SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-07-21-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

…ഈശ്വര സാ­ക്ഷാ­ത്കാ­ര­ത്തി­നു ശ്ര­മി­ക്കു­ന്ന­വർ­ക്കും അതു കൈ­വ­ന്ന­വർ­ക്കും ചേ­തോ­ഹ­ര­ങ്ങ­ളാ­യ ക­ലാ­സൃ­ഷ്ടി­കൾ­ക്കു ജ­ന്മ­മ­രു­ളാൻ സാ­ദ്ധ്യ­മ­ല്ല. യേ­ശു­ക്രി­സ്തു എത്ര മ­ഹാ­കാ­വ്യ­ങ്ങ­ളെ­ഴു­തി? ബു­ദ്ധൻ എത്ര നോ­വ­ലു­കൾ എഴുതി?

മൻ­മ­ഥൻ­സാ­റ് പറഞ്ഞ ഒരു കഥ. അങ്ങു വ­ട­ക്കു് ഒരു കൊ­ല്ല­നു­ണ്ടാ­യി­രു­ന്നു. അ­യാ­ളു­ടെ വീ­ട്ടി­നു തെ­ല്ല­ക­ലെ­യാ­യി ആരോ വലിയ കുളം കു­ഴി­പ്പി­ച്ച­തു് അ­യാൾ­ക്കു് ഇ­ഷ്ട­മാ­യി­ല്ല. അതു് എ­ങ്ങ­നെ­യെ­ങ്കി­ലും ന­ശി­പ്പി­ക്ക­ണ­മെ­ന്നു­ള്ള ചിന്ത അയാളെ വ­ല്ലാ­തെ അ­ല­ട്ടി­യ­തി­ന്റെ ഫ­ല­മാ­യി ഉ­റ­ക്ക­മ­ല്ലാ­തെ, ആഹാരം ക­ഴി­ക്കാ­തെ അയാൾ ദി­ന­ങ്ങൾ പോ­ക്കി­വ­ന്നു. ഒരു ദിവസം രാ­ത്രി നി­ദ്ര­യി­ല്ലാ­തെ കി­ട­ക്കു­മ്പോൾ ഒ­രാ­ശ­യം തോ­ന്നു­ക­യാ­യി. കൊ­ല്ലൻ ചാ­ടി­യെ­ഴു­ന്നേ­റ്റു് ഒരു വലിയ കഷണം ഇ­രു­മ്പു പ­ഴു­പ്പി­ച്ചു് ഒ­രു­പ­ക­ര­ണം കൊ­ണ്ടു് അതു പി­ടി­ച്ചെ­ടു­ത്തു­കൊ­ണ്ടു കു­ള­ക്ക­ര­യിൽ എത്തി. സം­ശ­യ­ത്തോ­ടെ, പേ­ടി­യോ­ടെ നാ­ലു­ഭാ­ഗ­ത്തും നോ­ക്കി­യ­തി­നു­ശേ­ഷം കു­ള­ത്തി­ന്റെ ന­ടു­ക്കു­ത­ന്നെ അ­തെ­റി­ഞ്ഞു. ഒ­രോ­ട്ടം ഓ­ടു­ക­യും ചെ­യ്തു. കുളം ക­രി­ഞ്ഞു വ­റ്റി­പ്പോ­യി­രി­ക്കു­മെ­ന്ന വി­ചാ­ര­ത്തോ­ടെ അയാൾ അ­ന്നു­രാ­ത്രി സു­ഖ­മാ­യി ഉ­റ­ങ്ങി. നേരം വെ­ളു­ത്തു. കു­ള­ത്തി­ന­രി­കെ ചെ­ന്നു നോ­ക്കാൻ കൊ­ല്ല­പ്പ­ണി­ക്കാ­ര­നു ഭയം. അ­തു­കൊ­ണ്ടു് അയാൾ പാ­ത­യിൽ ഇ­റ­ങ്ങി­നി­ന്നു് അതിലെ വ­രു­ന്ന ഓരോ ആ­ളി­നോ­ടും ‘വി­ശേ­ഷം വ­ല്ല­തു­മു­ണ്ടോ?’ എന്നു ചോ­ദി­ച്ചു. ‘വി­ശേ­ഷ­മൊ­ന്നു­മി­ല്ല’ എന്ന മ­റു­പ­ടി മാ­ത്ര­മേ അ­യാൾ­ക്കു് കി­ട്ടി­യു­ള്ളു. അ­തി­ന്റെ ആ­വർ­ത്ത­ന­വി­ര­സ്യ­ത്താൽ പീ­ഡി­പ്പി­ക്ക­പ്പെ­ട്ട­യാൾ ‘വല്ല കു­ള­മെ­ന്നോ ക­രി­ഞ്ഞു പോ­യെ­ന്നോ മറ്റോ ആ­രെ­ങ്കി­ലും പ­റ­യു­ന്നു­ണ്ടോ’ എന്നു ചോ­ദി­ച്ചു തു­ട­ങ്ങി. ‘ഇ­ല്ല­ല്ലോ’ എന്നു മാ­ത്ര­മാ­യി­രു­ന്നു മ­റു­പ­ടി.

images/Lawrence_Durrell.jpg
ലോ­റൻ­സ് ഡൂറൽ

കൊ­ല്ല­പ­ണി­ക്കാ­രൻ കുളം ന­ശി­പ്പി­ച്ച ഈ സംഭവം വെ­റു­മൊ­രു ക­ഥ­യ­ല്ല. അതു് വേഷം മാറി ന­മ്മു­ടെ നാ­ട്ടിൽ പ­ല­വി­ധ­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു കൊ­ണ്ടി­രി­ക്കു­ന്നു. സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലോ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലോ പ്രാ­ധാ­ന്യ­മു­ള്ള ഒരു വിഷയം അയാൾ തി­ര­ഞ്ഞെ­ടു­ക്കു­ന്നു. ഉടനെ സെ­മി­നാർ സം­ഘ­ടി­പ്പി­ക്കു­ക­യാ­യി. ‘മതം രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ എ­ങ്ങ­നെ മ­ലി­ന­മാ­ക്കു­ന്നു?’ അ­ല്ലെ­ങ്കിൽ ‘ന­വീ­ന­ത­മ­സാ­ഹി­ത്യം പാ­ര­മ്പ­ര്യ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട­താ­ണോ?’ ഇ­ത്ത­രം വി­ഷ­യ­ങ്ങ­ളു­മാ­യി ചിലരെ സ­മീ­പി­ക്കു­ന്നു. തങ്ങൾ അതിൽ പ്ര­ഗ­ല്ഭ­ന്മാ­രാ­ണെ­ന്ന വി­ചാ­ര­ത്തോ­ടു­കൂ­ടി അവർ പ്ര­ബ­ന്ധ­മെ­ഴു­തി വാ­യി­ക്കു­ക­യോ ഘോ­ര­ഘോ­രം പ്ര­സം­ഗി­ക്കു­ക­യോ ചെ­യ്യു­ന്നു. പ­ത്ര­ക്കാർ ത­ങ്ങൾ­ക്കി­ഷ്ട­മു­ള്ള­വ­രു­ടെ പ്ര­ഭാ­ഷ­ണ­ങ്ങൾ വെ­ണ്ട­ക്ക­യിൽ അ­ച്ച­ടി­ക്കു­ന്നു. ആ അ­ച്ച­ടി­ക്കൽ സ്വ­പ്നം ക­ണ്ടു­കൊ­ണ്ടാ­ണു് പ്ര­ഭാ­ഷ­ക­ന്റെ രാ­ത്രി­യി­ലെ ഉ­റ­ക്കം. പ്ര­സം­ഗം ക­ഴി­ഞ്ഞു വീ­ട്ടിൽ­ച്ചെ­ന്നാൽ ഭാ­ര്യ­യെ വി­ളി­ച്ചു ‘ഞാൻ ക­ല­ക്കി­യെ­ടീ, വേഗം ചോ­റു­വി­ള­മ്പു് ’ എന്നു പറയും. ഊ­ണു­ക­ഴി­ഞ്ഞു് ഉ­റ­ങ്ങാൻ കി­ട­ക്ക­വെ മതം രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ മ­ലി­നീ­ക­രി­ക്കു­ന്നു എന്നു സ്ഥാ­പി­ച്ചു­കൊ­ണ്ടു താൻ പ്ര­സം­ഗി­ച്ച­തി­നെ ഓർ­മ്മി­ച്ചു് ‘എ­ന്തോ­ന്നു മതം? എ­ന്തോ­ന്നു പൊ­ളി­റ്റി­ക്സ്?’ എന്നു സ്വയം ചോ­ദി­ക്കു­ന്നു. ‘രാ­ഷ്ട്രീ­യം­കൊ­ണ്ടു മതം പോ­യാ­ലെ­ന്തു്? ഇ­ല്ലെ­ങ്കി­ലെ­ന്തു്? എ­നി­ക്കെ­ന്തു കാ­ര്യം’ എന്നു വി­ചാ­രി­ക്കു­ന്നു. ഇ­തി­നി­ട­യ്ക്കു് ‘അയ്യോ പ്രാർ­ത്ഥി­ക്കാൻ മ­റ­ന്നു­പോ­യി’യെ­ന്നു പ­റ­ഞ്ഞു് പൂ­ജാ­മു­റി­യിൽ കയറി അയാൾ ഉ­ള്ള­ഴി­ഞ്ഞു പ്രാർ­ത്ഥി­ക്കു­ന്നു. ‘സ്വാ­മി­യെ ശ­ര­ണ­മ­യ്യ­പ്പ’ എന്ന വി­ളി­കൾ മു­ഴ­ക്കു­ന്നു. സ്വ­ല്പം മു­മ്പു് പ്ര­ഭാ­ഷ­ണ­വേ­ദി­യിൽ നി­രീ­ശ്വ­ര­നാ­യോ സം­ശ­യ­വാ­ദി­യാ­യോ പ്ര­ത്യ­ക്ഷ­നാ­യ ആ­ളാ­ണു് പ്രാർ­ത്ഥ­ന ന­ട­ത്തു­ന്ന­തു്. നേരം വെ­ളു­ക്കു­മ്പോൾ പത്രം വ­രു­ന്നു. വാർ­ത്ത കാ­ണു­ന്നു. തന്റെ പ്ര­ഭാ­ഷ­ണം വീ­ണ്ടും വാ­യി­ക്കു­ന്നു. ‘എന്റെ പ്ര­സം­ഗം ശ­രി­ക്കു് ഏറ്റു ’ എന്നു ക­രു­തു­ന്നു. പാവം കൊ­ല്ല­പ്പ­ണി­ക്കാ­രൻ!

