SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-04-12-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/OscarWildeSarony-c.jpg
ഒസ്കർ വൈൽഡ്

രണ്ടു ലോ­ക­ങ്ങ­ളു­ണ്ടെ­ന്നു പ­റ­ഞ്ഞ­തു ഒസ്കർ വൈൽഡാ ണു്. ഒ­ന്നാ­മ­ത്തെ ലോകം യ­ഥാർ­ത്ഥ­മാ­യ­തു്. അതു കാണാൻ വേ­ണ്ടി മാ­ത്രം ആരും അ­തി­നെ­ക്കു­റി­ച്ചു സം­സാ­രി­ക്കേ­ണ്ട­തി­ല്ല. ര­ണ്ടാ­മ­ത്തെ ലോകം ക­ല­യു­ടേ­താ­ണു്. അ­തി­നെ­ക്കു­റി­ച്ചു പ­റ­ഞ്ഞേ മ­തി­യാ­കു. പ­റ­ഞ്ഞി­ല്ലെ­ങ്കിൽ ആ ലോ­ക­ത്തി­നു് അ­സ്തി­ത്വ­മി­ല്ല. ഈ മ­ത­ത്തി­നു് ഉ­പോ­ദ്ബ­ല­ക­മാ­യി വൈൽഡ് ഒരു കഥ പ­റ­ഞ്ഞു.

“ഒരു ഗ്രാ­മ­ത്തി­ലെ ഒ­രു­ത്ത­നെ ആ­ളു­കൾ­ക്കു് ഇ­ഷ്ട­മാ­യി­രു­ന്നു. കാരണം അവർ വ­ന്നു­കൂ­ടു­മ്പോൾ താൻ കണ്ട വി­ചി­ത്ര സം­ഭ­വ­ങ്ങ­ളെ­ക്കു­റി­ച്ചു അയാൾ പ­റ­യു­മാ­യി­രു­ന്നു എ­ന്ന­താ­ണു്. അയാൾ പറയും: ‘സ­മു­ദ്ര­ത്തി­ന്റെ തീ­ര­ത്തു് മൂ­ന്നു മ­ത്സ്യ ക­ന്യ­ക­ക­ളി­രു­ന്നു് സ്വർ­ണ്ണ­ച്ചീ­പ്പു­കൊ­ണ്ടു് ത­ങ്ങ­ളു­ടെ പ­ച്ച­ത്ത­ല­മു­ടി ചീ­കു­ന്ന­തു ഞാൻ കണ്ടു’. ഇ­നി­യും കഥ പറയൂ എ­ന്നു് അവർ ആ­വ­ശ്യ­പ്പെ­ട്ട­പ്പോൾ അയാൾ തു­ടർ­ന്നു:‘ഒരു പാ­റ­ക്കെ­ട്ടി­ലെ ഗു­ഹ­യ്ക്ക­ക­ത്തി­രു­ന്നു് പാതി പു­രു­ഷ­നും പാതി കു­തി­ര­യു­മാ­യ ജ­ന്തു­വി­ശേ­ഷം എന്നെ നോ­ക്കി. ഞ­ങ്ങ­ളു­ടെ ക­ണ്ണു­കൾ കൂ­ട്ടി­മു­ട്ടി­യ­പ്പോൾ ആ ജന്തു പ­തു­ക്കെ അകലാൻ തു­ട­ങ്ങി. അ­ങ്ങ­നെ പോ­കു­മ്പോൾ അതു വി­ഷാ­ദ­ത്തോ­ടെ എന്നെ നോ­ക്കി’. ‘നി­ങ്ങൾ ക­ണ്ട­തു ഇ­നി­യും പറയൂ’ എ­ന്നു് ഗ്രാ­മ­വാ­സി­കൾ, അയാൾ തു­ട­ങ്ങു­ന്നു: ‘കു­റ്റി­ക്കാ­ടു­ക­ളു­ള്ള ഒരു പ്ര­ദേ­ശ­ത്തു് ഒരു വ­ന­ദേ­വ­ത­യി­രു­ന്നു വ­ല്ല­കി വാ­യി­ച്ചു. വ­ന­ത്തിൽ വ­സി­ക്കു­ന്ന­വർ ആ നാ­ദ­ത്തി­നൊ­ത്തു് നൃ­ത്തം വച്ചു’. ഒ­രു­ദി­വ­സം അയാൾ ആ ഗ്രാ­മം വി­ട്ടു­പോ­യ­പ്പോൾ മൂ­ന്നു മ­ത്സ്യ­ക­ന്യ­ക­കൾ തി­ര­മാ­ല­ക­ളിൽ­നി­ന്നു­യർ­ന്നു­വ­ന്നു് സ്വർ­ണ്ണ­ച്ചീ­പ്പു­കൊ­ണ്ടു പ­ച്ച­ത്ത­ല­മു­ടി ചീകി. അവർ അ­പ്ര­ത്യ­ക്ഷ­ക­ളാ­യ­പ്പോൾ പു­രു­ഷ­നും കു­തി­ര­യു­മാ­യ ജന്തു പാ­റ­യു­ടെ ഗു­ഹ­യി­ലി­രു­ന്നു് അയാളെ നോ­ക്കി. പി­ന്നീ­ടു് കു­റ്റി­ക്കാ­ടു­ള്ള പ്ര­ദേ­ശ­ത്തു­കൂ­ടെ അയാൾ ന­ട­ന്ന­പ്പോൾ ഒരു വ­ന­ദേ­വ­ത വ­ല്ല­കി വാ­യി­ക്കു­ന്ന­തു കണ്ടു. വ­ന­വാ­സി­കൾ നൃ­ത്തം ചെ­യ്യു­ന്ന­തും ദർ­ശി­ച്ചു. അ­ന്നു­രാ­ത്രി ഗ്രാ­മ­വാ­സി­കൾ അ­യാ­ളു­ടെ ചു­റ്റും കൂടി ‘ഇന്നു നി­ങ്ങൾ ക­ണ്ട­തു് എ­ന്താ­ണു്’ എന്നു ചോ­ദി­ച്ചു. അ­പ്പോൾ ദുഃ­ഖ­ത്തോ­ടെ അയാൾ മ­റു­പ­ടി നല്കി: ‘ഇന്നു ഞാ­നൊ­ന്നും ക­ണ്ടി­ല്ല’.”

ആ­ഖ്യാ­ന­ത്തി­ലൂ­ടെ ക­ല­യു­ടെ ലോകം സൃ­ഷ്ടി­ക്കു­ന്നു എന്ന സാ­ര­സ്വ­ത­ര­ഹ­സ്യ­മാ­ണു് ഇ­വി­ടെ­യു­ള്ള­തു്.

സി. വി. ശ്രീ­രാ­മൻ

ക­ഥാ­കാ­ര­ന്റെ ട്രൗ­സർ പോ­ക്ക­റ്റിൽ ചു­വ­ന്ന കൊ­ടി­യു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ വേണ്ട സ­മ­യ­ത്തു് അ­തെ­ടു­ത്തു വീ­ശി­ക്കൊ­ള്ളൂ. ക­ഥ­യെ­ഴു­തു­മ്പോൾ അതു വീ­ശേ­ണ്ട­തി­ല്ല. പോ­ക്ക­റ്റി­ന­ക­ത്തു് അതു സൂ­ക്ഷി­ച്ചു­വ­ച്ചി­ട്ടു­ണ്ടു് എന്നു മാ­ത്രം വാ­യ­ന­ക്കാ­രെ അ­റി­യി­ച്ചാൽ മതി.

