SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-03-10-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Sartre.jpg
ഷാങ് പോൾ സാർ­ത്ര്

അ­ദ്ധ്യാ­പ­ക­ന്റെ അ­ദ്ധ്യാ­പ­ന ജീ­വി­ത­ത്തി­നു വി­ജ­യ­മു­ണ്ടാ­കു­ന്ന­തു വി­ദ്യാർ­ത്ഥി­കൾ അ­യാ­ളോ­ടു അ­നു­കൂ­ല­മാ­യ മാ­ന­സി­ക­നി­ല പു­ലർ­ത്തു­മ്പോ­ഴാ­ണു. കു­ട്ടി­കൾ കൂ­വേ­ണ്ട­തി­ല്ല, മ­റ്റു­ത­ര­ത്തിൽ ബഹളം വ­ക്കേ­ണ്ട­തി­ല്ല. വി­പ­രീ­ത­ഭാ­വ­ത്തോ­ടു കൂ­ടി­യാ­ണു അവർ ഇ­രി­ക്കു­ന്ന­തെ­ങ്കിൽ പ­ഠി­പ്പി­ക്കൽ പ­രാ­ജ­യ­പ്പെ­ട്ട­തു­ത­ന്നെ. പ്ര­ഭാ­ഷ­ക­രു­ടെ സ്ഥി­തി­യും വി­ഭി­ന്ന­മ­ല്ല. പ്ര­തി­കൂ­ല മാ­ന­സി­കാ­വ­സ്ഥ­യോ­ടു കൂടി പ്ര­ഭാ­ഷ­ണം കേൾ­ക്കു­ന്ന­വ­രാ­ണു­ള്ള­തെ­ങ്കിൽ ആ പ്ര­ഭാ­ഷ­ണം­കൊ­ണ്ടു പ്ര­യോ­ജ­ന­മൊ­ന്നു­മി­ല്ല. ക­ഥാ­കാ­ര­ന്മാ­രു­ടെ സ്ഥി­തി­യോ? പ്രി­യ­ങ്ക­ര­നാ­യ വാ­യ­ന­ക്കാ­ര­ല്ല ക­ഥാ­കാ­ര­ന്മാർ­ക്കു­ള്ള­തെ­ങ്കിൽ ക­ഥ­യെ­ത്ര ന­ന്നാ­ണെ­ങ്കി­ലും ആ രചന സാ­ഫ­ല്യ­ത്തി­ലെ­ത്താൻ പ്ര­യാ­സം.

images/William_Golding.jpg
വി­ല്യം ഗോൾ­ഡി­ങ്ങ്

നവീന ഗ­ദ്യ­ര­ച­യി­താ­ക്കൾ­ക്കു ഈ രീ­തി­യിൽ സ്നേ­ഹ­ശീ­ല­രാ­യ വാ­യ­ന­ക്കാർ ഇല്ല. അവർ എ­ഴു­തു­ന്ന­തു അ­വർ­ക്കു മ­ന­സ്സി­ലാ­ക്കാൻ വയ്യ. വ­യ്യാ­ത്ത­തു­കൊ­ണ്ടു വെ­റു­പ്പു ഉ­ണ്ടാ­കു­ന്നു. ന­വീ­ന­ത­മ­മ­ല­യാ­ള ഭാഷയെ ആ­ശ്ലേ­ഷി­ച്ചു­കൊ­ണ്ടു ര­തി­കു­ജി­തം ന­ട­ത്തു­ന്ന­വ­രെ വാ­യ­ന­ക്കാർ വെ­റു­പ്പോ­ടു­കൂ­ടി മാ­ത്ര­മ­ല്ല അ­റ­പ്പോ­ടും കൂ­ടി­യാ­ണു വീ­ക്ഷി­ക്കു­ന്ന­തു. പ്ര­തി­ഷേ­ധാർ­ഹ­ങ്ങ­ളാ­യ മ­ത­ങ്ങൾ ഉൽ­ക്കൊ­ള്ളു­ന്ന ‘സാ­ഹി­ത്യ­വാ­ര­ഫ­ലം’ വാ­യി­ക്കു­ന്ന­വ­രിൽ ചി­ലർ­ക്കെ­ങ്കി­ലും ഈ അ­റ­പ്പും വെ­റു­പ്പും ഉ­ണ്ടാ­കു­ന്നി­ല്ലേ എന്ന ചോ­ദ്യം ഉ­ണ്ടാ­കാം. അതിനു ഉ­ത്ത­ര­മു­ണ്ടു. സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­ര­നു എന്തു ദോ­ഷ­മു­ണ്ടാ­യാ­ലും അയാൾ പ­റ­യു­ന്ന­തു എ­ല്ലാ­വർ­ക്കും മ­ന­സ്സി­ലാ­കും. മ­ന­സ്സി­ലാ­വു­ക എന്ന പ്ര­ക്രി­യ ന­ട­ക്കു­മ്പോൾ വാ­യ­ന­ക്കാർ­ക്കു ഈ ലേ­ഖ­ന­മെ­ഴു­തു­ന്ന ആ­ളി­നെ­സ്സം­ബ­ന്ധി­ച്ചു ഒ­ര­ധീ­ശ­ഭാ­വം ഉ­ണ്ടാ­കു­ന്നു. “നി­ങ്ങൾ പ­റ­യു­ന്ന­തൊ­ക്കെ ഞ­ങ്ങൾ­ക്കു മ­ന­സ്സി­ലാ­യി പക്ഷേ, അ­തി­നോ­ടു യോ­ജി­ക്കു­ന്നി­ല്ല” എന്നു തനിയെ പ­റ­ഞ്ഞു ചിലർ മാ­റി­നിൽ­ക്കു­ന്നു. മ­ന­സ്സി­ലാ­യി­ക്ക­ഴി­ഞ്ഞാൽ ആ­ധി­പ­ത്യ­പ്ര­വ­ണ­ത­യാ­ണു. വെ­റു­പ്പി­നും അ­തു­പോ­ലു­ള്ള മറ്റു വി­കാ­ര­ങ്ങൾ­ക്കും വലിയ സ്ഥാ­ന­മി­ല്ല. അതല്ല ദുർ­ഗ്ര­ഹ­ര­ച­ന­യെ­സ്സം­ബ­ന്ധി­ച്ചു വാ­യ­ന­ക്കാർ­ക്കു ഉ­ണ്ടാ­കു­ന്ന മാ­ന­സി­ക­നി­ല. ഇയാൾ ന­മ്മ­ളെ വി­ഡ്ഢി­ക­ളാ­ക്കു­ന്നു എന്നു അ­വർ­ക്കു തോ­ന്നും. ഈ തോ­ന്നൽ അ­റ­പ്പി­നും വെ­റു­പ്പി­നും ഹേ­തു­വാ­യി ഭ­വി­ക്കു­ന്നു. ന­വീ­ന­ത­മ ക­ല­യെ­യും സാ­ഹി­ത്യ­ത്തെ­യും ഏ­താ­ണ്ടു നീ­തി­മ­ത്ക­രി­ക്കു­ന്ന Dehumanization of Art എന്ന പു­സ്ത­ക­ത്തിൽ (ഒർടേഗ ഇ­ഗാ­സ്റ്റ് എ­ഴു­തി­യ­തു്) ഈ വി­ധ­ത്തിൽ ഒ­രാ­ശ­യം ഉ­ണ്ടെ­ന്നാ­ണു എന്റെ ഓർമ്മ.

images/JoseOrtegayGasset.jpg
ഒർടേഗ ഇ­ഗാ­സ്റ്റ്

മു­ക­ളിൽ പ്രി­യ­ങ്ക­ര­രാ­യ വാ­യ­ന­ക്കാർ എ­ന്നെ­ഴു­തി­യ­തു എ­ഴു­ത്തു­കാ­ര­നു പ്രി­യം ചെ­യ്യു­ന്ന വാ­യ­ന­ക്കാർ എന്ന അർ­ത്ഥ­ത്തി­ലാ­ണു. ഇ­ങ്ങോ­ട്ടു പ്രി­യം ചെ­യ്യു­ന്ന­വ­രെ­യും പ്രി­യ­ങ്ക­രൻ എന്നു പറയാം. “പ്രി­യം­ക­രോ മേ പ്രിയ” (മേ പ്രി­യഃ പ്രി­യം­ക­രഃ എന്റെ പ്രാ­ണ­നാ­ഥൻ പ്രി­യം ചെ­യ്യു­ന്ന ആളാണു എന്നു ര­ഘു­വം­ശം. സർ­ഗ്ഗം 14. ശ്ലോ­കം 48). അ­തി­നാൽ ‘നെ­ഹ്റു ന­മു­ക്കു പ്രി­യ­ങ്ക­ര­നാ­ണു’ എന്ന പ്ര­യോ­ഗം തെ­റ്റാ­ണെ­ന്നു ഒരു സം­സ്കൃ­ത പ­ണ്ഡി­തൻ പണ്ടു കേ­ര­ള­കൗ­മു­ദി ദി­ന­പ­ത്ര­ത്തിൽ എ­ഴു­തി­യ­തു ശ­രി­യ­ല്ല. ‘ജ­ന­ങ്ങൾ നെ­ഹ്റു­വി­നു പ്രി­യ­ങ്ക­ര­നാ­ണു്; ‘നെ­ഹ്റു ജ­ന­ങ്ങൾ­ക്കു പ്രി­യ­ങ്ക­ര­നാ­ണു’. ഈ രണ്ടു പ്ര­യോ­ഗ­ങ്ങ­ളും ശരി.

