. ഈ പ്രാ­ചീ­ന­കൃ­തി­കൾ­ക്കു് താൻ നിർ­മി­ച്ചി­ട്ടു­ള്ള ഭാ­ഷ്യ­ങ്ങ­ളു­ടെ രൂ­പ­ത്തി­ലാ­ണു് അ­ദ്ദേ­ഹം, അ­ദ്വൈ­ത­വേ­ദാ­ന്ത­മെ­ന്നോ കേ­വ­ലാ­ദ്വൈ­ത­മെ­ന്നോ വ്യ­വ­ഹ­രി­ക്കാ­റു­ള്ള തന്റെ ഏ­ക­ത്വ­ദർ­ശ­നം വി­ശ­ദ­മാ­ക്കി­യ­തു്. താ­ഴെ­പ്പ­റ­യു­ന്ന തർ­ക്ക­വാ­ക്യ­ങ്ങ­ളിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ത­ത്വ­ചി­ന്ത­യു­ടെ സാ­രാം­ശം അ­ട­ങ്ങി­യി­രി­ക്കു­ന്നു:

“ബ്ര­ഹ്മ സത്യം ജ­ഗ­ന്മി­ഥ്യാ ജീവോ ബ്ര­ഹ്മൈ­വ നാപരഃ”

ബ്ര­ഹ്മം അഥവാ പ­ര­മാ­ത്മാ­വു ആണു് ഏകവും പൂർ­ണ്ണ­വു­മാ­യ സത്യം. നാ­നാ­ത്വ­ത്തോ­ടു­കൂ­ടി­യ ജ­ഗ­ത്ത് ഭ്ര­മ­ജ­ന­ക­മാ­യ ആ­ഭാ­സ­മ­ത്രേ. ജീ­വാ­ത്മാ­വു് പ­ര­മാ­ത്മാ­വ­ല്ലാ­തെ മ­റ്റാ­രു­മ­ല്ല. അ­താ­ണു് ഈ വാ­ക്യ­ത്തി­ന്റെ അർഥം. ശ്രീ­ശ­ങ്ക­രൻ ബ്ര­ഹ്മ­ത്തെ നിർ­വ­ചി­ക്കു­ന്ന­തു് ഇ­പ്ര­കാ­ര­മാ­ണു്:

“ജ­ന്മാ­ദ്യ­സ്യ യതഃ”

ഇ­തി­ന്റെ (ജ­ഗ­ത്തി­ന്റെ) ഉ­ത്പ­ത്തി മു­ത­ലാ­യ­തു് ഏ­തിൽ­നി­ന്നോ അതു് (ബ്ര­ഹ്മം ആ­കു­ന്നു).

പ്ര­സ്തു­ത സൂ­ത്ര­ത്തി­ന്റെ അർ­ത്ഥം: “നാ­മ­രൂ­പ­ങ്ങ­ളി­ലൂ­ടെ അ­ഭി­വ്യ­ക്ത­മാ­യ­തും, നാ­നാ­ത­ര­ത്തി­ലു­ള്ള കർ­ത്താ­ക്ക­ളും ഭോ­ക്താ­ക്ക­ളും ഉൾ­പ്പെ­ട്ട­തും സു­നി­യ­ത­മാ­യ ദേ­ശ­കാ­ല­നി­മി­ത്ത­ങ്ങ­ളെ ആ­ശ്ര­യി­ച്ചു­ള്ള കർ­മ്മ­ങ്ങ­ളും ത­ത്ഫ­ല­ങ്ങ­ളും ഉൾ­ക്കൊ­ണ്ട­തും, ഭാ­വ­നാ­തീ­ത­മാം­വ­ണ്ണം ര­ച­നാ­ഭം­ഗി­യോ­ടു­കൂ­ടി­യ­തു­മാ­യ ഈ ജ­ഗ­ത്തി­ന്റെ ഉ­ത്പ­ത്തി­യും സ്ഥി­തി­യും പ്ര­ള­യ­വും ഏ­തിൽ­നി­ന്നു സം­ഭ­വി­ക്കു­ന്നു­വോ സർ­വ­ജ്ഞ­വും സർ­വ­ശ­ക്ത­വു­മാ­യ ആ സ്രോ­ത­സ്സാ­ണു് ബ്ര­ഹ്മം” (1) എ­ന്നാ­ണു് ഈ സൂ­ത്ര­ത്തി­ന്റെ താ­ത്പ­ര്യം.

ഭൂതം, ഭാവി, വർ­ത്ത­മാ­നം എന്നീ മൂ­ന്നു കാ­ല­ങ്ങ­ളി­ലും യ­ഥാർ­ത്ഥ­ത്തി­ലു­ള്ള­താ­യ അ­സ്തി­ത്വ­ത്തെ അ­പ്പ­ടി നി­ഷേ­ധി­ക്കു­ക­യാ­ണു് ഏ­ക­ത്വ­വാ­ദം ചെ­യ്യു­ന്ന­തു്. ശ്രീ­ശ­ങ്ക­ര­ന്റെ മി­ഥ്യാ­വാ­ദം ബു­ദ്ധ­മ­ത­ത്തിൽ­നി­ന്നു് ഇ­റ­ക്കു­മ­തി ചെ­യ്യ­പ്പെ­ട്ട ഒ­ന്നാ­ണു് എ­ന്നു­വ­രെ സ­മർ­ത്ഥി­ക്കു­ന്ന­തി­നും ചിലർ മു­തിർ­ന്നി­ട്ടു­ണ്ടു്.

എല്ലാ പ­രി­വർ­ത്ത­ന­ങ്ങൾ­ക്കും രൂ­പാ­ന്ത­ര­ങ്ങൾ­ക്കും അ­തീ­ത­മാ­യി വർ­ത്തി­ക്കു­ന്ന ഒരു സം­പ്ര­ത്യ­യ­മാ­ണു് ബ്ര­ഹ്മം. അതു് ശാ­ശ്വ­ത­വും അ­വി­കാ­ര­വും നിർ­ഗു­ണ­വും അ­വ­നാ­ശി­യും ആയ കേ­വ­ല­സ­ത്യ­മാ­ണു്: അ­ദ്വി­തീ­യ­മാ­യ സ­ത്യ­മാ­ണു്. ജ­ഗ­ത്തി­ലു­ള്ള എ­ല്ലാ­റ്റി­നും അതു ആ­ധാ­ര­മാ­യി­രി­ക്കു­ന്നു. അതു് അ­സ്തി­ത്വ­ത്തി­ന്റെ ആ­ക­ത്തു­ക­യാ­ണു്. ത­ന്നിൽ­നി­ന്നു ഭേ­ദ­മി­ല്ലാ­ത്ത­വ­യും ഇ­ന്ദ്രി­യ­വി­ഷ­യ­ങ്ങ­ളും ബ­ഹു­വി­ധ­ങ്ങ­ളാ­യ അ­സ്തി­ത്വ­ങ്ങ­ളു­ടെ­യെ­ല്ലാം സ­ത്താ­പ­ര­മാ­യ ആ­സ്പ­ദ­വു­മാ­ണു് അതു്. അതു് സർ­വ­വ്യാ­പി­യും അ­ന­ന്ത­വു­മാ­ണു്. സർ­വ­പ്ര­പ­ഞ്ച­വും, ഈ ജ­ഗ­ത്തി­ലു­ള്ള എല്ലാ വ­സ്തു­ക്ക­ളും ബ്ര­ഹ്മം­ത­ന്നെ­യാ­ണു് (ബ്ര­ഹ്മൈ­വേ­ദം വി­ശ്വം സ­മ­സ്തം ഇദം ജഗത്). നീ അ­താ­കു­ന്നു (തത് ത്വം അസി).

നാ­മ­രൂ­പാ­ത്മ­ക­മാ­യ ദൃ­ശ്യ­പ്ര­പ­ഞ്ചം മി­ഥ്യ­യാ­ണെ­ന്നും ബ്ര­ഹ്മം മാ­ത്ര­മേ സ­ത്യ­മാ­യി­ട്ടു­ള്ളൂ എ­ന്നു­മാ­ണു് ഒ­രി­ക്കൽ ശ്രീ­ശ­ങ്ക­രൻ പ്ര­സ്താ­വി­ക്കു­ന്ന­തു്. മ­റ്റൊ­രി­ക്കൽ അ­ദ്ദേ­ഹം പ­റ­യു­ന്നു ഉ­ള്ള­തെ­ല്ലാം ബ്ര­ഹ്മ­മാ­ണു് എ­ന്നു്. ഈ രണ്ടു പ്ര­സ്താ­വ­ന­ക­ളും ത­മ്മിൽ പൊ­രു­ത്ത­ക്കേ­ടി­ല്ലേ? ഒരേ സ­മ­യ­ത്തു ര­ണ്ടും ശ­രി­യാ­ണെ­ന്നു പ­റ­യു­ന്ന­തെ­ങ്ങ­നെ?

ഇ­ന്ത്യ­ക്കാ­രും പാ­ശ്ചാ­ത്യ­രു­മാ­യ അനേകം വ്യാ­ഖ്യാ­താ­ക്ക­ന്മാർ ശ്രീ­ശ­ങ്ക­ര­ന്റെ അ­ദ്വൈ­താ­ത്മ­ക­മാ­യ ഈ ഏ­ക­ത്വ­വാ­ദ­ത്തെ എ­തിർ­ക്കു­വാൻ ശ്ര­മി­ച്ചി­ട്ടു­ണ്ടു്. അ­വ­രു­ടെ അ­ഭി­പ്രാ­യ­ത്തിൽ ഇ­ന്ദ്രി­യ­പ്ര­ത്യ­ക്ഷം­കൊ­ണ്ടു സി­ദ്ധ­വും അ­നു­ഭൂ­തി­വി­ഷ­യ­വു­മാ­യ ലോ­ക­ത്തി­ന്റെ യ­ഥാർ­ത്ഥ­മാ­യ അ­വ­സ്ഥ­യെ പൂർ­ണ്ണ­മാ­യും നി­ര­സി­ക്കു­ക­യാ­ണു്. ഭൂതം, ഭാവി, വർ­ത്ത­മാ­നം എന്നീ മൂ­ന്നു കാ­ല­ങ്ങ­ളി­ലും യ­ഥാർ­ത്ഥ­ത്തി­ലു­ള്ള­താ­യ അ­സ്തി­ത്വ­ത്തെ അ­പ്പ­ടി നി­ഷേ­ധി­ക്കു­ക­യാ­ണു് ഏ­ക­ത്വ­വാ­ദം ചെ­യ്യു­ന്ന­തു്. ശ്രീ­ശ­ങ്ക­ര­ന്റെ മി­ഥ്യാ­വാ­ദം ബു­ദ്ധ­മ­ത­ത്തിൽ­നി­ന്നു് ഇ­റ­ക്കു­മ­തി ചെ­യ്യ­പ്പെ­ട്ട ഒ­ന്നാ­ണു് എ­ന്നു­വ­രെ സ­മർ­ത്ഥി­ക്കു­ന്ന­തി­നും ചിലർ മു­തിർ­ന്നി­ട്ടു­ണ്ടു്. ഉ­ദാ­ഹ­ര­ണ­മാ­യി വി­ജ്ഞാ­ന­ഭി­ക്ഷു (16-ാം ശതകം) തന്റെ സം­ഖ്യ­സൂ­ത്ര വ്യാ­ഖ്യാ­ന­ത്തിൽ താ­ഴെ­പ്പ­റ­യു­ന്ന­വി­ധം അ­ഭി­പ്രാ­യ­പ്പെ­ട്ടി­രി­ക്കു­ന്നു (2).

“ന­മ്മു­ടെ ബ­ന്ധ­നം മി­ഥ്യ­യാ­ണെ­ന്നു പ്ര­ഖ്യാ­പി­ക്കു­ന്ന ഒരു ബ്ര­ഹ്മ­സൂ­ത്രം­പോ­ലും ഇല്ല. വേ­ദാ­ന്തി­ക­ളെ­ന്നു സ്വ­യ­മു­ദ്ഘോ­ഷി­ക്കു­ന്ന ഒരു കൂ­ട്ടം ആൾ­ക്കാർ പ്ര­തി­ജ്ഞ­ചെ­യ്യു­ന്ന­താ­യ മാ­യാ­വാ­ദ­ത്തെ സം­ബ­ന്ധി­ച്ചാ­ണെ­ങ്കിൽ അതു് വി­ജ്ഞാ­ന­വാ­ദ­ത്തി­ന്റെ (ബു­ദ്ധ­മ­ത­ത്തി­ലെ) ഒരിനം മാ­ത്ര­മാ­ണു്. അ­തു­കൊ­ണ്ടാ­ണു് അ­ദ്വൈ­ത­വേ­ദാ­ന്ത­ത്തി­ലെ ത­ത്വ­ങ്ങ­ളെ വി­മർ­ശി­ക്കു­ന്ന ചില ഗ്ര­ന്ഥ­കാ­ര­ന്മാർ ശ­ങ്ക­ര­നെ പ്ര­ച്ഛ­ന്ന­ബു­ദ്ധ­നെ­ന്നു­വ­രെ വി­ളി­ക്കു­വാ­നൊ­രു­മ്പെ­ട്ട­തു്.”

ഇ­ന്ദ്രി­യ­ങ്ങൾ­ക്കു് അ­നു­ഭ­വ­ഗോ­ച­ര­മാ­യ ലോകം ഒ­രി­ക്ക­ലും ഇ­ല്ലാ­ത്ത­താ­ണു്; വസ്തു പ്രേ­ക്ഷ­ക­ന്റെ മ­ന­സ്സി­ലു­ള്ള ഒരു ആശയം മാ­ത്ര­മാ­ണു്; ബാ­ഹ്യ­വ­സ്തു­ക്കൾ­ക്കു് യ­ഥാർ­ത്ഥ­സ­ത്ത­യി­ല്ലാ­ത്ത­തു­കൊ­ണ്ടു് ആ­ന്ത­രി­ക­ങ്ങ­ളാ­യ സം­ജ്ഞാ­ന­ങ്ങൾ ആ­വിർ­ഭ­വി­ക്കു­ന്നു; വി­ജ്ഞാ­നം സ്വ­വ­ര­ത്തി­ലും ബാ­ഹ്യ­വ­സ്തു­ക്ക­ളെ ആ­ശ്ര­യി­ക്കാ­ത്ത­തു­മാ­ണു്; ആ­ത്മ­നി­ഷ്ഠ­മാ­യ സം­ജ്ഞാ­ന­മ­ല്ലാ­തെ മ­റ്റൊ­ന്നി­നും സ­ത്ത­യി­ല്ല—ഇ­തെ­ല്ലാ­മാ­ണു് വി­ജ്ഞാ­ന­വാ­ദി­ക­ളാ­യ ബൗ­ദ്ധ­ന്മാർ സി­ദ്ധാ­ന്തി­ച്ചി­ട്ടു­ള്ള­തു്.

എ­ന്നാൽ വി­ജ്ഞാ­ന­വാ­ദി­ക­ളു­ടെ ഈ സി­ദ്ധാ­ന്ത­ങ്ങ­ളെ പ്ര­ത്യ­ക്ഷ­മാ­യോ പ­രോ­ക്ഷ­മാ­യോ ശ്രീ­ശ­ങ്ക­രൻ അ­നു­കൂ­ലി­ച്ചി­ട്ടു­ണ്ടോ? ആ­ത്മ­നി­ഷ്ഠ­മാ­യ സം­ജ്ഞാ­നം മാ­ത്രം സ­ത്താ­ണെ­ന്നും മ­റ്റെ­ല്ലാം അ­സ­ത്താ­ണെ­ന്നും അ­ദ്ദേ­ഹം യ­ഥാർ­ത്ഥ­ത്തിൽ തീർ­ത്തും പ­റ­യു­ന്നു­ണ്ടോ? നി­ങ്ങ­ളും ഞാനും, നി­ങ്ങൾ വാ­യി­ക്കു­ന്ന പു­സ്ത­ക­വും ഞാൻ കൈയിൽ പി­ടി­ച്ചി­ട്ടു­ള്ള പേ­ന­യും, മൈ­താ­നി­യിൽ മേ­യു­ന്ന വെ­ളു­ത്ത­പ­ശു­വും, മ­ണ്ണിൽ ക­ളി­ക്കു­ന്ന കി­ടാ­ങ്ങ­ളും, മു­ക­ളി­ലെ നീ­ലാ­കാ­ശ­വും, താ­ഴ­ത്തെ പ­നീർ­പ്പൂ­ന്തോ­ട്ട­വും എ­ല്ലാം ഇ­ല്ലാ­ത്ത­തോ കൃ­ത്രി­മ­മോ ആ­ണെ­ന്നു പ­റ­യു­ന്ന­തു് വെറും അ­ബ­ദ്ധ­മാ­ണ­ല്ലോ. ശ്രീ­ശ­ങ്ക­ര­നും അ­ങ്ങ­നെ പ­റ­ഞ്ഞി­ട്ടി­ല്ല. ആ­നു­ഭാ­വി­ക­സ­ത്ത­യെ അ­ദ്ദേ­ഹം നി­ഷേ­ധി­ക്കു­ന്നി­ല്ല, ബ്ര­ഹ്മം മാ­ത്ര­മാ­ണു സത്യം എന്നു പ­റ­യു­മ്പോൾ ഇ­ന്ദ്രി­യ­പ്ര­ത്യ­ക്ഷ­മാ­യ ലോകം ഒ­ട്ടു­മേ ഇ­ല്ലാ­ത്ത­താ­ണെ­ന്നു് അ­ദ്ദേ­ഹം വി­വ­ക്ഷി­ക്കു­ന്നി­ല്ല. വി­ഷ­യി­യും വി­ഷ­യ­വും തി­ക­ച്ചും വ്യ­ത്യ­സ്ത­ങ്ങ­ളാ­യ സ­ത്ത­ക­ളാ­ണെ­ന്ന വ­സ്തു­ത അ­ദ്ദേ­ഹം നി­ഷേ­ധി­ക്കു­ന്നി­ല്ല. അ­തു­കൊ­ണ്ടു ത­ന്നെ­യാ­ണു് അ­ദ്ദേ­ഹം ഗോ­ച­ര­ജ­ഗ­ത്തി­ന്റെ സ­ത്ത­യെ നി­ഷേ­ധി­ക്കു­ന്ന ആ­ത്മ­നി­ഷ്ഠ—ആ­ശ­യ­വാ­ദി­ക­ളു­ടെ മ­ത­ങ്ങ­ളെ കർ­ശ­ന­മാ­യി എ­തിർ­ത്തി­ട്ടു­ള്ള­തു്. സം­ജ്ഞാ­ന­ത്തിൽ പ്ര­ത്യ­ക്ഷീ­ഭ­വി­ക്കു­ന്ന­തു് വൈ­ഷ­യി­ക­സ­ത്ത ത­ന്നെ­യാ­ക­യാൽ ബാ­ഹ്യ­വി­ഷ­യ­ങ്ങ­ളു­ടെ അ­ഭാ­വ­ത്തിൽ സം­ജ്ഞാ­ന­ത്തി­നും സ­ത്ത­യി­ല്ലെ­ന്നു് അ­ദ്ദേ­ഹം വാ­ദി­ക്കു­ക­യു­ണ്ടാ­യി. ബാ­ഹ്യ­വി­ഷ­യം ത­ന്നെ­യാ­ണു് ആ­ശ­യ­ത്തി­നു് ആധാരം. വി­ഷ­യ­മി­ല്ലെ­ങ്കിൽ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു­ള്ള ബോധം നി­രർ­ത്ഥ­ക­മാ­ണു്. ബാ­ഹ്യ­വ­സ്തു­ക്കൾ, ന­മ്മ­ളിൽ അ­വ­യു­ടെ ബോ­ധ­മു­ള­വാ­ക്കു­ന്ന­തു­കൊ­ണ്ടു് അ­സ­ത്താ­ണെ­ന്നാ­ണു് സി­ദ്ധാ­ന്തി­ക്കു­വാൻ സാ­ദ്ധ്യ­മ­ല്ലെ­ന്നു് ശ്രീ­ശ­ങ്ക­രൻ പ­റ­യു­ന്ന­തു്. അ­വ­ന­വ­നിൽ­ത്ത­ന്നെ ക്രിയ സാ­ധ്യ­മ­ല്ല എന്ന ഋ­ജു­വാ­യ കാ­ര­ണ­ത്താൽ വി­ഷ­യ­ബ­ന്ധ­മി­ല്ലാ­തെ ബോ­ധ­ത്തിൽ ബോ­ധ­മു­ണ്ടാ­കു­ന്നു എന്നു സി­ദ്ധാ­ന്തി­ക്കു­ന്ന­തു ശ­രി­യു­മ­ല്ല (ബ്ര­ഹ്മ­സൂ­ത്ര­ഭാ­ഷ്യം). വി­ജ്ഞാ­ന­വാ­ദി­ക­ളു­ടെ വാ­ദ­ങ്ങ­ളെ തി­ര­സ്ക­രി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം പ­റ­യു­ന്നു:

ബാ­ഹ്യ­വി­ഷ­യ­ങ്ങ­ളി­ല്ലെ­ങ്കിൽ ആ­ശ­യ­ങ്ങൾ­ക്കു് വി­ഷ­യ­ങ്ങ­ളു­ടെ രൂ­പ­മെ­ങ്ങ­നെ ല­ഭ്യ­മാ­കും? ആ­ശ­യ­ങ്ങൾ­ക്കു് വി­ഷ­യ­ങ്ങ­ളു­ടെ രൂ­പ­ങ്ങ­ളു­ണ്ടെ­ങ്കിൽ അ­തി­നർ­ത്ഥം ഏതൊരു വി­ഷ­യ­ങ്ങ­ളു­ടെ രൂ­പ­ങ്ങ­ളാ­ണോ ആ­ശ­യ­ങ്ങൾ­ക്കു­ള്ള­തു് ആ വി­ഷ­യ­ങ്ങ­ളെ­ല്ലാം തന്നെ പെ­ട്ടെ­ന്നു് ഇ­പ്ര­കാ­രം രൂ­പ­മാ­ത്ര­ങ്ങ­ളാ­യി­ത്തീർ­ന്നു എ­ന്നാ­ണോ?

ബാ­ഹ്യ­ജ­ഗ­ത്ത് അ­സ­ത്താ­ണെ­ന്നു ക­രു­തു­ന്ന­തു് ശ­രി­യ­ല്ല. എ­ന്തു­കൊ­ണ്ടെ­ന്നാൽ ന­മ്മു­ടെ പ്ര­തീ­തി­കൾ­ക്കു് സം­ഗ­ത­മാ­യി തൂ­ണു­കൾ, കി­ണ­റു­കൾ മു­ത­ലാ­യ ബാ­ഹ്യ­വ­സ്തു­ക്കൾ പ്ര­ത്യ­ക്ഷ­ജ്ഞാ­നം­കൊ­ണ്ടു് വി­ശ­ദ­മാ­കു­ന്നു­ണ്ടെ­ന്നു ന­മു­ക്ക­റി­യാം. ഒരുവൻ ആഹാരം ആ­സ്വ­ദി­ച്ചു­കൊ­ണ്ടി­രി­ക്ക­വേ­ത­ന്നെ താ­നൊ­ന്നും ആ­ഹ­രി­ക്കു­ന്നി­ല്ലെ­ന്നോ ത­നി­ക്ക­തിൽ നി­ന്നു് യാ­തൊ­രു തൃ­പ്തി­യും ല­ഭി­ക്കു­ന്നി­ല്ലെ­ന്നോ പ­റ­യു­ന്ന­താ­യാൽ അവനെ ആരും ശ്ര­ദ്ധി­ക്കു­ക­യി­ല്ല. വ­സ്തു­വി­ല്ലെ­ന്നു പ­റ­യു­മ്പോൾ, ബോ­ധ­പ്ര­ക്രി­യ­യ്ക്കു പുറമേ ബോ­ധ­വി­ഷ­യ­മാ­യ വസ്തു വേറെ ഇ­ല്ലെ­ന്നാ­ണു് താൻ അർ­ത്ഥ­മാ­ക്കു­ന്ന­തെ­ന്നു് ബു­ദ്ധൻ വി­ശ­ദ­മാ­ക്ക­ട്ടെ. സ­ത്യ­മെ­ന്തെ­ന്നാൽ ബോധം എ­ന്ന­തു­ത­ന്നെ പ്ര­ത്യ­ക്ഷ­ത്തിൽ നാ­മ­റി­യു­ന്ന­തി­നെ സൂ­ചി­പ്പി­ക്കു­ന്നു എ­ന്നു­ള്ള­താ­ണു്. ആ­ന്ത­ര­മാ­യ സം­ജ്ഞാ­ന­ത്തി­നു വി­ഷ­യ­മാ­കു­ന്ന വസ്തു ‘ബാ­ഹ്യ­ത്തി­ലു­ള്ള­തു­പോ­ലെ’ തോ­ന്നു­ന്നു എ­ന്നു് ബൗ­ദ്ധ­ന്മാർ പ­റ­യു­മ്പോൾ ഇ­ക്കാ­ര്യം സൂ­ത്ര­ത്തിൽ അം­ഗീ­ക­രി­ക്കു­ക­യാ­ണു് അവർ ചെ­യ്യു­ന്ന­തു്. വാ­സ്ത­വ­ത്തിൽ ബാ­ഹ്യ­ത്തിൽ ഒ­ന്നു­മി­ല്ലെ­ങ്കിൽ ‘ബാ­ഹ്യ­ത്തി­ലു­ള്ള­തു­പോ­ലെ’ വ­ല്ല­തു­മു­ണ്ടാ­കു­ന്ന­തെ­ങ്ങ­നെ­യാ­ണു്? വി­ഷ്ണു­മി­ത്രൻ ഒരു വ­ന്ധ്യ­യു­ടെ പു­ത്ര­നാ­യി തോ­ന്നു­ന്ന­തി­നു് എ­പ്പോ­ഴെ­ങ്കി­ലും സാ­ദ്ധ്യ­മാ­ണോ? മാ­ത്ര­മ­ല്ല, ബാ­ഹ്യ­വി­ഷ­യ­ങ്ങ­ളി­ല്ലെ­ങ്കിൽ ആ­ശ­യ­ങ്ങൾ­ക്കു് വി­ഷ­യ­ങ്ങ­ളു­ടെ രൂ­പ­മെ­ങ്ങ­നെ ല­ഭ്യ­മാ­കും? ആ­ശ­യ­ങ്ങൾ­ക്കു് വി­ഷ­യ­ങ്ങ­ളു­ടെ രൂ­പ­ങ്ങ­ളു­ണ്ടെ­ങ്കിൽ അ­തി­നർ­ത്ഥം ഏതൊരു വി­ഷ­യ­ങ്ങ­ളു­ടെ രൂ­പ­ങ്ങ­ളാ­ണോ ആ­ശ­യ­ങ്ങൾ­ക്കു­ള്ള­തു് ആ വി­ഷ­യ­ങ്ങ­ളെ­ല്ലാം തന്നെ പെ­ട്ടെ­ന്നു് ഇ­പ്ര­കാ­രം രൂ­പ­മാ­ത്ര­ങ്ങ­ളാ­യി­ത്തീർ­ന്നു എ­ന്നാ­ണോ? വ­സ്തു­ക്കൾ ആ­ശ­യ­ങ്ങ­ളിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­യി ബാ­ഹ്യ­വ­സ്തു­ക്ക­ളാ­യി­ത്ത­ന്നെ ഗ്ര­ഹി­ക്ക­പ്പെ­ടു­ന്നു എ­ന്ന­താ­ണു് പ­ര­മാർ­ത്ഥം. ആകയാൽ ആ­ശ­യ­ത്തി­ന്റെ­യും വ­സ്തു­വി­ന്റെ­യും സ്ഥി­ര­മാ­യ ഈ സ­ഹ­ചാ­രി­ത­യെ അവ ത­മ്മി­ലു­ള്ള അ­ഭേ­ദ­മാ­യി­ട്ട­ല്ല കാ­ര്യ­കാ­ര­ണ ബ­ന്ധ­മാ­യി­ട്ടു വ്യാ­ഖ്യാ­നി­ക്കു­ക­യാ­ണു വേ­ണ്ട­തു് (ബ്ര­ഹ്മ­സൂ­ത്ര­ഭാ­ഷ്യം).

ഇ­ന്ത്യ­യി­ലെ ത­ത്വ­ചി­ന്ത­യെ­ക്കു­റി­ച്ചു് ഹെഗൽ പ­രാ­മർ­ശി­ച്ചി­ട്ടു­ണ്ടു്: “ഭാ­ര­തീ­യ ത­ത്വ­ചി­ന്താ­പ­ദ്ധ­തി­യിൽ ആശയം വ­സ്തു­നി­ഷ്ഠ­മാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല. ത­ന്മൂ­ലം ബാ­ഹ്യ­വും വ­സ്തു­നി­ഷ്ഠ­വു­മാ­യ­തു് ആ­ശ­യ­വു­മാ­യി പൊ­രു­ത്ത­പ്പെ­ടു­ത്തി ഗ്ര­ഹി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല. പൗ­ര­സ്ത്യ ത­ത്വ­ചി­ന്ത­യു­ടെ ഒരു ന്യൂ­ന­ത­യാ­ണു് ഇതു്.” (ലെ­ക്ചേ­ഴ്സ് ഓൺ ഹി­സ്റ്റ­റി ഓഫ് ഫി­ലോ­സ­ഫി).

യ­ഥാർ­ത്ഥ­ത്തിൽ അതു് ഭാ­ര­തീ­യ ദർ­ശ­ന­ത്തി­ല­ല്ല ഹെ­ഗ­ലി­ന്റെ തന്നെ ദർ­ശ­ന­ത്തി­ലു­ള്ള ഒരു ന്യൂ­ന­ത­യാ­ണു്. എ­ന്തു­കൊ­ണ്ടെ­ന്നാൽ ആ­ശ­യ­ത്തി­ന്റെ­യും വ­സ്തു­വി­ന്റെ­യും സ­ഹ­ചാ­രി­ത­യെ അ­വ­യു­ടെ കാ­ര്യ­കാ­ര­ണ­ബ­ന്ധ­ത്തി­ന്റെ­യ­ല്ല അ­ഭേ­ദ­ത്തി­ന്റെ വ്യ­ജ്ഞ­ക­മാ­യി­ട്ടാ­ണു് ഹെഗൽ വ്യാ­ഖ്യാ­നി­ച്ചി­ട്ടു­ള്ള­തു്. ആ­ശ­യ­ത്തോ­ടു് പൊ­രു­ത്ത­പ്പെ­ടു­ത്തി­യാ­ണു് അ­ദ്ദേ­ഹം ബാ­ഹ്യ­വും വ­സ്തു­നി­ഷ്ഠ­വു­മാ­യ­തി­നെ ഗ്ര­ഹി­ച്ചി­രി­ക്കു­ന്ന­തു്. നേ­രെ­മ­റി­ച്ചു് മേ­ലു­ദ്ധ­രി­ച്ച വി­ജ്ഞാ­ന­വാ­ദി­ക­ളെ­ക്കു­റി­ച്ചു­ള്ള വി­മർ­ശ­ന­ത്തിൽ വ്യ­ക്ത­മാ­ക്ക­പ്പെ­ട്ട­പോ­ലെ ശ്രീ­ശ­ങ്ക­ര­നാ­ക­ട്ടെ വ­സ്തു­ക്ക­ളെ ബാ­ഹ്യ­ങ്ങ­ളാ­യും ആ­ശ­യ­ങ്ങ­ളിൽ നി­ന്നു ഭി­ന്ന­ങ്ങ­ളാ­യും ക­രു­തി­യി­രു­ന്നു. ബാ­ഹ്യ­വ­സ്തു­ക്കൾ പ്ര­ത്യ­ക്ഷ­ദൃ­ഷ്ട­ങ്ങ­ളാ­ക­യാൽ അ­സ­ത്തു­ക്ക­ളാ­യി പ്ര­ഖ്യാ­പി­ച്ചു­കൂ­ടാ­ത്ത­താ­ണു്: കാ­ണ­പ്പെ­ടു­ന്ന വസ്തു ഇ­ല്ലാ­ത്ത­താ­വാൻ ത­ര­മി­ല്ല­ല്ലോ. ആ­ശ­യ­ങ്ങൾ­ക്കു വ­സ്തു­ക്ക­ളു­ടെ രൂ­പ­മു­ണ്ടാ­കു­ന്ന­തു് അവ പുറമേ വർ­ത്തി­ക്കു­ന്ന­തു­കൊ­ണ്ടും ആ­ശ­യ­ങ്ങ­ളിൽ നി­ന്നു വി­ഭി­ന്ന­ങ്ങ­ളാ­ക­കൊ­ണ്ടു­മ­ത്രേ. ബാ­ഹ്യ­വി­ഷ­യ­ങ്ങ­ളെ ആ­ശ­യ­ങ്ങ­ളിൽ അ­ഭി­വ്യ­ക്ത­ങ്ങ­ളാ­യ രൂ­പ­ങ്ങൾ മാ­ത്ര­മാ­യി വി­ചാ­രി­ക്കു­ന്ന­തേ ഇല്ല. അ­ദ്ദേ­ഹം വ്യ­ഷ്ടി­ത്വ­ത്തെ നി­രാ­ക­രി­ക്കു­ക­യോ സ­മ­ഷ്ടി­ത്വ­ത്തിൽ ല­യി­പ്പി­ക്കു­ക­യോ ചെ­യ്യു­ന്നി­ല്ല. വാ­ച­സ്പ­തി മി­ശ്രൻ പ്ര­തി­പാ­ദി­ച്ച­പോ­ലെ, “അഭേദം എന്ന പ­ദം­കൊ­ണ്ടു് നാം ദ്വൈ­ത­ത്തെ നി­ഷേ­ധി­ക്കു­ന്നു; എ­ന്നാൽ ഏ­ക­ത്വ­ത്തെ കേ­വ­ല­മാ­യ അ­ഭി­ന്ന­ത­യെ സ്ഥി­രീ­ക­രി­ക്കു­ന്നി­ല്ല­താ­നും.”

ഇവിടെ ഒരു കാ­ര്യം കു­റി­ക്കു­ന്ന­തു­കൊ­ള്ളാം. ഹെഗൽ ആ­ശ­യ­ത്തെ­ക്കു­റി­ച്ചു പ­റ­യു­മ്പോൾ അർ­ത്ഥ­മാ­ക്കു­ന്ന­തു് കേ­വ­ല­മാ­യ ആ­ശ­യ­ത്തെ­യാ­ണു്. നി­ത്യ­ജീ­വി­ത­ത്തിൽ സാ­ധാ­ര­ണ മ­നു­ഷ്യർ­ക്ക­നു­ഭ­വ­പ്പെ­ടു­ന്ന ആ­ശ­യ­ങ്ങ­ളെ­യ­ല്ല, എ­ന്നാൽ ശ്രീ­ശ­ങ്ക­രൻ പ­ര­മാ­ത്മാ­വെ­ന്ന സം­പ്ര­ത്യ­യ­ത്തെ­പ്പ­റ്റി പ­രാ­മർ­ശി­ക്കു­മ്പോൾ പ­ര­മാ­ത്മാ­വു് മാ­ത്ര­മാ­ണു് സ­ത്യ­മെ­ന്നും മ­റ്റു­ള്ള­തെ­ല്ലാം മി­ഥ്യ­യാ­ണെ­ന്നും ഊ­ന്നി­പ്പ­റ­യു­ന്നു. ശ്രീ­ശ­ങ്ക­ര­ന്റെ ആ­ശ­യ­വാ­ദ­ത്തിൽ പ്ര­ക­ട­മാ­യ പൊ­രു­ത്ത­ക്കേ­ടു­ണ്ടെ­ന്നു ന­മു­ക്കു തോ­ന്നാം. ഒ­രു­വ­ശ­ത്തു് അ­ദ്ദേ­ഹം ത­റ­പ്പി­ച്ചു പ­റ­യു­ന്നു, ബ്ര­ഹ്മം മാ­ത്ര­മാ­ണു സത്യം. വി­വി­ധ­ച­രാ­ച­ര­വ­സ്തു­സ­ങ്ക­ല­മാ­യ ഈ പ്ര­പ­ഞ്ചം അ­സ­ത്യം മാ­ത്ര­മാ­ണു് എ­ന്നു്, നേ­രെ­മ­റി­ച്ചു് ബാ­ഹ്യ­പ്ര­പ­ഞ്ചം സ­ത്താ­ണെ­ന്നും വ­സ്തു­ക്ക­ളെ ആ­ശ­യ­ങ്ങ­ളാ­യി ക­രു­താൻ സാ­ദ്ധ്യ­മ­ല്ലെ­ന്നും അ­ദ്ദേ­ഹം സി­ദ്ധാ­ന്തി­ക്കു­ക­യും ചെ­യ്യു­ന്നു. ബ്ര­ഹ്മം മാ­ത്ര­മാ­ണു് ഏ­ക­സ­ത്യ­മെ­ങ്കിൽ വ­സ്തു­ത­ക­ളാ­യി അ­റി­യ­പ്പെ­ടു­ന്ന, വൈ­വി­ദ്ധ്യം നി­റ­ഞ്ഞ ഇ­ന്ദ്രി­യ­വി­ഷ­യ­മാ­യ ഈ പ്രാ­തി­ഭാ­സി­ക ജ­ഗ­ത്തും മ­നു­ഷ്യ­ന്മാ­രും ഉ­ണ്ടെ­ന്നു് എ­ങ്ങ­നെ പറയാം? ജീ­വാ­ത്മാ­വു് ബ്ര­ഹ്മ­ത്തിൽ നി­ന്നു് എ­ങ്ങ­നെ അ­ഭി­ന്ന­മാ­യി­രി­ക്കും? ജീ­വാ­ത്മാ­വു് പ­രി­ച്ഛി­ന്ന­മാ­ണു്. ബ്ര­ഹ്മം അ­പ­രി­ച്ഛി­ന്ന­മാ­ണു്. ജീ­വാ­ത്മാ­വു് ഉ­പാ­ധി­ക­ളോ­ടു­കൂ­ടി­യ­താ­ണു്. ബ്ര­ഹ്മം ഉ­പാ­ധി­ര­ഹി­ത­മാ­ണു്. ജീ­വാ­ത്മാ­വു സ­ഗു­ണ­മാ­ണു്. ബ്ര­ഹ്മം നിർ­ഗ്ഗു­ണ­മാ­ണു്. ജീ­വാ­ത്മാ­വു് ന­ശ്വ­ര­മാ­ണു്. ബ്ര­ഹ്മം അ­ന­ശ്വ­ര­വും അ­ന­ന്ത­വു­മാ­ണു്. ര­ണ്ടും എ­ങ്ങ­നെ­യാ­ണു് ഒ­ന്നാ­വു­ക?

എ­ന്നാൽ ശ്രീ­ശ­ങ്ക­രൻ ഇതിൽ ഒരു പൊ­രു­ത്ത­ക്കേ­ടും കാ­ണു­ന്നി­ല്ല. ബ്ര­ഹ്മം മാ­ത്ര­മാ­ണു് സ­ത്യ­മെ­ന്നു സ­മ്മ­തി­ച്ചാ­ലും നിർ­ഗ്ഗു­ണ­ബ്ര­ഹ്മ­വും നാ­മ­രൂ­പാ­ത്മ­ക­മാ­യ ഇ­ന്ദ്രി­യ­ഗോ­ച­ര പ്ര­പ­ഞ്ച­വും ത­മ്മി­ലു­ള്ള വി­വേ­ച­നം നി­ല­നിൽ­ക്കാ­മെ­ന്നു് അ­ദ്ദേ­ഹം വാ­ദി­ക്കു­ന്നു. അ­ദ്ദേ­ഹം എ­ഴു­തി­യി­രി­ക്കു­ന്നു:

അ­ധ്യാ­സം എന്ന സ­ങ്കൽ­പ­മു­പ­യോ­ഗി­ച്ചാ­ണു് അ­ദ്ദേ­ഹം ഈ പ്ര­ശ്ന­ത്തി­നു് പ­രി­ഹാ­രം കാണാൻ ശ്ര­മി­ക്കു­ന്ന­തു്. ഈ പ്ര­പ­ഞ്ച­ത്തി­ന്റെ ആ­നു­ഭാ­വി­ക­സ­ത്ത­യെ വ്യാ­ഖ്യാ­നി­ക്കു­ന്ന­തി­നു് സ്വീ­ക­രി­ച്ചി­ട്ടു­ള്ള ബൗ­ദ്ധി­ക­മാ­യ ഒരു ഉ­പാ­യ­മാ­ണു് അ­ധ്യാ­സം. അ­ധ്യാ­സം എ­ന്നാൽ എ­ന്തു്?

നുര, ചുഴി, തിര, കുമിള മു­ത­ലാ­യ­വ ജ­ല­മ­യ­മാ­യ സ­മു­ദ്ര­ത്തി­ന്റെ വി­വി­ധ­പ­രി­ണ­തി­ക­ളാ­ണു്. അ­തേ­സ­മ­യം സ­മു­ദ്ര­ത്തിൽ നി­ന്നു് അ­ഭി­ന്ന­ങ്ങ­ളു­മാ­ണു്, എ­ങ്കി­ലും അവ ത­ങ്ങ­ളിൽ വേർ­പി­രി­ഞ്ഞും ഒ­ന്നി­ച്ചും പ്ര­വർ­ത്തി­ക്കു­ക­യും പ്ര­തി­പ്ര­വർ­ത്തി­ക്കു­ക­യും ചെ­യ്യു­ന്ന­താ­യി കാ­ണു­ന്ന­തു­മു­ണ്ടു്. ജ­ല­മാ­ത്ര­മാ­യ സ­മു­ദ്ര­ത്തി­ന്റെ പ­രി­ണാ­മ­ങ്ങ­ളാ­ണെ­ങ്കി­ലും സ­മു­ദ്ര­ത്തിൽ­നി­ന്നു വ്യ­ത്യ­സ്ത­ങ്ങ­ള­ല്ലെ­ങ്കി­ലും നുര, തിര മു­ത­ലാ­യ­വ പ­ര­സ്പ­ര­സാ­പേ­ക്ഷ­ക­മാ­യി സ്വ­ന്തം വ്യ­ക്തി­ത്വം ഉ­പേ­ക്ഷി­ക്കു­ന്നി­ല്ല. എ­ന്നാൽ അവ വ്യ­ക്തി­ത്വം അ­ന്യോ­ന്യം ക­ള­ഞ്ഞു­കു­ളി­ക്കു­ന്നി­ല്ലെ­ങ്കി­ലും, സ­മു­ദ്രം ത­ന്നെ­യാ­ക­യാൽ അ­ഭി­ന്ന­ങ്ങ­ളു­മാ­ണു്. ഇ­വി­ടെ­യും സംഗതി ഇ­തു­പോ­ലാ­ണു്. വി­ഷ­യി­യും വി­ഷ­യ­വും ഒ­രി­ക്ക­ലും ഒ­ന്നാ­യി­ത്തീ­രു­ന്നി­ല്ല, എ­ന്നാൽ ബ്ര­ഹ്മ­ത്തിൽ­നി­ന്നു വ്യ­ത്യാ­സ­പ്പെ­ടു­ന്ന­തു­മി­ല്ല… എല്ലാ വ­സ്തു­ക്ക­ളും പ­ര­മ­കാ­ര­ണ­മാ­യ ബ്ര­ഹ്മ­ത്തിൽ നി­ന്നു് അ­ഭി­ന്ന­ങ്ങ­ളാ­ണു്. എ­ന്നി­രി­ക്കി­ലും അ­നു­ഭോ­ക്താ­വു് എ­ന്നും അ­നു­ഭൂ­ജ്യ­മാ­ന­ങ്ങ­ളാ­യ വി­ഷ­യ­ങ്ങൾ എ­ന്നു­മു­ള്ള ഭേദം ക­ട­ലി­ന്റെ­യും തി­ര­ക­ളു­ടെ­യും കാ­ര്യ­ത്തി­ലെ­ന്ന­പോ­ലെ സാ­ദ്ധ്യ­വു­മാ­ണു് (3).

ശ്രീ­ശ­ങ്ക­ര­ന്റെ മ­ത­മ­നു­സ­രി­ച്ചു് വൈ­ഷ­യി­ക ജീ­വി­ത­ത്തി­ന്റെ­യെ­ല്ലാം അ­ടി­സ്ഥാ­നം വി­ഷ­യി­യും വി­ഷ­യ­വും ത­മ്മി­ലു­ള്ള ഈ വി­വേ­ച­നം ത­ന്നെ­യാ­ണു്. പി­ന്നെ എ­പ്ര­കാ­ര­മാ­ണു് അ­ദ്ദേ­ഹം വി­ഷ­യ­വി­ഷ­യി­കൾ അ­ഭി­ന്ന­ങ്ങ­ളെ­ന്നും അ­ദ്വി­തീ­യ­മാ­യ ബ്ര­ഹ്മം അ­താ­യ­തു് പ­ര­മാ­ത്മാ­വു മാ­ത്ര­മാ­ണു് ഏ­ക­സ­ത്യം എ­ന്നും പ്ര­ഖ്യാ­പി­ക്കു­ന്ന തന്റെ ഏ­ക­ത്വ­വാ­ദ­ത്തെ സ­മർ­ത്ഥി­ക്കു­ന്ന­തു്? അ­ധ്യാ­സം എന്ന സ­ങ്കൽ­പ­മു­പ­യോ­ഗി­ച്ചാ­ണു് അ­ദ്ദേ­ഹം ഈ പ്ര­ശ്ന­ത്തി­നു് പ­രി­ഹാ­രം കാണാൻ ശ്ര­മി­ക്കു­ന്ന­തു്. ഈ പ്ര­പ­ഞ്ച­ത്തി­ന്റെ ആ­നു­ഭാ­വി­ക­സ­ത്ത­യെ വ്യാ­ഖ്യാ­നി­ക്കു­ന്ന­തി­നു് സ്വീ­ക­രി­ച്ചി­ട്ടു­ള്ള ബൗ­ദ്ധി­ക­മാ­യ ഒരു ഉ­പാ­യ­മാ­ണു് അ­ധ്യാ­സം. അ­ധ്യാ­സം എ­ന്നാൽ എ­ന്തു്? ഒ­ന്നിൽ മു­മ്പു് അ­നു­ഭൂ­ത­മാ­യ മ­റ്റൊ­ന്നി­ന്റെ സം­ജ്ഞാ­നം—ഒരു വസ്തു മ­റ്റൊ­രു വ­സ്തു­വാ­കു­ന്ന അ­ധി­ഷ്ഠാ­ന­ത്തിൽ ദൃ­ശ്യ­മാ­കാൻ സ­ത്യ­മാ­യ ഒ­ന്നിൽ അ­സ­ത്യ­മാ­യ മ­റ്റൊ­ന്നി­ന്റെ ആ­രോ­പ­ണം—എ­ന്നാ­ണു്. അ­ധ്യാ­സ­ത്തി­നു് ശ്രീ ശ­ങ്ക­രൻ കൊ­ടു­ത്തി­ട്ടു­ള്ള നിർ­വ­ച­നം അ­നാ­ത്മാ­വി­ന്റെ കാ­ര്യ­ങ്ങ­ളെ ആ­ത്മാ­വി­ലും ആ­ത്മാ­വി­ന്റെ കാ­ര്യ­ങ്ങ­ളെ അ­നാ­ത്മാ­വി­ലും ആ­രോ­പി­ക്കു­മ്പോൾ വി­ഷ­യ­വി­ഷ­യി­ക­ളു­ടെ ഗു­ണ­ങ്ങൾ­ക്കു് അ­വ്യ­ക്ത­ത സം­ഭ­വി­ക്കു­ക­യും ചെ­യ്യു­ന്ന­താ­യി അ­ദ്ദേ­ഹം വാ­ദി­ക്കു­ന്നു. ഈ അ­ധ്യാ­സ­സി­ദ്ധാ­ന്ത­ത്തെ ബ്ര­ഹ്മ­സൂ­ത്ര­ഭാ­ഷ്യ­ത്തി­ന്റെ ഉ­പോ­ദ­ഘാ­ത­ത്തിൽ അ­ദ്ദേ­ഹം വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ടു്.

“വി­ഷ­യ­മാ­യ ത്വം­പ­ദാർ­ത്ഥ­വും വി­ഷ­യി­യാ­യ അ­ഹം­പ­ദാർ­ത്ഥ­വും ര­ണ്ടു് സം­പ്ര­ത്യ­യ­മ­ണ്ഡ­ല­ങ്ങ­ളാ­ണു്. അവ ഇ­രു­ട്ടും വെ­ളി­ച്ച­വും­പോ­ലെ വി­രു­ദ്ധ­സ്വ­ഭാ­വ­ങ്ങ­ളോ­ടു കൂ­ടി­യ­വ­യാ­ണു്. ഒ­ന്നി­നു് മ­റ്റൊ­ന്നി­ന്റെ സ്വ­ഭാ­വ­മു­ണ്ടാ­വാൻ സാ­ധ്യ­മ­ല്ല എ­ന്ന­തു് തീർ­ച്ച­യാ­ണു്. അ­ങ്ങ­നെ ഇ­രി­ക്കെ ഒ­ന്നി­ന്റെ സ്വ­ഭാ­വ­ങ്ങൾ മ­റ്റൊ­ന്നി­ന്റെ സ്വ­ഭാ­വ­ങ്ങ­ളാ­യി­ത്തീ­രു­ക എ­ന്ന­തു് കൂ­ടു­തൽ അ­സാ­ദ്ധ്യ­മാ­ണ­ല്ലോ. ത­ന്മൂ­ലം ത്വം­പ­ദാർ­ത്ഥ­വി­ഷ­യ­മാ­യ വ­സ്തു­വി­നെ­യും അ­തി­ന്റെ ഗു­ണ­ങ്ങ­ളെ­യും അ­ഹം­പ­ദാർ­ത്ഥ­വി­ഷ­യ­വും ജ്ഞാ­താ­വും വ­സ്തു­വി­രു­ദ്ധ­വു­മാ­യ ഭോ­ക്താ­വി­ലും അ­തി­ന്റെ ഗു­ണ­ങ്ങ­ളി­ലും ആ­രോ­പി­ക്കു­ക എ­ന്ന­തു് ന്യാ­യ­മാ­യും മി­ഥ്യ­യാ­കാ­നേ ത­ര­മു­ള്ളൂ.”

പ്ര­പ­ഞ്ച­ത്തി­ന്റെ ആ­നു­ഭാ­വി­ക­സ­ത്ത­യ്ക്കും എല്ലാ ലൗകിക വ്യാ­പാ­ര­ങ്ങൾ­ക്കും ആ­പേ­ക്ഷി­കാ­നു­ഭ­വ­ങ്ങൾ­ക്കും മൂ­ല­കാ­ര­ണ­മാ­യി ശ്രീ­ശ­ങ്ക­രൻ പ്ര­തി­പാ­ദി­ക്കു­ന്ന­തു് ആ­ത്മാ­വിൽ അ­നാ­ത്മാ­വി­നേ­യും നേ­രെ­മ­റി­ച്ചു­മു­ള്ള അ­ധ്യാ­സ­ത്തെ­യാ­ണു്. “ഞാൻ എന്നെ അ­റി­യു­ന്നു” എന്നു ഞാൻ പ­റ­യു­മ്പോൾ ഞാൻ ശ­രി­യാ­യും അ­റി­യു­ന്ന­തു് എന്റെ യ­ഥാർ­ത്ഥ­മാ­യ ആ­ത്മാ­വി­നെ­യ­ല്ല. ആ­ത്മാ­വു് ജ്ഞാ­ന­ത്തി­നു വി­ഷ­യ­മാ­കു­മ്പോൾ, അതു് വി­ഷ­യി­യ­ല്ലാ­താ­യി­ത്തീ­രു­ന്നു; വിഷയി വി­ഷ­യ­മാ­കു­ന്നു. ജ്ഞാ­താ­വു് ജ്ഞേ­യ­മാ­യി­ത്തീ­രു­ന്നു. യു­ക്തി­യ­നു­സ­രി­ച്ചു് ര­ണ്ടും ഒ­ന്നാ­വാൻ ത­ര­മി­ല്ല. എ­ങ്കി­ലും ഒ­ന്നി­നെ മ­റ്റൊ­ന്നാ­യി കാണുക എ­ന്ന­തും ഒ­ന്നി­ന്റെ അ­ന്ത­സ്സ­ത്ത­യെ­യും ഗു­ണ­ങ്ങ­ളെ­യും മ­റ്റൊ­ന്നി­ലേ­ക്കു പകരുക എ­ന്ന­തും ഒരു സാ­മാ­ന്യ­രീ­തി­യാ­യി­ത്തീർ­ന്നി­ട്ടു­ണ്ടു്. ഇ­താ­ണു് അ­ധ്യാ­സം. ഇതിനെ ഉ­ദാ­ഹ­രി­ക്കു­വാൻ ശ്രീ­ശ­ങ്ക­രൻ രണ്ടു സാ­മാ­ന്യാ­നു­ഭ­വ­ങ്ങ­ളെ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രി­ക്കു­ന്നു. മു­ത്തു­ച്ചി­പ്പി വെ­ള്ളി­യാ­യി­ത്തോ­ന്നു­ക എ­ന്ന­താ­ണു് ഒ­ന്നു്. ഒരു ച­ന്ദ്രൻ ര­ണ്ടാ­യി­ത്തോ­ന്നു­ക എ­ന്ന­താ­ണു് മ­റ്റൊ­ന്നു്. മ­ങ്ങി­യ വെ­ളി­ച്ച­ത്തിൽ ക­യ­റി­നെ പാ­മ്പാ­യി ഭ്ര­മി­ക്കു­ന്ന­തും ദൃ­ഷ്ടാ­ന്ത­മാ­യി ഉ­പ­യോ­ഗി­ച്ചി­ട്ടു­ണ്ടു്. പാ­മ്പു് മി­ഥ്യ­യാ­ണു്. നല്ല വെ­ളി­ച്ച­ത്തിൽ പ­രി­ശോ­ധി­ച്ചാൽ ഭാ­വ­ന­യി­ലു­ള്ള പാ­മ്പു് മാ­യു­ക­യും കയറു് ക­യ­റി­ന്റെ എല്ലാ യ­ഥാർ­ത്ഥ­സം­ഭാ­വ­ന­ങ്ങ­ളോ­ടു­കൂ­ടി ദൃ­ശ്യ­മാ­വു­ക­യും ചെ­യ്യും. പാ­മ്പു് മി­ഥ്യ­യാ­ണെ­ങ്കി­ലും അ­സ­ത്ത­ല്ല. ഇ­ന്ദ്രി­യ­പ്ര­ത്യ­ക്ഷം­കൊ­ണ്ടു് തെ­റ്റാ­ണെ­ന്നു തെ­ളി­യും­വ­രെ അതു് കയറിൽ സ­ത്താ­ണു്. തെ­റ്റാ­യ ജ്ഞാ­നം നി­ല­നിൽ­ക്കു­ന്നി­ട­ത്തോ­ളം പാ­മ്പു് യ­ഥാർ­ത്ഥ­മാ­ണെ­ന്നും തോ­ന്നും. എ­ന്നാൽ യ­ഥാർ­ത്ഥ­ജ്ഞാ­ന­മു­ദി­ക്കു­മ്പോൾ അതു മ­റ­യു­ക­യും തൽ­സ്ഥാ­ന­ത്തു് കയർ പ്ര­ത്യ­ക്ഷ­മാ­വു­ക­യും ചെ­യ്യും.

തന്റെ ആശയം വ്യ­ക്ത­മാ­ക്കു­വാൻ ശ്രീ­ശ­ങ്ക­രൻ സ്വ­പ്ന­ങ്ങ­ളെ­യും ഉ­ദാ­ഹ­ര­ണ­മാ­യി ഉ­പ­യോ­ഗി­ച്ചി­ട്ടു­ണ്ടു്. ഉ­ണർ­ന്നി­രി­ക്കു­ന്ന അ­വ­സ്ഥ­യിൽ മുൻ­കാ­ല­ങ്ങ­ളി­ലു­ണ്ടാ­യി­ട്ടു­ള്ള സ്വാ­നു­ഭ­വ­ങ്ങ­ളു­ടെ ഒരു പു­ന­രു­ത്ഭ­വ­മാ­യി­ട്ടാ­ണു് സ്വ­പ്ന­ങ്ങൾ പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്ന­തു്. സ്വ­പ്നം ക­ണ്ടു­കൊ­ണ്ടി­രി­ക്കു­ന്നി­ട­ത്തോ­ളം മാ­യി­ക­മാ­യ ആ സ്വ­പ്ന­കാ­ലാ­നു­ഭ­വ­ങ്ങൾ യ­ഥാർ­ത്ഥ­ങ്ങ­ളാ­യി­ട്ടാ­ണ­ല്ലോ തോ­ന്നാ­റു­ള്ള­തു്. പക്ഷേ, ജാ­ഗ്ര­ദ­വ­സ്ഥ­യി­ലെ­ത്തു­മ്പോൾ അവ അ­യ­ഥാർ­ത്ഥ­ങ്ങ­ളാ­വു­ന്നു. സ്വ­പ്നാ­വ­സ്ഥ­യി­ലും ജാ­ഗ്ര­ദ­വ­സ്ഥ­യി­ലും ന­മു­ക്കു­ണ്ടാ­വു­ന്ന അ­നു­ഭ­വ­ങ്ങൾ അ­താ­ത­വ­സ്ഥ­ക­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സ­ത്യ­ങ്ങൾ ത­ന്നെ­യാ­ണു്. എ­ന്നാൽ അ­വ­യു­ടെ സ­ത്യ­സ്ഥി­തി കേ­വ­ല­സ­ത്യ­ത്തിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­യി ആ­പേ­ക്ഷി­കം മാ­ത്ര­മാ­ണു്. ലോ­കി­ക­സ­ത്ത­യു­ടെ വീ­ക്ഷ­ണ­കോ­ണിൽ നി­ന്നു­നോ­ക്കി­യാൽ സ്വ­പ്ന­കാ­ലാ­നു­ഭ­വ­ങ്ങൾ മി­ഥ്യ­യാ­ണ­ല്ലോ. അ­തേ­പോ­ലെ കേ­വ­ല­യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ വീ­ക്ഷ­ണ­കോ­ണിൽ നി­ന്നു നോ­ക്കി­യാൽ ലൗ­കി­ക­ജീ­വി­താ­നു­ഭ­വ­ങ്ങൾ മി­ഥ്യ­യാ­ണു്. ഉ­റ­ങ്ങി­യ­വൻ ഉ­ണ­രു­ന്ന­തു­വ­രെ സ്വ­പ്ന­ത്തി­ലെ മി­ഥ്യ­കൾ യ­ഥാർ­ത്ഥ­ങ്ങ­ളാ­ണെ­ന്നു തോ­ന്നു­ന്ന­തു­പോ­ലെ, പ­ര­മാ­ത്മാ­വാ­ണു് കേ­വ­ല­സ­ത്യ­മെ­ന്ന­റി­യു­ന്ന­തു­വ­രെ വൈ­ഷ­യി­ക­ലോ­കാ­നു­ഭ­വ­ങ്ങൾ സ­ത്യ­മാ­യി ന­മു­ക്കു് തോ­ന്നു­ന്നു എ­ന്നു­മാ­ത്രം.

സാ­ധാ­ര­ണ അ­നു­ഭ­വ­ങ്ങ­ളി­ലും വി­വേ­ച­ന­ങ്ങ­ളു­ണ്ടാ­കാ­മെ­ന്നു് ശ്രീ­ശ­ങ്ക­രൻ സ­മ്മ­തി­ക്കു­ന്നു­ണ്ടു്. എ­ന്നാൽ യ­ഥാർ­ത്ഥ­ത്തിൽ ഭേ­ദ­മൊ­ന്നു­മി­ല്ല. എ­ന്തെ­ന്നാൽ “ഈ എ­ല്ലാ­റ്റി­ലും ‘അതു’ ത­ന്നെ­യാ­ണു് സാ­രാം­ശം; ‘അതു’ ത­ന്നെ­യാ­ണു് പ­ര­മ­സ­ത്യ­വും” (ഛ­ന്ദോ­ഗ്യോ­പ­നി­ഷ­ത്തു്).

സാ­ധാ­ര­ണ ലോ­ക­ത്തിൽ ജീ­വാ­ത്മാ­വു പ­ര­മാ­ത്മാ­വിൽ നി­ന്നു് ഭി­ന്ന­നാ­യി­ത്തോ­ന്നു­ന്നു. എ­ന്നാൽ ഈ ഭേദം മാ­യ­യു­ടെ മ­ണ്ഡ­ല­ത്തിൽ മാ­ത്ര­മേ­യു­ള്ളൂ. ശ്രീ­ശ­ങ്ക­രൻ പ­റ­യു­ന്നു: “ജീ­വാ­ത്മാ­വി­നും പ­ര­മാ­ത്മാ­വി­നും ത­മ്മിൽ പേ­രി­നു മാ­ത്ര­മേ ഭേ­ദ­മു­ള്ളൂ. എ­ന്തെ­ന്നാൽ പ­രി­പൂർ­ണ്ണ­ജ്ഞാ­ന­ത്തി­നു വിഷയം തന്നെ ര­ണ്ടി­ന്റെ­യും അ­ഭേ­ദ­മാ­ണു് എ­ന്ന­തു സു­നി­ശ്ചി­ത­മ­ത്രേ. (ചിലർ ചെ­യ്യാ­റു­ള്ള­തു­പോ­ലെ) ആ­ത്മാ­വി­നു നാ­നാ­ത്വം കൽ­പി­ക്കു­ക എ­ന്ന­തും ജീ­വാ­ത്മാ­വു് പ­ര­മാ­ത്മാ­വിൽ­നി­ന്നും പ­ര­മാ­ത്മാ­വു് ജീ­വാ­ത്മാ­വിൽ നി­ന്നും ഭി­ന്ന­മാ­ണെ­ന്നു ക­രു­തു­ന്ന­തും അർ­ത്ഥ­ശൂ­ന്യ­മാ­ണു്. എ­ന്തെ­ന്നാൽ ആ­ത്മാ­വു് പല പേ­രി­ലും അ­റി­യ­പ്പെ­ടു­ന്നു­ണ്ടെ­ങ്കി­ലും വാ­സ്ത­വ­ത്തിൽ ഒ­ന്നു­ത­ന്നെ­യാ­ണു്” (ബ്ര­ഹ്മ­സൂ­ത്ര­ഭാ­ഷ്യം).

ജീ­വാ­ത്മാ­വു് സാ­രാം­ശ­ത്തിൽ ബ്ര­ഹ്മം ത­ന്നെ­യാ­ണു്. “അതു് ആ­ത്മാ­വാ­ണു്. അതു നീ തന്നെ” കയർ എന്ന ആശയം സർ­പ്പ­മെ­ന്ന ആ­ശ­യ­ത്തെ തു­ട­ച്ചു­ക­ള­യു­ന്ന­തു­പോ­ലെ ജീ­വ­ബ്ര­ഹ്മൈ­ക്യ­ത്തി­ന്റെ ജ്ഞാ­നം ജീ­വാ­ത്മാ­വു് ശ­രീ­ര­ബ­ദ്ധ­നാ­ണെ­ന്നു­ള്ള ആ­ശ­യ­ത്തെ മാ­യ്ച്ചു­ക­ള­യു­ന്നു. ശ്രീ­ശ­ങ്ക­രൻ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു­ണ്ടു്. യ­ഥാർ­ത്ഥ ജ്ഞാ­നോ­ദ­യം വരെ ജീ­വാ­ത്മാ­വും പ­ര­മാ­ത്മാ­വും ത­മ്മി­ലു­ള്ള ഭേദം യ­ഥാർ­ത്ഥ­മാ­ണു് എ­ന്നു്. ആ­ത്മൈ­ക്യ­ബോ­ധ­ത്തി­നു മു­മ്പു് മ­നു­ഷ്യ­ന്റെ വ്യ­വ­ഹാ­ര­ങ്ങ­ളിൽ ഉൾ­പ്പെ­ടു­ന്ന ശരി തെ­റ്റു് എന്നീ ആ­ശ­യ­ങ്ങ­ളെ­ല്ലാം തന്നെ അ­തേ­പ­ടി നി­ല­നിൽ­ക്കു­ന്ന­താ­ണു്. “ബ­ദ്ധ­നാ­യ ജീ­വാ­ത്മാ­വാ­ണു് സ­ത്യ­മാ­യ ആ­ത്മാ­വു് എന്ന തെ­റ്റി­ദ്ധാ­ര­ണ എ­പ്പോൾ അ­ക­ലു­ന്നു­വോ ഉ­ടൻ­ത­ന്നെ ആ ധാ­ര­ണ­യി­ല­ധി­ഷ്ഠി­ത­ങ്ങ­ളും അ­ജ്ഞാ­ന­ജ­ന്യ­ങ്ങ­ളു­മാ­യ ഈ പ്ര­വർ­ത്ത­ന­ങ്ങ­ളെ­ല്ലാം ഇ­ല്ലാ­താ­വു­ക­യും ചെ­യ്യു­ന്നു.” (ബ്ര­ഹ്മ­സൂ­ത്ര­ഭാ­ഷ്യം).

ശ്രീ­ശ­ങ്ക­രൻ തു­ട­രു­ക­യാ­ണു്: “ജീ­വാ­ബ്ര­ഹ്മൈ­ക്യ ബോ­ധ­മു­ണ്ടാ­കു­ന്ന­തി­നു­മു­മ്പു്, ഉ­ണ­രും­മു­മ്പു് സ്വ­പ്ന­ത്തി­ലു­ണ്ടാ­യ­വ­പോ­ലെ, എല്ലാ പ്ര­വർ­ത്ത­ന­ങ്ങ­ളും ശ­രി­യാ­യി­ത്തോ­ന്നും, ആ­ത്മൈ­ക്യ­ജ്ഞാ­നം ഉ­ദി­ക്കാ­തി­രി­ക്കു­ന്നി­ട­ത്തോ­ളം ജ്ഞാ­നോ­പ­ക­ര­ണ­ങ്ങൾ, ജ്ഞാ­ന­വി­ഷ­യ­ങ്ങൾ, ഫ­ല­ങ്ങൾ എ­ന്നി­വ­യെ­പ്പ­റ്റി ചി­ന്തി­ക്കു­മ്പോൾ ആരും അ­സ­ത്തു എന്ന ആ­ശ­യ­ത്തെ വ­ച്ചു­പു­ലർ­ത്താ­റി­ല്ല. വാ­സ്ത­വ­ത്തിൽ എല്ലാ ജീ­വി­ക­ളും ത­ങ്ങ­ളു­ടെ സ്വ­തഃ­സി­ദ്ധ­മാ­യ ബ്ര­ഹ്മൈ­ക്യ­ബോ­ധം തി­ര­സ്ക­രി­ക്കു­ക­യും അ­ജ്ഞാ­നം മൂലം ഞാൻ എ­ന്നും എ­ന്റേ­തെ­ന്നും, അ­താ­യ­തു് എന്റെ ആ­ത്മാ­വെ­ന്നും എ­ന്റേ­തു മാ­ത്ര­മെ­ന്നും ഉള്ള വ്യ­ത്യാ­സ­ങ്ങ­ളെ വ­ച്ചു­പു­ലർ­ത്തു­ക­യും ചെ­യ്യു­ന്നു. ആ­യ­തു­കൊ­ണ്ടു് മ­നു­ഷ്യ­ന്റെ സാ­മാ­ന്യ­മാ­യ കർ­മ്മ­ങ്ങ­ളോ വൈ­ദി­കാ­ചാ­ര­ങ്ങ­ളോ എ­ല്ലാം ജീ­വ­ബ്ര­ഹ്മൈ­ക്യ­ബോ­ധ­ത്തി­നു മു­മ്പു യു­ക്ത­ങ്ങൾ ത­ന്നെ­യാ­ണു്; സാർ­ത്ഥ­ക­ങ്ങൾ ത­ന്നെ­യാ­ണു്, ഉ­റ­ങ്ങു­മ്പോൾ വ­ലി­യ­തും ചെ­റി­യ­തു­മാ­യ വ­സ്തു­ക്ക­ളെ സ്വ­പ്ന­ത്തിൽ കണ്ടു എ­ല്ലാം പ്ര­ത്യ­ക്ഷ­ത്തിൽ കാ­ണു­ന്ന­തു­പോ­ലു­ള്ള ഉറച്ച ധാ­ര­ണ­യോ­ടു­കൂ­ടി­യ അ­റി­വു് ഉ­ണ­രു­ന്ന­തി­നു­മു­മ്പു് ഒ­രു­വ­നു് ഉ­ണ്ടാ­കു­ന്ന­തു­പോ­ലെ­യാ­ണു് അതു്. അ­വ­യെ­ല്ലാം അ­നു­ഭ­വി­ച്ച കാ­ര്യ­ങ്ങ­ളു­ടെ അ­നു­ക­ര­ണ­ങ്ങ­ളാ­ണെ­ന്ന ബോധം അ­പ്പോൾ ഉ­ണ്ടാ­കാ­റി­ല്ല­ല്ലോ.” (ബ്ര­ഹ്മ­സൂ­ത്ര­ഭാ­ഷ്യം).

അ­ധ്യാ­സം, അ­വി­ദ്യ­യു­ടെ ഫ­ല­മാ­ണു്, വി­ദ്യ­യാൽ അ­താ­യ­തു ജ്ഞാ­ന­ത്താൽ അതു ന­ശി­പ്പി­ക്ക­പ്പെ­ടു­ന്നു. ഒരു വ­സ്തു­വിൽ നി­ന്നു അ­ധ്യാ­സം ചെ­യ്യ­പ്പെ­ട്ട വ­സ്തു­വി­നെ വേർ­പ്പെ­ടു­ത്തി, ആ വ­സ്തു­വി­ന്റെ യ­ഥാർ­ത്ഥ­സ്വ­ഭാ­വം മ­ന­സ്സി­ലാ­ക്കു­ക എ­ന്ന­താ­ണു് വി­ദ്യ­കൊ­ണ്ടു­ദ്ദേ­ശി­ക്കു­ന്ന­തു്.

ശ്രീ­ശ­ങ്ക­രൻ പ­റ­യു­ന്നു: “പ്ര­മാ­ണ­ങ്ങ­ളും പ്ര­മേ­യ­ങ്ങ­ളും സം­ബ­ന്ധി­ച്ച എല്ലാ ലൗകിക-​വൈദികോചരണങ്ങളും ആ­രം­ഭി­ക്കു­ന്ന­തു­ത­ന്നെ ആ­ത്മാ­വും അ­നാ­ത്മാ­വും ത­മ്മി­ലു­ള്ള പ­ര­സ്പ­ര­ധ്യാ­സ­ത്തെ—അ­വി­ദ്യ­യെ—അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു­ത­ന്നെ­യാ­ണു്. വി­ധി­നി­ഷേ­ധം മു­ക്തി എ­ന്നി­വ­യെ പ്ര­തി­പാ­ദി­ക്കു­ന്ന ശ്രു­തി­ക­ളും അ­പ്ര­കാ­രം­ത­ന്നെ” (ബ്ര­ഹ്മ­സൂ­ത്ര­ഭാ­ഷ്യം).

വൈ­ദി­ക­ങ്ങ­ളും മ­ത­പ­ര­ങ്ങ­ളും ആയ എല്ലാ നി­ധി­നി­ഷേ­ധ­ങ്ങ­ളും ശ­രി­യാ­യ ആ­ത്മ­ജ്ഞാ­നം ഉ­ദ്ഭ­വി­ക്കു­ന്ന­തി­നു­മു­മ്പു് പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടു്. അ­വ­യ്ക്കു് അ­ജ്ഞാ­ന­ത്തി­ലു­ഴ­ലു­ന്ന ജ­ന­ങ്ങ­ളെ സം­ബ­ന്ധി­ക്കു­ന്ന സീ­മ­ക­ളെ ഉ­ല്ലം­ഘി­ക്കു­വാൻ നി­വൃ­ത്തി­യി­ല്ല. അ­ജ്ഞാ­നി­യാ­യ ഒരുവൻ, യ­ഥാർ­ത്ഥ­ത്തിൽ ബ്ര­ഹ്മ­മാ­ണു് എ­ല്ലാ­വ­രു­ടെ­യും ആ­ത്മാ­വു് എന്നു മ­റ­ന്നു­കൊ­ണ്ടു്, ശരീരം, സ­ന്ത­തി, സ­മ്പ­ത്തു് മു­ത­ലാ­യ വെറും കാ­ര്യ­ങ്ങ­ളെ തന്റെ ഭാ­ഗ­മാ­യും തന്നെ സം­ബ­ന്ധി­ക്കു­ന്ന­വ­യാ­യും കാ­ണു­ന്നു. “ആകയാൽ യ­ഥാർ­ത്ഥ­ജ്ഞാ­നം പ്ര­കാ­ശി­ക്കു­ന്ന­തു­വ­രെ ലൗ­കി­ക­ങ്ങ­ളും മ­ത­പ­ര­ങ്ങ­ളു­മാ­യ സാ­ധാ­ര­ണ ച­ട­ങ്ങു­കൾ നിർ­ബാ­ധം തു­ട­രാ­തി­രി­ക്കു­വാൻ കാരണം കാ­ണു­ന്നി­ല്ല.” പക്ഷേ, അ­വ­യ്ക്കു പ­ര­മ­സ­ത്യ­വു­മാ­യി അ­താ­യ­തു് ആ­ത്മാ­വു­മാ­യി ബ­ന്ധ­മൊ­ന്നു­മി­ല്ല എ­ന്നു­മാ­ത്രം.

വി­ശ­ദീ­ക­രി­ക്കു­ന്ന­തി­നാ­യി ശ്രീ­ശ­ങ്ക­രൻ പ­റ­യു­ന്ന­തി­ങ്ങ­നെ­യാ­ണു്.

“ബ്രാ­ഹ്മ­ണൻ യാഗം അ­നു­ഷ്ഠി­ക്ക­ണം മു­ത­ലാ­യ വൈ­ദി­ക­ങ്ങ­ളാ­യ വി­ധി­കൾ, വർ­ണ്ണം, ആ­ശ്ര­മം, വ­യ­സ്സു്, പ­രി­തഃ­സ്ഥി­തി മു­ത­ലാ­യ­വ­യു­ടെ അ­ധ്യാ­സ­ങ്ങ­ളെ അം­ഗീ­ക­രി­ച്ചാൽ മാ­ത്ര­മേ ശ­രി­യാ­കു­വാൻ സാ­ധ്യ­ത­യു­ള്ളൂ.” നേ­രെ­മ­റി­ച്ചു് ബ്രാ­ഹ്മ­ണൻ ക്ഷ­ത്രി­യൻ മു­ത­ലാ­യ സാ­മൂ­ഹി­ക­ഭി­ന്ന­ത­ക­ളിൽ നി­ന്നു വി­മു­ക്ത­നാ­ണു് ആ­ത്മാ­വു്. അതു വർ­ണ്ണ­വർ­ഗ്ഗ­വം­ശ­ദേ­ശീ­ക­ങ്ങ­ളാ­യ ലൗകിക പ­രി­മി­തി­ക­ളിൽ നി­ന്നും ലോ­ഭ­വി­ദ്വേ­ഷാം­ഹം­കാ­ര­സ്വാർ­ത്ഥ­ങ്ങൾ എന്നീ ലൗ­കി­ക­സ്വ­ഭാ­വ വി­ശേ­ഷ­ങ്ങ­ളിൽ നി­ന്നും അ­തീ­ത­മാ­ണു്.

കയറിൽ പാ­മ്പു കാണുക മു­ത­ലാ­യ ഭ്ര­മാ­നു­ഭ­വ­ങ്ങ­ളു­ടെ ലോകം ശ­രി­യാ­യ ഇ­ന്ദ്രി­യാ­നു­ഭ­വ­ങ്ങ­ളു­ടെ ലോ­ക­ത്താൽ നി­ഷേ­ധി­ക്ക­പ്പെ­ടു­ന്നു. അ­തു­പോ­ലെ ഇ­ന്ദ്രി­യ­വി­ഷ­യ­മാ­യ ലോകം പ­ര­മാ­ത്മ­ജ്ഞാ­ന­ത്താൽ നി­ഷേ­ധി­ക്ക­പ്പെ­ടു­ന്നു. ഭ്ര­മ­ജ്ഞാ­ന­ത്തി­ന്റെ പ­ക്ഷ­ത്തു­നി­ന്നും നോ­ക്കി­യാൽ പാ­മ്പു് സ­ത്യ­മാ­ണു്. ലൗ­കി­കാ­നു­ഭ­വ­ത്തി­ന്റെ പ­ക്ഷ­ത്തു­നി­ന്നു നോ­ക്കി­യാൽ പാ­മ്പു് ഇ­ല്ലാ­ത്ത­തും അ­സ­ത്യ­വു­മാ­ണു്; കയർ മാ­ത്ര­മാ­ണു സത്യം.

ലൗ­കി­ക­ജീ­വി­ത­ത്തി­നു മ­നു­ഷ്യൻ തന്നെ ഈ­ശ്വ­ര­സൃ­ഷ്ടി­യാ­യി ക­രു­തു­ന്നു. ഈ­ശ്വ­ര­നെ പ­ര­മ­സ­ത്യ­മാ­യും പൂ­ജാ­പ്രാർ­ത്ഥ­നാ­ദി­കൾ­ക്കു വി­ഷ­യ­മാ­യും പ­രി­ഗ­ണി­ച്ചു­പോ­രു­ന്നു. ഈ­ശ്വ­ര­നെ സ­ഗു­ണ­ബ്ര­ഹ്മ­മെ­ന്നോ ദി­വ്യ­ഗു­ണ­സ­മ്പൂർ­ണ്ണ­നും സ­രൂ­പ­നു­മാ­യ പ്ര­ഭു­വെ­ന്നോ വ്യ­വ­ഹ­രി­ക്കാ­റു­ണ്ടു്. എ­ന്നാൽ ശ്രീ­ശ­ങ്ക­ര­ന്റെ അ­ദ്വൈ­ത­വേ­ദാ­ന്ത­ത്തിൽ സ­രൂ­പ­നാ­യ ഈ­ശ്വ­ര­നു സ്ഥാ­ന­മി­ല്ല. സ്ര­ഷ്ടാ­വും സൃ­ഷ്ടി­യു­മി­ല്ല. ഈ­ശ്വ­ര­നിൽ വി­ശ്വാ­സം, പ്രാർ­ത്ഥ­ന, പൂജ, തീർ­ത്ഥാ­ട­നം മു­ത­ലാ­യ­വ പ്രാ­തി­ഭാ­സി­ക­ലോ­ക­ത്തി­ലെ സം­ഗ­ത­മാ­വു­ന്നു­ള്ളൂ. പാ­ര­മാർ­ത്ഥി­ക­വീ­ക്ഷ­ണ­ത്തിൽ ഏ­താ­യാ­ലും ഈ­ശ്വ­രൻ മി­ഥ്യ­യാ­ണു്. ഗു­ണ­ര­ഹി­ത­നും നിർ­വി­ശേ­ഷ­നു­മാ­യ പ­ര­മാ­ത്മാ­വു് അ­താ­യ­തു് നിർ­ഗ്ഗു­ണ­ബ്ര­ഹ്മം മാ­ത്ര­മാ­ണു് സത്യം.

ശരീരം ഇ­ന്ദ്രി­യ­ങ്ങൾ ആ­ന്ത­ര­വ­യ­വ­ങ്ങൾ എന്നീ അ­നാ­ത്മ­വ­സ്തു­ക്ക­ള­ട­ങ്ങി­യ ഇ­ന്ദ്രി­യ­ഗോ­ച­ര­മാ­യ ഈ ലോകം സ­ത്താ­ശാ­സ്ത്ര­പ­ര­മാ­യി നോ­ക്കി­യാൽ അ­നൃ­ത­മാ­ണു്. അ­യ­ഥാർ­ത്ഥ­മാ­ണു്. എ­ന്നാൽ അ­ജ്ഞാ­നം അ­താ­യ­തു് അ­വി­ദ്യ മ­ന­സ്സും ശ­രീ­ര­വു­മ­ട­ങ്ങി­യ ജീ­വി­യെ നി­ര­വ­യ­വ­നാ­യ ആ­ത്മാ­വാ­യി അം­ഗീ­ക­രി­ക്കു­ന്ന­തി­നു ജീവനെ പ്രേ­രി­പ്പി­ക്കു­ന്നു. ആ­ത്മാ­വും അ­നാ­ത്മാ­വും ത­മ്മിൽ അ­ധ്യാ­സ­ത്തി­നു് ഇതു കാ­ര­ണ­മാ­യി­ത്തീ­രു­ന്നു. അ­നാ­ത്മാ­വി­നെ അ­തീ­ന്ദ്രി­യ­മാ­യ ആ­ത്മാ­വി­ലും ആ­ത്മാ­വി­നെ അ­നാ­ത്മാ­വി­ലും ആ­രോ­പി­ക്കു­ന്നു എ­ന്ന­താ­ണു് ഈ അ­ധ്യാ­സ­ത്തി­ന്റെ സ്വ­ഭാ­വം. അ­നാ­ത്മാ­വാ­യ മ­നഃ­ശ­രീ­ര­സം­ഘാ­ത­ത്തെ ആ­ത്മാ­വാ­യി തെ­റ്റി­ദ്ധ­രി­ക്കു­ന്ന­താ­ണു് അ­വി­ദ്യ. ഈ അ­ധ്യാ­സ­ബ­ന്ധ­മാ­ണു് ലോ­ക­ത്തി­ന്റെ മി­ഥ്യാ­ത്വ­ത്തി­നു നി­ദാ­നം.

ശ്രീ­ശ­ങ്ക­ര­ന്റെ മ­ത­മ­നു­സ­രി­ച്ചു് ബ്ര­ഹ്മം മാ­ത്ര­മാ­ണു് സത്യം; ബ്ര­ഹ്മ­ത്തിൽ അ­ധ്യാ­സി­ക്ക­പ്പെ­ടു­ന്ന­തു­കൊ­ണ്ടാ­ണു് ബ്ര­ഹ്മാ­ണ്ഡ­വും വൈ­ഷ­യി­ക­മാ­യ ലോ­ക­വും ഉ­ണ്ടെ­ന്നു തോ­ന്നു­ന്ന­തു്. കാ­ണു­ന്ന­തു് അ­വാ­സ്ത­വ­മ­ല്ല. എ­ന്തെ­ന്നാൽ അവ ഉ­ള്ള­തു­പോ­ലെ തോ­ന്നു­ന്നു­ണ്ട­ല്ലോ. പക്ഷേ, ജ്ഞാ­നം­മൂ­ലം ഭേ­ദ­ബു­ദ്ധി ന­ശി­ച്ചാൽ അ­വ­യെ­ല്ലാം ബ്ര­ഹ്മ­ത്തിൽ ല­യി­ക്കു­ന്നു. യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ സ്വ­ഭാ­വ­ത്തെ­പ്പ­റ്റി കൂ­ടു­തൽ ഉൾ­ക്കാ­ഴ്ച ല­ഭി­ക്കു­ന്ന­തോ­ടു­കൂ­ടി പ്ര­പ­ഞ്ച­ത്തി­ന്റെ മാ­യി­ക­ത അ­പ്ര­ത്യ­ക്ഷ­മാ­വു­ക­യും പ്ര­പ­ഞ്ച­മെ­ല്ലാം ബ്ര­ഹ്മ­മാ­യി അ­റി­യ­പ്പെ­ടു­ക­യും ചെ­യ്യും.

കയറിൽ പാ­മ്പു കാണുക മു­ത­ലാ­യ ഭ്ര­മാ­നു­ഭ­വ­ങ്ങ­ളു­ടെ ലോകം ശ­രി­യാ­യ ഇ­ന്ദ്രി­യാ­നു­ഭ­വ­ങ്ങ­ളു­ടെ ലോ­ക­ത്താൽ നി­ഷേ­ധി­ക്ക­പ്പെ­ടു­ന്നു. അ­തു­പോ­ലെ ഇ­ന്ദ്രി­യ­വി­ഷ­യ­മാ­യ ലോകം പ­ര­മാ­ത്മ­ജ്ഞാ­ന­ത്താൽ നി­ഷേ­ധി­ക്ക­പ്പെ­ടു­ന്നു. ഭ്ര­മ­ജ്ഞാ­ന­ത്തി­ന്റെ പ­ക്ഷ­ത്തു­നി­ന്നും നോ­ക്കി­യാൽ പാ­മ്പു് സ­ത്യ­മാ­ണു്. ലൗ­കി­കാ­നു­ഭ­വ­ത്തി­ന്റെ പ­ക്ഷ­ത്തു­നി­ന്നു നോ­ക്കി­യാൽ പാ­മ്പു് ഇ­ല്ലാ­ത്ത­തും അ­സ­ത്യ­വു­മാ­ണു്; കയർ മാ­ത്ര­മാ­ണു സത്യം. അ­തു­പോ­ലെ യ­ഥാർ­ത്ഥ­ജ്ഞാ­ന­ത്തി­ന്റെ പ­ക്ഷ­ത്തു­നി­ന്നും നോ­ക്കി­യാൽ കയർ ഭ്ര­മ­വും ബ്ര­ഹ്മം മാ­ത്രം സ­ത്യ­വു­മാ­ണു്.

അ­ങ്ങ­നെ ശ്രീ­ശ­ങ്ക­രൻ സ­ത്ത­യു­ടെ മൂ­ന്നു­ഘ­ട്ട­ങ്ങ­ളെ­യും അ­വ­യ്ക്ക­നു­സൃ­ത­മാ­യി ജ്ഞാ­ന­ത്തി­ന്റെ മൂ­ന്നു പ­ത­ന­ങ്ങ­ളേ­യും അം­ഗീ­ക­രി­ക്കു­ന്നു­ണ്ടു്. പ­ര­മ­മാ­യ സത്ത അ­താ­യ­തു് പാ­ര­മാർ­ത്ഥി­ക­സ­ത്യം, ലൗ­കി­ക­മാ­യ സത്ത അ­താ­യ­തു് വ്യാ­വ­ഹാ­രി­ക­സ­ത്യം, മു­ഴു­വൻ അ­സ­ത്തു് അ­താ­യ­തു് പ്രാ­തി­ഭാ­സി­ക­സ­ത്യം എ­ന്നി­ങ്ങ­നെ­യാ­ണു സ­ത്യ­ത്തി­ന്റെ മൂ­ന്നു പ­ത­ന­ങ്ങൾ. മു­യൽ­ക്കൊ­മ്പു്, ആ­കാ­ശ­പു­ഷ്പം, വ­ന്ധ്യാ­പു­ത്രൻ മു­ത­ലാ­യ­വ വെറും ഭാ­വ­ന­ക­ളും പൂർ­ണ്ണ­മാ­യും അ­സ­ത്യ­ങ്ങ­ളു­മാ­ണു്. എ­ന്തു­കൊ­ണ്ടെ­ന്നാൽ അവ ഒ­രി­ക്ക­ലും ഗോ­ച­ര­മാ­കു­ന്നി­ല്ല. ര­ജ്ജൂ­സർ­പ്പ­വും സ്വ­പ്ന­ങ്ങ­ളും അ­സ­ത്യ­ങ്ങ­ളാ­ണെ­ങ്കി­ലും, അ­നു­ഭ­വി­ക്ക­പ്പെ­ടു­ന്ന­തു­കൊ­ണ്ടും അ­നു­ഭ­വി­ക്ക­പ്പെ­ടു­ന്ന­വ പൂർ­ണ്ണ­മാ­യും അ­സ­ത്യ­ങ്ങ­ള­ല്ലാ­ത്ത­തു­കൊ­ണ്ടും തി­ക­ച്ചും അ­സ­ത്യ­ങ്ങ­ള­ല്ല. പാ­ര­മാർ­ത്ഥി­ക സ­ത്യ­ത്തി­ന്റെ ദൃ­ഷ്ടി­യിൽ അ­ച്ഛേ­ദ്യ­വും ശു­ദ്ധ­വും അ­തീ­ന്ദ്രി­യ­സ­ത്യ­വു­മാ­യ ബ്ര­ഹ്മം അ­താ­യ­തു പ­ര­മാ­ത്മാ­വു് മാ­ത്ര­മാ­ണു് സത്യം; ബ്ര­ഹ്മാ­ണ്ഡ­വും വൈ­ഷ­യി­ക­ലോ­ക­വും ജീ­വാ­ത്മാ­ക്ക­ളും അ­സ­ത്യ­ങ്ങ­ളാ­ണു്. ബ്ര­ഹ്മ­ജ്ഞാ­നം മ­റ്റെ­ല്ലാ അ­നു­ഭ­വ­ങ്ങ­ളെ­യും മാ­യ്ച്ചു­ക­ള­യു­ന്ന­തു­കൊ­ണ്ടു ബ്ര­ഹ്മം മാ­ത്ര­മാ­ണു് സത്യം. അ­ന­ശ്വ­ര­വും അ­വി­കാ­രി­യും സർ­വ­ത്തി­നും ആ­ധാ­ര­വു­മാ­യ അ­ദ്വീ­തി­യ­ബ്ര­ഹ്മം അ­റി­യു­ന്ന­തു­വ­രെ സാ­ധാ­ര­ണ­യാ­യി അ­നു­ഭ­വ­പ്പെ­ടു­ന്ന ഈ ലോകം യ­ഥാർ­ത്ഥ­മാ­യി­ത്തോ­ന്നും (ശ­ങ്ക­ര­ന്റെ ആ­ത്മ­ബോ­ധം). ശാ­ശ്വ­ത­വും അ­വ്യ­യ­വും അ­ന­ന്ത­വും അ­വി­കാ­രി­യു­മ­ല്ലാ­ത്ത ഒ­ന്നി­നെ­യും ശ്രീ­ശ­ങ്ക­രൻ പ­ര­മ­സ­ത്യ­മാ­യി അം­ഗീ­ക­രി­ക്കു­വാൻ കൂ­ട്ടാ­ക്കു­ന്നി­ല്ല.

ലൗ­കി­ക­സ­ത്യ­ത്തി­ന്റെ വീ­ക്ഷ­ണ­ത്തിൽ വൈ­ഷ­യി­ക­ലോ­കം യ­ഥാർ­ത്ഥ­വും സ്വ­പ്നാ­നു­ഭ­വ­ങ്ങ­ളും ര­ജ്ജു­സർ­പ്പ­വും മി­ഥ്യ­യു­മാ­ണു്. ഇ­ന്ദ്രി­യ­ഗോ­ച­ര­മാ­യ ലോ­ക­വും പാ­മ്പും സ്വ­പ്നാ­നു­ഭ­വ­ങ്ങ­ളും ശ­ശ­വി­ഷാ­ണം­പോ­ലെ­യും വ­ന്ധ്യാ­പു­ത്ര­നെ­പ്പോ­ലെ­യും പൂർ­ണ്ണ­മാ­യും അ­സ­ത്യ­ങ്ങ­ള­ല്ല. അ­വ­യ്ക്കു് സ­ത്യ­ത്തി­ന്റെ അ­ല്പ­മൊ­രം­ശ­മു­ണ്ടു്. അവ പൂർ­ണ്ണ­മാ­യും അ­സ­ത്യ­ങ്ങ­ളെ­ങ്കിൽ ഒരു പ്ര­വൃ­ത്തി­യും ഉ­ണ്ടാ­കാൻ സാ­ദ്ധ്യ­ത­യി­ല്ല­ല്ലോ. ആകയാൽ അവ സ­ത്യ­മെ­ന്നോ അ­സ­ത്യ­മെ­ന്നോ പ­റ­യു­വാൻ പ­റ്റു­ന്നി­ല്ല. അ­വ­യ്ക്കു് അ­വർ­ണ്ണ­നീ­യ­മാ­യ ഒരു സ­ത്താ­ഭാ­വ­മു­ണ്ടു്. മ­റ്റൊ­രു­വി­ധ­ത്തിൽ പ­റ­ഞ്ഞാൽ അവ അ­നിർ­വ­ച­നീ­യ സ­ത്യ­ങ്ങ­ളാ­ണു്.

ജീവനെ തൃഷ്ണ, സുഖം, വേദന മു­ത­ലാ­യ മ­നോ­ഗു­ണ­ങ്ങ­ളോ­ടു­കൂ­ടി­യ ഒ­ന്നാ­യി­ട്ടാ­ണു് ഗ­ണി­ച്ചു­വ­രു­ന്ന­തു്. ഗോ­ച­ര­മാ­യ മ­ന­സ്സി­ന്റെ ഗു­ണ­ങ്ങൾ ആ­ത്മാ­വിൽ ആ­രോ­പി­ക്കു­ന്ന­തു­കൊ­ണ്ടാ­ണ­തു്. ശ­രി­യാ­യ ആ­ത്മാ­വു് ഇ­പ്ര­കാ­രം ശ­രീ­ര­മാ­യും ഇ­ന്ദ്രി­യ­ങ്ങ­ളാ­യും അ­ന്തഃ­ക­ര­ണ­മാ­യും ക­ണ­ക്കാ­ക്ക­പ്പെ­ടു­ന്നു.

പ­ര­ബ്ര­ഹ്മ­ത്തി­ന്റെ പ­ര­മ­യാ­ഥാർ­ത്ഥ്യം പ്ര­തി­ഷ്ഠി­ക്കു­ന്ന­തി­നു വേ­ണ്ടി­യാ­ണു് ശ്രീ­ശ­ങ്ക­രൻ പ്ര­പ­ഞ്ച­ത്തി­ന്റെ ആ­പേ­ക്ഷി­ക­മാ­യ അ­യ­ഥാർ­ത്ഥാ­വ­സ്ഥ­യെ ഊ­ന്നി­പ്പ­റ­യു­ന്ന­തു്. സ­ത്താ­പ­ര­മാ­യ ആധാരം ബ്ര­ഹ്മ­മാ­യി­ട്ടു­ള്ള വൈ­വി­ധ്യം നി­റ­ഞ്ഞ ഈ പ്ര­പ­ഞ്ചം ബ്ര­ഹ്മം­ത­ന്നെ­യാ­ണു്. കയർ ക­യ­റാ­ണെ­ന്ന­റി­യു­മ്പോൾ മി­ഥ്യ­യാ­യ പാ­മ്പു് കയറിൽ നി­ന്നു് ഭി­ന്ന­മ­ല്ലെ­ന്നു തോ­ന്നു­ന്ന­തു­പോ­ലെ ഇ­ന്ദ്രി­യ­ഗോ­ച­ര­മാ­യ ഈ പ്ര­പ­ഞ്ചം ബ്ര­ഹ്മ­മാ­ണെ­ന്ന നി­ജ­സ്ഥി­തി മ­ന­സ്സി­ലാ­വു­മ്പോൾ പി­ന്നീ­ട­തു് ബ്ര­ഹ്മ­ത്തിൽ നി­ന്നു് വേ­റെ­യാ­യി തോ­ന്നു­ന്ന­ത­ല്ല. ഇ­ന്ദ്രി­യ­വി­ഷ­യ­ങ്ങ­ളാ­യ പ­ദാർ­ത്ഥ­ങ്ങൾ, അ­യ­ഥാർ­ത്ഥ­ങ്ങ­ളാ­ക­യാൽ പ­ര­സ്പ­രം അ­ഭി­ന്ന­ങ്ങ­ളും ബ്ര­ഹ്മാ­ഭി­ന്ന­ങ്ങ­ളു­മാ­ണു്.

സം­പ്ര­ത്യ­യാ­ത്മ­ക­മാ­യ ചി­ന്ത­കൊ­ണ്ടും ഇ­ന്ദ്രി­യ­ങ്ങൾ­വ­ഴി­യു­ണ്ടാ­കു­ന്ന ജ്ഞാ­നം­കൊ­ണ്ടു­മാ­ണു് ലൗ­കി­ക­സ­ത്യ­ങ്ങൾ ഗ്ര­ഹി­ക്ക­പ്പെ­ടു­ന്ന­തു്. ബ്ര­ഹ്മം മ­നു­ഷ്യ­ചി­ന്ത­യു­ടെ ഉ­പാ­ധി­കൾ­ക്കു് അ­തീ­ത­മാ­ക­യാൽ അ­ത്ത­ര­ത്തി­ലു­ള്ള ജ്ഞാ­നം ബ്ര­ഹ്മ­ത്തി­നു് മ­തി­യാ­കു­ന്ന­ത­ല്ല. ത­ന്മൂ­ലം ബ്ര­ഹ്മ­ജ്ഞാ­നം സം­പ്ര­ത്യ­യ­പ­ര­ങ്ങ­ളാ­യ യു­ക്തി­ക­ളി­ലോ ഇ­ന്ദ്രി­യ­പ്ര­ത്യ­ക്ഷ­ത്തി­ലോ അല്ല, അതീന്ദ്രിയ-​അന്തഃപ്രജ്ഞയിലാണു് അ­ധി­ഷ്ഠി­ത­മാ­യി­ട്ടു­ള്ള­തു്.

ശ്രീ­ശ­ങ്ക­രൻ, ഈ സ­മ­ഗ്ര­ബ്ര­ഹ്മാ­ണ്ഡ­ത്തെ, ജൈ­വ­വും അ­ജൈ­വ­വു­മാ­യ പ­ദാർ­ത്ഥ­സാർ­ത്ഥ­ത്തോ­ടു­കൂ­ടി­യ പ്രാ­കൃ­തി­ക­വും മർ­ത്ത്യ­ന്റേ­തു­മാ­യ ഈ പ്ര­പ­ഞ്ച­ത്തെ ബ്ര­ഹ്മ­ത്തി­ന്റെ മാ­യാ­മ­യ­മാ­യ ഒരു വി­ക്ഷേ­പ­മാ­യി­ട്ടാ­ണു ക­രു­തു­ന്ന­തു്. വൈ­ഷ­യി­ക­ലോ­ക­ത്തിൽ വി­ശേ­ഷ­ങ്ങൾ­ക്കും വ്യ­ത്യാ­സ­ങ്ങൾ­ക്കും, ഒന്നു പ­ല­താ­യി തോ­ന്നി­ക്കു­ന്ന­തി­നും നി­ദാ­ന­മാ­യ ഈ മായ അ­നിർ­വ­ച­നീ­യ­വും പ്രാ­പ­ഞ്ചി­ക­വു­മാ­യ അ­ജ്ഞാ­ന­വും ത­ന്നെ­യാ­ണു്. മാ­യ­കൊ­ണ്ടാ­ണു് ബ്ര­ഹ്മാ­ഭി­ന്ന­മാ­യ ജീ­വാ­ത്മാ­വും പ്രാ­തി­ഭാ­സി­ക പ്ര­പ­ഞ്ച­വും ഭി­ന്ന­ങ്ങ­ളാ­യി തോ­ന്നു­ന്ന­തു്. ദൃ­ശ്യ­പ്ര­പ­ഞ്ച­ത്തി­ന്റെ സ്രോ­ത­സ്സും അതിനെ നി­ല­നിർ­ത്തു­ന്ന­തി­നു കാ­ര­ണ­വു­മാ­യി പ്ര­കാ­ശി­ക്കു­ന്ന മാ­യ­യു­ടെ സ്വാ­ധീ­ന­ത­മൂ­ല­മാ­ണു് ഓരോ ജീ­വാ­ത്മാ­വും താൻ ഇ­ത­ര­ജീ­വാ­ത്മാ­ക്ക­ളിൽ നി­ന്നും ബാ­ഹ്യ­ലോ­ക­ത്തിൽ നി­ന്നും ഭി­ന്ന­മാ­ണെ­ന്നു വി­ചാ­രി­ക്കു­ന്ന­തു്. എ­ന്നാൽ ഈ മാ­യാ­ത­ത്വം ബ്ര­ഹ്മ­ത്തെ­യും വി­ഷ­യ­വി­ഷ­യി­ക­ളു­ടെ മൗ­ലി­ക­മാ­യ ഐ­ക്യ­ത്തെ­യും ഏ­കാ­ത്മ­ക­വൃ­ത്തി­യു­ള്ള പ­രി­ധി­ക്ക­ക­ത്തു പ്ര­വർ­ത്തി­ക്കു­ന്ന­തേ­യി­ല്ല.

ശ്രീ­ശ­ങ്ക­രൻ പ്ര­സ്താ­വി­ക്കു­ക­യാ­ണു്: “ഇ­ന്ദ്ര­ജാ­ലം അ­വാ­സ്ത­വ­മാ­ക­യാൽ അതു പ്ര­ദർ­ശി­പ്പി­ക്കു­ന്ന ഐ­ന്ദ്ര­ജാ­ലി­ക­നെ ഒ­രി­ക്ക­ലും—ത്രി­കാ­ല­ങ്ങ­ളി­ലും—ബാ­ധി­ക്കു­ന്നി­ല്ല. അ­തു­പോ­ലെ ഭ്ര­മ­മാ­ത്ര­മാ­യ ഈ പ്ര­പ­ഞ്ചം പ­ര­മാ­ത്മാ­വി­നെ­യും ബാ­ധി­ക്കു­ന്നി­ല്ല. സ്വ­പ്നം കാ­ണു­ന്ന­വൻ, എല്ലാ പ­രി­തഃ­സ്ഥി­തി­യി­ലും ഒന്നു ത­ന്നെ­യാ­ക­യാൽ സ്വ­പ്ന­ഭ്ര­മ­ത്താൽ ബാ­ധി­ക്ക­പ്പെ­ടു­ന്നി­ല്ല; ജാ­ഗ്ര­ദാ­വ­സ്ഥ­യി­ലും നി­ദ്ര­യി­ലും ഈ ഭ്രമം തു­ടർ­ന്നു നി­ല­നിൽ­ക്കു­ന്നി­ല്ല എ­ന്ന­തു­ത­ന്നെ കാരണം. അ­തു­പോ­ലെ എ­പ്പോ­ഴും ഒ­ന്നാ­യി­ത­ന്നെ ഇ­രി­ക്കു­ന്ന­വ­നും മൂ­ന്ന­വ­സ്ഥ­കൾ­ക്കും സാ­ക്ഷി­യു­മാ­യ പ­ര­മാ­ത്മാ­വു് വ്യ­ത്യാ­സ­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന ഈ മൂ­ന്ന­വ­സ്ഥ­ക­ളാൽ ഒ­രി­ക്ക­ലും ബാ­ധി­ക്ക­പ്പെ­ടു­ന്നി­ല്ല. പ­ര­മാ­ത്മാ­വു് മൂ­ന്ന­വ­സ്ഥ­ക­ളു­മാ­യി താ­ദാ­ത്മ്യം പ്രാ­പി­ച്ച­താ­യി തോ­ന്നു­ന്ന­തു്, കയർ പാ­മ്പാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു­പോ­ലെ കേവലം അ­ധ്യാ­സ­ത്തി­ന്റെ ഫ­ല­മാ­ണു്” (ബ്ര­ഹ്മ­സൂ­ത്ര­ഭാ­ഷ്യം).

