SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-08-21-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഇ­ന്ദ്രി­യ­ങ്ങ­ളിൽ­കൂ­ടി കി­ട്ടു­ന്ന അ­റി­വു­ക­ളു­ടെ, സം­വേ­ദ­ന­ങ്ങ­ളു­ടെ സാ­ന്ദ്രീ­കൃ­ത­മാ­യ ആ­വി­ഷ്ക്കാ­ര­മാ­ണു് കല. ല­ഭി­ക്കു­ന്ന­തെ­ല്ലാം പ­കർ­ത്തി­വ­ച്ചാൽ അതു മു­നി­സി­പ്പാ­ലി­റ്റി­യു­ടെ ച­വ­റ്റു­വ­ണ്ടി­പോ­ലെ­യാ­കും.

കാലം എത്ര വേ­ഗ­ത്തി­ലാ­ണു് പ്ര­വ­ഹി­ക്കു­ന്ന­ത്! കൂ­ലം­കു­ത്തി­യു­ള്ള ആ ഒ­ഴു­ക്കിൽ വ­ന്മ­ര­ങ്ങൾ­പോ­ലും ക­ട­പു­ഴ­കി വീ­ഴു­ന്നു അ­തെ­ല്ലാം ക­ണ്ടി­ട്ടും മ­നു­ഷ്യൻ ഒ­ന്നും ഗ്ര­ഹി­ക്കു­ന്നി­ല്ല, പ­ഠി­ക്കു­ന്നി­ല്ല. ന­ന്മ­യു­ടെ മൂർ­ത്തി­മ­ദ്ഭാ­വ­മാ­യ എൻ. കൃ­ഷ്ണ­പി­ള്ള സ്സാ­റ് പോയി. ശു­ദ്ധാ­ത്മാ­വാ­യ വി. സ­ഹ­ദേ­വൻ അ­പ്ര­ത്യ­ക്ഷ­നാ­യി. എല്ലാ അർ­ത്ഥ­ത്തി­ലും ന­ല്ല­യാ­ളാ­യി­രു­ന്ന പ്രൊ­ഫ­സർ പ­ദ്മ­നാ­ഭൻ നായരെ കേ­ന്ദ്ര സർ­ക്കാ­രി­ന്റെ അ­വി­ദ­ഗ്ദ്ധ­ത അ­പ­ഹ­രി­ച്ചു. പ്രൊ­ഫ­സർ കെ. എം. ഡാ­നി­യൽ സു­ഹൃ­ത്തു­ക്ക­ളു­ടെ ദർ­ശ­ന­ത്തിൽ പൊ­ട്ടി­ച്ചി­രി­ക്കു­ന്ന­തു് ന­മ്മ­ളി­നി കാ­ണു­ക­യി­ല്ല. കൃ­ഷ്ണ­പി­ള്ള­സ്സാ­റ് പ്ര­തി­ഭാ­ശാ­ലി­യാ­യ സാ­ഹി­ത്യ­കാ­ര­നാ­യി­രു­ന്നു. അ­സ­ത്യ­ങ്ങൾ­ക്കെ­തി­രാ­യി ശ­ബ്ദ­മു­യർ­ത്തി­യ ധീ­ര­നാ­യ രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­നാ­യി­രു­ന്നു സ­ഹ­ദേ­വൻ. ക­വി­യാ­യി­രു­ന്നു പ­ദ്മ­നാ­ഭൻ­നാ­യർ. വ്യാ­ക­ര­ണ­ത്തിൽ അ­വ­ഗാ­ഹ­മു­ള്ള നല്ല വി­മർ­ശ­ക­നാ­യി­രു­ന്നു ഡാ­നി­യൽ. ജീ­വി­തം മു­ഴു­വ­നും ക­ഷ്ട­പ്പെ­ട്ടി­ട്ടു് ജീ­വി­ക്കാൻ ആ­രം­ഭി­ച്ച­പ്പോൾ വിധി അ­ദ്ദേ­ഹ­ത്തെ ബ­ന്ധു­ക്ക­ളിൽ­നി­ന്നും മി­ത്ര­ങ്ങ­ളിൽ നി­ന്നും അ­ക­റ്റി. ഈ മ­ര­ണ­ങ്ങ­ളൊ­ക്കെ ക­ണ്ടി­ട്ടും മ­നു­ഷ്യ­നു മാ­റ്റ­മി­ല്ല. അവൻ അ­ന്യ­നെ ദ്രോ­ഹി­ക്കു­ന്നു. കു­തി­കാൽ­വെ­ട്ടു­ന്നു. അപവാദ വ്യ­വ­സാ­യം തു­ട­രു­ന്നു. കു­ത്തു­വാ­ക്കു­കൾ പ­റ­യു­ന്നു. മ­റ്റൊ­രാ­ളി­ന്റെ മുതൽ പി­ടി­ച്ചു­പ­റി­ക്കു­ന്നു. ബാ­ങ്ക് ബാ­ലൻ­സ് വർ­ദ്ധി­പ്പി­ച്ചു­കൊ­ണ്ടു് ‘ഞാൻ മാ­ത്രം മ­രി­ക്കി­ല്ല’ എന്നു വി­ചാ­രി­ക്കു­ന്നു. നി­സ്സാ­ര­മാ­യ ജ­ല­ദോ­ഷ­ത്തി­നു് ഉ­ത്ത­രം പറയാൻ ക­ഴി­വി­ല്ലാ­ത്ത ക്ഷു­ദ്ര­ത്വ­മാർ­ന്ന മ­നു­ഷ്യൻ! ഞാൻ ന­ല്ല­പി­ള്ള ച­മ­യു­ക­യ­ല്ല. എ­നി­ക്കും ക­ണ്ടേ­ക്കാം ഇ­പ്പ­റ­ഞ്ഞ ദോ­ഷ­ങ്ങൾ. ആ­ദി­യും അ­ന്ത­വു­മി­ല്ലാ­ത്ത കാ­ല­ത്തി­ന­ക­ത്തു് എ­ന്തെ­ല്ലാം മാ­റ്റ­ങ്ങൾ!

images/NKrishnaPillai.jpg
എൻ. കൃ­ഷ്ണ­പി­ള്ള

എന്റെ കു­ട്ടി­ക്കാ­ല­ത്തു് ഞാൻ കണ്ട തി­രു­വി­താം­കൂർ ഇ­ന്നി­ല്ല. അ­ന്നു് ക­ന്യാ­കു­മാ­രി­യിൽ ചെ­ല്ലു­മ്പോൾ ഇതു് എന്റെ നാ­ടാ­ണു് എ­ന്നു് അ­ഭി­മാ­ന­ത്തോ­ടെ വി­ചാ­രി­ച്ചി­രു­ന്നു. ഇ­ന്നു് അതു് എന്റെ രാ­ജ്യ­ത്തി­ന്റെ ഒരു ഭാ­ഗ­മാ­ണെ­ങ്കി­ലും ത­മി­ഴ്‌­നാ­ടാ­ണു്. ബാ­ല്യ­കാ­ല­ത്തു് ഏതു സ്വാ­ത­ന്ത്ര്യ­ത്തോ­ടെ ഞാ­ന­വി­ടെ ചെ­ന്നി­രു­ന്നു­വോ അതേ സ്വാ­ത­ന്ത്ര്യ­ത്തോ­ടെ ഇ­ന്ന­വി­ടെ ചെ­ല്ലാൻ വയ്യ. ഇ­ന്നു് ഈ­സ്റ്റ് ബം­ഗാ­ളാ­യ—ബം­ഗ്ലാ­ദേ­ശ­മാ­യ—പ്ര­ദേ­ശം ഒ­രു­കാ­ല­ത്തു് എന്റെ രാ­ജ്യ­മാ­യി­രു­ന്നു. ഇ­ന്ന­ത്തെ പാ­കി­സ്ഥാൻ ദേ­ശ­വും എന്റെ ദേ­ശ­മാ­യി­രു­ന്നു. ഇ­പ്പോൾ ആ രണ്ടു സ്ഥ­ല­ങ്ങ­ളി­ലേ­ക്കും ചെ­ല്ലാൻ അ­വി­ടു­ത്തെ അ­ധി­കാ­രി­ക­ളു­ടെ അ­നു­മ­തി എ­നി­ക്കു കൂ­ടി­യേ­തീ­രൂ. ആ അ­നു­ജ്ഞ­യി­ല്ലാ­തെ അ­വി­ടെ­ച്ചെ­ന്നാൽ ഞാൻ കാ­രാ­ഗൃ­ഹ­ത്തി­ലാ­കും.

മാ­റ്റം, എ­വി­ടെ­യും മാ­റ്റം. വ്യ­ക്തി­യും മാ­റു­ന്നു. ഇ­ന്ന­ലെ­യു­ള്ള ഞാ­ന­ല്ല ഇ­ന്ന­ത്തെ ഞാൻ. ഞാൻ കാ­ണു­ന്ന­വ­രൊ­ക്കെ അ­നു­നി­മി­ഷം മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ഞാൻ വ­ളർ­ത്തി­യ കു­ട്ടി­കൾ ഇ­ന്നു് അ­ന്യ­രെ­പ്പോ­ലെ പെ­രു­മാ­റു­ന്നു­വെ­ങ്കിൽ അതു സ്വാ­ഭാ­വി­ക­മാ­ണെ­ന്നു ഞാ­ന­റി­യ­ണം. ഇ­ല്ലെ­ങ്കിൽ ഞാൻ ബു­ദ്ധി­ശൂ­ന്യ­നാ­ണു്. ഈ ബു­ദ്ധി­ശൂ­ന്യ­ത­യ്ക്കു വി­ധേ­യ­രാ­ണു് ന­മ്മ­ളിൽ ഭൂ­രി­പ­ക്ഷ­വും നമ്മൾ ഒരു വ്യ­ക്തി­യെ­ക്കു­റി­ച്ചു് ഒരു ഇമേജ് മ­ന­സ്സിൽ സൂ­ക്ഷി­ക്കു­ന്നു. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞി­ട്ടു് ആ ഇ­മേ­ജി­ന­നു­സ­രി­ച്ചു് നമ്മൾ ആ വ്യ­ക്തി­യെ നോ­ക്കു­ന്നു. വ്യ­ക്തി­ക്കു വലിയ മാ­റ്റം. അതു ന­മു­ക്കു് അം­ഗീ­ക­രി­ക്കാ­നാ­വു­ന്നി­ല്ല. അയാൾ അ­ല്ലെ­ങ്കിൽ അവൾ ന­മ്മു­ടെ ശ­ത്രു­വാ­ണെ­ന്നു നമ്മൾ ക­രു­തു­ന്നു. തെ­റ്റു് ന­മ്മു­ടേ­തു മാ­ത്രം. വ്യ­ക്തി പ്ര­തി­ദി­നം—അല്ല പ്ര­തി­നി­മി­ഷം—മാ­റു­ന്നു എന്ന സത്യം ഗ്ര­ഹി­ച്ചാൽ ഈ മോ­ഹ­ഭം­ഗ­വും നൈ­രാ­ശ്യ­വും ഒ­ഴി­വാ­ക്കാം.