താജിൽ ഭീകരൻ

വ­ള­രെ­യേ­റെ വാ­ഴ്ത്ത­പ്പെ­ട്ട പു­സ്ത­ക­മാ­ണു് രാജ് ഥാ­പ്പ­റു­ടെ ‘All These Years’ എന്ന ആ­ത്മ­ക­ഥ. പേ­രു­കേ­ട്ട ജേ­ണ­ലി­സ്റ്റ് രമേഷ് ഥാ­പ്പ­റു­ടെ സ­ഹ­ധർ­മ്മി­ണി­യാ­യി­രു­ന്നു രാജ് (രാജി എ­ന്ന­തി­ന്റെ വേ­റൊ­രു രൂപം). ആ­രെ­ല്ലാ­മാ­ണു് പ്ര­ശം­സാ­വ­ച­ന­ങ്ങൾ ഉ­തിർ­ത്ത­തു്? പൂപൂൽ ജ­യ­ക്കർ, ആഷിഷ് നന്ദി. ശ്രീ­മാ­ധ­വ ആഷിഷ്, അശോക് മിത്ര ഇ­വ­രൊ­ക്കെ. മാ­ത്ര­മ­ല്ല ഇ­ന്ത്യ­യി­ലെ പല പ­ത്ര­ങ്ങ­ളും വാ­രി­ക­ക­ളും ഇ­തു­പോ­ലെ­യൊ­രു പു­സ്ത­കം വേ­റെ­യി­ല്ലെ­ന്ന മ­ട്ടിൽ എ­ഴു­തു­ക­യു­ണ്ടാ­യി. ഈ സ്തു­തി­കൾ കേ­ട്ടു കു­ളിർ­ത്തു് സം­സ്കാ­ര­ലോ­പം സം­ഭ­വി­ക്കാ­തി­രി­ക്കാ­നാ­യി 275 രൂ­പ­കൊ­ടു­ത്തു ഞാ­നി­തു വാ­യി­ച്ചു. മ­ന­സ്സി­രു­ത്തി വാ­യി­ച്ചു എന്നു തി­രു­ത്തി­പ്പ­റ­യ­ണം. ചില വ്യ­ക്തി­കൾ വി­ചാ­രി­ച്ചാൽ, പ­ത്ര­ങ്ങൾ വി­ചാ­രി­ച്ചാൽ ആ­രെ­യും മുൻ­നി­ര­യിൽ കൊ­ണ്ടു­വ­രാ­മെ­ന്നു മ­ന­സ്സി­ലാ­ക്കു­ക­യും ചെ­യ്തു.

images/Oscar_Wilde.jpg
ഓസ്കർ വൈൽസ്

ക­മ്മ്യൂ­ണി­സ­ത്തിൽ­നി­ന്നു പ്രാ­കൃ­ത­ത്വ­ത്തി­ലേ­ക്കു ചെന്ന ഒരു സ്ത്രീ­യു­ടെ ആ­ത്മ­ക­ഥ­യാ­ണു് All These Years എ­ന്ന­തു്. ക­മ്മ്യൂ­ണി­സ­മെ­ന്ന­തു് മറ്റു പല രാ­ഷ്ട്ര­യ­വ്യ­വ­ഹാ­ര­സി­ദ്ധാ­ന്ത­ങ്ങൾ പോലെ ഒ­രാ­ശ­യ­മാ­ണു്. സ­മ­ഷ്ടി­യാ­യി ഹിം­സാ­ത്മ­ക­ത­യെ അതു് നീ­തി­മ­ത്ക­രി­ക്കു­ന്നു­ണ്ടെ­ങ്കി­ലും വ്യ­ക്തി­ക­ളോ­ടു­ള്ള പെ­രു­മാ­റ്റ­ത്തിൽ മാ­ന്യ­ത പു­ലർ­ത്തു­ന്നു­ണ്ടു് അതു്. ഞാ­ന­റി­യു­ന്ന ക­മ്മ്യൂ­ണി­സ്റ്റു­കാ­രെ­ല്ലാം മാ­ന്യ­രാ­ണു്. ഇ. ​​എം. എസ്, സി. അ­ച്ചു­ത­മേ­നോൻ, ഇ. കെ. നാ­യ­നാർ, കെ. സി. ജോർ­ജ്ജ്, എം. എൻ. ഗോ­വി­ന്ദൻ­നാ­യർ, സുഗതൻ, പി. ഗോ­വി­ന്ദ­പി­ള­ള ഇ­വ­രോ­ടെ­ല്ലാം ഞാൻ നേ­രി­ട്ടു സം­സാ­രി­ച്ചി­ട്ടു­ണ്ടു്. മാ­ന്യ­ന്മാ­രോ­ടു സം­സാ­രി­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന ആ­ഹ്ളാ­ദാ­തി­രേ­കം മാ­ത്ര­മേ എ­നി­ക്കു് ആ സ­ന്ദർ­ഭ­ങ്ങ­ളിൽ ഉ­ണ്ടാ­യി­ട്ടു­ള്ളു. എ­ഴു­തു­മ്പോ­ഴും ഇവർ മാ­ന്യ­ത പു­ലർ­ത്താ­റു­ണ്ടു്. അതല്ല രാജ് ഥാ­പ്പ­റി­ന്റെ സ്ഥി­തി. ജ­വാ­ഹർ­ലാൽ നെ­ഹ്റു­വി­നെ ‘running dog of imperialism’ എ­ന്നു് അവർ കൂ­ട­ക്കൂ­ടെ വി­ശേ­ഷി­പ്പി­ക്കു­ന്നു. ദേ­ഷ്യം സ­ഹി­ക്കാ­നാ­വാ­തെ അവർ അ­ദ്ദേ­ഹ­ത്തി­ന്റെ ഫോ­ട്ടോ­ഗ്രാ­ഫെ­ടു­ത്തു വ­ലി­ച്ചെ­റി­ഞ്ഞു. chicken-​hearted, feeble-​minded എ­ന്നൊ­ക്കെ­യാ­ണു് അ­വർ­ക്കും സ്വാ­ത­ന്ത്ര്യ­ത്തോ­ടു­കൂ­ടി ആ­ശ­യ­മാ­വി­ഷ്ക­രി­ക്കാൻ സൗ­ക­ര്യ­മു­ണ്ടാ­ക്കി­ക്കൊ­ടു­ത്ത ഒ­രാ­ളി­നെ വി­ളി­ക്കു­ന്ന­തു്. ഒ­ടു­വിൽ ആ ‘ഓ­ടു­ന്ന പ­ട്ടി­യെ’ അവരും അ­വ­രു­ടെ ഭർ­ത്താ­വും ആ­ശ്ര­യി­ക്കു­ക­യും ചെ­യ്തു. ലോകം മു­ഴു­വ­നു­മാ­രാ­ധി­ക്കു­ന്ന ജെ. കൃ­ഷ്ണ­മൂർ­ത്തി­യെ­ക്കു­റി­ച്ചു് രാജ് ഥാ­പ്പ­റി­നു പ­റ­യാ­നു­ള്ള­തു് ‘I came away very disappointed with Krishnamurti’s arrogance’ എ­ന്നാ­ണു്. ഇ­തി­നെ­ക്കാൾ കു­ത്സി­ത­മാ­ണു് ഡോ­ക്ടർ എസ്. രാ­ധാ­കൃ­ഷ്ണ­നെ­ക്കു­റി­ച്ചു­ള്ള ശ്രീ­മ­തി­യു­ടെ പ്ര­സ്താ­വം. ‘To me he (Radhakrishnan) was and will remain a wily Brahmin, keeping himself covered from all angles, sitting comfortable away during the freedom movement but making noises that could be turned into at some other date as proof of his commitment, entertaining thoughts of a position even higher than that of, Presidentship… ’

“കേ­ര­ള­ത്തി­ലെ ഏ­റ്റ­വും വലിയ ഭാ­ഗ്യ­വാ­നാ­രു്?” “മ­മ്മൂ­ട്ടി. വൃ­ദ്ധ­കൾ കൂടി നി­ല്ക്കു­ന്നി­ട­ത്തു­ചെ­ന്നാൽ ‘മ­മ്മൂ­ട്ടി­യെ­പ്പോ­ലെ സു­ന്ദ­രൻ’, ചെ­റു­പ്പ­ക്കാ­രി­കൾ കൂ­ടു­ന്നി­ട­ത്തു് ‘മ­മ്മൂ­ട്ടി­യെ­പ്പാ­ലെ സു­ന്ദ­രൻ’, ഇ­ങ്ങ­നെ അ­വ­രാ­കെ പ­റ­യു­ന്ന­തു­കേൾ­ക്കാം”. വേ­റെ­യാ­രെ­യെ­ങ്കി­ലും കു­റി­ച്ചു സ്ത്രീ­കൾ ഇ­ങ്ങ­നെ പ­റ­യാ­നു­ണ്ടോ? ഇല്ല.”

