SFNസായാഹ്ന ഫൌണ്ടേഷൻ
images/Santo_Tomas.jpg
Santo Tom\’{a}s, a painting by Diego Velázquez (1599–1660).
കു­രി­ശു­മു­ടി അഥവാ തൊ­മ്മാ­ശ്ലീ­ഹ­യു­ടെ ശ­വ­കു­ടീ­രം
കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള
images/Nasrani_cross.jpg
സെ­ന്റ് തോമസ് ക്രി­സ്ത്യൻ ക്രോ­സ്.

കൊ­ച്ചി­യി­ലെ ചൊ­വ്വ­ര­സ്റ്റേ­ഷ­നു് ഒരു പ­തി­നൊ­ന്നു മൈൽ വ­ട­ക്കു കി­ഴ­ക്കാ­യി സ്ഥി­തി­ചെ­യ്യു­ന്ന മ­ല­യാ­റ്റൂ­രി­ലെ കു­രി­ശു­മു­ടി­ക്കു­ന്നിൽ കേ­ര­ളീ­യ ക്രി­സ്ത്യാ­നി­കൾ പ­രി­പാ­വ­ന­മാ­യി ക­രു­തു­ന്ന ഒരു ക­ത്തോ­ലി­ക്കാ­പ്പ­ള്ളി സ്ഥി­തി ചെ­യ്യു­ന്നു. ഇതു് ഒ­രി­ക്കൽ ഒരു ഹി­ന്ദു­ക്ഷേ­ത്ര­മാ­യി­രു­ന്നെ­ന്നും, അ­വി­ട­ത്തെ വി­ഗ്ര­ഹ­ത്തി­നു സമീപം ഒരു കു­രി­ശു് ആ­വിർ­ഭ­വി­ച്ച­തു നി­മി­ത്തം ആ ക്ഷേ­ത്ര­ത്തെ ക്രി­സ്ത്യാ­നി­കൾ­ക്കു വി­ട്ടു­കൊ­ടു­ത്തു എ­ന്നു­മാ­ണു് ഐ­തി­ഹ്യം. ആ­ണ്ടു­തോ­റും മേ­ട­മാ­സ­ത്തിൽ ആ­ഘോ­ഷി­ച്ചു­വ­രു­ന്ന ഈ പ­ള്ളി­യി­ലെ പെ­രു­നാ­ളി­നു കേ­ര­ള­ത്തി­ന്റെ നാ­നാ­ഭാ­ഗ­ങ്ങ­ളിൽ നി­ന്നും തീർ­ത്ഥ­യാ­ത്ര­ക്കാർ വ­രു­ന്നു­ണ്ടു്. ഈ പ­ള്ളി­യു­ടെ മാ­ഹാ­ത്മ്യ­ത്തി­നു­ള്ള കാരണം ഇ­ന്ന­ത്തെ ക്രി­സ്ത്യാ­നി­കൾ മ­റ­ന്നു­ക­ള­ഞ്ഞി­രി­ക്കു­ന്ന­തു ശോ­ച­നീ­യ­മ­ത്രേ. ക്രി­സ്തു­വി­ന്റെ സ­ന്ദേ­ശം വ­ഹി­ച്ചു­കൊ­ണ്ടു് എ. ഡി. 50-ൽ ഭാ­ര­ത­ത്തി­ലേ­ക്കു വ­രു­ക­യും, 68-ൽ ച­ര­മ­മ­ട­യു­ക­യും ചെയ്ത തൊ­മ്മാ­ശ്ലീ­ഹ എന്ന അ­പ്പോ­സ്ത­ല­ന്റെ അ­സ്ഥി­കൾ എ. ഡി. 222-ൽ ദേ­വി­കു­ളം താ­ലൂ­ക്കി­ലെ മ­റ­യൂ­രി­നു സ­മീ­പ­മു­ള്ള പൂ­തി­ക്കൽ മലയിൽ നി­ന്നു കു­രി­ശു­മു­ടി­പ്പ­ള്ളി­യി­ലേ­ക്കു മാ­റ്റി സ്ഥാ­പി­ച്ച­തു കൊ­ണ്ടാ­ണു് ഇതിനു മാ­ഹാ­ത്മ്യം ല­ഭി­ച്ച­തെ­ന്നും, ഈ സി­ദ്ധ­ന്റെ ശ­വ­കു­ടീ­രം മ­ദ്രാ­സി­ലെ മ­യി­ലാ­പ്പു­രി­ലെ സെ­ന്റ് തോമസ് മൗ­ണ്ടി ലാണു് സ്ഥി­തി­ചെ­യ്തി­രു­ന്ന­തെ­ന്നു­ള്ള ഇ­ന്ന­ത്തെ ലോ­ക­രു­ടെ ധാരണ തെ­റ്റാ­ണെ­ന്നും, മ­യി­ലാ­പ്പു­രി­ലെ ശ­വ­കു­ടീ­രം വാ­സ്ത­വ­ത്തിൽ എ. ഡി. 633-ൽ കേ­ര­ള­ത്തിൽ സു­റി­യാ­നി ക്രി­സ്ത്യാ­നി­ക­ളെ ഇ­ദം­പ്ര­ഥ­മ­മാ­യി കു­ടി­പ്പാർ­പ്പി­ച്ച സു­പ്ര­സി­ദ്ധ­നാ­യ ക്നാ­യി­ത്തൊ­മ്മ­ന്റേ­താ­ണെ­ന്നും, പ്ര­സ്തു­ത രണ്ടു സി­ദ്ധ­ന്മാ­രേ­യും ഒന്നു പോലെ കേ­ര­ളീ­യ ക്രി­സ്ത്യാ­നി­കൾ മാർ­ത്തോ­മ എന്നു വി­ളി­ച്ചു­വ­ന്നി­രു­ന്ന­താ­ണു് ഈ തെ­റ്റി­ദ്ധാ­ര­ണ­യ്ക്കു് ഒരു കാ­ര­ണ­മെ­ന്നും സ്ഥാ­പി­ക്കു­വാ­നാ­ണു് ഇവിടെ ഉ­ദ്യ­മി­ക്കു­ന്ന­തു്.

images/Tomb.jpg
മൈ­ലാ­പ്പൂ­രി­ലെ സെ­ന്റ് തോ­മ­സി­ന്റെ ശ­വ­കു­ടീ­രം.
ക്നാ­യി­ത്തൊ­മ്മ­ന്റെ കാലം

ആ­ദ്യ­മാ­യി ക്നാ­യി­ത്തൊ­മ്മ­നെ, അഥവാ മാർ­ത്തോ­മാ ദ്വീ­തി­യ­നെ­പ്പ­റ്റി പ്ര­തി­പാ­ദി­ക്കാം. ക്നാ­യി­ത്തൊ­മ്മ­ന്റെ വ­ര­വി­നു കേ­ര­ള­ത്തി­ലെ ക്രൈ­സ്ത­വ ഐ­തി­ഹ്യം നൽ­കി­യി­ട്ടു­ള്ള കാലം “ശോവാല” എന്ന വാ­ക്യം സൂ­ചി­പ്പി­ക്കു­ന്ന എ. ഡി. 345 ത­ന്നെ­യാ­ണു്. ഒ­ടു­വി­ല­ത്തെ ചേ­ര­മാൻ പെ­രു­മാൾ ഇ­സ്ലാം­മ­തം സ്വീ­ക­രി­ച്ചു മ­ക്ക­ത്തു­പോ­യ പ­ള്ളി­ബാ­ണ­പ്പെ­രു­മാ­ളാ­ണെ­ന്നു മ­ല­ബാ­റി­ലെ ജോ­ന­ക­മാ­പ്പി­ള­മാ­രു­ടെ ഇ­ട­യ്ക്കു ഐ­തി­ഹ്യ­മു­ണ്ട­ല്ലോ. ഇ­സ്ലാം­മ­ത­ത്തി­ന്റെ സ്ഥാ­പ­നം ഏഴാം ശ­താ­ബ്ദ­ത്തി­ന്റെ പൂർ­വ്വാർ­ദ്ധ­ത്തി­ലാ­ക­യാൽ, പ്ര­സ്തു­ത 345 എന്ന കാലം ഈ ഏഴാം ശ­താ­ബ്ദ­ത്തി­ന്റെ പൂർ­വ്വാർ­ദ്ധ­ത്തി­ലെ ഒരു കാ­ല­മാ­ണു് യ­ഥാർ­ത്ഥ­ത്തിൽ കു­റി­ക്കു­ന്ന­തെ­ന്നു് അ­നു­മാ­നി­ക്കാം. ക്നാ­യി­ത്തൊ­മ്മ­നു ചെ­പ്പേ­ടു­കൊ­ടു­ത്ത ഒ­ടു­വി­ല­ത്തെ ചേ­ര­മാൻ പെ­രു­മാൾ കോ­ഴി­ക്കോ­ട്ടു­ള്ള ബ്രാ­ഹ്മ­ണ­രു­ടെ ഗ­ണി­ത­മ­നു­സ­രി­ച്ചു 347 വ­രെ­യും, കൊ­ച്ചി­യി­ലെ ബ്രാ­ഹ്മ­ണ­രു­ടെ ഗ­ണി­ത­മ­നു­സ­രി­ച്ചു് 588 വ­രെ­യും നാ­ടു­വാ­ണു എ­ന്നു് ദെ­കു­തോ എന്ന പോർ­ട്ടു­ഗീ­സ് ഗ്ര­ന്ഥ­കാ­രൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്.

images/Thomas-of-Cana.jpg
ക്നാ­യി­തൊ­മ്മ­ന്റെ ചി­ത്രം.

ഇതിൽ നി­ന്നു ര­ണ്ടു­ത­രം ക­ലി­വർ­ഷ­ങ്ങൾ പണ്ടു കേ­ര­ള­ത്തിൽ ന­ട­പ്പി­ലി­രു­ന്നി­രു­ന്നു എ­ന്നും, അ­വ­യ്ക്കു­ത­മ്മിൽ ഇ­രു­ന്നൂ­റിൽ­പ്പ­രം വർ­ഷ­ങ്ങ­ളു­ടെ വ്യ­ത്യാ­സ­മു­ണ്ടെ­ന്നും അ­നു­മാ­നി­ക്കാം. ഇ­തി­ലൊ­ന്നു ബി. സി. 3101-ൽ തു­ട­ങ്ങു­ന്ന സാ­ധാ­ര­ണ ക­ലി­വർ­ഷ­വും, മ­റ്റേ­തു ബി. സി. 3390-ൽ തു­ട­ങ്ങു­ന്ന ഒ­ന്നാ­ണെ­ന്നും, ഇ­വ­യ്ക്കു­ത­മ്മിൽ ഒരു ച­തുർ­യു­ഗ­മ­ന്വ­ന്ത­ര­മാ­യ 288 വർ­ഷ­ങ്ങ­ളു­ടെ വ്യ­ത്യാ­സ­മു­ണ്ടെ­ന്നും, പ്ര­സ്തു­ത അ­സാ­ധാ­ര­ണ ക­ലി­വർ­ഷം വൈദിക കാ­ല­ത്തു് ഉ­പ­യോ­ഗ­പ്പെ­ടു­ത്തി­യി­രു­ന്ന 33 വർ­ഷ­ങ്ങൾ കൂടിയ യു­ഗ­ത്തെ ആ­സ്പ­ദി­ച്ചു­ണ്ടാ­യ­താ­ണെ­ന്നും, ആകെ 3333 വർ­ഷ­ങ്ങൾ അ­ട­ങ്ങി­യ ഈ അ­സാ­ധാ­ര­ണ ക­ലി­വർ­ഷ­ത്തി­ന്റെ അ­ന്ത്യ­ത്തി­ലാ­ണു് അ­വ­ന്തി­യി­ലെ ഉ­ജ്ജ­യി­നി­യിൽ ബി. സി. 57-ൽ തു­ട­ങ്ങു­ന്ന വി­ക്ര­മാ­ബ്ദം സ്ഥാ­പി­ച്ച­തെ­ന്നും, പൌ­രാ­ണി­ക കാ­ല­ങ്ങ­ളിൽ അ­വ­ന്തി ഭ­രി­ച്ചി­രു­ന്ന ആ­ന്ധ്ര­ഭൃ­ത്യ­വം­ശ­ജ­രാ­യ ചേ­ര­മാൻ ത­ങ്ങ­ളോ­ടു­കൂ­ടി ഈ അ­സാ­ധാ­ര­ണ ക­ലി­വർ­ഷ­വും കേ­ര­ള­ത്തിൽ കൊ­ണ്ടു­വ­ന്നു എ­ന്നും മൈ­സു­രി­ലെ പ്രാ­ചീ­ന ഗംഗം രാ­ജാ­ക്ക­ന്മാ­രു­ടെ ചെ­പ്പേ­ടു­ക­ളി­ലും ഈ ര­ണ്ടു­ത­രം ക­ലി­വർ­ഷ­ങ്ങ­ളും ഉ­പ­യോ­ഗി­ച്ചി­ട്ടു­ണ്ടെ­ന്നും ഈ ലേഖകൻ ക­ണ്ടു­പി­ടി­ച്ചി­ട്ടു­ണ്ടു്. ക്നാ­യി­ത്തൊ­മ്മ­നു നൽ­കി­യി­ട്ടു­ള്ള കാ­ല­മാ­യ 345 പ്ര­സ്തു­ത അ­സാ­ധാ­ര­ണ ക­ലി­വർ­ഷ­ത്തെ ആ­സ്പ­ദി­ച്ചു­ള്ള ഒ­ന്നാ­ണെ­ന്നു മു­ക­ളിൽ പ്ര­സ്താ­വി­ച്ച സം­ഗ­തി­ക­ളിൽ നി­ന്നു സി­ദ്ധി­ക്കു­ന്നു­ണ്ടു്. ത­ന്നി­മി­ത്തം ക്നാ­യി­ത്തൊ­മ്മ­ന്റെ വരവു് 345 + 288, അ­താ­യ­തു്, എഡി 633-ൽ ആ­ണെ­ന്നു് വി­ശ്വ­സി­ക്കാം.

images/ShrineOfSaintThomasAtMeliapore18thCentury.jpg
മൈ­ലാ­പ്പൂ­രി­ലെ സെ­ന്റ് തോ­മ­സി­ന്റെ ദേ­വാ­ല­യ­ത്തി­ന്റെ ചി­ത്രം, പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടു്.