images/Kmdaniel.jpg
കെ. എം. ഡാ­നി­യൽ

ഒരു മ­ണ്ഡ­ല­ത്തി­ലേ വി­ഭി­ന്ന­ത ദൃ­ശ്യ­മാ­കാ­തെ­യു­ള്ളു. അതു ക­ല­യു­ടെ മ­ണ്ഡ­ലം­ത­ന്നെ. ഭാ­ര­തീ­യ ക­ലാ­കാ­രൻ ബം­ഗ്ലാ­ദേ­ശ­ത്തെ­യും പാ­കി­സ്ഥാ­നി­ലെ­യും ക­ലാ­കാ­ര­ന്മാ­രു­ടെ സ­ഹോ­ദ­ര­നാ­ണു്. അ­വി­ടെ­യു­ള്ള ക­ലാ­കാ­ര­ന്മാർ ഇ­വി­ടെ­യു­ള്ള­വ­രു­ടെ­യും സ­ഹോ­ദ­ര­ന്മാർ, സ­ഹൃ­ദ­യ­ന്മാ­രെ­സ്സം­ബ­ന്ധി­ച്ചും ഇതു ശ­രി­യാ­ണു്. ഒരു പാ­കി­സ്ഥാൻ കവി എ­ഴു­തി­യ കാ­വ്യം ഭാ­ര­തീ­യൻ വാ­യി­ച്ചു ഹർ­ഷാ­ശ്രു പൊ­ഴി­ക്കു­മ്പോൾ അയാൾ അ­ന്യ­ദേ­ശ­ക്കാ­ര­നാ­ണു്, വി­ജാ­തീ­യ­നാ­ണു് എ­ന്നു് ഭാ­ര­തീ­യൻ വി­ചാ­രി­ക്കു­ന്നി­ല്ല. ഇതിനു സ­ദൃ­ശ­മാ­ണു് പാ­കി­സ്ഥാ­നി­ലെ­യും ബം­ഗ്ലാ­ദേ­ശ­ത്തെ­യും സ­ഹൃ­ദ­യ­രു­ടെ സ്ഥി­തി­യും. മ­ന­സ്സു­കൊ­ണ്ടു് നമ്മൾ അ­വി­ടു­ത്തെ ക­ലാ­കാ­ര­ന്മാ­രെ ആ­ശ്ലേ­ഷി­ക്കു­ന്നു. അ­വി­ടു­ത്തെ ജ­ന­ങ്ങൾ ഇ­വി­ടെ­യു­ള്ള ക­ലാ­കാ­ര­ന്മാ­രെ­യും, സ­ഹൃ­ദ­യർ ഏതു രാ­ജ്യ­ത്തു­മു­ള്ള­വ­രാ­ക­ട്ടെ. അ­വർ­ക്കു് ഒരു ഭ­വ­ന­മേ­യു­ള്ളു. അ­തി­ന­ക­ത്തു് അവർ ഒ­രു­മി­ച്ചു വ­സി­ക്കു­ന്നു. ക­ല­യു­ടെ ശക്തി!

മ­നു­ഷ്യ­ന്റെ ഈ സ്വാർ­ത്ഥ­താ­ല്പ­ര്യ­മെ­ല്ലാം പ്രാ­ചീ­ന­ഭാ­ര­ത­ത്തി­ലെ ഋ­ഷി­മാർ ക­ണ്ട­റി­ഞ്ഞി­രു­ന്നു. ബൃ­ഹ­ദാ­ര­ണ്യ­കോ­പ­നി­ഷ­ത്തി ലെ ഒ­രു­വാ­ക്യം കേ­ട്ടാ­ലും:

സ­ഹോ­വാ­ച ന വാ അരേ പത്യു കാമായ പതിഃ പ്രി­യോ ഭവതി, ആ­ത്മ­ന­സ്തു­കാ­മാ­യ പതിഃ പ്രി­യോ ഭവതി.

(അ­ദ്ദേ­ഹം പ­റ­ഞ്ഞു: ഭർ­ത്താ­വി­നു വേ­ണ്ടി­യ­ല്ല ഭാര്യ അയാളെ സ്നേ­ഹി­ക്കു­ന്ന­തു്. ത­നി­ക്കു­വേ­ണ്ടി­ത്ത­ന്നെ­യാ­ണു് അവൾ അയാളെ സ്നേ­ഹി­ക്കു­ക.)

(ബൃ: 24-5. സ്വാ­മി മാ­ധ­വാ­ന­ന്ദൻ തർ­ജ്ജ­മ­ചെ­യ്തു് അൽ­മോ­റ­യി­ലെ അ­ദ്വൈ­താ­ശ്ര­മം പ്ര­സാ­ധ­നം ചെയ്ത ഗ്ര­ന്ഥം. പുറം 353.)

ലീലാ മേനോൻ

“ഗ്ര­ന്ഥം മൂ­ന്നു പ­കർ­ത്തു­മ്പോൾ മു­ഹൂർ­ത്തം മൂ­ത്ര­മാ­യ് വരും” എ­ന്നാ­ണു ചൊ­ല്ലു്. വ­ര­മൊ­ഴി­യു­ടെ സ്ഥി­തി ഇ­താ­ണെ­ങ്കിൽ വാ­മൊ­ഴി­യു­ടെ കാ­ര്യ­ത്തെ­ക്കു­റി­ച്ചു് എന്തു പ­റ­യാ­നി­രി­ക്കു­ന്നു? അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ത്തി­ന്റെ റി­പോർ­ട്ടു­കൾ നൂ­റി­നു തൊ­ണ്ണൂ­റ്റി­യൊൻ­പ­തും ക­ള്ള­മാ­യി­രി­ക്കും. സാ­ഹി­ത്യ­കാ­രൻ ഒന്നു പ­റ­യു­ന്നു. റി­പ്പോർ­ട്ടർ അതു വേ­റൊ­ന്നാ­യി­കേൾ­ക്കു­ന്നു. വീ­ട്ടിൽ­ച്ചെ­ന്നി­രു­ന്നു് അയാൾ അ­തെ­ഴു­തു­മ്പോൾ മ­റ്റൊ­ന്നാ­യി മാ­റു­ന്നു. ടേ­പ്പി­ലെ­ടു­ത്തു­കൊ­ണ്ടു പോ­യാ­ലും എ­ഴു­തു­മ്പോൾ ച­ക്ക­യെ­ന്ന­തു ചു­ക്കാ­യി മാറും. സെൻ­സേ­ഷൻ ഉ­ണ്ടാ­ക്കാ­നാ­യി ക­രു­തി­ക്കൂ­ട്ടി മാ­റ്റു­ന്ന­തും സാ­ധാ­ര­ണ­മ­ത്രേ. ഒരു വാ­രി­ക­യു­ടെ പ്ര­തി­നി­ധി ഒ­രെ­ഴു­ത്തു­കാ­രി­യെ­യും അ­വ­രു­ടെ ഭർ­ത്താ­വി­നെ­യും­കു­റി­ച്ചു് എ­ന്നോ­ടു ചോ­ദി­ച്ച ചോ­ദ്യ­ങ്ങൾ­ക്കു് ഞാൻ ഉ­ത്ത­ര­ങ്ങൾ നൽകി. അതു് അ­ദ്ദേ­ഹം ടേ­പ്പി­ലാ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. യ­ന്ത്രം രേ­ഖ­പ്പെ­ടു­ത്തി­യ­തു­കൊ­ണ്ടു് വേ­റൊ­ന്നാ­യി അതു വാ­രി­ക­യിൽ വ­രി­ല്ലെ­ന്നു ഞാൻ കരുതി. പക്ഷേ, അ­ച്ച­ടി­ച്ചു വ­ന്ന­പ്പോൾ ഞാൻ പ­റ­യാ­ത്ത­തൊ­ക്കെ പ­റ­ഞ്ഞ­താ­യി കണ്ടു. അ­തി­നു­ശേ­ഷം അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­മെ­ന്നു പ­റ­ഞ്ഞു് ആരു വ­ന്നാ­ലും ‘ഞാ­നാ­രു­മ­ല്ല, എന്നേ വി­ട്ടേ­ക്കൂ’ എ­ന്നാ­ണു് ഞാൻ അ­റി­യി­ക്കാ­റു­ള്ള­തു്.