പ­ദ്മ­ജാ­നാ­യി­ഡു­വി­നെ­ക്കു­റി­ച്ചു് രാജ് ഥാ­പ്പർ എ­ഴു­തു­ന്ന­തു വാ­യി­ച്ചാൽ വാ­യി­ക്കു­ന്ന­വ­ന്റെ തൊലി പൊ­ള്ളി­പ്പോ­കും. ജ­യി­ലിൽ­കി­ട­ക്കു­ന്ന ജ­വാ­ഹർ­ലാൽ നെ­ഹ്റു­വി­നു് ഗാ­ന്ധി­ജി­യു­ടെ സ­ന്ദേ­ശ­വും കൊ­ണ്ടു ചെന്ന പദ്മജ വാർഡൻ കാൺകെ നെ­ഹ്റു­വി­ന്റെ മ­ടി­യിൽ ക­യ­റി­യി­രു­ന്നു് അ­ദ്ദേ­ഹ­ത്ത­ന്റെ മുഖം ത­ലോ­ടി­പോ­ലും. വാർഡൻ ല­ജ്ജി­ച്ചു മാ­റി­യ­പ്പോൾ ആ സൗ­ക­ര്യം പാ­ഴാ­ക്കാ­തെ പദ്മജ കു­റെ­ക്കൂ­ടി വൃ­ത്തി­കേ­ടാ­യി­ട്ടു പെ­രു­മാ­റി­യ­ത്രേ: താൻ ധാ­രാ­ള­മാ­യി ഉ­പ­യോ­ഗി­ച്ചി­രു­ന്ന ലി­പ്സ്റ്റി­ക് കൊ­ണ്ടു പദ്മജ സ­ന്ദേ­ശം എ­ഴു­തി­പോ­ലും. പ്ര­ത്യ­ക്ഷ­ത്തിൽ­ത്ത­ന്നെ അ­വാ­സ്ത­വി­ക­ങ്ങ­ളാ­യ ഇ­ത്ത­രം സം­ഭ­വ­ങ്ങൾ­കൊ­ണ്ടു നി­റ­ച്ചു­വ­ച്ചി­രി­ക്കു­ക­യാ­ണു് ഇ­പ്പു­സ്ത­കം. തന്റെ ഭർ­ത്താ­വി­നെ­ക്കു­റി­ച്ചു മാ­ത്ര­മേ അവർ ന­ല്ല­താ­യി വ­ല്ല­തും പ­റ­യു­ന്നു­ള്ളു. വലിയ ക­വി­യാ­യ ഹ­രീ­ന്ദ്ര­നാ­ഥ് ച­ട്ടോ­പാ­ധ്യാ­യ­യെ self-​acclaimed poet എ­ന്നു് വി­ളി­ച്ചി­ട്ടു് വ­ള്ള­ത്തോ­ളി­നെ ‘Poor Vallathol’ എ­ന്നു് ആ­ക്ഷേ­പി­ക്കു­ന്നു. അ­ദ്ദേ­ഹം ടോ­യ്ലെ­റ്റിൽ പോ­യി­ട്ടു വ­ന്നി­ട്ടു് സാറ എന്ന സ്ത്രീ­യോ­ടു് ട്രൗ­സേ­ഴ്സി­ന്റെ താ­ഴ­ത്തു­ഭാ­ഗ­ത്തു­ള്ള ബട്ടൺ ഇ­ട്ടു­കൊ­ടു­ക്കാൻ ആ­വ­ശ്യ­പ്പെ­ട്ട­ത്രേ. അ­പ്പോൾ അവർ അ­ദ്ദേ­ഹ­ത്തെ ‘dirty old man’ എന്നു വി­ളി­ച്ചു. ത­ണു­പ്പിൽ­നി­ന്നു ര­ക്ഷ­നേ­ടാ­നാ­യി ക­മ്പി­ളി­കൊ­ണ്ടു­ള്ള അ­ണ്ടർ­പാ­ന്റ്സ് വ­ള്ള­ത്തോ­ളി­നു കൊ­ടു­ത്ത­പ്പോൾ അ­തി­ന്റെ ഉ­പ­യോ­ഗ­മെ­ന്തെ­ന്ന­റി­യാ­തെ അ­ദ്ദേ­ഹം അതു ക­ഴു­ത്തിൽ ചു­റ്റി­ക്കൊ­ണ്ടു ന­ട­ന്നു­വെ­ന്നാ­ണു് രാജ് ഥാ­പ്പർ പ­റ­യു­ന്ന­തു്. ഇ. എം. എ­സ്സി­നെ­ക്കു­റി­ച്ചു് അ­വ­രെ­ഴു­തി­യ­തും ആ­ദ­ര­ണീ­യ­മാ­യ വി­ധ­ത്തി­ല­ല്ല. ഇ­ങ്ങ­നെ മാ­ന്യ­ന്മാ­രെ അ­മാ­ന്യ­മാ­യ രീ­തി­യിൽ ആ­ക്ര­മി­ക്കു­ന്ന ഈ പു­സ്ത­ക­ത്തിൽ ശ്രീ­മ­തി ജീ­വി­ച്ച കാ­ല­യ­ള­വി­ന്റെ ചി­ത്ര­മോ ച­രി­ത്ര­മോ ഇല്ല. ആ­കെ­യു­ള്ള­തു പ­ക­പോ­ക്ക­ലു­കൾ മാ­ത്രം. സ­ഞ്ജ­യ് ഗാ­ന്ധി വി­മാ­നം ത­കർ­ന്നു മ­രി­ച്ച­പ്പോൾ ഇ­ന്ദി­രാ­ഗാ­ന്ധി­യും മേ­ന­ക­യും മൃ­ത­ദേ­ഹം കി­ട­ന്നി­ട­ത്തു് ഓ­ടി­ച്ചെ­ന്ന­തു് സ്വി­സ്ബാ­ങ്കു് അ­ക്കൗ­ണ്ടി­ന്റെ ന­മ്പ­രു­ക­ളു­ള്ള റി­സ്റ്റ്വാ­ച്ചും താ­ക്കോൽ­ക്കൂ­ട്ട­വും എ­ടു­ക്കാ­നാ­യി­രു­ന്നു­വെ­ന്നാ­ണു് രാജ് ഥാ­പ്പ­റു­ടെ അ­ഭി­പ്രാ­യം (പുറം 461). ഇ­ന്ദി­രാ­ഗ­ന്ധി­യോ­ടും മേ­ന­ക­യോ­ടും വെ­റു­പ്പു് ഉ­ള്ള­വർ­ക്കും പ്ര­തി­ഷേ­ധാർ­ഹ­മാ­യി­ത്തീ­രു­ന്ന മ­ത­മാ­ണി­തു്. അ­ന്ത­സ്സു­കെ­ട്ട പു­സ്ത­കം. Pin drop silence, do the needful ഈ വി­ല­ക്ഷ­ണ പ്ര­യോ­ഗ­ങ്ങ­ളു­ണ്ടെ­ങ്കി­ലും ചി­ല­പ്പോ­ഴൊ­ക്കെ ക­ലാ­ത്മ­ക­മാ­യി ഉ­യ­രു­ന്ന ഇം­ഗ്ലീ­ഷ് ഭാഷ വ­ശ­മാ­ണു് രാജ് ഥാ­പ്പ­റി­നു്. എ­ന്നാൾ അ­തു­കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം? താ­ജ്മ­ഹ­ല­ന­ക­ത്തു് ഭീ­ക­ര­ന്മാ­രാ­ന്നു താ­മ­സി­ക്കു­ന്ന­തെ­ങ്കിൽ നമ്മൾ അ­തി­ന­ടു­ത്തു­കൂ­ടെ ന­ട­ക്കു­മോ?

ലോ­റി­യു­ടെ ക­യ­റ്റം
images/Vallathol.jpg
വ­ള്ള­ത്തോൾ

റോമൻ രാ­ജ്യ­ത­ന്ത്ര­ജ്ഞൻ സിസറോ പ്ര­സം­ഗി­ച്ചു ക­ഴി­യു­മ്പോൾ ‘ഹാ എ­ന്തൊ­രു വാ­ഗ്മി­ത’ എന്നു ശ്രോ­താ­ക്കൾ പറയും. അ­ഥീ­നി­യൻ’ രാ­ജ്യ­ത­ന്ത്ര­ജ്ഞൻ ഡി­മോ­സ്ത­നീ­സ് പ്ര­ഭാ­ഷ­ണം നിർ­വ്വ­ഹി­ച്ചു തീ­രു­മ്പോൾ ‘ന­മു­ക്കു മാ­സി­ഡോ­ണ്യ­യ­യി­ലെ ഫി­ലി­പ്പ് രാ­ജാ­വി­നോ­ടു പ­ട­വെ­ട്ടാം’ എന്നു ശ്രോ­താ­ക്കൾ പ്ര­ഖ്യാ­പി­ക്കു­മാ­യി­രു­ന്നു. ക­ലാ­സൃ­ഷ്ടി അ­നു­ഭൂ­തി­ജ­ന­ക­മാ­ക­ണ­മെ­ന്നു് ഇതു തെ­ളി­യി­ക്കു­ന്നു. എന്റെ സു­ഹൃ­ത്തു് ശ്രീ. പി. എ. ദി­വാ­ക­ര­നു ഡി­മോ­സ്ത­നീ­സി­ന്റെ വൈ­ദ­ഗ്ദ്ധ്യ­മി­ല്ല; സി­സ­റോ­യു­ടെ ക­ഴി­വു­മി­ല്ല. അ­ദ്ദേ­ഹം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പി­തി­പ്പി­ന്റെ ആ­റ­ര­പ്പു­റ­ങ്ങൾ മെ­ന­ക്കെ­ടു­ത്തി­ക്കൊ­ണ്ടു് ഒരു കു­ഞ്ഞി­രാ­മ­ന്റെ കഥ പ­റ­യു­ന്നു. ജോലി സ്ഥ­ല­ത്തു­നി­ന്നു് നാ­ട്ടി­ലേ­ക്കു പോകാൻ അയാൾ ഇ­റ­ങ്ങു­മ്പോൾ ക­ഥ­യു­ടെ തു­ട­ക്കം. ഒ­ടു­വിൽ ഹ­സ്ത­രേ­ഖാ­ശാ­സ്ത്ര­ജ്ഞ­ന്റെ മുൻ­പിൽ കു­നി­ഞ്ഞു­നി­ല്ക്ക­വെ വർ­ഗ്ഗീ­യ­വാ­ദി­ക­ളു­ടെ കു­ത്തേ­റ്റു മ­രി­ക്കു­മ്പോൾ അ­വ­സാ­നം. ഇ­തി­നി­ട­യിൽ ഗ­താ­വ­ലോ­ക­ന­രീ­തി­യി­ലും ഋ­ജു­വാ­യ രീ­തി­യി­ലും എ­ന്തെ­ല്ലാം സം­ഭ­വ­വി­വ­ര­ണ­ങ്ങൾ! അ­ന്യോ­ന്യ ബ­ന്ധ­മി­ല്ല അ­വ­യ്ക്കു്. ക­ഥ­യു­ടെ കേ­ന്ദ്ര­സ്ഥി­ത­മാ­യ ആ­ശ­യ­ത്തോ­ടു ബ­ന്ധ­വു­മി­ല്ല. ദീർ­ഘ­ത­യ്ക്കു­വേ­ണ്ടി­യു­ള്ള ദീർഘത. മെ­ന­ക്കെ­ടു­ത്തു­ന്ന­തി­നു വേ­ണ്ടി­യു­ള്ള മെ­ന­ക്കേ­ടു്.