കെ. എൽ. മോ­ഹ­ന­വർ­മ്മ

പ്രി­യ­ങ്ക­ര­രാ­യ വാ­യ­ന­ക്കാ­ര­ല്ല ക­ഥാ­കാ­ര­ന്മാർ­ക്കു­ള്ള­തെ­ങ്കിൽ ക­ഥ­യെ­ത്ര ന­ന്നാ­ണെ­ങ്കി­ലും ആ രചന സാ­ഫ­ല്യ­ത്തി­ലെ­ത്താൻ പ്ര­യാ­സം. നവീന ഗ­ദ്യ­ര­ച­യി­താ­ക്കൾ­ക്കു ഈ രീ­തി­യിൽ സ്നേ­ഹ­ശീ­ല­രാ­യ വാ­യ­ന­ക്കാർ ഇല്ല. അവർ എ­ഴു­തു­ന്ന­തു അ­വർ­ക്കു മ­ന­സ്സി­ലാ­ക്കാൻ വയ്യ. വ­യ്യാ­ത്ത­തു­കൊ­ണ്ടു വെ­റു­പ്പു ഉ­ണ്ടാ­കു­ന്നു.

ശ്രീ. കെ. എൽ. മോ­ഹ­ന­വർ­മ്മ വാ­യ­ന­ക്കാർ­ക്കു പ്രി­യ­ങ്ക­ര­നാ­ണു്; വാ­യ­ന­ക്കാർ അ­ദ്ദേ­ഹ­ത്തി­നു പ്രി­യ­ങ്ക­ര­രാ­ണു്. ഈ സ­ത്യ­ത്തി­നു് ദൃ­ഢീ­ക­ര­ണം നൽ­കു­ന്നു അ­ദ്ദേ­ഹം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ റോസ് മേരി എന്ന ചെ­റു­ക­ഥ. അ­ത്യാ­കാം­ക്ഷ­യാർ­ന്ന, ഭ­യ­ജ­ന­ക­ത­യോ­ളം ചെന്ന ര­തി­യ­ല്ല ഇ­ക്ക­ഥ­യി­ലു­ള്ള­തു്. അതു അ­ട­ങ്ങി­ക­ത്തു­ന്ന­തേ­യു­ള്ളു. നി­യ­ന്ത്രി­ത സ്വ­ഭാ­വ­മേ അ­തി­നു­ള്ളു. ആർ­ക്കാ­ണു ആ രതി? റോസ് മേ­രി­ക്കു ഒരു ത­മ്പു­രാ­നോ­ടു തന്നെ. അയാൾ ഒരു കാ­ല­ത്തു ക­മ്മ്യൂ­ണി­സ്റ്റാ­യി­രു­ന്നു. കാലം ചെ­ന്ന­പ്പോൾ ആ ആ­ശ­യ­മ­ങ്ങു ഉ­പേ­ക്ഷി­ച്ചു. സ്കോ­ച്ചു് വി­സ്കി­യു­മാ­യി ക­ഴി­ഞ്ഞു­കൂ­ടി­യ അയാൾ മ­രി­ച്ച­പ്പോൾ റോസ് മേരി മ­ര­ണ­മ­ന്വേ­ഷി­ച്ചു പോ­കു­ന്നു. ജഡം കാ­ണു­ന്ന­തോ­ടെ അ­വൾ­ക്കു ദുഃ­ഖ­മു­ണ്ടാ­കു­ന്നു. ആ ദുഃഖം മരണം ജ­നി­പ്പി­ച്ച­ത­ല്ല. ത­മ്പു­രാ­നു വേ­ണ്ട­തെ­ന്തോ അതു ചെ­യ്തു­കൊ­ടു­ത്തി­ല്ല­ല്ലോ എ­ന്നോർ­മ്മി­ച്ചു­ള്ള വി­ഷാ­ദ­മാ­ണ­തു്. റോസ് മേ­രി­യു­ടെ ബോ­ധ­മ­ന­സ്സി­ലെ­യും അ­ബോ­ധ­മ­ന­സ്സി­ലെ­യും മൃദുല ച­ല­ന­ങ്ങ­ളെ ക­ലാ­സു­ഭ­ഗ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു മോ­ഹ­ന­വർ­മ്മ.

വ്യാ­ക­ര­ണ­ത്തെ­റ്റും പ്ര­യോ­ഗ­വൈ­ക­ല്യ­വും ര­ച­ന­ക­ളിൽ വ­രു­ത്തു­ന്ന­വ­രാ­ണു് അ­ടു­ത്ത ഭാ­വി­യി­ലെ വലിയ നി­രൂ­പ­ക­രാ­കാൻ പോ­കു­ന്ന­തു്. അവരെ ആ­ക്ഷേ­പി­ക്കാൻ പാ­ടി­ല്ല­ല്ലോ.

ലൈം­ഗി­ക­ത്വം ഒ­ര­ന­ന്ത­മാ­യ പ്ര­വാ­ഹ­മാ­ണു; ജീ­വി­തം പോലെ അതിനു തു­ട­ക്ക­മി­ല്ല, ഒ­ടു­ക്ക­വു­മി­ല്ല. റോസ് മേ­രി­യിൽ അതു് എ­ങ്ങ­നെ­യോ ത­ല­യു­യർ­ത്തി. അവൾ ആ ശി­ര­സ്സ് ഒന്നു പി­ടി­ച്ചു­താ­ഴ്ത്തി. എ­ങ്കി­ലും അതു് അ­പ്ര­ത്യ­ക്ഷ­മാ­യി­ല്ല. അ­ബോ­ധ­മ­ന­സ്സി­ലൂ­ടെ അതു പ്ര­വ­ഹി­ച്ചു­കൊ­ണ്ടി­രു­ന്നു. ക­ഥ­യു­ടെ അ­വ­സാ­ന­ത്തിൽ വർ­ണ്ണി­ക്കു­ന്ന മ­ഴ­യെ­പ്പോ­ലെ. ഈ പ്ര­വാ­ഹ­ത്തെ ആ­ഖ്യാ­ന­വൈ­ദ­ഗ്ദ്ധ്യ­ത്തോ­ടെ ന­മു­ക്കു­കാ­ണി­ച്ചു­ത­രു­ന്ന മോ­ഹ­ന­വർ­മ്മ­യു­ടെ ഇക്കഥ അ­സ്സ­ലാ­യി­ട്ടു­ണ്ടു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഇ­പ്പോ­ഴെ­ന്തേ വ്യാ­ക­ര­ണ കാ­ര്യ­വും പ്ര­യോ­ഗ­വൈ­ക­ല്യ­വും മ­റ്റും പ­റ­യാ­ത്ത­തു്? മ­ടു­ത്തോ?

ഉ­ത്ത­രം: വ്യാ­ക­ര­ണ­ത്തെ­റ്റും പ്ര­യോ­ഗ­വൈ­ക­ല്യ­വും ര­ച­ന­ക­ളിൽ വ­രു­ത്തു­ന്ന­വ­രാ­ണു് അ­ടു­ത്ത ഭാ­വി­യി­ലെ ‘പോ­സ്റ്റ്’ മോഡേൺ നി­രൂ­പ­ക­രാ­കാൻ പോ­കു­ന്ന­തു്. അവരെ ആ­ക്ഷേ­പി­ക്കാൻ പാ­ടി­ല്ല­ല്ലോ.

ചോ­ദ്യം: ‘കോ­ട്ട്’ എ­ന്ന­തി­ന്റെ ഉ­ച്ചാ­ര­ണം ‘കൗ­ട്ട്’ എന്നു കാ­ണി­ച്ച നി­ങ്ങൾ വി­ഡ്ഢി­യ­ല്ലേ?

ഉ­ത്ത­രം: അ­ടു­ത്ത­കാ­ല­ത്തു് ഒരു ഇം­ഗ്ലീ­ഷു­കാ­രൻ (സാ­യ്പ്) എ­ന്നോ­ടു സം­സാ­രി­ച്ചു. അ­ദ്ദേ­ഹം ‘കോ­ട്ട്’ എ­ന്ന­ല്ല പ­റ­ഞ്ഞ­തു്. അ­തു­കൊ­ണ്ടു് മ­ഹാ­പ­ണ്ഡി­ത­നാ­യ പ്രൊ­ഫ­സർ ഷെ­പേ­ഡി­ന്റെ നി­ഘ­ണ്ടു എ­ടു­ത്തു­നോ­ക്കി. ‘കൗ­ട്ട്, എ­ന്നാ­ണു് അതിൽ ക­ണ്ട­തു്. ഇതിലെ ‘ഔ’ ഉ­ച്ച­രി­ക്കേ­ണ്ട­തു് ‘ഔപൺ’ എ­ന്ന­തി­ലെ ‘ഔ’ ഉ­ച്ച­രി­ക്കു­ന്ന­തു­പോ­ലെ­യാ­ണെ­ന്നും ഷെ­പേ­ഡ് സാർ പ­റ­ഞ്ഞി­രി­ക്കു­ന്നു. എ­ന്താ­യാ­ലും ‘കോ­ട്ട്’ ശ­രി­യ­ല്ല. ‘കൗ­ട്ട്’ തെ­റ്റാ­ണെ­ങ്കിൽ അതു് എന്റെ തെ­റ്റ­ല്ല ഷെ­പേ­ഡി­ന്റെ­യാ­ണു്. ‘No’ എ­ന്ന­തു് നമ്മൾ ‘നോ’ എ­ന്നു­പ­റ­യും. എ­ന്നോ­ടു സം­സാ­രി­ച്ച സാ­യ്പ് ‘നോ’ എ­ന്ന­ല്ല ഉ­ച്ച­രി­ച്ച­തു്. ഷെ­പേ­ഡ് അ­തി­ന്റെ ഉ­ച്ചാ­ര­ണം ‘നൗ’ എന്നു കാ­ണി­ച്ചി­രി­ക്കു­ന്നു.

ചോ­ദ്യം: ഭാ­ര്യ­യും കാ­മു­കി­യും ത­മ്മി­ലു­ള്ള വ്യ­ത്യാ­സ­മെ­ന്താ­ണു്?

