SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-08-31-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

അ­മ്പ­തു­കൊ­ല്ലം മുൻ­പാ­ണു്. നേരം പു­ലർ­ന്നു. ആ ദി­ന­ത്തിൽ എ­നി­ക്കു് വ­രാൻ­പോ­കു­ന്ന മു­റി­വു­ക­ളെ എ­ങ്ങ­നെ ഉ­ണ­ക്കാ­നാ­ണു് എന്ന വി­ചാ­ര­ത്തോ­ടെ ഞാൻ വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തു നി­ല്ക്കു­മ്പോൾ, ക്ര­മേ­ണ മ­ര­ങ്ങ­ളു­ടെ നി­ഴ­ലു­കൾ­ക്കു നീളം കൂ­ടി­വ­ന്ന­പ്പോൾ ഒരു “മു­ഗ്ദ്ധ­സം­ഗീ­ത­ക­ന്ദ­ളം” രാ­ജ­വീ­ഥി­യിൽ­നി­ന്നു് ഉ­യ­രു­ക­യാ­യി:

ആരു വാ­ങ്ങു, മിന്നാരുവാങ്ങുമീ-​

യാ­രാ­മ­ത്തി­ന്റെ രോ­മാ­ഞ്ചം?”

ഇതു് എ­ന്തൊ­രു വേ­ണു­ഗാ­നം! ഏതു ചെ­ഞ്ചൊ­ടി­ക­ളിൽ­നി­ന്നാ­ണു് ഇതു് പാ­ത­യി­ലൂ­ടെ ഒ­ഴു­കി­വ­ന്നു് എന്റെ കാ­തി­നു സു­ഖ­മ­രു­ളു­ന്ന­തു? ഞാൻ ചെ­ന്നു­നോ­ക്കി. “പൊ­ന്നു­ഷ­സ്സു­പോ­ലെ” രാ­ജ­വീ­ഥി­യിൽ അവൾ വി­രാ­ജി­ക്കു­ന്നു; ചലനം കൊ­ള്ളു­ന്നു. ഞാൻ അ­വ­ളോ­ടു പ­റ­ഞ്ഞു: “അ­നു­ജ­ത്തീ, ഈ ഗാനം കേൾ­ക്കാ­നാ­ണു് ഞാൻ ജ­നി­ച്ച­തു്. നീ പൂ­ക്കൾ വിൽ­ക്കു­ന്നു­വോ? നി­ന്റെ ഗാ­ന­ത്തി­ന്റെ ഓരോ വ­രി­യും ഓരോ പൂ­വ­ല്ലേ? നി­ന്റെ കൈ­യി­ലി­രി­ക്കു­ന്ന ഓരോ പൂവും ഗാ­ന­ത്തി­ന്റെ ഓരോ വ­രി­യ­ല്ലേ? നി­ന്റെ പാ­ട്ടി­നും നി­ന്റെ കൈ­യി­ലു­ള്ള പൂ­വി­നും ത­മ്മിൽ ഒരു വ്യ­ത്യാ­സ­വു­മി­ല്ല­ല്ലോ”. എന്റെ പ്ര­ശം­സാ വ­ച­ന­മൊ­ന്നും അ­വൾ­ക്കു വേണ്ട. ഞാ­നൊ­രു ക­ശ്മ­ല­നാ­ണെ­ന്നു വി­ചാ­രി­ച്ചാ­വാം അവൾ എന്നെ ഒന്നു നോ­ക്കു­ക­പോ­ലും ചെ­യ്യാ­തെ ന­ട­ന്നു­പോ­യി. ഇ­പ്പോ­ഴും ആ ഗാ­ന­ത്തി­ന്റെ ഈരടി എന്റെ കാതിൽ അ­നു­ര­ണ­നം ചെ­യ്യു­ന്നു:“ആരു വാ­ങ്ങു­മി­ന്നാ­രു­വാ­ങ്ങു­മീ­യാ­രാ­മ­ത്തി­ന്റെ രോ­മാ­ഞ്ചം?”

ഇ­ന്നു്—അ­മ്പ­തു വർ­ഷ­ത്തി­നു ശേഷം—ജീ­വി­ത­മേ­ല്പി­ച്ച ക്ഷ­ത­ങ്ങ­ളു­ടെ പാ­ടു­കൾ നോ­ക്കി­ക്കൊ­ണ്ടു് വി­ഷാ­ദ­മ­ഗ്ന­നാ­യി ഞാൻ വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തു നിൽ­ക്കു­മ്പോൾ തെ­രു­വിൽ കലപില ശബ്ദം. ഞാൻ ശ്ര­ദ്ധി­ച്ചു: “നി­യ­മാ­നു­സാ­രി­യാ­യ സ­മാ­ന്ത­ര­ത്വം പ­ദ്യാ­ത്മ­ക ഏ­ക­ക­ങ്ങ­ളിൽ വന്നു സം­ഘ­ട്ട­നം ചെ­യ്യു­മ്പോൾ ആ പ­ദ്യാ­ത്മ­ക ഏകകം ഹെ­മി­സ്റ്റി­ച്ചാ­യി മാ­റു­ന്നു എ­ന്ന­താ­ണു് ആശാൻ ക­വി­ത­യു­ടെ ലി­ങ്ഗ്വ­സ്റ്റി­ക് സ്റ്റൈ­ലി­സ്റ്റി­ക്സ്. ഫൊ­ണൊ­ലോ­ജി­ക്ക­ലും ഗ്ര­മാ­റ്റി­ക്ക­ലു­മാ­യ പാ­റ്റേൺ ഭാ­ഷാ­പ­ര­മാ­യ വി­നി­മ­യ­ത്തിൽ സാർ­ത്ഥ­ക­മാ­യി ഭ­വി­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന ഡൈ­ക്കോ­ട്ട­മി “നളിനി ”യിലെ “ഓമലാൾ മു­ഖ­മ­തീ­ന്നു നിർ­ഗ്ഗ­മി­ച്ചോ­മി­തി” എന്നു തു­ട­ങ്ങു­ന്ന ശ്ലോ­ക­ത്തിൽ സം­വീ­ക്ഷ­ണം ചെ­യ്യാ­വു­ന്ന­താ­ണു്”. ഇതു കേട്ട ഞാൻ “നി­റു­ത്തു നി­റു­ത്തു എന്താ പ­റ­യു­ന്ന­തു്” എന്നു ചോ­ദി­ച്ചു. അയാൾ മ­റു­പ­ടി പ­റ­യാ­തെ സി­ന്റ­ക്റ്റി­ക്കും ഫൊ­ണോ­ലോ­ജി­ക്ക­ലു­മാ­യ മാ­നി­പ്പു­ലേ­ഷൻ­സ് ‘നളിനി’യുടെ ശ­യ­നാ­ഗാ­ര­ത്തിൽ നി­ന്നു് ഉ­ണർ­ന്നെ­ഴു­ന്നേ­ല്ക്കു­ന്ന­തു­പോ­ലെ… ” എ­ന്നു് ഉ­ദ്ഘോ­ഷി­ച്ചു­തു­ട­ങ്ങി. ഞാൻ ഒറ്റ ഓ­ട്ട­മോ­ടി. അ­പ്പോൾ ആരോ തെ­രു­വിൽ­നി­ന്നു വി­ളി­ച്ചു പ­റ­യു­ന്ന­തു കേ­ട്ടു. “സാറേ ഇയാൾ നവീന നി­രൂ­പ­ക­നാ­ണു്. കു­മാ­ര­നാ­ശാ­ന്റെ നളിനി എന്ന കാ­വ്യ­ത്തെ­യാ­ണു് ഇയാൾ കൊ­ല്ലു­ന്ന­തു്”.

പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രേ, സു­ന്ദ­രി­കൾ പൂ­ക്കൾ വി­റ്റി­രു­ന്ന കാ­ലം­ക­ഴി­ഞ്ഞു. ഇ­പ്പോൾ ‘കു­പ്പി­ത­ക­ര­ങ്ങൾ’ വീ­ട്ടു­കാ­രെ അ­ടി­ച്ചേ­ല്പി­ക്കു­ക­യാ­ണു് ആ­ക്രി­ക്ക­ച്ച­വ­ട­ക്കാർ. അവരെ നി­രൂ­പ­ക­രെ­ന്നും വി­ളി­ക്കും. എ­ഴു­ത്ത­ച്ഛ­ന്റെ യും കു­ഞ്ചൻ ന­മ്പ്യാ­രു ടെയും വ­ള്ള­ത്തോ­ളി ന്റെ­യും എം. ആർ. നായരു ടേയും ച­ങ്ങ­മ്പു­ഴ യു­ടേ­യും ഇ. വി. കൃ­ഷ്ണ­പി­ള്ള യു­ടെ­യും കു­മാ­ര­നാ­ശാ­ന്റെ യും ഭാ­ഷ­യാ­ണു് മ­ല­യാ­ള­ഭാ­ഷ. മ­നോ­ഹ­ര­മാ­യ, ചൈ­ത­ന്യ­ധ­ന്യ­മാ­യ ആ ഭാ­ഷ­യ്ക്കാ­ണു് ഈ ഭാ­ഗ്യ­ക്കേ­ടു സം­ഭ­വി­ച്ചി­രി­ക്കു­ന്ന­തു്. (ഈ സം­ഭ­വ­ങ്ങൾ തി­ക­ച്ചും സാ­ങ്ക­ല്പി­ക­ങ്ങൾ. സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ യ­ഥാർ­ത്ഥ­സം­ഭ­വ­ങ്ങൾ മാ­ത്ര­മേ വർ­ണ്ണി­ക്ക­പ്പെ­ടൂ. അ­തു­കൊ­ണ്ടാ­ണു് ‘സാ­ങ്ക­ല്പി­ക­ങ്ങൾ’ എന്നു എ­ടു­ത്തു പ­റ­ഞ്ഞ­തു്.)

