SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-12-14-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഇ­രു­പ­തു വർഷം മുൻ­പാ­ണു്. സൂ­ര്യോ­ദ­യം കാ­ണാ­നാ­യി ഞാൻ ക­ന്യാ­കു­മാ­രി­യി­ലെ ക­ട­പ്പു­റ­ത്തു നി­ല്ക്കു­ക­യാ­യി­രു­ന്നു. എന്റെ കൂടെ ഒരു സ്നേ­ഹി­ത­നു­മു­ണ്ടു്. പൊ­ടു­ന്ന­ന­വേ­യാ­ണു് ഞാൻ ചെ­റു­പ്പ­ക്കാ­രി­യെ ക­ണ്ട­തു്. ക­ട­ലി­നെ തൊ­ട്ടു വ­ന്ദി­ച്ച­തി­നു ശേഷം അവൾ ഞ­ങ്ങൾ­ക്കു് അ­ഭി­മു­ഖ­മാ­യി വന്നു. എ­ന്തൊ­രു സൗ­ന്ദ­ര്യം! ആ പ്ര­ഭാ­ത­കാ­ന്തി­യിൽ നി­ന്നു് പൊ­ട്ടി വി­ടർ­ന്ന വേ­റൊ­രു പ്ര­ഭാ­ത­കാ­ന്തി പോ­ലി­രു­ന്നു അവൾ. അ­വ­ളു­ടെ നെ­ക്ലേ­സി­ലെ ചു­വ­ന്ന ക­ല്ലു­ക­ളിൽ ഓ­രോ­ന്നി­ലും ചു­വ­ന്ന കൊ­ച്ചു സൂ­ര്യൻ. കൈ­വ­ള­ക­ളി­ലെ ചു­വ­ന്ന കൊ­ച്ചു സൂ­ര്യൻ. കൈ­വ­ള­ക­ളി­ലെ ചു­വ­ന്ന ക­ല്ലു­ക­ളി­ലും അതേ മ­ട്ടിൽ ചു­വ­ന്ന സൂ­ര്യ­ന്മാർ. മ­ന്ദ­സ്മി­ത­ത്തോ­ടു­കൂ­ടി അവൾ ഞ­ങ്ങ­ളെ ക­ട­ന്നു പോ­യ­പ്പോൾ ഞാൻ കൂ­ട്ടു­കാ­ര­നോ­ടു് അ­ട­ക്കി­യ സ്വ­ര­ത്തിൽ ചോ­ദി­ച്ചു: “ആരു്?” സ്നേ­ഹി­തൻ പ­റ­ഞ്ഞു: “അ­റി­യാൻ പാ­ടി­ല്ലേ? നി­ങ്ങ­ളു­ടെ വീ­ട്ടി­ന­ടു­ത്തു ത­ന്നെ­യാ­ണു് താമസം. ഓ­ഫീ­സിൽ ജോലി. അ­മ്പ­ല­ത്തിൽ തൊഴാൻ വ­ന്ന­താ­യി­രി­ക്ക­ണം.”

ഒരു മാസം ക­ഴി­ഞ്ഞു. കാ­ല­ത്തു ചാ­രു­ക­സേ­ര­യിൽ കി­ട­ന്നു് ആ­ല­സ്യ­ത്തോ­ടെ ഞാൻ പത്രം വാ­യി­ക്കു­ക­യാ­യി­രു­ന്നു. ര­ണ്ടാ­മ­ത്തെ പു­റ­ത്തു ക­ണ്ണോ­ടി­ച്ച­പ്പോൾ അ­ന്ന­ത്തെ ആ സു­ന്ദ­രി­യു­ടെ പടം. “എന്റെ എ­ല്ലാ­മാ­യി­രു­ന്ന ശ്രീ­മ­തി… എന്നെ വി­ട്ടു­പി­രി­ഞ്ഞി­ട്ടു് ഇ­ന്നു് മൂ­ന്നു ദിവസം തി­ക­യു­ന്നു.” ഈ വാ­ക്യ­ത്തി­ന­ടു­ത്തു് ഭർ­ത്താ­വി­ന്റെ പേരു്. ക­ന്യാ­കു­മാ­രി­യി­ലെ പ്ര­കാ­ശ­ത്തി­നു് പകരം അ­ന്ധ­കാ­രം. പകരം നി­രാ­ശ­ത­യും വി­ഷാ­ദ­വും. മരണം ആ­രു­ടെ­യും സ­മ്മ­തം ചോ­ദി­ച്ചു കൊ­ണ്ട­ല്ല­ല്ലോ ഭ­വ­ന­ങ്ങ­ളിൽ ക­ട­ന്നു വ­രു­ന്ന­തും അതിനു വേ­ണ്ട­വ­രെ കൊ­ണ്ടു പോ­കു­ന്ന­തും. എ­ന്നാൽ അന്നു വൈ­കു­ന്നേ­ര­ത്തു തന്നെ എ­നി­ക്കു് കൂ­ടു­തൽ നൈ­രാ­ശ്യ­വും വി­ഷാ­ദ­വും ഉ­ണ്ടാ­യി. ശാ­സ്ത­മം­ഗ­ല­ത്തെ നാലും കൂ­ടു­ന്ന വ­ഴി­യിൽ ഞാൻ ബസ്സ് കാ­ത്തു­നി­ല്ക്കു­മ്പോൾ മ­രി­ച്ച യു­വ­തി­യു­ടെ ഭർ­ത്താ­വു് ന­ട­ന്നു വ­രു­ന്നു. എല്ലാ മു­ഖ­ങ്ങ­ളി­ലും വി­ഷാ­ദ­ത്തി­ന്റെ ദീ­പ്തി­യെ­ന്നു് കവി പ­റ­ഞ്ഞി­ട്ടു­ണ്ടു്. പക്ഷേ, അ­യാ­ളു­ടെ മു­ഖ­ത്തു് ആ­ഹ്ലാ­ദ­ത്തി­ന്റെ ദീ­പ്തി­യാ­യി­രു­ന്നു. എ­ന്താ­വാം അതിനു ഹേതു?

ഈ സം­ഭ­വ­ത്തി­നും വ­ള­രെ­ക്കാ­ലം മുൻ­പു്. എന്റെ ഗു­രു­നാ­ഥൻ മ­രി­ച്ചു കി­ട­ക്കു­ന്നു. ബ­ന്ധു­ക്ക­ളും ശി­ഷ്യ­രാ­യ ഞ­ങ്ങ­ളും ദുഃ­ഖി­ച്ചു് ഇ­രി­ക്കു­ന്നു. അ­പ്പോ­ഴു­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ ഭാര്യ ഒ­ന്നും സം­ഭ­വി­ക്കാ­ത്ത മ­ട്ടിൽ മൃ­ത­ദേ­ഹ­ത്തി­ന­ടു­ത്തു­കൂ­ടെ ന­ട­ന്നു­പോ­കു­ന്നു. സ­ങ്ക­ട­ത്തി­ന്റെ ഛായ പോ­ലു­മി­ല്ല ആ മു­ഖ­ത്തു്. എന്റെ അ­ടു­ത്തി­രു­ന്ന ഡോ­ക്ടർ കെ. ഭാ­സ്ക­രൻ നായരോ ടു് ഞാൻ ചോ­ദി­ച്ചു: “സാർ അ­വർ­ക്കു് ഒ­ട്ടും ദുഃ­ഖ­മി­ല്ല­ല്ലോ. എന്താ കാരണം?” സാർ ദേ­ഷ്യ­ത്തോ­ടെ എ­ന്നോ­ടു പ­റ­ഞ്ഞു: “മി­ണ്ട­രു­തു്.” ഞാൻ പി­ന്നീ­ടൊ­ട്ടു മി­ണ്ടി­യ­തു­മി­ല്ല.

