SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-10-19-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Dickens.jpg
ഡി­ക്കൻ­സ്

ടൊൾ­സ്റ്റോ­യി ജ­നി­ച്ച­തു റ­ഷ്യ­യി­ലെ യാ­സ്നൈ­യ പ­ല്യാ­ന എന്ന ഗ്രാ­മ­ത്തി­ലാ­ണു്. താ­മ­സി­ച്ച­തും അ­വി­ടെ­ത­ന്നെ. ആ ഗ്രാ­മ­ത്തി­ലെ ഒരു എ­സ്റ്റേ­റ്റിൽ അ­ദ്ദേ­ഹം അ­ന്ത്യ­വി­ശ്ര­മം കൊ­ള്ളു­ന്നു. ഒരു ദിവസം യാ­സ്നൈ­യ പ­ല്യാ­ന­യി­ലെ ഭ­വ­ന­ത്തി­ലി­രു­ന്നു് അ­ദ്ദേ­ഹ­വും കു­ടും­ബ­വും സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു. സം­ഭാ­ഷ­ണ വേ­ള­യിൽ ടൊൾ­സ്റ്റോ­യി പ­റ­ഞ്ഞു:“വി­ശ്വ­സാ­ഹി­ത്യ­മാ­കെ അ­രി­പ്പി­ലി­ട്ടു് അ­രി­ച്ചാൽ ഡി­ക്കൻ­സ് അ­വ­ശേ­ഷി­ക്കും. ഡി­ക്കൻ­സി­നെ­ത്ത­ന്നെ അ­രി­ച്ചാൽ ‘ഡേ­വി­ഡ് കോ­പർ­ഫീൽ­ഡ് ’ ശേ­ഷി­ക്കും. ‘ഡേ­വി­ഡ് കോ­പർ­ഫീൽ­ഡി’നെ അ­രി­ച്ചാൽ ക­ട­ലി­ലെ കൊ­ടു­ങ്കാ­റ്റു് മി­ച്ചം­വ­രും”.

‘ഡേ­വി­ഡ് കോ­പർ­പീൽ­ഡ്’ എന്ന നോ­വ­ലി­ലെ ആ വർ­ണ്ണ­ന (Tempest എ­ന്നാ­ണു് നോ­വ­ലി­സ്റ്റ് ആ അ­ദ്ധ്യാ­യ­ത്തി­നു പേരു നൽ­കി­യ­തു്. ഓർ­മ്മ­യിൽ നി­ന്നു്.) ഉ­ത്കൃ­ഷ്ട­മാ­ണു്. എ­ന്നാൽ അ­തു­മാ­ത്ര­മാ­ണു് വി­ശ്വ­സാ­ഹി­ത്യ­ത്തി­ലാ­കെ­യു­ള്ള­തെ­ന്ന വാദം ശ­രി­യ­ല്ല. മ­ഹാ­നാ­യ ടൊൾ­സ്റ്റോ­യി­ക്കും അ­ത­റി­യാം. വർ­ണ്ണ­ന ഹൃ­ദ­യം­ഗ­മാ­ണു്. ഉ­ത്കൃ­ഷ്ട­മാ­ണു് എ­ന്ന­തു സ്പ­ഷ്ട­മാ­ക്കാൻ വേ­ണ്ടി അ­ദ്ദേ­ഹം താൽ­കാ­ലി­ക­മാ­യി അ­ത്യു­ക്തി­യെ കൂ­ട്ടു­പി­ടി­ച്ചെ­ന്നേ­യു­ള്ളൂ. മാ­ത്ര­മ­ല്ല, കു­ടും­ബ­ത്തി­ലെ അം­ഗ­ങ്ങ­ളോ­ടാ­ണു് അ­ദ്ദേ­ഹം അതു പ­റ­ഞ്ഞ­തു്. അവിടെ ഒ­ര­തി­ഥി കൂടി ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ തീർ­ച്ച­യാ­യും തന്റെ മൂ­ല്യ­നിർ­ണ്ണ­യ­വൈ­ദ­ഗ്ദ്ധ്യ­ത്തെ അ­പ­കർ­ഷ­പ്പെ­ടു­ത്തു­ന്ന രീ­തി­യിൽ അ­ദ്ദേ­ഹം ആ വി­ധ­ത്തി­ലൊ­രു പ്ര­സ്താ­വ­ന നിർ­വ­ഹി­ക്കു­മാ­യി­രു­ന്നി­ല്ല. ഒരു സ­ദ­സ്സി­നെ അ­ഭി­മു­ഖീ­ഭ­വി­ച്ചു നി­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­നു ഡി­ക്കൻ­സി­നെ­ക്കു­റി­ച്ചു പ­റ­യേ­ണ്ടി­വ­ന്ന­തു് എന്നു വി­ചാ­രി­ക്കൂ. പ­ര­മാ­വ­ധി നി­യ­ന്ത്ര­ണം പാ­ലി­ച്ച് അ­ദ്ദേ­ഹം സം­സാ­രി­ക്കു­മാ­യി­രു­ന്നു. എ­ഴു­തി­യാ­ലോ? എ­ഴു­തു­മ്പോൾ ല­ക്ഷ­ക്ക­ണ­ക്കി­നു് കോ­ടി­ക്ക­ണ­ക്കി­നു­ള്ള ആ­ളു­ക­ളോ­ടാ­യി­രി­ക്കും പറയുക. അ­പ്പോൾ ‘അ­ള­ന്നു­കു­റി­ച്ച’ മ­ട്ടി­ലേ വാ­ക്കു­കൾ വരൂ. ഇതു മ­നു­ഷ്യ­ന്റെ സ്വ­ഭാ­വ­മാ­ണു്. നി­രൂ­പ­ക­ന്റെ മുൻ­പിൽ നോ­വ­ലി­സ്റ്റ് മാ­ത്ര­മേ ഉ­ള്ളു­വെ­ങ്കിൽ അ­ത്യു­ക്തി സ­മ്മ­തം ചോ­ദി­ക്കാ­തെ മു­റി­യി­ലേ­ക്കു ക­ട­ന്നു വരും. മു­ഖ­ത്തെ വി­യർ­പ്പു­പോ­ലും തു­ട­യ്ക്കാ­തെ നി­രൂ­പ­ക­നെ ആ­ശ്ലേ­ഷി­ച്ചു ചും­ബി­ച്ചു കളയും. നോ­വ­ലി­സ്റ്റ് കൂ­ടാ­തെ ര­ണ്ടു­മൂ­ന്നു പേ­രു­ണ്ടെ­ന്നു കരുതൂ. എ­ന്നാ­ലും അ­വൾ­ക്കു്—അ­ത്യു­ക്തി—ല­ജ്ജ­യി­ല്ല. പ­രി­രം­ഭ­ണം ന­ട­ക്കും. എ­ന്നാൽ നി­രൂ­പ­കൻ ക­ട­ലാ­സിൽ പേ­ന­യ­മർ­ത്തി വാ­ക്കു­ക­ളെ അ­തി­ലൂ­ടെ ഒ­ഴു­ക്കു­മ്പോൾ അ­ത്യു­ക്തി­ക്കു് അയാളെ സ­മീ­പി­ക്കാ­നാ­വി­ല്ല. ല­ക്ഷ­ക്ക­ണ­ക്കി­ന്–കോ­ടി­ക്ക­ണ­ക്കി­നാ­ണു് ആളുകൾ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക. നി­രൂ­പ­ക­ന്റെ ക­ണ്ണു­ക­ളെ­ക്കാൾ അ­വ­രു­ടെ ക­ണ്ണു­കൾ­ക്കു ദർ­ശ­ന­ക്ഷ­മ­ത കൂ­ടു­ത­ലാ­ണു­താ­നും. ഇ­ക്കാ­ര­ണ­ത്താൽ ‘എന്റെ പു­സ്ത­കം ന­ല്ല­താ­ണെ­ന്നു് അയാൾ നേ­രി­ട്ടു പ­റ­ഞ്ഞു: എ­ഴു­തി­യ­പ്പോൾ മ­റി­ച്ചും’ എന്നു നോ­വ­ലി­സ്റ്റോ കവിയോ പ­രി­ഭ­വി­ക്കു­ന്ന­തിൽ വലിയ അർ­ത്ഥ­മി­ല്ല. നി­രൂ­പ­ക­ന്റെ ഭീ­രു­ത്വ­ത്തെ ഞാൻ നീ­തി­മ­ത്ക­രി­ക്കു­ക­യി­ല്ല. അ­ന്യ­നെ വേ­ദ­നി­പ്പി­ക്കാ­നു­ള്ള വൈ­മ­ന­സ്യ­ത്തിൽ നി­ന്നാ­ണു് ആ ഭീ­രു­ത്വം ഉ­ള­വാ­കു­ന്ന­തു് എന്നേ സൂ­ചി­പ്പി­ക്കു­ന്നു­ള്ളൂ. ‘ചി­ത്തം ച­ലി­പ്പ­തി­നു ഹേതു മു­തിർ­ന്നു നിൽ­ക്കെ നെ­ഞ്ചിൽ കു­ലു­ക്ക­മെ­വ­നി­ല്ല­വ­നാ­ണു ധീരൻ’ എന്ന ക­വി­വാ­ക്യം ശരി. ക­ഴി­യു­മെ­ങ്കിൽ അ­ങ്ങ­നെ­വേ­ണം ജീ­വി­ക്കാൻ. എ­ങ്കി­ലും ചി­ല­പ്പോൾ ദൗർ­ബ­ല്യ­ത്തി­നു് ചിലർ വി­ധേ­യ­രാ­യി­പ്പോ­കും.

