SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/kesari-matham-00.jpg
Phaeton, watercolor painting by Gustave Moreau (1826–1898).
മതവും കലയും
കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള
images/Spozalizio.jpg
റാ­ഫേ­ലി­ന്റെ ‘ദി ബെ­ട്രോ­ത്തൽ ഓഫ് ദ് വിർ­ജിൻ’ (1504, ഇ­റ്റാ­ലി­യൻ ന­വോ­ത്ഥാ­ന കാ­ല­ഘ­ട്ടം).

യൂ­റോ­പ്പി­ലെ ഇ­ന്ന­ത്തെ ചി­ത്ര­ശാ­ല­ക­ളിൽ ഒന്നു സ­ന്ദർ­ശി­ക്കു­ന്ന ഒ­രാൾ­ക്കു് മ­ത­പ­ര­മാ­യ വി­ഷ­യ­ങ്ങ­ളു­ടെ ചി­ത്രീ­ക­ര­ണ­ത്തി­ന്റെ അഭാവം അവിടെ ഉടനടി കാ­ണാ­വു­ന്ന­താ­ണു്. ഇ­ന്ന­ത്തെ പാ­ശ്ചാ­ത്യ സാ­ഹി­ത്യ­ത്തെ പാ­രാ­യ­ണം ചെ­യ്യു­ന്ന­വ­ന്റെ അ­നു­ഭ­വ­വും അ­തു­ത­ന്നെ­യാ­യി­രി­ക്കും. എ­ന്നാൽ പ്രാ­ചീ­ന­കാ­ല­ത്തെ ഐ­റോ­പ്യ ക­ല­യു­ടെ സ്ഥി­തി നേരെ മ­റി­ച്ചാ­യി­രു­ന്നു. ആ ക­ല­യു­ടെ വിഷയം മ­ത­പ­ര­മാ­യി­രു­ന്നു. ഇ­ങ്ങ­നെ­യു­ള്ള മ­ത­പ­രി­വർ­ത്ത­ന­ത്തി­നു് കാ­ര­ണ­മെ­ന്താ­ണു്? ചി­ത്ര­കാ­ര­ന്മാർ­ക്കു് ത­ങ്ങ­ളു­ടെ കൃ­തി­ക­ളെ വി­റ്റ­ഴി­ച്ചേ തീരൂ എ­ന്നും തൻ­മൂ­ലം പ­ണ­ക്കാ­രും പ്ര­ബ­ല­രും വാ­ങ്ങു­ന്ന­ത­രം ചി­ത്ര­ങ്ങൾ ര­ചി­ക്കാ­തെ അ­വർ­ക്കു് ഗ­ത്യ­ന്ത­ര­മു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നും ഉള്ള സം­ഗ­തി­യാ­ണു് ഇ­തി­നു് കാ­ര­ണ­മാ­യി സാ­ധാ­ര­ണ പ­റ­യാ­റു­ള്ള­തു്. അ­താ­യ­തു്, മ­ദ്ധ്യ­കാ­ല­ങ്ങ­ളിൽ ക­ലാ­കാ­ര­ന്മാർ ക്രി­സ്ത്യൻ മ­താ­ദ്ധ്യ­ക്ഷ­ന്മാ­രു­ടെ­യും ക്രി­സ്തു­മ­ത­ത്തിൽ ഗാ­ഢ­വി­ശ്വാ­സ­മു­ള്ള പ്ര­ഭു­ക്ക­ന്മാ­രു­ടെ­യും സം­ര­ക്ഷ­ണ­യിൻ കീഴിൽ ചി­ത്ര­ര­ച­ന ന­ട­ത്തി­യി­രു­ന്നു. റെ­ന­യ്സാൻ­സ് കാ­ല­ത്തു­ള്ള അ­വി­ശ്വാ­സി­ക­ളാ­യ മ­താ­ദ്ധ്യ­ക്ഷ­ന്മാ­രെ­യും പ്ര­ഭു­ക്ക­ളെ­യും പ്രീ­ണി­പ്പി­ക്കു­വാൻ അവർ മ­ത­പ­ര­മെ­ന്നു് പേ­രു­മാ­ത്ര­മു­ള്ള പ­ട­ങ്ങൾ വ­ര­ച്ചു­വ­ന്നു. പി­ന്നീ­ടു് ഉത്തര യൂ­റോ­പ്പി ലെ പ­ണ­ക്കാ­രാ­യ പൗ­ര­പ്ര­ധാ­നി­ക­ളു­ടെ പ്രോ­ത്സാ­ഹ­ന­ത്തിൻ കീഴിൽ അവർ ആ പൗ­ര­രു­ടെ ഭ­വ­ന­ങ്ങ­ളും ഇ­രു­പ്പു­മു­റി­ക­ളും അ­ടു­ക്ക­ള­ക­ളും ത­ങ്ങ­ളു­ടെ ചി­ത്ര­ങ്ങൾ­ക്കു് വി­ഷ­യ­മാ­ക്കി­ത്തീർ­ത്തു. അ­ന­ന്ത­രം ഫ്ര­ഞ്ച് രാ­ജ­ധാ­നി­യി­ലെ രാ­ജ­സേ­വ­ക­രു­ടെ പ്രീ­തി നേ­ടു­വാ­നാ­യി അവർ ആ രാ­ജ­വ­ല്ല­ഭ­രു­ടെ­യും അ­വ­രു­ടെ പ്ര­ണ­യി­നി­മാ­രു­ടേ­യും ചി­ത്ര­ങ്ങൾ എഴുതി തു­ട­ങ്ങി. ഇ­ന്നാ­ക­ട്ടെ കോ­ടീ­ശ്വ­ര­ന്മാ­രു­ടെ ചി­ത്ര­ങ്ങ­ളാ­ണു് അവർ ര­ചി­ക്കു­ന്ന­തു്. മേൽ­വി­വ­രി­ച്ച സാ­മ്പ­ത്തി­ക­മാ­യ കാരണം സാ­ധാ­ര­ണ ചി­ത്ര­കാ­ര­ന്മാ­രെ സം­ബ­ന്ധി­ച്ചു് വാ­സ്ത­വ­മാ­യി­രി­ക്കും. എ­ന്നാൽ പ്ര­ധാ­ന­പ്പെ­ട്ട ചി­ത്ര­കാ­ര­ന്മാ­രിൽ പലരും ഇ­വ­രെ­പ്പോ­ലെ കാ­ശി­നു­വേ­ണ്ടി ഏ­തു­വേ­ഷ­വും കെ­ട്ടു­വാൻ ത­യ്യാ­റു­ള്ള­വ­രാ­യി­രു­ന്നി­ല്ല. അ­തി­നാൽ ഇവരെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഈ കാരണം സ്വീ­കാ­ര്യ­മ­ല്ലെ­ന്നു് പ്ര­ത്യ­ക്ഷ­മാ­ക്കു­ന്നു­ണ്ട­ല്ലോ—ഈ ത­ര­ക്കാ­രും മ­ത­പ­ര­മാ­യ വി­ഷ­യ­ങ്ങ­ളെ പ­രി­ത്യ­ജി­ച്ചു് ചി­ത്രം വ­ര­ച്ചു തു­ട­ങ്ങി­യി­രു­ന്നു. മ­ത­പ­ര­മാ­യ ചി­ത്ര­ങ്ങൾ ര­ചി­യ്ക്കു­ന്ന­തി­നു് മ­ന­സ്സി­ല്ലാ­യ്മ­യാ­ണു് ഇവരെ സം­ബ­ന്ധി­ച്ചു­ള്ള പ­രി­വർ­ത്ത­ന­ത്തി­നു് കാരണം.

images/The_School_of_Athens.jpg
റാ­ഫേ­ലി­ന്റെ ‘സ്കൂൾ ഓഫ് ഏഥൻസ്’(1509–1511 ഇ­റ്റാ­ലി­യൻ ന­വോ­ത്ഥാ­ന കാ­ല­ഘ­ട്ടം).