ഉ­ത്ത­രം: ഭാര്യ ഭർ­ത്താ­വി­ന്റെ വ്യ­ക്തി­ത്വ­ത്തെ­യും സ്വ­ത്വ­ത്തെ­യും ഹ­നി­ക്കു­ന്നു. കാ­മു­കി അ­യാ­ളു­ടെ വ്യ­ക്തി­ത്വം, സ്വ­ത്വം, പു­രു­ഷ­ത്വം ഇവയെ ഔ­ന്ന­ത്യ­ത്തി­ലേ­യ്ക്കു് കൊ­ണ്ടു ചെ­ല്ലു­ന്നു. പക്ഷേ, ജീ­വി­താ­സ്ത­മ­യ­ത്തിൽ ഭാര്യ മാ­ത്ര­മേ സ­ഹാ­യ­ത്തി­നു കാണൂ.

ചോ­ദ്യം: എ­നി­ക്കു ശ­ത്രു­ക്ക­ളേ­റെ. ഞാ­നെ­ന്തു ചെ­യ്യ­ണം?

ഉ­ത്ത­രം: വീ­ട്ടിൽ­ത്ത­ന്നെ­യി­രു­ന്നാൽ ഒരു ശ­ത്രു­വു­മു­ണ്ടാ­വു­ക­യി­ല്ല. വെ­ളി­യിൽ ഇ­റ­ങ്ങി ന­ട­ന്നു മ­റ്റു­ള്ള­വ­രോ­ടു സം­സാ­രി­ച്ചാൽ ശ­ത്രു­ക്ക­ളു­ണ്ടാ­കും.

ചോ­ദ്യം: മ­ന­സ്സി­ന്റെ ദാ­രി­ദ്ര്യം ഭർ­ത്താ­വിൽ നി­ന്നു് ഭാ­ര്യ­ക്കു് പ­ക­രു­മോ അതോ ഭാ­ര്യ­യിൽ നി­ന്നു് ഭർ­ത്താ­വി­നു പ­ക­രു­മോ?

ഉ­ത്ത­രം: ഇതിൽ സാ­മാ­ന്യ­ക­ര­ണം ന­ട­ത്താൻ വയ്യ. സം­സ്കാ­ര­സ­മ്പ­ന്ന­ക­ളാ­യ യു­വ­തി­കൾ വി­വാ­ഹ­ശേ­ഷം അ­വ­രു­ടെ ഭർ­ത്താ­ക്ക­ന്മാ­രെ­പ്പോ­ലെ ക­ള്ളം­പ­റ­യു­ന്ന­വ­രാ­യി മാ­റി­യി­ട്ടു­ണ്ടു്.

ചോ­ദ്യം: സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­നു് ലോ­ക­ത്തെ­മ്പാ­ടു­മു­ള്ള മ­ല­യാ­ളി­കൾ ഉ­ണ്ടെ­ന്നു നി­ങ്ങൾ പ­റ­യു­ന്ന­തു് ഞാൻ വി­ശ്വ­സി­ക്ക­ണോ?

ഉ­ത്ത­രം: വേ­ണ­മെ­ങ്കിൽ വി­ശ്വ­സി­ക്കൂ. ക­രി­ബി­യൻ സ­മു­ദ്ര­ത്തി­ലു­ള്ള ര­ണ്ടു് ദ്വീ­പു­ക­ളാ­ണു് കേമൻ (Cayman). അവിടെ ജോർ­ജ്ജ് ടൗണിൽ ജോലി ചെ­യ്യു­ന്ന ഒരു മ­ല­യാ­ളി­യിൽ നി­ന്നു് എ­നി­ക്കൊ­രു ക­ത്തു­കി­ട്ടി ര­ണ്ടു­ദി­വ­സം മുൻ­പു്. അ­ദ്ദേ­ഹം സാ­ഹി­ത്യ­വാ­ര­ഫ­ലം പ­തി­വാ­യി വാ­യി­ക്കു­ന്നു­വെ­ന്നു് അ­റി­യി­ച്ചി­രി­ക്കു­ന്നു. ഒരു കാ­ല­ത്തു് സ്പാ­നി­ഷ് കോ­ള­നി­കൾ കൊള്ള ചെ­യ്തി­രു­ന്ന­വ­രെ ബു­ക്ക­നീർ എ­ന്നാ­ണു് വി­ളി­ക്കു­ക. അ­ങ്ങ­നെ­യു­ള്ള ക­ടൽ­കൊ­ള്ള­ക്കാ­ര­ന്മാ­രു­ടെ ശ­വ­മാ­ട­ങ്ങൾ കേമൻ ദ്വീ­പു­ക­ളിൽ ഉ­ണ്ടു്. അ­ദ്ദേ­ഹ­മ­യ­ച്ച ഒരു പു­സ്ത­ക­ത്തിൽ ഈ ശ­വ­മാ­ട­ങ്ങ­ളു­ടെ പ­ട­വു­മു­ണ്ടു്.

ചോ­ദ്യം: നി­ങ്ങൾ ഇ­ത്ര­കാ­ലം കു­ര­ച്ചി­ട്ടും ആ­ധു­നി­ക സാ­ഹി­ത്യ­ത്തി­നോ അതു ര­ചി­ക്കു­ന്ന­വർ­ക്കോ ഒരു ചു­ക്കും ഉ­ണ്ടാ­യി­ല്ല. നി­റു­ത്തി­ക്കൂ­ടെ ഈ കു­ര­യ്ക്കൽ? സ­ത്യ­ത്തിൽ സ­ത്യ­മാ­ണു് ആ­ധു­നി­ക സാ­ഹി­ത്യം?

ഉ­ത്ത­രം: തി­ക­ഞ്ഞ കള്ളം ചി­ല­പ്പോൾ തി­ക­ഞ്ഞ സ­ത്യ­മാ­യി തോ­ന്നും. കാലം ക­ഴി­യു­മ്പോൾ കള്ളം ക­ള്ള­മാ­യി കാ­ണ­പ്പെ­ടും.

ചോ­ദ്യം: ‘ഉ­ല­യി­ലൂ­തി­യ പൊ­ന്നു പോ­ലെ­യും’ എന്നു പ­റ­ഞ്ഞാൽ?

ഉ­ത്ത­രം: അതു ക­വി­വ­ച­നം. സ്വർ­ണ്ണ­ത്തി­നു അടി കൂ­ടു­തൽ കൂ­ടു­തൽ കി­ട്ടു­ന്തോ­റും അതിനു തി­ള­ക്കം കൂടും. മ­റ്റു­ത­ര­ത്തിൽ ന­ല്ല­വ­നാ­യ ഒ­രാ­ളി­നു് സ്ത്രീ­ജി­ത­ത്വം കൊ­ണ്ടു് അടി കി­ട്ടാ­റു­ണ്ടു്. ഓരോ തവണ അതു കി­ട്ടു­മ്പോ­ഴും അ­ദ്ദേ­ഹ­ത്തി­ന്റെ ആ­രോ­ഗ്യം വർ­ദ്ധി­ക്കു­ന്നു. ചെ­മ്പു­ത­കി­ടിൽ ചു­റ്റി­ക കൊ­ണ്ട­ടി­ച്ചാൽ അതു് ഏതു വി­ധ­ത്തി­ലും വ­ഴ­ങ്ങും. സ്ത്രീ­യെ­പ്പോ­ലെ­യാ­ണു് ചെ­മ്പു്. ഇ­രു­മ്പി­ല­ടി­ച്ചാൽ അതു കൂ­ടു­തൽ കൂ­ടു­തൽ ക­ഠി­ന­മാ­കും. നവീന സാ­ഹി­ത്യ­കാ­ര­നെ വി­മർ­ശി­ക്കു­ന്തോ­റും അ­യാ­ളു­ടെ കാ­ഠി­ന്യം കൂടും.

