SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, kk-1987-12-13-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

രണ്ടു ച­ക്ര­മു­ള്ള­തും, മ­ട­ക്കി­വ­യ്ക്കാ­വു­ന്ന മൂ­ടി­യു­ള്ള­തും, യാ­ത്ര­ക്കാ­ര­നെ ഇ­രു­ത്തി ഒ­രു­ത്തൻ വ­ലി­ച്ചു­കൊ­ണ്ടു­പോ­കു­ന്ന­തു­മാ­യ വാ­ഹ­ന­മാ­ണു് ജ­പ്പാ­നി­ലെ­യും ഫി­ലി­പ്പീൻ­സി­ലെ­യും ജിൻ­റി­ക്ഷോ അ­ല്ലെ­ങ്കിൽ ജിൻ­റി­ക്ഷാ. ഇതു ജാ­പ്പാ­നീ­സ് പ­ദ­മാ­ണു്. ജിൻ = മ­നു­ഷ്യൻ. റി­ക്കി = ശക്തി. ഷ = വാഹനം. ന­മു­ക്കു ജിൻ­റി­ക്ഷ­യി­ല്ല. വെറും റി­ക്ഷ­യേ­യു­ള്ളൂ. ആ വെറും റിക്ഷ ചില സ്ഥ­ല­ങ്ങ­ളിൽ സൈ­ക്കിൾ റി­ക്ഷ­യാ­യി മാ­റി­യി­ട്ടു­ണ്ടു്. മൂ­ന്നു് നാലു് ആ­ളു­ക­ളെ­യും അവർ കൊ­ണ്ടു വ­രു­ന്ന ഭാരം കൂടിയ പെ­ട്ടി­ക­ളെ­യും സൈ­ക്കിൾ റി­ക്ഷ­യ്ക്ക­ക­ത്താ­ക്കി, എ­ഴു­ന്നേ­റ്റു നി­ന്നു് പെഡൽ ച­വി­ട്ടി­ത്താ­ഴ്ത്തി സ്വ­ന്തം നെ­ഞ്ചു­പൊ­ട്ടി­ക്കു­ന്ന പാ­വ­ങ്ങ­ളെ വ­ട­ക്കേ ഇ­ന്ത്യ­യിൽ ഞാൻ ധാ­രാ­ളം ക­ണ്ടി­ട്ടു­ണ്ടു്. ഈ മൃഗീയ സ്വ­ഭാ­വം ന­മ്മു­ടെ നാ­ട്ടിൽ കു­റ­വാ­ണു്. ഇവിടെ എ­ഞ്ചി­ന്റെ ശ­ക്തി­ക്കാ­ണു് പ്രാ­ധാ­ന്യം. അ­തു­കൊ­ണ്ടു് ആ­വ­ശ്യ­ക­ത­യിൽ ക­വി­ഞ്ഞു­ള്ള ഓ­ട്ടോ­റി­ക്ഷ­കൾ ഇ­വി­ടെ­യു­ണ്ടു്. എ­ഞ്ചി­ന്റെ ശക്തി ഡ്രൈ­വ­റെ­യും യാ­ത്ര­ക്കാ­ര­നെ­യും എ­ത്തേ­ണ്ടി­ട­ത്തു് എ­ത്തി­ക്കു­ന്നു. ഡ്രൈ­വ­റു­ടെ നെ­ഞ്ചു് പൊ­ട്ടു­ന്നി­ല്ല. പണം എ­ണ്ണി­ക്കൊ­ടു­ക്കു­ന്ന യാ­ത്ര­ക്കാ­ര­ന്റെ നെ­ഞ്ചേ പൊ­ട്ടു­ന്നു­ള്ളൂ. ജിൻ­റി­ക്ഷാ എ­ങ്ങ­നെ ന­മ്മു­ടെ നാ­ട്ടിൽ റിക്ഷ മാ­ത്ര­മാ­യി? മാർ­ക്സി­സ്റ്റാ­യ (നീയോ മാർ­ക്സി­സ്റ്റാ­യ) അ­ഡോർ­നോ ക്കു് ഇ­തി­നെ­പ്പ­റ്റി വി­ചി­ത്ര­മാ­യ വാ­ദ­ഗ­തി­യു­ണ്ടു്. തൊ­ഴി­ലാ­ളി­ക­ളു­ടെ ഭാ­ഷ­യ്ക്കു് ഹേതു വി­ശ­പ്പാ­ണു്. ആ പാ­വ­ങ്ങൾ വയറു നി­റ­യ്ക്കാൻ വാ­ക്കു­ക­ളെ ച­വ­യ്ക്കു­ന്നു പോലും. സ­മു­ദാ­യം നി­ഷേ­ധി­ച്ച ആഹാരം അവർ ഭാ­ഷ­യിൽ നി­ന്നു് പ്ര­തീ­ക്ഷി­ക്കു­ന്നു. വാ­യ്ക്ക­ക­ത്തു മു­ഴു­വ­നും വാ­ക്കു­കൾ. പ­ല്ലു­കൾ­ക്കി­ട­യിൽ വേ­റൊ­ന്നു­മി­ല്ല. അ­തി­നാൽ അവർ ഭാ­ഷ­യോ­ടു് പ്ര­തി­കാ­രം ചെ­യ്യു­ന്നു. അവർ വാ­ക്കു­ക­ളെ ച­വ­ച്ചു് അ­വ­യ്ക്കു് ‘അം­ഗ­വൈ­ക­ല്യ’മു­ണ്ടാ­ക്കു­ന്നു. ‘ജിൻ­റി­ക്ഷ’യെ ച­വ­ച്ചു് ച­വ­ച്ചു് റി­ക്ഷ­യാ­ക്കി­യ­താ­വാം ഇ­വി­ടു­ത്തെ തൊ­ഴി­ലാ­ളി­കൾ. ഞാ­നൊ­രു ദിവസം ഓ­ട്ടോ­റി­ക്ഷ­യിൽ പോ­കു­ക­യാ­യി­രു­ന്നു. രാ­ജ­വീ­ഥി­യു­ടെ ഒ­രു­വ­ശ­ത്തു­നി­ന്നു് തി­രി­യു­ന്ന ഒരു ലൈ­നി­ലേ­ക്കു് പോകാൻ വേ­ണ്ടി ഞാൻ വാ­ഹ­ന­മോ­ടി­ക്കു­ന്ന ആ­ളി­നോ­ടു് പ­റ­ഞ്ഞു: “ അതാ, അ­ക്കാ­ണു­ന്ന ചു­വ­ന്ന ബോർ­ഡി­ല്ലേ? അ­വി­ടെ­നി­ന്നു് വ­ല­ത്തോ­ട്ടു് തി­രി­യ­ണം”. ഡ്രൈ­വർ സ്ഥി­രീ­ക­ര­ണ­ത്തി­നെ­ന്ന­പോ­ലെ എ­ന്നോ­ടൊ­രു ചോ­ദ്യം: “ആ ചെവല ബോർ­ഡാ­ണോ?” അ­ഡോർ­നൊ­യു­ടെ സി­ദ്ധാ­ന്തം അം­ഗീ­ക­രി­ച്ചാൽ പാ­വ­പ്പെ­ട്ട തൊ­ഴി­ലാ­ളി ചു­വ­ന്ന എന്ന പ­ദ­ത്തെ വി­ശ­പ്പു­സ­ഹി­ക്കാ­നാ­വാ­തെ ച­വ­ച്ചു­ച­വ­ച്ചു് ചെ­വ­ല­യാ­ക്കി എ­ന്നു് പ­റ­യേ­ണ്ടി­വ­രും. ഈ സം­ഭ­വ­ത്തി­നു­ശേ­ഷം കാ­ല­മേ­റെ­യാ­യി. എന്റെ പേ­ര­ക്കു­ട്ടി രാഖി ഒരു സി­നി­മ­യിൽ അ­ഭി­ന­യി­ക്കാൻ പോയി. യ­ശ­സ്സു­ള്ള ഒരു അ­ഭി­നേ­ത്രി­യോ­ടു­കൂ­ടി­യാ­ണു് അഞ്ചു വ­യ­സ്സു­ള്ള അവൾ അ­ഭി­ന­യി­ച്ച­തു്. പ­ട­മെ­ടു­ത്ത­തി­നു ശേഷം ഒരു ദിവസം ഞാൻ ആ നടിയെ ടെ­ലി­ഫോ­ണിൽ വി­ളി­ച്ചു് “അ­ന്നു് …യുടെ കൂടെ അ­ഭി­ന­യി­ച്ച­തു് എന്റെ പേ­ര­ക്കു­ട്ടി­യാ­ണു് ” എന്നു പ­റ­ഞ്ഞു. ഉടനെ അവർ എ­ന്നോ­ടു ചോ­ദി­ച്ചു; “ഏതു? ആ ചെവല ഉ­ടു­പ്പി­ട്ട കു­ട്ടി­യോ?” “അതേ” എ­ന്നു് എന്റെ മ­റു­പ­ടി. ബി. എ. പ­രീ­ക്ഷ ജ­യി­ച്ച, ജീ­വി­ത­ത്തി­ലെ എല്ലാ സു­ഖ­സൗ­ക­ര്യ­ങ്ങ­ളും ആ­സ്വ­ദി­ക്കു­ന്ന, സ­മ്പ­ന്ന­യാ­യ ആ യുവതി വി­ശ­പ്പു­കൊ­ണ്ടു് ച­വ­ച്ച­ര­ച്ചു് രൂ­പ­പ്പെ­ടു­ത്തി­യ­താ­ണോ ‘ചെവല’ എന്ന പദം? അ­ഡോർ­നോ എ­ഴു­താ­പ്പു­റം വാ­യി­ക്കു­ക­യാ­ണു്. ചില സി­ദ്ധാ­ന്ത­ങ്ങ­ളിൽ അ­ന്ധ­മാ­യ വി­ശ്വാ­സം വ­ന്നാൽ ഇതും ഇ­തി­ല­പ്പു­റ­വും പ­റ­ഞ്ഞു­പോ­കും ആളുകൾ.

