SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-12-08-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/GSankarakurupksa.jpg
ജി. ശ­ങ്ക­ര­ക്കു­റു­പ്പ്

ജി. ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ “ച­ങ്ങാ­തി­കൾ” മ­നോ­ഹ­ര­മാ­യ കാ­വ്യ­മാ­ണു്. അതു വാ­യി­ക്കു­മ്പോ­ഴൊ­ക്കെ എ­നി­ക്കു് സൗ­ന്ദ­ര്യാ­നു­ഭൂ­തി ഉ­ണ്ടാ­കു­ന്നു. ആ കാ­വ്യ­ത്തി­ന്റെ കർ­ത്താ­വാ­യ ജി. ശ­ങ്ക­ര­ക്കു­റു­പ്പി­നു് അ­തി­ന്റെ പാ­രാ­യ­ണം എ­നി­ക്കു­ണ്ടാ­ക്കു­ന്ന അ­നു­ഭൂ­തി ഉ­ള­വാ­ക്കു­മോ? ഇ­ല്ലെ­ന്നാ­ണു് എന്റെ തോ­ന്നൽ. താൻ അ­നു­ഷ്ഠി­ക്കേ­ണ്ട­തു് ഭം­ഗി­യാ­യി അ­നു­ഷ്ഠി­ച്ചു എന്ന വി­ചാ­ര­ത്തിൽ­നി­ന്നു­ള­വാ­കു­ന്ന ആ­ത്മ­സം­തൃ­പ്തി­യ­ല്ലാ­തെ മ­റ്റൊ­ന്നും അ­ദ്ദേ­ഹ­ത്തി­നു് ഉ­ണ്ടാ­കാ­നി­ട­യി­ല്ല. എ­ന്നാൽ “മേ­ഘ­സ­ന്ദേ­ശം ” വാ­യി­ച്ചാൽ സ­ഹൃ­ദ­യ­നു­ണ്ടാ­കു­ന്ന അ­നു­ഭൂ­തി അതേ രീ­തി­യിൽ ആ കാ­വ്യം വാ­യി­ക്കു­ന്ന ശ­ങ്ക­ര­ക്കു­റു­പ്പി­നും ജ­നി­ക്കും. മു­ത്തു കി­ട്ടി­യ ഞാൻ ആ­ഹ്ലാ­ദി­ക്കും. അതു സൂ­ക്ഷി­ച്ചു­വ­യ്ക്കും, കൂ­ട­ക്കൂ­ടെ എ­ടു­ത്തു­നോ­ക്കും. ഞാൻ അ­തി­ന്റെ ഉ­ട­മ­സ്ഥ­നാ­ണ­ല്ലോ എന്നു വി­ചാ­രി­ച്ചു് അ­ഭി­മാ­നി­ക്കും. പക്ഷേ, മു­ത്തി­നു ജ­ന­ന­മ­രു­ളി­യ ചി­പ്പി­ക്കു് ആ­ഹ്ലാ­ദ­മോ മൂ­ല്യ­ബോ­ധ­മോ ഇല്ല. മു­ത്തി­നു ജന്മം ന­ല്കു­ക എന്ന കൃ­ത്യം അ­നു­ഷ്ഠി­ച്ച ചി­പ്പി­ക്കു് ചാ­രി­താർ­ത്ഥ്യ­മേ ഉള്ളൂ. ഇ­തു­കൊ­ണ്ടാ­ണു് ക­ഥ­യെ­ഴു­തി­യ ക­ഥാ­കാ­ര­നും കാ­വ്യം ര­ചി­ച്ച ക­വി­യും അവ മ­റ്റു­ള്ള­വ­രു­ടെ ആ­സ്വാ­ദ­ന­ത്തി­നു വേ­ണ്ടി സ­മർ­പ്പി­ക്കു­ന്ന­തു്. സർ­ഗ്ഗ­പ്ര­ക്രി­യ­യ്ക്കു സ­മ്പൂർ­ണ്ണ­ത വ­ര­ണ­മെ­ങ്കിൽ സ­ഹൃ­ദ­യൻ കലാ സൃ­ഷ്ടി ആ­സ്വ­ദി­ച്ചു എന്നു ക­ലാ­കാ­ര­ന­റി­യ­ണം.

രത്നം

ഭാ­ഷ­യ്ക്കു് ഇന്ന അ­ധഃ­പ­ത­നം വ­ന്നി­ട്ടു­ണ്ടെ­ങ്കിൽ അതിനു കാരണം സം­സ്കാ­ര­ത്തി­ന്റെ ജീർ­ണ്ണ­ത­യാ­ണു്. സം­സ്കാ­രം ഔ­ന്ന­ത്യ­ത്തി­ലെ­ത്തി­യ കാ­ല­യ­ള­വു­ക­ളിൽ ഭാ­ഷ­യും ഔ­ന്ന­ത്യ­മാർ­ജ്ജി­ച്ചി­രു­ന്നു… സ­മൂ­ഹ­ത്തി­ന്റെ കൊ­ള്ള­രു­താ­യ്മ­ക­ളും ദൗർ­ബ്ബ­ല്യ­ങ്ങ­ളും ഭാഷ പ്ര­തി­ഫ­ലി­പ്പി­ക്കും. അ­തി­നാൽ മ­ല­യാ­ളം നിർ­ബ­ന്ധ­വി­ഷ­യ­മാ­ക്കാ­ന­ല്ല സം­സ്കാ­ര­ഭ­ദ്ര­ത ഉ­ണ്ടാ­കാ­നാ­യി­ട്ടാ­ണു് ചെ­റു­പ്പ­ക്കാർ ശ്ര­മി­ക്കേ­ണ്ട­തു്.

പ്ര­ഫെ­സർ വി. ജ­ഗ­ന്നാ­ഥ­പ്പ­ണി­ക്കർ ഒ­രു­ദി­വ­സം എ­ന്നോ­ടു പ­റ­ഞ്ഞു: “ഏതു പുതിയ പു­സ്ത­ക­ത്തി­നും ‘വേർ­ജി­നി­റ്റി’—ക­ന്യ­കാ­ത്വം ഉ­ണ്ടു്. വേ­റൊ­രാൾ­ക്കു് അതു വാ­യി­ക്കാൻ കൊ­ടു­ത്താൽ ആ വേർ­ജി­നി­റ്റി ന­ഷ്ട­പ്പെ­ടും. അ­തു­കൊ­ണ്ടു പു­സ്ത­കം മ­റ്റൊ­രാൾ­ക്കും കൊ­ടു­ക്ക­രു­തു്.” എ­നി­ക്കു് ഉടനെ ഓർ­മ്മ­യി­ലെ­ത്തി­യ­തു് ഒരു യ­ഥാർ­ത്ഥ സം­ഭ­വ­മാ­ണു്. സി­നി­മ­യ്ക്കു ടി­ക്ക­റ്റ് വാ­ങ്ങാൻ ക്യൂ­വിൽ നിന്ന ചെ­റു­പ്പ­ക്കാ­രി­യാ­യ വീ­ട്ട­മ്മ­യെ ചില ക­ശ്മ­ല­ന്മാർ തൂ­ക്കി­യെ­ടു­ത്തു കാ­റി­ലി­ട്ടു കൊ­ണ്ടു­പോ­യി. വി­ജ­ന­സ്ഥ­ല­ത്തു­വ­ച്ചു ബ­ലാ­ത്സം­ഗം ചെ­യ്തു. ഭാ­ര്യ­യെ ക­ണ്ടി­ല്ല­ല്ലോ എന്നു വി­ചാ­രി­ച്ചു സം­ഭ്ര­മി­ച്ചി­രി­ക്കു­ന്ന ഭർ­ത്താ­വി­ന്റെ മുൻ­പിൽ അവർ നേ­രം­വെ­ളു­ത്ത­പ്പോൾ എ­ത്തു­ന്നു. കു­ഞ്ഞു­ങ്ങൾ ദുഃ­ഖാ­ധി­ക്യ­ത്തോ­ടെ അ­മ്മ­യെ നോ­ക്കു­ന്നു. ബ­ലാ­ത്കാ­ര­വേ­ഴ്ച ന­ട­ത്തി­യ­വർ കാ­ല­ത്തു് അവരെ വീ­ട്ടി­ന­ടു­ത്തു­കൊ­ണ്ടു വി­ട്ടി­ട്ടു­പോ­യ­താ­ണു്. അ­ക്കാ­ര്യ­മോ ത­ലേ­ദി­വ­സ­ത്തെ ധർ­ഷ­ണ­മോ അവരെ അ­റി­യി­ക്കാ­തെ “കു­ളി­ച്ചി­ട്ടു വ­ര­ട്ടെ” എന്നു പ­റ­ഞ്ഞു കൊ­ണ്ടു് ആ യുവതി കു­ളി­മു­റി­യിൽ കയറി. മ­ണ്ണെ­ണ്ണ തലവഴി ഒ­ഴി­ച്ചു. സാ­രി­യിൽ തീ­കൊ­ളു­ത്തി. വെ­ന്തു മ­രി­ച്ചു. പി­ന്നീ­ടാ­ണു് അ­വ­രെ­ന്തി­നു് ആ­ത്മ­ഹ­ത്യ ചെ­യ്തു­വെ­ന്നു ഭർ­ത്താ­വും മ­റ്റു­ള്ള­വ­രും അ­റി­ഞ്ഞ­തു്. ചില സ്ത്രീ­കൾ അ­ങ്ങ­നെ­യാ­ണു്. ശരീരം ക­ള­ങ്ക­പ്പെ­ട്ടാൽ അവർ ജീ­വ­നൊ­ടു­ക്കി­ക്ക­ള­യും. ഇവിടെ ക­ന്യ­കാ­ത്വ­മ­ല്ല, ചാ­രി­ത്ര്യ­മാ­ണു് ഭ­ഞ്ജി­ക്ക­പ്പെ­ട്ട­തു്. ജ­ഗ­ന്നാ­ഥ­പ്പ­ണി­ക്കർ പ­റ­ഞ്ഞ­തിൽ സ­ത്യ­മി­ല്ലാ­തി­ല്ല. പു­സ്ത­കം തി­രി­ച്ചു കി­ട്ടി­യാ­ലും ധർഷണം ചെ­യ്യ­പ്പെ­ട്ട ക­ന്യ­ക­യെ­പ്പോ­ലെ അതു ത­കർ­ന്നു­പോ­യി­രി­ക്കും. ഇതിനു മ­റ്റൊ­രു വ­ശ­വു­മു­ണ്ടു്. തി­രു­വ­ന­ന്ത­പു­ര­ത്തെ ചാ­ല­ക്ക­മ്പോ­ള­ത്തിൽ എ­ത്ര­യെ­ത്ര സ്വർ­ണ്ണാ­ഭ­ര­ണ­ക്ക­ട­കൾ! അവിടെ ചി­ല്ലി­ട്ട പെ­ട്ടി­ക­ളി­ലി­രി­ക്കു­ന്ന ആ­ഭ­ര­ണ­ങ്ങൾ­ക്കു വി­ല­യു­ണ്ടാ­ക­ണ­മെ­ങ്കിൽ അവ സു­ന്ദ­രി­ക­ളു­ടെ ഗ­ള­നാ­ള­ങ്ങ­ളെ­യും ക­ര­ങ്ങ­ളെ­യും അ­ല­ങ്ക­രി­ക്കേ­ണ്ട­ത­ല്ലേ? “മാ­ല­യ്ക്കു വി­ല­യെ­ന്തു്” എന്നു ചോ­ദി­ച്ചാൽ പ­തി­ന­യ്യാ­യി­രം രൂ­പ­യെ­ന്നു പ­റ­യു­മാ­യി­രി­ക്കും. അതു വെറും വാ­ക്കു­കൾ. വില ചോ­ദി­ക്കു­ന്ന കാ­മു­കൻ അതു വാ­ങ്ങി കാ­മു­കി­യു­ടെ ക­ഴു­ത്തിൽ അ­ണി­യി­ക്കു­മ്പോ­ഴാ­ണു് അതിനു കോ­ടി­രൂ­പ­യു­ടെ വി­ല­യു­ണ്ടാ­കു­ന്ന­തു്. പ­നി­നീർ­ച്ചെ­ടി­യിൽ പൂ വി­ടർ­ന്നു­നി­ല്ക്കു­ന്ന­തു ക­ണ്ടാൽ മൂ­ല്യ­ബോ­ധ­മു­ണ്ടാ­വു­ക­യി­ല്ല. അതു് അ­ടർ­ത്തി­യെ­ടു­ത്തു് പ്രേ­മ­ഭാ­ജ­ന­ത്തി­ന്റെ ത­ല­മു­ടി­യിൽ ചൂ­ടി­ക്കു. പു­ഷ്പ­ത്തി­നു് എ­ന്തെ­ന്നി­ല്ലാ­ത്ത മൂ­ല്യ­മു­ണ്ടാ­കും. പു­സ്ത­ക­വും ത­രു­ണി­യും “പ­ര­ഹ­സ്ത­ഗ­ത”മാ­ക­ണ­മെ­ന്ന­ല്ല ഞാൻ പ­റ­യു­ന്ന­തു്. നേ­ര­ത്തേ പറഞ്ഞ സ­ത്യ­ത്തി­നു വേ­റൊ­രു വ­ശ­മു­ണ്ടെ­ന്നു­കൂ­ടി സൂ­ചി­പ്പി­ക്കാ­നേ എ­നി­ക്കാ­ഗ്ര­ഹ­മു­ള്ളു.