images/Anita_Brookner.jpg
അ­നി­റ്റ ബ്രൂ­ക്ക്നർ

സർ­ക്കാർ ജോ­ലി­ചെ­യ്തി­രു­ന്ന­കാ­ല­ത്തു് എ­നി­ക്കൊ­രു ല­ക്ച­റർ സി­ല­ക്ഷ­നു­വേ­ണ്ടി പോ­കേ­ണ്ട­താ­യി വന്നു. ഇ­ന്റർ­വ്യൂ സ­മ­യ­മാ­കാ­ത്ത­തു കൊ­ണ്ടു് പ്രിൻ­സി­പ­ലി­ന്റെ മു­റി­യിൽ കു­റെ­നേ­രം ഇ­രു­ന്നു. ഞാൻ ചെ­ന്നു­ക­യ­റി­യ­യു­ട­നെ ഒരു നോ­ട്ട­മെ­റി­ഞ്ഞി­ട്ടു് പ്രിൻ­സി­പ്പി­ല­ച്ചൻ അ­നാ­ദ­ര­ത്തോ­ടെ കൈ­യൊ­ന്നു നീ­ട്ടി കസേര കാ­ണി­ച്ചു. അ­യാ­ളു­ടെ കോ­ളേ­ജി­നെ­ക്കാൾ വലിയ കോ­ളേ­ജിൽ പ്രിൻ­സി­പ­ലി­ന്റെ ചാർ­ജ്ജ് വ­ള­രെ­ക്കാ­ലം ഉ­ണ്ടാ­യി­രു­ന്ന­വ­നാ­ണു് ഞാൻ. എ­ങ്കി­ലും ശി­പാ­യി­യോ­ടെ­ന്ന­മ­ട്ടി­ലാ­ണു് പ്രീ­ഡി­ഗ്രി ക്ലാ­സ്സ് മ­ത്ര­മു­ള്ള ആ ക­ലാ­ശാ­ല­യു­ടെ അ­ദ്ധ്യ­ക്ഷൻ എ­ന്നോ­ടു പെ­രു­മാ­റി­യ­തു്. ഞാൻ വി­ന­യാ­ന്വി­ത­നാ­യി ക­സേ­ര­യിൽ കൂ­നി­ക്കൂ­ടി ഇ­രു­ന്നു. അച്ചൻ ഫ­യ­ലു­കൾ നോ­ക്കി ‘ഗു’ എ­ന്നെ­ഴു­തി ഓർ­ഡ­റി­ടു­ക­യാ­ണു്. ഓരോ ക­ട­ലാ­സ്സ് മ­റി­ക്കു­ന്ന­തി­നു മുൻ­പും അയാൾ ചൂ­ണ്ടു­വി­രൽ വാ­യി­ലേ­ക്കി­ട്ടു് തു­പ്പൽ പു­ര­ട്ടും. ഞാ­ന­തു് എ­ണ്ണി­ക്കൊ­ണ്ടി­രു­ന്നു മ­ന­സ്സിൽ. ഇ­രു­പ­ത്തി­യൊ­ന്നു തവണ ചൂ­ണ്ടു­വി­രൽ വാ­യി­ലേ­ക്കു പോ­യ­തു­കൊ­ണ്ടു് ഇ­രു­പ­ത്തി­മൂ­ന്നു ക­ട­ലാ­സ്സ് ഫൈലിൽ ഉ­ണ്ടെ­ന്നു് എ­നി­ക്കു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­ഞ്ഞു. ഇ­ങ്ങ­നെ പല ഫൈ­ലു­ക­ളു­ടെ­യും ക­ട­ലാ­സി­ന്റെ എണ്ണം എ­നി­ക്കു ഗ്ര­ഹി­ക്കാൻ സാ­ധി­ച്ചു. തൂ­ക്കി­ക്കൊ­ല്ലാൻ കൊ­ണ്ടു­പോ­കു­ന്ന­വ­നു് പാ­യ­സ­ത്തോ­ടു­കൂ­ടി­യു­ള്ള ചോ­റു­കൊ­ടു­ക്കു­ന്ന­തു പോലെ ഒരു കപ്പ് കാ­പ്പി­യും നാ­ല­ഞ്ചു കൺ­ട്രി ബി­സ്ക­റ്റും ശി­പാ­യി എന്റെ മുൻ­പിൽ കൊ­ണ്ടു വച്ചു. പ്രിൻ­സി­പ­ല­ച്ച­ന്റെ മുൻ­പി­ലും അ­തു­ണ്ടാ­യി. ഫൈ­ലു­കൾ ദൂരെ മാ­റ്റി­ക്കൊ­ണ്ടു് അച്ചൻ ചൂ­ണ്ടു­വി­രൽ ഒ­ന്നു­കൂ­ടി വാ­യി­ലേ­ക്കു ക­ട­ത്തി തു­പ്പൽ പു­ര­ട്ടി­യി­ട്ടു് കാ­പ്പി­ക്ക­പ്പ് കൈ­യി­ലെ­ടു­ത്തു. അ­ത്യു­ക്തി­യെ­ന്നോ ക­ള്ള­മെ­ന്നോ തോ­ന്നു­ന്നു­ണ്ടാ­വാം വാ­യ­ന­ക്കാർ­ക്കു്. ര­ണ്ടു­മ­ല്ല. ചില ശീ­ല­ങ്ങൾ മ­നു­ഷ്യ­നു മാ­റ്റാ­നൊ­ക്കു­ക­യി­ല്ല. പു­ഷ്കി­ന്റെ ഒരു കഥയിൽ ചീ­ട്ടു­വി­ദ്യ­യു­ടെ ര­ഹ­സ്യം മ­ന­സ്സി­ലാ­ക്കി­യ ഒ­രു­ത്തൻ റോ­ഡി­ലി­റ­ങ്ങി­യ­പ്പോൾ ക­ണ്ട­തേ­തും ചീ­ട്ടു­ക­ളാ­യി പ­രി­ഗ­ണി­ച്ചി­ല്ലേ? അതൊരു എ­ബ്സ­ഷ­നാ­ണു്. അ­തു­ത­ന്നെ­യാ­യി­രു­ന്നു അ­ച്ച­ന്റെ­യും രോഗം. ഇ­ന്റർ­വ്യൂ സ­മ­യ­ത്തു് അയാൾ തു­പ്പൽ തൊ­ട്ടു് എ­ന്നെ­യും സർ­ക്കാർ പ്ര­തി­നി­ധി­യെ­യും വി­ളി­ക്കു­മെ­ന്നു് എ­നി­ക്കു തോ­ന്നാ­തി­രു­ന്നി­ല്ല. ഞാ­ന­തു­കൊ­ണ്ടു് തെ­ല്ല­ക­ലെ­യാ­ണു് ഇ­രു­ന്ന­തു്.

images/Kiprensky_Pushkin.jpg
പു­ഷ്കിൻ

ന­മ്മു­ടെ ചില നി­രൂ­പ­കർ ഈ പ്രിൻ­സി­പ­ല­ച്ച­നെ­പ്പോ­ലെ­യാ­ണു്. ‘ഇ­ഗ്സി­സ്റ്റെൻ­ഷ്യ­ലി­സ’ത്തി­ന്റെ തു­പ്പൽ­തൊ­ട്ടു് അവർ എ­ഴു­ത്ത­ച്ഛ­ന്റെഅ­ധ്യാ­ത്മ­രാ­മാ­യ­ണം’ മ­റി­ക്കു­ന്നു. വീ­ണ്ടും ചൂ­ണ്ടു­വി­രൽ ന­ന­ച്ചു് ‘രാ­മാ­യ­ണം ചമ്പു’ മ­റി­ക്കു­ന്നു. ഒ­ടു­വിൽ പാ­വ­പ്പെ­ട്ട ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള യുടെ ‘തു­ഷാ­ര­ഹാ­ര’വും ആ ചൂ­ണ്ടു­വി­രൽ കൊ­ണ്ടു­മ­റി­ക്കു­ന്നു. പി­ന്നെ ന­മു­ക്കു് അ­ധ്യാ­ത്മ­രാ­മാ­യ­ണ­വും ച­മ്പു­വും തു­ഷാ­ര­ഹാ­ര­വും തൊടാൻ വയ്യ. അ­ടു­ത്തു­പോ­കാ­നും വയ്യ. അ­ത്ര­യ്ക്കു­ണ്ടു നാ­റ്റം. ഒ­ന്നേ­യു­ള്ളു വ്യ­ത്യാ­സം അ­ച്ച­ന്റെ ആ­ചാ­ര്യൻ ഞാൻ എന്റെ വീ­ട്ടിൽ പ­ടം­വ­ച്ചു പൂ­ജി­ക്കു­ന്ന ക്രി­സ്തു­ദേ­വൻ. നി­രൂ­പ­ക­രു­ടെ ആ­ചാ­ര്യൻ ഈ ശ­താ­ബ്ദ­ത്തി­ലെ ഏ­റ്റ­വും വലിയ ധി­ഷ­ണാ­ശാ­ലി­യാ­യ ഷാങ് പോൾ സാർ­ത്ര്.

മ­നു­ഷ്യ­നെ പ­റ്റി­ക്കൽ
images/RitesOfPassage.jpg

ബു­ക്കർ സ­മ്മാ­നം നേടിയ ചില നോ­വ­ലി­സ്റ്റു­ക­ളു­ടേ­യും അ­വ­രു­ടെ കൃ­തി­ക­ളു­ടേ­യും പേ­രു­കൾ ഓർ­മ്മ­യി­ലെ­ത്തു­ന്നു. വി­ല്യം ഗോൾ­ഡി­ങ്ങി ന്റെ Rites of Passage, സൽമാൻ റു­ഷ്ദി യുടെ Midnight’s Children, അ­നി­റ്റ ബ്രൂ­ക്ക്ന­റു ടെ Hotel du Lac, കെറി ഹൂ­മ്മി ന്റെ The Bone People, പീ­റ്റർ കാരി യുടെ Oscar and Lucinda ഈ നോ­വ­ലു­ക­ളെ­ല്ലാം വി­ര­സ­ങ്ങ­ളാ­ണു്. ക­ഴി­ഞ്ഞ വർ­ഷ­ത്തെ സ­മ്മാ­നം, ജ­പ്പാ­നിൽ ജ­നി­ച്ചെ­ങ്കി­ലും ഇം­ഗ്ല­ണ്ടിൽ താ­മ­സി­ക്കു­ന്ന ഇഷി ഗൂ­റോ­ക്കാ യി­രു­ന്നു. ഒരു ബ­ട്ല­റു­ടെ ക­ഥ­പ­റ­യു­ന്ന ആ നോവൽ ‘പ­ര­മ­ബോർ’ എന്ന വി­ഭാ­ഗ­ത്തി­ലാ­ണു് ഉൾ­പ്പെ­ടു­ന്ന­തു്. ഈ വർ­ഷ­ത്തെ സ­മ്മാ­നം Possession എന്ന നോ­വ­ലെ­ഴു­തി­യ A. S. Byatt നേടി. സാ­ഹി­ത്യ­ത്തിൽ ഗ­വേ­ഷ­ണം ന­ട­ത്തു­ന്ന ര­ണ്ടു­പേർ—മീ­ഷ­ലും മോഡും—ത­മ്മിൽ ക­ണ്ടു­മു­ട്ടു­ന്നു. മീഷൽ വി­ക്റ്റോ­റി­യൻ കാ­ല­യ­ള­വി­ലെ ഒരു കവി ആ­ഷി­ന്റെ കൃ­തി­ക­ളെ സം­ബ­ന്ധി­ച്ചാ­ണു് ഗ­വേ­ഷ­ണം ന­ട­ത്തു­ക. മോ­ഡാ­ക­ട്ടെ ക്രി­സ്റ്റ­ബെ­ല്ലി­ന്റെ കാ­വ്യ­ങ്ങ­ളി­ലും. ഗ­വേ­ഷ­ണം തു­ട­ങ്ങു­മ്പോൾ­ത്ത­ന്നെ ആ­ഷി­നു് ഒരു ര­ഹ­സ്യം ക­ണ്ടു­പി­ടി­ക്കാൻ സാ­ധി­ക്കു­ന്നു. ആ­ഷി­നും ക്രി­സ്റ്റ­ബെ­ല്ലി­നും ത­മ്മിൽ പ്രേ­മ­ബ­ന്ധ­മു­ണ്ടാ­യി­രു­ന്നു­വെ­ന്ന­താ­ണു് ആ ര­ഹ­സ്യം. പി­ന്നീ­ടു് അ­തി­ന്റെ വി­ശ­ദാം­ശ­ങ്ങ­ള­റി­യാ­നു­ള്ള യ­ത്ന­മാ­ണു്. ആ യത്നം ഗ­വേ­ഷ­ക­രെ മാ­ന­സ്സി­ക­മാ­യി അ­ടു­പ്പി­ക്കു­ന്നു. ര­ഹ­സ്യം ക­ണ്ടെ­ത്താ­നു­ള്ള ശ്രമം സ­ഫ­ലീ­ഭ­വി­ക്കു­ന്നി­ല്ല.