images/SaD.jpg

വ­സ്തു­ത ഇ­താ­യ­തു­കൊ­ണ്ടു് ‘ഇ­ന്ത്യൻ എ­ക്സ്പ്ര­സ്സ് പ­ത്ര­ത്തി­ന്റെ കൊ­റി­സ്പോൺ­ഡ­ന്റാ­യ ലീലാ മേനോൻ സ്ത്രീ സ­മ­ത്വ­വാ­ദ­ത്തി­നു് ഊന്നൽ നൽ­കി­ക്കൊ­ണ്ടു നിർ­വ­ഹി­ച്ച പ്ര­സ്താ­വ­ന­യെ അ­വ­രു­ടേ­താ­യി സ്വീ­ക­രി­ക്കാൻ എ­നി­ക്കു പ്ര­യാ­സ­മു­ണ്ടു്. അതിനെ അ­വ­ലം­ബി­ച്ചു് എ­ന്തെ­ങ്കി­ലും എ­ഴു­തു­ന്ന­തും ശ­രി­യാ­വി­ല്ല. എ­ങ്കി­ലും ശ്രീ­മ­തി അ­ങ്ങ­നെ­ത­ന്നെ അ­ഭി­പ്രാ­യം പ്ര­ക­ടി­പ്പി­ച്ചി­രി­ക്കു­മെ­ന്ന സ­ങ്ക­ല്പ­ത്തെ ആ­ശ്ര­യി­ച്ചാ­ണു് ഇ­നി­യു­ള്ള ‘ക­മ­ന്റ്സ്’ വെൺ­മ­ണി ര­വി­വർ­മ്മ ത­യ്യാ­റാ­ക്കി­യ ആ റി­പോർ­ട്ടിൽ ലീ­ലാ­മേ­നോൻ ഇ­ങ്ങ­നെ പ­റ­ഞ്ഞ­താ­യി കാ­ണു­ന്നു: “ഒ­ന്നോർ­ക്കു­ക. സ്ത്രീ ആ­രു­ടെ­യും അ­ടി­മ­യ­ല്ല. ആ­രു­ടെ­യെ­ങ്കി­ലും അ­നു­വാ­ദ­ത്തി­നു് അവൾ കാ­ത്തു­നിൽ­ക്കേ­ണ്ട­തു­ണ്ടെ­ന്നും തോ­ന്നു­ന്നി­ല്ല. പു­രു­ഷ­നു ചെ­യ്യാൻ ക­ഴി­യു­ന്ന­തൊ­ക്കെ സ്ത്രീ­ക്കും ചെ­യ്യാൻ ക­ഴി­യും”. (ട്രയൽ വാരിക ലക്കം 184. പുറം 22. കോളം 2.) അ­ടി­മ­ത്തം എന്നു ശ്രീ­മ­തി പ­റ­ഞ്ഞ­തു് സ്ത്രീ­യിൽ ആ­ധി­പ­ത്യം പു­ലർ­ത്താ­നു­ള്ള പു­രു­ഷ­ന്റെ പ്ര­വ­ണ­ത­യെ ല­ക്ഷ്യ­മാ­ക്കി­യാ­ണു് എന്നു മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു് എ­ഴു­ത­ട്ടെ. സ്ത്രീ­യും പു­രു­ഷ­നും പ­ല­തി­ന്റെ­യും അ­ടി­മ­ക­ളാ­ണു്. ആ അ­ടി­മ­ത്ത­മി­ല്ലാ­തെ ഇവിടെ ജീ­വി­ക്കാൻ പ­റ്റി­ല്ല. മീ­റ്റി­ങ്ങി­നും മ­റ്റും പോ­യി­ട്ടു് അർ­ദ്ധ­രാ­ത്രി വീ­ട്ടിൽ വ­ന്നു­ക­യ­റു­ന്ന സ്ത്രീ­യെ മകനോ മകളോ ഒന്നു നോ­ക്കി­യാൽ മതി. അവൾ ആ നോ­ട്ട­ത്തി­ന്റെ മുൻ­പിൽ ചൂ­ളി­പ്പോ­കും. ‘മോറൽ ബി­ഹേ­വി­യ­റി’ന്റെ അ­നു­ശാ­സ­ന­ങ്ങൾ ആ­ന്ത­ര­ശ്രോ­ത്രം കേൾ­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് ആ സ­ങ്കോ­ച­മു­ണ്ടാ­കു­ന്ന­തു്. സ്ത്രീ­ക്കും പു­രു­ഷ­നും അ­ത്ത­രം അ­നു­ശാ­സ­ന­ങ്ങൾ­ക്കു് അ­ടി­മ­ക­ളാ­യി ജീ­വി­ക്കാ­നെ കഴിയൂ. ഇ­ല്ലെ­ങ്കിൽ സ­മു­ദാ­യം അവരെ ച­വി­ട്ടി പു­റ­ന്ത­ള്ളും. പു­രു­ഷ­നു ചെ­യ്യാൻ ക­ഴി­യു­ന്ന­തൊ­ക്കെ സ്ത്രീ­ക്കും ചെ­യ്യാൻ ക­ഴി­യു­മെ­ന്ന­തു് ‘റ്റോൾ സ്റ്റോ­റി’—ബ­ഡാ­യി­ക്ക­ഥ­യാ­ണു്. സ്ത്രീ­ക്കു ചെ­യ്യാൻ ക­ഴി­യു­ന്ന­തെ­ല്ലാം പു­രു­ഷ­നു ചെ­യ്യാൻ ക­ഴി­യി­ല്ല. അ­തി­രി­ക്ക­ട്ടെ സ്ത്രീ­സ­മ­ത്വ­വാ­ദ­ത്തി­ന്റെ പു­രു­ഷ­ശ­ബ്ദ­മു­യർ­ത്തു­ന്ന ആ വാ­ക്യ­ങ്ങൾ സ­ത്യ­ത്തിൽ­നി­ന്നു് എത്ര അ­ക­ലെ­യാ­ണു് വർ­ത്തി­ക്കു­ക! ഫെ­മി­നി­സ­ത്തി­നു­വേ­ണ്ടി തൊ­ണ്ട­പൊ­ട്ടു­ന്ന മ­ട്ടിൽ പ്ര­സം­ഗി­ച്ചു­ന­ട­ന്ന പല ധീ­ര­വ­നി­ത­ക­ളും ഇനി നി­ശ്ശ­ബ്ദ­ത­യാ­ണു് ന­ല്ല­തെ­ന്നു മ­ന­സ്സി­ലാ­ക്കി­ക്ക­ഴി­ഞ്ഞു. അവരിൽ ഒരാൾ ജെർ­മ്മേൻ ഗ്രീ­റാ­ണു്. (Germaine Greer) ടാ­ഗോ­റി ന്റെ ആ­ശ­യ­ങ്ങ­ളെ അ­പ­ഹ­രി­ച്ചു­കൊ­ണ്ടു് “All that exists to beautify her. The sun shines only to burnish her skin and gild her hair; the wind blows only to whip up the colour in her cheeks; the sea strives to bathe her; flowers die gladly so that her skin may luxuriate in their essence. She is the crown of creation, the masterpiece. The depths of the sea are ransacked for pearl and coral to deck her; the bowels of the earth are laid open that she might wear gold, sapphires, diamonds and rubies” എ­ന്നു് The Female Eunuch എന്ന കൃ­തി­യിൽ സ്ത്രീ­യെ വാ­ഴ്ത്തി­യ ഗ്രീർ സ്ത്രീ­സ­മ­ത്വ­ത്തി­നു­വേ­ണ്ടി വാ­ദി­ച്ചു വാ­ദി­ച്ചു തന്റെ പു­രു­ഷ­വി­ദ്വേ­ഷം കാ­ണി­ക്കാ­നാ­യി ഡി. എച്ച്. ലോ­റൻ­സി നെയും ഹെ­മി­ങ്വെ യെയും ധ്വ­ജ­ഭം­ഗ­മു­ണ്ടാ­യി­രു­ന്ന­വ­രാ­യി അ­വ­ത­രി­പ്പി­ച്ചു­ക­ള­ഞ്ഞു. അ­ങ്ങ­നെ­യു­ള്ള ഗ്രീ­റി­നു് വന്ന മാ­റ്റം അ­വ­രു­ടെ Sex and Destiny എന്ന പു­സ്ത­ക­ത്തിൽ കാണാം. ഷേ­ക്സ്പി­യ­റി നെ­ക്കു­റി­ച്ചു പി. എച്ച്. ഡി. തീ­സി­സ് എ­ഴു­താ­നാ­യി ഗ്രീർ Rossano Calabro എന്ന കൊ­ച്ചു­പ­ട്ട­ണ­ത്തി­ലെ­ത്തി. അവർ സൈ­ക്കി­ളിൽ ച­ന്ത­യി­ലേ­ക്കു പോകും. അ­പ്പോൾ പ്രാ­യം­കൂ­ടി­യ സ്ത്രീ­കൾ ഗ്രീ­റി­ന്റെ ന­ഗ്ന­ങ്ങ­ളാ­യ കാ­ലു­ക­ളിൽ തു­പ്പു­മാ­യി­രു­ന്നു. അ­വി­ടു­ത്തെ സ്ത്രീ­കൾ കാ­ലു­മ­റ­യ്ക്കു­ന്ന നീണ്ട കാ­ലു­റ­യാ­ണു് ധ­രി­ച്ചി­രു­ന്ന­തു്. ഗ്രീ­റി­ന്റെ പ­രി­ച­യ­ക്കാ­രി­യാ­യി റോ­സ­റ്റ എ­ന്നൊ­രു പെൺ­കു­ട്ടി­യു­ണ്ടാ­യി­രു­ന്നു. അ­വൾ­ക്കു് ഒരു കാ­മു­ക­നും. അയാളെ വി­വാ­ഹം ക­ഴി­ക്ക­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു അ­വൾ­ക്കു്. ഒ­രു­ദി­വ­സം അവർ ക­ട­പ്പു­റ­ത്തി­രി­ക്കു­മ്പോൾ കു­തി­ര­പ്പു­റ­ത്തു് അർ­ദ്ധ­ന­ഗ്ന­നാ­യ ഒരു യു­വാ­വു് വന്നു: അ­യാ­ളു­ടെ മ­ര്യാ­ദ­കെ­ട്ട നോ­ട്ട­ത്തിൽ അവർ ര­ണ്ടു­പേ­രും ത­ല­താ­ഴ്ത്തി. ഗ്രീ­റി­ന്റെ തു­ട­യിൽ ശ­ക്ത­മാ­യി വി­ര­ലൂ­ന്നി­ക്കൊ­ണ്ടു് റോ­സ­റ്റ എന്തോ പ­റ­ഞ്ഞു. (വി­ര­ലൂ­ന്നി­യ­തി­ന്റെ പാടു് വ­ള­രെ­ക്കാ­ലം ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നു ഗ്രീർ എ­ഴു­തി­യി­ട്ടു­ണ്ടു്.) അവൾ പ­റ­ഞ്ഞ­തു് കാ­മു­ക­ന്റെ ജ­ന­നേ­ന്ദ്രി­യ­ത്തെ­ക്കു­റി­ച്ചാ­ണെ­ന്നു് ഗ്രീ­റി­നു മ­ന­സ്സി­ലാ­യി. അവർ പ­റ­യു­ന്നു: I, a veteran of ten years’ campaigning for sexual freedom found myself blushing. ഗ്രീ­റി­ന്റെ ആ വ്രീ­ളാ­വൈ­വ­ശ്യ­മു­ണ്ട­ല്ലോ— മു­ഖാ­രു­ണി­മ­യു­ണ്ട­ല്ലോ—അ­തി­ലാ­ണു് സ്ത്രീ­ത്വ­മി­രി­ക്കു­ന്ന­തു്. അ­വി­ടെ­യാ­ണു് അവർ സം­സ്കാ­ര­ത്തി­ന്റെ അ­ടി­മ­യാ­കു­ന്ന­തു്. പു­രു­ഷ­നെ ക­ണ്ടാൽ ക­ണ്ണു­കൾ താ­ഴ്ത്ത­ണ­മെ­ന്ന സ­ങ്ക­ല്പ­ത്തി­ന്റെ അ­ടി­മ­യാ­കു­ന്ന­തു്. പു­രു­ഷ­നെ ക­ണ്ടാൽ ക­ണ്ണു­കൾ താ­ഴ്ത്ത­ണ­മെ­ന്ന സ­ങ്ക­ല്പ­ത്തി­ന്റെ എ­തി­രാ­ളി­യാ­യി­രു­ന്നു ഗ്രീർ. പക്ഷേ, ഈ സം­ഭ­വ­ത്തി­നു­ശേ­ഷം അവർ സൈ­ക്കിൾ ദൂ­രെ­യെ­റി­ഞ്ഞു. കാ­ലു­റ­കൾ­ക്കു നീളം കൂ­ട്ടി. പു­രു­ഷ­നെ­ക്ക­ണ്ടു് ഗ്രീർ ക­ണ്ണു­കൾ താ­ഴ്ത്തി. അർ­ദ്ധ­ന­ഗ്ന­യാ­യി കടലിൽ നീ­ന്തു­ന്ന­തു് അവർ അ­വ­സാ­നി­പ്പി­ച്ചു. ഗ്രീ­റി­നു് അ­വി­ടെ­നി­ന്നു പോ­കേ­ണ്ട സ­മ­യ­മാ­യ­പ്പോൾ സ്ത്രീ­കൾ അവരെ അ­നു­ഗ്ര­ഹി­ച്ചു. കാലിൽ കാർ­ക്കി­ച്ചു തു­പ്പി­യ­വ­രും അ­ക്കൂ­ട്ട­ത്തിൽ ഉ­ണ്ടാ­യി­രു­ന്നി­രി­ക്കാം. സ്ത്രീ­സ­മ­ത്വ­വാ­ദ­വു­മാ­യി നടന്ന ഗ്രീ­റി­നു് വന്ന ഈ മാ­റ്റം എല്ലാ സ്ത്രീ­കൾ­ക്കും ഇ­ന്ന­ല്ലെ­ങ്കിൽ നാ­ളെ­യു­ണ്ടാ­കും. ലീ­ലാ­മേ­നോൻ വളരെ വൈ­കാ­തെ സ്വ­ന്തം അ­ഭി­പ്രാ­യം മാ­റ്റു­മെ­ന്നും എ­നി­ക്കു വി­ശ്വാ­സ­മു­ണ്ടു്.

