SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-03-22-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

അ­മ്പ­തു വർ­ഷ­ങ്ങൾ­ക്കു മുൻ­പു­ള്ള ഒരു സം­ഭ­വ­മാ­ണു ഞാ­നി­വി­ടെ വി­വ­രി­ക്കു­ന്ന­തു്. എന്റെ ബ­ന്ധു­വാ­യ ഒരു പെൺ­കു­ട്ടി­യെ തെ­ക്കൻ തി­രു­വി­താം­കൂ­റി­ലു­ള്ള ഒരു ഭ­യ­ങ്ക­രൻ വി­വാ­ഹം ക­ഴി­ക്കാ­നി­ട­യാ­യി. അ­യാ­ളു­ടെ­യും അ­യാ­ളു­ടെ അ­മ്മ­യു­ടെ­യും ക്രൂ­ര­ത­കൊ­ണ്ടു് അ­വൾ­ക്കു് ആ ദാ­മ്പ­ത്യ­ജീ­വി­തം മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കാൻ വയ്യ എന്ന അവസ്ഥ വ­ന്നു­ചേർ­ന്നു. അവൾ ഗർ­ഭി­ണി­യാ­യ­പ്പോൾ കു­ഞ്ഞി­ന്റെ ജനനം കൊ­ണ്ടു ദാ­മ്പ­ത്യ­ത്തി­നു ദാർ­ഢ്യ­മു­ണ്ടാ­ക­രു­തെ­ന്നു കരുതി അ­മ്മാ­യി അ­വ­ളു­ടെ ശ­രീ­ര­ത്തി­ന­ക­ത്തു ക്വ­യി­ന ക­ട­ത്തി. വെ­ളു­ത്തു സു­ന്ദ­രി­യാ­യി­രു­ന്ന അവൾ ക­റു­ത്തു­നീ­ഗ്രോ സ്ത്രീ­യാ­യി മാറി സ്വ­ന്തം വീ­ട്ടി­ലേ­ക്കു പോ­ന്നു. അ­യാ­ളു­ടെ അനുജൻ ബം­ഗാ­ളി­ലോ മറ്റോ ജോ­ലി­ക്കു പോയി മ­ട­ങ്ങി­വ­ന്ന­പ്പോൾ അ­വി­ടെ­യു­ള്ള ഒരു ചെ­റു­പ്പ­ക്കാ­രി­യെ ഭാ­ര്യ­യാ­ക്കി കൊ­ണ്ടു­വ­ന്നു. അ­വൾ­ക്കു മാ­തൃ­ഭാ­ഷ മാ­ത്ര­മേ അ­റി­യാ­വൂ. ഇം­ഗ്ലീ­ഷ് അ­റി­ഞ്ഞു­കൂ­ടാ. ആ പാ­വ­പ്പെ­ട്ട പെ­ണ്ണി­നെ­യും അ­മ്മാ­യി­യ­മ്മ വ­ല്ലാ­തെ പീ­ഡി­പ്പി­ച്ചു. ഒരു ദിവസം എ­നി­ക്ക­വ­ളെ കാ­ണാ­നി­ട­വ­ന്നു. ക­ണ്ണീ­രൊ­ഴു­ക്കി­ക്കൊ­ണ്ടു് അവൾ ജീ­വി­ത­ത്തി­ന്റെ കദനകഥ എ­ന്നോ­ടു സ്വ­ന്തം ഭാ­ഷ­യിൽ പ­റ­ഞ്ഞു. ഒ­ര­ക്ഷ­രം­പോ­ലും എ­നി­ക്കു മ­ന­സ്സി­ലാ­യി­ല്ല. അ­മ്മാ­യി­യ­മ്മ ചൂ­ടു­പി­ടി­പ്പി­ച്ച ച­ട്ടു­ക­മോ മറ്റോ വച്ചു പൊ­ള്ളി­ച്ച കൈ എന്റെ നേർ­ക്കു നീ­ട്ടി അവൾ അ­തു­മി­തും പു­ല­മ്പി. തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു് തി­രി­ച്ചു പോരാൻ ബ­സ്സിൽ ക­യ­റി­യി­രു­ന്ന­പ്പോൾ അകലെ കണ്ട ക്ഷേ­ത്ര­ത്തി­ലേ­ക്കു് നോ­ക്കി ഞാൻ ചോ­ദി­ച്ചു: “ഈ­ശ്വ­രാ, എ­നി­ക്കും എ­ന്നെ­പ്പോ­ലു­ള്ള­വർ­ക്കും അർ­ത്ഥം പ­കർ­ന്നു­ത­രാൻ പ്ര­ഗൽ­ഭ­മാ­യ ഒരു ഭാഷ അങ്ങ് അ­വൾ­ക്കു് ന­ല്കാ­ത്ത­തെ­ന്താ­ണു്?” കുറെ മാ­സ­ങ്ങൾ ക­ഴി­ഞ്ഞ് അവിടെ നി­ന്നു് തി­രു­വ­ന­ന്ത­പു­ര­ത്തെ­ത്തി­യ ഒരു സു­ഹൃ­ത്തി­നോ­ടു് ഞാൻ ചോ­ദി­ച്ചു: “ആ ബം­ഗാൾ­കാ­രി­യു­ടെ ഇ­പ്പോ­ഴ­ത്തെ ജീ­വി­ത­മെ­ങ്ങ­നെ?” അയാൾ ശോ­കാ­കു­ല­നാ­യി മ­റു­പ­ടി നൽകി: “അ­റി­ഞ്ഞി­ല്ലേ? അവൾ ഒരു ദിവസം കാ­ല­ത്തു് റോഡ് മു­റി­ച്ചു് വി­ശാ­ല­മാ­യ പ­റ­മ്പി­ലൂ­ടെ ന­ട­ന്നു­പോ­കു­ന്ന­തു ചിലർ കണ്ടു. പി­ന്നെ അവൾ വീ­ട്ടിൽ തി­രി­ച്ചെ­ത്തി­യി­ല്ല. ബം­ഗാ­ളിൽ ജോ­ലി­യി­ലി­രി­ക്കു­ക­യാ­ണു് ഭർ­ത്താ­വു്. അയാൾ അ­വ­ളു­ടെ തി­രോ­ധാ­ന­ത്തെ­ക്കു­റി­ച്ചു് അ­റി­ഞ്ഞി­രി­ക്കി­ല്ല. അ­മ്മാ­യി­യ­മ്മ­യ്ക്കു് അവൾ തി­രി­ച്ചെ­ത്താ­ത്ത­തിൽ സ­ന്തോ­ഷ­മേ­യു­ള്ളു.” നവീന മ­ല­യാ­ള­ത്തി­ന്റെ ദു­ര­വ­സ്ഥ ക­ണ്ടു് ഞാൻ ഈ­ശ്വ­ര­നോ­ടു് ചോ­ദി­ക്കു­ന്നു: “എ­നി­ക്കും എ­ന്നെ­പ്പോ­ലു­ള്ള­വർ­ക്കും അർ­ത്ഥം പ­കർ­ന്നു­ത­രാൻ പ്ര­ഗൽ­ഭ­മാ­യ ഒരു ഭാഷ അങ്ങ് മലയാള മ­ങ്ക­യ്ക്കു് ന­ല്കാ­ത്ത­തെ­ന്താ­ണു്? ഇ­ന്നു് അവൾ ദുർ­ഗ്ര­ഹ­മാ­യ ഏതോ ഭാഷ സം­സാ­രി­ക്കു­ക­യാ­ണ­ല്ലോ. അ­വ­ളു­ടെ തീ­വ്ര­യാ­ത­ന അങ്ങു കാ­ണു­ന്നി­ല്ലേ?”

