SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-12-23-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ മ­ഹാ­യ­ശ­സ്ക­നാ­യ എ. എസ്. പി. അയ്യർ എ­ഴു­തി­യ ഒരു കഥ—ചി­ല­പ്പോൾ യ­ഥാർ­ത്ഥ സം­ഭ­വ­വു­മാ­കാം— ഓർ­മ്മ­യിൽ എ­ത്തു­ന്നു. ഒരു ഇം­ഗ്ലീ­ഷു­കാ­രൻ ഒരു ഭാ­ര­തീ­യ­നോ­ടു ചോ­ദി­ച്ചു: അ­ദ്വൈ­തം, ദ്വൈ­തം, വി­ശി­ഷ്ടാ­ദ്വൈ­തം ഇ­വ­യെ­ക്കു­റി­ച്ചെ­ല്ലാം നി­ങ്ങൾ എ­പ്പോ­ഴും പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്നു. ഇതു കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം? ഭാ­ര­തീ­യൻ ഒരു മ­റു­ചോ­ദ്യം അ­ങ്ങോ­ട്ടു ചോ­ദി­ച്ചു: “നി­ങ്ങൾ എ­വ­റ­സ്റ്റാ­രോ­ഹ­ണ­ത്തി­നു വ­രാ­റി­ല്ലേ? അ­ങ്ങ­നെ­യെ­ത്തു­ന്ന­വ­രോ­ടു നി­ങ്ങൾ­ക്കു ബ­ഹു­മാ­ന­മു­ണ്ട­ല്ലോ. ഒരു പു­ല്ലു­പോ­ലും കി­ളിർ­ക്കാ­ത്ത എ­വ­റ­സ്റ്റിൽ ചെ­ന്നി­ട്ടു് എന്തു പ്ര­യോ­ജ­നം?” അ­തു­കേ­ട്ടു ഇം­ഗ്ലീ­ഷു­കാ­രൻ പ­റ­ഞ്ഞു: “അതു പ്ര­കൃ­തി­യെ കീ­ഴ­ട­ക്ക­ലാ­ണു്. ആ പ്ര­വർ­ത്ത­നം ചൈ­ത­ന്യാ­ത്മ­ക­മാ­ണു്” അ­പ്പോൾ ഭാ­ര­തീ­യൻ അ­റി­യി­ച്ചു: “നി­ങ്ങൾ കൊ­ടു­മു­ടി­കൾ ക­യ­റു­ന്നു. ഞങ്ങൾ ചി­ന്ത­ക­ളു­ടെ കൊ­ടു­മു­ടി­ക­ളാ­ണു് ക­യ­റു­ന്ന­തു്.”

images/Heraklit.jpg
ഹെ­റ­ക്ലീ­റ്റ­സ്

പ്ര­കൃ­തി­യെ കീ­ഴ­ടു­ക്കു­ക­യും ചി­ന്ത­യു­ടെ കൊ­ടു­മു­ടി­യിൽ ക­യ­റി­ചെ­ല്ലു­ക­യും ചെയ്ത ഒരു വി­ദേ­ശി­യാ­ണു് അ­ല­ക്സാ­ണ്ടർ ഫ്രേ­റ്റർ. അ­ദ്ദേ­ഹ­ത്തി­ന്റെ മ­നോ­ഹ­ര­മാ­യ പു­സ്ത­കം “Chasing the Monsoon” ഒറ്റ രാ­ത്രി­കൊ­ണ്ടു് ഞാൻ വാ­യി­ച്ചു തീർ­ത്തു. വാ­യി­ക്കാൻ തു­ട­ങ്ങി­യാൽ താഴെ വ­യ്ക്കാൻ ക­ഴി­യാ­ത്ത പു­സ്ത­കം എന്നു പ­റ­യു­ന്ന­തു ‘പ്ലാ­റ്റി­റ്റ്യൂ­ഡാ­ണെ’ന്നു് ഞാൻ സ­മ്മ­തി­ക്കു­ന്നു. പക്ഷേ, ആ അ­തി­സാ­ധാ­ര­ണോ­ക്തി തന്നെ ഇവിടെ നിർ­വ്വ­ഹി­ച്ചു­കൊ­ള്ള­ട്ടെ. The Guinness Book of Records-​ൽ ചെ­റാ­പ്പു­ഞ്ചി­യെ the wettest place of the earth എന്നു വി­ശേ­ഷി­പ്പി­ച്ചി­രി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ മുതൽ അവിടെ കാ­ല­വർ­ഷ­മെ­ത്തു­മ്പോൾ ചെ­ല്ല­ണ­മെ­ന്നു് അ­ല­ക്സാ­ണ്ടർ­ക്കു് ആ­ഗ്ര­ഹ­മു­ണ്ടാ­യി. മേ­ഘാ­ല­യ­ത്തി­ന്റെ ത­ല­സ്ഥാ­ന­മാ­യ ഷി­ല്ലോ­ങ്ങി­ന്റെ തെ­ക്കാ­ണ­ല്ലോ ചെ­റാ­പു­ഞ്ചി. ബ്രി­ട്ടീ­ഷു­കാർ ഇ­ന്ത്യ­യിൽ ആ­ധി­പ­ത്യം പു­ലർ­ത്തി­യി­രു­ന്ന കാ­ല­യ­ള­വിൽ ഇം­ഗ്ല­ണ്ടി­ലു­ള്ള പലരും അവിടെ സേ­വ­ന­മ­നു­ഷ്ഠി­ക്കാൻ നിർ­ബ്ബ­ദ്ധ­രാ­യി­ട്ടു­ണ്ടു്. ശാ­ശ്വ­ത വർ­ഷ­പാ­ത­ത്തി­ന്റെ പീഡ സ­ഹി­ക്കാ­നാ­വാ­തെ അവരിൽ പലരും ആ­ത്മ­ഹ­ത്യ ചെ­യ്തു. Died by his own hand എന്ന ച­ര­മ­വാ­ക്യം എ­ഴു­തി­വ­ച്ചി­ട്ടു­ള്ള ശ­വ­കു­ടീ­ര­ങ്ങൾ കാ­ണാ­നും അ­ല­ക്സാ­ണ്ടർ­ക്കു താൽ­പ­ര്യം. അ­തു­കൊ­ണ്ടു കാ­ല­വർ­ഷം ആ­രം­ഭി­ക്കു­ന്ന തി­രു­വ­ന­ന്ത­പു­ര­ത്തു് എത്തി. ഗോവ, ബോംബെ, ദി­ല്ലി, കൊൽ­ക്ക­ത്ത, ഷി­ല്ലോ­ങ്, ചെ­റാ­പു­ഞ്ചി എന്നീ സ്ഥ­ല­ങ്ങ­ളിൽ കാ­ല­വർ­ഷം എ­ത്തു­ന്ന­തി­നു മുൻ­പു് അ­ദ്ദേ­ഹം അവിടെ എ­ത്തും. ചെ­ന്നു ക­ഴി­ഞ്ഞ­തി­നു­ശേ­ഷം മേ­ഘ­ങ്ങൾ അ­ന്ത­രീ­ക്ഷ­ത്തിൽ ഉ­രു­ണ്ടു­കൂ­ടു­ന്ന­തു് അ­ദ്ദേ­ഹം കാണും. പെ­ട്ട­ന്നു് കാ­റ്റു് ഉ­ണ്ടാ­കും. ഭ­യ­ജ­ന­ക­ങ്ങ­ളാ­യ ഇ­ടി­ക­ളും മി­ന്ന­ലു­ക­ളും. അതാ വർ­ഷ­പാ­തം. അതോടെ പ്ര­ള­യം തന്നെ. മഴ ശ­മി­ച്ചാൽ അ­ന്ത­രീ­ക്ഷ­ത്തി­നു ത­ണു­പ്പു്. പൂ­ക്ക­ളു­ടെ പ­രി­മ­ണം. ആ മഴ കാ­ണു­മ്പോൾ, അ­തി­ന്റെ ഭ­യാ­ന­ക­ത അ­നു­ഭ­വി­ക്കു­മ്പോൾ, ത­ണു­പ്പിൽ കൂ­നി­ക്കൂ­ടി വി­റ­യ്ക്കു­മ്പോൾ, പൂ­ക്ക­ളു­ടെ സൗ­ര­ഭ്യം നു­ക­രു­മ്പോൾ ഭാ­ര­തീ­യൻ ഭാ­ര­തീ­യ­നാ­യി മാ­റു­ന്നു. ആ കാഴ്ച അ­ല­ക്സാ­ണ്ടർ കണ്ടു; ഒ­ര­ള­വിൽ അ­ദ്ദേ­ഹ­വും അ­ങ്ങ­നെ ഭാ­ര­തീ­യ­നാ­യി മാറി എ­ണ്ണ­മ­റ്റ പ്ര­യാ­സ­ങ്ങൾ സ­ഹി­ച്ചു്, കാ­ല­വർ­ഷം ആ­ഘാ­ത­മേൽ­പ്പി­ക്കു­ന്ന ഓരോ സ്ഥ­ല­വും സ­ന്ദർ­ശി­ച്ചു് അ­ദ്ദേ­ഹം വി­ദേ­ശി­കൾ­ക്കു പ്ര­വേ­ശ­ന­മി­ല്ലാ­ത്ത ചെ­റാ­പ്പു­ഞ്ചി­യിൽ എത്തി. അവിടെ ന­ഗ്ന­രാ­യ വേ­ട്ട­ക്കാർ കാ­ടു­ക­ളിൽ നി­ശ്ശ­ബ്ദ­രാ­യി ജീ­വി­ക്കു­ന്നു­ണ്ടു്. വി­ല്ലു­മ­മ്പും ധ­രി­ച്ചു് അവർ ന­ട­ക്കും. അ­ല­ക്സാ­ണ്ട­റെ അവരിൽ ആ­രെ­ങ്കി­ലും ക­ണ്ടി­രു­ന്നെ­ങ്കിൽ അ­ദ്ദേ­ഹം ആ ചേ­തോ­ഹ­ര­മാ­യ പു­സ്ത­ക­മെ­ഴു­താൻ ജീ­വി­ച്ചി­രി­ക്കു­മാ­യി­രു­ന്നി­ല്ല.

