SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-04-06-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ജി. ശ­ങ്ക­ര­ക്കു­റു­പ്പു് ഹൃ­ദ­യാ­ഘാ­ത­ത്താൽ അ­വ­ശ­നാ­യി തി­രു­വ­ന­ന്ത­പു­ര­ത്തെ മെ­ഡി­ക്കൽ കോ­ളേ­ജ് ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­മ്പോൾ ഞാൻ അ­ദ്ദേ­ഹ­ത്തെ കാണാൻ ചെ­ന്നു. തൂ­വെ­ള്ള വ­സ്ത്ര­ങ്ങ­ള­ണി­ഞ്ഞ് പു­ഞ്ചി­രി നി­റ­ഞ്ഞ മു­ഖ­വു­മാ­യി കവി ശ­യ­നീ­യ­ത്തിൽ ശ­യി­ക്കു­ക­യാ­യി­രു­ന്നു. ‘വരൂ, വരൂ’ എ­ന്നു് അ­ദ്ദേ­ഹം എന്നെ സ്നേ­ഹ­പൂർ­വ്വം ക്ഷ­ണി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹ­ധർ­മ്മി­ണി ബി­സ്ക­റ്റെ­ടു­ത്തു കൊ­ടു­ത്തു. “കൃ­ഷ്ണൻ നാ­യർ­ക്കും കൂടെ വ­ന്ന­യാ­ളി­നും ബി­സ്ക­റ്റ് കൊ­ടു­ക്കു” എ­ന്നു് കവി ശ്രീ­മ­തി­യോ­ടു പ­റ­ഞ്ഞു. ഞാൻ ബി­സ്ക്ക­റ്റ് ഇ­ഷ്ട­പ്പെ­ടു­ന്ന­വ­ന­ല്ല. എ­ങ്കി­ലും സാ­മാ­ന്യ മ­ര്യാ­ദ­യെ­ക്ക­രു­തി അതു വാ­ങ്ങി­ച്ചു. “കൂടെ വ­ന്ന­തു് ആരു്?” എന്നു കവി ചോ­ദി­ച്ച­പ്പോൾ കെ. വി. ദേവ് എന്നു ഞാൻ മ­റു­പ­ടി നൽകി. എ­ന്നി­ട്ടു് അ­റി­യി­ച്ചു: “മാ­ഷ്ടെ ‘ശി­വ­താ­ണ്ഡ­വം’ കാ­വ്യം വാ­യി­ച്ചു. ഉ­ജ്ജ്വ­ല­മാ­യി­രി­ക്കു­ന്നു. ദേവ് ന­ല്ല­പോ­ലെ ചൊ­ല്ലും”. “എ­ന്നാൽ ദേവ് വാ­യി­ക്കൂ” എ­ന്നു് ജി. പ­റ­ഞ്ഞു. കെ. വി. ദേവ് ന­ല്ല­പോ­ലെ കവിത വാ­യി­ക്കു­ന്ന ആ­ളാ­ണു്. പാ­ടു­ക­യും ചെ­യ്യും. പക്ഷേ തെ­ക്കൻ രീ­തി­യിൽ അ­ദ്ദേ­ഹം ആ കാ­വ്യം വാ­യി­ച്ച­തു് ക­വി­ക്ക് ഇ­ഷ്ട­പ്പെ­ട്ടി­ല്ലെ­ന്ന­തു് അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ഭാ­വം തെ­ളി­യി­ച്ചു.

മെ­ഡി­ക്കൽ കോ­ളേ­ജിൽ പ­ഠി­ക്കു­ന്ന ഒരു ചെ­റു­പ്പ­ക്കാ­രൻ മു­റി­യിൽ കയറി വന്നു. രോ­ഗ­ത്തി­ന്റെ വി­വ­ര­ങ്ങൾ പ­രു­ക്കൻ ഭാ­ഷ­യിൽ അ­ന്വേ­ഷി­ച്ചു. ഷീ­റ്റ് വ­ലി­ച്ചു മാ­റ്റി പാ­രു­ഷ്യ­ത്തോ­ടെ പ­രി­ശോ­ധ­ന തു­ട­ങ്ങി. തന്റെ ക­ണ്ണീ­രു ഭർ­ത്താ­വു് കാ­ണ­രു­തെ­ന്നു് വി­ചാ­രി­ച്ചു് സ­ഹ­ധർ­മ്മി­ണി സു­ഭ­ദ്രാ­മ്മ പ­ടി­ഞ്ഞാ­റോ­ട്ടു തി­രി­ഞ്ഞു നി­ന്നു. യു­വാ­വി­ന്റെ ചോ­ദ്യ­ങ്ങ­ളും പ­രി­ശോ­ധ­ന­ക­ളും കൂ­ടു­തൽ കൂ­ടു­തൽ പാ­രു­ഷ്യ­മാർ­ന്ന­പ്പോൾ ജി. കോ­പി­ച്ചു. “നി­ങ്ങൾ പോകൂ” എ­ന്നു് അ­ദ്ദേ­ഹം ആ­ജ്ഞാ­പി­ച്ച­തിൽ ഒരു തെ­റ്റു­മി­ല്ല. യു­വാ­വു് പോ­യ­പ്പോൾ അ­ദ്ദേ­ഹം എ­ന്നോ­ടു പ­റ­ഞ്ഞു: “പ­രു­ക്കൻ പെ­രു­മാ­റ്റ­ത്തി­നു പകരം പ­രു­ക്കൻ ഭാഷ”. “മാ­ഷ്ടെ അ­സു­ഖ­മൊ­ക്കെ വേഗം ഭേ­ദ­മാ­യി വീ­ട്ടിൽ പോ­കാ­നി­ട വ­ര­ട്ടെ. ഞാൻ എ­റ­ണാ­കു­ള­ത്തു വന്നു കണ്ടു കൊ­ള്ളാം”. ജി. പി­ന്നീ­ടും വ­ള­രെ­ക്കാ­ലം ആ­രോ­ഗ്യ­ത്തോ­ടെ ജീ­വി­ച്ചി­രു­ന്നു. ആ­ശു­പ­ത്രി­യിൽ വച്ചു യാത്ര ചോ­ദി­ച്ച­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ക­ര­ത­ല­ങ്ങൾ ഞാൻ സ്പർ­ശി­ച്ചു. എ­ന്തൊ­രു ത­ണു­പ്പ്! ആ ത­ണു­പ്പു് ഇ­പ്പോ­ഴും അ­നു­ഭ­വ­പ്പെ­ടു­ന്നു­ണ്ടോ? ഉ­ണ്ടു്.

