SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-04-14-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

നോ­വ­ലെ­ന്ന­തു് നോ­വ­ലി­സ്റ്റ് എ­ന്തെ­ല്ലാം പ­റ­യു­ന്നു­വോ അ­വ­യു­ടെ­യൊ­ക്കെ സാ­ക­ല്യാ­വ­സ്ഥ­യാ­ണു്. അ­തിൽ­നി­ന്നു് ഒരു വാ­ക്കു­പോ­ലും മാ­റ്റാ­നാ­വി­ല്ല.

തി­രു­വ­ന­ന്ത­പു­ര­ത്തു പൂ­ജ­പ്പു­ര എന്ന സ്ഥ­ല­ത്താ­ണു് ഞാൻ സ്കൂൾ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന കാ­ല­ത്തു് താ­മ­സി­ച്ച­തു്. പ­തി­ന­ഞ്ചു ദി­വ­സ­ത്തി­ലൊ­രി­ക്കൽ മുടി പറ്റെ വെ­ട്ടി­ക്കൊ­ള്ള­ണ­മെ­ന്നാ­ണു് അ­ച്ഛ­ന്റെ ആജ്ഞ. തി­രു­വ­ന­ന്ത­പു­ര­ത്തെ ചാല ഇം­ഗ്ലീ­ഷ് ഹൈ­സ്കു­ളിൽ പ­ഠി­ക്കു­ക­യാ­യി­രു­ന്നു ഞാൻ. സ്കൂ­ളിൽ പോ­കേ­ണ്ട സ­മ­യ­ത്തു് ബാർബർ എ­ത്തും. അ­ച്ഛ­ന്റെ ര­ക്ത­രൂ­ഷി­ത­ങ്ങ­ളാ­യ ക­ണ്ണു­ക­ളി­ലേ­ക്കു നോ­ക്കാൻ ഭ­യ­ന്നു ഞാൻ ക്ഷു­ര­ക­ന്റെ മുൻ­പി­ലി­രു­ന്നു­കൊ­ടു­ക്കും. ശി­രോ­രൂ­ഹ­ഛേ­ദ­നം ‘തി­രു­ത­കൃ­തി’യായി ന­ട­ത്തു­മ്പോൾ ഛേദകൻ ചോ­ദി­ക്കും: “കു­ഞ്ഞേ, ക­മ്മ്യൂ­ണി­സ്റ്റാ­യ ആ കെ. വി. സു­രേ­ന്ദ്ര­നാ­ഥ നെന്ന കു­ട്ടി­യു­മാ­യി കു­ഞ്ഞു­കൂ­ട്ടു­കൂ­ടു­ന്ന­ല്ലോ. കു­ഞ്ഞും ക­മ്മ്യൂ­ണി­സ്റ്റാ­ണോ?” ഞാൻ മ­റു­പ­ടി ന­ല്കാ­തെ സൂ­ത്ര­ത്തിൽ അ­ങ്ങോ­ട്ടു ചോ­ദി­ക്കും. “വൈ­ദ്യർ ക­മ്മ്യൂ­ണി­സ്റ്റാ­ണോ?” ഹർ­ഷാ­തി­ശ­യ­ത്തോ­ടെ അയാൾ പറയും “സം­ശ­യ­മെ­ന്തു? ക­മ്മ്യൂ­ണി­സം വരാതെ ന­മു­ക്കെ­ന്താ­ണു രക്ഷ?” സംശയം തീർ­ന്നു­കി­ട്ടി­യ­തു­കൊ­ണ്ടു ഞാൻ അ­സ­ന്ദി­ഗ്ദ്ധ­മാ­യി പ്ര­ഖ്യാ­പി­ക്കും. “ഞാൻ ക­മ്മ്യൂ­ണി­സ്റ്റാ­ണു്”. വൈ­ദ്യർ­ക്കു തൃ­പ്തി­യാ­യി. വൈ­ക്ക­ത്തു് പ­ഠി­ക്കു­ന്ന കാ­ല­ത്തു് ത­ല­മു­ടി വെ­ട്ടാൻ വ­രാ­റു­ണ്ടാ­യി­രു­ന്ന­തു് രാ­ജ­വാ­ഴ്ച­യു­ടെ സ്തോ­താ­വാ­യ ബാർ­ബ­റാ­യി­രു­ന്നു. അയാൾ ‘ത­ല­യി­ലൂ­ടെ യ­ന്ത്രം ഓ­ടി­ക്കു­മ്പോൾ ഞാൻ തി­ക­ഞ്ഞ രാ­ജ­ഭ­ക്ത­നാ­ണു്. കാലം ക­ഴി­ഞ്ഞു. ന­ക്സ­ലൈ­റ്റ് പ്ര­സ്ഥാ­നം വ­ന്ന­പ്പോ­ഴും എന്റെ തലയിൽ മു­ടി­യു­ണ്ടാ­യി­രു­ന്നു. പി­ന്നീ­ടാ­ണു് ബ്ര­ഹ്മാ­വു ഞാ­ന­റി­യാ­തെ ക്ഷൗ­രം ന­ട­ത്തി­ത്തു­ട­ങ്ങി­യ­തു്. മു­ടി­മു­റി­ക്കു­ന്ന വേ­ള­യിൽ ക്ഷു­ര­കൻ വീ­റോ­ടെ എ­ന്നോ­ടു പ­റ­ഞ്ഞു: സാർ ഞാൻ ന­ക്സ­ലൈ­റ്റാ­ണു്. ഉടനെ എന്റെ മ­റു­പ­ടി­ച്ചോ­ദ്യം. “പി­ന്നെ ഞാ­നാ­രെ­ന്നാ നി­ങ്ങ­ളു­ടെ വി­ചാ­രം? ഞാൻ ഒ­ന്നാ­ന്ത­രം ന­ക്സ­ലൈ­റ്റാ­ണു് ”. കേ­ശ­ച്ഛേ­ദ­ക­നു് വലിയ സ­ന്തോ­ഷം ഇ­ങ്ങ­നെ ക്ഷു­ര­ക­ന്റെ കൈയിൽ ക­ത്തി­രി­യും ക­ത്തി­യും ഉ­ള്ളി­ട­ത്തോ­ളം­കാ­ലം അ­യാ­ളു­ടെ പൊ­ളി­റ്റി­ക്സ് എ­ന്റെ­യും പൊ­ളി­റ്റി­ക്സ് തന്നെ. ബ്ര­ഹ്മ­ക്ഷൗ­രം സ­മ്പൂർ­ണ്ണ­മാ­യ­പ്പോൾ ശി­രോ­രൂ­ഹ­ച്ഛേ­ദ­ന­പ്ര­ക്രി­യ വേ­ണ്ടെ­ന്നു വന്നു. അന്നു മുതൽ ഒ­റ്റ­പ്പൊ­ളി­റ്റി­ക്സേ എ­നി­ക്കു­ള്ളു.

images/AldousHuxley1947.jpg
അൽഡസ് ഹ­ക്സി­ലി

ചി­ലർ­ക്കു ചെ­റു­ക­ഥ ‘മാ­തൃ­ഭൂ­മി’ ആ­ഴ്ച­പ്പ­തി­പ്പിൽ വന്നോ, എ­ങ്കിൽ അതു് ഉ­ജ്ജ്വ­ല­മാ­ണു്. ‘മംഗള’ത്തി­ലോ ‘മനോരമ’യിലോ വന്നോ, എ­ങ്കിൽ പൈ­ങ്കി­ളി­യാ­ണു്. വാ­രി­ക­യു­ടെ സ്വ­ഭാ­വം അ­ഭി­രു­ചി­യെ­യും മൂ­ല്യ­നിർ­ണ്ണ­യ­ത്തെ­യും ബാ­ധി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് ഇതു സം­ഭ­വി­ക്കു­ന്ന­തു്. എ­നി­ക്കി­പ്പോൾ ഒ­രു­ത്ത­ന്റെ­യും മുൻ­പിൽ പേ­ടി­യോ­ടെ ഇ­രി­ക്കേ­ണ്ട­തി­ല്ലാ­ത്ത­തു­കൊ­ണ്ടു് സം­ശ­യ­ലേ­ശം കൂ­ടാ­തെ പ­റ­യു­ക­യാ­ണു്. ‘മാ­തൃ­ഭൂ­മി’ ആ­ഴ്ച­പ്പ­തി­പ്പിൽ അ­ച്ച­ടി­ച്ചു വന്നു എ­ന്ന­തു­കൊ­ണ്ടു് മാ­ത്രം ശ്രീ­മ­തി എം. ഡി. രാ­ധി­ക­യു­ടെ “ആ­കാ­ശ­പാ­ഠ­ങ്ങൾ” എന്ന ചെ­റു­ക­ഥ ആ പേ­രി­നു് അർ­ഹ­മ­ല്ല. ഭാ­ര്യ­യും ഭർ­ത്താ­വും കു­ട്ടി­യും സു­ഖ­മാ­യി വ­സി­ക്കു­ന്ന കാ­ല­ത്തു് ഭർ­ത്താ­വി­ന്റെ അമ്മ അ­വ­രു­ടെ കൂടെ പാർ­ക്കാ­നെ­ത്തു­ന്നു. അ­ടു­ത്ത വീ­ട്ടി­ലെ ദു­ഷ്പേ­രു­ള്ള സ്ത്രീ­യെ­യും അ­വ­രു­ടെ ത­ന്ത­യി­ല്ലാ­ത്ത കു­ഞ്ഞി­നെ­യും ആ അ­മ്മ­യു­ടെ മ­രു­മ­കൻ അ­ക­റ്റി നി­റു­ത്തി­യി­രു­ന്ന­താ­ണു്. പക്ഷേ, അമ്മ വ­ന്ന­തോ­ടെ കാ­ര്യ­ങ്ങ­ളാ­കെ മാറി. അവർ ആ വീ­ട്ടിൽ പോയി. അ­വ­രു­ടെ പേ­ര­ക്കു­ട്ടി ആ ചീ­ത്ത­സ്ത്രീ­യു­ടെ മ­ക­നു­മാ­യി ക­ളി­ച്ചു­തു­ട­ങ്ങി. അമ്മ പോ­കാ­നാ­യി ഭാ­വി­ച്ച­പ്പോൾ ത­ന്ത­യി­ല്ലാ­ച്ചെ­റു­ക്ക­ന്റെ കൈയിൽ ഇ­രു­പ­തു രൂപ വ­ച്ചു­കൊ­ടു­ക്കു­ക­യും ചെ­യ്തു. മ­നു­ഷ്യ­ത്വ­ത്തെ ഒ­ന്നു­യർ­ത്തി­ക്കാ­ണി­ക്കാ­നാ­ണു് ക­ഥ­യെ­ഴു­ത്തു­കാ­രി­യു­ടെ യത്നം. സം­ഭ­വ­നി­വേ­ദ­ന­ത്തി­ലോ ക­ഥാ­പാ­ത്ര­സ്വ­ഭാ­വാ­വി­ഷ്കാ­ര­ത്തി­ലോ മൗ­ലി­ക­ത­യൊ­ട്ടു­മി­ല്ലാ­ത്ത ഒരു കഥ. അഗാധത കാ­ണാ­തെ ഉ­പ­രി­ത­ല സ്പർ­ശം ന­ട­ത്തു­ന്ന ഒരു കഥ. ധി­ഷ­ണ­യ്ക്കോ ഭാ­വ­ന­യ്ക്കോ പ്രാ­മു­ഖ്യം ക­ല്പി­ക്കാ­ത്ത ഒരു കഥ. പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തെ സാ­ക്ഷാ­ത്ക­രി­ക്കാൻ ക­ഥ­യെ­ഴു­തു­ന്ന ആളിനു ശ­ക്തി­വി­ശേ­ഷം വേണം. അ­തി­ല്ലെ­ങ്കിൽ ഇ­മ്മ­ട്ടി­ലു­ള്ള ചതഞ്ഞ കഥകളേ ഉ­ണ്ടാ­വൂ.

