SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-03-08-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Baudelaire1862.jpg
ബോ­ദ­ലെർ

ഏ­റെ­ക്കാ­ല­ത്തി­നു­മുൻ­പു് എന്റെ അ­ടു­ത്ത ബ­ന്ധു­വാ­യ ഒരു സു­ന്ദ­രി അ­വി­വാ­ഹി­ത­യാ­യി ക­ഴി­യു­ക­യാ­ണു്. ആരു വി­വാ­ഹ­ത്തി­നു വേ­ണ്ടി വ­ന്നാ­ലും അവർ മുഖം വീർ­പ്പി­ച്ചു് “അ­നി­ക്കി­യാ­ളെ വേണ്ട” എന്നു പ­റ­യു­മാ­യി­രു­ന്നു. കാരണം പ്രേ­മം തന്നെ. അ­വ­രു­ടെ വീ­ട്ടി­ന്റെ കോം­പൗ­ണ്ടിൽ ഉ­ണ്ടാ­യി­രു­ന്ന വേ­റൊ­രു വീടു് വാ­ട­ക­യ്ക്കെ­ടു­ത്തു താ­മ­സി­ച്ചി­രു­ന്ന ഒരു കോ­ളേ­ജ് ലെ­ക്ച­റ­റോ­ടു് അ­വർ­ക്കു തോ­ന്നി­യ ക­ല­ശ­ലാ­യ പ്രേ­മ­ത്താ­ലാ­ണു് ഈ നി­ഷേ­ധാ­ത്മ­ക­പ­ദ­ങ്ങൾ അ­വ­രു­ടെ ര­സ­നാ­ഗ്ര­ത്തിൽ നി­ന്നു് ഊർ­ന്നു­വീ­ണ­തു്. സു­ന്ദ­രൻ എന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ടി­രു­ന്ന അ­ദ്ദേ­ഹം വല്ല സ­മ്മേ­ള­ന­ങ്ങൾ­ക്കും പോ­യി­ട്ടു തി­രി­ച്ചു­വ­രു­മ്പോൾ, കി­ട്ടി­യ പൂമാല അ­വർ­ക്കു കൊ­ടു­ത്ത­യ­യ്ക്കു­മാ­യി­രു­ന്നു. പി­ച്ചി­പ്പൂ­മാ­ല­യു­ടെ­യോ മു­ല്ല­പ്പൂ­മാ­ല­യു­ടെ­യോ പ­രി­മ­ള­ത്തെ­ക്കാൾ ഹൃ­ദ്യ­മാ­യ പ്രേ­മ­പ­രി­മ­ളം ശ്രീ­മ­തി ഉ­റ­ക്കെ­പ്പാ­ടി അ­ദ്ദേ­ഹ­ത്തി­ന്റെ നേർ­ക്കു പ്ര­സ­രി­പ്പി­ച്ചി­രു­ന്നു. ഒ­ടു­വിൽ എല്ലാ പു­രു­ഷ­ന്മാ­രും ചെ­യ്യു­ന്ന­തു് അ­ദ്ദേ­ഹ­വും ചെ­യ്തു. ആ പാ­വ­പ്പെ­ട്ട യു­വ­തി­യെ രാ­ഗ­വി­ഷ­യ­ത്തിൽ പ്രോ­ത്സാ­ഹി­പ്പി­ച്ചി­രു­ന്ന അ­ദ്ദേ­ഹം ഒരു ദിവസം വീ­ട­ങ്ങു മാറി. മ­ഷി­യി­ട്ടു നോ­ക്കി­യാൽ­പ്പോ­ലും കാണാൻ വ­യ്യാ­ത്ത വി­ധ­ത്തി­ലു­ള്ള ഉ­ത്ത­രാ­യ­ന­മോ ദ­ക്ഷി­ണാ­യ­ന­മോ ആ സ­മർ­ത്ഥൻ ന­ട­ത്തി­ക്ക­ള­ഞ്ഞു. യുവതി നൈ­രാ­ശ്യ­ത്തി­ലും വീണു. സൗ­ന്ദ­ര്യ­ത്തി­ന്റെ പേരിൽ പ്ര­ശ­സ്ത­യാ­യ അവരെ “പെ­ണ്ണു­കാ­ണാൻ” എത്ര പേ­രാ­ണു് വ­ന്ന­തു്. എ­ല്ലാ­വർ­ക്കും വി­ഷാ­ദ­ത്തോ­ടെ തി­രി­ച്ചു പോ­കേ­ണ്ടി­വ­ന്നു. അ­ങ്ങ­നെ­യി­രി­ക്കെ മ­ധു­ര­യിൽ സബ്ബ് ക­ല­ക്ട­റാ­യി­രു­ന്ന ഒരു മേനോൻ അ­വ­രെ­ക്കൊ­തി­ച്ചു് കാണാൻ എത്തി. വേ­ണ്ടെ­ന്നു പ­റ­യ­രു­തു് എന്നു ചെ­റു­പ്പ­ക്കാ­രി­യു­ടെ അ­മ്മ­യും മറ്റു ബ­ന്ധു­ക്ക­ളും ഉ­പ­ദേ­ശി­ച്ചു. ഒരു ക­പ്പു് ചായ കൈ­യി­ലെ­ടു­പ്പി­ച്ചു് അവരെ സു­ന്ദ­ര­നാ­യ ആ യു­വാ­വി­ന്റെ മുൻ­പി­ലേ­യ്ക്കു ത­ള്ളി­വി­ട്ടു. ഞാൻ അവിടെ നി­ന്നു് അ­തൊ­ക്കെ കാ­ണു­ക­യാ­യി­രു­ന്നു. ആ­ഗ­ത­ന്റെ ചോ­ദ്യം: “ഞാൻ വ­ന്ന­തു് എ­ന്തി­നാ­ണെ­ന്നു് അ­റി­യാ­മോ?” “അ­റി­യാം” എന്നു ക­ടു­പ്പി­ച്ച ഉ­ത്ത­രം. “ഞാൻ ക­ല്യാ­ണം ക­ഴി­ക്കു­ന്ന­തു സ­മ്മ­ത­മാ­ണോ?” എന്നു വീ­ണ്ടും ചോ­ദ്യം. “അല്ല” എന്നു ഉ­ത്ത­രം. സബ്ബ് ക­ല­ക്ടർ എ­ഴു­ന്നേ­റ്റു. ചായ കു­ടി­ക്കാ­തെ അ­ദ്ദേ­ഹം വീ­ട്ടിൽ നി­ന്നി­റ­ങ്ങി കാറിൽ ക­യ­റി­പ്പോ­വു­ക­യും ചെ­യ്തു.

ആ­രെ­യും കാ­ത്തു­നി­ല്ക്കാ­ത്ത സൂ­ര്യൻ പല തവണ ഉ­ദി­ക്കു­ക­യും അ­സ്ത­മി­ക്കു­ക­യും ചെ­യ്തു. അ­വ­രു­ടെ വീ­ട്ടു­മു­റ്റ­ത്തെ ചാ­മ്പ­മ­രം അ­ഞ്ചു­വ­ട്ട­മ­ല്ല പൂ­ത്ത­തും കാ­ച്ച­തും. പലതവണ ആ പ്ര­ക്രി­യ­കൾ ഉ­ണ്ടാ­യി. ഒന്നോ രണ്ടോ വെ­ള്ളി­ത­ല­മു­ടി­നാ­രു­കൾ അ­വ­രു­ടെ വാർ­കു­ന്ത­ള­ത്തിൽ ദൃ­ശ്യ­ങ്ങ­ളാ­യി. ക­വി­ളു­ക­ളി­ലെ ഒ­ളി­മ­ങ്ങി. ചു­വ­ന്ന ചു­ണ്ടു­കൾ ക­രു­വാ­ളി­ച്ചു തു­ട­ങ്ങി. അ­പ്പോ­ഴു­ണ്ടു് കാലിൽ സാ­മാ­ന്യം മ­ന്തു­ള്ള ഒരാൾ വി­വാ­ഹാ­ലോ­ച­ന­യു­മാ­യി വ­രു­ന്നു. അവർ ആ ക­ല്യാ­ണ­ത്തി­നു് സ­മ്മ­തം നല്കി. പി­ന്നീ­ടു് ‘സ്ത്രീ­രൂ­പി­യാം ക­ദ­ന­മോ­യി­വ­ളെ­ന്നു തോ­ന്നും’ എന്ന മ­ട്ടിൽ അവർ ജീ­വി­ച്ചു. അ­ടു­ത്ത­കാ­ല­ത്തു് അവർ ബോ­ധ­ശൂ­ന്യ­യാ­യി ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­മ്പോൾ ഞാൻ കാണാൻ ചെ­ന്നു. അ­പ്പോ­ഴു­മു­ണ്ടു് സൗ­ന്ദ­ര്യ­പ്ര­സ­രം. ഒ­രാ­ഴ്ച ക­ഴി­ഞ്ഞു് അവർ ഈ ലോ­ക­ത്തോ­ടു യാത്ര പ­റ­ഞ്ഞു. 1950-ൽ ഞാൻ ആ പഴയ ല­ക്ച­റ­റെ കാ­ണാ­നി­ട­യാ­യി. എ­ന്നോ­ടു് അ­ദ്ദേ­ഹം ചോ­ദി­ച്ചു: “കൃ­ഷ്ണൻ നായരേ ആ … അമ്മ ഇ­പ്പോൾ എന്തു ചെ­യ്യു­ന്നു?” ഞാൻ അ­ദ്ദേ­ഹ­ത്തെ കോ­പ­ത്തോ­ടു നോ­ക്കി­ക്കൊ­ണ്ടു് “ഓരോ നി­മി­ഷ­വും മ­രി­ച്ചു­കൊ­ണ്ടു് ജീ­വി­ക്കു­ന്നു സർ” എന്നു പ­റ­ഞ്ഞു. ഇ­തെ­ഴു­തു­മ്പോൾ എന്റെ ന­യ­ന­ങ്ങൾ ആർ­ദ്ര­ങ്ങ­ളാ­വു­ന്നു. എന്റെ ആ ബ­ന്ധു­വി­നോ­ടു് എ­നി­ക്ക­ത്ര സ്നേ­ഹ­വും ബ­ഹു­മാ­ന­വു­മാ­യി­രു­ന്നു.

