SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-09-22-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

പാർ­ശ്വ­പ്ര­കാ­ശ­ങ്ങൾ

ആളുകൾ ബു­ദ്ധി­ശൂ­ന്യ­രാ­യി പ്ര­വർ­ത്തി­ച്ചാ­ലും അവരെ ര­ക്ഷി­ക്കേ­ണ്ട ചു­മ­ത­ല­യു­ണ്ടു് സർ­ക്കാ­രി­നെ­ന്നു് അ­ധി­കാ­രി­കൾ­ക്ക­റി­യാം. എ­ന്നാൽ ഹൃ­ദ്രോ­ഗ­ത്തോ­ടു­കൂ­ടി ന­മ്മു­ടെ ആ­ശു­പ­ത്രി­ക­ളിൽ എ­ത്തു­ന്ന­വർ­ക്കു ചി­കി­ത്സ കി­ട്ടു­ന്നി­ല്ല.

രാ­ജീ­വ് ഗാ­ന്ധി പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രി­ക്കു­മ്പോൾ ചോ­ദ്യ­ങ്ങൾ ചോ­ദി­ച്ചു് അ­ദ്ദേ­ഹ­ത്തെ ക­റ­ക്കി­ക്ക­ള­ഞ്ഞ പ­ത്ര­പ്ര­വർ­ത്ത­ക­നാ­ണു് ആ പാ­കി­സ്ഥാൻ­കാ­ര­നെ­ന്നു സു­ഹൃ­ത്തു­ക്കൾ എ­നി­ക്കു മു­ന്ന­റി­യി­പ്പു ത­ന്നി­രു­ന്നു. പക്ഷേ, അതു കേ­ട്ടി­ട്ടു് എ­നി­ക്കൊ­രു പേ­ടി­യു­മു­ണ്ടാ­യി­ല്ല. സാ­ഹി­ത്യ­ത്തിൽ മാ­ത്രം താൽ­പ­ര്യ­മു­ള്ള­വ­നാ­ണു ഞാൻ. എ­ന്നോ­ടു ചോ­ദി­ക്കു­ന്ന ചോ­ദ്യ­ങ്ങൾ­ക്കു് എ­നി­ക്ക­റി­യാ­വു­ന്ന മ­ട്ടിൽ ഉ­ത്ത­ര­ങ്ങൾ ന­ല്കും. അ­ത്രേ­യു­ള്ളു. ഭ­യ­പ്പെ­ടാൻ എ­ന്തി­രി­ക്കു­ന്നു? സ്വ­ത്വ­ത്തി­ന്റെ ആഘാതം എ­ന്നിൽ ഏ­ല്പി­ച്ചു­കൊ­ണ്ടു് ആ സ്ഥൂ­ല­ഗാ­ത്രൻ സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു പലതും ചോ­ദി­ച്ചു. ഞാൻ മ­റു­പ­ടി പ­റ­യു­ക­യും ചെ­യ്തു. അ­ങ്ങ­നെ­യി­രി­ക്കെ അ­ദ്ദേ­ഹം എന്റെ നേർ­ക്കു് ബ്ര­ഹ്മാ­സ്ത്ര­മ­യ­ച്ചു: “രാ­ജീ­വ് ഗാ­ന്ധി­യെ­ക്കു­റി­ച്ചു് എ­ന്താ­ണു് നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം?” ഞാൻ മ­റു­പ­ടി നല്കി: “അ­ദ്ദേ­ഹം നല്ല ഭ­ര­ണ­കർ­ത്താ­വാ­യി­രു­ന്നി­ല്ല. പക്ഷേ, നൂ­റി­നു നൂറും മാ­ന്യ­നാ­യി­രു­ന്നു.” “മാ­ന്യ­നോ?” എന്നു പ­ത്ര­പ്ര­തി­നി­ധി. “അതേ” എന്നു എന്റെ ഉ­ത്ത­രം. “നി­ങ്ങൾ­ക്കു് എ­ങ്ങ­നെ അ­റി­യാം മാ­ന്യ­നാ­ണെ­ന്നു്?” എന്നു വീ­ണ്ടും ചോ­ദ്യം. ഉ­ത്ത­രം ന­ല്കേ­ണ്ട­തു­ണ്ടോ എ­ന്നു് ഒരു നി­മി­ഷം ഞാൻ ആ­ലോ­ചി­ച്ചു. പ്ര­തി­ഷേ­ധി­ക്കേ­ണ്ടി­ട­ത്തു പ്ര­തി­ഷേ­ധി­ക്കാ­ത്ത­വൻ മ­നു­ഷ്യ­ന­ല്ലെ­ന്നു് വെ­ടി­യേ­റ്റു മ­രി­ച്ച അ­മേ­രി­ക്കൻ പ്ര­സി­ഡ­ന്റ് കെ­ന്ന­ഡി പ­റ­ഞ്ഞ­തു് എന്റെ മ­ന­സ്സിൽ മി­ന്നൽ പി­ണർ­പോ­ലെ പാ­ഞ്ഞു. ഞാൻ ഉടനെ പ­റ­ഞ്ഞു: “സിയാ ഉൾ ഹക്ക് അ­മാ­ന്യ­നാ­ണെ­ന്നു് നി­ങ്ങൾ എ­ങ്ങ­നെ മ­ന­സ്സി­ലാ­ക്കി­യോ അ­തു­പോ­ലെ രാ­ജീ­വ് ഗാ­ന്ധി മാ­ന്യ­നാ­ണെ­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്കി.” പി­ന്നീ­ടു് അ­ദ്ദേ­ഹം ഒ­ന്നും മി­ണ്ടി­യി­ല്ല.

അവിടെ പെ­ട്രോൾ വേ­ണ്ടു­വോ­ളം ക­രു­താ­തെ ദൂരെ കാ­റോ­ടി­ച്ചു പോ­കു­ന്ന­തു് ആ­പ­ത്താ­ണു്. പെ­ട്രോൾ തീർ­ന്നാൽ അതു കി­ട്ടാൻ മാർ­ഗ്ഗ­മൊ­ന്നു­മി­ല്ല. കു­റെ­നേ­രം കാ­റി­ന­ക­ത്തി­രി­ക്കും. പി­ന്നെ ഇ­റ­ങ്ങി ന­ട­ക്കും. ചു­ട്ടു­പ­ഴു­ത്ത മണലിൽ ന­ട­ന്നു ന­ട­ന്നു വ­ഴി­യിൽ വീണു മ­രി­ക്കും. പി­ന്നീ­ടു് ആ മ­നു­ഷ്യ­ന്റെ അ­സ്ഥി­പ­ഞ്ജ­ര­വും കാ­റി­ന്റെ അ­സ്ഥി­പ­ഞ്ജ­ര­വും കാ­ണു­മ്പോൾ മാ­ത്ര­മേ അ­യാ­ളു­ടെ ദു­ര­ന്ത­ത്തെ­ക്കു­റി­ച്ചു് അ­റി­വു­ണ്ടാ­വൂ. കാ­ര്യ­ക്ഷ­മ­ത­യു­ടെ പ­ര­കോ­ടി­യി­ലെ­ത്തി­യ ഗ­വൺ­മെ­ന്റാ­ണു് അ­വി­ടെ­യു­ള്ള­ത്. മ­നു­ഷ്യ­നു് അ­ങ്ങ­നെ ആ­പ­ത്തു­ണ്ടാ­യി­ട്ടു­ണ്ടോ എ­ന്ന­റി­യാൻ വേ­ണ്ടി ഹെ­ലി­കോ­പ്റ്റർ കൂ­ട­ക്കൂ­ടെ മു­ക­ളിൽ ചു­റ്റി­ക്ക­റ­ങ്ങും. പെ­ട്രോൾ തീർ­ന്ന കാ­റി­ന്റെ ഉ­ട­മ­സ്ഥൻ തെ­ല്ലെ­ങ്കി­ലും ബു­ദ്ധി­യു­ള്ള­വ­നാ­ണെ­ങ്കിൽ റ്റയർ ക­ത്തി­ച്ചു് ഉ­യർ­ത്തി­പ്പി­ടി­ക്കും. അ­ങ്ങ­നെ ഹെ­ലി­കോ­പ്റ്റ­റി­ലൂ­ടെ പലരും ര­ക്ഷി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. ആളുകൾ ബു­ദ്ധി­ശൂ­ന്യ­രാ­യി പ്ര­വർ­ത്തി­ച്ചാ­ലും അവരെ ര­ക്ഷി­ക്കേ­ണ്ട ചു­മ­ത­ല­യു­ണ്ടു് സർ­ക്കാ­രി­നെ­ന്നു് അ­ധി­കാ­രി­കൾ­ക്ക­റി­യാം. എ­ന്നാൽ ഹൃ­ദ്രോ­ഗ­ത്തോ­ടു­കൂ­ടി ന­മ്മു­ടെ ആ­ശു­പ­ത്രി­ക­ളിൽ എ­ത്തു­ന്ന­വർ­ക്കു ചി­കി­ത്സ കി­ട്ടു­ന്നി­ല്ല. എന്റെ സ­ഹ­ധർ­മ്മി­ണി­യു­ടെ അനുജൻ—മാർ­ക്സി­സ്റ്റ് പ­ഞ്ചാ­യ­ത്തു പ്ര­സി­ഡൻ­റാ­യി­രു­ന്ന എം. സോ­മ­ശേ­ഖ­രൻ നായർ—സ­ഹി­ക്കാ­നാ­വാ­ത്ത നെ­ഞ്ചു­വേ­ദ­ന­യു­മാ­യി ഡോ­ക്ട­റു­ടെ അ­ടു­ത്തു് ഓ­ടി­ച്ചെ­ന്ന­പ്പോൾ “റ്റി­ക്ക­റ്റ് എ­ടു­ത്തു­കൊ­ണ്ടു വരൂ” എ­ന്നു് അ­ദ്ദേ­ഹം ആ­ജ്ഞാ­പി­ച്ചു. റ്റി­ക്ക­റ്റ് എ­ഴു­തി­ച്ചു­കൊ­ണ്ടു വ­ന്ന­പ്പോൾ “ക്യൂ­വിൽ പോയി നി­ല്കൂ” എന്നു ക­ല്പി­ച്ചു. “നെ­ഞ്ചു­വേ­ദ­ന സ­ഹി­ക്കു­ന്നി­ല്ല” എന്നു അയാൾ പ­റ­ഞ്ഞ­പ്പോൾ “ഇ­വി­ടെ­യു­ള്ള­വ­രെ­ല്ലാം നെ­ഞ്ചു വേ­ദ­ന­ക്കാർ തന്നെ. ക്യൂ­വിൽ പോയി നി­ല്കൂ” എന്നു വീ­ണ്ടും ഭി­ഷ­ഗ്വ­ര­ക­ല്പ­ന. അയാൾ വ­രി­യു­ടെ ഏ­റ്റ­വും പി­റ­കിൽ­ച്ചെ­ന്നു നി­ന്നു. ഉടനെ മ­റി­ഞ്ഞു വീണു മ­രി­ച്ചു. മ­ണൽ­ക്കാ­ട്ടി­ലെ സർ­ക്കാ­രും സ­സ്യ­ശ്യാ­മ­ള­കോ­മ­ള­മാ­യ ന­മ്മു­ടെ നാ­ട്ടി­ലെ സർ­ക്കാ­രും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം ഇ­താ­ണു്. (ആരും വ­ഴ­ക്കി­നു വ­ര­രു­തെ­ന്നു് അ­പേ­ക്ഷി­ക്കു­ന്നു. സോ­മ­ശേ­ഖ­രൻ നായർ മ­രി­ച്ചി­ട്ടു കാ­ല­മേ­റെ­യാ­യി­രി­ക്കു­ന്നു. മൃ­ത­ദേ­ഹ­ത്തി­ന്റെ ഹൃ­ദ­യ­ത്തിൽ ഒ­രിൻ­ജെ­ക്ഷൻ സ്വീ­ക­രി­ച്ചു­കൊ­ണ്ടു് ആ യു­വാ­വ് ഇ­ഹ­ലോ­കം വി­ട്ടു­പോ­യ­തു വർ­ഷ­ങ്ങൾ­ക്കു­മുൻ­പാ­ണു്.)