images/MidnightsChildren.jpg

അ­ന്വേ­ഷ­ണ­ത്തെ പ്ര­തി­രൂ­പാ­ത്മ­ക­മാ­ക്കി­യി­രി­ക്കു­ക­യാ­ണു് നോ­വ­ലി­സ്റ്റ്. മ­നു­ഷ്യ­ന്റെ ജീ­വി­ത­മാ­കെ അ­ന്വേ­ഷ­ണ­മാ­ണ­ല്ലോ. ബു­ദ്ധൻ വൃ­ക്ഷ­ത്തി­ന്റെ ചു­വ­ട്ടി­ലി­രു­ന്നു് അതു നിർ­വ­ഹി­ച്ചു. ഷെ­ല്ലി പ്രേ­മ­ബ­ന്ധ­ത്തി­ലൂ­ടെ ആ അ­ന്വേ­ഷ­ണം ന­ട­ത്തി. അൽഡസ് ഹ­ക്സി­ലി മെ­സ്ക­ലിൻ ക­ഴി­ച്ചു് പ­ര­മ­സ­ത്യം സാ­ക്ഷാ­ത്ക­രി­ക്കാൻ ശ്ര­മി­ച്ചു. ബ്രോ­ഹി­ന്റെ “വെർ­ജി­ലി­ന്റെ മരണം” എന്ന നോ­വ­ലിൽ മ­ര­ണാ­ന­ന്ത­രാ­നു­ഭൂ­തി­യി­ലൂ­ടെ സ­ത്യ­സാ­ക്ഷാ­ത്കാ­ര­ത്തി­നു­ള്ള യ­ത്ന­മാ­ണു് കാണുക. ഇ­പ്പ­റ­ഞ്ഞ യ­ത്ന­ങ്ങൾ­ക്കെ­ല്ലാം ഉ­ദാ­ത്ത­ത­യു­ണ്ടു്. ബു­ക്കർ സ­മ്മാ­നം നേടിയ സ്ത്രീ­യാ­ക­ട്ടെ തു­ച്ഛ­മാ­യ ഒരു സം­ഭ­വ­ത്തെ— ര­ണ്ടു­പേ­രു­ടെ പ്രേ­മ­ബ­ന്ധ­ത്തെ—ഉ­ദാ­ത്ത­മ­ണ്ഡ­ല­ത്തി­ലേ­യ്ക്കു് ഉ­യർ­ത്താ­നാ­ണു് അ­ക്ഷീ­ണ­യ­ത്നം ന­ട­ത്തു­ന്ന­തു്. ന­ക്ഷ­ത്ര­ത്തെ നോ­ക്കി ക­ല്ലെ­റി­ഞ്ഞാൽ അതു് അ­വി­ടെ­ച്ചെ­ന്നു കൊ­ള്ളു­മോ? നോ­വ­ലെ­ഴു­ത്തു­കാ­രി­ക്കു ക­ല്ലെ­ടു­ത്തു ന­ക്ഷ­ത്ര­ത്തി­ന്റെ നേർ­ക്കു് എ­റി­യാ­നേ അ­റി­യാ­വൂ. അ­വ­രു­ടെ മ­ന­സ്സ് ഗ­ഹ­ന­ത­യാർ­ന്ന­ത­ല്ല. സു­ശ­ക്ത­മാ­യ ആ­ന്ത­ര­ജീ­വി­ത­വും അ­വർ­ക്കി­ല്ല. അ­തു­കൊ­ണ്ടു് ഈ നോവൽ വെറും ക്രാ­ഫ്റ്റാ­യി അ­ധഃ­പ­തി­ച്ചി­രി­ക്കു­ന്നു. അ­ഞ്ഞൂ­റി­ല­ധി­കം പു­റ­ങ്ങ­ളു­ള്ള ഈ നോവൽ വാ­യി­ച്ചു­തീർ­ക്കു­ന്ന­തി­നേ­ക്കാൾ ന­ല്ല­തു് മു­റ്റ­ത്തെ തെ­ങ്ങി­നു് ത­ട­മു­ണ്ടാ­ക്കു­ക എ­ന്ന­താ­ണു്. നാലു തേങ്ങ കൂ­ടു­ത­ലാ­യി വി­ള­യു­മ­ല്ലോ.

സ്വ­ന്തം ക­ഴി­വു­ക­ളെ മ­റ­ച്ചു­വ­ച്ചു് തന്നെ താ­ഴ്ത്തി­ക്കാ­ണി­ക്ക­രു­തു്. അതു ദോഷം ചെ­യ്യും. നി­ങ്ങൾ വി­ന­യം­കൊ­ണ്ടു താഴ്ച അ­ഭി­ന­യി­ച്ചാൽ ആളുകൾ അ­തു­കൊ­ള്ള­രു­താ­യ്മ­യു­ടെ താ­ഴ്ച­യാ­യേ കരുതൂ.

മ­നു­ഷ്യ­രെ പ്രാ­യോ­ഗി­ക­ത­ല­ത്തിൽ വർ­ണ്ണി­ക്കു­ന്ന­വ­രൊ­ന്നും ക­ലാ­ത്മ­ക­ത­ല­ത്തിൽ വർ­ണ്ണി­ക്കു­ന്ന­വ­രെ­ന്നും തരം തി­രി­ക്കാം. പ്രാ­യോ­ഗി­ക­ത­ല­ത്തി­ലു­ള്ള­വർ ധ­ന­മാർ­ജ്ജി­ക്കു­ന്നു, ജോ­ലി­യിൽ ഉ­യ­രു­ന്നു. ക­ലാ­ത്മി­ക ത­ല­ത്തി­ലു­ള്ള­വർ­ക്കു് അവയിൽ കൗ­തു­ക­മി­ല്ല. ചി­ല­പ്പോൾ പ്രാ­യോ­ഗി­ക­ത­ല­ത്തി­ലു­ള്ള­വർ പേ­രി­നും പെ­രു­മ­യ്ക്കും വേ­ണ്ടി സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ കു­തി­ച്ചു­ക­യ­റും. ബു­ക്കർ സ­മ്മാ­നം നേടിയ ബ­യ­റ്റ് പ്രാ­യോ­ഗി­ക മ­നഃ­സ്ഥി­തി­യു­ള്ള­വ­രാ­ണു്.

സത്യം എത്ര വി­ചി­ത്രം

ഇ­രു­മ്പി­ല­ടി­ച്ചാൽ അതു കൂ­ടു­തൽ ക­ഠി­ന­മാ­കും; നവീന സാ­ഹി­ത്യ­കാ­ര­നെ വി­മർ­ശി­ക്കു­ന്തോ­റും അ­യാ­ളു­ടെ കാ­ഠി­ന്യം കൂ­ടു­ന്നു.