സാ­ദൃ­ശ്യം ഏ­റെ­യി­ല്ല. എ­ങ്കി­ലും എ­ഴു­തു­ക­യാ­ണു്. പ­ടി­ഞ്ഞാ­റൻ പു­സ്ത­ക­ങ്ങ­ളു­ടെ ഇ­റ­ക്കു­മ­തി­യിൽ സർ­ക്കാർ ക­ല്പി­ച്ചു വച്ച നി­യ­ന്ത്ര­ണം എ­ടു­ത്തു­ക­ള­ഞ്ഞെ­ങ്കി­ലും അ­വി­ടെ­നി­ന്നു പു­സ്ത­ക­ങ്ങൾ വ­രു­ന്നി­ല്ല. അ­തു­കൊ­ണ്ടു് ശശി തരൂരി ന്റെ­യും ശോ­ഭാ­ഡേ യു­ടെ­യും വി­ക്രം സേ­ത്തി ന്റെ­യും ഖു­ശ്വ­ന്ത് സി­ങ്ങി ന്റെ­യും ജു­ഗു­പ്സാ­വ­ഹ­ങ്ങ­ളാ­യ കൃ­തി­കൾ വാ­യി­ക്കാൻ ഞാൻ നിർ­ബ്ബ­ദ്ധ­നാ­വു­ന്നു. വാ­യി­ക്കാ­തി­രു­ന്നു­കൂ­ടേ എന്നു ചോ­ദി­ക്കു­മാ­യി­രി­ക്കും. അ­തെ­ങ്ങ­നെ സാ­ധി­ക്കും. എന്റെ ബ­ന്ധു­വി­നു കാലിൽ നീ­രു­ള്ള ഒ­രാ­ളി­നെ ഭർ­ത്താ­വാ­യി സ്വീ­ക­രി­ക്കേ­ണ്ടി­വ­ന്നി­ല്ലേ? പ­ദ­വ­ല്മീ­ക­മു­ള്ള ഈ ഇ­ന്ത്യൻ ഗ്ര­ന്ഥ­ങ്ങൾ ഞാൻ സ്വ­ന്ത­മാ­ക്കു­ന്നു. (പ­ദ­വ­ല്മീ­കം = Elephantiasis) അ­വ­യു­ടെ പൊ­ട്ടി­യൊ­ലി­ക്കു­ന്ന മ­ന്തി­ന്റെ നാ­റ്റം സ­ഹി­ച്ചു­കൊ­ണ്ടു് ഞാൻ അവയെ നെ­ഞ്ചേ­റ്റി ലാ­ളി­ക്കു­ന്നു. ഈ നാ­റ്റം പ­നി­നീർ­പ്പൂ­വി­ന്റെ പ­രി­മ­ള­മാ­ണെ­ന്നാ­ണു് ഇ­ന്ത്യൻ പ്ര­സ്സ് പ­റ­യു­ന്ന­തു്. ന­മു­ക്കും മൂ­ക്കു­ണ്ടെ­ന്നു് അവർ അ­റി­യു­ന്നി­ല്ല­ല്ലോ.

പീ­ഡി­പ്പി­ക്ക­രു­ത്

ശ­ത്രു­ത വ­രു­മ്പോൾ കാ­വ്യം പ്ര­ക­ട­നാ­ത്മ­ക­മാ­കും. നല്ല ക­വി­ക്കു് ഒ­ന്നി­നോ­ടും ശ­ത്രു­ത­യി­ല്ല.

മൂ­ക്കു­ള്ള­തു­കൊ­ണ്ടു് എ­ല്ലാം ഒരേ രീ­തി­യിൽ അ­റി­യ­ണ­മെ­ന്നി­ല്ല. ഫ്ര­ഞ്ച് മ­ഹാ­ക­വി ബോ­ദ­ലെർ (Charles Baudelaire, 1821–67) എ­ല്ലാ­മ­റി­ഞ്ഞ­വ­നെ­ങ്കി­ലും സ്ത്രീ­യു­ടെ പ­രി­മ­ളം അ­റി­ഞ്ഞ­വ­ന­ല്ല. അ­ദ്ദേ­ഹം സ്ത്രീ­യെ­ക്കു­റി­ച്ചു്—വി­ശേ­ഷി­ച്ചു് യു­വ­തി­ക­ളെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തു്—അത്ര കണ്ടു ശ­രി­യ­ല്ല.

“ Woman is the opposite of dandy

For that reason she should inspire horror

Woman is hungry and she wants to eat.

Thirsty and she wants to drink

She is in heat and she wants to be-

Fine virtues” (Baudelaire, A self Portrait, P. 188)

വേ­റൊ­രി­ട­ത്തു് ഇ­ങ്ങ­നെ­യും: “ ആ­രാ­ധ്യ­യാ­യ ഒരു സ്ത്രീ­യെ ഞാ­നി­പ്പോൾ ക­ണ്ട­തേ­യു­ള്ളൂ. അ­വൾ­ക്കു് ഈ ലോ­ക­ത്തെ ഏ­റ്റ­വും സു­ന്ദ­ര­ങ്ങ­ളാ­യ പു­രി­ക­ക്കൊ­ടി­കൾ ഉ­ണ്ടു്—തീ­പ്പെ­ട്ടി­ക്കോ­ലു കൊ­ണ്ടാ­ണു് അവൾ അതു വ­ര­ക്കു­ന്ന­തു്—വി­കാ­ര­ജ­ന്യ­ങ്ങ­ളാ­യ ക­ണ്ണു­കൾ—മ­ഷി­യെ­ഴു­തി­യ­തു­കൊ­ണ്ടു മാ­ത്രം ഉ­ജ്ജ്വ­ല­ങ്ങ­ളാ­ണു് അവ. വി­ഷ­യാ­സ­ക്ത­മാ­യ വായ്—ചെ­ഞ്ചാ­യം തേ­ച്ച­തു്. സർ­വോ­പ­രി സ്വ­ന്ത­മെ­ന്നു പ­റ­യാ­വു­ന്ന ഒരു മു­ടി­നാ­രു­പോ­ലു­മി­ല്ല”. (Claude Pichois, Jean Ziegler ഇ­വ­രെ­ഴു­തി­യ Baudelaire എന്ന ജീ­വ­ച­രി­ത്ര­ത്തിൽ നി­ന്നു്. ഫ്ര­ഞ്ചിൽ നി­ന്നു തർ­ജ്ജി­മ ചെയ്ത ആൾ Graham Robb, Vintage Book. P. 249. പ്ര­സാ­ധ­നം 1991. വില U.K. £7.99. Spl. £3.50.)

images/LuigiPirandello1932.jpg
ലൂ­യീ­ജീ പീ­റാ­ന്തെ­ല്ലോ

ഇ­റ്റ­ലി­യി­ലെ സാ­ഹി­ത്യ­കാ­ര­നാ­യ ലൂ­യീ­ജീ പീ­റാ­ന്തെ­ല്ലോ (Luigi Pirandello, 1867–1936) ഒ­രി­ക്കൽ ഒരു വൃ­ദ്ധ­യെ ക­ണ്ട­തി­നെ വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്. ത­ല­മു­ടി­യിൽ ചായം തേ­ച്ചു് ഭ­യ­ജ­ന­ക­മാ­യ ഏതോ കു­ഴ­മ്പു് അ­തി­ന്റെ പു­റ­ത്തു പു­ര­ട്ടി മു­ഖ­മാ­കെ ‘റൂഷ്’ തേ­ച്ചു് കൊ­ച്ചു­പെ­ണ്ണി­നെ­പ്പോ­ലെ അവർ പ്ര­ത്യ­ക്ഷ­യാ­യി. പീ­റാ­ന്തെ­ല്ലോ അവരെ കണ്ടു ചി­രി­ച്ചു. മാ­ന്യ­യാ­യ വൃ­ദ്ധ­യ്ക്കു നേരേ എ­തി­രാ­യി­രു­ന്നു അവർ. വൈ­പ­രീ­ത്യ­ത്തി­ന്റെ ഈ പ്ര­തീ­തി­യെ­യാ­ണു് കോ­മി­ക്ക് എന്നു വി­ളി­ക്കു­ന്ന­തു്. പെ­ട്ടെ­ന്നു മ­റ്റൊ­രു ചിന്ത പീ­റാ­ന്തെ­ല്ലോ­യ്ക്കു് ഉ­ണ്ടാ­യി. അ­വർ­ക്കു തന്നെ ഈ കൃ­ത്രി­മ­മാ­യ വേ­ഷം­കെ­ട്ടൽ ഇ­ഷ്ട­പ്പെ­ടാ­ത്ത­താ­യി­രി­ക്കാം. അ­വ­രെ­ക്കൾ പ്രാ­യം കു­റ­ഞ്ഞ ഭർ­ത്താ­വു് വി­ട്ടു­പോ­കാ­തി­രി­ക്കാ­നാ­കാം അവർ അ­ങ്ങ­നെ കൃ­ത്രി­മ­വേ­ഷം ധ­രി­ച്ച­തു്. അ­തോർ­മ്മി­ച്ച­പ്പോൾ മുൻ­പെ­ന്ന­പോ­ലെ അ­ദ്ദേ­ഹ­ത്തി­നു ചി­രി­ക്കാൻ ക­ഴി­ഞ്ഞി­ല്ല (Malcolm Bradbury എ­ഴു­തി­യ The Modern World, Ten Great Writers എന്ന പ്രൗ­ഢ­മാ­യ ഗ്ര­ന്ഥ­ത്തിൽ നി­ന്നു്. പുറം 214. Penguin Books, £4.99).