ഈ സാ­ര­സ്വ­ത­ര­ഹ­സ്യ­മാ­വി­ഷ്ക­രി­ച്ച ഒസ്കർ വൈൽ­ഡി­നെ ‘ഓ, സൗ­ന്ദ­ര്യ­വാ­ദി’ എ­ന്നാ­ണു് ആളുകൾ പു­ച്ഛി­ച്ചു വി­ളി­ക്കു­ക. ആ­യി­ക്കൊ­ള്ള­ട്ടെ. എ­ങ്കി­ലും ന­മു­ക്കു് ആ ‘രഹസ്യ’ത്തെ—ത­ത്ത്വ­ത്തെ — പാടേ നി­ഷേ­ധി­ക്കാൻ വയ്യ. സാ­മൂ­ഹി­ക­ങ്ങ­ളാ­യ ആ­വ­ശ്യ­ങ്ങൾ­ക്കും അർ­ത്ഥ­ന­കൾ­ക്കും യോ­ജി­ച്ച വി­ധ­ത്തിൽ ക­ഥാ­ര­ച­ന ന­ട­ത്തു­ന്ന സി. വി. ശ്രീ­രാ­മൻ പോലും താ­ന­റി­യാ­തെ അ­തി­ന്റെ സ്തോ­താ­വാ­യി മാ­റി­യി­രി­ക്കു­ന്നു. അതിനു തെ­ളി­വു് അ­ദ്ദേ­ഹം ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ ‘വീ­ട്ടു­മു­റ്റ­ത്തു് പി­ണ്ടാ­രി­കൾ’ എന്ന നല്ല കഥ ത­ന്നെ­യാ­ണു്. പി­ണ്ടാ­രി­കൾ ഒരു കാ­ല­ത്തു് മ­ദ്ധ്യ­ഭാ­ര­ത­ത്തെ ഞെ­ട്ടി­ച്ച കൊ­ള്ള­ക്കാ­രാ­യി­രു­ന്നു­വെ­ന്നു് മാ­ഞ്ഞു­പോ­യ എന്റെ ച­രി­ത്ര­ജ്ഞാ­നം എ­ന്നോ­ടു പ­റ­യു­ന്നു എ­ന്നൊ­രു തോ­ന്നൽ. ഈ പി­ണ്ടാ­രി­കൾ സ­മ­കാ­ലി­ക ജീ­വി­ത­ത്തി­ലും ബ­ലാ­ത്സം­ഗം ന­ട­ത്തു­ന്നു, കൊ­ള്ള­യ­ടി­ക്കു­ന്നു എ­ന്നാ­ണു് ക­ഥാ­കാ­ര­ന്റെ പ്ര­സ്താ­വം. സ്ക്കൂ­ളിൽ പ­ഠി­ക്കു­ന്ന കൊ­ച്ചു­കു­ട്ടി­യാ­യ ജെ­സ്സി­ക്കു് പി­ണ്ടാ­രി­ക­ളു­ടെ സ്വ­ഭാ­വ­മ­റി­ഞ്ഞു­കൂ­ടാ. ടീ­ച്ച­റി­നോ­ടു­ചോ­ദി­ക്കാൻ പ­റ്റി­യി­ല്ല. അ­മ്മ­യോ­ടു ചോ­ദി­ച്ച­പ്പോൾ കൊ­ള്ള­ക്കാ­രാ­ണു് അ­വ­രെ­ന്നു് അ­വ്യ­ക്ത­മാ­യ മ­റു­പ­ടി കി­ട്ടി.

images/CVSreeraman.jpg
സി. വി. ശ്രീ­രാ­മൻ

പക്ഷേ, അ­വ്യ­ക്ത­ത പൊ­ടു­ന്ന­ന­വേ വ്യ­ക്ത­ത­യാ­യി മാറി. പി­ണ്ടാ­രി­കൾ ജെ­സ്സി­യു­ടെ വീ­ട്ടു­മു­റ്റ­ത്തു തന്നെ എത്തി. അവർ അ­വ­ളു­ടെ അ­മ്മ­ച്ചി­യു­ടെ­യും അ­യൽ­വീ­ട്ടു­കാ­രി­യു­ടേ­യും ചാ­രി­ത്രം ന­ശി­പ്പി­ച്ചു. ഈ ന­ശി­പ്പി­ക്ക­ലി­ന്റെ­യും അ­തി­നോ­ടു ചേർ­ന്ന പേ­ടി­യു­ടേ­യും ഉ­ത്ക­ണ്ഠ­യു­ടേ­യും ചി­ത്ര­ങ്ങൾ സി. വി. ശ്രീ­രാ­മൻ വി­ദ­ഗ്ദ്ധ­മാ­യി ആ­ലേ­ഖ­നം ചെ­യ്തി­രി­ക്കു­ന്നു എ­ന്ന­തി­ലാ­ണു് ഇ­ക്ക­ഥ­യു­ടെ സ­വി­ശേ­ഷ­ത നമ്മൾ കാ­ണേ­ണ്ട­തു്. പ്ര­ചാ­ര­ണ­സാ­ഹി­ത്യ­ത്തിൽ ഐ­ഡി­യോ­ള­ജി­ക്കും ക­ലാ­ത്മ­ക­ത­യ്ക്കും സ്ഥാ­ന­മു­ണ്ടു്. ഐ­ഡി­യോ­ള­ജി ക­ലാ­ത്മ­ക­ത­യെ പ­രാ­ജ­യ­പ്പെ­ടു­ത്തു­മ്പോൾ എ­ന്നെ­പ്പോ­ലു­ള്ള­വർ­ക്കു് ഇ­ഷ്ട­മാ­വു­ക­യി­ല്ല. ക­ലാ­ത്മ­ക­ത­യ്ക്കു പ്രാ­മു­ഖ്യം വ­രു­മ്പോൾ ഞാനും എ­ന്നെ­പ്പോ­ലു­ള്ള­വ­രും ഐ­ഡി­യോ­ള­ജി­യെ നോ­ക്കി നെ­റ്റി ചു­ളി­ക്കാ­റു­മി­ല്ല. ശ്രീ­രാ­മ­ന്റെ കഥയിൽ ക­ലാ­ത്മ­ക­ത­യ്ക്കാ­ണു് പ്രാ­മു­ഖ്യം. അ­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് ഈ കഥയെ ‘നല്ല’ എന്നു ഞാൻ നേ­ര­ത്തെ വി­ശേ­ഷി­പ്പി­ച്ച­തു്. ക­ഥാ­കാ­ര­ന്റെ ട്രൗ­സർ പോ­ക്ക­റ്റിൽ ചു­വ­ന്ന കൊ­ടി­യു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ വേണ്ട സ­മ­യ­ത്തു് അ­തെ­ടു­ത്തു വീ­ശി­ക്കൊ­ള്ളു. ക­ഥ­യെ­ഴു­തു­മ്പോൾ അതു വീ­ശേ­ണ്ട­തി­ല്ല. പോ­ക്ക­റ്റി­ന­ക­ത്തു് അതു് സൂ­ക്ഷി­ച്ചു­വ­ച്ചി­ട്ടു­ണ്ടു് എന്നു മാ­ത്രം വാ­യ­ന­ക്കാ­രെ അ­റി­യി­ച്ചാൽ മതി. ശ്രീ­രാ­മൻ അ­ങ്ങ­നെ മാ­ത്ര­മേ പ്ര­വർ­ത്തി­ക്കു­ന്നു­ള്ളു. പക്ഷേ, പി­ണ്ടാ­രി­ക­ളിൽ നി­ന്നു ര­ക്ഷ­പ്പെ­ടാൻ ശ്രീ­രാ­മൻ ഓ­ടു­ന്ന വേ­ള­യിൽ പോ­ക്ക­റ്റി­ന്റെ അ­ഗ്ര­ഭാ­ഗ­ത്തു് ആ തു­ണി­ക്ക­ഷ­ണം ഒരു മി­ല്ലി­മീ­റ്റ­റിൽ ഉ­യർ­ന്നു പോ­കു­ന്നു. ഇതാ വാ­യ­ന­ക്കാ­രും അതു ക­ണ്ടാ­ലും:

ജെ­സ്സി­മോൾ ആ ക്രി­സ്ത്യാ­നി­ക്കി­ഴ­വി­യു­ടെ മു­ര­ടി­ച്ച കൈ­പ്പ­ത്തി­യി­ലേ­ക്കു നോ­ക്കി­യി­ട്ടു കൂ­ടു­തൽ പ­രി­ഭ്രാ­ന്തി­യോ­ടെ ക­ര­ഞ്ഞു: ‘അ­മ്മ­ച്ചി. ഓടി വരണേ. വീ­ട്ടു­മു­റ്റ­ത്തു പി­ണ്ടാ­രി­കൾ’.