കാ­മു­കി­യെ സ്നേ­ഹി­ക്കു­ന്ന­വൻ ദുഃ­ഖി­ച്ചു മ­രി­ക്കും. ഭാ­ര്യ­യെ സ്നേ­ഹി­ക്കു­ന്ന­വൻ ദുഃ­ഖ­മി­ല്ലാ­തെ മ­രി­ക്കും.

സർ­വ­ക­ലാ­ശാ­ല. എ­ന്തൊ­രു മ­നോ­ഹാ­രി­ത! എ­ന്തൊ­രു ഔ­ജ്ജ്വ­ല്യം! ളോഹ ധ­രി­ച്ചു് ഹെഡ് ഡ്ര­സ്സു­മാ­യി ഇ­രി­ക്കു­ന്ന­വർ­ക്കു് ഇം­ഗ്ലീ­ഷ­റി­യാ­മോ? അ­വ­രു­ടെ ഭാഷ എ­നി­ക്ക­റി­ഞ്ഞു­കൂ­ട­ല്ലോ. അവർ മു­ഖ­ത്തു നോ­ക്കാ­ത്ത­തു­കൊ­ണ്ടു് അതിനു തു­നി­ഞ്ഞ ഒരു യു­വ­തി­യോ­ടു്—അ­വി­ട­ത്തെ വേഷം ധ­രി­ച്ച യു­വ­തി­യോ­ടു്—ഞാൻ വി­ന­യ­ത്തോ­ടെ, ഇം­ഗ്ലീ­ഷിൽ, സർ­വ­ക­ലാ­ശാ­ല­യു­ടെ സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചു ചോ­ദി­ച്ചു. ഉ­ത്ത­രം മ­ല­യാ­ള­ത്തി­ലാ­യി­രു­ന്നു. “സാ­റി­നെ എ­നി­ക്ക­റി­യാം. ആഴ്ച തോറും ഞാൻ ക­ലാ­കൌ­മു­ദി­യി­ലൂ­ടെ കാ­ണു­ന്നു­ണ്ടു്. എന്റെ പേരു ഗിരിജ. കൊ­ടു­ങ്ങ­ല്ലൂ­രാ­ണു് എന്റെ നാടു്.” മ­ഹാ­മ­ന­സ്ക­ത­യോ­ടെ ശ്രീ­മ­തി എന്നെ ചില പ്ര­ഫെ­സർ­മാ­രു­ടെ അ­ടു­ത്തു കൊ­ണ്ടു­പോ­യി. ഇം­ഗ്ലീ­ഷ് പ്ര­ഫെ­സർ ല­ണ്ട­നി­ലു­ള്ള­യാൾ ശംബളം എ­ത്ര­യെ­ന്നു ചോ­ദി­ക്കു­ന്ന­തു മ­ര്യാ­ദ­യ­ല്ലെ­ങ്കി­ലും ഗ്രാ­ന്റ്സ് ക­മ്മി­ഷ­ന്റെ ശംബള സ്കെ­യി­ലി­നു വേ­ണ്ടി പ­ട­വെ­ട്ടു­ന്ന ന­മ്മു­ടെ പാ­വ­പ്പെ­ട്ട അ­ധ്യാ­പ­ക­രു­ടെ സ്ഥി­തി­യ­റി­യാൻ­വേ­ണ്ടി ഞാ­ന­തു് അ­ദ്ദേ­ഹ­ത്തോ­ടു് ആ­രാ­ഞ്ഞു. മ­റു­പ­ടി: “ഇൻ­ഡ്യൻ ക­റൻ­സി­യി­ലാ­ണെ­ങ്കിൽ ഒരു ലക്ഷം രൂപ.” ആ­ത്മാ­ഭി­മാ­ന­ത്തി­നു് അ­ടി­യേ­റ്റു. നി­ശ്ശ­ബ്ദ­ത­യു­ടെ ത­രം­ഗ­ങ്ങൾ എന്റെ ചു­റ്റും ഉ­ണ്ടാ­യി. അ­ങ്ങ­ക­ലെ വെ­ട്ടി­ത്തി­ള­ങ്ങു­ന്ന സൂ­ര്യ­ന്റെ ഉഷ്ണ ര­ശ്മി­ക­ളേ­റ്റ് ഞാൻ പ്ര­തി­മ­പോ­ലെ നി­ന്നു­പോ­യി.

സാ­ദൃ­ശ്യം യാ­ദൃ­ച്ഛി­കം

പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­ത്തി­ലെ ചില കൃ­തി­കൾ­ക്കും മലയാള സാ­ഹി­ത്യ­ത്തി­ലെ ചില കൃ­തി­കൾ­ക്കും ത­മ്മിൽ സാ­ദൃ­ശ്യം കാ­ണു­ന്ന വേ­ള­യിൽ ഞാ­നി­പ്പോൾ മൌനം അ­വ­ലം­ബി­ക്കു­ക­യാ­ണു്. കാരണം പ­ല­താ­ണു്.

  1. അ­ടി­സ്ഥാ­ന­പ­ര­ങ്ങ­ളാ­യി രണ്ടു വി­കാ­ര­ങ്ങ­ളേ­യു­ള്ളു. കാ­മ­വും വി­ശ­പ്പും. ഈ വി­കാ­ര­ങ്ങ­ളെ അ­വ­ലം­ബി­ച്ചാ­ണു് സാ­ഹി­ത്യ സൃ­ഷ്ടി­കൾ ഉ­ണ്ടാ­വു­ക. അ­പ്പോൾ ക­ഥ­യ്ക്കു പൊ­തു­വേ­യും ക­ഥാ­സ­ന്ദർ­ഭ­ങ്ങൾ­ക്കു സ­വി­ശേ­ഷ­മാ­യും സാ­ദൃ­ശ്യ­ങ്ങൾ വരും. ശ്രീ. കെ. ബാ­ല­കൃ­ഷ്ണൻ ഒ­രി­ക്കൽ എ­ന്നോ­ടു പ­റ­ഞ്ഞു: പത്തു മു­ക്കു­വ­ന്മാ­രു­ടെ കഥ പത്തു ക­ഥാ­കാ­ര­ന്മാർ എ­ഴു­തി­യാൽ പ­ത്തും ഒ­ന്നു­പോ­ലി­രി­ക്കും.
  2. മുൻ­പു് എന്റെ വീ­ട്ടിൽ പ­തി­വാ­യി ഒരു ബന്ധു വ­രു­മാ­യി­രു­ന്നു. തി­രി­ച്ചു­പോ­കു­മ്പോൾ അയാൾ എ­ന്തെ­ങ്കി­ലും മോ­ഷ്ടി­ച്ചു­കൊ­ണ്ടു പോകും. ഒ­രി­ക്കൽ ഒരു പുതിയ പാർ­ക്കർ പേന അയാൾ മേ­ശ­യ്ക്ക­ക­ത്തു­നി­ന്നു് എ­ടു­ത്തു ജൂ­ബ­യു­ടെ പോ­ക്ക­റ്റി­ലി­ടു­ന്ന­തു ഞാൻ കണ്ടു. ത­ല­തി­രി­ച്ചു് അതു ക­ണ്ടി­ല്ലെ­ന്നു ന­ടി­ച്ച­തേ­യു­ള്ളു ഞാൻ. ‘ഇതാ പേന മോ­ഷ്ടി­ച്ചേ’ എന്നു പറയാൻ എ­നി­ക്കു ക­ഴി­യു­മാ­യി­രു­ന്നി­ല്ല. ഈ മാ­ന­സി­ക നി­ല­യ്ക്കു് ഇ­പ്പോൾ കൂ­ടു­തൽ ശക്തി വ­ന്ന­തു­കൊ­ണ്ടു് പ്ര­ത്യ­ക്ഷ­ത്തിൽ ചൂ­ഷ­ണ­മെ­ന്നു കാ­ണു­ന്ന പല ര­ച­ന­ക­ളെ­ക്കു­റി­ച്ചും ഞാൻ മി­ണ്ടാ­റി­ല്ല.