മരണം
images/ManandTime.jpg

ഒ­രി­ക്കൽ നാരദൻ മ­ഹാ­വി­ഷ്ണു­വി­നോ­ടു് മായ എ­ന്നാൽ എ­ന്താ­ണെ­ന്നു ചോ­ദി­ച്ചു. തന്റെ കൂടെ വരാൻ പ­റ­ഞ്ഞി­ട്ടു് മ­ഹാ­വി­ഷ്ണു ന­ട­ന്നു. പെ­ട്ടെ­ന്നു് അ­വ­രു­ടെ മുൻ­പിൽ മ­ണൽ­ക്കാ­ടു്. വി­ഷ്ണു­വി­നു വ­ല്ലാ­ത്ത ദാഹം. അ­ടു­ത്തു­ള്ള ഗ്രാ­മ­ത്തിൽ ചെ­ന്നു് കു­റ­ച്ചു വെ­ള്ളം കൊ­ണ്ടു വരാൻ അ­ദ്ദേ­ഹം നാ­ര­ദ­നോ­ടു പ­റ­ഞ്ഞു. മഹർഷി ആദ്യം കണ്ട വാ­തി­ലിൽ തട്ടി. ഒരു സു­ന്ദ­രി­യാ­യ തരുണി വാതിൽ തു­റ­ന്നു. അവളെ കണ്ട മാ­ത്ര­യിൽ നാരദൻ വെ­ള്ള­ത്തി­ന്റെ കാ­ര്യം മ­റ­ന്നു. അ­ക­ത്തേ­ക്കു കടന്ന അ­ദ്ദേ­ഹ­ത്തെ യു­വ­തി­യു­ടെ അ­ച്ഛ­ന­മ്മ­മാർ ഭ­ക്തി­യോ­ടെ സ്വീ­ക­രി­ച്ചു. കാലം ക­ഴി­ഞ്ഞു. നാരദൻ ആ ചെ­റു­പ്പ­ക്കാ­രി­യെ വി­വാ­ഹം­ക­ഴി­ച്ചു. ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ന്റെ സുഖം ആ­സ്വ­ദി­ച്ചു. പ­ന്ത്ര­ണ്ടു് കൊ­ല്ലം ക­ഴി­ഞ്ഞു. നാ­ര­ദ­നു് മൂ­ന്നു് കു­ട്ടി­ക­ളു­ണ്ടാ­യി. ശ്വ­ശു­ര­ന്റെ മ­ര­ണ­ത്തി­നു ശേഷം അ­ദ്ദേ­ഹം വലിയ സ്വ­ത്തി­ന്റെ ഉ­ട­മ­സ്ഥ­നാ­യി. പ­ന്ത്ര­ണ്ടു വർഷം ക­ഴി­ഞ്ഞ­പ്പോൾ പേ­മാ­രി­യു­ണ്ടാ­യി. വെ­ള്ള­പ്പൊ­ക്ക­ത്തിൽ പെ­ട്ടു് എ­ല്ലാം ഒ­ഴു­കി­പ്പോ­യി. ഭാ­ര്യ­യെ ഒരു കൈ­കൊ­ണ്ടു് പി­ടി­ച്ച്, മറ്റേ കൈ കൊ­ണ്ടു് ര­ണ്ടു് കു­ട്ടി­ക­ളെ­യും ഗ്ര­ഹി­ച്ച്, ഏ­റ്റ­വും ഇളയ കു­ട്ടി­യെ തോളിൽ ഇ­രു­ത്തി നാരദൻ വെ­ള്ള­പ്പൊ­ക്ക­ത്തി­ലൂ­ടെ നീ­ങ്ങി. ഒരു കു­ട്ടി വീണു. അതിനെ ര­ക്ഷി­ക്കാൻ ശ്ര­മി­ക്കു­ന്ന­തി­നി­ട­യിൽ ഭാ­ര്യ­യും മറ്റു കു­ട്ടി­ക­ളും ഒ­ഴു­കി­പ്പോ­യി. ഒ­രു­പാ­റ­യിൽ അ­ടി­ഞ്ഞ നാ­ര­ദ­നു് ബോധം വീ­ണ്ടു കി­ട്ടി­യ­പ്പോൾ അ­ദ്ദേ­ഹം പൂർ­വ്വ­കാ­ല ദൗർ­ഭാ­ഗ്യ­ങ്ങ­ളെ ഓർ­മ്മി­ച്ചു പൊ­ട്ടി­ക്ക­ര­ഞ്ഞു. പെ­ട്ടെ­ന്നു് മ­ണൽ­ക്കാ­ടു്. സൂ­ര്യൻ ജ്വ­ലി­ക്കു­ന്നു. അതാ മ­ഹാ­വി­ഷ്ണൂ­വി­ന്റെ ശബ്ദം. “മകനേ വെ­ള്ള­മെ­വി­ടെ? ഞാൻ അര നാ­ഴി­ക­യി­ല­ധി­ക­മാ­യി കാ­ത്തു നിൽ­ക്കു­ന്ന­ല്ലോ”. നാ­ര­ദ­നു് മായ എ­ന്തെ­ന്നു് മ­ന­സ്സി­ലാ­യി. അ­തു­മാ­ത്ര­മ­ല്ല, ജ­ഗ­ത്സം­ബ­ന്ധി­യാ­യ മായ കാ­ല­ത്തി­ലൂ­ടെ­യാ­ണു് ആ­വി­ഷ്ക്ക­രി­ക്ക­പ്പെ­ടു­ന്ന­തെ­ന്ന സ­ത്യ­വും അ­ദ്ദേ­ഹം ഗ്ര­ഹി­ച്ചു (സ്വാ­മി വി­വേ­കാ­ന­ന്ദൻ, നാ­ര­ദ­പു­രാ­ണ­ത്തി­ലെ ഇക്കഥ പു­ന­രാ­ഖ്യാ­നം ചെ­തി­ട്ടു­ണ്ടു്. സ­മ്പൂർ­ണ്ണ­കൃ­തി­കൾ നോ­ക്കു­ക. ജെ. ബി. പ്രി­സ്റ്റി­ലി യുടെ Man and Time എന്ന പു­സ്ത­ക­ത്തി­ലും ഇതു ഞാൻ കണ്ടു).

ഈ കാലം ഭ­യ­ജ­ന­ക­മാ­ണു്. ഭ­യ­ജ­ന­ക­മാ­ണെ­ങ്കി­ലും അതിൽ നി­ന്നു് ര­ക്ഷ­പ്പെ­ടാൻ എ­ല്ലാ­വർ­ക്കും ഭ­യ­മാ­ണു്. കാ­ല­ത്തിൽ തന്നെ ക­ഴി­യു­വാൻ—മ­രി­ക്കാ­തി­രി­ക്കാൻ—ഓരോ വ്യ­ക്തി­യും ആ­ഗ്ര­ഹി­ക്കു­ന്നു. ഈ ആ­ഗ്ര­ഹം മാ­യ­യാ­ലാ­ണെ­ന്നു് വേ­ദ­വും വേ­ദാ­ന്ത­വും ഉ­ദ്ഘോ­ഷി­ക്കു­ന്നു. ആ­ത്മാ­വു് വിവിധ ശ­രീ­ര­ങ്ങ­ളി­ലൂ­ടെ ആ­വിർ­ഭ­വി­ച്ചു് ആ­വിർ­ഭ­വി­ച്ചു് പ്രാ­ഥ­മി­ക സ­ത്യ­ത്തിൽ വിലയം കൊ­ള്ളു­ന്നു എ­ന്നാ­ണു് ഭാ­ര­തീ­യ­രു­ടെ വി­ശ്വാ­സം. ആ­ത്മാ­വി­ന്റെ ഈ “തീർ­ഥ­യാ­ത്ര”യെ പ­രി­ഗ­ണി­ക്കു­മ്പോൾ മ­ര­ണ­മെ­ത്ര നി­സ്സാ­രം എ­ന്നാ­ണു് ഭാ­ര­തീ­യ ത­ത്വ­ചി­ന്ത­യു­ടെ പ്ര­ഖ്യാ­പ­നം.

