images/kannaki-madhu.jpg
Kannaki, a photograph by K. M. Madhusudhanan .
ചി­ല­പ്പ­തി­കാ­രം
കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള

(കേ­ര­ളീ­യർ ഉൾ­പ്പെ­ട്ട പ­ണ്ട­ത്തെ ത­മി­ഴ്‌­നാ­ട്ടു­കാ­രു­ടെ പ­ഞ്ച­മ­ഹാ­കാ­വ്യ­ങ്ങൾ ചി­ല­പ്പ­തി­കാ­രം, മ­ണി­മേ­ക­ല, ജീ­വ­ക­ചി­ന്താ­മ­ണി, കു­ണ്ട­ല­കേ­ശി, വ­ളൈ­യാ­പ­തി എ­ന്നി­വ ആ­കു­ന്നു. ബൗ­ദ്ധ­കാ­വ്യ­ങ്ങ­ള­ത്രെ മ­ണി­മേ­ക­ല­യും, കു­ണ്ട­ല­കേ­ശി­യും. ജീ­വ­ക­ചി­ന്താ­മ­ണി, വ­ളൈ­യാ­പ­തി എ­ന്നി­വ ജ­യി­ന­കാ­വ്യ­ങ്ങൾ ആ­കു­ന്നു. കോ­ട്ടി­പെ­രു­മാ­ളെ­ന്നു ‘കേ­ര­ളോൽ­പ്പ­ത്തി’യും, ജ­യ­മാ­നി രാ­മ­ഘ­ടൻ എന്നു ‘മൂ­ഷി­ക­വം­ശ­കാ­വ്യ’വും, ‘കോ­ട്ട­മ്പ­ല­ത്തു തു­ഞ്ചി­യ ചേ­ര­മാൻ’ എന്നു ‘അ­ക­നാ­നൂ­റും’, ഇ­ള­ങ്കോ­വ­ടി­കൾ എന്നു തമിഴു സം­ഘ­ഐ­തി­ഹ്യ­ങ്ങ­ളിൽ നി­ന്നു് ഞാൻ നിർ­ണ്ണ­യി­ച്ചി­ട്ടു­ള്ള ചേ­ര­മാൻ­പെ­രു­മാ­ളും ആണു് ചി­ല­പ്പ­തി­കാ­രം ര­ചി­ച്ച­തു്. ശി­വ­പാ­ദ­ശേ­ഖ­ര­നെ­ന്നു ‘മ­ക്കൻ­സി­മാ­നു­സ്ക്രി­പ്റ്റ് ’ പേ­രി­ട്ടി­ട്ടു­ള്ള 48-ാം ചേ­ര­മാൻ പെ­രു­മാ­ളാ­യ ഇ­ദ്ദേ­ഹ­മാ­ണു് പ­തി­റ്റി­പ്പ­ത്തു്’ എന്ന ചേ­ര­രാ­ജ­പ്ര­ശ­സ്തി സ­മാ­ഹാ­രം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തെ­ന്നു വി­ചാ­രി­ക്കു­വാ­നും ഞാൻ കാ­ര­ണ­ങ്ങൾ കാ­ണു­ന്നു­ണ്ടു്. യൗ­വ്വ­ന­ത്തിൽ തന്നെ തന്റെ പത്നി മൃ­തി­യ­ട­ഞ്ഞ­തു­നി­മി­ത്തം ഇ­ദ്ദേ­ഹം ലൗ­കി­ക­ജീ­വി­തം പ­രി­ത്യ­ജി­ച്ചു് ഒരു ശൈ­വ­സ­ന്ന്യാ­സി­യാ­യി. ഇ­തു­നി­മി­ത്ത­മ­ത്രേ ഇ­ദ്ദേ­ഹ­ത്തി­നു അടികൾ എന്ന ബി­രു­ദം സി­ദ്ധി­ച്ച­തു്. ത­മി­ഴ്‌­നാ­ട്ടു­കാ­ര­നാ­യി ജ­നി­ച്ച­തിൽ അ­ത്യ­ധി­കം അ­ഭി­മാ­ന­മു­ള്ള ദേ­ഹ­വു­മാ­യി­രു­ന്നു ഈ കവി.

images/Puhar-ILango.jpg
ഇ­ള­ങ്കോ­വ­ടി­ക­ളു­ടെ ശി­ല്പം.

‘ഷോ­ഡ­ശാ­ശം­സു­രാ­ജ്യം’ എന്ന വാ­ക്യം സൂ­ചി­പ്പി­ക്കു­ന്ന 717 എ. ഡി.-യിൽ, ചേ­ര­വം­ശ­ത്തി­ലേ­ക്കു കൊം­ഗി­ലെ ഇ­ള­യ­താ­വ­ഴി­യിൽ നി­ന്നു രണ്ടു രാ­ജ­കു­മാ­രൻ­മാ­രെ ദ­ത്തെ­ടു­ക്കു­ക­യു­ണ്ടാ­യി. ഇവരിൽ മൂ­ത്ത­വൻ ചി­ല­പ്പ­തി­കാ­ര­ത്തി­ലെ ചെ­ങ്കു­ട്ടു­വൻ ര­ണ്ടാ­മ­നും, അനുജൻ ഇ­ള­ങ്കോ­വ­ടി­ക­ളു­മാ­കു­ന്നു. കാ­സർ­ക്കോ­ട് താ­ലൂ­ക്കി­ലെ കോ­ട്ടി­ക്കു­ള­ത്തു് ഒരു കോട്ട പ­ണി­യി­ച്ച­തിൽ നി­ന്നു് ഇ­ള­ങ്കോ­വ­ടി­കൾ­ക്കു് കോ­ട്ടി­പെ­രു­മാ­ളെ­ന്ന നാ­മ­ധേ­യം ല­ഭി­ച്ചു. വ­ഞ്ചി­മ­ഹാ­ന­ഗ­ര­ത്തി­ന്റെ ഒരു ഭാ­ഗ­മാ­യ ചേ­ന്ദ­മം­ഗ­ല­ത്തെ കോ­ട്ട­ക്കോ­വിൽ കു­ന്നിൽ വെ­ച്ചു മൃ­തി­യ­ട­ഞ്ഞ­തു­നി­മി­ത്ത­മ­ത്രെ ഇ­ദ്ദേ­ഹ­ത്തി­നു കോ­ട്ട­മ്പ­ല­ത്തു തു­ഞ്ചി­യ ചേ­ര­മാൻ എന്ന ബി­രു­ദം കി­ട്ടി­യ­തു്. മാനി എ­ന്ന­തു സിം­ഹ­ത്തി­ന്റെ ഒരു പ­ര്യാ­യ­മാ­ക­യാൽ, ഇ­ദ്ദേ­ഹ­ത്തി­നു ജ­യ­സിം­ഹൻ രാ­മ­ഘ­ട­നെ­ന്നും പേ­രി­ടാം.

ചി­ല­പ്പ­തി­കാ­ര­ത്തി­ന്റെ കാലം

‘ചി­ല­പ്പ­തി­കാ­ര’വും, ഇ­തി­ന്റെ തു­ടർ­ച്ച­യാ­യ ‘മ­ണി­മേ­ക­ല’യും നൽ­കി­യി­രി­ക്കു­ന്ന ചില ജോ­തി­ശ്ശാ­സ്ത്ര­വി­വ­ര­ങ്ങ­ളെ ആ­സ്പ­ദി­ച്ചു, സു­പ്ര­സി­ദ്ധ­നാ­യ ആ­ധു­നി­ക ജ്യോ­തി­ശ്ശാ­സ്ത്ര­ജ്ഞൻ സ്വാ­മി ക­ണ്ണു­പി­ള്ള ഇവ ര­ചി­ച്ച­തു് യ­ഥാ­ക്ര­മം 756 എ. ഡി. 771 എ. ഡി. എന്നീ വർ­ഷ­ങ്ങൾ­ക്കു ശേ­ഷ­മാ­ണെ­ന്നു സ്ഥാ­പി­ക്ക­യു­ണ്ടാ­യി. ദേ­ശാ­ഭി­മാ­ന­പാ­ര­മ്യ­വും മ­റ്റും ഹേ­തു­വാ­യി ഇ­ന്ന­ത്തെ ത­മി­ഴ്‌­നാ­ട്ടി­ലെ ‘ശാ­സ്ത്രീ­യ’ ച­രി­ത്ര­ഗ­വേ­ഷ­ക­രിൽ ബ­ഹു­ഭൂ­രി­ഭാ­ഗ­വും സ്വാ­മി­ക്ക­ണ്ണു­പി­ള്ള യുടെ നി­ഗ­മ­ന­ത്തെ മു­ട­ന്തൻ ന്യാ­യ­ങ്ങൾ പ­റ­ഞ്ഞു ത­ള്ളി­ക്ക­ള­ഞ്ഞി­രി­ക്കു­ന്നു. വാ­സ്ത­വ­ത്തിൽ തമിഴ് സംഘ ഐ­തി­ഹ്യ­ങ്ങൾ തന്നെ സ്വാ­മി­ക്ക­ണ്ണു­പി­ള്ള­യു­ടെ അ­ഭി­പ്രാ­യ­ത്തെ പിൻ­താ­ങ്ങു­ന്നു­ണ്ടു്. ഈ ഐ­തി­ഹ്യ­ങ്ങൾ ഉ­ച്ച­പ്രാ­ന്തി­ന്റെ പ്ര­ക­ട­ന­ങ്ങ­ളാ­ണെ­ന്നു് ജ­ല്പി­ച്ചി­ട്ടാ­ണു് ഈ ‘ശാ­സ്ത്രീ­യ’ ഗ­വേ­ഷ­കർ വെറും ഊ­ഹ­ങ്ങ­ളെ ആ­സ്പ­ദി­ച്ചു മധുര തമിഴ് സം­ഘ­കാ­ല­ത്തെ എ. ഡി. അ­ഞ്ചാം ശ­താ­ബ്ദ­ത്തോ­ടു­കു­ടി അ­വ­സാ­നി­പ്പി­ച്ചി­രി­ക്കു­ന്ന­തു്. ഈ തമിഴ് സംഘ ഐ­തി­ഹ്യ­ങ്ങൾ സം­ഘ­കാ­ലം 499 എ. ഡി. മു­തൽ­ക്കു 817 എ. ഡി. വരെ നി­ല­നി­ന്നു എന്നു പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തു ഇവ ഉ­പ­യോ­ഗി­ച്ചി­ട്ടു­ള്ള കൽദയൻ ജ്യോ­തി­ശ്ശാ­സ്ത്ര­ഭാ­ഷ (കൽ­പ്പ­ഗ­ണി­ത­ഭാ­ഷ) ഇ­ദം­പ്ര­ഥ­മ­മാ­യി മ­ന­സ്സി­ലാ­ക്കി ഞാൻ ക­ണ്ടു­പി­ടി­ച്ചി­ട്ടു­ണ്ടു്. പണ്ടു സാർ­വ്വ­ലൗ­കി­ക­മാ­യി­രു­ന്ന ഈ ജ്യോ­തി­ശ്ശാ­സ്ത്ര­പ­ദ്ധ­തി­യാ­ണു്, കാ­ശ്മീ­ര­ത്തി­ന്റെ ച­രി­ത്ര­മാ­യ ‘രാ­ജ­ത­രം­ഗി­ണി’യിലും ഒ­റീ­സ്സ­യു­ടെ ച­രി­ത്ര­മാ­യ ‘മാ­ഡ്ലാ­പാ­ഞ്ജി’യിലും ഭാ­ര­തീ­യ­രു­ടേ­യും, മ­റ്റു­ള്ള­വ­രു­ടേ­യും പു­രാ­ണ­ങ്ങ­ളി­ലും ഉ­പ­യോ­ഗി­ച്ചി­ട്ടു­ള്ള­തും. പണ്ടു സാർ­വ്വ­ലൗ­കി­ക­മാ­യി­രു­ന്ന ഈ ഗ­ണി­ത­പ­ദ്ധ­തി മ­ന­സ്സി­ലാ­ക്കാ­തെ കാ­ല­നിർ­ണ്ണ­യ­ത്തെ സം­ബ­ന്ധി­ച്ചു ച­രി­ത്രാ­തീ­ത­കാ­ല ച­രി­ത്ര­ഗ­വേ­ഷ­ണ­ത്തി­ലും പ്രാ­ചീ­ന ച­രി­ത്ര­ഗ­വേ­ഷ­ണ­ത്തി­ലും ഒരടി മു­ന്നോ­ട്ടു­വ­യ്ക്കു­വാൻ ഒരു രാ­ജ്യ­ക്കാർ­ക്കും സാ­ധി­ക്കു­ന്ന­ത­ല്ല­താ­നും.

images/Mudigere_Jain.jpg
കാ­ലി­യാ­നി­ക്ക­ടു­ത്തു­ള്ള മു­ഡ്ഗേ­രി­യി­ലും അ­മ­രാ­വ­തി­യി­ലും നി­ന്നു­ള്ള ലി­ഖി­ത­ങ്ങ­ളു­ടെ വി­വ­ര­ണ­ങ്ങൾ.

സ്വാ­മി­ക്ക­ണ്ണു­പി­ള്ള­ക്കു് ചി­ല­പ്പ­തി­കാ­ര­ത്തെ സം­ബ­ന്ധി­ച്ചു 756 എ. ഡി. എന്ന കാലം നൽകിയ ചി­ല­പ്പ­തി­കാ­ര­ഭാ­ഗ­ങ്ങൾ ആ­ദ്യ­മാ­യി ചുവടെ ഉ­ദ്ധ­രി­ക്കു­ന്നു:

“വാൻകൺ വി­ഴി­യാ വൈകറൈ യാ­മ­ത്തു

മീ­ന്റി­ക­ഴ്‌­വി ചു­മ്പിൻ വെൺ­മ­തി നീങ്ക-​

ക്കാ­രി­ണി­രു­ണി­ന്റെ ക­ടൈ­നാ­ട ക­ങ്കുൽ”

(X 1–3)

“ആ­ടി­ത്തി­ങ്ക­ട പേ­രി­രു­ട് പക്ക-

ത്ത­ഴൽ­ചേർ കു­ട്ട­ത്ത­ട്ട­മി ഞാ­ന്റു

വെ­ള്ളി­വാ­ര­ത്തൊ­ള്ളെ­ളെ­രി­യു­ണ്ണ

വു­രൈ­ചാൻ മ­തു­രൈ­യോ­ട­ര­ചു കേ­ടു­റു­മെ­നു

മു­രൈ­യു മു­ണ്ടേ”

(xxxIII. 133–137)

ആ­ടി­മാ­സ­ത്തി­ലെ കൃ­ഷ്ണ­പ­ക്ഷ­ത്തിൽ കാർത്തിക-​ഭരണി നാളിൽ (അ­ഴൽ­ചേർ കു­ട്ട­ത്തു) വെ­ള്ളി­യാ­ഴ്ച മ­ധു­ര­യിൽ തീ­പി­ടി­ക്കു­ക­യും (എ­രി­യു­ണ്ണു), രാ­ജാ­വി­നു കേ­ടു­വ­രു­ക­യും ചെ­യ്യും എ­ന്നൊ­രു പ്ര­വ­ച­നം ഉ­ണ്ടു് എ­ന്നാ­ണു് ര­ണ്ടാ­മ­താ­യി ഉ­ദ്ധ­രി­ച്ച ഭാ­ഗ­ത്തി­ന്റെ അർ­ത്ഥം. ഈ പ്ര­വ­ച­ന പ്ര­സ്താ­വ­ന മ­ന­സ്സി­ലാ­ക്കു­വാൻ ചി­ല­പ്പ­തി­കാ­ര­നാ­യി­ക ക­ണ്ണ­കി­യു­ടെ ജൈന മ­ത­ത്തെ­പ്പ­റ്റി ചില സം­ഗ­തി­കൾ ചുവടെ വി­വ­രി­ക്കു­ന്നു.