ഇ­പ്ര­കാ­രം തങ്ങൾ ത­ല­യി­ടേ­ണ്ട­ത­ല്ലെ­ന്നു­ള്ള ഭാ­വ­ത്തിൽ മ­ത­വി­ഷ­യ­ങ്ങ­ളെ ക­ലാ­കാ­ര­ന്മാർ ഉ­പേ­ക്ഷി­ച്ച­പ്പോൾ, ആ­ധു­നി­ക പാ­ശ്ചാ­ത്യ­രെ­പ്പോ­ലെ മാ­ത്ര­മേ അവർ പ്ര­വർ­ത്തി­ച്ചി­രു­ന്നു­ള്ളൂ. റി­ഫർ­മേ­ഷൻ എന്ന യൂ­റോ­പ്പി­ലെ പ്രൊ­ട്ട­സ്റ്റ­ന്റ് മ­ത­വി­പ്ല­വ­വും അ­തി­നെ­തി­രാ­യു­ള്ള ക­ത്തോ­ലി­ക്ക­രു­ടെ കൗ­ണ്ടർ റി­ഫർ­മേ­ഷ­നും ജ­നി­പ്പി­ച്ച മ­ത­വി­ശ്വാ­സ ശി­ഥി­ലീ­ക­ര­ണ­മാ­ണു് പ്ര­സ്തു­ത പ­രി­വർ­ത്ത­ന­ത്തി­നു് മൗ­ലി­ക­മാ­യ കാരണം. ആ­ധു­നി­ക­ത്വം പഴയ മ­ത­വി­ശ്വാ­സ­ങ്ങ­ളെ ശി­ഥി­ലീ­ക­രി­ക്കു­ന്ന­തി­നു മു­മ്പു് ദൈ­വ­ത്തെ ന­ര­ച്ച­താ­ടി­യു­ള്ള ഒരു വ­ന്ദ്യ­വൃ­ദ്ധ­നാ­യും പ­രി­ശു­ദ്ധ ക­ന്യാ­മ­റി­യ­മി­നെ വെ­ളു­ത്തു­കൊ­ഴു­ത്ത ഒരു ഇ­റ്റാ­ലി­യൻ യു­വ­മാ­താ­വാ­യും ചി­ത്രീ­ക­രി­ക്കു­ന്ന­തിൽ യാ­തൊ­രു വൈ­ഷ­മ്യ­വു­മു­ണ്ടാ­യി­രു­ന്നി­ല്ല. അതിനെ അ­വി­ശ്വ­സി­ക്കു­ന്ന മ­നോ­ഭാ­വം അ­ന്നി­ല്ലാ­യി­രു­ന്നു. ത­ന്മൂ­ലം പ­ര­മ്പ­ര­യാ ല­ബ്ധ­മാ­യ ഉ­ന്ന­ത­മാ­യ ആ­ശ­യ­സ­ഞ്ച­യം ക­ലാ­കാ­ര­ന്റെ ഭാ­വ­ന­യെ പോ­ഷി­പ്പി­ച്ചു് പു­ഷ്പി­ക്കു­ക­യും ചെ­യ്തി­രു­ന്നു. എ­ന്നാൽ പ­ഴ­യ­വി­ശ്വാ­സ­ങ്ങ­ളെ ചോ­ദ്യം ചെ­യ്തു തു­ട­ങ്ങി­യ­പ്പോൾ തർ­ക്ക­വും വി­വ­ര­ണ­വും നി­റ­ഞ്ഞ ഒരു സാ­ഹി­ത്യം ജ­നി­ക്കു­ക­യു­ണ്ടാ­യി. ക­ലാ­കാ­ര­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഇ­തി­ന്റെ ഫലം ചി­ത്ര­പ­ര­മാ­യ ആ­ശ­യ­ങ്ങൾ­ക്കു് പകരം വി­ജ്ഞാ­ന­പ­ര­മാ­യ ആ­ശ­യ­ങ്ങൾ സ്ഥാ­പി­ക്കു­ക­യാ­യി­രു­ന്നു. ദൈ­വ­ത്തി­ന്റെ സ്വ­ഭാ­വം വി­വ­ര­ണ­ത്തി­നു് അ­ധീ­ന­മാ­യി­ത്തീർ­ന്ന­പ്പോൾ, അ­ദ്ദേ­ഹ­ത്തെ ആ­ശ­യ­സ­ഞ്ച­യ വ­ന്ദ്യ­വ­യോ­വൃ­ദ്ധ­നാ­യി ചി­ത്രീ­ക­രി­ക്കു­ന്ന­തു് സം­സ്കാ­ര ര­ഹി­ത­മാ­യ ഒരു പ്ര­വൃ­ത്തി­യാ­ണെ­ന്നു പ്ര­ത്യ­ക്ഷ­ത്തിൽ­ത­ന്നെ തോ­ന്നു­മ­ല്ലോ. ഇ­ങ്ങ­നെ വൈ­ദി­ക­രു­ടെ വാദം മൂ­ത്തു് മ­ത­സി­ദ്ധാ­ന്ത­ങ്ങൾ സം­സ്കൃ­ത­ങ്ങ­ളാ­യി നേ­ത്ര­ഗോ­ച­ര­മാ­യ ഭാ­വ­ന­യ്ക്കു് എ­ത്തും­പി­ടി­യു­മി­ല്ലാ­തെ വ­ന്ന­പ്പോൾ മ­ത­ത്തി­ന്റെ ആ­ന്ത­രാർ­ത്ഥം ചി­ത്ര­രൂ­പേ­ണ പ്ര­ത്യ­ക്ഷീ­ക­രി­ക്കു­വാൻ ചി­ത്ര­കാ­ര­ന്മാർ­ക്കു് സാ­ധി­ക്കാ­തെ വന്നു. ഈ അ­വി­ശ്വാ­സം 15-ാം ശ­താ­ബ്ദ­ത്തിൽ തു­ട­ങ്ങി­യെ­ങ്കി­ലും 19-ാം ശ­താ­ബ്ദ­ത്തി­ന്റെ മ­ദ്ധ്യ­ത്തി­ന്റെ മ­ദ്ധ്യം മു­തൽ­ക്കാ­ണു് ഇ­തി­ന്റെ പൂർ­ണ്ണ­ഫ­ല­ങ്ങൾ കലയിൽ ക­ണ്ടു­തു­ട­ങ്ങി­യ­തു്. മ­ത­വി­ശ്വാ­സ­ങ്ങ­ളെ ന­ശി­പ്പി­ക്കു­ന്ന അ­വി­ശ്വാ­സി ജ­നി­ച്ച­തി­നു­ശേ­ഷ­വും മ­ത­ത്തി­ന്റെ വ­മ്പി­ച്ച ശക്തി ഹേ­തു­വാ­യി അ­തി­ന്റെ പിടി കുറെ ശ­ത­വർ­ഷ­ങ്ങൾ­കൂ­ടി നി­ല­നി­ന്നി­രു­ന്നു. 17, 18 എന്നീ ശ­താ­ബ്ദ­ങ്ങ­ളി­ലെ ക­ലാ­കാ­ര­ന്മാർ­ക്കു് ഈ­ശ്വ­ര­ഭ­ക്തി കു­റ­ഞ്ഞി­രു­ന്നു­വെ­ങ്കി­ലും, പഴയ സ­മു­ദാ­യ സ്ഥി­തി­യും, പഴയ സ­മു­ദാ­യ­ത­ര­ങ്ങ­ളും (Classes), പഴയ അ­ധി­കാ­രി ഭ­ക്തി­യും, മ­നു­ഷ്യ­ന്റെ ഉ­ദ്ദി­ഷ്ട­സ്ഥാ­ന­ത്തെ­പ്പ­റ്റി­യു­ള്ള പഴയ ആ­ശ­യ­ങ്ങ­ളും ഒ­രു­വി­ധം പ്രാ­ബ­ല്യ­മു­ള്ള­വ­യാ­യി­ത്ത­ന്നെ ഇ­രു­ന്നി­രു­ന്നു. 19-ാം ശ­ത­ക­ത്തിൽ ഇവയും പാടെ അ­ധഃ­പ­തി­ച്ചു. അ­തി­നു­ശേ­ഷ­മു­ള്ള ക­ലാ­കാ­ര­ന്മാർ മ­നു­ഷ്യ­ജീ­വി­ത­ത്തെ­പ്പ­റ്റി­യും ജീ­വി­തോ­ദ്ദേ­ശ്യ­ത്തെ­ക്കു­റി­ച്ചും സർ­വ്വ­സ­മ്മ­ത­മാ­യ ഒ­രാ­ശ­യ­വു­മി­ല്ലാ­ത്ത ഒരു ലോ­ക­ത്തി­ലാ­ണു് ജീ­വി­ച്ചി­രു­ന്ന­തു്.

images/Adoration.jpg
കൗ­ണ്ടർ റി­ഫർ­മേ­ഷ­നി­ലെ മി­ക­ച്ച ക­ലാ­കാ­ര­നാ­യി­രു­ന്ന പീ­റ്റർ പോൾ റൂ­ബൻ­സ് വരച്ച ചി­ത്രം (1624).

എ. ഡി. 787-ൽ നി­ക്കേ­യ­യിൽ വെ­ച്ചു് കൂടിയ ര­ണ്ടാ­മ­ത്തെ സു­ന്ന­ഹ­ദോ­സ് ക്രി­സ്തീ­യ ലോ­ക­ത്തി­ലെ ക­ലാ­കാ­ര­ന്മാർ ഒരു അ­റു­ന്നൂ­റു വർ­ഷ­ക്കാ­ല­ത്തേ­യ്ക്കു് സ്വീ­ക­രി­ക്കേ­ണ്ടി­വ­ന്ന ച­ട്ട­ങ്ങ­ളെ പ്ര­ഖ്യാ­പ­നം ചെ­യ്യു­ക­യു­ണ്ടാ­യി. മ­ത­പ­ര­മാ­യ രം­ഗ­ങ്ങ­ളു­ടെ സാ­ര­മാ­യ ഭാഗം ക­ലാ­കാ­ര­നു് യ­ഥേ­ഷ്ടം നിർ­മ്മി­ക്കു­വാൻ അ­വ­കാ­ശ­മി­ല്ല; അതു് ക­ത്തോ­ലി­ക്കാ മ­താ­ദ്ധ്യ­ക്ഷ­ന്മാർ ക്രി­സ്ത്രീ­യ ഐ­തി­ഹ്യ­മ­നു­സ­രി­ച്ചു് നിർ­ദ്ദേ­ശി­ക്കു­ന്ന രീ­തി­യി­ലി­രു­ന്നേ മ­തി­യാ­വൂ; വി­ഷ­യ­മൊ­ഴി­ച്ചു് ക­ലാ­നിർ­മ്മാ­ണ രീ­തി­യിൽ മാ­ത്ര­മേ ക­ലാ­കാ­ര­നു് യ­ഥേ­ഷ്ടം പ്ര­വർ­ത്തി­ക്കു­വാൻ അ­വ­കാ­ശ­മു­ള്ളൂ—ഇ­വ­യാ­യി­രു­ന്നു പ്ര­സ്ത­ത ച­ട്ട­ങ്ങൾ. സ­മു­ദാ­യ­ത്തി­ന്റെ രക്ഷ മത ത­ത്വ­ങ്ങ­ളിൽ സ്ഥാ­പി­ത­മാ­ണെ­ന്നു­ള്ള അ­ന്ന­ത്തെ വി­ശ്വാ­സം നി­മി­ത്തം കലയിൽ മതം ഇ­ങ്ങ­നെ ത­ല­യി­ട്ട­തി­നെ­പ്പ­റ്റി ആരും അ­ന്നു് പ്ര­തി­ഷേ­ധി­ച്ചി­രു­ന്നി­ല്ല. ഈ നി­യ­മ­ങ്ങ­ളെ അ­ന്ന­ത്തെ മ­താ­ദ്ധ്യ­ക്ഷ­ന്മാർ കർ­ശ­ന­മാ­യി പ്ര­യോ­ഗി­ച്ചി­രു­ന്നു­മി­ല്ല. മ­ത­ഗ്ര­ന്ഥ­ങ്ങ­ളി­ലെ വി­ഷ­യ­ങ്ങ­ളെ ഉ­ദാ­ഹ­രി­ക്കു­വാ­നാ­യി പടം വ­ര­യ്ക്കു­മ്പോൾ മ­ദ്യ­ദേ­വ­ത­യാ­യ ബാ­ക്ക­സി ന്റെ ചി­ത്ര­വും പി­റാ­മ­സി­ന്റെ­യും തി­സ്ബേ യു­ടെ­യും പ്ര­ണ­യ­ക­ഥ­യി­ലെ രം­ഗ­ങ്ങ­ളും കൂടി ക­ലാ­കാ­രൻ അ­തി­ന്റെ ഒരു കോണിൽ വ­ര­ച്ചു­പോ­യെ­ങ്കിൽ മ­താ­ദ്ധ്യ­ക്ഷൻ അതു് ക­ണ്ടി­ല്ലെ­ന്നു­വെ­ക്കു­ക­യാ­ണു് ചെ­യ്തി­രു­ന്ന­തു്. റി­ഫർ­മേ­ഷൻ എന്ന മത വി­പ്ല­വം തു­ട­ങ്ങി­യ­തി­നു ശേഷമേ നി­ക്കേ­യ­യി­ലെ സു­ന്ന­ഹ­ദോ­സ് പ്ര­ഖ്യാ­പ­നം ചെയ്ത ച­ട്ട­ങ്ങൾ മ­താ­ദ്ധ്യ­ക്ഷ­ന്മാർ കർ­ശ­ന­മാ­യി ന­ട­പ്പിൽ വ­രു­ത്താൻ തു­ട­ങ്ങി­യു­ള്ളൂ. എ. ഡി. 1563-ൽ കൂടിയ ട്രെ­ന്റി­ലെ സു­ന്ന­ഹ­ദോ­സിൽ തെ­റ്റാ­യ മ­ത­സി­ദ്ധാ­ന്ത­ത്തെ സ്ഫു­രി­പ്പി­ക്കു­ന്ന വി­ഗ്ര­ഹ നിർ­മ്മാ­ണ­ത്തേ­യും ചി­ത്ര­മെ­ഴു­ത്തി­നെ­യും നി­രോ­ധി­ക്കു­ന്ന ഒരു നിയമം പാ­സ്സാ­ക്ക­പ്പെ­ട്ടു. ഒരു നി­രൂ­പ­കൻ പ­റ­ഞ്ഞ­തു­പോ­ലെ, ഇ­തി­നു­ശേ­ഷം ക്രി­സ്ത്യാ­നി­ക­ളാ­യ ക­ലാ­കാ­ര­ന്മാർ ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും ക്രി­സ്തീ­യ കല ഇ­ല്ലാ­താ­കു­ക­യാ­ണു് ചെ­യ്ത­തു്.

images/Bacchus-Silenus.jpg
ബാ­ക്ക­സി­നെ ചി­ത്രീ­ക­രി­ക്കു­ന്ന റോമൻ ചു­മർ­ചി­ത്രം, ബോ­സ്കോ­റി­യൽ, ബി. സി. 30.

