SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-01-24-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/OmarKhayyam2.jpg
ഒമാർ ഖ­യ്യാം

ഞാൻ ക­വി­യു­ടെ രോഗം അ­ന്വേ­ഷി­ച്ചു പോ­കു­ക­യാ­യി­രു­ന്നു. ആ­ശു­പ­ത്രി­യു­ടെ മൂ­ന്നാ­മ­ത്തെ നി­ല­യി­ലേ­ക്കു ക­യ­റ­ണ­മ­ല്ലോ എന്നു വി­ചാ­രി­ച്ചു് റോഡിൽ നി­ന്നു­കൊ­ണ്ടു് മു­ക­ളി­ലേ­ക്കു നോ­ക്കി­യ­പ്പോൾ ആകാശം ക­ണ്ടു­പോ­യി. പെ­ട്ടെ­ന്നു് എ­നി­ക്കോർ­മ്മ­വ­ന്ന­തു് ഒമാർ ഖ­യ്യാ­മി ന്റെ ചില വ­രി­ക­ളാ­ണു്: “അവർ ആ­കാ­ശ­മെ­ന്നു വി­ളി­ക്കു­ന്ന ആ ക­മി­ഴ്ത്തി വച്ച കി­ണ്ണ­മു­ണ്ട­ല്ലോ അ­തി­നി­ട­യി­ല­ല്ലേ നമ്മൾ ഇ­ഴ­ഞ്ഞു ജീ­വി­ക്കു­ന്ന­തും മ­രി­ക്കു­ന്ന­തും. സ­ഹാ­യ­ത്തി­നു­വേ­ണ്ടി അ­തി­ന്റെ നേർ­ക്കു കൈ­യുർ­ത്ത­രു­തേ. അതും നി­ങ്ങ­ളെ­പ്പോ­ലെ­യോ എ­ന്നെ­പ്പോ­ലെ­യോ അ­ശ­ക്ത­മാ­യി ചലനം കൊ­ള്ളു­ക­യാ­ണു്”. ഞാൻ കോ­ണി­പ്പ­ടി­കൾ കയറി കി­ത­ച്ചു­കൊ­ണ്ടു ക­വി­യു­ടെ മുൻ­പി­ലെ­ത്തി. അ­ന്ത­രീ­ക്ഷ­ത്തി­നു താഴെ അ­ദ്ദേ­ഹം ഇ­ഴ­ഞ്ഞു ജീ­വി­ക്കു­ന്ന­തു കണ്ടു. എന്റെ സാ­ന്നി­ദ്ധ്യം അ­റി­ഞ്ഞ­യു­ട­നെ അ­ദ്ദേ­ഹം എ­ന്നോ­ടു പ­റ­ഞ്ഞു: “ഞാനും എന്റെ സ­ഹ­ധർ­മ്മി­ണി­യും ത­മ്മിൽ ഒരു തർ­ക്കം. ആ­കാ­ശ­ത്തി­നു നീ­ല­നി­റം വ­ന്ന­തെ­ങ്ങ­നെ­യെ­ന്ന കാ­ര്യ­ത്തി­ലാ­ണു് അ­ഭി­പ്രാ­യ­വ്യ­ത്യാ­സം. ഞാൻ സ­രോ­ജ­ത്തോ­ടു പ­റ­ഞ്ഞു: “നീ­ല­നി­റ­മാർ­ന്ന ഭൂ­മി­യും നീ­ല­നി­റ­മാർ­ന്ന നി­ശീ­ഥി­നി­യും ഉ­രു­കി­യൊ­ലി­ച്ചു് ആ ഭാ­ജ­ന­ത്തിൽ വീ­ണ­തു­കൊ­ണ്ടാ­ണു് അ­തി­നു് നീ­ല­നി­റം വ­ന്ന­തു്. സരോജം സ­മ്മ­തി­ക്കി­ല്ല”. ക­വി­വ­ച­നം കേ­ട്ട­പ്പോൾ സം­സ്കൃ­ത നാ­ട­ക­ത്തി­ലെ ആ­ത്മ­ഗ­തം­പോ­ലെ എ­നി­ക്കൊ­രു ആ­ത്മ­ഗ­തം. ‘ഈ മ­നു­ഷ്യ­നു കി­റു­ക്കാ­ണു്.’ അ­ദ്ദേ­ഹം തു­ടർ­ന്നു സം­സാ­രി­ക്കാൻ ഭാര്യ സ­മ്മ­തി­ച്ചി­ല്ല. അവർ ആ­വേ­ശ­ത്തോ­ടെ ആ­ശ­യാ­വി­ഷ്കാ­രം ന­ട­ത്തി.“മാഷേ എന്തു നോൺ­സെൻ­സാ­ണു് ഈ മ­നു­ഷ്യൻ പ­റ­യു­ന്ന­തു്. ഭൂ­മി­യു­ടേ­യും രാ­ത്രി­യു­ടേ­യും നീ­ല­നി­റം ഉരുകി ആ­കാ­ശ­ക്കി­ണ്ണ­ത്തിൽ വീ­ണു­പോ­ലും! സത്യം ഞാൻ മാഷെ അ­റി­യി­ക്കാൻ പോ­കു­ന്ന­താ­ണു്. ഗ­ഹ­ന­മാ­യ എ­ന്തി­നും നീ­ല­നി­റ­മാ­ണു്. കടൽ നീ­ല­നി­റം. ശ്രീ­കൃ­ഷ്ണൻ നീ­ല­നി­റം. അ­തു­പോ­ലെ ആ­കാ­ശ­വും നീ­ല­നി­റ­മാർ­ന്ന­തു്. എന്താ ശ­രി­യ­ല്ലേ?” അ­വ­രു­ടെ ചോ­ദ്യം കേ­ട്ട­പ്പോൾ എ­നി­ക്കു വീ­ണ്ടും സം­സ്കൃ­ത­നാ­ട­ക­ത്തി­ലെ സ്വ­ഗ­തം. ‘ഉ­ച്ച­ക്കി­റു­ക്കാ­ണു് ആ സ്ത്രീ­ക്ക്! എന്റെ പ്ര­ത്യ­ക്ഷ­മൗ­നം ക­ണ്ടു് അവർ ചോ­ദി­ച്ചു. “മാ­ഷ്ടെ അ­ഭി­പ്രാ­യം കേൾ­ക്ക­ട്ടെ” ഞാൻ പ­റ­ഞ്ഞു: “ആ­കാ­ശ­ത്തി­നു് ഒരു നി­റ­വു­മി­ല്ല. ഭൂ­മി­യു­ടെ വാ­യു­മ­ണ്ഡ­ല­ത്തി­ലൂ­ടെ സൂ­ര്യ­ര­ശ്മി­കൾ ക­ട­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന തോ­ന്ന­ലാ­ണു് ആ നീ­ല­നി­റം. സൂ­ര്യ­പ്ര­കാ­ശ­ത്തി­നു് മ­ഴ­വി­ല്ലി­ന്റെ ഏ­ഴു­നി­റ­ങ്ങ­ളാ­ണു­ള്ള­തു്. വാ­യു­മ­ണ്ഡ­ല­ത്തി­ലെ കൊ­ച്ചു­കൊ­ച്ചു­ക­ണി­ക­ക­ളിൽ ര­ശ്മി­കൾ വ­ന്നു­ത­ട്ടു­മ്പോൾ ‘വേവ് ലങ്ത്’ കു­റ­ഞ്ഞ നീ­ല­പ്ര­കാ­ശം വേഗം ചി­ത­റു­ന്നു. ത­രം­ഗ­ദൈർ­ഘ്യം കൂടിയ ചു­വ­ന്ന പ്ര­കാ­ശ­മോ മറ്റു പ്ര­കാ­ശ­ങ്ങ­ളോ ചി­ത­റു­ന്നി­ല്ല. അ­തി­നാൽ നീ­ല­പ്ര­കാ­ശ­ത്തി­ന്റെ ശീ­ഘ്ര­ഗ­തി­യാർ­ന്ന പ്ര­സ­രി­ക്കൽ നി­മി­ത്തം ആകാശം നീ­ല­നി­റ­മാ­യി തോ­ന്നു­ന്നു”. ക­വി­യും ഭാ­ര്യ­യും എന്നെ വി­ഡ്ഢി­യാ­യി ക­രു­തി­യി­രി­ക്കും. ക­രു­തി­യാ­ലും തെ­റ്റി­ല്ല. കാരണം വൈ­കാ­രി­ക സ­ത്യ­മാ­ണു് യു­ക്തി­പ­ര­മാ­യ സ­ത്യ­ത്തെ­ക്കാൾ ശ്രേ­ഷ്ഠം. നി­ശീ­ഥി­നി­യു­ടെ നീ­ല­നി­റ­വും ഭൂ­മി­യു­ടെ നീ­ല­നി­റ­വും ഉ­രു­കി­യൊ­ലി­ച്ചു് ആ­കാ­ശ­മാ­കു­ന്ന കി­ണ്ണ­ത്തിൽ വീ­ഴു­ന്നു എ­ന്ന­തു് കി­നാ­വാ­ണു്. ആ കി­നാ­വു് വി­കാ­ര­ത്തോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. അതു് യു­ക്തി­യോ­ടു് ചേർ­ന്ന സ­ത്യ­ത്തിൽ­നി­ന്നു് അ­തി­നെ­ക്കാൾ പ്രാ­ധാ­ന്യ­മു­ള്ള സ­ത്യാ­ത്മ­ക­ത­യി­ലേ­ക്കു് ന­മ്മ­ളെ ന­യി­ക്കു­ന്നു. ഒമാർ ഖ­യ്യാം നല്ല ക­വി­യാ­ണെ­ങ്കി­ലും ആ വ­രി­ക­ളെ­ഴു­തി­യ സ­ന്ദർ­ഭ­ത്തിൽ വി­ഷാ­ദാ­ത്മ­ക­ത്വ­ത്തി­ന്റെ സ്തോ­താ­വു­മാ­ത്രം. രോ­ഗി­യാ­യ ക­വി­യു­ടെ സ­ഹ­ധർ­മ്മി­ണി മ­ത­ഭ­ക്ത. കവിയെ ഭ്രാ­ന്ത­നാ­യി കരുതി ശാ­സ്ത്ര­ത്തി­ന്റെ ത­ത്ത്വം പ്ര­തി­പാ­ദി­ച്ച ഞാൻ ക്ഷു­ദ്ര­ത്വ­ത്തി­ന്റെ പ്ര­തീ­കം. കി­ട­ക്ക­യിൽ അ­വ­ശ­നാ­യി­ക്കി­ട­ന്ന കവി മാ­ത്രം സ­ത്യ­ദർ­ശ­കൻ.