പൂർ­വ്വ­ജൈ­ന­മ­തം

ബു­ദ്ധ­മ­ത­ക്കാർ­ക്കു 27 ‘പൂർ­വ്വ­ബു­ദ്ധ­ന്മാർ’ ഉ­ള്ള­തു­പോ­ലെ, ജൈ­നർ­ക്കു 23 പൂർ­വ്വ­തീർ­ഥ­ങ്ക­ര­ന്മാർ (അഥവാ, ജി­ന­ന്മാർ) ഉ­ണ്ടാ­യി­രു­ന്നു. 24-​ാമത്തെ തീർ­ഥ­ങ്ക­ര­നാ­ണു് വർ­ധ­മാ­ന­മ­ഹാ­വീ­രൻ (527–456 ബി. സി.). 19-ാം തീർ­ഥ­ങ്ക­രൻ മ­ല്ലി­യാ­ണു്, സ്ത്രീ­യാ­യ ഏ­ക­തീർ­ഥ­ങ്ക­രൻ. 24 പേരിൽ 22 പേർ സൂ­ര്യ­വം­ശ­ക്ഷ­ത്രി­യ­രും ശേ­ഷി­ച്ച ര­ണ്ടു­പേർ ച­ന്ദ്ര­വം­ശ­ക്ഷ­ത്രി­യ­രും ആ­കു­ന്നു. വ­രാ­ഹ­കൽ­പ്പം തു­ട­ങ്ങു­ന്ന ബി. സി. 3102-ൽ നാ­ടു­വാ­ഴാൻ തു­ട­ങ്ങി­യ പ്രി­യ­വ്ര­ത­ന്റെ പൗ­ത്രൻ ഋഷഭൻ നാ­ഭേ­യ­നാ­ണു് ജൈ­ന­രു­ടെ പ്രഥമ തീർ­ഥ­ങ്ക­രൻ. ഏ­ലാ­മെ­ന്നു പേ­രു­ണ്ടാ­യി­രു­ന്ന പ­ശ്ചി­മ പേർ­സ്യ­യി­ലെ കോ­സ­ല­രാ­ജ്യ­ത്തി­ലെ ഒരു നൃ­പ­നാ­യി­രു­ന്നു ഋഷഭൻ. ഇ­ദ്ദേ­ഹ­ത്തെ മ­ഹാ­വി­ഷ്ണു­വി­ന്റെ അ­വ­താ­ര­ങ്ങ­ളിൽ ഒ­ന്നാ­യി ഭാ­ര­തീ­യ­ഹി­ന്ദു­പു­രാ­ണ­ങ്ങ­ളിൽ വി­വ­രി­ച്ചി­ട്ടു­ണ്ടു്. പൂർ­വ്വ­ബു­ദ്ധൻ­മാർ ജീ­വി­ച്ചി­രി­ക്കാ­ത്ത കാ­ല­ഘ­ട്ട­ത്തിൽ ജീ­വി­ച്ചി­രി­ക്കു­ന്ന ജൈ­ന­തീർ­ഥ­ങ്ക­ര­ന്മാ­രെ പൂർ­വ്വ­ബു­ദ്ധ­മ­ത­ക്കാർ ‘പ്ര­ത്യേ­ക ബു­ദ്ധ­ന്മാ­രാ’യി പ­രി­ഗ­ണി­ച്ചു ബ­ഹു­മാ­നി­ച്ചു വ­ന്നി­രു­ന്നു. 24 തീർ­ഥ­ങ്ക­ര­ന്മാർ­ക്കു പുറമേ, ജൈ­നർ­ക്കു ഋ­ഷ­ഭ­പു­ത്രൻ ഭ­ര­ത­നിൽ തു­ട­ങ്ങി 12 ച­ക്ര­വർ­ത്തി­മാ­രും, 9 ബ­ല­ദേ­വ­ന്മാ­രും (അർ­ധ­ച­ക്ര­വർ­ത്തി­ക­ളും) 9 വാ­സു­ദേ­വ­ന്മാ­രും 9 ദ­സാ­ര­ന്മാ­രു­മു­ണ്ടാ­യി­രു­ന്നു. ഈ 63 പേർ­ക്കു പൊ­തു­വേ 63 ശ­ലാ­ക­പു­രു­ഷർ (ശ്ലാ­ഘ്യ­പു­രു­ഷർ) എന്നു അവർ പേ­രി­ട്ടി­ട്ടു­ണ്ടു്. ത­മി­ഴ­രു­ടെ ഇ­ട­യ്ക്കു് 63 നാ­യ­നാർ­മാർ (ശൈ­വ­യോ­ഗി­കൾ) ഉ­ണ്ടാ­യി­രു­ന്ന­തും ഇവിടെ ശ്ര­ദ്ധേ­യ­മ­ത്രേ. ‘യ­ജുർ­വേ­ദ­നി­ര­ത’നായ അ­യോ­ധ്യ­യി­ലെ രാ­മൻ­ദാ­ശ­ര­ഥി (1689–1662 ബി. സി.) ജൈ­ന­രു­ടെ 9-ാം ച­ക്ര­വർ­ത്തി മ­ഹാ­പ­ത്മ­നും, രാ­മ­സോ­ദ­ര­നും ഒരു ജൈ­ന­മ­ത­ക്കാ­ര­നു­മാ­യ ല­ക്ഷ്മ­ണൻ ഇ­വ­രു­ടെ എ­ട്ടാ­മ­ത്തെ വാ­സു­ദേ­വ­നും കൃ­ഷ്ണൻ ദേ­വ­കീ­പു­ത്ര­നും ജേ­ഷ്ഠൻ ബ­ല­ഭ­ദ്ര­നും ഇ­വ­രു­ടെ 9-​ാമത്തെ വാ­സു­ദേ­വ­നും ബ­ല­ദേ­വ­നു­മാ­കു­ന്നു. ഈ വി­വ­ര­ങ്ങ­ളിൽ നി­ന്നു പ്ര­സ്തു­ത മ­ത­ത്ര­യ­ങ്ങൾ­ക്കു ത­മ്മി­ലു­ണ്ടാ­യി­രു­ന്ന ബന്ധം മ­ന­സ്സി­ലാ­ക്കു­വാൻ സാ­ധി­ക്കും.

images/Prithu_Venas_corpse.jpg
വേ­ണ­യു­ടെ മൃ­ത­ദേ­ഹ­ത്തിൽ നി­ന്നു് പൃഥു പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു.

ഓരോ ജൈ­ന­തീർ­ഥ­ങ്ക­ര­നും ഓരോ പ്ര­ത്യേ­ക ലാ­ഞ്ഛ­ന­വും, വൃ­ക്ഷ­വും, യ­ക്ഷ­നും, യ­ക്ഷി­യും സ­ങ്കൽ­പ്പി­ക്കു­ക­യും ഇവയെ ആ­രാ­ധി­ച്ചു വ­രി­ക­യും ജൈനർ ചെ­യ്തി­രു­ന്നു. 23-ാം തീർ­ഥ­ങ്ക­രൻ പാർ­ശ്വ­നാ­ഥ­ന്റെ (794–706 ബി. സി.) ലാ­ഞ്ഛ­നം പ­ത്തി­യു­ള്ള പാ­മ്പും, വൃ­ക്ഷം ധാതകി (താ­തി­രി) മരവും, യക്ഷൻ പാർ­ശ്വ­യ­ക്ഷ­നും, യക്ഷി പ­ത്മാ­വ­തി­യു­മാ­കു­ന്നു. പ്രാ­ചീ­ന­കേ­ര­ള­ത്തിൽ പാർ­ശ്വ­നാ­ഥാ­രാ­ധ­ന­യ്ക്കു അ­ത്യ­ധി­കം പ്ര­ചാ­രം സി­ദ്ധി­ച്ചി­രു­ന്നു. പ­ണ്ഡി­ത­ലോ­കം ഇ­രു­ട്ട­റ­യ്ക്ക­ക­ത്തു­വ­ച്ചു­പൂ­ട്ടി­യി­രു­ന്ന ദർ­ശ­ന­ങ്ങ­ളെ ഇ­ദം­പ്ര­ഥ­മ­മാ­യി വെ­ളി­ച്ച­ത്തു ജ­ന­സാ­മാ­ന്യ­ത്തി­നി­ട­യ്ക്കു കൊ­ണ്ടു­വ­ന്ന­തു­നി­മി­ത്തം പാർ­ശ്വ­നാ­ഥ­നു ‘പു­രി­സാ­ദാ­ണീ­യ’ (ജ­ന­സാ­മാ­ന്യ­ത്തി­ന്റെ ക­ണ്ണി­ലു­ണ്ണി) എന്ന ബി­രു­ദം ല­ഭി­ക്കു­ക­യു­ണ്ടാ­യി. ചേ­ര­രാ­ജ­ധാ­നി വ­ഞ്ചി­യു­ടെ അ­പ­ര­നാ­മ­ങ്ങ­ളി­ലൊ­ന്നാ­യ പ­ത്മാ­വ­തി­യു­ടെ­യും, ചി­റ­ക്കൽ­താ­ലൂ­ക്കി­ലെ പ­റ­ശ്ശി­നി­ക്ക­ട­വി­ന്റെ­യും, ഏ­റ­നാ­ട്ടി­ലെ പ­റ­ച്ചാൻ­പൊ­റ്റ­യു­ടെ­യും നാ­മ­ങ്ങ­ളിൽ യ­ഥാ­ക്ര­മം പ­ത്മാ­വ­തി­യ­ക്ഷി­യു­ടെ­യും പാർ­ശ്വ­യ­ക്ഷ­ന്റെ­യും പേ­രു­കൾ കാണാം. വർ­ധ­മാ­ന മ­ഹാ­വീ­ര­ന്റെ ലാ­ഞ്ഛ­നം, സിം­ഹ­വും, വൃ­ക്ഷം ശാ­ല­വും (സാ­ല­വും, മാ­വു­മ­ര­വും), യക്ഷൻ മാ­തം­ഗ­നും, യക്ഷി സി­ദ്ധാ­യി­ക­യു­മാ­കു­ന്നു.

സി­ദ്ധാ­യി­ക യക്ഷി

ഒരു ജൈ­ന­മ­ത­ക്കാ­രി­യാ­യി­രു­ന്ന ക­ണ്ണ­കി മ­രി­ച്ച­പ്പോൾ, അവളെ മ­ഹാ­വീ­ര­ന്റെ യക്ഷി സി­ദ്ധാ­യി­ക­യു­ടെ അ­വ­താ­ര­മാ­യി പ­രി­ഗ­ണി­ച്ചു അ­വ­ളു­ടെ വി­ഗ്ര­ഹം (മ­സ്തി­ക്കൽ, മ­ഹാ­സ­തി­ക്കൽ) കൊ­ടു­ങ്ങ­ല്ലൂ­രിൽ അ­ശോ­ക­മൗ­ര്യൻ പ­ണി­യി­ച്ച സ്തൂ­പ­ത്തി­ന്ന­ടു­ത്തു്, തന്റെ ജ­യി­ന­മ­ത­ക്കാ­രി ഭാര്യ ഇ­ള­ങ്കോ­വേ­ണ്മാ­ളു­ടെ പ്രേ­ര­ണ നി­മി­ത്തം, ചെ­ങ്കു­ട്ടു­വൻ ര­ണ്ടാ­മൻ ഉ­ദ്ദേ­ശം 757-എ. ഡി.-യിൽ സ്ഥാ­പി­ക്കു­ക­യു­ണ്ടാ­യി. മാവു മരം വൃ­ക്ഷ­മാ­യി­ട്ടു­ള്ള മ­ഹാ­വീ­ര­ന്റെ യ­ക്ഷി­യു­ടെ അ­വ­താ­ര­മാ­യ­തു നി­മി­ത്ത­മാ­ണു് ക­ണ്ണ­കി­യെ ഐ­തി­ഹ്യം മാ­വി­നോ­ടു ഘ­ടി­പ്പി­ച്ചി­ട്ടു­ള്ള­തു്. ‘ന­റ്റി­ണൈ’ എന്ന തമിഴു സം­ഘ­കാ­വ്യ­സ­മാ­ഹാ­ര­ത്തിൽ മരുതൻ ഇ­ള­നാ­ഗ­നെ­ന്ന കവി ക­ണ്ണ­കി­യെ ‘ഒ­രു­മു­ലൈ­യ­റ­ത്ത തി­രു­മാ­വു­ണ്ണി’ എന്നു വർ­ണ്ണി­ച്ചി­രി­ക്കു­ന്ന­തും, സി­ലോ­ണൈ­തി­ഹ്യം ക­ണ്ണ­കി­ക്കു് ‘ഒരു മുല പ­ത്തി­നി’ എന്നു പേ­രി­ട്ടു ഇവളെ മാ­വി­നോ­ടു ഘ­ടി­പ്പി­ച്ചി­രി­ക്കു­ന്ന­തും നോ­ക്കു­ക.

images/Shaligram.jpg
സാ­ല­ഗ്രാ­മ­ങ്ങൾ.
മി­സ്റ്റിൿ കൽ­പ്പ­ങ്ങൾ

ക­ണ്ണ­കി­യെ മ­ഹാ­വീ­ര­ന്റെ യ­ക്ഷി­യു­ടെ അ­വ­താ­ര­മാ­ക്കു­ന്ന­തി­നു ജ്യോ­തി­ശ്ശാ­സ്ത്ര­പ­ര­മാ­യ കാ­ര­ണ­മു­ണ്ടു്. ക­ണ്ണ­കി­യു­ടെ മ­ര­ണ­വർ­ഷ­മാ­യി സ്വാ­മി­ക്ക­ണ്ണു­പി­ള്ള സ്ഥാ­പി­ച്ചി­ട്ടു­ള്ള 756 എ. ഡി. മ­ഹാ­വീ­ര­ന്റെ­യും ത­ന്നി­മി­ത്തം സി­ദ്ധാ­യി­ക­യു­ടേ­യും ച­ര­മ­വർ­ഷ­മാ­യ 456 ബി. സി.-യിൽ നി­ന്നു 1212 ആ­ണ്ടു­ക­ളു­ള്ള ഒരു മി­സ്റ്റിൿ കൽ­പ്പം തി­ക­യു­ന്ന വർ­ഷ­മാ­കു­ന്നു. ഈ രണ്ടു സം­ഖ്യ­ക­ളു­ടെ ഇ­ര­ട്ടി­പ്പാ­ണു് ഇതിനെ മി­സ്റ്റിൿ കൽ­പ്പം ആ­ക്കി­യി­രി­ക്കു­ന്ന­തു്. കൽ­പ്പാ­ന്ത­ങ്ങ­ളിൽ അ­വ­താ­ര­ങ്ങൾ ഉ­ണ്ടാ­കു­മെ­ന്നും ദു­രി­ത­ങ്ങൾ സം­ഭ­വി­ക്കു­മെ­ന്നും പ­ണ്ടു­ള്ള­വർ വി­ശ്വ­സി­ക്കു­ക­യും ചെ­യ്തി­രു­ന്നു.