ആ മു­ര­ടി­ച്ച കൈ­പ്പ­ത്തി പ്ര­സ്താ­വ­ത്തി­ലാ­ണു് ചു­വ­പ്പി­ന്റെ വി­ലാ­സം. തെ­റ്റി­ദ്ധ­രി­ക്ക­രു­തു് ആരും. വി­ശേ­ഷി­ച്ചു് എന്നെ “ഊ­ശി­യാ­ക്കി” ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ലേ­ഖ­ന­മെ­ഴു­തി­യ കു­ഞ്ഞ­ഹ­മ്മ­ദും. ഞാൻ കോൺ­ഗ്ര­സ്സു­കാ­ര­ന­ല്ല. ക­ലാ­സ്വാ­ദ­കൻ മാ­ത്ര­മാ­ണു്. ആ­വർ­ത്തി­ച്ചു് എ­ഴു­തു­ന്നു. സി. വി. ശ്രീ­രാ­മ­ന്റെ കഥ ക­ലാ­പ­ര­മാ­യി വി­ജ­യ­മാ­ണു്.

ഞാൻ വെ­റു­മൊ­രു പ്ര­ധാ­ന­മ­ന്ത്രി

വിനയം ക­ലർ­ന്ന ഭാ­ഷ­യിൽ ആളുകൾ അ­ഹ­ങ്കാ­രം പ്ര­ക­ടി­പ്പി­ക്കു­മ്പോൾ ന­മ്മു­ടെ ആ­ത്മാ­വി­ന്റെ ഒരംശം അവർ അ­പ­ഹ­രി­ക്കു­ക­യാ­ണു്. അതു് എ­നി­ക്കു് സം­ഭ­വി­ച്ചി­രി­ക്കു­ന്നു. അ­തി­നാൽ വാ­യ­ന­ക്കാ­രു­ടെ പിറകെ ന­ട­ക്കു­ന്ന ഞാൻ അ­റി­യി­ക്കു­ക­യാ­ണു്. “പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രേ നി­ങ്ങൾ നി­ങ്ങ­ളു­ടെ ആ­ത്മാ­വി­നെ സൂ­ക്ഷി­ച്ചു കൊ­ള്ളൂ.”

എം. എസ്. സു­ബ്ബ­ല­ക്ഷ്മി യുടെ പാ­ട്ടു­കേ­ട്ടു് ജ­വാ­ഹർ­ലാൽ നെ­ഹ്റു ‘ഞാ­നാ­രു്? വെ­റു­മൊ­രു പ്ര­ധാ­ന­മ­ന്ത്രി. ഭ­വ­തി­യോ? സം­ഗീ­ത­രാ­ജ്ഞി’ എന്നു പ­റ­ഞ്ഞി­ല്ലേ? നി­ങ്ങ­ളെ­യും നെ­ഹ്റു­വി­നെ­യും ഇ­ക്വേ­റ്റ് ചെ­യ്തു ചോ­ദി­ക്കു­ക­യ­ല്ല. ഇ­തു­പോ­ലെ സ്വ­ന്തം ക്ഷു­ദ്ര­ത്വം അ­നു­ഭ­വ­പ്പെ­ടു­ത്തി­ത്ത­ന്ന എ­ന്തെ­ങ്കി­ലും സംഭവം നി­ങ്ങ­ളു­ടെ ജീ­വി­ത­ത്തി­ലു­ണ്ടോ?”

“ഉ­ണ്ടു്. ഇ­ക്ക­ഴി­ഞ്ഞ യു­വ­ജ­നോ­ത്സ­വ­ത്തിൽ ലൈ­റ്റ് മ്യൂ­സി­ക്കി­നു് ഒ­ന്നാം സ­മ്മാ­നം നേടിയ ഉഷ എന്ന പെൺ­കു­ട്ടി കാ­ര്യ­വ­ട്ട­ത്തെ യൂ­ണി­വേ­ഴ്സി­റ്റി യൂ­ണി­യൻ ഉ­ദ്ഘാ­ട­ന സ­ന്ദർ­ഭ­ത്തിൽ പാ­ടു­ന്ന­തു് ഞാൻ കേ­ട്ട­പ്പോൾ ഞാ­നെ­ത്ര നി­സ്സാ­രൻ എ­ന്നു് എ­നി­ക്കു തോ­ന്നി­പ്പോ­യി. ആ കു­ട്ടി­യു­ടെ സം­ഗീ­ത­ത്തി­ന്റെ ‘മാ­ജി­ക്’ എന്റെ മ­ന­സ്സി­നു മാ­ത്ര­മ­ല്ല, അ­വി­ടെ­യി­രു­ന്ന ഓരോ വ്യ­ക്തി­യു­ടേ­യും മ­ന­സ്സി­നു് പ­രി­വർ­ത്ത­നം വ­രു­ത്തി­യി­രി­ക്ക­ണം. പ്ര­ശ­സ്ത­നാ­യ കരമന ജ­നാർ­ദ്ദ­നൻ നാ­യ­രും ച­ല­ച്ചി­ത്ര­താ­രം മുരളി യും കവി ഏ­ഴാ­ഞ്ചേ­രി രാ­മ­ച­ന്ദ്ര­നും ആ ഗാ­യി­ക­യെ പ്ര­ശം­സി­ക്കു­ന്ന­തു് ഞാൻ കേ­ട്ടു.”

ആ­ത്മാ­വി­നെ അ­പ­ഹ­രി­ക്ക­രു­തു്
images/subbulakshmi.jpg
എം. എസ്. സു­ബ്ബ­ല­ക്ഷ്മി