‘അ­മ്പ­തു വർ­ഷ­ങ്ങൾ’ എന്നു മു­ക­ളി­ലെ­ഴു­തി­യ­തു് ശരിയോ എന്നു ഏതോ ഒരു വൈ­യാ­ക­ര­ണൻ ചോ­ദി­ക്കു­ന്നു. ശ­രി­യെ­ന്നു് എന്റെ ഉ­ത്ത­രം. ന­പും­സ­ക നാ­മ­ങ്ങൾ­ക്കു ബ­ഹു­ത്വം സൂ­ചി­പ്പി­ക്കു­ന്ന പ്ര­ത്യ­യം വേ­ണ്ടെ­ന്നു എ. ആർ. രാ­ജ­രാ­ജ­വർ­മ്മ എ­ഴു­തി­യ­തു് അ­ത്ര­ക­ണ്ടു് ശ­രി­യ­ല്ല. ഒരു വർഷം പോ­ലെ­യ­ല്ല അ­ടു­ത്ത വർഷം. അ­തി­നാൽ വർ­ഷ­ങ്ങൾ എന്നു തന്നെ വേണം. ഒരു പ­റ­മ്പിൽ തെ­ങ്ങു­കൾ പ­ത്തു­ണ്ടെ­ന്നു കരുതു. ഒരു തെ­ങ്ങി­നും വേ­റൊ­രു തെ­ങ്ങി­നും വ്യ­ത്യാ­സ­മി­ല്ലാ­ത്ത­തു കൊ­ണ്ടു് പത്തു തെ­ങ്ങ് എന്നു പ്ര­യോ­ഗി­ക്കാം. എ­ന്നാൽ പ­റ­മ്പിൽ മാവു്, പ്ലാ­വു്, ഇ­ങ്ങ­നെ വി­ഭി­ന്ന ജാ­തി­യിൽ­പ്പെ­ട്ട പത്തു വൃ­ക്ഷ­ങ്ങൾ ഉ­ണ്ടെ­ങ്കിൽ “പത്തു മ­ര­ങ്ങൾ” എന്നു പ്ര­യോ­ഗി­ക്ക­ണം. ഒരു ഉ­പ­ന്യാ­സ­ത്തിൽ നി­ന്നു വി­ഭി­ന്ന­മാ­ണു് മ­റ്റൊ­രു ഉ­പ­ന്യാ­സം. അ­തി­നാൽ പ­തി­ന­ഞ്ച് ഉ­പ­ന്യാ­സ­ങ്ങൾ എന്നേ പ­റ­യാ­വൂ. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ “പ­തി­ന­ഞ്ചു­പ­ന്യാ­സം” എ­ന്നു് തന്റെ പു­സ്ത­ക­ത്തി­നു പേ­രി­ട്ട­തു തെ­റ്റാ­ണു്.

ശോ­ക­ത്തി­ന്റെ ലോകം
images/Ramakrishnapainting-c.jpg
ശ്രീ­രാ­മ­കൃ­ഷ്ണൻ

ശ്രീ­രാ­മ­കൃ­ഷ്ണൻ മി­സ്റ്റി­ക്കാ­യി­രു­ന്നു. അ­ദ്ദേ­ഹം ഈ­ശ്വ­ര­നെ കണ്ടു. ശി­ഷ്യൻ വി­വേ­കാ­ന­ന്ദ­നു് ഈ­ശ്വ­ര­നെ കാ­ണി­ച്ചു കൊ­ടു­ക്കു­ക­യും ചെ­യ്തു. ടാഗോർ ക­വി­യും മി­സ്റ്റി­ക്കു­മാ­യി­രു­ന്നു. അ­ദ്ദേ­ഹം കാ­വ്യ­ദേ­വ­ത­യെ സാ­ക്ഷാ­ത്ക­രി­ച്ചു. പ­ര­മ­സ­ത്യം സാ­ക്ഷാ­ത്ക­രി­ച്ചു. അൽഡസ് ഹ­ക്സി­ലി മെ­സ്ക­ലിൻ ക­ഴി­ച്ചു് വേ­റൊ­രു ലോ­ക­ത്തു ചെ­ന്നു. അതു് അ­തീ­ന്ദ്രി­യ ലോ­ക­മാ­ണെ­ന്നും മി­സ്റ്റി­സി­സ­ത്തി­ന്റെ ലോ­ക­മാ­ണെ­ന്നും തെ­റ്റി­ദ്ധ­രി­ച്ചു. തോ­ട്ടം ശ­ങ്ക­രൻ ന­മ്പൂ­തി­രി­യും കു­റി­ച്ചി­യിൽ കു­ഞ്ഞൻ പ­ണി­ക്ക­രും തങ്ങൾ ആ­വി­ഷ്ക്ക­രി­ച്ച ക­ഥാ­പാ­ത്ര­ങ്ങ­ളി­ലൂ­ടെ അ­വ­രെ­ത്ത­ന്നെ കണ്ടു. അ­നു­ഗൃ­ഹീ­ത­നാ­യ കവി ക­ക്കാ­ടു് കാ­വ്യാം­ഗ­ന­യേ­യും ജീ­വി­ത­ത്തെ­യും തന്റെ ദർ­ശ­ന­പ­ഥ­ത്തിൽ കൊ­ണ്ടു­വ­ന്നു. മ­ര­ണ­ത്തെ­ക്കു­റി­ച്ചു യ­ഥാർ­ത്ഥ­മാ­യ ‘വി­ഷ­നോ­ടു’കൂടി (vision) കാ­വ്യം ര­ചി­ച്ചു. ആ നല്ല ക­വി­യു­ടെ അ­ന്ത്യ­ത്തെ­ക്കു­റി­ച്ചു മേലൂർ വാ­സു­ദേ­വൻ ഹൃ­ദ­യ­ത്തി­ന്റെ അ­ടി­ത്ത­ട്ടോ­ളം ഇ­റ­ങ്ങി­ച്ചെ­ല്ലു­ന്ന ഒരു കാ­വ്യം എ­ഴു­തി­യി­രി­ക്കു­ന്നു ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ. മ­ണ്ണിൽ കു­ഴി­ച്ചി­ടു­ന്ന വി­ത്തു് ക്ര­മേ­ണ കി­ളിർ­ത്തു് വ­ളർ­ന്നു് ചെ­ടി­യാ­യി മ­ര­മാ­യി മാ­റു­ന്ന­തു­പോ­ലെ ശോ­ക­ബീ­ജം ഇവിടെ വ­രി­തോ­റും വി­കാ­സം കൊ­ണ്ടു് “പ­ന്ത­ലി­ക്കു”ന്നു.

“ഇ­ന്ന­ലെ തി­ടു­ക്ക­ത്തിൽ അ­ങ്ങ­യെ കാ­ണാ­നെ­ത്തി

ചെ­ന്നി­ണം വാർ­ന്നേ­നി­ല്ക്കും ഈറനാം സ­ന്ധ്യ­യ്ക്കു ഞാൻ

തു­ടി­ക്കും ക­ര­ളു­മാ­യ് തെ­ല്ലി­ട ശ­ങ്കി­ച്ചു ഞാൻ

വി­ന­യാ­ന്വി­തം നി­ന്നാ വീ­ട്ടി­ന്റെ വ­രാ­ന്ത­യിൽ

സു­സ്മി­താർ­ദ്ര­യാ­യ് ഭവൽ പ്രേ­യ­സി മന്ദം ചൊ­ല്ലി

നി­ദ്ര­യാ­ണെ­ന്നാ­കി­ലും ക­ട­ന്നു കാ­ണാ­മ­ല്ലോ.

എന്നു തു­ട­ക്കം. ഈ സ­മാ­രം­ഭം പോലെ തന്നെ ക­ലാ­ത്മ­ക­മാ­ണു് പ­ര്യ­വ­സാ­ന­വും. ഒ­രി­ക്ക­ലും രൂ­പം­കൊ­ള്ളാ­ത്ത ലോ­ക­ത്തി­നു­വേ­ണ്ടി ഞാൻ തൂലിക ച­ലി­പ്പി­ച്ചു കൊ­ണ്ടി­രി­ക്കു­മ്പോൾ ഈ കവി ഏ­താ­നും വരികൾ കൊ­ണ്ടു് ശോ­ക­ത്തി­ന്റെ ലോകം സൃ­ഷ്ടി­ച്ചു­വ­യ്ക്കു­ന്നു.