സു­റി­യാ­നി ക്രി­സ്ത്യാ­നി­ക­ളു­ടെ ക­ല്യാ­ണാ­ഘോ­ഷ­വേ­ള­ക­ളിൽ പാ­ടാ­റു­ള്ള പ്രാ­ചീ­ന­മാ­യ തി­രു­വ­ര­ങ്കൻ­പാ­ട്ടിൽ ഈ എ. ഡി. 633-നെ പി­ന്താ­ങ്ങു­ന്ന പ്ര­സ്താ­വ­ന­ക­ളു­ണ്ടു്. ചേ­ര­മാൻ പെ­രു­മാ­ളു­ടെ മ­ന്ത്രി­യാ­യി­ത്തീർ­ന്ന ക്നാ­യി­ത്തൊ­മ്മ­നെ, ആ രാ­ജാ­വു­മാ­യി പി­ണ­ങ്ങി സി­ലോ­ണി­ലേ­ക്കു പോ­യ്ക്ക­ള­ഞ്ഞ ക­മ്മാ­ള­രെ തി­രി­ച്ചു വി­ളി­ച്ചു­കൊ­ണ്ടു­വ­രാൻ പെ­രു­മാൾ നി­യോ­ഗി­ച്ചു എ­ന്നും, ആ ക്രി­സ്ത്യൻ മ­ന്ത്രി സി­ലോ­ണി­ലേ­ക്കു പോ­കു­ന്ന വ­ഴി­ക്കു­വെ­ച്ചു മ­ക്ക­ത്തെ ജോ­ന­ക­രും മാ­ന്ദി­യി­ലെ ച­ണ്ഡാ­ള­രും ത­മ്മിൽ ക­ടൽ­യു­ദ്ധം ചെ­യ്യു­ന്ന­തു കണ്ടു എ­ന്നും ആ പാ­ട്ടിൽ പ­റ­ഞ്ഞി­രി­ക്കു­ന്നു. ക്നാ­യി­ത്തൊ­മ്മൻ വ­ന്നു് ഒ­രാ­ണ്ടു ക­ഴി­ഞ്ഞ­യു­ട­നെ ഒ­ടു­വി­ല­ത്തെ ചേ­ര­മാൻ­പെ­രു­മാ­ളു­ടെ വാഴ്ച അ­വ­സാ­നി­ച്ചു എന്നു ക്രൈ­സ്ത­വൈ­തി­ഹ്യം പ­റ­യു­ന്ന­തി­നാൽ എ. ഡി. 634-ൽ നാ­ടു­വാ­ഴാൻ തു­ട­ങ്ങി­യ തു­ളു­വൻ പെ­രു­മാ­ളി­ന്റെ മ­ന്ത്രി­യാ­യി­രു­ന്നി­രി­ക്ക­ണം ക്നാ­യി­ത്തൊ­മ്മൻ. പ്ര­സ്തു­ത ക­ടൽ­യു­ദ്ധം ന­ട­ന്ന­തു മാ­ന്ദി­യി­ലെ, അ­താ­യ­തു്, മ­ന്ദാ­വീ­ന­ദീ തീ­ര­ത്തു­ള്ള ഗോ­വ­യി­ലെ ച­ണ്ഡ­വം­ശ­രാ­ജാ­വും, 632 മുതൽ 644 വരെ നാ­ടു­വാ­ണ ഖ­ലീ­ഫും ഇ­ദം­പ്ര­ഥ­മ­മാ­യി ഭാ­ര­തീ­യ­രോ­ടു യു­ദ്ധം ചെയ്ത മു­സ്ലിം ച­ക്ര­വർ­ത്തി­യു­മാ­യ ഒമർ മ­ഹാ­നും ത­മ്മി­ലാ­ണെ­ന്നു വി­ചാ­രി­ക്കു­വാൻ കാ­ര­ണ­മു­ണ്ടു്.

images/San_Tommaso.jpg
ഓർ­ട്ടോ­ണ­യി­ലെ സെ­ന്റ് തോമസ്.

പ­ണ്ട­ത്തെ ക്രി­സ്ത്യാ­നി­ക­ളു­ടെ രേ­ഖ­ക­ളിൽ പ്ര­സ്താ­വി­ക്കാ­റു­ണ്ടാ­യി­രു­ന്ന മഹോദയ പ­ട്ട­ണാ­ബ്ദം ഈ 633-​ലാണു് തു­ട­ങ്ങി­യ­തു്. മഹോദയ പ­ട്ട­ണ­മാ­യ കൊ­ടു­ങ്ങ­ല്ലൂ­രിൽ ക്നാ­യി­ത്തൊ­മ്മൻ ഒരു പള്ളി പ­ണി­യി­ച്ച­തി­നെ­യാ­ണു് ഇതു സ്മ­രി­പ്പി­ക്കു­ന്ന­തു്. ഈ ആ­ണ്ടി­നെ ക്രി­സ്ത്യൻ ഐ­തി­ഹ്യം കു­റി­ക്കു­ന്ന “ശോവാല” എന്ന വാ­ക്യ­ത്തി­ന്റെ ഉ­ദ്ഭ­വം ചുവടെ ചേർ­ക്കു­ന്ന പ്ര­കാ­ര­മാ­യി­രി­ക്കാം. “ശോവൈ” എന്ന പ­ദ­ത്തി­നു ത­മി­ഴിൽ “മ­ഞ്ഞ­പ്പി­ത്തം” എ­ന്നർ­ത്ഥ­മു­ള്ള­തി­നാൽ “ശോ­വാ­ലൻ” എ­ന്ന­തി­നു “മ­ഞ്ഞ­നി­റ­മു­ള്ള­വൻ” എ­ന്നു് അർ­ത്ഥം സി­ദ്ധി­ക്കു­ന്നു. മ­ഞ്ഞ­നി­റ­മു­ള്ള പ്രാ­ചീ­ന സു­മേ­രി­യ­ന്മാ­രു­ടെ കാലം മു­തൽ­ക്കു തമിഴർ പ­ശ്ചി­മേ­ഷ്യാ നി­വാ­സി­കൾ­ക്കു ശോ­വാ­ലൻ എന്ന പേരു നൽ­കി­യി­രു­ന്നു എ­ന്നും, ക്നാ­യി­ത്തൊ­മ്മ­നോ­ടു­കൂ­ടി പ­ശ്ചി­മേ­ഷ്യ­യിൽ നി­ന്നു് ഇവിടെ വന്ന സു­റി­യാ­നി­കൾ­ക്കും ത­ന്നി­മി­ത്തം അവർ ഈ നാമം നൽ­കി­യെ­ന്നും വി­ചാ­രി­ക്കാം. ഇ­ത്ത­രം വാ­ക്യ­ങ്ങൾ അവ സൂ­ചി­പ്പി­ക്കു­ന്ന കാ­ല­ത്തു നടന്ന സം­ഭ­വ­ങ്ങ­ളെ ധ്വ­നി­പ്പി­ക്കാ­റു­മു­ണ്ട­ല്ലൊ.

images/Church_stmt.jpg
സെ­ന്റ് തോമസ് മൗ­ണ്ടി­ലെ പള്ളി.
ച­തു­ക്ക­പ്പൂ­തർ

ക്നാ­യി­ത്തോ­മ്മ­ന്റെ വരവു് മ­ക്ക­ത്തു­പോ­യ പള്ളി ബാ­ണ­പ്പെ­രു­മാ­ളി­ന്റെ കാ­ല­ത്താ­യി­രു­ന്നു എന്നു ചി­ല­പ്പ­തി­കാ­ര വും പ്ര­സ്താ­വി­ക്കു­ന്നു­ണ്ടു്. പൽ­യാ­നൈ­ച്ചൽ­കെ­ഴു­കു­ട്ടു­വൻ എന്ന പേരും കൂ­ടി­യു­ള്ള പ­ള്ളി­ബാ­ണ­ന്റെ പ­രാ­ക്ര­മ­ങ്ങ­ളെ വർ­ണ്ണി­ക്കു­മ്പോൾ, ചി­ല­പ്പ­തി­കാ­രം,

“വൻ­ചൊൽ­യ­വ­നർ വ­ള­നാ­ട്ടാ­ണ്ടു

പൊൻ­പ­ട്ടു­നെ­ടു­വ­രൈ പു­ങ്കു­ന്തോ­നാ­യി­നും

… … …

ച­തു­ക്ക­പ്പൂ­ത­രൈ വ­ഞ്ചി­യു­ട്ട­ന്തു

മ­തു­ക്കൊൾ­വേൾ­വി വേ­ട്ടോ­നാ­യി­നും”

എന്നു വർ­ണ്ണി­ച്ചി­രി­ക്കു­ന്നു. യ­വ­ന­നാ­ടാ­യ അ­റേ­ബ്യ­യിൽ നാ­ടു­വാ­ണു സ്വർ­ഗ്ഗ­മ­ട­ഞ്ഞ­വ­നും, ച­തു­ക്ക­പ്പൂ­ത­രെ വ­ഞ്ചി­ന­ഗ­ര­ത്തിൽ കൊ­ണ്ടു­വ­ന്നു്, അ­വ­രു­ടെ മ­ദ്യ­നി­വേ­ദ­ന­യു­ക്ത­മാ­യ കുർ­ബാ­ന (Mass) എന്ന ദേ­വാ­രാ­ധ­ന­യിൽ പ­ങ്കു­കൊ­ണ്ട­വ­നും എ­ന്നാ­ണു് ഇ­തി­ന്റെ അർ­ത്ഥം. ക്നാ­യി­ത്തൊ­മ്മ­നു ചെ­പ്പേ­ടു് കൊ­ടു­ത്ത ഒ­ടു­വി­ല­ത്തെ ചേ­ര­മാൻ പെ­രു­മാൾ കൊ­ടു­ങ്ങ­ല്ലൂ­രിൽ അ­ദ്ദേ­ഹം പ­ണി­യി­ച്ച പ­ള്ളി­ക്കു് ക­ല്ലി­ടു­ക­യും, അ­തിൽ­വെ­ച്ചു ന­ട­ത്തി­യ പ്രഥമ ദേ­വാ­രാ­ധ­ന­യിൽ പ­ങ്കു­കൊ­ള്ളു­ക­യും ചെ­യ്തു എ­ന്നു­ള്ള ക്രൈ­സ്ത­വൈ­തി­ഹ്യ­മാ­ണു് ഈ വ­രി­ക­ളിൽ ചി­ല­പ്പ­തി­കാ­രം പ്ര­സ്താ­വി­ക്കു­ന്ന­തു്.

images/Kovilkadavu.jpg
മറയൂർ.