ദാ­രു­ഖ­ണ്ഡം

“ക­ണ്ണാ­ടി­കാ­ണ്മോ­ള­വും ത­ന്നു­ടെ മു­ഖ­മേ­റ്റം ന­ന്നെ­ന്നു നി­രൂ­പി­ക്കു­മെ­ത്ര­യും വി­രൂ­പ­ന്മാർ” എന്നു ക­വി­വ­ച­നം. എ­ങ്കി­ലും എ­നി­ക്കൊ­രു ക­ണ്ണാ­ടി കൂ­ടി­യേ തീരൂ. കു­ള­ത്തി­ന്റെ കരയിൽ ചെ­ന്നു കി­ട­ന്നു് ആ ജ­ലാ­ശ­യ­മാ­കു­ന്ന ദർ­പ്പ­ണ­ത്തിൽ സ്വ­ന്തം പ്ര­തി­ച്ഛാ­യ കണ്ടു ര­സി­ച്ച നർ­സി­സ­സ്സ് ദേ­വ­നാ­ണു ഞാൻ. പക്ഷേ, നല്ല ക­ണ്ണാ­ടി കി­ട്ടാ­നി­ല്ല. നോ­ക്കി­യാൽ മുഖം കോ­ച്ചു­വാ­തം പി­ടി­ച്ച­തു­പോ­ലെ ‘കോടി’യി­രി­ക്കും. അ­ല്ലെ­ങ്കിൽ ഇ­ല്ലാ­ത്ത സൗ­ന്ദ­ര്യം ഉ­ണ്ടെ­ന്നു കാ­ണി­ക്കും. ശ­രി­യാ­യ മുഖം കാ­ണ­ണ­മെ­ങ്കിൽ ബൽ­ജി­യൻ ഗ്ലാ­സ്സാ­യി­രി­ക്ക­ണം. എന്റെ കു­ട്ടി­ക്കാ­ല­ത്തു് ഇ­ങ്ങ­നെ­യു­ള്ള ന­ല്ല­വ­സ്തു­ക്ക­ളൊ­ക്കെ കി­ട്ടു­മാ­യി­രു­ന്നു. ബൽ­ജി­യ­ത്തി­ലെ ഗ്ലാ­സ്സ് കി­ട്ടാ­നി­ല്ലാ­ത്ത­തു­കൊ­ണ്ടു് പ്ര­തി­ബിം­ബം കാണാൻ ഞാൻ ആ­ശ്ര­യി­ക്കു­ന്ന­തു ക­ലാ­സൃ­ഷ്ടി­ക­ളെ­യാ­ണു്. ടി. പ­ത്മ­നാ­ഭ­ന്റെ “പ്ര­കാ­ശം പ­ര­ത്തു­ന്ന പെൺ­കു­ട്ടി” എന്ന ക­ഥ­യി­ലെ നായകൻ—സിനിമ കാ­ണാ­നി­രു­ന്ന ക­ഥാ­പാ­ത്രം— ഞാൻ­ത­ന്നെ­യാ­ണു്. അ­ല്ലെ­ങ്കിൽ എന്റെ പ്ര­തി­ബിം­ബം­ത­ന്നെ­യാ­ണു്. എം. ടി. വാ­സു­ദേ­വൻ നായരു ടെ അപ്പു ഞാ­നാ­ണു്. പ്രൂ­സ്തി ന്റെ സ്വാ­നും റ്റോ­മ­സ് മാനി ന്റെ ക­ഷ്ടോർ­പ്പും ഓനീലി ന്റെ റോ­ബർ­ട്ടും ഞാ­ന­ത്രേ. എ­ന്റെ­യെ­ന്ന­ല്ല ആ­രു­ടേ­യും രൂപം പ്ര­തി­ഫ­ലി­പ്പി­ക്കാ­ത്ത ദാ­രു­ഖ­ണ്ഡ­മാ­ണു് ജാ­ന­മ്മ കു­ഞ്ഞു­ണ്ണി­യു­ടെ “നീ എ­നി­ക്കു് അ­പ­രി­ചി­തൻ” എന്ന ചെ­റു­ക­ഥ (മാ­മാ­ങ്കം വാരിക). വേ­ശ്യ­യു­ടെ മകൾ സു­ന്ദ­രി­യാ­യ വേശ്യ. വൃ­ദ്ധൻ അവളെ വെ­പ്പാ­ട്ടി­യാ­ക്കു­ന്നു. അതിനു മുൻ­പു് അവൾ ആ വൃ­ദ്ധ­ന്റെ മ­ക­നോ­ടു പ്രേ­മ­ത്താൽ ബ­ന്ധി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. മകനും വെ­പ്പാ­ട്ടി­യും ആ­ശ്ലേ­ഷ­ത്തി­ല­മർ­ന്നു നിൽ­ക്കു­ന്ന­തു് അച്ഛൻ കണ്ടു. സ്വാ­ഭാ­വി­ക­മാ­യും അയാൾ (കിഴവൻ) ക്ഷ­മി­ച്ചു. പി­ന്നീ­ടു് കിഴവൻ മ­രി­ക്കു­മ്പോൾ അവൾ മൃ­ത­ദേ­ഹം കാണാൻ വ­രു­ന്നു. മകൻ അവളെ ആ­ട്ടി­യോ­ടി­ക്കു­ന്നു. ഇ­തി­വൃ­ത്ത­മു­ണ്ടു്. ഭേ­ദ­പ്പെ­ട്ട ആ­ഖ്യാ­ന­മു­ണ്ടു്, പ­ര­കോ­ടി­യു­ണ്ടു്. പക്ഷേ, മാ­നു­ഷി­ക­ബ­ന്ധ­ങ്ങ­ളു­ടെ തീ­ക്ഷ്ണ­ത­യി­ല്ല. അ­നു­വാ­ച­കൻ തന്റെ പ്ര­തി­ബിം­ബം കഥയിൽ കാ­ണു­ന്നി­ല്ല. ത­ടി­ക്ക­ഷ­ണ­ത്തിൽ പ്ര­തി­ഫ­ല­നം എ­ങ്ങ­നെ­യു­ണ്ടാ­വും?

പു­ക­വ­ലി­ച്ചാൽ ക്യാൻ­സർ വ­രു­മെ­ന്നു ശാ­സ്ത്ര­ജ്ഞൻ­മാർ തൊ­ണ്ട­കീ­റി പ­റ­ഞ്ഞി­ട്ടും സി­ഗ­റ­റ്റ് നിർ­മ്മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ആളുകൾ അതു വ­ലി­ച്ചു­തീർ­ക്കു­ക­യും ചെ­യ്യു­ന്നു. മുഖം ‘ബ്ലീ­ച്ച്’ ചെ­യ്താൽ ശ്വേ­ത­കു­ഷ്ഠം വ­രു­മെ­ന്നു വൈ­ദ്യ­ന്മാർ അ­റി­യി­ച്ചി­ട്ടും ബ്യൂ­ട്ടി പാർ­ല­റു­കൾ പ്ര­തി­ദി­നം വർ­ദ്ധി­ക്കു­ന്നു. കോൺ­ക്രീ­റ്റ് ഭ­വ­ന­ങ്ങ­ളിൽ താ­മ­സി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് ആ­സ്മ­രോ­ഗം കൂ­ടു­ത­ലാ­യി ഉ­ണ്ടാ­കു­ന്ന­തെ­ന്നു് അ­റി­വു­ള്ള­വർ പ­റ­ഞ്ഞി­ട്ടും ആളുകൾ അ­ത്ത­രം വീ­ടു­ക­ളേ ഉ­ണ്ടാ­ക്കു­ന്നു­ള്ളു. മ­നു­ഷ്യ­ന്റെ വ­ങ്ക­ത്തം ഒ­രി­ക്ക­ലും ന­ശി­ക്കി­ല്ല. അ­തു­കൊ­ണ്ടു് ക­ണ്ണാ­ടി­വ്യ­വ­സാ­യ­ത്തി­നു ത­കർ­ച്ച വ­രി­ല്ല. സാ­ഹി­ത്യ­കാ­രൻ എന്ന പേ­രി­നു് അർ­ഹ­ത­യു­ണ്ടാ­കാ­നാ­യി മ­നു­ഷ്യൻ നി­ശ്ചേ­ത­ന­ങ്ങ­ളാ­യ വാ­ക്കു­കൾ കൂ­ട്ടി­വ­യ്ക്കു­ന്നു. അതിനെ ക­ഥ­യെ­ന്നും ക­വി­ത­യെ­ന്നും വി­ളി­ക്കു­ന്നു. പേരു് എന്നു പ­റ­ഞ്ഞാൽ കീർ­ത്തി­യെ­ന്നർ­ത്ഥം. കീർ­ത്തി എ­ന്നു­പ­റ­ഞ്ഞാൽ അ­ധി­കാ­രം എ­ന്നർ­ത്ഥം. അ­ധി­കാ­ര­ത്തി­നു വേ­ണ്ടി­യാ­ണു് മ­നു­ഷ്യ­ന്റെ എല്ലാ പ്ര­വൃ­ത്തി­ക­ളും.

കെ. എം. പ­ണി­ക്ക­രും സ­ഹോ­ദ­ര­നും

പ­ണ­മു­ണ്ടെ­ങ്കിൽ ഏതു കാ­ര്യ­ത്തി­ലും ഏ­കാ­ഗ്ര­ത­യു­ള്ള­വർ­ക്കു് ഏതു ജോ­ലി­ത്തി­ര­ക്കി­നി­ട­യി­ലും എത്ര ഗ്ര­ന്ഥ­ങ്ങൾ വേ­ണ­മെ­ങ്കി­ലും എ­ഴു­താം. ന­മ്മ­ളൊ­ക്കെ പാ­വ­ങ്ങൾ. പ്ര­യാ­സ­പ്പെ­ട്ടു­ണ്ടാ­ക്കി­യ പ­ണ­ത്തി­ന്റെ ഒരു ഭാ­ഗ­മെ­ടു­ത്തു് നോവലോ, കാ­വ്യ­മോ വാ­ങ്ങു­ന്നു. വീ­ട്ടിൽ കൊ­ണ്ടു­വ­ന്നു് വാ­യി­ക്കാൻ തു­ട­ങ്ങു­മ്പോൾ “ഓ വർ­ഗ്ഗീ­സി­ന്റെ കൈ­യിൽ­നി­ന്നു വാ­ങ്ങി­യ ര­ണ്ടാ­യി­രം­രൂ­പ തി­രി­ച്ചു കൊ­ടു­ത്തി­ല്ല­ല്ലോ” എന്ന വി­ചാ­രം വരും.

