SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-03-23-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/GeorgKaiser.jpg
കൈസർ

“പ്ര­കൃ­തി­ക്കു യോ­ജി­ച്ച മ­ട്ടിൽ ത­രു­രോ­ഹി­ണി സ്വാ­ഭാ­വി­ക­മാ­യി വ­ള­രു­മ്പോ­ഴാ­ണു് അതു് ഏ­റ്റ­വും ന­ന്നാ­യി വ­ള­രു­ന്ന­തു്. വി­ജ­ന­സ്ഥ­ല­ത്തു­ള്ള ഏ­തെ­ങ്കി­ലും വി­ട­വിൽ ‘ആർ­ബ്യൂ­ട്ട­സ്’ വ­ള­രു­മ്പോ­ഴാ­ണു് അതു് ഏ­റ്റ­വും മ­നോ­ഹ­ര­മാ­യി­രി­ക്കു­ന്ന­തു്. അ­ഭ്യാ­സം കൂ­ടാ­തെ പ­ക്ഷി­കൾ പാ­ടു­മ്പോ­ഴാ­ണു് അതു് ഏ­റ്റ­വും മാ­ധു­ര്യ­മു­ള്ള­താ­യി അ­നു­ഭ­വ­പ്പെ­ടു­ന്ന­തു്”. റോമൻ കവി പ്രോ­പർ­ഷീ­സ് പ­റ­ഞ്ഞ­താ­ണി­തു്. കലയെ സം­ബ­ന്ധി­ച്ചും ഇതു് ശ­രി­യാ­ണെ­ന്ന­തിൽ സം­ശ­യ­മി­ല്ല. വ­ള്ള­ത്തോ­ളി ന്റെ കവിത ത­രു­രോ­ഹി­ണി­യാ­ണു്, ആർ­ബ്യൂ­ട്ട­സാ­ണു്, രാ­പ്പാ­ടി­യു­ടെ പാ­ട്ടാ­ണു്. മൂർ­ത്ത­മാ­യ­വ­യെ സ്വാ­ഭാ­വി­ക­ത­യോ­ടെ അതു് ആ­വി­ഷ്ക­രി­ക്കു­ന്നു. മൂർ­ത്ത­മാ­യ­തി­നെ ഉ­പേ­ക്ഷി­ച്ച് കല അ­പ്പോൾ അ­മൂർ­ത്ത­മാ­യ­തി­നെ ആ­ശ്ലേ­ഷി­ക്കു­മോ അ­പ്പോൾ സ്വാ­ഭാ­വി­ക­ത­ക്കു ഹാനി സം­ഭ­വി­ക്കും. അ­മൂർ­ത്ത­മാ­യ ക­ല­യ്ക്കു വ­ള­രെ­ക്കാ­ലം നി­ല­നി­ല്ക്കാൻ ആ­വി­ല്ല. അതു മ­ര­ണ­മ­ട­യും. മൂർ­ത്ത­ത­യെ വി­ട്ടു് അ­മൂർ­ത്ത­ത­യി­ലേ­ക്കു­ള്ള പോ­ക്കാ­ണു് നമ്മൾ ക­ഴി­ഞ്ഞ പത്തു വർ­ഷ­ത്തി­നു­ള്ളിൽ ക­ണ്ട­തു്. ആ സ­ഞ്ചാ­രം മ­ന്ദ­ഗ­തി ആ­വാ­ഹി­ച്ചി­രി­ക്കു­ന്നു. ഊർ­ജ്ജ­വും ക­രു­ത്തും ന­ശി­ച്ച് ന­ശി­ച്ച് അതു് വ­ഴി­യിൽ വീണു് മ­രി­ക്കാ­റാ­യി­രി­ക്കു­ന്നു. ഇതു് വെ­റു­തെ പ­റ­യു­ക­യ­ല്ല. ന­വീ­ന­ന്മാ­രു­ടെ കാ­വ്യ­ങ്ങ­ളും ക­ഥ­ക­ളും നോ­ക്കു­ക. അവ അ­മൂർ­ത്ത­ത­യെ നി­രാ­ക­രി­ച്ചു തു­ട­ങ്ങി­യി­രി­ക്കു­ന്നു­വെ­ന്നു് കാണാൻ പ്ര­യാ­സ­മി­ല്ല. ഫലമോ? അ­ങ്ങ­നെ­യു­ണ്ടാ­കു­ന്ന രചനകൾ അം­ഗീ­ക­രി­ക്ക­പ്പെ­ടു­ന്നു. അ­മൂർ­ത്ത­സ്വ­ഭാ­വ­മു­ള്ള കല ഹ്ര­സ്വ­കാ­ലം മാ­ത്ര­മേ ജീ­വി­ക്കൂ എ­ന്ന­തി­നു സാ­ഹി­ത്യ­ച­രി­ത്രം തെ­ളി­വു നൽ­കു­ന്നു. ഒ­രു­ദാ­ഹ­ര­ണം മാ­ത്രം. മൂർ­ത്ത­വി­ഷ­യ­ങ്ങൾ മാ­ത്ര­മേ ഇബ്സൻ പ്ര­തി­പാ­ദി­ച്ചു­ള്ളൂ. അ­ദ്ദേ­ഹ­ത്തി­ന്റെ നാ­ട­ക­ങ്ങൾ ഇ­ന്നും വാ­യി­ക്ക­പ്പെ­ടു­ന്നു. അ­മൂർ­ത്ത­വി­ഷ­യ­ങ്ങൾ കൈ­കാ­ര്യം ചെ­യ്തു കൈസർ എന്ന ജർ­മ്മൻ നാ­ട­ക­കർ­ത്താ­വു്. അ­ദ്ദേ­ഹ­ത്തി­ന്റെ നാ­ട­ക­ങ്ങൾ വാ­യി­ക്കാൻ ഇ­ന്നാ­ളി­ല്ല. ഡാ­വി­ഞ്ചി യും മീ­ക്ക­ലാ­ഞ്ച­ലോ യും എ­ന്നും ജീ­വി­ച്ചി­രി­ക്കും. പൗൾ ക്ലേ യും ഡാലി യും ഇ­തി­ന­കം വി­സ്മ­രി­ക്ക­പ്പെ­ട്ടി­ല്ലേ? ഇ­ല്ലെ­ങ്കിൽ വി­സ്മ­രി­ക്ക­പ്പെ­ട്ടു­കൊ­ള്ളും.

തി­രു­ത്തി­യാൽ നന്ന്

ഇ­പ്പോൾ അർ­ദ്ധാ­ന്ധ­കാ­ര­ത്തിൽ­പെ­ട്ടി­രി­ക്കു­ന്ന ഞാൻ, അല്പം ക­ഴി­ഞ്ഞാൽ പൂർ­ണ്ണാ­ന്ധ­കാ­ര­ത്തിൽ ആകാൻ പോ­കു­ന്ന ഞാൻ പ്ര­കാ­ശ­പൂർ­ണ്ണ­മാ­യി­രു­ന്ന എന്റെ ശൈ­ശ­വ­ത്തി­ലേ­യ്ക്കു തി­രി­ഞ്ഞു നോ­ക്കു­ന്നു.

