SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-07-01-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ പേരു പ­റ­യു­ന്ന­തു ശ­രി­യ­ല്ല. അ­ദ്ദേ­ഹ­ത്തോ­ടു് എ­നി­ക്കു സ്നേ­ഹ­വും ബ­ഹു­മാ­ന­വു­മാ­ണു്. ഒരു ദിവസം കാ­ല­ത്തു് ഞാൻ ന­ട­ക്കാൻ പോ­യ­പ്പോൾ അ­ദ്ദേ­ഹം അ­മ്പ­ല­ത്തിൽ പോ­യി­ട്ടു തി­രി­ച്ചു­വ­രി­ക­യാ­യി­രു­ന്നു. എ­ന്നെ­ക്ക­ണ്ട­പ്പോൾ ദേ­ഷ്യ­ത്തോ­ടെ നി­ന്നു. എ­ന്നി­ട്ടു് പ­രു­ഷ­ങ്ങ­ളാ­യ വാ­ക്കു­കൾ എന്റെ മു­ഖ­ത്തേ­ക്കു് എ­റി­ഞ്ഞു: “വാ­യി­ച്ചു. കാ­ല­ത്തു് അ­മ്പ­ല­ത്തിൽ­പോ­യി തൊ­ഴു­ക­യും ച­ന്ദ­നം വാ­ങ്ങി­നെ­റ്റി­യി­ലി­ടു­ക­യും തു­ള­സി­യി­ല ചെ­വി­ക്കു­മു­ക­ളിൽ വ­യ്ക്കു­ക­യും ചെ­യ്യു­ന്ന എന്നെ നി­ങ്ങൾ സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ ക­ളി­യാ­ക്കി­യി­രി­ക്കു­ന്നു. അ­തെ­ന്റെ ഇ­ഷ്ട­മാ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കി­ക്കൊ­ള്ളു”. വെ­ണ്മ­ണി പ­റ­ഞ്ഞ­പോ­ലെ ഞാൻ ‘കു­ല­വെ­ട്ടീ­ടി­നെ കു­റ്റി­വാ­ഴ­പോ­ലെ’ നി­ന്നു­പോ­യി. ഞാൻ അ­ദ്ദേ­ഹ­ത്തെ ല­ക്ഷ്യ­മാ­ക്കി­യ­ല്ല അ­ങ്ങ­നെ എ­ഴു­തി­യ­തു്. എ­ഴു­തി­യ­തു­പോ­ലും ഞാൻ മ­റ­ന്നു­പോ­യി. ഞാൻ വി­ശ­ദീ­ക­ര­ണം നൽ­കു­ന്ന­തി­നു­മു­മ്പു് അ­ദ്ദേ­ഹം ചാ­ടി­ക്കു­തി­ച്ചു­പോ­യി.

മകൻ നി­ന്ദി­ക്കു­ന്ന, മ­ക­ന്റെ ഭാര്യ നി­ന്ദി­ക്കു­ന്ന ഏതു വൃ­ദ്ധ­നും ‘ത­ഹ­സീൽ­ദാ­രു­ടെ അച്ഛൻ’ എന്ന ക­ഥ­യെ­ഴു­തി­യ തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള­യോ­ടു ക­യർ­ക്കാം. ‘നി­ങ്ങൾ എന്റെ ക­ഥ­യ­ല്ലേ എ­ഴു­തി­വ­ച്ചി­രി­ക്കു­ന്ന­തു?’ എന്നു കോ­പ­ത്തോ­ടെ ചോ­ദി­ക്കാം. ഭാര്യ വ്യ­ഭി­ച­രി­ക്കു­ന്നു എന്നു കണ്ട ഏതു ഭർ­ത്താ­വും ‘ക്രോ­യി­റ്റ്സർ സ­നാ­റ്റ’ എ­ഴു­തി­യ ടോൾ­സ്റ്റോ­യി­യോ­ടു് അ­ക്കാ­ല­ത്തു ദേ­ഷ്യ­പ്പെ­ട്ടി­രി­ക്കും. ഈ പ്ര­തി­ക­ര­ണ­മു­ള­വാ­ക്കു­മ്പോൾ കല വിജയം വ­രി­ക്കു­ന്നു. സാർ­വ­ലൗ­കി­ക­സം­ഭ­വ­ത്തെ­യോ വി­കാ­ര­ത്തെ­യോ ആ­കർ­ഷ­ക­മാ­യി എ­ഴു­ത്തു­കാ­രൻ ആ­വി­ഷ്ക­രി­ച്ചു എ­ന്നാ­ണ­ല്ലോ അ­തി­ന്റെ അർ­ത്ഥം.

ഇതു് എ­ഴു­ത്തു­കാ­രു­ടെ ഭാ­ഗ്യ­വും ദൗർ­ഭാ­ഗ്യ­വു­മാ­ണു്. മകൻ നി­ന്ദി­ക്കു­ന്ന, മ­ക­ന്റെ ഭാര്യ നി­ന്ദി­ക്കു­ന്ന ഏതു വൃ­ദ്ധ­നും ‘ത­ഹ­സീൽ­ദാ­രു­ടെ അച്ഛൻ’ എന്ന ക­ഥ­യെ­ഴു­തി­യ ത­ക­ഴി­ശി­വ­ശ­ങ്ക­ര­പ്പി­ള്ള യോടു ക­യർ­ക്കാം. ‘നി­ങ്ങൾ എന്റെ ക­ഥ­യ­ല്ലേ എ­ഴു­തി­വ­ച്ചി­രി­ക്കു­ന്ന­തു?’ എന്നു കോ­പ­ത്തോ­ടെ ചോ­ദി­ക്കാം. ഭാര്യ വ്യ­ഭി­ച­രി­ക്കു­ന്നു എന്നു കണ്ട ഏതു ഭർ­ത്താ­വും ‘ക്രോ­യി­റ്റ്സർ സ­നാ­റ്റ’ എ­ഴു­തി­യ ടോൾ­സ്റ്റോ­യി യോടു് അ­ക്കാ­ല­ത്തു ദേ­ഷ്യ­പ്പെ­ട്ടി­രി­ക്കും. ഈ പ്ര­തി­ക­ര­ണ­മു­ള­വാ­ക്കു­മ്പോൾ കല വിജയം വ­രി­ക്കു­ന്നു. സാർ­വ­ലൗ­കി­ക­സം­ഭ­വ­ത്തെ­യോ വി­കാ­ര­ത്തെ­യോ ആ­കർ­ഷ­ക­മാ­യി എ­ഴു­ത്തു­കാ­രൻ ആ­വി­ഷ്ക­രി­ച്ചു എ­ന്നാ­ണ­ല്ലോ അ­തി­ന്റെ അർ­ത്ഥം. അവിടെ ഭാ­ഗ്യം. വാ­യ­ന­ക്കാ­രൻ ദേ­ഷ്യ­പ്പെ­ടു­മ്പോൾ ദൗർ­ഭാ­ഗ്യ­വും.

പുതിയ പു­സ്ത­കം

വാ­യി­ച്ചാൽ മാ­ത്രം പോര, വീ­ട്ടിൽ എ­പ്പോ­ഴും ഉ­ണ്ടാ­യി­രി­ക്കേ­ണ്ട­തു­മാ­യ പു­സ്ത­ക­മാ­ണു് അ­സി­മോ­വി ന്റെ ‘Chronology of Science and Discovery’ എ­ന്ന­തു്. ശാ­സ്ത്രം എ­ങ്ങ­നെ ലോ­ക­ത്തെ രൂ­പ­പ്പെ­ടു­ത്തി, ബി. സി. 4000000 തൊ­ട്ടു് ശാ­സ്ത്ര­ത്തെ ചലനം കൊ­ള­ളി­ച്ചു എന്നു ല­ളി­ത­മാ­യ ഭാ­ഷ­യിൽ ഇതു സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്നു. ഓരോ വർ­ഷ­വും എ­ഴു­തി­യി­ട്ടു് ആ കാ­ല­ത്തെ പ്ര­ധാ­ന­പ്പെ­ട്ട ശാ­സ്ത്രീ­യ­മാ­യ ക­ണ്ടു­പി­ടി­ത്ത­ത്തെ വി­ശ­ദീ­ക­രി­ക്കു­ക­യാ­ണു് അ­സി­മോ­വ്. ഒ­രു­ദാ­ഹ­ര­ണം നൽകാം. 1988 എന്ന വർ­ഷ­ത്തി­ലെ മൂ­ന്നു­സം­ഭ­വ­ങ്ങൾ പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ടു്. അവയിൽ ഒ­ന്നാ­ണു് ടൂ­റി­നി­ലെ ശ­വ­ക്ക­ച്ച. ആ ത­ല­ക്കെ­ട്ടി­നു താ­ഴെ­യാ­യി അ­സി­മോ­വ് എ­ഴു­തു­ന്നു:

The shroud of Turin is a linen cloth that seems to possess an image, front and back, of a bearded, long-​haired man, which resembles the popular conception of Jesus. It was first displayed in France in the 1350s and in 1578 taken to Turin in Italy. Many people believed it to be the burial sheet of Jesus with the image produced by miraculous means. Others more skeptical assumed it to be a forgery produced not long before it was first shown. In 1988 some of the linen was finally tested by the Carbon—14 dating method worked out by Libby (See 1947). The results were clear. The linen had been part of living flax plants seven hundred years ago. The shroud, and presumably the image upon it, had been produced not long before it was first displayed and was thirteen centuries too late to have been the shroud of Jesus.

ഈ ലോ­ക­ത്തെ ഏ­റ്റ­വും വലിയ അ­ദ്ഭു­ത­മെ­ന്തു? എന്റെ മലിന ചി­ന്ത­കൾ ഞാൻ മാ­ത്ര­മേ അ­റി­യു­ന്നു­ള്ളൂ, മുൻ­പി­ലി­രി­ക്കു­ന്ന ആൾ അ­റി­യു­ന്നി­ല്ല എ­ന്ന­തു്.

