SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-05-13-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ഗ്രാ­മ­വീ­ഥി. അ­തി­ന­രി­കി­ലു­ള്ള ഒ­രോ­ല­ക്കു­ടി­ലി­ലാ­ണു് എന്റെ താമസം. കു­ടി­ലി­ന്റെ മുൻ­പി­ലു­ള്ള ഒരു മ­ര­ത്തി­ന്റെ ത­ണ­ലി­ലി­രു­ന്നു ഞാൻ ‘ഇ­ന്ദു­ലേ­ഖ’ വാ­യി­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോ­ഴാ­ണു് അയൽ വീ­ട്ടി­ലെ കൂ­ട്ടു­കാ­രൻ ആ­ഹ്ലാ­ദ­ത്തോ­ടെ പാ­ഞ്ഞെ­ത്തി പ­റ­ഞ്ഞ­തു്. ‘നി­ന്റെ തോ­ട്ട­ത്തി­ലെ റോ­സാ­ച്ചെ­ടി­ക­ളി­ലാ­കെ പൂ­ക്കൾ. ക­ണ്ടി­ല്ലേ? ചെ­ന്നു നോ­ക്കു്’. ഞാൻ ‘ഇ­ന്ദു­ലേ­ഖ’ താഴെ വ­ച്ചി­ട്ടു് കു­ടി­ലി­നു പി­റ­കി­ലു­ള്ള പൂ­ന്തോ­ട്ട­ത്തിൽ ചെ­ന്നു. എല്ലാ ചെ­ടി­ക­ളും പു­ഷ്പി­ച്ചി­രി­ക്കു­ന്നു. എ­ന്തൊ­രു ഭംഗി! ഉ­ദ്യാ­ന­ത്തി­ലേ­ക്ക­ല്ല ദേ­വാ­ല­യ­ത്തി­ലേ­ക്കാ­ണു സ്നേ­ഹി­തൻ എന്നെ ന­യി­ച്ച­തെ­ന്നു വി­ചാ­രി­ച്ചു് നിർ­വൃ­തി­യി­ലാ­ണ്ടു നി­ല്ക്കു­ന്ന എന്റെ മുൻ­പിൽ ഒരു ദൃ­ശ്യം. തോ­ട്ട­ത്തി­ന്റെ അ­തിർ­ത്തി­യി­ലു­ള­ള മൺ മ­തി­ലി­നോ­ടു ചേർ­ന്നു ഗൃ­ഹ­നാ­യ­കൻ നി­ല്ക്കു­ന്നു. കി­ണ­റ്റിൽ നി­ന്നു വെ­ള്ളം കോരി ഫൗ­ണ്ടൻ പേന ക­ഴു­കി­യി­ട്ടു് അതിലെ നീർ­ത്തു­ള്ളി­കൾ ദൂ­രെ­ത്തെ­റി­പ്പി­ക്കു­ന്ന മ­ട്ടിൽ ആ മ­നു­ഷ്യൻ കൈ­യു­യർ­ത്തി താ­ഴോ­ട്ടു പ­തി­പ്പി­ക്കു­ന്നു. തെ­ല്ല­ക­ലെ­യു­ള്ള വീ­ട്ടി­ന്റെ വ­രാ­ന്ത­യിൽ ഒ­ട്ടൊ­ക്കെ ദു­ഷ്പേ­രു­ള്ള ഒരു സ്ത്രീ ആ മ­നു­ഷ്യ­നെ­ത്ത­ന്നെ നോ­ക്കി കാമം ക­ത്തു­ന്ന ക­ണ്ണു­ക­ളോ­ടെ നി­ല്ക്കു­ന്നു­ണ്ടു്. വ­ല്ല­വ­രും കാ­ണാ­നി­ട­യാ­യാൽ ‘ഞാൻ പേ­ന­യി­ലെ വെളളം തെ­റി­പ്പി­ച്ചു ക­ള­യു­ക­യാ­ണു്. അവിടെ നി­ല്ക്കു­ന്ന സ്ത്രീ­യെ വി­ളി­ക്കു­ക­യ­ല്ല’ എ­ന്നു് അയാൾ ഭാ­വി­ച്ചേ­ക്കും. ഉള്ളം കൈയിൽ മു­റി­ക്കി­പ്പി­ടി­ച്ച നി­ബ്ബും അ­തി­ന്റെ മറ്റു ഭാ­ഗ­വും അ­വൾ­ക്കു കാണാൻ വയ്യ. അ­തു­കൊ­ണ്ടു­ത­ന്നെ അയാൾ വി­ളി­ക്കു­ക­യാ­ണെ­ന്നു് അ­വൾ­ക്കു മ­ന­സ്സി­ലാ­കും. പക്ഷേ, ഗൃ­ഹ­നാ­യ­ക­ന്റെ പി­റ­കിൽ നി­ല്ക്കു­ന്ന എന്നെ അവൾ കാ­ണു­ന്നു­ണ്ടു്. കാ­മാ­വേ­ശ­ത്തിൽ പെ­ട്ടു പോയ അയാൾ കാ­ണു­ന്നു­മി­ല്ല. അ­യാ­ളു­ടെ കാമ ചേ­ഷ്ട­കൾ ഞാൻ ദർ­ശി­ച്ചു­വെ­ന്നു് അയാൾ മ­ന­സ്സി­ലാ­ക്കു­ന്ന­തു് എ­നി­ക്കു ന­ല്ല­ത­ല്ല. ഞാൻ മെ­ല്ലെ പി­റ­കോ­ട്ടു മാറി മ­ര­ച്ചു­വ­ട്ടിൽ വ­ന്നി­രു­ന്നു് ‘ഇ­ന്ദു­ലേ­ഖ’ കൈ­യി­ലെ­ടു­ത്തു. പെ­ട്ടെ­ന്നു് ഒരു അ­ലർ­ച്ച: ‘എടാ കൃ­ഷ്ണാ, ബോ­ട്ട് ജ­ട്ടി­ക്ക­ടു­ത്തു­ള്ള ഡോ­ക്ടർ ദാ­മോ­ദ­രൻ പി­ള്ള­യു­ടെ ആ­ശു­പ­ത്രി­യിൽ­ച്ചെ­ന്നു് നാലു ഡോസ് കാർ­മി­നേ­റ്റീ­വ് മി­ക്സ്ച്ചർ വാ­ങ്ങി­ക്കൊ­ണ്ടു­വാ’. ഞാൻ വെ­യി­ല­ത്തു ന­ട­ന്നു. സ­നാ­ത­ന­ധർ­മ്മ വി­ദ്യാ­ല­യ­ത്തി­ന്റെ മുൻ­പി­ലൂ­ടെ ന­ട­ന്നു് പാലം ക­ട­ന്നു ബോ­ട്ട് ജ­ട്ടി­യി­ലേ­ക്കു പോയി… പ­നി­നീർ­പ്പൂ­ക്ക­ളു­ടെ സൗ­ര­ഭ്യം പ്ര­സ­രി­ക്കു­മ്പോൾ കാ­മ­ത്തി­ന്റെ പുതിയ ഗന്ധം. ഗൃ­ഹ­നാ­യി­ക ഇ­ല്ലാ­ത്ത സമയം നോ­ക്കി പേന കഴുകി വെ­ള്ളം കു­ട­ഞ്ഞു ക­ള­യു­ന്ന ‘മാ­ന്യൻ’. ‘മാ­ന്യ­ത’യിൽ നി­ന്നു ര­ക്ഷ­പ്പെ­ടാൻ വേ­ണ്ടി “ഇ­ന്ദു­ലേ­ഖ”യെ കൂ­ട്ടു­കാ­രി­യാ­ക്കാൻ ശ്ര­മി­ച്ച എന്നെ പ­ലാ­യ­നം ചെ­യ്യി­ച്ചു അയാൾ. ഈ സംഭവം ക­ഴി­ഞ്ഞി­ട്ടു് വർ­ഷ­ങ്ങൾ ഏ­റെ­യാ­യി­രി­ക്കു­ന്നു. സൂ­ക്ഷ്മ­മാ­യി­പ്പ­റ­യാം. അ­മ്പ­ത്തി­യാ­റു കൊ­ല്ലം. വ­ഞ്ചി­ക്ക­പ്പെ­ട്ട ഗൃ­ഹ­നാ­യി­ക­യ്ക്കു വേ­ണ്ടി ഇ­പ്പോ­ഴും ഒരു തു­ള്ളി ക­ണ്ണീ­രു­ണ്ടെ­നി­ക്കു്. ബഷീർ, തകഴി, ദേവ്, പൊ­റ്റെ­ക്കാ­ടു്, ഉറൂബ് ഇ­വ­രു­ടെ ക­ഥാ­പു­ഷ്പ­ങ്ങൾ വി­ടർ­ന്നു നി­ല്ക്കു­മ്പോൾ കാ­മോ­ത്സു­ക­ത മാ­ത്രം ‘മു­ത­ലാ­ക്കി­യ’ ചില എ­ഴു­ത്തു­കാർ അ­വി­ടെ­ക്ക­യ­റി നി­ന്നു കൈ വീ­ശു­ന്ന­തു ഞാൻ കാ­ണു­ന്നു. ക­ണ്ടു­വെ­ന്നു ഭാ­വി­ച്ചാൽ അവർ എന്റെ നേർ­ക്കു് അ­സ­ഭ്യം പൊ­ഴി­ക്കും. ക­ണ്ടി­ല്ലെ­ന്നു ഭാ­വി­ച്ചാൽ കാർ­മി­നേ­റ്റീ­വ് മി­ക്സ്ച്ചർ വാ­ങ്ങാ­ന­യ­യ്ക്കും.