images/PaulKlee1927-c.jpg
പൗൾ ക്ലേ

ആ നോ­ട്ട­ത്തി­നു് എന്നെ സ­ഹാ­യി­ക്കു­ന്ന­തു് അ­ല്ലെ­ങ്കിൽ പ്ര­ചോ­ദ­ന­മ­രു­ളു­ന്ന­തു് ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പി­ന്റെ പുറം താ­ളി­ലു­ള്ള കൊ­ച്ചു കു­ഞ്ഞി­ന്റെ പ­ട­മാ­ണു്. എ­ന്തൊ­രു നി­ഷ്ക­ള­ങ്ക­മാ­യ മുഖം! പു­ഞ്ചി­രി­യോ­ടെ എ­ന്നാൽ തെ­ല്ലൊ­രാ­ശ­ങ്ക­യോ­ടെ ആ കു­ഞ്ഞ് ദൂ­ര­ത്തേ­യ്ക്കു നോ­ക്കു­ന്ന­തു് ക്ര­മേ­ണ കൂ­ടി­കൊ­ണ്ടി­രി­ക്കു­ന്ന ഇ­രു­ട്ടി­നെ­യാ­ണോ? അ­ങ്ങ­നെ­യാ­ണെ­ങ്കിൽ ത­ന്നെ­യും ഈ കു­ഞ്ഞി­ന്റെ ഭാവി അർ­ക്ക­കാ­ന്തി­യോ­ടെ വി­ള­ങ്ങ­ട്ടെ എന്നു ഞാൻ ആ­ശം­സി­ക്കു­ന്നു. ന­മ­ക്കു വാരിക തു­റ­ന്നു­നോ­ക്കാം. പ്രൊ­ഫ­സർ പി. കൃ­ഷ്ണൻ എസ്. കെ. പൊ­റ്റ­ക്കാ­ട്ടി ന്റെ ‘ഒ­ര­പ്ര­കാ­ശി­ത­ഖ­ണ്ഡ­കാ­വ്യ’മായ ‘മിഹിര’ നെ­ക്കു­റി­ച്ച് ഉ­പ­ന്യ­സി­ച്ചി­രി­ക്കു­ന്ന­താ­ണു് ന­മ്മു­ടെ ദൃ­ഷ്ടി­യിൽ വന്നു വീ­ഴു­ന്ന­തു്. ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള യുടെ മ­ര­ണ­മാ­ണ­ത്രേ ‘മിഹിര’ന്റെ ര­ച­ന­യ്ക്കു പ്രേ­ര­ക­മാ­യ­തു്. കുറേ എ­ഴു­തി­ക്ക­ഴി­ഞ്ഞ­പ്പോൾ ച­ങ്ങ­മ്പു­ഴ യുടെ ‘രമണൻ’ പ്ര­കാ­ശി­പ്പി­ക്ക­പ്പെ­ട്ടു. തന്റെ കൈ­യെ­ഴു­ത്തു­പ്ര­തി­ക്കും അ­ച്ച­ടി­ച്ച ‘ര­മ­ണ­നും’ ത­മ്മി­ലി­ള്ള സാ­ദൃ­ശ്യം കണ്ട പൊ­റ്റ­ക്കാ­ട്ടു് സ്വ­ന്തം കൃതി പൂർ­ണ്ണ­മാ­ക്കി­യി­ല്ല­പോ­ലും. ആ­യി­രി­ക്കാം, പക്ഷേ, അ­ദ്ഭു­താ­വ­ഹ­മാ­യ സാ­ദൃ­ശ്യ­മാ­ണു് പൊ­റ്റ­ക്കാ­ട്ടു് ക­വി­ത­യ്ക്കും ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യ്ക്കും ത­മ്മി­ലു­ള്ള­തു്. ഇ­ട­പ്പ­ള്ളി­ക്ക­വി­ത­യോ­ടും പൊ­റ്റ­ക്കാ­ട്ടി­ന്റെ ക­വി­യ്കു ക­ട­പ്പാ­ടു­ണ്ടു്.

  1. കാ­ന­ന­ച്ഛാ­യ­യി­ലാ­ടു­മേ­ക്കാൻ

    ഞാനും വ­ര­ട്ടെ­യോ നി­ന്റെ കൂടെ

    (ച­ങ്ങ­മ്പു­ഴ)

    വ­ന്നി­ടാം ഞാനും കൂടവെ, യേതു

    വ­ന്യ­ഭൂ­മി­യി­ലാ­കി­ലും

    (പൊ­റ്റ­ക്കാ­ട്ടു്)

  2. നി­ശ്ച­യ­മ­ക്കാ­ഴ്ച­ക­ണ്ടു നിന്ന

    മൃ­ത്യു­വും പൊ­ട്ടി­ക്ക­ര­ഞ്ഞി­രി­ക്കും

    (ച­ങ്ങ­മ്പു­ഴ)

    പി­റ്റേ­ന്നു­ണർ­ന്നൊ­രു­ഷ­സ്സു­പോ­ലും

    പൊ­ട്ടി­ക്ക­ര­ഞ്ഞി­ട്ടു­ണ്ടാ­യി­രി­ക്കും

    (പൊ­റ്റ­ക്കാ­ടു്)

  3. അ­രു­ളി­ട­ട്ടെ­യെ­ന്ന­ന്ത്യ­യാ­ത്രാ മൊഴി

    (ഇ­ട­പ്പ­ള്ളി)

    അ­രു­ള­ട്ടെ ഞാ­ന­ന്ത്യ­യാ­ത്ര വീ­ണ്ടും

    (പൊ­റ്റ­ക്കാ­ടു്)

images/SalvadorDali1939-c.jpg
ഡാലി

വെ­ണ്മ­ണി യു­ടെ­യും വ­ള്ള­ത്തോ­ളി ന്റെ­യും ഉ­ള്ളൂ­രി ന്റെ­യും നാ­ലു­വ­രി­ക­ളു­ള്ള ശ്ലോ­ക­ങ്ങ­ളിൽ സാ­ന്ദ്ര­ത­യാർ­ന്ന ചി­ത്ര­ങ്ങ­ളാ­ണു­ണ്ടാ­യി­രു­ന്ന­തു്. ഒരോ ചി­ത്ര­വും ചേ­തോ­ഹ­രം. ഈ സാ­ന്ദ്ര­ത­യ്ക്കും സു­സം­ഘ­ടി­ത­ത്വ­ത്തി­നും ഹേതു രാ­ജ­വാ­ഴ്ച നൽകിയ കെ­ട്ടു­റ­പ്പാ­യി­രു­ന്നു. ഇ­ട­പ്പ­ള്ളി­ക്ക­വി­ക­ളു­ടെ കാ­ല­ത്തും രാ­ജ­വാ­ഴ്ച ഉ­ണ്ടാ­യി­രു­ന്നു. പക്ഷേ അ­തി­ന്റെ പാ­വ­ന­ത്വ­ത്തെ­യും രാ­ജാ­വി­ന്റെ ‘ഡിവൈൻ റൈ­റ്റി’നെയും പു­രോ­ഗാ­മി­കൾ വെ­ല്ലു­വി­ളി­ക്കാൻ തു­ട­ങ്ങി. സ­മു­ദാ­യ­ത്തി­ന്റെ കെ­ട്ടു­റ­പ്പി­നു് ചലനം സം­ഭ­വി­ച്ചു. ആ ശൈ­ഥി­ല്യം സാ­ഹി­ത്യ­സൃ­ഷ്ടി­യിൽ പ്ര­തി­ഫ­ലി­ച്ച­തു് ഇ­ട­പ്പ­ള്ളി പ്ര­സ്ഥാ­ന­ത്തിൽ­പ്പെ­ട്ട രണ്ടു ക­വി­ക­ളു­ടെ­യും കാ­വ്യ­ങ്ങ­ളിൽ കാണാം. എ­ന്നാൽ ച­ങ്ങ­മ്പു­ഴ­യു­ടെ­യും ഇ­ട­പ്പ­ള്ളി­യു­ടെ­യും കാ­വ്യ­ശൈ­ലി­കൾ വി­ഭി­ന്ന­ങ്ങ­ളാ­യി­രു­ന്നു. ര­ണ്ടു­പേ­രും മൗ­ലി­ക­പ്ര­തി­ഭ­യാൽ അ­നു­ഗ്ര­ഹീ­ത­രാ­യി­രു­ന്നു എ­ന്ന­തു ത­ന്നെ­യാ­ണു് അതിനു ഹേതു. അ­വ­രു­ടെ സ­മ­കാ­ലി­ക­നാ­യി­രു­ന്ന പൊ­റ്റ­ക്കാ­ടു് ക­ഥാ­ര­ച­ന­യിൽ പ്ര­ഗൽ­ഭ­നാ­യി­രു­ന്നെ­ങ്കി­ലും ക­വി­യെ­ന്ന നി­ല­യിൽ അ­പ്ര­ഗൽ­ഭ­നാ­യി­രു­ന്നു. അ­തി­നാ­ലാ­ണു് അ­ദ്ദേ­ഹ­ത്തി­നു് ഇ­ട­പ്പ­ള്ളി­ക്ക­വി­ക­ളെ അ­നു­ക­രി­ക്കേ­ണ്ടി വ­ന്ന­തു്.

‘മിഹിര’നെ­ക്കു­റി­ച്ച് ‘കൈ­മെ­യ്’ മ­റ­ന്നു എ­ഴു­തു­ന്ന കൃ­ഷ്ണൻ പ­റ­യു­ന്നു: “1648 വ­രി­ക­ളു­ള്ള ‘മി­ഹി­രൻ’ പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യാ­ണെ­ങ്കിൽ ര­മ­ണ­നു് ഒരു അ­നു­ബ­ന്ധ­മാ­യി­രി­ക്കും”. ‘അ­നു­ബ­ന്ധ­മാ­യി­രി­ക്കും, എ­ന്ന­തു് ‘അ­വ­ഹേ­ള­ന­മാ­യി­രി­ക്കും’ എന്നോ ‘അ­പ­മാ­ന­മാ­യി­രി­ക്കും’ എന്നോ തി­രു­ത്തി­യാൽ എ­നി­ക്കു പ­രാ­തി­യി­ല്ല.