പ്രാർ­ത്ഥി­ക്കു­ന്ന ചു­ണ്ടു­ക­ളെ­ക്കാൾ പ്ര­വർ­ത്തി­ക്കു­ന്ന ക­ര­ങ്ങ­ളാ­ണു് പാവനം.

ബ്ര­ഹ്മ­ക്ഷൗ­രം ന­ട­ന്ന­തു­കൊ­ണ്ടു് ഓരോ വ്യ­ക്തി­യു­ടെ­യും മുൻ­പിൽ ഓരോ ആളായി ഭാ­വി­ക്കേ­ണ്ട­തി­ല്ല എ­നി­ക്കെ­ന്നു് നേ­ര­ത്തെ എ­ഴു­തി­യ­ല്ലോ. ക­ഥാ­സ­ങ്ക­ല്പ­ത്തെ­ക്കു­റി­ച്ചും അ­തു­ത­ന്നെ­യാ­ണു് പ­റ­യാ­നു­ള്ള­തു്. കൈയിൽ കി­ട്ടു­ന്ന ‘ആർ­ടി­ഫാ­ക്റ്റി’നെ (artifact) ആ സ­ങ്ക­ല്പ­ത്തി­നു് അ­നു­കൂ­ല­മാ­യി വീ­ക്ഷി­ക്കേ­ണ്ട­തേ­യു­ള്ളു നി­രൂ­പ­ക­നു്. ആ ശി­ല്പം ന­ല്കി­യ ആ­ളി­നു് വ­യ­സ്സെ­ത്ര എ­ന്നു് അ­ന്വേ­ഷി­ക്കേ­ണ്ട­തി­ല്ല. ടാഗോർ ഏ­ഴാ­മ­ത്തെ വ­യ­സ്സി­ലെ­ഴു­തി­യ പ്രേ­മ­ഗാ­ന­വും എ­ഴു­പ­താ­മ­ത്തെ വ­യ­സ്സി­ലെ­ഴു­തി­യ പ്രേ­മ­ഗാ­ന­വും ഒരേ വി­ധ­ത്തിൽ സു­ന്ദ­ര­മാ­ണു്. ച­ങ്ങ­മ്പു­ഴ യ്ക്കു് പ­തി­നേ­ഴു വ­യ­സ്സു­ണ്ടാ­യി­രു­ന്ന കാ­ല­ത്തു് അ­ദ്ദേ­ഹ­മെ­ഴു­തി­യ കാ­വ്യ­ങ്ങൾ മ­രി­ക്കാ­റാ­യ­പ്പോൾ ര­ചി­ച്ച കാ­വ്യ­ങ്ങ­ളു­മാ­യി സൗ­ന്ദ­ര്യ­ത്തി­ന്റെ കാ­ര്യ­ത്തിൽ വി­ഭി­ന്ന­ത പു­ലർ­ത്തു­ന്നി­ല്ല. അ­തു­കൊ­ണ്ടു് വി­മർ­ശി­ക്കു­മ്പോൾ ര­ച­യി­താ­വി­ന്റെ പ്രാ­യം­കൂ­ടി പ­രി­ഗ­ണി­ക്ക­ണ­മെ­ന്നും അ­നാ­ഗ­താർ­ത്ത­വ­ക­ളു­ടെ­യും അ­നാ­ഗ­ത­ശ്മ­ശ്രു­ക്ക­ളു­ടെ­യും സൃ­ഷ്ടി­ക­ളെ പ്രോ­ത്സാ­ഹ­ജ­ന­ക­മാം­വി­ധ­ത്തിൽ പ്ര­കീർ­ത്തി­ക്ക­ണ­മെ­ന്നും പ­റ­യു­ന്ന­തു തെ­റ്റാ­ണു്. പ്രോ­ത്സാ­ഹി­പ്പി­ക്കൽ മറ്റു മ­ണ്ഡ­ല­ങ്ങ­ളി­ലാ­കാം. പ­തി­നേ­ഴു വ­യ­സ്സു­ള്ള വി­ദ്യാർ­ത്ഥി­ക്കു് ഫീസ് കൊ­ടു­ക്കാൻ മാർ­ഗ്ഗ­മി­ല്ലെ­ങ്കിൽ, എ­നി­ക്കു് പണം ഉ­ണ്ടെ­ങ്കിൽ അതു് നല്കി അയാളെ സ­ഹാ­യി­ക്കാം. പക്ഷേ, അ­യാ­ളെ­ഴു­തി­ക്കൊ­ണ്ടു­വ­ന്ന പ­റ­ട്ട­ക്ക­ഥ വാ­യി­ച്ചി­ട്ടു് “ഹാഹാ നി­ങ്ങൾ ഭാ­ഷ­യി­ലെ മോ­പ­സാ­ങ്ങാ ണു്” എന്നു പ­റ­ഞ്ഞു് പ്രോ­ത്സാ­ഹി­പ്പി­ക്കാൻ പാ­ടി­ല്ല. അതു വ­ഞ്ച­ന­യാ­ണു്. ആ­ത്മ­വ­ഞ്ച­ന­യും ജ­ന­വ­ഞ്ച­ന­യു­മാ­ണു്. അതു ഞാൻ ചെ­യ്യു­ന്നി­ല്ലെ­ന്നു്—പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നി­ല്ലെ­ന്നു്—ഒ­ര­ഭി­വ­ന്ദ്യ സു­ഹൃ­ത്തു് ഒരു സ­മ്മേ­ള­ന­ത്തിൽ പ­ര­സ്യ­മാ­യി­പ്പ­റ­ഞ്ഞു. അ­ങ്ങ­നെ ചെ­യ്യാ­ത്ത­തി­ലാ­ണു് ഇ­തെ­ഴു­തു­ന്ന ആ­ളി­ന്റെ ആർ­ജ്ജ­വ­മി­രി­ക്കു­ന്ന­തു്. വ­യ­സ്സു് സാ­ഹി­ത്യ­നി­രൂ­പ­ണ­ത്തിൽ ‘ക്രൈ­റ്റീ­യ­രി­യൻ’ (criterion = മാ­ന­ദ­ണ്ഡം) അല്ല ഒ­രി­ക്ക­ലും. പ­ത്തു­വ­യ­സ്സേ­യു­ള്ളോ ര­ച­യി­താ­വി­നു് ? എ­ന്നാൽ സൃ­ഷ്ടി മ­നോ­ഹ­രം. അ­റു­പ­തു വ­യ­സ്സു­ണ്ടോ അ­യാൾ­ക്കു്? എ­ന്നാൽ മോശം. ഇ­മ്മ­ട്ടി­ലെ­ങ്ങ­നെ പറയും? പ­റ­ഞ്ഞാൽ നി­രൂ­പ­ണം വി­രൂ­പ­ണ­മാ­കും. “Bad literature is a crime against society” എ­ന്നു് അൽഡസ് ഹ­ക്സി­ലി പ­റ­ഞ്ഞി­ട്ടു­ണ്ടു്. അതിനെ പ്ര­മാ­ണ­മാ­ക്കി വ­യ­സ്സു നോ­ക്കാ­തെ ഞാൻ ന­ന്മ­തി­ന്മ­കൾ എ­ടു­ത്തു­കാ­ണി­ക്കു­ന്നു. അതിനേ ആർ­ക്കും ക­ഴി­യു­ക­യു­ള്ളു. ക­ലാ­സൃ­ഷ്ടി സൗ­ന്ദ­ര്യ­സൃ­ഷ്ടി­യാ­ണു്. അ­നു­ഗൃ­ഹീ­ത­നാ­യ കു­ഞ്ഞും അ­നു­ഗൃ­ഹീ­ത­നാ­യ വൃ­ദ്ധ­നും സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്കും. ആ ‘ആർ­ടി­ഫാ­ക്ടി’നെ നോ­ക്കി നി­രൂ­പ­കൻ ‘ഭേഷ് ഭേഷ്’ എന്നു പ്ര­ഖ്യാ­പി­ക്കും. സു­ഹൃ­ത്തു് എന്നെ കു­റ്റ­പ്പെ­ടു­ത്തി­യ­പ്പോൾ സ­ദ­സ്സാ­കെ കൈ­യ­ടി­ച്ചു എന്നു പ­ത്ര­വാർ­ത്ത. ഞാൻ ബ­ധി­ര­നാ­യ­തു­കൊ­ണ്ടാ­വാം, അതു കേ­ട്ടി­ല്ല. അ­ന്ധ­നാ­യ­തു­കൊ­ണ്ടാ­വാം കൈകൾ ത­മ്മിൽ ചേ­രു­ന്ന­തും ക­ണ്ടി­ല്ല.

