SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Bhavan_Buddha.jpg
, a photograph by Bibin C. Alex .
പ്ര­സി­ദ്ധ­രാ­യ ചില ബു­ദ്ധ­ഭി­ക്ഷു­ണി­കൾ
കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള
images/Buddhaghosa.jpg
സ­ന്യാ­സി­മു­ഖ്യ­നു് വി­ശു­ദ്ധി­മാർ­ഗ്ഗം കാ­ഴ്ച­വ­യ്ക്കു­ന്ന ബു­ദ്ധ­ഘോ­ഷൻ.

ഗൌ­ത­മ­ബു­ദ്ധൻ സ്ഥാ­പി­ച്ച ബു­ദ്ധ­മ­ത­ത്തി­ന്റെ പ്ര­ചാ­ര­ണ­ത്തി­നാ­യി സ്ത്രീ­കൾ എ­ത്ര­മാ­ത്രം പ്ര­യ­ത്നി­ച്ചി­രു­ന്നു എ­ന്നു് ഇ­ന്ന­ത്തെ ഭൂ­രി­ഭാ­ഗം ജ­ന­ങ്ങ­ളും അ­റി­ഞ്ഞി­ട്ടു­ള്ള­താ­യി തോ­ന്നു­ന്നി­ല്ല. ബു­ദ്ധ­മ­ത­ത്തി­ന്റെ പ്ര­ചാ­ര­ണ­ത്തി­നാ­യി ബു­ദ്ധ­മു­നി ഉ­പ­യോ­ഗ­പ്പെ­ടു­ത്തി­യ രണ്ടു പ്രാ­യേ­ണ പു­തി­യ­ത­രം ഉ­പ­ക­ര­ണ­ങ്ങൾ നാ­ടോ­ടി­ഭാ­ഷ­യും സ്ത്രീ­ക­ളു­മാ­യി­രു­ന്നു. ബു­ദ്ധ­മ­ത­ത്തി­ന്റെ സ്ഥാ­പ­ന­കാ­ല­ത്തു നി­ല­വി­ലി­രു­ന്ന വൈദിക ഹി­ന്ദു­മ­ത­ത്തിൽ യ­ജ്ഞ­മാ­കു­ന്ന കർ­മ്മ­വർ­ഗ്ഗ­വും, ഉ­പ­നി­ഷ­ത്തു­ക­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­രി­ക്കു­ന്ന ആ­ധ്യാ­ത്മി­ക ചി­ന്ത­ന­മാ­കു­ന്ന ജ്ഞാ­ന­മാർ­ഗ്ഗ­വും മാ­ത്ര­മേ അ­ട­ങ്ങി­യി­രു­ന്നു­ള്ളു. പിൽ­ക്കാ­ല­ത്തു ഹി­ന്ദു­മ­ത­ത്തിൽ കാ­ണാ­മാ­യി­രു­ന്ന ഭ­ക്തി­മാർ­ഗ്ഗം അ­ന്നു് അതിൽ ഇ­ല്ലാ­യി­രു­ന്നു. ബു­ദ്ധ­മ­ത­സ്ഥാ­പ­ന­ത്തി­ന്റെ ഒരു അ­ന്തി­മ­ഫ­ല­മാ­യി­ട്ടാ­ണു് ഭ­ക്തി­മാർ­ഗ്ഗം ഹി­ന്ദു­മ­ത­ത്തിൽ ഉൾ­പ്പെ­ടു­വാൻ സംഗതി വ­ന്ന­തു്. ബു­ദ്ധ­മ­ത­സ്ഥാ­പ­ന­കാ­ല­ത്തെ ഹി­ന്ദു­മ­ത­ത്തി­ലെ ഘ­ട­ക­ങ്ങ­ളാ­യ യജ്ഞം ഇ­ട­ത്ത­ര­ക്കാർ­ക്കും, ആ­ധ്യാ­ത്മി­ക ചി­ന്ത­നം ഉ­യർ­ന്ന നി­ല­യി­ലു­ള്ള­വർ­ക്കും മാ­ത്ര­മേ മ­ത­പ­ര­മാ­യ സഹായം ചെ­യ്തി­രു­ന്നു­ള്ളൂ. ഭൂ­രി­പ­ക്ഷ­ക്കാ­രാ­യ സാ­ധാ­ര­ണ­ജ­ന­ങ്ങൾ­ക്കും­കൂ­ടി മതം ഉ­പ­കാ­ര­പ്ര­ദ­മാ­യി­രി­ക്ക­ണ­മെ­ന്നു നി­ശ്ച­യി­ച്ചാ­ണു് ബു­ദ്ധ­മു­നി തന്റെ പുതിയ മതം സ്ഥാ­പി­ച്ച­തു്. ഈ ഉ­ദ്ദേ­ശ്യ­ത്തെ പു­ര­സ്ക­രി­ച്ചു് ഭാ­ര­ത­ത്തിൽ ഇ­ദം­പ്ര­ഥ­മാ­യി ഒരു മ­ത­പ­രി­ഷ്ക്കാ­രം വ­രു­ത്തി­യ­തു് ബു­ദ്ധ­മു­നി­ക്കു് ഒരു 250 വർ­ഷ­ത്തി­നു മു­മ്പു് ജീ­വി­ച്ചി­രു­ന്ന ദേ­ഹ­വും, ച­രി­ത്ര­കാ­ല­ത്തെ ജൈ­ന­മ­ത­ത്തി­ന്റെ യ­ഥാർ­ത്ഥ സ്ഥാ­പ­ക­നു­മാ­യ പാർ­ശ്വ­നാ­ഥ­തീർ­ത്ഥ­ങ്ക­ര­നാ­യി­രു­ന്നു. ഗൗ­ത­മ­ബു­ദ്ധൻ പാർ­ശ്വ­നാ­ഥ­നെ അ­നു­ക­രി­ക്കു­ക മാ­ത്ര­മേ ഇ­ക്കാ­ര്യ­ത്തിൽ ചെ­യ്തി­രു­ന്നു­ള്ളൂ. തന്റെ പ്ര­സ്തു­ത ഉ­ദ്ദേ­ശ്യം ന­ട­പ്പിൽ വ­രു­ത്തു­വാ­നാ­യി­ട്ടാ­ണു് ബു­ദ്ധ­മു­നി സം­സ്കൃ­ത ഭാ­ഷ­യ്ക്കു പകരം നാ­ടോ­ടി ഭാ­ഷ­യും, പു­രു­ഷ­ന്മാ­രു­ടെ പ്ര­യ­ത്ന­ങ്ങൾ­ക്കു പുറമേ സ്ത്രീ­ക­ളു­ടെ സ­ഹാ­യ­വും ഉ­പ­യോ­ഗ­പ്പെ­ടു­ത്തി­യ­തു്. മ­ത­പ്ര­ച­ര­ണാർ­ത്ഥം അതിനു വളരെ മു­മ്പു­ത­ന്നെ ശ്ര­മ­ണി അഥവാ ഭി­ക്ഷു­ണി സ­മ്പ്ര­ദാ­യം ജൈ­ന­മ­തം സ്വീ­ക­രി­ച്ചി­രു­ന്നു. ഗൗ­ത­മ­ബു­ദ്ധ­നു് ആദ്യം “ന­ര­ക­ത്തി­ന്റെ ക­വാ­ട­ങ്ങ­ളാ­യ” സ്ത്രീ­ക­ളെ ഭി­ക്ഷു­ണി­ക­ളാ­യി സ്വീ­ക­രി­ക്കു­ന്ന­തിൽ വൈ­മ­ന­സ്യം ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും, ഒ­ടു­ക്കം അ­ദ്ദേ­ഹം ആ സ­മ്പ്ര­ദാ­യം സ്വീ­ക­രി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. ബു­ദ്ധ­മു­നി­യു­ടെ സ­മ­കാ­ലീ­ന­രും, ബു­ദ്ധ­മ­ത­ത്തി­ന്റെ പ്ര­ചാ­ര­ണ­ത്തിൽ അ­ദ്ദേ­ഹ­ത്തെ അ­ധി­ക­മാ­യി സ­ഹാ­യി­ച്ച­വ­രു­മാ­യ പ­തി­മൂ­ന്നു പ്ര­സി­ദ്ധ­ഭി­ക്ഷു­ണി­ക­ളെ­ക്കു­റി­ച്ചു് വി­ഖ്യാ­ത­നാ­യ ബു­ദ്ധ­മ­ത­ഗ്ര­ന്ഥ­വ്യാ­ഖ്യാ­താ­വാ­യ ബു­ദ്ധ­ഘോ­ഷൻ തന്റെ അം­ഗു­ത്ത­ര­നി­കാ­യ ഭാ­ഷ്യ­മാ­യ മ­നോ­ര­ഥ­പു­രാ­ണി­യിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള ചില വി­വ­ര­ങ്ങ­ളെ­യാ­ണു് ചുവടെ ചേർ­ത്തി­രി­ക്കു­ന്ന­തു്.

images/Gotami.jpg
സി­ദ്ധാർ­ത്ഥ രാ­ജ­കു­മാ­രൻ മ­ഹാ­പ്ര­ജ­പ­തി ഗൗ­ത­മി­യ്ക്കൊ­പ്പം.