Carbon—14 എ­ന്താ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കാൻ നമ്മൾ 1947 എന്ന വർഷം നോ­ക്കു­ന്നു. ഒ­രി­ക്കൽ ജീ­വ­നു­ണ്ടാ­യി­രു­ന്ന സ­സ്യ­ത്തി­ന്റെ[1] Carbon—14 സാ­ന്ദ്ര­ത ഗ്ര­ഹി­ക്കാൻ വ­ഴി­യു­ണ്ടു്. അതു മ­ന­സ്സി­ലാ­ക്കി­യാൽ സസ്യം ‘മ­രി­ച്ച­തി­നു­ശേ­ഷം എ­ത്ര­വർ­ഷം ക­ഴി­ഞ്ഞു­വെ­ന്നു് അ­ദ്ഭു­ത­വാ­ഹ­മാ­യ സൂ­ക്ഷ്മ­ത­യോ­ടെ മ­ന­സ്സി­ലാ­ക്കാം. 45000 വർഷം മുൻ­പു­ള്ള തടി, തുണി ഇ­വ­യി­ലെ Carbon—14 സാ­ന്ദ്ര­ത­യും ക­ണ­ക്കാ­ക്കാ­വു­ന്ന­തേ­യു­ളു­ളു. ഈ­ജി­പ്റ്റി­ലെ മ­മ്മി­കൾ, ച­രി­ത്രാ­തീ­ത­കാ­ല­ങ്ങ­ളി­ലെ തടികൾ, ‘ഡെഡ് സി സ്ക്രോൾ­സ്’, ടൂറിൻ ശ­വ­ക്ക­ച്ച ഇ­വ­യു­ടെ കാലം ഈ Carbon—14 സാ­ന്ദ്ര­ത­യി­ലൂ­ടെ നിർ­ണ്ണ­യി­ക്കാം. ഈ ക­ണ്ടു­പി­ടി­ത്ത­ത്തി­നു് ലി­ബ്ബി ക്കു നോബൽ സ­മ്മാ­നം കി­ട്ടി (Grafton Books, £95, P. 707).

കു­റി­പ്പു­കൾ

[1] സസ്യം എ­ന്ന­തു ചെടി എന്ന അർ­ത്ഥ­ത്തിൽ പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഞാൻ നി­രൂ­പ­ണ­മെ­ന്ന­പേ­രിൽ വ്യ­ക്തി­വി­രോ­ധം കാ­ണി­ക്കു­ന്നി­ല്ല. പി­ണ­ക്കാൻ മ­ടി­യു­ള്ള­വ­രെ എല്ലാ ജ്യോ­ത്സ്യ­ത്തി­ലും പ്ര­ശം­സി­ച്ചു് അ­വ­രു­ടെ പു­ച്ഛം നേ­ടു­ന്നി­ല്ല. ത­ന്നെ­ക്കാൾ നല്ല മ­നു­ഷ്യ­ന­ല്ലേ ഞാൻ? (ചോ­ദ്യം മ­ദ്ധ്യ­ഭാ­ര­ത­ത്തിൽ ജോ­ലി­നോ­ക്കു­ന്ന ഒരു ക­ഥാ­കാ­ര­ന്റേ­തു്).

ഉ­ത്ത­രം: താ­ങ്കൾ നല്ല മ­നു­ഷ്യൻ മാ­ത്ര­മ­ല്ല, എന്റെ കൂ­ട്ടു­കാ­ര­നു­മാ­ണു്. എന്റെ വീ­ട്ടി­ന്റെ മുൻ­പിൽ മുൻ­വ­ശ­ത്തെ­കാ­ലു­കൾ നീ­ട്ടി­വ­ച്ചു് കി­ട­ക്കു­ന്ന അവൻ ത­ന്നെ­യാ­ണു് എന്റെ കൂ­ട്ടു­കാ­രൻ. അവൻ നി­രൂ­പ­ണ­മെ­ഴു­താ­റി­ല്ല. പു­ച്ഛ­ത്തി­നു ഭാ­ജ­ന­മാ­യി­ത്തീ­രു­ന്നി­ല്ല. ച­ന്ദ്ര­നു­ദി­ക്കു­മ്പോൾ അവൻ മു­ഖ­ത്തെ മാം­സ­പേ­ശി­കൾ വ­ക്രി­പ്പി­ക്കു­ന്നു. കു­ത്തി­യി­രി­ക്കു­ന്നു. മോ­ങ്ങു­ന്നു.

ചോ­ദ്യം: സ്വ­ഭാ­വ സേർ­ട്ടി­ഫി­ക്ക­റ്റ് കൊ­ടു­ക്കു­ന്ന­തു് ഒ­രു­ത­രം ക­ള്ള­മ­ല്ലേ?

ഉ­ത്ത­രം: അതെ. ഏ­റ്റ­വും വലിയ ക­ള്ള­മു­ള്ള സ്വ­ഭാ­വ സേർ­ട്ടി­ഫി­ക്ക­റ്റ് ഭാര്യ, ഭർ­ത്താ­വി­നെ­ക്കു­റി­ച്ചു് അ­ന്യ­സ്ത്രീ­കൾ­ക്കു നൽ­കു­ന്ന­താ­ണു്.

ചോ­ദ്യം: ജീ­വി­ത­ത്തി­ലെ ആ­ഹ്ലാ­ദം എ­വി­ടെ­യി­രി­ക്കു­ന്നു?

ഉ­ത്ത­രം: ചെറിയ സം­ഭ­വ­ങ്ങ­ളിൽ. ബ­സ്സിൽ പോ­കു­മ്പോൾ വ­ഴി­വ­ക്കിൽ പ­നി­നീർ­പ്പൂ­വി­നെ­പ്പോ­ലെ വി­ടർ­ന്നു­നി­ല്ക്കു­ന്ന ത­രു­ണി­യെ­ക്കാ­ണു­ന്ന­തു്. റോഡ് ക­ട­ക്കാൻ കാ­ത്തു­നി­ല്ക്കു­മ്പോൾ നി­ങ്ങൾ­ക്കി­ഷ്ട­മു­ള്ള­വ­ളെ മി­ന്നൽ­പ്ര­വാ­ഹ­മെ­ന്ന­പോ­ലെ ബ­സ്സി­ന­ക­ത്തു കാ­ണു­ന്ന­തു്. ടെ­ലി­ഫോ­ണി­ലെ റോങ് ന­മ്പ­റി­ലൂ­ടെ സ്ത്രീ­സ്വ­രം കേൾ­ക്കു­ന്ന­തു്. വ­ള­രെ­നാ­ളാ­യി­കി­ട്ടാ­നാ­ഗ്ര­ഹി­ച്ചി­രു­ന്ന പു­സ്ത­കം ക­ട­യു­ട­മ­സ്ഥൻ ഒരു ദിവസം കൈ­യി­ലെ­ടു­ത്തു ത­രു­ന്ന­തു്. ച­ക്ര­വാ­ള­ത്തിൽ ഒ­റ്റ­ത്താ­ര­കം വി­ട­രു­ന്ന­തു­കാ­ണു­ന്ന­തു്. ച­തു­രം­ഗം ക­ളി­ക്കു­മ്പോൾ സ്നേ­ഹ­ഭാ­ജ­നം നമ്മെ തോൽ­പ്പി­ക്കു­ന്ന­തു്.

ചോ­ദ്യം: ഏ­തെ­ല്ലാം തി­ന്മ­ക­ളാ­ണു് ഒ­ളി­ച്ചു­വ­യ്ക്കാ­വു­ന്ന­തു?

ഉ­ത്ത­രം: വീ­ട്ടിൽ വ­ന്നി­രു­ന്നു മൂ­ന്നു­മ­ണി­ക്കൂർ നേരം വാ­തോ­രാ­തെ സം­സാ­രി­ച്ചു് ബോറ് ചെ­യ്യു­ന്ന­വ­നോ­ടു സ­ന്തോ­ഷ­ത്തോ­ടെ പെ­രു­മാ­റാം. കടം കൊ­ടു­ത്ത­പ­ണം തി­രി­ച്ചു­ത­രാ­ത്ത­വ­നെ കാ­ണു­മ്പോൾ ഉ­ണ്ടാ­കു­ന്ന വി­രോ­ധം ‘തി­ടു­ക്ക­മി­ല്ല, പി­ന്നെ മതി’ എന്നു പ­റ­ഞ്ഞു ഹി­പ­ക്രി­റ്റ് ആകാം. അ­ങ്ങ­നെ പല തി­ന്മ­ക­ളും ഒ­ളി­ച്ചു­വ­യ്ക്കാം. പക്ഷേ, ആ­ഹാ­ര­ത്തി­ലു­ള്ള അ­ത്യാർ­ത്തി ഒ­ളി­ച്ചു­വ­യ്ക്കാൻ പ­റ്റി­ല്ല. ആ­രി­രു­ന്നാ­ലും വ­ലി­ച്ചു­വാ­രി­ത്തി­ന്നും ആ തി­ന്മ­യു­ള്ള­വർ.

ചോ­ദ്യം: ഈ ലോ­ക­ത്തെ ഏ­റ്റ­വും വലിയ അ­ദ്ഭു­ത­മെ­ന്തു?

ഉ­ത്ത­രം: എന്റെ മ­ലി­ന­ചി­ന്ത­കൾ ഞാൻ മാ­ത്ര­മേ അ­റി­യു­ന്നു­ള്ളു, മുൻ­പി­ലി­രി­ക്കു­ന്ന ആൾ അ­റി­യു­ന്നി­ല്ല എ­ന്ന­തു്.

ചോ­ദ്യം: നി­ങ്ങൾ­ക്കു ക­ടു­ത്ത അ­സൂ­യ­യാ­ണു്. അ­തു­കൊ­ണ്ട­ല്ലേ മ­റ്റു­ള്ള­വ­രെ കു­റ്റം പ­റ­യു­ന്ന­തു?

ഉ­ത്ത­രം: എ­നി­ക്കു പല ദോ­ഷ­ങ്ങ­ളു­മു­ണ്ടു്. പക്ഷേ, അസൂയ ഒ­ട്ടു­മി­ല്ല. എന്റെ സു­ഹൃ­ത്തു് ചെ­മ്മ­നം ചാ­ക്കോ പുതിയ മാ­രു­തി­കാർ വാ­ങ്ങി­യ­പ്പോൾ എ­പ്പോ­ഴും ന­ട­ന്നു­പോ­കു­ന്ന ഞാൻ ആ­ഹ്ലാ­ദാ­തി­രേ­കം കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തെ ആ­ശ്ലേ­ഷി­ക്കു­ക­യും ആ കാറിൽ കു­റേ­ദൂ­രം സ­ഞ്ച­രി­ക്കു­ക­യും ചെ­യ്തു.

ചോ­ദ്യം: റോഡിൽ ക­റൻ­സി­നോ­ട്ട് കി­ട­ക്കു­ന്ന­തു­ക­ണ്ടാൽ നി­ങ്ങൾ എ­ന്തു­ചെ­യ്യും?

ഉ­ത്ത­രം: എ­ടു­ക്കാ­തെ പോകും. ഞാ­ന­തു് എ­ടു­ക്കു­ന്ന­തു വേറെ ആ­രെ­ങ്കി­ലും ക­ണ്ടാൽ അയാൾ ഞാ­നാ­രാ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കും. ആരും കാ­ണാ­തെ­യാ­ണു് ഞാ­ന­തു് എ­ടു­ക്കു­ന്ന­തെ­ങ്കിൽ ഞാൻ ആ­രാ­ണെ­ന്നു് ഞാൻ തന്നെ മ­ന­സ്സി­ലാ­ക്കും.

