SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-10-13-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

കാ­മു­കി­യു­ടെ പേ­രു­വ­രെ വാർ­ദ്ധ­ക്യ­ത്തി­ലെ­ത്തി­യ കാ­മു­കൻ വി­സ്മ­രി­ച്ചി­രി­ക്കും. പക്ഷേ, കോ­പ­ന­യാ­യി അവർ നിന്ന നി­മി­ഷം അയാൾ മ­റ­ക്കി­ല്ല. അവൾ മ­നോ­ഹ­ര­മാ­യി ചി­രി­ച്ച­തു് അയാൾ ഓർ­മ്മി­ക്കു­ന്നു­ണ്ടാ­വും.

അ­ന്നു് എന്റെ ചെ­റു­പ്പ­കാ­ലം. തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നു് തി­രി­ച്ച എ­ക്സ്പ്ര­സ് ബ­സ്സിൽ ഞാൻ ആ­ല­പ്പു­ഴ­യ്ക്കു. പോ­കു­ക­യാ­യി­രു­ന്നു. ബസ്സ് ക­ഴ­ക്കൂ­ട്ടം ക­ഴി­ഞ്ഞു കു­റ­ച്ചു­കൂ­ടെ മുൻ­പോ­ട്ടു­പോ­യി ഒരു വ­ള­വി­ലെ­ത്തി. വലതു ഭാ­ഗ­ത്തു­ള്ള ആ വ­ള­വി­ന്റെ താ­ഴ­ത്തെ ഭാഗം ച­രി­വാ­ണു്. ബസ്സ് അ­വി­ടെ­യെ­ത്തി­യ­തും ച­രി­വിൽ­നി­ന്നു് ആ­കർ­ഷ­ക­ത്വ­മു­ള്ള ഒരു മു­സ്ലിം യുവതി മു­ക­ളി­ലേ­ക്കു കയറി റോഡിൽ നി­ല­യു­റ­പ്പി­ച്ച­തും ഒ­ന്നാ­യി­ക്ക­ഴി­ഞ്ഞു. വെൺ­മ­യാർ­ന്ന വ­സ്ത്ര­ങ്ങ­ളാ­യി­രു­ന്നു അ­വ­ളു­ടേ­തു്. വെ­ള്ള­ക്കു­പ്പാ­യം, വെ­ള്ള­മു­ണ്ടു്, വെ­ള്ള­ത്ത­ട്ടം, മൂ­ന്നി­ലും നീ­ല­നി­റ­ത്തി­ലു­ള്ള ചി­ത്ര­ത്ത­യ്യൽ. അ­വി­ടെ­നി­ന്നു് ‘അവൾ ബ­സ്സി­ലേ­ക്കു നോ­ക്കാ­തെ ദൂ­ര­ത്തേ­യ്ക്കു­ത­ല ച­രി­ച്ചു നോ­ക്കി; മാ­നെ­ന്ന പോലെ. ആരുടെ ഹൃ­ദ­യ­ത്തി­ലും അ­വ­ളു­ടെ നി­ല്പും നോ­ട്ട­വും ച­ല­ന­മു­ണ്ടാ­ക്കും. നീ­ലാ­ന്ത­രീ­ക്ഷ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ, സൂ­ര്യ­പ്ര­കാ­ശ­ത്തി­ന്റെ ഉ­ജ്ജ്വ­ല­ത­യിൽ ആ ചെ­റു­പ്പ­ക്കാ­രി ദേ­വ­ത­യെ­പ്പോ­ലെ­യാ­യി. അ­തി­വേ­ഗം പോ­കു­ന്ന ബസ്സ് ആ മ­നോ­ഹ­ര­ദൃ­ശ്യം ഇ­ല്ലാ­താ­ക്കി­ക്ക­ള­ഞ്ഞു. എ­ങ്കി­ലും ആ ഒരു നി­മി­ഷം അ­തി­ന്റെ സൗ­ന്ദ­ര്യ­ത്തോ­ടെ, വൈ­കാ­രി­ക­ത്വ­ത്തോ­ടെ ഇ­പ്പോ­ഴും ആ­ഗ­മി­ക്കു­ന്നു. വർ­ഷ­മേ­തു്? മാ­സ­മേ­തു് ? ദി­വ­സ­മേ­തു്? സ­മ­യ­മേ­തു്? അ­റി­ഞ്ഞു­കൂ­ടാ. എ­ങ്കി­ലും ആ നി­മി­ഷം മാ­യു­ന്നി­ല്ല. ഇ­ന്നും അ­തു­ണ്ടു്. നമ്മൾ ജീ­വി­ക്കു­ന്ന­തു് അ­ത്ത­രം ഭൂ­ത­കാ­ല നി­മി­ഷ­ങ്ങ­ളി­ലാ­ണു്.

images/Victor_Hugo.jpg
യൂഗോ

ഞാൻ യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ പ­ഠി­ക്കു­ന്ന കാലം. എന്റെ ഗു­രു­നാ­ഥൻ സി. ഐ. ഗോ­പാ­ല­പി­ള്ള അവർകൾ പ­ഠി­പ്പി­ച്ചു ക­ഴി­ഞ്ഞി­ട്ടു് “ഇ­തൊ­ന്നു ചു­രു­ക്കി­യെ­ഴു­തി­ക്കൊ­ണ്ടു­വ­ര­ണം” എന്നു എ­ന്നോ­ടു പ­റ­ഞ്ഞു. ഒ­രാ­ഴ്ച ക­ഴി­ഞ്ഞു് അതേ ക്ലാ­സ്സ്. സാറ് ചോ­ദി­ച്ചു: “എ­ഴു­താൻ പ­റ­ഞ്ഞ­തു് എ­ഴു­തി­യോ?” “ഇല്ല സാർ” എ­ന്നു് എന്റെ മ­റു­പ­ടി. അ­ദ്ദേ­ഹം ദേ­ഷ്യ­പ്പെ­ടാ­തെ എന്നെ നോ­ക്കി ആ­ക്ഷേ­പ­ത്തി­ന്റെ മ­ട്ടിൽ ഒന്നു ചി­രി­ച്ചു. എ­ല്ലാം മ­റ­ന്നു­പോ­യി ഞാൻ. അ­ക്കാ­ല­ത്തെ മ­റ്റ­ദ്ധ്യാ­പ­കർ ആരു്? ക്ലാ­സ്സേ­തു്? വർ­ഷ­മേ­തു്? ഒ­ന്നും ഓർ­മ്മ­യി­ല്ല. പക്ഷേ, സി. ഐ. സ്സാ­റി­ന്റെ ആ­ക്ഷേ­പ­ച്ചി­രി ഇ­ന്നും ഹൃദയം പി­ളർ­ക്കു­ന്നു. നി­മി­ഷ­മേ, നീ തന്നെ സു­പ്ര­ധാ­നം. കാ­മു­കി­യു­ടെ പേ­രു­വ­രെ വാർ­ദ്ധ­ക്യ­ത്തി­ലെ­ത്തി­യ കാ­മു­കൻ വി­സ്മ­രി­ച്ചി­രി­ക്കും. പക്ഷേ, കോ­പ­ന­യാ­യി അവൾ നിന്ന നി­മി­ഷം അയാൾ മ­റ­ക്കി­ല്ല. അവൾ മ­നോ­ഹ­ര­മാ­യി ചി­രി­ച്ച­തു് അയാൾ ഓർ­മ്മി­ക്കു­ന്നു­ണ്ടാ­വും.

ക­മ്മ്യൂ­ണി­സം മ­രി­ച്ചോ? ഒ­രാ­ശ­യ­ത്തി­നും മ­ര­ണ­മി­ല്ല. ചി­ല­പ്പോൾ ആ­ശ­യ­ത്തി­നു വേ­ഗ­മു­ണ്ടാ­യി­രി­ക്കും. മറ്റു ചി­ല­പ്പോൾ മ­ന്ദ­ഗ­തി­യും ലെ­നി­ന്റെ കാ­ല­ത്തു് അതു് വേ­ഗ­ത്തിൽ പ്ര­വർ­ത്തി­ച്ചു. ഇ­ന്നു് അതിനു മ­ന്ദ­ഗ­തി. ഇ­നി­യും ഒരു കാ­ല­ത്തു് വേ­ഗ­മു­ണ്ടാ­കും.

സാ­ഹി­ത്യ­കൃ­തി­ക­ളി­ലെ നി­മി­ഷ­ങ്ങ­ളും ഇ­തു­പോ­ലെ വാ­യ­ന­ക്കാ­രെ ‘ഹോൺടു’ ചെ­യ്യും. യൂഗോ യുടെ ‘പാ­വ­ങ്ങ’ളിലെ മെ­ത്രാൻ വെ­ള്ളി മെ­ഴു­കു­തി­രി­ക്കാ­ലു­ക­ളെ­ടു­ത്തു് ഷാ­ങ്വൽ ഷാ­ങ്ങി­നു കൊ­ടു­ത്തി­ട്ടു് എന്തേ നി­ങ്ങൾ ഇ­വ­കൂ­ടി കൊ­ണ്ടു­പോ­യി­ല്ല? എന്നു ചോ­ദി­ക്കു­ന്ന നി­മി­ഷം; എ­ടു­ത്തു­യർ­ത്താൻ വ­യ്യാ­ത്ത ഒ­രു­തൊ­ട്ടി വെ­ള്ളം പൊ­ക്കി­ക്കൊ­ണ്ടു കൊ­ച്ചു­കു­ട്ടി കോ­സ­ത്ത് ന­ട­ക്കു­മ്പോൾ, അ­വ­ള­റി­യാ­തെ ഷാ­ങ്വൽ­ഷാ­ങ് പിറകേ ചെ­ന്നു് അതു് കൈയിൽ വാ­ങ്ങു­ന്ന നി­മി­ഷം. ഇ­വ­യെ­ല്ലാം മ­റ­ക്കാൻ വയ്യ. നി­മി­ഷ­ങ്ങ­ളാ­ണു് നമ്മെ ഭ­രി­ക്കു­ന്ന­തു്.