ആ­ശു­പ­ത്രി­യിൽ കൊ­ണ്ടു­പോ­കൂ

ഒരു വി­ദ്യാ­ല­യ­ത്തി­ന്റെ മുൻ­പിൽ ഇ­ങ്ങ­നെ­യൊ­രു ബോർഡ്: “പ­തു­ക്കെ ഓ­ടി­ക്കൂ, വി­ദ്യാർ­ത്ഥി­യെ കൊ­ല്ലാ­തി­രി­ക്കൂ”. അ­ടു­ത്ത ദിവസം അ­തി­ന്റെ താഴെ വി­കൃ­ത­മാ­യ കൊ­ച്ചു കൈ­യ­ക്ഷ­ര­ത്തിൽ ഇ­ങ്ങ­നെ­യും: “അ­ധ്യാ­പ­ക­നു വേ­ണ്ടി നി­ങ്ങൾ കാ­ത്തു നിൽ­ക്കൂ”.

ബഷീർ, തകഴി, ദേവ്, പൊ­റ്റെ­ക്കാ­ടു്, ഉറൂബ്, ഇ­വ­രു­ടെ ക­ഥാ­പു­ഷ്പ­ങ്ങൾ വി­ടർ­ന്നു നി­ല്ക്കു­മ്പോൾ കാ­മോ­ത്സു­ക­ത മാ­ത്രം ‘മു­ത­ലാ­ക്കി­യ’ ചില എ­ഴു­ത്തു­കാർ അവിടെ ക­യ­റി­നി­ന്നു് കൈ­വീ­ശു­ന്ന­തു് ഞാൻ കാ­ണു­ന്നു.

ആ­രെ­യും ക­ഥാ­ര­ച­ന കൊ­ണ്ടു കൊ­ല്ല­രു­തെ­ന്നാ­ണു് ദേ­ശാ­ഭി­മാ­നി വാ­രി­ക­യു­ടെ പ­ത്രാ­ധി­പർ ഇ­ത്ര­യും കാലം ഒ­ര­ലി­ഖി­ത ബോർ­ഡി­ലൂ­ടെ അ­നു­ശാ­സി­ച്ച­തു്. പക്ഷേ, ഇ­പ്പോൾ അ­തി­ന്റെ താഴെ ‘കൃ­ഷ്ണൻ നായരെ കാ­ത്തു­നിൽ­ക്കൂ’ എ­ന്നാ­രോ എ­ഴു­തി­വ­ച്ചി­രു­ന്നു. ഞാൻ അതു കാ­ണാ­തെ­യാ­ണു് രാ­ജ­വീ­ഥി­യിൽ നി­ന്ന­തു്. മേ­ഘ­നാ­ദൻ ഓ­ടി­ച്ച ‘ദീ­പാ­വ­ലി’ എന്ന കാറു തട്ടി മേ­ലാ­കെ മു­റി­വു­കൾ. മ­രി­ച്ചി­ല്ലെ­ന്നേ­യു­ള്ളു. എ­ങ്കി­ലും മു­റി­വു­കൾ മാ­ര­ക­ങ്ങൾ തന്നെ. ദീ­പാ­വ­ലി­ക്കു പ­തി­വു­കാർ­ക്കു വി­ത­ര­ണം ചെ­യ്യാൻ സേ­ട്ട് മ­ധു­ര­പ­ല­ഹാ­ര­ങ്ങൾ പ­രി­ചാ­ര­ക­നെ ഏ­ല്പി­ക്കു­ന്നു. അ­യാൾ­ക്കു സ്വ­ന്തം കു­ട്ടി­കൾ­ക്കു കൊ­ടു­ക്കാൻ മ­ധു­ര­പ­ല­ഹാ­ര­ങ്ങൾ ഇല്ല. അ­തു­കൊ­ണ്ടു് സ്നേ­ഹ­പ­ര­ത­ന്ത്ര­നാ­യി, പ­തി­വു­കാർ­ക്കു കൊ­ടു­ക്കേ­ണ്ട ആ പ­ല­ഹാ­ര­ങ്ങൾ അയാൾ സ്വ­ന്തം കു­ട്ടി­കൾ­ക്കു കൊ­ടു­ക്കു­ന്നു പോലും. യ­ഥാർ­ത്ഥ­ത്തി­ലു­ള്ള സ­ഹാ­നു­ഭൂ­തി എ­നി­ക്കു മ­ന­സ്സി­ലാ­കും. ആ സ­ഹാ­നു­ഭൂ­തി അ­വാ­സ്ത­വി­ക­മാ­കു­മ്പോൾ, അതു പ്ര­ക­ട­നാ­ത്മ­ക­മാ­കു­മ്പോൾ അതും മ­ന­സ്സി­ലാ­കും. അതു മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു് മേ­ഘ­നാ­ദ­നോ­ടു ഞാൻ അ­പേ­ക്ഷി­ക്കു­ന്നു: “എന്നെ വേഗം ആ­ശു­പ­ത്രി­യി­ലേ­ക്കു കൊ­ണ്ടു പോകൂ”.

പ്ര­യോ­ഗി­ച്ചു പ്ര­യോ­ഗി­ച്ചു വി­കാ­രം ചോർ­ന്നു പോയ വാ­ക്കു­ക­ളാ­ണു് ക്ലീ­ഷേ. ക്ലീ­ഷേ എന്ന കത്തി കൊ­ണ്ടു് പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തിൽ ന­ട­ത്ത­പ്പെ­ടു­ന്ന ഏതു ശ­സ്ത്ര­ക്രി­യ­യും മ­ര­ണ­ത്തി­ലേ ക­ലാ­ശി­ക്കു.

ഇതു യു­ഗ­സം­ക്ര­മ­സ­ന്ധ്യ

വർ­ണ്ണ­പ്പൊ­ലി­മ പ­കർ­ന്നു

‘ദള’ങ്ങൾ വി­രി­ഞ്ഞു

ഇ­ന്ന­ലെ­യു­ടെ പൂ­ക്കൾ കൊ­ഴി­ഞ്ഞു

മ­ന്ദാ­ര­ത്തി­നു പു­തു­മ­ണ­മെ­ത്തി

പുതിയ വ­സ­ന്തം വി­രി­യും­മ­ട്ടിൽ

ഋ­തു­പ­രി­വർ­ത്ത­ന­ഗാ­നം പാടും

വാ­ന­മ്പാ­ടി­കൾ മാ­ന­ത്തി­ന്നൊ­രു

പു­തു­വർ­ണ്ണ­പ്പൊ­ലി­മ പ­കർ­ന്നു.

എന്നു മേ­ക്കു­ന്ന­ത്തു് ക­മ്മാ­രൻ നായർ ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തു­ന്നു. (ഒരു വി­ഹ്വ­ല ഗീതം) ക്ലീ­ഷേ പ്ര­യോ­ഗം­കൊ­ണ്ടു­ണ്ടാ­കു­ന്ന ക­വി­താ­മ­ര­ണ­ത്തി­ന്റെ വി­ഹ്വ­ല­ത മാ­ത്ര­മേ ഇ­വി­ടെ­യു­ള്ളു.

അച്ഛൻ മകനെ വി­ളി­ച്ചു­ചോ­ദി­ച്ചു: “നി­ന്റെ അമ്മ പ­റ­യു­ന്ന­തു കേ­ട്ടു നീ ഇവിടെ നി­ന്നു പോ­കു­ന്നു­വെ­ന്നു്. ശ­രി­യാ­ണോ?”

മകൻ: “ശ­രി­യാ­ണു്. ഞാൻ പോകാൻ തന്നെ തീ­രു­മാ­നി­ച്ചു”. ഇ­തു­കേ­ട്ട അച്ഛൻ തി­ക­ഞ്ഞ ഗൗ­ര­വ­ത്തോ­ടെ പ­റ­ഞ്ഞു: “ശരി. നീ പോ­കു­മ്പോൾ എ­ന്നെ­ക്കൂ­ടെ അ­റി­യി­ക്കൂ. ഞാനും നി­ന്റെ കൂടെ വ­രു­ന്നു­ണ്ടു്”.

ഭാ­ര്യ­യു­ടെ ഉ­പ­ദ്ര­വം സ­ഹി­ക്കാ­നാ­വാ­തെ­യാ­ണു് അയാൾ മ­ക­ന്റെ കൂടെ പോ­കാ­മെ­ന്നു തീ­രു­മാ­നി­ക്കു­ന്ന­തു്. ക്ലീ­ഷേ അ­ല­ട്ടു­ന്ന ഭാ­ര്യ­യെ­ക്കാൾ ഉ­പ­ദ്ര­വം ചെ­യ്യും. ക­വി­ത­യു­ടെ മ­ണ്ഡ­ല­ത്തിൽ നി­ന്നു് മ­റ്റാ­രും ഇ­റ­ങ്ങി­പ്പോ­കാൻ ഉ­ദ്ദേ­ശി­ക്കു­ന്നി­ല്ലെ­ങ്കിൽ ഞാൻ തീർ­ച്ച­യാ­യും ഇ­റ­ങ്ങി­പ്പോ­കും.