സർദാർ കെ. എം. പ­ണി­ക്ക­രു ടെ ചേ­ട്ട­നോ­ടൊ­രു­മി­ച്ചു് ബോ­ട്ടിൽ സ­ഞ്ച­രി­ക്കേ­ണ്ട­താ­യി വന്നു എ­നി­ക്കൊ­രി­ക്കൽ. കൂടെ അ­യ്യ­പ്പ­പ്പ­ണി­ക്ക­രും സി. എൻ. ശ്രീ­ക­ണ്ഠൻ നായരു മു­ണ്ടാ­യി­രു­ന്നു. ആ­ല­പ്പു­ഴെ­നി­ന്നു തി­രി­ച്ച­താ­ണു് സ്പെ­ഷ്യൽ ബോ­ട്ട്. കാ­വാ­ലം­വ­രെ­യാ­ണു യാത്ര. ആ യാ­ത്ര­യ്ക്കി­ട­യിൽ പ­ണി­ക്ക­രു­ടെ സ­ഹോ­ദ­രൻ ഞ­ങ്ങ­ളോ­ടു സം­സാ­രി­ച്ചി­ല്ലെ­ന്നു മാ­ത്ര­മ­ല്ല മു­ഖ­ത്തേ­ക്കു് ഒ­ന്നു­നോ­ക്കി­യ­തു­മി­ല്ല. അ­ദ്ദേ­ഹം ആ­കെ­ച്ചെ­യ്ത­തു കൂ­ടെ­ക്കൂ­ടെ ബോ­ട്ട് ക­ര­യ്ക്ക­ടു­പ്പി­ക്കും. അവിടെ ഭ­ക്തി­പ്ര­ശ്ര­യ­വി­വ­ശ­നാ­യി നി­ല്ക്കു­ന്ന പാ­ട്ട­ക്കാ­ര­ന്റെ കൈ­യിൽ­നി­ന്നു കു­ന്നു ക­ണ­ക്കി­നു ക­റൻ­സി­നോ­ട്ടു­കൾ വാ­ങ്ങും. ബാ­ഗി­ന­ക­ത്തു­വ­യ്ക്കും. അ­ദ്ദേ­ഹ­ത്തി­നു പല പല തെ­ങ്ങിൻ­തോ­പ്പു­കൾ ഉ­ണ്ടാ­യി­രു­ന്നു. തേങ്ങ വി­റ്റ­പ­ണ­മാ­ണു് അഞ്ചു മി­നി­റ്റി­ലൊ­രി­ക്കൽ ബാ­ഗി­ലേ­ക്കു കു­ത്തി­നി­റ­യ്ക്ക­പ്പെ­ട്ടി­രു­ന്ന­തെ­ന്നു പി­ന്നീ­ടു് മ­ന­സ്സി­ലാ­ക്കാൻ സാ­ധി­ച്ചു. ഇ­ങ്ങ­നെ മു­ന്നൂ­റു­സെ­ക്കൻ­ഡി­ലൊ­രി­ക്കൽ ബോ­ട്ടു ക­ര­യ്ക്ക­ടു­ത്താൽ കാ­വാ­ല­ത്തെ മീ­റ്റി­ങ്ങി­നു് സ­മ­യ­ത്തു് എ­ത്തു­മോ എന്നു ഞാൻ ഭ­യ­ന്നു. ഞ­ങ്ങ­ളോ­ടു മാ­ത്ര­മ­ല്ല അ­ദ്ദേ­ഹ­ത്തി­ന്റെ അ­ന­ന്ത­ര­വ­നാ­യി­രു­ന്ന അ­യ്യ­പ്പ­പ്പ­ണി­ക്ക­രോ­ടും അ­ദ്ദേ­ഹം ഒ­ന്നും മി­ണ്ടി­യി­ല്ല. ക­ര­യിൽ­നി­ന്നു പണം കൊ­ടു­ക്കു­ന്ന­വ­നോ­ടു് “ആകെ എത്ര തേങ്ങ?” എന്നു പ­തു­ക്കെ ചോ­ദി­ക്കും. പേ­ടി­യും ബ­ഹു­മാ­ന­വും­കൊ­ണ്ടു് അ­തി­ലും ചെറിയ ശ­ബ്ദ­ത്തിൽ കരയിൽ നി­ല്ക്കു­ന്ന­വൻ “അ­മ്പ­ത്തി­യ­യ്യാ­യി­ര­മു­ണ്ടേ,” “നാ­ല്പ­ത്തി­മൂ­ന്നാ­യി­ര­മു­ണ്ടു്”. എ­ന്നൊ­ക്കെ പറയും. അതിനു മ­റു­പ­ടി­യി­ല്ല. നോ­ട്ട് വാ­ങ്ങി എണ്ണി ബാ­ഗി­ലേ­ക്കു തി­രു­കി­ക്ക­യ­റ്റും. റി­സർ­വ് ബാ­ങ്ക് കറൻസി നോ­ട്ട് അ­ക്കാ­ല­ത്തു് അ­ച്ച­ടി­ച്ചി­രു­ന്ന­തു പ­ണി­ക്ക­ര­ദ്ദേ­ഹ­ത്തി­നു­വേ­ണ്ടി­യാ­ണെ­ന്നു് അന്നു ഞാൻ വി­ചാ­രി­ച്ചു. ക­ഴി­യു­ന്ന­തും­വേ­ഗം ക­മ്മ്യൂ­ണി­സം ന­ട­പ്പി­ലാ­ക­ണേ എ­ന്നു് ഞാൻ ഈ­ശ്വ­ര­നോ­ടു അ­പേ­ക്ഷി­ക്കു­ക­യും ചെ­യ്തു. ഇ­ദ്ദേ­ഹ­ത്തി­നു് ഇ­ത്ര­ത്തോ­ളം ധ­ന­മു­ണ്ടെ­ങ്കിൽ സർദാർ കെ. എം. പ­ണി­ക്കർ­ക്കു് എ­ത്ര­ത്തോ­ളം അ­തു­ണ്ടാ­യി­രി­ക്കു­മെ­ന്നും ഞാൻ ആ­ലോ­ചി­ച്ചു­പോ­യി. പ­ണ­മു­ണ്ടെ­ങ്കിൽ ഏതു കാ­ര്യ­ത്തി­ലും ഏ­കാ­ഗ്ര­ത­യു­ള്ള­വർ­ക്കു് ഏതു ജോ­ലി­ത്തി­ര­ക്കി­നി­ട­യി­ലും എത്ര ഗ്ര­ന്ഥ­ങ്ങൾ വേ­ണ­മെ­ങ്കി­ലും എ­ഴു­താം. ന­മ്മ­ളൊ­ക്കെ പാ­വ­ങ്ങൾ. പ്ര­യാ­സ­പ്പെ­ട്ടു് ഉ­ണ്ടാ­ക്കി­യ പ­ണ­ത്തി­ന്റെ ഒരു ഭാ­ഗ­മെ­ടു­ത്തു് നോവലോ, കാ­വ്യ­മോ വാ­ങ്ങു­ന്നു. വീ­ട്ടിൽ കൊ­ണ്ടു­വ­ന്നു് വാ­യി­ക്കാൻ തു­ട­ങ്ങു­മ്പോൾ “ഓ വർ­ഗ്ഗീ­സി­ന്റെ കൈ­യിൽ­നി­ന്നു വാ­ങ്ങി­യ ര­ണ്ടാ­യി­രം­രൂ­പ തി­രി­ച്ചു കൊ­ടു­ത്തി­ല്ല­ല്ലോ” എന്ന വി­ചാ­രം വരും. പു­സ്ത­കം താഴെ വ­യ്ക്കും. പി­ന്നെ വാ­യ­ന­യു­മി­ല്ല. ഒ­ന്നു­മി­ല്ല. വെ­റു­തെ­യ­ല്ല സർദാർ കെ. എം. പ­ണി­ക്കർ ച­വ­റു­പോ­ലു­ള്ള നോ­വ­ലു­ക­ളും അ­വ­യെ­ക്കാൾ ച­വ­റു­ക­ളാ­യ കാ­വ്യ­ങ്ങ­ളും ര­ചി­ച്ച­തു്. (അ­ദ്ദേ­ഹം വലിയ ചി­ത്ര­കാ­ര­നാ­യി­രു­ന്ന­ത്രേ. ആ­യി­രി­ക്കാം. അ­തി­നെ­ക്കു­റി­ച്ചു് അ­ഭി­പ്രാ­യം പറയാൻ എ­നി­ക്കാ­വി­ല്ല.) ഏ­കാ­ഗ്ര­ത­യാ­ണു് അ­ദ്ദേ­ഹ­ത്തെ ര­ച­ന­യ്ക്കു സ­ഹാ­യി­ച്ച­തു്. പക്ഷേ, എന്റെ ഈ അ­ഭി­പ്രാ­യ­വും വി­രു­ദ്ധ­ങ്ങ­ളാ­യി­ക്ക­ണ്ടു പി­ന്നീ­ടു്. തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു മാ­ന്യ­ന്റെ വീ­ട്ടിൽ­വ­ച്ചു് ഞാൻ അ­ദ്ദേ­ഹ­ത്തെ കണ്ടു. “അം­ബാ­സ­ഡർ ആ­യി­രി­ക്കു­മ്പോ­ഴും അ­ങ്ങു് എ­ങ്ങ­നെ ഇ­ത്ര­യും എ­ഴു­തു­ന്നു?” എ­ന്നു് ഞാൻ ചോ­ദി­ച്ചു. സർദാർ പ­ണി­ക്കർ മ­റു­പ­ടി പ­റ­ഞ്ഞു. “ഞാൻ നാ­ട്ടി­ലാ­യി­രു­ന്ന­പ്പോൾ പ­തി­വാ­യി ദേ­വീ­ക്ഷേ­ത്ര­ത്തിൽ­പ്പോ­യി തൊഴും. അതു് എന്റെ മ­ന­സ്സി­നു് ഏ­കാ­ഗ്ര­ത നല്കി. ഇതു് നി­ങ്ങ­ളെ ഏതു പ്ര­വൃ­ത്തി­ക്കും സ­ഹാ­യി­ക്കും. നി­ങ്ങൾ ഈ­ശ്വ­ര­വി­ശ്വാ­സി­യാ­ണോ? (മ­റു­പ­ടി കേൾ­ക്കാൻ അ­ദ്ദേ­ഹം കൂ­ട്ടാ­ക്കി­യി­ല്ല) അ­ല്ലെ­ങ്കിൽ ചു­വ­രിൽ ഒരു വൃ­ത്തം വ­ര­യ്ക്കൂ. അ­തി­ന്റെ ന­ടു­ക്കു് ഒരു കു­ത്തു് ഇടൂ. എ­ന്നും കാ­ല­ത്തു് പ­തി­ന­ഞ്ചു മി­നി­റ്റ് നേരം അതിൽ നോ­ക്കി­ക്കൊ­ണ്ടു­നി­ന്നാൽ മതി. ഏ­കാ­ഗ്ര­ത കി­ട്ടും”.

ഈ ഏ­കാ­ഗ്ര­ത­കൊ­ണ്ടാ­വാം അ­ദ്ദേ­ഹം ച­രി­ത്ര­ഗ്ര­ന്ഥ­ങ്ങൾ ര­ചി­ച്ച­തു്. പി­ല്ക്കാ­ല­ത്തു് കേ­ശ­വ­ദേ­വ് ‘മു­ല­ക്ക­വി’ എ­ന്നു് അ­ദ്ദേ­ഹ­ത്തെ വി­ളി­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ മാമറി ഗ്ളാൻ­ഡ്സി­നു പ്രാ­ധാ­ന്യം കൊ­ടു­ത്തു ‘ബാ­ലി­കാ­മ­തം’ എന്ന കാ­വ്യം ര­ചി­ക്കാൻ അ­ദ്ദേ­ഹ­ത്തെ സ­ഹാ­യി­ച്ച­തും ഈ ഏ­കാ­ഗ്ര­ത­യാ­വാം. എന്റെ ലൈ­ബ്ര­റി ഒന്നു ല­ഘൂ­ക­രി­ക്കു­ന്ന­തി­നു വേ­ണ്ടി വേ­ണ്ടാ­ത്ത പല പു­സ്ത­ക­ങ്ങ­ളും ഞാൻ കാ­ണു­ന്ന­വർ­ക്കൊ­ക്കെ എ­ടു­ത്തു കൊ­ടു­ത്തു. അ­ക്കൂ­ട്ട­ത്തിൽ സർദാർ കെ. എം. പ­ണി­ക്ക­രു­ടെ സ­മ്പൂർ­ണ്ണ­പ­ദ്യ­കൃ­തി­ക­ളും പൊ­യ്പോ­യി. അതു പോ­യ­തിൽ ഒ­ട്ടും ദുഃ­ഖ­മി­ല്ല. പക്ഷേ, ആ കാ­വ്യ­ത്തി­ലെ മുല എന്ന വാ­ക്കു് എ­ത്ര­യു­ണ്ടെ­ന്നു് എ­ണ്ണി­പ്പ­റ­യാൻ ഇ­പ്പോൾ സാ­ധി­ക്കു­ന്നി­ല്ല­ല്ലോ എ­ന്നൊ­രു ദുഃഖം ഓർ­മ്മ­യിൽ­നി­ന്നു് ര­ണ്ടു­വ­രി­കൾ കു­റി­ക്കാം. “ഭാ­ഗ്യം മ­ഹാ­ഭാ­ഗ്യ­മി­ങ്ങ­നെ— യെൻ­തോ­ഴീ ഭാ­ഗ്യം നി­റ­ഞ്ഞ മു­ല­ക­ളു­ണ്ടോ?” ഈ ആ­ഭാ­സ­ശൃം­ഗാ­ര­ത്തിൽ തൽ­പ­ര­നാ­യ ക­വി­ക്കു് കു­മാ­ര­നാ­ശാ­ന്റെ കവിത ഇ­ഷ്ട­പ്പെ­ടാൻ ക­ഴി­യാ­ത്ത­തിൽ എന്തേ അ­ദ്ഭു­തം?”…ആ­ശാ­ന്റെ കവിത ത­ത്ത്വ­ചി­ന്ത­യു­ടെ ഭാ­രം­കൊ­ണ്ടു പ­ല­പ്പോ­ഴും വി­ര­സ­മാ­യി­പ്പോ­യി­ട്ടു­ണ്ടെ­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യം… ത­നി­ക്കു് ആശാൻ ക­വി­ത­യു­മാ­യി ഹൃ­ദ­യ­പൂർ­വ്വ­മ­ടു­ക്കാൻ ക­ഴി­ഞ്ഞി­ല്ലെ­ന്നു് പ­ണി­ക്കർ തു­റ­ന്നു­പ­റ­ഞ്ഞു” എ­ന്നു് സർ­ദാ­റി­നോ­ടു സം­സാ­രി­ച്ച എം. കെ. കുമാർ എ­ഴു­തു­ന്നു. (ക­ലാ­കൗ­മു­ദി­യി­ലെ “എന്റെ മ­ന­സ്സി­ലെ സർദാർ പ­ണി­ക്കർ” എന്ന ലേ­ഖ­നം­‌) വി­സ്മ­യി­ക്കാ­നി­ല്ല. ക­ല­യെ­സ്സം­ബ­ന്ധി­ച്ചു് അ­ധ­മ­മ­ല്ല, അ­ധ­മ­ത­ര­മ­ല്ല, അ­ധ­മ­ത­മ­മാ­യ ഒരു സ­ങ്ക­ല്പം വ­ച്ചു­പു­ലർ­ത്തി­യ ആ­ളാ­യി­രു­ന്നു കെ. എം. പ­ണി­ക്കർ. രാ­ജ്യ­ത­ന്ത്ര­ജ്ഞ­നും ച­രി­ത്ര­കാ­ര­നു­മാ­യി­രു­ന്ന ഈ മ­ഹാ­വ്യ­ക്തി­യെ­ക്കു­റി­ച്ചു് പ­രു­ഷ­ങ്ങ­ളാ­യ വാ­ക്കു­ക­ളാ­ണോ ഞാൻ പ­റ­ഞ്ഞ­തു് ? പാ­രു­ഷ്യം വ­ന്നു­പോ­യെ­ങ്കിൽ കവി ഡോ­ക്ടർ അ­യ്യ­പ്പ­പ്പ­ണി­ക്ക­രും നാ­ട­ക­കർ­ത്താ­വു് കാ­വാ­ലം നാ­രാ­യ­ണ­പ്പ­ണി­ക്ക­രും സദയം ക്ഷ­മി­ക്ക­ണം. സത്യം ക­ല്ലേ­റു വാ­ങ്ങും. സ­ത്യ­വും ക­ല്ലു­പോ­ലെ ക­ഠി­ന­മാ­ണു്. അതു എ­റി­യു­മ്പോ­ഴാ­ണു് തി­രി­ച്ചു് ഏറു വ­രു­ന്ന­തു്.