images/SwamiVivekananda1892.jpg
വി­വേ­കാ­ന­ന്ദൻ

സിം­ഹ­ത്തി­നു ക­ടു­വ­യെ പു­ച്ഛ­മാ­ണോ? കടുവ സിം­ഹ­ത്തെ പു­ച്ഛി­ക്കു­ന്നോ? ര­ണ്ടു­മി­ല്ല. എന്റെ വീ­ട്ടി­ന്റെ മു­റ്റ­ത്തു പ­നി­നീർ­ച്ചെ­ടി പൂ­ത്തു­നി­ല്ക്കു­ന്നു. തൊ­ട്ട­ടു­ത്തു ഡാ­ലി­യ­യും. രണ്ടു ചെ­ടി­കൾ­ക്കും സൗ­ന്ദ­ര്യം: പൂ­ത്തു­നി­ല്ക്കു­ന്ന­തി­നാൽ. പക്ഷേ, റോ­സി­നു് ഡാ­ലി­യ­യോ­ടും ഡാ­ലി­യ­യ്ക്കു് റോ­സി­നോ­ടും പു­ച്ഛ­മി­ല്ല. ഒന്നു മ­രി­ച്ചാൽ മ­റ്റൊ­ന്നു ക­ര­യു­ക­യു­മി­ല്ല. ഞാൻ എന്റെ രീ­തീ­യിൽ ജീ­വി­ച്ചു. ഇതാ മ­രി­ക്കാൻ പോ­കു­ന്നു എന്നു ഓരോ ചെ­ടി­യും വി­ചാ­രി­ക്കും. അ­ത്രേ­യു­ള്ളു. മ­നു­ഷ്യൻ മാ­ത്രം വ്യ­ത്യ­സ്തൻ. ഒരു ക­വി­ക്കു മ­റ്റൊ­രു ക­വി­യോ­ടു പു­ച്ഛം. ഒരു ക­ഥാ­കാ­ര­നും മ­റ്റൊ­രു ക­ഥാ­കാ­ര­നോ­ടു പു­ച്ഛം. പക്ഷേ, അവരിൽ ഒ­രു­ത്തൻ മ­രി­ക്ക­ട്ടെ. കവി നാ­ഴി­ക­കൾ സ­ഞ്ച­രി­ച്ചു് മ­രി­ച്ച ക­വി­യു­ടെ ശ­വ­സം­സ്കാ­ര­ത്തിൽ പ­ങ്കെ­ടു­ക്കും. പി­ന്നീ­ടു് കേ­മ­മാ­യി പ്ര­സം­ഗി­ക്കും.

images/NNKakkad.jpg
ക­ക്കാ­ട്

ഞാൻ വി­ഭി­ന്ന­നോ? ഏയ്, അല്ല. ക­ക്കാ­ട് ജീ­വി­ച്ചി­രു­ന്ന കാ­ല­ത്തു് അ­ദ്ദേ­ഹ­ത്തി­ന്റെ ഏ­തെ­ങ്കി­ലും കാ­വ്യ­ത്തെ­ക്കു­റി­ച്ചു ഞാൻ ന­ല്ല­വാ­ക്കു പ­റ­ഞ്ഞോ? ഇ­ല്ലേ­യി­ല്ല. ക്യാൻ­സർ വന്നു മ­രി­ക്കാ­റാ­യി എന്നു ക­ണ്ട­പ്പോൾ ഞാൻ ഓ­ടി­ച്ചെ­ന്നു അ­ദ്ദേ­ഹ­ത്തെ കാണാൻ. ക­ക്കാ­ടി­നു രോ­ഗ­മി­ല്ലാ­തി­രു­ന്നെ­ങ്കിൽ? ഒരു സം­ശ­യ­വും വേണ്ട, ഞാൻ പോ­കു­മാ­യി­രു­ന്നി­ല്ല. ക­ക്കാ­ടു് മ­രി­ച്ച­പ്പോൾ ഞാൻ “സ­ഫ­ല­മീ­യാ­ത്ര”യെ­ക്കു­റി­ച്ചു പ­റ­ഞ്ഞു തു­ട­ങ്ങി. മ­ര­ണ­വാർ­ത്ത­യ­റി­ഞ്ഞു ദുഃ­ഖി­ച്ചു. ക­ണ്ണീ­രൊ­ഴു­ക്കി. എ­ന്റേ­തു ഞാ­ന­റി­യാ­തെ ഒ­ഴു­കി­യ ക­ള്ള­ക്ക­ണ്ണീ­രാ­യി­രു­ന്നു. ല­ളി­താം­ബി­ക അ­ന്തർ­ജ്ജ­ന ത്തി­ന്റെ മ­ര­ണ­ത്തിൽ, ക­ക്കാ­ടി­ന്റെ മ­ര­ണ­ത്തിൽ ക­ണ്ണീ­രൊ­ഴു­ക്കു­ന്ന ക­വി­ക­ളേ, ക­ഥാ­കാ­ര­ന്മാ­രേ നി­ങ്ങ­ളെ­ല്ലാ­വ­രും എം. കൃ­ഷ്ണൻ നാ­യ­ന്മാ­രാ­ണു്.

സ്ഥൂ­ലീ­ക­ര­ണം—കലയിൽ

പ്ര­ത്യ­ക്ഷ­ത്തിൽ പ്ര­മാ­ദം എന്നു തോ­ന്നാ­ത്ത ഏതു നി­രൂ­പ­ണ­വും ഏതു വി­മർ­ശ­ന­വും സ്വാ­ഗ­താർ­ഹ­മാ­ണു് (പ്ര­മാ­ദം = അ­ന­വ­ധാ­ന­ത) ഗോൾ­ഡ്മാൻ എന്ന നി­രൂ­പ­കൻ ആ­ങ്ദ്രേ മൽറോ യുടെ നോ­വ­ലു­ക­ളെ അ­പ­ഗ്ര­ഥി­ച്ച­തു­പോ­ലെ ഇ­വി­ടെ­യൊ­രു നി­രൂ­പ­കൻ ഇ­വി­ട­ത്തെ ഒരു ഛോ­ട്ടാ നോ­വ­ലി­സ്റ്റി­ന്റെ കൃ­തി­ക­ളെ അ­പ­ഗ്ര­ഥി­ച്ചാൽ അതു് തെ­റ്റാ­ണെ­ന്നു നമ്മൾ പറയും. കാരണം മൽ­റോ­യു­ടെ നോ­വ­ലു­കൾ­ക്കു­ള്ള ‘ഡെൻ­സി­റ്റി’ ഇ­വി­ടു­ത്തെ സാ­ഹി­ത്യ­കാ­ര­ന്റെ നോ­വ­ലു­കൾ­ക്കു് ഇല്ല എ­ന്ന­തു­ത­ന്നെ. എ­ന്നാൽ ‘ചെ­മ്മീൻ’ മ­നോ­ഹ­ര­മാ­യ ഒരു പ്രേ­മ­ക­ഥ­യാ­ണെ­ന്നു് ഒരു നി­രൂ­പ­കൻ പ­റ­യു­ക­യും അതു് ദുർ­ബ്ബ­ല­മാ­യ ക­ഥാ­പാ­ത്ര സ്വ­ഭാ­വാ­വി­ഷ്ക­ര­ണ­ത്താൽ വി­രൂ­പ­മാ­യ ഒരു കൃ­തി­യാ­ണെ­ന്നു വേ­റൊ­രു വി­മർ­ശ­കൻ അ­ഭി­പ്രാ­യ­പ്പെ­ടു­ക­യും ചെ­യ്താൽ ആ ര­ണ്ട­ഭി­പ്രാ­യ­ങ്ങ­ളും ഒരേ മ­ട്ടിൽ സ്വീ­ക­ര­ണീ­യ­ങ്ങ­ളാ­വും. ഹേ­തു­വു­ണ്ടു്. നി­രൂ­പ­ക­നും വി­മർ­ശ­ക­നും ‘ചെ­മ്മീൻ’ എന്ന നോ­വ­ലി­ന്റെ അർത്ഥ വി­ശേ­ഷ­ത്തിൽ സ്പർ­ശി­ക്കു­ക­യാ­ണു്. ഈ നി­രൂ­പ­ണ­വും വി­മർ­ശ­ന­വു­മാ­ണു് ക­ലാ­സൃ­ഷ്ടി­കൾ­ക്കു ജീവൻ ന­ല്കു­ന്ന­തു് എ­ന്നു് തകഴി യുടെ കൃ­തി­ക­ളെ­ക്കു­റി­ച്ചു് നി­രൂ­പ­കൻ/വി­മർ­ശ­കൻ മൗനം അ­വ­ലം­ബി­ക്കു­ന്നു­വോ അന്നു തൊ­ട്ടു് ആ കൃ­തി­കൾ മ­രി­ച്ചു തു­ട­ങ്ങും. അ­തി­നാൽ വി­മർ­ശ­ന­ത്തെ (പ്ര­തി­കൂ­ല­മാ­യി പറയുക എ­ന്ന­തി­നെ) ക­ലാ­കാ­ര­ന്മാർ പ്രോ­ത്സാ­ഹി­പ്പി­ക്കേ­ണ്ട­താ­ണു്. ക­ലാ­സൃ­ഷ്ടി­കൾ മ­രി­ക്കാ­തി­രു­ന്നു് കൂ­ടു­തൽ കൂ­ടു­തൽ സ­മ്പ­ന്ന­ത­യാർ­ജ്ജി­ക്കു­ന്ന­തു് നി­രൂ­പ­ണ­ത്താ­ലാ­ണു്, വി­മർ­ശ­ന­ത്താ­ലാ­ണു്. അവ ര­ണ്ടും ആദ്യം പറഞ്ഞ രീ­തി­യിൽ ഉ­ന്മാ­ദ­മാ­ക­രു­തെ­ന്നേ­യു­ള്ളൂ.