ധിഷണ മാ­ത്രം
images/HistoryOfTheWorld.jpg

ചിലർ ക്ലീ­ഷേ­യു­ടെ കത്തി കൊ­ണ്ടു വി­ഷ­യ­ത്തെ കീ­റു­ന്ന­തു പോലെ വേറെ ചിലർ പ്ര­ജ്ഞ­യു­ടെ കത്തി കൊ­ണ്ടാ­ണു് ആ കൃ­ത്യം ന­ട­ത്തു­ക. അതു് ഈ കാ­ല­യ­ള­വി­ന്റെ സ­വി­ശേ­ഷ­ത­യാ­യി മാ­റി­യി­രി­ക്കു­ന്നു. ഇ­തി­നു് ഒ­രു­ദാ­ഹ­ര­ണം Julian Barnes എ­ഴു­തി­യ A History of the World in 10 1/2 Chapters എന്ന നോവൽ തന്നെ. സൽമാൻ റു­ഷ്ദി പ്ര­ശം­സി­ച്ച­തു കേ­ട്ട­പ്പോൾ­ത്ത­ന്നെ ഈ നോവൽ ധി­ഷ­ണ­യു­ടെ സ­ന്ത­തി­യാ­യി­രി­ക്കു­മെ­ന്നു ഞാൻ വി­ചാ­രി­ച്ചു. എ­ങ്കി­ലും വാ­ങ്ങി വാ­യി­ച്ചു. സർ­ഗ്ഗ­പ്ര­ക്രി­യ­യു­ടെ ഉ­ജ്ജ്വ­ല­ത ഒ­ട്ടു­മി­ല്ലാ­ത്ത ഒരു ര­ച­ന­യാ­ണു് ഇ­തെ­ന്നു് ഗ്ര­ഹി­ക്കു­ക­യും ചെ­യ്തു. ഹീ­ബ്രു കു­ല­പ­തി­യാ­യ നോവ കു­ടും­ബ­ത്തോ­ടും മൃ­ഗ­ങ്ങ­ളോ­ടും­കൂ­ടി യാ­ന­പാ­ത്ര­ത്തിൽ സ­ഞ്ച­രി­ക്കു­ന്ന­തി­ന്റെ വർ­ണ്ണ­ന­യാ­ണു് ആ­ദ്യ­ത്തെ അ­ധ്യാ­യ­ത്തിൽ. ‘ആ­ക്ഷേ­പ­ഹാ­സ്യ’മാണു് ഗ്ര­ന്ഥ­കാ­ര­ന്റെ ആയുധം. വേറെ അ­പേ­ക്ഷ­കർ പ­ല­രു­മു­ണ്ടാ­യി­രു­ന്നി­ട്ടും ഈ­ശ്വ­രൻ എ­ന്തി­നു് ഒരു മ­നു­ഷ്യ­നെ­ത്ത­ന്നെ തി­ര­ഞ്ഞെ­ടു­ത്തു. ‘ഗറില’യെ (Gorilla) യാ­ന­പാ­ത്ര­ത്തി­ലാ­ക്കി­യി­രു­ന്നെ­ങ്കിൽ മ­നു­ഷ്യ­ന്റെ അ­നു­സ­ര­ണ­ക്കേ­ടി­ന്റെ പ­കു­തി­യേ ആ മൃഗം കാ­ണി­ക്കു­മാ­യി­രു­ന്നു­ള്ളു എ­ന്നാ­ണു് നോ­വ­ലി­സ്റ്റി­ന്റെ മതം. നോ­വ­യു­ടെ ഈ യാ­ന­പാ­ത്ര­സ­ഞ്ചാ­ര­ത്തി­നു സ­ദൃ­ശ­മാ­ണു് അ­ടു­ത്ത അ­ദ്ധ്യാ­യ­ത്തി­ലെ സ­ഞ്ചാ­രം. അ­പ­രാ­ധം ചെ­യ്യാ­ത്ത കുറെ ക­പ്പൽ­യാ­ത്ര­ക്കാ­രു­ടെ നേർ­ക്കു് അ­റ­ബി­ഭീ­ക­ര­ന്മാർ തോ­ക്കു ചൂ­ണ്ടി­ക്കൊ­ണ്ടു് ഇ­രി­ക്കു­ന്നു. പ­ടി­ഞ്ഞാ­റൻ സർ­ക്കാ­രു­ടെ പി­ടി­വാ­ശി­കൊ­ണ്ടു് ചില വ­ധ­ങ്ങൾ ന­ട­ത്തി­യേ പറ്റൂ എ­ന്നാ­ണു് ഭീ­ക­ര­ന്മാ­രു­ടെ വാദം. ‘The Black Thunder Group has every confidence that the Western Governments will swiftly come to the negotiating table. In a final effort to make them do so it will be necessary to execute two of you…’ ഇ­താ­ണു് നി­ല­പാ­ടു്. ഗ്ര­ന്ഥ­കാ­രൻ ബൈ­ബി­ളിൽ­നി­ന്നു് ഒ­റ്റ­ച്ചാ­ട്ട­മാ­ണു് ഇ­രു­പ­താം ശ­താ­ബ്ദ­ത്തി­ലേ­ക്കു്. ര­ണ്ടു­യാ­ത്ര­ക­ളു­ടെ­യും സാ­ദൃ­ശ്യ­ത്തെ അ­ദ്ദേ­ഹം ധ്വ­നി­പ്പി­ക്കു­ന്നു­ണ്ടു്. ഇ­ങ്ങ­നെ കാ­ല­പൗർ­വ്വാ­പ­ര്യ­ത്തെ പ­രി­ഗ­ണി­ക്കാ­തെ പലതും വർ­ണ്ണി­ച്ചു് മ­നു­ഷ്യ­ജീ­വി­തം അർ­ത്ഥ­ര­ഹി­ത­മാ­യ ഒരു യാ­ത്ര­യാ­ണെ­ന്നു് അ­ദ്ദേ­ഹം വ്യ­ക്ത­മാ­ക്കു­ന്നു. അതിൽ അ­ദ്ദേ­ഹം കാ­ണി­ക്കു­ന്ന ധി­ഷ­ണാ­വി­ലാ­സം നമ്മൾ ആ­ദ­രി­ക്കും. പക്ഷേ, നോ­വ­ലെ­ന്ന­തു ധി­ഷ­ണ­യ­ല്ല­ല്ലോ. അതിനു ഹൃ­ദ­യ­ത്തി­ന്റെ ഭാ­ഷ­യാ­ണു­ള്ള­തു്. ആ ഭാഷ ഇതിൽ ഇ­ല്ല­താ­നും (A History of the World in 10 1/2 Chapters, Julian Barnes, Picador, £2.50).

images/Pablopicasso1.jpg
പീ­കാ­സോ

പീ­കാ­സോ യെ­ക്കു­റി­ച്ചു് ഞാ­നൊ­രു കഥ കേ­ട്ടി­ട്ടു­ണ്ടു്. വെറും ക­ഥ­ത­ന്നെ. സ­ത്യ­മാ­വാൻ ത­ര­മി­ല്ല. എ­ങ്കി­ലും അതൊരു സത്യം സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്നു. ഒരു ക­ലാ­ഭ്രാ­ന്തൻ പി­കാ­സോ­യെ സ­മീ­പി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ രണ്ടു ചി­ത്ര­ങ്ങൾ വി­ല­യ്ക്കു വേ­ണ­മെ­ന്നു പ­റ­ഞ്ഞു. സ്റ്റൂ­ഡി­യോ­യിൽ ഒരു ചി­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. ചി­ത്ര­കാ­രൻ ഉടനെ പേ­നാ­ക്ക­ത്തി കൊ­ണ്ടു് അതു ര­ണ്ടാ­യി കീറി. ‘ര­ണ്ടു­ചി­ത്ര­ങ്ങൾ’ എന്നു പ­റ­ഞ്ഞു് അ­ദ്ദേ­ഹം അവ അ­യാൾ­ക്കു കൊ­ടു­ത്തു. സ­ന്തോ­ഷ­ത്തോ­ടെ അവ വാ­ങ്ങി­ക്കൊ­ണ്ടു് അയാൾ പോ­കു­ക­യും ചെ­യ്തു. ഇനി ര­ണ്ടാ­യി­ട്ട­ല്ല, നൂറു ക­ഷ­ണ­ങ്ങ­ളാ­ക്കി­യാ­ണു് അതു് അ­യാൾ­ക്കു പീ­കാ­സോ കൊ­ടു­ത്തെ­ന്നു വി­ചാ­രി­ക്കൂ. ഓരോ ക­ഷ­ണ­വു­മെ­ടു­ത്തു­വ­ച്ചു് ഇ­ന്ന­ത്തെ ക­ലാ­നി­രൂ­പ­കർ ‘ഹാ മ­നോ­ഹ­രം’ എന്നു ഉ­ദ്ഘോ­ഷി­ക്കും. ഫ്വേ­ന്റ­സി ന്റെ­യും കോർ­ത്ത­സോ­റി ന്റെ­യും നോ­വ­ലു­കൾ ഇ­ങ്ങ­നെ മു­റി­ച്ചു­കൊ­ടു­ക്കാം. ഡി­ലി­റ്റാ­ന്റി­കൾ (dilettante)—പ­ല്ല­വ­ഗ്രാ­ഹി­കൾ—അ­പ്പോ­ഴും ‘ഹാ ഹാ’ ശബ്ദം പു­റ­പ്പെ­ടു­വി­ക്കും. എ­ന്നാൽ മാർ­കേ­സി ന്റെ ഒരു നോ­വ­ലും മു­റി­ച്ചു കൊ­ടു­ക്കാൻ വയ്യ. കഷണം ക­ഷ­ണ­മാ­ക്കി നൽ­കാ­വു­ന്ന ഒരു നോ­വ­ലി­നെ­ക്കു­റി­ച്ചാ­ണു് മു­ക­ളിൽ ഞാൻ എ­ഴു­തി­യ­തു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ക­വി­യ­ര­ങ്ങു­ക­ളെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?