ഗൌ­ത­മ­ബു­ദ്ധ­ന്റെ കൊ­ച്ച­മ്മ­യാ­ണു് പ്ര­സി­ദ്ധ ഭി­ക്ഷു­ണി­യാ­യ മ­ഹാ­പ­ജാ­പ­തി ഗോതമി (മ­ഹാ­പ്ര­ജാ­പ­തി ഗൌതമി). പ­ത്മോ­ത്ത­ര­ബു­ദ്ധൻ എന്ന പൂർ­വ്വ ബു­ദ്ധ­ന്റെ കാ­ല­ത്തു് ഹം­സാ­വ­തി­ന­ഗ­ര­ത്തി­ലെ ഒരു കുലീന കു­ടും­ബ­ത്തി­ലെ അം­ഗ­മാ­യും, പി­ന്നീ­ടു കാ­ശി­യി­ലെ ഒരു ചാ­ലി­യ­ത്തി­യാ­യും ഉള്ള പൂർ­വ്വ­ജ­ന്മ­ങ്ങൾ ക­ഴി­ഞ്ഞു്, ഒ­ടു­ക്കം ആ പൂർ­വ്വ­ജ­ന്മ­ങ്ങ­ളിൽ ചെ­യ്തി­രു­ന്ന സൽ­കർ­മ്മ­ങ്ങ­ളു­ടെ ഫ­ല­മാ­യി മ­ഹാ­പ­ജാ­പ­തി ഗോതമി ഗൌ­ത­മ­ബു­ദ്ധ­ന്റെ മാ­താ­വാ­യ മാ­യാ­ദേ­വി­യു­ടെ അ­നു­ജ­ത്തി­യാ­യി ജ­നി­ച്ചു. മാ­യാ­ദേ­വി­യു­ടെ മ­ര­ണാ­ന­ന്ത­രം ബു­ദ്ധ­മു­നി­യു­ടെ പി­താ­വാ­യ ശു­ദ്ധോ­ദ­നൻ അവരെ വി­വാ­ഹം ചെ­യ്തു. ഗൌ­ത­മ­ബു­ദ്ധ­നെ വ­ളർ­ത്തി­വ­ന്ന­തു് ഈ മ­ഹി­ളാ­മ­ണി­യാ­യി­രു­ന്നു. ഭർ­ത്താ­വി­ന്റെ മ­ര­ണാ­ന­ന്ത­രം ഇവർ ഒരു ഭി­ക്ഷു­ണി­യാ­യി ബു­ദ്ധ­മ­ത­ത്തിൽ ചേ­രു­വാൻ നി­ശ്ച­യി­ച്ചു. ശാ­ക്യ­മു­നി ആദ്യം അ­വർ­ക്കു് അ­തി­നു­വേ­ണ്ട അ­നു­വാ­ദം നി­ഷേ­ധി­ക്കു­ക­യു­ണ്ടാ­യി. ഉടനെ പ­ജാ­പ­തി ഗോമതി തന്റെ ശി­ഷ്യ­ത്തി­ക­ളാ­യ അ­ഞ്ഞൂ­റു് ക­ന്യ­ക­ക­ളോ­ടു­കൂ­ടി ശി­ര­സ്സു­കൾ മു­ണ്ഡ­നം ചെ­യ്തു മഞ്ഞ വ­സ്ത്ര­ങ്ങൾ ധ­രി­ച്ചു ബു­ദ്ധ­മു­നി­യു­ടെ പ്ര­ധാ­ന ശി­ഷ്യ­നാ­യ ഥേരൻ ആ­ന­ന്ദ­നെ­ച്ചെ­ന്നു ക­ണ്ടു് ത­ങ്ങ­ളെ ഭി­ക്ഷു­ണി­ക­ളാ­യി സ്വീ­ക­രി­ക്കു­വാൻ തന്റെ ഗു­രു­വി­നോ­ടു ഉ­പ­ദേ­ശി­ക്ക­ണ­മെ­ന്നു് അ­പേ­ക്ഷി­ച്ചു. ആ­ന­ന്ദൻ അ­ങ്ങ­നെ ചെ­യ്തു് അ­വർ­ക്കു ഭി­ക്ഷു­ണി­ക­ളാ­കാൻ അ­നു­വാ­ദം വാ­ങ്ങി­ക്കൊ­ടു­ത്തു. പി­ന്നീ­ടു ബു­ദ്ധ­മു­നി മ­ഹാ­പ്ര­ജാ­പ­തി ഗോ­മ­തി­യെ ഭി­ക്ഷു­ണി­ക­ളു­ടെ ത­ല­വി­യാ­ക്കി­ത്തീർ­ക്കു­ക­യും ചെ­യ്തു.

images/Consolation_of_Ananda.jpg
ആ­ന­ന്ദ­നെ ആ­ശ്വ­സി­പ്പി­ക്കു­ന്ന ബു­ദ്ധ­ന്റെ ശി­ല്പം, രാ­ജ്ഗീർ, ഇ­ന്ത്യ.

