SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-12-01-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

“അ­ന­ശ്വ­ര­ത”
images/MilanKundera.jpg
മിലാൻ കു­ന്ദേ­ര

പാ­രീ­സി­ന്റെ തെ­ക്കു­ഭാ­ഗ­ത്തു­ള്ള മൊ­ങ്പർ­ണാ­സ് ഡി­സ്റ്റ്രി­ക്റ്റിൽ ഫ്ര­ഞ്ച് പൗ­ര­നാ­യി താ­മ­സി­ക്കു­ന്ന ചെ­ക്ക് സാ­ഹി­ത്യ­കാ­രൻ മിലാൻ കു­ന്ദേ­ര യുടെ പുതിയ നോവൽ “Immortality ” ഉ­ദാ­ത്ത­വും സു­ന്ദ­ര­വു­മാ­ണു്. ചെ­ക്ക് ഭാ­ഷ­യിൽ 1991-ൽ എ­ഴു­തി­ത്തീർ­ത്ത ഈ നോവൽ ഉടനെ തന്നെ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്യ­പ്പെ­ട്ടു. ഉ­ദാ­ത്ത­ങ്ങ­ളാ­യ കൃ­തി­കൾ സു­ന്ദ­ര­ങ്ങ­ളാ­യ കൃ­തി­ക­ളെ അ­പേ­ക്ഷി­ച്ചു മേ­ലേ­ക്കി­ട­യി­ലാ­ണു്. കല ആ­ന­ന്ദാ­വേ­ശ­വും തീ­ക്ഷ്ണ­ത­യും കൗ­തു­ഹ­ല­വും വി­സ്മ­യ­വും ഉ­ള­വാ­ക്കു­മ്പോൾ നി­രൂ­പ­കർ അതിനെ ഉ­ദാ­ത്ത­മെ­ന്നു വി­ശേ­ഷി­പ്പി­ക്കു­ന്നു. നയഗ്ര വെ­ള്ള­ച്ചാ­ട്ടം സു­ന്ദ­ര­മ­ല്ല, ഉ­ദാ­ത്ത­മാ­ണു് എന്നു ബ്രാ­ഡ്ലി പ­റ­ഞ്ഞ­തു് ഇവിടെ ഓർ­മ്മി­ക്ക­ത്ത­ക്ക­താ­ണു്. സൗ­ന്ദ­ര്യം പ­രി­മേ­യ­മാ­യ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. ഉ­ദാ­ത്ത­ത അ­പ­രി­മേ­യ­മാ­യ­തി­നോ­ടും എന്നു ത­ത്ത്വ­ചി­ന്ത­കൻ കാ­ന്റ് പ­റ­ഞ്ഞ­തും ന­മു­ക്കു് ഓർ­മ്മി­ക്കാം. കു­ന്ദേ­ര­യു­ടെ ഈ നോവൽ അ­ന­ശ്വ­ര­ത­യെ അ­ദ്ദേ­ഹ­ത്തി­ന്റെ രീ­തി­യിൽ പ്ര­തി­പാ­ദി­ക്കു­ന്ന­തി­നാൽ ഉ­ദാ­ത്തം. ര­സ­ബോ­ധ­നി­ഷ്ഠ­മാ­യ ത­ല­ത്തി­ലേ­ക്കു് ഇതു് ഉ­യ­രു­ന്ന­തി­നാൽ സു­ന്ദ­രം.

images/ImmortalityNovel.jpg

നോ­വ­ലി­നെ­ക്കു­റി­ച്ചു്—ആ ക­ലാ­രൂ­പ­ത്തെ­ക്കു­റി­ച്ചു്—കു­ന്ദേ­ര­യ്ക്കു സു­നി­യ­ത­ങ്ങ­ളാ­യ മ­ത­ങ്ങ­ളു­ണ്ടു്. മ­റ്റൊ­രു വി­ധ­ത്തി­ലും പ­റ­യാ­നാ­വാ­ത്ത­തി­നെ പറയാൻ ക­ഴി­യു­ന്ന­താ­ണു് നോവൽ. സ­മു­ദാ­യ­ത്തി­ന്റെ ചി­ത്രീ­ക­ര­ണ­മ­ല്ല അ­തി­ന്റെ ല­ക്ഷ്യം. കാരണം അതു മ­റ്റു­ത­ര­ത്തിൽ നിർ­വ­ഹി­ക്കാ­മ­ല്ലോ എ­ന്ന­താ­ണു്. ച­രി­ത്ര­വർ­ണ്ണ­ന­വു­മ­ല്ല അതു്. ച­രി­ത്ര­വി­ജ്ഞാ­നീ­യ­ത്തി­നു് അതു അ­നു­ഷ്ഠി­ക്കാ­വു­ന്ന­തേ­യു­ള്ളു. സ്റ്റാ­നി­ലി­സ­ത്തെ നി­ന്ദി­ക്ക­ല­ല്ല നോ­വ­ലെ­ഴു­ത്തു­കാ­രു­ടെ ജോലി. സോൾ­ഷെ­നി­റ്റ്സ്യ­നു് അതു് പ്ര­ഖ്യാ­പ­ന­ങ്ങ­ളി­ലൂ­ടെ ന­ട­ത്താം. മ­നു­ഷ്യ­ജീ­വി­ത­ത്തെ സാ­ക­ല്യാ­വ­സ്ഥ­യിൽ വർ­ണ്ണി­ക്കു­ക­യും അ­പ­ഗ്ര­ഥി­ക്കു­ക­യും ചെ­യ്യു­ന്ന­താ­ണു് നോ­വ­ലി­ന്റെ കർ­ത്ത­വ്യം. നോവൽ സാ­ക്ഷാ­ത്ക­രി­ക്കു­ന്ന­തി­നെ ഒരു ധി­ഷ­ണാ­പ­ര­മാ­യ പ്ര­വൃ­ത്തി­ക്കും സാ­ക്ഷാ­ത്ക­രി­ക്കാ­നാ­വി­ല്ല. എ­ക്സി­സ്റ്റെൻ­ഷ്യൽ ഫി­ലോ­സ­ഫി­ക്കു പോലും അതിനു ക­ഴി­വി­ല്ല. (The Novel Today, Edited by Malcolm Bradbury —An interview with Milan Kundera, Ian Mc Ewan, P. 218, Fontana Edition.)

തു­ച്ഛ­മാ­യ കഥയേ ഈ നോ­വ­ലി­നു­ള്ളൂ. പോൾ, അ­യാ­ളു­ടെ ഭാര്യ അ­ഗ്നി­സ്, അ­ഗ്നി­സി­ന്റെ സ­ഹോ­ദ­രി ലൊറ, അ­വ­ളു­ടെ കാ­മു­കൻ ബർ­നാർ­ഡ് ഇ­വ­രാ­ണു്. ക­ഥ­യു­ണ്ടെ­ങ്കിൽ അതു തു­ട­ങ്ങു­ന്ന­വ­രും മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കു­ന്ന­വ­രും. നോവൽ ആ­രം­ഭി­ക്കു­മ്പോൾ പോ­ളി­ന്റേ­യും അ­ഗ്നി­സി­ന്റേ­യും ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­നു് ഇ­രു­പ­തു വർ­ഷ­ത്തെ പ­ഴ­ക്ക­മു­ണ്ടു്. പക്ഷേ, അ­വൾ­ക്കു് ഒ­റ്റ­പ്പെ­ട­ലി­ന്റെ ബോ­ധ­മാ­ണു­ള്ള­തു്. ഭർ­ത്താ­വി­നെ­സ്സം­ബ­ന്ധി­ച്ചു മാ­ത്ര­മ­ല്ല ആ ബോധം. മ­നു­ഷ്യ­രാ­ശി­യെ സാ­ക­ല്യാ­വ­സ്ഥ­യിൽ പ­രി­ഗ­ണി­ക്കു­മ്പോ­ഴും അ­വൾ­ക്കു അ­തി­നോ­ടു് ആ­ശ­യ­പ­ര­മാ­യ ഐ­ക്യ­മോ ഇല്ല. അവൾ യാ­ച­കർ­ക്കു ധാ­രാ­ളം പണം കൊ­ടു­ക്കും. യാചകർ മ­നു­ഷ്യ­രിൽ പെ­ട്ട­വ­രാ­യ­തു കൊ­ണ്ട­ല്ല അവൾ അതു ന­ല്കി­യ­തു്. അവർ മ­നു­ഷ്യ­സ­മു­ദാ­യ­ത്തിൽ പെ­ടാ­ത്ത­വ­രാ­യ­തു­കൊ­ണ്ടാ­ണു്. ത­ന്നെ­പ്പോ­ലെ മ­നു­ഷ്യ­രോ­ടും ഐ­ക്യ­മി­ല്ല അ­വർ­ക്കും എ­ന്നു് അ­ഗ്നി­സ് വി­ചാ­രി­ച്ചു. അ­വ­ളെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സ്നേ­ഹം ഇ­ച്ഛാ­ശ­ക്തി­യു­ടെ പ്ര­ക­ട­നം മാ­ത്ര­മാ­ണു്. സ്നേ­ഹി­ക്കാ­നു­ള്ള ഇ­ച്ഛാ­ശ­ക്തി. നല്ല ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­നു വേ­ണ്ടി­യു­ള്ള ഇ­ച്ഛാ­ശ­ക്തി. ഈ ഇ­ച്ഛാ­ശ­ക്തി­യെ അ­ല്പ­നേ­രം ഇ­ല്ലാ­താ­ക്കി­യാൽ അവൾ കൂടു തു­റ­ന്നു­വി­ട്ട പ­ക്ഷി­യെ­പ്പോ­ലെ പ­റ­ന്നു­പോ­കും. വിദൂര ഗ്ര­ഹ­ത്തിൽ നി­ന്നു് ഒരു സ­ന്ദർ­ശ­കൻ അ­വ­ളു­ടെ അ­ടു­ത്തെ­ത്തി­യ­താ­യി ഒരു തോ­ന്നൽ. അ­യാ­ളു­ടെ ചോ­ദ്യം: “അ­ടു­ത്ത ജ­ന്മ­ത്തിൽ നി­ങ്ങൾ­ക്കു ഭാ­ര്യ­യ്ക്കും ഭർ­ത്താ­വി­നും ഒ­രു­മി­ച്ചു ജീ­വി­ക്ക­ണ­മെ­ന്നു­ണ്ടോ? അതോ ഒ­രി­ക്ക­ലും ത­മ്മിൽ കാ­ണാ­തി­രി­ക്ക­ണോ?” പോ­ളി­ന്റെ സാ­ന്നി­ദ്ധ്യ­ത്തിൽ അ­ടു­ത്ത ജ­ന്മ­ത്തിൽ ഞ­ങ്ങൾ­ക്കു ഒ­രു­മി­ച്ചു ക­ഴി­യേ­ണ്ട­തി­ല്ല” എ­ന്നു് അ­വൾ­ക്കു് എ­ങ്ങ­നെ പറയാൻ ക­ഴി­യും. അവൾ മ­നോ­ര­ഥ­സൃ­ഷ്ടി­യി­ലെ ആ സ­ന്ദർ­ശ­ക­നു മ­റു­പ­ടി ന­ല്കി­യി­ല്ല. എ­ന്നാൽ പോൾ കൂർ­ക്കം വ­ലി­ച്ചു­റ­ങ്ങു­ക­യാ­ണെ­ന്നു ക­ണ്ടു് അവൾ ആ­ന്ത­ര­ശ­ക്തി മു­ഴു­വൻ സം­ഭ­രി­ച്ചു ദൃ­ഢ­ശ­ബ്ദ­ത്തിൽ പ­റ­ഞ്ഞു: “ഇനി വീ­ണ്ടും ഒ­രു­മി­ച്ചു­കൂ­ടാ­തി­രി­ക്കാ­നാ­ണു് ഞങ്ങൾ ആ­ഗ്ര­ഹി­ക്കു­ക.” അ­ഗ്നി­സ് പോയി. ദു­ര­ന്തം വ­രി­ക്കു­ക­യും ചെ­യ്തു.