ഉ­ത്ത­രം: ഭാ­വ­ന­യു­ടെ സ്ഫു­ര­ണ­ങ്ങ­ളെ­ന്ന മ­ട്ടിൽ തൊണ്ട കൊ­ണ്ടു­ണ്ടാ­ക്കു­ന്ന പ­രു­ക്കൻ ശ­ബ്ദ­ങ്ങൾ. ക­വി­ക­ള­ല്ലാ­ത്ത­വർ­ക്കു ക­വി­ക­ളാ­യി ബ­ഹു­ജ­ന­ത്തി­ന്റെ മുൻ­പിൽ നിൽ­ക്കാൻ സ­ഹാ­യി­ക്കു­ന്ന ഒ­രേർ­പ്പാ­ടു്.

ചോ­ദ്യം: നി­ങ്ങൾ നല്ല മ­നു­ഷ്യ­നാ­ണോ?

ഉ­ത്ത­രം: അല്ല. എന്റെ വി­ചാ­ര­ങ്ങ­ളെ­യെ­ല്ലാം ഒ­രു­പ­ക­ര­ണ­ത്തിൽ പ­കർ­ത്തി എ­ന്നും വൈ­കു­ന്നേ­രം ലൗഡ് സ്പീ­ക്ക­റി­ലൂ­ടെ ബ­ഹു­ജ­ന­ത്തെ കേൾ­പ്പി­ക്കാൻ ഞാൻ ത­യ്യാ­റാ­കു­മോ? ഇല്ല. അ­തു­കൊ­ണ്ടു് ഞാൻ ന­ല്ല­വ­ന­ല്ല. എന്റെ ഫോൺ ചോർ­ത്തി­യാൽ ഞാൻ പ­രാ­തി­പ്പെ­ടു­മോ? പ­രാ­തി­പ്പെ­ടും. അ­തു­കൊ­ണ്ടും ഞാൻ ന­ല്ല­യാ­ള­ല്ല. സാ­ത്ത്വി­ക­ന്മാർ സ്വ­ന്തം ചി­ന്ത­ക­ളെ ലൗഡ് സ്പീ­ക്ക­റി­ലൂ­ടെ കേൾ­പ്പി­ക്കും അ­ന്യ­രെ. ഫോ­ണ­ല്ല ഏതു ചോർ­ത്തി­യാ­ലും അ­വർ­ക്കു ഒ­ന്നു­മി­ല്ല.

ചോ­ദ്യം: ക­ട­യിൽ­നി­ന്നു വാ­ങ്ങു­ന്ന സാരി ന­ല്ല­താ­ണോ എ­ന്നു് എ­ങ്ങ­നെ മ­ന­സ്സി­ലാ­ക്കാം?

ഉ­ത്ത­രം: സാരി പ­ഴ­ങ്കോ­ടി­യ­ല്ലെ­ങ്കിൽ വി­ല്പ­ന­ക്കാ­രി പ­രു­ഷ­മാ­യ മു­ഖ­ഭാ­വ­ത്തോ­ടെ അ­തെ­ടു­ത്തു മേ­ശ­മേൽ എ­റി­ഞ്ഞു തരും. ഒ­ന്ന­ല­ക്കി­യാൽ പൊ­ടി­ഞ്ഞു പോ­കു­ന്ന­താ­ണെ­ങ്കിൽ അവൾ പല്ലു മു­ഴു­വ­നും കാ­ണി­ച്ചു ചി­രി­ക്കും. അ­റി­യാ­തെ തൊ­ടു­ന്നു എന്ന മ­ട്ടിൽ കൈയിൽ ക­യ­റി­പ്പി­ടി­ക്കു­ക­യും ചെ­യ്യും.

ചോ­ദ്യം: ഏ­റ്റ­വും മ­ധു­ര­മാ­യ ശ­ബ്ദ­മേ­തു?

ഉ­ത്ത­രം: ഹോ­ട്ട­ലു­ക­ളി­ലെ ലേഡി റി­സ­പ്ഷ­നി­സ്റ്റു­ക­ളു­ടെ ശബ്ദം ഫോ­ണി­ലൂ­ടെ വ­രു­മ്പോൾ.

ചോ­ദ്യം: സ്ത്രീ­കൾ പൊ­തു­വേ സം­ശ­യ­മു­ള്ള­വ­രാ­ണു്. വി­ശേ­ഷി­ച്ചും ഭർ­ത്താ­ക്ക­ന്മാ­രെ. അല്ലേ?

ഉ­ത്ത­രം: പൊ­തു­വേ അല്ല. മിക്ക സ്ത്രീ­കൾ­ക്കും അ­വ­രു­ടെ ഭർ­ത്താ­ക്ക­ന്മാ­രെ അ­റി­യാം. അ­റി­ഞ്ഞു­കൂ­ടെ­ന്നു ഭാ­വി­ക്കു­ക­യാ­ണു് അവർ.

ചോ­ദ്യം: യ­ഥാർ­ത്ഥ­മാ­യ ആ­ശ്വാ­സം ഉ­ണ്ടാ­കു­ന്ന­തെ­പ്പോൾ?

ഉ­ത്ത­രം: സ്ത്രീ­കൾ ടെ­ലി­ഫോ­ണി­ലൂ­ടെ ദീർ­ഘ­നേ­രം സം­സാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ അവരിൽ ഒരാൾ ‘വ­ച്ചേ­ക്ക­ട്ടോ’ എന്നു ചോ­ദി­ക്കു­ന്ന­തു പു­രു­ഷൻ കേൾ­ക്കാ­നി­ട­വ­രു­മ്പോൽ. (ചിലർ ‘വ­ച്ചേ­ക്ക­ട്ടോ’ എന്നു ചോ­ദി­ച്ച­തി­നു ശേ­ഷ­വും അ­ര­മ­ണി­ക്കൂർ കൂടി സം­സാ­രി­ക്കും.)

ചോ­ദ്യം: പ്ര­സം­ഗം ശ്രോ­താ­ക്കൾ­ക്കു് അ­സ­ഹ­നീ­യ­മാ­കു­ന്ന­തു് എ­പ്പോൾ?

ഉ­ത്ത­രം: സ്വ­ന്തം ശബ്ദം അ­ന്യ­രെ കേൾ­പ്പി­ക്കാൻ കൊ­തി­യു­ള്ള­വർ സ­മ്മേ­ള­ന സം­ഘാ­ട­ക­രോ­ടു ശി­പാർ­ശ ചെ­യ്തു വ­ലി­ഞ്ഞു കയറി സം­സാ­രി­ക്കു­മ്പോൾ.