രാജൻ കാ­ക്ക­നാ­ടൻ

“The moon shines bright. In such a night as this,

When the sweet wind did gently kiss the trees

And they did make no noise… ”

images/Unamuno.jpg
ഊ­ന­മൂ­നോ

ക­വി­ത­യു­ടെ അ­ധി­ത്യ­ക­യി­ലെ­ത്തി­യ ഇ­ത്ത­രം വരികൾ ഷെ­യ്ക്സ്പി­യ­റി ന്റെ The Merchant of Venice എന്ന നാ­ട­ക­ത്തിൽ ഏ­റെ­യു­ണ്ടെ­ങ്കി­ലും അ­തി­ന്റെ ഇ­തി­വൃ­ത്തം ബാ­ലി­ശ­മാ­യി­ട്ടേ എ­നി­ക്കു തോ­ന്നി­യി­ട്ടു­ള്ളു. ദു­ഷ്ട­ക­ഥാ­പാ­ത്രം one pound of flesh എന്നു വി­ളി­ക്കു­ന്ന­തു് അ­യാ­ളു­ടെ നൃ­ശം­സ­ത­യു­ടെ ഫ­ല­മാ­ണെ­ങ്കി­ലും പണം കടം കൊ­ടു­ക്കു­ന്ന­വർ­ക്കു് ആ വി­ധ­ത്തി­ലു­ള്ള ക്രൂ­ര­ത­യിൽ­നി­ന്നു് ഒ­ഴി­ഞ്ഞു നി­ല്ക്കാ­നാ­വി­ല്ല. ഒ­ഴി­ഞ്ഞു നി­ന്നാൽ പലിശ കി­ട്ടി­ല്ല. മുതൽ പോലും കി­ട്ടി­ല്ല. അ­തു­കൊ­ണ്ടു് എ­ന്നോ­ടു് ഇ­ത്ത­രം ക്രൂ­ര­ത കാ­ണി­ച്ചി­ട്ടു­ള്ള­വ­രോ­ടു് എ­നി­ക്കു് നീ­ര­സ­മൊ­ട്ടും തോ­ന്നി­യി­ട്ടി­ല്ല. വർ­ഷ­ങ്ങൾ­ക്കു­മുൻ­പു് ഒ­രാ­ളി­നോ­ടു് ആയിരം രൂപ കടം വാ­ങ്ങി­യ­പ്പോൾ നാ­ലാ­യി­രം രൂപ വാ­ങ്ങി­യ­താ­യി എ­നി­ക്കു മു­ദ്ര­പ്പ­ത്ര­ത്തിൽ എ­ഴു­തി­ക്കൊ­ടു­ക്കേ­ണ്ടി­വ­ന്നു. ഞാൻ പണം കൊ­ടു­ത്തി­ല്ലെ­ങ്കിൽ നാ­ലാ­യി­രം രൂ­പ­യ്ക്കാ­വും അ­ദ്ദേ­ഹം കോ­ട­തി­യിൽ കെ­യ്സ് കൊ­ടു­ക്കു­ക. “God is that which satisfies our vital longing and evil in that which does not satisfy it” എ­ന്നു് ഊ­ന­മൂ­നോ (Unamuno) അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശി­ഷ്ട­മാ­യ “Tragic Sense of Life” എന്ന ഗ്ര­ന്ഥ­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. (pp. 320 Dover Publications 1954-ലെ വില ഒരു ഡോളർ ഇ­രു­പ­ത്ത­ഞ്ചു സെ­ന്റ്) കൊ­ടു­ക്കാ­ത്ത രൂ­പ­യ്ക്കു് പ്ര­മാ­ണം എ­ഴു­തി­വാ­ങ്ങു­ന്ന­തും ആയിരം രൂ­പ­യ്ക്കു് ഭീ­മ­മാ­യ പലിശ വാ­ങ്ങു­ന്ന­തും തി­ന്മ­ത­ന്നെ. എ­ങ്കി­ലും ആ തി­ന്മ­യെ ഞാൻ വെ­റു­ക്കു­ന്നി­ല്ല. കടം കൊ­ടു­ക്കു­ന്ന­വ­രെ­സ്സം­ബ­ന്ധി­ച്ചു് എന്റെ മാ­ന­സി­ക­നി­ല ഇ­താ­യ­തു കൊ­ണ്ടു് സൂ­ത്ര­പ്പ­ണി­ക­ളി­ലൂ­ടെ കടം വാ­ങ്ങു­ന്ന­വ­രോ­ടും എ­നി­ക്കു വെ­റു­പ്പി­ല്ല. ആ പ്ര­വർ­ത്ത­ന­ത്തെ റഷ്യൻ സാ­ഹി­ത്യ­കാ­രൻ ഫാസിൽ ഇ­സ്ക­ന്ത­റെ­പ്പോ­ലെ ലാ­ഘ­വ­ത്തോ­ടെ കാണാൻ നമ്മൾ പ­ഠി­ക്ക­ണം. അ­ദ്ദേ­ഹ­ത്തി­ന്റെ “Borrowers” എന്ന ചെ­റു­ക­ഥ ന­മ്മ­ളെ­ല്ലാ­വ­രും വാ­യി­ച്ചി­രി­ക്കേ­ണ്ട­താ­ണു്. ക­ഥ­യു­ടെ തു­ട­ക്ക­ത്തി­ലെ ആ­ശ­യ­മി­ങ്ങ­നെ: കടം വാ­ങ്ങാൻ ക­രു­തു­ന്ന­വൻ മുൻ­കൂ­റാ­യി ടെ­ലി­ഗ്രാ­മൊ­ന്നും നി­ങ്ങൾ­ക്കു് അ­യ­യ്ക്കി­ല്ല. വ്യാ­പ­ക­മാ­യ സാം­സ്കാ­രി­ക കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചു് അയാൾ വർ­ത്ത­മാ­നം പ­റ­ഞ്ഞു തു­ട­ങ്ങു­ന്നു. മി­ക്ക­വാ­റും ശൂ­ന്യാ­കാ­ശ­ത്തെ­ക്കു­റി­ച്ചാ­വും സം­ഭാ­ഷ­ണം. നി­ങ്ങൾ പ­റ­യു­ന്ന­തൊ­ക്കെ വലിയ ശ്ര­ദ്ധ­യോ­ടെ കേൾ­ക്കും. ഇ­ങ്ങ­നെ നി­ങ്ങ­ളും അ­യാ­ളും ത­മ്മിൽ ഊ­ഷ്മ­ള­മാ­യ ബന്ധം ഉ­ണ്ടാ­കു­മ്പോൾ സം­ഭാ­ഷ­ണ­ത്തി­ലെ ആ­ദ്യ­ത്തെ മൗ­ന­ത്തെ മു­ത­ലെ­ടു­ത്തു­കൊ­ണ്ടു് അയാൾ ജ­ഗ­ത്സം­ബ­ന്ധി­യ­മാ­യ ഔ­ന്ന­ത്യ­ത്തിൽ­നി­ന്നു് പെ­ട്ടെ­ന്നു താ­ഴ­ത്തേ­ക്കു വ­ന്നു് “പി­ന്നെ ഒരു പത്തു റൂബിൾ പ­തി­ന­ഞ്ചു ദി­വ­സ­ത്തേ­യ്ക്കു കടം തരുമോ?” എന്നു ചോ­ദി­ക്കും. ശ്രോ­താ­വു് ക­റ­ങ്ങി വീ­ണ­തു­ത­ന്നെ. തു­ടർ­ന്നു് ഇക്കഥ മു­ഴു­വ­നും വാ­യി­ക്കു. യ­ഥാർ­ത്ഥ­മാ­യ ഹാ­സ്യ­ത്തി­ന്റെ ത­രം­ഗ­ങ്ങ­ളിൽ നി­ങ്ങൾ നീ­ന്തി­ത്തു­ടി­ക്കും. ഭ­ക്ഷ­ണ­ശാ­ല­യിൽ നി­ങ്ങൾ ഇ­രി­ക്കു­മ്പോ­ഴാ­വും ഒ­രു­ത്തൻ വന്നു കടം ചോ­ദി­ക്കു­ക. “അയ്യോ ഇ­ല്ല­ല്ലോ” എന്നു മ­റു­പ­ടി. എ­ങ്കി­ലും നി­ങ്ങ­ളു­ടെ ഹൃദയം വേ­ദ­നി­ക്കു­ന്നു. “നോ­ക്ക­ട്ടെ ഒരു സ്നേ­ഹി­ത­നോ­ടു ചോ­ദി­ക്കാം” എന്നു പ­റ­ഞ്ഞി­ട്ടു് നി­ങ്ങൾ ഏ­തെ­ങ്കി­ലും റ്റെ­ലി­ഫോൺ ബൂ­ത്തിൽ കയറി നി­ല്ക്കു­ന്നു. ട്രൗ­സർ പോ­ക്ക­റ്റിൽ­നി­ന്നു് അയാൾ ചോ­ദി­ച്ച പ­ണ­മെ­ടു­ത്തു ഷേർ­ട്ടി­ന്റെ പോ­ക്ക­റ്റിൽ വ­യ്ക്കു­ന്നു. ക­രു­തി­ക്കൂ­ട്ടി നേരം വൈ­കി­ച്ചി­ട്ടു് ‘സ്നേ­ഹി­ത­ന്റെ കൈ­യിൽ­നി­ന്നു വാ­ങ്ങി­യ­തു്’ എന്നു പ­റ­ഞ്ഞു പണം അ­യാൾ­ക്കു കൊ­ടു­ക്കു­ന്നു. നി­ങ്ങൾ ഓർഡർ ചെയ്ത ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങൾ നി­ങ്ങ­ളു­ടെ അ­ഭാ­വ­ത്തിൽ മേ­ശ­പ്പു­റ­ത്തു വെ­യ്റ്റർ കൊ­ണ്ടു­വ­ച്ച­തു് അയാൾ അ­തി­ന­കം ഭ­ക്ഷി­ച്ചി­രി­ക്കും.

