SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-12-04-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ക­വി­ക­ളും ക­ഥാ­കാ­ര­ന്മാ­രും ഏ­തെ­ങ്കി­ലും രാ­ഷ്ട്രീ­യ ക­ക്ഷി­യിൽ ചേ­രു­ന്ന­തു് ന­ന്നു്. കു­റെ­പ്പേ­രെ­ങ്കി­ലും അ­വർ­ക്കു­വേ­ണ്ടി പ­ട­പൊ­രു­താ­നു­ണ്ടാ­വും. ക­ക്ഷി­ര­ഹി­ത­നാ­ണു് ക­വി­യെ­ങ്കിൽ, ക­ഥാ­കാ­ര­നെ­ങ്കിൽ ഇ­ന്നാ­ട്ടിൽ അ­യാൾ­ക്കു് ഒരു ര­ക്ഷ­യു­മി­ല്ല.

നാ­രാ­യ­ണ­മേ­നോൻ എന്നു മാ­ത്രം പ­റ­ഞ്ഞാൽ വ­ക്താ­വു് ആ­രെ­യാ­ണു ല­ക്ഷ്യ­മാ­ക്കു­ന്ന­തെ­ന്നു് ശ്രോ­താ­വി­നു മ­ന­സ്സി­ലാ­കു­ക­യി­ല്ല. വ­ള്ള­ത്തോൾ നാ­രാ­യ­ണ­മേ­നോൻ എ­ന്നാ­ണു പ­റ­യു­ന്ന­തെ­ങ്കിൽ ഒരു സം­ശ­യ­വും ഉ­ണ്ടാ­കു­ക­യി­ല്ല. അ­തു­കൊ­ണ്ടു് ര­ജ­നീ­ഷ് എ­ന്നെ­ഴു­താ­തെ ഭഗവാൻ ര­ജ­നീ­ഷ് എന്നു ഞാൻ എ­ഴു­തി­ക്കൊ­ള്ള­ട്ടെ. സു­ന്ദ­രി­യും ചെ­റു­പ്പ­ക്കാ­രി­യു­മാ­യ ഒരു നേ­ഴ്സ് ഒ­രി­ക്കൽ അ­ദ്ദേ­ഹ­ത്തി­ന്റെ ‘ബ്ലഡ് പ്രഷർ’ നോ­ക്കി. നോ­ക്കി­യ­തി­നു­ശേ­ഷം പു­ഞ്ചി­രി­യോ­ടെ അവൾ അ­റി­യി­ച്ചു. “സാ­ര­മി­ല്ല, സ്ത്രീ­യാ­ണു് പു­രു­ഷ­ന്റെ പ്രഷർ നോ­ക്കു­ന്ന­തെ­ങ്കിൽ അതു് അ­ല്പ­മൊ­ന്നു കൂ­ടു­ത­ലാ­വും”. ഇതിനു ഭഗവാൻ എന്തു മ­റു­പ­ടി നൽ­കി­യെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. മ­റു­പ­ടി എ­ന്തു­മാ­കാം. ആ നേ­ഴ്സ് പ­റ­ഞ്ഞ­തു് സ­ത്യ­മാ­ണെ­ന്ന­തിൽ ഒരു സം­ശ­യ­വു­മി­ല്ല. സു­ന്ദ­രി­ക­ളാ­യ നേ­ഴ്സു­കൾ ബ്ലഡ് പ്രഷർ നോ­ക്കു­ന്ന­തും ചേ­തോ­ഹ­രാം­ഗി­ക­ളാ­യ ഡോ­ക്ടർ­മാർ ‘സ്റ്റെ­ഥ­സ്കോ­പ്പ്’ കൊ­ണ്ടു് നെ­ഞ്ചു പ­രി­ശോ­ധി­ക്കു­ന്ന­തും പു­രു­ഷ­ന്മാർ­ക്കു് വലിയ ഇ­ഷ്ട­മാ­ണു്. രോ­ഗ­മി­ല്ലെ­ങ്കി­ലും അവർ നേ­ഴ്സു­ക­ളു­ടെ­യും ലേഡി ഡോ­ക്ടർ­മാ­രു­ടെ­യും അ­ടു­ത്തു് രോ­ഗ­മു­ണ്ടെ­ന്നു പ­റ­ഞ്ഞു് ഓ­ടി­ച്ചെ­ല്ലും. പ­രി­ശോ­ധ­ന ക­ഴി­ഞ്ഞാ­ലും ചോ­ദ്യ­ങ്ങൾ ചോ­ദി­ച്ചു­കൊ­ണ്ടു് അവിടെ ചു­റ്റി­പ­റ്റി നിൽ­ക്കും. പു­രു­ഷ­ന്മാ­രെ ഇ­ക്കാ­ര്യ­ത്തിൽ കു­റ്റം പ­റ­യാ­നാ­വി­ല്ല. ലി­ബി­ഡോ­യു­ടെ—കാ­മ­വാ­സ­ന­യു­ടെ—ശക്തി അ­ത്ര­യ്ക്കാ­ണു്.

images/Kunhiramannairp.jpg
പി. കു­ഞ്ഞി­രാ­മൻ­നാ­യർ

ന­മ്മു­ടെ പല എ­ഴു­ത്തു­കാർ­ക്കും “കക്ഷി രാ­ഷ്ട്രീ­യം” അം­ഗീ­ക­രി­ച്ച ക­വി­ക­ളും ക­ഥാ­കാ­ര­ന്മാ­രും സു­ന്ദ­രി­ക­ളാ­യ നേ­ഴ്സു­ക­ളാ­ണു്, ലേഡി ഡോ­ക്ടർ­മാ­രാ­ണു്. അവർ പു­ഞ്ചി­രി പൊ­ഴി­ച്ചു­കൊ­ണ്ടു് സ്ഫൈ­ഗ്മോ­മ­നൊ­മീ­റ്റ­റു­മാ­യി, സ്റ്റെ­ഥ­സ്കോ­പ്പു­മാ­യി ആ എ­ഴു­ത്തു­കാ­രു­ടെ അ­ടു­ത്തു­ചെ­ന്നാൽ മതി. ര­ക്ത­സ­മ്മർ­ദ്ദം ഉയരും, നെ­ഞ്ച് ‘പടപടാ’യെ­ന്നു് ഇ­ടി­ക്കും. ക­ക്ഷി­ര­ഹി­ത­രാ­യ ആളുകൾ എ­ന്തെ­ങ്കി­ലും അ­ഭി­പ്രാ­യം പ­റ­ഞ്ഞാൽ ഈ രോ­ഗി­കൾ അ­സ­ഭ്യ­ത്തി­ന്റെ പ­ച്ച­വെ­ള്ളം നി­റ­ച്ച വലിയ പാ­ത്ര­ത്തിൽ അ­വ­രു­ടെ തല മു­ക്കി­പ്പി­ടി­ക്കും; ശ്വാ­സം­മു­ട്ടി ചാ­കു­ന്ന­തു­വ­രെ. അ­തു­കൊ­ണ്ടു് ക­വി­ക­ളും ക­ഥാ­കാ­ര­ന്മാ­രും ഏ­തെ­ങ്കി­ലും രാ­ഷ്ട്രീ­യ­ക­ക്ഷി­യിൽ ചേ­രു­ന്ന­തു ന­ന്നു്. കു­റെ­പ്പേ­രെ­ങ്കി­ലും അ­വർ­ക്കു­വേ­ണ്ടി പ­ട­പൊ­രു­താ­നു­ണ്ടാ­വും. ക­ക്ഷി­ര­ഹി­ത­നാ­ണു് ക­വി­യെ­ങ്കിൽ, ക­ഥാ­കാ­ര­നെ­ങ്കിൽ ഇ­ന്നാ­ട്ടിൽ അ­യാൾ­ക്കു് ഒരു ര­ക്ഷ­യു­മി­ല്ല. അ­ങ്ങ­നെ­യു­ള്ള­വ­നെ ച­വി­ട്ടി പു­റ­ന്ത­ള്ളി­ക്ക­ള­യും. സം­ശ­യ­മു­ണ്ടോ പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ­ക്കു്? ഉ­ണ്ടെ­ങ്കിൽ പി. കു­ഞ്ഞി­രാ­മൻ­നാ­യ­രെ നോ­ക്കു­ക. മ­ഹാ­ക­വി­ത്ര­യ­ത്തി­നു­ശേ­ഷം വന്ന ക­വി­ക­ളിൽ പ്ര­മു­ഖ­നാ­യി­രു­ന്ന­ല്ലോ അ­ദ്ദേ­ഹം. ‘ക­ക്ഷി­രാ­ഷ്ട്രീ­യ’ര­ഹി­ത­നാ­യ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം അ­വ­ഗ­ണി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. കു­ഞ്ഞി­രാ­മൻ­നാ­യ­രു­ടെ പ്ര­തി­ഭാ­വി­ലാ­സ­ത്തി­ന്റെ ആ­യി­ര­ത്തി­ലൊ­രം­ശം­പോ­ലു­മി­ല്ലാ­ത്ത ക­വി­ക­ളെ ബ്ലഡ് പ്രഷർ രോ­ഗി­കൾ പൊ­ക്കി­ക്കൊ­ണ്ടു ന­ട­ക്കു­ക­യും ചെ­യ്യു­ന്നു. ഇതു് ആ­ത്മ­വ­ഞ്ച­ന­യും ജ­ന­വ­ഞ്ച­ന­യു­മാ­ണു്.

കേ­വ­ല­ചി­ന്ത­കൾ
images/WalterdelaMare.jpg
ഡി ലാ മേർ

ലാ­റ്റി­ന­മേ­രി­ക്കൻ കവി ബോർ­ഹെ­സ് പ­റ­ഞ്ഞി­ട്ടു­ണ്ടു്, കാ­വ്യം എ­പ്പോ­ഴും ഒരു aesthetic event—സൗ­ന്ദ­ര്യാ­ത്മ­ക സംഭവം—ആ­യി­രി­ക്ക­ണ­മെ­ന്നു്. അതു് പ്ര­ത്യ­ക്ഷ­മാ­യി­രി­ക്ക­ണം, ത­ത്ക്ഷ­ണ­ജാ­ത­മാ­യി­രി­ക്ക­ണം. പ്രേ­മം­പോ­ലെ, ക­നി­യു­ടെ­യും ജ­ല­ത്തി­ന്റെ­യും സ്വാ­ദു­പോ­ലെ, സു­ന്ദ­രി­യു­ടെ സാ­മീ­പ്യം­പോ­ലെ­യാ­വ­ണം. മ­ല­ക­ണ്ടാൽ, സ­മു­ദ്രം ക­ണ്ടാൽ ന­മു­ക്കു് എ­ന്ത­നു­ഭ­വ­മു­ണ്ടാ­കു­മോ ആ അ­നു­ഭ­വം ജ­നി­പ്പി­ക്ക­ണം കവിത. കേ­വ­ല­ചി­ന്ത­യ്ക്കു് അതിൽ സ്ഥാ­ന­മി­ല്ല. ബോർ­ഹെ­സി­നോ­ടു യോ­ജി­ക്കാ­നാ­ണു് എ­നി­ക്കു കൗ­തു­കം. അ­തു­കൊ­ണ്ടു് ടി. എസ്. എ­ല്യ­റ്റി ന്റെ ക­വി­ത­യെ­ക്കാൾ ഡി­ലാ­മേ­റി ന്റെ ക­വി­ത­യാ­ണു് എ­നി­ക്കി­ഷ്ടം. വൈ­ലോ­പ്പി­ള്ളി യുടെ ക­വി­ത­യെ­ക്കാൾ ച­ങ്ങ­മ്പു­ഴ യുടെ ക­വി­ത­യാ­ണു് എ­നി­ക്കി­ഷ്ടം. ആ മാ­ന­സി­ക­നി­ല­യു­ള്ള ഞാൻ വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി യുടെ ‘പു­ന­ശ്ചി­ന്ത­കൾ’ എന്ന കാ­വ്യം വാ­യി­ച്ചു് ആ­ഹ്ലാ­ദി­ക്കു­ന്നി­ല്ലെ­ന്നു് എ­ഴു­തി­യാൽ അ­ദ്ദേ­ഹം ക­വി­യ­ല്ല എന്ന അ­ഭി­പ്രാ­യം ആ­വി­ഷ്ക­രി­ക്കു­ക­യാ­ണെ­ന്നു വി­ചാ­രി­ക്ക­രു­തു്.