ര­ണ്ടാ­മ­ത്തെ പ്ര­സി­ദ്ധ ഭി­ക്ഷു­ണി മ­ഗ­ധ­രാ­ജാ­വാ­യ ബിം­ബി­സാ­ര­ന്റെ രാ­ജ്ഞി­യാ­യ ഖേമ (ക്ഷേമ) യാ­യി­രു­ന്നു. പൂർ­വ്വ­ജ­ന്മ­ങ്ങ­ളിൽ ചെയ്ത പു­ണ്യ­ങ്ങ­ളു­ടെ ഫ­ല­മാ­യി ഇ­ന്ന­ത്തെ പ­ഞ്ചാ­ബിൽ പണ്ടു സ്ഥി­തി­ചെ­യ്തി­രു­ന്ന മദ്ര രാ­ജ്യ­ത്തി­ലെ ഒരു രാ­ജാ­വി­ന്റെ പു­ത്രി­യാ­യി ഖേമ സാ­ല­ഗ­ന­ഗ­ര­ത്തിൽ ജ­നി­ച്ചു. മ­ഗ­ധ­യി­ലെ പ്ര­സി­ദ്ധ രാ­ജാ­വാ­യ ബിം­ബി­സാ­ര­നാ­ണു് ഖേമയെ ക­ല്യാ­ണം ക­ഴി­ച്ച­തു്. മ­ഗ­ധ­രാ­ജ­ധാ­നി­യാ­യ രാ­ജ­ഗൃ­ഹ­ത്തി­നു സ­മീ­പ­മാ­യി ഒ­രി­ക്കൽ ബു­ദ്ധ­മു­നി താ­മ­സി­ച്ചി­രു­ന്നു. രാ­ജ­ധാ­നി­യി­ലെ സകല സ്ത്രീ­ക­ളും ബു­ദ്ധ­മു­നി­യെ കാണാൻ പോ­കാ­റു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും അ­തി­സു­ന്ദ­രി­യാ­യ ഖേ­മ­മാ­ത്രം അ­ങ്ങ­നെ ചെ­യ്തി­രു­ന്നി­ല്ല. ബു­ദ്ധ­മു­നി സൌ­ന്ദ­ര്യ­ത്തെ അ­പ­ല­പി­ച്ചു സം­സാ­രി­ക്കു­ക പ­തി­വാ­ണെ­ന്നു കേ­ട്ട­തു നി­മി­ത്ത­മാ­ണു് ഖേമ അ­ദ്ദേ­ഹ­ത്തെ സ­ന്ദർ­ശി­ക്കു­വാൻ പോ­കാ­തെ­യി­രു­ന്ന­തു്. ബു­ദ്ധ­മു­നി­യു­ടെ പുതിയ മ­ത­ത്തെ പി­ന്താ­ങ്ങി­യി­രു­ന്ന ബിം­ബി­സാ­ര­നു് ഇതു കണ്ടു വി­ഷാ­ദം തോ­ന്നി. ബു­ദ്ധ­മു­നി അ­പ്പോൾ നി­വ­സി­ച്ചി­രു­ന്ന വേ­ലു­വ­ന ആ­ശ്ര­മ­ത്തി­ന്റെ മ­ഹി­മ­യേ­യും ലാ­വ­ണ്യ­ത്തേ­യും പു­ക­ഴ്ത്തി കാ­വ്യം ര­ചി­ക്കു­വാൻ ഉടനെ ബിം­ബി­സാ­രൻ തന്റെ സ­ദ­സ്സി­ലു­ള്ള ക­വി­ക­ളോ­ടു് ആ­ജ്ഞാ­പി­ച്ചു. ഇതു ര­ചി­ച്ചു­ക­ഴി­ഞ്ഞ ഉടനെ അതിനെ ചൊ­ല്ലി­ക്കേൾ­പ്പി­ക്കു­വാൻ അ­ദ്ദേ­ഹം അവരെ നി­യോ­ഗി­ച്ചു. അതു കേ­ട്ട­പ്പോൾ ആ ആ­ശ്ര­മം സ­ന്ദർ­ശി­ക്ക­ണ­മെ­ന്നു് ഒരു മോഹം ഖേ­മ­യിൽ ജ­നി­ച്ചു. അവിടെ പോ­കു­ന്ന­തി­നു ഖേമ ബിം­ബി­സാ­ര­നോ­ടു അ­നു­വാ­ദം ചോ­ദി­ച്ചു. ആ­ശ്ര­മം സ­ന്ദർ­ശി­ക്കു­ന്ന­താ­യാൽ ബു­ദ്ധ­മു­നി­യെ കാ­ണാ­തെ വരാൻ സാ­ധി­ക്കു­ക­യി­ല്ലെ­ന്നു അ­ദ്ദേ­ഹം ഖേമയെ ധ­രി­പ്പി­ച്ചു. ഖേ­മ­യു­ടെ പ­രി­ചാ­രി­ക­മാ­രെ വി­ളി­ച്ചു് രാ­ജ്ഞി ബു­ദ്ധ­മു­നി­യെ ക­ണ്ടി­ല്ലെ­ങ്കിൽ, അ­ദ്ദേ­ഹ­ത്തെ അ­വർ­ക്കു കാ­ണി­ച്ചു­കൊ­ടു­ക്ക­ണ­മെ­ന്നും ബിം­ബി­സാ­രൻ കൽ­പി­ച്ചു. ആ­ശ്ര­മ­ത്തിൽ വെ­ച്ചു പ­രി­ചാ­രി­ക­മാ­രാൽ പ്രേ­രി­ത­യാ­യി ഖേമ തന്നെ സ­മീ­പി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ, ബു­ദ്ധ­മു­നി ഇദ്ധി എന്ന ശക്തി ഉ­പ­യോ­ഗി­ച്ചു് ഒരു അ­തി­സു­ന്ദ­രി­യാ­യ യു­വ­തി­യെ സൃ­ഷ്ടി­ച്ചു. ആ യുവതി ഒരു പനയോല വി­ശ­റി­യെ­ടു­ത്തു ബു­ദ്ധ­മു­നി­യെ വീ­ശി­ത്തു­ട­ങ്ങി. ആ യു­വ­തി­യു­ടെ സൌ­ന്ദ­ര്യം ക­ണ്ടു് ആ­ശ്ച­ര്യ­പ്പെ­ട്ടു­കൊ­ണ്ടു് ഖേമ അവിടെ സ്തം­ഭി­ച്ചു നി­ന്നു­പോ­യി. അ­പ്പോൾ ആ യുവതി ഒരു മ­ധ്യ­വ­യ­സ്ക­യു­ടെ രൂപം പൂ­ണ്ട­തും അ­ന­ന്ത­രം ആ മായാ സ്ത്രീ മ­രി­ച്ചു നി­ലം­പ­തി­ക്കു­ന്ന­തും ഖേ­മ­യ്ക്കു കാ­ണു­വാൻ സാ­ധി­ച്ചു. അ­പ്പോൾ ഖേ­മ­യിൽ ഒരു മാ­ന­സാ­ന്ത­രം ജ­നി­ക്കു­ക­യും ഒരു ഭി­ക്ഷു­ണി­യാ­കു­വാൻ അവൾ നി­ശ്ച­യി­ക്കു­ക­യും ചെ­യ്തു. തി­രി­ച്ചു കൊ­ട്ടാ­ര­ത്തിൽ ചെ­ന്ന­യു­ട­നെ ഖേമ ത­നി­ക്കു ഒരു ഭി­ക്ഷു­ണി­യാ­കു­വാൻ അ­നു­വാ­ദം ത­ര­ണ­മെ­ന്നു ബിം­ബി­സാ­ര­നോ­ടു അ­പേ­ക്ഷി­ച്ചു. ബിം­ബി­സാ­രൻ അതിനു സ­മ്മ­തി­ച്ചു. ഖേമ ഒരു ഭി­ക്ഷു­ണി­യാ­യി­ത്തീർ­ന്നു. ഒ­ടു­ക്കം അവൾ ഒരു പ്ര­ധാ­ന ഗേ­രി­യാ­യി ഭ­വി­ക്കു­ക­യും ചെ­യ്തു.

images/ananda.jpg
ആ­ന­ന്ദൻ.