images/Antero_de_Quental.jpg
ആ­ന്റീ­റോ ദി കീ­ന്റൽ

ഇ­ങ്ങ­നെ പൊ­രി­ക്കു­ന്ന­വ­രെ­ക്കു­റി­ച്ചു ഒരു കഥ (അ­ങ്ങ­നെ വി­ളി­ക്കാ­മോ എന്തോ) എഴുതി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­നു് അ­യ­ച്ചി­ട്ടു് ശ്രീ.രാജൻ കാ­ക്ക­നാ­ടൻ ഈ ലോകം വി­ട്ടു­പോ­യി. പക്ഷേ, ഈ ര­ച­ന­യിൽ ഹാ­സ്യ­മി­ല്ല, ഇതിനു പ്ര­ബ­ന്ധ­ത്തി­ന്റെ സ്വ­ഭാ­വ­മേ­യു­ള്ളു എ­ന്നൊ­ക്കെ എ­നി­ക്കു പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. എന്റെ ആ ക്രൂ­ര­ത ആ നല്ല സ്നേ­ഹി­ത­ന്റെ ആ­ത്മാ­വ് ക്ഷ­മി­ക്ക­ട്ടെ. ഇ­സ്ക­ന്ത­റു­ടെ ക­ഥ­യാ­ണു് രാജൻ കാ­ക്ക­നാ­ട­ന്റെ പ്ര­ചോ­ദ­ന­കേ­ന്ദ്രം എന്നു കൂടി എ­ഴു­തി­യി­ല്ലെ­ങ്കിൽ നി­രൂ­പ­ണ­ത്തെ­സ്സം­ബ­ന്ധി­ച്ച സ­ത്യ­സ­ന്ധ­ത ഉ­ണ്ടാ­വു­ക­യി­ല്ല. പാ­തി­രി­മാ­രും കാ­ക്ക­ക­ളും ഒ­രു­പോ­ലി­രി­ക്കു­മെ­ന്നു് ചൊ­ല്ല്. പക്ഷേ, ഓരോ പാ­തി­രി­ക്കും ഓരോ കാ­ക്ക­യ്ക്കും ‘വ്യ­ക്തി­ത്വ’മു­ണ്ടു്. ക­ഥ­ക­ളും ഒരേ മ­ട്ടി­ലി­രി­ക്കു­മെ­ങ്കി­ലും ഓ­രോ­ന്നി­നും അ­തി­ന്റേ­താ­യ ‘വ്യ­ക്തി­ത്വം’ ഉ­ണ്ടാ­കു­മെ­ന്നും പറയാം.

images/Isaac-Asimov.jpg
ഈസാക് അ­സ­മൊ­ഫ്

മ­ധു­വി­ധു ആ­ഘോ­ഷി­ക്കാൻ ന­വ­ദ­മ്പ­തി­കൾ തീ­വ­ണ്ടി­യിൽ യാത്ര പോ­കു­ക­യാ­യി­രു­ന്നു. “ഓമനേ ഇവിടെ നി­ന്നു­കൊ­ള്ളു. ഞാൻ പോയി റ്റി­ക്ക­റ്റ് വാ­ങ്ങി­ക്കൊ­ണ്ടു­വ­രാം.” എന്നു പ­റ­ഞ്ഞു് അയാൾ പോയി. ഒ­റ്റ­യ്ക്കു യാത്ര ചെ­യ്തു ചെ­യ്തു് അതൊരു ശീ­ല­മാ­യി­പ്പോ­യി അ­യാൾ­ക്കു് അ­തു­കൊ­ണ്ടു് വ­ധു­വി­ന്റെ കാ­ര്യ­മോർ­മ്മി­ക്കാ­തെ ഒരു റ്റി­ക്ക­റ്റ് വാ­ങ്ങി­ക്കൊ­ണ്ടു് അയാൾ അ­വ­ളു­ടെ അ­ടു­ത്തെ­ത്തി. ഒറ്റ റ്റി­ക്ക­റ്റ് കണ്ട അവൾ ക­ര­ഞ്ഞു. പെ­ട്ടെ­ന്നു് അയാൾ പ­റ­ഞ്ഞു… “ഓമനേ, താൽ­ക്കാ­ലി­ക­മാ­യ ക്ഷോ­ഭം­കൊ­ണ്ടു് ഞാൻ എ­നി­ക്കു റ്റി­ക്ക­റ്റ് വാ­ങ്ങാൻ മ­റ­ന്നു­പോ­യി (ഈസാക് അ­സ­മൊ­ഫ് Isaac Asimov, “Treasury of Humor ”).

നാ­ട്യ­ക്കാ­രൻ
images/Lafcadio_Hearn.jpg
Laf cadio Hearn

റഷ്യൻ അ­തിർ­ത്തി­യി­ലെ ഒരു ആർ­മീ­നി­യൻ പ­ട്ട­ണ­ത്തിൽ ജ­നി­ച്ച George Ivanovich Gurdjieff-​ന്റെ പേര് ഉ­ച്ച­രി­ക്കേ­ണ്ട­തെ­ങ്ങ­നെ­യെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. ര­ണ്ടു­കൊ­ല്ലം മുൻ­പു് ഒരു റ­ഷ്യാ­ക്കാ­ര­നോ­ടു ചോ­ദി­ച്ച­പ്പോൾ അതു് റഷ്യൻ പേ­ര­ല്ല എ­ന്നാ­ണു് മ­റു­പ­ടി കി­ട്ടി­യ­തു് എ­നി­ക്കു്. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ച്ഛ­ന­മ്മ­മാർ ഗ്രീ­ക്കു­കാ­രാ­യി­രു­ന്നു. അ­തി­നാൽ ഗ്രീ­ക്കു പേ­രാ­യി­രി­ക്കാ­മ­തു്. പക്ഷേ, George എ­ന്ന­തും Ivanovich എ­ന്ന­തും റഷ്യൻ പേ­രു­ക­ളാ­ണു്. Gurdjieff-​നെ റഷ്യൻ സം­ജ്ഞാ­നാ­മ­മാ­യി ക­രു­താ­മെ­ങ്കിൽ പേരു ഗ്യോർ­ഗി ഇ­വാ­ന­വി­ച്ച് ഗുർ­ദ്ഷ്യേ­വ് എ­ന്നാ­വും ഉ­ച്ചാ­ര­ണം. റഷ്യൻ സം­ജ്ഞാ­നാ­മ­ങ്ങ­ളു­ടെ നി­ഘ­ണ്ടു­വിൽ Gurdjieff എന്ന പേരു കാ­ണാ­ത്ത­തി­നാൽ അതു റഷ്യൻ പേ­ര­ല്ല എന്നു റ­ഷ്യാ­ക്കാ­രൻ പ­റ­ഞ്ഞ­താ­വും ശരി. ഇ­ക്കാ­ര­ണ­ങ്ങ­ളാൽ ശ്രീ. രവി വി­ല­ങ്ങ­നും ശ്രീ. ഇ. വി. ശ്രീ­ധ­ര­നും എ­ഴു­തി­യ­തു പോലെ (ക­ലാ­കൗ­മു­ദി) അ­ദ്ദേ­ഹ­ത്തി­ന്റെ പേരു ഗുർ­ജി­ഫ് എന്നു തന്നെ ആ­യി­ക്കൊ­ള്ള­ട്ടെ. ഈ മി­സ്റ്റി­ക്കി­നെ­ക്കു­റി­ച്ചു് അ­റി­യാൻ പാ­ടി­ല്ലാ­ത്ത­വർ­ക്കു പ്ര­യോ­ജ­ന­പ്ര­ദ­മാ­ണു് രണ്ടു പ്ര­ബ­ന്ധ­ങ്ങ­ളും.

ഇ­ന്ത്യ­യി­ലെ ഏ­റ്റ­വും അ­ന്ത­സ്സു­ള്ള രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­നാ­രു്? ജ്യോ­തി­ബാ­സു. ആ­വർ­ത്തി­ക്ക­ട്ടെ ഈ ഉ­ത്ത­ര­മെ­ഴു­തി­യ ഞാൻ ക­മ്മ്യൂ­ണി­സ്റ്റ­ല്ല.

കോളിൻ വിൽ­സ­ന്റെ അ­ഭി­പ്രാ­യ­മ­നു­സ­രി­ച്ചു് ഈ മി­സ്റ്റി­ക്കി­ന്റെ ഉ­ദ്ബോ­ധ­ന­ത്തി­ന്റെ സാ­രാം­ശം പ്ര­വൃ­ത്തി­യാ­ണു്. മ­നു­ഷ്യ­നു് ഇ­രു­പ­ത്തൊ­ന്നു വ­യ­സ്സു­വ­രെ മാ­ത്ര­മേ വ­ളർ­ച്ച­യു­ള്ളു. അതിനു ശേഷം വ­ളർ­ച്ച­യി­ല്ലാ­ത്ത­തി­നാൽ അവൻ ആ­ല­സ്യ­ത്തിൽ വീഴും. അവനെ അ­തിൽ­നി­ന്നു് ഉ­ണർ­ത്താ­നാ­യി വിറകു കീ­റി­ക്കു­ക, കല്ലു പൊ­ട്ടി­ക്കു­ക ഈ പ­ണി­ക­ളി­ലേ­ക്കു ന­യി­ക്കും ഗു­രു­നാ­ഥൻ. അ­സ­ഹ­നീ­യ­ങ്ങ­ളാ­യി­രു­ന്നു അ­വ­യെ­ന്നു മി­സ്റ്റി­ക്കി­ന്റെ’ ശി­ഷ്യൻ­മാർ പ­റ­ഞ്ഞി­ട്ടു­ള്ള­തു് ഞാൻ വാ­യി­ച്ച­റി­ഞ്ഞി­ട്ടു­ണ്ടു്.