പ­ര­മ്പ­ര­യാ സി­ദ്ധ­മാ­യ വിഷയം ഇ­പ്ര­കാ­രം ക­ല­യ്ക്കു് ന­ഷ്ട­മാ­യി­ത്തീർ­ന്ന­പ്പോൾ പുതിയ വി­ഷ­യ­വും അതിനെ സം­ബ­ന്ധി­ച്ചു­ള്ള പുതിയ ഐ­തി­ഹ്യ­ങ്ങ­ളും പാ­ശ്ചാ­ത്യ ക­ലാ­കാ­ര­നു് സൃ­ഷ്ടി­ക്കേ­ണ്ട­താ­യി വന്നു—പു­തു­മ­യു­ള്ള­തും ഭാ­ര­മേ­റി­യ­തു­മാ­യ ഒരു കാ­ര്യ­മാ­യി­രു­ന്നു അതു്. ഈ കു­റ­വി­നെ പ­രി­ഹ­രി­ക്കു­വാ­നാ­യി ക­ലാ­കാ­ര­ന്മാർ ര­ണ്ടു് പുതിയ വാ­ദ­ങ്ങൾ നിർ­മ്മി­ച്ചു് അവയിൽ ഒ­ന്നി­നെ അ­ല്ലെ­ങ്കിൽ മ­റ്റൊ­ന്നി­നെ സ്വീ­ക­രി­ച്ചു് ക­ലാ­സൃ­ഷ്ടി ചെ­യ്തു തു­ട­ങ്ങി. ക­ലാ­കാ­രൻ ഒരു പ്ര­തി­ഭാ­ശാ­ലി (Genius) ആകയാൽ അയാൾ ഒരു പ്ര­വാ­ച­ക­നും കൂടി ആ­യി­രി­ക്ക­ണ­മെ­ന്നു­ള്ള­താ­ണു് ഈ വാ­ദ­ങ്ങ­ളിൽ ഒ­ന്നു്. മതം, സ­ന്മാർ­ഗ്ഗം, ത­ത്വ­ജ്ഞാ­നം എ­ന്നി­വ­യ്ക്കു ക­ല­യു­മാ­യി യാ­തൊ­രു ബ­ന്ധ­വു­മി­ല്ലെ­ന്നും, കല ക­ല­യ്ക്കു­വേ­ണ്ടി­മാ­ത്രം എ­ന്നു­ള്ള ത­ത്വ­മാ­ണു് സ്വീ­കാ­ര്യ­മാ­യി­ട്ടു­ള്ള­തെ­ന്നു­മാ­കു­ന്നു ര­ണ്ടാ­മ­ത്തെ വാദം. മതം അ­തു­വ­രെ കലയിൽ എ­ടു­ത്തി­രു­ന്ന സ്ഥാ­ന­ത്തു് ഇവയിൽ ഒ­ന്നി­നെ അ­ല്ലെ­ങ്കിൽ മ­റ്റൊ­ന്നി­നെ ക­ലാ­കാ­ര­ന്മാർ പ്ര­തി­ഷ്ഠി­ക്ക­യാ­ണു് ചെ­യ്ത­തു്. മി­സ്റ്റി­ക്ക് കവിത ക­ലാ­കാ­രൻ പ്ര­വാ­ച­ക­നാ­ണെ­ന്നു­ള്ള വാ­ദ­ത്തി­ന്റെ സ­ന്താ­ന­മാ­കു­ന്നു. ഭാ­ര­തീ­യ കലയിൽ മ­ത­ത്തി­നു്, അഥവാ, പൗ­രാ­ണി­ക ഐ­തി­ഹ്യ­ങ്ങൾ­ക്കു­ള്ള അ­ധി­കാ­രം ഇ­ന്നും നി­ല­നി­ന്നു­വ­രു­ന്നു. ഇ­തോ­ടു­കൂ­ടി­ത്ത­ന്നെ അ­ടു­ത്ത കാ­ല­ത്തു­ണ്ടാ­യ മി­സ്റ്റി­ക്ക് കവിതാ പ്ര­സ്ഥാ­നം (ഇതു് ചൈ­ത­ന്യ­ന്റെ കാ­ല­ത്തു­ണ്ടാ­യ മ­ത­പ­ര­മാ­യ മി­സ്റ്റി­ക്ക് കവിതാ പ്ര­സ്ഥാ­ന ത്തി­ന്റെ ഒരു പുതിയ വ­ക­ഭേ­ദ­മാ­ണെ­ന്നും ഇ­ട­യ്ക്കു് പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ) ക­ലാ­കാ­രൻ പ്ര­വാ­ച­ക­നാ­ണെ­ന്നു­ള്ള സി­ദ്ധാ­ന്ത­ത്തെ ഭാ­ര­ത­ത്തിൽ സ്ഥാ­പി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. ‘കല ക­ല­യ്ക്കു വേ­ണ്ടി മാ­ത്രം’ എന്ന വാദം അ­നു­സ­രി­ച്ചു ര­ചി­ച്ചി­ട്ടു­ള്ള കൃ­തി­കൾ വളരെ അ­പൂർ­വ്വ­മാ­യി മാ­ത്ര­മേ ഭാ­ര­ത­ത്തിൽ ഇ­തു­വ­രെ ഉ­ണ്ടാ­യി­ട്ടു­ള്ളൂ.

images/Piramo.jpg
പി­റാ­മ­സും തി­സ്ബേ­യും.

ക­ലാ­കാ­രൻ പ്ര­വാ­ച­ക­നാ­ണെ­ന്നു­ള്ള വാദം ചില ഭാ­ര­തീ­യ ആ­ല­ങ്കാ­രി­ക­ന്മാ­രിൽ, പ്ര­ത്യേ­കി­ച്ചു് ജ­ഗ­ന്നാ­ഥ­നിൽ, മറ്റു വാ­ദ­ങ്ങ­ളോ­ടു് ക­ലർ­ന്നു കാ­ണാ­മെ­ന്നു് തോ­ന്നു­ന്നു. ഈ ക­ലാ­കാ­ര പ്ര­വാ­ച­ക­വാ­ദ­ത്തെ സി. ഇ. എം. ജോ­ഡി­ന്റെ വാ­ക്കു­ക­ളിൽ ചുവടെ വി­വ­രി­ച്ചി­രി­ക്കു­ന്നു: “പ­രി­ഷ്കൃ­ത­രാ­യ മ­നു­ഷ്യ­രു­ടെ മ­ന­സ്സ് ഇ­ന്നു് സാ­ധാ­ര­ണ­യാ­യി പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ലവലിൽ ചി­ന്ത­യ്ക്കു വി­ഷ­യ­മാ­യ സാ­ധ­ന­ങ്ങ­ളും, അ­വ­യ്ക്കു ത­മ്മി­ലു­ള്ള ബ­ന്ധ­ങ്ങ­ളു­മാ­ണു് അ­വ­രു­ടെ ശ്ര­ദ്ധ­യെ ഏ­റി­യ­കൂ­റും ആ­കർ­ഷി­ക്കു­ന്ന­തു്. എ­ന്നാൽ ഞാൻ ‘പ്ര­യോ­ജ­ന­മു­ള്ള സാ­ധ­ന­ങ്ങൾ’ (Objects of value) എന്നു വി­ളി­ക്കു­വാൻ ഭാ­വി­ച്ചി­ട്ടു­ള്ള മ­റ്റൊ­രു­ത­രം സാ­ധ­ന­ങ്ങ­ളെ ഗ്ര­ഹി­ക്കു­വാൻ വേണ്ട ശക്തി ഏ­റി­യ­കൂ­റും സി­ദ്ധി­ച്ചി­ട്ടു­ള്ള ഒരു ദി­ശ­യിൽ നാം പ­രി­ണ­മി­ച്ചി­ട്ടു­ണ്ടെ­ന്നു് ഞാൻ വി­ശ്വ­സി­ക്കു­ന്നു. ഈ ശക്തി ഇ­ട­വി­ട്ടും അ­വ്യ­ക്ത­മാ­യി­ട്ടു­മാ­ണു് ഇ­ന്നു് പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്. മി­സ്റ്റി­ക്കു­ക­ളി­ലും ക­ലാ­കാ­ര­ന്മാ­രി­ലു­മാ­ണു് ഇതു് കാ­ണാ­വു­ന്ന­തും. പ­രി­ണാ­മ­ത്തി­ന്റെ ഓരോ ദ­ശ­യി­ലും ത­ങ്ങ­ളു­ടെ സ­മ­കാ­ലീ­ന­ന്മാ­രു­ടെ മു­ന്ന­ണി­യിൽ നി­ന്നു­കൊ­ണ്ടു് മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ ഇ­ന്ന­ത്തെ സ്ഥി­തി ചൂ­ണ്ടി­ക്കാ­ണി­ക്കാ­തെ അതിനു ഏതു സ്ഥി­തി ഭാ­വി­യിൽ പ്രാ­പി­ക്കാ­മെ­ന്നു­മാ­ത്രം ചൂ­ണ്ടി­കാ­ണി­ക്കു­ന്ന അ­കാ­ല­പ­ക്വ­രാ­യ ഏ­താ­നും വ്യ­ക്തി­കൾ, ‘കി­റു­ക്ക­ന്മാർ’, മ­നു­ഷ്യ­രു­ടെ ഇ­ട­യ്ക്കു് ഉ­ണ്ടാ­കാ­റു­ണ്ടു്. ഈ അ­കാ­ല­പ­ക്വ­ത­യ­ത്രേ ഒരു ക­ലാ­കാ­ര­നെ­യും ഒരു മി­സ്റ്റി­ക്കി­നെ­യും മറ്റു മ­നു­ഷ്യ­രിൽ­നി­ന്നു് വേർ­തി­രി­ക്കു­ന്ന­തും. ഇവർ മറ്റു മ­നു­ഷ്യ­രിൽ നി­ന്നു് എ­ങ്ങ­നെ­യാ­ണു് വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്ന­തു്? പ്രാ­ഥ­മി­ക­മാ­യി അ­വ­രു­ടെ ദർശന ശ­ക്തി­യിൽ (Vision).

images/Leonardo.jpg
ഡാ­വി­ഞ്ചി വരച്ച സ്വ­ന്തം ഛാ­യാ­ചി­ത്രം.