മറ്റു രണ്ടു പ്ര­സി­ദ്ധ ഭി­ക്ഷു­ണി­കൾ ഉ­പ്പ­ല­വർ­ണ്ണ­യും (ഉ­ല്പ­ല­വർ­ണ്ണാ) പാ­ടാ­ചാ­ര യു­മാ­യി­രു­ന്നു. ശ്രാ­വ­സ്തി­യി­ലെ ഖ­ജ­നാ­വി­ലെ ഒരു ഉ­ദ്യോ­ഗ­സ്ഥ­ന്റെ മ­ക­ളാ­യി­രു­ന്നു ഉ­ല്പ­ല­വർ­ണ്ണ. അ­വ­ളു­ടെ അ­തി­യാ­യ സൌ­ന്ദ­ര്യം കണ്ടു പല രാ­ജാ­ക്ക­ന്മാ­രും പ്ര­ഭു­ക്ക­ളും മ­റ്റും അവളെ ത­ങ്ങൾ­ക്കു ക­ല്യാ­ണം ക­ഴി­ക്ക­ണ­മെ­ന്നു് അ­വ­ളു­ടെ പി­താ­വി­നോ­ടു പ­റ­ഞ്ഞു. ഇവരെ എ­ല്ലാ­വ­രേ­യും തൃ­പ്തി­പ്പെ­ടു­ത്തു­വാൻ അ­സാ­ധ്യ­മാ­ക­യാൽ, മ­ക­ളോ­ടു് അ­വൾ­ക്കു ഒരു ഭി­ക്ഷു­ണി­യാ­കു­വാൻ മ­ന­സ്സു­ണ്ടോ എ­ന്നു് അ­ദ്ദേ­ഹം ചോ­ദി­ച്ചു. അവൾ അതിനു സ­മ്മ­തി­ച്ചു് ഒരു ഭി­ക്ഷു­ണി­യാ­യി­ത്തീർ­ന്നു. ശ്രാ­വ­സ്തി­യി­ലെ ഖ­ജ­നാ­വി­ലെ മ­റ്റൊ­രു ഉ­ദ്യോ­ഗ­സ്ഥ­ന്റെ കു­ടും­ബ­ത്തിൽ പി­റ­ന്ന­വ­ളാ­ണു് പാ­ടാ­ചാ­ര. അവൾ തന്റെ വീ­ട്ടിൽ വേ­ല­യ്ക്കു നി­ന്നി­രു­ന്ന ഒരു യു­വാ­വി­നെ സ്നേ­ഹി­ക്കു­ക­യും, അ­യാ­ളോ­ടു കൂടി ഒ­ളി­ച്ചോ­ടി­പ്പോ­വു­ക­യും ചെ­യ്തു. താ­മ­സി­യാ­തെ അ­വൾ­ക്കു ഗർ­ഭ­മു­ണ്ടാ­യി. പ്ര­സ­വ­സ­മ­യം അ­ടു­ക്കാ­റാ­യ­പ്പോൾ തന്റെ വീ­ട്ടി­ലേ­ക്കു തന്നെ കൊ­ണ്ടു­വി­ടാൻ അവൾ ഭർ­ത്താ­വി­വേ­നാ­ടു അ­പേ­ക്ഷി­ച്ചു. അയാൾ അ­തി­നു് അ­മാ­ന്തി­ച്ചു. ഒ­ടു­ക്കം അവൾ ത­നി­ച്ചു ശ്രാ­വ­സ്തി­യി­ലേ­ക്കു തി­രി­ച്ചു. വ­ഴി­ക്കു­വെ­ച്ചു പ്ര­സ­വി­ക്ക­യാൽ അവൾ ഭർ­തൃ­ഗൃ­ഹ­ത്തി­ലേ­ക്കു് തി­രി­ച്ചു­പോ­ന്നു. ര­ണ്ടാ­മ­തും അ­വൾ­ക്കു് ഗർ­ഭ­മു­ണ്ടാ­യി. പ്ര­സ­വം സ­മീ­പി­ക്കാ­റാ­യ­പ്പോൾ അവളും ഭർ­ത്താ­വും അ­വ­ളു­ടെ വീ­ട്ടി­ലേ­ക്കു പു­റ­പ്പെ­ട്ടു. വ­ഴി­ക്കു­വ­ച്ചു് അ­വൾ­ക്കു് പ്ര­സ­വ­വേ­ദ­ന തോ­ന്നി. പ്ര­സ­വി­ക്കു­ന്ന­തി­നു് ഒരു മ­റ­യു­ണ്ടാ­ക്കു­വാൻ ഭർ­ത്താ­വു് ചു­ള്ളി­വെ­ട്ടി­ക്കൊ­ണ്ടു നി­ന്ന­പ്പോൾ ഒരു പാ­മ്പു­ക­ടി­ച്ചു് അയാൾ മ­രി­ച്ചു. അ­ന­ന്ത­രം അവൾ പ്ര­സ­വി­ച്ചു. തന്റെ രണ്ടു കു­ട്ടി­ക­ളോ­ടും­കൂ­ടി അവൾ പി­ന്നീ­ടു തന്റെ വീ­ട്ടി­ലേ­ക്കു­ള്ള യാത്ര തു­ടർ­ന്നു. വ­ഴി­ക്കു് അ­വർ­ക്കു് ഒരു പുഴ ക­ട­ക്കേ­ണ്ടി വന്നു. അ­പ്പോൾ ആ രണ്ടു കു­ട്ടി­ക­ളേ­യും ഒ­ഴു­ക്കു കൊ­ണ്ടു­പോ­യി. ദുഃ­ഖി­ച്ചു കൊ­ണ്ടു് അവൾ യാത്ര തു­ടർ­ന്നു് ശ്രാ­വ­സ്തി­യിൽ എത്തി. അ­പ്പോൾ അല്പം മു­മ്പു് അ­വി­ടെ­യു­ണ്ടാ­യ ഒരു കൊ­ടു­ങ്കാ­റ്റിൽ നി­ലം­പ­തി­ച്ച അ­വ­ളു­ടെ ഭ­വ­ന­ത്തിൽ അ­ക­പ്പെ­ട്ടു അ­വ­ളു­ടെ ബ­ന്ധു­ക്ക­ളെ­ല്ലാം മ­രി­ച്ചു­പോ­യി എ­ന്നു് അവൾ അ­റി­ഞ്ഞു. അ­വ­രു­ടെ ശ­രീ­ര­ങ്ങൾ ചി­ത­യിൽ എ­രി­യു­ന്ന­തും അവൾ കാ­ണു­ക­യു­ണ്ടാ­യി. ദു­സ്സ­ഹ­മാ­യ ദുഃഖം നി­മി­ത്തം അ­വൾ­ക്കു് ഉടനെ ചി­ത്ത­ഭ്ര­മം ഉ­ണ്ടാ­കു­ക­യും വ­സ്ത്രം എ­ല്ലാം ഉ­രി­ഞ്ഞി­ട്ടു് ന­ഗ്ന­യാ­യി ആ ന­ഗ­ര­ത്തിൽ അ­ല­ഞ്ഞു­ന­ട­ക്കു­ക­യും ചെ­യ്തു. ഈ ന­ഗ്ന­ത­യിൽ നി­ന്നാ­ണു് അ­വൾ­ക്കു പാ­ടാ­ചാ­ര എ­ന്ന­പേ­രു ല­ഭി­ച്ച­തു്. ഒ­രി­ക്കൽ ബു­ദ്ധ­മു­നി ഒരു വലിയ ജ­ന­ക്കൂ­ട്ട­ത്തോ­ടു് ഒരു വി­ഹാ­ര­ത്തിൽ വെ­ച്ചു പ്ര­സം­ഗി­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോൾ പാ­ടാ­ചാ­ര ന­ഗ്ന­യാ­യി അവിടെ കേ­റി­ച്ചെ­ന്നു. അ­പ്പോൾ ബു­ദ്ധ­മു­നി അ­വ­ളോ­ടു് “സോദരീ, നി­ന­ക്കു സ്ഥി­ര­ബു­ദ്ധി തി­രി­ച്ചു കി­ട്ട­ട്ടെ” എന്നു പ­റ­ഞ്ഞു. അ­പ്പോൾ അ­വ­ളു­ടെ ചി­ത്ത­ഭ്ര­മം മാ­റു­ക­യും, അവൾ ല­ജ്ജി­ച്ചു് തന്റെ നഗ്നത മ­റ­ക്കു­ന്ന­തി­നാ­യി നി­ല­ത്തു് ഒ­തു­ങ്ങി­യി­രി­ക്കു­ക­യും ചെ­യ്തു. അ­വി­ടെ­യു­ണ്ടാ­യി­രു­ന്ന ജ­ന­ങ്ങ­ളിൽ ഒരാൾ ഒരു വ­സ്ത്രം അ­വൾ­ക്കു് എ­റി­ഞ്ഞു­കൊ­ടു­ത്തു. ഒ­ടു­ക്കം അവൾ ഒരു പ്ര­സി­ദ്ധ ഭി­ക്ഷു­ണി­യാ­യി­ത്തീ­രു­ക­യും ചെ­യ്തു.

images/MET_60_76.jpg
പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ ആ­ന­ന്ദ­ന്റെ ബർ­മീ­സ് ശി­ല്പം.