അ­വി­ച്ഛി­ന്ന­വും അ­നിർ­ധാ­ര്യ­വു­മാ­യ ബ്ര­ഹ്മം മാ­യ­യു­ടെ ഇ­രു­ണ്ട ആ­വ­ര­ണ­ത്തി­ന­ടി­യിൽ വി­ച്ഛി­ന്ന­വും നാ­നാ­ത്വ­ത്തോ­ടു­കൂ­ടി­യ­തു­മാ­യ ഒ­ന്നാ­യി തോ­ന്നു­ന്നു. ലൗ­കി­ക­യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ അ­താ­യ­തു് വ്യാ­വ­ഹാ­രി­ക സ­ത്യ­ത്തി­ന്റെ ദൃ­ശ്യ­മാ­യ ആ­വി­ഷ്ക­ര­ണ­ങ്ങൾ­ക്കി­ട­യിൽ ഉ­ള്ള­തു് അ­തീ­ന്ദ്രി­യ­വും പ­ര­മ­വു­മാ­യ അ­താ­യ­തു് പാ­ര­മാർ­ത്ഥി­ക­മാ­യ സത്യം ത­ന്നെ­യാ­ണു്, പാ­ര­മാർ­ത്ഥി­ക­സ­ത്യ­ത്തി­ന്റെ വീ­ക്ഷ­ണ­ത്തിൽ പ­ര­ബ്ര­ഹ്മ­മ­ല്ലാ­തെ മ­റ്റൊ­ന്നും സ­ത്യ­മ­ല്ല.

മാ­യ­യാൽ ബാ­ധി­ത­നാ­യ ജീ­വാ­ത്മാ­വു് അ­വ­ന­വ­നെ ഒരു പ്ര­ത്യേ­ക വ്യ­ക്തി­യാ­യും ഇതര ജീ­വ­ന്മാ­രിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­യ ഒരു അ­ഹം­ത­ത്വ­മാ­യും സ്വയം ക­രു­തു­ന്നു. ഓരോ വ്യ­ക്തി­യും അ­വ­ന്റെ ലൗ­കി­ക­ജീ­വി­ത­ത്തിൽ സ്വയം വി­ശേ­ഷി­പ്പി­ക്കു­ന്ന­തു് ‘ഞാൻ’ എ­ന്നാ­ണു്. ഓരോ ഞാനും മ­റ്റോ­രോ ‘ഞാനി’ൽ നി­ന്നും വ്യ­ത്യ­സ്ത­നാ­ണെ­ന്നു പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്നു. അ­പ്പോൾ യ­ഥാർ­ത്ഥ­ത്തിൽ ഈ ‘ഞാൻ’ ആ­രാ­ണു്? ജി­വാ­ത്മാ­ക്കൾ­ക്കെ­ല്ലാം പൊ­തു­വാ­യി വ­ല്ല­തു­മു­ണ്ടോ? അവയെ എ­ല്ലാം ഏ­കീ­ക­രി­ക്കു­ന്ന വല്ല സ­ത്യ­വും പി­ന്നി­ലു­ണ്ടോ?

ശ്രീ­ശ­ങ്ക­ര­ന്റെ അ­ഭി­പ്രാ­യ­ത്തിൽ പ്ര­ത്യേ­ക­മാ­യി തോ­ന്നു­ന്ന ജീ­വാ­ത്മാ­ക്കൾ ശ­രി­യാ­യ ആ­ത്മാ­വു­ക­ള­ല്ല; ഏ­ക­സ­ത്യ­മാ­യ പ­ര­മാ­ത്മാ­വി­ന്റെ പ്ര­ക­ട­മാ­യ വി­ശേ­ഷ­വ­ത്ക­ര­ണ­ങ്ങൾ മാ­ത്ര­മാ­ണു്. അ­ദ്ദേ­ഹം ആ­ത്മാ­വി­നെ അ­താ­യ­തു് വ്യ­ക്തി­ഗ­ത­മാ­യ ആ­ന്ത­ര­സ­ത്ത­യെ ബ്ര­ഹ്മ­മാ­യി അ­താ­യ­തു പൂർ­ണ്ണ­സ­ത്ത­യാ­യി വി­വേ­ചി­ച്ച­റി­യു­ന്നു. വ്യ­ക്തി­ഗ­ത­നാ­യ ആ­ത്മാ­വു് അ­താ­യ­തു് ജീവൻ പൂർ­ണ്ണ­ബ്ര­ഹ്മ­മ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല. അതു് ബ്ര­ഹ്മ­മെ­ന്ന ഏ­ക­സ­ത്യം ത­ന്നെ­യാ­ണു്. മാ­യാ­നി­മി­ത്ത­ക­ങ്ങ­ളാ­യ വി­ശേ­ഷ­വ­ത്ക­ര­ണ­വും പൃ­ഥ­ക്ക­ര­ണ­വും പുറമേ കാ­ണു­ന്ന ഭാവം മാ­ത്ര­മ­ത്രേ.

ചില ദാർ­ശ­നി­ക­ന്മാർ മ­ന­സ്സി­നെ അ­താ­യ­തു് അ­ന്തഃ­ക­ര­ണ­ത്തെ ചൈ­ത­ന്യ­സ്വ­രൂ­പ­നാ­യ ആ­ത്മാ­വാ­യി കാ­ണു­ന്ന­വ­രാ­ണു്. ചൈ­ത­ന്യ­സ്വ­രൂ­പ­നാ­യ ആ­ത്മാ­വു ജ്ഞാ­താ­വാ­ണു്. ഭോ­ക്താ­വാ­ണു്, ചി­ന്തി­ക്കു­ന്ന­വ­നും സ്മ­രി­ക്കു­ന്ന­വ­നും സം­ഗ്ര­ഹി­ക്കു­ന്ന­വ­നു­മാ­ണു്. ശ്രീ­ശ­ങ്ക­രൻ സി­ദ്ധാ­ന്തി­ക്കു­ന്ന, അ­ന്തഃ­ക­ര­ണ­മാ­യി തോ­ന്നു­ന്ന ചൈ­ത­ന്യം ത­ന്നെ­യാ­ണു് ആ­ത്മാ­വു് എ­ന്നു്, വ്യ­ക്തി­ഗ­ത­മാ­യ ചൈ­ത­ന്യം അ­ദ്ദേ­ഹ­ത്തി­ന്റെ മ­ത­മ­നു­സ­രി­ച്ചു് വി­ഷ­യ­വി­ഷ­യീ­ബ­ന്ധ­ങ്ങ­ളിൽ നി­ന്നു് ഉ­ദ്ഭ­വി­ക്കു­ന്ന­ത­ല്ല. മാ­യ­യു­ടെ ഫ­ല­മാ­യി ഉ­ണ്ടാ­കു­ന്ന ഒ­ന്നാ­ണു്. ഇ­ന്ദ്രി­യ പ്ര­ത്യ­ക്ഷ­ത്തി­ന്റെ നി­ല­യിൽ­നി­ന്നു നോ­ക്കി­യാൽ ആ­ത്മ­ചൈ­ത­ന്യം വി­ഷ­യ­വി­ഷ­യീ­ബ­ന്ധ­ങ്ങ­ളാൽ പ­രി­ച്ഛി­ന്ന­മാ­ണു്. എ­ന്നാൽ പ­ര­മാർ­ത്ഥ­സ­ത്ത­യു­ടെ നി­ല­യിൽ നി­ന്നു നോ­ക്കി­യാൽ ബ്ര­ഹ്മം ത­ന്നെ­യാ­ണു് ആ­ത്മ­ചൈ­ത­ന്യം. അതു് ശു­ദ്ധ­വും അ­ന­ന്ത­വും അ­പൃ­ഥ­ക്ഭ്ര­ത­വും വി­ഷ­യ­വി­ഷ­യീ­ബ­ന്ധാ­തീ­ത­വു­മാ­യ ചൈ­ത­ന്യ­വു­മാ­ണു്. ഈ ശു­ദ്ധ­ചൈ­ത­ന്യം ത­ന്നെ­യാ­ണു് ഇ­ന്ദ്രി­യ­ഗോ­ച­ര ജ­ഗ­ത്തി­ലെ ബ­ഹു­വി­ധ­വി­ശേ­ഷ­ങ്ങ­ളാ­യി പ്ര­ത്യ­ക്ഷീ­ഭ­വി­ക്കു­ന്ന­തു്.

അ­ഹ­ന്ത­യു­ടെ അ­താ­യ­തു് സ­ങ്കു­ചി­ത­മാ­യ ‘ഞാൻ’ എന്ന ഭാ­വ­ത്തി­ന്റെ ബ­ന്ധ­ന­ത്തിൽ നി­ന്നും നി­സ്സാ­ര­മാ­യ ഇ­ഷ്ടാ­നി­ഷ്ട­ങ്ങ­ളിൽ നി­ന്നും മു­ക്ത­നാ­യി, സ്വ­ന്തം താ­ല്പ­ര്യ­ങ്ങ­ളെ­യെ­ല്ലാം ഉ­പേ­ക്ഷി­ച്ചു് സ്വാർ­ത്ഥ­ത­യിൽ നി­ന്നു­മു­യർ­ന്ന­വ­നാ­യി­ത്തീ­രു­ക എ­ന്ന­തു് മാ­യ­യു­ടെ അ­തിർ­ത്തി­ക­ളെ ക­ണ്ട­റി­യു­മ്പോൾ മാ­ത്ര­മേ, ഇ­ന്ദ്രി­യാ­നു­ഭ­വി­ക­വും വ്യാ­വ­ഹാ­രി­ക­വു­മാ­യ അഹന്ത ശ­രി­യാ­യ ആ­ത്മാ­വ­ല്ല ഒരു തോ­ന്നൽ മാ­ത്ര­മാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി അതിനെ ബ്ര­ഹ്മാ­ഭി­ന്ന­മാ­യി ഗ്ര­ഹി­ക്കു­മ്പോൾ മാ­ത്ര­മേ, മു­ക്തി­ല­ഭി­ക്കു­മ്പോൾ മാ­ത്ര­മേ സം­ഭ­വി­ക്കു­ക­യു­ള്ളൂ.

ജീ­വാ­ത്മാ­വി­ന്റെ സത്യത അ­തി­ന്റെ വി­ശേ­ഷ­ത­യി­ലാ­ണു്. സാ­മാ­ന്യ­ത്വ­ത്തി­ലോ സാർ­വ­ലൗ­കി­ക­ത്വ­ത്തി­ലോ അല്ല സ്ഥി­തി ചെ­യ്യു­ന്ന­തു്. ലൗ­കി­ക­വും പ്രാ­തി­ഭാ­സി­ക­വു­മാ­യ ജീ­വാ­ത്മാ­വിൽ ആ­ധാ­രി­ക­സ­ത്ത­യാ­യി വി­ള­ങ്ങു­ന്ന­തു് പ­ര­മാ­ത്മാ­വാ­ണു്. എല്ലാ വി­ശേ­ഷ­ങ്ങ­ളു­ടെ­യും വി­ഭേ­ദ­ങ്ങ­ളു­ടെ­യും സാ­മാ­ന്യ­ഘ­ട­ക­മാ­ണു് അതു്; എല്ലാ ‘ഞാ’നി­ന്റെ­യും സർ­വ­വ്യാ­പി­യാ­യ ഏ­കീ­ക­ര­ണ­ത്വ­മാ­ണു് അതു്. മ­നു­ഷ്യ­വർ­ഗ­ത്തി­ന്റെ സ്ഥി­ര­മാ­യ ആ­ധാ­ര­ഘ­ട­ക­മാ­ണു് അതു്. ജീ­വാ­ത്മാ­വു് വി­ശേ­ഷ­ങ്ങ­ളി­ലും വി­ഭേ­ദ­ങ്ങ­ളി­ലും ഊന്നൽ നൽ­കു­ന്നു. എ­ന്നാൽ പ­ര­മാ­ത്മാ­വു് മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ വാ­സ്ത­വി­ക­ത­യി­ലേ­ക്ക്, യ­ഥാർ­ത്ഥ മ­നു­ഷ്യ­ന്റെ വാ­സ്ത­വി­ക­ത­യി­ലേ­ക്കു് വിരൽ ചൂ­ണ്ടു­ന്നു. യ­ഥാർ­ത്ഥ­ത്തിൽ ആ­ത്മാ­വു് ഒ­ന്നേ­യു­ള്ളൂ. എ­ന്നാൽ അതു് അനേകം ജീ­വാ­ത്മാ­ക്ക­ളാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. ഇവ ത­മ്മിൽ ഗോ­ച­ര­മാ­കു­ന്ന വ്യ­ത്യാ­സ­ങ്ങൾ­ക്കു കാരണം ദേ­ഹ­മ­ന­സ്സ­മാ­ഹാ­ര­ത്തി­ന്റെ പ­രി­മി­തി­ക­ളാ­ണു്. ശരീരം, ജ്ഞാ­നേ­ന്ദ്രി­യ­ങ്ങൾ, മ­ന­സ്സു്, ബു­ദ്ധി, അ­ഹ­ങ്കാ­രം എ­ന്നി­വ­യു­ടെ സം­യോ­ഗ­ത്താൽ സി­നി­ത­നും വി­ശി­ഷ്ട­നു­മാ­യ ആ­ത്മാ­വാ­ണു് ജീവൻ. നേ­ര­റി­വു് ആ­ത്മാ­വാ­ക­ട്ടെ ജീ­വ­ന്റെ യ­ഥാർ­ത്ഥ­സ്വ­രൂ­പ­വും സ­ന്ധാ­ര­ക­വു­മ­ത്രെ. ജീവൻ ശ­രീ­ര­ബ­ദ്ധ­നാ­യ അ­താ­യ­തു് വി­ശി­ഷ്ട­നാ­യ ആ­ത്മാ­വാ­ണു്. എ­ന്നാൽ ആ­ത്മാ­വു് അ­തീ­ന്ദ്രി­യ­നും അ­വി­ഷ­യ­നും ആയ പ­ര­മാ­ത്മാ­വാ­ണു്. ബു­ദ്ധി­യാ­ലും മറ്റു ബ­ന്ധ­ങ്ങ­ളാ­ലും വി­ശേ­ഷ­വ­ത്കൃ­ത­നാ­യ ആ­ത്മാ­വി­ന്റെ സ്വ­രൂ­പം യ­ഥാർ­ത്ഥ­മാ­യ ആ­ത്മ­സ്വ­രൂ­പ­ത്തിൽ നി­ന്നു വി­ഭി­ന്ന­മാ­ണു്. എ­ന്നാൽ ലൗ­കി­കാ­നു­ഭ­വ­ത്തിൽ ഈ വ്യ­ത്യാ­സം അ­വ­ഗ­ണി­ക്ക­പ്പെ­ടു­ന്നു. ജീവനെ തൃഷ്ണ, സുഖം, വേദന മു­ത­ലാ­യ മ­നോ­ഗു­ണ­ങ്ങ­ളോ­ടു­കൂ­ടി­യ ഒ­ന്നാ­യി­ട്ടാ­ണു് ഗ­ണി­ച്ചു­വ­രു­ന്ന­തു്. ഗോ­ച­ര­മാ­യ മ­ന­സ്സി­ന്റെ ഗു­ണ­ങ്ങൾ ആ­ത്മാ­വിൽ ആ­രോ­പി­ക്കു­ന്ന­തു­കൊ­ണ്ടാ­ണ­തു്. ശ­രി­യാ­യ ആ­ത്മാ­വു് ഇ­പ്ര­കാ­രം ശ­രീ­ര­മാ­യും ഇ­ന്ദ്രി­യ­ങ്ങ­ളാ­യും അ­ന്തഃ­ക­ര­ണ­മാ­യും ക­ണ­ക്കാ­ക്ക­പ്പെ­ടു­ന്നു.

ഈ ക­ണ­ക്കാ­ക്കൽ, തെ­റ്റാ­ണെ­ങ്കി­ലും ലൗകിക ജീ­വി­ത­ത്തിൽ ആ­വ­ശ്യ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. സ­ത്താ­പ­ര­മാ­യി ര­ണ്ടി­നും ത­മ്മിൽ യാ­തൊ­രു ഭേ­ദ­വു­മി­ല്ല­ത­ന്നെ. മാ­യ­യു­ടെ സൃ­ഷ്ടി­യാ­യ ജീ­വ­നും ബ്ര­ഹ്മാ­ഭി­ന്ന­മാ­യ ആ­ത്മാ­വി­നും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം പാ­ര­മാർ­ത്ഥി­ക­മ­ല്ല, പ്രാ­തി­ഭാ­സി­കം മാ­ത്ര­മാ­ണു്. അ­ജ്ഞാ­ന­ത്തി­ന്റെ അ­നു­ബ­ന്ധം­കൊ­ണ്ടു­ള്ള പ­രി­മി­തി­യി­ലാ­ണു് ശ­രി­യാ­യ ആ­ത്മാ­വു് വ്യ­ക്തി­ഗ­ത­നാ­യ ആ­ത്മാ­വാ­യി തോ­ന്നു­ന്ന­തു്. ആ­ത്മാ­വി­ന്റെ സർ­വ­വ്യാ­പി­ത്വം, അ­ന­ന്ത­ചൈ­ത­ന്യ­ത്വം എന്നീ നി­ജ­സ്ഥി­തി­കൾ മാ­യ­യാൽ മ­റ­യ്ക്ക­പ്പെ­ടു­ന്ന­തു­കൊ­ണ്ടു് ജീ­വാ­ത്മാ­വു് പ­രി­ച്ഛി­ന്ന­മാ­യ ശ­രീ­ര­ത്തോ­ടും മ­ന­സ്സോ­ടും ബ­ന്ധ­പ്പെ­ടു­ക­യും നി­യ­ത­നും ബ­ദ്ധ­നും ദുഃ­ഖി­ത­നു­മെ­ന്ന­പോ­ലെ പെ­രു­മാ­റു­ക­യും ചെ­യ്യു­ന്നു. ബു­ദ്ധി­മു­ത­ലാ­യ അ­നു­ബ­ന്ധ­ങ്ങ­ളാൽ നി­യ­ത­നാ­കു­മ്പോൾ ആ­ത്മാ­വു് ഭോ­ക്താ­വാ­യും ജ്ഞാ­താ­വാ­യും കർ­ത്താ­വാ­യും തോ­ന്നു­ന്നു. എ­ന്നാൽ പാ­ര­മാർ­ത്ഥി­ക­ത­യു­ടെ വീ­ക്ഷ­ണ­ത്തിൽ ആ­ത്മാ­വു് ഭു­ജി­ക്കു­ക­യോ പ്ര­വർ­ത്തി­ക്കു­ക­യോ ചെ­യ്യു­ന്നി­ല്ല. ജീ­വ­ന്റെ അ­നു­ബ­ന്ധ­മാ­യ അ­ഹ­ന്ത­യാ­ണു് കർ­മ­ത്തി­നു കാരണം; അ­ഹ­ന്ത­മൂ­ല­മാ­ണു് അതു ഭോ­ക്താ­വാ­യും കർ­ത്താ­വാ­യും ഇ­രു­ന്നു­കൊ­ണ്ടു് ഓരോ കൃ­ത്യ­ങ്ങ­ള­നു­ഷ്ഠി­ക്കു­ന്ന­തും ലൗ­കി­ക­വ്യ­വ­ഹാ­ര­ങ്ങ­ളിൽ ഏർ­പ്പെ­ടു­ന്ന­തും.

അസൂയ, ലോഭം, വി­ദ്വേ­ഷം, ദുഃഖം എ­ന്നി­വ­യ്ക്കെ­ല്ലാം ഹേ­തു­വാ­ണു് അഹന്ത. മാ­യാ­കാ­ര്യ­ങ്ങ­ളാ­യ പ­രി­ച്ഛി­ന്ന­ത്വ­ത്തി­ന്റെ­യും പൃ­ഥ­ക്ത്വ­ത്തി­ന്റെ­യും അ­വ­സ്ഥ­യിൽ അഹന്ത മ­നു­ഷ്യ­നിൽ പലതരം ഇ­ഷ്ടാ­നി­ഷ്ട­ങ്ങ­ളെ­യും ആ­ഗ്ര­ഹ­ങ്ങ­ളെ­യും അ­തി­മോ­ഹ­ങ്ങ­ളെ­യും സ­ങ്കു­ചി­ത­ത്വ­ത്തെ­യും സ്വാർ­ത്ഥ­ത­യെ­യും മറ്റു സ­ത്ത­ക­ളോ­ടു് ഉ­ദാ­സീ­ന­ഭാ­വ­ത്തെ­യും ഉ­ത്പാ­ദി­പ്പി­ക്കു­ന്നു. പ­രി­ച്ഛി­ന്ന­ത്വ­ത്തി­ലും പൃ­ഥ­ക്ത്വ­ത്തി­ലും വി­ശ്വ­സി­ക്കു­ന്നി­ട­ത്തോ­ളം വ്യ­ക്തി ബ­ദ്ധാ­വ­സ്ഥ­യിൽ­ത്ത­ന്നെ സ്ഥി­തി ചെ­യ്യു­ക­യേ ഉള്ളൂ. അ­ഹ­ന്ത­യു­ടെ അ­താ­യ­തു് സ­ങ്കു­ചി­ത­മാ­യ ‘ഞാൻ’ എന്ന ഭാ­വ­ത്തി­ന്റെ ബ­ന്ധ­ന­ത്തിൽ നി­ന്നും നി­സ്സാ­ര­മാ­യ ഇ­ഷ്ടാ­നി­ഷ്ട­ങ്ങ­ളിൽ നി­ന്നും മു­ക്ത­നാ­യി, സ്വ­ന്തം താ­ല്പ­ര്യ­ങ്ങ­ളെ­യെ­ല്ലാം ഉ­പേ­ക്ഷി­ച്ചു് സ്വാർ­ത്ഥ­ത­യിൽ നി­ന്നു­മു­യർ­ന്ന­വ­നാ­യി­ത്തീ­രു­ക എ­ന്ന­തു് മാ­യ­യു­ടെ അ­തിർ­ത്തി­ക­ളെ ക­ണ്ട­റി­യു­മ്പോൾ മാ­ത്ര­മേ, ഇ­ന്ദ്രി­യാ­നു­ഭ­വി­ക­വും വ്യാ­വ­ഹാ­രി­ക­വു­മാ­യ അഹന്ത ശ­രി­യാ­യ ആ­ത്മാ­വ­ല്ല ഒരു തോ­ന്നൽ മാ­ത്ര­മാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി അതിനെ ബ്ര­ഹ്മാ­ഭി­ന്ന­മാ­യി ഗ്ര­ഹി­ക്കു­മ്പോൾ മാ­ത്ര­മേ, മു­ക്തി­ല­ഭി­ക്കു­മ്പോൾ മാ­ത്ര­മേ സം­ഭ­വി­ക്കു­ക­യു­ള്ളൂ. മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ പ­ര­മോ­ന്ന­ത­മാ­യ ല­ക്ഷ്യം ഈ മായയെ വ­ലി­ച്ചെ­റി­ഞ്ഞു് ബ്ര­ഹ്മ­ത്തി­ന്റെ സാർ­വ­ത­ന്ത്ര­സ്വ­ത­ന്ത്രാ­വ­സ്ഥ­യിൽ തന്റെ ആ­ത്മാ­വി­നെ ദർ­ശി­ക്കു­ക എ­ന്ന­താ­ണു്.

അ­നു­ഭോ­ക്താ­വാ­യ വിഷയി ത­ന്നെ­യും വൈ­ഷ­യി­ക­പ്ര­പ­ഞ്ച­ത്തെ­യും ബ്ര­ഹ്മ­ത്തിൽ നി­ന്നു് ഭി­ന്ന­മാ­യി വി­ചാ­രി­ക്കു­ന്നു. ജീ­വാ­ത്മാ­വു് അ­വി­ദ്യ­യു­ടെ സ്വാ­ധീ­ന­ത­യി­ലി­രി­ക്കു­ന്നി­ട­ത്തോ­ളം അതു് അ­വ­ന­വ­നെ വേ­റെ­യാ­യും പ­രി­ച്ഛി­ന്ന­നാ­യും ദർ­ശി­ക്കു­ന്നു. അ­ദ്വൈ­തം പ­ഠി­പ്പി­ക്കു­ന്ന­തു്, പ്ര­ത്യേ­ക­ത­യി­ലും പൃ­ഥ­ക്ത്വ­ത്തി­ലു­മ­ല്ല, സാ­രാം­ശ­ത്തിൽ പ­ര­മാ­ത്മാ­വിൽ നി­ന്നു­ള്ള അ­ഭി­ന്ന­ത­യി­ലാ­ണു് സത്യം സ്ഥി­തി­ചെ­യ്യു­ന്ന­തു് എ­ന്ന­ത്രേ.

മ­നു­ഷ്യ­ന്റെ ലൗ­കി­ക­മാ­യ നി­ല­നിൽ­പ്പി­നു് ആ­ധാ­ര­മാ­യ സത്യം പ­ര­മാ­ത്മാ­വാ­ണു്. വ്യ­ക്തി­ത്വ­ങ്ങ­ളും പ്ര­ത്യേ­ക­ത­ക­ളും ഈ ആ­ധാ­രി­ക സ­ത്യ­ത്തി­ന്റെ പ്ര­ക­ട­ന­ങ്ങ­ളാ­ണു്. സാ­രാം­ശ­ത്തി­ലും അ­ടി­സ്ഥാ­ന­പ­ര­മാ­യും ബ്ര­ഹ്മ­ത്തിൽ നി­ന്നു് അ­ഭി­ന്ന­മാ­യ ആ­ത്മാ­വി­ന്റെ നി­ജ­സ്ഥി­തി­യെ­ക്കു­റി­ച്ചു­ള്ള അ­ജ്ഞ­ത­യിൽ­നി­ന്നാ­ണു് അ­ങ്ങ­നെ സം­ഭ­വി­ക്കു­ന്ന­തു്. അ­ജ്ഞാ­ന­ത്തി­ന്റെ മൂ­ടു­പ­ടം നീ­ങ്ങു­മ്പോൾ വ്യ­ക്തി അ­വ­ന്റെ വ്യ­ക്തി­ത്വ­വും പ്ര­ത്യേ­ക­ത­യും ഉ­പേ­ക്ഷി­ക്കു­ക­യും തന്റെ ബ്ര­ഹ്മാ­ഭി­ന്ന­ത്വം അ­റി­യു­ക­യും ചെ­യ്യു­ന്നു. ഇ­ന്ദ്രി­യ­ഗോ­ച­ര­മാ­യ മ­നു­ഷ്യ­സ­ത്ത അ­തീ­ന്ദ്രി­യ­വും സർ­വ­വ്യാ­പി­യു­മാ­യ ബ്ര­ഹ്മ­മാ­യി പ്ര­കാ­ശി­ക്കു­ന്നു. ശ­ങ്ക­ര­സി­ദ്ധാ­ന്ത­മ­നു­സ­രി­ച്ചു് ആ­ത്മാ­വി­ന്റെ നൈ­സർ­ഗ്ഗി­ക­മാ­യ സ്വ­ഭാ­വം അ­റി­യാ­ത്ത­തു­മൂ­ല­മാ­ണു് ബ­ന്ധ­ന­മു­ണ്ടാ­കു­ന്ന­തു്. തന്റെ ബ്ര­ഹ്മാ­ഭി­ന്ന­ത്വ­മ­റി­യു­ന്ന­തോ­ടു­കൂ­ടി ബ­ന്ധ­ന­ത്തിൽ നി­ന്നു് മോ­ക്ഷം ല­ഭി­ക്കു­ന്നു. അ­വ്യ­വ­ഹി­ത­വും അ­ന്തഃ­പ്ര­ജ്ഞാ­ത്മ­ക­വു­മാ­യ അ­നു­ഭൂ­തി­കൊ­ണ്ടു് സം­ല­ബ്ധ­മാ­യ അ­തീ­ന്ദ്രി­യാ­ത്മ­ജ്ഞാ­ന­ത്തി­ലാ­ണു് സ്വാ­ത­ന്ത്ര്യം സ്ഥി­തി ചെ­യ്യു­ന്ന­തു്. ഈ­വി­ധ­ത്തി­ലു­ള്ള ജ്ഞാ­നം ഉ­ണ്ടാ­കു­ന്ന­തി­നു് ബു­ദ്ധി­പ­ര­മാ­യ സ­ന്ന­ദ്ധ­ത­വും ആ­ത്മ­ശു­ദ്ധീ­ക­ര­ണ­വും മാർ­ഗ്ഗം മാ­ത്ര­മാ­ണു്.

വ്യ­ക്തി പ­രി­ച്ഛി­ന്ന­നാ­ണു്. പക്ഷേ, സ­ദാ­ചാ­ര സം­ബ­ന്ധ­മാ­യ ആ­ത്മ­സം­യ­മ­വും അവൻ ഒ­രി­ക്ക­ലും തന്റെ പ­രി­ച്ഛി­ന്ന­ത്വ­ത്തിൽ തൃ­പ്ത­ന­ല്ല. അവർ അ­പ­രി­ച്ഛി­ന്ന­ത്വം ആ­ഗ്ര­ഹി­ക്കു­ന്നു. അവൻ അ­പൂർ­ണ്ണ­നാ­ണു്; എ­ങ്കി­ലും പൂർ­ണ്ണ­ത­യ്ക്കാ­യി ആ­ഗ്ര­ഹി­ക്കു­ന്നു. ഓരോ മ­നു­ഷ്യ­നും ഓരോ പ്ര­ത്യേ­ക വ്യ­ക്തി­യാ­ണു്; എ­ന്നാൽ പ്ര­കൃ­തി­യും സ­മൂ­ഹ­വു­മ­ട­ങ്ങി­യ വൈ­ഷ­യി­ക ലോ­ക­ത്തോ­ടു­ള്ള അ­വ­ന്റെ ബ­ന്ധ­ത്തിൽ പ്ര­പ­ഞ്ച­വു­മാ­യി അ­വ­നു­ള്ള ഏ­ക­ത്വ­ഭാ­വം സ്ഥി­തി­ചെ­യ്യു­ന്നു. സാ­രം­ശ­ത്തി­ലു­ള്ള ഈ ഏ­ക­ത്വം, വ്യ­ക്തി­യും പ്ര­പ­ഞ്ച­വും ത­മ്മി­ലും വ്യ­ക്തി­കൾ ത­മ്മി­ലു­ള്ള ഈ അ­ഭി­ന്ന­ത്വം ശ്രീ­ശ­ങ്ക­രൻ ആ­ദർ­ശ­വാ­ദ­ത്തി­ന്റെ സീ­മ­കൾ­ക്കു­ള്ളിൽ നി­ന്നു­കൊ­ണ്ടു് അ­ത്യു­ജ്ജ്വ­ല­മാ­യി പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ടു്. അതു് മ­ദ്ധ്യ­യു­ഗ­ത്തി­ലെ ചി­ന്താ­ഗ­തി­യിൽ ആ­ധി­പ­ത്യം സ്ഥാ­പി­ച്ചി­ട്ടു­മു­ണ്ടു്. മ­നു­ഷ്യ­സ­ത്ത­യു­ടെ സാ­മാ­ന്യ­ത്വം കേ­വ­ല­മാ­യ അ­മൂർ­ത്തീ­ക­ര­ണ­ത്തി­ന്റെ ഭാ­ഷ­യിൽ പ്ര­തി­പാ­ദി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. മ­റ്റൊ­രു­വി­ധ­ത്തിൽ പ­റ­ഞ്ഞാൽ, പ­രി­ച്ഛി­ന്ന­ത്വ കാ­ര­ണ­ങ്ങ­ളാ­യ അ­നു­ബ­ന്ധ­ങ്ങൾ, ലൗകിക സ­ത്യ­ത്തി­നെ­തി­രെ ലൗകിക രീ­തി­യിൽ മ­ത്സ­രി­ച്ചു­കൊ­ണ്ട­ല്ല, ദി­വ്യാ­നു­ഭ­വാ­ത്മ­ക­മാ­യ അ­ന്തഃ­പ്ര­ജ്ഞ­വ­ഴി­യാ­യി തരണം ചെ­യ്യ­പ്പെ­ടു­മ്പോ­ളാ­ണു് ബ്ര­ഹ്മാ­ഭി­ന്ന­മാ­യ ആ­ത്മാ­വു് താൻ തന്നെ എന്ന നി­ജ­ത­ത്വം ജീവൻ അ­റി­യു­ന്ന­തു്. ആ­ത്മാ­വു മാ­ത്ര­മാ­ണു് സ­ത്യ­മെ­ന്നും ആ­ത്മേ­ത­ര­ങ്ങ­ളൊ­ന്നും സ­ത്യ­മ­ല്ലെ­ന്നും വ്യ­ക്തി­ക്കു് അ­പ്പോൾ മ­ന­സ്സി­ലാ­വു­ന്നു. ഭ്ര­മ­ജ്ഞാ­ന­ത്തെ­ക്കു­റി­ച്ചു അവൻ ബോ­ധ­വാ­നാ­യി­ത്തീ­രു­ന്നു. ആ­ത്മാ­വിൽ നി­ന്നു് അ­താ­യ­തു് യ­ഥാർ­ത്ഥ മ­നു­ഷ്യ­നിൽ­നി­ന്നു് ഉ­പ­രി­യാ­യി. അ­തീ­ത­മാ­യി ഒ­ന്നു­മി­ല്ല; എ­ന്തെ­ന്നാൽ മ­നു­ഷ്യൻ ത­ന്നെ­യാ­ണു് എ­ല്ലാം. എല്ലാ ജീ­വ­ജാ­ല­ങ്ങ­ളു­ടെ­യും സ­ത്താ­യി, അ­ദ്വി­തീ­യ­മാ­യി, പ­രി­മി­തി­ക­ളിൽ നി­ന്നു മു­ക്ത­മാ­യി, പ­ര­മാർ­ത്ഥ­മാ­യി സ്ഥി­തി­ചെ­യ്യു­ന്ന ബ്ര­ഹ്മ­മാ­ണ­ല്ലോ അവൻ.

2

ഫ്ര­ഞ്ചു­വി­പ്ല­വം 1789-ൽ പൊ­ട്ടി­പ്പു­റ­പ്പെ­ട്ട­പ്പോൾ ഹെ­ഗ­ലി­നു് പ­ത്തൊ­മ്പ­തു വ­യ­സ്സു് മാ­ത്ര­മേ പ്രാ­യ­മാ­യി­രു­ന്നു­ള്ളൂ. വി­പ്ല­വ­ത്തി­ന്റെ ആ­ദർ­ശ­ങ്ങ­ളാൽ അ­ദ്ദേ­ഹം അ­ത്യ­ധി­കം സ്വാ­ധീ­നി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. അ­ദ്ദേ­ഹം റി­പ്പ­ബ്ലി­ക്കി­നെ ഉ­ത്സാ­ഹ­പൂർ­വ്വം സ്വാ­ഗ­ത­വും ചെ­യ്തു. ഫ്ര­ഞ്ചു­വി­പ്ല­വം അ­ന്നാ­ട്ടി­ലെ ജ­ന്മി­ക­ളു­ടെ മർ­ദ്ദ­ന­ഭ­ര­ണം അ­വ­സാ­നി­പ്പി­ച്ചു് സാ­മ്പ­ത്തി­ക­വും രാ­ഷ്ട്രീ­യ­വു­മാ­യ ഒരു മു­ത­ലാ­ളി­ത്ത വ്യ­വ­സ്ഥി­തി പ്ര­തി­ഷ്ഠി­ക്കു­ക­മാ­ത്ര­മ­ല്ല ലോ­ക­ച­രി­ത്ര­ത്തിൽ­ത്ത­ന്നെ ഒരു ന­വ­യു­ഗ­ത്തി­ന്റെ ആരംഭം കു­റി­ക്കു­ക­കൂ­ടി ചെ­യ്തു. വി­പ്ല­വം പൊ­ട്ടി­പ്പു­റ­പ്പെ­ടു­ന്ന­തി­നു സ­ഹാ­യി­ച്ച സാമൂഹ്യ-​രാഷ്ട്രീയ ചി­ന്ത­ക­ന്മാർ, സാ­മൂ­ഹ്യ­വ്യ­വ­സ്ഥി­തി­യിൽ മാ­റ്റ­മു­ണ്ടാ­കു­ന്ന­തി­നു് രാ­ഷ്ട്രീ­യ വ്യ­വ­സ്ഥ­കൾ­ക്കു­മാ­ത്ര­മ­ല്ല, മ­ത­പ­ര­മാ­യ വ്യ­വ­സ്ഥ­കൾ­ക്കും വി­ശ്വാ­സ­ങ്ങൾ­ക്കും മാ­റ്റ­മാ­വ­ശ്യ­മാ­ണെ­ന്നും, സാ­ധാ­ര­ണ ലോ­ക­ത്തി­ന്റെ പു­രോ­ഗ­തി അ­തീ­ന്ദ്രി­യ­നാ­യ ഒരു ഈ­ശ്വ­ര­ന്റെ ചാ­പ­ല്യ­ങ്ങ­ളെ­യ­ല്ല, മ­നു­ഷ്യ­ന്റെ ഇ­ച്ഛ­യെ­യും യു­ക്തി­യെ­യു­മാ­ണു് ആ­ശ്ര­യി­ക്കു­ന്ന­തെ­ന്നും അ­ഭി­പ്രാ­യ­പ്പെ­ട്ടി­രി­ക്കു­ന്നു. മ­നു­ഷ്യ­നെ പ­ഴ­ഞ്ചൻ ആ­ശ­യ­ങ്ങ­ളിൽ നി­ന്നും, വി­ശ്വാ­സ­ങ്ങ­ളിൽ നി­ന്നും ഉ­ദ്ധ­രി­ക്കു­ന്ന­തി­നും പ്രാ­കൃ­തി­ക­വും സാ­മൂ­ഹി­ക­വു­മാ­യ ശ­ക്തി­ക­ളെ ഇ­ങ്ങോ­ട്ടു കീ­ഴ­ട­ക്കു­ന്ന­തി­നു് അ­നു­വ­ദി­ക്കു­ന്ന­തി­നു പകരം അ­ങ്ങോ­ട്ടു് കീ­ഴ­ട­ക്കു­വാൻ ശ­ക്ത­നാ­ക­ത്ത­ക്ക­വ­ണ്ണം അ­വ­ന്റെ ജീ­വി­ത­ത്തെ പു­നഃ­സം­ഘ­ടി­പ്പി­ക്കു­ന്ന­തി­നും ഒരു വി­പ്ല­വം ആ­വ­ശ്യ­മാ­ണെ­ന്നു ക­രു­ത­പ്പെ­ട്ടി­രു­ന്നു. വി­പ്ല­വ­പ­ര­മാ­യ സ­ത്വ­ര­വ്യ­തി­യാ­ന­ങ്ങ­ളു­ടെ പ്രാ­ധാ­ന്യ­ത്തെ വി­ശ­ദീ­ക­രി­ച്ചു­കൊ­ണ്ടു് 1793-ൽ ഷെ­ല്ലി­ങ്ങി­ന­യ­ച്ച ക­ത്തിൽ ഹെഗൽ എ­ഴു­തു­ക­യു­ണ്ടാ­യി:

“ഭൂ­മി­യി­ലെ മർ­ദ്ദ­ക­പ്ര­മാ­ണി­ക­ളെ­യും ദേ­വ­ന്മാ­രെ­യും വലയം ചെ­യ്തി­രു­ന്ന പ­രി­വേ­ഷം അ­പ്ര­ത്യ­ക്ഷ­മാ­യി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ദാർ­ശ­നി­ക­ന്മാർ മ­നു­ഷ്യ­ന്റെ മാ­ഹാ­ത്മ്യ­ത്തെ പ്ര­തി­പാ­ദി­ക്കു­ക­യും മ­ണ്ണി­ലി­ട്ടു ച­വി­ട്ടി­മെ­തി­ക്ക­പ്പെ­ട്ട അ­വ­രു­ടെ അ­വ­കാ­ശ­ങ്ങ­ളെ അവർ പി­ടി­ച്ചെ­ടു­ത്തു് വീ­ണ്ടും സ്വ­ന്ത­മാ­ക്കു­മെ­ന്നു് അ­വ­കാ­ശ­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. മതവും രാ­ഷ്ട്രീ­യ­വും അതേ ക­ളി­ത­ന്നെ­യാ­ണു് ക­ളി­ച്ച­തു്. ഇവയിൽ ആ­ദ്യ­ത്തേ­തു് സ്വേ­ച്ഛാ­ധി­പ­ത്യം ആ­വ­ശ്യ­പ്പെ­ട്ട രീ­തി­യിൽ, മ­നു­ഷ്യ­ത്വ­ത്തെ വെ­റു­ക്കു­വാ­നും, സ്വ­പ്ര­യ­ത്ന­ങ്ങ­ളി­ലൂ­ടെ ന­ല്ല­തു നേടി സ്വ­ന്തം അ­ന്ത­സ്സാ­ര­ത്തെ സ­ഫ­ല­മാ­ക്കു­വാൻ മ­നു­ഷ്യ­നു ക­ഴി­വി­ല്ലെ­ന്നു വി­ശ്വ­സി­ക്കു­വാ­നും പ­ഠി­പ്പി­ച്ചു.”

സാ­ധാ­ര­ണ­മാ­യ അ­നു­ഭ­വ­ത്തിൽ അ­സ്തി­ത്വ­മു­ള്ള­തെ­ല്ലാം സ­ത്യ­മാ­യി­ക്കൊ­ള്ള­ണ­മെ­ന്നി­ല്ല എ­ന്നാ­ണു് ഹെ­ഗ­ലി­ന്റെ വാദം. ഇ­ന്ദ്രി­യാ­നു­ഭ­വ­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളും സ­ത്യ­വും ഒ­ന്ന­ല്ല; സ­ത്യ­മാ­യി തോ­ന്നു­ന്ന­തി­നും അ­തി­ന്റെ ഉ­ല്പ­ന്ന­ത­യ്ക്കും ത­മ്മിൽ എ­പ്പോ­ഴും വ്യ­ത്യാ­സ­മു­ണ്ടു്. യു­ക്തി­സ­ഹ­വും ആ­വ­ശ്യ­മു­ള്ള­തും മാ­ത്ര­മാ­ണു് സ­ത്യ­മാ­യ­തു്. ആ­വ­ശ്യ­ക­ത ന­ഷ്ട­പ്പെ­ടു­മ്പോൾ ഏതും അ­സ്തി­ത്വ­ത്തി­നു് അർ­ഹ­മ­ല്ലാ­താ­കും ത­ന്മൂ­ലം സ­ത്യ­മ­ല്ലാ­താ­യും തീ­രു­ന്നു.

ഫ്ര­ഞ്ചു­വി­പ്ല­വ­ത്തി­ന്റെ ആ­ദർ­ശ­ങ്ങൾ ജർ­മ്മ­നി­യി­ലെ ബു­ദ്ധി­ജീ­വി­ക­ളിൽ വലിയ പ്ര­ത്യാ­ഘാ­ത­മു­ള­വാ­ക്കി. ഈ കാ­ല­ഘ­ട്ട­ത്തി­ലെ ന­വീ­ന­വാ­ദി­ക­ളാ­യ ഇ­ട­ത്ത­ര­ക്കാ­രു­ടെ മു­ന്ന­ണി­വി­ഭാ­ഗം ജർ­മ്മ­നി­യി­ലും ‘ഫ്ര­ഞ്ചു­വി­പ്ല­വം’ സം­ഘ­ടി­പ്പി­ക്കു­ന്ന കാ­ര്യം വ്യർ­ത്ഥ­മാ­യി നി­രൂ­പി­ക്കു­ക­യു­ണ്ടാ­യി. പക്ഷേ, രാ­ജ്യ­ത്തി­ലെ സാ­മ്പ­ത്തി­ക­വും രാ­ഷ്ട്രീ­യ­വു­മാ­യ പി­ന്നോ­ക്ക­നി­ല­മൂ­ലം അ­വ­രു­ടെ സ്വ­പ്നം സാ­ക്ഷാ­ത്ക­രി­ക്ക­പ്പെ­ടു­വാൻ സാ­ദ്ധ്യ­മാ­യി­ല്ല. പ­തി­നെ­ട്ടാം ശ­ത­ക­ത്തി­ന്റെ അ­ന്ത്യ­ദ­ശ­ക­ങ്ങ­ളിൽ ജർ­മ്മ­നി­യി­ലെ ജനത വൈ­രു­ദ്ധ്യ­ങ്ങൾ നി­മി­ത്തം ഛി­ന്ന­ഭി­ന്ന­മാ­യി­രു­ന്നു. മ­നു­ഷ്യ­നു സ­മ­ത്വ­വും സ്വാ­ത­ന്ത്ര്യ­വും നി­ഷേ­ധി­ക്കു­ന്ന, ബു­ദ്ധി­ശൂ­ന്യ­ങ്ങ­ളാ­യ മത-​സാമൂഹിക സ്ഥാ­പ­ന­ങ്ങ­ള­ട­ങ്ങി­യ ചെറിയ മ­ണ്ഡ­ല­ങ്ങ­ളാ­യി വി­ഭ­ജി­ക്ക­പ്പെ­ട്ടി­രു­ന്നു. ജർ­മ്മൻ സാ­മ്രാ­ജ്യം ഒരു കേ­ന്ദ്രീ­കൃ­ത­ഭ­ര­ണ­കൂ­ട­മാ­യി­രു­ന്നി­ല്ല; നേ­രെ­മ­റി­ച്ചു് സ്വേ­ച്ഛാ­ധി­പ­തി­ക­ളാ­യ പ്ര­ഭു­ക്കൾ വാ­ഴു­ന്ന ഏ­ക­ദേ­ശം മു­ന്നൂ­റു നാ­ടു­ക­ളു­ടെ ഒരു സ­മാ­ഹാ­ര­മാ­യി­രു­ന്നു. ആ പ­രി­തഃ­സ്ഥി­തി­യിൽ ഫ്ര­ഞ്ചു­വി­പ്ല­വ­ത്തി­ന്റെ സാ­രാം­ശം ആ മ­ണ്ണിൽ ന­ട­പ്പാ­ക്കാൻ സാ­ദ്ധ്യ­മാ­യി­ല്ല; ജർ­മ്മൻ ചി­ന്ത­ക­ന്മാ­രു­ടെ കാൽ­പ­നി­ക­വും ആ­ദർ­ശാ­ത്മ­ക­വു­മാ­യ ത­ത്വ­ചി­ന്ത­യു­ടെ ലോ­ക­ത്തിൽ മാ­ത്ര­മേ ന­ട­ന്ന­തു­ള്ളൂ. ഈ ചി­ന്ത­ക­ന്മാ­രിൽ മ­ഹ­ത്ത­മൻ ഹെ­ഗ­ലാ­യി­രു­ന്നു. അ­ദ്ദേ­ഹം അ­വ­രു­ടെ ഏ­റ്റ­വും വലിയ പ്ര­തി­നി­ധി­യാ­യി­രു­ന്നു. ഹെ­ഗ­ലി­ന്റെ ദർ­ശ­ന­ത്തിൽ സ­ഹ­ജ­മാ­യി­ക്കാ­ണു­ന്ന പൊ­രു­ത്ത­ക്കേ­ടു­കൾ­ക്കു് ഈ സാ­മൂ­ഹി­ക ചാ­രി­ത്രി­ക­പ­ശ്ചാ­ത്ത­ലം വി­ശ­ദീ­ക­ര­ണ­മാ­വു­ക­യും ചെ­യ്തു. ഒരു വ­ശ­ത്തു് അതു് സ്വാ­ത­ന്ത്ര്യം, സ­മ­ത്വം, സാ­ഹോ­ദ­ര്യം എന്നീ ആ­ദർ­ശ­ങ്ങ­ളു­ടെ ഒരു യുഗം ആ­വിർ­ഭ­വി­ക്കു­ന്ന­തി­നി­ട­യാ­ക്കി­യ സം­ഭ­വ­ങ്ങ­ളെ­യും മ­റ്റൊ­രു­വ­ശ­ത്തു് ജർ­മ്മ­നി­യി­ലെ ദു­ഷി­ച്ച സാ­മ്പ­ത്തി­ക രാ­ഷ്ട്രീ­യ പ­രി­തഃ­സ്ഥി­തി­ക­ളെ­യും പ്ര­തി­ഫ­ലി­പ്പി­ക്കു­ന്നു.

ശ്രീ­ശ­ങ്ക­ര­നും ഹെ­ഗ­ലും ത­മ്മി­ലു­ള്ള അ­ടി­സ്ഥാ­ന­പ­ര­മാ­യ വ്യ­ത്യാ­സ­ങ്ങൾ­ക്കു് ഇതൊരു വി­ശ­ദീ­ക­ര­ണം നൽ­കു­ന്നു­ണ്ടു്. തന്റെ സി­ദ്ധാ­ന്ത­ത്തെ പ്ര­തി­ഷ്ഠി­ക്കു­ന്ന­തി­നും ഇതര സി­ദ്ധാ­ന്ത­ങ്ങ­ളെ ഖ­ണ്ഡി­ക്കു­ന്ന­തി­നും ശ്രീ­ശ­ങ്ക­രൻ സ­യു­ക്തി­ക­ങ്ങ­ളാ­യ അനേകം വാ­ദ­ങ്ങ­ളെ പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ക­യു­ണ്ടാ­യി. എ­ന്നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ ഏ­റ്റ­വും വലിയ പ്ര­മാ­ണം, വേ­ദ­ങ്ങൾ, ഉ­പ­നി­ഷ­ത്തു­കൾ ശ്രു­തി­കൾ, സ്മൃ­തി­കൾ എ­ന്നി­വ­യാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ അ­വ­യാ­ണു് യ­ഥാർ­ത്ഥ ജ്ഞാ­ന­ത്തി­ന്റെ ശ്രോ­ത­സ്സു്. തന്റെ ചി­ന്താ­പ­ദ്ധ­തി ഈ പ്രാ­ചീ­ന­ഗ്ര­ന്ഥ­ങ്ങ­ളെ ആ­ധാ­ര­മാ­ക്കി­യാ­ണു് ആ­വി­ഷ്ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തെ­ന്നു് അ­ദ്ദേ­ഹം അ­വ­കാ­ശ­പ്പെ­ട്ടി­ട്ടു­ണ്ടു്; അവയിൽ നി­ന്നു­ള്ള ഏതു വ്യ­തി­യാ­ന­ത്തെ­യും ശ­ക്തി­യു­ക്തം എ­തിർ­ത്തി­ട്ടു­മു­ണ്ടു്. നേ­രെ­മ­റി­ച്ചു് ഹെ­ഗ­ലാ­ക­ട്ടെ, എ­ല്ലാം ച­രി­ത്ര­പ­ര­മാ­യി യു­ക്തി­പൂർ­വ്വം അ­വ­ലോ­ക­നം ചെ­യ്യ­പ്പെ­ടേ­ണ്ട­വ­യാ­ണെ­ന്നു­ള്ള അ­ഭി­പ്രാ­യ­ക്കാ­ര­നാ­ണു്. അ­ദ്ദേ­ഹം ഏ­റ്റെ­ടു­ത്ത യു­ക്തി­വാ­ദ­ത്തി­നു് പാ­ര­മ്പ­ര്യ­ത്തോ­ടും ദൈ­വ­ശാ­സ്ത്ര­ത്തോ­ടു­മു­ള്ള ബ­ന്ധ­ത്തെ വി­ച്ഛേ­ദി­ക്കു­വാൻ സാ­ധി­ച്ചി­ട്ടി­ല്ലെ­ന്നു­ള്ള­തു് സത്യം തന്നെ. പക്ഷേ, തന്റെ ആ­ദ്യ­കാ­ല­ങ്ങ­ളി­ലെ മ­ത­ത­ത്വ­ശാ­സ്ത്ര­പ­ര­ങ്ങ­ളാ­യ ലേ­ഖ­ന­ങ്ങ­ളി­ലും അ­ദ്ദേ­ഹം യു­ക്തി­യു­ടെ ഭാഗം ഊ­ന്നി­പ്പ­റ­ഞ്ഞി­ട്ടു­ണ്ടു്. ‘വി­ശ്വാ­സ­പ്ര­മാ­ണ­ങ്ങൾ ദൈ­വി­ക­മാ­യ വെ­ളി­പാ­ടു­ക­ളിൽ അ­ധി­ഷ്ഠി­ത­ങ്ങ­ളാ­ണെ­ങ്കിൽ­പോ­ലും സാ­മാ­ന്യ­മാ­യ മ­നു­ഷ്യ­യു­ക്തി­യു­ടെ പ്രാ­മാ­ണ്യം അ­വ­കാ­ശ­പ്പെ­ടു­വാൻ പ­ര്യാ­പ്ത­ങ്ങ­ളാ­യി­രി­ക്ക­ണം; ഓരോ മ­നു­ഷ്യ­നും അ­വ­യു­ടെ അ­പ­രി­ഹാ­ര്യ­സ്വ­ഭാ­വം മ­ന­സ്സി­ലാ­ക്കു­വാൻ സാ­ധ്യ­മാ­ക­ണം’ എ­ന്നു് അ­ദ്ദേ­ഹം എ­ഴു­തു­ക­യു­ണ്ടാ­യി.

ഫ്ര­ഞ്ചു­വി­പ്ല­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ദാർ­ശ­നി­ക­ന്മാർ മ­നു­ഷ്യ­ന്റെ യു­ക്തി­ബോ­ധ­ത്തെ­യും അ­വ­കാ­ശ­ങ്ങ­ളെ­യും ആ­ദ­രി­ച്ചി­രു­ന്നു. മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ­യും സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­ക­ളു­ടെ­യും വി­വേ­ക­പൂർ­വ്വ­മാ­യ പ­രി­വർ­ത്ത­നം സാ­ധ്യ­മാ­ണെ­ന്നും ഫ­ല­പ്ര­ദ­മാം­വ­ണ്ണം ന­ട­പ്പി­ലാ­ക്കേ­ണ്ട­താ­ണെ­ന്നും ഊ­ന്നി­പ്പ­റ­ഞ്ഞു. പ്ര­കൃ­തി­ശ­ക്തി­ക­ളെ കീ­ഴ­ട­ക്കി, ഓരോ വ്യ­ക്തി­ക്കും സ്വാ­ത­ന്ത്ര്യം ആ­സ്വ­ദി­ക്കു­വാൻ ക­ഴി­യ­ത്ത­ക്ക­വ­ണ്ണം യു­ക്തി­സ­ഹ­മാ­യ അ­ടി­സ്ഥാ­ന­ത്തിൽ സാ­മൂ­ഹി­ക­ജീ­വി­ത­ത്തെ സം­ഘ­ടി­പ്പി­ക്കു­വാ­നു­ള്ള മ­നു­ഷ്യ­ന്റെ ക­ഴി­വിൽ അവർ വി­ശ്വ­സി­ച്ചു. ‘സ­ത്യ­മാ­യ­തു് ന്യാ­യ­മാ­ണു്. ന്യാ­യ­മാ­യ­തു് സ­ത്യ­മാ­ണു്. അ­ങ്ങ­നെ ന്യാ­യ­വും സ­ത്യ­വും ഒ­ന്നു­ത­ന്നെ’ എന്ന ഹെ­ഗ­ലി­ന്റെ പ്ര­ശ­സ്ത­വാ­ക്യ­ത്തിൽ പ്ര­സ്തു­ത­മാ­യ ആശയം പ്ര­കാ­ശി­ത­മാ­യി­രി­ക്കു­ന്നു.

സ്വാർ­ത്ഥ­ബു­ദ്ധി­യാർ­ന്ന സിവിൽ സ­മൂ­ഹ­ത്തി­ന്റെ മാ­ത്സ്യ­ര്യാ­ത്മ­ക­ങ്ങ­ളാ­യ വി­പ്ര­തി­പ­ത്തി­കൾ­ക്കു­മീ­തെ ഉ­യ­രു­വാൻ ക­ഴി­വു­ള്ള ഒരു സ്റ്റേ­റ്റി­നു മാ­ത്ര­മേ രാ­ജ്യ­ത്തു് ക്ഷേ­മം പ്ര­തി­ഷ്ഠി­ക്കു­വാൻ ശ­ക്തി­യു­ണ്ടാ­വു­ക­യു­ള്ളൂ എ­ന്നു് അ­ദ്ദേ­ഹം വി­ശ്വ­സി­ച്ചു.

സാ­ധാ­ര­ണ­മാ­യ അ­നു­ഭ­വ­ത്തിൽ അ­സ്തി­ത്വ­മു­ള്ള­തെ­ല്ലാം സ­ത്യ­മാ­യി­ക്കൊ­ള്ള­ണ­മെ­ന്നി­ല്ല എ­ന്നാ­ണു് ഹെ­ഗ­ലി­ന്റെ വാദം. ഇ­ന്ദ്രി­യാ­നു­ഭ­വ­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളും സ­ത്യ­വും ഒ­ന്ന­ല്ല; സ­ത്യ­മാ­യി തോ­ന്നു­ന്ന­തി­നും അ­തി­ന്റെ ഉ­ല്പ­ന്ന­ത­യ്ക്കും ത­മ്മിൽ എ­പ്പോ­ഴും വ്യ­ത്യാ­സ­മു­ണ്ടു്. യു­ക്തി­സ­ഹ­വും ആ­വ­ശ്യ­മു­ള്ള­തും മാ­ത്ര­മാ­ണു് സ­ത്യ­മാ­യ­തു്. ആ­വ­ശ്യ­ക­ത ന­ഷ്ട­പ്പെ­ടു­മ്പോൾ ഏതും അ­സ്തി­ത്വ­ത്തി­നു് അർ­ഹ­മ­ല്ലാ­താ­കും ത­ന്മൂ­ലം സ­ത്യ­മ­ല്ലാ­താ­യും തീ­രു­ന്നു. ഉടനെ അതു് പു­തി­യ­തും കൂ­ടു­തൽ ജീ­വ­ന­ക്ഷ­മ­വു­മാ­യ സ­ത്യ­ത്തി­നു വ­ഴി­മാ­റി­ക്കൊ­ടു­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഉ­ദാ­ഹ­ര­ണ­മാ­യി പ­തി­നെ­ട്ടാം ശ­ത­ക­ത്തി­ന്റെ പൂർ­വ്വാർ­ദ്ധാ­ന്ത്യ­ത്തോ­ടു­കൂ­ടി ഫ്രാൻ­സിൽ രാ­ജ­വാ­ഴ്ച അ­നാ­വ­ശ്യ­വും അ­സ­ത്യ­വും അ­യു­ക്തി­ക­വും ആ­യി­ത്തീർ­ന്ന­തി­നാൽ അതു് ന­ശി­പ്പി­ക്ക­പ്പെ­ടു­ന്ന­തി­നു് യോ­ഗ്യ­മാ­യി. ഇവിടെ രാ­ജ­വാ­ഴ്ച സ­ത്യ­മ­ല്ലാ­താ­യും വി­പ്ല­വം സ­ത്യ­മാ­യും സം­ഭ­വി­ച്ചു. നി­ല­വി­ലു­ള്ള സാ­മൂ­ഹ്യ­വ്യ­വ­സ്ഥ ന്യാ­യ­പ്ര­മാ­ണ­ങ്ങ­ളോ­ടും മ­നു­ഷ്യ­ന്റെ പ്രാ­ഥ­മി­കാ­വ­ശ്യ­ങ്ങ­ളോ­ടും പൊ­രു­ത്ത­പ്പെ­ട്ടി­രു­ന്നി­ല്ല എ­ന്ന­തു­കൊ­ണ്ടു് അതു് അ­ന്യാ­യ­മാ­യി­രു­ന്നു; സ­ത്യ­മ­ല്ലാ­യി­രു­ന്നു. സത്യം ന്യാ­യ­മ­ല്ലാ­ത്ത­തി­നാൽ മാ­ത്ര­മേ ന്യാ­യ­ത്തി­നു സ­ത്യ­ത്തെ ആ­ശ്ര­യി­ക്കു­വാൻ പറ്റൂ. അ­ന്നു­ണ്ടാ­യി­രു­ന്ന ഭ­ര­ണ­കൂ­ട­വും സ­മൂ­ഹ­വും സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­ക­ളും വ്യ­വ­സ്ഥി­ത­ങ്ങ­ളാ­യ മ­ത­ങ്ങ­ളും, സ­ത്യ­ങ്ങ­ള­ല്ലാ­താ­യി­ത്തീ­രു­ക­യാൽ ന്യാ­യ­യു­ക്ത­ങ്ങ­ളാ­ക്ക­പ്പെ­ടേ­ണ്ട ഒ­ര­വ­സ്ഥ­യി­ലാ­യി­രു­ന്നു.

ഇ­പ്ര­കാ­രം ഹെ­ഗ­ലി­ന്റേ­തു് ന്യാ­യ­ങ്ങ­ളാ­യ ആ­ദർ­ശ­ങ്ങ­ളെ ഉ­പ­ന്യ­സി­ക്കു­ക­യും വി­ക­സ­ന­പ്ര­ക്രി­യ­യിൽ അവയെ അ­തി­ലം­ഘി­ക്കു­ക­യും ചെ­യ്തി­രു­ന്ന പ­രി­ണാ­മി­യാ­യ ഒരു സ­ത്യ­മാ­യി­രു­ന്നു. ന്യാ­യ­മാ­യ ആദർശം സ­ത്യ­ത്തിൽ നി­ന്നു­ത­ന്നെ­യാ­ണു വ­ളർ­ന്നു­വ­ന്ന­തു്. വി­കാ­സ­പ്ര­ക്രി­യ­യിൽ മു­മ്പു് സ­ത്യ­വും ആ­വ­ശ്യ­വു­മാ­യി­രു­ന്ന­വ­യ്ക്കെ­ല്ലാം അ­വ­യു­ടെ ഉ­പ­പ­ത്തി ന­ഷ്ട­പ്പെ­ട്ടു. വ­സ്തു­നി­ഷ്ഠ­മാ­യ സ­ത്യ­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ട്ട­തെ­ല്ലാം ശ­രി­ക്കും സ­ത്യ­മാ­യി­രു­ന്നി­ല്ല. അതൊരു തോ­ന്നൽ മാ­ത്ര­മാ­യി­രു­ന്നു. അതിനെ ന്യാ­യ­മാ­ക്കി­യാൽ മാ­ത്ര­മേ, അ­താ­യ­തു് ന്യാ­യ­പ്ര­മാ­ണ­ങ്ങ­ളു­മാ­യി പൊ­രു­ത്ത­പ്പെ­ടു­ന്ന രൂ­പ­ത്തി­ലാ­ക്കി­യാൽ മാ­ത്ര­മേ സ­ത്യ­മാ­ക്കാൻ പ­റ്റു­ക­യു­ള്ളൂ. അ­ങ്ങ­നെ നി­ല­വി­ലു­ള്ള സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യ്ക്കു് ന്യാ­യ­പ്ര­മാ­ണ­ങ്ങ­ളു­മാ­യി പൊ­രു­ത്ത­മി­ല്ലാ­യ്ക­യാൽ, ഒരു പ­രി­വർ­ത്ത­നം അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­യി­രു­ന്നു.

പ­തി­നെ­ട്ടാം ശ­ത­ക­ത്തി­ന്റെ അ­ന്ത്യ­ത്തി­ലും പ­ത്തൊ­മ്പ­താം ശ­ത­ക­ത്തി­ന്റെ ആ­രം­ഭ­ത്തി­ലും മ­നു­ഷ്യ­സ­മു­ദാ­യം ക്ഷു­ബ്ധാ­വ­സ്ഥ­യി­ലും പ­ര­സ്പ­ര­വി­രോ­ധ­ങ്ങ­ളി­ലും വൈ­രു­ധ്യ­ങ്ങ­ളി­ലു­മാ­ണു് സ്ഥി­തി­ചെ­യ്യു­ന്ന­തെ­ന്നും ഓരോ വ്യ­ക്തി­യും സ്വ­ന്തം താൽ­പ­ര്യ­ങ്ങ­ളു­ടെ പി­ന്നാ­ലെ പോ­കു­ന്ന­തു നി­മി­ത്തം മ­റ്റു­ള്ള­വ­രു­മാ­യി പി­ണ­ങ്ങി­ക്കൊ­ണ്ടാ­ണി­രി­ക്കു­ന്ന­തെ­ന്നും ഹെ­ഗ­ലി­നു മ­ന­സ്സി­ലാ­യി. ഭ­ര­ണ­കൂ­ട­ത്തി­നു് ഈ ര­ണ്ടു് വി­രു­ദ്ധ­താൽ­പ­ര്യ­ങ്ങ­ളെ പ­ര­സ്പ­രം ഇ­ണ­ക്കു­വാൻ സാ­ധി­ച്ചി­രു­ന്നി­ല്ല. സാ­മാ­ന്യ­ജ­ന­ങ്ങ­ളു­ടെ താൽ­പ­ര്യ­ങ്ങ­ളെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്നു എന്ന പേ­രും­പ­റ­ഞ്ഞു് അതു് ജ­ന്മി­ക­ളു­ടെ­യും സ്ഥാ­നി­ക­ളു­ടെ­യും വർ­ഗ്ഗ­ങ്ങ­ളു­ടെ­യും താൽ­പ­ര്യം പ­രി­ര­ക്ഷി­ക്കു­ന്ന ഒ­ന്നാ­യി മാ­ത്ര­മേ പ്ര­വർ­ത്തി­ച്ചി­രു­ന്നു­ള്ളൂ. ഇ­പ്ര­കാ­രം ഭ­ര­ണ­കൂ­ടം സ്വാ­ത­ന്ത്ര്യ­ത്തി­നും ന്യാ­യ­ത്തി­നും പ്ര­തി­ബ­ന്ധ­മാ­യി­ത്തീർ­ന്നു. വി­രു­ദ്ധ­ശ­ക്തി­ക­ളെ കൂ­ട്ടി­യി­ണ­ക്കു­ന്ന­തും അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­ങ്ങ­ളെ പ­റ­ഞ്ഞു­തീർ­ക്കു­ന്ന­തു­മാ­യ യു­ക്തി­ബോ­ധ­മു­ള്ള ഒരു സ­മൂ­ഹ­ത്തെ ഹെഗൽ വി­ഭാ­വ­നം ചെ­യ്തു. സ്വാർ­ത്ഥ­ബു­ദ്ധി­യാർ­ന്ന സിവിൽ സ­മൂ­ഹ­ത്തി­ന്റെ മാ­ത്സ്യ­ര്യാ­ത്മ­ക­ങ്ങ­ളാ­യ വി­പ്ര­തി­പ­ത്തി­കൾ­ക്കു­മീ­തെ ഉ­യ­രു­വാൻ ക­ഴി­വു­ള്ള ഒരു സ്റ്റേ­റ്റി­നു മാ­ത്ര­മേ രാ­ജ്യ­ത്തു് ക്ഷേ­മം പ്ര­തി­ഷ്ഠി­ക്കു­വാൻ ശ­ക്തി­യു­ണ്ടാ­വു­ക­യു­ള്ളൂ എ­ന്നു് അ­ദ്ദേ­ഹം വി­ശ്വ­സി­ച്ചു. 1796-ൽ അ­ദ്ദേ­ഹ­മെ­ഴു­തി: “ഓരോരോ സ്റ്റേ­റ്റും സ്വ­ത­ന്ത്ര­രാ­യ മ­നു­ഷ്യ­രെ യ­ന്ത്ര­ത്തി­ലെ കു­റ്റി­ക­ളെ­പ്പോ­ലെ ക­രു­തു­വാൻ നിർ­ബ്ബ­ദ്ധ­മാ­ണു്. എ­ന്നാൽ അ­തൊ­ന്നു­മാ­ത്ര­മാ­ണു് ചെ­യ്യാൻ പാ­ടി­ല്ലാ­ത്ത­തും, ആകയാൽ സ്റ്റേ­റ്റ് ന­ശി­ക്കു­ക­ത­ന്നെ വേണം” എ­ന്നു്. മ­നു­ഷ്യ­ന്റെ ജ­ന്മാ­വ­കാ­ശ­ങ്ങ­ളോ­ടും അ­ടി­സ്ഥാ­നാ­വ­ശ്യ­ങ്ങ­ളോ­ടും ക­ഴി­വു­ക­ളോ­ടും പൊ­രു­ത്ത­മി­ല്ലാ­ത്ത­തും അ­വ­ന്റെ സ്വ­ത­ന്ത്ര­മാ­യ വ­ളർ­ച്ച­യെ ത­ട­സ്സ­പ്പെ­ടു­ത്തു­ന്ന­തു­മാ­യ ജീർ­ണ്ണി­ച്ച സ്ഥാ­പ­ന­ങ്ങ­ളേ­യും വ്യ­വ­സ്ഥ­ക­ളേ­യും നീ­ക്കി­മാ­റ്റേ­ണ്ട­താ­ണെ­ന്നു് ഫ്ര­ഞ്ചു­വി­പ്ല­വം ഹെ­ഗ­ലി­നെ ബോ­ദ്ധ്യ­പ്പെ­ടു­ത്തി. 1798-ൽ അ­ദ്ദേ­ഹം എഴുതി:

“ജ­ന­ങ്ങ­ളു­ടെ ആ­ചാ­ര­ങ്ങ­ളോ­ടും ആ­വ­ശ്യ­ങ്ങ­ളോ­ടും ആ­ശ­യ­ങ്ങ­ളോ­ടും ഇ­നി­യൊ­രി­ക്ക­ലും പൊ­രു­ത്ത­പ്പെ­ടാ­ത്ത­വ­യും ന­ഷ്ട­വീ­ര്യ­ങ്ങ­ളു­മാ­യ വ്യ­വ­സ്ഥ­ക­ളും ഭ­ര­ണ­ഘ­ട­ന­ക­ളും നി­യ­മ­ങ്ങ­ളും സ­ജീ­വ­ങ്ങ­ളാ­ണെ­ന്നും, ബു­ദ്ധി­ക്കും അ­നു­ഭ­വ­ത്തി­നും ഇ­നി­മേൽ പൊ­രു­ത്ത­പ്പെ­ടാ­ത്ത ഭ­ര­ണ­രീ­തി­കൾ ഒരു ജനതയെ ഏ­കോ­പി­പ്പി­ച്ചു നിർ­ത്തു­ന്ന­തി­നു് പ­ര്യാ­പ്ത­മാ­ണെ­ന്നും വി­ശ്വ­സി­ക്കു­ന്ന­വർ എത്ര അ­ന്ധ­ന്മാ­രാ­ണു്!”

“മ­നു­ഷ്യ­ന്റെ ജീ­വി­ത­ത്തിൽ നി­ന്നു് ഏ­കോ­പ­ന­ശ­ക്തി അ­പ്ര­ത്യ­ക്ഷ­മാ­കു­മ്പോ­ഴും, പൊ­രു­ത്ത­ക്കേ­ടു­കൾ സ­ജീ­വ­മാ­യ പ­ര­സ്പ­ര­ബ­ന്ധ­വും പ­ര­സ്പ­രാ­ശ്ര­യ­വും ഉ­പേ­ക്ഷി­ച്ചു് സ്വ­ത­ന്ത്ര­രൂ­പ­മെ­ടു­ക്കു­മ്പോ­ഴും ദർ­ശ­ന­ത്തി­ന്റെ ആ­വ­ശ്യ­ക­ത നേ­രി­ടു­ന്നു”

കു­ട്ടി­ക്കാ­ല­ത്തു് മ­ത­പാ­ര­മ്പ­ര്യ­ത്തി­ന­നു­സ­രി­ച്ചാ­യി­രു­ന്നു ഹെ­ഗ­ലി­ന്റെ വി­ദ്യാ­ഭ്യാ­സം. അ­വ­സാ­ന­നാ­ളു­കൾ­വ­രെ മ­ത­ത്തെ ശാ­സ്ത്ര­ത്തോ­ടും ദർ­ശ­ന­ത്തോ­ടും പൊ­രു­ത്ത­പ്പെ­ടു­ന്ന­തി­നു­ള്ള പ്ര­യ­ത്ന­ത്തിൽ അ­ദ്ദേ­ഹം നിർ­ബ­ന്ധം കാ­ണി­ച്ചി­രു­ന്നു. എ­ങ്കി­ലും മ­ത­പ­ര­മാ­യും രാ­ഷ്ട്രീ­യ­മാ­യും ആ­ദ്യ­കാ­ല­ത്തു് എ­ഴു­തി­യ ലേ­ഖ­ന­ങ്ങ­ളിൽ മ­നു­ഷ്യ­ന്റെ അ­സ്തി­ത്വ­ത്തി­ലെ അനേകം പൊ­രു­ത്ത­ക്കേ­ടു­കൾ­ക്കു കാ­ര­ണ­മാ­യ സ്വാ­ത­ന്ത്ര്യ­ക്കു­റ­വി­നേ­യും ഐ­ക്യ­ഹാ­നി­യേ­യും അ­ദ്ദേ­ഹം രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ പഴയ കാ­ല­ത്തെ ജീ­വി­തം സ­മ­ര­സ­മാ­യി­രു­ന്നു. പഴയ ഗ്രീ­ക്കു­ജ­ന­ത­യി­ലെ ഓരോ വ്യ­ക്തി­യും രാ­ഷ്ട്രീ­യ സം­ഘ­ട­ന­യ്ക്ക­ക­ത്തു തന്റെ സ­മ­ത്വം ദർ­ശി­ച്ചി­രു­ന്നു. എ­പ്പോൾ വ്യ­ക്തി­യും പൊ­തു­താൽ­പ­ര്യ­ങ്ങ­ളും ത­മ്മി­ലു­ള്ള ഈ ഇ­ണ­ക്കം അ­പ്ര­ത്യ­ക്ഷ­മാ­യോ അ­പ്പോൾ മ­നു­ഷ്യ­ന്റെ അ­സ്തി­ത്വം പ­ര­സ്പ­രം ഇ­ണ­ങ്ങാ­ത്ത വി­പ്ര­തി­പ­ത്തി­ക­ളാ­ലും വൈ­രു­ദ്ധ്യ­ങ്ങ­ളാ­ലും ബാ­ധി­ത­മാ­യി­ത്തീർ­ന്നു. ജീ­വി­തം അ­പ്രീ­തി­ക­ലു­ഷ­മാ­യി. മ­നു­ഷ്യ­ന്റെ വ്യ­ക്തി­ജീ­വി­തം അ­വ­ന്റെ സാ­മൂ­ഹി­ക­ജീ­വി­ത­ത്തിൽ നി­ന്നും വേ­റി­ട്ടു; അ­വ­ന്റെ മ­ത­പ്ര­വർ­ത്ത­ന­ങ്ങൾ സാ­ധാ­ര­ണ­ജീ­വി­ത­ത്തിൽ നി­ന്നും അ­ക­ന്നു­വ­ശാ­യി. മ­നു­ഷ്യൻ പ്ര­കൃ­തി­യിൽ നി­ന്നും അ­ക­ന്നു; യാ­ഥാർ­ത്ഥ്യം അ­സ്തി­ത്വ­ത്തിൽ നി­ന്നും ഈ പൊ­രു­ത്ത­ക്കേ­ടു­ക­ളെ­യെ­ല്ലാം ചേർ­ത്തു് മൊ­ത്ത­ത്തിൽ വി­ഷ­യ­വി­ഷ­യി­കൾ ത­മ്മി­ലു­ള്ള പൊ­രു­ത്ത­ക്കേ­ടാ­യി ഹെഗൽ സാ­മാ­ന്യ­വ­ത്ക­രി­ച്ചു. വി­ഷ­യ­നി­ഷ്ഠ­മാ­യ ലോ­ക­ത്തി­ന്റെ അ­നി­ശ്ചി­ത­ത്വ­ത്തി­നും ഭൗ­തി­ക­മാ­യ ആ­വ­ശ്യ­ക­ത­യ്ക്കും എ­തി­രാ­യി വി­ഷ­യി­യു­ടെ സ്വാ­ത­ന്ത്ര്യം പ്ര­തി­ഷ്ഠി­ക്ക­പ്പെ­ട്ടു. മ­നു­ഷ്യ­നും അ­വ­ന്റെ സ­ഹ­ജ­മാ­യ ശ­ക്തി­ക­ളും ത­മ്മിൽ പൊ­രു­ത്തം പു­നഃ­സ്ഥാ­പി­ച്ചു് സ്വാ­ത­ന്ത്ര്യ­ത്തി­ലും ഐ­ക്യ­ത്തി­ലും വന്ന നഷ്ടം നി­ക­ത്തു­വാൻ പ­രി­ശ്ര­മി­ച്ച­തി­ന്റെ ഫ­ല­മാ­യി ഹെഗൽ മ­ത­ത്തിൽ­നി­ന്നും ദൈ­വ­ശാ­സ്ത്ര­ത്തിൽ നി­ന്നും ദർ­ശ­ന­ത്തി­ലേ­ക്കു വ­ഴി­തി­രി­ഞ്ഞു. “മ­നു­ഷ്യ­ന്റെ ജീ­വി­ത­ത്തിൽ നി­ന്നു് ഏ­കോ­പ­ന­ശ­ക്തി അ­പ്ര­ത്യ­ക്ഷ­മാ­കു­മ്പോ­ഴും, പൊ­രു­ത്ത­ക്കേ­ടു­കൾ സ­ജീ­വ­മാ­യ പ­ര­സ്പ­ര­ബ­ന്ധ­വും പ­ര­സ്പ­രാ­ശ്ര­യ­വും ഉ­പേ­ക്ഷി­ച്ചു് സ്വ­ത­ന്ത്ര­രൂ­പ­മെ­ടു­ക്കു­മ്പോ­ഴും ദർ­ശ­ന­ത്തി­ന്റെ ആ­വ­ശ്യ­ക­ത നേ­രി­ടു­ന്നു” എ­ന്നു് ഹെഗൽ മ­ന­സ്സി­ലാ­ക്കി.

ഹെ­ഗ­ലി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ ദർ­ശ­ന­ത്തി­ന്റെ മു­ഖ്യ­മാ­യ വിഷയം സ­ത്യ­ത്തി­ന്റെ അ­താ­യ­തു് കേ­വ­ല­യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ ശ­രി­യാ­യ ജ്ഞാ­ന­മാ­ണു്. കേവല യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ സം­ഗ്ര­ഹ­ണ­ത്തി­നു­ള്ള ഉ­പ­ക­ര­ണം ജ്ഞാ­ന­മ­ത്രേ. ജ്ഞാ­നം എന്ന മാ­ധ്യ­മ­ത്തി­ലൂ­ടെ ന­മു­ക്കു് സ­ത്യ­ത്തി­ന്റെ ഒരു ദർശനം ല­ഭി­ക്കു­ന്നു. ദർ­ശ­ന­ത്തി­ന്റെ ല­ക്ഷ്യം ന­മു­ക്കു വി­പ­രീ­ത­മാ­യി സ്ഥി­തി­ചെ­യ്യു­ന്ന വ­സ്തു­നി­ഷ്ഠ­മാ­യ ലോ­ക­ത്തെ നീ­ക്കം ചെ­യ്യു­ക എ­ന്ന­താ­ണു്; അതിൽ സ്വയം സു­സ്ഥി­തി ക­ണ്ടു­പി­ടി­ക്കു­ക എ­ന്ന­താ­ണു്. അ­തി­ന്റെ അർഥം വ­സ്തു­നി­ഷ്ഠ­മാ­യ ലോ­ക­ത്തെ സ­ങ്കൽ­പം വരെ അ­താ­യ­തു് ന­മ്മു­ടെ ആ­ന്ത­ര­ത­മ­മാ­യ ആ­ത്മാ­വു­വ­രെ പി­ന്നി­ലേ­ക്കു് ആ­രാ­ഞ്ഞു­പോ­വു­ക എ­ന്നു­ള്ള­ത­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല.

ചെ­റു­പ്പ­ത്തിൽ ഭ­ര­ണാ­ധി­കാ­ര­ത്തെ ഉ­ല്ലം­ഘി­ക്കു­വാൻ ആ­ഗ്ര­ഹി­ച്ച­വ­നും നി­ല­വി­ലു­ള്ള ഭ­ര­ണ­കൂ­ടം ന­ശി­പ്പി­ക്ക­ണ­മെ­ന്നു് പ്ര­ഖ്യാ­പി­ച്ച­വ­നു­മാ­യ ആ ദാർ­ശ­നി­കൻ പ്ര­ഷ്യൻ ഭ­ര­ണ­കൂ­ട­ത്തെ ന്യാ­യ­യു­ക്ത­ത­യു­ടെ മൂർ­ത്തി­ക­ര­ണ­മാ­യി പ്ര­ശം­സി­ക്കു­വാൻ തു­ട­ങ്ങി.

ജർ­മ്മ­നി­യിൽ നി­ല­വി­ലു­ണ്ടാ­യി­രു­ന്ന ജ­നാ­ധി­പ­ത്യ­വി­രു­ദ്ധ­വും സ്വേ­ച്ഛാ­ധി­പ­ത്യ­പ­ര­വു­മാ­യ രാ­ഷ്ട്രീ­യ­വ്യ­വ­സ്ഥ­യെ എ­തിർ­ത്തു നിൽ­ക്കു­ക­യും ജർ­മ്മൻ രാ­ഷ്ട്രീ­യ­ത്തി­ന്റെ ന­വോ­ത്ഥാ­നം ജ­ന്മി­ത്വ­വ്യ­വ­സ്ഥ­യ്ക്കെ­തി­രും ജ­നാ­ധി­പ­ത്യ­പ­ര­വു­മാ­യ പ­രി­ഷ്കാ­ര­ങ്ങൾ രാ­ഷ്ട്രീ­യ­വ്യ­വ­സ്ഥ­യിൽ ഉ­ണ്ടാ­ക്കാ­വു­ന്ന സ­മൂ­ല­മാ­യ പ­രി­വർ­ത്ത­ന­വു­മാ­യി ഗാ­ഢ­ബ­ദ്ധ­മാ­ണെ­ന്നു വി­ശ്വ­സി­ക്കു­ക­യും ചെ­യ്തി­രു­ന്ന ആ കാ­ല­ഘ­ട്ട­ങ്ങ­ളി­ലാ­ണു് ഹെഗൽ തന്റെ ഏ­റ്റ­വും പ്ര­ധാ­ന­മാ­യ ‘ഫി­നോ­മി­നോ­ള­ജി ഓഫ് മൈൻഡ്’ എ­ന്നും (1807), ‘സയൻസ് ഓഫ് ലോ­ജി­ക്’ എ­ന്നും (1812–13) ഉള്ള ദാർ­ശ­നി­ക ഗ്ര­ന്ഥ­ങ്ങൾ ര­ചി­ച്ച­തു്. ഈ പു­രോ­ഗ­മ­നാ­ത്മ­ക­മാ­യ വീ­ക്ഷ­ണം അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളിൽ പ്ര­തി­ഫ­ലി­ച്ചു എ­ന്ന­തു് സ്വാ­ഭാ­വി­കം തന്നെ ആ­യി­രു­ന്നു. ഉ­ദാ­ഹ­ര­ണ­മാ­യി ‘ഫി­നോ­മി­നോ­ള­ജി ഓഫ് മൈൻഡ്’ എ­ന്ന­തി­ന്റെ മു­ഖ­വു­ര­യിൽ അ­ദ്ദേ­ഹം ഇ­പ്ര­കാ­രം പ്ര­തി­പാ­ദി­ക്കു­ക­യു­ണ്ടാ­യി:

“ന­മ്മു­ടെ കാ­ല­ഘ­ട്ടം പു­തി­യ­താ­യി ഉ­ദ­യം­കൊ­ള്ളു­ന്ന ഒ­ന്നാ­ണു്; ഇതു് പ­രി­വർ­ത്ത­ന­ത്തി­ന്റെ ഘ­ട്ട­മാ­ണു്. നാ­ളി­തു­വ­രെ നി­ല­നി­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന പഴയ വ്യ­വ­സ്ഥ­യാ­ലും പ­ഴ­യ­മ­ട്ടി­ലു­ള്ള ചി­ന്താ­ഗ­തി­യാ­ലും മ­നു­ഷ്യ­ചേ­ത­ന ത­കർ­ന്നു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു. അവയെ എ­ല്ലാം­ത­ന്നെ ഭൂ­ത­കാ­ല­ത്തി­ന്റെ ഗർ­ത്ത­ത്തി­ലേ­യ്ക്കു് ആ­ണ്ടു­പോ­കു­വാൻ അ­നു­വ­ദി­ക്കു­ന്ന­തി­നും, ഒരു പ­രി­ഷ്ക­ര­ണ­ത്തി­നു് തു­ട­ക്ക­മി­ടു­ന്ന­തി­നും ആ­ലോ­ചി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. മ­നു­ഷ്യ­ചേ­ത­ന ഒ­രി­ക്ക­ലും വി­ശ്ര­മി­ക്കു­ന്നി­ല്ല; അതു് പു­രോ­ഗ­തി­യു­ടെ പ്ര­വാ­ഹ­ത്തിൽ മു­ന്നോ­ട്ടു ന­യി­ക്ക­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്നു.”

നെ­പ്പോ­ളി­യ­ന്റെ പ­രാ­ജ­യ­ത്തോ­ടും ജർ­മ്മ­നി­യിൽ ജ­ന്മി­സ­മ്പ്ര­ദാ­യ­ത്തി­ന്റെ പു­ന­രു­ദ്ധാ­ര­ണ­ത്തോ­ടും ഉ­ണ്ടാ­യ സാ­മാ­ന്യ പ്ര­തി­ക­ര­ണം ഹെ­ഗ­ലി­ന്റെ ദാർ­ശ­നി­ക ചി­ന്ത­ക­ളു­ടെ പ­രി­ണാ­മ പ്ര­ക്രി­യ­യെ­യും ബാ­ധി­ക്കാ­തി­രു­ന്നി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ യൗ­വ­ന­സ­ഹ­ജ­മാ­യ വീ­ര്യ­വും യാ­ഥാർ­ത്ഥ്യ­ത്തോ­ടു­ള്ള വി­പ്ല­വ­പ­ര­മാ­യ സ­മീ­പ­ന­വും അ­നു­ക്ര­മം വ്യ­ത്യാ­സ­പ്പെ­ട്ടു­വ­ന്നു. ബർലിൻ യൂ­ണി­വേ­ഴ്സി­റ്റി­യിൽ പ്രൊ­ഫ­സ­റാ­യി, പ്ര­ഷ്യ­യി­ലെ ഔ­ദ്യോ­ഗി­ക ദാർ­ശ­നി­ക­നാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ട്ട­തോ­ടു­കൂ­ടി ഈ വ്യ­ത്യാ­സം വി­ശേ­ഷി­ച്ചും തെ­ളി­ഞ്ഞു. അ­ദ്ദേ­ഹം നി­ല­വി­ലു­ള്ള സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യെ അ­ന്ന­ത്തെ നീ­തി­ക്ക­നു­സൃ­ത­മാ­ണെ­ന്നു് അം­ഗീ­ക­രി­ക്കു­വാ­നും അതിൽ തൃ­പ്ത­നാ­കു­വാ­നു­മു­ള്ള ഒരു പ്ര­വ­ണ­ത പ്ര­ദർ­ശി­പ്പി­ച്ചു. തന്റെ ആ­ദ്യ­കാ­ലാ­ശ­യ­ങ്ങ­ളു­മാ­യി കൂ­ടു­തൽ കൂ­ടു­തൽ നി­ര­ക്കാ­ത്ത വാ­ദ­ഗ­തി­കൾ അ­ദ്ദേ­ഹം പ്ര­ക­ട­മാ­ക്കി­ത്തു­ട­ങ്ങി. അ­ദ്ദേ­ഹ­ത്തി­ന്റെ ദൃ­ഷ്ടി­യിൽ പ്ര­ഷ്യ­യി­ലെ ഏ­കാ­ധി­പ­ത്യം ന്യാ­യം പു­ല­രു­ന്ന സ്റ്റേ­റ്റി­ന്റെ ഒരു യ­ഥാർ­ത്ഥ­മാ­തൃ­ക­യാ­യും ലോ­ക­ചൈ­ത­ന്യ­ത്തി­ന്റെ മൂർ­ത്തീ­ക­ര­ണ­മാ­യും തോ­ന്നി. ചെ­റു­പ്പ­ത്തിൽ ഭ­ര­ണാ­ധി­കാ­ര­ത്തെ ഉ­ല്ലം­ഘി­ക്കു­വാൻ ആ­ഗ്ര­ഹി­ച്ച­വ­നും നി­ല­വി­ലു­ള്ള ഭ­ര­ണ­കൂ­ടം ന­ശി­പ്പി­ക്ക­ണ­മെ­ന്നു് പ്ര­ഖ്യാ­പി­ച്ച­വ­നു­മാ­യ ആ ദാർ­ശ­നി­കൻ പ്ര­ഷ്യൻ ഭ­ര­ണ­കൂ­ട­ത്തെ ന്യാ­യ­യു­ക്ത­ത­യു­ടെ മൂർ­ത്തി­ക­ര­ണ­മാ­യി പ്ര­ശം­സി­ക്കു­വാൻ തു­ട­ങ്ങി. അ­ദ്ദേ­ഹം സ്റ്റേ­റ്റി­നെ അ­വി­ക­ല­മാ­യ ഒരു വ്യ­വ­സ്ഥ­യാ­യി പ­രി­ഗ­ണി­ക്കു­ക­യും ബോ­ധി­ച്ച­തു­പോ­ലു­ള്ള ഒരു മേൽ­ക്കോ­യ്മ­യെ അ­ന്ധ­മാ­യി അ­നു­സ­രി­ക്കു­ന്ന­തി­ലാ­ണു് സ്വാ­ത­ന്ത്ര്യം സ്ഥി­തി ചെ­യ്യു­ന്ന­തെ­ന്നു വാ­ദി­ക്കു­ക­യും ചെ­യ്തു. ഇ­പ്പോൾ അ­ദ്ദേ­ഹം ഏ­കാ­ധി­പ­ത്യ­ത്തി­ന്റെ പ­ക്ഷ­ത്തു നി­ന്നു ബ­ഹു­ജ­ന­ങ്ങ­ളെ ഒരു “അ­രൂ­പ­മാ­യ പി­ണ്ഡം” ആയി ചി­ത്രീ­ക­രി­ക്കു­ക­യും ജ­നാ­യ­ത്ത­ഭ­ര­ണ­ത്തോ­ടു് എ­തിർ­പ്പു പ്ര­ക­ടി­പ്പി­ക്കു­ക­യും ചെ­യ്തു. “ഫി­ലോ­സ­ഫി ഓഫ് ലോ” എന്ന 1821-ൽ പ്ര­സി­ദ്ധീ­കൃ­ത­മാ­യ തന്റെ കൃ­തി­യിൽ അ­ദ്ദേ­ഹം എഴുതി:

“ജ­ന­ങ്ങൾ ഈ­യി­ടെ­യാ­യി ജ­നാ­യ­ത്ത ഭരണം എന്നു പ­റ­യു­വാൻ തു­ട­ങ്ങി­യ­തി­ന്റെ സാ­മാ­ന്യ­മാ­യ അർഥം ഏ­കാ­ധി­പ­ത്യം നി­ക്ഷി­പ്ത­മാ­യി­രി­ക്കു­ന്ന രാ­ജ്യാ­ധി­കാ­ര­ത്തെ എ­തിർ­ക്കു­ക എ­ന്നു­ള്ള­താ­ണു്. ‘ബ­ഹു­ജ­നം’ എന്ന ഉ­ന്മ­ത്ത­മാ­യ ഒ­രാ­ശ­യ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ വ­ളർ­ന്നു­വ­ന്നി­ട്ടു­ള്ള സ­ങ്കീർ­ണ്ണ­സ­ങ്കൽ­പ­ങ്ങ­ളി­ലൊ­ന്നാ­ണു് ജ­നാ­യ­ത്ത­ഭ­ര­ണം എന്നു വ­ര­ത്ത­ക്ക­വ­ണ്ണ­മാ­ണു് ആ എ­തിർ­പ്പു്. ഭ­ര­ണാ­ധി­കാ­രി­യെ­യും ഭ­ര­ണ­കൂ­ട­ത്തി­ന്റെ അ­പ­രി­ഹാ­ര്യ­വും പ്ര­ത്യ­ക്ഷ­ത്തി­ലു­ള്ള­തു­മാ­യ സകല ബ­ന്ധ­ങ്ങ­ളെ­യും മാ­റ്റി­നിർ­ത്തി­യാൽ ജ­ന­ങ്ങൾ എ­ന്ന­തു് അ­രൂ­പ­മാ­യ ഒരു പി­ണ്ഡം മാ­ത്ര­മാ­ണു്; ഒ­രി­ക്ക­ലും ഒരു സ്റ്റേ­റ്റ് ആ­കു­ന്നി­ല്ല.”

ഒരു പ്ര­ത്യേ­ക­വ്യ­ക്തി­യു­ടെ ആ­വേ­ഗാ­ഭി­ലാ­ഷാ­ഭി­നി­വേ­ശ­ങ്ങൾ­ക്കു് ഒരു ക­ടി­ഞ്ഞാ­ണി­ടു­ന്ന­തു്. അ­താ­യ­തു് വ്യാ­മോ­ഹ­ങ്ങൾ­ക്കും സ്വേ­ച്ഛ­കൾ­ക്കും അതിരു കൽ­പി­ക്കു­ന്ന­തു് സ്വാ­ത­ന്ത്ര്യ­ത്തെ ച­ങ്ങ­ല­യ്ക്കി­ട­ലാ­യി വി­ചാ­രി­ക്കു­ന്ന­തി­നു് സം­ഗ­തി­യാ­കു­ന്നു. നേരെ മ­റി­ച്ചു് അ­ത്ത­രം അ­തി­രു­ക­ളെ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ അ­പ­രി­ഹാ­ര്യ­മാ­യ ഒരു വ്യ­വ­സ്ഥ­യാ­യി­ട്ടാ­ണു ക­രു­തേ­ണ്ട­തു്.

ഒ­രു­വ­ശ­ത്തു അ­ധീ­ശ­ത്വ­വും മ­റു­വ­ശ­ത്തു് അ­ധീ­ന­ത്വ­വും ചേർ­ന്നാ­ണു് രാ­ജ്യ­മാ­വിർ­ഭ­വി­ച്ചി­ട്ടു­ള്ള­തു്. ആ­ദ്യ­കാ­ല അ­നാ­ഗ­രി­ക­രാ­ജ്യ­ങ്ങ­ളു­ടെ വി­ഷ­യ­ത്തി­ലും ഇ­തു­ത­ന്നെ­യാ­യി­രു­ന്നു അവസ്ഥ. വ്യ­ക്തി­യു­ടെ തീ­രു­മാ­ന­ത്തി­നു വില കൽ­പ്പി­ക്ക­പ്പെ­ട്ടി­രു­ന്നി­ല്ല. രാ­ഷ്ട്രീ­യ­മാ­യ ഐ­ക്യ­ത്തി­ന്റെ മർ­മ്മ­പ്ര­ധാ­ന­ഭാ­ഗ­മാ­യ പൊ­തു­തീ­രു­മാ­ന­ത്തി­നു മു­മ്പിൽ വ്യ­ക്തി­യു­ടെ തീ­രു­മാ­നം ബ­ലി­ക­ഴി­ക്ക­പ്പെ­ടു­ന്നു. “സാ­മാ­ന്യ വി­ശേ­ഷ­ങ്ങ­ളു­ടെ ഈ ഐക്യം എന്ന ത­ത്വ­മാ­ണു് സ്റ്റേ­റ്റ് ആയി സ്വയം പ്ര­കാ­ശി­ത­മാ­കു­ന്ന­തു്.” രാ­ജ്യം അ­തി­ന­ക­ത്തു­ത­ന്നെ വി­കാ­സ­ത്തി­നു വി­ധേ­യ­മാ­വു­ക­യും, ഈ വി­കാ­സ­പ്ര­ക്രി­യ­യിൽ പ­ല­രൂ­പ­ങ്ങൾ കൈ­ക്കൊ­ള്ളു­ക­യും ചെ­യ്യു­ന്നു. “അവ ആ­രം­ഭി­ക്കു­ന്ന­തു് പൈ­തൃ­ക­മോ സൈ­നി­ക­മോ ആയ പ്ര­ഭ­വ­ത്തോ­ടു­കൂ­ടി­യ രാ­ജ­കീ­യ­ഭ­ര­ണ­ത്തിൽ നി­ന്നാ­ണു്. അ­ടു­ത്ത ഘ­ട്ട­ത്തിൽ പ്ര­ത്യേ­ക­ത്വ­വും വ്യ­ക്തി­ത്വ­വും പ്ര­ഭു­വാ­ഴ്ച­യു­ടെ­യും ജ­നാ­ധി­പ­ത്യ­ത്തി­ന്റെ­യും രൂ­പ­ത്തിൽ സ്വയം അ­ധി­കാ­രം ഉ­റ­പ്പി­ക്കു­ന്നു. ഒ­ടു­വിൽ ഈ വി­ഭി­ന്ന താൽ­പ­ര്യ­ങ്ങ­ളെ­ല്ലാം ഒരേ ശ­ക്തി­ക്കു കീ­ഴ്‌­വ­ഴ­ങ്ങു­ന്നു. ആ ശക്തി എ­കാ­ധി­പ­ത്യാ­ത്മ­ക­മ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല.” (ഫി­ലോ­സ­ഫി ഓഫ് ഹി­സ്റ്റ­റി).

ഹെഗൽ എ­ഴു­തു­ക­യു­ണ്ടാ­യി: “സ­ത്തു് എന്ന ആശയം മ­നു­ഷ്യ­ന്റെ ഇ­ച്ഛ­യു­ടെ­യും ഇ­ച്ഛാ­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ­യും രൂ­പ­ത്തിൽ സാ­ക്ഷാ­ത്ക­രി­ക്ക­പ്പെ­ടു­ന്ന­താ­ണു് സ്റ്റേ­റ്റ്” എ­ന്നു്. സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ സാ­ക്ഷാ­ത്ക­ര­ണ­മാ­ണു് സ്റ്റേ­റ്റ് എ­ന്നു് പ­റ­യു­മ്പോൾ ജ­ന­ങ്ങൾ സ്വ­ത­ന്ത്ര­രാ­ണെ­ന്നു് അർ­ഥ­മി­ല്ല. യ­ഥാർ­ത്ഥ­സ്വാ­ത­ന്ത്ര്യം സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ സീ­മി­ത­ത്വ­മാ­ണു്. “പ്ര­ധാ­ന­മാ­യ ഉ­ദ്ദേ­ശ്യ­ല­ക്ഷ്യ­ങ്ങ­ളിൽ നി­ന്നു പൃ­ഥ­ക്കൃ­ത­വും ഔ­പ­ചാ­രി­ക­വും ആ­ത്മ­നി­ഷ്ഠ­വു­മാ­യ അർ­ഥ­ത്തിൽ മാ­ത്രം സ്വാ­ത­ന്ത്ര്യം എന്ന പ­ദ­ത്തെ സ്വീ­ക­രി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് അ­തി­നെ­ക്കു­റി­ച്ചു നി­ര­ന്ത­രം ആ­വർ­ത്തി­ക്ക­പ്പെ­ടു­ന്ന തെ­റ്റി­ദ്ധാ­ര­ണ­യു­ണ്ടാ­കു­ന്ന­തു്. ത­ന്മൂ­ലം ഒരു പ്ര­ത്യേ­ക­വ്യ­ക്തി­യു­ടെ ആ­വേ­ഗാ­ഭി­ലാ­ഷാ­ഭി­നി­വേ­ശ­ങ്ങൾ­ക്കു് ഒരു ക­ടി­ഞ്ഞാ­ണി­ടു­ന്ന­തു്. അ­താ­യ­തു് വ്യാ­മോ­ഹ­ങ്ങൾ­ക്കും സ്വേ­ച്ഛ­കൾ­ക്കും അതിരു കൽ­പി­ക്കു­ന്ന­തു് സ്വാ­ത­ന്ത്ര്യ­ത്തെ ച­ങ്ങ­ല­യ്ക്കി­ട­ലാ­യി വി­ചാ­രി­ക്കു­ന്ന­തി­നു് സം­ഗ­തി­യാ­കു­ന്നു. നേരെ മ­റി­ച്ചു് അ­ത്ത­രം അ­തി­രു­ക­ളെ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ അ­പ­രി­ഹാ­ര്യ­മാ­യ ഒരു വ്യ­വ­സ്ഥ­യാ­യി­ട്ടാ­ണു ക­രു­തേ­ണ്ട­തു്. സ­മു­ദാ­യ­ത്തി­ന്റെ­യും രാ­ജ്യ­ത്തി­ന്റെ­യും വ്യ­വ­സ്ഥ­കൾ­ക്ക­ക­ത്തു­ത­ന്നെ­യാ­ണു് സ്വാ­ത­ന്ത്ര്യം സാ­ക്ഷാ­ത്ക­രി­ക്ക­പ്പെ­ടു­ന്ന­തു്” എന്നു ഹെഗൽ പ്ര­സ്താ­വി­ക്കു­ന്നു. (ഫി­ലോ­സ­ഫി ഓഫ് ഹി­സ്റ്റ­റി).