ശ്രീ. ജി. മ­ധു­സൂ­ദ­ന­ന്റെ ‘മൃഗയ’ എന്ന ചെ­റു­ക­ഥ­യിൽ ഒരു ര­ത്ന­മു­ണ്ടു്. സു­ന്ദ­രി­യാ­യ മൃ­ണാ­ളി­നി. അ­വ­ളു­ടെ മൂ­ല്യം അ­വ­ളു­ടെ ഭർ­ത്താ­വി­നു് അ­റി­ഞ്ഞു­കൂ­ടാ. അതു് അ­റി­യു­ന്ന വേ­റൊ­രു­ത്തൻ ആ രത്നം കൈ­ക്ക­ലാ­ക്കാൻ ശ്ര­മി­ക്കു­ന്നു. അതിനു ക്രൂ­ര­മാ­യ മാർ­ഗ്ഗം അയാൾ അ­വ­ലം­ബി­ക്കു­ക­യും ചെ­യ്യു­ന്നു. മൃ­ണാ­ളി­നി­യു­ടെ ഭർ­ത്താ­വു് വേ­ട്ട­ക്കാ­ര­നാ­ണു്. വേ­ട്ട­യി­ലു­ള്ള അമിത കൗ­തു­കം­കൊ­ണ്ടാ­വാം അയാൾ ഭാ­ര്യ­യെ അ­വ­ഗ­ണി­ക്കു­ന്നു. അവളെ കൈ­ക്ക­ലാ­ക്കാൻ­വേ­ണ്ടി ക­ഥാ­കാ­രൻ അ­യാ­ളെ­ക്കൊ­ണ്ടു അ­രു­താ­ത്ത­തു പ്ര­വർ­ത്തി­ച്ചു മെ­ലോ­ഡ്രാ­മ­യു­ണ്ടാ­ക്കു­ന്നു. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ ഈ കഥ വാ­യി­ച്ചു തീ­രു­മ്പോൾ ര­സാ­നു­ഭൂ­തി­യ­ല്ല. ആ­കു­ലാ­വ­സ്ഥ­യാ­ണു് അ­നു­വാ­ച­ക­നു്.

അ­ന്യ­ന്റെ രത്നം
images/TheNameoftheRose.jpg

The Name of the Rose ” എന്ന നോ­വ­ലെ­ഴു­തി വി­ശ്വ­വി­ഖ്യാ­ത­നാ­യ ഉ­മ്പർ­ടോ എകോ വേ­റൊ­രു­വ­ന്റെ രത്നം മോ­ഷ്ടി­ച്ചോ? മോ­ഷ്ടി­ച്ചു­വെ­ന്നാ­ണു് ഒരു ഗ്രീ­ക്ക് സി­പ്രി­യ­റ്റ് നോ­വ­ലി­സ്റ്റി­ന്റെ വാദം. താൻ 1964-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ “The Excommunicated” എന്ന നോവൽ ചൂഷണം ചെ­യ്താ­ണു് എകോ “The Name of the Rose” എ­ഴു­തി­യ­തെ­ന്നു് നോ­വ­ലി­സ്റ്റ് സോ­ക്ര­ട്ട­സ് പ­റ­യു­ന്നു. നൂ­റ്റു­ക്ക­ണ­ക്കി­നാ­ണ­ത്രേ സാ­ദൃ­ശ്യ­ങ്ങൾ. ക്ലാ­സ്സി­ക്കൽ ഗ്രീ­ക്കി­ലെ­ഴു­തി­യ­താ­ണു് ഈ നോവൽ. ത­നി­ക്കു ക്ലാ­സ്സി­ക്കൽ ഗ്രീ­ക്ക് അ­റി­ഞ്ഞു­കൂ­ടെ­ന്നും രണ്ടു നോ­വ­ലു­ക­ളു­ടെ­യും പ്ര­ഭ­വ­കേ­ന്ദ്രം ഒ­ന്നാ­കാ­മെ­ന്നും എകോ സ­മാ­ധാ­നം ന­ല്കു­ന്നു. ഇതു് ക­ള്ള­മാ­ണെ­ന്നാ­ണു് ഗ്രീ­ക്ക് സി­പ്രി­യ­റ്റ് നോ­വ­ലി­സ്റ്റി­ന്റെ മ­റു­പ­ടി. എ­കോ­ക്ക് ആ ഭാ­ഷ­യ­റി­യാം, പ്ര­ഭ­വ­കേ­ന്ദ്ര­മൊ­ന്നു­മി­ല്ല തന്റെ ഭാ­വ­ന­യ­ല്ലാ­തെ എ­ന്നും അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. 2.2 മി­ല്യൻ ഡോ­ള­റാ­ണു് ന­ഷ്ട­പ­രി­ഹാ­ര­മാ­യി സോ­ക്ര­ട്ട­സ് ആ­വ­ശ്യ­പ്പെ­ടു­ന്ന­തു്. കെ­യ്സ് ന­ട­ക്കു­ന്നു. വിധി എ­ന്താ­യി­രി­ക്കു­മോ എന്തോ (7731-ാം നമ്പർ Economist വാരിക നോ­ക്കു­ക). എ­കോ­യു­ടെ “ഫൂ­ക്കോ­സ് പെൻ­ഡു­ലം ” എന്ന നോവൽ ന­ന്നാ­യി­ട്ടു­ണ്ടെ­ന്നു് ഞാൻ ഈ പം­ക്തി­യിൽ എ­ഴു­തി­യി­രു­ന്നു. ഇനി അ­തി­ന്റെ ഒ­റി­ജി­നൽ­കൂ­ടി ക­ണ്ടു­പി­ടി­ച്ചാൽ മതി.

images/YukioMishima01.jpg
യൂ­ക്കി­യോ മിഷീമ

ഞാൻ ആ­ലോ­ചി­ക്കു­ക­യാ­ണു്. പ­ടി­ഞ്ഞാ­റു­ള്ള പല സാ­ഹി­ത്യ­കാ­ര­ന്മാ­രും ഏ­താ­ണ്ടു് അ­മ്പ­തു­കൊ­ല്ലം­മുൻ­പു മ­രി­ച്ചു­പോ­യ­തു് എത്ര ന­ന്നു്! ശ­വ­ക്കു­ഴി­യിൽ­നി­ന്നു് എ­ഴു­ന്നേ­റ്റു­വ­ന്നു് അ­വർ­ക്കു് ഇ­വി­ടെ­യു­ള്ള­വ­രു­ടെ പേരിൽ കെ­യ്സ് കൊ­ടു­ക്കാൻ പ­റ്റു­മോ? അ­ല്ലെ­ങ്കിൽ­ത്ത­ന്നെ അ­വർ­ക്കു മ­ല­യാ­ളം അ­റി­യാ­മാ­യി­രു­ന്നോ?

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: എല്ലാ കു­ടും­ബ­ങ്ങ­ളി­ലും അ­ടി­പി­ടി ഉ­ണ്ടാ­കു­ന്ന­തു് എ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: എ­ല്ലാ­ക്കു­ടും­ബ­ങ്ങ­ളി­ലും ശ­ണ്ഠ­യി­ല്ല. ഏതു കു­ടും­ബ­ത്തിൽ പ­ണ­മു­ണ്ടോ അവിടെ ശ­ണ്ഠ­യു­ണ്ടു്. പക്ഷേ, പലരും അതു ര­ഹ­സ്യ­മാ­ക്കി വ­യ്ക്കും.

ചോ­ദ്യം: കേ­ര­ള­ത്തി­ലെ ക­ഥ­യെ­ഴു­ത്തു­കാ­രു­ടെ കഥകളെ വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ ക­ഥ­ക­ളു­മാ­യി താ­ര­ത­മ്യ­പ്പെ­ടു­ത്തി­യി­ട്ടു് ഇ­വി­ടെ­യു­ണ്ടാ­കു­ന്ന കഥകൾ ച­വ­റാ­ണെ­ന്നു പ­റ­യു­ന്ന നി­ങ്ങൾ കി­ള്ളി­യാ­റു് ഗം­ഗ­പോ­ലെ ഇ­രി­ക്കു­ന്നി­ല്ല എ­ന്ന­ല്ലേ പ­റ­യു­ന്ന­തു?