ഹി­ര­ണ്മ­യേ­ന പാ­ത്രേ­ണ സ­ത്യ­സ്യാ­പി ഹിതം മുഖം

ത­ത്ത്വം പൂ­ഷ­ണ­പാ­വൃ­ണു സ­ത്യ­ധർ­മ്മാ­യ ദൃ­ഷ്ട­യേ

സ്വർ­ണ്ണ­മ­യ­മെ­ന്ന­പോ­ലെ­യു­ള്ള പാ­ത്രം കൊ­ണ്ടു സ­ത്യ­സ്വ­രൂ­പ­നാ­യ ബ്ര­ഹ്മ­ത്തി­ന്റെ മുഖം മൂ­ട­പ്പെ­ട്ടി­രി­ക്കു­ന്നു. അ­ല്ല­യോ ആ­ദി­ത്യാ, സ­ത്യ­മാ­കു­ന്ന ധർ­മ്മ­ത്തോ­ടു­കൂ­ടി­യ എ­നി­ക്കു് കാ­ണു­വാൻ വേ­ണ്ടി ആ പാ­ത്ര­ത്തെ മാ­റ്റി­യാ­ലും എന്ന ഔ­പ­നി­ഷ­ദീ­യ സൂ­ക്ത­ത്തെ ക്യാ­പ്പി­റ്റ­ലി­സ്റ്റ്–പ്രോ­ലി­റ്റേ­റി­യ­റ്റ് ബ­ന്ധ­മാ­യി വ്യാ­ഖ്യാ­നി­ച്ച­വർ ഇ­ല്ലാ­തി­ല്ല. സ്വർ­ണ്ണ­മ­യ­മാ­യ പാ­ത്രം ക്യാ­പ്പി­റ്റ­ലി­സ്റ്റി­ന്റെ സ­മ്പ­ത്താ­ണ­ത്രേ. അതു് എ­ടു­ത്തു് മാ­റ്റാൻ അ­പേ­ക്ഷി­ക്കു­ന്ന­വൻ തൊ­ഴി­ലാ­ളി­യാ­ണു­പോ­ലും. സ്റ്റു­പ്പി­ഡി­റ്റി­കൾ ര­ണ്ടു­വി­ധ­ത്തി­ലാ­ണു്. ലി­മി­റ്റ­ഡ് സ്റ്റു­പ്പി­ഡി­റ്റി­യും അൺ­ലി­മി­റ്റ­ഡ് സ്റ്റു­പ്പി­ഡി­റ്റി­യും. ഈ വ്യാ­ഖ്യാ­നം ര­ണ്ടാ­മ­ത്തെ വി­ഭാ­ഗ­ത്തി­ലാ­ണു് സസുഖം വിലയം കൊ­ള്ളു­ന്ന­തു്. വാ­ക്കു­കൾ അ­വ­യു­ടെ സ്വാ­ത­ന്ത്ര്യ­വും, ഭം­ഗി­യും വി­ളം­ബ­രം ചെ­യ്തു­കൊ­ണ്ടു് അ­വ­യാ­യി­ത്ത­ന്നെ ഇ­രു­ന്നു­കൊ­ള്ള­ട്ടെ. വി­ശ­പ്പു­കൊ­ണ്ടോ പ്ര­തി­കാ­ര­വാ­ഞ്ഛ­കൊ­ണ്ടോ അവയെ ആരും വി­രൂ­പ­മാ­ക്കു­ന്നി­ല്ല. ‘ചു­വ­ന്ന’ എന്ന വി­ശേ­ഷ­ണ­ത്തെ ‘ചെവല’ എ­ന്നാ­ക്കു­ന്ന­തു് വി­ശ­പ്പ­ല്ല, ദാ­ഹ­മ­ല്ല, ഉ­ന്ന­ത­വർ­ഗ്ഗ­ത്തോ­ടു് പകരം വീ­ട്ടാ­നു­ള്ള അ­ഭി­നി­വേ­ശ­മ­ല്ല; സം­സ്കാ­ര­ലോ­പ­മാ­ണു്. അ­തു­കൊ­ണ്ടു് “നീ­ല­ക്കു­യി­ലേ, നീ­ല­ക്കു­യി­ലേ നീ­യെ­ന്തെ­ന്നോ­ടു മു­ണ്ടാ­ത്തേ? എ­ന്നു് കവി എ­ഴു­തി­യ­തു് ശ­രി­യാ­യി­ല്ല. മി­ണ്ടു­ക എന്ന പദം മു­ണ്ടു­ക എ­ന്നാ­വ­രു­തു്.

പ്ര­സ്താ­വ­ന മാ­ത്രം

താ­രു­ണ്യ­വേ­ഗ­ത്തിൽ വ­ധൂ­ജ­ന­ങ്ങൾ പി­ന്നി­ട്ടി­ടു­ന്നൂ പൂ­രു­ഷ­വ്ര­ജ­ത്തെ

മരം ത­ളിർ­ക്കാൻ തു­ട­രു­മ്പൊ­ഴേ­ക്കു­മൊ­പ്പം മു­ള­ച്ചീ­ടു­ന്ന വല്ലി പൂ­ത്തൂ

എ­ന്നു് കവി. ശ­രി­യാ­ണു് ‘ത­രു­ണ്യ­വേ­ഗം’ വ­ല്ലാ­ത്ത വേഗം ത­ന്നെ­യാ­ണു്. ദിവസം പ്ര­തി­യ­ല്ല, നി­മി­ഷം പ്ര­തി­യാ­ണു് പെൺ­കു­ട്ടി­കൾ വ­ള­രു­ന്ന­തു്. വ­ളർ­ച്ച മാ­ത്ര­മ­ല്ല; അ­വ­രു­ടെ ശ­രീ­ര­ത്തി­നു് ദൃ­ഢ­ത­യു­ണ്ടാ­കും, നൂ­ത­ന­ങ്ങ­ളാ­യ വ­ക്ര­രേ­ഖ­ക­ളു­ണ്ടാ­കും. ബാ­ല്യ­കാ­ല­ത്തു് ഇ­ല്ലാ­തി­രു­ന്ന മ­നോ­ഹാ­രി­ത യൗ­വ­ന­കാ­ല­ത്തെ ചി­രി­ക്കു് ഉ­ണ്ടാ­കും. അ­പ്പോ­ഴാ­ണു് യു­വാ­വു് പ­റ­യു­ന്ന­തു് “ഈ ലോ­ക­ത്തു് ഏ­റ്റ­വും ചേ­തോ­ഹ­ര­മാ­യ­തു് സു­ന്ദ­രി­യു­ടെ ചി­രി­യാ­ണു്” എ­ന്നു്. നേരേ മ­റി­ച്ചും സം­ഭ­വി­ക്കാം. വ­ല്ലി­പൂ­ക്കു­ന്ന­തി­നു­പ­ക­രം ഒ­ന്നി­നൊ­ന്നു് അതു മു­ര­ടി­ച്ചു­പോ­കും. ഇലകൾ കൊ­ഴി­യും. മൊ­ട്ടു­വ­ന്നാൽ വി­രി­യി­ല്ല. ത­ണ്ടു് ആർ­ദ്ര­ത കു­റ­ഞ്ഞ്കു­റ­ഞ്ഞു് ഉ­ണ­ക്ക­ക്ക­മ്പാ­കും. ദാ­രി­ദ്ര്യ­മാ­കാം ഈ ജീർ­ണ്ണ­ത­യ്ക്കു ഹേതു. ന­വ­യൗ­വ­നം വന്നു നാൾ­തോ­റും വ­ള­രു­ന്ന ക­ഥ­യാ­ണു കാരൂർ നീ­ല­ക­ണ്ഠ­പി­ള്ള യുടെ “ചെ­കു­ത്താൻ”. ഉ­തു­പ്പാ­നും ഭാ­ര്യ­യും മ­ക്ക­ളും പ­ട്ടി­ണി­ക്കാ­രാ­ണു്. ഉ­തു­പ്പാ­നു മാ­റാ­ത്ത രോഗം. ചി­കി­ത്സി­ക്കാൻ പണം വേണം. അ­ടു­ത്ത വീ­ട്ടി­ലെ ഒരു വൃദ്ധ ഉ­തു­പ്പാ­ന്റെ സു­ന്ദ­രി­യാ­യ മകളെ വ്യ­ഭി­ച­രി­പ്പി­ച്ചു പണം കൊ­ടു­ക്കു­ന്നു. അ­തോ­ടൊ­പ്പം വൃ­ദ്ധ­യും അ­തി­ന്റെ ഒരു ഭാഗം കൈ­വ­ശ­പ്പെ­ടു­ത്തു­ന്നു. സർ­വ­സാ­ധാ­ര­ണ­മാ­യ ഈ ക­ഥ­യ്ക്കു് കാരൂർ ഭാ­വ­ന­കൊ­ണ്ടു മ­നോ­ഹാ­രി­ത വ­രു­ത്തി അതിനെ ക­ലാ­ശി­ല്പ­മാ­ക്കി മാ­റ്റു­ന്നു. അ­ടി­ക്ക­ടി വ­ള­രു­ന്ന കാ­മി­നി­യെ­പ്പോ­ലെ­യാ­ണു് ഇക്കഥ. ഒ­ടു­വിൽ അവൾ പു­ഷ്പി­ച്ചു് നി­ല്ക്കു­ന്നു. ശി­ര­സ്സു­തൊ­ട്ടു പാ­ദം­വ­രെ ആ ക­ഥാം­ഗ­ന ചേ­തോ­ഹ­രാം­ഗി­ത­ന്നെ. അ­വ­ളു­ടെ ഒ­ര­വ­യ­വ­ഭം­ഗി നോ­ക്കു.

“അവൾ പാ­തി­രാ­യ്ക്കു ക­ട­ല­യ്ക്കാ­ച്ചി­മ്മി­നി ക­ത്തി­ച്ചു. ത­ല­തി­രി­ച്ചു വച്ച ഒരു കെ­ട്ടു­താ­ലി­പോ­ലെ അ­തി­ന്റെ ദീപം മി­ന്നി. ആ വെ­ളി­ച്ച­ത്തിൽ അമ്മ മകളെ അ­ടി­മു­ടി പ­ല­വു­രു നോ­ക്കി. ക­ണ്ണീർ കൊ­ണ്ടു് അ­വ­ളു­ടെ കാഴ്ച മങ്ങി. വി­ള­ക്കു താനെ അ­ണ­ഞ്ഞു. ‘എന്റെ കർ­ത്താ­വേ’”.

