SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-05-17-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

വാ­യി­ക്കു­ന്ന­വ­നു് ഒ­ന്നും മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യാ­ത്ത ഭാ­ഷ­യിൽ ക­വി­ത­യും കഥയും നി­രൂ­പ­ണ­വും എ­ഴു­തു­ന്ന­വർ സ്വയം ഇ­ല്ലാ­യ്മ ചെ­യ്യു­ക­യാ­ണെ­ന്നു മാ­ത്രം ക­രു­ത­രു­തു്. അവർ ഭാഷയെ നി­ഗ്ര­ഹി­ക്കു­ന്നു, സം­സ്കാ­ര­ത്തെ ഹ­നി­ക്കു­ന്നു, കേ­ര­ള­ത്തെ വ­ധി­ക്കു­ന്നു.

സ്ത്രീ­യോ­ടു മൂ­ന്നു കാ­ര്യ­ങ്ങ­ളേ അ­നു­ഷ്ഠി­ക്കാ­നു­ള്ളു. നി­ങ്ങൾ­ക്കു് അവളെ സ്നേ­ഹി­ക്കാം. അ­വൾ­ക്കു­വേ­ണ്ടി ക­ഷ്ട­പ്പെ­ടാം. അവളെ സാ­ഹി­ത്യ­ത്തി­ലേ­ക്കു കൊ­ണ്ടു­വ­രാം—ഇതു പ­റ­ഞ്ഞ­തു് വി­ശ്വ­വി­ഖ്യാ­ത­നാ­യ ബ്രി­ട്ടീ­ഷ് നോ­വ­ലെ­ഴു­ത്തു­കാ­രൻ ലോ­റൻ­സ് ഡുറലാ ണു്. മ­ഹാ­നാ­യ ഈ സാ­ഹി­ത്യ­കാ­രൻ ഇ­ന്ത്യ­യി­ലാ­ണു് ജ­നി­ച്ച­തെ­ങ്കി­ലും കേ­ര­ള­ത്തിൽ വ­ന്നി­രി­ക്കാ­നി­ട­യി­ല്ല. വ­ന്നെ­ങ്കിൽ ഈ അ­ഭി­പ്രാ­യ­ത്തി­നു് കു­റ­ച്ചൊ­രു മാ­റ്റം വ­രു­മാ­യി­രു­ന്നു. ‘നി­ങ്ങൾ­ക്കു അവളെ മ­ഹാ­ദുഃ­ഖ­ത്തി­ലേ­ക്കു വീ­ഴ്ത്താം’ എ­ന്നും­കൂ­ടി ഡുറൽ പ­റ­ഞ്ഞേ­നെ. ഈ അ­ഭ്യൂ­ഹം ന­ട­ത്ത­ത്ത­ക്ക­വി­ധ­ത്തിൽ എ­നി­ക്കു് അ­നു­ഭ­വ­സ­മ്പ­ത്തു­ണ്ടു്. ഒ­ട്ടും വി­ചാ­രി­ച്ചി­രി­ക്കാ­തെ­യാ­ണു് ഞങ്ങൾ ആ വീ­ട്ടിൽ ചെ­ന്നു­ക­യ­റി­യ­തു്. ഊണു ക­ഴി­ഞ്ഞേ പോ­കാ­വൂ എന്നു ഗൃ­ഹ­നാ­യ­കൻ നിർ­ബ­ന്ധി­ച്ചു പ­റ­ഞ്ഞ­തു­കൊ­ണ്ടു് ഞങ്ങൾ അ­വി­ടെ­ത്ത­ന്നെ­യി­രു­ന്നു. ഇ­തി­നി­ട­യിൽ ഗൃ­ഹ­നാ­യി­ക­യെ വി­ളി­ച്ചു പ­രി­ച­യ­പ്പെ­ടു­ത്തി അ­ദ്ദേ­ഹം. അവർ ചി­രി­ക്കാൻ ശ്ര­മി­ച്ചെ­ങ്കി­ലും ആ മു­ഖ­ത്തു് വി­ഷാ­ദ­ത്തി­ന്റെ ദീ­പ്തി­യാ­ണു് വ്യാ­പി­ച്ച­തു്. ഭാ­ര്യ­യെ ച­തി­ക്കു­ന്ന ഭർ­ത്താ­വു് അ­ന്യ­രു­ടെ മുൻ­പിൽ­വ­ച്ചു് അ­വ­ളോ­ടു് കൂ­ടു­തൽ സ്നേ­ഹ­ത്തോ­ടെ പെ­രു­മാ­റും, സം­സാ­രി­ക്കും. “ഇ­ങ്ങ­ടു­ത്തു വാ” എ­ന്നു് അയാൾ അ­വ­ളോ­ടു് പ­റ­ഞ്ഞ­തിൽ ആ­വ­ശ്യ­ക­ത­യിൽ ക­വി­ഞ്ഞ മാ­ധു­ര്യ­വും സ്നേ­ഹ­വും ഉ­ണ്ടാ­യി­രു­ന്നു. അ­തി­ന്റെ കാ­പ­ട്യം മ­ന­സ്സി­ലാ­ക്കി­യ ഗൃ­ഹ­നാ­യി­ക മു­ഖം­വീർ­പ്പി­ച്ചു നി­ന്ന­തേ­യു­ള്ളു. എന്തോ ദുഃഖം എന്നു വി­ചാ­രി­ച്ചു് ഞാൻ മറ്റു കാ­ര്യ­ങ്ങ­ളി­ലേ­ക്കു മ­ന­സ്സു വ്യാ­പ­രി­പ്പി­ച്ചു. ഉ­ണ്ണാ­നി­രു­ന്ന­പ്പോ­ഴാ­ണു് ആ കൊടിയ ദുഃ­ഖ­ത്തി­ന്റെ ഹേതു പൊ­ടു­ന്ന­ന­വേ എ­നി­ക്കു ഗ്ര­ഹി­ക്കാൻ ക­ഴി­ഞ്ഞ­തു്. ചോറു വി­ള­മ്പി­യ­തു ഗൃ­ഹ­നാ­യി­ക­യ­ല്ല, പ­രി­ചാ­രി­ക­യാ­യ ചെ­റു­പ്പ­ക്കാ­രി. സാ­രി­ത്തു­മ്പു് വ­യ­റി­ന്റെ ഒരു ഭാ­ഗ­ത്തേ­ക്കു തി­രു­കി­വ­ച്ചു് പൊ­ക്കിൾ കാ­ണി­ച്ചു­കൊ­ണ്ടു് അവൾ മ­ന്ദ­സ്മി­തം ചൊ­രി­ഞ്ഞു വി­ള­മ്പു­ക­യാ­ണു്. അഴകും ആ­രോ­ഗ്യ­വു­മു­ള്ള യുവതി. അ­വൾ­ക്കാ­ണു് ആ വീ­ട്ടിൽ ആ­ധി­പ­ത്യം. “സ്ത്രീ­രൂ­പി­യാം ക­ദ­ന­മോ­യി­വ­ളെ­ന്നു” തോ­ന്നു­ന്ന മ­ട്ടിൽ ഗൃ­ഹ­നാ­യി­ക അ­ടു­ക്ക­ള വാ­തി­ല്ക്കൽ നി­ല്ക്കു­ന്നു. സാ­ധാ­ര­ണ­മാ­യി പ­രി­ചാ­രി­ക അ­ടു­ക്ക­ള വാതിൽ വരെ ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങൾ കൊ­ണ്ടു­വ­രും. വീ­ട്ടു­കാ­രി അവ വാ­ങ്ങി വി­ള­മ്പും. അവിടെ നേ­രെ­മ­റി­ച്ചാ­യി­രു­ന്നു സ്ഥി­തി. പ­രി­ചാ­രി­ക വീ­ട്ടു­കാ­രി. വീ­ട്ടു­കാ­രി പ­രി­ചാ­രി­ക­യും. തി­ക­ഞ്ഞ അ­സ്വ­സ്ഥ­ത­യോ­ടെ­യാ­ണു് ഞാൻ കു­റ­ച്ചു­ണ്ട­തു്. ഈ ലോ­ക­ത്തു പ­ല­വി­ധ­ത്തി­ലു­ള്ള ദുഃ­ഖ­ങ്ങ­ളു­ണ്ടു്. അവയിൽ ഏ­റ്റ­വും വലിയ ദുഃഖം സ്ത്രീ­യു­ടെ ദുഃ­ഖ­മാ­ണു്. അതു പ­ര­കോ­ടി­യി­ലെ­ത്തു­ന്ന­തു ഭർ­ത്താ­വി­ന്റെ വഞ്ചന കാ­ണു­മ്പോ­ഴാ­ണു്. അ­തു­ത­ന്നെ­യാ­ണു മ­ഹാ­ദുഃ­ഖ­വും. ആ സ്ത്രീ­യു­ടെ വി­ഷാ­ദം ക­ണ്ട­പ്പോൾ എ­നി­ക്കു തോ­ന്നി­യ­തു് ഇ­ങ്ങ­നെ­യാ­ണു്: ദുഃ­ഖി­ച്ചു് ദുഃ­ഖി­ച്ചു് ക്ര­മേ­ണ മ­ര­ണ­ത്തി­ലേ­ക്കു നീ­ങ്ങു­ന്ന­തു് ഈ പ്ര­ദേ­ശ­ത്തെ, ഈ വീ­ട്ടി­ലെ സ്ത്രീ­യ­ല്ല. സാ­മാ­ന്യ­മാ­യ സ്ത്രീ­ത്വ­മാ­ണു്. ഭാ­ര­ത­ത്തി­ലാ­കെ­യു­ള്ള സ്ത്രീ­ക­ളു­ടെ മ­ര­ണ­മാ­ണു് ഞാൻ ഇവിടെ ക­ണ്ട­തു്. പ­ഞ്ചാ­ബിൽ ക­ഴി­ഞ്ഞ എ­ത്ര­യോ വർ­ഷ­ങ്ങ­ളാ­യി ദി­വ­സ­ന്തോ­റും പ­ത്തും ഇ­രു­പ­തും നി­ര­പ­രാ­ധർ വ­ധി­ക്ക­പ്പെ­ടു­ന്നു. ഈ വ­ധ­ങ്ങൾ ന­ട­ക്കു­മ്പോൾ പ­ഞ്ചാ­ബ് മാ­ത്രം ന­ശി­ക്കു­ന്നു എന്നു ക­രു­ത­രു­തു്. ന­ശി­ക്കു­ന്ന­തു് ഭാ­ര­ത­മാ­കെ­യാ­ണു്. സി­ലോ­ണിൽ കൂ­ട്ട­ക്കൊ­ല ന­ട­ക്കു­മ്പോൾ മ­രി­ക്കു­ന്ന­തു് ചില വ്യ­ക്തി­കൾ മാ­ത്ര­മ­ല്ല, സി­ലോ­ണാ­കെ മ­രി­ക്കു­ക­യാ­ണു്. ഇ­തൊ­ന്നും മ­ന­സ്സി­ലാ­ക്കാ­തെ ഞങ്ങൾ ശ­ക്തി­യോ­ടെ പ്ര­തി­ഷേ­ധി­ക്കു­ന്നു എന്നു മാ­ത്രം കൂ­ട­ക്കൂ­ടെ ഗർ­ജ്ജി­ക്കു­ന്ന­തിൽ ഒ­രർ­ത്ഥ­വു­മി­ല്ല. അ­തു­കൊ­ണ്ടു് ഒരു പ്ര­യോ­ജ­ന­വു­മി­ല്ല. ന­മ്മു­ടെ സാ­ഹി­ത്യ­ത്തി­ന്റെ സ്വ­ഭാ­വ­വും ഇ­തു­ത­ന്നെ. വാ­യി­ക്കു­ന്ന­വ­നു് ഒ­ന്നും മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യാ­ത്ത ഭാ­ഷ­യിൽ ക­വി­ത­യും കഥയും നി­രൂ­പ­ണ­വും എ­ഴു­തു­ന്ന­വർ സ്വയം ഇ­ല്ലാ­യ്മ ചെ­യ്യു­ക­യാ­ണെ­ന്നു മാ­ത്രം ക­രു­ത­രു­തു്. അവർ ഭാഷയെ നി­ഗ്ര­ഹി­ക്കു­ന്നു, സം­സ്കാ­ര­ത്തെ ഹ­നി­ക്കു­ന്നു, കേ­ര­ള­ത്തെ വ­ധി­ക്കു­ന്നു.