images/Malcolmbradbury.jpg
Malcolm Bradbury

ശ­രീ­ര­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട സ്നേ­ഹം ഒരു തീ­ക്ഷ്ണ പ്ര­കാ­ശ­മു­ണ്ടാ­ക്കു­മെ­ന്നും അതു് ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സ­ത്ത­യെ പ്ര­ത്യ­ക്ഷ­മാ­ക്കി­ത്ത­രു­മെ­ന്നും അ­ത­വ­രു­ടെ ജീ­വി­താ­വ­സ്ഥ­ക­ളെ വ്യാ­ഖ്യാ­നി­ച്ചു­ത­രു­മെ­ന്നും വി­ശ്വ­സി­ക്കു­ന്നു കു­ന്ദേ­ര. അ­തി­നു് അ­നു­സ­രി­ച്ചാ­ണു് ലൊ­റ­യു­ടെ­യും റേ­ഡി­യോ ജേ­ണ­ലി­സ്റ്റ് ബർ­നാർ­ഡി­ന്റെ­യും കാ­മോ­ത്സു­ക­ത­യെ നോ­വ­ലി­സ്റ്റ് ചി­ത്രീ­ക­രി­ക്കു­ന്ന­തു്. ജേർ­ണ­ലി­സ്റ്റി­നു് അ­വ­ളെ­ക്കാൾ വ­യ­സ്സു വ­ള­രെ­ക്കു­റ­വു്. എ­ങ്കി­ലും എ­ന്തെ­ന്നി­ല്ലാ­ത്ത കാ­മാ­വേ­ശ­മാ­ണു് അ­വൾ­ക്കു്. പക്ഷേ, അതും ദുഃ­ഖ­പ­ര്യ­വ­സാ­യി­യാ­യി മാറി ബർ­നാർ­ഡ് പോ­ളി­നോ­ടു പ­റ­ഞ്ഞു: “ഒരു അ­പ­രി­ചി­തൻ എ­ന്നെ­ക്കാ­ണാൻ വന്നു. അ­യാ­ളു­ടെ തല മാ­ത്രം എന്റെ പൊ­ക്ക­ത്തിൽ നി­ന്നു് ഉ­യർ­ന്നു­നി­ല്ക്കു­ന്നു. കു­ട­വ­യ­റു്… (അയാൾ തന്ന) ഡി­പ്ലൊ­മ ഞാൻ വാ­യി­ച്ചു. അ­തി­ലെ­ഴു­തി­യി­രി­ക്കു­ന്നു. “ബർ­നാർ­ഡ് ബർ­ട്രൻ­ഡ് ഒരു മു­ഴു­ക്ക­ഴു­ത­യാ­ണെ­ന്നു് ഇ­തി­നാൽ പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ന്നു” (Berrard Bertrand is hereby declared a Compleat Ass) (Compleate എന്ന വാ­ക്കു നോ­വ­ലി­ലു­ള്ള സ്പെ­ല്ലി­ങ്ങിൽ). ഇതു് ഏ­ല്പി­ച്ച ആ­ഘാ­ത­ത്താ­ലാ­ണു് ബർ­നാർ­ഡ് ലോ­റ­യു­മാ­യു­ള്ള ബന്ധം ശി­ഥി­ല­മാ­ക്കി­യ­തു്.

ശ­രീ­ര­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട സ്നേ­ഹം ഒരു തീഷ്ണ പ്ര­കാ­ശ­മു­ണ്ടാ­ക്കു­മെ­ന്നും അതു് ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സ­ത്ത­യെ പ്ര­ത്യ­ക്ഷ­മാ­ക്കി­ത്ത­രു­മെ­ന്നും അ­ത­വ­രു­ടെ ജീ­വി­താ­വ­സ്ഥ­ക­ളെ വ്യാ­ഖ്യാ­നി­ച്ചു­ത­രു­മെ­ന്നും വി­ശ്വ­സി­ക്കു­ന്നു കു­ന്ദേ­ര.

ഈ ക്ഷു­ദ്ര­സം­ഭ­വ­ങ്ങ­ളെ അ­വ­ലം­ബി­ച്ചു കൊ­ണ്ടു് കു­ന്ദേ­ര ജീ­വി­ത­ത്തി­ന്റെ സ­ങ്കീർ­ണ്ണ­ത­ക­ളി­ലേ­ക്കും വൈ­വി­ധ്യ­ങ്ങ­ളി­ലേ­ക്കും അ­നാ­യാ­സ­മാ­യി പോ­കു­ന്നു. ആ പോ­ക്കു് അ­ത്ഭു­താ­വ­ഹ­മാ­ണു താനും. മ­നു­ഷ്യ­ന്റെ അ­ന­ന്യ­ത­യെ—സെൽ­ഫി­നെ—കു­റി­ച്ചു­ള്ള അ­ന്വേ­ഷ­ണ­മാ­ണു് കു­ന്ദേ­ര­യു­ടെ നോവൽ. അതിനെ പൂർ­ണ്ണ­മാ­യും ഗ്ര­ഹി­ക്കാ­നാ­വി­ല്ലെ­ന്നും അ­ദ്ദേ­ഹം വി­ചാ­രി­ക്കു­ന്നു. അം­ഗ­വി­ക്ഷേ­പ­ങ്ങ­ളി­ലൂ­ടെ സെൽ­ഫി­നെ മ­ന­സ്സി­ലാ­ക്കാ­മോ? വയ്യ. നോ­വ­ലി­ന്റെ ആ­രം­ഭ­ത്തിൽ തന്നെ അ­റു­പ­തോ അ­റു­പ­ത്ത­ഞ്ചോ വ­യ­സ്സു­ള്ള ഒരു സ്ത്രീ ഒരു ചെ­റു­പ്പ­ക്കാ­ര­നെ പു­ഞ്ചി­രി­യോ­ടെ നോ­ക്കി കൈ വീ­ശു­ന്ന­തി­ന്റെ വർ­ണ്ണ­ന­യു­ണ്ടു്. ഇ­രു­പ­ത്ത­ഞ്ചു വ­യ­സ്സു­ള്ള യു­വ­തി­യെ­പ്പോ­ലെ­യാ­യി­രു­ന്നു. ആ വൃ­ദ്ധ­യു­ടെ അം­ഗ­വി­ക്ഷേ­പം. സൗ­ന്ദ­ര്യ­മി­ല്ലാ­ത്ത ശ­രീ­ര­ത്തിൽ സൗ­ന്ദ­ര്യ­മാർ­ന്ന അം­ഗ­വി­ക്ഷേ­പം. അ­ഗ്നി­സി­ന്റെ അ­ച്ഛ­നെ കാണാൻ വന്ന പ്രാ­യം കൂടിയ ഒരു സ്ത്രീ അ­ദ്ദേ­ഹ­ത്തി­ന്റെ നേർ­ക്കു് ഇ­ങ്ങ­നെ കൈ­വീ­ശി­യ­തു് അ­ഗ്നി­സ് കണ്ടു. ആ കൈ­വീ­ശൽ മ­നോ­ഹ­ര­മാ­യി­രു­ന്നു. എ­ന്നാൽ ഈ അം­ഗ­വി­ക്ഷേ­പ­ങ്ങൾ എ­ല്ലാ­വർ­ക്കു­മു­ള്ള­ത­ല്ലേ (the gesture was available to all)? കൈ­വീ­ശു­മ്പോൾ യ­ഥാർ­ത്ഥ­ത്തിൽ മോഷണം ന­ട­ത്തു­ക­യാ­ണു്. അ­ല്ലെ­ങ്കിൽ ക­ള്ള­യൊ­പ്പി­ടു­ക­യാ­ണു്. ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു മാ­ത്ര­മ­ല്ല, സെൽ­ഫി­നെ കാ­ണി­ക്കാ­ത്ത അം­ഗ­വി­ക്ഷേ­പ­ങ്ങ­ളെ കു­ന്ദേ­ര­യ്ക്കും അം­ഗീ­ക­രി­ക്കാ­നാ­വി­ല്ല. അം­ഗ­വി­ക്ഷേ­പം പോ­ക­ട്ടെ. മുഖമോ? മു­ഖ­വും സെൽ­ഫി­നെ കാ­ണി­ക്കു­ന്നി­ല്ല (my face is not myself). സ­ത്യ­മി­താ­ണെ­ങ്കി­ലും അം­ഗ­വി­ക്ഷേ­പ­ങ്ങ­ളാ­ണു് നമ്മെ ഭ­രി­ക്കു­ന്ന­തു്. കാ­പ­ട്യ­പൂർ­ണ്ണ­മാ­യ ജീ­വി­തം.