ഈ ചി­ന്താ­ഗ­തി­യോ­ടെ­യാ­ണു് ഞാൻ കെ. സി. നാ­രാ­യ­ണൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘മ­ല­യാ­ളി­യു­ടെ രാ­ത്രി­കൾ’ എന്ന ലേഖനം വാ­യി­ച്ചു തീർ­ത്ത­തു്. ക­ഥ­ക­ളി­യു­ടെ എല്ലാ അം­ശ­ങ്ങ­ളി­ലും കാ­ണു­ന്ന സ്ഥൂ­ലീ­ക­ര­ണം അ­വ­യി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളിൽ കാണാം എന്നു പ്ര­ബ­ന്ധ­കാ­രൻ സ്ഥാ­പി­ക്കു­ന്നു. ക­ഥ­ക­ളി­യി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ ഈ സ്ഥൂ­ലീ­കൃ­താ­വ­സ്ഥ­യാ­ണു് സി. വി. രാമൻ പിള്ള യുടെ ക­ഥാ­പാ­ത്ര­സ­ങ്ക­ല്പ­ത്തെ സ്വാ­ധീ­നി­ച്ച­തെ­ന്നു് ര­ണ്ടാ­മ­താ­യി അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. സി. എൻ. ശ്രീ­ക­ണ്ഠൻ നായരു ടെ പ്ര­തി­നാ­യ­ക സ­ങ്ക­ല്പ­ത്തി­ലും ക­ഥ­ക­ളി­യി­ലെ സ്ഥൂ­ലീ­ക­ര­ണം ദൃ­ശ്യ­മാ­ണെ­ന്നാ­ണു് നാ­രാ­യ­ണ­ന്റെ മതം. ആ­കർ­ഷ­ക­ത്വ­മു­ള്ള ശൈ­ലി­യി­ലൂ­ടെ പ്ര­ബ­ന്ധ­കാ­രൻ ഈ മ­ത­ങ്ങൾ ആ­വി­ഷ്ക­രി­ക്കു­ന്നു. യു­ക്തി ക­ലർ­ന്ന ഏതു നി­രൂ­പ­ണ­വും കൃ­തി­യു­ടെ സ­മ്പ­ന്ന­ത വർ­ദ്ധി­പ്പി­ക്കു­ന്നു എന്ന നി­ല­യിൽ ഇ­വ­യൊ­ക്കെ ആ­ദ­രി­ക്ക­ത്ത­ക്ക­വ­യാ­ണു്. അ­ങ്ങ­നെ ആ­ദ­രി­ച്ചു­കൊ­ണ്ടു് ഇ­വി­ടെ­യൊ­രു ‘ഡി­സ്സെ­ന്റി­ങ് ജ­ഡ്ജ്മെ­ന്റ്’ ന­ട­ത്തി­ക്കൊ­ള്ള­ട്ടെ. സി. വി. രാമൻ പി­ള്ള­യു­ടെ ക­ഥാ­പാ­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചും സി. എൻ. ശ്രീ­ക­ണ്ഠൻ നാ­യ­രു­ടെ ക­ഥാ­പാ­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചും ഒ­റ്റ­ശ്ശ്വാ­സ­ത്തിൽ അ­ഭി­പ്രാ­യം പ­റ­യാ­വു­ന്ന­ത­ല്ല. സി. വി.യുടെ ക­ഥാ­പാ­ത്ര­ങ്ങൾ സ­ത്യ­ത്തി­നു കപ്പം കൊ­ടു­ക്കു­ന്നു. സി.എ­ന്നി­ന്റെ ക­ഥാ­പാ­ത്ര­ങ്ങൾ പ്ര­ഭാ­ഷ­ണ വി­ദ്യ­ക്കും. ഹ­രി­പ­ഞ്ചാ­ന­ന­നും ച­ന്ത്ര­ക്കാ­ര­നും അർ­ക്ക­കാ­ന്തി­യാ­ണു­ള്ള­തു്. സി. എൻ. ശ്രീ­ക­ണ്ഠൻ നാ­യ­രു­ടെ രാ­വ­ണ­നും മ­റ്റും പെ­ട്രോ­മാ­ക്സി­ന്റെ കൃ­ത്രി­മ പ്ര­കാ­ശം മാ­ത്ര­മേ­യു­ള്ളൂ. ഈ­ട്ടി­മ­രം സ്വാ­ഭാ­വി­കം. അതു മു­റി­ച്ചു പ­ല­ക­യാ­ക്കി ആ പലക കൊ­ണ്ടു് കസേര നിർ­മ്മി­ച്ചാൽ അതു കൃ­ത്രി­മോ­പ­ക­ര­ണം. സി. വി.യുടെ ക­ഥാ­പാ­ത്ര­ങ്ങൾ ഈ­ട്ടി­ത്ത­ടി­കൾ; സി.എ­ന്നി­ന്റെ ക­ഥാ­പാ­ത്ര­ങ്ങൾ ഈ­ട്ടി­ക്ക­സേ­ര­കൾ.

images/ThevadiNarayanaKurup.jpg
തേ­വാ­ടി നാ­രാ­യ­ണ­ക്കു­റു­പ്പു്

സി. എൻ. ശ്രീ­ക­ണ്ഠൻ നാ­യ­രു­ടെ ‘കാ­ഞ്ച­ന­സീ­ത’ എന്ന നാടകം ക­ണ്ടി­ട്ടു് നാ­ട­ക­ശാ­ല­യിൽ നി­ന്നു പു­റ­ത്തേ­ക്കു പോന്ന തേ­വാ­ടി നാ­രാ­യ­ണ­ക്കു­റു­പ്പു് ശ്രീ­ക­ണ്ഠൻ നായരെ വി­ളി­ച്ചു­പ­റ­ഞ്ഞു: “ശ്രീ­ക­ണ്ഠാ, ശ്രീ­രാ­മൻ അനുജൻ ഭരതനെ കാ­ര­ണ­മി­ല്ലാ­തെ മർ­ദ്ദി­ക്കു­ന്ന­വ­നാ­ണെ­ന്നു് വേ­ണ­മെ­ങ്കിൽ എ­ഴു­തി­ക്കോ. പക്ഷേ, നാടകം കാ­ണു­ന്ന എ­നി­ക്കു തോ­ന്ന­ണം ശ്രീ­രാ­മൻ ആ വി­ധ­ത്തിൽ ഒ­രു­ത്ത­നാ­ണെ­ന്നു്. നീ വെ­റു­തെ­യ­ങ്ങു അതു പ­റ­ഞ്ഞാൽ പോരാ.”

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: പ­ത്മ­നാ­ഭ­സ്വാ­മി ക്ഷേ­ത്ര­ത്തിൽ സ­ന്ധ്യ­യ്ക്കു് നി­ങ്ങ­ളെ­ന്തു കണ്ടു?

ഉ­ത്ത­രം: ഞാൻ ഈശ്വര വി­ശ്വാ­സി­യാ­ണെ­ങ്കി­ലും വി­ഗ്ര­ഹാ­രാ­ധ­ക­ന­ല്ല. അ­തു­കൊ­ണ്ടു് അ­മ്പ­ല­ത്തിൽ പോ­കാ­റി­ല്ല. എ­ങ്കി­ലും അവിടെ ക­ത്തി­ച്ചു­വ­ച്ച നെ­യ്ത്തി­രി­കൾ ഈ­ശ്വ­ര­നെ കൈ­കൂ­പ്പി വ­ന്ദി­ക്കു­ന്ന­തു കണ്ടു.

ചോ­ദ്യം: ബാ­ല്യ­കാ­ല­സ­ഖി യുഗം നിർ­മ്മി­ച്ച നോ­വ­ലാ­ണെ­ന്നു് നി­ങ്ങൾ പ­ല­പ്പോ­ഴും എ­ഴു­തി­ക്ക­ണ്ടി­ട്ടു­ണ്ട­ല്ലോ. ഇതു് സിൻ­സി­റി­റ്റി­യോ­ടു കൂടി ചെയ്ത പ്ര­സ്താ­വ­മാ­ണോ?

