SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-11-02-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

ചെ­റു­ക­ഥ എ­ന്ന­പേ­രിൽ സ്കെ­ച്ചു­കൾ ത­യ്യാ­റാ­ക്കി വ­യ്ക്കു­ന്ന പ­ത്മ­ഭൂ­ഷൺ റാ­സി­പു­രം കൃ­ഷ്ണ­സ്വാ­മി നാ­രാ­യൺ സാ­ഹി­ത്യ­ത്തി­നൊ­രു ഭൂ­ഷ­ണ­മാ­ണോ?

എ­ക്സൈ­സ് ഇൻ­സ്പെ­ക്ട­റ­ന്മാർ ഒരു മാ­സ­ത്തിൽ ഇത്ര‘കെയ്’സെ­ങ്കി­ലും പി­ടി­ച്ചി­രി­ക്ക­ണ­മെ­ന്നു നിർ­ബ്ബ­ന്ധ­മു­ണ്ടു്. ക­ള്ള­വാ­റ്റു്, ക­ള്ള­ച്ചെ­ത്തു്, ക­ള്ള­ക്ക­ട­ത്തു് ഇവ അതിൽ ഉൾ­പ്പെ­ടും. ഷാ­പ്പു­ട­മ­സ്ഥ­രോ­ടു് ആ­ത്മ­ബ­ന്ധം പു­ലർ­ത്തു­ന്ന ഇൻ­സ്പെ­ക്ടർ­ക്കു പ­രു­ഷ­മാ­യി ഒരു വാ­ക്കു പറയാൻ പോലും മ­ടി­യാ­ണു്. പി­ന്ന­ല്ലേ അയാൾ ന­ട­ത്തു­ന്ന ക­ള്ള­വാ­റ്റു് കെ­യ്സാ­ക്കാൻ? അ­തു­കൊ­ണ്ടു് ഇൻ­സ്പെ­ക്ടർ തന്നെ ഷാ­പ്പു­ട­മ­സ്ഥ­നോ­ടു പറയും: “ഗോ­വി­ന്ദൻ കൺ­ട്രാ­ക്ട­റേ, നാളെ ഒരു കെ­യ്സ് ത­ര­ണ­മ­ല്ലോ. ഡയറി അ­യ­യ്ക്കേ­ണ്ട സമയം ക­ഴി­ഞ്ഞു”. കൺ­ട്രാ­ക്ടർ സ­മ്മ­തി­ക്കും. അ­ടു­ത്ത ദിവസം ഇൻ­സ്പെ­ക്ടർ, നേ­ര­ത്തേ നി­ശ്ച­യി­ച്ച തെ­ങ്ങിൻ ചു­വ­ട്ടിൽ ചെ­ല്ലു­മ്പോൾ അ­തി­ന്റെ മു­ക­ളിൽ പു­ഞ്ചി­രി­യോ­ടെ ചെ­ത്തു­കാ­രൻ തെ­ങ്ങിൻ കൂ­മ്പു ചെ­ത്തു­ക­യാ­യി­രി­ക്കും. ഇൻ­സ്പെ­ക്ടർ കോപം ന­ടി­ച്ചു് “ഇ­റ­ങ്ങി വാടാ, ന­മ്പ­ര­ടി­ക്കാ­ത്ത തെ­ങ്ങിൽ ക­ള്ള­ച്ചെ­ത്തു ന­ട­ത്തു­ന്നോ?” എന്നു പറയും. പേടി അ­ഭി­ന­യി­ച്ചു താഴെ എ­ത്തു­ന്ന ചെ­ത്തു­കാ­ര­നെ ഇൻ­സ്പെ­ക്ട­റും മ­റ്റു് എ­ക്സൈ­സു­കാ­രും പി­ടി­ച്ചു കൊ­ണ്ടു­പോ­കും. കോ­ട­തി­യിൽ ഹാ­ജ­രാ­ക്കും. മ­ജി­സ്ട്രേ­ട്ട് പി­ഴ­യി­ടു­മ്പോൾ അതു കൊ­ടു­ക്കാൻ വേ­ണ്ടി ഇൻ­സ്പെ­ക്ടർ തന്നെ ആ തുക ചെ­ത്തു­കാ­രൻ പ്ര­തി­ക്കു നേ­ര­ത്തെ ന­ല്കി­യി­രി­ക്കും. ഇ­ങ്ങ­നെ മാ­സ­ത്തിൽ രണ്ടു കെ­യ്സ്സെ­ങ്കി­ലും ശ­രി­പ്പെ­ടു­ത്തി­യാൽ ഇൻ­സ്പെ­ക്ട­റോ­ടു അ­സി­സ്റ്റ­ന്റ് ക­മ്മീ­ഷ­ണർ സ­മാ­ധാ­നം ചോ­ദി­ക്കി­ല്ല. എ­ക്സൈ­സു­കാർ വ­ഴ­ക്കി­നു വ­ര­രു­തു് എ­ന്നോ­ടു്. എന്റെ പി­താ­വു് എ­ക്സൈ­സ് ഇൻ­സ്പെ­ക്ട­റാ­യി­രു­ന്ന­തു­കൊ­ണ്ടു ക­ള്ള­ച്ചെ­ത്തു പി­ടി­ക്കു­ന്ന­തി­ന്റെ പി­ന്നി­ലു­ള്ള ‘ഇ­ന്റെ­ഗ്രി­റ്റി’യും ‘ഓ­ണ­സ്റ്റി’യു­മൊ­ക്കെ എ­നി­ക്ക­റി­യാം.

ആർ­ക്കി­യോ­ള­ജി ഡി­പ്പാർ­ട്ട്മെ­ന്റ് ഡ­യ­റ­ക്ടർ­ക്കും ഇ­തു­പോ­ലെ­യു­ള്ള പ്ര­യാ­സ­ങ്ങൾ കാ­ണു­മാ­യി­രി­ക്കും. ആ­റു­മാ­സം കൂ­ടു­മ്പോ­ഴെ­ങ്കി­ലും എ­ന്തെ­ങ്കി­ലും കു­ഴി­ച്ചെ­ടു­ത്തു­വെ­ന്നു സർ­ക്കാ­രി­നെ അ­റി­യി­ക്കേ­ണ്ടി­വ­രി­ല്ലേ? എ­നി­ക്ക­റി­യാ­മാ­യി­രു­ന്ന ഒരു ആർ­ക്കി­യോ­ള­ജി ഡ­യ­റ­ക്ടർ വ­സ്തു­ക്കൾ കു­ഴി­ച്ചു മൂ­ടി­യി­ട്ടു് മാ­സ­ങ്ങൾ ക­ഴി­ഞ്ഞു അവ തോ­ണ്ടി­യെ­ടു­ത്തി­രു­ന്നു. ഏ­താ­ണ്ടു് അ­ര­ശ­താ­ബ്ദ­ത്തി­നു മുൻ­പു് എന്റെ ഒരു പു­ളു­വ­നാ­യ ബന്ധു ഈ ഡ­യ­റ­ക്ട­റെ പ­റ്റി­ച്ചു. എന്റെ കു­ടും­ബ­ത്തി­ലു­ണ്ടാ­യി­രു­ന്ന ഒരു പഴയ തു­രു­മ്പു പി­ടി­ച്ച വാൾ ഈ ബന്ധു കൊ­ണ്ടു­പോ­യി ഡ­യ­റ­ക്ട­റെ കാ­ണി­ച്ചി­ട്ടു് ‘ഇതു കു­ഞ്ചൈ­ക്കു­ട്ടി­പ്പി­ള്ള ഉ­പ­യോ­ഗി­ച്ചി­രു­ന്ന വാളാ’ണെ­ന്നു പ­റ­ഞ്ഞു. ചില തെ­ളി­വു­ക­ളും നല്കി. സർ­ക്കാ­രി­നെ പ­റ്റി­ച്ചി­രു­ന്ന ഡ­യ­റ­ക്ട­റെ എന്റെ ബ­ന്ധു­പ­റ്റി­ച്ചു. ഇ­ന്ന­ത്തെ ച­ന്ദ്ര­ശേ­ഖ­രൻ നായർ സ്റ്റേ­ഡി­യ ത്തിൽ അ­ക്കാ­ല­ത്തു നടന്ന ഒരു എ­ക്സി­ബി­ഷ­നിൽ ഈ വാളു് ചു­വ­ന്ന­പ­ട്ടിൽ പ്ര­ദർ­ശ­ന വ­സ്തു­വാ­യി വച്ചു ഡ­യ­റ­ക്ടർ. അ­തി­ന്റെ താഴെ കു­ഞ്ചൈ­ക്കു­ട്ടി­പ്പി­ള്ള­യു­ടെ വാൾ എ­ന്നു് എ­ഴു­തി­വ­യ്ക്കു­ക­യും ചെ­യ്തു. പ്ര­ദർ­ശ­നം കാണാൻ വന്ന മ­ഹാ­രാ­ജാ­വു് ആ­ദ­ര­ത്തോ­ടു­കൂ­ടി വാ­ളി­ന്റെ മുൻ­പിൽ കുറെ നേരം നി­ന്നു­വെ­ന്നാ­ണു് ഞാൻ കേ­ട്ട­തു്. ഡ­യ­റ­ക്ടർ­ക്കു് ആ വാളു് ക­ണ്ടു­പി­ടി­ച്ച­തി­ന്റെ പേരിൽ രണ്ടു ഇൻ­ക്രി­മെ­ന്റ് ന­ല്കി­യ­ത്രേ. എന്റെ ബ­ന്ധു­വി­നു ഡ­യ­റ­ക്ടർ പത്തു രൂപ കൊ­ടു­ത്തു ചാ­രാ­യം കു­ടി­ക്കാൻ.