രണ്ടു സം­ഖ്യ­ക­ളു­ടെ ആ­വർ­ത്ത­നം കൊ­ണ്ടു­ണ്ടാ­കു­ന്ന 1212-​നെപ്പോലയുള്ള മി­സ്റ്റിൿ വർ­ഷ­വ­ട്ട­ങ്ങൾ കൽ­പ്പ­ഗ­ണി­ത­ത്തിൽ പ്ര­യോ­ഗി­ച്ചി­രു­ന്ന­തി­നു മറ്റു ചില ഉ­ദാ­ഹ­ര­ണ­ങ്ങൾ ചുവടെ ചേർ­ക്കു­ന്നു. ബൌ­ദ്ധ­മ­ഹാ­കാ­വ്യ­മാ­യ ‘മ­ണി­മേ­ക­ല’ ചോ­ഴ­രാ­ജ­ധാ­നി­ക­ളിൽ ഒ­ന്നാ­യ കാ­വേ­രി­പ്പു­മ്പ­ട്ട­ണ­ത്തെ കടൽ കൊ­ണ്ടു­പോ­യ വർ­ഷ­ത്തി­ലെ ജ്യോ­തി­ശ്ശാ­സ്ത്ര­വി­വ­ര­ങ്ങൾ നൽ­കി­യി­രി­ക്കു­ന്ന ഭാ­ഗ­ങ്ങൾ ചുവടെ ഉ­ദ്ധ­രി­ക്കു­ന്നു:

“ഇ­രു­തി­ള­വേ­നി­ലെ­രി­ക­തി­രി­ട­പ

ത്തൊ­രു­പ­ത്തിൻ­മേ­ലു­മൊ­രു മൂ­ന്റു­ചെ­ന്റ­പിൻ

മീ­ന­ത്തി­ടൈ­നി­ലൈ­മീ­ന­ത്ത­ക­വൈ­യിർ

പോ­തി­ത്ത­ലൈ­വ­നോ­ടു പൊ­രു­ന്തി­ന്തോ­ന്റു

മാ­പു­ത്തി­രൻ­കൈ­യ­മു­ത ചു­ര­പി­യെ­ന്നു

മാ­പെ­രു­മ്പാ­ത്തി­ര­മ­ട­ക്കൊ­ടി കേളാ-

യ­ന്നാ­ളി­ന്നാ­ള­പ്പൊ­ഴു­തി­പ്പൊ­ഴു­തു”

(മണി xi 40–46)

“ഇ­രുൾ­പ­ര­ന്തു­കി­ട­ന്ത­മ­ലർ ത­ലൈ­യു­ല­ക­ത്തു

വി­രി­ക­തിർ­ച്ചെൽ­വൻ­റോ­ന്റി­ന­നെ­ന്ന

വീ­രെ­ണ്ണു­റ്റോ­ടീ­രെ­ട്ടാ­ണ്ടിർ

പേ­ര­റി­വാ­ള­ന്റോ­ന്റും”

(മണി xi 75–78)

“ആ­ങ്ക­വ്വാ­വ­യി­റ്റ­മർ­ക­ണ­മു­വ­പ്പ

ത്തീ­ങ്ക­ളി­നാ­വ­ലോ­ങ്കു­മി­ത്തീ­വി­നു

ക്കൊ­രു­താ­നാ­കി­യു­ല­കു­തൊ­ഴ­ത്തോ­ന്റി­നൻ

പെ­രി­യോൻ­പി­റ­ന്ത­പെ­റ്റി­യൈ­ക്കേ­ണീ

യി­രു­തി­ള വേ­ന­ലെ­രി­ക­തി­രി­ട­പ

ത്തൊ­രു­പ­ത്തിൽ മേ­ലു­മൊ­രു മൂ­ന്റു­ചെ­ന്റ­പിൻ

മീ­ന­ത്തി­ടൈ­നി­ലൈ മീ­ന­ത്ത­ക വൈയിർ

പോ­തി­ത്ത­ലൈ­വ­നോ­ടു പെ­രു­ന്തി­യ പോ­ഴ്ത­ത്തു”.

(മണി xv 19–26)

ഇതിനെ ആ­സ്പ­ദി­ച്ചാ­ണു് സ്വാ­മി­ക്ക­ണ്ണു­പി­ള്ള ‘മ­ണി­മേ­ക­ല’യുടെ രചന ന­ട­ന്ന­തു് 771 എ. ഡി.-​യ്ക്കു ശേ­ഷ­മാ­ണെ­ന്നു പ­റ­ഞ്ഞി­ട്ടു­ള്ള­തു്. ഗൗ­ത­മ­ബു­ദ്ധ­ന്റെ ജ­ന­ന­വർ­ഷ­മാ­യ 542 ബി. സി.-യിൽ നി­ന്നു് 1313 വർ­ഷ­മ­ട­ങ്ങി­യ ഒരു മി­സ്റ്റിൿ കൽ­പ്പം തി­ക­യു­ന്ന ആ­ണ്ടാ­ണു് 771 എ. ഡി. ‘മ­ണി­മേ­ക­ല’യിൽ നി­ന്നു് ഉ­ദ്ധ­രി­ച്ചി­ട്ടു­ള്ള ര­ണ്ടാം­ഭാ­ഗ­ത്തിൽ ഈ­രെ­ണ്ണു­റ്റൊ­ടി­രെ­ട്ടാ­ണ്ടിൽ, അ­താ­യ­തു് 1616 വർഷം എന്നു പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. പ­ണ്ടു് 10, 11, 12, 13, എന്നീ മാ­സ­ങ്ങ­ളു­ള്ള വർ­ഷ­ങ്ങൾ ന­ട­പ്പി­ലി­രു­ന്നി­രു­ന്നു. ഇ­രു­പ­ത്തേ­ഴു ദിവസം വീ­ത­മു­ള്ള പ­തി­നൊ­ന്നു മാ­സ­ങ്ങ­ള­ട­ങ്ങി­യ, അ­താ­യ­തു് 297 ദിവസം വീ­ത­മു­ള്ള 1616 വർ­ഷ­ത്തെ­യാ­ണു് ഇവിടെ പ­റ­ഞ്ഞി­ട്ടു­ള്ള­തു്. 1313 സാ­ധാ­ര­ണ വർ­ഷ­ത്തിൽ 479373 ദി­വ­സ­ങ്ങൾ ഉ­ണ്ടു്. പ്ര­സ്തു­ത 1616 വർ­ഷ­ത്തി­ലെ ദി­വ­സ­സം­ഖ്യ, 479952 എ­ന്ന­താ­കു­ന്നു. ഇ­വ­യ്ക്കു ത­മ്മി­ലു­ള്ള 579 ദി­വ­സ­ത്തെ വ്യ­ത്യാ­സം നി­സ്സാ­ര­മാ­ണു­താ­നും.

images/Brhpan.jpg
ബി­ലി­ഗി­രി­രം­ഗ കു­ന്നു­ക­ളു­ടെ പ­നോ­ര­മി­ക് കാഴ്ച.

പി­ന്നെ­യും മ­ഹാ­വി­ഷ്ണു­വി­ന്റെ വാ­ഴ്ചാ­രം­ഭ­മാ­യ 6030 ബി. സി.-യിൽ നടന്ന അ­റ­ബി­പ്ര­ള­യ­ത്തി­നും, 3101 ബി. സി.-യിൽ നടന്ന ബാ­ബി­ലോ­ണി­യാ­പ്ര­ള­യ­ത്തി­നും ത­മ്മിൽ 2929 വർ­ഷ­ങ്ങ­ളു­ടെ അ­ന്ത­ര­മു­ണ്ടു്. ഇതു ഒരു മി­സ്റ്റിൿ കൽ­പ്പ­മാ­ണു്. ഇ­നി­യും, മ­ഹാ­ഭാ­ര­ത­യു­ദ്ധം നടന്ന 1425 ബി. സി.-​യ്ക്കും, ഭാ­ര­ത­ത്തി­ലെ ശി­പാ­യി­ല­ഹ­ള നടന്ന 1857 എ. ഡി.-​യ്ക്കും ത­മ്മിൽ 3333 സാ­വ­ന­വർ­ഷ­മ­ട­ങ്ങി­യ (3286 സാ­ധാ­ര­ണ വർ­ഷ­മ­ട­ങ്ങി­യ) ഒരു മി­സ്റ്റിൿ കൽ­പ്പ­ത്തി­ന്റെ അ­ന്ത­രം കാണാം. 360 ദി­വ­സ­മു­ള്ള­താ­ണു് ഒരു സാവന വർഷം. ഭാ­ര­തീ­യ­രു­ടെ ആ­ദി­നൃ­പൻ പൃ­ഥു­വൈ­ന്യ ന്റെ വാ­ഴ്ചാ­രം­ഭ­കാ­ല­മാ­യ 4601 ബി. സി.-യിൽ നി­ന്നു 4545 വർഷം ക­ഴി­യു­ന്ന 56 ബി. സി.-​യിലാണു വി­ക്ര­മാ­ബ്ദം തു­ട­ങ്ങു­ന്ന­തു്. ഭാ­ര­തീ­യ പൂർ­വ്വി­ക­രു­ടെ ഇ­ട­യ്ക്കു് ഇ­ദം­പ്ര­ഥ­മ­മാ­യി പ­രി­ഷ്കാ­ര­വി­ത്തു­കൾ പാവിയ ദീ­പ­ങ്ക­ര പൂർ­വ്വ­ബു­ദ്ധ­ന്റെ വാ­ഴ്ചാ­രം­ഭ­വർ­ഷ­മാ­യ 4621 ബി. സി.-​യ്ക്കും ഇ­ന്ത്യൻ യൂ­ണി­യൻ സ്ഥാ­പി­ച്ച 1949 എ. ഡി.-​യ്ക്കും ത­മ്മിൽ 6666 സാ­വ­ന­വർ­ഷ­ത്തി­ന്റെ അ­ന്ത­രം കാണാം.

മ­സ്തി­ക്കൽ സ്ഥാ­പ­നം

വീ­ര­ക്ക­ല്ലു­ക­ളും മ­സ്തി­ക്ക­ല്ലു­ക­ളും സ്ഥാ­പി­ക്കു­ന്ന പ­ണ്ട­ത്തെ ആ­ചാ­ര­ത്തിൽ ആറു ഭാ­ഗ­ങ്ങൾ അ­ട­ങ്ങി­യി­രു­ന്നു. ഇ­വ­യു­ടെ മു­റ­യ്ക്കു­ള്ള ത­മി­ഴ്‌­നാ­മ­ങ്ങൾ പി­ള്ള­യാ­ട്ടു്, കാ­ട്ചി, കാൽ­കൊൾ, നീർ­പ­ടൈ, നടുകൽ, വാ­ഴ്ത്തു് എ­ന്നി­വ­യാ­കു­ന്നു. സ്മ­ര്യ­പു­രു­ഷൻ മ­രി­ച്ച­യു­ട­നെ ന­ട­ത്തു­ന്ന നൃ­ത്തം പി­ള്ള­യാ­ട്ടം, പ്ര­തി­മ­യ്ക്കു­വേ­ണ്ട കല്ല് തേ­ടി­ക്ക­ണ്ടു­പി­ടി­ക്കു­ന്ന­തു് കാ­ട്ചി­യും, ക­ല്ലെ­ടു­ക്കു­ന്ന­തു കാൽ­ക്കൊ­ള്ളും, അതിനെ പു­ണ്യ­തീർ­ഥ­ങ്ങ­ളി­ലോ പു­ണ്യ­ജ­ല­ത്തി­ലോ നീ­രാ­ടി­പ്പി­ക്കു­ന്ന­തു് നീർ­പ­ടൈ­യും, പ്ര­തി­മാ­സ്ഥാ­പ­നം ന­ടു­ക­ല്ലു­മാ­കു­ന്നു. ഇ­തോ­ടു­കൂ­ടി ഇ­തി­ന്റെ ആരാധന ഗാ­ന­നൃ­ത്താ­ദി­സ­ഹി­തം തു­ട­ങ്ങു­ന്ന­ത­ത്രേ വാ­ഴ്ത്തു്.

images/Coin_of_Satkarni.jpg
ശാ­ത­കർ­ണി­യു­ടെ നാണയം.

ക­ണ്ണ­കി­യു­ടെ മ­സ്തി­ക്കൽ ചെ­ങ്കു­ട്ടു­വൻ II (കേ­ര­ളോൽ­പ്പ­ത്തി­യി­ലെ കു­ന്ദൻ പെ­രു­മാൾ) സ്ഥാ­പി­ച്ച­തി­നെ­പ്പ­റ്റി ര­ചി­ച്ചി­ട്ടു­ള്ള­താ­ണു് ചി­ല­പ്പ­തി­കാ­ര­ത്തി­ലെ വ­ഞ്ചി­ക്കാ­ണ്ടം. ക­ണ്ണ­കി­യു­ടെ പൂർ­വ്വ­ച­രി­ത്രം ആ­ദി­യി­ലെ പുകാർ കാ­ണ്ട­ത്തി­ലും മ­ദു­രൈ­കാ­ണ്ട­ത്തി­ലും വി­വ­രി­ച്ചി­രി­ക്കു­ന്നു. പി­ള്ള­യാ­ട്ടി­നാ­ണു് ചി­ല­പ്പ­തി­കാ­ര­ത്തിൽ കു­ന്റു­ക്കു­ര­വൈ എന്നു പേ­രി­ട്ടി­രി­ക്കു­ന്ന­തു്. ഏഴോ, ഒ­മ്പ­തോ പേർ കൈ­കോർ­ത്തു പി­ടി­ച്ചു കൊ­ണ്ടു ന­ട­ത്തു­ന്ന ഒ­രു­ത­രം നൃ­ത്ത­മാ­ണു് കുരവൈ. ക­ണ്ണ­കി കു­ന്റു­ത്തൂ­രിൽ (സേലം ജി­ല്ല­യി­ലെ ശ­ങ്ക­രി ദുർ­ഗിൽ) വേ­ങ്ങ­മ­ര­ത്തിൻ കീഴിൽ മ­രി­ച്ചു­വീ­ഴു­ന്ന­തു ക­ണ്ട­പ്പോൾ, അ­വി­ട­ത്തെ കുറവർ,

“ചി­റു­കു­ടി­യീ­രേ, ചി­റു­കു­ടി­യീ­രേ,

തെ­യ്പു­കൊ­ള്ളു­വിൻ ചി­റു­കു­ടി­യീ­രേ.