വി­ദ്യാം ച അ­വി­ദ്യാം ച

യ­സ്ത­ദ്വേ­ദോ­ഭ­യം സഹ

അ­വി­ദ്യ­യാ മൃ­ത്യും തീർ­ത്ത്വാ

വിദ്യയാऽമൃതമശ്നുതേ

(വി­ദ്യാം ച അ­വി­ദ്യാം ച = വി­ദ്യ­യെ­യും അ­വി­ദ്യ­യെ­യും, തതു് ഉഭയം = ആ ര­ണ്ടി­നേ­യും, സഹ = ഒ­രു­മി­ച്ച്, യഃവേദ = യാ­തൊ­രു­വൻ അ­റി­യു­ന്നു­വോ, സഃ = അവൻ അ­വി­ദ്യ­യാ, മൃ­ത്യും തീർ­ത്ത്വ = അ­വി­ദ്യ കൊ­ണ്ടു് മ­ര­ണ­ത്തെ ജ­യി­ച്ചി­ട്ടു്, വി­ദ്യ­യാ അമൃതം അ­ശ്നു­തേ = വിദ്യ കൊ­ണ്ടു് അമൃതം എന്ന അ­വ­സ്ഥ­യെ പ്രാ­പി­ക്കു­ന്നു.) എ­ന്നു് ഈ­ശോ­വാ­സ്യോ­പ­നി­ഷ­ത്തു്. ക്രൈ­സ്ത­വ സ­ങ്ക­ല്പം ഇതിൽ നി­ന്നു് വി­ഭി­ന്ന­മാ­ണു്. ഈ­ശ്വ­രൻ ആ­ത്മാ­വു് സൃ­ഷ്ടി­ച്ചു­വെ­ന്നും, ശ­രീ­ര­ത്തി­ന്റെ നാ­ശ­ത്തി­നു ശേഷം അ­തി­നു് അ­സ്തി­ത്വ­മു­ണ്ടെ­ന്നും അതു് പ്ര­ഖ്യാ­പി­ക്കു­ന്നു. അ­ന്തി­മ വി­ചാ­ര­ണ ന­ട­ക്കു­ന്ന ദിവസം (Last Judgement day) ശരീരം ഉ­യിർ­ത്തെ­ഴു­ന്നേൽ­ക്കും, എന്ന വി­ശ്വാ­സ­ത്തോ­ളം എ­ത്തു­മ്പോൾ ക്രൈ­സ്ത­വ സ­ങ്ക­ല്പം പ­രി­പൂർ­ണ്ണ­ത­യി­ലെ­ത്തു­ന്നു. ഈ ര­ണ്ടു് സ­ങ്ക­ല്പ­ങ്ങ­ളും ത­ത്വ­ചി­ന്ത­യു­ടെ വീ­ക്ഷ­ണ­പ­ഥ­ത്തിൽ നി­ന്നു് നോ­ക്കു­മ്പോൾ ശ­രി­യാ­യി­രി­ക്കാം. പക്ഷേ, പ്രാ­യോ­ഗി­ക ത­ല­ത്തിൽ അ­വ­യ്ക്ക് ഉ­ണ്മ­യി­ല്ല. വി­ശ­ന്നു പൊ­രി­യു­ന്ന­വ­നോ­ടു് “ഉ­ണ്ടാ­ലെ­ന്തു? ഉ­ണ്ടി­ല്ലെ­ങ്കി­ലെ­ന്തു? ചോറും നീയും ബ്ര­ഹ്മ­മ­ല്ലേ?” എന്നു ചോ­ദി­ക്കു­ന്ന വേ­ദാ­ന്തി­ക്കും ഊണു ക­ഴി­ച്ചേ പറ്റൂ. സാ­ധാ­ര­ണ­ക്കാ­രാ­യ നമ്മൾ ക­ഴി­ക്കു­ന്ന­തും ക­ഴി­ക്കാ­ത്ത­തു­മാ­യ സാ­ധ­ന­ങ്ങൾ “മൂ­ക്കു­മു­ട്ടെ” ക­ഴി­ക്കു­ന്ന­വ­രാ­ണു് സ­ന്യാ­സി­മാർ. ഞാൻ വെ­റു­തേ പ­റ­യു­ക­യ­ല്ല. ബ­ഹു­ജ­ന­ദൃ­ഷ്ടി­യിൽ മാ­ന്യ­നാ­യ ഒരു ഹി­ന്ദു സ­ന്യാ­സി മാ­സ­ത്തി­ലൊ­രി­ക്കൽ എന്റെ വീ­ട്ടിൽ വ­ന്നു് ഇ­റ­ച്ചി­കൂ­ട്ടി ഊണു് ക­ഴി­ച്ച്പോ­കു­മാ­യി­രു­ന്നു. പി­ന്നീ­ടു് ഞാൻ കൊ­ടു­ക്കു­ന്ന സി­ഗ­ര­റ്റും അ­ദ്ദേ­ഹം ര­സി­ച്ചു് വ­ലി­ക്കു­മാ­യി­രു­ന്നു (ഞാൻ മാംസം ക­ഴി­ക്കു­ന്ന­വ­ന­ല്ല. എ­ങ്കി­ലും സ­ന്യാ­സി­ക്കു­വേ­ണ്ടി ഞാൻ തന്നെ മാംസം വാ­ങ്ങി­ക്കൊ­ണ്ടു് വ­രു­മാ­യി­രു­ന്നു). പല പാവന ച­രി­ത­ന്മാ­രാ­യ സ­ന്യാ­സി­മാ­രു­ടേ­യും ജീ­വി­തം “ഏ­ട്ടി­ല­പ്പ­ടി” എന്നേ പ­റ­യാ­നു­ള്ളൂ. അതു പോ­ക­ട്ടെ മ­ത­പ­ര­ങ്ങ­ളാ­യ സി­ദ്ധാ­ന്ത­ങ്ങൾ എ­ന്താ­യാ­ലും മ­ര­ണ­ഭ­യ­മാ­ണു് ഈ ലോ­ക­ത്തി­ലെ ഏ­റ്റ­വും വലിയ ഭയം. അതിനെ ര­വി­ശ­ങ്കർ എത്ര ആ­കർ­ഷ­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു­വെ­ന്നു നോ­ക്കു­ക (ക­ലാ­കൗ­മു­ദി­യി­ലെ “വേ­ലി­യേ­റ്റം വേ­ലി­യി­റ­ക്കം” എന്ന കാർ­ട്ടൂൺ). മ­നു­ഷ്യ­ന്റെ കു­ട്ടി­ക്കാ­ല­ത്തു് മരണം പാ­മ്പി­ന്റെ രൂ­പ­മാർ­ന്നു് ക­ട­ന്നു് പോ­കു­ന്നു.

images/Cioran.jpg
Cioran

Cioran എന്ന തത്വ ചി­ന്ത­കൻ ‘ഡി­ക്കേ­ഡൻ­സി’ൽ എ­ഴു­തി­യ­തു പോലെ “നീ­യെ­ന്തു­കൊ­ണ്ടു് എന്നെ ഉ­പ­ദ്ര­വി­ക്കു­ന്നി­ല്ല” എ­ന്നു് കയർ ചോ­ദി­ക്കു­ന്നു. “ഭോ­ഗാ­ല­സ്യ­ത്തി­ന്റെ ചും­ബ­ന­ത്തിൽ” മ­ര­ണ­ത്തി­ന്റെ സാ­ന്നി­ദ്ധ്യ­മു­ണ്ടാ­യി­രു­ന്നു. “മ­ദ്ധ്യ­വ­യ­സ്സി­ന്റെ തി­ര­സ്കാ­ര­ങ്ങ­ളി­ലും മ­ര­ണ­ത്തി­ന്റെ ലീലകൾ. വാർ­ദ്ധ്യ­ക്യ­ത്തി­ലാ­ണു് മ­ര­ണ­മെ­ന്ന സു­ഹൃ­ത്തു് വ­ന്നെ­ത്തേ­ണ്ട­തു്. പക്ഷേ കാ­ളീ­യ­നേ­ക്കാൽ ഭീ­മാ­കാ­ര­മാർ­ന്ന പാ­മ്പി­ന്റെ—മ­ര­ണ­ത്തി­ന്റെ—ശ­രീ­ര­ത്തി­നു് താഴെ നി­ന്നു കൊ­ണ്ടു് “നി­ന്നെ ഞാൻ കാ­ണു­ന്നി­ല്ല­ല്ലോ” എ­ന്നു് മ­നു­ഷ്യൻ പ­റ­യു­ന്നു. മ­ര­ണ­ത്തി­ന്റെ അ­നി­വാ­ര്യ­ത­യും, യാ­ദൃ­ച്ഛി­ക­ത്വ­വും, അ­തി­ന്റെ ഭ­യ­ങ്ക­ര­ത്വ­വും ഇ­തി­നേ­ക്കാൾ ഉ­ജ്ജ്വ­ല­മാ­യി ചി­ത്രീ­ക­രി­ക്കാ­നാ­വി­ല്ല. ദ്ര­ഷ്ടാ­ക്ക­ളെ ചി­ന്തി­പ്പി­ക്കു­ക­യും വി­കാ­രാ­ധീ­ന­രാ­ക്കു­ക­യും ചെ­യ്യു­ന്ന ചി­ത്ര­ങ്ങ­ളാ­ണു് ഇവ. ഈ കലാ പാ­ടാ­വ­ത്തി­നു് മുൻ­പിൽ ഞാൻ തല കു­നി­ച്ചു് നി­ല­ക്ക­ട്ടെ.