images/RKNarayan.jpg
ആർ. കെ. നാ­രാ­യൺ

വി­ശ്രു­ത­നാ­യ ആർ. കെ. നാ­രാ­യ­ണൻ Frontline മാ­സി­ക­യിൽ എ­ഴു­തി­യ The Roman Image എന്ന ചെ­റു­ക­ഥ­യിൽ മ­റ്റൊ­രു ആർ­ക്കി­യോ­ള­ജി ഡ­യ­റ­ക്ട­റെ കാണാം. ക­രു­തി­ക്കൂ­ട്ടി അയാൾ സർ­ക്കാ­രി­നെ പ­റ്റി­ക്കി­ല്ല. പക്ഷേ, ക­ള­ഞ്ഞു­കി­ട്ടു­ന്ന, കു­ഴി­ച്ചെ­ടു­ക്കു­ന്ന ഏതു വ­സ്തു­വും അ­യാൾ­ക്കു് അ­തി­പു­രാ­ത­ന ച­രി­ത്ര­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട വ­സ്തു­വാ­ണു്. അ­തി­നെ­ക്കു­റി­ച്ചു് അയാൾ എ­ഴു­തു­ന്ന പ്ര­ബ­ന്ധ­ങ്ങ­ളും ഗ്ര­ന്ഥ­ങ്ങ­ളും ബ­ഹു­ജ­നം കൗ­തു­ക­ത്തോ­ടെ, ബ­ഹു­മാ­ന­ത്തോ­ടെ വാ­യി­ച്ചി­രു­ന്നു. അ­ങ്ങ­നെ­യി­രി­ക്കെ അ­യാ­ളു­ടെ അ­സി­സ്റ്റ­ന്റി­നു് മൂ­ക്കും കൈ­യു­മി­ല്ലാ­ത്ത ഒരു പ്ര­തി­മ കി­ട്ടി. അതു റോമൻ പ്ര­തി­മ­യാ­ണെ­ന്നു തീ­രു­മാ­നി­ച്ചു് ഡ­യ­റ­ക്ടർ പ­തി­വു­പോ­ലെ പ­ണ്ഡി­തോ­ചി­ത­ങ്ങ­ളാ­യ വാ­ക്യ­ങ്ങൾ പ്ര­വ­ഹി­പ്പി­ച്ചു. ഒ­ടു­വി­ലാ­ണു് തെ­ളി­ഞ്ഞ­തു് അതു മൽ­ഗു­ഡി ജി­ല്ല­യി­ലു­ള്ള ഒ­ര­മ്പ­ല­ത്തിൽ നി­ന്നു് പൂ­ജാ­രി എ­ടു­ത്തെ­റി­ഞ്ഞ പ്ര­തി­മ­യാ­ണെ­ന്നു്. ആർ­ക്കി­യോ­ള­ജി ഡി­പ്പാർ­ട്ട്മെ­ന്റു­കാ­രെ പ­രി­ഹ­സി­ക്കു­ന്ന ഇക്കഥ ഏ­താ­ണ്ടോ­രു­ര­സ­ത്തോ­ടെ വാ­യി­ക്കാം. പക്ഷേ, ന­മ്മു­ടെ എം. ഗോ­വി­ന്ദൻ, സ­ക്ക­റി­യ ഇ­വ­രെ­ഴു­തു­ന്ന പ­രി­ഹാ­സ­ക­ഥ­കൾ നാ­രാ­യ­ണ­ന്റെ പ­രി­ഹാ­സ­ക­ഥ­ക­ളെ­ക്കാൾ എ­ത്ര­യോ മേ­ലേ­ക്കി­ട­യി­ലു­ള്ള­വ­യാ­ണു്. നാ­രാ­യൺ ഇം­ഗ്ലീ­ഷിൽ എ­ഴു­തു­ന്ന­തു­കൊ­ണ്ടാ­വാം അ­ദ്ദേ­ഹ­ത്തി­നു് ഈ കീർ­ത്തി. ചെ­റു­ക­ഥ­യെ­ന്ന പേരിൽ സ്കെ­ച്ചു­കൾ ത­യ്യാ­റാ­ക്കി വ­യ്ക്കു­ന്ന പ­ത്മ­ഭൂ­ഷൺ റാ­സി­പു­രം കൃ­ഷ്ണ­സ്വാ­മി നാ­രാ­യൺ സാ­ഹി­ത്യ­ത്തി­നൊ­രു ഭൂ­ഷ­ണ­മാ­ണോ എ­ന്നാ­ലോ­ചി­ക്കാൻ വാ­യ­ന­ക്കാ­രോ­ടു ഞാൻ അ­പേ­ക്ഷി­ക്കു­ന്നു.

images/AlbertSchweitzer-c.jpg
ആൽ­ബർ­ട്ട് ഷ്വൈ­റ്റ്സർ

1952-ൽ സ­മാ­ധാ­ന­ത്തി­നു­ള്ള നോബൽ സ­മ്മാ­നം നേടിയ അൽ­സേ­ഷൻ എ­ഴു­ത്തു­കാ­രൻ ആൽ­ബർ­ട്ട് ഷ്വൈ­റ്റ്സർ പ­റ­ഞ്ഞു: ഒരു തു­ള്ളി വെ­ള്ള­ത്തിൽ നമ്മൾ ശ­ക്തി­യൊ­ന്നും കാ­ണു­കി­ല്ല. എ­ന്നാ­ല­തു് പാ­റ­യി­ലു­ള്ള ഒരു വി­ട­വിൽ ക­യ­റ­ട്ടെ. മ­ഞ്ഞു­ക­ട്ട­യാ­യി മാറി അതു പാറയെ പി­ളർ­ക്കും. ആ­വി­യാ­യാൽ അതു് എ­ഞ്ചി­ന്റെ പി­സ്റ്റൺ പ്ര­വർ­ത്തി­പ്പി­ക്കും. വാ­ക്കും ഇ­തു­പോ­ലെ­യാ­ണു്. പ്ര­തി­ഭാ­ശാ­ലി­ക­ളു­ടെ കൈയിൽ കി­ട്ടു­മ്പോൾ അതു ന്യൂ­ക്ളി­യർ ബോം­ബി­ന്റെ ശക്തി ആ­വ­ഹി­ക്കും. താജ് മ­ഹ­ലി­ന്റെ സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്കും.

നാ­ട­കാ­ന്തം ക­വി­ത്വം

നാ­ട­കാ­ന്തം ക­വി­ത്വം എന്ന ചൊ­ല്ലി­നു പ്രൊ­ഫ­സർ ജോസഫ് മു­ണ്ട­ശ്ശേ­രി ന­ല്കി­യ അർ­ത്ഥം ഒ­ന്നാ­ന്ത­രം തെ­റ്റാ­ണു്.