സി. അ­ച്യു­ത­മേ­നോൻ: മ­നു­ഷ്യ­ജൻ­മം കി­ട്ടി­യാൽ ജീ­വി­ക്കേ­ണ്ട­തു് എ­ങ്ങ­നെ­യെ­ന്നു ന­മ്മ­ളെ പ­ഠി­പ്പി­ച്ച­മ­ഹാൻ.

വ­സ്തു­ത ഇ­താ­ണെ­ങ്കി­ലും രണ്ടു ത്രി­കോ­ണ­ങ്ങൾ അ­നു­രൂ­പ­ത­യു­ള്ള­താ­ണെ­ന്നു ക്ഷേ­ത്ര ഗ­ണി­ത­ത്തിൽ സ്ഥാ­പി­ക്കു­ന്ന­തു­പോ­ലെ ഒന്നു മ­റ്റൊ­ന്നി­ന്റെ ചൂ­ഷ­ണ­മാ­ണെ­ന്നു സ്ഥാ­പി­ക്കാം. ഒരു ത്രി­കോ­ണ­ത്തി­ന്റെ A B എന്ന രേഖ ര­ണ്ടാ­മ­ത്തെ ത്രി­കോ­ണ­ത്തി­ന്റെ D E രേ­ഖ­യ്ക്കു തു­ല്യം. B C രേഖ E F-നു തു­ല്യം. A C രേഖ D F-നു തു­ല്യം. B A C എന്ന കോണും E D F എന്ന കോണും ഒന്നു തന്നെ. A B C എന്ന കോണും D E F എന്ന കോണും ഒ­ന്നു്. B C A എന്ന കോണും E F D എന്ന കോണും ഒ­ന്നു്. അ­തി­നാൽ A B C എന്ന ത്രി­കോ­ണം D E F എന്ന ത്രി­കോ­ണ­ത്തി­നു സദൃശം. സാ­ഹി­ത്യ­മോ­ഷ­ണം ഈ രീ­തി­യിൽ അ­നു­രൂ­പ­ത ആ­വ­ഹി­ക്കു­മ്പോൾ അ­തി­നെ­ക്കു­റി­ച്ചെ­ഴു­താ­നു­ള്ള പ്ര­ലോ­ഭ­നം എ­നി­ക്കു­ണ്ടാ­കാ­റു­ണ്ടു്. എ­ങ്കി­ലും ഞാൻ സ്വയം നി­യ­ന്ത്രി­ക്കു­ന്നു.

images/Arthur_Schnitzler.jpg
ആർ­റ്റൂർ ഷ്നി­റ്റ്സ്ളർ

ഇ­ത്ര­യും പ­റ­ഞ്ഞ­തു് ഇനി ഞാൻ എ­ഴു­താൻ പോ­കു­ന്ന രണ്ടു ക­ഥ­ക­ളും സ്വ­ത­ന്ത്ര­ങ്ങ­ളാ­യ ഭാ­വ­ന­ക­ളു­ടെ സൃ­ഷ്ടി­ക­ളാ­ണെ­ന്നു വ്യ­ക്ത­മാ­ക്കാ­നാ­ണു്. ഒ­ന്നു്, ഓ­സ്റ്റ്രി­യൻ സാ­ഹി­ത്യ­കാ­രൻ ആർ­റ്റൂർ ഷ്നി­റ്റ്സ്ള റുടെ (Arthur Schnitzler, 1862–1931) “The Dead Are Silent” എന്ന ചെ­റു­ക­ഥ. ര­ണ്ടു്, ശ്രീ. കെ. എൽ. മോ­ഹ­ന­വർ­മ്മ മാ­തൃ­ഭൂ­മി വാർ­ഷി­ക­പ്പ­തി­പ്പിൽ എ­ഴു­തി­യ “ഒ­ളി­ച്ചോ­ട്ടം” എന്ന ചെ­റു­ക­ഥ. കാ­മു­ക­നും വി­വാ­ഹി­ത­യാ­യ കാ­മു­കി­യും കൂടി കു­തി­ര­വ­ണ്ടി­യിൽ കയറി ദൂരെ ഒ­രു­സ്ഥ­ല­ത്തു സ­ല്ലാ­പ­ത്തി­നു പോ­കു­ന്ന­താ­ണു് ഷ്നി­റ്റ്സ്ള­റു­ടെ ക­ഥ­യി­ലെ പ്രഥമ ദ്യ­ശ്യം. അവൾ പേ­ടി­ച്ച­വ­ളാ­ണു്. ഭർ­ത്താ­വു രഹസ്യ പ്ര­വൃ­ത്തി അ­റി­യു­മോ എന്ന പേടി. കാ­മു­കൻ അവളെ സ്നേ­ഹാ­തി­രേ­ക­ത്തോ­ടെ ചും­ബി­ച്ചു. തി­രി­ച്ചു പോ­ക­ണ­മെ­ന്നു് അവൾ ശാ­ഠ്യം പി­ടി­ച്ചെ­ങ്കി­ലും അ­വ­ളു­ടെ അ­ബോ­ധാ­ത്മ­ക­വും അ­യാ­ളു­ടെ ബോ­ധാ­ത്മ­ക­വു­മാ­യ അ­ഭി­ലാ­ഷം കൊ­ണ്ടു കു­തി­ര­വ­ണ്ടി മുൻ­പോ­ട്ടു തന്നെ പൊ­യ്ക്കൊ­ണ്ടി­രു­ന്നു. വേ­ഗ­ത്തി­ലു­ള്ള പോ­ക്കു്. പെ­ട്ടെ­ന്നു് ഒരു നാ­ഴി­ക­ക്ക­ല്ലി­ലോ മറ്റോ ഇ­ടി­ച്ചു് വണ്ടി തകിടം മ­റി­ഞ്ഞു. അ­വൾ­ക്കൊ­ന്നും പ­റ്റി­യി­ല്ല. പക്ഷേ, കാ­മു­കൻ മ­ര­ണ­ത്തെ ആ­ശ്ലേ­ഷി­ച്ചു ക­ഴി­ഞ്ഞു. അ­യാ­ളു­ടെ മു­ഖ­ത്തി­ന്റെ വലതു ഭാ­ഗ­ത്തു നി­ന്നു ര­ക്ത­മൊ­ഴു­കു­ന്നു­ണ്ടു്. ആളുകൾ വ­ന്നു­കൂ­ടും. താൻ ആ­രാ­ണെ­ന്നു് അ­ന്യ­ര­റി­യും, ഭർ­ത്താ­വ­റി­യും. ജീ­വി­തം അതോടെ ഇ­ല്ലാ­താ­കും. ആം­ബ്യു­ലൻ­സ് വി­ളി­ക്കാൻ വ­ണ്ടി­ക്കാ­ര­നെ പ­റ­ഞ്ഞ­യ­ച്ചി­ട്ടു് അവൾ പ­ട്ട­ണ­ത്തി­ലേ­ക്കു തി­രി­ച്ചോ­ടി. ഭർ­ത്താ­വും കു­ഞ്ഞു­മു­ള്ള അവൾ ഓ­ടി­യ­തു ന­ന്നാ­യി. ഇ­ല്ലെ­ങ്കിൽ ആളുകൾ അ­റി­യി­ല്ലേ? വീ­ട്ടിൽ­ച്ചെ­ന്നു ചേ­ര­ണ­മെ­ന്ന അ­ഭി­ലാ­ഷം മാ­ത്ര­മേ അ­വൾ­ക്കു­ണ്ടാ­യി­രു­ന്നു­ള്ളൂ. വീ­ട്ടി­ലെ­ത്തി പ­രി­ചാ­രി­ക അ­റി­യാ­തെ സ്വ­ന്തം മു­റി­യിൽ പ്ര­വേ­ശി­ച്ചു. അല്പം ക­ഴി­ഞ്ഞ­പ്പോൾ ഭർ­ത്താ­വ് എത്തി. അ­യാ­ളും കു­ഞ്ഞു­മാ­യി അവൾ ഭ­ക്ഷ­ണ­ത്തി­നു മേ­ശ­യ്ക്ക­ടു­ത്തു് ഇ­രു­ന്ന­പ്പോൾ ച­കി­ത­യാ­യി “the dead are silent” എ­ന്നു് അയാൾ കേൾ­ക്കെ പ­റ­ഞ്ഞു പോയി. “നീ എ­ന്താ­ണു് അ­ങ്ങ­നെ പ­റ­യു­ന്ന­ത്?” എ­ന്നു് അയാൾ ചോ­ദി­ച്ച­പ്പോൾ “അതേ, അതേ” എ­ന്നാ­യി­രു­ന്നു അ­വ­ളു­ടെ മ­റു­പ­ടി. അവർ രണ്ടു പേരും വളരെ നേരം ത­മ്മിൽ­ത്ത­മ്മിൽ നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു. വ­ള­രെ­ക്കാ­ല­മാ­യി ഭർ­ത്താ­വി­നെ വ­ഞ്ചി­ക്കു­ന്ന അ­വൾ­ക്കു സത്യം മു­ഴു­വ­നും അയാളെ അ­റി­യി­ക്ക­ണ­മെ­ന്നു തോ­ന്നു­ക­യാ­യി ക­ഥ­യു­ടെ പ­ര്യ­വ­സാ­നം പ്ര­തി­ഭാ­ശാ­ലി­യാ­യ ഷ്നി­റ്റ്സ്ള­റു­ടെ വാ­ക്കു­ക­ളിൽ­ത്ത­ന്നെ­യാ­വ­ട്ടെ. ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ: “And, as she slowly went out through the door with her son and felt her husband’s eyes upon her, a feeling of quiet stole over her, as if everything was going to be put to rights again.” മോ­ഹ­ന­വർ­മ്മ­യൂ­ടെ ക­ഥ­യു­ടെ ചു­രു­ക്കം ന­ല്കാം. വി­വാ­ഹി­ത­യാ­യ അവൾ കാ­മു­ക­നു­മൊ­ത്തു് കാറിൽ കയറി ദൂരെ, വ­ന­പ്ര­ദേ­ശ­ത്തു് പോ­കു­ക­യാ­ണു്. കാ­മു­കൻ വിജയൻ അവളെ ചും­ബി­ച്ചു. അ­പ്പോൾ കാ­മു­ക­ന്റെ ആ­ദ്യ­ചും­ബ­ന­ത്തി­ന്റെ “കോ­രി­ത്ത­രി­പ്പു് അ­നു­ഭ­വ­പ്പെ­ട്ടു.” വിജയൻ ഒരു കു­ഴി­യിൽ നി­ന്നു വെ­ള്ളം കോ­രി­യെ­ടു­ക്കാൻ പോയി. പക്ഷേ, തി­രി­ച്ചു വ­ന്നി­ല്ല. പാ­റ­യു­ടെ മു­ക­ളിൽ നി­ന്നു കാൽ തെ­റ്റി വീ­ണി­രി­ക്ക­ണം. കാ­റി­ന്റെ താ­ക്കോൽ അ­യാ­ളു­ടെ മൃ­ത­ദേ­ഹ­ത്തി­ലാ­ണു്. അവൾ ന­ട­ന്നു. “അ­ദ്ദേ­ഹ­മ­റി­യും, നാ­ട്ടു­കാ­ര­റി­യും, മ­ക്ക­ള­റി­യും.” ഓ­ടി­യോ­ടി അവൾ ബ­സ്സിൽ കയറി, വീ­ട്ടി­ലെ­ത്തി, വേ­ല­ക്കാ­രി മു­ഖ­ത്തു സൂ­ക്ഷി­ച്ചു നോ­ക്കി­യ­പ്പോൾ അവൾ കു­ളി­മു­റി­യിൽ കയറി മുഖം കഴുകി. റ്റെ­ലി­ഫോൺ ശ­ബ്ദി­ക്കു­ന്നു. പൊ­ലി­സാ­വാ­മെ­ന്നു പേ­ടി­ച്ചു് അവൾ റി­സീ­വ­റെ­ടു­ത്ത­പ്പോൾ ബോം­ബെ­യിൽ പോ­യി­രു­ന്ന ഭർ­ത്താ­വി­ന്റെ ശബ്ദം മോഹന വർ­മ്മ­യു­ടെ കഥ പ­ര്യ­വ­സാ­ന­ത്തിൽ എ­ത്തു­ന്നു: “എ­ന്തൊ­ക്കെ പ­റ­യ­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു. പക്ഷേ, അ­വ­ളു­ടെ നാ­വിൽ­നി­ന്നു് വാ­ക്കു­കൾ ഉ­തിർ­ന്നു വീ­ണി­ല്ല.” ഓ­സ്റ്റ്രി­യ­യി­ലെ ഒരു പ്ര­തി­ഭാ­ശാ­ലി­യും കേ­ര­ള­ത്തി­ലെ ഒരു പ്ര­തി­ഭാ­ശാ­ലി­യും ഒരേ രീ­തി­യിൽ ചി­ന്തി­ച്ചു­വെ­ന്നു നമ്മൾ ക­രു­തി­യാൽ മതി. അ­തിൽ­ക്കൂ­ടു­ത­ലാ­യി എ­നി­ക്കൊ­ന്നും പ­റ­യാ­നി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ത­യ്യൽ­ക്കാ­രൻ സൂചി കൊ­ണ്ടു് ആ­ന­യു­ടെ തു­മ്പി­ക്കൈ­യിൽ കു­ത്തി­യ­പ്പോൾ അതു അ­ടു­ത്ത ദിവസം വെ­ള്ളം വാ­യി­ലും തു­മ്പി­ക്കൈ­യി­ലും സം­ഭ­രി­ച്ചു കൊ­ണ്ടു­വ­ന്നു് അ­യാ­ളു­ടെ കട മു­ഴു­വൻ ന­ന­ച്ചു­വെ­ന്നു ഒരു കഥ കൊ­ച്ചി­ലേ പ­ഠി­ച്ചി­ട്ടു­ണ്ടു്.