മു­ക­ളി­ലെ­ഴു­തി­യ സം­ഭ­വ­ത്തിൽ ചില അം­ശ­ങ്ങ­ളേ യാ­ഥാർ­ത്ഥ്യ­മാ­യു­ള്ളു. ക­വി­യും അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ര്യ­യും നീ­ല­നി­റ­ത്തെ­ക്കു­റി­ച്ചു് തർ­ക്കി­ച്ച­തും അവർ സ്വ­കീ­യ­ചി­ന്താ­ഗ­തി­ക്കു യോ­ജി­ച്ച വി­ധ­ത്തിൽ അ­ഭി­പ്രാ­യ­ങ്ങൾ സ്ഫു­ടീ­ക­രി­ച്ച­തും മ­റ്റും ശരി. പക്ഷേ, ഇവിടെ എ­ഴു­തി­യ മ­ട്ടി­ല­ല്ല അവർ സം­സാ­രി­ച്ച­തു്. ഒരു സാ­ഹി­ത്യ­ത­ത്ത്വ­ത്തി­ന്റെ വി­ശ­ദീ­ക­ര­ണ­ത്തി­നു­വേ­ണ്ടി ഞാൻ അതിൽ മാ­റ്റം വ­രു­ത്തി­യ­താ­ണു്. രോ­ഗി­യാ­യ കവിയെ അ­ന്വേ­ഷി­ച്ചു പോയതു ഞാ­ന­ല്ല. എന്റെ അ­ഭി­വ­ന്ദ്യ­മി­ത്ര­മാ­യ വേ­റൊ­രു ക­വി­യാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ സ്ഥാ­ന­ത്തു് എ­ന്നെ­ത്ത­ന്നെ ഞാൻ പ്ര­തി­ഷ്ഠി­ച്ചി­ട്ടാ­ണു് ഈ വർ­ണ്ണ­നം. ഇതു വ്യ­ക്ത­മാ­ക്കി­യി­ല്ലെ­ങ്കിൽ സാ­ഹി­ത്യ­വാ­ര­ഫ­ലം യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ പ്ര­തി­പാ­ദ­ന­മാ­ണു് നിർ­വ­ഹി­ക്കു­ന്ന­തു് എന്ന കൂ­ട­ക്കൂ­ടെ­യു­ള്ള പ്ര­ഖ്യാ­പ­നം അ­യ­ഥാർ­ത്ഥ­മാ­യി­ത്തീ­രും.

ഭാ­വ­ചാ­പ­ല്യം

ആ­ദി­കാ­വ്യ­ത്തി­ന്റെ­യും ഇ­തി­ഹാ­സ­ത്തി­ന്റെ­യും പു­രാ­ണ­ങ്ങ­ളു­ടെ­യും അ­ന്ത­രീ­ക്ഷ­ത്തിൽ വി­ല­യം­കൊ­ണ്ടു് അ­തി­ന്റെ സ­വി­ശേ­ഷ­ത ദർ­ശി­ക്കു­ന്ന സു­ഗ­ത­കു­മാ­രി­ക്കു് അ­വി­ടു­ത്തെ മൂ­ല്യ­ങ്ങൾ ആ­ധു­നി­ക കാ­ല­ത്തി­ലി­ല്ലാ­ത്ത­തു­കൊ­ണ്ടു് ദുഃ­ഖ­മു­ണ്ടാ­കു­ന്നു. സ­മ­കാ­ലി­ക ജീ­വി­ത­ത്തി­ലും ആ മൂ­ല്യ­ങ്ങൾ ഉ­ണ്ടാ­യി­രി­ക്ക­ണ­മെ­ന്നു് അവർ ആ­ശി­ക്കു­ന്നു. ഈ ദുഃ­ഖ­വും ആ­ഗ്ര­ഹ­വും ചേർ­ന്നു സൃ­ഷ്ടി­ക്കു­ന്ന മ­ണ്ഡ­ല­മാ­ണു് സു­ഗ­ത­കു­മാ­രി­യു­ടെ കവിതാ മ­ണ്ഡ­ലം.

ഭൂ­ത­കാ­ല­ത്തെ സാ­ക്ഷാ­ത്ക­രി­ക്കു­ക എ­ന്ന­താ­ണു് പല എ­ഴു­ത്തു­കാ­രു­ടേ­യും കൃ­ത്യം. സം­സ്കാ­ര­ത്തെ­സ്സം­ബ­ന്ധി­ച്ച ഐക്യം പാ­ര­മ്പ­ര്യ­ത്തോ­ടു­ള്ള ബ­ഹു­മാ­നം ഇവയെ ആ­ദ­രി­ച്ച ഭൂ­ത­കാ­ല­ത്തെ തന്റെ നോ­വ­ലു­ക­ളി­ലൂ­ടെ സി. വി. രാ­മൻ­പി­ള്ള ചി­ത്രീ­ക­രി­ച്ചു. ആ­ദ്യ­മെ­ഴു­തി­യ വാ­ക്കു് ആ­വർ­ത്തി­ക്ക­ട്ടെ; സാ­ക്ഷാ­ത്ക­രി­ച്ചു. ഈ കാ­ഴ്ച­പ്പാ­ടും സാ­ക്ഷാ­ത്കാ­ര­വു­മാ­ണു് സി. വി. രാ­മൻ­പി­ള്ള­യു­ടെ മ­ണ്ഡ­ലം. അ­തി­ന്റെ പ­രി­ധി­ലം­ഘി­ച്ചു് അ­ദ്ദേ­ഹ­ത്തി­നു പോകാൻ വയ്യ. പോയാൽ പ­രാ­ജ­യ­പ്പെ­ടു­മെ­ന്ന­തി­നു തെ­ളി­വാ­ണു് “പ്രേ­മാ­മൃ­ത”മെന്ന നോവൽ. ‘ധർ­മ്മ­രാ­ജാ’യുടെ, ‘രാ­മ­രാ­ജാ­ബ­ഹ­ദൂ­റി’ന്റെ സൗ­ന്ദ­ര്യം അ­തി­നി­ല്ല. ഇ­ല്ലെ­ന്നു മാ­ത്ര­മ­ല്ല ക­ലാ­പ­ര­മാ­യി നോ­ക്കു­മ്പോൾ അതു് തി­ക­ഞ്ഞ പ­രാ­ജ­യ­വു­മാ­ണു്.