I turned. A burly Indian in a rumpled Khaki safari suit stood watching me.

‘just having a look around’ I said.

‘Where are your papers?’

‘Why?’

Security. You are in a prohibited zone.

I opened my passport at the Cherappunji permission and handed it to him.

He pondered it for some time then gave it back, frowning.

‘There has been a mistake’ he said.

‘You are not allowed here’

‘Delhi says I am’

‘Unfortunately Delhi is far away.

You must leave at once…’

ന­മ്മു­ടെ സം­സ്കാ­ര­വും പ­രി­ഷ്കാ­ര­വും എ­ന്ന­ല്ല ന­മ്മു­ടെ ഈ ഭാരതം തന്നെ മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. മരണം കണ്ടു വി­ലാ­പ­മു­യ­രു­മ്പോ­ഴും കാ­ല­വർ­ഷ­ത്തി­ന്റെ മേ­ഘ­നാ­ദ­ങ്ങ­ളിൽ നി­ന്നു് ഒരു സ­ന്ദേ­ശം കേൾ­ക്കാ­റാ­കു­ന്നു. പ്ര­തീ­ക്ഷ­യോ­ടു് ബ­ന്ധ­പ്പെ­ട്ട­താ­ണു് ആ സ­ന്ദേ­ശം.

സ്വ­ന്തം നാ­ട്ടു­കാർ “സ്വ­ന്തം കൈ­കൊ­ണ്ടു് മ­രി­ച്ചു്” വി­ശ്ര­മം കൊ­ള്ളു­ന്ന ശ­വ­പ്പ­റ­മ്പു ക­ണ്ടി­ട്ടു് അ­ല­ക്സാ­ണ്ടർ മ­ട­ങ്ങി­പ്പോ­ന്നു. പക്ഷേ, അ­ദ്ദേ­ഹം കി­നാ­വി­നെ യാ­ഥാർ­ത്ഥ്യ­മാ­ക്കി. ച­ക്ര­വാ­ള­ത്തി­ന­പ്പു­റ­മു­ള്ള സൗ­ന്ദ­ര്യം സാ­ക്ഷാ­ത്ക­രി­ക്കു­ന്ന റോ­ബർ­ട് എന്ന ക­ഥാ­പാ­ത്ര­ത്തെ ഓ­നീ­ലി­ന്റെ Beyond the Horizon എന്ന നാ­ട­ക­ത്തിൽ ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. വി­ദൂ­ര­ത­യി­ലു­ള്ള­തി­നെ സാ­ക്ഷാ­ത്ക­രി­ക്കാൻ അ­ഭി­ല­ഷി­ക്കു­ന്ന വേ­റൊ­രു ക­ഥാ­പാ­ത്ര­ത്തെ ടാ­ഗോ­റി­ന്റെ ഒരു നാ­ട­ക­ത്തിൽ ഞാൻ ദർ­ശി­ച്ചി­ട്ടു­ണ്ടു്. അവ ര­ണ്ടും സ­ങ്ക­ല്പ­ങ്ങൾ. പക്ഷേ, ചെ­റാ­പ്പു­ഞ്ചി യാ­ഥാർ­ത്ഥ്യം. ആ യാ­ഥാർ­ത്ഥ്യ­ത്തിൽ ചെ­ന്നെ­ത്തി­യ അ­നു­ഗൃ­ഹീ­ത­നാ­യ ഈ സാ­ഹി­ത്യ­കാ­രൻ കാ­ല­വർ­ഷ­മെ­ന്ന കാ­മു­കൻ ഭൂ­മി­യെ­ന്ന കാ­മു­കി­യെ ചും­ബി­ച്ചു് അ­നു­ഭൂ­തി­യിൽ ചെ­ന്നു വീ­ഴു­ന്ന­തി­നെ ഹൃ­ദ­യ­കാ­രി­യാ­യി വർ­ണ്ണി­ക്കു­ന്നു. ഈ വർ­ണ്ണ­ന­കൾ­ക്കി­ട­യിൽ എ­ത്ര­യെ­ത്ര വ്യ­ക്തി­ക­ളാ­ണു് നി­ര­ന്നു നിൽ­ക്കു­ക! വെ­ണ്മ­യാർ­ന്ന ക­ട­ലാ­സ്സി­ലെ ശ്യാമ വർ­ണ്ണ­മാർ­ന്ന മ­ഷി­യിൽ നി­ന്നു് അ­നു­ഗൃ­ഹീ­ത­യാ­യ ക­വ­യി­ത്രി ക­മ­ലാ­ദാ­സ് ഉ­യർ­ന്നു വ­രു­ന്ന­തു നോ­ക്കു­ക: “A small bespectacled woman with a teeneger’s complexion, Kamala Das wore a vivid blue sari with great panache and I reflected that she must have been a great beauty.” ക­മ­ലാ­ദാ­സ് അ­ല­ക്സാ­ണ്ട­റോ­ടു പ­റ­ഞ്ഞ­തിൽ നി­ന്നു് രണ്ടു വാ­ക്യ­ങ്ങൾ കൂടി ഞാൻ എ­ടു­ത്തെ­ഴു­തി കൊ­ള്ള­ട്ടെ. ‘The monsoon’s arrival is quite magnificent. It comes towards you like an orchestra and, not surprisingly, has inspired some of our loveliest music, ragas which evoke distant thunder and falling rain’ എത്ര ചി­ന്തോ­ദ്ദീ­പ­ക­മാ­യ പ്ര­സ്താ­വം. ന­മ്മു­ടെ സം­സ്ക്കാ­ര­വും പ­രി­ഷ്ക്കാ­ര­വും എ­ന്ന­ല്ല ന­മ്മു­ടെ ഈ ഭാരതം ത­ന്നെ­യും മ­രി­ച്ചു കൊ­ണ്ടി­രി­ക്കു­ന്നു. ആ മരണം കണ്ടു വി­ലാ­പ­മു­യ­രു­മ്പോ­ഴും കാ­ല­വർ­ഷ­ത്തി­ന്റെ മേ­ഘ­നാ­ദ­ങ്ങ­ളിൽ നി­ന്നു് ഒരു സ­ന്ദേ­ശം കേൾ­ക്കാ­റാ­കു­ന്നു. പ്ര­തീ­ക്ഷ­യോ­ടു് ബ­ന്ധ­പ്പെ­ട്ട­താ­ണു് ആ സ­ന്ദേ­ശം. അതു ഭാ­ര­തീ­യ­രെ കേൾ­പ്പി­ക്കാൻ ശ്ര­മി­ച്ച ഈ വിദേശ സാ­ഹി­ത്യ­കാ­ര­നോ­ടു് ന­മു­ക്കു ക­ട­പ്പാ­ടു­ണ്ടു് (Viking പ്ര­സാ­ധ­നം).

വ­ള­രെ­പ്പ­റ­യു­ന്ന ശീലം

ചെ­റു­ക­ഥ­കൾ ഇ­ല്ലാ­ത്ത കാ­ല­ത്തു ജീ­വി­ച്ചു മൺ­മ­റ­ഞ്ഞു പോയ ജ­ന­ങ്ങ­ളേ നി­ങ്ങ­ളെ­ത്ര ഭാ­ഗ്യ­മു­ള്ള­വർ! ഇ­തൊ­ക്കെ വാ­യി­ക്കാൻ ഞങ്ങൾ ഈ കാ­ല­യ­ള­വിൽ ജീ­വി­ച്ചി­രി­ക്കു­ന്ന­ല്ലോ.