ഉ­ത്ത­രം: എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. പകഷേ ആനയും സ്ത്രീ­യും ഒ­ന്നും മ­റ­ക്കി­ല്ലെ­ന്നു് വി­ജ്ഞ­ന്മാർ പ­റ­ഞ്ഞു കേ­ട്ടി­ട്ടു­ണ്ടു്.

ചോ­ദ്യം: വൈ­രൂ­പ്യ­മു­ള്ള വരനും വ­ധു­വും ക­ല്യാ­ണ മ­ണ്ഡ­പ­ത്തിൽ ക­യ­റി­യി­രി­ക്കു­ന്ന­തു കാ­ണു­മ്പോൾ നി­ങ്ങൾ­ക്കെ­ന്തു തോ­ന്നും?

ഉ­ത്ത­രം: ഒ­ന്നും തോ­ന്നു­കി­ല്ല. പാ­വ­ങ്ങൾ! അവർ കാണാൻ കൊ­ള്ളാ­തെ­യാ­യി­പ്പോ­യ­തു് അ­വ­രു­ടെ കു­റ്റം കൊ­ണ്ട­ല്ല­ല്ലോ എന്നു യൂഗോ പ­റ­ഞ്ഞ­തു പോലെ ഞാനും പറയും. പക്ഷേ, വ­ല്ലാ­ത്ത വ­ണ്ണ­മു­ള്ള സു­ന്ദ­രി­യാ­യ വ­ധു­വും അതേ രീ­തി­യിൽ വ­ണ്ണ­മു­ള്ള സു­ന്ദ­ര­നാ­യ വരനും ക­ല്യാ­ണ­മ­ണ്ഡ­പ­ത്തിൽ ഇ­രി­ക്കു­ന്ന­തു കാ­ണു­മ്പോൾ എ­നി­ക്ക­വ­രോ­ടു വെ­റു­പ്പു തോ­ന്നും.

ചോ­ദ്യം: കാ­മു­കി­യെ സ്നേ­ഹി­ക്കു­ന്ന­തി­ന്റെ ഫലം ആ­ഹ്ലാ­ദം. ഭാ­ര്യ­യെ സ്നേ­ഹി­ക്കു­ന്ന­തി­ന്റെ ഫലം ദുഃഖം. നി­ങ്ങൾ യോ­ജി­ക്കു­ന്നോ?

ഉ­ത്ത­രം: കാ­മു­കി­യെ സ്നേ­ഹി­ക്കു­ന്ന­വൻ ദുഃ­ഖി­ച്ചു മ­രി­ക്കും. ഭാ­ര്യ­യെ സ്നേ­ഹി­ക്കു­ന്ന­വർ ദുഃ­ഖ­മി­ല്ലാ­തെ മ­രി­ക്കും.

ചോ­ദ്യം: എ­ല്ലാ­വ­രെ­യും തെറി പ­റ­യു­ന്ന നി­ങ്ങൾ, നി­ങ്ങ­ളെ വി­മർ­ശി­ച്ചാൽ കോ­പി­ക്കു­ന്ന­തു ശ­രി­യാ­ണോ?

ഉ­ത്ത­രം: ഞാൻ ആ­രെ­യും തെറി പ­റ­യാ­റി­ല്ല. ദേ­ഷ്യ­പ്പെ­ടു­ന്ന­തും ദേ­ഷ്യ­പ്പെ­ടാ­ത്ത­തും പ്ര­യോ­ഗി­ക്കു­ന്ന വാ­ക്കു­കൾ­ക്കു യോ­ജി­ച്ച രീ­തി­യി­ലാ­ണു്. നി­ങ്ങൾ­ക്കു അടി കി­ട്ടി­യോ എന്നു ചോ­ദി­ക്കു­ന്ന­തി­നും നി­ങ്ങ­ളെ ആ­രാ­ണു് അ­ടി­ച്ച­തു് എ­ന്നു് അ­ന്വേ­ഷി­ക്കു­ന്ന­തി­നും ത­മ്മിൽ വ്യ­ത്യാ­സ­മി­ല്ലേ?

ചോ­ദ്യം: അ­റു­പ­തു കയറി പ­തി­നേ­ഴി­നെ ആ­ക്ര­മി­ച്ചാൽ?

ഉ­ത്ത­രം: പ­തി­നേ­ഴി­നു കാ­ര്യ­മൊ­ന്നും നേ­ടാ­നി­ല്ലെ­ങ്കിൽ പ്ര­തി­ഷേ­ധി­ക്കും. കാ­ര്യം നേ­ടാ­നു­ണ്ടെ­ങ്കിൽ അ­റു­പ­തി­ന­ല്ല, എ­ഴു­പ­തി­നും കീ­ഴ്പ്പെ­ടും. നാ­ബോ­ക്കോ­ഫി­ന്റെ ലോ­ലീ­റ്റ­യ്ക്കു പ­ന്ത്ര­ണ്ടു വ­യ­സ്സേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. മ­ധ്യ­വ­യ­സ്കൻ ഉ­റ­ക്ക­ഗ്ഗു­ളി­ക അ­വൾ­ക്കു് ആദ്യം കൊ­ടു­ത്തെ­ങ്കി­ലും പി­ന്നീ­ടു് പി­ന്നീ­ടു് ബാ­ല്യം മ­ധ്യ­വ­യ­സ്സി­നെ ആ­ക്ര­മി­ച്ചു എ­ന്നാ­ണു് എന്റെ ഓർമ്മ.

ചോ­ദ്യം: മ­ണ്ട­ത്ത­ര­ങ്ങൾ കുറെ വർ­ഷ­ങ്ങ­ളാ­യി എ­ഴു­തു­ന്ന­ല്ലോ. വ­യ­റ്റി­പ്പാ­ടി­നാ­ണെ­ങ്കിൽ തു­ടർ­ന്നെ­ഴു­തൂ. ഇ­ല്ലെ­ങ്കിൽ ഉടനെ നി­റു­ത്തു.

ഉ­ത്ത­രം: കുറെ വർ­ഷ­ങ്ങ­ളാ­യി നി­ങ്ങൾ ഇതു വാ­യി­ക്കു­ന്നു­വെ­ന്നു അ­ങ്ങ­നെ മ­ന­സ്സി­ലാ­യി. മ­ണ്ട­ന്റെ പിറകേ എ­പ്പോ­ഴും ചെ­ല്ലു­ന്ന­തു മ­ണ്ട­നാ­യി­രി­ക്കും.