നി­റ­ങ്കു­ള­രു­വി­പ­റ­മ്പിൽ റാ­ഴ്‌­വ­രൈ

ന­റു­ഞ്ചി­നൈ വേ­ങ്കൈ­ത്ത­ന്നി­ഴർ കീഴിർ…

എന്നു തു­ട­ങ്ങു­ന്ന പാ­ട്ടു പാടി കു­ര­വൈ­യാ­ടു­ക­യു­ണ്ടാ­യി.

ധനവും പ്രാ­ബ­ല്യ­വു­മു­ള്ള­വ­ര സ്ഥാ­പി­ക്കു­ന്ന വീ­ര­ക്ക­ല്ലു­ക­ളു­ടേ­യും മ­സ്തി­ക­ല്ലു­ക­ളു­ടേ­യും വ­ള­പ്പു­ക­ളിൽ സാ­ല­ഗ്രാ­മ­ക്ക­ല്ലു­കൾ പാ­കാ­റു­ണ്ടാ­യി­രു­ന്നു. അ­മ്പ­ല­ങ്ങ­ളിൽ ദേ­വ­വി­ഗ്ര­ഹ­ങ്ങൾ പ്ര­തി­ഷ്ഠി­ക്കു­മ്പോ­ഴും അവയിൽ ഇ­ങ്ങി­നെ ചെ­യ്യാ­റു­ണ്ട­ല്ലോ. ഉ­ത്ത­ര­ഭാ­ര­ത­ത്തി­ലെ ഗം­ഗാ­ന­ദി­യോ­ടു് മോം­ഗിർ ന­ഗ­ര­ത്തി­നു സ­മീ­പം­വ­ച്ചു ചേ­രു­ന്ന ബു­രി­ഗ­ണ്ഡ­ക­ന­ദി­യു­ടെ ഉ­ത്ഭ­വ­സ്ഥാ­ന­ത്തു­ള്ള ഉ­രു­ണ്ട­ക­ല്ലു­ക­ളാ­ണു് സാ­ല­ഗ്രാ­മ­ങ്ങൾ. അ­ന­മ്മൊ­നൈ­റ്റ്, അഥവാ ബ്ലെ­നോ­നൈ­റ്റ് എന്നു പാ­ശ്ചാ­ത്യ­ശാ­സ്ത്ര­ജ്ഞർ ഇ­വ­യ്ക്കു പേ­രി­ട്ടി­ട്ടു­ണ്ടു്. ഇവയിൽ ബ്ര­ഹ്മാ­വ് ഒരു പു­ഴു­വി­ന്റെ രൂ­പ­ത്തിൽ പ്ര­വേ­ശി­ച്ചു ചില ദ്വാ­ര­ങ്ങ­ളു­ണ്ടാ­ക്കി വി­ഷ്ണു­വി­ന്റെ ചി­ത്രം വ­ര­ച്ചി­ട്ടു­ണ്ടെ­ന്നു പ­ണ്ട­ത്തെ ഹി­ന്ദു­ക്കൾ വി­ശ്വ­സി­ച്ചു­വ­ന്നി­രു­ന്നു. ഇതു കാരണം ഇവയെ പു­ണ്യ­ശി­ല­ക­ളാ­യി പ­രി­ഗ­ണി­ച്ചു് ഹി­ന്ദു­ക്കൾ വാ­ങ്ങി ലൗ­കി­ക­ജീ­വി­ത­ത്തിൽ ഐ­ശ്വ­ര്യം നേടാൻ നി­ത്യം പൂ­ജി­ച്ചു­വ­രു­ക­യും ചെ­യ്തി­രു­ന്നു.

സ­മ്പൂർ­ണ്ണ­ല­ക്ഷ­ണ­ങ്ങ­ളു­ള്ള ഒരു സാ­ല­ഗ്രാ­മ­ത്തി­നു ചി­ല­പ്പോൾ ഒരു ലക്ഷം രൂ­പ­യോ­ളം വി­ല­വ­രും. ബൂ­രി­ഗ­ണ്ഡ­ക­ന­ദി ഉ­ത്ഭ­വി­ക്കു­ന്ന നേപാള രാ­ജ്യ­ത്തെ രാ­ജാ­വി­നു് ഇവ വി­റ്റ് ഒരു നല്ല വ­രു­മാ­നം ല­ഭി­ച്ചി­രു­ന്നു. 18-​ൽപ്പരം ത­ര­ത്തി­ലു­ള്ള സാ­ല­ഗ്രാ­മ­ങ്ങ­ളിൽ, വി­ഷ്ണു­സാ­ല­ഗ്രാ­മം, ല­ക്ഷ്മി­ന­ര­സിം­ഹ­സാ­ല­ഗ്രാ­മം, മ­ച്യ­മൂർ­ത്തി (മ­ത്സ്യ­മൂർ­ത്തി) സാ­ല­ഗ്രാ­മം എന്നീ മു­ന്നു­ത­ര­ങ്ങ­ളാ­ണു് ഏ­റ്റ­വും പ­രി­പാ­വ­ന­ശി­ല­ക­ളാ­യി പ­രി­ഗ­ണി­ച്ചു­വ­ന്നി­രു­ന്ന­തു്. മ­ച്യ­മൂർ­ത്തി­സാ­ല­ഗ്രാ­മ­ത്തി­ലെ ദ്വാ­ര­ങ്ങൾ മ­ത്സ്യ­രൂ­പ­ത്തി­ലും ചെ­രു­പ്പി­ന്റെ രൂ­പ­ത്തി­ലും ഉ­ള്ള­വ­യാ­യി­രി­ക്കും.

മ­രു­പു­രം
images/Coin_of_Gautamiputra_Sri_Yajna_Satakarni.jpg
ഗൗ­ത­മി­പു­ത്ര ശ്രീ യജ്ഞ ശാ­ത­കർ­ണി­യു­ടെ നാണയം.

കോ­യ­മ്പ­ത്തൂർ ജി­ല്ല­യിൽ നി­ന്നു­ത്ഭ­വി­ച്ചു മൈസൂർ സ്റ്റേ­റ്റി­ലെ യെ­ള­ന്ദൂർ ന­ഗ­ര­ത്തി­നു സ­മീ­പ­ത്തു­കൂ­ടി ഒഴുകി കോ­യ­മ്പ­ത്തൂ­രി­ലെ കൊ­ല്ല്ഗൽ ന­ഗ­ര­ത്തി­നു ഒരു രണ്ടു മൈൽ ദു­ര­ത്തു­വ­ച്ചു കാ­വേ­രി­യോ­ടു ചേ­രു­ന്ന ഹൊ­ന്നു­ഹൊ­ളെ (പൊ­ന്നു­പു­ഴു), അഥവാ സു­വർ­ണാ­വ­തി എന്ന പു­ഴ­യു­ടെ തീ­ര­ങ്ങ­ളി­ലും മ­ച്യ­മൂർ­ത്തി സാ­ല­ഗ്രാ­മ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. യെ­ള­ന­ന്ദൂ­രി­നേ­യും സ­മീ­പ­മു­ള്ള ബി­ലി­ഗി­രി­രം­ഗൻ കു­ന്നി­നേ­യും സം­ബ­ന്ധി­ച്ചു് 1917-ലെ മൈസൂർ ആർ­ക്കി­യോ­ള­ജി­ക്കൽ റി­പ്പോർ­ട്ടിൽ വി­വ­രി­ച്ചി­രു­ന്ന സം­ഗ­തി­ക­ളിൽ നി­ന്നു ഇതു മ­ന­സ്സി­ലാ­ക്കാം. തമിഴ് ശാ­സ­ന­ങ്ങ­ളിൽ ഇ­ള­മ­രു­തുർ എന്നു പേ­രി­ട്ടി­ട്ടു­ള്ള യെ­ള­ന്ദൂ­രി­ന്റെ സ്ഥ­ല­പു­രാ­ണ­ത്തിൽ യെ­ള­ന്ദൂ­രെ­ന്ന­തു എള-​ഇന്ദു-ഈർ (ബാല-​ചന്ദ്ര-ഗ്രാമം) എന്ന പേ­രി­ന്റെ രൂ­പ­ഭേ­ദം ആ­ണെ­ന്നു വി­വ­രി­ച്ചി­രി­ക്കു­ന്നു. ഇതിനു സ­മീ­പ­മു­ള്ള ബി­ലി­ഗി­രി­രം­ഗൻ കു­ന്നിൽ, ക­ന­ക­ദാ­സൻ ഗുഹ എ­ന്നൊ­രു ഗു­ഹ­യും, ഇ­തി­നു­മു­ക­ളിൽ രംഗൻ, ശ്രീ­നി­വാ­സൻ എന്നീ നാ­മ­ങ്ങ­ളു­ള്ള ഒരു ദേ­വ­ന്റെ ക്ഷേ­ത്ര­വും, ഇതിനു സ­മീ­പ­ത്തു അലർ മേൽ മ­ങ്ക­യെ­ന്ന ഒരു ദേ­വി­യു­ടെ അ­മ്പ­ല­വും നിൽ­ക്കു­ന്നു­ണ്ടു്.

വൈശാഖ മാ­സം­തോ­റും ന­ട­ത്തി­വ­രു­ന്ന രം­ഗ­ന്റെ ര­ഥോ­ത്സ­വ­വേ­ള­യിൽ, പ­ഞ്ച­മ­രെ ക്ഷേ­ത്ര­ത്തി­ലെ ധ്വ­ജ­സ്തം­ഭം വരെ പ്ര­വേ­ശി­ക്കു­വാൻ അ­നു­വ­ദി­ച്ചി­രു­ന്നു. ഇ­തി­ന­ടു­ത്തു­ള്ള ബൂ­തി­തി­ട്ടു­ഗ്രാ­മ­ത്തി­ലെ മാദിഗ (മാ­താം­ഗ, ചെ­രു­പ്പു­കു­ത്തി) ജാ­തി­ക്കാർ രണ്ടു വർ­ഷ­ത്തി­ലൊ­രി­ക്കൽ മ­ത­കർ­മ്മാ­നു­ഷ്ഠാ­ന­ങ്ങൾ സഹിതം വലിയ തോൽ­ചെ­രു­പ്പു­കൾ കു­ത്തി ഈ ദേവനു സ­മർ­പ്പി­ച്ചു­വ­രു­ന്നു­മു­ണ്ടു്. ഇതിൽ നി­ന്നു ഈ കു­ന്നി­നു ചെ­രു­പ്പു­മ­ല­യെ­ന്ന അ­പ­ര­നാ­മ­വു­മു­ണ്ടാ­യി­രു­ന്നു എന്നു അ­നു­മാ­നി­ക്കാം. വി­ഗ്ര­ഹ­നിർ­മാ­ണ­ശാ­സ്ത്ര­പ്ര­കാ­രം ബൂ­ട്ട്സ് ധ­രി­ക്കു­ന്ന ദേവൻ സൂ­ര്യ­നാ­ണെ­ന്നും, സൂ­ര്യ­നെ ബൂ­ട്ട്സോ­ടു­കു­ടി വ­ട­ക്കൻ വേ­ഷ­ത്തിൽ ചി­ത്രീ­ക­രി­ക്ക­ണ­മെ­ന്നു ‘ബൃ­ഹ­ത്സം­ഹി­ത’യും, മ­ത്സ്യ­പു­രാ­ണ­വും നിർ­ദേ­ശി­ച്ചി­ട്ടു­ണ്ടെ­ന്നും, ‘ഉ­മാ­പ­തേ­ര വേർ­വാ­പി നഭേദോ ദൃ­ശ്യ­തേ ക്വ­ചി­ത്’ എന്ന പ്ര­മാ­ണ­മു­ണ്ടെ­ന്നും ഇ­ട­യ്ക്കു ചു­ണ്ടി­ക്കാ­ണി­ച്ചു­കൊ­ള്ള­ട്ടെ. പ്ര­സ്തു­ത­മ­ദി­ഗ­വർ­ഗ്ഗ­ക്കാ­രു­ടെ ജാ­തി­പേ­രിൽ മ­ഹാ­വീ­ര­ന്റെ യക്ഷൻ മാ­താം­ഗ­ന്റെ നാമം കാ­ണാ­വു­ന്ന­തു­മാ­ണു്.