കെ. പി. ഉമ്മർ
images/KPUmmer.jpg
കെ. പി. ഉമ്മർ

‘ച­ന്ദ്രി­ക’ താ­ഴെ­വ­ച്ചി­ട്ടു് വേ­റൊ­രു വാരിക കൈ­യ്യി­ലെ­ടു­ക്കു­ന്നി­ല്ല. തന്റെ കഥകൾ വാ­യി­ക്ക­രു­തെ­ന്നു് കെ. പി. ഉമ്മർ എ­ന്നോ­ടു് ആ­ജ്ഞാ­പി­ച്ചെ­ങ്കി­ലും ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ‘കണ്ടു മറന്ന മുഖം’ കൗ­തു­ക­ത്തോ­ടെ വാ­യി­ച്ചു. ഒരു സ്നേ­ഹ­സാ­ക്ഷാ­ത്കാ­ര­ത്തി­ന്റെ ക­ഥ­യാ­ണ­തു്. മാ­തൃ­ത്വ­ത്തി­ന്റെ വി­ശു­ദ്ധി ഉമ്മർ അ­നാ­യാ­സ­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്നു. ആ­ദ്യ­മാ­യി ശൂ­ന്യാ­കാ­ശ­ത്തു സ­ഞ്ച­രി­ച്ച റ­ഷ്യ­ക്കാ­രൻ പ­റ­ഞ്ഞു അ­വി­ടെ­യെ­ങ്ങും സ്വർ­ഗ്ഗം ക­ണ്ടി­ല്ലാ­യെ­ന്നു്; ഈ­ശ്വ­ര­നെ ക­ണ്ടി­ല്ല എ­ന്നു്. ആ മ­നു­ഷ്യൻ പ്ര­പ­ഞ്ച­ത്തി­ന്റെ അ­തിർ­ത്തി­യോ­ളം സ­ഞ്ച­രി­ച്ചാ­ലും ര­ണ്ടും കാ­ണി­ല്ല എ­ന്ന­തു തീർ­ച്ച. ഭൂ­മി­യെ­യും ച­ന്ദ്ര­നെ­യും ഗാ­ല­ക്സി­ക­ളെ­യും റ­ഷ്യാ­ക്കാ­രൻ സ­ഞ്ച­രി­ച്ച പേ­ട­ക­ത്തെ­യും ഭ­രി­ക്കു­ന്ന ശ­ക്തി­വി­ശേ­ഷം ഒന്നു ത­ന്നെ­യാ­ണു്. അതു ത­ന്നെ­യാ­ണു് ഈ­ശ്വ­രൻ. അ­ജ്ഞാ­ത­രാ­യ ര­ണ്ടു­പേർ ഉ­മ്മ­റി­നെ ആ­ശ്ലേ­ഷി­ച്ച­പ്പോൾ അവരിൽ ഒ­രാ­ളു­ടെ മാറിൽ ത­ല­വ­ച്ച് അ­ദ്ദേ­ഹം തേ­ങ്ങി­യ­പ്പോൾ ഉ­ണ്ടാ­യ ആ­ഹ്ലാ­ദാ­നു­ഭൂ­തി­യി­ല്ലേ? അ­തു­ത­ന്നെ­യാ­ണു് ഈ­ശ്വ­രൻ.

ക­ക്കാ­ടി­ന്റെ മ­ത­ങ്ങൾ
images/Sugathakumari1.jpg
സു­ഗ­ത­കു­മാ­രി

ച­ന്ദ്രി­ക­യിൽ­നി­ന്നു ക­ലാ­കൗ­മു­ദി­യി­ലേ­ക്കാ­ണു് പോ­കു­ന്ന­തു്. ച­ന്ദ്രി­ക­യെ­ന്നാൽ നി­ലാ­വു് എ­ന്നർ­ത്ഥം. കൗ­മു­ദി­ക്കും നി­ലാ­വു് എ­ന്നു­ത­ന്നെ­യാ­ണു് അർ­ത്ഥം. ആ­മ്പ­ലി­നു സ­ന്തോ­ഷം നൽ­കു­ന്ന­തു് കൗ­മു­ദി—നി­ലാ­വു്. ഒരു വ്യ­ത്യാ­സം മാ­ത്രം ക­ല­യു­ടെ നി­ലാ­വാ­ണി­തു്. പു­റ­ന്താ­ളിൽ നി­ലാ­വു നൽ­കു­ന്ന കു­ളിർ­മ്മ­യി­ല്ല. പക്ഷേ, സ­ത്യ­മു­ണ്ടു്. ആ സത്യം എ­ന്താ­ണെ­ന്നു് സു­ഗ­ത­കു­മാ­രി പ­റ­യു­ന്നു. “നി­ങ്ങൾ­ക്കു വ­ന­വി­ക­സ­ന­മെ­ന്നാൽ വ­നം­വെ­ട്ട­ലെ­ന്നാ­യി ഭാ­ഷ്യം. നി­ങ്ങൾ­ക്കു മ­ര­മെ­ന്നാൽ യൂ­ക്കാ­ലി­പ്റ്റ­സും തേ­ക്കും മാ­ത്ര­മാ­യി. ക­രിം­പ­ച്ച­ക്കാ­ടു­ക­ളെ വെ­ട്ടി­തു­ല­ച്ചു യൂ­ക്കാ­ലി­പ്റ്റ­സ് നട്ടു നി­ങ്ങൾ ലാ­ഭ­ക്ക­ണ­ക്കു പ­റ­ഞ്ഞു”. ഇ­ങ്ങ­നെ പ­റ­ഞ്ഞ­തി­ന്റെ ചി­ത്ര­മാ­ണു് നമ്മൾ കാ­ണു­ന്ന­തു്. വി­ണ്ടു­കീ­റി­യ ഭൂമി. ഒ­രോ­ന്നും ക­ഷ­ണ­മാ­യി അ­ടർ­ത്തി­യെ­ടു­ക്കാം. ഒരു ഭാ­ഗ­ത്തു് ഇ­ല­യി­ല്ലാ­ത്ത മരം. കീ­റി­ക്കി­ട­ക്കു­ന്ന ഭൂ­മി­യിൽ ആടുകൾ പ­ച്ചി­ല അ­ന്വേ­ഷി­ക്കു­ന്നു. ദുഃ­ഖ­ത്തി­ന്റെ ഉ­ട­ലെ­ടു­ത്ത രൂ­പ­മാ­യ ബാലിക. അവൾ തന്റെ ദുഃഖം മ­റ­ന്നു് ആ­ടു­ക­ളു­ടെ ദ­യ­നീ­യാ­വ­സ്ഥ­യെ നോ­ക്കി­നി­ല്ക്കു­ന്നു. വ­ന­നാ­ശ­ന­ത്തി­ന്റെ ദു­ര­ന്ത­ത്തി­ലേ­ക്കു വാ­യ­ന­ക്കാ­രെ കൊ­ണ്ടു­പോ­കാൻ പ­ര്യാ­പ്ത­മാ­ണു് സു­ഗ­ത­കു­മാ­രി­യു­ടെ ലേ­ഖ­ന­വും വാ­രി­ക­യു­ടെ മു­ഖ­ചി­ത്ര­വും. പ­ണ്ടു് പ­ച്ച­പി­ടി­ച്ച കാ­ടു­ക­ളി­ലേ­ക്കു നോ­ക്കി ഇ­വി­ടെ­യു­ള്ള­വർ ചോ­ദി­ച്ചി­രു­ന്നു. “ഭ­ഗ­വാ­നേ ഈ കാ­ടാ­ണു് എന്റെ അമ്മ. അ­മ്മ­യു­ടെ അ­ടു­ത്തെ­ത്തി­യാൽ കായും ക­നി­യും കി­ട്ടും. വി­ശ­പ്പു മാറും. ദാഹം തീരും. ആ­രോ­ഗ്യ­ത്തോ­ടെ, താ­രു­ണ്യ­ത്തോ­ടെ ഞാൻ ചോ­ദി­ക്ക­ട്ടെ, അമ്മേ, എന്റെ ഹൃ­ദ­യേ­ശ്വ­രി­യു­ടെ മ­ന­സ്സിൽ ചെ­ന്നു ചേ­രാ­നു­ള്ള മാർ­ഗ്ഗ­മേ­തു?” ഇ­ന്നു് ആ ചോ­ദ്യ­ത്തി­നു സാം­ഗ­ത്യ­മി­ല്ല. കു­ഷ്ഠം പി­ടി­ച്ചു വി­ക­ല­മാ­യ ശരീരം പോലെ ഭൂമി കാ­ണ­പ്പെ­ടു­മ്പോൾ ക്ഷു­ത്പി­പാ­സ­ക­ളോ­ടു­കൂ­ടി നി­ല്ക്കു­ന്ന മ­നു­ഷ്യ­നു പ്രാ­ണ­പ്രി­യ­യെ ഓർ­മ്മി­ക്കാൻ നേ­ര­മെ­വി­ടെ? പി­ന്ന­ല്ലേ അ­വ­ളു­ടെ മ­ന­സ്സിൽ ചെ­ല്ലാ­നു­ള്ള മാർ­ഗ്ഗം എ­തെ­ന്നു ചോ­ദി­ക്കേ­ണ്ട­തു്.