ധർ­മ്മ­ഭി­ന്ന­യും, രൂ­പ­ന­ന്ദാ യും, സോ­ണാ­യും, സ­കു­ലാ­യു­മാ­ണു് മറ്റു നാലു പ്ര­സി­ദ്ധ ഭി­ക്ഷു­ണി­കൾ. ബിം­ബി­സാ­ര­ന്റെ ഒരു ഉ­ദ്യോ­ഗ­സ്ഥ­നാ­യ വി­ശാ­ഖ­ന്റെ ഭാ­ര്യ­യാ­യി­രു­ന്നു ധർ­മ്മ­ഭി­ന്ന. ബു­ദ്ധ­മു­നി­യു­മാ­യു­ണ്ടാ­യ പ്ര­ഥ­മ­സ­മാ­ഗ­മ­ത്തിൽ­ത്ത­ന്നെ വി­ശാ­ഖൻ ഒരു ബൗ­ദ്ധ­നാ­യി­ത്തീർ­ന്നു. അ­തു­ക­ഴി­ഞ്ഞു് അ­ദ്ദേ­ഹം തന്റെ വീ­ട്ടിൽ തി­രി­ച്ചു­വ­ന്ന­പ്പോൾ ധർ­മ്മ­ഭി­ന്ന­യു­ടെ ലാ­ള­ന­ങ്ങൾ സ്വീ­ക­രി­ക്കാ­തെ അ­വ­ളു­ടെ ഭർ­ത്താ­വാ­യി ത­നി­ക്കു പെ­രു­മാ­റു­വാൻ സാ­ധി­ക്കു­ക­യി­ല്ലെ­ന്നു് അവളെ അ­റി­യി­ച്ചു. ഉടനെ അവൾ ഒരു ബു­ദ്ധ­ഭി­ക്ഷു­ണി­യാ­യി­ത്തീർ­ന്നു. കു­റെ­ക്കാ­ലം ക­ഴി­ഞ്ഞു് ധർ­മ്മ­ഭി­ന്ന­യെ വി­ശാ­ഖൻ ഒ­രി­ക്കൽ സ­ന്ദർ­ശി­ക്കു­ക­യു­ണ്ടാ­യി. അ­പ്പോൾ അ­ദ്ദേ­ഹ­ത്തെ­ക്കാൾ ത­നി­ക്കു മ­ത­കാ­ര്യ­ങ്ങ­ളിൽ പാ­ണ്ഡി­ത്യ­മു­ണ്ടെ­ന്നു അവൾ അ­ദ്ദേ­ഹ­ത്തെ­ക്കൊ­ണ്ടു് സ­മ്മ­തി­പ്പി­ക്കു­ക­യും ചെ­യ്തു. ബു­ദ്ധ­മു­നി ഒ­രി­ക്കൽ പ്ര­സം­ഗി­ച്ചു­തു് കേ­ട്ട­യു­ട­നെ ഒരു ഭി­ക്ഷു­ണി­യാ­യി­ത്തീർ­ന്ന ശ്രാ­വ­സ്തി­യി­ലെ ഒരു സ്ത്രീ­യാ­ണു് സകുലാ. മ­ഹാ­പ്ര­ജാ­പ­തി ഗോ­മ­തി­യു­ടെ പു­ത്രി­യാ­ണു് രൂ­പ­ന­ന്ദാ. അ­വ­ളു­ടെ സൌ­ന്ദ­ര്യാ­ധി­ക്യം കൊ­ണ്ടു് അ­വൾ­ക്കു് ജ­ന­പ­ദ­ക­ല്യാ­ണി എന്ന പേരും കി­ട്ടി. മ­ഹാ­പ­ജാ­പ­തി­ഗോ­മ­തി ഭി­ക്ഷു­ണി­യാ­യി ക­ഴി­ഞ്ഞ­തി­നു­ശേ­ഷം രൂ­പ­ന­ന്ദാ­യും ഒരു ഭി­ക്ഷു­ണി­യാ­യി ഭ­വി­ച്ചു. ഭി­ക്ഷു­ണി­യാ­യി­ത്തീർ­ന്ന­തി­നു­ശേ­ഷം, ബു­ദ്ധ­മു­നി സൌ­ന്ദ­ര്യ­ത്തെ അ­പ­ല­പി­ക്കു­ക പ­തി­വാ­ണെ­ന്ന­റി­ഞ്ഞു. അവർ മറ്റു ഭി­ക്ഷു­ണി­ക­ളെ­പ്പോ­ലെ അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­സം­ഗ­ങ്ങൾ കേൾ­ക്കു­വാ­നോ അ­ദ്ദേ­ഹ­ത്തെ ശു­ശ്രൂ­ഷി­ക്കു­വാ­നോ പോ­യി­രു­ന്നി­ല്ല. ബു­ദ്ധ­മു­നി­യു­ടെ പ്ര­സം­ഗ­ത്തി­ന്റെ സാരം മറ്റു ഭി­ക്ഷു­ണി­ക­ളിൽ നി­ന്നു് അവൾ ഗ്ര­ഹി­ക്കു­ക മാ­ത്ര­മേ ചെ­യ്തി­രു­ന്നു­ള്ളു. ഇ­ത­റി­ഞ്ഞു് ഓരോ ഭി­ക്ഷു­ണി­യും പ്ര­സം­ഗ­സ­മ­യ­ത്തു് ഹാ­ജ­രാ­കേ­ണ്ട­താ­ണെ­ന്നു് ബു­ദ്ധ­മു­നി ആ­ജ്ഞാ­പി­ച്ചു. അ­തി­നാൽ രൂ­പ­ന­ന്ദാ­യ്ക്കു പ്ര­സം­ഗം കേൾ­ക്കു­വാൻ പോ­കാ­തെ ഗ­ത്യ­ന്ത­ര­മി­ല്ലെ­ന്നാ­യി. അവൾ ആ­ദ്യ­മാ­യി പ്ര­സം­ഗം കേൾ­ക്കു­വാൻ പോ­യ­പ്പോൾ ഖേ­മ­യ്ക്കു­ണ്ടാ­യ മാ­യാ­ദർ­ശ­നം അ­വൾ­ക്കും ഉ­ണ്ടാ­യി. അ­തോ­ടു­കൂ­ടി അ­വ­ളു­ടെ ഗർ­വ്വു് ശ­മി­ക്കു­ക­യും പി­ന്നീ­ടു് അവൾ ഒരു പ്ര­സി­ദ്ധ­ഭി­ക്ഷു­ണി­യാ­യി ഭ­വി­ക്കു­ക­യും ചെ­യ്തു. അനേകം സ­ന്താ­ന­ങ്ങ­ളു­ടെ മാ­താ­വാ­യ­തി­നു­ശേ­ഷ­മാ­ണു് സോണ ഒരു ഭി­ക്ഷു­ണി­യാ­യി­ത്തീർ­ന്ന­തു്. അ­വ­ളു­ടെ ഭീ­മ­മാ­യ അ­ജ്ഞ­ത­നി­മി­ത്തം അവൾ മ­റ്റു­ള്ള­വ­രു­ടെ പ­രി­ഹാ­സ­ത്തി­നു പാ­ത്രീ­ഭ­വി­ച്ചി­രു­ന്നു. ത­നി­ക്കു മ­ത­ത്തിൽ പാ­ണ്ഡി­ത്യം സി­ദ്ധി­ക്ക­ണ­മെ­ന്നു കരുതി സദാ “ദ്വാ­ത്തിം­സാ­കാ­ര” എന്ന മ­ന്ത്രം പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്നു. ഒ­രി­ക്കൽ മ­റ്റു­ള്ള ഭി­ക്ഷു­ണി­കൾ അ­ടു­ത്തു­ള്ള ഒരു വി­ഹാ­ര­ത്തി­ലേ­ക്കു യാ­ത്ര­തി­രി­ച്ച­പ്പോൾ തങ്ങൾ തി­രി­ച്ചു വ­രു­മ്പോൾ കുറെ വെ­ള്ളം ചൂ­ടാ­ക്കി­വെ­ച്ചേ­ക്ക­ണ­മെ­ന്നു സോ­ണ­യോ­ടു അവർ പ­റ­ഞ്ഞി­രു­ന്നു. എ­ന്നാൽ തന്റെ പ്ര­സ്തു­ത മ­ന്ത്രം ഉ­രു­ക്ക­ഴി­ക്കു­ന്ന­തിൽ ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ച്ചി­രു­ന്ന­തി­നാൽ മ­റ്റു­ള്ള ഭി­ക്ഷു­ണി­കൾ പറഞ്ഞ കാ­ര്യം ചെ­യ്യു­വാൻ അവൾ മ­റ­ന്നു­പോ­യി. അവർ തി­രി­ച്ചു­വ­ന്ന­പ്പോൾ വെ­ള്ളം വെ­ച്ചി­രു­ന്ന അ­ടു­പ്പിൽ തീ­ക­ത്തി­ക്കാ­തെ­യി­രു­ന്ന­തു കണ്ടു മു­റു­മു­റു­ക്കാൻ തു­ട­ങ്ങി. അ­പ്പോൾ ആ വെ­ള്ള­ത്തി­നു് ചൂ­ടു­ണ്ടെ­ന്നും അ­തെ­ടു­ത്തു് ഉ­പ­യോ­ഗി­ച്ചു നോ­ക്കു­വാ­നും സോണാ അ­വ­രോ­ടു പ­റ­ഞ്ഞു. അവർ അ­ങ്ങ­നെ ചെ­യ്ത­പ്പോൾ അതിനു ചൂ­ടു­ണ്ടെ­ന്നു ക­ണ്ടു് അ­ത്ഭു­ത­പ്പെ­ട്ടു. അ­വ­ളു­ടെ ഭ­ക്തി­കൊ­ണ്ടാ­ണു് അതിനു ചൂടു പി­ടി­ച്ചി­രു­ന്ന­തു്.

images/Uppalavanna.jpg
ബാ­ങ്കോ­ക്കിൽ സൂ­ക്ഷി­ച്ചി­രി­ക്കു­ന്ന ഉ­പ്പ­ല­വർ­ണ്ണ­യു­ടെ അ­വ­ശി­ഷ്ട­ങ്ങൾ.