‘നാ­ട­കാ­ന്തം ക­വി­ത്വം’ എന്ന ചൊ­ല്ലി­നു പ്രൊ­ഫ­സർ ജോസഫ് മു­ണ്ട­ശ്ശേ­രി ന­ല്കി­യ വ്യാ­ഖ്യാ­ന­മെ­ന്തെ­ന്നു് സൂ­ചി­പ്പി­ച്ചി­ട്ടു് കെ. പി. ശ­ങ്ക­രൻ, വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി യുടെ ര­ണ്ടു­കാ­വ്യ­ങ്ങ­ളെ അ­താ­ധാ­ര­മാ­ക്കി അ­പ­ഗ്ര­ഥി­ക്കു­ന്നു. ചൊ­ല്ലി­നു മു­ണ്ട­ശ്ശേ­രി ന­ല്കി­യ അർ­ത്ഥം ഒ­ന്നാ­ന്ത­രം തെ­റ്റാ­ണു്. അ­ന്ത­ശ­ബ്ദ­ത്തി­നു് അ­വ­സാ­ന­മെ­ന്നും നി­ശ്ച­യ­മെ­ന്നും അർ­ത്ഥം. വേ­ദ­ത്തി­ന്റെ ഒ­ടു­വി­ലു­ള്ള വേ­ദാ­ന്തം. സി­ദ്ധ­മാ­യ അ­ന്ത­ത്തോ­ടു­കൂ­ടി­യ­തു­സി­ദ്ധാ­ന്തം. ചൊ­ല്ലി­ലെ അ­ന്ത­ശ­ബ്ദ­ത്തി­നു് നി­ശ്ച­യ­മെ­ന്നാ­ണു് അർ­ത്ഥം. “ക­വി­ത്വം നി­ശ്ച­യി­ക്ക­പ്പെ­ടേ­ണ്ട­തു നാ­ട­ക­ത്തി­ന്റെ നിർ­മ്മി­തി­കൊ­ണ്ടാ­ണു്” എ­ന്നാ­ണു് ആ ചൊ­ല്ലി­ന്റെ അർ­ത്ഥ­മെ­ന്ന­തു സം­ശ­യ­ര­ഹി­ത­മ­ത്രേ. മു­ണ്ട­ശ്ശേ­രി­യു­ടെ അർത്ഥ പ്ര­ദർ­ശ­നം ഒരു സാ­യ്പി­ന്റെ സി­ദ്ധാ­ന്ത­ത്തെ വി­ക­ല­മാ­ക്കി സ്വീ­ക­രി­ച്ച­തി­ന്റെ ഫ­ല­മാ­ണു്. ക്ലീ­യ­ന്ത് ബ്രൂ­ക്ക്സ് എന്ന അ­മേ­രി­ക്കൻ നി­രൂ­പ­കൻ The poem does not merely eventuate in a logical conclusion. It is ‘proved’ as dramatic conclusion is proved: by its ability to resolve the conflicts which have been accepted as the donne’es of the drama എന്നു പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇതിനെ വി­പു­ലീ­ക­രി­ച്ച­താ­ണു് മു­ണ്ട­ശ്ശേ­രി­യു­ടെ അ­ഭി­പ്രാ­യം. കെ. പി. ശ­ങ്ക­ര­ന്റെ വാ­ദ­ങ്ങൾ തെ­റ്റാ­യ ഒരു മ­ത­ത്തിൽ അ­ടി­യു­റ­ച്ചി­രി­ക്കു­ന്ന­തു­കൊ­ണ്ടു് അ­വ­യ്ക്കു് എ­ത്ര­മാ­ത്രം സു­പ്ര­മാ­ണ­ത­യു­ണ്ടെ­ന്ന കാ­ര്യം ചി­ന്ത­നീ­യ­മാ­യി­രി­ക്കു­ന്നു. (ശ­ങ്ക­ര­ന്റെ ലേഖനം കു­ങ്കു­മം വാ­രി­ക­യിൽ).

ക­ട­ലാ­സ്സു­വ­ഞ്ചി
images/ChavaraKSpillai.jpg
ചവറ കെ. എസ്. പിള്ള

എന്റെ കു­ട്ടി­ക്കാ­ല­ത്തു് ഒ­രു­ദി­വ­സം ഞാൻ വ­രാ­പ്പു­ഴ കാ­യ­ലി­ന്റെ തീ­ര­ത്തു നി­ന്നു. തെ­ളി­ഞ്ഞ ദിവസം. സൂ­ര്യ­ര­ശ്മി­കൾ തി­ര­ക­ളിൽ നൃ­ത്തം ചെ­യ്യു­ന്നു­ണ്ടു്. എന്റെ ഇടതു ഭാ­ഗ­ത്തു വി­ള­വ­ഞ്ചി എന്നു വി­ളി­ക്ക­പ്പെ­ട്ടി­രു­ന്ന സു­ന്ദ­രി അ­വ­ളു­ടെ അച്ഛൻ കാ­യ­ലിൽ ക­മ്പു­വ­ല താ­ഴ്ത്തി മീൻ­പി­ടി­ക്കു­ന്ന­തു നോ­ക്കി നി­ല്ക്കു­ന്നു. ഞാൻ കൈ­യി­ലി­രു­ന്ന ക­ട­ലാ­സ്സു വള്ളം കാ­യ­ലി­ലേ­ക്കു ഇ­റ­ക്കി. അങ്ങ് അതു ദൂരെ ഒ­ഴു­കി­യൊ­ഴു­കി­പ്പോ­കു­ന്ന­തു കാ­ണാ­നാ­യി­രു­ന്നു എ­നി­ക്കു താൽ­പ­ര്യം. പക്ഷേ, വള്ളം തി­ര­യിൽ ചാ­ഞ്ചാ­ടി­ക്കൊ­ണ്ടു നിന്ന നി­ല­യിൽ­ത്ത­ന്നെ. അല്പം ക­ഴി­ഞ്ഞ­പ്പോൾ അതു കു­തിർ­ന്നു തു­ട­ങ്ങി. ച­രി­ഞ്ഞു. മു­ങ്ങി. കുറെ നേരം ക­ഴി­ഞ്ഞ­പ്പോൾ കാ­ണാ­നി­ല്ല. കാ­യൽ­പ്പ­ര­പ്പിൽ ചലനം കൊ­ള്ളു­ന്ന­ക­ളി­വ­ഞ്ചി­യാ­ണു് ചവറ കെ. എസ്. പിള്ള യുടെ ഉ­ണ്ണി­മാ­മൻ എന്ന കാ­വ്യം (കു­ങ്കു­മം).

മുപ്പതിൽക്കൂടുതലോണമുണ്ടെങ്കിലു-​

മി­പ്പൊ­ഴു­മു­ണ്ണി­യാ­ണു­ണ്ണി­മാ­മൻ.

പാൽ­ക്കു­ഴൽ പോലിരുകൈവിരൽവായിലി-​

ട്ടാർ­ത്തി­യോ­ടീ­മ്പീ കു­ടി­ച്ചി­ടു­ന്നു.

പ്ലാ­വി­ല­ത്തൊ­പ്പി­യും ചൂ­രൽ­വ­ടി­യു­മാ­യു്

പോ­ലീ­സ്സു­ഭാ­വം ന­ടി­ച്ചി­ടു­ന്നു.

മീ­ശ­പി­രി­ക്കു­ന്നു. ക­ണ്ണു­മി­ഴി­ക്കു­ന്നു

മു­ത്ത­ശ്ശി­മാ­വി­നെ­ത്ത­ല്ലി­ടു­ന്നു.

പൂ­മു­ഖ­ത്തി­ണ്ണ­യിൽ ചാ­രു­ക­സാ­ല­യിൽ

കാ­ര­ണോ­രാ­യി­ക്കി­ട­ന്നി­ടു­ന്നു.

ആ­ബാ­ല­വൃ­ദ്ധ­രാം നാ­ട്ടു­കാർ­ക്കൊ­ക്കെ­യും

ആ­രോ­മ­ലു­ണ്ണി­യാ­ണു­ണ്ണി­മാ­മൻ.

പെ­ണ്ണു­ങ്ങ­ളാ­രാ­നു­മാ­വ­ഴി പോ­വു­കിൽ

തൊ­ണ്ണ­യും കാ­ട്ടി­ച്ചി­രി­ച്ചു ചൊ­ല്ലും:

‘ഇ­ത്തി­രി­പ്പാൽ­ത­രൂ, ഇ­ത്തി­രി­പ്പാൽ­ത­രൂ;

ഇ­ത്തി­രി നല്ല മു­ല­പ്പാൽ തരൂ.

ക­ണ്ണെ­ത്താ­ത്ത ദൂ­ര­ത്തോ­ളം പ­ര­ന്നു­കി­ട­ക്കു­ന്ന നീ­ല­ജ­ല­ത്തിൽ ഒരു ബി­ന്ദു പോലെ ചാ­ഞ്ചാ­ടി നി­ല്ക്കു­ന്ന വെ­ള്ള­ക്ക­ട­ലാ­സ്സു വ­ഞ്ചി­യു­ടെ പ്ര­തീ­തി ഉ­ള­വാ­ക്കു­ന്നു ഈ വരികൾ. അ­ല്പ­നേ­രം ക­ഴി­യു­മ്പോൾ നി­രൂ­പ­ണ­ത്തി­ന്റെ ശൈ­ത്യം അതിനെ ച­രി­ച്ചി­ടു­മോ? അ­തു­ത­ന്നെ മു­ങ്ങി­പ്പോ­കു­മോ? പോ­കു­മെ­ങ്കിൽ പോ­ക­ട്ടെ. താൽ­കാ­ലി­ക­മാ­യ ‘രസം’ ഇ­തെ­നി­ക്കു നൽ­കു­ന്ന­ല്ലോ.