ച­തു­ക്ക­പ്പൂ­തർ, അഥവാ, ച­തു­ഷ്ക്ക­ത്തി­ലെ (നാലു) പൂതർ എ­ങ്ങ­നെ­യാ­ണു് ക്രി­സ്ത്യാ­നി­ക­ളെ സൂ­ചി­പ്പി­ക്കു­ന്ന­തെ­ന്നു് ഇനി പ്ര­സ്താ­വി­ക്കാം. “അ­റേ­ബ്യ” എന്ന പേരു “അർബ” എന്ന അറബി വാ­ക്കിൽ നി­ന്നു ജ­നി­ച്ച­താ­ണു്. അറബി ഭാ­ഷ­യിൽ “അർബ” എന്ന പ­ദ­ത്തി­നു “നാലു്” (ച­തു­ഷ്ക്കം) എ­ന്നർ­ത്ഥ­മു­ണ്ടു്. നാൽ എന്ന സംഖ്യ ബുധനു പ്ര­ധാ­ന­മാ­യ­തി­നാൽ ബു­ധ­ന്റെ ഉ­ത്ഭ­വ­സ്ഥാ­ന­മാ­യ അ­റേ­ബ്യ­ക്കു ആ നാമം ല­ഭി­ക്കു­ക­യു­ണ്ടാ­യി. ബൈ­ബി­ളിൽ ഹാമി ന്റെ പു­ത്ര­രിൽ ഒ­രു­ത്ത­നു നൽ­കി­യി­ട്ടു­ള്ള പൂത് എന്ന പേർ അ­റേ­ബ്യ­യു­ടെ തെ­ക്കൻ ക­ടൽ­ക്ക­ര­യി­ലു­ള്ള യെമൻ, ഹ­സ്ര­മൗ­ത്, മക്ര എന്നീ പ്ര­ദേ­ശ­ങ്ങൾ­ക്കു പൊ­തു­വെ­യു­ള്ള ഒരു പ്രാ­ചീ­ന നാ­മ­മാ­ണു്. ഈ പ്ര­ദേ­ശ­ത്തെ പ്രാ­ചീ­ന ഈ­ജി­പ്തു­കാർ പു­ന്ത് (Punt) എന്നു വി­ളി­ച്ചു­വ­ന്നി­രു­ന്നു. അ­തി­നാൽ ച­തു­ക്ക­പ്പൂ­തർ എ­ന്ന­തി­ന്റെ അർ­ത്ഥം അ­റേ­ബ്യ­യി­ലെ പൂതിൽ നി­ന്നു വ­ന്ന­വർ എ­ന്നാ­ണു്. ഈ പ്ര­ദേ­ശ­ത്തു­ള്ള ന­ജ്രാൻ മു­ത­ലാ­യ ചില സ്ഥ­ല­ങ്ങ­ളിൽ ഇ­സ്ലാ­മി­ന്റെ ആ­വിർ­ഭാ­വ കാ­ല­ത്തു് ക്രി­സ്ത്യാ­നി­കൾ ധാ­രാ­ള­മാ­യി അ­ധി­വ­സി­ച്ചി­രു­ന്നു. ക്നാ­യി­ത്തൊ­മ്മ­നെ കേ­ര­ള­ത്തി­ലേ­ക്കു് അയച്ച പൂർ­വ്വ­ദേ­ശ­ത്തെ ക­ത്തോ­ലി­ക്ക­സ്സി­ന്റെ ത­ല­സ്ഥാ­നം എസ്രാ ആ­ണെ­ന്നു് കേരള ക്രി­സ്ത്യാ­നി­ക­ളു­ടെ ഒരു പാ­ട്ടിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. ഈ എസ്രാ പ്ര­സ്തു­ത ഹ­സ്ര­മൌ­തി ന്റെ ഒരു ചു­രു­ക്കി­യ രൂ­പ­മാ­ണെ­ന്നു തോ­ന്നു­ന്നു. തൊ­മ്മാ­ശ്ലീ­ഹ­യു­ടെ കാ­ല­ത്തി­നു­ശേ­ഷം കേ­ര­ളീ­യർ­ക്കു ആ­ദ്യ­മാ­യി അ­ടു­ത്ത സ­മ്പർ­ക്ക­മു­ണ്ടാ­യി­രു­ന്ന ക്രി­സ്ത്യാ­നി­കൾ പൂതിൽ നി­ന്നു വ­ന്ന­വ­രാ­ക­യാൽ, ക്രി­സ്ത്യാ­നി­കൾ­ക്കു പൊ­തു­വെ പൂതർ, അഥവാ ച­തു­ക്ക­പ്പൂ­തർ എന്ന പേരു ല­ഭി­ക്കു­ക­യു­ണ്ടാ­യി. അ­റേ­ബ്യ­യി­ലെ ഏദനു കുറെ കി­ഴ­ക്കാ­യി സ്ഥി­തി­ചെ­യ്യു­ന്ന എ­സ്ര­മൌ­ത് രാ­ജ്യ­ത്തി­ലെ പ്ര­ധാ­ന തു­റ­മു­ഖ­മാ­യി പെ­രി­പ്ല­സ് എന്ന ഗ്രീ­ക്കു­ഗ്ര­ന്ഥ­ത്തിൽ വി­വ­രി­ച്ചി­ട്ടു­ള്ള ക്നെ­യിൽ (Kane) ജ­നി­ച്ച­തി­നാ­ലാ­ണു് ക്നാ­യി­ത്തൊ­മ്മ­നു കാനേ തൊ­മ്മൻ അഥവാ, ക്നാ­യി­ത്തൊ­മ്മൻ എന്ന പേരു ല­ഭി­ച്ച­തു്. മ­ക്ക­ത്തു പോയ ചേ­ര­മാൻ പെ­രു­മാൾ അ­റേ­ബ്യ­യിൽ ചെ­ന്നി­റ­ങ്ങി­യ തു­റ­മു­ഖ­മാ­യ മൊ­ക്ക­ല്ല ഈ കാ­നേ­യു­ടെ മ­റ്റൊ­രു പേ­രാ­കു­ന്നു. തന്റെ സേ­വ­ക­നാ­യ ക്നാ­യി­ത്തൊ­മ്മ­ന്റെ നാ­ടാ­യ­തു­കൊ­ണ്ടാ­യി­രി­ക്കും പ­ള്ളി­ബാ­ണ­പ്പെ­രു­മാൾ അവിടെ ഇ­റ­ങ്ങി­യ­തു്.

images/Makulla_from_Hadramaut.jpg
അൽ-​മൊക്കല്ല പ­ശ്ചാ­ത്ത­ല­ത്തിൽ ഹ­സ്ര­മൌ­ത്, അ­റേ­ബ്യൻ ക­ട­ലി­ലെ ഏദൻ ഉൾ­ക്ക­ട­ലിൽ നി­ന്നു­ള്ള ദൃ­ശ്യം.

മ­യി­ലാ­പ്പൂ­രി­ലെ പ്ര­സി­ദ്ധ പ്രാ­ചീ­ന ക­രി­ങ്കൽ­ക്കു­രി­ശിൽ കൊ­ത്തി­യി­ട്ടു­ള്ള പ­ഹ്ല­വി­ലേ­ഖ­ന­ത്തിൽ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്ന “ചഹർ ബൂ­ക്ത്” എന്ന പദം ച­തു­ക്ക­പ്പൂ­തർ എ­ന്ന­തി­ന്റെ ഒരു പ­ഹ്ല­വി­രൂ­പ­മാ­ണു്. ഡ­സ്തൂർ ഡി. വി. സഞ്ജന എന്ന പ­ണ്ഡി­തൻ ആ പ­ഹ്ല­വി­ലേ­ഖ­ന­ത്തിൽ വാ­യി­ച്ചി­ട്ടു­ള്ള “അഫ്രാ ഇ ചഹർ ബു­ക്ത്”, അ­താ­യ­തു്, ചഹർ ബു­ക്തി ന്റെ പു­ത്രൻ ച­തു­ക്ക­പ്പൂ­തിൽ ജ­നി­ച്ച ക്നാ­യി­ത്തൊ­മ്മ­നാ­ണു്. ച­തു­ക്ക­പ്പൂ­തിൽ ജ­നി­ച്ച­തി­നാൽ അ­ദ്ദേ­ഹം അ­തി­ന്റെ പു­ത്ര­നാ­യി ഭ­വി­ച്ചു. പ­യ്യ­ന്നൂർ പാ­ട്ടി ലെ “നാലാർ കു­ട്ടി­യ്ക്കു ചേർ­ന്നോ­രെ കൊ­ണ്ടാർ” എന്ന വ­രി­യി­ലെ നാലാർ അ­റ­ബി­കൾ, അഥവാ, മാ­പ്പി­ള­മാർ ആ­ണെ­ന്നും, അ­റേ­ബ്യ­യിൽ ഉ­ത്ഭ­വി­ച്ച­തു നി­മി­ത്തം ഇ­സ്ലാം നാലാം വേ­ദ­മാ­യി ഭ­വി­ച്ചു എ­ന്നും കൂടി ഇവിടെ ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ള്ള­ട്ടെ.

മ­യി­ലാ­പ്പൂ­രി­ലെ കു­രി­ശു്

ക്നാ­യി­ത്തൊ­മ്മ­നെ മ­ന്ത്രി­യാ­ക്കി വ­ച്ചി­രു­ന്ന തു­ളു­വൻ പെ­രു­മാൾ അഥവാ പ­തി­റ്റു­പ്പ­ത്തി­ലെ ക­ള­ങ്കാ­യ്ക്ക­ണ്ണി­നാർ മു­ടി­ച്ചേ­രൽ, എ. ഡി. 634 മു­ത­ല്ക്കു 667 വരെ നാ­ടു­വാ­ണു എന്നു മേ­ഴ­ത്തോ­ള­ഗ്നി­ഹോ­ത്രി യുടെ ക­ലി­ദി­ന­ത്തെ കു­റി­ക്കു­ന്ന ‘യ­ജ്ഞ­സ്ഥാ­നം സം­ര­ക്ഷ്യ’ എന്ന വാ­ക്യ­ത്തിൽ നി­ന്നു മ­ന­സ്സി­ലാ­ക്കാം. ഈ വാ­ക്യം 379, അ­താ­യ­തു് മു­ക­ളിൽ വി­വ­രി­ച്ച കാ­ല­ഗ­ണി­ത രീ­തി­പ്ര­കാ­രം, 379 + 288 = എ. ഡി. 667 എന്ന കാ­ല­ത്തെ സൂ­ചി­പ്പി­ക്കു­ന്നു. ഇ­താ­ണു് അ­ടു­ത്ത പെ­രു­മാ­ളാ­യ ഇ­ന്ദ്ര­പ്പെ­രു­മാൾ അഥവാ ചെ­ങ്കു­ട്ടു­വ­ന്റെ സിം­ഹാ­സ­നാ­രോ­ഹ­ണ­കാ­ല­വും. ഭൂ­ത­രാ­യ­പ്പെ­രു­മാൾ എന്ന പേരും കൂ­ടി­യു­ണ്ടാ­യി­രു­ന്ന തു­ളു­വൻ പെ­രു­മാ­ളി­നെ ക­ക്കാ­ട്ടു ന­മ്പി­ടി മാ­രു­ടെ പൂർ­വ്വി­കൻ വ­ധി­ച്ച­തി­നെ­യാ­ണു് പ്ര­സ്തു­ത വാ­ക്യം സൂ­ചി­പ്പി­ക്കു­ന്ന­തു്. ഭൂ­ത­രാ­യർ എന്ന ബി­രു­ദം തു­ളു­വൻ പെ­രു­മാ­ളി­നു ല­ഭി­ച്ച­തു് അ­ദ്ദേ­ഹം ഒരു പുതൻ, അഥവാ ക്രി­സ്ത്യാ­നി­യാ­യി­രു­ന്ന­തു നി­മി­ത്ത­മാ­ണു്. ഇ­ദ്ദേ­ഹ­ത്തി­ന്റെ മ­ത­പ­രി­വർ­ത്ത­നം ഹേ­തു­വാ­യി­ട്ടാ­ണു് പ്ര­സ്തു­ത­വാ­ക്യം സൂ­ചി­പ്പി­ക്കു­ന്ന­തു­പോ­ലെ വൈദിക യജ്ഞ സ്ഥാ­നം സം­ര­ക്ഷി­ക്കേ­ണ്ട­തി­നു അ­ദ്ദേ­ഹ­ത്തെ വ­ധി­ച്ച­തു്. ക്നാ­യി­ത്തൊ­മ്മൻ ന­ട­ത്തി­യ ഈ മ­ത­പ­രി­വർ­ത്ത­ന­ത്തെ­ക്കു­റി­ച്ചും, മറ്റു മ­ത­പ­രി­വർ­ത്ത­ന­ങ്ങ­ളെ­ക്കു­റി­ച്ചും മ­യി­ലാ­പ്പൂ­രി­ലെ ക­രി­ങ്കൽ­ക്കു­രി­ശി­ന്റെ സ്ഥാ­പ­ന­ത്തെ­പ്പ­റ്റി­യു­ള്ള പ്രാ­ചീ­നൈ­തി­ഹ്യ­ങ്ങൾ പ്ര­സ്താ­വി­ക്കു­ന്നു­ണ്ടു്.

images/karshapana_Avanti.jpg
ബി. സി. 400–312 കാ­ല­ഘ­ട്ട­ത്തിൽ അ­വ­ന്തി രാ­ജ്യ­ത്തിൽ നി­ന്നു­ള്ള 1/2 കർ­ഷ­പാ­ന­യു­ടെ ഒരു വെ­ള്ളി നാണയം.

മ­യി­ലാ­പ്പൂ­രി­ലെ കു­രി­ശി­ലെ പ­ഹ്ല­വി ലേ­ഖ­ന­ത്തി­ലെ അ­ക്ഷ­ര­ങ്ങ­ളു­ടെ വ­ടി­വിൽ നി­ന്നു് അതു് ഏഴാം ശ­താ­ബ്ദ­ത്തി­ന്റെ മ­ദ്ധ്യ­ത്തിൽ സ്ഥാ­പി­ച്ച­താ­ണെ­ന്നു് ഇ­ന്ന­ത്തെ പ­ണ്ഡി­ത­ന്മാർ ക­ണ്ടു­പി­ടി­ച്ചി­ട്ടു­ണ്ടു്. ഈ കു­രി­ശി­നെ 16-ാം ശ­താ­ബ്ദ­ത്തിൽ പോർ­ട്ടു­ഗീ­സു­കാർ ക­ണ്ടു­പി­ടി­ച്ച­പ്പോൾ, അവർ അതിലെ പ­ഹ്ല­വി­ലേ­ഖ­ന­ത്തെ ഒരു ബ്രാ­ഹ്മ­ണ­നെ­ക്കൊ­ണ്ടു­വാ­യി­പ്പി­ച്ചു. അതു് ഒരു തമിഴ് ലേ­ഖ­ന­മാ­ണെ­ന്നു പ­റ­ഞ്ഞു ആ ബ്രാ­ഹ്മ­ണൻ അതിനെ വാ­യി­ച്ചു. ഈ ബ്രാ­ഹ്മ­ണൻ വാ­യി­ച്ച­തി­നെ പോർ­ട്ടു­ഗീ­സ് ഗ്ര­ന്ഥ­ങ്ങ­ളിൽ പ­കർ­ത്തി­യി­രു­ന്ന­തു ഇ­ന്ന­ത്തെ ചില തമിഴ് പ­ണ്ഡി­ത­ന്മാർ അ­ക്ഷ­ര­പ്പി­ഴ­വു് തീർ­ത്തു് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. പാ­ട്ടു രൂ­പ­ത്തി­ലു­ള്ള ഇ­തി­ന്റെ അർ­ത്ഥം ചുവടെ ചേർ­ക്കു­ന്നു: ‘ആ­ര്യ­ശ­കാ­ബ്ദം 56-ൽ (വി­ക്ര­മാ­ബ്ദം 56, അഥവാ എ. ഡി. 2) ധ­നു­മാ­സം 27-ാം നു ദൈവം ക­ലി­യു­ഗ­ത്തി­ലെ പാ­പി­ക­ളാ­യ മ­നു­ഷ്യ­രോ­ടു­ള്ള അ­നു­ക­മ്പ നി­മി­ത്തം യ­ഹൂ­ദ­രു­ടെ ദേ­വാ­ല­യ­ത്തി­ലെ ക­ള­ങ്ക­ങ്ങൾ അ­ക­റ്റു­ന്ന­തി­നാ­യി ക­ന്യ­കാ മ­റി­യ­ത്തി­ന്റെ പു­ത്ര­നാ­യി ജ­നി­ച്ചു. മു­പ്പ­തു­വർ­ഷം ക­ഴി­ഞ്ഞ ശേഷം കു­ന്നിൽ നി­ന്നു­കൊ­ണ്ടു് അ­ദ്ദേ­ഹം ദൈ­വ­ത്തി­ന്റെ ഏ­ക­ത്വ­ത്തെ­പ്പ­റ്റി തന്റെ പ­ന്ത്ര­ണ്ടു ശി­ഷ്യ­രോ­ടു പ്ര­സം­ഗി­ച്ചു. ആ ദർ­ശ­ന­ങ്ങൾ അ­നു­സ­രി­ക്കു­ന്ന മു­നി­മാ­രു­ടെ വാ­സ­സ്ഥാ­ന­മാ­യ മ­യി­ലാ­ന­ഗ­ര­ത്തിൽ ഒരു മുനി ഒ­രി­ക്കൽ വ­രു­ക­യു­ണ്ടാ­യി. ത­ച്ച­ക്കോ­ലും ത­മ്പ­ക­ത­രു­വും കൊ­ണ്ടു് അ­ദ്ദേ­ഹം അവിടെ ഒരു ദേ­വാ­ല­യം പ­ണി­ചെ­യ്തു. ഈ മാർ­ത്തോ­മാ പ­ള്ളി­യിൽ ചേ­ര­രാ­ജാ­വു്, കു­രു­കു­ല­ച്ചോ­ഴൻ, കൊ­ക്കൈ­യി­ലെ പാ­ണ്ഡ്യൻ, ഹ­സ്തി­ന­പു­ര­ത്തി­ലെ ഹ­രി­ശ്ച­ന്ദ്രൻ, ക­ന്യ­ക­ക­ളു­ടെ രാ­ജ്ഞി­യാ­യ ക­ത്ത­രീൻ എ­ന്നി­വ­രും, മാർ­ഗ്ഗം­കൂ­ടി­യ മറ്റു പലരും ആരാധന ന­ട­ത്തി. ഈ കു­ന്നിൽ വൃ­ദ്ധ­നാ­യ ഈ മുനി ഒരു ശു­ഭ­മു­ഹൂർ­ത്ത­ത്തിൽ യേ­ശു­വി­ന്റെ സ്മ­ര­ണ­യ്ക്കാ­യി സ്ഥാ­പി­ച്ചി­ട്ടു­ള്ള ഈ കു­രി­ശി­നെ ആ­രാ­ധി­ക്കു­ന്ന­വർ പി­റ­വി­പ്പാ­പ­മാ­കു­ന്ന പെ­രു­ങ്ക­ടൽ ക­ട­ന്നു സ്വർ­ഗ്ഗ­മ­ട­യു­ന്ന­താ­ണു്’.