ഉറൂബേ തി­രി­ച്ചു വ­ര­ല്ലേ

സ്പെ­യി­നിൽ ‘ഇൻ­ക്വി­സി­ഷൻ’ ന­ട­ക്കു­ന്ന കാലം (ഇൻ­ക്വി­സി­ഷൻ = മ­ത­നി­ന്ദ­ക­രെ വി­ചാ­ര­ണ ചെ­യ്തു ശി­ക്ഷി­ക്കൽ) സ്പെ­യി­നി­ലെ സെ­വിൽ­പ്പ­ട്ട­ണ­ത്തിൽ ക്രി­സ്തു പ്ര­ത്യ­ക്ഷ­നാ­യി. അ­ദ്ദേ­ഹ­ത്തി­ന്റെ ര­ണ്ടാ­മ­ത്തെ വ­ര­വ­ല്ല. തന്റെ കു­ഞ്ഞു­ങ്ങ­ളെ കാ­ണാ­നു­ള്ള ഒരു താൽ­ക്കാ­ലി­കാ­ഗ­മ­നം മാ­ത്രം. പ­തി­ന­ഞ്ചു ശ­താ­ബ്ദ­ങ്ങൾ­ക്കു മുൻ­പു് താൻ എ­ങ്ങ­നെ ന­ട­ന്നു­വോ അതേ രീ­തി­യിൽ അ­ദ്ദേ­ഹം ജ­ന­ങ്ങ­ളു­ടെ ഇ­ട­യി­ലൂ­ടെ ന­ട­ന്നു. ഗ്രാൻ­ഡ് ഇൻ­ക്വി­സി­റ്റ­റു­ടെ—കാ­ഡി­ന­ലി­ന്റെ—ആ­ജ്ഞ­യ­നു­സ­രി­ച്ചു് മ­ത­നി­ന്ദ­ക­രെ കു­റ്റി­യിൽ­ക്കെ­ട്ടി എ­രി­ക്കു­ന്ന കാലം. ക്രി­സ്തു­വി­നെ എ­ല്ലാ­വ­രും തി­രി­ച്ച­റി­ഞ്ഞു. മൃ­ദു­ല­മാ­യ മ­ന്ദ­ഹാ­സ­ത്തോ­ടു­കൂ­ടി, അ­ന­ന്ത­മാ­യ കാ­രു­ണ്യ­ത്തോ­ടു­കൂ­ടി ഭഗവാൻ ന­ട­ന്നു. അ­ന്ധ­നാ­യ ഒ­രു­ത്തൻ ജ­ന­ക്കൂ­ട്ട­ത്തിൽ നി­ന്നു വി­ളി­ച്ചു പ­റ­ഞ്ഞു: “എ­നി­ക്കു കാഴ്ച തരൂ”. അയാൾ ക്രി­സ്തു­വി­നെ സ്വ­ന്തം ക­ണ്ണാൽ കണ്ടു. ഏഴു വ­യ­സ്സു­ള്ള പെൺ­കു­ട്ടി­യു­ടെ മൃ­ത­ദേ­ഹം ശ­വ­പ്പെ­ട്ടി­യിൽ വ­ച്ചു് കുറെ ആളുകൾ എത്തി. “അ­ദ്ദേ­ഹം നി­ന്റെ കു­ഞ്ഞി­നെ ഉ­യിർ­ത്തെ­ഴു­ന്നേ­ല്പി­ക്കും” എ­ന്നു് ആളുകൾ ക­ര­യു­ന്ന അ­മ്മ­യോ­ടു വി­ളി­ച്ചു പ­റ­ഞ്ഞു. “അങ്ങ് അ­ദ്ദേ­ഹ­മാ­ണെ­ങ്കിൽ എന്റെ കു­ഞ്ഞി­നെ മ­ര­ണ­ത്തിൽ നി­ന്നു് ഉ­യിർ­ത്തെ­ഴു­ന്നേ­ല്പി­ക്കൂ” എ­ന്നു് അവൾ ആ­ഭ്യർ­ത്ഥി­ച്ചു. അ­ദ്ദേ­ഹം ദ­യ­യോ­ടെ നോ­ക്കി. പെൺ­കു­ട്ടി ശ­വ­പ്പെ­ട്ടി­യിൽ എ­ഴു­ന്നേ­റ്റി­രു­ന്നു ചി­രി­ച്ചു. ആ സ­മ­യ­ത്തു് കാ­ഡി­നൽ അതിലേ പോയി. അ­ദ്ദേ­ഹം യേ­ശു­വി­നെ അ­റ­സ്റ്റു ചെ­യ്യി­ച്ചു് കാ­രാ­ഗൃ­ഹ­ത്തി­ലാ­ക്കി. രാ­ത്രി, ത­ട­വ­റ­യു­ടെ ഇ­രു­മ്പു വാതിൽ തു­റ­ന്നു് കൈയിൽ വി­ള­ക്കോ­ടു കൂടി കാ­ഡി­നൽ അ­ക­ത്തു കയറി. അ­ദ്ദേ­ഹം ഭ­ഗ­വാ­നോ­ടു പ­റ­ഞ്ഞു: “അ­ങ്ങാ­ണോ ഇവിടെ? പണ്ടു പ­റ­ഞ്ഞ­തിൽ­ക്കൂ­ടു­ത­ലാ­യി ഒ­ന്നും പ­റ­യാ­നി­ല്ല അ­ങ്ങ­യ്ക്കു്. ഞ­ങ്ങ­ളു­ടെ വ­ഴി­യിൽ അങ്ങ് എ­ന്തി­നു വന്നു നി­ല്ക്കു­ന്നു? ഞ­ങ്ങൾ­ക്കു ത­ട­സ്സ­മു­ണ്ടാ­ക്കാ­നാ­യി­ട്ടാ­ണു് അങ്ങ് എ­ത്തി­യ­തു്. അതു് അ­ങ്ങ­യ്ക്ക­റി­യാം. യ­ഥാർ­ത്ഥ­ത്തിൽ അങ്ങ്, (ക്രി­സ്തു) ആ­ണെ­ങ്കി­ലും അ­ല്ലെ­ങ്കി­ലും നാളെ ഞാൻ അ­ങ്ങ­യെ കു­റ്റി­യിൽ­ക്കെ­ട്ടി എ­രി­ക്കും. ഇ­ന്നു് അ­ങ്ങ­യു­ടെ പാ­ദ­ങ്ങൾ ചും­ബി­ച്ച­വർ തന്നെ നാളെ കൽ­ക്ക­രി വാരി എ­രി­യു­ന്ന ആ കു­റ്റി­യു­ടെ ചു­വ­ട്ടി­ലി­ടും. അ­ങ്ങ­യ്ക്ക­തു് അ­റി­യാ­മോ?” കാ­ഡി­നൽ തു­ടർ­ന്നു: “അങ്ങ് എ­ല്ലാം പോ­പ്പി­നെ ഏ­ല്പി­ച്ച­ല്ലോ. ഇ­പ്പോൾ അ­തൊ­ക്കെ പോ­പ്പി­ന്റെ കൈ­യി­ലാ­ണു്. അ­ങ്ങ­യ്ക്കു് ഇവിടെ വ­രേ­ണ്ട ഒ­രാ­വ­ശ്യ­വു­മി­ല്ല”. കാ­ഡി­നൽ വാതിൽ തു­റ­ന്നു് ക്രി­സ്തു­വി­നോ­ടു് അ­ജ്ഞാ­പി­ച്ചു: “പോകു. ഇനി ഒ­രി­ക്ക­ലും വ­രാ­തി­രി­ക്കൂ. ഒ­രി­ക്ക­ലും, ഒ­രി­ക്ക­ലും”. ഇ­രു­ണ്ട ന­ഗ­ര­ത്തി­ലേ­ക്കു കാ­ഡി­നൽ അ­ദ്ദേ­ഹ­ത്തെ പ­റ­ഞ്ഞ­യ­ച്ചു.

images/BrothersKaramazov.jpg

അർ­ത്ഥാ­ന്ത­ര­ങ്ങൾ­കൊ­ണ്ടു് ഉ­ജ്ജ്വ­ല­മാ­യ ഇക്കഥ—ദ­സ്തെ­യെ­വ്സ്കികാ­ര­മ­സോ സഹോദര’ന്മാ­രിൽ­വ് ആ­ഖ്യാ­നം ചെ­യ്യു­ന്ന ഇക്കഥ—സാ­ഹി­ത്യ­ത്തി­നും ചേ­രി­ല്ലേ? മ­രി­ച്ച ഉറൂബ് മലയാള ക­ഥാ­ലോ­ക­ത്തിൽ എ­ത്തി­യാൽ രഘു, വി. പി. എന്ന ഇൻ­ക്വി­സി­റ്റർ അ­ദ്ദേ­ഹ­ത്തെ കു­റ്റി­യിൽ­ക്കെ­ട്ടി എ­രി­ക്കാൻ ശ്ര­മി­ക്കി­ല്ലേ. അ­ത്ര­യ്ക്കു ക്രൂ­ര­വും വി­ല­ക്ഷ­ണ­വും ബീ­ഭ­ത്സ­വു­മാ­യ ഒ­രു­ക­ഥ­യു­ടെ (കു­ങ്കു­മം വാ­രി­ക­യി­ലെ സ­ന്ധ്യ­യു­ടെ ബ്ലഡ് റി­പോർ­ട്ട് എന്ന കഥ) ര­ച­യി­താ­വാ­ണ­ല്ലോ അ­ദ്ദേ­ഹം. അ­മാ­ന്യ­ത മാ­ന്യ­ത­യെ ധ്വം­സി­ക്കും. തിന്മ ന­ന്മ­യെ ഭ­ഞ്ജി­ക്കും. വൈ­രൂ­പ്യം സൗ­ന്ദ­ര്യ­ത്തെ ഹ­നി­ക്കും. ഉറൂബേ ഇ­ങ്ങോ­ട്ടു വ­രാ­തി­രി­ക്കൂ.

ഡോ­ക്ടർ പി. കെ. നാ­രാ­യ­ണ പിള്ള
images/PKNarayanaPillai.jpg
ഡോ­ക്ടർ പി. കെ. നാ­രാ­യ­ണ പിള്ള