So she asked her father whether she ever prayer. He said: ‘That would be like praying to Edison when a lightbulb burns out’. Immortality

ഇ­ങ്ങ­നെ­യു­ള്ള ഈ ലോ­ക­ത്തു് അ­ന­ശ്വ­ര­ത­യെ­ക്കു­റി­ച്ചു (immortality) ചി­ന്തി­ക്കു­ന്ന­തിൽ എ­ന്തർ­ത്ഥ­മി­രി­ക്കു­ന്നു? 1981-ൽ ഫ്രാ­ങ്സ്വ മോ­റി­സ് മീ­തേ­റാ­ങ് ഫ്ര­ഞ്ച് പ്ര­സി­ഡ­ന്റാ­യി. അ­ദ്ദേ­ഹം മൂ­ന്നു റോ­സാ­പ്പൂ­ക്ക­ളെ­ടു­ത്തു­കൊ­ണ്ടു് അ­റു­പ­ത്തി­നാ­ലു ശ­വ­കു­ടീ­ര­ങ്ങ­ളു­ടെ മ­ധ്യ­ത്തി­ലേ­ക്കു ചെ­ന്നു. തി­ര­ഞ്ഞെ­ടു­ത്ത മൂ­ന്നു ശ­വ­കു­ടീ­ര­ങ്ങ­ളിൽ ഓരോ റോ­സാ­പ്പൂ അ­ദ്ദേ­ഹം വച്ചു. പൂ­ക്ക­ളു­ണ്ടാ­ക്കി­യ ആ ത്രി­കോ­ണ­ത്തി­ന്റെ മ­ദ്ധ്യ­ത്തി­ലാ­ണു് മി­തേ­റാ­ങ്ങി­ന്റെ അ­ന­ശ്വ­ര­ത­യു­ടെ കൊ­ട്ടാ­രം നിർ­മ്മി­ക്കേ­ണ്ട­തു്. ഇ­താ­ണു് അ­ന­ശ്വ­ര­ത­യെ­ക്കു­റി­ച്ചു­ള്ള കൂ­ന്ദേ­ര­യു­ടെ സ­ങ്ക­ല്പം. കു­റ­ഞ്ഞ തോതിൽ, കൂടിയ അളവിൽ അ­ന­ശ്വ­ര­ത­യു­ണ്ടു്. അതു് ഓർ­മ്മ­ക­ളെ അ­വ­ലം­ബി­ച്ചി­രി­ക്കു­ന്നു. മ­രി­ച്ച­യാ­ളി­നെ­സ്സം­ബ­ന്ധി­ച്ച ഓർമ്മ അയാളെ അ­റി­യാ­വു­ന്ന­വർ­ക്കു കാ­ണു­മ­ല്ലോ. അതു് കു­റ­ഞ്ഞ ത­ര­ത്തി­ലു­ള്ള അ­ന­ശ്വ­ര­ത; നേ­രി­ട്ട­റി­യാൻ വ­യ്യാ­ത്ത ആ­ളി­നെ­ക്കു­റി­ച്ചു് ആ­ളു­ക­ളു­ടെ മ­ന­സ്സിൽ ജ­നി­ക്കു­ന്ന ഓർമ്മ വലിയ ത­ര­ത്തി­ലു­ള്ള അ­ന­ശ്വ­ര­ത. ക­ലാ­കാ­ര­ന്മാർ, രാ­ജ്യ­ത­ന്ത്ര­ജ്ഞ­ന്മാർ ഇ­വ­രെ­ക്കു­റി­ച്ചു­ള്ള ഈ ഓർമ്മ വലിയ തോ­തി­ലു­ള്ള അ­ന­ശ്വ­ര­ത­യാ­ണു്. ത­ത്ത്വ­ചി­ന്താ­പ­ര­ങ്ങ­ളാ­യ ഈ ആ­ശ­യ­ങ്ങൾ നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളിൽ നി­ന്നു്, അ­വ­രു­ടെ ജീ­വി­ത­ങ്ങ­ളിൽ നി­ന്നു് ഒഴുകി വ­രു­ന്നു. അ­തു­കൊ­ണ്ടു് അവ വെറും സ­ങ്ക­ല്പ­ന­ങ്ങ­ളാ­യി വാ­യ­ന­ക്കാർ­ക്കു തോ­ന്നു­ന്നി­ല്ല.

കൂ­ന്ദേ­ര­യു­ടെ ഈ നോവൽ അ­ന്യാ­ദൃ­ശ­വും അ­സാ­ധാ­ര­ണ­വു­മാ­ണു്. ഇതു വാ­യി­ക്കു­മ്പോൾ നമ്മൾ ക­ല­യു­ടെ മ­ഹാ­ത്ഭു­തം കാ­ണു­ന്നു. ഇ­തെ­ഴു­തി­യ കു­ന്ദേ­ര­യ്ക്കു നോബൽ സ­മ്മാ­നം കൊ­ടു­ക്കാ­തെ­യാ­ണു് വർ­ണ്ണ­വി­വേ­ച­ന­ത്തെ­ക്കു­റി­ച്ചു് പ­റ­ഞ്ഞ­തി­നെ­ത്ത­ന്നെ പി­ന്നെ­യും പി­ന്നെ­യും പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന ഒരു ‘ഇൻ­ഫീ­രി­യർ ആർ­ടി­സ്റ്റാ­യ’ നേഡീൻ ഗോ­ഡി­മാർ ക്കു് ആ സ­മ്മാ­നം ന­ല്കി­യ­തു്.

വ്യ­ക്തി­യിൽ­നി­ന്നു സ­മൂ­ഹ­ത്തി­ലേ­ക്കു്

നോബൽ സ­മ്മാ­ന­ങ്ങ­ളെ­ക്കു­റി­ച്ചു് എ­ന്തു­പ­റ­യു­ന്നു? പോ­ക്ക­ണം കെട്ട ഇ­ട­പാ­ടു­കൾ. അ­ടു­ത്ത­വർ­ഷം ഞാൻ ജീ­വി­ച്ചി­രി­ക്കു­ന്നെ­ങ്കിൽ ആർ­ക്കാ­ണു നോബൽ സ­മ്മാ­നം എ­ന്ന­റി­യാൻ കാ­ത്തി­രി­ക്കി­ല്ല.