images/MWTGW.jpg

സ്വാ­ഭാ­വി­ക­മാ­യ­തി­നെ കൃ­ത്രി­മ­മാ­ക്കി­യാൽ കാ­ണു­ന്ന­വർ ചി­രി­ക്കും. ശ്രീ. വി­ന­യ­കു­മാർ ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ “ചെ­രു­പ്പു്” എന്ന ചെ­റു­ക­ഥ വാ­യി­ച്ചു് ഞാൻ ആദ്യം ചി­രി­ച്ചു. പി­ന്നെ പീ­റാ­ന്തെ­ല്ലോ­യെ­പ്പോ­ലെ സാ­ഹ­താ­പ­ത്തോ­ടെ ഇ­രു­ന്നു. ക­ഥ­യി­ലെ ചെ­റു­പ്പ­ക്കാ­രി­ക്കു ചെ­രി­പ്പു് വേണം. തീ­വ­ണ്ടി­യിൽ പോ­യ­പ്പോൾ വേ­റൊ­രു സ്ത്രീ­യു­ടെ ചെ­രി­പ്പു് താ­ന­റി­യാ­തെ അവൾ ധ­രി­ച്ചു. അവ ദൂ­രെ­യെ­റി­ഞ്ഞി­ട്ടു പുതിയ ചെ­രി­പ്പു വേ­ണ­മെ­ന്നാ­യി അവൾ. അതു കി­ട്ടി­യി­ല്ലെ­ങ്കിൽ അവൾ ഭർ­ത്താ­വി­ന്റെ ചെ­രി­പ്പി­ടു­മ­ത്രേ. ഒ­ടു­വിൽ അവൾ ഗർ­ഭ­ത്തോ­ടെ ന­ട­ന്ന­ക­ന്നു. ഭർ­ത്താ­വു് സ്വ­ന്തം ചെ­രി­പ്പു് തീ­യി­ലേ­ക്കു് എ­റി­ഞ്ഞു. ഇ­ക്ക­ഥ­യു­ടെ ‘ഗു­ട്ടൻ­സ്’ മ­ന­സ്സി­ലാ­ക്കാൻ പ­ട­ച്ച­വൻ എ­നി­ക്കു ബു­ദ്ധി ത­ന്നി­ല്ല­ല്ലോ. എ­ന്തൊ­രു കൃ­ത്രി­മ­ത്വം! മ­നു­ഷ്യ­നു മ­ന­സ്സി­ലാ­കാ­ത്ത കുറെ പ്ര­തി­രൂ­പ­ങ്ങൾ ചേർ­ത്തു് അർ­ത്ഥ­ര­ഹി­ത­ങ്ങ­ളാ­യ വാ­ക്യ­ങ്ങൾ എ­ഴു­തി­വ­ച്ചാൽ സാ­ഹി­ത്യ­സൃ­ഷ്ടി­യാ­കു­മെ­ന്നു കു­റെ­പ്പേർ ധ­രി­ച്ചു­വ­ച്ചി­ട്ടു­ണ്ടു്. അവരിൽ ഒ­രാ­ള­ല്ല, അ­ദ്വി­തീ­യ­നാ­ണു് വി­ന­യ­കു­മാർ. ബേ­ദ­ലെർ കൃ­ത്രി­മ­മോ­ടി­യാർ­ന്ന സ്ത്രീ­യി­ലൂ­ടെ­യും പീ­റാ­ന്തെ­ല്ലോ ത­രു­ണി­യാ­വാൻ ശ്ര­മി­ച്ച വൃ­ദ്ധ­യി­ലൂ­ടെ­യും ഈ നി­ഷി­ദ്ധ സ്വ­ഭാ­വം എത്ര നേ­ര­ത്തേ കണ്ടു. പീ­റാ­ന്തെ­ല്ലോ ആദ്യം ചി­രി­ച്ചു. ഭർ­ത്താ­വു കൈ­വി­ട്ടു പോ­കാ­തി­രി­ക്കാൻ­വേ­ണ്ടി­യാ­ണു് അവർ ആ സാ­ഹ­സി­ക്യം കാ­ണി­ച്ച­തെ­ന്നു മ­ന­സ്സി­ലാ­ക്കി അ­ദ്ദേ­ഹം പി­ന്നീ­ടു് സ­ഹ­താ­പ­മു­ള്ള­വ­നാ­യി. വി­ന­യ­കു­മാർ ആ­രെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. എ­ഴു­തു­ന്ന രീതി ക­ണ്ടി­ട്ടു് ഒരു ആ­ഡ്ഓ­ല­സെ­ന്റ് (adolescent) എ­ഴു­ത്തു­കാ­ര­നാ­ണെ­ന്നു് ഉ­റ­പ്പി­ക്കാം. സാ­ഹി­ത്യം പ­ട­ച്ചു­വ­യ്ക്കാ­നു­ള്ള വെ­മ്പൽ. ഞാൻ സ­ഹ­താ­പ­ത്തോ­ടെ ഈ ര­ച­യി­താ­വി­നെ നോ­ക്കു­ന്നു. ഇ­നി­യും അ­ദ്ദേ­ഹം വാ­യ­ന­ക്കാ­രെ ഇ­ങ്ങ­നെ പീ­ഡി­പ്പി­ക്കാ­തി­രി­ക്ക­ണം എ­ന്നു് ഒ­ര­പേ­ക്ഷ­യു­ണ്ടു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: എ­ളു­പ്പം വി­ധേ­യ­യാ­കു­ന്ന സ്ത്രീ­യെ പു­രു­ഷൻ ബ­ഹു­മാ­നി­ക്കാ­ത്ത­തെ­ന്തു?

ഉ­ത്ത­രം: ചു­വ­രിൽ ആ­ണി­വ­ച്ചു് ചു­റ്റി­ക­കൊ­ണ്ടു് അ­ടി­ച്ചു­ക­യ­റ്റാൻ ശ്ര­മി­ക്കു­മ്പോൾ ചു­വ­രി­ന്റെ കാ­ഠി­ന്യം­കൊ­ണ്ടു് ആണി ക­യ­റി­യി­ല്ലെ­ങ്കിൽ അ­തി­നോ­ടു് (ചു­വ­രി­നോ­ടു്) ആ­ണി­അ­ടി­ക്കു­ന്ന­വ­നു ബ­ഹു­മാ­ന­മാ­ണു്. മെ­ഴു­ക് എ­ടു­ത്തു് ഏതു രൂ­പ­വും അ­നാ­യാ­സ­മാ­യി ഉ­ണ്ടാ­ക്കാം. ആ മെ­ഴു­കി­നെ ആരും ബ­ഹു­മാ­നി­ക്കി­ല്ല. ഇ­ല്ലെ­ന്നു മാ­ത്ര­മ­ല്ല, പു­ച്ഛ­വും തോ­ന്നും. സ്ത്രീ കാ­ഠി­ന്യ­മു­ള്ള ചു­വ­രാ­ക­ണം, മെ­ഴു­ക് ആ­ക­രു­തു്.

ചോ­ദ്യം: ഈ­ശ്വ­രീ­യ­പ്ര­ചോ­ദ­ന­മാർ­ന്ന കവിത കേ­ര­ള­ത്തിൽ ആ­രു­ടേ­തു?

ഉ­ത്ത­രം: ചോ­ദ്യം ക­ണ്ടി­ട്ടു് നി­ങ്ങൾ സം­സ്കൃ­ത­മ­റി­യാ­വു­ന്ന ആ­ളാ­ണെ­ന്നു തോ­ന്നു­ന്നു. ഈ­ശ്വ­രീ­യ­പ്ര­കാ­രേ­ണ­യു­ള്ള കവിത എ­ഴു­ത്ത­ച്ഛ­ന്റേ തു്. പി­ന്നെ ച­ങ്ങ­മ്പു­ഴ യു­ടേ­തു്. വ­ള്ള­ത്തോൾ ച­ങ്ങ­മ്പു­ഴ­യേ­ക്കാൾ വലിയ ക­വി­യാ­ണു്. പക്ഷേ, ച­ങ്ങ­മ്പു­ഴ­യ്ക്കു­ണ്ടാ­യി­രു­ന്ന ഈ­ശ്വ­രീ­യ­പ്ര­ചോ­ദ­നം വ­ള്ള­ത്തോ­ളി­നു് അ­തേ­യ­ള­വിൽ ല­ഭി­ച്ചി­ല്ല.