images/NalappatNarayanamenon.jpg
നാ­ല­പ്പാ­ട്ട് നാ­രാ­യ­ണ­മേ­നോൻ

വ­ന­നാ­ശ­നം ഉ­ള­വാ­ക്കു­ന്ന ദുഃ­ഖ­മ­ക­ലാൻ വേ­ണ്ടി കവിത വാ­യി­ക്കു. അ­ല്ലെ­ങ്കിൽ കവി ക­വി­ത­യെ കു­റി­ച്ച് പ­റ­യു­ന്ന­തു് വാ­യി­ക്കു. താ­ല്കാ­ലി­ക­മാ­യ സു­ഖ­മെ­ങ്കി­ലും കി­ട്ടും. ക­ലാ­കൗ­മു­ദി­യു­ടെ സ്റ്റാ­ഫ് ലേഖകൻ, കവി എൻ. എൻ. ക­ക്കാ­ടു മായി ന­ട­ത്തി­യ അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ത്തി­ന്റെ റി­പ്പോർ­ട്ട് ഞാൻ വാ­യി­ച്ചു. ധി­ഷ­ണാ­വി­ലാ­സം പ്ര­ക­ടി­പ്പി­ക്കു­ന്ന ചോ­ദ്യ­ങ്ങൾ; ധി­ഷ­ണാ­വി­ലാ­സം പ്ര­ക­ടി­പ്പി­ക്കു­ന്ന ഉ­ത്ത­ര­ങ്ങൾ. ക­ക്കാ­ടി­നെ ധർ­മ്മ­ദുഃ­ഖ­ങ്ങ­ളു­ടെ ക­വി­യാ­യി ലേഖകൻ അ­വ­ത­രി­പ്പി­ച്ച­തി­ലും ഉ­ചി­ത­ജ്ഞ­ത­യു­ണ്ടു്. ക­ക്കാ­ടി­ന്റെ മ­റു­പ­ടി­കൾ ധി­ഷ­ണാ­പ­ര­ങ്ങൾ മാ­ത്ര­മ­ല്ല, മൗ­ലി­ക­ങ്ങ­ളു­മാ­ണു്. അ­വ­യോ­ടെ­ല്ലാം നമ്മൾ യോ­ജി­ക്കു­ന്നി­ല്ല­ങ്കിൽ അതു ക­ക്കാ­ടി­ന്റെ കു­റ്റ­മ­ല്ല. കവി ആ­വി­ഷ്ക­രി­ക്കു­ന്ന­തു് അ­ദ്ദേ­ഹ­ത്തി­ന്റെ മ­ത­ങ്ങ­ളാ­ണു് ന­മ്മു­ടെ മ­ത­ങ്ങ­ള­ല്ല. ഉ­ദാ­ഹ­ര­ണം നൽകാം. മ­ഹാ­ക­വി­ത്ര­യ­ത്തെ കു­റി­ച്ച് ലേഖകൻ ക­ക്കാ­ടി­നോ­ടു് ചോ­ദി­ച്ച­പ്പോൾ ‘പാ­വ­ങ്ങ­ളും’ ‘പൗ­ര­സ്ത്യ ദീപ’വും വി­വർ­ത്ത­നം ചെ­യ്യു­ക­യും ‘രതി സാ­മ്രാ­ജ്യ വും’ ‘ആർ­ഷ­ജ്ഞാ­ന’വും വി­ര­ചി­ക്കു­ക­യും ചെയ്ത ‘ക­ണ്ണു­നീർ­ത്തു­ള്ളി’യുടെ കവിയെ വി­ട്ട­തി­ന്റെ പൊരുൾ എ­നി­ക്കു മ­ന­സ്സി­ലാ­യി­ല്ല.” എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. നാ­ല­പ്പാ­ട­ന്റെ രണ്ടു ഭാ­ഷാ­ന്ത­രീ­ക­ര­ണ­ങ്ങ­ളും വി­ല­ക്ഷ­ണ­ങ്ങ­ളാ­ണു്. ‘ര­തി­സാ­മ്രാ­ജ്യം’ ഹാ­വ്ല­ക് എലീസി ന്റെ­യും മറ്റു ലൈം­ഗി­ക ശാ­സ്ത്ര­ജ്ഞ­ന്മാ­രു­ടെ­യും ഗ്ര­ന്ഥ­ങ്ങൾ ഉൾ­ക്കൊ­ള്ളു­ന്ന ആ­ശ­യ­ങ്ങൾ മാ­ത്രം എ­ടു­ത്തെ­ഴു­തി­യി­ട്ടു­ള്ള, പരകീയ സ്വ­ഭാ­വ­മാർ­ന്ന കൃ­തി­യ­ത്രേ. ‘ആർ­ഷ­ജ്ഞാ­നം’ എന്ന ഗ്ര­ന്ഥം ‘ഡി­റി­വെ­റ്റീ­വ്’ (derivative) ആണു്. (derivative = not original, derived from another). ‘ക­ണ്ണു­നീർ­ത്തു­ള്ളി’ ടെ­നി­സ­ണി ന്റെ ‘ഇൻ മെ­മ്മോ­റി­യ’ത്തി­ന്റെ അ­നു­ക­ര­ണ­മാ­ണു്. അതിലെ ആ­ദ്യ­ത്തെ ഏ­താ­നും ശ്ലോ­ക­ങ്ങൾ തർ­ജ്ജ­മ­യാ­ണെ­ന്നും പറയാം. രണ്ടു ഗ്ര­ന്ഥ­ങ്ങ­ളും എന്റെ കൈ­യി­ലി­ല്ല. ഓർ­മ്മ­യിൽ നി­ന്നു് ഒന്നോ രണ്ടോ വരികൾ എ­ഴു­താം.

നരൻ ക്ര­മാൽ തന്റെ ശവം ച­വി­ട്ടി

പൊ­കു­ന്നൊ­രി­പ്പോ­ക്കു­യ­ര­ത്തി­ലേ­ക്കോ?