നാ­ലാ­ങ്കൽ കൃ­ഷ്ണ­പി­ള്ള
images/RabindranathTagore05.jpg
ര­വീ­ന്ദ്ര­നാ­ഥ ടാഗോർ

ഭാ­ര­തീ­യ സം­സ്ക്കാ­ര­ത്തി­ന്റെ സ­വി­ശേ­ഷ­ത­യാർ­ന്ന ഘ­ട­ക­ങ്ങ­ളിൽ ഒ­ന്നു് ഗു­രു­ശി­ഷ്യ ബ­ന്ധ­മാ­ണു്. അതു മ­റ്റൊ­രു സം­സ്ക്കാ­ര­ത്തി­ലും ഇത്ര പാ­വ­ന­ത്വ­ത്തോ­ടു കൂടി കാ­ണാ­നി­ല്ല. നമ്മെ നേ­രി­ട്ടു പ­ഠി­പ്പി­ക്കാ­ത്ത­വ­രെ­പ്പോ­ലും ഗു­രു­ക്ക­ന്മാ­രാ­യി ബ­ഹു­മാ­നി­ക്കാൻ നമ്മൾ സ­ന്ന­ദ്ധ­രാ­ണു്. ശ്രീ­നാ­രാ­യ­ണ­നെ ഗു­രു­ദേ­വൻ എന്നു നമ്മൾ വി­ളി­ക്കു­ന്ന­തു ശ്ര­ദ്ധി­ച്ചാ­ലും. “ക്ഷോ­ണീ­കോ­ണ­ശ­താം­ശ”ത്തി­ന്റെ ഒ­ര­റ്റ­ത്തി­രി­ക്കു­ന്ന ഞാൻ ബം­ഗാ­ളിൽ വ­സി­ച്ചി­രു­ന്ന ര­വീ­ന്ദ്ര­നാ­ഥ­ടാ­ഗോ­റി­നെ ഗു­രു­ദേ­വൻ എന്നു വി­ളി­ക്കു­ന്നു. ഇതു ധി­ഷ­ണാ­പ­ര­മാ­യ ബ­ന്ധ­മ­ല്ല. ഹൃ­ദ­യ­ങ്ങൾ ത­മ്മി­ലു­ള്ള ബ­ന്ധ­മാ­ണു്. ഗ്ര­ന്ഥ­ങ്ങ­ളി­ലൂ­ടെ­യും പ്ര­ഭാ­ഷ­ണ­ങ്ങ­ളി­ലൂ­ടെ­യും ന­മ്മു­ടെ ജീ­വി­ത­ത്തെ ഉ­ത്കൃ­ഷ്ട­ത­യി­ലേ­ക്കു ന­യി­ക്കു­ന്ന ആ­ചാ­ര്യ­ന്മാർ­ക്കു് നമ്മൾ ഇ­ത്ര­യും വില ക­ല്പി­ക്കു­ന്നെ­ങ്കിൽ നേ­രി­ട്ടു പ­ഠി­പ്പി­ച്ച ഗു­രു­നാ­ഥ­നു് എത്ര വില ക­ല്പി­ക്കും? ആ­വി­ധ­ത്തിൽ ഞാൻ സ്നേ­ഹി­ക്കു­ക­യും ബ­ഹു­മാ­നി­ക്കു­ക­യും ചെ­യ്യു­ന്ന എന്റെ ഗു­രു­നാ­ഥ­നാ­ണു നാ­ലാ­ങ്കൽ കൃ­ഷ്ണ­പി­ള്ള സ്സാർ. അ­ദ്ദേ­ഹ­ത്തി­ന്റെ നല്ല കാ­വ്യ­ങ്ങൾ വാ­യി­ക്കു­മ്പോൾ ഇതു് എന്റെ സാ­റെ­ഴു­തി­യ­താ­ണ­ല്ലോ എന്നു വി­ചാ­രി­ച്ചു ഞാൻ അ­ഭി­മാ­നം കൊ­ള്ളു­ന്നു. നാ­ലാ­ങ്കൽ­സ്സാ­റ് ല­ളി­ത­മാ­യി, ല­യാ­ത്മ­ക­മാ­യി എ­ഴു­തു­ന്ന­തു ക­ണ്ടാ­ലും:

വീ­ട്ടു­മു­റ്റ­ത്തി­ളം നീ­ല­ക്ക­റു­ക­കൾ

പ­ട്ടു­വി­രി­പ്പു­കൾ നെ­യ്തി­ടു­ന്നു

പൊ­ട്ടു­തൊ­ടി­ക്കാൻ ക­റു­ത്ത കു­രു­വി­കൾ

പക്ഷം വി­രി­ച്ചു വ­രി­ക­യാ­യി

രാ­വി­ലെ ജാ­ല­ക­പ്പാ­ളി­തു­റ­ന്നു ഞാൻ

പാ­വ­പോൽ നി­ന്നു­പോം വി­സ്മൃ­തി­യിൽ

(മ­നോ­രാ­ജ്യം)

വാ­ങ്മ­യ ചി­ത്ര­ത്തി­നു­യോ­ജി­ച്ച ല­യ­മു­ണ്ട­വി­ടെ. അ­താ­ണു് ഹൃ­ദ്യ­ത­യ്ക്കു് ആ­സ്പ­ദം.

ഡ­സ്റ്റി ഹ്യൂ­സ്

ഡ­സ്റ്റി ഹ്യൂ­സ് (Dusty Hughes) പേ­രു­കേ­ട്ട നാടക കർ­ത്താ­വാ­ണോ എ­ന്നെ­നി­ക്കു് അ­റി­ഞ്ഞു­കൂ­ടാ. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ Futurists എന്ന നാടകം അ­ദ്ദേ­ഹ­ത്തെ മ­ഹാ­യ­ശ­സ്ക­നാ­ക്കു­മെ­ന്ന­തിൽ സം­ശ­യ­മി­ല്ല.

മ­ഹാ­പു­രു­ഷ­ന്മാ­രെ നി­ന്ദി­ക്കാൻ പാ­ടി­ല്ല. ആ നി­ന്ദ­നം സം­സ്ക്കാ­ര­ത്തെ ത­കർ­ക്കും. മ­നു­ഷ്യ­രിൽ ആ­സു­രാം­ശം വർ­ദ്ധി­പ്പി­ക്കും.

ഗൂ­മീ­ലി­യോ­ഫ് (Gumilev, 1886–1921) റഷ്യൻ ക­വി­യാ­യി­രു­ന്നു. ആന്ന അ­ക്മാ­ത്ത­വ (Anna Akhmatova) അ­ദ്ദേ­ഹ­ത്തി­ന്റെ ഭാര്യ. ഉപജാപ പ്ര­വർ­ത്ത­നം ന­ട­ത്തി എ­ന്ന­തി­ന്റെ പേരിൽ ബോൾ­ഷെ­വി­ക്കു­കൾ ഗൂ­മീ­ലി­യോ­ഫി­നെ വ­ധി­ച്ചു. ഗോർ­ക്കി ക്കു് ഈ കവിയെ വെ­ടി­വ­ച്ചു കൊ­ല്ലു­ന്ന­തിൽ പ­ങ്കു­ണ്ടാ­യി­രു­ന്നോ? അതോ ചിലർ പ­റ­യു­ന്ന­തു­പോ­ലെ അ­ദ്ദേ­ഹം വ­ധ­ത്തെ­ക്കു­റി­ച്ചു അ­റി­ഞ്ഞ­പ്പോൾ നി­ല­വി­ളി­ക്കു­ക­യും ചു­മ­ച്ചു രക്തം തു­പ്പു­ക­യും ചെ­യ്തോ? ഇ­താ­ണു് ഹ്യൂ­സി­ന്റെ നാ­ട­ക­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട ബി­ന്ദു.

മേരിന:
…ശ­വ­സം­സ്ക്കാ­ര­ത്തെ­ക്കു­റി­ച്ചു ഏർ­പ്പാ­ടു­കൾ ചെ­യ്യു­ന്ന­തി­നു­വേ­ണ്ടി ബ്ളോ­ക്കി­ന്റെ വിധവ ടെ­ലി­ഫോൺ ചെ­യ്തി­രു­ന്ന­ല്ലോ. നി­ങ്ങ­ളാൽ ആ­വു­ന്ന­തു നി­ങ്ങൾ ചെ­യ്തു­വെ­ന്നു് അവർ പ­റ­ഞ്ഞു…
ഗോർ­ക്കി:
എ­ന്നാ­ലാ­വു­ന്ന­തു ചെ­യ്തു. ജീവൻ ര­ക്ഷി­ക്കു­ന്ന­തു പ്ര­ധാ­നം.
മേരിന:
മാൻ­ഡിൽ­സ്റ്റം വീ­ണ്ടും ടെ­ലി­ഫോ­ണിൽ വി­ളി­ച്ചി­രു­ന്നു. ഗൂ­മി­ലി­യോ­ഫി­നെ­ക്കു­റി­ച്ചു്. (ഗോർ­ക്കി തല പി­റ­കോ­ട്ടാ­ക്കി ക­ണ്ണു­രു­ട്ടു­ന്നു.)
ഗോർ­ക്കി:
ഞാ­നി­തു് എത്ര തവണ കേ­ട്ടു.
മേരിന:
നി­ങ്ങൾ ലെ­നി­നെ ക­ണ്ട­പ്പോൾ, നി­ങ്ങൾ… (അ­ല്പ­നേ­രം ക­ഴി­ഞ്ഞു്) ലെ­നി­നു് നി­ങ്ങൾ ഫോൺ ചെ­യ്യു­ക എ­ന്ന­തു മാ­ത്ര­മേ ഇ­പ്പോൾ ക­ര­ണീ­യ­മാ­യു­ള്ളു.
ഗോർ­ക്കി:
നീ ഒരു ചെ­റു­പ്പ­ക്കാ­ര­നെ കണ്ടു പി­ടി­ക്കാ­ത്ത­തെ­ന്തു്? ഞാൻ വീ­ണ്ടും വി­വാ­ഹം ക­ഴി­ക്കാൻ പോ­കു­ന്നി­ല്ല.