images/Abierce.jpg
അം­ബ്രോ­സ് ബീർസ്

അം­ബ്രോ­സ് ബീർസി ന്റെ (Bierce) കഥകൾ പ്ര­ഖ്യാ­ത­ങ്ങ­ളാ­ണു്. മ­നു­ഷ്യ ജീ­വി­ത­ത്തെ പ­രി­ഹാ­സാ­ത്മ­ക­മാ­യി വീ­ക്ഷി­ക്കു­ന്ന സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ സു­പ്ര­ധാ­ന­നാ­ണു് അ­ദ്ദേ­ഹം. ബീർ­സി­ന്റെ ഒരു കഥയിൽ ഭർ­ത്താ­വി­ന്റെ മ­ര­ണ­ത്തിൽ ‘വാ­വി­ട്ടു’ നി­ല­വി­ളി­ക്കു­ന്ന ഭാ­ര്യ­യു­ടെ ചി­ത്രീ­ക­ര­ണ­മു­ണ്ടു്. അ­പ്പോ­ഴാ­ണു് ഒരു യു­വാ­വു് പ്രേ­മാ­ഭ്യർ­ത്ഥ­ന­യു­മാ­യി അ­വ­ളു­ടെ അ­ടു­ക്ക­ലെ­ത്തു­ന്ന­തു്. “നീചാ ഇതാണോ സമയം” എ­ന്നു് അവൾ ചോ­ദി­ച്ചു. “നി­ന്റെ സൗ­ന്ദ­ര്യാ­തി­ശ­യം എന്റെ വി­വേ­ച­ന­ശ­ക്തി­യെ ഇ­ല്ലാ­താ­ക്കി” എ­ന്നു് അ­യാ­ളു­ടെ ഉ­ത്ത­രം. അ­പ്പോൾ അവൾ “ഞാൻ വി­ല­പി­ക്കാ­തി­രി­ക്കു­മ്പോ­ഴ­ല്ലേ നി­ങ്ങൾ വ­രേ­ണ്ട­തു?” എന്നു ചോ­ദി­ച്ചു.

നിൻ­പേ­രു­കേ­ട്ടാൽ പേ­ടി­യാം

സ്നേ­ഹ­മേ, അ­ല്ലെ­ങ്കിൽ കാമമേ നീ­യി­ത്ര മ­ര്യാ­ദ­കേ­ടാ­യി പെ­രു­മാ­റു­ന്ന­തു് എ­ന്താ­ണു് ? അവൾ സ്കൂ­ട്ട­റി­ന്റെ പു­റ­കിൽ ഭർ­ത്താ­വി­ന്റെ കു­ട­വ­യ­റിൽ കൈ­യ­മർ­ത്തി ഇ­രി­ക്കു­മ്പോ­ഴാ­ണു് ഒരു സു­ന്ദ­രി ഫു­ട്പാ­ത്തി­ലൂ­ടെ അ­ല­സ­ഗ­മ­നം ചെ­യ്യു­ന്ന­തു് അയാൾ കാ­ണൂ­ന്ന­തു്. ആ­വ­ശ്യ­മി­ല്ലാ­തെ സ്കൂ­ട്ടർ ബ്രേ­ക്കി­ട്ടു. ഒന്നു ക­ടാ­ക്ഷി­പ്പി­ക്കാൻ നീ­യെ­ന്തി­നാ­ണു് അ­യാൾ­ക്ക് പ്രേ­ര­ണ നൽ­കി­യ­തു? പി­റ­കി­ലി­രി­ക്കു­ന്ന­വ­ളു­ടെ ‘ചങ്ക്’ ത­ക­രു­ന്ന­തു് നീ കാ­ണു­ന്നി­ല്ലേ? എ­ങ്കി­ലും അ­വ­ളൊ­ന്നും മി­ണ്ടു­കി­ല്ല. വീ­ട്ടി­ലെ­ത്തു­മ്പോൾ ചൂ­ട്ചാ­യ­യ്ക്ക് പകരം ത­ണു­ത്ത ചായ അവൾ കൊ­ണ്ടു­വ­യ്ക്കു­ന്ന­തു് നേ­ര­ത്തേ­യു­ള്ള യാ­ത്ര­യിൽ വ­ലി­ച്ചെ­റി­ഞ്ഞ ക­ടാ­ക്ഷ­ത്തി­ന്റെ ഫ­ല­മാ­ണെ­ന്നു് നി­ന­ക്ക­റി­യാ­മോ? പി­റ­കി­ലി­രി­ക്കു­ന്ന­വൾ എത്ര സു­ന്ദ­രി­യാ­ണെ­ങ്കി­ലും വൈ­വി­ധ്യം കൊ­തി­ക്കു­ന്ന പു­രു­ഷൻ “ ഈ മാ­ര­ണ­ത്തി­നെ­യാ­ണ­ല്ലോ എ­നി­ക്കു കി­ട്ടി­യ­തു്” എ­ന്നു് മ­ന­സ്സിൽ പ­റ­യു­ന്ന­തി­നു കാ­ര­ണ­മാ­യി­ത്തീർ­ന്ന­തു് നീ­യ­ല്ലാ­തെ മ­റ്റാ­രു്. ഓ­ഫീ­സിൽ വ­ന്നു് അ­തി­സു­ന്ദ­രി­ക­ളു­മാ­യി വർ­ത്താ­നം പ­റ­ഞ്ഞ് ര­സി­ച്ചി­ട്ടു് വീ­ട്ടിൽ വൈ­കു­ന്നേ­രം ചെ­ല്ലു­മ്പോൾ യ­ക്ഷി­യെ­പ്പോ­ലെ മു­ടി­യ­ഴി­ച്ചി­ട്ടു് വ­രാ­ന്ത­യിൽ നി­ന്നു് ‘ജലസി’യോടെ നോ­ക്കു­ന്നു ഭാര്യ. അവളെ ത­ല്ലാൻ വ­യ്യാ­തെ അയാൾ പി­ള്ളേ­രെ വ­ലി­ച്ചി­ട്ടു ത­ല്ലു­ന്നു. ഇതിനു കാ­ര­ണ­മാ­യി ഭ­വി­ച്ച­തും പ്രേ­മ­മേ അ­ല്ല­ങ്കിൽ കാമമേ നീ ത­ന്നെ­യ­ല്ലേ?