“സ­ങ്ക­ല്പ­വാ­യു­വി­മാ­ന­ത്തി­ലേ­റി” ജ­ന­ക­ന്റേ­യും ശി­വ­ന്റേ­യും ക്രി­സ്തു­വി­ന്റേ­യും മുൻ­പിൽ ചെ­ല്ലു­മ്പോൾ വ­ള്ള­ത്തോൾ­ക്ക­വി­ത വിജയം പ്രാ­പി­ക്കു­ന്നു. സ്റ്റാ­ലി­ന്റെ മുൻ­പിൽ ചെ­ല്ലു­മ്പോൾ അതിനു പ­രാ­ജ­യ­വും. ഉ­ത്കൃ­ഷ്ട­ത­യേ­റി­യ ജ്ഞാ­ന­വി­ജ്ഞാ­ന­ങ്ങ­ളാ­ണു് ‘മ­ഗ്ദ­ല­ന­മ­റി­യ’ത്തെ­ക്കു­റി­ച്ചു പാ­ടു­ന്ന വ­ള്ള­ത്തോൾ ന­മു­ക്കു ന­ല്കു­ക. അവ സ­ത്യ­ത്തി­ന്റെ മു­ഖ­ങ്ങ­ളു­മാ­ണു്. എ­ന്നാൽ സ്റ്റാ­ലി­നെ ദർ­ശി­ക്കു­മ്പോൾ അതു് അ­സ­ത്യ­ത്തി­ന്റെ മു­ഖ­മാ­യി മാ­റു­ന്നു. ഓരോ എ­ഴു­ത്തു­കാ­ര­നും അ­യാ­ളു­ടേ­താ­യ മ­ണ്ഡ­ല­മു­ണ്ടു്. അതു ലം­ഘി­ക്കു­മ്പോൾ അയാൾ എ­ഴു­ത്തു­കാ­ര­ന­ല്ലാ­തെ­യാ­യി­ത്തീ­രു­ന്നു.

ആ­ദി­കാ­വ്യ­ത്തി­ന്റെ­യും ഇ­തി­ഹാ­സ­ത്തി­ന്റെ­യും പു­രാ­ണ­ങ്ങ­ളു­ടെ­യും അ­ന്ത­രീ­ക്ഷ­ത്തിൽ വി­ല­യം­കൊ­ണ്ടു് അ­തി­ന്റെ സ­വി­ശേ­ഷ­ത ദർ­ശി­ക്കു­ന്ന സു­ഗ­ത­കു­മാ­രി­ക്കു് അ­വി­ടു­ത്തെ മൂ­ല്യ­ങ്ങൾ ആ­ധു­നി­ക കാ­ല­ത്തി­ലി­ല്ലാ­ത്ത­തു­കൊ­ണ്ടു് ദുഃ­ഖ­മു­ണ്ടാ­കു­ന്നു. സ­മ­കാ­ലി­ക ജീ­വി­ത­ത്തി­ലും ആ മൂ­ല്യ­ങ്ങൾ ഉ­ണ്ടാ­യി­രി­ക്ക­ണ­മെ­ന്നു് അവർ ആ­ശി­ക്കു­ന്നു. ഈ ദുഃ­ഖ­വും ആ­ഗ്ര­ഹ­വും ചേർ­ന്നു സൃ­ഷ്ടി­ക്കു­ന്ന മ­ണ്ഡ­ല­മാ­ണു് സു­ഗ­ത­കു­മാ­രി­യു­ടെ കവിതാ മ­ണ്ഡ­ലം. അ­തി­നെ­ക്കു­റി­ച്ചു് പാ­ടു­മ്പോൾ അ­വ­രു­ടെ ക­വി­ത­യ്ക്കു ശ­ക്തി­യു­ണ്ടു്, സൗ­ന്ദ­ര്യ­മു­ണ്ടു്. അ­ട്ട­പ്പാ­ടി­യും മ­രം­മു­റി­ക്ക­ലും മ­റ്റും അ­വ­രു­ടെ ആ­ത്മാ­വി­ന്റെ ഭാ­ഗ­ങ്ങ­ള­ല്ല. ഭൂ­ത­കാ­ല­ത്തോ­ടു­ബ­ന്ധ­പ്പെ­ട്ട ആ­ശ­യ­ങ്ങൾ­ക്കു സാർ­വ­ലൗ­കി­ക സ്വ­ഭാ­വ­മു­ണ്ടു്. വൃ­ക്ഷ­നാ­ശ­നം, വ­രൾ­ച്ച ഈ ആ­ശ­യ­ങ്ങൾ­ക്ക് ആ­ഗ­ന്തു­ക­സ്വ­ഭാ­വ­മേ­യു­ള്ളു. ആ­ത്മാ­വി­ന്റെ ഭാ­ഗ­മാ­യ സാർ­വ­ലൗ­കി­കാ­ശ­യ­ങ്ങൾ വർ­ണ്ണി­ക്കു­മ്പോൾ അ­വർ­ക്കു ക­ല­യെ­സ്സം­ബ­ന്ധി­ച്ച വിജയം കൈ­വ­രു­ന്നു. ആ­ഗ­ന്തു­കാ­ശ­യ­ങ്ങൾ പ്ര­തി­പാ­ദി­ക്കു­മ്പോൾ പ­രാ­ജ­യ­വും. വേ­റൊ­രു ത­ര­ത്തിൽ പറയാം. സു­ഗ­ത­കു­മാ­രി­യു­ടെ സ­മൂ­ഹ­പ­രി­ഷ്ക­ര­ണ വാ­ഞ്ഛ­യ്ക്കു ആർ­ജ്ജ­വ­മി­ല്ല. ഇ­ക്കാ­ര­ണ­ത്താ­ലാ­ണു് അ­വ­രു­ടെ “തു­ലാ­വർ­ഷ­പ്പ­ച്ച” എന്ന കാ­വ്യം മു­ണ്ട­ശ്ശേ­രി പ­റ­യു­മ്പോ­ലെ ‘അമ്പേ പരാജയ’മാ­യ­തു്. ഒരു ഭാഗം:

മ­ഴ­പെ­യ്തു പോ­ലാ­ദ്യം

പ­നി­നീർ ത­ളി­ച്ച­പോൽ!

മ­ഴ­പെ­യ്തു­പോൽ വാരി

മു­ല്ല­പ്പൂ വി­ത­റു­മ്പോൽ!

മ­ഴ­പെ­യ്തു­പോൽ പിന്നെ-​

ച്ചി­രി­യാ­യ് ക­ര­ച്ചി­ലാ­യ്!…

മഴ പെ­യ്തു­പോൽ വി­ണ്ണിൻ

ക­രു­ണാ­പ്ര­വാ­ഹ­മാ­യ്!…

വരളും മലനിര-​

യ­മ്പ­ര­ന്നി­തേ! പിന്നെ-​

യിരു കൈ­ക­ളും നീട്ടി-​

ത്തേ­ങ്ങ­ലാ­യു­ണർ­ന്നി­തേ

“വരിക വ­രി­ക­യെ­ന്നോ­മ­നേ!… ”

മ­ഴ­പെ­യ്തു­പോ­ല­പ്പോൾ

പ്രേ­മ­മാ­യ് സൗന്ദര്യമാ-​

യൊ­ഴു­കി നി­റ­ഞ്ഞു­പോൽ

യൗ­വ്വ­നാ­ഹ്ലാ­ദം­പോ­ലെ!…

നി­ന്നു­പെ­യ്തു പോ­ലെ­ഴു

നാ­ളു­കൾ! സുഖാർദ്രമാ-​

മു­മ്മ­യാ­യ് സല്ലാപമാ-​

യ­വ­ളെ­പ്പു­ണർ­ന്നു പോൽ!…

വി­ഷ­യ­ത്തി­ന്റെ നി­ശി­താ­ഗ്ര­സ്വ­ഭാ­വ­മാ­ണു് അ­നു­വാ­ച­ക­നെ ആ­കർ­ഷി­ക്കു­ന്ന­തു്. ഒരു പുതിയ ‘അ­വ­ബോ­ധം’ അതു് ഉ­ള­വാ­ക്ക­ണം. ഇവ ര­ണ്ടി­നും അ­സ­മർ­ത്ഥ­മാ­ണു് സു­ഗ­ത­കു­മാ­രി­യു­ടെ ഈ കാ­വ്യം. സ്യൂ­ഡോ­പൊ­യ­റ്റി­ക്കാ­യ കുറെ വാ­ക്കു­കൾ എ­ടു­ത്തു നി­ര­ത്തു­ന്ന­തേ­യു­ള്ളു ശ്രീ­മ­തി. ഇതിൽ ഭാ­വ­മി­ല്ല, ഭാ­വ­ചാ­പ­ല്യ­മേ­യു­ള്ളു. (യൗ­വ്വ­നം എ­ന്നെ­ഴു­തു­ന്ന­തു തെ­റ്റാ­ണു്. യൗ­വ­ന­മാ­ണു ശരി. ‘യു­വാ­വി’ലോ യുവതി’യിലോ ഇ­ല്ലാ­ത്ത വ­കാ­ര­ത്തി­ന്റെ ഇ­ര­ട്ടി­പ്പു് യൗ­വ­ന­ത്തിൽ വന്നു ക­യ­റു­ന്ന­തെ­ങ്ങ­നെ?)