“രാ­ജ്യ­ഭ­ര­ണ­കാ­ര്യ­ത്തിൽ എ­ല്ലാ­വ­രും പ­ങ്കു­ചേ­ര­ണം എന്ന ആശയം” “അ­പ­ഹാ­സ്യ­മാ­യ ഒരു സ­ങ്കൽ­പ”മെ­ന്നു കരുതി ഹെഗൽ എ­തിർ­ത്തു. അ­ദ്ദേ­ഹം പ­റ­യു­ന്നു:

എല്ലാ വ്യ­ക്തി­ക­ളും രാ­ജ്യ­ത്തി­ലെ അം­ഗ­ങ്ങ­ളാ­ണെ­ന്ന കാ­ര­ണ­ത്താൽ എ­ല്ലാ­വ­രെ­യും ബാ­ധി­ക്കു­ന്ന രാ­ഷ്ട്രീ­യ­കാ­ര്യ­ങ്ങൾ നി­രൂ­പി­ക്കു­ന്ന­തി­ലും തീ­രു­മാ­ന­മെ­ടു­ക്കു­ന്ന­തി­ലും ഓരോ വ്യ­ക്തി­യും പ­ങ്കു­വ­ഹി­ക്ക­ണ­മെ­ന്നും അ­തി­ന്റെ താൽ­പ­ര്യം എ­ല്ലാ­വ­രു­ടെ­യും താൽ­പ­ര്യ­മാ­ണെ­ന്നും ചെ­യ്യു­ന്ന­തെ­ന്തും, ത­ങ്ങ­ളു­ടെ അ­റി­വോ­ടും ഇ­ച്ഛ­യോ­ടും­കൂ­ടി­യാ­യി­രി­ക്ക­ണ­മെ­ന്നു­ള്ള­തു് ത­ങ്ങ­ളു­ടെ അ­വ­കാ­ശ­മാ­ണെ­ന്നും വാ­ദി­ക്കു­ന്ന­തു് നി­ശ്ചി­ത­രൂ­പ­മി­ല്ലാ­ത്ത ജ­നാ­ധി­പ­ത്യ­ത­ത്വ­ത്തെ സ്റ്റേ­റ്റ് എന്ന സ­ജീ­വ­ഘ­ട­ക­മാ­യി ക­രു­തു­ന്ന­തി­നു തു­ല്യ­മാ­ണു്; അ­ത്ത­ര­മൊ­രു രൂ­പ­മു­ണ്ടാ­കു­ന്ന­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് സ്റ്റേ­റ്റ് ഒരു സ­ജീ­വ­ഘ­ട­ക­മാ­യി­ത്തീ­രു­ന്ന­തു്. എ­ങ്കി­ലും “സ്റ്റേ­റ്റി­ലെ അം­ഗ­മാ­ണു് ” താൻ എന്ന ആ­വ­ശ്യ­ത്തിൽ­നി­ന്നു­ദി­ച്ചു രൂ­പം­കൊ­ണ്ട­താ­ണു് ഓരോ വ്യ­ക്തി­യും തീ­രു­മാ­ന­ങ്ങ­ളിൽ പ­ങ്കു­കൊ­ള്ള­ണ­മെ­ന്ന ആശയം. അതു് ന്യാ­യ­മ­ല്ല, കാരണം “ആ­ശ­യ­ത്തി­ന്റെ ബോധം സ­മൂർ­ത്ത­വും ശ­രി­യാ­യ പ്ര­യോ­ഗി­ക­ബു­ദ്ധി­യു­മാ­യി അ­ത്ര­ത്തോ­ളം യോ­ജി­ക്കു­ന്ന­തു­മാ­ണു്” എ­ന്ന­തു­ത­ന്നെ.

നി­ല­വി­ലു­ള്ള വ്യ­വ­സ്ഥ­ക­ളെ ന്യാ­യ­മാ­ക്കാ­നു­ള്ള ഈ പ്ര­യ­ത്നം അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­ത്തെ ഉ­പ­ദേ­ശ­ങ്ങൾ­ക്കു ക­ട­ക­വി­രു­ദ്ധ­മാ­യി നിൽ­ക്കു­ന്നു. ത­ന്മൂ­ലം ചെ­റു­പ്പ­ക്കാ­രും ന്യാ­യ­വാ­ദി­ക­ളു­മാ­യ ശി­ഷ്യ­ന്മാർ ഈ പുതിയ അ­ഭി­പ്രാ­യ­ങ്ങ­ളെ നി­ര­സി­ക്കു­ക­യാ­ണു ചെ­യ്ത­തു്.

3

യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ കാതൽ ഇ­ന്ദ്രി­യ­പ്ര­ത്യ­ക്ഷം­കൊ­ണ്ടു പ­രി­ശോ­ധി­ക്കാ­വു­ന്ന ദൃ­ശ്യ­പ്ര­പ­ഞ്ച­ത്തി­ല­ല്ല ‘കേ­വ­ലാ­ശ­യ’ത്തി­ലാ­ണു് കി­ട­ക്കു­ന്ന­തെ­ന്നു് ത­നി­ക്കു മു­മ്പു­ണ്ടാ­യി­രു­ന്ന ശ്രീ­ശ­ങ്ക­ര­നെ­പ്പോ­ലെ­യും മ­റ്റു് ആ­ശ­യ­വാ­ദി­ക­ളാ­യ ദാർ­ശ­നി­ക­രെ­പ്പോ­ലെ­യും ഹെഗൽ മ­ന­സ്സി­ലാ­ക്കി. കേ­വ­ലാ­ശ­യം എ­ന്ന­തി­നെ അ­ദ്ദേ­ഹം ഇ­പ്ര­കാ­രം നിർ­വ­ചി­ച്ചു.

“വി­ഷ­യീ­നി­ഷ്ഠ­വും വി­ഷ­യ­നി­ഷ്ഠ­വു­മാ­യ ആ­ശ­യ­ങ്ങ­ളു­ടെ ഐ­ക്യ­മാ­ണു് കേ­വ­ലാ­ശ­യം. ആ­ശ­യ­ത്തി­ന്റെ സ­ങ്ക­ല്പ­മാ­ണ­തു്. ഈ സ­ങ്ക­ല്പ­ത്തിൽ വി­ഷ­യ­വും ല­ക്ഷ്യ­വും ആശയം തന്നെ. ഐ­ക്യ­ത്തിൽ വി­ഷ­യ­ത്തി­ന്റെ എല്ലാ സ്വ­ഭാ­വ­ങ്ങ­ളും ഉൾ­ക്കൊ­ള്ളു­ന്നു.”

ഹെഗൽ തു­ട­രു­ന്നു: “ഈ ഐ­ക്യ­മാ­ണു് ത­ന്മൂ­ലം കേ­വ­ലാ­ശ­യ­വും സ­മ­ഗ്ര­മാ­യ സ­ത്യ­വും; അ­താ­യ­തു് സ്വയം ചി­ന്തി­ക്കു­ന്ന ആശയം എന്നു സാരം.” മ­റ്റൊ­രു­വി­ധ­ത്തിൽ പ­റ­ഞ്ഞാൽ സ്വ­യം­ബോ­ധ­വ­ത്താ­യ വിഷയി ത­ന്നെ­യാ­ണു കേ­വ­ലാ­ശ­യം. അ­തി­ന്റെ വിഷയം അ­തു­ത­ന്നെ. സ്വയം ചി­ന്തി­ക്കു­ന്ന ചി­ന്ത­യാ­ണു് “ശു­ദ്ധ­മാ­യ ചി­ന്ത­യെ­ക്കു­റി­ച്ചു് ചി­ന്തി­ക്കു­ന്ന ശു­ദ്ധ­മാ­യ ചി­ന്ത­യാ­ണു്” അതു്. അതിനു മ­റ്റൊ­ന്നി­നെ­ക്കു­റി­ച്ചു ചി­ന്തി­ക്കു­വാൻ സാ­ദ്ധ്യ­മ­ല്ല. എ­ന്തു­കൊ­ണ്ടെ­ന്നാൽ മ­റ്റൊ­ന്നി­നും സ­ത്ത­യി­ല്ല­ത­ന്നെ.

യ­ഥാർ­ത്ഥ സത്ത എ­ന്ന­തു് സ്വ­യാ­ഥാർ­ത്ഥ്യ­ത്തെ പു­നഃ­പ്ര­തി­ഷ്ഠി­ക്കു­ന്ന പ്ര­ക്രി­യ മാ­ത്ര­മാ­ണു്; സ്വ­ന്തം സ­ത്ത­യി­ലേ­ക്കു് പി­ന്തി­രി­ഞ്ഞു­നോ­ക്കു­ന്ന പ്ര­ക്രി­യ മാ­ത്ര­മാ­ണു്; അ­ത­ല്ലാ­തെ മൗ­ലി­ക­മോ പ്രാ­ഥ­മി­ക­മോ ആയ ഒരു ഐ­ക്യ­മ­ല്ല. അതു് അ­തി­ന്റെ തന്നെ പ­രി­ണാ­മ­പ്ര­ക്രി­യ­യാ­ണു്.

“കേ­വ­ല­ത­ത്വം സാ­ക­ല്യ­മാ­ണു്, സ­മ­ഗ്ര­മാ­യ യാ­ഥാർ­ത്ഥ്യ­മാ­ണു്, പ്ര­പ­ഞ്ച­മാ­ണു്” എ­ന്താ­ണോ സ­ത്തു് അതു് അ­റ്റ­കൈ­ക്കു് കേ­വ­ലാ­ശ­യം അഥവാ കേ­വ­ല­മാ­യ സ­ത്താ­ണു്. കേ­വ­ലാ­ശ­യ­മാ­ണു ശ­രി­ക്കും അ­സ്തി­ത്വ­മു­ള്ള­തു്—വി­ശേ­ഷ­ങ്ങ­ളോ ഗു­ണ­ങ്ങ­ളോ ഇ­ല്ലാ­ത്ത ഒരേ ഒരു സത്യം—നി­ര­ന്ത­രം വ്യ­ത്യാ­സ­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന ദൃ­ശ്യ­പ്ര­പ­ഞ്ച­സ­ത്ത­യു­ടെ പി­ന്നി­ലു­ള്ള യ­ഥാർ­ത്ഥ തത്വം. ശ്രീ­ശ­ങ്ക­ര­നെ­പ്പോ­ലെ ഹെ­ഗ­ലും പ­ദാർ­ത്ഥ­ങ്ങ­ളു­ടെ നാ­നാ­ത്വ­ത്തിൽ നി­ന്നു­ത­ന്നെ­യാ­ണു് യ­ഥാർ­ത്ഥ­സ­ത്ത­യു­ടെ, അ­താ­യ­തു് കേ­വ­ലാ­ശ­യ­ത്തി­ന്റെ നി­ഗ­മ­ന­ത്തി­ലെ­ത്തി­ച്ചേർ­ന്ന­തു്. ഹെ­ഗ­ലി­ന്റെ സി­ദ്ധാ­ന്ത­മ­നു­സ­രി­ച്ചു് സ­ത്താ­സാ­ക­ല്യ­ത്തി­ന്റെ കാ­ത­ലാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള സാ­ര­ഭൂ­ത­വും സർ­വ­സാ­ധാ­ര­ണ­വു­മാ­യ ഈ സത്ത ദർ­ശ­ന­ത്തി­ന്റെ പ്രാ­രം­ഭ ബി­ന്ദു മാ­ത്ര­മ­ല്ല മ­നു­ഷ്യ­ന്റെ എല്ലാ അ­ഭി­നി­വേ­ശ­ങ്ങ­ളു­ടെ­യും പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ­യും ല­ക്ഷ്യ­വും കൂ­ടി­യാ­ണു്.

ഫി­നോ­മി­നോ­ള­ജി ഓഫ് മൈൻഡ് എന്ന ഗ്ര­ന്ഥ­ത്തിൽ ഹെഗൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു് “ജീ­വ­ത്താ­യ പ­ദാർ­ത്ഥം യ­ഥാർ­ത്ഥ­മാ­യ വി­ഷ­യി­യാ­ണു്; താൻ സ്വയം സി­ദ്ധ­വ­ത്ക­രി­ക്കു­ന്ന പ്ര­ക്രി­യ­യിൽ മാ­ത്രം അഥവാ ഒ­ര­വ­സ്ഥ­യിൽ നി­ന്നോ ഒരു സ്ഥാ­ന­ത്തു­നി­ന്നോ വി­രു­ദ്ധാ­വ­സ്ഥ­യി­ലേ­ക്കോ വി­രു­ദ്ധ സ്ഥാ­പ­ന­ത്തി­ലേ­ക്കോ ത­നി­ക്കു­ണ്ടാ­കു­ന്ന പ­രി­ണാ­മ­ങ്ങ­ളു­മാ­യി താൻ തന്നെ ബ­ന്ധ­പ്പെ­ടു­ന്ന പ്ര­ക്രി­യ­യിൽ­മാ­ത്രം സ­ത്യ­മാ­യി അ­റി­യ­പ്പെ­ടു­ന്ന­തും യ­ഥാർ­ത്ഥ­വു­മാ­യ ത­ത്വ­മാ­ണു്. യ­ഥാർ­ത്ഥ സത്ത എ­ന്ന­തു് സ്വ­യാ­ഥാർ­ത്ഥ്യ­ത്തെ പു­നഃ­പ്ര­തി­ഷ്ഠി­ക്കു­ന്ന പ്ര­ക്രി­യ മാ­ത്ര­മാ­ണു്; സ്വ­ന്തം സ­ത്ത­യി­ലേ­ക്കു് പി­ന്തി­രി­ഞ്ഞു­നോ­ക്കു­ന്ന പ്ര­ക്രി­യ മാ­ത്ര­മാ­ണു്; അ­ത­ല്ലാ­തെ മൗ­ലി­ക­മോ പ്രാ­ഥ­മി­ക­മോ ആയ ഒരു ഐ­ക്യ­മ­ല്ല. അതു് അ­തി­ന്റെ തന്നെ പ­രി­ണാ­മ­പ്ര­ക്രി­യ­യാ­ണു്. ഈ അർ­ഥ­ത്തിൽ വി­ഷ­യ­നി­ഷ്ഠ­സ­ത്ത എ­ന്ന­തു് വി­ഷ­യി­യു­ടെ സാ­ക്ഷാ­ത്ക­ര­ണം ത­ന്നെ­യാ­ണു്.” ഹെഗൽ പ­റ­യു­ന്ന­ത­നു­സ­രി­ച്ചു് “തത്വം യ­ഥാർ­ത്ഥ­ത്തിൽ പ്ര­യ­ത്നി­ക്കു­ന്ന­തു് അ­തി­ന്റെ തന്നെ ആ­ശ­യാ­ത്മ­ക­മാ­യ സ­ത്ത­യു­ടെ സാ­ക്ഷാ­ത്ക­ര­ണ­ത്തി­നു­വേ­ണ്ടി­യാ­ണു്.” (ഫി­ലോ­സ­ഫി ഓഫ് ഹി­സ്റ്റ­റി) ആ­ത്മ­സാ­ക്ഷാ­ത്ക­ര­ണ­പ്ര­ക്രി­യ­യിൽ അതു് പ­രി­ച്ഛി­ന്ന­ത­യു­ടെ പ­രി­മി­തി­ക­ളെ­യെ­ല്ലാം അ­തി­ശ­യി­ക്കു­ക­യും സ്വയം കേ­വ­ലാ­ശ­യ­മാ­യി അ­റി­യു­ക­യും ചെ­യ്യു­ന്നു.

സ­ത്വ­ത്തി­ന്റെ ആ­ത്മ­സാ­ക്ഷാ­ത്ക­ര­ണ­മാ­ണു് അ­പ്പോൾ ച­രി­ത്രം എ­ന്ന­തു്. സത്വം നിർ­ധാ­ര്യ­മാ­യി­ത്തീ­രു­ന്നു. അതു് സം­ഭാ­വ്യ­ത­യി­ലൂ­ടെ അ­തു­ത­ന്നെ­യാ­യി­ത്തീ­രു­ന്നു. ലോ­ക­ച­രി­ത്രം എ­ന്ന­തു്, ഹെ­ഗ­ലി­ന്റെ ദൃ­ഷ്ടി­യിൽ, സത്വം അ­തി­നെ­ത്ത­ന്നെ­യും അ­തി­ന്റെ നി­ജ­പ്ര­കൃ­തി­യാ­യ സ്വാ­ത­ന്ത്ര്യ­ത്തെ­യും അ­റി­യു­ന്ന­തി­നാ­യി ചെ­യ്യു­ന്ന പ്ര­യ­ത്ന­മാ­ണു്. അ­പ്പോൾ ച­രി­ത്ര­ത്തി­ന്റെ ഉ­ദ്ദേ­ശ്യം സ്വാ­ത­ന്ത്ര്യ­ബോ­ധ­ത്തി­ന്റെ വി­ക­സ­ന­മാ­ണു്. ഈ ബോധം യാ­ഥാർ­ത്ഥ്യ­മാ­കു­ന്ന­തോ­ടു­കൂ­ടി ച­രി­ത്രം അ­വ­സാ­നി­ക്കു­ന്നു എന്നു ഹെഗൽ വി­ശ്വ­സി­ച്ചു. സ്വാ­ത­ന്ത്ര്യ­ബോ­ധ­പ്രാ­പ്തി­ക്കു­വേ­ണ്ടി പ്ര­കൃ­തി­യു­ടെ­യും മ­നു­ഷ്യ­സ­മൂ­ഹ­ത്തി­ന്റെ­യും ഉ­ദ്ഭ­വ­ത്തി­നു­മു­മ്പു­ണ്ടാ­യി­രു­ന്ന കേ­വ­ലാ­ശ­യം പ്ര­കൃ­തി­യാ­യി രൂ­പാ­ന്ത­ര­പ്പെ­ടു­ക­യും മ­നു­ഷ്യ­ന്റെ മ­ന­സ്സിൽ പു­ന­രാ­വിർ­ഭ­വി­ക്കു­ക­യും ചെ­യ്യും. ഹെഗൽ എ­ഴു­തി­യി­ട്ടു­ണ്ടു്: “സ്വാ­ത­ന്ത്ര്യ­ബോ­ധം മു­ഖ്യ­ല­ക്ഷ്യ­മാ­യ ആ ല­ക്ഷ്യം പ്ര­യോ­ജ­ന­മാ­യും അന്തം ആ­ദി­യാ­യും അം­ഗീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള ഒരു വൃ­ത്ത­മാ­ണ­തു്. ശ­രി­ക്കും പൂർ­ത്തീ­ക­രി­ക്ക­പ്പെ­ടു­ന്ന­തു­കൊ­ണ്ടും, ഉൾ­ക്കൊ­ള്ളു­ന്ന ല­ക്ഷ്യം­കൊ­ണ്ടും മാ­ത്ര­മേ അതു് മൂർ­ത്ത­വും യ­ഥാർ­ത്ഥ­വു­മാ­യി­ത്തീ­രു­ന്നു­ള്ളൂ.”

അതു് സ­ത്വ­ഭൂ­ത­മാ­യ വ­സ്തു­വാ­ണു്. അതു് സ്വ­ന്തം കാ­ര്യ­ത്തി­നു­വേ­ണ്ടി­ത്ത­ന്നെ­യാ­ണു് ത­ന്ന­ത്താൻ സ്വയം പൂർ­ണ്ണ­മാ­യി­ട്ടു­ള്ള­തു്. അതു് സ­ത്വ­ത്തി­ന്റെ ജ്ഞാ­ന­മാ­യി­രി­ക്ക­ണം; താൻ സ­ത്വ­മാ­ണെ­ന്നു­ള്ള ബോ­ധ­മാ­യി­രി­ക്ക­ണം; അ­താ­യ­തു് അതു് സ്വയം വി­ഷ­യ­മാ­യി പ്ര­ത്യ­ക്ഷീ­ഭ­വി­ക്ക­ണം. അ­തേ­സ­മ­യം വി­ഷ­യ­ത്തി­ന്റെ സ്വ­രൂ­പ­ത്തെ ന­ശി­പ്പി­ക്കു­ക­യും അ­തി­ശ­യി­പ്പി­ക്കു­ക­യും വേണം. അതു സ്വയം പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന വി­ഷ­യ­മാ­യി­ത്തീ­ര­ണം.

അ­ങ്ങ­നെ കേ­വ­ലാ­ശ­യം എ­ന്ന­തു് പ്ര­സ്തു­ത പ്ര­ക്രി­യ­യു­ടെ അ­വ­സാ­നം മാ­ത്ര­മേ അ­നാ­വൃ­ത­മാ­കു­ന്നു­ള്ളൂ. അ­ന­ശ്വ­ര­വും അ­ന­ന്ത­ര­വു­മാ­യ കേ­വ­ലാ­ശ­യ­ത്തി­ന്റെ വി­വൃ­തീ­ക­ര­ണ­വും സാ­ക്ഷാ­ത്ക­ര­ണ­വു­മാ­ണു് വ­ളർ­ച്ച­യു­ടെ സ­മ­ഗ്ര­മാ­യ പ്ര­ക്രി­യ. എ­ന്നാൽ ഇ­ത്ത­ര­ത്തി­ലു­ള്ള ഒരു വി­കാ­സ­പ്ര­ക്രി­യ­യ്ക്കു് കേ­വ­ല­ത്തെ അതിൽ നി­ന്നു തന്നെ വ്യ­ത്യ­സ്ത­മാ­യി സ­ങ്കൽ­പി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. സ­ത്വ­ത്തി­നു് “സ്വയം വി­യോ­ജ­ന”ത്തി­ലൂ­ടെ “സത്വ”മായി സ്വയം വി­ന്യ­സി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഫി­നോ­മി­നോ­ള­ജി ഓഫ് മൈൻഡ് എന്ന കൃ­തി­യു­ടെ മു­ഖ­വു­ര­യിൽ ഹെഗൽ എഴുതി:

സത്യം (spirit) യാ­ഥാർ­ത്ഥ്യ­ത്തി­ലും മീ­തെ­യാ­ണു്. അതു് പ്ര­പ­ഞ്ച­ത്തി­ന്റെ ആ­ന്ത­ര­സ­ത്ത­യാ­ണു്. സാ­രാം­ശ­മാ­ണു്. മൗ­ലി­ക­മാ­യ സ്വ­ന്തം പ്ര­കൃ­തി­യോ­ടു­കൂ­ടി­യ­താ­ണു്. അതു് വ­സ്തു­പ­ര­വും പ­രി­ച്ഛി­ന്ന­വു­മാ­യ രൂ­പ­മെ­ടു­ത്തു് സ്വയം ബ­ന്ധ­പ്പെ­ടു­ന്നു. അതു് ത­നി­ക്കു­വേ­ണ്ടി­ത്ത­ന്നെ നി­ല­കൊ­ള്ളു­ന്ന അ­ന്യ­ത്വ­മാ­ണു്. എ­ങ്കി­ലും ഈ പ­രി­ച്ഛി­ന്ന­ത്വ­വും അ­ന്യ­ത്വ­വു­മു­ണ്ടെ­ങ്കി­ലും അതു് ത­ന്നിൽ­നി­ന്നു് അ­ഭി­ന്നം­ത­ന്നെ­യാ­ണു്. അതു് സ്വ­യം­പൂർ­ണ്ണ­ത­യാ­ണു്. ത­നി­ക്കു­വേ­ണ്ടി­ത്ത­ന്നെ­യു­ള്ള ഒ­ന്നാ­ണു്. ഈ സ്വ­യം­പൂർ­ണ്ണ­ത ആ­ദ്യ­മേ ന­മു­ക്ക­റി­യു­ന്ന ഒരു വ­സ്തു­ത­യ­ത്രേ. അതു് സ്വ­ന്തം പ്ര­കൃ­തി­യിൽ­ത്ത­ന്നെ അ­ട­ങ്ങി­യി­രി­ക്കു­ന്നു. അതു് സ­ത്വ­ഭൂ­ത­മാ­യ വ­സ്തു­വാ­ണു്. അതു് സ്വ­ന്തം കാ­ര്യ­ത്തി­നു­വേ­ണ്ടി­ത്ത­ന്നെ­യാ­ണു് ത­ന്ന­ത്താൻ സ്വയം പൂർ­ണ്ണ­മാ­യി­ട്ടു­ള്ള­തു്. അതു് സ­ത്വ­ത്തി­ന്റെ ജ്ഞാ­ന­മാ­യി­രി­ക്ക­ണം; താൻ സ­ത്വ­മാ­ണെ­ന്നു­ള്ള ബോ­ധ­മാ­യി­രി­ക്ക­ണം; അ­താ­യ­തു് അതു് സ്വയം വി­ഷ­യ­മാ­യി പ്ര­ത്യ­ക്ഷീ­ഭ­വി­ക്ക­ണം. അ­തേ­സ­മ­യം വി­ഷ­യ­ത്തി­ന്റെ സ്വ­രൂ­പ­ത്തെ ന­ശി­പ്പി­ക്കു­ക­യും അ­തി­ശ­യി­പ്പി­ക്കു­ക­യും വേണം. അതു സ്വയം പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന വി­ഷ­യ­മാ­യി­ത്തീ­ര­ണം.

സ­ത്വ­ത്തി­ന്റെ സ്വ­ഭാ­വം എ­പ്പോ­ഴും ഒ­ന്നു­ത­ന്നെ­യാ­ണു്. പക്ഷേ, ദൃ­ശ്യ­പ്ര­പ­ഞ്ച­സ­ത്ത­യിൽ അതു് ആ­ച്ഛാ­ദ­നം ചെ­യ്യ­പ്പെ­ടു­ന്നു. സ­ത്വ­ത്തി­ന്റെ കാ­ത­ലാ­യ അംശം പ്ര­വൃ­ത്തി­ത­ന്നെ­യാ­ണു്. അതു് സ്വ­ന്തം ശ­ക്തി­യെ മ­ന­സ്സി­ലാ­ക്കു­ക­യും സ്വ­ന്തം പ്ര­വൃ­ത്തി­യെ സ്വയം ഉ­ണ്ടാ­ക്കു­ക­യും ചെ­യ്യു­ന്നു. അ­ങ്ങ­നെ അതു് അ­തി­ന്റെ തന്നെ വി­ഷ­യ­മാ­കു­ന്നു; സ്വയം വൈ­ഷ­യി­ക­സ­ത്ത­യാ­യി വി­ഭാ­വ­നം ചെ­യ്യു­ന്നു. അ­പ്പോൾ സത്വം എ­ന്നാൽ എ­ന്തു്? ഈ ചോ­ദ്യ­ത്തി­നു് ഹെഗൽ പ­റ­യു­ന്ന ഉ­ത്ത­രം ഇ­പ്ര­കാ­ര­മാ­ണു്. “അതു് അ­വ്യ­വ­ഹി­ത­മാ­യ ല­ക്ഷ­ണ­സ­മ­ത്വ­മു­ള്ള നി­ത്യ­ത­യാ­ണു്; ശു­ദ്ധ­മാ­യ ഏ­ക­ത്വ­മാ­ണു്. ദ്വി­തീ­യ­ഘ­ട്ട­ത്തിൽ ത­ന്നിൽ നി­ന്നു് സ്വയം വി­ഘ­ടി­ച്ചു്, അ­തി­വി­പ­രീ­ത­മാ­യ ര­ണ്ടാ­മ­ത്തെ അ­വ­സ്ഥ­യെ, അ­താ­യ­തു് സാർ­വ­ലൗ­കി­ക­ത്വ­ത്തി­നു് വി­രു­ദ്ധ­മാ­യി, ത­നി­ക്കു­വേ­ണ്ടി ത­ന്നി­ലു­ള്ള ഒരു സ­ത്ത­യെ നിർ­മ്മി­ക്കു­ന്നു എ­ന്നു്” (ഹി­സ്റ്റ­റി ഓഫ് ഫി­ലോ­സ­ഫി).

വി­ഷ­യ­നി­ഷ്ഠ­സ­ത്ത എന്നു വ്യ­വ­ഹ­രി­ക്ക­പ്പെ­ടു­ന്ന­തി­നെ ന്യാ­യ­വും സ­ത്യ­വു­മാ­ക്കു­ന്ന­തി­നാ­യി പ്ര­കൃ­തി, സമൂഹം, ച­രി­ത്രം എ­ന്നി­വ ഉൾ­ക്കൊ­ള്ളു­ന്ന അ­തി­ന്റെ അ­ന്തർ­വ­ശ­ത്തി­ലേ­ക്കു വിഷയി ആ­വേ­ശി­ക്കു­ന്നു. അ­ത്ത­ര­ത്തിൽ വ­സ്തു­നി­ഷ്ഠ യാ­ഥാർ­ത്ഥ്യ ആ­ത്മാ­വി­ന്റെ സാ­ക്ഷാൽ­ക്കാ­ര­മാ­ണു്.

ശ്രീ­ശ­ങ്ക­ര­മ­ത­മ­നു­സ­രി­ച്ചു് പ­ര­മ­ത­ത്വ­മാ­യ പ­ര­ബ്ര­ഹ്മം നിർ­വി­കാ­ര­മാ­ണു്. എല്ലാ പ­രി­ച്ഛി­ന്ന­വ­സ്തു­ക്ക­ളും വി­വർ­ത്ത­ന­ത്തി­ന്റെ ഫ­ല­മാ­ണു്. മാ­യ­യു­ടെ വി­ക്ഷേ­പ­മാ­ണു്. ശു­ദ്ധ­സ­ത്ത­യാ­യ ബ്ര­ഹ്മം, മാ­യാ­ത­ത്വ­ത്തോ­ടു് അ­താ­യ­തു് പ്രാ­പ­ഞ്ചി­ക­മാ­യ അ­ജ്ഞാ­ന­ത്തോ­ടു ബ­ന്ധ­പ്പെ­ടു­ന്ന­തു­മൂ­ലം ദൃ­ശ്യ­പ്ര­പ­ഞ്ച­ത്തെ വി­ക്ഷേ­പി­ച്ചു് പ്ര­കാ­ശി­പ്പി­ക്കു­വാൻ ശ­ക്ത­മാ­യി­ത്തീ­രു­ന്നു. ഒരു ഐ­ന്ദ്ര­ജാ­ലി­കൻ തന്റെ തൊ­പ്പി­ക്ക­ക­ത്തു നി­ന്നു് മാ­യി­ക­ങ്ങ­ളാ­യ സ­ചേ­ത­നാ­ചേ­ത­ന­വ­സ്തു­ക്ക­ളെ ഉ­ത്പാ­ദി­പ്പി­ക്കു­ന്ന­തു­പോ­ലെ­യാ­ണി­തു്. മാ­യ­യു­ടെ മൂ­ടു­പ­ടം നീ­ങ്ങി­യാൽ ദൃ­ശ്യ­പ്ര­പ­ഞ്ചം തി­രോ­ഭ­വി­ക്കു­ക­യും ബ്ര­ഹ്മം അ­തി­ന്റെ നി­ജ­സ്വ­രൂ­പ­ത്തിൽ സ്വയം സ­ത്താ­യ കേ­വ­ല­ത­ത്വ­ത്തി­ന്റെ രൂ­പ­ത്തിൽ അ­നു­ഭ­വ­പ്പെ­ടു­ക­യും ചെ­യ്യും. നേരെ മ­റി­ച്ചു് ഹെ­ഗ­ലി­നു് കേ­വ­ലാ­ശ­യം ത­ന്നെ­യാ­ണു് സ്വ­ന്തം സ­ഹ­ജ­സം­ക്ഷോ­ഭ­ത്താൽ സ്വയം വി­ക­സ­ന­ത്തി­നു വി­ധേ­യ­മാ­യി എല്ലാ പ­രി­ച്ഛി­ന്ന പ­ദാർ­ത്ഥ­ങ്ങ­ളെ­യും സൃ­ഷ്ടി­ക്കു­ന്ന­തു്. കേ­വ­ലാ­ശ­യം അ­ങ്ങ­നെ ഒരു ആ­ത്മ­വി­ക­സ­ന പ്ര­ക്രി­യ­യാ­ണു്. അ­തി­ന്റെ തന്നെ സ­ത്ത­യു­ടെ പ്ര­ക്രി­യ­യാ­ണു്. ഈ പ­രി­ണാ­മം കൊ­ണ്ടു­മാ­ത്ര­മേ അതു് സ­മൂർ­ത്ത­മാ­യി, അ­താ­യ­തു് യാ­ഥാർ­ത്ഥ്യ­മാ­യി പ­രി­ണ­മി­ക്കു­ന്നു­ള്ളൂ.

സത്വം പ്ര­കൃ­തി­യു­ടെ­യും മ­നു­ഷ്യ­സ­മൂ­ഹ­ത്തി­ന്റെ­യും രൂ­പ­ത്തിൽ ബ­ഹിഃ­പ്ര­കാ­ശി­ക്കു­ക­യും മ­നു­ഷ്യ­നി­ലൂ­ടെ അവയിൽ പ്ര­വർ­ത്തി­ക്കു­ക­യും ചെ­യ്യു­ന്നു. അതു് അ­തി­ന്റെ തന്നെ ഇ­ത­ര­ത്വ­മാ­യി ദൃ­ശ്യ­പ്ര­പ­ഞ്ച­ത്തെ അ­ഭി­മു­ഖീ­ക­രി­ക്കു­ക­യും ഈ അ­ഭി­മു­ഖീ­ക­ര­ണ­ത്തി­ലൂ­ടെ അതു് സ്വയം അ­റി­യു­ക­യും ചെ­യ്യു­ന്നു. വി­ഷ­യ­നി­ഷ്ഠ­സ­ത്ത എന്നു വ്യ­വ­ഹ­രി­ക്ക­പ്പെ­ടു­ന്ന­തി­നെ ന്യാ­യ­വും സ­ത്യ­വു­മാ­ക്കു­ന്ന­തി­നാ­യി പ്ര­കൃ­തി, സമൂഹം, ച­രി­ത്രം എ­ന്നി­വ ഉൾ­ക്കൊ­ള്ളു­ന്ന അ­തി­ന്റെ അ­ന്തർ­വ­ശ­ത്തി­ലേ­ക്കു വിഷയി ആ­വേ­ശി­ക്കു­ന്നു. അ­ത്ത­ര­ത്തിൽ വ­സ്തു­നി­ഷ്ഠ യാ­ഥാർ­ത്ഥ്യ ആ­ത്മാ­വി­ന്റെ സാ­ക്ഷാൽ­ക്കാ­ര­മാ­ണു്.

ബോ­ധ­വാ­ന്മാ­രാ­യ വ്യ­ക്തി­ക­ളു­ടെ പ്ര­വൃ­ത്തി­ക­ളി­ലൂ­ടെ­യാ­ണു് കേ­വ­ല­ത­ത്വം സ്വയം ബോ­ധ­വ­ത്താ­വു­ന്ന­തു്. വ്യ­ക്തി­കൾ അ­വ­ര­വ­രു­ടെ പ്ര­ത്യേ­ക­താൽ­പ­ര്യ­ങ്ങൾ­ക്കാ­യി­ട്ടാ­ണു് പ്ര­വർ­ത്തി­ക്കു­ന്ന­തു്. എ­ങ്കിൽ കേ­വ­ല­ത­ത്വം സ്വ­ന്തം ല­ക്ഷ്യ­പ്രാ­പ്തി­ക്കു­വേ­ണ്ടി ഈ ല­ക്ഷ്യ­ങ്ങ­ളെ പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ന്നു.

അ­തി­നാൽ ച­രി­ത്രം ആ­ത്മാ­വി­ന്റെ സ്വയം സാ­ക്ഷാൽ­ക്കാ­ര­മാ­ണെ­ന്നു സി­ദ്ധി­ക്കു­ന്നു. സ്വാ­ത­ന്ത്ര്യാ­വ­ബോ­ധം മു­ഖ്യാം­ശ­മാ­യു­ള്ള ത­ത്വ­ത്തി­ന്റെ വി­കാ­സ­ത്തി­ലു­ള്ള ശ്രേ­ണീ­ക­ര­ണ­ത്തെ­യാ­ണു് ലോ­ക­ച­രി­ത്രം പ്ര­കാ­ശി­പ്പി­ക്കു­ന്ന­തു്. ഈ പ്ര­ക്രി­യ­യി­ലെ ആ­ദ്യ­ത്തെ പടി നേ­ര­ത്തെ പ­റ­ഞ്ഞ­തു­പോ­ലെ സത്വം പ്ര­കൃ­തി­യിൽ അ­ന്തർ­ലീ­ന­മാ­യി­ത്തീ­രു­ക എ­ന്ന­താ­ണു്. ര­ണ്ടാ­മ­ത്തെ പടി സ്വാ­ത­ന്ത്ര്യ­ബോ­ധ­പ്രാ­പ്തി­ക്കാ­യി അതു മു­ന്നോ­ട്ടു പ്ര­യാ­ണം ചെ­യ്യ­ലാ­ണു്. എ­ന്നാൽ പ്ര­കൃ­തി­യിൽ നി­ന്നു­ള്ള ഈ ആ­ദ്യ­വി­ഘ­ട­നം അ­പൂർ­ണ്ണ­വും ഭാ­ഗി­ക­വും മാ­ത്ര­മാ­ണു്. എ­ന്തു­കൊ­ണ്ടെ­ന്നാൽ അതു് കേ­വ­ല­പ്രാ­കൃ­തി­കാ­വ­സ്ഥ­യിൽ നി­ന്നു് ആ­ദ്യ­മാ­യി ഉ­ത്പാ­ദി­പ്പി­ക്ക­പ്പെ­ട്ട­താ­ണു്; ത­ന്മൂ­ലം അ­ടു­ത്ത ബ­ന്ധ­മു­ള്ള­താ­ണു്, അ­വ­ശ്യം ബ­ന്ധ­പ്പെ­ട്ട ഭാ­ഗ­മാ­യി ഇ­പ്പോ­ഴും കൂ­ട്ടി­ക്കെ­ട്ടി­ക്കി­ട­ക്കു­ക­യാ­ണു്. മൂ­ന്നാ­മ­ത്തെ പടി ഈ പ­രി­ച്ഛി­ന്ന­വും വി­ശി­ഷ്ട­വു­മാ­യ രൂ­പ­ത്തിൽ നി­ന്നു് ആ­ത്മാ­വു് അ­തി­ന്റെ ശു­ദ്ധ­രൂ­പ­ത്തി­ലേ­ക്കു­യ­രു­ക എ­ന്നു­ള്ള­ത­ത്രേ. ഈ അ­വ­സ്ഥ­യിൽ കേ­വ­ലാ­ശ­യം അ­തി­നെ­ത്ത­ന്നെ അ­റി­യു­ക­യും അ­നു­ഭ­വി­ക്കു­ക­യും ചെ­യ്യു­ന്നു. സാ­മാ­ന്യ പ്ര­ക്രി­യ­യു­ടെ അ­ടി­സ്ഥാ­ന കാ­ര്യ­ങ്ങ­ളി­ലു­ള്ള ശ്രേ­ണി­ക­ളാ­ണു് ഇവ. (ഫി­ലോ­സ­ഫി ഓഫ് ഹി­സ്റ്റ­റി).

മ­നു­ഷ്യ­ന്റെ ബോ­ധ­മ­ണ്ഡ­ല­ത്തിൽ കേ­വ­ലാ­ശ­യം സ­ത്വ­ത്തി­ന്റെ അ­വ­സ്ഥ­യിൽ തി­രി­ച്ചു­വ­രു­ന്നു. യാ­ഥാർ­ത്ഥ്യം മ­നു­ഷ്യ­സ­ത്വ­ത്തി­ലൂ­ടെ സ്വയം അ­റി­യു­വാ­നി­ട­യാ­വു­ക എ­ന്ന­തു ത­ന്നെ­യാ­ണു് അതു്. കേ­വ­ല­ത­ത്വം അ­നാ­വൃ­ത­മാ­ക്കു­ന്ന­താ­ണു് ച­രി­ത്രം. അ­താ­യ­തു് ച­രി­ത്രം എ­ന്ന­തു് കേ­വ­ല­ത­ത്വം സ്വയം അ­റി­യു­വാ­നി­ട­യാ­വു­ന്ന ഒരു പ്ര­ക്രി­യ­യാ­ണു്.

ബോ­ധ­വാ­ന്മാ­രാ­യ വ്യ­ക്തി­ക­ളു­ടെ പ്ര­വൃ­ത്തി­ക­ളി­ലൂ­ടെ­യാ­ണു് കേ­വ­ല­ത­ത്വം സ്വയം ബോ­ധ­വ­ത്താ­വു­ന്ന­തു്. വ്യ­ക്തി­കൾ അ­വ­ര­വ­രു­ടെ പ്ര­ത്യേ­ക­താൽ­പ­ര്യ­ങ്ങൾ­ക്കാ­യി­ട്ടാ­ണു് പ്ര­വർ­ത്തി­ക്കു­ന്ന­തു്. എ­ങ്കിൽ കേ­വ­ല­ത­ത്വം സ്വ­ന്തം ല­ക്ഷ്യ­പ്രാ­പ്തി­ക്കു­വേ­ണ്ടി ഈ ല­ക്ഷ്യ­ങ്ങ­ളെ പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ന്നു.

ഹെ­ഗ­ലി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ മ­നു­ഷ്യൻ നി­ഷ്ക്രി­യ­നാ­യ ഒരു ജീ­വി­യാ­ണു്. എ­ന്നാൽ അ­വ­ന്റെ പ്ര­വർ­ത്ത­നം മു­ഖ്യ­മാ­യും ആ­ത്മ­ബോ­ധ­പ്രേ­രി­ത­മാ­യ ഒ­ന്നാ­ണു്. അ­തി­ന്റെ അ­ന്തി­മ­ല­ക്ഷ്യം കേ­വ­ല­ത­ത്വ­ത്തി­ന്റെ പ­ര­മ­മാ­യ ബോ­ധ­വും. മ­നു­ഷ്യ­ന്റെ ദാർ­ശ­നി­ക­ബോ­ധം കേ­വ­ല­ത­ത്വ­ത്തി­ന്റെ ആ­ത്മ­ബോ­ധ­വും കൂ­ടി­യാ­ണു്. കേ­വ­ല­ത­ത്വം മ­നു­ഷ്യ­ന്റെ ബോ­ധ­മ­ണ്ഡ­ല­ത്തിൽ പ്ര­കാ­ശി­ത­മാ­കു­ന്നു. താൻ സർ­വ­ത്തേ­യും ഉൾ­ക്കൊ­ള്ളു­ന്ന കേ­വ­ല­ത­ത്വ­ത്തി­ന്റെ ഭാ­ഗ­മാ­ണെ­ന്നു് മ­നു­ഷ്യൻ അ­റി­യു­ന്ന­തോ­ടു­കൂ­ടി കേ­വ­ല­ത­ത്വ­വും അ­വ­ന­വ­നെ അ­റി­യു­വാ­നി­ട­യാ­കു­ന്നു. ആകയാൽ മ­നു­ഷ്യ­ച­രി­ത്രം ഒ­രു­വ­ശ­ത്തു് മ­നു­ഷ്യ­ന്റെ കേ­വ­ല­ത­ത്വ­ബോ­ധ­ത്തി­ന്റെ വി­ക­സ­ന­മാ­ണു്. മ­റു­വ­ശ­ത്തു് കേ­വ­ല­ത­ത്വ­ത്തി­ന്റെ സ്വ­ബോ­ധ­വി­ക­സ­ന­വും.

ഇ­ന്ദ്രി­യ പ്ര­ത്യ­ക്ഷ­ത്തി­ന്റെ അ­പൂർ­ണ്ണ­ത­യു­ടെ നി­ദ്ര­യി­ലൂ­ടെ ജ്ഞാ­നം പി­ന്നീ­ടു് വിഷയി നി­ഷ്ഠ­മാ­യി­ത്തീർ­ന്നു് സ്വ­ബോ­ധ­ത്തി­ന്റെ നി­ല­യി­ലേ­ക്കു­യ­രു­ന്നു. അ­വ­സാ­ന­മാ­യി അതു ന്യാ­യ­ത്തി­ന്റെ അ­വ­സ്ഥ­യി­ലെ­ത്തു­മ്പോൾ വി­ഷ­യി­യും വി­ഷ­യ­വും അ­ഭേ­ദ്യ­മാ­യി­ത്തീ­രു­ന്നു. ഇ­താ­ണു് ജ്ഞാ­ന­ത്തി­ന്റെ പ­രാ­കാ­ഷ്ഠ.

ഹെഗൽ ന്യാ­യ­ത്തെ വി­ഷ­യ­നി­ഷ്ഠ­മാ­യ യാ­ഥാർ­ത്ഥ്യ­ത്തി­ന്മീ­തെ ഒരു അ­ധി­കാ­ര­വു­മി­ല്ലാ­ത്ത വി­ഷ­യി­ത­ത്വ­മാ­യി­ട്ട­ല്ല വി­ചാ­രി­ച്ചി­ട്ടു­ള്ള­തു്. വി­ഷ­യി­ത്വ­വും വി­ഷ­യ­ത­യും ത­മ്മിൽ ഇ­ണ­ക്കു­വാൻ ക­ഴി­യാ­ത്ത രണ്ടു വൈ­പ­രീ­ത്യ­ങ്ങ­ളാ­യി പ­രി­ഗ­ണി­ക്കു­ന്ന­താ­യാൽ ന്യാ­യം ന്യാ­യ­മ­ല്ലാ­താ­കു­ന്നു. വി­ഷ­യി­യും വി­ഷ­യ­വും ത­മ്മി­ലു­ള്ള ചി­ന്ത­യും അ­സ്തി­ത്വ­വും ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യം ശ­രി­യാ­യ വി­ട­വി­ലൂ­ടെ പ­രി­ഹ­രി­ക്കാ­മെ­ന്നു ഹെഗൽ വി­ചാ­രി­ച്ചു.

“എ­ല്ലാം ആ­രം­ഭി­ക്കു­ന്ന­തു് ഇ­ന്ദ്രി­യ­പ്ര­ത്യ­ക്ഷ­ത്തിൽ നി­ന്നാ­ണു്. വി­ഷ­യി­യിൽ നി­ന്നു സ്വ­ത­ന്ത്ര­മാ­യി നിൽ­ക്കു­ന്ന, ഗ്ര­ഹ­ണ­യോ­ഗ്യ­മാ­യ ഒ­ന്നാ­യി വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് ന­മു­ക്ക­പ്പോൾ അ­റി­വു­ണ്ടാ­കു­ന്നു. ജ്ഞാ­നം അ­തി­ന്റെ പ്രാ­രം­ഭ ദശയിൽ—മ­ന­സ്സു് അ­തി­ന്റെ അ­തി­സ­ന്നി­ഹി­ത­വും പ്രാ­ഥ­മി­ക­വു­മാ­യ അ­വ­സ്ഥ­യിൽ—മ­ന­സ്സി­ന്റെ കാ­ത­ലാ­യ സ്വ­ഭാ­വ­മി­ല്ലാ­ത്ത ഒ­ന്നാ­ണു്; ഇ­ന്ദ്രി­യ­ബോ­ധം മാ­ത്ര­മാ­ണു്. യ­ഥാർ­ത്ഥ­ജ്ഞാ­ന­ത്തി­ന്റെ അ­വ­സ്ഥ­യി­ലെ­ത്തു­വാൻ അതിനു സു­ദീർ­ഘ­വും ആ­യാ­സ­ക­ര­വു­മാ­യ ഒരു യാത്ര ചെ­യ്യേ­ണ്ട­താ­യി­ട്ടു­ണ്ടു്” എ­ന്നു് ഹെഗൽ എ­ഴു­തി­യി­രി­ക്കു­ന്നു. (ഫി­നോ­മി­നോ­ള­ജി ഓഫ് മൈൻഡ്).

ഇ­ന്ദ്രി­യ പ്ര­ത്യ­ക്ഷ­ത്തി­ന്റെ അ­പൂർ­ണ്ണ­ത­യു­ടെ നി­ദ്ര­യി­ലൂ­ടെ ജ്ഞാ­നം പി­ന്നീ­ടു് വിഷയി നി­ഷ്ഠ­മാ­യി­ത്തീർ­ന്നു് സ്വ­ബോ­ധ­ത്തി­ന്റെ നി­ല­യി­ലേ­ക്കു­യ­രു­ന്നു. അ­വ­സാ­ന­മാ­യി അതു ന്യാ­യ­ത്തി­ന്റെ അ­വ­സ്ഥ­യി­ലെ­ത്തു­മ്പോൾ വി­ഷ­യി­യും വി­ഷ­യ­വും അ­ഭേ­ദ്യ­മാ­യി­ത്തീ­രു­ന്നു. ഇ­താ­ണു് ജ്ഞാ­ന­ത്തി­ന്റെ പ­രാ­കാ­ഷ്ഠ. കേ­വ­ല­ത­ത്വ­ത്തെ­ക്കു­റി­ച്ചു­ള്ള ഭാവന മ­നു­ഷ്യ­ന്റെ പ­രി­ച്ഛി­ന്നാ­വ­സ്ഥ­ക­ളും അ­പ­രി­ച്ഛി­ന്ന വൈ­ഭ­വ­വും ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യ­ത്തെ അ­ക­റ്റു­ന്നു. വി­ഷ­യ­നി­ഷ്ഠ­മാ­യ ലോകം ത­ന്നിൽ­നി­ന്നു പൃ­ഥ­ക്കൃ­ത­മാ­യ താൻ ത­ന്നെ­യാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കു­മ്പോൾ അവൻ അതിനെ ത­ന്നി­ലേ­ക്കു­ത­ന്നെ ആ­വാ­ഹി­ക്കു­ന്നു. പ്ര­പ­ഞ്ച­ത്തെ പൂർ­ണ്ണ­മാ­യും താ­നാ­യി­ട്ട­റി­യു­മ്പോൾ വി­ഷ­യീ­വി­ഷ­യ­ങ്ങൾ­ക്കു ത­മ്മി­ലും മ­നു­ഷ്യ­നും കേ­വ­ല­ത­ത്വ­വും ത­മ്മി­ലു­മു­ള്ള വ്യ­ത്യാ­സം അ­സ്ത­മി­ക്കു­ന്നു.

കാ­ണ്ട്, ഫി­ഷ്റ്റേ, ഷെ­ല്ലിം­ഗ് മു­ത­ലാ­യ ഹെ­ഗ­ലി­ന്റെ മുൻ­ഗാ­മി­ക­ളും വി­ഷ­യി­യും വി­ഷ­യ­വും ത­മ്മിൽ, പ­രി­ച്ഛി­ന്ന­വും അ­പ­രി­ച്ഛി­ന്ന­വും ത­മ്മിൽ, ഇ­ണ­ക്കു­ന്ന­തി­നു­ള്ള പ­രി­ശ്ര­മ­ങ്ങൾ ന­ട­ത്തി­യി­ട്ടു­ണ്ടു്. ഉ­ദാ­ഹ­ര­ണ­മാ­യി ഫി­ഷ്റ്റേ വി­ഷ­യി­യെ മാ­ത്ര­മേ യാ­ഥാർ­ത്ഥ്യ­മാ­യി ക­ണ­ക്കാ­ക്കു­ന്നു­ള്ളൂ. വിഷയ ഭാ­വ­ത്തെ സർ­വാ­തി­ശാ­യി­യാ­യ വി­ഷ­യി­യാ­യി­ട്ടും ക­ണ­ക്കാ­ക്കു­ന്നു. ഫി­ഷ്റ്റേ­യെ വി­മർ­ശി­ച്ചു­കൊ­ണ്ടു് ഹെഗൽ സി­ദ്ധാ­ന്തി­ക്കു­ന്ന­തു് വ­സ്തു­ഭാ­വ­ത്തെ­പ്പ­റ്റി ഇ­പ്ര­കാ­ര­മു­ള്ള സി­ദ്ധാ­ന്തം ദൃ­ശ്യ­പ്ര­പ­ഞ്ച­ത്തി­ലെ വ­സ്തു­ഭാ­വ­ത്തെ ന്യാ­യീ­ക­രി­ക്കു­ന്നി­ല്ല എ­ന്നാ­ണു്. എ­ന്തു­കൊ­ണ്ടെ­ന്നാൽ അ­നു­ഭ­വ­മ­നു­സ­രി­ച്ചു് വി­ഷ­യി­ക്കും വി­ഷ­യ­ത്തി­നും സ­ത്ത­യു­ണ്ടു്; വിഷയം കൂ­ടാ­തെ ശു­ദ്ധ­നാ­യ വി­ഷ­യി­ക്കു സത്ത ഇ­ല്ല­താ­നും.

ജീ­വ­നിൽ­നി­ന്നു വ്യ­ത്യ­സ്ത­മാ­യി നിൽ­ക്കു­ന്ന അ­ന്യ­വും വി­പ­രീ­ത­മാ­യി നിൽ­ക്കു­ന്ന ഒ­ന്നാ­യി ബാ­ഹ്യ­പ്ര­പ­ഞ്ചം അ­നു­ഭ­വ­പ്പെ­ടു­ന്നു. ജീ­വ­നും വി­ഷ­യ­നി­ഷ്ഠ­പ്ര­പ­ഞ്ച­വും സ­ത്വ­ത്തി­ന്റെ ജീ­വി­ത­ത്തി­ലെ നി­മി­ഷ­ങ്ങൾ മാ­ത്ര­മാ­ണെ­ന്നു് അ­റി­വു­ണ്ടാ­കു­മ്പോൾ ഈ സ്വയം-​പൃഥക്കരണം ഉ­ല്ലം­ഘി­ത­മാ­കു­ന്ന­താ­ണു്.

ശ്രീ ശ­ങ്ക­ര­നെ­പ്പോ­ലെ ഹെ­ഗ­ലും വി­ഷ­യ­നി­ഷ്ഠ­മാ­യ യാ­ഥാർ­ത്ഥ്യം പൂർ­ണ്ണ­മാ­യി അ­യ­ഥാർ­ത്ഥ­വും അ­സ­ത്തും അ­ല്ലെ­ന്നാ­ണു വി­ശ്വ­സി­ച്ച­തു്. പാ­ര­മാർ­ത്ഥി­ക­ദ­ശ­യിൽ അതിനു സ­ത്ത­യി­ല്ലെ­ങ്കി­ലും വ്യാ­വ­ഹാ­രി­ക­ദ­ശ­യിൽ ഉ­ണ്ടു് എ­ന്ന­ത്രേ ശ്രീ­ശ­ങ്ക­ര­മ­തം. ശ്രീ­ശ­ങ്ക­രൻ അതിനെ മാ­യ­യു­ടെ അഥവാ പ്രാ­പ­ഞ്ചി­ക­മാ­യ അ­ജ്ഞാ­ന­ത്തി­ന്റെ ഫ­ല­മാ­യും, യ­ഥാർ­ത്ഥ­ജ്ഞാ­ന­മു­ണ്ടാ­കു­മ്പോൾ ന­ശി­ക്കു­ന്ന ഒ­ന്നാ­യും പ്ര­തി­പാ­ദി­ക്കു­ന്നു എ­ങ്കിൽ അതു് ബോ­ധ­ത്തി­ന്റെ വി­ക്ഷേ­പ­മാ­ണെ­ന്നും, പ­രി­വർ­ത്ത­ന­ത്തി­ന്റെ­യും വി­ശ്വാ­സ­ത്തി­ന്റെ­യും ഫ­ല­മാ­യി ബോ­ധ­ത്തി­ലേ­ക്കു­ത­ന്നെ തി­രി­ച്ചു­വ­രു­മെ­ന്നും ഹെഗൽ പ്ര­സ്താ­വി­ക്കു­ന്നു. പ്ര­കൃ­തി­യു­ടെ­യും മ­നു­ഷ്യ­ന്റെ­യും സ­ത്താ­പ­ര­മാ­യ യാ­ഥാർ­ത്ഥ്യ­വും ച­രി­ത്ര­പ­ര­മാ­യ സം­സ്കാ­ര­ങ്ങ­ളു­ടെ ക്ര­മീ­ക­ങ്ങ­ളാ­യ ഘ­ട്ട­ങ്ങ­ളും സ­ത്വ­ത്തി­ന്റെ ബാ­ഹ്യ­വ­ത്ക­ര­ണ­ത്തി­ന്റെ ഫ­ല­മാ­ണു്. ച­രി­ത്രം എ­ന്ന­തു് ബാ­ഹ്യ­വ­ത്ക­ര­ണം പു­ന­രാ­ത്മ­സാ­ത്ക­ര­ണം എന്നീ പ്ര­ക്രി­യ­ക­ളി­ലൂ­ടെ കേ­വ­ല­ത­ത്വ­ത്തി­ന്റെ ആ­ത്മ­ബോ­ധ­മ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല. ച­രി­ത്ര­ത്തി­ന്റെ പ്ര­ക്രി­യ­യിൽ അ­പ­രി­ച്ഛി­ന്നം പ­രി­ച്ഛി­ന്ന­മാ­യി സ്വയം സ­ങ്ക­ല്പി­ക്കു­ന്നു. അതു് ത­ന്നിൽ­നി­ന്നും ബാ­ഹ്യ­മാ­യ, ഇ­ത­ര­ത്വ­ത്തി­ന്റെ പ്ര­കാ­ശ­ന­മാ­യ, വസ്തു പ്ര­പ­ഞ്ച­ത്തെ സ­മ്മു­ഖീ­ക­രി­ക്കും. ഈ ഇ­ത­ര­ത്വ­ത്തിൽ ബോധം സ്വയം വി­ഘ­ടി­ത­മാ­യ­തു­പോ­ലെ വി­ചാ­രി­ക്കു­ന്നു. സ്വയം കൃ­ത­വും വി­ഷ­യ­നി­ഷ്ഠ­വു­മാ­യ പ്ര­തി­കൂ­ല ലോ­ക­ത്തിൽ സ്വയം പൃ­ഥ­ക്ത്വം അ­നു­ഭ­വി­ക്കു­ക­യും, ബാ­ഹ്യ­വ­സ്തു­വാ­യി­ക്കാ­ണു­ന്ന­തു് ബോ­ധ­ത്തി­ന്റെ ദൃ­ശ്യ­മാ­യ ഒരു പ്ര­കാ­ശ­ന­മാ­ണു് എ­ന്ന­റി­യു­ക­യും ചെ­യ്യു­മ്പോൾ അതിനു ത­ന്നെ­ക്കു­റി­ച്ചു് ജ്ഞാ­ന­മു­ണ്ടാ­കു­ന്നു.

പൃ­ഥ­ക്ക­ര­ണം എന്ന പദം, കേ­വ­ല­ത­ത്വം സ്വയം പ്ര­കൃ­തി­യിൽ സ്ഫു­ടീ­ഭ­വി­ക്കു­ന്ന സർ­വ­സാ­ധാ­ര­ണ­മാ­യ പ്ര­ക്രി­യ­യെ­യാ­ണു് വി­വ­ക്ഷി­ക്കു­ന്ന­തു്. “ജീ­വ­ത്താ­യ സാ­ക­ല്യം എന്ന നി­ല­യിൽ പ്ര­കൃ­തി ഒരു പൂർ­ണ്ണ­മാ­യ പ്ര­ക്രി­യ­യാ­ണു് അഥവാ ആ­ശ­യ­മാ­ണു്. സം­ഭാ­വ്യ­ത­യു­ടെ­യും ബാ­ഹ്യ­ത്വ­ത്തി­ന്റെ­യും നി­ല­യിൽ അതു് ഇ­ത­ര­ത്വ­ത്തിൽ അഥവാ സ്വയം പൃ­ഥ­ക്ത്വ­ത്തിൽ സ്ഥി­തി ചെ­യ്യു­ന്ന അതേ ആശയം ത­ന്നെ­യാ­ണു്.” (ഹെഗൽ: എൻ­സൈ­ക്ലോ­പീ­ഡി­യ ഒഫ് ഫി­ലോ­സ­ഫി).

സത്വം അ­തി­ന്റെ സ്വയം ബാ­ഹ്യ­വ­ത്ക­ര­ണ­പ്ര­ക്രി­യ­യിൽ വി­ഷ­യ­നി­ഷ്ഠ­മാ­യ രൂപം കൈ­ക്കൊ­ള്ളു­ന്നു. അ­ന്യ­താ­ബു­ദ്ധി­യി­ലൂ­ടെ­യും നി­ഷേ­ധ­നി­ഷേ­ധ­ത്തി­ലൂ­ടെ­യു­മു­ള്ള വി­ക­സ­ന­പ്ര­ക്രി­യ­യി­ലൂ­ടെ സത്വം ബോ­ധ­വാ­നാ­യ വി­ഷ­യി­യാ­യി അഥവാ ഈ ബാ­ഹ്യ­വ­ത്ക­ര­ണ­ത്തെ പൃ­ഥ­ക്ക­ര­ണ­മാ­യി മ­ന­സ്സി­ലാ­ക്കു­ന്ന മ­നു­ഷ്യ­നാ­യി­ത്തീ­രു­ന്നു. ജീ­വ­നിൽ­നി­ന്നു വ്യ­ത്യ­സ്ത­മാ­യി നിൽ­ക്കു­ന്ന അ­ന്യ­വും വി­പ­രീ­ത­മാ­യി നിൽ­ക്കു­ന്ന ഒ­ന്നാ­യി ബാ­ഹ്യ­പ്ര­പ­ഞ്ചം അ­നു­ഭ­വ­പ്പെ­ടു­ന്നു. ജീ­വ­നും വി­ഷ­യ­നി­ഷ്ഠ­പ്ര­പ­ഞ്ച­വും സ­ത്വ­ത്തി­ന്റെ ജീ­വി­ത­ത്തി­ലെ നി­മി­ഷ­ങ്ങൾ മാ­ത്ര­മാ­ണെ­ന്നു് അ­റി­വു­ണ്ടാ­കു­മ്പോൾ ഈ സ്വയം-​പൃഥക്കരണം ഉ­ല്ലം­ഘി­ത­മാ­കു­ന്ന­താ­ണു്.

വിഷയി ആദ്യം വി­ഷ­യ­രൂ­പ­ത്തിൽ ബാ­ഹ്യ­വ­ത്കൃ­ത­നാ­കു­മ്പോൾ വിഷയം വി­ഷ­യി­യു­ടെ മ­റ്റൊ­രു രൂ­പ­മാ­വു­ക­യും അ­ങ്ങ­നെ ആ പ്ര­ക്രി­യ­യു­ടെ അ­വ­സാ­ന­ത്തിൽ വി­ഷ­യി­യി­ലേ­ക്കു­ത­ന്നെ മ­ട­ങ്ങു­ക­യും വി­ഷ­യി­യു­മാ­യി വീ­ണ്ടും ഐക്യം പ്രാ­പി­ക്കു­ക­യും ചെ­യ്യു­ന്നു. ബോ­ധ­ത്തി­നു് പു­റ­ത്തു സ്ഥി­തി­ചെ­യ്യു­ന്ന­താ­യി തോ­ന്നി­ക്കു­ന്ന വിഷയം ഒ­ടു­വിൽ അ­ബോ­ധ­ത്തി­ലേ­ക്കു­ത­ന്നെ തി­രി­ച്ചു­വ­രു­ന്നു. വി­ഷ­യ­വി­ഷ­യി­ബ­ന്ധ­ത്തിൽ വിഷയം പൃ­ഥ­ക്കൃ­ത­മാ­യ ബോധം മാ­ത്ര­മാ­ണു്. അതു് തന്റെ തന്നെ ദൃ­ശ്യ­മാ­യ ഒരു പ്ര­കാ­ശ­ന­മ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല. ബോധം ബോ­ധ­വ­ത്താ­കു­മ്പോൾ ബോ­ധ­ത്തി­നു് പു­റ­ത്താ­യി അ­റി­യ­ത്ത­ക്ക­താ­യി ഒരു വി­ഷ­യ­വും ഇ­ല്ല­ത­ന്നെ.

‘ഫി­നോ­മി­നോ­ള­ജി ഓഫ് മൈൻഡ്’ എന്ന കൃ­തി­യിൽ സാ­ധാ­ര­ണ വ­സ്തു­ക്ക­ളെ വി­ശ­ക­ല­നം ചെ­യ്തു­കൊ­ണ്ടാ­ണു് ഹെഗൽ ആ­രം­ഭി­ച്ചി­ട്ടു­ള്ള­തു്. പ്ര­ഥ­മ­ദൃ­ഷ്ടി­യിൽ, ബോ­ധ­ഗോ­ച­ര­മാ­കു­ന്ന ഓരോ വി­ഷ­യ­വും വി­ഷ­യി­യിൽ നി­ന്നും അഥവാ ജ്ഞാ­താ­വിൽ നി­ന്നും വേർ­പെ­ട്ട ഒ­ന്നാ­യി­ട്ടാ­ണു തോ­ന്നു­ന്ന­തു്. അതു് ജ്ഞാ­താ­വി­ന്റെ ബോ­ധ­ത്തി­നു വെ­ളി­യി­ലാ­യി സ്വ­ത്വ­ഭി­ന്ന­മാ­യി സ്ഥി­തി­ചെ­യ്യു­ന്ന ഒ­ന്നാ­യി­ട്ടാ­ണു തോ­ന്നു­ന്ന­തു്. എ­ന്നാൽ അ­തി­ന്റെ യ­ഥാർ­ത്ഥ സ്വ­ഭാ­വം അ­റി­യ­ണ­മെ­ങ്കിൽ സാ­മാ­ന്യ­വ­ത്ക­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ടു­ന്ന ചി­ന്താ­മ­ണ്ഡ­ല­ത്തി­നു­മ­പ്പു­റ­ത്തേ­ക്കു പോ­കേ­ണ്ടി­യി­രി­ക്കു­ന്നു. ഈ മ­ണ്ഡ­ലം ഇ­ന്ദ്രി­യാ­നു­ഭ­വ­മ­ണ്ഡ­ല­ത്തേ­ക്കാൾ കൂ­ടു­തൽ സ­ത്യ­മാ­ണു്. “ഒരു വ­സ്തു­വി­ന്റെ സ­ത്യ­ത്വം ആ വസ്തു ഉൾ­ക്കൊ­ള്ളു­ന്ന­തും വ­സ്തു­വി­നെ­ക്കാൾ കൂ­ടു­തൽ യ­ഥാർ­ത്ഥ­വു­മാ­യ ഒരു മ­ന­സ്സി­നെ അഥവാ ബോ­ധ­ത്തെ സൂ­ചി­പ്പി­ക്കു­ന്നു­ണ്ട­ല്ലോ. ആകയാൽ വി­ഷ­യ­ത്തി­ന്റെ സത്ത മ­ന­സ്സി­നെ ആ­ശ്ര­യി­ക്കു­ന്ന ഒ­ന്നാ­ണു്” എ­ന്നു് ഹെഗൽ പ്ര­സ്താ­വി­ക്കു­ന്നു.

ഹെഗൽ ‘ഭാവം’ എന്ന പദം രണ്ടു വ്യ­ത്യ­സ്ത­അർ­ത്ഥ­ങ്ങ­ളി­ലു­മു­പ­യോ­ഗി­ക്കു­ന്ന­തു കാണാം. ലോ­ജി­ക് എന്ന ഗ്ര­ന്ഥ­ത്തിൽ പ്രാ­രം­ഭ­ത്തിൽ അ­ദ്ദേ­ഹം പ­റ­യു­ന്ന ഭാവം ഒ­ന്നും ഉൾ­ക്കൊ­ള്ളാ­ത്ത­തും എ­റ്റ­വും സ­ര­ള­വും ഏ­റ്റ­വും സാ­ധാ­ര­ണ­വു­മാ­യ ഒരു സ­ങ്കൽ­പ­മാ­ണു്. സർ­വ­സം­ഗ്രാ­ഹി­യാ­യ ച­ര­മ­സീ­മ­യി­ലു­ള്ള ഭാ­വ­മാ­ക­ട്ടെ പ­രി­ണാ­മ­ത്തി­ന്റെ എല്ലാ പൂർ­വ്വ­ഘ­ട്ട­ങ്ങ­ളു­ടെ­യും സ്പ­ഷ്ട­ങ്ങ­ളാ­യ എല്ലാ ഭാ­വ­ങ്ങ­ളും ഉൾ­ക്കൊ­ള്ളു­ന്ന ഒരു സ­ങ്കീർ­ണ്ണ­ത­ത്വ­മാ­ണു്. അതു് കേ­വ­ല­സാ­ക­ല്യ­മാ­ണു്.

കേ­വ­ല­ത­ത്വം­ത­ന്നെ സ്വയം പ­രി­ണാ­മ­പ്ര­ക്രി­യ­യാ­യി അ­റി­യു­ന്നു. ഈ പ­രി­ണാ­മ പ്ര­ക്രി­യ­യി­ലെ ഓരോ അ­വ­സ്ഥ­യും പ്ര­ത്യേ­ക­ത­യു­ള്ള­താ­ണെ­ന്നു് അ­തി­ന്ന­റി­യാം. അ­താ­യ­തു് കേ­വ­ല­ത­ത്വം, വിവിധ പ്ര­ത്യേ­കാ­വ­സ്ഥ­ക­ളുൾ­ക്കൊ­ള്ളു­ന്ന സാ­ക­ല്യ­ത്തി­ന്റെ ഐ­ക്യ­മാ­ണു് എ­ന്നർ­ത്ഥം.

ഹെ­ഗ­ലി­ന്റെ ദൃ­ഷ്ടി­യിൽ പ്ര­കൃ­തി ഒരു അ­യ­ഥാർ­ത്ഥ­സ­ത്ത­യ­ല്ല; പക്ഷേ, കേ­വ­ല­ത­ത്വ­ത്തി­ന്റെ സ്വയം പൃ­ഥ­ക്കൃ­ത­മാ­യ രൂ­പ­മാ­ണു്. കേ­വ­ല­ത­ത്വം അ­തി­ന്റെ തന്നെ ഇ­ത­ര­ത്വ­ത്തിൽ സ്ഥി­തി­ചെ­യ്യു­ന്ന ഒ­ന്നാ­ണു്. കേ­വ­ല­ത­ത്വം പ്ര­കൃ­തി­യു­ടെ രൂ­പ­ത്തിൽ വി­ക്ഷി­പ്ത­മാ­യി സ്വയം പൃ­ഥ­ക്കൃ­ത­മാ­വു­ക­യും വി­ഷ­യീ­വി­ഷ­യ സം­ശ്ലേ­ഷ­ണ­ത്തി­ലൂ­ടെ ത­ന്നി­ലേ­ക്കു തന്നെ മ­ട­ങ്ങി­വ­രി­ക­യും ചെ­യ്യു­ന്നു. പൃ­ഥ­ക്ക­ര­ണം വി­പൃ­ഥ­ക്ക­ര­ണം എന്നീ പ്ര­ക്രി­യ­ക­ളിൽ ഏർ­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന ച­ല­നാ­ത്മ­ക­മാ­യ സ­ത്വ­മാ­ണു് കേ­വ­ല­ത­ത്വം എന്നു സ­മർ­ത്ഥി­ക്കു­ന്ന­തി­നു­വേ­ണ്ടി ഹെഗൽ പ്ര­കൃ­തി­യു­ടെ അ­ജൈ­വ­ലോ­ക­ത്തിൽ നി­ന്നു് ജൈ­വ­ലോ­ക­ത്തി­ലേ­ക്കും പി­ന്നീ­ടു് മ­നു­ഷ്യ­ന്റെ സ്വ­രൂ­പ­ത്തി­ലും ച­രി­ത്ര­രൂ­പ­ത്തി­ലു­മു­ള്ള സ­ത്വ­ത്തി­ലേ­ക്കും വിവിധ ഘ­ട്ട­ങ്ങ­ളി­ലൂ­ടെ­യു­ള്ള ഉ­യർ­ച്ച­യെ വി­ശ­ക­ല­നം ചെ­യ്യാ­റു­ണ്ടു്. പ്ര­കൃ­തി സ്വ­പൃ­ഥ­ക്കൃ­ത­മാ­യ കേ­വ­ല­ത­ത്വ­മാ­ണെ­ങ്കിൽ മ­നു­ഷ്യൻ വി­പൃ­ഥ­ക്ക­ര­ണ­പ്ര­ക്രി­യ­യി­ലെ കേ­വ­ല­ത­ത്വ­മാ­ണു്. മ­നു­ഷ്യ­ന്റെ സ­മ്പൂർ­ണ്ണ­മാ­യ ച­രി­ത്രം കേ­വ­ല­ത­ത്വ­ത്തി­ന്റെ വി­വൃ­തീ­ക­ര­ണ­മാ­ണു്. ഹെഗൽ എ­ഴു­തി­യി­രി­ക്കു­ന്നു: “സ­ത്വ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ സം­ഭ­വി­ക്കു­ന്ന ഈദൃശ പ­രി­ണാ­മ­ങ്ങ­ളിൽ മാ­ത്ര­മേ പു­തി­യ­താ­യി എ­ന്തെ­ങ്കി­ലും ഉ­ത്പ­ന്ന­മാ­കു­ന്നു­ള്ളൂ. മാ­ന­സി­ക­ലോ­ക­ത്തി­ന്റെ ഈ സ­വി­ശേ­ഷ­ത സൂ­ചി­പ്പി­ക്കു­ന്ന­തു്, മ­നു­ഷ്യ­ന്റെ വി­ഷ­യ­ത്തിൽ പ­ദാർ­ത്ഥ­ങ്ങ­ളിൽ നി­ന്നും തി­ക­ച്ചും വ്യ­ത്യ­സ്ത­മാ­യ ഒരു ല­ക്ഷ്യ­മു­ണ്ടെ­ന്നു­ള്ള­താ­ണു്. ഈ ല­ക്ഷ്യ­ത്തിൽ സ്ഥി­ര­ത­യു­ള്ള ഒരു സ്വ­ഭാ­വ­മു­ണ്ടു്; ഈ സ്ഥി­ര­സ്വ­ഭാ­വ­ത്തി­ലേ­ക്കു മ­റ്റെ­ല്ലാ വ്യ­തി­യാ­ന­ങ്ങ­ളും തി­രി­ച്ചു­വ­രു­ന്നു. അ­താ­യ­തു് മ­നു­ഷ്യ­നിൽ പ­രി­വർ­ത്ത­ന­ത്തി­നു­ള്ള യ­ഥാർ­ത്ഥ ശക്തി, വി­ശി­ഷ്യ പൂർ­ണ്ണ­ത­യി­ലേ­ക്കു­ള്ള ഒരു ത്വര പ്ര­വർ­ത്തി­ക്കു­ന്നു എന്നു സാരം” (ഫി­ലോ­സ­ഫി ഓഫ് ഹി­സ്റ്റ­റി).

“സത്യം പൂർ­ണ്ണ­മാ­ണു്. എ­ന്നി­രി­ക്കി­ലും പൂർ­ണ്ണം സ്വ­ന്തം പ­രി­ണാ­മ പ്ര­ക്രി­യ­യി­ലൂ­ടെ പൂർ­ണ്ണ­ത­യി­ലെ­ത്തു­ന്ന മൂ­ല­വ­സ്തു­വാ­ണു്. കേ­വ­ല­ത­ത്വ­ത്തെ­പ്പ­റ്റി പ­റ­ഞ്ഞാൽ സാ­രാം­ശ­ത്തിൽ അതു് ഒരു പ­രി­ണ­ത­ഫ­ല­മാ­ണു്: യ­ഥാർ­ത്ഥ­ത്തിൽ അതു് അ­താ­യി­ത്തീ­രു­ന്ന­തു് അ­വ­സാ­ന­മാ­ണു്. അ­തി­ലാ­ണു് അ­തി­ന്റെ നി­ജ­സ്വ­ഭാ­വം—യ­ഥാർ­ത്ഥ­വും വി­ഷ­യി­പ­ര­വും സ്വയം പ­രി­ണാ­മ­പ­ര­വു­മാ­യ നി­ജ­സ്വ­ഭാ­വം ഉൾ­ക്കൊ­ള്ളു­ന്ന­തു്.”

കേ­വ­ല­ത­ത്വം­ത­ന്നെ സ്വയം പ­രി­ണാ­മ­പ്ര­ക്രി­യ­യാ­യി അ­റി­യു­ന്നു. ഈ പ­രി­ണാ­മ പ്ര­ക്രി­യ­യി­ലെ ഓരോ അ­വ­സ്ഥ­യും പ്ര­ത്യേ­ക­ത­യു­ള്ള­താ­ണെ­ന്നു് അ­തി­ന്ന­റി­യാം. അ­താ­യ­തു് കേ­വ­ല­ത­ത്വം, വിവിധ പ്ര­ത്യേ­കാ­വ­സ്ഥ­ക­ളുൾ­ക്കൊ­ള്ളു­ന്ന സാ­ക­ല്യ­ത്തി­ന്റെ ഐ­ക്യ­മാ­ണു് എ­ന്നർ­ത്ഥം.

ഒരു വ­സ്തു­വി­ന്റെ ഭാവം സ്ഥി­ര­മാ­യ ഒ­ന്ന­ല്ല, മ­റ്റൊ­ന്നി­നാ­യി പ­രി­ണ­മി­ക്കു­ന്ന­തും അ­തി­ന്റെ തന്നെ ഇ­ത­ര­ത്തിൽ സ്വയം ഏ­കോ­പി­ക്കു­ന്ന­തു­മാ­യ ച­ല­നാ­ത്മ­ക­ത്വ­മാ­ണു്. ത­ന്മൂ­ലം ഒരു വ­സ്തു­വി­ന്റെ യാ­ഥാർ­ത്ഥ്യം അ­തി­ന്റെ ച­ല­ന­ങ്ങ­ളെ അ­താ­യ­തു് അ­തി­ന്റെ ച­രി­ത്ര­ത്തെ അ­റി­യാ­തെ മ­ന­സ്സി­ലാ­ക്കു­വാൻ സാ­ദ്ധ്യ­മ­ല്ല. ഏ­തൊ­ന്നി­നേ­യും അ­തി­ന്റെ പ­രി­ണാ­മ പ്ര­ക്രി­യ­യി­ലൂ­ടെ വീ­ക്ഷി­ക്കേ­ണ്ട­താ­ണു്.

പെ­ട്ടെ­ന്നു തോ­ന്നു­ന്ന രൂ­പ­മ­ല്ല ഒരു വ­സ്തു­വി­ന്റെ ശ­രി­യാ­യ രൂപം. ഏ­ന്താ­കു­വാൻ സാ­ദ്ധ്യ­ത­യു­ണ്ടോ, ഇ­പ്പോൾ സം­ഭാ­വ്യ­മേ­തോ, എ­ന്താ­യി­ത്തീ­രേ­ണ­മോ അ­തൊ­ന്നു­മ­ല്ല ആ രൂപം. അ­താ­യ­തു് ഓരോ വ­സ്തു­വും യാ­ഥാർ­ത്ഥ്യ­മാ­കു­വാൻ പോ­കു­ന്ന പ്ര­ക്രി­യ­യു­ടെ ഇ­ട­യ്ക്കു­മാ­ത്രം അ­താ­യ­തു് പ­രി­ണാ­മ­പ്ര­ക്രി­യ­യിൽ മാ­ത്രം സ്ഥി­ത­മാ­ണു്. ത­ന്മൂ­ലം ഓരോ വ­സ്തു­വും ഇ­പ്പോൾ എ­ന്താ­ണോ അ­താ­ണു്. എ­ന്ത­ല്ല­യോ അതും ആണു്.

ച­ല­ന­മു­ള്ള­പ്പോൾ, ചൈ­ത­ന്യ­മു­ള്ള­പ്പോൾ, യ­ഥാർ­ത്ഥ­ലോ­ക­ത്തിൽ എ­ന്തെ­ങ്കി­ലും ഫ­ല­പ്ര­ദ­മാ­യി ചെ­യ്യ­പ്പെ­ടു­മ്പോൾ ദ്വ­ന്ദ്വാ­ത്മ­ക­ത പ്ര­വർ­ത്തി­ക്കു­ന്നു. ശാ­സ്ത്രീ­യ­മാ­യ വി­ജ്ഞാ­ന­ത്തി­ന്റെ ആ­ത്മാ­വു­മാ­ണു് അതു്.

നാം അ­റി­യു­ന്ന രീ­തി­യി­ലു­ള്ള യാ­ഥാർ­ത്ഥ്യം സ്ഥി­ര­മ­ല്ല. അ­തി­ന­ക­ത്തു് സ്വയം ച­ല­നാ­ത്മ­ക­മാ­യ ഒരു തത്വം സ്ഥി­തി ചെ­യ്യു­ന്നു­ണ്ടു്. “സ്വയം അ­റി­യു­ന്ന­തി­നു­വേ­ണ്ടി പ്ര­യ­ത്നി­ക്കു­ന്ന­തി­നു­ള്ള ക­ഴി­വി­ന്റെ ബീജം ഭാ­വ­ത്തി­ല­ന്തർ­ലീ­ന­മാ­ണെ­ന്ന വ­സ്തു­ത­യും പ­രി­ണാ­മ­ത­ത്വ­ത്തിൽ അ­ന്തർ­ഭ­വി­ച്ചി­ട്ടു­ണ്ടു്” എ­ന്നാ­ണു് ഹെ­ഗ­ലി­ന്റെ സി­ദ്ധാ­ന്തം (ഫി­ലോ­സ­ഫി ഓഫ് ഹി­സ്റ്റ­റി). ആകയാൽ എ­ല്ലാം ച­ലി­ച്ചു­കൊ­ണ്ടും പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടു­മി­രി­ക്കു­ന്നു. ഈ ച­ല­നാ­ത്മ­ക­ത­യു­ടെ പ്ര­ചോ­ദ­ന­ശ­ക്തി യ­ഥാർ­ത്ഥ്യ­ത്തിൽ­ത്ത­ന്നെ സ്ഥി­തി ചെ­യ്യു­ന്ന വൈ­രു­ദ്ധ്യ­മാ­ണു്. വൈ­രു­ദ്ധ്യ­മാ­ണു് പ­രി­ണാ­മ­ത്തി­ന്റെ ചാ­ല­ക­ശ­ക്തി.

ഹെഗൽ പ്ര­സ്താ­വി­ക്കു­ന്നു:

“സ­ര­ള­വും അ­വി­ച്ഛി­ന്ന­വും അ­ചേ­ത­ന­വു­മാ­യ ഭാ­വ­ത്തി­ന്റെ മാ­ത്രം നിർ­വ­ച­ന­മാ­ണു് ഐക്യം എ­ന്ന­തു്. പക്ഷേ, വൈ­രു­ദ്ധ്യ­മാ­ണു് എല്ലാ ച­ല­ന­ത്തി­ന്റെ­യും ചൈ­ത­ന്യ­ത്തി­ന്റെ­യും അ­ടി­സ്ഥാ­നം. വൈ­രു­ദ്ധ്യ­മു­ള്ളി­ട­ത്തോ­ളം മാ­ത്ര­മേ ഒരു വ­സ്തു­വി­നു ച­ല­ന­മു­ള്ളൂ: പ്രേ­ര­ണ­യും പ്ര­വൃ­ത്തി­യു­മു­ള്ളൂ.” “നി­യ­മ­ത്തി­ന്റെ നി­ഷേ­ധം മാ­ത്ര­മ­ല്ല വൈ­രു­ദ്ധ്യം. അതു് ഒരോ സ്വയം ച­ല­ന­ത്തി­ന്റെ­യും ത­ത്വ­മാ­ണു്. സ്വയം ചലനം വൈ­രു­ദ്ധ്യ­ങ്ങ­ളു­ടെ വ്യ­ഞ്ജ­ക­മ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല.” “എല്ലാ വ­സ്തു­ക്ക­ളും സ്വയം വി­രു­ദ്ധ­ങ്ങ­ളാ­ണു്. ഈ പ്ര­സ്താ­വ­ന വ­സ്തു­ക്ക­ളു­ടെ യ­ഥാർ­ത്ഥ്യ­ത്തെ­ക്കു­റി­ച്ചു­ള്ള ഏ­റ്റ­വും ശ­രി­യാ­യ ഒ­ന്ന­ത്രേ.”

വൈ­രു­ദ്ധ്യ­ങ്ങ­ളാൽ പ്രേ­രി­ത­മാ­യ ഈ സ്വയം പ­രി­ണാ­മ­ത്തെ ഹെഗൽ ദ്വ­ന്ദ്വാ­ത്മ­ക­ത്വം എ­ന്നു് വ്യ­വ­ഹ­രി­ക്കു­ന്നു. “ന­മു­ക്കു് ചു­റ്റു­മു­ള്ള­തെ­ല്ലാം ദ്വ­ന്ദ്വാ­ത്മ­ക­ത­യ്ക്കു് ദൃ­ഷ്ടാ­ന്ത­മാ­യി പ­രി­ഗ­ണി­ക്കാം. പ­രി­ച്ഛി­ന്ന­മാ­യ­തെ­ന്തും സ്ഥി­ര­മ­ല്ലെ­ന്നും അ­ന്തി­മ­മ­ല്ലെ­ന്നും നേ­രെ­മ­റി­ച്ചു് പ­രി­ണാ­മി­യാ­ണെ­ന്നും ക്ഷ­ണി­ക­മാ­ണെ­ന്നും ന­മു­ക്ക­റി­യാം. ഇ­തു­ത­ന്നെ­യാ­ണു് പ­രി­ച്ഛി­ന്ന­ത്തി­ന്റെ ദ്വ­ന്ദ്വാ­ത്മ­ക­ത്വം എ­ന്ന­തു­കൊ­ണ്ടു് നാം അർ­ത്ഥ­മാ­ക്കു­ന്ന­തു്. പ­രി­ച്ഛി­ന്നം സൂ­ക്ഷ്മ­ത്തിൽ അ­തി­ന്റെ ഇ­പ്പോ­ഴ­ത്തെ അ­വ­സ്ഥ­യിൽ നി­ന്നും ഭി­ന്ന­മാ­ണു്; അതു് അ­തി­ന്റെ അ­തി­സ­ന്നി­ഹി­ത­വും സ്വ­ഭാ­വി­ക­വു­മാ­യ അ­വ­സ്ഥ­യിൽ­നി­ന്നും അ­പ്പു­റ­ത്തേ­ക്കു് ക­ട­ന്നു് അ­തി­ന്റെ വി­പ­രീ­ത­മാ­യി­ത്തീ­രു­ന്ന­തി­നും നിർ­ബ­ന്ധി­ത­മാ­യി­ത്തീ­രു­ന്നു.” (ലോ­ജി­ക്).

എല്ലാ പ­രി­ണാ­മ­പ്ര­ക്രി­യ­ക­ളി­ലും ദ്വ­ന്ദ്വാ­ത്മ­ക­ത പ്ര­വർ­ത്തി­ക്കു­ന്നു എ­ന്നാ­ണു ഹെ­ഗ­ലി­ന്റെ സി­ദ്ധാ­ന്തം. അ­ദ്ദേ­ഹം പ്ര­സ്താ­വി­ക്കു­ക­യാ­ണു്:

ദ്വ­ന്ദ്വാ­ത്മ­ക­ത­യു­ടെ സ്വ­ഭാ­വം ശ­രി­ക്കും ആ­രാ­യു­ക­യും അ­റി­യു­ക­യും ചെ­യ്യു­ക എ­ന്ന­തു് ഏ­റ്റ­വും പ്രാ­ധാ­ന്യ­മു­ള്ള ഒരു സം­ഗ­തി­യാ­ണു്. ച­ല­ന­മു­ള്ള­പ്പോൾ, ചൈ­ത­ന്യ­മു­ള്ള­പ്പോൾ, യ­ഥാർ­ത്ഥ­ലോ­ക­ത്തിൽ എ­ന്തെ­ങ്കി­ലും ഫ­ല­പ്ര­ദ­മാ­യി ചെ­യ്യ­പ്പെ­ടു­മ്പോൾ ദ്വ­ന്ദ്വാ­ത്മ­ക­ത പ്ര­വർ­ത്തി­ക്കു­ന്നു. ശാ­സ്ത്രീ­യ­മാ­യ വി­ജ്ഞാ­ന­ത്തി­ന്റെ ആ­ത്മാ­വു­മാ­ണു് അതു്. (ലോ­ജി­ക്).

പ്ര­കൃ­തി­യി­ലെ പ്ര­തി­ഭാ­സ­ങ്ങ­ളെ­യോ സ­മൂ­ഹ­ത്തെ­യോ ലോ­ക­ത്തെ­യോ അ­ചേ­ത­ന­വും അ­ച­ല­വും പ­രി­ണാ­മ­വി­ധേ­യ­വു­മാ­യി­ട്ട­ല്ല നേരെ മ­റി­ച്ചു് നി­ര­ന്ത­രം പ­രി­ണ­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ഒ­ന്നാ­യി വീ­ക്ഷി­ക്കു­ന്ന രീ­തി­യാ­ണു് ദ്വ­ന്ദ്വാ­ത്മ­ക­താ സി­ദ്ധാ­ന്ത­ത്തിൻ­റേ­തു്. “ഒ­ന്നും സ്ഥി­ര­മ­ല്ല, എ­ല്ലാം പ­രി­ണ­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു” എന്നു ബു­ദ്ധ­നും പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. അ­ല്ലെ­ങ്കിൽ “ഒരേ പു­ഴ­യിൽ ര­ണ്ടു­പ്രാ­വ­ശ്യം കു­ളി­ക്കാൻ സാ­ധ്യ­മ­ല്ല; എ­ന്തെ­ന്നാൽ എ­ല്ലാം പ്ര­വ­ഹി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു; എ­ല്ലാം മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്നു.” എന്നു ഹെ­റാ­ക്ലി­റ്റ­സും പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഒ­ന്നും വി­ശ്രാ­ന്ത­മ­ല്ല. എ­ല്ലാം നി­ര­ന്ത­രം മാ­റി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. മറ്റു ത­ര­ത്തിൽ പ­റ­ഞ്ഞാൽ നി­ര­ന്ത­ര­പ­രി­ണാ­മ­പ്ര­ക്രി­യ­യ്ക്കി­ട­യിൽ സം­ഭ­വി­ക്കു­ന്ന ഒ­ന്നാ­ണു് അ­സ്തി­ത്വം.

എ­ന്നാൽ സ­ഹ­ജ­മാ­യ പ­ര­സ്പ­ര ബ­ന്ധ­മു­ള്ള­തും ഒരു രൂ­പ­ത്തിൽ നി­ന്നു് ഗു­ണ­പ­ര­മാ­യി വ്യ­ത്യാ­സ­മു­ള്ള മ­റ്റൊ­രു രൂ­പ­മാ­യി പ­രി­ണ­മി­ക്കു­ന്ന­തും നി­ര­ന്ത­ര പ­രി­ണാ­മി­യു­മാ­യ പ്ര­പ­ഞ്ച­ത്തി­ന്റെ പ്രാ­കൃ­തി­ക­വും, ച­രി­ത്ര­പ­ര­വും അ­ദ്ധ്യാ­ത്മ­വു­മാ­യ വ­ശ­ങ്ങ­ളു­ടെ സാ­ക­ല്യ­ത്തെ ഭാ­ര­ത­ത്തി­ലും ഗ്രീ­സി­ലും ഉ­ണ്ടാ­യി­രു­ന്ന ആ­ദ്യ­കാ­ല ദാർ­ശ­നി­ക­ന്മാ­രു­ടെ സരള ത­ത്വ­ചി­ന്ത­കൾ­ക്കു ഗ്ര­ഹി­ക്കു­വാൻ സാ­ധി­ച്ചി­ട്ടി­ല്ല. മാർ­ക്സ് പ­റ­യു­ക­യു­ണ്ടാ­യി: “മ­റ്റെ­ല്ലാ ദാർ­ശ­നി­ക­ന്മാ­രിൽ നി­ന്നും ഹെ­ഗ­ലി­നെ വേർ­തി­രി­ച്ചു നിർ­ത്തു­ന്ന സംഗതി അ­ദ്ദേ­ഹം തന്റെ ത­ത്വ­ചി­ന്ത­കൾ­ക്കു് ആ­ധാ­ര­മാ­ക്കി­യി­ട്ടു­ള്ള മി­ക­ച്ച ച­രി­ത്ര­ബോ­ധ­മാ­ണു്. രൂ­പ­ത്തിൽ അതു് അ­മൂർ­ത്ത­വും ആ­ശ­യാ­ത്മ­ക­വു­മാ­ണെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ചി­ന്ത­ക­ളു­ടെ വി­കാ­സം ലോ­ക­ച­രി­ത്ര­വി­കാ­സ­ത്തി­നു് സ­മാ­ന്ത­ര­മാ­യി മു­മ്പോ­ട്ടു ചെ­ന്നി­ട്ടു­ണ്ടു്. തന്റെ ചി­ന്താ­പ­ദ്ധ­തി­ക്കു് ഒരു പ­രീ­ക്ഷ­ണ­മാ­യി­ട്ടാ­ണു് ലോ­ക­ച­രി­ത്ര­ത്തെ അ­ദ്ദേ­ഹം ഉ­ദ്ദേ­ശി­ച്ചി­രി­ക്കു­ന്ന­തു്. ആ­ദ്യ­മാ­യി അ­ദ്ദേ­ഹ­മാ­ണു് ച­രി­ത്ര­ത്തി­നു് ഒരു വി­കാ­സ­മു­ണ്ടെ­ന്നും ആ­ന്ത­ര­മാ­യ ഒരു സാം­ഗ­ത്യ­മു­ണ്ടെ­ന്നും തെ­ളി­യി­ക്കു­വാൻ ശ്ര­മി­ച്ച­തു്.” (M. E. S. W. I.)

ഗോ­ച­ര­വി­ഷ­യ­ങ്ങ­ളിൽ സ­ഹ­ജ­മാ­യ വൈ­രു­ദ്ധ്യ­ങ്ങൾ ത­മ്മി­ലു­ള്ള സം­ഘ­ട്ട­നം വഴി സം­ഭ­വി­ക്കു­ന്ന വി­കാ­സ­പ­രി­ണാ­മ­ങ്ങ­ളെ വ്യാ­ഖ്യാ­നി­ക്കു­ന്ന ഒരു രീ­തി­യാ­ണു് ദ്വ­ന്ദ്വാ­ത്മ­ക­താ­വാ­ദം. ഓരോ പ്ര­തി­ഭാ­സ­ത്ത­വും ഓരോ സ­ങ്കൽ­പ­വും വൈ­രു­ദ്ധ്യ­ങ്ങ­ളു­ടെ സം­ഘർ­ഷ­ത്താ­ലും ഐ­ക്യ­ത്തി­ന്റെ ത­ത്വ­ത്താ­ലും നി­യ­ന്ത്രി­ത­മാ­ണു്. വ­സ്തു­ക്ക­ളി­ലും പ്ര­തി­ഭാ­സ­ങ്ങ­ളി­ലും കാ­ണു­ന്ന പൊ­രു­ത്ത­ക്കേ­ടു­ക­ളും വി­രു­ദ്ധ­ശ­ക്തി­ക­ളു­ടെ­യും വി­രു­ദ്ധ­പ്ര­വ­ണ­ത­ക­ളു­ടെ­യും സം­ഘർ­ഷ­ങ്ങ­ളു­മാ­ണു് എല്ലാ ച­ല­ന­വി­കാ­സ­പ­രി­ണാ­മ­ങ്ങ­ളു­ടെ­യും നി­ദാ­നം.

മ­നു­ഷ്യ­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സാ­മൂ­ഹ്യ­സാം­സ്കാ­രി­ക മേ­ഖ­ല­ക­ളിൽ മ­നു­ഷ്യ­ന്റെ ബോധം മാർ­ഗ്ഗ­മാ­യി­ട്ടാ­ണു് ല­ക്ഷ്യ­പ്രാ­പ്തി­യു­ണ്ടാ­കു­ന്ന­തു്. ഇ­ങ്ങ­നെ സത്വം എ­പ്പോ­ഴും അ­തി­നോ­ടു­ത­ന്നെ മ­ല്ല­ടി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്; ഇ­തി­നു് അ­താ­കു­ന്ന പ്ര­ബ­ല­പ്ര­തി­ബ­ന്ധം തരണം ചെ­യ്യേ­ണ്ട­താ­യി­ട്ടു­ണ്ടു്. പ്ര­കൃ­തി­യു­ടെ മേ­ഖ­ല­യിൽ ന­ട­ക്കു­ന്ന ശാ­ന്ത­മാ­യ വി­കാ­സം.

പ­രി­ണാ­മ­പ്ര­ക്രി­യാ­ദ­ശ­യിൽ ഒരു വസ്തു അതും, അതേ സ­മ­യ­ത്തു­ത­ന്നെ മ­റ്റൊ­ന്നു­മാ­ണു്. ആകയാൽ ഒരു വസ്തു അ­തി­ന്റെ ച­ല­ന­ത്തി­ലും പ­രി­ണാ­മ­ത്തി­ലും മാ­ത്ര­മേ അ­റി­യ­പ്പെ­ടു­വാൻ ക­ഴി­ക­യു­ള്ളൂ. അ­സ്തി­ത്വ­ത്തി­ന്റെ ഓരോ രൂ­പ­ത്തി­ലും, തന്നെ സ്വയം വി­ല­യി­പ്പി­ച്ചു മ­റ്റൊ­രു പുതിയ രൂ­പ­മു­ള­വാ­ക്കു­ന്ന പ­ര­സ്പ­ര­വി­രു­ദ്ധ­ശ­ക്തി­കൾ സ്ഥി­തി ചെ­യ്യു­ന്നു­ണ്ടു്. പ­രി­ണാ­മ­ത്തി­ന്റെ ഈ പ്ര­ക്രി­യ­യിൽ ഓരോ വ­സ്തു­വും ഓരോ പ്ര­തി­ഭാ­സ­വും മ­റ്റൊ­ന്നാ­യി മാ­റു­ന്നു. ഓരോ പ­രി­ണാ­മ­ഘ­ട്ട­വും പുതിയ ഘ­ട്ട­ത്താൽ ഇ­ല്ലാ­താ­ക്ക­പ്പെ­ടു­ന്നു. വി­കാ­സം എ­ന്ന­തു് മ­ന്ദം­മ­ന്ദം സം­ഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ജൈ­വ­പ­രി­ണാ­മ­ങ്ങ­ളു­ടെ പ്ര­ക്രി­യ­യാ­ണെ­ന്നും അതു് രൂ­പ­പ­ര­മാ­യ ഒരു അ­വ­സ്ഥ­യി­ലെ­ത്തു­മെ­ന്നും, ആ അ­വ­സ്ഥ­യിൽ അ­തി­നു് ഓ­ക്കി­ന്റെ കായ് മ­ര­മാ­യി­പ്പ­രി­ണ­മി­ക്കു­ന്ന­തു­പോ­ലെ ഒരു പ്ര­കാ­ര­ത്തിൽ നി­ന്നു മ­റ്റൊ­രു പ്ര­കാ­ര­ത്തി­ലേ­ക്കു് ദ്വ­ന്ദ്വാ­ത്മ­ക­മാ­യ ഒരു കു­തി­ക്ക­ലു­ണ്ടെ­ന്നു ഹെഗൽ സി­ദ്ധാ­ന്തി­ച്ചു. ബീജം എന്ന പൂർ­വ­രൂ­പ­ത്തി­ന്റെ നി­ഷേ­ധ­മാ­ണു് കായിൽ കാ­ണു­ന്ന­തെ­ങ്കിൽ കാ­യ­യു­ടെ രൂപം പ­രി­മാ­ണ­പ­ര­മാ­യ പ­രി­ണാ­മ­ത്തി­ന്റെ ഒരു ഘ­ട്ട­ത്തിൽ മ­ര­ത്താൽ നി­ഷേ­ധി­ക്ക­പ്പെ­ടു­ന്നു. ഓ­ക്കു­മ­രം കാ­യ്ക്ക­ക­ത്തു് സം­ഭാ­വ്യ­ത­യാ­യി സ്ഥി­തി­ചെ­യ്തി­രു­ന്നു­വ­ല്ലോ. സം­ഭാ­വ്യ­ത പൂർ­ണ്ണ­മാ­യും സ­ഫ­ലീ­ക­രി­ക്കു­ന്ന­തു­വ­രെ പ­ര­സ്പ­രം നി­ഷേ­ധി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്ന വി­രു­ദ്ധ­ശ­ക്തി­കൾ ഉൾ­ക്കൊ­ള്ളു­ന്ന­തു­കൊ­ണ്ടാ­ണു് ബീജം പ­രി­ണ­മി­ക്കു­ന്ന­തു്. എ­ല്ലാം വൈ­രു­ദ്ധ്യ­ങ്ങ­ളു­ടെ ഐ­ക്യ­മാ­ണു്; സ­നി­ഷേ­ധം ഉൾ­ക്കൊ­ള്ളു­ന്ന­തു­മാ­ണു്; നി­ഷി­ദ്ധ­മാ­യ വസ്തു പുതിയ രൂ­പ­ത്തിൽ അ­തി­ശ­യി­ക്ക­പ്പെ­ടു­ന്നു. ഈ പുതിയ രൂ­പ­മാ­ക­ട്ടെ അ­തി­ന്റെ ഒരു പ­രി­ണാ­മ­ഘ­ട്ട­ത്തിൽ സ്വ­നി­ഷേ­ധം ഉൾ­ക്കൊ­ള്ളു­ന്ന­തു­മാ­ണു്. നി­ഷി­ദ്ധ­മാ­യ വസ്തു പുതിയ രൂ­പ­ത്താൽ അ­തി­ശ­യി­ക്ക­പ്പെ­ടു­ന്നു; ഈ പ­രി­ണാ­മ­ഘ­ട്ട­ത്തിൽ വീ­ണ്ടും നി­ഷേ­ധി­ക്ക­പ്പെ­ടു­ന്നു. ഇ­താ­ണു് നി­ഷേ­ധ­നി­ഷേ­ധം എ­ന്നു് പ­റ­യ­പ്പെ­ടു­ന്ന­തു്.

വ­സ്തു­ക്കൾ യ­ഥാർ­ത്ഥ­ത്തിൽ സം­ഭാ­വ്യ­ത­യി­ലെ­ത്തു­ന്ന­തി­നു് നി­ര­ന്ത­രം പ്ര­യ­ത്നി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. സ­ത്തു് അ­സ്തി­ത്വ­ത്തിൽ വാ­സ്ത­വീ­ക­രി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. പ്ര­കൃ­തി­യിൽ ഈ വാ­സ്ത­വീ­ക­ര­ണം ക്ഷോ­ഭ­മോ മ­ത്സ­ര­മോ കൂ­ടാ­തെ ഒരു സ­മ­ര­സ­പ്ര­ക്രി­യ­യാ­യി സം­ഭ­വി­ക്കു­ന്നു­ണ്ടു്. എ­ന്നാൽ മ­നു­ഷ്യ­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സാ­മൂ­ഹ്യ­സാം­സ്കാ­രി­ക മേ­ഖ­ല­ക­ളിൽ മ­നു­ഷ്യ­ന്റെ ബോധം മാർ­ഗ്ഗ­മാ­യി­ട്ടാ­ണു് ല­ക്ഷ്യ­പ്രാ­പ്തി­യു­ണ്ടാ­കു­ന്ന­തു്. ഇ­ങ്ങ­നെ സത്വം എ­പ്പോ­ഴും അ­തി­നോ­ടു­ത­ന്നെ മ­ല്ല­ടി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്; ഇ­തി­നു് അ­താ­കു­ന്ന പ്ര­ബ­ല­പ്ര­തി­ബ­ന്ധം തരണം ചെ­യ്യേ­ണ്ട­താ­യി­ട്ടു­ണ്ടു്. പ്ര­കൃ­തി­യു­ടെ മേ­ഖ­ല­യിൽ ന­ട­ക്കു­ന്ന ശാ­ന്ത­മാ­യ വി­കാ­സം “സ­ത്വ­ത്തി­ന്റെ കാ­ര്യ­ത്തിൽ ഉ­ഗ്ര­വും പ്ര­ബ­ല­വു­മാ­യ ഒരു അ­ന്തഃ­സം­ഘർ­ഷ­മാ­ണു്” (ഫി­ലോ­സ­ഫി ഓഫ് ഹി­സ്റ്റ­റി).