images/ThomasMann1900-c.jpg
റ്റോ­മാ­സ് മാൻ

ഇ­ന്നു് ആ­ലോ­ചി­ക്കു­ന്നു. മ­രി­ച്ച ത­രു­ണി­യും മ­രി­ച്ച ഗു­രു­നാ­ഥ­നും യ­ഥാ­ക്ര­മം ഭർ­ത്താ­വി­നോ­ടും ഭാ­ര്യ­യോ­ടും ആ­ഴ­ത്തിൽ ബ­ന്ധ­പ്പെ­ട്ടി­ല്ലാ­യി­രി­ക്കും. ചെ­റു­പ്പ­ക്കാ­രി­ക്കു സൗ­ന്ദ­ര്യ പ്ര­ദർ­ശ­ന­ത്തി­ലാ­യി­രു­ന്നി­രി­ക്കും കൗ­തു­കം മു­ഴു­വ­നും. ഗു­രു­നാ­ഥ­നു് താൻ പ­ഠി­പ്പി­ച്ചി­രു­ന്ന വി­ഷ­യ­ത്തി­ലും അതിൽ അ­ദ്ദേ­ഹ­ത്തി­നു് അതിരു കടന്ന ത­ല്പ­ര­ത്വം ഉ­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് മ­റ്റൊ­ന്നി­ലും മ­ന­സ്സി­രു­ത്താൻ ക­ഴി­ഞ്ഞി­ല്ല. മു­ഷി­ഞ്ഞ ജൂ­ബ­യും അ­ഴു­ക്കു പ­റ്റി­യ മു­ണ്ടും ധ­രി­ച്ചു് ക്ലാ­സ്സിൽ വരും. ജൂ­ബ­യു­ടെ ബ­ട്ട­നി­ടാൻ പ­ല­പ്പോ­ഴും മ­റ­ന്നു­പോ­കും. തല ചീകി വ­യ്ക്കി­ല്ല. ക്ലാ­സ്സ് ക­ഴി­ഞ്ഞ് മേ­ശ­പ്പു­റ­ത്തു കാ­ലു­കൾ ക­യ­റ്റി­വ­ച്ചു് ഉ­റ­ങ്ങും. ഉ­റ­ങ്ങി­ക്ക­ഴി­ഞ്ഞാൽ പ­ഴ­ഞ്ചൻ സൈ­ക്കി­ളിൽ കയറി വീ­ട്ടി­ലേ­ക്കു പോകും. എന്റെ അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്നു എ­ന്ന­തു­കൊ­ണ്ടു മാ­ത്രം ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ച്ചി­രു­ന്നു. അ­പ്പോ­ഴ­പ്പോൾ, മാ­സി­ക­ക­ളിൽ വന്ന ലേ­ഖ­ന­ങ്ങ­ളിൽ നോ­ക്കി­യി­രു­ന്നു. എ­ല്ലാം സൂ­പ്പർ­ഫി­ഷ­ലാ­യ രചനകൾ. സാ­റി­നു് ആ­ഴ­ത്തി­ലു­ള്ള ജീ­വി­ത­മി­ല്ലാ­യി­രു­ന്നു. അ­ഗാ­ധ­ത­യാർ­ന്ന ചി­ന്ത­ക­ളി­ല്ലാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് രചനകൾ അ­ന്ത­സ്സാ­ര­ശൂ­ന്യ­ങ്ങ­ളാ­യി. ജീ­വി­ത­വും അ­ങ്ങ­നെ­ത­ന്നെ. അ­ങ്ങ­നെ­യു­ള്ള ഒരാൾ സ്വ­ന്തം സ­ഹ­ധർ­മ്മി­ണി­യു­ടെ മ­ന­സ്സി­ലേ­ക്കു ക­ട­ക്കു­ന്ന­തെ­ങ്ങ­നെ? അവർ ദുഃ­ഖി­ക്കാ­ത്ത­തിൽ ഞാൻ എ­ന്തി­നു പ­രി­ഭ­വി­ക്ക­ണം.

ആ­ഴ­മാർ­ന്ന ജീ­വി­ത­വും അ­ഗാ­ധ­ത­യാർ­ന്ന ചി­ന്ത­ക­ളും ഉ­ള്ള­വർ­ക്കു മാ­ത്ര­മേ പ്രൗ­ഢ­ങ്ങ­ളാ­യ ക­ലാ­സൃ­ഷ്ടി­കൾ­ക്കു ജ­ന്മ­മ­രു­ളാൻ കഴിയൂ. ഉ­ദാ­ഹ­ര­ണ­ങ്ങൾ വാ­യ­ന­ക്കാർ­ക്കു് ഇ­പ്പോൾ തോ­ന്നു­ന്നു­ണ്ടാ­വും. എ­ങ്കി­ലും പറയാം. ടോൾ­സ്റ്റോ­യി, ദ­സ്തെ­യെ­വ്സ്കി, റ്റോ­മാ­സ് മാൻ, ര­വീ­ന്ദ്ര­നാ­ഥ­ടാ­ഗോർ.

പി. പ­ത്മ­രാ­ജൻ
images/TheLionandtheJewel.jpg
വോള സോ­യി­ങ്ക

“മലകൾ അ­ന്ത­രീ­ക്ഷ­ത്തെ ചും­ബി­ക്കു­ന്നു. തിരകൾ ത­മ്മിൽ­ത­മ്മിൽ കെ­ട്ടി­പ്പു­ണ­രു­ന്നു. സൂ­ര്യ­പ്ര­കാ­ശം ഭൂ­മി­യെ പ­രി­രം­ഭ­ണം ചെ­യ്യു­ന്നു. ച­ന്ദ്ര­ര­ശ്മി­കൾ ക­ട­ലി­നെ ചും­ബി­ക്കു­ന്നു. നീ എന്നെ ചും­ബി­ക്കു­ന്നി­ല്ലെ­ങ്കിൽ ഇ­വ­യ്ക്കെ­ല്ലാം എന്തു മൂ­ല്യ­മി­രി­ക്കു­ന്നു?” എന്നു കവി. പക്ഷേ, ഇതൊരു പഴയ സ­ങ്ക­ല്പ­മാ­ണു്. എ­യ്ഡ്സി­ന്റെ ഈ കാ­ല­ത്തു ചും­ബ­നം ആ­പ­ത്തു­ള്ള പ്ര­ക്രി­യ­യാ­യി മാ­റി­യി­രി­ക്കു­ന്നു. എ­യ്ഡ്സ് എന്ന രോ­ഗ­ത്തെ­ക്കു­റി­ച്ചു് അ­റി­യു­ന്ന­തി­നു മുൻപു തന്നെ വോള സോ­യി­ങ്ക ചും­ബ­ന­ത്തെ നി­ന്ദി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ The Lion and the Jewel എന്ന നാ­ട­ക­ത്തിൽ ഒരു ചെ­റു­പ്പ­ക്കാ­രൻ ഒരു ചെ­റു­പ്പ­ക്കാ­രി­യെ ചും­ബി­ക്കു­ന്നു. അ­പ്പോൾ അവൾ പ­റ­യു­ക­യാ­ണു്:

No, don’t I tell you I dislike

This strange unhealthy mouthing you perform.

images/HoracioQuiroga1897-c.jpg
ഒ­റാ­സ്യോ കീ­റോ­ഗാ

മാ­ന­സി­ക­മാ­യ അ­ടു­പ്പ­മു­ണ്ടെ­ങ്കി­ലേ ചും­ബ­നം ന­ട­ത്താ­നാ­വൂ. അ­ടു­പ്പ­മി­ല്ലാ­തെ തന്നെ സ്പർ­ശ­മാ­കാം. ക­രു­തി­ക്കൂ­ട്ടി­യു­ള്ള സ്പർ­ശം. ആരെ സ്പർ­ശി­ക്കു­ന്നു­വോ ആ ആൾ പ്ര­തി­ഷേ­ധി­ച്ചാൽ അ­റി­യാ­തെ തൊ­ട്ടു­പോ­യ­താ­ണെ­ന്നു ന­ടി­ച്ചാൽ മ­തി­യാ­വും. യു­റു­ഗ്വേ­യി­ലെ ക­ഥാ­കാ­രൻ ഒ­റാ­സ്യോ കീ­റോ­ഗാ യുടെ (Horacio Quiroga, 1878–1937) അ­തി­സു­ന്ദ­ര­മാ­യ Three letters—and a Foot note എന്ന ചെ­റു­ക­ഥ­യിൽ ഈ സ്പർ­ശ­ശ്ര­മ­ത്തെ ക­ലാ­പ­ര­മാ­യി ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്. ബ­സ്സിൽ ക­യ­റു­മ്പോ­ഴാ­ണു് സു­ന്ദ­രി ഇ­രി­ക്കു­ന്ന­തു കാണുക. ഉടനെ നി­ശ്ച­ലാ­വ­സ്ഥ­യാ­ണു് അ­യാൾ­ക്കു്. താൻ ച­ന്ദ്ര­നെ­ക്കു­റി­ച്ചു വി­ചാ­രി­ക്കു­ക­യാ­ണു് എന്നു നാ­ട്യം. പി­ന്നീ­ടു് തന്റെ കാലും അ­വ­ളു­ടെ കാലും ത­മ്മി­ലു­ള്ള ദൂരം ക­ണ്ണു­കൊ­ണ്ടു് അ­ള­ക്കു­ക­യാ­ണു്. പ­തു­ക്കെ­പ്പ­തു­ക്കെ അയാൾ കാലു നീ­ക്കു­ന്നു. പക്ഷേ, എ­ത്തേ­ണ്ടി­ട­ത്തു് എ­ത്തു­മ്പോൾ അ­വ­ളു­ടെ കാലു് ഇല്ല. തന്റെ വീ­ട്ടി­ലി­രി­ക്കു­ന്ന പാ­വ­യെ­ക്കു­റി­ച്ചു ചി­ന്തി­ക്കു­ക­യാ­ണെ­ന്ന നാ­ട്യ­ത്തോ­ടെ അവൾ സ്വ­ന്തം കാലു മെ­ല്ലെ നീ­ക്കി­ക്ക­ള­യു­ന്നു. അ­യാൾ­ക്കു നൈ­രാ­ശ്യം.