ചോ­ദ്യം: ചിലർ സാ­ഹി­ത്യ­നി­രൂ­പ­ണം ന­ട­ത്തി­യി­ല്ലെ­ങ്കിൽ കോ­ഴി­ക്കൃ­ഷി ന­ട­ത്തു­മാ­യി­രു­ന്നു അല്ലേ?

ഉ­ത്ത­രം: എന്നെ ഉ­ദ്ദേ­ശി­ച്ചാ­ണു് ഈ ചോ­ദ്യ­മെ­ങ്കിൽ ‘ഇല്ല’ എ­ന്നാ­ണു­ത്ത­രം. പക്ഷേ, മറ്റു ചി­ല­രെ­ക്കു­റി­ച്ചു് ഇതു ശ­രി­യാ­ണു താനും. എ­നി­ക്കു കോ­ഴി­യെ ഇ­ഷ്ട­മി­ല്ല. കോ­ഴി­മു­ട്ട പോലും ഞാൻ ക­ഴി­ക്കാ­റു­മി­ല്ല.

സി. വി. ശ്രീ­രാ­മൻ

നവീന നി­രൂ­പ­കൻ: ക­ലാ­സൃ­ഷ്ടി­ക­ളെ­ന്ന ചി­ത്ര­ശ­ല­ഭ­ങ്ങ­ളെ പി­ടി­ച്ചു് ജീ­വ­നോ­ടെ അ­സ്തി­ത്വ­വാ­ദ­ത്തി­ന്റെ മൊ­ട്ടു­സൂ­ചി ത­റ­യ്ക്കു­ന്ന­വൻ.

വി­ശ്വ­വി­ഖ്യാ­ത­നാ­യ ഉ­മ്പർ­ടോ എകോ യുടെ— “റോ­സി­ന്റെ പേരു്”, “ഫൂ­ക്കോ­യു­ടെ പെൻ­ഡു­ലം” ഈ നോ­വ­ലു­ക­ളെ­ഴു­തി­യ പ്ര­തി­ഭാ­ശാ­ലി­യു­ടെ—ഒരു പ്ര­ബ­ന്ധ­സ­മാ­ഹാ­രം വാ­യി­ച്ച ഓർ­മ്മ­യു­ണ്ടെ­നി­ക്കു്. “Travels in Hyperreality” എ­ന്നാ­ണെ­ന്നു തോ­ന്നു­ന്നു അ­തി­ന്റെ പേരു്. അതിലെ ഒരു പ്ര­ബ­ന്ധ­ത്തിൽ സ­വി­ശേ­ഷ­ത­യു­ള്ള ഓരോ ഗ്ര­ന്ഥ­ത്തെ­യും Cult Object ആ­യി­കാ­ണാ­മെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞി­ട്ടു­ണ്ടു്. ക­ലാ­പ­ര­മാ­യ ഔ­ന്ന­ത്യ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ “The Divine Comedy ” എന്ന കാ­വ്യം “The Three Musketeers ” എന്ന നോ­വ­ലി­നെ­ക്കാൾ എത്ര കേമം! “The Divine Comedy” ഒരു cult-​വിശ്വാസപദ്ധതി—ഉ­ണ്ടാ­ക്കി. “The Three Musketeers” വേ­റൊ­ന്നും ഓരോ വി­ഭാ­ഗം ജനത ഓ­രോ­ന്നി­നെ ഉ­പാ­സി­ക്കു­ന്നു. കേ­ര­ള­ത്തി­ലെ പൈ­ങ്കി­ളി­സ്സാ­ഹി­ത്യം ഒരു Cult ജ­നി­പ്പി­ച്ചു. സി. വി. രാ­മൻ­പി­ള്ള യുടെ ച­രി­ത്ര­നോ­വ­ലു­കൾ വേ­റൊ­രു cult-​ഉം. സ­മു­ദാ­യ­ത്തി­ലെ അ­ധഃ­സ്ഥി­ത­രു­ടെ ക­ഷ്ട­പ്പാ­ടു­കൾ വർ­ണ്ണി­ച്ചു് അ­വ­രു­ടെ നേർ­ക്കു് അ­നു­ക­മ്പ പ്ര­വ­ഹി­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്ന ചെ­റു­ക­ഥ­ക­ളെ വേ­റൊ­രു cult ആയി ക­രു­തു­ന്ന­തിൽ തെ­റ്റി­ല്ല. ശ്രീ. സി. വി. ശ്രീ­രാ­മൻ ആ വി­ശ്വാ­സ­പ­ദ്ധ­തി­യു­ടെ ഉ­ദ്ഘോ­ഷ­ക­നാ­യി­ട്ടാ­ണു് പ­ല­പ്പോ­ഴും ന­മ്മു­ടെ മുൻ­പിൽ വരാറ്. ദേ­ശാ­ഭി­മാ­നി ഒ­ന്നാം വി­ശേ­ഷാൽ പ്ര­തി­യിൽ അ­ദ്ദേ­ഹം എ­ഴു­തി­യ “ഞ­ങ്ങ­ളെ തൊ­ട്ടാൽ ഞ­ങ്ങ­ള്” എന്ന കഥയിൽ അ­ദ്ദേ­ഹം അ­മ്മ­ട്ടിൽ­ത്ത­ന്നെ പ്ര­ത്യ­ക്ഷ­നാ­കു­ന്നു. തന്ത നി­ത്യ­രോ­ഗി. തള്ള അശക്ത. അ­വ­രു­ടെ നി­ഷ്ക­ള­ങ്ക­യാ­യ മകളെ മു­ത­ലാ­ളി­ത്ത­ത്തി­ന്റെ നൃ­ശം­സ­ത മ­നു­ഷ്യ­രൂ­പം പൂ­ണ്ടു് ബ­ലാ­ത്സം­ഗം ചെ­യ്യു­ന്നു. മൂ­വാ­യി­രം രൂപ കൊ­ടു­ത്തു് വ­ഴ­ക്കു് ഒ­തു­ക്കി­ക്ക­ള­യാ­നാ­യി ശ്രമം. ത­ള്ള­യും ത­ന്ത­യും മകളും അതിനു വ­ഴ­ങ്ങു­ന്നി­ല്ല. ‘ഞ­ങ്ങ­ളെ തൊ­ട്ടാൽ ഞ­ങ്ങ­ളു കൊ­ല്ലും’ എന്ന പഴയ മു­ദ്രാ­വാ­ക്യ­ത്തി­ന്റെ ശ­ക്തി­ക്കു് അവർ വി­ധേ­യ­രാ­കു­ന്നു.

images/C_V_Raman_Pillai.png
സി. വി. രാ­മൻ­പി­ള്ള

Cult എ­ന്നു് എകോ പ്ര­യോ­ഗി­ച്ച­തു് ആ­ക്ഷേ­പ സ്വ­ര­ത്തി­ല­ല്ല. ഓരോ സാ­ഹി­ത്യ­വി­ഭാ­ഗ­ത്തി­ന്റെ­യും സ­വി­ശേ­ഷ­ത കാ­ണി­ക്കാ­നാ­ണു് സി. വി. ശ്രീ­രാ­മ­ന്റെ വി­ശ്വാ­സ­പ­ദ്ധ­തി­ക്കു് അ­നു­രൂ­പ­മാ­യ ഇക്കഥ അ­തി­ന്റേ­താ­യ രീ­തി­യിൽ ന­ന്നാ­യി­ട്ടു­ണ്ടു്. തീർ­ച്ച­യാ­യും അതിൽ പ്ര­ചാ­ര­ണ­മു­ണ്ടു്. പക്ഷേ, ഉ­ദ്ബു­ദ്ധ­മാ­യ ആ­ത്മ­ലാ­ഭ­ത്തെ ല­ക്ഷ്യ­മാ­ക്കി­യു­ള്ള പ്ര­ചാ­ര­ണ­ത്തി­നു മേ­ന്മ­യേ­യു­ള്ളു.

images/Umberto_Eco.jpg
ഉ­മ്പർ­ടോ എകോ

മ­ഹാ­നാ­യ നേ­താ­വു് ശ്രീ. എ. കെ. ഗോ­പാ­ല­നെ ക്കു­റി­ച്ചു് ഒ­രു­ക­വി എഴുതി: “വ­രു­ന്നു വ­രു­ന്നു ചങ്ങല പൊ­ട്ടി­ച്ചേ­ക്കേ ഗോ­പാ­ലൻ.” അ­ദ്ദേ­ഹ­ത്തെ (എ. കെയെ) എ­നി­ക്ക­റി­യാ­മാ­യി­രു­ന്നു. ഒ­രി­ക്കൽ ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു: “അ­ങ്ങ­യെ­ക്കു­റി­ച്ചു് ഇ­ങ്ങ­നെ­യെ­ഴു­തി­യാൽ അതു ക­വി­ത­യാ­ണെ­ന്നു് അങ്ങു ക­രു­തു­മോ?” എ. കെ. ചി­രി­ച്ചു. എ­ന്നാൽ “ഹി­മ­വ­ദ്വ­ന്ധ്യാ­ച­ല­ദേ­ശ­ത്തേ­കാ­ണു ശമമേ ശീ­ലി­ച്ചെ­ഴു­മി­ത്ത­രം സിം­ഹ­ത്തി­നെ ഗം­ഗ­യാ­റൊ­ഴു­കു­ന്ന നാ­ട്ടി­ലേ ശ­രി­ക്കി­ത്ര­മം­ഗ­ളം കാ­യ്ക്കും ക­ല്പ­പാ­ദ­മു­ണ്ടാ­യ്വ­രൂ” എന്നു മ­ഹാ­ക­വി എ­ഴു­തു­മ്പോൾ ഗാ­ന്ധി­ജി­യെ വെ­റു­ക്കു­ന്ന­വർ­ക്കും അതു ക­വി­ത­യാ­ണെ­ന്നു സ­മ്മ­തി­ക്കേ­ണ്ടി വരും.