images/Hadramaut-valley.jpg
ഹ­സ്ര­മൌ­ത് താ­ഴ്‌­വ­ര­യി­ലെ സാ­യൂ­ണി­ന­ടു­ത്തു­ള്ള പ്ര­ദേ­ശം.

ഒരു പ­ഹ്ല­വി­ലേ­ഖ­നം ത­മി­ഴി­ലാ­ണെ­ന്നു പ­റ­ഞ്ഞു വാ­യി­ച്ച ഈ ബ്രാ­ഹ്മ­ണൻ ചെ­യ്ത­തു ച­തി­യാ­ണെ­ങ്കി­ലും, അ­ദ്ദേ­ഹം ആ കു­രി­ശി­ന്റെ ഉ­ത്ഭ­വ­ത്തെ കു­റി­ച്ചു കേ­ട്ടി­രു­ന്ന ഐ­തി­ഹ്യ­മാ­ണു് വ­ന്നി­ട്ടു­ള്ള­തു്. ഈ പാ­ട്ടു് ഇ­ന്ന­ത്തെ പ­ണ്ഡി­ത­ന്മാർ വി­ചാ­രി­ക്കു­ന്ന­തു­പോ­ലെ തൊ­മ്മാ­ശ്ലീ­ഹ­യെ­പ്പ­റ്റി­യു­ള്ള­ത­ല്ലെ­ന്നും, ഇതു് ക്നാ­യി­ത്തൊ­മ്മൻ, അഥവാ, മാർ­ത്തോ­മാ ദ്വി­തീ­യ­നെ പ­റ്റി­യു­ള്ള­താ­ണെ­ന്നും ഈ ലേഖകൻ വി­ശ്വ­സി­ക്കു­ന്നു. ഇതിലെ പ­ഹ്ല­വി­ലേ­ഖ­ന­ത്തിൽ പ­റ­ഞ്ഞി­ട്ടു­ള്ള ച­ഹർ­ബു­ക്ത് ക്നാ­യി­ത്തൊ­മ്മ­ന്റെ നാടായ അ­റേ­ബ്യ­യി­ലെ പൂ­താ­ണു്. തൊ­മ്മാ­ശ്ലീ­ഹ ഭാ­ര­ത­ത്തി­ലേ­യ്ക്കു മെ­സോ­പ്പൊ­ത്തേ­മ്യ­യി­ലെ ബ­സ്രാ­യ്ക്കു സ­മീ­പ­ത്തു നി­ന്നാ­ണു പു­റ­പ്പെ­ട്ട­തു്. പ്ര­സ്തു­ത ബ്രാ­ഹ്മ­ണ­ന്റെ പാ­ട്ടി­ലെ ചേര രാ­ജാ­വു് ഭൂ­ത­രാ­യർ അഥവാ തു­ളു­വൻ പെ­രു­മാ­ളും, കൊർ­ക്കൈ­യി­ലെ പാ­ണ്ഡ്യ­രാ­ജാ­വു് നെൽ­വേ­ല യു­ദ്ധം ജ­യി­ച്ച നെ­ടു­മാ­റ പാ­ണ്ഡ്യ­ന്റെ പി­താ­വാ­യ ഭൂ­ത­പാ­ണ്ഡ്യ­നും (പൂ­ത­നാ­യ, അഥവാ ക്രി­സ്ത്യാ­നി­യാ­യ­പാ­ണ്ഡ്യ­നും), കു­രു­കു­ല­ച്ചോ­ഴൻ കാ­വേ­രി പൂ­മ്പ­ട്ട­ണ ത്തി­ലെ രാ­ജാ­വാ­യ മ­ണി­മേ­ക­ല­യി­ലെ നെ­ട്ട­മു­ട­ക്കി­ള്ളി­യു­ടെ പു­ത്ര­നാ­യ ഉ­ദ­യ­കു­മാ­ര­നും, ഹ­സ്തി­ന­പു­ര­ത്തി­ലെ ഹ­രി­ശ്ച­ന്ദ്രൻ ഹ­സ്തി­ഗി­രി ക്ഷേ­ത്ര­മു­ള്ള­തി­നാൽ ഹ­സ്തി­ന­പു­രം എന്ന പേരും കൂ­ടി­യു­ണ്ടാ­യി­രു­ന്ന കാ­ഞ്ചീ­പു­ര­ത്തി­ലെ പ­ല്ല­വ­ച­ക്ര­വർ­ത്തി­യാ­യ ന­ര­സിം­ഹ­വർ­മ്മൻ ഒ­ന്നാ­മ­ന്റെ കു­ടും­ബ­ത്തി­ലെ ഒരു രാ­ജ­കു­മാ­ര­നും മ­യി­ലാ­പ്പൂ­രി­ലെ നാ­ടു­വാ­ഴി­യു­മാ­യ ഒരു സാ­മ­ന്ത­നു­മാ­കു­ന്നു. കു­രു­കു­ല­ചോ­ഴൻ എ­ന്ന­തി­നു ബാ­ണ­വം­ശ­ത്തി­ലെ അഥവാ ചേ­ദി­വം­ശ­ത്തി­ലെ (ഈ ചേദി തെ­ക്കൻ ആർ­ക്കാ­ട്ടു് ജി­ല്ല­യി­ലെ തി­രു­ക്കോ­വ­ലൂ­രാ ണു്) ചോഴൻ എ­ന്നാ­ണർ­ത്ഥം. ഉ­ദ­യ­കു­മാ­രൻ ചീർ­ത്തി എന്ന ബാ­ണ­വം­ശ­ജ­യാ­യ ചോ­ഴ­രാ­ജ്ഞി­യു­ടെ പു­ത്ര­നാ­യി­രു­ന്നു എ­ന്നു് മ­ണി­മേ­ക­ല പ്ര­സ്താ­വി­ക്കു­ന്നു­ണ്ടു്. മ­യി­ലാ­പ്പു­രി­ലെ സെ­ന്റ് തോമസ് മൗ­ണ്ടിൽ ക്നാ­യി­ത്തൊ­മ്മൻ പ­ണി­ക­ഴി­പ്പി­ച്ച ചെറിയ പ­ള്ളി­യിൽ തു­ളു­വൻ പെ­രു­മാൾ ആരാധന ന­ട­ത്തി എ­ന്നു് പ്ര­സ്തു­ത പാ­ട്ടിൽ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്ന­തിൽ നി­ന്നു് ആ പെ­രു­മാ­ളി­ന്റെ വ­ധ­കാ­ല­മാ­യ എ. ഡി. 667-നു മു­മ്പാ­ണു് അവിടെ പ്ര­സ്തു­ത കു­രി­ശു സ്ഥാ­പി­ച്ച­തെ­ന്നു് അ­നു­മാ­നി­ക്കാം.

images/coin_of_Ujjayini.jpg
ഉ­ജ്ജ­യി­നി­യു­ടെ ചെ­മ്പു് നാണയം.

ക്നാ­യി­ത്തൊ­മ്മൻ മ­യി­ലാ­പ്പൂ­രിൽ സ്ഥാ­പി­ച്ച ഈ ചെറിയ പ­ള്ളി­യു­ടെ സ്ഥാ­ന­ത്തു് ഏ­താ­നും വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് ഒരു വ­ലി­യ­പ­ള്ളി പ­ണി­ക­ഴി­പ്പി­ക്കു­ക­യു­ണ്ടാ­യി. ഈ വലിയ പ­ള്ളി­യു­ടെ അ­വ­ശി­ഷ്ട­ങ്ങ­ളാ­ണു് 16-ാം ശ­താ­ബ്ദ­ത്തിൽ പോർ­ട്ടു­ഗീ­സു­കാർ ക­ണ്ടു­പി­ടി­ച്ച­തു്. ഈ വ­ലി­യ­പ­ള്ളി­യു­ടെ സ്ഥാ­പ­ന­ത്തെ­യാ­ണു് 1927-ലെ ഇ­ന്ത്യൻ ആ­ന്റി­ക്വ­റി­യിൽ ഫാദർ ഹോ­സ്റ്റൻ വി­വ­രി­ച്ചി­ട്ടു­ള്ള കോ­ന്യ­യി­ലെ കെ­റ്റ്സ­ന്റെ കഥ സൂ­ചി­പ്പി­ക്കു­ന്ന­തു്. ഒരു ക­ച്ച­വ­ട­ക്കാ­ര­നാ­യ കോ­ന്യ­യി­ലെ കെ­റ്റ്സ­ന്റെ നാലു പു­ത്ര­ന്മാ­രു­ടെ നി­ര­പ­രാ­ധി­ത്വം ഇ­ന്ത്യ­യി­ലെ ഒരു രാ­ജാ­വി­ന്റെ മു­മ്പിൽ വെ­ച്ചു് ഒരു മ­രി­ച്ച മ­നു­ഷ്യ­നെ പുനർ ജീ­വി­പ്പി­ച്ചു സ്ഥാ­പി­ച്ചു എ­ന്നാ­ണു് ഈ ക­ഥ­യു­ടെ സാരം. ഈ ക­ഥ­യു­ടെ കോ­പ്പി­ക്കു് ഭാ­ഷ­യി­ലു­ള്ള പാ­ഠ­ത്തിൽ ഈ രാ­ജാ­വു് ഫി­ല­പ്പോ­യ്സ് രാ­ജ്യ­ത്തി­ലു­ള്ള ക­ല്യോ­ണ ന­ഗ­ര­ത്തി­ലെ രാ­ജാ­വാ­യ കാ­സ്സി­ത്തോ­സ് അഥവാ, കേ­സാ­ന്തോ­സ് ആ­ണെ­ന്നു പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. പ്ര­സ്തു­ത അ­ത്ഭു­ത സം­ഭ­വ­ത്തി­നു­ശേ­ഷം കെ­റ്റ്സ­ന്റെ പു­ത്രൻ ജാ­ണി­ന്റെ പ്രേ­ര­ണ­നി­മി­ത്തം കാ­സ്സി­ത്തോ­സ് രാ­ജാ­വു് ഒരു മെ­ത്രാ­നെ തന്റെ നാ­ട്ടി­ലേ­ക്കു് അ­യ­ച്ചു­ത­ര­ണ­മെ­ന്നു കോൺ­സ്താ­ന്തി­നോ­പ്പി­ളി­ലെ ച­ക്ര­വർ­ത്തി­യാ­യ കോൺ­സ്ത­ന്തി­നോ­ടു് അ­പേ­ക്ഷി­ച്ചു. ഇ­ത­നു­സ­രി­ച്ചു് ആ ച­ക്ര­വർ­ത്തി എ­ഫൈ­സെ­സ്സി­ലെ മെ­ത്രാ­നെ കാ­സ്സി­ത്തോ­സ് രാ­ജാ­വി­ന്റെ രാ­ജ്യ­ത്തി­ലേ­ക്കു് അ­യ­യ്ക്കു­ക­യും, ഈ മെ­ത്രാൻ അ­തി­ന്റെ ത­ല­സ്ഥാ­ന­ത്തു് ഒരു പള്ളി പ­ണി­യി­ക്കു­ക­യും ചെ­യ്തു. പ­ല്ല­വ­രാ­ജ്യം എന്ന പേ­രി­ന്റെ ഒരു വി­കൃ­ത­രൂ­പ­മാ­ണു് ഫി­ലി­പ്പോ­യ്സ്. മ­യി­ലാ­പ്പൂ­രി­ന്റെ ഒരു പ­ര്യാ­യ­മാ­യ ക­ലാ­വി­പു­ര­ത്തി­ന്റെ ഒരു വി­കൃ­ത­രൂ­പ­മാ­ണു് ക­ല്യോ­ണ. കാ­സ്സി­ത്തോ­സ് മു­ക­ളിൽ പ്ര­സ്താ­വി­ച്ച ഹ­സ്തി­ന­പു­ര­ത്തി­ലെ ഹ­രി­ശ്ച­ന്ദ്ര­ന്റെ പിൻ­ഗാ­മി­യാ­യി­രി­ക്കും. ക­ച്ച­വ­ട­ക്കാ­ര­നാ­യ കെ­റ്റ്സൻ ക്നാ­യി­ത്തൊ­മ്മൻ മു­ത­ലാ­ളി­യും, കോൺ­സ്ത­ന്തീൻ ച­ക്ര­വർ­ത്തി എ. ഡി. 668 മു­തൽ­ക്കു 685 വരെ കോൺ­സ്ത­ന്തി­നോ­പ്പി­ളിൽ നാ­ടു­വാ­ണി­രു­ന്ന സു­പ്ര­സി­ദ്ധ­നാ­യ കോൺ­സ്ത­ന്തീൻ പെ­ഹൊ­നാ­ത്ത­സ്സു­മാ­ണു്. അ­തി­നാൽ പോർ­ട്ടു­ഗീ­സു­കാർ ക­ണ്ടു­പി­ടി­ച്ച പള്ളി മ­യി­ലാ­പ്പൂ­രിൽ പ­ണി­ഞ്ഞ­തു് എ. ഡി. 685-നു് അല്പം മു­മ്പാ­യി­രി­ക്കും.