സം­ഭ­വ­ങ്ങൾ
  1. ഹി­റ്റ്ല­റു ടെ ആ­ത്മ­ക­ഥ “മൈൻ കാംഫ് ” വി­ര­സ­മാ­ണു്. അ­തി­ന്റെ ചില പു­റ­ങ്ങ­ളേ ഞാൻ വാ­യി­ച്ചി­ട്ടു­ള്ളു. ജർ­മ്മൻ നാ­ത്സി ഉ­ദ്യോ­ഗ­സ്ഥ­നാ­യി­രു­ന്ന ഐ­ഹ്മാ­നെ (Eichmann) പി­ല്ക്കാ­ല­ത്തു് കോ­ട­തി­യിൽ വി­സ്ത­രി­ച്ച­പ്പോൾ അയാൾ പ­റ­ഞ്ഞു “മൈൻ കാംഫ്” വാ­യി­ച്ചി­ട്ടി­ല്ലെ­ന്നു്. ജർ­മ്മൻ—അ­മേ­രി­ക്കൻ political theorist ഹാനാ ആ­റ­ന്റ് (Hannah Arendt) എ­ഴു­തി­യ “Eichmann in Jerusalem ” വാ­യി­ച്ച ഓർ­മ്മ­യിൽ നി­ന്നു്.
  2. ഓ­ടി­ക്കൂ­ടി, ചാ­ടി­ക്കൂ­ടി, പാ­ടി­ക്കൂ­ടി, കോ­ടി­ക്കൂ­ടി എന്ന മ­ട്ടിൽ “മ­യൂ­ര­സ­ന്ദേ­ശ മെന്ന കു­ത്സി­ത കാ­വ്യ­മെ­ഴു­തി­യ കേ­ര­ള­വർ­മ്മ വലിയ കോ­യി­ത്ത­മ്പു­രാൻ ഹ­രി­പ്പാ­ട്ടു വഴി യാത്ര ചെ­യ്യു­മ്പോൾ “ഹ­രി­പ്പാ­ട്ടു കു­ട്ട­പ്പ­പ്പ­ണി­ക്ക­രു­ടെ സാ­പ്പാ­ട്ടു ഹോ­ട്ടൽ” എന്ന ബോർഡ് ഒരു ഭ­ക്ഷ­ണ­ശാ­ല­യിൽ കണ്ടു. കു­ട്ട­പ്പ­പ്പ­ണി­ക്ക­രെ അ­ദ്ദേ­ഹം തി­രു­വ­ന­ന്ത­പു­ര­ത്തു വി­ളി­ച്ചു വ­രു­ത്തി ഒരു പ­വ­ന്റെ മോ­തി­രം കൊ­ടു­ത്തു എ­ന്നാ­ണു് കഥ. മു­ണ്ട­ശ്ശേ­രി യുടെ ഒരു പു­സ്ത­ക­ത്തിൽ ക­ണ്ട­താ­ണി­തു്.
  3. എന്റെ അ­ഭി­വ­ന്ദ്യ സു­ഹൃ­ത്തും മ­ഹാ­പ­ണ്ഡി­ത­നു­മാ­യി­രു­ന്ന പ്ര­ഫെ­സർ ഈ. വി. ദാ­മോ­ദ­രൻ പ്ര­കാ­ശ­ത്തി­നു ഭാ­ര­മു­ണ്ടെ­ന്നു കാ­ണി­ച്ചു് പ്ര­ബ­ന്ധ­മെ­ഴു­തി സി. വി. രാമനു അ­യ­ച്ചു കൊ­ടു­ത്തു. രാമൻ അയച്ച മ­റു­പ­ടി ദാ­മോ­ദ­രൻ സാറ് എ­ന്നെ­ക്കാ­ണി­ച്ചു. ആ­ലോ­ചി­ക്കേ­ണ്ട വി­ഷ­യ­മാ­ണു് അ­തെ­ന്നാ­യി­രു­ന്നു മ­റു­പ­ടി­യു­ടെ സാരം. നോൺ­സെൻ­സ് എന്ന വാ­ക്കു വലിയ ആളുകൾ പ­റ­യാ­റി­ല്ല­ല്ലോ. ധ­വ­ള­ര­ശ്മി പ­രി­ശു­ദ്ധ­മാ­ണെ­ന്നും അതിൽ വേ­റൊ­രു ക­ലർ­പ്പു­മി­ല്ലെ­ന്നും ഗോ­യ്റ്റെ വാ­ദി­ച്ചു. പി­ന്നീ­ടു് അതു തെ­റ്റാ­ണെ­ന്നു തെ­ളി­ഞ്ഞു. പല നി­റ­ങ്ങൾ ഒ­രു­മി­ച്ചു ചേർ­ന്ന­താ­ണു് ധ­വ­ള­ര­ശ്മി­യെ­ന്നു ക­ണ്ടു­പി­ടി­ച്ചു.
  4. ഒരു കിളി മ­രി­ച്ചാൽ ക­ര­യു­ന്ന ഒരു കവി പ­ല­രെ­യും വെ­ള്ള­ത്തിൽ മു­ക്കി­പ്പി­ടി­ച്ചു കൊ­ന്നി­ട്ടു­ണ്ടു്. എന്റെ ഒരു കാ­ര­ണ­വ­രെ­യും അ­ദ്ദേ­ഹം അ­ങ്ങ­നെ കൊ­ന്നു. “ചാ­രി­ത്ര­ത്തി­നു വെ­ണ്മ­യ­ല്ലാ­ത്ത­തൊ­ന്നും ചെ­യ്യാ­ത്ത” സ്ത്രീ­ക­ളെ വാ­ഴ്ത്തി­യ വേ­റൊ­രു കവി സ്ത്രീ­ജി­ത­നാ­യി­രു­ന്നു. സോ­ഷ­ലി­സ്റ്റ് റി­യ­ലി­സ­ത്തി­ന്റെ ഉ­പ­ജ്ഞാ­താ­വാ­യ മാ­ക്സിം ഗോർ­ക്കി പ്ര­ചാ­ര­ണാ­ത്മ­ക­മാ­യ “Mother ” എന്ന നോ­വ­ലെ­ഴു­തി­യ­തു് ന്യൂ­യോർ­ക്ക് സ്റ്റെ­യ്റ്റി­നു് അ­ടു­ത്തു­ള്ള ഒരു മു­ത­ലാ­ളി­ത്ത പ്ര­ദേ­ശ­ത്തു­വ­ച്ചാ­ണു്.
  5. ക­വി­യു­ടെ മ­ര­ണ­ശേ­ഷം എന്നു പാ­ണ്ഡി­ത്യ­മു­ള്ള­വർ പോലും എ­ഴു­തി­ക്ക­ണ്ടി­ട്ടു­ണ്ടു് ഞാൻ. ‘ക­വി­യു­ടെ’ എ­ന്ന­തു് അ­ന്വ­യി­ക്കു­ന്ന­തു് ‘മരണ’ത്തോ­ട­ല്ല, ‘ശേഷ’ത്തോ­ടാ­ണു്. അ­തു­കൊ­ണ്ടു് ആ പ്ര­യോ­ഗം ശ­രി­യാ­ണോ എന്നു ഞാൻ ശൂ­ര­നാ­ട്ടു കു­ഞ്ഞൻ­പി­ള്ള സ്സാ­റി­നോ­ടു ചോ­ദി­ച്ചു. ആ പ്ര­യോ­ഗം തെ­റ്റാ­ണെ­ന്നു് അ­ദ്ദേ­ഹം എ­ന്നോ­ടു പ­റ­ഞ്ഞു. എ­ങ്കി­ലും പ്ര­യോ­ഗ­സാ­ധു­ത്വ­മു­ണ്ടെ­ന്നും അ­റി­യി­ച്ചു.
  6. കേ­ശ­വ­ദേ­വ് രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സ്ഥി­രീ­കൃ­ത­മാ­യ മ­ന­സ്സു­ണ്ടാ­യി­രു­ന്ന ആ­ള­ല്ലാ­യി­രു­ന്നു. കോൺ­ഗ്ര­സ്സു­കാ­രു­ടെ സ­മ്മേ­ള­ന­ങ്ങ­ളിൽ ആർ. ശ­ങ്ക­റി നു വേ­ണ്ടി­യും ആർ. എസ്. പി.-​ക്കാരുടെ സ­മ്മേ­ള­ന­ങ്ങ­ളിൽ ദി­വാ­ക­ര­നും വേ­ണ്ടി­യും ക­മ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ സ­മ്മേ­ള­ന­ങ്ങ­ളിൽ ഡാ­ങ്കേ ക്കു വേ­ണ്ടി­യും അ­ദ്ദേ­ഹം പ്ര­സം­ഗി­ക്കു­ന്ന­തു് ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. ഒരു ദിവസം മ­ന്മ­ഥൻ സാറും ദേവും കൂടി തീ­വ­ണ്ടി­യിൽ സ­ഞ്ച­രി­ക്കു­ക­യാ­യി­രു­ന്നു. കൊ­ല്ല­ത്തെ­ത്തി­യ­പ്പോൾ ദേവ് മ­ന്മ­ഥൻ സാ­റി­നോ­ടു യാത്ര പ­റ­ഞ്ഞു തീ­വ­ണ്ടി­യിൽ നി­ന്നി­റ­ങ്ങി. ഉടനെ അ­ദ്ദേ­ഹം ദേ­വി­നോ­ടു ചോ­ദി­ച്ചു: “ദേവ് എ­ന്നാ­ണു് ഡി. എം. കെ.-യിലെ അം­ഗ­മാ­വു­ക?”

ദേവ് ഒരു ക­മ്മ്യൂ­ണി­സ്റ്റ് വി­രു­ദ്ധ സ­മ്മേ­ള­ന­ത്തിൽ പറഞ്ഞ ഒരു നേ­ര­മ്പോ­ക്കു് ഓർ­മ്മ­യി­ലെ­ത്തു­ന്നു. ര­ണ്ടു­പേ­രു­ടെ സം­ഭാ­ഷ­ണ­മാ­യി­ട്ടാ­ണു് അ­ദ്ദേ­ഹം അ­താ­വി­ഷ്ക­രി­ച്ച­തു്.