എന്നു നാ­ല­പ്പാ­ടൻ. That men may rise upon their deadselves to higher things എന്നോ മറ്റോ ടെ­നി­സാൻ. ഇ­തു­പോ­ലെ പലതും. ‘ഇൻ മെ­മ്മോ­റി­യ’ത്തി­ലെ ത­ത്ത്വ­ചി­ന്ത­യും ‘ക­ണ്ണു­നീർ­ത്തു­ള്ളി’യിലെ ത­ത്ത്വ­ചി­ന്ത­യും ഒന്നു തന്നെ. അതിലെ ഡി­ക്ഷൻ നോ­ക്കു­ക. “പ്രാർ­ത്ഥി­ച്ചാൽ പ­ദ­മേ­കു­മെ­ങ്കി­ലു­മ­ഹോ മു­ന്നോ­ട്ടെ­ടു­ക്കാ ദൃഢം” എന്നു പ­ണ്ടാ­രോ പറഞ്ഞ മ­ട്ടി­ല­ല്ലേ പദ വി­ന്യാ­സ­ക്ര­മം! എത്ര ക്ലേ­ശി­ച്ചാ­ണു ഓരോ ശ്ലോ­ക­വും നാ­ല­പ്പാ­ടൻ എ­ഴു­തു­ന്ന­തു്. പ്രാ­ദേ­ശി­ക­ത്വ­ത്തി­ന്റെ ഭി­ത്തി കെ­ട്ടി­വ­ച്ചി­ട്ടു­ണ്ടെ­ങ്കിൽ അ­തി­ടി­ച്ചു ക­ള­ഞ്ഞി­ട്ടു നാ­ല­പ്പാ­ട­നെ നോ­ക്കു­ക. കൈ­യി­ലൊ­രു വി­പു­ലീ­ക­ര­ണ­കാ­ച­വും എ­ടു­ത്തു­കൊ­ള്ളു. ആ കാ­ച­ക­ത്തി­ലൂ­ടെ കാ­ണു­ന്ന കൊ­ച്ചു രൂ­പ­മാ­ണു ക­വി­യാ­യ നാ­ല­പ്പാ­ടൻ. “നാ­ല­പ്പാ­ടൻ വാ­ക്കു­കൾ­ക്കു വേ­ണ്ടി അ­ന­ന്ത­ത­യി­ലേ­ക്കു നോ­ക്കി നിൽ­ക്കു­ന്നു” എന്നു വ­ള്ള­ത്തോൾ പണ്ടു ഒരു പ്ര­ഭാ­ഷ­ണ­ത്തിൽ പ­റ­ഞ്ഞ­തും ഞാൻ ഇ­പ്പോൾ ഓർ­മ്മി­ക്കു­ന്നു. ഇ­തു­കൊ­ണ്ടാ­ണു ഞാൻ മുൻ­പു് എ­ഴു­തി­യ­തു്, കാ­ക്കാ­ടു സ്ഫു­ടീ­ക­രി­ക്കു­ന്ന­തു സ്വ­ന്തം ആ­ശ­യ­ങ്ങ­ളാ­ണു, ന­മ്മു­ടെ ആ­ശ­യ­ങ്ങ­ള­ല്ലെ­ന്നു്.

ക­ലാ­കൗ­മു­ദി­യിൽ വാ­യ­ന­ക്കാ­രെ­ഴു­തു­ന്ന പം­ക്തി­യി­ലേ­ക്കും ഞാ­നൊ­ന്നു ക­ണ്ണോ­ടി­ക്കു­ന്നു. സ­ഹൃ­ദ­യ­നും നല്ല അ­ഭി­ഭാ­ഷ­നേ­താ­വു­മാ­യ കെ. ജ­നാർ­ദ്ദ­നൻ പിള്ള (സൂ­പ്ര­ണ്ടി­ങ് എ­ഞ്ചി­നീ­യ­റാ­യി­രു­ന്നു അ­ദ്ദേ­ഹം) ‘മാ­രാ­ത്മ­ക­മാ­യ എ­യ്ഡ്സ് രോഗ’മെ­ന്നു ഞാ­നെ­ഴു­തി­യ­തു ശ­രി­യാ­ണോ എന്നു ചോ­ദി­ക്കു­ന്നു. ഹി­തോ­പ­ദേ­ശ­ത്തിൽ മാ­രാ­ത്മ­ക­മെ­ന്ന പ്ര­യോ­ഗ­മു­ണ്ടു്. മോ­ണി­യർ വി­ല്യം­സി ന്റെ Sanskrit–English നി­ഘ­ണ്ടു­വിൽ ഇ­ങ്ങ­നെ­യും: maratmaka = naturally murderous. പോരേ? എ­ന്നാൽ English—Sanskrit നി­ഘ­ണ്ടു നോ­ക്കി­ക്കൊ­ള്ളു. Fatal = മാ­രാ­ത്മ­ക:, മാ­രാ­ത്മ­കാ, മാ­രാ­ത്മ­കം.

ഇ­വി­ടെ­യും തീ­രു­ന്നി­ല്ല. ഫിലിം സ്റ്റാർ പ്ര­സി­ഡ­ന്റാ­യി­രി­ക്കു­ന്ന രാ­ജ്യ­ത്തി­രു­ന്നു­കൊ­ണ്ടു നല്ല ക­വി­യും നല്ല ക­ഥാ­കാ­ര­നു­മാ­യ ചെ­റി­യാൻ കെ. ചെ­റി­യാൻ ഒരു ന്യൂ­ക്ലി­യർ ബോംബു പേ­ട്ട­യി­ലേ­ക്കു എ­റി­ഞ്ഞി­രി­ക്കു­ന്നു. പക്ഷേ ബോംബു പൊ­ട്ടു­ന്നി­ല്ല. ഒ. എൻ. വി. കു­റു­പ്പി ന്റെ ‘ശാർ­ങ്ഗ­ക­പ്പ­ക്ഷി­കൾ’ എന്ന കാ­വ്യ­ത്തി­ലെ പ്ര­മേ­യം മ­നു­ഷ്യ­ന്റെ ദുർ­ദ്ദ­ശ­യാ­ണെ­ന്നു ഞാ­നെ­ഴു­തി­യ­തു തെ­റ്റാ­ണെ­ന്നു അ­ദ്ദേ­ഹം പു­ച്ഛ­ത്തോ­ടെ പ­റ­യു­ന്നു. “മ­നു­ഷ്യ­സം­സ്കൃ­തി­യു­ടെ ജാ­ഗ­രൂ­ക­ത­പോ­ലും ഇ­ന്ന­നു­ഭ­വി­ക്കു­ന്ന നി­സ്സ­ഹാ­യ­ത­യാ­ണു ക­വി­ത­യു­ടെ പ്ര­മേ­യ­മെ­ന്നും അ­ദ്ദേ­ഹം പ്ര­ഖ്യാ­പി­ക്കു­ന്നു. “പ­ക്ഷി­കൾ ഒ­ന്നി­ട­വി­ട്ടു ഉ­റ­ക്ക­മി­ള­യ്ക്കു­ന്നു” എ­ന്ന­തി­നെ അ­വ­ലം­ബി­ച്ചാ­ണു ഈ ഉ­ദ്ഘോ­ഷ­ണം. എ­യ്ഡ്സ് രോഗം പ­ക­രാ­തി­രി­ക്കാ­നാ­ണു ഓരോ പ­ക്ഷി­യും മറ്റു പ­ക്ഷി­ക്കു തു­ണ­യാ­യി ഉ­ണർ­ന്നി­രു­ന്ന­തെ­ന്നു ചെ­റി­യാൻ കെ. ചെ­റി­യാൻ എ­ഴു­തി­യി­ല്ല­ല്ലോ. ഭാ­ഗ്യം! ഹ­ന്ത­ഭാ­ഗ്യം ജ­നാ­നാം! ഒ. എൻ. വി.യുടെ കാ­ര്യ­ത്തെ­ക്കു­റി­ച്ചു ക­ലാ­കൗ­മു­ദി­ക്കു എഴുതി അ­യ­ച്ച­തി­നു­ശേ­ഷം ഞാൻ കവിയെ ടെ­ലി­ഫോ­ണിൽ വി­ളി­ച്ചു വി­ന­യ­ത്തോ­ടെ എന്റെ അ­ഭി­ന­ന്ദ­നം അ­റി­യി­ച്ചു. കവി മ­റു­പ­ടി നൽകി: “ങ്ഹേ, human predicament എ­ന്ന­തി­നെ­ക്കു­റി­ച്ചു ഞാ­നൊ­രു കാ­വ്യ­മെ­ഴു­തി. താ­ങ്കൾ­ക്കു അതു ഇ­ഷ്ട­പ്പെ­ട്ട­തിൽ സ­ന്തോ­ഷ­മു­ണ്ടു്”. Human predicament ത­ന്നെ­യാ­ണു മ­നു­ഷ്യ­ന്റെ ദുർ­ദ്ദ­ശ. ബു­ദ്ധി­മാ­നാ­യ ചെ­റി­യാൻ കെ. ചെ­റി­യാ­നാ­ണു ഇവിടെ തെ­റ്റു പ­റ്റി­യ­തു്. ബു­ദ്ധി­ശൂ­ന്യ­നാ­യ എ­നി­ക്ക­ല്ല. (ചെ­റി­യാൻ കെ. ചെ­റി­യാൻ നല്ല ക­ഥാ­കാ­ര­നാ­ണെ­ന്നു ഞാ­നെ­ഴു­തി­യ­തു വെ­റു­തെ­യ­ല്ല. 1985-ലെ നല്ല പത്തു ക­ഥ­ക­ളിൽ ഒ­ന്നാ­യി ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ‘കോട്ട’ എന്ന കഥയെ ദർ­ശി­ച്ചി­രു­ന്നു. മലയാള മ­നോ­ര­മ­യിൽ (ദി­ന­പ­ത്രം) ഞാനതു എ­ഴു­തു­ക­യും ചെ­യ്തു. അ­ദ്ദേ­ഹം അതു ക­ണ്ടി­രി­ക്കി­ല്ല. പി­ന്നെ, സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ന്റെ ഗു­ണ­വും ദോ­ഷ­വും സൗ­ഹൃ­ദ­ത്തോ­ടെ ചൂ­ണ്ടി­ക്കാ­ണി­ച്ചു കൊ­ണ്ടു അ­ദ്ദേ­ഹം എ­നി­ക്കെ­ഴു­തി­യ കത്തു വളരെ വൈ­കി­യാ­ണു കി­ട്ടി­യ­തു്. അ­തു­കൊ­ണ്ടു മ­റു­പ­ടി അ­യ­ച്ചി­ല്ല. അതിനു ഞാൻ ഈ സ­ന്ദർ­ഭ­ത്തിൽ അ­ദ്ദേ­ഹ­ത്തോ­ടു മാ­പ്പു ചോ­ദി­ക്കു­ന്നു.)