നമ്മെ ചൂ­ഴു­ന്ന­തെ­ന്തും ദ്വ­ന്ദ്വാ­ത്മ­ക­ത­യ്ക്കു ദൃ­ഷ്ടാ­ന്ത­മാ­യി വീ­ക്ഷി­ക്ക­പ്പെ­ടു­ന്ന­താ­ണെ­ന്നും പ­രി­ച്ഛി­ന്ന­മാ­യ­തെ­ന്തും സ്വാ­ഭാ­വി­ക­മാ­യി­ത്ത­ന്നെ സ്വയം പ­ര­സ്പ­ര­വി­രോ­ധ­മു­ള്ള­താ­ണെ­ന്നും പ്ര­സ്താ­വി­ക്കു­മ്പോൾ ഹെഗൽ സ­ത്ത­യു­ടെ ഭൗ­തി­ക­ലോ­ക­ത്തിൽ ന­ട­ക്കു­ന്ന യ­ഥാർ­ത്ഥ­പ­രി­ണാ­മ­പ്ര­ക്രി­യ­ക­ളെ­ക്കു­റി­ച്ച­ല്ല സം­സാ­രി­ക്കു­ന്ന­തു്. സ്വയം ച­ല­നാ­ത്മ­ക­മാ­യ ആ­ന്ത­ര­ത­ത്വം ഉൾ­ക്കൊ­ള്ളു­ന്ന ഒ­ന്നാ­ണു് സത്ത. ദ്വ­ന്ദ്വാ­ത്മ­ക­മാ­യ ഈ സ്വയം ച­ല­നാ­ത്മ­ക­ത്വ­ത്തി­ന്റെ സ്രോ­ത­സ്സു് ചി­ന്ത­യാ­ണു്. ഭൗതികസത്തയുടെ-​ദൃശ്യപ്രപഞ്ചത്തിന്റെ-ശരിക്കുള്ള പ­രി­ണാ­മം ചി­ന്ത­യു­ടെ സ്വയം പ­രി­ണാ­മ­ത്തി­ന്റെ പ്ര­തി­ഫ­ല­ന­മ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല. ചി­ന്ത­യു­ടെ അഥവാ ആ­ശ­യ­ത്തി­ന്റെ ച­ല­ന­മാ­ണു് ദ്വ­ന്ദ്വാ­ത്മ­ക­ത. മ­നു­ഷ്യ­ന്റെ­യും പ്ര­കൃ­തി­യു­ടെ­യും പു­റ­ത്താ­യി സ്ഥി­തി ചെ­യ്യു­ന്ന സ­ങ്കൽ­പ­ത്തി­ന്റെ—കേ­വ­ലാ­ശ­യ­ത്തി­ന്റെ സാ­ക്ഷാ­ത്ക­ര­ണ­മാ­ണു് ഭൗ­തി­ക­പ്ര­പ­ഞ്ചം. പ­രി­ച്ഛി­ന്ന­മാ­യ മ­ന­സ്സി­നെ അ­തി­ക്ര­മി­ച്ചു­കൊ­ണ്ടു­ള്ള കേ­വ­ലാ­ശ­യ­ത്തി­ന്റെ സ്വയം ച­ല­ന­ത്തെ­ക്കു­റി­ച്ചാ­ണു് ഹെഗൽ പ്ര­സ്താ­വി­ച്ച­തു്. ഭൗതിക ലോ­ക­ത്തി­ലു­ള്ള പ­രി­ണാ­മ­ങ്ങൾ, ഐ­ഹി­ക­പ്ര­ക്രി­യ­കൾ, കേ­വ­ലാ­ശ­യ­ത്തി­ന്റെ ബ­ഹിർ­പ്ര­കാ­ശ­ന­ങ്ങ­ളാ­ണു്. ദ്വ­ന്ദ്വാ­ത്മ­ക­മാ­യ പ­രി­ണാ­മം സ­ത്വ­ത്തി­നു മാ­ത്ര­മു­ള്ള­താ­ണു്. പ്ര­കൃ­തി­ക്കോ മ­നു­ഷ്യ­ന്റെ ച­രി­ത്ര­ത്തി­നോ ഉ­ള്ള­ത­ല്ല. സ­ത്വ­ത്തി­ന്റെ ഇതരം മാ­ത്ര­മാ­ണു് പ്ര­കൃ­തി സ്വ­ത്വം ഈ പ്ര­പ­ഞ്ച­ത്തിൽ ത­ന്ന­ത്താൻ സാ­ക്ഷാ­ത്ക­രി­ക്കു­ന്ന­താ­ണു് ച­രി­ത്രം. പ്ര­പ­ഞ്ചം കേ­വ­ലാ­ശ­യ­ത്തി­ന്റെ മൂർ­ത്തീ­ക­ര­ണ­മാ­ണു്.

നി­ഷേ­ധം എ­ന്ന­തി­നു് നാശനം എ­ന്നർ­ത്ഥ­മി­ല്ല. നി­ഷേ­ധി­ക്ക­പ്പെ­ട്ട ഘ­ട്ട­ത്തി­ലെ താ­ത്വി­ക­മാ­യ ഉ­ള്ള­ട­ക്കം നി­ല­നിർ­ത്ത­പ്പെ­ടു­ന്ന­തു­കൊ­ണ്ടു് അതു് പ­രി­ണാ­മ­പ്ര­ക്രി­യ­യി­ലെ ഇ­ണ­ക്ക­ണ്ണി­യാ­യി പ്ര­വർ­ത്തി­ക്കു­ന്ന­താ­ണു്. ഓരോ ദ്വന്ദ്വാത്മക-​അവസ്ഥയും പൂർ­വ്വ­ഘ­ട്ടാ­നു­ഭ­വ­ത്തെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്നു. ഓരോ തു­ടർ­ഘ­ട്ട­വും പൂർ­വ്വ­ഘ­ട്ട­ത്തി­ലെ അം­ശ­ങ്ങ­ളെ നി­ല­നിർ­ത്തു­ക­യും അ­തോ­ടൊ­പ്പം അവയെ അ­തി­ശ­യി­ക്കു­ക­യും ചെ­യ്യു­മ­ല്ലോ.

ഹെ­ഗ­ലി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ വൈ­രു­ദ്ധ്യ­ങ്ങൾ സ­ങ്കൽ­പ­ത്തിൽ മാ­ത്ര­മാ­ണു നി­ല­കൊ­ള്ളു­ന്ന­തു്. വൈ­ഷ­യി­ക സ­ത്ത­യി­ല­ല്ല. കേ­വ­ല­ത്വം പ്രാ­പി­ച്ചി­ട്ടു­ള്ള ചി­ന്ത­യു­ടെ ചലനം മാ­ത്ര­മാ­ണു് സ­ത്ത­യു­ടെ പ­രി­ണാ­മം. സ­ങ്കൽ­പ­ങ്ങ­ളു­ടെ ഒരു വ്യൂ­ഹ­മാ­ണു­താ­നും കേ­വ­ല­ത്വം പ്രാ­പി­ച്ച ചിന്ത. സ്ഥി­ര­മാ­യ ഒരു സ­ങ്കൽ­പം­കൊ­ണ്ടു് പ­രി­ണാ­മി­യാ­യ യാ­ഥാർ­ത്ഥ്യ­ത്തെ ഗ്ര­ഹി­ക്കു­വാൻ സാ­ധ്യ­മ­ല്ല. ച­ലി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന യാ­ഥാർ­ത്ഥ്യ­ത്തെ ഉൾ­ക്കൊ­ള്ളു­ന്ന സ­ങ്കൽ­പ­വും ച­ല­നാ­ത്മ­ക­മാ­യി­രു­ന്നേ­പ­റ്റൂ. ഇ­പ്ര­കാ­ര­മെ­ല്ലാ­മാ­ണെ­ങ്കി­ലും ഏതൊരു സ­ങ്കൽ­പ­ത്തി­നും യാ­ഥാർ­ത്ഥ്യ­ത്തെ സ­മ­ഗ്ര­മാ­യും ഉൾ­ക്കൊ­ള്ളു­വാൻ സാ­ധ്യ­മ­ല്ല. യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ ഭാ­ഗി­ക­മാ­യ സ്ഥി­രീ­ക­ര­ണം മാ­ത്ര­മേ ആ­കു­ന്നു­ള്ളൂ അതു്. ഭാ­ഗി­ക­ത്വ­ത്തി­നു അ­തിൻ­റേ­താ­യ ന്യൂ­ന­ത­ക­ളു­ണ്ടു്. അതു പ­രി­ഹ­രി­ക്കു­വാൻ മ­റ്റൊ­രു സ­ങ്കൽ­പ­ത്തി­ന്റെ ആ­വ­ശ്യ­മു­ണ്ടു്. ര­ണ്ടാ­മ­ത്തേ­തി­നു മൂ­ന്നാ­മ­തൊ­രു സ­ങ്കൽ­പം വേണം. അ­ങ്ങ­നെ പോ­കു­ന്നു അതു്. ഏ­ക­പ­ക്ഷീ­യ­മാ­യ അ­മൂർ­ത്ത­സ­ങ്കൽ­പ­ങ്ങ­ളി­ലെ ആ­ന്ത­ര­മാ­യ വൈ­രു­ദ്ധ്യ­ങ്ങ­ളെ പ­രി­ഹ­രി­ക്കു­ന്ന­തി­നും സം­ശ്ലേ­ഷ­ണ­ത്തി­ലൂ­ടെ അവയെ ര­ഞ്ജി­പ്പി­ക്കു­ന്ന­തി­നും ദ്വ­ന്ദ്വാ­ത്മ­ക­താ­സി­ദ്ധാ­ന്ത­മാ­ണു് ഹെ­ഗ­ലി­നു് സ­മ്മ­ത­മാ­യി­ട്ടു­ള്ള­തു്. ഈ മാർ­ഗ്ഗ­ത്തി­ലൂ­ടെ അ­പ്ര­കാ­രം ചെ­യ്യു­മ്പോൾ പുതിയ വൈ­രു­ദ്ധ്യ­ങ്ങൾ പൊ­ന്തി­വ­രു­ന്ന­താ­യി കാണാം. സ­ങ്കൽ­പ­ത്തി­ന്റെ ഈ സ്വയം പ­രി­ണാ­മം അ­മൂർ­ത്ത­ത്തിൽ നി­ന്നു് മൂർ­ത്ത­ത്തി­ലേ­ക്കു­ള്ള പ്ര­യാ­ണ­മാ­ണു്. അതു് ബോ­ധ­ത്തി­ന്റെ സ്വയം വി­കാ­സ­മാ­ണു്. അ­തി­ലൂ­ടെ കേ­വ­ല­ത­ത്വം സ്വയം അ­റി­യു­ന്നു. ഹെ­ഗ­ലി­ന്റെ ദൃ­ഷ്ടി­യിൽ ചി­ന്ത­യു­ടെ അഥവാ ആ­ശ­യ­ത്തി­ന്റെ ഈ സ്വയം ച­ല­ന­മാ­ണു് ശ­രി­യാ­യ ചലനം. വാ­സ്ത­വി­ക­മാ­യ ദൃ­ശ്യ­പ്ര­പ­ഞ്ച­ത്തി­ന്റെ ശ­രി­ക്കു­ള്ള ചലനം പ്ര­സ്തു­ത­മാ­യ ആ­ശ­യ­ച­ല­ന­ത്തി­ന്റെ വെറും പ്ര­തി­ഫ­ല­നം മാ­ത്ര­മാ­ണു്. ദ്വ­ന്ദ്വാ­ത്മ­ക­ത്വം ആ­ശ­യ­ത്തി­ന്റെ സ്വയം-​വിവൃതീകരണമാണു്, ചിന്ത ത­ന്നെ­ക്കു­റി­ച്ചു തന്നെ ചി­ന്തി­ക്കു­ന്ന ച­ല­ന­മാ­ണു്.

ദ്വ­ന്ദ്വാ­ത്മ­ക­ച­ല­ന­ത്തിൽ മൂ­ന്നു ഘ­ട്ട­ങ്ങ­ളു­ണ്ടു്. നി­യ­ത­മാ­യ സ­ങ്ക­ല്പ­മാ­ണു് പ്രാ­രം­ഭ­ഘ­ട്ടം. ഈ സ­ങ്കൽ­പം ഭാ­ഗി­കം മാ­ത്ര­മാ­ക­യാൽ അതു് വൈ­രു­ദ്ധ്യ­ത്തി­ന്റെ ഒരു ഘ­ട്ട­ത്തെ അ­ഭി­മു­ഖീ­ക­രി­ക്കു­ക­യും അ­പ്പോൾ ആ­ദ്യ­സ­ങ്കൽ­പം നി­ര­സി­ക്ക­പ്പെ­ടു­ക­യും ചെ­യ്യും. ഈ നി­ഷേ­ധ­വും ഭാ­ഗി­ക­മാ­ക­യാൽ പുതിയ സ­ങ്കൽ­പം­കൊ­ണ്ടു് ഇതു വീ­ണ്ടും നി­ഷേ­ധി­ക്ക­പ്പെ­ടേ­ണ്ട­താ­യി വ­രു­ന്നു. മൂ­ന്നാ­മ­ത്തെ ഈ ഘ­ട്ട­ത്തെ­യാ­ണു് നി­ഷേ­ധ­നി­ഷേ­ധ­ത്തി­ന്റെ ഘ­ട്ട­മെ­ന്നു വ്യ­വ­ഹ­രി­ച്ചു­വ­രു­ന്ന­തു്. നി­ഷേ­ധ­ത്തി­ലൂ­ടെ­യും നി­ഷേ­ധ­നി­ഷേ­ധ­ത്തി­ലൂ­ടെ­യു­മു­ള്ള പ­രി­ണാ­മ­പ്ര­ക്രി­യ­യിൽ ഓരോ ഘ­ട്ട­വും പൂർ­വ്വ­ഘ­ട്ട­ത്തി­ലെ താ­ത്വി­കാം­ശ­ങ്ങ­ളെ സം­ര­ക്ഷി­ക്കു­ന്ന­തി­നു് പ­രി­ശ്ര­മി­ക്കു­ന്ന­തോ­ടൊ­പ്പം അ­വ­യ്ക്കു­മ­പ്പു­റ­ത്തേ­ക്കു് ക­ട­ക്കു­വാ­നും പ്ര­യ­ത്നി­ക്കു­ന്നു. ആകയാൽ നി­ഷേ­ധം എ­ന്ന­തി­നു് നാശനം എ­ന്നർ­ത്ഥ­മി­ല്ല. നി­ഷേ­ധി­ക്ക­പ്പെ­ട്ട ഘ­ട്ട­ത്തി­ലെ താ­ത്വി­ക­മാ­യ ഉ­ള്ള­ട­ക്കം നി­ല­നിർ­ത്ത­പ്പെ­ടു­ന്ന­തു­കൊ­ണ്ടു് അതു് പ­രി­ണാ­മ­പ്ര­ക്രി­യ­യി­ലെ ഇ­ണ­ക്ക­ണ്ണി­യാ­യി പ്ര­വർ­ത്തി­ക്കു­ന്ന­താ­ണു്. ഓരോ ദ്വന്ദ്വാത്മക-​അവസ്ഥയും പൂർ­വ്വ­ഘ­ട്ടാ­നു­ഭ­വ­ത്തെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്നു. ഓരോ തു­ടർ­ഘ­ട്ട­വും പൂർ­വ്വ­ഘ­ട്ട­ത്തി­ലെ അം­ശ­ങ്ങ­ളെ നി­ല­നിർ­ത്തു­ക­യും അ­തോ­ടൊ­പ്പം അവയെ അ­തി­ശ­യി­ക്കു­ക­യും ചെ­യ്യു­മ­ല്ലോ. ഒരു സ­ങ്കൽ­പ­ത്തെ സ്ഥാ­പി­ക്കു­ക, പി­ന്നീ­ടു് അതിനെ നി­ഷേ­ധി­ക്കു­ക എന്ന ദ്വ­ന്ദ്വാ­ത്മ­ക­രീ­തി­യാ­ണു് ഹെ­ഗ­ലീ­യ­ദർ­ശ­ന­ത്തി­ന്റെ വി­പ്ല­വാ­ത്മ­ക­മാ­യ അ­ന്ത­സ്സ­ത്ത. എ­ന്നാൽ ഹെ­ഗ­ലി­ന്റെ മാർ­ഗ്ഗം ആ­ശ­യാ­ത്മ­ക­വും അ­ദ്ധ്യാ­ത്മ­ക­വു­മാ­യ ഉ­ള്ള­ട­ക്ക­ത്തിൽ നി­ന്നു ഭി­ന്ന­മ­ല്ല­താ­നും.

ഹെഗൽ പ­റ­യു­ന്നു: “മാർ­ഗ്ഗം ല­ക്ഷ്യ­ത്തിൽ നി­ന്നും അ­ന്തർ­വ­സ്തു­വിൽ നി­ന്നും വ്യ­ത്യ­സ്ത­മ­ല്ല. എ­ന്തു­കൊ­ണ്ടെ­ന്നാൽ അതു് അ­ന്തർ­വ­സ്തു ത­ന്നെ­യാ­ണു്. അ­തിൽ­ത്ത­ന്നെ­യു­ള്ള ച­ലി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്ന ദ്വ­ന്ദ്വാ­ത്മ­ക­ത­യാ­ണു്. ഈ മാർ­ഗ്ഗ­ത്തെ അ­നു­ഗ­മി­ക്കാ­ത്ത വ്യാ­ഖ്യാ­ന­ത്തി­ന്—അ­തി­ന്റെ സ­ര­ള­മാ­യ രീ­തി­ക്കു നി­ര­ക്കാ­ത്ത വി­ശ­ദീ­ക­ര­ണ­ത്തി­ന്—ശാ­സ്ത്രീ­യ­ത­യി­ല്ലെ­ന്നു വ്യ­ക്ത­മാ­ണു്. എ­ന്തെ­ന്നാൽ ആ മാർ­ഗ്ഗം വ­സ്തു­വി­ന്റെ തന്നെ മാർ­ഗ്ഗ­മാ­ണു്.” (സ­യൻ­സു് ഓഫ് ലോ­ജി­ക്).

ഇ­പ്ര­കാ­രം നോ­ക്കു­മ്പോൾ ഹെ­ഗ­ലി­ന്റെ ദർ­ശ­ന­ത്തി­നു് ര­ണ്ടു­വ­ശ­ങ്ങ­ളു­ണ്ടു്. ഒ­ന്നു് ദ്വ­ന്ദ്വാ­ത്മ­ക­രീ­തി­യു­ടേ­തു്; മ­റ്റൊ­ന്നു് അ­തി­ഭൗ­തി­ക­സി­ദ്ധാ­ന്ത­ത്തിൻ­റേ­തു്. വി­പ്ല­വാ­ത്മ­ക­മാ­യ അ­ന്തർ­ഭാ­വ­ങ്ങ­ളോ­ടു­കൂ­ടി­യ ദ്വ­ന്ദ്വാ­ത്മ­ക­രീ­തി അ­ദ്ദേ­ഹ­ത്തി­ന്റെ ചി­ന്താ­പ­ദ്ധ­തി­യു­ടെ ശ­രി­യാ­യ ക­ഴ­മ്പാ­ണു്. എ­ന്നാൽ സ്വ­മ­താ­സ­ക്ത­മാ­യ ആ­ദർ­ശാ­ത്മ­ക പ­ദ്ധ­തി­യാ­ക­ട്ടെ, പ­രി­ണാ­മ­പ്ര­ക്രി­യ­യിൽ പ­രി­സ­മാ­പ്തി­യെ അ­പേ­ക്ഷി­ക്കു­ന്ന­തു­കൊ­ണ്ടു്—ദ്വ­ന്ദ്വാ­ത്മ­ക­താ രീ­തി­ക്കു് ക­ട­ക­വി­രു­ദ്ധ­മാ­യി ച­രി­ത്ര­ത്തി­നു പ­രി­സ­മാ­പ്തി­യെ അ­പേ­ക്ഷി­ക്കു­ന്ന­തു­കൊ­ണ്ടു്—യാ­ഥാ­സ്ഥി­തി­ക­മാ­യി­രു­ന്നു.

പ­രി­ണാ­മ­ത്തി­ന്റെ അ­ന്തി­മ­ഘ­ട്ട­ത്തിൽ വി­ഷ­യീ­വി­ഷ­യി­ക­ളു­ടെ ഏ­കീ­ഭാ­വ­ത്തി­ലും വി­ല­യ­ത്തി­ലും പ­ര്യ­വ­സാ­നി­ക്കു­ന്ന സം­ശ്ലേ­ഷ­ണ­ത്തി­ലൂ­ടെ സത്വം ത­ന്നി­ലേ­ക്കു­ത­ന്നെ തി­രി­ച്ചെ­ത്തു­ന്നു.

പ­രി­ണാ­മ­പ്ര­ക്രി­യ കേ­വ­ല­ത­ത്വ­ത്തി­ലെ­ത്തി പെ­ട്ടെ­ന്നു സ­മാ­പി­ക്കു­ന്നു. ദ്വ­ന്ദ്വാ­ത്മ­ക­ത­യ്ക്കു പി­ന്നീ­ടൊ­ന്നും ചെ­യ്യു­വാ­നി­ല്ല. കേ­വ­ല­ത­ത്വം ആ­ശ­യ­മി­ല്ലാ­താ­യി­ത്തീ­രു­ന്നു. അതു് സാ­ക്ഷാ­ത്ക­രി­ക്ക­പ്പെ­ട്ടു ക­ഴി­യു­ന്നു. അ­ന­ന്ത­ര­കാ­ല­ങ്ങ­ളിൽ ഹെഗൽ പ്ര­ഷ്യൻ സ്റ്റേ­റ്റി­ന്റെ വാ­സ്ത­വീ­ക­സ­ത്ത­യു­മാ­യി ആ­ശ­യ­ത്തെ ഏ­കീ­ഭ­വി­പ്പി­ക്കു­വാൻ പ­രി­ശ്ര­മം ന­ട­ത്തി­യി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ കേ­വ­ല­ത­ത്വം ജർ­മ്മൻ സ്റ്റേ­റ്റിൽ സാ­ക്ഷാ­ത്ക­രി­ക്ക­പ്പെ­ട്ടു!

1831-ൽ ഹെ­ഗ­ലി­ന്റെ മ­ര­ണ­ത്തി­നു­ശേ­ഷം താ­മ­സി­യാ­തെ­ത­ന്നെ അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­യാ­യി­കൾ­ക്കി­ട­യിൽ അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­ങ്ങൾ പൊ­ന്തി­വ­രി­ക­യും അവർ വ­ല­തു­പ­ക്ഷ യാ­ഥാ­സ്ഥി­തി­കർ എ­ന്നും ഇ­ട­തു­പ­ക്ഷ ന­വീ­ക­ര­ണ­വാ­ദി­കൾ എ­ന്നും ര­ണ്ടാ­യി പി­രി­യു­ക­യും ചെ­യ്തു. യാ­ഥാ­സ്ഥി­തി­കർ ഹെ­ഗ­ലി­ന്റെ അ­തി­ഭൗ­തി­ക സി­ദ്ധാ­ന്ത­ത്തി­നു് ഊന്നു നൽ­കു­ക­യും അതു് സർ­വാ­ശ്ലേ­ഷി­യും സ്വ­യം­സ­മ്പൂർ­ണ്ണ­വും മാ­റ്റാൻ ക­ഴി­യാ­ത്ത­തു­മാ­ണെ­ന്നു വാ­ദി­ക്കു­ക­യും ചെ­യ്ത­പ്പോൾ ന­വീ­ക­ര­ണ­വാ­ദി­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ പ­ദ്ധ­തി­ശാ­സ്ത്ര­ത്തിൽ ഉ­റ­ച്ചു­നി­ന്നു. യാ­ഥാ­സ്ഥി­തി­കർ മ­ത­ദർ­ശ­നൈ­ക്യ­ത്തി­ലു­റ­ച്ചു വി­ശ്വ­സി­ക്കു­ക­യും ദൈ­വ­ശാ­സ്ത്ര­ത്തെ ഉ­യർ­ത്തി­പ്പി­ടി­ക്കു­ക­യും ചെ­യ്ത­പ്പോൾ ന­വീ­ക­ര­ണ­വാ­ദി­കൾ നേ­രെ­മ­റി­ച്ചു് മതവും ദർ­ശ­ന­വും പൊ­രു­ത്ത­പ്പെ­ടു­ക­യി­ല്ലെ­ന്നു വാ­ദി­ക്കു­ക­യും ദൈ­വ­ശാ­സ്ത്ര­ത്തെ ദർ­ശ­ന­ത്തിൽ ക­ട­ത്തി­വി­ടു­ന്ന­തി­നെ എ­തിർ­ക്കു­ക­യും ചെ­യ്തു. രാ­ഷ്ട്രീ­യ­മ­ണ്ഡ­ല­ത്തിൽ യാ­ഥാ­സ്ഥി­തി­കർ അ­ടി­മ­ത്ത മ­ന­സ്ഥി­തി­യോ­ടു­കൂ­ടി നി­ല­വി­ലു­ള്ള സ്റ്റേ­റ്റി­നെ ന്യാ­യ­മാ­യും യ­ഥാർ­ത്ഥ­മാ­യും കേ­വ­ല­ത­ത്വ­ത്തി­ന്റെ സ­ത്യ­വ­ത്ക­ര­ണ­മാ­യും അം­ഗീ­ക­രി­ച്ചു പി­ന്താ­ങ്ങി­യ­പ്പോൾ ന­വീ­ക­ര­ണ­വാ­ദി­കൾ അതിനെ വി­മർ­ശി­ക്കു­ക­യും മാ­റ്റ­ങ്ങ­ളും പ­രി­ഷ്കാ­ര­ങ്ങ­ളും ആ­വ­ശ്യ­പ്പെ­ടു­ക­യും ചെ­യ്തു.

ഇ­ട­തു­പ­ക്ഷ ഹെ­ഗ­ലി­യ­ന്മാ­രിൽ ഫ്രീ­ഡ­റി­ഷ് സ്ട്രോ­സ്, ബ്രൂ­ണോ ബൗർ, എ­ഡ്ഗാർ ബൗർ, മാ­ക്സ് സ്റ്റേ­ണർ, മോസസ് ഹെസ, കാൾ കോ­പ്പൻ, ആർ­നോൾ­ഡ് റൂജ്, ലു­ഡ്വി­ഗ് ഫുർ­ബാ­ക്, കാറൽ മാർ­ക്സ്, ഫ്രെ­ഡ­റി­ക് എം­ഗൽ­സ് എ­ന്നി­ങ്ങ­നെ ചില പ്ര­ധാ­ന ചി­ന്ത­ക­ന്മാർ ഉൾ­പ്പെ­ട്ടി­രു­ന്നു. അ­വ­രു­ടെ ഇ­ട­യിൽ­ത്ത­ന്നെ­യും സ­മീ­പ­ന­ത്തി­ലും ഊ­ന്ന­ലി­ലും വ്യ­ത്യാ­സ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. ആ­യി­ര­ത്തി എ­ണ്ണൂ­റ്റി നാൽ­പ­തി­ന്റെ ആ­രം­ഭ­ത്തോ­ടു­കൂ­ടി ഇവ കൂ­ടു­തൽ പ്ര­ക­ട­മാ­യി­ത്തീർ­ന്നു. എ­ങ്കി­ലും പ­ര­സ്പ­രം സ്വാ­ധീ­നി­ക്ക­ലും ബ­ന്ധ­പ്പെ­ട­ലും ഉ­ണ്ടാ­കാ­തേ­യു­മി­രു­ന്നി­ല്ല. ഫൂർ­ബാ­ക് ആണു് മാർ­ക്സി­ലും എം­ഗൽ­സി­ലും ഏ­റ്റ­വും ശ­ക്ത­വും സ്ഥാ­യി­യു­മാ­യ സ്വാ­ധീ­നം ചെ­ലു­ത്തി­യി­ട്ടു­ള്ള­തു്. ഫൂർ­ബാ­ക് ഹെ­ഗ­ലീ­യ ദർ­ശ­ന­ത്തി­ന്റെ­യും ഞ­ങ്ങ­ളു­ടെ സി­ദ്ധാ­ന്ത­ത്തി­ന്റെ­യും ഇ­ട­യ്ക്കു­ള്ള ക­ണ്ണി­യാ­ണു്. എ­ന്നു് ഏം­ഗൽ­സ് പി­ന്നീ­ടു് പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. (എഫ്. എം­ഗൽ­സ്: പ്രി­ഫേ­സ് ടു ലൂഡ് വിഗ് ഫൂർ­ബാ­ക് ആൻഡ് എൻഡ് ഓഫ് ക്ലാ­സി­ക്കൽ ജർ­മ്മൻ ഫി­ലോ­സ­ഫി).

4

അ­വി­ദ്യ­യു­ടെ മോ­ഹ­കാ­രി­യാ­യ സ്വാ­ധീ­ന­ത­യ്ക്ക­ടി­മ­പ്പെ­ട്ടാ­ണു് വ്യ­ക്തി ‘ഞാൻ’ എന്നു ഭാ­വി­ക്കു­ന്ന­തും തന്നെ മറ്റു ജീ­വ­ന്മാ­രിൽ നി­ന്നു ഭി­ന്ന­നെ­ന്നു ക­രു­തു­ന്ന­തും. താൻ സ­ച്ചി­ദാ­ന­ന്ദ­മാ­ണെ­ന്ന യ­ഥാർ­ത്ഥ­ത­ത്വം മാ­യ­യാൽ മ­റ­യ്ക്ക­പ്പെ­ടു­മ്പോൾ താൻ പ­രി­ച്ഛി­ന്ന­നാ­ണെ­ന്നും ഒ­റ്റ­പ്പെ­ട്ട­വ­നാ­ണെ­ന്നും ദുഃ­ഖി­ത­നാ­ണെ­ന്നും മറ്റു ജീ­വ­ന്മാ­രിൽ നി­ന്നും പ­ര­മാ­ത്മാ­വിൽ നി­ന്നും ഭി­ന്ന­നാ­ണെ­ന്നും വി­ശ്വ­സി­ച്ചു പോ­കു­ന്നു.

ശ്രീ­ശ­ങ്ക­ര­നും ഹെ­ഗ­ലും അ­തീ­ന്ദ്രി­യ­മാ­യ കേ­വ­ല­ത­ത്വ­ത്തിൽ നി­ന്നാ­ണു് ആ­രം­ഭി­ക്കു­ന്ന­തു്. എ­ന്നാൽ ഈ ര­ണ്ടു­പേ­രും ത­മ്മിൽ ഗ­ണ്യ­മാ­യ ഒ­ര­ന്ത­ര­മു­ണ്ടു്. ബ്ര­ഹ്മം എ­ന്നു­കൂ­ടി വ്യ­വ­ഹ­രി­ക്ക­പ്പെ­ടു­ന്ന ശ്രീ­ശ­ങ്ക­ര­ന്റെ കേ­വ­ല­ത­ത്വം അ­വി­ഭ­ക്ത­വും സ്വ­യം­പ്ര­കാ­ശ­ക­വും അ­വ്യ­യ­വു­മാ­യ ബോ­ധ­മാ­ണു്. അതു് പ­രി­വർ­ത്ത­നം­കൊ­ണ്ടോ വി­ഷ­യീ­ക­ര­ണം­കൊ­ണ്ടോ പ­രി­ച്ഛി­ന്ന­മാ­യ ‘ഇതരം’ ആയി പ­രി­ണ­മി­ക്കു­ന്നി­ല്ല. അ­തി­നു് സ­ത്ത­യ­ല്ലാ­തെ പ­രി­ണാ­മ­മി­ല്ല. വീ­ണ്ടും കേ­വ­ല­ത­ത്വ­മാ­യി­ത്തീ­രു­ന്ന­തി­നു വേ­ണ്ടി അതു് സ്വയം വി­ഘ­ടി­ക്കു­ന്നി­ല്ല. അ­പ­രി­ച്ഛി­ന്ന­മാ­യ അതു് പ­രി­ച്ഛി­ന്ന­മാ­യി തോ­ന്നും­വി­ധം നി­യ­ത­മാ­കു­ന്നി­ല്ല. കേ­വ­ല­ത­ത്വ­ത്തി­നു പുറമേ മ­റ്റേ­തെ­ങ്കി­ലു­മൊ­ന്നി­നെ അം­ഗീ­ക­രി­ക്കു­ന്ന­തു് അതിനെ പ­രി­ച്ഛി­ന്ന­മാ­ക്കു­ക­യേ­യു­ള്ളൂ.

എ­ന്നാൽ ഹെ­ഗ­ലി­നു് നേരെ മ­റി­ച്ചു് അ­പ­രി­ച്ഛി­ന്ന­മാ­യ കേ­വ­ല­ത­ത്വം പ­രി­ച്ഛി­ന്ന­മാ­യി ഉ­പ­ന്യ­സി­ക്ക­പ്പെ­ടു­ക­യും ദൃ­ശ്യ­പ്ര­പ­ഞ്ച­സ­ത്ത­യിൽ വി­വൃ­ത­മാ­കു­ക­യും ചെ­യ്യു­ന്നു­ണ്ടു്. ബാ­ഹ്യ­വ­ത്ക­ര­ണം വി­ഷ­യീ­ക­ര­ണം എന്നീ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ അതു് വ­സ്തു­ക്ക­ളു­ടെ രൂ­പ­മെ­ടു­ക്കു­ന്നു. മ­റ്റൊ­രു­വി­ധ­ത്തിൽ പ­റ­ഞ്ഞാൽ ഇ­ത­ര­ത­ത്വ­ത്തിൽ വർ­ത്തി­ക്കു­ന്ന കേ­വ­ല­ത­ത്വം ത­ന്നെ­യാ­ണു് വി­ഷ­യ­നി­ഷ്ഠ­മാ­യ യാ­ഥാർ­ത്ഥ്യം. കേ­വ­ല­ത­ത്വ­ത്തിൽ നി­ന്നും വ്യ­ക്തി­യു­ടെ പൃ­ഥ­ക്ക­ര­ണ­ത്തെ വ്യ­വ­ഹ­രി­ക്കു­ന്ന­തി­നു് വി­ഘ­ട­നം എന്ന പ­ദ­മാ­ണു് ഹെഗൽ ഉ­പ­യോ­ഗി­ക്കു­ന്ന­തു്. എ­ങ്കിൽ ശ്രീ­ശ­ങ്ക­ര­ന്റെ അ­ഭി­പ്രാ­യ­ത്തിൽ മാ­യ­യു­ടെ അ­താ­യ­തു് ജഗദ് വി­ഷ­യ­ക­മാ­യ അ­വി­ദ്യ­യു­ടെ മോ­ഹ­കാ­രി­യാ­യ സ്വാ­ധീ­ന­ത­യ്ക്ക­ടി­മ­പ്പെ­ട്ടാ­ണു് വ്യ­ക്തി ‘ഞാൻ’ എന്നു ഭാ­വി­ക്കു­ന്ന­തും തന്നെ മറ്റു ജീ­വ­ന്മാ­രിൽ നി­ന്നു ഭി­ന്ന­നെ­ന്നു ക­രു­തു­ന്ന­തും. താൻ സ­ച്ചി­ദാ­ന­ന്ദ­മാ­ണെ­ന്ന യ­ഥാർ­ത്ഥ­ത­ത്വം മാ­യ­യാൽ മ­റ­യ്ക്ക­പ്പെ­ടു­മ്പോൾ താൻ പ­രി­ച്ഛി­ന്ന­നാ­ണെ­ന്നും ഒ­റ്റ­പ്പെ­ട്ട­വ­നാ­ണെ­ന്നും ദുഃ­ഖി­ത­നാ­ണെ­ന്നും മറ്റു ജീ­വ­ന്മാ­രിൽ നി­ന്നും പ­ര­മാ­ത്മാ­വിൽ നി­ന്നും ഭി­ന്ന­നാ­ണെ­ന്നും വി­ശ്വ­സി­ച്ചു പോ­കു­ന്നു. അ­ഹം­ഭാ­വ­വും സ്വാർ­ത്ഥ­ത­യും ദുഃ­ഖ­വും ക്ലേ­ശ­വും മ­നു­ഷ്യൻ തന്റെ പ­രി­ച്ഛി­ന്ന­ത്വ­ത്തി­ലും പൃ­ഥ­ക്ത്വ­ത്തി­ലും വി­ശ്വാ­സം­കൊ­ള്ളു­ന്ന­തി­ന്റെ ഫ­ല­ങ്ങ­ളാ­ണു്. അ­ജ്ഞാ­നം നി­ല­നിൽ­ക്കു­ന്നി­ട­ത്തോ­ളം മ­നു­ഷ്യൻ ബ­ന്ധ­നാ­വ­സ്ഥ­യി­ലാ­ണു്.

യ­ഥാർ­ത്ഥ­ജ്ഞാ­നം ശ്രീ­ശ­ങ്ക­ര­ന്റെ അ­ഭി­പ്രാ­യ­ത്തിൽ ആ­ത്മ­ജ്ഞാ­ന­മാ­ണു്. ബ്ര­ഹ്മ­ത്തി­ന്റെ പ്ര­ത്യ­ക്ഷ­വും അ­വി­ച്ഛി­ന്ന­വു­മാ­യ ബോ­ധ­മാ­ണു്. “ഒ­രാൾ­ക്കും ആ­ത്മ­ജ്ഞാ­നം ആ­ഗ­ന്തു­ക­മ­ല്ല, പ്ര­മാ­ണ­ങ്ങ­ളി­ലൂ­ടെ ഗ്ര­ഹി­ക്ക­പ്പെ­ടു­ന്ന­ത­ല്ല; അതു് സ്വ­യ­മേ വർ­ത്തി­ക്കു­ന്ന ഒ­ന്നാ­ണു്.” (ബ്ര­ഹ്മ­സൂ­ത്ര­ഭാ­ഷ്യം). സാ­മാ­ന്യ യു­ക്തി­യൊ­ന്നും ബ്ര­ഹ്മ­ത്തി­നു് അ­നു­യോ­ജ്യ­മ­ല്ല, എ­ന്തെ­ന്നാൽ, രാ­ധാ­കൃ­ഷ്ണൻ പ­റ­ഞ്ഞ­തു­പോ­ലെ, “കേ­വ­ല­യാ­ഥാർ­ത്ഥ്യ­ത്തെ നിർ­വ്വ­ചി­ക്കാൻ പു­റ­പ്പെ­ടു­ന്ന­തു് അതിനെ വ­സ്തു­വാ­ക്കി ത­രം­താ­ഴ്ത്ത­ലാ­ണു്” (ഡോ. രാ­ധാ­കൃ­ഷ്ണൻ, മോഡേൺ ഇ­ന്ത്യ ആന്റ് വെ­സ്റ്റ്). ബ്ര­ഹ്മം പൂർ­ണ്ണ­മാ­യും കർ­ത്താ­വാ­ണു്; കർ­ത്താ­വി­നെ ക്രി­യ­യാ­ക്കു­വാൻ സാ­ധ്യ­മ­ല്ല­ല്ലോ. യ­ഥാർ­ത്ഥ ജ്ഞാ­നം­വ­ഴി അ­ജ്ഞാ­നം നീ­ക്ക­പ്പെ­ടു­മ്പോൾ മ­നു­ഷ്യ­നു് മാ­യ­യു­ടെ മ­റു­വ­ശം കാണാൻ സാ­ധി­ക്കു­ക­യും മറ്റു മ­നു­ഷ്യ­രിൽ നി­ന്നും താൻ വ്യ­ത്യ­സ്ത­ന­ല്ലെ­ന്നും താൻ തന്നെ ബ്ര­ഹ്മ­മാ­ണെ­ന്നും ബ്ര­ഹ്മ­മ­ല്ലാ­തെ മ­റ്റൊ­ന്നു­മി­ല്ലെ­ന്നും അ­റി­യു­ക­യും ചെ­യ്യു­ന്നു.

ഹെ­ഗ­ലി­ന്റെ സി­ദ്ധാ­ന്ത­മ­നു­സ­രി­ച്ചു് കേ­വ­ല­ത­ത്വം പ­രി­ണാ­മ­പ്ര­ക്രി­യ­യു­ടെ അ­ന്ത്യ­ത്തിൽ മാ­ത്ര­മേ പ്ര­കാ­ശി­ത­മാ­കു­ന്നു­ള്ളൂ. ഈ പ്ര­ക്രി­യ­യിൽ വിഷയി തന്റെ ച­ന­ല­ശ­ക്തി­കൊ­ണ്ടു ത­ന്നിൽ­നി­ന്നു് ഭി­ന്ന­മാ­യ മ­റ്റൊ­ന്നാ­യി സ്വയം ഉ­പ­ന്യ­സി­ച്ചു് വാ­സ്ത­വി­ക­വും സ­മൂർ­ത്ത­വു­മാ­യ ഒ­ന്നാ­യി പ­രി­ണ­മി­ക്കു­ന്നു. ല­ക്ഷ്യ­പ്രാ­പ്തി­ക്കു­വേ­ണ്ടി­യു­ള്ള കേ­വ­ല­ത­ത്വ­ത്തി­ന്റെ പ­രി­ണാ­മ­ത്തിൽ അ­ന്തർ­ഭ­വി­ച്ചി­രി­ക്കു­ന്ന സർ­ഗ്ഗാ­ത്മ­ക­മാ­യ ഉപാധി ‘താൻ തന്നെ നി­ഷേ­ധി­ക്കു­ക’ എ­ന്ന­താ­ണു്. താൻ തന്നെ നി­ഷേ­ധി­ക്കു­ന്ന­തോ­ടൊ­പ്പം വിഘടന രൂ­പ­ത്തിൽ തന്നെ സൃ­ഷ്ടി­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ടു്. ഈ വി­ഘ­ട­നം അഥവാ വി­ഷ­യീ­ക­ര­ണം ആ­ദ്യ­ത്തെ നി­ഷേ­ധ­മാ­ണു്; അ­തി­ന­ടു­ത്ത പ­ടി­യാ­യി ന­ട­ക്കു­ന്ന­തു നി­ഷേ­ധ­നി­ഷേ­ധ­വും.

വ്യ­ക്തി­യു­ടെ യ­ഥാർ­ത്ഥ സ്വ­ഭാ­വ­ത്തെ­പ്പ­റ്റി­യു­ള്ള അ­റി­വു് കേ­വ­ല­ത­ത്വ­ത്തി­ന്റെ ദീർ­ഘ­മാ­യ വിഘടന നിർ­വി­ഘ­ട­ന പ്ര­ക്രി­യ­ക­ളു­ടെ ഫ­ല­മാ­ണു്. കേ­വ­ല­ത­ത്വം പ­രി­ണാ­മ­ത്തി­ലൂ­ടെ ഒ­ടു­വിൽ, വി­ഘ­ട­ന­ത്തെ ഉ­ല്ലം­ഘി­ക്കു­വാ­നും താൻ കേ­വ­ല­ത­ത്വ­മാ­ണെ­ന്ന യ­ഥാർ­ത്ഥ­സ്വ­ഭാ­വം അ­റി­യു­വാ­നും ക­ഴി­വു­ള്ള മ­നു­ഷ്യ­നാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. ഇ­താ­ണു് ഹെ­ഗ­ലി­ന്റെ മതം.

ഹെ­ഗ­ലി­ന്റെ ഈ അ­മൂർ­ത്ത­മാ­യ ആ­ശ­യ­വാ­ദം­കൊ­ണ്ടു ഫുർ­ബാ­ക് തൃ­പ്ത­നാ­യി­ല്ല. അ­ദ്ദേ­ഹം അ­മൂർ­ത്ത­മാ­യ യ­ഥാർ­ത്ഥ്യ­ത്തി­ലേ­ക്കു മ­ട­ങ്ങി­ച്ചെ­ല്ലു­ന്ന­തി­നു­ള്ള മാർ­ഗ്ഗ­മാ­രാ­യു­ന്ന­തി­നു പ­രി­ശ്ര­മി­ച്ചു. ഹെഗൽ ആ­രം­ഭി­ച്ച­തു് അ­തീ­ന്ദ്രി­യ­മാ­യ കേ­വ­ല­ത­ത്വ­ത്തിൽ നി­ന്നാ­ണ­ല്ലോ; ഇതു് ദൈ­വ­ശാ­സ്ത്ര­പ്ര­തി­പാ­ദി­ത­നാ­യ ഈ­ശ്വ­ര­നു തു­ല്യ­മാ­ണെ­ന്നും നിഷേധ നി­ഷേ­ധ­ത്തി­ന്റെ ഫലം ദൈ­വ­ശാ­സ്ത്ര­ത്തി­ന്റെ പു­നഃ­പ്ര­തി­ഷ്ഠ­യാ­ണെ­ന്നും അ­ദ്ദേ­ഹം മ­ന­സ്സി­ലാ­ക്കി.

“മ­നു­ഷ്യ­ന്റെ സ­ത്യാം­ശം അ­ലൗ­കീ­ക­രി­ക്ക­പ്പെ­ട്ടു് അവനു പു­റ­മേ­യാ­യി പ്ര­തി­ഷ്ഠി­ക്കു­ന്ന­താ­ണു് ദൈ­വ­ശാ­സ്ത്ര­ത്തി­ന്റെ പൊരുൾ; മ­നു­ഷ്യ­ചി­ന്ത അ­ലൗ­കീ­ക­രി­ക്ക­പ്പെ­ട്ടു് ബാ­ഹ്യ­ത്തിൽ പ്ര­തി­ഷ്ഠി­ക്ക­പ്പെ­ടു­ന്ന­താ­ണു് ഹെ­ഗ­ലി­ന്റെ ന്യാ­യ­ശാ­സ്ത്ര­ത്തി­ന്റെ പൊരുൾ”; ഹെ­ഗ­ലി­ന്റെ ദർശനം വേ­ഷം­മാ­റി­യ ദൈ­വ­ശാ­സ്ത്ര­മാ­ണു്; കേ­വ­ല­ത­ത്വം ദൈ­വ­ശാ­സ്ത്ര­ജ്ഞ­ന്മാ­രു­ടെ ഈ­ശ്വ­രൻ ത­ന്നെ­യാ­ണു്. “ദൈ­വ­ശാ­സ്ത്ര­ത്തി­ന്റെ പൊരുൾ അ­മൂർ­ത്ത­മാ­യ പ­രി­ച്ഛി­ന്ന­ത­ത്വ­മ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല; അ­തു­പോ­ലെ ഹെ­ഗ­ലി­ന്റെ കേ­വ­ല­ത­ത്വം അ­മൂർ­ത്ത­വും വി­ഘ­ടി­ത­വും ആയ പ­രി­ച്ഛി­ന്ന­സ­ത്വം അ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല.”

ഹെ­ഗ­ലി­നു് ന്യാ­യം മാ­ത്ര­മേ സ­ത്യ­മാ­യി­ട്ടു­ള്ളൂ. എ­ന്നാൽ ഫുർ­ബാ­ക്കി­നു് മ­നു­ഷ്യൻ മാ­ത്ര­മാ­ണു് സത്യം; എ­ന്തു­കൊ­ണ്ടെ­ന്നാൽ ന്യാ­യ­യു­ക്തൻ മ­നു­ഷ്യൻ മാ­ത്ര­മാ­ണു്. ഫുർ­ബാ­ക്കി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ ചി­ന്ത­യും ജീ­വി­യും ത­മ്മി­ലു­ള്ള ഐ­ക്യ­ത്തി­നു മാ­ത്ര­മേ അർ­ത്ഥ­മു­ള്ളൂ; മ­നു­ഷ്യ­നെ ഈ ഐ­ക്യ­ത്തി­ന്റെ ആ­ധാ­ര­മാ­യും വി­ഷ­യി­യാ­യും സ­ങ്കൽ­പി­ക്കു­ന്ന­തിൽ മാ­ത്ര­മേ സ­ത്യ­മു­ള്ളൂ. ആ­ശ­യ­ങ്ങൾ­ക്കും സ­ങ്കൽ­പ­ങ്ങൾ­ക്കും മ­നു­ഷ്യ­നിൽ­നി­ന്നു വ്യ­ത്യ­സ്ത­മാ­യി ഒരു സ­ത്ത­യു­മി­ല്ല.

ഹെഗൽ പ­രി­ച്ഛി­ന്ന­ത്തെ അ­പ­രി­ച്ഛി­ന്ന­ത്തിൽ നി­ന്നു് അ­ഭി­ന്ന­മാ­യി കാ­ണു­ക­യും, പ­രി­ച്ഛി­ന്ന­മാ­യി ഉ­പ­ന്യ­സി­ക്കു­മ്പോൾ മാ­ത്ര­മേ അ­പ­രി­ച്ഛി­ന്നം യാ­ഥാർ­ത്ഥ്യ­മാ­കു­ന്നു­ള്ളൂ എന്നു സി­ദ്ധാ­ന്തി­ക്കു­ക­യും ചെ­യ്തു. ശ­രി­ത­ന്നെ. പക്ഷേ, തന്റെ ദർ­ശ­ന­ത്തി­നു് സ­യു­ക്തി­ക­ത­യു­ടെ ഭാവം നൽ­കു­ന്ന­തി­നു­ള്ള ഒരു ഉപാധി മാ­ത്ര­മാ­യി­രു­ന്നു അതു്. ഫുർ­ബാ­ക് എ­ഴു­തി­യി­ട്ടു­ണ്ടു്: “അ­പ­രി­ച്ഛി­ന്ന­ത്തി­നു് സ­ത്ത­യും യാ­ഥാർ­ത്ഥ്യ­വും പ­രി­ച്ഛി­ന്ന­മാ­യി വെ­ളി­പ്പെ­ടു­മ്പോൾ മാ­ത്ര­മേ­യു­ള്ളൂ എ­ങ്കിൽ, തീർ­ച്ച­യാ­യും അ­പ­രി­ച്ഛി­ന്നം പ­രി­ച്ഛി­ന്നം ത­ന്നെ­യാ­ണു്.” അ­നി­യ­ത­വും അ­മൂർ­ത്ത­വും ആയ ശു­ദ്ധ­ഭാ­വ­ത്തെ­ക്കു­റി­ച്ചും എല്ലാ നി­യ­ത­ഭാ­വ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള ഹെ­ഗ­ലി­ന്റെ സ­ങ്കൽ­പ­ങ്ങൾ പൊ­തു­വാ­യി­രി­ക്കു­ന്ന­തു ക­ണ്ടു് അതിനെ വി­മർ­ശി­ച്ചു് ഫുർ­ബാ­ക് പ­റ­യു­ക­യു­ണ്ടാ­യി:

“ഭാ­വ­ത്തിൽ നി­ന്നാ­രം­ഭി­ച്ച­തു­ത­ന്നെ വെറും ഔ­പ­ചാ­രി­ക­മാ­ണു്. എ­ന്തു­കൊ­ണ്ടെ­ന്നാൽ അതല്ല ശ­രി­യാ­യ ആരംഭം: അതു ശ­രി­ക്കും ആ­ദ്യ­ത്തേ­ത­ല്ല. കേ­വ­ല­ത­ത്വ­ത്തിൽ നി­ന്നു വേ­ണ­മെ­ങ്കി­ലും ആ­രം­ഭി­ക്കാ­മാ­യി­രു­ന്നു. എ­ന്തെ­ന്നാൽ ന്യാ­യ­ശാ­സ്ത്രം എ­ഴു­തു­ന്ന­തി­നു മു­മ്പു­ത­ന്നെ, ന്യാ­യ­ശാ­സ്ത്ര­ഗ­ത­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളെ ശാ­സ്ത്രീ­യ­മാ­യി പ്ര­കാ­ശി­പ്പി­ക്കു­ന്ന­തി­നു­മു­മ്പു­ത­ന്നെ ഹെ­ഗ­ലി­നു് കേ­വ­ല­ത­ത്വം എ­ന്ന­തു് അ­വി­ച്ഛി­ന്ന­സ­ത്യ­മെ­ന്ന നി­ല­യിൽ ഉ­റ­പ്പു­ള്ള സം­ഗ­തി­യാ­യി­രു­ന്നു. കേ­വ­ല­ത­ത്വം അ­താ­യ­തു് കേ­വ­ല­ത്തെ­ക്കു­റി­ച്ചു­ള്ള ആശയം എ­ന്ന­തു­ത­ന്നെ അ­തി­ന്റെ കേ­വ­ല­യാ­ഥാർ­ത്ഥ്യ­ത്തെ­ക്കു­റി­ച്ചു് അ­സ­ന്ധി­ഗ്ധ­മാം­വ­ണ്ണം ഉ­റ­പ്പോ­ടു­കൂ­ടി­യ­താ­ണ­ല്ലോ. മുൻ­കൂ­റാ­യി­ത്ത­ന്നെ അതു സ­ത്യ­മാ­ണെ­ന്നു സി­ദ്ധ­മാ­ണു്… പി­ന്നീ­ടു­ണ്ടാ­ക്കി­യി­ട്ടു­ള്ള തെ­ളി­വു­കൾ വെറും ഔ­പ­ചാ­രി­ക­മ­ത്രേ.”

കേ­വ­ല­ത­ത്വ­ത്തെ ദൃ­ശ്യ­നാ­യ വി­ഷ­യി­യിൽ നി­ന്നും ഭി­ന്ന­മാ­യ ഒരു എ­സൻ­സാ­യി ഹെഗൽ സി­ദ്ധാ­ന്തി­ച്ച­തി­നെ ഫുർ­ബാ­ക് വി­മർ­ശി­ക്കു­ന്നു­ണ്ടു്: “ഹെ­ഗ­ലി­ന്റെ കേ­വ­ല­ത­ത്വം മ­നു­ഷ്യ­ന്റെ ബാ­ഹ്യ­ത്തിൽ സ്ഥി­തി­ചെ­യ്യു­ന്ന മ­നു­ഷ്യ­ന്റെ­ത­ന്നെ എ­സ്സൻ­സ് ആണു്. ചി­ന്താ­പ്ര­ക്രി­യ­ക്കു വെ­ളി­യി­ലു­ള്ള ചി­ന്ത­യു­ടെ എ­സ്സൻ­സ് ആണു്” എ­ന്നു് അ­ദ്ദേ­ഹം അ­നു­സ്മ­രി­ക്കു­ന്നു. ഹെഗൽ മ­നു­ഷ്യ­ന്റെ എ­സ്സൻ­സി­നെ മ­നു­ഷ്യ­നിൽ­നി­ന്നു വേർ­പെ­ടു­ത്തി. യാ­ഥാർ­ത്ഥ്യ­മി­ല്ലാ­തെ ഒരു അ­മൂർ­ത്തീ­ക­ര­ണ­മാ­യി­പ്പോ­യി അതു്. അ­ദ്ദേ­ഹ­ത്തി­നു് ചിന്ത കർ­ത്താ­വും ജീവി ക്രി­യ­യു­മാ­യി­പ്പോ­യി. ഈ അ­ഭി­പ്രാ­യ­ത്തെ ഖ­ണ്ഡി­ച്ചു­കൊ­ണ്ടു് ഫുർ­ബാ­ക് പ്ര­സ്താ­വി­ച്ചു: “ചി­ന്ത­യും ജീ­വി­യും ത­മ്മി­ലു­ള്ള ശ­രി­യാ­യ ബന്ധം എ­ന്തെ­ന്നാൽ ജീവി കർ­ത്താ­വാ­ണു്, ചിന്ത ക്രി­യ­യാ­ണു്. ജീ­വി­യിൽ നി­ന്നാ­ണു് ചിന്ത ഉ­ദി­ക്കു­ന്ന­തു്. ചി­ന്ത­യിൽ നി­ന്നു് ജീവി ഉ­ദി­ക്കു­ന്നി­ല്ല” ഹെഗൽ പ്ര­സ്താ­വി­ച്ച “അ­വ­നെ­ക്കു­റി­ച്ചു് സ്വയം ചി­ന്തി­ക്കു­ന്ന ചിന്ത” എന്ന ഭാഗം മാ­റ്റി ഫുർ­ബാ­ക് ആ സ്ഥാ­ന­ത്തു് “സ്വയം ചി­ന്തി­ക്കു­ന്ന മ­നു­ഷ്യൻ” എ­ന്നാ­ക്കു­ക­യു­ണ്ടാ­യി. ഹെ­ഗ­ലി­നു് ന്യാ­യ­മാ­ണു് ഏ­റ്റ­വും വ­ലു­തു്; ഫുർ­ബാ­ക്കി­നു് മ­നു­ഷ്യ­നാ­ണു് ന്യാ­യ­ത്തി­ന്റെ മാ­ന­ദ­ണ്ഡം. ഹെ­ഗ­ലി­നു് ന്യാ­യം മാ­ത്ര­മേ സ­ത്യ­മാ­യി­ട്ടു­ള്ളൂ. എ­ന്നാൽ ഫുർ­ബാ­ക്കി­നു് മ­നു­ഷ്യൻ മാ­ത്ര­മാ­ണു് സത്യം; എ­ന്തു­കൊ­ണ്ടെ­ന്നാൽ ന്യാ­യ­യു­ക്തൻ മ­നു­ഷ്യൻ മാ­ത്ര­മാ­ണു്. ഫുർ­ബാ­ക്കി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ ചി­ന്ത­യും ജീ­വി­യും ത­മ്മി­ലു­ള്ള ഐ­ക്യ­ത്തി­നു മാ­ത്ര­മേ അർ­ത്ഥ­മു­ള്ളൂ; മ­നു­ഷ്യ­നെ ഈ ഐ­ക്യ­ത്തി­ന്റെ ആ­ധാ­ര­മാ­യും വി­ഷ­യി­യാ­യും സ­ങ്കൽ­പി­ക്കു­ന്ന­തിൽ മാ­ത്ര­മേ സ­ത്യ­മു­ള്ളൂ. ആ­ശ­യ­ങ്ങൾ­ക്കും സ­ങ്കൽ­പ­ങ്ങൾ­ക്കും മ­നു­ഷ്യ­നിൽ­നി­ന്നു വ്യ­ത്യ­സ്ത­മാ­യി ഒരു സ­ത്ത­യു­മി­ല്ല. “മ­നു­ഷ്യ­നും മ­നു­ഷ്യ­നും ത­മ്മിൽ സം­ഭാ­ഷ­ണം ചെ­യ്യു­ക­യും പ­ങ്കി­ട്ടെ­ടു­ക്കു­ക­യും ചെ­യ്യു­ന്ന­തിൽ നി­ന്നു് മാ­ത്ര­മാ­ണു് ആ­ശ­യ­ങ്ങൾ­ക്കു് ഉ­ത്പ­ത്തി ല­ഭി­ക്കു­ന്ന­തു്… മ­നു­ഷ്യ­നു് മ­നു­ഷ്യ­നു­മാ­യു­ള്ള സാ­ധാ­ര­ണ്യ­മാ­ണു് സ­ത്യ­ത്തി­ന്റെ ആ­ദ്യ­ബീ­ജ­വും ല­ക്ഷ­ണ­വും.”

“ക്രി­ട്ടി­ക് ഓഫ് ഹെ­ഗൽ­സ് ഫി­ലോ­സ­ഫി” എന്ന ഗ്ര­ന്ഥ­ത്തിൽ ഫുർ­ബാ­ക് സി­ദ്ധാ­ന്തി­ച്ചി­രി­ക്കു­ന്നു. “കേ­വ­ല­ത­ത്വ­മോ സ­ത്വ­മോ അല്ല, മ­നു­ഷ്യ­നു മ­നു­ഷ്യൻ ത­ന്നെ­യാ­ണു പ­ര­മ­മാ­യ സത്യം” എ­ന്നു്. വീ­ണ്ടും “എ­സ്സൻ­സ് ഓഫ് ക്രി­സ്റ്റ്യാ­നി­റ്റി” എന്ന ഗ്ര­ന്ഥ­ത്തി­ന്റെ ര­ണ്ടാം പ­തി­പ്പി­ന്റെ മു­ഖ­വു­ര­യിൽ അ­ദ്ദേ­ഹം പ­റ­യു­ന്നു: “ദർശനം സ്ഥി­തി­ചെ­യ്യു­ന്ന­തു് മ­നു­ഷ്യ­നെ മ­ന­സ്സി­ലാ­ക്കു­ന്ന­തി­ലാ­ണു്. ത­ന്നിൽ­ത്ത­ന്നെ­യു­ള്ള­തി­നെ, കേ­വ­ല­വും അ­നിർ­വ­ച­നീ­യ­വും ഉ­ട­മ­സ്ഥ­നാ­രെ­ന്നു നിർ­ണ്ണ­യ­മി­ല്ലാ­ത്ത­തു­മാ­യ ഒ­ന്നി­നെ അ­റി­യു­ന്ന­തി­ല­ല്ല.” ഫുർ­ബാ­ക്കി­ന്റെ ദർ­ശ­ന­ത്തിൽ സ്പൈ­നോ­സ­യു­ടെ ‘വസ്തു’വി­നെ­യോ (substance) കാ­ന്റി­ന്റെ­യും പി­ഷ്റ്റേ­യു­ടെ­യും അ­ഹം­ത­ത്വ­ത്തെ­യോ ഹെ­ഗ­ലി­ന്റെ കേ­വ­ല­സ­ത്ത­യെ­യോ മു­ഖ്യ­ത­ത്വ­മാ­യി­ട്ടു അം­ഗീ­ക­രി­ച്ചി­ട്ടി­ല്ല. യ­ഥാർ­ത്ഥ­മാ­യ ജീ­വി­യെ, ശ­രി­യാ­യ മ­നു­ഷ്യ­നെ മാ­ത്ര­മേ അം­ഗീ­ക­രി­ച്ചി­ട്ടു­ള്ളൂ. തന്റെ ദർശനം പൂർ­വ്വി­ക­ന്മാ­രു­ടേ­തിൽ നി­ന്നു് എ­ങ്ങ­നെ വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്നു എ­ന്നു് അ­ദ്ദേ­ഹം ഇ­പ്ര­കാ­രം വി­ശ­ദ­മാ­ക്കി­യി­ട്ടു­ണ്ടു്:

“ഇ­തു­വ­രെ­യു­ണ്ടാ­യി­ട്ടു­ള്ള പ­ദ്ധ­തി­ക­ളിൽ നി­ന്നും ഈ ചി­ന്താ­പ­ദ്ധ­തി മു­ഖ്യ­മാ­യും വേർ­തി­രി­ഞ്ഞി­ട്ടു­ള്ള­തു്, അതു് മ­നു­ഷ്യ­ന്റെ യ­ഥാർ­ത്ഥ­വും പൂർ­ണ്ണ­വു­മാ­യ പ്ര­കൃ­തി­യോ­ടു യോ­ജി­ച്ചു നിൽ­ക്കു­ന്നു എ­ന്ന­തി­ലാ­ണു്. അ­ക്കാ­ര­ണ­ത്താൽ തന്നെ അതു് അ­തി­മാ­നു­ഷ­സ­ങ്കൽ­പം­കൊ­ണ്ടു്, അ­താ­യ­തു് മ­നു­ഷ്യ­വി­രു­ദ്ധ­വും പ്ര­കൃ­തി­വി­രു­ദ്ധ­വു­മാ­യ മ­തം­കൊ­ണ്ടും സ­ങ്കൽ­പം­കൊ­ണ്ടും ദൂ­ഷി­ത­വും വി­ക­ല­വു­മാ­ക്ക­പ്പെ­ട്ട മ­ന­സ്സു­കൾ­ക്കു വി­രു­ദ്ധ­വു­മാ­ണു്” എ­ന്നു്.

ഫുർ­ബാ­ക് പ്ര­ഖ്യാ­പി­ച്ചു. മ­നു­ഷ്യ­നെ യു­ക്തി­ബോ­ധ­മു­ള്ള­വ­നും സ്വ­ത­ന്ത്ര­നു­മാ­യ മ­നു­ഷ്യ­ജീ­വി­യാ­ക്കി­ക്കാ­ണി­ക്കു­ന്ന­തി­നു­വേ­ണ്ടി ദൈ­വ­ശാ­സ്ത്ര­ത്തി­ന്റെ സ്ഥാ­ന­ത്തു് ന­ര­വി­ജ്ഞാ­നീ­യ­ത്തെ പ്ര­തി­ഷ്ഠി­ക്കു­ക­യാ­ണു തന്റെ ല­ക്ഷ്യം എ­ന്നു്. “എന്റെ എ­ഴു­ത്തി­ന്റേ­യും പ്ര­സം­ഗ­ങ്ങ­ളു­ടേ­യും ല­ക്ഷ്യം മ­നു­ഷ്യ­നെ, ദൈ­വ­ശാ­സ്ത്ര­ജ്ഞ­ന്മാ­രിൽ­നി­ന്നു ന­ര­വം­ശ­ശാ­സ്ത്ര­ജ്ഞ­ന്മാ­രി­ലേ­ക്കും, ദൈ­വ­ത്തെ പ്രേ­മി­ക്കു­ന്ന­വ­രിൽ നി­ന്നു മ­നു­ഷ്യ­പ്രേ­മി­ക­ളി­ലേ­ക്കും, പാ­ര­ത്രി­ക­ക്കാ­രിൽ നി­ന്നു് ഐ­ഹി­ക­ക്കാ­രി­ലേ­ക്കും, സ്വർ­ഗ്ഗ­ത്തി­ലെ­യും ഭൂ­മി­യി­ലെ­യും രാ­ജ­വാ­ഴ്ച­യു­ടെ­യും പ്ര­ഭു­വാ­ഴ്ച­യു­ടെ­യും ഭൃ­ത്യ­ന്മാ­രിൽ നി­ന്നു് സ്വ­ത­ന്ത്ര­രും ആ­ത്മാ­ഭി­മാ­നി­ക­ളും ആയ ലോ­ക­പൗ­ര­ന്മാ­രി­ലേ­ക്കും തി­രി­ച്ചു വിടുക എ­ന്നു­ള്ള­താ­ണു്” എ­ന്നു് അ­ദ്ദേ­ഹം വ്യ­ക്ത­മാ­ക്കു­ക­യു­ണ്ടാ­യി.

താൻ തന്റെ ദർശനം വി­ക­സി­പ്പി­ച്ചി­ട്ടു­ള്ള­തു് ഹെ­ഗ­ലി­ന്റേ­തി­നു വി­രു­ദ്ധ­മാ­യി­ട്ടാ­ണു് എ­ന്നും തന്റെ ദർശനം ഈ വൈ­രു­ദ്ധ്യ­ത്തി­ന്റെ വെ­ളി­ച്ച­ത്തിൽ മാ­ത്ര­മേ മ­ന­സ്സി­ലാ­ക്കു­വാൻ സാ­ദ്ധ്യ­മാ­ക­യു­ള്ളൂ എ­ന്നും ഫുർ­ബാ­ക് അ­വ­കാ­ശ­പ്പെ­ട്ടി­ട്ടു­ണ്ടു്. ഈ വൈ­രു­ദ്ധ്യ­ത്തി­ന്റെ സ്വ­ഭാ­വ­ത്തെ അ­ദ്ദേ­ഹം ഇ­പ്ര­കാ­രം വി­ശ­ദീ­ക­രി­ക്കു­ക­യു­ണ്ടാ­യി:

“ഹെഗൽ മ­ത­ത്തെ­യും ദർ­ശ­ന­ത്തെ­യും അ­ഭി­ന്ന­മാ­യി­ക്കാ­ണു­ന്നു. ഞാൻ അവ ത­മ്മി­ലു­ള്ള പ്ര­ത്യേ­ക ഭേ­ദ­ങ്ങ­ളെ വെ­ളി­പ്പെ­ടു­ത്തു­ന്നു. ഹെഗൽ മ­ത­ത്തെ അ­തി­ന്റെ (ഉ­പ­രി­പ്ല­വ­മാ­യ) ചി­ന്ത­യു­ടെ ഭാ­ഗ­ത്തെ മാ­ത്ര­മേ നി­രൂ­പ­ണം ചെ­യ്യു­ന്നു­ള്ളൂ. ഞാൻ അ­തി­ന്റെ കാ­ത­ലാ­യ അം­ശ­ത്തെ­ത്ത­ന്നെ നി­രൂ­പ­ണം ചെ­യ്യു­ന്നു. ഹെഗൽ വി­ഷ­യി­യെ വി­ഷ­യ­മാ­ക്കു­മ്പോൾ ഞാൻ വി­ഷ­യ­ത്തെ വി­ഷ­യ­മാ­ക്കു­ന്നു. ഹെഗൽ അ­പ­രി­ച്ഛി­ന്ന­ത്തി­നു വി­രു­ദ്ധ­മാ­യി പ­രി­ച്ഛി­ന്ന­ത്തെ­യും അ­നു­ഭ­വ­ത്തി­നു വി­രു­ദ്ധ­മാ­യി സ­ങ്കൽ­പ­ത്തെ­യും കാ­ണു­ന്നു. എ­ന്നാൽ ഞാ­നാ­ക­ട്ടെ അ­പ­രി­ച്ഛി­ന്ന­ത്തിൽ പ­രി­ച്ഛി­ന്ന­ത്തെ­യും അ­നു­ഭ­വ­ത്തിൽ സ­ങ്കൽ­പ­ത്തെ­യും സൂ­ക്ഷ്മ­മാ­യി ദർ­ശി­ക്കു­ന്നു. എ­നി­ക്കു് അ­പ­രി­ച്ഛി­ന്ന­മെ­ന്ന­തു് പ­രി­ച്ഛി­ന്ന­ത്തി­ന്റെ സാ­രാം­ശം മാ­ത്ര­മാ­ണു്. മ­ത­ത്തി­ന്റെ സാ­ങ്കൽ­പി­ക ഗൂ­ഢ­ത­ത്വ­ങ്ങ­ളിൽ ആ­നു­ഭാ­വി­ക സ­ത്യ­ങ്ങൾ മാ­ത്ര­മേ ഞാൻ കാ­ണു­ന്നു­ള്ളൂ. ഉ­ദാ­ഹ­ര­ണ­മാ­യി ത്രി­താം എന്ന സ­ങ്കൽ­പ­ത്തി­ലെ ഗൂ­ഢ­ത­ത്വ­ത്തിൽ അ­ന്തർ­ഭ­വി­ച്ചി­ട്ടു­ള്ള ഒരേ ഒരു സത്യം, സാ­മു­ദാ­കി­യ ജീ­വി­ത­മാ­ണു് ശ­രി­യാ­യ ജീ­വി­ത­മെ­ന്നും ത­ന്മൂ­ലം അതു് സ­ത്യ­ത്തിൽ നി­ന്നു വി­ഭി­ന്ന­മാ­യ ഒ­ന്ന­ല്ലെ­ന്നും, അ­തീ­ന്ദ്രി­യ­മോ അ­ലൗ­കി­ക­മോ അ­ല്ലാ­തെ മ­നു­ഷ്യ­സ­ഹ­ജ­മാ­യ സാ­മാ­ന്യ­സ­ത്യം അഥവാ ജനകീയ ഭാ­ഷ­യിൽ, സ്വാ­ഭാ­വി­ക­സ­ത്യം ആ­ണെ­ന്നും മാ­ത്ര­മാ­ണു്.”

തന്റെ പുതിയ ദർശനം പഴയ ദർ­ശ­ന­ത്തിൽ നി­ന്നു് എ­പ്ര­കാ­രം വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്നു എന്നു വി­ശ­ദ­മാ­ക്കി­ക്കൊ­ണ്ടു് ഫുർ­ബാ­ക്ക് പി­ന്നെ­യും പ­റ­യു­ക­യാ­ണു്: “ചി­ന്താ­വി­ഷ­യ­മ­ല്ലാ­ത്ത­തേ­തോ അതു് ഇ­ല്ലാ­ത്ത­താ­ണു് എന്നു പ­ഴ­യ­ദർ­ശ­നം പ­റ­യു­മ്പോൾ പുതിയ ദർശനം അതിനു വി­പ­രീ­ത­മാ­യി ഉ­ദ്ഘോ­ഷി­ക്കു­ന്നു. സ്നേ­ഹി­ക്ക­പ്പെ­ടാ­ത്ത­തെ­ന്തോ സ്നേ­ഹി­ക്ക­പ്പെ­ടു­വാൻ ക­ഴി­യാ­ത്ത­തെ­ന്തോ അതു് ഇ­ല്ലാ­ത്ത­താ­ണു് എ­ന്നു്. ‘ഞാൻ അ­മൂർ­ത്ത­മാ­യ ഒരു ചി­ന്തി­ക്കു­ന്ന ജീവി മാ­ത്ര­മാ­ണു്; ശരീരം എന്റെ മു­ഖ്യാം­ശ­മ­ല്ല’ എന്ന വി­ശ്വാ­സ­പ്ര­മാ­ണ­ത്തോ­ടു­കൂ­ടി­യാ­ണു പഴയ ദർശനം ആ­രം­ഭി­ക്കു­ന്ന­തു്. എ­ന്നാൽ നേ­രെ­മ­റി­ച്ചു് പുതിയ ദർ­ശ­ന­മാ­ക­ട്ടെ ആ­രം­ഭി­ക്കു­ന്ന­തു്, ‘ഞാൻ യ­ഥാർ­ത്ഥ­ത്തി­ലു­ള്ള ഒരു ഇ­ന്ദ്രി­യ­ജീ­വി­യാ­ണു്. ശരീരം എന്റെ മു­ഖ്യാം­ശ­മാ­ണു്. മാ­ത്ര­മ­ല്ല സ­മ­ഗ്ര­മാ­യ ശരീരം ഞാൻ ത­ന്നെ­യാ­ണു്. അതു എന്റെ, എ­ന്റെ­മാ­ത്രം അ­ന്ത­സ്സാ­രം (essence) ആണു് എ­ന്നി­ങ്ങ­നെ­യ­ത്രേ.’”

ജീ­വി­യും അ­ജീ­വി­യും ത­മ്മി­ലു­ള്ള ഭേദം ക­ണ്ടു­പി­ടി­ക്കു­വാൻ ഒ­രാൾ­ക്കു ക­ഴി­യ­ണ­മെ­ങ്കിൽ ഇ­ന്ദ്രി­യ­പ്ര­ത്യ­ക്ഷ­വും സം­വേ­ദ­ന­വും സ്നേ­ഹ­വും കൂ­ടി­യേ കഴിയൂ എ­ന്നാ­ണു് ഫുർ­ബാ­ക് സി­ദ്ധാ­ന്തി­ക്കു­ന്ന­തു്.

മ­നു­ഷ്യ­ന്റെ മാ­യി­ക­വും വി­ചി­ത്ര­വും സ്വർ­ഗ്ഗീ­യ­വു­മാ­യ സ്ഥാ­നം ഫ­ല­ത്തിൽ അവനെ സാ­ധാ­ര­ണ ജീ­വി­ത­ത്തിൽ ത­രം­താ­ഴ്ത്തി­ക്കാ­ണു­ക എ­ന്ന­ത്രേ. പകരം ഞാ­നാ­ക­ട്ടെ, മ­നു­ഷ്യ­നു് സാ­ങ്കൽ­പി­ക­മ­ല്ലാ­ത്ത­തും യ­ഥാർ­ത്ഥ­വും രാ­ഷ്ട്രീ­യ­വും സാ­മു­ദാ­യി­ക­വു­മാ­യ ഒരു സ്ഥാ­നം നൽ­കി­യി­രി­ക്കു­ക­യാ­ണു്. ദൈ­വ­ത്തെ­പ്പ­റ്റി­യു­ള്ള ഉണ്ടോ ഇ­ല്ല­യോ എന്ന പ്ര­ശ്നം സ­ത്ത­യു­ണ്ടോ ഇ­ല്ല­യോ എന്ന പ്ര­ശ്ന­ത്തിൽ നി­ന്നു അ­ഭി­ന്നം ത­ന്നെ­യാ­ണു്.

“സം­വേ­ദ­ന­വും അ­ഭി­നി­വേ­ശ­വും ഇ­ല്ലാ­ത്ത അ­മൂർ­ത്ത­മാ­യ ചിന്ത ജീ­വി­യും അ­ജീ­വി­യും ത­മ്മി­ലു­ള്ള ഭേ­ദ­ത്തെ ഇ­ല്ലാ­താ­ക്കു­ന്നു. ഈ ഭേ­ദ­മാ­ക­ട്ടെ ചി­ന്ത­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അ­യ­ഥാർ­ത്ഥ­വും സ്നേ­ഹ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം യ­ഥാർ­ത്ഥ­വു­മാ­ണു്. സ്നേ­ഹി­ക്കു­ക എ­ന്നാൽ ഈ ഭേ­ദ­മ­റി­യു­ക എ­ന്നാ­ണർ­ത്ഥം. ഒ­ന്നി­നെ­യും സ്നേ­ഹി­ക്കാ­ത്ത ഒരുവനു്-​വസ്തു ഏ­താ­യാ­ലും വേ­ണ്ടി­ല്ല—വസ്തു ഉ­ണ്ടെ­ങ്കി­ലും ഇ­ല്ലെ­ങ്കി­ലും ഒ­ന്നു­മി­ല്ല. സ്നേ­ഹ­ത്തി­ലൂ­ടെ, സാ­മാ­ന്യ­മാ­യി­പ്പ­റ­ഞ്ഞാൽ സം­വേ­ദ­ന­ക്ഷ­മ­ത­കൊ­ണ്ടു മാ­ത്ര­മാ­ണു് ഞാൻ ജീ­വി­യെ അ­തി­ജീ­വി­യിൽ നി­ന്നും വ്യ­ത്യാ­സ­പ്പെ­ട്ടു­കാ­ണു­ന്ന­തു്. ത­ന്മൂ­ലം എ­ന്നിൽ നി­ന്നും ഭി­ന്ന­മാ­യി­ട്ടാ­ണു വ­സ്തു­വി­ന്റെ സ്ഥി­തി.”

ഫുർ­ബാ­ക്കി­ന്റെ യാ­ഥാ­സ്ഥി­തി­ക­രാ­യ വി­രോ­ധി­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ദ­ങ്ങൾ നാ­സ്തി­ക­ത്വം മാ­ത്ര­മാ­യി ത­ള്ളി­ക്ക­ള­ഞ്ഞു. ഈ ആ­രോ­പ­ണ­ത്തെ എ­തിർ­ത്തു­കൊ­ണ്ടു് അ­ദ്ദേ­ഹം പ്ര­സ്താ­വി­ച്ചു:

“ഞാൻ ഒരു നാ­സ്തി­ക­നിൽ ക­വി­ഞ്ഞു് ഒ­ന്നും അല്ല എന്നു പ­റ­യു­ന്ന­വർ എ­ന്നെ­ക്കു­റി­ച്ചു് ശ­രി­ക്കും ഒ­ന്നു­മ­റി­യാ­തെ ജ­ല്പി­ക്കു­ന്ന­വ­രാ­ണു്. ദൈ­വ­മു­ണ്ടോ ഇ­ല്ല­യോ എന്ന വാദം, നാ­സ്തി­ക­വാ­ദ­വും ആ­സ്തി­ക­വാ­ദ­വും ത­മ്മി­ലു­ള്ള കലഹം പ­തി­നാ­റും പ­തി­നേ­ഴും നൂ­റ്റാ­ണ്ടു­ക­ളി­ലേ­താ­ണു്; പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­നു് പ­റ്റി­യ­ത­ല്ല. ഞാൻ ദൈ­വ­ത്തെ നി­ഷേ­ധി­ക്കു­ന്നു. എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അ­തി­നർ­ത്ഥം ഞാൻ മ­നു­ഷ്യ­നി­ഷേ­ധ­ത്തെ നി­ഷേ­ധി­ക്കു­ന്നു എ­ന്നാ­ണു്. മ­നു­ഷ്യ­ന്റെ മാ­യി­ക­വും വി­ചി­ത്ര­വും സ്വർ­ഗ്ഗീ­യ­വു­മാ­യ സ്ഥാ­നം ഫ­ല­ത്തിൽ അവനെ സാ­ധാ­ര­ണ ജീ­വി­ത­ത്തിൽ ത­രം­താ­ഴ്ത്തി­ക്കാ­ണു­ക എ­ന്ന­ത്രേ. പകരം ഞാ­നാ­ക­ട്ടെ, മ­നു­ഷ്യ­നു് സാ­ങ്കൽ­പി­ക­മ­ല്ലാ­ത്ത­തും യ­ഥാർ­ത്ഥ­വും രാ­ഷ്ട്രീ­യ­വും സാ­മു­ദാ­യി­ക­വു­മാ­യ ഒരു സ്ഥാ­നം നൽ­കി­യി­രി­ക്കു­ക­യാ­ണു്. ദൈ­വ­ത്തെ­പ്പ­റ്റി­യു­ള്ള ഉണ്ടോ ഇ­ല്ല­യോ എന്ന പ്ര­ശ്നം സ­ത്ത­യു­ണ്ടോ ഇ­ല്ല­യോ എന്ന പ്ര­ശ്ന­ത്തിൽ നി­ന്നു അ­ഭി­ന്നം ത­ന്നെ­യാ­ണു്.”

ഫുർ­ബാ­ക് മ­ത­ത്തി­ന്റെ ഉ­ത്പ­ത്തി­യെ ക­ണ്ടെ­ത്തി­യ­തു് മ­നു­ഷ്യ­ന്റെ ആ­വ­ശ്യ­ക­ത­ക­ളി­ലും അ­ഭി­ലാ­ഷ­ങ്ങ­ളി­ലു­മാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ “മതം മ­നു­ഷ്യൻ ത­ന്നിൽ­നി­ന്നു വേർ­പി­രി­യ­ല­ത്രേ.” മ­ത­ത്തിൽ മ­നു­ഷ്യ­ന്റെ അ­ന്ത­സ്സാ­രം അവനിൽ നി­ന്നു വെ­ളി­യിൽ ദൈ­വ­ത്തി­ന്റെ സ­ങ്കൽ­പ­ത്തിൽ വി­ക്ഷേ­പി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. “ദൈവം മ­നു­ഷ്യ­ന്റെ പ്ര­കൃ­തി­യ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല. അ­താ­യ­തു് സാ­ധാ­ര­ണ മ­നു­ഷ്യ­ന്റെ അ­പൂർ­ണ്ണ­ത­ക­ളൊ­ന്നു­മി­ല്ലാ­തെ ശു­ദ്ധീ­കൃ­ത­മാ­യ മ­നു­ഷ്യ­പ്ര­കൃ­തി വെ­ളി­യി­ലേ­ക്കു വി­ക്ഷേ­പി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­താ­ണു് ദൈവം. ത­ന്മൂ­ലം സ്വ­ന്തം പ്ര­കൃ­തി­യോ­ടു­കൂ­ടി­യ അ­ന്യ­വും ഉ­ത്കൃ­ഷ്ട­വു­മാ­യ ഒരു ത­ത്വ­മാ­യി അതു വീ­ക്ഷി­ക്ക­പ്പെ­ടു­ക­യും ആ­രാ­ധി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്നു,” എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യം.

മ­നു­ഷ്യ­ന്റെ അ­ന്ത­സ്സാ­രം വി­ഷ­യ­വ­ത്ക­രി­ച്ചി­ട്ടു­ള്ള­തും അ­തീ­ന്ദ്രി­യ­ത­ല­ത്തി­ലേ­ക്കു വി­ക്ഷേ­പി­ച്ചി­ട്ടു­ള്ള­തും അവൻ ത­ന്നിൽ­നി­ന്നും വി­ഘ­ടി­ച്ചി­ട്ടു­ള്ള­തി­ന്റെ ദ്യോ­ത­ക­മാ­ണു്. “മ­നു­ഷ്യ­ന്റെ അ­ന്ത­സ്സാ­രം കേ­വ­ല­സ­ത്യ­മാ­യി വീ­ക്ഷി­ക്ക­പ്പെ­ടു­ന്ന­താ­ണു്, അ­താ­യ­തു് യ­ഥാർ­ത്ഥ മാ­നു­ഷ്യ­കം സ­ഫ­ലീ­ക­രി­ക്ക­പ്പെ­ടു­ന്ന­താ­ണു് ദൈവം.” മ­നു­ഷ്യൻ സ്വ­ന്തം പ്ര­കൃ­തി­യെ ദർ­ശി­ക്കു­ന്ന­താ­ണു്. മ­നു­ഷ്യ­ന്റെ പൃ­ഥ­ക്കൃ­ത­മാ­യ അ­ന്ത­സ്സാ­രം വെ­ളി­യിൽ ഒരു സാ­ങ്കൽ­പി­ക ലോ­ക­ത്തി­ലേ­ക്കു വി­ക്ഷേ­പി­ക്ക­പ്പെ­ട്ട­താ­ണു് ദൈവം. ദൈ­വ­ത്തിൽ­നി­ന്നു് മ­നു­ഷ്യ­ന്റെ പൃ­ഥ­ക്കൃ­ത­മാ­യ അ­ന്ത­സ്സാ­ര­ത്തെ ബ­ലാ­ത്കാ­രേ­ണ പി­ടി­ച്ചെ­ടു­ത്തു് മ­നു­ഷ്യ­ന്റെ മതം സ്ഥാ­പി­ക്കു­വാ­നാ­ണു താൻ അ­ഭി­ല­ഷി­ക്കു­ന്ന­തു് എ­ന്ന­ത്രേ ഫുർ­ബാ­ക് പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തു്.

ഫുർ­ബാ­ക്കി­ന്റെ മ­ത­വി­മർ­ശ­നം യൂ­റോ­പ്പി­ലെ ബൗ­ദ്ധി­ക­ച­രി­ത്ര­ത്തി­ലെ ഒരു മു­ഖ്യ­സം­ഭ­വ­മാ­യി­രു­ന്നു. ദർ­ശ­ന­ത്തിൽ ദൈ­വ­ശാ­സ്ത്ര­ത്തി­ന്റെ ആ­ധി­പ­ത്യ­ത്തെ അതു് ത­രം­താ­ഴ്ത്തു­ക­യും നി­ല­വി­ലു­ള്ള യ­ഥാർ­ത്ഥ്യ­ത്തെ രാ­ഷ്ട്രീ­യ­മാ­യും സാ­മു­ദാ­യി­ക­മാ­യും വി­മർ­ശി­ക്കു­ന്ന­തി­നു പ­റ്റി­യ സാ­ഹ­ച­ര്യം നിർ­മ്മി­ക്കു­ക­യും ചെ­യ്തു. ഫുർ­ബാ­ക്കി­ന്റെ “എ­സ്സൻ­സ് ഓഫ് ക്രി­സ്റ്റ്യാ­നി­റ്റി.” എന്ന കൃ­തി­യു­ടെ പ്ര­കാ­ശ­നം സൃ­ഷ്ടി­ച്ച പൊ­തു­ജ­നാ­വേ­ശ­ത്തെ­ക്കു­റി­ച്ചു് 1888-ൽ എം­ഗൽ­സ് ഇ­പ്ര­കാ­രം സ്മ­രി­ക്കു­ക­യു­ണ്ടാ­യി:

“മ­ന്ത്ര­വി­ദ്യ ത­കർ­ക്ക­പ്പെ­ട്ട സ­മ്പ്ര­ദാ­യം ധ്വം­സി­ക്ക­പ്പെ­ടു­ക­യും വ­ലി­ച്ചെ­റി­യ­പ്പെ­ടു­ക­യും ചെ­യ്തു. വൈ­രു­ദ്ധ്യം ഭാ­വ­ന­യിൽ മാ­ത്ര­മാ­ണെ­ന്നു തെ­ളി­യി­ക്ക­പ്പെ­ടു­ക­യും പ­രി­ഹ­രി­ക്ക­പ്പെ­ടു­ക­യും ചെ­യ്തു. ഈ ആശയം മ­ന­സ്സി­ലാ­ക്കു­ന്ന­തോ­ടൊ­പ്പം അ­നു­വാ­ച­കൻ പ്ര­സ്തു­ത ഗ്ര­ന്ഥ­ത്തി­ന്റെ ഉ­ദ്ധാ­ര­ക­മാ­യ വൈഭവം ശ­രി­ക്കും അ­നു­ഭ­വി­ച്ചി­രി­ക്ക­ണം. ഉ­ത്സാ­ഹം സാ­മാ­ന്യ­മാ­യി­രു­ന്നു. നാ­മെ­ല്ലാ­വ­രും പെ­ട്ടെ­ന്നു ഫുർ­ബാ­ക് പ­ക്ഷ­ക്കാ­രാ­യി­ത്തീർ­ന്നു. ‘ദി ഹോളി ഫാ­മി­ലി’ എന്ന ഗ്ര­ന്ഥം വാ­യി­ച്ചാൽ അ­റി­യാം മാർ­ക്സ് എത്ര ഉ­ത്സാ­ഹ­ത്തോ­ടെ­യാ­ണു് ഈ പുതിയ ആ­ശ­യ­ത്തെ സ്വാ­ഗ­തം ചെ­യ്ത­തു് എ­ന്നും വ­ള­രെ­യ­ധി­കം വി­മർ­ശ­നാ­ത്മ­ക­മാ­യ വാ­ചം­യ­മ­ത്വ­മു­ണ്ടാ­യി­ട്ടു­പോ­ലും എ­ത്ര­ത്തോ­ളം സ്വാ­ധീ­നി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു് എ­ന്നു­മു­ള്ള വ­സ്തു­ത.”

മി­ഥ്യാ­ബോ­ധ­ത്തിൽ നി­ന്നു മ­നു­ഷ്യ­നെ മോ­ചി­പ്പി­ക്കു­ന്ന ച­രി­ത്ര­ത്തിൽ ര­ണ്ടാ­മ­ത്തെ ലുതർ ആ­യി­ട്ടാ­ണു് മാർ­ക്സ് ഫുർ­ബാ­ക്കി­നെ വാ­ഴ്ത്തി­യ­തു്. 1844 ആ­ഗ­സ്റ്റിൽ അ­ദ്ദേ­ഹം ഫുർ­ബാ­ക്കി­നു് എഴുതി:

“എന്റെ നി­ര­തി­ശ­യ­മാ­യ ബ­ഹു­മാ­ന­വും എ­നി­ക്കു താ­ങ്ക­ളോ­ടു­ള്ള സ്നേ­ഹ­വും—അ­ങ്ങ­നെ പ­റ­യു­വാൻ സ­മ്മ­തി­ക്കു­ക—ഉ­റ­പ്പു­നൽ­കു­ന്ന­തി­നു­ള്ള ഒ­ര­വ­സ­രം ല­ഭി­ച്ച­തിൽ ഞാൻ സ­ന്തു­ഷ്ട­നാ­ണു്. താ­ങ്ക­ളെ­ഴു­തി­യ Philosophic der Zukunft, Wesen des glaubens എന്നീ പു­സ്ത­ക­ങ്ങൾ ആ­കാ­ര­ത്തിൽ ചെ­റി­യ­വ­യെ­ങ്കി­ലും ഇ­ന്ന­ത്തെ ജർ­മ്മൻ സാ­ഹി­ത്യ­കൃ­തി­കൾ ഒ­ന്നി­ച്ചു കൂ­ട്ടി­യ­തി­നെ­ക്കാൾ ഗൗ­ര­വ­മു­ള്ള­വ­യാ­ണു്. ഈ കൃ­തി­ക­ളിൽ—അ­റി­ഞ്ഞു­കൊ­ണ്ടാ­ണോ എ­ന്ന­റി­യു­ന്നി­ല്ല—താ­ങ്കൾ സോ­ഷ്യ­ലി­സ­ത്തി­നു ദാർ­ശ­നി­ക­മാ­യ ഒരു ആധാനം നൽ­കി­യി­രി­ക്കു­ന്നു. ക­മ്മ്യൂ­ണി­സ്റ്റു­കൾ പോലും പ്ര­സ്തു­ത കൃ­തി­ക­ളെ ഈ അർ­ത്ഥ­ത്തിൽ­ത്ത­ന്നെ അ­നാ­യാ­സം ധ­രി­ച്ചു ക­ഴി­ഞ്ഞി­രി­ക്കു­ന്നു. മ­നു­ഷ്യർ ത­മ്മി­ലു­ള്ള യ­ഥാർ­ത്ഥ വ്യ­ത്യാ­സ­ങ്ങ­ളെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­യു­ള്ള മ­നു­ഷ്യ­വർ­ഗ്ഗ­ത്തെ ഭാ­വ­നാ­ത്മ­ക­മാ­യ സ്വർ­ഗ്ഗ­ത്തിൽ നി­ന്നു­കൊ­ണ്ടു­വ­ന്നു് യ­ഥാർ­ത്ഥ­മാ­യ ഭൂ­മി­യി­ലേ­താ­ക്കി. സ­ങ്കൽ­പി­ച്ച­തി­നെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­യു­ള്ള മ­നു­ഷ്യ­നും മ­നു­ഷ്യ­നും ത­മ്മി­ലെ ഐ­ക്യ­മാ­ണ­ല്ലോ സ­മു­ദാ­യം എന്ന സ­ങ്കൽ­പം തന്നെ.”

ഫുർ­ബാ­ക്കി­നെ മാർ­ക്സ് വളരെ ബ­ഹു­മാ­നി­ച്ചി­രു­ന്നു എ­ങ്കി­ലും അ­ദ്ദേ­ഹം ഫുർ­ബാ­ക്കി­ന്റെ മൗ­ലി­കാ­ശ­യ­ങ്ങ­ളെ­യും യാ­ഥാർ­ത്ഥ്യ­ത്തോ­ടു­ള്ള മൗ­ലി­ക­മാ­യ സ­മീ­പ­ന­ത്തെ­യും വി­മർ­ശി­ച്ചി­ട്ടു­മു­ണ്ടു്. “മ­നു­ഷ്യ­നും മ­നു­ഷ്യ­നും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ തന്റെ സി­ദ്ധാ­ന്ത­ത്തി­നു­ള്ള ആ­ധാ­രി­ക­ത­ത്വ”മാ­ക്കി ദൈ­വ­ശാ­സ്ത്ര­ത്തി­ന്റെ സ്ഥാ­ന­ത്തു ന­ര­വി­ജ്ഞാ­നീ­യ­ത്തെ പ്ര­തി­ഷ്ഠി­ക്കു­വാൻ ഫുർ­ബാ­ക്ക് ന­ട­ത്തി­യ പ­രി­ശ്ര­മ­ത്തെ അ­ദ്ദേ­ഹം അ­ഭി­ന­ന്ദി­ച്ചു. അ­ദ്ദേ­ഹ­വും ഫുർ­ബാ­ക്കി­നെ­പ്പോ­ലെ മ­നു­ഷ്യ­നെ സ­ത്വ­ത്തി­ന്റെ നി­ഷേ­ധ­ത്തിൽ നി­ന്നു­ണ്ടാ­യ ഒ­ന്നാ­യി­ട്ട­ല്ല, നൈ­സർ­ഗ്ഗി­ക­ജീ­വി­യാ­യി­ട്ടാ­ണു് ക­രു­തി­യ­തു്. ഹെ­ഗ­ലി­ന്റെ ആ­ശ­യ­വാ­ദ­ത്തെ എ­തിർ­ക്കു­വാൻ അ­ദ്ദേ­ഹം ഫുർ­ബാ­ക്കി­ന്റെ പക്ഷം പി­ടി­ച്ചു. എ­ന്നാൽ, ഫുർ­ബാ­ക്കിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­യി, അ­ദ്ദേ­ഹം മ­ത­പ­ര­വും രാ­ഷ്ട്രീ­യ­വു­മാ­യ പൃ­ഥ­ഗ്രൂ­പ­ങ്ങ­ളെ അ­മൂർ­ത്ത­മാ­യ മാ­നു­ഷി­ക അ­ന്ത­സ്സാ­ര­ത്തോ­ട­ല്ല യ­ഥാ­ത­ഥ­വും സ­മൂർ­ത്ത­വു­മാ­യ സാ­മു­ദാ­യി­ക­ബ­ന്ധ­ങ്ങ­ളു­ടെ സാ­ക­ല്യ­ത്തോ­ടാ­ണു് ബ­ന്ധ­പ്പെ­ടു­ത്തി­യ­തു്. മ­നു­ഷ്യൻ സാ­മൂ­ഹ്യ­ജീ­വി­യാ­ണെ­ന്നു ഫുർ­ബാ­ക് സ­മ്മ­തി­ച്ചി­ട്ടു­ണ്ടു്. എ­ന്നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ ന­ര­വി­ജ്ഞാ­നീ­യം അ­മൂർ­ത്ത­മാ­യി­രു­ന്നു; അതു മ­ത­പ­ര­മാ­യ പൃ­ഥ­ക്ത്വ­ത്തി­നു് കാ­ര­ണ­മാ­യ സാ­മൂ­ഹ്യ­സ്ഥി­തി­യു­ടെ ച­രി­ത്ര­വ­സ്തു­ത­ക­ളെ നി­രൂ­പ­ണ­ബു­ദ്ധി­യോ­ടു­കൂ­ടി വി­ശ­ക­ല­നം ചെ­യ്യു­ന്ന­തിൽ പ­രാ­ജ­യ­പ്പെ­ട്ടു. മാർ­ക്സ് ആ­ക­ട്ടെ നേ­രെ­മ­റി­ച്ചു മ­നു­ഷ്യ­ന്റെ സാ­മൂ­ഹ്യ­പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ ച­രി­ത്ര­പ­ര­മാ­യ രൂ­പ­ങ്ങ­ളെ വി­ശ­ക­ല­നം ചെ­യ്തു. അവ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ മ­നു­ഷ്യ­പ്ര­യ­ത്ന­ത്തി­ന്റെ സാ­മൂ­ഹ്യാ­ന്ത­സ്സാ­രം സാ­മ്പ­ത്തി­ക­മാ­യി പൃ­ഥ­ക്ഭ­വി­ച്ച രൂ­പ­ങ്ങ­ളാ­ണു്. മ­ത­ത്തെ അ­മൂർ­ത്ത­മാ­ന­വാ­ന്ത­സ്സാ­ര­മാ­യി ഫുർ­ബാ­ക് പ്ര­ത്യ­യ­ശാ­സ്ത്ര­ദൃ­ഷ്ട്യാ വി­ശ­ദീ­ക­രി­ച്ച­തി­നെ അ­ദ്ദേ­ഹം വി­മർ­ശി­ച്ചു. മാ­ന­വ­ന്റെ അ­ന്ത­സ്സാ­രം ച­രി­ത്ര­ദൃ­ഷ്ടി­യി­ലൂ­ടെ മാ­ത്ര­മേ മ­ന­സ്സി­ലാ­ക്കു­വാൻ പ­റ്റു­ക­യു­ള്ളൂ എ­ന്നും മ­നു­ഷ്യാ­ന്ത­ര­സ്സാ­ര ച­രി­ത്ര­ത്തെ സാ­മൂ­ഹ്യ­പ്ര­യ­ത്ന­ത്തി­ന്റെ­യും ഉൽ­പാ­ദ­ന­വി­ഷ­യ­ത്തി­ലു­ള്ള സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങ­ളു­ടെ­യും ച­രി­ത്ര­ങ്ങ­ളിൽ നി­ന്നു ഭി­ന്നി­പ്പി­ച്ചു നിർ­ത്തു­വാൻ സാ­ദ്ധ്യ­മ­ല്ലെ­ന്നും അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ട്ടു. ഫുർ­ബാ­ക് മ­നു­ഷ്യ­നെ ക­ണ്ട­തു ഒരു ഭാ­വ­നാ­ജീ­വി­യാ­യി­ട്ടാ­ണു്; നി­യ­ത­മാ­യ സാ­മൂ­ഹ്യ­പ­രി­തഃ­സ്ഥി­തി­യി­ലും ച­രി­ത്ര­പ­രി­ണാ­മ­ത്തി­ന്റെ ഒരു നി­യ­മ­ഘ­ട്ട­ത്തി­ലും സ്ഥി­തി­ചെ­യ്യു­ന്ന വൈ­വി­ദ്ധ്യ­ത്തി­ലും സ­ത്ത­യി­ലും വാ­സ്ത­വി­ക­ത­യു­ള്ള ഒരു സ­മൂർ­ത്ത­ജീ­വി­യാ­യി­ട്ട­ല്ല. ഹെ­ഗ­ലി­ന്റെ ആ­ദർ­ശ­വാ­ദ­ത്തെ വി­മർ­ശി­ക്കു­ക­യും മ­നു­ഷ്യ­ന്റെ ദി­വ്യ­ത­യെ പൊ­ക്കി­ക്കാ­ണി­ക്കു­ക­യും ചെ­യ്യു­ന്ന അ­ദ്ദേ­ഹം മ­നു­ഷ്യ­ന്റെ ഐ­ന്ദ്രി­യ­ങ്ങ­ളാ­യ ക്രി­യാ­ത്മ­ക­പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ യ­ഥാർ­ത്ഥ­മാ­യ പ്രാ­ധാ­ന്യ­ത്തെ പൂർ­ണ്ണ­മാ­യും അ­വ­ഗ­ണി­ച്ചു പോയി. അ­ദ്ദേ­ഹ­ത്തി­ന്റെ സി­ദ്ധാ­ന്തം ത­നി­ഭാ­വ­നാ­പ­ര­മാ­യി­രു­ന്നു; മ­നു­ഷ്യ­ന്റെ പ്രാ­യോ­ഗി­ക പ്ര­വർ­ത്ത­ന­ങ്ങ­ളാൽ അതു് അ­നു­ബ­ദ്ധ­മാ­യി­രു­ന്നി­ല്ല. ആകയാൽ പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു് അതു് ഒരു മാർ­ഗ്ഗ­ദർ­ശ­കം ആ­യി­ല്ല. ഈ അം­ശ­ത്തിൽ ഹെ­ഗ­ലി­ന്റെ ദർ­ശ­ന­ത്തിൽ മാർ­ക്സ് കൂ­ടു­തൽ ശാ­സ്ത്രീ­യ­മാ­യ വീ­ക്ഷ­ണ­മു­ണ്ടെ­ന്നു കണ്ടു. “ഹെ­ഗ­ലി­ന്റെ പ്ര­ത്യ­ക്ഷ­ജ്ഞാ­ന­വാ­ദം, മൗ­ലി­ക­മാ­യി ഭാ­വ­നാ­രൂ­പ­മാ­ണെ­ങ്കിൽ പോലും, പല സം­ഗ­തി­ക­ളി­ലും മ­നു­ഷ്യാ­വ­സ്ഥ­ക­ളു­ടെ അ­ഭി­ല­ക്ഷ­ണി­ക­വാ­സ്ത­വി­ക­ത­യു­ടെ അം­ശ­ങ്ങൾ പ്ര­ദാ­നം ചെ­യ്യു­ന്നു­ണ്ടു്.” അതിൽ ഹെഗൽ “മ­നു­ഷ്യ­ന്റെ സ്വയം ഉ­ത്പാ­ദ­ന­ത്തെ ഒരു പ്ര­ക്രി­യ”യായി കാ­ണു­ക­യും ഐ­ന്ദ്രി­യ­പ്ര­വർ­ത്ത­ന­ത്തി­ന്റെ പ്രാ­ധാ­ന്യ­ത്തെ അ­മൂർ­ത്ത­മാ­യി­ട്ടാ­ണെ­ങ്കി­ലും മ­ന­സ്സി­ലാ­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. ഫുർ­ബാ­ക്കി­നെ­ക്കു­റി­ച്ചു ത­യ്യാ­റാ­ക്കി­യ ആ­ദ്യ­ത്തെ ഗ­വേ­ഷ­ണ­പ്ര­ബ­ന്ധ­ത്തിൽ മാർ­ക്സ് ഇ­പ്ര­കാ­രം രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു:

“മു­മ്പു­ള്ള എല്ലാ ഭൗ­തി­ക­വാ­ദ­ങ്ങ­ളു­ടെ­യും (ഫുർ­ബാ­ക്കി­ന്റേ­ത­ട­ക്കം) മു­ഖ്യ­ദോ­ഷം എ­ന്തെ­ന്നാൽ അവയിൽ വ­സ്തു­ക്കൾ—വാ­സ്ത­വി­ക­ത—ഇ­ന്ദ്രി­യ­പ്ര­ത്യ­ക്ഷ­മാ­യ ലോകം—നി­രീ­ക്ഷ­ണ­വ­സ്തു­ക്ക­ളു­ടെ രൂ­പ­ത്തി­ലാ­ണു് ഗ്ര­ഹി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തു്; മ­നു­ഷ്യ­ന്റെ ഇ­ന്ദ്രി­യ­പ്ര­വർ­ത്ത­ന­മാ­യി­ട്ട­ല്ല. പ്രാ­യോ­ഗി­ക പ്ര­വർ­ത്ത­ന­മാ­യി­ട്ട­ല്ല, വി­ഷ­യ­നി­ഷ്ഠ­മാ­യി­ട്ട­ല്ല. ആകയാൽ ഭൗതിക വാ­ദ­ത്തി­നു വി­രു­ദ്ധ­മാ­യി ആ­ശ­യ­വാ­ദം പ്രാ­വർ­ത്തി­കാം­ശ­ത്തെ അ­മൂർ­ത്ത­മാ­യി വി­ക­സി­പ്പി­ച്ചു. പക്ഷേ, ഇതു് യ­ഥാർ­ത്ഥ­മാ­യ ഇ­ന്ദ്രി­യ­പ്ര­വർ­ത്ത­ന­ത്തെ ആ നി­ല­യിൽ അ­റി­യു­ക­യി­ല്ല­ല്ലോ. ഫുർ­ബാ­ക് ഇ­ന്ദ്രി­യ­വി­ഷ­യ­ങ്ങ­ളാ­യ വ­സ്തു­ക്ക­ളെ ചി­ന്താ­വി­ഷ­യ­ങ്ങ­ളിൽ നി­ന്നു ശ­രി­ക്കും വേർ­തി­രി­ച്ചു കാ­ണു­വാൻ ഇ­ഷ്ട­പ്പെ­ടു­ന്നു; എ­ന്നാൽ അ­ദ്ദേ­ഹം മ­നു­ഷ്യ­ന്റെ പ്ര­വർ­ത്ത­ന­ത്തെ വി­ഷ­യ­നി­ഷ്ഠ­മാ­യ പ്ര­വൃ­ത്തി­യാ­യി അ­റി­യ­പ്പെ­ടു­ന്നി­ല്ല… ആകയാൽ അ­ദ്ദേ­ഹം ‘വി­പ്ല­വാ­ത്മ­ക’മായ പ്രാ­യോ­ഗി­ക വി­മർ­ശ­നാ­ത്മ­ക­മാ­യ പ്ര­വർ­ത്ത­ന­ത്തെ ഗ്ര­ഹി­ക്കു­ന്നി­ല്ല.” പ്ര­ബ­ന്ധ­ത്തി­ന്റെ ഒ­ടു­വി­ലാ­യി അ­ദ്ദേ­ഹം എഴുതി: “ദാർ­ശ­നി­ക­ന്മാർ ലോ­ക­ത്തെ പ­ല­ത­ര­ത്തിൽ വ്യാ­ഖ്യാ­നി­ച്ചി­ട്ടു­ണ്ടു്; പക്ഷേ, യ­ഥാർ­ത്ഥ­ത്തിൽ വേ­ണ്ട­തു് അ­തി­ന്റെ മാ­റ്റി­മ­റി­ക്ക­ലാ­ണു് ” എ­ന്നു്.