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ എ­ന്തൊ­രു പ­ഴ­ഞ്ച­നാ­ണു്! എ­ത്ര­യെ­ത്ര പുതിയ വാ­ക്കു­കൾ ഭാ­ഷ­യി­ലു­ണ്ടാ­കു­ന്നു! അവയെ അം­ഗീ­ക­രി­ച്ചി­ല്ലെ­ങ്കിൽ നി­ങ്ങൾ പു­റ­ന്ത­ള്ള­പ്പെ­ടു­ക­യി­ല്ലേ?

ഉ­ത്ത­രം: ശരി, പുതിയ വാ­ക്കു­കൾ ഉ­ണ്ടാ­കു­ന്നു. ‘ഉ­ട­നീ­ളം’ മ­ല­യാ­ള­ത്തി­ലെ പുതിയ വാ­ക്കാ­ണു്. ‘കാ­വ്യ­ത്തി­ലു­ട­നീ­ളം’ എ­ന്നും മ­റ്റും പ്ര­യോ­ഗം. ഉടൽ നീ­ള­മാ­ണു് ഉ­ട­നീ­ള­മാ­കു­ന്ന­തു്. കാ­വ്യ­ഗാ­ത്രം എന്നു ഞാ­നു­മെ­ഴു­താ­റു­ണ്ടു്. എ­ങ്കി­ലും അ­തി­നു് ‘ഉ­ടൽ­നീ­ളം’ ക­ല്പി­ക്കാ­തി­രി­ക്കു­ന്ന­താ­ണു് ഭംഗി. Chillഉം thrillerഉം Chiller എ­ന്നൊ­രു പുതിയ വാ­ക്കു് ഇം­ഗ്ലീ­ഷി­ലു­ണ്ടാ­യി­ട്ടു­ണ്ടു്. marathoner മ­റ്റൊ­രു പുതിയ വാ­ക്കാ­ണു്. മാ­ര­തോൺ ഓ­ട്ട­ത്തിൽ പ­ങ്കെ­ടു­ക്കു­ന്ന­വൻ മാ­ര­ത്തോ­ണർ. ഇ­ത്ത­രം വാ­ക്കു­കൾ തൽ­കാ­ല­ത്തേ­ക്കേ പ്ര­ച­രി­ക്കു. ഭാ­ഷ­യു­ടെ ജീ­നി­യ­സ്സ് അവയെ പു­റ­ന്ത­ള്ളും ഒ­ടു­വിൽ.

ചോ­ദ്യം: നി­ങ്ങൾ ശ­കു­ന­ത്തിൽ വി­ശ്വ­സി­ക്കു­ന്നു­ണ്ടോ?

ഉ­ത്ത­രം: ഉ­ണ്ടു്. പ്ര­കൃ­തി ന­ല്കു­ന്ന മു­ന്ന­റി­യി­പ്പാ­ണു് ശകുനം. എ­ല്ലാ­ക്കാ­ര്യ­ങ്ങൾ­ക്കും പ്ര­കൃ­തി മു­ന്ന­റി­യി­പ്പു­കൾ ന­ല്കും. ക്രൂ­ര­ത­യോ­ടെ പെ­രു­മാ­റു­ന്ന­വ­നെ മ­ര­ണ­ത്തി­ന്റെ വ­ക്കോ­ള­മെ­ത്തി­ച്ചി­ട്ടു് പ്ര­കൃ­തി ര­ക്ഷി­ക്കും. ക്രൂ­ര­ത ഒ­ഴി­വാ­ക്കൂ എന്ന മു­ന്ന­റി­യി­പ്പാ­ണു് അതിൽ നി­ന്നു ല­ഭി­ക്കു­ക. അ­തി­നാൽ ശകുനം പി­ഴ­ച്ചു ക­ണ്ടാൽ പ്ര­വൃ­ത്തി ന­ട­ത്താ­തി­രി­ക്കു­ക­യാ­ണു് വേ­ണ്ട­തു്.

ചോ­ദ്യം: സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ സാ­ഹി­ത്യ­ബാ­ഹ്യ­ങ്ങ­ളാ­യ ഇ­ത്ത­രം കാ­ര്യ­ങ്ങൾ­ക്കു് എന്തു സ്ഥാ­നം?

ഉ­ത്ത­രം: സാ­ഹി­ത്യ­വാ­ര­ഫ­ലം ജീ­വി­ത­വി­മർ­ശ­നം കൂ­ടി­യാ­ണു്. സാ­ഹി­ത്യം ജീ­വി­ത­മാ­യ­തു­കൊ­ണ്ടു് ഏതു ജീ­വി­ത­ഭാ­ഗ­വും വി­മർ­ശ­ന­ത്തി­നു വി­ധേ­യ­മാ­കും.

ചോ­ദ്യം: തി­രു­വ­ന­ന്ത­പു­ര­ത്തെ റോ­ഡു­കൾ?

ഉ­ത്ത­രം: സർ­ക്കാ­രി­നു് ക­രി­ങ്കൽ­ച്ചി­ല്ലി­കൾ കൊ­ണ്ടി­ട്ടു് ആ­പ­ത്തു­ണ്ടാ­ക്കാ­നു­ള്ള സ്ഥലം. ചില ധ­നി­കർ­ക്കു വൈ­ക്കോ­ലു­ണ­ക്കാ­നു­ള്ള സ്ഥലം. പ­ശു­ക്കൾ­ക്കു് അ­ല­ഞ്ഞു­തി­രി­യാ­നു­ള്ള സ്ഥലം.

ചോ­ദ്യം: ഒ­ര­ദ്ഭു­തം!

ഉ­ത്ത­രം: നീ­ലാ­ന്ത­രീ­ക്ഷ­ത്തിൽ ഒരു ന­ക്ഷ­ത്രം. അ­തി­നു­നേ­രെ തി­രി­ച്ചു­വ­ച്ച ക­ണ്ണാ­ടി­യി­ലും ഒരു ന­ക്ഷ­ത്രം. ദർ­പ്പ­ണ­ത്തി­ലെ ഏ­കാ­ന്ത­താ­ര­ക­ത്തെ എ­നി­ക്കു തൊടാം. മറ്റേ ന­ക്ഷ­ത്ര­ത്തെ സ്പർ­ശി­ക്കാ­നാ­വി­ല്ല.

പ­രേ­ത­ന്മാ­രു­ടെ ശല്യം
images/FlorenceNightingale.jpg
ഫ്ളോ­റൻ­സ് നൈ­റ്റിം­ഗെ­യ്ൽ

പ്ര­കൃ­തി ചി­ലർ­ക്കു ധിഷണ കൊ­ടു­ക്കു­ന്നു. അതു കി­ട്ടി­യ­വർ ലോ­ക­ത്തി­നു പ­രി­വർ­ത്ത­നം വ­രു­ത്തും. ലെനിൻ, ബി­സ്മാർ­ക്ക്, ഗാരി ബാൾഡി, മ­ഹാ­ത്മാ­ഗാ­ന്ധി, മാർ­ക്സ് ഇ­വ­രൊ­ക്കെ ധി­ഷ­ണാ­ശാ­ലി­ക­ളാ­യി­രു­ന്നു. അവർ പ­രി­വർ­ത്ത­നം സം­ഭ­വി­പ്പി­ച്ചു. ‘ഹൃദയ’മാണു് പ്ര­കൃ­തി വേറെ ചി­ലർ­ക്കു ന­ല്കു­ക. അവർ വി­ശാ­ല­മാ­യ മ­നു­ഷ്യ­ത്വ­മ­ണ്ഡ­ല­ത്തിൽ സ­ഞ്ച­രി­ച്ചു് ലോ­ക­ത്തി­നു് ഉ­പ­കാ­രം ചെ­യ്യു­ന്നു. ഫ്ളോ­റൻ­സ് നൈ­റ്റിം­ഗെ­യ്ലും ഫാദർ ഡാ­മീ­യ­നും (ദാ­മ്യാ­ങ് എന്നു ഫ്ര­ഞ്ചു­ച്ചാ­ര­ണം) ആ വി­ഭാ­ഗ­ത്തിൽ നി­ല­കൊ­ള്ളു­ന്നു.