ജോർജ്:
എന്താ ജോണേ നി­ങ്ങൾ തി­ങ്ക­ളാ­ഴ്ച തോ­റു­മു­ള്ള പാർടി മീ­റ്റി­ങ്ങി­നു കാ­ണാ­ത്ത­തു?
ജോൺ:
എ­നി­ക്കു താൽ­പ്പ­ര്യ­മി­ല്ല.
ജോർജ്:
താൽ­പ്പ­ര്യ­മി­ല്ലേ? എ­ന്നാൽ പറയൂ ഏം­ഗൽ­സ് ആ­രാ­ണു് ?
ജോൺ:
എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ.
ജോർജ്:
“സർ­വ്വ­രാ­ജ്യ തൊ­ഴി­ലാ­ളി­ക­ളേ സം­ഘ­ടി­ക്കു. നി­ങ്ങൾ­ക്കു ന­ഷ്ട­പ്പെ­ടാൻ കൈ­ച്ച­ങ്ങ­ല­ക­ള­ല്ലാ­തെ വേ­റൊ­ന്നു­മി­ല്ല” എന്നു പ­റ­ഞ്ഞ­തു് ആരു്? എവിടെ?
ജോൺ:
അ­റി­ഞ്ഞു­കൂ­ടാ.
ജോർജ്:
അ­റി­ഞ്ഞു­കൂ­ടേ? പി­ന്നെ ത­നി­ക്കെ­ന്ത­റി­യാം?
ജോൺ:
ഒരു കാ­ര്യ­മ­റി­യാം.
ജോർജ്:
എ­ന്താ­ണ­തു?
ജോൺ:
ഹെൻ­ട്രി ആ­രാ­ണു്?
ജോർജ്:
എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ.
ജോൺ:
എ­ന്നാൽ ഞാനതു പ­റ­ഞ്ഞു­ത­രാം. അയാൾ ഫാ­ക്ട­റി­ത്തൊ­ഴി­ലാ­ളി­യാ­ണു്. എല്ലാ തി­ങ്ക­ളാ­ഴ്ച­യും രാ­ത്രി അയാൾ ഉ­റ­ങ്ങു­ന്ന­തു നി­ങ്ങ­ളു­ടെ ഭാ­ര്യ­യോ­ടു് ഒ­രു­മി­ച്ചാ­ണു്.
ശ­രി­യ­ല്ല
images/JohnathanLivingstonSeagull.jpg

Jonathan Livingston Seagull എന്ന പു­സ്ത­ക­മെ­ഴു­തി­യ Richard Bach വി­ശ്വ­വി­ഖ്യാ­ത­നാ­ണു്. ഒരു ക­ടൽ­ക്കൊ­ക്കി­ന്റെ ജീ­വി­ത­ത്തെ അ­തി­ന്റെ ബോ­ധ­മ­ണ്ഡ­ല­ത്തി­നു യോ­ജി­ച്ച വി­ധ­ത്തിൽ പ്ര­തി­പാ­ദി­ച്ച ഈ ഗ്ര­ന്ഥ­കാ­രൻ പ­റ­ഞ്ഞു: ഞാൻ എ­ഴു­ത്തു­കാ­ര­നാ­ണു്, ഗ്ര­ന്ഥ­കാ­ര­ന­ല്ല. ഇ­ക്ക­ഥ­യിൽ ഞാ­നൊ­ന്നും ക­ണ്ടു­പി­ടി­ച്ചി­ല്ല. ഇതിലെ സം­ഭ­വ­ങ്ങൾ ഞാൻ നിർ­മ്മി­ച്ച­തു­മ­ല്ല. മ­റ്റാ­രോ പ­റ­ഞ്ഞു കൊ­ടു­ക്കു­ന്ന രീ­തി­യിൽ താൻ എ­ഴു­തി­യെ­ന്നും തന്റെ ഇ­ച്ഛാ­ശ­ക്തി­ക്കു് അതിൽ പ­ങ്കൊ­ന്നു­മി­ല്ലെ­ന്നു­മാ­ണു് ഈ ക­ലാ­കാ­ര­ന്റെ വാദം. അതു ശ­രി­യാ­ണു­താ­നും.

പ്ര­ശാ­ന്താ­വ­സ്ഥ­യിൽ അ­നു­ധ്യാ­നം ചെ­യ്യ­പ്പെ­ടു­ന്ന വി­കാ­ര­മാ­ണു് ക­വി­ത­യെ­ന്ന­തു്. പ്ര­ശ­സ്ത­നാ­യ ഒരു ഇം­ഗ്ലീ­ഷ് കവി പ­റ­ഞ്ഞ­താ­ണു്. പക്ഷെ ന­മ്മു­ടെ പല ക­വി­കൾ­ക്കും ആ പ്ര­ശാ­ന്താ­വ­സ്ഥ കൈ­വ­രു­ത്താൻ ക്ഷ­മ­യി­ല്ല.

എവിടെ ഇ­ച്ഛാ­ശ­ക്തി­യു­ടെ പ്ര­സ­ര­മു­ണ്ടാ­കു­ന്നു­വോ അവിടെ കല അ­സ്ത­മി­ക്കും. ദൗർ­ഭാ­ഗ്യം­കൊ­ണ്ടു് ന­മ്മു­ടെ നാ­ട്ടി­ലു­ണ്ടാ­ക്കു­ന്ന പല ക­ഥ­ക­ളും കാ­വ്യ­ങ്ങ­ളും ഇച്ഛാ ശ­ക്തി­യു­ടെ ഫ­ല­ങ്ങ­ളാ­ണു്. രചനകൾ ഹൃ­ദ­യ­ത്തിൽ­നി­ന്നു വ­രു­മ്പോൾ (വി­കാ­ര­ത്തി­ന്റെ സ­ന്ത­തി­ക­ളാ­വു­മ്പോൾ) സ്വാ­ഭാ­വി­ക­ങ്ങ­ളാ­യി­രി­ക്കും. ശ്രീ. മു­ണ്ടൂർ കൃ­ഷ്ണൻ­കു­ട്ടി യുടെ “കോ­മ്രേ­ഡ് അ­പ്പൂ­ണ്യാ­രു്” (ക­ലാ­കൗ­മു­ദി) ഒ­രു­ത­രം Willed Writing ആണു്. അ­തു­പോ­ക­ട്ടെ സ­ഖാ­വാ­യി­രി­ക്കു­ക അ­തേ­സ­മ­യം ക­മ്മ്യൂ­ണി­സ്റ്റ് വി­രു­ദ്ധ­നു­മാ­യി­രി­ക്കു­ക. ഈ വൈ­രു­ദ്ധ്യ­ത്തെ നേരിയ പ­രി­ഹാ­സം കർ­ല­ത്തി വർ­ണ്ണി­ക്കാ­നാ­ണു് ക­ഥാ­കാ­ര­നു കൗ­തു­കം. അതിൽ ഒ­ട്ടൊ­ക്കെ അ­ദ്ദേ­ഹം വി­ജ­യി­ച്ചി­ട്ടു­മു­ണ്ടു്.

images/HannahArendt1933.jpg
ഹാനാ ആ­റ­ന്റ്

പക്ഷേ, അ­രു­താ­ത്ത­തു് അ­ദ്ദേ­ഹം പ്ര­വർ­ത്തി­ക്കു­ന്നു എ­ന്നാ­ണു് എന്റെ പക്ഷം. ചെ­റു­കാ­ടി ന്റെ അ­റു­പ­താം ജ­ന്മ­ദി­ന­ത്തിൽ അ­ദ്ദേ­ഹം കൈ­വി­ര­ലിൽ മൂ­കാം­ബി­ക­യു­ടെ മു­ദ്ര­യു­ള്ള മോ­തി­ര­മി­ട്ടു ന­ട­ന്നു­വെ­ന്നു് അ­ദ്ദേ­ഹം എ­ഴു­തി­യി­രി­ക്കു­ന്നു. ഒ­ള­പ്പ­മ­ണ്ണ മ­ന­യ്ക്ക­ലെ ഒ. എം. സി. ഈറൻ തോർ­ത്തു­ടു­ത്തു് അ­മ്പ­ല­ത്തി­ന­ക­ത്തു പ്ര­ദ­ക്ഷി­ണം ന­ട­ത്തി­യെ­ന്നും. ഒ. എം. സി, സം­ഘ­ട­ന­യി­ലെ (ക­മ്മ്യൂ­ണി­സ്റ്റ് സം­ഘ­ട­ന­യെ­ന്നാ­വാം ക­ഥാ­കാ­രൻ ഉ­ദ്ദേ­ശി­ച്ച­തു്) അം­ഗ­മാ­യി­രു­ന്ന­ത്രേ: ചെ­റു­കാ­ടും ഒ. എം. സിയും അ­ങ്ങ­നെ പ്ര­വർ­ത്തി­ച്ചോ എ­ന്ന­തു വേ­റൊ­രു കാ­ര്യം. ഒ­രെ­ഴു­ത്തു­കാ­ര­നു യ­ഥാർ­ത്ഥ വ്യ­ക്തി­ക­ളെ അ­ങ്ങ­നെ പ­രി­ഹ­സി­ക്കാൻ എന്തു അ­ധി­കാ­രം? വി­ശേ­ഷി­ച്ചും ഫി­ക്ഷ­നിൽ. ഇ­പ്പോ­ഴു­മു­ള്ള ഒരു സാ­ഹി­ത്യ­കാ­രൻ വയലാർ രാ­മ­വർ­മ്മ യുടെ ദ്വി­തീ­യ വി­വാ­ഹ­ത്തെ ക­ളി­യാ­ക്കി നോ­വ­ലെ­ഴു­തി. നോ­വ­ലി­സ്റ്റ് ചെ­യ്ത­തു തെ­റ്റു്. ഒരു സം­ശ­യ­വു­മി­ല്ല. ആ നോ­വ­ലി­സ്റ്റ് എന്റെ സു­ഹൃ­ത്താ­ണു്. വയലാർ രാ­മ­വർ­മ്മ എന്നെ ശ്വാ­നൻ എന്നു വി­ളി­ച്ചു. എ­ന്നി­ട്ടും സു­ഹൃ­ത്തി­ന്റെ പ്ര­വൃ­ത്തി ഗർ­ഹ­ണീ­യ­മാ­ണെ­ന്നു ഞാൻ പ­റ­ഞ്ഞു. സാ­ഹി­ത്യം പാ­വ­ന­മാ­ണു്. അതിനെ വ്യ­ഭി­ച­രി­ക്കാൻ പാ­ടി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഏതു ത­ര­ത്തി­ലു­ള്ള മ­ര­ണ­മാ­ണു് നി­ങ്ങൾ­ക്കു വേ­ണ്ട­തു?

ഉ­ത്ത­രം: റോമൻ ത­ത്ത്വ­ചി­ന്ത­കൻ സെ­നി­ക്ക (Seneca) പ­റ­ഞ്ഞി­ട്ടു­ണ്ടു് ഇ­ടി­വെ­ട്ടേ­റ്റു മ­രി­ക്കു­ന്ന­താ­ണു് ഏ­റ്റ­വും ന­ല്ല­തെ­ന്നു്. ഞാൻ അ­ത്ത­ര­ത്തി­ലു­ള്ള മരണം കൊ­തി­ക്കു­ന്നു. ‘ദ്രോ­ഹി, അവൻ ഇ­ടി­വീ­ണു ചത്തു.’ എ­ന്നു് ശ­ത്രു­ക്കൾ പറയും. സാ­ര­മി­ല്ല. മ­രി­ച്ചു ക­ഴി­ഞ്ഞ­തി­നു ശേഷം ആ­രെ­ന്തു പ­റ­ഞ്ഞാ­ലെ­ന്തു? എ­ങ്ങ­നെ ശവം സം­സ്ക­രി­ച്ചാ­ലെ­ന്തു? എ­ല്ലാം ഒന്നു പോലെ. പ്ര­മേ­ഹ­രോ­ഗ­മു­ള്ള­വർ രാ­ത്രി ഉ­റ­ങ്ങി­ക്കി­ട­ക്കു­മ്പോൾ മ­രി­ക്കും. അതും സു­ഖ­പ്ര­ദ­മാ­യ മരണം തന്നെ.