ഉ­ത്ത­രം: ഇ­വി­ടു­ത്തെ കഥകളെ ലോ­ക­സാ­ഹി­ത്യ­ത്തി­ലെ ക­ഥ­ക­ളു­മാ­യി ത­ട്ടി­ച്ചു­നോ­ക്കി അവ ക­ലാ­ത്മ­ക­ങ്ങ­ള­ല്ലെ­ന്നു ഞാൻ പ­റ­ഞ്ഞി­ട്ടി­ല്ല. അ­ങ്ങ­നെ പ­റ­ഞ്ഞാൽ അതു വി­ഡ്ഢി­ത്ത­മാ­കും. ഇ­വി­ടു­ത്തെ ഒരു കഥ എ­ന്തു­കൊ­ണ്ടു മോ­ശ­മാ­യി എന്നു സൂ­ചി­പ്പി­ച്ചി­ട്ടു് ക­ലാ­ത്മ­ക­മാ­യ ക­ഥ­യേ­തെ­ന്നു സ്പ­ഷ്ട­മാ­ക്കാ­നാ­യി വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ ഒരു ക­ഥ­യു­ടെ നേർ­ക്കു കൈ­ചൂ­ണ്ടാ­റു­ണ്ടു്. ആ പ്ര­വൃ­ത്തി­യെ­യാ­ണു് നി­ങ്ങ­ളെ­പ്പോ­ലു­ള്ള­വർ തെ­റ്റി­ദ്ധ­രി­ക്കു­ന്ന­തു്. നി­ങ്ങൾ പ­ടി­ഞ്ഞാ­റൻ കഥകൾ ധാ­രാ­ളം വാ­യി­ച്ചാൽ ചെ­റു­ക­ഥ എന്ന ക­ലാ­രൂ­പ­ത്തി­ന്റെ സൗ­ന്ദ­ര്യ­മെ­വി­ടെ­യി­രി­ക്കു­ന്നു­വെ­ന്നു ഗ്ര­ഹി­ക്കും. ഇം­ഗ്ലീ­ഷ് കഥകൾ വാ­യി­ക്കാ­ത്ത­വർ­ക്കു് പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­ത്തിൽ­നി­ന്നു് ഉ­യിർ­ക്കൊ­ണ്ട മലയാള ചെ­റു­ക­ഥ­ക­ളു­ടെ മൂ­ല്യം നിർ­ണ്ണ­യി­ക്കാൻ ക­ഴി­യു­ക­യി­ല്ല. ഒ­രു­കാ­ര്യം­കൂ­ടി പ­റ­യ­ട്ടെ. ജാ­പ്പ­നീ­സ് സാ­ഹി­ത്യ­കാ­രൻ യൂ­ക്കി­യോ മിഷീമ യുടെ ചെ­റു­ക­ഥ­ക­ളു­ടെ ഒരു സ­മാ­ഹാ­രം ഈ വർഷം പ്ര­സാ­ധ­നം ചെ­യ്തി­ട്ടു­ണ്ടു്. (Acts of Worship— Seven Stories—Translated by John Bester —Flamingo Publishers.) അതിൽ Act of Worship എ­ന്നൊ­രു ചെ­റു­ക­ഥ­യു­ണ്ടു്. വാ­യി­ച്ചു­നോ­ക്കൂ. ലോ­ക­സാ­ഹി­ത്യ­ത്തി­ലെ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ പത്തു ക­ഥ­ക­ളെ­ടു­ത്താൽ അതിൽ Act of Worship എന്ന ക­ഥ­യ്ക്കും സ്ഥാ­ന­മു­ണ്ടാ­യി­രി­ക്കും. ഞാനതു വാ­യി­ച്ചി­ട്ടു ‘marvellous’ എന്ന സ്വയം പ­റ­ഞ്ഞു­പോ­യി. ര­ണ്ടു­ത­വ­ണ­കൂ­ടി അതു വാ­യി­ച്ചു. ക­ല­യു­ടെ മ­ഹാ­ത്ഭു­തം എന്നേ പ­റ­യാ­നു­ള്ളു.

ചോ­ദ്യം: ഈ­ശ്വ­ര­നു­ണ്ടെ­ങ്കി­ലും ഇ­ല്ലെ­ങ്കി­ലും അ­മ്പ­ല­ങ്ങൾ ന­ല്ല­ത­ല്ലേ?

ഉ­ത്ത­രം: സം­ശ­യ­മെ­ന്തു? വി­ഗ്ര­ഹ­ത്തി­ന്റെ മുൻ­പിൽ കൈ­കൂ­പ്പി നി­ല്ക്കു­മ്പോ­ഴും അ­ടു­ത്തു­നി­ല്ക്കു­ന്ന സൗ­ന്ദ­ര്യ­ത്തി­ന്റെ നേർ­ക്കു ക­ട­ക്ക­ണ്ണെ­റി­യാൻ വേ­റെ­യെ­വി­ടെ­യാ­ണു സൗ­ക­ര്യം? ഭർ­ത്താ­വി­ന്റെ കു­ടി­യും വ്യ­ഭി­ചാ­ര­വും കണ്ടു ജീ­വി­തം ദു­സ്സ­ഹ­മാ­യി­ത്തീർ­ന്ന പാ­വ­പ്പെ­ട്ട സ്ത്രീ­ക്കു് അ­മ്പ­ല­മി­ല്ലെ­ങ്കിൽ വേ­റെ­യെ­വി­ടെ­യാ­ണു് ആ­ശ്ര­യ­സ്ഥാ­നം?

ചോ­ദ്യം: Ph.D എ­ന്ന­തി­ന്റെ മു­ഴു­വൻ രൂ­പ­മെ­ന്താ­ണു സാറേ?

ഉ­ത്ത­രം: എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. Petticoat Hangs Down എ­ന്നാ­ണെ­ന്നു് ഒരു മഹാൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇതു ശ­രി­യാ­ണെ­ന്നു വൈ­കു­ന്നേ­രം റോ­ഡി­ലി­റ­ങ്ങി­യാൽ മ­ന­സ്സി­ലാ­ക്കാം.

ചോ­ദ്യം: മകൻ അ­മ്മ­യെ തെ­റി­വി­ളി­ക്കു­മ്പോൾ ആ അ­മ്മ­യ്ക്കു് എന്തു തോ­ന്നും?

ഉ­ത്ത­രം: അവനെ തൊ­ട്ടി­ലിൽ­ക്കി­ട­ത്തി താ­രാ­ട്ടു­പാ­ടി ആ­ട്ടി­യു­റ­ക്കി­യ­തു് ഓർ­മ്മി­ക്കും.

ചോ­ദ്യം: നവീന നി­രൂ­പ­ക­രോ­ടു് എ­ന്തി­ത്ര കോപം നി­ങ്ങൾ­ക്കു്?

ഉ­ത്ത­രം: ഹേയ്, ഒരു കോ­പ­വു­മി­ല്ല. അവർ പുതിയ ഒ­ന്നി­നെ (അക്കം) ല­ക്ഷ­മാ­ക്കി പ്ര­ദർ­ശി­പ്പി­ക്കു­ന്ന­വ­ര­ല്ലേ. പഴയ ല­ക്ഷ­ത്തെ ഒ­ന്നാ­ക്കി­യും. ഡോ­ക്ടർ കെ. ഭാ­സ്ക­രൻ­നാ­യർ നവീന നി­രൂ­പ­ക­നാ­യി­രു­ന്നി­ല്ല. പക്ഷേ, ത­നി­ക്കി­ഷ്ട­പ്പെ­ട്ട എ­ന്തി­നെ­യും അ­ദ്ദേ­ഹം ഇ­മ്മി­ണി വല്യ ഒ­ന്നാ­ക്കു­മാ­യി­രു­ന്നു.

ചോ­ദ്യം: ഒ­രു­കോ­ടി രൂപ തരാം. ഇ­ന്ത്യ­വി­ട്ടു് വ­ല്ല­യി­ട­ത്തും പോയി താ­മ­സി­ക്കാ­മോ?

ഉ­ത്ത­രം: ഒ­ന്നും തരണ്ട. എ­നി­ക്കു പാ­സ്പോർ­ട്ട് ഉ­ണ്ടു്. വിസ ശ­രി­പ്പെ­ടു­ത്തി­ത്ത­ന്നാൽ മതി. ഞാൻ എ­വി­ടെ­യെ­ങ്കി­ലും പോയി ഭി­ക്ഷ­ക്കാ­ര­നാ­യി ജീ­വി­ച്ചു­കൊ­ള്ളാം. എന്റെ നാ­ട്ടി­ലെ ജീ­വി­ത­ത്തെ­ക്കാൾ എ­ത്ര­യോ ഭേ­ദ­മാ­ണു് അ­ന്യ­ദേ­ശ­ത്തെ ഭി­ക്ഷ­യാ­ചി­ക്കൽ.

ചോ­ദ്യം: നി­ങ്ങ­ളു­ടെ രചനകൾ ഉ­പ­രി­പ്ല­വ­ങ്ങ­ളാ­യ­തു് എ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: പാ­ല­ക്കാ­ട്ടു മ­ണി­അ­യ്യ­രു ടെ മൃ­ദം­ഗം­വാ­യ­ന ഒ­ന്നാ­ന്ത­ര­മാ­ക­ണ­മെ­ങ്കിൽ ചെ­മ്പൈ വൈ­ദ്യ­നാ­ഥ­യ്യർ പാടണം. പ്രൈ­മ­റി­സ്ക്കൂ­ളി­ലെ പാ­ട്ടു­റ്റീ­ച്ചർ പാ­ടി­യാൽ മ­തി­യാ­വു­ക­യി­ല്ല.

ചോ­ദ്യം: കളർ റ്റി. വി­യാ­ണോ ഇഷ്ടം, അതോ, ബ്ലാ­ക്ക് ആൻഡ് വൈ­റ്റോ?

ഉ­ത്ത­രം: ര­ണ്ടും ഇ­ഷ്ട­മ­ല്ല. പക്ഷേ, ക­റു­പ്പും വെ­ളു­പ്പു­മാ­ണു് നി­റ­മു­ള്ള­തി­നെ­ക്കാൾ സ്വാ­ഭാ­വി­കം.

ചോ­ദ്യം: നി­ങ്ങൾ പ്ര­ധാ­ന­മ­ന്ത്രി­യാ­യാൽ?

ഉ­ത്ത­രം: വാ­ഗ്ദാ­ന­ങ്ങൾ ന­ട­ത്തു­കി­ല്ല. അവ ന­ട­ത്തി ജനതയെ വ­ഞ്ചി­ക്കു­ന്ന മറ്റു മ­ന്ത്രി­മാ­രെ ജ­യി­ലി­ലാ­ക്കും.