ര­ണ്ടാ­മ­ത്തേ­തു് വി­ശു­ദ്ധ­നൃ­ത്ത­ങ്ങ­ളാ­ണു്. ഈ നൃ­ത്ത­ങ്ങ­ളെ ഗു­രു­നാ­ഥൻ ച­ല­നാ­ത്മ­ക­മാ­യ യോഗം എന്നു വി­ളി­ച്ചി­രു­ന്നു. ഇവ മ­നു­ഷ്യ­രെ ആ­ധ്യാ­ത്മി­ക നി­ദ്ര­യിൽ­നി­ന്നു് (spiritual slumber) ഉ­ണർ­ത്തി­യി­രു­ന്നു­പോ­ലും.

images/Colin_Wilson.jpg
കോളിൻ വിൽസൻ

പൗ­ര­സ്ത്യ ദർ­ശ­ന­മു­സ­രി­ച്ചു് മൂ­ന്നു മാർ­ഗ്ഗ­ങ്ങ­ളാ­ണു­ള്ള­തു് 1) ശാ­രീ­രി­ക ദമനം (physical discipline) 2) വൈ­കാ­രി­ക ദമനം (emotional discipline) 3) ധൈ­ഷ­ണി­ക ദമനം (Intellectual discipline). ആ­ദ്യ­ത്തേ­തു് ഫ­ക്കീ­റി­ന്റേ­തു്. ര­ണ്ടാ­മ­ത്തേ­തു് സ­ന്യാ­സി­യു­ടേ­തു്. മൂ­ന്നാ­മ­ത്തേ­തു് യോ­ഗി­യു­ടേ­തു്. ഇ­വ­യ്ക്കു ത­മ്മിൽ സ­മ­നി­ല­യി­ല്ലെ­ന്നു റഷ്യൻ മി­സ്റ്റി­ക് കരുതി. അ­തി­നാൽ അവയെ നി­രാ­ക­രി­ച്ചു് അ­ദ്ദേ­ഹം നാ­ലാ­മ­തൊ­രു മാർ­ഗ്ഗം സ്വീ­ക­രി­ച്ചു. ത്യ­ജി­ക്ക­ലോ നി­രാ­ക­രി­ക്ക­ലോ ജീ­വി­ത­ത്തിൽ പാ­ടി­ല്ല എ­ന്ന­തി­നെ­യാ­ണു് നാ­ലാ­മ­ത്തെ മാർ­ഗ്ഗ­മെ­ന്നു അ­ദ്ദേ­ഹം വി­ളി­ച്ച­തു്. (Stephen Annett പ്ര­സാ­ധ­നം ചെയ്ത The Many Ways of Being എന്ന ഗ്ര­ന്ഥ­ത്തി­നോ­ടു ക­ട­പ്പാ­ടു്.)

മ­നു­ഷ്യൻ ഒ­റ്റ­യാ­യ ‘ഞാൻ’ എ­ന്ന­ത­ല്ല. അനേകം ‘ഞാൻ’ ഒ­രു­മി­ച്ചു കൂ­ടി­യ­താ­ണു്. ഈ അനേകം ‘ഞാനു’കളെ യോ­ജി­പ്പി­ച്ചു് ഒ­റ്റ­യാ­യ ഞാൻ ഉ­ണ്ടാ­ക്കു­ക­യാ­ണു് വേ­ണ്ട­തു്. സ്ഫ­ടി­ക­സി­തോ­പ­ല­ങ്ങ­ളെ­പ്പോ­ലെ­യാ­ണു് ഓരോ ഞാനും. കാ­റി­ന്റെ വിൻഡ് സ്ക്രീ­നിൽ ഒരിടി ഇ­ടി­ച്ചാൽ അതു് അനേകം ക്രി­സ്റ്റ­ലു­ക­ളാ­യി— സി­തോ­പ­ല­ങ്ങ­ളാ­യി—ചി­ത­റു­മ­ല്ലോ. ഇ­ച്ഛാ­ശ­ക്തി­കൊ­ണ്ടു് ഞാൻ, ഞാൻ എന്ന സി­തോ­പ­ല­ങ്ങ­ളെ ഒ­രു­മി­ച്ചു ചേർ­ക്കാൻ ഉ­പ­ക­രി­ക്കു­ന്ന­താ­ണു് നാ­ലാ­മ­ത്തെ മാർ­ഗ്ഗം (കോളിൻ വിൽസൻ).

images/Rom_Landau.png
Rom Landau

ഏതു കൊ­ച്ചു കു­ട്ടി­ക്കും കാ­ണാ­വു­ന്ന­തു പോലെ ഈ ചി­ന്താ­ഗ­തി­യിൽ ഒരു മൗ­ലി­ക­ത­യു­മി­ല്ല. പ­ല­യി­ട­ങ്ങ­ളി­ലും നി­ന്നും കടം കൊ­ണ്ടു ചി­ന്ത­ക­ളെ ഒ­രു­മി­ച്ചു ചേർ­ത്തു നൂതന ചി­ന്ത­യാ­യി അ­വ­ത­രി­പ്പി­ച്ച ഷാ­ല­ട്ടൻ—(Charlatan) നാ­ട്യ­ക്കാ­രൻ ആ­യി­രു­ന്നു ഈ റഷ്യൻ മി­സ്റ്റി­ക് അ­ദ്ദേ­ഹം ശി­ഷ്യ­ക­ളു­മാ­യി ലൈം­ഗി­ക ബ­ന്ധ­ത്തിൽ ഏർ­പ്പെ­ട്ടി­രു­ന്നു­വെ­ന്നു Rom Landau തന്റെ “God is my Adventure ” എന്ന വി­ശി­ഷ്ട­മാ­യ പു­സ്ത­ക­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഭ­ക്ഷ­ണ­ശാ­ല­യിൽ ഇ­രു­ന്ന ഒരു സ്ത്രീ­ക്കു പെ­ട്ടെ­ന്നു വൈ­ഷ­യി­ക ച­ല­ന­മു­ണ്ടാ­യി. ആ­രോ­ത­ന്റെ ലൈം­ഗി­ക കേ­ന്ദ്ര­ത്തെ പി­ളർ­ന്നു എ­ന്നൊ­രു തോ­ന്നൽ അ­വൾ­ക്കു്. തി­രി­ഞ്ഞു നോ­ക്കി­യ­പ്പോൾ ഈ മി­സ്റ്റി­ക് ഇ­രി­ക്കു­ന്നു അവളെ ഉ­റ്റു­നോ­ക്കി­ക്കൊ­ണ്ടു്. ഇ­ങ്ങ­നെ നോ­ട്ടം കൊ­ണ്ടു സ്ത്രീ­ക­ളെ ഇ­ള­ക്കി സ്വ­ന്ത­മി­ച്ഛ­യ്ക്കു വി­ധേ­യ­ക­ളാ­ക്കി­യ ഒ­രാ­ളി­നെ എ­നി­ക്കു് കള്ള ‘പ്രോ­ഫി­റ്റ് ’ (prophet) ആയി അം­ഗീ­ക­രി­ക്കാം. മി­സ്റ്റി­ക്കാ­യി അം­ഗീ­ക­രി­ക്കാൻ വയ്യ. ഏ­താ­യാ­ലും ഈ ലേ­ഖ­ന­ങ്ങൾ ക­ലാ­കൗ­മു­ദി­യിൽ വ­ന്ന­തു ന­ന്നാ­യി. വാ­യ­ന­ക്കാർ ആ “മി­സ്റ്റി­ക്കി”നെ­ക്കു­റി­ച്ചു ചി­ന്തി­ക്കു­മ­ല്ലോ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ സാ­ഹി­ത്യ­കാ­രൻ­മാർ­ക്കു ത­മ്മിൽ­ത്ത­മ്മിൽ സ്നേ­ഹ­മു­ണ്ടോ?

ഉ­ത്ത­രം: സാ­ഹി­ത്യ­കാ­രൻ എ­ന്ന­തു് മ­ഹ­ത്ത്വ­മു­ള്ള പേ­രാ­ണു്. ഞാ­ന­തിൽ പെ­ടി­ല്ല. സാ­ഹി­ത്യ­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്ന­വൻ മാ­ത്ര­മാ­ണു് ഞാൻ. സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു് ത­മ്മിൽ­ത്ത­മ്മിൽ ഇ­ല്ലാ­ത്ത­തു് ഒരു വി­കാ­രം മാ­ത്രം. സ്നേ­ഹം എ­ന്നാ­ണു് അ­തി­ന്റെ പേരു്.

ചോ­ദ്യം: ക­മ്മ്യൂ­ണി­സം മ­രി­ച്ചോ?

ഉ­ത്ത­രം: ഒ­രാ­ശ­യ­ത്തി­നും മ­ര­ണ­മി­ല്ല. ചി­ല­പ്പോൾ ആ­ശ­യ­ത്തി­നു വേ­ഗ­മു­ണ്ടാ­യി­രി­ക്കും. മറ്റു ചി­ല­പ്പോൾ മ­ന്ദ­ഗ­തി­യും, ലെ­നി­ന്റെ കാ­ല­ത്തു് അതു വേ­ഗ­ത്തിൽ പ്ര­വർ­ത്തി­ച്ചു. ഇ­ന്നു് അതിനു മ­ന്ദ­ഗ­തി, ഇ­നി­യും ഒ­രു­കാ­ല­ത്തു് വേ­ഗ­മു­ണ്ടാ­കും.

ചോ­ദ്യം: നമ്മൾ ഇ­ന്ത്യാ­ക്കാർ ഓരോ നി­മി­ഷ­വും എന്തു ചെ­യ്യു­ന്നു­വെ­ന്നു നി­ങ്ങൾ­ക്ക­റി­യാ­മോ?

ഉ­ത്ത­രം: അ­റി­യാം. ഓരോ നി­മി­ഷ­വും മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ചോ­ദ്യം ചോ­ദി­ച്ച നി­ങ്ങ­ളും ഉ­ത്ത­ര­മെ­ഴു­തു­ന്ന ഞാനും പ­ഞ്ചാ­ബി­ലോ ജമ്മു-​കാശ്മീരിലോ ആണു് ജ­നി­ച്ച­തെ­ങ്കിൽ ചോ­ദ്യം ചോ­ദി­ക്കാൻ നി­ങ്ങൾ ഉ­ണ്ടാ­കു­മാ­യി­രു­ന്നി­ല്ല. ഉ­ത്ത­ര­മെ­ഴു­താൻ ഞാനും കാ­ണു­കി­ല്ല.

