SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-07-14-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ തെ­ളി­ഞ്ഞ പു­ലർ­വേ­ള. ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടിൽ­ച്ചെ­ന്നു വാ­തി­ല്ക്കൽ പ­തു­ക്കെ തട്ടി. ശബ്ദം കേ­ട്ടു പ­രി­ചാ­രി­ക വന്നു. കതകു തു­റ­ന്നു. ചെ­റു­പ്പ­ക്കാ­രി, കാണാൻ കൊ­ള്ളാ­വു­ന്ന­വൾ. ആ സൗ­ന്ദ­ര്യ­ത്തി­നു് അ­ഭി­ന­ന്ദ­ന­മെ­ന്ന പോലെ ഒരു പു­ഞ്ചി­രി അ­വൾ­ക്കു സ­മ്മാ­നി­ച്ചി­ട്ടു് ഞാൻ ചോ­ദി­ച്ചു: “അ­ദ്ദേ­ഹ­മി­ല്ലേ?” “ഉ­ണ്ടു്” എന്നു കി­ളി­നാ­ദം. അതു പ്ര­സ­രി­പ്പി­ച്ചി­ട്ടു് അവൾ വാ­തിൽ­പ്പ­ടി­യിൽ കയറി വി­ല­ങ്ങ­നെ നി­ല്പാ­യി. ആ നി­ല്പു് വ­ക­വ­യ്ക്കാ­തെ ഞാൻ അ­ക­ത്തേ­ക്കു ക­യ­റി­യെ­ങ്കിൽ ആരോ പ­റ­ഞ്ഞ­തു പോലെ അതു് ‘അ­ഡൾ­റ്റ­റി’—വ്യ­ഭി­ചാ­രം—ആ­കു­മാ­യി­രു­ന്നു. എ­ങ്കി­ലും ഹ­നു­മാ­നെ­പ്പോ­ലെ ശരീരം വ­ലു­താ­ക്കാ­നും ചെ­റു­താ­ക്കാ­നും ഉള്ള സി­ദ്ധി എ­നി­ക്കു­ണ്ടാ­യെ­ങ്കിൽ എന്നു ഞാൻ കൊ­തി­ച്ചു പോയി. അ­തു­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഞാൻ ദേഹം വ­ലു­താ­ക്കി­ക്കൊ­ണ്ടു് അ­ക­ത്തേ­ക്കു ക­യ­റു­മാ­യി­രു­ന്നു. പക്ഷേ, സാ­മാ­ന്യ­മ­ര്യാ­ദ­യു­ടെ പേരിൽ ശരീരം ആ­വു­ന്ന­ത്ര ചെ­റു­താ­ക്കി­കൊ­ണ്ടു് ഞാൻ വാതിൽ താ­ണ്ടി. ആ സ­മ­യ­ത്തു് അവൾ സി­ദ്ധി­വി­ശേ­ഷം­കൊ­ണ്ടു് സ്വ­ന്തം ശ­രീ­ര­മൊ­ന്നു വ­ലു­താ­ക്കി. ഡി. എച്ച്. ലോ­റൻ­സി­നെ­പ്പോ­ലെ “You touched me” എന്നു പ­റ­യ­ണ­മെ­ന്നു് എ­നി­ക്കു തോ­ന്നി­യെ­ങ്കി­ലും പ­റ­ഞ്ഞി­ല്ല. ഞാൻ എ­ഴു­ത്തു­കാ­ര­ന്റെ മുൻ­പി­ലേ­ക്കു് ആ­ന­യി­ക്ക­പ്പെ­ട്ടു. “സരോജം ചായ കൊ­ണ്ടു­വ­രൂ” എ­ന്നു് അ­ദ്ദേ­ഹം അ­വ­ളോ­ടു പ­റ­ഞ്ഞ­പ്പോൾ ‘അ­നം­ഗ­ന്നു് ആയിരം വി­ല്ലൊ­ടി­ഞ്ഞു’ എ­ന്നു് എ­നി­ക്കു തോ­ന്നി. അവൾ കു­റ­ച്ചു ക­ഴി­ഞ്ഞു് കു­ണു­ങ്ങി­ക്കു­ണു­ങ്ങി ന­ട­ന്നു ചായ കൊ­ണ്ടു­വ­ന്നു. അതു കു­ടി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ ഞാ­ന­റി­യാ­തെ അ­ക­ത്തെ മു­റി­യി­ലേ­ക്കു് ഒന്നു നോ­ക്കി­പ്പോ­യി. “സ്ത്രീ­രൂ­പി­യാം ക­ദ­ന­മോ­യി­വ­ളെ­ന്നു തോ­ന്നും” എന്ന മ­ട്ടിൽ ഒരാൾ. എ­ഴു­ത്തു­കാ­ര­ന്റെ ഭാര്യ. അവർ അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­പിൽ വരാൻ ധൈ­ര്യ­പ്പെ­ടു­ന്നി­ല്ല. സ­ഹ­താ­പ­ത്തി­ന്റെ ഒരു നേരിയ രശ്മി ആ സ്ത്രീ­രൂ­പ­ത്തി­ലേ­ക്കു് എന്റെ നേ­ത്ര­ത്തിൽ നി­ന്നു പോ­കു­ന്ന­തു ക­ണ്ടി­ട്ടാ­വ­ണം അ­ദ്ദേ­ഹം അരുളി ചെ­യ്തു. “മി­സ്റ്റർ കൃ­ഷ്ണൻ നായർ, എ­ഴു­ത­ണ­മെ­ങ്കിൽ പ്ര­ചോ­ദ­നം വേണം. ആ പ്ര­ചോ­ദ­നം യു­വ­ത്വ­ത്തിൽ­നി­ന്നേ ല­ഭി­ക്കൂ. അതിൽ ഭാര്യ ത­ട­സ്സം സൃ­ഷ്ടി­ക്ക­രു­തു്. ത­ട­സ്സ­മു­ണ്ടാ­ക്കി­യാൽ അതു വ­ക­വ­യ്ക്കു­ക­യു­മ­രു­തു്.” അ­ക­ത്തു നി­ല്ക്കു­ന്ന രൂ­പ­ത്തെ നോ­ക്കി ഞാൻ വീ­ണ്ടും സ­ങ്ക­ട­പ്പെ­ട്ടു. എ­ഴു­ത്തു­കാ­ര­നാ­യ ആ ദ­ശാ­ന­ന­നെ ഞാൻ വെ­റു­ക്കു­ക­യും ചെ­യ്തു. എ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ സഹായം ആ കാ­ല­യ­ള­വിൽ എ­നി­ക്കു വേ­ണ­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് മാർ­ത്താ­ണ്ഡ­വർ­മ്മ­യ്ക്കു രാ­മ­യ്യൻ ദ­ള­വ­യെ­ന്ന­പോ­ലെ, ധർ­മ്മ­രാ­ജാ­വി­നു കേ­ശ­വ­പി­ള്ള­യെ­ന്ന­പോ­ലെ, സി. പി. രാ­മ­സ്വാ­മി അ­യ്യർ­ക്കു ചി­ദം­ബ­ര­മെ­ന്ന പോലെ ഞാൻ അ­ദ്ദേ­ഹ­ത്തി­നു സേ­വ­ന­മ­നു­ഷ്ഠി­ച്ചു. സ്ത്രീ­യു­ടെ ദുഃ­ഖ­ത്തെ ഞാ­നി­ന്നു മ­ഹാ­ദുഃ­ഖ­മാ­യി കാ­ണു­ന്ന­തി­നു കാരണം ആ വീ­ട്ടി­ന­ക­ത്തു കണ്ട ക­ദ­ന­രൂ­പം ത­ന്നെ­യാ­ണു്. പു­രു­ഷ­ന്റെ ക്രൂ­ര­ത­യെ വലിയ ക്രൂ­ര­ത­യാ­യി ഞാൻ ചി­ത്രീ­ക­രി­ക്കു­ന്ന­തി­നു ഹേതു ആ എ­ഴു­ത്തു­കാ­ര­ന്റെ പ്ര­ചോ­ദ­ന­കേ­ന്ദ്ര­ത്തെ­ക്കു­റി­ച്ചു­ള്ള പ്ര­സ്താ­വ­മാ­ണു്.

സു­ഗ­ത­കു­മാ­രി
images/Sugathakumari.jpg
സു­ഗ­ത­കു­മാ­രി

ജീ­വി­തം ധ­ന്യ­മാ­കു­ന്ന നി­മി­ഷ­ങ്ങ­ളു­ണ്ടു്. ആ രീ­തി­യി­ലൊ­രു നി­മി­ഷ­മാ­ണു ശ്രീ­മ­തി സു­ഗ­ത­കു­മാ­രി­യു­ടെ “ഇതു് മ­ഹാ­ഭാ­ര­തം” എന്ന ചേ­തോ­ഹ­ര­മാ­യ കാ­വ്യം എ­നി­ക്കു ന­ല്കി­യ­തു് (മാ­തൃ­ഭൂ­മി). നി­മി­ഷ­ങ്ങൾ മ­ഹാ­ക­വി പ­റ­ഞ്ഞ­തു­പോ­ലെ ചി­ത്ര­ശ­ല­ഭ­ങ്ങൾ എന്ന മാ­തി­രി പ­റ­ന്നു­പോ­കും. ഈ നി­മി­ഷ­മാ­ക­ട്ടെ ഘ­നീ­ഭ­വി­ച്ച സൗ­ന്ദ­ര്യം പോലെ, ഉ­ന്ന­മ­ന­ശ­ക്തി­യു­ടെ പ്ര­തീ­കം­പോ­ലെ എന്റെ തൊ­ട്ട­ടു­ത്തു നി­ല്ക്കു­ന്നു. അ­തി­ന്റെ ക­ണ്ണ­ഞ്ചി­ക്കു­ന്ന ക­മ­നീ­യ­ത്യും ഉ­ദാ­ത്ത­മ­ണ്ഡ­ല­ത്തി­ലേ­ക്കു് ന­യി­ക്കു­ന്ന ച­ല­നാ­ത്മ­ക­ശ­ക്തി­യും എ­നി­ക്കു് ആ­ഹ്ളാ­ദാ­തി­രേ­കം ഉ­ള­വാ­ക്കു­ന്നു. ഈ അ­നു­ഭ­വ­ങ്ങൾ എ­നി­ക്കു പ്ര­ദാ­നം ചെയ്ത ക­വി­ക്കു് നന്ദി. “നീ­ട്ടി­യോ­രു കൈ­ക്കു­മ്പി­ളിൽ ജലം വാർ­ത്തു­ത­ന്ന നിൻ ക­നി­വി­നും നന്ദി”.