ആ­ധ്യാ­ത്മി­ക പ­രി­മ­ളം
images/Ramana3sw.jpg
രമണ മഹർഷി

ആ­ധ്യാ­ത്മി­ക വി­ഷ­യ­ങ്ങൾ ല­ളി­ത­മാ­യി പ്ര­തി­പാ­ദി­ച്ചി­ട്ടു­ള്ള ര­ണ്ടാ­ചാ­ര്യ­ന്മാ­രാ­ണു് വി­വേ­കാ­ന­ന്ദ­സ്സ്വാ­മി യും രമണ മഹർഷി യും. അ­ദ്വൈ­ത സി­ദ്ധാ­ന്ത­ത്തി­ലാ­ണോ രമണ മഹർഷി വി­ശ്വ­സി­ക്കു­ന്ന­തെ­ന്നു് ഒരാൾ അ­ദ്ദേ­ഹ­ത്തോ­ടു് ചോ­ദി­ച്ചു. അ­ദ്ദേ­ഹം അതിനു ന­ല്കി­യ മ­റു­പ­ടി ഇ­ങ്ങ­നെ: ‘അജാത’ സി­ദ്ധാ­ന്തം മാ­ത്ര­മ­ല്ല ഞാൻ പ­ഠി­പ്പി­ക്കു­ന്ന­തു്. കേൾ­ക്കു­ന്ന­വ­ന്റെ ക­ഴി­വി­ന­നു­സ­രി­ച്ചു് ഒരേ സ­ത്യ­ത്തെ­ത്ത­ന്നെ പ­ല­വി­ധ­ത്തിൽ ആ­വി­ഷ്ക­രി­ക്കേ­ണ്ട­താ­യി വരും. ഒരു സ­ത്യ­മൊ­ഴി­ച്ചു വേ­റൊ­ന്നു­മി­ല്ലെ­ന്നു് ‘അജാത’ സി­ദ്ധാ­ന്തം പ­റ­യു­ന്നു. ജ­ന­ന­മി­ല്ല, മ­ര­ണ­മി­ല്ല, പാ­ര­ത­ന്ത്ര്യ­മി­ല്ല, മോ­ക്ഷ­മി­ല്ല എ­ന്നും അതു് ഉ­ദ്ഘോ­ഷി­ക്കു­ന്നു. ഒ­റ്റ­സ­ത്യം മാ­ത്രം, ഒ­രൈ­ക്യം മാ­ത്ര­മു­ണ്ടു്. ഇതു് അം­ഗീ­ക­രി­ക്കാൻ ചി­ലർ­ക്കു വയ്യ. അവർ ചോ­ദി­ക്കു­ന്നു: “ഘ­ന­രൂ­പ­മാർ­ന്ന ഈ ലോ­ക­ത്തെ നമ്മൾ ചു­റ്റും കാ­ണു­മ്പോൾ അ­തി­നെ­യെ­ങ്ങ­നെ അ­വ­ഗ­ണി­ക്കാൻ ക­ഴി­യും?” അ­ങ്ങ­നെ ചോ­ദി­ക്കു­ന്ന­വ­രോ­ടു് പ­റ­യു­ന്ന­തു് ഇ­ങ്ങ­നെ: “കാ­ണു­ന്ന­തൊ­ക്കെ ദ്ര­ഷ്ടാ­വി­നെ ആ­ശ്ര­യി­ച്ചി­രി­ക്കു­ന്നു, ദ്ര­ഷ്ടാ­വി­നെ ഒ­ഴി­വാ­ക്കി­യാൽ പി­ന്നൊ­ന്നു­മി­ല്ല” ഇതിനെ ദൃ­ഷ്ടി–സൃ­ഷ്ടി­വാ­ദം എ­ന്നും വി­ളി­ക്കു­ന്നു. വ്യ­ക്തി­മ­ന­സ്സു­കൊ­ണ്ടു് ചിലതു സൃ­ഷ്ടി­ക്കു­ന്നു, അ­ങ്ങ­നെ താൻ സൃ­ഷ്ടി­ച്ച­തി­നെ അയാൾ കാ­ണു­ന്നു എ­ന്നാ­ണു് ഈ വാ­ദ­ത്തി­ന്റെ അർ­ത്ഥം. ഇതു വേറെ ചി­ലർ­ക്കു് അം­ഗീ­ക­രി­ക്കാൻ വയ്യ. അവർ പറയും, ഞാൻ മാ­ത്ര­മ­ല്ല മ­റ്റു­ള്ള­വ­രും ഈ ലോ­ക­ത്തെ കാ­ണു­ന്നു­ണ്ടു്. അ­പ്പോൾ ഇതു് എന്റെ മ­ന­സ്സി­ന്റെ സൃ­ഷ്ടി മാ­ത്ര­മാ­ണെ­ന്നു് എ­ങ്ങ­നെ പറയും? ഇ­ക്കൂ­ട്ടർ­ക്കു­വേ­ണ്ടി സൃ­ഷ്ടി–ദൃ­ഷ്ടി­വാ­ദം ആ­വിർ­ഭ­വി­ക്കു­ന്നു. ഈ­ശ്വ­രൻ ലോ­ക­ത്തെ സൃ­ഷ്ടി­ച്ചു എ­ന്നാ­ണു് അ­തി­ന്റെ അർ­ത്ഥം. എ­ന്നാൽ വേ­ദാ­ന്തം ഉ­ദ്ഘോ­ഷി­ക്കു­ന്ന­തു് ഇതല്ല. ദ്ര­ഷ്ടാ­വി­നോ­ടൊ­രു­മി­ച്ചു പ്ര­പ­ഞ്ചം ആ­വിർ­ഭ­വി­ക്കു­ന്നു. സൃ­ഷ്ടി­യു­ടെ വി­ശ­ദാം­ശ­ങ്ങൾ ഇ­വി­ടെ­യി­ല്ല എ­ന്നാ­ണു് ഇ­തി­ന്റെ അർ­ത്ഥം. യുഗപത്-​സൃഷ്ടി (ഉ­ട­ന­ടി­യു­ള്ള സൃ­ഷ്ടി) എ­ന്നാ­ണു് ഈ സി­ദ്ധാ­ന്ത­ത്തി­ന്റെ പേരു്. ചി­ലർ­ക്കു് ഇതു സ്വീ­ക­രി­ക്കാ­നാ­വു­ന്നി­ല്ല. നോ­ക്കി­യാ­ലു­ട­നെ സൃ­ഷ്ടി ഉ­ണ്ടാ­കു­ന്ന­തെ­ങ്ങ­നെ എ­ന്നാ­ണു് അ­വ­രു­ടെ ചോ­ദ്യം. കാ­ര്യ­ത്തി­നു് കാരണം വേ­ണ­മ­ല്ലോ എ­ന്നും അവർ ചൂ­ണ്ടി­ക്കാ­ണി­ക്കും. ഈ ജി­ജ്ഞാ­സ­യെ ശ­മി­പ്പി­ക്കാൻ ശ്രു­തി­കൾ മു­ന്നോ­ട്ടു വ­രു­ന്നു. അവർ കർമ്മ–സൃ­ഷ്ടി (ക്ര­മേ­ണ­യു­ള്ള സൃ­ഷ്ടി) വാദം ഉ­ന്ന­യി­ക്കു­ന്നു. യ­ഥാർ­ത്ഥാ­ന്വേ­ഷ­ക­നു് യുഗപത്-​സൃഷ്ടിവാദംകൊണ്ടു് തൃ­പ്തി­പ്പെ­ടാ­മെ­ന്നാ­ണു് രമണ മ­ഹർ­ഷി­യു­ടെ അ­ഭി­പ്രാ­യം.