ഇ­ന്ത്യ­യെ ക­ണ്ടെ­ത്തി നീ

നന്ന് ! നീ വാണൂ: ഞങ്ങൾ

ഇ­ന്ത്യ­യെ ക­ണ്ടെ­ത്തേ­ണ്ട

ഗ­തി­കേ­ടി­ലാ­യ് വീ­ണ്ടും

എ­ന്നും ഗാ­ന്ധി­ജി­യെ ല­ക്ഷ്യ­മാ­ക്കി

പെ­രു­വ­ഴി താ­ണ്ടു­വോർ നാം ഊന്നു

വ­ടി­യി­നി എ­ങ്ങു­പോ­യ് തേ­ടേ­ണ്ടു?

എ­ന്നും ചോ­ദി­ക്കു­മ്പോൾ അ­വ­യി­ലെ ആശയ സാ­മ്രാ­ജ്യ­ത്തിൽ പ്ര­വേ­ശി­ക്കാൻ എ­നി­ക്കു സ­ന്തോ­ഷ­മു­ണ്ടു്. പക്ഷേ, ഈ വ­രി­ക­ളും ഇ­വ­യുൾ­ക്കൊ­ള്ളു­ന്ന കാ­വ്യ­മാ­കെ­യും അ­നു­ഭൂ­തി ജ­നി­പ്പി­ക്കു­ന്നി­ല്ല. അ­നു­ഭൂ­തി ജ­നി­പ്പി­ക്കാ­ത്ത­തു­കൊ­ണ്ടു് ഈ കാ­വ്യം സൗ­ന്ദ­ര്യ­മ­യ­മാ­യ സം­ഭ­വ­മ­ല്ല. (കാ­വ്യം മാ­തൃ­ഭൂ­മി നെ­ഹ്റു ശ­താ­ബ്ദി­പ്പ­തി­പ്പിൽ)

നി­രീ­ക്ഷ­ണ­ങ്ങൾ

സ്കൂൾ കു­ട്ടി­കൾ: മു­തു­കി­ലി­ട്ട ത­ടി­ച്ച ബാ­ഗ്കൊ­ണ്ടു് മറ്റു ബസ്സ് യാ­ത്ര­ക്കാർ­ക്കു് അം­ഗ­ഭം­ഗ­മു­ണ്ടാ­ക്കു­ന്ന സ്വാർ­ത്ഥ­ന്മാർ.

തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള ഒ­രി­ക്കൽ എ­ന്നോ­ടു ചോ­ദി­ച്ചു: എ­ത്ര­ത­വ­ണ അ­പ്പൂ­പ്പ­നാ­യി? ഞാൻ ചി­രി­ച്ച­തേ­യു­ള്ളു. ‘അ­പ്പൂ­പ്പ­നാ­യ­തു­കൊ­ണ്ടു് വാർ­ദ്ധ­ക്യ­മാ­യി­യെ­ന്നു തോ­ന്നു­ന്നു­ണ്ടോ?” ത­ക­ഴി­യു­ടെ­കൂ­ടെ വ­ന്ന­യാൾ ചോ­ദി­ക്കു­ക­യാ­യി. ഞാൻ മ­റു­പ­ടി നൽ­കി­യ­തു് ഇ­ങ്ങ­നെ­യാ­ണു്: ‘ഇ­തി­നു­ള്ള ഉ­ത്ത­രം എന്റെ സ്വ­ന്ത­മ­ല്ല. ആരോ ഒരു ബു­ദ്ധി­മാൻ പ­റ­ഞ്ഞ­താ­ണു്. അ­പ്പൂ­പ്പ­നാ­യ­തു­കൊ­ണ്ടു് വാർ­ദ്ധ­ക്യ­മാ­യി­യെ­ന്നു തോ­ന്നി­ല്ല. പക്ഷേ, ഭാര്യ അ­മ്മൂ­മ്മ­യാ­യ­തു­കൊ­ണ്ടു് വൃ­ദ്ധ­നാ­യി­യെ­ന്നു തോ­ന്നും’.

ഇ­ട­പ്പ­ള്ളി. ബസ്സ് നി­ന്ന­പ്പോൾ ഒരാൾ ‘പി­ച്ചി­പ്പൂ, പി­ച്ചി­പ്പൂ’ എന്നു വി­ളി­ച്ചു­കൊ­ണ്ടു് ബ­സ്സി­ന്റെ അ­ടു­ത്തു­വ­ന്നു. അ­തി­ന്റെ പ­രി­മ­ളം അ­ന്ത­രീ­ക്ഷ­ത്തിൽ ത­ങ്ങി­നി­ന്നു് എ­ല്ലാ­വ­രെ­യും ആ­ഹ്ലാ­ദി­പ്പി­ച്ചു. ആരും പൂ വാ­ങ്ങി­യി­ല്ല. അ­പ്പോൾ ഞാൻ ഓർ­മ്മി­ച്ചു. പി­ച്ചി­പ്പൂ­വി­ന്റെ വെൺ­മ­യും റോ­സാ­പ്പൂ­വി­ന്റെ സൗ­ര­ഭ്യ­വും താ­മ­ര­പ്പൂ­വി­ന്റെ ഭം­ഗി­യും ഒ­രു­മി­ച്ചു­ചേർ­ന്ന ച­ങ്ങ­മ്പു­ഴ­ക്ക­വി­ത എന്ന പു­ഷ്പം വി­ടർ­ന്ന­തു് ഈ സ്ഥ­ല­ത്താ­ണ­ല്ലോ. എ­ല്ലാ­വ­രും അതു വാ­ങ്ങി­ച്ചു. സൗ­ര­ഭ്യം നു­കർ­ന്നു ഭംഗി ആ­സ്വ­ദി­ച്ചു.

images/SubramanyaBharathi.jpg
സു­ബ്ര­ഹ്മ­ണ്യ ഭാരതി

ചിലർ സ­ഹ്യ­പർ­വ്വ­തം ക­ട­ന്നു് അ­പ്പു­റ­ത്തേ­ക്കു പോ­കു­ന്നു. ക­മ്പ­ന്റെ യും സു­ബ്ര­ഹ്മ­ണ്യ ഭാരതി യു­ടെ­യും കാ­വ്യ­മ­ധു ആ­സ്വ­ദി­ക്കു­ന്നു. രാ­ജ­ഗോ­പാ­ലാ­ചാ­രി യുടെ കൊ­ച്ചു­ക­ഥ­കൾ­ക്കു­ള്ള സൗ­ന്ദ­ര്യം ക­ണ്ട­റി­യു­ന്നു.

images/SumitranandanPant.jpg
സു­മി­ത്രാ­ന­ന്ദൻ പന്ത്

ചിലർ കേ­ര­ള­ത്തി­ന്റെ വ­ട­ക്ക­ന­തിർ­ത്തി ക­ട­ന്നു് മു­ന്നോ­ട്ടു പോ­കു­ന്നു. സു­മി­ത്രാ­ന­ന്ദൻ പന്തി ന്റെ ര­ച­ന­കൾ­ക്കു­ള്ള സൗ­ഭ­ഗം­ക­ണ്ടു പു­ള­ക­മ­ണി­യു­ന്നു. താ­രാ­ശ­ങ്കർ ബാ­നർ­ജി യുടെ ‘ആ­രോ­ഗ്യ­നി­കേ­ത­നം’ ദർ­ശി­ച്ചു് ജീ­വി­ത­ത്തെ­യും മ­ര­ണ­ത്തെ­യും­കു­റി­ച്ചു് അ­വ­ബോ­ധ­മു­ള്ള­വ­രാ­യി ഭ­വി­ക്കു­ന്നു.

ചി­ലർ­ക്കു ക­ന്യാ­കു­മാ­രി­യി­ലേ­ക്കു പോകാൻ താ­ല്പ­ര്യം. അ­വി­ടു­ത്തെ സു­ര്യോ­ദ­യം ക­ണ്ടു് ഉ­ള്ളൂ­രി­നെ വാ­ഴ്ത്തു­ന്നു. ദേ­വീ­ക്ഷേ­ത്ര­ത്തി­നു­മുൻ­പിൽ കൈ­കൂ­പ്പി നി­ല്ക്കു­ന്നു.

ഞാൻ പ­ടി­ഞ്ഞാ­റോ­ട്ടു പോ­കു­ന്നു. നജീബ് മ­ഹ്ഫൂ­സി ന്റെ നോ­വൽ­ത്രി­ത­യം കാ­ണാ­നാ­ണു് എ­നി­ക്കു കൊതി. യാ­നീ­സ് റീ­റ്റ്സോ­സി ന്റെ വി­പ്ല­വ­കാ­വ്യ­ങ്ങ­ളിൽ ആ­മ­ജ്ജ­നം ചെ­യ്യാ­നാ­ണു് എന്റെ അ­ഭി­ലാ­ഷം. ഈ ലോ­ക­ത്തു് ഓരോ വ്യ­ക്തി­യും നി­സ്തു­ല­നാ­ണു്. ഓരോ ആ­ളി­നും ഓരോ അ­ഭി­രു­ചി. അ­ഭി­രു­ചി­യു­ടെ പേരിൽ ആ­രെ­യും നി­ന്ദി­ക്ക­രു­തു്. ആ നി­ന്ദ­ന­ത്തി­ലും അ­പ­മാ­ന­ന­ത്തി­ലും അർ­ത്ഥ­മി­ല്ല.