യ­ജ­മാ­ന­നും വേ­ല­ക്കാ­ര­നും കൽ­ക്ക­ട്ട ന­ഗ­ര­ത്തി­ലൂ­ടെ ന­ട­ക്കു­ക­യാ­യി­രു­ന്നു. (കേ­ന്ദ്ര ദൂർ­ദർ­ശ­നി­ലെ ന്യൂ­സ്വാ­യ­ന­ക്കാർ പ­റ­യു­ന്ന­തു­പോ­ലെ­യാ­ണെ­ങ്കിൽ കാൽ­ക്ക­ത്ത അ­താ­വും ശരി.) പെ­ട്ടെ­ന്നു യ­ജ­മാ­നൻ പ­റ­ഞ്ഞു: “എടേ നി­ന്റെ കെ­ട്ടു സൂ­ക്ഷി­ച്ചു കൊ­ള്ള­ണം. ക­ള്ള­ന്മാർ വ­ള­രെ­ക്കൂ­ടു­ത­ലാ­ണി­വി­ടെ.” ‘സൂ­ക്ഷി­ക്കാ­മേ’ എന്നു മ­റു­പ­ടി ന­ല്കി­യി­ട്ടു് വേ­ല­ക്കാ­രൻ അ­യാ­ളു­ടെ പി­റ­കേ­പോ­യി. കു­റെ­ക്ക­ഴി­ഞ്ഞ­പ്പോൾ അവൻ അ­യാ­ളു­ടെ കോ­ട്ടു് പി­ടി­ച്ചു വ­ലി­ച്ചി­ട്ടു് നിർ­ദ്ദേ­ശി­ച്ചു: ‘യ­ജ­മാ­നേ പ­ണ­സ്സ­ഞ്ചി സൂ­ക്ഷി­ച്ചു­കൊ­ള്ള­ണേ’. അയാൾ സ­ന്തോ­ഷ­ത്തോ­ടെ അ­റി­യി­ച്ചു: ‘സൂ­ക്ഷി­ച്ചു­കൊ­ള്ളാം. നി­ന്റെ കെ­ട്ടു നീയും സൂ­ക്ഷി­ക്ക­ണം’. അ­തു­കേ­ട്ടു വേ­ല­ക്കാ­രൻ പ­റ­ഞ്ഞു: ‘എന്റെ കെ­ട്ടു് ആരോ മോ­ഷ്ടി­ച്ചു­കൊ­ണ്ടു പോയി. അ­തു­കൊ­ണ്ടാ­ണു് യ­ജ­മാ­ന­ന്റെ പ­ണ­സ്സ­ഞ്ചി സൂ­ക്ഷി­ച്ചു­കൊ­ള്ള­ണ­മെ­ന്നു ഞാൻ പ­റ­ഞ്ഞ­തു്’. വിനയം ക­ലർ­ന്ന ഭാ­ഷ­യിൽ ആളുകൾ അ­ഹ­ങ്കാ­രം പ്ര­ക­ടി­പ്പി­ക്കു­മ്പോൾ ന­മ്മു­ടെ ആ­ത്മാ­വി­ന്റെ ഒരംശം അവർ അ­പ­ഹ­രി­ക്കു­ക­യാ­ണു്. അതു എ­നി­ക്കു് സം­ഭ­വി­ച്ചി­രി­ക്കു­ന്നു. അ­തി­നാൽ വാ­യ­ന­ക്കാ­രു­ടെ പിറകേ ന­ട­ക്കു­ന്ന ഞാൻ അ­റി­യി­ക്കു­ക­യാ­ണു്. “പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രേ നി­ങ്ങൾ നി­ങ്ങ­ളു­ടെ ആ­ത്മാ­വി­നെ സൂ­ക്ഷി­ച്ചു­കൊ­ള്ളു.” കാ­ര്യ­മെ­ന്തെ­ന്ന­ല്ലേ? വി­ഷ്ണു നാ­രാ­യ­ണൻ ന­മ്പൂ­തി­രി ല­ളി­താം­ബി­കാ അ­ന്തർ­ജ്ജ­ന ത്തെ­ക്കു­റി­ച്ചു കു­ങ്കു­മം വാ­രി­ക­യി­ലെ­ഴു­തി­യ ചില വരികൾ ഞാൻ വാ­യി­ച്ചു എ­ന്ന­തു ത­ന്നെ­യാ­ണു്. വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി ജ­നി­ക്കു­ന്ന­തി­നു മുൻ­പു് വ­ള­രെ­ക്കാ­ലം മുൻ­പു്—ജ­നി­ച്ചു ല­ളി­താം­ബി­ക. എ­ന്നി­ട്ടും ശ്രീ­മാ­നെ ക­ണ്ട­പ്പോൾ ശ്രീ­മ­തി അ­ഭ്യർ­ത്ഥി­ച്ച­ത്രേ തന്റെ ക­വി­ത­കൾ തി­രു­ത്തി­ക്കൊ­ടു­ക്ക­ണ­മെ­ന്നു്. “തൻ ക­വി­ത­കൾ തി­രു­ത്താൻ പോലും ചൊ­ല്ലി” എന്നു വി­ഷ്ണു­നാ­രാ­യ­ണോ­ക്തി. യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ പ­ണ്ടൊ­രു പ്രിൻ­സി­പ്പ­ലു­ണ്ടാ­യി­രു­ന്നു. ഹി വാസ് നെ­ട്ടോ­റി­യ­സ് ഫോർ ഹിസ് ബാഡ് ഇം­ഗ്ലീ­ഷ്. നി­ങ്ങ­ളെ അ­ന്നു് അമ്മ ഗർ­ഭാ­ശ­യ­ത്തിൽ പോലും ഉൾ­ക്കൊ­ണ്ടി­രു­ന്നി­ല്ല എന്ന അർ­ത്ഥ­ത്തിൽ അ­ദ്ദേ­ഹം ഒ­രി­ക്കൽ പ­റ­ഞ്ഞ­തു്. “യു വേർ നോ­ട്ട് ഈവൻ പ്രെ­ഗ്ന­ന്റ് അറ്റ് ദാ­റ്റ് റ്റൈം” എ­ന്നാ­ണു്. വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി പ്രിൻ­സി­പ്പൽ അ­രു­ളി­ച്ചെ­യ്ത­തു­പോ­ലെ പ്രെ­ഗ്ന­ന്റ് പോ­ലു­മ­ല്ലാ­തി­രു­ന്ന കാ­ല­ത്തു് കാ­വ്യ­ങ്ങൾ ര­ചി­ച്ചു് യ­ശ­സ്സാർ­ജ്ജി­ച്ചു ല­ളി­താം­ബി­ക അ­ന്തർ­ജ്ജ­നം. എ­ന്നി­ട്ടും അ­ദ്ദേ­ഹ­ത്തോ­ടു കാ­വ്യ­ങ്ങൾ തി­രു­ത്തി­ക്കൊ­ടു­ക്കാൻ അവർ അ­പേ­ക്ഷി­ച്ച­ല്ലോ. അ­പ്പോൾ വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി എത്ര പ്ര­ഗൽ­ഭൻ! എ­ന്തൊ­രു­ജ്ജ്വ­ല പ്ര­തി­ഭാ­ശാ­ലി! എ­ന്തൊ­രു ശോ­ധി­ത­ശേ­മു­ഷീ­ക­നാ­യ പ്ര­കൃ­ഷ്ട പ­ണ്ഡി­തൻ! ഗോ­വി­ന്ദൻ നാ­യ­രു­ടെ “അ­വൽ­പ്പൊ­തി”ക്കു സ­മ്മാ­നം നി­ശ്ച­യി­ച്ച ആളാണു താ­നെ­ന്നു് മുൻ­പു്, അ­ജ്ഞ­രാ­യ ന­മ്മ­ളെ അ­റി­യി­ച്ച വി­ഷ്ണു­നാ­രാ­യ­ണ­നിൽ നി­ന്നു് ഇ­മ്മ­ട്ടി­ലൊ­രു പ്ര­സ്താ­വ­മു­ണ്ടാ­യ­തിൽ തെ­ല്ലും അ­ദ്ഭു­ത­പ്പെ­ടേ­ണ്ട­തി­ല്ല. എ­ങ്കി­ലും “അ­ഹ­ങ്കാ­രം ക്ഷ­മി­ക്കാം. വി­ന­യ­ത്തിൽ പൊ­തി­ഞ്ഞ അ­ഹ­ങ്കാ­രം ക്ഷ­മി­ക്കാൻ വയ്യ” എ­ന്നു് അ­ദ്ദേ­ഹ­ത്തെ അ­റി­യി­ക്ക­ട്ടെ. താമര ചെ­ളി­യി­ലാ­ണു് നി­ല്ക്കു­ന്ന­തു്. എ­ന്നാൽ അതു് ആ ചെ­ളി­യെ സൗ­ന്ദ­ര്യ­മാ­യി, പ­രി­മ­ള­മാ­യി, പ്ര­കാ­ശ­മാ­യി മാ­റ്റു­ന്നു. ആ­ത്മാ­വിൽ മാ­ലി­ന്യ­മു­ണ്ടെ­ങ്കി­ലും അതു ഭം­ഗി­യും സൗ­ര­ഭ്യ­വും വെ­ളി­ച്ച­വു­മാ­യി മാറണം.

കാ­വ്യ­ത്തി­ന്റെ ശേഷം ഭാ­ഗ­ങ്ങ­ളും നോ­ക്കേ­ണ്ട­താ­ണു്.

“പ­തി­റ്റാ­ണ്ടു­കൾ­ക്കു മുൻ­പൊ­രു സ­ന്ദേ­ശം: ‘കൊ­ച്ചു

സു­ഹൃ­ത്തേ! പ്ര­ണ­യ­ത്തെ, ഭൂ­മി­യെ­ക്കു­റി­ച്ചു നീ

പാ­ടി­യ­തെ­ല്ലാം കേ­ട്ടേൽ കു­തു­കാൽ ഇ­നി­മേ­ലിൽ

പാ­ടു­വ­തെ­ല്ലാം സ്വർ­ഗ്ഗ­ത്തെ­ക്കു­റി­ച്ചാ­യീ­ട­ട്ടേ.’”

ല­ളി­താം­ബി­ക ഇ­ങ്ങ­നെ ഉ­പ­ദേ­ശി­ച്ച­പ്പോൾ വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി വളരെ വി­ഷ­മി­ച്ചി­രി­ക്കും. അ­ദ്ദേ­ഹം അന്നു വലിയ മാർ­ക്സി­സ്റ്റാ­യി­രു­ന്ന­ല്ലോ. എ­ങ്കി­ലും പ­തി­റ്റാ­ണ്ടു ക­ഴി­ഞ്ഞ­പ്പോൾ ഉ­പ­ദേ­ശ­ത്തി­നു ഫ­ല­മു­ണ്ടാ­യി. സ്വർ­ഗ്ഗ­ത്തെ­ക്കു­റി­ച്ചു മാ­ത്ര­മ­ല്ല, പ­ത്മ­നാ­ഭ­സ്വാ­മി ക്ഷേ­ത്ര­ത്തി­ന്റെ മുൻ­പിൽ വച്ചു ന­ട­ത്തി­യ യാ­ഗ­ത്തെ­ക്കു­റി­ച്ചും അ­ദ്ദേ­ഹം പാടാൻ തു­ട­ങ്ങി.