images/Padmarajan.jpg
പി. പ­ത്മ­രാ­ജൻ

സ്പർ­ശ­ന­ത്തി­നു വ­ഴി­യി­ല്ലെ­ങ്കിൽ തീ­വ­ണ്ടി­യിൽ ക­യ­റു­ന്ന പു­രു­ഷൻ അ­ടു­ത്തി­രി­ക്കു­ന്ന സു­ന്ദ­രി­യെ നോ­ട്ടം കൊ­ണ്ടു ബ­ലാ­ത്സം­ഗം ചെ­യ്യും. മോ­പ­സാ­ങ്ങ് പറഞ്ഞ പോലെ നോ­ട്ട­ത്താൽ­ത്ത­ന്നെ അവളെ ആദ്യം ‘അൺ­ഡ്ര­സ്സ്’ ചെ­യ്യും. ഇതിനെ ആ­കർ­ഷ­ക­മാ­യി വർ­ണ്ണി­ക്കു­ക­യാ­ണു് പി. പ­ത്മ­രാ­ജൻ ‘അ­തിർ­ത്തി’ എന്ന ചെ­റു­ക­ഥ­യിൽ (ക­ലാ­കൗ­മു­ദി, ലക്കം 585). അയാൾ പാ­തി­രി. നാ­ല്പ­തു് വ­യ­സ്സു­ണ്ടെ­ങ്കി­ലും ചെ­റു­പ്പം വി­ടാ­ത്ത അവളെ കണ്ട മാ­ത്ര­യിൽ അ­യാൾ­ക്കു കാ­മ­മി­ള­കി. ആ­കർ­ഷി­ക്കു­ന്ന­തി­നു വേ­ണ്ടി അയാൾ ളോഹ അ­ഴി­ച്ചു മാ­റ്റി സാ­ധാ­ര­ണ­മാ­യ വേഷം ധ­രി­ച്ചു. ക­ഴു­ക­ന്റെ ക­ണ്ണു­കൾ പോലെ അ­യാ­ളു­ടെ ക­ണ്ണു­കൾ അവളെ സ­മാ­ക്ര­മി­ച്ചു. അതിൽ നി­ന്നു ര­ക്ഷ­പ്പെ­ടാൻ ശ്ര­മി­ച്ചു കൊ­ണ്ടു് അവൾ ആ ആ­ക്ര­മ­ണ­ത്തി­നു വി­ധേ­യ­യാ­യി­ക്കൊ­ടു­ത്തു. സ­ന്മാർ­ഗ്ഗ­ത്തി­ന്റെ പേരിൽ, സ­മൂ­ഹ­മ­ര്യാ­ദ­യു­ടെ പേരിൽ, സം­സ്ക്കാ­ര­ത്തി­ന്റെ പേരിൽ. ആ വി­ധേ­യ­ത്വം ശ­രി­യ­ല്ലെ­ന്നു് അ­വൾ­ക്ക­റി­യാം. എ­ങ്കി­ലും ‘ഫാ­ന്റ­സി’യി­ലൂ­ടെ അവൾ അ­യാ­ളു­ടെ ബ­ലാൽ­സം­ഗ­ത്തി­ന്റെ ബ­ലി­മൃ­ഗ­മാ­യി. ക­റു­ത്ത വർ­ഗ്ഗ­ക്കാ­രിൽ നി­ന്നു അ­ക­ന്നു ജീ­വി­ക്കു­ന്ന മ­ദാ­മ്മ­മാർ­ക്കു നീ­ഗ്രോ­ക­ളെ കാ­ണു­മ്പോൾ വ­ല്ലാ­ത്ത കാ­മ­മാ­ണെ­ന്നു് Calvin C Hernton എ­ഴു­തി­യ Sex and Racism എന്ന പു­സ്ത­ക­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­ക­ന്നു­ക­ഴി­യു­ന്ന പാ­തി­രി­മാ­രെ ക­ണ്ടാൽ ചില പെ­ണ്ണു­ങ്ങൾ­ക്കു് ഇ­ത്ത­രം വി­കാ­ര­ങ്ങൾ ഇ­ള­കി­പ്പോ­കു­മാ­യി­രി­ക്കും. “സാ­മാ­ന്യ ജീ­വി­ത­ത്തി­ന്റെ പ്ര­ധാ­ന പ്ര­വാ­ഹ­ത്തിൽ നി­ന്നു്” മാറി നി­ല്ക്കു­ന്ന­വ­രാ­ണ­ല്ലോ സ­ന്യാ­സി­ക­ളും പാ­തി­രി­മാ­രും. മാറി നി­ല്ക്കു­ന്ന­വർ കാമം ഉ­ദ്ദീ­പി­പ്പി­ക്കും. അ­തു­കൊ­ണ്ടാ­വാം പ­ത്മ­രാ­ജ­ന്റെ നാ­യി­ക­യ്ക്കു് ഈ പ്ര­ച്ഛ­ന്ന­മാ­യ രതി. പാ­തി­രി­യു­ടെ­യും സ്ത്രീ­യു­ടെ­യും അ­ബോ­ധാ­ത്മ­ക­വും ബോ­ധാ­ത്മ­ക­വും ആയ അ­ഭി­ലാ­ഷ­ത്തെ ക­ഥാ­കാ­രൻ ഭേ­ദ­പ്പെ­ട്ട രീ­തി­യിൽ ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്.

ബൽ­സാ­ക്കി ന്റെ How The Pretty Maid of Portillon Convinced Her Judge എന്ന കഥയിൽ ബ­ലാ­ത്സം­ഗ­ത്തെ­ക്കു­റി­ച്ചു­ള്ള ഒരു ത­ത്ത്വം വി­ശ­ദ­മാ­ക്കി­യി­ട്ടു­ണ്ടു്. ബ­ലാ­ത്സം­ഗ­ക്കേ­സ്സ് വി­ചാ­ര­ണ­യ്ക്കു വ­ന്ന­പ്പോൾ ജഡ്ജി ഒരു സൂ­ചി­യെ­ടു­ത്തു പി­ടി­ച്ചി­ട്ടു് പ­രാ­തി­ക്കാ­രി­യോ­ടു് അതിൽ നൂലു കോർ­ക്കാൻ ആ­വ­ശ്യ­പ്പെ­ട്ടു. സൂ­ചി­യു­ടെ ദ്വാ­ര­ത്തി­ന­ടു­ത്തു് നൂലു ചെ­ല്ലു­മ്പോൾ ജഡ്ജി അതു ച­ലി­പ്പി­ക്കും. അവൾ എത്ര യ­ത്നി­ച്ചി­ട്ടും നൂലു ക­ട­ത്താ­നേ സാ­ധി­ച്ചി­ല്ല. അ­പ്പോൾ ക്ഷ­മ­കെ­ട്ടു് അവൾ പ­റ­ഞ്ഞു: ‘അങ്ങ് ഇ­ങ്ങ­നെ സൂചി ചലനം കൊ­ള്ളി­ച്ചാൽ എ­നി­ക്കൊ­രി­ക്ക­ലും നൂലു കോർ­ക്കാൻ ക­ഴി­യു­ക­യി­ല്ല.” അ­തു­കേ­ട്ടു് ജഡ്ജി: “നീയും ഇ­തു­പോ­ലെ പ്ര­വർ­ത്തി­ച്ചി­രു­ന്നെ­ങ്കിൽ അ­യാ­ളും പ­രാ­ജ­യ­പ്പെ­ട്ടു പോ­യേ­നേ.” (Droll Stories).