images/OVUsha.jpg
ഒ. വി. ഉഷ

ഒ. വി. ഉഷ യുടെ “ജാലകം” എന്ന നല്ല കാ­വ്യം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ വാ­യി­ച്ച­പ്പോൾ ഈ വാ­ദ­ങ്ങൾ സം­ഗ്ര­ഹി­ച്ചു പ­റ­യേ­ണ്ട­താ­ണെ­ന്നു് എ­നി­ക്കു തോ­ന്നി. പ്ര­തി­രൂ­പാ­ത്മ­ക­സ്വ­ഭാ­വ­മു­ള്ള ജനാല. അ­തി­ലൂ­ടെ നോ­ക്കു­മ്പോൾ വെ­യി­ലിൽ എ­ല്ലാം സ്പ­ഷ്ടം. എ­ങ്കി­ലും അ­സ്ഥി­ര­സ്വ­ഭാ­വ­മാ­ണു് ജ­നാ­ല­യ്ക്കു്. ചി­ല­പ്പോൾ അ­ന്ധ­കാ­ര­ത്തി­ന്റെ രൂ­പ­ങ്ങ­ളാ­യി­രി­ക്കും വ­ന്നെ­ത്തു­ക. വേറെ ചി­ല­പ്പോൾ കാ­റ്റി­ന്റെ ചി­ല­മ്പൊ­ലി കേൾ­പ്പി­ച്ചു് മു­കി­ലിൽ തുകിൽ പാ­റി­ച്ചു്, ക­ര­വാ­ളേ­ന്തി ഉ­റ­ഞ്ഞു­തു­ള്ളു­ന്ന മ­ഴ­ക്കോ­ളു­കൾ. ഈ വി­ഭി­ന്ന­ത­ക­ളി­ലും ശു­ഭ­ദാ­യ­ക­മാ­യ ഒരു വെ­ളി­ച്ചം. ആ വെ­ളി­ച്ചം രമണ മഹർഷി പ­റ­യു­ന്ന ഒ­രേ­യൊ­രു സ­ത്യം­ത­ന്നെ­യാ­ണു്. ഒ­രേ­യൊ­രു ഐ­ക്യം­ത­ന്നെ­യാ­ണു്. ഒ. വി. ഉ­ഷ­യു­ടെ ഈ കാ­വ്യ­ത്തിൽ നി­ന്നു് ആ­ധ്യാ­ത്മി­ക­ത്വ­ത്തി­ന്റെ പ­രി­മ­ളം പ്ര­സ­രി­ക്കു­ന്നു. ക­വി­യു­ടെ വാ­ങ്മ­യ ചി­ത്ര­ങ്ങൾ ര­മ­ണീ­യ­ങ്ങ­ളും.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “സാ­ഹി­ത്യ­വാ­ര­ഫ­ലം അ­ന്യൂ­ന­മാ­ണെ­ന്നും നി­ങ്ങൾ­ക്കു മാ­ത്ര­മേ അ­തെ­ഴു­താൻ കഴിയൂ എ­ന്നും നി­ങ്ങൾ­ക്കു് അ­ഭി­പ്രാ­യ­മു­ണ്ടോ?”

ഉ­ത്ത­രം: “അയ്യോ ഇല്ല. ഹീ­ബ്രു എ­ഴു­ത്തു­കാ­രൻ ഏമസ് ഓസി ന്റെ A Perfect Peace എന്ന നോ­വ­ലിൽ ഒരു വലിയ ത­ത്ത്വ­ചി­ന്ത­ക­ന്റെ ഒരു വാ­ക്യം ഉ­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. “ഒ­ളി­മ്പി­ക് മെഡൽ നേ­ടി­യ­വർ ഗ്രീ­സി­ലെ ഏ­റ്റ­വും വേഗം കൂടിയ ഓ­ട്ട­ക്കാ­ര­ന­ല്ല. ആ ഓ­ട്ട­ത്തി­ലെ ഏ­റ്റ­വും വേ­ഗ­മു­ള്ള ഓ­ട്ട­ക്കാ­രൻ മാ­ത്ര­മാ­ണു്. സാ­ഊ­ലിൽ ഓടിയ ത­രു­ണി­ക­ളിൽ പി. ടി. ഉഷ വേഗം കൂടിയ ഓ­ട്ട­ക്കാ­രി­യാ­യി­രു­ന്നു. ദ­ക്ഷി­ണ കൊ­റി­യ­യിൽ ഉ­ഷ­യെ­ക്കാൾ വേ­ഗ­ത്തിൽ ഓ­ടു­ന്ന­വർ കാണും; ഇ­ന്ത്യ­യിൽ കാണും; കേ­ര­ള­ത്തിൽ കാണും ഉ­ഷ­യു­ടെ ജ­ന്മ­ദേ­ശ­ത്തു­ത­ന്നെ കാണും. അ­വ­രാ­രും ഓടാൻ വ­രു­ന്നി­ല്ല എ­ന്നേ­യു­ള്ളു. അ­മി­താ­ഭ് ബ­ച്ച­നേ ക്കാൾ സു­ന്ദ­ര­ന്മാർ സ്മി­താ പാ­ട്ടീ­ലി നെ­ക്കാൾ അഭിനയ വൈ­ദ­ഗ്ദ്ധ്യ­മു­ള്ള­വർ ല­ക്ഷ­ക്ക­ണ­ക്കി­നു്, കോ­ടി­ക്ക­ണ­ക്കി­നു് ഇ­ന്ത്യ­യി­ലു­ണ്ടു്. പ­രി­തഃ­സ്ഥി­തി­കൾ അവരെ ര­ണ്ടു­പേ­രെ മുൻ­നി­ര­യി­ലേ­ക്കു കൊ­ണ്ടു­വ­ന്നു­വെ­ന്നേ­യു­ള്ളു. അ­തു­പോ­ലെ സാ­ഹി­ത്യ­വാ­ര­ഫ­ലം ഇ­തി­നെ­ക്കാൾ സു­ന്ദ­ര­മാ­യി എ­ഴു­താൻ കെ­ല്പു­ള്ള­വർ കോ­ടാ­നു­കോ­ടി­യു­ണ്ടു്. പ­രി­തഃ­സ്ഥി­തി­യു­ടെ സൃ­ഷ്ടി­യാ­യ ഞാൻ അതു് എ­ഴു­തു­ന്നു­വെ­ന്നേ­യു­ള്ളു. ഈ പ­ര­മാർ­ത്ഥം ന­മ്മു­ടെ അ­ഹ­ങ്കാ­രി­ക­ളാ­യ ക­വി­ക­ളു­ടെ ക­ണ്ണി­ന്റെ മുൻ­പിൽ ഉ­ണ്ടാ­യി­രു­ന്നാൽ ന­ന്നു് ഏറെ ന­ന്നു്.”