ഇ­രു­ട്ടു­കീ­റു­ന്ന മി­ന്നാ­മി­നു­ങ്ങി­നെ ക­ണ്ടി­ട്ടി­ല്ലേ? സ്ഫ­ടി­കം പി­ളർ­ക്കു­ന്ന വ­ജ്ര­സൂ­ചി ക­ണ്ടി­ട്ടി­ല്ലേ? അ­മ്മ­ട്ടിൽ മ­ന­സ്സു­കൊ­ണ്ടു സ­ത്യ­ത്തി­ന്റെ സമതലം പി­ളർ­ന്നു് അ­തി­ന­പ്പു­റ­മു­ള്ള സ­ത്യാ­ത്മ­ക­ത­യി­ലേ­ക്കു കവി ചെ­ല്ലു­ന്നു. വി­ഭ­ജി­ക്ക­പ്പെ­ട്ട ഭാരതം. അ­തി­ന്റെ ര­ക്ത­സാ­ക്ഷി­യാ­യി­ത്തീർ­ന്ന ഗാ­ന്ധി­ജി, വി­ഷ­മാ­യി പ്ര­വ­ഹി­ക്കു­ന്ന ഗംഗ, ദാ­ഹ­മ­ക­റ്റാൻ മദ്യം നീ­ട്ടു­ന്ന നഗരം, വേ­ളി­പ്പ­ട്ടു­പു­ട­വ­യിൽ പ­ടർ­ന്നു­പി­ടി­ക്കു­ന്ന അഗ്നി, ഇ­ങ്ങ­നെ വി­നാ­ശ­പർ­വ്വ­മാ­യി ഭ­വി­ച്ച ഭാ­ര­ത­ത്തി­ലും ഒ­രാ­ധ്യാ­ത്മി­ക­പ്ര­സ­രം.

“ഇ­നി­യും മു­റി­ക്കാ­ത്തൊ­രൊ­റ്റ­യാൽ­ച്ചോ­ട്ടി­ലാ

പഴയ പാ­ന്ഥൻ വ­ന്നി­രി­ക്കു­ന്നു. ശാ­ന്ത­മാ­യ്

മു­ള­വീ­ണ ക­യ്യി­ലെ­ടു­ക്കു­ന്നു, മൂ­ളു­ന്നു

ചെ­റു­ത­ന്തി­യി­പ്പൊ­ഴും ‘നേതി നേതി’”

ഭാ­ര­ത­ത്തി­ന്റെ വി­നാ­ശ­പർ­വ്വം ശാ­പ­പർ­വ്വ­ത്തി­ലേ­ക്കു നീ­ളു­ന്നു. പണ്ടു കണ്ണൻ കാ­ളി­യ­നെ ച­വി­ട്ടി­ത്താ­ഴ്ത്തി­യെ­ങ്കി­ലും അവൻ പോ­യി­ട്ടി­ല്ല. വി­ഷ­ക്കാ­റ്റൂ വ­ന്നു് ഊ­തു­ന്നു. അതാ മ­റ്റൊ­രു ചിത എ­രി­യു­ന്നു. പ്ര­കൃ­തി­യു­ടെ­യും മ­നു­ഷ്യ­ന്റെ­യും ഈ ദ്വ­ന്ദ­ഭാ­വ­ങ്ങ­ളിൽ ആ­ദ്യ­ത്തേ­താ­യ നൃ­ശം­സ­ത­യ്ക്കു പ്രാ­മു­ഖ്യം സം­ഭ­വി­ച്ചി­രി­ക്കു­ന്ന ഈ കാ­ല­യ­ള­വിൽ ശാ­പ­പർ­വ്വം ശാ­ന്തി­പർ­വ്വ­ത്തി­ലേ­ക്കു ചെ­ല്ലു­മോ? ചെ­ല്ലും എ­ന്നാ­ണു് പ്ര­സാ­ദാ­ത്മ­ക­ത്വ­ത്തിൽ വി­ശ്വ­സി­ക്കു­ന്ന കവി പ്ര­ഖ്യാ­പി­ക്കു­ന്ന­തു്:

എ­വി­ടെ­യോ ക­ണ്ട­താ­ണീ­മു­ഖം? ശാ­ന്ത­മാ­യ്

അ­വി­ടു­ന്നു മെ­ല്ലെ­പ്പ­റ­ഞ്ഞി­ടു­ന്നു:

ത­ള­രൊ­ല്ല, പ­തി­വു­ള്ള­താ­ണി­തെ­ല്ലാം, നൂറു

ത­വ­ണ­യാ­വർ­ത്തി­ച്ച­താ­ണി­തെ­ല്ലാം!

ഇതു മ­ഹാ­ഭാ­ര­ത­ക­ഥ; യുദ്ധപർവ്വമാ-​

ണിതു ശാ­ന്തി­പർ­വ­ത്തി­ലേ­ക്കു നീളും.

ഈ വ­രി­ക­ളി­ലെ­ത്തു­മ്പോൾ ശാ­ന്തി­യു­ടെ മ­ണ്ഡ­ല­ത്തി­ലേ­ക്കു് അ­നു­വാ­ച­ക­ഹൃ­ദ­യം ന­യി­ക്ക­പ്പെ­ടു­ന്നു. ക­വി­ത­യു­ടെ വി­പ­ഞ്ചി­കാ­നാ­ദം വ­രു­ത്തു­ന്ന പ­രി­വർ­ത്ത­ന­മാ­ണി­തു്. അ­പ്പോൾ ഇ­ന്ന­ത്തെ പ്ര­ച­ണ്ഡ­മാ­രു­ത­നെ­യും അ­ഗ്നി­വർ­ഷ­ത്തെ­യും മ­ന­സ്സി­ന്റെ സ­മ­നി­ല­യോ­ടെ വീ­ക്ഷി­ക്കാൻ അ­നു­വാ­ച­ക­നു ക­ഴി­യു­ന്നു.

images/Kierkegaard.jpg
കീർ­ക്ക­ഗൊർ

ഞാൻ ഒ­രി­ക്കൽ ഇ­ട­പ്പ­ള്ളി രാഘവൻ പി­ള്ള­യോ­ടൊ­രു­മി­ച്ചു് തി­രു­വ­ന­ന്ത­പു­ര­ത്തെ പാ­റ്റൂർ മു­ക്കിൽ­നി­ന്നു് വ­ഞ്ചി­യൂർ ജ­ങ്ങ്ഷ­നി­ലേ­ക്കു ന­ട­ക്കു­മ്പോൾ—ക്രി­സ്മ­സ് കാ­ല­മാ­യി­രു­ന്നു അ­ന്നു്—ഒരു സു­ന്ദ­രി­പ്പെൺ­കു­ട്ടി ക്രി­സ്മ­സ് ദീപം വർ­ണ്ണോ­ജ്ജ്വ­ല­മാ­യ ക­ട­ലാ­സു­കൂ­ടി­നു­ള്ളിൽ ഒ­തു­ക്കി ഭ­വ­ന­ത്തി­ന്റെ ര­ണ്ടാം നി­ല­യി­ലെ മേൽ­ത്ത­ട്ടിൽ തൂ­ക്കു­ന്ന­തു കണ്ടു. ചു­റ്റു­മു­ള്ള അ­ന്ധ­കാ­രം അതോടെ നീ­ങ്ങി. മെ­ഴു­കു­ദീ­പ­ത്തി­ന്റെ മ­യൂ­ഖ­ങ്ങ­ളേ­റ്റു് അ­വ­ളു­ടെ മുഖം കൂ­ടു­തൽ തി­ള­ങ്ങി. ഇ­ന്ന­ത്തെ കൊ­ടും­തി­മി­ര­ത്തിൽ വെ­ള്ളി­വെ­ളി­ച്ചം വി­ത­റു­ന്ന ദീ­പ­മാ­ണു് സു­ഗ­ത­കു­മാ­രി­യു­ടെ ഈ കാ­വ്യം.