ക്ലീ­ഷേ

ആ­വർ­ത്ത­നം കൊ­ണ്ടു വൈ­ര­സ്യം വന്നു പോയ ശൈലി അ­ല്ലെ­ങ്കിൽ ആശയം, ഇ­തി­നെ­യാ­ണു് ‘ക്ലീ­ഷേ എന്നു വി­ളി­ക്കു­ന്ന­തു്. കു­ങ്കു­മം വാ­രി­ക­യിൽ കെ. വി­ലാ­സി­നി­യു­ടേ­താ­യി“വ­ന­ജോ­ത്സ്ന” എ­ന്നൊ­രു കാ­വ്യ­മു­ണ്ടു്. ഏ­താ­നും വ­രി­ക­ളേ­യു­ള്ളു അതിൽ. പക്ഷേ, ക്ലീ­ഷേ­യു­ടെ ക­ളി­യാ­ണെ­ങ്ങും. ക­ണ്ടാ­ലും:

  • പു­ഞ്ചി­രി­പ്പൂ­വു­കൾ—ക്ലീ­ഷേ
  • തെ­ന്ന­ലിൻ തേ­ങ്ങൽ—ക്ലീ­ഷേ
  • ഹർഷം വെ­ള്ളി­മ­ല­രാ­യി വി­രി­ഞ്ഞ­പ്പോൾ—ക്ലീ­ഷേ
  • ദേവനു ചാർ­ത്താൻ മാ­ല­കോർ­ക്കു­ക—ക്ലീ­ഷേ

ഇന്നു വൈ­കു­ന്നേ­രം രാ­ജ­വീ­ഥി­യി­ലൂ­ടെ ന­ട­ക്കു­മ്പോൾ ഒരു മ­യിൽ­പ്പീ­ലി വി­ല്പ­ന­ക്കാ­രൻ പീ­ലി­ക്കെ­ട്ടെ­ടു­ത്തു വി­ടർ­ത്തി. ‘വരൂ, വാ­ങ്ങൂ’ എ­ന്നു് ആം­ഗ്യം കാ­ണി­ച്ചു. ആ മ­യിൽ­പ്പീ­ലി ക­ണ്ട­പ്പോൾ എ­നി­ക്കു പേ­ടി­യാ­യി. ഈ ലോ­ക­ത്തു ഞാൻ വെ­റു­ക്കു­ന്ന പ­ല­തു­മു­ണ്ടു്. അ­വ­യി­ലൊ­ന്നാ­ണു് മ­യിൽ­പ്പീ­ലി­ക്ക­ണ്ണു്. ഒരു പാ­പാ­ത്മാ­വി­ന്റെ നോ­ട്ട­മാ­ണു് അ­തി­നു്. പാ­പി­കൾ തു­റി­ച്ചു­നോ­ക്കു­മ്പോൾ നമ്മൾ പേ­ടി­ക്കും. ആ പേ­ടി­യാ­ണെ­നി­ക്കു് മ­യിൽ­പ്പീ­ലി­ക്ക­ണ്ണു് എന്റെ നേർ­ക്കു നോ­ട്ട­മെ­റി­യു­മ്പോൾ. നവീന കാ­വ്യ­ത്തി­ലെ പ്ര­യോ­ഗ­ങ്ങൾ മ­യി­ലി­ന്റെ പീ­ലി­യി­ലെ ക­ണ്ണു­ക­ളെ പോ­ലെ­യാ­ണു്.

പല നി­റ­ങ്ങ­ളു­ള്ള ചി­ത്ര­ശ­ല­ഭ­ങ്ങ­ളെ പി­ടി­ക്കാൻ വെ­മ്പി­ക്കു­തി­ക്കു­ന്ന കു­ട്ടി­യെ­പ്പോ­ലെ­യാ­ണു് കവി. അ­വ­യെ­പ്പി­ടി­ച്ചു് ‘ഛ­ന്ദ­സ്സി­ന്റെ നൂ­ലു­കൊ­ണ്ടു കെ­ട്ടി’ കവി ധ­വ­ള­പ­ത്ര­ത്തിൽ വച്ചു വ­രു­ന്നു. വർ­ണ്ണോ­ജ്ജ്വ­ല­ങ്ങ­ളാ­യ ആ ശ­ല­ഭ­ങ്ങ­ളെ കാ­ണു­മ്പോൾ—വാ­ങ്ങ്മ­യ ചി­ത്ര­ങ്ങ­ളെ കാ­ണു­മ്പോൾ—നമ്മൾ ആ­ഹ്ലാ­ദി­ക്കു­ന്നു. ക്ലീ­ഷേ മാ­ത്രം പ്ര­യോ­ഗി­ക്കു­ന്ന പ­ദ്യ­കർ­ത്താ­വി­നെ കാ­ണു­മ്പോൾ കു­ഴി­യാ­ന­യെ തോ­ണ്ടി­യെ­ടു­ക്കു­ന്ന കു­ട്ടി­യെ­യാ­ണു് എ­നി­ക്കോർ­മ്മ വരിക. എല്ലാ കു­ഴി­യാ­ന­ക­ളും ഒ­രു­പോ­ലെ. ക്ലീ­ഷേ എ­ല്ലാം ഒ­രു­പോ­ലെ. കു­ഴി­യാ­ന­കൾ ആർ­ക്കാ­ണു് ആ­ഹ്ലാ­ദം പ്ര­ദാ­നം ചെ­യ്തി­ട്ടു­ള്ള­തു്?