നവീന കവി പ്രേ­മി­ച്ചോ­ണ്ടി­രി­ക്കു­ന്നു എ­ന്നെ­ഴു­തി­യ­പോ­ലെ അ­ദ്ദേ­ഹം പാ­ടി­ക്കൊ­ണ്ടേ­യി­രി­ക്കു­ന്നു. വി­ഷ്ണു­നാ­രാ­യ­ണ­ന്റെ ഈ കാ­വ്യ­ത്തെ­ക്കു­റി­ച്ചു ഇ­ങ്ങ­നെ പറയാം. “ഇൻ സിൻ­സി­റി­റ്റി ദൈ നെയിം ഇസ് ല­ളി­താം­ബി­കാ­സ്മൃ­തി.”

ചൈ­ന­യി­ലെ പ­ഴ­ഞ്ചൊ­ല്ലു­ക­ളും ക­മ­ന്റു­ക­ളും
  1. “സാ­യാ­ഹ്ന­വേ­ള­യിൽ ഭാ­ര്യ­യെ ചീ­ത്ത­പ­റ­യ­രു­തു്. നി­ങ്ങൾ­ക്കു ത­നി­ച്ചു് ഉ­റ­ങ്ങേ­ണ്ട­താ­യി­വ­രും.”— ഇതു കൊ­ണ്ടാ­വും കേ­ര­ള­ത്തി­ലെ ഭർ­ത്താ­ക്ക­ന്മാർ എ­ന്നും വൈ­കു­ന്നേ­രം ഭാ­ര്യ­മാ­രെ ചീ­ത്ത­വി­ളി­ച്ചു പി­ണ­ങ്ങി­മാ­റു­ന്ന­തു്.
  2. “മ­റ്റു­ള്ള­വ­രു­ടെ കൊ­യ്ത്തു എ­പ്പോ­ഴും ന­ല്ല­തു്. സ്വ­ന്തം സ­ന്ത­തി­കൾ എ­പ്പോ­ഴും ന­ല്ല­വർ”— ശ­രി­യാ­ണി­തു്. ഇവിടെ മകൻ റം കു­ടി­ച്ചു നാ­റ്റി­ച്ചു­കൊ­ണ്ടു വീ­ട്ടിൽ രാ­ത്രി ക­യ­റി­വ­ന്നാ­ലും ‘മോൻ കൊ­ക്കോ­കോ­ല കു­ടി­ച്ചു­കൊ­ണ്ടു വ­ന്നി­രി­ക്കു­ന്നു’വെ­ന്നേ അമ്മ പറയൂ.
  3. “സൗ­ന്ദ­ര്യ­മു­ള്ള പ­ക്ഷി­യെ­യാ­ണു് കൂ­ട്ടി­ല­ട­യ്ക്കു­ന്ന­തു്”—ശ­രി­യ­ല്ല. ഇവിടെ വി­രൂ­പ­മാ­യ കാ­വ്യ­വി­ഹം­ഗ­മ­ത്തെ­യാ­ണു് പ­ത്ര­പ­ഞ്ജ­ര­ത്തിൽ ന­വീ­ന­ന്മാർ അ­ട­യ്ക്കു­ക.
  4. “വി­വാ­ഹ­ദ­ല്ലാ­ള­ന്മാർ പ­ത്തി­നു് ഒൻ­പ­തും ക­ള്ള­ന്മാ­രാ­ണു്.”—ഇതു ചൈ­ന­യിൽ. ഇവിടെ പ­ത്തി­നു പ­ത്തും ക­ള്ള­ന്മാ­രാ­ണു്. അ­തു­കൊ­ണ്ടു കേ­ര­ള­മാ­ണു് ചൈ­ന­യു­ടെ മുൻ­പിൽ നി­ല്ക്കു­ന്ന­തു്.
  5. “ജ­ല­മാ­ണു ക­പ്പ­ലി­നെ താ­ങ്ങി­നി­റു­ത്തു­ന്ന­തു്. ജ­ല­ത്തി­നു ക­പ്പ­ലി­നെ മു­ക്കാ­നും ക­ഴി­യും.”—ശരി. മു­ണ്ട­ശ്ശേ­രി ച­ങ്ങ­മ്പു­ഴ യെ ആദ്യം നി­ന്ദി­ച്ചു. പി­ന്നീ­ടു സ്തു­തി­ച്ചു. നാ­ല­പ്പാ­ട­നെ അ­നു­കർ­ത്താ­വാ­യി ആദ്യം കണ്ടു. പി­ന്നീ­ടു് വ­ളർ­ച്ച ചെന്ന ഒ­രൊ­ത്ത മ­നു­ഷ്യ­നാ­യും.
  6. “നമ്മൾ ന­മ്മു­ടെ ര­ച­ന­ക­ളെ മാ­ത്രം ഇ­ഷ്ട­പ്പെ­ടു­ന്നു. അ­ന്യ­രു­ടെ ഭാ­ര്യ­മാ­രെ­യും”—ശരി. ചൈ­ന­യി­ലും ഇ­വി­ടെ­യും ഇതു ശരി.
പ­രാ­ജ­യം
images/GhostStories.jpg

‘പെൻ­ഗ്വിൻ ബു­ക്ക് ഒഫ് ഗോ­സ്റ്റ് സ്റ്റോ­റീ­സ്’ എന്ന പു­സ്ത­ക­ത്തി­ന്റെ അ­വ­താ­രി­ക­യിൽ ഏ­തൻ­സിൽ ചെന്ന ഒരു ദാർ­ശ­നി­ക­ന്റെ കഥ വി­വ­രി­ച്ചി­ട്ടു­ണ്ടു്. അവിടെ ഒരു കെ­ട്ടി­ടം വാ­ട­ക­യ്ക്കു കൊ­ടു­ക്കാ­നു­ണ്ടെ­ന്നു് അ­ദ്ദേ­ഹ­മ­റി­ഞ്ഞു. പക്ഷേ, വാടക വ­ള­രെ­ക്കു­റ­വാ­യ­തു­കൊ­ണ്ടു് സം­ശ­യ­മു­ണ്ടാ­യി. എ­ന്താ­യാ­ലും കെ­ട്ടി­ടം വാ­ട­ക­യ്ക്കു് എ­ടു­ക്കാൻ അ­ദ്ദേ­ഹം തീ­രു­മാ­നി­ച്ചു. പ്രേ­തം രാ­ത്രി­യിൽ പ്ര­ത്യ­ക്ഷ­മാ­യി. കൂ­ടെ­ച്ചെ­ല്ലാൻ അതു് ആം­ഗ്യം കാ­ണി­ച്ചു. മു­റ്റ­ത്തു് എ­ത്തി­യ­പ്പോൾ പ്രേ­തം അ­പ്ര­ത്യ­ക്ഷ­മാ­യി. ദാർ­ശ­നി­കൻ ആ സ്ഥലം അ­ട­യാ­ള­പ്പെ­ടു­ത്തി­യി­ട്ടു് അ­ടു­ത്ത ദിവസം അവിടം കു­ഴി­പ്പി­ച്ചു നോ­ക്കി. ച­ങ്ങ­ല­കൊ­ണ്ടു ബ­ന്ധി­ക്ക­പ്പെ­ട്ട അ­സ്ഥി­ക്കൂ­ടി­ന്റെ അ­വ­ശി­ഷ്ട­ങ്ങ­ളാ­ണു് അ­ദ്ദേ­ഹം അ­വി­ടെ­ക്ക­ണ്ട­തു്. അ­സ്ഥി­ക­ളെ വേണ്ട വി­ധ­ത്തിൽ സം­സ്ക­രി­ച്ച­പ്പോൾ പ്രേ­തം വ­രാ­തെ­യാ­യി. ദാർ­ശ­നി­കൻ ഏ­താ­നോ­ഡോ­റ­സാ­യി­രു­ന്നു. ഇതു സ­ത്യ­മോ അ­സ­ത്യ­മോ ആ­ക­ട്ടെ. രാ­ത്രി­യിൽ, ധീ­ര­ന്മാർ പോലും പേ­ടി­ക്കാ­റു­ണ്ടു്. അകലെ വാ­ഴ­യി­ല അ­ന­ങ്ങു­മ്പോൾ ആ­ളു­നി­ല്ക്കു­ക­യാ­ണെ­ന്നു തോ­ന്നാ­റി­ല്ലേ? ഈ പേ­ടി­യും തോ­ന്ന­ലു­മാ­ണു് പ്രേ­ത­ക­ഥ­ക­ളു­ടെ ആ­വിർ­ഭാ­വ­ത്തി­നു ഹേ­തു­വാ­യി­ട്ടു­ള്ള­തു്.