images/LalithaLenin.jpg
ലളിതാ ലെനിൻ

മ­ന്ത്രി­യു­ടെ ‘വെ­ര­ട്ടും’ സു­പ്പീ­രി­യർ ഓ­ഫീ­സ­റു­ടെ ‘ഉ­രു­ട്ടും’ ഉ­ദ്യോ­ഗ­സ്ഥൻ അ­ല്പ­മെ­ങ്കി­ലും സു­ഖ­മ­നു­ഭ­വി­ക്കു­ന്ന­തു് സു­ന്ദ­രി­യും ത­രു­ണി­യു­മാ­യ സ്റ്റൈ­നോ­ഗ്രാ­ഫർ­ക്ക് ഡി­ക്റ്റേ­ഷൻ കൊ­ടു­ക്കു­മ്പോ­ഴാ­ണു്. ആ സു­ഖ­ത്തോ­ടു കൂടി കാറിൽ കയറി വീ­ട്ടി­ലെ­ത്തു­മ്പോൾ ഭാര്യ ഒ­ന്നു­മ­റി­യാ­ത്ത­മ­ട്ടിൽ “ഇന്നു ജോലി തി­ര­ക്കു­ണ്ടാ­യി­രു­ന്നോ? ഒ­രു­പാ­ടു­ക­ത്തു­കൾ­ക്ക് മ­റു­പ­ടി കൊ­ടു­ക്കാ­നു­ണ്ടാ­യി­രു­ന്നോ” എ­ന്നൊ­രു ‘മെറ്റ റ്റോ­ക്ക്’ (meta talk) ന­ട­ത്തു­ന്ന­തി­നു് കാ­ര­ണ­മാ­യി­ത്തീ­രു­ന്ന­തും സ്നേ­ഹ­മേ, കാമമേ നി­ങ്ങ­ളിൽ നി­ന്നു­ള­വാ­കു­ന്ന ജലസി ത­ന്നെ­യാ­ണ­ല്ലോ. ഈ ജ­ല­സി­യെ മ­നഃ­ശാ­സ്ത്ര­ജ്ഞ­ന്മാർ ശ­രി­യാ­യി അ­പ­ഗ്ര­ഥി­ച്ചി­ട്ടു­ണ്ടു്. എന്തോ ഒ­ന്നി­ന്റെ അഭാവം ജ­നി­പ്പി­ക്കു­ന്ന ന്യൂ­ന­താ­ബോ­ധ­ത്താ­ലാ­ണ­ത്രേ സ്ത്രീ ഇ­ത്ര­മാ­ത്രം ജ­ല­സി­യു­ള്ള­വ­ളാ­യി ഭ­വി­ച്ച­തു്. “എന്നെ സ്നേ­ഹി­ക്ക­ണം, എന്നെ മാ­ത്രം സ്നേ­ഹി­ക്ക­ണം” എ­ന്നാ­ണു് ഓരോ സ്ത്രീ­യു­ടെ­യും നി­ല­പാ­ടു്. പു­രു­ഷൻ ഏ­ക­ഭാ­ര്യാ­വ്ര­ത­ക്കാ­ര­നാ­യി­രി­ക്ക­ണ­മെ­ന്നു് ശ­ഠി­ക്കു­ന്ന­തു് സർ­വ്വ­സാ­ധാ­ര­ണം. ആ ശാ­ഠ്യം ജ­ല­സി­യിൽ നി­ന്നാ­ണു­ണ്ടാ­വു­ക. ഇ­ത്ര­യും എ­ഴു­താൻ തോ­ന്നി­യ­തു് ലളിതാ ലെനിൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ‘മ­ണ്ഡോ­ദ­രി’ എന്ന കാ­വ്യം വാ­യി­ച്ച­തി­നാ­ലാ­ണു്. രാവണൻ സ്കൂ­ട്ട­റി­ലി­രു­ന്നു് മ­ണ്ഡോ­ദ­രി­യെ അ­റി­യാ­തെ നോ­ട്ട­മെ­റി­ഞ്ഞ­വ­ന­ല്ല. ചില രാ­ക്ഷ­സ­ന്മാ­രെ­പ്പോ­ലെ “ഞാൻ വ്യ­ഭി­ച­രി­ക്കു­മെ­ടീ. നീ ഇ­ഷ്ട­മു­ണ്ടെ­ങ്കിൽ എ­ന്നോ­ടൊ­രു­മി­ച്ചു് ക­ഴി­ഞ്ഞാൽ മതി” എന്നു ഉ­ദീ­ര­ണം ചെ­യ്തു­കൊ­ണ്ടു് പ­ര­സ്ത്രീ­ഗ­മ­ന­ത്തി­നു്—സീതയെ പ്രാ­പി­ക്കാ­നാ­യി—പോ­കു­ക­യാ­ണു്. മ­യ­ന്റെ പു­ത്രി­ക്കു്—രാ­വ­ണ­ന്റെ ഭാ­ര്യ­യ്ക്കു്—സ­ഹി­ക്കാ­നാ­വാ­ത്ത ദുഃഖം. “ഈ­രേ­ഴു­ല­കി­നെ­യൊ­രു ചെ­റു­വി­ര­ലാൽ പ­മ്പ­ര­മാ­ക്കി­ച്ചു­റ്റി­ച്ചു” കൊ­ണ്ടു­പോ­കു­ന്ന ന­ക്ത­ഞ്ച­ര­നോ­ടു് പ­ഞ്ച­ക­ന്യ­ക­ക­ളിൽ ഒ­രു­വ­ളാ­യ മ­ണ്ഡോ­ദ­രി­ക്ക് എന്തു ചെ­യ്യാൻ ക­ഴി­യും, ക­ര­യു­ക­യ­ല്ലാ­തെ.

കേഴുക കേഴുക കേ­ഴ­മാൻ­ക­ണ്ണാ­ളേ

കേ­ഴു­വോർ­ക്കാ­ശ്വാ­സ­മേ­കും ദൈവം.

അവൾ കേണു. രാ­മ­ന്റെ അ­മ്പു­കൊ­ണ്ടു് രാ­വ­ണ­ന്റെ മാറു പി­ളർ­പ്പി­ച്ചു് ഈ­ശ്വ­രൻ മ­ണ്ഡോ­ദ­രി­ക്ക് ആ­ശ്വാ­സം നൽകി. ലളിതാ ലെ­നി­ന്റെ അത്ര മോ­ശ­മ­ല്ലാ­ത്ത കാ­വ്യം മാ­തൃ­ഭൂ­മി ആ­ഴ്ച്ച­പ്പ­തി­പ്പിൽ മ­ഷി­പു­ര­ണ്ടു­വ­ന്ന­തു­കൊ­ണ്ടാ­ണ­ല്ലോ ഇ­ത്ര­യും എ­ഴു­താൻ ക­ഴി­ഞ്ഞ­തു്. സ­ച്ചി­ദാ­ന­ന്ദൻ വാ­യ­ന­ക്കാ­രു­ടെ പം­ക്തി­യി­ലെ­ഴു­തി­യ­തു­പോ­ലെ നന്ദി, നന്ദി.

നമ്മൾ ഉ­പ­യോ­ഗി­ക്കു­ന്ന, ദോ­ഷ­ര­ഹി­ത­ങ്ങ­ളെ­ന്നു തോ­ന്നു­ന്ന വാ­ക്കു­കൾ­ക്കു പി­ന്നിൽ വേറെ ചില അർ­ത്ഥ­ങ്ങ­ളു­ണ്ടു്. ആ അർ­ത്ഥം അ­ന്യ­നു മ­ന­സ്സി­ലാ­ക­ത്ത­ക്ക വി­ധ­ത്തി­ലോ മ­ന­സ്സി­ലാ­കാ­ത്ത­വി­ധ­ത്തി­ലോ വാ­ക്കു­കൾ പ്ര­യോ­ഗി­ക്കു­മ്പോൾ അതു മെറ്റ റ്റോ­ക്കാ­യി മാ­റു­ന്നു. വീ­ട്ടിൽ വന്നു വളരെ നേരം സം­സാ­രി­ച്ചി­രു­ന്നു് ന­മ്മു­ടെ ജോ­ലി­കൾ­ക്കെ­ല്ലാം ത­ട­സ്സ­മു­ണ്ടാ­ക്കു­ന്ന അ­തി­ഥി­യോ­ടു് ആ­തി­ഥേ­യൻ മൂ­ന്നാ­മ­ത്തെ മ­ണി­ക്കൂ­റി­ന്റെ അ­വ­സാ­ന­ത്തിൽ ചോ­ദി­ക്കു­ന്നു: “എ­വി­ടെ­യാ­ണു് ജോർ­ജ്ജി­ന്റെ താമസം?” (വീ­ട്ടി­ലേ­ക്ക­ങ്ങു പോ­ക­രു­തോ എ­ന്നാ­ണു് ഇ­തി­ന്റെ അർ­ത്ഥം). ന­മു­ക്കൊ­രി­ക്ക­ലും ക്ഷ­മി­ക്കാ­നാ­കാ­ത്ത അ­പ­രാ­ധം ചെ­യ്ത­വൻ വീ­ട്ടിൽ വ­ന്നു് മാ­പ്പു ചോ­ദി­ക്കു­ന്നു. അ­പ്പോൾ ന­മ്മു­ടെ മ­റു­പ­ടി. “ഓ അതു സാ­ര­മി­ല്ല”. (വളരെ ‘സാ­ര­മു­ണ്ടു്’ എ­ന്നാ­ണി­തി­ന്റെ അർ­ത്ഥം). [“മെ­റ്റ­റ്റോ­ക്കി­നെ­ക്കു­റി­ച്ചു് പല ഗ്ര­ന്ഥ­ങ്ങ­ളും ഇം­ഗ്ലീ­ഷി­ലു­ണ്ടു്. അവ വാ­യി­ക്കു­ന്ന­തു് കൊ­ള്ളാം. ഗ്ര­ന്ഥ­കാ­ര­ന്മാ­രു­ടെ പേ­രു­കൾ മ­റ­ന്നു­പോ­യി­രി­ക്കു­ന്നു.]