images/FatherDamien1878.jpg
ഫാദർ ഡാ­മീ­യൻ

മറ്റു ചി­ലർ­ക്കു് പ്ര­കൃ­തി ഒ­ര­ള­വിൽ ധി­ഷ­ണ­യും ഹൃ­ദ­യ­വും ന­ല്കി­യി­ട്ടു് മു­ഖ്യ­മാ­യി മി­സ്റ്റി­ക് മാ­ന­സി­ക­നി­ല പ്ര­ദാ­നം ചെ­യ്യു­ന്നു. ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സൻ, ര­മ­ണ­മ­ഹർ­ഷി ഇവർ ഉ­ദാ­ഹ­ര­ണം. ധി­ഷ­ണാ­ശാ­ലി­കൾ അ­ന്യ­രു­ടെ ദു­ര­ന്ത­ത്തിൽ അ­ത്ര­ക­ണ്ടു സ­ഹ­ത­പി­ച്ചെ­ന്നു വ­രി­ല്ല. മി­സ്റ്റി­ക് മാ­ന­സി­ക­നി­ല­യു­ള്ള­വ­രെ ഒരു ദൗർ­ഭാ­ഗ്യ­വും ചലനം കൊ­ള്ളി­ക്കി­ല്ല. അ­തു­കൊ­ണ്ടാ­ണു് ഇ­ന്ദി­രാ­ഗാ­ന്ധി മ­രി­ച്ചെ­ന്നു് അ­റി­ഞ്ഞ­പ്പോൾ കൃ­ഷ്ണ­മൂർ­ത്തി വി­കാ­ര­ര­ഹി­ത­നാ­യി “അവർ പോയി. ഇനി അ­വ­രെ­ക്കു­റി­ച്ചു് ചി­ന്തി­ക്കേ­ണ്ട­തി­ല്ല” എന്ന മ­ട്ടിൽ പ­റ­ഞ്ഞ­തു് (പൂപൽ ജ­യ­ക്ക­റു ടെ പു­സ്ത­കം വാ­യി­ച്ച ഓർ­മ്മ­യിൽ നി­ന്നു്)

ധി­ഷ­ണ­ശാ­ലി­ക­ളെ എ­ങ്ങ­നെ തി­രി­ച്ച­റി­യാം?
images/MPNarayanapillai.jpg
എം. പി. നാ­രാ­യ­ണ­പി­ള്ള

കാ­ച­ത്തി­ലൂ­ടെ ക­ട­ക്കു­ന്ന ര­ശ്മി­കൾ ഒരു ബി­ന്ദു­വിൽ വ­ന്നു­കൂ­ടു­മ­ല്ലോ. അതിനെ ഫോ­ക്കൽ പോ­യി­ന്റ് എന്നു വി­ളി­ക്കു­ന്നു. ആ ബി­ന്ദു­വി­നു തി­ള­ക്കം കൂടും. ഇ­തു­പോ­ലെ ഏതു വി­ചാ­ര­ത്തേ­യും ഏതു സം­ഭ­വ­ത്തേ­യും ഒരു ഫോ­ക്കൽ പോ­യി­ന്റിൽ കൊ­ണ്ടു­വ­ന്നു് തി­ള­ക്കാ­നു­ള്ള ക­ഴി­വി­നെ­യാ­ണു് ബു­ദ്ധി­ശ­ക്തി എന്നു പ­റ­യു­ന്ന­തു്. അ­പ്പോൾ മ­റ്റാ­രും കാ­ണാ­ത്ത സത്യം അവർ കാണും. എം. പി. നാ­രാ­യ­ണ­പി­ള്ള ഈ വി­ധ­ത്തി­ലൊ­രു ധി­ഷ­ണാ­ശാ­ലി­യാ­ണെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ബ­ന്ധ­ങ്ങൾ വി­ളം­ബ­രം ചെ­യ്യു­ന്നു. ട്രയൽ വാ­രി­ക­യിൽ നാ­രാ­യ­ണ­പി­ള്ള എ­ഴു­തി­യ “പ­രേ­ത­ന്മാ­രു­ടെ ശല്യം” എന്ന ലേ­ഖ­ന­വും ഇതിനു നി­ദർ­ശ­കം തന്നെ.

Tread lightly, she is near

under the snow

Speak gently, She can hear

The daisies grow

എ­ന്നൊ­ക്കെ ഓ­സ്കാർ വൈൽഡ് പറയും. അ­തൊ­ക്കെ കവിത മാ­ത്രം. നി­ത്യ­ജീ­വി­ത­ത്തിൽ വ്യ­ക്തി മ­രി­ച്ചാൽ അതോടെ എ­ല്ലാം അ­വ­സാ­നി­ക്കും. അ­ല്ലെ­ങ്കിൽ വ­ള­രെ­ക്കാ­ല­ത്തേ­ക്കു മ­രി­ച്ച­വ­നാ­യി­രി­ക്കും. വി. കെ. കൃ­ഷ്ണ­മേ­നോൻ മ­രി­ച്ചി­ട്ടു് കാ­ല­മേ­റെ­യാ­യി. ഇ­തു­വ­രെ­യും അ­ദ്ദേ­ഹം മ­രി­ച്ച­വൻ ത­ന്നെ­യാ­യി­രു­ന്നു. ഇ­പ്പോൾ രാ­ഷ്ട്രീ­യ­ങ്ങ­ളാ­യ പ­രി­ഗ­ണ­ന­കൾ അ­ദ്ദേ­ഹ­ത്തെ ഉ­യിർ­ത്തെ­ഴു­ന്നേ­ല്പി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ പ­ന്നി­യ­ങ്ക­ര­യി­ലു­ള്ള വീടു് മ്യൂ­സി­യ­മാ­ക്കാൻ സർ­ക്കാർ തീ­രു­മാ­നി­ച്ചി­രി­ക്കു­ന്ന­ത്രേ. അ­തി­നു­വേ­ണ്ടി അവിടെ താ­മ­സി­ക്കു­ന്ന സ­ഹോ­ദ­രി­യേ­യും അ­വ­രു­ടെ മ­ക­ളെ­യും അ­ടി­ച്ചി­റ­ക്കു­ന്നു. ഇതു് മ­നു­ഷ്യ­ത്വ­മാ­ണോ എ­ന്നാ­ണു് നാ­രാ­യ­ണ­പി­ള്ള­യു­ടെ ചോ­ദ്യം. ആ ചോ­ദ്യം നീ­തി­യു­ടെ ചോ­ദ്യം ത­ന്നെ­യാ­ണു്. തന്റെ ധി­ഷ­ണാ­വി­ലാ­സം പ്ര­ക­ടി­പ്പി­ക്കു­ന്ന മ­ട്ടിൽ എം. പി. ആ വിഷയം പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്നു. (ലേഖന ട്രയൽ വാ­രി­ക­യിൽ— പ­രേ­ത­ന്മാ­രു­ടെ ശല്യം.)