ത­ത്ത്വ­ചി­ന്ത­ക­നാ­യ ഹെ­റ­ക്ലീ­റ്റ­സ് പ­റ­ഞ്ഞു: Upon those who step into the same river, there fliw different waters in different cases. നദി ഒഴുകി കൊ­ണ്ടി­രി­ക്കു­ന്ന­തു കൊ­ണ്ടു് ഒരേ ജ­ല­ത്തിൽ തന്നെ കാ­ലു­വ­യ്ക്കാൻ സാ­ദ്ധ്യ­മ­ല്ല. ഹെ­റ­ക്ലീ­റ്റ­സി­ന്റെ ശി­ഷ്യ­നെ­ന്നു സ്വയം പ്ര­ഖ്യാ­പി­ച്ച ക്രാ­റ്റി­ല­സാ­ണു് You could not step into the same river twice എന്നു പ­റ­ഞ്ഞ­തു്. ഈ പ്ര­സ്താ­വ­ത്തെ പ്ലേ­റ്റോ­യും അ­രി­സ്റ്റോ­ട്ടി­ലും ഹെ­റ­ക്ലീ­റ്റ­സി­ന്റെ പ്ര­സ്താ­വ­മാ­ക്കി മാ­റ്റി. Gatylus— Plato 402 A, ‘Meta physics’ 1010a, 10–15 Aristotle (Collins Dictionary of philosophy, pp. 134). ഹെ­റ­ക്ലീ­റ്റ­സി­ന്റെ മ­ത­മ­നു­സ­രി­ച്ചു് എ­ല്ലാം പ്ര­വ­ഹി­ക്കു­ക­യാ­ണു്. ഒ­ന്നും സ്ഥി­ര­മാ­യി നിൽ­ക്കു­ന്നി­ല്ല. കൊ­ല­പാ­ത­കം ചെ­യ്ത­വൻ അ­ടു­ത്ത നി­മി­ഷ­ത്തിൽ വേ­റൊ­രു­ത്ത­നാ­യ­തു കൊ­ണ്ടു് കൊ­ല­പാ­ത­ക­ത്തി­ന്റെ പേരിൽ അവനെ ശി­ക്ഷി­ക്കാൻ പാ­ടി­ല്ല എന്ന അ­ഭി­പ്രാ­യം വരെ ഗ്രീ­സിൽ ഉ­ണ്ടാ­യി. ഓരോ നി­മി­ഷ­വും വ്യ­ക്തി മാറി കൊ­ണ്ടി­രി­ക്കു­ന്നു എന്ന വാദം ശരി. പക്ഷേ, ആ മാ­റ്റ­ത്തിൽ തന്നെ മാ­റാ­ത്ത സ­വി­ശേ­ഷ­ത­കൾ ഇല്ലേ? ചില മാ­ന­സി­കാ­വ­സ്ഥ­കൾ, ചില അം­ഗ­വി­ക്ഷേ­പ­ങ്ങൾ ഇവ മാ­റു­കി­ല്ല. അ­തു­കൊ­ണ്ടു കൊ­ല­പാ­ത­കം ചെയ്ത സ­മ­യ­ത്തെ മാ­ന­സി­കാ­വ­സ്ഥ വർ­ഷ­ങ്ങ­ളേ­റെ ക­ഴി­ഞ്ഞാ­ലും വ്യ­ക്തി­ക്കു അതേ നി­ല­യിൽ ഉ­ണ്ടാ­യി­യെ­ന്നു വരാം. ഓ­ട്ട­ത്തി­ന്റെ­യും ന­ട­ത്ത­ത്തി­ന്റെ­യും രീതി എത്ര വ­യ­സ്സാ­യാ­ലും മാ­റി­ല്ല മ­നു­ഷ്യ­നു്.

images/Peter-handke.jpg
പേ­റ്റർ ഹൻ­ഡ്കെ

ചെ­റു­ക­ഥ­കൾ വി­ഭി­ന്ന പ്ര­സ്ഥാ­ന­ങ്ങ­ളിൽ­പ്പെ­ട്ട­വ­യാ­ക­ട്ടെ. അ­വ­യു­ടെ പ്ര­തി­പാ­ദ്യ വി­ഷ­യ­ങ്ങൾ വ്യ­ത്യ­സ്ത­ങ്ങ­ളാ­യി­ക്കൊ­ള്ള­ട്ടെ. എ­ങ്കി­ലും വി­ഭി­ന്ന വൃ­ക്ഷ­ങ്ങൾ­ക്കു വൃ­ക്ഷ­ത്വം എന്ന സാ­മാ­ന്യ ധർ­മ്മം ഉ­ള്ള­തു­പോ­ലെ ചെ­റു­ക­ഥ­കൾ­ക്കും സാ­മാ­ന്യ ധർ­മ്മ­മു­ണ്ടു്. യു­വാ­വ് വൃ­ദ്ധ­നാ­കു­മ്പോൾ അയാളെ വളരെ വർഷം ക­ഴി­ഞ്ഞു് കാ­ണു­ന്ന ആൾ ന­ട­ത്ത­ത്തി­ന്റെ മാ­റാ­ത്ത രീതി കണ്ടു തി­രി­ച്ച­റി­യും. അ­തു­പോ­ലെ കഥ ഏതു വി­ധ­ത്തിൽ മാ­റി­മ­റി­ഞ്ഞാ­ലും അ­തി­ന്റെ സാ­മാ­ന്യ­ധർ­മ്മം കൊ­ണ്ടു് പ്ര­ത്യ­ഭി­ജ്ഞാ­നം ഉ­ള­വാ­ക്കും. അ­തു­ള­വാ­ക്കു­ന്നി­ല്ല പ്ര­ഭാ­ശ­ങ്ക­റി­ന്റെ ‘ന­മു­ക്കൊ­ക്കെ വ­യ­സ്സാ­വു­ക­യാ­ണു്’ എന്ന രചന (ക­ലാ­കൗ­മു­ദി). ഒ­രു­ത്തൻ കാ­മു­കി­യു­മാ­യി കു­ട­ജാ­ദ്രി­യിൽ പോ­കു­ന്നു. അവൾ അവിടെ ജ­ലാ­ശ­യ­ത്തിൽ ന­ഗ്ന­യാ­യി കു­ളി­ക്കു­ന്ന­തു് അയാൾ കാ­ണു­ന്നു. ഇ­തി­നി­ട­യ്ക്കു ക­രു­തി­ക്കൂ­ട്ടി ‘സാ­ഹി­ത്യ­മാ­ക്കി­യ’ കുറേ വർ­ണ്ണ­ന­ക­ളും സം­ഭാ­ഷ­ണ­ങ്ങ­ളു­മേ­യു­ള്ളൂ. നി­ത്യ­ജീ­വി­ത­ത്തി­ലെ സം­ഭാ­ഷ­ണ­മ­ല്ല സാ­ഹി­ത്യ­ലോ­ക­ത്തെ സം­ഭാ­ഷ­ണം. നാ­ട­ക­വേ­ദി­യു­ടെ താ­ഴെ­ക്കി­ട­ക്കു­ന്ന ഒരു ക­സേ­ര­യെ­ടു­ത്തു് നാ­ട­ക­വേ­ദി­യി­ലി­ട്ടാൽ അതൊരു ‘തീ­യ­റ്റ്രി­ക്കൽ ചെയറാ’ണെ­ന്നു പേ­റ്റർ ഹൻ­ഡ്കെ പ­റ­ഞ്ഞി­ട്ടു­ണ്ടു്. നി­ത്യ­ജീ­വി­ത­ത്തി­ലെ വാ­ക്കു­കൾ ക­ഥ­യി­ലാ­വു­മ്പോൾ അവ സാ­ഹി­ത്യ­പ­ര­ങ്ങ­ളാ­യ പ­ദ­ങ്ങ­ളാ­കും. വീ­ണ്ടും സ­മ്മ­തി­ച്ചു. പക്ഷേ, അ­വ­യ്ക്കു് പ്ര­ഭാ­ശ­ങ്കർ നൽ­കു­ന്ന കൃ­ത്രി­മ­ത്വം ആകാമോ? ഒ­ര­നു­ഭൂ­തി­യും പ്ര­ദാ­നം ചെ­യ്യാ­ത്ത കുറെ വാ­ക്യ­ങ്ങൾ എ­ടു­ത്തി­ട്ടു് വാ­വ­ദൂ­ക­ത­യിൽ ആ­ഹ്ലാ­ദി­ക്കു­ക­യാ­ണു് പ്ര­ഭാ­ശ­ങ്കർ. അ­ദ്ദേ­ഹ­ത്തി­ന്റെ രചനയെ ര­ച­നാ­ഭാ­സം എന്നു വി­ളി­ക്കാ­നാ­ണു് എ­നി­ക്കു താ­ല്പ­ര്യം (ആഭാസ ശബ്ദം സം­സ്കൃ­ത­ഭാ­ഷ­യി­ലെ അർ­ത്ഥ­ത്തി­ലാ­ണു് ഇവിടെ പ്ര­യോ­ഗി­ച്ച­തു്).