ബി. മാ­ധ­വ­മേ­നോൻ

വ­ട­ക്കൻ­പ­റ­വൂർ ഇം­ഗ്ലീ­ഷ് ഹൈ­സ്കൂൾ. ഫി­ഫ്ത്ത് ഫോം. വർഷം 1938. ഞാൻ നാ­ലാ­ങ്കൽ കൃ­ഷ്ണ­പി­ള്ള­സ്സാ­റി­ന്റെ ക്ലാ­സ്സി­ലി­രി­ക്കു­ക­യാ­ണു്. പെ­ട്ടെ­ന്നു് അ­ടു­ത്ത ക്ലാ­സ്സിൽ­നി­ന്നു്. (അതും ഫി­ഫ്ത്ത്ഫോം തന്നെ) മ­ധു­ര­ശ­ബ്ദ­ത്തിൽ ഒരു ശ്ലോ­കം­ചൊ­ല്ലൽ കേൾ­ക്കാ­റാ­യി:

മാർ­ത്താ­ണ്ഡാ­ല­യ രാ­മ­നാ­മാ

കു­ള­ത്തൂ­രും ക­ഴ­ക്കൂ­ട്ട­വും

വെ­ങ്ങാ­നൂ­ര­ഥ ചെ­മ്പ­ഴ­ന്തി കുടമൺ

പ­ള്ളി­ച്ച­ലെ­ന്നി­ങ്ങ­നെ

ചൊ­ല്പൊ­ങ്ങീ­ടി­ന ദി­ക്കി­ലെ­ട്ടു ഭവനം

ത­ത്ര­ത്യ­രാം പിള്ളമാ-​

രൊ­പ്പം വി­ക്ര­മ­വാ­രി­രാ­ശി­ക­ള­ഹോ

ചെ­മ്മേ വി­ള­ങ്ങീ­ടി­നാർ.

images/TheCountryandtheCity.jpg

ശ്ലോ­കം ശു­ഷ്ക­മാ­ണു്. പക്ഷേ, അതു ചൊ­ല്ലി­യ രീതി എന്നെ ആ­ഹ്ലാ­ദ­ത്തി­ലേ­ക്കു് എ­റി­ഞ്ഞു. “എ­ന്തെ­ടോ കൃ­ഷ്ണൻ നായരേ വേ­റെ­യെ­വി­ടെ­യോ ശ്ര­ദ്ധി­ച്ചി­രി­ക്കു­ന്ന­തു?” എന്ന നാ­ലാ­ങ്ക­സ്സാ­റി­ന്റെ വാ­ക്കു­ക­ളാ­ണു് എന്റെ സ്വ­പ്ന­ങ്ങ­ളിൽ വന്നു വീ­ണ­തു്; അ­തോ­ടെ­യാ­ണു് ഞാൻ ഉ­ണർ­ന്ന­തു്. ബ­ല്ല­ടി­ച്ച­യു­ട­നെ ഞാൻ അ­ടു­ത്ത ക്ലാ­സ്സി­ലേ­ക്കു് ഓടി ആ ശ്ലോ­കം ചൊ­ല്ലി­യ വി­ദ്യാർ­ത്ഥി­യെ കാണാൻ. കണ്ടു സു­ന്ദ­ര­നാ­യ ബി. മാ­ധ­വ­മേ­നോൻ. ‘ഗു­രു­നാ­ഥൻ’ മാ­സി­ക­യിൽ കഥകൾ എ­ഴു­താ­റു­ണ്ടു് അ­ദ്ദേ­ഹ­മെ­ന്നും ഞാ­ന­റി­ഞ്ഞു. സ്കൂ­ളി­ലെ ഏ­റ്റ­വും പ്ര­ഗ­ല്ഭ­നാ­യ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്നു മാ­ധ­വ­മേ­നോൻ. അ­ദ്ദേ­ഹം എം. എ. പ­രീ­ക്ഷ­യിൽ ക്ലാ­സ്സോ­ടു­കൂ­ടി ജ­യി­ച്ചു. ഇ­ന്ത്യൻ അ­ഡ്മി­നി­സ്ട്രേ­റ്റീ­വ് സർ­വീ­സിൽ പ്ര­വേ­ശി­ച്ചു. അ­വി­ടെ­യും ഉന്നത സ്ഥാ­ന­ത്തെ­ത്തി. എന്റെ സ്നേ­ഹി­ത­നും എന്റെ സ­തീർ­ത്ഥ്യൻ ബാ­ല­കൃ­ഷ്ണൻ­നാ­യ­രു­ടെ ബ­ന്ധു­വു­മാ­ണു് അ­ദ്ദേ­ഹം. എ­ന്നി­ട്ടും മാ­ധ­വ­മേ­നോ­ന്റെ ക­ഥ­ക­ളെ­ക്കു­റി­ച്ചു് എ­ഴു­തു­മ്പോൾ ആ സൗ­ഹൃ­ദം ഇ­ട­യ്ക്കു ക­ട­ന്നു­വ­ന്നി­ല്ല. പ­രു­ക്കൻ വാ­ക്കു­കൾ­ത­ന്നെ ഞാൻ പ്ര­യോ­ഗി­ച്ചു. അ­ദ്ദേ­ഹം കോ­പി­ച്ചി­ല്ല. പ­രു­ഷ­മാ­യി ഒ­ന്നും പ­റ­ഞ്ഞി­ല്ല. മാ­ത്ര­മ­ല്ല മലയാള വ്യാ­ക­ര­ണ­ത്തെ­സ്സം­ബ­ന്ധി­ച്ചു് എന്തോ പ­റ­യേ­ണ്ടി­വ­ന്ന­പ്പോൾ മാ­ന്യ­മാ­യ രീ­തി­യി­ലേ അ­ദ്ദേ­ഹം എ­ന്നെ­ക്കു­റി­ച്ചു് എ­ഴു­തി­യ­തു­മു­ള്ളു. ഇ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ‘സ്വ­പ്ന­സൗ­ധം’ എന്ന ചെ­റു­ക­ഥ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ നല്ല വാ­ക്കു­കൾ പ­റ­യാ­മ­ല്ലോ എന്നു വി­ചാ­രി­ച്ചു് എ­നി­ക്കു് ആ­ഹ്ലാ­ദം.

ന­ഷ്ട­പ്പെ­ട്ട പൂർ­വ്വ­കാ­ല സൗ­ഭാ­ഗ്യ­ങ്ങ­ളെ മ­നോ­ഹാ­രി­ത­യോ­ടെ ചി­ത്രീ­ക­രി­ച്ചു് സ­മ­കാ­ലി­ക ജീ­വി­ത­ത്തി­ന്റെ വൈ­ര­സ്യ­ത്തെ­യും ശു­ഷ്ക­ത­യെ­യും ധ്വ­നി­പ്പി­ക്കാൻ വലിയ കൗ­തു­ക­മാ­ണു് മാ­ധ­വ­മേ­നോ­നു്. ത­നി­ക്കു് ഇ­ഷ്ട­പ്പെ­ട്ട ആ വിഷയം ചാ­രു­ത­യോ­ടെ അ­ദ്ദേ­ഹം ഇ­ക്ക­ഥ­യിൽ പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്നു. സാ­മൂ­ഹി­ക­ങ്ങ­ളാ­യ പ്ര­വർ­ത്ത­ന­ങ്ങ­ളും ച­രി­ത്ര­പ­ര­ങ്ങ­ളാ­യ സം­ഭ­വ­ങ്ങ­ളും ഭൂ­ത­കാ­ല­മ­നോ­ജ്ഞ­ത­ക­ളെ മാ­റ്റി­ക്ക­ള­യും. എ­ങ്കി­ലും സെൻ­സി­റ്റീ­വാ­യ ക­വി­ഹൃ­ദ­യം അതിൽ വി­ഷാ­ദി­ക്കും. ആ വി­ഷാ­ദം ഇ­തി­ന്റെ മു­ദ്ര­യാ­ണു്. കഥ അ­വ­സാ­നി­ക്കു­ന്ന­തു നോ­ക്കു­ക: “ഭാഗം വ­യ്ക്കു­മ്പോൾ ഈ പഴയ വീടു വി­ല്ക്ക­പ്പെ­ടും. ഇല്ലേ?” എന്നു ശ്യാ­മ­ള ചോ­ദി­ച്ച­പ്പോൾ വിജയൻ തല കു­ലു­ക്കി. പക്ഷേ, ഉ­ള്ളിൽ പ­റ­ഞ്ഞു: പ­തു­ക്കെ മകളേ, പ­തു­ക്കെ. നി­ന്റെ വാ­ക്കു­കൾ വന്നു വീ­ഴു­ന്ന­തു് എന്റെ സ്വ­പ്ന­ങ്ങ­ളി­ലാ­ണു്.

images/RaymondWilliams.jpg
റേ­യ്മ­ണ്ട് വി­ല്യം­സ്

ഗ്രാ­മം വി­ക­സി­ച്ചു വി­ക­സി­ച്ചു ന­ഗ­ര­മാ­കു­ന്നു. ഗ്രാ­മ­ത്തി­നു് ശാ­ലീ­ന­സൗ­ന്ദ­ര്യം. ന­ഗ­ര­ത്തി­നു കൃ­ത്രി­മ­സൗ­ന്ദ­ര്യം. ലോ­ല­ഹൃ­ദ­യ­മു­ള്ള ക­ലാ­കാ­രൻ ശാലീന സൗ­ന്ദ­ര്യം കൊ­തി­ക്കും. ആ അ­ഭി­ലാ­ഷ­ത്തെ ഉ­ജ്ജ്വ­ല­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്ന മാ­സ്റ്റർ­പീ­സാ­ണു് റേ­യ്മ­ണ്ട് വി­ല്യം­സി ന്റെ The Country and the City എന്ന നി­രൂ­പ­ണ­ഗ്ര­ന്ഥം. പ­തി­നാ­റാം ശ­താ­ബ്ദം തൊ­ട്ടു് ഇ­രു­പ­താം ശ­താ­ബ്ദം വ­രെ­യു­ള്ള ഇം­ഗ്ലീ­ഷ് സാ­ഹി­ത്യ­ത്തിൽ ഗ്രാ­മീ­ണ ജീ­വി­ത­വും നാ­ഗ­രി­ക ജീ­വി­ത­വും എ­ങ്ങ­നെ പ്ര­തി­ഫ­ലി­ക്കു­ന്നു­വെ­ന്നു സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്ന ഈ പു­സ്ത­കം നി­രൂ­പ­ണ­ത്തി­ന്റെ ഉ­ത്കൃ­ഷ്ട­മാ­യ മാ­തൃ­ക­യാ­ണു്. ഇ­ട­തു­പ­ക്ഷ ചി­ന്താ­ഗ­തി­യു­ള്ള ഗ്ര­ന്ഥ­കാ­രൻ തന്റെ അ­ഭി­ലാ­ഷ­ത്തെ സാ­മൂ­ഹി­ക പ്ര­വർ­ത്ത­ന­ങ്ങ­ളു­മാ­യി കൂ­ട്ടി­യി­ണ­ക്കു­ന്നു. അ­പ്പോൾ പ്ര­ത്യ­ക്ഷ­സ­ത്യ­ങ്ങ­ളും പ­രോ­ക്ഷ­സ­ത്യ­ങ്ങ­ളും നമ്മൾ കാ­ണു­ന്നു.