കാ­വാ­ല­ത്തി­ന്റെ കവിത
images/KavalamNP.jpg
കാ­വാ­ലം നാ­രാ­യ­ണ­പ്പ­ണി­ക്കർ

ഉ­ത്കൃ­ഷ്ട­മാ­യ കവിത വാ­യി­ക്കു­മ്പോൾ എ­നി­ക്കു് എ­ന്തെ­ന്നി­ല്ലാ­ത്ത ആ­ഹ്ലാ­ദ­മാ­ണു്. ആ ആ­ഹ്ലാ­ദ­ത്തി­നു വേ­ണ്ടി ആ കാ­വ്യം ഞാൻ വീ­ണ്ടും വാ­യി­ക്കു­ന്നു. ആ­വർ­ത്തി­ച്ചു­ള്ള കാ­വ്യ­പാ­രാ­യ­ണം വൈ­ര­സ്യം ജ­നി­പ്പി­ക്കു­ക­യേ­യി­ല്ല. അതല്ല മ­റ്റാ­വർ­ത്ത­ന­ങ്ങ­ളു­ടെ സ്ഥി­തി. സി­ഗ­റ­റ്റ് വ­ലി­ക്കു­മ്പോൾ ആ­ഹ്ലാ­ദം. സി­ഗ­റ­റ്റ് വ­ലി­ക്കു­ക എന്ന പ്ര­വർ­ത്ത­ന­ത്തി­ന്റെ ഉ­പോൽ­പ­ന്ന­മാ­യി ആ­ഹ്ലാ­ദ­ത്തെ ക­രു­താം. എ­ന്നാൽ ആ ആ­ഹ്ലാ­ദ­ത്തി­നു­വേ­ണ്ടി ഒരു സി­ഗ­റ­റ്റ് കൂടി ഉടനെ വ­ലി­ച്ചു­നോ­ക്കൂ. ദുഃ­ഖ­മാ­യി­രി­ക്കും ഫലം. കാ­വ്യ­ത്തി­ന്റെ കാ­ര്യ­ത്തിൽ ഈ തത്വം ചേ­രി­ല്ല. കാ­വാ­ലം നാ­രാ­യ­ണ­പ്പ­ണി­ക്കർ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “വി­ല്ക്കു­ന്നി­ല്ലി­വി­ടം” എന്ന സു­ന്ദ­ര­മാ­യ കാ­വ്യം ഞാൻ കു­റ­ഞ്ഞ­തു പ­തി­ന­ഞ്ചു­ത­വ­ണ­യെ­ങ്കി­ലും വാ­യി­ച്ചു. ഇ­നി­യും അതു വാ­യി­ക്കാൻ വേ­ണ്ടി ഞാൻ ആ­ഴ്ച­പ്പ­തി­പ്പു് സൂ­ക്ഷി­ച്ചു വ­യ്ക്കു­ന്നു. ഈ കാ­ല­യ­ള­വിൽ അ­നാ­ഗ­ത­ശ്മ­ശ്രു­ക്ക­ളും അ­നാ­ഗ­താർ­ത്ത­വ­ങ്ങ­ളും ക­വി­ത­യാ­യി അം­ഗീ­ക­രി­ച്ചി­രി­ക്കു­ന്ന­തെ­ന്തോ അതിൽ നി­ന്നു വി­ഭി­ന്ന­മാ­ണു് ഈ കാ­വ്യം. മലയാള ക­വി­ത­യു­ടെ ശ­ക്തി­യും വേ­ഗ­വും സൗ­ന്ദ­ര്യ­വും ഇതു് എ­നി­ക്കു മ­ന­സ്സി­ലാ­ക്കി­ത്ത­രു­ന്നു. തു­ട­ക്കം ക­ണ്ടാ­ലും:

എന്റെ ക­ഥാ­ക­ഥ­ന­മൊ­ഴു­ക്കി­യ

നി­മ­ഗ്ന­വ­ഴി വള്ളം കയറി-

പ്പി­ന്നോ­ട്ടു­തു­ഴ­ഞ്ഞെ­ത്തു­മ്പോൾ

ത­ട­ഭൂ­വിൽ ത­ല­പൊ­ക്കി

കാ­ണു­വ­തെൻ ത­റ­വാ­ടു്.

ഹോമപ്പുകയില്ലാ-​

ത്താ­ശ്ര­മ­വാ­ട­മി­തിൻ

ക­ണി­ക്കോ­ണിൽ സർ­പ്പ­ക്കാ­വിൽ

പു­ത്തൻ­ഗ്രാ­മ­പ്പേ­ച്ചു പ­ഠി­ച്ചൊ­രു

ത­ത്ത­മൊ­ഴി­ഞ്ഞു:

‘വിൽ­ക്കാ­നു­ണ്ടി­വി­ടം’

‘വിൽ­ക്കാ­നു­ണ്ടി­വി­ടം’ എന്ന മൊഴി ക­വി­യിൽ വി­കാ­ര­പ്ര­വാ­ഹം സൃ­ഷ്ടി­ക്കു­ന്നു. ആ പ്ര­വാ­ഹം പൂർ­വ­കാ­ല സ്മ­ര­ണ­ക­ളെ ഇ­ള­ക്കി­വി­ടു­ന്നു.

“ഒരു കാർ­ണ­വ­രാ­റിൻ­ഗ­തി

മു­ട്ടി­ട്ടു തി­രി­ച്ചി­ട്ടാ­വ­ഴി­ക­ളിൽ

നെൽ­വി­ള­യി­ക്കാൻ ഭൂ­മി­യൊ­രു­ക്കി­യ

ഭാർ­ഗ്ഗ­വ­രാ­മൻ”.

ഇ­ങ്ങ­നെ പലപല ചി­ത്ര­ങ്ങൾ ക­ണ്ട­പ്പോൾ

അ­തു­വ­രെ അ­ന്യ­നാ­യി (outsider) നിന്ന കവി ത­റ­വാ­ടി­ന്റെ ചൈ­ത­ന്യ­വു­മാ­യി ചേ­രു­ന്നു. അ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ‘അന്യൻ’ എന്ന അവസ്ഥ ഇ­ല്ലാ­താ­കു­ന്നു.

സ്വൈ­ര്യ­മൊ­ഴി­ഞ്ഞു ത­ളർ­ന്നോ­ന്റെ

മ­ന­സ്സിൻ ക­ണി­ക്കോ­ണിൽ

സർ­പ്പ­ക്കാ­വിൽ­പ്പാർ­ക്കും

പു­ത്തൻ ത­ത്ത­യ്ക്കി­ങ്ങ­നെ­യൊ­രു

പു­ത്തൻ പാഠം ഞാ­നു­രു­വി­ട്ടു കൊ­ടു­ത്തു: ‘വി­ല്ക്കു­ന്നി­ല്ലി­വി­ടം’

തി­ക­ച്ചും വ്യ­ക്തി­നി­ഷ്ഠ­മാ­യ വി­കാ­ര­ത്തെ തി­ക­ഞ്ഞ കേ­ര­ളീ­യ­ത­യോ­ടെ ആ­വി­ഷ്ക­രി­ക്കു­ന്ന ഈ കാ­വ്യം സാ­യ്പി­ന്റെ ‘ഉ­ച്ഛി­ഷ്ടം ഭ­ജി­ക്കു’ന്ന­വർ­ക്കും ആ­ഫ്രി­ക്ക­ക്കാ­ര­ന്റെ ക­റു­ത്ത ക­വി­ത­മാ­ത്രം ആ­സ്വ­ദി­ക്കു­ന്ന­വർ­ക്കും മാർ­ഗ്ഗ­ദർ­ശ­ക­മാ­യെ­ങ്കിൽ!