ചോ­ദ്യം: ഡാ­ന്റെ­യോ കാ­ളി­ദാ­സ­നോ വലിയ കവി?

ഉ­ത്ത­രം: ദാ­ന്തേ. സ­മ്പൂർ­ണ്ണ­മാ­യ ലോകം ചി­ത്രീ­ക­രി­ച്ച ക­വി­യാ­ണു് അ­ദ്ദേ­ഹം. അവിടെ കോ­മ­ഡി­യു­ണ്ടു്, ട്രാ­ജ­ഡി­യു­ണ്ടു്, സൗ­ന്ദ­ര്യ­മു­ണ്ടു്, വൈ­രൂ­പ്യ­മു­ണ്ടു്. കാ­ളി­ദാ­സ ന്റെ ലോകം സ­മ്പൂർ­ണ്ണ­മ­ല്ല. അ­ദ്ദേ­ഹം ഏ­റി­യ­കൂ­റും സൗ­ന്ദ­ര്യം മാ­ത്ര­മേ ക­ണ്ടു­ള്ളൂ.

ചോ­ദ്യം: ഗാ­ന്ധി­ജി യെ­പ്പോ­ലെ ഒരു നേ­താ­വു് ഇ­നി­യു­ണ്ടാ­കു­മോ?

ഉ­ത്ത­രം: അ­ടു­ത്ത­കാ­ല­ത്തെ­ങ്ങു­മി­ല്ല. ബ്രി­ട്ടീ­ഷു­കാർ ഭ­രി­ച്ചി­രു­ന്ന­പ്പോൾ അ­സ­മ­ത്വ­വും ക്രൂ­ര­ത­യും ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലും ഭാ­ര­തീ­യർ­ക്കാ­കെ സാ­ന്മാർ­ഗ്ഗി­ക­മാ­യ ഒ­ര­ടി­ത്ത­റ ഉ­ണ്ടാ­യി­രു­ന്നു. അ­താ­ണു് ഗാ­ന്ധി­ജി­യെ സൃ­ഷ്ടി­ച്ച­തു്; അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­യാ­യി­കൾ­ക്കു് ക­രു­ത്തേ­കി­യ­തു്. ഇ­പ്പോൾ ഇ­ന്ത്യ­യി­ലാ­കെ ക­ലാ­പ­മേ­യു­ള്ളൂ. കലാപം ഗാ­ന്ധി­ജി­യെ­പ്പോ­ലു­ള്ള മ­ഹാ­ന്മാ­രെ സൃ­ഷ്ടി­ക്കി­ല്ല.

ചോ­ദ്യം: മ­യ­കോ­വ്സ്കി­യോ പാ­സ്റ്റർ­നാ­ക്കോ വലിയ കവി?

ഉ­ത്ത­രം: പ­സ്തർ­ന­ക്ക്. പ­ല­തി­നെ­യും ശ­ത്രു­ക്ക­ളാ­യി മ­ന­സ്സിൽ ക­ണ്ടു­കൊ­ണ്ടാ­ണു് മാ­യ­ക്കോ­ഫ്സ്കി കാ­വ്യ­ങ്ങൾ ര­ചി­ച്ച­തു്. ശ­ത്രു­ത വ­രു­മ്പോൾ കാ­വ്യം പ്ര­ക­ട­നാ­ത്മ­ക­മാ­കും. നല്ല ക­വി­ക്കു് ഒ­ന്നി­നോ­ടും ശ­ത്രു­ത­യി­ല്ല.

ചോ­ദ്യം: ഫ്രാ­യി­ഡി­ന്റെ സൈ­ക്കോ അ­നാ­ലി­സി­സി­നേ­ക്കാൾ വലിയ മ­നഃ­ശാ­സ്ത്ര തത്വം വേ­റെ­യു­ണ്ടോ?

ഉ­ത്ത­രം: എല്ലാ മ­നഃ­ശാ­സ്ത്ര­ങ്ങ­ളൂം ദുർ­ബ­ല­ങ്ങ­ളാ­ണു്. അ­വ­യു­ടെ ഉ­പ­ജ്ഞാ­താ­ക്ക­ളു­ടെ മാ­ന­സി­ക നിലയെ ആ­ശ്ര­യി­ച്ചാ­ണു് ത­ത്ത്വ­ങ്ങൾ രൂപം കൊ­ള്ളു­ന്ന­തു്. യൂ­റോ­പ്പിൽ ഫ്രൈ­റ്റി ന്റെ കാ­ല­ത്തു് പേ­ട്രി­യാർ­ക്കി ഉ­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടാ­ണു് ‘ഈ­ഡി­പ്പ­സ് കോം­പ്ല­ക്സ് ’ എന്ന ശു­ദ്ധ­മാ­യ നോൺ­സെൻ­സ് ഫ്രാ­യി­റ്റ് കൊ­ണ്ടു വ­ന്ന­തു്.

ചോ­ദ്യം: ധി­ഷ­ണാ­ലോ­ക­ത്തെ ഏ­തെ­ങ്കി­ലും ഒരു നേ­താ­വു് നി­ങ്ങ­ളെ­ക്കു­റി­ച്ചു് നല്ല വാ­ക്കു് പ­റ­ഞ്ഞി­ട്ടു­ണ്ടോ? പ­റ­ഞ്ഞി­ട്ടി­ല്ലെ­ങ്കിൽ നി­ങ്ങൾ എ­ല്ലാ­വർ­ക്കും അ­ന­ഭി­മ­ത­നാ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കി സാ­ഹി­ത്യ­വാ­ര­ഫ­ലം എന്ന ഈ പ­ര­ദൂ­ഷ­ണം ഉടനെ നി­റു­ത്തു­മോ?

ഉ­ത്ത­രം: കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ ഞാൻ കൂടി പ്ര­സം­ഗി­ക്കാ­നു­ള്ള ഒരു സ­മ്മേ­ള­ന­ത്തിൽ വ­ച്ചു് എന്നെ നോ­ക്കി ‘ന­മ്മു­ടെ (നി­രൂ­പ­ക­രു­ടെ) ഇ­ട­യി­ലേ­ക്കു് ക­ട­ന്നു വന്ന ഒരു രത്നം’ എന്നു പ­റ­ഞ്ഞു. ‘സി­നി­മാ­ഡ­യ­റ­ക്ടർ എം. കൃ­ഷ്ണൻ നായരെ ഡ­യ­റ­ക്ട് ചെ­യ്യാൻ ക­ഴി­വു­ള്ള ആ­ളാ­ണു് കൗ­മു­ദി­യിൽ എ­ഴു­തു­ന്ന എം. കൃ­ഷ്ണൻ നായർ’. രണ്ടു ധി­ഷ­ണാ­ശാ­ലി­ക­ളും സ്നേ­ഹം കൊ­ണ്ടു് പ­റ­ഞ്ഞ­താ­ണു് ഈ വാ­ക്കു­കൾ. എ­ങ്കി­ലും എ­നി­ക്കു് കി­ട്ടി­യ അം­ഗീ­കാ­ര­മാ­യി ഞാൻ ആ വാ­ക്കു­ക­ളെ ക­രു­തു­ന്നു. എന്റെ ജീ­വി­താ­ന്ത്യം വരെ ഞാൻ ആ ര­ണ്ടു­പേ­രോ­ടും ന­ന്ദി­യു­ള്ള­വ­നാ­യി­രി­ക്കും.

ക­മ­ന്റു­കൾ

മാ­ധ്യ­മം ദി­ന­പ്പ­ത്ര­ത്തി­ലെ ‘ശ­ബ്ദ­രേ­ഖ’ യിൽ നി­ന്നു്:

  1. വാ­യി­ക്കാ­ന­ല്ലെ­ങ്കി­ലും ക­യ്യിൽ ഒരു ഇം­ഗ്ലീ­ഷ് പു­സ്ത­കം വേ­ണ­മെ­ന്നു് നിർ­ബ­ന്ധ­മു­ള്ള മലയാള അ­ദ്ധ്യാ­പ­ക­രെ ഞാൻ മ­റ­ക്കു­ന്നി­ല്ല. മ­ല­യാ­ളി­ക്കു് തീ­രെ­യി­ല്ലാ­ത്ത സാധനം ആ­ത്മാ­ഭി­മാ­ന­മാ­ണു് (ഡോ. ജോർ­ജ്ജ് ഇ­രു­മ്പ­യം). ആ­ത്മാ­ഭി­മാ­ന­മു­ള്ള മ­ല­യാ­ളി­ക്കു് കൊ­ണ്ടു ന­ട­ക്ക­ത്ത­ക്ക­താ­യി ഏതു ന­വീ­ന­ഗ്ര­ന്ഥം മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലു­ണ്ടു്? മ­ഹാ­ക­വി­ത്ര­യ­ത്തി­ന്റേ­യും, സി. വി. രാമൻ പിള്ള, ച­ന്തു­മേ­നോൻ, തകഴി, ബഷീർ, ഒ. വി. വിജയൻ, ഇ­വ­രു­ടേ­യും കൃ­തി­കൾ എത്ര പ­രി­വൃ­ത്തി വാ­യി­ച്ച­താ­ണു് മ­ല­യാ­ളി­കൾ? അവ കൊ­ണ്ടു് ന­ട­ക്കേ­ണ്ട­തി­ല്ല. നവീനം, ന­വീ­ന­ത­രം, ന­വീ­ന­ത­മം ഈ വി­ഭാ­ഗ­ത്തിൽ­പ്പെ­ടു­ന്ന ഒരു കൃ­തി­യും വാ­യി­ക്കാൻ കൊ­ള്ളു­ക­യി­ല്ല. അതു കൊ­ണ്ടു് മ­ല­യാ­ളാ­ധ്യാ­പ­കർ ഇം­ഗ്ലീ­ഷ് പു­സ്ത­ക­ങ്ങൾ കൊ­ണ്ടു ന­ട­ക്കും. അ­വ­ര­തു് വാ­യി­ക്കു­ന്നി­ല്ലെ­ന്നു് ഡോ­ക്ടർ കണ്ടു പി­ടി­ച്ച­തു് ആ­റാ­മി­ന്ദ്രി­യ­ത്തി­ന്റെ സ­ഹാ­യ­ത്തോ­ടെ­യാ­യി­രി­ക്കും.
  2. കാ­മി­ച്ചു­ന­ട­ന്നു്, തു­ര­ത്തി­യോ­ടി­ക്ക­പ്പെ­ട്ടു് നി­രാ­ശ­രാ­യ­പ്പോൾ ഇ­ട­വ­ഴി­യിൽ ഒ­ളി­ച്ചു് നി­ന്നു് കാ­മു­കി­യു­ടെ മു­ഖ­ത്തു് ആസിഡ് ഒ­ഴി­ക്കു­ന്ന 70 വ­യ­സ്സു­കാ­ര­നാ­ണു് വൈ­ക്കം മു­ഹ­മ്മ­ദ് ബ­ഷീ­റി­ന്റെ ബാ­ല്യ­കാ­ല­സ­ഖി­യെ വി­മർ­ശി­ക്കു­ന്ന നി­രൂ­പ­കർ. (ടി. പ­ദ്മ­നാ­ഭൻ) വാ­ക്കു­ക­ളാ­കു­ന്ന വേ­ട്ട­പ്പ­ട്ടി­ക­ളു­മാ­യി സാ­ഹി­ത്യ­വ­ന­ത്തിൽ പ്ര­വേ­ശി­ച്ചു് ഇ­രു­പ­ത്ത­ഞ്ചു വർ­ഷ­ങ്ങൾ­ക്കു മുൻ­പു് ഓടി മ­റ­ഞ്ഞു­പോ­യ ഒരു ആ­ശ­യ­ശ­ര­ത്തെ ക­ടി­ച്ചു­കീ­റി­ക്കാൻ ശ്ര­മി­ക്കു­ന്ന ശ്രീ. റ്റി. പ­ദ്മ­നാ­ഭൻ, പെൻഷൻ പ­റ്റി­യെ­ങ്കി­ലും ന­വ­യു­വാ­വാ­ണെ­ന്നു് അ­റി­ഞ്ഞ­തി­ലും അ­ദ്ദേ­ഹം ബ­ഷീ­റി­ന്റെ സാ­ഹി­ത്യാം­ഗ­ന­യെ ആ­ലിം­ഗ­നം ചെ­യ്തു് നിർ­വൃ­തി­യ­ട­യു­ന്നു എ­ന്നു് മ­ന­സ്സി­ലാ­ക്കി­യ­തി­ലും എ­നി­ക്കു് അ­ന­ല്പ­മാ­യ സ­ന്തോ­ഷ­മു­ണ്ടു്. യു­വ­തി­യാ­യ ആ സാ­ഹി­ത്യാം­ഗ­ന­ക്കു് ഈ യു­വാ­വി­ന്റെ പ­രി­രം­ഭ­ണം ആ­ഹ്ലാ­ദ­ദാ­യ­ക­മാ­വു­മോ എന്തോ (യു­വ­തി­യാ­യ അംഗന എന്ന പ്ര­യോ­ഗം അത്ര ഹൃ­ദ്യ­മ­ല്ല. ഞാ­ന­ങ്ങ് എ­ഴു­തി­യെ­ന്നേ­യു­ള്ളൂ).
വി­ജ­യ­ല­ക്ഷ്മി

ആ­ത്മാ­ഭി­മാ­ന­മു­ള്ള മ­ല­യാ­ളി­ക്കു് കൊ­ണ്ടു ന­ട­ക്ക­ത്ത­ക്ക­താ­യി ഏതു ന­വീ­ന­ഗ്ര­ന്ഥം മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലു­ണ്ടു്? മ­ഹാ­ക­വി­ത്ര­യ­ത്തി­ന്റേ­യും, സി. വി. രാമൻ പിള്ള, ച­ന്തു­മേ­നോൻ, തകഴി, ബഷീർ, ഒ. വി. വിജയൻ, ഇ­വ­രു­ടേ­യും കൃ­തി­കൾ എത്ര പ­രി­വൃ­ത്തി വാ­യി­ച്ച­താ­ണു് മ­ല­യാ­ളി­കൾ? അവ കൊ­ണ്ടു് ന­ട­ക്കേ­ണ്ട­തി­ല്ല. നവീനം, ന­വീ­ന­ത­രം, ന­വീ­ന­ത­മം ഈ വി­ഭാ­ഗ­ത്തിൽ­പ്പെ­ടു­ന്ന ഒരു കൃ­തി­യും വാ­യി­ക്കാൻ കൊ­ള്ളു­ക­യി­ല്ല. അതു കൊ­ണ്ടു് മ­ല­യാ­ളാ­ധ്യാ­പ­കർ ഇം­ഗ്ലീ­ഷ് പു­സ്ത­ക­ങ്ങൾ കൊ­ണ്ടു ന­ട­ക്കും.

ഞാൻ വാ­യി­ച്ച ഏതോ ഇം­ഗ്ലീ­ഷ് പു­സ്ത­ക­ത്തിൽ പ്രാ­പ­ഞ്ചി­ക സം­ഭ­വ­ങ്ങ­ളെ വാ­ക്കു­ക­ളി­ലൂ­ടെ ഹ്ര­സ്വാ­ക­ര­മു­ള്ളാ­താ­ക്കി­ത്തീർ­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു് പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ടു്. ഇ­രു­മ്പു കുതിര എ­ന്നു് വി­ളി­ക്ക­പ്പെ­ടു­ന്ന തീ­വ­ണ്ടി ദി­ക്കു­ക­ളെ വി­റ­പ്പി­ച്ചു­കൊ­ണ്ടു് വ­രു­ന്ന­തു ക­ണ്ടാൽ ന­മു­ക്കു് പേ­ടി­യാ­കും. തീ­വ­ണ്ടി­പ്പാ­ത­യ്ക്ക­ടു­ത്തെ­ങ്ങാ­നു­മാ­ണു് നമ്മൾ താ­മ­സി­ക്കു­ന്ന­തെ­ന്നു് കരുതൂ. അകലെ നി­ന്നു് തീ­വ­ണ്ടി വരാൻ തു­ട­ങ്ങു­മ്പോൾ തന്നെ ന­മ്മു­ടെ വീടു് വി­റ­യ്ക്കാൻ ആ­രം­ഭി­ക്കും. വീ­ട്ടി­ന­ടു­ത്തു് അതു് എ­ത്തു­മ്പോൾ വീടു് പ്ര­ക­മ്പ­നം കൊ­ണ്ടു് താഴെ വീ­ഴു­മോ എ­ന്നു് നമ്മൾ പേ­ടി­ക്കും. തി­രു­വ­ന­ന്ത­പു­ര­ത്തെ ശ്രീ­ക­ണ്ഠേ­ശ്വ­രം എന്ന സ്ഥ­ല­ത്തെ ഒരു ജീർ­ണ്ണി­ച്ച കെ­ട്ടി­ട­ത്തിൽ കു­റേ­ക്കാ­ലം താ­മ­സി­ക്കേ­ണ്ടി വന്ന എ­നി­ക്കു് ഈ അ­നു­ഭ­വ­മു­ണ്ടാ­യി­ട്ടു­ണ്ടു്. എത്ര “രാ­ജ­കീ­യ­മാ­യി” തീ­വ­ണ്ടി എ­ഴു­ന്ന­ള്ളി­യാ­ലും കാ­ഴ്ച­ക്കാർ­ക്കു് അതു് പേ­ടി­യേ ഉ­ണ്ടാ­ക്കൂ. അ­തി­ന­ക­ത്തി­രി­ക്കു­ന്ന­വ­രും പേ­ടി­ക്ക­ണം. പാ­ല­ത്തിൽ ട്രെ­യിൻ ക­യ­റു­മ്പോൾ കേ­ന്ദ്ര­മ­ന്ത്രി­യു­ടെ റ്റോർ­നാ­ഡോ വ­രി­കി­ല്ലെ­ന്നു് ആ­ര­റി­ഞ്ഞു? എ­ന്നാൽ തീ­വ­ണ്ടി­യെ ക­ളി­പ്പാ­ട്ട­മാ­ക്കി ചാ­വി­മു­റു­ക്കി കൊ­ച്ചു പാ­ള­ത്തിൽ വ­ച്ചാൽ അതു അ­ങ്ങ­നെ വ­ള­ഞ്ഞോ­ടു­ന്ന­തു കാണാൻ എന്തു ര­സ­മാ­ണു്!