ചോ­ദ്യം: “മു­റു­ക്കി­പ്പി­ടി­ച്ച കൈ­കൊ­ണ്ടു് മ­റ്റൊ­രാ­ളി­ന്റെ കൈ­പി­ടി­ച്ചു് കു­ലു­ക്കാൻ സാ­ധി­ക്കി­ല്ലെ­ന്നു് പ­റ­ഞ്ഞ­താ­രു്?”

ഉ­ത്ത­രം:ഇ­ന്ദി­രാ­ഗാ­ന്ധി.”

ചോ­ദ്യം: “വേ­ശ്യ­ക­ളു­ടെ പ്ര­വൃ­ത്തി­ക­ളെ നീ­തി­മ­ത്ക­രി­ച്ച ഒരു ചി­ന്ത­ക­ന്റെ പേരു പറയൂ?”

ഉ­ത്ത­രം: “ഇ­രു­പ­താം ശ്താ­ബ്ദ­ത്തി­ലെ ഫ്രാൻ­സ് കണ്ട സാ­ഹി­ത്യ നി­രൂ­പ­ക­രിൽ അ­ദ്വി­തീ­യ­നാ­യ റൊ­ളാ­ങ് ബാർ­തേ­ഷ് (Barthes).”

മു­തു­കു­ത­ന്നെ ശരണം

പ­ത്തൊൻ­പ­താം ശ­താ­ബ്ദ­ത്തിൽ ജർ­മ്മ­നി­യി­ലു­ണ്ടാ­യ നരവംശ ശാ­സ്ത്ര­സം­ബ­ന്ധി­യാ­യ ക്ലാ­സി­ക്കാ­ണു് Das Weib. (ഗ്ര­ന്ഥ­കാ­രൻ Hermann H Ploss) ഈ ഗ്ര­ന്ഥ­ത്തി­ന്റെ ചില ഭാ­ഗ­ങ്ങൾ (ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ) ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. ഇ­തി­ലൊ­രി­ട­ത്തു് ദ­ക്ഷി­ണാ­ഫ്രി­ക്ക­യി­ലെ സ്ത്രീ­ക­ളെ­പ്പ­റ്റി പ­റ­ഞ്ഞി­രി­ക്കു­ന്നു. ചെ­റു­പ്പ­കാ­ല­ത്തു്—വി­വാ­ഹ­മാ­യി­ട്ടി­ല്ലാ­ത്ത കാ­ല­ത്തു്— വ­ക്ഷോ­ജ­ങ്ങൾ ആ­കർ­ഷ­ക­ങ്ങ­ളാ­ണു്. വി­വാ­ഹം ക­ഴി­ഞ്ഞു പ്ര­സ­വ­മാ­യാൽ ആ ആ­കർ­ഷ­ക­ത്വം ന­ശി­ച്ചു് അവ ഒ­ഴി­ഞ്ഞ തോൽ­സ­ഞ്ചി­ക­ളെ­പ്പോ­ലെ ആ­യി­ത്തീ­രു­ന്നു. പക്ഷേ ഇ­തു­ത­ന്നെ “സൗ­ന്ദ­ര്യ”മാ­ണെ­ന്നാ­ണു് ആ സ്ത്രീ­ക­ളു­ടെ മ­ട്ടു്. അവർ താ­ഴ­ത്തേ­ക്കു വ­ലി­ച്ചു­കെ­ട്ടി അ­വ­യു­ടെ നീളം കൂ­ട്ടു­ന്നു. അ­ങ്ങ­നെ നീ­ണ്ടു­കി­ട്ടി­യ സ്ത­ന­ങ്ങ­ളെ തോ­ളിൽ­ക്കൂ­ടി മു­തു­കി­ലേ­ക്കു ഇ­ടു­ന്നു. കു­ട്ടി­ക­ളെ മു­തു­കി­ലി­രു­ത്തി­ക്കൊ­ണ്ടു് പോ­കു­മ്പോൾ ആ പി­ള്ളേർ­ക്കു മു­ല­കു­ടി­ക്കാൻ നല്ല സൗ­ക­ര്യം. ടി. വി. വർ­ക്കി യുടെ “മ­ദ്യ­വർ­ജ്ജ­ക­രോ­ടു് മ­ദ്യ­പർ” എന്ന “കാ­വ്യം” (കു­ങ്കു­മം വാരിക) മു­ല­കൾ­ക്കു നീ­ളം­കൂ­ട്ടി പി­റ­കോ­ട്ടി­ട്ട ആ­ഫ്രി­ക്കാ­ക്കാ­രി­യാ­ണു്. അ­വ­ളു­ടെ മു­തു­കിൽ ക­യ­റി­യി­രു­ന്നു സഹൃദയ ശി­ശു­ക്കൾ മു­ല­പ്പാൽ കു­ടി­ക്കു­മെ­ന്നു വർ­ക്കി ക­രു­തു­ന്നു­ണ്ടാ­വും. അതു തെ­റ്റു്. കേ­ര­ള­ത്തി­ലെ സഹൃദയ ശി­ശു­ക്കൾ അ­ത്ര­ക­ണ്ടു അ­ധഃ­പ­തി­ച്ച­വ­ര­ല്ല. അ­വർ­ക്കു നല്ല മു­ല­പ്പാൽ വേറെ കി­ട്ടും. മു­തു­കു­വ­ഴി­യു­ള്ള പാ­ലു­കു­ടി വേണ്ട.

മു­ക­ളിൽ­പ്പ­റ­ഞ്ഞ പു­സ്ത­ക­ത്തിൽ കണ്ട ഒരു കഥ കൂടി സം­ഗ്ര­ഹി­ച്ചെ­ഴു­താം. ശ­വ­കു­ടീ­ര­ങ്ങൾ നി­റ­ഞ്ഞ ഒ­രി­ട­ത്തു രാ­ത്രി­യിൽ സ­ഞ്ച­രി­ക്കു­ന്ന ഒ­രു­ത്തൻ മ­ധു­ര­മാ­യ ഗാനം കേൾ­ക്കു­ന്നു. ആ ഗാ­ന­ത്തി­ന്റെ പ്ര­ഭ­വ­കേ­ന്ദ്രം അ­ന്വേ­ഷി­ച്ചു് അയാൾ ന­ട­ക്കു­മ്പോൾ ഒരു അ­തി­സു­ന്ദ­രി­യാ­യ പെൺ­കു­ട്ടി­യെ കാ­ണു­ന്നു. അവൾ അ­യാ­ളു­ടെ മുൻ­പി­ലാ­യി ന­ട­ക്കു­ക­യാ­ണു്. പു­രു­ഷൻ പിറകേ ചെ­ല്ലു­മ്പോൾ ആ ന­ട­ത്തം ഓ­ട്ട­മാ­യി മാ­റു­ന്നു. ഓ­ട്ട­ത്തി­ന്റെ വേഗം കൂ­ടി­ക്കൂ­ടി വ­രു­ന്നു. അ­തോ­ടൊ­പ്പം അ­വ­ളു­ടെ വ­ക്ഷോ­ജ­ങ്ങ­ളു­ടെ നീ­ള­വും കൂ­ടു­ന്നു. ഒ­ടു­വിൽ അവ തോ­ളു­ക­ളിൽ­ക്കൂ­ടി പി­റ­കോ­ട്ടി­ട്ടു് അവൾ ഒരു കു­ഴി­യി­ലേ­ക്കു ചാ­ടു­ന്നു. സ്ത­ന­ദൈർ­ഘ്യ­ത്തിൽ മാ­ത്രം ദ­ത്ത­ശ്ര­ദ്ധ­നാ­യ അയാൾ ആ കു­ഴി­യിൽ വീണു ക­ഴു­ത്തൊ­ടി­ക്കു­ന്നു. കു­ങ്കു­മം വാ­രി­ക­യി­ലെ “ഇ­ന്ന­ത്തെ മാർ­ക്ക­ണ്ഡേ­യൻ” (വാ­സ­ന്തി ര­ചി­ച്ച­തു്) ഈ യ­ക്ഷി­യെ­പ്പോ­ലെ­യാ­ണു്. അ­വ­ളു­ടെ ഓ­ട്ട­മൊ­ന്നു കാണു:

അ­ദി­തി­യും ക­ശ്യ­പ­നും

കേണു;

മാർ­ക്ക­ണ്ഡേ­യാ,

നി­ന­ക്കാ­യു­സ്സ്

പ­തി­നാ­റു വ­യ­സ്സു്.