ഭാ­വ­നാ­പ­ര­മാ­യ സാ­ക്ഷാ­ത്കാ­രം

അ­പ്പോൾ എ­ല്ലാം ശാ­ന്തം. തി­രു­വി­താം­കൂർ മ­ഹാ­രാ­ജാ­വി­നു­വേ­ണ്ടി പ്ര­യ­ത്നി­ച്ച ഡി­ല­നോ­യി യുടെ ശ­വ­കു­ടീ­ര­ത്തി­നു മുൻ­പിൽ ഞങ്ങൾ നി­ല്ക്കു­ക­യാ­ണു്. പേ­ച്ചി­പ്പാ­റ അ­ണ­യിൽ­ച്ചെ­ന്നു് സ്വ­ന്തം പ്ര­തി­ധ്വ­നി കേ­ട്ടി­ട്ടു് ആ­കു­ലാ­വ­സ്ഥ­യിൽ എ­ത്തി­യ­വ­രാ­ണു് ഞങ്ങൾ. അ­ണ­കെ­ട്ടി­യ എ­ഞ്ചി­നീ­യർ സാ­യ്പി­ന്റെ മൃ­ത­ദേ­ഹം അ­വി­ടെ­യൊ­രി­ട­ത്തു് സം­സ്ക­രി­ച്ചി­ട്ടു­ണ്ടു്. “പേ­ച്ചി­പ്പാ­റ­യ­ണ­യാ­ണോ ഇതു?” ഉ­റ­ക്കെ ഞാൻ ചോ­ദി­ക്കു­ന്നു. പ്ര­തി­ധ്വ­നി: “പേ­ച്ചി­പ്പാ­റ­യ­ണ­യാ­ണോ ഇതു?” “ക­ളി­യാ­ക്കു­ക­യാ­ണോ?” എ­ന്നു് എന്റെ വീ­ണ്ടു­മു­ള്ള ചോ­ദ്യം. “ക­ളി­യാ­ക്കു­ക­യാ­ണോ?” എ­ന്നു് ഇ­ങ്ങോ­ട്ടു ചോ­ദ്യം. കൂ­ടു­തൽ ചോ­ദി­ക്കാൻ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന ഒ­ര­ന്ധ­വി­ശ്വാ­സി സ­മ്മ­തി­ച്ചി­ല്ല. ശ­വ­ക്ക­ല്ല­റ­യിൽ കി­ട­ക്കു­ന്ന സാ­യ്പാ­ണ­ത്രേ ഇ­ങ്ങോ­ട്ടു ചോ­ദ്യ­മെ­റി­യു­ന്ന­തു്. കൂ­ടു­തൽ ഉ­പ­ദ്ര­വി­ച്ചാൽ അയാൾ പ്ര­തി­കാ­രം ചെ­യ്യും­പോ­ലും. അ­ന്നു് പ്രാ­യം കു­റ­വാ­യി­രു­ന്ന ഞാൻ വ­ല്ലാ­ത്ത അ­വ­സ്ഥ­യി­ലാ­യി. അ­ങ്ങ­നെ സ്വ­സ്ഥ­ത ന­ശി­ച്ചാ­ണു് ഡി­ല­നോ­യി­യു­ടെ ക­ല്ല­റ­യ്ക്ക­ടു­ത്തു് എ­ത്തി­യ­തു്. അ­തു­കൊ­ണ്ടു് അ­വി­ട­ത്തെ നി­ശ്ശ­ബ്ദ­ത­യ്ക്കു് സാ­ന്ദ്ര­ത വർ­ദ്ധി­ച്ചു­വെ­ന്നു് എ­നി­ക്കു തോ­ന്നി. വെ­ടി­യു­ണ്ട­കൾ ത്രി­കോ­ണാ­കൃ­തി­യിൽ അ­ടു­ക്കി­വ­ച്ചി­രി­ക്കു­ന്നു. ശ­വ­ക്ക­ല്ല­റ­യു­ടെ ചു­റ്റും ഒ­ര­ടി­പ്പൊ­ക്ക­ത്തിൽ മതിൽ. കൊ­ച്ചു ച­ര­ലു­കൾ ക­ല്ല­റ­യിൽ വി­രി­ച്ചി­രി­ക്കു­ന്നു. അ­ന്നു് ഒരു പു­ല്ക്കൊ­ടി­പോ­ലു­മി­ല്ല ഒ­രി­ട­ത്തും. ദൂരെ ഒരില അ­ന­ങ്ങു­ന്ന ശബ്ദം കേൾ­ക്കാം. മ­ഹാ­ക­വി പണ്ടു പ­റ­ഞ്ഞ­പോ­ലെ ശേ­ഷ­മു­ള്ള­തെ­ല്ലാം നി­ശ്ശ­ബ്ദ­ത. ആ നി­ശ്ശ­ബ്ദ­ത­യി­ലൂ­ടെ ഞാൻ ഭൂ­ത­കാ­ല­ത്തെ­ത്തി. ഡി­ല­നോ­യി പ­ട­വെ­ട്ടു­ന്ന­തു ഞാൻ കണ്ടു. അ­യാ­ളു­ടെ യാ­ന­പാ­ത്ര­ങ്ങൾ നീ­ല­ക്ക­ട­ലിൽ നീ­ങ്ങു­ന്ന­തു ഞാൻ കണ്ടു. ന­മ്മു­ടെ പ­ക്ഷ­ത്തും ശ­ത്രു­പ­ക്ഷ­ത്തു­മു­ള്ള­വർ വീണു മ­രി­ക്കു­ന്ന­തു ഞാൻ കണ്ടു. ഈ കാ­ഴ്ച­യ്ക്കെ­ല്ലാം സ­ഹാ­യ­മ­രു­ളി­യ­തു് ഡി­ല­നോ­യി­യു­ടെ ശ­വ­ക്ക­ല്ല­റ­ത­ന്നെ. ഉ­ണ­ങ്ങി­യ റോ­സാ­പ്പൂ­വി­തൾ­ക­ണ്ടു് കാ­മു­കൻ പൂർ­വ­കാ­ല പ്ര­ണ­യ­രം­ഗ­ങ്ങ­ളി­ലേ­ക്കു പോ­കു­ന്ന­തു­പോ­ലെ­യാ­ണു് ഞാൻ ഡി­ല­നോ­യി­യെ­യും യു­ദ്ധ­ത്തെ­യും മ­ന­ക്ക­ണ്ണു­കൊ­ണ്ടു ക­ണ്ട­തു്. ഇ­താ­ണു് ഭാ­വ­നാ­പ­ര­മാ­യ സാ­ക്ഷാ­ത്കാ­രം. സി. ബി. ശോ­ഭ­ന്റെ ‘ഉണ്ണി മ­റ­ക്കാ­യ്ക’ എന്ന കാ­വ്യം വർ­ത്ത­മാ­ന­കാ­ല­ത്തിൽ­നി­ന്നു­കൊ­ണ്ടു് ഭൂ­ത­കാ­ല­ത്തെ സാ­ക്ഷാ­ത്ക­രി­ക്കാൻ യ­ത്നി­ക്കു­ന്നു. അതിൽ വിജയം പ്രാ­പി­ക്കു­ക­യും ചെ­യ്യു­ന്നു.

ഉണ്ണീ, മ­റ­ക്കാ­യ്ക

പിന്നാമ്പുറത്തെയശോകമരച്ചോട്ടി-​

ലൊ­ന്നാ­യി­രു­ന്നു കരിയിലത്തീകുട്ടി-​

യെ­ണ്ണ­മി­ല്ലാ­ത്ത കഥകൾ പ­റ­ഞ്ഞ­തും

ക­ണ്ണീർ­ത്തെ­ളി­വാർ­ന്നൊ­ഴു­കു­ന്നൊ­രാ­റ്റി­ന്റെ

വെൺ­മ­ണൽ­ത്തി­ട്ടിൽ­ക്ക­ളി­ച്ചു വ­ളർ­ന്ന­തും

ഇ­മേ­ജു­ക­ളി­ലൂ­ടെ വി­കാ­ര­സം­ക്ര­മ­ണം ന­ട­ത്താൻ ക­വി­ക്ക­റി­യാം. ഒന്നേ ന്യൂ­ന­ത­യാ­യു­ള്ളു. ക്ലീ­ഷേ­യ­ല്ലാ­തെ വേ­റൊ­ന്നു­മി­ല്ല ഈ കാ­വ്യ­ത്തിൽ. ക്ലീ­ഷേ നമ്മെ വ­ല്ലാ­തെ വേ­ദ­നി­പ്പി­ക്കും; പ­ല്ലു­വേ­ദ­ന­പോ­ലെ.

നിർ­വ്വ­ച­ന­ങ്ങൾ
തി­ടു­ക്കം (ധി­റു­തി):
മാ­ന്യ­ത­യു­ള്ള­വർ ഇതു മ­റ്റു­ള്ള­വ­രു­ടെ മുൻ­പിൽ കാ­ണി­ക്കി­ല്ല.
അച്ഛൻ:
എല്ലാ വീ­ടു­ക­ളി­ലു­മു­ള്ള ത­ടി­മാ­ടൻ. മകൻ അയാളെ ക­ണ്ടാ­ലു­ടൻ മ­ട­ക്കി­ക്കു­ത്തു് അ­ഴി­ച്ചി­ടും. പക്ഷേ, ഉ­ള്ളിൽ പു­ച്ഛം. അയാൾ പ­റ­യു­ന്ന­തൊ­ക്കെ ഭാ­ര്യ­യ്ക്കു് അ­സ്വീ­കാ­ര്യം. അ­തു­ത­ന്നെ മകൻ പ­റ­ഞ്ഞാൽ അ­വർ­ക്കു സ്വീ­കാ­ര്യം. മാ­സം­തോ­റും ശ­മ്പ­ളം കൊ­ണ്ടു­വ­ന്നു ഭാ­ര്യ­യ്ക്കു നൽ­കേ­ണ്ട ഒരു യ­ന്ത്രം.
പി. കേ­ശ­വ­ദേ­വ്:
പ്ര­ഭാ­ഷ­ണ­വേ­ദി­ക­ളി­ലെ പ്ര­ക്ഷോ­ഭ­കൻ. പ്ര­ഭാ­ഷ­ണം­ക­ഴി­ഞ്ഞു് കാറിൽ ക­യ­റി­യാൽ ആ­ട്ടിൻ കു­ട്ടി­യെ­പ്പോ­ലെ ശാ­ന്തൻ.
സ്ക്കൂൾ കു­ട്ടി­കൾ:
മു­തു­കി­ലി­ട്ട ത­ടി­ച്ച ബാ­ഗ്കൊ­ണ്ടു് മറ്റു ബസ്സ് യാ­ത്ര­ക്കാർ­ക്കു് അം­ഗ­ഭം­ഗ­മു­ണ്ടാ­ക്കു­ന്ന സ്വാർ­ത്ഥ­ന്മാർ.
എക്സ്-​റേ:
ഭാ­ര്യ­യ്ക്കു ഭർ­ത്താ­വി­ന്റെ ഉ­ള്ള­റി­യാൻ വേ­ണ്ടി റെ­ന്റ­ജൻ എന്ന ജർ­മ്മൻ ശാ­സ്ത്ര­ജ്ഞൻ ക­ണ്ടു­പി­ടി­ച്ച­തു്.
രോഗം:
ഭർ­ത്താ­വി­നു ജ­ല­ദോ­ഷം വ­ന്നാൽ അതു് അയാൾ ന്യൂ­മോ­ണി­യ­യാ­യി കരുതി ഡോ­ക്ട­റു­ടെ അ­ടു­ത്തേ­ക്കു് ഓടും. ഭാ­ര്യ­യ്ക്കു ന്യൂ­മോ­ണി­യ വ­ന്നാൽ ‘ഹേ ജ­ല­ദോ­ഷം. സാ­ര­മി­ല്ല’ എ­ന്നു് അയാൾ പറയും. അവളെ ഡോ­ക്ട­റു­ടെ അ­ടു­ക്ക­ലേ­ക്കു കൊ­ണ്ടു­പോ­കു­ക­യു­മി­ല്ല.
നിലം: തെ­ങ്ങിൻ­തോ­പ്പു്:
അ­ശ­ക്ത­നാ­യ­വ­നിൽ­നി­ന്നു് അ­വ­ന്റെ ശ­ക്ത­രാ­യ ബ­ന്ധു­ക്കൾ­ക്കു് കൈ­യ­ട­ക്കി­വ­യ്ക്കാ­നു­ള്ള­വ.
ജോ­യി­ന്റ് സേ­വി­ങ്സ് അ­ക്കൗ­ണ്ട്:
ചെ­ക്കിൽ ഭാ­ര്യ­യു­ടെ ക­ള്ള­യൊ­പ്പി­ട്ടു ബാ­ങ്കിൽ കൊ­ണ്ടു­പോ­യി പ­ണ­മെ­ടു­ക്കാൻ ഭർ­ത്താ­വി­നെ സ­ഹാ­യി­ക്കു­ന്ന ഏർ­പ്പാ­ടു്.
ഗാൽ­സ്വർ­ത്തി:
പ­ര­മ­ബോ­റ­നാ­യ ഒരു ഇം­ഗ്ലീ­ഷ് സാ­ഹി­ത്യ­കാ­രൻ.
ടെ­ലി­വി­ഷ­നി­ലെ ഏ­റ്റ­വും ബോറായ പ­രി­പാ­ടി:
സി­ദ്ധാർ­ത്ഥ ബാസു വി­ന്റെ ക്വി­സ് പ­രി­പാ­ടി. അതു കേ­ട്ടു­കൊ­ണ്ടി­രി­ക്കു­മ്പോൾ ധി­ഷ­ണ­യ്ക്കു് ആ­ഹ്ലാ­ദ­മ­ല്ല ഉ­ണ്ടാ­വു­ക. മ­ന­സ്സി­നു പി­രി­മു­റു­ക്ക­മാ­ണു്. ആ അർ­ത്ഥ­ത്തിൽ ആരോ എ­വി­ടെ­യോ എ­ഴു­തി­യി­രു­ന്നു­വെ­ന്നും തോ­ന്നു­ന്നു.
വാ­ള­ല്ലെൻ സ­മ­രാ­യു­ധം