ന­മ്മ­ളിൽ അ­ന്യർ­ക്കു വി­ശ്വാ­സം ഉ­ള്ള­പ്പോൾ മാ­ത്ര­മേ നമ്മൾ യ­ഥാർ­ത്ഥ­ത്തിൽ ജീ­വി­ക്കു­ന്നു­ള്ളു. കേ­ര­ള­ത്തി­ന്റെ മ­ണ്ണി­നു­ള്ള മണം പ്ര­സ­രി­പ്പി­ക്കു­ന്ന കാ­വ്യ­ങ്ങൾ ര­ചി­ക്കു­ന്ന­വ­രിൽ അ­നു­വാ­ച­കർ­ക്കു വി­ശ്വാ­സ­മു­ണ്ടു്. അവർ ജ­യി­ക്കു­ന്നു. ആ­ഫ്രി­ക്ക­യു­ടെ “വന്യ”മായ ല­യ­ത്തെ മലയാള ക­വി­ത­യിൽ കൊ­ണ്ടു­വ­രു­ന്ന­വർ ക­വി­ക­ളാ­യി ക­വി­യ­ര­ങ്ങു­ക­ളിൽ പ്ര­ത്യ­ക്ഷ­മാ­കാ­റു­ണ്ടു്. അവർ ജീ­വി­ക്കു­ന്നി­ല്ല. എ­ക്സി­സ്റ്റ് ചെ­യ്യു­ന്നു. അ­ത്ര­മാ­ത്രം.

സേതു

അ­ച്ഛ­ന്റെ ഇമേജ് മകളിൽ അ­ബോ­ധാ­ത്മ­ക­മാ­യ സ്വാ­ധീ­ന­ശ­ക്തി ചെ­ലു­ത്തു­ന്ന­തി­നെ­യാ­ണു് മ­നഃ­ശാ­സ്ത്ര­ത്തിൽ ‘ഫാദർ ഫി­ക്സേ­ഷൻ’ എന്നു പ­റ­യു­ന്ന­തു്. ഫാദർ ഫി­ക്സേ­ഷ­നു­ള്ള ഒരു സാ­വി­ത്രി­ക്കു­ട്ടി­യെ ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് സേതു. (സാ­വി­ത്രി­ക്കു­ട്ടി എന്ന ചെ­റു­ക­ഥ—മലയാള മനോരമ വാർ­ഷി­ക­പ്പ­തി­പ്പു്) സാ­വി­ത്രി­ക്കു­ട്ടി ന്യൂ­റോ­സി­സ് ബാ­ധി­ച്ച­വ­ളാ­ണെ­ന്ന­തു് വ്യ­ക്തം. അ­ച്ഛ­നെ­സ്സം­ബ­ന്ധി­ച്ചു­ള്ള ഫി­ക്സേ­ഷ­ന്റെ ഫ­ല­മാ­യി മ­റ്റൊ­രാ­ളെ അ­യാൾ­ക്കു സ­ദൃ­ശ്യ­നാ­യി ക­ണ്ടാൽ അ­വൾ­ക്കു കം­പൽ­സി­വ് ന്യൂ­റോ­സി­സ് ഉ­ണ്ടെ­ന്നു തീ­രു­മാ­നി­ക്കാം. സേ­തു­വി­ന്റെ ക­ഥാ­പാ­ത്ര­ത്തി­നു് ഈ അനിയത മാ­ന­സി­കാ­വ­സ്ഥ­യു­ണ്ടു്. ബാധ ഒ­ഴി­പ്പി­ക്കു­ന്ന പ­ണി­ക്ക­രു­ടെ അ­ടു­ത്തു് ഫാ­ദർ­ഫി­ക്സേ­ഷ­നു­ള്ള സാ­വി­ത്രി­ക്കു­ട്ടി­യെ കൊ­ണ്ടു­വ­രു­ന്നു. അവൾ പ­ണി­ക്ക­രു­ടെ മാ­റി­ലേ­യ്ക്കു് വീണു് “അച്ഛൻ പോ­വ­ല്ലേ. സാ­വി­ത്രി­ക്കു­ട്ടി­ക്കു കൂ­ട്ടാ­യി ആ­രു­മി­ല്ല­ല്ലോ. എ­നി­ക്കാ­രും വേ­ണ്ട­ല്ലോ. അച്ഛൻ മാ­ത്രം മ­തി­യ­ല്ലോ” എന്നു പ­റ­യു­മ്പോൾ കഥ പ­രി­സ­മാ­പ്തി­യി­ലെ­ത്തു­ന്നു. ഇവിടെ പ­ണി­ക്ക­രെ അവൾ അ­ച്ഛ­നാ­യി കാ­ണു­ക­യാ­ണു്.

സു­പ്ര­മാ­ണ­ത­യി­ല്ലാ­ത്ത മ­നഃ­ശാ­സ്ത്ര ത­ത്വ­ങ്ങ­ളെ ഇ­മ്മ­ട്ടിൽ ക­ഥ­യാ­ക്കി വ­യ്ക്കു­ന്ന­തു­കൊ­ണ്ടു് സാ­ഹി­ത്യ­കാ­ര­നോ സാ­ഹി­ത്യ­ത്തി­നോ അ­നു­വാ­ച­ക­നോ ഒരു നേ­ട്ട­വും ഉ­ണ്ടാ­കു­ന്നി­ല്ല. ഇതൊരു വ്യർ­ത്ഥ­യ­ത്ന­മാ­ണു്. ഫ്രാ­യി­റ്റ് തു­ട­ങ്ങി­യ­വർ പ­റ­ഞ്ഞു­വ­ച്ച ഒരു സത്യം (അതോ അ­സ­ത്യ­മോ) ക­ഥാ­കാ­രൻ ആ­വർ­ത്തി­ക്കു­ന്ന­തേ­യു­ള്ളൂ ഇവിടെ. ഏതു സാ­ഹി­ത്യ­സൃ­ഷ്ടി­ക്കും ‘അ­സ­ന്ദി­ഗ്ദ്ധ­മാ­ക്കൽ’ എ­ന്നൊ­രു പ്ര­വർ­ത്ത­നം കൂ­ടി­യേ തീരൂ. ഇം­ഗ്ലീ­ഷിൽ ഇതിനെ Resolution എന്നു വി­ളി­ക്കും. ഇതു് ഇ­ക്ക­ഥ­യ്ക്കി­ല്ല.

ശ­ങ്ക­രാ­ടി­യു­ടെ ആ­ഹ്ലാ­ദം
images/GBernardShawyoung.jpg
ബർ­നോ­ഡ് ഷാ

ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ന്റെ ശാ­ശ്വ­ത­ന­ര­ക­ത്തെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തു് ബർ­നോ­ഡ് ഷാ യാണു്. Perpetual misery of wedlock എ­ന്നാ­ണെ­ന്നു തോ­ന്നു­ന്നു ഷാ പ്ര­യോ­ഗി­ച്ച വാ­ക്കു­കൾ. ഇ­ബ്സ­ന്റെ നാ­ട­ക­ങ്ങ­ളെ­ക്കു­റി­ച്ചു ഷാ എ­ഴു­തി­യ പ്ര­ബ­ന്ധ­ത്തി­ലാ­ണ­വ. ശാ­ശ്വ­ത ന­ര­ക­മാ­ണു് ദാ­മ്പ­ത്യ­ജീ­വി­ത­മെ­ന്നു സ്ഥാ­പി­ക്കു­ന്ന­തി­നു മുൻ­പു് അ­ദ്ദേ­ഹം ആയിരം പേ­ര­ട­ങ്ങു­ന്ന ഒരു സ­മു­ദാ­യ­ത്തെ സ­ങ്ക­ല്പി­ക്കാൻ വാ­യ­ന­ക്കാ­രോ­ടു് ആ­വ­ശ്യ­പ്പെ­ടു­ന്നു. ഈ സ­മു­ദാ­യ­ത്തിൽ അ­റൂ­ന്നൂ­റു­പേർ വി­വാ­ഹം­ക­ഴി­ച്ച­തി­നു­ശേ­ഷം ദാ­മ്പ­ത്യ­ജീ­വി­തം തി­ക­ഞ്ഞ പ­രാ­ജ­യ­മാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കു­ന്നു. നേ­രി­ട്ടു ചോ­ദി­ച്ചാൽ ആ അ­റു­ന്നൂ­റു പേരും പറയും ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ന്റെ ത­കർ­ച്ച­യെ­പ്പ­റ്റി. ബാ­ക്കി­യു­ള്ള നാ­നൂ­റു പേരിൽ മു­ന്നൂ­റ്റി തൊ­ണ്ണൂ­റ്റി­യൊൻ­പ­തു പേരും മോ­ഹ­ഭം­ഗ­ത്തിൽ വീ­ണ­വ­രാ­ണു്. അ­വർ­ക്ക­റി­യാം അതൊരു ശാ­ശ്വ­ത ന­ര­ക­മാ­ണെ­ന്നു്. മകൻ അ­ച്ഛ­നെ ധി­ക്ക­രി­ക്കു­മ്പോൾ, സ­ഹോ­ദ­രി സ­ഹോ­ദ­ര­നെ നി­ന്ദി­ക്കു­മ്പോൾ ചേ­ട്ടൻ അ­നു­ജ­നെ­യും അനുജൻ ചേ­ട്ട­നെ­യും തെ­റി­പ­റ­യു­മ്പോൾ, ഭർ­ത്താ­വു് ഭാ­ര്യ­യെ മർ­ദ്ദി­ക്കു­മ്പോൾ, ഭാര്യ ഭർ­ത്താ­വി­നെ തി­രി­ച്ചു ത­ല്ലു­മ്പോൾ കു­ടും­ബ­ജീ­വി­തം പാ­വ­ന­മാ­ണെ­ന്നു് എ­ങ്ങ­നെ ക­രു­തും? എ­ങ്കി­ലും ആ 399 ആ­ളു­ക­ളും സത്യം മ­റ­ച്ചു­വ­ച്ചി­ട്ടു് ദാ­മ്പ­ത്യ­ജീ­വി­ത­വും കു­ടും­ബ­ജീ­വി­ത­വും സു­ഖ­സ­ന്ദാ­യ­ക­മാ­ണെ­ന്നു പ്ര­ഖ്യാ­പി­ക്കും. ഇവരെ false idealists എ­ന്നാ­ണു് ഷാ വി­ളി­ക്കു­ക. (ക­ള്ള­ന്മാ­രാ­യ ആ­ദർ­ശ­വാ­ദി­കൾ.) ഇവർ ഭാ­ര്യ­യെ പൂ ചൂ­ടി­ച്ച് കാ­റി­ന്റെ മുൻ­സീ­റ്റി­ലി­രു­ത്തി­ക്കൊ­ണ്ടു­പോ­കും. സ്കൂ­ട്ട­റി­ന്റെ പി­റ­കിൽ ഇ­രു­ത്തി­ക്കൊ­ണ്ടു പ­റ­ക്കും. സി­നി­മാ­ശാ­ല­യിൽ വ­ന്നി­രു­ന്നു സ്നേ­ഹ­പൂർ­വ്വം പെ­രു­മാ­റും. പക്ഷേ, പെ­ണ്ണു­ങ്ങ­ളു­ടെ­യും ആ­ണു­ങ്ങ­ളു­ടെ­യും ഹൃ­ദ­യ­ത്തിൽ വെ­റു­പ്പെ­ന്ന വി­കാ­ര­മേ­യു­ള്ളൂ. ഡാർ­ലി­ങ്ങ് എ­ന്നു് അയാൾ വി­ളി­ക്കും. ഡിയർ എ­ന്നു് അവളും. എ­ന്നാൽ ആ രണ്ടു സം­ബോ­ധ­ന­ക­ളു­ടെ­യും പി­റ­കിൽ വേറെ രണ്ടു വാ­ക്കു­ക­ളാ­ണു­ള്ള­തു്. അവ അ­ച്ച­ടി­ക്കാൻ വയ്യ.