ഉ­ത്ത­രം: രാ­മ­രാ­ജാ­ബ­ഹ­ദൂർ മലയാള സാ­ഹി­ത്യ­ത്തിൽ യുഗം നിർ­മ്മി­ച്ച­തു­പോ­ലെ ബാ­ല്യ­കാ­ല­സ­ഖി മ­റ്റൊ­രു യുഗം സൃ­ഷ്ടി­ച്ചു. അ­തി­നു­ശേ­ഷം ‘ഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സം’ വേ­റൊ­രു യു­ഗ­നിർ­മ്മി­തി­ക്കു കാ­ര­ണ­മാ­യി ഭ­വി­ച്ചു. പക്ഷേ, വി­ശ്വ­സാ­ഹി­ത്യ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ ‘ബാ­ല്യ­കാ­ല­സ­ഖി’ ഒരു ട്രി­വി­യൻ മ­സ്കി­റ്റോ­യാ­ണു്.

ചോ­ദ്യം: അ­ടു­ത്ത കാ­ല­ത്തു് അ­ന്ത­രി­ച്ച സം­സ്കൃ­ത പ­ണ്ഡി­ത­ന്മാ­രിൽ അ­ദ്വി­തീ­യ­നും പു­രു­ഷ­ര­ത്ന­വു­മാ­യി­രു­ന്ന ഒ­രാ­ളി­ന്റെ പേരു പറയൂ?

ഉ­ത്ത­രം: തി­രു­വ­ന­ന്ത­പു­രം സം­സ്കൃ­ത കോ­ളേ­ജിൽ സാ­ഹി­ത്യ­വി­ഭാ­ഗ­ത്തിൽ പ്രൊ­ഫ­സ­റാ­യി­രു­ന്ന ഇ. വി. ദാ­മോ­ദ­രൻ.

ചോ­ദ്യം: ഡൽഹി ദൂ­ര­ദർ­ശ­നി­ലെ ഇം­ഗ്ലീ­ഷ് ന്യൂ­സ് വാ­യ­ന­ക്കാ­രെ­ക്കു­റി­ച്ചു അ­ഭി­പ്രാ­യം പറയൂ?

ഉ­ത്ത­രം: പറയാം. തി­ക­ച്ചും പേ­ഴ്സ­ന­ലാ­ണു് ഈ അ­ഭി­പ്രാ­യം. പലരും എ­ന്നോ­ടു യോ­ജി­ക്കി­ല്ലെ­ന്നു എ­നി­ക്ക­റി­യാം

ഗീ­താ­ഞ്ജ­ലി അയ്യർ:
പഴയ ഹാർ­മ്മോ­ണി­യ­ത്തിൽ നി­ന്നു വ­രു­ന്ന ദുർബല സം­ഗീ­തം പോ­ലി­രി­ക്കു­ന്നു അ­വ­രു­ടെ വായന.
റിനി സൈമൺ:
നിത്യ ജീ­വി­ത­ത്തിൽ മാ­ത്ര­മ­ല്ല സ്ത്രീ­കൾ­ക്കു ഡി­ഫെൻ­സീ­വ് മെ­ക്കാ­നി­സം വേ­ണ്ട­തു ന്യൂ­സ് വാ­യി­ക്കു­മ്പോ­ഴും അതു കൂ­ടി­യേ തീരൂ എന്നു ഈ ചെ­റു­പ്പ­ക്കാ­രി വ്യ­ക്ത­മാ­ക്കു­ന്നു. അ­വ­രു­ടെ വാ­ക്കു­കൾ പ­നി­നീർ­പ്പൂ­ക്ക­ള­ല്ല, ക­ല്ലേ­റു­ക­ളാ­ണു്.
ജങ്:
അ­സ­ഹ­നീ­യം എ­ന്ന­തു് ഒരു മൈൽഡ് എ­ക്സ്പ്രെ­ഷൻ.
മിനു:
വാർ­ത്ത­യെ­ക്കാൾ സ്വ­ന്തം ചി­രി­ക്കു പ്രാ­ധാ­ന്യ­മു­ണ്ടെ­ന്നു തെ­റ്റി­ദ്ധ­രി­ച്ച പാവം. ‘എ റി­പോർ­ട്ട്’ എന്നു പ­റ­ഞ്ഞ് അവർ പ­ല്ലു­കൾ കാ­ണി­ക്കു­മ്പോൾ ഞാൻ മുഖം തി­രി­ച്ചു ക­ള­യു­ന്നു.
പ­ങ്ക­ജ് മോഹൻ:
ശ്രോ­താ­വി­നു മ­ന­സ്സി­ലാ­ക്കു­ന്ന രീ­തി­യിൽ വാർ­ത്ത വാ­യി­ക്കു­ന്ന മാ­ന്യൻ.
തേ­ജേ­ശ്വർ സിങ്:
കൊ­ള്ളാം. വാ­ക്കു­ക­ളെ കാർ­ബോ­ളി­ക് സോ­പ്പ് തേ­ച്ചു കു­ളി­പ്പി­ച്ചി­ട്ടാ­ണു് ന­മ്മു­ടെ മുൻ­പിൽ വ­യ്ക്കു­ന്ന­തു് അ­ദ്ദേ­ഹം.

ചോ­ദ്യം: നി­ങ്ങൾ കടലിൽ വീണാൽ?

ഉ­ത്ത­രം: മു­ങ്ങി­ച്ചാ­കും. നീ­ന്താ­ന­റി­ഞ്ഞു­കൂ­ടാ.

ചോ­ദ്യം: പൊ­ലീ­സു­കാ­രൻ വീണാൽ?

ഉ­ത്ത­രം: ലാ­ത്തി­യോ­ടു­കൂ­ടി­യാ­ണു് വീ­ഴു­ന്ന­തെ­ങ്കിൽ ആ ലാ­ത്തി­യെ­ടു­ത്തു ക­ട­ലി­നെ അ­ടി­ച്ച­മർ­ത്തും. അതു ക­ഴി­ഞ്ഞി­ട്ടേ നീ­ന്തി ര­ക്ഷ­പ്പെ­ടാൻ ശ്ര­മി­ക്കൂ.

ഭ്രാ­ന്തു് എ­ത്ര­ഭേ­ദം

റോ­സാ­പ്പൂ മ­നോ­ഹ­രം. എ­ന്നാൽ ഞാൻ അ­തെ­ടു­ത്തു പ്രേ­മ­ഭാ­ജ­ന­ത്തി­ന്റെ കാർ­കൂ­ന്ത­ലിൽ ചൂ­ടി­ക്കു­മ്പോൾ അതു് ഏറെ മ­നോ­ഹ­രം. ചി­ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള സ­ങ്ക­ല്പം സു­ന്ദ­രം. ന­മ്പൂ­തി­രി ആ സ­ങ്ക­ല്പം വെ­ണ്മ­യാർ­ന്ന ക­ട­ലാ­സ്സിൽ പ­കർ­ത്തു­മ്പോൾ അതു് ഏറെ സു­ന്ദ­രം. രാഗം ര­മ­ണീ­യം. അതു് യേ­ശു­ദാ­സ ന്റെ ക­ണ്ഠ­ത്തിൽ നി­ന്നു നിർ­ഗ്ഗ­ളി­ക്കു­മ്പോൾ ഏറെ ര­മ­ണീ­യം. കഥ ആ­കർ­ഷ­കം. പക്ഷേ, പി. ഖാ­ലീ­ദ് അ­തെ­ടു­ത്തു് ഉ­ത്കൃ­ഷ്ട­മാ­യ ച­ന്ദ്രി­ക വാ­രി­ക­യിൽ വ­യ്ക്കു­മ്പോൾ ഏറെ ജു­ഗു­പ്സാ­വ­ഹം. ഭ്രാ­ന്തി­യാ­ണെ­ന്നു തോ­ന്നു­ന്നു സൈനബ. അവൾ എന്തോ ഒക്കെ വേ­റൊ­രു­ത്ത­നോ­ടു സം­സാ­രി­ക്കു­ന്നു. സം­സാ­രി­ക്കു­മ്പോൾ എന്റെ സു­ഹൃ­ത്താ­യ എം. എം. ബഷീറി ന്റെ ആ പേരും പ­റ­യു­ന്നു. ഇ­തിൽ­ക്ക­വി­ഞ്ഞു് ഇ­തി­ലൊ­ന്നു­മി­ല്ല സൈ­ന­ബ­യു­ടെ ഉ­ന്മ­ത്ത പ്ര­ല­പ­നം ഈ ക­ഥ­യെ­ക്കാൾ എ­ത്ര­യോ ഭേദം.