വി­വാ­ഹ­ത്തി­നു­ള്ള പ്രാ­യം­ക­ഴി­ഞ്ഞ മകളെ നോ­ക്കു­ന്ന അ­മ്മ­യ്ക്കു ചി­മ്മി­നി­യു­ടെ ദീപം ത­ല­തി­രി­ച്ചു­വ­ച്ച കെ­ട്ടു­താ­ലി­പോ­ലെ തോ­ന്നി­യ­തു് എത്ര സ്വാ­ഭാ­വി­കം.

ജീവി ആ­ഹാ­ര­സാ­ധ­നം ക­ണ്ടാൽ ചാ­ടി­വീ­ഴു­ന്ന­തു­പോ­ലെ മ­നു­ഷ്യൻ അ­ക്ര­മ­പ്ര­വ­ണ­ത­യോ­ടെ ഓരോ പ്ര­ശ്ന­ത്തി­ലും ചാടി വീ­ഴു­ന്നു. ക്ഷമ മ­നു­ഷ്യ­നി­ല്ല. ഏതും ഉടനടി പ­രി­ഹ­രി­ക്ക­ണം. അ­തു­കൊ­ണ്ടാ­ണു് മ­നു­ഷ്യൻ എ­ല്ലാ­ക്കാ­ല­ത്തും അ­ക്ര­മാ­സ­ക്ത­നാ­യി­ട്ടു­ള്ള­ത്

കാരൂർ നീ­ല­ക­ണ്ഠ­പ്പി­ള്ള­യു­ടെ ഇക്കഥ അ­നു­നി­മി­ഷം വ­ള­രു­ന്ന സു­ന്ദ­രി­യാ­ണെ­ങ്കിൽ സി. വി. ബാ­ല­കൃ­ഷ്ണ­ന്റെ ‘ഉ­റ­വി­ട­ങ്ങൾ’ എന്ന കഥ (ക­ലാ­കൗ­മു­ദി, 637) പ്ര­തി­നി­മി­ഷം കെ­ട്ടു­വ­രു­ന്ന വൈ­രൂ­പ്യ­മാർ­ന്ന പെ­ണ്ണാ­ണു്. രോ­ഗാർ­ത്ത­നാ­യ അ­യ്യ­പ്പൻ­കു­ട്ടി മകൾ സീ­ത­മ്മ­യെ അ­യ­ച്ചു് ആ സ്ഥ­ല­ത്തെ ഒരു ഉ­ദ്യോ­ഗ­സ്ഥ­നെ വീ­ട്ടിൽ വ­രു­ത്തു­ന്നു. എന്തോ കാ­ര്യം പ­റ­യാ­നു­ണ്ടെ­ന്നു് മകൾ വഴി അയാൾ അ­റി­യി­ച്ചെ­ങ്കി­ലും അയാൾ ഒ­ന്നും പ­റ­ഞ്ഞി­ല്ല. അ­ന്നു­രാ­ത്രി സീ­ത­മ്മ ഉ­ദ്യോ­ഗ­സ്ഥ­ന്റെ വീ­ട്ടി­ലെ­ത്തി. അ­യാ­ളു­ടെ ധർ­മ്മ­ചി­ന്ത ഉ­ണർ­ന്നു. വാതിൽ വ­ലി­ച്ച­ട­ച്ചു അയാൾ. ഈ സം­ഭ­വ­ത്തി­നു­ശേ­ഷം അ­യ്യ­പ്പൻ­കു­ട്ടി­യും കു­ടും­ബ­വും അ­വി­ടെ­നി­ന്നു പോയി. സ്ത്രീ­യു­ടെ ദ­യ­നീ­ത­യി­ലാ­ണു് കാരൂർ നീ­ല­ക­ണ്ഠ­പി­ള്ള­യു­ടെ ഊന്നൽ. ധർ­മ്മ­ചി­ന്ത­യ്ക്കു പ്രാ­ധാ­ന്യം നൽ­കു­ക­യാ­ണു് ബാ­ല­കൃ­ഷ്ണൻ. അ­ങ്ങ­നെ ര­ണ്ടു­ക­ഥ­കൾ­ക്കും വി­ഭി­ന്ന­ത­യു­ണ്ടു്. പക്ഷേ, ആ­ദ്യ­ത്തേ­തു് ഹൃ­ദ­യ­ഹാ­രി. ര­ണ്ടാ­മ­ത്തേ­തു് വിരസം. ഈ വൈ­ര­സ്യ­ത്തി­നു ഹേ­തു­വെ­ന്താ­കാം? ക­ഥാ­പാ­ത്ര­ത്തി­ന്റെ ആ­ന്ത­ര­ജീ­വി­ത­ത്തെ നാ­ട­കീ­യ­മാ­ക്കി അ­വ­ത­രി­പ്പി­ക്കാൻ കാ­രൂ­രി­നു് അ­റി­യാം. നാ­ട­കീ­യ­ത സം­ഘ­ട്ട­നാ­ത്മ­ക­മാ­ണു്. ആ സം­ഘ­ട്ട­നാ­ത്മ­ക­ത­യാ­ണു് ര­സാ­നു­ഭൂ­തി ഉ­ള­വാ­ക്കു­ന്ന­തു്. ബാ­ല­കൃ­ഷ്ണ­ന്റെ കഥയിൽ നാ­ട­കീ­യ­ത­യി­ല്ല. വെറും സ്റ്റേ­യ്റ്റ്മെ­ന്റ്സു­ക­ളേ­യു­ള്ളൂ. സ്റ്റേ­യ്റ്റ്മെ­ന്റ്—പ്ര­സ്താ­വ­ന—ക­ഥ­യാ­വു­ന്ന കാലം വ­ന്നാൽ സി. വി. ബാ­ല­കൃ­ഷ്ണ­നെ ക­ഥാ­കാ­ര­നാ­യി കൊ­ണ്ടാ­ടാൻ ആളുകൾ ഉ­ണ്ടാ­വും.

തീ­രെ­ക്കൊ­ച്ചു­കു­ട്ടി­കൾ പൂവു് എന്നെ നോ­ക്കി ചി­രി­ച്ചു­വെ­ന്നു പറയും. യു­വാ­വു് എന്റെ പ്രേ­മ­ഭാ­ജ­നം പ­നി­നീർ­പ്പൂ­പോ­ലെ­യാ­ണെ­ന്നു് പറയും. അ­റു­പ­തു് വ­യ­സ്സു ക­ഴി­ഞ്ഞ­വർ­ക്കു് പൂ­വി­നെ­ക്ക­ണ്ടാൽ പൂ­വാ­ണെ­ന്നു മാ­ത്ര­മേ തോ­ന്നൂ. എ­ന്താ­ണു് ഇതിനു കാരണം? കു­ട്ടി­കൾ ഭാ­വ­ന­യു­ടെ ലോ­ക­ത്തു­മാ­ത്രം സ­ഞ്ച­രി­ക്കു­ന്ന­വ­രാ­ണു്. യു­വാ­ക്ക­ന്മാർ ആ­ദർ­ശ­ത്തി­ന്റെ­യും ഉ­ന്ന­ത­മാ­യ ഭാ­വ­ന­യു­ടെ­യും ലോ­ക­ത്തു സ­ഞ്ച­രി­ക്കു­ന്ന­വ­രും. ര­ണ്ടു­കൂ­ട്ടർ­ക്കും വ­സ്തു­ക്ക­ളു­ടെ­യും വ­സ്തു­ത­ക­ളു­ടെ­യും അ­പ്പു­റ­ത്തു­ള്ള ക­ഠി­ന­മാ­യ യാ­ഥാർ­ത്ഥ്യ­ത്തി­ലേ­ക്കു് പോകാൻ ക­ഴി­വി­ല്ല. പ­ല­ക­യിൽ ചാ­രി­നി­ല്ക്കു­ന്ന യു­വ­തി­യു­ടെ ശ­രീ­ര­ത്തിൽ കൊ­ള്ളാ­തെ യു­വാ­വു് ക­ണ്ണു­കെ­ട്ടി­ക്കൊ­ണ്ടു് ക­ഠാ­ര­കൾ വ­ലി­ച്ചെ­റി­യു­ക­യും അവ അ­വൾ­ക്കു ചു­റ്റും ത­റ­യ്ക്കു­ക­യും ചെ­യ്യു­ന്ന­തു് നമ്മൾ സർ­ക്ക­സ്സിൽ ക­ണ്ടി­ട്ടു­ണ്ടു്. കു­ട്ടി­കൾ­ക്കു് അതു് ആ­ഹ്ലാ­ദ­മു­ള­വാ­ക്കു­ന്നു. പ്രാ­യം­കൂ­ടി­യ എ­നി­ക്കു് അതു് ആ­ഹ്ലാ­ദ­ജ­ന­ക­മ­ല്ല. നേ­രേ­മ­റി­ച്ചു് വി­ഷാ­ദ­ജ­ന­ക­വു­മാ­ണു്. ആഹാരം കി­ട്ടാൻ­വേ­ണ്ടി­യാ­ണു് അവൾ ആ­പ­ത്തു­നി­റ­ഞ്ഞ ആ പ്ര­ക്രി­യ­യ്ക്കു വി­ധേ­യ­യാ­കു­ന്ന­തെ­ന്നു് എ­നി­ക്ക­റി­യാം. അയാൾ ക­ഠാ­ര­കൾ വ­ലി­ച്ചെ­റി­യു­ന്ന­തും ഒരു ചാൺ വ­യ­റി­നു­വേ­ണ്ടി­യാ­ണു്. അതു കാ­ണു­മ്പോൾ എന്റെ മ­ന­സ്സു് ഈ ദുഃ­ഖ­സ­ത്യ­ത്തി­ലേ­ക്കു ചെ­ല്ലും. അ­തു­കൊ­ണ്ടു് ഞാൻ സർ­ക്ക­സ്സ് കാ­ണാ­റി­ല്ല. ജീ­വി­തം സർ­ക്ക­സ്സാ­യ­തു­കൊ­ണ്ടു് പ്രാ­യം­കൂ­ടി­യ­വർ ഏ­കാ­ന്ത­ത­യെ ശരണം പ്രാ­പി­ക്കു­ന്നു. കു­ട്ടി­ക­ളും ചെ­റു­പ്പ­ക്കാ­രും പ്ര­ക­ട­ന­ങ്ങ­ളും പ്ര­ദർ­ശ­ന­ങ്ങ­ളും കാണാൻ ന­ട­ക്കു­ന്നു. ഇതിനു വി­പ­രീ­ത­മാ­യി പ്ര­വർ­ത്തി­ക്കു­ന്ന പ്രാ­യം­കൂ­ടി­യ ആ­ളി­നു് മാ­ന­സി­ക­മാ­യ പ­രി­പാ­കം വ­ന്നി­ട്ടി­ല്ലെ­ന്നു ക­രു­താം.