ന­മ്മ­ളിൽ അ­ന്യർ­ക്കു വി­ശ്വാ­സം ഉ­ള്ള­പ്പോൾ മാ­ത്ര­മേ നമ്മൾ യ­ഥാർ­ത്ഥ­ത്തിൽ ജീ­വി­ക്കു­ന്നു­ള്ളു. കേ­ര­ള­ത്തി­ന്റെ മ­ണ്ണി­നു­ള്ള മണം പ്ര­സ­രി­പ്പി­ക്കു­ന്ന കാ­വ്യ­ങ്ങൾ ര­ചി­ക്കു­ന്ന­വ­രിൽ അ­നു­വാ­ച­കർ­ക്കു വി­ശ്വാ­സ­മു­ണ്ടു്. അവർ ജ­യി­ക്കു­ന്നു. ആ­ഫ്രി­ക്ക­യു­ടെ “വന്യ”മായ ല­യ­ത്തെ മലയാള ക­വി­ത­യിൽ കൊ­ണ്ടു­വ­രു­ന്ന­വർ ക­വി­ക­ളാ­യി ക­വി­യ­ര­ങ്ങു­ക­ളിൽ പ്ര­ത്യ­ക്ഷ­മാ­കാ­റു­ണ്ടു്. അവർ ജീ­വി­ക്കു­ന്നി­ല്ല.

ഇനി ഒ­രാ­ളു­ണ്ട­ല്ലോ. അയാൾ മു­ന്നോ­ട്ടു് വ­ന്നു് ഉ­ദ്ഘോ­ഷി­ക്കും: “ദാ­മ്പ­ത്യ­ജീ­വി­തം വെറും ക­ള്ള­മാ­ണു്”. ഇ­ങ്ങ­നെ ഉ­ദ്ഘോ­ഷി­ക്കു­ന്ന­വ­നാ­ണു് വി­പ്ല­വ­കാ­രി. ഇബ്സൻ ആ വി­ധ­ത്തി­ലൊ­രു വി­പ്ല­വ­കാ­രി­യാ­യി­രു­ന്നു­വെ­ന്നാ­ണു് ഷാ­യു­ടെ മതം. അ­ദ്ദേ­ഹ­ത്തി­ന്റെ ആ അ­ഭി­പ്രാ­യ­വും അ­ല്പ­ജ്ഞ­നാ­യ എന്റെ അ­ഭി­പ്രാ­യ­വും കൂ­ട്ടി­ക്ക­ലർ­ത്തി­മു­ക­ളി­ലി­ത്ര­യും എ­ഴു­തി­യ­തി­നു ഹേ­തു­വു­ണ്ടു്. മ­നോ­രാ­ജ്യം വാ­രി­ക­യിൽ ശ­ങ്ക­രാ­ടി യുടെ ര­ണ്ടു­വാ­ക്കു­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ കാർ­ട്ടൂ­ണോ­ടു­കൂ­ടി അ­ച്ച­ടി­ച്ചി­രി­ക്കു­ന്നു: “ഇ­ത്ര­യും മ­ധു­ര­മാ­ണു് ഒരു പെ­ണ്ണു­മാ­യു­ള്ള ജീ­വി­ത­മെ­ങ്കിൽ എ­ത്ര­യോ നേ­ര­ത്തെ ആ­കേ­ണ്ട­താ­യി­രു­ന്നു, അ­തൊ­ന്നും അ­ന്നു­തോ­ന്നി­യി­ല്ല”. എ­നി­ക്കൊ­ന്നേ അ­റി­യേ­ണ്ട­തു­ള്ളൂ. ശ­ങ്ക­രാ­ടി ആ അ­റു­നൂ­റു പേരിൽ ഒ­രാ­ളാ­ണോ? അതോ മു­ന്നൂ­റ്റി തൊ­ണ്ണൂ­റ്റി­യൊൻ­പ­തു പേരിൽ പെ­ടു­മോ? അതോ ആ ഒറ്റ മ­നു­ഷ്യ­നോ?

ഗ്രാ­മീ­ണ ജീ­വി­തം ന­യി­ക്കു­ന്ന­വ­രും നാ­ഗ­രി­ക ജീ­വി­തം ന­യി­ക്കു­ന്ന­വ­രും ഒ­രേ­മ­ട്ടിൽ ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ന്റെ വൈ­ര­സ്യ­ത്തി­നു വി­ധേ­യ­രാ­ണു്. എ­ങ്കി­ലും ‘ത­മ്മിൽ ഭേദം തൊ­മ്മൻ’ എന്ന മ­ട്ടിൽ ഗ്രാ­മ­ത്തി­ലു­ള്ള­വർ ന­ന്നു്. പകൽ മു­ഴു­വൻ എ­ല്ലു­നു­റു­ങ്ങെ പ അവർ ഉ­ള്ള­തു­മോ­ന്തി­ക്കൊ­ണ്ടു സു­ഖ­മാ­യി ഉ­റ­ങ്ങു­ന്നു. ന­ഗ­ര­ത്തി­ലു­ള്ള­വർ ടെ­ലി­വി­ഷൻ സെ­റ്റി­ന്റെ മുൻ­പി­ലി­രി­ക്കു­ന്നു. അ­ല്ലെ­ങ്കിൽ ടേ­പ്പ് റെ­ക്കോർ­ഡ­റി­ലെ പാ­ട്ടു­കേൾ­ക്കു­ന്നു. അ­തു­മ­ല്ലെ­ങ്കിൽ സി­നി­മ­യ്ക്കു പോ­കു­ന്നു. എ­ന്തു­ചെ­യ്താ­ലും വൈ­ര­സ്യ­ത്തി­നു് ഒരു കു­റ­വു­മി­ല്ല. അ­ടു­ത്ത വീ­ട്ടു­കാർ ത­ങ്ങ­ളു­ടെ വ­ഴ­ക്ക­റി­യു­മോ എന്നു വി­ചാ­രി­ച്ചു ഭാ­ര്യ­യും ഭർ­ത്താ­വും മി­ണ്ടാ­തെ ക­ഴി­ഞ്ഞു­കൂ­ടു­ന്നു. ര­ണ്ടു­കൂ­ട്ട­രും എ­ല്യ­റ്റ് പ­റ­ഞ്ഞ­തു­പോ­ലെ ജി­വി­തം കോ­ഫി­സ്പൂൺ കൊ­ണ്ടു് അ­ള­ക്കു­ക­യാ­ണു്. എ­ത്ര­വേ­ഗം കാ­പ്പി തീ­രു­മോ അ­ത്ര­യും ന­ന്നു്.

