SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-11-24-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Satchidanandan.jpg
സ­ച്ചി­ദാ­ന­ന്ദൻ

വർ­ണ്ണോ­ജ്ജ്വ­ല­ങ്ങ­ളാ­യ പ്ളാ­സ്റ്റി­ക് തു­ണ്ടു­കൾ യോ­ജി­പ്പി­ക്കേ­ണ്ട രീ­തി­യിൽ യോ­ജി­പ്പി­ച്ചാൽ കൊ­ച്ചു കൊ­ച്ചു കെ­ട്ടി­ട­ങ്ങൾ ഉ­ണ്ടാ­ക്കാം. എ­ന്നാൽ ആ തു­ണ്ടു­ക­ള­ട­ങ്ങി­യ കാ­ഡ്ബോ­ഡ് പെ­ട്ടി അത്ര ബു­ദ്ധി­യി­ല്ലാ­ത്ത കു­ഞ്ഞി­ന്റെ കൈയിൽ കൊ­ടു­ത്താൽ അവൻ എ­ന്താ­ണു ചെ­യ്യേ­ണ്ട­തെ­ന്ന­റി­യാ­തെ തെ­ല്ലു­നേ­രം മി­ണ്ടാ­തി­രി­ക്കും. എ­ന്നി­ട്ടു് പെ­യ്സ്റ്റ് ബോഡ് പെ­ട്ടി തു­റ­ന്നു പ്ളാ­സ്റ്റി­ക് തു­ണ്ടു­ക­ളെ വാരി വി­ത­റും. അവ നോ­ക്കി ര­സി­ക്കും. അ­പ്പോൾ അ­ച്ഛ­നെ­ത്തി ആ ക­ഷ്ണ­ങ്ങ­ളെ വേണ്ട മ­ട്ടിൽ ചേർ­ത്തു തു­ട­ങ്ങി­യാൽ കൊ­ച്ചു വീടു് രൂപം കൊ­ള്ളും. എല്ലാ തു­ണ്ടു­ക­ളും യോ­ജി­പ്പി­ച്ചു ക­ഴി­യു­മ്പോൾ ഭം­ഗി­യു­ള്ള ഭവനം. കു­ഞ്ഞു് അതു കണ്ടു കൈ കൊ­ട്ടു­ന്നു; അച്ഛൻ സ­ന്തോ­ഷി­ക്കു­ന്നു. ന­മ്മു­ടെ പല ക­വി­ക­ളും പ­ദ­ഖ­ണ്ഡ­ങ്ങ­ളെ സം­യോ­ജി­പ്പി­ക്കാ­ന­റി­യാ­തെ അവയെ വാരി വി­ത­റു­ന്നു. ചി­ത­റി­ക്കി­ട­ക്കു­ന്ന അവയെ നോ­ക്കി സ്വയം ര­സി­ക്കു­ന്നു. ആ ക­വി­ശി­ശു­ക്ക­ളെ മ­ഹാ­ക­വി­കൾ എന്നു വി­ളി­ക്കാ­നും ആ­ളു­ക­ളു­ണ്ടു്. അ­വ­രു­ടെ ഇടയിൽ ഇതാ ശ­ക്ത­നാ­യ ഒരു കവി വന്നു നി­ല്ക്കു­ന്നു. അ­ദ്ദേ­ഹ­ത്തെ ആരും മ­ഹാ­ക­വി­യെ­ന്നു വി­ളി­ക്കു­ന്നി­ല്ല. ഒരു കാ­ല­ത്തു് ഇ­തെ­ഴു­തു­ന്ന ആൾ പോലും അ­ദ്ദേ­ഹ­ത്തെ ക­വി­യെ­ന്നു വി­ളി­ക്കാൻ മ­ടി­ച്ചി­രു­ന്നു. പക്ഷേ, അ­വ­രെ­യെ­ല്ലാം അ­ഗ­ണ്യ­കോ­ടി­യിൽ ത­ള്ളി­യി­ട്ടു­കൊ­ണ്ടു് ക­വി­യാ­യ ശ്രീ. സ­ച്ചി­ദാ­ന­ന്ദൻ തന്റെ ക­ലാ­ശ­ക്തി­യെ­യും പ്ര­തി­ഭാ­ശ­ക്തി­യെ­യും പ്ര­ദർ­ശി­പ്പി­ച്ചു­കൊ­ണ്ടു് ന­മ്മു­ടെ മുൻ­പിൽ എ­ത്തി­യി­രി­ക്കു­ന്നു. വാ­ക്കു­കൾ അ­ദ്ദേ­ഹ­ത്തി­നു് ചി­ത­റി­യെ­റി­യേ­ണ്ട പ്ളാ­സ്റ്റി­ക് തു­ണ്ടു­ക­ള­ല്ല. യ­ഥാ­ക്ര­മം യോ­ജി­പ്പി­ച്ചു് ക­ലാ­സൗ­ധം നിർ­മ്മി­ക്കാ­നു­ള്ള ഉ­പ­ക­ര­ണ­ങ്ങ­ളാ­ണു്. സം­ശ­യ­മു­ണ്ടോ വാ­യ­ന­ക്കാർ­ക്കു്? എ­ങ്കിൽ അവർ അ­ദ്ദേ­ഹ­ത്തി­ന്റെ “കൂ­ടി­ക്കാ­ഴ്ച” എന്ന കാ­വ്യം വാ­യി­ച്ചു­നോ­ക്ക­ട്ടെ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്).

“കാ­ശ്മീ­രം; പ­മ്മി­പ്പ­മ്മി­കൊ­ല­യാ­ളി­യെ­പ്പോ­ലെ

വ­ന്നെ­ത്തും മഴ; കൂർ­ത്ത കത്തി പോ­ലീ­റൻ കാ­റ്റു്;

കു­രു­തി­ക­ടും­ചോ­ര പൊ­ഴി­ക്കും വാ­ക­മേൽ

ത­ല­യോ­ട്ടി­പോ­ലെ വ­ന്നു­ദി­ച്ചി­ട്ടും ച­ന്ദ്രൻ;

ഭ­യ­ന്നു കളകളം നിർ­ത്തി­യ കി­ളി­ക്കൂ­ട്ടം;

പകച്ച ചീ­നാർ­മ­രം; വി­റ­യ്ക്കും വെൺ­താ­ഴ്‌­വാ­രം

ഇലകൾ കൊ­ഴി­ഞ്ഞൊ­രു ദേ­വ­ദാ­രു­വിൻ ചോരും

തണലിൽ മേ­ളി­ക്കു­ന്നു രണ്ടു നീൾ നി­ഴ­ലു­കൾ.”

images/PaulValery.jpg
പൊൾ വലേറി

ഏ­താ­നും വ­രി­കൾ­കൊ­ണ്ടു് കവി അ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ച്ചു­ക­ഴി­ഞ്ഞു. പൊൾ വലേറി യുടെ ഒ­ര­ല­ങ്കാ­രം കടം വാ­ങ്ങി­പ്പ­റ­യാം. ഉ­പ്പു് ആവോളം ക­ല­ക്കി പൂ­രി­ത­ലാ­യ­നി[1] ഉ­ണ്ടാ­ക്കി­യി­ട്ടു് ഒരു ഉ­പ്പു­ക­ട്ട കൂ­ടി­യി­ട്ടാൽ സി­തോ­പ­ല­ത്തി­ന്റെ പ്ര­പ­ഞ്ചം ആ­വിർ­ഭ­വി­ക്കു­ന്നു. സ­ച്ചി­ദാ­ന­ന്ദൻ ന­മ്മു­ടെ മ­ന­സ്സി­ന്റെ പൂ­രി­ത­ലാ­യ­നി­യിൽ ഇ­ടു­ന്ന ഈ പദലവണ സി­തോ­പ­ല­ങ്ങൾ അ­നാ­യാ­സ­മാ­യി ഒരു കാ­വ്യ­പ്ര­പ­ഞ്ചം സൃ­ഷ്ടി­ക്കു­ന്നു.

കു­റി­പ്പു­കൾ

[1] ലായനി = solution; നിർ­മ്മി­ക്ക­പ്പെ­ട്ട പദം. ദ്ര­വ­ത്വ­മെ­ന്നോ സം­യോ­ഗ­മെ­ന്നോ ആകാം.

ന­മ്മു­ടെ പല ക­വി­ക­ളും പ­ദ­ഖ­ണ്ഡ­ങ്ങ­ളെ സം­യോ­ജി­പ്പി­ക്കാ­ന­റി­യാ­തെ അവയെ നോ­ക്കി സ്വയം ര­സി­ക്കു­ന്നു. ആ ക­വി­ശി­ശു­ക്ക­ളെ മ­ഹാ­ക­വി­കൾ എന്നു വി­ളി­ക്കാ­നും ആ­ളു­ക­ളു­ണ്ടു്.