ന­ല്ല­പി­ള്ള­യെ വേ­ണ­മെ­ന്നു്

ശ­ഠി­ച്ച ഞ­ങ്ങൾ­ക്കു്

നാ­ന്മു­ഖൻ ന­ല്കി­യ

നീ­ക്ക­മി­ല്ലാ­വി­ധി­യി­തു്

പ­തി­നാ­റി­ന്റെ ഊ­റ്റ­മു­ള്ള

മാർ­ക്ക­ണ്ഡേ­യൻ

അ­ന്നും ഇ­ന്നും

അ­ച്ഛ­ന­മ്മ­മാ­രെ

ആ­ശ്വ­സി­പ്പി­ച്ചു;

ഇ­തി­നൊ­ര­റു­തി

ഞാൻ ക­ണ്ടോ­ളാം.

പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രേ, ഗർ­ത്ത­ത്തിൽ വീണു നി­ങ്ങൾ ക­ഴു­ത്തൊ­ടി­ക്കു­ന്ന­തു് എ­നി­ക്കി­ഷ്ട­മു­ള്ള കാ­ര്യ­മ­ല്ല.

സി. അ­ച്ചു­ത­മേ­നോൻ
images/Josephinemcleod.jpg
മിസ് മ­ക്ലൗ­ഡ്

കാ­സാൻ­ദ്സാ­ക്കീ­സ് ഇം­ഗ്ല­ണ്ടിൽ ചെ­ന്ന­പ്പോൾ മിസ് മ­ക്ലൗ­ഡ് എന്ന വൃ­ദ്ധ­യെ പ­രി­ച­യ­പ്പെ­ട്ടു. (Miss Macleod) എൺ­പ­തു് വ­യ­സ്സു­ണ്ടാ­യി­രു­ന്നു അ­വർ­ക്കു്. ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ നീ­ല­ക്ക­ണ്ണു­കൾ, ശ­ക്തി­യാർ­ന്ന താ­ടി­യെ­ല്ലു്, ചി­ന്താ­ശീ­ല­വും കാ­ഠി­ന്യ­വും കാ­ണി­ക്കു­ന്ന മ­ന്ദ­സ്മി­തം ഇ­വ­യോ­ടു­കൂ­ടി­യ ആ സ്ത്രീ­യെ­പ്പോ­ലെ മ­റ്റൊ­രു സ്ത്രീ­യെ കാ­സാൻ­ദ്സാ­ക്കീ­സ് ക­ണ്ടി­ട്ടി­ല്ല. സ്വാ­മി വി­വേ­കാ­ന­ന്ദ­ന്റെ ആ­രാ­ധി­ക­യാ­യ അ­വ­രോ­ടു് ‘Tell me about Vivekananda’ എന്നു കാ­സാൻ­ദ്സാ­ക്കി­സ് പ­റ­ഞ്ഞു. അവർ സ്വാ­മി­യു­ടെ ജീ­വ­ച­രി­ത്രം സം­ഗ്ര­ഹി­ച്ചു് ന­ല്കി­യി­ട്ടു് അ­ദ്ദേ­ഹ­ത്തെ അ­റി­യി­ച്ചു: അ­ദ്ദേ­ഹം (വി­വേ­കാ­ന­ന്ദൻ) കാ­സാൻ­ദി­നെ­പ്പോ­ലെ ശു­ദ്ധ­ഹൃ­ദ­യ­നാ­യി­രു­ന്നു, പു­ണ്യാ­ള­നെ­പ്പോ­ലെ നി­ഷ്ക­ള­ങ്ക­നും. തി­ന്മ­യു­ടെ നേർ­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ മ­ന­സ്സു് ഒ­രി­ക്ക­ലും ചെ­ന്നി­രു­ന്നി­ല്ല. അ­ദ്ദേ­ഹം ഞ­ങ്ങ­ളോ­ടു് ചേർ­ന്നു ചി­രി­ച്ചു, വി­നോ­ദി­ച്ചു. പല സ്ത്രീ­ക­ളും അ­ദ്ദേ­ഹ­ത്തി­ന്റെ ചു­റ്റു­മു­ണ്ടാ­യി­രു­ന്നു, സു­ന്ദ­രി­ക­ളും. പക്ഷേ ഒരു നി­മി­ഷം­പോ­ലും അ­ദ്ദേ­ഹം വി­കാ­രം­കൊ­ണ്ടി­ല്ല (But he never got misty-​eyed for a single moment എ­ന്നു് ഇം­ഗ്ലീ­ഷ്). അ­ദ്ദേ­ഹ­ത്തി­നു് അതു സം­ഭ­വി­ച്ചി­രു­ന്നെ­ങ്കിൽ ഞാ­നാ­യി­രി­ക്കും അതു് ആദ്യം ക­ണ്ടു­പി­ടി­ക്കു­ന്ന­തു്. അതു് ഞാൻ കാ­ണാ­തെ പോ­വു­ക­യി­ല്ല” അവർ (മ­ക്ലൗ­ഡ്) മ­ഞ്ഞു­പോ­ലെ വെ­ളു­ത്ത ശി­ര­സ്സു ച­ലി­പ്പി­ച്ചു­കൊ­ണ്ടു് ചി­രി­ച്ചു. ഇ­ന്ത്യ­യു­ടെ നേർ­ക്കു്, അങ്ങു ദൂരെ ദൂരെ നോ­ക്കി­ക്കൊ­ണ്ടു് അവർ പ­റ­ഞ്ഞു: “എ­ന്തൊ­രു ഗൗ­ര­വ­മാർ­ന്ന സാർ­ത്ഥ­ക­ങ്ങ­ളാ­യ ദി­ന­ങ്ങൾ!” വി­വേ­കാ­ന­ന്ദ­സ്സ്വാ­മി­യു­ടെ ശ­വ­കു­ടീ­ര­ത്തി­ന­ടു­ത്തു് മ­ക്ലൗ­ഡി­നു് ഒരു ധ­വ­ളാ­ഭ­മാ­യ ഭവനം ഉ­ണ്ടാ­യി­രു­ന്നു. ഗംഗാ ന­ദി­ക്ക­ടു­ത്തു­ള്ള ആ ഭ­വ­ന­ത്തിൽ അവർ ധ്യാ­നി­ക്കാൻ­വേ­ണ്ടി ചെ­ല്ലു­മാ­യി­രു­ന്നു. 1900-ൽ സ്വാ­മി­ജി അ­വർ­ക്കു് അയച്ച ഒരു ക­ത്തു്— മ­ഞ്ഞ­ക്ക­ട­ലാ­സിൽ എ­ഴു­തി­യ ക­ത്തു്—അവർ കാ­സാൻ­ദ്സാ­ക്കീ­സി­നെ വാ­യി­ച്ചു കേൾ­പ്പി­ച്ചു. ദീർ­ഘ­മാ­യ ആ ക­ത്തി­ലെ അ­വ­സാ­ന­ത്തെ ചില വാ­ക്യ­ങ്ങൾ മാ­ത്രം ഇവിടെ എ­ടു­ത്തെ­ഴു­താം.

“What peace reigns! My thoughts seem to come from very far away, from the depths of my own heart. They are like muffled murmurs in the distance, and peace descends upon everything, a sweet peace, devoid of fear, devoid of love, devoid of emotion like the peace we feel when we are alone and surrounded by paintings and statues. Here I am, Lord, here I am; I am coming… ”
images/NikosKazantzakis1904.jpg
കാ­സാൻ­ദ്സാ­ക്കീ­സ്