ഇ. എം. എസ്

ഞാൻ ആ­ലോ­ചി­ക്കു­ക­യാ­ണു്. പ­ടി­ഞ്ഞാ­റു­ള്ള പല സാ­ഹി­ത്യ­കാ­ര­ന്മാ­രും ഏ­താ­ണ്ടു് അ­മ്പ­തു­കൊ­ല്ലം മുൻപു മ­രി­ച്ചു­പോ­യ­തു് എത്ര ന­ന്നു്! ശ­വ­ക്കു­ഴി­യിൽ­നി­ന്നു് എ­ഴു­ന്നേ­റ്റു വ­ന്നു് അ­വർ­ക്കു് ഇ­വി­ടെ­യു­ള്ള­വ­രു­ടെ പേരിൽ കെ­യ്സു് കൊ­ടു­ക്കാൻ പ­റ്റു­മോ? അ­ല്ലെ­ങ്കിൽ­ത്ത­ന്നെ അ­വർ­ക്കു മ­ല­യാ­ളം അ­റി­യാ­മാ­യി­രു­ന്നോ?

മലയാള ഭാഷ ന­ശി­ച്ചു­വെ­ന്നു മു­റ­വി­ളി കൂ­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഈ കാ­ല­യ­ള­വിൽ, ധി­ഷ­ണാ­ശാ­ലി­യാ­യ ശ്രീ. ഇ. എം. എസു്. ഭാ­ഷ­യെ­ക്കു­റി­ച്ചു ചി­ന്തോ­ദ്ദീ­പ­ക­മാ­യി പ­റ­ഞ്ഞി­ട്ടു­ള്ള­തി­ലേ­ക്കു് ഞാൻ വാ­യ­ന­ക്കാ­രു­ടെ ശ്ര­ദ്ധ ക്ഷ­ണി­ക്കു­ക­യാ­ണു്. യു­ക്തി­യു­ക്ത­മാ­യി വാ­ദ­ങ്ങൾ കൊ­ണ്ടു­വ­ന്ന­തി­നു­ശേ­ഷം അ­ദ്ദേ­ഹം അ­സ­ന്ദി­ഗ്ദ്ധ­മാ­യി പ്ര­സ്താ­വി­ക്കു­ന്നു:

“ഇതു ചെ­യ്യു­ന്ന­തി­നു പകരം കോ­ളേ­ജു­ക­ളി­ലും സർ­വ­ക­ലാ­ശാ­ല­ക­ളി­ലെ ബി­രു­ദാ­ന­ന്ത­ര ഗ­വേ­ഷ­ണ­ത്തി­ലും മ­ല­യാ­ള­പ­ഠ­നം നിർ­ബ്ബ­ന്ധ­വി­ഷ­യ­മാ­ക്ക­ണ­മെ­ന്ന വാശി എ­നി­ക്കു് മ­ന­സ്സി­ലാ­കു­ന്നി­ല്ല. “10+2” എന്ന പേരിൽ ഇ­ന്ന­റി­യ­പ്പെ­ടു­ന്ന സ്ക്കൂൾ വി­ദ്യാ­ഭ്യാ­സ­മ­നു­സ­രി­ച്ചു് വിവിധ വി­ഷ­യ­ങ്ങൾ പ­ഠി­ക്കാ­നു­ള്ള കോ­ളേ­ജു­ക­ളി­ലും സർ­വ­ക­ലാ­ശാ­ല­ക­ളി­ലും എ­ത്തി­യാൽ പി­ന്നെ­യും ഭാഷ പ­ഠി­ക്ക­ണ­മെ­ന്നോ? പ്ര­കൃ­തി­ശാ­സ്ത്ര­ങ്ങ­ളി­ലോ സാ­മൂ­ഹ്യ­ശാ­സ്ത്ര­ങ്ങ­ളി­ലോ വൈ­ദ­ഗ്ദ്ധ്യം നേ­ടു­ന്ന­തി­നു­ള്ള വേ­ദി­ക­ളാ­യ കോ­ളേ­ജു­ക­ളി­ലും സർ­വ­ക­ലാ­ശാ­ല­ക­ളി­ലും ഭാ­ഷാ­പ­ഠ­നം നിർ­ബ്ബ­ന്ധ­മാ­ക്കു­ന്ന­തി­ന്റെ അർ­ത്ഥം, ആ നി­ല­വാ­ര­ത്തിൽ വൈ­ദ­ഗ്ദ്ധ്യം നേടാൻ ശ്ര­മി­ക്കു­ന്ന വി­ഷ­യ­ങ്ങൾ പ­ഠി­ക്കാ­നു­ള്ള സമയം കു­റ­ഞ്ഞു­വെ­ന്ന­ല്ലേ? കോ­ളേ­ജു­ക­ളി­ലെ­യും സർ­വ­ക­ലാ­ശാ­ല­ക­ളി­ലെ­യും വി­ദ്യാ­ഭ്യാ­സ നി­ല­വാ­രം ഉ­യർ­ത്ത­ണ­മെ­ങ്കിൽ ഈ പി­ടി­വാ­ശി ഉ­പേ­ക്ഷി­ക്ക­ണ­മെ­ന്നെ­നി­ക്കു തോ­ന്നു­ന്നു.”

ത­ട­വ­റ­യു­ടെ ഭി­ത്തി­കൾ­ക്കു് ഏ­ക­ശാ­സ­നാ­ധി­പ­തി­കൾ വി­ചാ­രി­ക്കു­ന്ന ത­ര­ത്തിൽ ക­ന­മി­ല്ല. അ­തി­ന­ക­ത്തു് അവർ പാർ­പ്പി­ച്ചി­രി­ക്കു­ന്ന മ­ഹാ­ന്മാ­രു­ടെ­യും മ­ഹ­തി­ക­ളു­ടെ­യും യ­ശ­സ്സു് ലോ­ക­മാ­കെ വ്യാ­പി­ക്കും. അ­പ്പോൾ തടവറ പ്ര­യോ­ജ­ന ശൂ­ന്യ­മാ­യി­ത്തീ­രും. ഈ വർഷം സ­മാ­ധാ­ന­ത്തി­നു­ള്ള നോബൽ സ­മ്മാ­നം നേടിയ സൂ­കി­യെ­ക്കു­റി­ച്ചും അതു സ­ത്യ­മ­ത്രേ.

ഇ. എം. എ­സ്സി­ന്റെ ഈ മ­ത­ങ്ങ­ളോ­ടു ഞാൻ സ­മ്പൂർ­ണ്ണ­മാ­യും യോ­ജി­ക്കു­ന്നു. എ­ന്നെ­പ്പോ­ലെ ഇ­വ­യോ­ടു് യോ­ജി­ക്കു­ന്ന­താ­യി കേ­ര­ള­ത്തിൽ ല­ക്ഷ­ക്ക­ണ­ക്കി­നാ­ളു­കൾ ഉ­ണ്ടെ­ന്നു വി­ശ്വ­സി­ക്കു­ക­യും ചെ­യ്യു­ന്നു. ഭാ­ഷ­യ്ക്കു് ഇ­ന്നു് അ­ധഃ­പ­ത­നം വ­ന്നി­ട്ടു­ണ്ടെ­ങ്കിൽ അതിനു കാരണം സം­സ്കാ­ര­ത്തി­ന്റെ ജീർ­ണ്ണ­ത­യാ­ണു്. സം­സ്കാ­രം ഔ­ന്ന­ത്യ­ത്തി­ലെ­ത്തി­യ കാ­ല­യ­ള­വു­ക­ളിൽ ഭാ­ഷ­യും ഔ­ന്ന­ത്യ­മാർ­ജ്ജി­ച്ചി­രു­ന്നു. ഉ­ദാ­ഹ­ര­ണം കാ­ളി­ദാ­സ ന്റെ കാലം. അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ല­ത്തെ ഭാ­ര­തീ­യ സം­സ്കാ­രം സ­മു­ജ്ജ്വ­ല­മാ­യി­രു­ന്ന­തി­നാ­ലാ­ണു് ര­ഘു­വം­ശാ­ദി കാ­വ്യ­ങ്ങൾ സ­മു­ജ്ജ്വ­ല­ങ്ങ­ളാ­യ­തു്. മു­ഹ­മ്മ­ദീ­യാ­ധി­പ­ത്യം വ­ന്ന­പ്പോൾ ഭാ­ര­തീ­യ സം­സ്കാ­രം ത­കർ­ന്നു. അ­പ്പോൾ സം­സ്കൃ­ത­ഭാ­ഷ­യും ത­കർ­ന്നു. ടാ­ഗോ­റി ന്റെ കാ­ല­ത്തെ ബം­ഗാ­ളി­ഭാ­ഷ ഉ­ജ്ജ്വ­ല­ത ആ­വ­ഹി­ച്ച­തു് ആ നാ­ട്ടി­ന്റെ സം­സ്കാ­രം ആ കാ­ല­ത്തു് സു­ശ­ക്ത­മാ­യി­രു­ന്ന­തു­കൊ­ണ്ടാ­ണു്. രാ­ജ­വാ­ഴ്ച­യ്ക്കു് അ­തി­ന്റേ­താ­യ ന്യൂ­ന­ത­കൾ ഏ­റെ­യു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും മ­ല­യാ­ള­നാ­ടു് ഇ­ന്ന­ത്തെ­പ്പോ­ലെ അന്നു സം­സ്കാ­ര­ദ­രി­ദ്ര­മാ­യി­രു­ന്നി­ല്ല. ഇ­ന്ന­ത്തെ­പ്പോ­ലെ അ­ക്ര­മ­ങ്ങ­ളും കൊ­ല­പാ­ത­ക­ങ്ങ­ളും ഛി­ദ്രീ­ക­ര­ണ­ശ­ക്തി­ക­ളും വി­ഘ­ടി­ത­പ്ര­വർ­ത്ത­ന­ങ്ങ­ളും അ­ന്നി­ല്ലാ­യി­രു­ന്നു. അതു കൊ­ണ്ടാ­ണു് ഉ­ണ്ണാ­യി­വാ­രി­യ­രും കു­മാ­ര­നാ­ശാ­നും വ­ള്ള­ത്തോ­ളും ഉ­ള്ളൂ­രും ചേ­തോ­ഹ­ര­മാ­യി, സു­ശ­ക്ത­മാ­യി കാ­വ്യ­ങ്ങ­ളെ­ഴു­തി­യ­തു്. സ­മൂ­ഹ­ത്തി­ന്റെ കൊ­ള്ള­രു­താ­യ്മ­ക­ളും ദൗർ­ബ്ബ­ല്യ­ങ്ങ­ളും ഭാഷ പ്ര­തി­ഫ­ലി­പ്പി­ക്കും. അ­തി­നാൽ മ­ല­യാ­ളം നിർ­ബ്ബ­ന്ധ­വി­ഷ­യ­മാ­ക്കാ­ന­ല്ല സം­സ്കാ­ര­ഭ­ദ്ര­ത ഉ­ണ്ടാ­ക്കാ­നാ­യി­ട്ടാ­ണു് ചെ­റു­പ്പ­ക്കാർ ശ്ര­മി­ക്കേ­ണ്ട­തു്. മ­ല­യാ­ളം എം. എ പാ­സ്സാ­യി ജോ­ലി­യി­ല്ലാ­തെ ന­ട­ക്കു­ന്ന­വർ­ക്കു് ഈ നിർ­ദ്ദേ­ശം സ്വീ­ക­രി­ക്കാ­നാ­വു­ക­യി­ല്ലെ­ന്നു് എ­നി­ക്ക­റി­യാം. എ­ങ്കി­ലും എ­നി­ക്കു സ­ത്യ­മെ­ന്നു തോ­ന്നി­യ­തു് ഞാൻ പ­റ­ഞ്ഞു­വെ­ന്നേ­യു­ള്ളു. അവർ ക്ഷ­മി­ക്കു­മ­ല്ലോ. (ഇ. എം. എ­സ്സി­ന്റെ ലേഖനം ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ) (സം­സ്കാ­രം ത­ക­രു­മ്പോൾ ഭാഷ ത­ക­രു­മെ­ന്ന ആശയം എ­ന്റേ­ത­ല്ല. ഗെ­റ്റേ തു­ട­ങ്ങി­യ മ­ഹാ­ക­വി­ക­ളും ഹ­ക്സി­ലി തു­ട­ങ്ങി­യ ചി­ന്ത­ക­രും പ­റ­ഞ്ഞി­ട്ടു­ള്ള­താ­ണ­തു്.)