മ­രി­ച്ച­വർ ഭാ­ഗ്യ­മു­ള്ള­വർ

എ­റ­ണാ­കു­ള­ത്തെ ലൂസിയ ഹോ­ട്ട­ലി­ലെ അ­ക്കാ­ല­ത്തെ റി­സ­പ്ഷ­നി­സ്റ്റ് ശ്രീ. സെ­ബാ­സ്റ്റിൻ ഒരു ദിവസം എ­ന്നോ­ടു ചോ­ദി­ച്ചു: “സാർ വൈൻ കു­ടി­ച്ചി­ട്ടു­ണ്ടോ?”

ഞാൻ: “കു­ട്ടി­ക്കാ­ല­ത്തു് ഒ­രൗൺ­സ് വിൻ­കാർ­ണീ­സ് വൈനിൽ രണ്ടു ടീ­സ്പൂൺ ഡി­ജോൺ­സ് കോ­ഡ്ലി­വർ ഓയിൽ ചേർ­ത്തു ദി­വ­സം­തോ­റും ക­ഴി­ക്കു­മാ­യി­രു­ന്നു, ശരീരം ന­ന്നാ­കാൻ വേ­ണ്ടി. കാലം ക­ഴി­ഞ്ഞ­പ്പോൾ ര­ണ്ടും കി­ട്ടാ­തെ­യാ­യി. ഇ­ക്കാ­ല­ത്തു ഓ­ക്കാ­നി­പ്പി­ക്കു­ന്ന ഷാർ­ക്ക് ലിവർ ഓയിലേ ഉള്ളൂ.”

സെ­ബാ­സ്റ്റിൻ: “എ­ന്നാൽ ഇ­വി­ട­ത്തെ വൈൻ തരാം.”

images/Ngugi.jpg
Ngugi

ബ­ട്ട­ണ­മർ­ത്തി. പയ്യൻ വന്നു. “ഒരു ഗ്ലാ­സ് വൈൻ കൊ­ണ്ടു വരൂ” എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. ശ്യാ­മ­ള നി­റ­മാർ­ന്ന ആ ദ്രാ­വ­കം കു­ടി­ച്ചു ക­ഴി­ഞ്ഞ­പ്പോൾ ത­ല­യ്ക്കു് ഒരു ക­റ­ക്കം. പി­റ്റേ­ന്നു് “വൈൻ വേണോ” എ­ന്നു് സെ­ബാ­സ്റ്റ്യൻ ചോ­ദി­ച്ച­പ്പോൾ “വേണ്ട, വേണ്ട ത­ല­ക­റ­ങ്ങി ഇ­ന്ന­ലെ” എന്നു ഞാൻ മ­റു­പ­ടി നൽകി. “എ­ന്നാൽ വെ­ള്ളം ചേർ­ത്തു കു­ടി­ച്ചു­നോ­ക്കൂ” എ­ന്നാ­യി സെ­ബാ­സ്റ്റ്യൻ. ഗ്ലാ­സ്സി­ന്റെ കാൽ­ഭാ­ഗ­ത്തോ­ളം വൈ­നെ­ടു­ത്തു പ­യ്യൻ­ത­ന്നെ നി­റ­ച്ചു വെ­ള്ള­മൊ­ഴി­ച്ചു. കു­ടി­ച്ച­പ്പോൾ ഒരു ര­സ­വു­മി­ല്ല. എ­ന്ന­ല്ല ഛർ­ദ്ദി­ക്ക­ണ­മെ­ന്നു തോ­ന്നു­ക­യും ചെ­യ്തു. പി­ന്നെ ഞാൻ ആ പ­രീ­ക്ഷ­ണ­ത്തി­നു പോ­യി­ട്ടേ­യി­ല്ല. ഇ­പ്പോൾ ക­ഥ­യെ­ന്ന ഒരു തു­ള്ളി വൈനിൽ ഗ്ലാ­സ്സ് നിറയെ മ­ലി­ന­മാ­യ വെ­ള്ളം ചേർ­ത്തു് സി. പി. പാർ­വ­തി ജ­ന­യു­ഗം വാ­രി­ക­യു­ടെ താളിൽ വ­ച്ചി­രി­ക്കു­ന്നു. ആ ദ്രാ­വ­ക­ത്തി­ന്റെ—ഒ­ട്ടു­ന്ന ദ്രാ­വ­ക­ത്തി­ന്റെ—പേരു ‘ഭ­ദ്ര­കാ­ളി കു­ഞ്ചു­വി­ന്റെ ചിരി’ എ­ന്നാ­ണു്. ഞാൻ ഒ­ന്നും വി­മർ­ശ­ന­പ­ര­മാ­യി എ­ഴു­തു­ന്നി­ല്ല. ഞാൻ പ­റ­ഞ്ഞ­പോ­ലെ അതു് ഒ­ട്ടു­ന്ന ദ്രാ­വ­ക­മാ­ണോ അ­ല്ല­യോ എന്നു വാ­യ­ന­ക്കാർ­ക്കു­ത­ന്നെ പ­രി­ശോ­ധി­ച്ചാൽ മതി. ചെ­റു­ക­ഥ­കൾ ഇ­ല്ലാ­ത്ത കാ­ല­ത്തു ജീ­വി­ച്ചു മൺ­മ­റ­ഞ്ഞു­പോ­യ ജ­ന­ങ്ങ­ളേ നി­ങ്ങ­ളെ­ത്ര ഭാ­ഗ്യ­മു­ള്ള­വർ! ഇ­തൊ­ക്കെ വാ­യി­ക്കാൻ ഞങ്ങൾ ഈ കാ­ല­യ­ള­വിൽ ജീ­വി­ച്ചി­രി­ക്കു­ന്ന­ല്ലോ.

ദാ­മ്പ­ത്യ­ജീ­വി­തം ഫു­ട്ബാൾ ക­ളി­യാ­ണു്. ഭർ­ത്താ­വു് ഒ­രു­വ­ശ­ത്തു്. ഭാര്യ മ­റു­വ­ശ­ത്തു്. പക്ഷേ, എ­പ്പോ­ഴും ഗോ­ള­ടി­ക്കു­ന്ന­തു് ഭാ­ര്യ­യാ­ണു്. അതും പെ­നൽ­റ്റി കി­ക്കി­ലൂ­ടെ.

പ്ര­ശ­സ്ത­യാ­യ അ­ഭി­നേ­ത്രി കോർ­ണീ­ലി­യ­യാ­ണു് ഷാ­യു­ടെ Candida എന്ന നാ­ട­ക­ത്തിൽ അ­ഭി­ന­യി­ച്ച­തു്. അ­ടു­ത്ത ദിവസം അ­വർ­ക്കു് ഷാ­യു­ടെ കേബിൾ കി­ട്ടി: “ഉ­ജ്ജ്വ­ലം, മ­ഹ­നീ­യം” ആസിഡ് കൊ­ണ്ടു് നി­രൂ­പ­ണ­മെ­ഴു­തു­ന്ന ഷാ­യു­ടെ ഈ അ­ത്യു­ക്തി കോർ­ണീ­ലി­യ­യ്ക്കു ര­സി­ച്ചി­ല്ല. അവർ മ­റു­പ­ടി അ­യ­ച്ചു. നന്ദി. പക്ഷേ, ഈ സ്തു­തി­ക്കു് അർ­ഹ­ത­യി­ല്ല­ല്ലോ. ഉടനെ ഷാ മ­റു­പ­ടി നൽകി: “ഞാൻ നാ­ട­ക­ത്തെ­യാ­ണു് ഉ­ദ്ദേ­ശി­ച്ച­തു്” കോർ­ണീ­ലി­യ ധി­ഷ­ണാ­ശ­ക്തി­ക്കും പേ­രു­കേ­ട്ട­വ­ളാ­യി­രു­ന്നു. അവർ വേ­റൊ­രു കേബിൾ അ­യ­ച്ചു ഷാ­യ്ക്കു് “ഞാനും അതു ത­ന്നെ­യാ­ണു് ഉ­ദ്ദേ­ശി­ച്ച­തു്”

(ഇം­ഗ്ലീ­ഷിൽ നി­ന്നു്)

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: പുതിയ പു­സ്ത­ക­ങ്ങ­ളു­ടെ പേ­രു­കൾ പ­റ­യാ­മോ?