“പ്ര­ശാ­ന്ത­ത­യാൽ ഹൃദയം പി­ളർ­ക്കു­ന്ന ക­ത്തു്” എ­ന്നാ­ണു് കാ­സാൻ­ദ്സാ­ക്കീ­സ് ഇതിനെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്. ആ­ധ്യാ­ത്മി­ക­ത്വ­ത്തി­ന്റെ പ്ര­കാ­ശ­ത്തിൽ ആ­മ­ജ്ജ­നം ചെ­യ്യാൻ കാ­സാൻ­ദ്സാ­ക്കീ­സി­നു ക­ഴി­ഞ്ഞി­രു­ന്നു എ­ന്നാ­ണു് ഈ ഭാഗം തെ­ളി­യി­ക്കു­ന്ന­തു്. മ­ക്ലൗ­ഡി­നെ പ്ര­ശം­സി­ക്കു­ന്ന അ­ദ്ദേ­ഹം പ­രോ­ക്ഷ­മാ­യി വി­വേ­കാ­ന­ന്ദ­സ്സ്വാ­മി­യേ­യും പ്ര­ശം­സി­ക്കു­ക­യാ­ണ­ല്ലോ. ഈ മാ­ന­സി­ക പ്ര­വ­ണ­ത­യു­ള്ള കാ­സാൻ­ദ്സാ­ക്കീ­സ് ക്രി­സ്തു­വി­നെ നി­ന്ദി­ച്ചു് നോ­വ­ലെ­ഴു­തി­യ­തെ­ങ്ങ­നെ? അ­റി­യാൻ പാ­ടി­ല്ല. എ­ന്തു­മാ­ക­ട്ടെ, അ­ദ്ദേ­ഹം ക്രി­സ്തു­വി­ന്റെ അ­ന്ത്യ­പ്ര­ലോ­ഭ­ന­ത്തെ വർ­ണ്ണി­ച്ചു് പാപം ചെ­യ്യാ­നു­ള്ള തന്റെ പ്ര­ലോ­ഭ­ന­ത്തി­നു സം­തൃ­പ്തി നല്കി. അ­രു­താ­ത്ത­തു് ചെ­യ്യു­മ്പോൾ ഉ­ണ്ടാ­കാ­വു­ന്ന ആ­ഹ്ലാ­ദ­മാ­യി­രു­ന്നു കാ­സാൻ­ദ്സാ­ക്കീ­സി­നു്. ആ പ്ര­ലോ­ഭ­ന­ത്തി­നു് അ­ദ്ദേ­ഹം വി­ധേ­യ­നാ­യ­തു തെ­റ്റാ­യി­പ്പോ­യി­യെ­ന്നു് സി. അ­ച്ചു­ത­മേ­നോ­നും പ­റ­യു­ന്നു:

ക്രി­സ്തു വിനെ ഒരു ദുർ­ബ്ബ­ല­നാ­യി­ട്ട­ല്ല, അ­സാ­മാ­ന്യ­മാ­യ ധീ­ര­ത­യും ഉൾ­ക്ക­രു­ത്തു­മു­ള്ള ഒരു മ­ഹാ­പു­രു­ഷ­നാ­യി­ട്ടാ­ണു് ബൈബിൾ ചി­ത്രീ­ക­രി­ക്കു­ന്ന­തു്. ആ മഹനീയ വി­ഗ്ര­ഹ­ത്തെ എ­ന്തി­നി­ങ്ങ­നെ അ­ല­ങ്കോ­ല­പ്പെ­ടു­ത്തി? ഇ­ഹ­ലോ­ക­ത്തിൽ മ­നു­ഷ്യർ­ക്കു പൂ­ജാ­വി­ഗ്ര­ഹ­ങ്ങ­ളാ­യി ച­രി­ത്ര­ത്തിൽ അ­പൂർ­വ്വം ചില വ്യ­ക്തി­ക­ളേ­യു­ള്ളു. അവരിൽ ഒ­രാ­ളാ­യ യേ­ശു­വി­നെ ഇ­പ്ര­കാ­രം ചി­ത്രീ­ക­രി­ച്ച­തു് അ­ക്ഷ­ന്ത­വ്യ­മാ­യ ഒരു തെ­റ്റാ­ണു് എന്ന ശ്രീ. എം. കൃ­ഷ്ണൻ­നാ­യ­രു ടെ അ­ഭി­പ്രാ­യ­ത്തോ­ടു് എ­നി­ക്കു യോ­ജി­പ്പാ­ണു്.” (ജ­ന­യു­ഗം വാരിക)
എം. കെ. കെ. നായർ

മ­ദ്ധ്യ­പ്ര­ദേ­ശ­ത്തെ കൊ­ടു­ങ്കാ­ട്ടി­ലൂ­ടെ സ­ഞ്ച­രി­ച്ചു് ഞങ്ങൾ ഭി­ലാ­യി­യിൽ എത്തി. രാ­ത്രി ഏ­ഴു­മ­ണി. ടൗൺ­ഷി­പ്പി­ലേ­ക്കു ക­ട­ന്ന­പ്പോൾ “ഇ­തെ­ന്തൊ­രു ദേ­വ­ലോ­കം!” എന്നു ഞാൻ അ­റി­യാ­തെ പ­റ­ഞ്ഞു­പോ­യി. എന്നെ മീ­റ്റിം­ഗി­നു് വി­ളി­ച്ചു­കൊ­ണ്ടു­പോ­യ മ­ല­യാ­ളി അ­തു­കേ­ട്ടു് ഉടനെ പ­റ­ഞ്ഞു: ഈ സൗ­ന്ദ­ര്യ­ത്തി­നെ­ല്ലാം കാ­ര­ണ­ക്കാ­രൻ എം. കെ. കെ. നായരാ ണു്. വെ­ള്ളി വെ­ളി­ച്ചം പ്ര­വ­ഹി­ക്കു­ന്ന അ­വി­ടു­ത്തെ റോ­ഡു­ക­ളി­ലൂ­ടെ സ­ഞ്ച­രി­ച്ചു് ആ­ത്മ­വി­സ്മൃ­തി­യി­ലാ­ണ്ടു പോ­കു­ന്ന­തു് അ­ന്യാ­ദൃ­ശ­മാ­യ അ­നു­ഭ­വ­മാ­ണു്. മ­നു­ഷ്യ­ന്റെ പ്ര­യ­ത്നം ക­ളി­മ­ണ്ണി­നെ കാ­ഞ്ച­ന­മാ­ക്കി മാ­റ്റി­യി­രി­ക്കു­ന്ന കാഴ്ച ഞാ­നി­വി­ടെ കണ്ടു. എം. കെ. കെ. നാ­യ­രു­ടെ ധി­ഷ­ണാ­വി­ലാ­സ­ത്തെ മ­ന­സ്സു­കൊ­ണ്ടു് പ്ര­കീർ­ത്തി­ച്ചു­കൊ­ണ്ടു് ഞാൻ ഉ­റ­ങ്ങി. നേരം വെ­ളു­ത്ത­പ്പോൾ ഭി­ലാ­യി സ്റ്റീൽ പ്ളാ­ന്റ് കാണാൻ പോയി. “നി­ങ്ങൾ പൂർ­ണ്ണ­മാ­യ ആ­രോ­ഗ്യ­ത്തോ­ടെ ഇവിടെ വ­രു­ന്നു. അ­ങ്ങ­നെ­ത­ന്നെ തി­രി­ച്ചു­പോ­ക­ണ­മെ­ന്നാ­ണു് ഞ­ങ്ങ­ളു­ടെ ആ­ഗ്ര­ഹം.” ഏ­താ­ണ്ടു് ഈ അർ­ത്ഥ­ത്തിൽ ഉ­രു­ക്കു­ശാ­ല­യു­ടെ പ്ര­ധാ­ന­പ്പെ­ട്ട ഗെ­യ്റ്റിൽ എ­ഴു­തി­വ­ച്ചി­രി­ക്കു­ന്നു. അ­തി­ന്റെ അർ­ത്ഥം പൂർ­ണ്ണ­മാ­യും മ­ന­സ്സി­ലാ­യ­തു് അ­ക­ത്തു ചെ­ന്ന­പ്പോ­ഴാ­ണു്. ഞാൻ അവിടെ ചെ­ല്ലു­ന്ന­തി­നു് ഏഴു ദിവസം മുൻ­പു് ഒരു തൊ­ഴി­ലാ­ളി­യെ കാ­ണാ­തെ­യാ­യി. അ­ന്വേ­ഷ­ണ­ത്തോ­ടു് അ­ന്വേ­ഷ­ണം തന്നെ. ഒ­ടു­വിൽ മ­ല­പോ­ലെ ഉ­യർ­ന്ന കോ­ക്കിൽ നി­ന്നു് ഒരു കൈ മാ­ത്രം വെ­ളി­യിൽ കണ്ടു. (കൽ­ക്ക­രി­യു­ടെ ഉ­പോ­ല്പ­ന്ന­മാ­ണു് കോ­ക്ക്) കൽ­ക്ക­രി­യു­ടെ ആ പാഴായ ഭാഗം വെ­ട്ടി­മാ­റ്റി­യ­പ്പോൾ ക­രി­ക്ക­ട്ട­യ്ക്കു തു­ല്യ­മാ­യ ഒരു മ­നു­ഷ്യ­രൂ­പം—തൊ­ഴി­ലാ­ളി. “എന്താ പേ­ടി­യാ­കു­ന്നോ? എന്നു കൂടെ വന്ന ആൾ ചോ­ദി­ച്ചു. ദുഃ­ഖ­ത്തോ­ടെ ഞാൻ ആ മ­നു­ഷ്യ­നെ നോ­ക്കി. മ­റു­പ­ടി ന­ല്കി­യി­ല്ല. ഉ­രു­ക്കു്, മ­ഹാ­ന­ദി­യെ­പ്പോ­ലെ ഒ­ഴു­കി­വ­രു­ന്ന­തും അ­തിൽ­നി­ന്നു് അ­ഗ്നി­ക­ണ­ങ്ങൾ തെ­റി­ക്കു­ന്ന­തും ക­ണ്ടു് ഞാൻ വി­സ്മ­യി­ച്ചു, ഒ­രി­ട­ത്തു് റെ­യിൽ­പ്പാ­ള­ങ്ങൾ രൂ­പം­കൊ­ള്ളു­ന്നു. അ­വ­യ്ക്കു ദാർ­ഢ്യം പോ­രെ­ന്നു­ക­ണ്ടാൽ ഉടനെ അവ ഉ­രു­ക്കി­യെ­ടു­ത്തു് വേറെ പാ­ള­ങ്ങൾ ഉ­ണ്ടാ­ക്കു­ന്നു. ഭയവും അ­ദ്ഭു­ത­വും അ­ഭി­ന­ന്ദ­ന­വും സൃ­ഷ്ടി­ക്കു­ന്നു ഭി­ലാ­യ് സ്റ്റീൽ പ്ളാ­ന്റ്. ആ മൂ­ന്നു വി­കാ­ര­ങ്ങ­ളി­ലൂ­ടെ മാ­റി­മാ­റി സ­ഞ്ച­രി­ക്കു­മ്പോൾ മ­നു­ഷ്യ­ധി­ഷ­ണ­യു­ടെ മൂർ­ദ്ധ­ന്യാ­വ­സ്ഥ­യെ­ക്കു­റി­ച്ചു് ന­മു­ക്കു് ബോ­ധ­മു­ണ്ടാ­കും. ഈ ഉ­രു­ക്കു­ശാ­ല­യു­ടെ നിർ­മ്മാ­ണ­ത്തെ­ക്കു­റി­ച്ചു് എം. കെ. കെ. നായർ ഉ­പ­ന്യ­സി­ക്കു­ന്നു. (ക­ലാ­കൗ­മു­ദി) വ­രു­ന്ന ത­ല­മു­റ­യ്ക്കു­വേ­ണ്ടി ഇ­തി­ന്റെ വി­ശ­ദാം­ശ­ങ്ങൾ കു­റി­ച്ചി­ടു­ന്ന അ­ദ്ദേ­ഹ­ത്തി­നു് നന്ദി.