ചി­ന്ത­കൾ

വാ­യി­ച്ചാൽ മാ­ത്രം പോരാ; വീ­ട്ടിൽ ഉ­ണ്ടാ­യി­രി­ക്കേ­ണ്ട പു­സ്ത­ക­മാ­ണു് Theodor Adorno-യുടെ Minima Moralia. എ­ങ്കി­ലേ കൂ­ട­ക്കൂ­ടെ അ­തെ­ടു­ത്തു വാ­യി­ക്കാൻ പറ്റു. അ­തിൽ­നി­ന്നു ചില ചി­ന്താ­ര­ത്ന­ങ്ങൾ:

  1. എ­ഴു­ത്തു­കാ­രൻ താ­നു­ദ്ദേ­ശി­ക്കു­ന്ന­തു് പൂർ­ണ്ണ­മാ­യും ആ­വി­ഷ്ക­രി­ച്ചു ക­ഴി­ഞ്ഞാൽ അതു സു­ന്ദ­ര­മാ­യി­ത്തീ­രും. ആ­വി­ഷ്കാ­ര ചാ­രു­ത­യ്ക്കു­വേ­ണ്ടി­യു­ള്ള ആ­വി­ഷ്കാ­ര­ചാ­രു­ത സൗ­ന്ദ­ര്യ­ത്തി­ന്റെ അ­തി­പ്ര­സ­ര­മു­ണ്ടാ­ക്കു­ക­യി­ല്ല. അതു് അ­ല­ങ്കാ­ര രൂ­പ­ത്തി­ലു­ള്ള­താ­വും; കൃ­ത്രി­മ­മാ­വും. വ­ഞ്ച­ക­മാ­വും. വൈ­രൂ­പ്യ­മാ­വും.
  2. പാ­ട­വ­മാർ­ന്ന രചനകൾ എ­ട്ടു­കാ­ലി വ­ല­കൾ­പോ­ലെ­യാ­ണു്. ഇ­റു­ക്കം, ഏ­ക­കേ­ന്ദ്ര സ്വ­ഭാ­വം, സു­താ­ര്യാ­വ­സ്ഥ ഇവ കാ­ണു­മ­വ­യ്ക്കു്. ഉ­റ­പ്പു­ള്ള­വ­യും ന­ല്ല­പോ­ലെ നെ­യ്തെ­ടു­ത്ത­വ­യു­മാ­യി­രി­ക്കും… പ്ര­തി­പാ­ദ്യ­വി­ഷ­യം അ­വ­യി­ലേ­ക്കു ചി­റ­ക­ടി­ച്ചു­ചെ­ല്ലും.
  3. സ്ത്രീ­സ്വ­ഭാ­വ­വും അ­തി­നു് അ­നു­സ­രി­ച്ചു രൂ­പം­കൊ­ടു­ത്ത മാ­തൃ­കാ­പ­ര­മാ­യ സ്ത്രൈ­ണ സ­ങ്ക­ല്പ­വും പുരുഷ സ­മു­ദാ­യ­ത്തി­ന്റേ­താ­ണ്… മു­റി­വിൽ­നി­ന്നു് ചോ­ര­യൊ­ഴു­കു­ന്ന സ്ത്രീ­ക്കു്, അവളെ പു­ഷ്പ­മാ­യി­ക്ക­രു­തു­ന്ന ഭർ­ത്താ­വി­നെ­ക്കാൾ കൂ­ടു­ത­ലാ­യി തന്നെ അ­റി­യാൻ സാ­ധി­ക്കും.
  4. റ്റെ­ലി­ഫോ­ണി­ലൂ­ടെ സ്ത്രീ­യു­ടെ ശബ്ദം കേ­ട്ടാൽ അവൾ സു­ന്ദ­രി­യാ­ണോ അ­ല്ല­യോ എ­ന്ന­റി­യാൻ സാ­ധി­ക്കും. അ­വ­ളു­ടെ ആ­ത്മ­വി­ശ്വാ­സം, സ്വാ­ഭാ­വി­ക­മാ­യ അയവു്, ത­ന്നെ­ക്കു­റി­ച്ചു­ള്ള ശ്ര­ദ്ധ, അ­വൾ­ക്കു ല­ഭി­ക്കു­ന്ന അ­ഭി­ന­ന്ദ­ന­സൂ­ച­ക­വും അ­ഭി­ലാ­ഷ­പൂർ­ണ്ണ­വു­മാ­യ നോ­ട്ട­ങ്ങൾ ഇ­വ­യെ­ല്ലാം ആ ശബ്ദം പ്ര­തി­ഫ­ലി­പ്പി­ക്കും.
  5. വലിയ ദു­ഷ്ട­ത­യു­ള്ള ആളുകൾ മ­രി­ക്കു­ന്നു­വെ­ന്നു സ­ങ്ക­ല്പി­ക്കാൻ ന­മു­ക്കാ­വി­ല്ല.
  6. മാ­ന­സി­കാ­പ­ഗ്ര­ഥ­ന­ത്തിൽ (psycho-​analysis) അ­ത്യു­ക്തി­ക­ള­ല്ലാ­തെ വേ­റൊ­ന്നും സ­ത്യ­മ­ല്ല.
  7. ലൈം­ഗി­ക സ­ദാ­ചാ­ര­ത്തി­ന്റെ ഒ­രേ­യൊ­രു­ത­ത്ത്വം. അതു് ആ­ദ്യ­ത്തേ­തു­മാ­ണു്: കു­റ്റ­പ്പെ­ടു­ത്തു­ന്ന­യാൾ എ­പ്പോ­ഴും തെ­റ്റു ചെയ്ത വ്യ­ക്തി­യാ­യി­രി­ക്കും.
  8. അ­ന്യാ­ദൃ­ശ­മാ­യ സൗ­ന്ദ­ര്യ­മു­ള്ള സ്ത്രീ­കൾ ദൗർ­ഭാ­ഗ്യ­ത്തിൽ­ത്ത­ന്നെ ചെ­ല്ലും.
  9. മ­റ­ച്ചു­പി­ടി­ക്കാ­ത്ത ലൈം­ഗി­ക­ത്വ­ത്തി­നു ലൈം­ഗി­ക­ത്വ­മി­ല്ല. (കു­ഴ­ഞ്ഞാ­ടു­ന്ന­വൾ നിർ­ദ്ദ­യം പു­രു­ഷ­നെ നി­രാ­ക­രി­ക്കു­മെ­ന്നു് അർ­ത്ഥം. ബൽ­സാ­ക്കി ന്റെ The Duchesse de Langeais എന്ന നോ­വ­ലി­ലെ പ്ര­ഭ്വി കു­ഴ­ഞ്ഞാ­ടു­ന്ന­വ­ളാ­ണു്. അതേ സമയം അവൾ പു­രു­ഷ­നെ വി­കാ­ര­ര­ഹി­ത­മാ­യി നി­രാ­ക­രി­ക്കു­ക­യും ചെ­യ്യും. വി­ശ­ദീ­ക­ര­ണം എ­ന്റേ­തു്. ഉ­ദാ­ഹ­ര­ണം അ­ഡോർ­നോ ന­ല്കു­ന്ന­തു­ത­ന്നെ.)
സം­ഭാ­ഷ­ണം
വാ­യ­ന­ക്കാ­രൻ:
നി­ങ്ങൾ­ക്കു് എ­യ്ഡ്സു് പി­ടി­ക്ക­ണോ? അതോ ശ്രീ. മൂ­യ്യം­രാ­ജൻ കു­ങ്കു­മം വാ­രി­ക­യി­ലെ­ഴു­തി­യ ‘മ­ന­ക്ക­ണ­ക്കു്’ എന്ന ക­ഥ­വാ­യി­ക്ക­ണോ?
നി­രൂ­പ­കൻ:
എ­യ്ഡ്സ് പി­ടി­ച്ചോ­ട്ടെ. എ­ന്നാ­ലും ‘മ­ന­ക്ക­ണ­ക്കു’വേണ്ട.
വാ­യ­ന­ക്കാ­രൻ:
ഇനി നി­ങ്ങൾ­ക്കു അധികം കാലം ജീ­വി­ത­മി­ല്ല­ല്ലോ. ശേ­ഷി­ച്ച­കാ­ലം എന്തു ചെ­യ്യും?
നി­രൂ­പ­കൻ:
‘മ­ന­ക്ക­ണ­ക്കു’പോ­ലു­ള്ള കഥകൾ വാ­യി­ക്കാ­തെ ക­ഴി­ഞ്ഞു­കൂ­ടും.
വാ­യ­ന­ക്കാ­രൻ:
നി­ങ്ങ­ളു­ടെ ശൈശവം, യൗവനം, ഇ­പ്പോ­ഴ­ത്തെ വാർ­ദ്ധ­ക്യം ഇവയിൽ ഏതാണു ന­ല്ല­തു? കാരണം?
നി­രൂ­പ­കൻ:
ശൈ­ശ­വ­വും യൗ­വ­ന­വും. അ­ക്കാ­ല­ങ്ങ­ളിൽ മ­ന­ക്ക­ണ­ക്കോ അ­തു­പോ­ലു­ള്ള കഥകളോ വാ­യി­ക്കേ­ണ്ടി­വ­ന്നി­ല്ല എ­നി­ക്കു്.
“എ­വി­ടെ­പ്പോ­യി വി­പ്ല­വ­വീ­ര്യം”
images/Adorno.jpg
Theodor Adorno