ജീ­വി­ത­ല­യം ഇൻ­ക്വി­സി­ഷ­ന്റെ കാ­ല­ത്തു പോലും മാ­റി­പ്പോ­യി. അതിനു ശേഷം എ­ത്ര­യോ ശ­താ­ബ്ദ­ങ്ങൾ ക­ഴി­ഞ്ഞു! ഇ­പ്പോൾ അതിനു വ­ല്ലാ­ത്ത മാ­റ്റ­മാ­ണു്. എ­ങ്കി­ലും ചിലർ പ്രാ­ചീ­ന ലയം ഇ­പ്പോ­ഴും സം­ര­ക്ഷി­ക്കാൻ ശ്ര­മി­ക്കു­ന്നു. തി­രു­വ­ന­ന്ത­പു­ര­ത്തെ ടൗൺ ഹാളിൽ ഒരു സ­മ്മേ­ള­നം. അ­ധ്യ­ക്ഷൻ സി. അ­ച്യു­ത­മേ­നോൻ. പ്ര­ഭാ­ഷ­ക­രിൽ ഒരാൾ ഞാ­നാ­ണു്. മീ­റ്റി­ങ്ങ് തു­ട­ങ്ങാ­റാ­യ­പ്പോൾ എന്നെ പ്രാ­ഥ­മി­ക വി­ദ്യാ­ല­യ­ത്തിൽ—മൂ­ന്നാം ക്ലാ­സ്സിൽ—പ­ഠി­പ്പി­ച്ച പ­ദ്മ­നാ­ഭൻ നായർ സാർ ഹാ­ളി­ലേ­ക്കു ക­ട­ന്നു വ­രു­ന്നു. സാ­റി­നെ ക­ണ്ട­യു­ട­നെ ഞാൻ സ്വ­യ­മ­റി­യാ­തെ എ­ഴു­ന്നേ­റ്റു നി­ന്നു പോയി. സാറ് ഇ­രു­ന്ന­തി­നു ശേഷമേ ഞാ­നി­രു­ന്നു­ള്ളു. ഇതല്ല ഇ­ന്ന­ത്തെ സ്ഥി­തി. ഞാൻ പ­ഠി­പ്പി­ക്കു­ക മാ­ത്ര­മ­ല്ല, ചി­ല­പ്പോൾ സാ­മ്പ­ത്തി­ക സ­ഹാ­യ­ങ്ങൾ കൊ­ണ്ടു പ­രി­ര­ക്ഷി­ക്കു­ക­യും ചെയ്ത ഒരു ശി­ഷ്യൻ ഇന്നു സ­മു­ന്ന­ത­മാ­യ പ­ദ­വി­യി­ലാ­ണു്. അ­ദ്ദേ­ഹം തി­രു­വ­ന­ന്ത­പു­ര­ത്തെ മോഡേൺ ബു­ക്ക്സ് സെ­ന്റ­റിൽ നി­ല്ക്കു­മ്പോൾ ഞാ­ന­ങ്ങോ­ട്ടു ക­യ­റി­ച്ചെ­ന്നു. മു­ണ്ടു് മു­ട്ടി­നു മു­ക­ളിൽ­വ­ച്ചു് മ­ട­ത്തു കെ­ട്ടി­യി­രി­ക്കു­ക­യാ­ണു് അ­ദ്ദേ­ഹം. എ­ന്നെ­ക്ക­ണ്ട­യു­ട­നെ അതു് അല്പം കൂടെ മു­ക­ളി­ലേ­ക്കു ക­യ­റ്റി­ക്കെ­ട്ടി. ഈ അ­നാ­ദ­രം വ­ക­വ­യ്ക്കാ­തെ ഞാൻ പു­സ്ത­ക­ങ്ങൾ നോ­ക്കാ­നാ­രം­ഭി­ച്ചു. പത്തു മി­നി­റ്റ് ക­ഴി­ഞ്ഞ­പ്പോ എന്റെ മു­തു­കിൽ കു­ട­കൊ­ണ്ടു് ആ­ഞ്ഞൊ­ര­ടി. ഞെ­ട്ടി തി­രി­ഞ്ഞു നോ­ക്കി­യ­പ്പോൾ ദൂരെ നിന്ന ശി­ഷ്യൻ അ­ടി­ച്ച­താ­ണെ­ന്നു ഗ്ര­ഹി­ച്ചു. ‘ഞാൻ പോ­കു­ന്നു’ എ­ന്ന­റി­യി­ച്ചി­ട്ടു് അ­ദ്ദേ­ഹം ഊ­രു­മാം­സ പ്ര­ദർ­ശ­ന­ത്തോ­ടു­കൂ­ടി റോ­ഡി­ലേ­ക്കു ചാടി. അ­ടു­ത്തു വരാൻ മ­ടി­ച്ചു ദൂരെ നി­ന്നു­ള്ള താ­ഡ­ന­മാ­യി­രു­ന്നു ആ ഛ­ത്ര­ധാ­രി­യു­ടേ­തു്. ഇ­ദ്ദേ­ഹം ഡോ­ക്ടർ പി. കെ. നാ­രാ­യ­ണ പിള്ള യു­ടെ­യും ശി­ഷ്യ­നാ­യ­തു കൊ­ണ്ടു് ഞാൻ അ­ദ്ദേ­ഹ­ത്തെ ഫോണിൽ വി­ളി­ച്ചു് പരാതി പ­റ­ഞ്ഞു. സാറ് ആ­ശ്വാ­സ­ദാ­യ­ക­മാ­യ മ­ട്ടിൽ പ­റ­യു­ക­യാ­യി: “കൃ­ഷ്ണൻ നായരേ, കാലം മാ­റി­യി­രി­ക്കു­ന്നു. നമ്മൾ പ്ര­തീ­ക്ഷി­ക്കു­ന്ന രീ­തി­യി­ല­ല്ല ആളുകൾ പെ­രു­മാ­റു­ക. മൂ­ല്യ­ച്യു­തി­യാ­ണു് എ­ങ്ങും. എ­ങ്കി­ലും അ­യാ­ളോ­ടു് ഞാ­നി­തു ശ­രി­യാ­യി­ല്ല എന്നു പറയും”. വളരെ വർ­ഷ­ങ്ങ­ളാ­യി ഞാൻ പി. കെയെ കാ­ണാ­റി­ല്ലാ­യി­രു­ന്നു. ഉ­ള്ളൂർ സ്മാ­ര­ക മ­ന്ദി­ര­ത്തിൽ പ്ര­സം­ഗി­ക്കാൻ ക്ഷ­ണി­ച്ചി­ട്ടും പോ­യി­ല്ല. എ­ങ്കി­ലും എന്റെ ദുഃ­ഖ­നി­വേ­ദ­നം അ­ദ്ദേ­ഹ­ത്തി­ന്റെ ഹൃ­ദ­യ­ത്തെ സ്പർ­ശി­ച്ചു. ഈ കാ­രു­ണ്യ­വും സ­ഹാ­നു­ഭൂ­തി­യും ഡോ­ക്ടർ പി. കെ­യു­ടെ സ­വി­ശേ­ഷ­ത­ക­ളാ­ണു്. പാ­ണ്ഡി­ത്യ­ത്തി­ലോ? സം­സ്കൃ­ത­ത്തി­ലും മ­ല­യാ­ള­ത്തി­ലും ഇം­ഗ്ലീ­ഷി­ലും അ­വ­ഗാ­ഹ­മു­ണ്ടാ­യി­രു­ന്ന വിനയ സ­മ്പ­ന്നൻ. എ­ത്ര­യെ­ത്ര ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങ­ളാ­ണു് അ­ദ്ദേ­ഹം ര­ചി­ച്ച­തും പ്ര­സാ­ധ­നം ചെ­യ്ത­തും. ആ മ­ഹാ­വ്യ­ക്തി­യെ­ക്കു­റി­ച്ചു് ഡോ­ക്ടർ കെ. രാ­മ­ച­ന്ദ്രൻ നായർ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ലേഖനം ഞാൻ താ­ല്പ­ര്യ­ത്തോ­ടെ വാ­യി­ച്ചു. ഡോ­ക്ടർ പി. കെ. നാ­രാ­യ­ണ­പി­ള്ള­യു­ടെ ഉൽ­കൃ­ഷ്ട സേ­വ­ന­ങ്ങ­ളെ­യും മ­ഹ­നീ­യ­മാ­യ ജീ­വി­ത­ത്തെ­യും അ­ദ്ദേ­ഹം നി­ഷ്പ­ക്ഷ­ത­യോ­ടെ വി­ല­യി­രു­ത്തി­യി­രി­ക്കു­ന്നു. അ­ന്ത­രി­ച്ച ന­ല്ല­യാ­ളു­കൾ­ക്കു ന­മ്മു­ടെ വാ­ക്കു­കൾ വേണ്ട. എ­ങ്കി­ലും നമ്മൾ അ­വ­രെ­ക്കു­റി­ച്ചു് എ­ഴു­തു­മ്പോൾ ന­മ്മു­ടെ വി­ശു­ദ്ധി­യെ­യും ന­ന്മ­യെ­യു­മാ­ണു് പ്ര­ദർ­ശി­പ്പി­ക്കു­ക. എല്ലാ രീ­തി­ക­ളി­ലും ഈ ലേഖനം ആ­ദ­ര­ണീ­യം തന്നെ.

യക്ഷൻ ധർ­മ്മ­പു­ത്ര­രോ­ടു് ആ­ശ്ച­ര്യ­മെ­ന്തെ­ന്നു ചോ­ദി­ച്ചു. ധർ­മ്മ­പു­ത്രർ മ­റു­പ­ടി പ­റ­ഞ്ഞു. “അ­ഹ­ന്യ­ഹ­നി­ഭൂ­താ­നി­ഗ­ച്ഛ­ന്തീ­ഹ­യ­മാ­ല­യം. ശേഷാഃ സ്ഥാ­വ­ര­മി­ച്ഛ­തി­കി­മാ­ശ്ച­ര്യ­മ­തഃ­പ­രം. (ദി­വ­സ­ന്തോ­റും ആളുകൾ യ­മാ­ല­യ­ത്തിൽ പ്ര­വേ­ശി­ക്കു­ന്നു. എ­ങ്കി­ലും ജീ­വി­ച്ചി­രി­ക്കു­ന്ന­വർ വി­ചാ­രി­ക്കു­ന്നു അവർ എ­ല്ലാ­ക്കാ­ല­വും ജീ­വി­ച്ചി­രി­ക്കു­മെ­ന്നു്. ഇ­തി­നെ­ക്കാൾ വലിയ ആ­ശ്ച­ര്യ­മെ­ന്താ­ണു്.)

കാലം വേഗം പോ­കു­ന്നു. ആളുകൾ അ­പ്ര­ത്യ­ക്ഷ­രാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്നു. അവരിൽ പി. കെ. നാ­രാ­യ­ണ പി­ള്ള­യെ­പ്പോ­ലെ ഉ­ത്കൃ­ഷ്ട­പു­രു­ഷ­ന്മാ­രു­ണ്ടു്. മ­റ്റു­ള്ള­വർ ഛത്രം വീശി ഗു­രു­വി­നെ താഡനം ചെ­യ്യു­ന്നു.