ബി. മാ­ധ­വ­മേ­നോ­ന്റെ കഥ
images/ArthurSchnitzler1912.jpg
ആർ­റ്റൂർ ഷ്നി­റ്റ്സ്ലർ

ആ­സ്റ്റ്രി­യൻ നാ­ട­ക­കർ­ത്താ­വും ക­ഥാ­കാ­ര­നു­മാ­യ ആർ­റ്റൂർ ഷ്നി­റ്റ്സ്ല­റു ടെ Flowers എന്ന അ­തി­സു­ന്ദ­ര­മാ­യ കഥ വാ­യി­ച്ച ഓർമ്മ ന­ഷ്ട­പ്പെ­ട്ടി­ട്ടി­ല്ല എ­നി­ക്കു്. ആ­ദ്യ­ത്തെ പ്രേ­മ­ഭാ­ജ­നം പ­തി­വാ­യി ന­ല്കു­ന്ന പൂ­ക്കൾ പു­ഷ്പ­ഭാ­ജ­ന­ത്തിൽ­വ­ച്ചു് അവളെ സം­ബ­ന്ധി­ച്ച സ്മ­ര­ണ­ക­ളെ മാ­നി­ച്ചി­രി­ക്കു­ന്ന ഒ­രു­വ­നു് ര­ണ്ടാ­മ­തൊ­രു പ്രേ­മ­ഭാ­ജ­നം ഉ­ണ്ടാ­കു­ന്നു. അവൾ എത്ര സ്നേ­ഹ­പൂർ­ണ്ണ­മാ­യി പെ­രു­മാ­റി­യി­ട്ടും അ­യാൾ­ക്കു് ആ­ദ്യ­ത്തെ ചെ­റു­പ്പ­ക്കാ­രി­യോ­ടു ത­ന്നെ­യാ­ണു് സ്നേ­ഹം. ക്ര­മേ­ണ ആ സ്നേ­ഹ­ത്തി­നു് ന്യൂ­ന­ത സം­ഭ­വി­ക്കു­ന്നു. ര­ണ്ടാ­മ­തു് എ­ത്തി­യ­വ­ളോ­ടു് സ്നേ­ഹം വർ­ദ്ധി­ച്ചു് പ­ര­കോ­ടി­യി­ലെ­ത്തു­മ്പോൾ അയാൾ ആ­ദ്യ­ത്തെ ചെ­റു­പ്പ­ക്കാ­രി­കൊ­ടു­ത്ത പൂ­ക്ക­ളെ­ടു­ത്തു് ജ­ന­ലിൽ­ക്കൂ­ടി പു­റ­ത്തേ­ക്കു് എ­റി­യു­ന്നു. ഉ­ണ­ങ്ങി­യ ആ പൂ­ക്ക­ളെ കാ­റ്റു് പ­റ­ത്തി­ക്കൊ­ണ്ടു പോ­കു­ന്നു.

കു­ങ്കു­മം വാ­രി­ക­യിൽ ബി. മാ­ധ­വ­മേ­നോൻ എ­ഴു­തി­യ “തി­രി­ച്ചു­വ­ര­വു്” എന്ന ക­ഥ­യ്ക്കു് ഷ്നി­റ്റ്സ്ല­റു­ടെ ക­ഥ­യോ­ടു­ള്ള സാ­ദൃ­ശ്യം പ­രി­ഗ­ണ­നാർ­ഹ­മാ­ണെ­ങ്കി­ലും മാ­ധ­വ­മേ­നോൻ സാ­ഹി­ത്യ­ചൂ­ഷ­ണം അ­നു­ഷ്ഠി­ച്ചു­വെ­ന്നു് ഞാൻ ക­രു­തു­ന്ന­തേ­യി­ല്ല. സ­ത്യ­സ­ന്ധ­നും വി­ശു­ദ്ധ­നു­മാ­ണു് അ­ദ്ദേ­ഹം. നി­ത്യ­ജീ­വി­ത­ത്തി­ലും ആ­ധി­കാ­രി­ക­ജീ­വി­ത­ത്തി­ലും (official life) ആ ഗു­ണ­ങ്ങൾ കാ­ണി­ച്ച അ­ദ്ദേ­ഹം ക്ഷു­ദ്ര­മാ­യ ‘പ്ലേ­ജി­യ­റി­സം’ ന­ട­ത്തു­മെ­ന്നു് വി­ചാ­ര­മി­ല്ല എ­നി­ക്കു്. ആ­ദ്യ­ത്തെ ഭാര്യ ന­ഷ്ട­പ്പെ­ട്ട ഒ­രു­ത്തൻ സു­ച­രി­ത­യാ­യ ഒരു യു­വ­തി­യെ വി­വാ­ഹം ക­ഴി­ക്കു­ന്നു. അവൾ എ­ന്തൊ­ക്കെ ചെ­യ്തി­ട്ടും അയാൾ അ­വ­ളോ­ടു് അ­ടു­ക്കു­ന്നി­ല്ല. ശ­യ­ന­മു­റി­യിൽ വെ­വ്വേ­റെ­യാ­യി അവർ കി­ട­ക്കു­ന്നു. അ­ങ്ങ­നെ­യി­രി­ക്കു­മ്പോൾ അ­യാൾ­ക്കു മാ­ന­സാ­ന്ത­രം വ­രു­ന്നു. അയാൾ പ്ര­ഥ­മ­പ­ത്നി­യു­ടെ പ­ട­മെ­ടു­ത്തു മാ­റ്റി­യി­ട്ടു് ‘അവൾ ത­ന്നെ­യാ­ണു നീ. അവൾ നീ തന്നെ’ എ­ന്നു­പ­റ­യു­ന്നു. പ്ര­തി­പാ­ദ്യ­ത്തി­നു രണ്ടു ക­ഥ­കൾ­ക്കും ത­മ്മിൽ സാ­ദൃ­ശ്യ­മു­ണ്ടെ­ങ്കി­ലും ഷ്നി­റ്റ്സ്ല­റു­ടെ കഥ ക­ലാ­ത്മ­ക­വും മാ­ധ­വ­മേ­നോ­ന്റെ കഥ ക­ലാ­ര­ഹി­ത­വു­മാ­ണു്. ക­ഥ­യ്ക്കു യോ­ജി­ച്ച അ­ന്ത­രീ­ക്ഷ­വും ഭാ­വ­ദ­ശ­യും സൃ­ഷ്ടി­ച്ചു­കൊ­ണ്ടു് പ­ര്യ­വ­സാ­ന­ത്തി­ലേ­ക്കു ഷ്നി­റ്റ്സ്ലർ ചെ­ല്ലു­ന്നു. ക­ഥാ­പാ­ത്രം പൂ­ക്ക­ളെ­ടു­ത്തു റോ­ഡി­ലേ­ക്കു് എ­റി­യു­മ്പോൾ അ­ങ്ങ­നെ പ്ര­വർ­ത്തി­ക്കാ­നേ അ­യാൾ­ക്കു കഴിയൂ എന്നു നമ്മൾ പ­റ­യു­ന്നു. ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ മ­ന­സ്സി­നും ക­ഥാ­ന്ത­രീ­ക്ഷ­ത്തി­നും പൊ­രു­ത്ത­മു­ള്ള­തു­കൊ­ണ്ടാ­ണു് ഇതു സം­ഭ­വി­ക്കു­ന്ന­തു്. ഈ ഗു­ണ­ങ്ങ­ളിൽ ഒ­ന്നു­പോ­ലും മാ­ധ­വ­മേ­നോ­ന്റെ ക­ഥ­യ്ക്കി­ല്ല. നി­ത്യ­ജീ­വി­ത­ത്തിൽ കാ­യം­കു­ളം കൊ­ച്ചു­ണ്ണി ഒരു മ­ണി­ക്കൂർ­കൊ­ണ്ടു ഹ­രി­ശ്ച­ന്ദ്ര­നാ­യി­യെ­ന്നു വരാം. പക്ഷേ, ക­ഥ­യി­ലെ കാ­യം­കു­ളം കൊ­ച്ചു­ണ്ണി­ക്കു ആ മാ­ന­സ്സാ­ന്ത­രം വ­ര­ണ­മെ­ങ്കിൽ അ­തി­നു­ള്ള ചി­ത്ത­വൃ­ത്തി­പ­ര­ങ്ങ­ളാ­യ പ്രേ­ര­ണ­കൾ ക­ഥാ­കാ­രൻ കാ­ണി­ച്ചേ മ­തി­യാ­വൂ. അ­ത്ത­രം പ്രേ­ര­ണ­കൾ മാ­ധ­വ­മേ­നോ­ന്റെ ക­ഥ­യി­ലി­ല്ലാ­ത്ത­തു­കൊ­ണ്ടു് അതു് വി­ശ്വാ­സ­മു­ള­വാ­ക്കു­ന്നി­ല്ല.

images/Shakespeare.jpg
ഷേ­ക്സ്പി­യർ

ഷേ­ക്സ്പി­യ­റി ന്റെ ‘ആ­ന്റ­ണി ആൻഡ് ക്ലീ­യ­പാ­ട്ര’ എന്ന നാടകം. ക്ലീ­യ­പാ­ട്ര­യോ­ടു് ആ­ന്റ­ണി­യു­ടെ അ­ന്ത്യ­യാ­ത്രാ­മൊ­ഴി: I am dying, Egypt, dying. (Antony and cleopatra, 4-15, P. 103, Cambridge University Press) ഇ­താ­ണു് അ­ര­വി­ന്ദ ഘോഷ് പ­റ­യു­ന്ന സു­പ്രീം പൊ­യ­റ്റി­ക് അ­ട്ട­റൻ­സ്—ശ്രേ­ഷ്ഠ­മാ­യ കാ­വ്യ­ഭാ­ഷ­ണം. ആ­ന്റ­ണി­യു­ടെ മാ­ന­സി­കാ­വ­സ്ഥ മു­ഴു­വ­നും ഈ അഞ്ചു വാ­ക്കു­ക­ളി­ലു­ണ്ടു്.