സൊൾ ബെലോ
  1. രണ്ടു ത­ട­വു­പു­ള്ളി­ക­ളെ ത­ട­വ­റ­യിൽ പാർ­പി­ക്കു­ന്നി­ട­ത്തോ­ളം ചെ­ല­വു് ഒരു ബോ­ട്ട­ണി പ്രൊ­ഫ­സ­റെ സർ­വ­ക­ലാ­ശാ­ല­യിൽ­വ­ച്ചു പൊ­റു­പ്പി­ക്കു­ന്ന­തി­നു് ഉ­ണ്ടാ­വു­ക­യി­ല്ല.
  2. Will you love me in December as you did in May? എ­ന്ന­തു പ­ണ്ട­ത്തെ ചോ­ദ്യം. ഇന്നു ചോ­ദി­ക്കു­ന്ന­തു് Will you love me in December as you did in November? എ­ന്നാ­ണു്.
  3. ബൽ­സാ­ക് ചി­ത്രീ­ക­രി­ച്ച ഒരു പ്രഭു—എൺപതു വ­യ­സ്സാ­യ പ്രഭു—പു­ണ്യാ­ള­ത്തി­യാ­യ ഭാര്യ മ­ര­ണ­ശ­യ്യ­യിൽ കി­ട­ക്കു­മ്പോൾ പ­രി­ചാ­രി­ക­യോ­ടു കാ­മാ­ഭ്യർ­ത്ഥ­ന ന­ട­ത്തി. അതു് ഭാര്യ കേൾ­ക്കു­ക­യും ചെ­യ്തു. ഗാ­ന­ര­ച­യി­താ­വാ­യ സ്ട്ര­വിൻ­സ്കി യുടെ അ­പ്പു­പ്പൻ നൂ­റ്റി­പ്പ­ത്തു വ­യ­സ്സു­ള്ള­പ്പോൾ വ്യ­ഭി­ച­രി­ക്കാൻ­വേ­ണ്ടി വേ­ലി­ചാ­ടി. അ­തി­ന്റെ ഫ­ല­മാ­യി എ­ല്ലൊ­ടി­ഞ്ഞു.
  4. മ­നു­ഷ്യ­ന്റെ ക­ണ്ണു­കൾ ര­ണ്ടു­വി­ഭാ­ഗ­ത്തിൽ­പ്പെ­ടു­ന്നു. ഒ­ന്നു്: സ്വീ­കാ­ര­ക്ഷ­മ­ത­യു­ള്ള­വ. ര­ണ്ടു്: ഇ­ച്ഛാ­ശ­ക്തി പ്ര­ക­ടി­പ്പി­ക്കു­ന്ന­വ.
  5. മൂ­ല്യ­മു­ള്ള മ­നു­ഷ്യ­നെ—അ­വ­ന്റെ പ്രാ­യ­മെ­ത്ര­യാ­യാ­ലും—സ്ത്രീ­കൾ നോ­ക്കും. ‘ഇതാ സ­വി­ശേ­ഷ­ത­യു­ള്ള മ­നു­ഷ്യൻ’ എ­ന്നാ­വും അവർ പറയുക. ആ കാഴ്ച ചില ബ­ഹിഃ­സ്ഫു­ര­ണ­ങ്ങൾ­ക്കു് അ­ടി­മ­പ്പെ­ടും. അ­തു­കൊ­ണ്ടാ­ണു് റൊ­മാ­ന്റി­ക്കാ­യ പു­രു­ഷ­ന്മാർ അ­ഭ്യ­സ്ത­വി­ദ്യ­ക­ളെ വി­ട്ടു് കൃ­ഷി­ചെ­യ്യു­ന്ന സ്ത്രീ­ക­ളു­ടെ­യും വേ­ശ്യ­ക­ളു­ടെ­യും അ­ടു­ക്കൽ പോ­കു­ന്ന­തു്.
images/MoreDieOfHeartbreak.jpg

(ഇ­വ­യെ­ല്ലാം സൊൾ ബെലോ യുടെ More Die of Heartbreak എന്ന പുതിയ നോ­വ­ലിൽ നി­ന്നാ­ണു്. ഇ­തു­പോ­ലെ ധി­ഷ­ണ­യു­ടെ പ്ര­ഭാ­വം കാ­ണി­ക്കു­ന്ന എ­ത്ര­യെ­ത്ര സൂ­ക്ത­ങ്ങൾ! ഇ­വ­യ്ക്കു വേ­ണ്ടി നോവൽ വാ­യി­ക്കാം. പക്ഷേ, നോ­വ­ലി­നു വേണ്ട ഗു­ണ­ങ്ങൾ ഇ­തി­ലു­ണ്ടെ­ന്നു ഞാൻ പ­റ­യു­ക­യി­ല്ല. Dell Book, Rs. 45.)