ചോ­ദ്യം: ഇ­ന്ത്യ­യി­ലെ ഏ­റ്റ­വും അ­ന്ത­സ്സു­ള്ള രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­നാ­രു്?

ഉ­ത്ത­രം: ജ്യോ­തി­ബാ­സു ആ­വർ­ത്തി­ക്ക­ട്ടെ ഈ ഉ­ത്ത­ര­മെ­ഴു­തി­യ ഞാൻ ക­മ്മ്യൂ­ണി­സ്റ്റ­ല്ല.

ചോ­ദ്യം: നി­ങ്ങൾ മൂർ­ഖ­നാ­യി ന­ട­ക്കു­ന്ന­ത­ല്ലാ­തെ ശീ­ട്ടു­ക­ളി­യെ­ങ്കി­ലും ക­ളി­ച്ചി­ട്ടു­ണ്ടോ?

ഉ­ത്ത­രം: ഞാൻ ബാ­ല്യ­കാ­ല­ത്തു് പേ­രെ­ടു­ത്ത ബാ­ഡ്മി­ന്റൻ ക­ളി­ക്കാ­ര­നാ­യി­രു­ന്നു. ചീ­ട്ടു­ക­ളി­ക്കാ­ര­നും. അ­തി­ന്റെ എല്ലാ നി­യ­മ­ങ്ങ­ളും മ­ന­സ്സി­ലാ­ക്കി­യി­ട്ടേ കളി തു­ട­ങ്ങി­യു­ള്ളു. ഇന്നു രാ­ഷ്ട്രീ­യ­ക്ക­ളി ന­ട­ത്തു­ന്ന­വർ­ക്കു് അ­തി­ന്റെ ഒരു നി­യ­മ­വു­മ­റി­ഞ്ഞു­കൂ­ടാ.

ചോ­ദ്യം: സാൽ­വ­ഡോർ ഡാലി യുടെ ആ­ത്മ­ക­ഥ വാ­യി­ക്കു­ന്ന­തു് നി­ങ്ങ­ളു­ടെ വാ­ക്കു­ക­ളി­ലാ­ണെ­ങ്കിൽ മ­ഹ­നീ­യ­മാ­യ അ­നു­ഭ­വ­മ­ല്ലേ?

ഉ­ത്ത­രം: സാൽ­വാ­ദോർ ഡാ­ലി­യു­ടെ ആ­ത്മ­ക­ഥ­യ്ക്കു രണ്ടു ഭാ­ഗ­ങ്ങ­ളു­ണ്ടു്. ര­ണ്ടും വാ­യി­ച്ചി­ട്ടു­ണ്ടു്. അവ പ­ച്ച­ക്ക­ള്ള­മാ­ണ്, വൾ­ഗ­റാ­ണു്.

ചോ­ദ്യം: ‘വേ­രി­ലും ത­ടി­യി­ലും ക­യ്പിൻ ഗന്ധം’ അ­പ്പേൾ പൂ­വി­ലോ?

ഉ­ത്ത­രം: വേ­രി­ലും ത­ടി­യി­ലും ക­യ്പു് ഉ­ണ്ടെ­ങ്കിൽ പൂ­വി­ലും അ­തു­കൊ­ണും സം­ശ­യി­ക്കേ­ണ്ട­തി­ല്ല.

മു­ട്ടാ­യി­ക്ക­വി­ത
images/Salvador_Dali.jpg
സാൽ­വ­ഡോർ ഡാലി

ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള യുടെ ഒരു കാ­വ്യ­സ­മാ­ഹാ­ര ഗ്ര­ന്ഥ­ത്തി­നു് അ­വ­താ­രി­ക­യെ­ഴു­തി­ക്കൊ­ടു­ത്തി­ല്ല­ല്ലോ എന്നു ശ്രീ. റ്റി. എൻ. ഗോ­പി­നാ­ഥൻ നായർ അ­ച്ഛ­നെ—സാ­ഹി­ത്യ പ­ഞ്ചാ­ന­നൻ പി. കെ. നാ­രാ­യ­ണ­പി­ള്ള­യെ—കൂ­ട­ക്കൂ­ടെ ഓർ­മ്മി­പ്പി­ക്കു­മാ­യി­രു­ന്നു. ഒ­രു­ദി­വ­സം, മ­ക­ന്റെ ഉ­പ­ദ്ര­വം സ­ഹി­ക്കാ­നാ­വാ­തെ അച്ഛൻ പ­റ­ഞ്ഞു—“എ­ന്നാൽ ആ മു­ട്ടാ­യി­ക്ക­വി­ത ഇങ്ങ് എ­ടു­ത്തു­കൊ­ണ്ടു­വാ” എ­ന്നു്. ച­ങ്ങ­മ്പു­ഴ­ക്ക­വി­ത മു­ട്ടാ­യി­യാ­ണെ­ങ്കിൽ അതു ഫൈവ് സ്റ്റാ­റോ കാ­ഡ്ബ­റീ­സോ ആ­യി­രി­ക്കും. മു­ട്ടാ­യി­ക­ളിൽ അ­ധ­മൻ­മാ­രു­ണ്ടു്. വെറും അ­മേ­രി­ക്കൻ മാവും കളറും പ­ഞ്ചാ­ര­യും ചേർ­ത്തു് ഗ്രീൻ­പീ­സി­ന്റെ ആ­കൃ­തി­യിൽ ഉ­ണ്ടാ­ക്കി­വ­ച്ചി­രി­ക്കു­ന്ന മു­ട്ടാ­യി­കൾ ആ വി­ഭാ­ഗ­ത്തിൽ­പെ­ടു­ന്നു. പ­ത്തു­പൈ­സ കൊ­ടു­ത്താൽ ഒ­രു­കി­ലോ വരെ തൂ­ക്കി­യി­ട്ടു തരും. കു­ട്ടി­കൾ­ക്കു പു­ഴു­പ്പ­ല്ലും വ­യ­റ്റു­വേ­ദ­ന­യും ന­ല്കു­ന്ന അ­ത്ത­രം ഉ­രു­ണ്ട മു­ട്ടാ­യി­ക­ളു­ടെ പേ­രെ­ന്തെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. ശ്രീ. കെ­ടാ­കു­ളം ക­രു­ണാ­ക­രൻ ‘മലയാള സാ­ഹി­ത്യം’ വാർ­ഷി­ക­പ്പ­തി­പ്പിൽ എ­ഴു­തി­യ ‘മധുരം; മ­ധു­ര­ത­രം’ എന്ന കാ­വ്യം ഇ­ത്ത­ര­ത്തിൽ മു­ട്ടാ­യി­ക്ക­വി­ത­യാ­ണു്.

“ഓർ­മ്മി­ക്കു­ന്നു­വോ നമ്മ-

ളൊരു സാ­യം­കാ­ലം

പൂ­ക്ക­ളം നെ­യ്യു­ന്ന­താം

സു­ന്ദ­ര മു­ഹൂർ­ത്ത­ത്തിൽ,

രണ്ടു ദി­ക്കിൽ­നി­ന്നെ­ത്തി

സ്സ­ന്ധി­ച്ചാ­രി­വ­രും,

ത­ണ്ട­ലർ പു­ള­കം­പോൽ

വി­രി­യും പു­ഴ­വ­ക്കിൽ.

ഒ­ന്നി­നു­മാ­കാ­തെ നീ

പ­രു­ങ്ങി­പ്പ­തു­ങ്ങി­പ്പോം

സു­ന്ദ­ര­മു­ഖം താ­ഴ്ത്തി

നാ­ണി­ച്ചു­നി­ന്നു മൗനം.”

പു­രു­ഷ­നെ­യാ­ണു് ആദ്യം സൃ­ഷ്ടി­ച്ച­തു്. പി­ന്നെ സൃ­ഷ്ടാ­വ് ച­ന്ദ്ര­ന്റെ മ­സൃ­ണ­ത­യും അ­ര­യ­ന്ന­പ്പു­ട­യു­ടെ മൃ­ദു­ത്വ­വും പൂ­ക്ക­ളു­ടെ സൗ­ന്ദ­ര്യ­വും പ­ക്ഷി­യു­ടെ ചി­ല­മ്പ­ലും ഒ­രു­മി­ച്ചു ചേർ­ത്തു സ്ത്രീ­യെ സൃ­ഷ്ടി­ച്ചു.

ഇതിലെ ത­ണ്ട­ലർ പുളകം പോൽ വി­രി­യും എന്ന രീ­തി­യി­ലു­ള്ള അനേകം ക്ലീ­ഷെ­കൾ കു­ഞ്ഞു­ങ്ങൾ­ക്കു പു­ഴു­പ്പ­ല്ലു വ­രു­ത്തു­ന്ന പ­ഞ്ചാ­ര­യാ­ണു്. ര­ണ്ടു­പേ­രും—കാ­മു­ക­നും കാ­മു­കി­യും—ഒ­രു­മി­ച്ചു ചേ­രു­ന്ന­തു് വ­യ­റ്റു­വേ­ദ­ന­യു­ണ്ടാ­ക്കു­ന്ന അ­മേ­രി­ക്കൻ മാ­വാ­ണു്; സർ­വ­സാ­ധാ­ര­ണ­ത്വ­മു­ള്ള അ­മേ­രി­ക്കൻ മാവു്. ബാ­ക്കി­യു­ള്ള­തെ­ല്ലാം കു­ഞ്ഞി­നു വ­മ­നേ­ച്ഛ ജ­നി­പ്പി­ക്കു­ന്ന കളറും, ഇ­തൊ­ക്കെ­യാ­ണെ­ങ്കി­ലും പി­ള്ളേർ അ­ച്ഛ­ന­മ്മ­മാ­ര­റി­യാ­തെ ഉ­രു­ണ്ട മു­ട്ടാ­യി വാ­ങ്ങി­ത്തി­ന്നും. പ്രാ­യം കൂടിയ ഞാൻ തന്നെ ‘മലയാള സാ­ഹി­ത്യ’ത്തി­ന്റെ താ­ളിൽ­നി­ന്നു് അ­തെ­ടു­ത്തു നാ­ക്കി­ലി­ട്ട­ല്ലോ.