ഹാ­ങ്ങോ­വർ

ജീ­വ­ശാ­സ്ത്ര­പ­ര­മാ­യി സ്ത്രീ­യെ അ­വ­ലോ­ക­നം ചെ­യ്യു­ന്ന ആ­ളാ­ണു് ഇ­തെ­ഴു­തു­ന്ന­തു്. അ­ങ്ങ­നെ നോ­ക്കു­മ്പോൾ എ­ല്ലാ­വി­ധ­ത്തി­ലും സ്ത്രീ പു­രു­ഷ­നെ­ക്കാൾ താ­ണ­നി­ല­യിൽ വർ­ത്തി­ക്കു­ന്നു­വെ­ന്നു വ്യ­ക്ത­മാ­കും. സ്ത്രീ സ­മ­ത്വ­വാ­ദി­കൾ ഈ അ­വ­ലോ­ക­ന­ത്തെ കു­റ്റ­പ്പെ­ടു­ത്തു­ന്നു. ജീ­വ­ശാ­സ്ത്ര­പ­ര­മാ­യി സ്ത്രീ­യും പു­രു­ഷ­നും തു­ല്യ­രാ­ണെ­ന്നും സ്ത്രീ­യു­ടെ സൈ­ക്കോ­ള­ജി­യും ദൗർ­ബ്ബ­ല്യ­വും പു­രു­ഷൻ അവളിൽ അ­ടി­ച്ചേൽ­പ്പി­ച്ച­താ­ണെ­ന്നും അവർ വാ­ദി­ക്കു­ന്നു. ഇ­തി­നെ­ക്കു­റി­ച്ച് അ­ന്തി­മ­മാ­യി എ­ന്തെ­ങ്കി­ലും പറയാൻ വൈ­ഷ­മ്യ­മു­ണ്ടു്. എ­ന്നാ­ലും ഒരു കാ­ര്യം സ്പ­ഷ്ടം. കു­ഞ്ഞു­ങ്ങ­ളിൽ അ­മ്മ­യ്ക്കു­ള്ളി­ട­ത്തോ­ളം സ്വാ­ധീ­ന­ശ­ക്തി അ­ച്ഛ­നി­ല്ല. പു­രു­ഷൻ ആ­ക്ര­മ­ണോ­ത്സു­ക­നാ­ണെ­ങ്കി­ലും ശ­യ­നീ­യ­ത്തിൽ ശ­യി­ക്കു­ന്ന സ്ത്രീ­യു­ടെ ‘ലൈം­ഗി­ക­ശ­ക്തി’ പു­രു­ഷ­നു് ഇ­ല്ലേ­യി­ല്ല. അവൾ അ­ട്ട­ഹ­സി­ക്കി­ല്ല. ശാ­രീ­രി­ക ശക്തി ഇ­ല്ലാ­ത്ത­തു­കൊ­ണ്ടു് അതു ഉ­പ­യോ­ഗി­ച്ചു കാ­ര്യം നേടാൻ തു­നി­യു­ക­യി­ല്ല. എ­ങ്കി­ലും അവൾ ലൈം­ഗി­ക­ശ­ക്തി­യു­ടെ സാ­മ്രാ­ജ്യ­ത്തി­ലെ റാ­ണി­യാ­ണു്. ഒരു നോ­ട്ടം കൊ­ണ്ടു് അവൾ പു­രു­ഷ­നെ അ­ടി­മ­യാ­ക്കും. വി­വാ­ഹ­ത്തി­നു മുൻ­പും വി­വാ­ഹം ക­ഴി­ഞ്ഞ­തി­നു­ശേ­ഷം ആ­ദ്യ­ത്തെ കാ­ല­യ­ള­വി­ലും ധി­ക്കൃ­ത­ശ­ക്ര­പ­രാ­ക്ര­മ­നാ­കി­ന ന­ക്ത­ഞ്ച­ര­നാ­യി ന­ട­ന്ന­വൻ ഏ­താ­നും ദി­വ­സ­ങ്ങൾ­കൊ­ണ്ടു വാ­ലാ­ട്ടു­ന്ന പ­ട്ടി­യെ­പ്പോ­ലെ­യാ­യി­പ്പോ­കും. നെ­പ്പോ­ളി­യൻ, ഹി­റ്റ്ലർ ഇ­വ­രെ­ക്കാൾ വലിയ വീ­ര­ശൂ­ര­പ­രാ­ക്ര­മി­കൾ എ­വി­ടെ­യി­രി­ക്കു­ന്നു? അവർ സ്ത്രീ­ക­ളു­ടെ അ­ടി­മ­ക­ളാ­യി­രു­ന്നു. ഇ­ങ്ങ­നെ സ­ന്താ­ന­ങ്ങ­ളു­ടെ ലോ­ക­ത്തും ദാ­മ്പ­ത്യ­ത്തി­ന്റെ ലോ­ക­ത്തും ശ­ക്തി­ചെ­ലു­ത്തി ഭരണം ന­ട­ത്തു­ന്ന­തു കൊ­ണ്ടു് സ്ത്രീ­ക്കു ധി­ഷ­ണ­യു­ടെ ലോ­ക­ത്തു് ആ­ധി­പ­ത്യ­മു­റ­പ്പി­ക്കാൻ സാ­ധി­ക്കു­ന്നി­ല്ല. അവർ ക­ഥ­യെ­ഴു­തും, കാ­വ്യ­മെ­ഴു­തും. പക്ഷേ, ര­ണ്ടും ദുർ­ബ്ബ­ല­മാ­യി­രി­ക്കും. പ്രാ­യോ­ഗി­ക­ത­യ്ക്കാ­യി­രി­ക്കും ര­ണ്ടി­ലും പ്രാ­മു­ഖ്യം. ഈ പ്രാ­യോ­ഗി­ക­ത­യാ­ലാ­ണു് അവർ പൈ­ങ്കി­ളി­സാ­ഹി­ത്യ­ത്തിൽ അ­ഭി­ര­മി­ക്കു­ന്ന­തു്. അ­തു­കൊ­ണ്ടു് സ­രോ­ജി­നി ഉ­ണ്ണി­ത്താ­ന്റെ “അ­വ­സ്ഥാ­ന്ത­രം” എന്ന ചെ­റു­ക­ഥ കു­ങ്കു­മം വാ­രി­ക­യിൽ വാ­യി­ച്ച­പ്പോൾ എ­നി­ക്കൊ­ര­ത്ഭു­ത­വും തോ­ന്നി­യി­ല്ല. സാ­വി­ത്രി­ക്കു ദാ­രി­ദ്ര­മാ­യി­രു­ന്ന­പ്പോൾ അ­വ­ളു­ടെ ചി­റ്റ­മ്മ അവളെ അ­പ­മാ­നി­ച്ചു. സാ­വി­ത്രി സാ­മ്പ­ത്തി­ക­മാ­യി ഉ­യർ­ന്ന­പ്പോൾ ബ­ഹു­മാ­നി­ച്ചു. സർ­വ്വ­സാ­ധാ­ര­ണ­മാ­യ ഈ വിഷയം സർ­വ്വ­സാ­ധാ­ര­ണ­മാ­യ രീ­തി­യിൽ പ­റ­ഞ്ഞ് സ്ത്രീ­ക്കു പ്രാ­യോ­ഗി­ക­ത­യി­ലാ­ണു് താൽ­പ­ര്യം എന്ന സത്യം സ­രോ­ജി­നി ഉ­ണ്ണി­ത്താൻ ഒ­ന്നു­കൂ­ടെ വി­ളം­ബ­രം ചെ­യ്യു­ന്നു. മ­ദ്യ­പാ­നം ക­ഴി­ഞ്ഞാ­ലു­ണ്ടാ­കു­ന്ന മ­ന്ദ­ത­യെ ഇം­ഗ്ലീ­ഷിൽ ‘ഹാ­ങ്ങോ­വർ’ എന്നു വി­ളി­ക്കു­ന്നു. ഈ ‘ഹാ­ങ്ങോ­വർ’ പീ­ഡി­പ്പി­ക്കു­ന്ന­താ­ണു്. സ­രോ­ജി­നി ഉ­ണ്ണി­ത്താ­ന്റെ കഥ ജ­നി­പ്പി­ച്ച ഹാ­ങ്ങോ­വ­റി­ലാ­ണു് ഞാൻ.