റോ­സാ­പ്പൂ വി­ടർ­ന്നു­നി­ല്ക്കു­ന്ന­തു ക­ണ്ടാൽ അ­തി­ന്റെ പ­രു­ക്കൻ ഞെ­ട്ടി­നോ­ടോ മു­ള്ളു­ക­ളു­ള്ള ത­ണ്ടി­നോ­ടോ ന­മു­ക്കു പു­ച്ഛം തോ­ന്നു­മോ? തോ­ന്നു­മെ­ങ്കിൽ അതു ആ­ദ­ര­ണീ­യ­മാ­യ മാ­ന­സി­ക­നി­ല­യ­ല്ല. പൂ­വി­നു കാരണം ഞെ­ട്ടാ­ണു്. ഞെ­ട്ടി­നു കാരണം ത­ണ്ടാ­ണു്. ത­ണ്ടി­നു കാരണം വേ­രാ­ണു്. വേരു വി­രൂ­പം. പക്ഷേ, ആ വേ­രി­ല്ലെ­ങ്കിൽ മ­നോ­ഹ­ര­മാ­യ പ­നി­നീർ­പ്പൂ­വി­ല്ല. ആ ഒ­റ്റ­പ്പൂ­വു് ലോ­ക­ത്തു­ള്ള എ­ല്ലാ­പ്പൂ­വു­ക­ളെ­യും എന്നെ ഓർ­മ്മി­പ്പി­ക്കു­ന്നു. വി­ഷാ­ദ­മ­നു­ഭ­വി­ക്കു­ന്ന ഭാര്യ അ­മ്മ­ട്ടിൽ ദുഃ­ഖി­ക്കു­ന്ന എല്ലാ ഭാ­ര്യ­മാ­രെ­യും ഓർ­മ്മി­പ്പി­ക്കു­ന്നു എന്നെ. കു­ഞ്ഞു മ­രി­ച്ചു യാ­ത­ന­യിൽ വീ­ഴു­ന്ന അമ്മ അതേ രീ­തി­യിൽ തീ­വ്ര­വേ­ദ­ന­യി­ലാ­ണ്ട എല്ലാ അ­മ്മ­മാ­രു­ടെ­യും സ്മരണ എ­നി­ക്കു­ള­വാ­ക്കു­ന്നു. ശ്രീ­മ­തി നളിനി ബേ­ക്ക­ലി ന്റെ “നി­വേ­ദി­ത” എന്ന ചെ­റു­ക­ഥ­യിൽ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ദുഃ­ഖ­പൂർ­ണ്ണ­മാ­യ ജീ­വി­തം ന­യി­ക്കു­ന്ന ഒരു പാ­വ­പ്പെ­ട്ട സ്ത്രീ­യെ ക­ണ്ട­പ്പോൾ ലോ­ക­ത്തു­ള്ള എല്ലാ ഹ­ത­ഭാ­ഗ്യ­ക­ളു­ടെ­യും ഓർ­മ്മ­യു­ണ്ടാ­യി എ­നി­ക്കു്. അ­വ­രു­ടെ ജീ­വി­ത­ത്തെ സാ­ക­ല്യാ­വ­സ്ഥ­യിൽ കാ­ണാ­നു­ള്ള കൊ­തി­യോ­ടേ ആ ആ­ഖ്യാ­ന­ത്തി­ലൂ­ടെ ഒ­ഴു­കി­യ­പ്പോൾ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ പാ­റ­ക്കെ­ട്ടു് എന്നെ ത­ട­ഞ്ഞു. പ്ര­വാ­ഹ­ത്തി­നും ആ പാ­റ­ക്കെ­ട്ടി­നും ത­മ്മിൽ ഒരു പൊ­രു­ത്ത­വു­മി­ല്ല­ല്ലോ. അതിൽ ത­ട­ഞ്ഞ­തോ­ടെ എന്റെ അ­ഭി­ലാ­ഷ­ത്തി­നും ഭംഗം വന്നു. റി­യ­ലി­സ്റ്റി­ക് ത­ല­ത്തിൽ നി­ന്നു് പെ­ട്ടെ­ന്നു് അ­വാ­സ്ത­വി­ക­മാ­യ ഈ നൂ­ത­ന­ത­ല­ത്തി­ലേ­ക്കു­ള്ള പ്ര­വേ­ശം കഥയെ ത­കർ­ത്തു ക­ള­ഞ്ഞു. റീ­യ­ലി­സ­ത്തിൽ­നി­ന്നു് കഥയെ ഫാ­ന്റ­സി­യി­ലേ­ക്കു­ത­ന്നെ കൊ­ണ്ടു­പോ­കാം. പക്ഷേ, അതു് വാ­യ­ന­ക്കാ­രൻ അ­റി­യ­രു­തു്. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ ഈ ത­ള്ളി­ക്ക­യ­റ്റ­വും അതു ജ­നി­പ്പി­ക്കു­ന്ന അ­വി­ശ്വാ­സ്യ­ത­യു­മാ­ണു് ഇ­ക്ക­ഥ­യു­ടെ പോ­രാ­യ്മ­കൾ. രാ­ത്രി­സ­മ­യ­ത്തു് ഏ­കാ­ന്ത­ത്തിൽ ഇ­രി­ക്കു­മ്പോൾ ഒരു ഗോ­സ്റ്റ് ന­മ്മു­ടെ മുൻ­പിൽ വ­ന്നു­നി­ന്നാൽ എന്തു തോ­ന്നും ന­മു­ക്കു്? എന്തു തോ­ന്നു­മോ അ­തു­ത­ന്നെ­യാ­ണു് ഇക്കഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കും തോ­ന്നി­യ­തു്.

പു­രു­ഷൻ സ്ത്രീ­യാൽ ആ­കർ­ഷി­ക്ക­പ്പെ­ടു­മ്പോൾ അ­വ­ളു­മാ­യി ബ­ന്ധ­പ്പെ­ടു­ന്ന­തി­നു വേ­ണ്ടി അയാൾ എ­ല്ലാം ചെ­യ്യും. ദൂരെ നി­ന്നാ­ണെ­ങ്കി­ലും അ­വ­ളു­ടെ ലോ­ക­ത്തെ സ്പർ­ശി­ച്ചു് അതിനെ ച­ല­നാ­ത്മ­ക­മാ­ക്കാൻ വേ­ണ്ടി പ­രോ­ക്ഷ­മാ­യോ ചു­റ്റി വ­ള­ഞ്ഞോ അയാൾ യ­ത്നി­ക്കും.

എല്ലാ ദി­വ­സ­വും നമ്മൾ ആ­യി­ര­മാ­യി­രം നോ­ട്ട­ങ്ങ­ളിൽ കു­ത്തി മു­റി­വേ­ല്പി­ക്ക­പ്പെ­ടു­ന്നു. ഒ­ടു­വിൽ ഒ­രു­നോ­ട്ടം ന­മ്മ­ളെ ഒരു നി­മി­ഷം­പോ­ലും വെ­റു­തെ അ­നു­ധാ­വ­നം ചെ­യ്യും. അതു തെ­രു­വു­ക­ളിൽ, കാ­ടു­ക­ളിൽ, ശാ­സ്ത്ര­ക്രി­യ ന­ട­ത്തു­ന്ന ഡോ­ക്ട­റു­ടെ മേ­ശ­പ്പു­റ­ങ്ങ­ളിൽ ഒക്കെ ന­മ്മ­ളെ പിൻ­തു­ടർ­ന്നു വരും. (Immortality.)

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: സാ­ഹി­ത്യ­ത്തി­ലു­മു­ണ്ടോ സാറേ അ­ന്യ­വ­ത്ക­ര­ണം?

ഉ­ത്ത­രം: നി­രൂ­പ­ക­നോ കവിയോ ക­ഥാ­കാ­ര­നോ എ­ഴു­തി­യ­തു് വാ­യ­ന­ക്കാ­ര­നു മ­ന­സ്സി­ലാ­കാ­തെ വ­രു­മ്പോൾ അ­യാൾ­ക്കു് ഒ­റ്റ­പ്പെ­ട­ലി­ന്റെ ബോ­ധ­മു­ണ്ടാ­കും. ബ്ര­ഹ്റ്റ് എന്ന മ­ഹാ­നാ­യ നാടക കർ­ത്താ­വു് പ്രേ­ക്ഷ­കർ­ക്കും അ­ഭി­നേ­താ­ക്കൾ­ക്കു­മി­ട­യ്ക്കു് ഈ ബോധം ക­രു­തി­ക്കൂ­ട്ടി ഉ­ണ്ടാ­ക്കി­യി­രു­ന്നു. നാ­ട­ക­ത്തി­ലെ ക്രി­യാം­ശ­ത്തിൽ നി­ന്നു് പ്രേ­ക്ഷ­ക­രെ അ­ക­റ്റി­നി­റു­ത്തു­ക എ­ന്ന­താ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ മാർ­ഗ്ഗം.

ചോ­ദ്യം: ച­ങ്ങ­മ്പു­ഴ­യോ­ടു ഇ­പ്പോ­ഴു­ള്ള ക­വി­കൾ­ക്കു് എ­ന്തു­കൊ­ണ്ടാ­ണി­ത്ര കോപം?

ഉ­ത്ത­രം: അ­സൂ­യ­യാ­ണു് അതിനു ഹേതു. ഇ­ന്നു­ള്ള എ­ല്ലാ­ക്ക­വി­ക­ളും അ­മ്പ­തു­കൊ­ല്ലം ക­ഴി­യേ­ണ്ട­തി­ല്ല, അ­തി­നു­മുൻ­പു് വി­സ്മ­രി­ക്ക­പ്പെ­ടും. അ­ന്നും ച­ങ്ങ­മ്പു­ഴ ക്ക­വി­ത ഉ­ണ്ടാ­യി­രി­ക്കും. മ­ഹാ­ക­വി വ­ള്ള­ത്തോൾ പോലും ച­ങ്ങ­മ്പു­ഴ­യു­ടെ മ­ഹാ­യ­ശ­സ്സിൽ അ­സൂ­യാ­ലു­വാ­യി­രു­ന്നു. ‘പാടുക പാടുക പാടുക. കീചക ശ്രേ­ഷ്ഠ’ എന്നു ആ കവിയെ കീ­ച­ക­നാ­ക്കി­യ­തി­നു ശേഷം ‘നി­ന്നു­ള്ളു പൊ­ള്ള­യെ­ന്നാ­ണു കേൾവി’ എന്നു അ­ദ്ദേ­ഹം പ­റ­യു­ക­യു­ണ്ടാ­യി. അ­സൂ­യ­യ്ക്കും ക­ഷ­ണ്ടി­ക്കും മ­രു­ന്നി­ല്ല എന്നു മ­ഹാ­ക­വി തെ­ളി­യി­ച്ചു തന്നു.

ചോ­ദ്യം: നോബൽ സ­മ്മാ­ന­ങ്ങ­ളെ­ക്കു­റി­ച്ചു് എ­ന്തു­പ­റ­യു­ന്നു?

ഉ­ത്ത­രം: പോ­ക്ക­ണം കെട്ട ഇ­ട­പാ­ടു­കൾ. അ­ടു­ത്ത­വർ­ഷം ഞാൻ ജീ­വി­ച്ചി­രി­ക്കു­ന്നെ­ങ്കിൽ ആർ­ക്കാ­ണു നോബൽ സ­മ്മാ­നം എ­ന്ന­റി­യാൻ കാ­ത്തി­രി­ക്കി­ല്ല.

ചോ­ദ്യം: മ­ല­യാ­ള­സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു നി­ങ്ങ­ളു­ടെ ആ­ത്മാർ­ത്ഥ­മാ­യ അ­ഭി­പ്രാ­യം എന്തു?