പ­ണ്ടു് ഞാൻ മാ­സ­ത്തി­ലൊ­രി­ക്കൽ നെ­ടു­മ­ങ്ങാ­ട്ടു­നി­ന്നു പൊ­ന്മു­ടി എ­സ്റ്റേ­റ്റി­ലേ­ക്കു ലോ­റി­യിൽ പോ­കു­മാ­യി­രു­ന്നു. ലോ­റി­ക്കാ­രൻ തേയില കൊ­ണ്ടു­വ­രാ­നാ­ണു് പോ­കു­ന്ന­തു്. എ­സ്റ്റേ­റ്റ് മാ­നേ­ജർ അന്നു സാ­യി­പ്പാ­യി­രു­ന്നു. അയാളെ പ്രീ­തി­പ്പെ­ടു­ത്താൻ­വേ­ണ്ടി ലോ­റി­നി­റ­യെ ‘ക­ണ്ട­തും ക­ടി­യ­തും’ വ­ലി­ച്ചു ക­യ­റ്റി­യി­രി­ക്കും. ഞാൻ പോ­കു­ന്ന­തു് എന്റെ പ­രി­ച­യ­ക്കാ­ര­നാ­യ സാ­യി­പ്പി­നു സെ­ക്സ്റ്റൺ ബ്ളേ­ക്ക് ഡി­റ്റ­ക്ടീ­വ് നോ­വ­ലു­കൾ കൊ­ടു­ക്കാ­നും സാ­യി­പ്പ് ത­രു­ന്ന ബി. ഒ. പി. തെയില വാ­ങ്ങി വീ­ട്ടിൽ കൊ­ണ്ടു­വ­രാ­നും. ഭാ­ര­ക്കൂ­ടു­തൽ­കൊ­ണ്ടു് ലോറി എ­സ്റ്റേ­റ്റി­ലേ­ക്കു വേ­ഗ­ത്തിൽ ക­യ­റു­ക­യി­ല്ല. പു­ക­പ­ര­ത്തി മു­ക്കി­യും മൂ­ളി­യും അതു് ഉ­യ­ര­ങ്ങ­ളി­ലേ­ക്കു ഇ­ഴ­യു­മ്പോൾ ബ്രേ­ക്ക് പൊ­ട്ടി പി­റ­കു­വ­ശ­ത്തേ­ക്കു ലോറി ഉ­രു­ണ്ടു­പോ­രി­ല്ലേ, വ­ല­തു­ഭാ­ഗ­ത്തെ നോ­ക്കെ­ത്താ­ത്ത കു­ഴി­യിൽ വീ­ണു­പോ­കി­ല്ലേ എന്നു ഞാൻ ഓരോ ത­വ­ണ­യും പോ­ടി­ച്ചി­ട്ടു­ണ്ടു്. ആ­രോ­ഹ­ണം ക­ഴി­ഞ്ഞു് എ­സ്റ്റേ­റ്റി­ലെ­ത്തി­യാൽ സാ­യ്പി­ന്റെ ബം­ഗ്ളാ­വിൽ ചെ­ല്ലും. പു­സ്ത­കം കൊ­ടു­ക്കും. തേയില വാ­ങ്ങും ദാ­ഹി­ച്ച വെ­ള്ളം­പോ­ലും സാ­യ്പു് ത­രി­ല്ല. ഇ­ന്ന­ത്തെ­പ്പോ­ലെ­യ­ല്ല പൊ­ന്മു­ടി അ­ന്നു്. ചായ കി­ട്ടി­യി­ല്ല. പ­ച്ച­വെ­ള്ള­വും ഇല്ല. തൊ­ണ്ട­യു­ണ­ങ്ങി­ക്കൊ­ണ്ടു് ലോ­റി­യിൽ ക­യ­റി­യി­രി­ക്കും ഞാൻ തി­രി­ച്ചു­പോ­രാ­നാ­യി. ഭാരം ക­യ­റ്റി­യ ലോ­റി­പോ­ലെ ദി­വാ­ക­ര­ന്റെ കഥ ഇ­ഴ­ഞ്ഞു­നീ­ങ്ങു­ന്നു. അതിൽ സ­ഞ്ച­രി­ക്കു­ന്ന ഞാൻ പേ­ടി­ച്ചു­പേ­ടി­ച്ചു് നാ­ലു­പാ­ടും നോ­ക്ക­ന്നു. ല­ക്ഷ്യ­ത്തി­ലെ­ത്തി അ­നു­ഭൂ­തി­ജ­ലം കി­ട്ടാ­തെ മ­ട­ങ്ങു­ന്നു. ഓരോ ത­വ­ണ­യു­മു­ള്ള പൊ­ന്മു­ടി യാത്ര ദു­സ്സ­ഹ­മാ­ണെ­ങ്കി­ലും ഞാൻ പി­ന്നെ­യും പി­ന്നെ­യും പോ­യി­ട്ടു­ണ്ടു്. പി. എ. ദി­വാ­ക­ര­ന്റെ, ഭാരം ക­യ­റ്റി­യ ലോ­റി­ക്ക­ഥ­ക­ളിൽ ഞാൻ ഇ­നി­യും കയറും.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: വാർ­ദ്ധ­ക്യ­ത്തി­ന്റെ പ്ര­ത്യേ­ക­ത­യെ­ന്തു്?

ഉ­ത്ത­രം: പ്ര­ത്യേ­ക­ത­യ്ക്കു each എന്ന അർ­ത്ഥ­മേ­യു­ള്ളു. പ്രതി + ഏകം = പ്ര­ത്യേ­കം. Peculiarity എ­ന്നാ­ണു് നി­ങ്ങൾ ക­രു­തി­യ­തെ­ങ്കിൽ സ­വി­ശേ­ഷ­ത­യെ­ന്തു് എന്നു ചോ­ദി­ക്കേ­ണ്ടി­യി­രു­ന്നു. വാർ­ദ്ധ്യ­ക്യ­ത്തിൽ ബ­ന്ധു­ക്ക­ളു­ടെ വീ­ട്ടിൽ പോകാൻ ഇഷ്ടം കാ­ണു­ക­യി­ല്ല. ബ­ന്ധു­ക്കൾ വീ­ട്ടിൽ വ­രു­ന്ന­തും വൃ­ദ്ധർ­ക്കു് ഇ­ഷ്ട­മാ­വി­ല്ല.

ചോ­ദ്യം: ഭാ­ര്യ­യി­ല്ലാ­ത്ത പു­രു­ഷൻ, ഭർ­ത്താ­വി­ല്ലാ­ത്ത സ്ത്രീ എന്തു പ­റ­യു­ന്നു അ­വ­രെ­ക്കു­റി­ച്ചു്?

ഉ­ത്ത­രം: ബ­ഞ്ച­മിൻ ഫ്രാ­ങ്ക്ളിൻ പ­റ­ഞ്ഞ­തു് എ­ഴു­താം. ക­ത്തി­രി­യു­ടെ പ­കു­തി­പോ­ലെ.

ചോ­ദ്യം: വാ­ല്മീ­കി, വ്യാ­സൻ ഇ­വ­രൊ­ക്കെ മ­ഹർ­ഷി­ക­ളാ­യി­രു­ന്നു­വെ­ന്നു പ­റ­യു­ന്ന­തു ശ­രി­യാ­ണോ?

ഉ­ത്ത­രം: എ­നി­ക്കു വി­ശ്വാ­സ­മി­ല്ല. ഈ­ശ്വ­ര­സാ­ക്ഷാ­ത്കാ­ര­ത്തി­നു ശ്ര­മി­ക്കു­ന്ന­വർ­ക്കും അതു കൈ­വ­ന്ന­വർ­ക്കും ചോ­തോ­ഹ­ര­ങ്ങ­ളാ­യ ക­ലാ­സൃ­ഷ്ടി­കൾ­ക്കു ജ­ന്മ­മ­രു­ളാൻ സാ­ദ്ധ്യ­മ­ല്ല. യേ­ശു­ക്രി­സ്തു എത്ര മ­ഹാ­കാ­വ്യ­ങ്ങ­ളെ­ഴു­തി? ബു­ദ്ധൻ എത്ര നോ­വ­ലു­കൾ എഴുതി? ലൈം­ഗി­കാ­ഹ്ളാ­ദം അ­നു­ഭ­വി­ച്ച­വർ­ക്കേ ക­ലാ­സൃ­ഷ്ടി­കൾ ലോ­ക­ത്തി­നു ന­ല്കാൻ കഴിയൂ. വല്ല സ­ന്ന്യാ­സി­മാ­രും നല്ല ക­വി­ത­യോ നല്ല ചെ­റു­ക­ഥ­യോ എ­ഴു­തു­ന്നു­ണ്ടെ­ങ്കിൽ അ­വർ­ക്കു് സെ­ക്സ് ഉ­ണ്ടെ­ന്നു ക­രു­തി­ക്കൊ­ള്ള­ണം.

ചോ­ദ്യം: സാ­ഹി­ത്യ­കാ­ര­ന്മാർ ന­ട­ന്നു­പോ­കു­മ്പോൾ അ­വ­രു­ടെ പുറകേ ചെ­ന്നു് ഉ­പ്പു­കു­റ്റി നോ­ക്കി കു­ര­യ്ക്കു­ന്ന പ­ട്ടി­യ­ല്ലേ താൻ?

ഉ­ത്ത­രം: കു­ര­യ്ക്കു­ക മാ­ത്ര­മ­ല്ല, ക­ടി­ക്കു­ക­യും ചെ­യ്യു­ന്ന പ­ട്ടി­യാ­ണു് ഞാൻ. സാ­ഹി­ത്യം എന്റെ യ­ജ­മാ­ന­ന്റേ­താ­ണു്. അതിനെ മ­ലി­ന­മാ­ക്കു­ന്ന­വ­രെ ഞാൻ ക­ടി­ച്ചു മു­റി­വേ­ല്പി­ക്കും. പി­ന്നെ ‘പി­ന്നിൽ എന്ന അർ­ത്ഥ­ത്തിൽ ‘പിറകേ’ എ­ന്നെ­ഴു­ത­ണം. ‘പുറകേ എ­ന്ന­തി­നു് അർ­ത്ഥം വേറെ. ആ­ന­യു­ടെ പു­റ­ത്തു­ക­യ­റി എ­ന്ന­തു നോ­ക്കു­ക.

ചോ­ദ്യം: കേ­ര­ള­ത്തി­ലെ ഏ­റ്റ­വും വലിയ ഭാ­ഗ്യ­വാ­നാ­രു് ?

ഉ­ത്ത­രം: മ­മ്മൂ­ട്ടി. വൃ­ദ്ധ­കൾ കൂ­ടി­നി­ല്ക്കു­ന്നി­ട­ത്തു ചെ­ന്നാൽ ‘മ­മ്മൂ­ട്ടി­യെ­പ്പോ­ലെ സു­ന്ദ­രൻ’, ചെ­റു­പ്പ­ക്കാ­രി­കൾ കൂ­ടു­ന്നി­ട­ത്തു്. ‘മ­മ്മൂ­ട്ടി­യെ­പ്പോ­ലെ സു­ന്ദ­രൻ’, ഇ­ങ്ങ­നെ അ­വ­രാ­കെ പ­റ­യു­ന്ന­തു കേൾ­ക്കാം. വേ­റെ­യാ­രെ­ങ്കി­ലും കു­റ­ച്ചു സ്ത്രീ­കൾ ഇ­ങ്ങ­നെ പ­റ­യാ­റു­ണ്ടോ? ഇല്ല.