അച്ഛൻ മ­ദ്യ­പ­നും വ്യ­ഭി­ചാ­രി­യു­മാ­ണെ­ങ്കിൽ മകൻ റി­യാ­ക്റ്റ് ചെ­യ്യു­ന്ന­തു പ­ല­വി­ധ­ത്തി­ലാ­യി­രി­ക്കും. അവൻ കു­ടി­ക്കാം. അ­ല്ലെ­ങ്കിൽ പ­ഠി­ക്കാ­തെ റൗ­ഡി­യാ­യി ന­ട­ന്നെ­ന്നു­വ­രാം. അ­തു­മ­ല്ലെ­ങ്കിൽ അ­മ്മ­യോ­ടു എ­പ്പോ­ഴും ശ­ണ്ഠ­കൂ­ടാം. ചി­ല­പ്പോൾ ആ­ത്മ­ഹ­ത്യ ചെ­യ്തെ­ന്നും വരാം. എ­ന്നാൽ അ­ച്ഛ­ന്റെ വ­രു­മാ­ന­ത്തി­ന്റെ പ­ങ്കു­പ­റ്റി ജീ­വി­ക്കു­ന്ന മകനു് അയാളെ എ­തിർ­ക്കാൻ കെ­ല്പു കാ­ണി­ല്ല. അവൻ ഏ­തു­ത­ര­ത്തിൽ റി­യാ­ക്റ്റ് ചെ­യ്താ­ലും അ­ച്ഛ­നോ­ടു­ള്ള വെ­റു­പ്പു് ഒരു സാ­മാ­ന്യ ഘ­ട­ക­മാ­യി­രി­ക്കും. ആ വെ­റു­പ്പു് അവൻ കാ­ണി­ക്കു­ന്ന­തു പല ത­ര­ത്തി­ലാ­വും. അ­ച്ഛ­നെ റ്റെ­ലി­ഫോ­ണിൽ വി­ളി­ക്കു­ന്ന­വ­രോ­ടു മ­ര്യാ­ദ­കേ­ടാ­യി സം­സാ­രി­ക്കു­ക, അയാൾ ജോലി ക­ഴി­ഞ്ഞു വീ­ട്ടി­ലെ­ത്തു­മ്പോൾ മുൻ­വ­ശ­ത്തു് ഇ­രി­ക്കു­ന്ന മകൻ എ­ഴു­ന്നേ­ല്ക്കാ­തി­രി­ക്കു­ക, എ­ന്തെ­ങ്കി­ലും അയാൾ ചോ­ദി­ച്ചാൽ ശ­രി­യാ­യി മ­റു­പ­ടി പ­റ­യാ­തി­രി­ക്കു­ക ഇ­വ­യൊ­ക്കെ അവയിൽ ചി­ല­തു­മാ­ത്രം. മേ­ലു­ദ്യോ­ഗ­സ്ഥ­ന്മാ­രോ­ടും സർ­ക്കാ­രി­നോ­ടു­മു­ള്ള വെ­റു­പ്പു് അ­ച്ഛ­നോ­ടു­ള്ള വെ­റു­പ്പി­ന്റെ വ്യാ­പ്തി­യാർ­ന്ന രൂ­പ­മ­ത്രേ. സർ­ക്കാർ എ­ന്ന­തു് ഒ­ര­മൂർ­ത്ത സ­ങ്ക­ല്പ­മാ­ണെ­ങ്കി­ലും അ­ച്ഛ­ന്റെ അ­ധി­കാ­രം തന്നെ പ­ട്ടാ­ള­വും പൊ­ലീ­സും കൈ­വ­ശ­മു­ള്ള സർ­ക്കാ­രി­നു­മു­ണ്ടു്. അതിനെ നേ­രി­ട്ടെ­തിർ­ക്കാൻ ബ­ഹു­ജ­ന­ത്തി­നു പേ­ടി­യാ­ണു്. പക്ഷേ, അ­ച്ഛ­ന്റെ കൊ­ള്ള­രു­താ­യ്മ മൂർ­ദ്ധ­ന്യാ­വ­സ്ഥ­യി­ലെ­ത്തു­മ്പോൾ മകൻ ത­ന്നെ­യും മ­റ­ന്നു അ­യാ­ളോ­ടു സം­ഘ­ട്ട­ന­ത്തി­നു മു­തി­രു­ന്ന­തു­പോ­ലെ സർ­ക്കാ­രി­ന്റെ നൃ­ശം­സ­ത പ­ര­കോ­ടി­യി­ലെ­ത്തു­മ്പോൾ ബ­ഹു­ജ­നം അ­തി­നോ­ടു വ­ക്കാ­ണ­ത്തി­നു ചെ­ല്ലും. വെ­റു­പ്പു് ഉ­ത്ക­ടാ­വ­സ്ഥ­യി­ലെ­ത്തു­മ്പോൾ ഭയം ഓ­ടി­യൊ­ളി­ക്കും. ജീവൻ ത്യ­ജി­ക്കാൻ­പോ­ലും അ­വർ­ക്കു് അ­പ്പോൾ ധൈ­ര്യം ഉ­ണ്ടാ­കും.

ക­ലാ­കൗ­മു­ദി­യി­ലെ രാ­ഷ്ട്രീ­യ ലേഖകൻ എ­ഴു­തി­യ “എ­വി­ടെ­പ്പോ­യി വി­പ്ല­വ­വീ­ര്യം” എന്ന മു­ഖ­ലേ­ഖ­നം വാ­യി­ച്ച­പ്പോൾ എ­നി­ക്കു് എ­ഴു­താൻ തോ­ന്നി­യ­തു് ഇ­ങ്ങ­നെ­യൊ­ണു്. ആ ലേ­ഖ­ന­ത്തി­ന്റെ ആരംഭം നോ­ക്കു­ക: “ഒ­രു­കി­ലോ മു­ള­കി­നു് എ­ഴു­പ­ത്ത­ഞ്ചു­രൂ­പ, ഒ­രു­കി­ലോ വെ­ളി­ച്ചെ­ണ്ണ­യ്ക്കു് അ­റു­പ­തു രൂപ, ഒ­രു­കി­ലോ അ­രി­ക്കു് ഏഴു രൂപ, ഒരു തേ­ങ്ങ­യ്ക്കു് എ­ട്ടു­രൂ­പ.” ക­ലാ­കൗ­മു­ദി­യിൽ ഈ ലേഖനം വ­ന്ന­തി­നു­ശേ­ഷം വില പി­ന്നെ­യും കൂടി. കേ­ര­ള­ത്തി­ലെ തൊ­ണ്ണൂ­റ്റി­യ­ഞ്ചു ശ­ത­മാ­നം ആ­ളു­ക­ളും ഈ വി­ല­ക്ക­യ­റ്റ­ത്തിൽ മ­രി­ച്ചു കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. ഫ­ല­പ്ര­ദ­മാ­യ ഒരു ന­ട­പ­ടി­യും ഉ­ണ്ടാ­കു­ന്നി­ല്ല. ബ­ഹു­ജ­ന­ത്തി­ന്റെ വെ­റു­പ്പു് പ­ര­കോ­ടി­യി­ലെ­ത്താ­തി­രി­ക്കാൻ സർ­ക്കാൻ ശ്ര­മി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ നായർ

“നി­ങ്ങൾ പ്ര­ധാ­ന­മ­ന്ത്രി­യാ­യാൽ?” “വാ­ഗ്ദാ­ന­ങ്ങൾ ന­ട­ത്തു­കി­ല്ല. അവ ന­ട­ത്തി ജനതയെ വ­ഞ്ചി­ക്കു­ന്ന മറ്റു മ­ന്ത്രി­മാ­രെ ജ­യി­ലി­ലാ­ക്കും.”