ഉ­ത്ത­രം:

  1. പ്രാ­ഗിൽ ജ­നി­ച്ച Leo Perutz (1922–1957) എ­ഴു­തി­യ The Marquis of Bolitar എന്ന നോവൽ. ബോർ­ഹെ­ഡ് വാ­ഴ്ത്തി­യ­താ­ണു് ഇതു്. പ്ര­സി­ദ്ധീ­ക­രി­ച്ച­തു് 1990-ൽ.
  2. Peter Maatthussen എന്ന അ­മേ­രി­ക്കൻ സാ­ഹി­ത്യ­കാ­ര­ന്റെ On the River Styx എന്ന ക­ഥാ­സ­മാ­ഹാ­രം. പു­നഃ­പ്ര­സാ­ധ­നം 1989-ൽ.
  3. ഈ­റ്റാ­ലോ കാൽ­വീ­നോ യുടെ അ­ന­ന്ത­ര­ഗാ­മി എ­ന്ന­റി­യ­പ്പെ­ടു­ന്ന Roberto Pazzi എ­ഴു­തി­യ Searching for the Emperor എന്ന നോവൽ. പ്ര­സാ­ധ­നം 1990.
  4. റോ­മ­ണ്ട് കാർവർ എന്ന മ­ഹാ­നാ­യ സാ­ഹി­ത്യ­കാ­ര­ന്റെ ‘A new Path to the Waterfall’ എന്ന കാ­വ്യ­സ­മാ­ഹാ­രം. അ­ദ്ദേ­ഹ­ത്തി­ന്റെ ഒ­ടു­വി­ല­ത്തെ കാ­വ്യ­ങ്ങ­ളാ­ണി­വ. Raymond Carver was a great writer. Reaad it എന്നു സൽമാൻ റു­ഷ്ദി. പ്ര­സാ­ധ­നം 1990-ൽ.
  5. Ngugi എന്ന മ­ഹാ­നാ­യ ആ­ഫ്രി­ക്കൻ നോ­വ­ലി­സ്റ്റി­ന്റെ “Ngugi Detainned—A writer’s Prison Diary”. കെ­നി­യ­യി­ലെ (Kyenya) ആ­ദ്യ­ത്തെ പ്ര­സി­ഡ­ന്റും ബ്രി­ട്ടീ­ഷു­കാ­രു­ടെ പാ­ലാ­യ­ന­ത്തി­നു കാ­ര­ണ­ക്കാ­രാ­യ Mau Mau ഗ­റി­ല്ല­ക­ളു­ടെ നേ­താ­വു­മാ­യ ജോമോ കെ­നി­യാ­റ്റ ഈ സാ­ഹി­ത്യ­കാ­ര­നെ മർ­ദ്ദി­ച്ച­തു് എ­ങ്ങ­നെ­യാ­ണെ­ന്നു് ഈ ഡ­യ­റി­ക്കു­റി­പ്പു് സ്പ­ഷ്ട­മാ­ക്കി­ത്ത­രും. പു­നഃ­പ്ര­സ്സാ­ധ­നം 1989-ൽ. ഈ പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു ഒ­ന്നൊ­ന്നാ­യി ഈ പം­ക്തി­യിൽ എ­ഴു­താ­മെ­ന്നാ­ണു് എന്റെ വി­ചാ­രം.

ചോ­ദ്യം: ദാ­മ്പ­ത്യ­ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് എ­പ്പോ­ഴും എ­ഴു­താ­റു­ണ്ട­ല്ലോ നി­ങ്ങൾ? പു­തു­താ­യി വ­ല്ല­തും പ­റ­യാ­നു­ണ്ടോ?

ഉ­ത്ത­രം: ദാ­മ്പ­ത്യ­ജീ­വി­തം ഫു­ട്ബാൾ ക­ളി­യാ­ണു്. ഭർ­ത്താ­വ് ഒ­രു­വ­ശ­ത്തു്. ഭാര്യ മ­റു­വ­ശ­ത്തു്. പക്ഷേ, എ­പ്പോ­ഴും ഗോ­ള­ടി­ക്കു­ന്ന­തു് ഭാ­ര്യ­യാ­ണു്. അതും പെ­നൽ­റ്റി കി­ക്കി­ലൂ­ടെ.

ചോ­ദ്യം: കാറ് ഒരു ന്യൂ­യി­സൻ­സ് അല്ലേ?

ഉ­ത്ത­രം: ന്യൂ­സെൻ­സ് എ­ന്നാ­ണെ­ന്നു തോ­ന്നു­ന്നു ശ­രി­യാ­യ ഉ­ച്ചാ­ര­ണം. സൊല്ല തന്നെ. ന­ട­ന്നു­പോ­കു­ന്ന എ­നി­ക്കു് കൂ­ട്ടൂ­കാ­ര­ന്റെ പുതിയ കാറ് കാ­ണു­മ്പോൾ സൊ­ല്ല­യാ­യി­ത്തോ­ന്നു­ന്നു.

ചോ­ദ്യം: തന്റെ സാ­ഹി­ത്യ­വാ­ര­ഫ­ലം എന്ന ക­ണി­യാൻ പ്ര­വ­ച­നം വെറും ച­ട്ട­മ്പി­ത്ത­ര­മ­ല്ലേ? തന്റെ പ­ട­മ്പോ­ലെ ഇതും വെ­റു­പ്പു് ഉ­ണ്ടാ­ക്കു­ന്ന­ല്ലോ? നി­റു­ത്ത­രു­തോ ഇതു്?

ഉ­ത്ത­രം: ച­ങ്ങാ­തി പി­ന്നെ­ന്തി­നു് ഇതു വാ­യി­ക്കു­ന്നു? ഒ­രു­കാ­ര്യം പ­റ­യ­ട്ടെ. എ­നി­ക്കു ഗോ­യ­ങ്ക അ­വാർ­ഡ് നി­ശ്ച­യി­ച്ച ജ­ഡ്ജി­മാർ ഒ­രാ­ളു­ടെ ചില ര­ച­ന­ക­ളെ ഞാൻ ഈ പം­ക്തി­യിൽ ‘ആ­ക്ര­മി­ച്ചി­രു­ന്നു’. ചീത്ത പ­റ­ഞ്ഞി­ട്ടും സ­മ്മാ­നം കൊ­ടു­ക്കാൻ തീ­രു­മാ­നി­ച്ച­തു് അ­ദ്ദേ­ഹ­ത്തി­ന്റെ ഔ­ദാ­ര്യം കൊ­ണ്ട­ല്ലേ? എ­ന്നു് ഒരാൾ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു. അ­ദ്ദേ­ഹം മ­റു­പ­ടി നൽ­കി­യ­തു് ഇ­ങ്ങ­നെ­യാ­ണു്: ബോ­ധ­മ­ന­സ്സിൽ അ­ങ്ങ­നെ വി­ചാ­ര­മു­ണ്ടാ­യി­ല്ല. അ­ബോ­ധ­മ­ന­സ്സിൽ ഉ­ണ്ടാ­യെ­ങ്കിൽ ഞാനതു അ­റി­യു­ക­യി­ല്ല­ല്ലോ. പക്ഷേ, ഒ­രു­കാ­ര്യം പറയാം. ‘It is unique in world leterature.’ അ­ദ്ദേ­ഹ­ത്തി­ന്റെ ഈ വാ­ക്കു­കൾ ആ ‘ഒരാൾ’ എ­ന്നോ­ടു പ­റ­ഞ്ഞ­പ്പോൾ പു­രു­ഷ­ര­ത്ന­മാ­യ സു­രേ­ഷ്കു­റു­പ്പ് (മുൻ എം. പി.) കൂ­ടെ­യു­ണ്ടാ­യി­രു­ന്നു. നി­ങ്ങൾ­ക്കു വേ­ണ­മെ­കിൽ ശ്രീ സു­രേ­ഷ് കു­റു­പ്പി­നോ­ടു എ­ഴു­തി­ചോ­ദി­ക്കാം.

ചോ­ദ്യം: കിഴവൻ ചെ­റു­പ്പ­ക്കാ­രി­യെ വി­വാ­ഹം ചെ­യ്താൽ?

ഉ­ത്ത­രം: ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രൻ പ്രു­സ്ത് പ­റ­ഞ്ഞി­ട്ടു­ണ്ടു് യു­വ­തി­യാ­കു­ന്ന പ­നി­നീർ­പ്പൂ­വി­നു് വി­ടർ­ന്നു­വി­ല­സാൻ യൗ­വ­ന­ത്തി­ന്റെ തീ­ക്ഷ്ണ­ര­ശ്മി­കൾ വേ­ണ­മെ­ന്നു്. വാർ­ദ്ധ­ക്യ­ത്തി­ന്റെ ശീ­ത­ള­ര­ശ്മി­കൾ പ­തി­ച്ചാൽ ആ പ­നി­നീർ­പ്പൂ­വു വാ­ടി­പ്പോ­കും.