സം­ഭ­വ­ങ്ങൾ
  1. എ­വി­ടെ­യോ ഒരു സ­മ്മേ­ള­ന­ത്തി­നു പോ­യി­ട്ടു് ഞാനും ഗൗ­ശീ­ശ­പ­ട്ടം ശ­ങ്ക­രൻ­നാ­യ­രും തി­രി­ച്ചു തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു വ­രി­ക­യാ­യി­രു­ന്നു. കൊ­ല്ല­ത്തു് എ­ത്തി­യ­പ്പോൾ അന്നു ജ­ന­യു­ഗം വാ­രി­ക­യു­ടെ എ­ഡി­റ്റ­റാ­യി­രു­ന്ന വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ നായരെ ക­ണ്ടാ­ലെ­ന്തു് എ­ന്നൊ­രു ‘ഐഡിയ’. ഞങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടിൽ ചെ­ന്നു കയറി. പൂ­മു­ഖ­ത്തു് ഒരു സു­ന്ദ­രി­യാ­യ അ­ഭി­നേ­ത്രി കാറു വരാൻ കാ­ത്തി­രി­ക്കു­ന്നു. ച­ന്ദ്ര­ശേ­ഖ­രൻ നായർ അ­ക­ത്തി­രു­ന്നു് എന്തോ എ­ഴു­തു­ക­യാ­യി­രു­ന്നു. വൈ­ദ്യു­തി പ­രാ­ജ­യ­പ്പെ­ട്ട­തു കൊ­ണ്ടു് ച­ന്ദ്ര­ശേ­ഖ­രൻ നാ­യ­രു­ടെ എ­ഴു­ത്തു പ­ല­ക­യിൽ മെ­ഴു­കു­തി­രി. സു­ന്ദ­രി­യി­രി­ക്കു­ന്ന പൂ­മു­ഖ­ത്തു് അ­വ­രു­ടെ സൗ­ഭാ­ഗ്യ­ത്തി­നു യോ­ജി­ച്ച നി­ല­വി­ള­ക്കു്. ഞ­ങ്ങ­ളെ­ല്ലാ­വ­രും സം­ഭാ­ഷ­ണ­ത്തിൽ മു­ഴു­കി. അല്പം ക­ഴി­ഞ്ഞ­പ്പോൾ കാറ് വന്നു. അ­ഭി­നേ­ത്രി യാത്ര ചോ­ദി­ച്ചു പോയി. ച­ന്ദ്ര­ശേ­ഖ­രൻ നായർ പ­റ­ഞ്ഞു. രണ്ടു നി­ല­വി­ള­ക്കു­ക­ളിൽ ഒന്നു കെ­ട്ടു. മ­റ്റൊ­ന്നു ക­ത്തി­ക്കോ­ണ്ടി­രി­ക്കു­ന്നു.
  2. പാ­ലാ­യ്ക്ക­ടു­ത്തു വി­ള­ക്കു­മാ­ടം എ­ന്നൊ­രു സ്ഥ­ല­മു­ണ്ടു്. അ­വി­ട­ത്തെ ഒരു മാ­നേ­ജ്മെ­ന്റ് സ്കൂ­ളിൽ ജി. ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ പ്ര­ഭാ­ഷ­ണം. ഇ­തെ­ഴു­തു­ന്ന ആളും പ്ര­സം­ഗി­ക്കാൻ ചെ­ന്നി­ട്ടു­ണ്ടു്. സാ­ധാ­ര­ണ­മാ­യ ഒരു തു­ണി­ക്ക­ഷ­ണം ക­മ്പിൽ ചേർ­ത്തു കെ­ട്ടി ബാലൻ ജാ­ഥ­യിൽ ഉ­യർ­ത്തി­പ്പി­ടി­ക്കു­മ്പോൾ അതു പ­താ­ക­യാ­യി മാ­റു­ന്നു­വെ­ന്നു് മ­ഹാ­ക­വി പ­റ­ഞ്ഞു. തു­ണി­ക്ക­ഷ­ണം നി­ന്ദ്യം. പക്ഷേ, അ­തു­ത­ന്നെ കൊ­ടി­യാ­യി മാ­റ്റു­മ്പോൾ പാവനം. നി­ത്യ­ജീ­വി­ത­ത്തിൽ നാം ഉ­പ­യോ­ഗി­ക്കു­ന്ന സാ­ധാ­ര­ണ­മാ­യ വാ­ക്കു് കാ­വ്യ­ത്തി­ലെ പ­ദ­മാ­യി­ത്തീ­രു­മ്പോൾ അ­തി­നു് ദി­വ്യ­ത്വ­മു­ണ്ടാ­കു­ന്നു. തു­ണി­ത്തു­ണ്ടി­നു വ­രു­ന്ന മാ­റ്റം പോ­ലെ­യാ­ണു് അ­തെ­ന്നു് ശ­ങ്ക­ര­ക്കു­റു­പ്പു് വ്യ­ക്ത­മാ­ക്കി.
  3. ഞാൻ അ­ന്ന­ത്തെ (1950-ലെ) ക­വി­ക­ളു­ടെ ര­ച­ന­ക­ളെ വി­മർ­ശി­ച്ചു നടന്ന കാലം ജി. എ­ന്നൊ­ടൊ­രി­ക്കൽ പ­റ­ഞ്ഞു: “ചി­ത്ര­ശ­ല­ഭ­ങ്ങൾ പൂ­ക്ക­ളിൽ നി­ന്നു് മറ്റു പൂ­ക്ക­ളി­ലേ­ക്കു പ­റ­ക്കു­ന്ന­തു് ക­ണ്ടാൽ പോരാ കൃ­ഷ്ണൻ നാ­യർ­ക്കു്. ഒ­ന്നി­നെ­യെ­ങ്കി­ലും കൈ­കൊ­ണ്ടു് അ­ടി­ച്ചു വീ­ഴ്ത്ത­ണം. അ­ങ്ങ­നെ താഴെ വീണു അതു പി­ട­യ്ക്കു­മ്പോൾ മാ­ത്ര­മേ ചി­ത്ര­ശ­ല­ഭം പ­റ­ന്നു എന്നു നി­ങ്ങൾ­ക്കു വി­ശ്വാ­സ­മാ­വൂ.” ഏതു പ്ര­തി­ഷേ­ധാർ­ഹ­മാ­യ വ­സ്തു­ത­യും അ­ല­ങ്കാ­ര­ഭാ­ഷ­യി­ലാ­ക്കി വ­യ്ക്കാൻ വ­ല്ലാ­ത്ത വൈ­ഭ­വ­മാ­ണു് ജി. ക്കു്.
  4. ഉ­ദ­ര­ത്തിൽ ഒരു ശ­സ്ത്ര­ക്രി­യ ചെ­യ്തു് ഞാൻ ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­ക­യാ­യി­രു­ന്നു. അന്നു ഞാ­നേ­റ്റ­വും പേ­ടി­ച്ചി­രു­ന്ന­തു സ­ന്ദർ­ശ­ക­രെ­യാ­യി­രു­ന്നു. ചിലർ വ­ന്നാൽ പോ­കി­ല്ല. മൂ­ന്നു മ­ണി­ക്കൂർ നേരം ഒ­റ്റ­യി­രി­പ്പു് ഇ­രു­ന്നു­ക­ള­യും. അതും ഇ­രി­ക്കു­ന്ന­തു് ഞാൻ കി­ട­ക്കു­ന്ന ക­ട്ടി­ലിൽ തന്നെ. അ­വി­ടെ­യി­രു­ന്നു അയാൾ തി­രി­യു­ക­യും പി­രി­യു­ക­യും ചെ­യ്യു­മ്പോൾ കീറിയ ഭാഗം വ­ല്ലാ­തെ വേ­ദ­നി­ക്കും. ഇ­യാ­ളൊ­ന്നു പോ­യെ­ങ്കിൽ ബാ­ത്ത്റൂ­മിൽ പോ­കാ­മാ­യി­രു­ന്നു എ­ന്നാ­ണു് എന്റെ വി­ചാ­രം. അയാൾ ഒ­ടു­വിൽ പോ­യെ­ന്നു കരുതൂ. വാതിൽ ക­ട­ക്കു­ന്ന­തി­നു മുൻ­പു് വേ­റൊ­രു­ത്തൻ അയാളെ ഇ­ടി­ച്ചി­ട്ടു കൊ­ണ്ടു പ്ര­വേ­ശി­ക്കും. ക­ള്ള­ച്ചി­രി­യോ­ടെ കൈ­കു­പ്പി ക­ട്ടി­ലിൽ കേ­റി­യി­രു­ന്നു് “കീറിയ സ്ഥലം കാ­ണ­ട്ടെ. വേ­ദ­ന­യു­ണ്ടോ” എ­ന്നൊ­ക്കെ ചോ­ദി­ക്കും. കു­റ­ഞ്ഞ­തു് ഒരു മ­ണി­ക്കൂ­റാ­യി­രി­ക്കും അ­യാ­ളു­ടെ ഇ­രി­പ്പു്. പു­രു­ഷ­ന്മാ­രെ ഇ­ങ്ങ­നെ സ­ന്ദർ­ശ­കർ ഉ­പ­ദ്ര­വി­ക്കു­ന്ന­തു് മ­ന­സ്സി­ലാ­ക്കാം ഒ­ര­ള­വു­വ­രെ. ചെ­റു­പ്പ­ക്കാ­രി പ്ര­സ­വി­ച്ചു കി­ട­ക്കു­ന്ന മു­റി­യിൽ കയറി അ­വ­ളോ­ടു് ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത ഒരു ചെ­റു­പ്പ­ക്കാ­രൻ ഇ­സ്പീ­ട് ഗു­ലാ­നെ­പ്പോ­ലെ രണ്ടു മ­ണി­ക്കൂർ നേരം നി­ല്ക്കു­ന്ന­തി­ന്റെ ഔ­ചി­ത്യ­മി­ല്ലാ­യ്മ­യെ­ക്കു­റി­ച്ചു് എന്തു പ­റ­യാ­നാ­ണു്. അവൾ വേദന കൊ­ണ്ടു പു­ള­യു­ക­യാ­യി­രി­ക്കും. കു­ഞ്ഞി­നു പാലു കൊ­ടു­ത്തി­ട്ടു് അയഞ്ഞ ക­ഞ്ചു­ക­ത്തോ­ടെ കി­ട­ക്കു­ക­യാ­യി­രി­ക്കൂം. കാ­ലൊ­ന്നു എ­ടു­ത്തു മാ­റ്റാ­നോ ബ്ലൗ­സ് ഒന്നു പി­ടി­ച്ചു നേ­രെ­യി­ടാ­നോ ഈ ഇ­സ്പീ­ടു­ഗു­ലാൻ സ­മ്മ­തി­ക്കി­ല്ല. തു­ള­ച്ചു ക­യ­റു­ന്ന നോ­ട്ട­വു­മാ­യി അവിടെ നിൽ­ക്കും. എ­ന്തൊ­രു മ­ര്യാ­ദ­കേ­ടു്! പെ­ണ്ണു പെ­റ്റു­കി­ട­ക്കു­ന്ന മു­റി­യിൽ അ­വ­ളു­ടെ ഭർ­ത്താ­വ­ല്ലാ­തെ മ­റ്റൊ­രു പു­രു­ഷൻ നി­ല്ക്ക­രു­തെ­ന്നു് എല്ലാ അ­ശു­പ­ത്രി­ക­ളി­ലും നി­യ­മ­മു­ണ്ടാ­ക്ക­ണം. അച്ഛൻ ഉൾ­പ്പെ­ടെ­യു­ള്ള അ­ടു­ത്ത ബ­ന്ധു­ക്കൾ­ക്കു പോലും പ്ര­വേ­ശ­നം നി­യ­ന്ത്രി­ക്ക­ണം. രോഗം പി­ടി­ച്ചോ, പെ­റ്റു് അ­വ­ശ­യാ­യോ കി­ട­ക്കു­ന്ന മ­ല­യാ­ളി­പ്പെ­ണ്ണി­ന്റെ മുൻ­പിൽ കയറി നി­ല്ക്കു­ന്ന ഒരു ഗു­മാ­ലാ­ണു് ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ “ന­ര­കോ­ണി­യു­ടെ ത­ണു­പ്പു്” എന്ന ക­ഥ­യെ­ഴു­തി­യ റഹിം മു­ഖ­ത്ത­ല. ഇ­ബി­ലീ­സ് ഉ­ട­യ­വ­നെ കാണാൻ വ­രു­ന്നു പോലും. ഏ­റെ­ക്കാ­ലം ദു­നി­യാ­വിൽ ക­ഴി­ഞ്ഞു­കൂ­ടി­യ അ­യാൾ­ക്കു് ഇനി അവിടെ പാർ­ക്കാൻ വയ്യ. ന­ര­ക­മാ­ണു് ‘ബറ്റർ പ്ലേ­സ്.’ എ­രി­യു­ന്ന ന­ര­ക­ത്തി­ലെ ചൂടു് ഇ­ബി­ലീ­സി­നു ത­ണു­പ്പാ­യി തോ­ന്നി­യ­ത്രേ. കലയെ നോ­ക്കി കൊ­ഞ്ഞ­നം കാ­ണി­ക്കു­ന്ന ഇ­ത്ത­രം കഥകളെ വി­മർ­ശ­ന­ത്തി­ന്റെ മാ­ന­ദ­ണ്ഡം കൊ­ണ്ടൊ­ന്നും അ­ള­ക്കേ­ണ്ട­തി­ല്ല. അ­ത്ര­യ്ക് ഇതു് ദു­ഷ്ട­മാ­ണു്. റഹിം, താ­ങ്കൾ വളരെ നേ­ര­മാ­യി ആ­ശു­പ­ത്രി­യി­ലെ മു­റി­യിൽ കയറി നി­ല്ക്കു­ക­യ­ല്ലേ. നേ­ഴ്സ് ബെ­ഡ്പാൻ കൊ­ണ്ടു വ­രു­ന്നു. ഒന്നു മാ­റി­നി­ല്ക്കൂ.