നി­രീ­ക്ഷ­ണ­ങ്ങൾ
പ­വർ­ക­ട്ട്:
ആർ­ക്കും ഏതു സ­ന്ദർ­ഭ­ത്തി­ലും അ­ഭി­ല­ഷി­ക്കാ­വു­ന്ന­തു്. സ്ഥി­ര­മാ­യ പ­വർ­ക്ക­ട്ട് വ­ന്നാൽ ആ­യു­സ്സു കൂടും. എ­ങ്ങ­നെ­യെ­ന്നു പറയാം. റേ­ഡി­യോ­യു­ടെ ശ­ല്യ­മി­ല്ല; ടി. വി.യുടെ ഉ­പ­ദ്ര­വ­മി­ല്ല. കാ­തി­നും ക­ണ്ണി­നും സുഖം. ആ വി­ധ­ത്തി­ലു­ള്ള സുഖം കൈ­വ­രു­മ്പോൾ ആ­യു­സ്സി­നു ദൈർ­ഘ്യ­മു­ണ്ടാ­കും.
ച­ല­ച്ചി­ത്ര­താ­രം:
പ­ണ്ടൊ­ക്കെ വ­ള­രെ­ക്കാ­ലം തി­ര­ശ്ശീ­ല­യിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു് ആ­ളു­ക­ളെ ഉ­പ­ദ്ര­വി­ച്ചി­രു­ന്നു. ഇ­പ്പോൾ അ­തൊ­ക്കു­ക­യി­ല്ല. ഏ­താ­നും മ­ണി­ക്കൂ­റു­കൾ മാ­ത്ര­മാ­ണു് അ­വ­രു­ടെ അ­സ്തി­ത്വം.
ഛാ­യാ­ഗ്ര­ഹ­ണ­പേ­ട­കം:
മു­തു­കു­ളം രാ­ഘ­വൻ­പി­ള്ള യെന്ന വി­രൂ­പൻ പ്രേം­ന­സീ­റെ ന്ന സു­ന്ദ­ര­നാ­വു­ന്നു ഇ­തി­ന്റെ മാ­ജി­ക്കൊ­ണ്ടു്. അ­ങ്ങ­നെ ആ­ളു­ക­ളെ മാ­റ്റി­യി­ല്ലെ­ങ്കിൽ ഫോ­ട്ടോ­സ്റ്റു­ഡി­യോ­കൾ അ­ട­യ്ക്ക­പ്പെ­ടും. ഫോ­ട്ടോ­ഗ്രാ­ഫർ­മാർ പ­ട്ടി­ണി­യാ­വും.
കൊ­തു­കു്:
കോർ­പ­റേ­യ്ഷ­ന്റെ സൗ­ജ­ന്യ­മാ­ധു­ര്യം ആ­സ്വ­ദി­ച്ചു് പെ­രു­കി­പ്പെ­രു­കി വ­രു­ന്ന ഒരു ക്ഷു­ദ്ര­ജീ­വി. ഇ­ക്ക­ണ­ക്കി­നു് അതു പെ­രു­കു­ക­യും മ­നു­ഷ്യ­ര­ക്തം കു­ടി­ക്കു­ക­യും ചെ­യ്താൽ തി­രു­വ­ന­ന്ത­പു­രം എ­ന്നൊ­രു പ­ട്ട­ണം ഇ­ല്ലാ­താ­വും.
വെ­ജി­റ്റ­ബ്ൾ ക­ട്ല­റ്റ്:
ഹോ­ട്ട­ലി­ലെ ഉ­ച്ച­യൂ­ണി­നു­വേ­ണ്ടി കറികൾ വ­യ്ക്ക­ണ­മ­ല്ലോ. അ­തി­നു­വേ­ണ്ടി പ­ച്ച­ക്ക­റി­കൾ അ­രി­യു­മ്പോൾ കു­പ്പ­ത്തൊ­ട്ടി­യിൽ എ­റി­യേ­ണ്ട അം­ശ­ങ്ങൾ പ­ല­തു­ണ്ടാ­വും. അവയെ അ­തി­ലേ­ക്കു് എ­റി­യാ­തെ പ­ച്ച­പ്പ­ട്ടാ­ണി­പ്പ­യർ ചേർ­ത്തു ക­രി­ച്ചും പൊ­രി­ച്ചും ഉ­ണ്ടാ­ക്കു­ന്ന ഒരു സാധനം. രണ്ടു സ്പൂ­ണും എ­രു­മ­ത്തൈ­രി­ലി­ട്ട ഉ­ള്ളി­യും ഇതിനു മാ­ന്യ­ത ന­ല്കും.

ഒരു ചൈ­നീ­സ് പ­ഴ­ഞ്ചൊ­ല്ലി­നെ അ­വ­ലം­ബി­ച്ചു് ചില ചോ­ദ്യ­ങ്ങൾ:

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഭാര്യ സു­ന്ദ­രി­യാ­വു­ന്ന­തു് എ­പ്പോൾ?

ഉ­ത്ത­രം: അവൾ മ­റ്റൊ­രു­ത്ത­ന്റേ­താ­യി­രി­ക്കു­മ്പോൾ.

ചോ­ദ്യം: കവിത സു­ന്ദ­ര­മാ­കു­ന്ന­തോ?

ഉ­ത്ത­രം: അതു താൻ­ത­ന്നെ എ­ഴു­തി­യ­താ­വു­മ്പോൾ. പ­ഴ­ഞ്ചൊ­ല്ലി­നെ അ­വ­ലം­ബി­ക്കാ­തെ വേ­റൊ­രു ചോ­ദ്യം:

ചോ­ദ്യം: ക­ള്ള­പ്പ­ണ­മെ­ന്നാൽ എ­ന്താ­ണു്?

ഉ­ത്ത­രം: ധ­നി­ക­രു­ടെ കൈ­യി­ലി­രി­ക്കു­ന്ന പ­ണ­മെ­ല്ലാം ദ­രി­ദ്രർ­ക്കു ക­ള്ള­പ്പ­ണ­മാ­ണു്.

ആ­കു­ലാ­വ­സ്ഥ

നോ­വ­ലി­ലാ­യാ­ലും ചെ­റു­ക­ഥ­യി­ലാ­യാ­ലും വർ­ണ്ണ­ന ഇ­മേ­ജു­കൾ അ­നു­വാ­ച­ക­ന്റെ മ­ന­സ്സിൽ ഉ­ള­വാ­ക്ക­ണം. ഈ ഇ­മേ­ജു­ക­ളാ­ണു് വി­കാ­രം സം­ക്ര­മി­പ്പി­ക്കു­ന്ന­തു്. സം­ഭാ­ഷ­ണ­വും ഇ­മേ­ജു­കൾ ഉ­ണ്ടാ­ക്ക­ണം. അ­തി­നു­പു­റ­മേ ശ­ക്തി­യും. ഇ­വ­യി­ല്ലാ­തെ റോഡിൽ ക­രി­ങ്കൽ ക­ഷ­ണ­ങ്ങൾ കൂ­ട്ടി­യി­ടു­ന്ന­തു­പോ­ലെ വാ­ക്കു­കൾ കൂ­ട്ടി­യി­ട്ടാൽ ഒരു പ്ര­യോ­ജ­ന­വു­മി­ല്ല. പെ­രു­ന്ന പി. ആർ. കു­ങ്കു­മം വാ­രി­ക­യി­ലെ­ഴു­തി­യ ‘ഉ­ദ­യ­ത്തെ­ക്കാൾ ഹൃ­ദ്യം അ­സ്ത­മ­യ­മാ­യി­രി­ക്കാം’ എന്ന ചെ­റു­ക­ഥ­യു­ടെ തു­ട­ക്കം നോ­ക്കു­ക.

“ഇ­രു­ട്ടി­ന്റെ വേ­രു­കൾ ഇ­ഴ­ഞ്ഞി­റ­ങ്ങു­ന്ന പ്ര­ജ്ഞ­യിൽ ഒ­ര­മാ­വാ­സി­യു­ടെ ആദ്യ നി­ല­വി­ളി ഇ­ടി­ഞ്ഞു­വീ­ഴു­ന്നു. കു­ത്തി­യൊ­ലി­ക്കു­ന്ന പ്ര­ലാ­പ­ത്തി­ന്റെ ചു­ഴി­യിൽ ഒരു മ­ഞ്ഞ­വെ­ളി­ച്ചം മു­ങ്ങി­ച്ചാ­കു­ന്നു. അ­ശാ­ന്ത­വും ഭീ­ക­ര­വു­മാ­യ മു­ഹൂർ­ത്ത­ങ്ങൾ മ­ര­വി­ച്ചു­വീ­ണ ചു­ഴി­ക്കു­ത്തി­ലേ­ക്കു ഒ­രി­ല­യിൽ ഒ­രെ­റു­മ്പു് തീർ­ത്ഥ­യാ­ത്ര ചെ­യ്യു­ന്നു.

ചൂ­ള­മ­ര­ങ്ങ­ളു­ടെ ത­ടി­ച്ച നി­ഴ­ലു­കൾ അ­ള്ളി­പ്പി­ടി­ച്ചു വ­ലി­ഞ്ഞു­ക­യ­റു­ന്ന സ­ന്ധ്യാ താ­ഴ്‌­വാ­ര­മാ­ണു് മ­ന­സ്സു്. സ­ന്ധ്യ­ക­ളു­ടെ മ­ഞ്ഞ­ച്ചു­ണ്ടു­ക­ളിൽ­നി­ന്നു് പി­ത്ത­നീർ ഇ­റ്റു­വീ­ഴു­ന്ന മാ­ന­സി­ക­മാ­യ ആ­ല­സ്യ­ത്തി­ന്റെ ന­ട­ക­ല്ലിൽ ഇ­ര­ട്ട­വാ­ലു­ള്ള സ്വ­പ്നം തന്റെ മാ­ണി­ക്യം വി­ഴു­ങ്ങി ചാ­കാ­നൊ­രു­ങ്ങു­ന്നു”.

വാ­യ­ന­ക്കാർ­ക്കു് ഈ വാ­ക്യ­ങ്ങ­ളിൽ നി­ന്നു് എന്തു ഗ്ര­ഹി­ക്കാൻ ക­ഴി­ഞ്ഞു? എ­ന്തെ­ങ്കി­ലും മ­ന­സ്സി­ലാ­ക്കി­യ­വർ അ­സാ­ധാ­ര­ണ­മാ­യ ബു­ദ്ധി­യു­ള്ള­വ­രാ­ണെ­ന്നേ പറയാൻ പറ്റൂ. എ­നി­ക്കു് ഒ­രാ­ശ­യ­വും ല­ഭി­ച്ചി­ല്ല. ഭാവമോ? അ­തു­മി­ല്ല. ര­ണ്ടു് ഇം­ഗ്ലീ­ഷ് വാ­ക്കു­കൾ ഉ­പ­യോ­ഗി­ക്കാൻ വാ­യ­ന­ക്കാർ സദയം സ­മ്മ­തി­ക്ക­ണം. ഉ­ത്കൃ­ഷ്ട­മാ­യ സാ­ഹി­ത്യം ഗ്രാൻ­ഡി­യ­റി­ലേ­ക്കു നമ്മെ ന­യി­ക്കു­മ്പോൾ പെ­രു­ന്ന പി. ആ­റി­ന്റെ ഈ വാ­ക്യ­ങ്ങൾ വൾ­ഗാ­രി­റ്റി­യി­ലേ­ക്കു നമ്മെ കൊ­ണ്ടു­ചെ­ല്ലു­ന്നു. സാ­ഹി­ത്യം സ­ത്യ­ത്തി­ന്റെ നാ­ദ­മു­യർ­ത്തി­യി­രു­ന്ന കാ­ല­ത്തു് ജീ­വി­തം തു­ട­ങ്ങി­യ­വ­നാ­ണു് ഞാൻ. ഇ­ന്നു് അതു് മ­ന­സ്സി­നു് ആ­കു­ലാ­വ­സ്ഥ­യു­ണ്ടാ­ക്കു­ന്നു. പെ­രു­ന്ന പി. ആറും അ­ദ്ദേ­ഹ­ത്തി­ന്റെ കൂ­ട്ടു­കാ­രു­മാ­ണു് ഈ ദ­യ­നീ­യാ­വ­സ്ഥ­യ്ക്കു കാ­ര­ണ­ക്കാർ.