അവർ പ­റ­യു­ന്നു
പി. കേ­ശ­വ­ദേ­വ്:
(കൊ­ല്ല­ത്തു­വ­ച്ചു­ന­ട­ന്ന സ­മ്മേ­ള­ന­ത്തിൽ ഒരു ച­ല­ച്ചി­ത്ര­താ­രം (പു­രു­ഷൻ) പ്ര­സം­ഗി­ച്ചി­ട്ടു­പോ­യ­പ്പോൾ ഏ­താ­നും പേ­രൊ­ഴി­കെ­യു­ള്ള­വർ സ്ഥലം വി­ട്ടു. ശേ­ഷി­ച്ച­വ­രെ നോ­ക്കി കോ­പ­ത്തോ­ടെ) ഞാൻ പ­പ്പു­വി­ന്റെ ത­ന്ത­യാ­ണു്. എന്നെ നി­ങ്ങൾ­ക്കു കാ­ണ­ണ്ട. ഞാൻ പ­റ­യു­ന്ന­തു കേൾ­ക്ക­ണ്ട. എ­ന്നാൽ എന്റെ പ­പ്പു­വി­നെ മോ­ശ­മാ­യി അ­വ­ത­രി­പ്പി­ച്ച ആ­ക്ട­റെ കാ­ണു­മ്പോൾ നി­ങ്ങൾ ആ­ഹ്ലാ­ദി­ക്കും. കൈ­യ­ടി­ക്കും. നി­ങ്ങൾ­ക്കേ സം­സ്കാ­ര­മി­ല്ല. പ­റ­ഞ്ഞ­തു മ­ന­സ്സി­ല്ലാ­യി­ല്ലേ? നി­ങ്ങൾ­ക്കു് ഒ­ട്ടും സം­സ്കാ­ര­മി­ല്ല. (ശ്രോ­താ­ക്കൾ ചി­രി­ച്ചു).
പി. കേ­ശ­വ­ദേ­വ്:
(ദേവും കെ. ബാ­ല­കൃ­ഷ്ണ­നും എം. എസ്. ദേ­വ­ദാ­സും ഞാ­നു­മൊ­രു­മി­ച്ചു് ഒരു മീ­റ്റിം­ങ്ങി­നു പോ­കു­മ്പോൾ. പ്രാ­യം കൂടിയ സ്ത്രീ പി­ച്ചി­പ്പൂ ചൂടി വ­രു­ന്ന­തു­ക­ണ്ടു്) ഈ കിഴവി എത്ര നല്ല പൂ­ക്ക­ളെ ന­ശി­പ്പി­ച്ചു!
ജി. ശ­ങ്ക­ര­ക്കു­റു­പ്പു്:
(കവിത ചോ­ദി­ച്ചി­ട്ടു് ജി. അ­യ­ച്ചു­കൊ­ടു­ത്തി­ല്ലെ­ന്നു പ­ത്രാ­ധി­പർ പ­രി­ഭ്ര­മി­ച്ചു. ക­വി­യ­ല്ലേ പെ­ട്ടെ­ന്നു് കവിത എ­ഴു­തി­ക്കൂ­ടേ­യെ­ന്നു് അ­ദ്ദേ­ഹം ജി­യോ­ടു ചൊ­ദി­ച്ച­പ്പോൾ) രോ­മ­മു­ണ്ടെ­ന്നു വി­ചാ­രി­ച്ചു് എ­പ്പോ­ഴും രോ­മാ­ഞ്ച­മു­ണ്ടാ­യി­ക്കൊ­ള്ള­ണ­മെ­ന്നു­ണ്ടോ?
ജി. ശ­ങ്ക­ര­ക്കു­റു­പ്പു്:
(ശാ­കു­ന്ത­ള­ത്തി­ലെ “ക്ഷാ­മ­ക്ഷാ­മ കപോല മാനനം” എന്നു തു­ട­ങ്ങു­ന്ന ശ്ലോ­ക­ത്തി­നു് വ്യാ­ഖ്യാ­ന­മെ­ഴു­തി­യ കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ ‘ക­വി­ളു­കൾ നന്നേ ഉ­ല­ഞ്ഞു’ എന്നു ക്ഷാ­മ­ക്ഷാ­മ­ത്തി­നു് അർ­ത്ഥം പ­റ­ഞ്ഞ­തു് ശ­രി­യാ­യി­ല്ല എ­ന്നു് ഞാൻ ‘മ­ല­യാ­ള­നാ­ട്ടി’ലെ­ഴു­തി. ക്ഷാ­മ­ക്ഷാ­മ­ത്തി­നു് അ­തി­ക്ഷാ­മ­മെ­ന്ന അർ­ത്ഥ­മി­ല്ലെ­ന്നും ക്ഷാ­മ­പ്രാ­യ­മെ­ന്ന അർ­ത്ഥ­മേ ഉ­ള്ളു­വെ­ന്നും ഞാൻ ചൂ­ണ്ടി­ക്കാ­ണി­ച്ചു. (പ്ര­കാ­രേ ഗു­ണ­വ­ച­ന­സ്യ എന്ന സൂ­ത്ര­മ­നു­സ­രി­ച്ചു്) അതു കണ്ട ജി. ശ­ങ്ക­ര­ക്കു­റു­പ്പു് എ­ന്നോ­ടു്) “കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രെ­പ്പോ­ലു­ള്ള ഒരു പ­ണ്ഡി­ത­നെ വാ­ക്കു­കൾ കൊ­ണ്ടു് എ­റ്റു­ന്ന­തു് സൂ­ക്ഷി­ച്ചു വേണം”.
സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ:
(കേ­ര­ള­ത്തി­ലെ ഹാ­സ്യ­സാ­ഹി­ത്യ­കാ­ര­ന്മാ­രോ­ടു്) വാ­യ­ന­ക്കാ­രാ­യ ഞ­ങ്ങൾ­ക്കു് വേ­ണ്ട­തു് തെ­റി­യ­ല്ല. ഹാ­സ്യ­മാ­ണു്. അതു് തരൂ.
ജേ­ണ­ലി­സം

ഇ­തെ­ഴു­തു­ന്ന ആ­ളി­നു് വ­ട­ക്കൻ ദി­ക്കി­ലെ സ്ളാ­ങ്—വർ­ഗ്ഗ­ഭാ­ഷ—തീരെ മ­ന­സ്സി­ലാ­വു­ക­യി­ല്ല. സി. വി. രാ­മൻ­പി­ള്ള­യു­ടെ ആ­ഖ്യാ­യി­ക­യി­ലെ അ­പ­കൃ­ഷ്ട­ഭാ­ഷ വ­ട­ക്കൻ ദി­ക്കു­ക­ളി­ലു­ള്ള­വർ­ക്കു് മ­ന­സ്സി­ലാ­കാ­ത്ത­തു് പോ­ലെ­യാ­ണ­തു്. എ­ങ്കി­ലും ഞാൻ മു­ര­ളീ­ധ­രൻ ചെ­മ്പ്ര ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ ‘വേ­ലി­കൾ’ എന്ന ചെ­റു­ക­ഥ ക്ലേ­ശി­ച്ചു മൂ­ന്നു തവണ വാ­യി­ച്ചു. മ­ന­സ്സി­ലാ­ക്കി­യ­തു് ആ­കെ­ക്കൂ­ടി­യു­ള്ള അർ­ത്ഥ­ത്തി­ന്റെ പകുതി മാ­ത്രം. അർ­ത്ഥ­ഗ്ര­ഹ­ണ­ത്തി­ലെ ഈ അർ­ദ്ധ­ഗ്ര­ഹ­ണം എന്നെ ആ­കു­ലാ­വ­സ്ഥ­യിൽ എ­ത്തി­ച്ചി­രി­ക്കു­ന്നു. ഈ ആ­കു­ലാ­വ­സ്ഥ­യോ­ടു­കൂ­ടി ഞാൻ മ­ന­സ്സി­ലാ­ക്കി­യ­തു് ഏതോ ഒരു പെ­ണ്ണി­ന്റെ വി­വാ­ഹം ആരോ ചിലർ ത­ട­സ്സ­പ്പെ­ടു­ത്തു­ന്നു എ­ന്നാ­ണു്. ഏതു സാ­മൂ­ഹി­ക സ­ത്യ­വും പ്ര­തി­പാ­ദി­ക്കാം. പക്ഷേ, അതു് അ­നു­വാ­ച­ക­ന്റെ ചി­ത്തം അ­പ­ഹ­രി­ക്ക­ണം. അ­തി­ല്ലാ­തെ ആ സത്യം എ­ഴു­ത്തു­കാ­ര­ന്റെ ചി­ത്തം മാ­ത്രം അ­പ­ഹ­രി­ച്ചാൽ ഉ­ണ്ടാ­കു­ന്ന­തു് ക­ല­യ­ല്ല. ജേ­ണ­ലി­സ­മാ­ണു്. അ­തു­കൊ­ണ്ടു് പ­റ­യു­ക­യാ­ണു് വേ­ലി­കൾ സാ­ഹി­ത്യ­സൃ­ഷ്ടി­യ­ല്ല പ­ത്ര­ലേ­ഖ­നം മാ­ത്ര­മാ­ണു്.