ആ­രു­ടെ­യാ­ണു് രണ്ടു നീണ്ട നി­ഴ­ലു­കൾ? ലെ­നി­ന്റെ തും ഗാ­ന്ധി­ജി യു­ടേ­തും. യേ­ശു­ക്രി­സ്തു വി­നെ­പ്പോ­ലെ ക­ഴു­ത­യിൽ­ക്ക­യ­റി ലെനിൻ ബു­ദ്ധ­മൈ­ത്രി­യു­ടെ മ­ണ്ണി­ലെ­ത്തി­യി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­പിൽ, ജീ­വി­ച്ചി­രി­ക്കു­മ്പോൾ തന്നെ ഭാ­ര­തീ­യർ ദ­ഹി­പ്പി­ച്ചു കളഞ്ഞ ഗാ­ന്ധി­ജി. ര­ണ്ടു­പേ­രെ­ക്കൊ­ണ്ടും കവി സം­സാ­രി­പ്പി­ച്ചു ക­ഴി­യു­മ്പോൾ റ­ഷ്യ­യു­ടെ­യും ഭാ­ര­ത­ത്തി­ന്റെ­യും ഇ­ന്ന­ത്തെ ശോ­ച­നീ­യാ­വ­സ്ഥ­യു­ടെ ചി­ത്ര­ങ്ങൾ ന­മു­ക്കു ല­ഭി­ക്കു­ന്നു. രണ്ടു രാ­ജ്യ­ങ്ങ­ളു­ടെ­യും പ­രി­ണാ­ത്മ­ക­ങ്ങ­ളാ­യ ഭൂ­ത­കാ­ലം ഇ­ന്ന­ത്തെ വി­നാ­ശാ­ത്മ­ക­മാ­യ കാ­ല­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ എത്ര ഉ­ജ്ജ്വ­ല­മാ­യി­രു­ന്നു­വെ­ന്നു നമ്മൾ മ­ന­സ്സി­ലാ­ക്കു­ന്നു. ഇ­ന്ന­ത്തെ ജീ­വി­താ­വ­സ്ഥ­ക­ളു­ടെ നേർ­ക്കു­ള്ള പ്ര­തി­ക­ര­ണ­ങ്ങൾ ഗ്ര­ഹി­ക്കു­ന്നു. ഗാ­ന്ധി­ജി­യു­ടെ വാ­ക്കു­കൾ കേ­ട്ടാ­ലും:

കോ­ഴി­കൂ­വീ­ടും മുൻപേ മൂ­ന്നു­രു തള്ളിപ്പറ-​

ഞ്ഞാ­രെ­ന്നെ, ന­റു­ക്കി­ട്ട­താ­രെ­ന്റെ­യു­ടു­പ്പി­നാ­യ്

അവരെൻ ഗ്രാ­മ­ങ്ങ­ളെ കു­പ്പ­ത്തൊ­ട്ടി­ക­ളാ­ക്കി

പ്പ­ണി­തൂ മ­ഹാ­ന­ഗ­ര­ങ്ങ­ളാം പ­താ­ള­ങ്ങൾ

ഒ­രു­നാ­ളെൻ നെ­ഞ്ചി­ലെ­ക്കി­ളി­യെ കൂ­ര­മ്പെ­യ്തോർ

നി­ണ­ത്താൽ ച­മ­യ്ക്കു­ക­യാ­ണി­ന്നു രാ­മാ­യ­ണം.

അ­വ­യ­വ­ങ്ങ­ളു­ടെ­യോ അ­വ­സ്ഥ­ക­ളു­ടെ­യോ ആ­ക­ത്തു­ക­യ­ല്ല മ­നു­ഷ്യൻ. അ­തിൽ­ക്ക­വി­ഞ്ഞ എന്തോ ആണു്.

സ­മു­ദാ­യ­ത്തി­ന്റെ ജീർ­ണ്ണ­ത­യെ വാ­ക്കു­കൾ കൊ­ണ്ടു തീ­ക്ഷ്ണ­ത­മ­മാ­ക്കി അ­മൂർ­ത്താ­വ­സ്ഥ­ക­ളെ മൂർ­ത്താ­വ­സ്ഥ­ക­ളാ­ക്കി സ­ച്ചി­ദാ­ന­ന്ദ­ന്റെ കവിത വി­രാ­ജി­ക്കു­ന്നു. എന്റെ രാ­ജ്യ­ത്തി­ന്റെ ഈ ദുഃ­സ്ഥി­തി മാ­റ്റാൻ ഈ കാ­വ്യ­മെ­ന്നെ പ്രേ­രി­പ്പി­ക്കു­ന്നു. ആ പ്രേ­ര­ണ എ­നി­ക്കു ല­ഭി­ക്കു­ന്ന­തു് ക­ല­യി­ലൂ­ടെ­യാ­യ­തു­കൊ­ണ്ടു് ‘ഇതു പ്ര­ചാ­ര­ണം’ എന്നു പ­റ­യേ­ണ്ട­താ­യി വ­രു­ന്നി­ല്ല. ഇ­തൊ­ക്കെ­ക്കൊ­ണ്ടാ­ണു് സ­ച്ചി­ദാ­ന­ന്ദ­നെ ഞാൻ ശ­ക്ത­നാ­യ കവി എന്നു വി­ശേ­ഷി­പ്പി­ച്ച­തു്. പ്ര­സാ­ദാ­ത്മ­ക­ത­യു­ടെ­യും ശു­ഭാ­പ്തി­വി­ശ്വാ­സ­ത്തി­ന്റെ­യും സ്പ­ന്ദ­ന­മു­ള­വാ­ക്കി­ക്കൊ­ണ്ടു് കാ­വ്യം അ­വ­സാ­നി­പ്പി­ക്കു­ന്നു കവി. സു­നി­യ­ത­മാ­യ ജീ­വി­ത­മാ­ണു് രാ­ജ്യ­ത്തു് വ്യ­വ­സ്ഥ­യു­ണ്ടാ­ക്കു­ന്ന­തു്; ക്ര­മ­മു­ണ്ടാ­ക്കു­ന്ന­തു്. അ­ടി­ച്ചേ­ല്പി­ക്കു­ന്ന വ്യ­വ­സ്ഥ­യും ക്ര­മ­വും സു­നി­യ­ത­മാ­യ ജീ­വി­തം സൃ­ഷ്ടി­ക്കി­ല്ല. റ­ഷ്യ­യി­ലും ഇ­ന്ത്യ­യി­ലും ഇന്നു സു­നി­യ­ത­മാ­യ ജീ­വി­ത­മി­ല്ല. ആ സ­ത്യ­ത്തി­ലേ­ക്കു കൈ­ചൂ­ണ്ടു­ന്നു ഈ കാ­വ്യം.

images/Lenin.jpg
ലെനിൻ

അ­ദ്ദേ­ഹം മ­രി­ച്ച­പ്പോൾ ഞാൻ ആ വീ­ട്ടിൽ­ച്ചെ­ന്നു. മൃ­ത­ദേ­ഹ­ത്തി­ന­രി­കെ മ­ക­ളി­രി­ക്കു­ന്നു. സു­ന്ദ­രി. ചു­വ­ന്ന ക­ല്ലു­വ­ച്ച കമ്മൽ. ചു­വ­ന്ന ക­ല്ലു­വ­ച്ച മാലകൾ. ചു­വ­ന്ന ക­ല്ലു­കൾ വച്ച സ്വർ­ണ്ണ­വ­ള­കൾ, ചു­വ­ന്ന ബ്ലൗ­സ്, ചു­വ­ന്ന സാരി, ത­ല­മു­ടി ചു­വ­ന്ന പ­ട്ടു­നാ­ട കൊ­ണ്ടു കെ­ട്ടി­യി­രി­ക്കു­ന്നു. ആ യു­വ­തി­യു­ടെ മ­ഹാ­ദുഃ­ഖം മോ­ഹാ­ല­സ്യ­മു­ണ്ടാ­ക്കു­ക­യി­ല്ലേ എന്നു ഞാൻ വി­ചാ­രി­ച്ചു പോയി. അ­ങ്ങ­നെ ബോധം കെ­ട്ടു വീണാൽ താഴെ ത­ല­യ­ടി­ക്കാ­തി­രി­ക്കാ­നാ­യി ഒരു ചു­വ­ന്ന തലയിണ കൂടി വ­ച്ചി­ട്ടു­ണ്ടോ എന്നു ഞാൻ നോ­ക്കി. അ­തി­ല്ല. വി­പ്ല­വ­ത്തെ­ക്കു­റി­ച്ചു പാ­ടു­മ്പോ­ഴും മ­ധു­ര­പ­ദ­ങ്ങൾ പ്ര­യോ­ഗി­ക്കു­ന്ന ന­മ്മു­ടെ ഒരു കവി (മ­രി­ച്ചു പോയി അ­ദ്ദേ­ഹം) തൊ­ഴി­ലാ­ളി­ക­ളോ­ടു പ്ര­സം­ഗി­ക്കു­മ്പോൾ മ­ധു­ര­പ­ദ­ങ്ങൾ പ്ര­യോ­ഗി­ച്ചി­രു­ന്നി­ല്ല. എ­ല്ലാം എ­പ്പോ­ഴും മാർ­ച്ച് ചെ­യ്യേ­ണ്ട­തി­ല്ല­ല്ലോ.