ഞാൻ ആ­ല­പ്പു­ഴ സനാതന ധർ­മ്മ­വി­ദ്യാ­ല­യ­ത്തിൽ സെ­ക്കൻ­ഡ് ഫോമിൽ പ­ഠി­ച്ചി­രു­ന്ന കാ­ല­ത്തു് എന്റെ വീ­ട്ടിൽ… ഡി­പാർ­ട്മെ­ന്റി­ലെ ഒ­രു­ദ്യോ­ഗ­സ്ഥൻ ദി­വ­സ­വും വ­രു­മാ­യി­രു­ന്നു. അതേ ഡി­പാർ­ട്മെ­ന്റിൽ ജോ­ലി­യു­ണ്ടാ­യി­രു­ന്ന എന്റെ പി­താ­വു് അ­ദ്ദേ­ഹ­ത്തി­ന്റെ മേ­ല­ധി­കാ­രി­യാ­യി­രു­ന്നു. ജോ­ലി­യെ­സം­ബ­ന്ധി­ച്ച നിർ­ദ്ദേ­ശ­ങ്ങൾ­ക്കു വേ­ണ്ടി­യാ­ണു് ആ ആഗമനം. പക്ഷേ, എ­ന്നോ­ടു് ആ മ­നു­ഷ്യൻ ഒ­ര­ധി­കാ­ര­ഭാ­വ­ത്തി­ലാ­യി­രു­ന്നു പെ­രു­മാ­റ്റം. ഞാൻ മു­റ്റ­ത്തു­വെ­റു­തെ നി­ന്നാൽ “എ­ന്ത­ടാ പ­ള്ളീ­ക്ക­ള്ളം അ­ടി­ച്ചു­നി­ക്ക­ണ­തു്?” എന്നു ചോ­ദി­ക്കും. “ഇന്നു ഞാ­യ­റാ­ഴ്ച, സ്കൂ­ളി­ല്ല” എന്നു ഞാൻ പ­തു­ക്കെ­പ്പ­റ­ഞ്ഞാൽ “എ­ന്നാൽ പു­സ്ത­ക­മെ­ടു­ത്തു വാ­യി­ച്ചു­കൂ­ടേ?” എ­ന്നാ­വും ദേ­ഷ്യ­ത്തി­ലു­ള്ള ചോ­ദ്യം. വേ­റൊ­രു ദിവസം അ­ദ്ദേ­ഹം വ­ന്ന­പ്പോൾ ഞാൻ മു­റ്റ­ത്തു നി­ന്നു് ഉ­മി­ക്ക­രി കൊ­ണ്ടു് പല്ലു തേ­യ്ക്കു­ക­യ­യി­രു­ന്നു. അതു ക­ണ്ട­യു­ട­നെ “എ­ന്തി­നെ­ടാ ഉള്ള ഉ­മി­ക്ക­രി­യെ­ല്ലാം­കൊ­ണ്ടു് പ­ല്ല­മർ­ത്തി­ത്തേ­ച്ചു് അ­തി­ന്റെ ഇനാമൽ ഇ­ല്ലാ­താ­ക്കൂ­ന്ന­തു്?” എന്നു ചോ­ദി­ച്ചു. ചി­ല­പ്പോൾ അ­ദ്ദേ­ഹം ആ­ജ്ഞാ­പി­ക്കും. “എടാ കൃഷ്ണ, തോ­ണ്ട­ങ്കു­ള­ങ്ങ­ര ചെ­ന്നു് ന­ലു­കാ­ശി­നു് മു­റു­ക്കാൻ വാ­ങ്ങി­ക്കൊ­ണ്ടു വാ.” വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു. തി­രു­വ­ന­ന്ത­പു­രം സം­സ്കൃ­ത കോ­ളേ­ജിൽ ഞാൻ അ­ദ്ധ്യാ­പ­ക­നാ­യി­രി­ക്കു­ന്ന കാലം. രാ­വി­ലെ, എന്റെ വീ­ട്ടിൽ ഒരു വൃ­ദ്ധൻ കയറി വന്നു. മു­ഷി­ഞ്ഞ ഷർ­ട്ടും മു­ണ്ടും. ഒരു പഴയ പു­ളി­യ­ല­ക്ക­ര­യൻ നേ­രി­യ­തു് ക­ഴു­ത്തിൽ ചു­റ്റി­യി­ട്ടു­ണ്ടു്. പ്രാ­യ­ക്കൂ­ടു­ത­ലി­നെ ബ­ഹു­മാ­നി­ച്ചു് ഞാൻ അയാളെ ഇ­രി­ക്കാൻ പ­റ­ഞ്ഞു. ഇ­രു­ന്നി­ട്ടു് അയാൾ വി­ക്കി­വി­ക്കി­പ്പ­റ­ഞ്ഞു: “സാ­റി­നു് എന്നെ മ­ന­സ്സി­ലാ­യി­ല്ല അല്ലേ? പ­ണ്ടു് അങ്ങ് ആ­ല­പ്പു­ഴെ­യാ­യി­രു­ന്ന­പ്പോൾ പ­തി­വാ­യി വീ­ട്ടിൽ ഞാൻ വ­രു­മാ­യി­രു­ന്നു. എന്റെ മേ­ല­ധി­കാ­രി­യാ­യി­രു­ന്ന, അ­ങ്ങ­യു­ടെ അ­ച്ഛ­നെ കാണാൻ വേ­ണ്ടി. ഇ­ന്നു് ഞാൻ ഈ നി­ല­യി­ലാ­യി­പ്പോ­യി. മൂത്ത മകൻ ഹൃ­ദ­യ­സ്തം­ഭ­ന­ത്താൽ മ­രി­ച്ചു. അഞ്ചു പെൺ­പി­ള്ളേ­രു­ണ്ടു് എ­നി­ക്ക്. മൂ­ത്ത­വ­ളെ മാ­ത്രം ക­ല്യാ­ണം ക­ഴി­ച്ച­യ­ച്ചു. അവളെ ഭർ­ത്താ­വു് ഉ­പേ­ക്ഷി­ച്ചു. ഇ­പ്പോൾ എന്റെ കൂ­ടെ­യാ­ണു്. അ­വൾ­ക്കു് രണ്ടു പി­ള്ളേ­രും. ബാ­ക്കി നാ­ലെ­ണ്ണ­ത്തി­ന്റെ­യും വി­വാ­ഹം ക­ഴി­ഞ്ഞി­ല്ല. അ­വർ­ക്കു് ജോ­ലി­യു­മി­ല്ല. ആ നാ­ലു­പേ­രിൽ മൂ­ത്ത­വൾ­ക്കു് തന്നെ മു­പ്പ­ത്തി­യ­ഞ്ചു വ­യ­സ്സാ­യി. ഞ­ങ്ങൾ­ക്കു് ഒരു നേരം ക­ഞ്ഞി­കു­ടി­ക്കാൻ പോലും ഒ­ന്നു­മി­ല്ല. സാറ് എ­നി­ക്കു് അ­ഞ്ചു­രൂ­പ തരണം.” അ­ക്കാ­ല­ത്തു് ഇ­ന്ന­ത്തെ ആയിരം രൂ­പ­യു­ടെ വി­ല­യു­ള്ള പത്തു രൂ­പ­യെ­ടു­ത്തു് ഞാൻ ആ മ­നു­ഷ്യ­നു് കൊ­ടു­ത്തി­ട്ടു് പ­റ­ഞ്ഞു: എന്നെ പഴയതു പോലെ കൃ­ഷ്ണൻ എന്നു വി­ളി­ച്ചാൽ മതി. സാ­റെ­ന്നും അ­ങ്ങെ­ന്നും പ­റ­യ­രു­തു്. മ­ന്ദ­സ്മി­ത­ത്തോ­ടെ ആ മ­നു­ഷ്യൻ പോയി. പി­ന്നീ­ടു് ഓരോ മാ­സ­വും വ­ന്നു് പത്തു രൂപാ വീതം വാ­ങ്ങും. ഇ­പ്പോൾ കുറേ വർ­ഷ­ങ്ങ­ളാ­യി കാ­ണാ­റി­ല്ല ആ വൃ­ദ്ധ­നെ. ഇവിടം വി­ട്ടു പോ­യി­രി­ക്കാം. അ­വി­വാ­ഹി­ത­ക­ളാ­യ മക്കൾ ജ­രാ­ന­ര­ക­ളോ­ടു കൂടി വീ­ട്ടിൽ തന്നെ ക­ഴി­യു­ന്നു­ണ്ടാ­വും. എ­ന്തൊ­രു ലോകം! ഒരു ദിവസം ആ മ­നു­ഷ്യൻ എ­ന്നെ­ക്കാ­ണാൻ വ­ന്ന­പ്പോൾ പ­റ­ഞ്ഞു: “സർ­വ്വീ­സി­ലി­രി­ക്കു­മ്പോൾ ഞാ­ന­ങ്ങ് ആ­ത്മ­ഹ­ത്യ ചെ­യ്താൽ മ­തി­യാ­യി­രു­ന്നു. ഒരു പെ­ണ്ണി­നെ­ങ്കി­ലും ചി­ല­പ്പോൾ ജോലി കി­ട്ടു­മാ­യി­രു­ന്നു.” ആ ‘ചി­ല­പ്പോൾ’ എന്ന പ്ര­യോ­ഗ­ത്തി­നു് അർ­ത്ഥ­മു­ണ്ടു്. അ­ക്കാ­ല­ത്തു് ഇ­ന്ന­ത്തെ­പ്പോ­ലെ ആ­ശ്രി­തർ­ക്കു് ജോലി കൊ­ടു­ക്കു­മെ­ന്ന ഉ­റ­പ്പു് ഇ­ല്ലാ­യി­രു­ന്നു. കി­ട്ടി­യാ­ലാ­യി, ഇ­ല്ലെ­ങ്കി­ലാ­യി.

ഭാര്യ ഭർ­ത്താ­വി­ന്റെ വ്യ­ക്തി­ത്വ­ത്തേ­യും, സ്വ­ത്വ­ത്തേ­യും ഹ­നി­ക്കു­ന്നു. കാ­മു­കി അ­യാ­ളു­ടെ വ്യ­ക്തി­ത്വം, സ്വ­ത്വം, പു­രു­ഷ­ത്വം ഇവയെ ഔ­ന്ന­ത്യ­ത്തി­ലേ­ക്കു് കൊ­ണ്ടു് ചെ­ല്ലു­ന്നു. പക്ഷേ, ജീ­വി­താ­സ്ത­മ­യ­ത്തിൽ ഭാര്യ മാ­ത്ര­മേ സ­ഹാ­യ­ത്തി­നു് കാണൂ.