അ­തി­സൂ­ക്ഷ്മ­വും തു­ള­ച്ചു­ക­യ­റു­ന്ന­തു­മാ­യ അ­വ­രു­ടെ ദർ­ശ­ന­ശ­ക്തി­യിൽ ആണു് ആ വ്യ­ത്യാ­സം കാ­ണു­ന്ന­തു്. ഒരു നി­ശ്ചി­ത­രം­ഗ­ത്തിൽ തന്റെ കൂ­ട്ടു­കാർ കാ­ണു­ന്ന­തി­ലും അധികം കാണാൻ ശേ­ഷി­യു­ള്ള­വ­നാ­ണു് ഒരു ക­ലാ­കാ­രൻ എന്നു നാം സാ­ധാ­ര­ണ­യാ­യി പ­റ­യാ­റു­ള്ള­തിൽ വളരെ വാ­സ്ത­വ­മു­ണ്ടു്. ഈ ‘അധിക’മു­ള്ള­തു് സാ­ധ­ന­ങ്ങ­ളിൽ ഒ­ളി­ച്ചു­കി­ട­ക്കു­ന്ന അർ­ത്ഥ­വ­ത്താ­യ രൂപം (Significant form) ആ­കു­ന്നു. അ­താ­യ­തു്, അ­വ­യു­ടെ മീതെ കി­ട­ന്നു് അവയെ അ­വ്യ­ക്ത­മാ­ക്കു­ന്ന ഭൗതിക സാ­ധ­ന­ത്തി­ലു­ള്ള­തും ഞാൻ ‘പ്ര­യോ­ജ­ന­മു­ള്ള സാ­ധ­ന­ങ്ങൾ’ എ­ന്നു് വി­ളി­ക്കു­ന്ന­തു­മാ­യ പു­തി­യ­ത­രം സാ­ധ­ന­ങ്ങ­ളോ­ടു് ഒരു വി­ധ­ത്തി­ല­ല്ലെ­ങ്കിൽ മ­റ്റൊ­രു­വി­ധ­ത്തിൽ നമ്മെ പ­രി­ച­യ­പ്പെ­ടു­ത്തു­ന്നു എ­ന്നു­ള്ള വ­സ്തു­ത­യിൽ­നി­ന്നു് ത­ങ്ങ­ളു­ടെ പ്രാ­ധാ­ന്യം നേ­ടു­ന്ന രൂ­പ­ങ്ങ­ളു­ടെ ചില സം­യോ­ഗ­ങ്ങൾ അയാൾ കാ­ണു­ന്നു… സാ­ധാ­ര­ണ ഭാ­ഷ­യിൽ പ­റ­യു­ക­യാ­ണെ­ങ്കിൽ, ദൈ­നം­ദി­ന വി­നി­യോ­ഗ­ത്തി­നു­ള്ള­വ­യാ­യി മാ­ത്രം സാ­ധാ­ര­ണ മ­നു­ഷ്യർ കാ­ണു­ന്ന സാ­ധ­ന­ങ്ങ­ളിൽ ഒരു ക­ലാ­കാ­രൻ ലാ­വ­ണ്യ­ത്തി­ന്റെ പ്ര­ക­ട­ന­ങ്ങൾ ക­ണ്ടു­പി­ടി­ക്കു­ന്നു എന്നു പറയാം. ഈ ദർശനം നി­ല­നി­ല്ക്കു­ന്ന കാ­ല­ത്തോ­ളം ത­നി­ക്കു് ദർശനം ല­ഭി­ച്ച പു­തി­യ­ത­രം രൂ­പി­യു­ടെ ഛായ ക­ണ്ടു് പ­ര­മാ­ന­ന്ദ­ത്തിൽ ല­യി­ച്ചു് ക­ലാ­കാ­രൻ സ­മാ­ധി­യിൽ ഇ­രു­ന്നു­പോ­കു­ന്നു. പക്ഷേ, ഈ ദർശനം അല്പം നേരമെ നി­ല­നി­ല്ക്കു­ന്നു­ള്ളൂ… ഇ­പ്ര­കാ­രം ഒരു ക­ലാ­സൃ­ഷ്ടി ഒരു ക­ലാ­കാ­ര­ന്റെ ദർ­ശ­ന­ത്തി­നു സാ­ക്ഷ്യം വ­ഹി­ക്കു­ന്ന ആ ദർശനം നി­ല­നിർ­ത്തു­വാൻ അ­യാൾ­ക്കു് സാ­ധി­ക്കാ­തെ വ­ന്ന­തി­നാ­ണു് സാ­ക്ഷ്യം വ­ഹി­ക്കു­ന്ന­തു്. ആ സ­ത്യ­സ്വ­രൂ­പ­ത്തെ­പ്പ­റ്റി­യു­ള്ള ബോധം വെ­ച്ചു­കൊ­ണ്ടു­പോ­കാൻ സാ­ധി­ക്കാ­യ്ക­യാ­ലാ­ണു് അയാൾ തന്റെ സ്മ­ര­ണ­യെ മൂർ­ത്തീ­ക­രി­ക്കു­ന്ന വി­ഗ്ര­ഹ­ങ്ങ­ളും കോ­പ്പി­ക­ളും സൃ­ഷ്ടി­ക്കു­ന്ന­തു്… ന­മു­ക്കു് ത­ന്ന­ത്താൻ ഒ­രി­ക്ക­ലും ക­ണ്ടു­പി­ടി­ക്കു­വാൻ സാ­ധ്യ­മ­ല്ലാ­ത്ത­തും, എ­ന്നാൽ ഒ­രി­ക്കൽ ക­ണ്ടാൽ അ­തി­ന്റെ വാ­സ്ത­വം, അ­തി­ന്റെ ആ­വ­ശ്യ­ക­ത്വം നാം ഉടനടി സ­മ്മ­തി­ക്കു­ന്ന­തു­മാ­യ ഏതോ ഒ­ന്നി­നെ വെ­ളി­ച്ച­പ്പെ­ടു­ത്തു­വാ­നു­ള്ള ശ­ക്തി­യാ­ണു് മ­ഹാ­ക­ല­യു­ടെ ല­ക്ഷ­ണ­ങ്ങ­ളിൽ ഒ­ന്നു്… ഇ­പ്ര­കാ­രം പ്ര­യോ­ജ­ന ലോ­ക­ത്തിൽ (World of Values) ഉള്ള ഒരു പു­തി­യ­ത­രം സാ­ധ­ന­ങ്ങ­ളു­ടെ സ്വ­ഭാ­വ­ത്തെ ജീ­വി­കൾ ഇ­ദം­പ്ര­ഥ­മ­മാ­യി കാ­ണു­ന്ന­തു് കല എന്ന ജ­ന്ന­ലിൽ കൂ­ടി­യാ­ണു്. ഭൗതിക ലോ­ക­ത്തി­ലെ സാ­ധ­ന­ങ്ങൾ അ­വ­യു­ടെ പി­ന്നി­ലു­ള്ള പ്ര­യോ­ജ­ന ലോ­ക­ത്തി­ലെ രൂ­പ­ങ്ങ­ളെ കാ­ണി­ക്കു­ന്ന അർ­ത്ഥ­വ­ത്താ­യ രൂ­പ­മെ­ന്ന ഘ­ട­ക­ത്തെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്തി ആ­ത്മാ­വി­ന്റെ ദ്ദൃ­ഷ്ടി­യെ പ്ര­കൃ­തി­യി­ലേ­ക്കു (Reality) തി­രി­ച്ചു­വി­ടു­ന്ന­താ­ണു് അ­തി­ന്റെ ജോലി, എ­ന്നു് പ്ലാ­റ്റോ­യു­ടെ ഭാ­ഷ­യിൽ പ­റ­യാ­വു­ന്ന­താ­ണു്”.

images/Study_of_a_Tuscan_Landscape.jpg
ലി­യ­നാർ­ഡോ­യു­ടെ ആ­ദ്യ­കാ­ല ചി­ത്രം, ‘ദി ആർണോ വാലി’ (1473).

ക­ലാ­കാ­രൻ പ്ര­വാ­ച­ക­നാ­ണെ­ന്നു­ള്ള വാ­ദ­ത്തി­നു് ഒരു ഗൗ­ര­വ­ത­ര­മാ­യ കു­റ­വു­ണ്ടെ­ന്നു് എ­തിർ­പ­ക്ഷ­ക്കാർ വാ­ദി­ക്കു­ന്നു. അതിനു തെ­ളി­വി­ല്ല എ­ന്നു­ള്ള­ത­ത്രേ ഇതു്. എ­ങ്ങ­നെ തെ­ളി­വു­ണ്ടാ­കും? സു­ന്ദ­ര സാധന സൃ­ഷ്ടി­ക്കു­വേ­ണ്ട ശ­ക്തി­ക്കും സത്യം ക­ണ്ടു­പി­ടി­ക്കു­ന്ന­തി­നു­ള്ള ശ­ക്തി­ക്കും ത­മ്മിൽ എന്തു ബ­ന്ധ­മാ­ണു­ള്ള­തു്? ലി­യ­നാർ­ഡോ ഡാ­വി­ഞ്ചി­യെ­യോ, ഗെ­റ്റെ­യെ­യോ­പോ­ലെ പ്ര­തി­ഭാ­ശാ­ലി­യാ­യ ഒരു ക­ലാ­കാ­രൻ അ­ജ്ഞാ­ത­പൂർ­വ്വ­മാ­യ ചി­ന്താ­ശ­ക്തി കാ­ണി­ക്കു­ന്ന­തു്. അ­പൂർ­വ്വ­മാ­യി മാ­ത്ര­മു­ണ്ടാ­കു­ന്ന ഒരു സം­ഭ­വ­മാ­ണു്. ചി­ന്ത­യിൽ അ­ന്തർ­ഭ­വി­ച്ചി­ട്ടു­ള്ള അ­പ­ഗ്ര­ഥ­ന­വും സാ­മാ­ന്വീ­ക­ര­ണ­വും ഒരു ക­ലാ­കാ­ര­ന്റെ മാ­ന­സി­ക പ്ര­വർ­ത്ത­ന­ത്തിൽ നി­ന്നു് ഭി­ന്ന­മാ­ണു്. പ­ദാർ­ത്ഥ വി­ജ്ഞാ­ന ശാ­സ്ത്ര­ജ്ഞൻ (Physicist) സാ­ധ­ന­ങ്ങ­ളെ­പ്പ­റ്റി ചി­ന്തി­ക്കു­മ്പോൾ അ­വ­യു­ടെ ഉ­പ­ല­ക്ഷ­ണ­ങ്ങ­ളെ—അ­വ­യു­ടെ വി­കാ­ര­പ­ര­മാ­യ പ്ര­ധാ­ന്യ­ത്തെ മാ­ത്ര­മ­ല്ല, അ­വ­യു­ടെ നിറം, വി­ന്യാ­സം, പ­രി­മ­ളം, അ­വ­യു­ടെ ബാ­ഹ്യ­രൂ­പം എ­ന്നി­വ­യെ­കൂ­ടി—അയാൾ വി­ഗ­ണി­ക്കു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. ഇ­ങ്ങ­നെ ചി­ത്രീ­ക­ര­ണ­ത്തി­നു­വേ­ണ്ട അം­ശ­ങ്ങ­ളെ­ല്ലാം ഉ­പേ­ക്ഷി­ച്ചു് അയാൾ ചെ­യ്യു­ന്ന ചി­ന്ത­യിൽ­നി­ന്നു് ജ­നി­ക്കു­ന്ന­തു് ദൃ­ശ്യ­മാ­ക്കു­വാൻ സാ­ധി­ക്കാ­ത്ത ആ­ശ­യ­ങ്ങൾ (Concepts) മാ­ത്ര­മാ­ണു്. ശാ­സ്ത്രീ­യ മാർ­ഗ്ഗ­ങ്ങൾ ഇ­ന്ന­ത്തെ സൂ­ക്ഷ്മ­സ്ഥി­തി­യിൽ എ­ത്താ­തെ­യി­രു­ന്ന ഒരു കാ­ല­ത്തു് ചിലർ യാ­ദൃ­ശ്ചി­ക­മാ­യി അ­ശാ­സ്ത്രീ­യ മാർ­ഗ്ഗ­ങ്ങ­ളി­ലൂ­ടെ ചി­ല­പ്പോൾ സത്യം ക­ണ്ടു­പി­ടി­ച്ച­തി­നെ ആ­സ്പ­ദി­ച്ചാ­ണു് പ്ര­വാ­ച­ക വാദം ജ­നി­ച്ചി­ട്ടു­ള്ള­തു്. കവികൾ പ്ര­ഖ്യാ­പ­നം ചെ­യ്തി­ട്ടു­ള്ള പല അ­സ­ത്യ­ങ്ങ­ളെ­യും വി­സ്മ­രി­ച്ചും അവർ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ള്ള ചില സ­ത്യ­ങ്ങ­ളെ മാ­ത്രം സ്മ­രി­ച്ചും­കൊ­ണ്ടാ­ണു് ഈ വാദം പലരും പു­റ­പ്പെ­ടു­വി­ച്ചി­രി­ക്കു­ന്ന­തു്. ത­ങ്ങ­ളു­ടെ അ­ഭി­ലാ­ഷ­ങ്ങ­ളെ­യും വി­കാ­ര­ങ്ങ­ളെ­യും കവികൾ പ്ര­തി­ബിം­ബി­പ്പി­ക്കു­ന്ന­തു ക­ണ്ടു­മ­യ­ങ്ങി അവർ വി­ശ്വ­ത്തി­ന്റെ ആ­ദി­കാ­ര­ണം ക­ണ്ടു­പി­ടി­ച്ചു എ­ന്നു് മ­നു­ഷ്യൻ വി­ശ്വ­സി­ച്ചു പോ­കു­ന്നു.

images/Google_Project.jpg
ലി­യ­നാർ­ഡോ ഡാ­വി­ഞ്ചി­യു­ടെ സിസേർ ബോർ­ജി­യ­ക്കു­വേ­ണ്ടി വരച്ച ഇമോള എന്ന സ്ഥ­ല­ത്തി­ന്റെ അ­തി­സൂ­ക്ഷ്മ­മാ­യ ഭൂപടം.