മൂർ­ത്തം
images/Akbar_Kakkattil.png
അക്ബർ ക­ക്ക­ട്ടിൽ

ഡാ­നി­ഷ് ത­ത്ത്വ­ചി­ന്ത­കൻ കീർ­ക്ക­ഗൊ­റി­ന്റെ (Kierkegaard) “The Concept of Dread ” പ­ണ്ടെ­ങ്ങോ വാ­യി­ച്ച­തിൽ നി­ന്നു് ഒരു ഭാഗം ഓർ­മ്മ­യി­ലെ­ത്തു­ന്നു. മ­നു­ഷ്യ­നെ­സ്സം­ബ­ന്ധി­ച്ച പലതും പ്ര­കൃ­തി അ­യാ­ളിൽ­നി­ന്നു് ഒ­ളി­ച്ചു­വ­യ്ക്കു­ന്നി­ല്ലേ എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ചോ­ദ്യം. ര­ക്ത­ത്തി­ന്റെ പ്ര­വാ­ഹം, കു­ട­ലു­ക­ളു­ടെ വ­ക്ര­ത­കൾ ഇ­വ­യൊ­ന്നും മ­നു­ഷ്യ­നു കാണാൻ വയ്യ. സ്ഫ­ടി­ക­നിർ­മ്മി­ത­മാ­യ ഒരു പ­ഞ്ജ­ര­ത്തിൽ മ­നു­ഷ്യ­നെ ഇ­രു­ത്തി­യി­ട്ടു പ്ര­കൃ­തി താ­ക്കോൽ എ­വി­ടെ­യോ എ­റി­ഞ്ഞു ക­ള­ഞ്ഞു. ഇ­ത്ര­യും കീർ­ക്ക­ഗൊ­റി­ന്റെ അ­ഭി­പ്രാ­യം. ഈ താ­ക്കോൽ ക­ണ്ടു­പി­ടി­ക്കാ­നു­ള്ള യ­ത്ന­ത്തിൽ നി­ന്നാ­ണു് മ­നു­ഷ്യ­ന്റെ സ­ന്ത്രാ­സ­മു­ണ്ടാ­യ­തെ­ന്നു് ഞാൻ വി­ചാ­രി­ക്കു­ന്നു. ഈ ഭ­യ­ത്തെ, ഉ­ത്ക­ണ്ഠ­യെ മൂർ­ത്ത­മാ­യി പ്ര­തി­പാ­ദി­ക്കു­ന്ന ശ്രീ. അക്ബർ ക­ക്ക­ട്ട­ലി­ന്റെ “പൂ­ച്ച­ക്ക­ണ്ണു്” എന്ന ചെ­റു­ക­ഥ­യ്ക്കു (മാ­തൃ­ഭൂ­മി) ചാ­രു­ത­യു­ണ്ടു്. പ്ര­ഭാ­ക­രൻ കൺ­ട­ക്ട­റാ­യി­രി­ക്കു­ന്ന ബ­സ്സിൽ പൂ­ച്ച­ക്ക­ണ്ണു­ള്ള ഒരു ക­ഷ­ണ്ടി­ക്കാ­രൻ എ­പ്പോ­ഴും സ­ഞ്ച­രി­ക്കു­ന്നു. കാ­മ­ത്തി­ന്റെ അ­ദ­മ്യ­ശ­ക്തി­കൊ­ണ്ടു ഒരു വി­ദ്യാർ­ത്ഥി­നി­യോ­ടു സം­സാ­രി­ച്ച പ്ര­ഭാ­ക­ര­നെ സൂ­ക്ഷി­ക്കാൻ അ­വ­ളു­ടെ അച്ഛൻ ഏർ­പ്പാ­ടു ചെയ്ത ചാ­ര­ന­ല്ലേ അയാൾ എന്നു കൺ­ട­ക്ടർ­ക്കു സംശയം. അ­തി­ന്റെ പേ­രി­ലു­ള്ള പേടി. നല്ല ഡ്രൈ­വർ­ക്കു കി­ട്ടാൻ ഇ­ട­യു­ള്ള സ­മ്മാ­നം നി­ശ്ച­യി­ക്കാൻ ബ­സ്സിൽ ക­യ­റു­ന്ന വി­ധി­കർ­ത്താ­വ­ണോ അ­യാ­ളെ­ന്നു് ഡ്രൈ­വർ­ക്കു സംശയം. ഒ­ടു­വിൽ സം­ശ­യ­ത്തി­നു പ­രി­ഹാ­രം ന­ല്കാ­തെ കഥ പ­ര്യ­വ­സാ­ന­ത്തിൽ കൊ­ണ്ടു­വ­രു­ന്നു ക­ഥാ­കാ­രൻ.

നിർ­വ്വ­ച­ന­ങ്ങൾ
ല­ഗ്ഗി­ജ്:
മ­ദ്രാ­സ് തീ­വ­ണ്ടി­യാ­പ്പീ­സി­ലി­റ­ങ്ങി­യാൽ ഇ­തി­നു­ള്ള വി­ല­യെ­ക്കാൾ മൂ­ന്നി­ര­ട്ടി കൂലി പോർ­ട്ടർ­മാർ­ക്കു കൊ­ടു­ക്കേ­ണ്ട ഭാ­ണ്ഡം.
അ­ത്ഭു­താ­വ­ഹം:
അ­വ­താ­രി­ക എ­ഴു­തി­ക്കൊ­ടു­മ്പോൾ കൃ­ഷ്ണ­പി­ള്ള­സ്സാർ നിർ­ലോ­പം പ്ര­യോ­ഗി­ച്ചി­രു­ന്ന ഒ­രു­വാ­ക്കി­ന്റെ പ­ര്യാ­യം.
അച്ഛൻ:
തി­രു­മ­ണ്ട­നാ­യ മകനെ ഐ­സ്റ്റൈ­നാ­യി ചി­ത്രീ­ക­രി­ക്കു­ന്ന പാവം.
തി­ര­ഞ്ഞെ­ടു­പ്പു്:
ധ­നി­ക­രു­ടെ ബാ­ങ്ക് ബാ­ലൻ­സിൽ ഗ­ണ്യ­മാ­യ കുറവു വ­രു­ത്തു­ക­യും ജാ­ഥ­യിൽ പ­ങ്കു­കൊ­ള്ളു­ന്ന­വർ­ക്കു ക­ഷ്ട­പ്പാ­ടു് ഇ­ല്ലാ­താ­ക്കു­ക­യും ചെ­യ്യു­ന്ന ഏർ­പ്പാ­ടു്.
എ­ന്തു്:
റ്റെ­ലി­വി­ഷൻ സെ­റ്റ് തു­റ­ന്നു­നോ­ക്കി സ്ക്രൂ­ഡ്രൈ­വർ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ഓ­ടി­ച്ച­തി­നു­ശേ­ഷം ന­ന്നാ­ക്കു­ന്ന­വൻ കൂലി പ­റ­യു­മ്പോൾ സെ­റ്റി­ന്റെ ഉ­ട­മ­സ്ഥ­ന്റെ മൂ­ലാ­ധാ­ര­ത്തിൽ­നി­ന്നു് ഉ­യർ­ന്നു വാ­യിൽ­ക്കൂ­ടി വ­രു­ന്ന വൈഖരി.
ച­ങ്ങ­മ്പു­ഴ:
ന­മ്മു­ടെ ചില ക­വി­കൾ­ക്കു ച­ര­മ­സ്മാ­ര­ക­ക്കു­റി­പ്പാ­യി കൊ­ത്തി­വ­യ്ക്കാ­വു­ന്ന ഒരു വീ­ട്ടു­പേ­രു്.
പേടി:
സു­ന്ദ­രി­യാ­യ യു­വ­തി­യെ മേ­യ്ക്ക­പ്പ് കൊ­ണ്ടു വൈ­രൂ­പ്യ­മു­ള്ള­വ­ളാ­ക്കി ക­തിർ­മ­ണ്ഡ­പ­ത്തിൽ ക­യ­റ്റു­മ്പോൾ അവളെ മുൻപു ക­ണ്ടി­ട്ടു­ള്ള­വർ­ക്കു് ഉ­ണ്ടാ­കു­ന്ന ഒരു തരം വി­കാ­രം.
ചിരി:
സു­ഹാ­സി­നി എന്ന സു­ന്ദ­രി­യെ കൂ­ടു­തൽ സു­ന്ദ­രി­യാ­ക്കു­ന്ന­തു്.
പൂതന:
കാണാൻ കൊ­ള്ളാ­വു­ന്ന ഏതു യു­വ­തി­യും ബ്യൂ­ട്ടി പാർ­ല­റിൽ ക­യ­റി­യി­ട്ടു് തി­രി­ച്ചി­റ­ങ്ങു­മ്പോൾ വി­ളി­ക്കാ­വു­ന്ന പേരു്.
റ്റെ­ലി­വി­ഷൻ:
ഉ­റ­ക്ക­ഗു­ളി­ക­യ്ക്കു പകരം ഉ­പ­യോ­ഗി­ക്കാ­വു­ന്ന­തു്.
സയൻസ് ഫി­ക്ഷൻ:
എച്ച്. ജി. വെൽസ് എ­ഴു­തി­യാ­ലും വർ­ജ്ജി­ക്ക­പ്പെ­ടേ­ണ്ട­തു്. ഡി­ക്റ്റ­റ്റീ­വ് നോ­വ­ലു­കൾ­പോ­ലെ നി­ന്ദ്യം.
ട്രി­ക്ക്

സു­ന്ദ­ര­മാ­യ കാ­ഴ്ച­യേ­തു്? നേർ­ത്ത വെൺ­മേ­ഘ­ത്തി­നു പി­റ­കിൽ പൂർ­ണ്ണ­ച­ന്ദ്ര­നെ കാ­ണു­ന്ന­തു്. സു­താ­ര്യ­മാ­യ യ­വ­നി­ക­യ്ക്കു പി­റ­കിൽ സൗ­ന്ദ­ര്യ­മു­ള്ള മുഖം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്.

Surprise ending എന്ന ക­ഥാ­വി­ഭാ­ഗ­ത്തെ­ക്കു­റി­ച്ചു് ഞാ­നെ­ത്ര ത­വ­ണ­യാ­ണു് ഈ കോ­ള­ത്തി­ലെ­ഴു­തി­യ­തു്. ഇ­നി­യും അ­താ­വർ­ത്തി­ക്കാൻ എ­നി­ക്കു ല­ജ്ജ­യാ­ണു്. ക­ഥ­യു­ടെ അ­വ­സാ­ന­ത്തിൽ ഒരു ‘റ്റ്വി­സ്റ്റ്’—വ­ള­ച്ചു­തി­രി­ക്കൽ—ന­ട­ത്തി വാ­യ­ന­ക്കാ­ര­ന്റെ അ­ത്ഭു­ത­വി­കാ­ര­ത്തെ ഉ­ദ്ദീ­പി­പ്പി­ക്കു­ന്ന ഇ­ത്ത­രം ക­ഥ­ക­ളു­ടെ കാലം എന്നേ ക­ഴി­ഞ്ഞു. ഓ. ഹെൻ­ട്രി­യാ­യി­രു­ന്നു അ­തി­ന്റെ ഉ­ദ്ഘോ­ഷ­കൻ. ഒ­രി­ക്കൽ ആ അ­ത്ഭു­താം­ശം ഗ്ര­ഹി­ച്ചു ക­ഴി­ഞ്ഞാൽ ആരും ആ കഥ വാ­യി­ക്കാൻ മെ­ന­ക്കെ­ടി­ല്ല. അ­തു­കൊ­ണ്ടാ­ണു് ഹെൻ­ട്രി­യു­ടെ കഥകൾ ഇ­ന്നാ­രും വാ­യി­ക്കാ­ത്ത­തു്. സാ­ഹി­ത്യ­ച­രി­ത്ര­ത്തിൽ­പ്പോ­ലും അ­ദ്ദേ­ഹ­ത്തി­ന്റെ പേ­രി­ല്ല.