ജീ­വ­നി­ല്ല
images/ErwinPanofsky.jpg
എർവിൻ പാ­നോ­ഫ്സ്കി

എർവിൻ പാ­നോ­ഫ്സ്കി (Erwin Panofsky, 1892–1968) വി­ശ്വ­വി­ഖ്യാ­ത­നാ­യ ക­ലാ­നി­രൂ­പ­ക­നാ­ണു്. ജർ­മ്മ­നി­യിൽ ജ­നി­ച്ച അ­ദ്ദേ­ഹം ന്യൂ­യോർ­ക്ക് സർ­വ­ക­ലാ­ശാ­ല­യി­ലെ ‘പ്ര­ഫെ­സർ ഒഫ് ഫൈൻ ആർ­ട്സ്’ ആ­യി­രു­ന്നു. 1924-ൽ അ­ദ്ദേ­ഹം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ Idea: A Concept in Art Theory എന്ന ഉ­ജ്ജ്വ­ല­മാ­യ ഗ്ര­ന്ഥം 1968-ൽ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ­ചെ­യ്തു പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. (ജർ­മ്മൻ പേരു് ഇവിടെ നൽ­കു­ന്നി­ല്ല. തർ­ജ്ജ­മ­യു­ടെ പേ­രു­ത­ന്നെ കൊ­ടു­ത്തി­രി­ക്കു­ന്നു). ആ പു­സ്ത­ക­ത്തിൽ ഈ­ജി­പ്റ്റിൽ ജ­നി­ച്ച നി­യോ­പ്ലേ­റ്റോ­നി­സ്റ്റ് ദാർ­ശ­നി­കൻ പ്ലോ­റ്റി­ന­സി ന്റെ ഒ­രാ­ശ­യ­മെ­ടു­ത്തു് ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്. പ്ര­കൃ­തി­യു­ടെ സൗ­ന്ദ­ര്യം ജ­ഡ­വ­സ്തു­വി­ലൂ­ടെ തി­ള­ങ്ങു­ന്ന “ആശയ”ത്തി­ന്റെ ഔ­ജ്ജ്വ­ല്യ­മാ­ണെ­ന്നു് അ­ദ്ദേ­ഹം (പ്ലോ­റ്റി­ന­സ്) പ­റ­ഞ്ഞു. (ആശയം പ്ലേ­റ്റോ യുടെ ദൈ­വി­ക­മാ­യ ആ­ശ­യ­മാ­ണു്. ഈ­ശ്വ­ന്റെ മ­ന­സ്സി­ലു­ള്ള ആശയം. ആ ആ­ശ­യ­ത്തി­ന്റെ പ­കർ­പ്പു് ആ­ശാ­രി­യു­ടെ മേശ. മേ­ശ­യു­ടെ ചി­ത്രം പ­കർ­പ്പി­ന്റെ പ­കർ­പ്പു്—ലേഖകൻ) അ­തു­പോ­ലെ ക­ലാ­സൃ­ഷ്ടി­യു­ടെ സൗ­ന്ദ­ര്യം വ­സ്തു­വി­ലു­ള്ള (matter) ഒ­രാ­ദർ­ശാ­ത്മ­ക രൂ­പ­ത്തി­ന്റെ അ­ന്തഃ­പ്ര­ക്ഷേ­പ­മാ­ണു് (injection) എന്നു അ­ദ്ദേ­ഹം ക­രു­തു­ന്നു. ആ പ്ര­ക്രി­യ ന­ട­ത്തു­മ്പോൾ ചൈ­ത­ന്യ­ര­ഹി­ത­മാ­യ വസ്തു സ­ജീ­വ­മാ­കു­ന്നു (പുറം 27, Icon Edition, 1960, വില $ 6.95).

images/IdeaCover.jpg

റോമൻ ദാർ­ശ­നി­കൻ സെ­നെ­ക്കാ യുടെ Letters from a Stoic എന്ന പു­സ്ത­ക­ത്തിൽ (പെൻ­ഗ്വിൻ ബു­ക്ക്) ഇതു വേ­റൊ­രു ത­ര­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­രി­സ്റ്റോ­ട്ടൽ എ­ഴു­തി­യ­തെ­ന്താ­ണെ­ന്നു് വി­ശ­ദീ­ക­രി­ക്കു­ക­യാ­ണു് സെ­നെ­ക്ക. പ്ര­തി­മ­യു­ടെ ആ­ദ്യ­ത്തെ ഹേതു ലോഹം. അ­തി­ല്ലാ­തെ പ്ര­തി­മാ­നിർ­മ്മാ­ണം, സാ­ദ്ധ്യ­മ­ല്ല. ര­ണ്ടാ­മ­ത്തെ ഹേതു പ്ര­തി­മാ­നിർ­മ്മാ­താ­വു്. അ­യാ­ളു­ടെ വി­ദ­ഗ്ദ്ധ­ഹ­സ്ത­ങ്ങ­ളി­ല്ലെ­ങ്കിൽ പ്ര­തി­മ ഉ­ണ്ടാ­വു­ക­യി­ല്ല­ല്ലോ. മൂ­ന്നാ­മ­ത്തെ ഹേതു രൂപം ‘ത­ല­മു­ടി­കെ­ട്ടു­ന്ന കു­ട്ടി’ ‘കു­ന്ത­മെ­ടു­ത്ത മ­നു­ഷ്യൻ’ എ­ന്നൊ­ക്കെ­പ്പ­റ­യാൻ കാരണം രൂപം അതിൽ നി­വേ­ശി­പ്പി­ച്ചു എ­ന്ന­തു­ത­ന്നെ (പുറം 119). ഈ കടം വാ­ങ്ങി­യ ആ­ശ­യം­കൊ­ണ്ടു് ഞാൻ ടി. കെ. ശ­ങ്ക­ര­നാ­രാ­യ­ണൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘മ­ഹ­ഫു­സ് ഖാൻ’ എന്ന കഥയെ വി­ല­യി­രു­ത്താൻ ശ്ര­മി­ക്കു­ക­യാ­ണു്. ആ­പ്പീ­സി­ലെ ടൈ­പ്പി­സ്റ്റ്, ത­നി­ക്കു് ഇ­ഷ്ട­മി­ല്ലാ­ത്ത ഒ­രു­ത്ത­നോ­ടു സം­സാ­രി­ച്ചു­കൂ­ടെ­ന്നു് അ­ധി­കാ­രി­ക്കു നിർ­ബ­ന്ധം. സം­സാ­രി­ച്ചാൽ സംഘടന രൂ­പം­കൊ­ണ്ടാ­ലോ? അ­തു­കൊ­ണ്ടു് ആ­ദ്യ­മൊ­രു മു­ന്ന­റി­യി­പ്പു്. താ­ന­റി­യാ­തെ ഒന്നോ രണ്ടോ വാ­ക്കു് ടൈ­പ്പി­സ്റ്റ് ആ “നി­ഷി­ദ്ധ”നോടു പ­റ­യു­ന്നു. ജോ­ലി­യും പോ­കു­ന്നു. ന­ല്ല­തു­ക സ­മ്മാ­ന­മെ­ന്ന മ­ട്ടിൽ ക­വ­റി­ലി­ട്ടു് അ­യാൾ­ക്കു കൊ­ടു­ക്കു­ന്നു അ­ധി­കാ­രി. വീ­ട്ടിൽ­ച്ചെ­ന്നു തു­റ­ന്നു­നോ­ക്കി­യാൽ­മ­തി­യെ­ന്നും നിർ­ദ്ദേ­ശം. നോ­ക്കി. അ­തി­ന­ക­ത്തു് പ­ണ­ത്തി­നു­പു­റ­മേ ഡി­സ്മി­സൽ ഓർ­ഡ­റും. ഇതു അ­രി­സ്റ്റോ­ട്ട­ലി­ന്റെ ലോഹം. പക്ഷേ, അതിനു ക­ഥ­യു­ടെ ആ­കൃ­തി­കൊ­ടു­ക്കാൻ ശ്ര­മി­ക്കു­ന്ന ശ­ങ്ക­ര­നാ­രാ­യ­ണ­നു് വി­ദ­ഗ്ദ്ധ­ഹ­സ്ത­ങ്ങ­ളി­ല്ല. അ­തു­കൊ­ണ്ടു് ലോഹം ലോ­ഹ­മാ­യി­ത്ത­ന്നെ കി­ട­ക്കു­ന്നു. സ­ജീ­വ­മാ­ക്കു­ന്ന പ്ര­ക്രി­യ പി­ന്നെ­യ­ല്ലേ വ­രു­ന്നു­ള്ളു. ഈ സി­ദ്ധാ­ന്ത­ങ്ങ­ളും മ­റ്റും ഒ­ഴി­വാ­ക്കി­പ്പ­റ­യാം. ശ­ങ്ക­ര­നാ­രാ­യ­ണ­ന്റേ­തു് ക­ല­യ­ല്ല, ക­ഥ­യ­ല്ല. കുറേ നിർ­ജ്ജീ­വ­ങ്ങ­ളാ­യ വാ­ക്യ­ങ്ങ­ളു­ടെ സ­മാ­ഹാ­രം മാ­ത്ര­മാ­ണു്. ഇന്നു തൈ­ക്കാ­ട്ടു് ശ്മ­ശാ­ന­ത്തി­ലേ­ക്കു കൊ­ണ്ടു­പോ­കു­ന്ന ഒരു മൃ­ത­ദേ­ഹം ഞാൻ കണ്ടു. ഒ­രു­ത­ര­ത്തി­ലു­ള്ള വ­ല്ലാ­യ്മ എ­നി­ക്കു­ണ്ടാ­യി. വീ­ട്ടിൽ­വ­ന്നു് ശ­ങ്ക­ര­നാ­രാ­യ­ണ­ന്റെ നിർ­ജ്ജീ­വ­മാ­യ ക­ഥ­വാ­യി­ച്ചു. വ­ല്ലാ­യ്മ! മൃ­ത­ദേ­ഹ­ത്തെ­ക്കാൾ അ­സ്വ­സ്ഥ­ത­യു­ള­വാ­ക്കും ജീ­വ­നി­ല്ലാ­ത്ത ചെ­റു­ക­ഥ.