സാ­ഹി­ത്യ­വാ­ര­ഫ­ലം

കോ­ഴി­ക്കോ­ട്ടെ ച­ന്ദ്രി­ക ആ­ഴ്ച്ച­പ്പ­തി­പ്പു് വ­ള­രെ­ക്കാ­ല­മാ­യി നി­സ്സാ­ര­നാ­യ എ­ന്നെ­യും എന്റെ ഈ പം­ക്തി­യേ­യും പു­ല­ഭ്യം പ­റ­യു­ന്നു. സി. എച്ച്. മു­ഹ­മ്മ­ദ്കോ­യ യുടെ കാ­ല­ത്തു് ആ­രെ­യും അ­പ­മാ­നി­ക്കാ­തി­രു­ന്ന ഈ വാ­രി­ക­യ്ക്കു് ഈ വി­ധ­ത്തി­ലൊ­രു പ­രി­ണാ­മം വ­ന്ന­ല്ലോ. ഏ­താ­നും മാ­സ­ങ്ങൾ­ക്കു­മുൻ­പു് സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തെ­ക്കു­റി­ച്ചു ദീർ­ഘ­മാ­യ ഒരു ലേഖനം അതിൽ വന്നു. വ­ട­ക്കൻ­പ­റ­വൂ­രി­ലെ ഒരു ടോർ­ച്ച് വ­ല്യ­പ്പൻ സ്ത്രീ­ക­ളെ മു­ണ്ടു­പൊ­ക്കി­ക്കാ­ണി­ക്കാ­റു­ണ്ടെ­ന്നും അതിനു സ­ദൃ­ശ­മാ­യ പ്ര­വൃ­ത്തി­യാ­ണു് സാ­ഹി­ത്യ­വാ­ര­ഫ­ല ര­ച­ന­യെ­ന്നും ആ ലേ­ഖ­ന­ത്തിൽ കണ്ടു. പി­ന്നേ­യും ഉ­ണ്ടാ­യി ശ­കാ­ര­ങ്ങ­ളും അ­ധി­ക്ഷേ­പ­ങ്ങ­ളും. ഈ പറഞ്ഞ പ്ര­സാ­ധ­ന­ത്തി­ലു­മു­ണ്ടു് ദീർ­ഘ­മാ­യ ലേഖനം. ഞാ­നെ­ഴു­തു­ന്ന­തു നി­രൂ­പ­ണ­മോ വി­മർ­ശ­ന­മോ അ­ല്ലെ­ന്നും ഇതു നി­രൂ­പ­ണ സാ­ഹി­ത്യ­ത്തി­ലെ പൈ­ങ്കി­ളി­ര­ച­ന­യാ­ണെ­ന്നു­മാ­ണു് ലേ­ഖ­ന­ത്തി­ലെ കാ­ത­ലാ­യ ആശയം. സാ­ഹി­ത്യ വാ­ര­ഫ­ലം നി­രൂ­പ­ണ­മോ വി­മർ­ശ­ന­മോ അ­ല്ലെ­ന്നു ഞാൻ­ത­ന്നെ പലതവണ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇതു ലി­റ്റ­റ­റി ജേ­ണ­ലി­സം മാ­ത്ര­മാ­ണു്. സ്വ­കീ­യാ­നു­ഭ­വ­ങ്ങ­ളെ സാ­ഹി­ത്യ­ത­ത്ത്വ­ങ്ങ­ളു­മാ­യി കൂ­ട്ടി­യി­ണ­ക്കി മൂ­ല്യ­നിർ­ണ്ണ­യ­ത്തി­നു സ്വേ­ച്ഛാ­പ­ര­ത്വം വ­രു­ത്തി എ­ഴു­ത­പ്പെ­ടു­ന്ന ലേ­ഖ­ന­പ­ര­മ്പ­ര­യാ­ണി­തു്. സാ­മാ­ന്യ­ജ­ന­ത­യെ ല­ക്ഷ്യ­മാ­ക്കി എ­ഴു­തു­ന്ന ഈ ലേ­ഖ­ന­ങ്ങ­ളിൽ ഗഹനത ഒ­ഴി­വാ­ക്കു­ക­യാ­ണു് രീതി. ചി­ന്ത­യ്ക്കു ക­ന­ക്കു­റ­വു വ­രു­ത്തു­ക എ­ന്ന­താ­ണു് ല­ക്ഷ്യം. കു­ത്സി­ത­മാ­യ സാ­ഹി­ത്യ­ര­ച­ന സ­മു­ദാ­യ­ദ്രോ­ഹ­മാ­യ­തു­കൊ­ണ്ടു് അ­ത്ത­രം ര­ച­യി­താ­ക്ക­ളെ വി­ദ്വേ­ഷ­ര­ഹി­ത­മാ­യി ക­ളി­യാ­ക്കാ­റു­ണ്ടു്.

തി­രു­വ­ന­ന്ത­പു­ര­ത്തു് നേമം എ­ന്നൊ­രു സ്ഥ­ല­മു­ണ്ടു്. അവിടെ മൂ­ക്കു­ന്നി­മ­ല എ­ന്നൊ­രു കൊ­ച്ചു­മ­ല­യു­ണ്ടു്. അ­തു­ക­ണ്ടി­ട്ടു് ആ­രെ­ങ്കി­ലും ‘ഹായ് ഹി­മാ­ല­യ­പർ­വ്വ­തം പോ­ലി­രി­ക്കു­ന്നി­ല്ല’ എ­ന്നു­പ­റ­ഞ്ഞു കാർ­ക്കി­ച്ചു­തു­പ്പി­യാൽ വാ­യ­ന­ക്കാർ­ക്കു് എ­ന്തു­തോ­ന്നും? ഏ­ന്തു­തോ­ന്നു­മോ അ­തു­ത­ന്നെ­യാ­ണു് ഈ ആ­ക്ഷേ­പ­ങ്ങ­ളും ശ­കാ­ര­ങ്ങ­ളും കേൾ­ക്കു­മ്പോൾ എ­നി­ക്കും തോ­ന്നു­ക.

ഈ പം­ക്തി­യെ നോ­വ­ലി­സ്റ്റ് ന­യൻ­താ­രാ സെഗാൾ (ജ­വ­ഹർ­ലാൽ നെ­ഹ്രു വി­ന്റെ അ­ന­ന്ത­ര­വൾ), വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ, എൻ. വി. കൃ­ഷ്ണ­വാ­രി­യർ, എം. പി. നാ­രാ­യ­ണ­പി­ള്ള ഇവർ വാ­ഴ്ത്തി­യി­ട്ടു­ണ്ടു്. എൻ. വി. കൃ­ഷ്ണ­വാ­രി­യർ ഒ­രി­ക്കൽ എഴുതി: “കേ­ര­ള­ത്തിൽ അ­ക്ഷ­ര­ജ്ഞാ­ന­മു­ള്ള­വ­രു­ടെ ആ­ഴ്ച്ച­കൾ­ക്കു രസം പ­ക­രു­ന്ന സാ­ഹി­ത്യ­വാ­ര­ഫ­ല­മാ­യി­രി­ക്കാം ഒ­രു­പ­ക്ഷേ, ‘മ­ല­യാ­ള­നാ­ടി’നെ­പ്പ­റ്റി ചി­ന്തി­ക്കു­ന്ന­വ­രു­ടെ ഓർ­മ്മ­യിൽ ആ­ദ്യ­മെ­ത്തു­ക. ഇത്ര നീ­ണ്ട­കാ­ലം ഇത്ര സ­ഫ­ല­മാ­യി ‘ഓടിയ’ മ­റ്റൊ­രു പം­ക്തി മലയാള പ­ത്ര­പ്ര­വർ­ത്ത­ന­ച­രി­ത്ര­ത്തിൽ വി­ര­ള­മാ­ണു് ”. (മ­ല­യാ­ള­നാ­ടു് വാരിക 1983 ജൂലൈ 31) സി. എച്ച്. മു­ഹ­മ്മ­ദ് കോ­യ­യും ഈ ലേ­ഖ­ന­ങ്ങ­ളെ­ക്കു­റി­ച്ചു ന­ല്ല­വാ­ക്കു പ­റ­ഞ്ഞി­ട്ടു­ണ്ടു്. (ഹാ­സ്യ­ചി­ത്ര­കാ­രൻ ഗ­ഫൂ­റി­നു് അ­ദ്ദേ­ഹ­മെ­ഴു­തി­യ ക­ത്തിൽ. ആ ക­ത്തു് ഗഫൂർ എ­നി­ക്കു് അ­യ­ച്ചു­ത­ന്നു.) മ­ഹാ­വ്യ­ക്തി­കൾ ഇ­ങ്ങ­നെ­യൊ­ക്കെ പ­റ­ഞ്ഞി­ട്ടും ചി­ലർ­ക്കു് ഇതു് ഗോ­സി­പ്പാ­ണു്. മറ്റു ചി­ലർ­ക്കു അ­ല്പ­ജ്ഞാ­നം പെ­രു­പ്പി­ച്ചു­കാ­ണി­ക്ക­ലാ­ണു്. ഗോ­സി­പ്പെ­ന്നു പ­റ­ഞ്ഞ­വർ നേ­രി­ട്ടു് അ­ഭി­ന­ന്ദ­നം അ­റി­യി­ച്ച­വ­രാ­ണു്. അ­ല്പ­ജ്ഞാ­ന­മെ­ന്നു് ഉ­ദീ­ര­ണം ചെ­യ്ത­വർ എന്നെ സ­വ്യ­സാ­ചി­യോ­ടു സ­ദൃ­ശ­നാ­ക്കി­ക്ക­ല്പി­ച്ച­വ­രാ­ണു്.