ഉ­ത്ത­രം: ആ­ത്മാർ­ത്ഥ­മെ­ന്നാൽ ത­നി­ക്കു­വേ­ണ്ടി എ­ന്നാ­ണു്. ആർ­ജ്ജ­വ­മു­ള്ള അ­ഭി­പ്രാ­യം പറയാം. വർ­ഷ­ത്തിൽ ഒ­രി­ക്ക­ലോ രണ്ടു തവണയോ വ­രു­ന്ന നല്ല കഥയും നല്ല കാ­വ്യ­വും മാ­റ്റി­വ­ച്ചാൽ നാലു കാ­ശി­നു വി­ല­പി­ടി­ക്കാ­ത്ത സാ­ഹി­ത്യം. കാശ് പഴയ തി­രു­വി­താം­കൂർ നാ­ണ­യ­മാ­ണു്.

ചോ­ദ്യം: നി­ങ്ങ­ളു­ടെ ഏ­റ്റ­വും വലിയ ആ­ഗ്ര­ഹ­മെ­ന്തു?

ഉ­ത്ത­രം: ബ­ന്ധു­ക്ക­ളും സ്നേ­ഹി­ത­രും പ­രി­പൂർ­ണ്ണ­മാ­യും ഉ­പേ­ക്ഷി­ക്കു­ന്ന­തി­നു­മുൻ­പു് എ­നി­ക്കു് ഈ ലോ­ക­മു­പേ­ക്ഷി­ക്ക­ണം.

ചോ­ദ്യം: കേ­ശ­വ­ദേ­വി­നെ പു­ല­ഭ്യം പ­റ­യു­ന്ന­തു നി­റു­ത്തി­യോ?

ഉ­ത്ത­രം: ഞാൻ ആ­രെ­യും പു­ല­ഭ്യം പ­റ­യാ­റി­ല്ല. നി­രൂ­പ­ണ­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്ന­വ­രെ സം­ബ­ന്ധി­ച്ചു പ­റ­ഞ്ഞാൽ അ­വർ­ക്കു് ഇ­രു­പ­തു ശ­താ­ബ്ദ­ങ്ങൾ മുൻപു മ­രി­ച്ച സാ­ഹി­ത്യ­കാ­ര­ന്മാ­രും ജീ­വി­ച്ചി­രി­ക്കു­ന്ന­വ­രാ­ണു്. രാ­മാ­യ­ണ­വും മ­ഹാ­ഭാ­ര­ത­വും ഭൂ­ത­കാ­ല­ത്തി­ലു­ള്ള­വ­യ­ല്ല. വർ­ത്ത­മാ­ന­കാ­ല­ത്തി­ലാ­ണു് അവ. കേ­ശ­വ­ദേ­വ് നി­രൂ­പ­ക­ന്റെ ദൃ­ഷ്ടി­യിൽ മ­രി­ച്ചി­ട്ടി­ല്ല. അ­തു­കൊ­ണ്ടു വി­മർ­ശ­ന­മാ­കാം. പി­ന്നെ ഒരു കാ­ര്യ­ത്തിൽ എ­നി­ക്കു കേ­ശ­വ­ദേ­വി­നോ­ടു ബ­ഹു­മാ­ന­മാ­ണു്. അ­ദ്ദേ­ഹം പ­റ­ഞ്ഞു ‘എ­നി­ക്കു സാ­ഹി­ത്യ­മെ­ന്തെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ. ജീ­വി­ത­മെ­ന്തെ­ന്നു് അ­റി­യാം.’ ഈ പ്ര­സ്താ­വം നല്ല എ­ഴു­ത്തു­കാ­ര­നിൽ നി­ന്നേ വരൂ. അ­തു­കൊ­ണ്ടു മാ­ത്രം ഞാൻ അ­ദ്ദേ­ഹ­ത്തെ ബ­ഹു­മാ­നി­ക്കു­ന്നു.”

ചോ­ദ്യം: കു­റെ­നാ­ളാ­യി ഇ­ന്ത്യ­യെ കു­റ്റം പ­റ­യു­ന്ന­ല്ലോ: ഇ­വി­ടം­വി­ട്ടു പോകണോ? എ­ങ്കിൽ ഏർ­പ്പാ­ടു­കൾ ചെ­യ്യാം.

ഉ­ത്ത­രം: വേണ്ട. അ­മേ­രി­ക്ക­യിൽ പോയാൽ അതു വി­ദേ­ശം. ഇം­ഗ്ല­ണ്ടിൽ പോയാൽ അതും വി­ദേ­ശം. ഞാൻ ഇ­പ്പോൾ താ­മ­സി­ക്കു­ന്ന ഇ­ന്ത്യ­യും എ­നി­ക്കു വി­ദേ­ശ­മാ­യി മാ­റി­യി­രി­ക്കു­ന്നു.

“ലോകം കൂ­ടു­തൽ സാ­ങ്കേ­തി­ക­വും യാ­ന്ത്രി­ക­വും ആ­കു­ന്ന­തോ­ടു­കൂ­ടി, അതു് നിർ­വി­കാ­ര­വും ലോ­ഹ­മ­യ­വും ആ­കു­ന്ന­തോ­ടു­കൂ­ടി സ്ത്രീ­ക്കു­മാ­ത്രം ന­ല്കാൻ ക­ഴി­യു­ന്ന ചൂടു് അതിനു കൂ­ടു­ത­ലാ­യി വേ­ണ്ടി­വ­രും. ന­മു­ക്കു ലോ­ക­ത്തെ ര­ക്ഷി­ക്ക­ണ­മെ­ങ്കിൽ നമ്മൾ സ്ത്രീ­യോ­ടു പൊ­രു­ത്ത­പ്പെ­ട­ണം, സ്ത്രീ­യാൽ നമ്മൾ ന­യി­ക്ക­പ്പെ­ട­ണം, ശാ­ശ്വ­ത­മാ­യ സ്ത്രീ­ത്വ­ത്താൽ തു­ള­ച്ചു ക­യ­റ്റ­പ്പെ­ട­ണം.”

(Immortality)

ഗൗതമൻ
images/Goethe1828.jpg
ഗെ­റ്റേ

കു­ന്ദേ­ര­യു­ടെ നോ­വ­ലിൽ ജർ­മ്മൻ മ­ഹാ­ക­വി ഗെ­റ്റേ യെ­സ്സം­ബ­ന്ധി­ച്ച ഒരു സംഭവം വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്. ബെ­റ്റി­ന നാ­ല­പ­ത്തി­യൊൻ­പ­തു ക­ത്തു­കൾ ഗെ­റ്റേ­ക്കു് അ­യ­ച്ചു. ആ­ത്മാ­വു് എന്ന വാ­ക്കു് അവയിൽ അ­മ്പ­തു തവണ പ്ര­യോ­ഗി­ച്ചി­ട്ടു­ണ്ടു്. ഹൃ­ദ­യ­മെ­ന്ന വാ­ക്കു നൂ­റ്റി­പ്പ­ത്തൊൻ­പ­തു ത­വ­ണ­യും. ശ­രീ­ര­ഭാ­ഗം എന്ന അർ­ത്ഥ­ത്തിൽ അതു് (എന്റെ ഹൃദയം മി­ടി­ച്ചു) അവയിൽ വി­ര­ള­മാ­യ പ്ര­യോ­ഗി­ച്ചി­ട്ടു­ള്ളു; വ­ക്ഷ­സ്സി­നെ സൂ­ചി­പ്പി­ക്കു­ന്ന മ­ട്ടിൽ ‘സി­നി­ക്ഡ­ക്കി’ അ­ല­ങ്കാ­ര­മാ­യി ഏറിയ കൂറും ആ വാ­ക്കി­ന്റെ പ്ര­യോ­ഗ­മു­ണ്ടു് (നി­ന്നെ എന്റെ ഹൃ­ദ­യ­ത്തോ­ടു ചേർ­ക്കാൻ എ­നി­ക്കു കൊതി).

ഇതു് സ്നേ­ഹ­പ്ര­സ­ര­ത്തെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ശരി. പക്ഷേ, ന­മ്മ­ളിൽ ഏ­റെ­പ്പേർ­ക്കും ഹൃ­ദ­യ­മി­ല്ല, ര­ക്താ­ശ­യ­മേ­യു­ള്ളു. വ്യ­ക്തി­ക്കു് അ­ഭി­മു­ഖീ­ക­രി­ച്ചു നി­ല്ക്കു­മ്പോൾ അയാൾ ഹൃ­ദ­യ­മു­ള്ള­വ­നാ­ണെ­ന്നു തോ­ന്നും. അ­ങ്ങ­നെ­യു­ള്ള അനേകം വ്യ­ക്തി­കൾ ഒ­രു­മി­ച്ചു കൂടി ആ­പ്പീ­സി­ലി­രി­ക്കു­മ്പോൾ, ക­മ്പ­നി­യി­ലി­രി­ക്കു­മ്പോൾ, സ­ദ­സ്സാ­യി മാ­റു­മ്പോൾ ആ ‘മോബി’നു (mob) ഹൃ­ദ­യ­മേ­യി­ല്ല, ര­ക്താ­ശ­യ­മേ­യു­ള്ളു. ഈ നൃ­ശം­സ­ത­യു­ടെ ക­ലാ­ത്മ­ക­മാ­യ ചി­ത്രീ­ക­ര­ണ­മാ­ണു് ശ്രീ. ഗൗ­ത­മ­ന്റെ “രാ­ത്രി, പ­കൽ­പോ­ലെ” എന്ന ക­ഥ­യി­ലു­ള്ള­തു്. ക­മ്പ­നി­യി­ലെ ജോ­ലി­ക്കു­വ­ന്ന ഒ­രു­ത്തൻ വെ­ള്ളം നി­റ­ഞ്ഞ കു­ഴി­യിൽ വീ­ണി­രി­ക്കാ­മെ­ന്നു സ­ങ്ക­ല്പം. നാലു മ­ണി­ക്കൂർ കൊ­ണ്ടു വെ­ള്ളം വ­റ്റി­ച്ചു നോ­ക്കി­യ­പ്പോൾ ജ­ഡ­മി­ല്ല. ജോ­ലി­ക്കെ­ത്തി­യ­വൻ ഒ­പ്പി­ട്ടി­ട്ടു വീ­ട്ടി­ലേ­ക്കു ക­ട­ന്നു ക­ള­ഞ്ഞു എ­ന്ന­താ­ണു് സത്യം. അ­തി­നു­ള്ള സാ­ദ്ധ്യ­ത­യെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ക്കാ­തെ അയാൾ മ­രി­ച്ചു­വെ­ന്നു ക­രു­തി­യ­തും ജ­ന­ക്കൂ­ട്ട­ത്തി­ന്റെ—മോ­ബി­ന്റെ—പ്ര­ച്ഛ­ന്ന­മാ­യ സാ­ഡി­സം തന്നെ. ന­മ്മു­ടെ സ­മൂ­ഹ­ത്തി­ന്റെ ഏതു വി­ഭാ­ഗ­ത്തി­ലും കാ­ണു­ന്ന ഈ ക്രൂ­ര­ത­യെ ഹാ­സ്യാ­ത്മ­ക­മാ­യി വീ­ക്ഷി­ക്കു­ന്നു ക­ഥാ­കാ­രൻ. ക­ഥ­യു­ടെ ദീർഘത ആ­ഖ്യാ­ന­വൈ­ദ­ഗ്ദ്ധ്യ­മാ­ണു് ഈ ര­ച­ന­യ്ക്കു ചാരുത ന­ല്കു­ന്ന­തു്.