ചോ­ദ്യം: ല­ജ്ജി­ക്കു­ന്ന­തു് വ്യ­ക്തി­കൾ അ­റി­യു­മോ?

ഉ­ത്ത­രം: ഇല്ല. അ­റി­യു­മെ­ങ്കിൽ ക­ണ്ണാ­ടി­ക്ക­ഷ­ണ­ങ്ങൾ ബ്ളൗ­സി­ന്റെ വേറെ നി­റ­മു­ള്ള കൈ­ക­ളിൽ വ­ച്ചു­കൊ­ണ്ടു് അ­ന്യ­രു­ടെ മുൻ­പിൽ സ്ത്രീ­കൾ വരുമോ? തി­ക­ച്ചും ജു­ഗു­പ്സാ­വ­ഹ­മാ­യ കാ­ഴ്ച­യാ­ണി­തു്.

കാ­ക്ക­പ്പൊ­ന്ന്

വാ­യ­ന­ക്കാ­ര­നു് കാണാൻ ക­ഴി­യാ­ത്ത ഗ­ഹ­ന­സ­ത്യ­ത്തി­ലേ­ക്കു് ക­ഥാ­കാ­രൻ അയാളെ ന­യി­ക്കു­മ്പോ­ഴാ­ണു് കല വിജയം പ്രാ­പി­ക്കു­ന്ന­തു്. സർ­വ്വ­സാ­ധാ­ര­ണ­മാ­യ കാ­ക്ക­പ്പൊ­ന്നു കൊ­ണ്ടോ ഇ­മി­റ­റേ­ഷൻ രത്നം കൊ­ണ്ടോ കു­ട്ടി­യാ­യി ക­ളി­ക്കു­മ്പോ­ഴ­ല്ല.

യ­ഥാർ­ത്ഥ ര­ത്ന­വും അ­യ­ഥാർ­ത്ഥ ര­ത്ന­വും വേർ­തി­രി­ച്ച­റി­യു­ന്ന ര­ത്ന­വ്യാ­പാ­രി ര­ണ്ടു­ത­ര­ത്തി­ലു­ള്ള ര­ത്ന­ങ്ങ­ളും ചേർ­ത്തു ക­ളി­ക്കു­ന്ന കൊ­ച്ചു കു­ട്ടി­യെ­ക്ക­ണ്ടാൽ ആ­ദ്യ­മൊ­ന്നു ഞെ­ട്ടി­പ്പോ­കു­മെ­ന്നും ര­ണ്ടാ­മ­തു് അ­വ­ന്റെ ആ­ഹ്ളാ­ദം ക­ണ്ടു് അതിനു അ­ടി­മ­പ്പെ­ട്ടു പോ­കു­മെ­ന്നും കീർ­ക്ക­ഗോർ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ര­ത്ന­ങ്ങ­ളു­ടെ മൂ­ല്യ­ത്തെ­ക്കാൾ കു­ട്ടി­യു­ടെ ആ­ഹ്ളാ­ദ­ത്തി­ന്റെ മൂ­ല്യ­മാ­ണു് അയാളെ ആ­ഹ്ളാ­ദാ­തി­രേ­ക­ത്തി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലു­ന്ന­തു്. നല്ല ര­ത്ന­ങ്ങൾ കേ­ര­ളീ­യർ­ക്കു ന­ല്കു­ന്ന ശ്രീ. ഒ. പി. ജോസഫ് ക­ലാ­കൗ­മു­ദി­യി­ലെ ‘മകൾ’ എന്ന തന്റെ ചെ­റു­ക­ഥ­യിൽ കു­ട്ടി­യാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ടു് മൂ­ല്യ­മി­ല്ലാ­ത്ത കാ­ക്ക­പ്പൊ­ന്നു കൊ­ണ്ടു ക­ളി­ക്കു­ന്നു. അതു കാ­ണു­ന്ന എ­നി­ക്കു് ആ­ഹ്ളാ­ദ­മി­ല്ലെ­ന്നു മാ­ത്ര­മ­ല്ല ദുഃ­ഖ­മു­ണ്ടു­താ­നും. പണ്ടു സ്നേ­ഹി­ച്ചി­രു­ന്ന ഒ­രു­ത്തി മ­റ്റൊ­രു­ത്ത­ന്റെ ഭാര്യ. അ­വി­ടെ­ച്ചെ­ല്ലു­ന്ന പൂർ­വ്വ­കാ­മു­കൻ ക­ണ്ണാ­ടി­യിൽ പ്ര­തി­ഫ­ല­നം കാ­ണു­ന്നു. കാ­മു­കി­യു­ടെ യൗ­വ­ന­കാ­ല­രൂ­പം. പക്ഷേ, അവൾ പൂർ­വ്വ­കാ­മു­കി­യു­ടെ മ­ക­ളാ­ണെ­ന്നു ഗ്ര­ഹി­ക്കു­മ്പോൾ അ­വ­ളെ­ക്കു­റി­ച്ചു് ഒ­ട്ടൊ­ക്കെ ഊ­ന്ന­ലോ­ടെ അവൾ (പൂർ­വ്വ­കാ­മു­കി) സം­സാ­രി­ക്കു­മ്പോൾ അയാൾ വി­കാ­ര­ത്തി­നു് അ­ധീ­ന­നാ­കു­ന്നു. മകൾ അവിടെ നി­ന്നു പോ­യ­പ്പോൾ അ­യാ­ളു­ടെ­യും അ­വ­ളു­ടെ­യും പ്ര­തി­ഫ­ല­ന­ങ്ങൾ മാ­ത്ര­മേ ക­ണ്ണാ­ടി­യിൽ ഉള്ളു. അയാൾ തി­രി­ച്ചു പോ­കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. വാ­യ­ന­ക്കാ­ര­നു് കാണാൻ ക­ഴി­യാ­ത്ത ഗ­ഹ­ന­സ­ത്യ­ത്തി­ലേ­ക്കു് ക­ഥാ­കാ­രൻ അയാളെ ന­യി­ക്കു­മ്പോ­ഴാ­ണു് കല വിജയം പ്രാ­പി­ക്കു­ന്ന­തു്. സർ­വ്വ­സാ­ധാ­ര­ണ­മാ­യ കാ­ക്ക­പ്പൊ­ന്നു­കൊ­ണ്ടോ ഇ­മി­റ്റേ­ഷൻ രത്നം കൊ­ണ്ടോ കു­ട്ടി­യാ­യി ക­ളി­ക്കു­മ്പോ­ഴ­ല്ല.

പലരും പലതും
  1. രാജ് ഥാ­പ്പ­റു­ടെ പു­സ്ത­ക­ത്തിൽ Balzac’s Germinal എന്നു കണ്ടു. ആ പേ­രു­ള്ള ഒരു നോവൽ ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രൻ സൊല എ­ഴു­തി­യ­താ­ണ­തു്.
  2. ലോ­റൻ­സ് ഡൂറൽ എ­ന്തെ­ഴു­തി­യാ­ലും പു­തു­മ­യു­ണ്ടാ­യി­രി­ക്കും. അവൾ ഡൂ­റ­ലി­നെ സ്നേ­ഹി­ച്ചി­രു­ന്നു എ­ന്ന­തി­നു തെ­ളി­വു്. കാ­ല­ത്തു് ആ­റു­മ­ണി­ക്കു് അവൾ അ­ദ്ദേ­ഹ­ത്തെ റ്റെ­ലി­ഫോ­ണിൽ­ക്കൂ­ടി വി­ളി­ച്ചു­ണർ­ത്തി. എ­ന്നി­ട്ടു് ടാ­ക്സി­ക്കാ­റിൽ കയറി അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടി­ലെ­ത്തി അ­റി­യി­ച്ചു:- ‘ബേർ­ഹെ­സ് മ­രി­ച്ചു. എ­ന്നിൽ­നി­ന്ന­ല്ലാ­തെ മ­റ്റാ­രിൽ­നി­ന്നും അങ്ങ് ആ വാർ­ത്ത അ­റി­യ­രു­തെ­ന്നു് എ­നി­ക്കു വി­ചാ­ര­മു­ണ്ടാ­യി­രു­ന്നു.’
  3. വ­ള്ള­ത്തോ­ളി­ന്റെ­യുംകു­മാ­ര­നാ­ശാ­ന്റെ­യും കവിത വാ­യി­ക്കു­മ്പോൾ ഈ­ശ്വ­രൻ അ­ടു­ത്തു നി­ല്ക്കു­ന്നു­വെ­ന്നു ന­മു­ക്കു തോ­ന്നും. വൈ­ലോ­പ്പി­ള­ളി­യു­ടെ കവിത ആ അ­നു­ഭ­വ­മു­ള­വാ­ക്കു­ന്നി­ല്ല. ടോൾ സ്റ്റോ­യി­യു­ടെ നോ­വ­ലു­ക­ളിൽ ഈ­ശ്വ­രൻ മ­ദ്ധ്യ­ഭാ­ഗ­ത്തു നി­ല്ക്കു­ന്നു. എ­വി­ടെ­യോ നി­ല്ക്കു­ന്ന ഈ­ശ്വ­ര­നെ ദ­സ്തെ­യെ­വ്സ്കി അ­ന്വേ­ഷി­ക്കു­ന്നു. മോ­പ­സാ­ങ്ങി­ന്റെ നോ­വ­ലു­ക­ളി­ലോ ചെ­റു­ക­ഥ­ക­ളി­ലോ ഈ­ശ്വ­രൻ ഇ­ല്ലേ­യി­ല്ല.
  4. ച­ക്ര­ത്തി­നു­ശേ­ഷം (wheel) മ­നു­ഷ്യ­ന്റെ ഏ­റ്റ­വും വലിയ ക­ണ്ടു­പി­ടി­ത്തം air conditioned room ആ­ണെ­ന്നു ഒരു മഹാൻ എ­ഴു­തി­യി­ട്ടു­ണ്ടു്. അ­ത്ത­രം മു­റി­ക­ളിൽ ഇ­രി­ക്കു­ന്ന­വർ­ക്കു രോഗം വന്നു ക­ണ്ടി­ട്ടു­ണ്ടു് ഞാൻ. ക­ഴി­യു­ന്ന­തും പ്ര­കൃ­തി­യോ­ടു യോ­ജി­ച്ചു ജീ­വി­ക്കു­ന്ന­താ­ണു ന­ല്ല­തു്. ഗ്രാ­മ­പ്ര­ദേ­ശ­ത്തു­ള്ള­വർ­ക്കു് രോ­ഗ­ങ്ങൾ കു­റ­വാ­ണ­ല്ലോ. ച­ക്ക­യു­ള്ള കാ­ല­ത്തു് ചക്ക; മ­ര­ച്ചീ­നി­യു­ള്ള കാ­ല­ത്തു് മ­ര­ച്ചീ­നി അ­വ­രു­ടെ ഭ­ക്ഷ­ണം അ­ങ്ങ­നെ­യാ­ണു്. പ­ട്ട­ണ­ങ്ങ­ളി­ലു­ള്ള­വർ ദി­വ­സ­വും കാ­ല­ത്തു് ഇ­ഡ്ഡ­ലി അ­ല്ലെ­ങ്കിൽ ദോശ അ­ല്ലെ­ങ്കിൽ ച­പ്പാ­ത്തി ഇവ ക­ഴി­ക്കു­ന്നു. ഉ­ച്ച­യ്ക്കു­ള്ള ആ­ഹാ­ര­വും ഇ­തു­പോ­ലെ ഏ­ക­സ്സ്വ­ഭാ­വ­മു­ള­ള­താ­ണു്. അ­തു­കൊ­ണ്ടു് പ്ര­മേ­ഹം, ര­ക്ത­സ­മ്മർ­ദ്ദം തു­ട­ങ്ങി­യ രോ­ഗ­ങ്ങൾ പ­ട്ട­ണ­വാ­സി­കൾ­ക്കു കൂ­ടൂ­ത­ലാ­ണു്. ന­മ്മു­ടെ സാ­ഹി­ത്യ­വും air conditioned ആണു്. അതും രോ­ഗ­ത്തി­നു ഹോ­ത­വാ­യി­ബ്ഭ­വി­ക്കു­ന്നു.
  5. എ­നി­ക്കു സി. എൻ. ശ്രീ­ക­ണ്ഠൻ­നാ­യ­രു­ടെ നാ­ട­ക­ങ്ങൾ ഇ­ഷ്ട­മ­ല്ല. അ­വി­ശ്വ­സ­നീ­യ­മാ­യ റെ­ട്ട­റി­ക്കാ­ണു് എല്ലാ നാ­ട­ക­ങ്ങ­ളി­ലും. മ­ന്ഥ­ര­യും കൈ­കേ­യി­യും ദ­ശ­ര­ഥ­നും മ­ണ്ഡോ­ദ­രി­യും രാ­വ­ണ­നും ഒക്കെ ഒരേ രീ­തി­യിൽ സം­സാ­രി­ക്കു­ന്നു. എ­ല്ലാ­വർ­ക്കും റെ­ട്ട­റി­ക്കേ­യു­ള്ളു.
  6. കേ­ര­ളീ­യർ­ക്കു നന്ദി കു­റ­വാ­ണു്. ശ്രീ. വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ­നാ­യ­രു­ടെ രചനകൾ ഇ­പ്പോൾ കാ­ണു­ന്നി­ല്ല­ല്ലോ. അ­ദ്ദേ­ഹ­ത്തി­നു് എന്തു സം­ഭ­വി­ച്ചു­വെ­ന്നു് ആ­രെ­ങ്കി­ലും ചോ­ദി­ക്കു­ന്നു­ണ്ടോ? ആ­രെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തെ അ­ന്വേ­ഷി­ച്ചു പോ­കു­ന്നു­ണ്ടോ? ഇല്ല. ച­ന്ദ്ര­ശേ­ഖ­രൻ­നാ­യർ രോ­ഗി­യാ­ണു്. ഞാൻ അ­ദ്ദേ­ഹ­ത്തെ കാണാൻ പോയി. കൂ­ടു­തൽ എ­ഴു­തു­ന്നി­ല്ല. അതു് അ­ദ്ദേ­ഹ­ത്ത­ന്റെ ബ­ന്ധു­ക്കൾ­ക്കു വേ­ദ­ന­യു­ള­വാ­ക്കും.
മാർ­ത്താ­ണ്ഡ­വർ­മ്മ മ­രി­ച്ചി­ല്ല