images/Concept_of_Anxiety.jpg

ആ­ഖ്യാ­നം ക­ലാ­പ­ര­മാ­ക­ണ­മെ­ങ്കിൽ അതു് ഭാ­വാ­ത്മ­ക­മാ­ക­ണം. ഭാ­വാ­ത്മ­ക­ത്വ­മി­ല്ലാ­ത്ത ആ­ഖ്യാ­ന­ത്തി­നു് ക­ല­യു­ടെ മേ­ന്മ­യി­ല്ല. ത­ക­ഴി­യു­ടെ “മാ­ഞ്ചു­വ­ട്ടിൽ”, ബ­ഷീ­റി­ന്റെ “നീ­ല­വെ­ളി­ച്ചം”, ഈ കഥകൾ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ­തു് ഭാ­വ­ഭ­ദ്ര­മാ­യ ആ­ഖ്യാ­ന­ത്താ­ലാ­ണു്. അ­ത്ഭൂ­താം­ശ­ത്തിൽ മാ­ത്രം മ­ന­സ്സി­രു­ത്തി കഥ പ­റ­യു­മ്പോൾ അതു് യാ­ന്ത്രി­ക­മാ­കു­ന്നു. പൊ­ള്ള­യാ­യി മാ­റു­ന്നു. ഇ­തു­ത­ന്നെ­യാ­ണു് ശ്രീ. പി. ച­ന്ദ്ര­ശേ­ഖ­ര­ന്റെ “പാ­ഠ­ഭേ­ദം” എന്ന ചെ­റു­ക­ഥ­യു­ടെ ന്യൂ­ന­ത (ദേ­ശാ­ഭി­മാ­നി വാരിക). ബു­ദ്ധി­ശാ­ലി­യെ­ങ്കി­ലും തെ­മ്മാ­ടി­യാ­യ വി­ദ്യാർ­ത്ഥി­യെ സ്ക്കൂ­ളിൽ­നി­ന്നു പ­റ­ഞ്ഞ­യ­യ്ക്കാൻ ഹെ­ഡ്മാ­സ്റ്റർ തീ­രു­മാ­നി­ക്കു­ന്നു. വി­ദ്യാർ­ത്ഥി­യു­ടെ അമ്മ വ­ന്നു് അ­ദ്ദേ­ഹ­ത്തോ­ടു് അ­ഭ്യർ­ത്ഥി­ക്കു­ന്നു അതു ചെ­യ്യ­രു­തെ­ന്നു്. അവൾ തന്റെ ശി­ഷ്യ­ത്തി­യാ­യി­രു­ന്നു­വെ­ന്നു ഗ്ര­ഹി­ക്കു­മ്പോൾ ഹെ­ഡ്മാ­സ്റ്റ­റു­ടെ മ­ന­സ്സു് അ­ലി­യു­ന്നു. പ­ഠി­ക്കാൻ മി­ടു­ക്കി­യാ­യി­രു­ന്ന അവൾ ദാ­രി­ദ്ര്യം കൊ­ണ്ടു് വി­ദ്യാ­ഭ്യാ­സം മ­തി­യാ­ക്കി ഒരു വീ­ട്ടി­ലെ പ­രി­ചാ­രി­ക­യാ­യി പോയി. അ­വ­ളാ­ണു് മ­ക­നു­വേ­ണ്ടി അ­പേ­ക്ഷ­യു­മാ­യി എ­ത്തി­യ­തു്. എ­ന്തി­നു് വി­ദ്യാർ­ത്ഥി മ­റ്റൊ­രു വി­ദ്യാർ­ത്ഥി­യെ ആ­ക്ര­മി­ച്ച­തെ­ന്നു് ഹെ­ഡ്മാ­സ്റ്റർ അ­ന്വേ­ഷി­ച്ച­പ്പോൾ അവൻ തന്നെ മ­റു­പ­ടി പ­റ­ഞ്ഞു. “എന്റെ അമ്മ പി­ഴ­ച്ചു­ണ്ടാ­യ­താ­ണു് ഞാ­നെ­ന്നു്… പ്പൊ.” ഇ­താ­ണു് Surprise ending. മുൻപു പ്ര­യോ­ഗി­ച്ച ഒ­ര­ല­ങ്കാ­രം വീ­ണ്ടും. ര­ഹ­സ്യം മ­ന­സ്സി­ലാ­ക്കി­യ ചീ­ട്ടു­വി­ദ്യ വി­ര­സ­മാ­യി­ത്തീ­രു­ന്ന­തു­പോ­ലെ ഇ­ക്ക­ഥ­യു­ടെ ര­ണ്ടാ­മ­ത്തെ പാ­രാ­യ­ണം വി­ര­സ­മാ­യി­ത്തീ­രും. ജേ­ണ­ലി­സ­ത്തോ­ടു മാ­ത്രം ബ­ന്ധ­പ്പെ­ട്ട ഈ ട്രി­ക്കു­കൾ എ­ല്ലാ­ക്ക­ഥാ­കാ­ര­ന്മാ­രും ഒ­ഴി­വാ­ക്കേ­ണ്ട­താ­ണു്.

പ­ണ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് വി­ദ്യാർ­ത്ഥി­നി വി­ദ്യാ­ഭ്യാ­സം മ­തി­യാ­ക്കി­യെ­ന്നും പ­രി­ചാ­രി­ക­യാ­യി പോ­യി­യെ­ന്നും അ­പ്പോൾ ഒ­രു­ത്ത­നു വ­ഴ­ങ്ങാൻ നിർ­ബ്ബ­ദ്ധ­യാ­യി­യെ­ന്നും പ­റ­ഞ്ഞാൽ ക­ഥ­യാ­വു­ക­യി­ല്ല. കാ­ര്യ­കാ­ര­ണ­ങ്ങൾ യു­ക്തി­പ­ര­മാ­യി പ്ര­തി­പാ­ദി­ക്കു­ന്ന­ത­ല്ല കല. ന­മു­ക്കു് അ­റി­യാ­വു­ന്ന വ­സ്തു­ക്ക­ളെ ആ­വി­ഷ്ക­രി­ച്ചു് ഒരു നൂതന ദർ­ശ­ന­ത്തി­ലേ­ക്കു്—കാ­ഴ്ച­യി­ലേ­ക്കു്—നമ്മെ ന­യി­ക്കു­ന്ന­താ­ണു് അതു്. പ്ര­ശ്ന­പ­രി­ഹാ­രം ക­ലാ­കാ­ര­ന്റെ കർ­ത്ത­വ്യ­മ­ല്ല. പ്ര­ശ്ന്ങ്ങ­ളു­ടെ പ്ര­തി­പാ­ദ­ന­ത്തി­ലൂ­ടെ നമ്മെ അ­നു­ധ്യാ­ന­ത്തി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലു­ക എ­ന്ന­താ­ണു് അ­യാ­ളു­ടെ ജോലി.

സ­ദൃ­ശ്യ­ങ്ങ­ളാ­യ മാ­ന­സി­ക­നി­ല­കൾ
images/Albert_Camus.jpg
ക­മ്യൂ­വ്

സ­വി­ശേ­ഷ­ത­യാർ­ന്ന മാ­ന­സി­ക­നി­ല­യും പ­രി­ത­സ്ഥി­തി­യും അ­വ­യിൽ­നി­ന്നു് വി­ഭി­ന്ന­മാ­യ മാ­ന­സി­ക­നി­ല വ്യ­ക്തി­ക്കു­ണ്ടാ­ക്കു­മെ­ന്ന­തി­നു് നി­ദർ­ശ­ക­മാ­ണു് ക­മ്യൂ­വി­ന്റെThe Adulterous Women ” എന്ന മ­ഹ­നീ­യ­മാ­യ ചെ­റു­ക­ഥ. ര­ണ്ടു് അൾ­ജീ­രി­യൻ വെ­ള്ള­ക്കാർ—ഭാ­ര്യ­യും ഭർ­ത്താ­വും— തെ­ക്കേ അൾ­ജീ­രി­യ­യി­ലേ­ക്കു പോ­വു­ക­യാ­ണു്. അയാൾ ടെ­ക്സ്റ്റൈൽ­സ് ക­ച്ച­വ­ട­ക്കാ­രൻ ബെർ­നൂ­സ് burnoose a hooded mantle… മി­ണ്ടാ­തി­രി­ക്കു­ന്ന അ­റ­ബി­ക­ളാ­ണു് ബ­സ്സിൽ അ­വ­രു­ടെ­കൂ­ടെ സ­ഞ്ച­രി­ക്കു­ന്ന­തു്. അ­വ­രു­ടെ നി­ശ­ബ്ദ­ത­യും ആ­ല­സ്യ­വും അവളെ പീ­ഡി­പ്പി­ച്ചു. ബസ്സ് കാ­ല­ത്താ­ണു് യാ­ത്ര­യാ­രം­ഭി­ച്ച­തു്. പക്ഷേ, അ­റ­ബി­ക­ളു­ടെ മി­ണ്ടാ­ട്ട­മി­ല്ലാ­യ്മ­യും ചേ­ഷ്ടാ­രാ­ഹി­ത്യ­വും­കൊ­ണ്ടു് വളരെ ദി­വ­സ­ങ്ങ­ളാ­യി താൻ യാ­ത്ര­ചെ­യ്യു­ക­യാ­ണു് എ­ന്നു് അ­വൾ­ക്കു തോ­ന്നൽ. ആ യാത്ര തന്നെ അ­വൾ­ക്കി­ഷ്ട­മി­ല്ലാ­യി­രു­ന്നു. ഭർ­ത്താ­വി­ന്റെ നിർ­ബ്ബ­ന്ധം കൊ­ണ്ടാ­ണു് അവൾ ഇ­റ­ങ്ങി­ത്തി­രി­ച്ച­തു്. ആ­കെ­ക്കൂ­ടി വൈ­ര­സ്യം. അർ­ദ്ധ­രാ­ത്രി­യാ­യി. വൃ­ക്ഷ­ങ്ങ­ളു­ടെ­യും ഭ­വ­ന­ങ്ങ­ളു­ടെ­യും മു­ക­ളിൽ ന­ക്ഷ­ത്ര­മാ­ല­കൾ ക­റു­ത്ത ആ­കാ­ശ­ത്തു­നി­ന്നു തൂ­ങ്ങി­ക്കി­ട­ക്കു­ന്നു. ഹോ­ട്ട­ലിൽ ഉ­റ­ങ്ങു­ന്ന ഭർ­ത്താ­വി­നെ വി­ട്ടു് അവൾ പു­റ­ത്തേ­ക്കോ­ടി. വി­റ­യ്ക്കു­ക­യാ­ണു് അവൾ. അ­ന്ത­രീ­ക്ഷ­ത്തിൽ ആ­യി­ര­മാ­യി­രം ന­ക്ഷ­ത്ര­ങ്ങൾ. ചിലതു പൊ­ഴി­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്നു. അവൾ ത­ണു­പ്പു മ­റ­ന്നു. ജീ­വി­ത­ത്തി­ന്റെ ഉ­ന്മാ­ദാ­വ­സ്ഥ മ­റ­ന്നു. ജീ­വി­ക്കു­ന്ന­തി­ന്റെ­യും മ­രി­ക്കു­ന്ന­തി­ന്റെ­യും തീ­വ്ര­വേ­ദ­ന മ­റ­ന്നു. “At the same time, she seemed to recover her roots and the sap again rose in her body, which has ceased trembling”. പ്ര­കൃ­തി­യു­മാ­യി അ­വൾ­ക്കു യോ­ഗാ­ത്മ­ക സം­സർ­ഗ്ഗം (mystical communion) ഉ­ണ്ടാ­യി. എന്റെ വി­ല­ക്ഷ­ണ­മാ­യ സം­ക്ഷേ­പ­ത്തിൽ നി­ന്നു തന്നെ ചെ­റു­ക­ഥ­യു­ടെ മ­ഹ­നീ­യ­ത ഗ്ര­ഹി­ക്കാൻ ക­ഴി­യു­മെ­ന്നാ­ണു് വി­ശ്വാ­സം.