images/Eisenhower.jpg
ഐസൻ ഹൗവർ

അ­മേ­രി­ക്കൻ പ്ര­സി­ഡ­ന്റാ­യി­രു­ന്ന ഐസൻ ഹൗവർ ഒരു സർ­വ­ക­ലാ­ശാ­ല­യു­ടെ മേ­ധാ­വി­യാ­യി­ച്ചെ­ന്ന­പ്പോൾ അ­വി­ടു­ത്തെ ഉ­ദ്യോ­ഗ­സ്ഥ­ന്മാർ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തെ­ത്തി. സർ­വ­ക­ലാ­ശാ­ല­യി­ലെ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രെ കാണാൻ ത­നി­ക്കു താൽ­പ്പ­ര്യ­മു­ണ്ടെ­ന്നു് അ­ദ്ദേ­ഹം അ­വ­രോ­ടു പ­റ­ഞ്ഞ­പ്പോൾ അവരിൽ ഒരാൾ അ­റി­യി­ച്ചു: “സർ, ഞങ്ങൾ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­ര­ല്ല, ഞങ്ങൾ ത­ന്നെ­യാ­ണു സർ­വ­ക­ലാ­ശാ­ല.” ഈ പ്ര­സ്താ­വ­ത്തി­ലെ ഉ­ത്കൃ­ഷ്ട­ചി­ന്ത ന­ന്നു്. പക്ഷേ, ഒറ്റ വ്യ­ക്തി­യാ­യ ഉ­ദ്യോ­ഗ­സ്ഥൻ കാ­രു­ണ്യ­മു­ള്ള­വ­നാ­യി­രി­ക്കും. അയാൾ സർ­വ­ക­ലാ­ശാ­ല­യാ­യി മാ­റു­മ്പോൾ കാ­രു­ണ്യം പ­മ്പ­ക­ട­ക്കും.

ഓം­ലെ­റ്റ്—ചാ­യ­ക്ക­ട­ക­ളി­ലെ പ­യ്യ­ന്മാർ­ക്കു കു­ശി­നി­യി­ലേ­ക്കു നോ­ക്കി ‘ഒരു ആം­പ്ളേ­റ്റ് എടു് സാ­റി­നു്’ എന്നു വി­ളി­ക്കാ­നു­ള്ള മു­ട്ട­യ­പ്പം.

ഏ­താ­ണ്ടു നൂറു കൊ­ല്ല­ത്തി­നു മുൻ­പു് റ­ഷ്യ­യി­ലെ പീ­ഡി­പ്പി­ക്ക­പ്പെ­ട്ട മാർ­ക്സി­സ്റ്റു­കാർ മാർ­ക്സി­ന്റെ മാ­നി­ഫെ­സ്റ്റോ പ­ഠി­ക്കാ­നാ­യി ര­ഹ­സ്യ­മാ­യി ഒ­രു­മി­ച്ചു കൂടാൻ തു­ട­ങ്ങി. ഈ ല­ളി­ത­മാ­യ ഐ­ഡി­യോ­ള­ജി മറ്റു വൃ­ത്ത­ങ്ങ­ളി­ലേ­ക്കു പ­കർ­ന്നു കൊ­ടു­ക്കാ­നാ­യി അവർ അ­തി­ന്റെ ഉ­ള്ള­ട­ക്ക­ത്തെ ല­ഘൂ­ക­രി­ച്ചു. അ­വ­യി­ലെ അം­ഗ­ങ്ങൾ ലാ­ളി­ത്യ­ത്തി­ന്റെ ല­ഘൂ­ക­ര­ണ­ത്തെ വീ­ണ്ടും വീ­ണ്ടും ല­ഘൂ­ക­രി­ച്ചു് മ­റ്റു­ള്ള­വർ­ക്കു പ­കർ­ന്നു കൊ­ടു­ത്തു കൊ­ണ്ടി­രു­ന്നു. ഒ­ടു­വിൽ മാർ­ക്സി­സം ഭൂ­മി­യി­ലാ­കെ അ­റി­യ­പ്പെ­ട്ട­പ്പോൾ, അതു ശ­ക്തി­യാർ­ജ്ജി­ച്ച­പ്പോൾ അ­വ­ശേ­ഷി­ച്ച­തു് ആറോ ഏഴോ മു­ദ്രാ­വാ­ക്യ­ങ്ങൾ. അ­വ­യ്ക്കു ത­മ്മി­ലു­ള്ള ബന്ധം തീ­രെ­ക്കു­റ­വാ­യി­രു­ന്ന­തു കൊ­ണ്ടു് അതിനെ ഐ­ഡി­യോ­ള­ജി എന്നു വി­ളി­ക്കാൻ വ­യ്യാ­തെ­യാ­യി. മാർ­ക്സി­ന്റെ അ­വ­ശി­ഷ്ട­ങ്ങൾ അ­ങ്ങ­നെ ആ­ശ­യ­ങ്ങ­ളു­ടെ യു­ക്തി­യു­ക്ത­മാ­യ ഘ­ട­ന­യ­ല്ലാ­തെ­യാ­യ­പ്പോൾ, ധ്വ­ന്യാ­ത്മ­ക­മാ­യ ചില ബിം­ബ­ങ്ങ­ളും മു­ദ്രാ­വാ­ക്യ­ങ്ങ­ളും മാ­ത്ര­മാ­യ­പ്പോൾ (ചു­റ്റി­ക കൈ­യി­ലെ­ടു­ത്തു പു­ഞ്ചി­രി പൊ­ഴി­ക്കു­ന്ന തൊ­ഴി­ലാ­ളി, സ­ഹോ­ദ­ര­സ്നേ­ഹ­ത്തോ­ടെ കൈകൾ ഗ്ര­ഹി­ക്കു­ന്ന ക­റു­ത്ത മ­നു­ഷ്യ­നും വെ­ളു­ത്ത മ­നു­ഷ്യ­നും മഞ്ഞ മ­നു­ഷ്യ­നും, അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു് ഉ­യ­രു­ന്ന സ­മാ­ധാ­ന­ത്തി­ന്റെ പ്രാ­വു് ഇ­ങ്ങ­നെ പ­ല­തു­മാ­യ­പ്പോൾ) ‘ഐ­ഡി­യോ­ള­ജി ‘ഇ­മേ­ജോ­ള­ജി’യായി ക്ര­മേ­ണ മാ­റു­ന്നു­വെ­ന്നു ന­മു­ക്കു ന്യാ­യ­മാ­യി­പ­റ­യാ­മെ­ന്നാ­യി (Immortality).