കെ. ബാ­ല­കൃ­ഷ്ണൻ കൗ­മു­ദി പ­ത്രാ­ധി­പ­രാ­യി­രു­ന്ന കാലം. ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ മു­റി­യി­ലി­രു­ന്നു സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു. കൂടെ പി. സി. സു­കു­മാ­രൻ നായർ, കെ. എസ്. ചെ­ല്ല­പ്പൻ എ­ന്നി­വ­രെ­ല്ലാ­മു­ണ്ടു്. അ­പ്പോ­ഴാ­ണു് പാ­വ­മാ­ണെ­ങ്കി­ലും ധാ­രാ­ള­മെ­ഴു­തി മ­നു­ഷ്യ­രെ ഉ­പ­ദ്ര­വി­ക്കു­ന്ന ഒരു സാ­ഹി­ത്യ­കാ­രൻ അവിടെ ക­ട­ന്നു വ­ന്ന­തു്. ബാ­ല­കൃ­ഷ്ണ­നു് ആ മ­നു­ഷ്യ­ന്റെ വരവു് ഇ­ഷ്ട­പെ­ട്ടി­ല്ല. അ­ദ്ദേ­ഹം ആ എ­ഴു­ത്തു­കാ­ര­നെ നോ­ക്കി അ­ട്ട­ഹ­സി­ച്ചു: “യൂ ആർ എ ലി­റ്റ­റ­റി ഇം­പോ­സ്റ്റർ. ഗ­റ്റൗ­ട്ട്” എ­ഴു­ത്തു­കാ­രൻ പോ­യി­ല്ല. അ­വി­ടെ­ത്ത­ന്നെ പ­ഞ്ച­പു­ച്ഛ­മ­ട­ക്കി നി­ന്നു. ലി­റ്റ­റ­റി ഇം­പോ­സ്റ്റർ­മാർ അ­ങ്ങ­നെ പോ­കി­ല്ല.

ആ­ശ­യ­സാ­ക്ഷാ­ത്കാ­രം
images/SriAurobindo1908-c.jpg
അ­ര­വി­ന്ദ് ഘോഷ്

കവി ആശയം പ്ര­തി­പാ­ദി­ച്ചാൽ മാ­ത്രം പോരാ അതിനെ സാ­ക്ഷാ­ത്ക്ക­രി­ക്ക­ണം എ­ന്നു് അ­ര­വി­ന്ദ് ഘോഷ് പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ “ഫ്യൂ­ച്ചർ പൊ­യ­ട്രി” എന്ന പു­സ്ത­കം ഞാൻ വാ­യി­ച്ചി­ട്ടു് കാ­ല­മേ­റെ­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു ഓർ­മ്മ­യെ അ­വ­ലം­ബി­ച്ചു മാ­ത്രം, എ­ഴു­തു­ക­യാ­ണി­പ്പോൾ. “ഈ­ശ്വ­രൻ സ്വർ­ഗ്ഗ­ത്തു­ണ്ടു്. ലോ­ക­മെ­ല്ലാം ശ­രി­യാ­യി പ്ര­വർ­ത്തി­ക്കു­ന്നു” എന്ന പ്ര­ഖ്യാ­ത­മാ­യ ക­വി­വ­ച­നം സാ­ക്ഷാ­ത്ക­രി­ക്ക­പ്പെ­ട്ട ആ­ശ­യ­മ­ല്ലെ­ന്നാ­ണു് അ­ര­വി­ന്ദ ഘോ­ഷി­ന്റെ മതം. എ­ന്നാൽ “അ­നി­ത്യം അസുഖം ലോകം ഇമം പ്രാ­പ്യ ഭ­ജ­സ്വ­മാം” എന്ന ഗീ­താ­വ­ച­നം കവി അ­ന്തർ­നേ­ത്രം കൊ­ണ്ടു ക­ണ്ടെ­ത്തി­യ സ­ത്യ­മാ­യി പ­രി­ല­സി­ക്കു­ന്നു­വെ­ന്നു് അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. അ­ര­വി­ന്ദ് ഘോ­ഷി­ന്റെ അ­ഭി­പ്രാ­യം ശ­രി­യാ­ണെ­ന്നു് നി­സ്സാ­ര­നാ­യ ഞാൻ പ­റ­യേ­ണ്ട­തി­ല്ല. കവി എ­ങ്ങ­നെ ആശയം ക­ണ്ടെ­ത്തി അതിനെ സ്വ­ന്തം അ­നു­ഭ­വ­മാ­ക്കി­ത്തീർ­ത്തു­വോ അ­തു­പൊ­ലെ സ­ഹൃ­ദ­യൻ ആ ആ­ശ­യ­ത്തെ ഉൾ­ക്കാ­ഴ്ച­യി­ലൂ­ടെ സ്വ­കീ­യ­മാ­യ അ­നു­ഭ­വ­മാ­ക്കി മാ­റ്റു­മ്പോ­ഴാ­ണു് ക­വി­ത­യു­ടെ ജനനം. ഉ­ദാ­ഹ­ര­ണം നൽ­ക­ട്ടെ. “ഒ­ന്നി­ന്നു­മി­ല്ല­നി­ല ഉ­ന്ന­മ­നാ­യ കു­ന്നു­മെ­ന്ന­ല്ല ആ­ഴി­യു­മൊ­രി­ക്കൽ ന­ശി­ക്കു­മോർ­ത്താൽ.” എന്നു കു­മാ­ര­നാ­ശാൻ പ്ര­സ്താ­വി­ച്ച­പ്പോൾ അതു വാ­യ­ന­ക്കാ­രാ­യ ന­മ്മു­ടെ അ­നു­ഭ­വം കൂ­ടി­യാ­യി മാറി. എ­ന്നാൽ അതേ ആശയം തന്നെ “ഒന്നു ന­ടു­ങ്ങി ഞാൻ ആ ന­ടു­ക്കം തന്നെ മി­ന്നു­മു­ഡു­ക്ക­ളിൽ ദൃ­ശ്യ­മാ­ണി­പ്പോ­ഴും.” ജി. ശ­ങ്ക­ര­ക്കു­റു­പ്പു് മ­റ്റൊ­രു രീ­തി­യിൽ ആ­വി­ഷ്ക­രി­ക്കു­മ്പോൾ അ­തി­ന്റെ ചാരുത ക­ണ്ടു് നമ്മൾ ആ­ഹ്ലാ­ദി­ക്കു­ന്നു. അതു ന­മ്മു­ടെ അ­നു­ഭ­വ­പ്ര­പ­ഞ്ച­ത്തിൽ വന്നു ല­യി­ക്കു­ന്നി­ല്ല.