ഇ­തെ­ഴു­തു­ന്ന ആ­ളി­നു് ‘അ­ഭി­മു­ഖ സം­ഭാ­ഷ­ണ’ത്തി­ന്റെ റി­പോർ­ട്ടു­ക­ളിൽ ഒരു വി­ശ്വാ­സ­വു­മി­ല്ല. കാരണം ചോ­ദ്യം കേ­ട്ട­യു­ട­നെ ഉ­ത്ത­രം പ­റ­യേ­ണ്ട­യാൾ ഒ­രാ­വ­ര­ണ­ത്തി­നു­ള്ളിൽ മറയും എ­ന്ന­താ­ണു്. വി­ന­യ­ത്താൽ, മ­റ്റു­ള്ള­വ­രെ വേ­ദ­നി­പ്പി­ക്കാ­നു­ള്ള വൈ­മ­ന­സ്യ­ത്താൽ, സു­ഹൃ­ത്തു­ക്ക­ളെ സ­ന്തോ­ഷി­പ്പി­ക്കാ­നു­ള്ള വ്യ­ഗ്ര­ത­യാൽ, സ്വ­ന്തം നി­ഗൂ­ഢ­ത പ­രി­ര­ക്ഷി­ക്കാ­നു­ള്ള താ­ല്പ­ര്യ­ത്താൽ ഒക്കെ ഈ പ്ര­ച്ഛ­ന്ന­ത­യു­ണ്ടാ­കും. അ­തു­കൊ­ണ്ടു് ഒ­ര­ഭി­മു­ഖ സം­ഭാ­ഷ­ണ­വും സ­ത്യ­സ­ന്ധ­മ­ല്ല. ഇ­പ്പോ­ഴ­ത്തെ ചില ക­വി­ക­ളെ പ­ര­മ­പു­ച്ഛ­ത്തോ­ടു വീ­ക്ഷി­ക്കു­ന്ന ഒരു കവി, അവരെ ആ­ക്ഷേ­പി­ക്കാൻ എ­ന്നിൽ പ­ല­പ്പോ­ഴും പ്രേ­ര­ണ ചെ­ലു­ത്തി­യി­ട്ടു­ള്ള ഒരു കവി (ഞാ­ന­ങ്ങ­നെ ചെ­യ്തി­ട്ടി­ല്ല) അ­ടു­ത്ത­കാ­ല­ത്തു് അ­വ­രു­ടെ­യെ­ല്ലാം സ്തോ­താ­വാ­യി അ­ഭി­മു­ഖ സം­ഭാ­ഷ­ണ­ത്തി­ലൂ­ടെ പ്ര­ത്യ­ക്ഷ­നാ­യി. എ­ന്തി­നു്? സു­ഗ­ത­കു­മാ­രി യുടെ ഏ­തെ­ങ്കി­ലും ഒരു കാ­വ്യം വാ­രി­ക­യിൽ വ­ന്നാൽ ‘ക­ണ്ടി­ല്ലേ, ക­വി­ത­യാ­ണോ ഇതു?’ എ­ന്നു് അ­ദ്ദേ­ഹം എ­ന്നോ­ടു ചോ­ദി­ക്കു­മാ­യി­രു­ന്നു. ഒ­രി­ക്ക­ല­ദ്ദേ­ഹം “ശാർ­ദ്ദു­ല­വി­ക്രീ­ഡി­ത­വും സ്ര­ഗ്ദ്ധ­ര­യും ചേർ­ത്തു് എ­ഴു­തി­യി­രി­ക്കു­ന്ന­തു ക­ണ്ടി­ല്ലേ സു­ഗ­ത­കു­മാ­രി. നി­ങ്ങ­ളെ­ന്താ മി­ണ്ടാ­ത്ത­തു?” എ­ന്നു് എ­ന്നോ­ടു് ചോ­ദി­ച്ചു. പക്ഷേ, അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ത്തിൽ ആ­വിർ­ഭ­വി­ച്ച അ­ദ്ദേ­ഹം സു­ഗ­ത­കു­മാ­രി­യു­ടെ കാ­വ്യ­ത്തി­ന്റെ നി­ന്ദ­ക­ന­ല്ല, സ്തോ­താ­വാ­ണു്. ഇ­തു­കൊ­ണ്ടാ­ണു് ഞാൻ പ­റ­ഞ്ഞ­തു് ഒ­ര­ഭി­മു­ഖ സം­ഭാ­ഷ­ണ­വും വി­ശ്വ­സി­ക്കാ­നാ­വി­ല്ലെ­ന്നു്. സ­ത്യ­മി­താ­യ­തി­നാൽ ഒരു വലിയ ‘മാർ­ജിൻ’ ഇ­ട്ടു­കൊ­ണ്ടാ­ണു് ഞാൻ ‘കു­ങ്കു­മ’ത്തി­ലെ അ­ഭി­മു­ഖ സം­ഭാ­ഷ­ണ­ത്തി­ന്റെ റി­പോർ­ട്ട് വാ­യി­ച്ച­തു്. ചോ­ദ്യ­കർ­ത്താ­വു് എം. മ­നോ­ഹ­രൻ. ഉ­ത്ത­ര­ങ്ങൾ ന­ല്കി­യ­തു് തി­രു­ന­ല്ലൂർ ക­രു­ണാ­ക­രൻ. അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ത്ത­ര­ങ്ങൾ­ക്കു് ബ­ഹിർ­ഭാ­ഗ­സ്ഥ­ത എന്ന ദോ­ഷ­മി­ല്ല. ചോ­ദ്യ­ങ്ങ­ളു­ടെ സ്വ­ഭാ­വ­ത്തെ അ­തി­ലം­ഘി­ച്ചു് പ്രൗ­ഢ­മാ­യി ക­രു­ണാ­ക­രൻ മ­റു­പ­ടി നൽ­കി­യി­ട്ടു­ണ്ടു്. ഒരു ചോ­ദ്യ­ത്തി­നു് അ­ദ്ദേ­ഹം നൽകിയ ഉ­ത്ത­ര­ത്തോ­ടു് എ­നി­ക്കു­ള്ള വി­പ്ര­തി­പ­ത്തി സ്പ­ഷ്ട­മാ­ക്കാ­നാ­ണു് ഇതു കു­റി­ക്കു­ന്ന­തു്.

ചോ­ദ്യം:
ഒരു വി­പ്ല­വ­ക­വി എന്ന വ­യ­ലാ­റി­നെ­പ്പ­റ്റി­യു­ള്ള വി­ശേ­ഷ­ണം പല നി­രൂ­പ­ക­രും ചോ­ദ്യം ചെ­യ്യു­ന്നു­ണ്ടു്. സാ­റി­ന്റെ അ­ഭി­പ്രാ­യം എ­ന്താ­ണു്?
ഉ­ത്ത­രം:
ക­മ്മ്യൂ­ണി­സ­മെ­ന്നു കേ­ട്ടാൽ ഞെ­ട്ടി­ത്തെ­റി­ക്കു­ന്ന നി­രൂ­പ­കർ ഇ­ന്നു­മു­ണ്ട­ല്ലോ മ­ല­യാ­ള­ത്തിൽ. അവർ എന്തു വേ­ണ­മെ­ങ്കി­ലും പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ.

ന­മ്മു­ടെ വാ­രി­ക­ക­ളിൽ വ­രു­ന്ന പല ക­ഥ­ക­ളും അ­ധഃ­സ്ഥ­ല സ്പർ­ശി­ക­ളാ­ണു്. ഒരു ത­ല­ത്തിൽ നി­ന്നു് അവ ഉ­യ­രു­ന്നി­ല്ല. പൊ­ലീ­സി­ന്റെ മർ­ദ്ദ­ന­മോ മു­ത­ലാ­ളി­ക­ളു­ടെ ചൂ­ഷ­ണ­മോ ഒക്കെ പ്ര­തി­പാ­ദി­ച്ചു­കൊ­ള്ളു. പക്ഷേ, അവ അ­നു­വാ­ച­ക­ന്റെ മ­ന­സ്സി­നെ സ­മ്പ­ന്ന­മാ­ക്കേ­ണ്ട­ത­ല്ലേ? വി­കാ­ര­ങ്ങൾ­ക്കു് ഉ­ദാ­ത്ത­ത നൽ­കേ­ണ്ട­ത­ല്ലേ?