ഒരു മാ­ന­സി­കാ­വ­സ്ഥ അതിനു തു­ല്യ­മാ­യ മാ­ന­സി­കാ­വ­സ്ഥ ഉ­ള­വാ­ക്കു­ന്ന­തി­നു് ഉ­ദാ­ഹ­ര­ണ­മാ­യി ശ്രീ. സു­ന്ദർ ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തി­യ “മ­ടി­യിൽ നിറയെ മ­ഞ്ചാ­ടി­മ­ണി­ക­ളു­മാ­യി” എന്ന കഥയെ സ്വീ­ക­രി­ക്കാം. ഭർ­ത്താ­വും മ­ക്ക­ളു­മൊ­ക്കെ ന­ഷ്ട­പ്പെ­ട്ടി­ട്ടും അവരെ കാ­ത്തി­രി­ക്കു­ന്ന ഒരു വൃദ്ധ. മ­ഞ്ചാ­ടി­മു­ത്തു­കൾ ശേ­ഖ­രി­ക്കു­ന്ന പ്ര­വൃ­ത്തി­യിൽ ദുഃ­ഖ­മൊ­തു­ക്കു­ന്ന­തു ക­ണ്ടു് അ­ച്ഛ­ന­മ്മ­മാ­രെ അ­വ­ഗ­ണി­ക്കു­ന്ന ഒ­രു­ത്ത­നു് സ­ദൃ­ശ­മാ­യ മാ­ന­സി­ക­നി­ല­യു­ണ്ടാ­കു­ന്നു. ഇ­തു­ണ്ടാ­കു­ന്ന­തി­നെ ഭം­ഗി­യാ­യി ചി­ത്രീ­ക­രി­ച്ചി­ട്ടു് ക­ഥാ­കാ­രൻ ഒരു മാ­നു­ഷി­ക­മൂ­ല്യ­ത്തെ ഉ­യർ­ത്തി­പ്പി­ടി­ക്കു­ക­യും ന­മ്മെ­ക്കൊ­ണ്ടു് ചി­ന്തി­പ്പി­ക്കു­ക­യും അ­വി­ടെ­നി­ന്നു് പ്ര­ശാ­ന്താ­വ­സ്ഥ­യി­ലേ­യ്ക്കു ന­യി­ക്കു­ക­യും ചെ­യ്യു­ന്നു.

ദാർ­ശ­നി­ക ഗ്ര­ന്ഥം
images/Immanuel_Kant.jpg
കാ­ന്റി

എ­നി­ക്കു ഫി­ലോ­സ­ഫി വളരെ ഇ­ഷ്ട­മു­ള്ള വി­ഷ­യ­മാ­ണു്. കോ­ളേ­ജിൽ പ്ര­ഫെ­സ­റാ­യി­രു­ന്ന കാ­ല­ത്തു് ഫി­ലോ­സ­ഫി എം. എ. പ­രീ­ക്ഷ എ­ഴു­ത­ണ­മെ­ന്നു് തീ­രു­മാ­നി­ച്ചു. സി­ല­ബ­സ് അ­നു­സ­രി­ച്ചു് എ­ല്ലാം പ­ഠി­ച്ചു. എ­ഴു­തി­യാൽ ഒ­ന്നാം ക്ളാ­സിൽ ജ­യി­ക്കു­മെ­ന്നു് തോ­ന്ന­ലു­മു­ണ്ടാ­യി. എ­ങ്കി­ലും ഒരു കൊ­ല്ലം കൂടി ക­ഴി­യ­ട്ടെ എ­ന്ന­ങ്ങു തീ­രു­മാ­നി­ച്ചു. മാർ­ച്ചി­ലോ ഏ­പ്രി­ലോ പ­രീ­ക്ഷ­കൾ ന­ട­ക്കു­ന്ന കാലം. കോ­ളേ­ജ് വ­രാ­ന്ത­യി­ലൂ­ടെ ന­ട­ന്ന­പ്പോൾ കു­റെ­ക്കു­ട്ടി­കൾ ബഹളം കൂ­ട്ടു­ന്ന­തു ക­ണ്ടു് ഞാൻ അ­വ­രു­ടെ അ­ടു­ത്തു­ചെ­ന്നു കാ­ര്യ­മ­ന്വേ­ഷി­ച്ചു. അവർ ധർ­മ്മ­രോ­ഷ­ത്തോ­ടെ പ­റ­ഞ്ഞു: “സാർ, ഞങ്ങൾ ഫി­ലോ­സ­ഫി എം. എ. പ­രീ­ക്ഷ­യു­ടെ ആ­ദ്യ­ത്തെ പേ­പ്പർ എ­ഴു­തി­യി­ട്ടു് ഇ­പ്പോൾ ഹാളിൽ നി­ന്നു് ഇ­റ­ങ്ങി­യ­തേ­യു­ള്ളൂ. ഞ­ങ്ങ­ളെ പ­ഠി­പ്പി­ക്കു­ന്ന …സാർ അ­ദ്ദേ­ഹ­ത്തി­ന്റെ തേഡ് ക്ളാ­സ്സ് ഇം­പ്രൂ­വ് ചെ­യ്യാ­നാ­യി പ­രീ­ക്ഷ­യെ­ഴു­തി­യി­രു­ന്നു. പക്ഷേ, ഹാ­ളി­ല­ല്ല ഇ­രി­ക്കു­ന്ന­തു്. ആരും കാ­ണാ­തെ വേ­റൊ­രു മു­റി­യിൽ ഒ­റ്റ­യ്ക്കി­രു­ന്നു് എ­ഴു­തു­ക­യാ­ണു്. അ­ടു­ത്തു് ത­ടി­ച്ച ഫി­ലോ­സ­ഫി ടെ­ക്സ്റ്റു­ക­ളും കി­ട­ക്കു­ന്നു. അ­ദ്ദേ­ഹം അവ തു­റ­ന്നു വ­ച്ചു് എ­ഴു­തു­ക­യി­ല്ല എ­ന്ന­തി­നു് എ­ന്താ­ണു­റ­പ്പു്? ഞങ്ങൾ ഇതു സ­മ്മ­തി­ക്കി­ല്ല.” ബഹളം. ഞാൻ ഇ­ല്ലാ­ത്ത ചിരി വ­രു­ത്തി ചി­രി­ച്ചി­ട്ടു് അവിടെ നി­ന്നു പോയി. സാറ് പ­രീ­ക്ഷ മു­ഴു­വ­നും പ്ര­ത്യേ­കം മു­റി­യിൽ­ത്ത­ന്നെ­യി­രു­ന്നു് എഴുതി. ഒ­ന്നാം ക്ലാ­സിൽ ജ­യി­ച്ചു് പ്ര­മോ­ഷ­നു­ണ്ടാ­യി­രു­ന്ന സാ­ങ്കേ­തി­ക ത­ട­സ്സം ഇ­ല്ലാ­താ­ക്കി. അ­ദ്ദേ­ഹം കോ­പ്പി­യ­ടി ന­ട­ത്തി­യി­ല്ല എ­ന്നാ­ണു് എന്റെ വി­ശ്വാ­സം. ആള് അ­ത്ര­യ്ക്കു മാ­ന്യ­നാ­യി­രു­ന്നു. ഏ­താ­യാ­ലും ഈ സം­ഭ­വ­ത്തോ­ടെ ഞാൻ ഫി­ലോ­സ­ഫി­പ്പ­രീ­ക്ഷ എ­ഴു­തേ­ണ്ട­തി­ല്ലെ­ന്നു തീ­രു­മാ­നി­ച്ചു. മാ­ത്ര­മ­ല്ല ഫി­ലോ­സ­ഫി എം. എ. ജ­യി­ച്ചാൽ ഇം­ഗ്ലീ­ഷ് എം. എ. എ­ഴു­ത­ണ­മെ­ന്നു തോ­ന്നും. അ­തു­ക­ഴി­ഞ്ഞാൽ ച­രി­ത്രം എം. എ. എ­ഴു­താൻ ആ­ഗ്ര­ഹം ഉ­ണ്ടാ­കും. പി­ന്നെ സം­സ്കൃ­തം, ഹി­ന്ദി അ­ങ്ങ­നെ പലതും. ഒ­ടു­വിൽ എം. എ. (മ­ല­യാ­ളം), എം. എ. (സം­സ്കൃ­തം), എം. എ. (ഹി­ന്ദി) എ­ന്നൊ­ക്കെ എഴുതി വീ­തി­യും നീ­ള­വു­മു­ള്ള പലക വീ­ട്ടി­ന്റെ മുൻ­പിൽ വ­ച്ചു് റോ­ഡി­ലൂ­ടെ പോ­കു­ന്ന വിവരം കെട്ട പെ­ണ്ണു­ങ്ങ­ളെ ഭ്ര­മി­പ്പി­ക്കാ­മെ­ങ്കി­ലും സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു കി­ട്ടു­ന്ന സർ­ട്ടി­ഫി­ക്ക­റ്റു­കൾ സൂ­ക്ഷി­ച്ചു­വ­യ്ക്കു­ന്ന­തെ­ങ്ങ­നെ എന്ന ചിന്ത എന്നെ അ­ല­ട്ടു­ക­യു­ണ്ടാ­യി. ഇ­രു­മ്പു­പെ­ട്ടി­കൾ എ­ത്ര­യെ­ണ്ണം വാ­ങ്ങ­ണം? വീ­ട്ടിൽ അവ വ­യ്ക്കാൻ സ്ഥ­ല­വു­മി­ല്ല. അ­തു­കൊ­ണ്ടു് കൂ­ടു­തൽ പ­രീ­ക്ഷ­യൊ­ന്നും വേണ്ട എന്നു ഞാൻ തീ­രു­മാ­നി­ച്ചു.