(ഗോർ­ക്കി കി­ട­ക്ക­യ്ക്കു് അ­രി­കി­ലു­ള്ള ഫോൺ സൂ­ക്ഷി­ച്ചു് ഡി­സ്ക­ണ­ക്ട് ചെ­യ്യു­ന്നു. വ­ല്ലാ­തെ ചു­മ­യ്ക്കു­ന്നു അ­ദ്ദേ­ഹം. കൈ­ലേ­സിൽ നോ­ക്കു­ന്നു.)

ഈ സം­ഭ­വ­ത്തിൽ ആ­രം­ഭി­ക്കു­ന്ന നാടകം വി­ഭി­ന്ന പ്ര­സ്ഥാ­ന­ങ്ങ­ളിൽ­പ്പെ­ട്ട ക­വി­ക­ളെ അ­വ­ത­രി­പ്പി­ക്കു­ന്നു. അ­വ­രു­ടെ സം­ഭാ­ഷ­ണ­ങ്ങ­ളി­ലൂ­ടെ, പ്ര­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ ക­വി­ത­യു­ടെ മ­നോ­ഹാ­രി­ത­യും ശാ­ശ്വ­തി­ക­ത്വ­വും ആ­വി­ഷ്ക­രി­ക്കു­ന്നു. നാ­ട­ക­ത്തി­ന്റെ അ­വ­സാ­ന­ത്തോ­ടു് അ­ടു­പ്പി­ച്ചു് ആന്ന അ­ക്മാ­ത്ത­വ പ­റ­യു­ന്നു: You know Stalin never said a single memorable thing in the whole of his miserable life. He managed to eat a lot of words, words that came from other people’s mouths. They tried very hard to extinguish us and grind words into paste. But poetry is very odd stuff. It looks so frail but actually it’s harder than a diamond. Do you understand what I mean? It’s indestructible.

ക­വി­ത­യെ ആർ­ക്കും ന­ശി­പ്പി­ക്കാ­നാ­വി­ല്ല. അതു് വ­ജ്ര­ത്തെ­ക്കാൾ കാ­ഠി­ന്യ­മാർ­ന്ന­താ­ണു്. ഈ ത­ത്ത്വ­ത്തെ മ­നോ­ജ്ഞ­മാ­യി നാ­ട­ക­കർ­ത്താ­വു് പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്നു. (Futurists and Commitments) (രണ്ടു നാ­ട­ക­ങ്ങൾ) (Dusty Hughes—Faber and Faber—F4=95)

ക്ഷീ­ര­ബ­ല­യ്ക്കു് ആ­വർ­ത്ത­നം ന­ന്നു്

ഒരു പ്ര­ഭാ­ഷ­ണം ഒ­രി­ട­ത്തു ന­ട­ത്തി­യെ­ന്നി­രി­ക്ക­ട്ടെ. അതു് വിജയം കൈ­വ­രി­ച്ചു എ­ന്നും കരുതു. പ്ര­ഭാ­ഷ­ക­നു് അ­താ­വർ­ത്തി­ക്കാ­നു­ള്ള പ്ര­വ­ണ­ത­യു­ണ്ടാ­കും. ഞാ­ന­ങ്ങ­നെ പ്ര­ഭാ­ഷ­ണ­ങ്ങൾ ആ­വർ­ത്തി­ച്ചി­ട്ടു­ണ്ടു്. പക്ഷേ, ഒ­രി­ക്ക­ല­തു കേ­ട്ട­യാ­ളി­നു­ണ്ടാ­കു­ന്ന വൈ­ര­സ്യ­ത്തെ­ക്കാൾ കൂ­ടു­തൽ വൈ­ര­സ്യ­മു­ണ്ടാ­കും അ­താ­വർ­ത്തി­ക്കു­ന്ന­വ­നു്. വ­ട­ക്കൻ പാ­ട്ടി­ന്റെ ശൈ­ലി­യിൽ യു. എ. ഖാദർ ആ­ദ്യ­മാ­യി എ­ഴു­തി­യ കഥ വി­ജ­യ­മാ­യി­രു­ന്നി­രി­ക്ക­ണം. അ­തു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം അതേ ശൈ­ലി­ത­ന്നെ ഇ­ട­വി­ടാ­തെ ആ­വർ­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. ആ വി­ഷ­യ­ത്തിൽ വാ­യ­ന­ക്കാ­രാ­യ ഞ­ങ്ങൾ­ക്കു­ണ്ടാ­കു­ന്ന മ­ടു­പ്പു് സ്വ­ന്തം ആ­വർ­ത്ത­ന­ത്തെ ആ­വർ­ത്തി­ക്കു­ന്ന അ­ദ്ദേ­ഹ­ത്തി­നു­ള­വാ­കു­ന്ന മ­ടു­പ്പി­നെ­ക്കാൾ കൂടിയ തോ­തി­ല­ല്ല. ഇതു മ­ന­സ്സി­ലാ­ക്കി എ­ഗ്സ്ഓ­സ്റ്റ് (exhaust) ചെയ്ത ആ ശൈ­ലി­യെ അ­ദ്ദേ­ഹം നി­രാ­ക­രി­ച്ചാൽ ന­ന്നു്. ഇ­ല്ലെ­ങ്കിൽ ക്ര­മേ­ണ അ­ദ്ദേ­ഹ­ത്തി­ന്റെ വാ­യ­ന­ക്കാ­രു­ടെ സംഖ്യ കു­റ­യും.