തി­രു­വ­ന­ന്ത­പു­ര­ത്തു് നേമം എ­ന്നൊ­രു സ്ഥ­ല­മു­ണ്ടു്. അവിടെ മൂ­ക്കു­ന്നി­മ­ല എ­ന്നൊ­രു കൊ­ച്ചു­മ­ല­യു­ണ്ടു്. അ­തു­ക­ണ്ടി­ട്ടു് ആ­രെ­ങ്കി­ലും ‘ഹായ് ഹി­മാ­ല­യ­പർ­വ്വ­തം പോ­ലി­രി­ക്കു­ന്നി­ല്ല’ എ­ന്നു­പ­റ­ഞ്ഞു കാർ­ക്കി­ച്ചു­തു­പ്പി­യാൽ വാ­യ­ന­ക്കാർ­ക്കു് എ­ന്തു­തോ­ന്നും? ഏ­ന്തു­തോ­ന്നു­മോ അ­തു­ത­ന്നെ­യാ­ണു് ഈ ആ­ക്ഷേ­പ­ങ്ങ­ളും ശ­കാ­ര­ങ്ങ­ളും കേൾ­ക്കു­മ്പോൾ എ­നി­ക്കും തോ­ന്നു­ക.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: വൊൾ­ട്ടർ ബൻ­യ­മിൻ ആരു്?

ഉ­ത്ത­രം: “ഇ­രു­പ­താം ശ­താ­ബ്ദ­ത്തി­ലെ ഏ­റ്റ­വും പ്ര­മു­ഖ­നാ­യ മാർ­ക്സി­സ്റ്റ് നി­രൂ­പ­കൻ. ഏതു ദുർ­ഗ്ര­ഹ­മാ­യ വി­ഷ­യ­വും അ­ദ്ദേ­ഹം ല­ളി­ത­മാ­യി പ്ര­തി­പാ­ദി­ക്കും. തന്റെ നി­രൂ­പ­ണ പ­ദ്ധ­തി­യെ ന­വീ­ന­ക­ല­യു­ടെ ടെ­ക്നി­ക്കി­നോ­ടു് അ­ടു­പ്പി­ച്ചു എ­ന്ന­താ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ സ­വി­ശേ­ഷ­ത. ന­വീ­ന­ക­ല മൊ­ങ്താ­ഷാ­ണു് (montage). പ­ട­ങ്ങ­ളിൽ നി­ന്നോ അ­ച്ച­ടി­ച്ച­വ­യിൽ­നി­ന്നോ വെ­ട്ടി­യെ­ടു­ക്കു­ന്ന ഭാ­ഗ­ങ്ങൾ ഒ­രു­മി­ച്ചു ചേർ­ത്തു­വ­യ്ക്കു­ന്നു മൊ­ങ്താ­ഷിൽ. അവ ഏ­ക­ത്വ­ത്തി­ന്റെ പ്ര­തീ­തി­യു­ള­വാ­ക്കും. അ­ല്ലെ­ങ്കിൽ ഓരോ ഭാ­ഗ­ത്തി­നും അ­തി­ന്റേ­താ­യ മൂ­ല്യം കാണും. ഈ മൊ­ങ്താ­ഷ് നി­രൂ­പ­ണ­ത്തി­ന്റെ ഉ­ത്ത­മോ­ദാ­ഹ­ര­ണ­മാ­ണു് ബൻ­യ­മി­ന്റെ One way street. അതു് മാ­സ്റ്റർ­പീ­സാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്നു. (One way street and other writings, Walter Benjamin, Introduction by Susan Sontag, Verso Publication, £7.95.)

ചോ­ദ്യം: ഈ മാ­സ്റ്റർ­പീ­സിൽ­നി­ന്നു് ചില വാ­ക്യ­ങ്ങ­ളെ­ങ്കി­ലും എഴുതൂ.

ഉ­ത്ത­രം: “സം­ഭാ­ഷ­ണ­ത്തി­ന്റെ സ്വാ­ത­ന്ത്ര്യം ന­ഷ്ട­പ്പെ­ട്ടി­രി­ക്കു­ന്നു. മുൻ­പു്, കൂടെ സം­സ്സാ­രി­ക്കു­ന്ന­വ­രിൽ താ­ല്പ­ര്യം കാ­ണി­ക്കു­ക എ­ന്ന­തു് പ്ര­തീ­ക്ഷ­യ്ക്കു് ചേർ­ന്ന­താ­യി­രു­ന്നു­വെ­ങ്കിൽ ഇ­ന്നു് അതു് അ­യാ­ളു­ടെ ഷൂ­സി­ന്റേ­യോ കു­ട­യു­ടേ­യോ വില ചോ­ദി­ക്കു­ന്ന­തിൽ ചെ­ന്നെ­ത്തി­യി­രി­ക്കു­ന്നു”. (പുറം 57) ഇനി വേ­റോ­രി­ട­ത്തു്: സാ­ഹി­ത്യ­ത്തി­ന്റെ സ­മ­ര­ത്തിൽ നി­രൂ­പ­കൻ യു­ദ്ധ­ത­ന്ത്ര കൗ­ശ­ല­ക്കാ­ര­നാ­ണു്. പക്ഷം പി­ടി­ക്കാൻ വ­യ്യാ­ത്ത­വൻ നി­ശ്ശ­ബ്ദ­നാ­യി ഇ­രി­ക്ക­ണം. നി­രൂ­പ­ണം സാ­ന്മാർ­ഗ്ഗി­ക­പ്ര­ശ്നം മാ­ത്ര­മ­ല്ല. ഗോ­യ്റ്റേ, ഹൊയ്ൻ ഡെർ­ലീൻ, ക്ലൈ­സ്റ്റ്, ബേ­റ്റ്ഹോ­ഫ്ൻ, ഷാങ് പൗൾ ഇവരെ തെ­റ്റാ­യി വി­ല­യി­രു­ത്തി­യെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ന്മാർ­ഗി­ക­ത്വ­ത്തി­നാ­ണു തെ­റ്റു­പ­റ്റി­യ­തു്; ക­ല­യെ­സ്സം­ബ­ന്ധി­ച്ച സൂ­ക്ഷ്മ ദർ­ശി­ത്വ­ത്തി­ന­ല്ല”. (പുറം 66, 67)

ചോ­ദ്യം: പെൺ­പോ­ലീ­സ്?

ഉ­ത്ത­രം: ശാ­ലീ­ന­ത­യും സൗ­ന്ദ­ര്യ­മി­ല്ലാ­ത്ത­വ­രെ­യും മാ­ത്ര­മേ തി­ര­ഞ്ഞെ­ടു­ക്കൂ എന്ന അ­ധി­കാ­രി­ക­ളു­ടെ നിർ­ബ്ബ­ന്ധം കൊ­ണ്ടു രൂപം കൊ­ണ്ട­വർ.

ചോ­ദ്യം: മെ­ഡി­ക്കൽ സയൻസ്?

ഉ­ത്ത­രം: സ്യൂ­ഡോ സയൻസ്. നാളെ മ­രി­ക്കാ­നു­ള്ള­വ­രെ അതു് ഇന്നു കൊ­ല്ലു­ന്നു. ഇന്നു മ­രി­ക്കാ­നു­ള്ള­വ­രെ അതു് നാ­ളെ­വ­രെ ജീ­വി­പ്പി­ച്ചു ഇ­രു­ത്തു­ന്നു”.

മോരും മു­തി­ര­യും
images/AcriminalHistory.jpg

അ­ക്ര­മ­ത്തി­നു പ­രി­ണാ­മ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട വ്യാ­ഖ്യാ­ന­മു­ണ്ടെ­ന്നാ­ണു് കോളിൻ വിൽസൻ പ­റ­യു­ന്ന­തു്. മൃ­ഗ­ങ്ങ­ളു­ടെ ലോ­ക­ത്തു് shrew എന്നു പേ­രു­ള്ള ഒരു കൊ­ച്ചു ജീ­വി­യു­ണ്ടു്. അതു് അ­തി­നെ­ക്കാൾ വ­ലു­താ­യ ജീ­വി­ക­ളെ ധാ­രാ­ള­മാ­യി കൊ­ല്ലും. ഈ നി­ഗ്ര­ഹ­ത്തി­നു സ­മാ­ധാ­നം ക­ണ്ടെ­ത്തേ­ണ്ട­തു് അ­തി­ന്റെ വ­ലു­പ്പ­ത്തി­ലാ­ണു്. വോള ്യു­മി­നോ­ടു് (volume) താ­ര­ത­മ്യ­പ്പെ­ടു­ത്തു­മ്പോൾ അ­തി­ന്റെ പ­ര­പ്പു് (surface area) വ­ള­രെ­ക്കൂ­ടു­ത­ല­ത്രേ. അ­തു­കൊ­ണ്ടു വളരെ വേ­ഗ­ത്തിൽ അ­തി­ന്റെ ചൂടു് ചു­റ്റു­മു­ള്ള വായു വ­ലി­ച്ചെ­ടു­ക്കു­ന്നു. അ­തി­നാൽ ആ ജീ­വി­ക്കു് എ­പ്പോ­ഴും എ­ന്തെ­ങ്കി­ലും തി­ന്ന­ണം. ജീ­വി­ച്ചി­രി­ക്ക­ണ­മെ­ങ്കിൽ “കാ­ട്ടാ­ള­ത്തം” കാ­ണി­ച്ചേ മ­തി­യാ­വൂ അ­തി­നു്. മ­നു­ഷ്യ­ന്റെ ഭാ­ര­വു­മാ­യി ത­ട്ടി­ച്ചു നോ­ക്കു­മ്പോൾ അ­വ­ന്റെ പ­ര­പ്പു് കു­റ­വാ­ണു്. അ­തു­കൊ­ണ്ടു് ആ ജീ­വി­യെ­പ്പോ­ലെ എ­പ്പോ­ഴും അവനു് ആഹാരം ക­ഴി­ക്കേ­ണ്ട­തി­ല്ല. (സെ­ക്ര­ട്ടേ­റി­യ­റ്റ് ന­ട­യി­ലെ നി­രാ­ഹാ­ര സ­ത്യാ­ഗ്ര­ഹ­ങ്ങൾ­ക്കു സ­മാ­ധാ­നം കി­ട്ടി­ക്ക­ഴി­ഞ്ഞു). പക്ഷേ, അ­വ­ന്റെ നി­ല­നിൽ­പ്പി­നെ ബാ­ധി­ക്കു­ന്ന സം­ഭ­വ­ങ്ങൾ ലോ­ക­ത്തു വ­ള­രെ­ക്കൂ­ടു­ത­ലാ­ണു്. അ­വ­യു­ടെ വെ­ല്ലു­വി­ളി­യെ നേ­രി­ടാൻ അവൻ സെ­ക്സിൽ വ്യാ­പ­രി­ക്കു­ന്നു. നേ­ര­ത്തെ പറഞ്ഞ ജീ­വി­യു­ടെ നി­ര­ന്ത­ര­മാ­യ ഭ­ക്ഷ­ണ­വാ­ഞ്ഛ­യ്ക്കു സ­ദൃ­ശ­മാ­ണി­തു്. മ­റ്റൊ­ന്നു കൂ­ടി­യു­ണ്ടു്. ജീവി ആ­ഹാ­ര­സാ­ധ­നം ക­ണ്ടാൽ ചാ­ടി­വീ­ഴു­ന്ന­തു­പോ­ലെ മ­നു­ഷ്യൻ അ­ക്ര­മ­ണ­പ്ര­വ­ണ­ത­യോ­ടെ ഓരോ പ്ര­ശ്ന­ത്തി­ലും (problem എന്ന അർ­ത്ഥ­ത്തിൽ) ചാ­ടി­വീ­ഴു­ന്നു. ക്ഷമ മ­നു­ഷ്യ­നി­ല്ല. ഏതും ഉടനടി പ­രി­ഹ­രി­ക്ക­ണം അവനു്. അ­തു­കൊ­ണ്ടാ­ണു് മ­നു­ഷ്യൻ എ­ല്ലാ­ക്കാ­ല­ത്തും അ­ക്ര­മാ­സ­ക്ത­നാ­യി­ട്ടു­ള്ള­തു്. മ­നു­ഷ്യ­ന്റെ വി­ജ­യ­ക­ഥ­ക­ളിൽ നി­ന്നു് അ­വ­ന്റെ അ­ക്ര­മ­ക­ഥ­ക­ളെ മാ­റ്റി­നി­റു­ത്താൻ വയ്യ. ര­ണ്ടും ഒ­ര­നു­ഭ­വ­കേ­ന്ദ്ര­ത്തിൽ നി­ന്നു് ആ­വിർ­ഭ­വി­ക്കു­ന്നു. (A criminal History of Mankind, Colin Wilson, Panther, £3.95.)