images/Mandovi_River.jpg
മ­ന്ദാ­വീ­ന­ദി.
കു­രി­ശു­മു­ടി, അഥവാ, എ­ഡെ­സ്സ

തൊ­മ്മാ­ശ്ലീ­ഹ­യു­ടെ ശ­വ­കു­ടീ­രം പ്രാ­ചീ­ന­കാ­ല­ങ്ങ­ളി­ലും മ­ദ്ധ്യ­കാ­ല­ങ്ങ­ളി­ലും സ­ന്ദർ­ശി­ച്ച യു­റോ­പ്യൻ സ­ഞ്ചാ­രി­കൾ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള വി­വ­ര­ങ്ങ­ളിൽ ഭൂ­രി­ഭാ­ഗ­വും മ­യി­ലാ­പ്പൂ­രി­ലെ ശ­വ­കു­ടീ­ര­ത്തി­നു യോ­ജി­ച്ച­വ­യ­ല്ല. നേരെ മ­റി­ച്ചു് അ­വ­യെ­ല്ലാം, അവയിൽ പ­റ­ഞ്ഞി­ട്ടു­ള്ള സ്ഥ­ല­ങ്ങൾ ഏ­തെ­ല്ലാ­മെ­ന്നു സൂ­ക്ഷ്മ­മാ­യി ഗ്ര­ഹി­ച്ചാൽ കു­രി­ശു­മു­ടി­ക്കു വളരെ യോ­ജി­ക്കു­ന്ന­വ­യാ­ണു്. ഇവയെ വി­സ്ത­രി­ക്കു­വാൻ ഇവിടെ സ്ഥ­ല­മി­ല്ല. ഒന്നു ര­ണ്ടു് ഉ­ദാ­ഹ­ര­ണ­ങ്ങൾ മാ­ത്രം പ്ര­സ്താ­വി­ക്കാം. തൊ­മ്മാ­ശ്ലീ­ഹ­യു­ടെ ശ­വ­കു­ടീ­ര­ത്തി­ലേ­യ്ക്കു് ഒരു അ­ഗാ­ധ­മാ­യ ആറു ക­ട­ന്നാ­ണു് പോ­കേ­ണ്ട­തെ­ന്നും, എ­ന്നാൽ അ­വി­ട­ത്തെ പെ­രു­നാ­ളി­നു­മു­മ്പു് ആ­റ്റി­ലെ വെ­ള്ളം വറ്റി മ­നു­ഷ്യർ­ക്കു ഇ­റ­ങ്ങി­ക്ക­ട­ക്കാൻ സാ­ധി­ക്കു­ന്ന­താ­ണെ­ന്നും പ­ന്ത്ര­ണ്ടാം ശ­താ­ബ്ദ­ത്തിൽ മാർ­പ്പാ­പ്പ­യാ­യ ക­ലി­സ്റ്റ­സ് ദ്വി­തീ­യ­നോ­ടു കേ­ര­ള­ത്തി­ലെ ഒരു മെ­ത്രാ­നാ­യ മാർ­ജാൺ പ­റ­ഞ്ഞു കേൾ­പ്പി­ക്കു­ക­യു­ണ്ടാ­യി. ഇതു മ­യി­ലാ­പ്പൂ­രി­നു യോ­ജി­ക്കു­ന്നി­ല്ല. എ­ന്നാൽ പെ­രി­യാ­റി­ന്റെ ക­ര­യി­ലു­ള്ള കു­രി­ശു­മു­ടി­യിൽ വെ­ച്ചു മേ­ട­മാ­സ­ത്തിൽ ആ­ഘോ­ഷി­ക്കു­ന്ന പെ­രു­നാ­ളി­നു് ഇതു് വളരെ യോ­ജി­ക്കു­ന്നു­ണ്ടു്. പെ­രു­നാൾ ക­ഴി­ഞ്ഞ­യു­ട­നെ അവിടെ വലിയ മഴ പെ­യ്യു­മെ­ന്നു് ആറാം ശ­താ­ബ്ദ­ത്തിൽ പ്ര­സ്തു­ത­ശ­വ­കു­ടീ­രം സ­ന്ദർ­ശി­ച്ച തി­യൊ­ഡോർ എന്ന സ­ഞ്ചാ­രി പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തും കു­രി­ശു­മു­ടി­യ്ക്കാ­ണു് യോ­ജി­ച്ചി­ട്ടു­ള്ള­തു്.

images/Sword_of_Umar.jpg
ഒ­മ­റി­ന്റെ വാൾ.

കു­രി­ശു­മു­ടി­ക്കു സ­മീ­പ­മു­ള്ള മ­ല­കൾ­ക്കു് ഇ­ടി­യ­റ­മ­ല എന്ന പേ­രു­ണ്ടു്. ഇ­തു­നി­മി­ത്ത­മാ­ണു് തൊ­മ്മാ­ശ്ലീ­ഹ­യു­ടെ ശ­വ­കു­ടീ­രം എ­ഡെ­സ്സ­യി­ലാ­ണെ­ന്നു ചില ക്രൈ­സ്ത­വൈ­തി­ഹ്യ­ങ്ങൾ പ്ര­സ്താ­വി­ക്കു­ന്ന­തു്. ഇടിയറ എന്ന പേരു ലോ­പി­ച്ചു് എട, എഡസ്സ എ­ന്നാ­യി­ത്തീർ­ന്നു. ഈ എ­ഡെ­സ്സ ഉ­ത്ത­ര­മെ­സൊ­പ്പൊ­ത്തേ­മ്യ­യി­ലെ എ­ഡെ­സ്സ ന­ഗ­ര­മാ­ണെ­ന്നു തെ­റ്റി­ദ്ധ­രി­ച്ചു­വ­രു­ന്നു. ഈ തെ­റ്റി­ദ്ധാ­ര­ണ നി­മി­ത്ത­മാ­ണു് ആ സി­ദ്ധ­ന്റെ അ­സ്ഥി­കൾ മെ­സൊ­പ്പൊ­ത്തേ­മ്യ­യി­ലേ­ക്കു കൊ­ണ്ടു­പോ­യി എ­ന്നു­ള്ള കഥ ജ­നി­ച്ച­തു്. കു­രി­ശു­മു­ടി സ്ഥി­തി­ചെ­യ്യു­ന്ന പ്ര­ദേ­ശ­ത്തി­നു പ­റ­മ്പു­നാ­ടു് എന്നു പ­ണ്ടു് പേ­രു­ണ്ടാ­യി­രു­ന്നു. ഈ പേരു് ഇതിനു കുറെ വ­ട­ക്കു­ള്ള കൊ­ച്ചി­യി­ലെ പ­റ­മ്പി­ക്കു­ളം ന­ദി­യു­ടെ­യും പ­റ­മ്പി­ക്കു­ളം ഗ്രാ­മ­ത്തി­ന്റെ­യും പേ­രു­ക­ളിൽ ഇ­ന്നും നി­ല­നിൽ­ക്കു­ന്നു­ണ്ടു്.

തമിഴ് സം­ഘ­കാ­വ്യ­ങ്ങ­ളിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള പ­റ­മ്പു­നാ­ട്ടി­ലെ പാരി എന്ന സാ­മ­ന്തൻ ഈ പ്ര­ദേ­ശ­മാ­ണു് ഭ­രി­ച്ചി­രു­ന്ന­തു്. അ­ദ്ദേ­ഹം ഒരു ക്രി­സ്ത്യാ­നി­യാ­യി­രു­ന്ന­തു­കൊ­ണ്ടാ­യി­രി­ക്കാം എ­ട്ടാം ശ­താ­ബ്ദ­ത്തി­ന്റെ പ്രാ­രം­ഭ­ത്തി­ലു­ണ്ടാ­യ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ധഃ­പ­ത­ന­ത്തി­നു­ശേ­ഷം അ­ദ്ദേ­ഹ­ത്തി­ന്റെ പു­ത്രി­മാ­രെ മറ്റു പല സാ­മ­ന്ത­ന്മാ­രും ക­പി­ല­മ­ഹാ­ക­വി­യു­ടെ ശു­പാർ­ശ­യെ വി­ഗ­ണി­ച്ചു വി­വാ­ഹം ചെ­യ്യാൻ വി­സ­മ്മ­തി­ച്ച­തു്. തൊ­മ്മാ­ശ്ലീ­ഹ­യു­ടെ ശ­വ­കു­ടീ­രം സ­ന്ദർ­ശി­ച്ച മ­ദ്ധ്യ­കാ­ല­ങ്ങ­ളി­ലെ ചില യൂ­റോ­പ്യൻ സ­ഞ്ചാ­രി­കൾ അതിനു സ­മീ­പ­മു­ള്ള പ്ര­ദേ­ശ­ത്തി­നു പലംബം എന്നു പേ­രി­ട്ടി­ട്ടു­ണ്ടു്. ഇതിനു സ­മീ­പ­മു­ള്ള പ്ര­ദേ­ശ­ത്തി­നു വലംബം എന്നു പേ­രി­ട്ടി­ട്ടു­ണ്ടു്. ഇതു പ­റ­മ്പ് എ­ന്ന­തി­ന്റെ ഒരു വികൃത രൂ­പ­മാ­ണു്. ആറാം ശ­താ­ബ്ദ­ത്തി­ലെ കോ­സ്കേ­സ് ഇൻ­ഡി­ക്കോ­പ്ലൂ­സ്റ്റ­സ് ക്രി­സ്ത്യാ­നി­കൾ ഉ­ള്ള­താ­യി പ­റ­ഞ്ഞി­ട്ടു­ള്ള മല മ­ല­യാ­റ്റൂർ അഥവാ കു­രി­ശു­മു­ടി­യാ­ണു്.

images/Tombstone_of_Umar.jpg
മ­ദീ­ന­യി­ലെ അൽ മ­സ്ജി­ദ് അൽ ന­ബാ­വി­യി­ലെ ഖലീഫ ഒ­മ­റി­ന്റെ ശ­വ­കു­ടീ­രം.
ചി­ന്ന­മ­ല അഥവാ പൂ­തി­ക്കൽ മല

തൊ­മ്മാ­ശ്ലീ­ഹ­യു­ടെ മ­ര­ണ­സ്ഥ­ല­മാ­യി കേ­ര­ളീ­യ ക്രൈ­സ്ത­വൈ­തി­ഹ്യം പ­റ­യു­ന്ന ചി­ന്ന­മ­ല­യും, വിദേശ ക്രൈ­സ്ത­വ ഐ­തി­ഹ്യം പ്ര­സ്താ­വി­ക്കു­ന്ന ക­ല­മി­ന­യും തി­രു­വി­താം­കൂ­റി­ലെ ദേ­വി­കു­ളം താ­ലൂ­ക്കി­ലെ മ­റ­വൂ­രി­നു സ­മീ­പ­മു­ള്ള പൂ­തി­ക്കൽ മ­ല­യാ­ണു്. പൂതി എന്ന വി­ശേ­ഷ­ണ­പ­ദം അതു പൂ­ത­രു­ടെ, അഥവാ, ക്രി­സ്ത്യാ­നി­ക­ളു­ടെ തീർ­ത്ഥ­യാ­ത്രാ സ്ഥ­ല­മാ­യി­രു­ന്നു എന്നു സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്. ഈ പദം പിൽ­ക്കാ­ല­ങ്ങ­ളിൽ കൂ­ട്ടി­ച്ചേർ­ത്ത­താ­ണു്. കൽ­മ­ല­യെ­ന്നാ­ണു് അ­തി­ന്റെ പഴയ പേർ, പാ­മ്പാർ ന­ദി­യു­ടെ ഒരു പോ­ഷ­ക­ന­ദി­യാ­യ ചി­ന്നാർ പൂ­തി­ക്കൽ മ­ല­യു­ടെ വ­ട­ക്കാ­യി ഒ­ഴു­കു­ന്ന­തു­കൊ­ണ്ടാ­യി­രി­ക്കും ഇതിനു ചി­ന്ന­മ­ല എന്ന പേരും കൂടി ല­ഭി­ച്ച­തു്. കൽ­മ­ല­യു­ടെ ഒരു വി­കൃ­ത­രൂ­പ­മാ­ണു് കലമിന. മ­റ­വൂ­രി­ലെ മ­റ­വ­വം­ശ­ത്തിൽ­പ്പെ­ട്ട ഒരു സാ­മ­ന്ത­നാ­ണു് തൊ­മ്മാ­ശ്ലീ­ഹ­യെ വ­ധി­ച്ച­തു്. ഈ മ­റ­വ­രാ­ജാ­വി­നെ­യാ­ണു് മ­സ്സ്ദാ­യ് എന്നു സി­റി­യ­യി­ലെ ഐ­തി­ഹ്യ­ങ്ങൾ പേ­രി­ട്ടി­രി­ക്കു­ന്ന­തു്. പ്രാ­ചീ­ന­കാ­ല­ത്തു് ഈ പ്ര­ദേ­ശം കൊം­ഗു­നാ­ട്ടിൽ ഉൾ­പ്പെ­ട്ടി­രു­ന്നു. കൊം­ഗു­രാ­ജാ­ക്ക­ന്മാർ മ­റ­വ­വം­ശ­ത്തിൽ പെ­ട്ട­വ­രു­മാ­യി­രു­ന്നു. ഈ മ­റ­വൂ­രി­നെ­യാ­ണു് എ. ഡി. 363-നു മു­മ്പു­ള്ള കു­രി­ശു­മു­ടി­യി­ലെ സെ­ന്റ് തോമസ് സ­ന്ന്യാ­സി­മ­ഠ­ത്തി­ലെ മ­ഠാ­ധി­പ­നാ­യ യോ­ഹ­ന്ന­നെ പ്പ­റ്റി­യു­ള്ള ഐ­തി­ഹ്യ­ത്തിൽ മറോൻ എന്നു പേ­രി­ട്ടി­ട്ടു­ള്ള­തും.

images/Ksenophontov_noah.jpg
ഹാ­മി­ന്റെ നാശം, ഇവാൻ ക്സെ­നോ­ഫോ­ണ്ടോ­വ്.