ക­ല­യ്ക്കു് പ്ര­വ­ച­ന­ത്തോ­ടോ, വി­ജ്ഞാ­ന­ത്തോ­ടോ യാ­തൊ­രു ബ­ന്ധ­വു­മി­ല്ലെ­ന്നും അ­തി­നു് ക­ല­യോ­ടു­മാ­ത്ര­മേ ബ­ന്ധ­മു­ള്ളൂ എ­ന്നു­മു­ള്ള വാ­ദ­ത്തി­ലേ­യ്ക്കു് ഇനി ന­മു­ക്കു ക­ട­ക്കാം. പ­ണ്ടു­ള്ള ക­ലാ­കാ­ര­ന്മാർ മ­ത­ത്തെ സേ­വി­ച്ചി­രു­ന്ന­തു­പോ­ലെ ഇവർ ക­ല­യെ­മാ­ത്രം സേ­വി­ക്കു­ന്നു. ഇ­രു­പ­താം ശ­താ­ബ്ദ­ത്തി­ന്റെ ആ­രം­ഭ­ത്തിൽ യൂ­റോ­പ്പി­ലെ ചി­ത്ര­ശാ­ല­യിൽ പ്ര­വേ­ശി­ക്കു­മ്പോൾ ഏ­തു­ത­രം ചി­ത്ര­ങ്ങ­ളെ­യാ­ണു് ഒരാൾ ക­ണ്ടി­രു­ന്ന­തു്? ന­ഗ്ന­രാ­യ സ്ത്രീ­കൾ, ചെ­മ്പു­പാ­ത്ര­ങ്ങൾ, ടൊ­മാ­റ്റോ തു­ട­ങ്ങി­യ സ­സ്യ­ങ്ങൾ, ശി­ശു­ക്കൾ, തെ­രു­വു­മൂ­ല­കൾ, ആ­പ്പിൾ പ­ഴ­വൃ­ക്ഷ­ങ്ങൾ, ക­ടൽ­ക്ക­രെ­യു­ള്ള കു­ളി­സ്ഥ­ല­ങ്ങൾ, ബാ­ങ്കർ­മാർ, പ­രി­ഷ്കാ­രി­ക­ളാ­യ സ്ത്രീ­കൾ മു­ത­ലാ­യ­വ­യാ­യി­രു­ന്നു ആ ചി­ത്ര­ങ്ങ­ള­ടെ വി­ഷ­യ­ങ്ങൾ. ഇതിൽ നി­ന്നു് നി­സ്സാ­ര സം­ഭ­വ­ങ്ങൾ, നി­സ്സാ­ര സാ­ധ­ന­ങ്ങൾ, നി­രീ­ക്ഷ­ണ ശ­ക­ല­ങ്ങൾ, ‘കി­റു­ക്കു­കൾ’, നി­സ്സാ­ര വ്യാ­ഖ്യാ­ന­ങ്ങൾ എ­ന്നി­വ­യാ­ണു് ഇ­ത്ത­രം കല കാ­ണി­ച്ചി­രു­ന്ന­തെ­ന്നു സാ­മാ­ന്യ­മാ­യി പ­റ­യാ­വു­ന്ന­താ­ണു്. ‘കല ക­ല­ക്കു­വേ­ണ്ടി മാ­ത്രം’ എന്നു വാ­ദി­ക്കു­ന്ന ഇ­ത്ത­ര­ക്കാർ ഇ­ങ്ങ­നെ പറയും: ‘ക­ല­യെ­ന്ന തൊ­ഴി­ലിൽ പ്ര­വേ­ശി­ച്ചി­രി­ക്കു­ന്ന ഞ­ങ്ങൾ­ക്കു് ആ തൊ­ഴി­ലി­നെ­പ്പ­റ്റി ചി­ന്തി­ക്കാ­ന­ല്ലാ­തെ മ­ത­ത്തെ­യോ, ത­ത്വ­ജ്ഞാ­ന­ത്തെ­യോ സ­ന്മാർ­ഗ്ഗ­ത്തെ­യോ, ജീ­വി­ത­ത്തി­ന്റെ ഉ­ദ്ദേ­ശ്യ­ത്തെ­യോ­പ­റ്റി വി­ചാ­രി­ക്കാൻ സ­മ­യ­മി­ല്ല, മ­ന­സ്സി­ല്ല, ശേ­ഷി­യു­മി­ല്ല. ഞ­ങ്ങ­ളു­ടെ കൃ­തി­ക­ളെ കേവലം ക­ലാ­സൃ­ഷ്ടി­ക­ളാ­യി ലോകർ പ­രി­ഗ­ണി­ച്ചാൽ മതി’. ഈ വാ­ദ­ക്കാ­രിൽ അ­ഗ്ര­ഗ­ണ്യ­നാ­യി­രു­ന്ന ഓ­സ്കാർ വൈൽഡ് പ­റ­ഞ്ഞി­രി­ക്കു­ന്ന­തു് നോ­ക്കു­ക: “ഇ­ട­യ്ക്കി­ട­ക്കു് ലോകർ ക­ലാ­വൈ­ശി­ഷ്ട്യം കാ­ണി­ക്കു­ന്ന ചില മ­നോ­ജ്ഞ­രാ­യ ക­വി­ക­ളെ കു­റ്റ­പ്പെ­ടു­ത്താ­റു­ണ്ടു്. ഇ­തി­നു് അവർ പ­റ­യു­ന്ന സർ­വ്വ­സാ­ധാ­ര­ണ­വും ബു­ദ്ധി­ശു­ന്യ­വു­മാ­യ കാരണം ഈ ക­വി­ക്കു് ഒരു സ­ന്ദേ­ശ­വും നൽ­ക­വാ­നി­ല്ല എ­ന്നു­ള്ള­താ­ണു്. ആ ക­വി­കൾ­ക്കു് വല്ല സ­ന്ദേ­ശ­വും നൽ­ക­വാ­നു­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ അവർ ഒ­രു­പ­ക്ഷേ, ചെ­യ്യു­മാ­യി­രു­ന്നു. അ­തി­ന്റെ ഫലം മു­ഷി­പ്പ­നു­മാ­യി­രി­ക്കും. അ­വ­യ്ക്കു് പു­തി­യൊ­രു സ­ന്ദേ­ശ­വു­മി­ല്ലാ­യ്ക­യാ­ലാ­ണു് സു­ന്ദ­ര­ങ്ങ­ളാ­യ കൃ­തി­കൾ ര­ചി­യ്ക്കു­വാൻ അ­വർ­ക്കു സാ­ധി­ച്ചി­രു­ന്ന­തും.”

images/Virgin_of_the_Rocks.jpg
‘വിർ­ജിൻ ഓഫ് ദ റോ­ക്ക്സ്’, നാ­ഷ്ണൽ ഗാലറി, ലണ്ടൺ, ലി­യ­നാർ­ഡോ­യു­ടെ പ്ര­കൃ­തി സ്നേ­ഹ­ത്തെ വ്യ­ക്ത­മാ­യി കാ­ണി­ക്കു­ന്ന ഒ­ന്നു്.