ഭദ്ദാ (ഭദ്രാ), അഥവാ, കു­ണ്ഡ­ല­കേ­ശി യാണു് മ­റ്റൊ­രു പ്ര­സി­ദ്ധ ഭി­ക്ഷു­ണി. ഥേ­രീ­ഗാ­ഥ­യി­ലു­ള്ള ചില സ്ത­വ­ങ്ങൾ ഭ­ദ്ദ­യു­ടെ കൃ­തി­യാ­ണു്. രാ­ജ­ഗൃ­ഹ ന­ഗ­ര­ത്തി­ലെ ഒരു രാ­ജ­കീ­യ ഉ­ദ്യോ­ഗ­സ്ഥ­ന്റെ മ­ക­ളാ­യി ഭദ്ദാ ജ­നി­ച്ചു. ഭദ്ദാ ജ­നി­ച്ച സ­മ­യ­ത്തു­ത­ന്നെ രാ­ജാ­വി­ന്റെ പു­രോ­ഹി­ത­നും ഒരു ആൺ­കു­ട്ടി ജ­നി­ക്കു­ക­യു­ണ്ടാ­യി. ഈ ആൺ­കു­ട്ടി­യു­ടെ ജാ­ത­ക­ത്തിൽ അവൻ ഒരു കു­പ്ര­സി­ദ്ധ ത­സ്ക്ക­ര­നാ­യി­ത്തീ­ര­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് അവൻ ജ­നി­ച്ച സ­മ­യ­ത്തു് രാ­ജ­ഗൃ­ഹ­ന­ഗ­ര­ത്തി­ലെ ആ­യു­ധ­ങ്ങ­ളെ­ല്ലാം ജ്വ­ലി­ച്ചു പ്ര­കാ­ശി­ക്കു­ക­യു­ണ്ടാ­യി. സ­ത്തു­കോ എ­ന്നു് ഈ ആൺ­കു­ട്ടി­ക്കു പു­രോ­ഹി­തൻ പേ­രി­ട്ടു. ബാ­ല്യം മു­തൽ­ക്കു ഈ ബാലൻ മോ­ഷ്ടി­ച്ചു തു­ട­ങ്ങി. പ്രാ­യ­പൂർ­ത്തി വ­ന്നി­ട്ടും ഈ ശീലം മാ­റു­ന്നി­ല്ലെ­ന്നു ക­ണ്ടി­ട്ടു് അ­വ­ന്റെ പി­താ­വു് അവനു ഭ­വ­ന­ഭേ­ദ­ന­ത്തി­നു­ള്ള ഉ­പ­ക­ര­ണ­ങ്ങൾ ഉ­ണ്ടാ­ക്കി­ക്കൊ­ടു­ത്തു­കൊ­ണ്ടു് തന്റെ വീ­ട്ടിൽ നി­ന്നു് അവനെ ബ­ഹി­ഷ്ക­രി­ച്ചു. അവൻ അ­ന­ന്ത­രം ആ ന­ഗ­ര­ത്തി­ലെ ഒരു കു­പ്ര­സി­ദ്ധ­നാ­യ ക­വർ­ച്ച­ക്കാ­ര­നാ­യി­ത്തീർ­ന്നു. ഇ­തി­ന്റെ ഫ­ല­മാ­യി ഒ­രി­ക്കൽ ന­ഗ­ര­കാ­വൽ­ക്കാർ അവനെ പി­ടി­ച്ചു രാ­ജാ­വി­ന്റെ മു­മ്പിൽ കൊ­ണ്ടു­ചെ­ന്നു. അവനെ ന­ഗ­ര­ത്തി­ന്റെ തെ­ക്കേ ദ്വാ­ര­ത്തിൽ കൊ­ണ്ടു­ചെ­ന്നു വ­ധി­ക്കു­വാൻ രാ­ജാ­വു് അ­വ­രോ­ടു് ആ­ജ്ഞാ­പി­ച്ചു. അവർ അവനെ അ­വി­ടേ­ക്കു ബ­ന്ധി­ച്ചു കൊ­ണ്ടു­പോ­കു­മ്പോൾ വളരെ ജ­ന­ങ്ങൾ അ­വ­ന്റെ ശിക്ഷ കാ­ണു­വാ­നാ­യി അ­വ­രോ­ടു കൂടി പോയി. സ­ത്തു­കോ­യെ ഇ­ങ്ങ­നെ കൊ­ണ്ടു­പോ­കു­ന്ന­തു് തന്റെ ഗൃ­ഹ­ത്തിൽ നി­ന്നു യു­വ­തി­യാ­യ ഭദ്ദാ കണ്ടു. ഉടനെ അവൾ മോ­ഹാ­ല­സ്യ­പ്പെ­ട്ടു വീണു. ബ­ന്ധു­ക്കൾ വ­ന്നു് അവളെ ശു­ശ്രൂ­ഷി­ച്ചു ബോധം വ­രു­ത്തി­യ­പ്പോൾ സ­ത്തു­കോ­യെ­ക്കൊ­ണ്ടു തന്നെ ക­ല്യാ­ണം ക­ഴി­പ്പി­ച്ചി­ല്ലെ­ങ്കിൽ താൻ മ­രി­ക്കു­മെ­ന്നു ഭദ്ദാ ശ­ഠി­ച്ചു. അ­വ­ളു­ടെ ബ­ന്ധു­ക്കൾ ഭ­ദ്ദാ­യു­ടെ ജീവനെ ര­ക്ഷി­ക്കു­വാ­നാ­യി ന­ഗ­ര­കാ­വൽ­ക്കാ­രു­ടെ തലവനു കൈ­ക്കൂ­ലി കൊ­ടു­ത്തു സ­ത്തു­കോ­യെ വ­ധ­ത്തിൽ നി­ന്നു ര­ക്ഷി­ച്ചു അവിടെ കൊ­ണ്ടു­വ­ന്നു ഭ­ദ്ദാ­യെ അ­യാൾ­ക്കു ക­ല്യാ­ണം ക­ഴി­ച്ചു­കൊ­ടു­ത്തു.

images/Patacara.jpg
പാ­ടാ­ചാ­ര­യു­ടെ ക­ഥ­യു­ടെ ചി­ത്രീ­ക­ര­ണം, മ്യാ­ന്മാർ.