ചോ­ദ്യം: അ­ന്യ­രു­ടെ മുൻ­പിൽ ത­ല­യു­യർ­ത്തി ന­ട­ക്ക­ണ­മെ­ങ്കിൽ എ­ന്തു­വേ­ണം?

ഉ­ത്ത­രം: ഞാൻ അ­മ്പ­ല­ത്തിൽ പോ­കു­ന്ന­വ­ന­ല്ല. എ­ങ്കി­ലും ദി­വ­സ­വും കാ­ല­ത്തു് അ­വി­ടെ­ച്ചെ­ന്നു് ഭ­ക്തി­യോ­ടെ ത­ല­കു­നി­ച്ചു നി­ന്നാൽ ഏ­തൊ­രു­വ­ന്റെ­യും മുൻ­പിൽ ത­ല­യു­യർ­ത്തി ന­ട­ക്കാം.

ചോ­ദ്യം: മ­ല­യാ­ള­ത്തി­ലെ പൈ­ങ്കി­ളി സി­നി­മ­കൾ­ക്കാ­യി പ്ര­ത്യേ­കം സി­നി­മാ­ശാ­ല­കൾ ഉ­ണ്ടാ­ക്കു­ന്ന­ത­ല്ലേ ന­ല്ല­തു?

ഉ­ത്ത­രം: നല്ല ആശയം. സി­നി­മാ­ശാ­ല­കൾ നിർ­മ്മി­ച്ചി­ട്ടു് വീ­തി­യു­ള്ള ഒരു exit ഉ­ണ്ടാ­ക്ക­ണം. അവിടെ ചു­വ­ന്ന അ­ക്ഷ­ര­ത്തിൽ ‘വീ­ട്ടി­ലേ­ക്കു ഓ­ടാ­നു­ള്ള വഴി’ എ­ന്നു് രണ്ടു മി­നി­റ്റി­ലൊ­രി­ക്കൽ വി­ദ്യു­ച്ഛ­ക്തി­കൊ­ണ്ടു് എ­ഴു­തി­ക്കാ­ണി­ക്ക­ണം. അ­ബ­ദ്ധ­ത്തിൽ അവിടെ ക­യ­റി­പ്പോ­യ­വ­നു് ഓടി ര­ക്ഷ­പ്പെ­ട­ണ­മ­ല്ലോ.

ചോ­ദ്യം: ജീ­വി­ത­ത്തിൽ സ്വീ­ക­രി­ക്കാ­വു­ന്ന ഏ­തെ­ങ്കി­ലും ഒരു പ്ര­ധാ­ന­പ്പെ­ട്ട ത­ത്ത്വം പ­റ­ഞ്ഞു­ത­രൂ.

ഉ­ത്ത­രം: ആ­രെ­ക്ക­ണ്ടു സം­സാ­രി­ച്ചി­ട്ടു പി­രി­ഞ്ഞു പോ­കു­മ്പോ­ഴും നല്ല വാ­ക്കു­ക­ളേ പ­റ­യാ­വൂ. നല്ല പ്ര­വൃ­ത്തി­യേ ചെ­യ്യാ­വൂ. ആ­ര­റി­ഞ്ഞു പിന്ന ആ ആളിനെ കാ­ണു­മെ­ന്നു് ? ന­മ്മ­ളെ അയാൾ കാ­ണു­മെ­ന്നു്? ഉ­റ­ങ്ങി­പ്പോ­യ സ­ഹ­ധർ­മ്മി­ണി­യെ വി­ളി­ച്ചു­ണർ­ത്തി മ­രു­ന്നു­കൊ­ടു­ത്തു ജി. അ­ര­വി­ന്ദൻ. അതോടെ അ­ദ്ദേ­ഹം കു­ഴ­ഞ്ഞു­വീ­ണു. അ­ന്ത്യ­ശ്ശ്വാ­സം വ­ലി­ക്കു­ക­യും ചെ­യ്തു. മി­സ്സി­സ് അ­ര­വി­ന്ദൻ ആ സം­ഭ­വും ഒ­രി­ക്ക­ലും മ­റ­ക്കി­ല്ല. പ­ദ്മ­രാ­ജൻ മ­രി­ക്കു­ന്ന­തി­നു അ­ഞ്ചു­ദി­വ­സം മുൻ­പു് ഞാൻ അ­ദ്ദേ­ഹ­ത്തെ ടെ­ലി­ഫോ­ണിൽ വി­ളി­ച്ചു നന്ദി പ­റ­ഞ്ഞു, എന്റെ പേരു് വലിയ അ­ക്ഷ­ര­ത്തിൽ “ഞാൻ ഗ­ന്ധർ­വ്വൻ” എന്ന സി­നി­മ­യിൽ അ­ദ്ദേ­ഹം പ്ര­ദർ­ശി­പ്പി­ച്ച­തി­നു്. “സാ­റ­തു് അർ­ഹി­ക്കു­ന്നു” എ­ന്നു് അ­ദ്ദേ­ഹം സൗ­മ്യ­മാ­യി മൃ­ദു­ല­മാ­യി പ­റ­ഞ്ഞ­തു് ഞാൻ ഒ­രി­ക്ക­ലും വി­സ്മ­രി­ക്കി­ല്ല. ആ­രെ­പ്പി­രി­ഞ്ഞു പോ­കു­മ്പോ­ഴും അതു താൽ­ക്കാ­ലി­ക­മാ­ണെ­ങ്കി­ലും നല്ല വാ­ക്കേ പ­റ­യാ­വൂ. നല്ല പ്ര­വൃ­ത്തി­യേ ചെ­യ്യാ­വൂ.

ഏ­ഴാ­ച്ചേ­രി

പ്ര­തി­പാ­ദ്യ വി­ഷ­യ­ത്തെ സാ­ക്ഷാ­ത്ക­രി­ക്കാൻ ക­ഥ­യെ­ഴു­തു­ന്ന ആളിനു ശ­ക്തി­വി­ശേ­ഷം വേണം.

സീമോൻ ദ ബോ­വ്വാർ അ­വ­രു­ടെ കാ­ല­യ­ള­വി­ലെ ഏ­റ്റ­വും വലിയ ബു­ദ്ധി­ശാ­ലി­നി ആ­യി­രു­ന്നു. അ­വ­രു­ടെ ആ­ത്മ­ക­ഥ പ്രൗ­ഢ­മാ­ണു്. അതിലെ “Force of Circumstance” എന്ന വാ­ല്യ­ത്തിൽ മ­നു­ഷ്യ­ന്റെ ക­ഷ്ട­പ്പാ­ടു്, വി­പ്ല­വം, കല ഇ­വ­യെ­ക്കു­റി­ച്ചു് പ­റ­ഞ്ഞി­രി­ക്കു­ന്ന­തു് ചി­ന്തോ­ദ്ദീ­പ­ക­മ­ത്രേ.

“യാ­ഥാർ­ത്ഥ്യം ഇ­പ്പോ­ഴും എ­നി­ക്കു താൽ­പ്പ­ര്യ­ജ­ന­കം­ത­ന്നെ. പക്ഷേ, ഭീ­തി­ദ­മാ­യ മി­ന്നൽ പ്ര­വാ­ഹ­മെ­ന്ന പോലെ അ­തി­പ്പോൾ പ്ര­കാ­ശി­ക്കു­ന്നി­ല്ല. സൗ­ന്ദ­ര്യം, അതേ, സൗ­ന്ദ­ര്യം ഇ­പ്പോ­ഴു­മു­ണ്ടു്. അതു് വെ­ളി­പാ­ടു­കൾ­കൊ­ണ്ടു് എന്നെ ഞെ­ട്ടി­ക്കു­ന്നി­ല്ലെ­ങ്കി­ലും, അ­തി­ന്റെ ര­ഹ­സ്യ­ങ്ങ­ളിൽ ഏറിയ കൂറും വി­ര­സ­മാ­യി­പ്പോ­യെ­ങ്കി­ലും കാ­ല­ത്തെ പി­ടി­ച്ചു­നി­റു­ത്തു­ന്ന നി­മി­ഷ­ങ്ങ­ളു­ണ്ടു് അ­തി­നു്. പക്ഷേ, പ­ല­പ്പോ­ഴും ഞാ­ന­തി­നെ­യും വെ­റു­ക്കു­ന്നു­ണ്ടു്. ഒരു കൂ­ട്ട­ക്കൊ­ല­യ്ക്കു ശേഷം ഞാൻ ബേ­റ്റ് ഹോ­ഫ­ന്റെ ‘ആൻ­ദാൻ­തേ’ (andante മ­ന്ദ­ഗ­തി­യി­ലും ഒരേ രീ­തി­യി­ലു­മു­ള്ള സം­ഗീ­തം) കേൾ­ക്കു­ക­യാ­യി­രു­ന്നു. പ­കു­തി­യാ­യ­പ്പോൾ ദേ­ഷ്യം­കൊ­ണ്ടു് ഞാൻ ആ റെ­ക്കേർ­ഡ് നി­റു­ത്തി… വേ­റൊ­രു ദിവസം മ­റ്റൊ­രു കൂ­ട്ട­ക്കൊ­ല­യ്ക്കു­ശേ­ഷം—അ­ങ്ങ­നെ അനേകം കൊ­ല­ക­ളു­ണ്ടാ­യി­രു­ന്നു—എ­നി­ക്കാ­ഗ്ര­ഹ­മു­ണ്ടാ­യി അ­ത്ത­രം വ്യാ­ജ­സൗ­ന്ദ­ര്യ­ത്തെ­യാ­കെ ന­ശി­പ്പി­ക്ക­ണ­മെ­ന്നു്. ഇ­ന്നു് ആ ഭീ­തി­യു­ടെ വി­കാ­രം കെ­ട്ട­ട­ങ്ങി­യി­രി­ക്കു­ന്നു”. (Penguin Books, PP. 669, 670.)

images/EzhacherryRamachandran04.jpg
ഏ­ഴാ­ച്ചേ­രി രാ­മ­ച­ന്ദ്രൻ

ശ്രീ. ഏ­ഴാ­ച്ചേ­രി രാ­മ­ച­ന്ദ്രൻ ര­ചി­ച്ച “ക­ഴു­കു­മ്മൂ­ല” എന്ന കാ­വ്യ­ത്തിൽ (ദേ­ശാ­ഭി­മാ­നി വാരിക) ഒരു നൃ­ശം­സ­ത­യു­ടെ വർ­ണ്ണ­ന­മു­ണ്ടു്. അ­ക്കാ­ല­ത്തു് അതു ഭ­യ­ജ­ന­ക­മാ­യി­രു­ന്നു. ഉടനെ കാ­വ്യം ര­ചി­ച്ചെ­ങ്കിൽ ഉ­ണ്ടാ­കാ­വു­ന്ന കാ­വ്യ­സൗ­ന്ദ­ര്യ­ത്തെ സീ­മൊ­നെ­പ്പോ­ലെ വ്യാ­ജ­സൗ­ന്ദ­ര്യം എന്നു കവി വി­ളി­ച്ചേ­നേ. പക്ഷേ, പ്ര­ശാ­ന്ത­ത­യിൽ അ­നു­ധ്യാ­നം ചെ­യ്യ­പ്പെ­ടു­ന്ന വി­കാ­ര­മാ­ണ­ല്ലോ കവിത. ആ അ­നു­ധ്യാ­ന­ത്തി­ന്റെ ഫ­ല­മാ­യി “ക­ഴു­കു­മ്മൂ­ല” എന്ന കാ­വ്യം ഉ­ണ്ടാ­യി­രി­ക്കു­ന്നു.