കു­ങ്കു­മ­ത്തി­ലെ കഥ
images/SwamiVivekananda1899.jpg
സ്വാ­മി വി­വേ­കാ­ന­ന്ദൻ

സ­മ്മേ­ള­ന­ങ്ങൾ­ക്കു പോ­കു­ന്ന­തു് ര­സ­പ്ര­ദ­ങ്ങ­ളാ­ണു്; പ­ല­പ്പോ­ഴും യാതന നി­റ­ഞ്ഞ­തും. അ­തി­ന്റെ അ­നു­ഭ­വ­ങ്ങൾ സാ­മാ­ന്യ ജ­ന­ത­യ്ക്ക് ഇ­ഷ്ട­മാ­യി­ല്ലെ­ന്നു വരും. അ­തു­കൊ­ണ്ടു് ഒ­ര­നു­ഭ­വം മാ­ത്രം പറയാം. മൂ­ന്നു മ­ന്ത്രി­മാർ പ്ര­സം­ഗി­ക്കു­ന്ന ഒരു യോ­ഗ­ത്തിൽ ഞാനും പ്ര­ഭാ­ഷ­ക­നാ­യി­രു­ന്നു. സ­മ­യ­മാ­യ­പ്പോൾ മൂ­ന്നു­പേ­രേ­യും ആ­ന­ക­ളു­ടെ എ­ഴു­ന്ന­ള്ളി­പ്പോ­ടു കൂടി മു­ത്തു­ക്കു­ട­കൾ പി­ടി­ച്ചു് സ­ഭാ­വേ­ദി­യി­ലേ­ക്ക് ആ­ന­യി­ച്ചു. ആളുകൾ അ­വ­രു­ടെ പിറകെ തി­ക്കി­ത്തി­ര­ക്കി­യു­ണ്ടു്. അവർ എന്നെ ച­വി­ട്ടി താ­ഴെ­യി­ട്ടു. തി­രു­വ­ന­ന്ത­പു­ര­ത്തു നി­ന്നു് എന്നെ വി­ളി­ച്ചു­കൊ­ണ്ടു­പോ­യ മാ­ന്യൻ ഇ­ങ്ങ­നെ­യൊ­രു­ത്തൻ വ­ന്നി­ട്ടു­ണ്ടെ­ന്നു­കൂ­ടി ഓർ­മ്മി­ച്ചി­ല്ല. പി­ന്നീ­ടാ­ണു് അ­ദ്ദേ­ഹം എന്നെ അ­ന്വേ­ഷി­ച്ചു വ­ന്ന­തും കൂ­ട്ടി­കൊ­ണ്ടു­പോ­യ­തും. മ­ന്ത്രി പും­ഗ­വ­ന്മാർ പ്ര­സം­ഗം ക­ഴി­ഞ്ഞു­പോ­യ­പ്പോൾ പൗ­ര­പും­ഗ­വ­ന്മാ­രും എ­ഴു­ന്നേ­റ്റു പോയി. എ­നി­ക്കു പി­ന്നെ പ്ര­സം­ഗി­ക്കേ­ണ്ടി വ­ന്നി­ല്ല. തി­രി­ച്ചു പോരാൻ കാറിൽ ക­യ­റി­യി­രു­ന്ന­പ്പോൾ മാ­ന്യൻ സം­ഘാ­ട­ക­രിൽ ഒരാളെ വി­ളി­ച്ചു് ‘കൃ­ഷ്ണൻ­നാ­യർ­ക്ക് വ­ഴി­യിൽ വ­ച്ചു് ഓ­റ­ഞ്ച് വാ­ങ്ങാൻ നൂറു രൂപ കൊ­ടു­ക്കൂ” എ­ന്നാ­ജ്ഞാ­പി­ച്ചു. (നൂ­റു­രൂ­പ­യു­ടെ ഓ­റ­ഞ്ച് തി­ന്നാൻ ഞാ­നാ­രു്? ബകനോ). രൂ­പ­യൊ­ന്നും വേണ്ട എന്നു ഞാൻ പ­റ­ഞ്ഞി­ട്ടും അതു വ­ക­വെ­യ്ക്കാ­തെ മാ­ന്യൻ നൂ­റു­രൂ­പ നോ­ട്ടു വാ­ങ്ങി എന്റെ പോ­ക്ക­റ്റിൽ തി­രു­കി. സം­ഘാ­ട­കൻ പോ­യ­പ്പോൾ എന്റെ കാതിൽ പ­റ­ഞ്ഞു: “രൂപ കൃ­ഷ്ണൻ നാ­യർ­ക്ക­ല്ല. ഞാൻ നാ­ളെ­ക്കാ­ല­ത്തു് വീ­ട്ടിൽ വ­ന്നു് വാ­ങ്ങി­ക്കൊ­ള്ളാം”. കാ­ല­ത്തു് അ­ദ്ദേ­ഹം എന്റെ വീ­ട്ടി­ലെ­ത്തി. രൂ­പ­വാ­ങ്ങി­ക്കൊ­ണ്ടു പോ­കു­ക­യും ചെ­യ്തു. വ­ള­ര­ക്കാ­ലം ക­ഴി­ഞ്ഞു് ആ മീ­റ്റി­ങ്സ്ഥ­ല­ത്തു­നി­ന്നു വേ­റെ­ചി­ലർ സ­മ്മേ­ള­ന­ത്തി­നു എ­ന്നെ­വി­ളി­ക്കാൻ­വ­ന്നു. ‘വയ്യ’ എന്നു ഞാൻ പ­റ­ഞ്ഞ­പ്പോൾ അ­വ­രി­ലൊ­രാൾ വാ­തി­ലി­നു പു­റ­ത്തു­ചെ­ന്നി­ട്ടു് എ­ന്നെ­നോ­ക്കി പു­ച്ഛി­ച്ചു പ­റ­ഞ്ഞു: “ഞ­ങ്ങ­ളും നൂ­റു­രൂ­പ ഓ­റ­ഞ്ച് വാ­ങ്ങാൻ കൊ­ടു­ക്കും”. ഗോ­പി­ക്കു­ട്ടൻ കു­ങ്കു­മം വാ­രി­ക­യി­ലെ­ഴു­തി­യ ‘യോഗം’ എന്ന കഥ വാ­യി­ക്കൂ. ഹാ­സ്യാ­ത്മ­ക­മാ­യ ഇക്കഥ എന്നെ ര­സി­പ്പി­ച്ചു. പ്ര­സം­ഗ­ത്തി­നു പോ­കു­ന്ന വാ­യ­ന­ക്കാർ­ക്കും ഇതു് ര­സ­പ്ര­ദ­മാ­യി­രി­ക്കു­മെ­ന്നാ­ണു് എന്റെ വി­ശ്വാ­സം.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: അ­ടു­ത്ത­കാ­ല­ത്തു് നി­ങ്ങ­ളെ ആ­ഹ്ലാ­ദി­പ്പി­ച്ച­തേ­തു്?

ഉ­ത്ത­രം: എം. പി. നാ­രാ­യ­ണ­പി­ള്ള എ­ന്നെ­ക്കു­റി­ച്ചു് ട്രയൽ വാ­രി­ക­യി­ലെ­ഴു­തി­യ നല്ല വാ­ക്കു­കൾ.