5

ശ­ങ്ക­ര­നും ഹെ­ഗ­ലും ആ­ശ­യ­വാ­ദി­ക­ളാ­യി­രി­ക്കെ മാർ­ക്സ് ഒരു ഭൗ­തി­ക­വാ­ദി­യാ­യി­രു­ന്നു. എ­ന്നാൽ അ­ദ്ദേ­ഹം ഇ­ന്ത്യ­യി­ലെ ലോ­കാ­യ­ത ഭൗ­തി­ക­വാ­ദി­ക­ളിൽ നി­ന്നും പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ യൂ­റോ­പ്പി­ലെ ഭൗ­തി­ക­വാ­ദി­ക­ളിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­യി, ആ­ശ­യ­വാ­ദ­ത്തി­ന­ക­ത്തു­നി­ന്നു­കൊ­ണ്ടും മ­നു­ഷ്യ­ചി­ന്ത­യ്ക്കു ഉ­ത്കൃ­ഷ്ട­സ്ഥാ­ന­ങ്ങ­ളി­ലെ­ത്തു­വാൻ സാ­ധി­ക്കു­മെ­ന്നു വി­ശ്വ­സി­ച്ചി­രു­ന്നു. ആ­ശ­യ­വാ­ദ­ത്തി­ന്റെ തൊ­ണ്ടി­ന­ക­ത്തു­ള്ള ന്യാ­യ­യു­ക്ത­മാ­യ ബീ­ജ­ദ്ര­വ്യം ക­ണ്ടു­പി­ടി­ക്കേ­ണ്ട­താ­ണെ­ന്നു് അ­ദ്ദേ­ഹം വി­ചാ­രി­ച്ചു. അ­തു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം ഹെ­ഗ­ലി­ന്റെ പ­ദ്ധ­തി­ശാ­സ്ത്ര­ത്തെ അതിലെ സാ­ങ്കൽ­പി­ക­മാ­യ ആ­ശ­യാ­ത്മ­ക പ­ശ്ചാ­ത്ത­ല­ത്തെ ഒ­ഴി­വാ­ക്കി­ക്കൊ­ണ്ടു് സ്വീ­ക­രി­ച്ച­തു്.

ഹെഗൽ, മ­നു­ഷ്യൻ, സമൂഹം, പ്ര­കൃ­തി എ­ന്നി­വ­യെ വി­ശ­ക­ല­നം ചെ­യ്യു­ക­യും യാ­ഥാർ­ത്ഥ്യം എ­ന്ന­തു് സ­മ­ഗ്ര­വും വ്യാ­പ­ക­വും ന്യാ­യ­യു­ക്ത­വു­മാ­യ ഒരു സ­മ­ഷ്ടി­യാ­ണെ­ന്നും, അതു് ഒ­രി­ക്ക­ലും അ­ച­ര­മ­ല്ലെ­ന്നും, എ­പ്പോ­ഴും സ­ഹ­ജ­മാ­യ വൈ­രു­ദ്ധ്യ­ങ്ങ­ളും സം­ഘർ­ഷ­ങ്ങ­ളും വഴി താ­ഴ്‌­ന്ന രൂ­പ­ങ്ങ­ളിൽ നി­ന്നു് ഉ­യർ­ന്ന രൂ­പ­ങ്ങ­ളി­ലേ­ക്കു ദ്വ­ന്ദ്വാ­ത്മ­ക­മാ­യി പ­രി­ണ­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ച­ല­നാ­ത്മ­ക­മാ­യ ഒ­ന്നാ­ണെ­ന്നും, ഈ പ­രി­ണാ­മ­പ്ര­ക്രി­യ­യിൽ പാ­രി­മാ­ണി­ക മാ­റ്റ­ങ്ങൾ ഗു­ണ­പ­ര­മാ­റ്റ­ങ്ങ­ളാ­യി­ത്തീ­രു­ന്നു­ണ്ടെ­ന്നും, ഓരോ അ­വ­സ്ഥ­യും തു­ടർ­ന്നു­വ­രു­ന്ന അ­വ­സ്ഥ­യാ­ലും ഇതു പി­ന്നീ­ടു വേറെ അ­വ­സ്ഥ­യാ­ലും നി­ഷേ­ധി­ക്ക­പ്പെ­ട്ടു­കൊ­ണ്ടേ ഇ­രി­ക്കു­ന്നു­ണ്ടെ­ന്നും സി­ദ്ധാ­ന്തി­ച്ചി­ട്ടു­ള്ള­താ­ണ­ല്ലോ.

ഹെ­ഗ­ലി­ന്റെ ശി­ഷ്യ­നാ­യി­ട്ടാ­ണു് മാർ­ക്സ് ആ­രം­ഭി­ച്ച­തു്. 1837-ൽ പ­ത്തൊ­മ്പ­തു വ­യ­സ്സു പ്രാ­യ­മു­ണ്ടാ­യി­രു­ന്ന­പ്പോൾ തന്നെ അ­ദ്ദേ­ഹം തന്റെ അ­ച്ഛ­നു് എ­ഴു­തു­ക­യു­ണ്ടാ­യി… “എ­നി­ക്കു് ഹെ­ഗ­ലി­നെ­യും അ­ദ്ദേ­ഹ­ത്തി­ന്റെ മിക്ക ശി­ഷ്യ­ന്മാ­രെ­യും ആ­ദ്യ­ന്തം അ­റി­യേ­ണ്ട­തു­ണ്ടു്” എ­ന്നു്. 1858-ൽ എം­ഗൽ­സി­നു് എ­ഴു­തി­യ ക­ത്തിൽ അ­ദ്ദേ­ഹം തന്റെ Critique of Political Economy-​ക്കുവേണ്ടി ഒരു വ്യാ­ഖ്യാ­ന­പ­ദ്ധ­തി തി­ര­ഞ്ഞെ­ടു­ക്കു­ന്ന വി­ഷ­യ­ത്തിൽ ഹെ­ഗ­ലി­ന്റെ ന്യാ­യ­ശാ­സ്ത്ര­ത്തിൽ നി­ന്നു “വളരെ സഹായം” ല­ഭി­ച്ചി­ട്ടു­ള്ള­തു് അ­നു­സ്മ­രി­ച്ചി­ട്ടു­മു­ണ്ടു്. ‘കാ­പി­റ്റൽ’ എന്ന ഗ്ര­ന്ഥ­ത്തി­ന്റെ ര­ണ്ടാ­മ­ത്തെ ജർ­മ്മൻ പ­തി­പ്പി­ന്റെ മു­ഖ­വു­ര­യിൽ, ‘ഞാൻ ആ പ്ര­ബ­ല­ചി­ന്ത­ക­ന്റെ ശി­ഷ്യ­നാ­ണെ­ന്നു സ്വയം തു­റ­ന്നു­സ­മ്മ­തി­ക്കു­ന്നു’ എ­ന്നും “അ­ങ്ങു­മി­ങ്ങും അ­ദ്ദേ­ഹ­ത്തി­നു പ്ര­ത്യേ­ക­മാ­യി­ട്ടു­ള്ള ചില ശൈ­ലി­കൾ ഞാൻ വ­ശ­ത്താ­ക്കാൻ ശ്ര­മി­ച്ചി­ട്ടു­ണ്ടു്” എ­ന്നും അ­ദ്ദേ­ഹം സ­മ്മ­തി­ച്ചി­ട്ടു­ണ്ടു്. വൈ­രു­ദ്ധ്യ­മാ­ണു് ച­രി­ത്ര­ത്തി­ന്റെ യ­ഥാർ­ത്ഥ ചാ­ല­ക­ശ­ക്തി എന്നു സ­മർ­ത്ഥി­ച്ചി­ട്ടു­ള്ള, ആ­ചാ­ര്യ­ന്റെ സർ­വ­സം­ശ്ലേ­ഷ­ക­മാ­യ പ­രി­ണാ­മ­ത­ത്വ­ത്തിൽ അ­ദ്ദേ­ഹം വളരെ ആ­വേ­ശ­മുൾ­ക്കൊ­ണ്ടി­രു­ന്നു. ഹെഗൽ, മ­നു­ഷ്യൻ, സമൂഹം, പ്ര­കൃ­തി എ­ന്നി­വ­യെ വി­ശ­ക­ല­നം ചെ­യ്യു­ക­യും യാ­ഥാർ­ത്ഥ്യം എ­ന്ന­തു് സ­മ­ഗ്ര­വും വ്യാ­പ­ക­വും ന്യാ­യ­യു­ക്ത­വു­മാ­യ ഒരു സ­മ­ഷ്ടി­യാ­ണെ­ന്നും, അതു് ഒ­രി­ക്ക­ലും അ­ച­ര­മ­ല്ലെ­ന്നും, എ­പ്പോ­ഴും സ­ഹ­ജ­മാ­യ വൈ­രു­ദ്ധ്യ­ങ്ങ­ളും സം­ഘർ­ഷ­ങ്ങ­ളും വഴി താ­ഴ്‌­ന്ന രൂ­പ­ങ്ങ­ളിൽ നി­ന്നു് ഉ­യർ­ന്ന രൂ­പ­ങ്ങ­ളി­ലേ­ക്കു ദ്വ­ന്ദ്വാ­ത്മ­ക­മാ­യി പ­രി­ണ­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ച­ല­നാ­ത്മ­ക­മാ­യ ഒ­ന്നാ­ണെ­ന്നും, ഈ പ­രി­ണാ­മ­പ്ര­ക്രി­യ­യിൽ പാ­രി­മാ­ണി­ക മാ­റ്റ­ങ്ങൾ ഗു­ണ­പ­ര­മാ­റ്റ­ങ്ങ­ളാ­യി­ത്തീ­രു­ന്നു­ണ്ടെ­ന്നും, ഓരോ അ­വ­സ്ഥ­യും തു­ടർ­ന്നു­വ­രു­ന്ന അ­വ­സ്ഥ­യാ­ലും ഇതു പി­ന്നീ­ടു വേറെ അ­വ­സ്ഥ­യാ­ലും നി­ഷേ­ധി­ക്ക­പ്പെ­ട്ടു­കൊ­ണ്ടേ ഇ­രി­ക്കു­ന്നു­ണ്ടെ­ന്നും സി­ദ്ധാ­ന്തി­ച്ചി­ട്ടു­ള്ള­താ­ണ­ല്ലോ.

മാർ­ക്സ് ഹെ­ഗ­ലി­ന്റെ അ­തി­ഭൗ­തി­ക­വാ­ദ­ത്തെ ഒരു സ­മ­ഗ്ര­മാ­യ ഭൗ­തി­ക­പു­നർ­വ്യാ­ഖ്യാ­ന­ത്തി­നു് വി­ധേ­യ­മാ­ക്കു­ക­യും, അതിലെ ആ­ശ­യാ­ത്മ­ക­ത്വ­ത്തെ അ­തി­ലം­ഘി­ക്കു­ക­യും, അ­തേ­സ­മ­യ­ത്തു­ത­ന്നെ അ­തി­ന്റെ സ­മു­പ­പ­ന്ന­മാ­യ അ­ന്ത­സ്സാ­ര­ത്തെ അ­താ­യ­തു് ദ്വ­ന്ദ്വാ­ത്മ­ക­രീ­തി­യെ പ­രി­ര­ക്ഷി­ക്കു­ക­യും, അ­തേ­സ­മ­യ­ത്തു അതിനെ ആ­ദർ­ശാ­ത്മ­ക­ത്വ­മാ­കു­ന്ന കെ­ണി­യിൽ നി­ന്നു മോ­ചി­പ്പി­ക്കു­ക­യും ചെ­യ്തു.

ഹെഗൽ ആ­ശ­യ­വാ­ദി­യാ­യി­രു­ന്ന­തി­നാൽ ദൃ­ശ്യ­പ്ര­പ­ഞ്ച­ത്തി­ലെ യ­ഥാർ­ത്ഥ­വ­സ്തു­ക്ക­ളെ കേ­വ­ല­ത­ത്വ­ത്തി­ന്റെ ഏ­തെ­ങ്കി­ലും ഒരു പ­രി­ണാ­മ­ഘ­ട്ട­ത്തി­ന്റെ പ്ര­തി­ച്ഛാ­യ­ക­ളാ­യി­ട്ടാ­ണു് ക­രു­തി­യ­തു്. ത­ന്മൂ­ലം അ­ദ്ദേ­ഹ­ത്തി­ന്റെ ദ്വ­ന്ദ്വാ­ത്മ­ക­താ­വാ­ദം അ­മൂർ­ത്ത­വും അ­വ്യ­ക്ത­വു­മാ­യി­രു­ന്നു. എ­ന്നാൽ മാർ­ക്സ് ചൂ­ണ്ടി­ക്കാ­ണി­ച്ച­പോ­ലെ, അ­വ്യ­ക്ത­ത­മൂ­ലം ഹെഗൽ ദ്വ­ന്ദ്വാ­ത്മ­ക­ത­യെ ക്ലേ­ശി­പ്പി­ക്കു­ന്നു­ണ്ടെ­ങ്കി­ലും അ­ദ്ദേ­ഹ­മാ­ണു് ആ­ദ്യ­മാ­യി അതിനെ നിർ­ദ്ധാ­ര്യ­വും ബോ­ധ­പൂർ­വ്വ­ക­വു­മാ­യ രീ­തി­യിൽ സാ­മാ­ന്യ­രൂ­പം നൽകി അ­വ­ത­രി­പ്പി­ച്ച­തു്. ഡീ­റ്റ്സ­നു് അയച്ച ക­ത്തിൽ മാർ­ക്സ് എ­ഴു­തി­യി­ട്ടു­ണ്ടു്, “ദ്വ­ന്ദ്വാ­ത്മ­ക­ത­യു­ടെ ശ­രി­യാ­യ നി­യ­മ­ങ്ങൾ, അ­വ്യ­ക്ത­മാ­യ രൂ­പ­ത്തോ­ടു­കൂ­ടി­യാ­ണെ­ങ്കി­ലും ഹെ­ഗ­ലിൽ ദൃ­ശ്യ­മാ­ണു്. ആ രൂ­പ­ത്തെ മാ­റ്റി­നിർ­ത്തു­ക മാ­ത്ര­മേ ആ­വ­ശ്യ­മു­ള്ളൂ” എ­ന്നു്, ഹെ­ഗ­ലി­ന്റെ ദ്വ­ന്ദ്വാ­ത്മ­ക­താ­വാ­ദം “ശീർ­ഷാ­സ­ന­ത്തിൽ നിൽ­ക്കു­ന്ന ഒ­ന്നാ­ണെ­ന്നും അ­തി­ന്റെ അ­വ്യ­ക്ത­മാ­യ തൊ­ണ്ടി­ന­ക­ത്തെ ശ­രി­യാ­യ ബീ­ജ­ദ്ര­വ്യം ക­ണ്ടെ­ത്തു­വാൻ അതിനെ ഒന്നു കീ­ഴ്മേൽ മ­റി­ച്ചി­ടേ­ണ്ട­താ­ണെ­ന്നും” അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ട്ടു.

നി­യ­മ­പ­ര­ങ്ങ­ളാ­യ ബ­ന്ധ­ങ്ങ­ളും രാ­ഷ്ട്ര­ത്തി­ന്റെ രൂ­പ­ങ്ങ­ളും ഗ്ര­ഹി­ക്കേ­ണ്ട­തു് അവയിൽ നി­ന്നു­ത­ന്നെ­യോ മ­നു­ഷ്യ­മ­ന­സ്സി­ന്റെ സാ­മാ­ന്യ­പ­രി­ണാ­മ­ത്തിൽ നി­ന്നോ അല്ല. അ­വ­യു­ടെ വേ­രു­കൾ ശ­രി­ക്കും കി­ട­ക്കു­ന്ന­തു് ജീ­വി­ത­ത്തി­ന്റെ ഭൗ­തി­ക­പ­രി­സ്ഥി­തി­ക­ളി­ലാ­ണു്.

മാർ­ക്സ് ഹെ­ഗ­ലി­ന്റെ അ­തി­ഭൗ­തി­ക­വാ­ദ­ത്തെ ഒരു സ­മ­ഗ്ര­മാ­യ ഭൗ­തി­ക­പു­നർ­വ്യാ­ഖ്യാ­ന­ത്തി­നു് വി­ധേ­യ­മാ­ക്കു­ക­യും, അതിലെ ആ­ശ­യാ­ത്മ­ക­ത്വ­ത്തെ അ­തി­ലം­ഘി­ക്കു­ക­യും, അ­തേ­സ­മ­യ­ത്തു­ത­ന്നെ അ­തി­ന്റെ സ­മു­പ­പ­ന്ന­മാ­യ അ­ന്ത­സ്സാ­ര­ത്തെ അ­താ­യ­തു് ദ്വ­ന്ദ്വാ­ത്മ­ക­രീ­തി­യെ പ­രി­ര­ക്ഷി­ക്കു­ക­യും, അ­തേ­സ­മ­യ­ത്തു അതിനെ ആ­ദർ­ശാ­ത്മ­ക­ത്വ­മാ­കു­ന്ന കെ­ണി­യിൽ നി­ന്നു മോ­ചി­പ്പി­ക്കു­ക­യും ചെ­യ്തു. ഈ കെണി ഹെ­ഗ­ലി­ന്റെ കൈ­യി­ലി­രു­ന്നു­കൊ­ണ്ടു് പ്ര­സ്തു­ത ത­ത്വ­ചി­ന്ത­യെ പ്ര­വൃ­ത്തി­പ­ഥ­ത്തിൽ കൊ­ണ്ടു­വ­രു­ന്ന­തിൽ നി­ന്നും നി­ര­ന്ത­രം ത­ട­സ്സ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­താ­ണു്. എ­ന്നാൽ മാർ­ക്സ് ഹെ­ഗ­ലി­ന്റെ ദ്വ­ന്ദ്വാ­ത്മ­ക­താ­വാ­ദ­ത്തി­ലെ അ­വ്യ­ക്ത­ത­യെ സോ­പ­പ­ത്തി­ക­മാ­ക്കി­ത്തീർ­ത്തു. “എന്റെ ദ്വ­ന്ദ്വാ­ത്മ­ക­താ­രീ­തി ഹെ­ഗ­ലി­ന്റേ­തിൽ­നി­ന്നു ഭി­ന്ന­മാ­ണെ­ന്നു മാ­ത്ര­മ­ല്ല നേരെ വി­പ­രീ­ത­വും കൂ­ടി­യാ­ണു്.” എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞി­ട്ടു­ണ്ടു്. “മ­നു­ഷ്യ­മ­സ്തി­ഷ്ക­ത്തി­ന്റെ സ­ജീ­വ­പ്ര­ക്രി­യ­യാ­ണു് അ­താ­യ­തു് ചി­ന്താ­പ്ര­ക്രി­യ­യാ­ണു്—ആശയം എന്ന ഒരു പ്ര­ത്യേ­ക­സം­ജ്ഞ­യോ­ടു­കൂ­ടി ഒരു സ്വ­ത­ന്ത്ര­വി­ഷ­യ­മാ­ക്കി ഉ­യർ­ത്ത­പ്പെ­ട്ട ചി­ന്താ­പ്ര­ക്രി­യ­യാ­ണു്—ഹെ­ഗ­ലി­ന്റെ പ­ക്ഷ­ത്തിൽ യ­ഥാർ­ത്ഥ­ലോ­ക­ത്തി­ന്റെ ശിൽപി; ഈ യ­ഥാർ­ത്ഥ­ലോ­കം ‘ആശയ’ത്തി­ന്റെ ബാ­ഹ്യ­വും ഇ­ന്ദ്രി­യ­ഗോ­ച­ര­വു­മാ­യ രൂ­പം­മാ­ത്ര­മാ­ണു്. നേരെ മ­റി­ച്ചു് എ­നി­ക്കാ­ണെ­ങ്കിൽ ആശയം എ­ന്ന­തു് മ­നു­ഷ്യ­ന്റെ മ­ന­സ്സിൽ പ്ര­തി­ഫ­ലി­ത­വും ചി­ന്താ­രൂ­പ­ങ്ങ­ളാ­യി വി­വർ­ത്ത­നം ചെ­യ്യ­പ്പെ­ടേ­ണ്ട­തു­മാ­യ ഭൗ­തി­ക­പ്ര­പ­ഞ്ച­മ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല.”

1859-ൽ A Contribution to the Critique of Political Economy എന്ന ഗ്ര­ന്ഥ­ത്തി­ന്റെ മു­ഖ­വു­ര­യിൽ മാർ­ക്സ് ഇ­പ്ര­കാ­രം പ­റ­യു­ക­യു­ണ്ടാ­യി: “എന്നെ ക­ട­ന്നാ­ക്ര­മി­ച്ചി­രു­ന്ന സം­ശ­യ­ങ്ങ­ളു­ടെ നി­വാ­ര­ണ­ത്തി­നാ­യി ഞാൻ ആദ്യം ആ­ശ്ര­യി­ച്ച­തു് ഹെ­ഗ­ലെ­ഴു­തി­യ Philosophy of Right എന്ന ഗ്ര­ന്ഥ­ത്തി­ന്റെ ഒരു നി­രൂ­പ­ണ­ത്തെ­യാ­യി­രു­ന്നു. 1844-ൽ ഇതിനു ഒരു പ്ര­വേ­ശ­നം പാ­രീ­സിൽ പ്ര­കാ­ശ­നം ചെ­യ്യ­പ്പെ­ട്ട Deutech—Franzosische Fahrbincher എ­ന്ന­തിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. എന്റെ പഠനം എന്നെ ന­യി­ച്ച­തു് താ­ഴെ­പ്പ­റ­യു­ന്ന കാ­ര്യ­ങ്ങ­ളി­ലേ­ക്കാ­ണു്;

ആശയം എന്ന പേരിൽ വ്യ­വ­ഹ­രി­ക്ക­പ്പെ­ടു­ന്ന­തും സ്വ­ത­ന്ത്ര­നാ­യ കർ­ത്താ­വാ­യി രൂ­പാ­ന്ത­ര­പ്പെ­ടു­ത്തി­യ­തു­മാ­യ ചി­ന്താ­പ്ര­ക്രി­യ­യാ­ണു് ഹെ­ഗ­ലി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ, ആ­ശ­യ­ത്തി­ന്റെ ബാ­ഹ്യ­പ്ര­കാ­ശ­നം മാ­ത്ര­മാ­യ യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ വി­ധാ­താ­വു്.

നി­യ­മ­പ­ര­ങ്ങ­ളാ­യ ബ­ന്ധ­ങ്ങ­ളും രാ­ഷ്ട്ര­ത്തി­ന്റെ രൂ­പ­ങ്ങ­ളും ഗ്ര­ഹി­ക്കേ­ണ്ട­തു് അവയിൽ നി­ന്നു­ത­ന്നെ­യോ മ­നു­ഷ്യ­മ­ന­സ്സി­ന്റെ സാ­മാ­ന്യ­പ­രി­ണാ­മ­ത്തിൽ നി­ന്നോ അല്ല. അ­വ­യു­ടെ വേ­രു­കൾ ശ­രി­ക്കും കി­ട­ക്കു­ന്ന­തു് ജീ­വി­ത­ത്തി­ന്റെ ഭൗ­തി­ക­പ­രി­സ്ഥി­തി­ക­ളി­ലാ­ണു്. ഈ പ­രി­സ്ഥി­തി­ക­ളെ­യെ­ല്ലാം ചേർ­ത്തു് ഹെഗൽ പ­തി­നെ­ട്ടാം ശ­ത­ക­ത്തി­ലെ ഇം­ഗ്ലീ­ഷു­കാ­രെ­യും ഫ്ര­ഞ്ചു­കാ­രെ­യും അ­നു­സ­രി­ച്ചു്, ‘സിവിൽ സമൂഹം’ എ­ന്നാ­ണു് പേ­രി­ട്ട­തു്. സിവിൽ സ­മൂ­ഹ­ത്തി­ന്റെ വി­ശ­ദ­മാ­യ അ­റി­വു് വേ­ണ­മെ­ങ്കിൽ രാ­ഷ്ട്രീ­യ സ­മ്പ­ദ്വ്യ­വ­സ്ഥ­യി­ല­ന്വേ­ഷി­ക്ക­ണം” (Selected works) സാ­മ്പ­ത്തി­ക­വും ദാർ­ശ­നി­ക­വു­മാ­യ ലേ­ഖ­ന­ങ്ങ­ളു­ടെ കൈ­യെ­ഴു­ത്തു­പ്ര­തി­ക­ളിൽ മാർ­ക്സ് പ്ര­തി­പാ­ദി­ച്ചി­ട്ടു­ള്ള­തു് ഇ­പ്ര­കാ­ര­മാ­ണു്; “ഹെ­ഗ­ലി­നു പ­റ്റി­യ ആ­ദ്യ­ത്തെ തെ­റ്റു് അ­ദ്ധ്യാ­ത്മ­വാ­ദ­ത്തിൽ­ത്ത­ന്നെ­യാ­ണു്. ഉ­ദാ­ഹ­ര­ണ­മാ­യി സ­മ്പ­ത്തു്, രാ­ഷ്ട്ര­ത്തി­ന്റെ അ­ധി­കാ­രം മു­ത­ലാ­യ­വ മ­നു­ഷ്യ­നെ ജീ­വി­യിൽ നി­ന്നും പൃ­ഥ­ക്കൃ­ത­മാ­യ വ­സ്തു­ത­ക­ളാ­യി­ട്ടാ­ണു് ഹെഗൽ ക­രു­തി­യ­തു്… അവ ചി­ന്താ­സ­ത്ത­ക­ളാ­ണു്. ആകയാൽ ശു­ദ്ധ­മാ­യ, അ­താ­യ­തു് അ­മൂർ­ത്ത­മാ­യ ചി­ന്ത­യു­ടെ അ­ന്യ­ഥാ­ത്വം മാ­ത്ര­മാ­ണു്… മ­നു­ഷ്യൻ തന്റെ ആ­വ­ശ്യ­ശ­ക്തി­ക­ളെ ആ­ത്മ­സാൽ­ക്ക­രി­ക്കു­ന്ന­തു് ബോ­ധ­മ­ണ്ഡ­ല­ത്തിൽ­മാ­ത്രം സം­ഭ­വി­ക്കു­ന്ന ആ­ത്മ­സാൽ­ക്ക­ര­ണ­മാ­യി­ത്തീ­രു­ന്നു. യ­ഥാർ­ത്ഥ­ത്തിൽ ഈ അ­വ­ശ്യ­ശ­ക്തി­കൾ വി­ഷ­യ­ങ്ങ­ളാ­ണു്—അതെ, മ­നു­ഷ്യ­നിൽ­നി­ന്നു ബാ­ഹ്യ­ങ്ങ­ളാ­യ വി­ഷ­യ­ങ്ങ­ളാ­ണു്” ഹെ­ഗ­ലി­നു് ലോ­ക­ച­രി­ത്രം കേ­വ­ല­ത്വ­ത്തി­ന്റെ അ­ന്തർ­വർ­ത്തി­യാ­യ ദ്വ­ന്ദ്വാ­ത്മ­ക­ത­യു­ടെ ഉ­ത്പ­ന്ന­മാ­ണു്. ഇതു യ­ഥാർ­ത്ഥ ച­രി­ത്ര­ത്തി­ന്റെ ഒരു തി­രി­ച്ചി­ട­ലാ­യി­രു­ന്നു. ക്രി­യ­കൾ കർ­ത്താ­ക്ക­ളാ­യി പ്ര­ദർ­ശി­പ്പി­ക്ക­പ്പെ­ട്ടു. ച­രി­ത്ര­ത്തി­ന്റെ യ­ഥാർ­ത്ഥ കർ­ത്താ­വു് ബോ­ധ­ത്തി­ന്റെ അഥവാ ആ­ശ­യ­ത്തി­ന്റെ ഒരു ക്രി­യ­യാ­യി ചു­രു­ങ്ങി. ഓരോ വ്യ­ക്തി­യു­ടെ­യും ബോധം വി­ഷ­യ­ങ്ങ­ളു­ടെ സാ­ക­ല്യ­മുൾ­ക്കൊ­ള്ളു­ന്ന പ്ര­പ­ഞ്ച­വ്യാ­പി­യാ­യ ബോ­ധ­ത്തി­ന്റെ അ­താ­യ­തു് കേ­വ­ല­ത­ത്വ­ത്തി­ന്റെ ഒരു അം­ശ­മാ­യി സ­ങ്കൽ­പി­ക്ക­പ്പെ­ട്ടു. മ­റ്റൊ­രു­വി­ധ­ത്തിൽ പ­റ­ഞ്ഞാൽ, മ­നു­ഷ്യൻ, സമൂഹം, പ്ര­കൃ­തി എ­ന്നി­വ കേ­വ­ല­ത­ത്വ­സ­ത്ത­യു­ടെ രൂ­പ­ങ്ങൾ മാ­ത്ര­മാ­ണു്. “ആശയം എന്ന പേരിൽ വ്യ­വ­ഹ­രി­ക്ക­പ്പെ­ടു­ന്ന­തും സ്വ­ത­ന്ത്ര­നാ­യ കർ­ത്താ­വാ­യി രൂ­പാ­ന്ത­ര­പ്പെ­ടു­ത്തി­യ­തു­മാ­യ ചി­ന്താ­പ്ര­ക്രി­യ­യാ­ണു് ഹെ­ഗ­ലി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ, ആ­ശ­യ­ത്തി­ന്റെ ബാ­ഹ്യ­പ്ര­കാ­ശ­നം മാ­ത്ര­മാ­യ യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ വി­ധാ­താ­വു്” എ­ന്നു് മാർ­ക്സ് രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്.

ഹെഗൽ ആ­ശ­യ­ത്തെ സർ­വ­ത്ര കർ­ത്താ­വാ­യും യ­ഥാർ­ത്ഥ­മാ­യ കർ­ത്താ­വി­നെ ക്രി­യ­യാ­യും പ്ര­കീർ­ത്തി­ച്ചി­രി­ക്കു­ന്നു. എ­ന്നി­ങ്ങ­നെ ഫുർ­ബാ­ക്ക് ന­ട­ത്തി­യി­ട്ടു­ള്ള വി­മർ­ശ­ന­ത്തി­ന്റെ മാ­റ്റൊ­ലി­കൾ 1843-ൽ മാർ­ക്സ് എ­ഴു­തി­യ “ക്രി­റ്റി­ക് ഓഫ് ഹെ­ഗൽ­സ് ഫി­ലോ­സ­ഫി” എന്ന ഗ്ര­ന്ഥ­ത്തി­ലും കാ­ണു­ന്നു­ണ്ടു്.

ഹെ­ഗ­ലി­നു് യാ­ഥാർ­ത്ഥ്യം എ­ന്ന­തു് അ­റ്റ­കൈ­ക്കു് ആശയം ത­ന്നെ­യാ­ണു്. അ­താ­യ­തു് ആ­ശ­യ­വും യാ­ഥാർ­ത്ഥ്യ­വും അ­ടി­സ്ഥാ­ന­പ­ര­മാ­യി ഒ­ന്നു­ത­ന്നെ. കാൽ­പ­നി­ക ദർശന പ്ര­സ്ഥാ­ന­ത്തിൽ ആ­ശ­യ­ത്തി­ന്റെ അ­നു­ക്ര­മ വി­വൃ­തീ­ക­ര­ണം എ­ന്ന­തു് യാ­ഥാർ­ത്ഥ്യം അ­തി­ന്റെ തന്നെ നി­ജ­സ്ഥി­തി­യെ­ക്കു­റി­ച്ചു ബോ­ധ­വ­ത്താ­കു­ക എ­ന്നാ­ണു്. കേ­വ­ല­ത­ത്വ­ത്തെ­ക്കു­റി­ച്ചു­ള്ള ഹെ­ഗ­ലി­ന്റെ സ­ങ്കൽ­പം അ­മൂർ­ത്ത­മാ­ണു്. മാ­നു­ഷേ­ത­ര­മാ­ണു്, പുറമേ നി­ന്നു­കൊ­ണ്ടു പ്ര­വർ­ത്തി­ക്കു­ന്ന ബാ­ഹ്യ­നി­ശ്ച­യം മ­നു­ഷ്യ­നെ നി­യ­ന്ത്രി­ക്കു­ന്ന­തി­ന്റെ സൂ­ച­ന­യാ­ണു എന്നു കാറൽ മാർ­ക്സ് അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ പ­ക്ഷ­ത്തിൽ പ്ര­പ­ഞ്ച­ത­ത്വം മ­നു­ഷ്യ­നിൽ­ത്ത­ന്നെ അ­വ­ന്റെ സാ­ര­ഭൂ­ത­മാ­യ സ­ത്ത­യാ­യി സ്ഥി­തി­ചെ­യ്യു­ന്നു­ണ്ടു്. ഫുർ­ബാ­ക്കി­നോ­ടു യോ­ജി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. യ­ഥാർ­ത്ഥ­മ­നു­ഷ്യ­രെ­യും അ­വ­രു­ടെ യ­ഥാർ­ത്ഥ­ബോ­ധ­ത്തെ­യും പ­റ്റി­യ­ല്ല പ്ര­ത്യു­ത, മ­നു­ഷ്യ­നോ­ടു ബ­ന്ധ­പ്പെ­ടാ­തെ സ്ഥി­തി­ചെ­യ്യു­ന്ന അ­മൂർ­ത്ത­മാ­യ ആ­ത്മ­ബോ­ധ­ത്തെ­പ്പ­റ്റി­യാ­ണു് ഹെ­ഗ­ലീ­യ­ദർ­ശ­നം പ്ര­സ്താ­വി­ക്കു­ന്ന­തു് എ­ന്നു്. ഹെഗൽ ആ­ശ­യ­ത്തെ സർ­വ­ത്ര കർ­ത്താ­വാ­യും യ­ഥാർ­ത്ഥ­മാ­യ കർ­ത്താ­വി­നെ ക്രി­യ­യാ­യും പ്ര­കീർ­ത്തി­ച്ചി­രി­ക്കു­ന്നു. എ­ന്നി­ങ്ങ­നെ ഫുർ­ബാ­ക്ക് ന­ട­ത്തി­യി­ട്ടു­ള്ള വി­മർ­ശ­ന­ത്തി­ന്റെ മാ­റ്റൊ­ലി­കൾ 1843-ൽ മാർ­ക്സ് എ­ഴു­തി­യ “ക്രി­റ്റി­ക് ഓഫ് ഹെ­ഗൽ­സ് ഫി­ലോ­സ­ഫി” എന്ന ഗ്ര­ന്ഥ­ത്തി­ലും കാ­ണു­ന്നു­ണ്ടു്.

“ആ­ശ­യ­ത്തെ കർ­ത്താ­വാ­ക്കി­യി­രി­ക്കു­ന്നു; കു­ടും­ബ­വും സി­വിൽ­സ­മൂ­ഹ­വും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ ആ­ശ­യ­ത്തി­ന്റെ ആ­ന്ത­ര­വും സാ­ങ്കൽ­പി­ക­വു­മാ­യ പ്ര­വർ­ത്ത­ന­മാ­യി കൽ­പി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു. കു­ടും­ബ­വും സി­വിൽ­സ­മൂ­ഹ­വും ഒരു സ്റ്റേ­റ്റി­ന്റെ പൂർ­വ്വ­നി­ശ്ച­യ­ങ്ങ­ളാ­ണു്. അവർ യ­ഥാർ­ത്ഥ പ്ര­തി­നി­ധി­ക­ളാ­ണു്. എ­ന്നാൽ അവർ ഭാ­വ­നാ­മാ­ത്ര­ങ്ങ­ളെ­ന്നു വി­ചാ­രി­ക്കു­ന്ന­തു് അ­വ­രു­ടെ പ­ങ്കി­നെ തി­രി­ച്ചി­ട­ലാ­ണു്… എ­ല്ലാ­റ്റി­ന്റെ­യും ആ­ധാ­ര­മാ­യ­തി­നെ അ­പ്ര­കാ­രം കൽ­പി­ക്കാ­തെ അ­വ്യ­ക്ത­മാ­യ ഒരു കാ­ര്യ­മാ­യി കൽ­പി­ച്ചി­രി­ക്കു­ക­യാ­ണു്” എ­ന്നു് മാർ­ക്സ് വി­മർ­ശ­ന­ബു­ദ്ധ്യാ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്.

ഓരോ ശ­ത­ക­ത്തി­ലെ­യും യ­ഥാർ­ത്ഥ­വും സാ­ധാ­ര­ണ­വും ആയ മ­നു­ഷ്യ­ച­രി­ത്ര­ത്തെ ചി­ത്രീ­ക­രി­ക്കു­ക­യും അതിലെ മ­നു­ഷ്യ­രെ അ­വ­രു­ടെ­ത­ന്നെ നാ­ട­ക­ത്തി­ലെ ര­ച­യി­താ­ക്ക­ളാ­യും അ­ഭി­നേ­താ­ക്ക­ളാ­യും അ­വ­ത­രി­പ്പി­ക്കു­ക­യു­മാ­യി­രു­ന്നു മാർ­ക്സി­ന്റെ ല­ക്ഷ്യം.

ശ­ങ്ക­ര­ന്റെ അ­ദ്വൈ­ത­ത്തിൽ ബോധം എ­ന്ന­തു് ആ­നു­ഭാ­വി­കാർ­ത്ഥ­ത്തിൽ അ­ന്തഃ­ക­ര­ണ­ത്തി­ന്റെ ഉ­ത്പ­ന്ന­മാ­ണു്; അ­ന്തഃ­ക­ര­ണ­മാ­ക­ട്ടെ കർ­ത്തൃ­ത്വ­ഭോ­ക്തൃ­ത്വ ബ­ന്ധ­ങ്ങ­ളാൽ നി­യ­ത­വും പ­രി­ച്ഛി­ന്ന­വു­മാ­ണു്. എ­ന്നാൽ അ­നിർ­വ­ച­നീ­യ­ത്വ പ­ക്ഷ­ത്തിൽ നി­ന്നു­നോ­ക്കു­മ്പോൾ കർ­ത്തൃ­ത്വ­ഭോ­ക്തൃ­ത്വ­ബ­ന്ധ­ങ്ങ­ളിൽ നി­ന്നു് അ­തീ­ത­മാ­യ ബ്ര­ഹ്മം ത­ന്നെ­യാ­ണു് ബോധം; അ­ന്തഃ­ക­ര­ണം മാ­യ­യു­ടെ ഉ­ത്പ­ന്ന­വും, ബോ­ധ­ത്തി­ന്റെ ത­ന്ന­റി­വി­ന്റെ­യും സ്വയം പ­രി­ണാ­മ­ത്തി­ന്റെ­യും ഹേ­തു­ക്ക­ളെ ഹെഗൽ ബോ­ധ­ത്തി­ന്റെ മേ­ഖ­ല­യിൽ­ത്ത­ന്നെ­യാ­ണു് അ­ന്വേ­ഷി­ച്ച­തു്. മാർ­ക്സി­ന്റെ അ­ഭി­പ്രാ­യ­ത്തി­ലാ­ക­ട്ടെ “ബോ­ധ­മെ­ന്ന­തു് ബോ­ധ­പൂർ­വ്വ­ക­മാ­യ സ­ത്ത­യ­ല്ലാ­തെ മ­റ്റൊ­ന്നു­മാ­കാൻ വ­ഴി­യി­ല്ല; മ­നു­ഷ്യ­രു­ടെ സത്ത അ­വ­രു­ടെ യ­ഥാർ­ത്ഥ­ജീ­വി­ത പ്ര­ക്രി­യ ത­ന്നെ­യാ­ണു്.”

മാർ­ക്സ് ക്ര­മം­മാ­റ്റി കർ­ത്താ­വി­നും ക്രി­യ­ക്കും ത­മ്മി­ലു­ള്ള ശ­രി­യാ­യ ബന്ധം സ്ഥാ­പി­ച്ചു. യ­ഥാർ­ത്ഥ മ­നു­ഷ്യ­രെ­യും അ­വ­രു­ടെ പ്ര­വർ­ത്ത­ന­ത്തെ­യും അ­വ­രു­ടെ പ­ര­സ്പ­ര­ബ­ന്ധ­ങ്ങ­ളെ­യും കു­റി­ച്ചാ­ണു് മാർ­ക്സി­നു പ­റ­യാ­നു­ള്ള­തു്. വ­സ്തു­നി­ഷ്ഠ­മാ­യ ലോകം അ­മൂർ­ത്ത­മാ­യ ആ­ശ­യ­ത്തി­ന്റെ പൃ­ഥ­ക്ക­ര­ണ­മ­ല്ല; ഐ­ന്ദ്രി­യ­പ­രി­ച­യ­ത്താൽ പൃ­ഥ­ക്കൃ­ത­മാ­യി­ത്തോ­ന്നു­ന്ന ഒ­ന്നാ­ണു്. മ­നു­ഷ്യ­ന്റെ ഐ­ന്ദ്രി­യ­പ്ര­വർ­ത്ത­ന­ത്തി­ലൂ­ടെ കർ­ത്തൃ­സം­ബ­ന്ധി­യാ­യി­മാ­ത്രം അ­റി­യ­പ്പെ­ടു­വാൻ ക­ഴി­യു­ന്ന­വ­യാ­ണു് വ­സ്തു­ക്കൾ. മ­നു­ഷ്യ­നു് പ്ര­പ­ഞ്ച­ത്തെ ഗ്ര­ഹി­ക്കു­വാൻ സാ­ധി­ക്കു­ന്ന­തു് അതു തി­ക­ച്ചും അ­വ­ന്റെ സൃ­ഷ്ടി­യാ­യ­തു­കൊ­ണ്ടാ­ണു്. “വ­സ്തു­നി­ഷ്ഠ­മാ­യ പ്ര­പ­ഞ്ച­ത്തി­ന്റെ നിർ­മ്മി­തി­യിൽ പ്ര­കൃ­തി അ­വ­ന്റെ സൃ­ഷ്ടി­യാ­യും അ­വ­ന്റെ സ­ത്ത­യാ­യും പ്ര­തി­യ­മാ­ന­മാ­കു­ന്നു. അ­ധ്വാ­ന­ത്തി­ന്റെ ല­ക്ഷ്യം ത­ന്മൂ­ലം മ­നു­ഷ്യ­ജാ­തി­യു­ടെ ജീ­വി­ത­ത്തെ വി­ഷ­യീ­ക­രി­ക്കു­ന്ന ഒ­ന്നാ­ണു്. എ­ന്തു­കൊ­ണ്ടെ­ന്നാൽ ബോ­ധ­മ­ണ്ഡ­ല­ത്തിൽ ബു­ദ്ധി­പ­ര­മാ­യി മാ­ത്ര­മ­ല്ല സ­ക്രി­യ­മാ­യി യാ­ഥാർ­ത്ഥ്യ­മ­ണ്ഡ­ല­ത്തി­ലും അവൻ സ്വയം ബ­ഹു­ളീ­ഭ­വി­ക്കു­ക­യും അ­ങ്ങ­നെ സ്വയം നിർ­മ്മി­ച്ച ലോ­ക­ത്തി­ലാ­ണു് താൻ എന്നു വി­ചാ­രി­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ടു്” എ­ന്നു് മാർ­ക്സ് എ­ഴു­തി­യി­രി­ക്കു­ന്നു. “ഓരോ ശ­ത­ക­ത്തി­ലെ­യും യ­ഥാർ­ത്ഥ­വും സാ­ധാ­ര­ണ­വും ആയ മ­നു­ഷ്യ­ച­രി­ത്ര­ത്തെ ചി­ത്രീ­ക­രി­ക്കു­ക­യും അതിലെ മ­നു­ഷ്യ­രെ അ­വ­രു­ടെ­ത­ന്നെ നാ­ട­ക­ത്തി­ലെ ര­ച­യി­താ­ക്ക­ളാ­യും അ­ഭി­നേ­താ­ക്ക­ളാ­യും അ­വ­ത­രി­പ്പി­ക്കു­ക­യു­മാ­യി­രു­ന്നു മാർ­ക്സി­ന്റെ ല­ക്ഷ്യം” (Poverty of Philosophy).

മ­നു­ഷ്യ­ന്റെ നി­ല­നിൽ­പ്പി­നെ മു­ഖ്യ­മാ­യി നിർ­ണ്ണ­യി­ക്കു­ന്ന സാ­മ്പ­ത്തി­ക ബ­ന്ധ­ങ്ങൾ­ക്കു് മ­നു­ഷ്യ­ന്റെ പ്ര­വർ­ത്ത­നം കൂ­ടാ­തെ ഫ­ലി­ക്കു­വാൻ സാ­ധ്യ­മ­ല്ലെ­ന്നു് അവർ മ­ന­സ്സി­ലാ­ക്കു­ന്നി­ല്ല.

മാർ­ക്സ് പ­റ­യു­ന്നു: “നാം യ­ഥാർ­ത്ഥ മ­നു­ഷ്യ­രിൽ നി­ന്നാ­രം­ഭി­ക്കു­ക അ­വ­രു­ടെ യ­ഥാർ­ത്ഥ­മാ­യ ജീ­വി­ത­പ്ര­ക്രി­യ­യിൽ നി­ന്നു് പ്ര­ത്യ­യ­ശാ­സ്ത്ര­പ­ര­ങ്ങ­ളാ­യ സ്വയം പ്ര­വൃ­ത്ത­ങ്ങ­ളു­ടെ­യും ആ ജീ­വി­ത­പ്ര­ക്രി­യ­യു­ടെ പ്ര­തി­ധ്വ­നി­ക­ളു­ടെ­യും പ­രി­ണാ­മ­ത്തെ തെ­ളി­യി­ക്കു­ക. ത­ങ്ങ­ളു­ടെ ഭൗ­തി­കോ­ത്പാ­ദ­ന­വും ഭൗ­തി­ക­സ­മ്പർ­ക്ക­വും വി­ക­സി­പ്പി­ക്കു­ന്ന­തി­ലൂ­ടെ മ­നു­ഷ്യർ­ത­ന്നെ­യാ­ണു് അ­വ­രു­ടെ യ­ഥാർ­ത്ഥ­സ­ത്ത­യോ­ടൊ­പ്പം, ചി­ന്ത­യോ­ടൊ­പ്പം, ചി­ന്ത­യു­ടെ ഫ­ല­ങ്ങ­ളോ­ടൊ­പ്പം പ­രി­വർ­ത്ത­ന­വി­ധേ­യ­രാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു്. ജീ­വി­ത­ത്തെ നിർ­ണ്ണ­യി­ക്കു­ന്ന­തു ബോ­ധ­മ­ല്ല; ബോ­ധ­ത്തെ ജീ­വി­ത­മാ­ണു് നിർ­ണ്ണ­യി­ക്കു­ന്ന­തു്. ആ­ദ്യ­ത്തെ രീതി സ്വീ­ക­രി­ക്കു­ന്ന­വർ ബോ­ധ­ത്തെ ജീ­വ­ദ്വു­ക്തി­യാ­യി കൽ­പി­ച്ചു­കൊ­ണ്ടു് ആ­രം­ഭി­ക്കു­ന്നു. എ­ങ്കിൽ ര­ണ്ടാ­മ­ത്തെ രീ­തി­ക്കാർ യ­ഥാർ­ത്ഥ­ജീ­വി­ത­വു­മാ­യി ബ­ന്ധ­പ്പെ­ടു­ന്ന­വ­രാ­ണു്; ഇവർ ജീ­വി­ക്കു­ന്ന മ­നു­ഷ്യ­രിൽ നി­ന്നു് ആ­രം­ഭി­ക്കു­ക­യും ബോ­ധ­ത്തെ അ­വ­രു­ടെ ബോ­ധ­മാ­യി അം­ഗീ­ക­രി­ക്കു­ക­യും ചെ­യ്യു­ന്നു.” (German Ideology).

മാർ­ക്സി­സ­ത്തെ യാ­ന്ത്രി­ക­മാ­യി വ്യാ­ഖ്യാ­നി­ക്കു­ന്ന­വർ പ­ദാർ­ത്ഥ­ത്തി­ന്റെ ഒരു ഉ­ത്പ­ന്ന­മാ­യി­ട്ടു­മാ­ത്ര­മാ­ണു് ബോ­ധ­ത്തെ ക­രു­തു­ന്ന­തു്; മ­ന­സ്സി­നെ യ­ഥാർ­ത്ഥ ഭൗതിക പ്ര­പ­ഞ്ച­ത്തി­ന്റെ പ്ര­തി­ഫ­ല­ന­മാ­യും, യാ­ഥാർ­ത്ഥ്യ­ത്തോ­ടു­ള്ള പ്ര­തി­ക­ര­ണ­ത്തി­ലും യാ­ഥാർ­ത്ഥ്യ­ത്തെ പ­രി­ണ­മി­പ്പി­ക്കു­ന്ന­തി­ലും മ­ന­സ്സി­നു­ള്ള സർ­ഗ്ഗാ­ത്മ­ക­മാ­യ പ­ങ്കി­നെ അവർ മ­ന­സ്സി­ലാ­ക്കു­ന്നി­ല്ല. അവർ ആ­ത്മീ­യ­ത­യ്ക്കു മീ­തെ­യാ­യി ഭൗ­തി­ക­ത­യെ കാ­ണു­ന്നു; ഉ­പ­രി­ഘ­ട­ന­യെ സാ­മ്പ­ത്തി­ക­മാ­യ അ­ധോ­ഘ­ട­ന­യു­ടെ പ്ര­തി­ഫ­ല­ന­മാ­യി കാ­ണു­ന്നു; ഭോ­തി­ക­വും സാം­സ്കാ­രി­ക­വു­മാ­യ വ­സ്തു­ക്ക­ളു­ടെ ഉ­ത്പാ­ദ­ക­നും ഉ­പ­ഭോ­ക്താ­വു­മാ­യ സാ­മ്പ­ത്തി­ക­മൃ­ഗ­മാ­യി മാ­ത്രം മ­നു­ഷ്യ­നെ കാ­ണു­ന്നു. മ­നു­ഷ്യ­ന്റെ നി­ല­നിൽ­പ്പി­നെ മു­ഖ്യ­മാ­യി നിർ­ണ്ണ­യി­ക്കു­ന്ന സാ­മ്പ­ത്തി­ക ബ­ന്ധ­ങ്ങൾ­ക്കു് മ­നു­ഷ്യ­ന്റെ പ്ര­വർ­ത്ത­നം കൂ­ടാ­തെ ഫ­ലി­ക്കു­വാൻ സാ­ധ്യ­മ­ല്ലെ­ന്നു് അവർ മ­ന­സ്സി­ലാ­ക്കു­ന്നി­ല്ല.

ബോധം ആ­ദ്യ­മാ­യി പ്ര­ക­ട­മാ­കു­ന്ന­തു് പ്ര­കൃ­തി­യെ ഇ­ന്ദ്രി­യ­ദ്വാ­ര ഗ്ര­ഹി­ക്കു­ന്ന­തി­ലും സം­ഘ­മാ­യോ വർ­ഗ്ഗ­മാ­യോ രൂ­പം­കൊ­ണ്ടി­രി­ക്കു­ന്ന മറ്റു വ്യ­ക്തി­ക­ളോ­ടു് അ­ടു­ത്ത­ബ­ന്ധം പു­ലർ­ത്തു­ന്ന­തി­ലു­മാ­ണു്. ചാ­രി­ത്രി­ക­മാ­യ നി­ബ­ന്ധ­ന­ങ്ങൾ­ക്കു് വി­ധേ­യ­മാ­യ സാ­മൂ­ഹ്യ­ജീ­വി എന്ന നി­ല­യി­ലാ­ണു് മ­നു­ഷ്യ­നു് വ്യ­ക്തി­ത്വ­മു­ണ്ടാ­വു­ന്ന­തും ‘നീ’ യിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­യി ‘ഞാൻ’ എന്നു പ­റ­യു­വാൻ ക­ഴി­വു­ണ്ടാ­കു­ന്ന­തും.

മാർ­ക്സി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം, നേ­രെ­മ­റി­ച്ചു്, ആ­ശ­യ­ങ്ങൾ യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ നി­ഷ്ക്രി­യ­മാ­യ പ്ര­തി­ഫ­ല­ന­ങ്ങ­ള­ല്ല സാ­മൂ­ഹി­ക­പ­രി­വർ­ത്ത­ന­ത്തി­നാ­യു­ള്ള ഉ­പ­ക­ര­ണ­ങ്ങ­ളാ­ണു്. മ­നു­ഷ്യ­രെ­പ്പോ­ലെ­ത്ത­ന്നെ ആ­ശ­യ­ങ്ങ­ളും ച­രി­ത്ര­ത്തി­ന്റെ ഫ­ല­ങ്ങ­ളാ­ണു്. സാ­മൂ­ഹ്യ­വി­ക­സ­ന­ത്തി­ന്റെ മൂർ­ത്ത­മാ­യ പ­രി­സ്ഥി­തി­യി­ലും സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങ­ളി­ലും അ­ത്ത­രം ബ­ന്ധ­ങ്ങ­ളി­ലു­ണ്ടാ­വു­ന്ന പെ­രു­മാ­റ്റ­ത്തി­ന്റെ രീ­തി­ക­ളി­ലു­മാ­ണു് അ­വ­യു­ടെ ഉ­ത്പ­ത്തി. ഒരു വ­ശ­ത്തു് പ്രാ­യോ­ഗി­ക പ്ര­വർ­ത്ത­ന­ങ്ങ­ളു­മാ­യും മ­റു­വ­ശ­ത്തു് സ­ഹ­ജീ­വി­ക­ളോ­ടു­ള്ള ബ­ന്ധ­ങ്ങ­ളു­മാ­യും കെ­ട്ടു­പി­ണ­ഞ്ഞു­കി­ട­ക്കു­ന്ന ആ­ശ­യ­ങ്ങ­ളെ സൃ­ഷ്ടി­ക്കു­ന്ന­വ­നാ­ണു് മ­നു­ഷ്യൻ. മാർ­ക്സി­നു് മ­നു­ഷ്യൻ പ­രി­ത­സ്ഥി­തി­യു­ടെ ഉ­ത്പ­ന്നം മാ­ത്ര­മ­ല്ല, പ­രി­ത­സ്ഥി­തി­യു­ടെ ഉ­ത്പാ­ദ­കൻ കൂ­ടി­യാ­ണു്. സ്വ­ന്തം പ­രി­ത­സ്ഥി­തി­യെ മാ­റ്റി­മ­റി­ക്കു­ക­യും പു­നർ­നിർ­മ്മി­ക്കു­ക­യും ചെ­യ്യു­ന്ന­തി­നി­ട­യിൽ അവൻ സ്വയം പ­രി­ണ­മി­ക്കു­ക­യും പു­നർ­നിർ­മ്മി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. മ­നു­ഷ്യ­നെ മാർ­ക്സ് പ­ഠി­ച്ച­തു് പൂർ­ണ്ണ­മാ­യും ചാ­രി­ത്രി­ക­വും സാ­മൂ­ഹി­ക­വും സർ­ഗ്ഗ­ശ­ക്ത­നു­മാ­യ ഒരു ജീ­വി­യാ­യി­ട്ടാ­ണു്. മ­നു­ഷ്യൻ അ­വ­ന­വ­നെ പ്ര­കൃ­തി­യിൽ നി­ന്നും ഇ­ത­ര­ജീ­വി­ക­ളിൽ നി­ന്നും ഭി­ന്ന­നാ­യി അ­റി­യു­വാൻ തു­ട­ങ്ങി­യ­തോ­ടെ­യാ­ണു്. അ­താ­യ­തു് അവൻ പ്ര­കൃ­തി­യിൽ നി­ന്നു് ഉ­യർ­ന്നു­വ­ന്നു് മ­നു­ഷ്യ­ജീ­വി­യാ­ണെ­ന്നു സ്ഥാ­പി­ക്കു­വാൻ തു­ട­ങ്ങി­യ­തോ­ടെ­യാ­ണു് മ­നു­ഷ്യ­ച­രി­ത്ര­വും ആ­രം­ഭി­ക്കു­ന്ന­തു്. മ­നു­ഷ്യൻ തന്റെ വി­ശി­ഷ്ട­ങ്ങ­ളാ­യ മാ­ന­വി­ക­സ്വ­ഭാ­വ­ങ്ങ­ളെ­യും യു­ക്തി­ബ­ല­ത്തെ­യും ഗ്ര­ഹ­ണ­ശ­ക്തി­യെ­യും ബോ­ധ­ത്തെ­യും പ­രി­സ്ഥി­തി­യോ­ടു­ള്ള മ­നോ­ഭാ­വ­ത്തെ­യും വി­ക­സി­പ്പി­ക്കു­ന്ന ഒരു പ്ര­ക്രി­യ­യാ­ണു് അതു്. ബോധം ആ­ദ്യ­മാ­യി പ്ര­ക­ട­മാ­കു­ന്ന­തു് പ്ര­കൃ­തി­യെ ഇ­ന്ദ്രി­യ­ദ്വാ­ര ഗ്ര­ഹി­ക്കു­ന്ന­തി­ലും സം­ഘ­മാ­യോ വർ­ഗ്ഗ­മാ­യോ രൂ­പം­കൊ­ണ്ടി­രി­ക്കു­ന്ന മറ്റു വ്യ­ക്തി­ക­ളോ­ടു് അ­ടു­ത്ത­ബ­ന്ധം പു­ലർ­ത്തു­ന്ന­തി­ലു­മാ­ണു്. ചാ­രി­ത്രി­ക­മാ­യ നി­ബ­ന്ധ­ന­ങ്ങൾ­ക്കു് വി­ധേ­യ­മാ­യ സാ­മൂ­ഹ്യ­ജീ­വി എന്ന നി­ല­യി­ലാ­ണു് മ­നു­ഷ്യ­നു് വ്യ­ക്തി­ത്വ­മു­ണ്ടാ­വു­ന്ന­തും ‘നീ’ യിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­യി ‘ഞാൻ’ എന്നു പ­റ­യു­വാൻ ക­ഴി­വു­ണ്ടാ­കു­ന്ന­തും.

താൻ ജ­നി­ക്കു­ക­യും വി­ദ്യ­യ­ഭ്യ­സി­ക്കു­ക­യും വ­ളർ­ന്നു­വ­രി­ക­യും ചെ­യ്യു­ന്ന പ്ര­ത്യേ­ക ചരിത്ര-​സാമൂഹ്യ വ്യ­വ­സ്ഥ­ക­ളെ­യും മാ­നു­ഷി­ക­ബ­ന്ധ­ങ്ങ­ളെ­യും മ­നു­ഷ്യൻ സ്വയം തി­ര­ഞ്ഞെ­ടു­ക്കാ­റി­ല്ല. മുൻ­ത­ല­മു­റ­ക­ളു­ടെ പ്ര­വർ­ത്ത­ന­ഫ­ല­മാ­യി അവ സ്വ­ത­വേ നി­ല­വി­ലു­ണ്ടു്. 1852-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള The Eighteenth Brumeire എന്ന ഗ്ര­ന്ഥ­ത്തിൽ മ­നു­ഷ്യൻ സ്വ­ന്തം ച­രി­ത്രം നിർ­വ്വ­ഹി­ക്കു­ന്നു എ­ന്നും എ­ന്നാൽ അതു് സ്വേ­ച്ഛാ­നു­സ­ര­ണ­മോ അഥവാ സ്വയം തി­ര­ഞ്ഞെ­ടു­ത്ത നി­ബ­ന്ധ­ന­ങ്ങ­ള­നു­സ­രി­ച്ചോ അല്ല എ­ന്നും മാർ­ക്സ് പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. മുൻ­ത­ല­മു­റ­ക­ളു­ടെ­യെ­ല്ലാം പാ­ര­മ്പ­ര്യം ജീ­വി­ച്ചി­രി­ക്കു­ന്ന­വ­ന്റെ മ­സ്തി­ഷ്ക­ത്തിൽ മ­ല­പോ­ലെ ഭാ­രി­ച്ചു­കി­ട­ക്കു­ക­യാ­ണു്.

എ­ന്നാൽ മ­നു­ഷ്യൻ നി­ല­വി­ലു­ള്ള­തു­കൊ­ണ്ടു­മാ­ത്രം സം­തൃ­പ്ത­ന­ല്ല. തന്റെ നി­ല­നിൽ­പി­ന്മേൽ പ്ര­കൃ­തി­യോ ച­രി­ത്ര­മോ സ­മൂ­ഹ­മോ അ­ടി­ച്ചേൽ­പി­ക്കു­ന്ന നി­യ­ന്ത്ര­ണ­ങ്ങ­ളിൽ അ­വ­നൊ­രി­ക്ക­ലും സ­ന്തു­ഷ്ട­ന­ല്ല. തന്റെ സാ­മൂ­ഹ്യ­ജീ­വി­ത­ത്തെ പ­രി­ഷ്ക­രി­ച്ചും അതിനു കൂ­ടു­തൽ കൂ­ടു­തൽ മ­നു­ഷ്യ­ത്വ­മി­യ­റ്റി­യും നി­യ­ന്ത്ര­ണ­ങ്ങ­ളെ ഉ­ല്ലം­ഘി­ക്കു­വാ­നും സ്വയം ഉ­യ­രു­വാ­നും അവൻ നി­ര­ന്ത­ര­പ­രി­ശ്ര­മം ന­ട­ത്തു­ന്നു­ണ്ടു്. അവൻ തന്റെ പ്രാ­യോ­ഗി­ക പ്ര­വർ­ത്ത­ന­ങ്ങ­ളാൽ ചു­റ്റു­പാ­ടു­ക­ളെ മ­നു­ഷ്യ­ലോ­ക­മാ­ക്കി പ­രി­ണ­മി­പ്പി­ക്കു­വാൻ ശ­ക്ത­നാ­ണു്. “ചു­റ്റു­പാ­ടു­കൾ മ­നു­ഷ്യ­നെ രൂ­പ­പ്പെ­ടു­ത്തു­ന്നു എ­ങ്കിൽ തീർ­ച്ച­യാ­യും ആ ചു­റ്റു­പാ­ടു­കൾ മ­നു­ഷ്യോ­ചി­ത­മാ­യി­രി­ക്ക­ണം” എ­ന്നു് Holy Family എന്ന കൃ­തി­യിൽ മാർ­ക്സ് രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. “സ്വാ­ഭാ­വി­ക­മാ­യും മ­നു­ഷ്യൻ സാ­മൂ­ഹ്യ­ജീ­വി­യാ­ണെ­ങ്കിൽ അവൻ സ­മൂ­ഹ­ത്തി­ലി­രു­ന്നു­കൊ­ണ്ടു മാ­ത്ര­മേ തന്റെ യ­ഥാർ­ത്ഥ­സ്വ­ഭാ­വം വി­ക­സി­പ്പി­ച്ചെ­ടു­ക്കു­ക­യു­ള്ളൂ.”

മാർ­ക്സി­ന്റെ ചി­ന്ത­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ മ­ര­ണ­ശേ­ഷം അ­നു­യാ­യി­ക­ളു­ടെ ഭാ­ഗ­ത്തു­നി­ന്നു പല മാ­റ്റ­ങ്ങൾ­ക്കും വി­ധേ­യ­ങ്ങ­ളാ­യി. സ്വ­ന്തം ആ­വ­ശ്യ­ത്തി­നാ­യി സ്വേ­ച്ഛാ­നു­സ­ര­ണം മാ­റ്റാ­വു­ന്ന പ്ര­മാ­ണ­ങ്ങ­ളു­ടെ­യും പ്ര­മാ­ണ­സൂ­ത്ര­ങ്ങ­ളു­ടെ­യും ഒരു കർ­ശ­ന­വ്യ­വ­സ്ഥ­യാ­യി മാർ­ക്സി­സ­ത്തെ സ്റ്റാ­ലിൻ സ­ങ്കോ­ചി­പ്പി­ക്കു­ക­പോ­ലും ചെ­യ്തു.

തന്റെ മാ­നു­ഷേ­ത­ര­മാ­യ പ­രി­സ­ര­ത്തെ മാ­നു­ഷി­ക­മാ­ക്കു­ന്ന­തി­നു­വേ­ണ്ടി ചെ­യ്യു­ന്ന അ­നു­സ്യൂ­ത­സ­മ­ര­ത്തി­ലൂ­ടെ­യാ­ണു് മ­നു­ഷ്യൻ സ­മൂ­ഹ­ത്തി­ലെ മറ്റു മ­നു­ഷ്യ­രു­മാ­യി­ട്ടു­ള്ള ബ­ന്ധ­ങ്ങ­ളെ വീ­ണ്ടും വീ­ണ്ടും രൂ­പ­പ്പെ­ടു­ത്തു­ന്ന­തു്. സർ­ഗ്ഗ­ശ­ക്തി കൊ­ണ്ടാ­ണു് മ­നു­ഷ്യൻ താ­നുൾ­ക്കൊ­ള്ളു­ന്ന പ്ര­പ­ഞ്ച­ത്തി­നു് പുതിയ രൂപം നൽ­കു­ന്ന­തു്. സർ­ഗ്ഗ­ശീ­ല­നാ­യ മ­നു­ഷ്യൻ തന്റെ സ്വ­യം­നിർ­മ്മാ­ണ പ്ര­ക്രി­യ­യി­ലൂ­ടെ ചാ­രി­ത്രി­ക­മാ­യും സാ­മൂ­ഹി­ക­മാ­യും തന്റെ ലോ­ക­ത്തെ­യും ത­ന്നെ­യും സൃ­ഷ്ടി­ക്കു­ന്നു. പ്രാ­കൃ­തി­ക­വും സാ­മൂ­ഹി­ക­വും ചാ­രി­ത്രി­ക­വു­മാ­യ യാ­ഥാർ­ത്ഥ്യ­ത്തെ സർ­ഗ്ഗ­ശ­ക്തി­കൊ­ണ്ടു് മാ­റ്റി­മ­റി­ക്കു­മ്പോൾ പ്ര­കൃ­തി, സമൂഹം, ച­രി­ത്രം എ­ന്നി­വ­യു­ടെ മേൽ അ­വ­നു­ള്ള­താ­യ അ­ധി­കാ­ര­ങ്ങ­ളെ മാ­റ്റി­മ­റി­ക്കേ­ണ്ട­താ­യി വരും. ഈ പ­രി­വർ­ത്ത­ന­പ്ര­ക്രി­യ­യ്ക്കി­ട­യിൽ അവൻ പ്ര­കൃ­തി, സമൂഹം, ച­രി­ത്രം എ­ന്നി­വ­യെ മാ­ത്ര­മ­ല്ല സ്വ­ന്തം സ­ത്വ­ത്തെ­ത്ത­ന്നെ ഭാ­വ­ത്തെ­ത്ത­ന്നെ സൃ­ഷ്ടി­ക്കു­ന്നു. മ­നു­ഷ്യൻ പ്ര­യോ­ഗ­നി­പു­ണ­നാ­യ സർ­ഗ്ഗ­ശ­ക്തി­യു­ള്ള ഒരു ജീ­വി­യാ­ണു്.

സ­മ­കാ­ലീ­ന യാ­ഥാർ­ത്ഥ്യ­ത്തെ­യും അ­തി­ന്റെ വി­കാ­സ­ത്തി­നു പ്രേ­ര­ക­ശ­ക്തി­യാ­യി പ്ര­വർ­ത്തി­ക്കു­ന്ന വൈ­രു­ദ്ധ്യ­ങ്ങ­ളെ­യും പ­ഠി­ക്കു­ന്ന­തി­നു് മാർ­ക്സ് സ്വീ­ക­രി­ച്ച­തു് ദ്വ­ന്ദ്വാ­ത്മ­ക­രീ­തി­യാ­ണു്. മു­ത­ലാ­ളി­ത്ത സ്വ­ഭാ­വ­മു­ള്ള സ­മൂ­ഹ­ത്തി­ന്റെ വി­കാ­സ­ത്തി­ലു­ള്ള ദ്വ­ന്ദ്വാ­ത്മ­ക­ത­യെ അ­ദ്ദേ­ഹം ക­ണ്ടു­പി­ടി­ച്ചു. മു­ത­ലാ­ളി­ത്ത­വ്യ­വ­സ്ഥ­യി­ലു­ള്ള ഉ­ത്പാ­ദ­ന­രീ­തി­യു­ടെ­യും മി­ച്ച­മൂ­ല്യോ­ത്പാ­ദ­ന­ത്തി­ന്റെ­യും പ്രാ­രം­ഭ­ത്തെ­ക്കു­റി­ച്ചു പ്ര­തി­പാ­ദി­ക്കു­ന്ന അ­വ­സ­ര­ത്തിൽ അ­ദ്ദേ­ഹം എ­ഴു­തി­യി­രി­ക്കു­ന്നു: “ഇവിടെ പ്ര­കൃ­തി വി­ജ്ഞാ­നീ­യ­ത്തി­ലെ­ന്ന­പോ­ലെ, ഹെഗൽ ക­ണ്ടു­പി­ടി­ച്ച നി­യ­മ­ത്തി­ന്റെ അ­താ­യ­തു് ഒരു പ­രി­ധി­യി­ലു­മ­ധി­കം വ­രു­ന്ന പ­രി­മാ­ണ­പ­ര വ്യ­ത്യാ­സ­ങ്ങൾ ഗുണപര വ്യ­ത്യാ­സ­ങ്ങ­ളാ­യി­ത്തീ­രു­ന്നു എന്ന നി­യ­മ­ത്തി­ന്റെ സാ­ധു­ത്വം തെ­ളി­യി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു.” (capita) പ­രി­ണാ­മം എ­ന്ന­തു് പുതിയ ഗു­ണ­ങ്ങൾ ആ­വി­ഷ്കൃ­ത­മാ­കു­ന്ന രീ­തി­യിൽ നി­ഷേ­ധം നി­ഷേ­ധ­നി­ഷേ­ധ­ത്തി­ലേ­ക്കു ക­ട­ക്ക­ലാ­ണു്.

എൻ­ഗൽ­സി­നു് അയച്ച ക­ത്തിൽ മാർ­ക്സ് എ­ഴു­തി­യി­രി­ക്കു­ന്നു: “ഒരു കൈ­ത്തൊ­ഴിൽ മാ­സ്റ്റർ പാ­രി­മാ­ണി­ക വ്യ­ത്യാ­സ­ങ്ങൾ­കൊ­ണ്ടു് മു­ത­ലാ­ളി­യാ­വു­ന്ന­തെ­ങ്ങ­നെ എന്നു ചർ­ച്ച­ചെ­യ്തി­ട്ടു­ള്ള മൂ­ന്നാ­മ­ദ്ധ്യാ­യ­ത്തി­ന്റെ അ­വ­സാ­ന­ഭാ­ഗ­ത്തു് കേവലം പാ­രി­മാ­ണി­ക വ്യ­തി­യാ­ന­ങ്ങൾ ഗുണപര വ്യ­തി­യാ­ന­ങ്ങ­ളാ­യി മാ­റു­മെ­ന്ന ഹെഗൽ ക­ണ്ടു­പി­ടി­ച്ചി­ട്ടു­ള്ള നി­യ­മ­ത്തെ ഞാൻ പ­രാ­മർ­ശി­ച്ചി­ട്ടു­ള്ള­തു് നി­ങ്ങൾ ക­ണ്ടി­രി­ക്കു­മ­ല്ലോ; ഈ നിയമം പ്ര­കൃ­തി­വി­ജ്ഞാ­നീ­യ­ത്തി­ലെ­ന്ന­പോ­ലെ ച­രി­ത്ര­ത്തി­ലും സാ­ധു­വാ­ണു്.”

ഈ ദ്വ­ന്ദ്വാ­ത്മ­ക­രീ­തി­യാ­ണു് മ­നു­ഷ്യ­നെ­യും അ­വ­ന്റെ ലോ­ക­ത്തെ­യും ഒരു സാ­ക­ല്യ­മാ­യി­ക്കാ­ണു­വാ­നും, പ­ര­സ്പ­ര­ബ­ന്ധ­മു­ള്ള സാ­മൂ­ഹി­ക­വേ­ഴ്ച­ക­ളെ ചാ­രി­ത്രി­ക­മാ­യും, വൈ­രു­ദ്ധ്യ­ങ്ങ­ളി­ലൂ­ടെ­യും രൂപം പ്രാ­പി­ച്ച­വ­യാ­യി നി­രൂ­പ­ണം ചെ­യ്യു­വാ­നും മാർ­ക്സി­നെ സ­ഹാ­യി­ച്ച­തു്.

കേ­വ­ല­ത­ത്വ­ത്തി­ന്റെ പൂർ­ത്തീ­കൃ­ത­മാ­യ സാ­ക­ല്യ­ത്തെ­യാ­ണു് പ­രി­ണാ­മ­പ്ര­ക്രി­യ­യു­ടെ പ­ര്യ­വ­സാ­ന­മാ­യി ഹെഗൽ സ­ങ്കൽ­പി­ച്ച­തു്. കേ­വ­ല­ത­ത്വ­ത്തി­ന്റെ അ­താ­യ­തു് പൂർ­ത്തീ­കൃ­ത സാ­ക­ല്യ­ത്തി­ന്റെ പ­രി­ധി­യി­ലൊ­തു­ങ്ങു­ന്ന തി­ക­ഞ്ഞ ഒരു സ­ങ്കൽ­പ­വ്യ­വ­സ്ഥ­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ദ്വ­ന്ദ്വാ­ത്മ­ക­താ­നി­യ­മ­ങ്ങൾ, വർ­ത്ത­മാ­ന­കാ­ല­ത്തി­ന്റെ ആ­വ­ശ്യ­ക­ത­യെ തെ­ളി­യി­ച്ചു് ത­ദ്വാ­രാ പ്ര­ഷ്യൻ സ്റ്റേ­റ്റി­നെ ന്യാ­യീ­ക­രി­ച്ചു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം തന്റെ അ­തി­ഭൗ­തി­ക­വാ­ദം അ­വ­സാ­നി­പ്പി­ച്ച­തു്. ഹെ­ഗ­ലി­യൻ ത­ത്വ­ചി­ന്താ­പ­ദ്ധ­തി­യി­ലെ മു­ഖ്യ­മാ­യ യാ­ഥാ­സ്ഥി­തി­ക­വ­ശം ഇ­താ­യി­രു­ന്നു.

അ­ദ്ദേ­ഹ­ത്തി­ന്റെ മ­ത­മ­നു­സ­രി­ച്ചു് സോ­ഷ്യ­ലി­സ­ത്തി­ന്റെ വി­കാ­സം സാ­ധി­പ്പി­ക്കേ­ണ്ട­തു് വർ­ഗ്ഗ­ങ്ങ­ളെ­യോ വർ­ഗ്ഗ­സ­മ­ര­ങ്ങ­ളെ­യോ ന­ശി­പ്പി­ച്ചി­ട്ട­ല്ല നേരെ മ­റി­ച്ചു് പ്ര­ബ­ല­പ്പെ­ടു­ത്തി­യി­ട്ടാ­ണു്; അ­തി­നു് ഉ­ദ്യോ­ഗ­സ്ഥ മേ­ധാ­വി­ത്വ­ത്തോ­ടു­കൂ­ടി­യ ഭ­ര­ണ­യ­ന്ത്ര­ത്തെ ശ­ക്തി­പ്പെ­ടു­ത്തേ­ണ്ട­തു് ആ­വ­ശ്യ­വു­മാ­ണു്.

പ­രി­ണാ­മ­പ്ര­ക്രി­യ­യ്ക്കു പരിധി ക­ല്പി­ക്കാ­ത്ത­താ­യ ഹെ­ഗ­ലി­ന്റെ മൗ­ലി­ക­മാ­യ ദ്വ­ന്ദ്വാ­ത്മ­ക­രീ­തി­ക്കും നി­ല­വി­ലു­ള്ള സാ­മൂ­ഹ്യ­വ്യ­വ­സ്ഥി­തി­ക്ക­ക­ത്തു മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ പു­രോ­ഗ­തി അ­വ­സാ­നി­ക്കു­ന്ന­താ­യി സ്പ­ഷ്ട­മാ­ക്കു­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ യാ­ഥാ­സ്ഥി­തി­ക­മാ­യ അ­തി­ഭൗ­തി­ക­സി­ദ്ധാ­ന്ത­ത്തി­നും ത­മ്മി­ലു­ള്ള പൊ­രു­ത്ത­ക്കേ­ടി­നെ അ­നാ­വ­ര­ണം ചെ­യ്യു­ന്ന­തി­നു മാർ­ക്സും ഏം­ഗൽ­സും പ­രി­ശ്ര­മി­ച്ചി­ട്ടു­ണ്ടു്. നി­ല­വി­ലു­ള്ള സാ­മൂ­ഹ്യ­വ്യ­വ­സ്ഥി­തി­യെ­യും നി­ല­വി­ലു­ള്ള ഉ­ത്പാ­ദ­ന സ­മ്പ്ര­ദാ­യ­ത്തെ­യും പ­ര­മ­സ­ത്യ­മാ­യി വ്യാ­ഖ്യാ­നി­ക്കു­ന്ന ഏതൊരു സി­ദ്ധാ­ന്ത­ത്തി­നും എ­തി­രാ­ണു് ദ്വ­ന്ദ്വാ­ത്മ­ക­സി­ദ്ധാ­ന്തം എ­ന്നു് മാർ­ക്സ് ത­റ­പ്പി­ച്ചു­പ­റ­ഞ്ഞു.

മാർ­ക്സി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ “വ­സ്തു­ത­യു­ടെ ദ്വ­ന്ദ്വാ­ത്മ­ക ച­ല­ന­ത്തെ­ക്കു­റി­ച്ചു­ള്ള സ­യു­ക്തി­ക­മാ­യ സ­ങ്കൽ­പം അ­തി­ന്റെ വ്യാ­പ്തി­യി­ലും സി­ദ്ധാ­ന്ത­രൂ­പ­മാ­യ അ­ഭ്യു­പ­മ­ത്തി­ലും ആ അ­വ­സ്ഥ­യു­ടെ നി­ഷേ­ധ­ത്തെ അ­താ­യ­തു് ആ അ­വ­സ്ഥ­യു­ടെ അ­പ­രി­ഹാ­ര്യ­മാ­യ ത­കർ­ച്ച­യെ… ഉൾ­ക്കൊ­ള്ളു­ന്നു­ണ്ടു്. ച­രി­ത്ര­പ­ര­മാ­യി പ­രി­ണ­മി­ച്ചു­ണ്ടാ­യ ഏതു സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യെ­യും പ്ര­വാ­ഹ­ഗ­തി­യോ­ടു­കൂ­ടി­യ­താ­യി അതു ക­രു­തു­ന്നു. ത­ന്മൂ­ലം ആ വ്യ­വ­സ്ഥ­യു­ടെ നൈ­മി­ഷി­ക സ­ത്ത­യോ­ടൊ­പ്പം ക്ഷ­ണി­ക­മാ­യ സ്വ­ഭാ­വ­ത്തെ­യും ക­ണ­ക്കി­ലെ­ടു­ക്കേ­ണ്ട­താ­ണു്.” (MESW).

മാർ­ക്സി­ന്റെ ചി­ന്ത­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ മ­ര­ണ­ശേ­ഷം അ­നു­യാ­യി­ക­ളു­ടെ ഭാ­ഗ­ത്തു­നി­ന്നു പല മാ­റ്റ­ങ്ങൾ­ക്കും വി­ധേ­യ­ങ്ങ­ളാ­യി. സ്വ­ന്തം ആ­വ­ശ്യ­ത്തി­നാ­യി സ്വേ­ച്ഛാ­നു­സ­ര­ണം മാ­റ്റാ­വു­ന്ന പ്ര­മാ­ണ­ങ്ങ­ളു­ടെ­യും പ്ര­മാ­ണ­സൂ­ത്ര­ങ്ങ­ളു­ടെ­യും ഒരു കർ­ശ­ന­വ്യ­വ­സ്ഥ­യാ­യി മാർ­ക്സി­സ­ത്തെ സ്റ്റാ­ലിൻ സ­ങ്കോ­ചി­പ്പി­ക്കു­ക­പോ­ലും ചെ­യ്തു. മാർ­ക്സി­ന്റെ­യും എം­ഗൽ­സി­ന്റെ­യും ലെ­നി­ന്റെ­യും കൃ­തി­ക­ളിൽ പ്ര­തി­പാ­ദി­ത­മാ­യ ദ്വ­ന്ദ്വാ­ത്മ­ക­താ­സി­ദ്ധാ­ന്ത­ത്തി­ന്റെ കാ­ത­ലം­ശ­മാ­യ നി­ഷേ­ധ­നി­ഷേ­ധ­ത്തെ സ്റ്റാ­ലിൻ തന്റെ വി­ക­ല­മാ­യ വ്യ­വ­സ്ഥാ­നിർ­മ്മാ­ണ­ത്തിൽ ഉ­പേ­ക്ഷി­ക്കു­ക­യും ചെ­യ്തു. പ്ര­സ്തു­ത തത്വം അം­ഗീ­ക­രി­ക്ക­പ്പെ­ട്ടി­രു­ന്നു എ­ങ്കിൽ തൊ­ഴി­ലാ­ളി­ക­ളു­ടെ സർ­വാ­ധി­കാ­ര­ത്തി­ന്റെ ശ്രേ­ഷ്ഠ­ത അം­ഗീ­ക­രി­ക്കു­ക എന്ന നില വ­ന്നു­ചേ­രു­മാ­യി­രു­ന്നു; സ്റ്റേ­റ്റ് വ്യ­വ­സ്ഥ കൊ­ഴി­ഞ്ഞു­പോ­കു­ന്ന­തി­നു­ള്ള പ­രി­സ്ഥി­തി­കൾ ഉ­ണ്ടാ­കു­മാ­യി­രു­ന്നു. സോ­വി­യ­റ്റ് യൂ­ണി­യ­നിൽ സോ­ഷ്യ­ലി­സം വ­ള­രു­ന്ന­തി­നു് സ്റ്റേ­റ്റ് സം­വി­ധാ­ന­ത്തെ ശ­ക്തി­പ്പെ­ടു­ത്തേ­ണ്ട­താ­ണു് എന്ന സ്റ്റാ­ലി­ന്റെ അ­ഭി­പ്രാ­യ­ത്തി­നു് ക­ട­ക­വി­രു­ദ്ധ­മാ­ണ­ല്ലോ അതു്.

നി­ല­വി­ലു­ള്ള അ­ധി­കാ­ര വാ­ഴ്ച­യിൽ ഗു­ണ­പ­ര­മാ­യ വ്യ­ത്യാ­സം ത­ട­യു­ന്ന­തി­നു വേ­ണ്ടി സ്റ്റാ­ലിൻ പ്ര­ഖ്യാ­പി­ച്ചു. പ­രി­മാ­ണ­ത്തിൽ നി­ന്നു ഗു­ണ­ത്തി­ലേ­ക്കു­ള്ള പ­രി­വർ­ത്ത­നം എന്ന ദ്വ­ന്ദ്വാ­ത്മ­ക­സി­ദ്ധാ­ന്തം സോ­വി­യ­റ്റ് യൂ­ണി­യ­നു അ­നു­യോ­ജ്യ­മ­ല്ല എ­ന്നു്. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ, “ശ­ത്രു­വർ­ഗ്ഗ­ങ്ങ­ളാ­യി വി­ഭ­ജി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന സ­മൂ­ഹ­ത്തി­നു മാ­ത്ര­മേ പ്ര­സ്തു­ത നിയമം നിർ­ബ­ന്ധ­മു­ള്ളൂ; ശ­ത്രു­വർ­ഗ­ങ്ങ­ളി­ല്ലാ­ത്ത ഒരു സ­മൂ­ഹ­ത്തി­നു് അ­തി­ന്റെ ആ­വ­ശ്യ­മേ ഇല്ല” (Marxism Linguistics).

ല­ക്ഷ്യം സ്റ്റേ­റ്റാ­യാ­ലും വർ­ഗ്ഗ­മാ­യാ­ലും രാ­ഷ്ട്ര­മാ­യാ­ലും ദൈ­വ­മാ­യാ­ലും വേ­ണ്ടി­ല്ല മാർ­ക്സി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം മ­നു­ഷ്യൻ ഒ­രി­ക്ക­ലും ല­ക്ഷ്യ­പ്രാ­പ്തി­ക്കു­ള്ള ഒരു മാർ­ഗ്ഗ­മ­ല്ലാ­യി­രു­ന്നു; മ­നു­ഷ്യൻ ത­ന്നെ­യാ­യി­രു­ന്നു മ­നു­ഷ്യ­ന്റെ ല­ക്ഷ്യം.

നി­ല­വി­ലു­ള്ള ഉ­ദ്യോ­ഗ­സ്ഥ­മേ­ധാ­വി­ത്വ­ത്തി­ന്റെ ഉ­പ­രി­ഘ­ട­ന നി­ല­നിർ­ത്തു­ന്ന­തി­നു­വേ­ണ്ടി വർ­ഗ്ഗ­സ­മ­രം എന്ന ത­ത്വ­ത്തെ അ­തോ­ടൊ­പ്പം തോ­ണ്ടി­വി­ടു­ക­യും ചെ­യ്തു. അ­ദ്ദേ­ഹ­ത്തി­ന്റെ മ­ത­മ­നു­സ­രി­ച്ചു് സോ­ഷ്യ­ലി­സ­ത്തി­ന്റെ വി­കാ­സം സാ­ധി­പ്പി­ക്കേ­ണ്ട­തു് വർ­ഗ്ഗ­ങ്ങ­ളെ­യോ വർ­ഗ്ഗ­സ­മ­ര­ങ്ങ­ളെ­യോ ന­ശി­പ്പി­ച്ചി­ട്ട­ല്ല നേരെ മ­റി­ച്ചു് പ്ര­ബ­ല­പ്പെ­ടു­ത്തി­യി­ട്ടാ­ണു്; അ­തി­നു് ഉ­ദ്യോ­ഗ­സ്ഥ മേ­ധാ­വി­ത്വ­ത്തോ­ടു­കൂ­ടി­യ ഭ­ര­ണ­യ­ന്ത്ര­ത്തെ ശ­ക്തി­പ്പെ­ടു­ത്തേ­ണ്ട­തു് ആ­വ­ശ്യ­വു­മാ­ണു്.

സ്റ്റാ­ലിൻ സ­മ്പ­ദ്വ്യ­വ­സ്ഥ സ­മു­ദാ­യ­ഘ­ട­ന, പാർ­ട്ടി, തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ത്തി­ന്റെ സർ­വാ­ധി­പ­ത്യം എ­ന്നി­വ­യെ­പ്പ­റ്റി ത­നി­ക്കു­ണ്ടാ­യി­രു­ന്ന അ­ഭി­പ്രാ­യ­ങ്ങ­ളെ പ്രാ­വർ­ത്തി­ക­മാ­ക്കു­ന്ന­തി­നു് മ­നു­ഷ്യ­നെ ഒരു ഉ­പ­ക­ര­ണ­മാ­ക്കി. സാ­മ്പ­ത്തി­ക­വും സാ­മു­ദാ­യി­ക­വു­മാ­യ പ­രി­വർ­ത്ത­ന­ങ്ങ­ളെ­യോ ജ­ന­ങ്ങ­ളു­ടെ ആ­വ­ശ്യ­ങ്ങൾ അ­ഭി­ലാ­ഷ­ങ്ങൾ എ­ന്നി­വ­യെ­യോ ഭ­ര­ണ­പ­ര­പ്ര­വർ­ത്ത­ന­ങ്ങ­ളിൽ നി­യ­ന്ത്ര­ണം ഏർ­പ്പെ­ടു­ത്തു­ന്ന­തി­നു് അ­നു­വ­ദി­ച്ചി­ല്ല. നേരെ മ­റി­ച്ചു് ജ­ന­ങ്ങ­ളു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളെ­യും സാ­മ്പ­ത്തി­ക­സാ­മു­ദാ­യി­ക വ്യ­വ­സ്ഥ­ക­ളെ­യും നിർ­ണ്ണ­യി­ച്ച­തു് സ്റ്റേ­റ്റാ­ണു്. ഉ­പ­രി­ഘ­ട­ന­യു­ടെ പ­ങ്കു് അ­ധോ­ഘ­ട­ന­യെ ശ­ക്തി­യു­പ­യോ­ഗി­ച്ചു നി­ല­നിർ­ത്തു­ക എ­ന്ന­താ­യി­രു­ന്നു. വർ­ത്ത­മാ­ന­പ­രി­സ്ഥി­തി­ക­ളെ വി­മർ­ശി­ക്കേ­ണ്ട ആ­വ­ശ്യ­ക­ത­യിൽ മാർ­ക്സ് നൽ­കി­യി­രു­ന്ന ഊന്നൽ വ­ഴി­മാ­റി­ക്കൊ­ടു­ക്കു­ക­യും ത­ത്സ്ഥാ­ന­ത്തു് സ്റ്റാ­ലി­ന്റെ അ­പ്ര­മാ­ദി­ത്വ­ത്തി­ലു­ള്ള വി­ശ്വാ­സ­വും പാർ­ട്ടി­മേ­ധാ­വി­ത്വ­ത്തോ­ടു­ള്ള അ­ന്ധ­മാ­യ കൂറും പ്ര­തി­ഷ്ഠി­ത­മാ­വു­ക­യും ചെ­യ്തു. മാർ­ക്സി­സ­ത്തി­ന്റെ അർ­ത്ഥ­ത്തി­നു വ്യ­തി­യാ­നം സം­ഭ­വി­ച്ചു; അതു് നി­ല­വി­ലു­ള്ള വ്യ­വ­സ്ഥ­യെ മാ­റ്റു­ന്ന­തി­നു­ള്ള ഉ­പ­ക­ര­ണ­മ­ല്ലാ­താ­യി­ത്തീർ­ന്നു; നി­ല­വി­ലു­ള്ള സ്റ്റാ­ലി­ന്റെ സിദ്ധാന്ത-​പ്രയോഗങ്ങളുടെ സ­മർ­ത്ഥ­ക­മാ­യി­ത്തീ­രു­ക­യും ചെ­യ്തു.

ല­ക്ഷ്യം സ്റ്റേ­റ്റാ­യാ­ലും വർ­ഗ്ഗ­മാ­യാ­ലും രാ­ഷ്ട്ര­മാ­യാ­ലും ദൈ­വ­മാ­യാ­ലും വേ­ണ്ടി­ല്ല മാർ­ക്സി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം മ­നു­ഷ്യൻ ഒ­രി­ക്ക­ലും ല­ക്ഷ്യ­പ്രാ­പ്തി­ക്കു­ള്ള ഒരു മാർ­ഗ്ഗ­മ­ല്ലാ­യി­രു­ന്നു; മ­നു­ഷ്യൻ ത­ന്നെ­യാ­യി­രു­ന്നു മ­നു­ഷ്യ­ന്റെ ല­ക്ഷ്യം. മ­നു­ഷ്യ­നാ­ണു് സ­മു­ദാ­യ­ത്തെ­യും ച­രി­ത്ര­ത്തെ­യും സൃ­ഷ്ടി­ക്കു­ന്ന­തു്. തന്റെ ഭാ­വി­യെ­യും തന്റെ സ്വാ­ത­ന്ത്ര്യ­ത്തെ­യും സൃ­ഷ്ടി­ക്കു­ന്ന­തു്. വ്യ­ഷ്ടി­യെ സ­മ­ഷ്ടി­യിൽ താ­ഴ്ത്തി­യി­ടു­വാൻ അ­ദ്ദേ­ഹം അ­നു­വ­ദി­ച്ചി­ല്ല. നേ­രെ­മ­റി­ച്ചു് എ­ല്ലാ­വ­രു­ടെ­യും അ­ഭി­വൃ­ദ്ധി­ക്കു് ഓ­രോ­രു­ത്ത­ന്റെ­യും അ­ഭി­വൃ­ദ്ധി നി­ദാ­ന­മാ­ണെ­ന്നു സി­ദ്ധാ­ന്തി­ച്ചു. മ­നു­ഷ്യ­നെ ഹീ­ന­നും ഉ­പേ­ക്ഷി­ത­നും നി­ന്ദ്യ­നും അ­ടി­മ­ത്ത­ത്തി­ലേ­ക്കു ബ­ലാൽ­ക്കാ­ര­മാ­യി ത­ള്ളി­യി­ട­പ്പെ­ട്ട­വ­നും ആ­ക്കി­ത്തീർ­ക്കു­ന്ന എല്ലാ പ­രി­സ്ഥി­തി­ക­ളെ­യും ത­കി­ടം­മ­റി­ച്ചി­ടു­ക എ­ന്ന­തു് അ­നി­ഷേ­ധ്യ­മാ­യ ഒരു വി­ധി­യാ­യി അം­ഗീ­ക­രി­ച്ചി­ട്ടു­ള്ള സ്വാ­ത­ന്ത്ര­സ­മൂ­ഹ­ത്തെ­യാ­ണു്, മ­നു­ഷ്യ­നു മ­നു­ഷ്യൻ­ത­ന്നെ ഏ­റ്റ­വും വ­ലി­യ­വൻ എന്ന ത­ത്വ­മം­ഗീ­ക­രി­ച്ചി­ട്ടു­ള്ള സ­മൂ­ഹ­ത്തെ­യാ­ണു്—മാർ­ക്സ് വി­ഭാ­വ­നം ചെ­യ്തി­രു­ന്ന­തു്.

6

ത­ന്നിൽ­ത്ത­ന്നെ സ്ഥി­തി­ചെ­യ്യു­ന്ന സ­ദ്ഭാ­വ­ത്തി­ന്റെ­യും ത­നി­ക്കു­വേ­ണ്ടി സ്ഥി­തി­ചെ­യ്യു­ന്ന സ­ദ്ഭാ­വ­ത്തി­ന്റെ­യും നി­രു­പാ­ധി­ക­മാ­യ സം­യോ­ഗ­മാ­ണു് എ­സ്സൻ­സ്. അ­തി­ന്റെ നിർ­ധാ­ര­ണം ഈ ഐ­ക്യ­ത്തി­ന­ക­ത്തു സ്ഥി­തി ചെ­യ്യു­ന്നു. അതു് ഒരു പ­രി­ണാ­മ­മോ മ­റ്റൊ­ന്നി­ലേ­ക്കു­ള്ള സം­ക്ര­മ­ണ­മോ അല്ല.

സ­ത്തിൽ നി­ന്നു വി­ഭി­ന്ന­മ­ല്ല പ്ര­ത്യ­ക്ഷം എ­ന്നാ­ണു് ശ്രീ­ശ­ങ്ക­രൻ ക­രു­തി­യി­രു­ന്ന­തു്. ഹെ­ഗ­ലി­നും “സത്ത പ്ര­ത്യ­ക്ഷം ത­ന്നെ­യാ­ണു്; എ­ന്തു­കൊ­ണ്ടെ­ന്നാൽ സ­ത്തി­നു മാ­ത്ര­മേ സ­ത്ത­യു­ള്ളൂ.” സ­ത്തു് സ­ത്താ­കു­ന്ന­തു് പ്ര­ത്യ­ക്ഷ­ത്തി­ലൂ­ടെ­യാ­ണു്; പ്ര­ത്യ­ക്ഷം സ­ത്തി­ല്ലാ­തെ ഒ­ട്ടി­ല്ല­താ­നും. ഹെ­ഗ­ലി­ന്റെ സി­ദ്ധാ­ന്ത­മ­നു­സ­രി­ച്ചു് പ്ര­ത്യ­ക്ഷ­ദൃ­ഷ്ട­മാ­യ രീ­തി­യി­ല­ല്ല ഒരു വ­സ്തു­വി­ന്റെ പ­ര­മാർ­ത്ഥ സ്ഥി­തി; അ­തി­ന്റെ നി­ജ­സ്ഥി­തി­യും ഉ­പ­സ്ഥി­ത­മാ­യ സ­ത്ത­യും ഒ­ന്ന­ല്ല. പ്ര­ത്യ­ക്ഷ­ത്തിൽ നി­ന്നു് പ­ര­മാർ­ത്ഥ­ത്തെ വേർ­തി­രി­ച്ചു് കാ­ണി­ക്കു­ന്ന­തി­നു് ഒരു പ്ര­ത്യേ­ക­കാ­ല­ത്തു് ഒരു പ്ര­ത്യേ­ക­വി­ധ­ത്തിൽ ഉ­പ­സ്ഥി­തി­ചെ­യ്യു­ന്ന വ­സ്തു­ക്ക­ളിൽ നി­ന്നു് ആ വ­സ്തു­ക്ക­ളു­ടെ യ­ഥാർ­ത്ഥ സ്ഥി­തി­യെ വേർ­തി­രി­ച്ചു കാ­ണി­ക്കു­ന്ന­തി­നു്—അ­ദ്ദേ­ഹം എ­സ്സൻ­സ് (സ­ത്തു്) എന്ന പ്ര­ത്യേ­ക­പ­ദ­മാ­ണു് ഉ­പ­യോ­ഗി­ച്ചി­ട്ടു­ള്ള­തു്. “എല്ലാ വ­സ്തു­ക്കൾ­ക്കും എ­സ്സൻ­സ് ഉ­ണ്ടു് എന്നു പ­റ­യു­മ്പോൾ അർ­ത്ഥ­മാ­ക്കു­ന്ന­തു് അവ സ്വയം ഉ­ണ്ടെ­ന്നു ബോ­ദ്ധ്യ­പ്പെ­ടു­ത്തു­ന്നു എ­ന്നാ­ണു്.”