നി­രൂ­പ­കർ എന്ന പ­ദ­ത്തി­ലെ ബ­ഹു­ത്വം യ­ഥാർ­ത്ഥ­ത്തിൽ ഏ­ക­ത്വ­മാ­ണു്. രാ­മ­വർ­മ്മ മാ­റ്റൊ­ലി­ക്ക­വി­യാ­ണെ­ന്നും വി­പ്ല­വ­ക­വി­യ­ല്ലെ­ന്നും എ­ഴു­തി­യ­തു് ഞാ­നാ­ണു്. അ­ങ്ങ­നെ­യു­ള്ള എന്നെ ആ­ന്റി­ക­മ്മ്യൂ­ണി­സ്റ്റാ­യി ചി­ത്രീ­ക­രി­ക്കു­ന്ന ക­രു­ണാ­ക­രൻ രണ്ടു ല­ക്ഷ്യ­ങ്ങൾ സാ­ക്ഷാ­ത്ക­രി­ക്കു­ന്നു. 1) താൻ ഉ­ന്ന­ത­നാ­യ ക­മ്മ്യൂ­ണി­സ്റ്റാ­ണെ­ന്നു സ്ഥാ­പി­ക്കു­ക. അ­ല്ലെ­ങ്കിൽ അ­ര­ക്കി­ട്ടു് ഉ­റ­പ്പി­ക്കു­ക. 2) എന്നെ ക­മ്മ്യൂ­ണി­സ്റ്റ് വി­രു­ദ്ധ­നാ­യി കീ­ല­ടി­ച്ചു കാ­ണി­ക്കു­ക. ഇ­തെ­ഴു­തു­ന്ന­യാൾ ക­മ്മ്യൂ­ണി­സ്റ്റാ­ണോ ക­മ്മ്യൂ­ണി­സ്റ്റ് വി­രു­ദ്ധ­നാ­ണോ എ­ന്നു് ഇ­പ്പോൾ ആ­ലോ­ചി­ക്കേ­ണ്ട­തി­ല്ല. പക്ഷേ, ഞാൻ ലോ­ക­സാ­ഹി­ത്യ­ത്തി­ലെ ഉ­ത്കൃ­ഷ്ട­രാ­യ ക­മ്മ്യൂ­ണി­സ്റ്റ് ക­വി­ക­ളു­ടെ സ്തോ­താ­വാ­ണു്. ഗ്രീ­സി­ലെ യാ­നീ­സ് റീ­റ്റ്സോ­സ്, റ­ഷ്യ­യി­ലെ മാ­യ­കോ­വ്സ്കി, ചി­ലി­യി­ലെ പാ­വ്ലോ നെറൂദ, ജർ­മ്മ­നി­യി­ലെ ബ്ര­ഹ്റ്റ്, ചൈ­ന­യി­ലെ മവോ സെ തൂ­ങ്ങ്, ആർ­ജ­ന്റി­ന­യി­ലെ ചെ­ഗു­വ­രേ ഈ വി­പ്ല­വ ക­വി­ക­ളെ­ക്കു­റി­ച്ചെ­ല്ലാം പ്ര­ശം­സി­ച്ചു് പ­ല­പ്പോ­ഴും എ­ഴു­തി­യി­ട്ടു­ള്ള­വ­നാ­ണു് ഞാൻ. അവർ സ­മൂ­ഹ­സ്ഥി­തി പ­രി­വർ­ത്ത­ക­രാ­യി­രി­ക്കു­ന്ന­തു പോലെ വയലാർ രാ­മ­വർ­മ്മ ‘റെ­വ്ലു­ഷ­ന­റി പൊ­യ­റ്റ്’ അല്ല. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തിൽ ആ­മ­ജ്ജ­നം­ചെ­യ്ത ഈ ക­വി­ക­ളിൽ പലരും സ്വേ­ച്ഛാ­ധി­പ­ത്യ­ത്തി­ന്റെ പീ­ഡ­ന­ങ്ങൾ­ക്കു്—മർ­ദ്ദ­ന­ങ്ങൾ­ക്കു്— വി­ധേ­യ­രാ­യി ജ­യി­ലിൽ പോ­യ­വ­രാ­ണു്. കാ­രാ­ഗൃ­ഹ­ത്തിൽ നി­ന്നി­റ­ങ്ങി­വ­ന്നി­ട്ടു് വീ­ണ്ടും പൊ­ലി­സി­ന്റെ മർ­ദ്ദ­ന­മേ­റ്റു് കാ­രാ­ഗൃ­ഹ­ത്തി­ലേ­ക്കു­ത­ന്നെ മ­ട­ങ്ങി­യ­വ­രാ­ണു്. നി­ശ്ശ­ബ്ദ­രാ­യ ബ­ഹു­ജ­ന­ത്തി­ന്റെ വി­കാ­ര­ങ്ങ­ളോ­ടു ‘താ­ദാ­ത്മ്യം’ പ്രാ­പി­ച്ചു് അ­വ­രു­ടെ അ­ന­ന്യ­ത വ്യ­ക്ത­മാ­ക്കി­യ­വ­രാ­ണു്. തൊ­ഴി­ലാ­ളി­ക­ളു­ടെ—വി­ശാ­ല­മാ­യ അർ­ത്ഥ­ത്തിൽ ബ­ഹു­ജ­ന­ത്തി­ന്റെ—വി­പ്ല­വാ­ത്മ­ക­മാ­യ ഇ­ച്ഛാ­ശ­ക്തി­യെ ജ്വ­ലി­പ്പി­ച്ചു­വി­ട്ട­വ­രാ­ണു് ഇ­ക്ക­വി­കൾ. വ­സ്തു­നി­ഷ്ഠ­മാ­യ സത്യം ബ­ഹു­ജ­ന­ത്തി­നു് ദോഷം ചെ­യ്യു­മെ­ങ്കിൽ അതിനെ ആ­ന്ത­ര­ശ­ക്തി­കൾ­കൊ­ണ്ടു നിർ­മ്മാർ­ജ്ജ­നം ചെ­യ്യാൻ കാ­വ്യ­ങ്ങ­ളി­ലൂ­ടെ ഉ­ദ്ബോ­ധ­നം ന­ട­ത്തി­യ­വ­രാ­ണു് അവർ. റ­ഷ്യ­യി­ലെ തൊ­ഴി­ലാ­ളി ഫാ­ക്ട­റി­യി­ലെ ജോ­ലി­ക്കാ­ര­നാ­ണെ­ങ്കിൽ റ­ഷ്യ­യി­ലെ മാ­യ­കോ­വ്സ്കി പ­ദ­ങ്ങ­ളു­ടെ ഫാ­ക്ട­റി­യി­ലെ തൊ­ഴി­ലാ­ളി­യാ­യി­രു­ന്നു. അ­ദ്ദേ­ഹം നിർ­മ്മി­ച്ച വാ­ക്കു­ക­ളു­ടെ റോ­ക്ക­റ്റിൽ ക­യ­റി­യാ­ണു് റ­ഷ്യൻ­ജ­ന­ത സ­മ­ത്വ­സു­ന്ദ­ര­മാ­യ മ­ണ്ഡ­ല­ത്തി­ലെ­ത്തി­യ­തു്. ഇ­തി­നൊ­ന്നും വയലാർ രാ­മ­വർ­മ്മ­യ്ക്കു ക­ഴി­ഞ്ഞി­ല്ല. അ­ദ്ദേ­ഹം ച­ങ്ങ­മ്പു­ഴ­യിൽ­നി­ന്നു് ക­ടം­വാ­ങ്ങി­യ ഡി­ക്ഷ­നി­ലൂ­ടെ, ബിം­ബ­ങ്ങ­ളി­ലൂ­ടെ വൈ­കാ­രി­ക­ബ­ന്ധ­ങ്ങൾ ചി­ത്രീ­ക­രി­ച്ച­തേ­യു­ള്ളു. ആ ബ­ന്ധ­ങ്ങൾ തി­ക­ച്ചും ബൂർ­ഷ്വാ­സി­യു­ടേ­യും. വൈ­ഷ­യി­ക­മാ­യ ക­വി­ത­യാ­ണു് രാ­മ­വർ­മ്മ­യു­ടേ­തു്. അതിനു വി­പ്ല­വ ക­വി­ത­യു­ടെ കെ­ട്ടു­റ­പ്പു് ഇല്ല. നി­യ­ന്ത്ര­ണ­മി­ല്ല. മു­ക­ളിൽ­പ്പ­റ­ഞ്ഞ വി­പ്ല­വ കവികൾ രാ­ഷ്ട്രാ­ന്ത­രീ­യ­മാ­യ സ­മൂ­ഹ­ത്തി­നു­വേ­ണ്ടി— ഇന്റർ നാഷനൽ സൊ­സൈ­റ്റി­ക്കു­വേ­ണ്ടി—കാ­വ്യ­ങ്ങൾ ര­ചി­ച്ച­പ്പോൾ രാ­മ­വർ­മ്മ റൊ­മാ­ന്റി­സി­സ­ത്തി­ന്റെ സ­ന്ത­തി­യാ­യ ആ­ത്മ­സ­ന്തോ­ഷ­ത്തി­ന്റെ കൊ­ച്ചു­വ­ട്ട­ത്തിൽ­ക്കി­ട­ന്നു ക­ളി­ക്കു­ക­യാ­യി­രു­ന്നു. അ­തു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ‘സോ­കാൾ­ഡ്’ വി­പ്ല­വ­കാ­വ്യ­ങ്ങൾ ദുർ­ബ്ബ­ല­ങ്ങ­ളാ­യി­പ്പോ­യ­തു്. ‘വാ­ള­ല്ലെൻ സ­മ­രാ­യു­ധം’ എ­ന്നും ‘മ­ണി­പ്പൊൻ വീണ വാ­ങ്ങി­ച്ചു ഞാൻ’ എ­ന്നും പ­റ­യു­ന്ന ആളാണോ വി­പ്ല­വ­ക­വി?

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: വയലാർ രാ­മ­വർ­മ്മ അ­വാർ­ഡി­നെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: എന്തു പറയാൻ? എന്റെ അ­ഭി­വ­ന്ദ്യ മി­ത്രം തി­രു­ന­ല്ലൂർ ക­രു­ണാ­ക­ര­നു് ഇ­രു­പ­ത്ത­യ്യാ­യി­രം രൂപ കി­ട്ടി­യ­തിൽ എ­നി­ക്കു സ­ന്തോ­ഷ­മു­ണ്ടെ­ന്നു പ­റ­ഞ്ഞാൽ അതു ക­ള്ള­മാ­യി­രി­ക്കും. എ­ങ്കി­ലും അ­സൂ­യ­യി­ല്ല, അ­സ്വ­സ്ഥ­ത­യി­ല്ല. പി­ന്നെ ഈ അ­വാർ­ഡൊ­ക്കെ വലിയ കാ­ര്യ­മാ­ണെ­ന്നു വാ­യ­ന­ക്കാർ വി­ചാ­രി­ക്ക­രു­തു്. ‘വയലാർ രാ­മ­വർ­മ്മ അ­വാർ­ഡ്’ ഏർ­പ്പാ­ടു­ചെ­യ്ത­പ്പോൾ എസ്. കെ. നായർ എ­ന്നോ­ടു പ­റ­ഞ്ഞു: “ഇ­ത്ത­വ­ണ ല­ളി­താം­ബി­ക അ­ന്തർ­ജ്ജ­ന­ത്തി­നു് കൊ­ടു­ക്കും അ­വാർ­ഡ്. അ­ടു­ത്ത വർ­ഷ­ത്തി­ലെ അ­വാർ­ഡ് സാ­റി­ന്റെ സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­നാ­യി­രി­ക്കും. അതു കൊ­ണ്ടു് ഉടനെ അതു പു­സ്ത­ക­മാ­ക്ക­ണം”. മൂ­ക്കു­ക­ണ്ണ­ട താ­ഴെ­വീ­ണു പൊ­ട്ടി­പ്പോ­യ­തു് വീ­ണ്ടും വാ­ങ്ങാൻ പ­ണ­മി­ല്ലാ­തെ അ­ക്കാ­ല­ത്തു് ക­ഷ്ട­പ്പെ­ട്ടി­രു­ന്ന ഞാൻ എസ്. കെ. നാ­യ­രോ­ടു പ­റ­ഞ്ഞു: “എ­നി­ക്കു് ആ അ­വാർ­ഡ് വേണ്ട” എ­ന്നു്. സാ­ഹി­ത്യ­വാ­ര­ഫ­ലം ഇ­ന്നു­വ­രെ പു­സ്ത­ക­മാ­ക്കി­യി­ട്ടു­മി­ല്ല. സ­മ്മാ­നം കി­ട്ടാൻ വേ­ണ്ടി വൈ­ലോ­പ്പി­ള്ളി ഗ്ര­ന്ഥ­പ്ര­സാ­ധ­ന­ത്തി­ന്റെ തീയതി തി­രു­ത്തി­യെ­ന്നു് ആ­രോ­പ­റ­ഞ്ഞ­തു കേ­ട്ട­യു­ട­നെ അ­തി­ന്റെ സ­ത്യാ­ത്മ­ക­ത അ­ന്വേ­ഷി­ക്കു­ക­പോ­ലും ചെ­യ്യാ­തെ ഞാൻ ഫൈനൽ ജ­ഡ്ജി­ങ് ക­മ്മി­റ്റി­യിൽ നി­ന്നു മാ­റി­ക്ക­ള­ഞ്ഞു. പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രേ ഈ സ­മ്മാ­ന­ത്തി­ലൊ­ന്നും ഒ­രർ­ത്ഥ­വു­മി­ല്ല.

ചോ­ദ്യം: നി­ങ്ങ­ളു­ടെ സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­നു് അ­വാർ­ഡ് കി­ട്ടാൻ യോ­ഗ്യ­ത­യു­ണ്ടോ?

ഉ­ത്ത­രം: കി­ട്ടി­യ­തി­നെ­ല്ലാം അ­തി­നു­ള്ള യോ­ഗ്യ­ത­യു­ണ്ടു് എ­ന്നാ­ണോ വി­ചാ­രം?

ചോ­ദ്യം: ക­ടു­ക­ട്ടി­യാ­യി, നി­യ­മ­ത്തിൽ­നി­ന്നു മാ­റാ­തെ ജീ­വി­ക്കു­ന്ന­വ­രെ­ക്കു­റി­ച്ചു് എ­ന്താ­ണ­ഭി­പ്രാ­യം?

ഉ­ത്ത­രം: ഒ­രു­ത­രം അനിയത മാ­ന­സി­ക­നി­ല­യാ­യി­രി­ക്കും അ­വർ­ക്കു്. സ്വ­ന്തം കാ­ര്യം വ­രു­മ്പോൾ എ­ന്തും ചെ­യ്യു­ക­യും ചെ­യ്യും.