ച­വ­റ്റു­കു­ട്ട­യെ പ­റ്റി­ക്കു­ന്നു

വ­ള­രെ­ക്കാ­ലം മുൻ­പു്. എന്റെ ത­ല­മു­ടി ന­ര­ച്ചു ന­ര­ച്ചു­വ­ന്നു. സ­ഹ­പ്ര­വർ­ത്ത­ക­നാ­യി­രു­ന്ന എ. ജി. രാ­മ­ച­ന്ദ്രൻ (പി­ല്ക്കാ­ല­ത്തെ കൊ­ളീ­ജി­യേ­റ്റ് ഡ­യ­റ­ക്ടർ) ചോ­ദി­ച്ചു: “ത­ല­മു­ടി ന­ര­യ്ക്കു­ന്ന­ല്ലോ. വാ­സ്മോൾ തേ­ച്ചു­കൂ­ടേ?” ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­പ­ദേ­ശം സ്വീ­ക­രി­ച്ചു വാ­സ്മോൾ തേ­ക്കാൻ തു­ട­ങ്ങി. അ­ക്കാ­ല­ത്തു്, പ്രോ വൈസ് ചാൻ­സ­ല­റാ­യി­രു­ന്ന പി. ആർ. പ­ര­മേ­ശ്വ­ര­പ്പ­ണി­ക്ക­രു­മൊ­രു­മി­ച്ചു് ഞാൻ ഏതോ സ­മ്മേ­ള­ന­ത്തി­നു പോയി. മ­നു­ഷ്യ­നെ വേ­ദ­നി­പ്പി­ക്കു­ന്ന ചോ­ദ്യം ചോ­ദി­ക്കാൻ വി­രു­ത­നാ­യി­രു­ന്നു അ­ദ്ദേ­ഹം. പ­ണി­ക്കർ സാർ എന്റെ ത­ല­മു­ടി­യി­ലേ­ക്കു് നോ­ക്കി­യി­ട്ടു ചോ­ദി­ച്ചു: “തലയിൽ വ­ല്ല­തും തേ­ക്കു­ന്നോ?” “അതേ സാർ, വാ­സ്മോൾ” “കൃ­ഷ്ണൻ നായർ കു­ളി­ക­ഴി­ഞ്ഞു വ­ന്നു് ഇതു തേ­ക്കു­മ്പോൾ ഭാര്യ കാ­ണാ­റി­ല്ലേ?” “കാ­ണാ­റു­ണ്ടു്.” “ശരി കൃ­ഷ്ണൻ നായർ സ്വ­യ­മ­റി­ഞ്ഞു­കൊ­ണ്ട­ല്ലേ ഈ വാ­സ്മോൾ തേ­ക്കു­ന്ന­തു?” “അതേ സാർ” “ഞാൻ ഇ­ക്കാ­ര്യം ക­ണ്ടു­പി­ടി­ച്ചി­ല്ലേ?” “ക­ണ്ടു­പി­ടി­ച്ചു” “പി­ന്നെ ആ­രെ­പ്പ­റ്റി­ക്കാ­നാ­ണു് നി­ങ്ങൾ ഇതു തലയിൽ തേ­ക്കു­ന്ന­തു?”

കൃ­ഷ്ണ­വേ­ണി പ­ദ്മ­നാ­ഭൻ വി­മൻ­സ് മാ­ഗ­സി­നിൽ എ­ഴു­തി­യ “മു­ഖ­ങ്ങൾ” എന്ന കഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കു് ഈ യ­ഥാർ­ത്ഥ സം­ഭ­വ­മാ­ണു് ഓർ­മ്മ­വ­ന്ന­തു്. ശ­മ്പ­ളം കൊ­ണ്ടു വീ­ട്ടു ചെലവു ന­ട­ത്താൻ ക­ഴി­യാ­ത്ത ഒരു സ്ത്രീ ഓ­ഫീ­സിൽ പോകാൻ ഭാ­വി­ക്കു­മ്പോൾ “ഓഫീസ് മുഖം” അ­ന്വേ­ഷി­ക്കു­ന്നു. ആദ്യം അതു കി­ട്ടി­യി­ല്ല. പി­ന്നീ­ടു് കി­ട്ടി­യ­പ്പോൾ എല്ലാ അ­ല്ല­ലും മ­റ­ന്നു് അവൾ ഓ­ഫീ­സി­ലേ­ക്കു് ഓ­ടി­പോ­ലും. കൃ­ഷ്ണ­വേ­ണി അ­ഭ്യ­സ്ത­വി­ദ്യ­യാ­യ­തു­കൊ­ണ്ടു് ഇതു് പരമ ബോറൻ ക­ഥ­യാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി­യി­രി­ക്കും. പ­ത്രാ­ധി­പർ പ്ര­ഗൽ­ഭ­നും പ്ര­ശ­സ്ത­നാ­യ ക­ഥാ­കാ­ര­നു­മാ­യ­തു­കൊ­ണ്ടു് ഇതു ച­വ­റാ­ണെ­ന്നു ഗ്ര­ഹി­ച്ചി­രി­ക്കും. വാ­യ­ന­ക്കാ­ര­നാ­യ ഞാൻ ഇതു് മ­നു­ഷ്യ­രെ കൊ­ല്ലു­ന്ന രചനാ സാ­ഹ­സി­ക­മാ­ണെ­ന്നു് അ­റി­ഞ്ഞി­രി­ക്കു­ന്നു. പി­ന്നെ ആരെ പ­റ്റി­ക്കാ­നാ­ണു് ശ്രീ­മ­തി ഇതു് എ­ഴു­തി­യ­തു്. പ­റ്റി­ച്ചു. പ­റ്റി­ച്ചു. ച­വ­റ്റു കു­ട്ട­യെ പ­റ്റി­ച്ചു. അ­തു­കൊ­ണ്ടാ­ണ­ല്ലോ അതിൽ വീ­ഴാ­തെ ഇതു മഷി പു­ര­ണ്ടു് വി­മൻ­സ് മാ­ഗ­സി­നിൽ വ­ന്ന­തു്.

ജീ­വി­തം—പല കാ­ഴ്ച­പ്പാ­ടു­ക­ളി­ലൂ­ടെ
images/Colette-c.jpg
സീ­ഡോ­നീ ഗാ­ബ്രി­യൽ കൊലത്

സീ­ഡോ­നീ ഗാ­ബ്രി­യൽ കൊലത് (Sidonie Gabrielle Colette) എന്ന ഫ്ര­ഞ്ച് എ­ഴു­ത്തു­കാ­രി­യു­ടെ ഒരു കഥ വാ­യി­ച്ച ഓർ­മ്മ­യു­ണ്ടെ­നി­ക്കു്. കൊലത് കൊ­ച്ചു കു­ട്ടി­യാ­യി­രു­ന്ന­പ്പോൾ അ­വ­ളു­ടെ പ്രാ­യ­ത്തി­ലു­ള്ള ഒ­ര­തി­സു­ന്ദ­രി­യാ­യ പെൺ­കു­ട്ടി­യെ കാ­ണാ­നി­ട­യാ­യി. കൊ­ല­ത്തി­ന്റെ അമ്മ ആ കു­ട്ടി­യെ ക­ണ്ടാ­ലു­ടൻ ലാ­ളി­ക്കും. ചു­രു­ണ്ട ത­ല­മു­ടി­യും ചു­വ­ന്ന ക­വിൾ­ത്ത­ട­വും ത­ലോ­ടും. ആ ഇ­രു­ണ്ട ക­ണ്ണു­ക­ളും മ­നോ­ഹ­ര­ങ്ങ­ളാ­യ പ­ല്ലു­ക­ളും അ­മ്മ­യ്ക്കു് എ­ന്തി­ഷ്ട­മാ­ണെ­ന്നോ?

വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു. അ­വൾ­ക്കു പ­തി­മ്മൂ­ന്നു വ­യ­സ്സാ­യി. ലേശം കു­ടി­ച്ചു­കൊ­ണ്ടു അവൾ നൃ­ത്തം വ­ച്ച­തു കൊ­ല­തു് കണ്ടു. അ­വൾ­ക്കു് പ­തി­നാ­റു വ­യ­സ്സാ­യി. അ­പ്പോൾ അ­വ­ളൊ­രു സൗ­ന്ദ­ര്യ­ധാ­മം തന്നെ. സ­ഹോ­ദ­ര­ന്മാ­രു­ടെ കൈ­ക­ളിൽ തൂ­ങ്ങി അവൾ ന­ട­ന്നു­പോ­കും. പ­തി­നേ­ഴു വ­യ­സ്സു്; പ­തി­നെ­ട്ടു് വ­യ­സ്സു്. അ­പ്പോൾ അ­വ­ളൊ­രു ദേവത. വൈ­കി­യേ അവൾ വീ­ട്ടി­ലെ­ത്തൂ. ഏ­തെ­ങ്കി­ലും പു­രു­ഷൻ അ­വ­ളു­ടെ അ­ര­ക്കെ­ട്ടിൽ കൈ­ചു­റ്റി­യി­രി­ക്കും. അ­യാ­ളു­മാ­യി അ­വ­ള­ങ്ങ­നെ അ­ല­ഞ്ഞു­തി­രി­യും. നൃ­ത്ത­വേ­ദി­യിൽ അവൾ ചലനം കൊ­ള്ളു­മ്പോൾ ആളുകൾ പറയും “താ­റാ­വു­ക­ളു­ടെ കൂ­ട്ട­ത്തിൽ ഒരു അ­ര­യ­ന്നം.” ഒ­രി­ക്കൽ ഒരു യു­വാ­വു് അവളെ നൃ­ത്ത­ത്തി­നു ക്ഷ­ണി­ച്ചു. ക്ഷ­ണി­ക്കാ­ത്ത താമസം അവൾ എ­ഴു­ന്നേ­റ്റു് നൃ­ത്തം ചെ­യ്തു. അ­വ­ളു­ടെ മ­നോ­ഹ­ര­ങ്ങ­ളാ­യ കൺ­പീ­ലി­കൾ അ­യാ­ളു­ടെ ന­നു­ത്ത മീ­ശ­യിൽ തട്ടി. പി­ന്നെ­യും വർ­ഷ­ങ്ങൾ ക­ട­ന്നു­പോ­യി കൊ­ല­ത്തി­നും അ­വൾ­ക്കും മു­പ്പ­ത്തി­യെ­ട്ടു വ­യ­സ്സു്. കാറിൽ വന്ന കൊ­ല­തു് അവളെ കണ്ടു. പ്ര­തി­കാ­ര­ദാ­ഹ­മാർ­ന്ന വലിയ ക­ണ്ണു­ക­ളാ­ണു് അ­വ­ളു­ടേ­തു്. ദീർ­ഘ­കാ­ല­ത്തെ നി­ശ്ശ­ബ്ദ­ത­യാൽ അടഞ്ഞ വായ്, ഒ­ട്ടി­യ ക­വി­ളു­കൾ, നാ­ല്പ­ത്തി­യ­ഞ്ചു വ­യ­സ്സു തോ­ന്നും അവളെ ക­ണ്ടാൽ. ഇല്ല മു­പ്പ­ത്തി­യെ­ട്ടേ­യു­ള്ളൂ. കാറ് ഇ­ടി­ക്ക­രു­തെ­ന്നു കരുതി അവൾ ഒ­ഴി­ഞ്ഞു­മാ­റി. നി­സ്സം­ഗ­യാ­യി, നീ­ണ്ടു­നി­വർ­ന്നു് അവൾ ന­ട­ന്നു­പോ­യി. ഉ­ത്ക­ണ്ഠ­യോ­ടെ അവൾ കൊലത് ഇ­രു­ന്ന കാ­റി­ലേ­ക്കു് നോ­ക്കി. ഇല്ല അവൾ ദീർ­ഘ­കാ­ല­മാ­യി കാ­ത്തി­രി­ക്കു­ന്ന ഹൃ­ദ­യേ­ശ്വ­രൻ അ­തി­ന­ക­ത്തി­ല്ല.

പല പ­രി­പ്രേ­ക്ഷ്യ­ങ്ങ­ളി­ലൂ­ടെ ഒരു വ്യ­ക്തി­യെ ക­ണ്ടു് ജീ­വി­ത­ത്തി­ന്റെ സ­വി­ശേ­ഷ­ത­കൾ ആ­വി­ഷ്ക്ക­രി­ക്കു­ന്ന ഇക്കഥ മാ­സ്റ്റർ പീ­സാ­ണു്. ഇതു് ഞാൻ വാ­യി­ച്ചി­ട്ടു കാ­ല­മേ­റെ­യാ­യി­രി­ക്കു­ന്നു. ഇ­മ്മ­ട്ടിൽ ന­മ്മു­ടെ ക­ഥാ­കാ­ര­ന്മാർ വ്യ­ക്തി­യെ പല കാ­ഴ്ച­പ്പാ­ടു­ക­ളി­ലൂ­ടെ കാ­ണാ­ത്ത­തെ­ന്തു് എന്നു ഞാൻ പ­ല­പ്പോ­ഴും ആ­ലോ­ചി­ച്ചി­ട്ടു­ണ്ടു്. ഇ­പ്പോൾ എന്റെ ആ­ഗ്ര­ഹ­ത്തി­നു സാ­ഫ­ല്യം വ­ന്നി­രി­ക്കു­ന്നു. നല്ല ക­ഥാ­കാ­ര­നാ­യ ഗൗതമൻ ഒരു പെൺ­കു­ട്ടി­യെ വി­വി­ധ­ങ്ങ­ളാ­യ കാ­ഴ്ച­പ്പാ­ടു­ക­ളി­ലൂ­ടെ ദർ­ശി­ക്കു­ന്നു. ദർ­ശി­ച്ചു് ഭാ­ര­ത­ത്തി­ലെ സ്ത്രീ­യു­ടെ ദയനീയ സ്ഥി­തി­യെ ആ­കർ­ഷ­ക­മാ­യി അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­ന്നു. അ­മ്മു­വി­നു് ഏഴു വ­യ­സ്സു്. അമ്മ ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­ന്നു, അ­ങ്ങോ­ട്ടു കൊ­ണ്ടു­പോ­കാം എ­ന്നൊ­ക്കെ­പ്പ­റ­ഞ്ഞു് ഒ­രു­ത്തൻ അവളെ സൈ­ക്കി­ളിൽ ക­യ­റ്റി­ക്കൊ­ണ്ടു­പോ­യി കാ­തി­ലി­ട്ടി­രു­ന്ന സ്വർ­ണ്ണാ­ഭ­ര­ണം അ­പ­ഹ­രി­ച്ചു. അ­മ്മു­വി­നു പ­തി­ന്നാ­ലു വ­യ­സ്സു്. അവൾ അ­ച്ഛ­നോ­ടൊ­രു­മി­ച്ചു പോ­കു­ക­യാ­യി­രു­ന്നു. ത­സ്ക­ര­ന്മാർ അ­ച്ഛ­നെ കെ­ട്ടി­യി­ട്ടു് അ­വ­ളു­ടെ സ്വർ­ണ്ണ­മാ­ല അ­പ­ഹ­രി­ച്ചു. വളയും ക­മ്മ­ലും അവർ എ­ടു­ത്തു. അമ്മു എം. എ ക്ലാ­സ്സിൽ പ­ഠി­ക്കു­ന്നു. ചേ­ട്ട­ന്റെ സൈ­ക്കി­ളി­ലി­രു­ന്നു് അവൾ തി­രി­ച്ചു പോ­ന്ന­പ്പോൾ ചിലർ ചേ­ട്ട­നെ കൊ­ന്നി­ട്ടു് അവളെ ബ­ലാൽ­സം­ഗം ചെ­യ്തു. ഇതു് അ­മ്മു­വി­ന്റെ മാ­ത്രം ക­ഥ­യ­ല്ല. ഓരോ ഭാ­ര­തീ­യ സ്ത്രീ­യു­ടെ­യും ക­ഥ­യാ­ണു്. മൂ­ന്നു പ­രി­പ്രേ­ക്ഷ്യ­മാ­ണു് ഇ­വി­ടെ­യു­ള്ള­തു്. അവ മൂ­ന്നും സ്ത്രീ­യു­ടെ ദു­ര­ന്ത­ത്തെ സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്നു (ഗൗ­ത­മ­ന്റെ കഥ, ഊ­ടു­വ­ഴി­കൾ, ക­ലാ­കൗ­മു­ദി­യിൽ).