മു­ല്ല­നേ­ഴി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ “പ്ര­ണാ­മം” എന്ന കാ­വ്യ­ത്തി­ന്റെ ന്യൂ­ന­ത ഇ­താ­ണു്. പ്രാ­പ­ഞ്ചി­ക­ശ­ക്തി­യെ മാ­താ­വാ­യി സ­ങ്ക­ല്പി­ക്കു­ന്ന പ്ര­ക്രി­യ­യ്ക്കു് ഉ­ദാ­ത്ത­ത­യു­ണ്ടു്. ആ ശക്തി വി­ശേ­ഷ­ത്തി­ന്റെ മ­ടി­യിൽ കി­ട­ന്നു വ­ളർ­ന്നു് പി­ല്ക്കാ­ല­ത്തു് വ്യ­ക്തി­യാ­യി മാ­റു­ന്ന­തി­ന്റെ ചി­ത്രം ഇ­വി­ടെ­യു­ണ്ടു്. ആ വ്യ­ക്തി ആ ശ­ക്തി­വി­ശേ­ഷ­ത്തി­ലേ­ക്കു തി­രി­ച്ചു­പോ­കു­ന്നു എ­ന്ന­തി­ന്റെ ദാർ­ശ­നി­ക­ത­ല­ത്തി­നു് ആ­കർ­ഷ­ക­ത്വ­മു­ണ്ടു്. വൃ­ത്ത­വും അ­ല­ങ്കാ­ര­വും ബിം­ബ­ക­ല്പ­ന­യും ഇ­വി­ടെ­യു­ണ്ടു്. പക്ഷേ, കവി സാ­ക്ഷാ­ത്ക­രി­ച്ച ആ­ശ­യ­മാ­യി കാ­വ്യ­ത്തി­ലെ ആശയം എ­നി­ക്കു് അ­നു­ഭ­വ­പ്പെ­ട്ടി­ല്ല. കി­ഴ­ക്കൻ ച­ക്ര­വാ­ള­ത്തി­ലെ തേ­ജ­സ്സി­ന്റെ ഗോളം കാ­ന്തി ചി­ന്തു­മ്പോൾ ന­മ്മ­ളും ആ പ്ര­ഭാ­പൂ­ര­ത്തി­ന്റെ ഒ­രം­ശ­മാ­യി മാ­റു­ക­യി­ല്ലേ? അ­തു­പോ­ലെ കാ­വ്യ­ത്തിൽ നമ്മൾ ആ­മ­ജ്ജ­നം ചെ­യ്യ­ണം. അ­തി­നു് എ­നി­ക്കു ക­ഴി­യു­ന്നി­ല്ല മു­ല്ല­നേ­ഴി­യു­ടെ കാ­വ്യം വാ­യി­ക്കു­മ്പോൾ.

ക­നി­വാർ­ന്ന­മ്മ­ത­ന്നോ­രീ

ജന്മം സ­ഫ­ല­മാ­ക്കു­വാൻ

അണു, ബ്ര­ഹ്മാ­ണ്ഡ­മാ­യു് നി­ല്ക്കു

മ­മ്മ­യെ പ്ര­ണ­മി­ക്കു­ക

എന്ന കാ­വ്യ­ഭാ­ഗ­വും പഴയ തി­രു­വി­താം­കൂർ സർ­ക്കാ­രി­ന്റെ കോ­പ്പി­ബു­ക്കി­ലെ വാ­ക്കു­ക­ളും ത­മ്മിൽ എന്തേ വ്യ­ത്യാ­സം?

images/Somethinghappened.jpg

വാ­ക്കു­കൾ എത്ര അ­നാ­യാ­സ­മാ­യി­ട്ടാ­ണു് ഒരു പ്ര­പ­ഞ്ചം സൃ­ഷ്ടി­ക്കു­ന്ന­തെ­ന്നു ഗ്ര­ഹി­ക്ക­ണ­മെ­ങ്കിൽ ജോസഫ് ഹെ­ല്ലർ എ­ഴു­തി­യ Something happened എന്ന നോവൽ വാ­യി­ക്ക­ണം. അ­ട­ച്ചി­ട്ട വാ­തി­ലു­കൾ ക­ഥാ­നാ­യ­ക­നെ എ­ങ്ങ­നെ പേ­ടി­പ്പി­ക്കു­ന്നു­വെ­ന്നു് അയാൾ തന്നെ പ­റ­യു­ക­യാ­ണു്:

“Even at work, where I am doing so well now the sight of a closed door is sometimes enough to make me dread that something that is going to affect me adversely… May belt was the day I came home unexpectedly with a fever and a sore throat and caught my father is bed with my mother that left me with my fear of doors, my fear of opening doors and my suspicion of closed ones. Or may be it was the day I did open another door and saw my big sister standing naked, drying herself on the white tile floor of the bathroom.” (PP. 9 and 10, Corgi Edition)
ക­പ­ട­ശാ­സ്ത്ര­മോ?
images/MHSasthrikal.jpg
എം. എച്ച്. ശാ­സ്ത്രി­കൾ