ചോ­ദ്യം: അന്യർ വീ­ട്ടിൽ ക­യ­റി­വ­രു­ന്ന­തെ­ങ്ങ­നെ?

ഉ­ത്ത­രം: മാ­ന്യർ ഡോർ­ബെ­ല്ല് അ­ടി­ച്ചി­ട്ടു് അ­വി­ടെ­ത്ത­ന്നെ നിൽ­ക്കും. ഗൃ­ഹ­നാ­യ­കൻ ചെ­ന്നു­വി­ളി­ച്ചാ­ലേ അ­ക­ത്തേ­ക്കു വരൂ. അ­മാ­ന്യർ ബെ­ല്ല­ടി­ക്കാ­തെ പൂ­ച്ച­യെ­പ്പോ­ലെ പ­തു­ങ്ങി­പ്പ­തു­ങ്ങി വരും. പെ­ട്ടെ­ന്നു് നമ്മൾ അ­വ­രെ­കാ­ണും. ഞെ­ട്ടി­പ്പോ­കു­ക­യും ചെ­യ്യും.

ചോ­ദ്യം: തോ­പ്പിൽ ഭാസി നി­ങ്ങ­ളെ­ക്കു­റി­ച്ചു് ‘കു­ങ്കു­മ’ത്തിൽ എ­ഴു­തി­യി­ട്ടു­ണ്ടു്. അതു വാ­യി­ച്ചോ? വാ­യി­ച്ചി­ല്ലെ­ങ്കിൽ വാ­യി­ച്ചു് അ­ഭി­പ്രാ­യം പറയൂ. (ചോ­ദ്യം പോ­സ്റ്റിൽ കി­ട്ടി­യ­തു്)

ഉ­ത്ത­രം: വാ­യി­ച്ചു. ഭാ­സി­യു­ടേ­തു് വ്യ­ക്തി­പ­ര­മാ­യ ഉ­പാ­ലം­ഭ­മാ­ണു്. വി­മർ­ശ­നം സർ­ഗ്ഗാ­ത്മ­ക­മാ­കു­മ്പോൾ എ­നി­ക്കെ­ന്ന­ല്ല, ആർ­ക്കും ഇ­ഷ്ട­മാ­ണു്. മുൻ­പു് എം. കെ. മേനോൻ (വി­ലാ­സി­നി) സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തെ ക­ളി­യാ­ക്കി ലേ­ഖ­ന­മെ­ഴു­തി. ഭാസി പ­റ­യു­ന്ന­തി­നെ­ക്കാൾ തീ­ക്ഷ്ണ­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ആ ലേഖനം. അതു് വാ­യി­ച്ച ഞാൻ അ­ദ്ദേ­ഹ­ത്തെ കൂ­ടു­ത­ലാ­യി ബ­ഹു­മാ­നി­ക്കാൻ തു­ട­ങ്ങി. ആ­ത്മ­പ്ര­ശം­സ­യാ­യി ക­രു­ത­രു­തു്. മു­ണ്ട­ശ്ശേ­രി യുടെ ‘രാ­ജ­രാ­ജ­ന്റെ മാ­റ്റൊ­ലി’യെ വി­മർ­ശി­ച്ചു് ഞാൻ ലേ­ഖ­ന­മെ­ഴു­തി. ഒ­രു­വാ­ക്കു­പോ­ലും അതിൽ മു­ണ്ട­ശ്ശേ­രി­ക്കു് അ­നു­കൂ­ല­മാ­യി­രു­ന്നി­ല്ല. എ­ന്നി­ട്ടും അ­ദ്ദേ­ഹം എന്നെ അ­ഭി­ന­ന്ദി­ച്ചു. തന്റെ ഷ­ഷ്ടി­പൂർ­ത്തി ആ­ഘോ­ഷി­ക്കു­മ്പോൾ പ്ര­സം­ഗി­ക്കാൻ ചെ­ല്ല­ണ­മെ­ന്നു് ആ­വ­ശ്യ­പ്പെ­ടു­ക­യും ചെ­യ്തു. ‘ക്രീ­യേ­റ്റീ’വായ ഒരു പ്ര­ബ­ന്ധ­വും പ്ര­തി­ഷേ­ധ­ത്തെ ക്ഷ­ണി­ച്ചു­വ­രു­ത്തു­ക­യി­ല്ല.

സത്യം അ­സ­ത്യ­മാ­യി മാ­റു­ന്നു

കോ­ളേ­ജിൽ അ­ധ്യാ­പ­ക­രാ­യ­വർ­ക്കെ­ല്ലാം അ­നു­ഭ­വ­മു­ള്ള കാ­ര്യ­മാ­ണു് ഞാൻ പറയാൻ പോ­കു­ന്ന­തു്. ഫാൻസി ഡ്രെ­സ്സ് മ­ത്സ­ര­ത്തിൽ പ­ങ്കെ­ടു­ക്കു­ന്ന വി­ദ്യാർ­ത്ഥി­ക­ളിൽ ഏ­റി­യ­പ­ങ്കും ഭി­ക്ഷ­ക്കാ­രാ­യോ കു­ഷ്ഠ­രോ­ഗി­ക­ളാ­യോ വേ­ഷം­കെ­ട്ടി­വ­രും. പു­ണ്ണു­കൾ കാ­ണി­ച്ചു് യാ­ചി­ക്കു­ന്ന ഫാൻസി ഡ്രെ­സ്സു­കാ­രും വി­ര­ള­മ­ല്ല. ദ്ര­ഷ്ടാ­വി­നു് ഉ­ന്ന­മ­നം നൽ­കു­ന്ന ഒരു വേ­ഷ­വും കാ­ണി­ല്ല. അ­തു­പോ­ലെ ചെ­റു­ക­ഥാ­മ­ത്സ­ര­ത്തി­ലെ രചനകൾ പ­രി­ശോ­ധി­ക്കു­ന്ന­വർ­ക്കും മ­ന­സ്സി­ലാ­കും ജീ­വി­ത­ത്തി­ന്റെ ഹീ­നാം­ശ­ങ്ങ­ളി­ലാ­ണു് വി­ദ്യാർ­ത്ഥി­കൾ­ക്കു താ­ല്പ­ര്യ­മെ­ന്നു്. ഒ­ന്നു­കിൽ ക­ഥാ­നാ­യ­കൻ ക്ഷ­യം­വ­ന്നു മ­രി­ക്കു­ന്നു. അ­ല്ലെ­ങ്കിൽ ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്നു. കു­ത്തി­ക്കൊ­ല്ല­ലും ത­ല­യ്ക്ക­ടി­ച്ചു­കൊ­ല്ല­ലും സർവ സാ­ധാ­ര­ണം. ന­മ്മു­ടെ വാ­രി­ക­ക­ളിൽ വ­രു­ന്ന പല ക­ഥ­ക­ളും ഇ­തു­പോ­ലെ അ­ധഃ­സ്ഥ­ല­സ്പർ­ശി­ക­ളാ­ണു്. ഒ­രു­ത­ല­ത്തിൽ­നി­ന്നു് അവ ഉ­യ­രു­ന്നി­ല്ല. പൊ­ലീ­സി­ന്റെ മർ­ദ്ദ­ന­മോ മു­ത­ലാ­ളി­ക­ളു­ടെ ചൂ­ഷ­ണ­മോ ഒക്കെ പ്ര­തി­പാ­ദി­ച്ചു­കൊ­ള്ളു. പക്ഷേ, അവ അ­നു­വാ­ച­ക­ന്റെ മ­ന­സ്സി­നെ സ­മ്പ­ന്ന­മാ­ക്കേ­ണ്ട­ത­ല്ലേ? വി­കാ­ര­ങ്ങൾ­ക്കു് ഉ­ദാ­ത്ത­ത നൽ­കേ­ണ്ട­ത­ല്ലേ? അ­തൊ­ന്നു­മി­ല്ല. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ കാസിം വാ­ടാ­ന­പ്പ­ള്ളി എ­ഴു­തി­യ “ഭാ­വ­ഭേ­ദ­ങ്ങൾ” എന്ന കഥ വാ­യി­ക്കു­ക. അ­നി­യ­ത്തി­ക്കു വി­വാ­ഹം. ദ­രി­ദ്ര­യാ­യ ഒരു ചേ­ച്ചി­ക്കു് ഒരു സ്വർ­ണ്ണ­വ­ള­യേ കൊ­ടു­ക്കാ­നാ­വൂ. അ­തി­നു­ള്ള ര­ണ്ടാ­യി­രം രൂ­പ­ത­ന്നെ ബ്ലെ­യി­ഡ് ക­മ്പ­നി­യിൽ­നി­ന്നു് അ­മി­ത­മാ­യ പ­ലി­ശ­യ്ക്കു കടം മേ­ടി­ച്ച­താ­ണു്. മറ്റു ചേ­ച്ചി­മാർ അനേകം വളകൾ കൊ­ടു­ക്കാൻ പോ­കു­ന്നു­വെ­ന്ന­റി­ഞ്ഞ­പ്പോൾ ഒറ്റ വ­ള­ക്കാ­രി വി­വാ­ഹ­ത്തി­നു പോ­കേ­ണ്ട­തി­ല്ലെ­ന്നു തീ­രു­മാ­നി­ക്കു­ന്നു. ഇ­തി­ന്റെ അ­വാ­സ്ത­വി­ക­ത പ്ര­ക­ട­മാ­ണു്. ഒരു വ­ള­കൊ­ണ്ടു കൊ­ടു­ത്തി­ട്ടു് ‘എ­നി­ക്കി­ത്ര­മാ­ത്ര­മേ തരാൻ പറ്റൂ’ എ­ന്നു് അവൾ പ­റ­ഞ്ഞാൽ അ­നി­യ­ത്തി അവളെ ആ­ലിം­ഗ­നം ചെ­യ്യും. അനേകം വളകൾ കൊ­ടു­ത്ത സ­മ്പ­ന്ന­ക­ളാ­യ ചേ­ച്ചി­മാ­രോ­ടു് തോ­ന്നു­ന്ന സ്നേ­ഹ­ത്തി­ന്റെ ആ­യി­ര­മി­ര­ട്ടി സ്നേ­ഹം അ­വൾ­ക്കു് ആ ചേ­ച്ചി­യോ­ടു തോ­ന്നു­ക­യും ചെ­യ്യും. പക്ഷേ, ക­ഥാ­കാ­ര­നു് അ­ത­ല്ല­ല്ലോ ല­ക്ഷ്യം. സ്നേ­ഹാ­വി­ഷ്കാ­ര­ത്തെ­ക്കാൾ അ­ദ്ദേ­ഹ­ത്തി­നു പ്രാ­ധാ­ന്യ­മു­ള്ള­തു് ഒരു വള മാ­ത്രം കൊ­ടു­ക്കാൻ കാ­ര­ണ­മാ­യി ഭ­വി­ച്ച സ­മൂ­ഹ­വ്യ­വ­സ്ഥി­തി­യിൽ ആ­ഘാ­ത­മേ­ല്പി­ക്ക­ലാ­ണു്. അ­ടി­ക്കു­ന്നു. സത്യം ‘ഡി­സ്റ്റോർ­ട്ട്’ ചെ­യ്യ­പ്പെ­ടു­ന്നു. അ­തി­നും­പു­റ­മേ കഥ താ­ണ­ത­ല­ത്തിൽ നി­ല്ക്കു­ക­യും ചെ­യ്യു­ന്നു. മ­നു­ഷ്യൻ യു­ക്തി­യിൽ അ­ധി­ഷ്ഠി­ത­മാ­യ ജീ­വി­തം ന­യി­ക്കു­ക­യാ­ണെ­ങ്കി­ലും അവനെ വ­ഴി­തെ­റ്റി­ച്ചു് യു­ക്തി­ര­ഹി­ത­മാ­യ മ­ണ്ഡ­ല­ത്തിൽ കൊ­ണ്ടു­ചെ­ല്ലാൻ ചി­ലർ­ക്കു് എന്തു താ­ല്പ­ര്യ­മാ­ണെ­ന്നോ!