ജ­പ്പാ­നി­ലെ ഒരു നേ­ര­മ്പോ­ക്കു്:
ഭർ­ത്താ­വു് ഉ­റ­ക്ക­ത്തിൽ നി­ല­വി­ളി­ച്ച­പ്പോൾ ഭാര്യ അയാളെ വി­ളി­ച്ചു­ണർ­ത്തി.
അയാൾ പ­റ­ഞ്ഞു:
“ഒ­ര­തി­സു­ന്ദ­രി എന്നെ കൈ­ക്കു­പി­ടി­ച്ചു വ­ലി­ച്ചെ­ന്നു ഞാൻ സ്വ­പ്നം കണ്ടു. അവൾ പ­ട്ടു­മെ­ത്ത­യി­ലേ­ക്കാ­ണു് എന്നെ കൊ­ണ്ടു­പോ­കാൻ ശ്ര­മി­ച്ച­തു്. അ­പ്പോൾ ഞാ­ന­വ­ളെ ത­ട­ഞ്ഞി­ട്ടു് നി­ല­വി­ളി­ച്ചു.”
ഭാര്യ അ­തു­കേ­ട്ടു ചോ­ദി­ച്ചു:
“ഞാൻ ആ സ­മ­യ­ത്തു് ഉ­ണർ­ന്നി­ല്ലാ­യി­രു­ന്നെ­ങ്കിൽ നി­ങ്ങൾ തീർ­ച്ച­യാ­യും…?”
റൈ­ബ­ക്കോ­വ്
images/ELIEWIESEL.jpg
ഈലീ വിസൽ

ജൂ­ത­വർ­ഗ്ഗ­ത്തി­ന്റെ തീ­വ്ര­വേ­ദ­ന­ക­ളെ സ­ത്യ­സ­ന്ധ­മാ­യി പ്ര­തി­പാ­ദി­ച്ച ഉ­ത്കൃ­ഷ്ട­മാ­യ ര­ച­ന­യാ­ണു് ഈലീ വിസലി ന്റെ Night. ഹൃ­ദ­യ­ത്തെ പി­ടി­ച്ചു­കു­ലു­ക്കു­ന്ന­താ­ണു് അതിലെ ഓരോ വാ­ക്യ­വും. ഏമസ് ഓ­സി­ന്റെ നോവൽ ജൂ­ത­ന്മാ­രു­ടെ യാ­ത­ന­ക­ളെ തീ­ക്ഷ­ണ­ത­യോ­ടെ ക­ലാ­ഭം­ഗി­യോ­ടെ ആ­വി­ഷ്ക­രി­ക്കു­ന്നു. 1979-ൽ മാ­സ്കോ­യിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ Heavy Sand എന്ന നോവൽ (ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ 1981-ൽ) ജൂ­ത­ന്മാ­രു­ടെ യാ­ത­ന­ക­ളെ മാ­ത്ര­മ­ല്ല അ­വ­രു­ടെ വീ­ര­ധർ­മ്മാ­ത്മ­ക­ങ്ങ­ളാ­യ പ്ര­വർ­ത്ത­ന­ങ്ങ­ളെ­യും ശ­ക്ത­മാ­യി സ്ഫു­ടീ­ക­രി­ച്ചു. “A glimpse into a universe of ash and silence, on whose destiny, whether you want it to or not will lie heavy on your own” എ­ന്നു് ഈ ലീ വീസൽ വാ­ഴ്ത്തി­യ ഈ നോ­വ­ലിൽ ന­മു­ക്കൊ­ക്കെ മാർ­ഗ്ഗ­ദർ­ശ­ക­മാ­യി­ത്തീ­രേ­ണ്ട­തും നമ്മെ ‘ഹോൺട്’ ചെ­യ്യു­ന്ന­തു­മാ­യ ഒരു വാ­ക്യ­മു­ണ്ടു്. “Everything is forgiven, but those who have spilled innocent blood shall never be forgiven.” (pp. 381)

images/heavysand.jpg

“Heavy Sand” എ­ഴു­തി­യ റൈ­ബ­ക്കോ­വി ന്റെ അ­ടു­ത്ത നോ­വ­ലാ­ണു് “Children of the Arbat ”, ഇ­രു­പ­തു് കൊ­ല്ല­മാ­യി ഈ നോവൽ വെ­ളി­ച്ചം കാ­ണാ­തെ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. ഇ­പ്പോൾ ഇതു റ­ഷ്യ­യി­ലെ ഒരു മാ­സി­ക­യിൽ പ്ര­സി­ദ്ധീ­ക­രി­ച്ചു തു­ട­ങ്ങി. (റ്റൈം വാ­രി­ക­യി­ലെ ലേഖനം) This is a great book, a great moment in our literature എന്നു കവി യ­വ്തു­ഷൻ­കോ വാ­ഴ്ത്തു­ന്ന ഈ നോവൽ സ്റ്റാ­ലി ന്റെ കാ­ല­യ­ള­വി­നെ­യാ­ണു നി­ശി­ത­മാ­യി വി­മർ­ശി­ക്കു­ന്ന­തു്. പ­സ്റ്റർ­ന­ക്കി ന്റെ “ഡോ­ക്ടർ ഷി­വാ­ഗോ ”യ്ക്കു ശേഷം റ­ഷ്യ­യി­ലു­ണ്ടാ­യ പ്ര­ധാ­ന­പ്പെ­ട്ട ക­ലാ­സൃ­ഷ്ടി­യാ­ണി­തെ­ന്നും റ്റൈം വാ­രി­ക­യി­ലെ ലേഖനം പ­റ­യു­ന്നു. എ­ഴു­പ­ത്തി­യാ­റു വ­യ­സ്സു­ള്ള റൈ­ബ­ക്കോ­വി­നു രണ്ടു നോ­വ­ലു­കൾ കൂടി എ­ഴു­ത­ണ­മെ­ന്നു­ണ്ടു്. “ഈ­ശ്വ­രൻ ആറു കൊ­ല്ലം കൂടി എ­നി­ക്കു ത­ന്നാൽ ഞാനതു ചെ­യ്യും” എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ഖ്യാ­പ­നം.