‘പ­തി­റ്റി­പ്പ­ത്തി’ലെ മൂ­ന്നാം­പ­ത്തിൽ, പൽ­യാ­നൈ­ച്ചെൽ കെ­ഴു­കു­ട്ടു­വൻ (വലിയ ഗ­ജ­സൈ­ന്യ­നി­ര­ക­ളു­ള്ള ചേരൻ) കൊം­ഗു­നാ­ടു കൈ­വ­ശ­പ്പെ­ടു­ത്തു­ക­യും മി­തി­യ­രു­ടെ (തോൽ­മി­തി­യ­ടി ത­യ്ക്കു­ന്ന മാ­ദി­ഗ­രു­ടെ) ചെ­രു­പ്പു­മ­ല­യിൽ വച്ചു യു­ദ്ധം ചെ­യ്യു­ക­യും ചെ­യ്തു എന്നു വി­വ­രി­ച്ചി­രി­ക്കു­ന്നു. 540–562 എ. ഡി. എന്ന കാ­ല­ത്തു നാ­ടു­വാ­ണി­രു­ന്ന­വ­നും, കേ­യ­പെ­രു­മാൾ, പാലകൻ 1, ജീ­വോ­ത്ഭ­വൻ, ദേ­വ­പാ­ണ്ഡ്യൻ എന്നീ നാ­മ­ങ്ങൾ വ­ഹി­ച്ചി­രു­ന്ന­വ­നു­മാ­യ 37-ാം ചേ­ര­മാൻ പെ­രു­മാ­ളാ­ണ­ദ്ദേ­ഹം. ഈ ചെ­രു­പ്പു­മ­ല­യാ­ണു് ബി­ലി­ഗി­രി­രം­ഗൻ­കു­ന്ന്. എ­ലി­ക്കു വി­ല­കാ­രി (ബി­ല­കാ­രി) എ­ന്നും, അജിര എ­ന്നും പ­ര്യാ­യ­ങ്ങ­ളു­ണ്ടു്. ഇതു് നി­മി­ത്ത­മാ­ണു് ബി­ലി­ഗി­രി­രം­ഗൻ കു­ന്നി­നു പ്ര­സ്തു­ത മു­ന്നാം­പ­ത്തി­ന്റെ പ­തി­ക­ത്തിൽ അയിരൈ (അജിര) എന്നു പേ­രി­ട്ടി­രി­ക്കു­ന്ന­തു്. ഈ പ­തി­ക­ത്തിൽ (അ­നു­ബ­ന്ധ­ത്തിൽ) തന്നെ ഈ ചേരൻ കൈ­വ­ശ­പ്പെ­ടു­ത്തി­യ­താ­യി പ­റ­ഞ്ഞി­ട്ടു­ള്ള ഉ­മ്പർ­കാ­ട (ആ­ന­ക്കാ­ട്, ഗജവനം) കോ­യ­മ്പ­ത്തൂ­രി­ലെ സ­ത്യ­മം­ഗ­ലം ന­ഗ­ര­ത്തി­ന­ടു­ത്തു­ള്ള ഗ­ജൽ­ഹ­ത്തി (ആനനഗര) മല നിൽ­ക്കു­ന്ന ദേ­ശ­വു­മാ­കു­ന്നു.

images/KHANDAGIRI_AND_UDAYGIRI_Cave_Inscriptions.jpg
ഖ­ണ്ഡ­ഗി­രി, ഉ­ദ­യ­ഗി­രി ഗുഹാ ലി­ഖി­ത­ങ്ങൾ.

യെ­ള­ന്ദൂർ നഗരം ഹ­ദി­നാ­ട്ടിൽ (ത­മി­ഴിൽ, പ­തി­നാ­ട്ടിൽ, പ­ത്തു­നാ­ട്ടിൽ) നി­ന്നി­രു­ന്നു എന്നു മൈസൂർ ശാ­സ്ത്ര­ങ്ങ­ളിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. പ­ത്തു­നാ­ടു് ദ­ശ­നാ­ടാ­ണ­ല്ലോ. ഹേ­മ­ച­ന്ദ്ര­ന്റെ ‘അ­ഭി­ധാ­ന ചി­ന്താ­മ­ണി’യിൽ, മരു എന്ന ദേ­ശ­ത്തി­നു ദ­ശേ­ര­കം (പത്തു-​ഏരകം) എന്ന അ­പ­ര­നാ­മം ഉ­ണ്ടെ­ന്നു പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു. ഇ­തു­മൂ­ല­മ­ത്രേ തമിഴ് ശാ­സ­ന­ങ്ങൾ ഹ­ദി­നാ­ട്ടി­ലെ യെ­ള­ന്ദൂ­രി­നു മ­രു­തൂർ (മ­രു­തു് ദേ­ശ­ത്തു­ള്ള ഈർ) എന്നു പേരു നൽ­കി­യി­രി­ക്കു­ന്ന­തും. ദ­ശാ­ശ്വ­നെ­ന്ന­തു് ഇ­ന്ദു­വി­ന്റെ ഒരു പ­ര്യാ­യ­വു­മാ­ണു്.

യെ­ള­ന്ദൂ­രി­നു സ്വൽ­പ്പം വ­ട­ക്കു­കി­ഴ­ക്കു­ള്ള കൊ­ള്ളേ­ഗ­ല്ലി­നു­സ­മീ­പം പ്രാ­ചീ­ന­ഗു­ഹ­ക­ളു­ള്ള സി­ദ്ധേ­ശ്വ­രൻ മല സ്ഥി­തി­ചെ­യ്യു­ന്നു. സി­ദ്ധേ­ശ്വ­രൻ മ­ല­യു­ടെ പേ­രി­നും, മ­ഹാ­വീ­ര­ന്റെ യ­ക്ഷി­യാ­യ സി­ദ്ധാ­യി­ക­യു­ടെ നാ­മ­ത്തി­നും ത­മ്മി­ലു­ള്ള സാ­ദൃ­ശ്യം, ഈ മലയിൽ പണ്ടു മ­ഹാ­വീ­ര­ന്റെ ഒരു ഗു­ഹാ­ക്ഷേ­ത്രം സ്ഥി­തി­ചെ­യ്തി­രു­ന്നു എന്നു സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്. കാ­വേ­രി­തീ­ര­ത്തു് നിൽ­ക്കു­ന്ന കൊ­ള്ളേ­ഗ­ല്ലി­നു ഒരു എ­ട്ടു­പ­ത്തു മൈൽ വ­ട­ക്കു­കി­ഴ­ക്കാ­യി സ്ഥി­തി­ചെ­യു­ന്ന കാ­വേ­രി­വെ­ള്ള­ച്ചാ­ട്ട­ത്തിൽ, സോ­മേ­ശ്വ­ര ക്ഷേ­ത്ര­മു­ള്ള ശി­വ­സ­മു­ദ്രം ദ്വീ­പ് നിൽ­ക്കു­ന്ന­തു കാണാം. വി­ജ­യ­ന­ഗ­ര സാ­മ്രാ­ജ്യ­കാ­ല­ത്തു് ചാ­മ­രാ­ജ­ന­ഗർ താ­ലൂ­ക്കു ഭ­രി­ച്ചി­രു­ന്ന ഉ­മ്മ­ത്തൂർ സാ­മ­ന്ത­വം­ശ­ത്തി­ന്റെ കു­ല­ദേ­വ­ത­യാ­ണു് പ്ര­സ്തു­ത സോ­മേ­ശ്വ­ര­ക്ഷേ­ത്ര­ത്തി­ലെ ദേവൻ.

images/Veeranarayana_temple.jpg
വി­ര­ഭ­ദ്ര­ദേ­വ ക്ഷേ­ത്ര­ത്തി­ലെ പ­ടി­ഞ്ഞാ­റൻ ചാ­ലൂ­ക്യൻ ലി­ഖി­തം (ശക 992, ശകലം).

വി­ജ­യ­ന­ഗ­ര­സാ­മ്രാ­ജ്യ­കാ­ല­ത്തി­നു­മു­മ്പ് ഉ­മ്മ­ത്തൂർ സാ­മ­ന്തർ ന­ന്ദി­യാ­ല സാ­മ­ന്ത­രെ­ന്ന നാ­മ­ധേ­യ­ത്തിൽ മൈസൂർ സ്റ്റേ­റ്റി­ലെ മൈസൂർ ജി­ല്ല­യു­ടെ പ­ശ്ചി­മ­താ­ലൂ­ക്കു­ക­ളാ­യ ചാ­മ­രാ­ജ­ന­ഗർ കൃ­ഷ്ണ­രാ­ജ­പേ­ട്ട, ഹെ­ഗ്ഗ­ഡ­ദേ­വ­നം കോട്ട, ഹൂം­സൂർ എ­ന്നി­വ­യും, നീ­ല­ഗി­രി­ജി­ല്ല­യു­ടെ ഏ­താ­നും ഭാ­ഗ­ങ്ങ­ളു­മ­ട­ങ്ങി­യ ഒരു വി­സ്തൃ­ത പ്ര­ദേ­ശ­ത്തു ഭരണം ന­ട­ത്തി­വ­ന്നി­രു­ന്നു എന്നു മൈസൂർ ശാ­സ­ന­ങ്ങ­ളിൽ നി­ന്നു മ­ന­സ്സി­ലാ­ക്കാം. കാഡൂർ ജി­ല്ല­യി­ലെ എ. ഡി. ഏഴാം ശ­ത­ക­ത്തി­ലെ നിർ­വി­നീ­ത­ന്റെ ശിർ­ഗു­രു­ശി­ലാ­ലേ­ഖ­ന­ത്തിൽ ഒരു ന­ന്ദി­യാ­ല­സാ­മ­ന്ത­നെ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്ന­തിൽ നി­ന്നു ഇ­വ­രു­ടെ പ്രാ­ചീ­ന­ത മ­ന­സ്സി­ലാ­ക്കാം.

ഉ­മ്മ­ത്തൂർ സാ­മ­ന്ത­രു­ടെ ശാ­സ­ന­ങ്ങ­ളിൽ നി­ന്നു ഇവർ സൂ­ര്യ­വം­ശ­ക്ഷ­ത്രി­യ­രും സ്വർ­ണ്ണ­പ­ണി­ക്കാ­രാ­യ ത­ട്ടാ­ന്മാ­രു­ടെ (നാ­ഡീ­ന്ധ­മ­രു­ടെ) ജാതി പേ­രു­കൾ ബി­രു­ദ­ങ്ങ­ളാ­യു­ള്ള­വ­രു­മാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാം. ഉ­മ്മ­ച്ചെ­ടി­ക്കു ക­ന­കാ­ഹ്വ­യം എ­ന്നൊ­രു പ­ര്യാ­യ­മു­ണ്ടു്. ത­ട്ടാ­ന്മാ­രു­ടെ ബി­രു­ദം, ഈ രാ­ജ­വം­ശ­ത്തി­നു കി­ട്ടാൻ കാ­ര­ണ­മി­താ­ണു്. ബി­ലി­ഗി­രി രംഗൻ മല യിലും ഒരു ക­ന­ക­ദാ­സൻ ഗുഹ ഉ­ണ്ട­ല്ലോ. ഈ സാ­മ­ന്ത­രു­ടെ മറ്റു രണ്ടു ബി­രു­ദ­ങ്ങൾ ജാ­വ­ദി­കോ­ലാ­ഹ­ലർ, സു­രാ­ഷ്ട്ര­പു­ര­വ­രാ­ധീ­ശ്വ­രൻ എ­ന്നി­വ­യാ­കു­ന്നു. കർ­ണാ­ട­ക­ഭാ­ഷ­യി­ലെ ജാ­വ­ദി­കോ­ലാ­ഹ­ലർ എ­ന്ന­തി­നെ മെ­രു­കി­ന്റെ (ഗ­ന്ധ­മൂ­ഷ­ക­ന്റെ) പു­ഴു­വിൽ (ക­സ്തൂ­രി­യിൽ) ആ­ഹ്ലാ­ദി­ക്കു­ന്ന­വർ എന്നു പ­രി­ഭാ­ഷ­പ്പെ­ടു­ത്താം. മ­രു­ദേ­ശ­ത്തി­ന്റെ പേ­രി­നെ മെ­രു­കെ­ന്നാ­ക്കി­യ­തിൽ നി­ന്നു­ത്ഭ­വി­ച്ച ബി­രു­ദ­മാ­ണി­തു്. സു­രാ­ഷ്ട്ര­മെ­ന്ന­തു സ­പ്ത­കൊ­ങ്ക­ണ­ങ്ങ­ളിൽ ഒ­ന്നാ­യ വ­ര­ലാ­ട­ത്തി­ന്റെ അ­പ­ര­നാ­മ­മാ­കു­ന്നു. ഈ സു­രാ­ഷ്ട്രം മും­ബെ­യി­ലെ ദാ­മൻ­ന­ഗ­ര­ത്തിൽ നി­ന്നു ഠാ­ന­ന­ഗ­രം­വ­രെ നീ­ണ്ടു­കി­ട­ന്നി­രു­ന്ന ദേ­ശ­മാ­യി­രു­ന്നു. ഇ­തി­ലാ­ണു ‘ര­ഘു­വം­ശ’ത്തിൽ കാ­ളി­ദാ­സൻ കേ­ര­ളീ­യ­രെ സ്ഥാ­പി­ചി­ട്ടു­ള്ള­തും. ഉ­മ്മ­ത്തൂർ സാ­മ­ന്തർ ഇ­ന്ന­ത്തെ മൈസൂർ. രാ­ജ­വം­ശ­ത്തി­ന്റെ പൂർ­വ്വി­ക­രു­ടെ പ­ര­മ­ശ­ത്രു­ക്ക­ളാ­യി­രു­ന്ന സം­ഗ­തി­യും ഇവിടെ പ്ര­സ്താ­വി­ച്ചു കൊ­ള്ള­ട്ടെ.

images/Belgaum_Jain_temple.jpg
ക­മ്മീ­ഷ­റി­യ­റ്റ് സ്റ്റോർ യാർ­ഡി­നു് പു­റ­ത്തു­ള്ള പഴയ ജൈന ക്ഷേ­ത്രം.

മൈ­സൂ­രി­ലെ ശി­മോ­ഗ­ജി­ല്ല­യി­ലെ ഹംച, അഥവാ പൊൻ­പുർ­ച്ച ന­ഗ­ര­ത്തി­ലും, കാഡൂർ ജി­ല്ല­യി­ലെ ക­ല­ശ­ന­ഗ­ര­ത്തി­ലും, ദ­ക്ഷി­ണ­കാ­ന­റ­യി­ലെ കാ­ര­ക്ക­ല്ലി­ലും പണ്ടു നാ­ടു­വാ­ണി­രു­ന്ന മ­രു­മ­ക്ക­ത്താ­യി­ക­ളാ­യ ശാ­ന്ത­ര­സ്വ­രൂ­പ­ക്കാർ സൂ­ര്യ­വം­ശ­ക്കാ­രാ­യ ക­ന­ക­കു­ല­ക്കാർ ആ­യി­രു­ന്നു എന്നു ശാ­സ­ന­ങ്ങ­ളിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. ഇവരിൽ ചിലർ ജാ­വ­ദി­കോ­ലാ­ഹ­ല­രെ­ന്ന ബി­രു­ദം വ­ഹി­ച്ചി­രു­ന്ന­താ­യും ശാ­സ­ന­ങ്ങ­ളിൽ കാണാം. ഇതു നി­മി­ത്തം ഉ­മ്മ­ത്തൂർ, അഥവാ ന­ന്ദി­യാ­ല, സാ­മ­ന്തർ ശാ­ന്ത­ര­സ്വ­രൂ­പ­ത്തി­ന്റെ ഒരു ശാ­ഖ­യാ­ണെ­ന്നു സി­ദ്ധി­ക്കു­ന്നു. കേ­ര­ള­ത്തി­ലെ തനി സൂ­ര്യ­വം­ശ­ക്കാ­ര­നാ­യ ആ­ദി­രാ­ജ­പ്പെ­രു­മാ­ളി­ന്റെ, അഥവാ ഗോ­ദ­ര­വി­വർ­മ­ന്റെ മാ­താ­വി­നെ 55-ാം പെ­രു­മാ­ളാ­യ കു­ല­ശേ­ഖ­രൻ II ക­ല­ശ­യി­ലെ ശാ­ന്ത­ര­ശാ­ഖ­യിൽ നി­ന്നാ­ണു് ദ­ത്തെ­ടു­ത്ത­തു്. കൊ­ച്ചി­യി­ലെ പെ­രു­മ്പ­ട­പ്പു സ്വ­രൂ­പ­ത്തി­ന്റെ സ്ഥാ­പ­ക­നും കൂ­ടി­യാ­ണു് 56-ാം പെ­രു­മാ­ളാ­യ ഗോ­ദ­ര­വി­വർ­മൻ (911–959 എ. ഡി.). ഈ ഗോ­ദ­ര­വി­വർ­മ­ന്റെ അനുജൻ ക­വി­സിം­ഹ­രേ­റു­വി­നെ കു­ല­ശേ­ഖ­രൻ II തു­ളു­നാ­ട്ടി­ലെ രാ­ജാ­വാ­യി­വാ­ഴി­ച്ചു എന്നു കേ­ര­ളോൽ­പ്പ­ത്തി­യിൽ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു. സിം­ഹ­രേ­റു എന്ന പേരിൽ പ്ര­സ്തു­ത ദ­ശേ­ര­ക­ത്തി­ലെ ഏരകം എന്ന ഭാഗം കാ­ണു­ക­യും ചെ­യ്യാം.