നിർ­വ്വ­ച­ന­ങ്ങൾ
ധർ­മ്മ­രോ­ഷം:
അ­ന്യ­ന്റെ ആ­ഭാ­സ­പ്ര­വൃ­ത്തി താൻ ചെ­യ്താൽ ലോ­ക­മാ­കെ അ­റി­യു­മ­ല്ലോ എന്നു ഗ്ര­ഹി­ക്കു­മ്പോൾ മാ­ന്യ­നാ­യി ഭാ­വി­ക്കു­ന്ന­വ­നു് ഉ­ണ്ടാ­കു­ന്ന നൈ­രാ­ശ്യം.
യമകം:
കാ­വ്യ­ത്തി­ലെ വി­ല­കു­റ­ഞ്ഞ ഏർ­പ്പാ­ടു്.
പ­ത്ര­റി­പ്പോർ­ട്ട്:
കോ­ട­തി­ക്കു­ശി­ക്ഷ ന­ല്കാൻ വ­യ്യാ­ത്ത അ­പ­വാ­ദ­വ്യ­വ­സാ­യം.
വീടു്:
ചെ­ല്ലാ­മെ­ന്നു സ­മ്മ­തി­ച്ച സ­മ്മേ­ള­ന­ത്തി­നു് കൊ­ണ്ടു­പോ­കാൻ സം­ഘാ­ട­കർ വ­രു­മ്പോൾ പ്ര­ഭാ­ഷ­ക­നു് ഒ­ളി­ച്ചി­രി­ക്കാ­നു­ള്ള സ്ഥലം.
പാ­ണി­നി­സൂ­ത്രം:
മ­ല­യാ­ള­മോ സം­സ്കൃ­ത­മോ അ­റി­ഞ്ഞു­കൂ­ടാ­ത്ത­വ­നു പ­ണ്ഡി­ത­നാ­യി വി­ല­സാൻ സ­ഹാ­യി­ക്കു­ന്ന­തു്. (അ­ക്ഷ­ര­ങ്ങൾ എ­ല്ലാ­മ­റി­ഞ്ഞു കൂ­ടാ­ത്ത­വ­നാ­യി­രി­ക്കും. പക്ഷേ, ന­മ്മു­ടെ മു­ഖ­ത്തു­നോ­ക്കി ‘പ്ര­കാ­രേ­ഗു­ണ­വ­ച­ന­സ്യ’ എന്നു കാ­ച്ചും. നമ്മൾ തളരും.)
ആ­ശു­പ­ത്രി:
കു­മാ­ര­നാ­ശാൻപ്ര­രോ­ദ­ന’ത്തിൽ പറഞ്ഞ അ­ധ്യാ­ത്മ­വി­ദ്യാ­ല­യം.
പാർ­വ്വ­തി:
തന്റെ മ­റ്റു് അ­ഞ്ചു­മു­ഖ­ങ്ങ­ളും ഭർ­ത്താ­വാ­യ ശിവനെ കാ­ണി­ക്കാൻ­പേ­ടി­ച്ചു് മകൻ സു­ബ്ര­ഹ്മ­ണ്യ­നു് അവ ന­ല്കി­യ ഒരു സാ­ധാ­ര­ണ­സ്ത്രീ.
കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ:
വ­ള­രെ­ക്കു­റ­ച്ചു­പ­റ­ഞ്ഞു് അ­തി­ലൂ­ടെ ഏ­റെ­ധ്വ­നി­പ്പി­ച്ച ആൾ.
സി­ഗ്സാ­ഗ്:
കു­ടി­യ­നു സ്ട്രെ­യി­റ്റ് ലൈൻ.
ഓം­ലെ­റ്റ്:
ചാ­യ­ക്ക­ട­ക­ളി­ലെ പ­യ്യ­ന്മാർ­ക്കു കു­ശി­നി­യി­ലേ­ക്കു­നോ­ക്കി ‘ഒരു ആം­പ്ളേ­റ്റ് എടു് സാ­റി­നു്’ എ­ന്നു­വി­ളി­ക്കാ­നു­ള്ള മു­ട്ട­യ­പ്പം.
തു­ടർ­ച്ച

പാർ­വ്വ­തി: തന്റെ മ­റ്റു് അ­ഞ്ചു­മു­ഖ­ങ്ങ­ളും ഭർ­ത്താ­വാ­യ ശിവനെ കാ­ണി­ക്കാൻ പേ­ടി­ച്ചു് മകൻ സു­ബ്ര­ഹ്മ­ണ്യ­നു് അവ ന­ല്കി­യ ഒരു സാ­ധാ­ര­ണ സ്ത്രീ.

വൈ­ലോ­പ്പി­ള്ളി യുടെ “ക­ന്നി­ക്കൊ­യ്ത്തു്” എന്ന കാ­വ്യ­സ­മാ­ഹാ­ര­ഗ്ര­ന്ഥ­ത്തി­ലെ ആ പ്ര­ശ­സ്ത­മാ­യ കാ­വ്യം—മ­ര­ണ­ത്താൽ ജീ­വി­തം വി­ച്ഛേ­ദി­ക്ക­പ്പെ­ട്ടാ­ലും അതു അ­നു­സൃ­ത­മാ­യി പ്ര­വ­ഹി­ച്ചു­കൊ­ണ്ടി­രി­ക്കും എ­ന്നു് സ്പ­ഷ്ട­മാ­ക്കു­ന്നു. “ചോ­ര­തു­ടി­ക്കും ചെ­റു­കൈ­യു­ക­ളേ പേറുക വ­ന്നീ­പ്പ­ന്ത­ങ്ങൾ” എന്ന ആ­ഹ്വാ­ന­ത്തി­ലു­മു­ണ്ടു് ആ നൈ­ര­ന്ത­ര്യ­ത്തി­ന്റെ സ്വ­ഭാ­വം. ഒ­റ്റ­യാ­യ മ­നു­ഷ്യ­ന്റെ ജീ­വി­തം നോ­ക്കു­ക. നൈ­ര­ന്ത­ര്യ­ത്തി­നു­ള്ള കൊ­തി­കാ­ണാം. അ­മ്പ­ത്തി­യ­ഞ്ചോ അ­മ്പ­ത്തി­യെ­ട്ടോ വ­യ­സ്സു­ക­ഴി­യു­മ്പോൾ പെൻ­ഷൻ­പ­റ്റ­ണം. പക്ഷേ, ജോ­ലി­നീ­ട്ടി­ക്കി­ട്ടാൻ ആ­ഗ്ര­ഹി­ക്കു­ന്ന­തു് പി­ന്നെ­യും ശംബളം വാ­ങ്ങി ബാ­ങ്കി­ലി­ടാ­ന­ല്ല. തന്റെ അ­ത്ര­യും കാ­ല­ത്തെ തു­ടർ­ച്ച­യാ­യ ജീ­വി­ത­ത്തി­നു ഭംഗം വ­രാ­തി­രി­ക്കാ­നാ­ണു്. ചെ­റു­പ്പ­കാ­ല­ത്തു് വീ­ട്ടി­ന്റെ ജ­ന്ന­ലിൽ­ക്കൂ­ടി നോ­ക്കി പ­തി­വു­കാ­രെ അ­ട­യാ­ളം കാ­ണി­ച്ചു വി­ളി­ച്ചി­രു­ന്ന വേശ്യ വാർ­ദ്ധ­ക്യ­കാ­ല­ത്തും അതു പോലെ പു­രു­ഷ­ന്മാ­രെ വി­ളി­ക്കു­ന്ന­തു് അ­വ­രു­ടെ പ­ണ­ത്തി­നു വേ­ണ്ടി­യ­ല്ല, സ്വ­ന്തം ജീ­വി­ത­ത്തി­ന്റെ നി­ര­ന്ത­രാ­വ­സ്ഥ പു­ലർ­ത്തി­ക്കൊ­ണ്ടു പോ­കാ­നാ­ണു്. താൻ വൃ­ദ്ധ­നാ­കു­ന്ന­തു­വ­രെ­യും നോ­ക്കി­യി­രു­ന്ന ജോലി ഇനി ത­നി­ക്കു തു­ടർ­ന്നു കി­ട്ടു­കി­ല്ലെ­ന്നു വ­രു­മ്പോൾ കു­ടും­ബ­ദ്രോ­ഹി­യാ­ണു മ­ക­നെ­ങ്കി­ലും അവനതു വാ­ങ്ങി­ക്കൊ­ടു­ക്കാൻ അച്ഛൻ ശ്ര­മി­ക്കു­ന്ന­തും ഇ­തി­നു­വേ­ണ്ടി­ത്ത­ന്നെ­യാ­ണു്. ഈ ആ­ശ­യ­ത്തി­നു തി­ള­ക്ക­വും സ്പ­ഷ്ട­ത­യും ന­ല്കാൻ ശ്രീ. ഫാ­സി­ലി­ന്റെ “ബ­ലി­ക്ക­ല്ലി­ലെ സ്വ­പ്നം” എന്ന ക­ഥ­യ്ക്കു ക­ഴി­യു­ന്നു. തൊ­ട്ടി­ലു­കൾ അ­ന്യോ­ന്യം ബ­ന്ധി­ച്ചു് അതിൽ ആ­ളു­ക­ളെ ക­യ­റ്റി­യി­രു­ത്തി ക­റ­ക്കു­ന്ന വൃ­ദ്ധൻ നെ­ഞ്ചു ത­കർ­ന്നു വീ­ഴു­മ്പോൾ അ­യാ­ളു­ടെ മ­ക­നെ­ത്തു­ന്നു ആ ജോലി തു­ടർ­ന്നും ന­ട­ത്തി­ക്കൊ­ണ്ടു­പോ­കാൻ. ആ മകനും ഒരാശ. ബ­ല­മാർ­ന്ന ശ­രീ­ര­മു­ള്ള മ­ക­നു­ണ്ടാ­ക­ണ­മെ­ന്നു്. ഇ­താ­ണു് ജീ­വി­താ­വ­സ്ഥ­യു­ടെ നൈ­ര­ന്ത­ര്യ­വും അ­തു­ള­വാ­ക്കു­ന്ന സ്ഥി­ര­ത­യും. അ­തി­ഭാ­വു­ക­ത്വ­ത്തി­ലേ­ക്കു­വീ­ഴാ­തെ ഫാസിൽ ഹൃ­ദ്യ­മാ­യി ക­ഥ­പ­റ­ഞ്ഞി­രി­ക്കു­ന്നു (കഥ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ).