നിർ­വ്വ­ച­ന­ങ്ങൾ
ക­ണ്ണീ­രു്:
1.ഇ­ന്ത്യ­യി­ലു­ണ്ടാ­ക്കി­യ ഷേ­വി­ങ് ബ്ലെ­യി­ഡ് മു­ഖ­ത്തു പ്ര­വർ­ത്തി­ക്കു­മ്പോൾ ക­ണ്ണു­കൾ ഒ­ഴു­ക്കു­ന്ന ഒരു ദ്രാ­വ­കം. 2. റെ­ഡി­മെ­യ്ഡാ­യി ചെ­റു­പ്പ­ക്കാ­രി­കൾ കാ­മു­ക­ന്മാർ­ക്കു് ന­ല്കു­ന്ന­തു്.
സ­റീ­യ­ലി­സം:
മ­നു­ഷ്യ­നു് പ്രേ­ത­മു­ള്ള­തു­പോ­ലെ ക­ല­യ്ക്കും പ്രേ­ത­മു­ണ്ടെ­ന്നു് തെ­ളി­യി­ക്കു­ന്ന ഒരു പ്ര­സ്ഥാ­നം. ഈ പ്രേ­ത­ത്തി­ന്റെ ജ­ന­യി­താ­വു് സാൽ­വ­തോർ ഡാലി യാ­ണെ­ന്നു് പ­റ­ഞ്ഞാൽ മറ്റു ജ­ന­യി­താ­ക്കൾ വ­ഴ­ക്കി­നു് വ­ര­രു­തു്.
മൂ­ക്ക്:
ചില പെ­ണ്ണു­ങ്ങൾ കാ­റോ­ടി­ക്കു­മ്പോൾ നീ­ണ്ടു­നീ­ണ്ടു­വ­രു­ന്ന ഒ­ര­വ­യ­വം. അവർ സ്ഥി­ര­മാ­യി കാ­റോ­ടി­ച്ചാൽ വി­ശ്വ­വി­ഖ്യാ­ത­ങ്ങ­ളാ­യ മൂ­ക്കു­കൾ ഉ­ണ്ടാ­വും.
സാ­ന്മാർ­ഗ്ഗി­ക­ത്വം:
അ­ന്യ­പു­രു­ഷ­ന്മാർ വീ­ട്ടിൽ വ­രു­മ്പോൾ അവരെ അ­ടി­മു­ടി നോ­ക്കി മ­ന­സ്സി­ലാ­ക്കി­യി­ട്ടു് ഗൃ­ഹ­നാ­യി­ക വാതിൽ വ­ലി­ച്ച­ട­യ്ക്കു­ന്ന­തു് സാ­ന്മാർ­ഗ്ഗി­ക­ത്വം.
ദ്രാ­ക്ഷാ­രി­ഷ്ടം:
ശർ­ക്ക­ര ക­ല­ക്കി­യ വെ­ള്ളം.
ഷോ­ക്ക്

Notice the Perfection

Of his limbs, his eyes red dening under

Shower,the shy walk across the bathroom floor,

Dropping towels, and the jerky way he

Urimates. All the fond details that make

Him male and your only man, gift him all,

gift him what makes you woman, the scent of

Long hair,the musk of sweat between the breasts,

The warm shock of menstrual blood and all your

Endless female hungers… ”

(Bruce King എ­ഴു­തി­യ Modern Indian Poetry in English എന്ന പു­സ്ത­ക­ത്തിൽ നി­ന്നു്)

എ­ന്നു് ക­മ­ലാ­ദാ­സ് എ­ഴു­തു­മ്പോൾ വാ­യ­ന­ക്കാ­ര­നു് ര­സാ­നു­ഭൂ­തി­യോ? അതോ ഷോ­ക്കോ?

ഒരു ‘ക­ഥാ­സാ­യാ­ഹ്ന’ത്തിൽ പ­ങ്കെ­ടു­ക്കേ­ണ്ട­താ­യി വന്നു എ­നി­ക്കു്. സ­മ്മേ­ള­നം തു­ട­ങ്ങു­ന്ന­തി­നു­മുൻ­പു് എന്റെ മുൻ­പിൽ കൊ­ണ്ടു­വ­ച്ച ക­ഥ­ക­ളു­ടെ കൈ­യെ­ഴു­ത്തു പ്ര­തി­ക­ളി­ലേ­ക്കു് ഞാൻ ക­ണ്ണോ­ടി­ച്ചു. ഒരു പെൺ­കു­ട്ടി എ­ഴു­തി­യ കഥയിൽ ഇവിടെ അ­ച്ച­ടി­ക്കാൻ വ­യ്യാ­ത്ത പ­ച്ച­ത്തെ­റി­യു­ണ്ടാ­യി­രു­ന്നു. ആ കു­ട്ടി ആ ഭാഗം വി­ട്ടി­ട്ടു് ബാ­ക്കി­യു­ള്ള­തേ വാ­യി­ക്കു­ക­യു­ള്ളു എന്നു ഞാൻ വി­ചാ­രി­ച്ചു. പക്ഷേ, ആ വി­ചാ­രം തെ­റ്റാ­യി­രു­ന്നു. പെൺ­കു­ട്ടി­യു­ടെ പേ­രു­വി­ളി­ച്ച­പ്പോൾ അവൾ വ­ന്നു് ക­ഥ­യെ­ടു­ത്തു് ഒരു സ­ങ്കോ­ച­വും കൂ­ടാ­തെ മു­ഴു­വ­നും വാ­യി­ച്ചു. പ­ച്ച­ത്തെ­റി­ക്കു് ഊന്നൽ ന­ല്കി­യാ­ണു് വാ­യി­ച്ച­തു്. ശ്രോ­താ­ക്ക­ളാ­യ ആൺ­കു­ട്ടി­കൾ ‘വൈ­ക്കേ­റി­യ­സ് പ്ളഷർ’ അ­നു­ഭ­വി­ക്കു­ന്ന­തു് ഞാൻ കണ്ടു. സ­മ്മേ­ള­ന­ത്തി­ന്റെ അ­ദ്ധ്യ­ക്ഷ­നാ­യി­രു­ന്ന എ­നി­ക്ക് ഷോ­ക്ക് ത­ന്നെ­യു­ണ്ടാ­യി.

എ­ന്താ­ണു് ഈ ഷോ­ക്ക്. അ­ശ്ലീ­ല­പ്ര­സ്താ­വം കേൾ­ക്കു­മ്പോൾ കേൾ­ക്കു­ന്ന­വ­ന്റെ രക്തം കൂ­ടു­തൽ വേ­ഗ­ത്തിൽ പ്ര­വ­ഹി­ക്കും. ആ പ്ര­വാ­ഹം സു­ഖ­ക­ര­മ­ല്ല. അ­സു­ഖ­ദാ­യ­ക­മാ­ണു്. അ­ങ്ങ­നെ വ്യ­ക്തി­ക്കു് അ­സു­ഖ­മു­ണ്ടാ­ക്കാൻ മ­റ്റൊ­രു വ്യ­ക്തി­ക്കു് അ­ധി­കാ­ര­മി­ല്ല. അ­തു­കൊ­ണ്ടാ­ണു് സർ­ക്കാർ അ­ശ്ലീ­ല ര­ച­ന­ക­ളു­ടെ കർ­ത്താ­ക്ക­ന്മാർ ശി­ക്ഷാർ­ഹ­രാ­ണു് എന്നു വ്യ­വ­സ്ഥ ചെ­യ്തി­രി­ക്കു­ന്ന­തു്. കു­ങ്കു­മം വാ­രി­ക­യിൽ കൃ­ഷ്ണൻ വരച്ച ഒരു ഹാ­സ്യ­ചി­ത്രം ക­ണ്ട­തു­കൊ­ണ്ടാ­ണു് ഞാ­നി­ത്ര­യും കു­റി­ച്ച­തു്. സു­ന്ദ­രി­യാ­യ ക­വി­യ­ത്രി കാ­മോ­ത്സു­ക­ത­യാർ­ന്ന വരികൾ ചൊ­ല്ലു­മ്പോൾ ഒരു വി­രു­പൻ ‘എന്നെ ഉ­ദ്ദേ­ശി­ച്ചാ­ണ­ല്ലോ ആ വരികൾ’ എന്നു പ­റ­യു­ന്നു. അ­തി­രു­ക­ട­ന്ന ശൃം­ഗാ­ര­മു­ള്ള കാ­വ്യം ക­വ­യി­ത്രി സ­ദ­സ്സി­ന്റെ മുൻ­പിൽ വാ­യി­ക്കു­ന്ന­തു് അ­ത്ര­ക­ണ്ടു ശ­രി­യ­ല്ലെ­ന്നു് കൃ­ഷ്ണ­നു് അ­ഭി­പ്രാ­യ­മു­ണ്ടു്. ഞാനും അ­ദ്ദേ­ഹ­ത്തോ­ടു് യോ­ജി­ക്കു­ന്നു. സാ­ഹി­ത്യ­കാ­ര­ന്മാർ ര­സാ­നു­ഭൂ­തി ന­ല്ക­ട്ടെ. അവർ ഷോ­ക്ക് ഉ­ണ്ടാ­ക്കാ­തെ­യി­രി­ക്ക­ട്ടെ.