“മാരൻ കായൽ നി­ക­ന്നീ­ലാ

മ­റു­താ­പ്പാ­ട­മു­ണ­ങ്ങീ­ലാ

ചെ­മ്പാ­വേ­ല പ­ഴു­ത്തു മ­ണ­ക്കും

ക­ന്നി­മാ­സ­ക്കാ­റ്റ­ട­ങ്ങീ­ലാ

വ­ള്ള­ത്തി­ലാ­വ­ഴി പോ­കു­മ്പോൾ, കു­ഞ്ഞി­ലേൻ

ചു­മ്മാ­തോ­രോ­ന്നു ചി­ന്തി­ച്ചു”

എന്ന കാ­വ്യ­ത്തി­ന്റെ ആരംഭം. വി­കാ­ര­തീ­ക്ഷ്ണ­ത ജ­നി­പ്പി­ക്കാൻ ക­വി­ക്കു് ഉ­ദ്ദേ­ശ്യ­മി­ല്ല. നാ­ടോ­ടി പാ­ട്ടി­ന്റെ വൃ­ത്ത­വി­ഷ­യ­ക­മാ­യ സ്വാ­ത­ന്ത്ര്യം വി­കാ­ര­സം­യ­മ­ത്തി­നു സാ­ഹ­ച­ര്യ­മ­രു­ളു­ന്നു. ശീ­ഘ്ര­ഗ­തി­യാർ­ന്ന ല­യ­വു­മി­ല്ല. ഇ­വ­യൊ­ക്കെ ഗു­ണ­ങ്ങ­ളാ­യി­ട്ടാ­ണു് ഞാൻ കാ­ണു­ന്ന­തു്. എ­ന്തി­നു്? അ­വ­സാ­ന­ത്തെ നാലു വ­രി­ക­ളിൽ ആ­വി­ഷ്ക­രി­ക്കു­ന്ന ആ­ശ­യ­ത്തി­നു­വേ­ണ്ടി.

പ­ക­വ­തി­ത്തോ­റ്റ­വും പൈ­ങ്കി­ളി­ത്തോ­റ്റ­വും

മ­യ­ക്കു തോ­റ്റ­വും മാ­റ്റി­വ­ച്ച്

മാ­റ്റ­ത്തി­ന്റെ പെ­രു­ന്തോ­റ്റം

കാ­റ്റും കാ­യ­ലും ചൊ­ല്ലു­ന്നു.

ആ മാ­റ്റം വരാൻ പോ­കു­ന്നു. അതിനു ഹേതു കാ­വ്യ­ത്തിൽ വർ­ണ്ണി­ച്ച ക്രൂ­ര­ത­യാ­ണു് എ­ന്നാ­ണു് കവി അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­ന്ന­തു്. വി­പ്ല­വ കാ­വ്യ­മെ­ഴു­തു­മ്പോൾ അതു പ­ട­പ്പാ­ട്ടാ­കാ­തെ കവി നി­സ്സം­ഗ­ത പ­രി­പാ­ലി­ച്ചാൽ കവിത വി­ജ­യി­ക്കും എന്ന ത­ത്ത്വ­ത്തി­നു നി­ദർ­ശ­ക­മാ­യി­ട്ടു­ണ്ടു് ഏ­ഴാ­ച്ചേ­രി രാ­മ­ച­ന്ദ്ര­ന്റെ കാ­വ്യം.

പ്ര­ശാ­ന്താ­വ­സ്ഥ­യിൽ അ­നു­ധ്യാ­നം ചെ­യ്യ­പ്പെ­ടു­ന്ന വി­കാ­ര­മാ­ണു് ക­വി­ത­യെ­ന്ന­തു്. പ്ര­ശ­സ്ത­നാ­യ ഒരു ഇം­ഗ്ലീ­ഷ് കവി പ­റ­ഞ്ഞ­താ­ണു്. പക്ഷേ, ന­മ്മു­ടെ പല ക­വി­കൾ­ക്കും ആ പ്ര­ശാ­ന്താ­വ­സ്ഥ കൈ­വ­രു­ത്താൻ ക്ഷ­മ­യി­ല്ല. ഗൾഫ് യു­ദ്ധ­മെ­ന്നു കേ­ട്ടാ­ലു­ട­നെ സ­ദാ­മി­നെ നി­ന്ദി­ച്ചോ പ്ര­കീർ­ത്തി­ച്ചോ അവർ കാ­വ്യ­മെ­ഴു­തു­ന്നു. ബു­ഷി­നെ രാ­ക്ഷ­സ­നാ­യോ ദേ­വ­നാ­യോ അവർ അ­വ­ത­രി­പ്പി­ക്കു­ന്നു. അ­പ്പോൾ ക്ഷോ­ഭ­മ­ല്ലാ­തെ അ­നു­ധ്യാ­ന­ത്തി­ന്റെ പ്ര­ശാ­ന്താ­വ­സ്ഥ ഇല്ല. എന്റെ ഒരു സ്നേ­ഹി­തൻ ക­വി­ത­യെ­ഴു­താൻ പേ­ന­യെ­ടു­ത്ത­പ്പോൾ ഗൾഫ് യു­ദ്ധം തീർ­ന്നു വെ­ന്നു ടെ­ലി­വി­ഷ­നി­ലൂ­ടെ വാർ­ത്ത വന്നു. അ­ദ്ദേ­ഹ­ത്തി­നു് നൈ­രാ­ശ്യം ഉ­ണ്ടാ­യി­പ്പോ­യി. പ­ണ്ടു് ചെ­ങ്ക­ടൽ ര­ണ്ടാ­യി മാ­റി­യ­പ്പോൾ അ­തി­ന്റെ ക­ര­യി­ലെ­ത്തി­യ മോ­സ­സ്സ് പ­റ­ഞ്ഞു­പോ­ലും: “ഈ­ശ്വ­രാ അങ്ങ് എന്തു ക­ടു­ങ്കൈ­യാ­ണു് ചെ­യ്ത­തു്. ഞാൻ ഒന്നു മു­ങ്ങി­ക്കു­ളി­ക്കാൻ ഭാ­വി­ക്കു­ക­യാ­യി­രു­ന്ന­ല്ലോ”. എന്റെ സ്നേ­ഹി­ത­നു കാ­വ്യ­മെ­ഴു­താൻ വേ­ണ്ടി­യെ­ങ്കി­ലും ബുഷ് ഒരു മ­ണി­ക്കൂർ­കൂ­ടി ഇ­റാ­ക്കിൽ ബോംബ് വർ­ഷി­ക്കേ­ണ്ടി­യി­രു­ന്നു.

ഡോ­ക്ടർ ജി. വേ­ലാ­യു­ധൻ

പ­ടി­ഞ്ഞാ­റു­ള്ള ധി­ഷ­ണാ­ശാ­ലി­ക­ളെ­ക്കു­റി­ച്ചു മാ­ത്രം പ­റ­യാ­റു­ള്ള ഈ പം­ക്തി­ക്കു സ­മ­നി­ല­വ­രു­ത്താ­നാ­യി ഭാ­ര­ത്തി­ലും വി­ശേ­ഷി­ച്ചു കേ­ര­ള­ത്തി­ലു­മു­ള്ള ധി­ഷ­ണാ­ശാ­ലി­ക­ളെ­ക്കു­റി­ച്ചു എ­ഴു­ത­ണ­മെ­ന്നു് ഞാൻ പ­ല­പ്പോ­ഴും വി­ചാ­രി­ച്ചി­ട്ടു­ണ്ടു്. ക­ഴി­ഞ്ഞി­ട്ടി­ല്ല. ഇ­നി­യെ­ങ്കി­ലും അതു വേ­ണ­മെ­ന്നു ഞാൻ ക­രു­തു­ന്നു. അ­തു­കൊ­ണ്ടു് എന്റെ സ്നേ­ഹ­ബ­ഹു­മാ­ന­ങ്ങൾ­ക്കു പാ­ത്ര­മാ­യ ഡോ­ക്ടർ ജി. വേ­ലാ­യു­ധ­നെ­ക്കു­റി­ച്ചു് ഇ­ത്ത­വ­ണ എ­ഴു­തു­ക­യാ­ണു്. സാ­ഹി­ത്യ­കാ­ര­ന്മാർ മാ­ത്ര­മ­ല്ല സം­സ്കാ­ര­ത്തെ വി­ക­സി­പ്പി­ക്കു­ന്ന, മ­നു­ഷ്യ­ത്വ­ത്തെ വി­ക­സി­പ്പി­ക്കു­ന്ന രാ­ഷ്ട്രീ­യ നേ­താ­ക്ക­ന്മാ­രും സാ­മൂ­ഹി­ക പ്ര­വർ­ത്ത­ക­രും ഈ പം­ക്തി­യിൽ വരും. ഇ­ന്ത്യ­യി­ലെ പ്ര­മു­ഖ­രാ­യ ഗൈ­ന­ക്കോ­ള­ജി­സ്റ്റു­ക­ളിൽ ഒ­രാ­ളാ­ണു് ഡോ­ക്ടർ ജി. വേ­ലാ­യു­ധൻ. ഗോൾ­ഡ്സ്മി­ത്ത് ഒ­രി­ക്കൽ പ­റ­ഞ്ഞു: The doctors found when she was dead/Her last disorder mortal. രോ­ഗി­ണി­ക­ളെ മ­ര­ണ­ത്തി­ലേ­ക്കു നീ­ക്കാ­തെ അവരെ ചി­കി­ത്സി­ച്ചു് ജീ­വി­പ്പി­ക്കു­ന്ന ഭി­ഷ­ഗ്വ­ര­നാ­ണു് ശ്രീ. വേ­ലാ­യു­ധൻ. എല്ലാ ഡോ­ക്ടർ­മാ­രും അ­ത­ല്ലേ ചെ­യ്യു­ന്ന­തെ­ന്നു ചിലർ ചോ­ദി­ച്ചേ­ക്കാം. ശ­രി­ത­ന്നെ. പക്ഷേ, അ­റി­വി­ല്ലാ­യ്മ­കൊ­ണ്ടും പ­രി­ച­യ­ക്കു­റ­വു­കൊ­ണ്ടും ചില ഡോ­ക്ടർ­മാർ മ­ര­ണ­ത്തി­ന്റെ വ­ക്കി­ലേ­ക്കു് എ­ത്തി­ച്ച ചില രോ­ഗി­ണി­ക­ളെ പെ­ട്ടെ­ന്നു­ള്ള ശ­സ്ത്ര­ക്രി­യ­കൊ­ണ്ടു് ഈ ഡോ­ക്ടർ ര­ക്ഷി­ച്ചി­ട്ടു­ണ്ടു്. അവരിൽ ചിലർ എന്റെ ബ­ന്ധു­ക്ക­ളാ­യ­തു­കൊ­ണ്ടാ­ണു് ഞാ­നി­തു് ഉ­റ­പ്പി­ച്ചു­പ­റ­യു­ന്ന­തു്.