ഇ­ത്ര­യും എ­ഴു­തി­യ­തു് ഫി­ലോ­സ­ഫി­യിൽ, എ­നി­ക്കു് ഒ­ട്ടൊ­ക്കെ അ­റി­വു­ണ്ടെ­ന്നു വാ­യ­ന­ക്കാ­രെ അ­റി­യി­ക്കാ­നാ­ണു്. ആ അ­റി­വി­ന്റെ ബ­ല­ത്തോ­ടു­കൂ­ടി പ­റ­യ­ട്ടെ, Samuel Enoch Stumpf എ­ഴു­തി­യ Philosophy —History and Problems, McGraw-​ Hill International Edition, $ 13.95 നല്ല പു­സ്ത­ക­മാ­ണെ­ന്നു്.

കാ­ന്റി ന്റെ­യോ സാർ­ത്രി­ന്റെ­യോ മൗ­ലി­ക­കൃ­തി­കൾ വാ­യി­ക്കു­ന്ന ആ­ളി­നു് അവ സ­മ്പൂർ­ണ്ണ­മാ­യും മ­ന­സ്സി­ലാ­യി­ല്ലെ­ന്നു വരും. ആ കൃ­തി­ക­ളെ അ­വ­ലം­ബി­ച്ചു് വേ­റൊ­രാൾ എ­ഴു­തു­ന്ന പ്ര­ബ­ന്ധ­ത്തി­നു് പോ­രാ­യ്മ­യു­ണ്ടാ­യേ മ­തി­യാ­കൂ. അ­തു­കൊ­ണ്ടു് പ­ടി­ഞ്ഞാ­റൻ ത­ത്ത്വ­ചി­ന്ത­യെ­ക്കു­റി­ച്ചു­ള്ള ദീർ­ഘ­മാ­യ പ്ര­തി­പാ­ദ­നം ഒ­ന്നാം ഭാ­ഗ­ത്തിൽ, മൗലിക കൃ­തി­ക­ളിൽ നി­ന്നു സം­ഗ­ത­ങ്ങ­ളാ­യ ഭാ­ഗ­ങ്ങൾ ര­ണ്ടാം ഭാ­ഗ­ത്തിൽ ഇ­ങ്ങ­നെ­യാ­ണു് ഈ പു­സ്ത­ക­ത്തി­ന്റെ സം­വി­ധാ­നം. ബി. സി. അ­റു­ന്നൂ­റു തൊ­ട്ടു് ആ­ധു­നി­ക­കാ­ലം വ­രെ­യു­ള്ള ത­ത്ത്വ­ചി­ന്താ­പ്ര­തി­പാ­ദ­നം ഈ ഗ്ര­ന്ഥ­മുൾ­ക്കൊ­ള്ളു­ന്നു.

ചോ­ദ്യം ഉ­ത്ത­രം

ചോ­ദ്യം: സ്വ­ദേ­ശ­സ്നേ­ഹ­മു­ള്ള­വ­രെ നാം ബ­ഹു­മാ­നി­ക്കു­ന്നു. ധീ­ര­പ്ര­വൃ­ത്തി ചെ­യ്യു­ന്ന­വ­രെ ആ­ദ­രി­ക്കു­ന്നു. എ­ന്നാൽ അ­ന്യോ­ന്യം സ്നേ­ഹി­ക്കു­ന്ന സ്ത്രീ­യെ­യും പു­രു­ഷ­നെ­യും ബ­ഹു­മാ­നി­ക്കു­ന്നി­ല്ല. എ­ന്തു­കൊ­ണ്ടാ­ണി­തു്?

ഉ­ത്ത­രം: സ്ത്രീ­യു­ടെ­യും പു­രു­ഷ­ന്റെ­യും സ്നേ­ഹ­മെ­ന്ന വി­കാ­ര­ത്തോ­ടു മ­റ്റു­ള്ള­വർ­ക്കു പു­ച്ഛ­മാ­ണു്. അ­തി­നാ­ലാ­ണു് പ്രേ­മ­പ്ര­ക­ട­നം മ­റ്റു­ള്ള­വ­ന്റെ ക­ല്ലേ­റി­ലും കൂ­വ­ലി­ലും പ­ര്യ­വ­സാ­നി­ക്കു­ന്ന­തു്. കാരണം അ­സൂ­യ­യാ­വാം.

ചോ­ദ്യം: മിക്ക സ്ത്രീ­ക­ളും വി­വാ­ഹം ക­ഴി­ഞ്ഞാ­ലു­ടൻ വൃ­ദ്ധ­ക­ളാ­കു­ന്ന­തു് എ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: ക­ല്യാ­ണം ക­ഴി­ച്ചു­കൊ­ണ്ടു പോ­കു­ന്ന­തു് വെ­മ്പാ­യം, വെ­ളി­യം, കോ­ത്താ­ഴം തു­ട­ങ്ങി­യ സ്ഥ­ല­ങ്ങ­ളി­ലാ­ണെ­ങ്കിൽ യുവതി പെ­ട്ട­ന്നു വൃ­ദ്ധ­യാ­കും. ഞാൻ ആ സ്ഥ­ല­ങ്ങ­ളി­ലു­ള്ള­വ­രെ ആ­ക്ഷേ­പി­ക്കു­ക­യ­ല്ല. ഗ്രാ­മ­പ്ര­ദേ­ശ­ങ്ങൾ സ്ത്രീ സൗ­ന്ദ­ര്യ­ത്തെ ഇ­ല്ലാ­താ­ക്കും എന്നേ എ­നി­ക്കു പ­റ­യാ­നു­ള്ളൂ. അതേ സ്ത്രീ­കൾ പ­ട്ട­ണ­ത്തിൽ താ­മ­സി­ക്കു­ക­യാ­ണെ­ങ്കിൽ അ­ത്ര­യ്ക്കു വൃ­ദ്ധ­ക­ളാ­കു­ക­യി­ല്ല.

ചോ­ദ്യം: വൈ­ലോ­പ്പി­ള്ളി യു­ടേ­യും ച­ങ്ങ­മ്പു­ഴ­യു­ടെ­യും ക­വി­ത­കൾ­ക്കു­ള്ള വ്യ­ത്യാ­സ­മെ­ന്താ­ണു്?

ഉ­ത്ത­രം: വൈ­ലോ­പ്പി­ള്ളി­യു­ടെ പ­ദ­പ­ഞ്ജ­ര­ത്തി­ന­ക­ത്തു് ആ­ശ­യ­മാ­കു­ന്ന പക്ഷി ഇ­രു­ന്നു പി­ട­യ്ക്കു­ന്നു. ച­ങ്ങ­മ്പു­ഴ­യു­ടെ പ­ദ­പ­ഞ്ജ­ര­ത്തി­ന­ക­ത്തെ പ­ഞ്ച­വർ­ണ്ണ­കി­ളി അ­ന­ങ്ങാ­തെ­യി­രി­ക്കു­ന്നു.

ചോ­ദ്യം: പൂ­വാ­ല­ന്മാർ എന്റെ പിറകേ ന­ട­ന്നു ശ­ല്യം­ചെ­യ്യു­ന്നു. എ­ന്താ­ണു് മാർ­ഗ്ഗം അ­തി­ല്ലാ­താ­ക്കാൻ?

ഉ­ത്ത­രം: പെ­ണ്ണു പ്രോ­ത്സാ­ഹി­പ്പി­ച്ചാ­ലേ ആ­ണു­ങ്ങൾ പിറകേ ന­ട­ക്കൂ. അ­ന്ത­സു­ള്ള ഒരു പെൺ­കു­ട്ടി­യേ­യും ആരും ശ­ല്യ­പ്പെ­ടു­ത്തു­ക­യി­ല്ല.

ചോ­ദ്യം: പു­രു­ഷൻ ക്രൂ­ര­നും സ്ത്രീ കാ­രു­ണ്യ­മു­ള്ള­വ­ളും അല്ലേ?