പ­രു­ന്തു് അ­നാ­യാ­സ­മാ­യി ആ­കാ­ശ­ത്തിൽ ഒ­ഴു­കു­ന്ന­തു കാ­ണു­ന്ന ന­മു­ക്കു ജെ­റ്റ് വി­മാ­ന­ത്തി­ന്റെ പ്ര­യാ­ണം കാണാൻ പ്ര­യാ­സ­മി­ല്ല. രണ്ടു നനഞ്ഞ തി­രി­ക­ളിൽ അ­മർ­ന്നു നി­ന്നു ക­ത്തു­ന്ന കൊ­ച്ചു ദീപം പൊ­ടു­ന്ന­ന­വേ ഉ­യ­രു­മ്പോൾ ന­മു­ക്കു് കൊ­ച്ചാ­ഹ്ലാ­ദം. അ­മി­ട്ടു ഭൂ­മി­യിൽ നി­ന്നു­യർ­ന്നു് അ­ന്ത­രീ­ക്ഷ­ത്തി­ന്റെ വി­ദ്ദൂ­ര­ത­യിൽ വിവിധ വർ­ണ്ണ­ങ്ങ­ളാർ­ന്ന ഗോ­ള­ങ്ങ­ളാ­യി പൊ­ട്ടി­ച്ചി­ത­റു­മ്പോൾ വലിയ ആ­ഹ്ലാ­ദം. ചു­റ്റു­ക­മ്പി മു­റു­ക്കി­വ­ച്ച­കൊ­ച്ചു ടോ­യി­ക്കാർ വീ­ട്ടി­ന­ക­ത്തു ചു­റ്റി­ക്ക­റ­ങ്ങു­മ്പോൾ ചെറിയ ആ­ഹ്ലാ­ദം. കോൺടസ രാ­ജ­വീ­ഥി­യി­ലൂ­ടെ ഒ­ഴു­കു­മ്പോൾ വലിയ ആ­ഹ്ലാ­ദം. പൈ­ങ്കി­ളി­ക്ക­ഥ കൊ­ച്ചാ­ഹ്ലാ­ദം പോലും ഉ­ള­വാ­ക്കു­ന്നി­ല്ല. ചെറിയ ആ­ഹ്ലാ­ദ­ങ്ങൾ വലിയ ആ­ഹ്ലാ­ദ­ങ്ങ­ളി­ലേ­ക്കു നമ്മെ ന­യി­ക്ക­ട്ടെ.

അവരും ഞാനും
രാ­ധാ­കൃ­ഷ്ണൻ:
ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള ആ­ത്മ­ഹ­ത്യ ചെ­യ്ത­പ്പോൾ സാ­റി­നു് പ­തി­മ്മൂ­ന്നു വ­യ­സ്സേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ­വെ­ന്നും അ­തു­കൊ­ണ്ടു് ആ ക­വി­യു­മാ­യു­ള്ള സം­സാ­രം ശു­ദ്ധ­ഭോ­ഷ്കാ­യി­രു­ന്നു­വെ­ന്നും ഒരു ലി­റ്റിൽ മാ­ഗ­സി­നിൽ കണ്ടു. സാറതു വാ­യി­ച്ചോ?
എന്റെ ഉ­ത്ത­രം:
ഇല്ല ആ ലി­റ്റിൽ മാ­ഗ­സിൻ ഞാൻ ക­ണ്ടി­ല്ല. വ­യ­സ്സി­നെ­ക്കു­റി­ച്ചു­ള്ള പ്ര­സ്താ­വം ഏ­താ­ണ്ടു ശ­രി­യാ­ണു്. എ­നി­ക്ക­ന്നു പ­തു­മ്മൂ­ന്നു വ­യ­സ്സ­ല്ല, പ­തി­നാ­ലു വ­യ­സ്സു­ണ്ടാ­യി­രു­ന്നു. ആ വ­യ­സ്സിൽ ‘അ­ഡൾ­ട്ട് ഇ­ന്റ­റ­സ്റ്റ്’ ഉ­ണ്ടാ­കും. ഞാൻ പ­ത്തു­വ­യ­സ്സു­ള്ള­പ്പോൾ ക­വി­ത­കൾ എ­ഴു­തു­മാ­യി­രു­ന്നു. ഇ­ന്ന­ത്തെ ഏതു വി­ദ്യാർ­ത്ഥി­യെ­ക്കാ­ളും ഇം­ഗ്ലീ­ഷും മ­ല­യാ­ള­വും അ­റി­യാ­മാ­യി­രു­ന്നു അ­ക്കാ­ല­ത്തെ പ­തി­നാ­ലു­വ­യ­സ്സാ­യ വി­ദ്യാർ­ത്ഥി­ക്കു്. ഇ­ങ്ങ­നെ­യു­ള്ള കാ­ര്യ­ങ്ങ­ളിൽ കള്ളം പ­റ­ഞ്ഞി­ട്ടു എ­ന്തു­നേ­ടാ­നാ­ണു്? അ­ല്ലെ­ങ്കിൽ­ത­ന്നെ ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള അ­ത്ര­യ്ക്കു മ­ഹാ­പു­രു­ഷ­നോ? എ­റ­ണാ­കു­ളം കോ­ളെ­ജി­ലെ ഒരു മുൻ പ്രൊ­ഫ­സ­റും ഇതേ രീ­തി­യിൽ അപവാദ പ്ര­ചാ­ര­ണം ന­ട­ത്തു­ന്ന­താ­യി ഞാ­ന­റി­ഞ്ഞു. അ­ദ്ദേ­ഹം പ­തി­നാ­ലു­വ­യ­സ്സിൽ തി­രു­മ­ണ്ട­നാ­യി­രു­ന്നി­രി­ക്ക­ണം എന്നേ ക­രു­താ­നു­ള്ളൂ.
ബ്ര­ട്ടീ­ഷ് കവി (ക­വ­യ­ത്രി) സ്റ്റീ­വ് സ്മി­ത്ത്:
ഈ ഇം­ഗ്ലീ­ഷു­കാ­രി പ­രി­ഷ്കൃ­ത­യാ­ണു്. ഇ­വൾ­ക്കു നെ­ഞ്ചി­ലൊ­ന്നു­മി­ല്ല, പി­റ­കു­വ­ശ­ത്തു­മൊ­ന്നു­മി­ല്ല.
ഞാൻ:
തി­രു­വ­ന­ന്ത­പു­ര­ത്തെ ലേ­ഡീ­സ് സ്റ്റോ­റു­ക­ളി­ലേ­ക്കു് അവളെ അ­യ­യ്ക്കൂ. കൃ­ത്രി­മാ­വ­യ­വ­ങ്ങൾ എ­ത്ര­വേ­ണ­മെ­ങ്കി­ലും കി­ട്ടും. (സ്റ്റീ­വ് സ്മി­ത്ത് മ­രി­ച്ചു­പോ­യി എ­ന്ന­തു മ­റ­ന്നി­ട്ട­ല്ല ഞാ­നി­തു് അ­വ­രോ­ടു പ­റ­യു­ന്ന­തു്.)
ഒരു ഫ്ര­ഞ്ച് നർ­ത്ത­കി:
ചും­ബ­നം ഒ­ര­ല്പ­വി­രാ­മ­മാ­കാം. ചോ­ദ്യ­ചി­ഹ്ന­മാ­കാം, വ്യാ­ക്ഷേ­പ­ചി­ഹ്ന­മാ­കാം.
ഞാൻ:
ശ­രി­യാ­ണു്. ലൈ­ബ്ര­റി ഷെൽ­ഫു­കൾ­ക്കി­ട­യിൽ കോ­മ­ക­ളും ക്വ­സ്റ്റിൻ മാർ­ക്കു­ക­ളും എ­ക്സ്ളെ­മേ­യ്ഷൻ പോ­യി­ന്റു­ക­ളും പാ­റി­പ്പ­റ­ക്കു­ന്ന­തു ഞാൻ ക­ണ്ടി­ട്ടൂ­ണ്ടു്. വി­വാ­ഹ­ത്തി­നു­ശേ­ഷം അവ വീ­ട്ടി­ലെ, പൂർ­ണ്ണ­വി­രാ­മ­മി­ല്ലാ­ത്ത വി­ലാ­പ­കാ­വ്യ­മാ­യി­ത്തീർ­ന്ന­തും ക­ണ്ടി­ട്ടു­ണ്ടു്”.
വൈ­ലോ­പ്പി­ള്ളി:
എ­ന്നേ­ക്കാൾ ഏ­റ്റ­വും വലിയ അ­ഹ­ങ്കാ­രി കാ­ളി­ദാ­സ­നാ യി­രു­ന്നു. അ­ല്ലെ­ങ്കിൽ ക­യ്യെ­ത്താ­ത്ത പഴം പ­റി­ക്കാൻ ശ്ര­മി­ക്കു­ന്ന മു­ണ്ട­നാ­യി തന്നെ അ­ദ്ദേ­ഹം കാ­ണു­മാ­യി­രു­ന്നോ: ക­പ­ട­വി­ന­യം അ­ഹ­ങ്കാ­ര­ത്തി­ന്റെ മ­റു­പു­റ­മാ­ണു്. സ്ത്രീ­യു­ടെ ക­ടു­ത്ത വി­രോ­ധം ക­ടു­ത്ത പ്രേ­മ­ത്തി­ന്റെ മ­റു­പു­റ­മാ­യി­രി­ക്കു­ന്ന­തു­പോ­ലെ. റൊ­ളാ­ങ്ങ് ബാർ­തേ­ഷ് (Mythologies എന്ന ഗ്ര­ന്ഥ­ത്തിൽ—തി­രു­ത്തി­പ്പ­റ­യ­ട്ടെ ചി­ന്തോ­ദ്ദീ­പ­ക­വും മ­നോ­ഹ­ര­വു­മാ­യ ഗ്ര­ന്ഥ­ത്തിൽ): ക­ളി­പ്പാ­ട്ട­ങ്ങൾ സ­ത്യ­ത്തിൽ വേഗം മ­രി­ക്കു­ന്നു. മ­രി­ച്ചു­ക­ഴി­ഞ്ഞാൽ ശി­ശു­വി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അ­വ­യ്ക്കു മ­ര­ണാ­ന­ന്ത­ര ജീ­വി­ത­മി­ല്ല.
ഞാൻ:
പൈ­ങ്കി­ളി­നോ­വ­ലു­ക­ളെ­ന്ന ക­ളി­പ്പാ­ട്ട­ങ്ങൾ മ­രി­ക്കു­ന്നി­ല്ല. പൈ­ങ്കി­ളി നോ­വ­ലി­സ്റ്റു­കൾ ത­ടി­മാ­ട­ന്മാ­രും ത­ടി­മാ­ടി­ക­ളു­മാ­യാ­ലും അവയെ എ­ടു­ത്തു­ക­ളി­ച്ചു­കൊ­ണ്ടി­രി­ക്കും. അ­വ­രു­ടെ ശിശുത ഒ­രി­ക്ക­ലും മാ­റു­ന്നി­ല്ല­ല്ലോ.
സ്കാൻ­ഡ­ല­സ്
images/RolandBarthes.jpg
റൊ­ളാ­ങ്ങ് ബാർ­തേ­ഷ്

മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ “ഉ­ദ്യോ­ഗ­പർ­വ്വം” എന്ന ലേഖന പ­ര­മ്പ­ര ജർ­ണ്ണ­ലി­സ­ത്തി­ലെ ഒരു വലിയ സ്കാൻ­ഡ­ലാ­യി മാ­റി­യി­രി­ക്കു­ന്നു. തന്റെ ജോ­ലി­ക്കാ­ല­ത്തെ അ­നു­ഭ­വ­ങ്ങൾ ആ­വി­ഷ്ക­രി­ക്കു­ന്നു എന്ന മ­ട്ടിൽ തു­ട­ക്കം തൊ­ട്ടേ തോ­ട്ടം രാ­ജ­ശേ­ഖ­രൻ മാ­ന്യ­ന്മാ­രെ അ­വ­ഹേ­ളി­ക്കു­ന്നു. പു­ല­ഭ്യം പ­റ­യു­ന്നു. അസത്യ പ്ര­സ്താ­വ­ങ്ങ­ളു­ടെ ഒരു ഹ­യ്ർ­ആർ­ക്കി—ശ്രേ­ണി—സൃ­ഷ്ടി­ച്ച് അ­ദ്ദേ­ഹം അ­പ­മാ­ന­വും നി­ന്ദ­ന­വും ന­ട­ത്തു­ന്നു. ഏതു സൂ­ത്രം പ്ര­യോ­ഗി­ച്ചാ­ണു് രാ­ജ­ശേ­ഖ­രൻ സ­ത്യ­ത്തിൽ­നി­ന്നു ക­ണ്ണു­കൾ വ­ലി­ച്ചെ­ടു­ത്തു് അ­സ­ത്യ­ത്തി­ലും മാ­ലി­ന്യ­ത്തി­ലും അവയെ വ്യാ­പ­രി­പ്പി­ക്കു­ന്ന­തു? ഈ ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം ല­ഭി­ക്കാൻ ഈ ലേ­ഖ­ന­ങ്ങൾ തന്നെ വാ­യി­ച്ചു­നോ­ക്ക­ണം.

ഈ ലോ­ക­ത്തു് ആരും സ­മ്പൂർ­ണ്ണ മ­നു­ഷ്യ­ന­ല്ല. അ­ന്യൂ­ന­സ്വ­ഭാ­വ­മു­ള്ള­വ­ന­ല്ല. ബു­ദ്ധ­നും ഗാ­ന്ധി­ജി യും­പോ­ലും ഈ സാ­മാ­ന്യ ത­ത്വ­ത്തി­നു് അ­പ­വാ­ദ­ങ്ങ­ളാ­യി വർ­ത്തി­ക്കു­ന്നി­ല്ല. എ­ങ്കി­ലും അവരെ ബ­ഹു­ജ­നം ആ­രാ­ധി­ക്കു­ന്ന­തു് അവരിൽ നന്മ കൂ­ടു­ത­ലാ­യി­രു­ന്നു എ­ന്ന­തി­നാ­ലാ­ണു്. ജ­വ­ഹർ­ലാൽ നെ­ഹ്റു വിനു് കു­റ­വു­ക­ളു­ണ്ടാ­യി­രു­ന്നു. എ­ന്നാൽ അവയെ ആ­ച്ഛാ­ദ­നം ചെ­യ്യ­ത്ത­ക്ക­വി­ധ­ത്തിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ന­ന്മ­കൾ മ­യൂ­ഖ­മാ­ല വീ­ശി­യി­രു­ന്നു. നെ­ഹ്റു­വി­നെ­ക്കു­റി­ച്ചു പ­റ­യു­മ്പോൾ ആ ഔ­ജ്ജ്വ­ല്യ­ത്തെ മ­റ­ച്ചു­വ­ച്ചി­ട്ടു് കു­റ­വു­ക­ളെ പെ­രു­പ്പി­ച്ചു­കാ­ണി­ക്കു­ന്ന­തു് ശ­രി­യ­ല്ല. അ­ങ്ങ­നെ പ്ര­ദർ­ശി­പ്പി­ക്കു­ന്ന­വ­ന്റെ സം­സ്കാ­ര­ലോ­പ­ത്തെ മാ­ത്ര­മേ അതു് സൂ­ചി­പ്പി­ക്കൂ.

സ്വ­ഭാ­വ­ഹ­ത്യ ന­ട­ത്തു­മ്പോൾ താൻ ജേ­താ­വാ­യി വി­ല­സു­ക­യാ­ണെ­ന്നു തോ­ട്ടം രാ­ജ­ശേ­ഖ­രൻ വി­ചാ­രി­ക്കു­ന്നു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­നു തെ­റ്റു­പ­റ്റി­യി­രി­ക്കു­ന്നു. വാ­യ­ന­ക്കാർ എ­ഴു­ത്തു­കാ­രെ­ക്കാൾ പ്ര­ഗ­ല്ഭ­രാ­ണു്. മ­ലർ­ന്നു­കി­ട­ന്നു് രാ­ജ­ശേ­ഖ­രൻ കാർ­ക്കി­ച്ചു­തു­പ്പി­യ­തു് അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തു­ത­ന്നെ വീ­ണി­രി­ക്കു­ന്ന­തു് വാ­യ­ന­ക്കാർ ക­ണ്ടി­ട്ടു് ‘ഹായ് വൃ­ത്തി­കേ­ടു്’ എന്ന അ­ന്യോ­ന്യം പ­റ­യു­ന്നു. അതു് ഞാൻ ദി­വ­സ­വും കേൾ­ക്കു­ന്നു­ണ്ടു്.