images/WutheringHeights.jpg

എമലി ബ്രോ­ണ്ടി യുടെ “വു­ത­റിം­ഗ് ഹൈ­റ്റ്സ് ” (വ­ത­റിം­ഗ് എ­ന്നും ഉ­ച്ചാ­ര­ണം) എ­ല്ലാ­വ­രും ഇ­ഷ്ട­പ്പെ­ടു­ന്ന നോ­വ­ലാ­ണു്. പക്ഷേ എ­നി­ക്കു അ­സ്വ­സ്ഥ­ത ഉ­ള­വാ­ക്കു­ന്നു ആ മാ­സ്റ്റർ പീസ്.

മയിൽ പീ­ലി­വി­രി­ച്ചാ­ടു­ന്ന­തി­ന്റെ ഭം­ഗി­യെ­ക്കു­റി­ച്ചു പ­റ­യാ­ത്ത­വ­രി­ല്ല. ഭം­ഗി­യു­ണ്ടെ­ന്നു ഞാനും സ­മ്മ­തി­ക്കു­ന്നു. പക്ഷേ, ഒ­റ്റ­ക്ക­ണ്ണു­ള്ള മ­യിൽ­പ്പീ­ലി­യെ­ടു­ത്തു നോ­ക്കു­മ്പോൾ ആ ക­ണ്ണി­ന്റെ തു­റി­ച്ച­നോ­ട്ടം എന്നെ പേ­ടി­പ്പെ­ടു­ത്തു­ന്നു. ഭം­ഗി­യി­ല്ലെ­ന്നു മാ­ത്ര­മ­ല്ല ക്രൂ­ര­ത ആ­വ­ഹി­ക്കു­ന്ന­തു­മാ­ണു മ­യിൽ­പ്പീ­ലി­ക്ക­ണ്ണു്.

കാ­ല­ത്തെ പ­രാ­ജ­യ­പ്പെ­ടു­ത്താ­നാ­വി­ല്ലെ­ന്നു എ­ല്ലാ­വ­രും പ­റ­യു­ന്നു. പ­രാ­ജ­യ­പ്പെ­ടു­ത്താ­മ­ല്ലോ. എ­നി­ക്കു തി­രു­വ­ന­ന്ത­പു­ര­ത്തു നി­ന്നു ഡൽ­ഹി­യിൽ പോ­ക­ണ­മെ­ങ്കിൽ തീ­വ­ണ്ടി­യിൽ പോകാം. ദി­വ­സ­ങ്ങൾ വേണം ആ യാ­ത്ര­യ്ക്കു. വി­മാ­ന­ത്തി­ലാ­ണു യാ­ത്ര­യെ­ങ്കിൽ ഏ­താ­നും മ­ണി­ക്കൂ­റു­കൾ മാ­ത്രം മതി. കാലം അവിടെ തോൽ­ക്കു­ന്നു. കാ­ല­ത്തെ പ­രാ­ജ­യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണു ‘ര­ഘു­വം­ശം’ കാ­വ്യം നിൽ­ക്കു­ന്ന­തു്.

അ­പ­മാ­നം

ക­ളി­യാ­യി, പ്രാ­ണ­ര­ക്ഷ­യ്ക്കു­വേ­ണ്ടി, ബ്രാ­ഹ്മ­ണ­ഹി­ത­ത്തി­നാ­യി, വേ­ളി­ക്കു വേ­ണ്ടി, ജോലി സം­ര­ക്ഷി­ക്കു­ന്ന­തി­നു വേ­ണ്ടി, കള്ളം പ­റ­യു­ന്ന­തു ഉ­ത്ത­മ­മെ­ന്നു വ്യാ­സൻ. അ­തു­പോ­ലെ സ്വാ­ഗ­ത പ്ര­ഭാ­ഷ­ണ­ത്തിൽ, അ­വ­താ­രി­ക­യിൽ. കൃ­ത­ജ്ഞ­താ പ്ര­ഭാ­ഷ­ണ­ത്തിൽ ഇ­വ­യി­ലെ­ല്ലാം അ­ത്യു­ക്തി­യാ­കാം. സ്ഥി­ര­മാ­യി വാ­രി­ക­യിൽ കോളം മാ­ത്ര­മെ­ഴു­തു­ന്ന എന്നെ നോ­ക്കി സ്വാ­ഗ­ത പ്ര­ഭാ­ഷ­കൻ “ഇ­ദ്ദേ­ഹം മാ­ത്യു ആർ­നോൽ­ഡാ ണു” എന്നു പ­റ­യു­മ്പോൾ ഞാൻ ഉ­ള്ളാ­ലെ ചി­രി­ക്കും. സ­ദ­സ്സി­ലെ ഓരോ വ്യ­ക്തി­യും ഉ­ള്ളു­കൊ­ണ്ടു ചി­രി­ക്കും. എ­ങ്കി­ലും അ­ങ്ങ­നെ­യൊ­ക്കെ വേ­ണ­മെ­ന്നാ­ണു ക­രു­തു­ക. സ്വാ­ഗ­ത­മാ­ശം­സി­ക്കൽ സം­സ്കാ­ര­ഭ­ദ്ര­മാ­യ ച­ട­ങ്ങാ­ണു്. ഒ­രി­ക്കൽ ബാ­ല­രാ­മ­പ്പ­ണി­ക്കർ­സ്സാ­റു­മാ­യി ഞാ­നൊ­രു സ­മ്മേ­ള­ന­ത്തി­നു­പോ­യി. എന്നെ നോ­ക്കി­ക്കൊ­ണ്ടു ഹെ­ഡ്മാ­സ്റ്റർ “പ്ര­സം­ഗി­ക്കാൻ വ­ന്നി­രി­ക്കു­ന്ന എൻ. കൃ­ഷ്ണ­പി­ള്ള യ്ക്കു സ്വാ­ഗ­തം” എന്നു പ­റ­ഞ്ഞു. ഞാൻ മി­ണ്ടാ­തി­രു­ന്നു. അ­ദ്ദേ­ഹം ബാ­ല­രാ­മ­പ്പ­ണി­ക്കർ­സ്സാ­റി­നെ നോ­ക്കി “ഇ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു എ­നി­ക്കൊ­ന്നു­മ­റി­ഞ്ഞു­കൂ­ടാ. എ­ങ്കി­ലും ‘സ്വാ­ഗ­തം’ എന്നു പ­റ­ഞ്ഞു. സാ­റി­നു ദേ­ഷ്യ­മാ­യി. അ­ദ്ദേ­ഹം എ­ഴു­ന്നേ­റ്റു കോ­പ­ത്തോ­ടെ അലറി “സ്വാ­ഗ­ത പ്ര­ഭാ­ഷ­ണം സം­സ്കാ­ര­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട ച­ട­ങ്ങാ­ണു്. അതിൽ മാ­ലി­ന്യം കോ­രി­യി­ടു­ന്ന­വൻ അ­ധ­മ­ത്വ­മു­ള്ള­വ­നാ­ണു്”. പ­റ­ഞ്ഞ­തു പ­ണി­ക്കർ­സ്സാ­റാ­യ­തു കൊ­ണ്ടു ബ­ഹ­ള­മു­ണ്ടാ­ക്കി­യി­ല്ല. ഏ­താ­ണ്ടു ഇതിനു സ­ദൃ­ശ­മാ­യ ഒരു സംഭവം ഡി. സി. വർ­ണ്ണി­ക്കു­ന്നു (കു­ങ്കു­മം വാരിക). മ­ല­യാ­ള­മ­നോ­ര­മ­യു­ടെ എ­ഡി­റ്റ­റും കേരള പ്രസ് അ­ക്കാ­ദ­മി­യു­ടെ ചെ­യർ­മാ­നും സാ­ഹി­ത്യ­കാ­ര­നും സം­സ്കാ­ര സ­മ്പ­ന്ന­നു­മാ­യ ടി. കെ. ജി. നായരെ, ഒരാൾ ഒരു സ്വാ­ഗ­ത പ്ര­ഭാ­ഷ­ണ­ത്തിൽ “മനോരമ ഓ­ഫീ­സി­ലെ ഒരു ജോ­ലി­ക്കാ­രൻ” എന്നു വി­ശേ­ഷി­പ്പി­ച്ചു. ഡി. സി. പ­രു­ക്കൻ ഭാ­ഷ­യിൽ ഒ­ന്നു­മെ­ഴു­താ­റി­ല്ല. ഇ­വി­ടെ­യും സ്വാ­ഗ­ത­പ്ര­ഭാ­ഷ­ക­ന്റെ അ­നൗ­ചി­ത്യ­ത്തെ ക­ളി­യാ­ക്കു­ന്ന­തേ­യു­ള്ളു. അ­തു­പോ­ര. ഇ­മ്മ­ട്ടിൽ മാ­ന്യ­ന്മാ­രെ അ­ധി­ക്ഷേ­പി­ക്കു­ന്ന­വ­രെ പ­ണി­ക്കർ­സ്സാ­റി­ന്റെ ഭാഷ ഉ­പ­യോ­ഗി­ച്ചു വി­മർ­ശി­ക്കേ­ണ്ട­താ­ണു്. ഈ ലോ­ക­ത്തു ഇ­പ്പോൾ ഒ­ന്നി­നും മ­ര്യാ­ദ­യി­ല്ല. സ്വാ­ഗ­ത­മാ­ശം­സി­ക്കു­ന്ന­വർ­ക്കു അ­തു­ണ്ടാ­യി­രി­ക്ക­ണ­മെ­ന്നു പ­റ­ഞ്ഞാൽ, അ­ങ്ങ­നെ പ­റ­യു­ന്ന­വ­രെ­യാ­യി­രി­ക്കും ആളുകൾ കു­റ്റ­പ്പെ­ടു­ത്തു­ക.