കോളിൻ വിൽ­സ­ന്റെ ഈ മതം ശ­രി­യാ­ണെ­ങ്കിൽ മ­നു­ഷ്യൻ ഈ ലോ­ക­ത്തു് ആ­വിർ­ഭ­വി­ച്ച നാൾ­മു­തൽ അ­ക്ര­മ­ത­ല്പ­ര­നാ­ണു്. ഈ അ­ക്ര­മ­വാ­സ­ന­യെ­യാ­ണു് അ­ഷ്ട­മൂർ­ത്തി ‘അറകൾ’ എന്ന ക­ഥ­യി­ലൂ­ടെ ചി­ത്രീ­ക­രി­ക്കു­ന്ന­തു് (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്). തോ­ക്കു് ആ­വ­ശ്യ­പ്പെ­ടു­ന്ന കു­ഞ്ഞി­ലും അതു് അ­ച്ഛ­ന്റെ നേർ­ക്കു ചൂ­ണ്ടു­ന്ന അ­വ­നി­ലും പോ­ലീ­സു­കാ­രിൽ നി­ന്നു് ആ­യു­ധ­ങ്ങൾ പി­ടി­ച്ചെ­ടു­ക്കു­ന്ന പ­ട്ടാ­ള­ക്കാ­രി­ലും അ­ക്ര­മ­ണ പ്ര­വ­ണ­ത­യു­ണ്ടു്. ആശയം ന­ന്നു്; പക്ഷേ, കഥ ന­ന്ന­ല്ല. ആ­ശ­യ­വും ആ­ഖ്യാ­ന­വും നി­ര­ക്ഷി­ര­ന്യാ­യ­മ­നു­സ­രി­ച്ചു് ഒ­ന്നാ­ക­ണം. അതു് ഇ­ക്ക­ഥ­യിൽ സം­ഭ­വി­ക്കു­ന്നി­ല്ല.

images/WalterBenjamin1928.jpg
വൊൾ­ട്ടർ ബൻ­യ­മിൻ

കൊ­ട്ടാ­ര­ക്ക­ര ഇം­ഗ്ലീ­ഷ് ഹൈ­സ്ക്കൂ­ളിൽ എ­ന്നെ­യും കൂ­ട്ടു­കാ­രെ­യും കെ­മി­സ്ട്രി പ­ഠി­പ്പി­ച്ച സാ­റി­നു് കോ­ങ്ക­ണ്ണു­ണ്ടാ­യി­രു­ന്നു. കു­ട്ടി­ക­ളെ നോ­ക്കി സാറ് ചോ­ദി­ച്ചു: ഇസഡ് എൻ പ്ലസ് എച്ച് റ്റു എസ് ഒ ഫോർ സമം? ഒരു വി­ദ്യാർ­ത്ഥി എ­ഴു­ന്നേ­റ്റു പ­റ­ഞ്ഞു: “അ­റി­ഞ്ഞു­കൂ­ടാ സാർ”. അ­തു­കേ­ട്ടു് സാറ്: “ഞാൻ ത­ന്നോ­ട­ല്ല ചോ­ദി­ച്ച­തു്”. സാറ് പ­റ­യു­ന്ന­തു കേ­ട്ടു് അ­ടു­ത്തി­രു­ന്ന മ­റ്റൊ­രു വി­ദ്യാർ­ത്ഥി എ­ഴു­ന്നേ­റ്റു. അയാൾ ഉ­ത്ത­രം നൽ­കു­ന്ന­തി­നു­മുൻ­പു് സാറ് ദേ­ഷ്യ­ത്തിൽ: “ത­ന്നോ­ടു­മ­ല്ല ഞാൻ ചോ­ദി­ച്ച­തു്”. ക­ഥാ­കാ­ര­ന്മാർ­ക്കു കോ­ങ്ക­ണ്ണു പാ­ടി­ല്ല. എ­ങ്കി­ലേ വിഷയം വേണ്ട പോലെ പ്ര­തി­ക­രി­ക്കു.

ഗുരോ ഞാ­നാ­ണോ?

“ഗുരോ അതു് ഞാ­നാ­ണോ?” എന്നു ഞാനും ചോ­ദി­ക്കു­ന്നു ട്രയൽ വാ­രി­ക­യിൽ എ. എസ്. ദി­നേ­ശ് എ­ഴു­തി­യ “സ്തു­തി പാഠകർ അ­ര­ങ്ങു ത­കർ­ക്കു­ന്നു” എന്ന ലേഖനം വ­യി­ച്ചി­ട്ടു്. ലേഖനം തു­ട­ങ്ങു­ന്ന­തു് ഇ­ങ്ങ­നെ.

“മലയാള സാ­ഹി­ത്യ­ത്തി­ലെ പൂർ­വ്വ­കാ­ല സ്മ­ര­ണ­കൾ അ­യ­വി­റ­ക്കി, പാ­ശ്ചാ­ത്യ സാ­ഹി­ത്യ മ­ഹ­ത്വ­ത്തെ പു­ക­ഴ്ത്തി, സ­മ­കാ­ലി­ക മലയാള സാ­ഹി­ത്യ­ത്തി­ലു­ണ്ടാ­യ അ­ധഃ­പ­ത­ന­ത്തിൽ ദുഃ­ഖി­ക്കു­ന്ന നി­രൂ­പ­ക­രു­ടെ­യും സ­ഹൃ­ദ­യ­രു­ടെ­യും എണ്ണം കൂടി വ­രി­ക­യാ­ണു്”.

ഇതിലെ മു­പ്പ­തു വെ­ള്ളി­ക്കാ­ശു­കാ­രൻ ഞാ­നാ­ണെ­ങ്കിൽ, വ്യാ­ജ­ചും­ബ­ന­ക്കാ­രൻ ഞാ­നാ­ണെ­ങ്കിൽ ദി­നേ­ശി­നോ­ടു പ­റ­യ­ട്ടെ. പ­റ­യു­ന്ന­തു് ഞാ­നാ­ണെ­ങ്കി­ലും സി. നാ­രാ­യ­ണ­പ്പി­ള്ള എ­ന്നോ­ടു സ­ത്യ­സ­ന്ധ­മാ­യി പ­റ­ഞ്ഞ­താ­ണു് ഇ­നി­വ­രു­ന്ന വാ­ക്യ­ങ്ങൾ: “ഇം­ഗ്ലീ­ഷ് വാ­യി­ക്കു­ന്ന­വർ­ക്കു വാ­യി­ക്ക­ത്ത­ക്ക­താ­യി നവീന മലയാള സാ­ഹി­ത്യ­ത്തിൽ ഒരു നോ­വ­ലി­ല്ല. ഒരു ചെ­റു­ക­ഥ­യി­ല്ല. ഒരു കാ­വ്യ­ഗ്ര­ന്ഥ­മി­ല്ല. ഒരു വാ­രി­ക­പോ­ലു­മി­ല്ല”. ഈ മതം ശ­രി­യ­ല്ലെ­ന്നു തോ­ന്നു­ന്നെ­ങ്കിൽ അതിനു ഹേതു പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­ത്തി­ലു­ള്ള പ­രി­ച­യ­മി­ല്ലാ­യ്മ­യാ­ണു്. എ­ന്തി­നു പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യം? ‘ആ­രോ­ഗ്യ­നി­കേ­ത­നം’ എന്ന ബം­ഗാ­ളി നോ­വ­ലി­നു തു­ല്യ­മാ­യോ അ­തി­നു് അ­ടു­ത്തു­വ­രു­ന്ന­താ­യോ ഒരു നോ­വ­ലി­ല്ല മ­ല­യാ­ള­ത്തിൽ. ത­മ്മിൽ ഭേദം തൊ­മ്മൻ എ­ന്ന­മ­ട്ടിൽ നമ്മൾ സ­മ്മാ­ന­ങ്ങൾ കൊ­ടു­ക്കു­ന്നു ചില എ­ഴു­ത്തു­കാർ­ക്കു്. ദി­നേ­ശ് സൂ­ചി­പ്പി­ക്കു­മ്പോ­ലെ അതു് എ­ഴു­ത്തു­കാ­രു­ടെ പോ­പ്പു­ലാ­രി­റ്റി­യെ പ­രി­ഗ­ണി­ച്ചാ­ണു്; സാ­ഹി­ത്യ­മേ­ന്മ­യെ അ­വ­ലം­ബി­ച്ച­ല്ല.