ല­ഘൂ­ക­ര­ണം
images/CEMJoad1942.jpg
സി. ഇ. എം. ജോഡ്

ഇം­ഗ്ലീ­ഷ് ത­ത്ത്വ­ചി­ന്ത­കൻ സി. ഇ. എം. ജോഡി ന്റെ (C. E. M. Joad, 1891–1953) Guide to the Philosophy of Morals and Politics എന്ന പു­സ്ത­ക­ത്തിൽ ഒരു ഹൗർ­ഡി­ന്റെ (Howard) ഒരു പ­ദ്യ­ശ­ക­ലം എ­ടു­ത്തു ചേർ­ത്തി­ട്ടു­ണ്ടു്. മ­നു­ഷ്യ­നെ നിർ­മ്മി­ക്കാൻ എ­ന്തെ­ല്ലാം വേ­ണ­മെ­ന്നു പ­റ­യു­ക­യാ­ണു് അതിൽ. പത്തു ഗാലൻ കൊ­ള്ളു­ന്ന വീ­പ്പ­യിൽ നി­റ­ച്ചു വെ­ള്ളം. ഏഴു ബാർ സോ­പ്പ് ഉ­ണ്ടാ­ക്കാ­നു­ള്ള കൊ­ഴു­പ്പു്, ഒൻ­പ­തി­നാ­യി­രം പെൻ­സിൽ നിർ­മ്മി­ക്കാ­നു­ള്ള കാർബൺ, ര­ണ്ടാ­യി­ര­ത്തി ഇ­രു­ന്നൂ­റു തീ­പ്പെ­ട്ടി­ക്കോ­ലി­നു വേണ്ട ഫോ­സ്ഫെ­റ­സ്, ഒ­രി­ട­ത്ത­രം ആ­ണി­ക്കു വേണ്ട ഇ­രു­മ്പു്, ഒരു കോ­ഴി­ക്കൂ­ടു് വെ­ള്ള­യ­ടി­ക്കാൻ വേണ്ട ചു­ണ്ണാ­മ്പു് ചെറിയ അളവിൽ മെ­ഗ്നീ­ഷ്യ­വും സൾ­ഫ­റും ഇവ ശ­രി­യാ­യ അ­നു­പാ­ത­ത്തിൽ ചേർ­ത്താൽ മ­നു­ഷ്യ­ശ­രീ­ര­മാ­യി എ­ന്നാ­ണു് ആ പ­ദ്യ­ത്തിൽ പ­റ­യു­ന്ന­തു് (Victor Gollancz Ltd., London, P. 251). ഇതു ശരീരം മാ­ത്ര­മേ ആ­കു­ന്നു­ള്ളു എ­ന്നാ­ണു് അ­ഭി­പ്രാ­യ­മെ­ങ്കിൽ ജീ­വ­ശാ­സ്ത്ര­കാ­ര­ന്മാ­രെ സ­മീ­പി­ച്ചു് വർ­ഗ്ഗം, ജീൻ ഇ­വ­യു­ടെ­യൊ­ക്കെ ഘടന മ­ന­സ്സി­ലാ­ക്കി ആ ശ­രീ­ര­ത്തി­നു മ­ന­സ്സു് ന­ല്കി­ക്കൊ­ള്ളു. പക്ഷേ, ഇ­തു­കൊ­ണ്ടൊ­ന്നും മ­നു­ഷ്യൻ രൂപം കൊ­ള്ളു­ന്നി­ല്ല എ­ന്ന­താ­ണു് സത്യം. അ­വ­യ­വ­ങ്ങ­ളു­ടെ­യോ അ­വ­സ്ഥ­ക­ളു­ടെ­യോ ആ­ക­ത്തു­ക­യ­ല്ല മ­നു­ഷ്യൻ. അ­തിൽ­ക്ക­വി­ഞ്ഞ എന്തോ ആണു്. സാ­ധാ­ര­ണ­ക്കാ­രൻ എന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന മ­നു­ഷ്യൻ പോലും ഈ രീ­തി­യി­ലാ­ണു് എ­ന്ന­തു് സം­ശ­യാ­തീ­ത­മാ­യ വ­സ്തു­ത­യ­ത്രേ. ചില അ­നു­ഗൃ­ഹീ­തർ­ക്കു് ഈ സാ­ധാ­ര­ണ­ത്വ­ത്തിൽ നി­ന്നു് അ­തീ­ത­മാ­യി ബോ­ധ­മ­ണ്ഡ­ല­ത്തി­ന്റെ സ­മു­ന്ന­താ­വ­സ്ഥ ല­ഭി­ക്കാ­റു­ണ്ടു്. ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സൻ, രമണ മഹർഷി, ക്രി­സ്തു, ബു­ദ്ധൻ ഇവർ ഈ സ­മു­ന്ന­താ­വ­സ്ഥ പ്രാ­പി­ച്ച­വ­രാ­ണു്. ഇം­ഗ്ലീ­ഷിൽ ഇതിനെ mystical experiences എന്നു വി­ളി­ക്കു­ന്നു. മാ­ന­സി­കാ­പ­ഗ്ര­ഥ­ന­ത്തി­ന്റെ ഉ­ദ്ഘോ­ഷ­ക­നാ­യ സുധീർ കാ­ക്കർ തന്റെ “The Analyst and the Mystic” എന്ന പു­സ്ത­ക­ത്തിൽ (Viking, Rs 125) ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സ­ന്റെ ഈ യോ­ഗാ­ത്മ­കാ­നു­ഭ­വ­ത്തെ സെ­ക്സി­നോ­ടു ബ­ന്ധ­പ്പെ­ടു­ത്തി വ്യാ­ഖ്യാ­നി­ച്ചി­രി­ക്കു­ന്നു. സ്വ­ത്വ­ത്തിൽ (Personality) പു­രു­ഷാം­ശ­വും സ്ത്രൈ­ണാം­ശ­വും ഉ­ണ്ടെ­ന്നും ശ്രീ­രാ­മ­കൃ­ഷ്ണ­നിൽ ആ സ്ത്രൈ­ണാം­ശ­ത്തി­നു് വി­കാ­സം സം­ഭ­വി­ച്ചു­വെ­ന്നും അ­തു­ത­ന്നെ­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ മി­സ്റ്റി­സി­സ­മെ­ന്നും കാ­ക്കർ വാ­ദി­ക്കു­ന്നു. ആ യോ­ഗി­വ­ര്യൻ ബാ­ല­നാ­യി­രി­ക്കു­മ്പോൾ പെൺ­കു­ട്ടി­യു­ടെ വേഷം കെ­ട്ടി അ­വ­ളു­ടെ അം­ഗ­വി­ക്ഷേ­പ­ങ്ങ­ളും മ­റ്റും അ­തു­പോ­ലെ അ­ഭി­ന­യി­ച്ച­താ­ണു് ഈ സി­ദ്ധാ­ന്ത­ത്തി­നു ബലം ന­ല്കു­ന്ന തെ­ളി­വാ­യി ഗ്ര­ന്ഥ­കാ­രൻ കൊ­ണ്ടു­വ­രു­ന്ന­തു്.

images/MahatmaGandhi1940.jpg
ഗാ­ന്ധി­ജി

പ്ര­കൃ­തി­യിൽ നി­ന്നു സ­മ്പൂർ­ണ്ണ­മാ­യി മാറി പ­ര­മ­സ­ത്യ­ത്തിൽ ല­യി­ക്കു­ന്ന­തി­നു സ­ഹാ­യി­ക്കു­ന്ന യോ­ഗാ­ത്മ­കാ­നു­ഭ­വ­ത്തെ സ­പ്ര­മാ­ണ­ത­യി­ല്ലാ­ത്ത ചില മ­നഃ­ശാ­സ്ത്ര­സി­ദ്ധാ­ന്ത­ങ്ങ­ളി­ലൂ­ടെ വീ­ക്ഷി­ക്കു­ന്ന ഈ മാർ­ഗ്ഗം ര­ണ്ടാം­ത­രം തെ­റ്റ­ല്ല. ഒ­ന്നാ­ന്ത­രം തെ­റ്റാ­ണു്. ഏതു സ­ത്യ­ത്തെ­യും ല­ഘൂ­ക­രി­ച്ചു ല­ഘൂ­ക­രി­ച്ചു് അ­സ­ത്യ­മാ­ക്കി­ത്തീർ­ക്കാം. സുധീർ കാ­ക്കർ ചെ­യ്യു­ന്ന­തു് അ­താ­ണു്. ഇ­ത്ത­രം ഗ്ര­ന്ഥ­ങ്ങൾ അവ അർ­ഹി­ക്കു­ന്ന അ­വ­ജ്ഞ­യോ­ടെ വ­ലി­ച്ചെ­റി­യ­പ്പെ­ടേ­ണ്ട­വ­യാ­ണു്. ഇ­പ്പു­സ്ത­ക­ത്തിൽ രണ്ടു പ്ര­ബ­ന്ധ­ങ്ങൾ കൂ­ടി­യു­ണ്ടു് (The Guru as Healer, Psychoanalysis and Religion Revisited). ര­ണ്ടും മ­നഃ­ശാ­സ്ത്ര­ത്തി­ന്റെ സ­വി­ശേ­ഷ­ത­യാ­യ ‘റി­ഡ­ക്ഷ­നി­സ’ത്തിൽ ചെ­ന്നു വീ­ഴു­ന്നു. പ­രി­മേ­യാ­വ­സ്ഥ­ക­ളെ ലം­ഘി­ച്ചു് അ­പ­രി­മേ­യാ­വ­സ്ഥ­ക­ളി­ലേ­ക്കു ചെ­ല്ലു­ന്ന യോ­ഗി­ക­ളു­ടെ യോ­ഗാ­ത്മ­കാ­നു­ഭ­വ­ങ്ങ­ളെ ആരും നി­ഷേ­ധി­ക്കു­ന്നി­ല്ല. കാ­ല­ഹ­ര­ണ­പ്പെ­ട്ട ഫ്രാ­യി­ഡി­യൻ സി­ദ്ധാ­ന്ത­ങ്ങൾ കൊ­ണ്ടു് അവയെ നോ­ക്കി­യി­ട്ടെ­ന്തു പ്ര­യോ­ജ­നം?

“സാ­ഹി­ത്യ­സാ­ഹ്യ”വും

കാ­വ്യ­ര­ച­ന­യിൽ അ­ത്യു­ക്തി­യാ­കാം. എ­ന്നാൽ നി­രൂ­പ­ണ പ്ര­ബ­ന്ധ­ര­ച­ന­യിൽ അ­ത്യു­ക്തി വരാൻ പാ­ടി­ല്ല; വ­ന്നാൽ സത്യം അ­സ­ത്യ­മാ­കും.