സി. വി. രാ­മൻ­പി­ള്ള­യു­ടെ ‘മാർ­ത്താ­ണ്ഡ­വർ­മ്മ’ എന്ന നോവൽ വാ­യി­ച്ചി­ട്ടു കാ­ല­മേ­റെ­യാ­യി­ക്കു­ന്നു. എ­ങ്കി­ലും മാ­ങ്കോ­യി­ക്കൽ ഭ­വ­ന­ത്തിൽ­വ­ച്ചു് മാർ­ത്താ­ണ്ഡ­വർ­മ്മ­യും അ­നു­ച­രൻ പ­ര­മേ­ശ്വ­രൻ­പി­ള­ള­യും ത­മ്മിൽ മ­റ്റൊ­രു ഭാ­ഷ­യിൽ സം­സാ­രി­ച്ച­തു് ഓർ­മ്മ­യി­ലു­ണ്ടു്.

രാ­ജാ­വു്:
ടപി ഊനോ
പ­ര­മേ­ശ്വ­രൻ­പി­ള­ള:
ലു­ളി­അ­ഞം

ഈ ചോ­ദ്യ­ത്തി­ന്റെ­യും ഉ­ത്ത­ര­ത്തി­ന്റെ­യും താ­ഴെ­യാ­യി ‘ച­തി­ക്കു­മോ?’ ‘സൂ­ക്ഷി­ക്ക­ണം’ എ­ന്നു­കൂ­ടി കൊ­ടു­ത്തി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു് സം­ഭാ­ഷ­ണ­ത്തി­ന്റെ അർ­ത്ഥം വാ­യ­ന­ക്കാർ­ക്കു മ­ന­സ്സി­ലാ­കും.

ബേബൽ ന­ഗ­ര­ത്തിൽ ആളുകൾ സ്വർ­ഗ്ഗ­ത്തി­ലെ­ത്താൻ ഗോ­പു­രം നിർ­മ്മി­ച്ച­തു് വർ­ണ്ണി­ച്ചി­ട്ടു­ണ്ട­ല്ലോ. ഈ­ശ്വ­ര­നു ദേ­ഷ്യം വന്നു. ഒരേ ഭാഷ സം­സാ­രി­ച്ചി­രു­ന്ന അ­വർ­ക്കു വാ­ക്കു­ക­ളു­ടെ അർ­ത്ഥം ദുർ­ഗ്ര­ഹ­മാ­യി­ത്തീ­ര­ട്ടെ എ­ന്നു് അ­ദ്ദേ­ഹം ശ­പി­ച്ചു. ഗോ­പു­ര­നിർ­മ്മാ­ണം കു­ഴ­പ്പ­ത്തി­ലാ­യി.

images/Kumaranasan.jpg
കു­മാ­ര­നാ­ശാൻ

മാർ­ത്താ­ണ്ഡ­വർ­മ്മ മ­രി­ച്ചു. ക­ല്പി­ത­ക­ഥാ­പാ­ത്ര­മാ­യ പ­ര­മേ­ശ്വ­രൻ­പി­ള­ള മ­രി­ച്ചു. ബേബൽ ന­ഗ­ര­ത്തി­ലെ ആളുകൾ എ­ല്ലാ­വ­രും മ­രി­ച്ചു. പക്ഷേ, മാർ­ത്താ­ണ്ഡ­വർ­മ്മ­യു­ടെ­യും പ­ര­മേ­ശ്വ­രൻ­പി­ള­ള­യു­ടെ­യും ബേബൽ നി­വാ­സി­ക­ളു­ടെ­യും ആ­ത്മാ­വു് ഒ­ന്നി­ച്ചു­ചേർ­ന്നു കെ. എ. സെ­ബാ­സ്റ്റ്യൻ ആയി അ­വ­ത­രി­ച്ചി­രി­ക്കു­ന്നു. അ­ദ്ദേ­ഹം ടപി ഊനോ ഭാ­ഷ­യിൽ, ബേബൽ ന­ഗ­ര­വാ­സി­ഭാ­ഷ­യിൽ ഒരു ചെ­റു­ക­ഥ—‘ബലി’—ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴി­തി­യി­രി­ക്കു­ന്നു. എ­ന്തൊ­രു കൺ­ഫ്യൂ­ഷൻ! ഒരു കു­ഞ്ഞി­ന്റെ ക­ണ്ണി­ലൂ­ടെ ലോ­ക­ത്തി­ന്റെ ക്രൂ­ര­ത­ക­ളാ­കെ ചി­ത്രീ­ക­രി­ക്കാ­നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ യത്നം. ബാ­ബി­ലോ­ണി­യ­യിൽ ബാ­ബി­ലോൺ ന­ഗ­ര­വും (ബേബൽ നഗരം) തൂ­ങ്ങി­കി­ട­ക്കു­ന്ന ഉ­ദ്യാ­ന­വും നിർ­മ്മി­ച്ച നെ­ബ­കേ­ഡ­നീ­സർ (Nebuchadnezzar) ഭ്രാ­ന്തു പി­ടി­ച്ചു പു­ല്ലു­തി­ന്നു മ­രി­ച്ചു­വെ­ന്നാ­ണു് കഥ.

സെ­ബാ­സ്റ്റ്യൻ വാ­യ­ന­ക്കാ­രെ­യാ­ണു് നെ­ബ­കേ­ഡ­നീ­സ­റ­ന്മാ­രാ­ക്കു­ന്ന­തു്. ക­ഥ­യെ­ന്ന­തു പ്ര­ക­ട­നാ­ത്മ­ക­ത­യോ­ടെ അ­തു­മി­തു­മെ­ഴു­തു­ന്ന­ത­ല്ലെ­ന്നു ക­ഥാ­കാ­രൻ മ­ന­സ്സി­ലാ­ക്കു­മോ എന്തോ?

കേ­ര­ളീ­യർ­ക്കു് നന്ദി കു­റ­വാ­ണു്.

ഗാ­യ­ക­നും ഗാ­ന­ര­ച­യി­താ­വു­മാ­യ തി­രു­നൈ­നാർ­ക്കു­റി­ച്ചി മാ­ധ­വൻ­നാ­യർ രോഗം കൂടി മെ­ഡി­ക്കൽ കോ­ളേ­ജ് ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­മ്പോൾ ‘എന്തു പ­റ­യു­ന്നു ഡോ­ക്ടർ?’ എ­ന്നു് ഒരാൾ ഡോ­ക്ട­റോ­ടു ചോ­ദി­ച്ചു. ര­ണ്ടു­പേ­രും രോ­ഗി­യിൽ­നി­ന്നു തെ­ല്ല­ക­ലെ­യാ­ണു നി­ന്ന­തു്. ഡോ­ക്ടർ അ­ട­ക്കി­യ ശ­ബ്ദ­ത്തിൽ­പ്പ­റ­ഞ്ഞു:- ‘ഒ­രാ­ഴ്ച­യ്ക്ക­പ്പു­റം പോ­കി­ല്ല.’ മാ­ധ­വൻ­നാ­യർ അ­തു­കേ­ട്ടു ത­നി­ക്ക­നു­കൂ­ല­മാ­യി അ­തി­ന്റെ അർ­ത്ഥം ഗ്ര­ഹി­ച്ചു. സ­ന്തേ­ഷ­ത്തോ­ടെ എന്റെ സു­ഹൃ­ത്തു പ­റ­ഞ്ഞു:- ‘അ­പ്പോൾ ഒ­രാ­ഴ്ച­യ്ക്ക­കം എന്റെ രോ­ഗ­മെ­ല്ലാം ഭേ­ദ­മാ­യി എ­നി­ക്കു വീ­ട്ടിൽ പോ­കാ­മ­ല്ലോ?’