പ­ണ്ടു്, അ­പ­രി­ഷ്കൃ­ത­മാ­യ ഒരു കാ­ല­യ­ള­വിൽ, ക­ള്ള­ന്മാ­രു­ടെ കൈ മു­റി­ച്ചു ക­ള­ഞ്ഞി­രു­ന്നു. കാ­ല­ത്തു് തീ കായാൻ ഒ­രു­മി­ച്ചു കൂ­ടു­മ്പോ­ഴോ ഉ­ത്സ­വ­ങ്ങൾ­ക്കു സ­മ്മേ­ളി­ക്കു­മ്പോ­ഴോ കള്ളൻ കൂടി വ­ന്നി­രു­ന്നാൽ അവനെ തി­രി­ച്ച­റി­യാൻ വേ­ണ്ടി­യാ­ണു് ആ വി­ധ­ത്തിൽ ശിക്ഷ ന­ല്കി­യി­രു­ന്ന­തു്. ശ­താ­ബ്ദ­ങ്ങൾ ക­ഴി­ഞ്ഞ­പ്പോൾ അ­തി­ന്റെ ആ­വ­ശ്യ­ക­ത ഇ­ല്ലാ­തെ­യാ­യി മറ്റു ശി­ക്ഷാ­മാർ­ഗ്ഗ­ങ്ങൾ നി­ല­വിൽ വന്നു. എ­ന്നി­ട്ടും ചില രാ­ജ്യ­ങ്ങ­ളിൽ ഈ ശി­ക്ഷ­ത­ന്നെ ന­ല്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ശൈ­ലി­യു­ടെ സ്ഥി­തി­യും വി­ഭി­ന്ന­മ­ല്ല. ആർ­ജ്ജ­വം പ­രി­ഹാ­സ­വു­മാ­യി ബന്ധം സ്ഥാ­പി­ച്ചി­രു­ന്ന ഒരു കാ­ല­ത്തു് വ­ട­ക്കൻ പാ­ട്ടിൽ കാ­ണു­ന്ന ശൈലി അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­യി­രു­ന്നു. ക­ഥ­യു­ടെ ച­ടു­ല­ത­യ്ക്കും ആ ശൈലി യോ­ജി­ച്ചി­രു­ന്നു. ഇ­ന്നു് കാ­ല­വും ലോ­ക­വും മാ­റി­യി­രി­ക്കു­ന്നു. ഇ­ങ്ങ­നെ­യു­ള്ള ഒരു സ­ന്ദർ­ഭ­ത്തിൽ യു. എ. ഖാദർ “അ­തി­നാൽ നാ­ണു­കു­ട്ടി­യു­ടെ ക­യ്യിൽ ന­റു­നെ­യ്യി­ന്റെ ഭ­ര­ണി­യേ­ല്പി­ച്ചു. നാ­ലു­നു­റു­ങ്ങി­യ നെ­ല്ല­രി­യു­ടെ ഭാ­ണ്ഡ­മേ­ല്പി­ച്ചു. കൈ­പ്പ­ക്കൊ­ണ്ടാ­ട്ട­ത്തി­ന്റെ പൊ­തി­യേ­ല്പി­ച്ചു” എ­ന്നെ­ഴു­തു­ന്ന­തി­ന്റെ പൊരുൾ പി­ടി­കി­ട്ടു­ന്ന­തേ­യി­ല്ല. ക­ഥ­യു­ടെ ക­ഥ­യി­ല്ലാ­യ്മ­യെ മ­റ­ച്ചു് വാ­യ­ന­ക്കാ­രെ വ­ഞ്ചി­ക്കാൻ മാ­ത്ര­മേ ഇതു ഉ­പ­ക­രി­ക്കു. ഈ ക­ഥ­യി­ല്ലാ­യ്മ യൂ. എ. ഖാദർ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘ഓർ­ക്കാ­ട്ടേ­രി­യി­ലേ­ക്കു്’ എന്ന ര­ച­ന­യിൽ ഉ­ണ്ടു­താ­നും. മൂത്ത മ­ക­ളു­ടെ വീ­ട്ടി­ലേ­ക്കു് അ­വ­ളു­ടെ അമ്മ പോ­കു­ന്നു. അ­താ­ണു് ക­ഥ­യു­ടെ വിഷയം. അ­തിൽ­ക്ക­വി­ഞ്ഞു ഒ­ന്നു­മി­ല്ല­താ­നും. അ­തു­പ­റ­യാ­നാ­ണു് ഖാദർ അങ്കം വെ­ട്ടു ന­ട­ത്തു­ന്ന­തും ക­ള്ള­പ്പ­ല­ക സാക്ഷ വ­ലി­ച്ചു വീ­ഴ്ത്തു­ന്ന­തും. സിം­ഹാ­സ­ന­ത്തി­ലി­രി­ക്കു­ന്ന രാ­ജ്ഞി മോ­ണാർ­ക്കി­യിൽ വി­ശ്വ­സി­ക്കു­ന്ന­വർ­ക്കു് എ­ന്തെ­ന്നി­ല്ലാ­തെ പ്ര­ഭാ­വ­മു­ള്ള ദേ­വ­ത­യാ­ണു്. ക­മ്മ്യൂ­ണി­സ­ത്തിൽ വി­ശ്വ­സി­ക്കു­ന്ന­വർ­ക്കു് അവൾ വെറും പെ­ണ്ണാ­ണു്. ദാ­രി­ദ്ര്യം ന­ഗ്ന­താ­ണ്ഡ­വ­മാ­ടു­ന്ന ഗ്രാ­മ­ത്തി­ലെ ഏതു പെ­ണ്ണി­നെ­ക്ക­ണ്ടാ­ലും അവളെ ഉ­ണ്ണി­യാർ­ച്ച­യാ­യി കാ­ണാ­നും അവളെ പ­ണ്ടു­ള്ള­വർ വർ­ണ്ണി­ച്ച രീ­തി­യിൽ വർ­ണ്ണി­ക്കാ­നു­മാ­ണു് ഖാ­ദ­റി­നു കൗ­തു­കം. വഴി പി­ഴ­ച്ച പോ­ക്കു് എന്നേ പ­റ­യാ­നു­ള്ളു.

സാ­ഹി­ത്യ­ത്തിൽ താൽ­പ­ര്യ­മു­ള്ള­വ­രെ പ­റ്റി­ക്കാൻ എ­ളു­പ്പ­മാ­ണു്. എ­ന്നെ­സ്സം­ബ­ന്ധി­ക്കു­ന്ന കാ­ര്യം മാ­ത്രം പറയാം. ഒരാൾ എന്റെ ഒരു കെ­ട്ടി­ടം വാ­ട­ക­യ്ക്കു് എ­ടു­ത്തു­കൊ­ണ്ടു് അ­ഡ്വാൻ­സാ­യി എ­ണ്ണു­റ്റി ഇ­രു­പ­ത്തി­യ­ഞ്ചു രൂ­പ­യ്ക്കു് ചെ­ക്കെ­ഴു­തി­ത­ന്നു. ഞാൻ താ­ക്കോൽ കൊ­ടു­ത്തു. ചെ­ക്ക് സ്റ്റേ­റ്റ് ബാ­ങ്കി­ലേ­ക്കു്. ഫെഡറൽ ബാ­ങ്കിൽ ചെ­ക്ക് കൊ­ണ്ടു കൊ­ടു­ത്തു് ക­ള­ക്ഷ­നു് അ­യ­ച്ചേ­ക്കു എന്നു പ­റ­ഞ്ഞു. “സാറ് കൊ­ണ്ടു വ­ന്ന­ത­ല്ലേ പണം തരാം ഇ­പ്പോൾ­ത്ത­ന്നെ” എന്നു ബാ­ങ്കു­കാർ പ­റ­ഞ്ഞു. എ­ങ്കി­ലും അ­ടു­ത്ത ദി­വ­സ­മേ ഞാൻ പണം സ്വീ­ക­രി­ച്ചു­ള്ളു. അ­തും­കൊ­ണ്ടു വീ­ട്ടി­ലെ­ത്തു­ന്ന­തി­നു­മുൻ­പു­ത­ന്നെ ഫെഡറൽ ബാ­ങ്കിൽ നി­ന്നു ഫോണിൽ വി­ളി­ച്ചു പ­റ­ഞ്ഞു. “ചെ­ക്ക് പ­ണ­മി­ല്ലെ­ന്നു പ­റ­ഞ്ഞു് മ­ട­ങ്ങി­വ­ന്നി­രി­ക്കു­ന്നു. രൂപ ഉടനെ തി­രി­ച്ച­ട­യ്ക്ക­ണം” ബാ­ങ്കിൽ നി­ന്നു പണം സ്വീ­ക­രി­ച്ച ഞാൻ അതു ചെ­ല­വാ­ക്കി­യി­ട്ടാ­ണു് വീ­ട്ടി­ലെ­ത്തി­യ­തു്. എ­ങ്കി­ലും ഉടനെ ടാ­ക്സി­ക്കാ­റിൽ ക­യ­റി­ച്ചെ­ന്നു പണം തി­രി­ച്ചു കൊ­ടു­ത്തു. സ്റ്റേ­റ്റ് ബാ­ങ്കിൽ ചെ­ന്നു് അ­ന്വേ­ഷി­ച്ച­പ്പോൾ എ­നി­ക്കു ചെ­ക്ക് തന്ന ആ­ളി­ന്റെ അ­ക്കൗ­ണ്ടിൽ പ­ണ­മി­ല്ലാ­തെ­യാ­യി­ട്ടു മാ­സ­ങ്ങൾ ക­ഴി­ഞ്ഞു­വെ­ന്നു് അ­റി­ഞ്ഞു. ക­ള്ള­ച്ചെ­ക്കും ബാ­ങ്കു­കാ­രു­ടെ റി­ജ­ക്ഷൻ സ്ലി­പ്പും നോ­ക്കി ഞാൻ ഇ­പ്പോൾ വെ­റു­തെ­യി­രി­ക്കു­ന്നു.

ആ­ഴ­മി­ല്ലാ­ത്ത ര­ച­ന­ക­ളെ­ക്കു­റി­ച്ചെ­ഴു­തു­മ്പോൾ ആ­ഴ­മു­ണ്ടാ­കു­ന്ന­തെ­ങ്ങ­നെ? കേ­ര­ള­ത്തിൽ ചി­ന്ത­ക­രു­ണ്ടോ? അ­ഗാ­ധ­ത­യാർ­ന്ന സാ­ഹി­ത്യ­സൃ­ഷ്ടി­കൾ ന­മു­ക്കു ന­ല്കു­ന്ന സാ­ഹി­ത്യ­കാ­ര­ന്മാ­രു­ണ്ടോ?