അ­വാ­സ്ത­വം
images/Salman-Rushdie.jpg
സൽമാൻ റു­ഷ്ദി

കൂ­ട്ടു­കാ­രി­ക­ളോ­ടു­കൂ­ടി വ­രു­മ്പോൾ അ­ധ്യാ­പ­ക­നെ ക­ണ്ടാൽ പെൺ­കു­ട്ടി അയാളെ നോ­ക്കു­ക­യി­ല്ല. ഒ­റ്റ­യ്ക്കാ­ണെ­ങ്കിൽ അവൾ അയാളെ നോ­ക്കി പു­ഞ്ചി­രി പൊ­ഴി­ക്കും. പെ­ട്ടെ­ന്നു പു­രി­ക­ക്കൊ­ടി­കൾ മു­ക­ളി­ലേ­യ്ക്കു ഉയരും. ക­ണ്ണു­കൾ തി­ള­ങ്ങും. അ­ധ്യാ­പ­ക­നു്, അ­ക്കാ­ഴ്ച ക­ണ്ടാൽ അതേ രീ­തി­യി­ലു­ള്ള പ്ര­തി­ക­ര­ണ­ങ്ങൾ ഉ­ണ്ടാ­കും. ഇ­ങ്ങ­നെ പ­ല­ത­വ­ണ­യാ­കു­മ്പോൾ ര­ണ്ടു­പേ­രും മാ­ന­സി­ക­മാ­യി അ­ടു­ക്കും. ഈ അ­ടു­പ്പ­ത്തി­ന്റെ പേരിൽ പെൺ­കു­ട്ടി­ക്കു് എന്തു സഹായം വേ­ണ­മെ­ങ്കി­ലും അ­ധ്യാ­പ­കൻ ചെ­യ്തു­കൊ­ടു­ക്കും. അവൾ ജ­യി­ച്ചു. ജോലി കി­ട്ടി. പി­ന്നീ­ടു് ആ അ­ധ്യാ­പ­ക­നെ റോ­ഡിൽ­വ­ച്ചു് യാ­ദൃ­ശ്ചി­ക­മാ­യി ക­ണ്ടാൽ അവൾ കാ­ണാ­ത്ത മ­ട്ടി­ല­ങ്ങു പോകും. അയാൾ “അ­ങ്കു­ശ­മി­ല്ലാ­ത്ത ചാ­പ­ല്യ­മേ മ­ന്നി­ലം­ഗ­ന­യെ­ന്നു വി­ളി­ക്കു­ന്നു നി­ന്നെ ഞാൻ” എന്നു സ്വയം പ­റ­ഞ്ഞു് അ­ടു­ത്ത പെൺ­കു­ട്ടി­യു­ടെ പു­ഞ്ചി­രി­യിൽ പ്ര­തി­ക­രി­ക്കാൻ­വേ­ണ്ടി വി­ദ്യാ­ല­യ­ത്തി­ലേ­ക്കു പോകും. അ­ന­വ­ര­തം ന­ട­ക്കു­ന്ന ഒരു നാ­ട­ക­മാ­ണി­തു്.

images/Raymond_Carver.jpg
റോ­മ­ണ്ട് കാർവർ

ഞാൻ ഒരു കോ­ളേ­ജിൽ അ­ധ്യാ­പ­ക­നാ­യി­രു­ന്ന­പ്പോൾ ഒരു ക്ലാ­സിൽ പ­ഠി­ച്ചി­രു­ന്ന ഒരു പെൺ­കു­ട്ടി ഒ­ര­ധ്യാ­പ­ക­നെ­ക്കു­റി­ച്ചു് പ­തി­വാ­യി പരാതി പ­റ­ഞ്ഞി­രു­ന്നു. ഡി­പ്പാർ­ട്ടു­മെ­ന്റി­ന്റെ അ­ധ്യ­ക്ഷ­നെ­ന്ന നി­ല­യിൽ ഞാ­ന­തു് അ­റി­ഞ്ഞി­രി­ക്ക­ണ­മെ­ന്നേ ഉ­ദ്ദേ­ശ്യ­മു­ള്ളൂ എ­ന്നും അവൾ അ­റി­യി­ച്ചു. ആ അ­ധ്യാ­പ­ക­നും ആ പെൺ­കു­ട്ടി­യും അ­ടു­ത്തു­നി­ന്നു സം­സാ­രി­ക്കു­ന്ന­തു് ഞാൻ പ­ല­പ്പോ­ഴും ക­ണ്ടി­ട്ടു­ണ്ടു്. ഞാനതു ക­ണ്ടു­വെ­ന്നു മ­ന­സി­ലാ­ക്കി­യ വി­ദ്യാർ­ഥി­നി നല്ല പിള്ള ചമയാൻ വേ­ണ്ടി എ­ന്നോ­ടു പരാതി പ­റ­ഞ്ഞ­താ­ണെ­ന്ന സത്യം എ­നി­ക്ക­റി­യാ­മാ­യി­രു­ന്നു. ഒ­രാ­ഴ്ച ക­ഴി­ഞ്ഞു് ക്രി­സ്മ­സ് അവധി. അ­വ­ധി­ക്കാ­ല­ത്തു ഞാൻ എ­ഴു­ത്തു­ണ്ടോ എന്നു നോ­ക്കാ­നാ­യി കോ­ളേ­ജാ­ഫീ­സിൽ ചെ­ന്ന­പ്പോൾ കു­സൃ­തി­ക്കാ­ര­നാ­യ ആരോ ഒരാൾ പൊ­ട്ടി­ച്ചി­ട്ട കവറും അ­തി­ന്റെ അ­ക­ത്തു­ണ്ടാ­യി­രു­ന്ന ക്രി­സ്മ­സ് കാർ­ഡും വെ­വ്വേ­റെ കി­ട­ക്കു­ന്ന­തു കണ്ടു. കാർ­ഡിൽ മ­ഷി­കൊ­ണ്ടെ­ഴു­തി­യ ഭാഗം ഞാൻ വാ­യി­ച്ചു നോ­ക്കി. അ­ച്ച­ടി­ക്കാൻ കൊ­ള്ളാ­ത്ത ത­ര­ത്തിൽ സെ­ക്സ് ക­ലർ­ന്ന ചില വാ­ക്യ­ങ്ങൾ. അ­തി­ന്റെ താഴെ പ­രാ­തി­ക്കാ­രി­യാ­യ പെൺ­കു­ട്ടി­യു­ടെ പേരു്. ക­വ­റി­ലെ മേൽ­വി­ലാ­സം അവൾ ആ­രെ­ക്കു­റി­ച്ചു പരാതി പ­റ­ഞ്ഞു­വോ അ­യാ­ളു­ടെ­തു്. ഞാൻ ആ കാർഡ് ക­വ­റി­ലാ­ക്കി എ­ഴു­ത്തു­കൾ ഇ­ടു­ന്ന ഷെൽ­ഫി­ന്റെ അറയിൽ വ­ച്ചി­ട്ടു പോ­ന്നു. കോ­ളേ­ജ് വീ­ണ്ടും തു­റ­ന്ന­പ്പോൾ ആ അ­ധ്യാ­പ­കൻ ആ കാർഡ് എ­ടു­ത്തു് ഉ­യർ­ന്ന പു­രി­ക­ങ്ങ­ളോ­ടെ, വി­ടർ­ന്ന ക­ണ്ണു­ക­ളോ­ടെ വാ­യി­ക്കു­ന്ന­തും ഞാൻ കണ്ടു.

images/Leo_Perutz.jpg
Leo Perutz

യൂ­ണി­വേ­ഴ്സി­റ്റി­പ്പ­രീ­ക്ഷ­യു­ടെ ഉ­ത്ത­ര­ക്ക­ട­ലാ­സ്സു നോ­ക്കു­ന്ന സ­ന്ദർ­ഭ­ങ്ങ­ളിൽ ജ­യി­ക്കാൻ വേ­ണ്ടി നേ­രി­ട്ടും അ­ല്ലാ­തെ­യും അ­ധ്യാ­പ­ക­നെ സ­മീ­പി­ക്കു­ന്ന വി­ദ്യാർ­ത്ഥി­ക­ളു­ണ്ടു്. ശി­ഷ്യ­ന­ല്ലേ, ശി­ഷ്യ­യ­ല്ലേ എന്ന വി­ചാ­ര­ത്തിൽ അർ­ഹി­ക്കാ­ത്ത മാർ­ക്ക് കൊ­ടു­ത്താൽ വി­ദ്യാർ­ത്ഥി നന്ദി പ­റ­ഞ്ഞു് സ­ന്തോ­ഷ­ത്തോ­ടെ പോകും. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് ആ വി­ദ്യാർ­ത്ഥി ഒരു നി­ല­യിൽ എ­ത്തു­ക­യും മാർ­ക്ക് കൂ­ട്ടി­യി­ട്ട അ­ധ്യാ­പ­ക­നെ വല്ല സ്ഥ­ല­ത്തും­വ­ച്ചു കാ­ണു­ക­യും ചെ­യ്താൽ തി­ക­ഞ്ഞ പു­ച്ഛ­തോ­ടെ­യാ­യി­രി­ക്കും അയാളെ നോ­ക്കു­ക. എ­ന്നാൽ അ­ഭ്യർ­ത്ഥ­ന­യോ ശു­പാർ­ശ­യോ ന­ട­ത്തു­മ്പോൾ ‘ഞാൻ പൊ­ലീ­സി­നെ വി­ളി­ക്കും’ എന്നു പ­റ­യു­ന്ന അ­ധ്യാ­പ­ക­നോ­ടു് വി­ദ്യാർ­ത്ഥി­ക്കു ക­ടു­ത്ത രോ­ഷ­മാ­യി­രി­ക്കും. പിൽ­ക്കാ­ല­ത്തു് അയാളെ വ­ല്ല­യി­ട­ത്തും വച്ചു കാ­ണാ­നി­ട­വ­ന്നാൽ ‘സ­ത്യ­സ­ന്ധ­നാ­യ ഗു­രു­നാ­ഥൻ’ എന്നു വി­ചാ­രി­ച്ചു് അ­യാ­ളു­ടെ നേർ­ക്കു കൈ­കൂ­പ്പി നിൽ­ക്കും.