രോഗി കേൾ­ക്കി­ല്ല എന്ന വി­ശ്വാ­സ­ത്തോ­ടെ ആ ഡോ­ക്ടർ പ­റ­ഞ്ഞ­താ­ണ­തു്. ഈ ലോ­ക­ത്തു് ഒരു ഡോ­ക്ട­റും രോ­ഗി­യു­ടെ മു­ഖ­ത്തു­നോ­ക്കി ‘നി­ങ്ങൾ ഇത്ര ദി­വ­സ­ത്തി­ന­കം മ­രി­ക്കും’ എന്നു പ­റ­യു­ക­യി­ല്ല. മാ­ത്ര­മ­ല്ല രോഗം ഗൗ­ര­വാ­വ­ഹ­മാ­ണെ­ന്നു­പോ­ലും രോ­ഗി­യെ അ­റി­യി­ക്കി­ല്ല. പക്ഷേ, നി­രൂ­പ­ണ­ത്തി­ലും വി­മർ­ശ­ന­ത്തി­ലും പ്ര­വർ­ത്ത­ക്കു­ന്ന ഞാൻ ക്രൂ­ര­നാ­യ ഡോ­ക്ട­റാ­ണു്. ‘വ്യ­ക്തി­യാ­യ നി­ങ്ങൾ ജീ­വി­ച്ചി­രി­ക്കു­മെ­ങ്കി­ലും ക­ഥാ­കാ­ര­നാ­യ നി­ങ്ങൾ­ക്കു ജീ­വി­ത­മി­ല്ല’ എന്നു ഞാൻ പ­റ­യാ­റു­ണ്ടു്. അതു തെ­റ­റാ­ണെ­ന്നു് ശ്രീ. ടി. എൻ. ഗോ­പി­നാ­ഥൻ­നാ­യ­രും എം. പി. അപ്പൻ സാറും എ­ന്നോ­ടു പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­വ­രെ­ന്തു് അ­റി­യി­ച്ചാ­ലും നിർ­ദ്ദേ­ശി­ച്ചാ­ലും ‘ശരി, ശരി’ എന്നു സ­മ്മി­തി­ച്ചു കൊ­ടു­ക്കു­ന്ന ഞാൻ ഇ­ക്കാ­ര്യ­ത്തിൽ മാ­ത്രം അ­വ­രോ­ടു യോ­ജി­ക്കി­ല്ല. ‘Bad literature is a crime against society. It should be annihilated’ എ­ന്നു് അൽഡസ് ഹ­ക്സി­ലി പ­റ­ഞ്ഞ­തി­നോ­ടാ­ണു് ഞാൻ യോ­ജി­ക്കു­ക. അധമ സാ­ഹി­ത്യം വ്യ­ക്തി­യെ ന­ശി­പ്പി­ക്കും. വ്യ­ക്തി ന­ശി­ക്കു­മ്പോൾ സ­മു­ദാ­യം ന­ശി­ക്കും. സ­മു­ദാ­യം ന­ശി­ച്ചാൽ രാ­ഷ്ട്രം ന­ശി­ക്കും. അ­മേ­രി­ക്ക­യു­ടെ അ­ധഃ­പ­ത­ന­ത്തി­നു് അ­ധ­മ­സാ­ഹി­ത്യം കാ­ര­ണ­മാ­യി­ത്തീർ­ന്നു. സോ­വി­യ­റ്റ് യൂ­ണി­യ­ന്റെ ഇ­ന്ന­ത്തെ ത­കർ­ച്ച­യ്ക്കു­ള്ള ഹേ­തു­ക്ക­ളിൽ ഒ­ന്നു് ഒരു കാ­ല­യ­ള­വി­ലെ അ­ധ­മ­സാ­ഹി­ത്യ­മ­ത്രേ.

ആ­ക്ര­മ­ണം
images/Greyeminance.jpg

ഒരു വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട­വർ മ­റ്റൊ­രു വർ­ഗ്ഗ­ത്തി­ലേ­ക്കു ക­ട­ന്നാ­ക്ര­മ­ണം ന­ട­ത്തി­യാൽ മാ­ര­ക­ങ്ങ­ളാ­യ വി­പ­ത്തു­കൾ ഉ­ണ്ടാ­കു­മെ­ന്നു ഭാ­ര­തീ­യർ വി­ശ്വ­സി­ച്ചി­രു­ന്ന­താ­യി അൽഡസ് ഹ­ക്സി­ലി­യു­ടെ Grey Eminence എന്ന പു­സ്ത­ക­ത്തിൽ വാ­യി­ച്ച­താ­യി ഓർ­മ്മ­യു­ണ്ടെ­നി­ക്കു്. ക്ഷ­ത്രി­യർ മ­ത­പ­ര­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളിൽ പ്ര­ഗ­ല്ഭ­രാ­യ ബ്രാ­ഹ്മ­ണ­രു­ടെ ഇ­ട­യി­ലേ­ക്കു ചെ­ന്നു് അവർ ചെ­യ്യേ­ണ്ട കൃ­ത്യ­ങ്ങൾ അ­നു­ഷ്ഠി­ച്ചു തു­ട­ങ്ങി­യാൽ ആ­ധ്യാ­ത്മി­ക­ത്വ­മാ­കെ തകരും. വൈ­ശ്യർ ക്ഷ­ത്രി­യ­വർ­ഗ്ഗ­ത്തെ ആ­ക്ര­മി­ച്ചു് അ­വ­രു­ടെ കർ­ത്ത­വ്യ­ങ്ങൾ ഏ­റ്റെ­ടു­ത്താൽ മു­ത­ലാ­ളി­ത്ത­ത്തി­ന്റെ കെ­ടു­തി­കൾ എ­മ്പാ­ടു­മു­ണ്ടാ­കും. ബ്രാ­ഹ്മ­ണർ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തിൽ പ്ര­വേ­ശി­ച്ചാ­ലും ഇതു തന്നെ സം­ഭ­വി­ക്കും. അ­തു­കൊ­ണ്ടു് ഓരോ വർ­ഗ്ഗ­വും അതിനു നി­ശ്ച­യി­ച്ചി­ട്ടു­ള്ള ജോ­ലി­കൾ മാ­ത്രം ചെ­യ്തു­കൊ­ണ്ടു ക­ഴി­ഞ്ഞു­കൂ­ടി­ക്കൊ­ള്ള­ണം. ഈ ചി­ന്താ­ഗ­തി വർ­ണ്ണ­വ്യ­വ­സ്ഥ­യ്ക്കു യോ­ജി­ച്ച­താ­ണു്. ഇ­ന്നു് അ­താ­രും അം­ഗീ­ക­രി­ക്കി­ല്ല. എ­ങ്കി­ലും അ­തി­ലൊ­രു സത്യം ഒ­ളി­ഞ്ഞി­രി­ക്കു­ന്നു­ണ്ടു്. ഒ­രു­ത്ത­നു് ചെ­യ്യാ­വു­ന്ന­തേ അവനു് ആകാവൂ. സാ­ഹി­ത്യം മാ­ത്ര­മ­റി­യു­ന്ന ഞാൻ പാലം കെ­ട്ടാൻ ഇ­റ­ങ്ങി­യാ­ലോ? ച­ന്ദ്ര­നിൽ പോകാൻ സ­ന്ന­ദ്ധ­നാ­യാ­ലോ? ശ്രീ. എൻ. എ. ല­ത്തീ­ഫി­നു് ഏ­തി­ലാ­ണു് വൈ­ദ­ഗ്ദ്ധ്യ­മെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. അ­ങ്ങ­നെ വേ­റൊ­രു മ­ണ്ഡ­ല­ത്തിൽ വൈ­ദ­ഗ്ദ്ധ്യ­മാർ­ജ്ജി­ച്ച അ­ദ്ദേ­ഹം ചെ­റു­ക­ഥ­യു­ടെ മ­ണ്ഡ­ല­ത്തിൽ ആ­ക്ര­മ­ണം ന­ട­ത്തി­യ­തി­ന്റെ ദു­ര­ന്ത­മാ­ണു് കു­ങ്കു­മം വാ­രി­ക­യി­ലെ ‘ക­മ­ല­യു­ടെ­യും ജ­യ­കു­മ­റി­ന്റെ­യും കഥ’ എന്ന ര­ച­ന­യിൽ കാ­ണു­ന്ന­തു്. കമല ഒരു ചീ­ത്ത­പ്പെ­ണ്ണു്. അവൾ ന­ല്ല­വ­ളാ­യി അ­ഭി­ന­യി­ച്ചു ജ­യ­കു­മാ­റി­ന്റെ ഭാ­ര്യ­യാ­കു­ന്നു. ഒ­ടു­വിൽ അയാളെ വ­ഞ്ചി­ച്ചി­ട്ടു് വേ­റൊ­ര­ത്ത­നു­മാ­യി കു­ട­ന്ന­ക­ള­യു­ന്നു. ജി­വി­ത­ത്തിൽ ക്ഷു­ദ്ര­മാ­യ­ത്തോ­ന്നു­ന്ന­തി­നെ ക­ല­യി­ലൂ­ടെ ഉ­ദാ­ത്ത­ത­യി­ലേ­ക്കു് ഉ­യർ­ത്താം. എ­ന്നാൽ ആ പ്ര­ക്രി­യ­യ­ക്കു ഭാവന സഹായം ന­ല്ക­ണം. ദൗർ­ഭാ­ഗ്യം കൊ­ണ്ടു് ല­ത്തീ­ഫി­നു് അ­തി­ല്ല­ല്ലോ.