ചോ­ദ്യം: മെറ്റ റ്റോ­ക്കി­നെ­ക്കു­റി­ച്ചു നി­ങ്ങൾ മുൻ­പെ­ഴു­തി­യ­ല്ലോ. “അ­ല്പ­പ്ര­ഭാ­വാ­നാ­യ ഞാൻ” “നി­സ്സാ­ര­നാ­യ ഞാൻ”, “എന്റെ വി­നീ­ത­മാ­യ അ­ഭി­പ്രാ­യം” എ­ന്നൊ­ക്കെ നി­ങ്ങൾ കൂ­ടെ­ക്കൂ­ടെ എ­ഴു­താ­റു­ള്ള­തു് മെറ്റ റ്റോ­ക്കു അല്ലേ? നി­ങ്ങ­ളു­ടെ അ­ഹ­ങ്കാ­ര­മ­ല്ലേ അതു കാ­ണി­ക്കു­ന്ന­തു് ?

ഉ­ത്ത­രം: ഇ­ത്ത­രം പ്ര­സ്താ­വ­ന­ക­ളിൽ ചി­ല­പ്പോൾ കാ­പ­ട്യ­മു­ണ്ടാ­യി­രി­ക്കും. വാ­യ­ന­ക്കാ­രെ അൽ­പ­മൊ­ന്നു വ­ശീ­ക­രി­ക്കാ­നാ­വാം ചിലർ ഇ­ങ്ങ­നെ പ­റ­യു­ന്ന­തു്. പക്ഷേ, ആർ­ജ്ജ­വ­ത്തോ­ടെ മാ­ത്ര­മേ ഈ വാ­ക്കു­കൾ എ­ന്നിൽ­നി­ന്നു് ഉ­ണ്ടാ­കാ­റു­ള്ളൂ.

ചോ­ദ്യം: ഗ്യു­ന്തർ­ഗ്രാ­സ്സ് ക­ഴി­ഞ്ഞാൽ നി­ങ്ങ­ളെ ആ­കർ­ഷി­ച്ച ജർ­മ്മൻ സാ­ഹി­ത്യ­കാ­ര­നാ­രു്?

ഉ­ത്ത­രം: ക്രി­സ്റ്റോ­ഫർ മെ­ക്കൽ. അ­സാ­ധാ­ര­ണ­മാ­യ നേ­ട്ട­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റേ­തു്. മെ­ക്ക­ലി­ന്റെ ചില ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ രചനകൾ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തി­ട്ടു­ണ്ടു്. The Figure on the Boundary Line എ­ന്നാ­ണു് പു­സ്ത­ക­ത്തി­ന്റെ പേരു്. Arena പ്ര­സാ­ധ­നം. വില 48 രൂപ 40 പൈസ.

ചോ­ദ്യം: പാ­നീ­യ­ങ്ങ­ളിൽ നി­ങ്ങ­ളേ­റ്റ­വും വെ­റു­ക്കു­ന്ന­തേ­തു് ?

ഉ­ത്ത­രം: സി­ന്ത­റ്റി­ക് പ്രി­പ്പ­റേ­ഷൻ­സ്. ചില വീ­ടു­ക­ളിൽ ചെ­ന്നാൽ ഈ വൃ­ത്തി­കെ­ട്ട പൊടി വെ­ള്ള­ത്തിൽ ക­ല­ക്കി പ­ഞ്ചാ­ര­യി­ട്ടു് ന­മ്മു­ടെ മുൻ­പിൽ കൊ­ണ്ടു­വ­യ്ക്കും. ഈ പ്ര­വൃ­ത്തി­യെ­ക്കാൾ ഭേദം ന­മ്മു­ടെ ക­ര­ണ­ത്തു് അ­ടി­ക്കു­ക എ­ന്ന­താ­ണു്.

ഒ­പ്പു­ക­ട­ലാ­സ്സ്
images/FigureontheBoundaryLine.jpg

ജീ­വി­ത­ത്തി­ലെ വി­ര­സ­ങ്ങ­ളും ബ­ന്ധ­ര­ഹി­ത­ങ്ങ­ളു­മാ­യ അ­നു­ഭ­വ­ങ്ങ­ളെ ര­സാ­ത്മ­ക­ങ്ങ­ളും ബ­ന്ധ­ദാർ­ഢ്യ­മാർ­ന്ന­വ­യും ആ­ക്കു­ന്ന­താ­ണു് കല. അ­ങ്ങ­നെ പ്ര­വർ­ത്തി­ക്കു­മ്പോൾ രൂ­പ­മു­ണ്ടാ­കു­ന്നു. രൂ­പ­ശിൽ­പ­മു­ള്ള അ­നു­ഭ­വ­ത്തെ നമ്മൾ ക­ലാ­സൃ­ഷ്ടി­യെ­ന്നു വി­ളി­ക്കും. ഈ മാ­ന­ദ­ണ്ഡം­വ­ച്ചു നോ­ക്കി­യാൽ ശാഹുൽ വ­ള­പ്പ­ട്ട­ണ­ത്തി­ന്റെ “വ്രണം” എന്ന രചന (ദേ­ശാ­ഭി­മാ­നി വാരിക) സാ­ഹി­ത്യ­മ­ല്ല. അതു് വെറും representation—ജീ­വി­ത­സം­ഭ­വ­ങ്ങ­ളു­ടെ പു­ന­രാ­വി­ഷ്ക­ര­ണം—മാ­ത്ര­മാ­ണു്. ഒരു വൃ­ദ്ധൻ, അ­യാ­ളു­ടെ ഭാര്യ, അ­വ­രു­ടെ മകൾ, മ­ക­ളു­ടെ കു­ഞ്ഞു് ഇ­വ­രാ­ണു് ഈ ക­ഥ­യി­ലെ വ്യ­ക്തി­കൾ. മ­ക­ളു­ടെ ഭർ­ത്താ­വു് ഗൾഫ് രാ­ജ്യ­ത്തി­ലെ­വി­ടെ­യോ വേ­റൊ­രു­ത്തി­യു­മാ­യി ക­ഴി­ഞ്ഞു­കൂ­ടു­ന്നു. കു­ഞ്ഞി­നു് രോഗം. ചി­കി­ത്സി­ക്കാൻ പ­ണ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് അതു മ­രി­ക്കാ­നി­ട­യാ­യി. മ­കൾ­ക്കു ദ്വി­തീ­യ വി­വാ­ഹം നി­ശ്ച­യി­ക്കു­ന്നു വൃ­ദ്ധൻ. അവൾ ആ വരനെ ആട്ടി പു­റ­ത്താ­ക്കി. കിഴവൻ മ­രി­ക്കാ­നാ­യി പു­ഴ­വ­ക്കിൽ ചെ­ന്നു കി­ട­ക്കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. നി­ത്യ­ജീ­വി­ത സം­ഭ­വ­ങ്ങ­ളു­ടെ പു­ന­രാ­വി­ഷ്കാ­രം ക­ല­യാ­വി­ല്ലെ­ന്നു് ഈ പം­ക്തി­യിൽ പ­ല­പ്പോ­ഴും എ­ഴു­തി­യി­ട്ടു­ണ്ടു്. ബ്ലോ­ട്ടി­ങ് പേ­പ്പർ­കൊ­ണ്ടു് മ­ഷി­യി­ലെ­ഴു­തി­യ അ­ക്ഷ­ര­ങ്ങൾ ഒ­പ്പി­യെ­ടു­ക്കു­ന്ന­തു­പോ­ലെ ജീവിത സം­ഭ­വ­ങ്ങൾ ക­ഥാ­കാ­രൻ ഒ­പ്പി­യെ­ടു­ക്കു­ന്നു. അതു് ക­ല­യാ­വ­ണ­മെ­ങ്കിൽ ഉൾ­ക്കാ­ഴ്ച­യി­ല്ലാ­ത്ത വി­വ­ര­ണ­ത്തി­ന്റെ പേരു ജർ­ണ്ണ­ലി­സ­മെ­ന്നാ­ണു്. ശാഹുൽ വ­ള­പ­ട്ട­ണം ക­ഥാ­കാ­ര­ന­ല്ല, ജർ­ണ്ണ­ലി­സ്റ്റാ­ണു്.