പ­തി­നാ­ലാം ശ­താ­ബ്ദ­ത്തി­ലെ ഒരു സ്പാ­നി­ഷ് ഭൂ­പ­ട­ത്തിൽ ഇൻ­ഡ്യ­യി­ലെ കോ­ലം­ബോ എന്ന രാ­ജ്യ­ത്തി­ലു­ള്ള ദി­യോ­ഗിൽ എന്ന പ­ട്ട­ണ­ത്തി­നു സമീപം സ്റ്റീ­വൻ എ­ന്നൊ­രു ക്രി­സ്ത്യാ­നി രാ­ജാ­വു നാ­ടു­വാ­ഴു­ന്നു എ­ന്നും, ഈ രാ­ജ്യ­ത്തി­ലെ ബൂ­തി­ഫി­ലി­സ് എന്ന സ്ഥ­ല­ത്തു തൊ­മ്മാ­ശ്ലീ­ഹ­യു­ടെ ശ­വ­കു­ടീ­ര­മു­ണ്ടെ­ന്നും രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു എ­ന്നു് ഫാദർ ഹോ­സ്റ്റൻ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്. ഈ കൊ­ലം­ബോ എന്ന രാ­ജ്യം കൊ­ല്ലം, കൊ­ല്ലി, ചോ­ഴ­പ­ട്ട­ണം, പ­ഴ­ക്ക­ര എന്ന പല പേ­രു­കൾ ഉ­ണ്ടാ­യി­രു­ന്ന­തും, പ്രാ­ചീ­ന­കൊ­ല്ലി രാ­ജ്യ­ത്തി­ന്റെ ത­ല­സ്ഥാ­ന­മാ­യി­രു­ന്ന­തു­മാ­യ ഇ­ന്ന­ത്തെ ഞാ­റ­യ്ക്കൽ രാ­ജ­ധാ­നി­യാ­യി­രു­ന്ന പ­ണ്ട­ത്തെ കൊ­ച്ചി രാ­ജ്യ­മാ­ണു്. ഈ ഞാ­റ­യ്ക്ക­ലി­ന്റെ പേ­രു­ക­ളിൽ ഒ­ന്നാ­യ കൊ­ല്ലം, അഥവാ, കൊ­ലം­ബം എ­ന്ന­തിൽ നി­ന്നാ­ണു് അ­തി­നു് പ്ര­സ്തു­ത നാമം ല­ഭി­ച്ച­തു്. തൊ­മ്മാ­ശ്ലീ­ഹ­യെ­പ്പ­റ്റി­യു­ള്ള ഐ­തി­ഹ്യ­ങ്ങ­ളിൽ പ­റ­യു­ന്ന കൊ­ല്ലം ഈ ഞാ­റ­യ്ക്ക­ലാ­ണു്. ദി­യോ­ഗിൽ ദേ­വി­കു­ള­ത്തി­നു സ­മീ­പ­മു­ള്ള ദേ­വി­മ­ല­യും, ബൂ­തി­ഫി­ലി­സ് പൂ­തി­ക്കൽ മ­ല­യു­മാ­ണു്. തൊ­മ്മാ­ശ്ലീ­ഹ­യു­ടെ അ­സ്ഥി­ക­ളെ എ. ഡി. 222-ൽ എ­ഡെ­സ്സ­യാ­യ കു­രി­ശു­മു­ടി­യി­ലേ­ക്കു­മാ­റ്റി സ്ഥാ­പി­ക്കു­ന്ന­തു­വ­രെ അവ പൂ­തി­ക്കൽ മലയിൽ കി­ട­ന്നി­രു­ന്ന­തി­ന്റെ സ്മാ­ര­ക­മാ­യി അവിടെ പി­ന്നീ­ടു് പ­ണി­യി­ച്ച പ­ള്ളി­യെ­യാ­ണു് ഭൂ­തി­ഫി­ലി­സ് (ബൂ­തി­പ്പ­ള്ളി) എന്നു പ്ര­സ്തു­ത ഭൂ­പ­ട­ത്തിൽ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­തു്. തി­രു­വ­ര­ങ്കൻ പാ­ട്ടിൽ ക്നാ­യി­ത്തൊ­മ്മ­നോ­ടു­കൂ­ടി സി­ലോ­ണി­ലേ­ക്കു പോയ തി­രു­വ­ര­ങ്കൻ എന്ന പാ­ണ­ന്റെ (പൂർ­വ്വ ച­രി­ത്ര­ത്തെ­പ്പ­റ്റി­പ്പാ­ടു­ന്ന­വ­ന്റെ) വാ­സ­സ്ഥ­ല­മാ­യി പ­റ­ഞ്ഞി­രി­ക്കു­ന്ന അ­ല്ലി­മ­ല ദേ­വി­കു­ളം താ­ലൂ­ക്കി­ലെ അ­ല്ലി­യാർ കു­ന്നാ­ണെ­ന്നു­ള്ള­തും, സു­പ്ര­സി­ദ്ധ­നാ­യ പോർ­ട്ടു­ഗീ­സ് ആർ­ച്ച് ബി­ഷ­പ്പ് മെ­നെ­സ്സ­സ്സി­ന്റെ കാ­ല­ത്തു ദേ­വി­കു­ളം ഡി­വി­ഷ­നിൽ പ്രാ­ചീ­ന ക­ന്യാ­സ്ത്രീ­കൾ നി­വ­സി­ച്ചി­രു­ന്നു എന്നു ക­ണ്ടു­പി­ടി­ച്ചി­ട്ടു­ള്ള­തും ഇവിടെ സ്മ­ര­ണീ­യ­മാ­ണു്.

images/Land_of_Punt.jpg
പൂ­തി­ലെ ഡീർ എൽ-​ബഹ്രിയിലെ ഫ­റ­വോ­യു­ടെ ശ­വ­കു­ടീ­ര­ത്തിൽ നി­ന്നു ക­ണ്ടെ­ത്തി­യ ഈ­ജി­പ്ഷ്യൻ പ­ട്ടാ­ള­ക്കാ­രു­ടെ റി­ലീ­ഫ്.
തൊ­മ്മാ­ശ്ലീ­ഹ­യു­ടെ കാ­ല­ത്തെ പ­ശ്ചി­മ­ഭാ­ര­തം

തൊ­മ്മാ­ശ്ലീ­ഹ­യു­ടെ കാ­ല­ത്തി­ലെ പ­ശ്ചി­മ­ഭാ­ര­ത­ത്തി­ലെ സ്ഥി­തി­യും, അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഞ്ചാ­ര­ങ്ങ­ളും കൂടി ചു­രു­ക്കി വി­വ­രി­ച്ചാൽ മാ­ത്ര­മേ അ­ദ്ദേ­ഹ­ത്തി­ന്റെ ശ­വ­കു­ടീ­രം മ­ദ്രാ­സി­ല­ല്ല, കേ­ര­ള­ത്തി­ലാ­ണെ­ന്നു­ള്ള പ­ര­മാർ­ത്ഥം പൂർ­ണ്ണ­മാ­യി വ്യ­ക്ത­മാ­കു­ക­യു­ള്ളു. അ­തി­നാൽ ഇ­തി­നു് ഇനി ഉ­ദ്യ­മി­ക്കു­ന്നു. തൊ­മ്മാ­ശ്ലീ­ഹ ഭാ­ര­ത­ത്തിൽ വന്ന എ. ഡി. 50-നു വളരെ സ­മീ­പി­ച്ച ഒരു കാ­ല­മാ­യ എ. ഡി. 110-ലെ പ­ശ്ചി­മ­ഭാ­ര­ത­ത്തി­ലെ സ്ഥി­തി ടോളമി എന്ന ഗ്ര­ന്ഥ­കാ­രൻ വി­വ­രി­ച്ചി­ട്ടു­ണ്ടു്. ടോ­ള­മി­യു­ടെ കാ­ല­ത്തു് നർ­മ്മ­ദാ­ന­ദി മു­തൽ­ക്കു ക­ന്യാ­കു­മാ­രി­വ­രെ­യു­ള്ള പ­ശ്ചി­മ­തീ­ര പ്ര­ദേ­ശ­ങ്ങ­ളെ അഞ്ചു പ്ര­ധാ­ന രാ­ജ­വം­ശ­ങ്ങൾ അഞ്ചു രാ­ജ­ധാ­നി­ക­ളിൽ നി­ന്നു ഭ­രി­ച്ചു­വ­രു­ന്നു. ഗോ­ദാ­വ­രീ ന­ദീ­തീ­ര­ത്തി­ലു­ള്ള ബോംബെ പ്ര­സി­ഡൻ­സി­യി­ലെ പ്ര­തി­ഷ്ഠാ­ന­ഗ­രം ത­ല­സ്ഥാ­ന­മാ­യി­ട്ടു­ള്ള ശാ­ത­വാ­ഹ­ന­വം­ശ­വും, ഹി­പ്പോ­ക്കു­ര രാ­ജ­ധാ­നി­യാ­യി­ട്ടു­ള്ള വി­ളി­വാ­യ കു­ര­വം­ശ­വും, മു­സോ­പ്പ­ള്ളി ത­ല­സ്ഥാ­ന­മാ­യി­ട്ടു­ള്ള ആ­ന്ധ്ര­ഭൃ­ത്യ­വം­ശ­വും, കരൂര രാ­ജ­ധാ­നി­യാ­യി­ട്ടു­ള്ള കേ­ര­ള­പു­ത്ര­വം­ശ­വും, നെൽ­കി­ന്ദ ത­ല­സ്ഥാ­ന­മാ­യി­ട്ടു­ള്ള ആയ് വം­ശ­വു­മാ­ണു് ഇവ. ഈ രാ­ജ­ധാ­നി­ക­ളിൽ ഹി­പ്പോ­ക്കു­ര ഹൈ­ദ്ര­ബാ­ദി­നു് അല്പം തെ­ക്കു­പ­ടി­ഞ്ഞാ­റു­ള്ള ഇ­ന്ന­ത്തെ പർ­ഗി­ന­ഗ­ര­വും, മു­സോ­പ്പ­ള്ളി നൈ­സാ­മി­ന്റെ രാ­ജ്യ­ത്തിൽ കൃ­ഷ്ണാ­ന­ദി­ക്കു അല്പം തെ­ക്കാ­യി സ്ഥി­തി ചെ­യ്യു­ന്ന ഇ­ന്ന­ത്തെ മാ­സ്കി ഗ്രാ­മ­വും, കാരൂര പ­ശ്ചി­മ­മൈ­സൂ­രി­ലെ ഇ­ന്ന­ത്തെ കാഡൂർ ന­ഗ­ര­വും, നെൽ­കി­ന്ദ മ­ദ്ധ്യ­തി­രു­വി­താം­കു­റി­ലെ നി­ര­ണ­വും ആ­ണെ­ന്നും ഈ ലേഖകൻ വി­ചാ­രി­ക്കു­ന്നു. കാ­ഡൂ­രി­നു സ­മീ­പ­ത്തു നി­ന്നു­ത്ഭ­വി­ക്കു­ന്ന ഹ­ഗ്ഗ­രി നദിയെ അയിരൈ എന്ന പേരിൽ കേരള രാ­ജാ­ക്ക­ന്മാ­രു­ടെ കു­ല­ന­ദി­യാ­യി പ­തി­റ്റു­പ്പ­ത്തിൽ പ­റ­ഞ്ഞി­ട്ടു­ള്ള­തും, പ­ള്ളി­ബാ­ണ­പ്പെ­രു­മാൾ കാ­ഡൂ­രി­നു സ­മീ­പ­മു­ള്ള ബാ­ണ­പു­ര­ത്തു നി­ന്നു വന്നു എന്നു കേ­ര­ളോ­ല്പ­ത്തി പ്ര­സ്താ­വി­ക്കു­ന്ന­തും ഇവിടെ ശ്ര­ദ്ധേ­യ­മാ­ണു്. ശാ­ത­വാ­ഹ­ന­രു­ടെ രാ­ജ്യം നർ­മ്മ­ദ മു­തൽ­ക്കു ഗോ­ദാ­വ­രി വ­രെ­യും, വി­ളി­വാ­യ കു­ര­രു­ടെ രാ­ജ്യം ഗോ­ദാ­വ­രി മു­തൽ­ക്കു കൃ­ഷ്ണാ­ന­ദി­യു­ടെ പോ­ഷ­ക­ദി­യാ­യ ഭീ­മാ­ന­ദി­വ­രെ­യും, ആ­ന്ധ്ര­ഭൃ­ത്യ­രു­ടെ രാ­ജ്യം ഭീ­മാ­ന­ദി മു­തൽ­ക്കു വ­ട­ക്കേ മ­ല­ബാ­റി­ലെ കോ­ട്ട­പ്പു­ഴ ന­ദി­വ­രേ­യും, കേ­ര­ള­പു­ത്ര­രു­ടെ രാ­ജ്യം മൈ­സൂ­റി­ലെ കാഡൂർ മു­തൽ­ക്കു കോ­ട്ട­പ്പു­ഴ­വ­രെ­യു­ള്ള ഒരു രേഖ മു­തൽ­ക്കു നി­ര­ണം­വ­രെ­യും ആയ് വം­ശ­ത്തി­ന്റെ രാ­ജ്യം നിരണം മു­തൽ­ക്കു ക­ന്യാ­കു­മാ­രി­വ­രെ­യും നീ­ണ്ടു­കി­ട­ന്നി­രു­ന്നു.

images/Griffon_hadhramaut.jpg
ഹ­സ്ര­മൌ­തി­ന്റെ ത­ല­സ്ഥാ­ന ന­ഗ­ര­മാ­യ ഷാ­ബ്വ­യി­ലെ രാ­ജ­കൊ­ട്ടാ­ര­ത്തിൽ നി­ന്നു് ഒരു പു­രാ­ത­ന ശി­ല്പം.