പീ­റ­പ്പു­സ്ത­കം

വ­ള്ള­ത്തോ­ളി­ന്റെ­യും കു­മാ­ര­നാ­ശാ­ന്റെ­യും കവിത വാ­യി­ക്കു­മ്പോൾ ഈ­ശ്വ­രൻ അ­ടു­ത്തു­നി­ല്ക്കു­ന്നു­വെ­ന്നു ന­മു­ക്കു­തോ­ന്നും. വൈ­ലോ­പ്ഫി­ള്ളി­യു­ടെ കവിത ആ അ­നു­ഭ­വ­മു­ള­വാ­ക്കു­ന്നി­ല്ല. ടോൾ­സ്റ്റോ­യി­യു­ടെ നോ­വ­ലു­ക­ളിൽ ഈ­ശ്വ­രൻ മ­ദ്ധ്യ­ഭാ­ഗ­ത്തു നിൽ­ക്കു­ന്നു. എ­വി­ടെ­യോ നിൽ­ക്കു­ന്ന ഈ­ശ്വ­ര­നെ ദ­സ്തെ­യെ­വ്സ്ക്കി അ­ന്വേ­ഷി­ക്കു­ന്നു. മോ­പ­സാ­ങ്ങി­ന്റെ നോ­വ­ലു­ക­ളി­ലോ ചെ­റു­ക­ഥ­ക­ളി­ലോ ഈ­ശ്വ­രൻ ഇ­ല്ലേ­യി­ല്ല.

പെൻ­ഗ്വിൻ ബു­ക്ക്സി­ന്റെ അ­മേ­രി­ക്കൻ വി­ഭാ­ഗ­മാ­യ Plume പ്ര­സാ­ധ­നം ചെയ്ത High Risk—An anthology of Forbidden Writings എന്ന പു­സ്ത­കം ക­ണ്ട­പ്പോൾ ഞാ­ന­തു് നൂ­റ്റി­ത്തൊ­ണ്ണൂ­റ്റി­മൂ­ന്നു രൂപ കൊ­ടു­ത്തു വാ­ങ്ങി­ച്ച­തു് വി­ഷ­യ­ത്തി­ന്റെ ആ­കർ­ഷ­ക­ത്വം കൊ­ണ്ട­ല്ല. അ­ത്ത­രം പു­സ്ത­ക­ങ്ങൾ എ­നി­ക്കി­ന്നു വൈ­ര­സ്യ­മേ നൽ­കു­ന്നു­ള്ളൂ. റി­സർ­വു് ബാ­ങ്കി­ന്റെ ക്രൂ­ര­ത കൊ­ണ്ടു് വി­ദേ­ശ­ത്തു­നി­ന്നു ഇ­പ്പോൾ പു­സ്ത­ക­ങ്ങൾ വ­രു­ന്നി­ല്ല. അ­തു­കൊ­ണ്ടു് ഒരു വൈ­ദേ­ശി­ക­ഗ്ര­ന്ഥം പു­സ്ത­ക­ക്ക­ട­യിൽ ഇ­രി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ അതു വാ­ങ്ങാ­നു­ള്ള അ­ഭി­ലാ­ഷം എ­നി­ക്കു­ണ്ടാ­യി­യെ­ന്നേ­യു­ള്ള. വാ­ങ്ങി­യാൽ വാ­യി­ച്ചു­തീർ­ക്കു­ക­യും വേ­ണ­മ­ല്ലോ. വാ­യി­ച്ചു. ഒരു തരം ‘മെ­ന്റൽ ഡി­പ്രെ­ഷ’നിൽ വീണു. ലൈം­ഗി­ക­ഭ്രം­ശ­ത്തി­ന്റെ അ­ത്യ­ന്താ­വ­സ്ഥ­യെ ചി­ത്രീ­ക­രി­ക്കു­ന്ന ര­ച­ന­ക­ളാ­ണു് ഇ­വ­യി­ലാ­കെ. എ­ഴു­തി­യ­വർ William Burroughs-​നെപ്പോലെ Kathy Acker-​നെപ്പോലെ പ്ര­സി­ദ്ധർ. പക്ഷേ, ആദ്യം പറഞ്ഞ എ­ഴു­ത്തു­കാ­ര­നൊ­ഴി­ച്ചു­ള്ള­വ­രെ­ല്ലാം അ­നി­യ­ത­ലൈം­ഗി­ക­ത്വ­ത്തി­ന്റെ മ­ലി­ന­ജ­ല­ത്തിൽ ആ­റാ­ട്ടു ന­ട­ത്തു­ന്നു. വി­ശേ­ഷി­ച്ചും സ്ത്രീ­കൾ. അ­വ­രെ­ഴു­തി­യ­തിൽ നി­ന്നു് ഒരു വാ­ക്യം­പോ­ലും ഇവിടെ എ­ടു­ത്തെ­ഴു­താൻ വയ്യ.

‘സ്വർ­ഗ­ത്തി­ലേ­ക്കു­ള്ള വഴി തെ­ളി­ഞ്ഞി­രി­ക്കു­ന്നു’ എന്നു പ­ണ്ടാ­രോ പ­റ­ഞ്ഞു. ന­ര­ക­ത്തി­ലേ­ക്കു­ള്ള വഴി അ­മേ­രി­ക്കാ­ക്കാ­രൻ തെ­ളി­ച്ചു­വ­ച്ചി­രി­ക്കു­ന്നു എ­ന്നാ­ണു് ഈ പീ­റ­പ്പു­സ്ത­കം വാ­യി­ച്ച­പ്പോൾ എ­നി­ക്കു തോ­ന്നി­യ­തു്. പ്ര­തി­ദി­നം,പ്ര­തി­നി­മി­ഷം ജീർ­ണ്ണി­ച്ചു­വ­രു­ന്ന അ­മേ­രി­ക്കൻ സം­സ്കാ­ര­ത്തി­നു നി­ദർ­ശ­ക­മാ­യി­ട്ടു­ണ്ടു് ഇതു്.

ക്ര­മ­വി­പ­ര്യ­യം
images/Bertrand_Russell.jpg
ബർ­ട്രൻ­ഡ് റസ്സൽ

Inversion-​നെ—ക്ര­മ­വി­പ­ര്യ­യ­ത്തെ—അ­തി­രു­ക­ട­ന്നു നമ്മൾ ആ­ദ­രി­ക്കു­ന്നു. ഇതു ന­ട­ത്താൻ കു­റ­ച്ചു ബു­ദ്ധി വേ­ണ­മെ­ന്നു ഞാൻ സ­മ്മ­തി­ക്കു­ന്നു. പക്ഷേ, ബു­ദ്ധി­ശ­ക്തി­യു­ടെ പാ­ര­മ്യം അ­തി­ലു­ണ്ടെ­ന്നു ക­രു­തു­ന്ന­തു് ഭോ­ഷ്കാ­ണു്. ക്ര­മ­വി­പ­ര്യ­യ­ത്തിൽ ര­സി­ച്ചി­രു­ന്നു ഓസ്കർ വൈൽസ്. ‘Every great man nowadays has his disciples, and it is always Judas who writes the biography’— ഇ­ക്കാ­ല­ത്തു് ഏതു മ­ഹാ­നും ശി­ഷ്യ­രു­ണ്ടു്. പക്ഷേ, ജൂ­ഡാ­സാ­ണു് എ­പ്പോ­ഴും ജീ­വ­ച­രി­ത്ര­മെ­ഴു­തു­ന്ന­തു്—ഇതു കേൾ­ക്കു­മ്പോൾ ന­മു­ക്കു ഒ­രാ­ഹ്ളാ­ദം. പക്ഷേ, അതിൽ inversion അ­ല്ലാ­തെ വേ­റൊ­ന്നു­മി­ല്ല. വൈൽ­ഡി­ന്റെ ആ പ്ര­സ്താ­വം ശ­രി­യു­മ­ല്ല. ‘Consistency is the last refuge of the unimaginative’ എന്നു വൈൽഡ്— ഭാ­വ­ന­യി­ല്ലാ­ത്ത­വ­ന്റെ അ­വ­സാ­ന­ത്തെ ആ­ശ്ര­യ­മാ­ണു് സ്ഥി­ര­ത—ഇ­തി­ലും സ­ത്യ­മി­ല്ല; ക്ര­മ­വി­പ­ര്യ­യ­മേ­യു­ള്ളു. പക്ഷേ, കേൾ­ക്കു­മ്പോൾ ശ്രോ­താ­വി­നു് രസം. കാ­ച­ത്തി­ലൂ­ടെ ക­ട­ക്കു­ന്ന ര­ശ്മി­കൾ ഒരു ബി­ന്ദു­വിൽ ഒ­രു­മി­ച്ചു കൂ­ടു­മ്പോൾ അവിടെ തി­ള­ങ്ങു­മ­ല്ലോ. അല്പം പഞ്ഞി വ­ച്ചു­കൊ­ടു­ത്താൽ അതു തീ­പി­ടി­ക്കു­ക­യും ചെ­യ്യും. അ­തു­പോ­ലെ അ­നു­ഭ­വ­സ­മ്പ­ത്താ­കു­ന്ന ര­ശ്മി­കൾ ത­ല­ച്ചോ­റി­ലൂ­ടെ ക­ട­ന്നു ഫോ­ക്കൽ പോ­യ­ന്റി­ലെ­ത്തു­മ്പോൾ ഉ­ണ്ടാ­കു­ന്ന തി­ള­ക്ക­മാ­ണു് സ­ത്യാ­ത്മ­ക­മാ­യ പ്ര­സ്താ­വ­ത്തി­നു സ­ഹാ­യി­ക്കു­ന്ന­തു്. അതാണു ബർ­ട്രൻ­ഡ് റ­സ്സ­ലി­ന്റെ യും അൽഡസ് ഹ­ക്സ­ലി­യു­ടെ­യും പ്ര­സ്താ­വ­ങ്ങ­ളിൽ കാ­ണു­ന്ന­തു്. അ­വ­രെ­പ്പോ­ലെ ചി­ന്തി­ക്കാ­നും സത്യം പ്ര­തി­പാ­ദി­ക്കാ­നും നമ്മൾ പ­ഠി­ക്ക­ണം. കൂ­ട്ട­ത്തിൽ പ­റ­യ­ട്ടെ. ന­മ്മു­ടെ പല ഹാ­സ്യ­ചി­ത്ര­കാ­ര­ന്മാർ­ക്കും ചില ലേ­ഖ­ക­ന്മാർ­ക്കും inversion മാ­ത്ര­മാ­ണു­ള്ള­തു്. താൽ­ക്കാ­ലി­ക­മാ­യ ഒരു രസം പ്ര­ദാ­നം ചെ­യ്തു­കൊ­ണ്ടു് അവ ന­മ്മു­ടെ സ്മ­ര­ണ­മ­ണ്ഡ­ല­ത്തിൽ നി­ന്നു് അ­പ്ര­ത്യ­ക്ഷ­മാ­കും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-07-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.