സ­മു­ദാ­യം ചലനം കൊ­ള്ളു­ന്ന­തു് ജീ­വി­ത­ത്തെ­സ്സം­ബ­ന്ധി­ച്ച പുതിയ സ­ത്യ­ങ്ങൾ ശാ­സ്ത്ര­കാ­ര­ന്മാ­രും ക­ലാ­കാ­ര­ന്മാ­രും ക­ണ്ടു­പി­ടി­ക്കു­മ്പോ­ഴാ­ണു്. വെ­ണ്മ­ണി ന­മ്പൂ­തി­രി­മാർ നല്ല ക­വി­ക­ളാ­യി­രു­ന്നെ­ങ്കി­ലും അവർ ചി­ത്രീ­ക­രി­ച്ച സ­മു­ദാ­യം പ­ണ്ട­ത്തെ, പ­ത്മ­നാ­ഭ­സ്വാ­മി ക്ഷേ­ത്ര­ത്തി­ന്റെ മുൻ­വ­ശ­ത്തു­ള്ള കുളം പോ­ലെ­യാ­യി­രു­ന്നു. ധ­ന്വ­ന്ത­രം കു­ഴ­മ്പു­പോ­ലെ അർ­ദ്ധ­ദ്ര­വ­മാ­യ വെ­ള്ളം പ­ച്ച­നി­റം. കു­ളി­ച്ചാൽ വൃ­ഷ­ണ­വൃ­ദ്ധി നി­ശ്ച­യ­മാ­യും ഉ­ണ്ടാ­കും. ആ ജ­ലാ­ശ­യ­ത്തിൽ ഓവുകൾ വ­ച്ചു­കൊ­ടു­ത്തു ശു­ദ്ധീ­ക­ര­ണം ന­ട­ത്തി­യ­തു് വ­ള്ള­ത്തോ­ളാ യി­രു­ന്നു. കു­മാ­ര­നാ­ശാൻ അതിൽ അ­ന­വ­ര­തം ശു­ദ്ധ­ജ­ല­മൊ­ഴു­ക്കി. വെ­ള്ളം­കെ­ട്ടി നിൽ­ക്കാൻ അ­നു­വ­ദി­ച്ചി­ല്ല. ഈ ക്ഷേ­ത്ര­ജ­ലാ­ശ­യ­ത്തെ വീ­ണ്ടും ധ­ന്വ­ന്ത­രം കു­ഴ­മ്പാ­ക്കി മാ­റ്റാ­നാ­ണു് ചില ക­ഥാ­കാ­ര­ന്മാർ അ­ന­വ­ര­തം ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. അവരെ എ­തിർ­ക്കു­ക എ­ന്ന­താ­ണു് ന­മ്മു­ടെ പ്രാ­ഥ­മി­ക­കൃ­ത്യം. അ­ല­ങ്കാ­ര­മു­പേ­ക്ഷി­ച്ചു പറയാം. ഇ­ത്ത­രം ക­ഥാ­കാ­ര­ന്മാ­രു­ടെ കു­ത്സി­ത­ത്വം­സ­മു­ദാ­യ­ത്തെ നി­ശ്ച­ല­മാ­ക്കി നി­റു­ത്തു­ന്നു, അ­ങ്ങ­നെ അതു് ജീർ­ണ്ണി­ക്കു­ന്നു.

സെ­ക്സ് മാറും
images/ChristophMeckel1974.jpg
ക്രി­സ്റ്റോ­ഫർ മെ­ക്കൽ

ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രൻ മൊ­ങ്തെൻ­യ് ഫ്രാൻ­സി­ലെ ഒരു പ്ര­ദേ­ശ­ത്തി­ലൂ­ടെ ന­ട­ക്കു­മ്പോൾ ഒ­രു­കാ­ല­ത്തു് പെ­ണ്ണാ­യി­രു­ന്ന ഒ­രാ­ണി­നെ കണ്ടു. ഇ­രു­പ­ത്തി­ര­ണ്ടു­വ­യ­സ്സു­വ­രെ മാറി (മേരി) എ­ന്നാ­യി­രു­ന്നു അ­വ­ളു­ടെ പേരു്. ആ പ്രാ­യ­മെ­ത്തി­യ­പ്പോൾ അവൾ ചാടാൻ തു­ട­ങ്ങി. ചാ­ട്ട­ത്തി­ന്റെ ഫ­ല­മാ­യി പു­രു­ഷ­ന്റെ അവയവം അ­വൾ­ക്കു വ­ന്നു­കൂ­ടി. പെ­ണ്ണു് ഓ­ട­രു­തു്, ചാ­ട­രു­തു്, ഓ­ടി­യാ­ലും ചാ­ടി­യാ­ലും മാറി ഷെർ­മെ­നെ­പോ­ലെ (Marie Germain) ആണായി മാറും എ­ന്നൊ­രു പാ­ട്ടു് അ­ക്കാ­ല­ത്തു് അ­വി­ട­ത്തെ പെൺ­കു­ട്ടി­കൾ പാ­ടാ­റു­ണ്ടാ­യി­രു­ന്നു. കുമാർ എ­ക്സ്പ്ര­സ്സ് വാ­രി­ക­യി­ലെ­ഴു­തി­യ ‘ന­ഷ്ട­പ്പെ­ട്ട ഒരു മഴ’ എന്ന പറട്ട പൈ­ങ്കി­ളി­ക്ക­ഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കു തോ­ന്നി പ­തി­വാ­യി ഇ­ത്ത­രം കഥകൾ വാ­യി­ക്കു­ന്ന പെൺ­കു­ട്ടി­കൾ ആൺ­കു­ട്ടി­ക­ളാ­യി മാ­റു­മെ­ന്നു്. സെ­ക്സ് മാറാൻ താൽ­പ­ര്യ­മി­ല്ലാ­ത്ത പെ­ണ്ണു­ങ്ങൾ ഇ­മ്മാ­തി­രി­ക­ഥ­ക­ളു­ടെ പാ­രാ­യ­ണം ഒ­ഴി­വാ­ക്ക­ണം.

ജി. ശ­ങ്ക­ര­ക്കു­റു­പ്പി­നെ­ക്കു­റി­ച്ചു പ­റ­ഞ്ഞു­കൊ­ണ്ടാ­ണു് ഈ ലേഖനം തു­ട­ങ്ങി­യ­തു്. അ­വ­സാ­നി­പ്പി­ക്കു­ന്ന­തും അ­ങ്ങ­നെ­യാ­വ­ട്ടെ. എ­റ­ണാ­കു­ള­ത്തു് ലൂ­സി­യ­ഹോ­ട്ട­ലിൽ താ­മ­സി­ക്കു­മ്പോൾ എ­നി­ക്കു് ഒ­രു­ദി­വ­സം വൈ­കു­ന്നേ­രം പ­നി­വ­ന്നു. ബോധം കെ­ട്ടു. മൂ­ന്നോ നാലോ മ­ണി­ക്കൂർ ക­ഴി­ഞ്ഞു് ഞാൻ ക­ണ്ണു­തു­റ­ന്ന­പ്പോൾ പ­ട്ട­ണ­ത്തി­ലെ ഏ­റ്റ­വും വി­ദ­ഗ്ദ്ധ­നാ­യ ഡോ­ക്ടർ എന്നെ പ­രി­ശോ­ധി­ച്ചു­ക­ഴി­ഞ്ഞു. മ­രു­ന്നു് കു­ത്തി­വ­ച്ചി­രി­ക്കു­ന്നു. വി­ല­കൂ­ടി­യ പല മ­രു­ന്നു­ക­ളും മേ­ശ­പ്പു­റ­ത്തു വ­ച്ചി­രി­ക്കു­ന്നു. ആ­രാ­ണി­തൊ­ക്കെ ചെ­യ്ത­തെ­ന്നു് അ­ന്വേ­ഷി­ച്ച­പ്പോൾ റി­സ­പ്ഷ­നി­സ്റ്റ് സെ­ബാ­സ്റ്റിൻ അ­റി­യു­ച്ചു. “മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പു്” അ­ന്നു­കാ­ല­ത്തും ഞാ­ന­ദ്ദേ­ഹ­ത്തെ കു­റ്റ­പ്പെ­ടു­ത്തി­യ­തേ­യു­ള്ളൂ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-04-06.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.