images/MaximGorky.jpg
മാ­ക്സിം ഗോർ­ക്കി

മാ­ക്സിം ഗോർ­ക്കി യുടെ പു­സ്ത­ക­ങ്ങ­ളിൽ ഏറിയ കൂറും ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ ‘മദർ’ ഒരു പൊ­ളി­റ്റി­ക്കൽ ഡോ­ക്യു­മെ­ന്റ് മാ­ത്ര­മാ­ണു്. ശേ­ഷ­മു­ള്ള­വ­യെ­ല്ലാം സൂപർ ജർ­ണ്ണ­ലി­സ­വും. ആ സൂപർ ജർ­ണ്ണ­ലി­സം ഒ­ന്നാ­ന്ത­ര­മ­ത്രേ. അ­ദ്ദേ­ഹ­ത്തി­ന്റെ ര­ച­ന­ക­ളിൽ എ­വി­ടെ­യോ ഏ­താ­ണ്ടി­ങ്ങ­നെ ക­ണ്ട­താ­യി ഓർ­മ്മ­യു­ണ്ടു്: “ഇവിടം (റ­ഷ്യ­യി­ലെ ഗ്രാ­മ­പ്ര­ദേ­ശ­മാ­കാം) പ്ര­ശാ­ന്ത­മാ­ണു്. അ­ന്ത­രീ­ക്ഷം തെ­ളി­ഞ്ഞ­തു്. എ­ങ്ങും പൂ­ന്തോ­ട്ട­ങ്ങൾ. അവയിൽ രാ­പ്പാ­ടി­കൾ പാ­ടു­ന്നു; കു­റ്റി­ക്കാ­ടു­ക­ളിൽ പൊ­ലീ­സ് ചാ­ര­ന്മാർ ഉ­റ­ങ്ങു­ക­യും ചെ­യ്യു­ന്നു”. മാ­ക്സിം ഗോർ­ക്കി നിൽ­ക്കു­ന്ന സ്ഥ­ല­ത്തു­നി­ന്നു് ആ­യി­ര­മാ­യി­രം നാഴിക അകലെ നി­ല്ക്കാ­നു­ള്ള യോ­ഗ്യ­ത­പോ­ലും എ­നി­ക്കി­ല്ല. എ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ മ­നോ­ഹ­ര­മാ­യ ആ­ശ­യ­ത്തി­നു വൈ­രൂ­പ്യം­വ­രു­ത്തി ഞാ­നൊ­ന്നു പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. “ഇവിടം (കേരളം) പ്ര­ശാ­ന്ത­മ­ല്ല. അ­ന്ത­രീ­ക്ഷം കലുഷം. എ­ങ്ങും വാ­രി­ക­കൾ. അവയിൽ പൈ­ങ്കി­ളി­കൾ. പൈ­ങ്കി­ളി­ക­ളു­ടെ ശബ്ദം സ­ഹി­ക്കാം. പേ­ജി­ലെ വി­ട­വു് അ­ട­യ്ക്കാ­നാ­യി ചേർ­ക്കു­ന്ന അ­വി­ദ­ഗ്ദ്ധ­രു­ടെ കൊ­ച്ചു കാർ­ട്ടൂ­ണു­കൾ സ­ഹി­ക്കാൻ വയ്യ. മി­നി­ക്ക­ഥ­കൾ­തീ­രെ സ­ഹി­ക്കാൻ­വ­യ്യ”.

ത­ക­ഴി­യും ത­ക­ഴി­യും

എന്നെ അ­ദ്ഭു­ത­പ്പെ­ടു­ത്താ­ത്ത ഒരു കാ­ര്യ­മു­ണ്ടു്. ഈ ലോ­ക­ത്തു­ള്ള ഏതു വി­ഷ­യ­ത്തെ­ക്കു­റി­ച്ചും ക­വി­ത­യെ­ഴു­താം. മൊ­ട്ടു­സൂ­ചി­തൊ­ട്ടു് ഹി­മാ­ല­യ­പർ­വ്വ­തം­വ­രെ, ബു­ദ്ധ­ന്റെ കാ­രു­ണ്യം­തൊ­ട്ടു് റീ­ഗ­ന്റെ ക്രൂ­ര­ത­വ­രെ­യു­ള്ള വി­ഷ­യ­ങ്ങൾ ക­വി­ത­യിൽ വ­രാ­വു­ന്ന­തേ­യു­ള്ളു. കാ­വ്യ­ത്തി­ലെ ഹൈ­പർ­ബ­ലി—അ­ത്യു­ക്തി— ദോ­ഷ­മാ­യി ആരും ക­രു­തു­ക­യു­മി­ല്ല. അ­തു­കൊ­ണ്ടു തകഴി ശ­ങ്ക­ര­നാ­രാ­യ­ണൻ തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള യെ­ക്കു­റി­ച്ച് കാ­വ്യം ര­ചി­ച്ച­തു ക­ണ്ട­പ്പോൾ എ­നി­ക്കൊ­രു വി­സ്മ­യ­വു­മു­ണ്ടാ­യി­ല്ല. ഉ­ണ്ടാ­യി­ല്ലെ­ന്നു മാ­ത്ര­മ­ല്ല, സ­ന്തോ­ഷ­വും തോ­ന്നി. അ­ത്യു­ക്തി വേണോ? ഇതാ:

തി­രു­മുൻ­പിൽ വേ­ല­യ്ക്കു­പോ­യോ­രേ

തി­ന്ത­ക്കം ചാടി മ­റി­ഞ്ഞോ­രേ

നി­ങ്ങ­ടെ നാ­ടി­ന്റെ സാ­ഹി­ത്യം

നീ­ല­മേ­ഘ­ങ്ങ­ളെ പു­ല്കു­ന്നു.

ഹാ­സ്യം വേണോ? ഇതാ:

മു­ണ്ടും മു­റി­ക്ക­യ്യൻ ഷർ­ട്ടു­മാ­യി

മോ­സ്കോ­യി­ലൂ­ടൊ­രാൾ

നീ­ങ്ങു­മ്പോൾ

മി­ണ്ടാ­തെ മാ­റി­ന­ട­ന്നോ­ളൂ

ക­ണ്ടാൽ ചെറു ബീഡി ചോ­ദി­ക്കും

അ­ച്ച­ടി­ത്തെ­റ്റു­വേ­ണോ? ഇതാ:

ഝടിതി (‘ഝ്ടി­തി’ ശരി. ഝട്+ഇതി) മ­നോ­രാ­ജ്യം വാ­രി­ക­യി­ലെ ഈ കാ­വ്യം ഞാൻ ‘ര­സം­പി­ടി­ച്ചു’ വാ­യി­ച്ചു.

ദൈവം ഭൂ­മി­ക്കു് നൽകിയ ഒ­ര­പൂർ­വ്വ­ചി­ത്ര പു­സ്ത­ക­മാ­യി­രു­ന്നു ക്ലി­ന്റ് എന്ന കു­ട്ടി­യു­ടെ മ­ന­സ്സു്. ആറര വർഷമേ ക്ലി­ന്റ് ഈ ഭൂ­മി­യിൽ ജീ­വി­ച്ചു­ള്ളു. ആ കു­ട്ടി ന­മു­ക്കു് നൽകിയ ചി­ത്ര­ങ്ങൾ കാ­ത്തു­സൂ­ക്ഷി­ക്കേ­ണ്ട­താ­ണെ­ന്ന ബോധം ന­മു­ക്കി­നി­യും ഉ­ണ്ടാ­യി­ട്ടി­ല്ല.

ക്ലി­ന്റി ന്റെ ചി­ത്ര­ങ്ങ­ളു­ടെ പ്ര­ദർ­ശ­നം തി­രു­വ­ന­ന്ത­പു­ര­ത്തു്. അവ ക­ണ്ടി­ട്ടു രാ­ജ­വീ­ഥി­യി­ലേ­ക്കു പോ­രു­ന്ന ആ­ളു­ക­ളു­ടെ മി­ഴി­നീ­രു ഞാൻ കണ്ടു. സൂ­ര്യ­ര­ശ്മി തട്ടി അതു തി­ള­ങ്ങി. ക­ണ്ണീ­രു മ­റ്റു­ള്ള­വർ കാ­ണ­രു­തെ­ന്നു് വി­ചാ­രി­ച്ചു മുഖം താ­ഴ്ത്തി ന­ട­ന്ന­വ­രു­ണ്ടു്. മ­റ്റാ­രും കാ­ണാ­തെ അതു തു­ട­ച്ച­വ­രു­ണ്ടു്. ഈ ഇൻ­ഫ­ന്റ് പ്രോ­ഡി­ജി­യു­ടെ അ­ന്ത്യം ഹി­ന്ദു പ­ത്ര­ത്തി­ന്റെ തി­രു­വ­ന­ന്ത­പു­രം ലേഖകൻ വർ­ണ്ണി­ച്ചി­രി­ക്കു­ന്ന­തു വാ­യി­ച്ചു് എന്റെ ക­ണ്ണു­ക­ളും ഈ­റ­നാ­യി. ഒരു ദിവസം, കി­ട­ക്ക­യു­ടെ അ­രി­കി­ലി­രു­ന്ന അ­മ്മ­യോ­ടു ക്ലി­ന്റ് അ­വ്യ­ക്ത­മാ­യി പ­റ­ഞ്ഞു: “അമ്മേ, ഞാ­നി­പ്പോൾ­ത്ത­ന്നെ ഉ­റ­ങ്ങും. എന്നെ ഉ­ണർ­ത്ത­രു­തേ” പ്ര­ശാ­ന്ത­ത­യോ­ടെ ഉ­റ­ങ്ങു­ന്ന മകനെ അമ്മ നോ­ക്കി… ക്ലി­ന്റ് മൂർ­ച്ഛ­യിൽ വീണു. അ­ടു­ത്ത ദിവസം 1983 ഏ­പ്രിൽ 15-ആം തീയതി ആ കു­ട്ടി ഏതു് അ­ജ്ഞാ­ത ലോ­ക­ത്തിൽ നി­ന്നു വ­ന്നു­വോ അ­ങ്ങോ­ട്ടേ­ക്കു തന്നെ യാ­ത്ര­യാ­യി” (ഹി­ന്ദു, ഓ­ഗ­സ്റ്റ് 8).

images/ThomasClint.jpg
ക്ലി­ന്റ്

സൗ­ന്ദ­ര്യ­മു­ള്ള ശിശു. ക­ല­യു­ടെ സൗ­ന്ദ­ര്യം സൃ­ഷ്ടി­ച്ച അവൻ ചി­ത്രം വ­ര­യ്ക്കാ­നി­രി­ക്കു­ന്ന പടം ഞാൻ കാ­ണു­ന്നു. കു­ഞ്ഞേ നി­ന്റെ വി­യോ­ഗം എ­നി­ക്കു പോലും സ­ഹി­ക്കാ­നാ­വു­ന്നി­ല്ല. നി­ന്റെ അ­ച്ഛ­ന­മ്മ­മാർ അ­തെ­ങ്ങ­നെ സ­ഹി­ക്കും?

സു­ന്ദർ

മ­ഴ­വി­ല്ലി­ന്റെ

ക്ലി­ന്റി­നെ ഓർ­മ്മ­യി­ല്ലേ? ഒരു പു­രു­ഷാ­യു­സ്സിൽ വ­ര­യ്ക്കേ­ണ്ട­ത്ര­യും ചി­ത്ര­ങ്ങൾ ഏഴു് വ­യ­സ്സെ­ത്തും­മു­മ്പേ വ­ര­ച്ചു തീർ­ത്തു് നി­റ­ങ്ങ­ളു­ടെ ലോ­ക­ത്തേ­ക്കു മ­ട­ങ്ങി­യ കു­ട്ടി.