എൻ. ആർ. എസ്. ബാബു
images/Walterpater1.jpg
വാൾ­ട്ടർ പേ­റ്റർ

സാ­ഹി­ത്യ­ത്തിൽ ത­ല്പ­ര­നാ­യ ഒരു യു­വാ­വു് വാൾ­ട്ടർ പേ­റ്റ­റെ സ­മീ­പി­ച്ചു് തന്റെ രചനകൾ കാ­ണി­ച്ച­പ്പോൾ ‘ദി­വ­സ­വും കാ­ല­ത്തു് ഒരു ഡോസ് ജോൺസൺ ക­ഴി­ക്കൂ’ എന്നു പ­റ­യു­ക­യു­ണ്ടാ­യി. യു­വാ­വി­ന്റെ ‘അ­ക്ഷ­ര­സം­സ്കാ­രം’ വേ­ണ്ട­പോ­ലെ ആ­യി­ല്ലെ­ന്നും, ജോൺസൺ എ­ഴു­തി­യ പു­സ്ത­ക­ങ്ങൾ വാ­യി­ച്ചു് ആ സം­സ്കാ­ര­ത്തി­നു വി­കാ­സം വ­രു­ത്ത­ണ­മെ­ന്നു­മാ­യി­രു­ന്നു പേ­റ്റർ നിർ­ദ്ദേ­ശി­ച്ച­തു്. കാ­ല­ത്തും ഉ­ച്ച­യ്ക്കും വൈ­കി­ട്ടും രാ­ത്രി­യും യ­ഥാ­ക്ര­മം ഓരോ ഡോസ് വ്യാ­സ­നും വാ­ല്മീ­കി യും കാ­ളി­ദാ­സ­നും ടാ­ഗോ­റും ഭാ­ര­തീ­യർ­ക്കു നൽ­കേ­ണ്ട അ­വ­സ്ഥ­യാ­ണി­ന്നു്. കേ­ര­ള­ത്തി­ലു­ള്ള­വർ­ക്കു മേ­മ്പോ­ടി­യാ­യി കു­മാ­ര­നാ­ശാ­നോ വ­ള്ള­ത്തോ­ളോ നൽകാം. എ­ങ്കി­ലേ അ­വ­രു­ടെ മ­നു­ഷ്യ­ത്വം വി­ക­സി­തോ­ജ്ജ്വ­ല­മാ­കൂ. ഇ­ന്ന­ത്തെ സം­സ്കാ­ര­രാ­ഹി­ത്യ­ത്തി­ന്റെ ഒരു ഹേതു ഈ അ­ക്ഷ­ര­സം­സ്കാ­ര­ത്തി­ന്റെ ലോപം ത­ന്നെ­യാ­ണു്. ആ­ന്ധ്ര­യി­ലും കർ­ണ്ണാ­ട­ക­ത്തി­ലു­മു­ള്ള­വർ­ക്കു് ആ പ്ര­ദേ­ശ­ങ്ങ­ളി­ലെ നല്ല സാ­ഹി­ത്യ­കാ­ര­ന്മാ­രെ മേ­മ്പൊ­ടി­യാ­യി നൽ­കാ­വു­ന്ന­താ­ണു്.

അ­ക്ഷ­ര­ങ്ങൾ! അ­വ­യി­ലാ­ണു് എ­ല്ലാം അ­ട­ങ്ങി­യി­രി­ക്കു­ക. മ­രി­ച്ച സം­സ്കാ­ര­ത്തെ അതു പു­ന­രു­ജ്ജീ­വി­പ്പി­ക്കു­ന്നു. വർ­ത്ത­മാ­ന­കാ­ല സം­സ്കാ­ര­ത്തെ ചൈ­ത­ന്യ­ധ­ന്യ­മാ­ക്കു­ന്നു. മ­നു­ഷ്യ­ന്റെ വീ­ര­ധർ­മ്മാ­ത്മ­ക­ത്വം, വിജയം, ഭാ­ഗ്യം ദൗർ­ഭാ­ഗ്യം ഇ­വ­യെ­ല്ലാം അ­ക്ഷ­ര­ങ്ങ­ളി­ലാ­ണു­ള്ള­തു്. അ­തു­കൊ­ണ്ടു് അ­ക്ഷ­ര­ങ്ങൾ മ­രി­ച്ചാൽ മ­നു­ഷ്യൻ മ­നു­ഷ്യ­ന­ല്ലാ­താ­യി­ത്തീ­രും. ഈ സ­ത്യ­ത്തി­ലേ­ക്കു എൻ. ആർ. എസ്. ബാബു വി­ദ­ഗ്ദ്ധ­ഹ­സ്തം ചൂ­ണ്ടു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്കു­കൾ കേ­ട്ടാ­ലും: “ഇ­ന്ന­ത്തെ ഇ­ന്ത്യ ഉ­പ­ക­ര­ണ­സം­സ്കാ­ര­ത്തി­ലേ­ക്കു റോ­ക്ക­റ്റി­ന്റെ വേ­ഗ­ത്തിൽ കു­തി­ച്ചു കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. അ­ക്ഷ­ര­ത്തി­ന്റെ ആ­രാ­ധ­കർ ഉ­യർ­ത്തു­ന്ന പ്ര­ശ്ന­ങ്ങൾ­ക്കു് ഇ­ന്ത്യ­യി­ലേ­തി­നോ­ളം പ്ര­സ­ക്തി മ­റ്റെ­വി­ടെ­യെ­ങ്കി­ലും ഇ­ന്നു­ണ്ടോ?” ഈ ചോ­ദ്യ­ത്തി­ന്റെ പ്രാ­ധാ­ന്യ­വും പ്ര­സ­ക്തി­യും വ്യ­ക്ത­മാ­ക്കു­ന്ന­തി­നു­വേ­ണ്ടി ലേഖകൻ മറ്റു മീ­ഡി­യ­യു­ടെ ഗു­ണ­ദോ­ഷ­ങ്ങൾ വി­ചി­ന്ത­നം ചെ­യ്യു­ന്നു­ണ്ടു്. മാ­ന­സി­ക­വും ആ­ധ്യാ­ത്മി­ക­വും ആയ ദേ­വാ­ല­യ­ത്തി­ലേ­ക്കു­ള്ള എൻ. ആർ. എസ്. ബാ­ബു­വി­ന്റെ ഈ തീർ­ത്ഥാ­ട­നം സ­മു­ചി­ത­മാ­യി­ട്ടു­ണ്ടു്.

അ­ക്ഷ­ര­ങ്ങൾ! അ­വ­യി­ലാ­ണു് എ­ല്ലാം അ­ട­ങ്ങി­യി­രി­ക്കു­ക. മ­രി­ച്ച സം­സ്കാ­ര­ത്തെ അതു പു­ന­രു­ജ്ജീ­വി­പ്പി­ക്കു­ന്നു. വർ­ത്ത­മാ­ന­കാ­ല സം­സ്കാ­ര­ത്തെ ചൈ­ത­ന്യ­ധ­ന്യ­മാ­ക്കു­ന്നു. മ­നു­ഷ്യ­ന്റെ വീ­ര­ധർ­മ്മാ­ത്മ­ക­ത്വം, വിജയം, ഭാ­ഗ്യം, ദൗർ­ഭാ­ഗ്യം ഇ­വ­യെ­ല്ലാം അ­ക്ഷ­ര­ങ്ങ­ളി­ലാ­ണു­ള്ള­തു്. അ­തു­കൊ­ണ്ടു് അ­ക്ഷ­ര­ങ്ങൾ മ­രി­ച്ചാൽ മ­നു­ഷ്യൻ മ­നു­ഷ്യ­ന­ല്ലാ­താ­യി­ത്തീ­രു­ന്നു.