images/SecretariatKerala.jpg

മ­റ്റൊ­രു അ­നു­ഭ­വം പ­റ­യ­ട്ടെ. ഞാൻ പ്രൈ­മ­റി സ്ക്കൂ­ളിൽ പ­ഠി­ക്കു­ന്ന കാ­ല­ത്തു് തി­രു­വ­ന­ന്ത­പു­ര­ത്തെ ഹ­ജൂർ­ക്ക­ച്ചേ­രി­യു­ടെ മുൻ­പി­ലൂ­ടെ എ­ന്നും സാ­യാ­ഹ്ന വേ­ള­യിൽ ന­ട­ന്നു പോ­കു­മാ­യി­രു­ന്നു. ഒ­രി­ക്കൽ­പ്പോ­ലും ഞാൻ ആ കെ­ട്ടി­ട­ത്തെ നോ­ക്കി­യി­ട്ടി­ല്ല. അ­റി­യാ­തെ നോ­ക്കി പോ­യ­പ്പോൾ വി­ശേ­ഷി­ച്ചു് ഒരു വി­കാ­ര­വും തോ­ന്നി­യ­തു­മി­ല്ല. അ­ങ്ങ­നെ­യി­രി­ക്കെ തി­രു­വ­ന­ന്ത­പു­ര­ത്തു് ആ­ദ്യ­മാ­യി ഒരു എ­ക്സി­ബി­ഷൻ വന്നു. ഇ­ന്ന­ത്തെ ച­ന്ദ്ര­ശേ­ഖ­രൻ നായർ സ്റ്റേ­ഡി­യ­ത്തിൽ പ്ര­ദർ­ശ­നം ന­ട­ക്കു­ന്ന കാലം. വീ­ട്ടു­കാ­രോ­ടൊ­രു­മി­ച്ചു് അതു കാണാൻ പോയ ഞാൻ ഒ­രി­ട­ത്തു് ഹ­ജൂർ­ക്ക­ച്ചേ­രി­യു­ടെ ചെറിയ രൂപം മെ­ഴു­കു കൊ­ണ്ടു് നിർ­മ്മി­ച്ചു വ­ച്ചി­രി­ക്കു­ന്ന­തു കണ്ടു. എ­നി­ക്ക­വി­ടെ നി­ന്നു പോകാൻ തോ­ന്നി­യി­ല്ല. സാ­ക്ഷാൽ ഹ­ജൂർ­ക്ക­ച്ചേ­രി­യു­ടെ അ­ടു­ത്തെ­ത്തി­യാൽ തി­രി­ഞ്ഞു നോ­ക്കാ­ത്ത ഞാൻ അ­തി­ന്റെ ഹ്ര­സ്വ­രൂ­പ­ത്തെ വളരെ നേരം നോ­ക്കി നി­ന്നു. ബൃ­ഹ­ദാ­കാ­ര­മാർ­ന്ന­വ­യ്ക്കു ഹ്ര­സ്വാ­കാ­രം നൽ­കു­മ്പോൾ അതു ദ്ര­ഷ്ടാ­വി­നു എ­ന്തെ­ന്നി­ല്ലാ­ത്ത ആ­ഹ്ലാ­ദം നൽ­കു­മെ­ന്നു് ആ ഇം­ഗ്ലീ­ഷ് പു­സ്ത­ക­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടെ­ന്നാ­ണു് എന്റെ ഓർമ്മ. ശ­രി­യാ­ണു്. ഹി­മാ­ല­യ പർ­വ്വ­ത­ത്തി­ന്റെ ഉ­ദാ­ത്ത­ത­യും സൗ­ന്ദ­ര്യ­വും കാ­ളി­ദാ­സൻ ഏ­താ­നും വാ­ക്കു­ക­ളി­ലൊ­തു­ക്കി ഹ്ര­സ്വ­രൂ­പം നിർ­മ്മി­ക്കു­ന്ന­തു നോ­ക്കു­ക. വ­ട­ക്കു ചെ­ന്നു ഹി­മാ­ല­യ പർ­വ്വ­തം കാ­ണു­ന്ന­വൻ പേ­ടി­ക്കും. കാ­ളി­ദാ­സ­ന്റെ വർ­ണ്ണ­നം വാ­യി­ക്കു­ന്ന സ­ഹൃ­ദ­യൻ ര­സി­ക്കും.

images/VijayalakshmiPoet.jpg
വി­ജ­യ­ല­ക്ഷ്മി

കാ­യി­ക­മ­ത്സ­ര­ങ്ങ­ളും ഭാരം പൊ­ക്ക­ലും നേ­രി­ട്ടു കാണാൻ ഇ­ട­വ­ന്നാൽ സാ­ഹി­ത്യ­ത്തിൽ മാ­ത്രം ത­ല്പ­ര­നാ­യ എ­നി­ക്കു് അ­സ്വ­സ്ഥ­ത­യാ­ണു്. ആ ഭാ­രോ­ദ്വാ­ഹ­ന മ­ത്സ­രം ക­വി­ത­യി­ലൂ­ടെ വ­ന്നാ­ലോ? അതു ര­സ­ജ­ന്യ­മാ­കും എ­ന്ന­തി­നു തെ­ളി­വു് ശ്രീ­മ­തി വി­ജ­യ­ല­ക്ഷ്മി യുടെ “ഇ­ട­വേ­ള­യിൽ ഒരു നി­മി­ഷം” എന്ന നല്ല കാ­വ്യം തന്നെ. ഒ­രി­ന്ത്യാ­ക്കാ­രൻ ഭാരം പൊ­ക്കു­ന്ന­തി­ന്റെ വർ­ണ്ണ­നം ഇതാ:

മ­റ്റൊ­രാൾ, മ­റ്റൊ­രാൾ, ദർ­പ്പ­വും ക്രോ­ധ­വും

പു­ച്ഛ­വും ക­യ്പും നി­റ­ഞ്ഞ ശി­ര­സ്സു­കൾ.

അ­ങ്ങ­നെ­യി­ന്ത്യൻ മേ­ഘ­വർ­ണ്ണൻ വന്നു-​

ന­മ്ര­ശി­ര­സ്കൻ—ക­രു­ത്തെ­ടു­ത്തു ക്ഷണം.

അ­മ്മ­യെ ധ്യാ­നി­ച്ചു (തീർ­ച്ച!) പ­തു­ക്ക­നെ

പ്പൊ­ന്തി­ച്ചു പൊ­ന്തി­ച്ചു നി­ന്നു കു­റ­ച്ചി­ട

പണ്ടു ഗോ­വർ­ധ­നം ക­ണ്ണ­നെ­പ്പോൽ, പി­ന്നെ

പ്പു­ല്ലാ­യൊ­ടി­ഞ്ഞ ത്രൈ­യം­ബ­കം­പോൽ മെ­ല്ലെ

മെ­ല്ലെ വെ­ടി­ഞ്ഞു—നൊ­ടി­യി­ട—ഒന്നു നീ

നി­ന്നു, കൈ­കൂ­പ്പി, തൊ­ഴു­തൂ പ്ര­ശാ­ന്ത­നാ­യ്.

കാ­വ്യം ഇവിടെ നി­റു­ത്തി­യി­രു­ന്നെ­ങ്കിൽ അ­തി­നു് ഇ­പ്പോ­ഴു­ള്ള മേന്മ കൈ­വ­രു­മാ­യി­രു­ന്നി­ല്ല. ഈ സം­ഭ­വ­ത്തെ വി­ജ­യ­ല­ക്ഷ്മി ഭാ­ര­ത­ത്തി­ലെ പൗ­ര­നോ­ടും വി­ക­സി­തോ­ജ്ജ്വ­ല­മാ­യ മ­നു­ഷ്യ സ്നേ­ഹ­ത്തോ­ടും ബ­ന്ധി­പ്പി­ക്കു­ന്നു. അ­തി­ന്റെ ഫലം ചാരുത. അ­നു­വാ­ച­ക­നു മാ­ന­സി­കോ­ന്ന­മ­നം (കാ­വ്യം മാ­തൃ­ഭൂ­മി ആ­ഴ്ച്ച­പ­തി­പ്പിൽ).