‘കല ക­ല­യ്ക്കു­വേ­ണ്ടി മാ­ത്രം’ എന്നു വാ­ദി­ച്ചി­രു­ന്ന ചി­ത്ര­മെ­ഴു­ത്തു­കാ­ര­നാ­യ ഹ­സ്റ്റ്ല­രു­ടെ ചി­ത്ര­ങ്ങ­ളെ നി­രൂ­പ­ണം ചെ­യ്ത­പ്പോൾ റ­സ്കിൻ അവ ‘പൊ­തു­ജ­ന­ങ്ങ­ളു­ടെ മു­ഖ­ത്തു് ഒരു ചട്ടി ചായം വ­ലി­ച്ചെ­റി­യു­ന്ന­വ­നോ­ടു് തു­ല്യ­മാ­ണെ’ന്നു് പ­റ­ഞ്ഞ­തും അ­തു­നി­മി­ത്തം ഹ­സ്റ്റ്ലർ റ­സ്കി­ന്റെ പേരിൽ മാ­ന­ന­ഷ്ട­ത്തി­നു വ്യ­വ­ഹാ­രി­യ്ക്ക­പ്പെ­ട്ട­തും പാ­ശ്ചാ­ത്യ ക­ലാ­ച­രി­ത്ര­ത്തി­ലെ­ത്തി­ലെ ഒരു പ്ര­സി­ദ്ധ സം­ഭ­വ­മാ­ണു്. ഈ വാ­ദ­ക്കാ­രു­ടെ ക­ല­യെ­ക്കു­റി­ച്ചു­ള്ള അ­ത്യു­ന്ന­ത­മാ­യ ആ­ദർ­ശ­ത്തെ­യും അ­തി­നു് മ­റ്റൊ­ന്നി­നോ­ടും ബ­ന്ധ­മി­ല്ലെ­ന്നു­ള്ള വാ­ദ­ത്തെ­യും അ­ന­ശ്വ­ര­മാ­യ ഭാ­ഷ­യിൽ പ്ര­സ്തു­ത ഹ­സ്റ്റ്ലർ ചി­ത്രീ­ക­രി­ക്കു­ന്ന­തി­ന്റെ പൂർ­വ്വ­ഭാ­ഗം താഴെ ചേർ­ത്തു­കൊ­ള്ളു­ന്നു: “കൊ­ടും­ക­ള്ള­മ­ത്രേ ക­ല­യു­ടെ മ­ഹി­മ­യേ­യും രാ­ഷ്ട്ര­ത്തി­ന്റെ കേൾവി, ഗുണം, എ­ന്നി­വ­യേ­യും ത­മ്മിൽ തൊ­ടു­ത്തു­ന്ന ക­ണ്ണി­ക­ളു­ണ്ടെ­ന്നു­ള്ള കീർ­ത്തി­ത­മാ­യ കഥ. എ­ന്തെ­ന്നാൽ കല ജ­ന­ത­ക­ളി­ല­ല്ല ഉ­പ­ജീ­വി­ക്കു­ന്ന­തു്. ഭൂ­മു­ഖ­ത്തു നി­ന്നു ജ­ന­ത­ക­ളെ ഉൻ­മൂ­ല­നം ചെ­യ്യാം, എ­ന്നാൽ കല എ­ന്നും നി­ല­നി­ല്ക്കു­ന്നു. കലയെ സം­ബ­ന്ധി­ച്ചു­ള്ള ന­മ്മു­ടെ ഉ­ത്ത­ര­വാ­ദി­ത്ത­ത്തെ­യും പ­ങ്കാ­ളി­ത്ത­ത്തെ­യും ക്ര­മ­ക­ര­മാ­യ ഭാരം ദൂ­ര­ത്തു് വ­ലി­ച്ചെ­റി­ഞ്ഞു്, ന­മ്മു­ടെ ന­ന്മ­കൾ അ­തി­ന്റെ മ­ഹി­മ­യ്ക്കു് മേ­ന്മ­വ­രു­ത്തു­ന്നി­ല്ലെ­ന്നും, ന­മ്മു­ടെ തി­ന്മ­കൾ അ­തി­വി­ജ­യ­ത്തെ വി­ഘാ­ത­പ്പെ­ടു­ത്തു­ന്നി­ല്ലെ­ന്നും നാം അ­റി­യേ­ണ്ട­കാ­ലം വൈ­കി­യി­രി­ക്കു­ന്നു. ജനത സ്വ­യ­മേ­വ ക­യ്യേ­റ്റി­ട്ടു­ള്ള ജോലി എത്ര ക്ലേ­ശ­ക­രം, എത്ര ആ­ശാ­ഹീ­നം, എത്ര അ­മാ­നു­ഷി­കം! കല ന­ശി­ച്ചാ­ലും ജനത ശ്രേ­ഷ്ഠ­മാ­യി ജീ­വി­ക്കു­മെ­ന്നു­ള്ള വി­ശ്വാ­സ­മേ! നീ മ­ഹി­മ­യേ­റി­യ മ­രീ­ചി­ക­ത­ന്നെ! ന­മ്മു­ടെ സൽ­ഗു­ണ­ങ്ങൾ ന­മ്മു­ടെ ചൊൽ­പ­ടി­യി­ലാ­ണു് നിൽ­ക്കു­ന്ന­തെ­ന്ന­റി­ഞ്ഞു് ന­മു­ക്കു് വീ­ണ്ടും ധൈ­ര്യ­പ്പെ­ടാം. ക­ല­യി­ലാ­ക­ട്ടെ ന­മു­ക്കു് യാ­തൊ­രു പി­ടി­യു­മി­ല്ല­ത­ന്നെ. സ്വൈ­ര­വും ച­പ­ല­വു­മാ­യ സൗ­ശീ­ല്യം ക­ലാ­ദേ­വി­യിൽ കു­ടി­കൊ­ള്ളു­ന്നു­ണ്ടെ­ങ്കി­ലും, ര­സ­ശൂ­ന്യ­ത­യെ (Dullness) അവൾ പൊ­റു­ക്കു­ന്ന­ത­ല്ല.

images/Oscar_Wilde_Sarony.jpg
ഓ­സ്കാർ വൈൽഡ്.

നാം എ­ത്ര­യ­ധി­കം ക­ള­ങ്ക­മ­റ്റു വ­ന്നാ­ലും ശരി, മ­ല­വാ­സി­ക­ളാ­യ സ്വി­റ്റ്സർ­ലാ­ണ്ടു­കാ­രോ­ടു് അ­തി­പ്രാ­ചീ­ന­കാ­ലം മു­തൽ­ക്കു് അവർ പ്ര­വർ­ത്തി­ച്ച­തു­പോ­ലെ, അവർ ന­മ്മു­ടെ മു­മ്പിൽ പി­ന്തി­രി­ഞ്ഞു­നി­ന്നു എന്നു വ­ന്നേ­ക്കാം. സ്വി­റ്റ്സർ­ലാ­ണ്ടു­കാ­രെ­ക്കാൾ മ­ഹ­ത്വ­മേ­റി­യ­വർ ആ­രു­ണ്ടു്? അ­വ­രു­ടെ ആൽ­പ്സ് പർ­വ്വ­ത­ത്തി­ലെ ഓരോ മ­ല­യി­ടു­ക്കും, അതിനെ പ­റ്റി­യു­ള്ള ഐ­തി­ഹ്യ­ങ്ങ­ളും മ­ഹി­മ­യേ­റി­യ ച­രി­ത്ര സംഭവ വി­വ­ര­ണ­ങ്ങ­ളും കേ­ട്ടു­കേ­ട്ടു് കോ­ട്ടു­വാ­യി­ടു­ന്നു! എ­ന്നാ­ലും സ്വൈ­രി­ണി­യും ധി­ക്കാ­രി­യു­മാ­യ ക­ലാ­ദേ­വി അവിടെ തി­രി­ഞ്ഞു­നോ­ക്കു­ക­പോ­ലും ചെ­യ്തി­ട്ടി­ല്ല. തൻ­മൂ­ലം ആ ദേ­ശാ­ഭി­മാ­നി­ക­ളു­ടെ സ­ന്താ­ന­ങ്ങൾ­ക്കു് ച­ക്രം­തി­രി­ക്കു­ന്ന യ­ന്ത്ര­വേ­ല­ക­ളും പെ­ട്ടി­ക്ക­ക­ത്തു­നി­ന്നു പു­റ­ത്തു ചാടാൻ ഭാ­വി­ക്കു­ന്ന കു­ക്കൂ പ­ക്ഷി­ക­ളു­ടെ രൂ­പ­ങ്ങ­ളു­ള്ള നാ­ഴി­ക­മ­ണി­ക­ളും കൊ­ണ്ടു് തൃ­പ്തി­പ്പെ­ടേ­ണ്ടി­വ­ന്നി­രി­ക്കു­ന്നു. ഇ­തി­നാ­ണോ ടെൽ ഒരു വീ­ര­നെ­പ്പോ­ലെ പ്ര­വർ­ത്തി­ച്ച­തു്? ഇ­തി­നാ­ണോ ഗ്ലെ­സർ ജീ­വ­ത്യാ­ഗം ചെ­യ്ത­തു്? ക്രൂ­ര­മാ­യ ക­ലാ­ദേ­വി ഇ­തൊ­ന്നും പ­രി­ഗ­ണി­ക്കു­ന്നി­ല്ല. അവൾ വ­ജ്ര­ഹൃ­ദ­യ­യാ­യി അവിടെ ഒന്നു തി­രി­ഞ്ഞു­നോ­ക്കു­ക­പോ­ലും ചെ­യ്യാ­തെ, തന്റെ കാ­മു­ക­നെ­ത്തേ­ടി കി­ഴ­ക്കൻ ദേ­ശ­ങ്ങ­ളി­ലേ­ക്കു് പോ­കു­ന്നു. ഈ കാ­മു­കൻ ആ­രാ­ണെ­ന്ന­റി­യാ­മോ? പറയാം. (ചീ­ന­ത്തെ) ന­ങ്കി­ങ് പ­ട്ട­ണ­ത്തി­ലെ ക­റു­പ്പു് തീ­റ്റ­ക്കാ­ര­നാ­യ ഒ­രു­ത്തൻ! അ­വി­ടെ­യെ­ത്തി അവൻ അ­വ­ളോ­ടു­കൂ­ടി വ­ള­രെ­ക്കാ­ലം സ­സ­ന്തോ­ഷം പാർ­ക്കു­ന്നു. അ­വ­നോ­ടു­ള്ള സ­ഹ­വാ­സ­കാ­ല­ത്തു് അവൾ സം­സ്ക്കാ­ര­മെ­ന്ന അ­വ­ന്റെ ഗു­ണ­മൊ­ഴി­ച്ചു് മ­റ്റെ­ല്ലാ­റ്റി­നെ­യും മ­റ­ന്നു്, അ­വ­ന്റെ നീല പി­ഞ്ഞാ­ണി­ക­ളെ താ­ലോ­ലി­ക്കു­ന്നു; അ­വ­ന്റെ നാ­ണം­കു­ണു­ങ്ങി­ക­ളാ­യ ത­രു­ണി­ക­ളെ പ­ത്തി­ക്കീ­റ്റ­ണി­യി­ക്കു­ന്നു; അ­വ­ന്റെ പി­ഞ്ഞാ­ണ­ങ്ങ­ളിൽ തന്റെ പ്ര­സാ­ദ­ങ്ങ­ളാ­യ ആറു് അ­ട­യാ­ള­ങ്ങൾ ചാർ­ത്തു­ക­യും ചെ­യ്യു­ന്നു. അ­വ­നാ­ണു് അവളെ വി­ളി­ക്കു­ന്ന­തു്! അ­വ­നാ­ണു് അവളെ വെ­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു്! അ­ന­ന്ത­രം അവൾ മേൽ­ക്കു­ദേ­ശ­ത്തു­ള്ള (സ്പെ­യി­നി­ലെ) മാ­ഡ്റി­ഡ പ­ട്ട­ണ­ത്തി­ലേ­യ്ക്കു പോ­കു­ന്നു. എ­ന്തി­നാ­യി­ട്ടെ­ന്നോ? തന്റെ പുതിയ കാ­മു­കൻ അവിടെ ഒരു ചി­ത്ര­ശാ­ല സ്ഥാ­പി­ച്ചു് തന്റെ കി­ട­യി­ല്ലാ­ത്ത മഹിമ മാ­ലോ­കർ­ക്കു കാ­ണി­ച്ചു­കൊ­ടു­ക്കു­ന്ന­തിൽ അവനെ തു­ണ­യ്ക്കാൻ. അവർ ര­ണ്ടു­പേ­രും ത­മ്മി­ലു­ള്ള അ­ടു­പ്പ­ത്തിൽ അവനും അവളും അ­ത്യ­ധി­കം ആ­ഹ്ലാ­ദി­ക്കു­ന്നു. പിൽ­ക്കാ­ല­ങ്ങ­ളിൽ മ­റ്റു­ള്ള­വർ ആ വ­ഴി­യേ­പോ­യി അ­വ­ന്റെ മ­ഹ­ത്വം മ­ന­സ്സി­ലാ­ക്കു­മെ­ന്നു­ള്ള വരം അവൾ അവനു് നൽ­കു­ക­യും ചെ­യ്യു­ന്നു. ഇ­തു­പോ­ലെ എ­ല്ലാ­കാ­ല­ങ്ങ­ളി­ലും ഈ സുഭഗ തന്റെ പ്ര­ണ­യ­ത്തി­നു അർ­ഹ­ത­യു­ള്ള­വ­രെ തേ­ടു­ന്നു­ണ്ടു്. ക­ലാ­ദേ­വി ക­ലാ­കാ­ര­നെ മാ­ത്ര­മെ തേ­ടു­ക­യു­ള്ളു. അവൻ എ­വി­ടെ­യു­ണ്ടോ അവിടെ അവൾ എത്തി പ്ര­ണ­യ­ത്തോ­ടും അവനിൽ നി­ന്നു­ണ്ടാ­യ സ­ന്താ­ന­ങ്ങ­ളോ­ടും­കൂ­ടി പാർ­ക്കു­ന്നു. നൈ­രാ­ശ്യം നി­റ­ഞ്ഞ വേ­ള­ക­ളി­ലും ലോ­ക­രു­ടെ ഇ­ട­യ്ക്കു് അ­വ­രെ­ക്കു­റി­ച്ചു് ആ­ക്ഷേ­പ­ങ്ങ­ളും അ­ശ്ലീ­ല­മാ­യ തെ­റ്റി­ധാ­ര­ണ­ക­ളും ഉ­ണ്ടാ­കു­ന്ന അ­വ­സ­ര­ങ്ങ­ളിൽ പോലും അവൾ അവനെ വി­ട്ടു­പി­രി­യു­ന്നി­ല്ല. അവൻ കാ­ല­ധർ­മ്മ­ത്തി­നു വ­ശ­ഗ­ത­നാ­കു­മ്പോൾ, സ്വ­സ­ന്താ­ന­ങ്ങ­ളെ­ക്കൊ­ണ്ടു് സ­മാ­ധാ­ന­പ്പെ­ടാ­തെ, പൂർ­വ്വ­സ്മ­ര­ണ­കൾ നി­റ­ഞ്ഞ ആ സ്ഥ­ലം­വി­ടാൻ മ­ന­സ്സി­ല്ലാ­തെ അവിടെ കു­റെ­നാൾ കൂടി പാർ­ത്ത­തി­നു­ശേ­ഷം ഒ­ടു­ക്കം അവൾ അ­വി­ടെ­നി­ന്നു പോ­കു­ക­യും ചെ­യ്യു­ന്നു. ഇ­തിൽ­നി­ന്നു് ഒരു വ്യ­ക്തി­യോ­ടാ­ണു്, ഒരു ജ­ന­ത­യോ­ട­ല്ല അ­വൾ­ക്കു് മ­മ­ത­യു­ള്ള­തെ­ന്നു് പ്ര­ത്യ­ക്ഷ­മാ­കു­ന്നു­ണ്ട­ല്ലോ. അ­വ­ളു­ടെ ജീ­വ­ച­രി­ത്ര ഗ്ര­ന്ഥ­ത്തിൽ സ്ഥ­ലം­പി­ടി­ച്ചി­ട്ടു­ള്ള­വ­രു­ടെ—പ്ര­ണ­യ­വും സൗ­ന്ദ­ര്യ­വും നി­റ­ഞ്ഞ അ­വ­ളു­ടെ ആ­ത്മ­ച­രി­ത്ര­ക­ഥ­യെ­ഴു­തു­വാൻ അവളെ സ­ഹാ­യി­ച്ചി­ട്ടു­ള്ള­വ­രു­ടെ—സംഖ്യ വളരെ കു­റ­വാ­ണു­താ­നും.”