രണ്ടു ദി­വ­സ­ത്തി­നു മുൻ­പു് ഞാൻ ഓ­ച്ചി­റ എന്ന സ്ഥ­ല­ത്തേ­ക്കു പോ­കു­ക­യാ­യി­രു­ന്നു. ക­രു­നാ­ഗ­പ്പ­ള്ളി­യിൽ വാഹനം സ്വ­ല്പ­നേ­ര­ത്തേ­ക്കു നി­റു­ത്തി­യ­പ്പോൾ ഞാൻ റോ­ഡി­ലി­റ­ങ്ങി നി­ന്നു. ദൂരെ നി­ന്നു് ഒരു യു­വാ­വു് എന്റെ അ­ടു­ത്തേ­ക്കു് ഓ­ടി­വ­ന്നു. കി­ത­ച്ചു­കൊ­ണ്ടു് ആ ചെ­റു­പ്പ­ക്കാ­രൻ പ­റ­ഞ്ഞു: “കൃ­ഷ്ണൻ­നാ­യർ­സ്സാ­റ­ല്ലേ. ഞാൻ പ­തി­വാ­യി സാ­ഹി­ത്യ­വാ­ര­ഫ­ലം വാ­യി­ക്കു­ന്നു. എന്റെ പേരു് അ­ബു­ദുൾ റഹീം. ഞാൻ ഓ­ട്ടോ­റി­ക്ഷ ഡ്രൈ­വ­റാ­ണു്. മ­ല­യാ­ള­നാ­ടു് വാ­രി­ക­യിൽ സാ­ഹി­ത്യ­വാ­ര­ഫ­ലം വ­ന്ന­കാ­ലം തൊ­ട്ടാ­ണു് ഞാ­നി­തു­വാ­യി­ക്കു­ന്ന­തു്. എ­നി­ക്കു അതു് വലിയ പ്ര­യോ­ജ­നം ചെ­യ്യു­ന്നു. പി­ന്നെ, സാറ് എ­ഴു­തി­ത്തു­ട­ങ്ങു­ന്ന­വ­രെ ഇ­ത്ര­ത്തോ­ളം ആ­ക്ര­മി­ക്ക­രു­തു്”. എന്റെ അ­വി­ദ­ഗ്ദ്ധ­ങ്ങ­ളാ­യ വാ­ക്കു­ക­ളി­ലൂ­ടെ ചില വി­ജ്ഞാ­ന­ശ­ക­ല­ങ്ങൾ ആ യു­വാ­വി­ന്റെ മാ­ന­സി­ക­ത­ല­ത്തിൽ എ­ത്തി­യ­ല്ലോ. അ­ക്ഷ­ര­ത്തി­ന്റെ ശക്തി! ഞാൻ ആ­ഹ്ലാ­ദി­ക്കു­ക­യും അ­ഭി­മാ­നി­ക്കു­ക­യും ചെ­യ്യു­ന്നു.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. ക­വി­ക­ളു­ടെ ഗാ­ന­ങ്ങൾ (കാ­വ്യ­ങ്ങ­ളെ­ന്ന അർ­ത്ഥ­ത്തിൽ) കേൾ­ക്കു­ക­യേ ആകാവൂ. അവരെ കാ­ണ­രു­തു്. ക­ണ്ടു­പോ­യാൽ ബ­ഹു­മാ­നം കു­റ­യും. എ­ത്ര­ക­ണ്ടാ­ലും ബ­ഹു­മാ­ന­ത്തി­നു ലോപം വ­രി­ല്ല എന്നു പറയാം ച­ങ്ങ­മ്പു­ഴ യെ­പ്പ­റ്റി. പക്ഷേ, അ­ദ്ദേ­ഹം സ്വ­ന്തം കവിത ചൊ­ല്ലു­ന്ന­തു കേൾ­ക്ക­രു­തു്. ഞാനതു കേ­ട്ടി­ട്ടു­ണ്ടെ­ങ്കി­ലും ഇ­ന്നു് ഇ­വി­ടെ­യി­രു­ന്നു പ­റ­യു­ന്നു: ‘ഞാൻ ച­ങ്ങ­മ്പു­ഴ­യെ പ­ല­പ്പോ­ഴും ക­ണ്ടി­ട്ടു­ണ്ടു്. പക്ഷേ, അ­ദ്ദേ­ഹം സ്വ­ന്തം കവിത ചൊ­ല്ലു­ന്ന­തു കേ­ട്ടി­ട്ടി­ല്ല’.
  2. ശൈ­ശ­വ­കാ­ല­ത്തു് എ­ന്നെ­ക്കാൾ എന്റെ നി­ഴ­ലി­നെ ഞാൻ സ്നേ­ഹി­ച്ചി­രു­ന്നു. വെ­ള്ള­ച്ചു­വ­രിൽ നിഴൽ കാണാൻ ഞാൻ വെ­ളി­ച്ച­ത്തി­നു് അ­ടു­ത്തു­ചെ­ന്നു നി­ന്നി­രു­ന്നു. ബാ­ല­നാ­യി­രു­ന്ന കാ­ല­ത്തു് സ്വ­ന്തം നി­ഴ­ലി­നെ­യ­ല്ല ഞാൻ സ്നേ­ഹി­ച്ച­തു്. കൈകൾ ചേർ­ത്തു് വി­ള­ക്കി­ന­രി­കിൽ പി­ടി­ച്ചു് പ­ട്ടി­യു­ടെ­യും പ­ക്ഷി­യു­ടെ­യും രൂ­പ­ങ്ങ­ളിൽ നി­ഴ­ലു­ണ്ടാ­ക്കി ഞാൻ ര­സി­ച്ചി­രു­ന്നു. ആ രൂ­പ­ങ്ങ­ളെ ഞാൻ ഇ­ഷ്ട­പ്പെ­ട്ടു. ഇ­ന്നു് ചു­വ­രിൽ നിഴൽ വീ­ഴു­മെ­ന്നു കരുതി വി­ള­ക്കി­ന­ടു­ത്തു പോ­കു­ന്നി­ല്ല. ഞാൻ എന്റെ നി­ഴ­ലി­നെ പേ­ടി­ക്കു­ന്നു.
  3. എന്റെ ഗു­രു­നാ­ഥ­നാ­യി­രു­ന്നു ഇ­ളം­ങ്കു­ളം കു­ഞ്ഞൻ­പി­ള്ള. ഒരു ദിവസം സാറ് എ­ന്നോ­ടു പ­റ­ഞ്ഞു: “ടി. എൻ. ഗോ­പി­നാ­ഥൻ നായർ മ­ല­യാ­ള­മോ­ണേ­ഴ്സി­നു­ചേ­രാൻ വന്നു. ‘ച­ങ്ങ­മ്പു­ഴ­യാ­വാ­നാ­ണോ ഭാവം?’ എന്നു ഞാൻ ഗോ­പി­യോ­ടു ചോ­ദി­ച്ചു. ഗോപി ക്ലാ­സ്സിൽ ചേർ­ന്നി­ല്ല”. സാ­റി­ന്റെ ഈ ചോ­ദ്യ­ത്തിൽ ഒ­രർ­ത്ഥ­വു­മി­ല്ല. ച­ങ്ങ­മ്പു­ഴ അ­ദ്ദേ­ഹ­ത്തി­ന്റെ നി­ല­യി­ലും ഗോപി അ­ദ്ദേ­ഹ­ത്തി­ന്റെ നി­ല­യി­ലും തി­ള­ങ്ങും. സാ­ഹി­ത്യ­കാ­ര­ന്മാ­രെ നി­രു­ത്സാ­ഹ­പ്പെ­ടു­ത്തു­ന്ന രീ­തി­യു­ണ്ടാ­യി­രു­ന്നു അ­ക്കാ­ല­ത്തെ ആർ­ട്സ് കോ­ളേ­ജി­ലെ മ­ല­യാ­ളം വ­കു­പ്പി­നു്.
  4. സ്വി­ഫ്റ്റി­ന്റെ ഇം­ഗ്ലീ­ഷ് മ­നോ­ഹ­ര­മാ­ണു്. ആ­ധു­നി­ക­കാ­ല­ത്തു് ബർ­ട്രൻ­ഡ് റ­സ്സ­ലും ആൽഡസ് ഹ­ക്സി­ലും ബർ­നാർ­ഡ് ഷാ യു­മാ­ണു് നല്ല ഇം­ഗ്ലീ­ഷ് എ­ഴു­തി­യ­വർ. പക്ഷേ, അ­വ­രെ­പ്പോ­ലെ ഇം­ഗ്ലീ­ഷ് എ­ഴു­തി­യാൽ ഇ­ന്ത്യ­യി­ലെ ഒരു ഇം­ഗ്ലീ­ഷ് ജേ­ണ­ലും ആ ലേഖനം പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ക­യി­ല്ല. മ­നു­ഷ്യ­നു മ­ന­സ്സി­ലാ­കാ­ത്ത­രീ­തി­യിൽ സ്റ്റിൽ­റ്റ­ഡാ­യി (Stilted = കൃ­ത്രി­മ­മാ­യി) അ­മേ­രി­ക്കൻ ഇം­ഗ്ലീ­ഷ് എ­ഴു­തി­യാ­ലേ പ­ത്രാ­ധി­പ­ന്മാർ­ക്കു് ഇ­ഷ്ട­മാ­വൂ. ജേ­ണ­ലി­സം ക്ലാ­സ്സു­ക­ളി­ലും വി­ദ്യാർ­ത്ഥി­ക­ളെ പ­ഠി­പ്പി­ക്കു­ന്ന­തു് ഈ വൃ­ത്തി­കെ­ട്ട ഇം­ഗ്ലീ­ഷ് എ­ഴു­താ­നാ­ണു്. ഇതു നേ­രി­ട്ടു­മ­ന­സ്സി­ലാ­ക്കി­യി­ട്ടു് ന­ട­ത്തു­ന്ന പ്ര­സ്താ­വ­മ­ല്ല. വി­ദ്യാർ­ത്ഥി­കൾ എ­ഴു­തി­ക്കൊ­ണ്ടു­വ­രു­ന്ന പല ലേ­ഖ­ന­ങ്ങ­ളും ഞാൻ വാ­യി­ക്കു­ന്നു­ണ്ടു്. കൃ­ത്രി­മ­മാ­യ ഇം­ഗ്ലീ­ഷി­ലാ­ണു് അ­വ­രാ­കെ എ­ഴു­തു­ക. അതിലെ ജേ­ണ­ലി­സ­ത്തി­ന്റെ ജാഗൺ (Jargon = സാ­ങ്കേ­തി­ക­ത്വ­മു­ള്ള ഭാഷ) എ­നി­ക്കു വെ­റു­പ്പു് ജ­നി­പ്പി­ക്കു­ന്നു.
ഇ. എം. എസ്
images/EMS2001stamp.jpg
ഇ. എം. എസ്. ന­മ്പൂ­തി­രി­പ്പാ­ടു്

ഈ കാ­ല­യ­ള­വി­ലെ വലിയ ധി­ഷ­ണാ­ശാ­ലി­യാ­ണു് ഇ. എം. എസ്. ന­മ്പൂ­തി­രി­പ്പാ­ടു്. പ­ല­പ്പോ­ഴും ടെ­ക്നി­ക്കി­ന്റെ അ­തി­പ്ര­സ­രം എൻ. കൃ­ഷ്ണ­പി­ള്ള യുടെ നാ­ട­ക­ങ്ങ­ളിൽ ഉ­ണ്ടെ­ങ്കി­ലും പ്ര­ധാ­ന­മാ­യ നി­രൂ­പ­ക­നെ­യാ­ണു് നമ്മൾ അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ബ­ന്ധ­ങ്ങ­ളിൽ കാണുക. ആ നി­ല­യിൽ വ്യ­ക്തി­ത്വ­മു­ള്ള കൃ­ഷ്ണ­പി­ള്ള­സ്സാ­റി­ന്റെ സം­ഭാ­വ­ന­ക­ളെ­ക്കു­റി­ച്ചു് ഇ. എം. എസ്. ന­ട­ത്തു­ന്ന നി­രീ­ക്ഷ­ണ­ങ്ങൾ തൽ­പ്പ­ര­ത്വ­ത്തോ­ടു­കൂ­ടി­യാ­ണു് ഞാൻ കണ്ടു മ­ന­സ്സി­ലാ­ക്കി­യ­തു്. നി­ഷ്പ­ക്ഷ­ത­യും ആർ­ജ്ജ­വ­വു­മാ­ണു് (sincerity) ഇ. എം. എ­സ്സി­ന്റെ ലേ­ഖ­ന­ത്തി­ന്റെ മു­ദ്ര­കൾ. കൃ­ഷ്ണ­പി­ള്ള­സാ­റി­ന്റെ എല്ലാ ഗ്ര­ന്ഥ­ങ്ങ­ളും വാ­യി­ച്ചി­ട്ടി­ല്ലെ­ന്നും ‘അ­നു­ഭ­വ­ങ്ങൾ അ­ഭി­മ­ത­ങ്ങൾ’ ‘പ്ര­തി­പാ­ത്രം ഭാ­ഷ­ണ­ഭേ­ദം’ ഈ രണ്ടു കൃ­തി­ക­ളേ വാ­യി­ച്ചു­ള്ളൂ­വെ­ന്നും ഇ. എം. എസ്. പ­റ­യു­ന്നു­ണ്ടെ­ങ്കി­ലും എല്ലാ കൃ­തി­ക­ളും പാ­രാ­യ­ണം ചെ­യ്ത­തി­നു­ശേ­ഷം ആ­വി­ഷ്ക­രി­ക്കാ­വു­ന്ന അ­ഭി­പ്രാ­യം പോലെ ത­ന്നെ­യി­രി­ക്കു­ന്നു ഇ­പ്പോ­ഴ­ത്തെ അ­ഭി­പ്രാ­യ­വും. ബു­ദ്ധി­യു­ള്ള­വർ­ക്കു എ­ഴു­ത്തു­കാ­ര­ന്റെ ഒന്നോ രണ്ടോ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ച്ചാൽ­മ­തി. കാ­ത­ലാ­യ അംശം അവർ ക­ണ്ടെ­ത്തും. അതു് ക­ണ്ടെ­ത്തി­യി­രി­ക്കു­ക­യാ­ണു് ഇ. എം. എസ്.