images/Roberto_Pazzi.jpg
Roberto Pazzi

വി­ദ്യാർ­ത്ഥി­യാ­യി­രി­ക്കു­മ്പോൾ ഗു­രു­നാ­ഥൻ ശി­ക്ഷി­ച്ചി­രി­ക്കും. ക­ര­ണ­ത്തു് അ­ടി­കൊ­ടു­ത്തി­ട്ടു­ണ്ടാ­വും. എ­ങ്കി­ലും അയാൾ ഉന്നത പ­ദ­വി­യി­ലെ­ത്തി­യ വേ­ള­യിൽ ആ ഗു­രു­നാ­ഥ­നെ ക­ണ്ടാൽ ബ­ഹു­മാ­നി­ക്കു­ക­യേ­യു­ള്ളൂ. തന്റെ അ­ഭ്യു­ന്ന­തി­ക്കു­വേ­ണ്ടി മാ­ത്രം തന്നെ ശി­ക്ഷി­ച്ച അ­ധ്യാ­പ­ക­നെ മ­നു­ഷ്യ­ത്വ­മു­ള്ള ഒ­രു­വ­നും നി­ന്ദി­ക്കാ­നാ­വി­ല്ല. ഇ­തൊ­ക്കെ­യാ­ണു് വി­ദ്യാർ­ത്ഥി­ക­ളു­ടെ മ­നഃ­ശാ­സ്ത്രം. ഇതിനു നേരെ വി­പ­രീ­ത­മാ­യി­രി­ക്കു­ന്നു ടി. ജെ. ജോയ് കു­ങ്കു­മം വാ­രി­ക­യിൽ എ­ഴു­തി­യ ‘അഞ്ചു ബി­യി­ലെ കു­ട­യി­ല്ലാ­ത്ത കു­ട്ടി’ എന്ന ചെ­റു­ക­ഥ­യിൽ പ്ര­ക­ട­മാ­കു­ന്ന മ­നഃ­ശാ­സ്ത്രം. കു­ട്ടി­യാ­യി­രി­ക്കു­മ്പോൾ ഒ­ര­ധ്യാ­പ­കൻ ശി­ക്ഷി­ച്ച­തി­ന്റെ പേരിൽ പ്രാ­യ­മെ­ത്തി­യ സ­ന്ദർ­ഭ­ത്തിൽ അവൻ അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഴു­ത്തിൽ കയറി പി­ടി­ക്കു­ന്നു. വേ­ണ­മെ­ങ്കിൽ പി­ടി­ച്ചോ­ട്ടെ. കലയിൽ എ­ന്തു­മാ­കാ­മ­ല്ലോ. പക്ഷേ, അ­ങ്ങ­നെ പി­ടി­ക്കു­ന്ന­വ­നാ­ണു് അ­വ­നെ­ന്നു തോ­ന്നു­ന്ന മ­ട്ടിൽ അ­വ­ന്റെ സ്വ­ഭാ­വം ക­ഥ­കാ­രൻ ചി­ത്രീ­ക­രി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഇ­പ്പോ­ഴ­ത്തെ രീ­തി­യിൽ ഈ കഥ അ­വാ­സ്ത­വി­ക­ത­യു­ടെ സ­ന്ത­തി­യാ­യി­ട്ടാ­ണു് പ്ര­ത്യ­ക്ഷ്മാ­വു­ക.

images/Toynbee.jpg
ടോ­യിൻ­ബി

പ­ശു­വി­നു് ഈ­ശ്വ­ര­നു­ണ്ടെ­ങ്കിൽ അതു് പ­ശു­വി­ന്റെ രൂ­പ­ത്തി­ലാ­യി­രി­ക്കും എന്നു ടോ­യിൻ­ബി. ത്രി­കോ­ണ­ങ്ങൾ­ക്കു ഈ­ശ്വ­ര­നു­ണ്ടേ­ങ്കിൽ അ­തി­നു് (ഈ­ശ്വ­രൻ) മൂ­ന്നു ഭു­ജ­ങ്ങ­ളു­ണ്ടാ­യി­രി­ക്കും എ­ന്നും വൊൾ­തെർ (Voltaire) (ടോ­യിൻ­ബി­യു­ടെ­യും വൊൾ­തെ­റി­ന്റെ­യും പു­സ്ത­ക­ങ്ങൾ വാ­യി­ച്ച ഓർ­മ്മ­യിൽ­നി­ന്നു്. Book of Quatations ഞാൻ നോ­ക്കി­ല്ല.)