കു­ട്ടി­യെ­പ്പോ­ലെ നി­രൂ­പ­കൻ

ഒരു കഥ. പേ­രു­കേ­ട്ട ഒരു മി­ലി­ട്ട­റി ജ­ന­റ­ലി­നെ പാ­രീ­സി­ലേ­ക്കു് അ­യ­ച്ചു അ­ധി­കാ­രി­കൾ. ജനറൽ എ­ന്നും കാ­ല­ത്തു ന­ട­ക്കാൻ പോകും. പോ­കു­മ്പോൾ കൊ­ച്ചു മ­ക­നെ­ക്കൂ­ടി കൊ­ണ്ടു­പോ­കും അയാൾ. ഒ­രു­ദി­വ­സം അവർ ഒ­രു­ദ്യാ­ന­ത്തിൽ ചെ­ന്ന­പ്പോൾ അവിടെ സ്ഥാ­പി­ച്ചി­രി­ക്കു­ന്ന നെ­പ്പോ­ളി­യ­ന്റെ പ്ര­തി­മ­ക­ണ്ടു; മ­നോ­ഹ­ര­മാ­യ കു­തി­ര­യു­ടെ പു­റ­ത്തി­രി­ക്കു­ക­യാ­ണു് നെ­പ്പോ­ളി­യൻ. കു­ട്ടി പ­റ­ഞ്ഞു: “അച്ഛാ ഈ നെ­പ്പോ­ളി­യ­നെ കാണാൻ എന്നെ എ­ന്നും കൊ­ണ്ടു­വ­രു­മോ?” ജ­ന­റ­ലി­നു വലിയ സ­ന്തോ­ഷ­മാ­യി. മകനു് നെ­പ്പോ­ളി­യ­നെ ഇ­ഷ്ട­മാ­യാൽ അവനും ഭാ­വി­യിൽ അ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ­യാ­കു­മ­ല്ലോ എ­ന്നോർ­ത്തു­ള്ള സ­ന്തോ­ഷം. അ­ങ്ങ­നെ­യി­രി­ക്കെ ആ ജ­ന­റ­ലി­നെ വേ­റൊ­രു സ്ഥ­ല­ത്തേ­ക്കു മാ­റ്റി. അ­വ­സാ­ന­മാ­യി നെ­പ്പോ­ളി­യ­നെ കാണാൻ മകൻ അ­ച്ഛ­നോ­ടൊ­രു­മി­ച്ചു് ഉ­ദ്യാ­ന­ത്തി­ലെ­ത്തി. അവൻ ജ­ന­റ­ലി­നോ­ടു ചോ­ദി­ച്ചു: “അച്ഛാ ഇവിടെ വ­രു­മ്പോ­ഴെ­ല്ലാം എ­നി­ക്കൊ­രു ചോ­ദ്യം ചോ­ദി­ക്ക­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു. ഇ­തു­വ­രെ ചോ­ദി­ച്ചി­ല്ലെ­ന്നേ­യു­ള്ളു. ഇനി നമ്മൾ ഇവിടെ വ­രി­ല്ല­ല്ലോ. അ­തു­കൊ­ണ്ടു് ചോ­ദി­ക്കാം. സു­ന്ദ­ര­നാ­യ നെ­പ്പോ­ളി­യ­ന്റെ പു­റ­ത്തു­ക­യ­റി­യി­രി­ക്കു­ന്ന ആ വി­രൂ­പൻ ആ­രാ­ണ­ച്ഛാ?” കു­ട്ടി കു­തി­ര­യെ നെ­പ്പോ­ളി­യ­നാ­യി തെ­റ്റി­ദ്ധ­രി­ച്ച­തു­പോ­ലെ­യാ­ണു് ന­മ്മു­ടെ നവീന നി­രൂ­പ­കർ മ­ഹാ­ക­വി­ക­ളെ കണ്ടു തെ­റ്റി­ദ്ധ­രി­ക്കു­ന്ന­തു്. കു­മാ­ര­നാ­ശാ­ന്റെനളിനി’ ദു­ര­ന്ത­കാ­വ്യ­മാ­ണെ­ന്നു് എ­ഴു­തി­വി­ടു­ന്ന ആളു് ആ കൊ­ച്ചു­കു­ട്ടി­യെ­പ്പോ­ലെ­യാ­ണു്.

മാ­ലി­ന്യം

ജ­ന­യു­ഗം വാ­രി­ക­യി­ലെ “സ്വർ­ഗ്ഗ­ത്തി­ലെ നി­ക്ഷേ­പം” എന്ന മി­നി­ക്ക­ഥ (!) മ­ലി­ന­മാ­ണു്. ക്രൈ­സ്ത­വ പു­രോ­ഹി­തൻ (വലിയ ഇടയൻ എന്നു ക­ഥാ­കാ­ര­നാ­യ പ്രൊഫ. മാ­ത്യു സി. എ­ബ്ര­ഹാ­മി­ന്റെ പ്ര­യോ­ഗം) കാ­പ­ട്യ­ത്തി­ന്റെ പ്ര­തി­രൂ­പ­മാ­ണു് എ­ന്നു് ക­ഥാ­കാ­രൻ പ­റ­ഞ്ഞ­തു കൊ­ണ്ട­ല്ല. ആ പു­രോ­ഹി­തൻ പ­ട്ടു­കു­പ്പാ­യ­മ­ണി­ഞ്ഞു് ബെൻസ് കാറിൽ വ­ന്നി­റ­ങ്ങി കു­ഞ്ഞാ­ടു­ക­ളെ­ക്കൊ­ണ്ടു പണം ചെ­ല­വാ­ക്കി­ച്ചു എ­ന്നു് എ­ഴു­തി­യ­തു­കൊ­ണ്ടു­മ­ല്ല. അവരെ പി­ഴി­ഞ്ഞു് അയാൾ അ­മ്പ­തു­ല­ക്ഷം രൂപ സ­മ്പാ­ദി­ച്ചു, എന്നു വ്യ­ക്ത­മാ­ക്കി­യ­തു­കൊ­ണ്ടു­മ­ല്ല. ക­ലാ­രാ­ഹി­ത്യ­ത്തി­ന്റെ അ­ന്ധ­കാ­രം അതു വ്യാ­പി­പ്പി­ക്കു­ന്നു എന്ന ഒ­റ്റ­ക്കാ­ര­ണ­ത്താ­ലാ­ണു് അതിനെ ഓ­ട­സ്സാ­ഹി­ത്യ­മാ­യി ഞാൻ ക­രു­തു­ന്ന­തു്. എ­നി­ക്കു സ­ന്ന്യാ­സി­ക­ളോ­ടു പൊ­തു­വേ ബ­ഹു­മാ­ന­മാ­ണു്. എ­ന്നാൽ വയലാർ രാ­മ­വർ­മ്മ ‘സ­ന്ന്യാ­സി’ എന്ന കാ­വ്യ­ത്തി­ലൂ­ടെ ഒരു കാ­ഷാ­യ­വ­സ്ത്ര­ക്കാ­ര­നെ അ­വ­ത­രി­പ്പി­ച്ച­പ്പോൾ അതിലെ പ­രി­ഹാ­സം എ­നി­ക്കി­ഷ്ട­മാ­യി. യു­ക്തി­വൈ­ചി­ത്ര്യം­കൊ­ണ്ടും സം­ഭ­വ­സ­ന്നി­വേ­ശ­ത്തി­ന്റെ ന­വീ­ന­ത­കൊ­ണ്ടും പു­രോ­ഹി­ത നിന്ദ ക­ല­യു­ടെ മ­ണ്ഡ­ല­ത്തി­ലേ­ക്കു ക­ട­ന്നാൽ അ­നു­വാ­ച­ക­നു പ­രാ­തി­യി­ല്ല. ‘ജനയുഗ’ത്തി­ലെ ഈ ക­ഥാ­കാ­ര­നു വെ­റു­പ്പേ­യു­ള്ളു. ആ വെ­റു­പ്പി­ന്റെ കോ­ച്ചു­വാ­തം അ­ദ്ദേ­ഹം ഒരു ക്രൈ­സ്ത­വ പു­രോ­ഹി­ത­നി­ലേ­ക്കു സം­ക്ര­മി­പ്പി­ക്കു­ന്നു. അ­തു­കൊ­ണ്ടു് ഇതു ക­ഥ­യ­ല്ല, കോ­ച്ചു­വാ­ത­മാ­ണു്.

മാർ­കേ­സി­ന്റെ പുതിയ നോവൽ
images/Gabogarciamarquez1.jpg
മാർ­കേ­സ്

ജീ­വി­തം ധ­ന്യ­മാ­യി­യെ­ന്നു തോ­ന്നു­ന്ന നി­മി­ഷ­ങ്ങ­ളു­ണ്ടു്. അ­ങ്ങ­നെ­യൊ­രു നി­മി­ഷ­ത്തി­ലാ­ണു് ഞാ­നി­പ്പോൾ. എ­ന്തെ­ന്ന­ല്ലേ? ലാ­റ്റി­ന­മേ­രി­ക്കൻ നോ­വ­ലി­സ്റ്റ് മാർ­കേ­സി ന്റെ ഏ­റ്റ­വും പുതിയ നോവൽ Love in the time of Cholera ഞാ­നി­പ്പോൾ വാ­യി­ച്ചു­തീർ­ത്ത­തേ­യു­ള്ളു. അ­തി­ന്റെ ല­ഹ­രി­യി­ലി­രു­ന്നു­കൊ­ണ്ടാ­ണു് ഈ വരികൾ കു­റി­ക്കു­ന്ന­തു്. ഈ നോ­വ­ലി­ന്റെ ര­ച­ന­കൊ­ണ്ടു് അ­ദ്ദേ­ഹം ജീ­വി­ച്ചി­രി­ക്കു­ന്ന മറ്റു ലാ­റ്റി­ന­മേ­രി­ക്കൻ നോ­വ­ലി­സ്റ്റു­ക­ളെ മാ­ത്ര­മ­ല്ല, സ­മ­കാ­ലി­ക­രാ­യ മറ്റു യൂ­റോ­പ്യൻ നോ­വ­ലി­സ്റ്റു­ക­ളെ­യും ബ­ഹു­ദൂ­രം അ­തി­ശ­യി­ച്ചി­രി­ക്കു­ന്നു. ഇ­തി­ന്റെ പ്രാ­ധാ­ന്യ­മെ­ടു­ത്തു കാ­ണി­ക്കാ­നോ സൗ­ന്ദ­ര്യം വ്യ­ക്ത­മാ­ക്കി­ത്ത­രാ­നോ ഇവിടെ സ്ഥ­ല­മി­ല്ല. പുതിയ പു­സ്ത­ക­ങ്ങ­ളെ­ക്കു­റി­ച്ചു് വാ­യ­ന­ക്കാർ­ക്കു് അറിവു നൽ­കാൻ­വേ­ണ്ടി മാ­ത്ര­മാ­ണു് ഞാൻ കൂ­ട­ക്കൂ­ടെ ഇ­മ്മാ­തി­രി ഖ­ണ്ഡി­ക­കൾ എ­ഴു­തു­ന്ന­തു്.