ഈ പ്ര­ബ­ന്ധ­ത്തി­ലെ ഒരു ഭാഗം ഇ­വി­ടു­ത്തെ ചില ക­വി­ക­ളു­ടെ ശ്ര­ദ്ധ­യിൽ കൊ­ണ്ടു­വ­രാൻ എ­നി­ക്കു കൗ­തു­ക­മു­ണ്ടു്. ഇ. എം. എസ്. പ­റ­യു­ന്നു:

“എ­ന്തു­കൊ­ണ്ടെ­ന്നാൽ, പ്ര­തി­ഭാ­ശാ­ലി­ക­ളാ­യ നാ­ട­ക­കൃ­ത്തു­ക്കൾ അ­തി­വേ­ഗം മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്ന കേ­ര­ള­ത്തി­ലാ­ണു് ജീ­വി­ക്കു­ന്ന­തു്. ഈ മാ­റ്റ­ങ്ങ­ളു­ടെ സ്വാ­ധീ­ന­ത്തിൽ നി­ന്നു് ഒ­ഴി­ഞ്ഞു നിൽ­ക്കാൻ മറ്റു രം­ഗ­ങ്ങ­ളി­ലെ­ന്ന­പോ­ലെ നാ­ട­ക­രം­ഗ­ത്തു ശോ­ഭി­ക്കു­ന്ന വ്യ­ക്തി­കൾ­ക്കും ക­ഴി­യു­ക­യി­ല്ല. സാ­മൂ­ഹ്യ­വും രാ­ഷ്ട്രീ­യ­വു­മാ­യ പ­രി­വർ­ത്ത­ന­ങ്ങ­ളോ­ടു് വ്യ­ക്തി­പ­ര­മാ­യി പ്ര­തി­ബ­ദ്ധ­ത പു­ലർ­ത്താ­ത്ത ക­ലാ­കാ­ര­ന്മാ­രിൽ­പ്പോ­ലും ഈ പ­രി­വർ­ത്ത­ന­ങ്ങൾ അ­വ­യു­ടെ സ്വാ­ധീ­നം ചെ­ലു­ത്തും. അ­തു­കൊ­ണ്ടാ­ണു് മാർ­ക്സി­സ്റ്റ്–ലെ­നി­നി­സ്റ്റു­കാ­രാ­യ നി­രൂ­പ­ക­രും ആ­സ്വാ­ദ­ക­രും സാ­മൂ­ഹ്യ­രാ­ഷ്ട്രീ­യ­രം­ഗ­ങ്ങ­ളിൽ പ­രി­വർ­ത്ത­നം വ­രു­ത്തു­ക­യെ­ന്ന ല­ക്ഷ്യ­ത്തോ­ടെ ബോ­ധ­പൂർ­വ്വം ന­ട­ത്തു­ന്ന ര­ച­ന­ക­ളെ മാ­ത്രം അ­ഭി­ന­ന്ദി­ക്കു­ക­യെ­ന്ന തെ­റ്റു് ഇ­പ്പോൾ ആ­വർ­ത്തി­ക്കാ­ത്ത­തു്. ബോ­ധ­പൂർ­വ്വ­മാ­യോ അ­ല്ലാ­തെ­യോ പി­ന്തി­രി­പ്പൻ ശ­ക്തി­ക­ളെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക­യും ശ­ക്തി­പ്പെ­ടു­ത്തു­ക­യും ചെ­യ്യാ­ത്ത­തും ഉ­യർ­ന്ന ക­ലാ­മൂ­ല്യ­മു­ള്ള­തു­മാ­യ എല്ലാ ര­ച­ന­ക­ളെ­യും സ്വാ­ഗ­തം ചെ­യ്യു­ക­യെ­ന്ന സ­മീ­പ­ന­മാ­ണു് മാർ­ക്സി­സ്റ്റ്–ലെ­നി­നി­സ്റ്റു­കാർ ഇ­ന്നു് അം­ഗീ­ക­രി­ക്കു­ന്ന­തു്”.

ക­ശു­വ­ണ്ടി മു­ത­ലാ­ളി ലോ­ക്കൗ­ട്ട് ന­ട­ത്തി­യ­പ്പോൾ തൊ­ഴിൽ­ക്കാ­രി ക­ര­ഞ്ഞെ­ന്നും അയാൾ അവളെ ബ­ലാ­ത്സം­ഗം ചെ­യ്യാൻ ചെ­ന്നു­വെ­ന്നും പോ­ലീ­സു­കാ­രൻ ഫാ­ക്ട­റി തൊ­ഴി­ലാ­ളി­യെ അ­ടി­ച്ചെ­ന്നും മ­റ്റു­മു­ള്ള വി­ഷ­യ­ങ്ങൾ ഇ­പ്പോ­ഴും പ­ദ്യ­ത്തി­ലാ­ക്കി വ­യ്ക്കു­ന്ന­വർ ഈ ഖ­ണ്ഡി­ക മ­ന­സ്സി­രു­ത്തി­വാ­യി­ക്ക­ണം. സ്വ­ന്തം മേ­ശ­യു­ടെ പു­റ­ത്തു് ഇതു് ഫ്ര­യിം ചെ­യ്തു­വ­ച്ചാ­ലും വേ­ണ്ടി­ല്ല. പദ്യം ച­മ­യ്ക്കാൻ തു­ട­ങ്ങു­ന്ന­തി­നു മു­മ്പു് അതു വീ­ണ്ടും വാ­യി­ക്ക­ണം. അതു ചെ­യ്താൽ അ­റു­പ­ഴ­ഞ്ചൻ വി­ഷ­യ­ങ്ങൾ തൂ­ലി­ക­യി­ലൂ­ടെ ക­ട­ലാ­സ്സിൽ വീ­ഴു­ക­യി­ല്ല.

images/TheodorWAdorno2003.jpg
അ­ഡോർ­നോ

ക­ല­യു­ടെ സാ­മൂ­ഹി­കാം­ശം അ­തി­ന്റെ ഉ­ള്ള­ട­ക്ക­ത്തി­ലോ ഐ­ഡി­യോ­ള­ജി­യി­ലോ അല്ല ഇ­രി­ക്കു­ന്ന­തു് എന്ന അ­ഡോർ­നോ യുടെ അ­ഭി­പ്രാ­യം ഇവിടെ ഓർ­മ്മി­ക്ക­ത്ത­ക്ക­താ­ണു്. ക­ലാ­പ­ര­മാ­യ രൂ­പ­മാർ­ജ്ജി­ക്കു­ന്ന ഒരു ആ­ന്ത­രാം­ശ­മു­ണ്ടു്. അ­തി­ലാ­ണു് സാ­മൂ­ഹി­കാം­ശ­മി­രി­ക്കു­ന്ന­തു്. (Aesthetic theory എന്ന പു­സ്ത­കം നോ­ക്കു­ക) അ­ഡോർ­നോ പ­റ­യു­ന്ന ക­ലാ­പ­ര­മാ­യ സത്യം—aesthetic truth —പ­ഴ­ഞ്ച­നും പ­രി­ചി­ത­വു­മാ­യ­തി­നെ പാടേ നി­രാ­ക­രി­ക്കു­ന്നു. അ­ഡോർ­നോ­യും ഇ. എം. എ­സ്സും കണ്ട ഈ സത്യം ഇ­വി­ടു­ത്തെ ചില കവികൾ കാ­ണാ­ഞ്ഞ­തു് ക­ഷ്ട­മെ­ന്നേ പ­റ­യേ­ണ്ടൂ.

റഷ്യൻ ദാർ­ശ­നി­ക­നും മെൻ­ഷി­വി­ക്കു­ക­ളു­ടെ (Mensevik) നേ­താ­വു­മാ­യി­രു­ന്ന ഗി­യോർ­ഗി വാ­ലിൻ­റ്റീ­നോ­വി­ച്ച് പ്ലി­ഹാ­നോ­ഫ് (Georgi Valentinovish Plakhanov, 1857–1918) മ­നു­ഷ്യ­ന്റെ മാ­ന­സി­ക ഘ­ട­ന­യ­നു­സ­രി­ച്ചാ­ണു് സൗ­ന്ദ­ര്യ­ശാ­സ്ത്ര­ത്തെ സം­ബ­ന്ധി­ക്കു­ന്ന ആ­ശ­യ­ങ്ങ­ളു­ണ്ടാ­കു­ന്ന­തെ­ന്നു പ­റ­യു­ന്നു.

images/ArtandSocialLife.jpg

“വ­ന്യ­മാ­യ ഭൂ­വി­ഭാ­ഗ­ത്തിൽ നമ്മൾ ആ­ഹ്ലാ­ദി­ക്കു­ന്ന­തു് ന­ഗ­ര­ത്തി­ലെ കാ­ഴ്ച­കൾ കണ്ടു മ­ടു­പ്പു് ഉ­ണ്ടാ­യ­തു­കൊ­ണ്ടാ­ണു്. പ­തി­നെ­ട്ടാം ശ­താ­ബ്ദ­ത്തി­ലെ ആളുകൾ ന­ഗ­ര­ത്തി­ലെ കാ­ഴ്ച­ക­ളും പ­റ്റെ­വെ­ട്ടി­യ പൂ­ന്തോ­ട്ട­ങ്ങ­ളും ക­ണ്ടു് ആ­ഹ്ലാ­ദി­ച്ച­തു് വ­ന്യ­വും വി­ജ­ന­വു­മാ­യ പ്ര­ദേ­ശ­ങ്ങ­ളോ­ടു് അവയെ താ­ര­ത­മ്യ­പ്പെ­ടു­ത്തി­യി­ട്ടാ­ണു്”. (Art and Social Life).