ഹെഗൽ എ­സ്സൻ­സി­നെ അ­താ­യ­തു് ത­ന്നിൽ­ത­ന്നെ­യു­ള്ള സ­ദ്ഭാ­വ­ത്തെ അ­പ­രി­വർ­ത്ത­നീ­യ­മാ­യ ഒ­ന്നാ­യി­ട്ട­ല്ല പ്ര­ത്യു­ത ഒരു പ്ര­ക്രി­യ­യാ­യി­ട്ടാ­ണു്, ഒരു ച­ല­ന­മാ­യി­ട്ടാ­ണു്, പ­രി­ണ­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ഒ­ന്നാ­യി­ട്ടാ­ണു് ക­രു­തു­ന്ന­തു്. ഈ ചലനം എ­സ്സൻ­സി­ന്റെ അ­ക­ത്തു­ത­ന്നെ­യാ­ണു സം­ഭ­വി­ക്കു­ന്ന­തും. എ­സ്സൻ­സും പ്ര­ത്യ­ക്ഷ­വും ത­മ്മി­ലു­ള്ള അ­ന്ത­രം ജീ­വി­യു­ടെ അ­തി­ശ­യ­ക­ര­മാ­യ സം­ര­ച­ന­യെ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്നു. “ത­ന്നിൽ­ത്ത­ന്നെ സ്ഥി­തി­ചെ­യ്യു­ന്ന സ­ദ്ഭാ­വ­ത്തി­ന്റെ­യും ത­നി­ക്കു­വേ­ണ്ടി സ്ഥി­തി­ചെ­യ്യു­ന്ന സ­ദ്ഭാ­വ­ത്തി­ന്റെ­യും നി­രു­പാ­ധി­ക­മാ­യ സം­യോ­ഗ­മാ­ണു് എ­സ്സൻ­സ്. അ­തി­ന്റെ നിർ­ധാ­ര­ണം ഈ ഐ­ക്യ­ത്തി­ന­ക­ത്തു സ്ഥി­തി ചെ­യ്യു­ന്നു. അതു് ഒരു പ­രി­ണാ­മ­മോ മ­റ്റൊ­ന്നി­ലേ­ക്കു­ള്ള സം­ക്ര­മ­ണ­മോ അല്ല.”

പ്ര­കൃ­തി­വി­രു­ദ്ധ സം­ഭ­വ­ങ്ങൾ ഒ­ഴി­വാ­ക്കി നിർ­ത്തി­യാൽ എല്ലാ ജീ­വി­ക­ളും ഇ­ഷ്ട­പ്പെ­ടു­ന്ന­തു് സ്വ­സ്ഥാ­ന­ത്തു­ത­ന്നെ ഇ­രി­ക്കു­വാ­നും അ­വ­ര­വർ­ക്കു­ള്ള­തു് അ­നു­ഭ­വി­ച്ചാ­സ്വ­ദി­ക്കു­വാ­നു­മാ­ണു്.

അ­റി­വു്, ഇ­ച്ഛാ­ശ­ക്തി, സ്നേ­ഹം എ­ന്നി­വ, പ­രി­ച്ഛി­ന്ന രൂ­പ­ത്തിൽ അ­ന്തർ­ഭ­വി­ച്ചി­ട്ടു­ള്ള ഒ­ന്നാ­യി­ട്ടാ­ണു് മ­നു­ഷ്യ­ന്റെ എ­സ്സൻ­സി­നെ ഫൂർ­ബാ­ക് സ­ങ്കൽ­പി­ച്ച­തു്. അ­പ­രി­ച്ഛി­ന്ന­മാ­യ അ­റി­വു്, അ­പ­രി­ച്ഛി­ന്ന­മാ­യ ഇ­ച്ഛാ­ശ­ക്തി, അ­പ­രി­ച്ഛി­ന്ന­മാ­യ സ്നേ­ഹം എ­ന്നി­ങ്ങ­നെ­യു­ള്ള ഗു­ണ­ങ്ങൾ ദൈ­വി­ക­മാ­യ എ­സ്സൻ­സി­ന്റേ­താ­യി സ­ങ്കൽ­പി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട­ല്ലോ. ഇവ യ­ഥാർ­ത്ഥ­ത്തിൽ മാനുഷിക-​എസ്സൻസിന്റെ തന്നെ ഗു­ണ­ങ്ങ­ളെ അ­മാ­നു­ഷ­മാ­യ ദി­വ്യ­ത­യു­ടെ മേ­ഖ­ല­യി­ലേ­ക്കു വി­ക്ഷേ­പി­ച്ചി­ട്ടു­ള്ള­വ­യാ­ണു്. ഫൂർ­ബാ­ക്കി നു് ജീ­വി­യും എ­സ്സൻ­സും അ­വി­ഭാ­ജ്യ­മാ­ണു്. “മ­നു­ഷ്യ ജീ­വി­ത­ത്തിൽ മാ­ത്ര­മേ, അ­തി­ലും വി­ശേ­ഷി­ച്ചു് അ­സാ­ധാ­ര­ണ­വും ഭാ­ഗ്യ­മി­ല്ലാ­ത്ത­തു­മാ­യ ചില അ­വ­സ­ര­ങ്ങ­ളിൽ മാ­ത്ര­മേ ജീ­വി­യെ എ­സ്സൻ­സിൽ നി­ന്നു വേർ­തി­രി­ക്ക­പ്പെ­ടു­ന്നു­ള്ളൂ. ഈ പൃ­ഥ­ക്ക­ര­ണം നി­മി­ത്തം അവൻ യ­ഥാർ­ത്ഥ­ത്തിൽ അ­വ­ന്റെ ആ­ത്മാ­വു­ള്ളി­ട­ത്ത­ല്ല—സ്വ­ന്തം ശ­രീ­ര­ത്തോ­ടൊ­പ്പം സ്ഥി­തി­ചെ­യ്യു­ന്നി­ട­ത്ത­ല്ല—നി­ല­കൊ­ള്ളു­ന്ന­തു്. നി­ങ്ങ­ളു­ടെ ഹൃദയം എ­വി­ടെ­യാ­ണോ അ­വി­ടെ­ത്ത­ന്നെ­യാ­ണു് നി­ങ്ങ­ളും. പ്ര­കൃ­തി­വി­രു­ദ്ധ സം­ഭ­വ­ങ്ങൾ ഒ­ഴി­വാ­ക്കി നിർ­ത്തി­യാൽ എല്ലാ ജീ­വി­ക­ളും ഇ­ഷ്ട­പ്പെ­ടു­ന്ന­തു് സ്വ­സ്ഥാ­ന­ത്തു­ത­ന്നെ ഇ­രി­ക്കു­വാ­നും അ­വ­ര­വർ­ക്കു­ള്ള­തു് അ­നു­ഭ­വി­ച്ചാ­സ്വ­ദി­ക്കു­വാ­നു­മാ­ണു്.”

ഈ പ്ര­സ്താ­വ­ന­യെ നി­രൂ­പ­ണം ചെ­യ്തു­കൊ­ണ്ടു് മാർ­ക്സ് എ­ഴു­തി­യ­തു് ഇ­പ്ര­കാ­ര­മാ­ണു്:

“നി­ല­വി­ലു­ള്ള സം­ഗ­തി­കൾ­ക്കു്—പ്ര­കൃ­തി­വി­രു­ദ്ധ സം­ഗ­തി­ക­ളൊ­ഴി­ച്ചു നി­ല­വി­ലു­ള്ള സം­ഗ­തി­കൾ­ക്കു്—വി­ചി­ത്ര­മാ­യ ഒരു ന്യാ­യീ­ക­ര­ണ­മാ­ണി­തു്. എ­ഴാ­മ­ത്തെ വ­യ­സ്സിൽ നി­ങ്ങൾ­ക്കു കൽ­ക്ക­രി ഖ­നി­യിൽ ഒരു പോർ­ട്ട­റാ­യി, പ­തി­ന്നാ­ലു­മ­ണി­ക്കൂ­റോ­ളം ഒ­റ്റ­യ്ക്ക് ഇ­രു­ട്ടിൽ ജോലി ചെ­യ്തു­കൊ­ണ്ടു സം­തൃ­പ്ത­നാ­കാം. ഇതു് നി­ങ്ങ­ളു­ടെ സ­ദ്ഭാ­വ­മാ­ക­യാൽ നി­ങ്ങ­ളു­ടെ എ­സ്സൻ­സു­മാ­ണു്.”

സ­ദ്ഭാ­വ­ത്തെ­യും ചി­ന്ത­യെ­യും വേർ­തി­രി­ച്ചു കണ്ട എഡ്ഗർ ബൗർ എന്ന ചി­ന്ത­ക­നെ വി­മർ­ശി­ച്ചു­കൊ­ണ്ടു് മാർ­ക്സ് മ­റ്റൊ­രി­ട­ത്തു എ­ഴു­തു­ക­യു­ണ്ടാ­യി: “അവർ (തൊ­ഴി­ലാ­ളി­കൾ) സ­ദ്ഭാ­വ­വും ചി­ന്ത­യും ത­മ്മി­ലു­ള്ള ബോ­ധ­വും ജീ­വി­ത­വും ത­മ്മി­ലു­ള്ള അ­ന്ത­ര­ത്തെ വളരെ വേ­ദ­ന­യോ­ടെ­യാ­ണു വീ­ക്ഷി­ക്കു­ന്ന­തു്. സ്വ­ത്തു്, മൂ­ല­ധ­നം, ധനം, വേതനം, അ­ദ്ധ്വാ­നം മു­ത­ലാ­യ­വ വെറും ആദർശ സ്വ­പ്ന­ങ്ങ­ള­ല്ല എ­ന്നും അവ തി­ക­ച്ചും പ്ര­യോ­ഗി­ക­ങ്ങ­ളും അ­വ­ന­വ­നെ അ­ന്യാ­ധീ­ന­പ്പെ­ടു­ത്തി­യ­തു മൂ­ല­മു­ണ്ടാ­യി­ട്ടു­ള്ള­തു­മാ­യ ഫ­ല­ങ്ങൾ ആ­ണെ­ന്നും അ­വർ­ക്ക­റി­യാം. ഈ അ­ന്യാ­ധീ­ന­ത്വം പ്രാ­യോ­ഗി­ക­വും വ­സ്തു­നി­ഷ്ഠ­വു­മാ­യ രീ­തി­യിൽ ഇ­ല്ലാ­താ­ക്ക­പ്പെ­ടേ­ണ്ട­താ­ണെ­ന്നും അ­ങ്ങ­നെ മ­നു­ഷ്യൻ ചി­ന്ത­യി­ലും ബോ­ധ­ത്തി­ലും മാ­ത്ര­മ­ല്ല ബൃ­ഹ­ത്താ­യ സ­ദ്ഭാ­വ­ത്തി­ലും അ­താ­യ­തു് ജീ­വി­ത­ത്തി­ലും മ­നു­ഷ്യ­നാ­യി­ത്തീ­ര­ണ­മെ­ന്നും അവർ ആ­ഗ്ര­ഹി­ക്കു­ന്നു.”

ചൂ­ഷ­ണ­സ്വ­ഭാ­വ­മു­ള്ള മു­ത­ലാ­ളി­ത്ത സ­മൂ­ഹ­ത്തിൽ മ­നു­ഷ്യൻ എ­ങ്ങ­നെ­യാ­യി­ക്ക­ലാ­ശി­ച്ചി­രി­ക്കു­ന്നു, യ­ഥാർ­ത്ഥ­ത്തിൽ അ­വ­ന്റെ സം­ഭാ­വ്യ­ത­യെ­ന്തു് എ­ന്നി­വ­യെ മാർ­ക്സ് വേർ­തി­രി­ച്ചു പ­ഠി­ച്ചി­ട്ടു­ണ്ടു്.

‘ആശയ’ത്തി­ന്റെ മേ­ഖ­ല­യിൽ തങ്ങി നി­ന്നി­രു­ന്ന എ­സ്സൻ­സ് എന്ന സ­ങ്കൽ­പ­ത്തെ മൂർ­ത്ത­മാ­യ ലോ­ക­യാ­ഥാർ­ത്ഥ്യ­ങ്ങ­ളു­ടെ മ­ണ്ഡ­ല­ത്തി­ലേ­ക്കു മാർ­ക്സ് തി­രി­ച്ചു­കൊ­ണ്ടു­വ­രി­ക­യു­ണ്ടാ­യി. എ­സ്സൻ­സും പ്ര­ത്യ­ക്ഷ­വും ത­മ്മി­ലു­ള്ള അ­ന്ത­രം, മ­നു­ഷ്യ­നു് എ­ന്താ­യി­ത്തീ­രാൻ ക­ഴി­യും, ഇ­പ്പോൾ അവൻ ഏതു നി­ല­യി­ലാ­ണു് എന്നീ അ­വ­സ്ഥ­കൾ ത­മ്മി­ലു­ള്ള പൊ­രു­ത്ത­ക്കേ­ടി­ന്റെ ഒരു സൂ­ച­ക­മാ­യി­ത്തീ­രു­ന്നു. ചൂ­ഷ­ണ­സ്വ­ഭാ­വ­മു­ള്ള മു­ത­ലാ­ളി­ത്ത സ­മൂ­ഹ­ത്തിൽ മ­നു­ഷ്യൻ എ­ങ്ങ­നെ­യാ­യി­ക്ക­ലാ­ശി­ച്ചി­രി­ക്കു­ന്നു, യ­ഥാർ­ത്ഥ­ത്തിൽ അ­വ­ന്റെ സം­ഭാ­വ്യ­ത­യെ­ന്തു് എ­ന്നി­വ­യെ മാർ­ക്സ് വേർ­തി­രി­ച്ചു പ­ഠി­ച്ചി­ട്ടു­ണ്ടു്.

മാർ­ക്സി­ന്റെ ദൃ­ഷ്ടി­യിൽ മ­നു­ഷ്യ­ന്റെ എ­സ്സൻ­സ് ആ­ച­ര­മ­ല്ല. സ്വയം പ­രി­ണ­മി­ക്കു­ന്ന­തും അല്ല. പ്ര­കൃ­തി­യോ­ടും സ­മൂ­ഹ­ത്തി­ലു­ള്ള സ­ഹ­ജീ­വി­ക­ളോ­ടു­മു­ള്ള സ­മ്പർ­ക്കം­കൊ­ണ്ടു് മ­നു­ഷ്യ­ന്റെ എ­സ്സൻ­സ് വ്യ­ത്യാ­സ­പ്പെ­ടു­ന്ന ഒ­ന്നാ­ണു്. അ­താ­യ­തു് മ­നു­ഷ്യ­സ്വ­ഭാ­വം പൂർ­വ്വ­നി­ശ്ചി­ത­മോ വ്യ­തി­യാ­ന­ങ്ങൾ­ക്ക് അ­വി­ധേ­യ­മോ അല്ല എ­ന്നേ­ക്കു­മാ­യി സ­മ്മാ­നി­ക്ക­പ്പെ­ട്ട ഒ­ന്ന­ല്ല എന്നു സാരം. അതു് ചാ­രി­ത്രി­ക­വും സാ­മൂ­ഹ്യ­വു­മാ­യ പ­രി­തഃ­സ്ഥി­തി­ക­ളാൽ രൂപം കൊ­ള്ളു­ന്ന ഒ­ന്നാ­ണു്.

ഫൂർ­ബാ­ക്കി­നെ വി­മർ­ശി­ച്ചു­കൊ­ണ്ടു് മാർ­ക്സ് ഇ­പ്ര­കാ­രം എഴുതി: “ഫൂർ­ബാ­ക് മ­ത­ത്തി­ന്റെ എ­സ്സൻ­സി­നെ മ­നു­ഷ്യ­ന്റെ എ­സ്സൻ­സാ­യി നി­രൂ­പി­ച്ചു. എ­ന്നാൽ മ­നു­ഷ്യ­ന്റെ എ­സ്സൻ­സ് എ­ന്ന­തു് ഓരോ പ്ര­ത്യേ­ക വ്യ­ക്തി­യി­ലും സ­ഹ­ജ­മാ­യി സ്ഥി­തി­ചെ­യ്യു­ന്ന ഒരു നി­ഗൂ­ഢ­ത­ത്വ­മ­ല്ല. സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങ­ളു­ടെ സാ­ക­ല്യ­മാ­ണു്, മ­നു­ഷ്യ­ന്റെ യ­ഥാർ­ത്ഥ പ്ര­കൃ­തി.”

“ഈ യ­ഥാർ­ത്ഥ പ്ര­കൃ­തി­യു­ടെ നി­രൂ­പ­ണ­ത്തി­ലേ­ക്കു പ്ര­വേ­ശി­ക്കാ­ത്ത ഫുർ­ബാ­ക്കി­നു് താഴെ പ­റ­യു­ന്ന കാ­ര്യ­ങ്ങൾ­ക്കു വി­ധേ­യ­നാ­കേ­ണ്ടി­വ­ന്നു.

(1) ചാ­രി­ത്രി­ക പ്ര­ക്രി­യ­യിൽ നി­ന്നു് അ­ക­ന്നു നിൽ­ക്കു­വാ­നും മ­ത­ബോ­ധ­ത്തെ പ്ര­ത്യേ­ക സ­ങ്കൽ­പ­മാ­ക്കു­വാ­നും, ഒരു അമൂർത്ത-​പൃഥക്കൃത മ­നു­ഷ്യ­വ്യ­ക്തി­യെ അം­ഗീ­ക­രി­ക്കു­വാ­നും.

(2) മ­നു­ഷ്യ­പ്ര­കൃ­തി­യെ ‘വർഗ്ഗ’ത്തി­ന്റെ ഭാ­ഷ­യിൽ, അ­താ­യ­തു് അനേകം വ്യ­ക്തി­ക­ളെ വളരെ സ്വാ­ഭാ­വി­ക­മാ­യ (ജീ­വ­ശാ­സ്ത്ര­പ­ര­മാ­യ) രീ­തി­യിൽ ഏ­കോ­പി­പ്പി­ക്കു­ന്ന ആ­ന്ത­ര­വും മൂ­ക­വു­മാ­യ ഒരു സർ­വ്വ­സാ­ധാ­ര­ണ ഗു­ണ­മെ­ന്ന നി­ല­യിൽ പ്ര­തി­പാ­ദി­ക്കു­വാ­നും.”

ഒരു പ്ര­ത്യേ­ക­വ്യ­ക്തി എ­പ്പോ­ഴും ഒരു പ്ര­ത്യേ­ക സ­മൂ­ഹ­ത്തിൽ, ഒരു പ്ര­ത്യേ­ക ചാ­രി­ത്രി­ക പ­രി­തഃ­സ്ഥി­തി­യിൽ, ജീ­വി­ക്കു­ക­യും പ്ര­വർ­ത്തി­ക്കു­ക­യും ചെ­യ്യു­ന്ന മൂർ­ത്തി­മാ­നാ­യ ഒരു മ­നു­ഷ്യ­നാ­ണു്. അവൻ ഒരു നി­ശ്ചി­ത സാ­മൂ­ഹി­ക, ചാ­രി­ത്രി­ക പ­രി­തഃ­സ്ഥി­തി­യിൽ ആ­ഹാ­ര­സ­മ്പാ­ദ­ക­നാ­യോ നാ­യാ­ട്ടു­കാ­ര­നാ­യോ, അ­ടി­മ­യാ­യോ, അ­ടി­മ­ക­ളു­ടെ ഉ­ട­മ­യാ­യോ, തൊ­ഴി­ലാ­ളി­യാ­യോ, മു­ത­ലാ­ളി­യാ­യോ, എ­ഴു­ത്തു­കാ­ര­നാ­യോ, പ്ര­സാ­ധ­ക­നാ­യോ ജീ­വി­ക്കു­ന്ന­വ­നാ­ണു്.

മാർ­ക്സി­ന്റെ ദൃ­ഷ്ടി­യിൽ വ്യ­ക്തി ഒരു സ­മൂ­ഹ­ജീ­വി­യാ­ണു്. അ­വ­ന്റെ ജീ­വി­താ­വി­ഷ്ക­ര­ണം ത­ന്മൂ­ലം സാ­മൂ­ഹ്യ­ജീ­വി­ത­ത്തി­ന്റെ ആ­വി­ഷ്ക­ര­ണ­വും സ്ഥി­രീ­ക­ര­ണ­വു­മാ­ണു്—ഇതര ജ­ന­ങ്ങ­ളു­മാ­യി­ട്ടു­ള്ള ബ­ന്ധ­ങ്ങൾ വഴി നേ­ടി­യ­താ­ണെ­ന്നു പ്ര­ത്യ­ക്ഷ­ത്തിൽ തോ­ന്നു­ന്നി­ല്ല എ­ങ്കിൽ­ത്ത­ന്നെ­യും, ത­ന്നാൽ വി­ശ­ക­ല­നം ചെ­യ്യ­പ്പെ­ടു­ന്ന പ്ര­ത്യേ­ക­വ്യ­ക്തി ഏ­തെ­ങ്കി­ലും രൂ­പ­ത്തി­ലു­ള്ള ഒരു സ­മൂ­ഹ­ത്തി­ലുൾ­പ്പെ­ടു­ന്നു എന്ന വ­സ്തു­ത ഫൂർ­ബാ­ക് കാ­ണു­ന്നി­ല്ല എ­ന്നാ­ണു് മാർ­ക്സി­ന്റെ നി­രൂ­പ­ണം.

ഒരു പ്ര­ത്യേ­ക­വ്യ­ക്തി എ­പ്പോ­ഴും ഒരു പ്ര­ത്യേ­ക സ­മൂ­ഹ­ത്തിൽ, ഒരു പ്ര­ത്യേ­ക ചാ­രി­ത്രി­ക പ­രി­തഃ­സ്ഥി­തി­യിൽ, ജീ­വി­ക്കു­ക­യും പ്ര­വർ­ത്തി­ക്കു­ക­യും ചെ­യ്യു­ന്ന മൂർ­ത്തി­മാ­നാ­യ ഒരു മ­നു­ഷ്യ­നാ­ണു്. അവൻ ഒരു നി­ശ്ചി­ത സാ­മൂ­ഹി­ക, ചാ­രി­ത്രി­ക പ­രി­തഃ­സ്ഥി­തി­യിൽ ആ­ഹാ­ര­സ­മ്പാ­ദ­ക­നാ­യോ നാ­യാ­ട്ടു­കാ­ര­നാ­യോ, അ­ടി­മ­യാ­യോ, അ­ടി­മ­ക­ളു­ടെ ഉ­ട­മ­യാ­യോ, തൊ­ഴി­ലാ­ളി­യാ­യോ, മു­ത­ലാ­ളി­യാ­യോ, എ­ഴു­ത്തു­കാ­ര­നാ­യോ, പ്ര­സാ­ധ­ക­നാ­യോ ജീ­വി­ക്കു­ന്ന­വ­നാ­ണു്. തന്നെ ഒരു മ­നു­ഷ്യ­ജാ­തി­യാ­യി, ജാ­തീ­യ­നാ­യി, സാ­ധാ­ര­ണ മ­നു­ഷ്യ­നാ­യി പ്ര­കാ­ശി­പ്പി­ക്കു­ന്ന­തി­നു് മേൽ­പ്പ­റ­ഞ്ഞ പ്ര­ത്യേ­ക­ത ഒ­രി­ക്ക­ലും അവനെ വി­ല­ക്കു­ന്നി­ല്ല. മാർ­ക്സ് എഴുതി: “മ­നു­ഷ്യൻ ഒരു ജാ­തീ­യ­ജീ­വി­യാ­ണു്; എ­ന്തു­കൊ­ണ്ടെ­ന്നാൽ അവൻ പ്രാ­യോ­ഗി­ക­മാ­യും (അ­ദ്ധ്വാ­ന­ത്താൽ) സൈ­ദ്ധാ­ന്തി­ക­മാ­യും (ചി­ന്ത­യാൽ) വർ­ഗ്ഗ­ത്തെ സ്വ­ന്ത­മാ­യ വ­സ്തു­വാ­ക്കി മാ­റ്റു­ക­യും ത­നി­ക്കു് ത­ന്നോ­ടു­ള്ള ബ­ന്ധ­ത്തെ ജീ­വി­ച്ചി­രി­ക്കു­ന്ന സ­മ­കാ­ലീ­ന­വർ­ഗ്ഗ­ത്തോ­ടു­ള്ള ബ­ന്ധ­വു­മാ­യി ഒ­രു­മി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു. അ­ങ്ങ­നെ വ്യ­ക്തി­ജീ­വി­ത­വും വർ­ഗ്ഗ­ജീ­വി­ത­വും ഭി­ന്ന­മ­ല്ലെ­ന്നു കാണാം. ഒരു വർ­ഗ്ഗ­ത്തി­നു് അഥവാ രാ­ഷ്ട്ര­ത്തി­നു് തന്റെ സാ­മാ­ന്യ­മ­നു­ഷ്യ­ഗു­ണ­ങ്ങൾ മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­നു് പൊ­തു­വേ­യു­ള്ള­വ­ത­ന്നെ­യാ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കു­വാ­നു­ള്ള ക­ഴി­വു­ണ്ടു്.” മാർ­ക്സ് വീ­ണ്ടും പ­റ­യു­ന്നു:

“മ­നു­ഷ്യൻ ഒരു അ­സാ­ധാ­ര­ണ വ്യ­ക്തി­യാ­ണു്. ഈ പ്ര­ത്യേ­ക­ത­യാ­ണു് അവനു് വ്യ­ക്തി­ത്വം സ­മ്പാ­ദി­ച്ചു­കൊ­ടു­ത്തി­ട്ടു­ള്ള­തു്. അവൻ ഒരു യ­ഥാർ­ത്ഥ സാ­മൂ­ഹ്യ­ജീ­വി­യാ­ണു്; ചി­ന്ത­യാ­യും അ­നു­ഭ­വ­മാ­യും അവൻ ആ സ­മൂ­ഹ­ത്തി­ന്റെ എ­ല്ലാ­മാ­യും—സ­മ­ഗ്ര­ഗു­ണ­സം­യു­ക്ത­മാ­യ എ­ല്ലാ­മാ­യും—ആ­ത്മ­സ­ത്ത­യാ­യും പ്ര­വർ­ത്തി­ക്കു­ന്നു. അവൻ യ­ഥാർ­ത്ഥ­ത്തിൽ സാ­മൂ­ഹ്യ­സ­ത്ത­യു­ടെ പ്ര­തി­നി­ധി­യാ­യും, ശ­രി­ക്കു­ള്ള മ­ന­സ്സാ­യും, ജീ­വി­ത­ത്തി­ലെ മാ­നു­ഷ്യാ­വി­ഷ്ക­ര­ണ­ത്തി­ന്റെ ആ­കെ­ത്തു­ക­യാ­യും പ്ര­വർ­ത്തി­ക്കു­ന്നു.” (Economic and Philosophical Manuscripts).

നാം മ­നു­ഷ്യ­ന്റെ എല്ലാ പ്ര­വർ­ത്ത­ന­ങ്ങ­ളെ­യും ബ­ന്ധ­ങ്ങ­ളെ­യും വി­ല­യി­രു­ത്തു­വാൻ ആ­ഗ്ര­ഹി­ക്കു­ന്നു എ­ങ്കിൽ ആ­ദ്യ­മാ­യി പ­രി­ഗ­ണി­ക്കേ­ണ്ട വ­സ്തു­ത മ­നു­ഷ്യ­ന്റെ സാ­മാ­ന്യ­മാ­യ സ്വ­ഭാ­വ­ത്തെ­യാ­ണു്; ര­ണ്ടാ­മ­താ­യി ചാ­രി­ത്രി­ക­ഘ­ട്ട­ങ്ങൾ­ക്ക­നു­സ­രി­ച്ചു് അതിനു സം­ഭ­വി­ക്കു­ന്ന മാ­റ്റ­ങ്ങ­ളെ­യും.

താൻ ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്ന വർ­ഗ്ഗ­ത്തിൽ നി­ന്നും അഥവാ സമൂഹ്യ-​സാമ്പത്തിക വ്യ­വ­സ്ഥ­യിൽ നി­ന്നും അ­ക­റ്റി നിർ­ത്താ­വു­ന്ന മ­നു­ഷ്യ­നോ മ­നു­ഷ്യ­പ്ര­കൃ­തി­യോ സാ­മാ­ന്യേ­ന ഇ­ല്ലെ­ന്നു­ത­ന്നെ­യാ­ണു് പി­ടി­വാ­ശി­ക്കാ­രാ­യ മാർ­ക്സി­സ്റ്റു­കൾ വി­ശ്വ­സി­ക്കു­ന്ന­തു്. എ­ന്നാൽ മാർ­ക്സ് ആ­ക­ട്ടെ മ­നു­ഷ്യ­നെ മ­നു­ഷ്യ­നാ­യി­ട്ടു പ­രി­ഗ­ണി­ക്കു­ന്നു. അവൻ നി­ശ്ചി­ത സാമൂഹ്യ-​സാമ്പത്തിക പ­രി­സ്ഥി­തി­ക­ളി­ലും വർ­ഗ്ഗ­സ്ഥാ­ന­ങ്ങ­ളി­ലും പ­രി­ച­യ­സി­ദ്ധ­മാ­യ ഒരു അ­വ­സ്ഥാ­ഭേ­ദ­ത്തിൽ ക­ഴി­ഞ്ഞു­കൂ­ടു­ന്ന­വ­നാ­ണു് എ­ങ്കി­ലും, ബൻ­ഥാ­മി­ന്റെ പ്ര­യോ­ജ­ന­സി­ദ്ധാ­ന്ത­ത്തെ വി­മർ­ശി­ച്ചു­കൊ­ണ്ടു് മാർ­ക്സ് എ­ഴു­തു­ക­യു­ണ്ടാ­യി:

ശു­ഷ്ക­മാ­യ ആർ­ജ്ജ­വം പ്ര­കാ­ശി­പ്പി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം ഒരു ആ­ധു­നി­ക ഷോ­പ്കീ­പ്പ­റെ­യാ­ണു്—വി­ശേ­ഷി­ച്ചും ഇം­ഗ്ലീ­ഷു­കാ­ര­നാ­യ ഒരു ഷോ­പ്പ്കീ­പ്പ­റെ­യാ­ണു്—സാ­ധാ­ര­ണ മ­നു­ഷ്യ­ന്റെ മാ­തൃ­ക­യാ­യി എ­ടു­ക്കു­ന്ന­തു്. ഈ വി­ചി­ത്ര സാ­ധാ­ര­ണ മ­നു­ഷ്യ­നും അ­വ­ന്റെ ലോ­ക­ത്തി­നും പ്ര­യോ­ജ­ന­ക­ര­മാ­യി എ­ന്തു­ണ്ടോ അതു് നി­രു­പാ­ധി­ക­മാ­യും പ്ര­യോ­ജ­ന­ക­രം ത­ന്നെ­യാ­ണു്. പക്ഷേ, ഈ മാ­ന­ദ­ണ്ഡം ഭൂ­ത­വർ­ത്ത­മാ­ന­ഭാ­വി­കാ­ല­ത്തി­ലേ­ക്ക് ഒ­രു­പോ­ലെ ബാ­ധ­ക­മാ­ക്കി­യി­രി­ക്കു­ന്നു (capital) നാം മ­നു­ഷ്യ­ന്റെ എല്ലാ പ്ര­വർ­ത്ത­ന­ങ്ങ­ളെ­യും ബ­ന്ധ­ങ്ങ­ളെ­യും വി­ല­യി­രു­ത്തു­വാൻ ആ­ഗ്ര­ഹി­ക്കു­ന്നു എ­ങ്കിൽ ആ­ദ്യ­മാ­യി പ­രി­ഗ­ണി­ക്കേ­ണ്ട വ­സ്തു­ത മ­നു­ഷ്യ­ന്റെ സാ­മാ­ന്യ­മാ­യ സ്വ­ഭാ­വ­ത്തെ­യാ­ണു്; ര­ണ്ടാ­മ­താ­യി ചാ­രി­ത്രി­ക­ഘ­ട്ട­ങ്ങൾ­ക്ക­നു­സ­രി­ച്ചു് അതിനു സം­ഭ­വി­ക്കു­ന്ന മാ­റ്റ­ങ്ങ­ളെ­യും (capital).

മ­നു­ഷ്യൻ വേ­ട­ന്റെ നി­ല­യി­ലാ­യാ­ലും തൊ­ഴി­ലാ­ളി­യു­ടെ നി­ല­യി­ലാ­യാ­ലും മു­ത­ലാ­ളി­യു­ടെ നി­ല­യി­ലാ­യാ­ലും കൈ­വേ­ല­ക്കാ­ര­ന്റെ നി­ല­യി­ലാ­യാ­ലും തൊ­ഴി­ലാ­ളി­ക­ളു­ടെ നി­ല­യി­ലാ­യാ­ലും മു­ത­ലാ­ളി­യു­ടെ നി­ല­യി­ലാ­യാ­ലും സ­മൂ­ഹ­ത്തി­ന്റെ ചാ­രി­ത്രി­ക­മാ­യ നി­ശ്ചി­ത­രൂ­പ­ത്തോ­ടു­ള്ള തന്റെ ബ­ന്ധ­ത്തെ നി­ശ്ച­യ­മാ­യും പ്ര­കാ­ശി­പ്പി­ക്കു­ന്നു.

ആകയാൽ സാ­മാ­ന്യ മ­നു­ഷ്യ­പ്ര­കൃ­തി­യും അ­താ­യ­തു് മ­നു­ഷ്യ­ന്റെ എ­സ്സൻ­സും പ്ര­ത്യേ­ക സാമൂഹ്യ-​സാമ്പത്തിക നി­ബ­ന്ധ­ന­ങ്ങ­ളിൽ നി­ന്നു­ട­ലെ­ടു­ക്കു­ന്ന ആ­പേ­ക്ഷി­ക മ­നു­ഷ്യ­പ്ര­കൃ­തി­യും ഒ­ന്ന­ല്ല. മാർ­ക്സി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ ശു­ന­ക­നു് ശു­ന­ക­പ്ര­കൃ­തി­യെ­ന്ന­പോ­ലെ മ­നു­ഷ്യ­നു് മ­നു­ഷ്യ­ന്റേ­താ­യ ഒരു സാ­മാ­ന്യ പ്ര­കൃ­തി­യു­ണ്ടു്; ‘ഓരോ ച­രി­ത്ര­ഘ­ട്ട­ത്തി­ലും അതിനു പ­രി­ഷ്കാ­രം വ­രു­ന്നു­ണ്ടു്’ എ­ങ്കി­ലും, ആ­ധു­നി­ക ഷോ­പ്പ്കീ­പ്പ­റു­ടെ പ്ര­കൃ­തി പ്രാ­കൃ­ത­നാ­യ ഒരു വേ­ട­ന്റേ­തിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­ണു്. മ­നു­ഷ്യൻ വേ­ട­ന്റെ നി­ല­യി­ലാ­യാ­ലും തൊ­ഴി­ലാ­ളി­യു­ടെ നി­ല­യി­ലാ­യാ­ലും മു­ത­ലാ­ളി­യു­ടെ നി­ല­യി­ലാ­യാ­ലും കൈ­വേ­ല­ക്കാ­ര­ന്റെ നി­ല­യി­ലാ­യാ­ലും തൊ­ഴി­ലാ­ളി­ക­ളു­ടെ നി­ല­യി­ലാ­യാ­ലും മു­ത­ലാ­ളി­യു­ടെ നി­ല­യി­ലാ­യാ­ലും സ­മൂ­ഹ­ത്തി­ന്റെ ചാ­രി­ത്രി­ക­മാ­യ നി­ശ്ചി­ത­രൂ­പ­ത്തോ­ടു­ള്ള തന്റെ ബ­ന്ധ­ത്തെ നി­ശ്ച­യ­മാ­യും പ്ര­കാ­ശി­പ്പി­ക്കു­ന്നു.

“അ­ടി­മ­യോ പൗരനോ എ­ന്നു­ള്ള­തു് സാ­മൂ­ഹ്യ­കാ­ര്യ­ങ്ങ­ളാ­ണു്. എ എന്ന മ­നു­ഷ്യ­നും ബി എന്ന മ­നു­ഷ്യ­നും ത­മ്മി­ലു­ള്ള ബ­ന്ധ­ങ്ങ­ളു­ടെ കാ­ര്യ­ങ്ങ­ളാ­ണു് എ എന്ന മ­നു­ഷ്യൻ സ്വ­ത­വേ അ­ടി­മ­യ­ല്ല. സ­മൂ­ഹ­ത്തി­ന­ക­ത്തു മാ­ത്ര­മേ അയാൾ അ­ടി­മ­യാ­കാ­നു­ള്ളൂ. ത­ന്മൂ­ലം ഈ വ്യ­ത്യാ­സം സാ­മൂ­ഹി­ക­മാ­യി­മാ­ത്ര­മേ നി­ല­നിൽ­ക്കു­ക­യു­ള്ളൂ.” എ­ന്നു് മാർ­ക്സ് അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു് (capital).

പ്ര­ത്യേ­ക­മാ­യ സാമൂഹ്യ-​സാമ്പത്തിക നി­ബ­ന്ധ­ന­ങ്ങൾ­ക്ക­ക­ത്തേ മ­നു­ഷ്യൻ തൊ­ഴി­ലാ­ളി­യോ മു­ത­ലാ­ളി­യോ ആ­കു­ന്നു­ള്ളൂ. ഈ നി­ബ­ന്ധ­ന­ക­ളൊ­ഴി­വാ­ക്കു­ക; അ­പ്പോൾ തൊ­ഴി­ലാ­ളി­യും മു­ത­ലാ­ളി­യും അ­പ്ര­ത്യ­ക്ഷ­മാ­കു­ന്നു; മ­നു­ഷ്യൻ മാ­ത്രം അ­വ­ശേ­ഷി­ക്കു­ന്നു.

മാ­ന­വ­ജാ­തി­യു­ടെ ദീർ­ഘ­കാ­ല ച­രി­ത്ര­ത്തിൽ തൊഴിലാളി-​മുതലാളി ബന്ധം താൽ­ക്കാ­ലി­കം മാ­ത്ര­മാ­ണു്. ക്ഷ­ണി­ക­മാ­യ ഒരു പ്ര­തി­ഭാ­സ­മാ­ണു്. മാർ­ക്സ് പ­റ­യു­ന്നു; “നീ­ഗ്രോ നീ­ഗ്രോ ആണു്. ചില പ­രി­തഃ­സ്ഥി­തി­ക­ളിൽ മാ­ത്ര­മേ അവൻ അ­ടി­മ­യാ­വു­ന്നു­ള്ളൂ. പ­രു­ത്തി­നൂൽ നൂൽ­ക്കു­ന്ന ജെനി (യ­ന്ത്ര­റാ­ട്ടു്) നൂൽ നൂൽ­ക്കു­വാ­നു­ള്ള യ­ന്ത്ര­മാ­ണു്. ചില പ്ര­ത്യേ­ക പ­രി­തഃ­സ്ഥി­തി­ക­ളിൽ മാ­ത്ര­മേ അതു് കാ­പ്പി­റ്റ­ലാ­യി ഭ­വി­ക്കു­ന്നു­ള്ളൂ. ആ പ­രി­തഃ­സ്ഥി­തി­ക­ളിൽ നി­ന്നു് വേർ­പെ­ടു­ത്തി­യാൽ അതു് മൂ­ല­ദ്ര­വ്യ­മ­ല്ലാ­താ­യി­ത്തീ­രു­ന്നു. സ്വർ­ണ്ണം പ­ണ­മ­ല്ലാ­താ­യും പ­ഞ്ച­സാ­ര­യു­ടെ വി­ല­യ­ല്ലാ­താ­യും തീ­രു­ന്ന­തു­പോ­ലെ. അ­തു­പോ­ലെ പ്ര­ത്യേ­ക­മാ­യ സാമൂഹ്യ-​സാമ്പത്തിക നി­ബ­ന്ധ­ന­ങ്ങൾ­ക്ക­ക­ത്തേ മ­നു­ഷ്യൻ തൊ­ഴി­ലാ­ളി­യോ മു­ത­ലാ­ളി­യോ ആ­കു­ന്നു­ള്ളൂ. ഈ നി­ബ­ന്ധ­ന­ക­ളൊ­ഴി­വാ­ക്കു­ക; അ­പ്പോൾ തൊ­ഴി­ലാ­ളി­യും മു­ത­ലാ­ളി­യും അ­പ്ര­ത്യ­ക്ഷ­മാ­കു­ന്നു; മ­നു­ഷ്യൻ മാ­ത്രം അ­വ­ശേ­ഷി­ക്കു­ന്നു.”

മ­റ്റൊ­രു ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ, വർ­ഗ്ഗ­ങ്ങ­ളും ജാ­തി­ക­ളും രാ­ഷ്ട്ര­ങ്ങ­ളും സ്റ്റേ­റ്റു­ക­ളും ചാ­രി­ത്രി­ക­ങ്ങ­ളാ­യ, ക്ഷ­ണി­ക­പ്ര­തി­ഭാ­സ­ങ്ങൾ മാ­ത്ര­മാ­ണു്; അവ മ­നു­ഷ്യ­പ്ര­കൃ­തി­യെ പ­രി­ഷ്ക­രി­ക്കു­ക­യും അ­വ­ന്റെ നൈ­സർ­ഗ്ഗി­ക­മാ­യ മാ­നു­ഷി­ക സ­ത്തിൽ നി­ന്നു് അവനെ അ­ക­റ്റു­ക­യും ചെ­യ്യു­ന്നു. എ­ങ്കി­ലും മു­ത­ലാ­ളി­ത്ത­വ്യ­വ­സ്ഥ­യു­ള്ള സ­മൂ­ഹ­ത്തിൽ മൂ­ഢ­വി­ശ്വാ­സാ­ധി­ഷ്ഠി­ത­ങ്ങ­ളാ­യ വി­ഭ്രാ­ന്തി­കൾ മ­നു­ഷ്യ­ന്റെ ഈ യ­ഥാർ­ത്ഥ പ്ര­കൃ­തി­യെ മ­റ­ച്ചു­പി­ടി­ക്കു­ന്നു. മാർ­ക്സി­നു് ച­രി­ത്ര­ത്തി­ന്റെ യ­ഥാർ­ത്ഥ പ്രേ­ര­ണാ­ശ­ക്തി­ക­ളി­ലേ­ക്കു ചു­ഴി­ഞ്ഞി­റ­ങ്ങി­ച്ചെ­ല്ലു­വാ­നും, കൂ­ലി­വേ­ല­ക്കാർ അ­വ­രു­ടെ വർ­ഗ്ഗ­സ്ഥി­തി മ­ന­സ്സി­ലാ­ക്കി ച­രി­ത്ര­പ്ര­ധാ­ന­മാ­യ ത­ങ്ങ­ളു­ടെ ഭാഗം പൂർ­ത്തീ­ക­രി­ക്കു­ക­യും യ­ഥാർ­ത്ഥ­ത്തിൽ കാ­ണു­ന്ന മ­നു­ഷ്യ­നെ സർ­വ­സാ­മാ­ന്യ­മ­നു­ഷ്യ­നാ­ക്കി മാ­റ്റു­ക­യും ചെ­യ്യു­മെ­ന്നു് പ്ര­ഖ്യാ­പി­ക്കു­വാ­നും ക­ഴി­ഞ്ഞു.

ലൈം­ഗി­ക­വാ­സ­ന എല്ലാ മ­നു­ഷ്യ­രി­ലും എല്ലാ സാ­മൂ­ഹ്യ­സാ­മ്പ­ത്തി­ക പ­രി­തഃ­സ്ഥി­തി­ക­ളി­ലും നി­ല­വി­ലു­ള്ള­താ­ണു്; എ­ന്നാൽ ഇ­തി­ന്റെ സാ­ഫ­ല്യ­ത്തി­നു് ആ­ധാ­ര­മാ­യ വി­വാ­ഹ­വും സം­ബ­ന്ധ­വും കാ­ല­ഘ­ട്ടം മാ­റു­ന്ന­തി­ന­നു­സ­രി­ച്ചു് മാ­റി­ക്കൊ­ണ്ടേ­യി­രി­ക്കു­മ­ല്ലോ.

മാർ­ക്സി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ മ­നു­ഷ്യ­ന്റെ പ്ര­കൃ­തി­യിൽ സ്ഥി­ര­വും സർ­വ­സാ­ധാ­ര­ണ­വു­മാ­യ ചില അം­ശ­ങ്ങൾ കി­ട­പ്പു­ണ്ടു്. മാ­റു­ന്ന ചാ­രി­ത്രി­ക­വും സാ­മൂ­ഹ്യ­വു­മാ­യ നി­ബ­ന്ധ­ന­ങ്ങൾ­ക്കേ അവയെ പ­രി­ഷ്ക­രി­ക്കാ­നൊ­ക്കു­ക­യു­ള്ളൂ. അ­തു­പോ­ലെ­ത­ന്നെ മ­നു­ഷ്യ­പ്ര­കൃ­തി­യിൽ ആ­പേ­ക്ഷി­ക­വും താൽ­ക്കാ­ലി­ക­വു­മാ­യ ചില അം­ശ­ങ്ങ­ളും കി­ട­പ്പു­ണ്ടു്. അവ “ഉ­ദ്ഭ­വി­ച്ചി­ട്ടു­ള്ള­തു് സാ­മൂ­ഹ്യ­മോ ഉ­ത്പാ­ദ­ന­പ­ര­മോ വി­നി­മ­യ­പ­ര­മോ ആയ പ്ര­ത്യേ­ക വ്യ­വ­സ്ഥി­തി­യിൽ നി­ന്നാ­ണു്.”

ഉ­ദാ­ഹ­ര­ണ­മാ­യി, എല്ലാ മ­നു­ഷ്യർ­ക്കും സ­മൂ­ഹ­ങ്ങൾ­ക്കും സാ­ധാ­ര­ണ­മാ­യ ചില ജീ­വ­ശാ­സ്ത്ര­പ­ര­മാ­യ പ്രേ­ര­ണ­കൾ ഉ­ണ്ടു്—വി­ശ­പ്പു്, ദാഹം, ലൈം­ഗി­ക­വാ­സ­ന എ­ന്നി­ങ്ങ­നെ. മു­ത­ലാ­ളി­ത്ത­വ്യ­വ­സ്ഥ­യോ അ­ല്ലെ­ങ്കിൽ സോ­ഷ്യ­ലി­സ്റ്റ് വ്യ­വ­സ്ഥ­യോ നി­ല­വി­ലു­ള്ള ആ­ധു­നി­ക­സ­മൂ­ഹ­ത്തി­ലെ പ­രി­ഷ്കൃ­ത മ­നു­ഷ്യ­നും ഏ­റ്റ­വും പ്രാ­കൃ­ത­നാ­യ വേ­ട­നെ­പ്പോ­ലെ­യോ, ഭ­ക്ഷ്യ­സം­ഗ്രാ­ഹ­ക­നെ­പ്പോ­ലെ­യോ വി­ശ­പ്പു്, ദാഹം, ലൈം­ഗി­ക പ്രേ­ര­ണ­കൾ എ­ന്നി­വ­യ്ക്കു വ­ശം­വ­ദ­നാ­ണു്. പക്ഷേ, ഇവ മ­നു­ഷ്യ­ന്റെ മാ­ത്രം ആ­വ­ശ്യ­ങ്ങ­ള­ല്ല; മൃ­ഗ­ങ്ങൾ­ക്കും തു­ല്യ­നി­ല­യിൽ ബാ­ധ­ക­മാ­ണു്. എ­ന്നാൽ മ­നു­ഷ്യ­സ­മൂ­ഹ­ത്തിൽ ഈ മൗ­ലി­ക­പ്രേ­ര­ണ­കൾ ജീ­വി­യു­ടെ ജൈവ-​രാസിക സം­ര­ച­ന­യി­ലു­ള്ള പ­രി­വർ­ത്ത­ന­ങ്ങ­ളോ­ടു മാ­ത്ര­മ­ല്ല സാ­മൂ­ഹ്യ­പ­രി­തഃ­സ്ഥി­തി­ക­ളോ­ടും ബ­ന്ധ­പ്പെ­ട്ടു­കി­ട­ക്കു­ന്നു. അവ മ­നു­ഷ്യ­സ­മൂ­ഹ­ങ്ങ­ളി­ലെ­ല്ലാം രൂ­ഢ­മൂ­ല­ങ്ങ­ളും സ്ഥി­ര­ങ്ങ­ളു­മാ­യ പ്രേ­ര­ണ­ക­ളാ­ണെ­ങ്കി­ലും സാ­മൂ­ഹ്യ­പ­രി­തഃ­സ്ഥി­തി­കൾ­ക്ക­നു­സ­രി­ച്ചു് അ­വ­യു­ടെ പ്ര­കാ­ശ­ന­സ­മ്പ്ര­ദാ­യ­ങ്ങൾ വ്യ­ത്യാ­സ­പ്പെ­ടു­ന്ന­താ­ണു്. വ്യ­ക്തി­യു­ടെ വാ­സ­നാ­നു­സാ­രി­ക­ളാ­യ പെ­രു­മാ­റ്റ­ങ്ങൾ സാ­മൂ­ഹ്യ നി­യ­ന്ത്ര­ണ­ങ്ങൾ­ക്കു വി­ധേ­യ­മാ­യി­രി­ക്കും. ഉ­ദാ­ഹ­ര­ണ­മാ­യി ലൈം­ഗി­ക­വാ­സ­ന എല്ലാ മ­നു­ഷ്യ­രി­ലും എല്ലാ സാ­മൂ­ഹ്യ­സാ­മ്പ­ത്തി­ക പ­രി­തഃ­സ്ഥി­തി­ക­ളി­ലും നി­ല­വി­ലു­ള്ള­താ­ണു്; എ­ന്നാൽ ഇ­തി­ന്റെ സാ­ഫ­ല്യ­ത്തി­നു് ആ­ധാ­ര­മാ­യ വി­വാ­ഹ­വും സം­ബ­ന്ധ­വും കാ­ല­ഘ­ട്ടം മാ­റു­ന്ന­തി­ന­നു­സ­രി­ച്ചു് മാ­റി­ക്കൊ­ണ്ടേ­യി­രി­ക്കു­മ­ല്ലോ.

ശ്രീ­ശ­ങ്ക­ര­ന്റെ സി­ദ്ധാ­ന്ത­മ­നു­സ­രി­ച്ചു് തൃഷ്ണ, കാമം, അസൂയ, വി­ദ്വേ­ഷം എന്നീ ദുർ­ഗ്ഗു­ണ­ങ്ങൾ, ജീവൻ സർ­വ­വ്യാ­പ­ക­വും അ­പ­രി­ച്ഛി­ന്ന­വു­മാ­യ ബോ­ധ­മാ­ണു് എന്ന യ­ഥാർ­ത്ഥ­സ്ഥി­തി­യെ മ­റ­യ്ക്കു­ന്ന മാ­യ­യു­ടെ ഫ­ല­മാ­യി ഉ­ണ്ടാ­വു­ന്ന പൃ­ഥ­ക്ത്വ­ത്തി­ലും അ­യ­ഥാർ­ത്ഥ­മാ­യ പ­രി­ച്ഛി­ന്ന­ത്വ­ത്തി­ലും കു­ടു­ങ്ങി­യ അ­സ്മി­താ­ബോ­ധ­ത്തി­ന്റെ സ­ന്ത­തി­ക­ളാ­ണു്. യ­ഥാർ­ത്ഥ­മാ­യ ആ­ത്മാ­വാ­ണു താ­നെ­ന്നു് മ­നു­ഷ്യൻ എ­പ്പോൾ അ­റി­യു­ന്നു­വോ അ­പ്പോൾ എല്ലാ ക്ഷു­ദ്ര­ഗു­ണ­ങ്ങ­ളും തി­രോ­ഭ­വി­ക്കു­ക­യും അവൻ സ­ച്ചി­ദാ­ന­ന്ദ­സ്വ­രൂ­പ­മാ­യ ബ്ര­ഹ്മ­വു­മാ­യി അഭേദം പ്രാ­പി­ക്കു­ക­യും ചെ­യ്യും.

കാ­പ്പി­റ്റ­ലി­സ­വ്യ­വ­സ്ഥ­യിൽ ഭൗ­തി­ക­നേ­ട്ട­ങ്ങൾ­ക്കാ­യു­ള്ള അ­ഭി­വാ­ഞ്ഛ മ­നു­ഷ്യ­നിൽ മു­ഖ്യ­പ്രേ­ര­ക­ശ­ക്തി­യാ­യി പ്ര­വർ­ത്തി­ക്കു­ന്നു. പക്ഷേ, അതു് മ­നു­ഷ്യ­ന്റെ എ­സ്സൻ­സ്, അഥവാ ‘സാ­മാ­ന്യ­മാ­യ മ­നു­ഷ്യ­പ്ര­കൃ­തി’ അല്ല, ഓരോ ചാ­രി­ത്രി­ക കാ­ല­ഘ­ട്ട­ത്തി­ലും പ­രി­ഷ്ക­രി­ക്ക­പ്പെ­ടു­ന്ന മ­നു­ഷ്യ­പ്ര­കൃ­തി മാ­ത്ര­മാ­ണു്.

ഇ­ത്ത­രം ദുർ­ഗ്ഗു­ണ­ങ്ങൾ സാ­ധാ­ര­ണ­ക്കാ­ര­നാ­യ മ­നു­ഷ്യ­ന്റെ ല­ക്ഷ­ണ­ങ്ങ­ളാ­ണു്. ശ­രി­യാ­യ മ­നു­ഷ്യ­ത്വ­ത്തി­ലെ­ത്തി­യ മ­നു­ഷ്യ­ന്റെ­യ­ല്ല എ­ന്നാ­ണു് മാർ­ക്സി­ന്റെ വാദം. ഭൗ­തി­ക­മാ­യ നേ­ട്ട­ങ്ങൾ­ക്കും ലാ­ഭ­ങ്ങൾ­ക്കും വേ­ണ്ടി­യു­ള്ള ചോ­ദ­ന­ങ്ങൾ, ലോഭം, മോഹം, യു­ദ്ധ­ങ്ങൾ­ക്കും, ആ­ക്ര­മ­ണ­ങ്ങൾ­ക്കു­മു­ള്ള പ്രേ­ര­ണ­കൾ എ­ന്നി­വ­യൊ­ന്നും മാ­യാ­കാ­ര്യ­ങ്ങ­ള­ല്ല. അ­നിർ­വ­ച­നീ­യ­മാ­യ മൂ­ല­വി­ദ്യ­യു­ടെ കാ­ര്യ­ങ്ങ­ള­ല്ല; പ്ര­ത്യു­ത നി­ശ്ചി­ത സാ­മ്പ­ത്തി­ക­ബ­ന്ധ­ങ്ങൾ ഉൾ­ക്കൊ­ള്ളു­ന്ന ചാ­രി­ത്രി­ക­വും സാ­മൂ­ഹ്യ­വു­മാ­യ യാ­ഥാർ­ത്ഥ്യ­ങ്ങ­ളു­ടെ കാ­ര്യ­ങ്ങ­ളാ­ണു്. സാ­മൂ­ഹ്യ­വി­കാ­സ­ത്തി­ന്റേ­യും മ­നു­ഷ്യ­നു് അ­തി­നോ­ടു­ള്ള ബ­ന്ധ­ത്തി­ന്റേ­യും ഫ­ല­ങ്ങ­ളാ­ണു് അവ. കാ­പ്പി­റ്റ­ലി­സ­ത്തി­ന്റെ സം­ര­ച­ന­യോ­ടു­കൂ­ടി­യ സമൂഹം ജ­നി­പ്പി­ക്കു­ന്ന, സ­മ്പ­ത്തി­നും അ­ധി­കാ­ര­ത്തി­നും വേ­ണ്ടി­യു­ള്ള പ്രേ­ര­ണ­ങ്ങ­ളെ ഉ­ദാ­ഹ­ര­ണ­മാ­യി ചൂ­ണ്ടി­ക്കാ­ണി­ക്കാം. മാർ­ക്സ് എ­ഴു­തു­ക­യു­ണ്ടാ­യി:

“ആകയാൽ ആ­ധു­നി­ക സ­മ്പ­ദ്വ്യ­വ­സ്ഥ സൃ­ഷ്ടി­ച്ചി­ട്ടു­ള്ള ശ­രി­യാ­യ ആ­വ­ശ്യ­ക­ത­യാ­ണു് സ­മ്പ­ത്തി­ന്റെ ആ­വ­ശ്യ­ക­ത; അതു സൃ­ഷ്ടി­ക്കു­ന്ന ഒരേ ഒരു ആ­വ­ശ്യ­ക­ത­യാ­ണി­തു്.” (Economic and Philosophic Manuscripts). കാ­പ്പി­റ്റ­ലി­സ­വ്യ­വ­സ്ഥ­യിൽ ഭൗ­തി­ക­നേ­ട്ട­ങ്ങൾ­ക്കാ­യു­ള്ള അ­ഭി­വാ­ഞ്ഛ മ­നു­ഷ്യ­നിൽ മു­ഖ്യ­പ്രേ­ര­ക­ശ­ക്തി­യാ­യി പ്ര­വർ­ത്തി­ക്കു­ന്നു. പക്ഷേ, അതു് മ­നു­ഷ്യ­ന്റെ എ­സ്സൻ­സ്, അഥവാ ‘സാ­മാ­ന്യ­മാ­യ മ­നു­ഷ്യ­പ്ര­കൃ­തി’ അല്ല, ഓരോ ചാ­രി­ത്രി­ക കാ­ല­ഘ­ട്ട­ത്തി­ലും പ­രി­ഷ്ക­രി­ക്ക­പ്പെ­ടു­ന്ന മ­നു­ഷ്യ­പ്ര­കൃ­തി മാ­ത്ര­മാ­ണു്. മാർ­ക്സി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ മ­നു­ഷ്യ­നു് സാ­മൂ­ഹ്യ­പ­രി­ണാ­മ­വേ­ള­യിൽ സ്വ­ന്തം പ­രി­ശ്ര­മം­കൊ­ണ്ടു­ത­ന്നെ ഇ­ത്ത­രം പ്രേ­ര­ണ­ങ്ങ­ളെ ജ­യി­ക്കു­വാൻ ക­ഴി­യും.

നി­സർ­ഗ്ഗ­മ­നു­ഷ്യ­നെ­യും മ­നു­ഷ്യ­മ­നു­ഷ്യ­നെ­യും ത­മ്മിൽ മാർ­ക്സ് വേർ­തി­രി­ച്ചു­കാ­ണു­ന്നു­ണ്ടു്. നി­സർ­ഗ്ഗ­മ­നു­ഷ്യൻ പ്ര­കൃ­തി­യു­ടെ സ­ന്താ­ന­മാ­ണു്; ഹെഗൽ പ­റ­യു­മ്പോ­ലെ സ­ത്യ­നി­ഷേ­ധ­ത്തി­ന്റെ­യോ അഥവാ അ­വി­ദ്യ­യു­ടെ­യോ ഉ­ത്പ­ന്ന­മ­ല്ല. എ­ന്നാൽ നേ­രെ­മ­റി­ച്ചു് മ­നു­ഷ്യ­മ­നു­ഷ്യ­നാ­ക­ട്ടെ നി­സർ­ഗ്ഗ­മ­നു­ഷ്യ­നി­ഷേ­ധ­ത്തി­ന്റെ സ­ന്ത­തി­യാ­ണു്. നി­സർ­ഗ്ഗ­മ­നു­ഷ്യൻ പ­രി­ണാ­മ­ത്തി­ന്റെ ചാ­രി­ത്രി­ക­പ്ര­ക്രി­യ­യി­ലൂ­ടെ തി­ക­വൊ­ത്ത മ­നു­ഷ്യ­മ­നു­ഷ്യ­നാ­യി അ­വ­ന­വ­നെ സൃ­ഷ്ടി­ക്കു­ന്നു. ഈ അ­വ­സ­ര­ത്തിൽ അവൻ അ­വ­നു­ത­ന്നെ അ­പ­രി­ചി­ത­നാ­യി­രി­ക്കും. പ്ര­ക്രി­യ­യു­ടെ പ­രി­ണ­തി­യിൽ അവൻ സ്വയം പു­നഃ­പ്രാ­പ്ത­നാ­വു­ക­യും തന്റെ മ­നു­ഷ്യ­എ­സ്സൻ­സി­നെ ശ­രി­ക്കും സ്വാ­യ­ത്ത­മാ­ക്കു­വാൻ ക­ഴി­വു­ള്ള­വ­നാ­യി­ത്തീ­രു­ക­യും പൂർ­ണ്ണ­മ­നു­ഷ്യ­നാ­യി ആ­വിർ­ഭ­വി­ക്കു­ക­യും ചെ­യ്യും.

അ­ദ്ദേ­ഹ­ത്തി­നു് ഒ­റ്റ­പ്പെ­ട്ട മ­നു­ഷ്യ­രെ­ക്കു­റി­ച്ചോ ഭാ­വ­ന­കൊ­ണ്ടു ച­ല­ന­ര­ഹി­ത­മാ­ക്ക­പ്പെ­ട്ട മ­നു­ഷ്യ­രെ­ക്കു­റി­ച്ചോ ഒ­ന്നും പ­റ­യാ­നു­ണ്ടാ­യി­രു­ന്നി­ല്ല. അ­ദ്ദേ­ഹ­ത്തി­നു പ­റ­യാ­നു­ണ്ടാ­യി­രു­ന്ന­തു് സ്വ­ന്തം പ­രി­ണാ­മ­പ്ര­ക്രി­യ­യിൽ, പ്ര­ത്യേ­ക പ­രി­സ്ഥി­തി­യിൽ, പ്ര­ത്യ­ക്ഷ­ത്തിൽ ന­ട­ക്കു­ന്ന പ­രി­ണാ­മ­ങ്ങ­ളെ­ക്കു­റി­ച്ചു ബോ­ധ­വാ­ന്മാ­രാ­യ മ­നു­ഷ്യ­രെ­ക്കു­റി­ച്ചു മാ­ത്ര­മാ­യി­രു­ന്നു.

അ­ങ്ങ­നെ മ­നു­ഷ്യ­നി­ലെ മ­നു­ഷ്യ­ജീ­വി നി­സർ­ഗ്ഗ മ­നു­ഷ്യ­നിൽ നി­ന്നു ഭി­ന്ന­നാ­ണു്. പ­രി­ണാ­മ­പ്ര­ക്രി­യ­യു­ടെ അ­വ­സാ­ന­ഘ­ട്ട­ത്തി­ലാ­ണു് നി­സർ­ഗ്ഗ­മ­നു­ഷ്യൻ മ­നു­ഷ്യ­മ­നു­ഷ്യ­നാ­യി­ത്തീ­രു­ന്ന­തു്. ഈ പ­രി­ണാ­മ­പ്ര­ക്രി­യ­യെ മാർ­ക്സ് മ­നു­ഷ്യ­ന്റെ പ്രാ­ക്ച­രി­ത്ര­മാ­യി നിർ­ദ്ദേ­ശി­ക്കു­ന്നു. ഇ­പ്ര­കാ­രം മ­നു­ഷ്യൻ മ­നു­ഷ്യ­നെ സൃ­ഷ്ടി­ക്കു­ന്ന­തു നി­ഷേ­ധ­നി­ഷേ­ധ­ത്തി­ന്റെ ഫ­ല­മാ­യി­ട്ടാ­ണു­താ­നും. താൻ ഒരു നി­സർ­ഗ്ഗ­ജീ­വി­യാ­ണെ­ന്ന വ­സ്തു­ത­യെ മ­നു­ഷ്യൻ താനേ നി­രാ­ക­രി­ക്കു­ക­യും വി­ഘ­ട­ന­ത്തി­ലൂ­ടെ സ്വയം സൃ­ഷ്ടി­ക്കു­ക­യും ചെ­യ്യു­മ്പോൾ ആ­ദ്യ­ത്തെ നി­ഷേ­ധം സം­ഭ­വി­ക്കു­ന്നു. ഈ ഘ­ട്ട­ത്തിൽ തന്റെ സൃ­ഷ്ടി­ക­ളോ­ടും ത­ന്നോ­ടു­ത­ന്നെ­യും അ­പ­രി­ചി­ത­ഭാ­വ­ത്തി­ലാ­ണു് അവൻ ക­ഴി­യു­ന്ന­തു്. സാ­മൂ­ഹ്യ­പ­രി­ണാ­മ­ത്തി­ന്റെ ഉ­പ­രി­ഘ­ട്ടം വഴി അവൻ പ്ര­സ്തു­ത വി­ഘ­ട­ന­ത്തെ അ­തി­ലം­ഘി­ക്കു­ക­യും സ്വ­ന്തം മാ­നു­ഷി­ക എ­സ്സൻ­സ് വീ­ണ്ടെ­ടു­ത്തു് ശ­രി­യാ­യ മ­നു­ഷ്യ­നാ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്ന­തോ­ടു­കൂ­ടി ആ­ദ്യ­മു­ണ്ടാ­യ നി­ഷേ­ധം നി­ഷേ­ധി­ക്ക­പ്പെ­ടു­ന്നു. ഈ മ­നു­ഷ്യ­സ­ങ്കൽ­പ­ത്തിൽ ഹെഗൽ വി­ക­സി­പ്പി­ച്ചെ­ടു­ത്ത ദ്വ­ന്ദ്വാ­ത്മ­ക­താ­രീ­തി­യു­ടെ മാ­റ്റൊ­ലി­കൾ വേ­ദ്യ­മാ­ണു്.

ഹെഗൽ തന്റെ ഫി­നോ­മി­നോ­ള­ജി­യിൽ പ്ര­സ്തു­ത പ­രി­ണാ­മ­പ്ര­ക്രി­യ­യെ ര­ഹ­സ്യ­വാ­ദാ­ത്മ­ക­വും സാ­ങ്കൽ­പി­ക­വു­മാ­യ രീ­തി­യി­ലാ­ണു് വി­ശ­ദീ­ക­രി­ച്ചി­ട്ടു­ള്ള­തു്. “നി­ഷേ­ധ­നി­ഷേ­ധം പ­രി­ഗ­ണി­ക്കു­മ്പോൾ പൂർ­വ്വ­പ്ര­മേ­യ­മാ­യി ഹെഗൽ ചാ­രി­ത്രി­ക­പ്ര­സ്ഥാ­ന­ത്തി­ന്റെ അ­മൂർ­ത്ത­വും ന്യാ­യ­വും സാ­ങ്കൽ­പി­ക­വു­മാ­യ ഭാ­വ­ത്തെ മാ­ത്ര­മേ അ­താ­യ­തു് അ­യ­ഥാർ­ത്ഥ­മാ­യ ച­രി­ത്ര­ത്തെ മാ­ത്ര­മേ ദർ­ശി­ച്ച­തു­ള്ളൂ” എ­ന്നു് മാർ­ക്സ് ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്. മ­റ്റൊ­രു വി­ധ­ത്തിൽ പ­റ­ഞ്ഞാൽ, യഥാതഥ ച­രി­ത്ര­ത്തി­ന്റെ ഗതി ഹെ­ഗ­ലി­ന്റെ അ­മൂർ­ത്ത­വും ന്യാ­യ­വും സാ­ങ്കൽ­പി­ക­വു­മാ­യ ഭാ­വ­ത്തിൽ ഒ­ളി­ച്ചു­വ­യ്ക്ക­പ്പെ­ട്ടി­രി­ക്കു­ക­യാ­ണു്. ച­രി­ത്ര­ഗ­തി­യു­ടെ അ­മൂർ­ത്ത­പ്ര­കാ­ശ­ന­മാ­യി­രി­ക്കു­ന്നി­ട­ത്തോ­ളം അതു് ഇ­നി­യും ഒരു ചാ­രി­ത്രി­ക­വി­ജ്ഞാ­ന­മാ­യി­ട്ടി­ല്ല. ഹെ­ഗ­ലി­ന്റെ സാ­ങ്കൽ­പി­ക­മാ­യ ആ­ശ­യ­വാ­ദം ഭാ­വ­ന­യി­ലു­ള്ള വി­ഷ­യി­ക­ളു­ടെ ഭാ­വ­ന­യി­ലു­ള്ള പ്ര­വർ­ത്ത­ന­മാ­യി­ട്ടേ ബ­ന്ധ­പ്പെ­ടു­ന്നു­ള്ളൂ. പ്ര­ത്യു­ത മാർ­ക്സാ­ക­ട്ടെ യ­ഥാർ­ത്ഥ­ത്തിൽ ജീ­വി­ക്കു­ന്ന ജ­ന­ങ്ങ­ളു­ടെ വാ­സ്ത­വി­ക പ്ര­വർ­ത്ത­ന­ങ്ങ­ളെ­യാ­ണു ല­ക്ഷ്യ­മാ­ക്കി­യി­ട്ടു­ള്ള­തു്. അ­ദ്ദേ­ഹം പ്ര­ത്യ­ക്ഷ­ത്തി­ലു­ള്ള, സാ­മൂ­ഹ്യ­പ­രി­ണാ­മ­ത്തി­ന്റെ വി­വി­ധ­ഘ­ട്ട­ങ്ങ­ളി­ലു­ള്ള മാ­നു­ഷി­ക വ്യാ­പാ­ര­ത്തി­ന്റെ പ്ര­ത്യ­ക്ഷ­ത്തി­ലു­ള്ള ചാ­രി­ത്രി­ക­രൂ­പ­ങ്ങ­ളെ പ­ഠ­ന­വി­ഷ­യ­മാ­ക്കു­ന്നു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­നു് ഒ­റ്റ­പ്പെ­ട്ട മ­നു­ഷ്യ­രെ­ക്കു­റി­ച്ചോ ഭാ­വ­ന­കൊ­ണ്ടു ച­ല­ന­ര­ഹി­ത­മാ­ക്ക­പ്പെ­ട്ട മ­നു­ഷ്യ­രെ­ക്കു­റി­ച്ചോ ഒ­ന്നും പ­റ­യാ­നു­ണ്ടാ­യി­രു­ന്നി­ല്ല. അ­ദ്ദേ­ഹ­ത്തി­നു പ­റ­യാ­നു­ണ്ടാ­യി­രു­ന്ന­തു് സ്വ­ന്തം പ­രി­ണാ­മ­പ്ര­ക്രി­യ­യിൽ, പ്ര­ത്യേ­ക പ­രി­സ്ഥി­തി­യിൽ, പ്ര­ത്യ­ക്ഷ­ത്തിൽ ന­ട­ക്കു­ന്ന പ­രി­ണാ­മ­ങ്ങ­ളെ­ക്കു­റി­ച്ചു ബോ­ധ­വാ­ന്മാ­രാ­യ മ­നു­ഷ്യ­രെ­ക്കു­റി­ച്ചു മാ­ത്ര­മാ­യി­രു­ന്നു. (German ideology).

മ­നു­ഷ്യ­ന്റെ നി­ത്യ­ജീ­വി­ത­ത്തി­ലെ സാ­ധാ­ര­ണ മാ­നു­ഷി­ക പ്ര­വർ­ത്ത­ന­മ­ല്ല ഹെ­ഗ­ലി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ചാ­രി­ത്രി­ക പ­രി­ണാ­മ­ത്തി­ന്റെ പ്രേ­ര­ക­ശ­ക്തി ആ­ത്മീ­യ­ശ­ക്തി­യാ­ണു് അഥവാ അ­മൂർ­ത്ത­മാ­യ മാ­ന­സി­കാ­ദ്ധ്വാ­ന­മാ­ണു്.

വിഷയീ-​വിഷയ ദ്വൈ­ധീ­ഭാ­വ­ത്തെ അ­തി­ലം­ഘി­ക്കു­ന്ന­തി­നു പ്ര­വൃ­ത്തി­യെ­ന്ന ത­ത്വ­ത്തെ ഹെഗൽ വി­നി­യോ­ഗി­ക്കു­ന്നു­ണ്ടെ­ന്നു് മാർ­ക്സ് സ­മ്മ­തി­ക്കു­ന്നു. വിഷയി-​വിഷയ ദ്വൈ­ധീ­ഭാ­വ­ത്തെ അ­തി­ലം­ഘി­ക്കു­ന്ന­തി­നും സ്വ­ന്തം ആ­ത്മാ­വി­നെ അ­റി­യു­ന്ന­തി­നും വേ­ണ്ടി തീ­വ്ര­മാ­യി പ്ര­വർ­ത്തി­ക്കു­ക എ­ന്ന­തു് മ­നു­ഷ്യ­ന്റെ സ­ഹ­ജ­സി­ദ്ധ­മാ­യ ഒരു ഗു­ണ­വി­ശേ­ഷ­മാ­ണു്. സർ­ഗ്ഗാ­ത്മ­ക പ്ര­വർ­ത്ത­ന­ത്തി­ലൂ­ടെ മാ­ത്ര­മേ മ­നു­ഷ്യ­നു് സ്വയം ദർ­ശി­ക്കു­വാൻ ക­ഴി­യു­ക­യു­ള്ളൂ. “ഫി­നോ­മി­നോ­ള­ജി ഓഫ് മൈൻഡ്” എന്ന ഗ്ര­ന്ഥ­ത്തിൽ മ­നു­ഷ്യൻ ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്ന­തു് അ­വ­ന്റെ സർ­ഗ്ഗാ­ത്മ­ക­മാ­യ പ്ര­വർ­ത്ത­ന­ത്തി­ലും പ്ര­വർ­ത്തി­യി­ലൂ­ടെ­യു­മു­ള്ള ഒരു സർ­ഗ്ഗാ­ത്മ­ക പ്ര­ക്രി­യ­യാ­യി­ട്ടാ­ണു്. “മ­നു­ഷ്യ­ന്റെ സ്വ­യം­സൃ­ഷ്ടി­യെ ഒരു പ്ര­ക്രി­യ­യാ­യി­ട്ടും വ­സ്തു­നി­ഷ്ഠ­നാ­യ മ­നു­ഷ്യ­നെ, അവൻ ശ­രി­ക്കു­മു­ള്ള­വ­നാ­ക­യാൽ, സ­ന്ദേ­ഹാ­സ്പ­ദ­മ­ല്ലാ­ത്ത യാ­ഥാർ­ത്ഥ്യ­മാ­ക­യാൽ, സ്വ­ന്തം അ­ദ്ധ്വാ­ന­ത്തി­ന്റെ ഫ­ല­മാ­യി­ട്ടു­മാ­ണു് ഹെഗൽ മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ള്ള­തെ­ന്നു് മാർ­ക്സ് ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു.” ഹെഗൽ “അ­ദ്ധ്വാ­ന­ത്തെ മ­നു­ഷ്യ­ന്റെ എ­സ്സൻ­സാ­യി—സ്വയം അ­വ­കാ­ശ­വാ­ദം ചെ­യ്യു­ന്ന മ­നു­ഷ്യ­ന്റെ സ­ത്താ­യി—പ­രി­ഗ­ണി­ച്ചി­ട്ടു­ണ്ടു്.” പക്ഷേ, ഹെഗൽ ഒരു ആ­ശ­യ­വാ­ദി­യാ­ണു്, ത­ന്മൂ­ലം അ­ദ്ദേ­ഹം അ­റി­യു­ന്ന­തും അം­ഗീ­ക­രി­ക്കു­ന്ന­തു­മാ­യ ഒരേ ഒരു പ്ര­വൃ­ത്തി കേ­വ­ല­ത­ത്വ­ത്തി­ന്റെ സർ­ഗ്ഗാ­ത്മ­ക­പ്ര­വർ­ത്ത­ന­മ­ത്രേ; മ­നു­ഷ്യ­ന്റെ നി­ത്യ­ജീ­വി­ത­ത്തി­ലെ സാ­ധാ­ര­ണ മാ­നു­ഷി­ക പ്ര­വർ­ത്ത­ന­മ­ല്ല ഹെ­ഗ­ലി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ചാ­രി­ത്രി­ക പ­രി­ണാ­മ­ത്തി­ന്റെ പ്രേ­ര­ക­ശ­ക്തി ആ­ത്മീ­യ­ശ­ക്തി­യാ­ണു് അഥവാ അ­മൂർ­ത്ത­മാ­യ മാ­ന­സി­കാ­ദ്ധ്വാ­ന­മാ­ണു്.

അ­ദ്ധ്വാ­ന­പ്ര­ക്രി­യ­യും ചാ­രി­ത്രി­ക പ­രി­ണാ­മ­വും ത­മ്മി­ലു­ള്ള ബന്ധം ക­ണ്ടു­പി­ടി­ച്ച­തി­നു് ഹെ­ഗ­ലി­നെ മാർ­ക്സ് അ­ഭി­ന­ന്ദി­ക്കു­ന്നു­ണ്ടു്. എ­ന്നാൽ ചാ­രി­ത്രി­ക­പ­രി­ണാ­മ­ത്തി­ന്റെ പി­ന്നി­ലു­ള്ള പ്ര­ചോ­ദ­ന­ശ­ക്തി അ­മൂർ­ത്ത­മാ­യ മാ­ന­സി­കാ­ദ്ധ്വാ­ന­മ­ല്ല മൂർ­ത്ത­മാ­യ മ­നു­ഷ്യ­പ്ര­വർ­ത്ത­ന­മാ­ണ­ത്രേ. മാർ­ക്സി­ന്റെ വാദം, ഉ­ത്പാ­ദ­ക­പ്ര­വർ­ത്ത­നം അ­താ­യ­തു് തന്റെ ആ­വ­ശ്യ­ങ്ങ­ളെ സ­ഫ­ലീ­ക­രി­ക്കു­ന്ന­തി­നു­ള്ള മാർ­ഗ്ഗം തെ­ളി­യി­ക്കു­ന്ന പ്ര­വർ­ത്ത­ന­മാ­ണു് മ­നു­ഷ്യ­ന്റെ മൗ­ലി­ക­മാ­യ അ­വ­ശ്യ­പ്ര­വർ­ത്ത­നം. മൂർ­ത്ത­മാ­യ മ­നു­ഷ്യ­പ്ര­യ­ത്ന­ത്തി­ലൂ­ടെ­യാ­ണു് മ­നു­ഷ്യൻ തന്റെ വി­വി­ക്താ­വ­സ്ഥ­യെ ഭ­ഞ്ജി­ച്ചു് സാ­മൂ­ഹ്യ ജീ­വി­യാ­യി­ത്തീർ­ന്നി­ട്ടു­ള്ള­തു്.

പ­ക്ഷി­ക­ളേ­യും മൃ­ഗ­ങ്ങ­ളേ­യും പോലും ഒ­രർ­ത്ഥ­ത്തിൽ സ­ക്രി­യ­ജീ­വി­ക­ളെ­ന്നു വി­ളി­ക്കാ­വു­ന്ന­തേ­യു­ള്ളൂ. പക്ഷേ, അവ പ്രാ­കൃ­തി­ക­പ­രി­സ്ഥി­തി­ക്ക­നു­സ­രി­ച്ചു് സ്വയം ഇ­ണ­ങ്ങി­ക്കൊ­ണ്ടാ­ണു നി­ല­നി­ന്നു­പോ­രു­ന്ന­തു്. നേ­രെ­മ­റി­ച്ചു് മ­നു­ഷ്യൻ പ്ര­കൃ­തി­യു­ടെ മേൽ പ്ര­വർ­ത്തി­ക്കു­ക­യും അതിനെ മാ­റ്റി­മ­റി­ക്കു­ക­യും ചെ­യ്തു് സ്വ­ന്തം ആ­വ­ശ്യ­ങ്ങ­ളെ പൂർ­ത്തീ­ക­രി­ക്കു­ന്നു. മ­റ്റു­ത­ര­ത്തിൽ പ­റ­ഞ്ഞാൽ മ­നു­ഷ്യ­ന്റെ പ്ര­വർ­ത്ത­നം മൃ­ഗ­ങ്ങ­ളു­ടെ പ്ര­വർ­ത്ത­ന­ത്തിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­യി ബോ­ധ­പൂർ­വ­ക­വും സ­ല­ക്ഷ്യ­വു­മാ­ണു്. “ബോ­ധ­പൂർ­വ്വ­ക­മാ­യ ജീ­വി­ത­പ്ര­വർ­ത്ത­ന­ങ്ങൾ മ­നു­ഷ്യ­നെ മൃ­ഗ­ങ്ങ­ളു­ടെ ജീ­വി­ത­പ്ര­വർ­ത്ത­ന­ങ്ങ­ളിൽ നി­ന്നു വേർ­തി­രി­ച്ചു­കാ­ണി­ക്കു­ന്നു.” എ­ന്നാ­ണു് മാർ­ക്സി­ന്റെ വാ­ദ­ഗ­തി. കാ­പ്പി­റ്റൽ എന്ന ഗ്ര­ന്ഥ­ത്തി­ന്റെ ഒ­ന്നാം വാള ്യ­ത്തിൽ മാർ­ക്സ് പ­റ­ഞ്ഞി­രി­ക്കു­ന്ന­തി­ങ്ങ­നെ­യാ­ണു്:

“തി­ക­ച്ചും മാ­നു­ഷി­ക­മെ­ന്നു മു­ദ്ര­യ­ടി­ച്ചി­ട്ടു­ള്ള ഒരു രൂ­പ­മാ­ണു് നാം അ­ദ്ധ്വാ­ന­ത്തി­നു ഭാവന ചെ­യ്തി­ട്ടു­ള്ള­തു്. ഒരു നെ­യ്ത്തു­കാ­ര­ന്റെ പ്ര­യോ­ഗ­ങ്ങ­ളെ എ­ട്ടു­കാ­ലി അ­നു­സ്മ­രി­പ്പി­ക്കു­ന്നു­ണ്ടു്. ഒരു തേ­നീ­ച്ച അ­തി­ന്റെ അറകൾ നിർ­മ്മി­ക്കു­മ്പോൾ പല ശി­ല്പി­ക­ളെ­യും നാ­ണി­പ്പി­ക്കു­ന്നു. എ­ന്നാൽ ഏ­റ്റ­വും സ­മർ­ത്ഥ­രാ­യ തേ­നീ­ച്ച­ക­ളിൽ നി­ന്നും ഏ­റ്റ­വും മോ­ശ­ക്കാ­ര­നാ­യ ശിൽ­പി­യെ­പ്പോ­ലും വേർ­തി­രി­ച്ചു കാ­ണി­ക്കു­ന്ന ഒരു വ­സ്തു­ത­യു­ണ്ടു്; ഒരു ശിൽപി തന്റെ സം­ര­ച­ന­യെ കെ­ട്ടി­പ്പൊ­ന്തി­ക്കു­ന്ന­തു് ആ­രം­ഭ­ത്തിൽ ഒരു തൊ­ഴി­ലാ­ളി­യു­ടെ ഭാ­വ­ന­യോ­ടു­കൂ­ടി­യാ­ണു്. പക്ഷേ, അയാൾ താൻ നിർ­മ്മി­ക്കു­ന്ന വ­സ്തു­വി­ന്റെ രൂ­പ­ത്തിൽ മാ­റ്റം വ­രു­ത്തു­ന്നു­ണ്ടെ­ന്നു മാ­ത്ര­മ­ല്ല തന്റെ പ്ര­വൃ­ത്തി­രീ­തി­ക്കു പ്രാ­മാ­ണ്യം നൽ­കു­ന്ന­തി­നു സ­ഹാ­യ­ക­മാ­കു­മാ­റു് ത­ന്റേ­താ­യ ഒരു ല­ക്ഷ്യം അതിൽ ദർ­ശി­ക്കു­ക­യും ആ ല­ക്ഷ്യ­ത്തി­നു തന്റെ ഇ­ച്ഛ­യെ ആ­വ­ശ്യം അ­ധീ­ന­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്നു­ണ്ടു്.”

മ­നു­ഷ്യൻ ബോ­ധ­പൂർ­വ­ക­വും സ­ല­ക്ഷ്യ­വു­മാ­യ തന്റെ പ്ര­വർ­ത്ത­ന­ത്താൽ പ്ര­കൃ­തി­ക്കു പ­രി­വർ­ത്ത­ന­മു­ണ്ടാ­ക്കു­ക­യും അതിനെ സ്വാം­ശീ­ക­രി­ക്കു­ക­യും വി­നി­യോ­ഗി­ക്കു­ക­യും ഈ പ്ര­ക്രി­യ­യിൽ സ്വ­ന്തം പ്ര­കൃ­തി­യെ പ­രി­ഷ്ക­രി­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ടു്. അതിനു കാരണം അ­ദ്ധ്വാ­നം എ­ന്ന­തു് ശാ­രീ­രി­ക­വും മാ­ന­സി­ക­വു­മാ­യ ഒ­രു­ത­രം ശി­ക്ഷ­ണ­മുൾ­ക്കൊ­ള്ളു­ന്ന മ­നു­ഷ്യ­പ്ര­യ­ത്ന­മാ­ണു് എ­ന്നു­ള്ള­തു­ത­ന്നെ. ഇ­പ്ര­കാ­രം പ്ര­കൃ­തി­യെ പ­രി­വർ­ത്തി­പ്പി­ക്കു­ന്ന­തു നി­മി­ത്തം മ­നു­ഷ്യൻ ത­ന്നെ­ത്താൻ പ­രി­വർ­ത്ത­ന­വി­ധേ­യ­നാ­കു­ന്നു; അ­വ­ന്റെ ബോ­ധ­പൂർ­വ­ക­മാ­യ പ്ര­വർ­ത്ത­നം അ­വ­ന­വ­നെ­യും അ­വ­ന­വ­ന്റെ ലോ­ക­ത്തെ­യും സൃ­ഷ്ടി­ക്കു­ന്ന സർ­ഗ്ഗാ­ത്മ­ക­പ്ര­വർ­ത്ത­ന­മാ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്നു. അവൻ എ­ന്താ­യി­ത്തീ­രു­ന്നു­വോ അതു് അ­വ­ന്റെ തന്റെ സർ­ഗ്ഗാ­ത്മ­ക­പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ ഫ­ല­മാ­ണു്.

മ­നു­ഷ്യൻ ബോ­ധ­പൂർ­വ­ക­വും സ­ല­ക്ഷ്യ­വു­മാ­യ തന്റെ പ്ര­വർ­ത്ത­ന­ത്താൽ പ്ര­കൃ­തി­ക്കു പ­രി­വർ­ത്ത­ന­മു­ണ്ടാ­ക്കു­ക­യും അതിനെ സ്വാം­ശീ­ക­രി­ക്കു­ക­യും വി­നി­യോ­ഗി­ക്കു­ക­യും ഈ പ്ര­ക്രി­യ­യിൽ സ്വ­ന്തം പ്ര­കൃ­തി­യെ പ­രി­ഷ്ക­രി­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ടു്.

മ­നു­ഷ്യൻ തന്റെ ഭൗ­തി­ക­ജീ­വി­തം കെ­ട്ടി­പ്പ­ടു­ക്കു­ന്ന­തു് അവനിൽ നി­ന്നും പുറമേ നി­ന്നു­കൊ­ണ്ടാ­ണു്. സ്വ­ന്തം ബാ­ഹ്യ­പ്ര­കൃ­തി­യെ നിർ­മ്മി­ക്കു­ന്ന അ­വ­ന്റെ തൊഴിൽ പ്ര­വർ­ത്ത­നം അവനു് ആ­ന്ത­ര­മാ­യ ഒരു ജീ­വി­ത­ത്തെ­യും പ്ര­ദാ­നം ചെ­യ്യു­ന്നു­ണ്ടു്. അ­ങ്ങ­നെ അ­വ­ന്റെ ‘അക’വും ‘പുറ’വും ത­മ്മിൽ, ആ­ന്ത­ര­വും ബാ­ഹ്യ­വും ത­മ്മിൽ, മ­നു­ഷ്യ­ന്റെ ബോ­ധ­പൂർ­വ്വ­ക­മാ­യ സ്വ­നിർ­മ്മാ­ണ­പ്ര­വർ­ത്ത­ന­വും പ്ര­കൃ­തി­യും ത­മ്മിൽ മൂർ­ത്ത­മാ­യ ഒരു ബ­ന്ധ­മു­ള്ള­താ­യി­ക്കാ­ണാം.

മ­നു­ഷ്യൻ ഉ­ണ്ടെ­ങ്കി­ലും ഇ­ല്ലെ­ങ്കി­ലും പ്ര­കൃ­തി സ്വ­യ­മു­ണ്ടു് എ­ന്ന­തു സ­ത്യ­മാ­ണു്. പക്ഷേ, അതു ജ്ഞാ­ന­ത്തി­നു വി­ഷ­യ­മാ­കു­ന്ന­തു് മ­നു­ഷ്യ­ന്റെ പ്ര­വർ­ത്ത­ന­വു­മാ­യി ബ­ന്ധ­പ്പെ­ടു­മ്പോൾ മാ­ത്ര­മാ­ണു്. എ­ന്തു­കൊ­ണ്ടെ­ന്നാൽ മ­നു­ഷ്യ­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പ്ര­കൃ­തി അ­വ­ന്റെ ആ­വ­ശ്യ­ങ്ങ­ളു­ടെ സാ­ഫ­ല്യ­ത്തി­നു വേ­ണ്ടി­യു­ള്ള­താ­ണു്. തന്റെ ആ­വ­ശ്യ­ങ്ങ­ളു­ടെ സ­ഫ­ലീ­ക­ര­ണ­ത്തി­നു­വേ­ണ്ടി­യു­ള്ള സം­രം­ഭ­ത്തിൽ അവൻ പ്ര­കൃ­തി­യെ ആ­ത്മ­സാ­ത്ക­രി­ക്കു­ന്നു. മ­നു­ഷ്യ­നും അ­വ­ന്റെ ആ­വ­ശ്യ­ങ്ങൾ­ക്കു­ള്ള വ­സ്തു­ക്ക­ളും ത­മ്മി­ലു­ള്ള ബ­ന്ധം­ത­ന്നെ­യാ­ണു് പ്ര­കൃ­തി­യു­മാ­യു­ള്ള അ­വ­ന്റെ ജ്ഞാ­ന­വി­ഷ­യ­ങ്ങ­ളു­ടെ ബന്ധം. മാർ­ക്സ് പ­റ­ഞ്ഞി­ട്ടു­ണ്ടു്: മ­നു­ഷ്യൻ അ­വ­ശ്യം പ്ര­കൃ­തി­യു­ടെ സ­ന്താ­ന­മാ­ണു്. അവനു പ്ര­ചോ­ദ­ന­കാ­രി­ക­ളാ­യ വ­സ്തു­ക്ക­ളെ­ല്ലാം അവനിൽ നി­ന്നും ബാ­ഹ്യ­മാ­യി­ട്ടാ­ണു, സ്വ­ത­ന്ത്ര­മാ­യി­ട്ടാ­ണു നി­ല­കൊ­ള്ളു­ന്ന­തു്. പക്ഷേ, തന്റെ ഊർ­ജ്ജ­ങ്ങ­ളെ ഉ­പ­യോ­ഗി­ക്കു­വാ­നും ഉ­റ­പ്പി­ക്കു­വാ­നും അവനെ അ­നു­വ­ദി­ക്കു­ന്ന­തി­നു് ഈ വ­സ്തു­ക്കൾ അവനു് ആ­വ­ശ്യ­മാ­ണു്, അ­പ­രി­ഹാ­ര്യ­ങ്ങ­ളാ­ണു്, സു­പ്ര­ധാ­ന­ങ്ങ­ളാ­ണു്. മ­നു­ഷ്യൻ വ­പു­ഷ്മാ­നാ­യ ഒരു ജീ­വി­യാ­ണു്. സ­ഹ­ജ­സി­ദ്ധ­മാ­യ ശ­ക്തി­യോ­ടു­കൂ­ടി­യ­വ­നാ­ണു്, ജീ­വ­ത്താ­ണു്, യ­ഥാർ­ത്ഥ്യ­മാ­ണു്, ചി­ന്താ­ശ­ക്തി­യു­ള്ള­വ­നാ­ണു്. ബാ­ഹ്യാർ­ത്ഥ­പ­ര­നാ­ണു് എ­ന്നെ­ല്ലാം പ­റ­യു­ന്ന­തി­ന്റെ അർ­ത്ഥം ഭൗ­തി­ക­പ­ദാർ­ത്ഥ­ങ്ങൾ അ­വ­ന്റെ ജീ­വി­ത­ല­ക്ഷ്യ­വും ജീ­വി­ത­വ്യ­ഞ്ജ­ക­വു­മാ­ണു് എ­ന്ന­ത്രേ; അഥവാ അവനു തന്റെ ജീ­വി­തം പ്ര­കാ­ശി­പ്പി­ക്കാൻ ശ­ക്തി­യു­ണ്ടാ­വു­ന്ന­തു് യ­ഥാർ­ത്ഥ­ങ്ങ­ളും ഭൗ­തി­ക­ങ്ങ­ളു­മാ­യ പ­ദാർ­ത്ഥ­ങ്ങ­ളോ­ടു് സാ­പേ­ക്ഷ­ക­മാ­യി മാ­ത്ര­മാ­ണു് എ­ന്ന­ത്രേ (Early Writings).

മ­നു­ഷ്യ­നും അ­വ­ന്റെ ആ­വ­ശ്യ­ങ്ങൾ­ക്കു­ള്ള വ­സ്തു­ക്ക­ളും ത­മ്മി­ലു­ള്ള ബ­ന്ധം­ത­ന്നെ­യാ­ണു് പ്ര­കൃ­തി­യു­മാ­യു­ള്ള അ­വ­ന്റെ ജ്ഞാ­ന­വി­ഷ­യ­ങ്ങ­ളു­ടെ ബന്ധം.

“സ്വ­ത­വേ അ­മൂർ­ത്ത­മാ­യി ഗ്ര­ഹി­ക്ക­പ്പെ­ട്ട­തും മ­നു­ഷ്യ­നിൽ നി­ന്നു പൃ­ഥ­ക്കാ­യി ശാ­ശ്വ­തീ­ക­രി­ക്ക­പ്പെ­ട്ട­തു­മാ­യ പ്ര­കൃ­തി” മാർ­ക്സി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം “ഒ­ന്നു­മ­ല്ല” എ­ന്നാ­ണു് ഇ­തി­നർ­ത്ഥം. മ­റ്റൊ­രു­വി­ധ­ത്തിൽ പ­റ­ഞ്ഞാൽ വി­ഷ­യി­യും വി­ഷ­യ­വും അ­ക­ന്നു­നിൽ­ക്കു­ന്ന അ­സ്തി­ത്വ­ങ്ങ­ള­ല്ല, പൃ­ഥ­ക­രി­ക്കാൻ സാ­ദ്ധ്യ­മ­ല്ലാ­ത്ത ഒരു ബന്ധം അ­വ­യ്ക്കു ത­മ്മി­ലു­ണ്ടു്. വിഷയം വി­ഷ­യി­ക്കു­വേ­ണ്ടി­യാ­ണു് നി­ല­കൊ­ള്ളു­ന്ന­തു്; വി­ഷ­യി­യു­ടെ സർ­ഗ്ഗാ­ത്മ­ക­സം­രം­ഭ­ങ്ങൾ­ക്ക­നു­സൃ­ത­മാ­യി അതു് രൂ­പം­കൊ­ള്ളു­ന്നു. മാ­നു­ഷി­ക പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു­ള്ള വി­ഷ­യ­മാ­ണു് പ്ര­കൃ­തി. അവനു ല­ഭി­ച്ചി­ട്ടു­ള്ള നൈ­സർ­ഗ്ഗി­ക­മാ­യ ഈ പ്ര­കൃ­തി അ­വ­ന്റെ സർ­ഗ്ഗാ­ത്മ­ക­പ്ര­വർ­ത്ത­ന­ങ്ങ­ളാ­ലും പ്ര­യോ­ഗ­ങ്ങ­ളാ­ലും പ­രി­വർ­ത്തി­ക­മാ­യി­ത്തീ­രു­ന്നു. ഇ­ന്ദ്രി­യ­ഗോ­ച­ര­മാ­യ ഈ ആ­നു­ഭാ­വി­ക­ലോ­കം ത­ന്മൂ­ലം മ­നു­ഷ്യ­ന്റെ സൃ­ഷ്ടി­യാ­ണു്. അ­ദ്ധ്വാ­ന­ത്തി­ലൂ­ടെ മ­നു­ഷ്യൻ അ­വ­ന­വ­നെ­യും ലോ­ക­ത്തെ­യും സൃ­ഷ്ടി­ക്കു­ന്നു. മാർ­ക്സ് സ­മർ­ത്ഥി­ക്കു­ക­യു­ണ്ടാ­യി “ലോ­ക­ച­രി­ത്രം എന്നു വ്യ­വ­ഹ­രി­ക്ക­പ്പെ­ടു­ന്ന സ­ക­ല­തും മാ­നു­ഷി­ക­പ്ര­യ­ത്നം­കൊ­ണ്ടു മ­നു­ഷ്യൻ സൃ­ഷ്ടി­ച്ച­ത­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല; പ്ര­കൃ­തി മ­നു­ഷ്യ­നു വേ­ണ്ടി കി­ളിർ­ന്നു­വ­ന്ന­ത­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല.” (Economics and Philosohical Manuscripts).

പക്ഷേ, മ­നു­ഷ്യൻ ചാ­രി­ത്രി­ക­വും സാ­മൂ­ഹ്യ­വു­മാ­യ പ്ര­ക്രി­യ­യു­ടെ ഒരു ഭാ­ഗ­മാ­ക­യാൽ അ­വ­യോ­ടു ബ­ന്ധ­പ്പെ­ടാ­തെ സ്വയം സൃ­ഷ്ടി­ക്ക­പ്പെ­ട്ട ഒരു ഏ­കാ­ന്ത­വ്യ­ക്തി­യാ­കു­വാൻ അവനു് ഒ­രി­ക്ക­ലും സാ­ദ്ധ്യ­മ­ല്ല. ച­രി­ത്ര­ത്തി­ന്റെ സം­ഭാ­വ­ന­യാ­യ സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങ­ളി­ലും സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങ­ളാ­ലു­മാ­ണു് അവൻ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­തു്. വ്യ­ക്തി­യു­ടെ ആ­വ­ശ്യ­ങ്ങൾ സാ­മൂ­ഹ്യ­മാ­യി മാ­ത്ര­മേ പൂർ­ത്തീ­ക­രി­ക്ക­പ്പെ­ടു­ന്നു­ള്ളൂ. പ്ര­കൃ­തി­യിൽ­നി­ന്നു തന്റെ ആ­വ­ശ്യ­ങ്ങൾ പി­ടി­ച്ചു­പ­റ്റു­ന്ന­തി­നു­വേ­ണ്ടി മ­നു­ഷ്യൻ വർ­ഗ്ഗ­സ­ഹ­ജ­മാ­യ ജീ­വ­ശാ­സ്ത്രീ­യ പ­രി­ണാ­മ­ത്തി­ന്റെ ഉ­ത്പ­ന്നം മാ­ത്ര­മ­ല്ല; ച­രി­ത്ര­ത്തി­ന്റെ­യും സ­മൂ­ഹ­ത്തി­ന്റെ­യും സ­ന്ത­തി­കൂ­ടി­യാ­ണു്. അവൻ ഒരു കു­ടും­ബ­ത്തി­ന്റെ, ഒരു ഗ്രൂ­പ്പി­ന്റെ, ഒരു വർ­ഗ്ഗ­ത്തി­ന്റെ, സ­മ­ഗ്ര­മാ­യ ഒരു സ­മൂ­ഹ­ത്തി­ന്റെ ഭാ­ഗ­മാ­ണു്; പ­രി­ണാ­മ­ത്തി­ന്റെ ഒരു നി­ശ്ചി­ത­ഘ­ട്ട­മെ­ത്തി­യി­ട്ടു­ള്ള സ­മൂ­ഹ­ത്തി­ലെ ഒരു ഗ്രൂ­പ്പി­ലെ അം­ഗ­മാ­ണു്. ഓരോ സ­മൂ­ഹ­ത്തി­ലും സ­ഹ­ക­ര­ണ­വും പ­ര­സ്പ­ര­ബ­ന്ധ­ങ്ങ­ളും ഓരോ പ്ര­ത്യേ­ക­രീ­തി­യിൽ നി­ല­കൊ­ള്ളു­ന്നു­ണ്ടു്; ഈ നി­യ­ത­സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങൾ­ക്ക­ക­ത്തു­നി­ന്നു­കൊ­ണ്ടാ­ണു് മ­നു­ഷ്യൻ പ്ര­കൃ­തി­യു­മാ­യി മ­ല്ലി­ടു­ന്ന­തും, തന്റെ ഭൗ­തി­ക­വും ആ­ത്മീ­യ­വു­മാ­യ ശ­ക്തി­ക­ളെ­യും അ­ങ്ങ­നെ മാ­നു­ഷി­ക എ­സ്സൻ­സി­നെ­യും വി­ക­സി­പ്പി­ച്ചെ­ടു­ക്കു­ന്ന­തും. നി­ല­വി­ലു­ള്ള സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങ­ളു­ടെ സാ­ക­ല്യ­ത്തി­ന്റെ ഫ­ല­ന­മാ­ണു് മ­നു­ഷ്യ­ന്റെ എ­സ്സൻ­സ്. മാർ­ക്സ് എ­ഴു­തു­ക­യു­ണ്ടാ­യി, “ഒ­റ്റ­പ്പെ­ട്ട മ­നു­ഷ്യ­നിൽ സ­ഹ­ജ­മാ­യി വർ­ത്തി­ക്കു­ന്ന സാ­രാം­ശ­മ­ല്ല മാ­നു­ഷി­ക എ­സ്സൻ­സ്; വ­സ്തു­ത­യിൽ അതു് സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങ­ളു­ടെ സാ­ക­ല്യ­മാ­ണു്.” എ­ന്നു് (Theses on Feuerbach).

ലോ­ക­ച­രി­ത്രം എന്നു വ്യ­വ­ഹ­രി­ക്ക­പ്പെ­ടു­ന്ന സ­ക­ല­തും മാ­നു­ഷി­ക­പ്ര­യ­ത്നം­കൊ­ണ്ടു മ­നു­ഷ്യൻ സൃ­ഷ്ടി­ച്ച­ത­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല; പ്ര­കൃ­തി മ­നു­ഷ്യ­നു വേ­ണ്ടി കി­ളിർ­ന്നു­വ­ന്ന­ത­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല.