മ­ഹാ­വീ­ര­തീർ­ഥ­ങ്ക­ര­ന്റെ യ­ക്ഷി­യാ­യ സി­ദ്ധാ­യി­ക­യോ­ടും, യ­ക്ഷ­നാ­യ മാ­തം­ഗ­നോ­ടും നാ­മ­സം­ബ­ന്ധ­മാ­യ ബ­ന്ധ­മു­ള്ള ദേ­ശ­ത്തു­നി­ന്നു് ഈ യ­ക്ഷി­യു­ടെ അ­വ­താ­ര­മാ­യ ക­ണ്ണ­കി­യു­ടെ മ­സ്തി­ക്കൽ സ്ഥാ­പി­ക്കു­ന്ന­തി­നു വേണ്ട സാ­ല­ഗ്രാ­മ­ങ്ങൾ കൊ­ണ്ടു­വ­രു­ന്ന­തി­നും, ഈ മ­സ്തി­ക്ക­ല്ലി­നെ അ­വി­ട­ത്തെ പു­ണ്യ­തീർ­ഥ­മാ­യ ശി­വ­സ­മു­ദ്രം വെ­ള്ള­ച്ചാ­ട്ട­ത്തിൽ നീ­രാ­ടി­ക്കു­ന്ന­തി­നു­മാ­യി ചെ­ങ്കു­ട്ടു­വൻ II കാ­വേ­രീ­തീ­ര­ത്തി­ലേ­ക്കു് ഒരു ചെറിയ സൈ­ന്യ­സ­മേ­തം പോ­വു­ക­യു­ണ്ടാ­യി. ഇ­തി­നെ­യാ­ണു് ചെ­ങ്കു­ട്ടു­വ­ന്റെ ഗം­ഗാ­തീ­ര­യാ­ത്ര­യാ­യി ചി­ല­പ്പ­തി­കാ­ര­ത്തിൽ വർ­ണ്ണി­ച്ചി­ട്ടു­ള്ള­തു്. മൈസൂർ തെ­ക്കു­കി­ഴ­ക്കൻ ഭാ­ഗ­വും, കോ­യ­മ്പ­ത്തൂർ, സേലം, എന്നീ ജി­ല്ല­ക­ളു­ടെ ഉ­ത്ത­ര­ഭാ­ഗ­ങ്ങ­ളും അ­ട­ങ്ങി­യ പ­ണ്ട­ത്തെ ഗം­ഗ­വാ­ഡി വി­ഷ­യ­ത്തി­ലൂ­ടെ കാ­വേ­രി­യു­ടെ പ്ര­സ്തു­ത­ഭാ­ഗം ഒ­ഴു­കി­യി­രു­ന്ന­തു നി­മി­ത്തം, ഈ ന­ദീ­ഭാ­ഗ­ത്തി­നു ഗം­ഗ­യെ­ന്ന നാമം സി­ദ്ധി­ച്ചു.

images/Hooli_Panchalingesvara.jpg
പ­ഞ്ച­ലിം­ഗേ­ശ്വ­ര ക്ഷേ­ത്രം.

വ­ഡ­ഗം­ഗ­ന്യ­രെ­ന്ന അ­പ­ര­നാ­മ­മു­ള്ള­വ­രും, വൈ­ശ്യ­രാ­ണെ­ന്ന­ഭി­മാ­നി­ക്കു­ന്ന­വ­രു­മാ­യ കേരള പ­ട്ട­ര­യ­ന്മാ­രെ നാ­രാ­യ­ണ­ഭ­ട്ട­ചോ­ഴൻ (ര­ണ്ടാം ചേ­ര­മാൻ ന­ന്ദ­നൻ, അഥവാ വം­ശോ­ദ്ധാ­ര­ക­ചേ­രൻ, 146–124 ബി. സി.) തന്റെ കി­രീ­ട­ധാ­ര­ണ­ത്തി­നു­വേ­ണ്ട ചി­ത്ര­പ­ദ­പ്പ­ട്ടു നെ­യ്യു­വാൻ വ­ഞ്ചി­യിൽ കൊ­ണ്ടു­വ­ന്ന­താ­യി ഒരു ഐ­തി­ഹ്യ­മു­ണ്ടു്. ഇ­വ­രു­ടെ ഉ­ത്ഭ­വ­സ്ഥാ­ന­മാ­യ വ­ഡ­ഗം­ഗ­ദേ­ശ­മാ­ണു് ഗം­ഗ­വാ­ഡി വിഷയം.

പ­ണ്ട­ത്തെ ഭാ­ര­തീ­യ നൃ­പ­ന്മാർ­ക്കു് ഇ­വ­രു­ടെ പല പ­രാ­ക്ര­മ­ങ്ങ­ളേ­യും ധ്വ­നി­പ്പി­ക്കു­ന്ന പല ബി­രു­ദ­ങ്ങ­ളും നൽ­കു­ന്ന­തു് ഒരു പ­തി­വാ­യി­രു­ന്നു. ചെ­ങ്കു­ട്ടു­വൻ ര­ണ്ടാ­മ­നു കു­ന്ദൻ പെ­രു­മാ­ളെ­ന്നു കേ­ര­ളോൽ­പ്പ­ത്തി­യും, പ്ര­പ­ഞ്ചാ­ക്ഷ­ര­ചേ­ര­നെ­ന്നു ‘മ­ക്കൻ­സി മാ­നു­സ്ക്രി­പ്ടും’, ഗം­ഭീ­ര­നെ­ന്നു് ‘മൂ­ഷി­ക­വം­ശ­കാ­വ്യ’വും പേ­രി­ട്ടി­രി­യ്ക്കു­ന്നു. ഇ­ദ്ദേ­ഹം ആ­ക്ര­മി­ച്ച ബി­ലി­ഗി­രി­രം­ഗൻ കു­ന്നി­ന്റെ­യും, കൊ­ള്ളേ­ഗ­ല്ലി­ന്റെ­യും നാ­മ­ങ്ങ­ളു­ടെ അർ­ത്ഥ­ങ്ങ­ളെ ആ­സ്പ­ദി­ച്ചാ­ണു് കു­ന്ദൻ എന്ന ബി­രു­ദം ഇ­ദ്ദേ­ഹ­ത്തി­നു കൊ­ടു­ത്തി­ട്ടു­ള്ള­തു്. കു­ന്ദു എന്ന പ­ദ­ത്തി­നും, വി­ല­കാ­രി (ബി­ല­കാ­രി, ബി­ലി­ഗി­രി) എ­ന്ന­തി­നും എ­ലി­യെ­ന്നു് അർ­ത്ഥ­മു­ണ്ടു്. ഗിരിക എ­ന്ന­തും എ­ലി­യു­ടെ ഒരു പ­ര്യാ­യ­മാ­കു­ന്നു. എ­ലി­യെ­ന്നർ­ത്ഥ­മു­ള്ള കോളൈ എന്ന ത­മി­ഴ്പ­ദ­ത്തി­നു കൊ­ള്ളൈ എ­ന്നൊ­രു രൂ­പ­മു­ണ്ടാ­കും. ഈ രൂപം കൊ­ള്ളേ­ഗ­ല്ലി­ന്റെ നാ­മ­ത്തിൽ കാ­ണു­ക­യും ചെ­യ്യാം.

പ്ര­ഭ­ഞ്ജ­നേ­ശ്വ­ര­ചേ­രൻ എന്ന ചെ­ങ്കു­ട്ടു­വ­ന്റെ യഥാർഥ ബി­രു­ദ­ത്തെ ‘മ­ക്കൻ­സി മാ­നു­സ്ക്രി­പ്ടി’ന്റെ സ­മാ­ഹാ­ര­ക­നും, പ്ര­സാ­ധ­ക­നു­മാ­യ കർണൽ മ­ക്കൻ­സി പ­പ­ഞ്ചാ­ര­ക്ഷ­ര­ചേ­രൻ എ­ന്നാ­ക്കി. പ്ര­ഭ­ഞ്ജ­നൻ എ­ന്ന­തു വാ­യു­ദേ­വ­നാ­യ മ­രു­ത്ദേ­വ­ന്റെ ഒരു പ­ര്യാ­യ­മാ­കു­ന്നു. ഇ­ളു­മു­രു­തൂർ (ഇ­ള­പ്ര­ഭ­ഞ്ജ­ന­പൂ­രം,) അഥവാ യെ­ള­ന്ദൂർ ആ­ക്ര­മി­ച്ചു കീ­ഴ­ട­ക്കി­യ­തു ഹേ­തു­വാ­യി ചെ­ങ്കു­ട്ടു­വ­നു പ്ര­ഭ­ഞ്ജ­നേ­ശ്വ­ര­ചേ­ര­നെ­ന്ന ബി­രു­ദം ല­ഭി­ക്കു­ക­യും ചെ­യ്തു.

ദ­ശ­പു­ര­ത്തേ­യ്ക്കു് (ഇ­ന്ന­ത്തെ മ­ന്ദ­സാ­രി­ലേ­യ്ക്കു്) പോ­കു­ന്ന വ­ഴി­ക്കു­ള്ള ഒരു ഗം­ഭീ­ര­ന­ദി­യെ കാ­ളി­ദാ­സൻ ‘മേ­ഘ­ദൂ­തി’ൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ട­ല്ലോ. മൈ­സൂ­രി­ലെ ദ­ശേ­ര­ക­ത്തു­കൂ­ടി ഒ­ഴു­കു­ന്ന ഹൊ­ന്നു­ഹോ­ള­യ്ക്കും ഗം­ഭീ­രം എന്ന പേ­രു­ണ്ടാ­യി­രു­ന്ന­തു നി­മി­ത്ത­മാ­യി­രി­ക്കും, ‘മൂ­ഷി­ക­വം­ശ­കാ­വ്യം’ ഈ ദേശം ആ­ക്ര­മി­ച്ച ചെ­ങ്കു­ട്ടു­വ­നു് ഈ ന­ദി­യു­ടെ നാമം നൽ­കി­യി­രി­ക്കു­ന്ന­തു്.

“ന­യ­പ­ത്മ വ­ശാ­ദി­ത­സ്ത­തോ

ചരതോ ലേഖമ മു­ഷ്യ­ഭൂ­മി­പ

അഹരദ് ബ­ല­ദർ­പ്പ മോ­ഹി­തോ

മ­രു­പൂർ­വ്വ­സ്യ­പ­തിഃ പു­ര­സ്യ­തം”

images/Inscription_in_cave_at_Naneghat.jpg
നാ­നെ­ഘ­ട്ടി­ലെ ഗു­ഹാ­ലി­ഖി­തം.

എ­ന്നു­ള്ള ശ്ലോ­കം തു­ട­ങ്ങി ആറു ശ്ലോ­ക­ങ്ങ­ളിൽ ‘മൂ­ഷി­ക­വം­ശ­കാ­വ്യം’ ഗം­ഭീ­ര­മൂ­ഷി­ക­ന്റെ മ­രു­ദേ­ശ­വു­മാ­യു­ള്ള യു­ദ്ധം വർ­ണ്ണി­ച്ചി­രി­ക്കു­ന്നു. തന്റെ ഒരു ക­ത്തു­കൊ­ണ്ടു­പോ­യ ദൂ­ത­രു­ടെ ഗതി ത­ട­സ്സ­പ്പെ­ടു­ത്തി­യ പൂർ­വ്വ­മ­രു­ദേ­ശ­ത്തെ സാ­മ­ന്ത­ന്റെ ത­ല­സ്ഥാ­ന­മാ­യ മ­രു­പു­രം ഗം­ഭീ­രൻ ആ­ക്ര­മി­ച്ചു്, പാ­ണ്ഡ­വൻ അർ­ജു­നൻ ഖാ­ണ്ഡ­വം ദ­ഹി­പ്പി­ച്ച­തു­പോ­ലെ, അതിനെ ചു­ട്ടെ­രി­ച്ചു എ­ന്ന­ത്രേ ഈ ശ്ലോ­ക­ങ്ങ­ളിൽ വി­വ­രി­ച്ചി­ട്ടു­ള്ള­തു്. ക­ണ്ണ­കി­യു­ടെ മ­സ്തി­ക്ക­ല്ലു് സ്ഥാ­പ­ന­ത്തി­നു വേണ്ട സാ­ല­ഗ്രാ­മ­ക്ക­ല്ലു­കൾ കൊ­ണ്ടു­വ­രാൻ താൻ ക­ത്തും­കൊ­ടു­ത്തു മ­രു­ദേ­ശ­ത്തേ­ക്കു നി­യോ­ഗി­ച്ച ദൂതരെ ത­ട­സ്സ­പ്പെ­ടു­ത്തി­യ­പ്പോൾ, താൻ തന്നെ മ­രു­പു­രം സാ­മ­ന്ത­നെ ഒരു പാഠം പ­ഠി­പ്പി­ച്ചി­ട്ടു് അവ കൊ­ണ്ടു­വ­രാൻ ചെ­ങ്കു­ട്ടു­വൻ നി­ശ്ച­യി­ക്കു­ക­യും ഇ­ത­നു­സ­രി­ച്ചു് പ്ര­വർ­ത്തി­ക്കു­ക­യും ചെ­യ്തു എ­ന്നു് ഈ വി­വ­ര­ത്തിൽ നി­ന്നു് അ­നു­മാ­നി­യ്ക്കാം. തന്റെ മാ­താ­വി­ന്റെ അ­സ്ഥി­കൾ കാ­വേ­രി­യിൽ എ­റി­യാ­നാ­യി ഇ­തി­നു­മു­മ്പൊ­രി­ക്കൽ ചെ­ങ്കു­ട്ടു­വൻ മ­രു­ദേ­ശ­ത്തേ­യ്ക്കു പോ­യി­രു­ന്നു എ­ന്നും ചി­ല­പ്പ­തി­കാ­ര­ത്തിൽ­നി­ന്നു മ­ന­സ്സി­ലാ­ക്കു­ക­യും ചെ­യ്യാം. കൊ­ടു­ങ്ങ­ല്ലൂ­രി­നും ശി­വ­സ­മു­ദ്ര­ത്തി­നും ത­മ്മിൽ 150 മൈൽ ദൂ­ര­മേ­യു­ള്ളു എന്ന സം­ഗ­തി­യും പ്ര­സ്താ­വി­ച്ചു­കൊ­ള്ള­ട്ടെ.