ഒരു ബീ­റ്റ്നി­ക് കവി
images/GregoryCorso.jpg
ഗ്രി­ഗ­റി കൊർസൊ

1990 ഏ­പ്രിൽ 10-ആം തീ­യ­തി­യി­ലെ The Independent ദി­ന­പ­ത്ര­ത്തിൽ കവി Dom Moraes ഗ്രി­ഗ­റി കൊർസൊ യെ­ക്കു­റി­ച്ചു് എ­ഴു­തി­യ പ്ര­ബ­ന്ധം സ­വി­ശേ­ഷ­മാ­യ ശ്ര­ദ്ധ­യ്ക്കു് അർ­ഹ­മാ­ണു്. ബീ­റ്റ് ത­ല­മു­റ­യി­ലെ പ്ര­ധാ­ന ക­വി­യാ­യ അ­ദ്ദേ­ഹം ഇ­പ്പോ­ഴു­മു­ണ്ടോ എ­ന്നാർ­ക്കു­മ­റി­ഞ്ഞു­കൂ­ടാ. ക­വി­യെ­ന്ന നി­ല­യിൽ ത­നി­ക്കു തു­ല്യ­നാ­യി ഗ്രി­ഗ­റി­യെ ഗിൻ­സ്ബർ­ഗ്ഗ് ക­രു­തി­യി­രു­ന്നു­വ­ത്രേ. ഗിൻ­സ്ബർ­ഗ്ഗ്, മെ­റെ­സി­നോ­ടു് ഒ­രി­ക്കൽ പ­റ­ഞ്ഞു: “I first met Gregory at a bar in Greenwich village. He was pounding his fist on the table and yelling. I’m a great poet! So of course I knew at once he was”.

ഗ്രി­ഗ­റി­യു­ടെ ചില കാ­വ്യ­ങ്ങൾ ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അവയിൽ ഏ­റ്റ­വും ന­ല്ല­തു് Marriage എ­ന്ന­താ­ണു്. അതിലെ ഒരു ഭാഗം കേൾ­ക്കൂ:

I never wanted to marry a

girl who was like my

mother

And Ingrid Bergman was

always impossible

And there’s may be a girl

now but she’s

already married.

And I don’t like men and—

but there’s got to be somebody!

Because what If I’m 60

years old and not

married

all done in a furnished room

with pee stains on my underwear

and everybody else is married! All

the universe married but me!

ഇം­ഗ്ലീ­ഷിൽ wit എന്നു വി­ളി­ക്കു­ന്ന ഗു­ണ­മാ­ണു് ഗ്രി­ഗ­റി­യു­ടെ കാ­വ്യ­ത്തി­നു­ള്ള­തു്. അ­ദ്ദേ­ഹം മ­ഹാ­ക­വി­യൊ­ന്നു­മ­ല്ല. ഗ്രി­ഗ­റി­യു­ടെ സ­മ­കാ­ലി­ക­നാ­യ Gary Snyder അ­ദ്ദേ­ഹ­ത്തെ­ക്കാൾ വലിയ ക­വി­യാ­ണു്. Snyder എ­ഴു­തി­യ ഒരു കൊ­ച്ചു കാ­വ്യം.

Once Only

almost at the equator

almost at the equinox

exactly at midnight

from a ship

the full

moon

in the center of the sky.

images/DomMoraes.jpg
Dom Moraes

ര­ണ്ടാം­ലോ­ക മ­ഹാ­യു­ദ്ധ­ത്തി­ന്റെ ഫ­ല­മാ­യി, ശീ­ത­സ­മ­ര­ത്തി­ന്റെ ഫ­ല­മാ­യി ജ­ന­നം­കൊ­ണ്ട ചില ക­വി­ക­ളു­ടെ കൂ­ട്ട­മാ­ണു് beat generation. സാ­മൂ­ഹി­ക­വും ലൈം­ഗി­ക­വു­മാ­യ പി­രി­മു­റു­ക്ക­ത്തിൽ­നി­ന്നു് അവർ ര­ക്ഷ­നേ­ടി. ബീ­റ്റ് ത­ല­മു­റ­യി­ലെ ഒ­രം­ഗ­ത്തെ ബീ­റ്റ്നി­ക് എന്നു വി­ളി­ക്കു­ന്നു. nik ഒരു റഷ്യൻ പ്ര­ത്യ­യ­മാ­ണു്. ‘ഏ­ജ­ന്റ്’ എന്ന അർ­ത്ഥ­മാ­ണു് അ­തി­നു­ള്ള­തു്. സ്പു­ട്നി­ക് എന്ന റഷ്യൻ വാ­ക്കി­ലേ­തു് എ­ന്ന­പോ­ലെ. Sputnik = fellow way farer. S = with + put = path + nik = agent suffix.

ഒരു ചോ­ദ്യം—വി­ന­യ­ത്തോ­ടെ

ഒരു ഹോ­ട്ട­ലി­ലെ കി­ട­ക്ക­വി­രി­പ്പു­കൾ ദി­വ­സ­വും ജോ­ലി­ക്കാർ മാ­റ്റു­ന്നു­ണ്ടു്. പ­ത്താം നമ്പർ മു­റി­യി­ലെ ഷീ­റ്റ് പ­തി­നൊ­ന്നാം നമ്പർ മു­റി­യി­ലേ­ക്കും അ­വി­ടെ­നി­ന്നു് അതു് പ­ത്താം ന­മ്പ­റി­ലേ­ക്കും മാ­റ്റു­ന്നു. ഇനി മ­റ്റൊ­ന്നു്.

ഒരു കാ­പ്റ്റൻ ഭ­ട­ന്മാ­രെ വി­ളി­ച്ചു പ­റ­ഞ്ഞു: “ഇന്നു നമ്മൾ അ­ണ്ടർ­വെ­യർ മാ­റ്റു­ന്ന ദി­വ­സ­മാ­ണു്. ജോർ­ജ്ജി­ന്റെ അ­ണ്ടർ­വെ­യർ ജോ­ണി­നു്. ജോ­ണി­ന്റേ­തു് ഫി­ലി­പ്പി­നു്. ഫി­ലി­പ്പി­ന്റേ­തു് ജോർ­ജ്ജി­നു്”. അ­ഴു­ക്കു പു­ര­ണ്ട അ­ടി­വ­സ്ത്രം മ­റ്റു­ള്ള­വ­ന്റേ­താ­ക­ണ­മെ­ന്നു­ണ്ടോ? നാ­റ്റ­മു­ണ്ടെ­ങ്കി­ലും സ്വ­ന്ത­മാ­യ­തു് അങ്ങു ധ­രി­ച്ചാൽ പോരേ? വ­ള­രെ­ക്കാ­ല­മാ­യി എന്നെ പു­ല­ഭ്യം പ­റ­യു­ക­യും മറ്റു പ­ല­രെ­ക്കൊ­ണ്ടു പു­ല­ഭ്യം പ­റ­യി­ക്കു­ക­യും ചെ­യ്യു­ന്ന ഒരു പ­ത്രാ­ധി­പർ സു­ഹൃ­ത്തി­നോ­ടു് ഒരു ചോ­ദ്യം: “അങ്ങ് കാ­പ്റ്റ­നാ­ണോ?”

നിർ­വ്വ­ച­ന­ങ്ങൾ
സാ­ഹി­ത്യ­വാ­ര­ഫ­ലം:
ന­വീ­ന­സാ­ഹി­ത്യം എന്ന പേ­ടി­സ്വ­പ്നം ക­ണ്ടു­ള്ള നി­ല­വി­ളി.
സാ­മൂ­ഹി­ക പ്ര­വർ­ത്ത­നം:
കാ­ശി­നു കൊ­ള്ളാ­ത്ത ഭർ­ത്താ­വിൽ­നി­ന്നു സ്ത്രീ­ക്കും ഉ­പ­ദ്ര­വി­ക്കു­ന്ന ഭാ­ര്യ­യിൽ നി­ന്നു പു­രു­ഷ­നും രക്ഷ നേടാൻ സ­ഹാ­യി­ക്കു­ന്ന­തു്.
ഭർ­ത്താ­വു് (ഓ­ഫീ­സിൽ­നി­ന്നു വീ­ട്ടി­ലേ­ക്കു വ­രു­മ്പോൾ):

പു­ലി­യെ­പ്പോ­ലെ­യി­രി­ക്കു­ന്ന­വ­നൊ­രു

എ­ലി­യെ­പ്പോ­ലെ വ­രു­ന്ന­തു കാണാം.