പ്ര­തി­ഷ്ഠാ­ന­ത്തി­ലെ ശാ­ത­വാ­ഹ­ന­രും, മൂ­സോ­പ്പ­ള്ളി­യി­ലെ ആ­ന്ധ്ര­ഭൃ­ത്യ­രും, നെൽ­കി­ന്ദ­യി­ലെ ആയ് വം­ശ­വും ആ­ന്ധ്ര­ഭൃ­ത്യർ എന്ന മ­ഹാ­വം­ശ­ത്തി­ലും, ഹി­പ്പോ­ക്കു­ര­യി­ലെ വി­ളി­വാ­യ കു­ര­രും, കാ­രൂ­ര­യി­ലെ കേ­ര­ള­പു­ത്ര­രും ആ­ന്ധ്രർ എന്ന മ­ഹാ­വം­ശ­ത്തി­ലും­പെ­ട്ട­വ­രാ­യി­രു­ന്നു. ഗ­ന്ധർ­വ്വ­രാ­യ ആ­ന്ധ്ര­ഭൃ­ത്യർ പൌ­രാ­ണി­ക കാ­ല­ങ്ങ­ളിൽ അ­വ­ന്തി­യും വി­ദ്യാ­ധ­ര­രാ­യ ആ­ന്ധ്രർ അന്നു അംദം, വി­ദർ­ഭം, ചേദി എന്നീ രാ­ജ്യ­ങ്ങ­ളും ആണു് ഭ­രി­ച്ചി­രു­ന്ന­തു്. വേ­ദ­സം­ഹി­ത­യി­ലെ ഋ­ക്കു­ക­ളിൽ ആ­ന്ധ്ര ഭൃ­ത്യർ­ക്കു വേതസു എ­ന്നും, ആ­ന്ധ്ര­യ്ക്കു സ്മ­ദി­ത എ­ന്നും പേ­രു­കൾ നൽ­കി­യി­രി­ക്കു­ന്നു. ആ­ന്ധ്ര ഭൃ­ത്യർ എന്ന മ­ഹാ­വം­ശ­ത്തി­ന്റെ ശാ­ഖ­കൾ­ക്കു സ­ത്യ­പു­ത്രർ, ഒ­ക്ക­ലി­ഗർ, ഹൈഗയർ, കേകയർ, മു­ഷി­കർ, ചണ്ഡ, ന­ന്ദ­വം­ശം, ഗോ­മി­വം­ശം, ചേരർ, വഞ്ചി അഭീരർ, ആയ് ഗു­പ്ത­വം­ശം എ­ന്നും പേ­രു­കൾ സി­ദ്ധി­ച്ചി­രു­ന്നു. അം­ഗീ­യർ, ബൃ­ഹ­ദ്ബാ­ണർ, നാഗർ, കേ­ര­ള­പു­ത്രർ, വ്ര­ജ­കു­ല ചോഴർ, കു­രു­കു­ല­ചോ­ഴർ, ചേ­ദി­കൾ, മുനയർ, മു­കു­ളർ, പ­ത്മാ­ല­യർ, വി­ല്ല­വർ­വ­ട്ട­ത്തു­വം­ശം, ഫു­ല്ലി­കൾ, തഡിഗർ എ­ന്നാ­ണു് ആ­ന്ധ്രർ എന്ന മ­ഹാ­വം­ശ­ത്തി­ന്റെ ശാ­ഖ­ക­ളു­ടെ പേ­രു­കൾ, പതുമർ എന്നു പ­തി­റ്റു­പ്പ­ത്തിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­വർ ഈ പ­ത്മാ­ല­യ ശാ­ഖ­യാ­ണു്. ഇ­ന്ന­ത്തെ കൊ­ച്ചി രാ­ജ­വം­ശം ആ­ന്ധ്രർ എന്ന മ­ഹാ­വം­ശ­ത്തിൽ നി­ന്നും, ഇ­ന്ന­ത്തെ തി­രു­വി­താം­കൂ­റി­ലേ­യും കോ­ല­ത്തു­നാ­ട്ടി­ലേ­യും രാ­ജ­വം­ശ­ങ്ങൾ ആ­ന്ധ്ര­ഭൃ­ത്യർ എന്ന മ­ഹാ­വം­ശ­ത്തിൽ നി­ന്നും ഉ­ത്ഭ­വി­ച്ച­വ­യാ­ണു്. മ­ക്ക­ത്താ­യി­ക­ളും ച­ന്ദ്ര­വം­ശ­ജ­രു­മാ­യ ആ­ന്ധ്ര­ഭൃ­ത്യർ മ­രു­മ­ക്ക­ത്താ­യി­ക­ളും സൂ­ര്യ­വം­ശ­ജ­രു­മാ­യ ആ­ന്ധ്ര­രോ­ടു് സദാ വി­വാ­ഹ­ങ്ങൾ പണ്ടു ന­ട­ത്തി­വ­ന്നി­രു­ന്നു.

ടോ­ള­മി­യു­ടേ­യും തൊ­മ്മാ­ശ്ലീ­ഹ­യു­ടേ­യും കാ­ല­ത്തു ത­ഡി­ഗ­പു­രം എന്ന പേരും കൂ­ടി­യു­ണ്ടാ­യി­രു­ന്ന മൈ­സൂ­രി­ലെ കാ­ഡൂ­രിൽ നാ­ടു­വാ­ണി­രു­ന്ന കേ­ര­ള­പു­ത്ര രാ­ജാ­വി­നു മു­ചി­രി­യിൽ അഥവാ കൊ­ടു­ങ്ങ­ല്ലൂ­രിൽ മ­റ്റൊ­രു രാ­ജ­ധാ­നി­യു­ണ്ടാ­യി­രു­ന്നു. അ­ശോ­ക­ന്റെ കാ­ല­ത്തി­നു മു­മ്പു മു­തൽ­ക്കു് ആ­ന്ധ്ര­ഭൃ­ത്യ­വം­ശ­ജ­നാ­യ കേ­യ­പ്പെ­രു­മാൾ നാ­ടു­വാ­ണു തു­ട­ങ്ങി­യ എ. ഡി. 504 വരെ ആ­ന്ധ്ര അഥവാ, കേ­ര­ള­പു­ത്ര­വം­ശ­വും, അ­തി­നു­ശേ­ഷം എ. ഡി. 598-ൽ നാ­ടു­വാ­ഴാൻ തു­ട­ങ്ങി­യ പ­ള്ളി­ബാ­ണ­പ്പെ­രു­മാ­ളി­ന്റെ കാ­ലം­വ­രെ ആ­ന്ധ്ര­ഭൃ­ത്യ, അഥവാ, ചേ­ര­വം­ശ­വും, അ­തി­നു­ശേ­ഷം ഒ­ടു­വി­ല­ത്തെ ഭാ­സ്ക്ക­ര ര­വി­വർ­മ്മ­ന്റെ അ­ന്ത്യ­കാ­ല­മാ­യ എ. ഡി. 1036 വരെ വീ­ണ്ടും കേ­ര­ള­പു­ത്ര­വം­ശ­വും കേ­ര­ള­ത്തിൽ മേൽ­ക്കോ­യ്മ ചെ­ലു­ത്തി ഭ­രി­ച്ചി­രു­ന്നു. വഞ്ചി അ­ഭീ­ര­രാ­യ ചേ­ര­വം­ശ­ത്തി­ന്റെ അഥവാ ആ­ന്ധ്ര­ഭൃ­ത്യ­രു­ടെ മേൽ­ക്കോ­യ്മ കൊ­ടു­ങ്ങ­ല്ലൂ­രിൽ എ. ഡി. 504-ൽ സ്ഥാ­പി­ച്ച­തോ­ടു­കൂ­ടി­യാ­ണു് ആ രാ­ജ­ധാ­നി­ക്കു വഞ്ചി എന്ന നാമം കൂടി ല­ഭി­ച്ച­തു്. പി­ന്നീ­ടു് എ. ഡി. 750-നു സ­മീ­പി­ച്ചു കേരള പു­ത്ര­വം­ശ­ത്തിൽ­പ്പെ­ട്ട മാ­ട­പ്പെ­രു­മാൾ, അഥവാ, ചേ­ര­മാൻ പെ­രു­മാൾ നാ­യ­നാർ ഇതിനു സ­മീ­പ­ത്തു തി­രു­വ­ഞ്ചി­ക്കു­ളം സ്ഥാ­പി­ക്കു­ക­യും ചെ­യ്തു.

തൊ­മ്മാ­ശ്മീ­ഹ­യു­ടെ ചെ­യ്തി­കൾ
images/Kulasekhara_Alwar.png
കു­ല­ശേ­ഖ­ര ആ­ഴ്‌­വാർ.