അ­തി­ന്റെ വി­ശ­ദാം­ശ­ങ്ങൾ നൽകാൻ ക­ഴി­യു­ക­യി­ല്ല. അതു് ഡോ­ക്ടർ­ക്കും എ­നി­ക്കും ‘ഇം­ബാ­ര­സ്മെ­ന്റ്’— ആ­കു­ലാ­വ­സ്ഥ—ഉ­ള­വാ­ക്കും.

വ­ള­രെ­ക്കാ­ലം ശ­സ്ത്ര­ക്രി­യ ന­ട­ത്തു­ന്ന ഡോ­ക്ടർ­ക്കു മേ­ശ­മേൽ കി­ട­ക്കു­ന്ന രോ­ഗി­യെ വെറും യ­ന്ത്ര­മാ­യി ക­രു­താ­നു­ള്ള പ്ര­വ­ണ­ത ഉ­ണ്ടാ­കു­ന്ന­തിൽ അ­ദ്ഭു­ത­ത്തി­നു് അ­വ­കാ­ശ­മി­ല്ല. മ­ഹാ­ന്മാ­രാ­യ ഡോ­ക്ടർ­മാർ­ക്കു പോലും ഈ മാ­ന­സി­ക­നി­ല ഉ­ണ്ടാ­കും. അ­വി­ടെ­യാ­ണു് ഡോ­ക്ടർ വേ­ലാ­യു­ധൻ വി­ഭി­ന്ന­നാ­യി നി­ല്ക്കു­ക. വർ­ഷ­ങ്ങൾ ഏ­റെ­യാ­യി അ­ദ്ദേ­ഹം ചി­കി­ത്സ തു­ട­ങ്ങി­യി­ട്ടു്. പക്ഷേ, ഇ­ന്നും തന്റെ മുൻ­പിൽ കി­ട­ക്കു­ന്ന ഏതു രോ­ഗി­ണി­യും ഈ ഡോ­ക്ടർ­ക്കു മ­നു­ഷ്യ­ജീ­വി­ത­ന്നെ­യാ­ണു്. ഈ മ­നു­ഷ്യ­ത്വ­വും കാ­രു­ണ്യ­വു­മാ­ണു് ചി­ലർ­ക്കു് കോ­ള­നി­യു­ണ്ടാ­ക്കി­ക്കൊ­ടു­ക്കാൻ അ­ദ്ദേ­ഹ­ത്തെ പ്രേ­രി­പ്പി­ച്ച­തെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു. കോ­വ­ള­ത്തി­ന­ടു­ത്തു് പ­ന­ത്ത­റ എന്ന സ്ഥ­ല­ത്തു് ഉ­പ്പു­കാ­റ്റേ­റ്റു ത­ളർ­ന്നും മ­ണ­ല­ടി­ഞ്ഞു ക­യ­റു­ന്ന ചെ­റ്റ­ക്കു­ടി­ലിൽ മ­ര­ണ­ത്തോ­ടു മ­ല്ല­ടി­ച്ചും ക­ഴി­യു­ന്ന ചില പാ­വ­പ്പെ­ട്ട­വർ­ക്കു് അ­ദ്ദേ­ഹം ഒരു ര­ണ്ടു­നി­ല കെ­ട്ടി­ടം നിർ­മ്മി­ച്ചു കൊ­ടു­ത്തു. പ­തി­നാ­റു കു­ടും­ബ­ങ്ങൾ­ക്കു് അവിടെ താ­മ­സി­ക്കാം. പ­തി­ന­ഞ്ചു കു­ടും­ബ­ങ്ങൾ ഇ­പ്പോൾ താ­മ­സി­ക്കു­ന്നു. അ­വർ­ക്കാ­യി ശു­ചി­ത്വ­മു­ള്ള പ­തി­നാ­റു് മ­റ­പ്പു­ര­ക­ളും. അവ ആ­ധു­നി­ക­രീ­തി­യി­ലു­ള്ള­വ­യാ­ണു്. താ­മ­സി­ച്ചാൽ മാ­ത്രം പോ­ര­ല്ലോ. ഭ­ക്ഷ­ണ­വും വേണം. ക­യ­റു­കൊ­ണ്ടു പല വി­ധ­ത്തി­ലു­ള്ള സാ­ധ­ന­ങ്ങൾ നിർ­മ്മി­ക്കാ­നാ­യി ഒരു വർ­ക്ക്ഷോ­പ്പും മ­റ്റു­പ­ക­ര­ണ­ങ്ങ­ളും അവിടെ ഒ­രു­ക്കി­യി­രി­ക്കു­ന്നു. എ­ല്ലാം­കൂ­ടി ഏ­താ­ണ്ടു് നാലു ലക്ഷം രൂപ ഡോ­ക്ടർ ഇ­തി­നു­വേ­ണ്ടി ചെ­ല­വാ­ക്കി­യി­രി­ക്കും എ­ന്നാ­ണു് എന്റെ വി­ചാ­രം. മ­നു­ഷ്യ­ത്വ­ത്തെ വി­ളി­ച്ചോ­തു­ന്ന ഈ കോളനി—ഡോ­ക്ടർ പ­ല്പൂ­ന­ഗർ—ഞാൻ ചെ­ന്നു­കാ­ണു­ക­യു­ണ്ടാ­യി. പ്രാർ­ത്ഥി­ക്കു­ന്ന ചു­ണ്ടു­ക­ളെ­ക്കാൾ പ്ര­വർ­ത്തി­ക്കു­ന്ന ക­ര­ങ്ങ­ളാ­ണു് പാവനം. ആ പാ­വ­ന­ത്വ­മു­ള്ള ഡോ­ക്ടർ ജി. വേ­ലാ­യു­ധ­നു് എന്റെ വിനയം ക­ലർ­ന്ന അ­ഭി­വാ­ദ­നം.

മരണം
images/AleksandrSolzhenitsyn1974.jpg
അ­ല­ക്സാ­ണ്ടർ ഈ­സി­വി­ച്ച് സൊൾ­ഷെ­നീ­റ്റ്സിൻ

അ­ല­ക്സാ­ണ്ടർ ഈ­സി­വി­ച്ച് സൊൾ­ഷെ­നീ­റ്റ്സിൻ (Aleksandr Isayevich Solzhenitsyn, 1918—) മ­ര­ണ­ത്തെ­ക്കു­റി­ച്ചെ­ഴു­തി­യ­തു് അ­ന്യാ­ദൃ­ശ­മാ­യ രീ­തി­യി­ലാ­ണു്. ഏ­താ­നും വാ­ക്കു­കൾ മാ­ത്രം ഭാ­ഷാ­ന്ത­രീ­ക­ര­ണം ചെ­യ്തു ന­ല്കാം.

“സർ­വ്വോ­പ­രി നാം മ­ര­ണ­ത്തെ­യും മ­രി­ക്കു­ന്ന­വ­രെ­യും പേ­ടി­ക്കാൻ തു­ട­ങ്ങി­യി­രി­ക്കു­ന്നു. ഏ­തെ­ങ്കി­ലും കു­ടും­ബ­ത്തിൽ മ­ര­ണ­മു­ണ്ടാ­യാൽ നമ്മൾ അ­ങ്ങോ­ട്ടു എ­ഴു­തു­ന്ന­തും ചെ­ല്ലു­ന്ന­തും ഒ­ഴി­വാ­ക്കാൻ ശ്ര­മി­ക്കു­ന്നു. കാരണം മ­ര­ണ­ത്തെ­ക്കു­റി­ച്ചു് എന്തു പ­റ­യ­ണ­മെ­ന്നു ന­മു­ക്ക­റി­ഞ്ഞു­കൂ­ടാ എ­ന്ന­താ­ണ്… മ­രി­ച്ച­വ­നെ ഒരു പ­ട്ട­ണ­ത്തിൽ­നി­ന്നു വേ­റൊ­രു പ­ട്ട­ണ­ത്തി­ലേ­ക്കു മാ­റ്റു­ക! എ­ന്താ­ണ­തു? അ­തി­ലേ­ക്കാ­യി ആരും നി­ങ്ങൾ­ക്കു കാ­റു­ത­രി­ല്ല. നി­ങ്ങൾ ആ­രു­മ­ല്ലെ­ങ്കിൽ ശ­വ­വ­ണ്ടി കി­ട്ടി­ല്ല. ശ­വ­സം­സ്കാ­ര­ഘോ­ഷ­യാ­ത്ര­യു­മി­ല്ല. ലോ­റി­യി­ലു­ള്ള തി­ടു­ക്ക­മാർ­ന്ന യാ­ത്ര­മാ­ത്രം.

പി­ന്നെ ജ­ന്മ­ഭൂ­മി­ക്കു വേ­ണ്ടി മ­രി­ച്ച­വ­രു­ണ്ടു്. അതു് നി­ങ്ങൾ­ക്കും എ­നി­ക്കും സം­ഭ­വി­ക്കാം. സ­മ­ര­ഭൂ­മി­യിൽ വീ­ണ­വ­രെ ഓർ­മ്മി­ക്കാൻ വേ­ണ്ടി ഒ­രു­ദി­വ­സം മാ­റ്റി­വ­യ്ക്കു­ന്ന ഏർ­പ്പാ­ടു മുൻ­പു­ണ്ടാ­യി­രു­ന്നു പ­ള്ളി­ക്കു്. ‘പോ­പ്പി­ഡേ’ എന്ന പേരിൽ ഇം­ഗ്ല­ണ്ട് ഇതു് ചെ­യ്യു­ന്നു. ന­മു­ക്കെ­ല്ലാ­വർ­ക്കും വേ­ണ്ടി മ­രി­ച്ച­വ­രെ ഓർ­മ്മി­ക്കാ­നാ­യി എല്ലാ രാ­ജ്യ­ങ്ങ­ളും ഒരു ദിവസം മാ­റ്റി­വ­യ്ക്കു­ന്നു.