ക­ല­യു­ടെ മ­ണ്ഡ­ലം

കൃ­ഷ്ണ­പി­ള്ള­സാ­റി­ന്റെ എല്ലാ ഗ്ര­ന്ഥ­ങ്ങ­ളും വാ­യി­ച്ചി­ട്ടി­ല്ലെ­ന്നും ‘അ­നു­ഭ­വ­ങ്ങൾ അ­ഭി­മ­ത­ങ്ങൾ’ ‘പ്ര­തി­പാ­ത്രം ഭാ­ഷ­ണ­ഭേ­ദം’ ഈ രണ്ടു കൃ­തി­ക­ളേ വാ­യി­ച്ചു­ള്ളൂ­വെ­ന്നും ഇ. എം. എസ്. പ­റ­യു­ന്നു­ണ്ടെ­ങ്കി­ലും എ­ല്ലാ­കൃ­തി­ക­ളും പാ­രാ­യ­ണം ചെ­യ്ത­തി­നു­ശേ­ഷം ആ­വി­ഷ്ക­രി­ക്കാ­വു­ന്ന അ­ഭി­പ്രാ­യം പോലെ ത­ന്നെ­യി­രി­ക്കു­ന്നു ഇ­പ്പോ­ഴ­ത്തെ അ­ഭി­പ്രാ­യ­വും. ബു­ദ്ധി­യു­ള്ള­വർ­ക്കു എ­ഴു­ത്തു­കാ­ര­ന്റെ ഒന്നോ രണ്ടോ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ച്ചാൽ­മ­തി. കാ­ത­ലാ­യ അംശം അവർ ക­ണ്ടെ­ത്തും.

യുഗോ യുടെ ‘പാ­വ­ങ്ങൾ’ എന്ന നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­മാ­യ ഷാങ് വൽ ഷാങ് വീ­ട്ടി­ലേ­ക്കു മ­ട­ങ്ങി­പ്പോ­രു­മ്പോൾ ദുഃ­ഖി­ച്ച­വ­നാ­യി­രു­ന്നു. അ­ന്നു് അ­യാൾ­ക്കു് ഒ­ന്നും കി­ട്ടി­യി­ല്ല. വീ­ട്ടി­ലാ­ണെ­ങ്കിൽ സ­ഹോ­ദ­രി­യു­ടെ കു­ഞ്ഞു­ങ്ങൾ പ­ട്ടി­ണി­യാ­ണു്. അ­മ്മാ­വൻ എ­ന്തെ­ങ്കി­ലും കൊ­ണ്ടു­വ­രു­മെ­ന്നു് ആ­ശി­ച്ചു് അവർ ഇ­രി­ക്കു­ക­യാ­ണു്. നി­രാ­ശ­ത­യിൽ വീണ ഷാങ് വൽ ഷാങ് ബേ­ക്ക­റി­യി­ലെ ക­ണ്ണാ­ടി­പ്പെ­ട്ടി­യിൽ ഇ­രു­ന്ന റൊ­ട്ടി കണ്ടു. ഒ­റ്റ­യ­ടി­ക്കു ക­ണ്ണാ­ടി­പൊ­ട്ടി­ച്ചി­ട്ടു് റൊ­ട്ടി എ­ടു­ത്തു­കൊ­ണ്ടു് ഓടി. അയാളെ പി­ടി­കൂ­ടി. കാ­രാ­ഗൃ­ഹ­ത്തി­ലു­മാ­യി ഷാങ് വൽ ഷാങ്. ത­ട­വു­കാ­ലം ക­ഴി­യു­ന്ന­തി­നു മു­മ്പു് ര­ക്ഷ­പ്പെ­ടാൻ ശ്ര­മി­ച്ച­പ്പോ­ഴൊ­ക്കെ പി­ടി­കൂ­ട­പ്പെ­ട്ടു അയാൾ. അ­ങ്ങ­നെ പ­ത്തൊൻ­പ­തു­വർ­ഷം അയാൾ കാ­രാ­ഗൃ­ഹ­ത്തിൽ കി­ട­ന്നു. മറ്റു മാർ­ഗ്ഗ­മി­ല്ലാ­തി­രു­ന്ന­തു­കൊ­ണ്ടാ­ണു് റൊ­ട്ടി മോ­ഷ്ടി­ച്ച­തെ­ന്നു കോ­ട­തി­യിൽ വാ­ദി­ച്ചാ­ലും അന്നു ര­ക്ഷ­യി­ല്ലാ­യി­രു­ന്നു. കാരണം അ­ക്കാ­ല­ത്തെ നി­യ­മ­ങ്ങൾ അത്ര ക­ഠി­ന­ങ്ങ­ളാ­യി­രു­ന്നു എ­ന്ന­തു­ത­ന്നെ.

വി­ശ്വ­വി­ശ്രു­ത­നാ­യ ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രൻ ഷാങ് ഷെനെ മോഷണം ന­ട­ത്തി­യ­തി­ന്റെ പേരിൽ കാ­രാ­ഗൃ­ഹ­ത്തി­ലാ­യി. മ­റ്റൊ­രു സാ­ഹി­ത്യ­നാ­യ­കൻ കോ­ക്തൗ സർ­ക്കാ­രി­നു് അ­പേ­ക്ഷ­കൊ­ടു­ത്തു അ­ദ്ദേ­ഹ­ത്തെ മോ­ചി­പ്പി­ച്ചു. ഷെനെ ജീ­നി­യ­സ്സാ­ണു് എ­ന്നാ­ണു് അ­ദ്ദേ­ഹം സർ­ക്കാ­രി­നെ അ­റി­യി­ച്ച­തു്. ഇ­തി­നെ­ക്കു­റി­ച്ചു് Quentin Crisp — ക്വൻ­റ്റൻ ക്രി­സ്പ് എന്ന ധി­ഷ­ണാ­ശാ­ലി ര­സ­ക­ര­മാ­യ നി­രീ­ക്ഷ­ണം ന­ട­ത്തി­യി­ട്ടു­ണ്ടു്. ഷെനെ ജീ­നി­യ­സ്സാ­ണെ­ങ്കിൽ ജീ­വി­ക്കാ­നു­ള്ള പ­ണ­മു­ണ്ടാ­ക്കാൻ പ്ര­യാ­സ­മി­ല്ല­ല്ലോ. അ­പ്പോൾ മോഷണം കൂ­ടു­തൽ നി­ന്ദ്യ­മാ­യി­ത്തീ­രു­ന്നു. ജ­ഡ്ജി­യു­ടെ വിധി ഇ­ങ്ങ­നെ ആകാം: “The court was not previously aware of the prisoner’s many accomplishments. In view of these we see fit to impose death penalty”. എ­ന്തു­കൊ­ണ്ടു് കോടതി ഇ­ങ്ങ­നെ പ­റ­ഞ്ഞി­ല്ല. സർ­ക്കാ­രാ­ണ­ല്ലോ ഷെ­നെ­യെ മോ­ചി­പ്പി­ച്ച­തു്. ഇനി കോ­ട­തി­യാ­ണു് മോചനം നൽ­കി­യ­തെ­ന്നു വി­ചാ­രി­ക്കൂ. എ­ങ്കി­ലും ഈ വി­ധ­ത്തി­ലൊ­രു വിധി ഉ­ണ്ടാ­കു­മാ­യി­രു­ന്നി­ല്ല. കാരണം സ്വ­ദേ­ശ­സ്നേ­ഹ­ത്തി­ലാ­യി­രു­ന്നു കോ­ക്തൌ­വി­ന്റെ ഊന്നൽ. ദേ­ശ­സ്നേ­ഹം സാ­ന്മാർ­ഗ്ഗി­ക നി­യ­മ­ങ്ങൾ­ക്കും കോ­ട­തി­നി­യ­മ­ങ്ങൾ­ക്കും ശൈ­ഥി­ല്യം വ­രു­ത്തി­യി­രി­ക്കു­ന്നു. ഈ ശൈ­ഥ­ല്യം പൊ­തു­വേ എ­ല്ലാ­യി­ട­ത്തും ദൃ­ശ്യ­മാ­ണു്. മകൻ അ­ച്ഛ­നെ കൈ­വ­യ്ക്കു­ന്ന­തു് ഇ­ന്നു് സർ­വ­സാ­ധാ­ര­ണ­മ­ത്രേ. ചില പി­താ­ക്ക­ന്മാർ മ­ക്ക­ളു­ടെ അ­ടി­മേ­ടി­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ അ­ധ­മ­ന്മാ­രാ­ണെ­ന്നു ഞാൻ സ­മ്മ­തി­ക്കു­ന്നു. എ­ന്നാ­ലും പി­താ­പു­ത്ര­ബ­ന്ധ­ത്തി­ന്റെ ല­യ­ത്തി­നു പ­ണ്ടു­ള്ള ല­യ­ത്തിൽ നി­ന്നു് വ്യ­ത്യാ­സ­മു­ണ്ടു്. പ്രാ­ചീ­ന­കാ­ല­ത്തു് അച്ഛൻ തെ­മ്മാ­ടി­യാ­ണെ­ങ്കി­ലും മകൻ ക്ഷ­മ­യോ­ടെ വർ­ത്തി­ക്കു­മാ­യി­രു­ന്നു. ഇ­ന്നു് അതല്ല സ്ഥി­തി.

ഒ. പി. ജോസഫ് ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തി­യ ‘നാലാം പ്ര­മാ­ണം’ എന്ന ക­ഥ­യി­ലെ മകൻ അ­ച്ഛ­നെ അ­ടി­ക്കു­ന്നി­ല്ല. തെ­ണ്ടി എന്നു വി­ളി­ക്കു­ന്ന­തേ­യു­ള്ളു. ഒ­രി­ക്കൽ വി­ളി­ച്ച­തു് ആ­വർ­ത്തി­ക്കു­മെ­ന്നു മകൻ പ­റ­ഞ്ഞ­പ്പോൾ അച്ഛൻ അവനെ ച­വി­ട്ടി­പ്പു­റ­ത്താ­ക്കി. അവൻ തി­രി­ച്ചു­വ­രു­ന്നി­ല്ലെ­ന്നു ക­ണ്ട­പ്പോൾ അ­യാൾ­ക്കു ദുഃഖം. സ്നേ­ഹ­മെ­ന്ന മൂ­ല്യ­ത്തെ ഉ­യർ­ത്തി­പ്പി­ടി­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ. അ­നു­ക­ര­ണാ­ത്മ­ക­മാ­യ പ്ര­തി­പാ­ദ­ന­ത്തെ ഒ­ഴി­വാ­ക്കി ക­ല­യു­ടെ മ­ണ്ഡ­ല­ത്തി­ലേ­ക്കു ജോസഫ് കഥയെ ഉ­യർ­ത്തി­യി­രി­ക്കു­ന്നു.