ക­ന­ക­വി­ജ­യ­ന്മാർ

ബാ­ല­കു­മാ­ര പു­ത്ര­രാ­യ ക­ന­ക­നും, വി­ജ­യ­നു­മാ­ണു് ചെ­ങ്കു­ട്ടു­വ­ന്റെ ദൂതരെ ത­ട­സ്സ­പ്പെ­ടു­ത്തി­യ­തെ­ന്നു് ‘ചി­ല­പ്പ­തി­കാ­ര’ത്തിൽ വി­വ­രി­ച്ചി­രി­ക്കു­ന്നു. ബാല-​ഇന്ദു-ഊരായ യെ­ള­ന്ദൂ­രി­ലെ ദേ­ശ­വാ­ഴി ആണു് ബാ­ല­കു­മാ­രൻ. ക­ന­ക­ന്റെ പേരു് ഈ ദേ­ശ­വാ­ഴി­ക­ളു­ടെ കു­ല­നാ­മ­വു­മാ­കു­ന്നു. ബി­ലി­ഗി­രി­രം­ഗൻ കു­ന്നി­ലെ ക­ന­ക­ദാ­സൻ ഗു­ഹ­യു­ടെ പേ­രി­ലും ഈ നാമം കാണാം. ചെ­ങ്കു­ട്ടു­വ­ന്റെ (729–767 എ. ഡി.) സ­മ­കാ­ലീ­ന­നാ­യി­രു­ന്ന മൈ­സൂ­രി­ലെ പ­ശ്ചി­മ­ഗം­ഗ­സ്വ­രൂ­പ­ത്തി­ലെ മ­ഹാ­രാ­ജാ­വ് ശ്രി­പു­രു­ഷ പൃ­ഥി­വി­കൊം­ഗ­ണി­യു­ടെ (726–788 എ. ഡി.) രണ്ടു രാ­ജ്ഞി­മാ­രിൽ ഒ­രു­ത്തി യെ­ള­ന്ദൂർ ദേ­ശ­ത്തെ മ­ഴ­വ­ല്ലൂ­രി­ലെ നാ­ടു­വാ­ഴി­യു­ടെ വം­ശ­ത്തി­ലെ ഒരു അം­ഗ­മാ­യി­രു­ന്നു എന്നു മൈസൂർ ശാ­സ­ന­ങ്ങൾ സ്ഥാ­പി­ക്കു­ന്നു­ണ്ടു്. ഈ ബന്ധം കൊ­ണ്ടു മ­തി­മ­റ­ന്നി­ട്ടാ­യി­രി­ക്കാം ക­ന­ക­വി­ജ­യ­ന്മാർ ചേ­ര­ദൂ­ത­രെ ത­ട­സ്സ­പ്പെ­ടു­ത്തി­യ­തു്. മു­ക­ളിൽ പ്ര­സ്താ­വി­ച്ച ഉ­മ്മ­ത്തൂർ, അഥവാ ന­ന്ദി­യാ­ല സാ­മ­ന്ത­രാ­ജ­വം­ശ­ത്തി­ന്റെ പൂർ­വ്വീ­ക­രിൽ ഒ­രാ­ളാ­ണു് ബാ­ല­കു­മാർ.

ശ­ത­കർ­ണി

ചെ­ങ്കു­ട്ടു­വ­ന്റെ ര­ണ്ടാം ഗം­ഗാ­തീ­ര­യാ­ത്ര­യിൽ, അ­ദ്ദേ­ഹ­ത്തെ സ­ഹാ­യി­ച്ച സാ­മ­ന്ത­ര­രാ­ജാ­വ് വ­ങ്ക­പ്പ­ര­പ്പി­ലെ നൂ­റ്റു­വർ കന്നർ ആ­ണെ­ന്നു ‘ചി­ല­പ്പ­തി­കാ­ര’ത്തിൽ പ­റ­ഞ്ഞി­രി­ക്കു­ന്നു. കൊം­ഗി­ലെ 21 നാ­ടു­ക­ളി­ലൊ­ന്നാ­യ ഉർ­ഡു­വ­ങ്ക­നാ­ടിൽ നിൽ­ക്കു­ന്ന ഇ­ന്ന­ത്തെ സ­ത്യ­മം­ഗ­ലം നഗരം പ­ണ്ടു് ഭ­രി­ച്ചി­രു­ന്ന ശ­ത­കർ­ണി­വം­ശ (ര­ട്ട­വം­ശ) സാ­മ­ന്തർ ആ­യി­രു­ന്നു ഇ­ദ്ദേ­ഹം. ശതം നൂ­റാ­ക­യാൽ, ശ­ത­കർ­ണി എ­ന്ന­തു ത­മി­ഴിൽ നൂ­റ്റു­വർ കന്നർ എ­ന്നാ­കും. എ. ഡി. നാ­ലാം­ശ­ത­ക­ത്തിൽ ക­ദം­ബ­സ്വ­രൂ­പ­ക്കാർ ഉ­ത്ത­ര­കാ­ന­റ­യി­ലെ ബ­ന­വാ­സി നഗരം കൈ­വ­ശ­പ്പെ­ടു­ത്തി­യ­തി­നു­മു­മ്പു് ഇവിടെ നാ­ടു­വാ­ണി­രു­ന്ന­താ­യി ശാ­സ­ന­ങ്ങൾ സ്ഥാ­പി­ക്കു­ന്ന വിൺഹു ക­ഢ­ചു­ടു­കു­ലാ­ന­ന്ദ സാ­ത­കർ­ണി സ്വ­രൂ­പ­ത്തി­ന്റെ ഒരു ശാ­ഖ­യാ­ണു സ­ത്യ­മം­ഗ­ലം ശാ­ത­കർ­ണി­കൾ.

സ്ക­ന്ദ­പു­രം (സ­ത്യ­മം­ഗ­ലം) രാ­ജ­ധാ­നി­യാ­ക്കി കൊം­ഗു­മ­ണ്ഡ­ലം ഭ­രി­ച്ചി­രു­ന്ന ര­ട്ട­സ്വ­രൂ­പ­ക്കാ­രിൽ­നി­ന്നു മൈ­സൂ­രി­ലെ പ­ശ്ചി­മ­ഗം­ഗ­സ്വ­രു­പം ശ­ക­കാ­ലം III-ൽ കൊംഗു കൈ­വ­ശ­പ്പെ­ടു­ത്തി എന്നു പ്രാ­ചീ­ന കൊം­ഗു­മ­ണ്ഡ­ല­ച­രി­ത്ര­മാ­യ ‘കൊം­ഗു­ദേ­ശ­രാ­ജാ­ക്ക­ളി’ൽ വി­വ­രി­ച്ചി­ട്ടു­ണ്ടു്. ഈ ശക III വാ­സ്ത­വ­ത്തിൽ (3510/III) എ. ഡി. 462 ആ­ണെ­ന്നു ഞാൻ നിർ­ണ്ണ­യി­ച്ചി­ട്ടു­മു­ണ്ടു്. സ­ത്യ­മം­ഗ­ല­ത്തെ ധ­വ­ള­ഗി­രി­ക്കു­ന്നി­ലാ­ണു് ഇ­തി­ന്നു് സ്ക­ന്ദ­പു­ര­മെ­ന്നു പേ­രു­കൊ­ടു­ത്ത പു­രാ­ത­ന സ്ക­ന്ദ­ക്ഷേ­ത്രം നി­ന്നി­രു­ന്ന­തു്. ധവള ഗി­രി­ക്കു­ന്നി­നു ദുർ­വാ­സ­ക്ഷേ­ത്രം എ­ന്നും പേ­രു­ണ്ടാ­യി­രു­ന്നു. പ്ര­ള­യ­കാ­ര­യ­നാ­യ ദേ­വ­സേ­നാ­നി­സ്ക­ന്ദ­ന്റെ ഒരു അ­പ­ര­നാ­മ­മ­ത്രെ ദുർ­വാ­സാ­വെ­ന്ന­തു്.

വി­ഷ്ണു­വി­ന്റെ വാ­ഹ­ന­മാ­യ ഗരുഡൻ കൊ­ടി­യ­ട­യാ­ള­മാ­യു­ള്ള­വ­രും, മ­രു­മ­ക്ക­ത്താ­യ കു­ല­ക്കാ­രു­മാ­യ ന­ന്ദ­വം­ശ­ത്തി­ലെ ശ­ത­കർ­ണി എ­ന്നാ­ണു് വിൺ­ഹു­ക­ഡ­ചു­ടു­കു­ലാ­ന­ന്ദ­സാ­ത­കർ­ണി എന്ന പ്രാ­കൃ­ത­ഭാ­ഷാ­നാ­മ­ത്തി­ന്റെ അർ­ത്ഥം. വി­ഷ്ണു­വി­നെ ക­ണ്ഠ­ത്തിൽ വ­ഹി­ക്കു­ന്ന­വൻ ഗ­രു­ഡ­നാ­ണ­ല്ലോ. ചു­ട്ടി­യാ­നാ­ഗ്പൂ­രി­നു മ­ധ്യ­ഇ­ന്ത്യ­യി­ലെ ഗോ­ണ്ഡി­ഭാ­ഷ­യിൽ നാ­ഗ­രു­ടെ മാ­താ­വി­ന്റെ പു­ര­മെ­ന്നു അർ­ത്ഥ­മു­ള്ള­താ­യി, ‘Ruling races of pre-​historical times’ എന്ന കൃ­തി­യിൽ ഹ്യു­വി­റ്റ് ചൂ­ണ്ടി­ക്കാ­ട്ടി­യി­രു­ന്നു. തൻ­നി­മി­ത്തം ചു­ടു­കു­ലം മാ­തൃ­വ­ഴ ദാ­യ­ക്ര­മം സ്വീ­ക­രി­ച്ചി­ട്ടു­ള്ള കു­ല­മാ­യി­രി­ക്കു­ന്ന­താ­ണു്. ഗ­രു­ഡ­ക്കൊ­ടി­യു­ള്ള­വർ ദ­ക്ഷി­ണ­ഭാ­ര­ത­ത്തി­ലെ ര­ട്ട­വം­ശ­ക്കാ­രാ­കു­ന്നു. പൌ­രാ­ണി­ക­കാ­ല­ത്തെ സാ­ത്യ­കി­യാ­ണു് ഇ­വ­രു­ടെ മൂ­ല­കു­ല­സ്ഥാ­പ­കൻ. സാ­ത്യ­കി­യു­ടെ നാ­മ­ത്തോ­ട സ­ത്യ­മം­ഗ­ല­ത്തി­ന്റെ പേ­രി­നു ബ­ന്ധ­വു­മു­ണ്ടു്. സ­ത്യ­മം­ഗ­ല­ത്തി­നു ജ­യ­ന്ത­ക എ­ന്നും പേ­രു­ണ്ടാ­യി­രു­ന്നു. അ­ളി­യ­സ­ന്താ­ന­ദാ­യ­ക്ര­മം സ്ഥാ­പി­ച്ച ഭൂ­ത­ല­പാ­ണ്ഡ്യ­നെ­പ്പ­റ്റി­യു­ള്ള തു­ളു­നാ­ട്ടൈ­തി­ഹ്യ­ങ്ങ­ളിൽ ഇ­ദ്ദേ­ഹ­ത്തി­ന്റെ പി­താ­വു ജ­യ­ന്ത­ക­യി­ലെ രാ­ജാ­വാ­ണെ­ന്നു പ­റ­ഞ്ഞി­രി­ക്കു­ന്നു. ഇതു സ­ത്യ­മം­ല­മാ­കു­ന്നു. ഈ ഭൂതല പാ­ണ്ഡ്യൻ കേ­യ­പെ­രു­മാ­ളി­ന്റെ മ­രു­മ­ക­നും പിൻ­ഗാ­മി­യു­മാ­യ ചോ­ള­പെ­രു­മാൾ സി­ന്ധു­വാ­രു­ണൻ II, വ­ലി­ധ­രൻ, ക­ള­ങ്കാ­യ് ക­ണ്ണി­നാർ­മു­ട ചേരൻ ആ­കു­ന്നു­താ­നും.

images/manimekala.jpg
കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ദ്ധി­ക­രി­ച്ച മ­ണി­മേ­ഖ­ല­യു­ടെ പ­രി­ഭാ­ഷാ ഗ്ര­ന്ഥ­ത്തി­ന്റെ പു­റം­താൾ.

സ­ത്യ­മം­ഗ­ലം നിൽ­ക്കു­ന്ന വ­ങ്ക­പ­ര­പ്പി­ലേ­ക്കു് ചെ­ങ്കു­ട്ടു­വൻ പോയതു പാ­ടി­ദേ­ശ­ത്തു നി­ന്നാ­ണെ­ന്നു ‘ചി­ല­പ്പ­തി­കാ­ര’ത്തിൽ വി­വ­രി­ച്ചി­രി­ക്കു­ന്നു. വെ­ള്ള­ലൂർ തെ­ന്നുർ­പാ­ടി എന്നു ശാ­സ­ന­ങ്ങൾ പേ­രി­ട്ടി­ട്ടു­ള്ള ഇ­ന്ന­ത്തെ പേ­രൂർ­ഗ്രാ­മം നിൽ­ക്കു­ന്ന ദേ­ശ­മ­ത്രെ ഈ പാടി. വീ­ര­കേ­ര­ള ന­ല്ലൂ­രെ­ന്നു പേ­രു­ണ്ടാ­യി­രു­ന്ന കോ­യ­മ്പ­ത്തൂർ ന­ഗ­ര­ത്തിൽ നി­ന്നു മൂ­ന്നു മൈൽ ദൂ­ര­ത്തു നിൽ­ക്കു­ന്ന ഗ്രാ­മ­മാ­ണു് പേരൂർ.