ക­രി­ങ്ക­ല്ലു­കൾ

പാ­ത­വ­ക്കു­ക­ളി­ലോ ശ­വ­പ്പ­റ­മ്പി­ന്റെ മു­ക­ളി­ലോ ഇ­രു­ന്നു് സ്വ­പ്നം കാ­ണു­ന്ന ക­ല്ലു­കൊ­ണ്ടു­ള്ള കൊ­ച്ചു ബു­ദ്ധ­പ്ര­തി­മ­ക­ളു­ടെ മു­ഖ­ങ്ങ­ളിൽ ജാ­പ്പ­നീ­സ് ശൈ­ശ­വ­ത്തി­ന്റെ മൃ­ദു­ലാ­കർ­ഷ­ക­ത്വ­മു­ണ്ടു്.

കോൺ­കേ­യ്വ് (ഉ­ള്ളി­ലേ­ക്കു വളഞ്ഞ) ദർ­പ്പ­ണ­ത്തിൽ നി­ന്നു­ള്ള പ്ര­തി­ഫ­ല­ന­ത്തി­നു ശേഷം ര­ശ്മി­കൾ ഒ­രു­മി­ച്ചു കൂ­ടു­ന്ന ബി­ന്ദു­വി­നെ ‘ഫോ­ക്ക­സ്’ എന്നു പ­റ­യു­ന്നു. പു­റ­ത്തേ­ക്കു വളഞ്ഞ (കോൺ­വെ­ക്സ്) കാ­ചം­വ­ഴി അ­പ­വർ­ത്ത­നം (റി­ഫ്രാ­ക്ഷൻ) സം­ഭ­വി­ച്ചു് ര­ശ്മി­കൾ ഒ­രു­മി­ച്ചു കൂ­ടു­ന്ന ബി­ന്ദു­വും ‘ഫോ­ക്ക­സ്’ തന്നെ. പ്രാ­പ­ഞ്ചി­ക സം­ഭ­വ­ങ്ങ­ളു­ണ്ടാ­കു­ന്ന കാ­ച­ത്തി­ലൂ­ടെ ‘വിഷ’ന്റെ ര­ശ്മി­കൾ പാ­യി­ച്ചു ഫോ­ക്കൽ പോ­യി­ന്റിൽ എ­ത്തി­ക്കു­മ്പോൾ തി­ള­ക്ക­മു­ണ്ടാ­കും. അ­പ്പോൾ സത്യം സ­ത്യാ­ത്മ­ക­മാ­കു­ന്നു. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ‘എ­ന്നും വേനൽ’ എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ­മ­തി ജാ­ന­മ്മ കു­ഞ്ഞു­ണ്ണി­ക്കു് ര­ശ്മി­ക­ളെ ഫോ­ക്ക­സി­ലെ­ത്തി­ക്കാൻ അ­റി­ഞ്ഞു­കൂ­ടാ. ഓവർ ഫോ­ക്ക­സ്സി­ങ് എന്നു പ­റ­യാ­മോ എന്തോ? പ­റ­യാ­മെ­ങ്കിൽ അ­താ­ണു് ശ്രീ­മ­തി നിർ­വ­ഹി­ക്കു­ക. ഒരു തെ­മ്മാ­ടി ധ­നി­ക­ന്റെ കൂടെ ഒ­രു­ത്തി­യെ പ­റ­ഞ്ഞ­യ­യ്ക്കു­ന്നു അ­വ­ളു­ടെ അ­ച്ഛ­ന­മ്മ­മാർ അ­വ­ന്റെ ദൗ­ഷ്ട്യം സ­ഹി­ക്കാ­നാ­വാ­തെ അവൾ വീ­ട്ടിൽ വ­രു­ന്നു. മ­റ്റൊ­രു­ത്ത­ന്റെ കൂടെ പോ­യ­പ്പോൾ അ­മ്മാ­യി­യു­ടെ ഉ­പ­ദ്ര­വം. അ­തു­കൊ­ണ്ടു സാ­മൂ­ഹി­ക പ്ര­വർ­ത്ത­ന­ത്തിൽ അവൾ മു­ഴു­കി. അ­തി­ന്റെ ഫ­ല­മാ­യി ഭർ­ത്താ­വി­ന്റെ സ്നേ­ഹം ന­ഷ്ട­പ്പെ­ട്ടു. അതു വീ­ണ്ടെ­ടു­ക്കാൻ ക­ഴി­യാ­തെ അവൾ നൈ­രാ­ശ്യ­ത്തി­ലേ­ക്കു വീ­ഴു­മ്പോൾ ക­ഥ­യു­ടെ പ­ര്യ­വ­സാ­നം. സർ­ഗ്ഗാ­ത്മ­ക­ത്വ­മാ­ണു് ഫോ­ക്ക­സ് സൃ­ഷ്ടി­ക്കു­ന്ന­തു്. അതിനു ക­ഴി­വി­ല്ല ജാ­ന­മ്മ കു­ഞ്ഞു­ണ്ണി­ക്കു് എന്നു പ­റ­ഞ്ഞു ക­ഴി­ഞ്ഞു. അതിനു വൈ­ദ­ഗ്ദ്ധ്യ­മി­ല്ലെ­ങ്കിൽ ഏ­തെ­ങ്കി­ലു­മൊ­രു വാ­ക്യം അ­നു­ഭൂ­തി ജ­നി­പ്പി­ച്ചാ­ലും മ­തി­യാ­യി­രു­ന്നു. അ­തു­മി­ല്ല. എന്റെ വീ­ട്ടി­ന­ടു­ത്തു് ഒരു മാ­ന്യൻ കെ­ട്ടി­ടം നിർ­മ്മി­ക്കു­ന്നു. ലോ­റി­യിൽ ക­യ­റ്റി­ക്കൊ­ണ്ടു­വ­ന്നു പ­റ­മ്പി­ലി­ട്ട ക­രി­ങ്ക­ല്ലു­കൾ സ്ത്രീ­കൾ ഓ­രോ­ന്നാ­യി ത­ല­യി­ലെ­ടു­ത്തു് ഒ­രി­ട­ത്തു കൊ­ണ്ടി­ടു­ന്നു. അ­വർ­ക്കു കെ­ട്ടി­ട നിർ­മ്മാ­ണ­ത്തെ­ക്കു­റി­ച്ചു് ഒരു ‘വിഷനു’മില്ല. ദി­വ­സ­ക്കൂ­ലി­ക്കു ക­രി­ങ്കൽ ചു­മ­ക്കു­ക­യാ­ണു്. ഒരു ദർ­ശ­ന­വു­മി­ല്ലാ­തെ (Vision) ശ്രീ­മ­തി ജാ­ന­മ്മ വാ­ക്കു­ക­ളാ­കു­ന്ന ക­രി­ങ്കൽ­ക്ക­ഷ­ണ­ങ്ങ­ളെ­ടു­ത്തു താ­ഴ­ത്തേ­യ്ക്കു് എ­റി­യു­ന്നു. തന്റെ ത­ല­യി­ലെ ഭാരം ഒ­ന്നൊ­ഴി­വാ­ക്കി­യാൽ മ­തി­യെ­ന്നേ അ­വർ­ക്കു­ള്ളു. അവ വ­ന്നു­വീ­ഴു­ന്ന­തു് ദേ­ശാ­ഭി­മാ­നി വാ­രി­ക­യു­ടെ നെ­ഞ്ചി­ലും വാ­യ­ന­ക്കാ­ര­ന്റെ നെ­ഞ്ചി­ലും.