മ­റ്റേ­തൊ­രു ജ­ന­ത­യ്ക്കും­വേ­ണ്ടി മ­രി­ച്ച­തി­നെ­ക്കാൾ കൂ­ടു­ത­ലാ­യി റ­ഷ്യാ­ക്കാ­രാ­യ ഞ­ങ്ങൾ­ക്കു­വേ­ണ്ടി ആളുകൾ മ­രി­ച്ചു. എ­ന്നി­ട്ടും അ­ത്ത­ര­ത്തി­ലൊ­രു ദിവസം ഞ­ങ്ങൾ­ക്കി­ല്ല. നി­ങ്ങൾ മ­രി­ച്ച­വ­രെ­ക്കു­റി­ച്ചു ചി­ന്തി­ച്ചു കൊ­ണ്ടി­രു­ന്നാൽ നൂ­ത­ന­ലോ­കം നിർ­മ്മി­ക്കാൻ ആ­രു­ണ്ടു്? മൂ­ന്നു യു­ദ്ധ­ങ്ങ­ളിൽ ഞ­ങ്ങൾ­ക്കു് എത്ര ഭർ­ത്താ­ക്ക­ന്മാ­രും ആൺ­മ­ക്ക­ളും കാ­മു­ക­ന്മാ­രു­മാ­ണു് ന­ഷ്ട­മാ­യ­ത്! എ­ങ്കി­ലും അ­വ­രെ­ക്കു­റി­ച്ചു­ള്ള ചിന്ത ന­മ്മ­ളെ വെ­റു­പ്പി­ക്കു­ന്നു. അവർ മ­രി­ച്ചു­ക­ഴി­ഞ്ഞു. ചാ­യ­മ­ടി­ച്ച മ­ര­ക്കു­റ്റി­കൾ­ക്കു താഴെ അവരെ കു­ഴി­ച്ചു­മൂ­ടി­യി­രി­ക്കു­ന്നു. അ­വ­രെ­ന്തി­നു ന­മ്മു­ടെ ജീ­വി­ത­ത്തിൽ ക­ട­ന്നു­ക­യ­റ­ണം? കാരണം നമ്മൾ ഒ­രി­ക്ക­ലും മ­രി­ക്കി­ല്ല­ല്ലോ”.

മ­ര­ണ­ത്തി­ന്റെ പേ­രി­ലു­ള്ള കാ­പ­ട്യ­ത്തെ സോൾ­ഷെ­നി­റ്റ്സിൻ എത്ര ഭം­ഗി­യാ­യി ന­മു­ക്കു കാ­ണി­ച്ചു­ത­രു­ന്നു! എ­ങ്കി­ലും സ്നേ­ഹ­ഭാ­ജ­ന­ങ്ങൾ മ­രി­ക്കു­മ്പോൾ താൽ­ക്കാ­ലി­ക­മാ­യി­ട്ടെ­ങ്കി­ലും ന­മു­ക്കു വി­ഷാ­ദ­മു­ണ്ടാ­കും. ആ വി­ഷാ­ദ­ത്തെ ഒരു നി­മി­ഷ­ത്തി­ലൊ­തു­ക്കി­ക്കാ­ണി­ക്കു­ന്ന “ക­ണ്ണോ­ക്കു്” എന്ന ക­ഥ­യ്ക്കു് (ശ്രീ. കെ. ആർ. പ്ര­സാ­ദ്, കു­ങ്കു­മം വാരിക) ക­ലാ­പ­ര­മാ­യ ചാ­രു­ത­യു­ണ്ടു്. ഒ­രു­കാ­ല­ത്തു് ഇ­ഷ്ട­മാ­യി­രു­ന്ന പു­രു­ഷ­നും സ്ത്രീ­യും. അവർ രോ­ഗി­ണി­യാ­യി­രു­ന്ന­പ്പോൾ അയാൾ കാണാൻ ചെ­ന്ന­താ­ണു്. ദർശനം സ്ത്രീ നി­ഷേ­ധി­ച്ചു. എ­ങ്കി­ലും മ­ര­ണ­ത്തി­നു് അയാൾ എത്തി. മൃ­ത­ദേ­ഹം കാ­ണേ­ണ്ട­തി­ല്ല എ­ന്നു് അയാൾ തീ­രു­മാ­നി­ച്ചെ­ങ്കി­ലും സ്നേ­ഹ­ത്തി­ന്റെ പ്രേ­ര­ണ­യാൽ ശ­വ­ക്കോ­ടി കീറി ശ­വ­ത്തി­ന്റെ മുഖം നോ­ക്കി. വാ­ചാ­ല­ത­യ­ല്ല, വാ­ഗ്മി­ത­യാ­ണു് ഈ ക­ഥ­യു­ടെ മുദ്ര. വാ­ച്യ­ഭം­ഗി­യ­ല്ല വ്യം­ഗ്യ­ഭം­ഗി­യാ­ണു് ഇ­തി­ന്റെ സ­വി­ശേ­ഷ­ത.

ക­രി­ങ്കു­ളം നാ­രാ­യ­ണ­പി­ള്ള­സ്സാ­റ് എന്റെ ഗു­രു­നാ­ഥ­നാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ചേ­ട്ടൻ അ­ന്ത­രി­ച്ചു­വെ­ന്നു് ആരോ പ­റ­ഞ്ഞ­തു­കേ­ട്ടു് എന്റെ ഇം­ഗ്ലീ­ഷ് പ്ര­ഫെ­സ­റാ­യ ഈ. റ്റി. തോമസ്, പ്ര­ഫെ­സർ എസ്. ഗു­പ്തൻ നായർ ഇ­വ­രോ­ടൊ­രു­മി­ച്ചു് ഞാൻ സാ­റി­ന്റെ വീ­ട്ടി­ലെ­ത്തി. സാ­റാ­ക­ട്ടെ ഒരു ചാ­ഞ്ച­ല്യ­വു­മി­ല്ലാ­തെ പൂ­മു­ഖ­ത്തു നി­ല്ക്കു­ക­യാ­യി­രു­ന്നു. “ബ്രദർ പോയി അല്ലേ?” എ­ന്നു് തോ­മ­സ്സ്സാർ ചോ­ദി­ച്ച­പ്പോൾ ക­രി­ങ്കു­ളം നാ­രാ­യ­ണ­പി­ള്ള­സ്സാർ പ­റ­ഞ്ഞു: “ബ്ര­ദ­റ­ല്ല. ഒ­ര­ക­ന്ന ബ­ന്ധു­വാ­ണു മ­രി­ച്ച­തു്”. ഉടനെ ഈ. റ്റി. തോമസ് പ­റ­ഞ്ഞു: “ഭാ­ഗ്യ­മാ­യി അ­പ്പോൾ ക്യാ­ഷ്യുൽ ലീവ് (casual leave) എ­ടു­ക്ക­ണ്ട­ല്ലോ”.

ഇ. എം. എസ്.
images/MagicMountain.jpg

എം. പി. പോളി ന്റെ ‘നോ­വൽ­സാ­ഹി­ത്യം’ തു­ട­ങ്ങി­യ കൃ­തി­കൾ മൗ­ലി­ക­ങ്ങ­ള­ല്ല. അവ തി­ക­ച്ചും പ­ര­കീ­യ­ങ്ങ­ളാ­ണു്. നി­രൂ­പ­ക­നെ­ന്ന നി­ല­യി­ലും അ­ദ്ദേ­ഹ­ത്തി­നു­ള്ള സ്ഥാ­നം അ­സൂ­യാർ­ഹ­മ­ല്ല. സൗ­ന്ദ­ര്യ­ത്തെ നി­ഷേ­ധി­ച്ചു കൊ­ണ്ടു­ള്ള സ­മീ­പ­ന­മാ­ണു് പോ­ളി­ന്റേ­തു്. ‘ഇ­ന്ദു­ലേ­ഖ’യിലെ കു­പ്ര­സി­ദ്ധ­മാ­യ ഒരു നീണ്ട അ­ദ്ധ്യാ­യ­ത്തി­നു് ഒരു സാം­ഗ­ത്യ­വു­മി­ല്ലെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­തി­നു് ശ്രീ ഇ. എം. എസ്. ന­മ്പൂ­തി­രി­പ്പാ­ടു് സ­മു­ചി­ത­മാ­യ മ­റു­പ­ടി ന­ല്കി­യി­രി­ക്കു­ന്നു (സാ­ഹി­ത്യ­ലോ­കം, ജ­നു­വ­രി–ഫെ­ബ്രു­വ­രി). ദീർ­ഘ­മാ­യ അ­ദ്ധ്യാ­യ­ത്തി­നു് സാം­ഗ­ത്യ­മു­ണ്ടെ­ന്നു ത­ന്നെ­യാ­ണു് ഇ. എം. എസ്. പ­റ­യു­ന്ന­തു്. ഇ­തെ­ഴു­തു­ന്ന ആളും അ­ദ്ദേ­ഹ­ത്തോ­ടു് യോ­ജി­ക്കു­ന്നു. റ്റോ­മ­സ് മന്നി ന്റെ ‘മാ­ജി­ക് മൗണ്ട’നിൽ എ­ത്ര­യെ­ത്ര അ­ദ്ധ്യാ­യ­ങ്ങ­ളാ­ണു് അ­മൂർ­ത്ത­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള വി­മർ­ശ­ന­ത്തി­നു് പ്ര­യോ­ജ­ന­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തു്. അവ എ­ടു­ത്തു ക­ള­ഞ്ഞാൽ ക­ലാ­സൃ­ഷ്ടി­യെ­ന്ന നി­ല­യിൽ ‘മാ­ജി­ക് മൗ­ണ്ടൻ’ തകരും. നോ­വ­ലെ­ന്ന­തു് നോ­വ­ലി­സ്റ്റ് എ­ന്തെ­ല്ലാം പ­റ­യു­ന്നു­വോ അ­വ­യു­ടെ­യൊ­ക്കെ സാ­ക­ല്യാ­വ­സ്ഥ­യാ­ണു്. അ­തിൽ­നി­ന്നു് ഒരു വാ­ക്കു പോലും മാ­റ്റാ­നാ­വി­ല്ല. പോ­ളി­ന്റെ നി­ഷേ­ധാ­ത്മ­ക­മാ­യ വി­മർ­ശ­ന­ത്തി­നു് ഇ. എം. എസ്. ന­ല്കു­ന്ന മ­റു­പ­ടി ഉ­ചി­ത­ജ്ഞ­ത­യു­ള്ള­തു തന്നെ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-04-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.