മു­ക­ളിൽ­പ്പ­റ­ഞ്ഞ പു­സ്ത­ക­ത്തിൽ റ്റി. എസ്. എ­ല്യ­റ്റി ന്റെ Waste land എന്ന കൃ­തി­യിൽ നി­ന്നും ചില വരികൾ എ­ടു­ത്തു ചേർ­ത്തി­ട്ടു­ണ്ടു്. അ­തി­വി­ടെ കു­റി­ച്ചി­ടു­ന്ന­തിൽ സാം­ഗ­ത്യ­മി­ല്ലാ­തി­ല്ല.

“Who is the third who walks always beside you?

When I count there are only you and I together

But when look ahead up the white road

There is always another one walking beside you.

Gliding wrapt in a brown mantle, hooded

I do not know whether a man or a woman

But who is that on the other side of you?”

ഈ വരികൾ ജ­നി­പ്പി­ക്കു­ന്ന സ­ന്ത്രാ­സം പി. സോമൻ ‘കഥാ’ മാ­സി­ക­യി­ലെ­ഴു­തി­യ “ഒരു യ­ക്ഷി­ക്ക­ഥ”യ്ക്കി­ല്ല. രണ്ടു ത­ല­ങ്ങ­ളാ­ണു് ഈ ക­ഥ­യ്ക്കു­ള്ള­തു്. ഒന്നു യ­ക്ഷി­യു­ടെ ഭ­യ­ജ­ന­ക­മാ­യ ലോകം. ര­ണ്ടു്: നിത്യ ജീ­വി­ത­ത്തി­ന്റെ ലോകം. യക്ഷി പ­ന­യു­ടെ മു­ക­ളിൽ നി­ന്നി­റ­ങ്ങി വ­ന്നു് കാ­ള­വ­ണ്ടി­ക്കാ­ര­ന്റെ­യും പൊ­ലീ­സു­കാ­ര­ന്റെ­യും ലോ­ക­ത്തു് സ­ഞ്ച­രി­ക്കു­ന്നു. യ­ക്ഷി­ക്കോ അ­വ­ളു­ടെ ആ­വാ­സ­കേ­ന്ദ്ര­ത്തി­നോ ഭ­യ­ജ­ന­ക­ത്വ­മി­ല്ല. നി­ത്യ­ജീ­വി­ത­ത്തി­ന്റെ ലോ­ക­ത്തി­നു് പ്ര­സ്താ­വ്യ­മാ­യ യാ­ഥാർ­ത്ഥ്യ­വു­മി­ല്ല. ഇതൊരു ലാ­ക്ഷ­ണി­ക ക­ഥ­യാ­ണു്. യക്ഷി സിം­ബ­ലാ­ണു്. പക്ഷേ, ക­ഥാ­കാ­രൻ ആ­വി­ഷ്ക്ക­രി­ക്കു­ന്ന രണ്ടു ലോ­ക­ങ്ങ­ളും വി­ര­സ­ങ്ങ­ളാ­യ­തു­കൊ­ണ്ടു കഥ പ­രാ­ജ­യ­പ്പെ­ടു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഖ്യാ­ന­വും ദുർ­ബ­ല­മ­ത്രേ.

Senryu എന്ന പേരിൽ പ­രി­ഹാ­സ­കാ­വ്യ­ങ്ങ­ളു­ണ്ടു് ജ­പ്പാ­നിൽ. മൂ­ന്നു­വ­രി­യേ­യു­ള്ളു ഒ­രെ­ണ്ണ­ത്തി­നു്. അതിനെ അ­നു­ക­രി­ച്ചു് ചി­ല­തെ­ഴു­താൻ മോ­ഹ­മെ­നി­ക്കു്.

  1. ഞാൻ കാ­പ്പി­കു­ടി­ക്കു­മ്പോൾ എന്റെ മകൻ അ­തി­ഥി­യോ­ടു വി­ന­യ­പൂർ­വ്വം സം­സാ­രി­ക്കു­ന്നു— വ­ന്ന­യാൾ മീ­റ്റി­ങ് സം­ഘാ­ട­ക­നാ­ണെ­ന്നു് അ­വ­ന­റി­ഞ്ഞി­ല്ലാ­യി­രി­ക്കും.
  2. എന്റെ മകനു വി­വാ­ഹാ­ലോ­ച­ന­യു­മാ­യി എ­ത്തി­യ മാ­ന്യൻ മു­റ്റ­ത്തു നിന്ന ചെ­റു­ക്ക­നെ വാ­രി­യെ­ടു­ത്തു ചും­ബി­ക്കു­ന്നു— ചെ­റു­ക്കൻ തൂ­പ്പു­കാ­രി­യു­ടെ മ­ക­നെ­ന്ന­റി­യാ­തെ.
  3. മ­ല­യാ­ള­ത്തിൽ നോ­വ­ലു­കൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന­തോ­ടൊ­പ്പം പ­ബ്ലി­ക് ലൈ­ബ്ര­റി­യി­ലെ ഇം­ഗ്ലീ­ഷ് നോ­വ­ലു­കൾ അ­പ്ര­ത്യ­ക്ഷ­ങ്ങ­ളാ­വു­ന്നു— വി­മർ­ശ­കൻ അവ കാ­ണ­രു­ത­ല്ലോ.
  4. പ്രേ­മ­നൈ­രാ­ശ്യ­ത്താൽ ഉ­റ­ക്ക­ഗു­ളി­ക ക­ഴി­ച്ച കാ­മു­കി ക­ത­കി­ന്റെ സാ­ക്ഷ­യി­ടാ­തെ­യാ­ണു് കി­ട­ക്ക­യിൽ കി­ട­ന്ന­തു്— കതക് ച­വി­ട്ടി­പ്പൊ­ളി­ക്കാൻ ക­ഴി­ഞ്ഞി­ല്ലെ­ങ്കി­ലോ?
  5. ഭർ­ത്താ­വി­ന്റെ മൃ­ത­ദേ­ഹ­ത്തിൽ വീണു നി­ല­വി­ളി­ക്കു­ന്ന ഭാ­ര്യ­യു­ടെ ക­ണ്ണു് അ­യാ­ളു­ടെ വി­ര­ലിൽ— സ്വർ­ണ്ണ­മോ­തി­രം ഊ­രി­യെ­ടു­ക്കാൻ മ­റ­ന്നു­പോ­യി ശവം കു­ളി­പ്പി­ച്ച­വർ.
  6. ഇനി ഒ­റി­ജി­നൽ ജ­പ്പാൻ സെ­ന്റ്യൂ. അതു നാ­ട്ടു­കാർ­ക്കൊ­ക്കെ അ­റി­യാം— ഭർ­ത്താ­വി­നു മാ­ത്രം അ­റി­ഞ്ഞു­കൂ­ടാ.
കെ. എൽ. മോ­ഹ­ന­വർ­മ്മ
images/GilbertKeithChesterton.jpg
ചെ­സ്റ്റർ­ട്ടൺ

ഡൺ­ക­മീ­ലോ ക­ഥ­ക­ളി­ലെ പാ­തി­രി­യെ­പ്പോ­ലെ, ചെ­സ്റ്റർ­ട്ടൺ ക­ഥ­ക­ളി­ലെ ഫാദർ ബ്രൗ­ണി­നെ­പ്പോ­ലെ, പ­ഞ്ചു­മേ­നോൻ കു­ഞ്ചി­യ­മ്മ­ക്ക­ഥ­ക­ളി­ലെ പ­ഞ്ചു­മേ­നോ­നെ­പ്പോ­ലെ വ്യ­ക്തി­ത്വ­മാർ­ജ്ജി­ച്ചു­വ­രു­ന്നു­ണ്ടു് കെ. എൽ. മോ­ഹ­ന­വർ­മ്മ യുടെ ക­ഥ­ക­ളി­ലെ പ്രൊ­ഫ­സർ. ഇ­ത്ത­വ­ണ പ്രൊ­ഫ­സർ നാ­ട­ക­മെ­ഴു­തു­ക­യാ­ണു്. അതു മോ­ഷ­ണ­മാ­ണെ­ന്നു കഥ പ­റ­യു­ന്ന ആൾ ചൂ­ണ്ടി­ക്കാ­ണി­ച്ച­പ്പോൾ പി­ന്നെ എ­ന്താ­ണു ചെ­യ്യേ­ണ്ട­തെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ ചോ­ദ്യം. ആ­ത്മ­ക­ഥ എ­ഴു­തി­യാൽ മ­തി­യെ­ന്നു ഉ­ത്ത­രം.