വി­വാ­ഹാ­ന­ന്ത­രം കുറെ ദിവസം ക­ഴി­ഞ്ഞ­പ്പോൾ സ­ത്തു­കോ തന്റെ ഭാ­ര്യ­യു­ടെ ആ­ഭ­ര­ണ­ങ്ങൾ മോ­ഷ്ടി­ക്കു­വാൻ നി­ശ്ച­യി­ച്ചു. തന്റെ ജീവനെ ര­ക്ഷി­ച്ച­തു് ആ ന­ഗ­ര­ത്തി­ലെ വ­ധ­ശി­ക്ഷ വി­ധി­ച്ച­വ­രെ കീ­ഴോ­ട്ടു പി­ടി­ച്ചു ത­ള്ളി­ക്കൊ­ല്ലു­ന്ന മ­ല­യു­ടെ മു­ക­ളിൽ അ­ധി­വ­സി­ക്കു­ന്ന ദേ­വി­യാ­ണെ­ന്നും, അ­തി­നാൽ ത­നി­ക്കു് ആ ദേ­വി­ക്കു് ഒരു നേർ­ച്ച ന­ട­ത്തേ­ണ്ട­തു­ണ്ടെ­ന്നും ഭ­ദ്ദാ­യോ­ടു പ­റ­ഞ്ഞു. ഉടനെ സർ­വ്വാ­ഭ­ര­ണ­ഭൂ­ഷി­ത­യാ­യി ഭദ്ദാ ഭർ­ത്താ­വി­നോ­ടു കൂടി ഒരു കാ­ള­വ­ണ്ടി­യിൽ ആ മല സ്ഥി­തി­ചെ­യ്തി­രു­ന്ന സ്ഥ­ല­ത്തേ­ക്കു പോയി. രണ്ടു പേ­രും­കൂ­ടി ആ മ­ല­യു­ടെ മു­ക­ളി­ലേ­ക്കു കേറി. ഇ­ങ്ങ­നെ കേ­റു­മ്പോൾ ഭർ­ത്താ­വു് ത­ന്നോ­ടു് ഒ­ന്നും ഉ­രി­യാ­ടാ­തെ­യി­രു­ന്ന­തു ക­ണ്ടു് അ­യാ­ളു­ടെ ഉ­ദ്ദേ­ശ്യം ഭ­ദ്ദാ­യ്ക്കു മ­ന­സ്സി­ലാ­യി. അ­വ­ളോ­ടു് ആ ആ­ഭ­ര­ണ­ങ്ങ­ളെ­ല്ലാം അ­ഴി­ച്ചു് അ­വ­ളു­ടെ ഒരു വ­സ്ത്ര­ത്തിൽ പൊ­തി­ഞ്ഞു­കെ­ട്ടു­വാൻ സ­ത്തു­കോ ആ­വ­ശ്യ­പ്പെ­ട്ടു. അവൾ അ­തി­നെ­പ്പ­റ്റി പ്ര­തി­ഷേ­ധി­ച്ച­പ്പോൾ അ­വ­ളു­ടെ ആ ആഭരണം അ­പ­ഹ­രി­ക്കു­വാ­നാ­ണു് താൻ അവളെ അവിടെ കൂ­ട്ടി­ക്കൊ­ണ്ടു­വ­ന്ന­തെ­ന്നു് അയാൾ പ­റ­ഞ്ഞു. താൻ ആ­ഭ­ര­ണ­ങ്ങ­ളെ­ല്ലാം അ­ഴി­ച്ചു­വെ­ക്കു­ന്ന­തി­നു മു­മ്പു് ത­നി­ക്കു അ­ദ്ദേ­ഹ­ത്തെ ആദ്യം അ­ഭി­മു­ഖ­മാ­യും പി­ന്നീ­ടു് പു­റ­കിൽ നി­ന്നും ആ­ലിം­ഗ­നം ചെ­യ്യു­വാൻ മോ­ഹ­മു­ണ്ടെ­ന്നു് അവൾ അ­പ്പോൾ അയാളെ ധ­രി­പ്പി­ച്ചു. അ­തി­നു് അയാൾ സ­മ്മ­തി­ക്കു­ക­യും ചെ­യ്തു. അ­ന­ന്ത­രം അ­യാ­ളു­ടെ പു­റ­കിൽ നി­ന്നു് അയാളെ ആ­ലിം­ഗ­നം ചെ­യ്ത­പ്പോൾ അവൾ അയാളെ മ­ല­യു­ടെ അ­ടി­യി­ലേ­ക്കു് പി­ടി­ച്ചു­ത­ള്ളി. മ­ല­യു­ടെ അ­ടി­യിൽ വീണു് അയാൾ ഉ­ട­നെ­ത­ന്നെ മ­രി­ക്കു­ക­യും ചെ­യ്തു. അ­ന­ന്ത­രം അവൾ ഒരു ജൈ­ന­ശ്ര­മ­ണി­യാ­യി­ത്തീർ­ന്നു. ജൈ­ന­മ­ത­സി­ദ്ധാ­ന്ത­ങ്ങ­ളിൽ അവൾ അ­ത്യ­ധി­കം പാ­ണ്ഡി­ത്യം നേടി. പി­ന്നീ­ടു് അവൾ ന­ഗ­ര­ങ്ങൾ തോറും സ­ഞ്ച­രി­ച്ചു് ഇതര മ­ത­പ­ണ്ഡി­ത­ന്മാ­രെ ത­ന്നോ­ടു വാ­ദ­ത്തി­നു വി­ളി­ച്ചു് അവരെ എ­ളു­പ്പ­ത്തിൽ തോ­ല്പി­ക്കു­ന്ന­തിൽ താ­ല്പ­ര്യം കാ­ണി­ച്ചു. പ­ല­രേ­യും അവൾ വാ­ദ­ത്തിൽ തോ­ല്പി­ച്ചു. എ­ന്നാൽ ഒ­ടു­ക്കം ശ്രാ­വ­സ്തി­യിൽ വെ­ച്ചു ബു­ദ്ധ­മു­നി­യു­ടെ ഒരു പ്ര­ധാ­ന­ശി­ഷ്യ­നാ­യ ശാ­രീ­പു­ത്രൻ അവളെ വാ­ദ­ത്തിൽ എ­ളു­പ്പം തോ­ല്പി­ക്കു­ക­യു­ണ്ടാ­യി. ഉടനെ അവൾ തന്നെ ബു­ദ്ധ­മ­ത­ത്തിൽ ചേർ­ത്തു് അ­തി­ന്റെ സി­ദ്ധാ­ന്ത­ങ്ങൾ പ­ഠി­പ്പി­ക്ക­ണ­മെ­ന്നു് ശാ­രീ­പു­ത്ര­നോ­ടു് അ­പേ­ക്ഷി­ച്ചു. സ­മീ­പ­ത്തു­ള്ള മ­ഹാ­വി­ഹാ­ര­ത്തിൽ അ­പ്പോൾ നി­വ­സി­ച്ചി­രു­ന്ന തന്റെ ഗുരു ബു­ദ്ധ­മു­നി­യെ ചെ­ന്നു് കാണാൻ അ­ദ്ദേ­ഹം അ­പ്പോൾ അ­വ­ളോ­ടു് ഉ­പ­ദേ­ശി­ച്ചു. അവൾ ഉടനെ ബു­ദ്ധ­മു­നി­യെ ചെ­ന്നു ക­ണ്ടു് അ­ദ്ദേ­ഹ­ത്തിൽ നി­ന്നു ബു­ദ്ധ­മ­ത­ത­ത്വ­ങ്ങൾ പ­ഠി­ച്ചു. അ­ന­ന്ത­രം അവൾ ഒരു അ­തി­പ്ര­സി­ദ്ധ­യാ­യ ഭി­ക്ഷു­ണി­യാ­യി­ത്തീ­രു­ക­യും ചെ­യ്തു. ഈ ഭ­ദ്ദാ­യു­ടെ അഥവാ കു­ണ്ഡ­ല കേ­ശി­യു­ടെ ച­രി­ത്ര­ത്തെ ആ­സ്പ­ദി­ച്ചാ­ണു് ചെ­ന്ത­മി­ഴി­ലെ ചി­ല­പ്പ­തി­കാ­രം ആ­ദി­യാ­യ അഞ്ചു മ­ഹാ­കാ­വ്യ­ങ്ങ­ളിൽ ഒ­ന്നാ­യ കു­ണ്ട­ല­കേ­ശി ര­ചി­ച്ചി­ട്ടു­ള്ള­തും.

images/Nanda.jpg
രൂ­പ­ന­ന്ദാ ബു­ദ്ധ­ന്റെ മുൻ­പിൽ.