“ബൂർ­ഷ്വാ സ­മൂ­ഹ­ത്തിൽ ഓരോ വ്യ­ക്തി­യും സ­മൂ­ഹ­ത്തിൽ നി­ന്നു് ഒ­റ്റ­പ്പെ­ട്ടും, ത­ന്നി­ലേ­ക്കു­ത­ന്നെ വ­ലി­ഞ്ഞും, സ്വ­ന്തം താ­ത്പ­ര്യ­ത്തിൽ സ­മ­ഗ്ര­മാ­യി മു­ഴു­കി­യും സ്വേ­ച്ഛാ­ചാ­പ­ല്യ­ങ്ങൾ­ക്ക­നു­സ­രി­ച്ചു പ്ര­വർ­ത്തി­ച്ചും ക­ഴി­യു­ന്ന­വ­നാ­ണു്” എ­ന്നു് മാർ­ക്സ് പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു് (On the Jewish Question). അ­ദ്ദേ­ഹം കാ­പ്പി­റ്റ­ലി­സ­ത്തി­നും എ­തി­രാ­യി­രു­ന്നു. എ­ന്തു­കൊ­ണ്ടെ­ന്നാൽ “അതിൽ മേ­ധാ­വി അ­ല്ലെ­ങ്കിൽ ബാ­ങ്കു­ട­മ ആണു് ഏ­റ്റ­വും വലിയ പ­ങ്കു­വ­ഹി­ക്കു­ന്ന­തു്; സാ­ധാ­ര­ണ­മ­നു­ഷ്യ­നാ­ക­ട്ടെ വളരെ ദ­യ­നീ­യ­മാ­യ പ­ങ്കു­വ­ഹി­ക്കു­ന്നു” (Capital). സാ­രാം­ശ­ത്തിൽ മ­നു­ഷ്യൻ പൂർ­ണ്ണ­ത­യോ­ടു­കൂ­ടി­യ സ്വ­ത­ന്ത്ര­സർ­ഗ്ഗാ­ത്മ­ക­ജീ­വി­യാ­ണു്. പക്ഷേ, കാ­പ്പി­റ്റ­ലി­സ­ത്തിൽ അവൻ തന്റെ സാ­മാ­ന്യ­മാ­യ മാ­നു­ഷി­ക എ­സ്സൻ­സി­നെ തന്റെ വൈ­യ­ക്തി­ക­മാ­യ അ­സ്തി­ത്വ­ത്തെ നി­ല­നിർ­ത്തു­ന്നി­നു­വേ­ണ്ടി­യു­ള്ള ഉ­പ­ക­ര­ണ­മാ­ക്കി മാ­റ്റു­ന്നു. അ­ദ്ധ്വാ­നം എ­ന്ന­തു് അ­വ­ന്റെ വർ­ഗ്ഗ­ല­ക്ഷ­ണ­മാ­യ സ്വ­ത­ന്ത്ര­സർ­ഗ്ഗാ­ത്മ­ക പ്ര­വർ­ത്ത­ന­മ­ല്ലാ­താ­യി­ത്തീ­രു­ന്നു. അതു് കേവലം ഉ­പ­ജീ­വി­ക­യാ­യി അ­ധഃ­പ­തി­ക്കു­ന്നു. അതു് അ­വ­ന്റെ ശ­രി­യാ­യ മാ­നു­ഷി­കാ­വ­ശ്യ­ങ്ങ­ളെ പി­ന്നെ ഒ­രി­ക്ക­ലും തൃ­പ്തി­പ്പെ­ടു­ത്തു­ന്നി­ല്ല. മ­നു­ഷ്യൻ ത­ന്നിൽ­നി­ന്നും മറ്റു മ­നു­ഷ്യ­രിൽ നി­ന്നും വി­ഘ­ടി­ത­നാ­കു­ന്നു. കാരണം, അ­വ­ന്റെ അ­സ്തി­ത്വം അ­വ­ന്റെ മാ­നു­ഷി­ക എ­സ്സൻ­സി­നു് അ­നു­യോ­ജ്യ­മാ­യി­ട്ട­ല്ല എ­ന്ന­തു തന്നെ. അവൻ മ­നു­ഷ്യ­നേ അ­ല്ലാ­താ­യി­ത്തീ­രു­ക­യാ­ണു ചെ­യ്യു­ന്ന­തു്.

പക്ഷേ, കാ­പ്പി­റ്റ­ലി­സ്റ്റ് സമൂഹം ഒ­രു­റ­ച്ച പരൽ അ­ല്ലെ­ന്നും പ­രി­വർ­ത്ത­ന­സാ­ദ്ധ്യ­ത­യു­ള്ള­തും പ­രി­വർ­ത്ത­ന­പ്ര­ക്രി­യ­യിൽ നി­ര­ന്ത­രം ദർ­ശി­ക്ക­പ്പെ­ടു­ന്ന­തും ആ­ണെ­ന്നും മാർ­ക്സ് മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ടു്. കാ­പ്പി­റ്റ­ലി­സ്റ്റ് സ­മൂ­ഹ­ത്തി­ന്റെ സ്വാ­ത­ന്ത്ര്യ­വി­ച്ഛേ­ദ­ക­മാ­യ അ­ന്യാ­ധീ­ന­പ്പെ­ടു­ത്ത­ലു­ക­ളിൽ­നി­ന്നു സ്വയം മു­ക്ത­നാ­കു­വാ­നും ചാ­രി­ത്രി­ക­പ്ര­ക്രി­യ­യി­ലൂ­ടെ തന്നെ യ­ഥാർ­ത്ഥ മ­നു­ഷ്യ­നാ­ക്കു­വാ­നും മ­നു­ഷ്യൻ ശ­ക്ത­നാ­ണു്. അ­തി­നാ­ലാ­ണു മാർ­ക്സ് കാ­പ്പി­റ്റ­ലി­സ­ത്തെ ഉ­ന്മൂ­ല­നം ചെ­യ്തു് ആ സ്ഥാ­ന­ത്തു് മ­നു­ഷ്യ­പ്ര­കൃ­തി­ക്കു് ഏ­റ്റ­വും പ­ര്യാ­പ്ത­വും അ­നു­യോ­ജ്യ­വു­മാ­യ പ­രി­സ്ഥി­തി­ക­ളെ പ്ര­തി­ഷ്ഠി­ക്കു­ന്ന­തി­നു് ഉ­ന്നം­വ­ച്ച­തു്.

ഒ­റ്റ­പ്പെ­ട്ട മ­നു­ഷ്യ­നിൽ സ­ഹ­ജ­മാ­യി വർ­ത്തി­ക്കു­ന്ന സാ­രാം­ശ­മ­ല്ല മാ­നു­ഷി­ക എ­സ്സൻ­സ്; വ­സ്തു­ത­യിൽ അതു് സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങ­ളു­ടെ സാ­ക­ല്യ­മാ­ണു്.

ചാ­രി­ത്രി­ക പ്ര­ക്രി­യ­ക­ളും സാ­മൂ­ഹ്യ­പ­രി­വർ­ത്ത­ന­ങ്ങ­ളും ശ്രീ­ശ­ങ്ക­ര­ന്റെ അ­ദ്വൈ­ത­ത്തിൽ ഒരു പ­ങ്കും വ­ഹി­ച്ചി­ട്ടി­ല്ല. മ­നു­ഷ്യ­സ­മൂ­ഹ­ത്തിൽ മ­നു­ഷ്യ­ന്റെ വി­ഘ­ട­ന­ങ്ങ­ളോ വി­ഷ­യി­പ­ര­മെ­ന്നും വി­ഷ­യ­പ­ര­മെ­ന്നു­മു­ള്ള ദ്വി­ധാ­ക­ര­ണ­ങ്ങ­ളോ ഒ­ന്നും അ­ദ്ദേ­ഹ­ത്തി­നു പ്ര­ശ്ന­ങ്ങ­ള­ല്ലാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­നു് അ­നിർ­ധാ­ര്യ­വും അ­വ്യ­യ­വു­മാ­യ ബ്ര­ഹ്മം മാ­ത്ര­മേ ഏക സ­ത്യ­മാ­യി­ട്ടു­ള്ളൂ. ഇ­ന്ദ്രി­യ­ഗോ­ച­ര­മാ­യ ലോ­ക­ത്തി­ലെ വി­ശേ­ഷ­വ­ത്ക­ര­ണ­ങ്ങ­ളും പൃ­ഥ­ക്ക­ര­ണ­ങ്ങ­ളും കേ­വ­ല­ത­ത്വ­ത്തി­ന്റെ വി­ഷ­യീ­ക­ര­ണ­ങ്ങ­ളോ ബാ­ഹ്യ­വ­ത്ക­ര­ണ­ങ്ങ­ളോ അല്ല. എ­ന്തു­കൊ­ണ്ടെ­ന്നാൽ കേ­വ­ല­ത­ത്വ­ത്തെ വി­ഷ­യീ­ക­രി­ച്ചു് മ­റ്റൊ­ന്നാ­ക്കാൻ സാ­ദ്ധ്യ­മ­ല്ല. വി­ഷ­യ­മാ­യി തോ­ന്നു­ന്ന­തെ­ല്ലാം സർ­വാ­ധാ­ര­ത­മാ­യ പ­ര­മാ­ത്മാ­വാ­യി സ­ങ്കൽ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള വി­ഷ­യി­ത­ന്നെ­യാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ സി­ദ്ധാ­ന്ത­മ­നു­സ­രി­ച്ചു് പ്ര­പ­ഞ്ചം അഥവാ ആ­നു­ഭാ­വി­ക­മാ­യ ലോകം അ­വി­ദ്യ­യാൽ സൃ­ഷ്ടി­ക്ക­പ്പെ­ട്ട ഒരു പ്ര­തി­ഭാ­സം മാ­ത്ര­മാ­ണു്.

നേ­രെ­മ­റി­ച്ചു് ഹെഗൽ പ്ര­കൃ­തി­യു­ടെ സ­ത്ത­യെ­യും സ­മൂ­ഹ­ത്തെ­യും ച­രി­ത്ര­ത്തെ­യും കേ­വ­ല­ത­ത്വ­ത്തി­ന്റെ വി­ഷ­യീ­ക­ര­ണ­ങ്ങ­ളാ­യി അം­ഗീ­ക­രി­ച്ചി­രി­ക്കു­ന്നു. സാ­മൂ­ഹ്യ­മാ­യ ച­ല­ന­ത്തി­ന്റെ­യും യ­ഥാർ­ത്ഥ പ­രി­ണാ­മ­ത്തി­ന്റെ­യും പ്രേ­ര­ക­ശ­ക്തി­യെ അ­ദ്ദേ­ഹം പ്ര­പ­ഞ്ച­സ­ത്ത­യിൽ ക­ണ്ടെ­ത്തി. അ­ദ്ദേ­ഹം എഴുതി: “പ്ര­പ­ഞ്ച­സ­ത്ത അ­തി­നെ­ത്ത­ന്നെ സ്വയം ക­ണ്ടു­പി­ടി­ച്ചും സാ­മൂ­ഹ്യ­വും ചാ­രി­ത്രി­ക­വു­മാ­യ യാ­ഥാർ­ത്ഥ്യ­ത്തി­ലൂ­ടെ അ­തി­ലേ­ക്കു­ത­ന്നെ തി­രി­ച്ചു­വ­ന്നു സ്വ­ന്തം ല­ക്ഷ്യം സാ­ധി­പ്പി­ക്കു­ന്നു.” ഭേ­ദ­ത്തി­ലു­ള്ള ഈ അ­ഭേ­ദ­മാ­ണു് ഹെ­ഗ­ലി­യൻ ദർ­ശ­ന­ത്തി­ന്റെ കാ­ത­ലാ­യ വ­സ്തു­ത. വി­ഷ­യ­നി­ഷ്ഠ­മാ­യ യാ­ഥാർ­ത്ഥ്യ­ത്തി­നു് ആ­ത്മ­ബോ­ധ­ത്തിൽ നി­ന്നു പൃ­ഥ­ക്കൃ­ത­മാ­യ അ­വ­സ്ഥ­യി­ലാ­ണു് അ­സ്തി­ത്വ­മു­ള്ള­തു്; ചാ­രി­ത്രി­ക­പ്ര­ക്രി­യ­യിൽ ത­ന്നെ­ത്ത­ന്നെ അ­തി­ലം­ഘി­ക്കു­ന്ന­തി­നു­ള്ള പോ­ക്കിൽ വർ­ത്ത­മാ­ന­കാ­ലം എവിടെ നിൽ­ക്കു­ന്നു­വോ ആ അ­തി­സ­ന്നി­ഹി­ത­മാ­യ നി­ശ്ചി­ത­രൂ­പ­ത്തി­ലാ­ണു് അ­സ്തി­ത്വ­മു­ള്ള­തു്. ഹെഗൽ ഇതു കൊ­ണ്ടർ­ത്ഥ­മാ­ക്കു­ന്ന­തു്, വി­ഷ­യ­ത്തെ തി­രി­ച്ചു വി­ഷ­യി­യി­ലേ­ക്കു­ത­ന്നെ കൊ­ണ്ടു­വ­ന്നു് പൃ­ഥ­ക്ക­ര­ണ­ത്തെ അ­തി­ലം­ഘി­ക്കു­ന്ന­തു് വി­ഷ­യി­നി­ഷ്ഠ­മാ­യ യാ­ഥാർ­ത്ഥ്യം മു­ഴു­വ­നും അ­പ്ര­ത്യ­ക്ഷ­മാ­വു­ന്ന­തിൽ­ച്ചെ­ന്നു ക­ലാ­ശി­ക്കു­ന്നു എ­ന്ന­ത്രേ.

കാ­പ്പി­റ്റ­ലി­സ്റ്റ് സ­മൂ­ഹ­ത്തി­ന്റെ സ്വാ­ത­ന്ത്ര്യ­വി­ച്ഛേ­ദ­ക­മാ­യ അ­ന്യാ­ധീ­ന­പ്പെ­ടു­ത്ത­ലു­ക­ളിൽ­നി­ന്നു സ്വയം മു­ക്ത­നാ­കു­വാ­നും ചാ­രി­ത്രി­ക­പ്ര­ക്രി­യ­യി­ലൂ­ടെ തന്നെ യ­ഥാർ­ത്ഥ മ­നു­ഷ്യ­നാ­ക്കു­വാ­നും മ­നു­ഷ്യൻ ശ­ക്ത­നാ­ണു്.

പൃ­ഥ­ക്ക­ര­ണ­ത്തെ­യും വി­ഷ­യീ­ക­ര­ണ­ത്തെ­യും സ­മീ­ക­രി­ക്കു­ന്ന­തിൽ മാർ­ക്സി­നു യോ­ജി­പ്പി­ല്ല. സാ­മൂ­ഹ്യ­സാ­മ്പ­ത്തി­ക പ­രി­തഃ­സ്ഥി­തി­ക­ളി­ലെ­ന്തു­ത­ന്നെ­യാ­യാ­ലും മ­നു­ഷ്യൻ പ്ര­കൃ­തി­യേ­യും ലോ­ക­ത്തേ­യും സ്വാ­ധീ­ന­പ്പെ­ടു­ത്തു­ന്ന­തി­നാ­യി സ്വീ­ക­രി­ക്കു­ന്ന ഉ­പാ­ധി­യാ­ണു് വി­ഷ­യീ­ക­ര­ണം എ­ന്നും മ­നു­ഷ്യ­ന്റെ എ­സ്സൻ­സും അ­സ്തി­ത്വ­വും ത­മ്മിൽ പൊ­രു­ത്ത­പ്പെ­ടാ­ത്ത ചില നി­ശ്ചി­ത സാ­ഹ­ച­ര്യ­ങ്ങ­ളി­ലു­ണ്ടാ­വു­ന്ന പ്ര­ത്യേ­ക രൂ­പ­ത്തി­ലു­ള്ള വി­ഷ­യീ­ക­ര­ണം മാ­ത്ര­മാ­ണു് പൃ­ഥ­ക്ക­ര­ണ­മെ­ന്നും മാർ­ക്സ് ക­രു­തു­ന്നു. ഉ­ദാ­ഹ­ര­ണ­മാ­യി കാ­പ്പി­റ്റ­ലി­സ്റ്റി­ന്റെ ഉ­ത്പാ­ദ­ന­രീ­തി മ­നു­ഷ്യ­ന്റെ യ­ഥാർ­ത്ഥ­പ്ര­കൃ­തി­യെ ദുർ­ബ­ല­പ്പെ­ടു­ത്തു­ക­യും വി­രൂ­പ­മാ­ക്കു­ക­യും ചെ­യ്യു­ന്ന­തോ­ടൊ­പ്പം അ­വ­ന്റെ എ­സ്സൻ­സിൽ നി­ന്നു് അവനെ അ­ക­റ്റു­ക­യും, സ്വ­ശ­ക്തി­യ­റ്റ­തും വി­ര­സ­വും ശൂ­ന്യ­വും അ­പ്ര­ശ­സ്ത­വു­മാ­യ സാ­മൂ­ഹ്യ­വ്യ­വ­സ്ഥ സൃ­ഷ്ടി­ക്കു­ക­യും ചെ­യ്യു­ന്നു; മ­നു­ഷ്യ­നും മ­നു­ഷ്യ­നും ത­മ്മി­ലു­ള്ള ബന്ധം അ­ചേ­ത­ന­വ­സ്തു­ക്കൾ ത­മ്മി­ലു­ള്ള­തു­പോ­ലെ ആ­യി­ത്തീ­രു­ന്നു; മ­നു­ഷ്യ­ന്റെ യ­ഥാർ­ത്ഥ­മാ­യ എ­സ്സൻ­സ് വി­ക­സി­ച്ചു­വ­രു­ന്ന സാ­മ്പ­ത്തി­ക അ­ന്തർ­ഘ­ട­ന­യു­ടെ­യും മാ­റി­വ­രു­ന്ന വർ­ഗ്ഗ­സ്ഥാ­ന­ങ്ങ­ളു­ടെ­യും അ­ടി­യിൽ മ­റ­യ്ക്ക­പ്പെ­ടു­ന്നു. ജീ­വ­ത്താ­യ യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ ഈ മൂ­ഢ­ഭ­ക്തി­പ­ര­മാ­യ നി­ഗൂ­ഹ­ന­മാ­ണു് പൃ­ഥ­ക്ക­ര­ണ­ത്തി­ന്റെ കാ­ര്യ­മാ­യ ഒരംശം. യ­ഥാർ­ത്ഥ­മ­നു­ഷ്യ­ന്റെ ല­ക്ഷ്യ­ത്തെ മ­ന­സ്സി­ലാ­ക്കു­ന്ന­തി­നു് മൂ­ഢ­ഭ­ക്തി­യു­ടെ പു­റം­തോ­ടു് എ­ങ്ങ­നെ­യു­ട­യ്ക്ക­ണം എ­ന്ന­റി­യേ­ണ്ടി­യി­രി­ക്കു­ന്നു.

വി­ഷ­യ­നി­ഷ്ഠ­മാ­യ യാ­ഥാർ­ത്ഥ്യ­ത്തി­നു് ആ­ത്മ­ബോ­ധ­ത്തിൽ നി­ന്നു പൃ­ഥ­ക്കൃ­ത­മാ­യ അ­വ­സ്ഥ­യി­ലാ­ണു് അ­സ്തി­ത്വ­മു­ള്ള­തു്; ചാ­രി­ത്രി­ക­പ്ര­ക്രി­യ­യിൽ ത­ന്നെ­ത്ത­ന്നെ അ­തി­ലം­ഘി­ക്കു­ന്ന­തി­നു­ള്ള പോ­ക്കിൽ വർ­ത്ത­മാ­ന­കാ­ലം എവിടെ നിൽ­ക്കു­ന്നു­വോ ആ അ­തി­സ­ന്നി­ഹി­ത­മാ­യ നി­ശ്ചി­ത­രൂ­പ­ത്തി­ലാ­ണു് അ­സ്തി­ത്വ­മു­ള്ള­തു്.

വി­ഷ­യ­വി­ഷ­യി­കൾ ത­മ്മി­ലും ആ­ശ­യ­യാ­ഥാർ­ത്ഥ്യ­ങ്ങൾ ത­മ്മി­ലു­ള്ള പൊ­രു­ത്ത­ക്കേ­ടു് യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ ദാർ­ശ­നി­ക­ത­ല­ത്തി­ലു­ള്ള വെറും അ­റി­വു­കൊ­ണ്ടു മാ­ത്രം അ­ക­റ്റാ­വു­ന്ന­ത­ല്ല. യാ­ഥാർ­ത്ഥ്യ­ത്തി­നു് അ­തി­ന്റെ സ­ത്യ­സ്ഥി­തി­യ­റി­യു­വാൻ സാ­ദ്ധ്യ­മ­ല്ല; കാരണം, അതു ശ­രി­യാ­യ യാ­ഥാർ­ത്ഥ്യ­മ­ല്ല എ­ന്ന­തു­ത­ന്നെ; യാ­ഥാർ­ത്ഥ്യം ഇ­നി­യും അ­തി­ന്റെ ല­ക്ഷ്യ­ത്തി­ലെ­ത്തി­യി­ട്ടി­ല്ല എ­ന്ന­തു­ത­ന്നെ. ആ­ശ­യ­വും യാ­ഥാർ­ത്ഥ്യ­വും ത­മ്മി­ലും വി­ഷ­യി­യും വി­ഷ­യ­വും ത­മ്മി­ലു­മു­ള്ള ഐക്യം ഇ­നി­യും സ­ഫ­ലീ­ക­രി­ക്കേ­ണ്ട­താ­യി­ട്ടാ­ണു് ഇ­രി­ക്കു­ന്ന­തു്—സ­ഫ­ലീ­ക­ര­ണ­ത്തി­നു പ­റ്റി­യ സാ­ഹ­ച­ര്യ­ത്തിൽ സ­ഫ­ലീ­ക­രി­ക്കേ­ണ്ട­താ­യി­ട്ടാ­ണു് ഇ­രി­ക്കു­ന്ന­തു്. പൃ­ഥ­ക്ക­ര­ണ­ത്തി­ന്റെ സാ­മ്പ­ത്തി­ക­വും സാ­മൂ­ഹ്യ­വു­മാ­യ വേ­രു­ക­ളെ പി­ഴു­തു­ക­ള­യു­ന്ന­തി­നു­പ­ക­രി­ക്കു­ന്ന വി­പ്ല­വാ­ത്ക­മ പ്ര­വർ­ത്ത­നം­കൊ­ണ്ടേ ശ­രി­യാ­യ യാ­ഥാർ­ത്ഥ്യ­ത്തെ സാ­ക്ഷാ­ത്ക­രി­ക്കാൻ സാ­ദ്ധ്യ­മാ­വു­ക­യു­ള്ളൂ.

7

വ്യാ­വ­സാ­യി­ക വി­പ്ല­വ­വും അ­തി­നെ­ത്തു­ടർ­ന്നു­ണ്ടാ­യ ഉ­ത്പാ­ദ­ക­ശ­ക്തി­ക­ളും മ­ദ്ധ്യ­യു­ഗ­ത്തിൽ നി­ല­വി­ലു­ണ്ടാ­യി­രു­ന്ന ചി­ര­പു­രാ­ത­ന­വും ച­ല­ന­മ­റ്റ­തും സു­സം­സൃ­ഷ്ട­വു­മാ­യ വ്യ­വ­സ്ഥ­യെ ശി­ഥി­ലീ­ക­രി­ക്കു­ക­യും കാ­പ്പി­റ്റ­ലി­സം എന്നു വ്യ­വ­ഹ­രി­ക്ക­പ്പെ­ടു­ന്ന പുതിയ വ്യ­വ­സ്ഥ­യ്ക്കു് അ­ടി­സ്ഥാ­ന­മി­ടു­ക­യും ചെ­യ്തു. ഈ പുതിയ സ­മൂ­ഹ­ത്തിൽ സ­ഹ­ജ­മാ­യി അ­ന്തർ­ഭ­വി­ച്ചി­ട്ടു­ള്ള പൊ­രു­ത്ത­ക്കേ­ടു­ക­ളു­ടെ വി­ശ­ദ­മാ­യ ഒരു ചി­ത്രം വ­ര­ച്ചു കാ­ട്ടി­ക്കൊ­ണ്ടു മാർ­ക്സ് എ­ഴു­തു­ക­യു­ണ്ടാ­യി:

മ­നു­ഷ്യ­വർ­ഗ്ഗം പ്ര­കൃ­തി­യു­ടെ മേൽ ആ­ധി­പ­ത്യം നേ­ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന അതേ വേ­ഗ­ത്തിൽ മ­നു­ഷ്യൻ മറ്റു മ­നു­ഷ്യർ­ക്കോ അഥവാ ത­ന്റെ­ത­ന്നെ ദു­ഷ്കീർ­ത്തി­ക്കോ അ­ടി­മ­പ്പെ­ട്ടു വ­രു­ന്ന­താ­യി തോ­ന്നു­ന്നു. ശാ­സ്ത്ര­ത്തി­ന്റെ ശു­ദ്ധ­മാ­യ വെ­ളി­ച്ച­ത്തി­നു­പോ­ലും അ­ജ്ഞ­ത­യു­ടെ ഇ­രു­ണ്ട പ­ശ്ചാ­ത്ത­ല­ത്തി­ല­ല്ലാ­തെ പ്ര­കാ­ശി­ക്കാൻ വ­യ്യാ­തെ­യാ­ണി­രി­ക്കു­ന്ന­തു്.

ന­മ്മു­ടെ കാ­ല­ഘ­ട്ട­ത്തിൽ, എ­ല്ലാം വൈ­രു­ദ്ധ്യ ഗർ­ഭി­ത­ങ്ങ­ളാ­യി­ത്തോ­ന്നു­ന്നു. മ­നു­ഷ്യ­പ്ര­യ­ത്ന­ത്തെ ഹ്ര­സ്വ­വും സ­ഫ­ല­വു­മാ­ക്കു­ന്ന­തി­നു­ള്ള അ­ത്ഭു­ത­ശ­ക്തി­യാ­ല­നു­ഗ്ര­ഹി­ത­മാ­യ യ­ന്ത്ര­സാ­മ­ഗ്രി­യു­ണ്ടു്; ഒപ്പം, നാം പ­ട്ടി­ണി­യും അ­മി­താ­ദ്ധ്വാ­ന­വും കാ­ണു­ന്നു. സ­മ്പ­ത്തി­ന്റെ പ­രി­ഷ്കൃ­ത സ്രോ­ത­സ്സു­കൾ അ­ത്ഭു­ത­ക­ര­മാ­യ ഏതോ ആ­ഭി­ചാ­ര­ത്താൽ ദുർ­ഭി­ക്ഷ­ത്തി­ന്റെ സ്രോ­ത­സ്സു­ക­ളാ­യി­മാ­റി­യി­രി­ക്കു­ക­യാ­ണു്. ആ­യു­ധ­ങ്ങൾ­കൊ­ണ്ടു­ണ്ടാ­യ നേ­ട്ട­ങ്ങൾ സ്വ­ഭാ­വം ന­ഷ്ട­പ്പെ­ട്ടു വാ­ങ്ങി­ച്ച­വ­യാ­ണെ­ന്നു തോ­ന്നു­ന്നു. മ­നു­ഷ്യ­വർ­ഗ്ഗം പ്ര­കൃ­തി­യു­ടെ മേൽ ആ­ധി­പ­ത്യം നേ­ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന അതേ വേ­ഗ­ത്തിൽ മ­നു­ഷ്യൻ മറ്റു മ­നു­ഷ്യർ­ക്കോ അഥവാ ത­ന്റെ­ത­ന്നെ ദു­ഷ്കീർ­ത്തി­ക്കോ അ­ടി­മ­പ്പെ­ട്ടു വ­രു­ന്ന­താ­യി തോ­ന്നു­ന്നു. ശാ­സ്ത്ര­ത്തി­ന്റെ ശു­ദ്ധ­മാ­യ വെ­ളി­ച്ച­ത്തി­നു­പോ­ലും അ­ജ്ഞ­ത­യു­ടെ ഇ­രു­ണ്ട പ­ശ്ചാ­ത്ത­ല­ത്തി­ല­ല്ലാ­തെ പ്ര­കാ­ശി­ക്കാൻ വ­യ്യാ­തെ­യാ­ണി­രി­ക്കു­ന്ന­തു്. ന­മ്മു­ടെ ക­ണ്ടു­പി­ടു­ത്ത­ങ്ങ­ളും പു­രോ­ഗ­തി­യും ഭൗ­തി­ക­ശ­ക്തി­കൾ­ക്കു ബൗ­ദ്ധി­ക­ജീ­വി­തം നൽ­കു­ന്ന­തി­ലും മ­നു­ഷ്യ­ജീ­വി­ത­ത്തെ ഭൗ­തി­ക­ശ­ക്തി­യാ­ക്കി­ക്കാ­ണി­ച്ചു ക­ബ­ളി­പ്പി­ക്കു­ന്ന­തി­ലു­മാ­ണു് ചെ­ന്നു ക­ലാ­ശി­ച്ചി­രി­ക്കു­ന്ന­തു്. ന­വീ­ന­വ്യ­വ­സാ­യ­വ­ത്ക­ര­ണ­വും ആ­ധു­നി­ക വി­ജ്ഞാ­ന­വും ചേർ­ന്നു് ഒരു പ­ക്ഷ­ത്തി­ലും, ആ­ധു­നി­ക ദു­രി­ത­ങ്ങ­ളും ദുർ­ഭി­ക്ഷ­ങ്ങ­ളും ചേർ­ന്നു് എ­തിർ­പ­ക്ഷ­ത്തി­ലും നി­ന്നു­കൊ­ണ്ടു­ള്ള ഈ ശ­ത്രു­ത—ന­മ്മു­ടെ കാ­ല­ഘ­ട്ട­ത്തി­ലെ ഉ­ത്പാ­ദ­ക­ശ­ക്തി­ക­ളും സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങ­ളും ത­മ്മി­ലു­ള്ള ഈ അ­മി­ത്ര­ഭാ­വം—അ­തി­സ്പ­ഷ്ട­വും അ­നി­രോ­ധ്യ­വും നി­രാ­ക്ഷേ­പ­വു­മാ­യ ഒരു പ­ര­മാർ­ത്ഥ­മാ­ണു്.

കാ­പ്പി­റ്റ­ലി­സം എന്ന നൂതന വ്യ­വ­സ്ഥ വ്യ­വ­സാ­യ സ്ഥാ­പ­ക­ന്റെ വ്യ­ക്ത്യർ­ത്ഥ­പ്രാ­ധാ­ന്യ­ത്തി­ലും സ്വാർ­ത്ഥ­മാ­ത്ര­പ­ര­ത­യി­ലും മ­ത്സ­ര­ത്തി­ലും സ്വാ­ത­ന്ത്ര്യ­ത്തി­ലും ഊന്നൽ നൽ­കി­യ­തു­കൊ­ണ്ടു് ഫ്യൂ­ഡ­ലി­സ­ത്തിൽ മ­നു­ഷ്യ­ന­നു­ഭ­വി­ച്ചി­രു­ന്ന സീ­മി­ത­മാ­യ ഭ­ദ്ര­ത­യെ­പ്പോ­ലും ന­ശി­പ്പി­ച്ചു. വ്യ­വ­സാ­യം സ­മ്പ­ത്തി­നെ മാ­ത്ര­മ­ല്ല ദു­രി­ത­ത്തെ­യും അ­ര­ക്ഷി­താ­വ­സ്ഥ­യെ­യും സൃ­ഷ്ടി­ച്ചു. തൊ­ഴി­ലാ­ളി­ക­ളു­ടെ അ­ധ്വാ­ന­ശ­ക്തി­യെ വി­ല­യ്ക്കു വാ­ങ്ങു­വാ­നും ലാ­ഭ­മു­ണ്ടാ­ക്കു­വാ­നു­മു­ള്ള സ്വാ­ത­ന്ത്ര്യം ഉ­ദ്യോ­ഗ­ദാ­താ­വി­നു­ണ്ടെ­ന്നാ­യി. പക്ഷേ, വർ­ദ്ധി­ച്ചു­വ­രു­ന്ന ഉ­ത്പാ­ദ­ന­ക­ശ­ക്തി­ക­ളു­ടെ അ­ന­ന്ത­ര­ഫ­ല­ങ്ങ­ളെ ദീർ­ഘ­ദർ­ശ­നം ചെ­യ്യു­വാൻ അവൻ ശ­ക്ത­നാ­യി­ല്ല. ത­നി­ക്കു നി­യ­ന്ത്രി­ക്കാൻ അ­സാ­ധ്യ­മാ­യ വിധം താൻ സൃ­ഷ്ടി­ച്ച സ­മ്പ­ത്തി­ന്റെ സ­മു­ച്ച­യ­ത്തിൽ അവൻ വി­സ്മി­ത­നാ­യി. തൊ­ഴി­ലാ­ളി­ക്കു് തന്റെ പ്ര­യ­ത്ന­ശേ­ഷി­യെ വിൽ­ക്കു­വാ­നും ഉ­ദ്യോ­ഗ­ദാ­താ­വി­നു­വേ­ണ്ടി അ­ധ്വാ­നി­ക്കു­വാ­നും വേതനം വാ­ങ്ങി­ക്കു­വാ­നും സ്വാ­ത­ന്ത്ര്യ­മു­ണ്ടു്. പക്ഷേ, അവൻ കൂ­ടു­തൽ ഉ­ത്പാ­ദി­പ്പി­ക്കു­ന്തോ­റും കൂ­ടു­തൽ ശോ­ച്യ­നാ­യി­ത്തീ­രു­ക­യാ­ണു ചെ­യ്ത­തു്. സ്വ­ത­ന്ത്ര­നാ­യ മ­നു­ഷ്യ­വ്യ­ക്തി അവൻ ഉൽ­പാ­ദി­പ്പി­ക്കു­ന്ന വ­സ്തു­ക്കൾ­ക്കു ദാ­സ­നാ­യി­ത്തീർ­ന്നു. അവൻ തന്റെ ശി­ഥി­ല­മാ­യ അ­സ്തി­ത്വ­ത്തെ­യും കു­റി­ച്ചു കൂ­ടു­തൽ കൂ­ടു­തൽ ബോ­ധ­വാ­നാ­യി. താൻ തന്നെ സൃ­ഷ്ടി­ച്ച ലോ­ക­ത്തിൽ അവൻ ഒരു അ­പ­രി­ചി­ത­നാ­യി­ത്തീർ­ന്നു. 1844-ൽ തന്റെ ‘എ­ക്ക­ണോ­മി­ക് ആന്റ് ഫി­ലോ­സ­ഫി­ക് മാ­നു­സ്ക്രി­പ്റ്റ്’ സിൽ മാർ­ക്സ് ഇ­പ്ര­കാ­രം രേ­ഖ­പ്പെ­ടു­ത്തു­ക­യു­ണ്ടാ­യി:

“തൊ­ഴി­ലാ­ളി തന്റെ തൊ­ഴി­ലിൽ അ­വ­ന­വ­നെ എ­ത്ര­ത്തോ­ളം കൂ­ടു­തൽ അർ­പ്പി­ക്കു­ന്നു­വോ അ­ത്ര­ത്തോ­ളം ത­നി­ക്കു ചു­റ്റു­പാ­ടും സൃ­ഷ്ടി­ക്കു­ന്ന വ­സ്തു­ക്ക­ളു­ടെ വി­രു­ദ്ധ­ലോ­കം കൂ­ടു­തൽ ശ­ക്തി­മ­ത്താ­യി­ത്തീ­രു­ക­യാ­ണു്; ഒപ്പം അവനും അ­വ­ന്റെ അ­ന്തർ­ലോ­ക­വും കൂ­ടു­തൽ ദ­രി­ദ്ര­മാ­യും തീ­രു­ന്നു. അ­വ­ന്റെ അ­ന്തർ­ലോ­കം സ്വ­ന്ത­മാ­ണെ­ന്നു പ­റ­യു­വാ­നു­ള്ള സാ­ധ്യ­ത­പോ­ലും ചു­രു­ങ്ങി­പ്പോ­കു­ന്നു.” തൊ­ഴി­ലാ­ളി­യും തൊ­ഴി­ലും ത­മ്മി­ലു­ള്ള ബന്ധം “തൊ­ഴി­ലാ­ളി­യും അ­വ­ന്റെ ജീ­വ­നോ­പാ­യ­വും ത­മ്മി­ലു­ള്ള ബന്ധ”മാണു്. ജീ­വ­നോ­പാ­യം എന്ന നി­ല­യിൽ ആ പ്ര­വർ­ത്ത­നം അവനു് അ­ന­നു­രൂ­പ­മാ­ണു്; അവനു ചേർ­ന്ന­ത­ല്ല. ഇവിടെ പ്ര­വർ­ത്ത­നം ഒരു യാ­ത­ന­യാ­ണു്. ഊർ­ജ്ജ­സ്വ­ല­ത ദൗർ­ബ്ബ­ല്യ­മാ­ണു്, ഉ­ത്പാ­ദ­ന­ക്ഷ­മ­ത ഷ­ണ്ഡ­ത­യാ­ണു്, തൊ­ഴി­ലാ­ളി­യു­ടെ ശാ­രീ­രി­ക­വും ബൗ­ദ്ധി­ക­വു­മാ­യ സ്വ­ന്തം ചൈ­ത­ന്യം, സ്വ­ന്തം ജീ­വി­തം, അവനിൽ നി­ന്നും സ്വ­ത­ന്ത്ര­മാ­യി­നിൽ­ക്കു­ന്നു; അ­വ­ന്റേ­ത­ല്ലാ­താ­യി­ത്തീ­രു­ന്നു. ജീ­വി­തം എ­ന്നാൽ പ്ര­വർ­ത്ത­ന­മ­ല്ലാ­തെ മ­റ്റെ­ന്താ­ണു്? ആ പ്ര­വർ­ത്ത­നം ഇ­പ്പോൾ അവനു നേരെ തി­രി­ഞ്ഞി­രി­ക്കു­ന്നു.

സ്വ­ത­ന്ത്ര­നാ­യ മ­നു­ഷ്യ­വ്യ­ക്തി അവൻ ഉൽ­പാ­ദി­പ്പി­ക്കു­ന്ന വ­സ്തു­ക്കൾ­ക്കു ദാ­സ­നാ­യി­ത്തീർ­ന്നു. അവൻ തന്റെ ശി­ഥി­ല­മാ­യ അ­സ്തി­ത്വ­ത്തെ­യും കു­റി­ച്ചു കൂ­ടു­തൽ കൂ­ടു­തൽ ബോ­ധ­വാ­നാ­യി. താൻ തന്നെ സൃ­ഷ്ടി­ച്ച ലോ­ക­ത്തിൽ അവൻ ഒരു അ­പ­രി­ചി­ത­നാ­യി­ത്തീർ­ന്നു.

കാ­പ്പി­റ്റ­ലി­ന്റെ ഒ­ന്നാം­വോ­ള ്യ­ത്തിൽ മാർ­ക്സ് എഴുതി: “ഉൽ­പാ­ദ­ന­ത്തി­ന്റെ വി­ക­സ­ന­ത്തി­നു­ള്ള എല്ലാ മാർ­ഗ്ഗ­ങ്ങ­ളും ഉ­ത്പാ­ദ­ന­ക­രു­ടെ മേൽ ആ­ധി­പ­ത്യം സ്ഥാ­പി­ക്കു­ന്ന­തി­നു­ള്ള ഉ­ത്പാ­ദ­ക­രെ ചൂഷണം ചെ­യ്യു­ന്ന­തി­നു­ള്ള മാർ­ഗ്ഗ­ങ്ങ­ളാ­യി സ്വയം മാ­റു­ന്നു. അവ തൊ­ഴി­ലാ­ളി­യെ ഒരു മ­നു­ഷ്യ­നു­റു­ങ്ങാ­യി വെ­ട്ടി­ക്കു­റ­ച്ചു­കാ­ണു­ന്നു; ഒരു യ­ന്ത്ര­ത്തി­ന്റെ ഉ­പാം­ഗ­ത്തി­ന്റെ ത­ല­ത്തി­ലേ­ക്കു ത­രം­താ­ഴ്ത്തു­ന്നു; അ­വ­ന്റെ തൊ­ഴി­ലിൽ അ­വ­നു­ള്ള അ­ല്പ­മാ­യ അ­ഭി­നി­വേ­ശ­ത്തെ­പ്പോ­ലും ന­ശി­പ്പി­ച്ചു് അതിനെ ജു­ഗു­പ്സാ­വ­ഹ­മാ­യ ഒരു തൊ­ഴി­ലാ­ക്കി മാ­റ്റു­ന്നു; അതിൽ സ­യൻ­സി­നെ ഒരു സ്വ­ത­ന്ത്ര­ശ­ക്തി­യാ­യി എ­ത്ര­ത്തോ­ളം ക­ത്തി­ക്ക­യ­റു­ന്നു­വോ അ­ത­നു­സ­രി­ച്ചു് അ­ദ്ധ്വാ­ന­പ്ര­ക്രി­യ­യു­ടെ ബു­ദ്ധി­പ­ര­മാ­യ സം­ഭാ­വ്യ­ത­ക­ളെ അ­വ­നിൽ­നി­ന്നും അ­ക­റ്റി­മാ­റ്റു­ന്നു; അവൻ തൊഴിൽ ചെ­യ്യു­ന്ന പ­രി­തഃ­സ്ഥി­തി­ക­ളെ വി­കൃ­ത­മാ­ക്കു­ന്നു; തൊ­ഴി­ലിൽ വ്യാ­പൃ­ത­നാ­യി­രി­ക്കെ, അ­ല്പ­ത്ത­രം മൂലം കൂ­ടു­തൽ വെ­റു­പ്പി­നു പാ­ത്ര­മാ­യ സ്വേ­ച്ഛാ­പ്ര­ഭു­ത്വ­ത്തി­നു് അവനെ അ­ടി­മ­യാ­ക്കു­ന്നു; അ­വ­ന്റെ ജീ­വി­ത­കാ­ല­ത്തെ അ­പ്പാ­ടെ തൊ­ഴിൽ­ക്കാ­ല­മാ­യി മാ­റ്റു­ന്നു; അ­വ­ന്റെ ഭാ­ര്യ­യേ­യും മ­ക്ക­ളേ­യും കാ­പ്പി­റ്റ­ലി­ലു­ള്ള വി­ശ്വാ­സ­മാ­കു­ന്ന ച­ക്ര­ത്തി­ന­ടി­യി­ലി­ട്ടു വ­ലി­ക്കു­ക­യും ചെ­യ്യു­ന്നു.”

കാ­പ്പി­റ്റ­ലി­സ­ത്തിൽ അ­ന്യാ­ധീ­ന­ത്വ­മാ­ണു് കാ­ത­ലാ­യ പ്ര­ശ്നം, ച­ര­ക്കു­ക­ളും ധനവും മാ­ത്ര­മ­ല്ല അ­ധി­കാ­ര സാ­മ­ഗ്രി­കൾ, ഉ­ദ്യോ­ഗ­സ്ഥ സം­വി­ധാ­ന­ങ്ങൾ, സ്ഥാ­പ­ന­ങ്ങൾ, പ്ര­ത്യ­യ ശാ­സ്ത്ര­ങ്ങൾ എ­ന്നി­വ­യും അവയെ സൃ­ഷ്ടി­ച്ച മ­നു­ഷ്യ­രു­ടെ നി­ശ്ച­യ­ത്തെ­ക്കാ­ള­ധി­കം ശ­ക്തി­മ­ത്താ­യി­ത്തീ­രു­ന്നു. ലോ­ക­ത്തോ­ടും സ­ഹ­ജീ­വി­ക­ളോ­ടു­മു­ള്ള മ­നു­ഷ്യ­ന്റെ ബ­ന്ധ­ങ്ങൾ ശ­ത്രു­ത­യു­ടെ ബ­ന്ധ­ങ്ങ­ളാ­യി മാ­റു­ന്നു. അ­ധി­കാ­ര­ത്തി­നും ധ­ന­ത്തി­നും വേ­ണ്ടി­യു­ള്ള, കൈവശം വ­യ്ക്കാ­നും ഭ­രി­ക്കാ­നു­മു­ള്ള ലോഭം അവനെ വി­മാ­നു­ഷീ­ക­രി­ക്കു­ന്നു. സ്വാർ­ത്ഥ­പ­ര­ത്വം, തൃഷ്ണ, അ­സ­ത്യ­സ­ന്ധ­ത, ദു­ര­ഭി­മാ­നം എ­ന്നി­വ മ­നു­ഷ്യ­ന്റെ സ­ത്വ­ത്തെ വി­രൂ­പ­മാ­ക്കു­ന്നു.

ലോ­ക­ത്തോ­ടും സ­ഹ­ജീ­വി­ക­ളോ­ടു­മു­ള്ള മ­നു­ഷ്യ­ന്റെ ബ­ന്ധ­ങ്ങൾ ശ­ത്രു­ത­യു­ടെ ബ­ന്ധ­ങ്ങ­ളാ­യി മാ­റു­ന്നു. അ­ധി­കാ­ര­ത്തി­നും ധ­ന­ത്തി­നും വേ­ണ്ടി­യു­ള്ള, കൈവശം വ­യ്ക്കാ­നും ഭ­രി­ക്കാ­നു­മു­ള്ള ലോഭം അവനെ വി­മാ­നു­ഷീ­ക­രി­ക്കു­ന്നു. സ്വാർ­ത്ഥ­പ­ര­ത്വം, തൃഷ്ണ, അ­സ­ത്യ­സ­ന്ധ­ത, ദു­ര­ഭി­മാ­നം എ­ന്നി­വ മ­നു­ഷ്യ­ന്റെ സ­ത്വ­ത്തെ വി­രൂ­പ­മാ­ക്കു­ന്നു.

കാ­പ്പി­റ്റ­ലി­സ­ത്തിൽ ഭൗ­തി­ക­താൽ­പ­ര്യ­ങ്ങൾ­ക്കു­ള്ള ആ­ശ­യ­മാ­ണു് മു­ഖ്യ­മാ­യ പ്ര­ചോ­ദ­ന­ശ­ക്തി. ഉ­ട­മ­സ്ഥ­നിൽ സ്വ­തഃ­സ്സി­ദ്ധ­മ­ല്ലാ­ത്ത ഗു­ണ­ങ്ങ­ളെ­യും സ­വി­ശേ­ഷ­ത­ക­ളെ­യും നി­ക്ഷേ­പി­ക്കു­ന്ന­തി­നു­ള്ള ശക്തി ധ­ന­ത്തി­നു­ണ്ടു്. മാർ­ക്സ് തു­ട­രു­ക­യാ­ണു്: “ഞാൻ ധ­ന­ത്തി­ന്റെ ഉ­ട­മ­യാ­ണു്. ധനം കൊ­ണ്ടു് എ­നി­ക്കു വേ­ണ്ട­തെ­ന്തും വാ­ങ്ങി­ക്കു­വാൻ സാ­ധി­ക്കും—ധ­നം­കൊ­ണ്ടു് വാ­ങ്ങി­ക്കാ­നാ­വു­ന്ന ഏ­തി­നെ­യും എ­നി­ക്കു് വാ­ങ്ങി­ക്കാം. ധ­ന­നി­മി­ത്ത­മാ­യ അ­ധി­കാ­ര­വി­സ്തൃ­തി എന്റെ അ­ധി­കാ­ര­മേ­ഖ­ല­യാ­ണു്. ധ­ന­ത്തി­ന്റെ ഗു­ണ­ധർ­മ്മ­ങ്ങ­ളും അ­വ­ശ്യ­ശ­ക്തി­ക­ളും അ­തി­ന്റെ ഉ­ട­മ­യു­ടെ ഗു­ണ­ധർ­മ്മ­ങ്ങ­ളും അ­വ­ശ്യ­ശ­ക്തി­ക­ളു­മാ­ണു്. ത­ന്മൂ­ലം ഞാൻ എ­ന്താ­ണെ­ന്നു­ള്ള­തും എ­നി­ക്കു് എ­ത്ര­ത്തോ­ളം ക­ഴി­വു­ണ്ടെ­ന്നു­ള്ള­തും എന്റെ വ്യ­ക്തി­ത്വം­കൊ­ണ്ടു് ഒ­രി­ക്ക­ലും നിർ­ണ്ണ­യി­ക്ക­പ്പെ­ടു­ന്നി­ല്ല. ഞാൻ വി­രൂ­പ­നാ­ണു്. പക്ഷേ, ഏ­റ്റ­വും സു­ന്ദ­രി­യാ­യ ഒരു സ്ത്രീ­യെ എ­നി­ക്കു വി­ല­യ്ക്കു വാ­ങ്ങാം. അ­തു­കൊ­ണ്ടു ഞാൻ വി­രൂ­പ­ന­ല്ല. എ­ന്തു­കൊ­ണ്ടെ­ന്നാൽ വൈ­രൂ­പ്യ­ത്തി­ന്റെ പ്ര­ഭാ­വം—വൈ­രൂ­പ്യ­ത്തി­ന്റെ പ്ര­തി­ബ­ന്ധ­കാ­രി­യാ­യ ശക്തി—ധ­ന­ത്താൽ നി­ര­സ്ത­മാ­കു­ന്നു. വ്യ­ക്തി­ഗ­ത­ല­ക്ഷ­ണ­ങ്ങ­ളാൽ ഞാൻ മു­ട­ന്ത­നാ­ണു്; പക്ഷേ, ധനം എ­നി­ക്കു് ഇ­രു­പ­ത്തി­നാ­ലു കാ­ലു­കൾ ഉ­ണ്ടാ­ക്കി­ത്ത­രു­ന്നു. അ­തു­കൊ­ണ്ടു് ഞാൻ മു­ട­ന്ത­ന­ല്ല. ഞാൻ ചീ­ത്ത­യാ­ണു്, നു­ണ­യ­നാ­ണു്. നെ­റി­കെ­ട്ട­വ­നാ­ണു് വി­ഡ്ഢി­യാ­ണു്, പക്ഷേ, ധനം ബ­ഹു­മാ­നി­ക്ക­പ്പെ­ടു­ന്നു; ആകയാൽ അ­തി­ന്റെ ഉ­ട­മ­യാ­യ ഞാനും. ധ­ന­മാ­ണു് ഏ­റ്റ­വും വലിയ മേന്മ. ത­ന്മൂ­ലം അ­തി­ന്റെ ഉ­ട­മ­യാ­യ ഞാനും ഏ­റ്റ­വും മി­ക­ച്ച­വ­നാ­ണു്. പോ­രെ­ങ്കിൽ ധനം എന്നെ അ­സ­ത്യാ­ക്ലേ­ശ­ത്തിൽ നി­ന്നു ര­ക്ഷി­ക്കു­ന്നു; ആ­യ­തി­നാൽ ഞാൻ സ­ത്യ­സ­ന്ധ­നാ­യി ക­രു­ത­പ്പെ­ടു­ന്നു. ഞാൻ അ­വി­വേ­കി­യാ­ണു്; എ­ല്ലാ­റ്റി­ന്റെ­യും ശ­രി­യാ­യ ഹൃദയം ധ­ന­മാ­ക­യാൽ ധ­ന­ത്തി­ന്റെ ഉ­ട­മ­യാ­യ ഞാൻ അ­വി­വേ­കി­യാ­കു­ന്ന­തെ­ങ്ങ­നെ? ഇ­വ­യ്ക്കെ­ല്ലാം പുറമേ ധ­നി­ക­നു സ­മർ­ത്ഥ­രാ­യ ജ­ന­ങ്ങ­ളെ ആ­വ­ശ്യ­ത്തി­നു വാ­ങ്ങി­ക്കു­വാൻ ക­ഴി­യും. സ­മർ­ത്ഥ­രു­ടെ മേൽ ആ­ധി­പ­ത്യ­മു­ള്ള­വൻ അ­വ­രെ­ക്കാ­ളും സാ­മർ­ത്ഥ്യ­മു­ള്ള­വ­ന­ല്ലേ? ധ­നി­ക­നാ­യ എ­നി­ക്കു് മ­നു­ഷ്യൻ അ­ഭി­ല­ഷി­ക്കു­ന്ന ഏ­തൊ­ന്നി­നും ക­ഴി­വു­ള്ള­തു­കൊ­ണ്ടു്—ധ­ന­ത്തി­നു നന്ദി—ഞാൻ എല്ലാ മാ­നു­ഷി­ക­ശ­ക്തി­ക­ളും ആർ­ജ്ജി­ച്ചി­ട്ടു­ള്ള­വ­ന­ല്ലേ? ആകയാൽ ധനം എന്റെ അ­ശ­ക്തി­ക­ളെ മു­ഴു­വ­നും ശ­ക്തി­ക­ളാ­ക്കി­മാ­റ്റു­ന്നി­ല്ലേ?” (Economic and Philosophical Manuscripts of 1844).

ധ­ന­മാ­ണു് ഏ­റ്റ­വും വലിയ മേന്മ. ത­ന്മൂ­ലം അ­തി­ന്റെ ഉ­ട­മ­യാ­യ ഞാനും ഏ­റ്റ­വും മി­ക­ച്ച­വ­നാ­ണു്. പോ­രെ­ങ്കിൽ ധനം എന്നെ അ­സ­ത്യാ­ക്ലേ­ശ­ത്തിൽ നി­ന്നു ര­ക്ഷി­ക്കു­ന്നു; ആ­യ­തി­നാൽ ഞാൻ സ­ത്യ­സ­ന്ധ­നാ­യി ക­രു­ത­പ്പെ­ടു­ന്നു. ഞാൻ അ­വി­വേ­കി­യാ­ണു്; എ­ല്ലാ­റ്റി­ന്റെ­യും ശ­രി­യാ­യ ഹൃദയം ധ­ന­മാ­ക­യാൽ ധ­ന­ത്തി­ന്റെ ഉ­ട­മ­യാ­യ ഞാൻ അ­വി­വേ­കി­യാ­കു­ന്ന­തെ­ങ്ങ­നെ?

കാ­പ്പി­റ്റ­ലി­സം സ്വാർ­ത്ഥ­പ­ര­ത­യേ­യും അ­ഹ­ന്ത­യേ­യും സ­ത്യ­ഹാ­നി­യേ­യും മ­നു­ഷ്യ­സ­ത്വ­ത്തി­നു് അ­പ­കർ­ഷ­ത്തേ­യും ജ­നി­പ്പി­ക്കു­ന്നു. അതു മ­നു­ഷ്യ­നെ അ­ശു­ദ്ധീ­ക­രി­ക്കു­ന്നു. വി­മാ­നു­ഷീ­ക­രി­ക്കു­ന്നു. സ­ത്യ­സ­ന്ധ­ത, ഭാ­വ­സ്ഥി­ര­ത, സ്നേ­ഹം, അ­നു­ക­മ്പ, സ­ഹ­ക­ര­ണം എന്നീ ആ­ദർ­ശ­ങ്ങ­ളെ­ല്ലാം കൂ­ടു­തൽ കൂ­ടു­തൽ അ­പ്രാ­പ്യ­ങ്ങ­ളാ­യി­ത്തീ­രു­ന്നു. എ­ന്നാൽ ചില യാ­ന്ത്രി­ക മാർ­ക്സി­സ്റ്റ് ചി­ന്താ­ഗ­തി­ക്കാർ ഉ­റ­പ്പി­ച്ചു പ­റ­യാ­റു­ള്ള­തു­പോ­ലെ അ­ത്ത­രം ന­ന്മ­കൾ­ക്കു് കാ­പ്പി­റ്റ­ലി­സ്റ്റ് സ­മൂ­ഹ­ത്തിൽ ഒരു സ്ഥാ­ന­വു­മി­ല്ലെ­ന്നു് ഇ­തി­നർ­ത്ഥ­മി­ല്ല. എ­ന്തു­കൊ­ണ്ടെ­ന്നാൽ ഒരു കാ­പ്പി­റ്റ­ലി­സ്റ്റ് സ­മൂ­ഹ­ത്തി­ന്റെ സ്വ­ഭാ­വം­ത­ന്നെ അ­തി­ന­ക­ത്തു കാ­പ്പി­റ്റ­ലി­സ­വി­രു­ദ്ധാം­ശ­ങ്ങ­ളെ വി­ക­സി­പ്പി­ക്കു­ക എ­ന്നു­ള്ള­താ­ണു്. കാ­പ്പി­റ്റ­ലി­സ­ത്തിൽ അ­ന്തർ­ഗ­ത­ങ്ങ­ളാ­യ വൈ­രു­ദ്ധ്യ­ങ്ങൾ സാ­മ്പ­ത്തി­ക­വും രാ­ഷ്ട്രീ­യ­വു­മാ­യ സ­മ­ര­ങ്ങ­ളിൽ മാ­ത്ര­മ­ല്ല ധാർ­മ്മി­ക­വും ആ­ത്മീ­യ­വു­മാ­യ ത­ല­ത്തി­ലും പ്ര­ക­ട­മാ­കു­ന്നു. കാ­പ്പി­റ്റ­ലി­സ­വ്യ­വ­സ്ഥ­യിൽ മ­നു­ഷ്യൻ വി­പ­ണി­യിൽ കൊ­ള്ള­ക്കൊ­ടു­ക്ക­യ്ക്കു­ള്ള ഒരു ച­ര­ക്കാ­യി മാ­റു­ന്നു. സമൂഹം ആ­ക­മാ­നം സർ­വ­സം­ശ്ലേ­ഷ­ക­മാ­യ ഒരു മാർ­ക്ക­റ്റാ­ണു്. അതിൽ ജീ­വ­നി­ല്ലാ­ത്ത ച­ര­ക്കു­കൾ മാ­ത്ര­മ­ല്ല—നന്മ, സ്നേ­ഹം, ദൃ­ഢ­വി­ശ്വാ­സം, അ­റി­വു്, മ­നഃ­സാ­ക്ഷി എ­ന്നി­ങ്ങ­നെ, ഒരു കാ­ല­ത്തു് വി­ത­ര­ണം ചെ­യ്യ­പ്പെ­ടു­ക­യ­ല്ലാ­തെ ഒ­രി­ക്ക­ലും വി­നി­മ­യം ചെ­യ്യ­പ്പെ­ട്ടി­ട്ടി­ല്ലാ­ത്ത­തും, ദാനം ചെ­യ്യ­പ്പെ­ടു­ക­യ­ല്ലാ­തെ ഒ­രി­ക്ക­ലും വിൽ­ക്ക­പ്പെ­ട്ടി­ട്ടി­ല്ലാ­ത്ത­തും, ആർ­ജ്ജി­ക്ക­പ്പെ­ടു­ക­ല്ലാ­തെ ഒ­രി­ക്ക­ലും വി­ല­യ്ക്കു വാ­ങ്ങ­പ്പെ­ട്ടി­ട്ടി­ല്ലാ­ത്ത­തു­മാ­യ എ­ല്ലാം ക­ച്ച­വ­ട­ച­ര­ക്കു­ക­ളാ­യി രൂ­പം­കൊ­ള്ളു­ന്നു. അതു് പ­ര­ക്കെ ദൂ­ഷി­ത­വൃ­ത്തി­യു­ടെ­യും സാർ­വ­ത്രി­ക­മാ­യ ധ­ന­തൃ­ഷ്ണ­യു­ടെ­യും കാ­ല­ഘ­ട്ട­മാ­ണു്; രാ­ഷ്ട്രീ­യ സ­മ്പ­ദ്വ്യ­വ­സ്ഥ­യു­ടെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ അതു്, ധാർ­മ്മി­ക­വും ശാ­രീ­രി­ക­വു­മാ­യ­തെ­ന്തും ക­ച്ച­വ­ട­ച്ച­ര­ക്കാ­കു­ക­കൊ­ണ്ടു് ശ­രി­യാ­യ മൂ­ല്യം നിർ­ണ്ണ­യി­ക്ക­പ്പെ­ടു­ന്ന­തി­നു­വേ­ണ്ടി വി­പ­ണി­യി­ലേ­ക്കു ന­യി­ക്ക­പ്പെ­ടു­ന്ന കാ­ല­ഘ­ട്ട­മാ­ണു്. (Poverty of Philosophy).

കാ­പ്പി­റ്റ­ലി­സ­വ്യ­വ­സ്ഥ­യിൽ ച­ര­ക്കു­കൾ ഉ­ത്പ്പാ­ദി­പ്പി­ക്ക­പ്പെ­ടു­ന്ന­തു് മാ­നു­ഷി­കാ­വ­ശ്യ­ങ്ങൾ­ക്ക­നു­സൃ­ത­മാ­യി­ട്ട­ല്ല. പ്ര­ത്യു­ത, ച­ര­ക്കു­ക­ളു­ടെ ഉ­ത്പാ­ദ­ന­ത്തി­ന­നു­സ­രി­ച്ചു് ആ­വ­ശ്യ­ങ്ങൾ സൃ­ഷ്ടി­ക്ക­പ്പെ­ടു­ക­യും യു­ക്തി­പൂർ­വ്വം കൈ­കാ­ര്യം ചെ­യ്യു­ക­യും ചെ­യ്യു­ന്നു. ഈ പ്ര­വ­ണ­ത­യു­ടെ പ്രാ­രം­ഭ­രൂ­പ­ങ്ങ­ളെ­പ്പ­റ്റി മാർ­ക്സ് ഇ­പ്ര­കാ­രം പ്ര­തി­പാ­ദി­ക്കു­ക­യു­ണ്ടാ­യി: “ഓ­രോ­രു­ത്ത­നും തന്റെ സ­ഹ­ജീ­വി­യെ പുതിയ ത്യാ­ഗ­ത്തി­നു നിർ­ബ­ന്ധി­ക്കു­ന്ന­തി­നു­വേ­ണ്ടി അവനിൽ പുതിയ ആ­വ­ശ്യം സൃ­ഷ്ടി­ക്കു­വാൻ ഉപായം ക­ണ്ടു­പി­ടി­ക്കു­ന്നു. അതു് അവനിൽ ഒരു പുതിയ ആ­ശ്രി­ത­ഭാ­വം ജ­നി­പ്പി­ക്കു­വാ­നും നൂ­ത­ന­സു­ഖ­സൗ­ക­ര്യ­ങ്ങൾ ല­ഭ്യ­മാ­ക്കു­ന്ന­തി­നു­വേ­ണ്ടി വി­ചി­ത്ര­മാർ­ഗ്ഗ­ങ്ങൾ സ്വീ­ക­രി­പ്പി­ക്കു­വാ­നും ത­ദ്വാ­രാ അവനെ സാ­മ്പ­ത്തി­ക­ത്ത­കർ­ച്ച­യി­ലേ­ക്കു ത­ള്ളി­യി­ടു­വാ­നും കൂ­ടി­യാ­ണു്.” ഉ­പ­ഭോ­ക്താ­ക്ക­ളു­ടെ മിക്ക ആ­വ­ശ്യ­ങ്ങ­ളും ശ­രി­യാ­യ മാ­നു­ഷി­കാ­വ­ശ്യ­ങ്ങ­ള­ല്ല; പൊ­തു­ജ­ന­മാ­ധ്യ­മ­രൂ­പീ­ക­ര­ണ കു­ശ­ല­ന്മാ­രാ­യ വ്യാ­പാ­രി­ക­ളു­ടെ കൃ­ത്രി­മ­സൃ­ഷ്ടി­ക­ളാ­ണു്. കൈ­വ­ശാ­വ­കാ­ശ­ത്തി­ലും സു­ഖ­സൗ­ക­ര്യ­ങ്ങ­ളി­ലും അ­ഭി­മാ­ന­ത്തി­ലു­മു­ള്ള ആ­ഗ്ര­ഹം മ­നു­ഷ്യ­നെ ഭൗ­തി­കോ­ത്പ­ന്ന­ങ്ങ­ളു­ടെ അ­ടി­മ­യാ­ക്കു­ന്നു. മ­നു­ഷ്യൻ, അ­വ­നെ­ന്താ­ണോ അതല്ല; അ­വ­നെ­ന്തു­ണ്ടോ എ­ന്തി­ന്റെ ഉ­ട­മ­യാ­ണോ അ­താ­യി­ത്തീ­രു­ന്നു. അ­വ­ന്റെ വി­ല­യ­ള­ക്കു­ന്ന­തു് അ­വ­നി­ലു­ള്ള മാ­നു­ഷി­ക­മൂ­ല്യ­ങ്ങൾ കൊ­ണ്ട­ല്ല, നേ­രെ­മ­റി­ച്ചു് അ­വ­ന്റെ ബാ­ങ്ക് അ­ക്കൗ­ണ്ട്, ജീ­വി­ത­രീ­തി—ഗൃഹം, അ­തി­ന്റെ അ­ന്ത­ര­ല­ങ്കാ­ര­ങ്ങൾ, വേ­ഷ­വി­ധാ­നം, കാർ, ടെ­ലി­വി­ഷൻ സെ­റ്റ്, ഗൃ­ഹ­ത്തി­ലു­പ­യോ­ഗി­ക്കു­ന്ന സാ­ധാ­ര­ണ­ങ്ങ­ളും പ­രി­ഷ്കൃ­ത­ങ്ങ­ളു­മാ­യ ഉ­പ­ക­ര­ണ­ങ്ങൾ—എ­ന്നി­വ­കൊ­ണ്ടാ­ണു്. കൂ­ടു­തൽ കൂ­ടു­തൽ വ­സ്തു­ക്കൾ ശേ­ഖ­രി­ക്കു­ന്ന­തു­കൊ­ണ്ടും സ്വാ­യ­ത്ത­മാ­ക്കു­ന്ന­തു­കൊ­ണ്ടു­മാ­ണു് അ­വ­ന്റെ വ്യ­ക്തി­മ­ഹ­ത്വം രൂ­പ­വ­ത്ക­രി­ക്ക­പ്പെ­ടു­ന്ന­തു്.

ഉ­പ­ഭോ­ക്താ­ക്ക­ളു­ടെ മിക്ക ആ­വ­ശ്യ­ങ്ങ­ളും ശ­രി­യാ­യ മാ­നു­ഷി­കാ­വ­ശ്യ­ങ്ങ­ള­ല്ല; പൊ­തു­ജ­ന­മാ­ധ്യ­മ­രൂ­പീ­ക­ര­ണ കു­ശ­ല­ന്മാ­രാ­യ വ്യാ­പാ­രി­ക­ളു­ടെ കൃ­ത്രി­മ­സൃ­ഷ്ടി­ക­ളാ­ണു്. കൈ­വ­ശാ­വ­കാ­ശ­ത്തി­ലും സു­ഖ­സൗ­ക­ര്യ­ങ്ങ­ളി­ലും അ­ഭി­മാ­ന­ത്തി­ലു­മു­ള്ള ആ­ഗ്ര­ഹം മ­നു­ഷ്യ­നെ ഭൗ­തി­കോ­ത്പ­ന്ന­ങ്ങ­ളു­ടെ അ­ടി­മ­യാ­ക്കു­ന്നു.

ഉ­ട­മ­സ്ഥ­ത­യു­ടെ­യും ആ­ധി­പ­ത്യ­ത്തി­ന്റെ­യും ലോ­ക­ത്തി­ന്റെ സ്ഥാ­ന­ത്തിൽ സ­ദ്ഭാ­വ­ത്തി­ന്റെ ലോ­ക­ത്തെ പ്ര­തി­ഷ്ഠി­ക്കു­വാ­നാ­ണു് മാർ­ക്സ് ല­ക്ഷ്യം വ­ച്ച­തു്. അ­ദ്ദേ­ഹം പ­റ­ഞ്ഞു, ക്യാ­പി­റ്റ­ലി­സ­ത്തിൽ സ­ദ്ഭാ­വം ഉ­ട­മാ­വ­കാ­ശ­ത്തി­നു കീ­ഴ്പെ­ട്ടു ക­ഴി­യു­ന്നു എ­ന്നു്. “നി­ങ്ങൾ എ­ത്ര­ത്തോ­ളം കു­റ­ഞ്ഞ­വ­നാ­ണോ, സ്വ­ജീ­വി­ത­ത്തെ അ­ത്ര­ത്തോ­ളം നി­ങ്ങൾ കു­റ­ച്ചു പ്ര­കാ­ശി­പ്പി­ക്കു­ന്നു; എ­ത്ര­ത്തോ­ള­മ­ധി­കം നി­ങ്ങൾ­ക്കു­ണ്ടോ, അ­ത്ര­ത്തോ­ളം കൂ­ടു­തൽ നി­ങ്ങൾ അ­വ­ന്റെ അ­ന്യാ­ധീ­ന സ­ദ്ഭാ­വ­ത്തെ­ക്കു­റി­ച്ചു കേൾ­ക്കു­ന്നു… വ­സ്തു­ക്ക­ളു­ടെ ലോ­ക­ത്തി­നു വില കൂ­ടു­ന്തോ­റും മ­നു­ഷ്യ­ലോ­ക­ത്തി­ന്റെ വില ചു­രു­ങ്ങു­ന്നു” അ­ത്ത­രം പ­രി­ത­സ്ഥി­തി­ക­ളിൽ വി­മാ­നു­ഷീ­ക­ര­ണ­ത്തി­ന്റെ വിവിധ വ­ശ­ങ്ങ­ളോ­ടു­ള്ള സമരം—സ്നേ­ഹം, യാ­ഥാർ­ത്ഥ്യം, സൗ­ന്ദ­ര്യം, സ­ഹ­ക­ര­ണം, സ­ത്യ­സ­ന്ധ­ത, സ്വാ­ഭാ­വ­സ്ഥി­ര­ത എ­ന്നി­വ­യ്ക്കാ­യു­ള്ള സമരം—കാ­പ്പി­റ്റ­ലി­സ­ത്തോ­ടു­ത­ന്നെ­യു­ള്ള സ­മ­ര­വു­മാ­യി പ­ര­സ്പ­രം ബ­ന്ധ­പ്പെ­ടു­ന്നു. മ­നു­ഷ്യ­നും മ­നു­ഷ്യ­നും ത­മ്മി­ലു­ള്ള ബ­ന്ധ­ങ്ങ­ളെ ആ­ധാ­ര­മാ­ക്കി സ­ദാ­ചാ­ര­പ­ര­ങ്ങ­ളാ­യ ഗു­ണ­ങ്ങ­ളു­ടെ സം­പ്രാ­പ്തി­ക്കു­വേ­ണ്ടി ചെ­യ്യു­ന്ന സ­മ­ര­വും മ­നു­ഷ്യ­ന്റെ വൈ­യ­ക്തി­ക മ­ഹ­ത്വം വി­ക­സി­പ്പി­ക്കു­ന്ന­തി­നു­വേ­ണ്ടി ചെ­യ്യു­ന്ന സ­മ­ര­വും ചൂ­ഷ­ണ­ത്തി­നും മർ­ദ്ദ­ന­ത്തി­നും എ­തി­രാ­യു­ള്ള സ­മ­ര­ത്തി­ന്റെ ഒരു ഭാഗം ത­ന്നെ­യാ­ണു്.

കാ­പ്പി­റ്റ­ലി­സ്റ്റ് സ­മൂ­ഹ­ത്തി­നെ­തി­രാ­യു­ള്ള മാർ­ക്സി­ന്റെ വി­മർ­ശ­നം മു­ത­ലാ­ളി, തൊ­ഴി­ലാ­ളി­യെ സാ­മ്പ­ത്തി­ക­മാ­യി ചൂഷണം ചെ­യ്യു­ന്ന­തി­നെ­തി­രെ മാ­ത്ര­മു­ള്ള­താ­യി­രു­ന്നി­ല്ല; തൊ­ഴി­ലാ­ളി­ക­ളേ­യും മു­ത­ലാ­ളി­യേ­യും അ­ധഃ­പ­തി­പ്പി­ക്കു­ന്ന ഉ­ത്പാ­ദ­ന­സ­മ്പ്ര­ദാ­യ­ത്തി­നെ­തി­രാ­യും കൂ­ടി­യു­ള്ള­താ­യി­രു­ന്നു. അ­ദ്ദേ­ഹം എ­ഴു­തു­ക­യു­ണ്ടാ­യി: “സ­മൂ­ഹ­ത്തെ സ്വ­കാ­ര്യ­സ്വ­ത്തിൽ നി­ന്നും ദാ­സ്യ­ത്തിൽ നി­ന്നും ഉ­ദ്ധ­രി­ക്കു­ക എ­ന്ന­തു് തൊ­ഴി­ലാ­ളി­ക­ളു­ടെ സ­മു­ദ്ധാ­ര­ണ­മാ­യി രാ­ഷ്ട്രീ­യ­രൂ­പം കൈ­ക്കൊ­ള്ളു­ന്നു. ഇ­തി­ന്റെ അർ­ത്ഥം തൊ­ഴി­ലാ­ളി­ക­ളു­ടെ മാ­ത്ര­മ­ല്ല മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ­ത­ന്നെ മൊ­ത്തം സ­മു­ദ്ധ­ര­ണം ഇതിൽ ഉൾ­ക്കൊ­ണ്ടി­രി­ക്കു­ന്നു എ­ന്നാ­ണു്. എ­ന്തു­കൊ­ണ്ടെ­ന്നാൽ തൊ­ഴി­ലാ­ളി­ക്ക് ഉ­ത്പാ­ദ­ന­ത്തോ­ടു­ള്ള ബ­ന്ധ­ത്തിൽ എല്ലാ അ­ടി­മ­ത്ത­ങ്ങ­ളും ഉൾ­പ്പെ­ടു­ന്നു­ണ്ടു്; എ­ല്ലാ­വി­ധ­ത്തി­ലു­ള്ള അ­ടി­മ­ത്ത­ങ്ങ­ളും ഈ ബ­ന്ധ­ത്തി­ന്റെ രൂ­പാ­ന്ത­ര­ങ്ങ­ളാ­ണു് അഥവാ അ­ന­ന്ത­ര­ഫ­ല­ങ്ങ­ളാ­ണു്.” (capital).

മ­റ്റൊ­രു­ത­ര­ത്തിൽ പ­റ­ഞ്ഞാൽ അ­ദ്ധ്വാ­നി­ക്കു­ന്ന ജ­ന­വർ­ഗ്ഗ­ങ്ങൾ അ­വ­രു­ടെ രാ­ഷ്ട്രീ­യ സാ­മ്പ­ത്തി­കാ­വ­ശ്യ­ങ്ങൾ­ക്കാ­യി­ട്ടു മാ­ത്ര­മ­ല്ല മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ തന്നെ മോ­ച­ന­ത്തി­നു­വേ­ണ്ടി­യും സമരം ചെ­യ്യേ­ണ്ടി­യി­രി­ക്കു­ന്നു. ഈ സ­മ­ര­പ്ര­ക്രി­യ­യി­ലാ­ണു് അവർ സ­മൂ­ഹ­ത്തി­ന്റെ നേ­തൃ­ത്വം ഏ­റ്റെ­ടു­ക്കു­ന്ന­തു്. ഈ സ­മ­ര­ത്തി­ന്റെ വിജയം സർ­വ്വോ­പ­രി ആ­ശ്ര­യി­ക്കു­ന്ന­തു് തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ങ്ങ­ളു­ടെ രാ­ഷ്ട്രീ­യ­മാ­യ പ­ക്വ­ത­യെ­യും ഭാ­വ­ദാർ­ഢ്യ­ത്തെ­യും ജാ­ഗ്ര­ത­യെ­യും ആ­ത്മ­ബോ­ധ­ത്തെ­യും ആ­ത്മ­ത്യാ­ഗ­ത്തെ­യും വി­പ്ല­വാ­ത്മ­ക­മാ­യ ഐ­ക്യ­ത്തെ­യു­മാ­ണു്.

മ­നു­ഷ്യ­നും മ­നു­ഷ്യ­നും ത­മ്മി­ലു­ള്ള ബ­ന്ധ­ങ്ങ­ളെ ആ­ധാ­ര­മാ­ക്കി സ­ദാ­ചാ­ര­പ­ര­ങ്ങ­ളാ­യ ഗു­ണ­ങ്ങ­ളു­ടെ സം­പ്രാ­പ്തി­ക്കു­വേ­ണ്ടി ചെ­യ്യു­ന്ന സ­മ­ര­വും മ­നു­ഷ്യ­ന്റെ വൈ­യ­ക്തി­ക മ­ഹ­ത്വം വി­ക­സി­പ്പി­ക്കു­ന്ന­തി­നു­വേ­ണ്ടി ചെ­യ്യു­ന്ന സ­മ­ര­വും ചൂ­ഷ­ണ­ത്തി­നും മർ­ദ്ദ­ന­ത്തി­നും എ­തി­രാ­യു­ള്ള സ­മ­ര­ത്തി­ന്റെ ഒരു ഭാഗം ത­ന്നെ­യാ­ണു്.

യ­ഥാർ­ത്ഥ­മാ­യ മ­നു­ഷ്യ­സ­മൂ­ഹ­നിർ­മ്മാ­ണ­ത്തി­ന്റെ ദി­ശ­യി­ലു­ള്ള ആ­ദ്യ­ത്തെ­പ്പ­ടി തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ത്തി­ന്റെ രാ­ഷ്ട്രീ­യ­മാ­യ മോചനം ത­ന്നെ­യാ­ണു്. സ്വ­കാ­ര്യ ഉ­ട­മാ­വ­കാ­ശ­ത്തി­ന്റെ സ്ഥാ­ന­ത്തു് കൂ­ട്ടു­ട­മാ­വ­കാ­ശം ഏർ­പ്പെ­ടു­ത്തേ­ണ്ട­താ­ണു്; അ­തി­ലൂ­ടെ ഓരോ വ്യ­ക്തി­യു­ടെ­യും താ­ത്പ­ര്യ­ങ്ങൾ സ­മ­ഗ്ര­മാ­യ മ­നു­ഷ്യ­സ­മൂ­ഹ­ത്തി­ന്റെ താൽ­പ­ര്യ­ങ്ങ­ളു­മാ­യി ഇ­ണ­ക്കി­ച്ചേർ­ക്ക­പ്പെ­ടു­ന്നു. ഒരു സാ­മൂ­ഹ്യ­ജീ­വി­യെ­ന്ന നി­ല­യി­ലു­ള്ള തന്റെ യ­ഥാർ­ത്ഥ പ്ര­കൃ­തി മ­നു­ഷ്യ­നു് അ­ങ്ങ­നെ ആ­ദ്യ­മാ­യി അ­റി­യു­വാ­നി­ട­വ­രു­ന്നു. പി­ന്നീ­ടു് വ്യ­ക്തി­യു­ടെ ന­ന്മ­യും സ­മൂ­ഹ­ത്തി­ന്റെ ന­ന്മ­യും ത­മ്മിൽ ഒ­രി­ക്ക­ലും ഒരു സം­ഘ­ട്ട­നം സം­ഭ­വി­ക്കു­ന്നി­ല്ല. ഓരോ വ്യ­ക്തി­യു­ടെ­യും സ്വാ­ത­ന്ത്ര്യം സ­മൂ­ഹ­സ്വാ­ത­ന്ത്ര്യ­ത്തി­നു­ള്ള ആ­വ­ശ്യ­നി­ബ­ന്ധ­ന­യാ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്നു.

ഒരു വർ­ഗ്ഗം മ­റ്റു­വർ­ഗ്ഗ­ങ്ങ­ളു­ടെ മേ­ധാ­വി­ത്വ­ത്തിൽ നി­ന്നു് മോചനം ല­ഭി­ക്കു­ന്ന­തി­നു­വേ­ണ്ടി സമരം ചെ­യ്യു­ന്നി­ട­ത്തോ­ളം കാലം അതു സ്വയം വി­ശ്വ­സി­ക്കു­ന്ന­തു് താൻ മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി സമരം ചെ­യ്യു­ന്നു എ­ന്നാ­ണു്. ‘ക്രി­ട്ടി­ക് ഓഫ് ഹെ­ഗൽ­സ് ഫി­ലോ­സ­ഫി ഓഫ് റൈ­റ്റ്’ എന്ന പ്ര­ബ­ന്ധ­ത്തി­ന്റെ അ­വ­താ­രി­ക­യിൽ മാർ­ക്സ് എഴുതി:

“ത­ന്നി­ലും ബ­ഹു­ജ­ന­ങ്ങ­ളി­ലും ആ­വേ­ശ­ത്തി­ന്റെ നി­മി­ഷ­ങ്ങൾ ഉ­ണർ­ത്തി­വി­ടു­ക­യും വി­ശാ­ല­മാ­യ സ­മൂ­ഹ­വു­മാ­യി ബ­ന്ധ­പ്പെ­ടു­ക­യും സ­മ്മേ­ളി­ക്കു­ക­യും താ­ദാ­ത്മ്യം പ്രാ­പി­ക്കു­ക­യും ആ സ­മൂ­ഹ­ത്തി­ന്റെ പൊ­തു­പ്ര­തി­നി­ധി­യാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ടു­ക­യും ചെ­യ്യാ­ത്ത സിവിൽ സ­മൂ­ഹ­ത്തി­ലെ ഒരു വർ­ഗ്ഗ­ത്തി­നും മേൽ പ്ര­സ്താ­വി­ച്ച പങ്കു വ­ഹി­ക്കു­വാൻ സാ­ദ്ധ്യ­മ­ല്ല. അ­തി­ന്റെ ല­ക്ഷ്യ­വും താ­ത്പ­ര്യ­വും സ­മൂ­ഹ­ത്തി­ന്റെ തന്നെ ല­ക്ഷ്യ­വും താ­ത്പ­ര്യ­വു­മാ­യി­ത്തീ­ര­ണം; അതു വാ­സ്ത­വ­ത്തിൽ സ­മൂ­ഹ­ത്തി­ന്റെ മ­സ്തി­ഷ്ക­വും ഹൃ­ദ­യ­വു­മാ­യി പ്ര­വർ­ത്തി­ക്ക­ണം. പൊ­തു­താ­ത്പ­ര്യ­ത്തി­ന്റെ മേൽ­വി­ലാ­സ­ത്തിൽ മാ­ത്ര­മേ ഒരു പ്ര­ത്യേ­ക വർ­ഗ്ഗ­ത്തി­നു് പൊ­തു­വാ­യ മി­ക­വു് അ­വ­കാ­ശ­പ്പെ­ടു­വാൻ സാ­ദ്ധ്യ­മാ­വു­ക­യു­ള്ളൂ.” (Early Writing)

കാ­പ്പി­റ്റ­ലി­സ­ത്തെ തൂ­ത്തെ­റി­യു­ന്ന­തു് ചൂ­ഷി­ത­രും മർ­ദ്ദി­ത­രു­മാ­യ ഒരു ജനതയെ ചൂ­ഷ­ക­രും മർ­ദ്ദ­ക­രു­മാ­യ മ­റ്റൊ­രു വർ­ഗ്ഗ­മാ­ക്കി മാ­റ്റു­വാൻ വേ­ണ്ടി­യ­ല്ല; സ­മൂ­ഹ­ത്തി­ന്റെ ഒരു ഭാ­ഗ­ത്തെ മ­റ്റൊ­രു ഭാ­ഗ­ത്തി­നെ­തി­രാ­യി തി­രി­ച്ചു­വി­ടു­ന്ന­തി­ന­ല്ല; അതു് സ്വയം മോ­ചി­ത­മാ­കു­ന്ന­തോ­ടൊ­പ്പം മ­നു­ഷ്യ­വർ­ഗ്ഗ­ത്തെ ആ­ക­മാ­നം മോ­ചി­പ്പി­ക്കു­ന്ന­തി­നും കൂ­ടി­യാ­ണു്.

ജർ­മ്മൻ വി­ചാ­ര­ശൈ­ലി­യിൽ പ­റ­ഞ്ഞാൻ, “മു­മ്പു ഭ­രി­ച്ചി­രു­ന്ന വർ­ഗ്ഗ­ത്തി­ന്റെ സ്ഥാ­നം സ്വയം പി­ടി­ച്ചെ­ടു­ക്കു­ന്ന പുതിയ വർ­ഗ്ഗം അ­തി­ന്റെ ല­ക്ഷ്യ­ങ്ങൾ നിർ­വ­ഹി­ച്ചു­കി­ട്ടു­ന്ന­തി­നാ­യി സ്വ­ന്തം താൽ­പ­ര്യ­ത്തെ സ­മൂ­ഹ­ത്തി­ലെ എ­ല്ലാ­വ­രു­ടെ­യും താൽ­പ­ര്യ­മാ­യി പ്ര­തി­നി­ധാ­നം ചെ­യ്യു­വാൻ നിർ­ബ­ദ്ധ­മാ­ണു്. തന്റെ ആ­ശ­യ­ങ്ങൾ­ക്കു് സാർ­വ­ലൗ­കി­ക­ത­യു­ടെ രൂപം നൽ­കേ­ണ്ടി­യി­രി­ക്കു­ന്നു എ­ന്നു് കു­റെ­ക്കൂ­ടി മി­ക­ച്ച ശൈ­ലി­യിൽ പറയാം. വി­പ്ല­വം സൃ­ഷ്ടി­ക്കു­ന്ന വർ­ഗ്ഗം പ്രാ­രം­ഭം മു­തൽ­ക്കു­ത­ന്നെ ഒരു വർ­ഗ്ഗ­മാ­യി­ട്ട­ല്ല സ­മ­ഗ്ര­മാ­യ സ­മൂ­ഹ­ത്തി­ന്റെ പ്ര­തി­നി­ധി­യാ­യി­ട്ടാ­ണു പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്.” (The German Ideology).

ഉ­ദാ­ഹ­ര­ണ­മാ­യി ഫ്ര­ഞ്ചു­വി­പ്ല­വ­ത്തി­ന്റെ നേ­താ­ക്ക­ന്മാർ­ക്കു് ഓരോ മർ­ദ്ദി­ത ജ­ന­ത്തി­ന്റെ­യും ഹൃ­ദ­യാ­ന്തർ­ഗ­ത­മാ­യ സ്വാ­ത­ന്ത്ര്യം സ­മ­ത്വം സൗ­ഭ്രാ­ത്രം എന്നീ ആ­ദർ­ശ­ങ്ങ­ളെ ഇ­ള­ക്കി­വി­ടു­വാൻ ക­ഴി­വു­ണ്ടാ­യി­രു­ന്നു. ബ­ഹു­ജ­നം അ­വ­രു­ടെ പി­ന്നിൽ അ­ണി­നി­ര­ന്നു; ത­ങ്ങ­ളു­ടെ പ്രി­യ­പ്പെ­ട്ട ആ­ദർ­ശ­ങ്ങൾ­ക്കു വേ­ണ്ടി നി­സ്വാർ­ത്ഥ­ത്യാ­ഗ­ങ്ങ­ള­നു­ഭ­വി­ക്കു­ക­യും ചെ­യ്തു. പക്ഷേ, വിജയം മി­ഥ്യാ­നു­ഗ­ത­മാ­യി­രു­ന്നു. ജ­ന­ങ്ങ­ളെ അ­ണി­നി­ര­ത്തി­യ ബൂർ­ഷ്വാ­വർ­ഗം മർ­ദ്ദ­ക­രിൽ നി­ന്നു മോചനം നേ­ടി­യ­തോ­ടെ സ്വയം മർ­ദ്ദ­ക­വർ­ഗ്ഗ­മാ­യി രൂ­പാ­ന്ത­ര­പ്പെ­ടു­ക­യു­ണ്ടാ­യി.

ചൂ­ഷ­കർ­ക്കെ­തി­രെ തൊ­ഴി­ലാ­ളി­വർ­ഗ്ഗം ന­ട­ത്തു­ന്ന സ­മ­ര­ങ്ങൾ മുൻ­കാ­ല­ങ്ങ­ളിൽ മറ്റു വർ­ഗ്ഗ­ങ്ങൾ ന­ട­ത്തി­യ സ­മ­ര­ങ്ങ­ളിൽ നി­ന്നു തി­ക­ച്ചും വ്യ­ത്യ­സ്ത­മാ­യി­രി­ക്കു­മെ­ന്നു് മാർ­ക്സ് സി­ദ്ധാ­ന്തി­ച്ചു. തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ത്തി­ന്റെ ല­ക്ഷ്യ­ങ്ങൾ സ­മൂ­ഹ­ത്തി­ന്റെ ല­ക്ഷ്യ­ങ്ങൾ ത­ന്നെ­യാ­ണു്. കാ­പ്പി­റ്റ­ലി­സ­ത്തെ തൂ­ത്തെ­റി­യു­ന്ന­തു് ചൂ­ഷി­ത­രും മർ­ദ്ദി­ത­രു­മാ­യ ഒരു ജനതയെ ചൂ­ഷ­ക­രും മർ­ദ്ദ­ക­രു­മാ­യ മ­റ്റൊ­രു വർ­ഗ്ഗ­മാ­ക്കി മാ­റ്റു­വാൻ വേ­ണ്ടി­യ­ല്ല; സ­മൂ­ഹ­ത്തി­ന്റെ ഒരു ഭാ­ഗ­ത്തെ മ­റ്റൊ­രു ഭാ­ഗ­ത്തി­നെ­തി­രാ­യി തി­രി­ച്ചു­വി­ടു­ന്ന­തി­ന­ല്ല; അതു് സ്വയം മോ­ചി­ത­മാ­കു­ന്ന­തോ­ടൊ­പ്പം മ­നു­ഷ്യ­വർ­ഗ്ഗ­ത്തെ ആ­ക­മാ­നം മോ­ചി­പ്പി­ക്കു­ന്ന­തി­നും കൂ­ടി­യാ­ണു്. അ­ങ്ങ­നെ തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ത്തി­ന്റെ വിജയം തൊ­ഴി­ലാ­ളി­വർ­ഗ്ഗം അ­ട­ക്ക­മു­ള്ള എല്ലാ വർ­ഗ്ഗ­ങ്ങ­ളു­ടെ­യും തി­രോ­ധാ­ന­ത്തി­നു കാ­ര­ണ­മാ­യി­ത്തീ­രു­ന്നു.

അ­ദ്ധ്വാ­നി­ക്കു­ന്ന ജ­ന­ങ്ങൾ നി­ശ്ച­യ­മാ­യും അ­വ­രു­ടെ സാ­മ്പ­ത്തി­ക താൽ­പ­ര്യ­ങ്ങൾ­ക്കു വേ­ണ്ടി­യാ­ണു് സമരം ചെ­യ്യു­ന്ന­തു്. എ­ന്നാൽ സാ­മ്പ­ത്തി­ക നേ­ട്ട­ങ്ങ­ളി­ലു­ള്ള നോ­ട്ടം മാ­ത്ര­മാ­ണു് തൊ­ഴി­ലാ­ളി­വർ­ഗ്ഗ പ്ര­സ്ഥാ­ന­ത്തി­ന്റെ പ്രേ­ര­ക­ശ­ക്തി എന്നു മാർ­ക്സ് വി­ശ്വ­സി­ക്കു­ന്നി­ല്ല. തൊ­ഴി­ലാ­ളി­കൾ സ്വ­ന്തം താൽ­പ­ര്യ­ങ്ങ­ളെ മുൻ­നിർ­ത്തി ചെ­യ്യു­ന്ന സമരം സ­മ­ഗ്ര­മാ­യ സ­മൂ­ഹ­ത്തി­ന്റെ അ­താ­യ­തു മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ തന്നെ താൽ­പ­ര്യ­സം­ര­ക്ഷ­ണ­ത്തി­നു­ള്ള സ­മ­ര­മാ­ണു്. സോ­ഷ്യ­ലി­സം എ­ന്ന­തു് വെറും വർ­ഗ്ഗ­താൽ­പ­ര്യ­സം­ര­ക്ഷ­ണ­മ­ല്ല; വർ­ഗ്ഗ­ര­ഹി­ത­സ­മൂ­ഹ­ത്തെ സൃ­ഷ്ടി­ച്ചു് സ­മൂ­ഹ­ത്തി­ലെ വർ­ഗ്ഗ­വി­ഭാ­ഗ­ങ്ങ­ളെ മാ­യ്ച്ചു­ക­ള­യ­ലാ­ണു്. ഈ അർ­ത്ഥ­ത്തിൽ സ­മ്പൂർ­ണ്ണ­മാ­യ മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ ഭാ­വി­യെ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന വർ­ഗ്ഗം പ്രോ­ളി­റ്റേ­റി­യ­റ്റ് എ­ന്ന­തു­കൊ­ണ്ടർ­ത്ഥ­മാ­ക്കു­ന്ന തൊ­ഴി­ലാ­ളി­ക­ളു­ടെ വി­ശ്വ­ജ­നീ­ന­മാ­യ വർ­ഗ്ഗ­മാ­ണു്. അ­തി­ന്റെ സമരം സ­ദാ­ചാ­ര­പ­ര­വും ആ­ത്മീ­യ­വു­മാ­യ വി­കാ­സ­ത്തി­ന്റെ നൂ­ത­ന­വും ഉ­ന്ന­ത­ത­ര­വു­മാ­യ ശ്രേ­ണി­യി­ലേ­ക്കു ക­യ­റു­ന്ന­തി­നു­ള്ള മാ­ന­വ­ജാ­തി­യു­ടെ അ­ഭി­ലാ­ഷ­ങ്ങ­ളെ പ്ര­കാ­ശ­നം ചെ­യ്യ­ലാ­ണു്.

തൊ­ഴി­ലാ­ളി­വർ­ഗ്ഗം സ്വ­ന്തം വി­കാ­സം സാ­ധി­പ്പി­ക്കു­ന്ന­തി­നി­ട­യിൽ പഴയ സിവിൽ സൊ­സൈ­റ്റി­യു­ടെ സ്ഥാ­ന­ത്തു് വർ­ഗ്ഗ­ങ്ങ­ളെ­യും അ­വ­യു­ടെ പ­ര­സ്പ­ര ശ­ത്രു­ത­ക­ളെ­യും ബ­ഹി­ഷ്ക­രി­ക്കു­ന്ന ഒരു സ­മൂ­ഹ­ത്തെ പ്ര­തി­ഷ്ഠി­ക്കു­ക­ത­ന്നെ ചെ­യ്യും. രാ­ഷ്ട്രീ­യാ­ധി­കാ­രം എന്നു വ്യ­വ­ഹ­രി­ക്കു­ന്ന ഒ­ന്നു് പി­ന്നീ­ടു് ഒ­രി­ക്ക­ലും ഉ­ണ്ടാ­വു­ക­യി­ല്ല.

തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ത്തി­ന്റെ യ­ഥാർ­ത്ഥ­മാ­യ (ചാ­രി­ത്രി­ക­മാ­യ) താ­ത്പ­ര്യ­ങ്ങ­ളും അ­തി­സ­ന്നി­ഹി­ത താ­ത്പ­ര്യ­ങ്ങ­ളും (സാ­മ്പ­ത്തി­കം) ത­മ്മി­ലു­ള്ള ബന്ധം മാർ­ക്സ് കാണാൻ വി­ട്ടു­പോ­യി­ട്ടി­ല്ല. യ­ഥാർ­ത്ഥ താൽ­പ­ര്യ­ങ്ങ­ളെ അ­തി­സ­ന്നി­ഹി­ത താൽ­പ­ര്യ­ങ്ങൾ­ക്കു വേ­ണ്ടി ബ­ലി­ക­ഴി­ക്കു­വാൻ അ­ദ്ദേ­ഹം ഇ­ഷ്ട­പ്പെ­ട്ടി­രു­ന്നി­ല്ല. അ­തി­സ­ന്നി­ഹി­ത­വർ­ത്ത­മാ­ന­കാ­ല­ത്തി­ന്റെ കർ­ത്ത­വ്യ­ങ്ങ­ളും ചാ­രി­ത്രി­ക പ്ര­ക്രി­യ­യു­ടെ സാ­ക­ല്യ­വും ത­മ്മി­ലും, തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ത്തി­ന്റെ അ­തി­സ­ന്നി­ഹി­ത ദൈ­നം­ദി­നാ­വ­ശ്യ­ങ്ങ­ളും സ­മ­ര­ങ്ങ­ളും അ­തി­ന്റെ ചാ­രി­ത്രി­ക ല­ക്ഷ്യ­വും ത­മ്മി­ലും, സ­മ്പ­ദ്വ്യ­വ­സ്ഥ­യു­ടെ അ­ടി­സ്ഥാ­ന­ത്തി­ലു­ള്ള അ­തി­ന്റെ സ­ങ്കു­ചി­ത ല­ക്ഷ്യ­ങ്ങ­ളും ത­മ്മി­ലു­ള്ള ബന്ധം അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ക്കു­ക­യു­ണ്ടാ­യി ക­മ്മ്യൂ­ണി­സ്റ്റ് മാ­നി­ഫെ­സ്റ്റോ­യിൽ ഇ­ങ്ങ­നെ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്:

“മറ്റു തൊ­ഴി­ലാ­ളി­വർ­ഗ്ഗ സം­ഘ­ട­ന­ക­ളിൽ നി­ന്നു് ക­മ്മ്യൂ­ണി­സ്റ്റു­കൾ വേർ­തി­രി­ഞ്ഞു നിൽ­ക്കു­ന്ന­തു് ഇതിൽ മാ­ത്ര­മാ­ണു് (1) വി­വി­ധ­രാ­ജ്യ­ങ്ങ­ളി­ലെ പ്രോ­ളി­റ്റേ­റി­യ­റ്റു­ക­ളു­ടെ ദേ­ശീ­യ­സ­മ­ര­ങ്ങ­ളിൽ അവർ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­തും ഉ­ന്ന­യി­ക്കു­ന്ന­തും സ­മ­ഗ്ര­മാ­യ പോ­ളി­റ്റേ­റി­യ­റ്റി­ന്റെ പൊ­തു­താൽ­പ­ര്യ­ങ്ങ­ളാ­ണു്. (2) തൊ­ഴി­ലാ­ളി­വർ­ഗ്ഗം ബൂർ­ഷ്വാ­സി­ക്കെ­തി­രെ സം­ഘ­ടി­പ്പി­ക്കു­ന്ന സ­മ­ര­ത്തി­നു് അ­തി­ന്റെ വ­ളർ­ച്ച­യിൽ ക­ട­ന്നു­പോ­കേ­ണ്ടു­ന്ന വിവിധ ഘ­ട്ട­ങ്ങ­ളി­ലും അവർ എ­പ്പോ­ഴും എ­വി­ടെ­യും സ­മ­ഗ്ര­മാ­യ പ്ര­സ്ഥാ­ന­ത്തി­ന്റെ താ­ത്പ­ര്യ­ങ്ങ­ളെ­യാ­ണു് പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­തു്.”

കാ­പ്പി­റ്റ­ലി­ന്റെ മേ­ധാ­വി­ത്വ­ത്തിൽ നി­ന്നു തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ത്തെ സ­മു­ദ്ധ­രി­ച്ചു് ത­ദ്വാ­രാ മൊ­ത്തം മ­നു­ഷ്യ­സ­മൂ­ഹ­ത്തെ മോ­ചി­പ്പി­ക്കു­ന്ന­തി­നു­ള്ള സമരം അ­ന്തർ­ഭ­വി­ച്ചി­ട്ടു­ള്ള ഒ­ന്നാ­ണു് ഈ പ്ര­സ്ഥാ­നം. ഈ അ­ന്തി­മ­ല­ക്ഷ്യ­ത്തി­ന്റെ സാ­ക­ല്യ­വു­മാ­യി­ട്ടു­ള്ള ബ­ന്ധ­ത്തിൽ മാ­ത്ര­മേ തൊ­ഴി­ലാ­ളി­വർ­ഗ്ഗ­സ­മ­ര­ത്തി­ന്റെ ഭാ­ഗി­കാം­ശ­ങ്ങൾ വി­പ്ല­വാ­ത്മ­ക­പ്രാ­ധാ­ന്യം കൈ­വ­രി­ക്കു­ക­യു­ള്ളൂ. ലൂ­ക്കാ­ച്ച് ഇ­പ്ര­കാ­രം പ­റ­ഞ്ഞി­ട്ടു­ണ്ടു്:

“ഈ അ­ന്തി­മ­ല­ക്ഷ്യം പ്ര­ക്രി­യ­യോ­ടു പൊ­രു­ത്ത­മി­ല്ലാ­ത്ത അ­മൂർ­ത്ത­മാ­യ ഒ­രാ­ശ­യ­മ­ല്ല, സ­ത്യ­ത്തി­ന്റെ­യും വ­സ്തു­ത­യു­ടെ­യും ഒരംശം ത­ന്നെ­യാ­ണു്. എ­ത്തി­യ ഓരോ ഘ­ട്ട­ത്തി­ന്റെ­യും മൂർ­ത്ത­മാ­യ അർ­ത്ഥ­മാ­ണ­തു്; മൂർ­ത്ത­മാ­യ പ്ര­സ്ഥാ­ന­ത്തി­ന്റെ അ­ഭേ­ദ്യ­മാ­യ ഒരു ഭാഗം ത­ന്നെ­യാ­ണു് അതു്. സ­മ­ഗ്ര­മാ­യ പ്ര­ക്രി­യ­യു­ടെ പ­ക്ഷം­പി­ടി­ച്ചു പ­റ­യു­ന്ന­താ­യാൽ, അതു് പ്ര­വർ­ത്ത­ന­ത്തി­ന്റെ ശ­രി­യാ­യ മാർ­ഗ്ഗം പ്ര­ത്യ­ക്ഷ­ത്തിൽ നിർ­ണ്ണ­യി­ക്കു­ന്ന നേ­തൃ­ത്വ­ത്തെ അ­റി­യു­വാൻ വേ­ണ്ടി­യു­ള്ള ഒ­ന്നാ­ണു്.” (George Lukacs; History and Class Consciousness)).