ജ­നാ­ധി­പ­ത്യ­ത്തി­ന്റെ പാ­ര­മ്പ­ര്യം

പൊ­ലീ­സ് എന്നു കേ­ട്ടാൽ സാ­മാ­ന്യ­ജ­ന­ത പേ­ടി­യ്ക്കും. ത­ങ്ങ­ളെ മാ­ന­സി­ക­മാ­യും ശാ­രീ­രി­ക­മാ­യും ത­കർ­ക്കു­ന്ന­വ­രാ­ണു് പൊ­ലീ­സെ­ന്നു് അവർ ക­രു­തു­ന്ന­തി­ന്റെ ഫ­ല­മാ­ണു് ഭയം. യ­ഥാർ­ത്ഥ­ത്തിൽ പൊ­ലീ­സ് സ­ന്മാർ­ഗ്ഗ­ത്തി­ന്റെ നാ­യ­ക­ന്മാ­രാ­വേ­ണ്ട­താ­ണു്. ബ്രി­ട്ടീ­ഷ് പൊ­ലീ­സ് ആ രീ­തി­യിൽ സ­ന്മാർ­ഗ്ഗ­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലെ നേ­താ­ക്ക­ന്മാ­രാ­യി­രി­ക്കു­ന്നു. ഭാ­ര­ത­ത്തിൽ അതല്ല സ്ഥി­തി. ഇതിനു കാ­ര­ണ­മെ­ന്തു്? ജ­നാ­ധി­പ­ത്യ­ത്തി­ന്റെ പാ­ര­മ്പ­ര്യം ബ്രി­ട്ട­നിൽ സു­ശ­ക്ത­മാ­ണു്. എവിടെ അതു ദുർ­ബ്ബ­ല­മോ അവിടെ പൊ­ലീ­സ് മാ­ത്ര­മ­ല്ല ഭ­ര­ണ­സം­വി­ധാ­ന­ത്തി­ന്റെ എല്ലാ അം­ശ­ങ്ങ­ളും ദുർ­ബ്ബ­ല­മാ­യി ഭ­വി­ക്കും. ന­മ്മു­ടെ നാ­ട്ടി­ലെ ഏതു പൊ­ലീ­സ് സ്റ്റേ­ഷ­നിൽ ചെ­ന്നാ­ലും നമ്മൾ അ­പ­മാ­നി­ക്ക­പ്പെ­ടു­മെ­ന്നാ­ണു് ഭയം. ഇതു സ­ത്യ­മോ അ­സ­ത്യ­മോ ആ­ക­ട്ടെ, എ­ന്നാൽ എ­നി­ക്കൊ­രു ചോ­ദ്യ­മു­ണ്ടു്. ഈ അ­പ­മാ­നം മറ്റു സർ­ക്കാ­രാ­ഫീ­സു­ക­ളിൽ­നി­ന്നും ഉ­ണ്ടാ­കു­ന്നി­ല്ലേ? ഏതു് ആ­ഫീ­സിൽ പോ­യി­ട്ടാ­ണു് സ­ത്യ­ത്തി­നു് ആ­ഘാ­ത­മേ­ല്ക്കാ­തെ നമ്മൾ തി­രി­ച്ചു­വ­ന്നി­ട്ടു­ള്ള­തു്? പോ­കേ­ണ്ട ആ­വ­ശ്യം ത­ന്നെ­യി­ല്ല. ഫോണിൽ ഒന്നു വി­ളി­ച്ചു നോ­ക്കൂ. മ­റു­പ­ടി പ­റ­യു­ന്ന ഉ­ദ്യോ­ഗ­സ്ഥൻ വാ­ക്കു­കൾ­കൊ­ണ്ടു് നി­ങ്ങ­ളെ ‘എറ്റാ’തി­രി­ക്കി­ല്ല. ഈ അ­പ­മ­ര്യാ­ദ­യും അ­പ­മാ­ന­ന­വും നി­ന്ദ­ന­വും എ­ല്ലാ­യി­ട­ത്തു­മു­ണ്ടു് എന്നു മാ­ത്രം ധ­രി­ച്ചാൽ മതി.

എല്ലാ മ­ണ്ഡ­ല­ങ്ങ­ളി­ലും ക്രി­മി­നൽ എ­ലി­മെ­ന്റ് ഉ­ണ്ടു്. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലെ ‘ക്രി­മി­നൽ എ­ലി­മെ­ന്റ് ’ കു­റ്റം­ചെ­യ്തി­ട്ടു് മാ­ന്യ­ത എന്ന അം­ശ­ത്തെ ശരണം പ്രാ­പി­ക്കും. ക­ക്ഷി­താൽ­പ­ര്യം പ­രി­ഗ­ണി­ച്ചു് മാ­ന്യ­ത­യ്ക്കു് ക്രി­മി­നൽ എ­ലി­മെ­ന്റി­നെ കൈ­വി­ട്ടു കളയാൻ സാ­ദ്ധ്യ­മ­ല്ല. മാ­ന്യ­ത­യു­ടെ അംശം അതിനെ സം­ര­ക്ഷി­ക്കാ­നെ­ത്തും. അ­പ്പോൾ ക്രി­മി­ന­ലി­റ്റി­യെ വേർ­പെ­ടു­ത്തി ത­ട­വ­റ­യി­ലാ­ക്കാൻ പൊ­ലീ­സ് ശ്ര­മി­ച്ചാൽ, അതിനു ശ്ര­മി­ക്കു­ന്ന പൊ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­ന്റെ ജോലി പോകും. അ­തി­നാൽ പൊ­ലീ­സ് വീ­ര്യം ന­ശി­ച്ച­വ­രാ­യി ഇ­രി­ക്കും. മ­ന­സ്സി­നു­ണ്ടാ­കു­ന്ന ഈ താഴ്ച ബലം കു­റ­ഞ്ഞ­വ­രോ­ടു­ള്ള പാ­രു­ഷ്യ­മാ­യി പ്ര­ത്യ­ക്ഷ­മാ­കും. മ­ന്ത്രി­യു­ടെ ബ­ല­മു­ള്ള ഒരു ശി­പാ­യി­യോ­ടു ഡി­പ്പാർ­ട്ട്മെ­ന്റ് മേ­ധാ­വി ഭ­യ­ഭ­ക്തി വി­കാ­ര­ങ്ങ­ളോ­ടു­കൂ­ടി പെ­രു­മാ­റും. തൊ­ട്ടു­താ­ഴെ­യു­ള്ള ഐ. എ. എസ് ഉ­ദ്യോ­ഗ­സ്ഥ­നു് ‘മ­ന്ത്രി­ബ­ല’മി­ല്ലെ­ങ്കിൽ വ­കു­പ്പ­ദ്ധ്യ­ക്ഷൻ അ­യാ­ളോ­ടു ത­ട്ടി­ക്ക­യ­റും. ഇതു നമ്മൾ എ­വി­ടെ­യും കാ­ണു­ന്നു. ജ­നാ­ധി­പ­ത്യ­ത്തി­ന്റെ പാ­ര­മ്പ­ര്യം ബ്രി­ട്ട­നി­ലെ­ന്ന­പോ­ലെ ശ­ക്ത­മാ­വു­മ്പോൾ മാ­ത്ര­മേ ന­മ്മു­ടെ ഉ­ദ്യോ­ഗ­സ്ഥ­ന്മാർ വേണ്ട രീ­തി­യിൽ പെ­രു­മാ­റൂ. അ­പ്പോൾ പൊ­ലീ­സും ന­ന്നാ­കും. ദീപിക വാ­രി­ക­യിൽ രാജു നായർ വരച്ച ഹാസ്യ ചി­ത്രം ക­ണ്ട­പ്പോൾ ഉ­ദ്ഭ­വി­ച്ച­താ­ണു് ഈ ചി­ന്ത­കൾ.

images/SooranadKunjanPillai.jpg
ശൂ­ര­നാ­ട്ടു കു­ഞ്ഞൻ­പി­ള്ള

ശൂ­ര­നാ­ട്ടു കു­ഞ്ഞൻ­പി­ള്ള സ്സാ­റും ഞാനും മീ­റ്റി­ങ് സ്ഥ­ല­ത്തു് എ­ത്തി­യ­പ്പോൾ മ­ന്ത്രി ദാ­മോ­ദ­രൻ പോ­റ്റി നേ­ര­ത്തെ എത്തി ഞ­ങ്ങ­ളെ കാ­ത്തി­രി­ക്കു­ക­യാ­യി­രു­ന്നു. കു­ഞ്ഞൻ പി­ള്ള­സ്സാ­റ് പ­റ­ഞ്ഞു: “ഞങ്ങൾ അ­ങ്ങ­യു­ടെ പി­റ­കേ­യാ­ണു് വ­ന്ന­തു്. മ­ന്ത്രി­യു­ടെ മുൻ­പിൽ കയറി സ­ഞ്ച­രി­ക്കു­ക എന്ന അ­ത്യാ­ചാ­രം ചെ­യ്യ­രു­തു് എന്നു ഞങ്ങൾ തീ­രു­മാ­നി­ച്ചു.” മ­ന്ത്രി മ­റു­പ­ടി നല്കി: “ഞ­ങ്ങ­ളെ­പ്പോ­ലു­ള്ള മ­ന്ത്രി­മാർ ഉടനെ വി­സ്മ­രി­ക്ക­പ്പെ­ടും. കു­ഞ്ഞൻ­പി­ള്ള­സ്സാ­റ് വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞാ­ലും ഓർ­മ്മി­ക്ക­പ്പെ­ടും. അതാണു സത്യം.”

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-05-17.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.