ഡോ­ക്ടർ ഊർ­വി­നോ­യും ഭാ­ര്യ­യും ക­ര­ബീ­യൻ സ­മു­ദ്ര­തീ­ര­ത്തു­ള്ള ഒരു പ­ട്ട­ണ­ത്തിൽ വ­സി­ക്കു­ക­യാ­ണു്. പ­ട്ട­ണ­ത്തി­ന്റെ പേരു നോ­വ­ലിൽ പ­റ­ഞ്ഞി­ട്ടി­ല്ല. ഊർ­വി­നോ പ്ര­ശ­സ്ത­നാ­യ ഡോ­ക്ട­റാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടി­ലെ തത്ത ഒരു ദിവസം പ­റ­ന്നു­പൊ­യ്ക്ക­ള­ഞ്ഞു. അ­ഗ്നി­ശ­മ­ന­ക്കാർ വന്നു വെ­ള്ള­മ­ടി­ച്ചെ­ങ്കി­ലും തത്ത അ­തി­രു­ന്ന മ­ര­ത്തിൽ­നി­ന്നു ര­ക്ഷ­പ്പെ­ട്ടു. ഡോ­ക്ടർ പി­ന്നീ­ടു നോ­ക്കി­യ­പ്പോൾ അതു് ഒരു മാ­വി­ലി­രി­ക്കു­ന്ന­തു കണ്ടു. അ­ദ്ദേ­ഹം ഏ­ണി­ചാ­രി മാവിൽ കയറി. വ­ഴു­തി­വീ­ണു മ­രി­ക്കു­ക­യും ചെ­യ്തു. മ­ര­ണ­മ­ന്വേ­ഷി­ച്ചു് എ­ത്തി­യ­വ­രു­ടെ കൂ­ട്ട­ത്തിൽ എ­ഴു­പ­ത്താ­റു­വ­യ­സ്സു­ള്ള ഫ്ളോ­റ­ന്റി­നോ­യു­മു­ണ്ടു്. വി­ധ­വ­യാ­യ ഫെർ­മി­ന­യു­ടെ (72 വ­യ­സ്സു്) പൂർ­വ­കാ­മു­ക­നാ­ണു് അയാൾ. അയാൾ അ­വ­രോ­ടു പ­റ­ഞ്ഞു: “I have waited for this opportunity for more than half a century to repeat to you once again my vow of eternal fidelity and everlasting love”. വി­ധ­വ­യ്ക്കു ദേ­ഷ്യം വന്നു. അവർ ഗർ­ജ്ജി­ച്ചു: “Get out of here. And don’t show your face again for the years of life that are left to you” (P. 50).

images/Loveinthetimeofcholera.jpg

ആ­ദ്യ­മാ­യി ഈ രംഗം വർ­ണ്ണി­ച്ച­തി­നു­ശേ­ഷം മാർ­കേ­സ് ഫ്ലോ­റ­ന്റി­നോ­യു­ടെ­യും ഫെർ­മി­ന­യു­ടെ­യും ബാ­ല്യ­കാ­ല­ത്തേ­ക്കും യൗ­വ­ന­കാ­ല­ത്തേ­ക്കും ചെ­ല്ലു­ന്നു. അ­ക്കാ­ല­ത്തു് ടെ­ലി­ഗ്രാം ഓ­പ്പ­റേ­റ്റ­റാ­യി­രു­ന്ന ഫ്ലോ­റ­ന്റി­നോ ഫെർ­മി­ന­യെ കണ്ടു പ്രേ­മ­ത്തിൽ വീണു. ഉ­ത്ക­ട­മാ­യ പ്രേ­മം. ഫെർ­മി­ന­യു­ടെ ഒരു ചെറിയ കു­റി­പ്പു­കി­ട്ടി­യ­പ്പോൾ അയാൾ റോ­സാ­പ്പൂ തി­ന്നാൻ തു­ട­ങ്ങി. പലതവണ വാ­യി­ച്ച­തു­കൊ­ണ്ടു് ധാ­രാ­ളം പൂ­ക്കൾ തി­ന്നു. രാ­ത്രി ഏ­റെ­ത്ത­വ­ണ വാ­യി­ച്ച­പ്പോൾ ഏറെ റോ­സാ­പ്പൂ­ക്കൾ ഉ­ള്ളി­ലാ­ക്കി. ഒ­ടു­വിൽ അ­യാ­ളു­ടെ അ­മ്മ­വ­ന്നു് പ­ശു­ക്കു­ട്ടി­യെ­യെ­ന്ന­പോ­ലെ തല പി­ടി­ച്ചു­വ­ച്ചു് ആ­വ­ണ­ക്കെ­ണ്ണ ഒ­ഴി­ച്ചു­കൊ­ടു­ത്തു വാ­യി­ലേ­ക്കു് (പുറം 68). പ്രേ­മം ഇ­ങ്ങ­നെ രോ­ഗ­സ­ദൃ­ശ­മാ­യ­പ്പോൾ (The symptoms of love were the same as those of Cholera, P. 62) ഫെർ­മി­ന അയാളെ ഉ­പേ­ക്ഷി­ച്ചു് ഡോ­ക്ടർ ഊർ­വി­നോ­യെ വി­വാ­ഹം ക­ഴി­ച്ചു. പക്ഷേ, ഫ്ലോ­റ­ന്റി­നോ നി­രാ­ശ­നാ­യി­ല്ല. അയാൾ അ­മ്പ­ത്തൊ­ന്നു വർഷം ഒൻപതു മാസം നാലു ദിവസം കാ­ത്തി­രു­ന്നു. ഫെർ­മി­നോ അയാളെ വീ­ട്ടി­നു പു­റ­ത്താ­ക്കി­യെ­ങ്കി­ലും അയാൾ കൂ­ട്ടാ­ക്കി­യി­ല്ല. ഇ­ട­വി­ടാ­തെ അയാൾ ക­ത്തു­ക­ളെ­ഴു­തി ഫെർ­മി­ന­യ്ക്കു് കൂ­ടെ­ക്കൂ­ടെ സ­ന്ദർ­ശ­ന­ങ്ങൾ ന­ട­ത്തി. ഒരു ദിവസം അവരെ ക­ണ്ടി­ട്ടു തി­രി­ച്ചു വ­ന്ന­പ്പോൾ കു­തി­ര­വ­ണ്ടി­ക്കാ­രൻ പ­റ­ഞ്ഞു: “Be careful Don Floro, that looks like Cholera” (P. 305) ക്ര­മേ­ണ അവർ ത­മ്മി­ല­ടു­ത്തു. ഫെർ­മി­ന­യു­ടെ ഈ പുതിയ ബന്ധം അ­ന്യർ­ക്കു് ഇ­ഷ്ട­മാ­യി­ല്ല. അ­മ്മ­യു­ടെ പഴയ പ­രി­ച­യ­ക്കാ­രൻ എ­ന്നു് ഫെർ­മി­ന­യു­ടെ മകൻ പുറമേ പ­റ­ഞ്ഞു. പക്ഷേ, ഉ­ള്ളിൽ അ­യാൾ­ക്കും അതു് അ­നി­ഷ്ടം ജ­നി­പ്പി­ച്ചി­രി­ക്ക­ണം. ഫെർ­മി­നോ യാ­ന­പാ­ത്ര­ത്തിൽ കയറി ഒരു യാ­ത്ര­പോ­കാൻ തീ­രു­മാ­നി­ച്ചു. യാ­ത്ര­യ്ക്കു ഫ്ലോ­റ­ന്റി­നോ­യു­മു­ണ്ടു്. ചെ­റു­പ്പ­കാ­ല­ത്തു് ചു­വ­ന്ന പ­നി­നീർ­പ്പൂ­ക്കൾ കാ­മു­കി­ക്കു കൊ­ടു­ത്ത ആ കാ­മു­കൻ അ­പ്പോൾ മഞ്ഞ പ­നി­നീർ­പ്പൂ­ക്കൾ നൽകി. ഫ്ലോ­റ­ന്റി­നോ വൃ­ദ്ധ­യെ ഉ­മ്മ­വ­യ്ക്കാൻ ശ്ര­മി­ച്ചു. അവർ അതു ത­ട­ഞ്ഞി­ട്ടു് പ­റ­ഞ്ഞു: “Not now I smell like an old woman”. എ­ങ്കി­ലും ഇ­രു­ട്ട­ത്തി­രു­ന്നു് അവർ അ­യാ­ളു­ടെ ഷർ­ട്ടിൽ ബട്ടൻ വ­ച്ചു­കൊ­ടു­ത്തു. (പുറം 344) കോ­ള­റ­യു­ടെ മ­ഞ്ഞ­ക്കൊ­ടി പ­റ­ത്തി­ക്കൊ­ണ്ടു് കപ്പൽ നീ­ങ്ങു­ക­യാ­ണു്. റോ­സാ­പ്പൂ­ക്കൾ­ക്കു കൂ­ടു­തൽ സൗ­ര­ഭ്യ­മു­ണ്ടെ­ന്നു ഫെർ­മി­നോ­യ്ക്കു തോ­ന്നി­ത്തു­ട­ങ്ങി. “Let us keep going, going, going… ” എന്നു ഫ്ലോ­റ­ന്റി­നോ ക­പ്പ­ലി­ലെ ക്യാ­പ്റ്റ­നോ­ടു പ­റ­ഞ്ഞു. എ­ത്ര­കാ­ലം ഇ­ങ്ങ­നെ പോ­കു­ക­യും വ­രി­ക­യും ചെ­യ്യു­മെ­ന്നു് അ­യാ­ളു­ടെ ചോ­ദ്യം. “എ­ല്ലാ­ക്കാ­ല­വും” എ­ന്നു് ഫ്ലോ­റ­ന്റി­നോ­യു­ടെ മ­റു­പ­ടി.

മാർ­കേ­സി­ന്റെ മറ്റു നോ­വ­ലു­ക­ളി­ലു­ള്ള മാ­ജി­ക്കൽ റീ­യ­ലി­സം ഇ­തി­ലി­ല്ല, ഫാ­ന്റ­സി­യി­ല്ല, അ­ലി­ഗ­റി­യി­ല്ല. പക്ഷേ, ക­ല­യു­ടെ മാ­ജി­ക്—മാ­ന്ത്രി­ക­ത്വം—നമ്മെ അ­ദ്ഭു­ത­പ­ര­വ­ശ­രാ­ക്കു­ന്നു. പ്രേ­മ­ത്തി­നു് വി­ഷൂ­ചി­ക­യോ­ടു സാ­ദൃ­ശ്യം ക­ല്പി­ക്കു­ന്ന മാർ­കേ­സ് യ­ഥാർ­ത്ഥ­ത്തിൽ കാ­ല­ത്തി­ന്റെ സം­ഹാ­രാ­ത്മ­ക­ത­യെ­യാ­ണു് ചി­ത്രീ­ക­രി­ക്കു­ന്ന­തു്. ജീർ­ണ്ണി­ച്ച ഭൂ­ത­കാ­ലം, ജീർ­ണ്ണി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന വർ­ത്ത­മാ­ന­കാ­ലം. ജീർ­ണ്ണി­ക്കാൻ പോ­കു­ന്ന ഭാ­വി­കാ­ലം. ഇവയെ ഇ­തി­നെ­ക്കാൾ ഹൃ­ദ­യ­സ്പർ­ശി­യാ­യി മ­റ്റൊ­രു ക­ലാ­കാ­ര­നും ആ­ലേ­ഖ­നം ചെ­യ്തി­ട്ടി­ല്ല. മ­ഹ­നീ­യ­വും അ­തി­സു­ന്ദ­ര­വു­മാ­യ ഈ ക­ലാ­സൃ­ഷ്ടി­യിൽ ആ­മ­ജ്ജ­നം ചെ­യ്യാൻ വാ­യ­ന­ക്കാ­രെ ക്ഷ­ണി­ച്ചു­കൊ­ണ്ടു് ഞാൻ മാ­റി­നിൽ­ക്ക­ട്ടെ (Translated from the Spanish by Edith Grossman, Alfred A. Knopf, New York, $ 18.95).

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-12-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.