നിർ­വ്വ­ച­ന­ങ്ങൾ
സി. അ­ച്യു­ത­മേ­നോൻ:
മ­നു­ഷ്യ­ജ­ന്മം കി­ട്ടി­യാൽ ജീ­വി­ക്കേ­ണ്ട­തു് എ­ങ്ങ­നെ­യെ­ന്നു ന­മ്മ­ളെ പ­ഠി­പ്പി­ച്ച മഹാൻ.
സു­ര­ക്ഷി­ത­ത്വം:
അ­ങ്ങ­നെ­യൊ­ന്നി­ല്ല. ഗോർ­ബ­ച്ചേ­വ് അതു ന­മ്മ­ളെ ഗ്ര­ഹി­പ്പി­ച്ചു.
നാ­ക്ക്:
വൈ­രു­ദ്ധ്യാ­ത്മ­ക സ്വ­ഭാ­വ­മു­ള്ള ഒരു തു­ണ്ടു് മാം­സ­പേ­ശി. ആ മാം­സ­പേ­ശി കൊ­ണ്ടു എം എസ് സു­ബ്ബ­ല­ക്ഷ്മി ശ്രോ­താ­ക്ക­ളെ ഗ­ന്ധർ­വ്വ­ലോ­ക­ത്തേ­ക്കു ന­യി­ക്കു­ന്നു; ന­വീ­ന­ത­മ­ക­വി­കൾ ന­ര­ക­ത്തി­ലേ­ക്കും.
ക്ഷമ:
പ്ര­വർ­ത്ത­ന­ശേ­ഷി­യി­ല്ലാ­ത്ത­വ­ന്റെ ദൗർ­ബ്ബ­ല്യം.
റ്റെ­ലി­വി­ഷൻ:
വാ­ലി­യം ഗു­ളി­ക­യ്ക്കു പകരം ഉ­പ­യോ­ഗി­ക്കാ­വു­ന്ന­തു്.
നേ­ഴ്സ്:
സു­ന്ദ­രി­യാ­ണെ­ങ്കിൽ സ്വ­ന്തം സാ­ന്നി­ദ്ധ്യം കൊ­ണ്ടു മാ­ത്രം പു­രു­ഷ­നാ­യ രോ­ഗി­യു­ടെ ഏതു രോ­ഗ­വും മാ­റ്റു­ന്ന ഔഷധം ആ­ന്റി­ബ­യോ­ട്ടി­ക്ക്സി­നെ­ക്കാൾ ശക്തം.
ന­വീ­ന­നി­രൂ­പ­കൻ:
ക­ലാ­സൃ­ഷ്ടി­ക­ളെ­ന്ന ചി­ത്ര­ശ­ല­ഭ­ങ്ങ­ളെ പി­ടി­ച്ചു് ജീ­വ­നോ­ടെ അ­സ്തി­ത്വ­വാ­ദ­ത്തി­ന്റെ മൊ­ട്ടു­സൂ­ചി ത­റ­യ്ക്കു­ന്ന­വൻ.
റ്റെ­ലി­ഫോൺ:
റോങ് നമ്പർ എന്നു പ­റ­യു­ന്ന­തു സ്ത്രീ­ശ­ബ്ദ­മാ­ണെ­ങ്കിൽ വി­ളി­ക്കു­ന്ന പു­രു­ഷ­നു് കൂ­ടു­തൽ മൃ­ദു­ല­മാ­യും ദീർ­ഘ­മാ­യും സം­സാ­രി­ക്കാൻ സൗ­ക­ര്യം ന­ല്കു­ന്ന ഒരു ഉ­പ­ക­ര­ണം. കു­ളി­മു­റി­യിൽ കയറി തലയിൽ വെ­ള്ള­മൊ­ഴി­ക്കു­മ്പോൾ മ­ണി­നാ­ദം കേൾ­പ്പി­ച്ചു് ന­മ്മ­ളെ വൈ­ഷ­മ്യ­ത്തി­ലാ­ക്കു­ന്ന ഒരു യ­ന്ത്രം.
അതിഥി:
വീ­ട്ടിൽ വന്നു മൂ­ന്നു മ­ണി­ക്കൂർ നേരം അ­തു­മി­തും പ­റ­ഞ്ഞി­ട്ടു് പോ­കാ­നാ­യി എ­ഴു­ന്നേ­റ്റ­തി­നു ശേഷം ഒരു മ­ണി­ക്കൂർ നി­ന്നു കൊ­ണ്ടു സം­സാ­രി­ക്കു­ന്ന പ­ര­മ­ബോ­റൻ.
ആ­തി­ഥേ­യൻ:
ക­സേ­ര­യിൽ ഇ­രി­ക്കു­ന്ന അതിഥി ഇ­രു­ന്നു­കൊ­ണ്ടു തന്നെ യാത്ര പ­റ­യു­മ്പോൾ അ­യാ­ളെ­ഴു­ന്നേ­ല്ക്കു­ന്ന­തി­നു മുൻ­പു് ചാ­ടി­യെ­ഴു­ന്നേ­റ്റു് ഗെ­യ്റ്റി­ലേ­ക്കു ന­ട­ക്കു­ന്ന­വൻ.
പ്ര­ഭാ­വർ­മ്മ
images/NightFlight.jpg

ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രൻ ആ­ങ്ത്വാൻ ദ സാങ് ഗേ­ത്സ്യൂ­പേ­രി (Antonie de saint exupery, 1900–1944) എ­ഴു­തി­യ “Southern Mail ”, “Night Flight ”, “Wind, sand and Stars ” ഈ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ച്ചി­ട്ടി­ല്ലാ­ത്ത­വർ സാ­ഹി­ത്യ­ത്തി­ന്റെ മ­നോ­ഹാ­രി­ത സ­മ്പൂർ­ണ്ണ­മാ­യും ക­ണ്ട­വ­ര­ല്ല. ന­ക്ഷ­ത്രം നി­റ­ഞ്ഞ അ­ന്ത­രീ­ക്ഷ­ത്തി­ലൂ­ടെ വി­മാ­ന­ത്തിൽ സ­ഞ്ച­രി­ച്ചു് അ­തി­നും അ­പ്പു­റ­ത്തു­ള്ള സത്യം തേ­ടു­ക­യാ­യി­രു­ന്നു മ­ഹാ­നാ­യ ഈ ക­ലാ­കാ­രൻ. അ­വ­സാ­ന­മാ­യി കോ­ഴ്സി­ക്ക­യു­ടെ മു­ക­ളി­ലൂ­ടെ പറന്ന അ­ദ്ദേ­ഹം തി­രി­ച്ചു വ­ന്നി­ല്ല. സാ­ങ്തേ­ഗ് സ്യൂ­പേ­രി സത്യം ക­ണ്ടു­വോ? ആർ­ക്ക­റി­യാം?

“Up there the stars serve as a measure of true distances. The simple life, one’s abiding love, the girlfriend we think we cherish-​the North Star is once more there to light the way”

—ഈ ര­ച­നാ­രീ­തി അ­ദ്ദേ­ഹ­ത്തി­ന്റെ ക­ല­യു­ടെ വൈ­ശി­ഷ്ട്യം സ്പ­ഷ്ട­മാ­ക്കി­ത്ത­രും.

images/WindSandAndStars.jpg

സാ­ങ്തേ­ഗ് സ്യൂ­പേ­രി­യെ­പ്പോ­ലെ സത്യം തേടിയ മ­റ്റൊ­രു ക­ലാ­കാ­ര­നാ­ണു് മെൽ­വിൽ. പക്ഷേ, എത്ര സ­ത്യാ­ന്വേ­ഷ­ണ­തൽ­പ­ര­ത്വം കാ­ണി­ച്ചാ­ലും ഒ­ടു­വിൽ ത­നി­ച്ചു മ­രി­ക്കും. ത­നി­ച്ചു ജ­നി­ക്കു­ന്ന മ­നു­ഷ്യൻ ത­നി­ച്ചു മ­രി­ക്കു­ന്നു. നി­ല­വി­ളി­കൾ താൽ­കാ­ലി­കം; ദുഃഖം താൽ­ക്കാ­ലി­കം. ഏതു പ്രേ­മ­ഭാ­ജ­നം പോ­യാ­ലും ഉടനെ വി­സ്മ­രി­ക്ക­പ്പെ­ടും. ശരീരം നി­ശ്ചേ­ത­ന­മാ­യാൽ അ­തി­ന്റെ ക­ണ്ണു­കൾ തി­രു­മ്മി­യ­ട­യ്ക്കു­ന്നു. വായ് തു­റ­ന്നു പോ­കാ­തി­രി­ക്കാൻ വേ­ണ്ടി ത­ല­യി­ലൂ­ടെ താ­ടി­യി­ലൂ­ടെ കെ­ട്ടു കെ­ട്ടു­ന്നു. ചിലർ മൃ­ത­ദേ­ഹ­ത്തി­ന്റെ മു­ഖ­വും മൂ­ടു­ന്നു. മ­രി­ച്ച­വ­രു­ടെ മുഖം മൂ­ടു­ന്ന­തെ­ന്തി­നു് എന്നു ശ്രീ പ്ര­ഭാ­വർ­മ്മ കാ­വ്യ­ത്തി­ലൂ­ടെ ചോ­ദി­ച്ചു കൊ­ണ്ടു് ജീ­വി­ത­വും മ­ര­ണ­വും ഉ­യർ­ത്തു­ന്ന പ്ര­ശ്ന­ങ്ങൾ കൈ­കാ­ര്യം ചെ­യ്യു­ന്നു. അവ ചി­ന്തോ­ദ്ദീ­പ­ക­ങ്ങ­ളാ­യ­തു കൊ­ണ്ടാ­ണു് എ­നി­ക്കു് ഈ വരികൾ കു­റി­ക്കേ­ണ്ടി വ­ന്ന­തു്. ബിം­ബ­ങ്ങ­ളി­ലൂ­ടെ വി­കാ­ര­വും ആ­ശ­യ­വും ആ­വി­ഷ്ക­രി­ച്ചി­രു­ന്ന­ങ്കി­ലും കാ­വ്യം കൂ­ടു­തൽ ഹൃ­ദ്യ­മാ­കു­മാ­യി­രു­ന്നു (കാ­വ്യം കു­ങ്കു­മം വാ­രി­ക­യിൽ).