ഈ ഏ­പ്രിൽ 15-ആം തീയതി ക്ലി­ന്റ് നമ്മെ പി­രി­ഞ്ഞി­ട്ടു് മൂ­ന്നു വർഷം തി­ക­ഞ്ഞു.

ഈ മൂ­ന്നു വർ­ഷ­ങ്ങ­ളാ­യി ക്ലി­ന്റി­ന്റെ ചി­ത്ര­ങ്ങൾ സൂ­ക്ഷി­ക്കാൻ, ഒരു സ്ഥി­രം ഗ്യാ­ല­റി കൊ­ച്ചി­യിൽ പ­ണി­യാൻ, ചി­ത്ര­ങ്ങൾ പു­സ്ത­ക­രൂ­പ­ത്തി­ലാ­ക്കാൻ എത്ര പ്രോ­ജ­ക്ടു­കൾ. ഒ­ന്നും ഇ­തു­വ­രെ ന­ട­ന്നി­ല്ല.

തേ­വ­ര­യു­ള്ള ജോ­സ­ഫി­ന്റെ­യും ചി­ന്ന­മ്മ­യു­ടെ­യും ക്വാർ­ട്ടേ­ഴ്സിൽ അ­വ­രു­ടെ മകൻ വരച്ച ചി­ത്ര­ങ്ങൾ നമ്മെ കാ­ത്തി­രി­ക്കു­ന്നു. വർ­ഷ­ങ്ങൾ­ക്കു­ശേ­ഷ­മെ­ങ്കി­ലും ക്ലി­ന്റി­ന്റെ നി­റ­മാർ­ന്ന ലോ­ക­ത്തേ­ക്കു­ള്ള ഒരു ജാ­ല­ക­മെ­ങ്കി­ലും തു­റ­ക്കാ­തി­രി­ക്കി­ല്ല. അ­തു­വ­രെ ക്ലി­ന്റി­ന്റെ ചി­ത്ര­ങ്ങ­ളു­ടെ ക­ട­ലാ­സ്സു­കൾ അ­ല്പം­പോ­ലും മ­ഞ്ഞി­ക്കാ­തി­രി­ക്ക­ട്ടെ.

ഈ ചി­ത്ര­ങ്ങൾ പു­സ്ത­ക­മാ­ക്കാൻ ന­മു­ക്കു് പ്ര­സാ­ധ­ക­രി­ല്ലേ? ഒരു സ്ഥി­രം ഗ്യാ­ല­റി­ക്കു് മുൻ­കൈ­യെ­ടു­ക്കാൻ ഈ നാ­ട്ടിൽ ചി­ത്ര­ങ്ങ­ളെ സ്നേ­ഹി­ക്കു­ന്ന­വ­രാ­രു­മി­ല്ലേ?

കെ. സി. എസ്. പ­ണി­ക്ക­രു ടെയും, ന­മ്പൂ­തി­രി യു­ടെ­യും ചി­ത്ര­ങ്ങൾ ഡസ്ക് ക­ല­ണ്ട­റാ­ക്കി­യ­തു­പോ­ലെ മ­നോ­ഹ­ര­മാ­യി ക്ലി­ന്റി­ന്റെ പ­ന്ത്ര­ണ്ടു് ചി­ത്ര­ങ്ങ­ളെ­ങ്കി­ലും ഡ­സ്ക്‍ക­ല­ണ്ട­റാ­ക്കാൻ ഇ­വി­ടെ­യാ­രു­മി­ല്ലേ?

ക്ഷ­മി­ക്ക­ണം. സാ­യി­പ്പ് ഈ ചി­ത്ര­ങ്ങൾ ക­ണ്ടു് കേ­മ­മാ­ണെ­ന്നു് അം­ഗീ­ക­രി­ക്കാൻ വേ­ണ്ടി നാം കാ­ത്തി­രി­ക്കു­ക­യാ­ണോ?

ഇനി രാ­വേ­റെ ചെ­ല്ലു­മ്പോൾ കു­ട്ടി­ക­ളോ­ടു് ഒരു കഥ പറയാം. ക്ലി­ന്റ് എ­ന്നൊ­രു കു­ട്ടി­യു­ണ്ടാ­യി­രു­ന്നു. നി­റ­ങ്ങ­ളു­ടെ മ­ന­മ­റി­ഞ്ഞ കു­ട്ടി. സൂ­ര്യ­നെ ക­ണ്ണി­മ­യ്ക്കാ­തെ ഉ­റ്റു് നോ­ക്കി­യി­രു­ന്ന കു­ട്ടി.

പകൽ അ­വർ­ക്കു് ക്ലി­ന്റി­ന്റെ മാ­ന്ത്രി­ക­ലോ­കം കാ­ട്ടി­ക്കൊ­ടു­ക്കാം. അ­വ­രു­ടെ ക­ണ്ണു­ക­ളിൽ മ­ഴ­വി­ല്ലു് വി­ട­രു­ന്ന­തു ക­ണ്ടു് ന­മു­ക്കാ­ന­ന്ദി­ക്കാം.

ഇ­രു­പ­തി­നാ­യി­രം ചി­ത്ര­ങ്ങ­ളി­ലൂ­ടെ.

സുജാത

ക­ര­ളിൽ­നി­ന്നു് പി­റ­ന്ന കു­ഞ്ഞ്

മ­നോ­ഹ­ര­മാ­യ പ്ര­പ­ഞ്ചം കാ­ത്തി­രി­ക്കു­ന്നു. ന­മു­ക്കാ­യി. വരും ത­ല­മു­റ­കൾ­ക്കാ­യി.

ഒ­രി­ക്കൽ­പ്പോ­ലും ഒരു വ­ര­പോ­ലും മാ­യ്ക്കാ­ത്ത ക്ലി­ന്റി­നെ കു­റി­ച്ചെ­ഴു­ത­വേ, ഞാൻ വാ­ക്കു­ക­ളും വ­രി­ക­ളും വെ­ട്ടു­ന്നു. തി­രു­ത്തു­ന്നു. എന്റെ പ­രി­മി­തി­യ­റി­യു­ന്നു. ഇ­തെ­ഴു­താൻ ഞാ­നാ­ള­ല്ല എ­ന്ന­റി­യു­ന്നു.

എ­ങ്കി­ലും…

images/Puninchitha.jpg
പു­ണി­ഞ്ചി­ത്താ­യ

നന്നേ കു­ട്ടി­ക്കാ­ല­ത്തെ­ന്നോ മ­ഴ­വി­ല്ലു് ആദ്യം ക­ണ്ട­പ്പോ­ഴു­ണ്ടാ­യ ‘ഹായ്’, ക്ലി­ന്റി­ന്റെ ചി­ത്ര­ങ്ങൾ വീ­ണ്ടു­മു­ള­വാ­ക്കു­ന്നു. എന്നോ ഉ­റ­ങ്ങി­യ ഉണ്ണി ഉ­ണ­രു­ന്നു, ഒരു ത­ണു­ത്ത സു­ഖ­മു­ള്ള കാ­റ്റു് മ­ന­സ്സി­ലൂ­ടെ ക­ട­ന്നു­പോ­കു­ന്നു. പു­റ­ത്തെ യാ­ഥാർ­ത്ഥ്യ­ങ്ങ­ളെ­ല്ലാം മ­റ­ക്കു­ന്നു. നി­റ­ഞ്ഞ മ­ന­സ്സോ­ടെ മൂ­ന്നു് വർ­ഷ­ങ്ങ­ളാ­യി മേ­ഘ­ത്തി­നും മാ­ന­ത്തി­നും നിറം പ­ക­രാ­നാ­യി ന­മ്മെ­പ്പി­രി­ഞ്ഞ ഈ ചി­ത്ര­കാ­ര­നു് നന്ദി പ­റ­യു­ന്നു.

ക്ലി­ന്റ്, നന്ദി!

കാ­സർ­കോ­ടു് നടന്ന ക്ലി­ന്റ് ചി­ത്ര­ങ്ങ­ളു­ടെ പ്ര­ദർ­ശ­ന­ത്തി­നു് ദേ­വ­നും, കു­ഞ്ഞു­ണ്ണി യും പു­ണി­ഞ്ചി­ത്താ­യ യും ക്ലി­ന്റി­ന്റെ ചി­ത്ര­ങ്ങ­ളു­ടെ പൊ­രു­ള­റി­ഞ്ഞ് സം­സാ­രി­ച്ചു.

ഒ. വി. വിജയൻ, ജോ­സ­ഫി­ന്റെ വീ­ട്ടിൽ ചി­ത്ര­ങ്ങൾ കാ­ണാ­നെ­ത്തി. ചി­ത്ര­ങ്ങ­ളു­ടെ മൈ­ക്രോ­ഫി­ലി­മെ­ങ്കി­ലും എ­ടു­ത്തു സൂ­ക്ഷി­ക്ക­ണ­മെ­ന്നു് ന­മ്പൂ­തി­രി പ­റ­യു­ന്നു.

വർ­ഷം­തോ­റു­മി­പ്പോൾ കൊ­ച്ചി­യി­ലും വ­യ­നാ­ട്ടി­ലും കു­ട്ടി­ക­ളു­ടെ ചി­ത്ര­ര­ച­നാ മ­ത്സ­ര­ങ്ങൾ­ക്കു് ക്ലി­ന്റി­ന്റെ പേരിൽ മെ­ഡ­ലു­കൾ ന­ല്കി­വ­രു­ന്നു. തി­രു­വ­ന­ന്ത­പു­ര­ത്തും, വ­യ­നാ­ട്ടി­ലും അധികം താ­മ­സി­യാ­തെ ക്ലി­ന്റി­ന്റെ ചി­ത്ര­പ്ര­ദർ­ശ­ന­മു­ണ്ടാ­വും.

കോ­ളേ­ജിൽ പ­ഠി­പ്പി­ക്കു­ന്ന സു­ജാ­ത­യ്ക്കും, ചി­ത്ര­കാ­ര­നാ­യ ദേ­വ­നും, ക­വി­ത­ക­ളെ­ഴു­തു­ന്ന കു­ഞ്ഞു­ണ്ണി­ക്കും, ക്ലി­ന്റി­നെ­ക്കു­റി­ച്ചും ചി­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചും ഏറെ പ­റ­യാ­നു­ണ്ടു്. അ­വർ­ക്കു് പ­റ­യാ­നു­ള്ള­തിൽ­നി­ന്നും നന്നേ കു­റ­ച്ചു­മാ­ത്രം ഇവിടെ കു­റി­ക്കു­ന്നു:

ടി. ഡി. എം. ഹാളിൽ ക­ര­യോ­ഗം ന­ട­ത്തു­ന്ന കു­ട്ടി­ക­ളു­ടെ ചി­ത്ര­ര­ച­നാ മൽസരം. വെ­റു­തെ ചു­റ്റി­ന­ട­ന്നു കാ­ണു­ക­യാ­യി­രു­ന്നു. കു­നി­ഞ്ഞി­രു­ന്നു വ­ര­യ്ക്കു­ന്ന കു­ട്ടി­കൾ. നി­ല­ത്തു് മു­ഴു­മി­ക്കാ­ത്ത ചി­ത്ര­ങ്ങൾ. ഒരു ചി­ത്ര­ത്തി­ന്റെ മു­ന്നി­ലെ­ത്തി­യ­പ്പോൾ അവിടെ നി­ന്ന­ന­ങ്ങാൻ ക­ഴി­ഞ്ഞി­ല്ല. ഒരു പൂവും ചി­ത്ര­ശ­ല­ഭ­വും. ഡി­സ്പ്രൊ­പ്പോ­ഷ­ണേ­റ്റാ­യ ഒരു മ­നോ­ഹ­ര­ചി­ത്രം. വ­ല്ലാ­തെ എ­ക്സൈ­റ്റ­ഡ് ആയി. Real art is abstract എ­ന്നു് എ­വി­ടെ­യോ വാ­യി­ച്ച­തു് ഓർ­മ്മ­വ­ന്നു. മു­മ്പു് അതു വി­ശ്വ­സി­ച്ചി­രു­ന്നി­ല്ല.