ഞാൻ മാ­റി­നിൽ­ക്ക­ട്ടെ

സിം­ഹ­ക്കു­ഞ്ഞി­നെ കൊ­ണ്ടു­വ­ന്നു വ­ളർ­ത്തു­ക. കൂ­ടെ­ക്കൂ­ടെ അതിനെ എ­ടു­ത്തു­കൊ­ണ്ടു ന­ട­ക്കു­ക. സ്നേ­ഹ­ത്തോ­ടെ ചും­ബി­ക്കു­ക. ഈ സിം­ഹ­ക്കു­ട്ടി വ­ളർ­ന്നു സ്ഥൂ­ലാ­കാ­ര­മാർ­ന്നാ­ലും ഉ­ട­മ­സ്ഥ­നോ­ടു മാൻ കു­ട്ടി­യെ­പ്പോ­ലെ പെ­രു­മാ­റി­ക്കൊ­ള്ളും. എ­ന്നാൽ ഏ­തെ­ങ്കി­ലും ഒരു സ­ന്ദർ­ഭ­ത്തിൽ സ്വ­ല്പം മ­നു­ഷ്യ­ര­ക്തം അതിനു നു­ണ­യാൻ കി­ട്ടി­യാൽ മതി അതു അയാളെ ക­ടി­ച്ചു കീറും. ഇ­ങ്ങ­നെ­യു­ള്ള­വ യ­ഥാർ­ത്ഥ­ത്തിൽ സം­ഭ­വി­ച്ചി­ട്ടു­ണ്ടു്. സർ­ക്ക­സ്സ് ക­മ്പ­നി­ക­ളിൽ ഏറെ ഉ­ണ്ടാ­യി­ട്ടു­ണ്ടു്. സാ­ഹി­ത്യ­ത്തെ വ­ള­രെ­ക്കാ­ല­മാ­യി മെ­രു­ക്കി­ക്കൊ­ണ്ടു ന­ട­ക്കു­ന്ന, എന്റെ നല്ല സു­ഹൃ­ത്താ­ണു തുളസി. പ­ല­പ്പോ­ഴും ആ മൃഗം അ­ദ്ദേ­ഹ­ത്തി­ന്റെ നേർ­ക്കു ചാ­ടി­വീ­ണി­ട്ടു­ണ്ടു്. പക്ഷേ, ഇ­പ്പോൾ ജ­ന­യു­ഗം വാ­രി­ക­യിൽ ആ പ­ഞ്ചാ­ന­നൻ ഏ­ണ­ശാ­ബ­ത്തെ­പ്പോ­ലെ കി­ട­ക്കു­ന്നു. തുളസി ഒന്നു ഞൊ­ടി­ക്കു­മ്പോൾ അതു അ­നു­സ­ര­ണ­ശീ­ല­ത്തോ­ടെ എ­ഴു­ന്നേ­റ്റു നി­ന്നു മൗ­ന­ത്തി­ലൂ­ടെ എ­ന്താ­ണു വേ­ണ്ട­തെ­ന്നു ചോ­ദി­ക്കു­ന്നു. നല്ല കാഴ്ച. അ­തു­കാ­ണാൻ (പ­ത്തു­പൈ­സ­യു­ടെ തീയ്) വാ­യ­ന­ക്കാ­രെ സാദരം ക്ഷ­ണി­ച്ചി­ട്ടു ഞാൻ മാ­റി­നിൽ­ക്ക­ട്ടെ. സിംഹം എ­ങ്ങ­നെ മാ­നാ­യി എന്നു വി­ശ­ദീ­ക­രി­ക്കു­ന്നി­ല്ല.

ശ്രീ ചി­ത്തി­ര­തി­രു­നാൾ മ­ഹാ­രാ­ജാ­വ്
images/SreeChithiraThirunal.jpg
ശ്രീ ചി­ത്തി­ര­തി­രു­നാൾ മ­ഹാ­രാ­ജാ­വു്

മ­നു­ഷ്യ­ന്റെ മ­ന­സ്സാ­ണ­ല്ലോ ഏ­റ്റ­വും പ്ര­ധാ­ന­മാ­യ­തു്. മ­ഹാ­ത്മ­ഗാ­ന്ധി മ­ര­ണ­ത്തെ തൃ­ണ­വൽ­ഗ­ണി­ച്ചു. ന­മ്മു­ടെ നാ­ട്ടി­ലെ ചില പി­ശു­ക്ക­ന്മാ­രാ­യ കൃ­ഷി­ക്കാർ മ­ര­ണ­മ­ടു­ക്കു­മ്പോൾ എ­ന്തെ­ന്തു വെ­പ്രാ­ള­മാ­ണു കാ­ണി­ക്കു­ന്ന­തെ­ന്നു ആ­ലോ­ചി­ച്ചു­നോ­ക്കു­ക. ചിലർ ധ­ന­സ­മ്പാ­ദ­ന­ത്തിൽ ത­ല്പ­ര­രാ­ണു്. ഇ­തെ­ഴു­തു­ന്ന ആളിനു ആ താ­ല്പ­ര്യ­മി­ല്ല. കേ­ര­ള­ത്തി­ലെ ഏതു ബാ­ങ്കു പൊ­ളി­ഞ്ഞാ­ലും എ­നി­ക്കു ന­ഷ്ട­പ്പെ­ടാൻ ഒ­ന്നു­മു­ണ്ടാ­യി­രി­ക്കി­ല്ല. ഒരു ബാ­ങ്കിൽ നി­ന്നു അ­ഞ്ഞൂ­റു പൈസ പോകും അ­ത്രേ­യു­ള്ളു. ചി­ലർ­ക്കു വേ­ഷ­ത്തിൽ വലിയ ഭ്ര­മ­മാ­ണു്. മു­ഷി­ഞ്ഞ­തോ കീ­റി­യ­തോ ആയ ഷർ­ട്ട് ഇ­ട്ടു­കൊ­ണ്ടു ആരുടെ മുൻ­പിൽ പോ­കാ­നും എ­നി­ക്കു മ­ടി­യി­ല്ല. വേറെ ചി­ലർ­ക്കു പു­സ്ത­ക­ങ്ങൾ വെറും ക­ട­ലാ­സ്സു മാ­ത്രം. എ­നി­ക്കു അവ ക­ണ്ടാൽ വ­ല്ലാ­ത്ത ഭ്ര­മ­മാ­ണു്. എന്തു വില കൊ­ടു­ത്തും ഏതു പണം ചെ­ല­വാ­ക്കി­യും ഞാനവ വാ­ങ്ങും; വാ­യി­ക്കും.