images/Whistler_Selbstportrat.jpg
ഹ­സ്റ്റ്ലർ.

ക­ല­യു­ടെ വി­ഷ­യ­മെ­ന്ന വി­ഭാ­ഗ­ത്തിൽ ഇ­പ്ര­കാ­രം ഇവർ ചൊ­രി­ഞ്ഞ നി­ന്ദ­യു­ടെ അ­ടി­ത്ത­ട്ടിൽ കി­ട­ന്നി­രു­ന്ന­തു് പ­ണ്ട­ത്തെ ക­ലാ­കാ­ര­ന്മാ­രെ­പ്പോ­ലെ ത­ങ്ങൾ­ക്കും വിഷയം സൃ­ഷ്ടി­ക്കേ­ണ്ട ഭാ­ര­ത­ത്തിൽ­നി­ന്നും ഒ­ഴി­വു­കി­ട്ട­ണ­മെ­ന്നു­ള്ള വി­ചാ­ര­മാ­യി­രു­ന്നു. മതം പ­ണ്ട­ത്തെ ക­ലാ­കാ­ര­ന്മാർ­ക്കു വിഷയം നൽ­കി­യി­രു­ന്ന­തി­നാൽ അ­വ­രു­ടെ ഭാരം വളരെ കു­റ­ഞ്ഞി­രു­ന്നു. ഇ­തി­നാൽ ക­ലാ­നിർ­മ്മാ­ണ­രീ­തി­യിൽ കൂ­ടു­തൽ ശ്ര­ദ്ധ­പ­തി­പ്പി­ക്കു­വാൻ ഇ­വർ­ക്കു സൗ­ക­ര്യം ല­ഭി­ക്കു­ക­യും ചെ­യ്തി­രു­ന്നു. ഇ­ത­ത്രെ പ­ണ്ട­ത്ത ക­ലാ­സൃ­ഷ്ടി­ക­ളിൽ കാ­ണാ­വു­ന്ന അ­ധി­ക­മാ­യ കലാ വൈ­ശി­ഷ്ട്യ­ത്തി­നു­ള്ള കാ­ര­ണ­വും. ഇ­ന്ന­ത്തെ ക­ലാ­കാ­രൻ വി­ഷ­യ­വും കൂടി നിർ­മ്മി­ക്കേ­ണ്ടി­വ­രു­ന്ന­തി­നാൽ അ­യാൾ­ക്കു് പ­ണ്ട­ത്തെ ക­ലാ­കാ­ര­നെ­പ്പോ­ലെ നിർ­മ്മാ­ണ­രീ­തി­യിൽ വേ­ണ്ടി­ട­ത്തോ­ളം ശ്ര­ദ്ധ­പ­തി­പ്പി­ക്കു­വാൻ സാ­ധി­ക്കു­ന്നി­ല്ല. ഇ­ന്ന­ത്തെ ക­ലാ­കാ­ര­ന്റെ യാതന, വി­ഷ­യ­ത്തെ അഥവാ ആ­ശ­യ­ത്തെ ജ­നി­പ്പി­ക്കു­ന്ന­തിൽ­നി­ന്നു്—അ­നു­ഭ­വ­ങ്ങ­ളു­ടെ സ­ങ്കീർ­ണ്ണ­ത­യിൽ ഒരു ഒ­രു­ക്കം, ഒ­രു­മു­റ, ഒ­രു­ക്ര­മം, ഉ­ണ്ടാ­ക്കു­ന്ന­തിൽ­നി­ന്നു്—ആണു് സം­ഭൂ­ത­മാ­കു­ന്ന­തു്. ഈ ആ­ശ­യ­സൃ­ഷ്ടി ക­ലാ­കാ­ര­ന്റെ ഒ­ഴി­ച്ചു­കൂ­ടാ­ത്ത ജോ­ലി­യാ­ണെ­ന്നു­ള്ള ധാരണ തെ­റ്റാ­ണെ­ന്നു ‘കല ക­ല­യ്ക്കു­വേ­ണ്ടി­മാ­ത്രം’ എന്നു വാ­ദി­ക്കു­ന്ന­വർ പ­റ­യാ­റു­ണ്ടു്. ആ­ദ്യ­മാ­യു­ണ്ടാ­കു­ന്ന അ­ന്തർ­ജ്ഞാ­ന­ത്തെ­യും ആ­ശ­യ­ത്തെ­യും കു­റി­ക്കു­വാൻ­മാ­ത്രം ആ­ശ­യ­സൃ­ഷ്ടി എന്ന പ­ട­ത്തെ പ്ര­യോ­ഗി­ക്കു­ന്ന­താ­യാൽ, ഈ ആ­ശ­യ­സൃ­ഷ്ടി ഒരു ക­ലാ­കാ­ര­ന്റെ മു­ന്നൊ­രു­ക്ക­ങ്ങ­ളിൽ ഒ­ന്നാ­കു­ന്ന­ത­ല്ല. മു­മ്പു് സർ­വ്വ­സ­മ്മ­ത­ങ്ങ­ളാ­യി­രു­ന്ന വി­ഷ­യ­ങ്ങ­ളു­ടെ ദ്രവം നി­മി­ത്തം ക­ലാ­കാ­ര­ന്റെ ചു­മ­ലിൽ പു­തു­താ­യി വ­ന്നു­വീ­ണ ഭാ­ര­മാ­ണി­തു്. ഒരു ക­ലാ­കാ­രൻ തെ­ങ്ങിൽ കേറാൻ പ­ഠി­ച്ചി­രി­ക്ക­ണ­മെ­ന്നു പ­റ­യു­ന്ന­പോ­ലെ ബു­ദ്ധി­ശൂ­ന്യ­മാ­യ ഒരു വാ­ദ­മാ­ണു്, അയാൾ ജീ­വി­ത­ത്തി­നു് ഒരു തൃ­പ്തി­ക­ര­മാ­യ വ്യാ­ഖ്യാ­നം നൽ­ക­ണ­മെ­ന്നു ശ­ഠി­ക്കു­ന്ന­തു് എ­ന്നാ­ണി­വർ പ­റ­യു­ന്ന­തു്.

images/John_Ruskin.jpg
റ­സ്കിൻ.