പി­ന്നീ­ടാ­ണു് വ­ര­യ്ക്കു­ന്ന കു­ട്ടി­യെ നോ­ക്കി­യ­തു്. നി­വർ­ന്നി­രു­ന്നു വ­ര­യ്ക്കു­ന്ന ഒരു കു­ട്ടി. ഞാൻ നോ­ക്കു­ന്ന­തു ക­ണ്ടു് ത­ല­യു­യർ­ത്തി­നോ­ക്കി. ഒരു നി­മി­ഷം. നല്ല ക­റു­ത്ത വലിയ ക­ണ്ണു­കൾ. ഞാൻ ചി­രി­ച്ചു. ക്ലി­ന്റ് ചി­രി­ച്ചി­ല്ല. ജീ­വി­ത­ത്തി­ലാ­ദ്യ­മാ­യി ഞാൻ ഒരു ജീ­നി­യ­സ്സി­നെ കണ്ടു.

ഞാൻ നോ­ക്കി നിൽ­ക്കു­ന്ന­തു ക­ണ്ടു് ഈ കു­ട്ടി­യു­ടെ അമ്മ അ­ടു­ത്തേ­ക്കു വന്നു. ജോ­സ­ഫി­നെ­യും പ­രി­ച­യ­പ്പെ­ട്ടു. അ­വ­രോ­ടു് ഈ കു­ട്ടി­യെ ചി­ത്ര­ര­ച­ന പ­ഠി­പ്പി­ക്ക­രു­തു്, ഈ കു­ട്ടി­യെ പ­ഠി­പ്പി­ക്കാൻ പ്രാ­പ്തി­യു­ള്ള­വ­രാ­രും ഇ­വി­ടെ­യി­ല്ലെ­ന്നു് പ­റ­ഞ്ഞു­പോ­യി. വ­ര­യ്ക്കാൻ വേണ്ട മെ­റ്റീ­രി­യൽ­സി­നെ­ക്കു­റി­ച്ചു­ള്ള സം­ശ­യ­ങ്ങൾ ദേ­വ­നോ­ടു് ചോ­ദി­ക്കാ­നും അ­വ­രോ­ടു് പ­റ­ഞ്ഞു.

ദേവൻ

ക്ലി­ന്റി­ന്റെ പല സൃ­ഷ്ടി­ക­ളും ഇനി വ­രു­ന്ന ത­ല­മു­റ­യി­ലു­ള്ള ആ­ളു­കൾ­ക്കു് കാ­ണാ­നും ആ­സ്വ­ദി­ക്കാ­നും പുതിയ വഴികൾ വെ­ട്ടി­ത്തെ­ളി­ക്കാ­നും പാ­ക­ത്തി­ലു­ള്ള­താ­ണെ­ന്നു് ഞാൻ ക­രു­തു­ന്നു.

ഒരു കു­ഞ്ഞി­ന്റെ സ്വ­ച്ഛ­മാ­യ–നിർ­മ്മ­ല­മാ­യ മ­ന­സ്സിൽ ഉ­ണ്ടാ­യി­ട്ടു­ള്ള പല ത­ര­ത്തി­ലു­ള്ള സ­ങ്ക­ല്പ­ങ്ങൾ, വി­ഭ്രാ­ന്തി­കൾ. അ­വ­യു­ടെ കീർ­ത്ത­ന­ങ്ങ­ളാ­ണു് ക്ലി­ന്റി­ന്റെ ചി­ത്ര­ങ്ങൾ.

ക്ലി­ന്റി­ന്റെ സ­ന്ധ്യ, ആ കു­ഞ്ഞി­ന്റെ മ­ന­സ്സിൽ ക­ത്തി­നി­ന്ന സ­ന്ധ്യ­യാ­ണു്. പു­ലി­ക­ളെ­യോ മൂ­ങ്ങ­ക­ളെ­യോ നേ­രിൽ­ക­ണ്ടി­ട്ടി­ല്ലാ­ത്ത ക്ലി­ന്റി­ന്റെ സ­ങ്ക­ല്പ­ത്തിൽ പു­ലി­യും പു­ലി­ക്കി­ടാ­ങ്ങ­ളും, ആ പു­ലി­ക്കി­ടാ­ങ്ങൾ­ക്കു് പാലു് കൊ­ടു­ക്കു­ന്ന മാ­തൃ­ത്വ­വു­മെ­ല്ലാം സ­ങ്ക­ല്പി­ക്കാ­നു­ള്ള ക­ഴി­വു് ഈ ആറു വ­യ­സ്സു­കാ­ര­നിൽ ഉ­ണ്ടാ­യി­രു­ന്നു എ­ന്ന­തു് മ­നു­ഷ്യ മ­ഹ­ത്ത്വ­ത്തി­ന്റെ തെ­ളി­വാ­ണു്.

ഇ­ത്ര­യും സം­ഗ­തി­കൾ ഉൾ­ക്കൊ­ള്ളാ­നു­ള്ള ക­ഴി­വു് ഈ കൊ­ച്ചു­കു­ഞ്ഞി­നു­ണ്ടാ­കാ­മെ­ങ്കിൽ, ഈ കു­ഞ്ഞു് വ­ളർ­ന്നു് വ­ലു­താ­യി പി­ക്കാ­സോ യു­ടെ­യോ ബ്രാ­ക്കി ന്റെ­യോ, മ­ത്തീ­സി ന്റെ­യോ പ്രാ­യ­ത്തി­ലെ­ത്തി­യി­രു­ന്നെ­ങ്കിൽ അ­ദ്ഭു­ത­ങ്ങ­ളു­ണ്ടാ­കു­മാ­യി­രു­ന്നു.

images/GeorgesBraque.jpg
ബ്രാ­ക്ക്

ഏ­റ്റ­വു­മ­ധി­കം ശ്ര­ദ്ധേ­യ­മാ­യി­ത്തോ­ന്നി­യ­തു് വ­ര­ക­ളു­ടെ മേൽ ആ കു­ഞ്ഞി­നു­ണ്ടാ­യി­രു­ന്ന സ്വാ­ധീ­ന­മാ­ണു്. രേ­ഖ­ക­ളിൽ ക്ലി­ന്റി­നു്, ഏതു് ആ­ചാ­ര്യ­നേ­യും അ­ദ്ഭു­ത­പ്പെ­ടു­ത്തു­ന്ന ത­ര­ത്തി­ലു­ള്ള നി­യ­ന്ത്ര­ണ­മു­ണ്ടാ­യി­രു­ന്നു. ജ­ന്മ­സി­ദ്ധ­മാ­യി കി­ട്ടു­ന്ന ഏതോ ഒരു ക­ഴി­വു്. ആ ലോ­ക­ത്തു­മാ­ത്രം നി­ന്നു­കൊ­ണ്ടു് ആ ക­ഴി­വു് വ­ളർ­ത്താൻ ആ കു­ഞ്ഞി­നു് സാ­ധി­ച്ചി­രു­ന്നു. ആ സാ­ദ്ധ്യ­ത­യ്ക്കു് വളം വ­യ്ക്കാൻ അ­ച്ഛ­ന­മ്മ­മാർ ഉ­ത്സാ­ഹി­ച്ചി­ട്ടു­ണ്ടു്. ഇ­ത്ര­യ­ധി­കം ക­ട­ലാ­സ്സു­ക­ളും ചാ­യ­വും വ­ര­യ്ക്കാ­നു­ള്ള ഉ­പാ­ധി­ക­ളും ആ കു­ഞ്ഞി­നു് കൊ­ടു­ക്ക­ണ­മെ­ങ്കിൽ ഇ­തി­നോ­ടു് ഒരു പ്ര­തി­ബ­ദ്ധ­ത­യു­ള്ള ര­ക്ഷി­താ­ക്കൾ­ക്കു മാ­ത്ര­മേ സാ­ധി­ക്കൂ. ആ പ്ര­തി­ബ­ദ്ധ­ത ഈ­യൊ­ര­ള­വി­ല­ല്ലെ­ങ്കിൽ­ക്കൂ­ടി ന­മ്മു­ടെ വീ­ടു­ക­ളിൽ ഉ­ണ്ടാ­വു­ക­യാ­ണെ­ങ്കിൽ എത്ര ന­ന്നാ­യേ­നെ.

കു­ഞ്ഞു­ണ്ണി

ക്ലി­ന്റ് അനവധി ഗണപതി ചി­ത്ര­ങ്ങൾ വ­ര­ച്ചി­ട്ടു­ണ്ടു്. ക്ലി­ന്റി­ന്റെ ഒരു ഗ­ണ­പ­തി­പോ­ല­യ­ല്ല മ­റ്റൊ­രു ഗണപതി. ഗ­ണ­പ­തി­യൊ­ന്നേ­യു­ള്ളു, എ­ങ്കി­ലും ആ ഗ­ണ­പ­തി­യ­ല്ല, അ­തി­ന­ടു­ത്തി­രി­ക്കു­ന്ന ഗണപതി.

രാ­വി­ലെ ഉ­ദി­ച്ച സൂ­ര്യ­ന­ല്ല ഉ­ച്ച­യ്ക്കു്. ഉ­ച്ച­യ്ക്കു് ജ്വ­ലി­ച്ചു നി­ല്ക്കു­ന്ന സൂ­ര്യ­ന­ല്ല അ­സ്ത­മി­ക്കു­ന്ന സൂ­ര്യൻ. ആ വ്യ­ക്തി­ത്വ­ത്തെ പ­കർ­ത്താ­നു­ള്ള ക­ഴി­വാ­ണു് ക­ലാ­കാ­ര­ന്റെ ക­ഴി­വു്. അതു് ക്ലി­ന്റി­നു­ണ്ടാ­യി­രു­ന്നു. അ­പ്പോ­ഴ­ത്തെ ഞാ­ന­ല്ല ഇ­പ്പോ­ഴ­ത്തെ ഞാ­നെ­ന്ന ബോധം ക്ലി­ന്റി­നു­ണ്ടാ­യി­രു­ന്നു.

ക്ലി­ന്റി­ന്റെ മൂ­ങ്ങ­കൾ ക്ലി­ന്റി­ന്റെ­യു­ള്ളിൽ ആ സ­മ­യ­ത്തു് ഉ­യിർ­ത്തു വന്ന മൂ­ങ്ങ­യാ­ണു്. അ­തു­പോ­ലൊ­രു മൂങ്ങ റ­ഷ്യ­യി­ലു­ണ്ടാ­വി­ല്ല, ഇ­ന്ത്യ­യി­ലു­ണ്ടാ­വി­ല്ല, ഒരു മ­ര­ക്കൊ­മ്പി­ലും ജ­നി­ച്ചി­ട്ടു­മി­ല്ല. ജ­നി­ച്ചി­ട്ടു­ണ്ടെ­ങ്കിൽ അതു് കോ­പ്പി­യാ­വും. ഇതു കോ­പ്പി­യ­ല്ല.

ക്ലി­ന്റി­ന്റെ ഒരു ചി­ത്ര­ത്തിൽ ഒരു ചോ­ദ്യ­ചി­ഹ്ന­വും, ഒരു അ­ദ്ഭു­ത­ചി­ഹ്ന­വും. ഈ ര­ണ്ടു് ചി­ഹ്ന­ങ്ങ­ളാ­ണു് ക്ലി­ന്റി­ന്റെ ക­ലാ­ജീ­വി­ത­ത്തി­ന്റെ പ്ര­ചോ­ദ­നം. പ്ര­പ­ഞ്ച­ര­ഹ­സ്യം തേ­ടി­യ­റി­ഞ്ഞ ജ്ഞാ­നി­ക­ളെ­പ്പോ­ലെ പ്ര­പ­ഞ്ച­ത്തി­ന്റെ ചോ­ദ്യ­ങ്ങ­ളി­ലും, അ­ദ്ഭു­ത­ങ്ങ­ളി­ലും ജീ­വി­ച്ചി­രു­ന്ന ചി­ത്ര­കാ­ര­നാ­യി­രു­ന്നു ക്ലി­ന്റ്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-08-31.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.