ശ്രീ ചി­ത്തി­ര­തി­രു­നാൾ മ­ഹാ­രാ­ജാ­വു തി­രു­വി­താം­കൂർ ഭ­രി­ച്ചു. സ­വി­ശേ­ഷ സാ­ഹ­ച­ര്യ­ത്തിൽ രാ­ജ്യം കൈ­വി­ട്ടു­പോ­യി. എ­ന്നി­ട്ടും അ­ദ്ദേ­ഹ­ത്തി­നു ഖേ­ദ­മി­ല്ല. പണ്ടു എ­ങ്ങ­നെ ക­ഴി­ഞ്ഞു­കൂ­ടി­യോ അ­തു­പോ­ലെ ഇ­ന്നും ജീ­വി­ക്കു­ന്നു. സാ­ത്ത്വി­ക­നാ­യ ഈ മ­ഹാ­രാ­ജാ­വി­നെ­ക്കു­റി­ച്ചു എ. എസ്. ഹമീദ് ‘ലേഖ’ വാ­രി­ക­യിൽ തു­ടർ­ച്ച­യാ­യി എ­ഴു­തു­ന്നു. ന­ന്മ­യാർ­ന്ന കൃ­ത്യ­മാ­ണി­തു്. ഔ­ചി­ത്യ­മു­ള്ള കൃ­ത്യ­മാ­ണി­തു്.

ഒ. എൻ. വി.യുടെ കവിത
images/ONV03.jpg
ഒ. എൻ. വി. കു­റു­പ്പു്

ലോ­ക­ത്തു എ­ല്ലാം മാ­റു­ന്നു, ശാ­സ്ത്രം മാ­ത്രം മാ­റു­ന്നി­ല്ല എ­ന്നാ­ണു വി­ശ്വാ­സം. ആ വി­ശ്വാ­സം തെ­റ്റു്. ശാ­സ്ത്ര­വും മാ­റു­ന്നു. അം­ബ­ര­സ്പർ­ശി­ക­ളാ­യ സൗ­ധ­ങ്ങൾ നിർ­മ്മി­ച്ച ധിഷണ മ­നു­ഷ്യർ­ക്കു വ­സി­ക്കാ­നു­ള്ള ഇ­ട­ങ്ങൾ നൽകി. ആ ധി­ഷ­ണ­ത­ന്നെ­യാ­ണു ഇന്നു ന്യൂ­ക്ലി­യർ ബോംബ് ഉ­ണ്ടാ­ക്കി­വ­ച്ചി­രി­ക്കു­ന്ന­തു്; മ­നു­ഷ്യ­രാ­ശി­യെ­യാ­കെ ന­ശി­പ്പി­ക്കാൻ പോ­കു­ന്ന­തു്. ഈ പ­രി­വർ­ത്ത­ന­ത്തെ നി­ളാ­ന­ദി­യു­ടെ തീ­ര­ത്തു നി­ന്നു­കൊ­ണ്ടു ഒ. എൻ. വി. കു­റു­പ്പു് സം­വീ­ക്ഷ­ണം ചെ­യ്യു­ന്നു. ഇ­രു­പ­ത്ത­ഞ്ചു­കൊ­ല്ലം മുൻപു കവി കണ്ട ന­ദീ­തീ­ര­മ­ല്ല ഇ­ന്നു­ള്ള­തു്. ശാ­സ്ത്ര­ത്തി­ന്റെ പ്ര­യാ­ണം അതിനെ വേ­റൊ­ന്നാ­ക്കി മാ­റ്റി­യി­രി­ക്കു­ന്നു. അ­ന്ന­ത്തെ തീരം കവിയെ ഹർ­ഷാ­തി­ശ­യ­ത്തി­ലേ­ക്കു എ­റി­ഞ്ഞു. അതു അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­ഭ­വ­ത്തി­ലെ ഒരു ഭാ­ഗ­മാ­യി. ഭാ­ഗ­മാ­യി എ­ന്ന­ല്ല പ­റ­യേ­ണ്ട­തു്. താ­ദാ­ത്മ്യം തന്നെ സം­ഭ­വി­ച്ചു. ഇ­ന്ന­ത്തെ പ­രി­വർ­ത്ത­ന­ങ്ങൾ ആ താ­ദാ­ത്മ്യം ജ­നി­പ്പി­ക്കു­ന്നി­ല്ല. എ­ങ്കി­ലും കവി അവയെ പു­ച്ഛി­ക്കു­ന്നി­ല്ല. അവയെ മ­ന­സ്സി­ലാ­ക്കാൻ ശ്ര­മി­ക്കു­ക­യാ­ണു്. മാ­റ്റ­ങ്ങൾ ഏ­റെ­യു­ണ്ടെ­ങ്കി­ലും ഒരു വി­കാ­ര­ത്തി­നു മാ­ത്രം മാ­റ്റ­മി­ല്ല. ഇ­രു­പ­ത്ത­ഞ്ചു വർ­ഷ­ങ്ങൾ­ക്കു മുൻ­പു് ക­വി­യു­ടെ­യും സ­ഹ­ധർ­മി­ണി­യു­ടെ­യും കൈ­ക­ളിൽ മാ­റി­മാ­റി­യി­രു­ന്ന കു­ഞ്ഞ് ഇന്നു യു­വാ­വു്. അന്നു അതു അ­വ­രു­ടെ ചു­മ­ലു­ക­ളിൽ കൈ­യ­മർ­ത്തി ഇ­രു­ന്നു. ഇ­ന്നു് ആ യു­വാ­വി­ന്റെ ചു­മ­ലു­ക­ളിൽ കൈ­യ­മർ­ത്തി അവർ ന­ട­ക്കു­ന്നു. പ­രി­വർ­ത്ത­ന­ത്തി­ന്റെ പൊൻ­ക­മ്പി പ്ര­ഭ­വി­ത­റി­ക്കൊ­ണ്ടി­രി­ക്കും. ശാ­സ്ത്രം മാ­റ്റ­ങ്ങൾ വ­രു­ത്തി നി­ങ്ങൾ­ക്കു ആ­ഹ്ലാ­ദ­മു­ള­വാ­ക്കു­ന്നു­ണ്ടോ? അതോ ദുഃ­ഖ­മോ? ഉ­ത്ത­രം ഏ­തു­മാ­ക­ട്ടെ. ആ ഭൗ­തി­ക­മാ­യ ഉ­യർ­ച്ച­യെ നി­സ്സാ­ര­മാ­ക്കി­ക്കൊ­ണ്ടു സ്നേ­ഹ­ത്തി­ന്റെ വി­ഹം­ഗ­മം പ­റ­ന്നു­യ­രു­ന്നു എ­ന്നാ­ണു ധ്വനി.

ഒ. എൻ. വി. കു­റു­പ്പി­ന്റെ ‘നിളാ തീ­ര­ത്തു വീ­ണ്ടും’ എന്ന ഈ കാ­വ്യം (മാ­തൃ­ഭൂ­മി) ഉ­ത്കൃ­ഷ്ട­മാ­യ ഒരു സ­ത്യ­ത്തി­ലേ­ക്കാ­ന­യി­ച്ചു എന്നെ വേ­റൊ­രാ­ളാ­ക്കി മാ­റ്റു­ന്നു. ഇ­തി­ന്റെ ശ­ക്തി­യും സൗ­ന്ദ­ര്യ­വും എ­നി­ക്കു എ­ന്തെ­ന്നി­ല്ലാ­ത്ത മാ­ന­സി­കോ­ന്ന­മ­നം നൽ­കു­ന്നു. മി­ന്നൽ പ്ര­വാ­ഹ­ത്തിൽ അ­ന്ധ­കാ­ര­മ­ക­ന്നു ഭൂ­വി­ഭാ­ഗ­ങ്ങൾ പ്ര­കാ­ശി­ക്കു­ന്ന­തു­പോ­ലെ­യു­ള്ള ഒ­ര­നു­ഭ­വം. ഈ അ­നു­ഭ­വം അ­ന­വ­ര­തം നൽ­കി­ക്കൊ­ണ്ടി­രി­ക്കു­ന്ന ക­വി­ക്കു അ­ഭി­വാ­ദ­നം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-03-23.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.