അ­സ­മൊ­ഫി­ന്റെ നേ­ര­മ്പോ­ക്കു­കൾ (Asimov)
  1. രണ്ടു വി­വാ­ഹ­ങ്ങൾ ന­ട­ത്തി­യാ­ലു­ള്ള ശി­ക്ഷ­യെ­ന്താ­ണു്? രണ്ടു അ­മ്മാ­യി­മാർ
  2. പ്രാ­യം കൂടി. ആ സ്ത്രീ­ക്കു സു­ഖ­മി­ല്ല. ജീ­വി­ത­ത്തി­ലാ­ദ്യ­മാ­യി അവർ ചെ­റു­പ്പ­ക്കാ­ര­നാ­യ ഗൈ­നി­ക്കോ­ള­ജി­സ്റ്റി­നെ (സ്ത്രീ­രോ­ഗ ചി­കി­ത്സാ­വി­ദ­ഗ്ദ്ധൻ) കാണാൻ പോയി. മി­ടു­ക്ക­നാ­യ ഡോ­ക്ടർ അവരെ പൊ­ക്കം കൂടിയ മേ­ശ­മേൽ കി­ട­ത്തി പ­രി­ശോ­ധ­ന തു­ട­ങ്ങി. വൃദ്ധ പ്ര­തി­കൂ­ല മാ­ന­സി­ക നി­ല­യോ­ടു കൂടി താ­ഴ­ത്തേ­ക്കു നോ­ക്കി­യി­ട്ടു് ചോ­ദി­ച്ചു: “ജീ­വി­ക്കാൻ വേ­ണ്ടി നി­ങ്ങൾ ഇതാണു ചെ­യ്യു­ന്ന­തെ­ന്നു് നി­ങ്ങ­ളു­ടെ അ­മ്മ­യ്ക്ക­റി­യാ­മോ?”
  3. അ­യാൾ­ക്കു വി­മാ­ന­ത്തിൽ കയറി സ­ഞ്ച­രി­ക്കാൻ പേ­ടി­യാ­യി­രു­ന്നു. ആ പേടി ക­ണ്ടു് അ­യാ­ളു­ടെ ഒരു സ്നേ­ഹി­തൻ ഉ­പ­ദേ­ശി­ച്ചു: “ച­ങ്ങാ­തി ഇ­തി­ലൊ­ക്കെ ത­ത്ത്വ­ചി­ന്താ­പ­ര­മാ­യ നി­ല­പാ­ടു സ്വീ­ക­രി­ക്ക­ണം. എന്റെ സ­മ­യ­മാ­യി­ല്ല, എന്റെ സ­മ­യ­മാ­യി­ല്ല എന്നു വി­ചാ­രി­ച്ചു കൊ­ണ്ടു് വി­മാ­ന­ത്തിൽ കയറണം”. അയാൾ അ­തു­കേ­ട്ടു ചോ­ദി­ച്ചു: “ഞാൻ ക­യ­റു­ന്ന സ­ന്ദർ­ഭ­ത്തി­ലാ­ണു് പൈ­ല­റ്റി­ന്റെ സ­മ­യ­മാ­കു­ന്ന­തെ­ങ്കി­ലോ?”
അ­ലി­ഗ­റി സാ­ഹ­സി­ക്യം

കവിത മ­നു­ഷ്യ­ഹൃ­ദ­യ വി­പ­ഞ്ചി­ക­യി­ലെ സ്നേ­ഹ­മെ­ന്ന ത­ന്ത്രി­യെ സ്പർ­ശി­ച്ചു് നാ­ദ­മു­ള­വാ­ക്കു­ന്ന­താ­ണു്; അതു് സൗ­ന്ദ­ര്യ പ്ര­തീ­തി ജ­നി­പ്പി­ക്കു­ന്നു. അതു് മ­നു­ഷ്യ­നെ സ­ഹ­താ­പ­ത്തോ­ടെ സം­വീ­ക്ഷ­ണം ചെ­യ്യാൻ സ­ഹാ­യ­മ­രു­ളു­ന്നു. മ­നു­ഷ്യ­ന്റെ ഭ­വി­ത­വ്യ­ത അതിൽ നി­ന്നു് പ്ര­ക­ട­മാ­വു­ന്നു.

ഉ­പ­രി­ത­ല­ത്തിൽ ഒരു കഥ. അതിനു താഴെ മ­റ്റൊ­രു കഥ. ഇ­താ­ണു് അ­ലി­ഗ­റി­യു­ടെ സ്വ­ഭാ­വം. ശ്രീ. കെ. ടി. ബാ­ബു­രാ­ജി ന്റെ “മ­രു­ഭൂ­മി” എന്ന കഥയിൽ അ­വി­ശ്വ­സ­നീ­യ­മാ­യ ഉ­പ­രി­ത­ല കഥ. ഒരു ക­റു­ത്ത സു­ന്ദ­രി­യെ ആ­ഭ­ര­ണ­ങ്ങൾ അ­ണി­യി­ച്ചു് ക­ണ്ണാ­ടി­ക്കൂ­ട്ടിൽ നി­റു­ത്തു­ന്ന­തും ഉ­ട­മ­സ്ഥൻ ഉൾ­പ്പെ­ടെ ആളുകൾ അവളെ സ­മീ­പി­ക്കു­ന്ന­തും അവൾ ക­ണ്ണാ­ടി­ക്കൂ­ടു പൊ­ട്ടി­ച്ചു വ­രു­ന്ന­തു­മൊ­ക്കെ­യാ­ണു് ഇ­തി­വൃ­ത്തം. ഈ ഉ­പ­രി­ത­ല ക­ഥ­യു­ടെ താ­ഴെ­യു­ള്ള കഥ ഏ­തു­മാ­കാം. ക­ഥാ­കാ­രൻ ഉ­ദ്ദേ­ശി­ച്ച­തെ­ന്തെ­ന്നു വാ­യ­ന­ക്കാർ­ക്കു മ­ന­സ്സി­ലാ­ക­ണ­മെ­ങ്കിൽ അതിനു സ­ഹാ­യി­ക്കു­ന്ന സൂ­ച­ക­പ­ദ­ങ്ങൾ കഥയിൽ നൽകണം. അതു് ഇ­തി­ലി­ല്ല. അ­തു­കൊ­ണ്ടു് ഇതു വാ­യി­ക്കു­ന്ന­വർ ആ­കു­ലാ­വ­സ്ഥ­യിൽ എ­ത്തു­ന്നു. സം­ഭ­വി­ക്കാ­ത്ത കഥ പ­റ­യു­ന്ന ക­ഥാ­കാ­ര­ന്റെ “നാ­വെ­നി­ക്ക­വി­ശ്വാ­സ്യം”. ആ ക­ഥ­യ്ക്കു താ­ഴെ­യു­ള്ള കഥ ദുർ­ഗ്ര­ഹ­മാ­യ­തി­നാൽ ര­ണ്ടി­നും ചേർ­ച്ച­യി­ല്ല. ചേർ­ച്ച­യി­ല്ലാ­യ്മ കൊ­ണ്ടു് പി­രി­മു­റു­ക്കം വ­രു­ന്നി­ല്ല. ഈ അ­ലി­ഗ­റി­ക്ക­ക­ത്തു് ഇ­രു­ന്നു­കൊ­ണ്ടു് കല എന്ന ക­റു­ത്ത സു­ന്ദ­രി എന്നെ തു­റ­ന്നു വിടൂ എ­ന്നു് അ­പേ­ക്ഷി­ക്കു­ന്നു (അ­ലി­ഗ­റി സാ­ഹ­സി­ക്യം ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ).

തല പോ­കാ­തി­രി­ക്കാൻ

കു­ങ്കു­മം വാ­രി­ക­യിൽ പരാതി എന്ന പ­ദ്യ­മെ­ഴു­തി­യ സ്വ­പ്ന­യോ­ടു്: ആ­ദ്യ­മാ­യി ഭ­വ­തി­യു­ടെ “കാവ്യ”ത്തിൽ നി­ന്നു് ചില വരികൾ എ­ടു­ത്തെ­ഴു­തി­ക്കൊ­ള്ള­ട്ടെ.

വി­ശ­ന്ന­പ്പോൾ എ­നി­ക്കു പരാതി

പ­ശി­ക്കാ­ഞ്ഞാൽ അ­മ്മ­യ്ക്കു പരാതി

മ­ഴ­യാ­യാൽ പരാതി വെ­യി­ലാ­യാൽ പരാതി

ജോലി കൂ­ടി­യാൽ പരാതി

അ­ല്ലാ­ഞ്ഞാ­ലോ

ബോ­റ­ടി­പ്പ­രാ­തി

Smt. Swapna, I am disgusted as every other readers are. ഭവതി എ­ന്തി­നി­ങ്ങ­നെ വാ­യ­ന­ക്കാ­രെ ഹിം­സി­ക്കു­ന്നു. കവിത മ­നു­ഷ്യ­ഹൃ­ദ­യ­വി­പ­ഞ്ചി­ക­യി­ലെ സ്നേ­ഹ­മെ­ന്ന ത­ന്ത്രി­യെ സ്പർ­ശി­ച്ചു് നാ­ദ­മു­ള­വാ­ക്കു­ന്ന­താ­ണു്; അതു് സൗ­ന്ദ­ര്യ­പ്ര­തീ­തി ജ­നി­പ്പി­ക്കു­ന്നു. അതു് മ­നു­ഷ്യ­നെ സ­ഹ­താ­പ­ത്തോ­ടെ സം­വീ­ക്ഷ­ണം ചെ­യ്യാൻ സ­ഹാ­യ്യ­മ­രു­ളു­ന്നു. മ­നു­ഷ്യ­ന്റെ ഭ­വി­ത­വ്യ­ത അ­തിൽ­നി­ന്നു പ്ര­ക­ട­മാ­കു­ന്നു. ഭ­വ­തി­യു­ടെ കാ­വ്യം ഒ­രു­ത­ര­ത്തി­ലു­ള്ള outrage ആണു്; (ഔ­ട്ട്റെ­ജ്ജ്) വലിയ ദ്രോ­ഹ­മാ­ണു്.