പ്രൊ­ഫ­സർ ച­ന്ദ്രി­കാ ശ­ങ്ക­ര­നാ­രാ­യ­ണൻ സ്ത്രീ­സ­മ­ത്വ­ത്തി­നു വേ­ണ്ടി വാ­ദി­ക്കു­ന്ന­വ­രാ­ണു് എ­ന്നാ­ണെ­ന്റെ വി­ചാ­രം. ഭൗ­തി­ക­വാ­ദ­ത്തി­ലാ­ണു് ശ്രീ­മ­തി­ക്കു ത­ല്പ­ര­ത്വ­മെ­ന്നും എ­നി­ക്കു വി­ചാ­ര­മു­ണ്ടു്; ആ വി­ചാ­ര­ങ്ങൾ­ക്കു് അ­ടി­സ്ഥാ­ന­മി­ല്ല. ഞാ­ന­ങ്ങു വി­ചാ­രി­ക്കു­ന്നു­വെ­ന്നു മാ­ത്രം. ച­ന്ദ്രി­കാ ശ­ങ്ക­ര­നാ­രാ­യ­ണ­ന്റെ രചനകൾ മുൻ­പെ­ങ്ങോ വാ­യി­ച്ച ഓർ­മ്മ­യിൽ നി­ന്നാ­വാം അ­വ­യു­ടെ ജനനം. “ജ്യോ­തി­ഷം ഒരു ക­പ­ട­ശാ­സ്ത്രം” എന്ന സാ­മാ­ന്യ­മാ­യ ത­ല­ക്കെ­ട്ടിൽ “ശ­കു­ന­ത്തി­ന്റെ മ­നഃ­ശാ­സ്ത്രം” എ­ന്ന­തി­നെ­ക്കു­റി­ച്ചു് അവർ മാ­മാ­ങ്കം വാ­രി­ക­യി­ലെ­ഴു­തി­യ­തു് ഞാൻ വാ­യി­ച്ചു. ശ­കു­ന­ത്തെ വ്യ­ക്തി­യു­ടെ വി­ശ്വാ­സ­മാ­ക്കി ക­ണ്ടു­കൊ­ണ്ടു് പ്രൊ­ഫ­സർ മാറി നി­ല്ക്കു­ന്നു. അതു വെറും വി­ശ്വാ­സ­മാ­കാം, അ­ന്ധ­വി­ശ്വാ­സ­വു­മാ­കാം. പക്ഷേ, അതു (ശകുനം) പ­ല­പ്പോ­ഴും ശ­രി­യാ­യി വ­രു­ന്നു­ണ്ടു്. അ­തു­പോ­ലെ­യാ­ണു് ജ്യോൽ­സ്യ­ത്തി­ന്റെ­യും അവസ്ഥ. ജ്യോൽ­സ്യ­ത്തി­ന്റെ പ്ര­മേ­യ­ങ്ങ­ളെ (ഒ­രു­ദാ­ഹ­ര­ണം വ്യ­ക്തി­യു­ടെ ജോലി ഉ­ദ­യ­സൂ­ര്യ­ന്റെ ആ­ധി­പ­ത്യ­ത്തെ ആ­ശ്ര­യി­ച്ചി­രി­ക്കു­ന്നു) Michel Gauquelin എന്ന സ്റ്റാ­റ്റി­സ്റ്റീ­ഷ്യൻ കം­പ്യൂ­ട്ട­റിൽ ഇ­ട്ടു­നോ­ക്കി. ഫലം പ്ര­മേ­യ­ത്തോ­ടു് ഒ­ത്തി­രു­ന്നു. വേറേ പല ജ്യോ­തി­ഷ പ്ര­മേ­യ­ങ്ങ­ളും കം­പ്യൂ­ട്ട­റിൽ വച്ചു പ­രി­ശോ­ധി­ച്ചു. അവയും ശ­രി­യാ­ണെ­ന്നു തെ­ളി­ഞ്ഞു. ഇതിനു ശേഷം നി­രീ­ശ്വ­ര­നും മ­നഃ­ശാ­സ്ത്ര­ജ്ഞ­നു­മാ­യ Eysenck ഈ ക­ണ്ടു­പി­ടി­ത്ത­ങ്ങൾ തെ­റ്റാ­ണെ­ന്നു് തെ­ളി­യി­ക്കാൻ ശ്ര­മി­ച്ചു. ഫ­ല­പ്പെ­ട്ടി­ല്ല. Gauquelin ക­ണ്ടു­പി­ടി­ച്ച­തൊ­ക്കെ ശ­രി­യാ­ണെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു ബോ­ദ്ധ്യ­പ്പെ­ട്ടു. ഇ­ന്നു് Eysenck ഏ­താ­ണ്ടൊ­രു “ജ്യോൽ­സ്യ­ത്തി­ന്റെ സു­പ്ര­മാ­ണി­ത­യെ സ്ഥാ­പി­ക്കു­ന്നു. പ്ര­ത്യ­ക്ഷ­മാ­യ പ്ര­പ­ഞ്ച­ത്തെ­ക്കാൾ അ­പ്ര­ത്യ­ക്ഷ­മാ­യ പ്ര­പ­ഞ്ച­മാ­ണു് നമ്മെ ഭ­രി­ക്കു­ന്ന­തു്. വി­ദ്യു­ച്ഛ­ക്തി­യും ന്യൂ­ക്ളി­യർ എ­നർ­ജി­യും നമ്മൾ നേ­രി­ട്ടു കാ­ണു­ന്നി­ല്ല. എ­ങ്കി­ലും നമ്മൾ അ­വ­യു­ടെ അ­ടി­മ­ക­ളാ­ണു്. സ­മ­ഗ്രാ­ധി­പ­ത്യ­മോ ഏ­കാ­ധി­പ­ത്യ­മോ ജ­നാ­ധി­പ­ത്യ­മോ അല്ല ന­മ്മ­ളെ നി­യ­ന്ത്രി­ക്കു­ന്ന­തു്. നേ­ത്രം കൊ­ണ്ടു് കാ­ണാ­നാ­വാ­ത്ത ഇ­ല­ക്ട്രോ­ണു­ക­ളൂം പ്രോ­ട്ടോ­ണു­ക­ളു­മാ­ണു്. അ­ങ്ങ­നെ­യി­രി­ക്കു­മ്പോൾ ഒരു കൊ­ച്ച­വ­യ­വം കൊ­ണ്ടു് (മ­നു­ഷ്യ­ന്റെ കണ്ണു കൊ­ണ്ടു്) കാ­ണു­ന്ന­തു മാ­ത്ര­മാ­ണു് സ­ത്യ­മെ­ന്നു് എ­ങ്ങ­നെ­യാ­ണു് പറയുക? തകഴി ശ­ങ്ക­ര­നാ­രാ­യ­ണൻ ക്ളി­ന്റ് എന്ന കാ­വ്യ­ത്തിൽ പ­റ­ഞ്ഞ­തു­പോ­ലെ “ശാ­ന്തി ശന്തി കാ­ല­ത്തിൽ കു­രു­ന്നേ നി­ന­ക്ക­മ്മ­യീ­ശ്യാ­മ­ഭൂ­മി­തൻ ശാ­ന്തി” എന്നു ന­മു­ക്കും പറയാം.

വ­ള­രെ­ക്കാ­ലം കൂടി മ­ഹാ­പ­ണ്ഡി­ത­നാ­യ എം. എച്ച്. ശാ­സ്ത്രി­ക­ളെ റോഡിൽ വച്ചു കണ്ടു. എന്റെ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന ഒരാൾ “സാ­റി­നെ പ­രാ­മർ­ശി­ച്ചു കൃ­ഷ്ണൻ നായർ എ­ഴു­തു­ന്ന­തെ­ല്ലാം കാ­ണു­ന്നു­ണ്ടോ? എന്നു ചോ­ദി­ച്ചു. ശാ­സ്ത്രി­കൾ പ­റ­ഞ്ഞു. പ­രാ­മർ­ശം എന്ന പ്ര­യോ­ഗം തെ­റ്റു്. ഞാൻ, സം­സ്കൃ­ത ഗ്ര­ന്ഥ­ങ്ങൾ മ­റി­ച്ചു നോ­ക്കി. ത­പഃ­പ­രാ­മർ­ശ­വി­വൃ­ദ്ധ­മ­ന്യോഃ എന്നു ‘കു­മാ­ര­സം­ഭ­വ’ത്തിൽ. തപസു ആ­മ്ര­സ്ക­ന്ദ­നേ­ന എ­ന്നു­മ­ല്ല: നാഥൻ. ആ­സ്ക­ന്ദ­നം ആ­ക്ര­മ­ണം പ­രാ­മർ­ശ­ത്തി­നു് ആ­ക്ര­മ­ണം എ­ന്നർ­ത്ഥം. യാ­ജ്ഞ­സേ­ന്യാഃ പ­രാ­മർ­ശഃ എന്ന മ­ഹാ­ഭാ­ര­ത­ത്തി­ലും. എം. എച്ച്. ശാ­സ്ത്രി­കൾ പ­റ­ഞ്ഞ­തു ശരി. സം­സ്കൃ­ത­ത്തിൽ അ­വ­ഗാ­ഹ­മു­ണ്ടെ­ങ്കി­ലേ തെ­റ്റു കൂ­ടാ­തെ മ­ല­യാ­ള­മെ­ഴു­താ­നാ­വൂ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-12-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.