‘കല ക­ല­ക്കു­വേ­ണ്ടി മാ­ത്രം’ എന്നു വാ­ദി­ക്കു­ന്ന ചി­ത്ര­കാ­ര­ന്മാ­രു­ടെ സി­ദ്ധാ­ന്തം ചെ­ന്നു് പ­രി­ണ­മി­ക്കു­ന്ന­തു്, പ്രേ­ക്ഷ­ക­നും ചി­ത്ര­കാ­ര­നും യാ­തൊ­രു അർ­ത്ഥ­വു­മി­ല്ലാ­ത്ത­തും, രൂ­പ­ങ്ങ­ളു­ടേ­യും വർ­ണ്ണു­ങ്ങ­ളു­ടേ­യും കേവലം ഒരു ഒ­രു­ക്ക­മാ­കു­ന്ന­തു­മാ­ണു് ചി­ത്ര­മെ­ഴു­ത്തു് എ­ന്നു­ള്ള­തി­ലാ­കു­ന്നു. മ­ത­ത്തി­ന്റെ ഒ­ഴി­ഞ്ഞ സ്ഥാ­ന­ത്തു് മ­റ്റൊ­രു ത­ത്വ­വാ­ദ­വും സ്ഥി­ര­മാ­യി പ്ര­തി­ഷ്ഠി­ക്ക­പ്പെ­ടാ­ത്ത­തി­ന്റെ ഫ­ല­മ­ത്രേ ഇതു്. എ­ന്നാ­ലും ഇ­തി­നൊ­രു ത­ത്വ­ജ്ഞാ­ന­വും ഇ­ല്ലെ­ന്നു് പ­റ­യു­ന്ന­തു് ശ­രി­യ­ല്ല. മ­നു­ഷ്യ­രു­ടെ സകല പ്ര­വർ­ത്തി­ക­ളി­ലും ഒ­ന്ന­ല്ലെ­ങ്കിൽ മ­റ്റൊ­രു ത­ത്വ­ജ്ഞാ­നം അ­ന്തർ­ഭ­വി­ച്ചി­ട്ടു­ണ്ടെ­ന്നു് ചി­ന്തി­ച്ചാൽ കാ­ണാ­വു­ന്ന­താ­ണു്. സാ­ധ­ന­ങ്ങ­ളു­ടെ ശു­ദ്ധ­രൂ­പ­ങ്ങ­ളെ മാ­ത്രം—അവ സ­ന്ന്യാ­സി­മാ­രോ ഘാ­ത­ക­രോ ആ­യാ­ലും ശരി, സ­തി­ക­ളോ വേ­ശ്യ­ക­ളോ ആ­യാ­ലും ശരി, മ­നു­ഷ്യ­നോ മൃ­ഗ­ങ്ങ­ളോ സ­സ്യ­ങ്ങ­ളോ ആ­യാ­ലും ശരി—സൃ­ഷ്ടി­ക്കു­ന്ന­തു് ആ­ന­ന്ദ­ക­ര­മാ­ണെ­ന്നു് പ­റ­യു­ന്ന ഒരു ക­ലാ­കാ­രൻ അ­തി­പ്ര­ധാ­ന­മാ­യ ഒരു ത­ത്വ­ജ്ഞാ­ന­മാ­ണു് ലോ­കർ­ക്കു് പ്ര­ദാ­നം ചെ­യ്യു­ന്ന­തു്. മ­നു­ഷ്യർ സാ­ധ­ന­ങ്ങൾ­ക്കു് നൽ­കു­ന്ന സാ­ധാ­ര­ണ അർ­ത്ഥ­ങ്ങൾ നി­സ്സാ­ര­ങ്ങ­ളാ­ണെ­ന്നും അ­വ­രു­ടെ സാ­ന്മാർ­ഗ്ഗി­ക ത­ത്വ­ങ്ങൾ കേവലം മി­ഥ്യ­ക­ളാ­ണെ­ന്നും സകല സം­ഗ­തി­ക­ളും ഒ­ന്നു­പോ­ലെ ന­ല്ല­തും ഒ­ന്നു­പോ­ലെ ചീ­ത്ത­യു­മാ­ണെ­ന്നു­ള്ള അ­ഗാ­ധ­മാ­യ ത­ത്വ­ജ്ഞാ­ന­മാ­ണു് ഇവർ ഇ­തു­മു­ഖേ­ന പു­റ­പ്പെ­ടു­വി­ച്ചി­രി­ക്കു­ന്ന­തു്. ക്ഷ­ണി­ക­മാ­യ ഓരോ നി­മി­ഷ­ത്തി­ലും ഓരോ മ­നു­ഷ്യ­നു­ണ്ടാ­കു­ന്ന അനുഭവ ശ­ക­ല­ങ്ങൾ മാ­ത്ര­മേ കാ­ര്യ­മാ­യ അ­നു­ഭ­വ­മാ­യി­ട്ടു­ള്ളു­വെ­ന്നും ഈ അ­നു­ഭ­വ­ങ്ങ­ളെ ഒ­ന്നി­ച്ചു­ചേർ­ത്തു് അ­വ­ന്റെ അ­നു­ഭ­വ­മെ­ന്നു പ­റ­യു­ന്ന­തു് തെ­റ്റാ­ണെ­ന്നും, മ­നു­ഷ്യ­ന്റെ ആ­ക­പ്പാ­ടെ­യു­ള്ള അ­നു­ഭ­വ­ങ്ങൾ എന്നു പ­റ­യു­ന്ന­തിൽ നി­ന്നു് സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന ത­ത്വ­ങ്ങൾ അബദ്ധ സ­മ്പൂർ­ണ്ണ­ങ്ങ­ളാ­ണെ­ന്നും, അ­നു­ഭ­വ­ത്തി­നു­ത­ന്നെ യാ­തൊ­രു പ്രാ­ധാ­ന്യ­വു­മി­ല്ലെ­ന്നും, മ­നു­ഷ്യ­നു­ത­ന്നെ വി­ശ്വ­ത്തിൽ സാ­ര­മാ­യ ഒരു സ്ഥാ­ന­വു­മി­ല്ലെ­ന്നും, വി­ശ്വം തന്നെ ഒരു പ്ലാ­ന­നു­സ­രി­ച്ചു് സൃ­ഷ്ടി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­ത­ല്ലെ­ന്നു­മാ­ണു് ഇതിൽ നി­ന്നു് പു­റ­പ്പെ­ടു­ന്ന ഉ­പ­സി­ദ്ധാ­ന്ത­ങ്ങൾ. ക്ഷ­ണി­ക­മാ­യ പ­ര­മാ­ന­ന്ദാ­നു­ഭ­വ­മാ­ണു് ജീ­വി­ത­ത്തി­ന്റെ പ­ര­മോ­ദ്ദേ­ശ്യ­മെ­ന്നു­ള്ള ഈ വാദം, സു­പ്ര­സി­ദ്ധ കലാ നി­രൂ­പ­ക­നാ­യ വാൾ­ട്ടർ പോറൻ, റെ­ന­യ്സാൻ­സ് (Renaissance) എന്ന അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­യിൽ പു­റ­പ്പെ­ടു­വി­ച്ചി­ട്ടു­ള്ള­തും, അതു യു­വ­ജ­ന­ങ്ങ­ളെ വ­ഴി­തെ­റ്റി­ക്കു­മെ­ന്നു് വി­ചാ­രി­ച്ചു് ആ ഗ്ര­ന്ഥ­ത്തി­ന്റെ ര­ണ്ടാ­മ­ത്തെ പ­തി­പ്പിൽ അ­ദ്ദേ­ഹം അതിനെ എ­ടു­ത്തു­ക­ള­ഞ്ഞ­തും ഇവിടെ സ്മ­ര­ണീ­യ­മാ­ണു്. ജീ­വി­ത­ത്തി­ന്റെ ഉ­ദ്ദേ­ശ്യ­ത്തെ­പ്പ­റ്റി­യു­ള്ള പ്ര­ചീ­ന­വാ­ദം നി­രർ­ത്ഥ­ക­മാ­യി തോ­ന്നു­ന്ന­വർ­ക്കു് ഏ­റി­യ­കൂ­റും ഇ­ങ്ങ­നെ­യു­ള്ള ഒരു ത­ത്വ­ജ്ഞാ­ന­മ­ല്ലാ­തെ മ­റ്റൊ­ന്നും രൂ­പ­വ­ല്ക്ക­രി­ക്കു­വാൻ ക­ഴി­യു­ന്ന­ത­ല്ല.

images/Whistler-Nocturne.jpg
ഹ­സ്റ്റ്ലർ വരച്ച ‘Nocturne in Black and Gold—The Falling Rocket’ എന്ന ചി­ത്രം.

മേൽ­വി­വ­രി­ച്ച രണ്ടു വാ­ദ­ങ്ങ­ളും പാ­ശ്ചാ­ത്യ ലോ­ക­ത്തിൽ ഇ­ന്നും നി­ല­നി­ല്ക്കു­ന്നു­ണ്ടു്. ഇവയിൽ കവി പ്ര­വാ­ച­ക­നാ­ണെ­ന്നു­ള്ള­തി­നാ­ണു് കൂ­ടു­തൽ പ്രാ­ബ­ല്യ­മു­ള്ള­തു്. ഇ­രു­പ­താം ശ­താ­ബ്ദ­ത്തി­ന്റെ മൂ­ന്നാ­മ­ത്തെ ദശകം മു­തൽ­ക്കു് പഴയ മ­ത­പ­ര­മാ­യ ക­ലാ­വാ­ദം യൂ­റോ­പ്പിൽ പു­നർ­ജ്ജീ­വി­ക്കു­വാൻ തു­ട­ങ്ങി. ബോൾ­ഷെ­വി­സ­വും ഫാ­സി­സ­വും ജ­നി­പ്പി­ച്ച ഈ പുതിയ മ­ത­പ­ര­മാ­യ ക­ലാ­വാ­ദ­ത്തിൽ പ­ണ്ട­ത്തെ ദൈ­വ­ത്തി­നു പകരം സ­മു­ദാ­യം (Commumity) എ­ന്നൊ­രു ദേവൻ മാ­ത്ര­മെ­യു­ള്ളൂ. ഇ­താ­ണു് ഇവ ര­ണ്ടും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം. പ­ണ്ട­ത്തെ മ­നു­ഷ്യർ ദൈ­വ­ത്തോ­ടു ല­യി­ക്കു­വാൻ കാം­ക്ഷി­ച്ചി­രു­ന്ന­തു­പോ­ലെ ബോൾ­ഷെ­വി­ക്ക് റ­ഷ്യ­യി­ലെ­യും ഫാ­സി­സ്റ്റ് രാ­ജ്യ­ങ്ങ­ളി­ലെ­യും മ­നു­ഷ്യൻ സ­മു­ദാ­യ­ത്തോ­ടു് ല­യി­ക്കു­വാൻ ആ­ഗ്ര­ഹി­ക്കു­ന്നു. ‘10-ാം ശ­താ­ബ്ദ­ത്തി­ലു­ള്ള രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­നം മ­ത­ങ്ങൾ ത­മ്മി­ലു­ള്ള മ­ത്സ­ര­മാ­യി ക­ലാ­ശി­ച്ചി­രി­ക്കു­ന്നു’ എന്ന കാ­റ്റ്ലിൻ തന്റെ Preface to Action എന്ന ഗ്ര­ന്ഥ­ത്തിൽ പ­റ­ഞ്ഞി­രി­ക്കു­ന്ന­തു് ഇ­തു­കൊ­ണ്ടാ­ണു്. ക­ലാ­കാ­രൻ മ­നു­ഷ്യ­ന്റെ ആ­ത്മാ­വി­ന്റെ എ­ഞ്ചി­നീ­യ­റാ­യി­രി­ക്ക­ണം എ­ന്നു് റ­ഷ്യ­യി­ലെ ഇ­ന്ന­ത്തെ സർ­വ്വാ­ധി­പ­തി­യാ­യ സ്റ്റാ­ലിൻ ഒ­രി­ക്കൽ റഷ്യൻ ക­ലാ­കാ­ര­ന്മാ­രോ­ടു് പ­റ­യു­ക­യു­ണ്ടാ­യി. ക­ലാ­കാ­ര­ന്മാ­രു­ടെ വിഷയം പ­ണ്ട­ത്തെ മ­താ­ദ്ധ്യ­ക്ഷ­ന്മാ­രെ­പ്പോ­ലെ ബോൾ­ഷെ­വി­ക്ക് അ­ധി­കാ­രി­കൾ നി­ശ്ച­യി­ക്കു­ന്ന­താ­ണെ­ന്നും, പു­തി­യ­ത­രം മ­നു­ഷ്യ­നെ സൃ­ഷ്ടി­ക്കു­വാ­നു­ള്ള അ­വ­രു­ടെ പ­ദ്ധ­തി­യിൽ ക­ലാ­കാ­ര­നും സ­ഹാ­യി­ക്ക­ണ­മെ­ന്നു­മാ­ണു് സ്റ്റാ­ലിൻ ഇ­തു­കൊ­ണ്ടു സൂ­ചി­പ്പി­ക്കു­ന്ന­തു്. മേലാൽ അ­വി­ട­ത്തെ ക­ലാ­കാ­ര­ന്മാർ­ക്കു് വി­ഷ­യ­ത്തെ­പ്പ­റ്റി ചി­ന്തി­ച്ചു് ത­ല­പു­ണ്ണാ­ക്കേ­ണ്ട­തി­ല്ല. ഈ പുതിയ മ­ത­പ­ര­മാ­യ ക­ലാ­വാ­ദ­ത്തി­ലും കവി പ്ര­വാ­ച­ക­നാ­ണെ­ന്നു­ള്ള വാ­ദ­ത്തി­ലും കി­ട­ന്നു­ഴ­ലു­ന്ന­തേ­യു­ള്ളൂ.

കേ­സ­രി­യു­ടെ ല­ഘു­ജീ­വ­ച­രി­ത്രം

Colophon

Title: Mathavum Kalayum (ml: മതവും കലയും).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-14.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Mathavum Kalayum, കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള, മതവും കലയും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Phaeton, watercolor painting by Gustave Moreau (1826–1898). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.