അ­റു­ത്ത കൈ­ക്കു് ഉപ്പു വ­യ്ക്കാ­ത്ത­വൻ അതിനു യോ­ജി­ച്ച ത­ത്ത്വ­ചി­ന്ത രൂ­പ­വ­ത്ക­രി­ച്ചു­കൊ­ണ്ടു് പ­ണ­മെ­ല്ലാം ബാ­ങ്കിൽ കൊ­ണ്ടി­ടു­ന്നു. മ­ത്സ­ര­പ്പ­രീ­ക്ഷ­യ്ക്കു ചേ­രു­ന്ന­വൻ വേ­ണ്ട­തൊ­ക്കെ ഹൃ­ദി­സ്ഥ­മാ­ക്കി വിജയം നേ­ടു­ന്നു. ഉ­ദ്യോ­ഗ­സ്ഥ­നാ­യി സ­ഹ­പ്ര­വർ­ത്ത­ക­രാ­യി­രു­ന്ന­വ­രെ­യും കൂ­ട്ടു­കാ­രെ­യും അ­റി­ഞ്ഞു­കൂ­ട എന്ന ഭാവം കാ­ണി­ക്കു­ന്നു. മീ­റ്റി­ങ്ങി­നു ക്ഷ­ണി­ക്കു­ന്ന­വർ പ്രാ­യം­കൂ­ടി­യ­വ­രെ കൊ­ണ്ടു­ചെ­ന്നു പ്ര­സം­ഗി­പ്പി­ച്ചി­ട്ടു രാ­ത്രി, സമയം തെ­റ്റി­യ നേ­ര­ത്തു് ആ­ഹാ­ര­മൊ­ന്നും കൊ­ടു­ക്കാ­തെ കാറിൽ ക­യ­റ്റി അ­യ­യ്ക്കു­ന്നു. ക്ഷ­ത­ത്തിൽ അ­പ­മാ­ന­വും കൂടി എന്ന മ­ട്ടിൽ “അ­ടു­ത്ത വർ­ഷ­വും വരണേ” എ­ന്നു് അ­ഭ്യർ­ത്ഥി­ക്കു­ന്നു. (അ­ടു­ത്ത­കാ­ല­ത്തു് തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നു നൂ­റ്റ­മ്പ­തു നാഴിക അ­ക­ലെ­യു­ള്ള ഒരു സ്ഥ­ല­ത്തു് എന്നെ പ്ര­സം­ഗി­ക്കാൻ കൊ­ണ്ടു­പോ­യി. മീ­റ്റി­ങ് ക­ഴി­ഞ്ഞ­പ്പോൾ രാ­ത്രി ഏ­റെ­യാ­യി­യെ­ങ്കി­ലും കാ­റി­ലേ­ക്കു ക­യ­റ്റി ദാ­ഹി­ച്ച വെ­ള്ളം­പോ­ലും തരാതെ. ഒരു സ്നേ­ഹി­ത­നെ ദൂരെ കൊ­ണ്ടാ­ക്കു­ന്ന­തി­നു­വേ­ണ്ടി കാറു് അ­ങ്ങോ­ട്ട­യ­യ്ക്കു­ക­യും എന്നെ ഒരു വീ­ട്ടി­ലാ­ക്കു­ക­യും ചെ­യ്തു. മ­ഴ­യാ­യ­തു­കൊ­ണ്ടു് കാറു് തി­രി­ച്ചെ­ത്തി­യ­തു് രാ­ത്രി പ­ത്ത­ര­മ­ണി­ക്കു്. തി­രി­ച്ചു മീ­റ്റി­ങ് സ്ഥ­ല­വും താ­ണ്ടി താ­മ­സി­ക്കു­ന്ന ഹോ­ട്ട­ലി­ലെ­ത്തി­യ­പ്പോൾ അ­വി­ടു­ത്തെ ഭ­ക്ഷ­ണ­ശാ­ല അ­ട­ച്ചു­ക­ഴി­ഞ്ഞി­രു­ന്നു. തൊ­ട്ട­ടു­ത്തു­ള്ള ബ­സ്സ്റ്റേ­ഷ­നിൽ പോയി പൂ­വൻ­പ­ഴം എന്ന പ­ച്ച­ക്കാ­യ് വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്നു. ഒ­രെ­ണ്ണം ക­ടി­ച്ചു­നോ­ക്കി­യ­പ്പോൾ കറ ചു­വ­യ്ക്കു­ന്നു. ദൂ­രെ­യെ­റി­ഞ്ഞു. കുറെ പ­ച്ച­വെ­ള്ളം മോ­ന്തി­ക്കൊ­ണ്ടു കി­ട­ന്നു­റ­ങ്ങി. കാ­ല­ത്തു് ആ­ദ്യ­ത്തെ ബ­സ്സിൽ തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു പോ­ന്നു. അന്നു ശപഥം ചെ­യ്ത­താ­ണു് ഇനി ഒരു മീ­റ്റി­ങ്ങി­നും പോ­കി­ല്ലെ­ന്നു്. സ­മ്മർ­ദ്ദം ഏ­റെ­യു­ണ്ടാ­യി­ട്ടും ഇ­ന്നു­വ­രെ പോ­യ­തു­മി­ല്ല.) ആ­രാ­ണു് പ­തു­ങ്ങി­പ്പ­തു­ങ്ങി­വ­രു­ന്ന രണ്ടു സ്ത്രീ­കൾ. നമ്മൾ വ­ലി­ച്ചെ­റി­യു­ന്ന ത­ക­ര­വും കു­പ്പി­ക്ക­ഷ­ണ­വും എ­ടു­ത്തു­കൊ­ണ്ടു­പോ­കാൻ വ­രു­ന്ന­വർ. സ്ത്രീ­ക­ള­ല്ലേ, മോ­ഷ്ടി­ക്കി­ല്ല എന്നു വി­ചാ­രി­ച്ചു് തു­റ­ന്നു കി­ട­ന്ന ജ­ന്നൽ­പ്പ­ടി­യിൽ ഡാ­നി­യൽ ജോൺ­സി­ന്റെ ഉ­ച്ചാ­ര­ണ നി­ഘ­ണ്ടു വ­ച്ചി­ട്ടു് എ­ഴു­ന്നേ­റ്റു പോയി. തി­രി­ച്ചു­വ­ന്ന­പ്പോൾ നി­ഘ­ണ്ടു­വി­ല്ല. എ­ല്ലാ­വ­രും ഒ­രു­ദ്ദേ­ശ്യ­ത്തോ­ടെ പ്ര­വർ­ത്തി­ക്കു­ന്നു. അതു സാ­ക്ഷാ­ത്ക­രി­ക്കു­ക­യും ചെ­യ്യു­ന്നു. ക­ള്ളി­കൾ മോ­ഷ്ടി­ച്ചു വ­സ്തു­ക്കൾ സ്വ­ന്ത­മാ­ക്കു­ന്നു, വി­ല്ക്കു­ന്നു, പണം നേ­ടു­ന്നു. പ്ര­ഭാ­ഷ­ക­നെ പ­ട്ടി­ണി­ക്കി­ട്ടു മീ­റ്റി­ങ്ങ് ന­ന്നാ­യി ന­ട­ത്തി­യെ­ന്നു സം­ഘാ­ട­കർ അ­ഭി­മാ­നി­ക്കു­ന്നു. മ­ത്സ­ര­പ്പ­രീ­ക്ഷ­യിൽ ജ­യി­ച്ചു ഭീ­മ­മാ­യ ശംബളം പ­റ്റു­ന്ന­തി­നു പുറമേ സ്ത്രീ­ധ­ന­മാ­യി അ­ഞ്ചു­ല­ക്ഷം രൂ­പ­യും ബെൻസ് കാറും ഉ­ദ്യോ­ഗ­സ്ഥൻ നേ­ടു­ന്നു. നല്ല ഷേർ­ടും മു­ണ്ടും­പോ­ലും ധ­രി­ക്കാ­തെ മു­ഷി­ഞ്ഞ വ­സ്ത്ര­ങ്ങൾ ധ­രി­ച്ചു­കൊ­ണ്ടു് പി­ശു­ക്കൻ ബാ­ങ്ക് ബാ­ലൻ­സു് വർ­ദ്ധി­പ്പി­ക്കു­ന്നു. ഓടകൾ ഒ­ഴു­കേ­ണ്ട രീ­തി­യിൽ ഒ­ഴു­കി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

images/Vaikomchandrasekarannair.jpg
വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ നായർ

ഇ­ങ്ങ­നെ­യു­ള്ള ഈ നാ­ട്ടിൽ സ്നേ­ഹ­ത്തി­ന്റെ­യും കാ­രു­ണ്യ­ത്തി­ന്റെ­യും നിർ­മ്മ­ല ജലം ഒ­ഴു­ക്കി­ക്കൊ­ണ്ടു് ഒരാൾ ജീ­വി­ക്കു­ന്നു. അ­ദ്ദേ­ഹം ജ­ന­ത­യ്ക്കു­വേ­ണ്ടി മാ­ത്രം നോ­വ­ലു­ക­ളെ­ഴു­തി, ചെ­റു­ക­ഥ­കൾ എഴുതി, നാ­ട­ക­ങ്ങൾ എഴുതി, ലേ­ഖ­ന­ങ്ങൾ എഴുതി, ഒരു കാ­ല­ത്തു് ജ­ന­യു­ഗം വാ­രി­ക­യെ കേ­ര­ള­ത്തി­ലെ അ­ദ്വി­തീ­യ­മാ­യ വാ­രി­ക­യാ­യി ഉ­യർ­ത്തി. അ­ദ്ദേ­ഹ­മാ­ണു് ശ്രീ. വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ നായർ. കു­റ­ച്ചു­കാ­ലം മുൻ­പു് അ­ദ്ദേ­ഹം രോ­ഗ­ശ­യ്യ­യിൽ വീണു. ഒരു മ­നു­ഷ്യ­നും അതു് അ­റി­ഞ്ഞ­തു­പോ­ലു­മി­ല്ല. അ­ദ്ദേ­ഹ­ത്തെ ചെ­ന്നു­ക­ണ്ട ഞാൻ ദുഃ­ഖി­ച്ചു. എ­ന്നും രാ­ത്രി ഞാൻ പ്രാർ­ത്ഥി­ച്ചു, വൈ­ക്ക­ത്തി­ന്റെ രോഗം ഭേ­ദ­മാ­ക­ണേ­യെ­ന്നു്. അതിനു സാ­ഫ­ല്യ­മു­ണ്ടാ­യി. പൂർ­ണ്ണ­മാ­യി രോ­ഗ­ത്തിൽ­നി­ന്നു വി­മു­ക്ത­നാ­യി­ല്ലെ­ങ്കി­ലും അ­ദ്ദേ­ഹം ക­ഴി­ഞ്ഞ­യാ­ഴ്ച എന്റെ വീ­ട്ടിൽ വ­ന്നി­രു­ന്നു. മീ­റ്റി­ങ് സം­ഘാ­ട­കർ അ­ദ്ദേ­ഹ­ത്തി­നെ­യെ­ങ്കി­ലും വെ­റു­തേ വി­ട­ണ­മെ­ന്നു് ഞാൻ അ­ഭ്യർ­ത്ഥി­ക്കു­ന്നു. വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ നായർ പ­ണ്ട­ത്തെ­പ്പോ­ലെ തി­ക­ഞ്ഞ ആ­രോ­ഗ്യ­ത്തോ­ടെ ക­ഴി­ഞ്ഞു­കൂ­ടാൻ ഈ­ശ്വ­രൻ അ­നു­ഗ്ര­ഹി­ക്ക­ട്ടെ.

തടവറ ത­ട­സ്സ­മ­ല്ല
images/AungSanSuuKyi2011.jpg
സുകി

ത­ട­വ­റ­യു­ടെ ഭി­ത്തി­കൾ­ക്കു് ഏ­ക­ശാ­സ­നാ­ധി­പ­തി­കൾ വി­ചാ­രി­ക്കു­ന്ന ത­ര­ത്തിൽ ക­ന­മി­ല്ല. അ­തി­ന­ക­ത്തു് അവർ പാർ­പ്പി­ച്ചി­രി­ക്കു­ന്ന മ­ഹാ­ന്മാ­രു­ടെ­യും മ­ഹ­തി­ക­ളു­ടെ­യും യ­ശ­സ്സു് ലോ­ക­മാ­കെ വ്യാ­പി­ക്കും. അ­പ്പോൾ തടവറ പ്ര­യോ­ജ­ന ശൂ­ന്യ­മാ­യി­ത്തീ­രും. ഈ വർഷം സ­മാ­ധാ­ന­ത്തി­നു­ള്ള നോബൽ സ­മ്മാ­നം നേടിയ സുകി യെ­ക്കു­റി­ച്ചും ഇതു സ­ത്യ­മ­ത്രേ. 1989 ജൂലൈ മാ­സ­ത്തി­ലാ­ണു് മ­നു­ഷ്യാ­വ­കാ­ശ­ങ്ങൾ­ക്കു­വേ­ണ്ടി പൊ­രു­തു­ന്ന ഈ മ­ഹ­തി­യെ കി­രാ­ത­ന്മാർ കാ­രാ­ഗൃ­ഹ­ത്തി­ലാ­ക്കി­യ­തു്. അ­ന്നു­മു­തൽ അവർ പീ­ഡി­പ്പി­ക്ക­പ്പെ­ടു­ന്നു. ത­നി­ക്കു നോബൽ സ­മ്മാ­നം കി­ട്ടി­യ­തു­പോ­ലും സൂകി അ­റി­ഞ്ഞി­ട്ടി­ല്ലെ­ന്നു പല പ­ത്ര­ങ്ങ­ളും റി­പ്പോർ­ട്ട് ചെ­യ്യു­ന്നു.