മാ­റ്റ­മി­ല്ലാ­ത്ത മാ­ന­സി­കാ­വ­സ്ഥ
images/Voltaire.png
വൊൾ­തെർ

മ­നു­ഷ്യൻ­ത­ന്നെ ആ­വി­ഷ്ക­രി­ക്കു­ന്ന­തു് തി­ക­ച്ചും സ്വ­ന്ത­മാ­യ രീ­തി­യി­ലാ­ണു്. അ­ന്യാ­ദൃ­ശ സ്വ­ഭാ­വം അ­തി­നു­ണ്ടു് എ­ന്നും പറയാം. കെ. എസ്. അ­നി­യ­ന്റെ ‘മു­ത്ത­ച്ഛ­ന്റെ ചാ­രു­ക­സേ­ര’ എന്ന ക­ഥ­യി­ലെ (ദേ­ശാ­ഭി­മാ­നി വാരിക) മു­ത്ത­ച്ഛ­നു് വെ­ടി­യി­റ­ച്ചി­യും ചാ­രാ­യ­വും വേണം. ത­ന്റേ­താ­യ ചാ­രു­ക­സേ­ര­യി­ലേ അയാൾ കി­ട­ക്കൂ. ആ ക­സേ­ര­യിൽ കി­ട­ന്നി­ല്ലെ­ങ്കിൽ, വെ­ടി­വ­ച്ചെ­ടു­ത്ത മൃ­ഗ­ത്തി­ന്റെ മാംസം ഭ­ക്ഷി­ക്കാൻ കി­ട്ടി­യി­ല്ലെ­ങ്കിൽ, ചാ­രാ­യം കു­ടി­ക്കാൻ ഇ­ല്ലാ­തെ വ­ന്നാൽ അ­യാൾ­ക്കു ജീ­വി­ത­മി­ല്ല. മു­ത്ത­ച്ഛ­ന്റെ അ­ടു­ത്ത ത­ല­മു­റ­യു­ടെ പ്ര­തി­നി­ധി അ­യാ­ളു­ടെ മ­രു­മ­ക­ളാ­ണു്. അ­വൾ­ക്കു് പ­ഴ­മ­യു­ടെ ചാ­രു­ക­സേ­ര­യോ­ടു വെ­റു­പ്പാ­ണു്. അവൾ അ­തെ­ടു­ത്തു ത­ട്ടിൻ­പു­റ­ത്തി­ട്ടു് തന്റെ സ­ത്ത­യെ അ­തി­ലൂ­ടെ സ്ഫു­ടീ­ക­രി­ക്കു­ന്ന­തു് ആ ചാ­രു­ക­സേ­ര­യെ ബ­ഹു­മാ­നി­ച്ചു­കൊ­ണ്ടാ­ണു്. ഓരോ പ്ര­വർ­ത്ത­ന­വും യു­ക്തി­ര­ഹി­ത­മാ­ണെ­ന്നു ന­മു­ക്കു പറയാം. എ­ങ്കി­ലും ആ മൂ­ന്നു ത­ല­മു­റ­ക­ളും വി­ഭി­ന്ന­ങ്ങ­ളാ­യ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ ത­ങ്ങ­ളു­ടെ സ്വ­ത്വ­ങ്ങ­ളെ ചി­ത്രീ­ക­രി­ക്കു­ക­യാ­ണു്. മ­നു­ഷ്യ­ജീ­വി­തം സർ­ഗ്ഗാ­ത്മ­ക­മാ­യ­തു­കൊ­ണ്ടും മ­നു­ഷ്യൻ യ­ന്ത്ര­മ­ല്ലാ­ത്ത­തു­കൊ­ണ്ടും ഇ­ങ്ങ­നെ­യൊ­ക്കെ­മാ­ത്ര­മേ സം­ഭ­വി­ക്കൂ. അതു് ചി­ത്രീ­ക­രി­ക്കാൻ കെ. എസ്. അനിയൻ തു­നി­ഞ്ഞ­തു് ന­ന്നാ­യി. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ കഥ ഭാ­വ­നാ­ത്മ­ക­മാ­യ അ­നു­ഭ­വ­മാ­യി പ­രി­ണ­മി­ക്കു­ന്നി­ല്ല. ലോ­ക­ത്തെ­ക്കു­റി­ച്ചു­ള്ള ന­മ്മു­ടെ അ­വ­ഗ­മ­ന­ത്തി­നു മാ­റ്റം വ­രു­ത്തി നമ്മെ ചി­ന്ത­യു­ടെ­യും വി­കാ­ര­ത്തി­ന്റെ­യും മ­ണ്ഡ­ല­ത്തി­ലേ­ക്കു് കൊ­ണ്ടു­ചെ­ല്ല­ണം ക­ലാ­സൃ­ഷ്ടി. അ­ല്ലെ­ങ്കിൽ ന­മ്മു­ടെ അ­വ­ഗ­മ­ന­ത്തി­നു് ദൃ­ഢീ­ക­ര­ണം നൽകണം. അ­പ്പോ­ഴാ­ണു് സ­ത്യ­ദർ­ശ­ന­ത്തി­ന്റെ ഫലമായ ആ­ഹ്ലാ­ദം. അ­തൊ­ന്നും ഇ­ക്ക­ഥ­യിൽ നി­ന്നു ജ­നി­ക്കു­ന്നി­ല്ല. കുറെ ചതഞ്ഞ വാ­ക്യ­ങ്ങൾ എഴുതി വ­ച്ചി­ട്ടു് ക­ഥാ­കാ­രൻ പി­ന്മാ­റു­ന്നു. ഏതു മാ­ന­സി­ക­നി­ല­യോ­ടു­കൂ­ടി നമ്മൾ ക­ഥാ­പാ­രാ­യ­ണം തു­ട­ങ്ങി­യോ അതേ മാ­ന­സി­ക­നി­ല­യോ­ടു­കൂ­ടി ക­ഥാ­പാ­രാ­യ­ണം അ­വ­സാ­നി­പ്പി­ച്ചു വാരിക അ­ട­ച്ചു­വ­യ്ക്കു­ന്നു.

ഓ­ട്ട­ത്തി­ന്റെ­യും ന­ട­ത്ത­ത്തി­ന്റെ­യും നോ­ട്ട­ത്തി­ന്റെ­യും രീതി എത്ര വ­യ­സ്സാ­യാ­ലും മാ­റി­ല്ല മ­നു­ഷ്യ­നു്.

ഞാൻ കോ­ളേ­ജിൽ പ­ഠി­ക്കു­ന്ന കാ­ല­ത്തു് ഒരു വി­ടു­തി വീ­ട്ടി­ലാ­ണു് താ­മ­സി­ച്ച­തു്. ഗൃ­ഹ­നാ­യ­ക­ന്റെ ഭാര്യ മ­രി­ച്ചു് ഒരു മാസം ക­ഴി­യു­ന്ന­തി­നു­മുൻ­പു് അയാൾ വീ­ട്ടു­ജോ­ലി­ക്കു ഒരു ചെ­റു­പ്പ­ക്കാ­രി­യെ നി­റു­ത്തി. സ്ത്രീ­ക­ളെ­സ്സം­ബ­ന്ധി­ച്ച കാ­ര്യ­ങ്ങ­ളി­ലാ­വു­മ്പോൾ ഒരു പു­രു­ഷ­നും മാ­ന്യ­ന­ല്ല എന്നു ഷാ പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. ഗൃ­ഹ­നാ­യ­കൻ പെ­ട്ടെ­ന്നു് അ­മാ­ന്യ­നാ­യി. ഒരു ദിവസം കാ­ല­ത്തു് അയാൾ ഉ­ണർ­ന്നു് അ­ടു­ത്തു് കി­ട­ക്കു­ന്ന പ­രി­ചാ­രി­ക­യെ ത­ട്ടി­വി­ളി­ച്ചു ‘ദേവകീ ചായ കൊ­ണ്ടു­വാ’ എന്നു പ­റ­ഞ്ഞു. ഒ­ര­ന­ക്ക­വും ഇ­ല്ലെ­ന്നു­ക­ണ്ടു് അയാൾ ചാ­ടി­യെ­ഴു­ന്നേ­റ്റു നോ­ക്കി­യ­പ്പോൾ തലയിണ മാ­ത്ര­മേ­യു­ള്ളൂ. കിഴവൻ റോ­ഡി­ലി­റ­ങ്ങി നോ­ക്കി. ദേവകി തി­ടു­ക്ക­ത്തിൽ ന­ട­ന്നു­പോ­കു­ന്നു. അയാൾ ഓ­ട്ട­മാ­യി. ഗൃ­ഹ­നാ­യ­കൻ ഓ­ടു­ന്നു­വെ­ന്നു ക­ണ്ടു് അവൾ ആദ്യം കണ്ട ബ­സ്സിൽ കയറി ര­ക്ഷ­പ്പെ­ട്ടു. ഓ­ടി­യോ­ടി വൃ­ദ്ധൻ ഒരു കു­ഴി­യിൽ വീണു. ബ­ഹ­ളം­കേ­ട്ടു് എ­ത്തി­യ ചില ചെ­റു­പ്പ­ക്കാർ അയാളെ കു­ഴി­യിൽ­നി­ന്നു പൊ­ക്കി­യെ­ടു­ത്തു. ഒ­രി­ട­ത്തു ഉ­ട­ക്കി­യ ഷർ­ട്ട് കീ­റി­യെ­ടു­ക്കേ­ണ്ടി­വ­ന്നു അ­വർ­ക്കു്. താൻ സ്വ­പ്നം ക­ണ്ടു­വെ­ന്നാ­ണു് വൃ­ദ്ധ­നു തോ­ന്നി­യ­തു്. പക്ഷേ, ചോ­ര­യൊ­ലി­ക്കു­ന്ന കാലും ചെ­ളി­പു­ര­ണ്ട കാ­ക്കി­നി­ക്ക­റും കി­നാ­വ­ല്ല അ­തെ­ന്നു് തെ­ളി­യി­ച്ചു­കൊ­ടു­ത്തു. വീ­ട്ടിൽ­വ­ന്നു് അ­ല­മാ­രി തു­റ­ന്നു നോ­ക്കി­യ­പ്പോൾ അയാൾ സ­മ്പാ­ദി­ച്ചു വ­ച്ചി­രു­ന്ന പത്തു കു­തി­ര­പ്പ­വൻ കാ­ണാ­നി­ല്ല. അതും യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­യ്ക്കു് അയാളെ കൊ­ണ്ടു­വ­ന്നു.

images/Peter_Matthiessen.jpg
Peter Maatthussen

ന­മ്മു­ടെ നി­രൂ­പ­കർ ക­ലാം­ഗ­ന­യാ­ണെ­ന്നു വി­ചാ­രി­ച്ചു വെറും ത­ല­യി­ണ­യെ ത­ട്ടു­ന്നു. എ­ന്നി­ട്ടു് ഓ­ടു­ന്നു. യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ ഗർ­ത്ത­ത്തിൽ പ­തി­ച്ചു മു­റി­വു പ­റ്റു­ന്നു അ­വർ­ക്കു്. അതു കി­നാ­വാ­കാ­മെ­ന്നു വി­ചാ­രി­ച്ചു­നോ­ക്കു­ന്നു­ണ്ടെ­ങ്കി­ലും വാ­യ­ന­ക്കാർ വ­ലി­ച്ചു കീറിയ നി­രൂ­പ­ണ വ­സ്ത്രം കണ്ടു യാ­ഥാർ­ത്ഥ്യ­ബോ­ധ­മു­ള്ള­വ­രാ­യി­ത്തീ­രു­ന്നു. ‘അ­സ്ഥാ­ന­രാ­ഗ­ങ്ങൾ അ­ശ്രു­കു­ടീ­രം ച­മ­യ്ക്കും.’

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-12-23.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.