സൽമാൻ റ­ഷ്ദി­യു­ടെ പുതിയ പു­സ്ത­കം
images/TheJaguarSmile.jpg

“നി­ക്കാ­ര­ഗ്വാ­യി­ലെ ഒരു പെൺ­കു­ട്ടി പു­ള്ളി­പ്പു­ലി­യു­ടെ പു­റ­ത്തു മ­ന്ദ­സ്മി­ത­ത്തോ­ടെ സ­ഞ്ച­രി­ച്ചു. അവൾ സവാരി ക­ഴി­ഞ്ഞു തി­രി­ച്ചെ­ത്തി­യ­പ്പോൾ പെൺ­കു­ട്ടി പു­ലി­യു­ടെ വ­യ­റ്റി­ന­ക­ത്തു്. മ­ന്ദ­സ്മി­തം പു­ലി­യു­ടെ മു­ഖ­ത്തും” ഇതൊരു ലി­മെ­റി­ക്കാ­ണു്. (വിനോദ കവിത) 1986 ജൂലൈ മാ­സ­ത്തിൽ നി­ക്കാ­ര­ഗ്വാ­യിൽ പോയ സൽമാൻ റഷ്ദി പേ­ടി­സ്സ്വ­പ്നം ക­ണ്ടു് ഉ­ണർ­ന്ന­പ്പോൾ ഈ ക­വി­ത­യ്ക്കു രണ്ടു വ്യാ­ഖ്യാ­ന­ങ്ങ­ളാ­കാ­മെ­ന്നു് വി­ചാ­രി­ച്ചു. ഏ­ഴു­വർ­ഷ­ത്തോ­ളം പ­ഴ­ക്ക­മു­ള്ള വി­പ്ല­വ­ത്തെ പെൺ­കു­ട്ടി­യാ­യി ക­രു­താ­മെ­ങ്കിൽ പു­ള്ളി­പ്പു­ലി അ­മേ­രി­ക്കൻ ഐ­ക്യ­നാ­ടു­ക­ളാ­ണു്. ര­ണ്ടാ­മ­ത്തെ വ്യാ­ഖ്യാ­നം നി­ക്കാ­ര­ഗ്വാ­ത­ന്നെ പെൺ­കു­ട്ടി­യാ­ണെ­ന്ന­ത­ത്രേ. അ­ങ്ങ­നെ­യാ­ണെ­ങ്കിൽ വി­പ്ല­വം പു­ള്ളി­പ്പു­ലി­യാ­ണു്. ഈ രണ്ടു വ്യാ­ഖ്യാ­ന­ങ്ങ­ളും മ­ന­സ്സിൽ വ­ച്ചു­കൊ­ണ്ടു് സൽമാൻ റഷ്ദി The Jaguar Smile a Nicaraguan Journey എ­ന്നൊ­രു മ­നോ­ഹ­ര­മാ­യ പു­സ്ത­കം എ­ഴു­തി­യി­രി­ക്കു­ന്നു (Picador Original, published by Pan Books, 1987). റഷ്ദി നി­ക്കാ­ര­ഗ്വാ­യിൽ ക­ണ്ട­തു ഓ­രോ­ന്നും ര­സാ­വ­ഹ­മാ­ണു്, പ്ര­ക­മ്പ­നം കൊ­ള്ളി­ക്കു­ന്ന­താ­ണു്. ര­സ­ക­ര­മാ­യ ഒരു സംഭവം പറയാം. പ്ര­സി­ഡ­ന്റ് ഡാ­നി­യൽ ഒർ­ട്ടേ­ഗ യുടെ വീ­ട്ടിൽ റഷ്ദി ചെ­ന്നു. നി­ക്കാ­ര­ഗ്വാ­യി­ലെ പ്ര­തി­ഭാ­ശാ­ലി­ക­ളെ­ല്ലാം അ­വി­ടെ­യു­ണ്ടു്. അ­പ്പോൾ റോ­സാ­റ്യോ മൂ­റി­ല്യോ (Rosario Murillo) അതു് വി­വ­രി­ച്ചു. ഡാ­നി­യ­ലി­നു് പുതിയ മൂ­ക്കു കണ്ണട വേണം. ഒരു ഓ­പ്റ്റീ­ഷ­നെ ഏർ­പ്പാ­ടു ചെ­യ്യ­ണ­മെ­ന്നു റോ­സാ­റ്യോ ചില അ­മേ­രി­ക്കൻ സ്നേ­ഹി­ത­രോ­ടു് അ­ഭ്യർ­ത്ഥി­ച്ചു. സ­മ്പ­ന്ന­രാ­യ ഈ സു­ഹൃ­ത്തു­ക്കൾ പ­റ­ഞ്ഞു കണ്ണട അ­വ­രു­ടെ സ­മ്മാ­ന­മാ­യി­രി­ക്കു­മെ­ന്നു്. ഡാ­നി­യൽ ഒർ­ട്ടേ­ഗ­യും റോ­സാ­റ്യോ മു­റി­ല്യോ­യും കടയിൽ നി­ന്നു് പു­റ­ത്തു­വ­ന്ന­പ്പോൾ ന്യൂ­യോർ­ക്കി­ലെ പ­ത്ര­ക്കാർ നി­ല്ക്കു­ന്നു. അ­ടു­ത്ത ദി­വ­സ­ത്തെ വാർ­ത്ത: “ദ­രി­ദ്ര­രാ­ജ്യ­മാ­യ നി­ക്കാ­ര­ഗ്വാ­യി­ലെ പ്ര­സി­ഡ­ന്റ് ക­ണ്ണ­ട­യ്ക്കു വേ­ണ്ടി 3200 ഡോളർ ചെ­ല­വാ­ക്കി.” സൽ­ക്കാ­രം ക­ഴി­ഞ്ഞ് റഷ്ദി പോകാൻ എ­ഴു­ന്നേ­റ്റു. ഡാ­നി­യ­ലും റോ­സാ­റ്യോ­യും ന്യൂ­യോർ­ക്കിൽ പോ­കു­ക­യാ­ണെ­ന്നു് അ­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞു. അ­പ്പോൾ റഷ്ദി അ­റി­യി­ച്ചു: “Enjoy it. And don’t visit any opticians” നി­ക്കാ­ര­ഗ്വാ­യി­ലെ ച­രി­ത്ര­ത്തി­ന്റെ പ്രേ­ത­ങ്ങൾ, വ്യ­ക്തി­ക­ളു­ടെ പ്രേ­ത­ങ്ങൾ ഇവ അ­വി­ട­ത്തെ ജ­ന­ങ്ങ­ളേ­യും റ­ഷ്ദി­യേ­യും എ­ങ്ങ­നെ അ­നു­ധാ­വ­നം ചെ­യ്യു­ന്നു­വെ­ന്നു് അ­ദ്ദേ­ഹം ക­ലാ­ഭം­ഗി­യോ­ടെ സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്നു. റ­ഷ്ദി­യു­ടെ ഇ­ന്ത്യാ­വി­രോ­ധ­വും കൂ­ട­ക്കൂ­ടെ ഫണം ഉ­യർ­ത്തു­ന്നു­ണ്ടു്. മാ­ന­വ­ച­രി­ത്ര­ത്തി­ലെ സു­വർ­ണ്ണാ­ദ്ധ്യാ­യ­മെ­ന്നു് ബു­ദ്ധി­ശാ­ലി­കൾ ക­രു­തു­ന്ന ‘ഡോ­ക്ടർ ഷി­വാ­ഗോ’യുടെ ആ­വിർ­ഭാ­വം റ­ഷ്ദി­ക്കു് ശ­ല്പ­സ­ദൃ­ശ­മാ­യി ഭ­വി­ച്ചി­രി­ക്കു­ന്നു. പ­സ്റ്റർ­ന­ക്കി നു് നോബൽ സ­മ്മാ­നം ന­ല്കി­യ­തു് ശ­രി­യാ­യി­ല്ല എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ മതം. കേ­ര­ള­ത്തെ­യും പ­രി­ഹ­സി­ക്കാ­തെ വി­ടു­ന്നി­ല്ല റഷ്ദി. “…Kerala where graffiti of Lenin speaking Malayalam sprouted on every second wall… തു­ട­ങ്ങി­യ ഭാ­ഗ­ങ്ങൾ നോ­ക്കു­ക. റ­ഷ്ദി­യു­ടെ സ­മ­നി­ല­യി­ല്ലാ­യ്മ­യും അ­സ­ഹി­ഷ്ണു­ത­യും ഇ­ങ്ങ­നെ വിഷം വ­മി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ര­സ­പ്ര­ദ­മാ­യ മ­ട്ടിൽ ര­ചി­ക്ക­പ്പെ­ട്ട പു­സ്ത­ക­മാ­ണു് “ജ­ഗ്വാർ സ്മൈൽ.”

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-03-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.