മ­ഴ­ക്കാ­ല­മാ­ണു് ഇ­പ്പോൾ. മഴ കു­റ­ച്ചു­നേ­ര­ത്തേ­ക്കു പെ­യ്യാ­തി­രു­ന്ന­പ്പോൾ ഞാൻ റോ­ഡി­ലേ­ക്കി­റ­ങ്ങി അതിനു താ­ഴെ­യു­ള്ള ജ­ലാ­ശ­യ­ത്തി­ലേ­ക്കു നോ­ക്കി­നി­ന്നു. ചൊ­റി­ത്ത­വ­ള­ക­ളും വാൽ മാ­ക്രി­ക­ളും ക­ല­ങ്ങി­യ വെ­ള്ള­ത്തിൽ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ചാ­ടു­ന്നു. എ­ത്ര­നേ­രം അ­ക്കാ­ഴ്ച ക­ണ്ടു­കൊ­ണ്ടു നി­ല്ക്കാ­നാ­വും? വൈ­ര­സ്യ­ത്തോ­ടെ ഞാൻ വീ­ട്ടി­ലേ­ക്കു തി­രി­ച്ചു­പോ­ന്നു. കു­ങ്കു­മം വാ­രി­ക­യെ­ടു­ത്തു് പ്ര­ഫെ­സർ ടോണി മാ­ത്യു വി­ന്റെ “ച­ങ്ങ­മ്പു­ഴ കി­ന്ന­ര­നും കി­രാ­ത­നും” എന്ന ലേഖനം വാ­യി­ച്ചു. ആ പ്ര­ബ­ന്ധം ക­ല­ങ്ങി­യ ജ­ലാ­ശ­യ­മാ­ണെ­ന്നും അതിലെ ഓരോ വാ­ക്യ­വും ചൊ­റി­ത്ത­വ­ള­യാ­ണെ­ന്നും എ­നി­ക്കു തോ­ന്നി. ജ­ലാ­ശ­യ­ത്തി­ലെ ചൊ­റി­ത്ത­വ­ള­കൾ­ക്കു് അ­ന്യോ­ന്യ­ബ­ന്ധ­മി­ല്ല. അവ തോ­ന്നി­യ­തു പോലെ ചാ­ടു­ന്നു അ­തു­ത­ന്നെ­യ­ല്ലേ ഈ ലേ­ഖ­ന­ത്തി­ലു­മു­ള്ള­തു്. “കൈ­ര­ളി­യു­ടെ ഹർ­ഷാ­ശ്രു­വും ദുഃ­ഖാ­ശ്രു­വു­മാ­ണു് ച­ങ്ങ­മ്പു­ഴ­ക­വി­ത­കൾ” എ­ന്നു് ആ­ദ്യ­ത്തെ വാ­ക്യം. ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള യുടെ ചില കാ­വ്യ­ങ്ങൾ വാ­യ­ന­ക്കാ­രെ ആ­ഹ്ലാ­ദി­പ്പി­ക്കു­ന്നു. വേറെ ചില കാ­വ്യ­ങ്ങൾ ദുഃ­ഖി­പ്പി­ക്കു­ന്നു എന്ന ആ­ശ­യ­ത്തെ അ­ല­ങ്കാ­ര­പ്ര­യോ­ഗ­ത്തി­ലൂ­ടെ സ്ഫു­ടീ­ക­രി­ക്കു­ക­യാ­ണു് പ്ര­ബ­ന്ധ­കർ­ത്താ­വെ­ന്നു മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു് അ­ടു­ത്ത വാ­ക്യ­ത്തി­ലേ­ക്കു ഞാൻ പോയി. “ജീ­വി­ച്ചി­രി­ക്കെ­ത്ത­ന്നെ ഒ­രി­തി­ഹാ­സ പു­രു­ഷ­നാ­യി­ത്തീർ­ന്ന ആ ഗ­ന്ധർ­വ്വ­ക­വി അ­ഭി­ന­ന്ദ­ന­ങ്ങ­ളും അ­ഭി­ശാ­പ­ങ്ങ­ളും ഏ­റ്റു­വാ­ങ്ങി” എ­ന്ന­താ­ണു് ആ ര­ണ്ടാ­മ­ത്തെ വാ­ക്യം. ഇതു് ആ­ദ്യ­ത്തെ വാ­ക്യ­ത്തോ­ടു് സ­മ­ന്വ­യം പു­ലർ­ത്തു­ന്ന­ത­ല്ല. ശൈ­ലി­ക്കു മ­റ്റെ­ന്തു ദോ­ഷ­മു­ണ്ടെ­ങ്കി­ലും സ­മ­ന്വ­യം എന്ന ഗുണം ഉ­ണ്ടാ­യി­രി­ക്ക­ണം. ആ­ദ്യ­ത്തെ വാ­ക്യം ര­ണ്ടാ­മ­ത്തെ വാ­ക്യ­ത്തി­ലേ­ക്കു് ഒ­ഴു­കി­ച്ചെ­ല്ല­ണം. പ്ര­ഫെ­സ­റു­ടെ ഈ രണ്ടു വാ­ക്യ­ങ്ങൾ­ക്കും ത­മ്മിൽ ബ­ന്ധ­മി­ല്ല. വെ­ള്ള­ക്കെ­ട്ടി­ലെ ചൊ­റി­ത്ത­വ­ള­കൾ ഓരോ സ്ഥ­ല­ത്തേ­ക്കും ചാ­ടി­യ­പോ­ലെ ഈ വാ­ക്യ­മ­ണ്ഡു­ക­ങ്ങ­ളും തോ­ന്നി­യ സ്ഥ­ല­ത്തേ­ക്കു ചാ­ടു­ന്നു. ഈ പ്ര­ബ­ന്ധ­മാ­കെ ഇ­മ്മ­ട്ടിൽ ബ­ന്ധ­ശൂ­ന്യ­മാ­യ രീ­തി­യി­ലാ­ണു് പ്ര­ഫ്രെ­സർ എ­ഴു­തി­യി­രി­ക്കു­ന്ന­തു്. അ­തി­നാൽ ഇ­തി­നു് ‘സ്ക്കൂൾ ബോയ് കോ­മ്പൊ­സി­ഷ’ന്റെ വില പോ­ലു­മി­ല്ല.

കാ­വ്യ­ര­ച­ന­യിൽ അ­ത്യു­ക്തി­യാ­കാം. എ­ന്നാൽ നി­രൂ­പ­ണ പ്ര­ബ­ന്ധ­ര­ച­ന­യിൽ അ­ത്യു­ക്തി വരാൻ പാ­ടി­ല്ല. വ­ന്നാൽ സത്യം അ­സ­ത്യ­മാ­കും. അ­ഞ്ഞൂ­റാ­ളു­കൾ കൂടിയ ഒരു സ­മ്മേ­ള­ന­ത്തിൽ പ്ര­ഭാ­ഷ­ണം നിർ­വ­ഹി­ക്കാ­നെ­ത്തി­യ മ­ത്താ­യി മാ­ഞ്ഞു­രാൻ “ഈ മ­നു­ഷ്യ­മ­ഹാ­സ­മു­ദ്ര­ത്തെ കാ­ണു­മ്പോൾ” എന്നു പ­റ­ഞ്ഞു­കൊ­ണ്ടാ­ണു് അ­താ­രം­ഭി­ച്ച­തു്. പ്ര­ഭാ­ഷ­കൻ അ­സ­ത്യം പ­റ­ഞ്ഞു­വെ­ന്നു് അ­വി­ടെ­യു­ണ്ടാ­യി­രു­ന്ന ഞാൻ വി­ചാ­രി­ച്ചു. മ­റ്റു­ള്ള­വ­രും അ­ങ്ങ­നെ തന്നെ വി­ചാ­രി­ച്ചി­രി­ക്കും. അ­തി­ശ­യോ­ക്തി­യി­ലാ­ണു് പ്ര­ഫെ­സർ­ക്കു ത­ല്പ­ര­ത്വം. ച­ങ്ങ­മ്പു­ഴ നല്ല ക­വി­യാ­ണു്; അ­ദ്ദേ­ഹം ഇ­തി­ഹാ­സ­പു­രു­ഷ­ന­ല്ല. ആ­ന്ത­ര­സം­ഗീ­ത­ത്താൽ അ­നു­വാ­ച­ക­നു് ശ്ര­വ­ണ­സു­ഖം ന­ല്കി­യി­രു­ന്നു ച­ങ്ങ­മ്പു­ഴ­യു­ടെ കാ­വ്യ­ങ്ങൾ. അ­ത­ല്ലാ­തെ അ­ദ്ദേ­ഹം ഗ­ന്ധർ­വ്വ­നാ­യി പാ­ട്ടു­പാ­ടി­യി­ല്ല. ഇ­തി­ഹാ­സ പു­രു­ഷ­നെ­ന്നും ഗ­ന്ധർ­വ്വ­ക­വി­യെ­ന്നും ച­ങ്ങ­മ്പു­ഴ­യെ വി­ശേ­ഷി­പ്പി­ക്കു­ന്ന പ്ര­ബ­ന്ധ­കാ­രൻ അസത്യ പ്ര­സ്താ­വം നിർ­വ­ഹി­ക്കു­ക­യാ­ണു്. എ­ന്നാൽ “ഏതോ പെ­രി­യൊ­രു ശാപം പ­റ്റി­ച്ചേ­തോ­ഹ­ര­നാം ഗ­ന്ധർ­വ്വൻ” എന്നു തു­ട­ങ്ങു­ന്ന ച­ങ്ങ­മ്പു­ഴ­യെ­ക്കു­റി­ച്ചു­ള്ള കാ­വ്യ­ത്തി­ലെ അ­ത്യു­ക്തി ദോ­ഷ­മ­ല്ല ആ അ­ത്യു­ക്തി ക­ല­യു­ടെ സ­ത്യ­ത്തി­ലേ­ക്കു് അ­നു­വാ­ച­ക­നെ കൊ­ണ്ടു­ചെ­ല്ലും. നി­രൂ­പ­ണ­ത്തിൽ അ­ത്യു­ക്തി പാ­ടി­ല്ല.