പട്ടം താ­ണു­പി­ള്ള, ശങ്കർ, കെ. സു­കു­മാ­രൻ, കെ. ബാ­ല­കൃ­ഷ്ണൻ ഇ­വ­രൊ­ക്കെ അ­വ­രു­ടേ­താ­യ രീ­തി­യിൽ ന­മ്മു­ടെ നാ­ട്ടി­നു­വേ­ണ്ടി പ്ര­വർ­ത്തി­ച്ചി­ട്ടു­ള്ള­വ­രാ­ണു്. അ­വ­രു­ടെ സേ­വ­ന­ങ്ങൾ കൊ­ണ്ടു് ഇ­വി­ട­ത്തെ സാം­സ്കാ­രി­ക ച­ക്ര­വാ­ളം വി­ക­സി­ച്ചി­ട്ടു­ണ്ടു്. പക്ഷേ, രാ­ജ­ശേ­ഖ­രൻ അ­തൊ­ക്കെ മ­റ­ച്ചു­വ­ച്ചി­ട്ടു് ഡി­സെ­പ്ഷൻ—ചതി—സൃ­ഷ്ടി­ക്കു­ന്നു. അ­ദ്ദേ­ഹം തൂലിക വീശി മഷി കു­ട­യു­ക­യ­ല്ല, ചൂലു് പു­രീ­ഷ­ത്തിൽ മു­ക്കി നാ­ലു­പാ­ടും തെ­റി­പ്പി­ക്കു­ക­യാ­ണു്. ഇതാ ചില വാ­ക്യ­ങ്ങൾ: “അ­തു­പോ­ലെ കെ. ബാ­ല­കൃ­ഷ്ണ­ന്റെ പു­ളി­ച്ച തെ­റി­യും വിഷം പു­ര­ണ്ട വാ­ക്കു­ക­ളും അ­നു­ഗ്ര­ഹ­മാ­യി­ക്ക­രു­തി ഏ­റ്റു­വാ­ങ്ങി ‘ബാ­ലാ­ണ്ണാ! ബാ­ലാ­ണ്ണാ!’ വി­ളി­ച്ചു­ന­ട­ന്ന ആ­രാ­ധ­കർ ആ മ­നു­ഷ്യ­നെ വി­ദൂ­ഷ­ക­നാ­ക്കി­മാ­റ്റി” (പുറം 19, കോളം) “സു­കു­മാ­രൻ എ­ല്ലാ­വ­ഴി­ക്കും അ­വർ­ക്കു വീ­ര്യം പ­കർ­ന്നു. ഒ­ടു­വിൽ ശങ്കർ കു­ഴ­ഞ്ഞു­വീ­ഴു­മെ­ന്നു­ക­ണ്ട­പ്പോൾ സു­കു­മാ­രൻ ഉ­പ­ഗു­പ്ത­നാ­യി പി­റ­ന്നു് ആ­ശ്വാ­സ­മ­ണ­യ്ക്കു­ക­യും ചെ­യ്തു”. (പുറം 18, കോളം 2) ച­ങ്ങ­ല­യ­ഴി­ച്ചു­വി­ട്ട വ്യ­ക്തി­ശ­ത്രു­ത ഇവിടെ കാ­ണു­ന്ന­വ­രെ­യെ­ല്ലാം ക­ടി­ക്കു­ന്നു എന്നേ പ­റ­യാ­നു­ള്ളൂ.

ഈ ഹൈ­ഡ്രോ­ഫോ­ബി­യ ജി. വി­വേ­കാ­ന­ന്ദ നെയും മറ്റു പ­ല­രെ­യും ആ­ക്ര­മി­ക്കു­ന്നു. വി­വേ­കാ­ന­ന്ദ­നെ­ക്കു­റി­ച്ചു രാ­ജ­ശേ­ഖ­രൻ പ­റ­യു­ന്ന­തു കേ­ട്ടാ­ലും: “ഉ­ന്ന­ത­ന്മാർ­ക്കു ഫ്ളൂ വ­ന്നാ­ലും അ­ദ്ദേ­ഹം ഓ­ടി­യെ­ത്തും. അ­വ­രു­ടെ ബി. പി., ബ്ളഡ് കൗ­ണ്ട്, ബ്ളഡ് ഷുഗർ എ­ല്ലാം അ­ദ്ദേ­ഹ­ത്തി­ന്റെ വി­രൽ­ത്തു­മ്പി­ലാ­യി­രു­ന്നു. അ­ദ്ദേ­ഹം ഡി­പ്പാർ­ട്ടു­മെ­ന്റിൽ ക­ട­ന്നു­കൂ­ടു­ന്ന­തി­നോ­ടു അ­നു­കൂ­ലി­യ­ല്ലാ­തി­രു­ന്ന നാ­രാ­യ­ണൻ­നാ­യ­രു­ടെ വി­ശ്വ­സ്ത­നാ­വാൻ വി­വേ­കാ­ന­ന്ദ­നു് അ­ധി­ക­കാ­ലം വേ­ണ്ടി­വ­ന്നി­ല്ല. (പുറം 19, കോളം 3) ഇ­ങ്ങ­നെ സ്വ­ഭാ­വ­ഹ­ത്യ ന­ട­ത്തു­മ്പോൾ താൻ ജേ­താ­വാ­യി വി­ല­സു­ക­യാ­ണെ­ന്നു തോ­ട്ടം രാ­ജ­ശേ­ഖ­രൻ വി­ചാ­രി­ക്കു­ന്നു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­നു തെ­റ്റു­പ­റ്റി­യി­രി­ക്കു­ന്നു. വാ­യ­ന­ക്കാർ എ­ഴു­ത്തു­കാ­രെ­ക്കാൾ പ്ര­ഗ­ല്ഭ­രാ­ണു്.

മ­ലർ­ന്നു­കി­ട­ന്നു് രാ­ജ­ശേ­ഖ­രൻ കാർ­ക്കി­ച്ചു­തു­പ്പി­യ­തു് അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തു­ത­ന്നെ വീ­ണി­രി­ക്കു­ന്ന­തു് വാ­യ­ന­ക്കാർ ക­ണ്ടി­ട്ടു് ‘ഹായ് വൃ­ത്തി­കേ­ടു്’ എന്ന അ­ന്യോ­ന്യം പ­റ­യു­ന്നു. അതു് ഞാൻ ദി­വ­സ­വും കേൾ­ക്കു­ന്നു­ണ്ടു്.

images/ReneDescartes.jpg
റെനെ ദേ­കാർ­ത്ത്

ഗു­രു­നാ­ഥൻ, അച്ഛൻ ഇവരെ ആ­ക്ഷേ­പി­ച്ചു­കൂ­ടാ. അവരെ ആ­ക്ഷേ­പി­ക്കു­മ്പോൾ നമ്മൾ ന­മ്മ­ളെ­ത്ത­ന്നെ ആ­ക്ഷേ­പി­ക്കു­ക­യാ­ണു്. സം­സ്കാ­ര­ത്തി­ന്റെ ഈ പ്രാ­ഥ­മി­ക ത­ത്ത്വ­ത്തെ കാ­റ്റിൽ പ­റ­ത്തി­യി­ട്ടു് രാ­ജ­ശേ­ഖ­രൻ നല്ല ഗു­രു­നാ­ഥ­ന്മാ­രാ­യ എൻ. കു­ഞ്ഞു­രാ­മൻ­പി­ള്ള­യേ­യും കീ­ഴ്ക്കു­ളം രാ­മൻ­പി­ള്ള­യേ­യും നി­ന്ദി­ച്ചു. മ­ഹാ­പ­ണ്ഡി­ത­നും പ്ര­ഗ­ല്ഭ­നാ­യ അ­ദ്ധ്യാ­പ­ക­നു­മാ­യി­രു­ന്നു കു­ഞ്ഞു­രാ­മൻ­പി­ള്ള­സ്സാർ. അ­ദ്ദേ­ഹ­ത്തി­ന്റെ ഗീ­താ­ക്ലാ­സ്സു­ക­ളെ­ക്കു­റി­ച്ചു ച­ങ്ങ­മ്പു­ഴ പ്ര­ശം­സി­ച്ചെ­ഴു­തി­യി­ട്ടു­ണ്ടു്. ഈ വലിയ വ്യ­ക്തി­ക­ളു­ടെ നേർ­ക്കു രാ­ജ­ശേ­ഖ­രൻ വ­ലി­ച്ചെ­റി­യു­ന്ന മാ­ലി­ന്യം അവർ തി­രി­ച്ചെ­റി­യു­ക­യി­ല്ല. കാരണം അവർ ഇ­ന്നി­ല്ല­ല്ലോ. ഇം­പ്യൂ­ണി­റ്റി­യോ­ടു­കൂ­ടി—ശി­ക്ഷാ­ഭീ­തി­യി­ല്ലാ­തെ—ന­ട­ത്തു­ന്ന ഈ അപവാദ വ്യ­വ­സാ­യം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­നെ എ­ത്ര­ക­ണ്ടു താ­ഴ്ത്തി­ക്ക­ള­യു­ന്നി­ല്ല!

പ്ര­ഭാ­ഷ­ണ­വേ­ദി­ക­ളിൽ ക­യ­റി­നി­ന്നു മുൻപു പ്ര­സം­ഗി­ച്ച­വ­രെ പു­ല­ഭ്യം പ­റ­യു­ന്ന­വർ കൂ­ടി­ക്കൂ­ടി­വ­രു­ന്നു തി­രു­വ­ന­ന്ത­പു­ര­ത്തു്. ഫ്ര­ഞ്ച് ദാർ­ശ­നി­ക­നാ­യ റെനെ ദേ­കാർ­ത്ത് I think therefore I am—ഞാൻ വി­ചാ­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു് ഞാ­നു­ണ്ട്—എ­ന്നു­പ­റ­ഞ്ഞു. I stink, therefore I am—ഞാൻ ദുർ­ഗ്ഗ­ന്ധം പ­ര­ത്തു­ന്നു. അ­തി­നാൽ ഞാ­നു­ണ്ടു് എ­ന്നാ­ണു് പു­ല­ഭ്യം പ­റ­യു­ന്ന­വ­ന്റെ പ്ര­മാ­ണം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-10-19.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.