എന്റെ അ­നു­ഭ­വ­മ­ണ്ഡ­ല­ത്തിൽ­പ്പെ­ട്ട ഈ സം­ഭ­വ­ത്തി­ന്റെ പു­ന­രാ­വി­ഷ്കാ­രം പോലെ ഒരു ചെ­റു­ക­ഥ എ­ഴു­തി­യി­രി­ക്കു­ന്നു ശ്രീ. എസ്. മ­ഹാ­ദേ­വൻ തമ്പി (ക­ലാ­കൗ­മു­ദി). ‘ആ­കാ­ശ­ത്തേ­ക്കു­ള്ള വഴി’ എ­ന്നു് ക­ഥ­യു­ടെ പേരു്. മ­ഹ­ദേ­വൻ തമ്പി നല്ല ക­ഥാ­കാ­ര­നാ­ണു്. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം ഭം­ഗി­യാ­യി കഥ പ­റ­ഞ്ഞി­രി­ക്കു­ന്നു­വെ­ന്നു് ഞാ­നെ­ഴു­തി­യാൽ അതു് അ­ദ്ദേ­ഹ­ത്തി­നു് ‘കോ­പ്ലി­മെ­ന്റാ’യി—അ­ഭി­ന­ന്ദ­ന­മാ­യി—ഭ­വി­ക്കു­ക­യി­ല്ല. ചി­ര­പ­രി­ചി­ത­മാ­യ രൂ­പ­ത്തിൽ സാ­മൂ­ഹി­ക­വും മാ­ന­സി­ക­വു­മാ­യ നി­രീ­ക്ഷ­ണ­ങ്ങ­ളെ അ­ദ്ദേ­ഹം ഉൾ­ക്കൊ­ള്ളി­ച്ചി­രി­ക്കു­ന്നു. പക്ഷേ, നി­ത്യ­ജീ­വി­ത യാ­ഥാർ­ത്ഥ്യ­ത്തി­ന­പ്പു­റ­ത്തു് ക­ല­യി­ടേ ഉ­ത്കൃ­ഷ്ട­ത­മ­മാ­യ സ­ത്യ­മു­ണ്ടു്. ആ സത്യം ഇ­ക്ക­ഥ­യി­ലി­ല്ല. അ­തി­നാ­ലാ­ണു് ക­ഥ­യി­ലെ ആ­ളി­ന്റെ ആ­ത്മ­ഹ­ത്യ അ­നു­വാ­ച­ക ഹൃ­ദ­യ­ത്തിൽ തെ­ല്ലു­പോ­ലും സ്പർ­ശ­മു­ള­വാ­ക്കാ­തെ, വെ­റു­മൊ­രു സം­ഭ­വ­മാ­യി നി­ല­നിൽ­ക്കു­ന്ന­തു്. പെൻഷൻ പ­റ്റി­യ ആ മ­നു­ഷ്യ­ന്റെ ദു­ര­ന്തം ക­ണ്ടു് ഞാൻ ദുഃ­ഖി­ച്ചു. മ­ഹാ­ദേ­വൻ ത­മ്പി­യു­ടെ ക­ഥാ­പാ­ത്ര­ത്തി­ന്റെ ആ­ത്മ­ഹ­ത്യ ക­ണ്ടു് ഞാൻ വളരെ നേരം നിൽ­ക്കു­ന്ന കോ­ട്ടു­വാ­യി­ട്ടു. അ­ങ്ങ­നെ വാ തു­റ­ന്നി­രി­ക്കു­മ്പോ­ഴാ­ണു് പേ­ര­ക്കു­ട്ടി ഒരു വാ­ക്കി­ന്റെ അർ­ത്ഥം ചോ­ദി­ക്കാൻ എന്റെ മു­റി­യി­ലെ­ത്തി­യ­തു്. എന്റെ വ­ക്ത്ര­വി­ജൃം­ഭ­ണം കണ്ട്, “അയ്യോ മു­ത്ത­ച്ഛൻ” എ­ന്നു് അവൾ വി­ളി­ച്ചു. സ­ഹ­ധർ­മ്മി­ണി ഓ­ടി­യെ­ത്തി­യ­പ്പോൾ ഞാൻ പ­റ­ഞ്ഞു: “പേ­ടി­ക്കാ­നി­ല്ല, ന­മ്മു­ടെ മ­രു­മ­ക­നു് ഉ­പ­കാ­രം ചെയ്ത മ­ഹാ­ദേ­വൻ ത­മ്പി­യു­ടെ ഒരു ചെ­റു­ക­ഥ വാ­യി­ച്ചു് കോ­ട്ടു­വാ­യി­ട്ട­താ­ണു്”.

സം­ഭ­വ­ങ്ങൾ
  1. ഒരു സ­മ്മേ­ള­ന­ത്തി­നു് കൈ­നി­ക്ക­ര കു­മാ­ര­പി­ള്ള­യോ­ടൊ­രു­മി­ച്ചു് ഞാൻ പോ­യ­പ്പോൾ അ­ദ്ദേ­ഹ­മെ­ന്നോ­ടു് ചോ­ദി­ച്ചു: Radclyffe Hall എ­ഴു­തി­യ ‘The Well of Loneliness” വാ­യി­ച്ചി­ട്ടു­ണ്ടോ? വാ­യി­ച്ചി­ല്ലെ­ങ്കിൽ വാ­യി­ക്ക­ണം. കൈ­നി­ക്ക­ര­സ്സാ­റ് പ­റ­ഞ്ഞ­തു­കൊ­ണ്ടു് ഞാനതു വാ­യി­ച്ചു. നോ­വ­ലെ­ന്ന നി­ല­യിൽ അതു് ഗു­ണ­മാർ­ന്ന­ത­ല്ലെ­ങ്കി­ലും ഒരു സത്യം ഞാൻ അതിൽ നി­ന്നു് മ­ന­സ്സി­ലാ­ക്കി. ക­ടു­ത്ത മ­ത­വി­ശ്വാ­സ­മു­ള്ള ചില സ്ത്രീ­കൾ സ്വർ­ഗ്ഗാ­നു­ര­ക്ത­രാ­ണെ­ന്നും, അ­ത­റി­യു­ന്ന മ­താ­ധി­കാ­രി­കൾ അ­വർ­ക്കു് അ­നു­ഗ്ര­ഹം നൽ­കാ­റി­ല്ലെ­ന്നും, പ­ള്ളി­യു­ടെ അ­നു­ഗ്ര­ഹം നിയത മാ­ന­സി­ക­നി­ല­യു­ള്ള­വർ­ക്കു മാ­ത്ര­മേ ല­ഭി­ക്കൂ.
  2. ഇ­ള­ങ്കു­ളം കു­ഞ്ഞൻ­പി­ള്ള­യു­ടെ ച­രി­ത്ര ഗ്ര­ന്ഥ­ങ്ങ­ളും ക്ലാ­സി­ക് കൃ­തി­ക­ളും വ്യാ­ഖ്യാ­ന­ങ്ങ­ളും വാ­യി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ ആ­രാ­ധ­ക­നാ­യി മാറിയ ഒരാൾ കോ­ഴി­ക്കോ­ട്ടു് നി­ന്നു തി­രു­വ­ന­ന്ത­പു­ര­ത്തു് എത്തി. അ­ദ്ദേ­ഹ­ത്തെ സാ­റി­നു് പ­രി­ച­യ­പ്പെ­ടു­ത്തി­ക്കൊ­ടു­ക്കാ­നാ­യി പ്രൊ­ഫ­സർ കെ. ബാ­ല­രാ­മ­പ്പ­ണി­ക്കർ കൂ­ടെ­പോ­യി. ആ­രാ­ധ­ക­നാ­യി വ­ന്ന­താ­ണെ­ന്നു കോ­ഴി­ക്കോ­ട്ടു­കാ­രൻ അ­റി­യി­ച്ച­പ്പോൾ സാറ് “ഏയ്. അ­ത്ര­യ്ക്കൊ­ന്നു­മി­ല്ല. ഞാൻ ചി­ല­തൊ­ക്കെ എന്റെ ശി­ഷ്യ­ന്മാ­രോ­ടു പറയും. അവർ അതിനെ നല്ല മ­ല­യാ­ള­ത്തി­ലേ­ക്കു കൊ­ണ്ടു­വ­രും. അ­ത്ര­മാ­ത്രം.” ഇ­തു­കേ­ട്ട കോ­ഴി­ക്കോ­ട്ടു­കാ­രൻ മോ­ഹ­ഭം­ഗ­ത്തിൽ വീണു. സാ­റി­നോ­ടു തോ­ന്നി­യ ബ­ഹു­മാ­നം അ­യാൾ­ക്കി­ല്ലാ­താ­വു­ക­യും ചെ­യ്തു. ഈ സംഭവം എ­ന്നോ­ടു പറഞ്ഞ ബാ­ല­രാ­മ­പ്പ­ണി­ക്കർ­സ്സാർ അ­റി­യി­ച്ചു: സ്വ­ന്തം ക­ഴി­വു­ക­ളെ മ­റ­ച്ചു­വ­ച്ചു് തന്നെ താ­ഴ്ത്തി­ക്കാ­ണി­ക്ക­രു­തു്. അതു ദോഷം ചെ­യ്യും. നി­ങ്ങൾ വി­ന­യം­കൊ­ണ്ടു താഴ്ച അ­ഭി­ന­യി­ച്ചാൽ ആളുകൾ അ­തു­കൊ­ള്ള­രു­താ­യ്മ­യു­ടെ താ­ഴ്ച­യാ­യേ കരുതൂ.”
  3. നകുലൻ എ­ന്ന­പേ­രിൽ ഇം­ഗ്ലീ­ഷിൽ ക­ഥ­ക­ളും കാ­വ്യ­ങ്ങ­ളും എ­ഴു­തു­ന്ന പ്രൊ­ഫ­സർ ദൊ­രൈ­സ്വാ­മി (അ­ദ്ദേ­ഹ­ത്തി­ന്റെ കഥകൾ Illustrated Weekly-​യിൽ വ­രാ­റു­ണ്ടു്. കാ­യി­ക്ക­ര ആശാൻ സമിതി അ­ദ്ദേ­ഹ­ത്തെ സ­മ്മാ­നം നല്കി ബ­ഹു­മാ­നി­ച്ചു) Paul scott-ന്റെ “Raj Quarter” എന്ന നോവൽ വാ­യി­ക്ക­ണ­മെ­ന്നു് എ­ന്നോ­ടു് നിർ­ദ്ദേ­ശി­ച്ചു. നകുലൻ സാ­ഹി­ത്യ­ത്തി­ലെ അ­ത്യ­ന്താ­ധു­നി­ക­നാ­യ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­രു­ചി സ­വി­ശേ­ഷ­സ്വ­ഭാ­വ­മു­ള്ള­താ­യി­രി­ക്കു­മെ­ന്നു് ഞാൻ കരുതി. നോവൽ വാ­യി­ച്ചി­ല്ല. കാലം ക­ഴി­ഞ്ഞ­തി­നു­ശേ­ഷം യാ­ദൃ­ശ്ചി­ക­മാ­യി ആ നോവൽ എ­നി­ക്കു­കി­ട്ടി. വാ­യി­ച്ചു. ന­കു­ല­ന്റെ സാ­ഹി­ത്യാ­ഭി­രു­ചി­ക്കു് കോ­ട്ട­മൊ­ന്നു­മി­ല്ലെ­ന്നു ഗ്ര­ഹി­ക്കു­ക­യും ചെ­യ്തു. അ­ടു­ത്ത­കാ­ല­ത്തു Trevor Royle എ­ഴു­തി­യ “The last Days of the Raj” എന്ന നല്ല പു­സ്ത­കം വാ­യി­ച്ച­പ്പോൾ ഗ്ര­ന്ഥ­കാ­രൻ ഈ നോ­വ­ലി­നെ­ക്കു­റി­ച്ചു് എ­ഴു­തി­യ­തു­ക­ണ്ടു. കി­പ്ളി­ങ്ങി­ന്റെ രാജ് മ­നോ­ഭാ­വ­ത്തി­നു് എ­തി­രാ­ണു് സ്കോ­ട്ടി­ന്റെ മ­നോ­ഭാ­വം. It is strictly antiimperial and uni-​ruling-class” എ­ന്നു് Trevor Royle എ­ഴു­തു­ന്നു. “In the central episode—which is also redolent of Forster’s ‘A paasage to India’— a young British girl, Daphne Manners, is viciously raped by a group of Indians.” പെൺ­കു­ട്ടി­യു­ടെ ഇ­ന്ത്യാ­ക്ക­ര­നാ­യ സ്നേ­ഹി­തൻ ഹ­രി­കു­മാ­റി­നെ തെ­റ്റാ­യ വി­ധ­ത്തിൽ കു­റ്റ­ക്കാ­ര­നാ­ക്കി ബ്രി­ട്ടീ­ഷ് പൊ­ലി­സ്. Ronald Merrick എന്ന പൊ­ലീ­സു­കാ­രൻ ക്രൂ­ര­മാ­യി ഹ­രി­കു­മാ­റി­നെ ചോ­ദ്യം­ചെ­യ്തു. ഈ സംഭവം ബ്രി­ട്ടീ­ഷ് ഇ­ന്ത്യ­യു­ടെ “central political metaphor” ആ­ണെ­ന്നു Trevor Royle പ­റ­യു­ന്നു. ആ സം­ഭ­വ­ത്തെ അ­വ­ലം­ബി­ച്ചാ­ണു് നോ­വ­ലി­ലെ മറ്റു ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ പ്ര­വർ­ത്ത­നം.
തേ­ജ­സ്സ്
images/Geniusandgoddess.jpg