പ്ര­ഫെ­സ­റു­ടെ ചില പ്ര­യോ­ഗ­ങ്ങൾ സാ­ധു­ക്ക­ള­ല്ല. ഒ­രു­ദാ­ഹ­ര­ണം: “മ­ദ്യ­പാ­നി.” മ­ദ്യ­പൻ എന്നേ പ്ര­ഫെ­സർ എ­ഴു­താ­വൂ. മ­ദ്യ­പാ­നി­യെ­ന്നു പ­റ­ഞ്ഞാൽ മദ്യം വ­ച്ചി­രി­ക്കു­ന്ന പാ­ത്ര­മെ­ന്നേ അർ­ത്ഥം വരൂ. നി­രൂ­പ­ണ­വും വി­മർ­ശ­വു­മെ­ഴു­താൻ തു­ട­ങ്ങു­ന്ന­തി­നു മുൻ­പു് എ­ഴു­ത്തു­കാർ രാ­ജ­രാ­ജ­വർ­മ്മ യുടെ “സാ­ഹി­ത്യ­സാ­ഹ്യ ”വും കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു ടെ “മ­ല­യാ­ള­ശൈ­ലി”യും മ­ന­സ്സി­രു­ത്തി പ­ഠി­ക്കേ­ണ്ട­താ­ണു്.

images/AbsentTraveller.jpg

ഏ. ഡി ര­ണ്ടാം ശ­താ­ബ്ദ­ത്തി­ലെ ഒരു സാ­ത­വാ­ഹ­ന­രാ­ജാ­വു് മ­ഹാ­രാ­ഷ്ട്ര­യി­ലെ പ്രാ­കൃ­ത ഭാ­ഷ­യിൽ ര­ചി­ച്ച “ഗാ­ഥാ­സ­പ്ത­ശ­തീ” പ്ര­ഖ്യാ­ത­മാ­ണു്. അ­തിൽ­നി­ന്നു് 207 പ­ദ്യ­ങ്ങൾ അ­ര­വി­ന്ദ് കൃഷ്ണ മെ­ഹ്റോ­ത്ര ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ­ചെ­യ്തു് “The Absent Traveller” എന്ന പേരിൽ പ്ര­സാ­ധ­നം ചെ­യ്തി­രി­ക്കു­ന്നു (Ravi Dayal Publisher, Delhi Rs. 80). ഓരോ കൊ­ച്ചു­കാ­വ്യ­വും മ­നോ­ഹ­ര­മാ­ണു് പ­തി­നൊ­ന്നാ­മ­ത്തേ­തു് നോ­ക്കു­ക:

“The remorseful husband

Fallen at her feet

Then little boy

Climbs onto his back

And the Sullen wife

Laughing.”

ഈ സ­മാ­ഹാ­ര ഗ്ര­ന്ഥ­ത്തി­നു് ഷി­ക്കാ­ഗോ സർ­വ­ക­ലാ­ശാ­ല­യി­ലെ മാർത ആൻ സെൽബി എ­ഴു­തി­യ പ്ര­ബ­ന്ധ­ത്തിൽ തർ­ജ്ജ­മ­ക്കാ­രൻ വി­ട്ടു­ക­ള­ഞ്ഞ ചില കാ­വ്യ­ശ­ക­ല­ങ്ങൾ തർ­ജ്ജ­മ ചെ­യ്തു ചേർ­ത്തി­ട്ടു­ണ്ടു്. അവയിൽ ഒ­ന്നു്:

“Look,

a still quiet crane

glistens on a lotus leaf

like a conch shell lying

on a flawless emerald plate.”

“കാ­വ്യ­പ്ര­കാ­ശ”ത്തിൽ ഇതു ധ്വ­നി­ക്കു് ഉ­ദാ­ഹ­ര­ണ­മാ­യി കൊ­ടു­ത്തി­ട്ടു­ണ്ടെ­ന്നു് മാർത ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. “ധ്വ­ന്യാ­ലോ­ക”ത്തി­ലും സാ­ത­വാ­ഹ­ന­രാ­ജാ­വി­ന്റെ കൊ­ച്ചു­കാ­വ്യ­ങ്ങൾ എ­ടു­ത്തു­ചേർ­ത്തി­ട്ടു­ണ്ടെ­ന്നും മാർത പ­റ­യു­ന്നു. മ­നോ­ഹ­ര­മാ­യ കവിത; വി­ദ്വ­ജ്ജ­നോ­ചി­ത­മാ­യ പ്ര­ബ­ന്ധം.

കാ­ക്ക­നാ­ട­ന്റെ ഭാ­വ­ഗീ­തം
images/Kakkanadan3.jpg
കാ­ക്ക­നാ­ടൻ

“നി­ങ്ങ­ളൊ­ഴി­ച്ചു മ­റ്റാ­രെ­ങ്കി­ലും പ­റ­യാ­നി­ട­യു­ള്ള­തു് പ­റ­യ­രു­തു്; നി­ങ്ങ­ളൊ­ഴി­ച്ചു് മ­റ്റാ­രെ­ങ്കി­ലും ചെ­യ്യാ­നി­ട­യു­ള്ള­തു് ചെ­യ്യ­രു­തു്; മ­റ്റൊ­രി­ട­ത്തു­മി­ല്ലാ­ത്ത­തു് നി­ങ്ങ­ളിൽ മാ­ത്രം ഉ­ണ്ടാ­യി­രി­ക്കു­മ്പോൾ അതിൽ മാ­ത്രം ത­ല്പ­ര­നാ­യി­രി­ക്കു. ക്ഷ­മ­യോ­ടോ അ­ക്ഷ­മ­യോ­ടോ നി­ങ്ങ­ളിൽ നി­ന്നു് അ­ന്യാ­ദൃ­ശ­മാ­യ സ­ത്ത­യെ രൂ­പ­വ­ത്ക­രി­ക്കു.” (ആ­ങ്ദ്രേ ഷീദ് Fruits of the Earth). ഈ രൂ­പ­വ­ത്ക­ര­ണ­ത്തി­നു് അ­ന്വേ­ഷ­ണം കൂ­ടി­യേ തീരൂ. അ­ങ്ങ­നെ അ­ന്വേ­ഷ­ണ­ത്തിൽ വിലയം കൊണ്ട ഒ­രാ­ളി­ന്റെ പ്ര­യ­ത്ന­ത്തെ ക­ലാ­ഭം­ഗി­യോ­ടെ ആ­വി­ഷ്ക­രി­ക്കു­ന്ന ചെ­റു­ക­ഥ­യാ­ണു് കാ­ക്ക­നാ­ട­ന്റെ “ഉ­ച്ച­തി­രി­ഞ്ഞു് എന്തോ തി­ര­ഞ്ഞു്” എ­ന്ന­തു് (ക­ലാ­കൗ­മു­ദി). അ­യാൾ­ക്കു വൈ­ഷ­യി­ക­വും ക്ഷോ­ഭ­ജ­ന­ക­വു­മാ­യ ഭൂ­ത­കാ­ല­മു­ണ്ടു്. വൈ­ഷ­യി­ക­ത്വം സു­ന്ദ­രി­യാ­യ പൗർ­ണ്ണ­മി എന്ന യു­വ­തി­യോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. വി­മാ­ന­ത്തിൽ വച്ചു പ­രി­ച­യ­പ്പെ­ട്ട അ­വ­ളോ­ടു കൂടി അയാൾ മൂ­ന്നു ദിവസം ക­ഴി­ഞ്ഞു. പി­ന്നീ­ടു് അവളെ കാ­ണു­ന്ന­തു് അ­വ­ളു­ടെ ഭർ­ത്താ­വി­നോ­ടൊ­രു­മി­ച്ചു്; അ­വ­ളു­ടെ കു­ട്ടി­യോ­ടൊ­രു­മി­ച്ചു്; അ­വ­ളു­ടെ കു­ട്ടി­യോ­ടൊ­രു­മി­ച്ചു് ആ­ദ്യ­ത്തെ പ­രി­ച­യം ര­തി­യു­ടെ സാ­ന്ദ്ര­ത ക­ലർ­ന്ന­തു് ര­ണ്ടാ­മ­ത്തെ കൂ­ടി­ക്കാ­ഴ്ച പ­ശ്ചാ­ത്താ­പ­വും വാ­ത്സ­ല്യ­വും ഉ­ള­വാ­ക്കു­ന്നു. അവളെ കൈ­വി­ട്ടു ക­ള­ഞ്ഞ­തി­ലു­ള്ള താപം. അ­വ­ളു­ടെ കു­ഞ്ഞി­നോ­ടു­ള്ള വാ­ത്സ­ല്യം. എ­ല്ലാം കി­നാ­വു­കൾ പോലെ ക്ഷോ­ഭ­ജ­ന­ക­ത്വം. അയാൾ ഒരു കൊ­ല­പാ­ത­ക­ത്തി­നു സാ­ക്ഷി­യാ­യി എ­ന്ന­താ­ണു്. താൻ സാ­ക്ഷി­യാ­ണു് എന്നു അയാൾ പ­റ­ഞ്ഞി­രു­ന്നെ­ങ്കിൽ കൊ­ല­പാ­ത­കം ചെ­യ്ത­വൻ ര­ക്ഷ­പ്പെ­ടു­മാ­യി­രു­ന്നു. അയാളെ കാ­രാ­ഗൃ­ഹ­ത്തിൽ­ച്ചെ­ന്നു് ക­ണ്ട­തും കി­നാ­വു്. ഇ­ങ്ങ­നെ എ­ത്ര­യെ­ത്ര കി­നാ­വു­കൾ. അ­ന്ത­രീ­ക്ഷ­ത്തിൽ പൂർ­ണ്ണ­ച­ന്ദ്രൻ പ്ര­കാ­ശി­ക്കു­മ്പോൾ അയാൾ പൗർ­ണ്ണ­മി എന്ന സു­ന്ദ­രി­യെ സ്മ­രി­ച്ച­തും കി­നാ­വു പോലെ തന്നെ ഇ­വി­ടെ­യെ­ല്ലാം ശാ­രീ­രി­കാ­വ­സ്ഥ­യേ കാ­ണാ­നു­ള്ളു. ഇ­വ­യൊ­ക്കെ പോയി മ­റ­യു­മ്പോൾ ആ­ത്മീ­യ­ത­യെ തേ­ടു­ന്ന ആ­ധ്യാ­ത്മി­കാ­വ­സ്ഥ സം­ജാ­ത­മാ­കു­ന്നു. എ­നി­ക്കോർ­മ്മ വ­രു­ന്ന­തു ബൈ­ബി­ളി­ലെ ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ ചില വാ­ക്യ­ങ്ങ­ളാ­ണു്.