ചെ­രി­പ്പു്:
വീടു് അ­ടി­ച്ചു­വാ­രു­ന്ന പ­രി­ചാ­രി­ക­മാർ­ക്കു ന­മ്മ­ളെ­ത്ര ശ്ര­മി­ച്ചാ­ലും ക­ണ്ടു­പി­ടി­ക്കാൻ ക­ഴി­യാ­ത്ത വിധം മാ­റ്റി­വ­യ്ക്കാൻ ക­ഴി­യു­ന്ന ഒരു സാധനം.
പ്ര­ഫെ­സർ:
ന­ട­ത്ത­ത്തി­ന്റെ സ­വി­ശേ­ഷ­ത കൊ­ണ്ടും വേ­ഷ­ത്തി­ന്റെ ഉ­ജ്ജ്വ­ല­ത­കൊ­ണ്ടും അജ്ഞത മ­റ­യ്ക്കാൻ സാ­മർ­ത്ഥ്യ­മു­ള്ള­യാൾ.
ഗ്ര­ന്ഥ­നി­രൂ­പ­കൻ:
ജീ­വി­ത­ത്തി­ന്റെ അ­നു­ഭ­വ­സ­മ്പ­ത്തു കൊ­ണ്ടും ഗ്ര­ന്ഥ­പാ­രാ­യ­ണ­ത്തി­ന്റെ അ­നു­ഭ­വാ­ധി­ക്യം കൊ­ണ്ടും പ­രി­പാ­കം വന്ന എ­ഴു­ത്തു­കാ­രു­ടെ ര­ച­ന­ക­ളെ പു­റം­കൈ കൊ­ണ്ടു ത­ട്ടി­ക്ക­ള­യു­ന്ന വി­വ­ര­മി­ല്ലാ­ത്ത കൊ­ച്ചു­പ­യ്യൻ.
നവീന നാ­ട­ക­വേ­ദി:
ടി. ആർ. സു­കു­മാ­രൻ നായർ, വീ­ര­രാ­ഘ­വൻ നായർ, പി. കെ. വി­ക്ര­മൻ നായർ, കൈ­നി­ക്ക­ര കുമാര പിള്ള, ഈ വി­ദ­ഗ്ദ്ധ­ന്മാർ ത­ങ്ങ­ളു­ടെ വൈ­ദ­ഗ്ദ്ധ്യം പ്ര­ദർ­ശി­പ്പി­ച്ച സ്ഥലം. (ഇ­പ്പോൾ അ­വി­ദ­ഗ്ദ്ധർ കോ­പ്രാ­യ­ങ്ങൾ കാ­ണി­ക്കു­ന്ന സ്ഥലം.)

ക­മ­ന്റു­കൾ
  1. ശ്രീ­നാ­രാ­യ­ണ­ഗു­രു സ്വാ­മി­കൾ ഒരു സ­ന്ന്യാ­സി­യാ­യി­രു­ന്നു എ­ന്ന­തിൽ ആർ­ക്കും തർ­ക്ക­മി­ല്ല­ല്ലോ”—പ്ര­ഫെ­സർ എസ്. ഗു­പ്തൻ നായർ ശി­വ­ഗി­രി മാ­സി­ക­യിൽ എ­ഴു­തി­യ ലേ­ഖ­ന­ത്തിൽ­നി­ന്നു്.—ഒരു വി­സം­വാ­ദ­വു­മി­ല്ല. ശ്രീ­നാ­രാ­യ­ണ­ഗു­രു­സ്സ്വാ­മി­കൾ ഒരു സ­ന്ന്യാ­സി ത­ന്നെ­യാ­യി­രു­ന്നു. രണ്ടു സ­ന്ന്യാ­സി­ക­ളാ­യി­രു­ന്നി­ല്ല. ശ്രീ­നാ­രാ­യ­ണ­ഗു­രു­സ്സ്വാ­മി­കൾ സ­ന്ന്യാ­സി­യാ­യി­രു­ന്നു എ­ന്നെ­ഴു­തി­യാൽ മതി. മലയാള ശൈ­ലി­ക്കു് അതു യോ­ജി­ക്കും.
  2. ശ്രീ­നാ­രാ­യ­ണ­ഗു­രു­സ്വാ­മി­ക­ളു­ടെ സാ­മൂ­ഹ്യ പ­രി­ഷ്ക­ര­ണ­ശ്ര­മ­ത്തി­ന്…—ഇതും പ്ര­ഫെ­സർ ഗു­പ്തൻ നാ­യ­രു­ടെ വാ­ക്യം തന്നെ —സ്വാ­മി­കൾ പ­രി­ഷ്ക­രി­ക്കാൻ ശ്ര­മി­ച്ച­തു് സ­മൂ­ഹ­ത്തെ­യാ­ണെ­ങ്കിൽ സ­മൂ­ഹ­പ­രി­ഷ്ക­ര­ണ ശ്ര­മ­മെ­ന്നേ വേ­ണ്ടൂ.
  3. ശ്രീ­നാ­രാ­യ­ണൻ സ­മു­ദാ­യ­പ­രി­ഷ്കർ­ത്താ­വ­ല്ലെ­ന്നു് സ്ഥാ­പി­ക്കാ­ന­ല്ല…—പ്ര­ഫെ­സർ ഗു­പ്തൻ നായർ ആ പ്ര­ബ­ന്ധ­ത്തിൽ­ത്ത­ന്നെ.— സ­മു­ദാ­യ­പ­രി­ഷ്കർ­ത്താ­വു് എന്നു ശ­രി­യാ­യി എ­ഴു­താൻ അ­ദ്ദേ­ഹ­ത്തി­ന­റി­യാം. അ­തി­നാൽ സാ­മൂ­ഹ്യ പ­രി­ഷ്ക­ര­ണം എന്നു തി­ടു­ക്ക­ത്തിൽ എ­ഴു­തി­പ്പോ­യ­താ­ണെ­ന്നു ഗ്ര­ഹി­ച്ചാൽ മതി.

4. “ഇ­വ­ളൊ­രു ടൈ­പ്പി­സ്റ്റ­ഴ­കെ­ഴും കൈയിൽ”

പ­ക­ലൊ­രു വെ­ള്ള­ക്ക­ട­ലാ­സ്സാ­യ് നി­ല്പൂ.

ഇ­ര­വൊ­രു മി­നു­മി­നു­ത്ത കാർ­ബ­ണാ

യി­രി­ക്കു­ന്നു: ലിപി പ­തി­ഞ്ഞി­രി­ക്കു­ന്നു.

പി. ടി. അ­ബ്ദു­റ­ഹി­മാ­ന്റെ കാ­വ്യം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ—ഇതു ഭാ­വ­ന­യ­ല്ല; കൺ­സീ­റ്റാ­ണു്.

ക­ഥാം­ശം ഉൾ­ക്കൊ­ള്ളു­ന്ന നേ­ര­മ്പോ­ക്കു­കൾ­ക്കു പ­കർ­പ്പ­വ­കാ­ശ­മി­ല്ല. ഈ ലേ­ഖ­ന­ത്തിൽ വ­രു­ന്ന പല നേ­ര­മ്പോ­ക്കു­ക­ളും (ക­ഥാം­ശ­മു­ള്ള­വ) പ­ര­കീ­യ­ങ്ങ­ളാ­ണു്. അ­തു­പോ­ലെ പ­ര­കീ­യ­മാ­യ ഒരു നേ­ര­മ്പോ­ക്കു്.

ഒരു കൊ­ച്ചു കു­ട്ടി­യും അ­വ­ന്റെ അ­ച്ഛ­നും മൃ­ഗ­ശാ­ല­യിൽ സിം­ഹ­ക്കൂ­ട്ടി­ന­ടു­ത്തു നി­ല്ക്കു­ക­യാ­യി­രു­ന്നു. കു­ട്ടി നീ­ങ്ങി നീ­ങ്ങി സിം­ഹ­ത്തി­ന്റെ അ­ടു­ത്താ­യി. അതു കൈ­നീ­ട്ടി കു­ട്ടി­യെ പി­ടി­ക്കാൻ ഭാ­വി­ച്ച­പ്പോൾ വേ­റൊ­രാൾ ഒ­റ്റ­ച്ചാ­ട്ടം ചാടി അവനെ ര­ക്ഷി­ച്ചു. ഒരു പ­ത്ര­പ്ര­വർ­ത്ത­കൻ ഇതു കണ്ടു നി­ല്ക്കു­ന്നു­ണ്ടു്. അയാൾ ഈ സംഭവം റി­പ്പോർ­ട്ടാ­യി എ­ഴു­താൻ വേ­ണ്ടി ആ മ­നു­ഷ്യ­നെ സ­മീ­പി­ച്ചു് ‘നി­ങ്ങ­ളാ­രാ­ണു്?’ എന്നു ചോ­ദി­ച്ചു. “ഞാൻ നാ­ത്സി­യാ­ണു്” എന്നു മ­റു­പ­ടി. അ­ടു­ത്ത ദിവസം പ­ത്ര­ത്തി­ലെ ത­ല­ക്കെ­ട്ടു് ഇ­ങ്ങ­നെ: ഒരു വൃ­ത്തി­കെ­ട്ട നാ­ത്സി ഒ­രാ­ഫ്രി­ക്കൻ കു­ടി­യേ­റ്റ­ക്കാ­ര­ന്റെ ഭ­ക്ഷ­ണം പി­ടി­ച്ചെ­ടു­ത്തു”. നി­സ്സാ­ര­നാ­യ എന്നെ ‘വൾഗറാ’യി ആ­ക്ഷേ­പി­ക്കു­ന്ന ഒരു കാർ­ട്ടൂൺ ജ­ന­യു­ഗം വാ­രി­ക­യിൽ കാണാം. വ്യ­ക്തി­ശ­ത്രു­ത­യെ ചങ്ങല കൊ­ണ്ടു കെ­ട്ടി­യി­ടു­ക­യാ­ണു് വേ­ണ്ട­തു്. ഇ­ല്ലെ­ങ്കിൽ സിംഹം ആ­ഫ്രി­ക്കൻ കു­ടി­യേ­റ്റ­ക്കാ­ര­നാ­കും. കു­ട്ടി­യെ ര­ക്ഷി­ക്കൽ ഭ­ക്ഷ­ണം പി­ടി­ച്ചെ­ടു­ക്ക­ലാ­വും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-05-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.