“സാറ് ഈ ‘മാതൃക’ (നാടകം) കീ­റി­ക്ക­ള­യ­ണം.”

“പി­ന്നെ”

“സാ­റി­നെ നാ­ലു­പേ­ര­റി­ഞ്ഞാൽ­പ്പോ­രെ? അതിനു നല്ല വി­ദ്യ­യു­ണ്ടു്.”

“എന്താ.”

“സാറ് ആ­ത്മ­ക­ഥ­യെ­ഴു­തു്.”

“അതിനു ഞാൻ…?”

“പ്രൊ­ഫ­സ­റു­ടെ ആ­ത്മ­ക­ഥ ഗം­ഭീ­ര­മാ­യി­രി­ക്കും. സാ­റി­ന­റി­യാ­വു­ന്ന കാ­ര്യ­മൊ­ക്കെ എ­ഴു­തു്. കേ­ട്ടി­ട്ടു­ള്ള­തും കേൾ­ക്കാ­ത്ത­തും.”

“അ­തി­നു് ?”

“സാ­റി­നെ­ക്കു­റി­ച്ചൊ­ന്നും എ­ഴു­ത­ണ­മെ­ന്നി­ല്ല. മ­റ്റു­ള്ള­വ­രെ­ക്കു­റി­ച്ചു മാ­ത്രം എ­ഴു­തി­യാൽ മതി. അതിനാ ഇ­പ്പോൾ ഡി­മാ­ന്റ്.”

(ക­ലാ­കൗ­മു­ദി, ലക്കം 602)

ആ­ത്മ­ക­ഥ­യെ­ന്ന പേരിൽ ദു­ഷ്ട­ത മ­നു­ഷ്യ­നെ ച­വി­ട്ടി­യ­ര­യ്ക്കു­ന്ന ഈ കാ­ല­യ­ള­വിൽ ഇ­ത്ത­ര­മൊ­രു പ­രി­ഹാ­സ­ത്തി­നു് സാം­ഗ­ത്യ­മു­ണ്ടു്. ഇതു ല­ക്ഷ്യ­വേ­ധി­യാ­ണു­താ­നും.

സി. പി. നായർ
images/ATasteForDeath.jpg

എ­നി­ക്കു ഡി­റ്റ­ക്ടീ­വ് നോ­വ­ലു­കൾ വാ­യി­ക്കാ­നാ­വി­ല്ല. അ­ടു­ത്ത­കാ­ല­ത്തു വ­ള­രെ­യേ­റെ വാ­ഴ്ത്ത­പ്പെ­ട്ട ഒരു ഡി­റ്റ­ക്ടീ­വ് നോ­വ­ലാ­ണു് പി. ഡി. ജേംസി ന്റെ A Taste for Death എ­ന്ന­തു്. അ­മേ­രി­ക്കൻ റ്റൈം വാരിക അ­തി­നെ­ക്കു­റി­ച്ചു മൂ­ന്നോ നാലോ പു­റ­ങ്ങൾ എ­ഴു­തി­യി­രു­ന്നു എ­ന്നാ­ണു് എന്റെ ഓർമ്മ. അ­തു­കൊ­ണ്ടു് വലിയ വി­ല­കൊ­ടു­ത്തു ഞാൻ ഈ പു­സ്ത­കം വാ­ങ്ങി. ര­ണ്ടു­പേ­ജി­ല­ധി­കം വാ­യി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. പി. ഡി. ജേം­സി­ന്റെ നോവൽ മാ­ത്ര­മ­ല്ല അഗത ക്രി­സ്റ്റി യുടെ കൃ­തി­ക­ളും എ­നി­ക്കു വാ­യി­ക്കാൻ വയ്യ. ബോർ­ഹെ­സി ന്റെ ക­ഥ­ക­ളിൽ ഡി­റ്റ­ക്ഷ­ന്റെ അംശം വ­രു­മ്പോൾ എ­നി­ക്കു് വെ­റു­പ്പു് ഉ­ണ്ടാ­കു­ന്നു. കാരണം വ­യ­ലെൻ­സ്— violence—എ­നി­ക്കു ജു­ഗു­പ്സാ­വ­ഹ­മാ­ണു് എ­ന്ന­ത­ത്രേ. ജേം­സി­ന്റെ നോവൽ കാ­വ്യാ­ത്മ­ക­മാ­ണെ­ന്നും അതു വാ­യി­ക്കേ­ണ്ട­താ­ണെ­ന്നും ഒരു സു­ഹൃ­ത്തു് പ­റ­ഞ്ഞ­ത­നു­സ­രി­ച്ചു് ഞാൻ വീ­ണ്ടും വായന തു­ട­ങ്ങി. ര­ണ്ടു­പു­റ­ങ്ങൾ എ­ത്തി­യ­പ്പോൾ പാ­രാ­യ­ണം നി­റു­ത്തി. വൃ­ദ്ധ­യാ­യ ആ എ­ഴു­ത്തു­കാ­രി­ക്കു് കൊ­ല­പാ­ത­ക­ത്തിൽ ഇത്ര താ­ല്പ­ര്യം വ­ന്ന­തെ­ങ്ങ­നെ­യെ­ന്നു് ഞാൻ ഇ­പ്പോ­ഴും ആ­ലോ­ചി­ച്ചു കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. ഇതല്ല നർ­മ്മ­ക­ഥ­ക­ളു­ടെ സ്ഥി­തി. അ­ശ്ലീ­ല­ത്തി­ന്റെ നേരിയ പാ­ടു­പോ­ലും വീ­ഴ്ത്താ­തെ ചിലർ ഹാ­സ്യ­ക­ഥ­കൾ എ­ഴു­തു­മ്പോൾ ഞാൻ ര­സി­ക്കു­ന്നു. സി. പി. നായരു ടെ “സ­നാ­ത­നൻ പിള്ള വിട വാ­ങ്ങു­ന്നു” എന്ന കഥ വാ­യി­ച്ചു ഞാൻ ചി­രി­ച്ചു. പെൻഷൻ പ­റ്റി­യ ത­ഹ­സീൽ­ദാർ സ­നാ­ത­നൻ പി­ള്ള­യെ മാ­നി­ക്കാൻ വേ­ണ്ടി വി­ളി­ച്ചു­കൂ­ട്ടി­യ ഒരു സ­മ്മേ­ള­ന­ത്തി­ന്റെ വി­വ­ര­ണ­മാ­ണു് ഈ ക­ഥ­യി­ലു­ള്ള­തു്. പ്ര­ഭാ­ഷ­ക­രു­ടെ കൂ­ട്ട­ത്തിൽ അ­ഷി­താ­മേ­നോൻ എ­ന്നൊ­രു യു­വ­നി­രൂ­പ­ക­നു­മു­ണ്ടു്. അയാൾ പ്ര­ഭാ­ഷ­ണം ആ­രം­ഭി­ക്കു­ന്നു. കേ­ട്ടാ­ലും:

“ജ­നി­മൃ­തി­യു­ടെ അ­ന­ന്ത­മാ­യ ഗർ­ഭ­പാ­ത്ര­ങ്ങ­ളി­ലൂ­ടെ ഊ­ളി­യി­ട്ടു്, സർ­ഗ­ചേ­ത­ന­യു­ടെ രേ­ത­സ്സു­തേ­ടി, ഉർ­വ­ര­ത­യു­ടെ ആർ­ത്ത­വ ര­ക്ത­ത്തി­ന്റെ ഗന്ധം നു­കർ­ന്നു്, ഉ­പ­നി­ഷ­ത്തി­ന്റെ ശാ­ന്തി­മ­ന്ത്രം ജ­പി­ക്കു­ന്ന മ­ര­വി­ച്ച മ­ന­സ്സി­ന്റെ പതറിയ സ്പ­ന്ദ­ന­ങ്ങൾ.”

ഇ­തു­കേ­ട്ടു് ഒരാൾ ചോ­ദി­ച്ചു: “എ­ന്തോ­ന്നാ­കൂ­വേ ഈ പ­റ­യു­ന്ന­തു?” അഷിതാ മേ­നോ­നു് ഇർഷ്യ. അയാൾ തു­ടർ­ന്നു:

“അ­ന്ധ­കാ­ര­ത്തി­ന്റെ വേ­രു­കൾ ഇണ ചേർ­ന്നു്. ഇ­ഴ­ഞ്ഞി­റ­ങ്ങു­ന്ന മ­നീ­ഷ­യു­ടെ ഉ­പ­ത്യ­ക­ളിൽ ഒ­ര­മാ­വാ­സി­യു­ടെ ആ­ദ്യ­ത്തെ നി­ല­വ­ളി ഇ­ടി­ഞ്ഞു വീ­ഴു­ന്നു.”