മാ­ജി­ക്

ന­മ്മു­ടെ ആ­ഹ്ലാ­ദ­ദാ­യ­ക­ത­മു­ള്ള ചെ­റു­ക­ഥ­യോ നോവലോ വാ­യി­ക്കു­മ്പോൾ ഗ്ര­ന്ഥ­കാ­ര­നെ മ­റ­ക്കു­ന്നു, ഗ്ര­ന്ഥ­ത്തെ മ­റ­ക്കു­ന്നു… ക­ലാ­സൃ­ഷ്ടി ഭാ­വ­ത­ല­ത്തിൽ ഉ­ത്കൃ­ഷ്ട­ത നേ­ടു­മ്പോ­ഴാ­ണു് ഇതു് സം­ഭ­വി­ക്കു­ക. എ­ന്നാൽ ന­വീ­നൻ­മാ­രു­ടെ കഥകൾ വാ­യി­ക്കു­മ്പോൾ എന്റെ മുൻ­പിൽ വാ­ക്കു­ക­ള­ല്ലാ­തെ വേ­റൊ­ന്നു­മി­ല്ല.

മു­തു­കാ­ടു് എന്ന പേരിൽ അ­റി­യ­പ്പെ­ടു­ന്ന യു­വാ­വാ­യ മ­ജീ­ഷ്യൻ എന്റെ വീ­ട്ടിൽ വന്നു പല വി­ദ്യ­ക­ളും കാ­ണി­ച്ചു. അവ എ ന്നെ അ­ദ്ഭു­ത­പ്പെ­ടു­ത്തി. പി­ന്നീ­ടു് ഞാൻ ചോ­ദി­ക്കാ­തെ­ത­ന്നെ അ­ദ്ദേ­ഹം പല വി­ദ്യ­ക­ളു­ടെ­യും സൂ­ത്രം പ­റ­ഞ്ഞു ത­ന്ന­പ്പോൾ അ­ദ്ഭു­ത വി­കാ­രം ഇ­ല്ലാ­താ­യി­യെ­ന്നു മാ­ത്ര­മ­ല്ല ആ വി­ദ്യ­ക­ളോ­ടു എ­നി­ക്കു­ണ്ടാ­യി­രു­ന്ന അ­നു­കൂ­ല­മാ­യ മാ­ന­സി­ക നില ന­ഷ്ട­മാ­യി­ബ്ഭ­വി­ക്കു­ക­യും ചെ­യ്തു. അതിനു ശേഷം ഞാ­നൊ­രു ‘ട്രി­ക്കി’നെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു. നാലു തൂ­ണു­കൾ അവയിൽ ഒ­ന്നിൽ ഒ­രു­ത്ത­നെ ഇ­റു­ക്കി­ക്കെ­ട്ടി വ­യ്ക്കു­ന്നു. എ­ന്നി­ട്ടു് മുകൾ ഭാ­ഗ­വും നാലു വശവും തുണി കൊ­ണ്ടു മ­റ­യ്ക്കു­ന്നു. അല്പം നേരം ക­ഴി­ഞ്ഞു മുൻ­വ­ശ­ത്തെ തുണി ഉ­യർ­ത്തു­മ്പോൾ ഒരു തൂണിൽ ബ­ന്ധ­ന­സ്ഥ­നാ­യി­രു­ന്ന­വൻ മ­റ്റൊ­രു തൂണിൽ അതേ രീ­തി­യിൽ കെ­ട്ട­പ്പെ­ട്ടി­രി­ക്കു­ന്നു. എ­ങ്ങ­നെ­യാ­ണു് ഇതു സാ­ധി­ക്കു­ക? എന്റെ ചോ­ദ്യ­ത്തി­നു മു­തു­കാ­ടു് മ­റു­പ­ടി നല്കി. ബ­ല­പ്പി­ച്ചു കെ­ട്ടു­ന്നു എ­ന്ന­തു പ്രേ­ക്ഷ­കർ­ക്കു് ഉ­ണ്ടാ­കു­ന്ന തോ­ന്ന­ലാ­ണു്. തുണി താ­ഴ്ത്തി­ക്ക­ഴി­ഞ്ഞാൽ പെ­ട്ടെ­ന്നു കെ­ട്ടു­ക­ള­ഴി­ക്കു­ക­യും മ­റ്റേ­ത്തൂ­ണിൽ അ­തു­പോ­ലെ അയാളെ കെ­ട്ടി വ­യ്ക്കു­ക­യും ചെ­യ്യു­ക­യാ­ണു്. ഈ ട്രി­ക്ക് ആ­ദ്യ­മാ­യി ക­ണ്ട­പ്പോൾ ബ­ഹു­ജ­ന­ത്തോ­ടൊ­പ്പം, പ്രാ­യ­മാ­യ ഞാനും കൈ­യ­ടി­ച്ചു. ഇനി ആ വിദ്യ കാ­ണേ­ണ്ട­താ­യി വ­ന്നാൽ ഞാൻ കൈ­യ­ടി­ക്കി­ല്ല.

ശ്രീ. അ­ഷ്ട­മൂർ­ത്തി ന­വ­യു­ഗം വാർ­ഷി­ക­പ്പ­തി­പ്പിൽ എ­ഴു­തി­യ “അ­ഭി­മു­ഖ സം­ഭാ­ഷ­ണം” എന്ന ചെ­റു­ക­ഥ ഒരു തവണ വാ­യി­ച്ചു. ഇനി വാ­യി­ക്കി­ല്ല. കാരണം അ­ദ്ദേ­ഹം ഇതിൽ ക­ഥാ­കാ­ര­നാ­യി­ട്ട­ല്ല, മ­ജീ­ഷ്യ­നാ­യി­ട്ടാ­ണു് നി­ല്ക്കു­ക. പ്ര­ശ­സ്ത­യാ­യ ഒ­ര­ഭി­നേ­ത്രി­യെ കാണാൻ പ്ര­ശ­സ്ത­നാ­യ ഒ­രു­ത്തൻ വ­രു­ന്നു. അവർ വർ­ത്ത­മാ­നം പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­മ്പോൾ തന്നെ പണ്ടു സ്നേ­ഹി­ച്ച അ­പ്പു­വി­നെ­ക്കു­റി­ച്ചു് അവൾ പ­റ­യു­ക­യാ­യി. അവളെ കി­ട്ടി­യി­ല്ലെ­ങ്കിൽ അപ്പു ആ­റ്റിൽ­ച്ചാ­ടി ച­ത്തു­ക­ള­യു­മെ­ന്നു് അ­റി­യി­ച്ച­ത്രേ. പി­ന്നീ­ടു് അ­പ്പു­വി­നെ അവൾ ക­ണ്ടി­ട്ടേ­യി­ല്ല. ദ­ക്ഷ­നെ വ­ക­വ­രു­ത്താൻ ശിവൻ ജ­ട­പി­ടി­ച്ചു് തറയിൽ അ­ടി­ച്ച­പ്പോൾ രണ്ടു ഭീ­ക­ര­സ­ത്വ­ങ്ങൾ ഉ­ണ്ടാ­യ­ല്ലോ. ഇവിടെ അ­ഷ്ട­മൂർ­ത്തി (ശി­വ­നെ­ന്നു് അ­ഷ്ട­മൂർ­ത്തി­ക്കു അർ­ത്ഥം) തൂലിക എ­ടു­ത്തു് ന­വ­യു­ഗ­ത്തി­ന്റെ താളിൽ ഒരടി അ­ടി­ച്ച­പ്പോൾ വ­ന്ന­വൻ പഴയ അ­പ്പു­വാ­യി ന­ല്ക്കു­ന്നു. വാ­യ­ന­ക്കാ­രൻ എന്ന ദ­ക്ഷ­നെ അയാൾ കൊ­ല്ലു­മെ­ന്ന­തു തീർ­ച്ച. മ­ജീ­ഷ്യൻ മു­തു­കാ­ട്, മ­ജീ­ഷ്യൻ അ­ഷ്ട­മൂർ­ത്തി­യേ­ക്കാൾ എ­ത്ര­യെ­ത്ര ഭേദം!

images/Max_Frisch.jpg
മാ­ക്സ് ഫ്രി­ഷ്

ഓ­സ്റ്റ്രി­യൻ ഗാ­ന­ര­ച­യി­താ­വ് മൊ­റ്റ്സാർ­ട്ടി­ന്റെ (Mozart) ജീ­വ­ച­രി­ത്ര­മെ­ഴു­തി പ്ര­ഖ്യാ­ത­നാ­യ ജർ­മ്മൻ നാ­ട­ക­കർ­ത്താ­വു് വൊൾ­ഫ്ഗാ­ങ് ഹിൽ­ഡെ­ഷീ­മർ (Wolfgang Hildesheimer) മ­രി­ച്ചെ­ന്നു റ്റൈം വാ­രി­ക­യിൽ കണ്ടു. അ­ദ്ദേ­ഹം സാ­ഹി­ത്യ­പ­ര­മാ­യ വി­ഷാ­ദാ­ത്മ­ക­ത്വ­ത്തി­നു വി­ധേ­യ­നാ­യി­രു­ന്ന­ത്രേ. അ­ടു­ത്ത കാ­ല­ത്തു് അ­ന്ത­രി­ച്ച മാ­ക്സ് ഫ്രി­ഷ് എന്ന വലിയ സാ­ഹി­ത്യ­കാ­ര­നു സ­മർ­പ്പി­ച്ച ഒരു പ്ര­ബ­ന്ധ­ത്തിൽ ഹിൽ­ഡെ­ഷീ­മർ ഇ­ങ്ങ­നെ­യെ­ഴു­തി: “എല്ലാ മായും… കാ­ഴ്ച­യും കേ­ഴ്‌­വി­യും, പക്ഷേ, ആദ്യം ഇ­ല്ലാ­താ­കു­ന്ന­തു് ചി­രി­യാ­ണു്” (സെ­പ്റ്റം­ബർ 2, റ്റൈം). നാലു കഥയോ നാലു ക­വി­ത­യോ എഴുതി പ­ത്രാ­ധി­പ­രെ­ക്കൊ­ണ്ടു മഷി പു­ര­ട്ടി­പ്പി­ച്ചി­ട്ടു് ‘എന്നെ വെ­ല്ലു­ന്ന ക­ഥാ­കാ­ര­നു­ണ്ടോ? എന്നെ വെ­ല്ലു­ന്ന ക­വി­യു­ണ്ടോ?’ എന്ന മ­ട്ടിൽ തല വെ­ട്ടി­ച്ചു ചോ­ദ്യ­മെ­റി­യു­ന്ന ന­മ്മു­ടെ എ­ഴു­ത്തു­കാർ ഹിൽ­ഡെ­ഷീ­മ­റി­ന്റെ ഈ വാ­ക്യം ഇൻ­ഡ്യൻ ഇ­ങ്കിൽ ക­ട­ലാ­സ്സിൽ എഴുതി ഫ്രെ­യിം ചെ­യ്തു മേ­ശ­പ്പു­റ­ത്തു വ­യ്ക്ക­ണം. അതിനു സൗ­ക­ര്യ­മി­ല്ലെ­ങ്കിൽ ഷേർ­ട്ടി­ന്റെ പോ­ക്ക­റ്റി­ലി­ട്ടു കൊ­ണ്ടു ന­ട­ക്കു­ക­യും കൂ­ടെ­ക്കൂ­ടെ അ­തെ­ടു­ത്തു വാ­യി­ക്കു­ക­യും വേണം.