ലളിതം, ഹൃ­ദ്യം
images/SRamesanNair.jpg
രമേശൻ നായർ

ല­ളി­ത­വും ഹൃ­ദ്യ­വു­മാ­യ ഒ­രാ­ഖ്യാ­ന­മാ­ണു് ര­മേ­ശൻ­നാ­യ­രു ടെ “മു­ള­മൂ­ട്ടിൽ അടിമ” എന്ന ആ­ഖ്യാ­ന­ത്തി­ലു­ള്ള­തു്. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ഭർ­ത്താ­വി­ന്റെ ഉ­പ­ദ്ര­വം സ­ഹി­ക്കാ­നാ­വാ­തെ അ­യാ­ളു­ടെ ഭാര്യ ന­ട്ട­പ്പാ­തി­ര­യിൽ വീ­ടു­വി­ട്ടു് ഒ­ളി­ച്ചോ­ടു­ന്നു. ആ­ഭ­ര­ണ­ങ്ങ­ളും മ­റ്റും കൊ­ച്ചു­ഭാ­ണ്ഡ­ത്തി­ലു­ണ്ടു്. വ­ഴി­യിൽ­വ­ച്ചു് ഒരു ഭ­യ­ങ്ക­രൻ അവളെ ത­ട­ഞ്ഞു നി­റു­ത്തി. കൊ­ന്നു് ആ­ഭ­ര­ണ­ങ്ങൾ കൈ­ക്ക­ലാ­ക്കു­വാ­നാ­യി­രു­ന്നു അ­വ­ന്റെ യത്നം. പക്ഷേ, അവൾ തന്റെ ദ­യ­നീ­യ­മാ­യ അവസ്ഥ വി­വ­രി­ച്ചു. ഭ­യ­ങ്ക­ര­ന്റെ മ­ന­സ്സ­ലി­ഞ്ഞു. അയാൾ പ­റ­ഞ്ഞു: “ശരി മുൻപേ ന­ട­ക്കു. ഞാൻ പി­റ­കേ­യു­ണ്ടു്. കൊ­ല­യാ­ളി­യാ­യ മു­ള­മൂ­ട്ടിൽ അടിമ ഈ പ്ര­ദേ­ശ­ത്തൊ­ക്കെ ന­ട­ക്കു­മ്പോൾ നീ ഇ­ങ്ങ­നെ ഒ­റ്റ­യ്ക്കു് അർ­ദ്ധ­രാ­ത്രി സ­ഞ്ച­രി­ച്ച­തു് ശരിയോ?” അടിമ ഭ­യ­ങ്ക­ര­നാ­ണെ­ങ്കി­ലും ദൈ­ന്യ­ത്തി­ന്റെ കഥകൾ കേ­ട്ടാൽ അവനു് അ­ലി­വു­ണ്ടാ­കു­മെ­ന്നു കേ­ട്ടി­ട്ടു­ണ്ടു് എ­ന്നു് അവൾ മ­റു­പ­ടി നൽകി. അ­ച്ഛ­ന്റെ വീ­ട്ടി­ലെ­ത്തി അവൾ. പി­രി­ഞ്ഞു പോകാൻ നേ­ര­ത്തു് അവൻ അ­റി­യി­ച്ചു.

“നന്നു സോദരീ, നി­ന്നെ ല­ക്ഷ്യ­മെ­ത്തി­ച്ചേൻ ഭയ

മെ­ന്നി­യേ; കർ­ത്ത­വ്യ­മി­ത­ന്ത­രാ­മ­ധു­രി­പ്പു!

മു­ള­മൂ­ട്ട­ടി­മ­യാ­കു­ന്നു ഞാൻ! എ­നി­ക്കു­മു

ണ്ടൊ­രു സോദരി നി­ന്നെ­പ്പോ­ലെ… ”

സം­ഭ­വ­ങ്ങ­ളിൽ­നി­ന്നും അ­വ­യിൽ­നി­ന്നു് ഉ­ദ്ഭ­വി­ക്കു­ന്ന ആ­ശ­യ­ങ്ങ­ളിൽ­നി­ന്നും രൂ­പം­കൊ­ണ്ട ഈ കാ­വ്യ­ത്തി­നു് ബ­ന്ധ­ദാർ­ഢ്യ­മു­ണ്ടു്. ഋ­ജു­വാ­യ ആ­ഖ്യാ­നം. അതു ന­ന്നു്.

ന­മ്മാ­ട്ടി

വ­ല്യ­മ്മാ­വൻ വീ­ണ്ടും രം­ഗ­പ്ര­വേ­ശം ന­ട­ത്തു­ന്നു. സ­ങ്ക­ല്പ­ത്തി­ന്റെ ഫ­ല­മ­ല്ല ഈ സ്ത്രീ­ജി­തൻ. വ­ള­രെ­ക്കാ­ലം ജീ­വി­ച്ചി­രു­ന്നു് ചാ­രാ­യ­ക്ക­ട­ക­ളി­ലെ ആ­ന­ക്കാ­ലൻ കു­പ്പി­ക­ളെ ശൂ­ന്യ­മാ­ക്കി­യ ന­രാ­ധ­മൻ. കെ­ട്ടി­പ്പി­ടി­പ്പു് വി­ദ­ഗ്ദ്ധൻ. രാ­ജ­വാ­ഴ്ച നി­ല­വി­ലി­രു­ന്ന കാ­ല­ത്തു് മ­ഹാ­ക­വി ഉ­ള്ളൂർ പ­ര­മേ­ശ്വ­ര­യ്യ­രു ടെ ദൃ­ഷ്ടി­യിൽ­പ്പെ­ട്ടി­രു­ന്നെ­ങ്കിൽ പ­രി­ഷ്വം­ഗ­പ്ര­വീ­ണൻ എ­ന്നൊ­രു ബി­രു­ദ­മു­ണ്ടാ­ക്കി അ­ധി­കാ­രി­ക­ളെ­ക്കൊ­ണ്ടു് അതു് ആ മ­നു­ഷ്യ­നു് അ­ദ്ദേ­ഹം കൊ­ടു­പ്പി­ക്കു­മാ­യി­രു­ന്നു. രാ­ജ്യ­സേ­വാ­നി­ര­തൻ തു­ട­ങ്ങി­യ ബി­രു­ദ­ങ്ങൾ മ­ഹാ­ക­വി ഉ­ള്ളൂ­രാ­ണ­ല്ലോ നിർ­മ്മി­ച്ചി­രു­ന്ന­തു് അ­ക്കാ­ല­ത്തു്. ഈ ച­രി­ത്ര­പു­രു­ഷൻ വീ­ട്ടി­ലെ കി­ണ­റു് ഇ­റ­യ്ക്കാൻ തീ­രു­മാ­നി­ച്ചു. ‘കൃ­ഷ്ണാ നീയും വരണം’ എ­ന്നു് എ­ന്നോ­ടു് ആ­ജ്ഞാ­പി­ച്ചു. വ­ല്യ­മ്മാ­വൻ ക­ല്പി­ച്ചാൽ പോ­കാ­തി­രി­ക്കാൻ പ­റ്റി­ല്ല. കാ­ല­ത്തു് ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടി­ലെ­ത്തി­യ­പ്പോൾ പ­റ­ഞ്ഞു: “എടാ കി­ണ­റു് ഇ­റ­യ്ക്കു­ന്ന­ത­ല്ല പ്ര­ധാ­നം. അ­വ­ന്മാർ അവിടെ അതു തേ­കി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ പ­റ­മ്പി­ന്റെ തെ­ക്കേ­മൂ­ല നമ്മൾ നാ­ലു­പേ­രു ചേർ­ന്നു കു­ഴി­ക്ക­ണം. അവിടെ ഒരു നി­ധി­യു­ണ്ടെ­ന്നാ­ണു് എന്റെ അ­പ്പൂ­പ്പൻ എ­ന്നോ­ടു പണ്ടു പ­റ­ഞ്ഞ­തു്. ഒ­രി­ക്കൽ രാ­ത്രി ഞാൻ കു­റ­ച്ചു കു­ഴി­ച്ചു­നോ­ക്കി. ഒ­ന്നും കി­ട്ടി­യി­ല്ല, കി­ണ­റു് ഇ­റ­യ്ക്കു­ന്നി­ട­ത്തു് മ­റ്റു­ള്ള­വർ നി­ന്നു­കൊ­ള്ളും. ന­മ്മു­ടെ ജോലി ആരും ശ്ര­ദ്ധി­ക്കു­ക­യു­മി­ല്ല. വ­ല്യ­മ്മാ­വ­നും ഞാനും മറ്റു ര­ണ്ടു­പേ­രും­ചേർ­ന്നു കു­ഴി­ച്ചു തു­ട­ങ്ങി. മൺ­വെ­ട്ടി­കൾ, പി­ക്കാ­ക്സു­കൾ ഇവ ഭൂ­മി­യെ പി­ളർ­ന്നു. ഒ­രു­വ­ശ­ത്തു് ഇളകിയ മ­ണ്ണു് കൂ­മ്പാ­ര­മാ­യി ഉ­യർ­ന്നു. കി­ട്ടി­യ­തു് കുറെ ചെ­ങ്കൽ­ക്ക­ഷ­ണ­ങ്ങൾ മാ­ത്രം. ചി­ല­പ്പോൾ ഒരു ക­രി­ങ്കൽ­ക്ക­ഷ­ണം ആ­ഴ­ത്തിൽ ക­ണ്ടെ­ന്നു­വ­രും. ചെ­മ്പു­പാ­ത്ര­ത്തി­ന്റെ­യോ ഉ­രു­ളി­യു­ടെ­യോ വ­ക്കാ­ണെ­ന്നു വി­ചാ­രി­ച്ചു വ­ല്യ­മ്മാ­വൻ ആ­ഹ്ലാ­ദി­ക്കും. ‘ആ­ഞ്ഞു­വെ­ട്ട­ടാ കൃ­ഷ്ണാ’ എ­ന്നു് അ­ക്ഷ­മ­യോ­ടെ നിർ­ദ്ദേ­ശം. വെ­ട്ടി, വി­യർ­പ്പൊ­ഴു­കി. പി­ന്നീ­ടു് ഒ­രാ­ഴ്ച പ­നി­യാ­യി കി­ട­ന്നു ഞാൻ. കി­ട്ടി­യ­തു് കുറെ ഉടഞ്ഞ ചെ­ങ്ക­ല്ലു­മാ­ത്രം. മ­ഴ­ക്കാ­ല­ത്തു് വെ­ള്ളം നി­റ­ഞ്ഞു് ആ­പ­ത്തു­ണ്ടാ­ക്കു­ന്ന ഒരു കു­ഴി­മാ­ത്രം പ­റ­മ്പി­ന്റെ മൂ­ല­യി­ലു­ണ്ടാ­യി.