ര­ണ്ടാം­ലോ­ക മ­ഹാ­യു­ദ്ധം ന­ട­ക്കു­ന്ന കാലം. സൈറൺ മു­ഴ­ങ്ങി. പ­ട്ടാ­ള­ക്കാർ അ­പ്പോൾ കി­ട­ങ്ങിൽ ഒ­ളി­ക്ക­ണ­മെ­ന്നാ­യി­രു­ന്നു സൈ­നി­കോ­ദ്യോ­ഗ­സ്ഥൻ നേ­ര­ത്തെ ന­ല്കി­യ നിർ­ദ്ദേ­ശം. എ­ല്ലാ­വ­രും ട്രെ­ഞ്ചിൽ ക­ട­ന്നു ത­ല­താ­ഴ്ത്തി­യി­രു­ന്നു. ശ­ത്രു­വി­മാ­ന­ത്തി­ന്റെ ശബ്ദം അ­ക­ന്ന­പ്പോൾ വി­രു­തൻ—മ­ല­യാ­ളി ആ­യി­രു­ന്നു അയാൾ—തല വെ­ളി­യി­ലി­ട്ടു­നോ­ക്കി. ഒരു ഷെൽ അ­യാ­ളു­ടെ ത­ല­യും­കൊ­ണ്ടു­പോ­യി. നവീന സാ­ഹി­ത്യ­ത്തി­ന്റെ സ­മ­ര­വി­മാ­നം ഇ­ര­മ്പു­മ്പോൾ പഴയ സാ­ഹി­ത്യ­ത്തി­ന്റെ കി­ട­ങ്ങിൽ ക­യ­റി­യി­രി­ക്കാ­നേ മാർ­ഗ്ഗ­മു­ള്ളൂ. ശ­ത്രു­വി­ന്റെ വി­മാ­ന­ത്തി­നു­ള്ള ശബ്ദം അ­ക­ന്ന­ക­ന്നു­പോ­കു­ന്നു. അതു സ­മ്പൂർ­ണ­മാ­യും ഇ­ല്ലാ­താ­കു­ന്ന­തി­നു മുൻ­പു് ഒരു ശ­ര­ണാർ­ത്ഥി ത­ല­യു­യർ­ത്തി നോ­ക്കു­ന്നു. അ­പ്പോൾ പാ­ഞ്ഞു­വ­രു­ന്ന­തു് നവീന സാ­ഹി­ത്യ­ത്തി­ന്റെ ഷെ­ല്ല­ല്ല. പഴയ സാ­ഹി­ത്യ­ത്തി­ന്റെ സ്ഫോ­ട­ക­ഗോ­ളം ത­ന്നെ­യാ­ണു്. നവീന സാ­ഹി­ത്യ­ത്തെ പേ­ടി­ക്കു­ന്ന­തി­നെ­ക്കാൾ നമ്മൾ ഇ­ത്ത­രം പൂർ­വ­സാ­ഹി­ത്യ­ത്തെ പേ­ടി­ക്ക­ണം; തല പോ­കാ­തി­രി­ക്ക­ണ­മെ­ങ്കിൽ. ഭവതി ഈ സ­ത്യ­മ­റി­ഞ്ഞെ­ങ്കിൽ!

images/HonoredeBalzac1842.jpg
ബൽ­സാ­ക്ക്

പു­സ്ത­ക­ങ്ങ­ളോ­ടു പ്ര­തി­പ­ത്തി വ­ന്നാൽ അതു വ­ല്ലാ­ത്ത പ്ര­തി­പ­ത്തി­യാ­യി­രി­ക്കും. കൊ­ടു­ങ്കാ­റ്റു് വന്നു കപ്പൽ മു­ങ്ങു­മെ­ന്നാ­യ­പ്പോൾ അതു ന­ങ്കൂ­ര­മി­ട്ടു­റ­പ്പി­ച്ചി­ട്ടു് ബോ­ദ­ലെ­റി­നോ­ടു് അ­ധി­കാ­രി­കൾ പ­റ­ഞ്ഞു ക­പ്പ­ലിൽ­നി­ന്നു സ­മു­ദ്ര­ത്തി­ലെ ബോ­ട്ടി­ലേ­ക്കു തൂ­ക്കി­യി­ട്ടി­രി­ക്കു­ന്ന ക­യ­റേ­ണി­യിൽ­ക്കൂ­ടി താ­ഴ­ത്തേ­ക്കി­റ­ങ്ങാൻ. തി­ര­യ­ടി­ച്ചു് താഴെ വീ­ണു­പോ­കാ­തി­രി­ക്കാ­നാ­യി ഏ­ണി­യു­ടെ ക­യർ­പ്പി­ടി­യിൽ ര­ണ്ടു­കൈ­കൊ­ണ്ടും പി­ടി­ച്ചു­കൊ­ണ്ടു­വേ­ണം ഇ­റ­ങ്ങാ­നെ­ന്നും നിർ­ദ്ദേ­ശ­മു­ണ്ടാ­യി. ആരു പ­റ­ഞ്ഞി­ട്ടും കേൾ­ക്കാ­തെ ബൊ­ദ­ലെർ ക­ക്ഷ­ത്തു കു­റെ­പ്പു­സ്ത­ക­ങ്ങ­ളു­മാ­യി താ­ഴ­ത്തേ­ക്കി­റ­ങ്ങി. പ­തി­ന­ഞ്ച­ടി­യോ­ളം ഉ­യർ­ന്ന തിര കവിയെ പൊ­തി­ഞ്ഞു. വളരെ പ്ര­യാ­സ­പ്പെ­ട്ടു് ക­പ്പ­ലി­ലെ ജോ­ലി­ക്കാർ അ­ദ്ദേ­ഹ­ത്തെ ഇ­ട­വി­ടാ­തെ ഉ­യർ­ന്നു­കൊ­ണ്ടി­രു­ന്ന തി­ര­ക­ളിൽ­നി­ന്നു വ­ലി­ച്ചെ­ടു­ത്തു. അ­പ്പോ­ഴും ബോ­ദ­ലെ­റി­ന്റെ ക­ക്ഷ­ത്തു പു­സ്ത­ക­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നു; ഫ്ര­ഞ്ച് എ­ഴു­ത്തു­കാ­രൻ ബൽ­സാ­ക്കി ന്റെ നോ­വ­ലു­കൾ. ഇതു ക­വി­യു­ടെ വി­ല­ക്ഷ­ണ­വൃ­ത്തി—ഇ­ഡി­യോ­സി­ങ്ക്ര­സി.

ഒരു പരിധി വി­ട്ടാൽ ഇ­ഡി­യോ­സി­ങ്ക്ര­സി ആ­ക്ഷേ­പാർ­ഹ­മാ­കും. വി­വാ­ഹം ന­ട­ക്കാൻ പോ­കു­ന്നു. ക­തിർ­മ­ണ്ഡ­പ­ത്തി­ന­ടു­ത്തു­ള്ള ക­സേ­ര­യിൽ ഇ­രു­ന്നു്, ക്ഷ­ണി­ക്ക­പ്പെ­ട്ട ഒരു മാ­ന്യൻ പു­സ്ത­കം വാ­യി­ക്കു­ന്നു. വ­ധു­വും വരനും ക­ല്യാ­ണ­മ­ണ്ഡ­പ­ത്തിൽ കയറി. എ­ന്നി­ട്ടും മാ­ന്യൻ പു­സ്ത­ക­മ­ട­ച്ചു­വ­യ്ക്കു­ന്നി­ല്ല. വി­വാ­ഹ­ത്തിൽ പ­ങ്കു­കൊ­ള്ളാൻ എ­ത്തി­യ­വർ മാ­ന്യ­രാ­യി­രു­ന്ന­തു­കൊ­ണ്ടു് ഒ­ന്നും സം­ഭ­വി­ച്ചി­ല്ല. അതു ക­ണ്ടി­ട്ടു് അ­മു­ന്ന­ത­നാ­യ ഒരു മാർ­ക്സി­സ്റ്റ് നേ­താ­വു് എ­ന്നോ­ടു പ­റ­ഞ്ഞു: “എന്റെ മ­ക­ളു­ടെ വി­വാ­ഹ­ത്തി­നാ­ണു് ഇ­ദ്ദേ­ഹം ഇതു ചെ­യ്ത­തെ­ങ്കിൽ ഞാൻ പ­തു­ക്കെ­ച്ചെ­ന്നു് ‘സാറ് പു­റ­ത്തേ­ക്കു­പോ­യി വാ­യി­ച്ചാ­ട്ടേ’ എന്നു അ­റി­യി­ക്കു­മാ­യി­രു­ന്നു”. ആ നേ­താ­വു് ആ­രെ­ന്ന­റി­യാൻ വാ­യ­ന­ക്കാർ­ക്കു കൗ­തു­ക­മു­ണ്ടോ? എ­ങ്കിൽ അ­ദ്ദേ­ഹ­ത്തോ­ടു മാ­പ്പു ചോ­ദി­ച്ചു­കൊ­ണ്ടു­പ­റ­യാം. ശ്രീ. കെ. അ­നി­രു­ദ്ധൻ.

സ്ത്രീ കാ­ഠി­ന്യ­മു­ള്ള ചു­വ­രാ­ക­ണം, മെ­ഴു­ക് ആ­ക­രു­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-03-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.