ഉ­ത്ത­രം: അതെ. പക്ഷേ, ക്രൂ­ര­നാ­യ പു­രു­ഷൻ പെ­ട്ട­ന്നു ദ­യ­യു­ള്ള­വ­നാ­കും. സ്ത്രീ ക്രൂ­ര­യാ­യാൽ ദ­യ­യു­ള്ള­വ­ളാ­കി­ല്ല.

ചോ­ദ്യം: സ്ത്രീ­കൾ­ക്കു ഏ­തു­ത­രം പു­രു­ഷ­ന്മാ­രോ­ടു ക­ഴി­ഞ്ഞു­കൂ­ടാ­നാ­ണു് പ്ര­യാ­സം?

ഉ­ത്ത­രം: അ­തി­മ­ദ്യ­പൻ, അ­തി­രു­ക­ട­ന്ന അ­നു­ഷ്ഠാ­ന നി­ഷ്ഠ­യു­ള്ള­വൻ ഇ­വ­രു­ടെ ഭാ­ര്യ­മാ­രാ­കു­ന്ന സ്ത്രീ­കൾ ഭാ­ഗ്യ­ഹീ­ന­കൾ. ഈ ര­ണ്ടു­പേ­രെ­യും സ­ഹി­ച്ചാ­ലും അ­തി­ഭ­ക്ത­നെ സ്ത്രീ­ക്കു സ­ഹി­ക്കാ­നാ­വി­ല്ല. കാ­ല­ത്തു് ഒരു മ­ണി­ക്കൂർ പൂജ. സ­ന്ധ്യ­ക്കു അ­മ്പ­ല­ത്തിൽ­പ്പോ­ക്കു്. വീ­ട്ടിൽ വ­ന്നി­ട്ടു് ഒരു മ­ണി­ക്കൂർ പൂജ. കൂ­ടെ­ക്കൂ­ടെ ‘ഹരഹര മ­ഹാ­ദേ­വ’ എ­ന്നു­ള്ള വി­ളി­കൾ. ആ­ശ്ര­മ­ത്തിൽ ചെ­ന്നി­രു­ന്നു ഗീ­താ­പ്ര­ഭാ­ഷ­ണ­മോ ഭാ­ഗ­വ­ത­പാ­രാ­യ­ണ­മോ കേൾ­ക്കൽ. ഇ­തെ­ല്ലാം പ­തി­വാ­യി വ­ച്ചു­ന­ട­ത്തു­ന്ന പു­രു­ഷ­നെ അ­യാ­ളു­ടെ ഭാര്യ വ­ല്ലാ­തെ വെ­റു­ക്കും. അവൾ വേ­റൊ­രു­ത്ത­ന്റെ കൂടെ ഇ­റ­ങ്ങി­പ്പോ­കാ­ത്ത­തു് അ­വ­ളു­ടെ സം­സ്കാ­ര­വി­ശേ­ഷം കൊ­ണ്ടാ­ണെ­ന്നു മാ­ത്രം ധ­രി­ച്ചാൽ മതി.

ചോ­ദ്യം: സു­ന്ദ­ര­മാ­യ കാ­ഴ്ച­യേ­തു്?

ഉ­ത്ത­രം: നേർ­ത്ത വെൺ­മേ­ഘ­ത്തി­നു പി­റ­കിൽ പൂർ­ണ്ണ­ച­ന്ദ്ര­നെ കാ­ണു­ന്ന­തു്. സു­താ­ര്യ­മാ­യ യ­വ­നി­ക­യ്ക്കു പി­റ­കിൽ സൗ­ന്ദ­ര്യ­മു­ള്ള മുഖം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്.

വെറും സി­ദ്ധാ­ന്ത­ങ്ങൾ
images/Sartre.jpg
സാർ­ത്രി

ഫ്രാ­യി­റ്റി­നെ ഇന്നു പലരും കു­റ്റം പ­റ­യു­ന്നു­ണ്ടെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ പ്രാ­ധാ­ന്യ­ത്തി­നു കുറവു വ­രി­ല്ല. കാരണം അ­ദ്ദേ­ഹ­ത്തി­ന്റെ സി­ദ്ധാ­ന്ത­ങ്ങൾ ലോ­ക­ത്തി­ന്റെ ചി­ന്താ­മ­ണ്ഡ­ല­ത്തിൽ­നി­ന്നു് സ്വാ­ഭാ­വി­ക­മാ­യും രൂ­പം­കൊ­ണ്ടു വ­ന്ന­വ­യാ­ണു് എ­ന്ന­ത്രേ. വ്യ­ക്തി­യു­ടെ അ­റി­വി­നു് അ­പ്പു­റ­ത്തു­ള്ള ഏതോ അ­റി­വിൽ നി­ന്നു­ണ്ടാ­കു­ന്ന മാ­ന­സി­ക­പ്ര­വർ­ത്ത­ന­ങ്ങ­ളെ എ­ടു­ത്തു കാ­ണി­ച്ചു് അ­ബോ­ധ­മ­ന­സ്സു് എ­ന്നൊ­ന്നു് ഉ­ണ്ടെ­ന്നു് ഫ്രാ­യി­റ്റ് സ്ഥാ­പി­ച്ചു. അതു് ഫ്രാ­യി­റ്റി­ന്റെ മാ­ത്ര­മാ­യു­ള്ള ക­ണ്ടു­പി­ടി­ത്ത­മ­ല്ല. സോ­ഫോ­ക്ളി­സു് തൊ­ട്ടു ദ­സ്തെ­യ്വ്സ്കി വ­രെ­യു­ള്ള മ­ഹാ­ന്മാ­രു­ടെ കൃ­തി­ക­ളിൽ ഒ­ളി­ഞ്ഞും തെ­ളി­ഞ്ഞും കാ­ണു­ന്ന ചില വ­സ്തു­ത­ക­ളെ സ്പ­ഷ്ട­മാ­യി പ്ര­തി­പാ­ദി­ച്ചു് സി­ദ്ധാ­ന്ത­മാ­ക്കു­ക­യാ­യി­രു­ന്നു ഫ്രാ­യി­റ്റ്. ശ­താ­ബ്ദ­ങ്ങ­ളോ­ളം ദൈർ­ഘ്യ­മു­ള്ള ഒരു സം­സ്കാ­ര­ത്തിൽ­നി­ന്നു് രൂപം കൊ­ണ്ട­താ­ണു് ഫ്രാ­യി­റ്റി­ന്റെ ആ സി­ദ്ധാ­ന്ത­വും മ­റ്റു­സി­ദ്ധാ­ന്ത­ങ്ങ­ളും. കാറൽ മാ­ക്സി­ന്റെ വൈ­രു­ദ്ധ്യ­വാ­ദം തു­ട­ങ്ങി­യ സി­ദ്ധാ­ന്ത­ങ്ങ­ളും അ­വ­യ്ക്കു മുൻ­പു­ണ്ടാ­യി­രു­ന്ന വി­ക­സി­ത സം­സ്കാ­ര­ത്തിൽ­നി­ന്നു് രൂ­പ­മാർ­ന്ന­വ­യാ­ണു്. ഒരു മ­ഹാ­ന­ദി­യിൽ­നി­ന്നു് കൊ­ച്ചു­കൊ­ച്ചു നദികൾ ഒ­ഴു­കി­പ്പോ­കു­ന്ന­തു പോലെ മ­ഹ­ത്താ­യ ലോ­ക­സം­സ്കാ­ര­ത്തിൽ­നി­ന്നു് ഉ­ദ്ഭ­വി­ക്കു­ക­യാ­ണു് ഈ ചി­ന്താ­ഗ­തി­കൾ. എ­ന്നാൽ മീഷൽ ഫൂ­ക്കോ­യു­ടെ­യും റൊ­ളാ­ങ്ങ് ബാർ­ത്തി­ന്റെ­യും ക്ലോ­ദു് ലെവി സ്റ്റ്രോ­സി­ന്റെ­യും സി­ദ്ധാ­ന്ത­ങ്ങൾ സാ­മാ­ന്യ സം­സ്കാ­ര­ത്തിൽ നി­ന്നു് ഉ­ദ്ഭ­വി­ച്ച­വ­യ­ല്ല. സി­ദ്ധാ­ന്ത­ങ്ങൾ­ക്കു വേ­ണ്ടി­യു­ള്ള സി­ദ്ധാ­ന്ത­ങ്ങ­ളാ­ണു് അവ. വെ­ലി­സ്കോ­വ്സ്കി­യു­ടെ­യും ഫ്രാ­യി­റ്റി­ന്റെ സ­ഹ­പ്ര­വർ­ത്ത­ക­നാ­യി­രു­ന്ന റീ­ഹി­ന്റെ­യും സി­ദ്ധാ­ന്ത­ങ്ങൾ വി­സ്മ­രി­ക്ക­പ്പെ­ട്ട­തു­പോ­ലെ ഇവയും വി­സ്മ­രി­ക്ക­പ്പെ­ടും. ന­വീ­ന­ന്മാർ പൊ­ക്കി­ക്കൊ­ണ്ടു ന­ട­ക്കു­ന്ന ദ­റീ­ദ­യു­ടെ­യും സ്ഥി­തി ഇതു തന്നെ. നേ­ര­ത്തെ­യു­ള്ള ഒ­ര­ടി­സ്ഥാ­ന­ത്തിൽ ഫ്രാ­യി­റ്റും മാർ­ക്സും സൗ­ധ­ങ്ങൾ കെ­ട്ടി. അ­ടി­സ്ഥാ­ന­മി­ല്ലാ­തെ ആ­കാ­ശ­ത്തു സൗ­ധ­ങ്ങൾ നിർ­മ്മി­ച്ച­വ­രാ­ണു് ഫൂ­ക്കോ­യും മ­റ്റു­ള്ള­വ­രും. The Sunday Observer പ­ത്ര­ത്തിൽ ശ്രീ രാഹുൽ ഗോ­സ്വാ­മി ദു­സ്സ­ഹ­മാ­യ അ­മേ­രി­ക്കൻ ജേ­ണ­ലി­സ്റ്റി­ക് ഇം­ഗ്ലീ­ഷിൽ എ­ഴു­തി­യ “Literary World Turmoil” എന്ന വി­ല­ക്ഷ­ണ­മാ­യ ലേഖനം വാ­യി­ച്ച­പ്പോൾ ഇ­ത്ര­യും രേ­ഖ­പ്പെ­ടു­ത്ത­ണ­മെ­ന്നു തോ­ന്നി. പ്രാ­ചീ­ന സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ നല്ല ഇം­ഗ്ലീ­ഷ് എ­ഴു­തി­യ­തു സ്വി­ഫ്റ്റാ­ണു്. ആ­ധു­നി­ക­രിൽ ബർ­നാ­ഡ് ഷാ, ബർ­ട്രൻ­ഡ് റസ്സൽ, ആൽഡസ് ഹ­ക്സി­ലി ഇ­വ­രാ­ണു് നല്ല ഗ­ദ്യ­കാ­ര­ന്മാർ. അ­വ­രെ­ഴു­തി­യ­തിൽ ഒരു വാ­ക്യം പോലും മ­ന­സ്സി­ലാ­കാ­തി­രി­ക്കി­ല്ല. പക്ഷേ, ഇ­ന്ത്യ­യി­ലെ ഇം­ഗ്ലീ­ഷ് ജേ­ണ­ലു­ക­ളിൽ വ­രു­ന്ന പല ലേ­ഖ­ന­ങ്ങ­ളും എ­നി­ക്കു മ­ന­സ്സി­ലാ­കു­ന്നി­ല്ല. ഈ ശി­ഖ­ണ്ഡി ഭാഷ അ­വ­സാ­നി­പ്പി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