വെറും ക്രാ­ഫ്റ്റ്
images/Maurice_Merleau.jpg
മോ­റീ­സ് മെർലോ പൊ­ങ്തീ

ഫ്ര­ഞ്ച് ദാർ­ശ­നി­കൻ മോ­റീ­സ് മെർലോ പൊ­ങ്തീ (Maurice Merleau-​Ponty, 1980–61) “The Prose of the World” എന്ന പേരിൽ ഒരു മ­ഹാ­ഗ്ര­ന്ഥം എ­ഴു­താൻ തു­ട­ങ്ങി. അ­തി­ന്റെ പ്രാ­ഥ­മി­ക­രൂ­പ­മാ­യ ചില കു­റി­പ്പു­ക­ളേ അ­ദ്ദേ­ഹം എ­ഴു­തി­യു­ള്ളു. ഗ്ര­ന്ഥ­ര­ച­ന­യ്ക്കു മുൻ­പു് പൊ­ങ്തീ മ­രി­ച്ചു പോയി. കു­റി­പ്പു­കൾ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തു പ്ര­സാ­ധ­നം ചെ­യ്തി­ട്ടു­ണ്ടു്. അ­തു­ത­ന്ന ഇ­രു­ന്നു­റ്റ­മ്പ­യോ മു­ന്നോ­റോ പു­റ­ങ്ങൾ വരും. ആ പു­സ്ത­ക­ത്തി­ലെ ഒരു വി­വ­ര­ണം ഓർ­മ്മ­യി­ലെ­ത്തു­ന്നു. അ­മ്മൂ­മ്മ പ­തി­വാ­യി പേ­ര­ക്കു­ട്ടി­ക്കു പു­സ്ത­ക­മെ­ടു­ത്തു വാ­യി­ച്ചു കഥ മ­ന­സ്സി­ലാ­ക്കി­ക്കൊ­ടു­ക്കും. അവൻ അതിൽ ര­സി­ക്കും. ഒരു ദിവസം അ­മ്മു­മ്മ ഇ­ല്ലാ­തി­രു­ന്ന­പ്പോൾ പേ­ര­ക്കു­ട്ടി പു­സ്ത­ക­മെ­ടു­ത്തു വാ­യി­ക്കാൻ തു­ട­ങ്ങി. പക്ഷേ, ക­ഥ­യി­ല്ല. വെ­ള്ള­ക്ക­ട­ലാ­സ്സിൽ കുറെ ക­റു­ത്ത അ­ക്ഷ­ര­ങ്ങൾ മാ­ത്രം. ഭാഷയെ സം­ബ­ന്ധി­ച്ച ത­ത്ത്വ­മാ­ണു് ഇതു് സ്പ­ഷ്ട­മാ­ക്കി ത­രു­ന്ന­ത്. നമ്മൾ ആ­ഹ്ളാ­ദ­ദാ­യ­ക­ത്വ­മു­ള്ള ചെ­റു­ക­ഥ­യോ നോവലോ വാ­യി­ക്കു­മ്പോൾ ഗ്ര­ന്ഥ­കാ­ര­നെ മ­റ­ക്കു­ന്നു. ഗ്ര­ന്ഥ­ത്തെ മ­റ­ക്കു­ന്നു. “മാർ­ത്താ­ണ്ഡ­വർ­മ്മ” വാ­യി­ക്കു­ന്ന ആൾ സി. വി. രാമൻ പി­ള്ള­യെ ഓർ­മ്മി­ക്കു­ന്നി­ല്ല. നോവൽ കൈ­യി­ലി­രി­ക്കു­ന്നു­വെ­ന്നു് ഓർ­മ്മി­ക്കു­ന്നി­ല്ല. അ­യാ­ളു­ടെ മുൻ­പി­ലു­ള്ള­തു കാടും അ­തി­ന്റെ ന­ടു­വിൽ വെ­ട്ടു കൊ­ണ്ടു ചോ­ര­യൊ­ലി­പ്പി­ച്ചു കി­ട­ക്കു­ന്ന യു­വാ­വി­നെ­യും മാ­ത്ര­മാ­ണു്.

തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള യുടെ “വെ­ള്ള­പ്പൊ­ക്ക­ത്തിൽ” എന്ന ചെ­റു­ക­ഥ ഞാൻ പല പ­രി­വൃ­ത്തി വാ­യി­ച്ചി­ട്ടു­ണ്ടു്. വാ­യി­ക്കു­മ്പോ­ഴൊ­ക്കെ കു­ട്ട­നാ­ടൻ പ്ര­ദേ­ശ­വും വെ­ള്ള­പ്പൊ­ക്ക­വും പ­ട്ടി­യു­ടെ പ്രാ­ണ­വേ­ദ­ന­യും മാ­ത്ര­മേ ഞാൻ കാ­ണു­ക­യു­ള്ളു, അ­റി­യു­ക­യു­ള്ളു. ക­ഥാ­കാ­ര­നെ ഓർ­മ്മി­ക്കി­ല്ല. ക­ലാ­സൃ­ഷ്ടി ഭാ­വ­ത­ല­ത്തിൽ ഉ­ത്കൃ­ഷ്ട­ത നേ­ടു­മ്പോ­ഴാ­ണു് ഇതു സം­ഭ­വി­ക്കു­ക. എ­ന്നാൽ ന­വീ­ന­ന്മാ­രു­ടെ കഥകൾ വാ­യി­ക്കു­മ്പോൾ എന്റെ മുൻ­പിൽ വാ­ക്കു­ക­ള­ല്ലാ­തെ വേ­റൊ­ന്നു­മി­ല്ല. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. രവി എ­ഴു­തി­യ “മി­ഠാ­യി­മ­ഴ” എന്ന ചെ­റു­ക­ഥ­യു­ടെ­യും സ്ഥി­തി ഇ­തു­ത­ന്നെ. ഒരാൾ കു­ടും­ബ­ത്തോ­ടെ ഒരു പുതിയ സ്ഥ­ല­ത്തെ­ത്തു­ന്നു. ഒരു ദിവസം സു­ഖി­ച്ചി­ട്ടു് എ­ല്ലാ­വ­രും ആ­ത്മ­ഹ­ത്യ ചെ­യ്യ­ണ­മെ­ന്നാ­ണു് പ്ലാൻ അ­തു­പോ­ലെ ആ­ത്മ­ഹ­ത്യ­ക്കു് നേ­ര­ത്തേ അ­വി­ടെ­യെ­ത്തി­യ ഒ­രു­ത്തൻ കു­ടും­ബ­ത്തെ കൊ­ന്നെ­ങ്കി­ലും വിഷം തീർ­ന്നു പോ­യ­തു­കൊ­ണ്ടു് ര­ക്ഷ­പ്പെ­ടാൻ നിർ­ബ­ന്ധ­നാ­യി. അയാൾ ന­വാ­ഗ­ത­നോ­ടു അല്പം വിഷം ചോ­ദി­ക്കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു.

ജീ­വ­ശാ­സ്ത്ര­പ­ര­മാ­യ വി­കാ­ര­മാ­ണു് ആ­ത്മ­ഹ­ത്യ­ക്കു­ള്ള അ­ഭി­ലാ­ഷം. ആ വി­കാ­ര­ത്തെ സാ­ന്ദ്ര­ര­ത­യോ­ടെ ആ­വി­ഷ്ക­രി­ക്കാ­തെ വി­കാ­ര­ര­ഹി­ത­ങ്ങ­ളാ­യ വാ­ക്യ­ങ്ങൾ എഴുതി ഒരു ശി­ല്പ­മു­ണ്ടാ­ക്കി വ­യ്ക്കു­ക­യാ­ണു് രവി. ഈ ശി­ല്പ­മു­ണ്ടാ­ക്കൽ സർ­ഗ്ഗാ­ത്മ­ക­ത­യോ­ടു ബ­ന്ധ­പ്പെ­ട്ട­ത­ല്ല; ക്രാ­ഫ്റ്റി­നോ­ടാ­ണു്, ടെ­ക്നി­ക്കി­നോ­ടാ­ണു് അതിനു ബന്ധം. അ­തി­നാൽ കൃ­ത്രി­മ­മാ­ണു്. ആർ­ജ്ജ­വ­മി­ല്ലാ­ത്ത­താ­ണു്. കു­ടും­ബ­ത്തി­ന്റെ ആ­ത്മ­ഹ­ത്യ­ക്കു­ള്ള ശ്രമം നമ്മെ സ്പർ­ശി­ക്കു­ന്നി­ല്ല. വിഷം ചോ­ദി­ക്കു­ന്ന­വ­ന്റെ മ­ട്ടു് ഹാസോൽ പാ­ദ­ക­വും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-09-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.