കെ. ര­ഘു­നാ­ഥൻ ക­ല­യെ­ന്ന നി­ധി­ക്കു­വേ­ണ്ടി തൂ­ലി­ക­യെ­ന്ന ‘ന­മ്മാ­ട്ടി’യെ­ടു­ത്തു് (തി­രു­വ­ന­ന്ത­പു­ര­ത്തെ നി­ര­ക്ഷ­ര­ന്മാർ മൺ­വെ­ട്ടി­ക്കു പ­റ­യു­ന്ന വാ­ക്കു്) ആ­ഞ്ഞാ­ഞ്ഞു വെ­ട്ടു­ന്നു. ചെ­മ്പു­പാ­ത്ര­ത്തിൽ അ­ല്ലെ­ങ്കിൽ ഉ­രു­ളി­യിൽ­വ­ച്ച പ­വ­ന്റെ കൂ­മ്പാ­രം­മാ­ത്രം കി­ട്ടു­ന്നി­ല്ല. ര­ഘു­നാ­ഥൻ ക്ഷീ­ണി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ കൂടെ വെ­ട്ടി­യ വാ­യ­ന­ക്കാ­രും ക്ഷീ­ണി­ക്കു­ന്നു. ഭൂ­ഖ­ന­നം ഒന്നു കാണൂ. “അ­നീ­ത്തി­ക്കു­ട്ടി” എ­ന്നാ­ണു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ ക­ഥ­യു­ടെ പേരു്. ആ പേ­രു­ള്ള ഒരു പെ­ണ്ണി­നെ പെ­റാൻ­വേ­ണ്ടി ആ­ശു­പ­ത്രി­യി­ലാ­ക്കു­ന്നു ഭർ­ത്താ­വു്. ആ­ശു­പ­ത്രി­യു­ടെ വർ­ണ്ണ­ന, പെറാൻ കി­ട­ക്കു­ന്ന മ­റ്റു­ള്ള­വ­രു­ടെ വർ­ണ്ണ­ന, ച­ന്തി­യിൽ സൂ­ചി­ക­യ­റ്റു­ന്ന വർ­ണ്ണ­ന ഇ­ങ്ങ­നെ ന­മ്മാ­ട്ടി പ്ര­യോ­ഗം അ­ന­വ­ര­തം ന­ട­ക്കു­ന്നു. ചോ­ര­പു­ര­ണ്ട തു­ണി­ക്ക­ഷ­ണ­വും ക­ഥാ­കാ­രൻ വി­ട്ടു­ക­ള­യു­ന്നി­ല്ല. പേ­റ്റു­നോ­വു്, തു­ട­കൾ­ക്കി­ട­യി­ലൂ­ടെ ഒരു ത­ണു­ത്ത ഉ­പ­ക­ര­ണം നീ­ങ്ങു­ന്ന­തി­ന്റെ അ­നു­ഭൂ­തി ഇ­ങ്ങ­നെ പലതും. സത്യം പ­റ­ഞ്ഞാൽ എ­നി­ക്കു് ര­ഘു­നാ­ഥ­നോ­ടു് അ­സൂ­യ­തോ­ന്നി. അ­ദ്ദേ­ഹം ക­ഴി­ഞ്ഞ ജ­ന്മ­ത്തി­ലെ­ങ്കി­ലും പ്ര­സ­വ­ചി­കി­ത്സാ­വി­ദ­ഗ്ദ്ധ­നോ (obstetrician) സ്ത്രീ­രോ­ഗ­വി­ജ്ഞാ­നി­യോ (gynaecologist) ആ­യി­രു­ന്നി­രി­ക്കും. ഇ­ല്ലെ­ങ്കിൽ ഇ­ത്ര­യും ‘ഡീ­റ്റെ­യിൽ­സ്’ എ­ങ്ങ­നെ കി­ട്ടാ­നാ­ണു്? പേറു ക­ഴി­ഞ്ഞു. ‘അ­തി­പ്രേ­മ­ത്തോ­ടു ക­വിൾ­ത്ത­ടം ചേർ­ത്തെ­ത്ര­യും ര­മ്യ­മാ­യ്’ ഇ­രു­ന്ന ഭാ­ര്യാ­ഭർ­ത്താ­ക്ക­ന്മാർ മാ­ന­സി­ക­മാ­യി തെ­ല്ല­ക­ന്നു. കു­ഞ്ഞി­നെ കൂ­ടു­തൽ ശ്ര­ദ്ധി­ക്കു­ന്ന ഭാ­ര്യ­യ്ക്കു ഭർ­ത്താ­വി­നെ­യും ഭർ­ത്താ­വി­നു ഭാ­ര്യ­യെ­യും ശ്ര­ദ്ധി­ക്കാൻ ക­ഴി­യാ­തെ­യാ­യി. ര­ണ്ടു­പേർ­ക്കും പ­രി­ഭ­വം. ഒ­ടു­ക്കം ‘ബേന’ലായി (banal—ര­സ­ശൂ­ന്യ­മാ­യി) ക­ഥ­യ­ങ്ങു് അ­വ­സാ­നി­ക്കു­ന്നു. ര­ഘു­നാ­ഥ­ന്റെ­യും എ­ന്റെ­യും ന­മ്മാ­ട്ടി­ക്കു വി­ശ്ര­മം. എന്റെ അ­റി­വു് വ­ല്യ­മ്മാ­വൻ പി­ന്നെ­യും കു­ഴി­കു­ഴി­ച്ചെ­ന്നാ­ണു്. പക്ഷേ, ഞാൻ പോ­യി­ല്ല. ര­ഘു­നാ­ഥൻ ഇ­നി­യും തൂ­ലി­ക­യെ­ടു­ത്തു കോ­റി­യെ­ന്നു വരും. ഞാൻ ആ കോറൽ കാ­ണാ­നു­ണ്ടാ­വു­ക­യി­ല്ല. അ­ത്ര­ക­ണ്ടു വ്യർ­ത്ഥ­പ്ര­യ­ത്ന­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ രചനകൾ.

ഇ­ന്ദ്രി­യ­ങ്ങ­ളിൽ­ക്കൂ­ടി കി­ട്ടു­ന്ന അ­റി­വു­ക­ളു­ടെ, സം­വേ­ദ­ന­ങ്ങ­ളു­ടെ സാ­ന്ദ്രീ­കൃ­ത­മാ­യ ആ­വി­ഷ്കാ­ര­മാ­ണു് കല. ല­ഭി­ക്കു­ന്ന­തെ­ല്ലാം പ­കർ­ത്തി­വ­ച്ചാൽ അതു മു­നി­സി­പ്പാ­ലി­റ്റി­യു­ടെ ച­വ­റു­വ­ണ്ടി­പോ­ലെ­യാ­കും. സാ­ന്ദ്രീ­ക­ര­ണം വ­രു­ത്തി അ­നു­ഭ­വ­ത്തെ സ്ഫു­ടീ­ക­രി­ക്കാൻ അ­വി­ദ­ഗ്ദ്ധ­നാ­ണു് യു­വാ­വാ­ണെ­ങ്കി­ലും എന്റെ അ­ഭി­വ­ന്ദ്യ­സു­ഹൃ­ത്താ­യ കെ. ര­ഘു­നാ­ഥൻ.

അ­ഞ്ചു­വ­യ­സ്സു­ള്ള കു­ഞ്ഞു് മൂർ­ച്ച­യു­ള്ള പേ­നാ­ക്ക­ത്തി­കൊ­ണ്ടു ക­ളി­ക്കു­ന്ന­തു് ആ­പ­ത്താ­ണു്. ഭ്രാ­ന്ത­നാ­യ സൈ­നി­കോ­ദ്യോ­ഗ­സ്ഥ­ന്റെ കൈയിൽ ന്യൂ­ക്ലി­യർ ബോം­ബി­രി­ക്കു­ന്ന­തു് ആ­പ­ത്തു്. സ്വ­ഭാ­വ­ദാർ­ഢ്യ­മി­ല്ലാ­ത്ത പെൺ­പി­ള്ളേർ­ക്കു സൗ­ന്ദ­ര്യം കി­ട്ടു­ന്ന­തു് ആ­പ­ത്തു്. പേ­ര­ച്ച­ടി­ച്ചു കാണാൻ കൗ­തു­ക­മു­ള്ള­വർ­ക്കു പ­ത്ര­മാ­പ്പീ­സിൽ ജോ­ലി­കി­ട്ടു­ന്ന­തു് ഏ­റ്റ­വും വലിയ ആ­പ­ത്തു്.