ല­ങ്ക­യി­ലെ ഗ­ജ­ബാ­ഹു­വും, മാ­ളു­വ­രാ­ജാ­വും

കൊ­ടു­ങ്ങ­ല്ലൂ­രിൽ, ചെ­ങ്കു­ട്ടു­വൻ ക­ണ്ണ­കി­യു­ടെ മ­സ്തി­ക്കൽ സ്ഥാ­പി­ച്ച ആ­ഘോ­ഷ­ത്തിൽ,

“കു­ട­ക­ക്കൊ­ങ്ക­രു­മാ­ളു­വ­വേ­ന്ത­രു

ങ്കടൽ ചു­ഴി­ല­ങ്മൈ­ക്ക­യ­വാ­കു വേ­ന്ത­നം”

പ­ങ്കു­കൊ­ണ്ടി­രു­ന്നു എന്നു ‘ചി­ല­പ്പ­തി­കാ­ര­ത്തിൽ’ വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്. ഈ കു­ട­ക­ക്കൊ­ങ്കർ ഇ­ന്ന­ത്തെ ‘ശാ­സ്ത്രീ­യ’ ച­രി­ത്ര­ഗ­വേ­ഷ­കർ മു­ക്കു­വ­രാ­ക്കി­യി­ട്ടു­ള്ള തു­ളു­നാ­ട്ടി­ലേ­യും കൊ­ഡ­ഗി­ലേ­യും ക്ഷ­ത്രി­യ­രാ­യ മൂ­ക­യ­സ്വ­രൂ­പ­ക്കാ­രിൽ അഥവാ, മ­ത്സ്യ­രാ­ജ­വം­ശ­ക്കാ­രിൽ­പ്പെ­ട്ട ഒരു ദേ­ശ­വാ­ഴി­യാ­കു­ന്നു. രാ­മ­ഘ­ട­മൂ­കർ, അഥവാ, രാ­മ­ഘ­ട­മൂ­വർ, എന്ന ബി­രു­ദ­മു­ള്ള കോ­ല­ത്തി­രി­വം­ശ­ക്കാ­രു­ടെ പ്രാ­ചീ­ന­പൂർ­വ്വി­ക­രാ­യി­രു­ന്നു ഈ വം­ശ­ക്കാർ.

മാ­ളു­വ­വേ­ന്തൻ (മാ­ളു­വ­രാ­ജാ­വ്) സ­ത്യ­മം­ഗ­ലം സാ­മ­ന്ത­നാ­കു­ന്നു. പൌ­രാ­ണി­ക­കാ­ല­ത്തു പ­ശ്ചി­മോ­ത്ത­ര­ഭാ­ര­ത­ത്തിൽ ദ­ശാർ­ണം (വിദിശ), ദ­ശേ­ര­കം (മരു), ഉ­ത്ത­ര­അ­വ­ന്തി (ഉ­ജ്ജൈ­നി), ദ­ക്ഷി­ണ­അ­വ­ന്തി, (മാ­ഹി­ഷ്മ­തി), അ­ക­രാ­വ­ന്തി, ശേക (ഉ­ത്ത­ര­മാ­ല­വം), അ­പ­ര­ശേ­ക എന്ന സ­പ്ത­മാ­ല­വ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്ന­തു­പോ­ലെ, ദ­ക്ഷി­ണ­ഭാ­ര­ത­ത്തി­ലും തമിഴ് നാ­ട്ടി­ലും പ­ണ്ടു് സ­പ്ത­മാ­ല­വ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നു. പിൽ­ക്കാ­ല­പ­ശ്ചി­മ­ചാ­ലു­ക്യ­ച­ക്ര­വർ­ത്തി ആ­ഹ­വ­മ­ല്ലൻ സ­പ്ത­മാ­ള­വ­വും, സ­പ്ത­കൊ­ങ്ക­ണ­വും, സ­പ്ത­മ­ല­ദേ­ശ­ങ്ങ­ളും കൈ­വ­ശ­പ്പെ­ടു­ത്തി­യെ­ന്നു് ബെൾ­ഗ­മേ­യി­ലെ ഒരു കർ­ണാ­ട­ക ശാ­സ­ന­ത്തിൽ ഇ­പ്ര­കാ­രം പ­റ­ഞ്ഞി­രി­ക്കു­ന്ന­തു നോ­ക്കു­ക:

“ക്ഷ­ണ­ദിം മാളവം ഏളും എ­യ്ദേ­വി­ള­യ­ക്ക് എ­യി­ദി­ത്തു സ­ന്ദിർ­ദ­കോം ക­ണ­വേ­ളും മലെയ് ഏളും അഞ്ജി ബെ­സെ­കെ­യ്ദ­ത്ത് ഓ­വ­ദാ­ന്താ­ഹ­വം… ”

ത­മി­ഴ്‌­നാ­ട്ടി­ലെ സ­പ്ത­മാ­ള­വ­ങ്ങ­ളിൽ ഒ­ന്നാ­യി­രു­ന്നു സ­ത്യ­മം­ഗ­ലം; ശ­ത­കർ­ണി­യു­ടെ രാ­ജ്യം.

ചി­ല­പ്പ­തി­കാ­ര­ത്തി­ലെ ല­ങ്കാ­നൃ­പൻ ഗ­ജ­ബാ­ഹു ചെ­ങ്കു­ട്ടു­വ­ന്റെ സ­മ­കാ­ലീ­ന­നാ­യി സി­ലോ­ണിൽ നാ­ടു­വാ­ണി­രു­ന്ന മാ­ന­വ­മ്മൻ (729–765 എ. ഡി.) ആ­കു­ന്നു. 703 എ. ഡി.-യിൽ പി­താ­വ് കാ­ശ്യ­പൻ II മ­രി­ച്ച­തോ­ടു­കൂ­ടി സി­ലോ­ണി­ലെ കി­രീ­ട­ത്തി­നു മ­ത്സ­രി­ക്കു­ന്ന­വ­രിൽ നി­ന്നു ര­ക്ഷ­പ്പെ­ടാൻ ബാ­ല­നാ­യ മാ­ന­വ­മ്മൻ ത­മി­ഴ്‌­നാ­ട്ടി­ലേ­ക്കു പോയി എ­ന്നും, ദീർ­ഘ­കാ­ല­ത്തി­നു­ശേ­ഷം ന­ര­സിം­ഹ­നെ­ന്ന തമിഴ് നൃ­പ­ന്റെ സൈ­നി­ക­സ­ഹാ­യ സഹിതം ല­ങ്കാ­സിം­ഹാ­സ­നം കൈ­വ­ശ­പ്പെ­ടു­ത്തി­യെ­ന്നും സിം­ഹ­ള­ച­രി­ത്ര­ങ്ങ­ളിൽ വി­വ­രി­ച്ചി­ട്ടു­ണ്ടു്. ‘മ­ണി­മേ­ക­ല’ ഈ മാ­ന­വ­മ്മ­നു നാ­ഗ­നാ­ട്ടി­ലെ വ­ളൈ­വാ­ണൻ എന്നു പേ­രി­ടു­ക­യും, ഇ­ദ്ദേ­ഹ­ത്തി­ന്റെ മകൾ പി­ലി­വ­ളൈ ചോ­ള­രാ­ജാ­ധാ­നി­ക­ളി­ലൊ­ന്നാ­യ കാ­വേ­രി പൂ­മ്പ­ട്ട­ണ­ത്തിൽ (പു­കാ­രിൽ) ഉള്ള ഒരു ചോ­ല­യിൽ നെ­ടു­മു­ടു­ക്കി­ള്ളി എന്ന ചോ­ഴ­രാ­ജാ­വി­നോ­ടു­കൂ­ടി ഒരു മാസം പാർ­ത്തു ഗർ­ഭ­വ­തി­യാ­യ­തി­നു­ശേ­ഷം നാ­ട്ടി­ലേ­ക്കു തി­രി­ച്ചു­പോ­യി എന്നു വി­വ­രി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു. ഇ­വ­രു­ടെ വേ­ഴ്ച­യിൽ നി­ന്നു ല­ഭി­ച്ച കു­മാ­ര­ന്റെ അ­കാ­ല­മ­ര­ണം നി­മി­ത്ത­മു­ണ്ടാ­യ ഖേ­ദ­ത്താൽ കാ­വേ­രി പൂ­മ്പ­ട്ട­ണ­ത്തിൽ ആ­ണ്ടു­തോ­റും ന­ട­ത്തി­വ­രു­ന്ന ഇ­ന്ദ്രോ­ത്സ­വം നെ­ടു­മു­ടി­ക്കി­ള്ളി മു­ട­ക്കി­യെ­ന്നും, ഇ­തു­കാ­ര­ണ­മാ­ണു് ആ ന­ഗ­ര­ത്തെ കടൽ കൊ­ണ്ടു­പോ­യ­തെ­ന്നും ഒരു ഐ­തി­ഹ്യ­വു­മു­ണ്ടു്.

images/Jain_Temples_in_Wakkund.jpg
മു­ക്തേ­ശ്വ­ര­ത്തെ ജൈ­ന­ക്ഷേ­ത്രം.

വളൈ എന്ന പദം ഇ­ന്തോ­നേ­ഷ്യൻ ദ്വീ­പു­കാർ അ­ഗ­സ്ത്യ­നു നൽ­കി­യി­രു­ന്ന ഒരു അ­പ­ര­നാ­മാ­മാ­ണെ­ന്നു് ഇ­ന്ന­ത്തെ ച­രി­ത്ര­ഗ­വേ­ഷ­കർ ക­ണ്ടു­പി­ടി­ച്ചി­ട്ടു­ണ്ടു്. അ­ഗ­സ്ത്യ­നു മാനൻ എന്ന പ­ര്യാ­യ­മു­ണ്ടു്. വാ­ണ­നെ­ന്ന ത­മി­ഴ്പ­ദ­ത്തി­നു ഐ­ശ്വ­ര്യ­മു­ള്ള­വൻ എ­ന്നാ­ണു് അർ­ത്ഥം. സി­ലോ­ണി­ലെ ച­രി­ത്ര ഐ­തി­ഹ്യ­പ്ര­കാ­രം അ­തി­ന്റെ പ­ശ്ചി­മ­തീ­ര­ത്തു നാ­ഗ­നാ­ടു സ്ഥി­തി­ചെ­യ്തി­രു­ന്നു. ഈ സം­ഗ­തി­ക­ളിൽ നി­ന്നു മാ­ന­വ­മ്മ­നാ­ണു വളൈ വാണൻ എന്നു അ­നു­മാ­നി­ക്കാം. ഗ­ജ­ബാ­ഹു എ­ന്ന­തു് ഇ­ദ്ദേ­ഹ­ത്തി­ന്റെ ഒരു ബി­രു­ദ­മാ­യി­രി­ക്കും. ഗ­ജ­ബാ­ഹു എന്ന ബി­രു­ദം വ­ഹി­ച്ചി­രു­ന്ന മറ്റു രണ്ടു രാ­ജാ­ക്ക­ന്മാ­രേ­യും സിം­ഹ­ള­ച­രി­ത്ര­ത്തിൽ കാണാം. ഇ­വ­രി­ലൊ­രാൾ 173–196 എ. ഡി. എന്ന കാ­ല­ത്തി­ലും മ­റ്റൊ­രാൾ 1142–1153 എ. ഡി. എ­ന്ന­തി­ലും സി­ലോ­ണിൽ നാ­ടു­വാ­ണി­രു­ന്നു.

ത­മി­ഴ്‌­നാ­ടി­ലെ പ്രാ­ചീ­ന തമിഴ് ച­രി­ത്ര­ഗ­വേ­ഷ­ക­രു­ടെ മു­ന്ന­ണി­യിൽ നിൽ­ക്കു­ന്ന വൈ­യ്യാ­പു­രി­പ്പി­ള്ള ‘ചി­ല­പ്പ­തി­കാ­ര’ത്തി­ന്റെ കാലം എ. ഡി. എ­ട്ടാം ശ­ത­ക­മാ­ണെ­ന്നു ശ­രി­യാ­യി അ­ഭി­പ്രാ­യ­പ്പെ­ട്ടി­രു­ന്നു. പക്ഷേ, ‘ചി­ല­പ്പ­തി­കാ­രം’ ഒരു ച­രി­ത്ര­മ­ഹാ­കാ­വ്യ­മ­ല്ല: പി­ന്നെ­യോ, വെറും ഭാ­വ­നാ­പ­ര­മാ­യ ഒരു കാ­വ്യ­മാ­ണെ­ന്നും, ഇതു ര­ചി­ച്ച ദേഹം ചേ­ര­ന­ല്ലെ­ന്നും അ­ഭി­പ്രാ­യ­പ്പെ­ട്ടി­രി­ക്കു­ന്ന­തു ശ­രി­യ­ല്ല. ഭാ­ര­ത­ത്തി­ലെ മ­ത­ഐ­തി­ഹ്യ­ങ്ങ­ളും സ്ഥ­ല­പു­രാ­ണ ഐ­തി­ഹ്യ­ങ്ങ­ളും മ­റ്റും പ­ഠി­ക്കാ­ത്ത­തു­കൊ­ണ്ടും, ച­രി­ത്ര­പ­ര­മാ­യ ഭൂ­മി­ശാ­സ്ത്ര­ത്തെ വി­ഗ­ണി­ച്ച­തു നി­മി­ത്ത­വും, ഇ­ദ്ദേ­ഹ­ത്തി­നു ഈ തെ­റ്റു­പ­റ്റി­പ്പോ­യി. മ­ത­ഐ­തി­ഹ്യ­ങ്ങൾ മു­ത­ലാ­യ­വ­യി­ലെ ച­പ്പും ച­വ­റു­ക­ളു­ടേ­യും അ­ടി­യിൽ ഒ­ളി­ച്ചു­കി­ട­ക്കു­ന്ന ച­രി­ത്ര­സ­ത്യ­ങ്ങ­ളെ ക­ണ്ടു­പി­ടി­ക്കു­വാൻ അ­വ­യു­ടെ ഇ­ട­യ്ക്കു ഇ­റ­ങ്ങി അ­റ­പ്പു­കൂ­ടാ­തെ തോ­ട്ടി­വേ­ല ചെ­യ്യു­ന്ന­തി­നു് ഇ­ന്ന­ത്തെ ‘ശാ­സ്ത്രീ­യ’ ച­രി­ത്ര­ഗ­വേ­ഷ­കർ ത­ങ്ങ­ളു­ടെ പ്രഭു മ­നഃ­സ്ഥി­തി പ­രി­ത്യ­ജി­ക്കാ­തെ­യി­രി­ക്കു­ന്നേ­ട­ത്തോ­ളം കാലം പ്രാ­ചീ­ന ച­രി­ത്ര­ഗ­വേ­ഷ­ണ­ത്തിൽ സാ­ര­മാ­യ പു­രോ­ഗ­മ­നം ഉ­ണ്ടാ­കു­ന്ന­ത­ല്ല.

കേ­സ­രി­യു­ടെ ല­ഘു­ജീ­വ­ച­രി­ത്രം

Colophon

Title: Chilappathikaram (ml: ചി­ല­പ്പ­തി­കാ­രം).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-02-21.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Chilappathikaram, കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള, ചി­ല­പ്പ­തി­കാ­രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Kannaki, a photograph by K. M. Madhusudhanan . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.