നാ­നാ­വി­ഷ­യ­കം
  1. പു­രു­ഷ­നെ­യാ­ണു് ആദ്യം സൃ­ഷ്ടി­ച്ച­തു്. പി­ന്നെ ത്വ­ഷ്ടാ­വ് ച­ന്ദ്ര­ന്റെ മ­സൃ­ണ­ത­യും അ­ര­യ­ന്ന­പ്പൂ­ട­യു­ടെ മൃ­ദു­ത്വ­വും പൂ­ക്ക­ളു­ടെ സൌ­ന്ദ­ര്യ­വും പ­ക്ഷി­യു­ടെ ചി­ല­മ്പ­ലും ഒ­രു­മി­ച്ചു ചേർ­ത്തു സ്ത്രീ­യെ സൃ­ഷ്ടി­ച്ചു. ആദ്യം പു­രു­ഷ­നു് ആ­ഹ്ലാ­ദം. പക്ഷേ, കു­റെ­ക്ക­ഴി­ഞ്ഞു് അയാൾ ത്വ­ഷ്ടാ­വി­ന്റെ അ­ടു­ക്ക­ലെ­ത്തി­പ്പ­റ­ഞ്ഞു: “അവൾ സു­ന്ദ­രി­യാ­ണു്. ഞാൻ അവളെ അ­ഭി­ന­ന്ദി­ക്കു­ക­യും ചെ­യ്യു­ന്നു. എ­ന്നാൽ അവൾ വാ­തോ­രാ­തെ ചി­ല­യ്ക്കു­ന്നു. എന്റെ ജീ­വി­ത­ത്തി­ലെ ശാ­പ­മാ­ണു് അവൾ. തി­രി­ച്ചെ­ടു­ത്താ­ലും അവളെ.” ര­ണ്ടു­മാ­സം ക­ഴി­ഞ്ഞു് അയാൾ വീ­ണ്ടു­മെ­ത്തി ത്വ­ഷ്ടാ­വി­നോ­ടു പ­റ­ഞ്ഞു. “എ­നി­ക്കു വ­ല്ലാ­ത്ത ദുഃഖം. അവളെ തി­രി­ച്ചു തരു.” കു­റ­ച്ചു ദിവസം ക­ഴി­ഞ്ഞു് അയാൾ വീ­ണ്ടും എത്തി അ­ദ്ദേ­ഹ­ത്തെ അ­റി­യി­ച്ചു: “ദ­യ­വു­ചെ­യ്തു് അവളെ തി­രി­ച്ചെ­ടു­ക്കു.” ത്വ­ഷ്ടാ­വ് പ­റ­ഞ്ഞു: “ഇല്ല. നീ അ­വ­ളോ­ടു ക­ഴി­ഞ്ഞു­കൊ­ള്ള­ണം.” പാവം പു­രു­ഷൻ അ­യാൾ­ക്കു് അ­വ­ളോ­ടൊ­രു­മി­ച്ചു ജീ­വി­ക്കാൻ വയ്യ. അ­വ­ളി­ല്ലാ­തെ­യും ജീ­വി­ക്കാൻ വയ്യ. (Autobiography of a Yogi എന്ന പു­സ്ത­ക­മെ­ഴു­തി­യ ശ്രീ പ­ര­മ­ഹം­സ യോ­ഗാ­ന­ന്ദ ന്റെ മ­റ്റൊ­രു വി­ശി­ഷ്ട ഗ്ര­ന്ഥ­മാ­യ Man’s Eternal Quest എന്ന പു­സ്ത­ക­ത്തിൽ നി­ന്നു് പുറം 322, Oxford & IBH publishing co. വില 75 രൂപ.)
  2. ആ­ന്റീ­റോ ദി കീ­ന്റൽ (Antero de Quental) എന്ന പോർ­ത്തു­ഗീ­സ് (പോ­റ്റ്യൂ­ഗീ­സ്) ദു­ര­ന്ത­ക­വി അ­ദ്ഭു­താ­വ­ഹ­ങ്ങ­ളാ­യ രണ്ടു ഗീ­ത­ക­ങ്ങ­ളി­ലൂ­ടെ ബ­ന്ധ­ന­സ്ഥ­മാ­യ ചൈ­ത­ന്യ­ത്തെ­സ്സം­ബ­ന്ധി­ച്ച സ്വ­പ്ന­ത്തി­നു രൂപം ന­ല്കി­യി­ട്ടു­ണ്ടു്. ആ തടവു് പ­ര­മാ­ണു­ക്ക­ളി­ല­ല്ല, ‘അയണി’ലല്ല (ion), സി­തോ­പ­ല­ങ്ങ­ളി­ല­ല്ല. കവി സ്വാ­ഭാ­വി­ക­മാ­യി കാ­ണു­ന്ന­തു­പോ­ലെ സ­മു­ദ്ര­ത്തി­ലും വൃ­ക്ഷ­ങ്ങ­ളി­ലും വ­ന­ങ്ങ­ളി­ലും പർ­വ്വ­ത­ങ്ങ­ളി­ലും കാ­റ്റി­ലും എല്ലാ ഭൗ­തി­ക­വ­സ്തു­ക്ക­ളി­ലും രൂ­പ­ങ്ങ­ളി­ലു­മാ­ണു്. ബ­ന്ധ­ന­സ്ഥ­ങ്ങ­ളാ­യ ഈ ആ­ത്മാ­ക്ക­ളെ­ല്ലാം ബോ­ധ­ത്തി­ലേ­ക്കു് ഉ­ണ­രു­മെ­ന്നും അവയെ ബ­ന്ധി­ച്ച രൂ­പ­ങ്ങ­ളിൽ­നി­ന്നു സ്വാ­ത­ന്ത്ര്യം നേടി ശു­ദ്ധ­മാ­യ ചി­ന്ത­യാ­യി ആ­വിർ­ഭ­വി­ക്കു­മെ­ന്നും അ­ദ്ദേ­ഹം സ­ങ്ക­ല്പി­ക്കു­ന്നു. മോ­ഹ­ത്തി­ന്റെ സൃ­ഷ്ടി­ക­ളാ­യ ഈ രൂ­പ­ങ്ങൾ വീ­ണു­പോ­കു­ന്നെ­ന്നും അ­ടി­സ്ഥാ­ന­ര­ഹി­ത­മാ­യ ‘വിഷൻ’ എന്ന പോലെ അ­ലി­ഞ്ഞു­പോ­കു­ന്നെ­ന്നും അവ കാണും. ബോധം എ­ല്ലാ­ത്തി­ലും ക­ട­ന്നു­ക­യ­റു­മെ­ന്ന­തു് ഒ­രു­ജ്ജ്വ­ല­സ്സ്വ­പ്നം തന്നെ. (ഊനാ മു­നോ­യു­ടെ Tragic Sense of Life എന്ന പു­സ്ത­ക­ത്തിൽ നി­ന്നു്. പുറം 240.)
  3. പാ­ത­വ­ക്കു­ക­ളി­ലോ ശ­വ­പ്പ­റ­മ്പി­ന്റെ മു­ക­ളി­ലോ ഇ­രു­ന്നു സ്വ­പ്നം കാ­ണു­ന്ന ക­ല്ലു­കൊ­ണ്ടു­ള്ള കൊ­ച്ചു ബുദ്ധ പ്ര­തി­മ­ക­ളു­ടെ മു­ഖ­ങ്ങ­ളിൽ ജാ­പ്പ­നീ­സ് ശൈ­ശ­വ­ത്തി­ന്റെ മൃ­ദു­ലാ­കർ­ഷ­ക­ത്വ­മു­ണ്ടു്. ഉ­റ­ങ്ങു­ന്ന കു­ഞ്ഞു­ങ്ങ­ളു­ടെ മു­ഖ­ങ്ങ­ളു­മാ­യി സാ­ദൃ­ശ്യ­മു­ണ്ടു് അ­വ­യ്ക്കു്. വി­ചി­ത്ര­മാ­യ സൌ­ന്ദ­ര്യ­വും അ­പ­ക്വ­മാ­യ മു­ഖ­രേ­ഖ­ക­ളും അ­റി­യ­ണ­മെ­ങ്കിൽ ജ­പ്പാ­നി­ലെ കു­ഞ്ഞു­ങ്ങൾ ഉ­റ­ങ്ങു­ന്ന­തു് നി­ങ്ങൾ കാ­ണേ­ണ്ടി­യി­രി­ക്കു­ന്നു—കൺ­പോ­ള­ക­ളു­ടെ­യും ചു­ണ്ടു­ക­ളു­ടെ­യും രേ­ഖ­ക­ളു­ടെ അ­സ്പ­ഷ്ട­മാ­ധു­ര്യം. ബു­ദ്ധ­പ്ര­തി­മ­ക­ളു­ടെ നിർ­മ്മാ­താ­ക്ക­ളു­ടെ കലയിൽ ഐ­ശ്വ­രാ­വ­സ്ഥ­യു­ടെ ശാ­ന്തി കു­ഞ്ഞി­ന്റെ നി­ദ്ര­യെ സു­ന്ദ­ര­മാ­ക്കു­ന്ന നേരിയ മ­ന്ദ­ഹാ­സ­ത്തി­ലൂ­ടെ­യാ­ണു് വ്യ­ജ്ഞി­പ്പി­ക്ക­പ്പെ­ടു­ന്ന­തു്. (Laf cadio Hearn-ന്റെ Writings from Japan എന്ന പു­സ്ത­ക­ത്തിൽ­നി­ന്നു്.)
നൂതനം
images/Cortazar.jpg
കോർ­ത­സാർ