ഗു­രു­നാ­ഥൻ പ­റ­ഞ്ഞ­സ­ത്യം

പു­രു­ഷൻ സ്ത്രീ­യാൽ ആ­കർ­ഷി­ക്ക­പ്പെ­ടു­മ്പോൾ അ­വ­ളു­മാ­യി ബ­ന്ധ­പ്പെ­ടു­ന്ന­തി­നു വേ­ണ്ടി അയാൾ എ­ല്ലാം ചെ­യ്യും. ദൂരെ നി­ന്നാ­ണെ­ങ്കി­ലും അ­വ­ളു­ടെ ലോ­ക­ത്തെ സ്പർ­ശി­ച്ചു് അതിനെ ച­ല­നാ­ത്മ­ക­മാ­ക്കാൻ വേ­ണ്ടി പ­രോ­ക്ഷ­മാ­യോ ചു­റ്റി വ­ള­ഞ്ഞോ അയാൾ യ­ത്നി­ക്കും. Immortality

എന്റെ ഗു­രു­നാ­ഥ­ന്മാ­രിൽ എ­നി­ക്കേ­റ്റ­വും സ്നേ­ഹം ഉ­മാ­മ­ഹേ­ശ്വ­ര­നോ­ടാ­ണു്. അ­ദ്ദേ­ഹ­മാ­ണു് എന്നെ ടെ­നി­സൺ, ഡി­ലാ­മേർ ഇ­വ­രു­ടെ കാ­വ്യ­ങ്ങൾ പ­ഠി­പ്പി­ച്ച­തു്. പ­നി­പി­ടി­ച്ചു് എ­ഴു­ന്നേ­ല്ക്കാൻ വ­യ്യാ­തെ കി­ട­ന്ന സ­ന്ദർ­ഭ­ങ്ങ­ളി­ലും ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ക്ലാ­സ്സു­കൾ­ക്കു വേ­ണ്ടി നാലു നാഴിക താ­ണ്ടി കോ­ളേ­ജിൽ ചെ­ന്നി­ട്ടു­ണ്ടു്. അ­ത്ര­യ്ക്കു ര­സ­പ്ര­ദ­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പ­ഠി­പ്പി­ക്കൽ. സാറ് നാ­ഗർ­കോ­വി­ലി­ലോ മറ്റോ പോ­യി­ട്ടു തി­രി­ച്ചു തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു ബ­സ്സിൽ പോ­രു­മ്പോൾ അ­പ­ക­ട­ത്തിൽ­പ്പെ­ട്ടു. ബ­സ്സു് മ­റി­യാൻ പോ­കു­ന്നു­വെ­ന്നു കണ്ട അ­ദ്ദേ­ഹം അതിൽ നി­ന്നു് എ­ടു­ത്തു ചാ­ടി­യെ­ന്നും ബ­സ്സു് അ­ദ്ദേ­ഹ­ത്തി­ന്റെ പു­റ­ത്തു­കൂ­ടെ വീ­ണെ­ന്നു­മാ­ണു് ഞാൻ കേ­ട്ട­തു്. സാ­റ­ല്ലാ­തെ വേറെ ഒരു യാ­ത്ര­ക്കാ­ര­നും മ­രി­ച്ചി­ല്ല. ഉ­മാ­മ­ഹേ­ശ്വ­രൻ സാറ് മ­രി­ച്ചി­ട്ടു് അ­മ്പ­തു കൊ­ല്ലം ക­ഴി­ഞ്ഞു. എ­ങ്കി­ലും ഇ­തെ­ഴു­തു­മ്പോൾ എ­നി­ക്കു ദുഃ­ഖ­മു­ണ്ടാ­കു­ന്നു. ഒ­രി­ക്കൽ ക്ളാ­സ്സ് ക­ഴി­ഞ്ഞു് അ­ദ്ദേ­ഹം സ്റ്റാ­ഫ് റൂ­മി­ലേ­ക്കു പോ­കു­മ്പോൾ “സാർ ഇ­തൊ­ന്നു തി­രു­ത്തി­ത്ത­ര­ണം” എ­ന്നു­പ­റ­ഞ്ഞു ഞാ­നെ­ഴു­തി­യ ഒരു ഇം­ഗ്ലീ­ഷ് കവിത അ­ദ്ദേ­ഹ­ത്തി­ന്റെ കൈയിൽ കൊ­ടു­ത്തു. സാറ് നി­ന്നു. കവിത വാ­യി­ച്ചു. എ­ന്നി­ട്ടു് അ­ദ്ദേ­ഹം പ­റ­ഞ്ഞു: Leave the poems unwritten. “ഞാൻ പി­ന്നീ­ടു് ഇം­ഗ്ലീ­ഷ് കാ­വ്യ­ങ്ങൾ എ­ഴു­തി­യി­ട്ടി­ല്ല. എ­ങ്കി­ലും സാ­റി­ന്റെ നിർ­ദ്ദേ­ശം മ­റ­ക്കാ­തെ കൊ­ണ്ടു ന­ട­ക്കു­ന്നു. ഇ­പ്പോൾ അതു് ചില്ല മാ­സി­ക­യിൽ “ഉ­ത്തി­ഷ്ഠ­താം, ജാ­ഗ്ര­താം” എന്ന പ­ദ്യ­മെ­ഴു­തി­യ ശ്രീ. ഉണ്ണി പ­യ്യ­നേ­ട­ത്തി­നോ­ടു പ­റ­യു­ന്നു: Leave the peoms unwritten. ഈ പ­രു­ക്കൻ വാ­ക്കു­കൾ­ക്കു നീ­തി­മ­ത്ക­ര­ണ­മു­ണ്ടോ എ­ന്നു് വാ­യ­ന­ക്കാർ­ക്കു സം­ശ­യ­മു­ണ്ടെ­ങ്കിൽ ചില വരികൾ എ­ടു­ത്തെ­ഴു­താം. പ­ദ്യ­ത്തി­ന്റെ തു­ട­ക്കം ത­ന്നെ­യാ­വ­ട്ടെ.

“എൺ­പ­തു­മ­ഞ്ചും കോടി മാനവസമ്പത്തുള്ളോ-​

രെ­ന്റെ നാ­ടി­തിൻ ശോ­ച്യാ­വ­സ്ഥ­യിൽ ഞാൻ ദുഃ­ഖി­പ്പൂ

ആയിരം വർ­ഷ­ങ്ങ­ളാ­യ് ചൂഷണം ചെയ്യപ്പെട്ടോ-​

രാർ­ഷ­ഭാ­ര­തം തീർ­ത്തും ചേ­ത­നാ­ര­ഹി­ത­യാ­യ്!

സ്വ­ന്ത­മാ­യ് ക­ഴി­വു­ക­ളു­ള്ള­വർ­പോ­ലും പര-

ത­ന്ത്ര­രാ­യ് ക­ഴി­യു­വാ­ന­ല്ല­യോ കൊ­തി­ക്കു­ന്നു!

കു­റ്റ­വാ­ളി­കൾ പോ­ലു­മെ­ന്തി­നും സർ­ക്കാ­റി­നെ

കു­റ്റ­വാ­ളി­ക­ളാ­യ് കാ­ണാ­ന­ല്ല­യോ ശ്ര­മി­ക്കു­ന്നു!”

images/AlfredLordTennyson1840.jpg
ടെ­നി­സൺ

ഇതു ക­വി­ത­യ­ല്ല, ഓരോ വ­രി­യി­ലും പ­തി­ന്നാ­ലു് അ­ക്ഷ­ര­ങ്ങൾ വീ­ത­മു­ണ്ടെ­ങ്കി­ലും പ­ദ്യ­മ­ല്ല. നല്ല ഗ­ദ്യം­പോ­ലു­മ­ല്ല. എന്റെ വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തു­ള്ള ചെ­മ്മ­ണ്ണു­പാ­ത തെ­ല്ല­ക­ലെ­യു­ള്ള കീ­ലി­ട്ട­റോ­ഡിൽ ചെ­ന്നു­ചേ­രു­ന്നു. ആ റോഡ് ഒ­ഴു­കി­യൊ­ഴു­തി ദൂ­രെ­യു­ള്ള അ­വ­ന്യൂ­വിൽ (റോഡിൽ) ചേ­രു­ന്നു. അ­വ­ന്യൂ കീ­ലി­ട്ട­റോ­ഡി­നെ ത­ട­യു­ന്നി­ല്ല. ചെ­മ്മ­ണ്ണു­പാ­ത കീ­ലി­ട്ട­റോ­ഡി­നെ ത­ട­യു­ന്നി­ല്ല. മലയാള കാ­വ്യ­ത്തി­ന്റെ രാ­ജ­ര­ഥ്യ ഈ പ­ദ്യ­പാ­ത­യെ അ­തി­നോ­ടു­ചേ­രാൻ സ­മ്മ­തി­ക്കി­ല്ല.

ഒരു ക­വി­യു­ടെ മരണം

The purpose of poetry is not to dazzle us with an astonishing thought, but to make one moment of existence unforgettable and worthy of unforgettable nostalgia. Immortality

ബ്രി­ട്ടീ­ഷ് കവി George Barker എ­ഴു­പ­ത്തി­യെ­ട്ടാ­മ­ത്തെ വ­യ­സ്സിൽ അ­ന്ത­രി­ച്ചു­വെ­ന്നു റ്റൈം വാ­രി­ക­യിൽ കണ്ടു. അ­ശ്ലീ­ല­മെ­ന്നു മു­ദ്ര­കു­ത്തി­യ­തും Faber and Faber സ­മ്പൂർ­ണ്ണ കൃ­തി­ക­ളിൽ ആദ്യം ചേർ­ക്കാ­ത്ത­തു­മാ­യ “The True Confession of George Barker” എന്ന കൃ­തി­യാ­ണ­ത്രേ അ­ദ്ദേ­ഹ­ത്തി­ന്റെ മാ­സ്റ്റർ­പീ­സ്. ബയറൺ എ­ഴു­തി­യ “Don Juan ”-ന്റെ അ­നു­ക­ര­ണ­മെ­ന്നു പ­റ­യാ­വു­ന്ന ഈ കാ­വ്യം ഡ­ബ്ലി­യൂ. എച്ച്. ഓ­ഡ­ന്റെ “Letter to Lord Byron” എന്ന കാ­വ്യം­പോ­ലെ verse journalism മാ­ത്ര­മാ­ണു്. ഏ­താ­നും വ­രി­ക­ളി­താ:

“I knew a beautiful courtesan

who, after service, would unbosom

Her prettier memories, like blossom

At the feet of the weary man:

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-12-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.