ഒരു ദിവസം കാ­ല­ത്തു് ക­വി­യും ഗാ­യ­ക­നു­മാ­യ ഒരു യു­വാ­വു് എന്റെ വീ­ട്ടിൽ ക­യ­റി­വ­ന്നു പ­റ­ഞ്ഞു. “സാർ നാളെ ഒ­രി­ന്റർ­വ്യൂ ആണു്. പോയാൽ ജോലി കി­ട്ടും പക്ഷേ, യാ­ത്ര­ച്ചെ­ല­വി­നു പ­ണ­മി­ല്ല. ഒരു…രൂപ തരണം. എന്റെ കൈയിൽ രൂ­പ­യി­ല്ലാ­യി­രു­ന്നു. എ­ങ്കി­ലും അയാളെ വി­ളി­ച്ചു­കൊ­ണ്ടു­പോ­യി ഒരു പ്രൈ­വ­റ്റ് ബാ­ങ്കിൽ പോ­സ്റ്റ്ഡേ­റ്റ­ഡ് ചെ­ക്കെ­ഴു­തി­ക്കൊ­ടു­ത്തു രൂപ വാ­ങ്ങി­കൊ­ടു­ത്തു. (നല്ല തു­ക­യാ­ണു് ലജ്ജ നി­മി­ത്ത­മാ­ണു് തു­ക­യെ­ത്ര­യെ­ന്നു പ­റ­യാ­ഞ്ഞ­തു്) അ­ന്നു­വൈ­കു­ന്നേ­രം ഞാൻ മെയിൻ റോ­ഡി­ലൂ­ടെ ന­ട­ന്ന­പ്പോൾ അയാളെ ഒരു മ­ദ്യ­ശാ­ല­യിൽ നി­ന്നു് അ­തി­ന്റെ ഉ­ട­മ­സ്ഥൻ പി­ടി­ച്ചു പു­റ­ത്തേ­ക്കു­ത­ള്ളു­ന്ന­തു­ക­ണ്ടു. ബോ­ധ­ശൂ­ന്യ­നാ­യി അയാൾ റോ­ഡ­രി­കിൽ കി­ട­ന്നു. മ­ദ്യ­വു­മാ­യു­ള്ള ഇ­ന്റർ­വ്യൂ­വി­നു് എന്റെ പോ­സ്റ്റ്ഡേ­റ്റ­ഡ് ചെ­ക്കി­ന്റെ രൂപ.

ഈ ലോ­ക­ത്തു് ഏ­റ്റ­വും ബു­ദ്ധി­യു­ള്ള­തു കൊ­തു­കി­നാ­ണു്. അതു മു­തു­കിൽ വ­ന്നി­രു­ന്നു ക­ടി­ക്കും. അവിടെ ന­മ്മു­ടെ കൈ എ­ത്തു­കി­ല്ലെ­ന്നു് കൊ­തു­കി­നു് അ­റി­യാം. മു­ക­ളിൽ­പ്പ­റ­ഞ്ഞ രണ്ടു പേരും കൊ­തു­കു­ക­ളാ­ണു്. അവർ സാ­ഹി­ത്യ­ത്തോ­ടു­ള്ള താൽ­പ­ര്യം എന്ന ദൗർ­ബ്ബ­ല്യ­ത്തെ ചൂഷണം ചെ­യ്തു ചോ­ര­കു­ടി­ക്കു­ന്നു.

സ്വ­ഭാ­വ­ത്തെ മാ­റ്റി പ്ര­ദർ­ശി­പ്പി­ക്ക­രു­ത്
images/LastTemptation.jpg

സനാതന ധർ­മ്മ­ത്തെ­യും രാ­ജ­ധർ­മ്മ­ത്തെ­യും വീ­ഴ്ച്ച കൂ­ടാ­തെ പ­രി­പാ­ലി­ച്ച മ­ഹാ­വ്യ­ക്തി­യാ­യി­രു­ന്നു യു­ധി­ഷ്ഠി­രൻ. ഈ രണ്ടു ധർ­മ്മ­ങ്ങൾ­ക്കു പുറമേ സ്വ­ധർ­മ്മം എ­ന്ന­തു­മു­ണ്ടു്. അ­ദ്ദേ­ഹം അ­തിൽ­നി­ന്നും വ്യ­തി­ച­ലി­ച്ചി­ല്ല. പക്ഷേ, ശ്രീ­കൃ­ഷ്ണൻ പ­റ­ഞ്ഞ­ത­നു­സ­രി­ച്ചു് അ­ദ്ദേ­ഹം ഒരു കള്ളം പ­റ­ഞ്ഞു. അ­തി­ന്റെ ഫലം ഉടനെ കണ്ടു. യു­ധി­ഷ്ഠി­ര­ന്റെ തേരു ഭൂ­മി­യിൽ നി­ന്നു് ഉ­യർ­ന്നാ­ണു സ­ഞ്ച­രി­ച്ചി­രു­ന്ന­തു്. കള്ളം പ­റ­ഞ്ഞ­യു­ട­നെ തേ­രി­ന്റെ ച­ക്ര­ങ്ങൾ ഭൂ­മി­യെ തൊ­ട്ടു. മൃ­ത്യു­വ­ശ­ഗ­നാ­യ മ­റ്റേ­തു മ­നു­ഷ്യ­ന്റെ തേരു പോ­ലെ­യും അതു ഭൂ­മി­യിൽ ഉ­രു­ളു­ക­യാ­യി. ഈ അസത്യ പ്ര­സ്താ­വം യു­ധി­ഷ്ഠി­ര­നെ അ­നു­നി­മി­ഷം വേ­ദ­നി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്നു. യു­ധി­ഷ്ഠി­രൻ എന്ന ഈ ക­ഥാ­പാ­ത്രം ഭാ­ര­തീ­യ­രിൽ ചെ­ലു­ത്തു­ന്ന സ്വാ­ധീ­ന­ശ­ക്തി മ­ഹാ­ത്മാ­ഗാ­ന്ധി ചെ­ലു­ത്തു­ന്ന സ്വാ­ധീ­ന ശ­ക്തി­യെ­ക്കാൾ ഉ­ത്കൃ­ഷ്ട­മാ­ണെ­ന്നു രാ­ജ­ഗോ­പാ­ലാ­ചാ­രി ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്. ഈ രീ­തി­യിൽ ന­മ്മു­ടെ സം­സ്ക്കാ­ര­ത്തെ ഉ­ന്ന­മി­പ്പി­ച്ച യു­ധി­ഷ്ഠി­രൻ വ്യ­ഭി­ചാ­രി­യാ­ണെ­ന്നു വ­രു­ത്തി­ക്കൊ­ണ്ടു് ഞാ­നൊ­രു നോ­വ­ലെ­ഴു­തി­യാൽ? അതു് മ­നു­ഷ്യ­രോ­ടു ചെ­യ്യു­ന്ന വലിയ അ­പ­രാ­ധ­മാ­യി­രി­ക്കും. ന­മ്മു­ടെ സം­സ്ക്കാ­ര­ത്തെ ത­കർ­ക്കു­ക­യാ­യി­രി­ക്കും. മ­ഹാ­ത്മാ­ഗാ­ന്ധി കാ­യം­കു­ളം കൊ­ച്ചു­ണ്ണി യാ­ണെ­ന്നു സ്പ­ഷ്ട­മാ­ക്കി­ക്കൊ­ണ്ടു് ഞാൻ നോ­വ­ലെ­ഴു­തി­യാ­ലോ? ആളുകൾ എന്നെ വെ­റു­തേ­വി­ടി­ല്ല. ന­മു­ക്കു് സാ­ങ്ക­ല്പി­ക ക­ഥാ­പാ­ത്ര­ങ്ങ­ളെ­യും ജീ­വി­ച്ചി­രു­ന്ന വ്യ­ക്തി­ക­ളെ­യും വേ­ണ­മെ­ങ്കിൽ വി­മർ­ശി­ക്കാം. അ­വ­രു­ടെ സ്വ­ഭാ­വ­ത്തെ മാ­റ്റി പ്ര­ദർ­ശി­പ്പി­ക്കാൻ പാ­ടി­ല്ല. ക്രി­സ്തു ദേ­വ­നെ­ക്കു­റി­ച്ചും ഇ­തു­ത­ന്നെ­യാ­ണു് പ­റ­യാ­നു­ള്ള­തു്. ര­ണ്ടാ­യി­രം കൊ­ല്ല­ത്തോ­ള­മാ­യി ആ­രാ­ധി­ക്ക­പ്പെ­ടു­ന്ന അ­ദ്ദേ­ഹം മ­ഗ്ദ­ല­ന­മ­റി­യ ത്തെ വെ­പ്പാ­ട്ടി­യാ­യി വ­ച്ചി­രു­ന്നു എന്നു വ്യ­ക്ത­മാ­ക്കി­ക്കൊ­ണ്ടു് ആ­രെ­ങ്കി­ലും നോ­വ­ലെ­ഴു­തി­യാൽ എന്റെ രക്തം തി­ള­യ്ക്കും. കാ­സാ­ന്ദ്സാ­ക്കീ­സി ന്റെ The Last Temptation of Christ എന്ന നോ­വ­ലിൽ ഇ­തിൽ­നി­ന്നു വ­ള­രെ­യൊ­ന്നും വി­ഭി­ന്ന­മ­ല്ലാ­ത്ത വ­സ്തു­ത­ക­ളാ­ണു­ള്ള­തു്. കു­രി­ശിൽ കി­ട­ക്കു­ന്ന യേശു താൻ മ­ഗ്ദ­ല­ന­മ­റി­യ­ത്തെ വി­വാ­ഹം ക­ഴി­ച്ച­താ­യി സ്വ­പ്നം കാ­ണു­ന്നു. ഇ­താ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ “ഒ­ടു­വി­ല­ത്തെ പ്ര­ലോ­ഭ­നം”. ഇവിടെ കൊ­ണ്ടും തീ­രു­ന്നി­ല്ല കാ­സാ­ന്ദ്സാ­ക്കി­സി­ന്റെ മ­ര്യാ­ദ­കേ­ടു്. മ­റ്റൊ­രു മേ­രി­യു­ണ്ട­ല്ലോ. അ­വ­ളെ­യും മാർ­ത്ത­യെ­യും യേശു വി­വാ­ഹം ക­ഴി­ച്ചു് സ­ന്ത­ത്യുൽ­പാ­ദ­നം ന­ട­ത്തു­ന്നു. (സ്വ­പ്ന­ത്തിൽ­ത്ത­ന്നെ). ഇതു കി­നാ­വാ­ണെ­ങ്കി­ലും കി­നാ­വു­കൾ അ­ബോ­ധാ­ത്മ­ക­ങ്ങ­ളാ­യ അ­ഭി­ലാ­ഷ­ങ്ങ­ളു­ടെ സാ­ഫ­ല്യ­ങ്ങ­ളാ­ണ­ല്ലോ വ്യ­ക്ത­മാ­ക്കി­ത്ത­രി­ക. യേ­ശു­വി­നു് ഈ ആ­ഗ്ര­ഹ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു­വെ­ന്നാ­ണു് കാ­സാ­ന്ദ്സാ­ക്കീ­സ് പ­രോ­ക്ഷ­മാ­യി പ­റ­യു­ന്ന­തു്. ഇതു് ‘റി­വോൾ­ട്ടി­ങ്ങാ’ണു്. മ­ഹാ­പു­രു­ഷ­ന്മാ­രെ ഇ­ങ്ങ­നെ നി­ന്ദി­ക്കാൻ പാ­ടി­ല്ല. ആ നി­ന്ദ­നം സം­സ്ക്കാ­ര­ത്തെ ത­കർ­ക്കും. മ­നു­ഷ്യ­രിൽ ആ­സു­രാം­ശം വർ­ദ്ധി­പ്പി­ക്കും. ഈ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു­ള്ള ലേ­ഖ­ന­ങ്ങൾ ക­ലാ­കൗ­മു­ദി­യിൽ വാ­യി­ച്ച­പ്പോൾ ഇ­ത്ര­യും കു­റി­ക്ക­ണ­മെ­ന്നു­തോ­ന്നി.