കി­രാ­ത­ന്മാ­രു­ടെ കാലം ക­ഴി­ഞ്ഞു­വെ­ന്നു് അവർ മ­ന­സ്സി­ലാ­ക്കാ­ത്ത­തു് എ­ന്താ­ണു്? എ­ത്ര­യെ­ത്ര സ്വേ­ച്ഛാ­ധി­കാ­രി­ക­ളാ­ണു് ഈ ശ­താ­ബ്ദ­ത്തിൽ­ത്ത­ന്നെ ഇ­വി­ടെ­നി­ന്നു് അ­പ്ര­ത്യ­ക്ഷ­രാ­യ­തു്. സൂ­കി­യെ തീ­വ്ര­വേ­ദ­ന­യ്ക്കു വി­ധേ­യ­രാ­ക്കു­ന്ന­വ­രു­ടെ­യും സ്ഥി­തി ഇ­താ­യി­രി­ക്കും. സ്വേ­ച്ഛാ­ധി­കാ­രി­കൾ ലോ­ക­ത്തെ കാ­ണി­ക്കു­ന്ന­തു് അ­വ­രു­ടെ ജു­ഗു­പ്സാ­വ­ഹ­മാ­യ ആ­കൃ­തി­യെ മാ­ത്ര­മാ­ണു്. ചി­ലി­യി­ലെ പ്ര­സി­ഡ­ന്റ് ആ­യേ­ന്ദ­യെ കൊ­ന്നു് അ­ധി­കാ­ര­ത്തി­ലെ­ത്തി­യ പീ­നോ­ചേ, അ­യാ­ളെ­പ്പോ­ലു­ള്ള നൂ­റു­നൂ­റു ഏ­ക­ശാ­സ­നാ­ധി­പ­തി­കൾ ഇ­വ­രു­ടെ­യെ­ല്ലാം ഭ­യ­ജ­ന­ക­ങ്ങ­ളാ­യ രൂ­പ­ങ്ങ­ളേ നാം കാ­ണു­ന്നു­ള്ളു. മ­നു­ഷ്യ­സ്വാ­ത­ന്ത്ര്യ­ത്തി­നു വേ­ണ്ടി ത­ട­വ­റ­ക­ളിൽ കി­ട­ന്നു യാതന അ­നു­ഭ­വി­ക്കു­ന്ന­വ­രു­ടെ സ്നേ­ഹം മാ­ത്ര­മാ­ണു് നമ്മൾ അ­റി­യു­ന്ന­തു്. അതു ജ­യി­ക്കും. അ­ക്കാ­ര­ണ­ത്താൽ സൂ­കി­യും ജ­യി­ക്കും.

ക­ഥാ­പാ­ത്ര­ങ്ങൾ
ഷാങ് വൽ ഷാങ്:
യൂഗോ യുടെ “ലേ­മീ­സേ­റ­ബ്ല ”യിലെ പ്ര­ധാ­ന ക­ഥാ­പാ­ത്രം. കാ­രു­ണ്യ­ത്തി­ന്റെ മൂർ­ത്തി­മ­ദ്ഭാ­വം, വ­ണ്ടി­ച്ച­ക്ര­ത്തി­ന­ടി­യിൽ­പ്പെ­ട്ടു­പോ­യ ആളിനെ ര­ക്ഷി­ക്കാൻ വ­ണ്ടി­ക്ക­ടി­യിൽ നു­ഴ­ഞ്ഞു­ക­യ­റി അതു് ഉ­യർ­ത്തി­യ­വൻ. ആ ശ­ക്തി­പ്ര­ക­ട­നം, തന്നെ ആ­പ­ത്തിൽ കൊ­ണ്ടു­ചെ­ല്ലു­മെ­ന്നു് അ­റി­ഞ്ഞി­ട്ടും അ­ദ്ദേ­ഹ­മ­തു ചെ­യ്തു.
സു­ഭ­ദ്ര:
സി. വി. രാ­മൻ­പി­ള്ള­യു­ടെ “മാർ­ത്താ­ണ്ഡ­വർ­മ്മ ”യിലെ ക­ഥാ­പാ­ത്രം. അ­ക്കാ­ല­ത്തു് ഫെ­മി­നി­സ­മെ­ന്ന ചി­ന്താ­ഗ­തി­യി­ല്ലാ­യി­രു­ന്ന­തു­കൊ­ണ്ടു് സീമോൻ ദ ബൊ­വ്വാ­റി നെ­പ്പോ­ലെ ഫെ­മി­നി­സ്റ്റ് ആ­യി­ല്ല. കൂ­ടു­തൽ ചായം തേ­ച്ചു് ആ­ലേ­ഖ­നം ചെ­യ്യ­പ്പെ­ട്ട സ്ത്രീ അ­വി­ശ്വാ­സ്യ­ത­യു­ള­വാ­ക്കു­ന്നു. പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­വു­മാ­യി വലിയ പ­രി­ച­യ­മി­ല്ലാ­ത്ത­വർ “ധീ­ര­വ­നി­ത. ധീ­ര­വ­നി­ത” എന്നു പു­ക­ഴ്ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്നു.
“കാൽ­വ­രി­യി­ലെ ക­ല്പ­പാ­ദ­പ”ത്തി­ലെ യേശു:
കൈ­നി­ക്ക­ര പ­ദ്മ­നാ­ഭ­പി­ള്ള സൃ­ഷ്ടി­ച്ച ഒരു ദുർ­ബ്ബ­ല­ക­ഥാ­പാ­ത്രം. അ­ദ്ദേ­ഹ­ത്തി­ന്റെ കു­റ്റ­മ­ല്ല അതു്. “കാൽ­വ­രി­യി­ലെ ക­ല്പ­പാ­ദ”ത്തി­നു ആ­ധാ­ര­മാ­യ ഇം­ഗ്ലീ­ഷ് നോ­വ­ലി­ലും ആ ക­ഥാ­പാ­ത്രം ദുർ­ബ്ബ­ല­മ­ത്രേ.
വൈ­ത്തി­പ്പ­ട്ടർ:
ച­ന്തു­മേ­നോ­ന്റെ ഈ ക­ഥാ­പാ­ത്ര­ത്തി­നു വ്യ­ക്തി­ത്വ­മി­ല്ല. വെറും റ്റൈ­പ്പ് സർ­പ്പ­ദൃ­ഷ്ടി തു­ട­ങ്ങി­യ ചേ­ഷ്ട­കൾ കൂ­ട­ക്കൂ­ടെ വർ­ണ്ണി­ച്ചാ­ണു നോ­വ­ലി­സ്റ്റ് റ്റൈ­പ്പു­ക­ളെ സൃ­ഷ്ടി­ക്കു­ന്ന­തു്. ഇതു വി­ല­കു­റ­ഞ്ഞ ഏർ­പ്പാ­ടാ­ണു്.
മീ­ല­വാൻ ജീ­ലാ­സ്
images/MilovanDjilas1950.jpg
മീ­ല­വാൻ ജീ­ലാ­സ്

മീ­ല­വാൻ ജീ­ലാ­സി നെ­ക്കു­റി­ച്ചു് ഇ­ന്ന­ത്തെ ത­ല­മു­റ­യിൽ­പ്പെ­ട്ട­വർ അ­റി­യി­ല്ല. സ്പാ­നി­ഷ് ആ­ഭ്യ­ന്ത­ര­സ­മ­ര­ത്തിൽ പ­ങ്കു­കൊ­ള്ളാൻ സ­ന്ന­ദ്ധ­ഭ­ട­ന്മാ­രെ സം­ഘ­ടി­പ്പി­ക്കു­ന്ന കൃ­ത്യ­ത്തിൽ യൂ­ഗോ­സ്ളാ­വു് ക­മ്മ്യൂ­ണി­സ്റ്റ് നേ­താ­വു് യോസി ബ്രൊ­സ് റ്റീ­റ്റോ­പ് യെ സ­ഹാ­യി­ച്ച ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി അം­ഗ­മാ­യി­രു­ന്നു ജീ­ലാ­സ്. അ­ദ്ദേ­ഹം പാർ­ട്ടി­യി­ലും ഗ­വൺ­മെ­ന്റി­ലും സ­മു­ന്ന­ത സ്ഥാ­ന­ങ്ങ­ളി­ലെ­ത്തി വൈസ് പ്ര­സി­ഡ­ന്റ് വരെ ആയി. പക്ഷേ, 1954-ൽ പെ­ട്ടെ­ന്നു് അ­ദ്ദേ­ഹം ഡി­സ്മി­സ് ചെ­യ്യ­പ്പെ­ട്ടു. ഹം­ഗ­റി­യി­ലെ വി­പ്ല­വ­ത്തെ അ­നു­കൂ­ലി­ച്ച­തു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം നി­ഷ്കാ­സി­ത­നാ­യ­തു്. പി­ന്നീ­ടു് ഒൻപതു കൊ­ല്ല­ത്തെ കാ­രാ­ഗൃ­ഹ­വാ­സ­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­നു്. മു­പ്പ­തു­വർ­ഷ­മാ­യി ജീ­ലാ­സ് ഒ­റ്റ­പ്പെ­ട്ടു ജീ­വി­ക്കു­ന്നു. ഇ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു്, ഇ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­വർ­ത്ത­ന­ങ്ങ­ളെ­ക്കു­റി­ച്ചു് ഇ­ന്ന­ത്തെ ത­ല­മു­റ­യെ അ­റി­യി­ക്കാ­നാ­യി ശ്രീ. എൻ. ഇ. സുധീർ ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ “ഇവിടെ സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി ഒരാൾ കാ­ത്തി­രി­ക്കു­ന്നു” എന്ന ലേഖനം ഞാൻ കൗ­തു­ക­പൂർ­വം വാ­യി­ച്ചു. ല­ളി­ത­മാ­യി ര­ചി­ക്ക­പ്പെ­ടു­ന്ന ഇ­ത്ത­രം ലേ­ഖ­ന­ങ്ങൾ സ്വാ­ഗ­താർ­ഹ­ങ്ങ­ളാ­ണു്.

എ­ഴു­ത്തു­കാ­രു­ടെ ഒരു സ­മ്മേ­ള­ന­ത്തിൽ അ­മേ­രി­ക്കൻ പ്ര­സി­ഡ­ന്റ് റീഗൻ പ­സ്തർ­ന­ക്കി ന്റെ കാ­വ്യ­ങ്ങ­ളിൽ­നി­ന്നു ചില വരികൾ വാ­യി­ച്ചു. അ­വി­ടെ­യു­ണ്ടാ­യി­രു­ന്ന ഗർ­ബ­ച്ചേ­ഫ് ഓർ­മ്മ­യിൽ­നി­ന്നു പ­സ്തർ­ന­ക്കി­ന്റെ ക­വി­ത­കൾ ചൊ­ല്ലി ശ്രോ­താ­ക്ക­ളെ ആ­ഹ്ലാ­ദി­പ്പി­ച്ചു. (Gail Sheehy എ­ഴു­തി­യ Gorbachev എന്ന ജീ­വ­ച­രി­ത്ര­ത്തിൽ­നി­ന്നു്.) ഭ­ര­ണാ­ധി­കാ­രി­കൾ നമ്മൾ വി­ചാ­രി­ക്കു­ന്ന­പോ­ലെ­യ­ല്ല. അ­വർ­ക്കു സാ­ഹി­ത്യ­വു­മ­റി­യാം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-12-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.