പാ­ശ്ചാ­ത്യ സാ­ഹി­ത്യ­ത്തി­ന്റെ സ്തോ­താ­ക്ക­ളെ പു­ച്ഛി­ച്ചി­ട്ടു് ദി­നേ­ശ് ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ കൃ­തി­ക­ളെ­ന്ന­മ­ട്ടിൽ കെ. രാ­ധാ­കൃ­ഷ്ണ­ന്റെ ‘ന­ഹു­ഷ­പു­രാ­ണ’വും വി. ആർ. പ­ര­മേ­ശ്വ­ര­ന്റെ ‘പ്ര­കൃ­തി­നി­യ­മ’വും എ­ടു­ത്തു കാ­ണി­ക്കു­ന്നു. മാ­തൃ­ഭൂ­മി പ­ത്രാ­ധി­പർ എം. ഡി. നാ­ല­പ്പാ­ട്ടു്, രാ­ധാ­കൃ­ഷ്ണ­ന്റെ ഒരു നോ­വ­ലി­ന്റെ കൈ­യെ­ഴു­ത്തു­പ്ര­തി വാ­യി­ച്ചു നോ­ക്കി അ­ഭി­പ്രാ­യം പറയാൻ എന്നെ ഏ­ല്പി­ച്ചു. അതു “ന­ഹു­ഷ­പു­രാ­ണ”മാ­ണെ­ന്നാ­ണു് എന്റെ ഓർമ്മ. ആ ഓർമ്മ ശ­രി­യാ­ണെ­ങ്കിൽ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­നു് അമിത പ്രാ­ധാ­ന്യം നൽ­കി­യി­ട്ടു­ള്ള ‘ട്രാ­ഷാ’ണു് ആ നോവൽ. അ­ങ്ങ­നെ തന്നെ ഞാൻ മാ­തൃ­ഭൂ­മി പ­ത്രാ­ധി­പ­രോ­ടു പ­റ­യു­ക­യും ചെ­യ്തു. ഡോ­ക്ടർ എം. ലീ­ലാ­വ­തി ‘പ്ര­കൃ­തി­നി­യ­മ’ത്തെ­ക്കു­റി­ച്ചു് എ­ഴു­തി­യ­തു വാ­യി­ച്ച­തു­കൊ­ണ്ടും കവി ചു­ള്ളി­ക്കാ­ടു് ബാ­ല­ച­ന്ദ്രൻ വ­ല്ല­തെ അതിനെ വാ­ഴ്ത്തി­യ­തു­കൊ­ണ്ടും ഞാൻ ആ കൃതി വാ­യി­ച്ചു. ബാ­ല­ച­ന്ദ്രൻ ത­ന്നെ­യാ­ണു് ഗ്ര­ന്ഥം ദ­യാ­പൂർ­വം അ­യ­ച്ചു­ത­ന്ന­തു്. ‘പ്ര­കൃ­തി­നി­യ­മം’ വെ­റു­മൊ­രു ഉ­പ­ന്യാ­സ­മാ­ണു്. സർ­ഗ്ഗാ­ത്മ­ക ര­ച­ന­യ­ല്ല. ഒന്നേ പ­റ­യാ­നു­ള്ളു. എ. എസ്. ദി­നേ­ശി­ന്റെ സ­ഹൃ­ദ­യ­ത്വം താണ നി­ല­വാ­ര­ത്തി­ലു­ള്ള­താ­ണു്.

പഴയ വീ­ഞ്ഞ്

ന­മു­ക്കെ­ല്ലാ­വർ­ക്കും മാ­നു­ഷി­കാ­വ­സ്ഥ­ക­ളെ­ക്കു­റി­ച്ചു് ചില ധാ­ര­ണ­ക­ളു­ണ്ടു്. ആ ധാ­ര­ണ­ക­ളെ സാ­ഹി­ത്യ­കാ­രൻ വി­പു­ലീ­ക­രി­ക്കു­മ്പോ­ഴാ­ണു് ‘ഹാ, ഇ­താ­ണ­ല്ലോ ജീ­വി­തം!’ എന്നു നമ്മൾ പറയുക. അ­ങ്ങ­നെ ന­മ്മെ­ക്കൊ­ണ്ടു ഉ­ദീ­ര­ണം ചെ­യ്യി­ക്കു­ന്ന­തി­നു അ­സ­മർ­ഥ­മാ­ണു് മ­ണി­യൂർ ഇ. ബാലൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ ‘തെ­രു­വി­ലെ രാ­ത്രി­കൾ’ എന്ന ചെ­റു­ക­ഥ. ആ­രോ­രു­മി­ല്ലാ­ത്ത പെ­ണ്ണി­നെ വി­വാ­ഹം ക­ഴി­ച്ചി­ട്ടു് അ­വ­ളു­ടെ ആ­ഭ­ര­ണ­ങ്ങൾ വി­റ്റു മദ്യം കു­ടി­ക്കു­ന്ന­വർ ഈ ലോ­ക­ത്തു ധാ­രാ­ളം. അവർ ഭാ­ര്യ­മാ­രെ പീ­ഡി­പ്പി­ക്കു­ന്നു. ന­ര­ക­യാ­ത­ന അ­നു­ഭ­വി­പ്പി­ക്കു­ന്നു. ചെ­റു­ക­ഥ­യ്ക്കു വേ­ണ്ട­തെ­ല്ലാം മ­ണി­യൂർ ഇ. ബാ­ല­ന്റെ ചെ­റു­ക­ഥ­യി­ലു­ണ്ടു്. ആ­ഖ്യാ­നം, ജീവിത ചി­ത്രീ­ക­ര­ണം, പ്ലോ­ട്ട് ഇ­വ­യൊ­ക്കെ. എ­ങ്കി­ലും സ്ത്രീ­യു­ടെ അ­നു­ഭ­വ­ത്തി­ന്റെ അ­ജ്ഞാ­ത മ­ണ്ഡ­ല­ങ്ങൾ ക­ണ്ടെ­ത്തി അവയെ മ­നു­ഷ്യ­ജീ­വി­ത­ത്തോ­ടു ബ­ന്ധി­പ്പി­ക്കാൻ ക­ഥാ­കാ­ര­നു ക­ഴി­യു­ന്നി­ല്ല. അ­തു­കൊ­ണ്ടു് ഇതൊരു പർ­വി­ത­ചർ­വ­ണം മാ­ത്ര­മാ­ണ്

images/MahatmaGandhi1931.jpg
മ­ഹാ­ത്മാ­ഗാ­ന്ധി

വി­ധി­യെ­ന്ന­തു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ അ­തി­നു് ഈ­ശ്വ­ര­നു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ലെ­ന്നാ­ണു ചി­ല­രു­ടെ മതം. വ്യ­ക്തി­യു­ടെ സ്വ­ഭാ­വ­മാ­ണ­ത്രേ വി­ധി­യെ ആ­ന­യി­ക്കു­ന്ന­തു്. കി­ട്ടു­ന്ന­തൊ­ക്കെ ബാ­ങ്കി­ലി­ടു­ക­യും അ­ന്യർ­ക്കു് ഒരു പൈ­സ­പോ­ലും കൊ­ടു­ക്കാ­തി­രി­ക്കു­ക­യും ചെ­യ്യു­ന്ന­വൻ സു­ഖ­മാ­യി ജീ­വി­ച്ചു സു­ഖ­മാ­യി മ­രി­ക്കും. ദു­ഷ്ട­നാ­ണെ­ങ്കി­ലും അവനു് ഒരു ദൗർ­ഭാ­ഗ്യ­വു­മു­ണ്ടാ­വു­ക­യി­ല്ല. കൈയിൽ വ­രു­ന്ന പ­ണ­മെ­ല്ലാം അ­ന്യ­നു വാ­രി­ക്കോ­രി കൊ­ടു­ക്കു­ന്ന­വൻ ന­ല്ല­വ­നാ­ണെ­ങ്കി­ലും ദ­രി­ദ്ര­നാ­യി ക­ഞ്ഞി­വെ­ള്ളം കു­ടി­ക്കാ­തെ ചാകും. മ­ഹാ­ത്മാ­ഗാ­ന്ധി പാ­വ­ന­ച­രി­ത­നാ­യി­രു­ന്നു. പക്ഷേ, ‘സെ­ക്യൂ­രി­റ്റി’ വേ­ണ്ടെ­ന്നു് അ­ദ്ദേ­ഹം ശാ­ഠ്യം പി­ടി­ച്ചു. അ­തു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹ­ത്തി­നു വെ­ടി­യേ­റ്റു­മ­രി­ക്കേ­ണ്ടി വ­ന്ന­തു്. അ­തി­മ­ദ്യ­പൻ ശു­ദ്ധാ­ത്മാ­വാ­ണെ­ങ്കി­ലും സി­റോ­സി­സ് വന്നു മ­രി­ക്കും. മദ്യം തൊ­ടാ­ത്ത പ­ര­മ­ദു­ഷ്ടൻ രോഗം വരാതെ ജീ­വി­ച്ചി­രി­ക്കും. സ്വ­ഭാ­വ­മ­നു­സ­രി­ച്ചാ­ണു് വിധി. ഇതു ശരിയോ തെ­റ്റോ? എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. അ­റി­യ­ണ­മെ­ന്നു­ള്ള­വർ ബൻ­യ­മി­ന്റെ Fate and Character എന്ന പ്ര­ബ­ന്ധം വാ­യി­ക്ക­ട്ടെ (പ്ര­ബ­ന്ധം മു­ക­ളിൽ­പ്പ­റ­ഞ്ഞ പു­സ്ത­കം).

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; kk-1987-12-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.