“The first man, Adam, was created a living being, but the last Adam is the life-​giving spirit. It is not the spiritual that comes first, but the physical and then the spiritual. The first Adam, made of earth came from the earth; the second Adam came from heaven.” (1. Corinthians 15; 45–48. Good News Bible, N. T., P. 220.)

കാ­ക്ക­നാ­ട­ന്റെ ക­ഥാ­പാ­ത്രം ഭൂ­മി­യിൽ നി­ന്നു വ­ന്ന­വ­നാ­ണു്. സ്വർ­ഗ്ഗ­ത്തു നി­ന്നു വ­രാ­നു­ള്ള അ­വ­ന്റെ യ­ത്ന­മാ­ണു് ഇ­ക്ക­ഥ­യിൽ. ഭാ­വി­ഗീ­തം പോലെ മ­നോ­ഹ­ര­മാ­ണു് ഈ ചെ­റു­ക­ഥ.

സൗ­ന്ദ­ര്യം

ക­ദ­ന­മൊ­രു­രൂ­പ­മെ­ടു­ത്ത­പോ­ല­ങ്ങ­നെ

ക­ത­കി­നു­ടെ പി­ന്നിൽ മ­റ­ഞ്ഞു­നി­ന്ന­ങ്ങ­നെ

ക­ര­ളു­മ്മ പാര ത­രർ­ക്കു­മാ­റ­ങ്ങ­നെ

സ­ര­ള­യു­ടെ നി­ല്പു മ­റ­ക്കു­വ­തെ­ങ്ങ­നെ?

(ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള ‘പി­രി­ഞ്ഞ­പ്പോൾ’)

വി­ശ്വ­വ­ശ്യ­മാ­ണു് സ്ത്രീ­സൗ­ന്ദ­ര്യം. ആ സൗ­ന്ദ­ര്യം കൂ­ടു­തൽ വ­ശ്യ­മാ­കു­ന്ന­തു് സ്ത്രീ കോ­പ­ന­യാ­യി നി­ല്ക്കു­മ്പോ­ഴാ­ണു്. ചിലർ ദുഃ­ഖി­ച്ചു നി­ല്ക്കു­മ്പോ­ഴും. ഈ കാ­വ്യ­ത്തി­ലെ കാ­മു­കി­യു­ടെ ദുഃഖം ക­ണ്ടു് കാ­മു­കൻ കരളു ത­കർ­ന്നു നി­ന്നെ­ങ്കി­ലും അ­വ­ളു­ടെ വി­ഷാ­ദ­ത്തി­ന്റെ ഫ­ല­മാ­യി സൗ­ന്ദ­ര്യ­ത്തി­ന്റെ അ­തി­പ്ര­സ­രം അയാളെ ആ­ഹ്ലാ­ദി­പ്പി­ച്ചി­രി­ക്കും.

ഒ­റ്റ­യാ­യി­ട കു­രു­ങ്ങി­വാ­ച്ച തൻ

കു­റ്റ­വാർ കുഴലു തൽ പ­ദ­ങ്ങ­ളിൽ

ഉ­റ്റ­രാ­ഗ­മൊ­ട­ടി­ഞ്ഞു കാൺ­ക­യാൽ

മു­റ്റു­മോർ­ത്തു കൃ­ത­കൃ­ത്യ­യെ­ന്ന­വൾ

(കു­മാ­ര­നാ­ശാൻ—നളിനി)

സ്ത്രീ­യു­ടെ നീണ്ട ത­ല­മു­ടി പു­രു­ഷ­നെ എ­ന്തെ­ന്നി­ല്ലാ­ത്ത വിധം ആ­കർ­ഷി­ക്കും. കെ­ട്ടി­വ­ച്ച ത­ല­മു­ടി അ­ഴി­ഞ്ഞു­ല­ഞ്ഞു് ത­രം­ഗ­പ­ര­മ്പ­ര­കൾ ഉ­ള­വാ­ക്കി­ക്കൊ­ണ്ടു വീ­ഴു­മ്പോൾ പു­രു­ഷ­നു് ആ­ഹ്ലാ­ദ­മു­ണ്ടാ­കു­മെ­ന്ന­തി­നു തെ­ളി­വു ന­ല്കു­ന്നു ജി. ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ “ആ സ­ന്ധ്യ” എന്ന കാ­വ്യം

“പാ­തി­യു­മെൻ പേർ തു­ന്നി­ത്തീർ­ന്ന

പ­ട്ടു­റു­മാ­ലു പാ­യ­യിൽ കിടക്കൂ-​

വ­തെ­ടു­ക്കാൻ കു­നി­യ­വേ ആ­തി­ഥേ­യി­തൻ

തി­ടു­ക്ക­ത്തി­നാൽ നീ­ല­ക്ക­രി­ഞ്ചാ­യൽ

കെ­ട്ട­ഴി­ഞ്ഞൂർ­ന്നി­ട്ടൊ­ഴു­കീ തോ­ളിൽ­ക്കൂ­ടി”

സ്ത്രീ­കൾ ത­ല­മു­ടി ക­ഴു­ത്തോ­ളം വച്ചു മു­റി­ച്ചു­ക­ള­യു­ക­യും പു­രു­ഷ­ന്മാർ അതു ക­ഴി­യു­ന്നി­ട­ത്തോ­ളം നീ­ട്ടി വ­ളർ­ത്തു­ക­യും ചെ­യ്യു­ന്നു. സ്ത്രീ­ത്വ­ത്തിൽ നി­ന്നു പു­രു­ഷ­ത്വ­ത്തി­ലേ­ക്കു ചെ­ല്ലാൻ കൊ­തി­യു­ള്ള­വ­രാ­ണു് ത­ല­മു­ടി മു­റി­ക്കു­ന്ന­തു്. പു­രു­ഷ­ത്വ­ത്തിൽ നി­ന്നു സ്ത്രീ­ത്വ­ത്തി­ലേ­ക്കു പോകാൻ അ­ഭി­ല­ഷി­ക്കു­ന്ന­വ­രാ­ണു് ത­ല­മു­ടി വ­ളർ­ത്തു­ന്ന­തു്.

എന്ന വരികൾ നോ­ക്കു­ക. കാ­മു­ക­നു് അ­പ്പോൾ ഒരു ത­ര­ത്തി­ലു­ള്ള ഉ­ത്തേ­ജ­നം ഉ­ണ്ടാ­യി­രി­ക്കും. പക്ഷേ, ഇന്നു സ­ങ്ക­ല്പ­ങ്ങൾ മാ­റി­പ്പോ­യി­രി­ക്കു­ന്നു. സ്ത്രീ­കൾ ത­ല­മു­ടി ക­ഴു­ത്തോ­ളം വച്ചു മു­റി­ച്ചു ക­ള­യു­ക­യും പു­രു­ഷ­ന്മാർ അതു ക­ഴി­യു­ന്നി­ട­ത്തോ­ളം നീ­ട്ടി വ­ളർ­ത്തു­ക­യും ചെ­യ്യു­ന്നു. സ്ത്രീ­ത്വ­ത്തിൽ നി­ന്നു പു­രു­ഷ­ത്വ­ത്തി­ലേ­ക്കു ചെ­ല്ലാൻ കൊ­തി­യു­ള്ള­വ­രാ­ണു് ത­ല­മു­ടി മു­റി­ക്കു­ന്ന­തു്. പു­രു­ഷ­ത്വ­ത്തിൽ നി­ന്നു സ്ത്രീ­ത്വ­ത്തി­ലേ­ക്കു പോകാൻ അ­ഭി­ല­ഷി­ക്കു­ന്ന­വ­രാ­ണു് ത­ല­മു­ടി വ­ളർ­ത്തു­ന്ന­തു് പു­രു­ഷ­ന്റെ ഈ പ്ര­വൃ­ത്തി­ക്കു ബൈ­ബി­ളി­ന്റെ അം­ഗീ­കാ­ര­മി­ല്ല. “Why, nature itself teaches you that long hair on a man is a disgrace, but on a woman it is a thing of beauty” (1. Corinthians 11–14). സ്ത്രീ­കൾ ത­ല­മു­ടി മു­റി­ക്കു­ന്ന­തി­നും ബൈബിൾ എ­തി­രാ­ണു്. “…It is a shameful thing for a woman to shave her head or cut her hair,” (1. Corinthians 11:6, Good News Bible, P. 215 N. T.). നളിനി കൃ­ത­കൃ­ത്യ­യാ­യ­തു് ലൈം­ഗി­ക­ത്വ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ടി­ട്ടി­ല്ല എന്നു പറയാൻ വയ്യ.

Look,

coral and emeralds mixed

fall from heaven

like a necklace unstrung

from the throat of the sky goddess

a line of parrots.