അ­ലി­ഗ­റി

ഞാൻ ഏ­റ്റ­വും വെ­റു­ക്കു­ന്ന ഒരു സാ­ഹി­ത്യ­രൂ­പ­മാ­ണു് അ­ലി­ഗ­റി—ലാ­ക്ഷ­ണി­ക കഥ. അ­തി­നാൽ പി. സോ­മ­ന്റെ “കു­ശി­നി­പ്പു­ര­യു­ടെ പ്ര­ശ്ന­ങ്ങൾ” എന്ന ചെ­റു­ക­ഥ (ദേ­ശാ­ഭി­മാ­നി വാരിക) എ­നി­ക്കു് ഇ­ഷ്ട­പ്പെ­ട്ടി­ല്ല. (വെ­റു­ക്കു­ന്നു എ­ന്നെ­ഴു­താ­ത്ത­തു് സോമൻ എന്റെ ശി­ഷ്യ­നാ­യി­രു­ന്നു എ­ന്ന­തി­നാ­ലാ­ണു്) ത­റ­വാ­ട്ടി­നെ ആർ­ക്കും സ്നേ­ഹ­മാ­ണ­ല്ലോ. ആ ഭ­വ­ന­ത്തി­ന്റെ അ­ടു­ക്ക­ള­യു­ടെ ‘മേൽ­ക്കൂ­ര മാ­റ്റി­പ്പ­ണി­യ­ണോ വേ­ണ്ട­യോ എന്ന ചിന്ത. അ­തു­ചെ­യ്യേ­ണ്ട രണ്ടു മേ­സ്തി­രി­മാ­രും ശ­ത്രു­ക്കൾ. അ­ങ്ങ­നെ കാ­ര്യ­ങ്ങൾ “തർ­ക്ക­വ്ര­ണി­ത”ങ്ങ­ളാ­യി പു­രോ­ഗ­മി­ക്കു­മ്പോൾ ഇ­ടി­യു­ടെ മി­ന്ന­ലും കാ­റ്റും വന്നു മേൽ­ക്കൂ­ര കി­ടു­ങ്ങു­ന്നു. മ­ഴ­വെ­ള­ളം ചി­ല­ന്തി­വ­ല­ക­ളോ­ടൊ­പ്പം ക­റു­ത്ത ര­ക്തം­പോ­ലെ ഒ­ഴു­കി­യി­റ­ങ്ങു­ന്നു. വാ­സ്ത­വി­ക­ത്വ­മു­ള്ള ആ­ഖ്യാ­നം മാ­ത്ര­മാ­ണു് ഇ­തെ­ങ്കിൽ ക­ലാ­ഹൃ­ദ­യ­ത്തി­ന്റെ സ്പ­ന്ദ­ന­മി­ല്ല. അതല്ല ഭാ­ര­ത­ത്തി­ന്റെ ശോ­ച­നീ­യാ­വ­സ്ഥ­യാ­ണു് ക­ഥാ­കാ­ര­ന്റെ വി­ഷ­യ­മെ­ങ്കിൽ ഒരു വലിയ പ്ര­തി­പാ­ദ­ത്തെ അ­ടു­ക്ക­ള­യി­ലേ­ക്കു ഒ­തു­ക്കി സ­ങ്കു­ചി­ത­ത്വം വ­രു­ത്തു­ന്നു എന്നു പ­റ­യേ­ണ്ട­താ­യി­വ­രും. ഇതു് ഇ­ക്ക­ഥ­യു­ടെ മാ­ത്രം ദോ­ഷ­മ­ല്ല. എല്ലാ അ­ലി­ഗ­റി­ക­ളു­ടെ­യും ദോ­ഷ­മാ­ണു്. ലാ­ക്ഷ­ണി­ക­ക­ഥ­കൾ എ­പ്പോ­ഴും രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ മാ­ന­ങ്ങ­ളെ­യും സ­മൂ­ഹ­ത്തി­ന്റെ മാ­ന­ങ്ങ­ളെ­യും പ­രി­ഹാ­സ­ജ­ന­ക­മാ­യ വി­ധ­ത്തിൽ ല­ഘൂ­ക­രി­ച്ചു­ക­ള­യും. അ­തി­നാ­ലാ­ണു് ഹേ­ഗ­ലും ക്രോ­ചെ യും ലൂ­ക്കാ­ച്ചും അ­ലി­ഗ­റി ക­ല­യ­ല്ല എ­ന്നു­പ­റ­ഞ്ഞ­തു്.

ദി­ന­ക്കു­റി­പ്പു­കൾ

ടെ­ലി­വി­ഷൻ കാ­ണാ­റി­ല്ല ഞാൻ. കു­ട്ടി­ക­ളാ­രോ സെ­റ്റ് പ്ര­വർ­ത്തി­പ്പി­ച്ച­പ്പോൾ ബോ­ക്സി­ങ് ന­ട­ക്കു­ന്നു. എ­ന്തൊ­രു അ­പ­രി­ഷ്കൃ­ത­വും ജു­ഗു­പ്സാ­വ­ഹ­വു­മാ­യ ഏർ­പ്പാ­ടു്! ത­മ്മി­ലി­ടി­ക്കു­ന്ന­വർ­ക്കു് എന്തോ മാ­ന­സി­ക­രോ­ഗ­മാ­ണു്. ഈ കാ­ട്ടാ­ള­ത്തം ക­ണ്ടു­ര­സി­ക്കു­ന്ന­വർ­ക്കും അതേ രോഗം തന്നെ.

രാ­ത്രി 8.10. വ്യ­ക്തി­കൾ­ക്കു് എ­തി­രാ­യി ആ­ശ്വാ­സം പ്ര­ദാ­നം ചെ­യ്യു­ന്ന­തി­നു ക­ല­യ്ക്കു സാ­ധി­ക്കും. പക്ഷേ, യാ­ഥാർ­ത്ഥ്യ­ത്തി­നു് എ­തി­രാ­യി അ­തി­നൊ­ന്നും ക­ഴി­യു­ക­യി­ല്ല എന്നു റോ­മാ­ങ് റൊ­ളാ­ങ് എ­വി­ടെ­യോ എ­ഴു­തി­യി­ട്ടു­ണ്ടു്. ശ­രി­യ­ല്ലേ? പ­ഞ്ചാ­ബി­ലും കാ­ശ്മീ­രി­ലും അ­പ­രാ­ധം ചെ­യ്യാ­ത്ത­വ­രെ­കൊ­ന്നൊ­ടു­ക്കു­മ്പോൾ ക­ല­യ്ക്കു എ­ന്തു­ചെ­യ്യാ­നാ­വും? വ­ഴി­പി­ഴ­ച്ച നി­രൂ­പ­ണ­ത്തി­നു യാ­ഥാർ­ത്ഥ്യ­ത്തെ ഹ­നി­ക്കാ­നാ­വു­മോ? 1987-ലെ നോബൽ സ­മ്മാ­നം വാ­ങ്ങി­യ യോ­സി­ഫ് ബ്രൊ­ഡ്സ്കി യുടെ ഉ­പ­ന്യാ­സ­സ­മാ­ഹാ­രം ഞാൻ ഈ സ­മ­യ­ത്തു് വാ­യി­ക്കു­ക­യാ­ണു്. ജോ­യി­സ്, മ്യൂ­സിൽ, കാ­ഫ്കാ, ഇ­വ­രെ­ക്കാൾ വലിയ എ­ഴു­ത്തു­കാ­ര­നാ­ണു് റ­ഷ്യാ­ക്കാ­ര­നാ­യ Platonov എന്നു ബ്രോ­ഡ്സ്കി പ­റ­യു­ന്നു. കു­റേ­പ്പേ­രെ­ങ്കി­ലും ഇതു വി­ശ്വ­സി­ക്കും. പ­രി­ഭാ­ഷ­കൾ ഏ­റെ­ക്കി­ട്ടാ­ത്ത­തു­കൊ­ണ്ടാ­ണു് ഇതു വി­ശ്വാ­സ്യ­മാ­കാ­ത്ത­തെ­ന്നു് ബ്രോ­ഡ്സ്കി പ­റ­യു­മ്പോൾ ഏ­റെ­പ്പേർ അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­സ്താ­വം ശ­രി­യാ­ണെ­ന്നു ക­രു­തി­യേ­ക്കും. അ­തു­കൊ­ണ്ടു് നി­രൂ­പ­ണ­ത്തി­നു് യാ­ഥാർ­ത്ഥ്യ­ത്തെ ഹ­നി­ക്കാ­നാ­വും.

8.20. ടെ­ലി­വി­ഷൻ കാ­ണാ­റി­ല്ല ഞാൻ. കു­ട്ടി­ക­ളാ­രോ സെ­റ്റ് പ്ര­വർ­ത്തി­പ്പി­ച്ച­പ്പോൾ ബോ­ക്സി­ങ് ന­ട­ക്കു­ന്നു. എ­ന്തൊ­രു അ­പ­രി­ഷ്കൃ­ത­വും ജു­ഗു­പ്സാ­വ­ഹ­വു­മാ­യ ഏർ­പ്പാ­ടു്! ത­മ്മി­ലി­ടി­ക്കു­ന്ന­വർ­ക്കു് എന്തോ മാ­ന­സി­ക­രോ­ഗ­മാ­ണു്. ഈ കാ­ട്ടാ­ള­ത്തം കണ്ടു ര­സി­ക്കു­ന്ന­വർ­ക്കും അതേ രോഗം തന്നെ.

images/JosefBrodsky.jpg
യോ­സി­ഫ് ബ്രൊ­ഡ്സ്കി

8.35. ബ്രോ­ഡ്സ്കി­യു­ടെ പു­സ്കം താഴെ വ­ച്ചി­ട്ടു് Ted Morgan എ­ഴു­തി­യ Literary Outlaw: The Life and Times of William S. Burroughs എന്ന ജീ­വ­ച­രി­ത്രം വാ­യി­ക്കാ­നെ­ടു­ത്തു. ഈ മ­നു­ഷ്യൻ ഭാ­ര്യ­യെ വെ­ടി­വ­ച്ചു­കൊ­ന്ന­വ­നാ­ണു് എന്നു വാ­യി­ച്ച­തോ­ടെ ആ പു­സ്ത­ക­വും താ­ഴെ­വ­ച്ചു. നോർമൻ മെ­യ്ലർ ഭാ­ര്യ­യെ ക­ത്തി­കൊ­ണ്ടു­മ­ലർ­ത്തി എ­ന്ന­റി­ഞ്ഞ­തിൽ­പ്പി­ന്നെ ഞാൻ അ­യാ­ളു­ടെ ഒരു പു­സ്ത­ക­വും വാ­യി­ച്ചി­ട്ടി­ല്ല. ഭാ­ര്യ­യെ വെ­ടി­വ­ച്ചു കൊ­ന്ന­തു ക­രു­തി­ക്കൂ­ട്ടി­യ­ല്ല, അങ്ങ് അ­റി­യാ­തെ പ­റ്റി­പ്പോ­യ­താ­ണു് എന്നു ജീ­വ­ച­രി­ത്ര­ത്തിൽ ക­ണ്ടി­ട്ടും തു­ടർ­ന്നു­വാ­യി­ക്കാ­നാ­യി­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-07-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.