നിർ­വ്വ­ച­നം, നി­രീ­ക്ഷ­ണം
ശിശു:
വീ­ട്ടി­ലെ ഫോ­ണി­ന്റെ ബെ­ല്ല­ടി­ക്കു­മ്പോൾ മ­ര്യാ­ദ­യ്ക്കി­രി­ക്കാ­തെ ഓ­ടി­ച്ചെ­ന്നു് അ­തെ­ടു­ത്തു ഗൃ­ഹ­നാ­യ­കൻ വീ­ട്ടിൽ ഉ­ണ്ടെ­ങ്കിൽ ‘ഇല്ല’ എ­ന്നും ഇ­ല്ലെ­ങ്കിൽ ‘ഉ­ണ്ടു്’ എ­ന്നും പ­റ­യു­ന്ന­വൻ.
ഡോർ­ബെൽ:
സ്വൈ­ര­മാ­യി ഇ­രി­ക്കു­ന്ന മ­നു­ഷ്യ­നു ഞെ­ട്ട­ലു­ണ്ടാ­ക്കു­ന്ന ഒ­രു­പ­ക­ര­ണം.
ജോൺ­സൺ­സ് പ്ലാ­സ്റ്റർ:
ചില പ­രി­ച­യ­ക്കാ­രെ­പ്പോ­ലെ ഒ­ട്ടി­യാൽ ഇ­ള­കു­ക­യേ­യി­ല്ല. വ­ലി­ച്ചി­ള­ക്കി­യാൽ രോമം പി­ഴു­തു­കൊ­ണ്ടേ പോകൂ.
കു­ന്ന­ക്കു­ടി വൈ­ദ്യ­നാ­ഥൻ:
ക­മ്പി­യിൽ­നി­ന്നു സ്വർ­ഗ്ഗീ­യ­സം­ഗീ­തം പ്ര­വ­ഹി­പ്പി­ക്കു­ന്ന ആ­ളാ­ണെ­ന്നു് ഞാൻ മുൻ­പു് എ­ഴു­തി­യി­ട്ടു­ണ്ടു്. അതു വാ­യി­ച്ച മ്യൂ­സി­ക് കോ­ളേ­ജി­ലെ ഒരു വി­ദ്യാർ­ത്ഥി എ­ന്നോ­ടു പ­റ­ഞ്ഞ­തു് വൈ­ദ്യ­നാ­ഥൻ വാ­യി­ക്കു­ന്ന­തു ക­ണ്ടാൽ കാ­ള­പ്പോ­രി­ന്റെ പ്ര­തീ­തി ഉ­ണ്ടാ­കു­മെ­ന്നാ­ണു്. (സം­ഗീ­ത­ത്തി­ലു­ള്ള എന്റെ അ­റി­വു് തു­ച്ഛ­മാ­യി­രി­ക്കാം.)
ന­ക്ഷ­ത്ര­ചി­ഹ്നം:
പ­ണ്ടു­ള്ള­വർ സ്ത്രീ­ക­ളു­ടെ ചില അ­വ­യ­വ­ങ്ങ­ളെ­ക്കു­റി­ച്ചു പ­റ­യേ­ണ്ട­താ­യി വ­രു­മ്പോൾ ഇ­ടാ­റു­ള്ള ഒരു ചി­ഹ്നം. ര­ച­ന­യിൽ അ­തി­ട്ടി­ട്ടു് അവർ ആ അ­വ­യ­വ­ദർ­ശ­ന­ത്തിൽ കൗ­തു­ക­മു­ള്ള­വ­രാ­യി ഇ­രി­ക്കും. ആ­ധു­നി­കർ അതു പ­ച്ച­യാ­യി പ­റ­ഞ്ഞി­ട്ടു് അ­പ്പോൾ­ത്ത­ന്നെ അതു മ­റ­ക്കും.
വി. സ­ഹ­ദേ­വൻ:
അ­ടു­ത്ത­കാ­ല­ത്തു് അ­ന്ത­രി­ച്ച മാ­ന്യൻ. ഏതു വി­ഷ­യ­ത്തെ­ക്കു­റി­ച്ചും ധി­ഷ­ണാ­വി­ലാ­സ­ത്തോ­ടെ സം­സാ­രി­ക്കാൻ ക­ഴി­വു­ണ്ടാ­യി­രു­ന്ന ആൾ. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ ഇ­റ­ങ്ങി­യ­തി­ന്റെ ഫ­ല­മാ­യി മർ­ദ്ദ­ന­മേ­റ്റ ശു­ദ്ധൻ. അതിനു പോ­കാ­തി­രു­ന്നെ­ങ്കിൽ ഇ­ന്നും അ­ദ്ദേ­ഹം ജീ­വി­ച്ചി­രി­ക്കു­മാ­യി­രു­ന്നു. സ­ഹോ­ദ­രാ, താ­ങ്ക­ളു­ടെ സ്മ­ര­ണ­യ്ക്കു മു­മ്പിൽ ഞാൻ കൈ­കൂ­പ്പി നി­ല്ക്കു­ന്നു.
മ­ഞ്ഞ­പ്പി­ത്ത­മോ?
images/Catch22.jpg

ഒ­രി­ക്കൽ ഒ. വി. വി­ജ­യ­നെ ഞാൻ ക­ണ്ട­പ്പോൾ എന്റെ കൈയിൽ ഹെ­ല്ല­റു ടെ Catch-​22 എന്ന നോ­വ­ലു­ണ്ടാ­യി­രു­ന്നു. “ആങ് ഇതു വാ­യി­ക്കു­ക­യാ­ണോ?” എന്നു വിജയൻ ചോ­ദി­ച്ചു. “എന്തു? കൊ­ള്ളാ­മോ?” എന്നു ഞാനും. നല്ല നോ­വ­ലാ­ണെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു­കൊ­ണ്ടു് ഞാൻ വീ­ണ്ടും ആദ്യം തൊ­ട്ടു വായന തു­ട­ങ്ങി. ഇ­രു­പ­തു പു­റ­ങ്ങ­ളോ­ളം വാ­യി­ച്ചി­ട്ടു് അ­മേ­രി­ക്ക­ക്കാ­ര­ന്റെ ഇം­ഗ്ലീ­ഷ് പി­ടി­ക്കാ­തെ ഞാൻ വായന നി­റു­ത്തി­യ­താ­ണു്. അ­പ്പോ­ഴാ­ണു് ഒ. വി. വി­ജ­യ­ന്റെ അ­ഭി­പ്രാ­യം കേ­ട്ട­തു്. നോ­വ­ലി­ലെ ചില അ­വ­സ്ഥാ­വി­ശേ­ഷ­ങ്ങൾ ഇ­പ്പോ­ഴും ഓർ­മ്മ­യി­ലി­രി­ക്കു­ന്നു. ഒ­രു­ത്ത­നു് എന്തോ രോഗം. അതു മ­ഞ്ഞ­പ്പി­ത്ത­മാ­ണോ എ­ന്നു് ഡോ­ക്ടർ­ക്കു സംശയം. എ­ന്നാൽ അതു് അ­ങ്ങ­നെ­ത­ന്നെ­ന്നു് ഉ­റ­പ്പി­ച്ചു് മ­രു­ന്നു കൊ­ടു­ക്കാ­നും വയ്യ. മ­ഞ്ഞ­പ്പി­ത്ത­മ­ല്ലെ­ങ്കിൽ രോഗി അങ്ങു പൊ­യ്ക്കൊ­ള്ളും. അ­തു­ത­ന്നെ­യാ­ണു് രോ­ഗ­മെ­ങ്കിൽ ചി­കി­ത്സി­ക്കു­ക­യും ചെ­യ്യാം. കെ. എം. രാധ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ ‘ഉ­യ­ര­ങ്ങ­ളിൽ’ എന്ന ചെ­റു­ക­ഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കു് ഏ­താ­ണ്ടി­തേ സ­ന്ദി­ഗ്ദ്ധാ­വ­സ്ഥ­യാ­ണു് ഉ­ണ്ടാ­യ­തു്. ചെ­റു­ക­ഥ­യാ­ണോ ഇതു? അല്ല എന്ന തോ­ന്ന­ലി­നോ­ടു ചേർ­ന്നു നി­ല്ക്കു­ന്ന സംശയം. ക­വി­ത­യാ­ണോ? അ­തു­മ­ല്ല. വ­ള­രെ­ക്കാ­ല­മാ­യി കെ. എം. രാധ ഇ­ങ്ങ­നെ ‘സ്യൂ­ഡോ ലി­റ്റ­റ­ച്ചർ’ പ­ട­ച്ചു വ­യ്ക്കു­ന്നു. നിത്യ എന്ന കാ­മു­കി കാ­മു­ക­നാ­യ പു­രു­ഷോ­ത്ത­മ­നെ തേ­ടി­പ്പോ­കു­ന്ന­ത്രേ. അയാളെ കാ­ണാ­തെ പി­ന്നെ­യും സ­ഞ്ച­രി­ക്കു­ന്ന­ത്രേ. ചു­മ്മാ സ­ഞ്ച­രി­ക്ക­ട്ടെ. നിത്യ സ­ഞ്ച­രി­ച്ചാ­ലെ­ന്തു? സ­ഞ്ച­രി­ച്ചി­ല്ലെ­ങ്കി­ലെ­ന്തു?

അ­ര­വി­ന്ദൻ
images/Aravindan.jpg
അ­ര­വി­ന്ദൻ

മ­നു­ഷ്യ­സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചു­ള്ള അറിവു പ്ര­ദർ­ശി­പ്പി­ക്കു­ന്ന ഹാ­സ്യ­ചി­ത്ര­കാ­ര­ന്മാ­രിൽ പ്ര­ധാ­ന സ്ഥാ­ന­മു­ണ്ടു് അ­ര­വി­ന്ദ­നു് ക­ലാ­കൗ­മു­ദി­യിൽ രണ്ടു ല­ക്ക­ങ്ങ­ളി­ലാ­യി വന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ഹാ­സ്യ­ചി­ത്ര­ങ്ങൾ സാ­ധാ­ര­ണ മ­നു­ഷ്യ­രു­ടെ­യും അ­വ­രു­ടെ നേ­താ­ക്ക­ന്മാ­രു­ടെ­യും സ്വ­ഭാ­വ­സ­വി­ശേ­ഷ­ത­ക­ളി­ലേ­ക്കു ക­ട­ന്നു­ചെ­ല്ലു­ന്നു. പാ­വ­ങ്ങ­ളു­ടെ ദൈ­ന്യ­വും സ­ങ്ക­ട­വും നി­സ്സ­ഹാ­യാ­വ­സ്ഥ­യും അ­ര­വി­ന്ദ­ന്റെ വ­ര­ക­ളി­ലൂ­ടെ ആ­വി­ഷ്കൃ­ത­മാ­കു­ന്നു. അങ്ങ് ഗോ­പു­രാ­ഗ്ര­ത്തിൽ അ­ദൃ­ശ്യ­രാ­യി­രി­ക്കു­ന്ന നേ­താ­ക്ക­ന്മാ­രെ അ­മ്മ­ട്ടിൽ­ത്ത­ന്നെ ഹാ­സ്യ­ചി­ത്ര­ത്തിൽ കൊ­ണ്ടു­വ­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ചി­ത­ജ്ഞ­ത­യും ക­ലാ­പാ­ട­വ­വും അ­ഭി­ന­ന്ദ­നാർ­ഹം­ത­ന്നെ.