(ഗാ­ഥാ­സ­പ്ത­ശ­തീ 75)

ശ്രീ. വൈ­ക്കം മു­ഹ­മ്മ­ദ് ബ­ഷീ­റി­ന്റെ കൃ­തി­ക­ളെ­ക്കു­റി­ച്ചു­ള്ള വി­വാ­ദ­ങ്ങൾ കെ­ട്ട­ട­ങ്ങി­യി­രി­ക്കു­ക­യാ­ണു് ഇ­പ്പോൾ. നല്ല മ­നു­ഷ്യ­നും നല്ല ക­ലാ­കാ­ര­നു­മാ­യ അ­ദ്ദേ­ഹം ട്രാ­ജ­ഡി­കൾ തരണം ചെ­യ്തു ജീ­വി­തം മു­ന്നോ­ട്ടു കൊ­ണ്ടു­പോ­വു­ക­യാ­ണു്. ആ ജീ­വി­ത­ത്തിൽ ക­ല്ലെ­ടു­ത്തെ­റി­ഞ്ഞു് അതിനെ ക്ഷോ­ഭ­പൂർ­ണ്ണ­മാ­ക്കു­ന്ന­തു മ­നു­ഷ്യ­ത്വ­മ­ല്ല.

മാർത എ­ഴു­തി­യ ഉ­ത്ത­രോ­പാ­ഖ്യാ­ന­ത്തിൽ നി­ന്നാ­ണു് ഇതു്, അ­ര­വി­ന്ദ് കൃ­ഷ്ണ­യു­ടെ തർ­ജ്ജ­മ­യിൽ ഈ കാ­വ്യ­ശ­ക­ലം വി­ട്ടു­ക­ള­ഞ്ഞി­രി­ക്കു­ക­യാ­ണു്. ത­ത്ത­കൾ അ­ന്ത­രീ­ക്ഷ­ത്തിൽ നി­ന്നു വൃ­ക്ഷ­ങ്ങ­ളി­ലേ­ക്കും വൃ­ക്ഷ­ങ്ങ­ളിൽ നി­ന്നു താ­ഴ­ത്തേ­ക്കും പ­റ­ന്നു വീ­ഴു­ന്ന­തി­ന്റെ ചി­ത്ര­മാ­ണു് ഇതിൽ അ­ന്ത­രീ­ക്ഷ ദേ­വ­ത­യു­ടെ ഗ­ള­നാ­ള­ത്തിൽ നി­ന്നു് മാല പൊ­ട്ടി പ­വി­ഴ­വും മ­ര­ത­ക­വും ചി­ത­റു­ന്ന പോലെ ആ ര­ത്ന­ങ്ങ­ളു­ടെ നി­റ­മാർ­ന്ന ത­ത്ത­കൾ താ­ഴോ­ട്ടു പ­തി­ക്കു­ന്നു­വെ­ന്നു വാ­ച്യ­മാ­യ അർ­ത്ഥം. ഇതു ധ്വ­നി­പ്ര­ധാ­ന­മാ­ണെ­ന്നാ­ണു മാർ­ത­യു­ടെ പക്ഷം. മാല പൊ­ട്ടു­ന്ന­തു ക­ന്യ­കാ­ത്വ­ത്തി­ന്റെ ത­കർ­ച്ച­യെ കാ­ണി­ക്കു­ന്നു. ത­ത്ത­ക­ളെ­ക്കു­റി­ച്ചു­ള്ള പ്ര­സ്താ­വം തന്നെ ലൈം­ഗി­ക വേ­ഴ്ച­യെ സൂ­ചി­പ്പി­ക്കാ­നാ­ണ­ത്രേ. വൃ­ക്ഷ­ങ്ങ­ളിൽ നി­ന്നു ത­ത്ത­കൾ വന്നു വീ­ഴു­ന്ന സ്ഥ­ല­ത്തു­വ­ച്ചാ­ണു് വേഴ്ച.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഇ­ട­ശ്ശേ­രി യുടെ ക­വി­ത­യെ­ക്കു­റി­ച്ചു് നി­ങ്ങൾ എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: എന്തു പറയാൻ അ­ദ്ദേ­ഹ­ത്തി­ന്റെ രീ­തി­യിൽ നല്ല കവി. പക്ഷേ, ഇം­ഗ്ലീ­ഷിൽ lyrical spirit എന്നു പ­റ­യു­ന്ന അംശം അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യിൽ കു­റ­വാ­ണു്.

ചോ­ദ്യം: നി­ങ്ങൾ കണ്ട നല്ല കാ­രി­ക്കേ­ച്ചർ ഏ­താ­ണു് ?

ഉ­ത്ത­രം: ഹാ­സ്യ­ചി­ത്ര­ത്തെ­യാ­ണോ നി­ങ്ങൾ ഉ­ദ്ദേ­ശി­ക്കു­ന്ന­തു? എ­ന്നാൽ പറയാം. അ­ഹ­ങ്കാ­ര­മു­ള്ള സ്ത്രീ­യാ­ണു് ഏ­റ്റ­വും നല്ല കാ­രി­ക്കേ­ച്ചർ.

ചോ­ദ്യം: ഏ­റ്റ­വും പേ­ടി­ക്കേ­ണ്ട­തു് ആരെ?

ഉ­ത്ത­രം: ഡബ്ൾ റോൾ കാ­ണി­ക്കു­ന്ന­വ­രെ, അവരെ ക്രു­ദ്ധ­നാം സർ­പ്പ­ത്തെ­ക്കാ­ളേ­റ്റ­വും പേ­ടി­ക്കേ­ണം.

ചോ­ദ്യം: കു­ടും­ബ­ജീ­വി­തം സു­ഖ­ക­ര­മാ­യി­രി­ക്ക­ണ­മെ­ങ്കിൽ എന്തു ചെ­യ്യ­ണം?

ഉ­ത്ത­രം: ആരും അ­ന്യു­നാ­വ­സ്ഥ­യിൽ എ­ത്തി­യ­വ­ര­ല്ല. തൊ­ട്ട­തി­നും പി­ടി­ച്ച­തി­നു­മൊ­ക്കെ ഭാ­ര്യ­യെ കു­റ്റ­പ്പെ­ടു­ത്ത­രു­തു് ഭർ­ത്താ­വു്. ഭർ­ത്താ­വി­നെ ഭാ­ര്യ­യും കു­റ്റ­പ്പെ­ടു­ത്ത­രു­തു്. മറ്റു മാർ­ഗ്ഗ­മൊ­ന്നു­മി­ല്ലാ­തെ വ­ന്നാൽ ര­ണ്ടു­പേർ­ക്കും വി­മർ­ശ­ന­മാ­കാം.

ചോ­ദ്യം: ഞാൻ കു­ഴി­ക്കു കാലും നീ­ട്ടി­യി­രി­ക്കു­ന്ന­വ­നാ­ണു് എന്റെ ദുഃ­ഖ­ത്തി­നു കാരണം പ­റ­യാ­മോ?

ഉ­ത്ത­രം: ജീ­വി­ത­ത്തിൽ എ­ല്ലാം തെ­റ്റാ­യി ചെ­യ്തു പോ­യ­ല്ലോ എന്ന ദുഃ­ഖ­മാ­ണു് നി­ങ്ങ­ളു­ടേ­തു്.

ചോ­ദ്യം: ചില അ­മ്മ­മാർ മ­ക്ക­ളെ അ­വ­ഗ­ണി­ക്കു­ന്ന­തു് എ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: കു­ഞ്ഞു് ഇ­പ്പോൾ വേണ്ട എന്നു ക­രു­തി­യി­രി­ക്കു­മ്പോൾ കു­ഞ്ഞു­ണ്ടാ­യാൽ അവനെ അമ്മ ജീ­വി­ത­കാ­ല­മ­ത്ര­യും അ­വ­ഗ­ണി­ക്കും.

ചോ­ദ്യം: ഏതു സ്ത്രീ­യാ­ണു് വലിയ ദുഃ­ഖ­മ­നു­ഭ­വി­ക്കു­ന്ന­തു?

ഉ­ത്ത­രം: അ­ടു­ക്ക­ള­യിൽ കി­ട­ന്നു ന­ര­കി­ക്കു­ന്ന സ്ത്രീ. അ­വർ­ക്കു് ഒരു പ്ര­തി­ഫ­ല­വും കി­ട്ടു­ന്നി­ല്ല, ഭർ­ത്താ­വി­ന്റെ കോ­പ­വും ശ­കാ­ര­വു­മൊ­ഴി­ച്ചു്.

ചോ­ദ്യം: ചില സ്ത്രീ­ക­ളെ പു­രു­ഷ­ന്മാർ അ­വ­ഗ­ണി­ക്കു­ന്ന­തു ശരിയോ?

ഉ­ത്ത­രം: അല്ല. പക്ഷേ, റോ­സാ­പ്പൂ­വി­നെ ഇ­ഷ്ട­പ്പെ­ടു­ന്ന­തു പോലെ തൊ­ട്ടാ­വാ­ടി­പ്പൂ­വി­നെ ഇ­ഷ്ട­പ്പെ­ടാൻ ക­ഴി­യു­മോ?

ചോ­ദ്യം: ഇം­ഗ്ലീ­ഷി­ലെ charm, beauty ഇ­വ­യ്ക്കു ത­മ്മിൽ എ­ന്താ­ണു വ്യ­ത്യാ­സം സാറേ?