പ്രാ­രം­ഭ­ഘ­ട്ട­ങ്ങ­ളിൽ പ്രൊ­ളി­റ്റേ­റി­യ­റ്റി­ന്റെ വർ­ഗ്ഗ­സ­മ­രം വേതനം, ബോണസ് തു­ട­ങ്ങി­യ സാ­ധാ­ര­ണ ഭൗ­തി­ക­പ­രി­ഗ­ണ­ന­ക­ളാൽ സീ­മി­ത­മാ­ണു്. എ­ന്നാൽ മാർ­ക്സ് ത­റ­പ്പി­ച്ചു പ­റ­യു­ന്നു. പ്രോ­ളി­റ്റേ­റി­യ­റ്റി­ന്റെ സം­ഭാ­വ്യ­വും യ­ഥാർ­ത്ഥ­വു­മാ­യ പ്ര­തി­ബോ­ധം അ­തി­ന്റെ ‘സാ­ധാ­ര­ണ­പ്ര­തി­ബോ­ധ’ത്തിൽ നി­ന്നു ഭി­ന്ന­മാ­ണു്. അ­വ്യ­ക്ത­ത­യു­ടെ മൂ­ടു­പ­ട­ങ്ങ­ളി­ലൂ­ടെ അതു നി­രീ­ക്ഷി­ക്കു­ക­യും ആ­ത്മ­ബോ­ധ­ത്തി­ലേ­ക്കു് ചെ­ന്നെ­ത്തു­ക­യും ചെ­യ്യും. ലോ­ക­ത്തിൽ തന്റെ കർ­ത്ത­വ്യ­ത്തെ­ക്കു­റി­ച്ചു­ള്ള ബോ­ധ­മാ­ണു് അ­തി­ന്റെ ആ­ത്മ­ബോ­ധം. “ആ­ധി­കാ­രി­ക­സ­മൂ­ഹ­മാ­കു­ന്ന, ത­ന്നോ­ടു ചേർ­ന്ന നിര മു­ഴു­വ­നും മേ­ല്പോ­ട്ടു­യ­രാ­തെ ത­നി­ക്കു മേ­ല്പോ­ട്ടു പൊ­ങ്ങു­വാൻ സാ­ദ്ധ്യ­മ­ല്ലെ­ന്നു്” അ­തി­ന­റി­യാം. “തൊ­ഴി­ലാ­ളി­വർ­ഗ്ഗം സ്വ­ന്തം വി­കാ­സം സാ­ധി­പ്പി­ക്കു­ന്ന­തി­നി­ട­യിൽ പഴയ സിവിൽ സൊ­സൈ­റ്റി­യു­ടെ സ്ഥാ­ന­ത്തു് വർ­ഗ്ഗ­ങ്ങ­ളെ­യും അ­വ­യു­ടെ പ­ര­സ്പ­ര ശ­ത്രു­ത­ക­ളെ­യും ബ­ഹി­ഷ്ക­രി­ക്കു­ന്ന ഒരു സ­മൂ­ഹ­ത്തെ പ്ര­തി­ഷ്ഠി­ക്കു­ക­ത­ന്നെ ചെ­യ്യും. രാ­ഷ്ട്രീ­യാ­ധി­കാ­രം എന്നു വ്യ­വ­ഹ­രി­ക്കു­ന്ന ഒ­ന്നു് പി­ന്നീ­ടു് ഒ­രി­ക്ക­ലും ഉ­ണ്ടാ­വു­ക­യി­ല്ല. എ­ന്തു­കൊ­ണ്ടെ­ന്നാൽ രാ­ഷ്ട്രീ­യാ­ധി­കാ­രം എ­ന്ന­തു് സിവിൽ സ­മൂ­ഹ­ത്തി­ലു­ള്ള പൊ­രു­ത്ത­ക്കേ­ടു­ക­ളു­ടെ ആ­ധി­കാ­രി­ക­പ്ര­കാ­ശ­നം ത­ന്നെ­യാ­ണു്.”

സോ­ഷ്യ­ലി­സ്റ്റ് ഗ്ര­ന്ഥ­കാ­ര­ന്മാർ പ്രോ­ളി­റ്റേ­റി­യ­റ്റി­നു് ലോ­ക­ച­രി­ത്ര­പ്ര­ധാ­ന­മാ­യ ഈ ഒരു പങ്കു കൽ­പി­ച്ചു­കൊ­ടു­ത്തി­ട്ടു­ള്ള­തു് അവർ പ്രോ­ളി­റ്റേ­റി­യ­റ്റി­നെ ദൈ­വ­മാ­യി ക­രു­തു­ന്ന­തു­കൊ­ണ്ട­ല്ല. വ­സ്തു­ത അതിൽ നി­ന്നും എ­ത്ര­യോ വി­ദൂ­ര­ത്താ­ണു്. പ്രോ­ളി­റ്റേ­റി­യ­റ്റ് അതിനെ സ്വയം മോ­ചി­പ്പി­ക്കു­വാൻ ശ­ക്ത­മാ­ണു്; മോ­ചി­പ്പി­ക്കു­ക തന്നെ വേണം താനും. എ­ന്തു­കൊ­ണ്ടെ­ന്നാൽ പ്രോ­ളി­റ്റേ­റി­യ­റ്റ് തി­ക­ച്ചും വ­ളർ­ന്നു­ക­ഴി­ഞ്ഞാൽ അതിലെ മാ­നു­ഷ്യ­ക­വും മാ­നു­ഷ്യ­ക­ത്തി­ന്റെ ആ­കാ­രം­പോ­ലും പൂർ­ണ്ണ­മാ­യും അ­മൂർ­ത്ത­മാ­യി­ത്തീ­രു­ന്നു; അ­തി­ന്റെ ജീ­വി­ത­സാ­ഹ­ച­ര്യ­ങ്ങ­ളിൽ സ­മ­കാ­ലി­ക­സ­മൂ­ഹ­ത്തി­ന്റെ എല്ലാ ജീ­വി­ത­സാ­ഹ­ച­ര്യ­ങ്ങ­ളും അ­പ്പാ­ടെ പൂർ­ത്തീ­ക­രി­ക്ക­പ്പെ­ട്ട­താ­യി ദർ­ശി­ക്കു­ന്നു. പ്രോ­ളി­റ്റേ­റി­യ­റ്റിൽ മ­നു­ഷ്യൻ സ്വ­ന്തം അവസ്ഥ കാ­ര്യ­ത്തി­നു­വേ­ണ്ടി­യു­ള്ള­വ­നാ­ണെ­ന്ന അവസ്ഥ ന­ഷ്ട­പ്പെ­ടു­ന്നു. എ­ന്നാൽ അതേ സമയം ഈ ന­ഷ്ട­ത്തെ­ക്കു­റി­ച്ചു് അവൻ സി­ദ്ധാ­ന്ത­പ­ര­മാ­യ ഒരു ബോധം നേ­ടു­ക­യും ചെ­യ്യു­ന്നു. ഒ­രി­ക്ക­ലും നി­ര­സി­ക്കു­വാ­നോ വെ­ള്ള­യ­ടി­ച്ചു­കാ­ണു­വാ­നോ നി­വൃ­ത്തി­യി­ല്ലാ­ത്ത സ്വ­ന്തം ദുർ­ദ്ദ­ശ­യു­ടെ തി­ക­ച്ചും അ­വി­ശ­ങ്ക­നീ­യ­മാ­യ ആ­ജ്ഞ­ക­ളാൽ അ­തി­ന്റെ മ­നു­ഷ്യ­ത്വ­രാ­ഹി­ത്യ­ത്തി­നെ­തി­രെ വെ­ല്ലു­വി­ളി­ക്കു­വാൻ പ്രേ­രി­ത­നാ­കു­ന്നു. എ­ന്നാ­ലും പ്രോ­ളി­റ്റേ­റി­യ­റ്റി­നു് അ­തി­ന്റെ തന്നെ ജീ­വി­ത­പ­രി­സ്ഥി­തി­ക­ളെ ന­ശി­പ്പി­ക്കാ­തെ സ്വയം മോ­ചി­പ്പി­ക്കു­വാൻ സാ­ധ്യ­മ­ല്ല. പക്ഷേ, അതു സാ­ധി­പ്പി­ക്ക­ണ­മെ­ങ്കിൽ സ­മ­കാ­ലീ­ന സ­മൂ­ഹ­ത്തി­ലെ, പ്രോ­ളി­റ്റേ­റി­യ­ത്തി­ന­ക­ത്തു­ത­ന്നെ സാ­ന്ദ്രീ­കൃ­ത­രൂ­പ­ത്തിൽ നി­ല­വി­ലു­ള്ള, എല്ലാ മ­നു­ഷ്യ­ജീ­വി­ത പ­രി­സ്ഥി­തി­ക­ളെ­യും ന­ശി­പ്പി­ക്കാ­തെ പ­റ്റു­ക­യു­മി­ല്ല എ­ന്നു് മാർ­ക്സ് ഹോളി ഫാ­മി­ലി എന്ന കൃ­തി­യിൽ എ­ഴു­തി­യി­ട്ടു­ണ്ടു്.

സ്വ­കാ­ര്യ സ­മ്പ­ദ്വ്യ­വ­സ്ഥ കൈ­വ­ശാ­വ­കാ­ശ­ബോ­ധ­ത്തെ ഉ­ത്തേ­ജി­പ്പി­ക്കു­ന്ന ഒ­ന്നാ­ണു്. എ­ത്ര­ത്തോ­ളം അതു കൂ­ടു­ത­ലു­ണ്ടാ­കു­ന്നു­വോ അ­ത്ര­യും ന­ല്ല­തു് എ­ന്ന­താ­ണു നില. ഭൗ­തി­ക­ച്ച­ര­ക്കു­ക­ളു­ടെ പ­ര­മാ­വ­ധി ഉ­ത്പാ­ദ­ന­വും പ­ര­മാ­വ­ധി ഉ­പ­ഭോ­ഗ­വും മ­നു­ഷ്യ­ന്റെ ജീവിത ല­ക്ഷ്യ­മാ­യി­ത്തീ­രു­ന്നു. ഭൗതിക നേ­ട്ട­ങ്ങൾ­ക്കു­ള്ള തൃഷ്ണ മ­നു­ഷ്യ­നിൽ മുഖ്യ പ്രേ­ര­ക­ശ­ക്തി­യാ­യി പ്ര­വർ­ത്തി­ക്കു­ന്നു. മാർ­ക്സ് അ­ഭി­പ്രാ­യ­പ്പെ­ട്ടി­രി­ക്കു­ക­യാ­ണു്:

ക­ച്ച­വ­ട­ക്കാ­രു­ടെ സ്വ­ത്തു­ബ­ന്ധ­ങ്ങ­ള­നു­സ­രി­ച്ചു് അ­ധ്വാ­നം മാ­ത്ര­മ­ല്ല അ­ധ്വാ­നി­ക്കു­ന്ന ആളും അ­ന്യാ­ധീ­ന­പ്പെ­ട്ടു­പോ­കു­ന്നു. ആകയാൽ സ്വ­കാ­ര്യ­സ്വ­ത്ത­വ­കാ­ശ­ത്തെ ഇ­ല്ലാ­താ­ക്കു­ക എ­ന്ന­തു് ഒരു ല­ക്ഷ്യ­മ­ല്ല. തൊ­ഴി­ലി­ന്റെ അ­ന്യാ­ധീ­ന­ത്വ­ത്തെ ഉ­ന്മൂ­ല­നം ചെ­യ്യു­ന്ന­തി­നു­ള്ള മാർ­ഗ്ഗ­മാ­ണു്. ഇതു് ഒരു പുതിയ സാ­മൂ­ഹ്യ­വ്യ­സ്ഥ­യെ സൃ­ഷ്ടി­ക്കു­ന്നു.

“സ്വ­കാ­ര്യ­സ്വ­ത്തു് നമ്മെ അ­വി­വേ­കി­ക­ളും പ­ക്ഷ­പാ­തി­ക­ളു­മാ­ക്കി­യി­ട്ടു­ണ്ടു്. ഒരു വസ്തു ന­മ്മു­ടെ കൈ­യി­ലു­ണ്ടെ­ങ്കിൽ മാ­ത്ര­മേ, ന­മു­ക്കു് അതൊരു കാ­പ്പി­റ്റൽ­പോ­ലെ­യാ­കു­മ്പോൾ മാ­ത്ര­മേ, അതു് നേ­രി­ട്ടു ഭ­ക്ഷി­ക്ക­പ്പെ­ടു­ക­യോ പഠനം ചെ­യ്യ­പ്പെ­ടു­ക­യോ ധ­രി­ക്ക­പ്പെ­ടു­ക­യോ അ­ധി­വ­സി­ക്ക­പ്പെ­ടു­ക­യോ മറ്റോ ചെ­യ്യു­മ്പോൾ മാ­ത്ര­മേ, ചു­രു­ക്ക­ത്തിൽ വല്ല വി­ധ­ത്തി­ലും പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ന്ന­താ­യാൽ മാ­ത്ര­മേ ന­മ്മു­ടേ­താ­ണെ­ന്ന ബോധം ന­മു­ക്കു­ണ്ടാ­വു­ന്നു­ള്ളൂ…” ഇ­ങ്ങ­നെ ശാ­രീ­രി­ക­വും ബൗ­ദ്ധി­ക­വു­മാ­യ ബോ­ധ­ങ്ങ­ളു­ടെ സ്ഥാ­ന­ത്തു് ഈ ബോ­ധ­ങ്ങ­ളു­ടെ­യെ­ല്ലാം നി­രാ­സം പ്ര­തി­ഷ്ഠി­ക്ക­പ്പെ­ടു­ന്നു; മ­നു­ഷ്യൻ ത­നി­ക്കു് ആ­ന്ത­ര­മാ­യ സ­മ്പ­ത്തു സൃ­ഷ്ടി­ക്കു­ന്ന­തി­നു ശ­ക്ത­നാ­കു­വാൻ വേ­ണ്ടി ഇ­ത്ത­ര­മൊ­രു നി­ശ്ശേ­ഷ ദാ­രി­ദ്ര്യ­ത്തി­ലേ­ക്കു് അ­ധഃ­പ­തി­ക്കു­വാ­നി­ട­യാ­കേ­ണ്ടി­വ­രു­ന്നു.

സ്വ­കാ­ര്യ­സ്വ­ത്തു് ഒരു വ­സ്തു­വ­ല്ല. നേ­രേ­മ­റി­ച്ചു് അതു് മ­റ്റു­ള്ള­വ­രു­ടെ അ­ധ്വാ­ന­ത്തി­ന്മേൽ തീ­രു­മാ­ന­മെ­ടു­ക്കു­ന്ന­തി­നു­ള്ള അ­ധി­കാ­ര­മാ­ണു്. ക­ച്ച­വ­ട­ക്കാ­രു­ടെ സ്വ­കാ­ര്യ­സ്വ­ത്തു് സാ­രാം­ശ­ത്തിൽ തൊ­ഴി­ലാ­ളി­യു­ടെ അ­ദ്ധ്വാ­ന­ശേ­ഷി­യെ വാ­ങ്ങു­വാ­നും വിൽ­ക്കു­വാ­നും ചൂഷണം ചെ­യ്യു­വാ­നു­മു­ള്ള കാ­പ്പി­റ്റ­ലി­സ്റ്റി­ന്റെ അ­ധി­കാ­രം ത­ന്നെ­യാ­ണു്. ക­ച്ച­വ­ട­ക്കാ­രു­ടെ സ്വ­ത്തു­ബ­ന്ധ­ങ്ങ­ള­നു­സ­രി­ച്ചു് അ­ധ്വാ­നം മാ­ത്ര­മ­ല്ല അ­ധ്വാ­നി­ക്കു­ന്ന ആളും അ­ന്യാ­ധീ­ന­പ്പെ­ട്ടു­പോ­കു­ന്നു. ആകയാൽ സ്വ­കാ­ര്യ­സ്വ­ത്ത­വ­കാ­ശ­ത്തെ ഇ­ല്ലാ­താ­ക്കു­ക എ­ന്ന­തു് ഒരു ല­ക്ഷ്യ­മ­ല്ല. തൊ­ഴി­ലി­ന്റെ അ­ന്യാ­ധീ­ന­ത്വ­ത്തെ ഉ­ന്മൂ­ല­നം ചെ­യ്യു­ന്ന­തി­നു­ള്ള മാർ­ഗ്ഗ­മാ­ണു്. ഇതു് ഒരു പുതിയ സാ­മൂ­ഹ്യ­വ്യ­സ്ഥ­യെ സൃ­ഷ്ടി­ക്കു­ന്നു. ഈ വ്യ­വ­സ്ഥ­യിൽ സ്വ­ത­ന്ത്ര­മാ­യി സം­ഘ­ടി­ച്ച വ്യ­ക്തി­കൾ സാ­മൂ­ഹ്യ­വ­ത്ക­രി­ക്ക­പ്പെ­ട്ട ഉ­ത്പാ­ദ­ന­മാർ­ഗ്ഗ­ങ്ങ­ളെ സ്വ­ന്ത­മാ­ക്കു­ന്നു, നി­യ­ന്ത്രി­ക്കു­ന്നു, ഭ­രി­ക്കു­ക­യും ചെ­യ്യു­ന്നു.

മ­നു­ഷ്യ­ന്റെ എല്ലാ മ­ണ്ഡ­ല­ത്തി­ലു­മു­ള്ള ആ­ത്മ­വൈ­ശി­ഷ്യ­ത്തെ നി­ഷേ­ധി­ക്കു­ന്ന­തും, ‘സ്വ­കാ­ര്യ­സ്വ­ത്തി­ന്റെ ന്യാ­യ­മാ­യ പ്ര­കാ­ശ­ന­ത്തെ’ നി­ഷേ­ധി­ക്കു­ന്ന­തു­മാ­യ പ­രു­ക്കൻ ക­മ്മ്യൂ­ണി­സ­ത്തിൽ മാർ­ക്സി­നു് വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്നി­ല്ല. എ­ല്ലാ­വർ­ക്കു­മു­ള്ള പൊ­തു­സ്വ­ത്താ­യി അ­വ­കാ­ശ­പ്പെ­ടു­വാൻ സാ­ധ്യ­മ­ല്ലാ­ത്ത ഏ­തൊ­ന്നി­നെ­യും ന­ശി­പ്പി­ക്ക­ലാ­ണു പ­രു­ക്കൻ ക­മ്മ്യൂ­ണി­സ­ത്തി­ന്റെ ല­ക്ഷ്യം. “ഉടനടി മൂർ­ത്ത­മാ­യി കൈവശം വ­യ്ക്കു­ക എ­ന്ന­താ­ണു ജീ­വി­ത­ത്തി­ന്റെ­യും അ­സ്തി­ത്വ­ത്തി­ന്റെ­യും ഏ­ക­ല­ക്ഷ്യ­മാ­യി അതിനു തോ­ന്നി­യി­ട്ടു­ള്ള­തു്.”

മാർ­ക്സ് വി­ചാ­രി­ച്ചു, വർ­ഗ്ഗ­ര­ഹി­ത­മാ­യ ഒരു സോ­ഷ്യ­ലി­സ്റ്റ് സമൂഹം വൈ­യ­ക്തി­ക­വും സാ­മൂ­ഹ്യ­വു­മാ­യ താ­ത്പ­ര്യ­ങ്ങ­ളെ പു­നഃ­പ്ര­തി­ഷ്ഠി­ക്കു­മെ­ന്നു്, സ്വ­കാ­ര്യ­സ്വ­ത്തി­നെ ഇ­ല്ലാ­താ­ക്കു­ക എ­ന്ന­തി­നു് അ­ദ്ദേ­ഹം നൽകിയ അർ­ത്ഥം ‘മ­നു­ഷ്യ­ന്റെ എല്ലാ വി­കാ­ര­ങ്ങ­ളെ­യും, വി­ശേ­ഷ­ഗു­ണ­ങ്ങ­ളെ­യും സ­മ്പൂർ­ണ്ണ­മാ­യി സ­മു­ദ്ധ­രി­ക്കു­ക’ എ­ന്നാ­ണു്.

ഈ സി­ദ്ധാ­ന്ത­ത്തെ വി­മർ­ശി­ച്ചു­കൊ­ണ്ടു് മാർ­ക്സ് എ­ഴു­തു­ക­യു­ണ്ടാ­യി: “സാർ­വ­ത്രി­ക­മാ­യ അ­ഭ്യ­സൂ­യ ഒരു ശ­ക്തി­യാ­യി ഉ­ണർ­ന്നു പ്ര­വർ­ത്തി­ക്കു­ന്ന­തു് അ­തി­ലോ­ഭ­ത്തി­ന്റെ ഒരു പ്ര­ച്ഛ­ന്ന­രൂ­പം മാ­ത്ര­മാ­ണു്; അ­തി­ലോ­ഭം പു­നഃ­പ്ര­തി­ഷ്ഠി­ത­മാ­വു­ക­യും വേ­റൊ­രു­വി­ധ­ത്തിൽ സ്വയം സം­തൃ­പ്ത­മാ­വു­ക­യു­മാ­ണു് അതു്. ഓരോ വൈ­യ­ക്തി­ക സ്വ­കാ­ര്യ സ്വ­ത്തി­നെ­ക്കു­റി­ച്ചു­മു­ള്ള ചി­ന്ത­ക­ളെ എല്ലാ സ­മ്പ­ന്ന­ത­ര­സ്വ­കാ­ര്യ­സ്വ­ത്തി­നു­മെ­തി­രെ­യു­ള്ള അ­ഭ്യ­സൂ­യ­യു­ടെ­യും ഏ­തി­നെ­യും സാ­മാ­ന്യ­ത­ല­ത്തി­ലേ­ക്കു വ­ലി­ച്ചി­റ­ക്കി­ക്കൊ­ണ്ടു­വ­രു­വാ­നു­ള്ള അ­ഭി­വാ­ഞ്ഛ­യു­ടെ­യും രൂ­പ­ത്തിൽ തി­രി­ച്ചു­വി­ടു­ക എ­ന്ന­തു ത­ന്നെ­യാ­ണു് അതു്. അ­ങ്ങ­നെ മ­ത്സ­ര­ത്തി­ന്റെ സാ­രാം­ശം ഈ അ­ഭ്യ­സൂ­യ­യും ത­ട്ടി­നി­ര­പ്പാ­ക്ക­ലു­മാ­യി ക­ലാ­ശി­ക്കു­ന്നു. അ­പ്ര­കാ­ര­മു­ള്ള ഈർ­ഷ്യ­യും, ഒരു കു­റ­ഞ്ഞ അ­ള­വി­നെ­ക്കു­റി­ച്ചു മുൻ­കൂ­ട്ടി­യു­ള്ള ധാ­ര­ണ­യ­നു­സ­രി­ച്ചു് എ­ല്ലാം താ­ഴോ­ട്ടു നി­ര­പ്പാ­ക്ക­ലും, ഉ­ച്ഛാ­വ­സ്ഥ­യെ പ്രാ­പി­ക്കു­ക എ­ന്നു­മാ­ത്ര­മാ­ണു് പ­രു­ക്കൻ ക­മ്മ്യൂ­ണി­സം. സ്വ­കാ­ര്യ­സ്വ­ത്തി­നെ ഇ­പ്ര­കാ­രം തു­ട­ച്ചു­നീ­ക്കു­ന്ന­തു­കൊ­ണ്ടു് യ­ഥാർ­ത്ഥ­മാ­യ ആ­ത്മ­സാ­ത്ക­ര­ണ­ത്തെ എത്ര ചു­രു­ക്ക­മാ­യി­ട്ടു മാ­ത്ര­മാ­ണു് പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­തു് എ­ന്നു് സം­സ്കൃ­തി­യു­ടെ­യും നാ­ഗ­രി­ക­ത­യു­ടെ­യും ലോ­ക­ത്തി­ന്റെ കേ­വ­ല­നി­ഷേ­ധ­ത്തിൽ­നി­ന്നും, സ്വ­കാ­ര്യ­സ്വ­ത്തു് പ­രി­ധി­യി­ല­ധി­ക­മി­ല്ലെ­ന്നു മാ­ത്ര­മ­ല്ല ഒ­ട്ടും ഇ­ല്ലാ­ത്ത നി­ഷ്കി­ഞ്ച­ന­രു­ടെ­യും നി­രീ­ഹ­രു­ടെ­യും കൃ­ത്രി­മ­മാ­യ സാരള ്യ­ത്തി­ലേ­ക്കു­ള്ള അ­ധഃ­പ­ത­ന­ത്തിൽ നി­ന്നും സ്പ­ഷ്ട­മാ­ണു്.

ഉ­ത്പാ­ദ­ന­രീ­തി­ക­ളു­ടെ സാ­മൂ­ഹ്യ­വ­ത്ക­ര­ണം എ­ന്നാൽ മൂർ­ത്ത­മാ­യ കാ­പ്പി­റ്റ­ലി­സ്റ്റി­ന്റെ സ്ഥാ­ന­ത്തു് സ്റ്റേ­റ്റി­ന്റെ രൂ­പ­ത്തിൽ അ­മൂർ­ത്ത­മാ­യ കാ­പ്പി­റ്റ­ലി­സ്റ്റി­നെ പ്ര­തി­ഷ്ഠി­ക്കു­ക­യ­ല്ല, അ­ന്യാ­ധീ­ന­ത്തി­ലാ­ക്ക­പ്പെ­ട്ട അ­ധ്വാ­ന­ത്തി­ന്റെ സ്ഥാ­ന­ത്തു് സ്വ­ത­ന്ത്ര­വും സം­ഘ­ടി­ത­വു­മാ­യ അ­ധ്വാ­ന­ത്തെ പ്ര­തി­ഷ്ഠി­ക്കു­ക എ­ന്ന­താ­ണു്.” (Earlier works)

അ­ദ്ധ്വാ­ന­ത്തി­ന്റെ വി­ഭ­ജ­ന­വും ത­ന്മൂ­ലം സ­മൂ­ഹ­ത്തി­ലു­ണ്ടാ­യി­ട്ടു­ള്ള വർ­ഗ്ഗ­വി­ഭ­ജ­ന­വും ഉ­ണ്ടാ­യ­തോ­ടു­കൂ­ടി മ­നു­ഷ്യൻ ഒരു അ­ന്യ­ഥാ­ത്വ­ബോ­ധ­ത്താൽ ബാ­ധി­ത­നാ­യി­രി­ക്കു­ക­യാ­ണു്. അ­വ­ന്റെ അ­ന്ത­രം­ഗ­ത്തിൽ പൊ­തു­വി­ലു­ള്ള മ­നു­ഷ്യ­വർ­ഗ്ഗ­ക്ഷേ­മ­ത്തി­നെ­തി­രെ പോ­ര­ടി­ക്കു­ന്ന വ്യ­ക്തി­ത്വ­മേ­ഖ­ല­യും, അ­ഹ­ന്ത­യെ­യും സ്വാർ­ത്ഥ­ത്ത­യും അ­തി­ലം­ഘി­ക്കു­ന്ന­തി­നും സ­മൂ­ഹ­ത്തി­ന്റെ സ­ജീ­വ­ഭാ­ഗ­മാ­യി­ത്തീ­രു­ന്ന­തി­നും പ­രി­ശ്ര­മി­ക്കു­ന്ന സാർ­വ­ലൗ­കി­ക­താ­മേ­ഖ­ല­യും ത­മ്മിൽ ഒരു മ­ത്സ­രം ന­ട­ക്കു­ന്നു­ണ്ടു്. ഈ അ­കൽ­ച്ച­യു­ടെ അ­ന­ന്ത­ര­ഫ­ല­മാ­ണു് അ­ന്യ­ഥാ­ത്വ­ബോ­ധം. മാർ­ക്സ് വി­ചാ­രി­ച്ചു, വർ­ഗ്ഗ­ര­ഹി­ത­മാ­യ ഒരു സോ­ഷ്യ­ലി­സ്റ്റ് സമൂഹം വൈ­യ­ക്തി­ക­വും സാ­മൂ­ഹ്യ­വു­മാ­യ താ­ത്പ­ര്യ­ങ്ങ­ളെ പു­നഃ­പ്ര­തി­ഷ്ഠി­ക്കു­മെ­ന്നു്, സ്വ­കാ­ര്യ­സ്വ­ത്തി­നെ ഇ­ല്ലാ­താ­ക്കു­ക എ­ന്ന­തി­നു് അ­ദ്ദേ­ഹം നൽകിയ അർ­ത്ഥം ‘മ­നു­ഷ്യ­ന്റെ എല്ലാ വി­കാ­ര­ങ്ങ­ളെ­യും, വി­ശേ­ഷ­ഗു­ണ­ങ്ങ­ളെ­യും സ­മ്പൂർ­ണ്ണ­മാ­യി സ­മു­ദ്ധ­രി­ക്കു­ക’ എ­ന്നാ­ണു്.

മാർ­ക്സ് എ­ഴു­തു­ക­യു­ണ്ടാ­യി; “സ്വ­കാ­ര്യ­സ്വ­ത്തി­നെ ഇ­ല്ലാ­താ­ക്കു­ന്ന ക­മ്മ്യൂ­ണി­സം എ­ന്നാൽ യ­ഥാർ­ത്ഥ മ­നു­ഷ്യ­ജീ­വി­ത­ത്തെ അ­ന്യാ­ധീ­ന­പ്പെ­ടു­ത്തു­വാൻ സാ­ദ്ധ്യ­മ­ല്ലാ­ത്ത സ­മ്പ­ത്താ­യി മാ­റ്റു­ക എ­ന്ന­താ­ണു്. പ്രാ­യോ­ഗി­ക മ­നു­ഷ്യ­ത്വം രൂ­പം­കൊ­ള്ളു­ക എ­ന്ന­താ­ണു്.” (Earlier works).

മാർ­ക്സ് അ­ന്യാ­ധീ­ന­ത്വം എന്ന പദം ഉ­പ­യോ­ഗി­ക്കു­ന്ന­തു് സ്വ­കാ­ര്യ­സ്വ­ത്തി­ന്റെ സ്രോ­ത­സ്സി­നെ വി­ശ­ദീ­ക­രി­ക്കു­ന്ന സീ­മി­ത­മാ­യ രാ­ഷ്ട്രീ­യ സ­മ്പ­ദ്വ്യ­വ­സ്ഥ­യു­ടെ അർ­ത്ഥ­ത്തിൽ മാ­ത്ര­മ­ല്ല, സ­ത്താ­മീ­മാം­സാ­പ­ര­മാ­യ വി­പു­ല­മാ­യ അർ­ത്ഥ­ത്തി­ലും കൂ­ടി­യാ­ണു്.

“അ­ന്യാ­ധീ­ന­പ്പെ­ട്ട അ­ധ്വാ­ന­ത്തി­ന്റെ­യും തൊ­ഴി­ലാ­ളി­ക്കു പ്ര­കൃ­തി­യോ­ടും ത­ന്നോ­ടു­ത­ന്നെ­യു­മു­ള്ള ബാ­ഹ്യ­ബ­ന്ധ­ത്തി­ന്റെ­യും ഉ­ത്പ­ന്ന­മാ­ണു്, പ­രി­ണ­തി­യാ­ണു്, അ­വ­ശ്യ­ഫ­ല­മാ­ണു് സ്വ­കാ­ര്യ­സ്വ­ത്തെ­ന്ന­തു്. അ­ങ്ങ­നെ സ്വ­കാ­ര്യ­സ്വ­ത്തു് എ­ന്ന­തു് വി­ശ­ക­ല­ന­ത്തിൽ അ­ന്യാ­ധീ­ന­പ്പെ­ട്ട അ­ധ്വാ­നം അ­താ­യ­തു് അ­ന്യാ­ധീ­ന­പ്പെ­ട്ട മ­നു­ഷ്യൻ—അ­പ­ര­ക്ത­മാ­യ അ­ധ്വാ­നം—അ­പ­ര­ക്ത­മാ­യ ജീ­വി­തം—അ­പ­ര­ക്ത­നാ­യ മ­നു­ഷ്യൻ എന്ന ആ­ശ­യ­ത്തി­ന്റെ ഫ­ല­ങ്ങ­ളാ­ണു്. ശ­രി­യാ­ണു്, സ്വ­കാ­ര്യ­സ്വ­ത്തു പ്ര­സ്ഥാ­ന­ത്തി­ന്റെ ഫ­ല­മാ­യി­ട്ടാ­ണു് രാ­ഷ്ട്രീ­യ സ­മ്പ­ദ്വ്യ­വ­സ്ഥാ­പ­ര­മാ­യി അ­ന്യാ­ധീ­നാ­ധ്വാ­നം (അ­ന്യാ­ധീ­ന­ജീ­വി­തം) എന്ന ആശയം ന­മു­ക്കു ല­ഭി­ച്ചി­ട്ടു­ള്ള­തു്. പക്ഷേ, ഈ ആ­ശ­യ­ത്തി­ന്റെ വി­ശ­ക­ല­ന­ത്തിൽ നി­ന്നു് വി­ശ­ദ­മാ­കു­ന്നു­ണ്ടു് സ്വ­കാ­ര്യ­സ്വ­ത്തു് അ­ന്യാ­ധീ­നാ­ധ്വാ­ന­ത്തി­ന്റെ സ്രോ­ത­സ്സാ­യി, കാ­ര­ണ­മാ­യി, തോ­ന്നു­ന്നു­ണ്ടെ­ങ്കി­ലും യ­ഥാർ­ത്ഥ­ത്തിൽ അതു് ഇ­തി­ന്റെ അ­ന­ന്ത­ര­ഫ­ല­മാ­ണു് എ­ന്നു്.”

ഈ വി­ശാ­ല­മാ­യ അർ­ത്ഥ­ത്തി­ല­ത്രേ മാർ­ക്സ് മ­നു­ഷ്യ­ന്റെ സ­ക­ല­വി­ധ­ത്തി­ലു­ള്ള ബോ­ധ­ങ്ങ­ളു­ടെ­യും വൈ­ശി­ഷ്ട്യ­ങ്ങ­ളു­ടെ­യും സ­മ്പൂർ­ണ്ണ­മാ­യ സ­മു­ദ്ധാ­ര­ണ­ത്തി­ലേ­ക്കു് വ­ഴി­യൊ­രു­ക്കു­ന്ന സ്വ­കാ­ര്യ­സ്വ­ത്ത­വ­കാ­ശോ­ന്മു­ല­ന­ത്തെ­ക്കു­റി­ച്ചു പ്ര­സ്താ­വി­ക്കു­ന്ന­തു്.

സ്വ­കാ­ര്യ­സ്വ­ത്തി­ന്റെ­യും വർ­ഗ്ഗ­വി­ഭ­ജ­ന­ത്തി­ന്റെ­യും ഉ­ന്മൂ­ല­ന­ത്തി­ലും മ­നു­ഷ്യൻ മ­നു­ഷ്യ­ന്റെ സ­ഹോ­ദ­ര­നാ­ണെ­ന്നും സു­ഹൃ­ത്താ­ണെ­ന്നു­മു­ള്ള ബോ­ധ­ത്തോ­ടു­കൂ­ടി­യ മ­നു­ഷ്യ­സ­മൂ­ഹ­ത്തി­ന്റെ വി­കാ­സ­ത്തി­ലും അ­ധി­ഷ്ഠി­ത­മാ­യ സ­മൃ­ദ്ധി­യു­ടെ ലോ­ക­മാ­ണു് അതു്. മ­നു­ഷ്യൻ മ­നു­ഷ്യ­നു­വേ­ണ്ടി രാ­ഷ്ട്രീ­യ സ­മ്പ­ദ്വ്യ­വ­സ്ഥ­യ്ക്കു­മ­പ്പു­റ­ത്തു ചെ­ന്നു് യ­ഥാർ­ത്ഥ­മ­നു­ഷ്യ­പ്ര­കൃ­തി­യെ സ്വാ­യ­ത്ത­മാ­ക്കു­ക എ­ന്ന­താ­ണു് മാർ­ക്സി­ന്റെ ല­ക്ഷ്യം.

“സ്വ­കാ­ര്യ­സ്വ­ത്തി­ന്റെ സാ­ക്ഷാ­ത്താ­യ ഉ­ല്ലം­ഘ­നം മ­നു­ഷ്യ­ന്റെ സ­ത്തി­നെ, ജീ­വി­ത­ത്തെ വാ­സ്ത­വി­ക മ­നു­ഷ്യ­നെ മ­നു­ഷ്യ നേ­ട്ട­ങ്ങ­ളെ, മ­നു­ഷ്യ­നു­വേ­ണ്ടി മ­നു­ഷ്യൻ, കൈ­വ­ശ­പ്പെ­ടു­ത്ത­ലാ­ണു്, അതു് അ­പ്ര­ത്യ­ക്ഷ­വും, ഏ­ക­പ­ക്ഷീ­യ­വു­മാ­യ സ­ന്തർ­പ്പ­ണ­ത്തി­ന്റെ അർ­ത്ഥ­ത്തിൽ മാ­ത്രം—കൈ­വ­ശം­വ­യ്ക്കു, ഉ­ട­മ­യാ­വു­ക എന്ന അർ­ത്ഥ­ത്തിൽ മാ­ത്രം—ഗ്ര­ഹി­ച്ചാൽ പോരാ, മ­നു­ഷ്യൻ അ­വ­ന്റെ സ­മ­ഗ്ര­മാ­യ സ­ത്വ­ത്തെ സ­മ­ഗ്ര­മാ­യ രീ­തി­യിൽ—അ­താ­യ­തു സ­മ്പൂർ­ണ്ണ­മ­നു­ഷ്യ­നെ—കൈ­വ­ശ­പ്പെ­ടു­ത്ത­ലാ­ണു് അതു്. ആകയാൽ സ്വ­കാ­ര്യ­സ­മ്പ­ത്തി­ന്റെ ഉ­ല്ലം­ഘ­നം സ­മ്പൂർ­ണ്ണ­മാ­യ മാ­നു­ഷി­ക ബോ­ധ­ങ്ങ­ളെ­യും സ­വി­ശേ­ഷ­ത­ക­ളെ­യും സാ­ക­ല്യേ­ന സ­മു­ദ്ധ­രി­ക്കൽ ത­ന്നെ­യാ­ണു്. ഈ ബോ­ധ­ങ്ങ­ളും സ­വി­ശേ­ഷ­ത­ക­ളും വി­ഷ­യ­പ­ര­മാ­യും, വി­ഷ­യീ­പ­ര­മാ­യും മാ­നു­ഷി­ക­മാ­യി­ത്തീ­രു­ന്ന­തു നി­മി­ത്തം ഇതു തി­ക­ച്ചും സ­മു­ദ്ധാ­ര­ണ­മാ­ണു്. ക­ണ്ണു് ഒരു മ­നു­ഷ്യ­ന്റെ ക­ണ്ണാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. അ­തി­ന്റെ ല­ക്ഷ്യം സാ­മൂ­ഹ്യ­വും മാ­നു­ഷി­ക­വു­മാ­ണു്—മ­നു­ഷ്യ­നിൽ­നി­ന്നു മ­നു­ഷ്യ­നു­വേ­ണ്ടി ഉ­ദ്ഭ­വി­ക്കു­ന്ന ല­ക്ഷ്യ­മാ­ണു് അതു്.”

ഉ­ത്പാ­ദ­നോ­പ­ക­ര­ണ­ങ്ങ­ളിൽ സ്വ­കാ­ര്യ സ്വ­ത്ത­വ­കാ­ശോ­ന്മൂ­ല­ന­വും അ­തി­ന്റെ സ്ഥാ­ന­ത്തു് കൂ­ട്ടു­ട­മാ­വ­കാ­ശ പ്ര­തി­ഷ്ഠാ­പ­ന­വും ഈ വി­ശാ­ല­മാ­യ അർ­ത്ഥ­ത്തിൽ സ്വ­കാ­ര്യ സ­മ്പ­ദു­ലം­ഘ­ന­ത്തി­ന്റെ ആ­ദ്യ­ത്തെ പടി മാ­ത്ര­മാ­ണു—അ­ന്യാ­ധീ­ന­ത­മൊ­ഴി­വാ­ക്കു­ന്ന­തി­ന്റെ­യും മ­നു­ഷ്യ­ന്റെ സ­മ്പൂർ­ണ്ണ­മാ­യ മോ­ച­ന­ത്തി­ന്റെ­യും ആരംഭം മാ­ത്ര­മാ­ണു്. പൂർ­ണ്ണ വ­ളർ­ച്ച­യെ­ത്തി­യ മ­നു­ഷ്യ­ത്വ­മെ­ന്ന നി­ല­യിൽ ക­മ്മ്യൂ­ണി­സ­മെ­ന്ന­തു് “മ­നു­ഷ്യ­നും പ്ര­കൃ­തി­യും ത­മ്മി­ലും മ­നു­ഷ്യ­നും മ­നു­ഷ്യ­നും ത­മ്മി­ലു­ള്ള മാ­ത്സ­ര്യ­ത്തി­ന്റെ യ­ഥാർ­ത്ഥ­മാ­യ വി­ച്ഛേ­ദ­ന­മാ­ണു്; അ­സ്തി­ത്വ­വും സ­ത്തും ത­മ്മി­ലു­ള്ള വി­ഷ­യ­വ­ത്ക­ര­ണ­വും സ്വ­പ്ര­മാ­ണീ­ക­ര­ണ­വും ത­മ്മി­ലു­ള്ള, സ്വാ­ത­ന്ത്ര്യ­വും ആ­വ­ശ്യ­ക­ത­യും ത­മ്മി­ലു­ള്ള വ്യ­ക്തി­യും വർ­ഗ്ഗ­ങ്ങ­ളും ത­മ്മി­ലു­ള്ള പ്ര­തി­പ­ത്തി­യു­ടെ വാ­സ്ത­വി­ക­മാ­യ വി­ച്ഛേ­ദ­ന­മാ­ണു്.”

യ­ഥാർ­ത്ഥ­ത്തിൽ സ്ഥി­തി­ചെ­യ്യു­ന്ന ഈ ലോകം മ­ധ്യ­കാ­ല ദാർ­ശ­നി­ക­ന്മാർ­ക്കും പു­ണ്യ­വാ­ള­ന്മാർ­ക്കും പാ­രി­ത്യാ­ജ്യ­മാ­യ ഒ­ന്നാ­യി­രു­ന്നു. എ­ന്നാൽ മാർ­ക്സി­ന്റെ വീ­ക്ഷ­ണം നി­ഷേ­ധാ­ത്മ­ക­മാ­യി­രു­ന്നി­ല്ല; മ­നു­ഷ്യ­ന്റെ ആ­വ­ശ്യ­ക­ത­ക­ളു­ടെ നി­രാ­ക­ര­ണ­മാ­യി­രു­ന്നി­ല്ല. സ്വ­കാ­ര്യ­സ്വ­ത്തി­ന്റെ­യും വർ­ഗ്ഗ­വി­ഭ­ജ­ന­ത്തി­ന്റെ­യും ഉ­ന്മൂ­ല­ന­ത്തി­ലും മ­നു­ഷ്യൻ മ­നു­ഷ്യ­ന്റെ സ­ഹോ­ദ­ര­നാ­ണെ­ന്നും സു­ഹൃ­ത്താ­ണെ­ന്നു­മു­ള്ള ബോ­ധ­ത്തോ­ടു­കൂ­ടി­യ മ­നു­ഷ്യ­സ­മൂ­ഹ­ത്തി­ന്റെ വി­കാ­സ­ത്തി­ലും അ­ധി­ഷ്ഠി­ത­മാ­യ സ­മൃ­ദ്ധി­യു­ടെ ലോ­ക­മാ­ണു് അതു്. മ­നു­ഷ്യൻ മ­നു­ഷ്യ­നു­വേ­ണ്ടി രാ­ഷ്ട്രീ­യ സ­മ്പ­ദ്വ്യ­വ­സ്ഥ­യ്ക്കു­മ­പ്പു­റ­ത്തു ചെ­ന്നു് യ­ഥാർ­ത്ഥ­മ­നു­ഷ്യ­പ്ര­കൃ­തി­യെ സ്വാ­യ­ത്ത­മാ­ക്കു­ക എ­ന്ന­താ­ണു് മാർ­ക്സി­ന്റെ ല­ക്ഷ്യം.

മ­നു­ഷ്യ­ന്റെ മോ­ച­ന­വും സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങ­ളു­ടെ മാ­നു­ഷി­കീ­ക­ര­ണ­വു­മാ­ണു് സോ­ഷ്യ­ലി­സ­ത്തി­ന്റെ ല­ക്ഷ്യം. മ­നു­ഷ്യ­നെ മ­നു­ഷ്യൻ ചൂഷണം ചെ­യ്യാ­ത്ത­തും ഓരോ വ്യ­ക്തി­യു­ടെ­യും ബ­ഹു­മു­ഖ­ശേ­ഷി­ക­ളെ സ്വ­ത­ന്ത്ര­മാ­യി വി­ക­സി­ക്കു­വാൻ സ­ഹാ­യി­ക്കു­ന്ന­തു­മാ­യ ഒരു മ­നു­ഷ്യ­സ­മൂ­ഹ­മാ­ണു്—മ­നു­ഷ്യൻ ഒ­രി­ക്ക­ലും മ­നു­ഷ്യ­ന്റെ ശ­ത്രു­വാ­യി പ്ര­വർ­ത്തി­ക്കു­ന്ന­വ­നോ മ­നു­ഷ്യ­നോ­ടു മ­ത്സ­ര­ത്തിൽ ഏർ­പ്പെ­ടു­ന്ന­വ­നോ അ­ല്ലാ­ത്ത—മ­നു­ഷ്യൻ മ­നു­ഷ്യ­ന്റെ സ­ഹോ­ദ­ര­നും സു­ഹൃ­ത്തു­മാ­യ ഒരു സ­മൂ­ഹ­മാ­ണു്—സോ­ഷ്യ­ലി­സ­ത്തി­ന്റെ ല­ക്ഷ്യം. സോ­ഷ്യ­ലി­സം അ­തി­ന്റെ ഉ­യർ­ന്ന മാ­നു­ഷി­ക മൂ­ല്യ­മാ­ന­ദ­ണ്ഡം­കൊ­ണ്ടും മ­നു­ഷ്യ­വ്യ­ക്തി­ത്വ­ബ­ഹു­മാ­നം­കൊ­ണ്ടും മ­നു­ഷ്യൻ­ത­ന്നെ­യാ­ണു് ഏ­റ്റ­വും ഉ­യർ­ന്ന സാ­മൂ­ഹ്യ­മൂ­ല്യം എന്ന ദൃ­ഢ­നി­ശ്ച­യം­കൊ­ണ്ടാ­ണു കാ­പ്പി­റ്റ­ലി­സ­ത്തെ എ­തിർ­ക്കു­ന്ന­തു്. ഈ ല­ക്ഷ്യം സാ­ധി­പ്പി­ക്കു­ന്ന­തി­നു് തൊ­ഴി­ലാ­ളി­കൾ ബോ­ധ­പൂർ­വ്വം സമരം ചെ­യ്തു് സ­മൂ­ഹ­ത്തിൽ നി­ല­വി­ലു­ള്ള ചൂഷണ സം­വി­ധാ­ന­ങ്ങ­ളെ­യും മർ­ദ്ദ­ന വ്യ­വ­സ്ഥ­ക­ളെ­യും തൂ­ത്തെ­റി­യു­ക­ത­ന്നെ വേണം. അ­വ­കാ­ശം ത­ട്ടി­യെ­ടു­ത്ത­വ­രിൽ നി­ന്നു് അ­വ­കാ­ശം ഒ­ഴി­പ്പി­ച്ചു വാ­ങ്ങി­യ­തു­കൊ­ണ്ടു മാ­ത്ര­മേ ജ­ന­ങ്ങ­ളു­ടെ ജീ­വി­ത­നി­ല­വാ­ര­മു­യർ­ത്തി­യ­തു­കൊ­ണ്ടു മാ­ത്ര­മേ എല്ലാ പൗ­ര­ന്മാർ­ക്കും തൊ­ഴി­ലും വി­ദ്യാ­ഭ്യാ­സ­വും വൈ­ദ്യ­സ­ഹാ­യ­വും ല­ഭ്യ­മാ­ക്കു­ന്ന­തു­കൊ­ണ്ടു മാ­ത്ര­മേ സോ­ഷ്യ­ലി­സം താനേ പ്ര­തി­ഷ്ഠി­ക്ക­പ്പെ­ടു­മെ­ന്നു­ള്ള വ്യാ­മോ­ഹം ശ­രി­യ­ല്ല. സാ­മൂ­ഹ്യ­വും രാ­ഷ്ട്രീ­യ­വും സാ­ങ്കേ­തി­ക­ശാ­സ്ത്ര­പ­ര­വു­മാ­യ പ­രി­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ ഉ­ണ്ടാ­കു­ന്ന ഭൗ­തി­ക­വും സാം­സ്കാ­രി­ക­വു­മാ­യ അ­ഭി­വൃ­ദ്ധി സോ­ഷ്യ­ലി­സം കെ­ട്ടി­പ്പ­ടു­ക്കു­ന്ന­തി­നു­ള്ള ഒരു നി­ബ­ന്ധ­നം മാ­ത്ര­മേ ആ­കു­ന്നു­ള്ളൂ. സോ­ഷ്യ­ലി­സം എ­ന്ന­തു് സർ­വോ­പ­രി ഓരോ മ­നു­ഷ്യ­ന്റെ­യും സ്വാ­ത­ന്ത്ര്യ­ത്തെ­യും ആ­ത്മ­മ­ഹ­ത്വ­ത്തെ­യും വി­ക­സി­പ്പി­ക്കു­ന്ന­തി­നു­ത­കു­ന്ന സ­മു­ചി­ത­സാ­മൂ­ഹ്യ­സം­ഘ­ട­ന­ക­ളും സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­ക­ളും നി­ല­വിൽ വ­ന്നി­ട്ടു­ള്ള സ്വ­ത­ന്ത്ര­മാ­യ ഒരു മ­നു­ഷ്യ­സ­മൂ­ഹ­മാ­ണു്. സാ­മ്പ­ത്തി­ക രാ­ഷ്ട്രീ­യ പ­രി­വർ­ത്ത­ന­ങ്ങൾ മ­നു­ഷ്യ­സ­മൂ­ഹ­ത്തി­ന്റെ സ­മ­ഗ്ര­മാ­യ മോ­ച­ന­ത്തി­നു വേ­ണ്ടി­യു­ള്ള, മ­നു­ഷ്യ­ന്റെ സ­മ്പൂർ­ണ്ണ­മാ­യ സ­മു­ദ്ധ­ര­ണ­ത്തി­നു­വേ­ണ്ടി­യു­ള്ള മാർ­ഗ്ഗ­ങ്ങൾ മാ­ത്ര­മ­ത്രേ.

മാ­നു­ഷി­ക ബ­ന്ധ­ങ്ങൾ കാ­പ്പി­റ്റ­ലി­സ്റ്റ് വ്യ­വ­സ്ഥ­യി­ലെ­ന്ന­പോ­ലെ വ­സ്തു­ക്കൾ ത­മ്മി­ലു­ള്ള ബ­ന്ധ­മാ­യി ഇ­നി­യൊ­രി­ക്ക­ലും വി­കൃ­ത­ങ്ങ­ളാ­കാ­ത്ത­വി­ധം സ­മൂ­ഹ­ത്തി­നെ പു­നഃ­സം­ഘ­ടി­പ്പി­ക്കു­ക­യാ­ണു് സോ­ഷ്യ­ലി­സ­ത്തി­ന്റെ മു­ഖ്യ­ല­ക്ഷ­ണം. സോ­ഷ്യ­ലി­സ­ത്തി­ന്റെ വിജയം സാ­മ്പ­ത്തി­കാ­സൂ­ത്ര­ണ­ങ്ങ­ളു­ടെ വി­ജ­യ­ത്തെ­യും ജീവിത നി­ല­വാ­ര­ങ്ങ­ളു­ടെ ഉ­യർ­ച്ച­യെ­യും മാ­ത്ര­മ­ല്ല ആ­ശ്ര­യി­ച്ചി­രി­ക്കു­ന്ന­തു്; ത­ങ്ങ­ളു­ടെ സ­ഹ­ജീ­വി­ക­ളോ­ടു ത­ങ്ങൾ­ക്കു­ള്ള കർ­ത്ത­വ്യ­ങ്ങ­ളെ­യും ക­ട­മ­ക­ളെ­യും കു­റി­ച്ചു ബോ­ധ­മു­ള്ള­വ­രും വി­ശാ­ല­ത­ര­മാ­യ മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ അ­ഭേ­ദ്യ­ഘ­ട­ക­ങ്ങ­ളാ­ണു ത­ങ്ങ­ളെ­ന്നു ഗ്ര­ഹി­ച്ചി­ട്ടു­ള്ള­വ­രു­മാ­യ മ­നു­ഷ്യ­ജീ­വി­ക­ളു­ടെ പ­രി­പ­ക്വ­ത­യെ­യാ­ണു് അതു മു­ഖ്യ­മാ­യി ആ­ശ്ര­യി­ക്കു­ന്ന­തു്. കാ­പ്പി­റ്റ­ലി­സ്റ്റ് വ്യ­വ­സ്ഥ­യി­ലു­ള്ള സ്വ­കാ­ര്യ­സ­മ്പ­ത്തി­ന്റെ­യും മ­നു­ഷ്യൻ മ­നു­ഷ്യ­നെ ചൂഷണം ചെ­യ്യു­ന്ന­തി­ന്റെ­യും ഉ­ന്മൂ­ല­നം മാ­ത്ര­മ­ല്ല സോ­ഷ്യ­ലി­സം; ഓരോ വ്യ­ക്തി­യു­ടെ­യും ആ­ത്മ­മ­ഹ­ത്വ­ത്തി­ന്റെ വി­ക­സ­നം സ­മൂ­ഹ­ത്തി­ന്റെ സ­മ­ഗ്ര­മാ­യ വി­ക­സ­ന­ത്തി­ന്റെ അ­വ­ശ്യ­നി­ബ­ന്ധ­ന­മാ­യി അം­ഗീ­ക­രി­ക്കു­ന്ന യ­ഥാർ­ത്ഥ സാമൂഹിക-​മാനുഷിക ബ­ന്ധ­ങ്ങ­ളു­ടെ പ്ര­ഫു­ല്ല­ന­വും കൂ­ടി­യാ­ണു് അതു്.

8

ശ്രീ­ശ­ങ്ക­ര­ന്റെ സി­ദ്ധാ­ന്ത­ത്തിൽ ബ്ര­ഹ്മം അ­താ­യ­തു് കേ­വ­ല­സം­ശു­ദ്ധ­ബോ­ധം മാ­ത്ര­മാ­ണു് പ­ര­മ­സ­ത്യം. അതു് എല്ലാ വി­കാ­സ­പ­രി­ണാ­മ­ങ്ങൾ­ക്കു­മ­പ്പു­റ­ത്തു സ്ഥി­തി ചെ­യ്യു­ന്നു. ജീ­വാ­ത്മാ­വു് ബ്ര­ഹ്മ­ഭി­ന്ന­മ­ല്ല.

ഹെ­ഗ­ലും തന്റെ സി­ദ്ധാ­ന്തം ആ­രം­ഭി­ക്കു­ന്ന­തു് അ­ന­ന്ത­വും സം­ശു­ദ്ധ­വു­മാ­യ ബോ­ധ­ത്തിൽ­നി­ന്നു ത­ന്നെ­യാ­ണു്. “സ്വ­യം­ചി­ന്താ­വി­ഷ­യ­മാ­യി­ട്ടു­ള്ള ചി­ന്ത­യാ­ണു് അതു്.” എ­ന്നാൽ അതു സ്വയം അ­റി­യു­ന്ന­തി­നു­വേ­ണ്ടി, വി­ഷ­യ­വ­ത്ക­ര­ണ പ്ര­ക്രി­യ­യി­ലൂ­ടെ ശാന്ത പ്ര­പ­ഞ്ച­മാ­യി വെ­ളി­പ്പെ­ടു­ന്നു.

ആ­ശ­യ­ത്തെ നി­ഷേ­ധി­ച്ചു­കൊ­ണ്ടാ­ണു് മ­നു­ഷ്യൻ ആ­വിർ­ഭ­വി­ച്ച­തെ­ന്നു ഹെഗൽ പ­റ­യു­മ്പോൾ മാർ­ക്സ് പ­റ­യു­ന്നു മ­നു­ഷ്യൻ പ്ര­കൃ­തി­യു­ടെ ഒരു ഉ­ത്പ­ന്ന­മാ­ണു് എ­ന്നു്.

ഇ­പ്ര­കാ­രം ശ്രീ­ശ­ങ്ക­ര­നും ഹെ­ഗ­ലും മ­നു­ഷ്യ­നും സ­മൂ­ഹ­ത്തി­നും പുറമെ സ്ഥി­തി­ചെ­യ്യു­ന്ന ബോധം എന്ന ത­ത്വ­ത്തെ സ­ങ്കൽ­പി­ക്കു­ന്നു­ണ്ടു്. നേ­രെ­മ­റി­ച്ചു് മാർ­ക്സി­ന്റെ വീ­ക്ഷ­ണ­ത്തിൽ ബോ­ധ­ത്തി­നു് സ­മൂ­ഹ­ജീ­വി­യാ­യ മ­നു­ഷ്യ­ന്റെ ബോ­ധ­മാ­യി മാ­ത്ര­മേ നി­ല­നിൽ­പ്പു­ള്ളൂ. മ­നു­ഷ്യ­നിൽ നി­ന്നു വേ­റി­ട്ടു നി­ന്നു­കൊ­ണ്ടു് അതിനു വേറെ പ്ര­വർ­ത്ത­ന­മി­ല്ല.

ശ­ങ്ക­രാ­ദ്വൈ­ത­ത്തിൽ പാ­ര­മാർ­ത്ഥി­ക­സ­ത്യ­ത്തി­ന്റെ നി­ല­യിൽ­നി­ന്നു നോ­ക്കു­മ്പോൾ സ്വ­ത­ന്ത്ര­മാ­യ അ­സ്തി­ത്വ­മി­ല്ലാ­ത്ത ഒരു മി­ഥ്യാ­ഭാ­വം മാ­ത്ര­മാ­ണു് മ­നു­ഷ്യൻ. പ­രി­ച്ഛി­ന്ന­നാ­യ ജീ­വാ­ത്മാ­വു് അ­പ­രി­ച്ഛി­ന്ന­നാ­യ പ­ര­മാ­ത്മാ­വിൽ നി­ന്നു ഭി­ന്ന­ന­ല്ല.

ഹെ­ഗ­ലി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ വി­ഘ­ട­ന­ത വി­പ­രീ­ത­പ്ര­ക്രി­യ­യിൽ സ്ഥി­തി ചെ­യ്യു­ന്ന സ­ത്വ­മാ­ണു് മ­നു­ഷ്യൻ. മാർ­ക്സി­ന്റെ അ­ഭി­പ്രാ­യ­ത്തി­ലാ­ക­ട്ടെ മ­നു­ഷ്യ­നിൽ നി­ന്നു­പ­രി­യാ­യി, മ­നു­ഷ്യ­നു­മ­പ്പു­റ­ത്താ­യി ഒ­ന്നു­മി­ല്ല­ത­ന്നെ. ആ­ശ­യ­ത്തെ നി­ഷേ­ധി­ച്ചു­കൊ­ണ്ടാ­ണു് മ­നു­ഷ്യൻ ആ­വിർ­ഭ­വി­ച്ച­തെ­ന്നു ഹെഗൽ പ­റ­യു­മ്പോൾ മാർ­ക്സ് പ­റ­യു­ന്നു മ­നു­ഷ്യൻ പ്ര­കൃ­തി­യു­ടെ ഒരു ഉ­ത്പ­ന്ന­മാ­ണു് എ­ന്നു്.

ശ്രീ­ശ­ങ്ക­ര­ന്റെ ബ്ര­ഹ്മം നിർ­ഗു­ണ­വും നി­ഷ്ക്രി­യ­വു­മാ­ണു്. ഹെ­ഗ­ലി­ന്റെ പ­ര­മ­ത­ത്വ­മാ­ക­ട്ടെ സ­ക്രി­യ­മാ­ണു്. അ­മൂർ­ത്ത­മാ­യി­ട്ടാ­ണെ­ങ്കി­ലും ഗൂ­ഢ­മാർ­ത്ഥ­ത­ത്വ­പ­ര­മാ­യി­ട്ടാ­ണെ­ങ്കി­ലും ഹെഗൽ മ­നു­ഷ്യ­ന്റെ ഐ­ന്ദ്രി­യ പ്ര­വർ­ത്ത­ന­ത്തെ അം­ഗീ­ക­രി­ക്കു­ന്നു­ണ്ടു്. മ­നു­ഷ്യൻ സ്വ­ന്തം­പ്ര­വർ­ത്ത­ന­ത്തി­ലൂ­ടെ സ്വയം സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­താ­യി­ട്ടാ­ണു് മാർ­ക്സ് വി­ശ്വ­സി­ക്കു­ന്ന­തു്.

പ­രി­ണാ­മ പ്ര­ക്രി­യ­യി­ലെ മു­ഖ്യ­ന­ടൻ ഹെ­ഗ­ലി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ‘കേ­വ­ലാ­ശ­യം’ ആണു്; മാർ­ക്സി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം മ­നു­ഷ്യ­നും.

പ്രാ­പ­ഞ്ചി­ക­നും പ­രി­ച്ഛി­ന്ന­നും ആയ ജീവൻ അ­പ­രി­ച്ഛി­ന്ന­വും അ­ന­ന്ത­ര­വു­മാ­യ പ­ര­ബ്ര­ഹ്മ­മാ­ണെ­ന്നു സ്വയം അ­റി­യു­ക എ­ന്ന­താ­ണു് ശ­ങ്ക­ര­ന്റെ പ്ര­മേ­യം.

വിഷയി, ശ­ക്യ­ത­യു­ടെ ഇ­രു­ളിൽ­നി­ന്നു് യ­ഥാർ­ത്ഥ്യ­ത്തി­ന്റെ വെ­ളി­ച്ച­ത്തി­ലേ­ക്കു സ്വയം പ­രി­വർ­ത്തി­ത­മാ­കു­ന്ന­തി­നെ­ക്കു­റി­ച്ചാ­ണു് ഹെഗൽ പ്ര­തി­പാ­ദി­ക്കു­ന്ന­തു്. സത്വം ത­ന്നോ­ടൊ­ത്തു ത­ന്നെ­ത്ത­ന്നെ ദർ­ശി­ക്കു­ക എ­ന്നു­ള്ള കേ­വ­ല­ജ്ഞാ­ന­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­മേ­യം.

ശ്രീ­ശ­ങ്ക­ര­നും ഹെ­ഗ­ലും സ്വാ­ത­ന്ത്ര്യ­ത്തെ­യും ആ­ത്മ­സാ­ക്ഷാ­ത്കാ­ര­ത്തെ­യും കു­റി­ച്ചു­ള്ള അ­വ­രു­ടെ സ­ങ്ക­ല്പ­ങ്ങ­ളെ അ­തീ­ന്ദ്രി­യ­വും കേ­വ­ല­വു­മാ­യ ബോ­ധ­ത്തി­ന്റെ ആ­ധാ­ര­ത്തി­ലാ­ണു പ­ണി­തെ­ടു­ത്തി­ട്ടു­ള്ള­തു്. മാർ­ക്സി­ന്റെ ആ­ധാ­ര­മാ­ക­ട്ടെ മ­നു­ഷ്യൻ­ത­ന്നെ­യാ­ണു്.

പ്രാ­കൃ­തി­ക മ­നു­ഷ്യൻ തന്റെ വൈ­ഭ­വ­ങ്ങ­ളെ വി­ക­സി­പ്പി­ച്ചു് ഒരു സ­മ്പൂർ­ണ്ണ­മാ­നു­ഷി­ക മ­നു­ഷ്യ­നാ­യി­ത്തീ­രു­വാൻ എ­ങ്ങ­നെ ശ­ക്ത­നാ­കും, ഇ­പ്പോൾ എ­ത്തി­യി­ട്ടി­ല്ലാ­ത്ത അ­വ­സ്ഥ­യിൽ നി­ന്നു് എ­ത്തേ­ണ്ടു­ന്ന അ­വ­സ്ഥ­യി­ലേ­ക്ക് എ­ങ്ങ­നെ എ­ത്തു­വാൻ ശ­ക്ത­നാ­കും എ­ന്നു­ള്ള­താ­ണു് മാർ­ക്സി­ന്റെ പ്ര­തി­പാ­ദ്യ­വി­ഷ­യം.

ശ്രീ­ശ­ങ്ക­ര­നും ഹെ­ഗ­ലും സ്വാ­ത­ന്ത്ര്യ­ത്തെ­യും ആ­ത്മ­സാ­ക്ഷാ­ത്കാ­ര­ത്തെ­യും കു­റി­ച്ചു­ള്ള അ­വ­രു­ടെ സ­ങ്ക­ല്പ­ങ്ങ­ളെ അ­തീ­ന്ദ്രി­യ­വും കേ­വ­ല­വു­മാ­യ ബോ­ധ­ത്തി­ന്റെ ആ­ധാ­ര­ത്തി­ലാ­ണു പ­ണി­തെ­ടു­ത്തി­ട്ടു­ള്ള­തു്. മാർ­ക്സി­ന്റെ ആ­ധാ­ര­മാ­ക­ട്ടെ മ­നു­ഷ്യൻ­ത­ന്നെ­യാ­ണു്.

ശ്രീ­ശ­ങ്ക­ര­നു് സ്വാ­ത­ന്ത്ര്യ­മെ­ന്ന­തു് അ­കാ­ര­നി­ഷ്ഠ­മാ­യ ഒരു മൂ­ല്യ­മാ­ണു്; യ­ഥാർ­ത്ഥ­മാ­യി­ക്കാ­ണു­ന്ന ഈ പ്ര­പ­ഞ്ച­ത്തെ അ­തേ­പ­ടി ഉ­പേ­ക്ഷി­ച്ചു­കൊ­ണ്ടു് സ­ഹ­ജ്ഞാ­ന­ത്തി­ലൂ­ടെ ജീ­വാ­ത്മാ­വി­നെ മോ­ചി­പ്പി­ക്കു­ന്ന­തി­നു­ള്ള ആ­ത്മ­നി­ഷ്ഠാ­പ്രേ­ര­ണ­യാൽ പ്ര­വർ­ത്തി­പ്പി­ക്ക­പ്പെ­ടു­ന്ന ഒ­ന്നാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ മൂ­ലാ­വി­ദ്യ­യെ തരണം ചെ­യ്യു­ന്ന­തി­നും ജീവൻ അ­പ­രി­ച്ഛി­ന്ന­മാ­യ പ­ര­ബ്ര­ഹ്മ­ത്തിൽ നി­ന്നു വ്യ­ത്യ­സ്ത­മ­ല്ലെ­ന്നു­ള്ള യാ­ഥാർ­ത്ഥ്യം അ­നു­ഭൂ­തി­വി­ഷ­യ­മാ­ക്കു­ന്ന­തി­ലു­മാ­ണു് സ്വാ­ത­ന്ത്ര്യം സ്ഥി­തി ചെ­യ്യു­ന്ന­തു്. യ­ഥാർ­ത്ഥ ജ്ഞാ­നം മൂലം മാ­യ­യു­ടെ മൂ­ടു­പ­ടം പി­ച്ചി­ച്ചീ­ന്തി­ക്ക­ള­യ­പ്പെ­ടു­മ്പോൾ മ­നു­ഷ്യ­നു് അ­വ­ന്റെ ശ­രി­യാ­യ സ്വ­രൂ­പം ബോ­ധ­വി­ഷ­യ­മാ­വു­ക­യും ബ്ര­ഹ്മ­പ്രാ­പ്തി­യു­ണ്ടാ­വു­ക­യും ചെ­യ്യു­ന്നു.

ഹെ­ഗ­ലി­ന്റെ മ­ത­മ­നു­സ­രി­ച്ചു് “ലോ­ക­ച­രി­ത്രം സ്വാ­ത­ന്ത്ര്യ­ബോ­ധ­ത്തി­ലു­ള്ള പു­രഃ­പ്ര­യാ­ണ­മാ­ണു്.” മാർ­ക്സി­ന്റെ പ­ക്ഷ­ത്തിൽ അതു് സ്വാ­ത­ന്ത്ര്യ­ബോ­ധ­മ­ല്ല ശ­രി­ക്കും സ്വാ­ത­ന്ത്ര്യം ത­ന്നെ­യാ­ണു്. ഹെ­ഗ­ലി­നു് മാ­നു­ഷി­ക­ച­രി­ത്രം മാ­നു­ഷി­ക­ത്തി­ന്റെ അ­മൂർ­ത്ത­മാ­യ സ­ത്വ­ത്തി­ന്റെ ച­രി­ത്ര­മാ­ണു്—യ­ഥാർ­ത്ഥ മ­നു­ഷ്യ­ന്റെ മു­ക­ളി­ലും അ­പ്പു­റ­ത്തു­മാ­യി സ്ഥി­തി ചെ­യ്യു­ന്ന സ­ത്വ­ത്തി­ന്റെ ച­രി­ത്ര­മാ­ണു്. എ­ന്നാൽ മാർ­ക്സി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം യ­ഥാർ­ത്ഥ മ­നു­ഷ്യ­നും അ­വ­ന്റെ യ­ഥാർ­ത്ഥ സ്വാ­ത­ന്ത്ര്യ­വു­മാ­ണു് മു­ഖ്യ­പ്ര­ശ്നം. പ്ര­കൃ­തി­യു­ടെ­യും സ­മൂ­ഹ­ത്തി­ന്റേ­യും പ്ര­തി­ബ­ന്ധ­കാ­രി­ക­ളാ­യ ശ­ക്തി­ക­ളിൽ­നി­ന്നു മ­നു­ഷ്യ­നു ല­ഭി­ക്കേ­ണ്ട മോ­ച­ന­മാ­ണു്—സർ­വ­വി­ധ­ത്തി­ലു­ള്ള ചൂ­ഷ­ണ­മർ­ദ്ദ­ന­ങ്ങ­ളിൽ നി­ന്നു­ള്ള മോ­ച­ന­മാ­ണു്—മ­നു­ഷ്യ­ന്റെ അ­ന്തർ­ലീ­ന­വൈ­ഭ­വ­ങ്ങ­ളു­ടെ സാ­ക­ല്യേ­ന­യു­ള്ള നിർ­വി­ഘ്ന­വി­കാ­സ­മാ­ണു് മാർ­ക്സി­ന്റെ ല­ക്ഷ്യം. മ­നു­ഷ്യ­ന്റെ ക്രി­യാ­ത്മ­ക­ശേ­ഷി­ക­ളു­ടെ നി­ര­ന്ത­ര­മാ­യ വി­കാ­സ­മാ­ണു് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ കാ­ത­ലാ­യ അംശം.

സാ­മൂ­ഹ്യ­പ്ര­തി­ബ­ന്ധ­ങ്ങൾ­ക്കി­ട­യിൽ മ­നു­ഷ്യ­ന്റെ സ­ഹ­ജ­വൈ­ഭ­വ­ങ്ങൾ എ­ങ്ങ­നെ വി­കാ­സം പ്രാ­പി­ക്കു­ന്നു എന്ന കാ­ര്യ­ത്തെ­ക്കു­റി­ച്ചു് മാർ­ക്സ് അ­വ­ലോ­ക­നം ചെ­യ്യു­ക­യു­ണ്ടാ­യി. ഈ പ്ര­തി­ബ­ന്ധ­ങ്ങ­ളെ­യും സീ­മ­ക­ളെ­യും ഉ­ല്ലം­ഘി­ക്കു­ന്ന­തി­നു­ള്ള പ്ര­യ­ത്ന­മാ­ണു് സ്വാ­ത­ന്ത്ര്യം. മാർ­ക്സ് പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. “താൻ തന്നെ തന്റെ നി­യാ­മ­ക­ന­ല്ലെ­ങ്കിൽ—തന്റെ അ­സ്തി­ത്വ­ത്തി­നു ത­ന്നോ­ടു­ത­ന്നെ ക­ട­പ്പെ­ട്ടു­കൊ­ണ്ടു് താൻ തന്നെ തന്റെ നി­യാ­മ­ക­ന­ല്ലെ­ങ്കിൽ—ഒ­രു­വ­നും സ്വയം സ്വ­ത­ന്ത്ര­നാ­യി ക­രു­തു­ക­യി­ല്ല. മ­റ്റൊ­രു­ത്ത­ന്റെ ഔ­ദാ­ര്യ­ത്തെ ആ­ശ്ര­യി­ച്ചു­ക­ഴി­യു­ന്ന ഒ­രു­ത്തൻ അ­വ­ന­വ­നെ ആ­ശ്രി­ത­നാ­യി മാ­ത്ര­മേ ഗ­ണി­ക്കു­ക­യു­ള്ളൂ” എ­ന്നു്.

പ്ര­കൃ­തി­യു­ടെ­യും സ­മൂ­ഹ­ത്തി­ന്റേ­യും പ്ര­തി­ബ­ന്ധ­കാ­രി­ക­ളാ­യ ശ­ക്തി­ക­ളിൽ­നി­ന്നു മ­നു­ഷ്യ­നു ല­ഭി­ക്കേ­ണ്ട മോ­ച­ന­മാ­ണു്—സർ­വ­വി­ധ­ത്തി­ലു­ള്ള ചൂ­ഷ­ണ­മർ­ദ്ദ­ന­ങ്ങ­ളിൽ നി­ന്നു­ള്ള മോ­ച­ന­മാ­ണു്—മ­നു­ഷ്യ­ന്റെ അ­ന്തർ­ലീ­ന­വൈ­ഭ­വ­ങ്ങ­ളു­ടെ സാ­ക­ല്യേ­ന­യു­ള്ള നിർ­വി­ഘ്ന­വി­കാ­സ­മാ­ണു് മാർ­ക്സി­ന്റെ ല­ക്ഷ്യം.

പ്ര­കൃ­തി­യും സ­മൂ­ഹ­വും അ­ടി­ച്ചേൽ­പി­ച്ചി­ട്ടു­ള്ള സീ­മ­ക­ളെ അ­തി­ലം­ഘി­ക്കു­ന്ന­തി­നു­വേ­ണ്ടി ത­ന്നി­ലു­ള്ള മ­നു­ഷ്യ­ത്വം അവനെ ക്രി­യാ­ത്മ­ക പ്ര­വർ­ത്ത­ന­ങ്ങൾ­ക്കാ­യി പ്രേ­രി­പ്പി­ക്കു­ന്ന പ­രി­സ്ഥി­തി­യിൽ മാ­ത്ര­മേ അവൻ സ്വ­ത­ന്ത്ര­നെ­ന്നു കൽ­പി­ക്കു­വാൻ നിർ­വ്വാ­ഹ­മു­ള്ളൂ. ഈ അർ­ത്ഥ­ത്തിൽ ഒരു കാ­പ്പി­റ്റ­ലി­സ്റ്റ് ചൂഷകൻ ഒ­രി­ക്ക­ലും സ്വ­ത­ന്ത്ര­നാ­ണെ­ന്നു പ­റ­ഞ്ഞു­കൂ­ടാ; എ­ന്തു­കൊ­ണ്ടെ­ന്നാൽ അയാൾ അ­ധി­കാ­ര­ത്തി­നും സ­മ്പ­ത്തി­നും വേ­ണ്ടി­യു­ള്ള അ­ഭി­ലാ­ഷ­ങ്ങ­ളു­ടെ അ­ടി­മ­യാ­ണു്. മ­നു­ഷ്യൻ മ­നു­ഷ്യോ­ചി­ത­മ­ല്ലാ­ത്ത വി­കാ­ര­ങ്ങൾ­ക്കും ക്ഷു­ദ്ര­പ്രേ­ര­ണ­കൾ­ക്കും സ്വാർ­ത്ഥ­ത്തി­നും തൃ­ഷ്ണ­യ്ക്കും വ­ശം­വ­ദ­നാ­യി­രി­ക്കു­ന്നി­ട­ത്തോ­ളം കാലം അ­സ്വ­ത­ന്ത്ര­നാ­ണു്. മാ­നു­ഷി­ക­ത്തി­ന്റെ ച­ക്ര­വാ­ള­ങ്ങ­ളെ വി­ക­സി­പ്പി­ക്കു­ന്ന­തി­നു സ­ഹാ­യ­ക­മാ­യ­വി­ധം അ­യാ­ളു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളെ അ­യാ­ളിൽ കു­ടി­കൊ­ള്ളു­ന്ന മ­നു­ഷ്യ­ത്വ­വും ക്രി­യാ­ത്മ­ക­ത്വ­വും നി­യ­ന്ത്രി­ക്കു­മ്പോൾ മാ­ത്ര­മേ അയാൾ സ്വ­ത­ന്ത്ര­നാ­വു­ക­യു­ള്ളൂ. ഇതു സാ­ദ്ധ്യ­മാ­ക­ണ­മെ­ങ്കിൽ അയാൾ ബ­ഹു­മു­ഖ­മാ­യ മ­നു­ഷ്യ­വ്യ­ക്തി­യാ­യി പ്ര­വർ­ത്തി­ക്കു­ക­ത­ന്നെ വേണം. അ­ങ്ങ­നെ സ­മൂ­ഹ­ത്തി­ന്റെ സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി­യു­ള്ള സമരം മ­നു­ഷ്യ­വ്യ­ക്തി­ത്വ­ത്തി­ന്റെ സ്വാ­ത­ന്ത്ര്യ­ത്തി­നു വേ­ണ്ടി­യു­ള്ള സ­മ­ര­മാ­യി പ­രി­ണ­മി­ച്ചി­രി­ക്കു­ക­യാ­ണു ചെ­യ്യു­ന്ന­തു്.

മാർ­ക്സി­ന്റെ പ­ക്ഷ­ത്തിൽ മ­നു­ഷ്യ­ന്റെ ആ­ത്മ­സി­ദ്ധി എ­ന്ന­തു് സമ്പൂർണ്ണ-​സമഗ്ര-വിശ്വജനീന മ­നു­ഷ്യൻ എന്ന ആ­ശ­യ­ത്തി­ന്റെ സാ­ക്ഷാ­ത്ക­ര­മാ­ണു്. ദൃ­ശ്യ­പ്ര­പ­ഞ്ച­ത്തി­ലെ യാ­ഥാർ­ത്ഥ്യ­ങ്ങ­ളു­മാ­യി ഒ­ട്ടും ബ­ന്ധ­പ്പെ­ടാ­തെ അ­വ­ന­വ­നി­ലേ­ക്കു തന്നെ വ­ലി­ഞ്ഞു് ധ്യാ­ന­മ­ഗ്ന­നാ­യി­രി­ക്കു­ന്ന­തു­കൊ­ണ്ടു് അ­ക്കാ­ര്യം ന­ട­പ്പി­ലാ­ക്കാൻ സാ­ധ്യ­മ­ല്ല. ചൂ­ഷ­ക­ത്വ­വും മാർ­ദ്ദ­ക­ത്വ­വും പു­ല­രു­ന്ന വർ­ഗ്ഗ­വി­ഭ­ജ­ന­ത്തോ­ടു­കൂ­ടി­യ സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യെ തൂ­ത്തെ­റി­ഞ്ഞു് സ്വ­ന്തം പ­രി­സ­ര­ത്തെ മ­നു­ഷ്യ­വ­ത്ക­രി­ക്കു­ന്ന­തി­നു­ള്ള സ­മ­ര­ങ്ങ­ളി­ലൂ­ടെ മാ­ത്ര­മേ മ­നു­ഷ്യൻ മ­നു­ഷ്യ­ത്വ­മു­ള്ള­വ­നാ­യി­ത്തീ­രു­ന്നു­ള്ളൂ.

മാർ­ക്സി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ ബൂർ­ഷ്വാ­ഭ­ര­ണ­ഘ­ട­ന­ക­ളിൽ ഉൾ­ക്കൊ­ള്ളി­ച്ചി­ട്ടു­ള്ള സ്വാ­ത­ന്ത്ര്യ­വും സ­മ­ത്വ­വും കാ­പ്പി­റ്റ­ലി­സ്റ്റ്—വൈ­പ­ണി­ക സ­മ്പ­ദ്വ്യ­വ­സ്ഥ­യു­ടെ പ്ര­കാ­ശ­ന­മ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല. കാ­പ്പി­റ്റ­ലി­സ­ത്തിൽ സ്വാ­ത­ന്ത്ര്യം എന്ന സ­ങ്കൽ­പ­ത്തി­നു് സ­വി­ശേ­ഷ­മാ­യ ചില അർ­ത്ഥ­ങ്ങ­ളാ­ണു­ള്ള­തു്. വാ­ങ്ങി­ക്കു­വാ­നും വിൽ­ക്കു­വാ­നും സ്വ­ത്തു് കൈവശം വ­യ്ക്കു­വാ­നും അ­ധ്വാ­ന­ശേ­ഷി­യെ ലാ­ഭ­മാ­ക്കി മാ­റ്റു­വാ­നു­മു­ള്ള സ്വാ­ത­ന്ത്ര്യം എ­ന്നാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു അ­തി­ന്റെ അർ­ത്ഥം. ബൂർ­ഷ്വ­ക­ളു­ടെ സ്വാ­ത­ന്ത്ര്യ­സ­ങ്കൽ­പ­ത്തെ വി­മർ­ശി­ച്ചു­കൊ­ണ്ടു് മാർ­ക്സ് ഇ­പ്ര­കാ­ര­മെ­ഴു­തു­ക­യു­ണ്ടാ­യി:

മ­നു­ഷ്യൻ മ­നു­ഷ്യോ­ചി­ത­മ­ല്ലാ­ത്ത വി­കാ­ര­ങ്ങൾ­ക്കും ക്ഷു­ദ്ര­പ്രേ­ര­ണ­കൾ­ക്കും സ്വാർ­ത്ഥ­ത്തി­നും തൃ­ഷ്ണ­യ്ക്കും വ­ശം­വ­ദ­നാ­യി­രി­ക്കു­ന്നി­ട­ത്തോ­ളം കാലം അ­സ്വ­ത­ന്ത്ര­നാ­ണു്. മാ­നു­ഷി­ക­ത്തി­ന്റെ ച­ക്ര­വാ­ള­ങ്ങ­ളെ വി­ക­സി­പ്പി­ക്കു­ന്ന­തി­നു സ­ഹാ­യ­ക­മാ­യ­വി­ധം അ­യാ­ളു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളെ അ­യാ­ളിൽ കു­ടി­കൊ­ള്ളു­ന്ന മ­നു­ഷ്യ­ത്വ­വും ക്രി­യാ­ത്മ­ക­ത്വ­വും നി­യ­ന്ത്രി­ക്കു­മ്പോൾ മാ­ത്ര­മേ അയാൾ സ്വ­ത­ന്ത്ര­നാ­വു­ക­യു­ള്ളൂ.

അവിടെ മാ­ത്ര­മാ­ണു് സ്വാ­ത­ന്ത്ര്യ­വും സ­മ­ത്വ­വും സ്വ­ത്തും ബെൻ­ഥാ­മും ഭ­രി­ക്കു­ന്ന­തു്! സ്വാ­ത­ന്ത്ര്യം—എ­ന്തു­കൊ­ണ്ടെ­ന്നാൽ ഒരു ച­ര­ക്കി­ന്റെ (ഉ­ദാ­ഹ­ര­ണ­മാ­യി അ­ദ്ധ്വാ­ന­ശ­ക്തി­യു­ടെ) ക്രേ­താ­വും വി­ക്രേ­താ­വും സ്വേ­ച്ഛ­യാൽ മാ­ത്ര­മേ നി­യ­ന്ത്രി­ക്ക­പ്പെ­ടു­ന്നു­ള്ളൂ. സ്വ­ത­ന്ത്ര ഏ­ജ­ന്റു­ക­ളെ­പ്പോ­ലെ അവർ ഇ­ട­പാ­ടു­കൾ ന­ട­ത്തു­ന്നു. അവർ ത­മ്മി­ലു­ണ്ടാ­കു­ന്ന കരാർ അ­വ­രു­ടെ പൊതു ആ­ഗ്ര­ഹ­ത്തി­നു് നി­യ­മ­ദ്യോ­ത­ക­മാ­യ ഒരു രൂപം കൊ­ടു­ക്കൽ മാ­ത്ര­മാ­ണു്. സ­മ­ത്വം—എ­ന്തു­കൊ­ണ്ടെ­ന്നാൽ ച­ര­ക്കു­ക­ളു­ടെ ഉ­ട­മ­ക­ളെ­ന്ന ക­ണ­ക്കിൽ ഓ­രോ­രു­ത്ത­രും മ­റ്റു­ള്ള­വ­രു­മാ­യി ബ­ന്ധ­പ്പെ­ടു­ക­യും തു­ല്യ­ത്തി­നു തു­ല്യം കൈ­മാ­റ്റം ന­ട­ത്തു­ക­യും ചെ­യ്യു­ന്നു. സ്വ­ത്തു്—എ­ന്തു­കൊ­ണ്ടെ­ന്നാൽ ഓ­രോ­രു­ത്ത­രും അ­വ­ന­വ­ന്റെ ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള­തു മാ­ത്ര­മേ വി­പ­ണ­നം ചെ­യ്യു­ന്നു­ള്ളൂ. ബെൻ­ഥാം—എ­ന്തു­കൊ­ണ്ടെ­ന്നാൽ ഓ­രോ­രു­ത്ത­നും അ­വ­ന­വ­ന്റെ കാ­ര്യ­ത്തിൽ മാ­ത്ര­മേ ശ്ര­ദ്ധി­ക്കു­ന്നു­ള്ളൂ. അവരെ അ­ടു­പ്പി­ക്കു­ന്ന­തി­ലും പ­ര­സ്പ­രം ബ­ന്ധ­പ്പെ­ടു­ത്തു­ന്ന­തി­ലും പ്ര­വർ­ത്തി­ക്കു­ന്ന ഒരേ ഒരു ശക്തി സ്വാർ­ത്ഥം, ലാ­ഭേ­ച്ഛ, വ്യ­ക്തി­താൽ­പ­ര്യം എ­ന്നി­വ­യു­ടെ സ­മു­ദാ­യ­മാ­ണു്. ഓ­രോ­രു­ത്ത­നും ത­ന്നിൽ മാ­ത്ര­മേ നോ­ട്ട­മു­ള്ളൂ. ആരും മ­റ്റു­ള്ള­വ­രെ­ക്കു­റി­ച്ചു വേ­വ­ലാ­തി­പ്പെ­ടു­ന്നി­ല്ല. അ­പ്ര­കാ­രം ചെ­യ്യു­ന്ന­തു­കൊ­ണ്ടു­മാ­ത്രം അവർ പ­ര­സ്പ­ര­ഗു­ണ­ത്തി­നു­വേ­ണ്ടി, എ­ല്ലാ­വ­രു­ടെ­യും ക്ഷേ­മ­ത്തി­നു­വേ­ണ്ടി, എ­ല്ലാ­വ­രു­ടെ­യും താൽ­പ­ര്യ­ങ്ങൾ­ക്കു­വേ­ണ്ടി, പൂർ­വ്വ­പ്ര­തി­ഷ്ഠി­ത­മാ­യ പൊ­രു­ത്ത­ങ്ങൾ­ക്ക­നു­സ­രി­ച്ചു് അഥവാ ഒരു സ­മ­ഗ്ര­നി­പു­ണ­മാ­യ ജാ­ഗ്ര­ത­യു­ടെ ആ­ഭി­മു­ഖ്യ­ത്തിൽ പ്ര­വർ­ത്തി­ച്ചു­പോ­രു­ക­യാ­ണു്.

പ്രാ­ണി­സ­ഹ­ജ­മാ­യ ആ­വ­ശ്യ­ങ്ങ­ളു­ടെ സം­തൃ­പ്തി­ക്കു­വേ­ണ്ടി­യു­ള്ള ഭൗ­തി­ക­വ­സ്തു­ക്ക­ളു­ടെ ഉ­ത്പാ­ദ­നോ­പ­ഭോ­ഗ­ങ്ങൾ­ക്കു­മ­പ്പു­റ­ത്താ­ണു് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ മേഖല. എ­ന്തു­കൊ­ണ്ടെ­ന്നാൽ, വ­സ്തു­ക്ക­ളു­ടെ സ്വാ­യ­ത്തീ­ക­ര­ണ­വും സ്വ­ത്തു് കൈവശം വ­യ്ക്കു­ന്ന­തി­ലു­ള്ള ആ­ഗ്ര­ഹ­വും മ­നു­ഷ്യ­നെ അ­വ­ന്റെ മാ­നു­ഷി­ക­ബോ­ധ­ങ്ങ­ളോ­ടു­കൂ­ടി­യ യാ­ഥാർ­ത്ഥ്യ­ത്തെ പ്രാ­പി­ക്കു­ന്ന­തിൽ നി­ന്നു് അ­ക­റ്റി നിർ­ത്തു­ന്നു. കൈവശം വ­യ്ക്കു­ന്ന­തി­നു­ള്ള ആ­ഗ്ര­ഹ­ങ്ങ­ളെ മ­നു­ഷ്യ­ന്റെ ബോ­ധ­മ­ണ്ഡ­ല­ത്തിൽ­നി­ന്നു മോ­ചി­പ്പി­ക്കു­ന്ന­തി­ലും അ­വ­ന്റെ പ്ര­കൃ­തി­യെ മാ­നു­ഷി­ക­മാ­ക്കു­ന്ന­തി­ലു­മാ­ണു് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ മേഖല സ്ഥി­തി­ചെ­യ്യു­ന്ന­തു്. ആ മേഖല ബു­ദ്ധി­യു­ടെ­യും ബോ­ധ­ങ്ങ­ളു­ടെ­യും മേ­ഖ­ല­യാ­ണു്. സ്നേ­ഹ­ത്തി­ന്റെ­യും സാ­ഹോ­ദ­ര്യ­ത്തി­ന്റെ­യും ആ­ത്മാർ­ത്ഥ­മാ­യ മ­നു­ഷ്യ­ബ­ന്ധ­ങ്ങ­ളു­ടെ­യും മേ­ഖ­ല­യാ­ണു്. മ­നു­ഷ്യ­ന്റെ സാ­ക­ല്യേ­ന­യു­ള്ള സ­മ്പ­ത്തി­നും സ­ഹ­ജ­മാ­യ­ഭാ­വ­ത്തി­നും യോ­ജി­ക്കു­ന്ന മ­നു­ഷ്യ­ബോ­ധ­ത്തെ സൃ­ഷ്ടി­ക്കു­ന്ന മേ­ഖ­ല­യാ­ണു് അതു്. (മാർ­ക്സ്).

ഭൗ­തി­ക­സൗ­ക­ര്യ­ങ്ങ­ളു­ടെ സ­മൃ­ദ്ധി­ക്കു കാ­ര­ണ­മാ­യ ഉ­ത്പാ­ദ­ന­ശ­ക്തി­ക­ളെ ഗ­ണ്യ­മാ­യി വി­ക­സി­പ്പി­ക്കു­ന്ന­തി­ന്റെ­യും എല്ലാ ഭൃ­ത്യ­ബ­ന്ധ­ങ്ങ­ളെ­യും അ­ന്യാ­ധീ­ന­വ­ത്ക­ര­ണ­ത്തെ­യും ന­ശി­പ്പി­ക്കു­ന്ന­തി­ന്റെ­യും അ­ടി­സ്ഥാ­ന­ത്തിൽ മാ­ത്ര­മേ മ­നു­ഷ്യ­നു് ആ­വ­ശ്യ­ക­ത­ക­ളു­ടെ സാ­മ്രാ­ജ്യം അ­തി­ക്ര­മി­ച്ചു് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ സാ­മ്രാ­ജ്യ­ത്തി­ലേ­ക്കു പ്ര­വേ­ശി­ക്കു­വാൻ സാ­ദ്ധ്യ­മാ­വു­ക­യു­ള്ളൂ.

ഓ­രോ­രു­ത്ത­നും ത­ന്നിൽ മാ­ത്ര­മേ നോ­ട്ട­മു­ള്ളൂ. ആരും മ­റ്റു­ള്ള­വ­രെ­ക്കു­റി­ച്ചു വേ­വ­ലാ­തി­പ്പെ­ടു­ന്നി­ല്ല. അ­പ്ര­കാ­രം ചെ­യ്യു­ന്ന­തു­കൊ­ണ്ടു­മാ­ത്രം അവർ പ­ര­സ്പ­ര­ഗു­ണ­ത്തി­നു­വേ­ണ്ടി, എ­ല്ലാ­വ­രു­ടെ­യും ക്ഷേ­മ­ത്തി­നു­വേ­ണ്ടി, എ­ല്ലാ­വ­രു­ടെ­യും താൽ­പ­ര്യ­ങ്ങൾ­ക്കു­വേ­ണ്ടി, പൂർ­വ്വ­പ്ര­തി­ഷ്ഠി­ത­മാ­യ പൊ­രു­ത്ത­ങ്ങൾ­ക്ക­നു­സ­രി­ച്ചു് അഥവാ ഒരു സ­മ­ഗ്ര­നി­പു­ണ­മാ­യ ജാ­ഗ്ര­ത­യു­ടെ ആ­ഭി­മു­ഖ്യ­ത്തിൽ പ്ര­വർ­ത്തി­ച്ചു­പോ­രു­ക­യാ­ണു്.

മാർ­ക്സ് രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു: “അ­വ­ശ്യ­ക­ത­യു­ടെ­യും ബാ­ഹ്യ­പ്ര­യോ­ജ­ന­ത്തി­ന്റെ­യും നിർ­ബ­ന്ധ­ത്തി­നു വ­ഴ­ങ്ങി അ­ദ്ധ്വാ­നം ആ­വ­ശ്യ­മാ­യി വ­രു­ന്ന­ഘ­ട്ടം അ­തി­ക്ര­മി­ക്കു­ന്ന­തു­വ­രെ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ മേഖല ആ­രം­ഭി­ക്കു­ന്ന­തേ­യി­ല്ല. വ­സ്തു­ത­ക­ളു­ടെ സ്വ­ഭാ­വ­മ­നു­സ­രി­ച്ചും പ­രി­നി­ഷ്ഠി­ത­മാ­യ അർ­ത്ഥ­ത്തി­ലും സ്വാ­ത­ന്ത്ര്യ­മേ­ഖ­ല­യു­ടെ കി­ട­പ്പു് ഭൗ­തി­കോ­ത്പാ­ദ­ന­മേ­ഖ­ല­യു­ടെ അ­പ്പു­റ­ത്താ­ണു്. തന്റെ ആ­വ­ശ്യ­ങ്ങൾ നി­റ­വേ­റ്റു­ന്ന­തി­നാ­യി തന്റെ ജീ­വി­ത­സ­ന്ധാ­ര­ണ­ത്തി­നും പ്ര­ത്യു­ത്പാ­ദ­ന­ത്തി­നു­മാ­യി പ്രാ­കൃ­ത­മ­നു­ഷ്യ­നു് പ്ര­കൃ­തി­യോ­ടു മ­ല്ലി­ടേ­ണ്ടി­വ­ന്നി­ട്ടു­ണ്ട­ല്ലോ. അ­തു­പോ­ലെ പ­രി­ഷ്കൃ­ത­മ­നു­ഷ്യ­നും ചെ­യ്യേ­ണ്ട­താ­യി­ട്ടു­ണ്ടു്. ഏതു സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യോ­ടും സാ­ദ്ധ്യ­ത­യു­ള്ള ഏ­തു­വി­ധം ഉൽ­പാ­ദ­ന­വ്യ­വ­സ്ഥ­യോ­ടും അയാൾ അതു ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ക­ത­ന്നെ­വേ­ണം. അ­യാ­ളു­ടെ വി­കാ­സ­ത്തോ­ടൊ­പ്പം സ്വാ­ഭാ­വി­കാ­വ­ശ്യ­ക­ത­ക­ളു­ടെ മേ­ഖ­ല­യും വി­ക­സി­ക്കു­ന്നു. പക്ഷേ, ഒ­പ്പം­ത­ന്നെ ഉ­ത്പാ­ദ­ന­ശ­ക്തി­ക­ളും വർ­ദ്ധ­മാ­ന­മാ­യി­ത്തീ­രു­ന്ന­തു­നി­മി­ത്തം ഈ ആ­വ­ശ്യ­ക­ത­കൾ ക്ലേ­ശ­ര­ഹി­തം നി­റ­വേ­റ്റ­പ്പെ­ടു­ന്നു. സോ­ഷ്യ­ലീ­ക­രി­ക്ക­പ്പെ­ട്ട മ­നു­ഷ്യൻ (സം­ഘ­ടി­ത­മാ­യ ഉ­ത്പ്പാ­ദ­ക­വർ­ഗ്ഗം) പ്ര­കൃ­തി­യു­മാ­യു­ള്ള തന്റെ പൈതൃക മാ­റ്റ­ത്തെ ശാ­സ്ത്രീ­യ­മാ­യി നി­യ­ന്ത്രി­ക്കു­ന്നു. പ്ര­കൃ­തി­യെ ഏതോ ഒരു അ­ന്ധ­ശ­ക്തി­യെ­ക്കൊ­ണ്ടു ഭ­രി­പ്പി­ക്കു­ന്ന­തി­നു പകരം തന്റെ സാ­മാ­ന്യ­നി­യ­ന്ത്ര­ണ­ത്തിൽ കൊ­ണ്ടു­വ­രു­ന്ന­തി­ലാ­ണു് പ്ര­സ്തു­ത മേ­ഖ­ല­യി­ലെ സ്വാ­ത­ന്ത്ര്യം നി­ല­കൊ­ള്ളു­ന്ന­തു്. ഊർ­ജ്ജം ഏ­റ്റ­വും കു­റ­ച്ചു ചെ­ല­വ­ഴി­ച്ചും തന്റെ മാ­നു­ഷി­ക സ്വ­ഭാ­വ­ത്തി­നു് ഏ­റ്റ­വും യോ­ജി­ച്ച രീ­തി­യി­ലും പ­ര്യാ­പ്ത­മാ­യ വി­ധ­ത്തി­ലും അവൻ അതു സാ­ധി­പ്പി­ച്ചെ­ടു­ക്കു­ന്നു. ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും അതു് എ­പ്പോ­ഴും ആ­വ­ശ്യ­ക­ത­യു­ടെ മേ­ഖ­ല­ത­ന്നെ­യാ­ണു്. അ­തി­നു­മ­പ്പു­റ­ത്താ­ണു് മ­നു­ഷ്യ­ശ­ക്തി­യു­ടെ യ­ഥാർ­ത്ഥ­മാ­യ വി­ക­സ­നം ആ­രം­ഭി­ക്കു­ന്ന­തു്. അ­തി­ന്റെ ല­ക്ഷ്യം അ­തു­ത­ന്നെ­യാ­ണു്. അ­തു­ത­ന്നെ­യാ­ണു് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ യ­ഥാർ­ത്ഥ­മാ­യ മേഖല (മാർ­ക്സ്: കാ­പ്പി­റ്റൽ).”

(ക­ലാ­കൗ­മു­ദി ലക്കം 65 മുതൽ 76 വരെ.)

കെ. ദാ­മോ­ദ­രൻ
images/Kdamodaran.jpg

ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ കേ­ര­ള­ത്തി­ലെ സ്ഥാ­പ­ക­നേ­താ­ക്ക­ളിൽ ഒ­രാ­ളും മാർ­ക്സി­സ്റ്റ് സൈ­ദ്ധാ­ന്തി­ക­നും എ­ഴു­ത്തു­കാ­ര­നു­മാ­യി­രു­ന്നു കെ. ദാ­മോ­ദ­രൻ (ഫെ­ബ്രു­വ­രി 25, 1904–ജൂലൈ 3, 1976). മ­ല­പ്പു­റം ജി­ല്ല­യി­ലെ തിരൂർ വി­ല്ലേ­ജിൽ പൊറൂർ ദേ­ശ­ത്തു് കീ­ഴേ­ട­ത്ത് എന്ന സ­മ്പ­ന്ന നായർ കു­ടും­ബ­ത്തിൽ കി­ഴ­ക്കി­നി­യേ­ട­ത്ത് തു­പ്പൻ ന­മ്പൂ­തി­രി­യു­ടേ­യും കീ­ഴേ­ട­ത്ത് നാ­രാ­യ­ണി അ­മ്മ­യു­ടേ­യും മ­ക­നാ­യാ­ണു് ദാ­മോ­ദ­രൻ ജ­നി­ച്ച­തു്. കേരള മാർ­ക്സ് എ­ന്നാ­ണു് അ­ദ്ദേ­ഹം വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ടി­രു­ന്ന­തു്. ‘പാ­ട്ട­ബാ­ക്കി’ എന്ന നാ­ട­ക­ര­ച­ന­യി­ലൂ­ടെ­യും അ­ദ്ദേ­ഹം പ്ര­ശ­സ്ത­നാ­യി. കോ­ഴി­ക്കോ­ട് സാ­മൂ­തി­രി കോ­ളേ­ജിൽ വി­ദ്യാർ­ത്ഥി­യാ­യി­രി­ക്കു­മ്പോൾ തന്നെ ദേ­ശീ­യ­പ്ര­സ്ഥാ­ന­ങ്ങ­ളോ­ടു് ആ­കർ­ഷി­ക്ക­പ്പെ­ട്ടു. നി­യ­മ­ലം­ഘ­ന പ്ര­സ്ഥാ­ന­ത്തിൽ പ­ങ്കെ­ടു­ത്തു് അ­റ­സ്റ്റ് വ­രി­ച്ചു.

കാ­ശി­വി­ദ്യാ­പീ­ഠ­ത്തി­ലെ പ­ഠ­ന­കാ­ല­ഘ­ട്ടം മാർ­ക്സി­സ്റ്റ് ആ­ശ­യ­ങ്ങ­ളോ­ടു് താൽ­പ­ര്യം വർ­ദ്ധി­പ്പി­ച്ചു. തി­ക­ഞ്ഞ ക­മ്മ്യൂ­ണി­സ്റ്റു­കാ­ര­നാ­യാ­ണു് കേ­ര­ള­ത്തിൽ തി­രി­ച്ചെ­ത്തി­യ­തു്. പൊ­ന്നാ­നി ബീ­ഡി­തൊ­ഴി­ലാ­ളി പ­ണി­മു­ട­ക്കിൽ പ­ങ്കെ­ടു­ത്തു് അ­റ­സ്റ്റ് വ­രി­ച്ചു. ന­വ­യു­ഗം വാ­രി­ക­യു­ടെ പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പാർ­ട്ടി പി­ളർ­ന്ന­പ്പോൾ സി. പി. ഐ. യിൽ ഉ­റ­ച്ചു­നി­ന്നെ­ങ്കി­ലും അ­വ­സാ­ന­കാ­ല­ത്തു് പാർ­ട്ടി­യിൽ നി­ന്നും അ­ക­ന്നു. ജ­വ­ഹർ­ലാൽ നെ­ഹ്രു സർ­വ്വ­ക­ലാ­ശാ­ല­യിൽ ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റ് ച­രി­ത്രം ത­യ്യാ­റാ­ക്കാ­നു­ള്ള പ­ഠ­ന­ത്തി­നി­ടെ 1976 ജൂലൈ 3-നു് അ­ന്ത­രി­ച്ചു. പദ്മം ജീ­വി­ത­പ­ങ്കാ­ളി­യാ­യി­രു­ന്നു.

Colophon

Title: Sreesankaran, Hegal, Marx (ml: ശ്രീ­ശ­ങ്ക­രൻ, ഹെഗൽ, മാർ­ക്സ്).

Author(s): K. Damodaran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-18.

Deafult language: ml, Malayalam.

Keywords: Article, K. Damodaran, Sreesankaran, Hegal, Marx, കെ. ദാ­മോ­ദ­രൻ, ശ്രീ­ശ­ങ്ക­രൻ, ഹെഗൽ, മാർ­ക്സ്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 18, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Marx and Hegel, Bishkek, a photograph by Davide Mauro . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.