ഭ­ദ്ദാ­കാ­പാ­ലി­നി, ഭ­ദ്ദാ­ക­ച്ചാ­ന (ഭ­ദ്ര­കാ­ഞ്ച­ന), സി­ഗാ­ല­മാ­താ എ­ന്നി­വ­രാ­ണു് മറ്റു മൂ­ന്നു പ്ര­സി­ദ്ധ ഭി­ക്ഷു­ണി­കൾ. ഇവരിൽ ഭ­ദ്ദാ­ക­ച്ചാ­ന ഗൌ­ത­മ­ബു­ദ്ധ­ന്റെ ഭാ­ര്യ­യും അ­ദ്ദേ­ഹ­ത്തി­ന്റെ പു­ത്ര­നാ­യ രാ­ഹു­ല­ന്റെ മാ­താ­വു­മാ­ണു്. ഭ­ദ്ദാ­ക­ച്ചാ­ന രാ­ഹു­ല­നെ പ്ര­സ­വി­ച്ച ദി­വ­സ­മാ­ണു് ഗൌ­ത­മ­ബു­ദ്ധൻ ലൗകിക ജീ­വി­തം പ­രി­ത്യ­ജി­ച്ചു് സ­ന്ന്യാ­സി­യാ­യി­ത്തീർ­ന്ന­തു്. മ­റ്റൊ­രു പ്ര­സി­ദ്ധ­ഭി­ക്ഷു­ണി കി­സാ­ഗോ­മ­തി­യാ­ണു്. പാം­സു­കു­ല­ത്തിൽ നി­ന്നെ­ടു­ത്ത പ­രു­പ­രു­ത്ത വ­സ്ത്ര­ങ്ങൾ ധ­രി­ച്ചി­രു­ന്ന ഭി­ക്ഷു­ണി­ക­ളു­ടെ ത­ല­വി­യാ­യി­രു­ന്നു കി­സാ­ഗോ­മ­തി. ശ്രാ­വ­സ്തി­യി­ലെ ഒരു അ­തി­ദ­രി­ദ്ര കു­ടും­ബ­ത്തിൽ ജ­നി­ച്ച അവളെ ഒരു ധനികൻ ക­ല്യാ­ണം ക­ഴി­ക്കു­ക­യു­ണ്ടാ­യി. അവൾ ഒരു ദ­രി­ദ്ര­കു­ടും­ബ­ത്തിൽ നി­ന്നു വ­ന്ന­വ­ളാ­യ­തു­കൊ­ണ്ടു് അവളെ ഭർ­ത്താ­വി­ന്റെ വീ­ട്ടു­കാർ പു­ച്ഛി­ച്ചി­രു­ന്നു. അവൾ ഒരു പു­ത്ര­നെ പ്ര­സ­വി­ച്ച­പ്പോൾ, ഭർ­ത്താ­വി­ന്റെ വീ­ട്ടു­കാർ അ­വ­ളോ­ടു കൂ­ടു­തൽ ബ­ഹു­മാ­ന­ത്തോ­ടെ പെ­രു­മാ­റു­ക­യു­ണ്ടാ­യി. നിർ­ഭാ­ഗ്യ­വ­ശാൽ ഈ ബാലൻ ഓടി ന­ട­ക്കു­ന്ന പ്രാ­യ­മാ­യ­പ്പോൾ മൃ­തി­യ­ട­ഞ്ഞു. ഇതു നി­മി­ത്തം കി­സാ­ഗോ­മ­തി­ക്കു ദു­സ്സ­ഹ­മാ­യ ദുഃഖം തോ­ന്നി. അവൾ ആ ബാ­ല­ന്റെ മൃ­ത­ശ­രീ­രം എ­ടു­ത്തു­കൊ­ണ്ടു ശ്രാ­വ­സ്തി­യി­ലു­ള്ള ഓരോ ഗൃ­ഹ­ത്തി­ലും ചെ­ന്നു് കു­ട്ടി­യു­ടെ രോഗം ശ­മി­പ്പി­ക്കു­വാൻ വല്ല മ­രു­ന്നും കൊ­ടു­ക്ക­ണ­മെ­ന്നു യാ­ചി­ച്ചു തു­ട­ങ്ങി. അ­വർ­ക്കു ചി­ത്ത­ഭ്ര­മ­മാ­ണെ­ന്നു പ­റ­ഞ്ഞു ജ­ന­ങ്ങൾ അവളെ പ­രി­ഹ­സി­ക്കു­ക­യും അവളെ കാ­ണു­മ്പോൾ കൂവി വി­ളി­ക്കു­ക­യും ചെ­യ്തു. ഒ­രി­ക്കൽ ഒരു പ­ണ്ഡി­തൻ അ­വ­ളെ­ക്ക­ണ്ടു് അ­വ­ളു­ടെ തീ­രാ­സ­ങ്ക­ടം അ­റി­ഞ്ഞു് അ­വ­ളോ­ടു അ­ടു­ത്തു­ള്ള ധു­ര­വി­ഹാ­ര­ത്തിൽ അന്നു പാർ­ത്തി­രു­ന്ന ബു­ദ്ധ­മു­നി­യെ ചെ­ന്നു ക­ണ്ടാൽ അ­ദ്ദേ­ഹം അ­വ­ളു­ടെ കു­ട്ടി­ക്കു മ­രു­ന്നു കൊ­ടു­ക്കു­മെ­ന്നു പ­റ­ഞ്ഞു. അ­തു­കേ­ട്ടു അവൾ ആ വി­ഹാ­ര­ത്തിൽ ചെ­ന്നു് ബു­ദ്ധ­മു­നി­യോ­ടു് കു­ട്ടി­ക്കു മ­രു­ന്നു ത­ര­ണ­മെ­ന്നു് അ­പേ­ക്ഷി­ച്ചു. അ­പ്പോൾ “നീ ഈ ന­ഗ­ര­ത്തി­ലെ ഓരോ വീ­ട്ടി­ലും ചെ­ന്നു് അവിടെ മരണം ഒ­രി­ക്ക­ലും ഉ­ണ്ടാ­യി­ട്ടി­ല്ലെ­ങ്കിൽ അ­ങ്ങ­നെ­യു­ള്ള വീ­ട്ടിൽ നി­ന്നു കുറെ ക­ടു­കു­പൊ­ടി­ച്ചു് വാ­ങ്ങി­ക്കൊ­ണ്ടു വരണം. എ­ങ്കിൽ ഞാൻ കു­ട്ടി­യെ അ­തു­കൊ­ണ്ടു ചി­കി­ത്സി­ക്കും” എന്നു ബു­ദ്ധ­മു­നി അ­വ­ളോ­ടു പ­റ­ഞ്ഞു. അവൾ അ­ത­നു­സ­രി­ച്ചു പല വീ­ടു­ക­ളി­ലും അ­പേ­ഷി­ച്ചു. എ­ന്നാൽ ഒരു വീ­ട്ടി­ലും മരണം ഉ­ണ്ടാ­കാ­തെ­യി­രു­ന്നി­ട്ടി­ല്ലെ­ന്ന­റി­ഞ്ഞു് അവൾ ക­ടു­കു­പൊ­ടി വാ­ങ്ങി­ച്ചി­ല്ല. അ­പ്പോൾ മരണം എല്ലാ മ­നു­ഷ്യർ­ക്കും വ­രു­ന്ന­താ­ണെ­ന്നു് അ­വൾ­ക്കു ബോധം വന്നു. ഉടനെ അവൾ തന്റെ മ­രി­ച്ച കു­ട്ടി­യെ ശ്മ­ശാ­ന­ത്തി­ലേ­ക്കു കൊ­ണ്ടു­പോ­യി. അവിടെ അതിനെ മ­റ­വു­ചെ­യ്തു. അ­ന­ന്ത­രം അവൾ അവിടെ വെ­ച്ചു­ത­ന്നെ ചുവടെ ചേർ­ത്തി­രി­ക്കു­ന്ന പാ­ലി­ശ്ലോ­കം പാടി;

“നാ­ഗാ­മ­ധ­മ്മോ നി­ഗ­മ­സ്സ­ധ­മ്മോ

നചാപ്/അയം ഏ­ക­കു­ല­സ്സ­ധ­മ്മോ

സ­ബ്ബ­സ്സ ലോ­ക­സ്സ സ­ദേ­വ­ക­സ്സ

ഏ­സോ­വ­ധ­മ്മോ യദിദം അ­നി­ച്ച­തഃ”

images/Buddha_stops_Nanda.jpg
സം­ഘ­ത്തിൽ നി­ന്നു് ര­ക്ഷ­പ്പെ­ടാൻ ശ്ര­മി­ച്ച രൂ­പ­ന­ന്ദാ­യെ ബു­ദ്ധൻ ത­ട­യു­ന്നു.

പി­ന്നീ­ടു് അവൾ ബു­ദ്ധ­മു­നി­യെ­ച്ചെ­ന്നു കണ്ടു. ക­ടു­കു­പൊ­ടി കി­ട്ടി­യോ എന്നു അ­ദ്ദേ­ഹം അ­വ­ളോ­ടു ചോ­ദി­ച്ചു. ഇല്ല എന്നു മ­റു­പ­ടി പ­റ­ഞ്ഞ­തി­നു­ശേ­ഷം തന്നെ ബു­ദ്ധ­മ­ത­ത­ത്ത്വ­ങ്ങൾ പ­ഠി­പ്പി­ക്ക­ണ­മെ­ന്നു് അവൾ അ­ദ്ദേ­ഹ­ത്തോ­ടു് അ­പേ­ക്ഷി­ച്ചു. പി­ന്നീ­ടു് അവൾ ഒരു ഭി­ക്ഷു­ണി­യാ­യി­ത്തീ­രു­ക­യും ചെ­യ്തു.

(ഗു­രു­നാ­ഥ മാസിക, 1113 കുംഭം—ലക്കം 7.)

കേ­സ­രി­യു­ടെ ല­ഘു­ജീ­വ­ച­രി­ത്രം

Colophon

Title: Prasidharaya Chila Budhabhikshunikal (ml: പ്ര­സി­ദ്ധ­രാ­യ ചില ബു­ദ്ധ­ഭി­ക്ഷു­ണി­കൾ).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-04-25.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Guhakshethram Adhava Cheenaththe Oru Sarvadesheeya Kalasanketham, കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള, Prasidharaya Chila Budhabhikshunikal, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: , a photograph by Bibin C. Alex . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.