ഉ­ത്ത­രം: പു­രു­ഷ­ന്മാ­രെ ആ­കർ­ഷി­ക്കാൻ സ്ത്രീ­ക്കു­ള്ള ശ­ക്തി­യാ­ണു് charm. അ­വൾ­ക്കു സൗ­ന്ദ­ര്യം വേ­ണ­മെ­ന്നി­ല്ല. സൗ­ന്ദ­ര്യ­മു­ള്ള­വർ­ക്കു charm പ­ല­പ്പോ­ഴും കാ­ണു­കി­ല്ല. അ­ങ്ങ­നെ­യു­ള്ള സു­ന്ദ­രി­മാ­രെ­ക്ക­ണ്ടാൽ പു­രു­ഷ­ന്മാർ വി­കാ­ര­ര­ഹി­ത­രാ­യി ന­ട­ന്നു­പോ­കും.

ചോ­ദ്യം: നി­ങ്ങൾ അ­ടു­ത്ത ജ­ന്മ­ത്തിൽ പി­ച്ചി­ച്ചെ­ടി­യാ­യാൽ, സ്ത്രീ­യാ­യാൽ, ഉ­ദ്യോ­ഗ­സ്ഥ­യാ­യാൽ, ആ­ന­യാ­യാൽ എ­ന്തൊ­ക്കെ­ച്ചെ­യ്യും?

ഉ­ത്ത­രം: പി­ച്ചി­ച്ചെ­ടി­യാ­യാൽ പൂ­വി­ന്റെ പ­രി­മ­ളം പ്ര­സ­രി­പ്പി­ക്കും. സ്ത്രീ­യാ­യാൽ ഉ­പ­കാ­രം ചെയ്ത പു­രു­ഷ­നെ­ക്ക­ണ്ടാൽ ച­ക്ര­വാ­ള­ത്തിൽ ദൃ­ഷ്ടി­ക­ളൂ­ന്നി അയാളെ അ­റി­യു­ന്നി­ല്ലെ­ന്ന മ­ട്ടിൽ ന­ട­ന്നു പോകും. ഉ­ദ്യോ­ഗ­സ്ഥ­യാ­യാൽ അ­ഹ­ങ്ക­രി­ക്കും. ആ­ന­യാ­യാൽ പാ­ത­യി­ലൂ­ടെ പോ­കു­ന്ന ആ­രെ­യും ക­ട­ക്ക­ണ്ണി­ട്ടു നോ­ക്കി പേ­ടി­പ്പി­ക്കും.

ചുമയെ പി­ടി­ക്ക­രു­ത്

ഒരു ചുമ ചു­മ­ച്ചാൽ അ­ത­ങ്ങു പോ­ക­ട്ടെ­യെ­ന്നു ക­രു­ത­ണം. അ­ല്പ­ദൂ­രം ന­ട­ന്നി­ട്ടു് എ­വി­ടെ­വ­ച്ചു ചു­മ­ച്ചു­വോ അവിടെ ഓ­ടി­യെ­ത്തി ‘എന്റെ ചുമേ നീ എവിടെ’ എന്നു ചോ­ദി­ച്ചു് അതിനെ ക­യ­റി­പ്പി­ടി­ക്കാൻ ശ്ര­മി­ക്ക­രു­തു്. ക­യ­റി­പ്പി­ടി­ച്ചു് വീ­ണ്ടും വാ­യ്ക്ക­ക­ത്തു് ആ­ക്കി­യാൽ വീ­ണ്ടും ചു­മ­യ്ക്കും. അതു ചു­മ­യ്ക്കു­ന്ന­വ­നു് ക്ഷീ­ണ­മു­ണ്ടാ­ക്കും. കേ­ട്ടു­നി­ല്ക്കു­ന്ന­വ­നു് വൈ­ഷ­മ്യ­മു­ണ്ടാ­ക്കും. ചി­ല­പ്പോൾ ചു­മ­യോ­ടൊ­രു­മി­ച്ചു വ­രു­ന്ന ലാ­ലാ­ജ­ലം മുൻ­പിൽ നി­ല്ക്കു­ന്ന­വ­ന്റെ മു­ഖ­ത്തു വീ­ണെ­ന്നും വരും.

ശ്രീ. പ്ര­ഭാ­ക­രൻ പ­ഴ­ശ്ശി ചേ­തോ­ഹ­ര­മാ­യി പ്ര­സാ­ധ­നം ചെയ്ത ‘സം­സ്കാ­ര കേരളം’ ത്രൈ­മാ­സി­ക­ത്തിൽ ഡോ­ക്ടർ ജോർ­ജ്ജ് ഇ­രു­മ്പ­യം എ­ഴു­തി­യ “വി­ക്ടോ­റി­യ­യും ബാ­ല്യ­കാ­ല­സ­ഖി”യും എന്ന ലേഖനം ചു­മ­ച്ചു­വി­ട്ട ചുമയെ അനേകം കി­ലോ­മീ­റ്റർ പി­റ­കോ­ട്ടു് ഓ­ടി­ച്ചെ­ന്നു പി­ടി­ച്ചെ­ടു­ത്തു് വാ­യ്ക്ക­ക­ത്തു് ആ­ക്ക­ലാ­ണു്. തൊ­ണ്ട­യിൽ ഇ­രി­ക്കാൻ കൂ­ട്ടാ­ക്കാ­ത്ത ചു­മ­യു­ടെ വീ­ണ്ടു­മു­ള്ള നിർ­ഗ്ഗ­മി­ക്ക­ലു­മാ­ണ­തു്. എ­ടു­ത്തു പ­റ­യേ­ണ്ട­തു് ഇതു വേ­റൊ­രാ­ളി­ന്റെ ചു­മ­യാ­ണു് എ­ന്ന­ത­ത്രേ. ശ്രീ. വൈ­ക്കം മു­ഹ­മ്മ­ദ് ബ­ഷീ­റി­ന്റെ കൃ­തി­ക­ളെ­ക്കു­റി­ച്ചു­ള്ള വി­വാ­ദ­ങ്ങൾ കെ­ട്ട­ട­ങ്ങി­യി­രി­ക്കു­ക­യാ­ണു് ഇ­പ്പോൾ. നല്ല മ­നു­ഷ്യ­നും നല്ല ക­ലാ­കാ­ര­നു­മാ­യ അ­ദ്ദേ­ഹം ട്രാ­ജ­ഡി­കൾ തരണം ചെ­യ്തു ജീ­വി­തം മു­ന്നോ­ട്ടു കൊ­ണ്ടു­പോ­വു­ക­യാ­ണു്. ആ ജീ­വി­ത­ത്തിൽ ക­ല്ലെ­ടു­ത്തെ­റി­ഞ്ഞു് അതിനെ ക്ഷോ­ഭ­പൂർ­ണ്ണ­മാ­ക്കു­ന്ന­തു മ­നു­ഷ്യ­ത്വ­മ­ല്ല. പഴയ കാ­ര്യ­ങ്ങൾ വീ­ണ്ടും പ­റ­ഞ്ഞും അ­ദ്ദേ­ഹ­ത്തോ­ടു അ­വ­യെ­ക്കു­റി­ച്ചു നേ­രി­ട്ടു ചോ­ദി­ച്ചു മ­റു­പ­ടി വാ­ങ്ങി­യും വി­വാ­ദ­ങ്ങൾ വീ­ണ്ടും ഉ­ള­വാ­ക്കു­ന്ന­തു് ര­ച­യി­താ­ക്ക­ളു­ടെ­യും ചോ­ദ്യ­കർ­ത്താ­ക്ക­ളു­ടെ­യും സാ­ഡി­സ­ത്തെ­യാ­ണു് കാ­ണി­ക്കു­ക. ചിലർ സ­ഹാ­യി­ക്കു­ന്നു­വെ­ന്നു ഭാ­വി­ച്ചു് ന­മ്മ­ളെ വേ­ദ­നി­പ്പി­ക്കാ­റു­ണ്ട­ല്ലോ. അ­തു­ത­ന്നെ­യാ­ണു് ജോർ­ജ്ജ് ഇ­രു­മ്പ­യ­ത്തി­ന്റെ ലേ­ഖ­ന­ത്തി­ലും ഞാൻ കാ­ണു­ന്ന­തു്. ബ­ഷീ­റി­ന്റെ മ­ന­സ്സിൽ ഒരു നേരിയ പോറൽ പോ­ലു­മു­ണ്ടാ­ക്കാൻ ഞാൻ ആ­ഗ്ര­ഹി­ക്കു­ന്നി­ല്ല. അ­തു­കൊ­ണ്ടു് മൗനം അ­വ­ലം­ബി­ക്ക­ട്ടെ.

നൂ­ട്ടു് ഹാം­സ­നെ­ന്ന­ല്ല, ക്നൂ­ട്ട് ഹാം­സൂൺ എ­ന്നാ­ണു് “വി­ക്ടോ­റി­യ” എ­ഴു­തി­യ ആ­ളി­ന്റെ പേരു്.

images/RaisaGorbachev.jpg
റയീസ ഗർ­ബ­ച്ചോ­ഫ്

റയീസ ഗർ­ബ­ച്ചോ­ഫി ന്റെ “I hope” എന്ന പു­സ്ത­ക­ത്തിൽ മ­നു­ഷ്യൻ നിർ­മ്മി­ച്ച അ­ത്ഭു­ത­ങ്ങ­ളിൽ അ­ത്ഭു­തം ഗ്ര­ന്ഥ­ങ്ങ­ളാ­ണെ­ന്നു പ­റ­ഞ്ഞി­രി­ക്കു­ന്നു (I also realized in childhood the importance of books, that miracle of miracles created by humanity. P. 22). ഈ മ­ഹാ­ത്ഭു­ത­ങ്ങൾ­ക്കാ­ണു് വി­ല­ക്കു ക­ല്പി­ച്ചി­രി­ക്കു­ന്ന­തു് കേ­ന്ദ്ര സർ­ക്കാർ. എ­ന്തൊ­രു കാ­ട്ടാ­ള­ത്തം!

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-11-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.