ജേർ­ണ്ണ­ലി­സ­ത്തി­ന്റെ ജാർ­ഗ­ണ­ല്ലാ­തെ ബ­ഹിർ­ഭാ­ഗ­സ്ഥ­ത­യു­ടെ ജീ­ഡാ­ജ­ന­ക­ത്വ­മ­ല്ലാ­തെ ഇ­പ്പോ­ഴ­ത്തെ നി­രൂ­പ­ണ­ങ്ങ­ളി­ലും വി­മർ­ശ­ന­ങ്ങ­ളി­ലും ഒ­ന്നു­മി­ല്ലെ­ന്നു രാ­ജ­ശേ­ഖ­രൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലൂ­ടെ പ­രി­ദേ­വ­നം ന­ട­ത്തു­ന്നു. ജോ­ലി­യിൽ­നി­ന്നു പി­രി­യു­ന്ന ക­ലാ­കാ­ര­ന്മാ­രെ­ക്കു­റി­ച്ചു്, ഷ­ഷ്ട്യ­ബ്ദ പൂർ­ത്തി ആ­ഘോ­ഷി­ക്കു­ന്ന സാ­ഹി­ത്യ­കാ­ര­ന്മാ­രെ­ക്കു­റി­ച്ചു് വാ­രി­ക­ക­ളിൽ വന്ന പ്ര­ബ­ന്ധ­ങ്ങൾ വേ­ദ­ന­യു­ള­വാ­ക്കു­മാ­റു് ഉ­പ­രി­പ്ല­വ­ങ്ങ­ളാ­യി­രു­ന്നു­വെ­ന്നു് രാ­ജ­ശേ­ഖ­രൻ തൊ­ണ്ട­കീ­റി വാ­ദി­ക്കു­ന്നു. ഭാ­വി­യു­ടെ ശ­വ­ക്കു­ഴി­തോ­ണ്ടു­ന്ന ന­വീ­ന­ന്മാ­രെ­യും സ­മ­കാ­ലി­ക സ്വ­പ്ന­ങ്ങൾ ത­കർ­ക്കു­ന്ന എ­ന്നെ­പ്പോ­ലു­ള്ള­വ­രെ­യും ഭൂ­ത­കാ­ല­ത്തെ പ­രി­രം­ഭ­ണം ചെ­യ്യു­ന്ന ക­ടൽ­ക്കി­ഴ­വ­ന്മാ­രെ­യും അ­ദ്ദേ­ഹം മ­ന­ക്ക­ണ്ണി­നു മുൻ­പിൽ കാ­ണു­ന്നു­ണ്ടാ­വാം. എ­ല്ലാം ശ­രി­ത­ന്നെ. സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ന്റെ ബ­ഹിർ­ഭാ­ഗ­സ്ഥ­ത കൂടി അ­ദ്ദേ­ഹം ല­ക്ഷ്യ­മാ­ക്കി­യി­ട്ടു­ണ്ടെ­ങ്കിൽ അതേറെ ശരി. ഇതു ക­രു­തി­ക്കൂ­ട്ടി “ആഴം കു­റ­ഞ്ഞ” മ­ട്ടിൽ എ­ഴു­തു­ക­യാ­ണു ഞാൻ. രാ­ജ­ശേ­ഖ­രൻ പ­റ­യു­ന്ന ‘ആഴം’ ഇതിനു വ­രു­ത്തി­യാൽ വാ­യി­ക്കാൻ ആളു കാ­ണി­ല്ല. പി­ന്നെ ഒരു കാ­ര്യം­കൂ­ടി. ആ­ഴ­മി­ല്ലാ­ത്ത ര­ച­ന­ക­ളെ­ക്കു­റി­ച്ചെ­ഴു­തു­മ്പോൾ ആ­ഴ­മു­ണ്ടാ­ക്കു­ന്ന­തെ­ങ്ങ­നെ? കേ­ര­ള­ത്തിൽ ചി­ന്ത­ക­ന്മാ­രു­ണ്ടോ? അ­ഗാ­ധ­ത­യാർ­ന്ന സാ­ഹി­ത്യ­സൃ­ഷ്ടി­കൾ ന­മു­ക്കു ന­ല്കു­ന്ന സാ­ഹി­ത്യ­കാ­ര­ന്മാ­രു­ണ്ടോ?

images/Diogenes.jpg
ഡ­യോ­ജ­നീ­സ്

‘മഹദ് വ്യ­ക്തി’ എന്നു രാ­ജ­ശേ­ഖ­ര­ന്റെ ഒരു പ്ര­യോ­ഗം. വലിയ വ്യ­ക്തി­യെ­ന്നാ­ണു് അ­ദ്ദേ­ഹം ഉ­ദ്ദേ­ശി­ച്ച­തെ­ങ്കിൽ അതു ‘മ­ഹാ­വ്യ­ക്തി’ എ­ന്നാ­ക­ണം. മ­ഹാ­വാ­ക്യം = വലിയ വാ­ക്യം. മ­ഹ­ദ്വ­ച­നം = മ­ഹാ­ന്റെ വാ­ക്യം.

ഒരു സ­മ്പ­ന്നൻ ഒ­രി­ക്കൽ ഡ­യോ­ജ­നീ­സി നെ തന്റെ വീ­ട്ടി­ലേ­ക്കു­ക്ഷ­ണി­ച്ചു. മ­നോ­ഹ­ര­മാ­യ വീടു്. “ഇ­വി­ടെ­യെ­ങ്ങും തു­പ്പ­രു­തു്” എ­ന്നു് അവിടെ എ­ഴു­തി­വ­ച്ചി­രു­ന്നു. ഡ­യോ­ജ­നീ­സി­നു തു­പ്പ­ണ­മെ­ന്നു തോ­ന്നി. അ­ദ്ദേ­ഹം ഗൃ­ഹ­നാ­യ­ക­ന്റെ മു­ഖ­ത്തു കാർ­ക്കി­ച്ചു തു­പ്പി­യി­ട്ടു പ­റ­ഞ്ഞു: “ഇ­തി­നെ­ക്കാൾ വൃ­ത്തി­കെ­ട്ട സ്ഥലം ഈ വീ­ട്ടിൽ വേ­റെ­യി­ല്ല”. വൃ­ത്തി­കെ­ട്ട സ്ഥ­ല­ങ്ങ­ളിൽ ത­ത്ത്വ­ചി­ന്ത­ക­ന്മാർ തു­പ്പു­മ്പോൾ അതു ‘സൂ­പ്പർ ഫി­ഷ­ലാ­യ’ പ്ര­വൃ­ത്തി­യാ­ണെ­ന്നു് ആരും പ­റ­യ­രു­തേ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-11-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.