Nature and Nature’s laws day hid in night

God said, Let Newton be! and all was light

എന്നു പോ­പ്പ്, ന്യൂ­ട്ട­നെ­ക്കു­റി­ച്ചു് എഴുതി. പ്ര­കൃ­തി നി­യ­മ­ങ്ങൾ ഇ­രു­ട്ടിൽ മ­റ­ഞ്ഞു കി­ട­ന്നു എന്ന പ്ര­സ്താ­വ­മാ­ണു് പ്രാ­ധാ­ന്യ­മർ­ഹി­ക്കു­ന്ന­തു്. ഫൂ­ക്കോ­യും ബാർ­ത്തും ഇ­രു­ട്ടിൽ ഇ­ല്ലാ­ത്ത നി­യ­മ­ങ്ങൾ സ്വയം നിർ­മ്മി­ച്ച­വ­രാ­ണു്.

ഒരേ സ­മ­യ­ത്ത്
images/Sigmund_Freud.jpg
ഫ്രാ­യി­റ്റ്

ജ­ന­യു­ഗം വാ­രി­ക­യെ­ടു­ത്തു് ശ്രീ. വി. കെ. ര­ഘു­നാ­ഥ് എ­ഴു­തി­യ “മ­രു­പ്പ­റ­മ്പി­ലെ മീ­നാ­രാ­ങ്ങൾ” എന്ന ചെ­റു­ക­ഥ വാ­യി­ക്കാൻ തു­ട­ങ്ങി. “ഉൾ­ക്ക­ട­ലി­ലെ ന­ങ്കൂ­ര­ത്തി­ന്റെ ബ­ല­ത്തിൽ അ­ങ്ങ­നെ പൊ­ങ്ങി­ക്കി­ട­ക്കു­ക­യാ­ണു് എന്റെ കപ്പൽ” എന്നു ആ­ദ്യ­ത്തെ വാ­ക്യം. വെറെ എ­വി­ട­യോ ഇതേ വാ­ക്യം തന്നെ ക­ണ്ട­ല്ലോ എന്ന തോ­ന്നൽ. കു­ങ്കു­മം വാ­രി­ക­യെ­ടു­ത്തു നോ­ക്കി. വി.കെ. ര­ഘു­നാ­ഥ­ന്റെ ഇതേ കഥ തന്നെ അ­തി­ലു­മു­ണ്ടു്. ക­ഥ­യു­ടെ പേ­രി­നു മാ­ത്രം മാ­റ്റം. ജ­ന­യു­ഗ­ത്തിൽ അ­ച്ച­ടി­ച്ച­തിൽ കുറെ വാ­ക്യ­ങ്ങൾ കൂ­ടി­യു­ണ്ടു്. ഇ­ങ്ങ­നെ ഒരേ കഥ രണ്ടു വാ­രി­ക­ക­ളിൽ ഒ­രാ­ഴ്ച തന്നെ വ­ന്ന­തി­നു് ക­ഥാ­കാ­ര­നെ കു­റ്റ­പ്പെ­ടു­ത്തു­ക­യി­ല്ല. ഏ­തെ­ങ്കി­ലും ഒരു വാ­രി­ക­യ്ക്കു കഥ അ­യ­ച്ചി­ട്ടു് അ­ത­ച്ച­ടി­ച്ചു­വ­രാൻ മാ­സ­ങ്ങ­ള­ല്ല, വർ­ഷ­ങ്ങൾ തന്നെ കാ­ത്തു് ഇ­രു­ന്നി­രി­ക്കും ക­ഥാ­കാ­രൻ. ഇനി അതിൽ വ­രി­ല്ല എന്നു വി­ചാ­രി­ച്ചു് ചെറിയ മാ­റ്റ­ങ്ങ­ളോ­ടു­കൂ­ടി വേ­റൊ­രു വാ­രി­ക­യ്ക്കു് അ­യ­ച്ചു­കൊ­ടു­ക്കും. അ­യ­ച്ചു­കൊ­ടു­ക്കു­ന്ന­തി­നു മുൻ­പു് കഥ പ്ര­സി­ദ്ധ­പ്പെ­ടു­ത്ത­രു­തെ­ന്നു കാ­ണി­ച്ചു് ആ­ദ്യ­ത്തെ വാ­രി­ക­യു­ടെ പ­ത്രാ­ധി­പ­കർ­ക്കു് എഴുതി അ­യ­ച്ചി­രി­ക്കു­ക­യും ചെ­യ്യും. പക്ഷേ, എ­ഴു­ത്തു­ക­ളു­ടെ­യും പെ­രു­വെ­ള്ള­പ്പാ­ച്ചി­ലി­ലാ­ണു് ഓരോ പ­ത്ര­മാ­പ്പീ­സി­ലും. പ­ത്രാ­ധി­പർ­ക്കു് ഒ­ന്നും ചെ­യ്യാ­നാ­വി­ല്ല. ദൗർ­ഭാ­ഗ്യം കൊ­ണ്ടു് ഒരു രചന തന്നെ ഒ­രാ­ഴ്ച­യി­ലെ രണ്ടു വാ­രി­ക­ക­ളിൽ വ­രു­ന്നു. വാ­യ­ന­ക്കാ­ര­നു് ക­ഥാ­പാ­ത്ര­ത്തി­ന്റെ ര­ണ്ടു­ത­ര­ത്തി­ലു­ള്ള ചി­ത്ര­ങ്ങൾ കാണാം എ­ന്നൊ­രു മെ­ച്ച­മു­ണ്ടു്. ചി­ത്ര­കാ­ര­ന്മാ­രു­ടെ വൈ­ദ­ഗ്ദ്ധ്യം താ­ര­ത­മ്യ­പ്പെ­ടു­ത്താ­നു­ള്ള സ­ന്ദർ­ഭ­വും ല­ഭി­ക്കും.

സ്ഥാ­നം തെ­റ്റി­യി­രി­ക്കു­ന്ന­തെ­ന്തും വി­രൂ­പ­മാ­ണു്. മു­ത്തു­മാ­ല ത­രു­ണി­യു­ടെ ക­ഴു­ത്തി­ലാ­വു­മ്പോൾ സു­ന്ദ­രം. അ­വ­ളു­ടെ മൃ­ത­ദേ­ഹ­ത്തി­ലാ­ണു് അ­തെ­ങ്കിൽ അ­തി­സു­ന്ദ­രം. ത­ല­മു­ടി ചോ­റ്റിൽ­ക്കി­ട­ന്നാൽ ചർ­ദ്ദി­ക്കാൻ തോ­ന്നും. അതു പ്രി­യ­പ്പെ­ട്ട­വ­ളു­ടെ ത­ല­യി­ലാ­ണെ­ങ്കിൽ പു­രു­ഷ­നു് ആ­ഹ്ലാ­ദ­ദാ­യ­കം. സ്ഥാ­നം തെ­റ്റി ഇ­രി­ക്കു­ന്ന വ­സ്തു­വി­നെ­യോ വ­സ്തു­ത­ത­യെ­യോ വി­കാ­ര­ത്തെ­യോ ചി­ന്ത­യെ­യോ അ­വ­യി­രി­ക്കേ­ണ്ട സ്ഥാ­ന­ത്തു ക­ലാ­കാ­രൻ വ­യ്ക്കു­മ്പോൾ സൗ­ന്ദ­ര്യം ജ­നി­ക്കു­ന്നു. ആ പ്ര­ക്രി­യ ന­ട­ത്തു­ന്ന ക­ലാ­കാ­ര­നു മ­ര­ണ­മി­ല്ല. അ­തി­ന്റെ ഫലമായ ക­ലാ­സൃ­ഷി­ക്കു നാ­ശ­മി­ല്ല. അ­തു­കൊ­ണ്ടു ഇ­ല­ക്ട്രോ­ണി­ക്കു യു­ഗ­ത്തിൽ കലയും സാ­ഹി­ത്യ­വും ന­ശി­ച്ചു­വെ­ന്നു ചിലർ മു­റ­വി­ളി­കൂ­ട്ടു­ന്ന­തു് ശു­ദ്ധ­മാ­യ ഭോ­ഷ്കാ­ണു് (സൺഡേ ഒ­ബ്സർ­വ­റി­ലെ ലേഖനം നോ­ക്കു­ക).

എന്റെ ഒ­രു­ബ­ന്ധു എ­ന്നെ­ക്കാ­ണു­മ്പോ­ഴൊ­ക്കെ പ­റ­യാ­റു­ണ്ടു്: “എന്റെ അച്ഛൻ മ­രി­ച്ചു”.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-07-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.