ഈ ഹാ­സ്യ­വും ല­ക്ഷ്യ­വേ­ധി തന്നെ. മുൻ­പു് ഒരു ഗ്രാ­മ­ത്തിൽ പുതിയ പാ­തി­രി വ­രു­മ്പൊ­ഴെ­ല്ലാം ഒരു സ്ഥി­രം “പ്രാ­സം­ഗി­കൻ” പ്ര­സം­ഗി­ക്കാൻ കയറും. “പ­ഴ­യ­തൊ­ക്കെ പു­റ­ന്ത­ള്ളാ­നും പു­തി­യ­തൊ­ക്കെ ന­ട­പ്പിൽ വ­രു­ത്താ­നും കർ­ത്താ­വി­നാൽ നി­യോ­ഗി­ക്ക­പ്പെ­ട്ട അച്ചോ അങ്ങ് ഭാ­ഗ്യ­ന­ക്ഷ­ത്ര­മാ­ണു് ഞ­ങ്ങ­ളു­ടെ­യെ­ല്ലാം. ദൗർ­ഭാ­ഗ്യ­ന­ക്ഷ­ത്രം ഇ­ന്ന­ലെ അ­സ്ത­മി­ച്ച­തേ­യു­ള്ളു. ഇതാ ഭാ­ഗ­ധേ­യ­താ­ര­കം വന്നു നി­ല്ക്കു­ന്നു.” അച്ചൻ ഇ­തു­കേ­ട്ടു ആ ലോ­ക്കൽ വാ­ഗ്മി­യെ പ്ര­ശം­സി­ച്ചു. അ­പ്പോൾ ഒ­രു­ത്തൻ പാ­തി­രി­യോ­ടു പ­റ­ഞ്ഞു: “അച്ചോ ക­ഴി­ഞ്ഞ പ­തി­ന­ഞ്ചു കൊ­ല്ല­മാ­യി ഇവിടെ മു­പ്പ­ത്തി­ര­ണ്ടു പാ­തി­രി­മാർ മാ­റി­മാ­റി­വ­ന്നു. എ­ല്ലാ­രെ­ക്കു­റി­ച്ചും അയാൾ ഇ­തു­ത­ന്നെ­യാ­ണു് പ­റ­യാ­റു്. ഇനി അച്ചൻ പോ­യി­ട്ടു് വേ­റൊ­ര­ച്ചൻ വ­ന്നാ­ലും അയാൾ ഇ­തു­ത­ന്നെ പറയും.” സി. പി. നാ­യ­രു­ടെ ക­ഥാ­പാ­ത്ര­ത്തെ­പ്പോ­ലു­ള്ള ചില നി­രൂ­പ­കർ ഒരേ മ­ട്ടിൽ കു­മാ­ര­നാ­ശാ­നേ യും ച­ങ്ങ­മ്പു­ഴ യേയും വൈ­ലോ­പ്പി­ള്ളി യേയും കു­റി­ച്ചു് എ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­ന്നു. എ­ല്ലാം ഗർ­ഭ­പാ­ത്ര­വും ഉർ­വ­ര­ത­യും പു­നർ­ജ­നി­യും തന്നെ.

നെ­ല്ലു­വി­ത­ച്ചാ­ലേ നെൽ­ച്ചെ­ടി വയലിൽ കി­ളിർ­ത്തു വളരൂ. പി­ന്നീ­ടു് നെ­ല്ലു കൊ­യ്തെ­ടു­ക്കാം. കല്ലു വി­ത­ച്ചാൽ കൊ­യ്ത്തു ന­ട­ക്കി­ല്ല. ഭാ­ഷാ­പ്ര­യോ­ഗ­മെ­ന്ന മ­ട്ടിൽ ചിലർ കല്ലു വി­ത­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു കേ­ര­ള­ത്തിൽ.

ക­ട­ലാ­സ്സു­വ­ള്ളം

മ­ഴ­ക്കാ­ല­ത്തു വീ­ട്ടു­മു­റ്റ­ത്തു വെ­ള്ളം കെ­ട്ടു­മ്പോൾ കൊ­ച്ചു­കു­ട്ടി­കൾ ക­ട­ലാ­സ്സു­വ­ള്ള­മു­ണ്ടാ­ക്കി അവയിൽ പൂ­ക്കൾ നി­റ­ച്ചു ഒ­ഴു­ക്കും. വഞ്ചി അ­ക്ക­രെ ചെ­ല്ല­ണ­മെ­ന്നാ­ണു് അ­വ­രു­ടെ ആ­ഗ്ര­ഹം. പക്ഷേ, പ­ല­പ്പോ­ഴും ഒ­രി­ഞ്ചു­പോ­ലും നീ­ങ്ങാ­തെ അതു് വെ­ള്ള­ത്തിൽ കു­തിർ­ന്നു താഴും. കു­ട്ടി­കൾ­ക്കു നി­രാ­ശ­ത. എ­ഴു­ത്തു­കാർ ക­ട­ലാ­സ്സു­വ­ള്ള­മൊ­ഴു­ക്കു­ന്ന കു­ഞ്ഞു­ങ്ങ­ളെ­പ്പോ­ലെ­യാ­ണു്. അ­ക്ക­രെ അ­ടു­ക്കു­ന്നി­ല്ലെ­ന്നു കണ്ടു അവർ ദുഃ­ഖി­ക്കു­ന്നു, നി­രാ­ശ­പ്പെ­ടു­ന്നു.

ഞാൻ ച­ല­ച്ചി­ത്രം കാ­ണാ­റി­ല്ല. എ­ങ്കി­ലും ച­ല­ച്ചി­ത്ര­നി­രൂ­പ­ണ­ങ്ങൾ വാ­യി­ക്കാ­റു­ണ്ടു്. ട്രയൽ വാ­രി­ക­യിൽ മേരി അ­ല­ക്സാ­ണ്ടർ അ­ര­വി­ന്ദ­നെ ക്കു­റി­ച്ചു് എ­ഴു­തി­യ­തു് കൗ­തു­ക­ത്തോ­ടെ വാ­യി­ച്ചു. ആ നി­രൂ­പ­ണം കെ­ങ്കേ­മ­മാ­ണെ­ന്നും മ­റ്റും ഞാൻ പ­റ­യു­ക­യി­ല്ല. എ­ന്നാ­ലും സാ­ധാ­ര­ണ­മാ­യ നി­രൂ­പ­ണ­ങ്ങ­ളിൽ നി­ന്നു് അ­തി­നു് വി­ഭി­ന്ന­ത­യു­ണ്ടു്. ആ വി­ഭി­ന്ന­ത പ്ര­ശം­സ­നീ­യ­മാ­ണു­താ­നും. മേരി അ­ല­ക്സാ­ണ്ട­റു­ടെ ക­ട­ലാ­സ്സു വഞ്ചി നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നു. അതു അ­ക്ക­രെ ചെ­ല്ല­ട്ടെ.

‘സ­മ­യ­മെ­ന്താ­യി? ഒരാൾ മ­റ്റൊ­രാ­ളോ­ടു ചോ­ദി­ക്കു­ന്ന­തു ഞാൻ കേ­ട്ടു. അ­യാ­ളു­ടെ മ­റു­പ­ടി “സൂ­ക്ഷം പ­ന്ത്ര­ണ്ടു്” ഒ­ര­ഭ്യ­സ്ത വി­ദ്യൻ ത­ന്നെ­യാ­ണു് ‘സൂ­ക്ഷം’ എന്നു പ­റ­ഞ്ഞ­തു്. കണിശം എന്ന അർ­ത്ഥ­ത്തി­ലാ­യി­രു­ന്നു ആ സൂ­ക്ഷ­പ്ര­യോ­ഗം. എ­ന്നാൽ പ്ര­യോ­ഗി­ക്കേ­ണ്ട­തു ‘സൂ­ക്ഷ്മം’ എ­ന്നാ­ണു്. “സൂ­ക്ഷ്മം പ­ന്ത്ര­ണ്ടാ­യി” എ­ന്ന­തു ശരി. സൂ­ക്ഷം തെ­റ്റു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-04-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 4, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.