1962-​ലാണെന്നാണു് എന്റെ ഓർമ്മ. ഡോ­ക്ടർ അ­യ്യ­പ്പ­പ്പ­ണി­ക്കർ എ­ന്നോ­ടു ചോ­ദി­ച്ചു: അൽഡസ് ഹ­ക്സി­ലി­യു­ടെ “The Genius and the Godess ” വാ­യി­ച്ചി­ട്ടു­ണ്ടോ? അ­ത്ര­യും മാ­ത്ര­മേ അ­ദ്ദേ­ഹം ചോ­ദി­ച്ചു­ള്ളൂ. അ­തിൽ­ക്കൂ­ടു­തൽ എ­ന്തെ­ങ്കി­ലും നിർ­ദ്ദേ­ശി­ക്കു­ന്ന പ്ര­കൃ­ത­മ­ല്ല അ­ദ്ദേ­ഹ­ത്തി­ന്റേ­തു്. അ­യ്യ­പ്പ­പ്പ­ണി­ക്കർ ചോ­ദി­ച്ച­തു­കൊ­ണ്ടു് ഞാൻ അ­ന്നു­ത­ന്നെ പു­സ്ത­കം വാ­ങ്ങി. വാ­യി­ച്ചു. സെ­ക്സി­ന്റെ തേ­ജ­സ്സ് ചി­ത്രീ­ക­രി­ക്കാൻ അൽഡസ് ഹ­ക്സി­ലി­ക്കു പ്രാ­ഗ­ത്ഭ്യ­മു­ണ്ടെ­ന്നു ഞാൻ മ­ന­സ്സി­ലാ­ക്കി. ഹെൻ­ട്രി മി­ല്ലർ­ക്കു ശ­രീ­ര­ത്തി­ന്റെ ത­ല­ത്തി­ലേ­ക്കു താ­ഴ്‌­ന്നെ­ങ്കി­ലേ ലൈം­ഗി­ക­വർ­ണ്ണ­നം സാ­ധ്യ­മാ­കൂ. ഹ­ക്സ്ലി പ­റ­യു­ന്ന­തു കേൾ­ക്കു­ക: ”That night of the twenty-​third of April we were in the Other World, she and I, the dark, wordless heaven of nakedness and touch and fusion. And what revelations in that heaven, what pentecosts! The visitations of her caresses were like sudden angles, like dove discending. And how hesitantly, how tardily I responded” (Bantam Books, Page 108). ഇ­ങ്ങ­നെ ലൈം­ഗി­ക­ഥ­യു­ടെ തേ­ജ­സ്സ് ആ­വി­ഷ്ക­രി­ക്കു­ന്ന ഒ­രെ­ഴു­ത്തു­കാ­ര­നാ­ണു് “ഖ­സ്സാ­ക്കി­ന്റെ ഇ­തി­ഹാ­സ” മെ­ഴു­തി­യ ഒ. വി. വിജയൻ. ശാ­രീ­രി­ക ത­ല­ത്തി­ലേ­ക്കു­താ­ണ സെ­ക്സ് ജു­ഗു­പ്സാ­വ­ഹ­മാ­ണു്. എ­പ്പോ­ഴും വി­ര­സ­വു­മാ­ണു്.

images/AS_Byatt.jpg
A. S. Byatt

ശ്രീ. മു­ഹ­മ്മ­ദ് റോഷൻ കു­ങ്കു­മം വാ­രി­ക­യി­ലെ­ഴു­തി­യ “പ്ര­ണ­യം പൊ­ഴി­യു­ന്ന തീരം” എന്ന ചെ­റു­ക­ഥ ക­ല­യെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ത­രം­താ­ണ­താ­ണു്. കാ­മു­കി­യും കാ­മു­ക­നും. കാ­മു­കി അയാളെ വ­ഞ്ചി­ക്കു­ന്നു. അയാൾ ഓ­ടി­വ­ന്നു് മ­റ്റൊ­രു പെ­ണ്ണീ­നെ പി­ടി­ച്ചു് അ­വ­ളു­ടെ മുൻ­പി­ലി­ട്ടൂ ചും­ബി­ക്കു­ന്നു”

images/Kazuo_Ishiguro.jpg
ഇഷി ഗൂറോ

കോവളം ക­ട­പ്പു­റ­ത്തു മ­ദാ­മ്മ­മാർ അർ­ദ്ധ­ന­ഗ്ന­രാ­യി കു­ളി­ക്കു­മ്പോൾ ചിലർ ഒ­ളി­ഞ്ഞും അ­ല്ലാ­തെ­യും നോ­ക്കി­ര­സി­ക്കാ­റു­ണ്ട­ല്ലോ. അതു പോ­ലു­ള്ള ഒരു ഒ­ളി­ഞ്ഞു­നോ­ട്ട­വും ര­സി­ക്ക­ലു­മ­ല്ലാ­തെ ഈ ര­ച­ന­യിൽ ഒ­ന്നു­മി­ല്ല. “The nakedness of woman is the work of god” എന്നു കവി ബ്ളേ­ക്ക് പ­റ­ഞ്ഞി­ട്ടു­ണ്ടു്. ആ­യി­രി­ക്കാം. പക്ഷേ, ആ ന­ഗ്ന­ത­യെ സം­ശോ­ധി­ത­രൂ­പ­ത്തിൽ പ്ര­ത്യ­ക്ഷ­മാ­ക്കു­മ്പോൾ മാ­ത്ര­മേ ക­ല­യു­ണ്ടാ­വൂ. ദൗർ­ഭാ­ഗ്യം­കൊ­ണ്ടു് റോ­ഷ­നു് അ­തി­നു­വൈ­ദ­ഗ്ധ്യ­മി­ല്ല.

ത്വം ഹ്രീർ­ഭ­വാ­ന്യ­സ്യ­ഥ വാ­ഗ്ര­മാ പതിം

വി­ചി­ന്വ­തി കിം മു­നി­വ­ദ്ര­ഹോ വനേ

ത്വം­ദം­ഘ്രി­കാ­മാ­പ്ത സ­മ­സ്ത­കാ­മം

ക്വ പ­ദ്മ­കോ­ശഃ പതിതഃ ക­രാ­ഗ്രാ­തു്

(ശ്രീ­മ­ദ്ഭാ­ഗ­വ­തം സർ­ഗ്ഗം 4 അ­ദ്ധ്യാ­യം 25, ശ്ലോ­കം 28)

പു­ര­ഞ്ജ­ന­രാ­ജാ­വു് വ­ന­ത്തിൽ കണ്ട സു­ന്ദ­രി­യോ­ടു ചോ­ദി­ക്കു­ന്ന­താ­ണു് ഇതു്:

images/Paul_Scott.jpg
Paul scott

“ല­ജ്ജ­യു­ടെ അ­ധി­ദൈ­വ­മാ­ണോ നീ? അതോ പാർ­വ­തി­യോ? അതോ സ­ര­സ്വ­തി­യോ? ഈ വ­ന­ത്തിൽ മു­നി­യെ­പ്പോ­ലെ വ­സി­ച്ചു് ആ­ത­മ­നാ­ഥ­നെ അ­ന്വേ­ഷി­ക്കു­ക­യാ­ണോ? നി­ന്റെ പാ­ദ­പ­ദ്മ­ങ്ങ­ളെ അ­ഭി­ല­ഷി­ച്ചു് അ­ദ്ദേ­ഹം എല്ലാ അ­ഭി­ലാ­ഷ­ങ്ങ­ളേ­യും സാ­ക്ഷാ­ത്ക­രി­ച്ച­ല്ലോ. നീ ല­ക്ഷ്മീ­ദേ­വി­യ­ല്ലാ­തെ മ­റ്റാ­രു­മ­ല്ലെ­ങ്കിൽ താ­മ­ര­മൊ­ട്ടു് എവിടെ? അതു ക­രാ­ഗ്ര­ത്തിൽ നി­ന്നു വീ­ണു­പോ­യോ?” എ­ന്തൊ­രു കാ­വ്യ­ഭം­ഗി!

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-03-10.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.