ശി­ഖ­ണ്ഡി ഇം­ഗ്ലീ­ഷ്

ഈ ആ­ഴ്ച­ത്തെ Illustrated weekly ‘വി­ശേ­ഷാൽ പ്രതി’യാണു്. അ­മ്പ­തു­രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­ക­രു­ടെ പടം കൊ­ടു­ത്തു് ഓരോ വ്യ­ക്തി­യെ­ക്കു­റി­ച്ചും അ­ഭി­പ്രാ­യ­പ്ര­ക­ട­നം ന­ട­ത്തി­യി­രി­ക്കു­ന്നു. പ്ര­ധാ­ന­മ­ന്ത്രി രാ­ജീ­വ് ഗാ­ന്ധി യെ­പ്പ­റ്റി എ­ഴു­തി­യ­തിൽ നി­ന്നു് ഒരു ഭാഗം: “Empty hype and hyperbole have become the standard-​bearers of Rajiv’s regime. And governance is a mindless, ritualistic jamboree where an elite club, out of touch with reality, runs the affairs of the state”. ഇതു് ഉൾ­ക്കൊ­ള്ളു­ന്ന ആശയം എ­ഴു­തി­യ ആ­ളി­ന്റേ­തു്. അ­തു­കൊ­ണ്ടു് എ­നി­ക്കു് അ­തി­നെ­ക്കു­റി­ച്ചു് ഒ­ന്നും പ­റ­യേ­ണ്ട­തി­ല്ല. പക്ഷേ, ഒരു സംശയം. ഇ­തെ­ന്തു ഭാ­ഷ­യാ­ണു്? ഇം­ഗ്ലീ­ഷ­ല്ല തീർ­ച്ച­യാ­യും. ഇം­ഗ്ലീ­ഷ് ലി­പി­യിൽ എ­ഴു­തി­യ വേറെ ഏതോ ഭാ­ഷ­യാ­ണെ­ന്നു് എ­നി­ക്ക് തോ­ന്നു­ന്നു. പഴയ എ­ഴു­ത്തു­കാ­രിൽ ബർ­നാ­ഡ് ഷാ, അൽ­ഡ്സ് ഹ­ക്സി­ലി, ബർ­ട്രൻ­ഡ് റസ്സൽ ഇ­വ­രു­ടെ ഇം­ഗ്ലീ­ഷ് ശു­ദ്ധ­വും മ­നോ­ഹ­ര­വു­മാ­ണു്. അ­വ­രി­ലാ­രും­ത­ന്നെ ഈ ശി­ഖ­ണ്ഡി ഇം­ഗ്ലീ­ഷ് എ­ഴു­തി­യി­ട്ടി­ല്ല. സാ­യ്പ­ന്മാർ എ­ഴു­തു­ന്ന ഇം­ഗ്ലീ­ഷ് ന­മു­ക്ക് ‘പു­ടി­കി­ട്ട­ണി­ല്ല.’ ക­മ­ലാ­ദാ­സി­ന്റെ ക­വി­ത­യിൽ gift എന്ന വാ­ക്കു് ക്രി­യ­യാ­യി പ്ര­യോ­ഗി­ച്ച­തു് ശ­രി­യാ­യി­ല്ലെ­ന്നു് ബ്രൂ­സ് കിങ് പ­റ­യു­ന്നു­ണ്ടു്. അ­ത്ത­രം Indian English usage അ­വ­രു­ടെ ക­വി­ത­യി­ലു­ണ്ടെ­ന്നും അ­ദ്ദേ­ഹം എ­ഴു­തു­ന്നു. ബ്രൂ­സ് കിങ് Illustrated Weekly-​യിലെ ഇം­ഗ്ലീ­ഷ് ക­ണ്ടാൽ എ­ന്തു­പ­റ­യും?

ഹൗസർ
images/SociologyofArt.jpg

ആർ­നൊൾ­റ്റ് ഹൗസറു ടെ (Arnold Hauser) The Sociology of Art എന്ന വി­ശി­ഷ്ട­മാ­യ പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു് ഞാൻ മുൻപ് ഈ പം­ക്തി­യിൽ എ­ഴു­തി­യി­രു­ന്നു. ഹം­ഗ­റി­യിൽ ജ­നി­ച്ച മ­ഹാ­നാ­യ ഈ മാർ­ക്സി­സ്റ്റ് ക­ലാ­നി­രൂ­പ­കൻ മാ­ക്സ് ഡ്വർ­ഷാ­ക്ക് (Dvořák) ഗേ­യോർ­ക്ക് സ്സി­മൽ (Georg Simmel) ആങ്റീ ബർ­ഗ്സൊ­ങ് (Henri Bergson) ഈ മ­ഹാ­ന്മാ­രു­ടെ ശി­ഷ്യ­നാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ The Social History of Art (1951), The Philosophy of Art History (1958), Mannerism (1964), the Sociology of Art (1974) ഇവ ചി­ര­ന്ത­ന­മൂ­ല്യ­മു­ള്ള ക­ലാ­നി­രൂ­പ­ണ­ങ്ങ­ളാ­യി ക­രു­ത­പ്പെ­ടു­ന്നു. The Phliosophy of Art History എന്ന ഗ്ര­ന്ഥം ഞാൻ വാ­യി­ച്ചി­ട്ടി­ല്ല. ഹൗസർ 1978-ൽ ബു­ഡ­പെ­സ്റ്റിൽ നി­ര്യാ­ത­നാ­യി. അ­ദ്ദേ­ഹ­ത്തി­ന്റെ The Sociology Of Art എന്ന ഗ്ര­ന്ഥം വാ­യി­ച്ചി­ട്ടി­ല്ലാ­ത്ത­വർ ക­ലാ­സം­സ്കാ­ര­ത്തിൽ സ­മ്പ­ന്ന­ര­ല്ലെ­ന്നു നി­സ്സം­ശ­യം പറയാം.

images/Socialhistoryofart.jpg

ഹൗ­സ­റു­ടെ The Social History of Art എന്ന ഗ്ര­ന്ഥം നാ­ലു­വാ­ല്യ­ങ്ങ­ളി­ലാ­യി ന്യൂ­യോർ­ക്കി­ലെ Vintage Books പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. (ഓ­രോ­ന്നും $ 6=95) “The author’s breadth of erudition is to be marvelled at… he more than once achieves startling insights in his descriptions of various phenomena in all their complexity and inherent conflict. His brilliant study of Shakespeare and his portrait of Tolstoi, for example, belong to the best pages that I have ever read about the complex nature of the man of genius” എ­ന്നാൺ റ്റോ­മാ­സ് മാൻ ഈ ഗ്ര­ന്ഥ­ത്തെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തു്. ഇ­തൊ­ന്നും വാ­യി­ക്കാ­തെ മ­ല­യാ­ളി­കൾ സെ­ല്യു­ലോ­യ്ഡി­ലും ക­ട­ലാ­സ്സി­ലും ക­യ­റി­പ്പ­റ്റി­യാ­ലും ഉടനെ മ­രി­ക്കു­ന്ന ഇ­വി­ടു­ത്തെ ആ­ളു­ക­ളെ­ക്കു­റി­ച്ചു് പ്ര­സം­ഗി­ക്കു­ന്നു, എ­ഴു­തു­ന്നു.

നേ­ഴ്സു­ക­ളോ­ടു സം­സാ­രി­ച്ചി­ട്ടു­ണ്ടോ? മ­രു­ന്നി­ന്റെ കാ­ര്യം അ­വർ­ക്കു ഡോ­ക്ട­റ­ന്മാ­രെ­ക്കാൾ നി­ശ്ച­യ­മാ­ണു. പക്ഷേ, അവർ അ­തി­നെ­ക്കു­റി­ച്ചു് ഒ­ര­ക്ഷ­രം­പോ­ലും മി­ണ്ടു­ക­യി­ല്ല. ഡോ­ക്ടർ പ­റ­യു­ന്ന മ­രു­ന്നേ­തോ അതു് അവർ രോ­ഗി­ക്കു കൊ­ടു­ക്കും. അ­തു­പോ­ലെ നി­രൂ­പ­ക­രു­ടെ വേഷം കെ­ട്ടു­ന്ന­വ­രെ­ക്കാൾ ബ­ഹു­ജ­ന­ത്തി­നു് മൂ­ല്യ­നിർ­ണ്ണ­യ­വൈ­ദ­ഗ്ദ്ധ്യ­മു­ണ്ടു്. എ­ങ്കി­ലും അവർ മി­ണ്ടു­ക­യി­ല്ല. നി­രൂ­പ­കർ പ­റ­യു­ന്ന­തു കേ­ട്ടു് ഉ­ള്ളിൽ ചി­രി­ക്കും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-01-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.