മു­സോ­പ്പ­ള്ളി­യി­ലെ ആ­ന്ധ്ര­ഭൃ­ത്യ രാ­ജാ­ക്ക­ന്മാ­രു­ടെ വം­ശ­ജ­നാ­യ ഒരു സാ­മ­ന്തൻ അ­വ­രു­ടെ മേൽ­ക്കോ­യ്മ­യിൻ­കീ­ഴിൽ ഗോ­വ­യ്ക്കു സ­മീ­പ­മു­ള്ള ച­ന്ദ്ര­പു­ര­ത്തിൽ തൊ­മ്മാ­ശ്ലീ­ഹ­യു­ടെ വ­ര­വു­കാ­ല­ത്തു നാ­ടു­വാ­ണി­രു­ന്നു. ആ സി­ദ്ധൻ മെ­സൊ­പ്പൊ­ത്തേ­മ്യ­യി­ലെ ബ­സ്ര­യ്ക്കു സ­മീ­പ­മു­ള്ള മ­ഹോ­ഷ­യിൽ നി­ന്നു ഹ­ബ്ബാൻ എന്ന ഒരു യ­ഹൂ­ദ­വ­ണി­ക്കി­നോ­ടു കൂടി ഭാ­ര­ത­ത്തി­ലേ­ക്കു ക­പ്പൽ­ക­യ­റി പ്ര­സ്തു­ത ച­ന്ദ്ര­പു­ര­ത്തിൽ വ­ന്നി­റ­ങ്ങി. വി­ദേ­ശി ക്രൈ­സ്ത­വ ഐ­തി­ഹ്യ­ങ്ങൾ തൊ­മ്മാ­ശ്ലീ­ഹ ആദ്യം ഇ­ന്ത്യ­യിൽ ക­ര­ക്കി­റ­ങ്ങി­യ സ്ഥ­ല­മാ­യി പ­റ­ഞ്ഞി­ട്ടു­ള്ള സാ­ന്ദ്രു­ക്കും ആ­ന്ധ്രാ­പ്പൊ­ലി­സും (ആ­ന്ധ്രാ­ന­ഗ­ര­വും) ഈ ച­ന്ദ്ര­പു­ര­മാ­ണു്. ഗോ­വ­യ്ക്കു സ­മീ­പ­ത്തു­കൂ­ടി ഒ­ഴു­കു­ന്ന തി­ര­ക്കൽ ന­ദി­ക്കു് അ­ടു­ത്തു സ്ഥി­തി­ചെ­യ്തി­രു­ന്ന­തി­നാൽ ഇതിനു തു­ര­ന്നോ­സ് ബോസ് എന്നു ടോളമി പേ­രി­ട്ടി­ട്ടു­ണ്ടു്. പ്രാ­ചീ­ന­കാ­ലം മു­തൽ­ക്കു പ­ശ്ചി­മേ­ഷ്യ­യു­മാ­യി ക­ച്ച­വ­ടം ചെ­യ്തി­രു­ന്ന പ­ശ്ചി­മേ­ന്ത്യ­യി­ലെ പ്ര­ധാ­ന തു­റ­മു­ഖ­ങ്ങ­ളിൽ ഒ­ന്നാ­യ ഇതിനെ മ­ദ്ധ്യ­കാ­ല­ങ്ങ­ളി­ലെ സ­ഞ്ചാ­രി­കൾ സി­ന്ദാ­ബൂർ എന്നു വി­ളി­ച്ചു­വ­ന്നി­രു­ന്നു. ച­ന്ദ്ര­പു­ര­ത്തി­നു സ­മീ­പ­മു­ള്ള അഞ്ചു ദ്വീ­പിൽ കോട്ട കെ­ട്ടാ­നാ­യി 1505-ൽ പോർ­ട്ടു­ഗീ­സു­കാർ ഭൂമി കി­ള­പ്പി­ച്ച­പ്പോൾ, അവിടെ കു­രി­ശ­ട­യാ­ള­മു­ള്ള ക­ല്ലു­കൾ അവർ ക­ണ്ടു­പി­ടി­ച്ച സംഗതി ഇവിടെ ശ്ര­ദ്ധേ­യ­മാ­ണു്. ച­ന്ദ്ര­പു­ര­ത്തി­ലെ ആ­ന്ധ്ര­ഭൃ­ത്യ സാ­മ­ന്ത­ന്റെ കു­ല­ത്തി­ന്റെ ഒരു ശാഖ പിൽ­ക്കാ­ല­ങ്ങ­ളിൽ ചേ­ര­മാൻ പെ­രു­മാ­ക്ക­ന്മാ­രാ­യി കൊ­ടു­ങ്ങ­ല്ലൂ­രിൽ നാ­ടു­വാ­ണ­തി­നാ­ലാ­ണു് ചില കേ­ര­ളീ­യ ക്രൈ­സ്ത­വ ഐ­തി­ഹ്യ­ങ്ങൾ തൊ­മ്മാ­ശ്ലീ­ഹ ആദ്യം വ­ന്നി­റ­ങ്ങി­യ­തു കൊ­ടു­ങ്ങ­ല്ലൂ­രാ­ണെ­ന്നു പ­റ­യു­ന്ന­തു്. ച­ന്ദ്ര­പു­ര­സാ­മ­ന്ത­ന്റെ കു­ല­ത്തി­ലെ ചില അം­ഗ­ങ്ങ­ളെ ക്രി­സ്തു­മ­ത­ത്തി­ലേ­ക്കു പ­രി­വർ­ത്ത­നം ചെ­യ്ത­ശേ­ഷം തൊ­മ്മാ­ശ്ലീ­ഹ അവിടെ നി­ന്നും ക­പ്പൽ­ക­യ­റി കേ­ര­ള­പു­ത്ര അഥവാ, കു­രു­കു­ല ചോഴ വം­ശ­ജ­നാ­യ ഗൊ­ണ്ഡോ­ഫ­റ­സ് എന്ന സാ­മ­ന്ത­ന്റെ രാ­ജ­ധാ­നി­യാ­യ ഞാ­റ­ക്ക­ലി­ന്റെ തു­റ­മു­ഖ­മാ­യ മാ­ലി­പ്പു­റ­ത്തു് അഥവാ മാ­ല്യ­ങ്ക­ര­യിൽ വ­ന്നി­റ­ങ്ങി. ഇ­വി­ടെ­കൊ­ട്ടാ­രം പ­ണി­യു­ന്ന­തി­നാ­യി ഒരു ത­ച്ച­നെ പ­ശ്ചി­മേ­ഷ്യ­യിൽ നി­ന്നു കൊ­ണ്ടു­വ­ര­ണ­മെ­ന്നു ഗൊ­ണ്ഡോ­ഫ­റ­സ്സ് ഒരു യ­ഹൂ­ദ­ക­ച്ച­വ­ട­ക്കാ­ര­നാ­യ ഹ­ബ്ബാ­നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്ന­ത­നു­സ­രി­ച്ചാ­ണു് ഹ­ബ്ബാ­നും ത­ച്ചു­ശാ­സ്ത്ര­വി­ദ­ഗ്ദ്ധ­നാ­യ തൊ­മ്മാ­ശ്ലീ­ഹ­യും ഇവിടെ വ­ന്നി­റ­ങ്ങി­യ­തു്. ഈ മാ­ലി­പ്പു­റ­ത്തേ­യും മ­ദ്രാ­സി­ലെ മ­യി­ലാ­പ്പൂ­രി­നേ­യും ക്രൈ­സ്ത­വൈ­തി­ഹ്യ­ങ്ങൾ കൂ­ട്ടി­ക്കു­ഴ­ക്കു­ന്നു­ണ്ടു്. ടോളമി ഈ മാ­ലി­പ്പു­റ­ത്തെ സ്ത്ര­ഡോ­സ്തോ­മാ­സ് (വ്യാ­ജ­മു­ഖം) എന്നു പേ­രി­ട്ടി­ട്ടു­ണ്ടു്. തൊ­മ്മാ­ശ്ലീ­ഹ വന്ന കാ­ല­ത്തു മ­ദ്ധ്യ­കേ­ര­ള­ത്തി­ലെ കാ­യ­ലു­കൾ­ക്കും ക­ട­ലി­നും ഇ­ട­യ്ക്കു കര ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നും, ഈ കര അ­ങ്ങു­മി­ങ്ങും ചില ദ്വീ­പു­ക­ളു­ടെ രൂ­പ­ത്തിൽ ഉ­ത്ഭ­വി­ക്കു­വാൻ തു­ട­ങ്ങി­യി­രു­ന്ന­തേ­യു­ള്ളൂ എ­ന്നും ഇവിടെ ഓർ­ക്കേ­ണ്ട­താ­ണു്. അന്നു ഞാ­റ­യ്ക്ക­ലും അ­തി­ന്റെ തു­റ­മു­ഖ­മാ­യ മാ­ലി­പ്പു­റ­വും ന­ല്ല­പോ­ലെ ഉ­റ­യ്ക്കാ­ത്ത ഒരു ദ്വീ­പിൽ സ്ഥി­തി­ചെ­യ്തി­രു­ന്നു. ചോ­ഴ­ക്ക­ര, ചോ­ഴ­പ­ട്ട­ണം, കൊ­ല്ലി, കൊ­ല്ലം, ചായൽ എന്നീ ഏഴു സ്ഥ­ല­ങ്ങ­ളു­ടെ കൂ­ട്ട­ത്തി­ലു­ള്ള കൊ­ല്ലം ഈ ഞാ­റ­ക്ക­ലാ­ണു്. ഇ­ന്ന­ത്തെ കൊ­ല്ലം എ. ഡി. 825-ൽ സ്ഥാ­പി­ക്ക­പ്പെ­ട്ട ഒരു ന­ഗ­ര­മാ­ണു്. എ. ഡി. 598-ൽ ച­ര­മ­മ­ട­ഞ്ഞ കു­ല­ശേ­ഖ­ര ആ­ഴ്‌­വാർ (ഇ­മ­യ­വ­ര­മ്പൻ നെ­ടു­ഞ്ചേ­ര­ലാ­തൻ) ജ­നി­ച്ച­താ­യി വൈ­ഷ്ണ­വ ഐ­തി­ഹ്യ­ങ്ങൾ പ­റ­യു­ന്ന കൊ­ല്ലി ന­ഗ­ര­വും ചോഴ പ­ട്ട­ണ­വും, ആ വൈ­ഷ്ണ­വ യോ­ഗി­യു­ടെ ത­മി­ഴ്സ്ത­വ­ങ്ങ­ളി­ലെ “കൊ­ല്ലി­നാ­യ­കൻ” എന്ന സ്വ­ന്തം ബി­രു­ദ­ത്തിൽ അ­ട­ങ്ങി­യി­ട്ടു­ള്ള കൊ­ല്ലി­യും ഞാ­റ­യ്ക്ക­ലാ­യി­രു­ന്നു. ആറാം ശ­താ­ബ്ദ­ത്തി­ലെ കോ­സ്മോ­സ് ഇൻ­ഡി­ക്കോ­പ്ലൂ­സ്റ്റ­സ് ഒരു ക്രി­സ്ത്യൻ മെ­ത്രാ­ന്റെ പാർ­പ്പി­ട­മാ­യി പ­റ­ഞ്ഞി­രി­ക്കു­ന്ന ക­ല്യാ­ണ­ന­ഗ­ര­വും ഈ ഞാ­റ­യ്ക്കൽ കൊ­ല്ല­മാ­ണു്. കൊ­ല്ല­ത്തി­ന്റെ ഒരു വി­കൃ­ത­രൂ­പ­മ­ത്രേ ക­ല്യാ­ണ. ഞാ­റ­യ്ക്ക­ലി­ലെ സാ­മ­ന്ത­നാ­യ ഗൊ­ണ്ഡോ­ഫ­റ­സ്സി­നെ ക്രൈ­സ്ത­വ ഐ­തി­ഹ്യ­ങ്ങൾ ചോഴൻ എന്നു പ­റ­ഞ്ഞി­രി­ക്കു­ന്ന­തു് അ­ദ്ദേ­ഹം കു­രു­കു­ല­ചോ­ഴ അഥവാ, ബാ­ണ­വം­ശ­ത്തിൽ പെ­ട്ടി­രു­ന്ന­തു­കൊ­ണ്ടും, ചോ­ഴ­പ­ട്ട­ണ­മാ­യ ഞാ­റ­യ്ക്കൽ ഭ­രി­ച്ചി­രു­ന്ന­തു­കൊ­ണ്ടു­മാ­ണു്.

images/WorldMapCosmasIndicopleustes.jpg
കോ­സ്മോ­സ് ഇൻ­ഡി­ക്കോ­പ്ലൂ­സ്റ്റ­സി­ന്റെ ലോക ഭൂപടം.

ഗൊ­ണ്ഡോ­ഫ­റ­സ്സി­ന്റെ അ­നു­ജ­നാ­യ ഗാ­ദി­നെ (ഗോദയെ) ക്രി­സ്ത്യാ­നി­യാ­ക്കി­യ­തി­നു­ശേ­ഷം തൊ­മ്മാ­ശ്ലീ­ഹ ദേ­വി­കു­ള­ത്തെ മ­റ­യൂ­രി­ലെ മ­റ­വ­രാ­ജാ­വാ­യ മ­സ്സ്ദാ­യി­യു­ടെ നാ­ട്ടി­ലേ­ക്കു­പോ­യി. ഇ­വി­ടേ­ക്കു പോ­കു­ന്ന വ­ഴി­ക്കു­സ്ഥി­തി­ചെ­യ്യു­ന്ന പൊ­ക്കൻ­മു­ടി­മ­ല­യ്ക്കു സ­മീ­പ­മു­ള്ള ക­ഴു­ത­പ്പാ­റ­ത്തു­ണ്ടി­നെ­യാ­ണു് “തൊ­മ്മാ­ശ്ലീ­ഹ­യു­ടെ ചെ­യ്തി­കൾ” (Acta Thomace) എന്ന സു­റി­യാ­നി കൃ­തി­യിൽ മ­സ്ദാ­യി­യു­ടെ നാ­ട്ടി­ലേ­യ്ക്കു ശ്ലീഹ പോ­കു­മ്പോൾ അ­ദ്ദേ­ഹം കാ­ട്ടു­ക­ഴു­ത­ക­ളെ കണ്ടു എന്നു പ­റ­ഞ്ഞു സൂ­ചി­പ്പി­ച്ചി­രി­ക്കു­ന്ന­തു്. പ്ര­സ്തു­ത കൃ­തി­യു­ടെ എ­ത്തി­യോ­പ്പി­ക്ക് ഭാ­ഷ­യി­ലു­ള്ള പ­രി­ഭാ­ഷ­യിൽ മ­സ്സ്ദാ­യി­യു­ടെ രാ­ജ്യ­ത്തി­നു് ക­ണ്ടേ­റി­യ എന്നു പേ­രി­ട്ടി­ട്ടു­ണ്ടു്. ദേ­വി­കു­ള­ത്തെ തീർ­ത്ഥ­മ­ല­യി­ലെ കണ്ടൽ എന്ന ഗ്രാ­മ­ത്തെ ആ­സ്പ­ദി­ച്ചു­ണ്ടാ­യ പേ­രാ­യി­രി­ക്കാം ഇതു്. മരുകം എ­ന്ന­തു മ­യി­ലി­ന്റെ ഒരു പ­ര്യാ­യ­മാ­ക­യാൽ, മറയൂർ (മരയൂർ) ക്രി­സ്ത്യൻ ഐ­തി­ഹ്യ­ങ്ങ­ളി­ലെ മ­യി­ലാ­പ്പൂ­രാ­യി ഭ­വി­ച്ചു. ഇ­ങ്ങ­നെ മാ­ലി­പ്പു­റ­വും, മ­റ­യൂ­രാ­യ മ­യി­ലാ­പു­ര­വും, മ­ദ്രാ­സി­ലെ മ­യി­ലാ­പ്പൂ­രും ക്രൈ­സ്ത­വൈ­തി­ഹ്യ­ങ്ങൾ കൂ­ട്ടി­ക്കു­ഴ­ച്ച­തു­കൊ­ണ്ടും രണ്ടു മാർ­ത്തോ­മ­മാ­രേ­യും അവ കൂ­ട്ടി­ക്കു­ഴ­യ്ക്കു­ക­യു­ണ്ടാ­യി. മു­ക­ളിൽ പ­റ­ഞ്ഞ­തു­പോ­ലെ മ­റ­യൂ­രി­ന­ടു­ത്തു­ള്ള പൂ­തി­ക്കൽ മലയിൽ വെ­ച്ചാ­ണു് മ­സ്സ്ദാ­യ് തൊ­മ്മാ­ശ്ലീ­ഹ­യെ എ. ഡി. 68-ൽ വ­ധി­ച്ച­തു്. എ. ഡി. 222-ൽ ഇവിടെ നി­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­സ്ഥി­ക­ളെ കു­രി­ശു­മു­ടി­യി­ലേ­ക്കു മാ­റ്റി സ്ഥാ­പി­ക്കു­ക­യും ചെ­യ്തു.

(1941 ജൂൺ 29 മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്.)

കേ­സ­രി­യു­ടെ ല­ഘു­ജീ­വ­ച­രി­ത്രം

Colophon

Title: Kurishumudi Adhava Thommasleehayude Savakudeeram (ml: കു­രി­ശു­മു­ടി അഥവാ തൊ­മ്മാ­ശ്ലീ­ഹ­യു­ടെ ശ­വ­കു­ടീ­രം).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-28.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Kurishumudi Adhava Thommasleehayude Savakudeeram, കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള, കു­രി­ശു­മു­ടി അഥവാ തൊ­മ്മാ­ശ്ലീ­ഹ­യു­ടെ ശ­വ­കു­ടീ­രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 9, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Santo Tom\’{a}s, a painting by Diego Velázquez (1599–1660). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.