ശ­രീ­ര­ത്തി­ന്റെ പ­രാ­ജ­യം

ഒരു പ്ര­ശ­സ്ത­നാ­യ പ­ത്രാ­ധി­പ­രും (അ­ന്ത­രി­ച്ചു) പേ­രു­കേ­ട്ട സാ­ഹി­ത്യ­കാ­ര­നും ഞാനും കൂടി വ­ട­ക്കൊ­രു സ­മ്മേ­ള­ന­ത്തി­നു പോ­യ­പ്പോൾ പ­ത്രാ­ധി­പർ ഒരു യ­ഥാർ­ത്ഥ സംഭവം എ­ന്നോ­ടു പ­റ­ഞ്ഞു. ഒരു സു­ന്ദ­രി­യാ­യ ഉ­ദ്യോ­ഗ­സ്ഥ­യ്ക്കു് അവധി വേണം. അവധി നൽ­കി­ല്ലെ­ന്നു് മേ­ലു­ദ്യോ­ഗ­സ്ഥൻ. അ­ദ്ദേ­ഹ­ത്തെ നേ­രി­ട്ടു കാ­ണാ­മെ­ന്നു വി­ചാ­രി­ച്ചു് അവരും ഭർ­ത്താ­വും­കൂ­ടി അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടിൽ­ച്ചെ­ന്നു. ഭർ­ത്താ­വു് കോ­ണി­പ്പ­ടി­യു­ടെ താഴെ നി­ന്നു. ഭാര്യ മു­ക­ളി­ല­ത്തെ നി­ല­യി­ലേ­ക്കു പോയി. “അ­വ­ധി­ത­രാം. പക്ഷേ,… ” എ­ന്നാ­യി ഉ­ദ്യോ­ഗ­സ്ഥൻ. ഉ­ദ്യോ­ഗ­സ്ഥ മൗനം അ­വ­ലം­ബി­ച്ചു. പൊ­ടു­ന്ന­ന­വേ അവർ അ­നാ­വൃ­ത­യാ­ക്ക­പ്പെ­ട്ടു. പക്ഷേ, ഫ­ല­മി­ല്ല. ഉ­ദ്യോ­ഗ­സ്ഥ­ന്റെ ശരീരം അ­ദ്ദേ­ഹ­ത്തി­ന്റെ ത­ല­ച്ചോ­റി­ന്റെ ആ­ഗ്ര­ഹ­മ­നു­സ­രി­ച്ചു പ്ര­വർ­ത്തി­ക്കാൻ കൂ­ട്ടാ­ക്കി­യി­ല്ല. അ­തു­കൊ­ണ്ടു് മ­റ്റൊ­രു­രീ­തി­യിൽ അ­ദ്ദേ­ഹം പ്ര­വർ­ത്തി­ച്ചു. പ­ത്രാ­ധി­പ­രെ­യും സാ­ഹി­ത്യ­കാ­ര­നെ­യും ഉ­ദ്യോ­ഗ­സ്ഥൻ ഫോൺ ചെ­യ്തു വ­രു­ത്തി. അവർ കാറിൽ അവിടെ ചെ­ന്ന­പ്പോൾ ജ­ന­ന­കാ­ല­വേ­ഷ­ത്തിൽ നി­ല്ക്കു­ന്നു സു­ന്ദ­രി. പ­ത്രാ­ധി­പർ ഈ സംഭവം എ­ന്നോ­ടു പ­റ­ഞ്ഞി­ട്ടു് സാ­ഹി­ത്യ­കാ­ര­നെ നോ­ക്കി. ശ­രി­യാ­ണു് എ­ന്നു് അ­ദ്ദേ­ഹം എന്നെ അ­റി­യി­ച്ചു.

ഇ­താ­ണു് പ­ല­രു­ടെ­യും സ്ഥി­തി. ത­രു­ണി­യു­ടെ ഉ­പ­രി­ത­ല ശോ­ഭ­ക­ണ്ടു ഇളകി അവർ അ­വ­ളു­ടെ പിറകേ ന­ട­ക്കു­ന്നു. ഏ­തി­നു­വേ­ണ്ടി ന­ട­ന്നു­വോ അതു ക­ര­ഗ­ത­മാ­കു­മ്പോൾ അ­യാ­ളു­ടെ ശരീരം പ­രാ­ജ­യ­പ്പെ­ടു­ന്നു.

സെ­ക്സ് എഴുതി കൈയടി (ക­ര­ഘോ­ഷം) മേ­ടി­ക്കാൻ പ­ലർ­ക്കും കൊതി. എ­ഴു­തി­ക്ക­ഴി­യു­മ്പോൾ മു­ണ്ട­ശ്ശേ­രി യുടെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ അമ്പേ പ­രാ­ജ­യം. ഭാ­ര്യ­യെ വ­ഞ്ചി­ച്ചി­ട്ടു് സ്റ്റെ­നോ­ഗ്രാ­ഫ­റു­മാ­യി ര­ണ്ടു­ദി­വ­സം ക­ഴി­ച്ചു­കൂ­ട്ടാൻ പൊ­ന്മു­ടി­യി­ലെ­ത്തു­ന്ന എം. ഡി. അ­വി­ടെ­വ­ച്ചു് സ്വ­ന്തം മ­ക­ളു­ടെ വ്യ­ഭി­ചാ­രം കാ­ണു­ന്നു. സ്വ­ന്തം വ്യ­ഭി­ചാ­രം മ­തി­യാ­ക്കി അയാൾ തി­രി­ച്ചു­പോ­കു­ന്നു. ഇ­താ­ണു് ടി. എ. സു­ഗു­ണൻ കു­ങ്കു­മം വാ­രി­ക­യി­ലെ­ഴു­തി­യ “പൊ­ന്മു­ടി­യിൽ ഒരു രാ­ത്രി” എന്ന വ്യ­ഭി­ചാ­ര­ക­ഥ­യു­ടെ സാരം. സു­ന്ദ­രി­യു­ടെ മുൻ­പിൽ മ­ധ്യ­വ­യ­സ്കൻ പ­രാ­ജ­യ­പ്പെ­ട്ടു നി­ന്ന­പോ­ലെ ക­ലാം­ഗ­ന­യു­ടെ മുൻ­പിൽ ക­ഥാ­കാ­രൻ പ­രാ­ജ­യ­പ്പെ­ട്ടു­നി­ല്ക്കു­ന്നു. ഇതു സാ­ഹി­ത്യ­മ­ല്ല, ക­ല­യ­ല്ല, സാ­ഹി­ത്യാ­ഭാ­സ­മാ­ണു്, ക­ലാ­ഭാ­സ­മാ­ണു്.

ജ­ന­യു­ഗം, എൻ. കൃ­ഷ്ണ­പി­ള്ള

വി­ശ­ക്കു­ന്ന­വ­നു ക­ല്ലെ­ടു­ത്തു നീ­ട്ടു­ന്ന ഈ ലോ­ക­ത്തു് ഒ­ന്നി­നും അർ­ത്ഥ­മി­ല്ല. റോ­ഡി­ലൂ­ടെ ന­ട­ക്കു­മ്പോൾ ഒ­രു­വ­ശ­ത്തു് തു­രു­മ്പു­പി­ടി­ച്ച കുറെ ത­ക­ര­പ്പാ­ത്ര­ങ്ങൾ കൂ­ട്ടി­യി­ട്ടി­രി­ക്കു­ന്ന­തു ക­ണ്ടാൽ നി­സ്സം­ഗ­മ­നോ­ഭാ­വ­ത്തോ­ടെ ന­മ്മ­ള­ങ്ങു ന­ട­ന്നു പോ­കു­ക­യി­ല്ലേ. ഈ നി­സ്സം­ഗ­ത­യാ­ണു് ബ­ന്ധു­മി­ത്രാ­ദി­ക­ളെ കാ­ണു­മ്പോൾ ന­മു­ക്കു­ണ്ടാ­വു­ക. അവർ ചി­രി­ച്ചാ­ലും കാർ­ക്കി­ച്ചു­തു­പ്പി­യാ­ലും ന­മു­ക്കു് ഒ­ന്നു­പോ­ലെ. അ­ങ്ങ­നെ­യി­രി­ക്കു­മ്പോ­ഴാ­ണു് നി­ഷ്ക്ക­ള­ങ്ക­മാ­യ ചി­രി­കൊ­ണ്ടു്, അ­തി­നു് അ­വ­ലം­ബം നൽ­കു­ന്ന സ്നേ­ഹം കൊ­ണ്ടു് ന­മ്മു­ടെ ജീ­വി­ത­ത്തി­നു് ഉ­റ­പ്പു­നൽ­കു­ന്ന എൻ. കൃ­ഷ്ണ­പി­ള്ള­യെ­പ്പോ­ലു­ള്ള മഹാ വ്യ­ക്തി­കൾ പ്ര­ത്യ­ക്ഷ­രാ­കു­ന്ന­തു്. നമ്മെ വി­ട്ടു­പോ­യ അ­ദ്ദേ­ഹ­ത്തെ അ­നു­സ്മ­രി­ച്ചു് ജ­ന­യു­ഗം വാരിക “എൻ. കൃ­ഷ്ണ­പി­ള്ള­പ്പ­തി­പ്പു്” പ്ര­സാ­ധ­നം ചെ­യ്തി­രി­ക്കു­ന്നു. പി. ഭാ­സ്ക­ര­നു­ണ്ണി, പി. കെ. ബാ­ല­കൃ­ഷ്ണൻ, സി. അ­ച്യു­ത­മേ­നോൻ, ജി. ശ­ങ്ക­ര­പി­ള്ള, ഡോ­ക്ടർ പു­തു­ശ്ശേ­രി രാ­മ­ച­ന്ദ്രൻ, എസ്. ഗു­പ്തൻ­നാ­യർ, കെ. രാ­മ­വാ­രി­യർ ഇ­വ­രു­ടെ രചനകൾ ഈ പ്ര­സാ­ധ­ന­ത്തി­നു തി­ള­ക്ക­മു­ണ്ടാ­ക്കു­ന്നു. വലിയ മ­നു­ഷ്യ­രെ ബ­ഹു­മാ­നി­ക്കു­ന്ന­വർ അ­വ­രോ­ടൊ­പ്പം ഉ­യ­രു­ന്നു. ജ­ന­യു­ഗ­ത്തി­ന്റെ ഈ സ­മാ­രാ­ധ­നം ന­ന്നു്.

ഇ­ന്ന­ലെ­വ­രെ എ­നി­ക്കു അ­ക്ഷ­ര­ങ്ങൾ കൂ­ട്ടി­വാ­യി­ക്കാൻ അ­റി­ഞ്ഞു­കൂ­ടാ­യി­രു­ന്നു. ഇ­ന്നു് ഞാൻ എം. എ.യുടെ ഉ­ത്ത­ര­ക്ക­ട­ലാ­സ്സു­കൾ നോ­ക്കി മാർ­ക്കി­ടു­ന്നു. കു­മാ­ര­നാ­ശാ­ന്റെ ക­വി­ത­യെ വി­മർ­ശി­ക്കു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-08-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.