ഇം­ഗ്ലീ­ഷി­ലെ ‘ഹോൺ­ടി­ങ്’ എന്ന പ­ദ­ത്തെ സാർ­ത്ഥ­ക­മാ­ക്കു­ന്ന ക­ഥ­ക­ളാ­ണു് കോർ­ത­സാ­റി ന്റേ­തു്. അ­വ­യ്ക്കു തു­ല്യം ക­ലാ­സു­ന്ദ­ര­ങ്ങ­ളാ­യ മറ്റു കഥകൾ ഞാ­ന­ധി­കം ക­ണ്ടി­ട്ടി­ല്ല. ക­ഥാ­സ­മാ­ഹാ­ര­ങ്ങ­ളിൽ അ­ച്ച­ടി­ച്ചു വ­രു­ന്ന ചെ­റു­ക­ഥ­കൾ­ക്കു പുറമേ അ­ദ്ദേ­ഹ­ത്തി­ന്റെ “We love Glenda so much”, “A change of Light” ഈ സ­മാ­ഹാ­ര ഗ്ര­ന്ഥ­ങ്ങ­ളും ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. ര­ണ്ടാ­മ­തു പറഞ്ഞ പു­സ്ത­ക­ത്തി­ലെ “Summer” എന്ന കഥ അ­ദ്ഭു­താ­വ­ഹ­മ­ത്രേ. മേ­രി­യാ­നോ­യും സുൽ­മ­യും താ­മ­സി­ക്കു­ന്ന ക്യ­ബി­നിൽ കൊ­ച്ചു മകളെ കൊ­ണ്ടു­വി­ട്ടി­ട്ടു് ഫ്ളോ­റൻ­ഷ്യോ ക­ടൽ­ത്തീ­ര­ത്തേ­ക്കു പോയി. രാ­ത്രി കു­ഞ്ഞി­നെ നോ­ക്കി­ക്കൊ­ള്ള­ണ­മെ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ അ­പേ­ക്ഷ. ദ­മ്പ­തി­കൾ കു­ഞ്ഞി­നു ആഹാരം കൊ­ടു­ത്തു് മു­റി­യു­ടെ മൂ­ല­യിൽ കി­ട­ത്തി. മേ­രി­യാ­നോ ര­ണ്ടാ­മ­ത്തെ നി­ല­യിൽ കീ­ട­നാ­ശി­നി ത­ളി­ക്കു­ന്ന­തി­ന്റെ­യും സുൽമ മു­റി­ച്ച ഒരു ഉ­ള്ളി­യു­ടെ മണം വ്യാ­പി­ക്കു­ന്ന­തി­നു­മി­ട­യ്ക്കു രാ­ത്രി­യെ­ത്തി. പെ­ട്ടെ­ന്നു് ഒരു ശബ്ദം. ഉ­ദ്യാ­ന­ത്തി­ലെ ക­ല്പ­ട­വു­ക­ളി­ലാ­ണ­തു്. പ­ട്ടി­യാ­ണോ? അല്ല. കുതിര. മേ­രി­യാ­നോ അ­തി­ന്റെ കു­ള­മ്പു­ക­ളിൽ നി­ന്നു വ­രു­ന്ന ശ­ബ്ദം­കേ­ട്ടു. ആ മൃ­ഗ­ത്തി­ന്റെ കു­ഞ്ചി­രോ­മ­വും ചോ­ര­യൊ­ലി­ക്കു­ന്ന ചു­ണ്ടു­ക­ളും വലിയ തലയും ജ­ന്ന­ലിൽ ഉ­ര­സു­ന്നു. വീ­ണ്ടും കു­ള­മ്പു­ക­ളു­ടെ ശബ്ദം. കുതിര ജന്നൽ ത­കർ­ത്തു അ­ക­ത്തു ക­യ­റു­മെ­ന്നു സുൽ­മ­യ്ക്കു പേടി. കുതിര ക­ര­യു­ന്ന­തി­ന്റെ­യും കു­ള­മ്പു­കൾ ഉ­ദ്യാ­ന­ത്തിൽ പ­തി­ക്കു­ന്ന­തി­ന്റെ­യും ശബ്ദം ഉ­യർ­ന്നു­യർ­ന്നു വന്നു. സുൽമ ത­ക­രു­ക­യാ­ണു്. അവൻ പോ­യി­യെ­ന്നു മേ­രി­യാ­നോ പ­റ­ഞ്ഞു. പക്ഷേ, അവൾ സ­മാ­ശ്വ­സി­ച്ചി­ല്ല. ഒരു ‘ട്രാൻ­ക്വി­ലൈ­സർ’ കൊ­ടു­ത്തു് അവളെ ഉ­റ­ക്കാൻ കി­ട­ത്തി അയാൾ. കി­ട­ക്കാ­നാ­യി ന­ഗ്ന­യാ­യി മാറിയ അ­വൾ­ക്കു പേടി മൂ­ല­യിൽ കി­ട­ക്കു­ന്ന പെൺ­കു­ഞ്ഞു വാ­തിൽ­തു­റ­ന്നി­ട്ടു് കു­തി­ര­യെ വീ­ട്ടി­ന­ക­ത്തു ക­യ­റ്റു­മെ­ന്നു്. ചെ­ന്നു നോ­ക്കി­യ­പ്പോൾ അവൾ എ­ഴു­ന്നേ­റ്റു നി­ല്ക്കു­ന്നു. “നീ എ­ന്താ­ണു് ഈ സ­മ­യ­ത്തു് ചെ­യ്യു­ന്ന­തു്” എന്നു സുൽമ അ­വ­ളോ­ടു ചോ­ദി­ച്ച­പ്പോൾ “I go up to tinkle” എന്നു മ­റു­പ­ടി. (tinkle = മൂ­ത്ര­മൊ­ഴി­ക്കു­ക) ഉ­ദ്യാ­ന­ത്തിൽ മൂ­ത്ര­മൊ­ഴി­ക്കാൻ വേ­ണ്ടി വാതിൽ തു­റ­ക്ക­രു­തു്, മു­ക­ളി­ലു­ള്ള കു­ളി­മു­റി­യിൽ പോ­ക­ണ­മെ­ന്നു താൻ പ­റ­ഞ്ഞി­ട്ടി­ല്ലേ എന്നു സുൽമ കു­ട്ടി­യോ­ടു ചോ­ദി­ച്ചു. പേ­ടി­ക്കാ­നി­ല്ല എന്നു മേ­രി­യാ­നോ ധൈ­ര്യം കൊ­ടു­ത്തി­ട്ടും സുൽ­മ­യ്ക്കു ഭ­യം­ത­ന്നെ. കു­തി­ര­യെ അ­ക­ത്തേ­ക്കു വ­രു­ത്താ­നാ­ണു് പെൺ­കു­ട്ടി വാതിൽ തു­റ­ന്നി­ട്ട­തെ­ന്നു് സുൽമ കരുതി. വാതിൽ ഇ­പ്പോ­ഴും തു­റ­ന്നി­രി­ക്കു­ന്നു അവൻ വരും, വരും എ­ന്നാ­യി അവൾ. വ­രു­ന്നെ­ങ്കിൽ വ­ര­ട്ടെ എ­ന്നു് അയാൾ. മേ­രി­യാ­നോ­യു­ടെ ഭാ­ര­മാർ­ന്ന ശരീരം സുൽ­മ­യി­ല­മർ­ന്നു. “I don’t want to, I don’t want to, I don’t want to ever again, I don’t want to” എന്നു പ­റ­ഞ്ഞു് അവൾ വി­ല­പി­ച്ചു. പക്ഷേ, ഫ­ല­മു­ണ്ടാ­യി­ല്ല. പോ­സ്റ്റ്മാൻ എ­ഴു­ത്തു­ക­കൾ കൊ­ണ്ടി­ടാ­ത്ത ഉ­ഷ്ണ­കാ­ലം കു­തി­ര­ക­ളി­ല്ലാ­ത്ത ഉ­ഷ്ണ­കാ­ലം ഈ ഭൂ­ത­കാ­ല­ത്തേ­ക്കു അവൾ ആ ഞെ­രി­ഞ്ഞ­മ­ര­ലി­ലൂ­ടെ ചെ­ന്നു. രാ­ത്രി­യേ­റെ­ക്ക­ഴി­ഞ്ഞ­പ്പോൾ അയാൾ വ­സ്ത്ര­ധാ­ര­ണം ചെ­യ്തു് താ­ഴ­ത്തേ­യ്ക്കു ചെ­ന്നു. പെൺ­കു­ഞ്ഞു് വായിൽ വി­ര­ലി­ട്ടു­കൊ­ണ്ടു ഉ­റ­ങ്ങു­ക­യാ­ണു്. സുൽമ പ­റ­ഞ്ഞ­തു ശരി. പെൺ­കു­ഞ്ഞു് വലിയ വാതിൽ തു­റ­ന്നി­ട്ടി­രി­ക്കു­ന്നു. പക്ഷേ, കുതിര അ­ക­ത്തേ­യ്ക്കു വ­ന്നി­ല്ല. കുതിര അ­ക­ത്തു ക­യ­റി­യി­ല്ലെ­ന്നു് എ­ങ്ങ­നെ തീ­രു­മാ­നി­ക്കാം? എ­ല്ലാം ക്ര­മ­മാ­യി ന­ട­ക്കു­മെ­ങ്കിൽ, നാ­ഴി­ക­മ­ണി സമയം ശ­രി­യാ­യി അ­ള­ന്നു കു­റി­ക്കു­മെ­ങ്കിൽ ഫ്ളോ­റൻ­ഷ്യോ മകളെ കൊ­ണ്ടു­പോ­കാൻ വരും. പ­ന്ത്ര­ണ്ടു മ­ണി­യോ­ടു് അ­ടു­പ്പി­ച്ചു് പോ­സ്റ്റ്മാൻ വരും. താനോ സുൽ­മ­നോ അ­തെ­ടു­ക്കും. ഭ­ക്ഷ­ണ­ത്തി­നു് എ­ന്താ­ണു് വേ­ണ്ട­തെ­ന്നു് അവർ പ­ര­സ്പ­രം സ­മ്മ­തി­ച്ചു തീ­രു­മാ­ന­ത്തി­ലെ­ത്തും. സെ­ക്സി­നോ­ടു ബ­ന്ധ­പ്പെ­ട്ട, വി­വാ­ഹി­ത­യാ­യ സുൽ­മ­യു­ടെ പേ­ടി­യെ ഒരു പ്ര­തീ­ക­ത്തി­ലൂ­ടെ ആ­വി­ഷ്ക­രി­ക്കു­ന്ന ഇക്കഥ മി­സ്റ്റ­റി­യു­ടെ തീ­ക്ഷ­ണ­ത ആ­വ­ഹി­ക്കു­ന്നു.

images/Paramahansa_Yogananda.jpg
ശ്രീ പ­ര­മ­ഹം­സ യോ­ഗാ­ന­ന്ദ

ഞാൻ, ശ്രീ. കെ. എസ്. രാമൻ ഭാ­ഷാ­പോ­ഷി­ണി മാ­സി­ക­യി­ലെ­ഴു­തി­യ “മോ­ട്ടോർ സൈ­ക്കി­ളു­കൾ” എന്ന ചെ­റു­ക­ഥ വാ­യി­ച്ചു് ഇ­തേ­തീ­ക്ഷ്ണ­ത ദർ­ശി­ച്ചു. മോ­ട്ടോർ സൈ­ക്കി­ള­പ­ക­ട­ത്തിൽ മ­രി­ച്ച ഭർ­ത്താ­വി­നെ ധ്യാ­നി­ച്ചു കി­ട­ക്കു­ന്ന വിധവ മ­തി­വി­ഭ്ര­മ­ത്തി­ലൂ­ടെ മ­റ്റൊ­രു മോ­ട്ടോർ സൈ­ക്കി­ളി­ന്റെ ശബ്ദം പ­തി­വാ­യി കേൾ­ക്കു­ന്ന­തും ഒ­ടു­വിൽ അ­തി­ല്ലാ­തെ­യാ­കു­മ്പോൾ ത­കർ­ന്ന­ടി­യു­ന്ന­തും ക­ഥാ­കാ­രൻ പ്ര­ഗ­ല്ഭ­മാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. നൂ­ത­ന­മാ­യ ഭാ­വ­സം­ദൃ­ബ്ധ­ത, നൂ­ത­ന­മാ­യ വിഷയം. ക­ഥാ­കാ­രൻ അ­ഭി­ന­ന്ദ­നം അർ­ഹി­ക്കു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-10-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.